#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _32
✍️ രചന - ജിഫ്ന നിസാർ💜💜
അത്യാവശ്യം പൊലിമയിൽ തന്നെ ശിവയുടെ അമ്മ രേണുക കാശിക്ക് മുന്നിൽ ഇലയിട്ട് ഊണ് വിളമ്പി.
അവരെല്ലാം അവനെ ഒരു വീശിഷ്ട അതിഥിയെ പോലാണ് പരിഗണിക്കുന്നത്.
അതവന് ചെറുതല്ലാത്ത ഒരു ശ്വാസം മുട്ടൽ നല്കുന്നുണ്ട്.
ഉള്ളിലെ സങ്കടങ്ങൾക്ക് മീതെ സ്വാന്തനത്തിനെ നേർത്ത തൂവൽ കൊണ്ട് തടവും പോലൊരു സുഖം.
ഒരുമിച്ച് അത്താഴം പോലാ പിറന്നാൾ സദ്യ കഴിക്കുമ്പോൾ അവർക്കൊപ്പം തന്നെ കാശിയും സംസാരിച്ചും ചിരിച്ചുമിരുന്നു കൊണ്ടാ നിമിഷങ്ങൾ അവനും ആസ്വദിക്കുകയായിരുന്നു.
അതവനും സന്തോഷമായിരുന്നു.
"ഇതെന്റെ വക കാശ്യേട്ടന് പിറന്നാൾ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് അമ്മു അവനു മുന്നിലേക്കൊരു ചെറിയ പൊതി നീട്ടി.
"ഇതിന് ഇവന്റെ കയ്യിൽ നിന്നും എത്ര ചെത്തിയെടി.."
കണ്ണുരുട്ടി കൊണ്ടാണ് കാശി ആ പൊതി അഴിച്ചു നോക്കുന്നത്.
"പിന്നെ.. ചെത്തിയിട്ടൊന്നും ഇല്ല ഞാൻ.. ഇതെന്റെ പോക്കറ്റ് മണി കൊണ്ട് സ്വരുകൂട്ടി വാങ്ങിച്ചതാ. ഹും എന്നിട്ടും പറയുന്നത് കേട്ടാ.."
അമ്മു അവനെ നോക്കി മുഖം വീർപ്പിച്ചു.
അടിപൊളി ഒരു വാച്.
വലിയ വിലയുടെ ഒന്നുമല്ല.
പക്ഷേ വിലയിടാൻ കഴിയാത്തൊരു സ്നേഹത്തിന്റെ കനമുണ്ടല്ലോ അതിന്..
കാശിക്കത് ഒരുപാട് ഇഷ്ടമായി.
"എങ്ങനുണ്ട്.. കൊള്ളാവോ.."
അവന്റെ ചിരി കണ്ടതും അമ്മു പിണക്കം മറന്നു കൊണ്ടവന്റെ അരികിലേക്കിരുന്നു.
"എന്റെ അമ്മൂസ് അടിപൊളിയല്ലേ.."
നിറഞ്ഞ സന്തോഷത്തോടെ തന്നെ കാശി അവളുടെ കവിളിൽ ഒന്നു തട്ടി.
ശിവയൊരു ചിരിയോടെ ഇരുവരെയും നോക്കി ഇരിപ്പുണ്ട്.
കാർത്തു ചേച്ചി ഗിഫ്റ്റ് ഒന്നും തന്നില്ലേ കാശിയേട്ടാ.. "
അമ്മു കുറച്ചു കൂടി അവനരികിലേക്ക് നീങ്ങി യിരുന്നു കൊണ്ട് സ്വകാര്യം പോലെ ചോദിച്ചു.
അതോടെ കാശി പിന്നെയും ആ നിമിഷങ്ങളെ ഓർത്തു.
തനിക് നൽകിയ സ്നേഹവും ആരും അറിയാത്ത അവളുടെ ആ പരിഗണനയും ഓർത്തു.
ഓർത്തിരിക്കെ അവന്റെ മനം നിറഞ്ഞു.
അതൊരു ചിരിയായി ചുണ്ടിൽ പടർന്നു.
"കാര്യമായി എന്തോ കിട്ടിയിട്ടുണ്ട്. അല്ലേ ശിവേട്ടാ.."
അതും പറഞ്ഞു കൊണ്ട് അമ്മു ശിവയെ നോക്കി അടക്കി ചിരികുമ്പോഴാണ് കാശിക്ക് അബദ്ധം മനസ്സിലായത്.
"പോടീ.."
അവൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി.
"ഞാനെന്നാൽ പോയേക്കട്ടെ ശിവ. നാളെ ബസ്സിൽ പോവണ്ടേ.."
ചമ്മി നാശമായ ചളിപ്പ് മാറ്റാൻ വേണ്ടി കാശി പെട്ടന്ന് പോകാൻ ധൃതി കൂട്ടി.
അത് മനസ്സിലായത് കൊണ്ട് തന്നെ ശിവ എതിരൊന്നും പറഞ്ഞതുമില്ല.
അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയോടും അച്ഛനോടും അമ്മുവിനോടുമെല്ലാം യാത്ര പറഞ്ഞു കൊണ്ടവൻ പോകാനിറങ്ങി.
'വേണ്ടാത്തതൊന്നും ആലോചിച്ചു കൂട്ടി വെറുതെ ഇന്നിനി ഉറക്കം കളയാൻ നിക്കണ്ട.. അവരൊന്നും ഒരിക്കലും നിന്നെ മനസ്സിലാക്കിയിട്ടില്ല.. സ്നേഹിച്ചിട്ടില്ല..'
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തവനോട് ശിവ ഓർമിപ്പിച്ചു.
അവനോടൊന്നും മറുപടി പറയാതെ കാശി തിരികെ മടങ്ങുകയും ചെയ്തു.
❤🔥❤🔥
ഇന്നെന്താ നീ കോളേജിൽ വരാഞ്ഞത്..? "
വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു ബിബിന്റെ ശബ്ദത്തിനെന്ന് മനസ്സിലായതും ഭവ്യ ഒന്ന് ഊറി ചിരിച്ചു.
"നീ ഞാൻ ചോദിച്ചത് കേട്ടില്ലേ ഭവ്യ.."
ബിബിക്ക് ദേഷ്യം വരുന്നുണ്ട് അവളുടെയാ അവഗണന കാണുമ്പോൾ.
ഒരിക്കൽ തന്റെയൊരു വിളിക്കും നോട്ടത്തിനും വേണ്ടി നോമ്പ് നോറ്റെന്ന പോലെ കാത്തിരുന്നവളണ്.
ഇന്നലെയും ഇന്നുമായി തന്നെയീ കുരങ്ങ് കളിപ്പിക്കുന്നത്.
മനഃപൂർവം കോൾ കണ്ടിട്ടും എടുക്കാഞ്ഞതാണെന്ന് അവളുടെ മുഖം കണ്ടാലേ അറിയാം.
എല്ലാം കൂടി ഓർത്തിട്ട് അവനും വല്ലാത്തൊരു ദേഷ്യമാണ്.
സാറേന്നെ കാത്തിരുന്നോ.. "
കൊഞ്ചി കൊണ്ടുള്ള ആ ചോദ്യം കേട്ടതും അവന് അരിശം വന്നു.
"പിന്നില്ലേ.. വരുമെന്ന് കരുതി ഞാൻ.."
ദേഷ്യം ഒതുക്കുകയെ അവനപ്പോൾ നിർവാഹമുള്ളു.
"എന്തിനാ..
നിനക്കറിയില്ലേ.."
അറിയാം..പറയട്ടെ.."
അവളുടെ മുഖത്തൊരു നിഗൂഢമായ ചിരി ഉണ്ടായിരുന്നു അപ്പൊഴൊക്കെയും.
ആ സംഭക്ഷണം അര സെക്കന്റ് പോലും നീട്ടി കൊണ്ട് പോകാൻ ആഗ്രഹിക്കാത്ത ഒരു അസഹിഷ്ണുതയുണ്ട് ബിബിക്ക്.
പക്ഷേ അവളെ തന്റെ വഴിയിൽ കൊണ്ട് വരണമെങ്കിൽ ഇനിയിപ്പോ ഇതേ മാർഗമുള്ളു.
"മ്മ്.. പറയ്യ്.."
തന്റെ ഉള്ളിലെ ഭാവങ്ങളൊന്നും അവളെ അറിയിക്കരുതെന്ന് വാശിയുള്ളത് പോലൊരു ചിരി ബിബി ചുണ്ടിലേക്ക് ഒട്ടിച്ചു ചേർത്തു.
"ഞാനിന്ന് അങ്ങോട്ട് വരുമ്പോൾ എന്നെ കണ്ടിട്ടൊരു സന്ധി സംഭാക്ഷണം ബിബി സർ ആഗ്രഹിക്കുന്നുണ്ടായിരുന്നു.. ശെരിയല്ലേ."
പരിഹാസ ചിരിയോടെ ഉള്ള ആ ചോദ്യം.
തന്റെ മനസ്സിലും അത് തന്നെ ആയിരുന്നത് കൊണ്ട് പെട്ടന്നത് അവളിൽ നിന്നും കേട്ട അമ്പരപ്പിൽ അത് നിഷേധിക്കാൻ ബിബിക്ക് പറ്റിയതുമില്ല.
അവന്റെ വിളറി വെളുത്ത മുഖം മൊബൈൽ സ്‌ക്രീനിൽ നിറഞ്ഞു കണ്ടതും ഭവ്യ ആസ്വദിച്ചു പൊട്ടിച്ചിരിച്ചു.
"അപ്പൊ അത് തന്നെ ആയിരുന്നു ല്ലേ ബിബി സർ ഉദ്ദേശിച്ചത്.."
ഒരിക്കൽ തന്നെയേറെ ലഹരി പിടിപ്പിച്ചിരുന്ന ആ ചിരി അവനപ്പോൾ ഏറെ ഭയമായിരുന്നു തോന്നിയത്.
"ഞാൻ ഒരാഴ്ച ലീവെടുത്താലോ ന്നാ സാറേ ആലോചിച്ചു നോക്കുന്നത്.."
അലസമായൊരു ഭാവത്തിൽ അവളത് പറയെ.. ബിബിയുടെ നെഞ്ചോന്നാളി.
ഇപ്പോൾ തന്നെ തനിക്കീ പ്രഷർ സഹിക്കാൻ വയ്യ.
അവൾ ചോദിക്കുന്നത് കൊടുത്തു കൊണ്ടിത് എത്രയും പെട്ടന്ന് ഒതുക്കി കളയാൻ തന്നെയാണ് അവന്റെ മനസ്സിൽ.
പക്ഷേ ഇവളുടെ പോക്ക് കണ്ടിട്ട് അടുത്തൊന്നും ഇതിനൊരു നടപടി ആകുമെന്ന് തോന്നുന്നില്ല.
"എനിക്ക് നിന്നോട് തനിച്ചു സംസാരിക്കാൻ ഉണ്ട് ഭവ്യ.."
ബിബി അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും ഭവ്യ അവനെ വല്ലാത്തൊരു രീതിയിൽ നോക്കി.
"ബിബി സർ ഇപ്പൊ അത് തന്നെയല്ലേ ചെയ്യുന്നത്.. ഭാര്യയെയും കൊച്ചിനെയും ഉറക്കി കിടത്തി കാമുകിയോട് സംസാരിക്കുന്നു.."
അവൾ പുച്ഛത്തോടെ അവനെ നോക്കി.
"ഇതല്ല.. ഇങ്ങനല്ല.."
ബിബി ഒന്ന് വിക്കി കൊണ്ടവളെ നോക്കി.
"പിന്നെങ്ങനെ.. നമ്മൾ ചെയ്യുന്ന പോലെ.. ഡ്രസ്സ് ഒക്കെ..."
ഭവ്യ പ്ലീസ്.."
അവളത് പറഞ്ഞു കേൾക്കാൻ പോലും ഇഷ്ടമില്ലാത്തൊരു അസഹനീയതയോടെ ബിബി വിളിക്കുമ്പോൾ ഭവ്യയുടെ മുഖം കനത്തു.
എനിക്കിപ്പോ സാറിനെ അങ്ങനെ കാണാൻ തോന്നുന്നു.. "
ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ ആവിശ്യം.
ബിബി കണ്ണ് മിഴിച്ചു നിന്നു പോയി.
ഭവ്യ...
അവന്റെ സ്വരം കൂടുതൽ ദയനീയ മായി..
"പറഞ്ഞത് ചെയ്യു സാറേ.. സാറിന്റെ ചിത്രയുടെ നമ്പർ എന്റെ കയ്യിലുണ്ട് കേട്ടോ.."
അവളോർമ്മിപ്പിച്ചു.
നിനക്കെന്താ ഭവ്യ വേണ്ടത്..? "
അതല്ലേ ഞാനിപ്പോ പറഞ്ഞത്. സാറിന്റെ വെപ്രാളം കണ്ടാ തോന്നുമല്ലോ നമ്മളിത് ആദ്യമായിട്ടാണ് ചെയ്യൂന്നതെന്ന്.. അങ്ങോട്ട് ചെയ്യു സാറെ.. ഞാനല്ലേ.. "
മുൻപ് താൻ അവളോട് പറഞ്ഞിരുന്ന കാര്യം.. അതേ ഭാവത്തിൽ തന്നെ തന്നിലേക്ക് തിരിഞ്ഞു വരുന്നത് കണ്ടതും താൻ ചെന്നു ചാടി കൊടുത്ത കുഴിയുടെ ആഴം ബിബിൻ മനസ്സിലാക്കുന്നുണ്ട്.
താൻ വിചാരിച്ചതിനേക്കാൾ എത്രയോ ഭീകരിയാണവൾ.
അവനത് ആ നിമിഷം അടി വരയിട്ട് ഉറപ്പിച്ചു.
"പെട്ടന്ന് വേണം സാറെ.. അറിയാലോ.. വൈകിയാൽ ചിത്ര ഉണരും.. പിന്നെ സാറിനെ അന്വേഷിച്ചു വരും.. അത് പിന്നെ സാറിന് പണിയാകും.."
ഭവ്യ എണ്ണി പറഞ്ഞു കൊണ്ടിരിക്കെ തന്നെ ബിബിയുടെ കൈകൾ ഷർട്ടിലെക്കു നീണ്ടിരുന്നു..
വന്യമായൊരു ഭാവത്തിൽ അവളത് നോക്കിയിരുന്നു..
❤️❤️
പിറ്റേന്ന് രാവിലെ കാശി ബസ്സെടുക്കാൻ വേണ്ടി ചെല്ലുമ്പോൾ അശോകേട്ടനുണ്ട് സിറ്റൗട്ടിൽ തന്നെ.
അയാൾക്കരികെ തന്നെ തുളസി ചേച്ചിയും പിന്നെ കാർത്തുവും.
നെഞ്ചോന്ന് പിടച്ചെങ്കിലും അതൊന്നും പുറമെ കാണിക്കാതെ തന്നെ കാശി അവരുടെ അരികിലേക്ക് ചെന്നു.
എന്നാൽ തനിന്നലെ കൊടുത്ത ഷർട്ടും ജീൻസുമിട്ട് വരുന്നവനെ കാത്തിരുന്നവളുടെ മുഖം തിളക്കം കെട്ട് പോയി.
അശോകേട്ടനും തുളസി ചേച്ചിക്കും അത് മനസിലായില്ലങ്കിൽ കൂടിയും കാശിക്കത് ഒറ്റ നോട്ടം കൊണ്ട് തന്നെ മനസ്സിലായി.
പിറന്നാളായിട്ട് അവളൊരു ഗിഫ്റ്റ് തന്നു.
സാമാന്യ മര്യാദയുടെ പേരിൽ താനത് വാങ്ങിച്ചു.
പക്ഷേ അതിന്റെ പേരിൽ അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവൻ തയ്യാറായില്ല.
ചായ കുടിക്കുന്നോടാ.. "
അവനെ കണ്ടതേ തുളസി ചേച്ചി ചോദിച്ചു.
വേണ്ടന്നവൻ ചിരിയോടെ പറഞ്ഞു.
അശോകേട്ടൻ അവനു നേരെ കീ എടുത്തു നീട്ടി.
പനിയൊക്കെ മാറിയില്ലേ..?
തികച്ചും സ്വാഭാവികമെന്നത് പോലൊരു ചോദ്യം കാർത്തുവിന് നേരെ നീണ്ടെങ്കിലും അതൊട്ടും പ്രതീക്ഷിക്കാതെ അവനെ നോക്കിയൊരു പിണക്കത്തിൽ മുഖം വീർപ്പിച്ചു നിന്നവൾ അത് കേട്ടില്ല.
ടീ കുഞ്ഞാറ്റ.. നിന്നോടാ.. അവൻ ചോദിക്കുന്നെ "
തുളസി കുലുക്കി വിളിച്ചു കൊണ്ടത് പറയുമ്പോൾ അവൾ ഞെട്ടി കൊണ്ടവനെ നോക്കി.
എന്നോട് തന്നെയൊ എന്നൊരു ചോദ്യം ആ മുഖത്തങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്.
കാശിക്ക് പോലും ചിരി വന്നു അവളുടെയാ ഭാവം കണ്ടിട്ട്.
"പനി മാറിയില്ലേ ന്ന്.."
അവനൊന്നു കൂടി ചോദ്യം ആവർത്തിച്ചു.
ഹാ.. മാറി മാറി.. "
അവൻ ദേഷ്യത്തോടെ അല്ലാതൊന്ന് മിണ്ടിയതിന്റെ ആവേശത്തിൽ അവൾ ചിരിയോടെ പറയുമ്പോൾ ഇവൾക്കിതെന്ത് പറ്റി.. പനി പിടിച്ചു ഉള്ള ബോധം കൂടി പോയോ ദൈവമേ എന്ന് അശോകേട്ടൻ അവളെ കളിയാക്കി പറയുന്നുണ്ട്.
അച്ഛാ.. എന്നൊക്കെ വിളിച്ചു കൊണ്ടവൾ അയാളെ നോക്കി കണ്ണുരുട്ടി കാണിക്കുന്നത് നോക്കി കൊണ്ടാണ് കാശി തിരിഞ്ഞു നടന്നത്.
അപ്പോഴും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്.
തിരികെ ബസ്സിനരികിൽ എത്തുമ്പോൾ അവൻ വെറുതെ ഒന്നു തിരിഞ്ഞ് നോക്കുമ്പോൾ അശോകേട്ടനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ തർക്കിച്ചു നിൽക്കുന്നത് കണ്ടു..
അപ്പോഴവന്റെ ചിരിക്ക് കൂടുതൽ ഭംഗിയേറി..
🥰🥰
ഇതാ ചെക്കൻ ജീവനോടെ ഉള്ളപ്പോൾ ചെയ്തു കൊടുത്തിരുന്നെങ്കിൽ..
ഒരു ജീവൻ നഷ്ടപ്പെട്ടു പോകില്ലായിരുന്നു.
രണ്ടു കുഞ്ഞു മക്കൾക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടു പോകില്ലായിരുന്നു.
വെറും ഇരുപത്തി ആറു വയസ്സിൽ ഒരു പെണ്ണിന് വിധവയുടെ വിധി കിട്ടുമായിരുന്നില്ല..
ഒരമ്മയ്ക്ക് അവരുടെ ഒരേ ഒരു ആശ്രയമായിരുന്ന മകനെ നഷ്ടപ്പെടില്ലായിരുന്നു..
ഗിരിക്ക് വേണ്ടി അവന്റെ കൂട്ടുകാർ തുടങ്ങി കൊടുത്ത കടയുടെ ഓരോ ഘട്ടങ്ങളും വിഷ്ണുവിന്റെ മേൽ നോട്ടത്തിൽ കൂടുതൽ വേഗതയിൽ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിലൊരു വിങ്ങലോടെ നാട്ടുകാരുടെ സഹതാപം അങ്ങനെയാണ് അവിടെ ചുറ്റി തിരിയുന്നത്.
ആദ്യം കരുതിയതിനേക്കാൾ കുറച്ചു കൂടി വിപുലമായ സജ്ജീകരണത്തോടും സൗകര്യങ്ങളോടും കൂടിയാണ് വിഷ്ണുവിന്റെ പണിക്കാർ അത് ചെയ്യുന്നത്.
ഇടയ്ക്കിടെ വന്നു നോക്കിയും ഒരു കുറവും വരുത്തരുത്.. വേണ്ടത് ഞാൻ ചെയ്യാമെന്നും പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ സാന്നിധ്യവും അവിടുണ്ട്.
മനഃപൂർവം അങ്ങനൊരു അവസ്ഥയെ സൃഷ്ടിച്ചെടുത്തതാണെന്ന് പറയാൻ കഴിയാത്തൊരു ആത്മാവ് അപ്പോഴെല്ലാം തലയറഞ്ഞു കരയുന്നുണ്ടായിരുന്നു.
എന്നാൽ വിഷ്ണുവിന്റെ മേൽ നേട്ടത്തിൽ വീണ്ടും കട ഉത്ഘാടനത്തിനു റെഡിയാവുന്നുണ്ട് എന്നറിഞ്ഞ നിമിഷം തന്നെ പ്രഭാകരൻ ഗിരിയുടെ വീട്ടിലേക്ക് ഓടി പിടഞ്ഞു വന്നിരുന്നു.
ഈ വിഷ്ണു അന്നൊന്നു സഹായിച്ചിരുന്നെങ്കിൽ നിങ്ങളുടെ മകനിപ്പോൾ ജീവനോടെ ഉണ്ടായിരുന്നു.. അവനെ വിശ്വസിച്ചു പോകരുത്.. അവന്റെ ഉദ്ദേശം വേറെയാണ്.. നേരും നെറിയും ഒട്ടുമില്ലാത്തവനാണ് എന്നൊക്കെ പ്രഭാകരൻ അവരോട് പറയുമ്പോൾ അയാൾക്ക് മുന്നേ തന്നെ അവിടെയിറങ്ങി കളിച്ചു തുടങ്ങിയ വിഷ്ണുവിന് നേരെ അത്ര പെട്ടന്നാരും സംശയത്തോടെ വന്നില്ല.
അന്ന് കാണാൻ ചെന്നപ്പോൾ വിഷ്ണു പറഞ്ഞതെല്ലാം പ്രഭാകരൻ അക്കമിട്ട് നിരത്തി പറഞ്ഞപ്പോഴും ജീവിതത്തിൽ രക്ഷപ്പെട്ടു പോകാൻ പാകത്തിന് ആ കട കിട്ടുന്നതിന്റെ ആശ്വാസത്തിൽ ഗിരിയുടെ അമ്മയും ഭാര്യയും അതത്ര കാര്യമായി എടുത്തില്ല.
ഒരുപാട് നാള് കൊണ്ടറിയുന്ന പ്രഭാകരൻ പറയുന്നതിലും അവർക്കപ്പോൾ മുതൽ വിശ്വാസം വിഷ്ണുവിനെ ആയിരുന്നു.
അത് പോലെ ആണല്ലോ അവർക്ക് മുന്നിൽ അവന്റെ പ്രകടനങ്ങളും.
എങ്കിലും ഒരിക്കൽ അവൻ വന്നപ്പോൾ ഗിരിയുടെ അമ്മ വിഷ്ണുവിനോട് പ്രഭാകരൻ പറഞ്ഞത് ആയാൾക്ക് ദോഷമില്ലാത്ത രീതിയിൽ ഒന്ന് അവതരിപ്പിച്ചു.
"അന്ന് അങ്ങനൊക്കെ നടന്നു. അതിലെനിക്ക് തീരാത്ത കുറ്റബോധമുണ്ട്.
അന്നെന്റെ വീട്ടിൽ ഒരു പ്രശ്നമുണ്ടായിരുന്നു.
അതിന്റെ ഇടയിൽ ടെൻഷനോടെ നിൽക്കുന്ന ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
പക്ഷേ സത്യമായും എനിക്കറിയില്ലായിരുന്നു അതിന്റെ പേരിൽ ഗിരിയുടെ മനസ്സിത്ര ബാലിശമായൊരു തീരുമാനമെടുത്തു കളയുമെന്ന്.
മനുഷ്യനല്ലേ ഞാനും.. വീട്ടുകാരിയോടുള്ള ദേഷ്യത്തിന് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.
ആ ഒരു മാനസിക വിഷമം കൊണ്ട് തന്നെയാണ് ഞാൻ.. ഒരുപാട് റിസ്ക് ഉണ്ടായിട്ടും ഇതിന് വേണ്ടി ലക്ഷങ്ങൾ ചിലവായി പോകുമെന്ന് അറിഞ്ഞിട്ടും നിങ്ങൾക് ഇത് സ്വന്തമാക്കി തരാൻ മുന്നിട്ടിറങ്ങിയത്.
ഇനി അവനു വേണ്ടി എനിക്കിതല്ലേ ചെയ്യാൻ കഴിയൂ.. ഇതെന്റെ പ്രായശ്ചിത്തം തന്നെയാണ്"
കണ്ണ് നിറച്ച വിഷ്ണുവിനെ ഗിരിയുടെ അമ്മയാണ് തന്നോട് ചേർത്ത് നിർത്തി അന്ന് ആശ്വാസം പകർന്നത്.
ആ ഒരൊറ്റ സീനൊടെ പ്രഭാകരനോട് അവർക്ക് ചെറുതല്ലാത്ത ഒരു നീരസവും തോന്നി തുടങ്ങി.
അതിനേക്കാൾ കൂടുതൽ ഒന്നും വിട്ട് പറയാൻ അയാൾക്കും കഴിഞ്ഞില്ല.
ഒരു കുടുംബം രക്ഷപ്പെട്ടു പോകുന്നത് സഹിക്കാൻ വയ്യാത്ത അസൂയ കൊണ്ട് കുത്തി തിരിപ്പ് ഉണ്ടാക്കുന്നു എന്നുള്ള ചീത്ത പേരിനെ അയാൾ വല്ലാതെ ഭയന്നു.
എന്നിട്ടും കാര്യങ്ങൾ എങ്ങനെയോ നാട് നീളെ പരക്കുന്നുണ്ട്.
വിഷ്ണു എന്താണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ അയാളുടെ കയ്യിലുമില്ലല്ലോ..
എന്തായാലും കടയുടെ പണി കാര്യമായി തന്നെ നടന്നു..
അതിനടിയിൽ പ്രഭാകരന് പറ്റിയ അപകടം..
അതാ കുഞ്ഞുങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിച്ചത്തിനു ദൈവം അറിഞ്ഞു കൊടുത്ത സമ്മാനമാണെന്ന് ആ നാട്ടുകാർ പറഞ്ഞു നടന്നു.
എല്ലാത്തിനും പിന്നിൽ വിഷ്ണു വിന്റെ കൈകൾ തന്നെയാണ് ഒരാള് പോലും തിരിച്ചറിഞ്ഞില്ല.. പറഞ്ഞതുമില്ല..
ഗിരിയുടെ ഇനിയും ഭൂമിയിൽ നിന്നും വിട്ട് പോകാൻ കഴിയാത്ത ആത്മാവ് മാത്രം അപ്പോഴും ശബ്ദമില്ലാതെ ഉറക്കെ ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് കരഞ്ഞു...
തുടരും..
ചിലരങ്ങനെയാണ്..
കാണാൻ ഭംഗിയുള്ള പുഴുക്കളെ പോലെ നമ്മളിൽ അരിച്ചു കയറി മെല്ലെ മെല്ലെ കാർന്ന് തിന്നാൻ തുടങ്ങും..
ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം...
നമ്മളെത്ര തട്ടി മാറ്റാൻ ശ്രമിച്ചാലും അതങ്ങനെ നമ്മളിൽ ബാധ്യത പോലെ പറ്റി പിടിച്ചിരിക്കും..
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


