
തക്കുടു
@3813458539
ഫ്രീ ആണെങ്കിൽ മെസ്സേജാക്ക് മിണ്ടിം പറഞ്ഞുരിക്ക😍
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🥰 ചങ്ക് കൂട്ടുകാർ #🤣 കോമഡി കോമഡി 😆 #കുസൃതി 😊 #കുസൃതി ചോദ്യം
#🥵 വേനൽ ചൂട്! #📙 നോവൽ #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
സ്നേഹം എന്നത് വെറുതെ 'ഐ ലവ് യൂ', 'ഐ മിസ്സ് യൂ' എന്ന് വിളിച്ചു പറയുന്നതല്ല. സമ്മാനങ്ങൾ നൽകുന്നതോ, എപ്പോഴും മെസ്സേജ് അയക്കുന്നതോ, വിളിക്കുന്നതോ അല്ല യഥാർത്ഥ സ്നേഹത്തിന്റെ തെളിവ്. നല്ല വാഗ്ദാനങ്ങൾ നൽകുന്നതിലോ മനോഹരമായ വാക്കുകൾ പറയുന്നതിലോ അല്ല അത് നിലകൊള്ളുന്നത്സ്നേഹം എന്നത് വെറുതെ 'ഐ ലവ് യൂ', 'ഐ മിസ്സ് യൂ' എന്ന് വിളിച്ചു പറയുന്നതല്ല. സമ്മാനങ്ങൾ നൽകുന്നതോ, എപ്പോഴും മെസ്സേജ് അയക്കുന്നതോ, വിളിക്കുന്നതോ അല്ല യഥാർത്ഥ സ്നേഹത്തിന്റെ തെളിവ്. നല്ല വാഗ്ദാനങ്ങൾ നൽകുന്നതിലോ മനോഹരമായ വാക്കുകൾ പറയുന്നതിലോ അല്ല അത് നിലകൊള്ളുന്നത്
നിങ്ങൾ മാനസികമായി തകർന്നിരിക്കുമ്പോഴോ അല്ലെങ്കിൽ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴോ നിശബ്ദനായി നിങ്ങളുടെ കൂടെ ഒരാൾ ഉണ്ടെങ്കിൽ അതാണ് സ്നേഹം. 🤝നിങ്ങളുടെ ഏറ്റവും നല്ല അവസ്ഥയിൽ മാത്രമല്ല, ഏറ്റവും മോശം അവസ്ഥയിലും ഒരാൾ നിങ്ങളെ ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ അത് യഥാർത്ഥ സ്നേഹമാണ്.സ്നേഹം അപൂർവ്വമാണ്, അതിൽ ക്ഷമയും ദയയും ഉണ്ടായിരിക്കും. കഷ്ടപ്പാടുകൾ വരുമ്പോൾ അത് കുറഞ്ഞുപോകാതെ കൂടുതൽ ശക്തമാവുകയാണ് ചെയ്യുന്നത്. 💪 #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #🥰 ചങ്ക് കൂട്ടുകാർ #📙 നോവൽ #🥵 വേനൽ ചൂട്!
ഇൻബോക്സ് ഇഷ്ടം ഉള്ളവർ ലൈക്ക് ചെയ്യൂ... കമെന്റ് ബോക്സ് ഇഷ്ടം ulavar❤️ കമെന്റ് ചെയ്യൂ 😂
#🥵 വേനൽ ചൂട്! #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #🎞️ ചലിക്കുന്ന ചിത്രം (Motion Images)
#🌃 ഗുഡ് നൈറ്റ്
അവളുടെ മാറിൽ ഉറങ്ങാൻ സമയമായി... നിന്റെ പ്രണയരാത്രികൾ 🥰 എന്താ... നോക്കി ഇരിക്കുന്നെ അവൾ ഉറങ്ങി പോവും പെട്ടന്ന് ചെല്ല് 😍
#🌃 ഗുഡ് നൈറ്റ്
വീടിന്റെ മട്ടുപ്പാവിലെ പൊടിപിടിച്ച ഇരുട്ടിൽ പഴയ പെട്ടികൾക്കും പാഴ്വസ്തുക്കൾക്കുമിടയിൽ അവൾ തിരക്കിലായിരുന്നു.
ഓരോ സാധനങ്ങളും മാറ്റുന്നതിനിടയിലാണ് കനമുള്ള ഒരു തടിപ്പെട്ടി നിലത്തേക്ക് വീണത്. 'ഠിം'
എന്ന ശബ്ദത്തോടെ പെട്ടി തുറന്നു, അതിൽ സൂക്ഷിച്ചുവെച്ചിരുന്ന പഴയ പുസ്തകങ്ങളും കടലാസുകളും തറയിൽ ചിതറി വീണു.
ആ പൊടിപടലങ്ങൾക്കിടയിൽ നിന്നും കൗതുകത്തോടെ അവൾ ഒരു പഴയ ഡയറി കയ്യിലെടുത്തു. മഞ്ഞനിറം പടർന്ന താളുകൾ മറിച്ചപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. അത് അവളുടെ ഉമ്മയുടേതായിരുന്നു
വർഷങ്ങൾക്കു മുൻപ് ഉമ്മ തന്റെ ഹൃദയം കൊണ്ട് കുറിച്ച വരികൾ അവൾ വായിക്കാൻ തുടങ്ങി.
"അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. പാതിരാത്രി പന്ത്രണ്ട് മണിയോടെയാണ് എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. പ്രസവവേദന കൊണ്ട് എന്റെ ശരീരം തളരുന്നുണ്ടായിരുന്നു. എങ്കിലും, എന്റെ ഉദരത്തിൽ വളരുന്ന ആ ജീവനെ ഒന്നുകാണാൻ, അവനെ നെഞ്ചോട് ചേർക്കാൻ ആ വേദനകളെല്ലാം ഞാൻ പുഞ്ചിരിയോടെ സഹിച്ചു."
ഡയറിയിലെ അടുത്ത വരികൾ വായിക്കുമ്പോൾ അവളുടെ ശ്വാസം നിലച്ചു.
"സുബഹി ബാങ്കിനോടടുത്ത് ഞാൻ അവനെ പ്രസവിച്ചു. പക്ഷേ, എന്റെ മോൻ 'റൂഹ്' ഇല്ലാതെയാണ് ഈ ഭൂമിയിലേക്ക് വന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ നെഞ്ച് പൊട്ടിപ്പോയി.
അന്ന് രാത്രി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. തണുത്തുറഞ്ഞ ഖബറിനുള്ളിൽ എന്റെ കുഞ്ഞ് തനിച്ചാണല്ലോ എന്നോർത്തപ്പോൾ, എനിക്കും അവന്റെ കൂടെ പോയി കിടക്കാൻ തോന്നി..."
വായിച്ചു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
ഒരു നിമിഷം പോലും ഈ ലോകത്ത് ഉമ്മയുടെ കൂടെ ജീവിക്കാത്ത, ഉമ്മയുടെ പാൽ നുണയാത്ത ആ കുഞ്ഞിന് വേണ്ടി ഇന്നും ഉമ്മയുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.
മാതൃത്വത്തിന്റെ ആഴം അളക്കാൻ കഴിയാത്തതാണെന്ന് മന്ത്രിച്ചുകൊണ്ട് അവൾ ആ ഡയറി നെഞ്ചോട് ചേർത്തു.
പെട്ടെന്നാണ് ഉമ്മയുടെ ശബ്ദം കേട്ടത്.
"പൊന്നൂ... മതി ജോലി എടുത്തത്. വാ, വന്ന് എന്തെങ്കിലും കഴിക്ക്."
മുഖമുയർത്തി നോക്കിയപ്പോൾ മുന്നിൽ ഉമ്മ നിൽക്കുന്നു. ചുണ്ടിൽ അതേ സ്നേഹം തുളുമ്പുന്ന പുഞ്ചിരി. കണ്ണീരോടെ ഓടിച്ചെന്ന് അവൾ ഉമ്മയെ കെട്ടിപ്പിടിച്ചു. ഉമ്മയുടെ മാറിൽ മുഖം പൂഴ്ത്തി കുറേനേരം നിന്നു.
"എന്താ... എന്താ എന്റെ കുട്ടിക്ക് പറ്റിയത്?" ഉമ്മ പരിഭ്രമത്തോടെ ചോദിച്ചു......
മറുപടിയായി ഉമ്മയുടെ കവിളിൽ ഒരു മുത്തം നൽകിക്കൊണ്ട് അവൾ പറഞ്ഞു: "ഒന്നുമില്ല ഉമ്മാ... ചുമ്മാ..."
*****
❤️
#📙 നോവൽ #❤ സ്നേഹം മാത്രം 🤗 #💖 അമ്മ ഇഷ്‌ടം #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
99%ആളുകളും തോറ്റുപോയ ചോദ്യം..? നിങ്ങൾക്ക് അറിയുമോ 😄
#🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #📙 നോവൽ
🕺റബ്ബ് നെ ബനാ ദി ജോഡി💃
പാർട്ട് -2
തന്റെ മുറിയിൽ നിന്ന് തുണികളും മറ്റ് അത്യാവശ്യ സാധനങ്ങളും ഒരു ബാഗിലാക്കി വേഗം പുറത്തെത്തി. നന്ദു...
മീനുവിനെ നോക്കി അവൻ പറഞ്ഞു:
"മീനു... ഈ മുറിയിൽ കിടന്നോളൂ. തൽക്കാലം സൗകര്യങ്ങൾ കുറവായിരിക്കും... എങ്കിലും..."
അവൾ അവനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ദേഷ്യമോ സ്നേഹമോ ഒന്നുമുണ്ടായിരുന്നില്ല, വെറുമൊരു ശൂന്യത മാത്രം.
അവൾ ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചു. അടഞ്ഞ വാതിലിന് മുന്നിൽ നന്ദൻ ഒരു നിമിഷം നിന്നു. തന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്ന ഈ മാറ്റത്തെ ഓർത്തു , അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.
അവൻ ബാഗുമായി മുകളിലത്തെ ചെറിയ മുറിയിലേക്ക് നടന്നു. 🚶♂️
മീനു വലിച്ചടച്ച ആ വാതിൽ ഒന്ന് നോക്കി അവന്റെ റൂമിൽ കേറി....
കുറച്ചു സമയത്തിന് ശേഷം, യാത്രയുടെ ക്ഷീണമകറ്റി ഫ്രഷ് ആയി നന്ദൻ താഴേക്ക് വന്നു. മീനുവിന്റെ മുറി അപ്പോഴും അടഞ്ഞുതന്നെ കിടക്കുകയായിരുന്നു.
അവൻ ചെന്ന് വാതിലിൽ പതുക്കെ മുട്ടി.
വാതിൽ തുറന്ന മീനു... ട്രെയിനിൽ കണ്ട അതേ വേഷത്തിൽ, തളർന്ന മുഖത്തോടെ അവൾ നിൽക്കുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ
.
"മീനു... ഒന്ന് ഫ്രഷ് ആയിക്കോളൂ. ഞാൻ പോയി ഭക്ഷണത്തിന് എന്തെങ്കിലും വാങ്ങി വരാം."
അവൾ മുഖമുയർത്തി അവനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ "എനിക്ക് ഒന്നും വേണ്ട" എന്നൊരു ഭാവമുണ്ടായിരുന്നു.
പക്ഷേ, നന്ദൻ അതൊരു പുഞ്ചിരിയോടെ നേരിട്ടു. മറുപടിക്കായി കാത്തുനിൽക്കാതെ അവൻ മുറ്റത്തെ പഴയ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോയി.
നഗരത്തിലെ തിരക്കുകളിലേക്ക് സ്കൂട്ടർ ഓടിച്ചു പോകുമ്പോഴും, തന്റെ വീടിനുള്ളിൽ തനിച്ചായ ആ പെൺകുട്ടിയുടെ നിസ്സഹായമായ മുഖമായിരുന്നു നന്ദന്റെ ഉള്ളിൽ. ഒരു നീറ്റൽ അനുഭവപെട്ടു...
പുറത്തുപോയി മടങ്ങി വന്ന നന്ദൻ ഉമ്മറത്തെ ലൈറ്റിട്ടു. കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതികൾ മേശപ്പുറത്ത് വെച്ച് അവൻ മുറിക്ക് അരികിലെത്തി.
"മീനൂ..." അവൻ പതിയെ വിളിച്ചു.
വാതിൽ തുറന്ന് പുറത്തേക്ക് വന്ന അവളെ കണ്ടപ്പോൾ നന്ദൻ ഉള്ളിൽ ഒരു സമാധാനപൂക്കൾ വിരിഞ്ഞു...കുളിച്ച് വേഷമെല്ലാം മാറി നിൽക്കുന്ന അവൾ,
വാടിത്തളർന്ന ഒരു പനീനീർപ്പൂവുപോലെ തോന്നി. ആ നനഞ്ഞ മുടിയും വിളറിയ മുഖവും കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു തണുത്ത മഞ്ഞുതുള്ളി വീണതുപോലെ ഒരു അനുഭവം. ❄️
"വാ... വന്ന് എന്തെങ്കിലും കഴിക്കൂ," നന്ദൻ സ്നേഹത്തോടെ ക്ഷണിച്ചു.
"എനിക്ക് വിശപ്പില്ല... നിങ്ങൾ കഴിച്ചോളൂ," ഒട്ടും ജീവനില്ലാത്ത സ്വരത്തിൽ അവൾ പറഞ്ഞു.
കണ്ണുകൾ അപ്പോഴും തറയിൽ തന്നെയായിരുന്നു.
നന്ദൻ അവളുടെ അരികിലേക്ക് അല്പം കൂടി നീങ്ങിനിന്നു. "മീനൂ... നീ ഇങ്ങനെ ഒന്നും കഴിക്കാതെ ഇരുന്നാൽ അത് കാണുന്ന അച്ഛന്റെ ആത്മാവിന് സങ്കടമാവില്ലേ?
എനിക്കുവേണ്ടിയല്ലെങ്കിലും, സാറിനു വേണ്ടി അല്പമെങ്കിലും കഴിക്കണം. വാ..."
നന്ദന്റെ ആ നിർബന്ധത്തിന് മുന്നിൽ അവൾക്ക് മറുത്തു പറയാൻ കഴിഞ്ഞില്ല. ഒരു യന്ത്രം എന്നപോലെ അവൾ മേശയ്ക്കരികിൽ വന്നിരുന്നു.
പക്ഷേ, മനസ്സ് നിറഞ്ഞ സങ്കടം തൊണ്ടയിൽ ഒരു ഉണ്ടപോലെ തടഞ്ഞു നിൽക്കുകയായിരുന്നു. 'കഴിച്ചു' എന്ന് വരുത്തിത്തീർക്കാൻ അവൾ കൊറച്ചു മാത്രം ആഹാരം കഴിച്ചു.
നന്ദൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
വാതിൽ അടയുന്ന ശബ്ദം ആ നിശബ്ദമായ വീട്ടിൽ മുഴങ്ങിക്കേട്ടു. നന്ദൻ തനിച്ചായി. മീനുവിന്റെ ഉള്ളിലെ കടൽ എന്ന് ശാന്തമാകുമെന്ന് അവനറിയില്ലായിരുന്നു.
മീനു ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയതോടെ നന്ദന്റെ വിശപ്പും പാതിവഴിയിൽ നിലച്ചു.
മേശപ്പുറത്ത് ബാക്കി വന്ന ഭക്ഷണപ്പൊതികൾ അവൻ ഓരോന്നായി അടുക്കി വെച്ചു. വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന ആ ഭാരമുള്ള നിശബ്ദത അവനെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. മെല്ലെ പടികൾ കയറി അവൻ മുകളിലത്തെ മുറിയിലേക്ക് നടന്നു.
******
താഴെ, അടച്ചിട്ട മുറിക്കുള്ളിൽ മീനു,തലയിണയും മുഖം വെച്ച് കിടക്കുകയായിരുന്നു
ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന നിലാവിന് പോലും അവളുടെ ഉള്ളിലെ ഇരുട്ടിനെ മാറ്റാൻ കഴിഞ്ഞില്ല. കണ്ണുകളിൽ നിന്ന് ഉതിർന്നു വീഴുന്ന ഓരോ തുള്ളി കണ്ണുനീരും അവളുടെ തലയിണയെ നനച്ചു കൊണ്ടിരുന്നു. നഷ്ടപ്പെട്ട പ്രണയവും, തകർന്നുപോയ സ്വപ്നങ്ങളും, അപരിചിതമായ ഈ ജീവിതവും അവളെ ഭയപ്പെടുത്തി.
മുകളിൽ, നന്ദൻ കട്ടിലിൽ മലർന്നു കിടന്ന് ജനാലയിലൂടെ ആകാശത്തേക്ക് നോക്കി. അവന്റെ മനസ്സിൽ ദിവസങ്ങൾക്ക് മുൻപുള്ള ആ കല്യാണവീട്ടിലെ കാഴ്ചകൾ ഒരു സിനിമാക്കഥ പോലെ മിന്നിമറഞ്ഞു.
ചിരിച്ചു കളിച്ച്, മുറ്റത്തുകൂടി ഓടി നടന്നിരുന്ന ആ പെൺകുട്ടി... അവളുടെ ഓരോ ചുവടിലും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. അറിയാതെ എപ്പോഴോ തന്റെ ഉള്ളിൽ അവളോട് ഒരു ഇഷ്ടം തോന്നിപ്പോയിരുന്നു. പക്ഷേ, അവൾ മറ്റൊരുത്തന്റെ വധുവാകാൻ പോകുന്നവളാണെന്ന് അറിഞ്ഞപ്പോൾ തോന്നിയ ആ നീറ്റൽ അവൻ ഉള്ളിലൊതുക്കിയിരുന്നു. 'മാഷിന്റെ മോൾ എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ' എന്ന് മാത്രമായിരുന്നു അന്ന് അവന്റെ പ്രാർത്ഥന.
"വിധി എത്ര വിചിത്രമാണ്..." അവൻ സ്വയം മന്ത്രിച്ചു. ഒരിക്കൽ ദൂരെ നിന്ന് നോക്കി കാണാൻ മാത്രം ആഗ്രഹിച്ച ആ പുഞ്ചിരി ഇന്ന് തന്റെ സ്വന്തമായിരിക്കുന്നു. പക്ഷേ, ആ മുഖത്ത് ഇപ്പോഴുള്ളത് കണ്ണുനീർ മാത്രമാണെന്ന് ഓർത്തപ്പോൾ അവന്റെ നെഞ്ച് വിങ്ങി. തനിക്ക് അവളെ ഒരിക്കലും സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന സത്യം അവനെ നോവിച്ചു
എങ്കിലും, മനസ്സിൽ മീനുവിന്റെ ആ പഴയ നിഷ്കളങ്കമായ ചിരി ഓർത്തെടുത്ത് കൊണ്ട് അവൻ സാവധാനം ഉറക്കത്തിലേക്ക് വഴുതിവീണു. 😴💤
മുറിക്കുള്ളിലെ ഇരുട്ടിൽ, പുറത്തെ ചില്ലുജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെ നോക്കി മീനു ഉറക്കം വരാതെ കിടന്നു. ഓരോ നിമിഷവും അവളുടെ ചിന്തകളിൽ ഒരു നോവ് പടർന്നുകൊണ്ടിരുന്നു. 💔 അച്ഛൻ പോയി... താൻ ലോകത്ത് തനിച്ചായിപ്പോകുമെന്ന ഭയം കൊണ്ടാവണം അവസാന നിമിഷം തന്റെ കൈകൾ നന്ദുവിന്റെ കൈകളിൽ ചേർത്തുവെച്ചത്. തന്റെ സുരക്ഷിതത്വത്തിന് വേണ്ടി അച്ഛൻ കണ്ടുപിടിച്ച ഏക വഴി ഇതായിരുന്നു.
"ദൈവം എനിക്ക് വിധിച്ചത് ഇതാവാം..." അവൾ വിതുമ്പലോടെ ഓർത്തു.
നന്ദു... അയാൾ ഒരു പാവമാണെന്ന് അറിയാം. പക്ഷേ, മറ്റൊരാളെ സ്വപ്നം കണ്ട തന്റെ ഉള്ളിൽ നന്ദുവിന് ഒരിടം നൽകാൻ തനിക്ക് കഴിയുമോ? 🥀
അറിയില്ല. സ്നേഹിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലെങ്കിലും, അച്ഛന്റെ അവസാന ആഗ്രഹത്തിന് വേണ്ടി ഇനി ഇവിടെ ജീവിച്ചേ മതിയാവൂ. ഒരു നിസ്സഹായതയോടെ അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ആ ഇരുട്ടിന്റെ മൗനത്തിൽ, എന്നോ എപ്പോഴോ നിദ്ര അവളെ പതുക്കെ പുൽകി. 💤
പിറ്റേന്ന് രാവിലെ, കുളിച്ച് ഫ്രഷ് ആയി നന്ദു താഴേക്ക് വരുമ്പോൾ കണ്ട കാഴ്ച അവനെ അല്പം അമ്പരപ്പിച്ചു. അടുക്കളയിലെ മേശപ്പുറത്ത് ചില പാത്രങ്ങൾ പത്രം കൊണ്ട് മൂടിവെച്ചിരിക്കുന്നു. 🍽️
കൗതുകത്തോടെ അവൻ അത് തുറന്നു നോക്കി. ആവി പറക്കുന്ന ഇഡ്ഡലിയും ചട്ണിയും! ഒരു സാധാരണക്കാരനായ നന്ദുവിനെ സംബന്ധിച്ചിടത്തോളം ആ ചെറിയ കരുതൽ പോലും വലിയൊരു അത്ഭുതമായിരുന്നു.
അവൻ അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി. മീനു അവിടെ പാത്രങ്ങൾ അടുക്കി വെക്കുന്ന തിരക്കിലായിരുന്നു.
ഇന്നലത്തെ ആ മരവിപ്പ് അവളുടെ മുഖത്ത് ഇപ്പോഴില്ലെങ്കിലും ഒരു ഗൗരവം അവിടെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. നന്ദു താല്പര്യത്തോടെ ഭക്ഷണം കഴിച്ചു.
അവൻ കഴിച്ച് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് മീനു ഒരു ടിഫിൻ ബോക്സുമായി അടുത്തേക്ക് വന്നത്
. "ഉച്ചയ്ക്ക് കഴിക്കാനുള്ളത് ഇതിലുണ്ട്..." അവൾ വളരെ പതുക്കെ പറഞ്ഞു. 🍱
നന്ദു ഒരു നിമിഷം അവളെ നോക്കി നിന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ആ കരുതലിൽ അവന്റെ ഉള്ളിൽ ഒരു കുളിർമ പടർന്നു. ❄️ ഒരു പുഞ്ചിരിയോടെ അവൻ ആ ബോക്സ് വാങ്ങി
. "ശരി... ഞാൻ പോയിട്ട് വരാം,"
എന്ന് പറഞ്ഞ് അവൻ ഓഫീസിലേക്ക് ഇറങ്ങി. തന്റെ പഴയ സ്കൂട്ടറിൽ ഓഫീസിലേക്ക് പോകുമ്പോഴും നന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ചെറിയൊരു വെളിച്ചം വന്നു തുടങ്ങുന്നു എന്ന് അവൻ തിരിച്ചറിയുകയായിരുന്നു. 😊🛵
ഓഫീസിലെത്തിയ നന്ദുവിനെ കിഷോറും അബിയും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞു.
"നന്ദു... ഞങ്ങൾ ആരും അറിയാതെ നീ ഏതോ ഒരുത്തിയെ കല്യാണം കഴിച്ചുകൊണ്ടുവന്നു എന്ന് കേട്ടല്ലോ! സത്യമാണോടേയ് ഇത്?" കിഷോർ സംശയത്തോടെ ചോദിച്ചു. 🧠
പെട്ടെന്നുള്ള ചോദ്യം കേട്ട് നന്ദു ഒന്ന് പതറി. ചമ്മലോടെയുള്ള അവന്റെ പുഞ്ചിരി കണ്ടപ്പോൾ തന്നെ കിഷോറിന് കാര്യം പിടികിട്ടി. "അപ്പോൾ സംഗതി സത്യം തന്നെ!" കിഷോർ ഉറപ്പിച്ചു പറഞ്ഞു.
അബി വിടാൻ ഭാവമില്ലായിരുന്നു: "വെറുതെ വിടില്ല മോനേ... ഞങ്ങൾക്ക് ഒരു അഡാർ പാർട്ടി വേണം. ഈ സൺഡേ ഞങ്ങൾ നിന്റെ വീട്ടിലേക്ക് വരും."
എന്തോ ഓർത്തതുപോലെ നന്ദു ഞെട്ടലോടെ പറഞ്ഞു, "അതൊന്നും ശരിയാവില്ല... വേണമെങ്കിൽ നമുക്ക് ഏതെങ്കിലും ഹോട്ടലിൽ വെച്ച് കൂടാം."
"അതൊന്നും പറ്റില്ല," കിഷോർ തറപ്പിച്ചു പറഞ്ഞു. "നിന്റെ പെണ്ണുംപിള്ളയെ കണ്ട്, അവളുടെ കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിട്ടേ ഞങ്ങൾ മടങ്ങൂ." അവൻ പരമാവധി എതിർത്തെങ്കിലും കൂട്ടുകാർ സമ്മതിച്ചില്ല. ഒടുവിൽ ഗതികെട്ട് സമ്മതിച്ച് അവൻ തന്റെ ക്യാബിനിലേക്ക് നടന്നു. 🚶♂️
ക്യാബിനിലിരുന്ന് അവൻ പിറുപിറുത്തു, "മീനു ഇത് എങ്ങനെയെടുക്കും? ഞാൻ സന്തോഷം കൊണ്ട് ചെയ്യുന്നതാണ് എന്ന് അവൾ കരുതില്ലേ?" ആലോചിക്കുന്തോറും അവന്റെ തല പെരുക്കുന്നതുപോലെ തോന്നി. 🤯
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിലേക്ക് നോക്കിയ നന്ദുവിന്റെ കണ്ണുകൾ വിടർന്നു.
"പറ കിച്ചു..." നന്ദു ഫോണെടുത്തു.
"നീ മിണ്ടരുത്! ഇത് എന്റെ അവസാനത്തെ വിളിയാ... കേട്ടോടാ പന്നി!" അപ്പുറത്ത് കിച്ചു കലിപ്പിലായിരുന്നു.
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു, "ടാ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നീ ഒന്ന് അടങ്ങ് കിച്ചു..."
"നീ കൂടുതൽ ഒന്നും പറയണ്ട തെണ്ടി!" കിച്ചു വിടാൻ ഭാവമില്ല. "ഒന്നാം ക്ലാസ്സ് തൊട്ട് എല്ലാത്തിനും നിനക്ക് ഞാൻ വേണമായിരുന്നു. ഇപ്പോൾ നിന്റെ കല്യാണത്തിന് മാത്രം എന്നെ വേണ്ട, അല്ലേടാ?"
നന്ദു ചിരിയോടെ മറുപടി നൽകി, "ഞാൻ ഓഫീസിൽ നിന്നിറങ്ങുമ്പോൾ അങ്ങോട്ട് വരാം. നീ ഒന്ന് ക്ഷെമി...... വന്നിട്ട് എല്ലാം പറഞ്ഞു മനസ്സിലാക്കാം."
"നീ പോടാ!" എന്ന് ആക്രോശിച്ചുകൊണ്ട് കിച്ചു ഫോൺ കട്ട് ചെയ്തു.
പുഞ്ചിരിയോടെ ഫോണിലേക്ക് നോക്കി അല്പം നിന്ന ശേഷം, നന്ദു പതുക്കെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ✨
വാശിയോടെ ഫോൺ കട്ട് ചെയ്ത കിച്ചുവിനെ കാണാൻ, നന്ദു അവന്റെ ആഡംബരപൂർണ്ണമായ ബ്യൂട്ടി പാർലറിലേക്ക് ചെന്നു. നന്ദുവിനെ കണ്ടതും കിച്ചു മുഖം തിരിച്ചു.
"എന്തിനാടാ ഇങ്ങോട്ട് വലിഞ്ഞു കേറി വരുന്നത്? പോയി പെണ്ണുംപിള്ളയെ കെട്ടിപ്പിടിച്ചു കിടക്കട!" കിച്ചു ദേഷ്യത്തോടെ പറഞ്ഞു.
നന്ദു ഒന്ന് ചിരിച്ചു. "ടാ കിച്ചു... നീ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവളെ കെട്ടിപ്പിടിക്കാൻ പോയിട്ട്, ഒന്ന് തൊടാൻ പോലും എനിക്ക് യോഗമില്ലാ..."
ആ വാചകം കേട്ടതും കിച്ചു ചോദ്യഭാവത്തിൽ അവനെ ഒന്ന് തുറിച്ചുനോക്കി. എന്താണ് കാര്യം എന്നറിയാൻ കിച്ചുവിന് ആകാംക്ഷയായി.
അന്ന് നടന്ന കാര്യങ്ങൾ ഒന്നുപോലും വിടാതെ നന്ദു വിശദമായി പറഞ്ഞു.
അവൻ പറഞ്ഞു തീരുമ്പോഴേക്കും കിച്ചു താടിക്ക് കൈകൊടുത്ത് ആലോചനയിലാണ്ടു പോയിരുന്നു. സംഭവിച്ച കാര്യങ്ങൾ അത്രമേൽ സങ്കീർണ്ണമായിരുന്നു.
"ഇനി എന്താ മോന്റെപ്ലാൻ? സന്യാസി ആവാൻ പോവാണോ?" കിച്ചു പരിഹാസത്തോടെയെങ്കിലും ഗൗരവത്തിൽ ചോദിച്ചു. 🧘♂️
നന്ദു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, "വരുന്നിടത്ത് വെച്ച് കാണാം കിച്ചു... എല്ലാം ശരിയാവും. അതൊക്കെ പോട്ടെ, സൺഡേ നീ വീട്ടിൽ വാ. എല്ലാവരും വരുന്നുണ്ട്. ഇനി ഞാൻ ഇറങ്ങട്ടെ... മീനു വീട്ടിൽ തനിച്ചാണ്."
നാളെ കാണാം എന്ന് ഉറപ്പ് നൽകി അവൻ യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി.
നന്ദു വീട്ടിലെത്തുമ്പോൾ മീനു മുറിയിൽ കിടന്നിരുന്നു. അവൻ വാതിലിൽ പതുക്കെ തട്ടി. അല്പസമയത്തിന് ശേഷം മീനു വന്നു വാതിൽ തുറന്നു. അവളുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു.
"നീ ഭക്ഷണം കഴിച്ചോ?" നന്ദു മൃദുവായി ചോദിച്ചു. 🍽️
മറുപടിയായി അവൾ 'കഴിച്ചു' എന്ന അർത്ഥത്തിൽ തലയാട്ടി.
നന്ദു ഒന്നു മടിച്ചുനിന്ന ശേഷം കാര്യം അവതരിപ്പിച്ചു. "മീനു... ഓഫീസിൽ എല്ലാവരും കാര്യങ്ങളറിഞ്ഞു. അവർക്ക് നിന്നെ കാണണം എന്ന് പറഞ്ഞു വലിയ വാശിയാണ്. ഞായറാഴ്ച എല്ലാവരും ഇങ്ങോട്ട് വരും എന്നാണ് പറയുന്നത്. ഞാൻ ഒരുപാട് എതിർത്തു നോക്കി, പക്ഷേ അവർ സമ്മതിക്കുന്നില്ല."
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി തുടർന്നു, "നിനക്ക് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എങ്കിലും സൺഡേ അവർ വരുമ്പോൾ അവരുടെ മുന്നിൽ ഒന്ന് പുഞ്ചിരിച്ചു നിൽക്കാമോ? നമ്മുടെ ഇടയിലെ പ്രശ്നങ്ങൾ മറ്റാരും അറിയണ്ടല്ലോ..."
നന്ദുവിന്റെ വാക്കുകൾ കേട്ടിട്ടും മീനു ഒന്നും പ്രതികരിച്ചില്ല. ഒരു വാക്കുപോലും ഉരിയാടാതെ അവൾ നന്ദുവിന്റെ മുഖത്തുനോക്കി....
നന്ദുവിന്റെ മനസ്സിൽ ഒരു വലിയ ഭാരം വന്നുനിറഞ്ഞു. നെടുവീർപ്പോടെ അവൻ തന്റെ മുറിയിലേക്ക് നടന്നു.
ഞായറാഴ്ച പകൽ. നന്ദുവിന്റെ വീട്ടിലേക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങി. എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുന്നതിനിടയിലും നന്ദുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അവൻ തന്നെ എല്ലാവർക്കും ജ്യൂസും വെള്ളവും നൽകി സൽക്കരിച്ചു. ദൂരെ മാറിനിന്ന് കിച്ചു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നന്ദു കിച്ചുവിന്റെ അടുത്തേക്ക് ചെന്ന് വെള്ളം നീട്ടി. അത് വാങ്ങി കിച്ചു ചോദിച്ചു, "അവൾ പുറത്തേക്ക് വരില്ലേടാ? എല്ലാവരും ചോദിക്കുന്നുണ്ട്... ഒളിപ്പിച്ചു വെക്കാൻ വേണ്ടിയാണോ അവളെ കെട്ടിക്കൊണ്ടുവന്നത് എന്നൊക്കെ. നീ ഒന്ന് പോയി വിളിക്ക് നന്ദു."
നന്ദു നിസ്സഹായതയോടെ അവനെ നോക്കി. "കിച്ചു... അവൾ വരില്ലടാ. എന്നെപ്പോലെ ഒരാളെ സങ്കൽപ്പിക്കാൻ പോലും അവൾക്ക് കഴിയില്ല. ഞാൻ തോറ്റുപോവുകയാണ് കിച്ചു..." അവന്റെ വാക്കുകളിൽ വലിയൊരു സങ്കടം തങ്ങിനിന്നു.
അവൻ പറഞ്ഞു തീർന്നതും കിച്ചു അവന്റെ തോളിൽ തട്ടി പറഞ്ഞു, "ഒന്ന് തിരിഞ്ഞു നോക്കെടാ നന്ദു കുട്ടാ...!"
നന്ദു പതുക്കെ പിന്നിലേക്ക് തിരിഞ്ഞു. വാതിൽക്കൽ ട്രേയിൽ നിരത്തിവെച്ച ജ്യൂസ് ഗ്ലാസുകളുമായി പുഞ്ചിരിയോടെ നിൽക്കുന്ന മീനു! നന്ദുവിന് വിശ്വസിക്കാനായില്ല.
അവൻ കണ്ണുകൾ ചിമ്മാൻ പോലും മറന്നുപോയി. മഞ്ഞനിറത്തിലുള്ള മനോഹരമായ വസ്ത്രത്തിൽ സ്വർണ്ണത്തിന്റെ തിളക്കത്തോടെ അവൾ അവിടെ ശോഭിച്ചു. അവളുടെ ആ പഴയ പുഞ്ചിരി തിരിച്ചുവന്നിരിക്കുന്നു.
വന്നവരെല്ലാം ആ സൗന്ദര്യത്തിന് മുന്നിൽ അത്ഭുതപ്പെട്ട് നോക്കിനിന്നുപോയി. ഷോക്കടിച്ചതുപോലെ നിൽക്കുന്ന നന്ദുവിനെ കിച്ചു വന്നു തട്ടി: "മതിയെടാ.
നന്ദു പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഒന്ന് പുഞ്ചിരിച്ചു. നീലാവത്ത് പാറിനടക്കുന്ന മിന്നാമിന്നിയെപ്പോലെ അവൾ അതിഥികൾക്കിടയിലൂടെ ഒഴുകിനടന്നു. എല്ലാവരോടും സ്നേഹത്തോടെയും പുഞ്ചിരിയോടെയും സംസാരിക്കുന്ന മീനുവിനെ നോക്കി നിൽക്കുമ്പോൾ നന്ദുവിന് ഇതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. 🦋
തുടരും.....
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം
🕺റബ്ബ് നെ ബനാ ദി ജോഡി💃
പാർട്ട് -1
പ്ലാറ്റ്‌ഫോമിൽ ജനങ്ങൾ ഉറുമ്പുകളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പായുകയണ്
അനൗൺസ്‌മെന്റുകളും, യാത്രക്കാരുടെ ബഹളവും ചേർന്ന് ആകെ ഒരു പുകില് പിടിച്ച അവസ്ഥ
ദൂരങ്ങൾ താണ്ടി, പാളങ്ങളിലൂടെ കിതച്ചുവന്ന രാജാറാണി എക്സ്പ്രസ് കിതച്ചുനിൽക്കുന്ന ഒരു ആനയെപ്പോലെ പ്ലാറ്റ്‌ഫോമിലേക്ക് പതുക്കെ വന്നുനിന്നു. വണ്ടി നിന്നതും വാതിലുകൾക്കരികിൽ തിരക്ക് വർദ്ധിച്ചു.
ആ തിരക്കിനിടയിൽ നിന്നും, ഒരു കംപാർട്ട്‌മെന്റിന്റെ വാതിൽക്കൽ നന്ദൻ വന്നു നിന്നു...
കണ്ടാൽ ആധുനിക ഫാഷനോടൊന്നും ഒട്ടും താല്പര്യമില്ലാത്ത ഒരു സാധാരണക്കാരൻ. പാന്റ്സ് ഇൻ ചെയ്തിട്ടുണ്ടെങ്കിലും അത് അല്പം അയഞ്ഞാണ് കിടക്കുന്നത്. ഒരു 'പഴഞ്ചൻ ലുക്ക്' തോന്നിപ്പിക്കുന്ന വേഷവിധാനം
ചുറ്റുമുള്ള ബഹളങ്ങളിലേക്ക് അവൻ പതുക്കെ ഇറങ്ങി നിന്നു....
പ്ലാറ്റ്‌ഫോമിലെ തിരക്കിലേക്ക് ഇറങ്ങുന്നതിന് മുൻപ് അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി വാതിലിന്റെ കൈപ്പിടിയിൽ മുറുകെ പിടിച്ചു കൊണ്ട് മീനാക്ഷി നിൽപ്പുണ്ട്
അവളുടെ മുഖത്ത് ഭയവും സങ്കടവും നിഴലിക്കുന്നുണ്ടായിരുന്നു...
നന്ദൻ തന്റെ ഒരു കൈ അവൾക്ക് നേരെ നീട്ടി... മീനു ആ കൈകളിൽ നോക്കിയില്ല. അവന്റെ സഹായം ഒരു നിശബ്ദതയോടെ നിഷേധിച്ചു കൊണ്ട് അവൾ തനിയെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി.
ചുറ്റും പായുന്ന അപരിചിതരായ മനുഷ്യരെ അവൾ ഭീതിയോടെ നോക്കി.
തല താഴ്ത്തി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിസ്സഹായതയുടെ നനവുണ്ടായിരുന്നു....
ലോകം മുഴുവൻ തനിക്ക് എതിരെയാണെന്ന ഭാവം ആ മുഖത്തുണ്ട്. നന്ദൻ ഒരു നിമിഷം അവളെ നോക്കി നിന്നു;...
എന്തോ പറയാൻ ആഞ്ഞെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. ആ സ്റ്റേഷനിലെ ബഹളങ്ങൾക്കിടയിലും അവർക്കിടയിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത തളം കെട്ടി നിന്നു....
അവർ പതിയെ പുറത്തേക്ക് നടന്നു...
*****
ടാക്സിക്ക് ഉള്ളിലെ നിശബ്ദതയ്ക്ക് പുറത്തെ നഗരത്തിരക്കിനേക്കാൾ ഭാരമുണ്ടായിരുന്നു...
നന്ദനും മീനാക്ഷിയും ടാക്സിയുടെ പിന്നിലെ സീറ്റിൽ രണ്ടുപേർക്കുമിടയിൽ ഒരു വലിയ കടൽ തന്നെയുണ്ടെന്ന് തോന്നിപ്പിക്കും വിധം അവർ അകലം പാലിച്ചു.
ടാക്സി നീങ്ങിത്തുടങ്ങിയപ്പോൾ മീനു വിൻഡോ ഗ്ലാസ്സിലൂടെ പുറത്തെ അപരിചിതമായ കാഴ്ചകളിലേക്ക് കണ്ണുനട്ടിരുന്നു.
അവളുടെ കണ്ണുകളിൽ കണ്ണുനീർ പടർന്നു പന്തലിക്കുന്നുണ്ടായിരുന്നു; ഒരു തുള്ളി പോലും പുറത്തേക്ക് വീഴാൻ അനുവദിക്കാതെ അവൾ അത് ഉള്ളിലൊതുക്കി. 💧
നന്ദൻ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്. എന്തെങ്കിലും പറയണം അവളുടെ സങ്കടം മാറ്റണം എന്നുണ്ട്. പക്ഷേ, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയാണ്
ഇങ്ങനെയൊരു മാറ്റം തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമെന്ന് അവർ രണ്ടുപേരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല....
***********
ദിവസങ്ങൾക്ക് മുമ്പ് :
വീട്. 🏠 മുറ്റത്തും വരാന്തയിലുമായി ആളുകൾ നിറഞ്ഞു നിൽക്കുന്നു. വീടിന്റെ ഓരോ കോണിലും വിവാഹത്തിന്റെ തിരക്കുകൾ പ്രകടമാണ്
ഒരു വശത്ത് ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന പാട്ടിന്റെ താളത്തിനൊത്ത് ആരൊക്കെയോ..ചുവടുവെക്കുന്നു. 💃
പന്തലിന്റെ ഒരു ഭാഗത്ത് കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന തിരക്കിലാണ് അവരുടെ ചിരിയും ബഹളവും ആ അന്തരീക്ഷത്തെ കൂടുതൽ സജീവമാക്കുന്നു. 🏃♂️🏃♀️
അകത്തളത്തിൽ മെഹന്തി ഇടുന്നവരുടെ തിരക്കാണ്. മണവാട്ടിയുടെയും തോഴിമാരുടെയും കൈകളിൽ മൈലാഞ്ചി കൊണ്ട് അഴകുള്ള ചമയങ്ങൾ തീർക്കുന്ന തിരക്കിലാണ്...
മൈലാഞ്ചിയുടെ മണവും, ആളുകളുടെ സംസാരവും, ഇടയ്ക്കിടെ ഉയരുന്ന പൊട്ടിച്ചിരികളും ചേർന്ന് ആ വീടിനെ ഒരു യഥാർത്ഥ ആഘോഷവേദിയാക്കി മാറ്റിയിരിക്കുന്നു....
തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഹരിദാസ് സാർ നിർബന്ധിച്ച്
തന്റെ മകളുടെ വിവാഹത്തിന് വിളിച്ചതുകൊണ്ട് മാത്രമാണ് വരാൻ നന്ദൻ തീരുമാനിച്ചത്
കോളേജ് കാലം മുതൽക്കേ തന്നെ ഹരിദാസ് സാറോട് അവന് പ്രത്യേകമായൊരു ബഹുമാനവും സ്നേഹവുമുണ്ടായിരുന്നു. സാറിന്റെ മകളുടെ വിവാഹമാണ്, വരാതിരിക്കാൻ അവന് കഴിഞ്ഞില്ല.
മാളികയുടെ പടിക്കൽ എത്തിയപ്പോൾ തന്നെ ആഘോഷത്തിന്റെ ആരവം നന്ദനെ എതിരേറ്റു.
അവിടെ എല്ലാവരുടെയും മുഖത്ത് സന്തോഷം തങ്ങിനിൽക്കുന്നു. വലിയ വരാന്തയിൽ പാട്ടും നൃത്തവും തകൃതിയായി നടക്കുന്നു. ചിരിയുടെയും വർത്തമാനങ്ങളുടെയും ശബ്ദത്തിനിടയിലൂടെ അവൻ നടക്കുമ്പോഴാണ് ആ പെൺകുട്ടി അവന്റെ ശ്രദ്ധയിൽപ്പെട്ടത്. ✨
ഓടി ചാടി നടന്ന് എല്ലാവരോടും കുശലം പറയുന്ന ആ പെൺകുട്ടി ആ വീടിന്റെ ജീവൻ തന്നെയാണെന്ന് തോന്നിപ്പിച്ചു. ഡാൻസ് കളിക്കുന്നവരുടെ ഇടയിലൂടെ പോകുമ്പോൾ അവൾ അറിയാതെ തന്നെ അവരുടെ താളത്തിനൊപ്പം ചുവടുവെക്കുന്നു. 💃
അവളുടെ കൈകളിൽ മൈലാഞ്ചി ചമയങ്ങൾ വിരിഞ്ഞു കഴിഞ്ഞിരുന്നു. ആ മൈലാഞ്ചി ഉണങ്ങാനായി കൈപ്പത്തികൾ രണ്ടും മലർത്തിപ്പിടിച്ച്, ഒരു കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് അവൾ എല്ലാവരുടെയും ഇടയിലൂടെ ഓടി നടക്കുകയാണ്. 🌿
അവളുടെ ആ നിഷ്കളങ്കമായ പുഞ്ചിരിയും പ്രസരിപ്പും നന്ദനെ ഒന്ന് തടുത്തു നിർത്തി. അറിയാതെ തന്നെ ഒരു പുഞ്ചിരിയോടെ അവൻ അവളെ നോക്കി നിന്നുപോയി.
ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരിയിൽ മുഴുകി നിന്ന നന്ദന്റെ കാതുകളിൽ പെട്ടെന്നാണ് പരിചിതമായ ആ ശബ്ദം പതിഞ്ഞത്. "മോനേ... നന്ദാ..."
സ്നേഹം തുളുമ്പുന്ന ആ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
തന്റെ പ്രിയപ്പെട്ട ഹരിദാസ് മാഷ്!
"എപ്പോ വന്നു? ഞാൻ കണ്ടില്ലല്ലോ," മാഷ് വാത്സല്യത്തോടെ അവന്റെ തോളിൽ കൈവെച്ചു.
"ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ സാർ. അങ്ങോട്ട് വന്നപ്പോൾ സാറിനെ കണ്ടില്ല, അതുകൊണ്ട് ഇങ്ങോട്ട് കേറിയതാണ്," നന്ദൻ വിനയപൂർവ്വം മറുപടി നൽകി.
തന്നെ ഏറെ സ്വാധീനിച്ച ഗുരുനാഥന്റെ മുഖത്തെ ആ പുഞ്ചിരി അവന് വലിയൊരു ആശ്വാസമായിരുന്നു.
"നീ എന്തെങ്കിലും കഴിച്ചോ?" ഹരിദാസ് സാർ തിരക്കി. 🍲
"കഴിച്ചു സാർ. ട്രെയിൻ ഇറങ്ങിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു, അവിടെ നിന്ന് തന്നെ കഴിച്ചു," അവൻ മറുപടി നൽകി. സംസാരത്തിനിടയിൽ സാറിന്റെ നോട്ടം താഴെ മുറ്റത്ത് ആ പെൺകുട്ടി നിൽക്കുന്നിടത്തേക്ക് നീണ്ടു.
"മീനൂ... മോളെ... ഒന്ന് ഇങ്ങോട്ട് വന്നേ!" സാർ ഉറക്കെ വിളിച്ചു.
അച്ഛന്റെ വിളി കേട്ട് മീനു ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കയ്യിലെ മൈലാഞ്ചി ഉണങ്ങാൻ വേണ്ടി ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ അവൾ പടികൾ ഓടിക്കയറി
പുഞ്ചിരിയോടെ പടികൾ കയറി വരുന്ന മീനുവിനെ ആകാംക്ഷയോടെയാണ് നന്ദൻ നോക്കിനിന്നത്.
അവളുടെ കണ്ണുകളിൽ കുസൃതിയും മുഖത്ത് വല്ലാത്തൊരു പ്രസരിപ്പുമുണ്ടായിരുന്നു. നന്ദനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ അച്ഛന്റെ അടുത്തേക്ക് തിരിഞ്ഞു...
"എന്താ അച്ഛാ വിളിച്ചേ?" അവൾ ചോദിച്ചു.
"ഇത് ആരാണെന്ന് മനസ്സിലായോ മോൾക്ക്?" ഹരിദാസ് സാർ ചോദിച്ചപ്പോൾ, ഇല്ലെന്ന ഭാവത്തിൽ അവൾ നന്ദനെ ഒന്ന് നോക്കി.
"ഇതാണ് എന്റെ ഫേവറിറ്റ് സ്റ്റുഡന്റ്, നന്ദൻ!"
സാർ അഭിമാനത്തോടെ പരിചയപ്പെടുത്തിയതും മീനുവിന്റെ ഭാവം മാറി. അവൾ നന്ദനെ ഒന്ന് തുറിച്ചു നോക്കി, മുഖത്ത് കപടമായ ഒരു ദേഷ്യം വരുത്തിക്കൊണ്ട് അവൾ പറഞ്ഞു: 😠
"എന്റെ നന്ദാ... നിന്നെക്കൊണ്ട് എനിക്ക് ഈ വീട്ടിൽ ഒരു സമാധാനവും ഇല്ലാതായിട്ടുണ്ട്! ഞാൻ എന്ത് ചെയ്താലും അച്ഛൻ പറയും, 'നന്ദനെ കണ്ടു പഠിക്കണം, അവന്റെ ഡിസിപ്ലിൻ '... എന്നെ വഴക്ക് പറയാൻ അച്ഛന് നീ മാത്രമാണ് ഒരു കാരണം!"
അവളുടെ ആ കൊച്ചു പിണക്കം കേട്ട് നന്ദൻ പുഞ്ചിരിയോടെ നിന്നു. അവൾ വീണ്ടും തുടർന്നു,
"കൈയിൽ മെഹന്തി ഇട്ടു പോയി, അല്ലെങ്കിൽ നിനക്ക് രണ്ട് ഇടി വെച്ചു തന്നേനെ ഞാൻ!" 👊
അവളുടെ വാക്കുകൾ കേട്ട് നന്ദനും സാറും പൊട്ടിച്ചിരിച്ചു.
അപ്പോഴേക്കും താഴെ നിന്ന് കൂട്ടുകാരികൾ അവളെ വിളിക്കാൻ തുടങ്ങി. "ഞാൻ താഴേക്ക് പോവാ, നിങ്ങളെ എനിക്ക് ഒന്നു ഒഴിഞ്ഞു കാണണം!" എന്നും പറഞ്ഞു ചെറിയൊരു കലിപ്പ് കാണിച്ച് അവൾ താഴേക്ക് ഓടുന്നത് രണ്ടുപേരും നോക്കി നിന്നു.
അവൾ പോയതും സാറിന്റെ മുഖത്ത് ഒരു വാത്സല്യം നിറഞ്ഞു.
"അതാണ് എന്റെ മോൾ മീനു... ഇന്ന് അവൾ ഒരു മണവാട്ടി ആയതിന്റെ സന്തോഷത്തിലാണ് ഞാൻ...
അമ്മയില്ലാതെ വളർന്ന കുട്ടിയാണ്, പാവമാണ്. എന്റെ കുട്ടി...അവളുടെ ഇഷ്ടം എന്നോട് പറയുമ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു. അവളുടെ സന്തോഷമാണ് എന്റെ ജീവൻ," ഹരി സാർ വികാരാധീനനായി പറഞ്ഞു. 💖
"നന്ദാ, നീ പോയി ഫ്രഷ് ആയി താഴേക്ക് വാ, ഞാൻ അവിടെ ഉണ്ടാവും," എന്ന് പറഞ്ഞ് മാഷ് പടികൾ ഇറങ്ങി.
താഴെ മുറ്റത്ത് ആഘോഷങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.
കുളിച്ച് ഫ്രഷ് ആയി ബാൽക്കണിയിൽ വന്നുനിന്ന് ആ കാഴ്ചകൾ നോക്കി കാണുകയായിരുന്നു നന്ദൻ.
പെട്ടെന്നാണ്, ഒരാൾ വല്ലാത്തൊരു പരിഭ്രമത്തോടെ ഹരിദാസ് സാറിന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടത്. 🏃♂️
അയാൾ മാഷിനോട് എന്തൊക്കെയോ ഗൗരവത്തിൽ സംസാരിക്കുന്നുണ്ട്.
ആ സംസാരത്തിനിടയിലേക്ക് മീനുവും കടന്നുചെന്നു. അയാളുടെ വാക്കുകൾ കേട്ടതും അതുവരെ അവളുടെ മുഖത്തുണ്ടായിരുന്ന ആ മനോഹരമായ പുഞ്ചിരി മഞ്ഞുപോലെ ഉരുകിത്തീർന്നു. കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി. 😢 പെട്ടെന്ന്,
ഹരിദാസ് സാർ തന്റെ നെഞ്ചിൽ കൈ അമർത്തിപ്പിടിച്ച് വായുവിനായി കൈകാലുകൾ ഇട്ടു പിടയുന്നത് കണ്ട് നന്ദന്റെ ഉള്ളൊന്നു പിടഞ്ഞു. 💔
ഒരു നിമിഷം പോലും വൈകാതെ നന്ദൻ പടികൾ ഓടിയിറങ്ങി താഴെയെത്തി. "ആരെങ്കിലും വണ്ടി എടുക്ക്!" ആരോ ഒരാൾ ഉറക്കെ നിലവിളിച്ചു.
"അച്ഛാ..." എന്ന് തകർന്നു വിളിച്ചുകൊണ്ട് മീനു പതർച്ചയോടെ അച്ഛനെ വാരിപ്പുണർന്നു. അവളുടെ ലോകം തന്നെ തകരുകയാണെന്ന് തോന്നിപ്പിച്ചു.
നന്ദൻ ഒട്ടും ആലോചിക്കാതെ സാറിനെ കോരിയെടുത്ത് അവിടേക്ക് പാഞ്ഞെത്തിയ കാറിലേക്ക് കിടത്തി. കൂടെ മീനുവും വേറെ ചിലരും കയറി. ആ കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. 🚑
ആശുപത്രിയുടെ വരാന്തയിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു.
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മീനുവിന്റെ തേങ്ങലുകൾ മാത്രം ഇടയ്ക്കിടെ കേൾക്കാം.
തകർന്നുപോയ മനസ്സുമായി, കലങ്ങിയ കണ്ണുകളോടെ അവൾ ഒരു മൂലയിലെ കസേരയിൽ തളർന്നിരിക്കുകയാണ്. 🏥
നന്ദൻ ഒന്നും മനസ്സിലാവാതെ മരവിച്ചു നിൽക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാഷിന് പെട്ടെന്ന് എന്തുപറ്റി? ആ വന്ന ആൾ പറഞ്ഞ വാർത്ത എന്തായിരിക്കും? ചോദ്യങ്ങൾ അവന്റെ ഉള്ളിൽ തിരതല്ലുന്നുണ്ടെങ്കിലും, താൻ ഏറെ സ്നേഹിക്കുന്ന ഗുരുനാഥന്റെ ഈ അവസ്ഥ അവന്റെ ഉള്ളുലയ്ക്കുന്നുണ്ടായിരുന്നു. 💔
പെട്ടെന്ന് "ഐ.സി.യു" വിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. ചുറ്റും കൂടി നിന്നവരെയൊന്ന് നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു: "ആരാണ് നന്ദൻ?"
പതർച്ചയോടെ നന്ദൻ മുന്നോട്ട് ചെന്നു. ഡോക്ടറുടെ മുഖത്തെ ഗൗരവം അവനിൽ ഭയമുണ്ടാക്കി.
ഡോക്ടർ അവന്റെ തോളിൽ കൈവെച്ച് പതുക്കെ പറഞ്ഞു, "നന്ദൻ... ഹരി സാർ നിങ്ങളെയും മീനുവിനെയും കാണണമെന്ന് പറയുന്നുണ്ട്. മാഷിന് ഇനി അധികം സമയമില്ല... സോറി നന്ദൻ." 😔
ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് അവർക്ക് അനുഭവപ്പെട്ടത്. ഡോക്ടർ മീനുവിനെ നോക്കി ആംഗ്യം കാണിച്ചു. "രണ്ടുപേരും വേഗം അകത്തേക്ക് ചെല്ലൂ."
മീനുവിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
ഓക്സിജൻ മാസ്കിനുള്ളിൽ നിശ്ചലനായി കിടക്കുന്ന അച്ഛനെ കണ്ട മീനുവിന്റെ കാലുകൾ ഇടറി. വീഴാൻ പോയ അവളെ നന്ദൻ താങ്ങിപ്പിടിച്ച് മാഷിന്റെ അരികിലുള്ള കസേരയിൽ ഇരുത്തി. 🪑
നന്ദന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. മീനു വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു.
"അച്ഛാ..." എന്ന് അവൾ വിതുമ്പി.
പതിയെ കണ്ണുകൾ തുറന്ന ഹരിദാസ് സാർ തളർന്ന കൈകളോടെ മുഖത്തെ മാസ്ക് മാറ്റാൻ ശ്രമിച്ചു.
നന്ദൻ തടയാൻ നോക്കിയെങ്കിലും മാഷ് അവനെ നോക്കി മങ്ങിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു, "ഇതുകൊണ്ട് ഇനി കാര്യമില്ല നന്ദ ..." 🩺
മാഷ് തുടർന്നു, "എന്റെ സന്തോഷമായിരുന്നു മീനു. പക്ഷേ അവളുടെ ജീവിതം ഇന്ന് പാതിവഴിയിൽ തകർന്നിരിക്കുന്നു." ഒന്നും മനസ്സിലാവാതെ നന്ദൻ നിന്നു. "അവൾ സ്നേഹിച്ച പയ്യൻ ഇന്ന് ഒരപകടത്തിൽ മരിച്ചു നന്ദാ..."
മാഷിന്റെ വാക്കുകൾ കേട്ട് നന്ദൻ നടുക്കത്തോടെ മീനുവിനെ നോക്കി. അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുകയായിരുന്നു. 😢
"ഇന്ന് ഞാൻ ഇല്ലാതായാൽ എന്റെ കുട്ടിക്ക് ആരുമില്ല നന്ദാ. മരിക്കാൻ എനിക്ക് ഭയമില്ല,
പക്ഷേ എന്റെ മോൾ..." മാഷിന്റെ കണ്ണുകൾ നിറഞ്ഞു.
നന്ദന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "നിന്നെ ഞാൻ എന്തിനാ ഇങ്ങോട്ട് വിളിച്ചത് എന്ന് അറിയാമോ...
എന്റെ മോളെ നീ സ്വീകരിക്കുമോ മോനേ?"
രണ്ടുപേരും ഒരുപോലെ.. സ്തംഭിച്ചുപോയി.
മീനു എന്തോ പറയാൻ ആഞ്ഞെങ്കിലും മാഷ് അവളെ തടഞ്ഞു. "എനിക്ക് വിശ്വസിച്ച് ഏല്പിക്കാൻ നീ മാത്രമേയുള്ളൂ മോനേ..."
മാഷിന്റെ ആ നിസ്സഹായത നന്ദന്റെ നെഞ്ചിൽ തറച്ചു. "സാർ... ഞാൻ... ഞാൻ ...മീനുവിന് ചേരില്ല സാർ..."
വാക്കുകൾ കിട്ടാതെ അവൻ വിതുമ്പി.
താൻ സ്നേഹിച്ച ആൾ പോയിരിക്കുന്നു, അച്ഛനും തന്നെ വിട്ടു പോകാൻ ഒരുങ്ങുന്നു. ശരിക്കൊന്ന് സംസാരിച്ചിട്ടുപോലും ഇല്ലാത്ത നന്ദന്റെ പത്നിയായി എങ്ങനെ ജീവിക്കും എന്നറിയാതെ മീനു വിറച്ചു
"മീനൂ, നന്ദന്റെ കൈകളിൽ നീ സുരക്ഷിതയായിരിക്കും. എനിക്ക് ഉറപ്പുണ്ട് മോളെ......
അച്ഛന് ഒരു വാക്ക് തരൂമോ...?
അയാൾ മീനുവിന്റെ നേരെ കൈ നീട്ടി... കൊണ്ട് പറഞ്ഞു...
"മോൾക്ക് സമ്മതമാണെന്ന്..."
മുന്നിൽ മരണത്തോട് പൊരുതി നിൽക്കുന്ന അച്ഛന്റെ അവസാന ആഗ്രഹത്തിന് മുന്നിൽ മീനുവിന്
സാധിക്കില്ല അച്ഛാ.. എന്ന് പറയാൻ കഴിഞ്ഞില്ല.
കണ്ണീരോടെ അവൾ അച്ഛന്റെ ഉള്ളംകൈയിൽ തന്റെ കൈ വെച്ചു.
ഹരിദാസ് സാർ നന്ദനെ ദയനീയമായി നോക്കി.
ആ നോട്ടത്തിന്റെ ആഴം മനസ്സിലാക്കിയ നന്ദൻ അറിയാതെ തന്നെ മീനുവിന്റെ കൈകൾക്ക് മുകളിൽ തന്റെ കൈ വെച്ചു....
ആ ഉറപ്പ് ലഭിച്ചതും മാഷ്... സമാധാനത്തോടെ...സാവധാനം കണ്ണുകൾ അടച്ചു. മാഷിന്റെ കൈയ്യിലുണ്ടായിരുന്ന അവരുടെ രണ്ടുപേരുടെയും കരങ്ങളിലേക്ക് അവരുടെ കണ്ണുനീർ തുള്ളികൾ ഇറ്റുവീണു.
ആ വലിയ മനുഷ്യൻ ഇനി ഒരിക്കലും കണ്ണുതുറക്കില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം
*******
മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആ വലിയ വീട് ശൂന്യമായതുപോലെ തോന്നി.
ഹരിദാസ് സാറിന്റെ വേർപാടിന്റെ നോവ് മാറുന്നതിന് മുൻപ് തന്നെ, അദ്ദേഹത്തിന് നൽകിയ അവസാന വാക്ക് പാലിക്കാൻ നന്ദനും മീനുവും തയ്യാറെടുത്തു. 🏛️
രജിസ്റ്റർ ഓഫീസിലെ ആ ചെറിയ മുറിയിൽ വലിയ ബഹളങ്ങളൊന്നുമുണ്ടായിരുന്നില്ല.
സാക്ഷികളായി വന്ന ചുരുക്കം ചിലരുടെ സാന്നിധ്യത്തിൽ അവർ ഒരുമിച്ചു. രജിസ്റ്റർ ബുക്ക് അവരുടെ മുന്നിലേക്ക് നീക്കപ്പെട്ടു. 📖
നന്ദൻ ആദ്യം തന്റെ ഒപ്പ് രേഖപ്പെടുത്തി. തുടർന്ന് മീനുവിന്റെ ഊഴമായി. പേന കൈയ്യിലെടുക്കുമ്പോൾ അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ ജീവിതം ഇത്രവേഗം മാറിമറിയുമെന്ന് അവൾ കരുതിയിരുന്നില്ല.
രജിസ്റ്റർ ബുക്കിലെ ആ വെള്ളക്കടലാസിലേക്ക് അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു വീണു. 💧 ആ കണ്ണുനീർ പടർന്ന താളിൽ അവൾ തന്റെ പേര് ഒപ്പിട്ടു. ആ ഒപ്പോടെ അവൾ നന്ദന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 🤝
*******
Now
ടാക്സിയിൽ നിന്ന് ഇറങ്ങുമ്പോൾ മീനുവിന്റെ ഉള്ളിൽ ഒരു തരം ശൂന്യതയായിരുന്നു.
പരിചിതമായ ആ വലിയ മാളികയിൽ നിന്ന്, ഒട്ടും പരിചയമില്ലാത്ത ഈ ചെറിയ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവൾക്ക് വല്ലാത്തൊരു ഭയം തോന്നി. നന്ദൻ ടാക്സി ഡ്രൈവർക്ക് പണം നൽകി ബാഗുകളുമായി മുന്നോട്ട് നടന്നു.
അനാഥനായ നന്ദനെ സംബന്ധിച്ചിടത്തോളം ആ വീട്ടിൽ അവരെ സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല.
എങ്കിലും, അയൽപക്കത്തെ ജനാലകൾക്കിടയിലൂടെ ചില കണ്ണുകൾ കൗതുകത്തോടെയും അമ്പരപ്പോടെയും അവരെ നോക്കുന്നുണ്ടായിരുന്നു.
ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്ത നന്ദൻ ഒരു പെണ്ണിനെ കൊണ്ട് വന്നു കേറുന്നത് കണ്ട്.അടക്കംപറച്ചിലുകൾ തുറിച്ചുള്ള നോട്ടങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു...
നന്ദൻ വീടിന്റെ വാതിൽ തുറന്നു. അകത്ത് വല്ലാത്തൊരു നിശബ്ദത. അവൻ മീനുവിനെ നോക്കി പതുക്കെ പറഞ്ഞു,...
"മീനു, ഇവിടെ ഒന്ന് നിൽക്കാമോ? ഞാൻ ഇപ്പോൾ വരാം..."
. മീനു ശൂന്യതയോടെ ആ ഉമ്മറത്ത് തന്നെ നിന്നു.
അൽപ്പസമയത്തിന് ശേഷം നന്ദൻ തിരികെ വന്നത് കയ്യിൽ കത്തുന്ന ഒരു നിലവിളക്കുമായാണ്. ....
ആ ചുവന്ന നാളങ്ങൾക്കിടയിൽ നന്ദന്റെ മുഖത്ത് ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു.
പതർച്ചയോടെ അവൾ അവനെ നോക്കി. താൻ സ്നേഹിച്ച ആൾക്ക് പകരം, അപരിചിതനായ ഒരാൾ തനിക്ക് മുൻപിൽ ദീപം നീട്ടുന്നു. അച്ഛന്റെ അഭാവത്തിൽ ഈ വിളക്ക് കയ്യിലേന്തുമ്പോൾ അവളുടെ കൈകൾ വിറച്ചു.
അവൾ ആ നിലവിളക്ക് വാങ്ങി. നന്ദനെ ഒന്ന് നോക്കിയ ശേഷം, രണ്ടുപേരും ഒരേസമയം വലതുകാൽ വെച്ച് ആ കൊച്ചു വീടിനുള്ളിലേക്ക് പ്രവേശിച്ചു. 👣
തുടരും...
#💑 Couple Goals 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നിങ്ങൾ ഇതിൽ ഏത് തിരഞ്ഞെടുത്തു..? 🥺
#😍 ആദ്യ പ്രണയം #💑 Couple Goals 🥰 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം





![🥵 വേനൽ ചൂട്! - ngmloonlaJo @e@ar ೧೧೯m mucmnnlపmాoansm 6300)]@1 n0mmlకo Tucmoooolooo எஸ் cোooog)6$ கவஷிவுி கௌ3ிomு aoom memaolsomlogm வஒை கௌிomு விகம் mucmnno n0mlas G00600 @9 Dolozopmponso@le! Ql6nకకo விளo ஸஸவிகவவெsஒஸ் (103g3c8 | @ఠUnnla oమచ6slojm எஸ் [ asaru ngmloonlaJo @e@ar ೧೧೯m mucmnnlపmాoansm 6300)]@1 n0mmlకo Tucmoooolooo எஸ் cোooog)6$ கவஷிவுி கௌ3ிomு aoom memaolsomlogm வஒை கௌிomு விகம் mucmnno n0mlas G00600 @9 Dolozopmponso@le! Ql6nకకo விளo ஸஸவிகவவெsஒஸ் (103g3c8 | @ఠUnnla oమచ6slojm எஸ் [ asaru - ShareChat 🥵 വേനൽ ചൂട്! - ngmloonlaJo @e@ar ೧೧೯m mucmnnlపmాoansm 6300)]@1 n0mmlకo Tucmoooolooo எஸ் cোooog)6$ கவஷிவுி கௌ3ிomு aoom memaolsomlogm வஒை கௌிomு விகம் mucmnno n0mlas G00600 @9 Dolozopmponso@le! Ql6nకకo விளo ஸஸவிகவவெsஒஸ் (103g3c8 | @ఠUnnla oమచ6slojm எஸ் [ asaru ngmloonlaJo @e@ar ೧೧೯m mucmnnlపmాoansm 6300)]@1 n0mmlకo Tucmoooolooo எஸ் cোooog)6$ கவஷிவுி கௌ3ிomு aoom memaolsomlogm வஒை கௌிomு விகம் mucmnno n0mlas G00600 @9 Dolozopmponso@le! Ql6nకకo விளo ஸஸவிகவவெsஒஸ் (103g3c8 | @ఠUnnla oమచ6slojm எஸ் [ asaru - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_599129_9850b37_1776862597716_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=716_sc.jpg)



![📙 നോവൽ - 06!![00 60]09 ட ஜேமுி 06!![00 60]09 ட ஜேமுி - ShareChat 📙 നോവൽ - 06!![00 60]09 ட ஜேமுி 06!![00 60]09 ட ஜேமுி - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_451563_106566ff_1776450444798_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=798_sc.jpg)
![💑 Couple Goals 🥰 - 06!![00 60]09 ட ஜேமுி 06!![00 60]09 ட ஜேமுி - ShareChat 💑 Couple Goals 🥰 - 06!![00 60]09 ட ஜேமுி 06!![00 60]09 ட ஜேமுி - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_971072_31d5cdef_1776449969072_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=072_sc.jpg)
