AARSHA VIDYA SAMAJAM
ShareChat
click to see wallet page
@1520115704
1520115704
AARSHA VIDYA SAMAJAM
@1520115704
Educational Organisation for Sanathana Dharma
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം - 3 ജാഗ്രത: ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്!! അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് നേരിട്ട് കേട്ടു പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം.(ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ ശ്രുതി എന്ന് വിശേഷിപ്പിക്കുന്നത്) വേദോപനിഷത്ഗ്രന്ഥങ്ങളും, ഇതിഹാസങ്ങളും, ദാർശനികകൃതികളും, ഋഷിമാർ രചിച്ച ദിവ്യസ്തോത്രങ്ങളുമാണ് ആധികാരികഗ്രന്ഥങ്ങൾ! ഇവയിലൊന്നും ഇത്തരം അബദ്ധകഥകളില്ല. അവയിൽത്തന്നെ തെറ്റുണ്ടെങ്കിൽ തിരുത്താനുള്ള സ്വാതന്ത്ര്യവും അവകാശവും നമുക്കുണ്ട് എന്ന് ഋഷിമാർ പ്രഖ്യാപിക്കുന്നു. സനാതനധർമ്മത്തിൻ്റെ മഹത്വം സത്യത്തോടുള്ള ഈ പ്രതിബദ്ധതയാണ്. സത്യാന്വേഷണമാണ് ആദ്ധ്യാത്മിക ജീവിതം. ഗ്രന്ഥങ്ങൾക്ക് ഗ്രന്ഥദോഷങ്ങൾ ഉണ്ടാകാം. (മനുഷ്യൻ്റെ കൈകടത്തൽ, കൂട്ടിച്ചേർക്കൽ (പ്രക്ഷിപ്തം), തിരുത്തൽ, നീക്കൽ മുതലായവ സ്വാദ്ധ്യായ രീതിയിലാണ് എന്തും പഠിക്കേണ്ടത്. (ശ്രവണം, മനനം (Brainstorming), നിദിധ്യാസനം എന്ന ക്രമത്തിൽ). സ്വാദ്ധ്യായസമ്പ്രദായം നഷ്ടപ്പെട്ടതാണ് നമ്മുടെ എല്ലാ അപചയങ്ങൾക്കും കാരണം. പ്രത്യക്ഷം (ഇന്ദ്രിയാനുഭവജന്യം,ശാസ്ത്രസമ്മതം), അനുമാനം(യുക്തി), ശബ്ദം(ആപ്തവചനം, അന്തർദർശനം, ശ്രുതി) എന്നീ പ്രമാണങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എവിടെയുണ്ടെങ്കിലും അത് ത്യജിക്കാനുള്ള ആഹ്വാനവുമുണ്ട്!! പുരാണങ്ങൾ ആധികാരികമേയല്ല. സമൂഹത്തിൽ പ്രചരിച്ചിരുന്ന ആശയങ്ങൾ സംസ്കൃതത്തിൽ രേഖപ്പെടുത്തിയ കൃതികൾ മാത്രമാണിത്. അതിൽ നല്ലതും ചീത്തയും ഉണ്ട്. അതിനാൽ ആര് പറഞ്ഞാലും, എവിടെ എഴുതിയെന്നു പറഞ്ഞാലും അബദ്ധങ്ങൾ തള്ളിക്കളയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല എന്ന് സാരം. ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്ന ഒരു കഥ ഉദാഹരണമായി ചൂണ്ടിക്കാട്ടാം: "കാളകൂടവിഷം ആമാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ പാർവ്വതി പരമശിവന്റെ തൊണ്ടയ്ക്ക് പിടിച്ചു! വിഷം ഇറങ്ങാതിരിക്കാൻ ഉറക്കമൊഴിഞ്ഞു, അതാണ് ശിവരാത്രി" എന്നിങ്ങനെ ചില അസംബന്ധകഥകൾ ശിവരാത്രിയുടെ പേരിൽ പ്രചരിക്കുന്നുണ്ട്!! ഈശ്വരമഹിമ മനസിലാക്കാതെയുള്ള ഇത്തരം ബാലിശകഥകളുടെ പ്രചാരകരാകാതിരിക്കാനുള്ള വിവേകം കാട്ടുക! ഈ പഴങ്കഥയിലെ ചില അബദ്ധങ്ങളും യുക്തിയില്ലായ്മയും ചൂണ്ടിക്കാട്ടാം! 1. ഈശ്വരൻ സനാതനനും ജനിമൃതിരഹിതനുമാണ്. മൃത്യുഞ്ജയനായ അദ്ദേഹത്തിന് വിഷബാധയോ മരണമോ ഉണ്ടാകുമോ? അതോ ഈ സത്യങ്ങൾ പാർവ്വതിയ്ക്കറിയില്ല എന്നാണോ? 2. ഉഗ്രവിഷമുള്ള വാസുകിയെ കണ്ഠാഭരണമാക്കിയ മഹാദേവന് വിഷബാധ എങ്ങനെയുണ്ടാകും? 3. പാമ്പിൻ വിഷം കുടിച്ചാൽ ആർക്കും കുഴപ്പമൊന്നുമുണ്ടാകില്ല. മനുഷ്യർക്ക് പോലും. മൂർഖന്റേയും അണലിയുടെയും വിഷം കുടിക്കുന്നവരുണ്ട് (അൾസർ ഉള്ളവർ സൂക്ഷിക്കുക!). പാമ്പിൻ വിഷം രക്തത്തിൽ കലർന്നാലേ പ്രശ്നമുള്ളൂ (വിഷസഞ്ചിയുമായി ആയുഷ്കാലം പാമ്പ് പോലും ജീവിക്കുന്നുണ്ടല്ലോ?) ! 4. രക്തത്തിൽ കലർന്ന് ശാരീരിക പ്രവർത്തനങ്ങളിൽ കുഴപ്പം സൃഷ്ടിക്കുന്നത് കൊണ്ടാണ് മരണം ഉണ്ടാകുന്നത്. നിരാകാരനും, നിരവയവനും, അകായനുമായ ശ്രീപരമേശ്വരന് ഇതൊക്കെ എങ്ങനെ ബാധകമാകും?! അല്ലെങ്കിൽ ദിവ്യദേഹം ധരിച്ച ശിവശങ്കരഋഷിയ്ക്ക് ഇതെങ്ങനെ ബാധിക്കും?! 5. ജീവികൾക്ക് സനാതനധർമ്മം നൽകാൻ വന്ന ശ്രീപരമേശ്വരന്റെ പ്രത്യക്ഷ രൂപമായ ആദിനാഥൻ (ശിവശങ്കരഋഷി, ദക്ഷിണാമൂർത്തി) കാരുണ്യമൂർത്തിയായതിനാൽ ലോകത്തെ രക്ഷിക്കാൻ കാളകൂടവിഷം കുടിച്ചിരിക്കാം.അത് മനസിലാക്കാൻ കഴിയും. എന്നാൽ പാർവ്വതി തൊണ്ടയ്ക്ക് പിടിച്ചു, വിഷ്ണു വായ് പൊത്തി തുടങ്ങിയവ പരിഹാസ്യമാണ്. പരമേശ്വരന് വിഷം കൊണ്ട് അപകടമുണ്ടാകുമെന്നത് ബാലിശചിന്തയാണ്. അച്ഛനും അമ്മയ്ക്കും ജനിച്ച ജന്മശരീരമല്ല. പ്രത്യക്ഷരൂപം അഥവാ ഭവദേഹം (മായാശരീരം, വിഭൂതികായം, മായാശരീരം) മാത്രമായ ഈ ദിവ്യശരീരത്തിൽ അഗ്നി, വിഷം, ആയുധം മുതലായവ എങ്ങനെ ബാധിക്കും? സൂക്ഷ്മശരീരികളായ പിതൃക്കൾ പോലും സ്ഥൂലലോകത്തിലെ ഈ ഭീതികൾക്കതീതരാണെന്ന് യോഗികൾ പ്രസ്താവിക്കുന്നു! (ശവസംസ്കാര രീതികൾ ദഹിപ്പിക്കുക, കുഴിച്ചിടുക, പുഴയിൽ ഒഴുക്കുക എന്നിങ്ങനെയാണെന്ന് ഓർമ്മിക്കുക.) 6. മറ്റൊരു തമാശയുമുണ്ട്. കഴുത്തിന് കുത്തിപ്പിടിച്ചാൽ വിഷം ഇറങ്ങില്ല എന്നത് മിഥ്യാധാരണയാണ്! (മനുഷ്യനാണെങ്കിൽ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും!) 7. രാത്രി ഉറക്കമൊഴിഞ്ഞാൽ വിഷം ബാധിക്കില്ല എന്നതും പ്രാചീന കാലത്തെ അന്ധവിശ്വാസം മാത്രം! 8. ശിവരാത്രി എന്ന് പറയുന്നത് രാത്രിയിൽ ഉറക്കമൊഴിയുന്നതിനുള്ള ഒരു വ്രതം മാത്രമല്ലെന്നും മനസിലാക്കുക. ഒരു ദിവസം മുഴുവൻ അഥവാ ശിവരാത്രി ദിനം പ്രഭാതം മുതൽ പിറ്റേ ദിവസം പ്രഭാതം വരെ ഈശ്വരസ്മരണയോടെ കഴിയാനുള്ള പരിശ്രമമാണ് ആ ദിനത്തിന്റെ പ്രത്യേകത. ആരോഗ്യവും മനസും കഴിവും ഉള്ളവർക്ക് ചില വ്രതങ്ങൾ എടുക്കാം എന്ന് മാത്രം. മനോവാക്ശരീര നിയന്ത്രണമാണ് വ്രതം. ബ്രഹ്മചര്യവ്രതം, മൗനവ്രതം, മിതാഹാരവ്രതം, ഉപവാസവ്രതം, നിദ്രാജാഗരണവ്രതം (ഉറക്കം ഉപേക്ഷിക്കൽ) എന്നിങ്ങനെ വ്രതങ്ങൾ കഴിവനുസരിച്ച് സ്വീകരിക്കാം. ചൈത്ര അശ്വനി മാസ നവരാത്രികൾ പോലെ ശിവരാത്രി ദിനത്തിലും രാത്രികാല സാധനക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മാത്രം! അല്ലാതെ ‘രാത്രി’യെന്നും ‘നിദ്രാ ജാഗരണ വ്രതം’ എന്നും കേട്ട് "വിഷം ഇറങ്ങാതിരിക്കാൻ രാത്രി ഉറങ്ങാതിരുന്നു" എന്ന മട്ടിലുള്ള അബദ്ധകഥകളുടെ വക്താക്കൾ ആകാതിരിക്കുക. ശിവലിംഗോപാസന ലിംഗം എന്ന പദത്തിന് അടയാളം, ചിഹ്നം, പ്രതീകം എന്നൊക്കെയാണ് അർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമേശ്വരനെ ഉപാസിക്കാൻ ഉള്ള പ്രതീകമാണ് ശിവലിംഗം. അത് അഗ്നി (ജ്യോതിർലിംഗം) യിലും വ്യത്യസ്ത ആകൃതിയിലുള്ള ഭൗതിക വസ്തുക്കളിലും ശിവലിംഗാരാധന ചെയ്യുന്നവരുണ്ട്. പരമേശ്വരമഹിമയെക്കുറിച്ചുള്ള സാമാന്യധാരണ പോലുമില്ലാതെ വിശ്വനാഥനെ അപഹസിക്കുന്ന രീതിയിലുള്ള പഴങ്കഥകളും അന്ധവിശ്വാസവും, അബദ്ധപുരാണകഥകളും പ്രചരിപ്പിക്കുന്ന ഗതികേടിലേയ്ക്ക് ചെന്നു വീഴരുത് എന്നാണ് എല്ലാവരോടുമുള്ള ആർഷവിദ്യാസമാജത്തിന്റെ വിനീതമായ അഭ്യർത്ഥന. അതിനേക്കാൾ വലിയ ഈശ്വരനിന്ദ മറ്റെന്താണ്?’ പുരാണങ്ങൾ ആധികാരികമല്ല. പല പുരാണങ്ങളും ഭാരതത്തിൻ്റെ അപചയകാലത്തുണ്ടായതാണ്. അതിൽ നന്മയും തിന്മയും ഇടകലർന്നിട്ടുണ്ട്. സ്വാദ്ധ്യായസമ്പ്രദായത്തിൽ പഠിച്ചാൽ ത്യാജ്യഗ്രാഹ്യബുദ്ധി കൈവരും. ആർഷ ഗുരുപരമ്പരകളുടെ ദിവ്യജ്ഞാന(വേദം)ത്തിന് വിരുദ്ധമായത് തള്ളിക്കളയണമെന്നതാണ് പൊതുവിലുള്ള തത്വം. അതുപോലെ ശിവരാത്രി ആചരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ശബ്ദശല്യമാകുന്ന രീതിയിലുള്ള മന്ത്രജപമോ ക്ഷേത്രങ്ങളിലെ ജപയന്ത്രങ്ങളുടെ ഉപയോഗമോ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്! മൗനമാണ് ക്ഷേത്രങ്ങളിൽ അത്യാവശ്യമായി വേണ്ടത്. ഭക്തർക്കിഷ്ടമുള്ള ജപമോ പ്രാർത്ഥനയോ ഏകാഗ്രതയോടെ ചൊല്ലാനുള്ള സാഹചര്യം ഒരുക്കുകയാണ് അഭികാമ്യം. ഇടയ്ക്ക് നടക്കുന്ന നല്ല ഭജനകൾ ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കും. എന്നാൽ മന്ത്രം അങ്ങനെയല്ല. മന്ത്രം രഹസ്യഭാഷണമാണ്. മനനം ചെയ്യേണ്ടതിനാലാണ് അത് മന്ത്രമായത്. അടുത്തിരിക്കുന്നവർ പോലും കേൾക്കാതെ തന്നോട് തന്നെ ചൊല്ലി തന്നിൽ ലയിപ്പിക്കേണ്ട തത്വമാണ് മന്ത്രം! അതുകൊണ്ട് അർത്ഥം മനസിലാക്കി ഏവർക്കും ഒരു ശല്യവും പ്രയാസവും അനുഭവപ്പെടാത്തരീതിയിൽ വേണം എല്ലാ അനുഷ്ഠാനങ്ങളും നിർവഹിക്കേണ്ടത്. അല്ലെങ്കിൽ മറ്റൊരാളുടെ സാധനയ്ക്ക് ഭംഗം ഉണ്ടാക്കിയ ദോഷം നമ്മെ ബാധിക്കും. അന്യന്റെ സമാധാനം നശിപ്പിക്കുന്നതും സനാതനധർമ്മപ്രകാരം തെറ്റാണ്. വ്യക്തിക്കും സമാജത്തിനും ശല്യമോ ദോഷമോ ഉണ്ടാക്കുന്നിനെയാണ് ദുരാചാരം എന്ന് വിളിക്കുന്നത്. മഹാശിവരാത്രി എങ്ങനെ ആചരിക്കാം? 1. ശ്രദ്ധ (ശ്രീപരമേശ്വരദർശനം, മഹിമ അറിയുക). സാധകധർമ്മം അനുഷ്ഠിക്കുക 2. ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ വിശ്വമംഗളത്തിനായി നൽകിയ സനാതനധർമ്മത്തോടുള്ള പഞ്ചകർത്തവ്യങ്ങൾ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) നിർവ്വഹിക്കുകയും ഈ കടമകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുക. 3. സനാതനധർമ്മം എന്ന മഹാശാസ്ത്രം പഠിപ്പിക്കുന്ന ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, നിയമങ്ങൾ എന്നിവയനുസരിച്ച് ജീവിക്കുക, യഥാർത്ഥ രീതിയിൽ പഞ്ചമഹാകർത്തവ്യങ്ങളും പഞ്ചമഹായജ്ഞവും എങ്ങനെ നിർവ്വഹിക്കണമെന്ന് പഠിക്കുക, അതനുസരിച്ച് ജീവിക്കുക. 4. അദ്ധ്യാത്മിക സാധനകൾക്ക് കൂടുതൽ സമയവും ഊർജ്ജവും നൽകുക. പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, സ്വാദ്ധ്യായം, സത്സംഗം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകണം. 5. സാധനയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള വ്രതങ്ങൾ ശീലിക്കുക. 6. ആദ്ധ്യാത്മിക നിയമങ്ങൾ പാലിക്കുക. ഇങ്ങനെയാണ് ശിവരാത്രി വ്രതം ശരിയായി ആചരിക്കേണ്ടത്. (ആർഷഗുരുപരമ്പരകൾ പഠിപ്പിച്ച യോഗവിദ്യാവിധിപ്രകാരമുള്ള പരമേശ്വരോപാസന ചെയ്യാനാഗ്രഹിക്കുന്നവർ, തങ്ങളുടെ പേര്, വിലാസം, വാട്സാപ്പ് നമ്പർ, ഇ മെയിൽ തുടങ്ങിയവ 8943006350 എന്ന നമ്പറിലേക്ക് അയയ്ക്കുക) ഏവർക്കും ആർഷവിദ്യാസമാജത്തിന്റെയും സഹോദരപ്രസ്ഥാനങ്ങളുടെയും മഹാശിവരാത്രി ആശംസകൾ! ഓം നമ:ശിവായ #🕉️ഓം നമഃശിവായ #🙏 ഹര ഹര മഹാദേവ #ശിവരാത്രി #Aacharya Sri Manoj ji #aarshavidyasamajam
🕉️ഓം നമഃശിവായ - ShareChat
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ ശിവരാത്രിദിന സന്ദേശം - 2 ശ്രീപരമേശ്വരൻ്റെ തത്വനാമം പരമശിവൻ ശ്രീപരമേശ്വരൻ്റെ അനന്തപര്യായങ്ങളെയെല്ലാം തത്വനാമം, അനന്യനാമം, അവ്യയനാമം, വിഭൂതിനാമം എന്നിങ്ങനെ നാല് തരം നാമങ്ങളിലായി സംഗ്രഹിക്കാം. ശ്രീപരമേശ്വരൻ്റെ തത്വനാമമാണ് പരമശിവൻ, ശിവൻ, ശിവം എന്ന വിശിഷ്ട പദം. പ്രപഞ്ചം, കാലം, ജീവികൾ, ദേവൻമാർ, ഭഗവാന്മാർ എന്നിവർ ഉണ്ടാകുന്നതിന് മുമ്പുള്ള നിർഗുണബ്രഹ്മത്തേയും വിശ്വോത്പത്തിക്ക് കാരണഭൂതനായ സഗുണബ്രഹ്മത്തേയും പ്രതിനിധാനം ചെയ്യുന്ന തത്വനാമമാണ് പരമശിവശബ്ദം. ആരാണു പരമശിവൻ ? എന്താണ് ശിവശബ്ദത്തിനർത്ഥം? പല നിർവ്വചനങ്ങളിൽ ചിലത് മാത്രം നൽകാം. 1. "ശുദ്ധത്വാർത്തു ശിവഃ പ്രോക്തഃ'' - പരിശുദ്ധി നിമിത്തം ശിവൻ എന്നു വിശേഷിപ്പിക്കപ്പെടുന്നു. 2. "ശോഭനത്വാത് ശിവഃ" - പ്രകാശസ്വരൂപനാകയാൽ ശിവൻ, 3. "ശാമ്യതീതി ശിവഃ" ശാന്തിസ്വരൂപനാകയാൽ ശിവൻ, 4. "വഷ്ടീതി ശിവഃ" സർവ്വവ്യാപിയാകയാൽ ശിവൻ, 5. ശേതേ ഽ"സ്മിൻ സർവ്വമിതി ശിവഃ" എല്ലാത്തിനേയും ഉൾക്കൊള്ളുന്നതിനാൽ ശിവൻ 6. മംഗളകാരിയായതിനാൽ ശിവൻ ശിവശബ്ദം മംഗളവാചകമാണ്. ഇങ്ങനെ എത്രയോ നിർവ്വചനങ്ങൾ?! ഋഷികൾ നൽകുന്ന പരമശിവ നിർവ്വചനം നമ്മുടെ ശിവൻ എന്ന് ശ്രീനാരായണ ഗുരുദേവൻ വിശേഷിപ്പിച്ച - ആർഷഗുരുപരമ്പരകളുടെ പരമശിവൻ, സനാതനധർമ്മത്തിലെ പരമശിവൻ ആരാണ്? വേദാന്തം, യോഗം, തന്ത്രം, സിദ്ധാന്തം തുടങ്ങിയ എല്ലാ പരാവിദ്യകളിലും (അദ്ധ്യാത്മിക വിദ്യകൾ) പരമശിവൻ ആണ് പരമതത്വം. യോഗത്തിൽ സഹസ്രാര പത്മത്തിൽ വിരാജിക്കുന്ന പരമശിവന്റെ സാക്ഷാത്കാരം ഉണ്ടാകുമ്പോഴാണ് മോക്ഷം ലഭിക്കുക. ("പടിയാറും കടന്നവിടെ ചെല്ലുമ്പോൾ (ഷഡ് ചക്രങ്ങൾ ഭേദിച്ച്) ശിവനെ കാണാകും ശിവ ശംഭോ!") തന്ത്രവിദ്യയുടെ 36 തത്വങ്ങളിൽ ഒന്നാം തത്വം ശിവതത്വം ആണ്. സിദ്ധാന്ത മാർഗ്ഗത്തിലും പരമതത്ത്വം ശിവൻ തന്നെ. വേദാന്തത്തിലും ശിവോഹ പ്രാപ്തിയാണ് മോക്ഷം. പരമേശ്വരതത്വമായിത്തന്നെയാണ് ഇതിലെല്ലാം പരമശിവനെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ പിന്നീട് ചില മാമൂൽവാദികളും അവരെഴുതിയ അബദ്ധകൃതികളും പരമേശ്വരൻ്റെ ഈ തത്വനാമത്തെ ത്രിമൂർത്തികളിലൊരാളെന്ന രീതിയിൽ പരിമിതമാക്കി പ്രചരിപ്പിച്ചു. ഒരേയൊരീശ്വൻ്റെ പര്യായങ്ങളായ ഈശ്വരനാമങ്ങളെ (ശിവൻ, ദേവി, വിഷ്ണു, ബ്രഹ്മാവ് etc) മനുഷ്യശരീരമുള്ളവരാക്കിയെന്ന് മാത്രമല്ല അവരുടെ വികല ഭാവനകളിൽ വിരിഞ്ഞ ബാലിശ കഥകളും ഇവയോടൊത്ത് ചേർത്ത് പ്രചരിപ്പിച്ചു. മനുഷ്യനേക്കാൾ ചിലപ്പോൾ മൃഗത്തേക്കാൾ അധമമായി അവരെ ചിത്രീകരിച്ചു. പുരാണങ്ങൾ ഇതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. അതാണ് നിങ്ങളുടെ (സങ്കല്പത്തിലുള്ള) ശിവനെയല്ല നമ്മുടെ (സിദ്ധപരമ്പരയുടെ) ശിവനെയാണ് ഞാൻ പ്രതിഷ്ഠിച്ചത് എന്ന് ശ്രീനാരായണ ഗുരു അർത്ഥഗർഭമായ ചെറുവാക്യത്തിലൂടെ പരാമർശിച്ചത്. സിദ്ധമഹർഷിമാർ നൽകുന്ന നിർവ്വചനം ഇതാണ് को वा परमशिव:? यस्य आत्मनो अन्य: ईश्वरो नास्ति, निराश्रय: निरामयश्च भूत्वा समस्तलोकाय सदा शिवं (मङ्गलं, परमश्रेय:) दत्वा प्रशोभितो परमज्योति:, सच्चिदानन्दस्वरूप: सनातन: परमेश्वर: एक एव परं ब्रह्म तत्वम्। परमशिव:। യസ്യ ആത്മനോ അന്യ : ഈശ്വരോ നാസ്തി, നിരാശ്രയ : നിരാമയശ്ച ഭൂത്വാ സമസ്ത ലോകായ സദാശിവം (മംഗളം, പരമശ്രേയം ) ദത്വാ പ്രശോഭിതോ പരമ ജ്യോതി: സച്ചിദാനന്ദ സ്വരൂപ: സനാതന:പരമേശ്വര: ഏക ഏവ പരം ബ്രഹ്മ തത്വം പരമശിവ: നിരാശ്രയനും (തനിക്ക് താനല്ലാതെ മറ്റാരുടെയും ആശ്രയം ഇല്ലാത്തവൻ) നിരീശ്വരനും (തനിക്ക് താനല്ലാതെ മറ്റൊരു ഈശ്വരനോ പതിയോ നാഥനോ ഇല്ലാത്തവൻ - നിരീശൻ, അനീശ്വരൻ, അനീശൻ) നിരാമയനും വിശ്വോൽപത്തിക്ക് മുൻപും അതിനുശേഷവും സദാ ശിവം ചൊരിഞ്ഞ് പ്രകാശിക്കുന്ന സദാശിവനും (ശിവം - ലോകം ഒന്നും ഇല്ലാതിരിക്കുമ്പോഴും പരംജ്യോതി സച്ചിദാനന്ദസ്വരൂപിയായി എല്ലാറ്റിൻ്റെയും ആദികാരണമായി വർത്തിക്കുന്ന പരബ്രഹ്മചൈതന്യമാണ് ശിവം. (സദാശിവൻ, ശിവ കേവലം, രുദ്രത്വം ആസീത് - നിർഗുണബ്രഹ്മം) ലോകങ്ങൾ, കാലം, ജീവികൾ ഉണ്ടാകുമ്പോൾ സമസ്ത ലോകങ്ങൾക്കും ജീവികൾക്കും സദാ മംഗളം, കല്യാണം, പരമനന്മ, ശുഭം, ഹിതം ചൊരിഞ്ഞ് (നൽകി) പ്രകാശിക്കുന്ന സഗുണബ്രഹ്മം - മൂർത്തിയാണ്, സാംബശിവൻ). നിത്യശുദ്ധബുദ്ധമുക്തനും (നിത്യ ശുദ്ധ, നിത്യ ബുദ്ധ, നിത്യ മുക്തനായ (മുണ്ഡക ഭാഷ്യം പുറം 84 ശങ്കരാചാര്യർ - നിത്യ ശുദ്ധ ബുദ്ധ മുക്തൻ), സ ച ഭഗവൻ നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വഭാവ അപി സൻ ഗീതാഭാഷ്യം പുറം 14 ശങ്കരാചാര്യർ) - പരംജ്യോതി സച്ചിദാനന്ദസ്വരൂപിയും സനാതനനും പരമേശ്വരനും ആയ ഏക പരബ്രഹ്മ തത്വമാണ് പരമശിവൻ. ശിവലിംഗോപാസന എന്ന പ്രതീകം അകായനും, നിരാകാരനും, നിരവയവനും, നിരാമയനും, അനീശ്വരനും, നിരാശ്രയനുമാണ് പരമേശ്വരതത്വം. അദ്ദേഹത്തെ ആരാധിക്കാനാണ് അവയവങ്ങളില്ലാത്ത ശിവലിംഗം എന്ന പ്രതീകത്തിലൂടെ ശ്രമിക്കുന്നത്. എല്ലാ ഈശ്വരപ്രതീകങ്ങളും ദേവീദേവന്മാരുമെല്ലാം പരമേശ്വരനെയാണ് ഉപാസിക്കുന്നതെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു. ശ്രീപത്മനാഭന്റെ അനന്തശയനത്തിലെ ആദ്യ പ്രതിഷ്ഠകളിൽ ശിവലിംഗോപാസന ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവതാര പുരുഷന്മാരായ ബദരിനാഥും (ബദരിനാരായണൻ) ശ്രീരാമനും, ശ്രീകൃഷ്ണനും പരമേശ്വരഭക്തന്മാരായിരുന്നു എന്ന് വാത്മീകി രാമായണവും വ്യാസമഹാഭാരതവും വ്യക്തമാക്കുന്നുണ്ട്! രാമേശ്വരനും, രാമനാഥനും, ഗോപേശ്വരനും, കൃഷ്ണേശ്വരനും ആയി പരമശിവൻ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ലിംഗാഷ്ടകം എഴുതിയിട്ടുണ്ട്. ശിവരാത്രിക്ക് പിന്നിൽ: വിശ്വാതീതനായ പരമേശ്വരൻ ലോകങ്ങളിൽ മായ നീക്കി ജ്ഞാനം നൽകുവാനായി ജീവികൾക്ക് മുന്നിൽ പ്രത്യക്ഷനായ സന്ദർഭങ്ങളെ അനുസ്മരിക്കുന്ന ദിനമാണ് ശിവരാത്രിയെന്ന് സൂചിപ്പിച്ചുവല്ലോ? ഭുവനത്രയങ്ങളിൽ (കാരണ - സൂക്ഷ്മ - സ്ഥൂല ലോകങ്ങൾ)ഏറ്റവും ഉയർന്ന ലോകമായ കാരണലോകത്തിലെ ഭഗവാൻമാർക്ക് മുന്നിൽ പരമേശ്വരനായ പരമശിവൻ കാരണജ്യോതിലിംഗസ്വരൂപനായി (ദിവ്യതേജസ്) ആദ്യമായി ആവിർഭവിച്ചതാണ് ഇതിൽ ആദ്യത്തേത്. ലോകത്തിന്റെ മായ നീക്കി ജ്ഞാനപ്രകാശം നൽകാനായിരുന്നു ഈ പ്രത്യക്ഷജ്യോതിദർശനം. സ്ഥൂല - സൂക്ഷ്മ - കാരണ ലോകങ്ങൾക്കതീതനായ പരമേശ്വരൻ കാരണലോകത്തിലെ ബ്രഹ്മർഷികളായ നാരായണഋഷിക്കും ബ്രഹ്മഋഷിക്കും മുന്നിൽ പ്രത്യക്ഷനായതായി നിരവധി ഋഷികൾ സൂചിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ മായയെ നീക്കി അവർക്ക് പൂർണജ്ഞാനം നൽകി മോക്ഷം നൽകുവാൻ, ആദ്യം അഗ്നിശൈലമായി കാരണജ്യോതിർലിംഗമായി ശ്രീപരമേശ്വരൻ ആവിർഭവിച്ചുവെന്ന് ഋഷികൾ സൂചിപ്പിക്കുന്നു. (ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും ഉൾപ്പടെയുള്ള ഋഷിമാർ പല ദിവ്യസ്തോത്രങ്ങളിലൂടെ ഇക്കാര്യം പരാമർശിക്കുന്നുണ്ട്!) ഈ ശുഭമുഹൂർത്തത്തിന്റെ സ്മരണാർത്ഥമായാണ് ഭക്തർ ശിവരാത്രി ആചരിക്കുന്നത് എന്നാണ് പ്രബലമായ പക്ഷം. ദിവ്യശരീരങ്ങൾ സ്വീകരിക്കുന്നു ജ്യോതിലിംഗസ്വരൂപത്തിൽ ആവിർഭവിച്ചതിന് ശേഷം കാരണശരീരം സ്വീകരിച്ചും അദ്ദേഹം പ്രത്യക്ഷനായി. കാരണലോകത്തിൽ മഹാരുദ്രനായും സൂക്ഷ്മലോകത്തിൽ ശിവശങ്കരഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ആദിയോഗിയായ ആദിനാഥനായും (ദക്ഷിണാമൂർത്തി) ദിവ്യദേഹങ്ങൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം സനാതനധർമ്മം നൽകിയെന്നും സനാതനധർമ്മത്തിലെ പ്രാമാണികമായ വിവിധ ഗുരുപരമ്പരകൾ പ്രസ്താവിക്കുന്നു. മാതാപിതാക്കളില്ലാതെ, ശരീര പരിമിതികളോ ലോകനിയമങ്ങളോ ബാധിക്കാത്തവനായിട്ടാണ് ശ്രീപരമേശ്വരൻ സ്വ ശക്തി കൊണ്ട് ശരീരങ്ങൾ സ്വീകരിക്കുന്നത് (ഉദാഹരണം നരസിംഹം, ഗണപതി etc) ദിവ്യദേഹങ്ങൾ. ഈ മായാശരീരങ്ങളെ ദിവ്യദേഹം, പ്രത്യക്ഷരൂപം, ഭവശരീരം, വിഭൂതികായം, ലിംഗശരീരം, വിളയാടൽ (വിളയാട്ടരൂപം) എന്നൊക്കെ വിശേഷിപ്പിക്കാം.) ഭൂമിയിൽ ആർഷഗുരുപരമ്പരകളിലൂടെ മനുഷ്യരാശിയ്ക്ക് ലോകനന്മയ്ക്കായി സനാതനധർമ്മം (വേദം) നൽകാനായി ശ്രീപരമേശ്വരൻ ആദിനാഥൻ (ദക്ഷിണാമൂർത്തി തുടങ്ങിയ പേരുകളിൽ) മാനവപ്രത്യക്ഷരൂപം എടുത്ത ദിനമാണ് ശിവരാത്രിയെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതാണ് ധ്യാന ശ്ലോകങ്ങൾ പ്രകാരം ചിത്രീകരിക്കുന്ന ശിവരൂപം. (പരമേശ്വരപ്രതീകം നിരവയവിയായ ശിവലിംഗം ആണ്. മരവുരിയും പുലിത്തോലും ജടാധാരിയായി ധരിച്ച് ഋഷികൾക്ക് മുന്നിൽ പ്രത്യക്ഷനായത് ശ്രീപരമേശ്വരൻ്റെ മാനവ പ്രത്യക്ഷ രൂപവും പരമഗുരുവുമായ ദക്ഷിണാമൂർത്തി എന്ന സദാശിവഋഷിയാണ്) ശാന്തം പത്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം സാങ്കുശം വാമഭാഗേ സർവ്വാലങ്കാരദീപ്തം (നാനാലങ്കാര ദീപ്തം) സ്ഫടികമണിനിഭം പാർവതീശം നമാമി. शान्तं पद्मासनस्थं शशधरमकुटं पञ्चवक्त्रं त्रिनेत्रं । शूलं वज्रम च खड्गं परसुमभयदं दक्षिणाङ्गे वहन्तम् । नागं पाशं च घण्टां डमरुसहितं साङ्कशं वामभागे । नानालङ्गकारयुक्तं स्पटिकमणिनिभं पार्वतीशं नमामि ।। ഇങ്ങനെയും പാഠഭേദമുണ്ട്. എന്ന ധ്യാന ശ്ലോകത്തിൽ സൂചിപ്പിക്കുന്നത് അകായനും (ശരീരങ്ങളില്ലാത്തവൻ) നിരാകാരനും (ആകൃതിയില്ലാത്തവൻ) നിരവയവനും (അവയവരഹിതൻ) ആയ പരമേശ്വരതത്വത്തിൻ്റെ ഈ മാനവ പ്രത്യക്ഷരൂപത്തെയാണ്. യോഗപരമ്പര ആദിനാഥനായും (ആദിയോഗി) വേദാന്തപരമ്പര ദക്ഷിണാമൂർത്തിയായും (ജ്ഞാനമൂർത്തി) തന്ത്രപരമ്പര സദാശിവഋഷി, ശിവഋഷി, ശിവശങ്കരഋഷി എന്നീ പേരുകളിലും സിദ്ധാന്തപരമ്പര സ്വച്ഛന്ദനാഥൻ,ശ്രീകണ്ഠരുദ്രൻ, നീലകണ്ഠരുദ്രൻ എന്നിങ്ങനെയും ശ്രീപരമേശ്വരൻ്റെ ഈ പ്രത്യക്ഷമാനവരൂപത്തെ വാഴ്ത്തുന്നു. ശ്വേതാശ്വതരോപനിഷത്ത് രുദ്രമഹർഷിയായും ഭക്തന്മാർ കൈലാസനാഥനായും ഇദ്ദേഹത്തെ സ്തുതിക്കുന്നു. ശ്രീപരമേശ്വരൻ പ്രത്യക്ഷമാനവരൂപത്തിലെത്തി ഭൂമിയിലെ മനുഷ്യരാശിയെ വഴികാട്ടിയ ദിവ്യസ്ഥലം എന്ന പേരിലാണ് കൈലാസതീർത്ഥയാത്ര പോലും ഉണ്ടായത്. സദാശിവസമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം എന്ന ഗുരുപരമ്പരാ വന്ദന ശ്ലോകം ശ്രദ്ധിക്കുക. ശങ്കരാചാര്യർ എഴുതിയ ദക്ഷിണാമൂർത്തീസ്തോത്രം പ്രസിദ്ധമാണ്. വാക്കുകൾ കൊണ്ടും, മൗനം കൊണ്ടും ശിഷ്യരെ പഠിപ്പിച്ച് പരാവിദ്യ നൽകിയ പരമഗുരു. ആദിനാഥനെന്ന ആദിയോഗിയെ സ്തുതിച്ചു കൊണ്ടാണ് ഹഠയോഗപ്രദീപിക ആരംഭിക്കുന്നത് തന്നെ. ശ്രീ ആദിനാഥ നമോfസ്തു തസ്മൈ യേനോപദിഷ്ടാ ഹഠയോഗവിദ്യാ വിഭ്രാജതേ പ്രോന്നത രാജയോഗ മാരോഢുമിച്ചോരധിരോഹിണീ വ (ഹoയോഗപ്രദീപിക 1: 1) സദാശിവമൂർത്തിയിൽ നിന്ന് പഞ്ചമുഖസാധനാസമ്പ്രദായം (തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം) ഉടലെടുത്തു എന്നാണ് പാരമ്പര്യം. സ ഏഷ പൂർവ്വേഷാമപി ഗുരു: കാലേനാനവച്ഛേദാത് (പതഞ്ജലി - യോഗസൂത്രം 1:26) കാലേന - കാലം കൊണ്ട്, കാലത്താൽ അനവച്ഛേദാത് - അതിരില്ലായ്കയിൽ - വിച്ഛേദിക്കപ്പെട്ടിട്ടല്ല - ദേശകാലപരിമിതിയില്ലാത്തവൻ - സനാതനൻ - നിത്യനൂതനൻ - അജൻ - അജൈകപാത്ത്, അകായൻ, നിരാകാരൻ, നിരവയവൻ സ - അവൻ (ഈശ്വരൻ) അപി - പോലും പൂർവ്വേഷാം (മുമ്പുള്ളവരുടെയും) ഗുരു - ഗുരുവാകുന്നു. പരാവിദ്യയുടെ പരമഗുരു, അപരാവിദ്യകളുടെ പരമാചാര്യൻ പരാവിദ്യയുടെയും അപരാവിദ്യയുടെയും പരമശ്രോതസ് ഇദ്ദേഹമാണ്. വൈദ്യനാഥൻ/വൈദ്യൈശ്വരൻ/വൈത്തീശ്വരൻ - 18 സിദ്ധന്മാരിൽ ഉൾപ്പെടുന്ന ധന്വന്തരിയേയും അഗസ്ത്യമഹർഷിയെയും പ്രചോദിപ്പിച്ചവൻ. പരശുരാമന് ധനുർവ്വേദവും അഗസ്ത്യമഹർഷിയ്ക്ക് മർമ്മവിദ്യയും നൽകിയ പരമാചാര്യൻ. (കേരളത്തിലെ തെക്കൻ കളരി - അഗസ്ത്യ സമ്പ്രദായവും, വടക്കൻ കളരി - പരശുരാമ സമ്പ്രദായവുമാണ്. - കളരിത്തറയിൽ ഷഡാധാരങ്ങൾക്ക് മുകളിൽ ശിവലിംഗം പ്രതിഷ്ഠിക്കുന്ന പതിവുണ്ട്) നടരാജൻ - നൃത്തം, വാദ്യം, നാട്യം, സംഗീതം എന്നീ കലകളുടെ നാഥനായ കലാനാഥൻ സംസ്കൃതവ്യാകരണഗ്രന്ഥരചനാസംഭാവനകൾക്ക് മാഹേശ്വരസൂത്രത്തിലൂടെ പാണിനിയെയും തമിഴ് ഭാഷാഗവേഷണത്തിന് അഗസ്ത്യരെയും പ്രചോദിപ്പിച്ച വൈജ്ഞാനികൻ. ശിവരാത്രി: മായയുടെ കാളരാത്രിയെ നശിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരം നീക്കുവാനായി ശ്രീപരമേശ്വരൻ ജ്യോതി ലിംഗരൂപത്തിലും സ്ഥൂല - സൂക്ഷ്മ കാരണ ശരീരങ്ങളിൽ പ്രത്യക്ഷ ശരീരം (ദിവ്യദേഹം ) സ്വീകരിച്ചും ആവിർഭാവം ചെയ്ത ഈ സന്ദർഭങ്ങളെ അനുസ്മരിക്കുവാനാണ് നാം മഹാശിവരാത്രി ആചരിക്കുന്നതെന്ന് വ്യക്തം. ത്രിഭുവനങ്ങളിൽ സനാതനധർമ്മം (വേദം) നൽകപ്പെട്ട നിർണായകസമയങ്ങളെ അനുസ്മരിച്ച് കാരുണ്യമൂർത്തിയായ പരമശിവനെ ഉപാസിക്കുന്ന ദിവ്യദിനം! പരമപ്രേമമൂർത്തിയും കാരുണ്യവാരിധിയും ഭോലേനാഥുമായ മൃത്യുഞ്ജയന്റെ മഹിമയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും, അദ്ദേഹം നൽകിയ സനാതനധർമ്മശാസ്ത്രത്തെക്കുറിച്ച് അവബോധവും കർത്തവ്യ മനോഭാവവും സൃഷ്ടിക്കുവാനും കൂടുതൽ ആഴത്തിൽ അദ്ദേഹത്തെ ഉപാസിക്കുവാനും ഋഷിമാർ തെരഞ്ഞെടുത്ത ദിവസമാണ് ശിവരാത്രി. ശിവരാത്രിയുടെ പ്രാധാന്യം : പ്രകൃതിയുടെ മായയും, അവിദ്യയും അജ്ഞാനാന്ധകാരവും നീക്കുവാനായി ജ്ഞാനജ്യോതിപ്രദായകനായി വിശ്വത്തിൽ ജ്യോതി ലിംഗരൂപത്തിലും ദിവ്യ രൂപങ്ങളിലും പരമേശ്വരൻ പ്രത്യക്ഷമായ സന്ദർഭങ്ങളെ അനുസ്മരിക്കുന്ന ദിവസമാണ് ശിവരാത്രിയെന്ന് നാം മനസിലാക്കി. അതായത് ഗുരുപരമ്പരകളുടേയും സനാതനധർമ്മവിദ്യയുടെയും സ്ഥാപനദിനം ആണ് മഹാശിവരാത്രി. ശ്രീപരമേശ്വരൻ, ഗുരുപരമ്പരകൾ, സനാതനധർമ്മം - ഇവയെയെല്ലാം ഉപാസിക്കാൻ ഇതിലും ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. ഈ ദിനത്തിന്റെ ആചരണം സാധകജീവിതത്തിൽ മഹത്വമേറിയതാണ്. സനാതനധർമ്മികൾ ആചരിക്കുന്ന പുണ്യദിനങ്ങളിൽ ഏറ്റവും മഹത്വം ശിവരാത്രിയ്ക്കാണ്. മഹാശിവരാത്രിവ്രതത്തിന് വ്രതങ്ങളുടെ രാജാധിരാജസ്ഥാനം (ചക്രവർത്തിപദം) ഉണ്ടെന്ന് ഋഷികൾ സാക്ഷ്യപ്പെടുത്തുന്നു. 1. മായയെ മുച്ചൂടും മുടിക്കുവാൻ (തീർക്കുവാൻ) മായാതീതനായ മഹേശ്വരന് മാത്രമേ സാധിക്കൂ എന്ന് ജീവികളെ ഓർമ്മിപ്പിക്കുന്നു. മായാം തു പ്രകൃതിം വിദ്യാന്മായിനം ച മഹേശ്വരം - (ശ്വേതാശ്വതരോപനിഷത്ത് അധ്യായം 4 മന്ത്രം 10) 2. സനാതനധർമ്മത്തിലെ ഏകേശ്വര ദർശനത്തെ (ഏകം സത് വിപ്രാ ബഹുധാ വദന്തി) ഉറപ്പിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. 3. അജ്ഞാനത്തെ നീക്കുന്ന ജ്ഞാനം പകർന്ന് തന്ന് എല്ലാവരെയും ആത്മബോധ മുള്ളവരാക്കുക അഥവാ ജീവികളെയെല്ലാം ഭഗവാന്മാരായി ഉയർത്തുക എന്നത് പരമേശ്വരന്റെ മഹത്തായ കാരുണ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഈശ്വരന്റെ ഈ കൃപയെ/സ്നേഹത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി. 4. പ്രേമമൂർത്തിയും, മംഗളദായകനും, കരുണാവാരിധിയുമായ പരമശിവൻ ജ്ഞാനം നൽകുക മാത്രമല്ല, സനാതനധർമ്മത്തിന്റെ മഹത്തായ ആർഷഗുരുപരമ്പരാസമ്പ്രദായത്തിന്റെ സംസ്ഥാപകനുമായി! കാരണലോകങ്ങളിൽ മഹാരുദ്രനായും സൂക്ഷ്മലോകങ്ങളിൽ ശിവശങ്കര ഋഷിയായും സ്ഥൂലലോകത്തിലെ ഭൂമിയിൽ ദക്ഷിണാമൂർത്തി അഥവാ ആദിനാഥൻ (ആദിയോഗി) ആയും അദ്ദേഹം സനാതനധർമ്മം (വേദം) നൽകി. സദാശിവനായ അദ്ദേഹത്തിൽ നിന്ന് തന്നെയാണ് ഗുരുപാരമ്പര്യത്തിന്റെയും തുടക്കം. ആദിഗുരുവായ അദ്ദേഹം എല്ലാ ലോകങ്ങളിലുമുള്ള ഗുരുപരമ്പരയിലൂടെ തന്റെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് യോഗിമാരുടെ അന്തർദർശനം (വെളിപാട്, Intuition) മുഖേനയും അദ്ദേഹം ജ്ഞാനം നൽകി, അഭംഗുരം ഇപ്പോഴും നൽകി വരുന്നു! ശ്രീപരമേശ്വരനേയും അദ്ദേഹത്തിന്റെ മഹാകാരുണ്യത്തെയും, അദ്ദേഹം സ്ഥാപിച്ച ആർഷഗുരുപരമ്പരകൾ എന്ന സമ്പ്രദായത്തേയും സനാതനധർമ്മജ്ഞാന ലാഭത്തേയും സ്മരിക്കുന്ന ദിനം കൂടിയാണ് മഹാശിവരാത്രി! മറ്റൊരു പുണ്യദിനത്തിനും ഇത്രയും സവിശേഷതകളില്ല. 5. ശ്രീപരമേശ്വരൻ ആദ്യമായി കാരണലോകത്തിൽ കാരണാഗ്നിപർവ്വതം പോലെ പ്രത്യക്ഷനായ സന്ദർഭത്തെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവലിംഗാരാധനയും, ആന്തരികവും ബാഹ്യവുമായ ജ്യോതിസ്സിലും അഗ്നിയിലും ഈശ്വരനെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമ്പ്രദായങ്ങൾ ഉണ്ടായത് ! (തുടരും) #🕉️ഓം നമഃശിവായ #ശിവരാത്രി #🙏 ഹര ഹര മഹാദേവ #Aacharya Sri Manoj ji #aarshavidyasamajam
🕉️ഓം നമഃശിവായ - ShareChat
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം - 1 ഓം നമഃ ശിവായ ഏവർക്കും അനുഗ്രഹീതമായ ശിവരാത്രി ആശംസിക്കുന്നു! മഹാശിവരാത്രിയുടെ മഹത്വം - സനാതനധർമ്മം (വേദം) നൽകാനായി മഹർഷിമാരുടെ ചിത്തത്തിലും ലോകങ്ങളിലും ആവിർഭവിച്ച ശ്രീപരമേശ്വരനെ ഉപാസിക്കുന്നതിനുള്ള വിശിഷ്ടദിനമാണ് ശിവരാത്രി. ശ്രീപരമേശ്വരൻ്റെ ആവിർഭാവദിനവും ആർഷഗുരുപരമ്പരകളുടേയും സനാതനധർമ്മശാസ്ത്രത്തിൻ്റെയും സ്ഥാപനദിനവുമാണ് ശിവരാത്രി എന്നും പറയാം. ആവിർഭാവം എന്നാൽ പ്രത്യക്ഷപ്പെടുക എന്നർത്ഥം. അകായനും നിരാകാരനും നിരവയവനും ആയ പരമശിവൻ മൂന്നു ലോകങ്ങളിലേയും ജീവികൾക്ക് മുന്നിൽ വേദം (ഈശ്വരജ്ഞാനം, സനാതനധർമ്മം) നൽകാനായി പ്രത്യക്ഷപ്പെട്ട സന്ദർഭങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നതിനുള്ള പുണ്യദിനമാണ് ശിവരാത്രി. ആരാണ് സനാതനധർമ്മത്തിലെ പരമേശ്വരൻ? വിശ്വത്തിൻ്റെയും കാലത്തിൻ്റേയും ചരാചരങ്ങളുടെയും ഈശ്വരനായ പരമതത്വമാണ് പരമേശ്വരൻ. കാരണലോകാധിപതികളായ ഭഗവാന്മാർ, സൂക്ഷ്മലോകവാസികളായ ദേവന്മാർ, സ്ഥൂലലോകജീവികൾ എന്നിവരുടെയെല്ലാം ഈശ്വരനായതിനാലും തനിക്ക് തുല്യനായോ പരമായോ (അതീതം) മറ്റാരും ഇല്ലാത്തവനായതുകൊണ്ടും അദ്ദേഹം പരമേശ്വരനായി. എന്നും നിലനിൽക്കുന്ന സനാതനനും വിശ്വത്തിന്റെയും കാലത്തിന്റേയും ജീവികളുടെയും നാഥനും ഈശ്വരനുമാണവിടുന്ന്. വിശ്വേശ്വരനും കാലേശ്വരനും ആത്മേശ്വരനും ഭൂതേശ്വരനും സകല ചരാചരങ്ങൾക്കും നാഥനായ സർവ്വേശ്വരനും ആ പരബ്രഹ്മതത്വം തന്നെ! ശ്രീപരമേശ്വരനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ മഹേശ്വരനായും, ദേവന്മാരുടെ നാഥനായ സുരേശ്വരൻ, ദേവദേവൻ, മഹാദേവൻ എന്നീ പേരുകളിലും കാരണ-സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും, (വിശ്വേശ്വരൻ, ജഗദീശ്വരൻ, ജഗന്നാഥൻ) കാലത്തിന്റെ നാഥനായ മഹാകാലനായും (കാലേശ്വരൻ, കാലനാഥൻ) ചരാചരങ്ങളുടെയെല്ലാം ആശ്രയമായ പശുപതിയായും (ഭൂതനാഥൻ, ഭൂതേശ്വരൻ, ഗണപതി, ഗണേശൻ, ഗണേശ്വരൻ, ഗണനാഥൻ, ജീവനാഥൻ, ജീവേശ്വരൻ, ആത്മനാഥൻ, ആത്മേശ്വരൻ) വേദോപനിഷത്തുക്കളും, ഋഷി പരമ്പരകളും ഒരുപോലെ വർണ്ണിക്കുന്നു ! ശ്രീപരമേശ്വരൻ അനന്തനാണ്. അനന്തമായ (അസംഖ്യം, എണ്ണമറ്റ) ഗുണങ്ങളും ശക്തികളും നാമങ്ങളും ഉള്ളവനാണ്. പരമശിവൻ, പരാശക്തി, വിഷ്ണു, ബ്രഹ്മാവ്, രുദ്രൻ, ശങ്കരൻ, ശംഭു, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, സനാതനൻ, പരമാത്മാവ്, പരമ്പൊരുൾ, പരബ്രഹ്മം തുടങ്ങി അനേകം പേരുകളുണ്ട്, പരമതത്വത്തിന്. മൂന്ന് ലോകങ്ങൾ (ബോധ-ഊർജ-ഭൗതിക മണ്ഡലങ്ങൾ അഥവാ സത്വരജോസ്തമോലോകങ്ങളായ കാരണ-സൂക്ഷ്മ-സ്ഥൂലലോകങ്ങൾ), കാലം, ജീവികൾ എന്നിവയുണ്ടാകുന്നതിനും മുമ്പ് ഉണ്ടായിരുന്ന ആദ്യനും, ഇവയെല്ലാം ഉണ്ടാകുമ്പോഴും പരിണമിക്കുമ്പോഴും അതിന് ശേഷവും തന്റെ സ്വഭാവത്തിലോ ശക്തിവിശേഷങ്ങളിലോ മഹിമയിലോ യാതൊരു മാറ്റവും ഇല്ലാതെയും സൃഷ്ടി പരിണാമങ്ങൾക്കോ, പ്രകൃതിനിയമങ്ങൾക്കോ വിധേയനാകാതെയും നിലകൊള്ളുന്ന അവ്യയനും (അച്യുതൻ), അവസാനം എല്ലാം തന്നിലേയ്ക്ക് ലയിപ്പിച്ച് ഏകമാത്രസത്യസ്വരൂപനായി വിളങ്ങുന്ന കേവലനും ആയതിനാൽ അദ്ദേഹം സനാതനനായി. മംഗളമൂർത്തിയായ ശംഭുവും, പരമനന്മ പ്രദാനം ചെയ്യുന്ന ശങ്കരനും, എല്ലാത്തിൻ്റെയും നാരായവേരായ നാരായണനും, എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന വിഷ്ണുവും, വിശ്വോത്പത്തിയ്ക്ക് കാരണഭൂതനായതിനാലും ബൃഹത്തായ സൃഷ്ടിജ്ഞാനം (പ്രപഞ്ചബോധം) ഉള്ളതിനാലും ബ്രഹ്മാവുമാണദ്ദേഹം. എല്ലാവരേയും രമിപ്പിക്കുന്ന രാമനും, സർവ്വരേയും തന്നിലേക്ക് ആകർഷിക്കുന്ന കൃഷ്ണനും, സർവ്വ ദുഃഖദുരിതങ്ങളേയും പാപങ്ങളെയും സംഹരിക്കുന്ന ഹരനും, വിശ്വത്തിൻ്റെ പ്രഭുവായ ഹരിയും ജ്ഞാനം നൽകി മായയും അവിദ്യയും നീക്കി മോക്ഷം നൽകുന്ന രുദ്രനും ആയ പരംജ്യോതിസച്ചിദാനന്ദസ്വരൂപിയായ ഏക പരബ്രഹ്മതത്വമാണ് സനാതനധർമ്മത്തിലെ പരമേശ്വരൻ. ജനനമരണരഹിതനായ ഏകരക്ഷകനായതിനാൽ അജൈകപാത്തും എല്ലാത്തിന്റേയും അധിഷ്ഠാനമായതിനാൽ അഹിർബുദ്ധ്ന്യനുമാണ് അദ്ദേഹം.പരമ്പൊരുൾ സർവ്വവ്യാപിയും സർവ്വാന്തര്യാമിയും ആണ്. സമഷ്ടി രൂപത്തിൽ ബ്രഹ്മവും വ്യഷ്ടി രൂപത്തിൽ ആത്മാവുമാണ്. ശ്രീപരമേശ്വരൻ യഥാർത്ഥത്തിൽ നിർഗുണനാണ്. സത്വരജസ്തമോഗുണങ്ങളെന്ന ത്രിഗുണങ്ങൾക്കതീതനായതുകൊണ്ടും മായ ബാധിക്കാത്തതിനാലുമാണ് നിർഗുണൻ എന്ന് വിശേഷിപ്പിക്കുന്നത്. നിരഞ്ജനൻ, നിരവദ്യൻ, നിരാമയൻ എന്നെല്ലാം പര്യായങ്ങൾ. എന്നാൽ പ്രകൃതിയിൽ സ്വയമേവ സൃഷ്ടി പ്രക്രിയകളും പ്രതിഭാസങ്ങളും ആരംഭിച്ചപ്പോൾ ഹിരണ്യഗർഭനെന്ന സഗുണനുമായി. നാമരൂപങ്ങളിലാണ് വിവിധ തർക്കങ്ങൾ ഉണ്ടാകുന്നത്. ഈശ്വരൻ നാമരൂപങ്ങൾക്കതീതനാണ്. ഇന്ദ്രിയാനുഭവങ്ങൾക്കും യുക്തിചിന്തയ്ക്കുമപ്പുറം ധ്യാന-സമാധിയിലൂടെ ലഭ്യമാകുന്ന അന്തർദർശനം (ജ്ഞാനം, Intuition) മൂലമറിയേണ്ടവനും. (പല പേരുകളിലൂടെ ഒരേ ഒരു പരമേശ്വരതത്വത്തെയാണ് ശ്രുതികളും ഋഷിപരമ്പരകളും വിശേഷിപ്പിച്ചത്. ഏകം സത് വിപ്രാബഹുധാ വദന്തി (പരമസത്യം ഒന്നേയുള്ളൂ-വിജ്ഞൻമാർ ഒന്നിനെ പലതായി പറയുന്നു. സച്ചിദേകം ബ്രഹ്മ (സത്, ചിത്, ഏകത്വം -പരബ്രഹ്മതത്വലക്ഷണം) എത്രയോ പ്രമാണങ്ങൾ?! വേദത്തിൽ പ്രതിപാദിക്കുന്ന ദേവതകളെ സൂചിപ്പിക്കുന്ന പേരുകളെല്ലാം ഏകനായ പരബ്രഹ്മതത്വത്തിന്റെ വിവിധ ഗുണങ്ങളെ പരാമർശിക്കുവാനാണെന്ന് വേദശബ്ദകോശമായ നിരുക്തത്തിൽ യാസ്കമഹർഷി ചൂണ്ടിക്കാട്ടുന്നു. *ഏകസ്യാത്മനോfന്യേ ദേവം പ്രത്യംഗാനി ഭവതി* (ഏകനായ പരമേശ്വരന്റെ പ്രത്യംഗങ്ങളും (അവയവങ്ങളും ഗുണവാചിയായ നാമങ്ങളും) ആണ് എല്ലാ ദേവശബ്ദങ്ങളും) അതിനാൽ ഈശ്വരൻ്റെ വിവിധ പര്യായങ്ങളുടെ പേരിലുള്ള തെറ്റിദ്ധാരണകളും സംഘർഷങ്ങളും വേണ്ട. രൂപങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഭേദങ്ങൾ ഉണ്ടാകുന്നത്. പരമേശ്വരൻ യഥാർത്ഥത്തിൽ അകായനും നിരാകാരനും നിരവയവനുമാണ്. പിന്നെയെങ്ങനെയാണ് മതസംഘർഷങ്ങളുണ്ടാകുന്നത്.?! (എന്നാൽ പരമേശ്വരൻ സർവ്വശക്തനായതിനാൽ സകായനും സാകാരനും സാവയവനും ആകാൻ സാധിക്കുമെന്നത് വിസ്മരിക്കുന്നില്ല. അങ്ങനെ സാധകർക്ക് അവർക്കിഷ്ടപ്പെട്ട വിധത്തിൽ പ്രത്യക്ഷപ്പെട്ട പരമേശ്വരൻ്റെ വിവിധ രൂപങ്ങളാണ് ചില ധ്യാനശ്ലോകങ്ങളിലൂടെ പ്രചരിച്ചത്.) (തുടരും) #🕉️ഓം നമഃശിവായ #ശിവരാത്രി ആശംസകൾ #ശിവരാത്രി #Aacharya Sri Manoj ji #aarshavidyasamajam
🕉️ഓം നമഃശിവായ - ShareChat
ഫെബ്രുവരി 14: പുൽവാമ സ്മൃതിദിനം! ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, ഭീകരവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്താനിലെ കൊടും തീവ്രവാദ സംഘടനയായ ജെയ്‌ഷ് -ഇ- മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക്ക് പിന്തുണയോടെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 CRPF ജവാന്മാർ വീരമൃത്യുവരിച്ചതിന് പിന്നാലെ ഭാരതം ശക്തമായ സൈനിക തിരിച്ചടി നൽകി. 2019 ഫെബ്രുവരി 26-ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാക്കോട്ട് പ്രദേശത്തെ ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി. ഈ ക്യാമ്പുകൾ പ്രവർത്തിപ്പിച്ചിരുന്നത് ജെയ്ഷ്-ഇ-മുഹമ്മദ് എന്ന ഭീകരസംഘടയായിരുന്നു. ഇതോടെ ഇന്ത്യ ആദ്യമായി നിയന്ത്രണരേഖ (LoC) കടന്ന് പാക്കിസ്ഥാൻ ഭൂഭാഗത്തിനുള്ളിൽ കൃത്യമായ സൈനിക നടപടി സ്വീകരിച്ചുവെന്നതാണ് പ്രത്യേകത. 250-ൽ അധികം ഭീകരരെ വധിച്ചുവെന്ന് ഭാരതം വ്യക്തമാക്കി. ഭീകരാക്രമണങ്ങൾക്ക് പിന്നിലെ അടിത്തറ തകർക്കുക, ഭീകരർക്കെതിരെയും ഭീകരതയ്‌ക്കെതിരെ മൗനം പാലിക്കില്ലെന്ന ശക്തമായ സന്ദേശം നൽകുക എന്നതായിരുന്നു പ്രത്യാക്രമണത്തിലൂടെ ഹിന്ദുസ്ഥാൻ വ്യക്തമാക്കിയത്. ഈ നടപടിയെ ഭാരതം, “ഭീകരവിരുദ്ധ പ്രതിരോധാക്രമണം (pre-emptive strike)” എന്നാണ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 14: ദേശത്തിൻ്റെ കറുത്ത ദിനം...! ഭാരതഹൃദയത്തിലെ നീറ്റൽ..!! ഓരോ ഭാരതീയന്റെയും കണ്ണുകൾ കലങ്ങിയ ദിനം! നമ്മൾ ഭാരതീയർ, ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ദൃഢപ്രതിജ്ഞ എടുക്കേണ്ട ദിനം!! എല്ലാ മനുഷ്യരിലും അടിസ്ഥാനപരമായി നന്മ കുടികൊള്ളുന്നു. അങ്ങനെയുള്ളവരെ കൊടും തീവ്രവാദികളും നിർദ്ദയ ഭീകരവാദികളും ആക്കുന്ന ചിന്താഗതി എവിടെ നിന്ന് അവർക്ക് ലഭിച്ചു എന്ന് നാം ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു. നന്മയുള്ളവരെ ക്രൂരരാക്കുന്ന ആശയങ്ങൾ എന്തായാലും ദൈവത്തിൽ നിന്ന് വന്നതാവാൻ തരമില്ല. കാരണം ഈശ്വരൻ പ്രേമ സ്വരൂപനും പരമ നന്മനിറഞ്ഞവനും കരുണാസമുദ്രവും ആണ്. ദൈവത്തിന്റെയും മതത്തിന്റെയും മേലങ്കി അണിഞ്ഞു വന്ന ഇത്തരം "വിശുദ്ധ" ആശയങ്ങളെയും ആഹ്വാനങ്ങളെയും ചതികളെയും മതയുദ്ധങ്ങളെയും തിരിച്ചറിഞ്ഞ് അവയെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ, തീവ്രവാദികൾക്കായി എത്രയെത്ര കൽത്തുറങ്ങുകൾ പണിതാലും അവരെ ആയുഷ്ക്കാലം ജയിലിൽ അടച്ചാലും അവരെയെല്ലാം തൂക്കിലേറ്റിയാലും യഥാർത്ഥ പ്രശ്നപരിഹാരം വിദൂരമായിരിക്കും. അതുകൊണ്ട് ദേശസുരക്ഷയ്ക്കും മാനവ രക്ഷക്കുമായി സൈനിക പോരാട്ടത്തോടൊപ്പം ആശയ പോരാട്ടവും ആവശ്യമാണ്. "ധർമോ രക്ഷതി രക്ഷിത:" പുൽവാമയിൽ വീരമൃത്യു വരിച്ച ഭാരതാംബയുടെ ധീരപുത്രന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ ശത ശത പ്രണാമങ്ങൾ!!! ശ്രദ്ധാഞ്ജലിയോടെ, ആർഷവിദ്യാസമാജം #പുൽവാമ ആക്രമണം (2019 pulwama attack) 2019, ഫെബ്രുവരി 14 #ആദരാഞ്ജലികൾ #aarshavidyasamajam
പുൽവാമ ആക്രമണം (2019 pulwama attack)

2019, ഫെബ്രുവരി 14 - 14February BLACK DAY For INDIA पुलवामा आतंकी हमले में शहीद हुए, हिन्दुस्तान के वीर सपूतों को कोटिन्कोटि नमन एवं श्रद्धांजलि || 14February BLACK DAY For INDIA पुलवामा आतंकी हमले में शहीद हुए, हिन्दुस्तान के वीर सपूतों को कोटिन्कोटि नमन एवं श्रद्धांजलि || - ShareChat
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി ഏർപ്പെടുത്തിയ 8-ാമത് "തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം - 2026" ആർഷവിദ്യാസമാജത്തിന് !!! "സനാതനധർമ്മത്തെ ആചരണം, പ്രചരണം എന്നിവയിലൂടെ തലമുറകളിലേക്ക് പകർന്നു നൽകുന്ന പ്രസ്ഥാനം എന്ന നിലയിലാണ് പുരസ്കാരം നൽകുന്നത്" - അവാർഡ് കമ്മിറ്റി വിലയിരുത്തി. 2026 ഫെബ്രുവരി 15-ന് വൈകിട്ട് ഏഴ് മണിക്ക് നേമം തളിയാദിച്ചപുരം മഹാദേവക്ഷേത്ര സന്നിധിയിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സഭയിലാണ് പുരസ്കാര വിതരണം. ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ വി. ആർ മധുസുദനൻ ജി പുരസ്കാരം ഏറ്റുവാങ്ങും. സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം #award #അവാർഡ് #🕉️ഓം നമഃശിവായ #🙏 ഹര ഹര മഹാദേവ #aarshavidyasamajam
award - வமிவ@ணிரிmo oloinlimDoBlo connulo dmiomrw _59-95- 6iBo (Uelmanlonoloo XಒnveommnSDAOJau {a 70 008008000 800|00 JBTCamnlaummயm ஙmonoe ~"7 75IU0 [ ROCNOEOONS 03022026` அ# ~சTா 0 I   ] ] ROuman Bcuud mrlದrnane' 75 'u CnAonnloarnanu' n0uminnnnt6s mnimienளl mனபம் ROmnn2a nau 0m os 19 ஏபிmoe 7 77 57 o ஸாட~ாா / a Moamoilogmemomnqua ನu { nmmnpmnmonmmಣ :mmammmnnnmnlmn olleud oopo Khoolo wonelolcrnopo lo ~lioroeld oanlo m1car3,03' ~aDLOOr19920 Caa I0 மி cnnaoem ஈாo 00 [491 |rmmmmrmm @animdoamem mglaದmoe Arannimd (inadoeed ಬLnorn emar ' [031' [1 04030' e a sam nnnn50 0 [ ur; nomnlobe 00] NoNOInop [48] ~D " mnis ` Nor மிஸpm moenie 09oso75` Santgn ` 333r3r rualed earem numorm சmம ம1 மசா ஈoo " வாய" tlen யயாய மய Clmadlgbldo ஈபர mro 0 ப nrn cmui cme Lan ru Gal (a೦ದ; aalamoonuloe unann 92&00 Danjualnjpqi Oa0 033 ltal 0cio HFT N ro a్క4 0um IJTNd  ఇత్మటగ మగక . 03841 03 . am3a033 a ٥٧٧٥ olano 0pnnப twol wnwpwniolel tlomsoonloo coonu mopi @pna Oಚan (3u0; IOrRಬne 2028 2026 6uuuuun@ 1 14 15 Ieoio%1 23| வமிவ@ணிரிmo oloinlimDoBlo connulo dmiomrw _59-95- 6iBo (Uelmanlonoloo XಒnveommnSDAOJau {a 70 008008000 800|00 JBTCamnlaummயm ஙmonoe ~"7 75IU0 [ ROCNOEOONS 03022026` அ# ~சTா 0 I  ] ] ROuman Bcuud mrlದrnane' 75 'u CnAonnloarnanu' n0uminnnnt6s mnimienளl mனபம் ROmnn2a nau 0m os 19 ஏபிmoe 7 77 57 o ஸாட~ாா / a Moamoilogmemomnqua ನu { nmmnpmnmonmmಣ :mmammmnnnmnlmn olleud oopo Khoolo wonelolcrnopo lo ~lioroeld oanlo m1car3,03' ~aDLOOr19920 Caa I0 மி cnnaoem ஈாo 00 [491 |rmmmmrmm @animdoamem mglaದmoe Arannimd (inadoeed ಬLnorn emar ' [031' [1 04030' e a sam nnnn50 0 [ ur; nomnlobe 00] NoNOInop [48] ~D " mnis ` Nor மிஸpm moenie 09oso75` Santgn ` 333r3r rualed earem numorm சmம ம1 மசா ஈoo " வாய" tlen யயாய மய Clmadlgbldo ஈபர mro 0 ப nrn cmui cme Lan ru Gal (a೦ದ; aalamoonuloe unann 92&00 Danjualnjpqi Oa0 033 ltal 0cio HFT N ro a్క4 0um IJTNd  ఇత్మటగ మగక . 03841 03 . am3a033 a ٥٧٧٥ olano 0pnnப twol wnwpwniolel tlomsoonloo coonu mopi @pna Oಚan (3u0; IOrRಬne 2028 2026 6uuuuun@ 1 14 15 Ieoio%1 23| - ShareChat
ഫെബ്രുവരി 10 : പതഞ്ജലി മഹർഷി അനുസ്മരണദിനം. പതഞ്ജലി മഹർഷി: യോഗദർശനത്തിന്റെ ദിവ്യപ്രകാശം! ഭാരതീയദർശനപരമ്പരയിൽ അനശ്വരനായ മഹർഷിയാണ് ശ്രീപതഞ്ജലി. യോഗശാസ്ത്രത്തിൻ്റെ സ്ഥാപകൻ ശ്രീ പരമേശ്വരൻ്റെ പ്രത്യക്ഷ രൂപമായ ശ്രീ ആദിനാഥൻ (ദക്ഷിണാമൂർത്തി) ആണ്. എന്നാൽ യോഗവിദ്യയുടെ അടിസ്ഥാനത്തിലുള്ള ദർശനം ശാസ്ത്രീയമായി ക്രമീകരിച്ച് ലോകത്തിന് സമർപ്പിച്ച ഋഷിവര്യൻ എന്ന നിലയിലാണ് പതഞ്ജലി പ്രശസ്തനായത്. ആത്മോന്നതിയിലേക്കുള്ള മനുഷ്യയാത്രക്ക് മാർഗദർശിയായ അദ്ദേഹത്തിന്റെ യോഗസൂത്രങ്ങൾ ഇന്നും ആഗോളമായി പഠിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനമായി കരുതുന്ന ഷഡ്ദർശനങ്ങളിൽ ഒന്നായ യോഗദർശനത്തിന്റെ അടിസ്ഥാനമായ യോഗസൂത്രത്തിൻ്റെ കർത്താവാണ് പതഞ്ജലി മഹർഷി. വേദങ്ങളിലെ മനഃശാസ്ത്ര വിഷയം വിപുലമായി തന്നെ അദ്ദേഹം 'യോഗസൂത്ര'ത്തിൽ വിവരിച്ചിരിക്കുന്നു. ഇന്ന് ഏറെ പ്രചാരം നേടിയിട്ടുള്ള യോഗവിദ്യയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ശ്രേഷ്ഠമായ ഒന്നാണ് പതഞ്ജലയോഗസൂത്രം. പാണിനി മഹർഷി എഴുതിയ വിഖ്യാത സംസ്കൃത വ്യാകരണ ഗ്രന്ഥമായ അഷ്ടാധ്യായിക്ക് പതഞ്ജലി മഹർഷി രചിച്ച മഹാഭാഷ്യവും പ്രസിദ്ധമാണ്.ഇത് യോഗസൂത്ര കർത്താവായ പതഞ്ജലി ആണോ എന്ന് വ്യക്തമല്ല. പതഞ്ജലി മഹർഷി ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലർ അദ്ദേഹത്തിൻ്റെ ജീവിതഘട്ടം BCE 2-ാം നൂറ്റാണ്ടിലും ചിലർ CE 4-ാം നൂറ്റാണ്ടിലുമായാണ് കണക്കാക്കുന്നത്. എന്നാൽ വേദവ്യാസ മഹർഷിക്ക് മുമ്പെയുള്ള ആചാര്യനാണ് പതഞ്ജലി. കാരണം പതഞ്ജലി മഹർഷിയുടെ യോഗസൂത്രങ്ങൾക്ക് വ്യാസമഹർഷി ഭാഷ്യം രചിച്ചിട്ടുണ്ട്. അപ്പോൾ, നിക്ഷിപ്ത താത്പര്യത്തോടു കൂടിയ പശ്ചാത്യ ചരിത്രകാരന്മാർ പറയുന്ന കാലഘട്ടങ്ങൾക്കും വളരെ മുന്നേയുള്ള കാലത്തായിരിക്കണം പതഞ്ജലി മഹർഷി ജീവിച്ചിരുന്നത്! മാനവരെ യോഗമാർഗത്തിലൂടെ മോക്ഷത്തിലേക്ക് നയിക്കാൻ അവതരിച്ച ദിവ്യപുരുഷനായിരുന്നു പതഞ്ജലി മഹർഷി. ചിലർ അദ്ദേഹം, ആദിശേഷൻ്റെ അവതാരം ആണെന്നും വിശ്വസിക്കുന്നു. യോഗസൂത്രം ആത്മവിദ്യയുടെ മഹാശാസ്ത്രഗ്രന്ഥമാണ്. പതഞ്ജലിയുടെ മഹത്തായ സംഭാവനയായ യോഗസൂത്രങ്ങൾ 196 സൂത്രങ്ങളടങ്ങിയതാണ്. ഇത് നാല് പാദങ്ങളായി വിഭജിച്ചിരിക്കുന്നു. 1.സമാധിപാദം: ധ്യാനത്തിന്റെയും ചിത്തവൃത്തിനിരോധനത്തിന്റെയും സിദ്ധാന്തം 2.സാധനാപാദം: യോഗപരിശീലനത്തിന്റെ മാർഗങ്ങൾ 3.വിഭൂതിപാദം: ആദ്ധ്യാത്മിക ശക്തികളും അന്തർബോധവും 4.കൈവല്യപാദം: മോക്ഷത്തിന്റെ അവസ്ഥ യോഗവിദ്യയെ പതഞ്ജലി മഹർഷി ഇങ്ങനെ നിർവചിക്കുന്നു: “യോഗശ്ചിത്തവൃത്തിനിരോധഃ” - മനസ്സിന്റെ ചഞ്ചലതകളുടെയും വികല്പങ്ങളുടെയും നിരോധനമാണ് യോഗം. ചിത്തം സമുദ്രത്തെ (ജലാശയത്തെ) പോലെയാണ്. അലകൾ (ഓളങ്ങൾ) അടങ്ങി, ഒടുങ്ങി ജലാശയസമാനമായ ചിത്തം പ്രശാന്തമാകുമ്പോൾ ഈശ്വരീയമായ അനുഭൂതികൾ സാധകന് ഉണ്ടാകും. അത് മോക്ഷത്തിലേക്ക് നയിക്കും. അഷ്ടാംഗയോഗം ആത്മശുദ്ധിയുടെ എട്ട് പടികൾ. പതഞ്ജലി മഹർഷി നിർദ്ദേശിച്ച യോഗമാർഗം അഷ്ടാംഗയോഗം എന്നറിയപ്പെടുന്നു. യമം,നിയമം, ആസനം (യോഗാസനം), പ്രാണായാമം, പ്രത്യാഹാരം (ഇന്ദ്രിയ സംയമനം), ധാരണ (ഏകാഗ്രത) ധ്യാനം, സമാധി (പരമാനന്ദാനുഭവം) എന്നീ എട്ട് പടികൾ ആത്മശുദ്ധിയിലേക്കുള്ള ക്രമബദ്ധമായ യാത്രയാണ്. ആധുനിക ലോകത്ത് യോഗയുടെ പ്രസക്തി. യോഗവിദ്യ ശാരീരിക ആരോഗ്യത്തിനായി മാത്രമുള്ളല്ല, ശാരീരികവും പ്രാണികവും (പ്രാണപരവും) മാനസികവും ബൗദ്ധികവും ആത്മീയവും സാമാജികവുമായ സ്വാസ്ഥ്യം (സുസ്ഥിതി, ദീർഘായുസ്, പൂർണാരോഗ്യം,സദ്ബുദ്ധി, ശാന്തി, സമാധാനം, സന്തോഷം etc) ഉറപ്പുവരുത്തുന്നതും, ജീവിതശൈലി രോഗങ്ങളെയും മനോജന്യ - ശാരീരിക രോഗങ്ങളെയും പൂർണമായി പരിഹരിക്കാവുന്നതുമായ ദിവ്യശാസ്ത്രമാണ്. കൂടാതെ, സമഗ്ര വ്യക്തിത്വവികസനം, ശ്രേഷ്ഠ സമാജ നിർമ്മാണം, സംപൂർണ്ണ ജീവിതവിജയം (പ്രേയസ്, ശ്രേയസ്), സമൂല പ്രശ്നപരിഹാരം എന്നിവയും യഥാർത്ഥ യോഗവിദ്യയിലൂടെ മാനവർക്ക് ലഭിക്കുന്നു. മഹർഷി പതഞ്ജലിയുടെ ദർശനം കിഴക്കിന്റെ ബ്രഹ്മവിദ്യയെ പാശ്ചാത്യലോകങ്ങളിലേക്കും എത്തിച്ചു. ജൂൺ 21: അന്താരാഷ്ട്രയോഗദിനമായി ആചരിച്ചു തുടങ്ങിയതോടുകൂടി എല്ലാ രാഷ്ട്രങ്ങളിലും യോഗസന്ദേശവും യോഗപരിശീലനവും വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. "യോഗേന ചിത്തസ്യ പദേന വാചാം മലം ശരീരസ്യ ച വൈദ്യകേന യോഽപാകരോത്തം പ്രവരം മുനീനാം പതഞ്ജലിം പ്രാഞ്ജലിരാനതോഽസ്മി" ഈ ശ്ലോകത്തിലൂടെ യോഗസാധകർ, പതഞ്ജലിമഹർഷിയെ വന്ദിക്കുന്നു. വന്ദേ പതഞ്ജലിം യോഗീശ്വരം 🙏🪷🌹🕉️🌹🪷🙏 #yoga #🕉️🕊️ യോഗ 🕊️🕉️ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
yoga - ShareChat
ആർഷവിദ്യാസമാജം മുംബൈ സെൻ്റർ ഉദ്ഘാടനം (23/01/2026) #aarshavidyasamajam #mumbai
aarshavidyasamajam - ShareChat
00:38
ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദജയന്തി (ദേശീയയുവജനദിനം)! (12/01/1863 - 04/07/1902) ആ മഹാത്മാവിന്റെ ജന്മദിനം രാഷ്ട്രം, ദേശീയ യുവജനദിനമായി ആചരിക്കുന്നു! “അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്! കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത മഹാസമ്മേളനത്തിലായിരുന്നു 1893-ൽ ചിക്കാഗോയിൽ സ്വാമിജി പ്രസംഗിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദജിക്ക് നല്ല പ്രാധാന്യം കൊടുത്തായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ പാശ്ചാത്യ ദിഗ്വിജയത്തിൻ്റെ തുടക്കം! തുടർന്ന് വിവേകാനന്ദജി മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങളും പര്യടനങ്ങളും നടത്തി സനാതനധർമ്മത്തിന്റെ മഹത്ത്വം ലോകജനതയെ ബോധ്യപ്പെടുത്തി. “ഈശ്വരൻ ഉണ്ടോ? ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ ശരിയായ അർത്ഥമെന്ത്?”; മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം മുതലേയുള്ള സ്വാമിജിയുടെ മനസ്‌. വളരെയധികം സന്യാസിമാരെയും പണ്ഡിതന്മാരെയുമെല്ലാം കണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് സ്വാമിജി നരേന്ദ്രൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച്‌ അറിയുന്നത്‌. 1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....!’ നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ്‌ ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്‌. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി. ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു. സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.” ആ മഹാത്മാവിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നൽകിയ ഈ ആഹ്വാനം അന്വർത്ഥമാക്കുവാൻ ആർഷവിദ്യാസമാജം അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. ‘ധർമ്മോ രക്ഷതി രക്ഷിത:’ സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #സ്വാമി വിവേകാനന്ദൻ🙏 #aarshavidyasamajam #സ്വാമി വിവേകാനന്ദൻ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
aarshavidyasamajam - ShareChat
00:44
മൂന്ന് ഉപാധികൾ (Conditions) ഉള്ള ആരെയും ശരിയായ പാതയിലേക്ക് എത്തിക്കുവാൻ ഈ പുസ്തകങ്ങൾക്ക് സാധിക്കും. 1.സാമാന്യബുദ്ധി 2. ചർച്ച ചെയ്യുവാനുള്ള സന്നദ്ധത 3. സത്യം നന്മ, പുരോഗതി എന്നീ മൂല്യങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കാനുളള ആർജവം പൊള്ളുന്ന ജീവിതാനുഭവങ്ങളും ശാസ്ത്രീയപഠനങ്ങളും സമന്വയിക്കുന്ന ഗ്രന്ഥങ്ങൾ! ഈ പുസ്തകങ്ങളിലെ ആശയങ്ങൾ, ഉദ്ധരണികൾ എന്നിവയ്ക്ക് ആധികാരിക സ്രോതസിൽ നിന്നുള്ള Reference സഹിതം നൽകിയിട്ടുണ്ട്. ഈ ധർമ്മസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു! ഇപ്പോൾ ലഭ്യമായ പുസ്തകങ്ങൾ..!!! *Malayalam* 1."ഒരു പരാവർത്തനത്തിൻ്റെ കഥ" - ഒ. ശ്രുതി - Rs 150/- 2."പുനർജനി" - ശാന്തികൃഷ്ണ - Rs 170/- 3."ഞാൻ ആതിര" - എസ്.ആതിര - Rs 280/- 4."മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി" - Rs 300/- *English* 1. Story of a Reversion - O Sruthi - Rs 350/- 2. Reborn - Santhi Krishna - Rs 200/- 3. I, Athira... - Rs 390/- *Kannada* 1.Ondu Paravarthaneya Kathe - Rs 300/- 2. Punarjani - Rs 300/- 3. Naanu Athira - Rs 380/- *Marathi* 1. Katha Eka Pratyavartanachi - O Sruthi - Rs 300/- *Hindi* 1. Ek Pratyavartan Ki Kahaani - Rs 300/- 2. Mem Athira - Rs 450/- പുസ്തകങ്ങൾ ആവശ്യമുളളവർ ബന്ധപ്പെടുക..! For orders: https://wa.me/+917356613488/ ഓർഡർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക Link 👇 https://www.arshaworld.org/avs/books/ To order Whatsapp : +917356613488 #malayalam #books #informative #Aacharya Sri Manoj ji #aarshavidyasamajam
malayalam - ShareChat
00:27
തിരുവനന്തപുരം മെയർ ശ്രീ വി. വി രാജേഷ് ജി, ഡെപ്യൂട്ടി മെയർ ആശാനാഥ് ജി എന്നിവരെ ഇന്നലെ (05/01/2026) ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു!! #തിരുവനന്തപുരം #മേയർ #VV Rajesh #aarshavidyasamajam
തിരുവനന്തപുരം - ٢٤٧٧ 11. TREUV ITIL హ - %11 7 unnentn  n మన మ [ 05   ( ~ మనా a IS Tui    ಘ HKN   نمل ( (1sCm ]u   n e UఖAie 6 మ Llr (ತ 6 7707 Raavamsr S   6 67  { 0 S muind  0<w 0 V1LL C 4 uIoTo (ಘ  mGcuc 6 77 _ட ٢٤٧٧ 11. TREUV ITIL హ - %11 7 unnentn  n మన మ [ 05   ( ~ మనా a IS Tui    ಘ HKN   نمل ( (1sCm ]u   n e UఖAie 6 మ Llr (ತ 6 7707 Raavamsr S   6 67  { 0 S muind  0<w 0 V1LL C 4 uIoTo (ಘ  mGcuc 6 77 _ட - ShareChat