📖നേർവായന
എപ്പിസോഡ് :1427
ഇന്നത്തെ വിഷയം:
മബ്റൂറായ ഹജ്ജ്
◼️ ഭാഗം - 05
➖➖➖➖➖➖➖➖➖➖
🔲فَأَهَلَّ بِالتَّوْحِيدِ : لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ
അദ്ദേഹം (നബി ﷺ) തൗഹീദ് കൊണ്ട് ശബ്ദമുയർത്തി :അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല. (മുസ്‌ലിം 1218)
ഈ മഹത്തായ വാക്കുകൾ അല്ലാഹുവിനുള്ള തൗഹീദിന്റെയും ഇഖ്‌ലാസ്സിന്റെയും വചനങ്ങളാണ്; ശിർക്കിൽ നിന്നുള്ള മോചനവുമാണ്. അതിനാൽ, ഈ മഹത്തായ വാക്കുകൾ കൊണ്ട് തൽബിയ്യത്ത് ചൊല്ലാൻ അല്ലാഹു ഭാഗ്യം നൽകിയ ഒരാൾ, അതിന്റെ അർത്ഥങ്ങളും താൽപ്പര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ആ വചനങ്ങൾ വിരൽചൂണ്ടുന്ന തൗഹീദ് ജീവിതത്തിൽ പകർത്താൻ അദ്ദേഹം പരിശ്രമിക്കണം. തന്റെ മതം അല്ലാഹുവിന് മാത്രമായി സമർപ്പിക്കുന്നവനായിരിക്കണം അദ്ദേഹം. അല്ലാഹുവിനോടല്ലാതെ അദ്ദേഹം ചോദിക്കരുത്, അല്ലാഹുവിനോടല്ലാതെ അദ്ദേഹം സഹായം തേടരുത് (ഇസ്തിഗാസ), അല്ലാഹുവിൽ അല്ലാതെ അദ്ദേഹം ഭരമേൽപ്പിക്കരുത് (തവക്കുൽ), അല്ലാഹുവിന് വേണ്ടിയല്ലാതെ അദ്ദേഹം ബലിയറുക്കരുത്, അല്ലാഹുവിനല്ലാതെ അദ്ദേഹം നേർച്ചകൾ അർപ്പിക്കുകയും ചെയ്യരുത്.
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ﴿١٦٣﴾
പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. (ഖു൪ആന്‍: 6/162-163)
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
രണ്ടാമത്തേത്: ഹജ്ജ് പ്രവാചകചര്യയ്ക്ക് (സുന്നത്ത്) അനുസൃതമായിരിക്കുക. ഹജ്ജിന്റെ ഓരോ കർമ്മങ്ങളും സുന്നത്തിന് അനുയോജ്യമാവുക എന്നത് ഹജ്ജ് മബ്റൂർ ആകുന്നതിനുള്ള ലക്ഷണങ്ങളിൽ പെട്ടതാണ്. ജാബിർ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇപ്രകാരം അരുളിയിട്ടുണ്ട്:
لِتَأْخُذُوا مَنَاسِكَكُمْ
നിങ്ങൾ നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്ന് പഠിക്കുക. (മുസ്ലിം:1297)
ഇഹലോകത്തെയും പരലോകത്തെയും വിജയവും സൗഭാഗ്യവും നബി ﷺയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതിലും അവിടുത്തെ ചര്യകൾ (സുന്നത്ത്) പാലിക്കുന്നതിലുമാണെന്ന് ഹാജി മനസ്സിലാക്കേണ്ടതുണ്ട്. മുസ്‌ലിമിനും അല്ലാഹുവിന്റെ ഭവനം സന്ദർശിച്ച് ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവർക്കും വലിയ ഉപകാരപ്രദമായ രണ്ട് മുൻഗാമികളുടെ വചനങ്ങളെ നമുക്ക് ചിന്തിച്ചുനോക്കാം. നബി ﷺയെ പിന്തുടർന്നുകൊണ്ട് ഹജറുൽ അസ്‌വദ് സ്പർശിക്കുന്നതും ചുംബിക്കുന്നതും, അതുപോലെ റുക്നുൽ യമാനി സ്പർശിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇവ രണ്ടും.
1) ബുഖാരിയിലും മുസ്‌ലിമിലും ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. അദ്ദേഹം ഹജറുൽ അസ്‌വദ് ചുംബിച്ചുകൊണ്ട് ചുറ്റുമുള്ളവർക്ക് കേൾക്കാൻ പാകത്തിൽ ഇപ്രകാരം പറഞ്ഞു:
إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ
തീർച്ചയായും നീ ഉപദ്രവിക്കാനോ ഉപകരിക്കാനോ കഴിയാത്ത വെറുമൊരു കല്ലാണെന്ന് എനിക്കറിയാം. നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല. (ബുഖാരി:1597)
ഒന്നാമത്തെ ഉദ്ധരണിയിലെ ‘നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല’ എന്ന അദ്ദേഹത്തിന്റെ വാക്ക്, പ്രവാചകനെ പിന്തുടരുക (ഇത്തിബാഅ്) എന്ന വശത്തെ ശരിവെക്കുന്നതാണ്. ആരാധനാകർമ്മങ്ങളെല്ലാം ‘തൗഖീഫിയ്യ’ (പ്രമാണങ്ങളെ മാത്രം ആസ്പദമാക്കിയുള്ളത്) ആണെന്നും, നബി ﷺയിൽ നിന്നുള്ള സ്ഥിരപ്പെട്ട തെളിവോ മാർഗ്ഗനിർദ്ദേശമോ ഇല്ലാതെ അതിൽ ഒന്നുംതന്നെ ചെയ്യാൻ പാടില്ലെന്നും ഇത് വ്യക്തമാക്കുന്നു. അതിനാൽ, ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് പ്രവാചകനെ പിന്തുടരുന്നതിനും അവിടുത്തെ മാതൃകയാക്കുന്നതിനും വേണ്ടിയാണ്. അല്ലാഹു പറഞ്ഞതുപോലെ:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍ :33/21)
➖➖➖➖➖➖➖➖
Subscribe Our YouTube Channel:
https://www.youtube.com/c/WisdomMediaChannel
➖➖➖➖➖➖➖➖
മൂന്നാമത്തേത്: മബ്റൂറായ ഹജ്ജിന്റെ അടയാളങ്ങളിൽ ഒന്നാണ്, ഹജ്ജ് ചെയ്യുന്ന വ്യക്തി തന്നിൽ അല്ലാഹുവിനോടുള്ള തഖ്‌വ സാക്ഷാത്കരിക്കാനായി പരിശ്രമിക്കുക എന്നത്. അല്ലാഹു പറയുന്നു:
قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ
അവന്‍ പറഞ്ഞു: തഖ്‌വയുള്ളവരില്‍ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരില്‍) നിന്നു മാത്രമേ അല്ലാഹു (ക൪മ്മങ്ങള്‍) സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍: 5 /27)
ഹജ്ജിനെ സംബന്ധിച്ച ഖുർആൻ വചനങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, അല്ലാഹു അതിൽ തഖ്‌വയെക്കുറിച്ച് ധാരാളമായി ഉപദേശിച്ചിട്ടുണ്ട്. കാരണം, ഹജ്ജിന്റെ യഥാർത്ഥ ലക്ഷ്യത്തെയും അർത്ഥത്തെയും കുറിച്ച് ശരിയായ ബോധമുണ്ടെങ്കിൽ, മറ്റൊന്നിനും കഴിയാത്ത വിധം തഖ്‌വ ഉണ്ടാക്കിയെടുക്കാനുള്ള സാഹചര്യങ്ങൾ ഹജ്ജിലുണ്ട്. സൂറത്തുൽ ബഖറയിലെ ഹജ്ജിനെ സംബന്ധിച്ച വചനങ്ങളിൽ അല്ലാഹുവിനോടുള്ള തഖ്‌വ പാലിക്കണമെന്ന ഉപദേശം ആവർത്തിച്ചു വന്നിട്ടുണ്ട്.
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍: 2/196)
وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ
(ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഖു൪ആന്‍:2/197)
➖➖➖➖➖➖➖➖➖
Source: Kanzul uloom
##peaceradio #wisdommedia #wisdomislam #wisdomglobaltv #wisdomislamicorganization


