Jayaram
*ഇരുമുടി*
കണ്ണീരിൽ അലിഞ്ഞ ഭക്തി
രവി തേജയുടെ 77-ാം ചിത്രം 'ഇരുമുടി' തിയേറ്ററുകളിൽ ചരിത്രം കുറിക്കുകയാണ്. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു.
ഇത് ശബരിമലയെ കുറിച്ചുള്ള സിനിമയല്ല. മദ്യപാനിയായ, ഭൂതകാലം മറക്കാൻ ആഗ്രഹിക്കുന്ന ഒരച്ഛൻ, മകളുടെ ഒരൊറ്റ ആഗ്രഹത്തിന് വേണ്ടി 41 ദിവസത്തെ അയ്യപ്പ ദീക്ഷ എടുക്കുന്നു. മദ്യം ഉപേക്ഷിക്കാൻ കഴിയാത്ത മനുഷ്യൻ, മാലയിട്ടാൽ എങ്ങനെ മാറുന്നു എന്നതാണ് കഥ.
പരമ്പരാഗത അയ്യപ്പ വേഷത്തിൽ രവി തേജയുടെ കരിയറിലെ ഏറ്റവും മികച്ച വൈകാരിക പ്രകടനമാണിത്. മകളായി മലയാളി താരം ബേബി നക്ഷത്രയും നായികയായി പ്രിയാ ഭവാനി ശങ്കറും തിളങ്ങുന്നു.
ആക്ഷൻ അല്ല, ആത്മശുദ്ധിയാണ് ഈ സിനിമയുടെ ഹിറ്റ് ഫോർമുല.
സ്വാമി ശരണത്തിലെ ഒരു അച്ഛന്റെ കഥ
അയ്യപ്പ ഭക്തിയും അച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയും ഒന്നിച്ചു ചേർന്നപ്പോൾ തിയേറ്ററിൽ സംഭവിച്ചത് ചരിത്രമാണ്.
തെലുങ്ക് സൂപ്പർ താരം രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഇരുമുടി’ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു.
സാധാരണയുള്ള പുരാണ സിനിമ അല്ല ഇരുമുടി.
നായകൻ ദുർബലനാണ്, പൂർണനല്ല. അയാൾക്ക് മദ്യപാന ശീലമുണ്ട്, എന്നാൽ അയ്യപ്പ മാല എടുത്ത ശേഷം 41 ദിവസം പൂർണമായും മദ്യം ഉപേക്ഷിക്കണം. അതായിരുന്നു കാതലായ പോയിന്റ്.
ബോക്സ് ഓഫീസ് കുതിപ്പ്:
റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു മില്യണിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
മികച്ച പ്രമേയവും മികച്ച നിർമ്മാണ മികവും കോർത്തിണക്കിയ ചിത്രം തിയറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ വലിയ പങ്കാളിത്തത്തോടെ മുന്നേറുകയാണ്.
ഭക്തിയും തിരുത്തലും:
ഇരുമുടി കെട്ട് എന്നത് വെറും ഒരു തീർത്ഥാടന സാമഗ്രി അല്ല, അത് ഒരു മനുഷ്യന്റെ ആത്മശുദ്ധീകരണത്തിന്റെ പ്രതീകമായി സിനിമ മാറ്റുന്നു. 41 ദിവസത്തെ വ്രതം ഒരു മദ്യപാനിയെ എങ്ങനെ മനുഷ്യനാക്കുന്നു എന്നതാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയത്.
ആക്ഷനിലൂടെ അറിയപ്പെട്ടിരുന്ന രവി തേജയുടെ കണ്ണിൽ നിന്ന് കണ്ണീരും, നെറ്റിയിൽ ചന്ദനവും വരുമ്പോൾ, പ്രേക്ഷകർ പറഞ്ഞു - സ്വാമിയേ ശരണം അയ്യപ്പാ. #🍿 സിനിമാ വിശേഷം #തെലുങ്ക്