
കൃഷ്ണബാലാമണി
@3738876035
എഴുത്തുകാരി
നിരൂപക
പാട്ടുകാരി
ടീച്ചർ
etc,,,,,
കാറ്റിലണയാത്ത തിരിനാളം
********************
രചന ✍️
കൃഷ്ണബാലാമണി
**********************
മുറ്റത്തെമാവിലെ ഇലകൾ
കാറ്റിൽ
കരയാൻതുടങ്ങി,,,
ചില്ലകളിൽ ചേക്കേറിയ കിളികുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു,,,
അമ്മകിളിയെങ്ങോ പറന്നുപോയ് കാണും,,,
കാറ്റ് ശക്തിയായ്
വീശുന്നു
ഞാൻ മെല്ലെവാതിൽ തുറന്ന്
ഉമ്മറത്തുവന്നിരുന്നു
സന്ധ്യക്ക് തെളിച്ച
തൂക്കുവിളക്കിൽ തിരി
ഇപ്പോഴും
കത്തുന്നുണ്ട്,,,
മെല്ലെ തലനീട്ടി മാനത്തുനോക്കി
ദൂരെകുന്നിൻ മുകളിലെ കുടിലുക ളിൽ മണ്ണെണ്ണവിളക്ക്
കാത്തുന്നപോലെ
ആകാശത്ത് നക്ഷത്രകുഞ്ഞുങ്ങൾ,,,,
അവയിൽചിലതെ ന്നെ
കണ്ണുചിമ്മികാണിച്ചു
കുറച്ചകലത്തായി
ചന്ദ്രകലകാണാം
രാത്രിക്ക് കനം കൂടുന്നു,,,
എന്നിട്ടുമെന്തേ
തൂക്കുവിളക്കിലെ തിരിമാത്രം
അണയാതെ
കത്തുന്നു,,,,
ഉമ്മറത്തെ ഇരുട്ടിന് കൂട്ടായും
എന്റെയുള്ളിലെ ഒരിക്കലും
തെളിയാത്ത
പടുതിരിക്ക്
വെളിച്ചമേകാനും
നിലകൊള്ളുന്നതാ ണോ,,,,
എന്തുതന്നെയാണെങ്കിലും
ഏകാന്തതയിൽ എനിക്ക് കൂട്ടിനായ്
നീയുള്ളതാണെന്റെ
ആശ്വാസമെന്ന് തൂക്കുവിളക്കിനോട്
മൂകമായ് ഞാൻ മൊഴിഞ്ഞു,,,,
ആരെല്ലാമോ
കലപിലകൂട്ടിയ
വീട്ടിൽ
ഇന്ന് ഏകയായിരിക്കു മ്പോൾ
ഓർക്കാൻ നല്ലതും ചീത്തയുമായ കുറെ ഓർമ്മകൾമാത്രംബാക്കിയാവുന്നു,,,
ചാരുകസേരവലിച്ചിട്ട്
വെറുതെയിരുന്നു,,,
കാത്തിരിക്കാൻ നിറയെ പ്രിയപ്പെട്ടവരുണ്ടായിരുന്നകാലം,,,
ഓർക്കാൻ സുഖമുള്ള നല്ലനാളുകൾ,,,,
ദീർഘമായി
ശ്വാസമെടുത്ത് തലചായ്ച്ചുവെച്ചു,,,
ഇന്നലകളെ ഓർക്കാൻ
കൊതിതോന്നുന്ന നിമിഷത്തിൽ ഞാനെന്റെ ഓർമ്മകളെ കൂട്ടിനായിവിളിക്കും,,,
വരൂ,,,, മടങ്ങിവരാത്ത നാളിലേക്ക് നിനക്കും എനിക്കുമായ് മൗനമായ് യാത്രപോകാം,,,
കണ്ണുകൾ മെല്ലെ അടച്ചു പാതിമയക്ക ത്തിലങ്ങനെകിടന്നു,,
നേരം സന്ധ്യയാവുന്നു
ജോലികഴിഞ്ഞു
ശ്രീദേവിവീട്ടിലേക്ക് നടന്നു
തിരക്കേറിയ റോഡിലൂടെ ഏറെനടന്നാലെ വീട്ടിലെത്തു,,,,
വീട്ടിലെയ്ക്കുതിരിയുന്ന
വഴിതുടങ്ങുന്നത്
പാടവരമ്പിലാണ്,,,,
സന്ധ്യയായതിനാൽ
നല്ല തണുത്തകാറ്റുമുണ്ട്
വിട്ടിൽ വിളക്ക് തെളിച്ചിട്ടുണ്ടാവുമിപ്പോൾ,,,
കാലുകൾക്ക് ഒന്നുകൂടി
വേഗതകൂട്ടിനടന്നു,,, ദൂരെനിന്ന് നോക്കിയാൽ പടിപ്പുര തുറന്നു കിടക്കുന്നതു കാണാം
എനിക്കായുള്ള
കാത്തിരിപ്പിന്റെ അടയാളമാണത്,,,
പടിപ്പുരയ്ക്ക് താഴെയുള്ള കൽപ്പടവിൽ കയറിയപ്പോൾ തന്നെ കേൾക്കാം
ഉച്ചത്തിലുള്ള അമ്മയുടെ ഹരിനാമകീർത്തങ്ങൾ,,,,
എന്റെ കാൽപെറുമാറ്റം കേട്ടപ്പോൾ അമ്മ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി,,,
ആ ശ്രീമോള് വന്നോ,,
ഈറൻമുടി തുമ്പുകെട്ടി നെറ്റിയിൽ ഭക്ഷണക്കുറി ചാർത്തി ജീവിതം പാതിയിലേറെ
എണ്ണികഴിഞ്ഞ,,, ആദ്യമായ് എനിക്ക്
തേനുംവയമ്പും
ഊട്ടിത്തന്ന,,,
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻനേരം വികൃതികാട്ടിയ എനിക്ക് നാവിൽ ഹരിശ്രീയും സരസ്വതിമന്ത്രവും സ്നേഹത്തോടെ അമൃതായ് വിളമ്പി
എന്നെഞാനാക്കിയ
എന്നമ്മ,,,
മേലേപ്പാട്ട്
തറവാട്ടിലെ വാസുദേവനെന്ന എന്റെഅച്ഛന്റെ
നല്ലപാതി ഗായത്രിദേവി,,,
ഇപ്പോഴും
ശിഷ്ഠമായജീവിതം
മക്കൾക്കായ് പ്രാർത്ഥനയോടെ മാറ്റിവെച്ചിരിക്കുന്നു,,
ഉമ്മറത്തേക്ക് കയറിയ ഞാൻ അമ്മയോട് ചോദിച്ചു,,
ദേവേട്ടനെത്തിയില്ലേ അമ്മേ,,,
ഇല്ല മോളെ,,,
രണ്ടുമക്കളാണ്
ഞങ്ങൾ
ചേട്ടൻ ദേവചന്ദ്രനും
ഞാനും,,,
ചേട്ടൻ ടൗണിൽ പലചരക്ക്
കടനടത്തുന്നു അവിവാഹിതൻ,,,
പെങ്ങളെകെട്ടിച്ച് വിട്ടശേഷം മാത്രം കെട്ടാമെന്നു കരുതി ജീവിതം മാറ്റിവെച്ചയാൾ,,,
നീയെന്താ
പുറത്തുതന്നെ നിൽക്കണേ,,,
അമ്മയുടെ ശബ്ദം
എന്നെ ഓർമ്മകളിനിന്ന്
മടക്കിവിളിച്ചു,,,,,
വേഗം മുറിയിലേക്ക് പോയി ബാഗും കയ്യിലെ വളയും വാച്ചും ഊരി മേശപ്പുറത്ത് വച്ചു,,, ഒന്ന്
മേല്
കഴുകിവരാം അമ്മേ,,,
കുളികഴിഞ്ഞ്
അമ്മയ്ക്കൊപ്പം ഇരുന്ന്
കുറച്ചുനേരം
നാമം ജപിച്ചു,,,
സമയം ഏറെ കടന്നുപോയി മുറ്റത്ത് ബൈക്കിന്റെ ഒച്ച കേട്ടു
ദേവേട്ടൻവന്നതാണ്,,
ഞാൻ എണീറ്റ് മുറ്റത്തേക്ക് ചെന്നു,,,
അപ്പോളൊരു പതിവുചോദ്യം,,,
നീ എപ്പോഴെത്തി,,,
ദാ,,, വന്നതേയുള്ളൂ,,
എനിക്കിന്ന് നിന്നോട് കുറച്ച് സംസാരിക്കണം,,, നിന്റെ തിരക്കെല്ലാം കഴിഞ്ഞു ഒന്നെന്റെ റൂമിലേക്ക് വരു,,,, അമ്മയെയും കൂട്ടിക്കോ,,,
ദേവൻ പറഞ്ഞു,,,
എന്താണാവോ!!!! പുതിയ കാര്യമെന്ന് മനസ്സിൽചിന്തിച്ച് ഞാൻ തലയാട്ടി സമ്മതിച്ചു,,,
അത്താഴമെല്ലാം കഴിച്ച് അടുക്കള പണിയെല്ലാം തീർത്ത്
ഞാനും അമ്മയും ദേവേട്ടന്റെ മുറിയിലേക്ക് ചെന്നു,,,
ഇരിക്കമ്മേ
ദേവൻപറഞ്ഞു,,,
ഇവളുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഉറപ്പിക്കണം,,,
വിവാഹം കഴിഞ്ഞ് അധികനാളൊന്നും അവനോടൊപ്പം ജീവിച്ചില്ലല്ലോ,,,,
പിന്നെന്താ
ഇവൾക്കൊരു പുതിയ ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്,,,
ഓ,,, എനിക്ക് മനസ്സിലായി ദേവേട്ടനും ഇപ്പോൾ ഞാനൊരു ശല്യമായി അല്ലേ,,,
സംസാരത്തിന്റെ തുടക്കത്തിലെ ഞാൻ ഇടപെട്ടു,,,
അങ്ങനെയൊന്നുമല്ല കുട്ടി,,,,
നിനക്കൊരു ജീവിതം വേണം,,,
എന്നാലെ എനിക്കും അമ്മയ്ക്കും സമാധാനമാകു,,,
അതുകൊണ്ട് നീ സമ്മതിക്കണം,,,
നല്ല ഒരു ആലോചന വന്നിട്ടുണ്ട്,,,
നമുക്കതുമായി മുന്നോട്ടു പോകാം,,,
ഏറെ നേരത്തെ നിർബന്ധത്തിനു ശേഷം ഞാൻ
പാതിസമ്മതിച്ചു,,,
അങ്ങനെയാണെങ്കിൽ നാളെ ഞാനും അമ്മയും പയ്യന്റെ വീട്ടിലേക്ക് ഒന്നു പോകാം,,,
അങ്ങനെ അത് തീരുമാനമായി,,,
പിറ്റേദിവസം രാവിലെ അമ്മയും ദേവേട്ടനും പാലക്കാടുള്ള പയ്യന്റെ വീട്ടിലേക്ക് ബൈക്കിൽ യാത്രയായി,,,
വീട്ടിലെ പണികൾ എല്ലാം ഒതുക്കി ഞാനും ഓഫീസിലേക്ക് പോയി ഞാൻ ജോലി ചെയ്യുന്നത് നാട്ടിലെ ഒരു ഗവൺമെന്റ് സ്കൂളിൽ LD
ക്ലർക്കായാണ്,,,
ജോലിക്ക്കയറി ഒരു 11 മണിയായികാണും
എന്റെ സെക്ഷനിലേക്ക് പ്യൂൺചേട്ടൻഓടി വന്നു,,,
സാറെ,,,, സാറിനെ ഹെഡ്മാസ്റ്റർ വിളിക്കുന്നു,,,, ഒന്ന് വരൂ,,,
എന്താകാര്യമെന്നറി യാതെ ഞാൻ ടീച്ചറിന്റെ അടുത്തേക്ക് ചെന്നു,,
സഹപ്രവർത്തകർ എല്ലാരും കൂട്ടംകൂടി നിൽപ്പുണ്ട്,,,
എന്നെ കണ്ടതും അവരിൽ ചിലർ അടുത്തേക്ക് വന്നു ചേർത്തുപിടിച്ചു,,,
മോളെ,,,, നീ
വിഷമിക്കരുത്,,,
നമുക്ക് നിന്റെ
വീട്ടിലേക്ക് പോകാം,,
എന്താ കാര്യം ടീച്ചർ,, ഞാൻ അവരോട് ആരാഞ്ഞു,,,
ഒന്നുല്ല നമുക്ക് പോവാം,,,,
ആ പോവാം,,, ഒന്നും മനസ്സിലാവാതെ ഞാൻ സമ്മതിച്ചു,,,
അങ്ങനെ സ്കൂളിൽ നിന്നും ചില
അദ്ധ്യാപർ
എന്റെയുംകൂടി വീട്ടിലേക്ക് യാത്രയായി
വഴി മദ്യേ എന്നോട് പറഞ്ഞതു
കേട്ട് ഞാൻബോധം കേട്ടുവീണു,,,,
പാലക്കാട് മണ്ണാർകാട് വെച്ച് ഒരു അപകടത്തിൽ അമ്മയും ദേവേട്ടനും പോയി,,,,
ഇടി തീ പോലെയാണ് എന്റെ ജീവിതത്തിൽ ആ വാർത്തകേട്ടത്,,,
ദിവസങ്ങൾ കടന്നു പോയി,,,
ആളുകൾവന്നും പോയുമിരുന്നു,,,
യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരാൻ പിന്നെയും
നാളുകളെടുത്തു,,,
പതുക്കെ പതുക്കെ എല്ലാം ഉൾക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു,,,,
സ്നേഹത്തോടെ എന്നോട് സംസാരിച്ചിരുന്നവർ അടക്കം പറയുന്നത് കേട്ടു,,,,
ഈ പെണ്ണിന്റെ ജാതകം ശരിയല്ല,, കണ്ടില്ലേ ഭർത്താവും വാഴില്ല,,,
ഇപ്പോൾ ദാ കണ്ടില്ലേ,,, പെറ്റമ്മയും കൂടപ്പിറപ്പും പോയി,,,
ഇതൊരു വല്ലാത്ത ജന്മമാണ്,,,
കാതുകളിൽ കൂരമ്പുപോലെ തുളച്ചുകയറിയ വാക്കുകൾ കേട്ട് ആദ്യമാദ്യം വേദന തോന്നി പിന്നെ ഞാനും ഉൾക്കൊണ്ടു,,, അതെ ഞാൻ ഒരു നശിച്ച ജാതകക്കാരിയാണ്,,
ജീവിതത്തിൽനിന്നും ഒളിച്ചോടി നാളുകളെ മറക്കാൻ കഴിയുമോ,,,
ആഗ്രഹിച്ചു നേടിയ ജോലിയായിരുന്നിട്ട് പോലും
സമൂഹത്തിനോട് പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ രാജിവച്ചു,,,, സഹപ്രവർത്തകർ പലരും ജോലിയിൽ തുടരാൻ നിർബന്ധിച്ചു,,,,
പാപജാതകക്കാരിയെന്നും
നശിച്ചജന്മമെന്നുമുള്ള
വാക്കുകൾ അവിടന്നും ഇവിടുന്നും കേട്ട് കേട്ട്
കാതടച്ചുപോയി,,,,
ഇന്ന് മുപ്പത്തേഴാമ ത്തെ വയസ്സിൽ വാർദ്ധക്യത്തിനായി കാത്തിരിക്കുന്നു,,,,
എന്റെ
പടിപ്പുരകടന്ന് പ്രിയമുള്ളആരും കടന്നുവരാനില്ലാത്തതിനാൽ
കരിയിലകൾ മൂടിയ കൽപ്പടവിലേക്ക്
തൂക്കുവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ വെറുതെ നോക്കിയിരിക്കും,,,,
നന്നെചെറുപ്പത്തിൽ
വിധവയായവൾക്ക്
നിറമുള്ള സ്വപ്നങ്ങൾ കാണാൻ പോലും യോഗ്യതയില്ലല്ലോ,,,
ഉള്ളിലെ ആന്തൽ
ദീർഘനിശ്വാസമായ് പുറത്തേക്കു വന്നു,,,
കാറ്റിന് ഏതോ
പൂക്കളുടെ മണം
ആരോ തൊടിയിലൂടെ നടക്കുന്നോ ?
ശ്രീമോളെയെന്ന് അമ്മവിളിക്കും പോലെ !!!
ദേവി,,,യെന്ന് ദേവട്ടനും
വിളിച്ചുവോ ?
ഒരിക്കൽ
ഈ പടിപ്പുരയും കടന്ന് അവരുടെ അടുത്തേക്ക് ഒരു യാത്രപോണം,,,
പിന്നൊരുക്കങ്ങളി ല്ലാത്തൊരു യാത്ര,,,
വെളുത്തപുടവ വാരിപ്പുതച്ചുകൊണ്ട് ശ്രീദേവി മുറിയിലേക്ക് കയറിപ്പോയി,,,,
ദ്രവിച്ചുവീഴാറായ പടിപ്പുര വാതിൽ കാറ്റിൽ ശക്തിയായി അടയുന്ന ഒച്ചകേട്ടു,,,,,
പിന്തിരിഞ്ഞു നോക്കിയാൽ ഒരുപക്ഷേ ആയിരം ചോദ്യശരങ്ങൾ വേഷമിട്ടാടുന്നത് കാണേണ്ടിവരും അതുകൊണ്ട് പിന്തിരിഞ്ഞു നോക്കുന്നില്ല,,,,✍️
*********************
സസ്നേഹം
കൃഷ്ണബാലാമണി #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾





![🖋 എൻ്റെ കവിതകൾ🧾 - 000060 வம்ஸிவீூணீ @|0 PJos iomon-aelanom] 000060 வம்ஸிவீூணீ @|0 PJos iomon-aelanom] - ShareChat 🖋 എൻ്റെ കവിതകൾ🧾 - 000060 வம்ஸிவீூணீ @|0 PJos iomon-aelanom] 000060 வம்ஸிவீூணீ @|0 PJos iomon-aelanom] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_694810_336973e5_1769161693430_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=430_sc.jpg)


![🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - கூவமலிஷ கவில @ఒm .ogiomonaelanom] கூவமலிஷ கவில @ఒm .ogiomonaelanom] - ShareChat 🙋♀️ എൻ്റെ സ്റ്റാറ്റസുകൾ - கூவமலிஷ கவில @ఒm .ogiomonaelanom] கூவமலிஷ கவில @ఒm .ogiomonaelanom] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_62920_31600c56_1769002061447_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=447_sc.jpg)


