#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 49
✍️ രചന - ജിഫ്ന നിസാർ 💥
അവളിനിയും എഴുന്നേറ്റു വന്നില്ലേ... "
കഴിക്കാനിരിക്കുമ്പോൾ വിഷ്ണുവിന്റെ മുഖം ചുളിഞ്ഞു.
സുഗന്ധി ഒന്നും മിണ്ടാതെ അവന് മുന്നിലേക്ക് ഭക്ഷണം വെച്ച് കൊടുത്തു.
"അമ്മക്കെന്താ ചെവി കേട്ടൂടെ.."
അവനുറക്കെ ചോദിച്ചു കൊണ്ട് മുന്നിലെ പാത്രം ഒരു തട്ട് കൊടുത്തു.
"അതിന് നീയെന്തിനാ ഡാ വെറുതെ ഒച്ചയിടുന്നത്.."
സുഗന്ധി അതിനേക്കാൾ വലിയൊരു ഒച്ചയിൽ അവനോട് തിരിച്ചു ചോദിച്ചു.
അതെല്ലാം കേട്ട് കൊണ്ട് അച്ഛമ്മയുടെ മുറിയിൽ കല്ലു മോളെ അടക്കി പിടിച്ചിരുന്ന ഗായത്രി അവരെ ആശങ്കയോടെ നോക്കി.
"ഒന്നുല്ല.. അതവര് അമ്മേം മോനും കൂടി ഉള്ളതാ.. നീ അതിലില്ല.. അവർ തമ്മിൽ ആയിക്കോട്ടെ. നീയിയിപ്പോ അങ്ങോട്ട് പോണ്ട.. അവരായിട്ട് ഉണ്ടാക്കിയ ഈ മുറിവ് കരിയുവോളം നീ വിശ്രമിക്ക്. അവനൊന്നും ചെയ്യില്ല നിന്നെ..തത്കാലംഅതിന് വേണ്ടത് ഞാൻ സുഗന്ധിക്ക് കൊടുത്തിട്ടുണ്ട്
അവൾ തടഞ്ഞോളും മകനെ. ഇല്ലേൽ രണ്ടും കൂടി ജയിലിൽ പോണ്ടി വരുമെന്ന് അവൾക്കറിയാം.."
അച്ഛമ്മ ചിരിയോടെ കല്ലുമോളുടെ കവിളിൽ തലോടി കൊണ്ട് ഗായയത്രിയെ ആശ്വാസിപ്പിച്ചു.
അവരുടെ വാക്കുകൾ കേൾക്കാൻ പ്രയാസമുണ്ടായിട്ടല്ല.
ഇന്നലെ മുതൽ താനീ മുറിയിലാണ്.
ഇനിയിപ്പോ ഈ ചെയ്തതിനു കൂടെയുള്ളത് അരികിൽ കിട്ടുന്ന ദിവസം വിഷ്ണു തന്നു തീർക്കുമെന്നോർക്കുമ്പോൾ അവൾക്കുള്ളം കിടുങ്ങി വിറകും.
അച്ഛമ്മ അത് വരെയും പകർന്നു കൊടുത്ത ധൈര്യമൊന്നും പോരാതെ വരും.. ആ ചിന്തയെ തടയിടാൻ.
ഗായത്രി ഒന്നും മിണ്ടാതെ വീണ്ടും അടുക്കളയിലേക്ക് കാതോർത്ത് ഇരുന്നു.
"നിങ്ങളോട് ഞാൻ മാര്യദക്ക് ചോദിച്ചില്ലേ.. അപ്പൊ വായിൽ എന്തേ പഴം കുത്തി തിരുകിയിരുന്നോ.."
വിഷ്ണുവിന്റെ ദേഷ്യം കൈ വിട്ടു തുടങ്ങി.
ഭവ്യയോടും ഗായത്രിയോടും തോന്നുന്ന ദേഷ്യമപ്പോൾ അവൻ സുഗന്ധിയുടെ നേരെയാണ് തീർക്കുന്നത്.
"നീ ചോദിക്കുന്നതിന് ഉത്തരം പറയല് മാത്രമല്ല എന്റെ പണി.. രാവിലെ മുതൽ തുടങ്ങിയതാ മനുഷ്യനിവിടെ അടിമയെ പോലെ പണിയുന്നത്.
കൈ സഹായം ചെയ്യാൻ പോലും ഒറ്റ ഒന്നില്ല.
നേരത്തിനു കഴിക്കാൻ മാത്രം പാറി പറന്നു വന്നോളും.."
അന്നൊരു ദിവസത്തെ ജോലി ചെയ്തു വശം കെട്ടു പോയ സുഗന്ധിയും ഒട്ടും വിട്ടു കൊടുത്തില്ല.
"അത് കൊണ്ട് തന്നെയാ ഞാൻ നിങ്ങളോട് ചോദിച്ചത് അവളെവിടെ എന്ന്.."
"അവളെ നീയല്ലേ തല്ലി ചതച്ചത്.. അവൾക്കിപ്പോ അനങ്ങാൻ വയ്യ പോലും.."
സുഗന്ധി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.
"അതാണോ കാര്യം.. അതൊക്കെ അവളുടെ ഐഡിയ അല്ലേ. അമ്മക്കിനിയും മനസ്സിലായില്ലേ.. അവളിപ്പോ വരും.. പണിയൊക്കെ അവളെടുക്കും.. അതിന് കൂടി വേണ്ടിയാണ് അവളെ ഇവിടെ നിർത്തിയേകുന്നത്. അമ്മ പോയി റസ്റ്റ് എടുക്ക്..
ഗായത്രി.. ഗായത്രി.. ഡീ.. ഇങ്ങോട്ട് വന്നേ.."
പറഞ്ഞു തീർന്നതിനൊപ്പം അവനുറക്കെ വിളിച്ചു കൊണ്ട് തിരികെ കസേരയിലേക്ക് തന്നെ ഇരുന്നു.
"നീ എന്നെ കൂടി ജയിലിൽ കയറ്റുമോടാ പിശാചെ.."
പറയുന്നതിനൊപ്പം തന്നെ സുഗന്ധി അവന്റെ കയ്യിന് ഒരടി കൊടുത്തു.
"ജയിലോ.. അമ്മയെന്താ ഈ പറയുന്നേ.."
അവനൊന്നും മനസ്സിലായില്ല.
"ആഹ്.. ജയിലിൽ തന്നെ.. ഇനിയും അവളെ തൊട്ട അവളെ കൊണ്ട് കേസ് കൊടുപ്പിക്കുമെന്ന് പറഞ്ഞു പോയിട്ടുണ്ട് നിന്റെ പുന്നാര അനിയൻ. എല്ലാത്തിനും സപ്പോർട്ട് ആയിട്ട് ആ മുതുക്കി തള്ളയും. അവരെല്ലാം കൂടി അറിഞ്ഞു ശ്രമിച്ചാൽ അവരത് ചെയ്യും വിച്ചു. പിന്നെ നമ്മൾ കരുതിയത് പോലൊന്നും ആയിരിക്കില്ല നടക്കുന്നത്.. അത് കൊണ്ട് നീയൊന്ന് കരുതിക്കോ.."
അച്ഛമ്മ അത്യാവശ്യം നല്ലത് പോലെ പറഞ്ഞു പേടിപ്പിച്ചത് സുഗന്ധി മകന്റെ മുന്നിൽ തുറന്നു വെച്ചു.
"അവനിവിടെ വന്നിരുന്നോ.."
വിഷ്ണുവിന്റെ മുഖം വലിഞ്ഞു മുറുകി..
"വന്നിരുന്നു പോലും.. നമ്മള് കാവ്യയുടെ അരികിൽ പോയ സമയം നോക്കി.."
"അമ്മയോട് ആരാ പറഞ്ഞേ.. അവളാണോ.. ഗായത്രി.."
"മ്മ്.. അവള് കുറെ പറയും. അങ്ങനെ അവൻ വന്നത് നമ്മളോട് പറയാൻ ആണോ അവള് ആരുമില്ലാത്ത നേരം നോക്കി അവനെ വിളിച്ചു വരുത്തിയത്.
രണ്ടും കൂടി നമ്മളെ കുടുക്കുമോ എന്നാ എനിക്കിപ്പോ.. പെണ്ണുങ്ങൾ പറഞ്ഞാ അതായിപ്പോ എല്ലാരും കേൾക്കുന്നത്.. നിനക്കറിയിലെ ആ സുമതിയുടെ മോന്റെ കാര്യം.. അവനിപ്പോഴും..."
"അമ്മയോന്ന് മിണ്ടാതിരുന്നേ.."
വിഷ്ണു പല്ല് കടിച്ചു കൊണ്ട് എഴുന്നേറ്റു.
"ഞാൻ മിണ്ടാതിരുന്നത് കൊണ്ടായില്ല. നീയും ഒന്നടങ്ങിക്കോ. രണ്ടിനേം കൂട്ടി കനത്തിൽ ഒരു പണി കൊടുത്തിട്ട് മതി ഇനി അവളുടെ നേരെ തിരിയുന്നത്. പെണ്ണുങ്ങൾക്ക് ഇത്രേം അഹങ്കാരം പാടില്ല.
സ്വന്തം വീട്ടുകാർക്ക് പോലും അവളെ വേണ്ട..
എന്നിട്ടും എന്താ നെഗളിപ്പ്.
മൂന്ന് നേരം വെട്ടി വിഴുങ്ങാൻ ഇവുടുന്നല്ലേ കൊടുക്കുന്നത്.
പക്ഷേ കൂറ് അവനോടും.
അല്ലേൽ തന്നെ എന്തിനാ അവളെ പറയുന്നത്. അവൾക്കൊപ്പം ഉള്ളവൻ.. ഒരുത്തനുണ്ടല്ലോ.
അവനെ ഞാൻ പത്തു മാസം ചുമന്നു കൊണ്ട് നടന്നു പ്രസവിച്ചു വളർത്തി വലുതാക്കിയില്ലേ. എന്നിട്ടിപ്പോ അവൻ അവൾക്ക് വേണ്ടി എന്നെ ജയിലിൽ കേറ്റുമെന്ന്..
എല്ലാം അനുഭവിക്കും.. നോക്കിക്കോ.. പെറ്റ തള്ളയെ വിഷമിപ്പിച്ച ആരും സമാധാനത്തോടെ ജീവിച്ചിട്ടില്ല. അവന്റെയും ഗതി അത് തന്നെയാ.. എന്റെ ശാപമാണെന്ന് കൂട്ടിക്കോ. "
കാശിയോടുള്ള ദേഷ്യത്തിന് സുഗന്ധി നിർത്താതെ പറയുന്നുണ്ട്. കസേര ദേഷ്യത്തിൽ നീക്കി കൊണ്ട് വിഷ്ണു എഴുന്നേറ്റു.
ആ ശബ്ദം കേട്ടതും ഗായത്രി ഭയത്തോടെ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് മോളെ ഒന്ന് കൂടി ചുറ്റി പിടിച്ചു കൊണ്ട് കിടക്കയിൽ ഒതുങ്ങി.
അച്ഛമ്മ അവളുടെ കയ്യിൽ ഒന്നമർത്തി. കൂടെയുണ്ടെന്ന് പറയും പോലെ..
അവർ രണ്ടാളും പ്രതീക്ഷിച്ചത് പോലെ തന്നെ നിമിഷങ്ങൾ കൊണ്ട് വിഷ്ണു അച്ഛമ്മയുടെ മുറിയുടെ വാതിൽക്കൽ വന്ന് നിന്നു.
വല്ലാത്തൊരു ചിരിയുണ്ടവന്.
കണ്ണിലെ ക്രൂരത തെളിഞ്ഞു കാണാം.
"എത്ര ദിവസം നീയിവിടെ ഒളിച്ചു നിൽക്കുമെടി.. എഹ്.."
അവൻ ഉള്ളിലേക്ക് കയറി.
"അതിനവള് ഒളിച്ചു നിൽപ്പാണെന്ന് നിന്നോടാര് പറഞ്ഞു വിഷ്ണു.."
അച്ഛമ്മക്ക് അപ്പോഴും യാതൊരു കൂസലുമില്ല.
"അല്ലാതെ പിന്നെ ഇവളിവിടെ പെറ്റു കിടപ്പാണോ.."
"അവൾക്ക് വയ്യ.. റസ്റ്റ് വേണം.അതിന് വേണ്ടി ഞാനെന്റെ മുറിയിലേക്ക് കൂട്ടിയതാ.. അത് മാറിയിട്ട് അവള് പുറത്ത് വരും.. വരുന്നത് പഴയ പോലെ നിന്റെ തല്ലും തൊഴിയും കൊള്ളാനല്ല.ഇവിടുത്തെ നിങ്ങളുടെ കാശില്ലാത്ത വേലക്കാരി ആയിട്ടുമല്ല.
വിഷ്ണു നാദ് ഭാര്യയായി അവളെ അംഗീകരിച്ചാൽ അങ്ങനെ.. അല്ലേൽ ഞാനും ഇവളും പോകും.. കാശി വരും ഞങ്ങളെ കൊണ്ട് പോകാൻ.. ഈ കുഞ്ഞിന് ഭയമില്ലാതെ ജീവിക്കണം.ഈ പെണ്ണിന് മേല് നോവാതെ ജീവിക്കണം.കൂടുതൽ ആഗ്രഹങ്ങളൊന്നും അവർക്കില്ല.
എനിക്കും.
അത് കൊണ്ട് അതിനുള്ള സാഹചര്യം നീ ഒരുക്കിയാൽ അവരിവിടെ തന്നെ കാണും.
ഇല്ലേൽ ഞാനും പോകും അവരെ ഞാൻ കൊണ്ടും പോകും.
തടയാൻ നിനക്ക് പറ്റുമെങ്കിൽ നീ ശ്രമിക്.. കൊണ്ട് പോകാൻ എന്റെ കൊച്ച് മോൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. എന്റെ കാശി.."
ഒട്ടുമേ ഭയമില്ലാതെ നേർത്തൊരു പതർച്ച പോലുമില്ലാതെ അച്ഛമ്മ അത് പറയുമ്പോൾ വിഷ്ണു ഞെട്ടി പോയി.
അങ്ങനൊരു നീക്കം അവന്റെ സ്വപ്നത്തിൽ പോലുമില്ല.
കാശി കൊണ്ട് പോകുമെന്ന് പറഞ്ഞാൽ അച്ഛമ്മ തീർച്ചയായും പോകും.
അവർക്കൊപ്പം ഗായത്രിയെ കൂടി വിളിച്ചാൽ അവളും കുഞ്ഞും പിന്നെ ഒരു നിമിഷം പോലും വൈകാതെ അവർക്കൊപ്പം പോകും.അതിൽ വിഷ്ണുവിനൊരു സംശയവുമില്ല.
അതിനേക്കാൾ വലിയൊരു തോൽവി തനിക്ക് വേറെ എന്തുണ്ട് പിന്നെ?
അവൻ സന്തോഷമായി ജീവിക്കരുത്.. ഒറ്റപ്പെട്ടു കൊണ്ട് നരകിച്ചു ജീവിക്കണം എന്നുള്ള ഒറ്റ ഉദ്ദേശം കൊണ്ട് മാത്രമാണ് അച്ഛമ്മയെ പോലും വിടാതെ പിടിച്ചു വെച്ചിരിക്കുന്നത്.
അങ്ങനെ ഉള്ളപ്പോൾ ഇനി ഗായത്രി കൂടി അവനൊപ്പം പോകുന്നത്..
വിഷ്ണുവിന് അത് ഓർക്കാൻ പോലും കഴിയില്ല.
അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ എടുത്തു ചാടി ഒന്നും ചെയ്യാതെ ഒരു നയത്തിൽ കൈകാര്യം ചെയ്യണമെന്ന് അവനും മനസ്സിലായി.
"നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം.ഈ വിഷ്ണു ആരാണെന്ന് "
വെല്ലുവിളി പോലെ അതും പറഞ്ഞിട്ടവൻ തിരികെ നടന്നത് അവർക്ക് മുന്നിൽ തോറ്റു പോയിട്ടില്ലെന്ന് കാണിക്കാൻ വേണ്ടി മനഃപൂർവം തന്നെയായിരുന്നു.
"കണ്ടില്ലേ.. ഇത്രേം ഒള്ളു അവൻ..നേരിട്ട് നിന്ന് നല്ലത് നാല് പറഞ്ഞാൽ വാലും ചുരുട്ടി പായുന്ന ഭീരു.. അവനെ ഭയന്നു കൊണ്ടാണല്ലോ എന്റെ മോളെ നീയിത്രേം തല്ല് വാങ്ങിച്ചു കൂട്ടിയത്.. ഇനി നീ കൊറച്ചു ധൈര്യം കാണിക്ക്..അതോടെ നിന്റെ പ്രശ്നമൊക്കെ തീരും.. എല്ലാം കാശി നോക്കാമെന്ന് അവനുറപ്പ് തന്നിട്ടില്ലേ നിനക്ക്..ഇപ്പോൾ പേടിച്ചോടിയാ ആ മണ്ടനെ പോലല്ല എന്റെ കുട്ടി.. അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും.."
അച്ഛമ്മക്ക് വല്ലാത്തൊരു ആവേശമുണ്ടത് പറയുമ്പോൾ.
ഗായത്രിക്കും ചെറുതല്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു.
പക്ഷേ അതിനൊന്നും അധികം ആയുസ്സില്ലെന്നും അവൾക്കറിയം.
ആ ഇറങ്ങി പോയവന്റെ മനസ്സ് അവൾക്കറിയാമല്ലോ.
ഗായത്രി കരുതിയത് പോലെ തന്നെ.. പുകഞ്ഞു തുടങ്ങിയ മനസ്സിനെ വരുതിയിൽ നിർത്താൻ അങ്ങേയറ്റം ശ്രമികുകയാണ് പുറത്തേക്കിറങ്ങിയ വിഷ്ണു.
അമ്മ പറഞ്ഞത് പോലെ രണ്ടിനും കൂടി ഒരു പണി കൊടുത്താലേ തനിക്കിനി ഒരു രക്ഷയൊള്ളു എന്നതായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ മുതൽ..
അതിനുള്ള വഴികളെ കുറിച്ചാണ് അവൻ ആലോചിച്ചു കൂട്ടിയത് മുഴുവനും.
അപ്പോഴെല്ലാം ഗായത്രിയോടും കാശ്ശിയോടുമുള്ള ദേഷ്യമവന്റെ ഉള്ളിൽ നിറഞ്ഞു തൂവി.
അച്ഛമ്മ വിളിച്ചു പറഞ്ഞ ഓരോ വാക്കും അവന്റെ സ്വസ്ഥത കെടുത്തി.
ആ ഒരു കലിപ്പിൽ കാറിലേക്ക് കയറി ഡോർ വലിച്ചടച്ചു.
വെടിയുണ്ട പോലെ ചീറി പാഞ്ഞു പോയ ആ കാർ പിന്നെ ചെന്ന് നിന്നത് അവന്റെ തന്നെ തറവാട് വീടിന്റെ മുന്നിലാണ്..
കാശിയേ കാണാൻ..
തുടരും...
ചെന്ന് കേറി കൊട്..
അല്ല പിന്നെ..
വരാനുള്ളത് കാർ പിടിച്ചു വരും എന്ന് കേട്ടിട്ടുണ്ടോ നിങ്ങള്..
എന്നാലിപ്പോ കണ്ടോ ട്ടാ 😆
റിവ്യൂ ഇട്ടിട്ട് പോയാൽ.. നാളേം ഇണ്ടാവും..
അതിൽ കൂടുതൽ ഒന്നുമില്ല പറയാൻ 🥰
സ്നേഹത്തോടെ jif
#📔 കഥ #💞 പ്രണയകഥകൾ


