നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 8 "നമുക്ക്... കുറച്ചുനേരം സംസാരിക്കണം." ശരത്ചന്ദ്രന്റെ ഗൗരവമുള്ള ശബ്ദം കേട്ടതും വൃന്ദയുടെ ഹൃദയമിടിപ്പ് കൂടിപ്പോയി. അവൾ പതിയെ തിരിഞ്ഞു. ശരത്ചന്ദ്രൻ വാതിൽ അടച്ചില്ല. മുറിക്കുള്ളിലേക്ക് കയറി, കുറച്ച് അകലം പാലിച്ചാണ് നിന്നത്. "ഇരിക്കൂ..." അദ്ദേഹം സോഫയിലേക്ക് കൈ ചൂണ്ടി. വൃന്ദ പതിയെ ഇരുന്നു. അൽപനേരം ഇരുവരും ഒന്നും മിണ്ടിയില്ല. ആ നിശ്ശബ്ദത ഭേദിച്ചത് ശരത്ചന്ദ്രനായിരുന്നു. "വൃന്ദ..." "ഈ വിവാഹം എങ്ങനെ സംഭവിച്ചതാണെന്ന് നിനക്കറിയാം." അവൾ തലയാട്ടി. "എന്റെ ജീവിതത്തിൽ..." "ദീപ്തിയുടെ സ്ഥാനം മറ്റാർക്കും എടുക്കാൻ കഴിയില്ല." ആ വാക്കുകൾ കേട്ടപ്പോൾ വൃന്ദയുടെ മുഖം ഒന്ന് മങ്ങി. "അതുകൊണ്ട് നിന്നെ ഒരിക്കലും അവളുമായി താരതമ്യം ചെയ്യില്ല." "നീ... നീ മാത്രമാണ്." "ഈ വീട്ടിൽ നിനക്ക് അർഹിക്കുന്ന ബഹുമാനവും സ്വാതന്ത്ര്യവും ഉണ്ടാകും." "പക്ഷേ..." "എനിക്ക് കുറച്ച് സമയം വേണം." വൃന്ദ ശാന്തമായി തലയാട്ടി. "എനിക്ക് മനസ്സിലാകും... സർ." ശരത്ചന്ദ്രൻ നേർത്തൊരു പുഞ്ചിരിയോടെ പറഞ്ഞു. "'സർ' എന്ന് വിളിക്കേണ്ട." "നിനക്ക് ഇഷ്ടമുള്ളതുപോലെ വിളിച്ചാൽ മതി." വൃന്ദ ചെറുതായി പുഞ്ചിരിച്ചു. അതോടെ... മുറിയിലെ ഭാരം നിറഞ്ഞ നിശ്ശബ്ദതയ്ക്ക് അൽപം അയവ് വന്നു. അപ്പോഴാണ്... ടക്... ടക്... "മോനെ..." സാവിത്രിയമ്മയുടെ ശബ്ദം. ശരത്ചന്ദ്രൻ വാതിൽ തുറന്നു. "സംസാരം കഴിഞ്ഞെങ്കിൽ ഇനി രണ്ടുപേരും പോയി ഒന്ന് ഫ്രഷ് ആവാൻ നോക്ക്." അവരുടെ കയ്യിൽ ഒരു ഇളം ക്രീം നിറത്തിലുള്ള സെറ്റ് സാരിയും, മറൂൺ ഡിസൈനുള്ള ബ്ലൗസും ഉണ്ടായിരുന്നു. അത് അവർ വൃന്ദയുടെ കൈയിൽ കൊടുത്തു. "ഇന്ന് ഇത് ഉടുത്തോളൂ മോളേ." പിന്നെ അലമാര മുഴുവൻ തുറന്ന് കാണിച്ചു. പുതിയ സാരികൾ... ഡ്രസ്സുകൾ... ചെരിപ്പുകൾ... കോസ്മെറ്റിക്സ്... അവൾക്ക് ആവശ്യമായ എല്ലാം അതിനുള്ളിൽ ഭംഗിയായി അടുക്കിവെച്ചിരുന്നു. വൃന്ദ അത്ഭുതത്തോടെ നോക്കി. "ഇതൊക്കെ... എനിക്ക് വേണ്ടിയാണോ?" സാവിത്രിയമ്മ ചിരിച്ചു. "പിന്നല്ലാതെ എല്ലാം നിനക്ക് വേണ്ടി വാങ്ങീതാ. എന്റെ മരുമകൾക്ക് യാതൊരു കുറവും ഉണ്ടാവാൻ പാടില്ല . വൃന്ദയുടെ കവിളിൽ തലോടി സാവിത്രി പറഞ്ഞു. ആ വാക്കുകൾ കേട്ട് വൃന്ദയുടെ മനസ്സിൽ ഒരു നേർത്ത അഹങ്കാരത്തിന്റെ പുഞ്ചിരി മിന്നിമാഞ്ഞു... "ശരി... മോൾ പോയി ഫ്രഷ് ആയിട്ട് വാ." സാവിത്രിയമ്മ പുറത്തേക്ക് നടന്നു. ശരത്ചന്ദ്രനും പറഞ്ഞു. "ഞാനും ഒന്ന് ഫ്രഷ് ആയി വരാം." അദ്ദേഹവും പുറത്തേക്ക് നടന്നു. അരമണിക്കൂറിന് ശേഷം... കുളിച്ചിറങ്ങിയ വൃന്ദ... സാവിത്രിയമ്മ നൽകിയ സാരീ ധരിച്ചിരുന്നു. കല്യാണത്തിലെ ഭാരമുള്ള ആഭരണങ്ങൾ മാറ്റിയിരുന്നു. കഴുത്തിൽ താലി മാത്രം. നെറ്റിയിൽ ചെറിയ കറുത്ത പൊട്ട്. നെറുകയിൽ നേർത്ത സിന്ദൂരം. നനഞ്ഞ മുടി പിന്നിലേക്ക് വിടർത്തിയിട്ടിരുന്നു. അവൾ പതിയെ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു. കണ്ണാടിയിലുള്ള സ്വന്തം പ്രതിബിംബം കണ്ടപ്പോൾ... ഒരു നിമിഷം അവൾ അനങ്ങാതെ നിന്നു. ഇന്നലെ വരെ... സ്വന്തം വീട്ടിലെ ഒരു സാധാരണ പെൺകുട്ടി. ഇന്ന്... ഒരാളുടെ ഭാര്യ. ഒരു വലിയ വീട്ടിലെ മരുമകൾ. കഴുത്തിലെ താലിയിൽ അവൾ അറിയാതെ വിരലോടിച്ചു. അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴാണ്... ടക്... ടക്... "വൃന്ദമ്മേ..." മീനാക്ഷിയുടെ ശബ്ദം. വൃന്ദ വാതിൽ തുറന്നു. മീനാക്ഷി ചിരിച്ചുകൊണ്ട് നിൽകുന്നു. "അമ്മൂമ്മ വിളിക്കുന്നു." "താഴേക്ക് വരാൻ പറഞ്ഞു." "ശരി..." വൃന്ദ മീനാക്ഷിക്കൊപ്പം താഴേക്കിറങ്ങി. ഹാളിൽ സാവിത്രിയമ്മ ഒരു ഗ്ലാസിൽ ചൂടുപാലുമായി കാത്തുനിൽക്കുകയായിരുന്നു. "മോളേ..." "ഇത് കൊണ്ടുപോ." പാൽഗ്ലാസ് വൃന്ദയുടെ കൈയിൽ കൊടുത്ത ശേഷം അവർ അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി. "സന്തോഷമായി ജീവിക്കണം." വൃന്ദ ചെറുതായി പുഞ്ചിരിച്ച് തലയാട്ടി. പാൽഗ്ലാസ് കൈയിൽ പിടിച്ച് അവൾ വീണ്ടും മുകളിലേക്ക് നടന്നു. മുറിയുടെ വാതിൽ പതിയെ തുറന്ന് അകത്തേക്ക് കയറിയപ്പോൾ... കടും മറൂൺ നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് ശരത്ചന്ദ്രൻ ഫോണിൽ സംസാരിക്കുകയായിരുന്നു. "ഏയ്യ്... അത് സാരമില്ലടാ വരാൻ പറ്റാത്തതിൽ വിഷമിക്കണ്ട." "നിനക്ക് അവിടത്തെ ജോലി ഒഴിവാക്കാൻ പറ്റില്ലെന്ന് എനിക്കറിയാം." വാതിൽ തുറക്കുന്ന ശബ്ദം കേട്ട അദ്ദേഹം... ഒരു നിമിഷം വൃന്ദയെ നോക്കി. പിന്നെ സംസാരം നിർത്താതെ... അകത്തേക്ക് വരാൻ കൈകൊണ്ട് പതിയെ ആംഗ്യം കാണിച്ചു. വൃന്ദ ശാന്തമായി അകത്തേക്ക് കയറി. കയ്യിലുണ്ടായിരുന്ന പാൽഗ്ലാസ് മേശപ്പുറത്ത് വെച്ച്... എന്ത് ചെയ്യണമെന്നറിയാതെ നിശ്ശബ്ദമായി നിന്നു. "ഹാ..." "അടുത്ത തവണ നീ നാട്ടിൽ വരുമ്പോൾ കാണാം." "ഓക്കേ... "ഗുഡ് നൈറ്റ്." കോൾ അവസാനിപ്പിച്ച ശേഷം ശരത്ചന്ദ്രൻ ഫോൺ മേശപ്പുറത്ത് വെച്ചു. അപ്പോഴാണ്... അദ്ദേഹം വീണ്ടും വൃന്ദയെ നോക്കിയത്. "താഴെ എല്ലാവരും പോയോ?" "മ്മ്..." വൃന്ദ പതിയെ മറുപടി പറഞ്ഞു. ശരത്ചന്ദ്രൻ ചെറുതായി തലയാട്ടി. മുറിയിൽ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. ആ നിശ്ശബ്ദതയ്ക്ക് ശേഷം... പറയാൻ ബാക്കിയുണ്ടായിരുന്നത് ഒരുപാട് കാര്യങ്ങളായിരുന്നു... (തുടരും...) #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
32 likes
2 comments 11 shares

More like this