ShareChat
click to see wallet page
search
#📙 നോവൽ കിഷോറിനെയും കുറിച്ച് ശ്രീഹരി പറഞ്ഞ കാര്യങ്ങൾ ആകെ കേട്ടത് ശ്രീഹരിയുടെയും വേണിയുടെയും വീട്ടുകാർ മാത്രമാണ്. അതുകൊണ്ട് മറ്റാർക്കും കതിർ മണ്ഡപത്തിൽ പെട്ടെന്നുണ്ടായ ഈ കോലാഹലങ്ങളുടെ യഥാർത്ഥ കാരണം എന്താണെന്ന് മനസ്സിലായില്ല. നാടടച്ചു ക്ഷണിച്ച വിവാഹം ആയതിനാൽ നാട്ടുകാർ മൊത്തം ശ്രീമംഗലത്തെ കുട്ടിയുടെ കല്യാണം കാണാൻ അവിടെ ഉണ്ടായിരുന്നു. ശ്രീഹരിയുടെയും വേണിയും താലികെട്ട് കാണാൻ ഇരുന്നവർക്ക് പക്ഷേ കാണേണ്ടി വന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ ആയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്തിന്റെ പേരിലാണ് മുടങ്ങിയതെന്നും വധു വരന്മാർ വേറെ വിവാഹം കഴിച്ചതിന്റെ കാരണങ്ങളും അറിയാതെ എല്ലാവരും അവരവരുടെ ബുദ്ധിക്ക് തോന്നിയ രീതിയിൽ കാര്യങ്ങൾ പറയാൻ തുടങ്ങി. എന്തായാലും വന്നവരെയെല്ലാം സദ്യ കഴിപ്പിച്ചിട്ടാണ് ശ്രീമംഗലത്തെ കുടുംബക്കാർ വിട്ടയച്ചത്. ശ്രീഹരി മീരയെയും കിഷോർ വേണിയെയും വിവാഹം കഴിച്ചതിനെ ചൊല്ലി ആളുകൾ മറ്റ് കുടുംബക്കാരോട് തിരക്കിയെങ്കിലും കൃത്യമായൊരു ഉത്തരം നൽകാൻ അവർക്കാർക്കും കഴിഞ്ഞില്ല. ഇങ്ങനെയെല്ലാം നടന്നതിന്റെ കാര്യ കാരണങ്ങൾ ഉടനെ തന്നെ എല്ലാവർക്കും അറിയാൻ കഴിയുമെന്നും തത്കാലം എല്ലാവരും സദ്യ കഴിച്ചു പിരിഞ്ഞു പോകണമെന്ന് കൂടി പറഞ്ഞതോടെ ആളുകൾ പിറു പിറുത്തു കൊണ്ട് സദ്യ കഴിച്ച് ശ്രീമംഗലത്ത് നിന്ന് മടങ്ങി. ശ്രീമംഗലം കാരോട് വിരോധമുള്ള നാട്ടിലെ കുറച്ചാളുകൾക്ക് അവരെ ആക്ഷേപിക്കാനും പറഞ്ഞു ചിരിക്കാനും ഒരു വിഷയം കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു. ******* മീരയും വീട്ടുകാരും ശ്രീഹരി വീട്ടിലായിരുന്നു. വേണിയെ കല്യാണം കഴിക്കാൻ പോയ ശ്രീഹരി മണ്ഡപത്തിൽ വച്ച് മീരയെ താലി കെട്ടിയത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാവരോടും കാര്യങ്ങൾ ശ്രീഹരി തന്നെ വിശദമായി പറയാമെന്നു പറഞ്ഞത് കൊണ്ട് അവരെല്ലാം അവന്റെ വാക്കുകൾ കേൾക്കാനായി ക്ഷമയോടെ കാത്ത് ഇരിക്കുകയാണ്. "എന്നാലും എനിക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല പത്മിനി. ഒക്കെ ഒരു സ്വപ്നം പോലാ തോന്നണേ. അല്ലേലും ആ പണക്കാരി പെണ്ണ് ഞങ്ങടെ കുടുംബത്തിന് ചേരില്ല. എനിക്കും പിള്ളേർക്കും ആദ്യമേ താല്പര്യം ഉണ്ടായിരുന്നില്ല. പിന്നെ അവന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് വച്ച് വിട്ടതാ. അത് ഇങ്ങനെയുമായി. ഹാ... ഇനിയിപ്പോ കഴിഞ്ഞത് പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ എല്ലാം ആഗ്രഹം പോലെ തന്നെ നമ്മുടെ മക്കൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലേ. അതോർക്കുമ്പോ തന്നെ ആശ്വാസം ഉണ്ട്." ശ്രീഹരിയുടെ അമ്മ ശ്രീലത മീരയുടെ അമ്മയോട് പറഞ്ഞ വാക്കുകളാണ് അത്. "വേണിയെ നമ്മുടെ ഹരികുട്ടൻ വേണ്ടെന്ന് വച്ചതിന്റെ കാരണം അറിയോ ലതേച്ചി. എന്തോ വല്യ കാരണമില്ലാതെ ഹരിക്കുട്ടൻ അങ്ങനെ ചെയ്യില്ല." ശ്രീലത പറഞ്ഞതിനോട് പത്മിനിയും അനുകൂലിച്ചു. "അവനെന്തിനാ അങ്ങനെ ചെയ്തതൊന്നും എനിക്ക് കൃത്യമായി അറിയില്ല പത്മിനി.. അത് ഹരിക്കുട്ടൻ തന്നെ വിശദായി പറയാന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോ പിള്ളേർ തമ്മിൽ സംസാരിക്കുവല്ലേ. അത് കഴിഞ്ഞു അവൻ നമ്മളോട് കാര്യം പറയുമല്ലോ. മീര മോളോട് സമ്മതമൊന്നും ചോദിക്കാതെയാണ് ഹരിക്കുട്ടൻ അവവളുടെ കഴുത്തിൽ താലി കെട്ടിയത്. മീര മോൾക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടായിരുന്നോ എന്നൊന്നും അറിയില്ലല്ലോ. അതോർക്കുമ്പോ ഓർ ടെൻഷൻ ഉണ്ട് പത്മിനി." ശ്രീലത ആകുലതപ്പെട്ടു. "ലതേച്ചി അതോർത്ത് പേടിക്കണ്ട. അവൾക്ക് ആരോടും സ്നേഹ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ എന്നോട് പറയുമായിരുന്നു. പിന്നെയുള്ള ഒരു പ്രശ്നം മീരയ്ക്ക് ഉടനെയൊന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ്. ഇങ്ങോട്ട് ആലോചിച്ചു വന്ന പല നല്ല ആലോചനകളും ഓരോ കാരണം പറഞ്ഞ് മീര ഒഴിവാക്കിയിട്ടുണ്ട്." പത്മിനി ഉറപ്പോടെ പറഞ്ഞു. അത് കേട്ടപ്പോൾ ശ്രീലതയ്ക്ക് ചെറുതല്ലാത്ത ആശ്വാസം തോന്നി. "മീരയ്ക്ക് വേറെ ഇഷ്ടങ്ങൾ ഒന്നുമില്ലേലും അവൾക്ക് ഹരികുട്ടൻ കല്യാണം കഴിച്ചത് ഇഷ്ടായോ ഇല്ലേ എന്നൊന്നും അറിയില്ലല്ലോ. അതറിയാത്തത് കൊണ്ട് ഒരു ടെൻഷൻ ഉണ്ടെനിക്ക്. പ്രത്യേകിച്ച് മീര ഇപ്പോഴൊന്നും ഒരു വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിക്കാത്തത് കൊണ്ട് അവൾക്ക് ഹരിക്കുട്ടനോട്‌ വെറുപ്പോ ദേഷ്യോ തോന്നോ?" ശ്രീലത ആകുലയായി. "അങ്ങനെയൊന്നും ഉണ്ടാവില്ല ചേച്ചി. ശ്രീഹരി ഇങ്ങനെയൊക്കെ ചെയ്യാൻ എന്താ കാരണമെന്ന് ആദ്യം അറിയട്ടെ. അതിനുശേഷം ഞാനവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം." പത്മിനി ഉറപ്പ് നൽകി. വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രീഹരിയുടെയും മീരയുടെയും വീട്ടുകാർക്ക് മക്കൾ വലുതായി കഴിഞ്ഞാൽ അവരെ തമ്മിൽ കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പലപ്പോഴും വീട്ടുകാർ തമ്മിൽ അത് പറയാറുമുണ്ട്. ഇതൊക്കെ ശ്രീഹരി തമാശയായിട്ടേ കണ്ടിട്ടുള്ളു. പക്ഷേ മീര മോഹങ്ങൾ മനസ്സിൽ വളർത്തി അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അവനും തന്നെ ഇഷ്ടമാകും എന്നായിരുന്നു അവൾ വിശ്വസിച്ചിരുന്നത്. എന്നാൽ വേണി ശ്രീഹരിയോട് തന്റെ പ്രണയം പറയുകയും അവനത് അംഗീകരിക്കുകയും ചെയ്‌തെന്ന് അറിഞ്ഞതോടെ മീരയാകെ തകർന്ന് പോയി. ഇതിനിടെ മീരയുടെ പഠിപ്പ് കഴിഞ്ഞ ശേഷം ശ്രീഹരിയുടെയും അവളുടെയും നിശ്ചയം നടത്തി വയ്ക്കാമെന്ന തീരുമാനത്തിൽ ആയിരുന്നു ഇരു വീട്ടുകാരും. അപ്പോഴാണ് ശ്രീഹരിയിൽ നിന്നും അവൻ വേണിയുമായി അടുപ്പത്തിൽ ആണെന്നും അവന് അവള് മതിയെന്നും ശ്രീഹരി പറയുന്നത്. വേണിയുടെ വീട്ടുകാർ സാമ്പത്തികമായി തങ്ങളെക്കാൾ ഉയർന്നതായതിനാൽ ആ ബന്ധത്തോട് ശ്രീഹരിയുടെ വീട്ടുകാർക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അവൻ തന്റെ ഇഷ്ടത്തിൽ ഉറച്ചു നിന്നതിനാൽ ശ്രീഹരിയും അമ്മയും അനിയത്തിമാരും അവന്റെ ഇഷ്ടത്തിന് മനസ്സോടെ അല്ലെങ്കിലും സമ്മതം മൂളി. ശ്രീഹരിയുടെ അമ്മയ്ക്കും അനിയത്തിമാർക്കും എല്ലാം മീര തങ്ങളുടെ വീട്ടിലേക്ക് വരണമെന്നായിരുന്നു ആഗ്രഹം. അവളുടെം വീട്ടുകാർക്ക് അത് തന്നെയായിരുന്നു ആഗ്രഹം എന്ന് ഇടയ്ക്കിടെ ശ്രീഹരിയുടെ വീട്ടുകാർ അവനോട് പറയുമ്പോ ഞാൻ വേണിയെ ഇഷ്ടപ്പെട്ട് പോയില്ലേ... അല്ലെങ്കിൽ മീരയെ നോക്കായിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ പ്രേമിച്ചു നടക്കുകയോ അങ്ങനെ എന്തെങ്കിലുമൊരു ഇഷ്ടം പരസ്പരം പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലല്ലോ എന്ന് ശ്രീഹരി മറുപടി പറയും. ***** ശ്രീഹരിയുടെ മുറിയിൽ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ് മീരയും ശ്രീഹരിയും. ഒരു ആവേശത്തിന് മീരയുടെ കഴുത്തിൽ താലി കെട്ടിയെങ്കിലും വേണിയുടെ സ്ഥാനത്ത് അവളെ കാണുക എന്നത് ശ്രീഹരിക്ക് പ്രയാസമേറിയ കാര്യമായിരുന്നു. "മീര.... സത്യത്തിൽ ഞാൻ നിന്നെ ഇന്ന് വിവാഹം കഴിച്ചത് വേണി എന്നെ ചതിച്ചത് കൊണ്ടുള്ള വാശിയിൽ മാത്രമാണ്. അതുകൊണ്ട് നിന്നെ സ്നേഹിച്ചു തുടങ്ങാനും പഴയതെല്ലാം മറക്കാനും എനിക്ക് കുറച്ചു സമയം വേണം. ഞാൻ നിന്നെ ചതിച്ചൂന്ന് തോന്നാതിരിക്കാനാണ് ഞാൻ ഇത്രേം പറഞ്ഞത് മീര. വേണി എന്നെ വഞ്ചിച്ചൂന്ന് സത്യത്തിൽ എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനെന്റെ കണ്ണ് കൊണ്ട് ഒന്നും കണ്ടില്ലായിരുന്നെങ്കിൽ ആരെങ്കിലും പറഞ്ഞത് മാത്രം കേട്ട് ഞാൻ അവളെ സംശയിക്കാൻ നിൽക്കില്ലായിരുന്നു. വേണിക്ക് എങ്ങനെ എന്നെ പറ്റിക്കാൻ മനസ്സ് വന്നു മീര." ശ്രീഹരിയുടെ മിഴികൾ ഈറനായി. "എനിക്കും സത്യത്തിൽ ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ശ്രീയേട്ടാ. വേണിക്ക് എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞൂന്ന് എനിക്ക് അറിയില്ല." മീര മുഖം പൊത്തി വിങ്ങി. "ഞാനവളെ അത്രയധികം സ്നേഹിച്ചിട്ടേ ഉള്ളു മീര. എന്റെ മുന്നിൽ ഇത്ര കാലം അവൾ അഭിനയിക്കുക ആയിരുന്നല്ലോന്ന് ഓർക്കുമ്പോ തലയൊക്കെ വെ. ട്ടി പൊളിക്കുന്ന പോലെയാ എനിക്ക് തോന്നുന്നത്. ഒരാളോടും എന്റെ വേദന പറയാൻ കഴിയാനാവാതെ നീരുകയായിരുന്നു ഞാൻ ഇത്ര ദിവസം." ശ്രീഹരിയുടെ മിഴികൾ നിറഞ്ഞൊഴുകി. "ശ്രീയേട്ടന് ഞാനില്ലേ. ഏട്ടന്റെ സങ്കടങ്ങൾ എന്നോട് പറഞ്ഞോ. എനിക്ക് മനസ്സിലാവും ശ്രീയേട്ടന്റെ വേദന." അവൾ അവന്റെ ചുമലിൽ കൈവച്ചു. ശ്രീഹരി ആ കരങ്ങൾ തന്റെ നെഞ്ചോട് ചേർത്ത് കുറച്ചു സമയം വിങ്ങലടക്കി ഇരുന്നു. മീര മറ്റേ കൈ കൊണ്ട് അവന്റെ ശിരസ്സിൽ തലോടി. ശ്രീഹരിക്ക് വേണിയോട് ഉണ്ടായിരുന്ന പ്രണയം വേരോടെ പിഴുത് മാറ്റി അവിടെ തന്നോടുള്ള പ്രണയം നിറയണമെങ്കിൽ കുറച്ച് മിനക്കെടേണ്ടി വരുമെന്ന് മീരയ്ക്ക് മനസ്സിലായി. സ്നേഹം കൊണ്ട് അവനെ തന്റെ വരുതിയിൽ കൊണ്ട് വരണമെന്നും ശേഷം അധികം വൈകാതെ എല്ലാ അർത്ഥത്തിലും തങ്ങൾ ഒന്നായി തീരണമെന്നും മീര മനസ്സിൽ കണക്ക് കൂട്ടി. തുടരും
📙 നോവൽ - ஸஸிண் வஒண் 23 ஸரி மஜவி 0@90 C ஸஸிண் வஒண் 23 ஸரி மஜவி 0@90 C - ShareChat