#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _15
✍️ രചന - ജിഫ്ന നിസാർ 💜💜
"നേരെ ചൊവ്വേ പറഞ്ഞിട്ട് കേൾക്കാൻ വയ്യാത്തവരെ നമ്മളെന്തു ചെയ്യും ദാസാ.."
സ്റ്റീഫന്റെ കടുപ്പത്തിലുള്ള ചോദ്യം.
ദാസന്റെ മുഖത്തുമൊരു വന്യമായ ചിരി തെളിഞ്ഞു.
"ഉപേക്ഷിച്ചു കളയുമോ.."
സ്റ്റീഫന്റെ ചോദ്യം വീണ്ടും.
അല്ലെന്ന് തലയാട്ടി കാണിക്കുമ്പോൾ അയാളുടെയും കണ്ണുകൾ കുറുകി.
വളഞ്ഞിട്ട് ആക്രമിക്കും.. തിരിച്ചാക്രമിക്കാൻ അയാൾക്ക് കഴിയാത്ത വിധം.. രക്ഷപ്പെട്ടു പോകാൻ ശ്രമിച്ചാലും അത് സാധിക്കാത്ത വിധം ആദ്യമവനെ തളച്ചിടണം..
പിന്നെ അവനൊട്ടും പ്രതീക്ഷിക്കാത്ത ഒരു നേരം നോക്കി.... "
അതും പറഞ്ഞു കൊണ്ട് സ്റ്റീഫൻ ഉറക്കെ. ഉറക്കെ പൊട്ടിച്ചിരിച്ചു..
അയാളുടെ ചിരിയുടെ അത്രയും ശബ്ദമില്ലെങ്കിലും അയാൾക്കൊപ്പം ചിരിക്കുന്നവർക്കും ആ ക്രൂരത നിറഞ്ഞ മുഖം തന്നെയാണ്.
"കാശിനാഥനും നമ്മളിനി വിധിക്കുന്ന ശിക്ഷ അത് തന്നെയാണ്.
ലക്ഷങ്ങൾ ഓഫർ ചെയ്തിട്ടും പ്രിയപ്പെട്ട അശോകേട്ടനെ ചതിക്കില്ല എന്ന് വാശി ഉള്ളവനെ.. ആ അശോകേട്ടനെ കൊണ്ട് തന്നെ ഒതുക്കി തീർക്കണം.
ഉയിരോളം വിശ്വാസിച്ചു കൊണ്ട് നടക്കുന്ന കാശിനാഥനെ അശോകൻ വിശ്വാസിക്കാതിരിക്കാൻ അങ്ങനെ ചെറിയ കാരണങ്ങളൊന്നും തന്നെ പോരാ..
അശോകൻ അവനെ തള്ളി പറയാൻ വളരെ വലിയൊരു കാരണം വേണം.. അല്ല.. അങ്ങനെ ഒരു കാരണം നമ്മൾ ഉണ്ടാക്കി എടുക്കണം.."
കുറ്റി മുടികൾ നിറഞ്ഞ തലയിലൊന്നു തലോടി കൊണ്ട് സ്റ്റീഫൻ പറയുമ്പോൾ കാശിയോടുള്ള ദേഷ്യമയാളുടെ കണ്ണിൽ കനത്തു കിടന്നു.
അമ്പലപറമ്പിൽ അശോകൻ.
സ്റ്റീഫന്റെ ഏറ്റവും വലിയൊരു എതിരാളി.
ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു കൊണ്ടത് വളരെ വേഗം വളർന്നു പന്തലിച്ച വലിയൊരു സാമ്രാജ്യത്തിന്റെ ഉടമ.
കൂർമ ബുദ്ധികൊണ്ടും.. നിരീക്ഷണ പാഠവം കൊണ്ടും പിന്നെ കാശിയെ പോലുള്ള ചങ്കുറപ്പുള്ള.. ജീവൻ വരെയും കൊടുക്കാൻ മടിയില്ലാത്ത കുറച്ചു പേരുടെയും പിൻബലത്തിൽ അയാളുടെ വളർച്ച.
അതാണ് സ്റ്റീഫന്റെ മെയിൻ വൈരാഗ്യവും.
വിജയിക്കും എന്ന് സ്റ്റീഫൻ പ്രതീക്ഷിക്കുന്നയിടങ്ങളിൽ അയാളെ തോൽപ്പിച്ചു കൊണ്ട് അശോകൻ മുന്നിട്ട് നിൽക്കുമ്പോൾ മുതൽ.. പാരമ്പര്യമായി ബിസിനസ് രംഗത്ത് നില നിൽക്കുന്ന തന്റെ കുടുംബ ബിസിനസിനെക്കാൾ ഉയരങ്ങളിൽ പുതു മഴയിൽ മുളച്ചു പൊന്തി...പിന്നെയത് തഴച്ചു വളർന്നു നിൽക്കുന്ന അമ്പലപറമ്പിലെ അശോകനെ തോൽപ്പിക്കാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും അതിലൊന്ന് പോലും വിജയിക്കാത്ത സ്റ്റീഫന്റെ നീരസം.. പിന്നെയത് വളരെ പെട്ടന്ന് തന്നെയൊരു പകയായി പരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
ഇന്നിപ്പോൾ ബിസിനസിൽ കൂടുതൽ ഉയരങ്ങളിൽ എത്തി പെടണം എന്നുള്ളതിനേക്കാൾ.. അശോകൻ തോറ്റു കാണാനും അയാളുടെ ബിസിനസ് തകർന്ന് കാണാനുമാണ് സ്റ്റീഫൻ കൊതിക്കുന്നത്.
അയാളുടെ ഏറ്റവും വലിയൊരു ആഗ്രഹം തന്നെ അതായി തീർന്നിരിക്കുന്നു.
കാശിനാഥൻ ഒരു പ്രതീക്ഷയായിരുന്നു.
നേർക്ക് നേർ ആര് വന്നാലും കൂസാത അവന്റെ ധൈര്യം.. മാർക്കറ്റിങ് ഏരിയയിൽ അവന്റെ പുതു തന്ത്രങ്ങൾ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷഗുണങ്ങളുള്ള അവനെ തനിക്കൊപ്പം നിർത്തിയാൽ താൻ വിജയിക്കുമെന്നും.. അവന്റെ അഭാവത്തിൽ അശോകന്റെ മനോബലം അവസാനക്കുമെന്നും അത് വഴി അയാളെ തോൽപ്പിക്കാൻ എളുപ്പമാണെന്നുമൊക്കെ സ്റ്റീഫൻ പലപ്പോഴായി ആശകൾ കൊണ്ടൊരു മോഹകൊട്ടാരം പണിയുന്നു..
പക്ഷേ അത് മുൻകൂട്ടി അറിഞ്ഞ കാശി അയാൾക്കൊന്ന് നേരിട്ട് കാണാൻ പോലും നിന്നു കൊടുത്തില്ല..
ഫോൺ വിളികളെ പോലും അവഗണിച്ചു..
ആ തോൽവിയുടെ ഏറ്റവും ഒടുവിലാണ് അവന്റെ ആദ്യഗുരു വാസുദേവൻ മുഖേന അവനെ വിളിച്ചു വരുത്തിയതും ഒന്നു കണ്ടു കിട്ടിയതും.
അന്നും പ്രതീക്ഷക്ക് വകയുള്ള ഒരു വാക്ക് പോലും അവൻ പറഞ്ഞിട്ടില്ല.
എന്നാൽ അവനെ പ്രതീക്ഷിക്കരുത് എന്ന് വളരെ വ്യക്തമായി പറയുകയും ചെയ്തു..
"അവനു ചതിക്കാൻ മടി.. ചതി എന്തെന്ന് നിനക്ക് ഞാനിനി കാണിച്ചു തരാം."
സ്റ്റീഫാൻറെ പല്ലുകൾ ഞെരിഞ്ഞു..
അമ്പലപ്പറമ്പിലെ അശോകന്റെ ഏറ്റവും വലിയൊരു ബലഹീനത എന്തെന്ന് സ്റ്റീഫൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
അത് വെച്ച് ഇനി ഞാൻ നിനക്കെതിരെ കളിക്കും.
അശോകനെ ചതിക്കാൻ വയ്യാത്ത നിന്നെ നീ മനസ്സിൽ പോലും കരുതാത്ത ചതി ആരോപിച്ചു കൊണ്ട് അശോകൻ നിന്നെ തള്ളി പറയും.. പറയിപ്പിക്കും ഞാൻ..
അതിനി എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും.. ഈ ആഗ്രഹം നടക്കും വരെയും ഞാൻ ക്ഷമയോടെ കാത്തിരിക്കും കാശിനാഥാ..
എന്നെ അനുസരിച്ചാൽ മതിയായിരുന്നു..
എനിക്കൊപ്പം നിന്നാൽ മതിയായിരുന്നു എന്നൊരു കുറ്റബോധം കൊണ്ട് നീ നീറി നീറി പുകയുമ്പോൾ ഞാൻ ഒരിക്കൽ കൂടി വരും..
അന്ന് നിന്നെ വെച്ച് ഞാൻ നിന്റെ അശോകേട്ടന്റെ നേരെ ഒരു അവസാനകളി കളിക്കും..
അവന്റെ അവസാനം കുറിക്കുന്ന കളി..
നിന്റെയും..
വലിഞ്ഞു മുറുകിയ മുഖത്തോടെ.. കുറ്റി കുടിയിഴകളിൽ തഴുകി കൊണ്ടത് പതിയെ പറയുമ്പോൾ സ്റ്റീഫന്റെ ചുണ്ടിലൊരു വേട്ടക്കാരന്റെ ചിരിയാണ്..
കൊല്ലുന്ന ചിരി..
❤🔥❤🔥
ഞാനെന്റെ സമയം വിട്ട് ഒരു മിനിറ്റ് പോലും വൈകിയില്ല.. പിന്നെ നീ വെറുതെ എന്റെ മെക്കിട്ട് കേറുന്നത് എന്തിനാടാ.. ഏഹ്.. എന്താ നിന്റെ പ്രശ്നം.. അതങ്ങോട്ട് പറയ്യ്.. ഇനി തല്ലി തീർക്കാൻ ആണോ.. എങ്കിൽ വാ.. അതിനും ഞാൻ റെഡിയാണ്.. വാടാ.. "
മുന്നിൽ നിൽക്കുന്നവനെ പിടിച്ചു തള്ളി കൊണ്ടത് പറയുമ്പോൾ കാശ്ശിയുട മുഖം
ചെമ്പരത്തി പൂ പോലായി..
"കാശി.. ഡാ. എന്താടാ..
"
അവൻ മുന്നോട്ടായും മുന്നേ ശിവയവനെ അടക്കി പിടിച്ചു.
"എന്റെ പൊന്ന് ശിവ.. ഇവനിത് ഭ്രാന്ത് പിടിച്ചോ.. ഞാനൊരു തമാശ പറഞ്ഞതിന്..
മറ്റൊരു ബസ്സിലെ കണ്ടാക്ട്റാണ്..
കാശി പിടിച്ചുലച്ച ഷർട്ടു നേരെയിട്ട് കൊണ്ടവൻ മുഖത്തെ വിളർച ഒളിപ്പിക്കാൻ പാട് പെട്ടു.
അവനത് ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല എന്ന് ശിവയ്ക്ക് പെട്ടന്ന് മനസ്സിലായി.
കാശി തന്നെ പിടിച്ചു നിർത്തിയ ശിവയുടെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അതൊന്നും മൈന്റ് ചെയ്യാതെ നടന്നു പോയി.
സ്റ്റാന്റിലാണവർ.
"സോറി..എടാ..ശാഹിദേ.. അവനെന്തോ..പ്രശ്നമുണ്ട്.. അതാ ഇങ്ങനെ..നീ മനസ്സിൽ വെച്ചേക്കല്ലേ.. നിനക്കറിയില്ലേ അവനെ..
കാശി പോയാ വഴിയേ നോക്കി കൊണ്ട് ശിവ ധൃതിയിൽ പറഞ്ഞു.
ഏയ്.. പോട്ടെ ടാ.. എനിക്കറിയാം.. അവനെന്തോ പ്രശ്നമുണ്ടാവും.. നീ അവന്റൊപ്പം പോയി നോക്ക്..എന്താന്ന് ചോദിക്ക്.. നിന്നോടവൻ പറയും."
ഷാഹിദ് ചിരിയോടെ ശിവയുടെ തോളിലൊന്ന് തട്ടി കൊണ്ട് പറഞ്ഞു.
"ചെല്ലടാ ശിവാ..
എന്നിട്ടും മടിച്ചു നിന്നവനെ അവിടെ തന്നെയുള്ള മറ്റു ബസ്സിലെ ജീവനക്കാർ തള്ളി വിട്ടു.
കാശി പോയ വഴിയേ ശിവ തിരിഞ്ഞോടി..
ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി കൊണ്ടവൻ ചെല്ലുമ്പോൾ സ്റ്റാന്റിന് പിറക് വശത്തെ ഏറ്റവും അറ്റത്തെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുന്ന കാശിയെ കണ്ടതും അവനൊന്നു ശ്വാസമെടുത്തു.
പിന്നെ പതിയെ കാശിയുടെ അരികിൽ ചെന്നു നിന്നു.
എന്താടാ.. എന്താ നിനക്ക് പറ്റിയെ..?
ശിവ കാശിയെ നോക്കി.
"ഞാനല്ല.. അവനാ.. ഞാനിന്ന് അഞ്ചു മിനിറ്റ് ലേറ്റാ ന്ന് പറഞ്ഞു.."
കാശി ശിവയെ നോക്കാതെ മുഖമൊട്ടും അയവില്ലാതെ കടുപ്പത്തിൽ പറഞ്ഞു.
"ആയികോട്ടെ.. അവനൊരു തമാശ പറഞ്ഞതല്ലേ.. ഷാഹിദിനെ നിനക്കറിയില്ലേ കാശി.
ഒരു കഥയുമില്ലാത്തവനാണെന്ന് നീ തന്നെ അവനെ കുറിച്ച് പറയാറില്ലേ.അവനൊപ്പം തന്നെ കളി പറഞ്ഞു നീയും പിടിച്ചു നിൽക്കാറില്ലേ..എന്നിട്ടിപ്പോ അവനെന്തോ പറഞ്ഞു ന്നും പറഞ്ഞു കൊണ്ടത്ര ആളുകളുടെ മുന്നിൽ വെച്ച്..പരസ്പരം കടിച്ചു കീറാൻ..എന്തോന്നെടെ... അല്ലേൽ തന്നെ നമ്മൾ ബസ് പണിക്കാർ മറ്റുള്ളവരുടെ കണ്ണിൽ വെറുതെ തല്ല് പിടിക്കുന്നവരാ..ഇതിപ്പോ നമ്മളായിട്ട് തന്നെ..
ശിവ അത്ര പറഞ്ഞിട്ടും കാശി അവനെ നോക്കിയില്ല.
എനിക്ക് ചിലവ് തരുന്നത് നാട്ടുകാർ തെണ്ടികളല്ല.. അത് കൊണ്ട് തന്നെ എനിക്കവരുടെ സർട്ടിഫിക്കറ്റ് തത്കാലം വേണ്ട..ഞാൻ നല്ലത് പോലെ അധ്വാനിച്ചിട്ടാ ജീവിച്ചു പോണത്..
അസ്വസ്ഥതയോടെ കാശിയവന്റെ നെറ്റി ഉഴിഞ്ഞു..
നിനക്കെന്ത് പറ്റിയെടാ.. രണ്ടു ദിവസമായല്ലോ ഇങ്ങനൊരു ദേഷ്യം.. എന്തെങ്കിലും പ്രശ്നമുണ്ടോ കാശി.. "
ശിവ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
എന്ത് പ്രശ്നം.. എനിക്കൊരു തേങ്ങയുമില്ല.. ഇവിടെ ഒലിപ്പിച്ചു നിക്കാതെ നീ വരുന്നുണ്ടേൽ വാ.. സമയം ആയി തുടങ്ങി.. "
കൂടുതലൊന്നും പറയാനില്ലാത്ത പോലെ.. പറയില്ലെന്ന് വാശിയുള്ളത് പോലെ മുണ്ടോന്ന് കുടഞ്ഞെടുത്തു കൊണ്ട് കാശി ധൃതിയിൽ തിരികെ നടന്നു പോയി..
കാര്യമായിട്ട് എന്തോ സങ്കടം ആ നെഞ്ചിലുണ്ട്.
അതാണീ കാരണമില്ലാത്ത ദേഷ്യം..
ഷാഹിദ് പറയുന്ന തമാശകളെ അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുക്കുന്നവന്റെ എന്തോ സങ്കടമാണ് ഇന്നീ ദേഷ്യമായി മാറിയത്..
കാശിയെ അവനോളം തന്നെ അറിയാവുന്ന ശിവക്കത് മനസിലാകുമായിരുന്നു..
💜💜
കാർത്തീ.. ഡീ.
നേർത്തൊരു ശബ്ദത്തിൽ മിയ വിളിക്കുന്നത് കേട്ടതും കാർത്തിക ശ്രമപ്പെട്ടു കൊണ്ട് കണ്ണ് തുറന്നു.
പൊള്ളുന്ന പനി ചൂട് അപ്പോഴും വിട്ട് മാറിയിട്ടില്ല.
വീട്ടിൽ നിന്നും വന്നത് മുതൽ ഇതാ അവസ്ഥ.
രണ്ടു ദിവസം കഴിഞ്ഞു നടക്കുന്നൊരു എക്സാം ഉള്ളത് കൊണ്ട് തിരികെ വീട്ടിലേക്ക് പോകാൻ വയ്യ..
ഇമ്പോർട്ടറ്റ് എക്സാം ആണ്..
അത് അറ്റന്റ് ചെയ്യാതെ പറ്റില്ല.
വീട്ടിലെത്തിയ ഈ പനിയും അതിന്റെ പുന്നാരിക്കലും കഴിഞ്ഞു പഠനം മാത്രം നടക്കില്ല..
അപ്പോൾ പിന്നെ പോവുന്നില്ല എന്ന് തീരുമാനിച്ചു.
ഡോക്ടറേ കാണിച്ചു ഇൻജെക്ഷൻ എടുത്തു..
എക്സാം കഴിഞ്ഞു വീട്ടിൽ പറയാം എന്ന് കരുതി അച്ഛനും അമ്മയും വിളിച്ചപ്പോൾ പഠനത്തിന്റെ തിരക്കും എക്സമിന്റെ കാര്യവും പറഞ്ഞോഴിഞ്ഞു.
അവരത് വിശ്വാസിക്കുകയും ചെയ്തു.
രണ്ടു ദിവസവും ഫോൺ മാറ്റി വെച്ചു.
വിഡിയോ കോൾ ചെയ്യാനൊന്നും അവസരം കൊടുക്കാതെ നെറ്റ് പോലും ഓൻ ചെയ്തില്ല ഈ രണ്ടു ദിവസവും.
പനി ഒന്നയഞ്ഞ നേരം എഴുന്നേറ്റിരുന്നു പഠിച്ചു.
വീണ്ടും ഗുളിക കുടിച്ചിട്ട് മൂടി പുതച്ചു കിടന്നു.. സുഖമായുറങ്ങി.
മിയ അതിനവളെ വഴക്ക് പറഞ്ഞു..
എക്സാം അല്ല ആരോഗ്യമാണ് വലുതെന്നു ഓർമപ്പെടുത്തി..
പക്ഷേ തനിക് തന്റെ ജീവനെ പോലെ ഒരുത്തനുണ്ടല്ലോ..
അവനോട് ചേരാൻ.. അവനും കൂടി സംരക്ഷണം കൊടുക്കാൻ തനിക്കൊരു ജോലി വേണം..
താൻ പ്രതീക്ഷിക്കുന്ന പോലെ അച്ഛൻ കൂടെ നിന്നു തന്നില്ലെങ്കിലും തന്റെ ചെക്കനൊപ്പം ജീവിക്കാൻ ആ ജോലി അത്യാവശ്യമാണ്.
അത് കൊണ്ട് തന്നെ പ്രണയത്തോടൊപ്പം പഠനവും അവൾക്കത്രമേൽ പ്രിയപെട്ടതാണ്.. പ്രാധാന്യമുള്ളതാണ്
"എക്സാം തീർന്നല്ലോ കാർത്തൂ.. ഇനി നിന്റെ അച്ഛനെ വിളിക്ക്.. എന്നിട്ട് വീട്ടിൽ പോയി റസ്റ്റ് എടുക്ക്.. അപ്പൊ തന്നെ നിന്റെ അസുഖം പാതി മാറും.."
കാർത്തികയെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് മിയ പറഞ്ഞു.
ഫോൺ എടുത്തേ..
അവശതയോടെയാണെങ്കിലും.. ഫോൺ ആവിശ്യപ്പെടുമ്പോൾ അച്ഛനെയും അമ്മയെയും വിളിക്കുന്നതിനൊപ്പം കഴിഞ്ഞു പോയ രണ്ടു ദിവസം മനഃപൂർവം ഓർക്കാതെ വിട്ടാ.. ഓർത്താൽ തനിക്ക് വിളിക്കാതിരിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരുവന്റെ ഓർമയവളിൽ ആവേശമുണർത്തി..
ആ അവസ്ഥയിലും..
തുടരും..
എന്നാലും ലവനിനി എന്തോ പറ്റിന്നാ എനിക്ക്..
പൊട്ടൻ കടിച്ച പോലൊരു സ്വഭാവം.
അല്ലേലും ഈ ബസ്ക്കാർ ഇടഞ്ഞാ ഭയങ്കര വഴക്കാളികളാണ് ല്ലേ 😌
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif🥰
#📔 കഥ #💞 പ്രണയകഥകൾ


