ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mgGEM7p?d=n&ui=v64j8rk&e1=c#ബൊമ്മലാട്ടം S2 ((EP12))
"കൊന്നു തള്ളടാ ഈ നായിന്‍റെ മോനേ.!"
ആല്‍ബര്‍ത്തോ നിന്നു വിറച്ചു.
എന്തിനും തയ്യാറായി കരണും.
ആ കണ്ണുകളില്‍ മുറ്റുന്ന അഗ്നിയും തീക്ഷ്ണതയും ആല്‍ബര്‍ത്തോയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. മനുഷ്യനായി പിറന്ന ഒരാളും ഇതുപോലെ തന്നെ നോക്കി ദഹിപ്പിച്ചിട്ടില്ലെന്നതും അവന്‍ ഓര്‍ത്തു.
കരണിന്‍റെ നേര്‍ക്ക് മറ്റൊരുത്തന്‍ പാഞ്ഞടുത്തു. തന്നില്‍ പകച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ കരണ്‍ മാറ്റി നിര്‍ത്തി. കുതിച്ചു വന്ന എതിരാളിയുടെ കൈ പിടിച്ച് കരണ്‍ നെഞ്ചില്‍ ആഞ്ഞു തൊഴിച്ചതും ചില്ല് ഭിത്തി തകര്‍ത്ത് അയാള്‍ പുറത്തേക്ക് തെറിച്ചു വീഴുന്ന കാഴ്ച കണ്ട് ചുറ്റുമുള്ളവര്‍ ഭീതിയോടെ രണ്ടടി പുറകോട്ട് വച്ചു. ചില സ്ത്രീകള്‍ വാ പൊത്തി നടുങ്ങി നിന്നു. കോബയുടെ സഹോദരനെ വെല്ലുവിളിയുതിര്‍ത്ത ഈ മനുഷ്യന്‍ സാധാരണക്കാരനല്ലെന്ന സത്യം അവര്‍ ഒന്നാകെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നുവത്.
ഭൂമി പിളര്‍ന്ന് പാതാള താഴ്വരയിലേക്ക് ഊര്‍ന്നു വീണതുപോലെയാണ് ആല്‍ബര്‍ത്തോ ആ രംഗമൊക്കെ കണ്ടത്. അവന്‍റെ വിറയല്‍ ഇനിയും മാറിയിട്ടില്ല.
കൂടെ വന്ന കൂട്ടാളികളില്‍ ചിലര്‍ വീണ്ടും കരണിന്‍റെ നേര്‍ക്ക് ഓടിയടുത്തു. വലതു കൈ കുടഞ്ഞ് ഒന്നു ഞെളിപിരികൊണ്ട് കരണ്‍ എതിരാളികളുടെ നേര്‍ക്ക് ചുവടുകള്‍ വെച്ചു. തന്‍റെ നേരെ മുഷ്ടി വിശിയവന്‍റെ കൈ പിടിച്ചു തിരിച്ച് അടിവയര്‍ നോക്കി അവന്‍ ആഞ്ഞിടിച്ചതും മമ്മാ.... എന്നൊരു രോദനത്തോടൊപ്പം അയാള്‍ കുമ്പിട്ടു പോയി. അടുത്ത സെക്കന്‍റില്‍ അയാളുടെ കഴുത്തിലൂടെ കാലുകൊണ്ട് ചുറ്റി ശക്തിയില്‍ ചുഴറ്റിയടിച്ചതും ആല്‍ബര്‍ത്തോ ഭീതിയോടെ പിന്നോക്കം നീങ്ങി.
അടുത്തയാളുടെ കാലു പിടിച്ചുയര്‍ത്തി കരണ്‍ കൈ മുട്ടുകൊണ്ട് താങ്ങി. പിന്നീട് വന്നവന്‍റെ കഴുത്തില്‍ പിടിത്തമിട്ട് പിന്നോക്കം വലിച്ച് മലര്‍ത്തിയടിച്ചു. മിന്നല്‍പ്പിണര്‍ വേഗതയില്‍ കരണിന്‍റെ പ്രകടനം കണ്ട് പെണ്‍കുട്ടിയുടെ അമ്മയായ ആ സ്ത്രീ കോരിത്തരിച്ചു. എതിരാളികളെ ഓരോരുത്തരുടേയും എല്ലുകള്‍ കരണ്‍ ഒടിച്ചു നുറുക്കി. ചിലര്‍ ബോധമില്ലാതെ തറയില്‍ അലച്ചു വീണു.
ഠേ..!!
പെട്ടെന്നായിരുന്നു വെടിയൊച്ചയുടെ ശബ്ദം മുഴങ്ങിയത്. ഒരു നിമിഷം കരണ്‍ പകച്ചുപോയി. വെടിയുണ്ട തന്നെ സ്പര്‍ശിക്കാതെ കടന്നു പോയിരിക്കുന്നു.! തന്നില്‍ മാത്രം മിഴിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ കരണ്‍ ഒന്നു നോക്കി. അവള്‍ക്കും അപകടം സംഭവിച്ചിട്ടില്ല.
ആല്‍ബര്‍ത്തോയുടെ ശിങ്കിടികളില്‍ ശേഷിച്ചവന്‍ വീണ്ടും വെടിയുതിര്‍ത്തു.
ഠേ..!!
പരുന്തിനെ പോലെ പെണ്‍കുട്ടിയെ റാഞ്ചിയെടുത്ത് കരണ്‍ പറ്റിയിടത്തേക്ക് മറഞ്ഞതും കോസ്മറ്റിക് സാധനങ്ങളില്‍ വെടിയുണ്ട തറച്ച് അവ ചിന്നിച്ചിതറി.
"ഇനി നിന്‍റെ അവസാനമാടാ മയിരേ.., നീ ആരോടാണ് കളിക്കുന്നതെന്ന ഓര്‍മ്മ വേണം. പുറത്തേക്ക് വാടാ." കരണ്‍ ഒളിച്ചിടത്തേക്ക് ചറപറാ വെടിയുതിര്‍ത്ത് ആല്‍ബര്‍ത്തോ ആക്രോഷിച്ചു.
"മോളേ., എന്‍റെ കുട്ടിയെ ഒന്നും ചെയ്യരുത്." ആ സ്ത്രീ ആല്‍ബര്‍ത്തോയുടെ കൈയ്യില്‍ പിടിത്തമിട്ടു.
"മിണ്ടരുത് നായേ! എല്ലാത്തിനേം കൊന്ന് കൊലവിളിക്കും ഞാന്‍....." തന്നില്‍ പിടിത്തമിട്ട സ്ത്രീയുടെ മുഖത്ത് ഒന്നു കൊടുത്ത് മുടിക്കുത്തില്‍ പിടിച്ചുകൊണ്ട് അവന്‍ അലറി.
"മമ്മാ....."
പെണ്‍കുട്ടി മുന്നോട്ടാഞ്ഞതും കരണ്‍ അവളെ വേഗത്തില്‍ തടഞ്ഞു നിര്‍ത്തി.
"ഇപ്പോള്‍ മോള് മമ്മയുടെ അടുത്ത് പോയാല്‍ അത് അപകടമാണ്." കരൺ ശാന്തമായി പറഞ്ഞു.
അവള്‍ അനുസരണയോടെ നിന്നു.
"അടുത്തതായി അവര്‍ ചില ഗെയിം കളിക്കും. അപ്പോള്‍ നമ്മളും ഒരു ഗെയിം തിരിച്ചും കളിക്കണം."
"ഗെയിമോ?!"
നിഷ്കളങ്കമായി അവള്‍ ചോദിച്ചു.
"അതെ ഗെയിം. മോള്‍ക്കും ഇഷ്ടമല്ലേ ഗെയിമുകള്‍?"
അതെ എന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
"ഗുഡ്.! എങ്കില്‍ അങ്കിള്‍ പറയുന്നതുപോലെ മോള്‍ ചെയ്യണം. അങ്കിളിനെ മോള്‍ പൂര്‍ണ്ണമായും വിശ്വസിക്കണം."
അവള്‍ വീണ്ടും തലയാട്ടി.
കരണ്‍ ആ കുഞ്ഞു ചെവിയില്‍ എന്തൊക്കെയോ രഹസ്യമൂതി.
"ഞാന്‍ അങ്ങനെ ചെയ്യാം അങ്കിള്‍..."
മനസ്സിലായെന്ന പോലെ അവള്‍ മറുപടി കൊടുത്തു.
"ഗുഡ് ഗേള്‍....." പെണ്‍കുട്ടിയുടെ നെറ്റിയില്‍ മുത്തം കൊടുത്ത് കരണ്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നു.
"ഒളിച്ചു നില്‍ക്കാതെ എഴുന്നേറ്റ് വാടാ നായേ. ഇല്ലെങ്കില്‍ ഇവളെ ഞാന്‍ ഇവിടെയിട്ട് കശാപ്പു ചെയ്ത് വെട്ടി നുറുക്കും..." ആ സ്ത്രീയെ തന്‍റെ കൈക്കൂട്ടില്‍ ഒതുക്കി ആല്‍ബര്‍ത്തോ പുലമ്പുകയും അവളെ വീണ്ടും മര്‍ദ്ധിക്കുകയും ചെയ്തു. കരണ്‍ തന്‍റെയിടത്തു നിന്നും കൈകള്‍ മേലോട്ടുയര്‍ത്തി പതിയെ എഴുന്നേറ്റ് വന്നു.
"ആഹാ..!! നീയെന്നെ ഒന്നു ശ്വാസം മുട്ടിച്ചു. ഗംഭീര പ്രകടനം കാഴ്ച വെച്ച് ഞെട്ടിച്ചു കളഞ്ഞു. പറയടാ പൊലയാടി മോനേ., ആരാ നീ?! ആരുടെ ആളാണ് നീ?!"
കരണ്‍ മിണ്ടിയില്ല. ആല്‍ബര്‍ത്തോയും ശിങ്കിടിയും തന്‍റെ നേര്‍ക്ക് തോക്ക് ചൂണ്ടിയാണ് നില്‍പ്പ്. ഇരുവരുടേയും സ്ഥാനങ്ങളും നില്‍പ്പും, ആരെ ആദ്യം ആക്രമണിക്കണമെന്നതും മറ്റുമൊക്കെ മനസ്സില്‍ കണക്കിരുത്തി അവന്‍ അടിവരയിട്ട് ഉറപ്പിച്ചു.
"പറയടാ., ഇല്ലെങ്കില്‍ ഇവളെ ഞാന്‍.."
ആല്‍ബര്‍ത്തോ അത്രയും പറഞ്ഞതും കീഴ്ചുണ്ട് മടക്കി കരണ്‍ വിസിലടിക്കുകയായിരുന്നു. ഒളിച്ചിരുന്ന പെണ്‍കുട്ടി വിസിലടി കേട്ട് കൈയ്യില്‍ കരുതിയ കളിപ്പാട്ടം ആല്‍ബര്‍ത്തോയുടെ നേര്‍ക്കെറിഞ്ഞു. കൃത്യമായി അത് അവന്‍റെ ശിരസ്സില്‍ വന്നിടിച്ചതും ആല്‍ബര്‍ത്തോ തന്‍റെ തോക്ക് പെണ്‍കുട്ടിയുടെ നേര്‍ക്ക് ചൂണ്ടി. ആ സമയം കരണിന് ധാരാളമായിരുന്നു. പിന്നില്‍ കരുതിയ കഠാരകള്‍ രണ്ടെണ്ണം ശരവേഗത്തില്‍ പുറത്തെടുത്ത് അവന്‍ രണ്ട് ദിശകളിലേക്കായി ഊക്കിലെറിഞ്ഞു. ഒന്ന് ശിങ്കിടിയുടെ കഴുത്തില്‍ തുളഞ്ഞു കയറി. മറ്റൊന്ന് ആല്‍ബര്‍ത്തോയുടെ തോക്ക് ചൂണ്ടിയ കൈയ്യില്‍ തറച്ചു കയറി. കൊടുങ്കാറ്റ് വേഗതയില്‍ ആല്‍ബര്‍ത്തോയെ തള്ളി മാറ്റി തോക്ക് കരസ്ഥമാക്കാനും സ്ത്രീയെ രക്ഷപ്പെടുത്താനും കരണിന് സാധിക്കുകയായിരുന്നു. കൂടി നിന്ന ആളുകള്‍ ആ രംഗം കണ്ട് ആശ്വാസത്തോടെ നെഞ്ച് തടവി.
തറയില്‍ കിടക്കുന്ന ആല്‍ബര്‍ത്തോയെ തൂക്കിയെടുത്ത് കരണ്‍ പെരുമാറി. രക്തം ചീന്തി റാക്കുകളിലേക്ക് അവന്‍ അലച്ചു വീണു. തന്‍റെ എതിരാളി ഒരു സാധാരണക്കാരനല്ലെന്ന തിരിച്ചറിവ് ആല്‍ബര്‍ത്തോയുടെ ഹൃദയത്തേയും തലച്ചോറിനേയും ഒരുപോലെ വേദനിപ്പിക്കുകയായിരുന്നു. ഇനി തനിക്ക് രക്ഷയില്ലെന്ന തിരിച്ചറിവില്‍ വേദനകൊണ്ട് പുളയുന്ന അവന്‍ ചാടിയെഴുന്നേറ്റ് തോറ്റവനെ പോലെ പുറത്തേക്ക് ഓടി. തൊട്ടു പുറകേ കരണും വിടാതെ പിന്തുടരുകയായിരുന്നു.
ഇതേ സമയം മറ്റൊരിടത്ത്.,
ഡിക്സന്‍ കോബയുടെ കാറുകള്‍ എപിടോം ചര്‍ച്ചിന്‍റെ മുന്‍പിലെത്തി വല്ലാത്ത മുരൾച്ചയോടെ നിശ്ചലമായി. അയാള്‍ കാറില്‍ നിന്നും വെളിയിലിറങ്ങി. ചര്‍ച്ചിന്‍റെ പടവുകളുടെ ഏറ്റവും ഒടുവില്‍ മാലാഖയെ പോലെ അവൾ മരിയ നില്‍ക്കുന്നു. കോബ പുഞ്ചിരിച്ചു. തന്‍റെ സന്നാഹത്തോട് അവിടെ നിന്നും മാറി നില്‍ക്കാന്‍ അറിയിച്ച് കോബ ചര്‍ച്ചിന്‍റെ പടവുകള്‍ കയറി. അല്‍പ്പം മന്ദഹാസത്തോടെ മരിയ അയാള്‍ അടുത്തു വരാനായി കാത്തു നിന്നു.
"എന്താ എന്നെ കാണണമെന്ന് പറഞ്ഞത്?!"
മുഖവുരയില്ലാതെ കോബ നേരിട്ടു ചോദിച്ചു. മരിയ മറുപടി കൊടുത്തില്ല. പകരം അയാളുടെ വലതു കൈയ്യില്‍ പിടിത്തമിട്ട് ചര്‍ച്ചിനകത്തേക്ക് പ്രവേശിച്ചു. അവിടം ആളൊഴിഞ്ഞിരുന്നു. മെഴുകുതിരി വെട്ടം പോലും സ്വര്‍ഗ്ഗീയ പ്രകാശമായിരുന്നു അവിടമാകെ ചൊരിഞ്ഞത്. ആള്‍ത്താരയില്‍ ജീസസും മാലഖക്കൂട്ടങ്ങളും മാത്രം. ഒരു നിമിഷം മരിയ കണ്ണുകളടച്ചു. ശേഷം സ്വയം കുരിശു വരച്ചു. ഡിക്സന്‍ കോബ ആരാധനയോടെയും കൗതുകത്തോടെയും അവളെ നോക്കി.
"ജീസസ്., ഞാന്‍ ഏറ്റവുമധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് ജീസസിനെയാണ്. കാരണമെന്താണെന്നോ?! തന്നെ അങ്ങേയറ്റം സ്നേഹിക്കുന്നവരെ ജീസസ് ഒരിക്കലും കൈവെടിയില്ല. ചതിക്കില്ല.." മരിയ പറഞ്ഞു.
അനുസരണയുള്ള വിദ്യാര്‍ത്ഥിയെ പോലെ കോബ കേട്ടു നിന്നു.
"സ്നേഹമെന്നത് അങ്ങനെയാണ്. അതിലൊരിക്കലും ചതിയും വഞ്ചനയും കാണിക്കരുത്. അങ്ങനെയുള്ളവരെ മാത്രമേ നമ്മള്‍ തിരിച്ച് സ്നേഹിക്കുവാനും പാടുള്ളൂ. എങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല....
ഈ ജീസസിനെ ഞാന്‍ അങ്ങേയറ്റം സ്നേഹിക്കുന്നത് അതുകൊണ്ടാണ്. അദ്ധേഹം ഒരിക്കലും എന്നെ ചതിക്കില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു... എന്‍റെ ജീവിതത്തിലെ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നത് സ്നേഹത്തിന്‍റെ നിറകുടമായ ഈ ജീസസ് തന്നെയായിരുന്നു. അത്തരത്തിലൊരു ചോദ്യം ഇന്നും എനിക്കുണ്ടായി. ഞാനത് അദ്ധേഹത്തോട് അവതരിപ്പിച്ചു. എന്‍റെയുള്ളില്‍ വെളിച്ചത്തിന്‍റെ നേര്‍ത്ത തുടിപ്പ് നല്‍കി ജീസസ് എനിക്കുത്തരം നല്‍കി. അദ്ധേഹത്തിന്‍റെ മാതാവിന്‍റെ പേര് തന്നെയാണ് എനിക്കും. ആ എന്നെ പൊള്ളയായ ഉത്തരം നല്‍കി അദ്ധേഹം കബളിപ്പിക്കില്ല.."
കോബ പുരികമുയര്‍ത്തി.
അത്രയും പറഞ്ഞ് മരിയ ഒന്നു ദീര്‍ഘമായി ശ്വസിച്ചു.
"മരിയ പറഞ്ഞു വരുന്നത്?!"
നിശബ്ദം നില്‍ക്കുന്ന മരിയയെ നേരിട്ടു നോക്കി ഡിക്സന്‍ കോബ ചോദിച്ചു.
"ഞാന്‍ പറഞ്ഞല്ലോ., അങ്ങേയറ്റം ഞാന്‍ സ്നേഹിക്കുന്നത് ഈ ജീസസിനെയാണെന്നും അദ്ധേഹം എന്നെ ചതിക്കില്ലെന്നും. എന്നാല്‍ ആ സ്നേഹത്തില്‍ കുറച്ചധികം എനിക്കിപ്പോള്‍ നെല്‍സനോടുണ്ട്. അവനോട് എനിക്ക് വാത്സല്ല്യമുണ്ട്."
കോബ പുഞ്ചിരിച്ചു.
"നിഷ്കളങ്കമായ നെല്‍സനെ ഓര്‍ത്തതുകൊണ്ട് മാത്രമുള്ള തീരുമാനമല്ല ഇത്. ഇടയ്ക്കെപ്പോഴോ എന്‍റെ മനസ്സ് ഒന്നുലഞ്ഞതും ചാഞ്ചാടിയതും അവന്‍ കണ്ടുപിടിച്ചു. അതെന്താണെന്ന് ജീസസിനോട് ഞാന്‍ ചോദിച്ചു. അദ്ധേഹം വ്യക്തമായ ഒരുത്തരം എനിക്കു തന്നു."
"എന്താണാ ഉത്തരം??!"
ആകാംക്ഷയില്‍ വിടര്‍ന്ന കണ്ണുകളോടെ കോബ നിന്നു.
"അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. നെല്‍സനെ സ്വന്തം പുത്രനെ പോലെ ഞാന്‍ കാണുന്നു." മരിയ ഉത്തരം പറഞ്ഞു.
കോബയുടെ ഉള്ളില്‍ സന്തോഷത്തിന്‍റെ തിരത്തള്ളി. നിയന്ത്രണം കൈവെടിയാതെ അയാള്‍ മരിയയുടെ മുന്‍പില്‍ സംയമനത്തോടെ നിന്നു.
"സത്യമാണോ ഞാന്‍ ഈ കേള്‍ക്കുന്നത്?!! മരിയാ നീ......?!"
അവള്‍ ഒന്നു പുഞ്ചിരിച്ചു.
"ഞാന്‍ നുണ പറയാറില്ല. പ്രത്യേകിച്ചും ഈ ആള്‍ത്താരയുടെ മുന്നിലെങ്കിലും..... ഞാന്‍ പറഞ്ഞത് പൂര്‍ണ്ണ തൃപ്തിയോടെയാണ്. അങ്ങയുടെ ഭാര്യയായി, നെല്‍സന്‍റെ അമ്മയായി, കോബാ കുടുംബത്തിലേക്ക് കയറി വരാന്‍ മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയേയും പുത്രനേയും ജീസസിനെ പോലെ ഞാന്‍ സ്നേഹിക്കുന്നു...
പക്ഷേ ഒരിക്കലും എന്നെ ചതിക്കരുത്. അതിയായി ഞാന്‍ സ്നേഹിച്ച ജീസസ് ഇതുവരെ എന്നെ ചതിച്ചിട്ടില്ല. നിങ്ങള്‍ എന്നെ ചതിച്ചാല്‍ അത് ജീസസ് എന്നെ ചതിച്ചതിന് തുല്യമാണ്. കാരണം ഈ ഉത്തരം നല്‍കി എന്നെ പ്രേരിപ്പിച്ചതും മോഹിപ്പിച്ചതും അദ്ധേഹം തന്നെയാണ്.. പറയൂ.. എനിക്ക് വാക്ക് തരൂ.. ഒരിക്കലും അങ്ങ് എന്നെ ചതിക്കില്ലെന്ന്.." കോബയുടെ മുന്‍പാകെ അവള്‍ കൈ നീട്ടി. ആ വാക്കുകള്‍ പതറുകയായിരുന്നു.
അല്‍പ്പ നേരം കോബ മൗനിയായി. മരിയയുടെ കണ്ണുകളില്‍ നോക്കി കള്ളം പറയാന്‍ അയാള്‍ക്കാവുന്നില്ല. ഒടുവില്‍ കോബ പറഞ്ഞു : "മരിയാ., നീ വിചാരിക്കും പോലെ ഒരു ബിസിനസുകാരന്‍ മാത്രമല്ല ഞാന്‍. എന്‍റെ വളര്‍ച്ചയ്ക്ക് എതിരെ നില്‍ക്കുന്ന ഒരുപാട് പേരെ ഞാന്‍ ഉന്മൂലനം ചെയ്തിട്ടുണ്ട്. മാഹാപാപങ്ങള്‍ നിരവധി ചെയ്തു കൂട്ടിയിട്ടുണ്ട്. അതെല്ലാം വളരെ രഹസ്യമായി ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. എന്‍റെ യഥാര്‍ത്ഥ മുഖത്തെ സമൂഹം ഇതുവരെ കണ്ടിട്ടില്ല. കണ്ടതെല്ലാം ബിസിനസ്സുകള്‍ ചെയ്ത് തഴച്ചു വളര്‍ന്ന ഞാനല്ലാത്ത മറ്റൊരു ഡിക്സന്‍ കോബയെ ആയിരുന്നു...... അതെ മരിയാ., ഞാന്‍.. ഞാനൊരു പക്കാ ക്രിമിനലാണ്. എന്തും ചാമ്പലാക്കാന്‍ കെല്‍പ്പുള്ള തീയാണ് ഞാന്‍...... പക്ഷേ ഇനിയതില്ല..... ദാ നീ അങ്ങേയറ്റം സ്നേഹിക്കുന്ന ഈ ജീസസിനേയും മാലാഖ കൂട്ടങ്ങളേയും സാക്ഷിയാക്കി ഡിക്സന്‍ കോബ നിനക്ക് വാക്ക് തരുന്നു. കോബയുടെ ജീവിതത്തില്‍ ഇനി ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ ഇല്ല. ഇന്നു മുതല്‍ നീ ആഗ്രഹിക്കുന്ന പോലെയുള്ള പുതിയൊരു മനുഷ്യന്‍ ആയിരിക്കും ഞാന്‍. ഒരിക്കലും ഞാന്‍ നിന്നെ ചതിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അന്ന് എന്‍റെ മരണമായിരിക്കും......" മരിയയുടെ വലതു കൈ വെള്ളയില്‍ അയാള്‍ തൊട്ടതും കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഇടിവെട്ടി.
അവള്‍ കണ്ണീര്‍ പൊഴിച്ചു. നിറ കണ്ണോടെ ആള്‍ത്താരയിലൊന്നു നോക്കി. ഉള്ളിന്‍റെയുള്ളില്‍ പൂമ്പാറ്റകള്‍ വട്ടം പറക്കുന്ന ആശ്വാസം.
ഡിക്സന്‍ കോബ അവളുടെ തോളില്‍ മൃദുവായി തൊട്ടു. അതില്‍ അയാള്‍ക്ക് അവളോടുള്ള അടങ്ങാത്ത സ്നേഹവും വാത്സല്യവും കരുതലും ഉണ്ടായിരുന്നു.
ആല്‍ബര്‍ത്തോ എങ്ങോട്ടെന്നില്ലാതെ ഓടി. ഗര്‍ജ്ജിക്കുന്ന കടുവയെ പോലെ കരണ്‍ പിന്നാലെ കുതിച്ചു. ഇരുളിന്‍റെ മറപറ്റി കരണിനെ കബളിപ്പിക്കാമെന്ന കണക്ക് കൂട്ടലുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് ആല്‍ബര്‍ത്തോയെ അവന്‍ ചാടി വീഴ്ത്തുകയായിരുന്നു.
"എന്താ തനിക്കു വേണ്ടത്?! ആ സ്ത്രീയേയും മകളേയും ഞാന്‍ വെറുതെ വിട്ടേക്കാം. ഇനിമേല്‍ ഞാനവരെ ഉപദ്രവിക്കില്ല... ഇനി അതല്ലെങ്കില്‍ എന്തും ഞാന്‍ തനിക്ക് തരാം. പണമാണെങ്കില്‍ അതും. എത്ര വേണമെന്ന് പറഞ്ഞാല്‍ മതി. ലക്ഷങ്ങള്‍ വേണോ?! കോടികള്‍ വേണോ?!" ആല്‍ബര്‍ത്തോ വില പേശി നോക്കി.
കരണിന്‍റെ കോപം തിളച്ചു മറിഞ്ഞു.
"പ്ഭാ., ബാസ്റ്റര്‍ഡ്..! നീ വിലപേശാന്‍ തിരഞ്ഞെടുത്ത ആള് തെറ്റിപ്പോയി മിസ്റ്റര്‍ ആല്‍ബര്‍ത്തോ.! നീ എന്തു കരുതിയടാ നായേ., അവിചാരിതമായി ഞാന്‍ ആ സ്ത്രീയേയും കുട്ടിയേയും നിന്നില്‍ നിന്നും രക്ഷിക്കുകയായിരുന്നുവെന്നോ??! വിഡ്ഢീ., എങ്കില്‍ നിനക്കു തെറ്റി. നിന്നെ തേടുകയായിരുന്നു ഞാന്‍. നിന്നെയും നിന്‍റെ സഹോദരനേയും നെഞ്ചു കീറി കൊല്ലാന്‍ ഇറങ്ങിയവനാണ് ഞാന്‍..! ആ നീ ദൈവ നിശ്ചയം പോലെ എന്റെ മുന്നില്‍ വന്നു പെട്ടു."
ആല്‍ബര്‍ത്തോ ഉരുള്‍പൊട്ടിയ പോലെ നടുങ്ങി. വീണ്ടും പ്രകൃതിയില്‍ ഇടിവെട്ടി.
"ഞാന്‍ കാത്തിരുന്ന നിമിഷം!! എന്‍റെ കണക്കുകള്‍ തീര്‍ക്കാനുള്ള നിമിഷം.!"
പറഞ്ഞുകൊണ്ട് ആല്‍ബര്‍ത്തോയുടെ കൈ തിരിച്ചൊടിച്ച് കരണ്‍ തറയില്‍ മലര്‍ത്തിയടിച്ചു. പിടഞ്ഞുപോയ ആല്‍ബര്‍ത്തോയുടെ നെഞ്ചില്‍ അവന്‍ ആഞ്ഞു തൊഴിച്ചു.
"വിളിയടാ നായേ., വിളിയടാ നിന്‍റെ സഹോദരന്‍ ഡിക്സന്‍ കോബയെ.!"
ഭയന്നു വിറച്ച ആല്‍ബര്‍ത്തോ ഫോണെടുത്ത് ഡയല്‍ ചെയ്തതും കരണ്‍ അവനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി കഴുത്തില്‍ പിടിത്തമിട്ടു.
തിരികെ കാറില്‍ സഞ്ചരിക്കുന്ന കോബ അതീവ സന്തോഷവനായിരുന്നു. മരിയ തന്‍റെ ജീവിതത്തില്‍ കടന്നു വരാന്‍ പോകുന്നു. നെല്‍സന്‍ ഈ വാര്‍ത്തയറിഞ്ഞാല്‍ തനിക്കുള്ളതിനേക്കാള്‍ സന്തോഷമാവുമെന്നും അയാള്‍ ഓര്‍ത്തു. അപ്പോഴായിരുന്നു ആല്‍ബര്‍ത്തോയുടെ ഫോണില്‍ നിന്നും കരണിന്‍റെ കോള്‍ അയാളെ തേടിയെത്തിയത്. കോബ ആ കോള്‍ അറ്റന്‍ഡ് ചെയ്ത് ചെവിയില്‍ ചേര്‍ത്തു : "എന്താടാ ആല്‍ബര്‍ത്തോ? നീയിതെവിടാ?!"
"ബ്രദര്‍.. ബ്രദര്‍..?!" മറുഭാഗത്ത് ആല്‍ബര്‍ത്തോ പൊട്ടിക്കരയുന്ന ശബ്ദം കോബയെ നിശ്ചലമാക്കി.
മോറീസ് ബ്രേക്ക് ആഞ്ഞു ചവിട്ടി.
"എന്താടാ.? എന്തിനാ നീ കരയുന്നേ?! നീയിതെവിടെയാടാ?!" കാറില്‍ നിന്നും ചാടിയിറങ്ങി കോബ പൊട്ടിത്തെറിച്ചു.
"മിസ്റ്റര്‍ ഡിക്സന്‍ കോബാ.?!"
അപരിചിതമായ പുരുഷ ശബ്ദം മറുഭാഗത്തു നിന്നും കോബയുടെ ചെവിയില്‍ തുളച്ചു കയറി. കരണ്‍ ആയിരുന്നുവത്.
"ആരാടാ നീ?? ആല്‍ബര്‍ത്തോ എവിടെയാടാ?!" കോബ നിയന്ത്രണം തെറ്റാതെ ചോദിച്ചു.
"കോബ.. ഡിക്സന്‍ കോബ.. ഈ മെക്സിക്കോ സിറ്റിയിലെ കിരീടമില്ലാത്ത രാജാവ്. നീ ദത്തെടുത്ത് പോറ്റി വളര്‍ത്തിയ നിന്‍റെ സഹോദരന്‍ ഇപ്പോള്‍ എന്‍റെ കൈവെള്ളയില്‍ കിടന്ന് അല്‍പ്പ പ്രാണനു വേണ്ടി കരയുകയാണ്. യാചിക്കുകയാണ്."
കരൺ പരിഹാസമായി പറഞ്ഞു.
"പ്ഭാ.. നായിന്‍റെ മോനേ. ഈ കോബ ആരാണെന്ന് നിനക്കറിയില്ല."
ചുവന്നുമുറ്റി അയാള്‍ ഗര്‍ജ്ജിച്ചു.
"അറിയാമെടോ അറിയാം. നന്നായി അറിയാം. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ് നീയെന്ന് എനിക്ക് നല്ല പോലെ അറിയാം. അതറിഞ്ഞുകൊണ്ടാണ് ഈ കളിക്ക് ഞാനിറങ്ങിയത്."
"ടാാാാ..... നീയാരോടാണ്, എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് ഓര്‍മ്മ വേണം. ഈ മെക്സിക്കോ സിറ്റിയില്‍ എന്‍റെ അനുവാദമില്ലാതെ ഒരു കാറ്റ് പോലും അനങ്ങില്ല. അങ്ങനെയുള്ള എന്‍റെ സഹോദരനെയാണ് നീ ഇപ്പോള്‍ വേദനിപ്പിച്ചിരിക്കുന്നത്..... അവനെ വെറുതെ വിട്ടാല്‍ നിനക്ക് ഇനിയും തുടര്‍ന്ന് ജീവിക്കാം. ഇല്ലെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനകം ഞാന്‍ നിന്നെ കണ്ടെത്തും. തീര്‍ച്ചയായും നിന്നെ വെട്ടി നുറുക്കി ഞാന്‍ കൊല്ലാക്കൊല ചെയ്ത് കൊല്ലും."
ഹഹഹഹഹ..
വലിയൊരു പൊട്ടിച്ചിരിയായിരുന്നു കരണിന്‍റെ ആദ്യ മറുപടി.
"ഈ മെക്സിക്കോ സിറ്റിയെന്ന കുളവും അതിലെ ഏതാനും പൂഞ്ഞാട്ടികളേയും മാത്രമേ നിനക്ക് അറിയൂ കോബാ. അവയെ മാത്രമേ നീ നേരിട്ടുട്ടുള്ളൂ..... നീ കാട്ടാറ് എന്ന് കേട്ടിട്ടുണ്ടോടാ?! അതിനെ അനുഭവച്ചിട്ടുണ്ടോ.., നേരിട്ടിട്ടുണ്ടോ നീ?!
നിന്‍റെയീ തുക്കടാ മെക്സിക്കോ സിറ്റി പോലെയല്ല അത്. നരഭോജികളായ മുതലകള്‍ വാഴുന്ന കാട്ടാറ്! അതിന്‍റെ മുന്‍പില്‍ ഒന്നും തടസ്സമല്ല. എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് കുതിക്കും. ആരെക്കൊണ്ടും അതിനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കില്ല. ആ കാട്ടാറ് പോലെ നിന്‍റെ സാമ്രാജ്യത്തില്‍ കുത്തിയൊഴുകി വന്ന് സര്‍വ്വതും തകര്‍ത്തെറിയും ഞാന്‍. നീ കരുതിയിരുന്നോ. നിന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു."
"ടാാാാ.. ടാാാാ.. നീ എവിടെയാടാ?! ചുണയുണ്ടെങ്കില്‍ പറയടാ.."
കോബ ഉച്ചത്തില്‍ അലറി.
"ഞാന്‍ വരും.. നിന്നെ ഉന്മൂലനം ചെയ്യാൻ അവതാരമായി പിറവിയെടുത്ത ഞാന്‍ നിന്‍റെ മുന്നില്‍ സമയം ആവുമ്പോള്‍ നേര്‍ക്കുനേര്‍ എത്തും."
അപ്പോഴാണ് കോബ അതോര്‍ത്തത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ റൊസാരിയോ ലൂയിസുമായി കൊമ്പുകോര്‍ത്ത ആ നിമിഷം. അന്ന് വലിയ അഹന്തയില്‍ താന്‍ പറഞ്ഞ വാക്കുകള്‍.
നിങ്ങളൊന്നും എനിക്ക് പോന്ന എതിരാളിയേ അല്ല മിസ്റ്റര്‍ കമ്മീഷ്ണര്‍. അങ്ങനെയൊരു എതിരാളി പിറവിയെടുക്കും. എല്ലാം കൊണ്ട് തികഞ്ഞ ഈ ഡിക്സന്‍ കോബയ്ക്ക് പറ്റിയ എതിരാളി. ഒരു നാള്‍ ഞാനും അവനും നേര്‍ക്കുനേര്‍ കാണുകയും ചെയ്യും.
ഉള്ളാകെ തരിച്ച പോലെ കോബ നിന്നു.
അതെ., തന്‍റെ എതിരാളിയായ ആ ശക്തന്‍ പിറവിയെടുത്തിരിക്കുന്നു.
കരണ്‍ തുടരുകയായിരുന്നു : നിന്‍റെ നേര്‍ക്ക് ഞാന്‍ എത്തുന്നതിന് മുന്‍പ് നീ ചെയ്ത പാപങ്ങളുടെ ഫലമായി നിനക്ക് ഞാനൊരു സമ്മാനം തരണമല്ലോ.."
കരണ്‍ ആല്‍ബര്‍ത്തോയുടെ നേര്‍ക്ക് ഫോണ്‍ പിടിച്ചു.
"ബ്രോ.. ബ്രോ.. എന്നെ രക്ഷിക്ക് ബ്രോ.. ഇവന്‍ എന്നെ കൊല്ലും.! എന്നെ കൊല്ലും ബ്രോ.!" അവന്‍ അലമുറയിട്ട് കരഞ്ഞു.
"ആ.. ആല്‍ബര്‍ത്തോ.??!!"
കോബയുടെ ശബ്ദമിടറി.
കരണ്‍ ഫോണ്‍ തിരികെ ചെവിയില്‍ ചേര്‍ത്തു : "ഇത് നീ നിന്‍റെ സഹോദരനില്‍ നിന്നും കേള്‍ക്കുന്ന അവസാന ശബ്ദമാണ് കോബാ. ഇനിയൊരിക്കലും ഇവന്‍ നിന്നോടെന്നല്ല ആരോടും സംസാരിക്കില്ല. സംസാരിച്ചാലും ശബ്ദം പുറത്തേക്ക് വരില്ല."
"ടാാാാ.."
"കുറച്ചു കാലം കട്ടിലില്‍ കിടന്നുതന്നെ നിന്‍റെ സഹോദരന്‍ ഒന്നും രണ്ടും സാധിക്കട്ടെ. ക്രൂരനില്‍ ക്രൂരനായ നിനക്ക് അത്രയെങ്കിലും സമ്മാനം ഞാന്‍ തരണ്ടേ മിസ്റ്റര്‍ ഡിക്സന്‍ കോബാ.. നമ്മള്‍ തമ്മില്‍ കാണുന്നതുവരെ ഇനി താല്‍ക്കാലിക ഇടവേള. ഒരുങ്ങിയിരുന്നോ നിന്‍റെ പതനത്തിനായി."
"ടാാാാ..."
കോബ സര്‍വ്വ ശക്തിയെടുത്ത് അലറി.
അതേ ഫോണ്‍ ആല്‍ബര്‍ത്തോയുടെ വായില്‍ കരണ്‍ തിരുകി വെച്ചു.
"ഗുഡ് ബൈ കോബാ.."
അത്രയും പറഞ്ഞ് ആല്‍ബര്‍ത്തോയുടെ മുഖം നോക്കി ഒന്നു കൊടുത്തതും കോള്‍ ഡിസ്കണക്ട് ആവുകയായിരുന്നു. വിടാന്‍ ഭാവമില്ലാതെ ആല്‍ബര്‍ത്തോയുടെ കഴുത്തിന്‍റെ മര്‍മ്മങ്ങള്‍ നോക്കി മുഷ്ടി ചുരുട്ടി കരണ്‍ ആഞ്ഞിടിച്ച ശേഷം അവനെ തറയിലേക്ക് ഉയര്‍ത്തിയടിച്ചതും തല്‍ക്ഷണം ബോധം മറഞ്ഞ് ആല്‍ബര്‍ത്തോ നിശ്ചലമായി.....
ഇതേ സമയം ഇരു കൈകളും ആകാശത്തുയര്‍ത്തി ഡിക്സന്‍ കോബ ഉച്ചത്തില്‍ ഗര്‍ജ്ജിക്കുകയായിരുന്നു.
കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഇടിവെട്ടി അവിടം പേമാരി തന്നെ പെയ്തു..
മരിയയ്ക്ക് വാക്ക് കൊടുത്ത ആ ദിവസം, ആ രാത്രി ശക്തനായ തന്‍റെ എതിരാളി പിറവിയെടുത്തിരിക്കുന്നു. കനല് പാറുന്ന അങ്കത്തിനായി..!!
🔥🔥🔥
**********************************************************************************
🇵🇷🇪🇸🇪🇳🇹 🇩🇦🇾
"ഹൂഡി മാന്‍..!! ഈ കോബയെ അങ്ങ് കഴുവേറ്റി കളയാന്‍ മെക്സിക്കോയില്‍ പിറവിയെടുത്ത ശക്തനായ ആ അവതാരം.. ബ്ലഡി ഹൂഡി മാന്‍..!! അല്ലെടാ നായേ..!!"
ഡിക്സന്‍ കോബ കരണിന്‍റെ നേര്‍ക്ക് വീണ്ടും നിറയൊഴിച്ചു.
ഠേ..!!
കാറ്റിനു പോലും കരണിനെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. അടങ്ങാത്ത ആവേശത്തില്‍ അവനെ പിടിക്കാന്‍ ശ്രമിക്കുംതോറും താഴേക്ക് ഊര്‍ന്നു വീഴുന്നു. ആ നിമിഷം കരണിന്‍റെ നോട്ടം ആകാശത്തെ വിദൂരതയില്‍ അശേഷം ചലിക്കാതെ നിന്നു. അവിടെ മരിയയും അശ്വിനിയും തിളങ്ങി നില്‍ക്കുന്നു.
തന്നെ കൈയ്യെത്തി പിടിക്കാന്‍ ശ്രമിക്കുന്ന കടല്‍ത്തിരമാലകളിലേക്ക് കരണ്‍ വന്നു പതിക്കുകയായിരുന്നു. അവന്‍ വീണയിടം ചുവന്ന നിറമായി മാറിയെങ്കിലും അപ്പോള്‍തന്നെ അത് മാഞ്ഞുപോയി. എത്രത്തോളമെന്നറിയാത്ത ഇരുളിലേക്ക് കരണ്‍ ആഴ്ന്നാഴ്ന്ന് മറഞ്ഞു പോകുമ്പോള്‍ ഡിക്സന്‍ കോബയുടെ ചുണ്ടില്‍ പരിഹാസത്തിന്‍റെ ചിരി അപ്പോഴും തിളങ്ങി നിന്നു.
"നിന്‍റെ വരവിനായി ഞാന്‍ വീണ്ടും കാത്തിരിക്കും കരണ്‍.." അയാള്‍ സ്വയമേ പുലമ്പി.
"ഡാഡീ...!!"
ഞെട്ടിയെണീറ്റ ശിവാനിയില്‍ നിന്നും പ്രാണന്‍ പറിയുന്ന നിലവിളിയുടെ ശബ്ദമായിരുന്നു.
മുത്തേ...??!! എന്ന നടുക്കത്തോടെയുള്ള വിളിയോടെ അശ്വിനി അവള്‍ക്കരികില്‍ പാഞ്ഞെത്തുമ്പോള്‍ കണ്ടത് കണ്ണുകള്‍ തള്ളി തരിച്ചിരിക്കുന്ന തന്‍റെ പൊന്നുമോളെ.! അവളുടെ കണ്ണുകളില്‍ ഭയത്തിന്‍റെ കനം നിറഞ്ഞാടി. ഒന്നും മനസ്സിലാവാതെ അശ്വിനി മകളെ മാറോടണക്കി.
"കരണ്‍.. എവിടെയാണ് നിങ്ങള്‍?! നമ്മുടെ മകള്‍ ഭയപ്പെടുന്നത് നിങ്ങള്‍ അറിയുന്നില്ലെന്നുണ്ടോ?!"
അശ്വിനിയുടെ മന്ത്രണം പോലും കേള്‍ക്കാന്‍ കഴിയാതെ ബോധം മറഞ്ഞ് ഏതോ ദിശയിലേക്ക് ആരുടെയോ ചരടില്‍ ഒഴുകുകയായിരുന്നു അപ്പോള്‍ കരണ്‍..!
((തുടരും))
കണ്ണൂർകാരൻ 🥰🥰🥰🥰 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ


