ShareChat
click to see wallet page
search
കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധന വരുത്തിയത്. ഇനിയും ഒരു വര്‍ധനയ്ക്ക് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വന്നു. വിലവര്‍ധന മാത്രം പത്ത് രൂപയിൽ എത്തിക്കയാണ് ലക്ഷ്യം. നികുതികൾ അധികമായി വരും. കഴിഞ്ഞ ദിവസത്തെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയിൽ തന്നെ ഇതു സംബന്ധിച്ച പരോക്ഷ സൂചന പുറത്തു വന്നിരുന്നു. രണ്ട് ആഴ്ചയ്ക്കിടെ പെട്രോളിന്റെ വിലയിൽ വരുത്തിയ വര്‍ധന ഏകദേശം 8.35 പൈസ വരെയാണ്. ഡീസലിന് 8.53 പൈസയും കൂട്ടി. മൊത്തം, ഡീസലിന് 8.6 ശതമാനവും പെട്രോളിന് 7.8 ശതമാനവും വില വര്‍ധന ഉണ്ടായി. നാല് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ ഇത്രയും വലിയ വിലവർധന നടത്തുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, നിശ്ചലമായ വേതനം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ ഇതിനകം തന്നെ വലയുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് മോദി സർക്കാരിന്റെ ഈ പുതിയ തീരുമാനം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @mmolel Qilonsio வம்யிவிூஷஸ் (1ಡ೧೦ வல்யm விgoிற 10 03வ ஹிககவகp @mmolel Qilonsio வம்யிவிூஷஸ் (1ಡ೧೦ வல்யm விgoிற 10 03வ ஹிககவகp - ShareChat