ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
അവിഹിതം ഉണക്ക മീൻ 🦈🐋പോലെ ആണ് 🙈
ഞാനുമായി സ്ഥിരം ചാറ്റ് ചെയ്തിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു , ഏതാണ്ട് അറുപതിന് മേൽ പ്രായമുണ്ട്, മുപ്പത്തിയഞ്ചും നാല്പതും വയസ്സുള്ളവരുമായി ചാറ്റ് ചെയ്യുന്ന ഞാൻ ,ആദ്യമൊന്നും ഈ അറുപത്കാരിയെ അത്ര ശ്രദ്ധിക്കാറില്ലായിരുന്നു പക്ഷേ എല്ലാ ദിവസവും രാവും പകലുമെന്നില്ലാതെ അവരെന്നോട് വിശേഷങ്ങൾ തിരക്കാനും അവരുടെ വിശേഷങ്ങൾ എന്നോട് പറയാനും വ്യഗ്രത കാണിക്കുന്നത് കണ്ടപ്പോഴാണ് ഞാനവരെ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത് അവരുടെ ചില സംശയങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഒഴിവായി കൊണ്ടിരുന്ന ഞാൻ ,പിന്നീട് അവരുടെ ചോദ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് തുടങ്ങി. പോക പോകെ അവരുടെ സാന്നിദ്ധ്യം എന്നിൽ ഒരു പുത്തനുണർവ്വ് നല്കി . അവരുമായി ഇടപഴകി തുടങ്ങിയപ്പോൾ മുതൽ, എൻ്റെ എഴുത്തുകൾ കുറച്ച് കൂടെ ആർദ്രമായെന്ന് എനിക്ക് തോന്നി അതോടെ ,അവരോട് എനിക്കൊരു പ്രത്യേക ഇഷ്‌ടം തോന്നി തുടങ്ങിയിരുന്നു, പക്ഷേ ആ ഇഷ്‌ടo എൻ്റെ ചേച്ചിയോടെന്നെ പോലെയാണ് എനിക്ക് ഫീല് ചെയ്തത്, ഞാൻ നല്ലൊരു കേൾവിക്കാരനാണെന്ന് തോന്നിയത് കൊണ്ടാവാം എന്നോടവർ മാനസികമായി കൂടുതൽ അടുത്തു, എന്നിലുള്ള അവരുടെ വിശ്വാസം പതിന്മടങ്ങായി വർദ്ധിച്ചെന്ന്, അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ ഇൻബോക്സിലേയ്ക്കുള്ള അവരുടെ കടന്ന് വരവ് എന്നെ ബോദ്ധ്യപ്പെടുത്തി ഒരിക്കൽ അവരെന്നോടൊരു ചോദ്യം ചോദിച്ചപ്പോൾ ഞാൻ നിർനിമേഷനായിപ്പോയി ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം മാഷിന് എന്നോടുള്ള ഈ പ്രണയം ആത്മാർത്ഥമാണോ? എനിക്കവരോട് പ്രണയമുണ്ടെന്ന് തോന്നാൻ എന്തായിരിക്കും കാരണം ? അങ്ങനെയൊന്നും ഒരിക്കൽ പോലും ഞാനവരോട് പെരുമാറിയിട്ടില്ല സംസാരത്തിൽ പോലും പ്രണയ വാക്കുകളൊന്നും പറഞ്ഞിട്ടുമില്ല പിന്നെന്ത് കൊണ്ടാണ് അവരങ്ങനെ ചോദിച്ചത് ഉത്തരം പറയാൻ കഴിയാതെ ഞാൻ വിഷണ്ണനായി നിന്നു എന്താ മാഷേ മറുപടി പറയാത്തത് ?അപ്പോൾ എന്നോട് കാണിച്ച സ്‌നേഹമൊക്കെ വെറും പൊള്ളയായിരുന്നോ? ദേഷ്യത്തിൻ്റെ ഇമോജി ഇട്ട് കൊണ്ടാണ് മെസ്സഞ്ചറിലൂടെ അവരത് ചോദിച്ചത് എനിക്ക് നിങ്ങളെ ഇഷ്‌ടമാണ് ,അത് പക്ഷേ ഒരിക്കലുമൊരു പ്രണയമല്ല , എനിയ്ക്ക് നാല്പത്തിയഞ്ച് വയസ്സേ ഉള്ളൂ , നിങ്ങൾക്ക് അറുപത്തിരണ്ടായെന്നല്ലേ പറഞ്ഞത് , നല്ല പ്രായത്തിൽ നിങ്ങൾ പ്രസവിച്ചിരുന്നെങ്കിൽ ചിലപ്പോൾ എൻ്റെ പ്രായത്തിൽ ഒരു മകനുണ്ടായേനെ , നീരസത്തോടെയാണ് ഞാനവരോട് മറുപടി പറഞ്ഞത് പക്ഷേ, ഒന്നും പറയാതെ അവർ നെറ്റ് ഓഫ് ചെയ്തിട്ട് പോയപ്പോൾ എനിക്കാകെ വിഷമമായി. വേണ്ടായിരുന്നു അത്രയ്ക്കൊന്നും പറയണ്ടായിരുന്നു , പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നല്ലേ പറയുന്നത് ,? എത്രയോ പ്രായവ്യത്യാസമുള്ളവർ ലിംഗ വ്യത്യാസമില്ലാതെ പ്രണയിക്കുന്നു ? എനിയ്ക്ക് മനഃസ്സാക്ഷിക്കുത്തുണ്ടായി അന്ന് പാതിരാത്രി വരെ, അവരുടെ മെസ്സഞ്ചറിൽ പച്ച ലൈറ്റ് തെളിയുന്നുണ്ടോയെന്ന് പലപ്രാവശ്യം ഞാൻ പോയി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം പിറ്റേന്ന്, ഞാൻ താമസിച്ചാണ് ഉണർന്നത് എഴുന്നേറ്റയുടനെ നെറ്റ് ഓൺ ചെയ്തു പതിവ് പോലെ തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു ,പക്ഷേ ഞാനാഗഹിച്ചയാളുടെ മെസ്സേജുകൾ മാത്രം കണ്ടില്ല ,അവരെന്നോട് പിണങ്ങിയിരിക്കുവാണെന്ന് എനിയ്ക്ക് മനസ്സിലായി. എന്നോട് പറഞ്ഞ അവരുടെ ജീവിതകഥ പെട്ടെന്ന് എൻ്റെ മനസ്സിലേയ്ക്ക് വന്നു 15 -ാം വയസ്സിലായിരുന്നു അവരുടെ വിവാഹം അവരെക്കാൾ ഇരുപത്തിയഞ്ച് വയസ്സ് മൂപ്പുള്ളയാളായിരുന്നു അവരെ വിവാഹം കഴിച്ചത് , ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള പേര് കേട്ട തറവാട്ടിലെ ഒറ്റമകനായിരുന്നു അവരുടെ ഭർത്താവ് , പക്ഷേ അയാൾക്ക് എപ്പോഴും ദീനം വരുമായിരുന്നു ആദ്യരാത്രിയിൽ തന്നെ ഫിറ്റ്സ് വന്ന ഭർത്താവിൻ്റെ ഭീകരരൂപം കണ്ട് അവർ ഭയന്ന് പോയിരുന്നു , ആറ് മാസം മാത്രം നീണ്ട ദാമ്പത്യജീവിതത്തിൽ ഒരിക്കൽ പോലും അവർ തമ്മിൽ ഫിസിക്കൽ റിലേഷനുണ്ടായിട്ടില്ല ഒരു പാതിരാത്രിയിൽ ഉഷ്ണം കൊണ്ട് ദേഹം കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് വടക്കേ തൊടിയിലെ കുളത്തിലേയ്ക്ക് പോയ ആളെ നേരമേറെ കഴിഞ്ഞിട്ടും കാണാതായപ്പോഴാണ്, അന്നത്തെ ആ പതിനഞ്ച് കാരി വീട്ടിലുള്ളവരോട് വിവരം പറഞ്ഞത് അന്വേഷണത്തിനൊടുവിൽ വെള്ളം കുടിച്ച് വീർത്ത അയാളുടെ മൃതദേഹമാണ് അവൾക്ക് കാണാൻ കഴിഞ്ഞത് പിന്നീടവർ ഒരു പുനർ വിവാഹത്തെ കുറിച്ച് ചിന്തിക്കാതെ തൻ്റെ ദുർവ്വിധിയുമായി പൊരുത്തപ്പെട്ട് വിധവയായി തന്നെ കഴിയുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് അവരെൻ്റെ കഥകൾ കാണാനും വായിക്കാനും തുടങ്ങിയത് ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ അനശ്വര പ്രണയവും ആർക്കും അസൂയ തോന്നുന്ന എൻ്റെ കഥകളിലെ ദാമ്പത്യ ജീവിതങ്ങളുമൊക്കെ കണ്ട് എന്നോവർക്ക് ആരാധന കൂടുകയായിരുന്നു നല്ല പ്രായത്തിൽ അവർക്ക് കിട്ടാതെ പോയ പ്രണയവും ദാമ്പത്യവും അവിവാഹിതനായ എന്നിലൂടെ സാധ്യമാകുമെന്ന് അവർ കരുതി സംസാരിക്കുമ്പോൾ മറ്റെല്ലാവരോടും കാണിക്കുന്ന ആത്മാർത്ഥത മാത്രമാണ് ഞാനവരോടും കാണിച്ചത്. പക്ഷേ അവരെന്നെ തെറ്റിദ്ധരിച്ചു , ഇനിയിപ്പോൾ അവരെ നേരിൽകണ്ട് എനിക്ക് കാര്യങ്ങൾ ബോധിപ്പിക്കണം പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നത് ശരിതന്നെ പക്ഷേ എനിക്കവരോട് ഇത് വരെ തോന്നാത്ത പ്രണയം അവരെ സമാധാനിപ്പിക്കാനായി ഞാൻ കൊടുക്കാമെന്ന് പറഞ്ഞാൽ അതവരോട് ചെയ്യുന്ന വഞ്ചനയാവും . അവർക്കെന്തും തുറന്ന് പറയാൻ കഴിയുന്ന നല്ലൊരു സുഹൃത്തായി മരണം വരെ ഞാനുണ്ടാവുമെന്ന ഉറപ്പ് കൊടുക്കാനാണ് ഞാനിപ്പോൾ അവരെ തേടി പോകുന്നത് അവർ ഒരിക്കൽ എന്നോട് പറഞ്ഞ അടയാളങ്ങൾ വച്ച് ഞാനവരുടെ വീട്ടിലേയ്ക്ക് യാത്രതിരിച്ചു ഒരു അഗ്രഹാരമായിരുന്നത് മെയിൻറോഡിൻ്റെ സൈഡിലായി കാറ് ഒതുക്കി നിർത്തിയിട്ട് വെളിയിലിറങ്ങുമ്പോൾ ,അങ്ങിങ്ങായി ചെറിയ ആൾക്കൂട്ടങ്ങൾ കണ്ടത് ,എന്നിൽ സംശയം ജനിപ്പിച്ചു പൊടുന്നനെ ഞാനാ കാഴ്ച കണ്ട് ഞെട്ടി. അഗ്രഹാരത്തിലേക്ക് കടക്കുന്ന പ്രധാന കവാടത്തിൽ ആദരാഞ്ജലികൾ എന്നെഴുതിയ ഒരു സ്ത്രീയുടെ ചിത്രം നല്ല മുഖപരിചയമുള്ള ആസ്ത്രീയുടെ പേര് ഞാൻ അന്വേഷിച്ച് വന്ന ആ അറുപത്തിരണ്ട്കാരിയുടേതായിരുന്നു അവിശ്വസനീയതയോടെ കുറെ നേരത്തേയ്ക്ക് ഞാനാ ഫോട്ടോയിൽ കണ്ണ് നട്ട് നിന്നു പരിസര ബോധം വീണ്ടെടുത്ത ഞാൻ ആൾക്കൂട്ടത്തിൽ ഒരാളോട ചോദിച്ചു. എന്ത് പറ്റിയതാ ? സൂയിസൈഡായിരുന്നു ,, കുറെ വർഷങ്ങളായില്ലേ ഒറ്റയ്ക്ക് ജീവിതം തുടങ്ങിയിട്ട് ?ചിലപ്പോൾ മടുത്തിട്ടുണ്ടാവും,, നെടുവീർപ്പോടെ അയാൾ പറഞ്ഞത് കേട്ട് എൻ്റെ തച്ചോറിലേയ്ക്ക് വൈദ്യുത തരംഗങ്ങൾ ചീറിപ്പാഞ്ഞു. എൻ്റെ പിഴ , സംസാരത്തിൽ ഞാൻ കുറച്ച് കൂടെ ജാഗ്രത പാലിക്കണമായിരുന്നു , ജീവനില്ലാത്ത ആ കൂട്ടുകാരിയെ കാണാനുള്ള ശക്തിയില്ലാത്തതിനാൽ ,ഞാൻ തിരികെ കാറിലേയ്ക്ക് കയറി , ഒരിക്കലുമുണങ്ങാൻ സാധ്യതയില്ലാത്ത മനസ്സിലെ ആഴത്തിലുള്ള മുറിവിൽ നിന്നും അപ്പോഴും രക്തം ഇറ്റുന്നുണ്ടായിരുന്നു. #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ങ്‌ഹാ , ടീച്ചറേ , , , ഇറങ്ങിയോ ? ഞാൻ പുറകിലെ ഗേറ്റിനടുത്തുണ്ട്. , അയാളുടെ കോള് കണ്ടപ്പോൾ തന്നെ ഓഫീസ് റൂമിൽ നിന്ന് ധൃതിയിൽ പുറത്തിറങ്ങിയിട്ടാണ് ജലജ ആ കോൾ അറ്റൻഡ് ചെയ്തത് ങ്ഹാ , ജെയ്സാ, ഒരു അഞ്ചു മിനിറ്റ്, ഇപ്പോൾ ലാസ്റ്റ്ബെല്ലടിക്കും , അതിനുമുമ്പ് ഇറങ്ങിയാൽ, മറ്റുള്ളവർക്ക് സംശയം തോന്നും, ജെയ്സൺ ഒരു കാര്യം ചെയ്യ് ,കുറച്ചുകൂടി മുന്നോട്ടു മാറിയിട്ട് , ആ വാകമരത്തിന്റെ ചുവട്ടിൽ കാറ് ഒതുക്കിയിട്ട് കിടന്നോളൂ ,ഞാനങ്ങോട്ട് വന്നോളാം ,, അടക്കിപ്പിടിച്ച ശബ്ദത്തിൽ നേരിയ വിറയലോടെയാണ് ജലജയത് പറഞ്ഞത് ഫോൺ കട്ട് ചെയ്ത് അകത്ത് വന്നിട്ട് അക്ഷമയോടെ ജലജ വാച്ചിൽ നോക്കിയിരുന്നു , കൃത്യം 3:50 ന് ലാസ്റ്റ് ബെല്ലടിച്ചു ,കുട്ടികളും മറ്റ് ടീച്ചേഴ്സുമൊക്കെ ഫ്രണ്ട് ഗേറ്റിലൂടെ പുറത്തേക്ക് പോയതിന് ശേഷമാണ് ,, ജലജ , ബാഗെടുത്ത് തോളിൽ തൂക്കിയിട്ട് ,സ്കൂളിന് പിന്നിലുള്ള ഗേറ്റിന് നേരെ നടന്നത്. ചുറ്റിലുമൊന്ന് കണ്ണോടിച്ചിട്ടാണ് വാകമരച്ചുവട്ടിൽ, തന്നെ കാത്ത് കിടക്കുന്ന ആ മാരുതി സെൻ കാറിലേയ്ക്ക് ജലജ കയറിയത് ടീച്ചറിന്ന് അതീവസുന്ദരിയായിട്ടുണ്ട് ഈ സ്കൈബ്ളൂ കോട്ടൺ സാരി ടീച്ചർക്ക് നന്നായി ചേരുന്നുണ്ട്, ഒരു വിടൻ്റെ ചിരിയോടെ തൻ്റെ ഇടത് സീറ്റിലിരിക്കുന്ന ടീച്ചറെ ആപാദ ചൂഢമുഴിഞ്ഞിട്ടാണ് അയാളത് പറഞ്ഞത് അന്ന് നമ്മളാദ്യമായി കണ്ടപ്പോഴും ഞാനീ സാരി തന്നെയാണ് ഉടുത്തിരുന്നത് , എനിയ്ക്ക് അധികം സാരികളൊന്നുമില്ല, ഒരുപാട് വാങ്ങി അലമാരയിൽ അടുക്കി വയ്ക്കണമെന്നൊക്കെ എല്ലാരേം പോലെ എനിക്കും ആഗ്രഹമുണ്ട്, പക്ഷേ ജയ്സൻ്റെ ഭാര്യയെ പോലെ ഞാൻ റിച്ചല്ലല്ലോ? മുന്നിലേയ്ക്ക് നോക്കിയിരുന്നിട്ട് നിർവ്വികാരതയോടെയാണ് അവളത് പറഞ്ഞത്. അത് കൊള്ളാമല്ലൊ ? ഒന്നുമില്ലേലും താനൊരു ടീച്ചറല്ലേ? എന്നിട്ടാണോ ഇങ്ങനെയിരുന്ന് ദാരിദ്ര്യം പറയുന്നത് ? അയാൾ ആശ്ചര്യത്തോടെ ചോദിച്ചു. ജെയ്സൻ കരുതുന്നത് പോലെ ഞാനൊരു പെർമനൻ്റ് ടീച്ചറൊന്നുമല്ല , അവിടെയുള്ള ഒരു ടീച്ചർ പ്രസവാവധിയ്ക്ക് പോയപ്പോൾ തത്കാലത്തേയ്ക്ക് എന്നെയവിടെ പോസ്റ്റ് ചെയ്തതാണ് , കൂടിയാലിനി രണ്ട് മാസം കൂടി ,കഷ്ടിച്ചെ എനിക്കവിടെ തുടരാൻ പറ്റൂ,, ഓഹ് അങ്ങനെയായിരുന്നോ? എന്നിട്ടിതൊന്നും ടീച്ചറ് നേരത്തെ പറയാതിരുന്നതെന്താ ? അയാൾ നീരസത്തോടെ ചോദിച്ചു അങ്ങനെ വിശദമായി പറയാനും മാത്രം ബന്ധമൊന്നും നമ്മൾ തമ്മിലില്ലല്ലോ? എന്നെ പതിവായി കണ്ടപ്പോൾ, തനിക്കെന്നോട് ക്രഷ് തോന്നി ,നാക്കിന് എല്ലില്ലാത്തത് കൊണ്ട് ,തൻ്റെ കൂടെ ഹോട്ടൽ മുറിയിലൊന്ന് വരുമോയെന്ന് താൻ എന്നോട് ചോദിച്ചു, ശരിക്കും , അതിന് മറുപടിയായി തൻ്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുകയാണ് വേണ്ടിയിരുന്നത്, പക്ഷേ, രണ്ട് മൂന്ന് ദിവസം കൂടെകിടക്കാൻ മാത്രം, ജയ്സൻ എനിക്ക് വച്ച് നീട്ടിയ ഓഫർ കേട്ടപ്പോൾ, അത് നിരസിക്കാൻ എനിയ്ക്ക് തോന്നിയില്ല , കാരണം , ഒരു ദിവസം മുഴുവൻ ,മൂന്നാറിലെ തണുപ്പിൽ തന്നെ കെട്ടിപ്പിടിച്ച് കിടന്നാൽ, എനിയ്ക്ക് താൻ തരാമെന്ന് പറഞ്ഞത് ,ഒരു ലക്ഷം രൂപയാണ് , വലിയ അബ്കാരി മുതലാളിയുടെ മരുമകനായ തനിക്ക്, ഒരു ലക്ഷം രൂപയൊക്കെ വെറും നിസ്സാരമായിരിക്കും , പക്ഷേ ,ആ ഒരു ലക്ഷം രൂപയ്ക്ക്, എനിക്ക് തിരിച്ച് പിടിക്കാൻ കഴിയുന്നത് , ഗതികേട് കൊണ്ട് ഒരാഴ്ചയ്ക്ക് ശേഷം തെരുവിലേയ്ക്കിറങ്ങേണ്ടി വരുന്ന ഒരു പാവം കുടുംബത്തെയാണ് , എനിക്കൊന്നും മനസ്സിലാകുന്നില്ല ഏത് കുടുംബത്തെ തിരിച്ച് പിടിക്കുന്ന കാര്യമാണ് ടീച്ചർ പറയുന്നത്? അതൊക്കെ പതിയെ പറയാം , നാളെ വൈകുന്നേരം വരെ , ഞാൻ ജയ്സൻ്റെ കൂടെ തന്നെയുണ്ടല്ലോ? ഉം ശരി ശരി , എല്ലാം പതിയെ മതി , എനിയ്ക്ക് ധൃതിയൊന്നുമില്ല,, ഒരു വിടലചിരിയോടെ അതും പറഞ്ഞ്, അയാൾ ടീച്ചറുടെ വലത് കൈയ്യെടുത്ത് തൻ്റെ ഇടത് കൈവിരലുകളിൽ കോർത്ത് പിടിച്ചു. കട്ടപ്പനയിൽ നിന്നും മൂന്നാറിലേയ്ക്ക് കടന്നപ്പോഴേക്കും ,ഇരുളിന് കനം വച്ച് തുടങ്ങിയിരുന്നു ടൗണിലെത്തിയിട്ട് പതിവായി ബുക്ക് ചെയ്യാറുള്ള ഹോട്ടലിൻ്റെ ,നാച്വറൽ സ്‌റ്റോൺ വിരിച്ച മുറ്റത്തേയ്ക്ക് ജയ്‌സൻ കാറ് കയറ്റി പാർക്ക് ചെയ്തു. അയാളെ കണ്ടയുടനെ സെക്യൂരിറ്റിക്കാരൻ ഓടി വന്നു. സർ ,ലഗ്ഗേജ് ഡിക്കിയിലുണ്ടോ ? അയാൾ വിനയത്തോടെ ചോദിച്ചു ഓഹ് ഇന്ന് ലഗ്ഗേജൊന്നുമില്ലടോ ? ചെറിയൊരു ബാഗ് മാത്രമേയുള്ളു , നാളെ തന്നെ ഞങ്ങൾ തിരിച്ച് പോകും , ജയ്സൻ സെക്യൂരിറ്റിയോട് പറയുന്നത് കേട്ടപ്പോൾ ,ജലജയ്ക്ക് ഒരു കാര്യം മനസ്സിലായി ,അയാളിവിടുത്തെ സ്ഥിരം കസ്റ്റമറാണെന്നും, തന്നെ പോലെ നിരവധി പെണ്ണുങ്ങളുമായി അയാളിവിടെ പലപ്പോഴും അന്തിയുറങ്ങാനെത്താറുണ്ടെന്നും. പിറ്റേന്ന് , അതിരാവിലെ തന്നെ ജലജ ഉണർന്നു, അപ്പോഴും അയാൾ രാത്രി കഴിച്ച സ്‌കോച്ചിൻ്റെ ഹാങ്ങ് ഓവറിൽ തന്നെയായിരുന്നു. വാഷ്‌ബേസനിലെ ടാപ്പ് തുറന്ന് തണുത്ത വെള്ളത്തിൽ ,വായും മുഖവും കഴുകിയിട്ട്, ജലജ പുറത്തേയ്ക്കുള്ള സ്‌ളൈഡിംഗ് വിൻഡോ തുറന്ന് ,ബാൽക്കണിയിൽ ചെന്ന് പുറത്തെ, മഞ്ഞ് പുതച്ച് കിടക്കുന്ന മലനിരകളെ കൗതുകത്തോടെ നോക്കി നിന്നു. ആദ്യമായാണ് ,മൂന്നാറിലേയ്ക്ക് വരുന്നത് കുട്ടികളുമായി ഒരു ദിവസം പോകാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ് , പക്ഷേ അപ്പോഴേക്കും തനിയ്ക്ക് സ്കൂളിൽ ജോയിൻ ചെയ്യേണ്ടതായി വന്നു ഇന്നലെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേയ്ക്ക് ഇറങ്ങുമ്പോൾ അദ്ദേഹത്തോടും കുട്ടികളോടും ഒരു കളവ് പറഞ്ഞിട്ടാണ് വന്നത് സ്‌കൂളിലെ ടീച്ചേഴ്സെല്ലാവരും പഠനത്തിൻ്റെ ഭാഗമായി ടൂറ് പോകുന്നുണ്ടെന്നും കൂടെ താനും ചെല്ലാൻ പറഞ്ഞെന്നും ,അത് കൊണ്ട് ടൂറ് പോയിട്ട് പിറ്റേന്നേ മടങ്ങി വരുള്ളൂവെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് അത് കൊണ്ട് ഇന്ന് വൈകുന്നേരമേ അദ്ദേഹവും കുട്ടികളും തന്നെ പ്രതീക്ഷിച്ചിരിക്കുകയുള്ളു എന്താ ടീച്ചറേ , അവിടെ പോയി നിന്നിട്ട് ഒരാലോചന ?ഭർത്താവിനെ വഞ്ചിച്ചതിനെ കുറിച്ചുള്ള കുറ്റബോധമാണോ? ഇത് തുടക്കമായത് കൊണ്ടാണ്, ഇനി അടുത്ത മാസവും നമുക്ക് ഊട്ടിയിൽ പോകണം , ഇത് പോലെ ഒരു ദിവസത്തേയ്ക്കല്ല , ഒരാഴ്ച അടിച്ച് പൊളിക്കാൻ ,അന്ന് ടീച്ചറ് ചോദിയ്ക്കുന്ന പൈസ, ഞാൻ തരും , കാരണം ടീച്ചറെ എനിയ്ക്കത്രയ്ക്കങ്ങ് ഇഷ്‌ടപ്പെട്ടു, കട്ടിലിൽ കിടന്ന് അയാൾ വിളിച്ച് പറയുന്നത് കേട്ട് ,അവൾക്ക് അവജ്ഞ തോന്നി. അതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം ജയ്‌സാ , ആദ്യം ഒരു ലക്ഷത്തിൻ്റെ ബാലൻസ് തരാനുള്ളത് എൻ്റെ അക്കൗണ്ടിലേയ്ക്കിട് , ആദ്യത്തെ ഇടപാട് കഴിഞ്ഞിട്ട് അടുത്തതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ ? അവൾ കടുപ്പിച്ച് പറഞ്ഞപ്പോൾ അയാളുടെ മുഖം വാടി ഓഹ് ഈ ടീച്ചർക്ക് ഒട്ടും മയമില്ലല്ലോ? ഒരു മാതിരി തെരുവ് പെണ്ണുങ്ങളെ പോലെയാണ് കണക്ക് പറയുന്നത് അയാൾ പിറുപിറുക്കുന്നത് കേട്ടെങ്കിലും കേൾക്കാത്തത് പോലെ അവൾ നിന്നു അല്ല ടീച്ചറെ, ഞാനൊരു കാര്യം ചോദിച്ചോട്ടെ? ശരിയ്ക്കും ടീച്ചർക്ക് പണത്തിന് ആവശ്യമുള്ളത് കൊണ്ടാണോ ?അതോ ടീച്ചറുടെ ഹസ്ബൻ്റ് അത്ര പോരാഞ്ഞിട്ടാണോ ഞാൻ വിളിച്ചപ്പോൾ ഹോട്ടൽ മുറിയിലേയ്ക്ക് വന്നത് ? അതിന് എനിയ്ക്ക് ഹസ്ബൻ്റുണ്ടെന്ന് ജയ്‌സനോടാരാ പറഞ്ഞത് ? ങ്‌ഹേ! അപ്പോൾ വീട്ടിലുള്ളത് ഹസ്ബൻ്റും മക്കളുമല്ലേ? അല്ല ,ആ കുട്ടികൾ അയാളുടെയാണ്, പക്ഷേ ,അയാൾ എൻ്റെ ഹസ്ബൻ്റല്ല ദൈവമാണ് ദൈവം , എന്താ ടീച്ചറെ ഈ പറയുന്നത് ? എനിക്കൊന്നും മനസ്സിലാകുന്നില്ല അയാൾ അന്തംവിട്ട് നിന്നപ്പോൾ ജലജ തൻ്റെ കഥ പറഞ്ഞ് തുടങ്ങി. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
ഇന്നലെ രാത്രിയിൽ അവളുമായി പിണങ്ങിയാണ് കിടന്നത് , കിടക്കുമ്പോൾ ,കട്ടിലിന്റെ രണ്ടു വശത്ത് പുറം തിരിഞ്ഞാണ് കിടന്നിരുന്നത് , പക്ഷേ, രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ,ഞാനുണരുമ്പോൾ ,അവൾ എൻ്റെ നെഞ്ചിൽ മുഖം അമർത്തി ചരിഞ്ഞ് കിടക്കുകയായിരുന്നു. എന്റെ മനസ്സിൽ അതുവരെ അവളോട് ഉണ്ടായിരുന്ന ,എല്ലാ ദേഷ്യവും പരിഭവവും എങ്ങോട്ടോ പോയി, ഒരു മന്ദഹാസത്തോടെ ,ഞാനവളുടെ നീളൻ തലമുടിയിഴകളിൽ തഴുകികൊണ്ട് , എന്നിലേയ്ക്കവളെ ചേർത്തുപിടിച്ചു. ആ കിടപ്പിൽ എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ ,മുഖത്ത് തണുത്ത ജലം വീണപ്പോഴാണ് ഉണർന്നത്. പ്രയാസപ്പെട്ട് കണ്ണ് തുറക്കുമ്പോൾ നനഞ്ഞ തലമുടിയിലെ വെള്ളത്തുള്ളികൾ എന്റെ മുഖത്തേക്കവൾ കുസൃതിയോടെ തെറിപ്പിച്ചു കൊണ്ട് നില്ക്കുകയായിരുന്നു അന്ന് പകലുമുഴുവൻ ഞങ്ങൾ വാശിയോടെ പ്രണയിച്ചെങ്കിലും, രാത്രി വീണ്ടും പഴയതുപോലെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ തമ്മിൽ പിണങ്ങി . ആ പിണക്കം കുറച്ച് ഗൗരവം ഉള്ളതായിരുന്നു അതുകൊണ്ട് തന്നെ ഞാനുമായുള്ള തർക്കത്തിനൊടുവിൽ ബെഡ്ഷീറ്റും തലയിണയുമെടുത്ത് കൊണ്ട് അവൾ മുറിവിട്ട് പുറത്തേക്ക് പോയി ആ വാശിക്ക് ഞാൻ എഴുന്നേറ്റു ബെഡ്റൂമിന്റെ കതകടച്ച് കുറ്റിയിട്ട് കട്ടിലിൽ വന്നു കിടന്നു, അല്പം കഴിഞ്ഞപ്പോൾ കറണ്ട് പോയി കുറച്ച് നേരം അങ്ങനെ കിടന്നപ്പോൾ കറൻ്റ് ഒന്ന് രണ്ട് വട്ടം വന്ന് മിന്നിയിട്ട് വീണ്ടും പോയി , കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും കറണ്ട് ഉടനെ വരാൻ സാധ്യതയില്ലെന്നും എനിയ്ക്ക് മനസ്സിലായി, അപ്പോൾ ഞാൻ അവളെ കുറിച്ച് ഓർത്തു, ഇരുട്ടത്ത് ഒറ്റയ്ക്ക് കിടക്കാൻ അവൾക്ക് ഭയങ്കര പേടിയാണെന്ന് എനിക്കറിയാമായിരുന്നു , ഞാൻ കതകടച്ചിരിക്കുന്നത് കൊണ്ടാവാം അവൾ അകത്തേയ്ക്ക് വരാത്തത് എനിക്കപ്പോൾ അവളോട് സഹതാപം തോന്നി , പാവം ഇപ്പോൾ പേടിച്ച് ചുരുണ്ട് കിടക്കുകയായിരിക്കും ,അത്രയും വേണ്ടായിരുന്നു ,കുറ്റബോധം തോന്നിയ ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു കതക് തുറന്നു . ഹാളിലെ സോഫയിൽ, അവൾ കിടക്കുന്നുണ്ടാവും എന്ന പ്രതീക്ഷയിലാണ്, മൊബൈലിലെ ടോർച്ച് ഓൺ ചെയ്ത് ചെന്ന് നോക്കിയത്. പക്ഷേ, സോഫയുടെ മുകളിൽ അവൾ ഇല്ലെന്ന് കണ്ടപ്പോൾ ,ഞാൻ അമ്പരന്നു. ഹാളിൽ ഇല്ലെങ്കിൽ, പിന്നെ , മുകളിലുള്ള ബെഡ്റൂമുകളിൽ ഏതിലെങ്കിലും അവളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാൻ സ്റ്റെയർകെയ്സ് കയറിയത് മുകളിലുള്ള മുറികളിലും അവളെ കാണാതിരുന്നപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. കുറച്ചു മുമ്പ് ചെയ്ത ദുഷ്പ്രവർത്തി ഓർത്ത് ഞാൻ സ്വയം ശപിച്ചു , എന്തൊരു ദുഷ്ടത്തരമാണ് ഞാൻ ചെയ്തത് ,അവളും ഞാനും മാത്രമുള്ള വീട്ടിൽ, അവൾ പിണങ്ങി മുറിക്ക് പുറത്തിറങ്ങിയപ്പോൾ , അവളെ തോൽപ്പിക്കാനായി, ബെഡ്റൂമിന്റെ കതകടച്ചത്, ഒട്ടും ശരിയായില്ലന്ന്, കുറ്റബോധത്തോടെ ഞാൻ .ഓർത്തു. തിരിച്ച് താഴേയ്ക്കിറങ്ങി വന്ന ഞാൻ, പുറത്തേക്കിറങ്ങുന്ന വാതില് തുറക്കാൻ ശ്രമിച്ചപ്പോഴാണ് ,അത് വെറുതെ ചാരിയിട്ടേയുള്ളൂവെന്ന് മനസ്സിലായത്. അതുകൂടി കണ്ടപ്പോൾ, എൻ്റെ നെഞ്ചിടിപ്പിന്റെ വേഗത കൂടി , ബെഡ്റൂമിന്റെ കതക് കുറ്റിയിട്ടത് അവളെ വിഷമിപ്പിച്ചിട്ടുണ്ട് , അതുകൊണ്ട് ചിലപ്പോൾ , എന്നോടുള്ള വാശിയിൽ ഒരു കിലോമീറ്റർ അപ്പുറത്തുള്ള, അവളുടെ സ്വന്തം വീട്ടിലേക്ക് പോകാനാണ് സാധ്യത, വീട്ടുകാരോടവൾ ഞാനുമായി വഴക്കിട്ടിട്ടാണ് ചെന്നതെന്ന് പറഞ്ഞാൽ ,എന്നോടവർക്ക് നീരസം തോന്നില്ലേ , അത് പാടില്ല ,എത്രയും വേഗം അവളുടെ വീട്ടിൽ ചെന്ന്, അവളെയും കൂട്ടിക്കൊണ്ട് വരാമെന്ന് കരുതി ഞാൻ ,മുൻവശത്തെ കതക് പുറത്തുനിന്ന് പൂട്ടിയിട്ട്, ഗേറ്റിനടുത്തേയ്ക്ക് നടന്നു. അപ്പോഴാണ്, പോർച്ചിൽ കിടക്കുന്ന കാറ് സ്റ്റാർട്ടിങ്ങിൽ കിടക്കുന്ന ശബ്ദം ഞാൻ കേട്ടത്. അമ്പരപ്പോടെ, ഞാൻ വേഗം കാറിനടുത്തേക്ക് ചെന്നു ,പോർച്ചിലെ ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ ആ കാഴ്ച കണ്ട് ഞാൻ അമ്പരന്ന് പോയി . കാറിനകത്ത്, എസി ഓൺ ചെയ്തിട്ട് ,ബെഡ്ഷീറ്റ് പുതച്ചവൾ സുഖമായി കിടന്നുറങ്ങുന്നു. ഡോറ് അകത്തുനിന്ന് ലോക്കായിരുന്നതുകൊണ്ട് , ഗ്ലാസിൽ തട്ടി ,ഞാനവളെ വിളിച്ചു. മെല്ലെ കണ്ണ് തുറന്ന അവൾ, ഗ്ലാസിലൂടെ എന്നെക്കണ്ട്, പതിയെ ഡോറ് തുറന്നു. അല്ലാ ,സാധാരണ നീ പിണങ്ങുമ്പോൾ ഹാളിലല്ലേ കിടക്കാറ് ?ഇന്നെന്താ കാറിനകത്തു വന്നു കിടന്നത് ? എന്നോടുള്ള ദേഷ്യം കൊണ്ടാണോ ? ഞാൻ മന്ദഹാസത്തോടെ ചോദിച്ചു അതൊന്നുമല്ല, ഞാൻ ഹാളിലെ സോഫയിൽ തന്നെയാണ് കിടന്നത് , പക്ഷേ കറണ്ട് പോയപ്പോൾ, ചൂടുകൊണ്ട് കിടക്കാൻ പറ്റാതെ വന്നപ്പോഴാണ് , ഞാൻ ഇതിനകത്ത് വന്ന് കിടന്നത് , എന്നെകാണാതാവുമ്പോൾ ഞാനുള്ളിടത്തേയ്ക്ക് നിങ്ങളന്വേഷിച്ച് വരുമെന്ന് എനിക്കറിയാമായിരുന്നു വേണമെങ്കിൽ ,,,, കരണ്ട് വരും വരെ ,നിങ്ങളും ഇതിനകത്ത് കയറി കിടന്നോളു,, ഒരു കുസൃതി ചിരിയോടെ അവളത് പറഞ്ഞപ്പോൾ , അവളുടെ പിണക്കമൊക്കെ മാറിയെന്ന് എനിക്ക് മനസ്സിലായി,പിന്നെ ഒട്ടും അമാന്തിച്ചില്ല ,ഞാനും കാറിനകത്തേക്ക് കയറി ,അവളുടെ അടുത്തുള്ള സീറ്റ് മലർത്തിയിട്ട് മുഖത്തോട് മുഖം നോക്കി ഞങ്ങൾ കിടന്നു. ഒരുപക്ഷേ ഞങ്ങൾക്കിടയിൽ കുട്ടികൾപോലും ഇല്ലാത്തതുകൊണ്ടാവാം, ഓരോ പിണക്കങ്ങളും, ഒരു മണിക്കൂർ പോലും നീണ്ടുനിൽക്കാത്തത്🙂 #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം തോന്നിയില്ല പക്ഷേ ഞങ്ങൾ ചിറ്റമ്മയോട് കാണിക്കുന്ന അവഗണന അവർ ഒരിക്കലും അച്ഛനോട് പറഞ്ഞില്ല അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ചിറ്റമ്മ ഒരു ആൺകുട്ടിയെ പ്രസവിച്ചു അതോടെ അച്ഛൻ്റെയും ചിറ്റമ്മയുടെയും ശ്രദ്ധ മുഴുവൻ അവരുടെ കുഞ്ഞിനോടായിരുന്നു അവര് രണ്ട് പേരും ആ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത അസൂയ തോന്നി ആ കുഞ്ഞിനോടും ഞങ്ങൾക്ക് വെറുപ്പായി, ആ കുഞ്ഞില്ലാതായാൽ അച്ഛനെങ്കിലും നമ്മളെ സ്നേഹിച്ചേനെ അല്ലേ ചേട്ടാ,, എന്ന് പക്വതയില്ലാത്ത അനുജത്തി എന്നോട് ചോദിച്ചു അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ വീട്ടിൽ ഞങ്ങൾക്ക് അനാഥത്വം ഫീല് ചെയ്ത് തുടങ്ങിയിരുന്നു വർഷങ്ങൾ പിന്നെയും കടന്നു പോയി ,ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്ത സമയത്താണ് അപ്രതീക്ഷിതമായി അച്ഛൻ മരിക്കുന്നത് ആ ഷോക്കിൽ നിന്നും മുക്തമാകാൻ കുറച്ച് ദിവസങ്ങളെടുത്തു വീടിൻ്റെ ഒരു മുറിയിൽ ചിറ്റമ്മയും കുഞ്ഞും, മറ്റൊരു മുറിയിൽ ഞാനും അനുജത്തിയും അന്യരെ പോലെ കഴിഞ്ഞു ,മനസ്സ് ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ്റെ ഓഫീസിൽ നിന്നും ചില ഉദ്യോഗസ്ഥർ വീട്ടിലേയ്ക്ക് വന്നു അവർ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു ,കുറച്ച് കഴിഞ്ഞപ്പോൾ ചിറ്റമ്മ വന്നിട്ട് എന്നെ അവർ വിളിക്കുന്നെന്ന് പറഞ്ഞു ആകാംക്ഷയോടെ ഞാൻ അങ്ങോട്ട് ചെന്നു അവർ എന്നോട് പറഞ്ഞത് കേട്ട് എനിക്ക് അത്ഭുതം തോന്നി അച്ഛൻ്റെ ജോലി ആശ്രിത നിയമനമായി അമ്മയ്ക്ക് നല്കുന്നതിനെ കുറിച്ച് സംസാരിക്കാനായിരുന്നു അവര് വന്നത് ,ബി കോം ഉയർന്ന മാർക്കോടെ പാസ്സായ ചിറ്റമ്മയ്ക്ക് ഉയർന്ന ഗ്രേഡിലുള്ള ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു പക്ഷേ ,അവർക്ക് മൂന്ന് മക്കളെ പോറ്റണമെന്നും വീട്ടിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ലെന്നും പകരം അവരുടെ മൂത്ത മകനായ എനിക്ക് ജോലി കൊടുത്താൽ മതിയെന്നുമാണ് ചിറ്റമ്മ അവരോട് പറഞ്ഞത് അത് കേട്ട് എനിക്ക് സങ്കടം വന്നത് മറ്റൊന്നുമല്ല ,അവരുടെ കുഞ്ഞിനോടൊപ്പം ഞങ്ങളെയും കൂട്ടുകയും അവരുടെ ജീവിതം ഞങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്ത ആ അമ്മ മനസ്സ് ,അത് എൻ്റെയും അനുജത്തിയുടെയും സ്വന്തം അമ്മ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ഉദ്യോഗസ്ഥർ പോയതിന് ശേഷം ഞാനും അനുജത്തിയും കൂടി ചിറ്റമ്മയുടെ അടുത്തേയ്ക്ക് ചെന്നു ചിറ്റമ്മേ ഞങ്ങളൊന്ന് കെട്ടിപ്പിടിച്ചോട്ടെ ,, ഞങ്ങൾക്കവരോടുള്ള സ്നേഹം മനസ്സ് നിറഞ്ഞ് തുളുമ്പിയിരുന്നു ഇനി മുതൽ എന്നെ അമ്മേ എന്ന് വിളിക്കാമെങ്കിൽ മാത്രം രണ്ട് പേർക്കും എന്നെ കെട്ടിപ്പിടിക്കാം,, ചിറ്റമ്മ ഗൗരവത്തോടെ പറഞ്ഞു. അമ്മേ ,, ഞങ്ങളോട് ക്ഷമിക്കമ്മേ,, വിതുമ്പിക്കരഞ്ഞ ഞങ്ങളെ അവർ ഇരുകൈകളും കൊണ്ട് അവരിലേക്ക് വലിച്ചിട്ടു. അന്ന് ഞങ്ങൾ ഒരു ശപഥമെടുത്തു ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഞങ്ങളുടെ സ്വന്തം അമ്മയെ ഒന്ന് നുള്ളി പോലും വേദനിപ്പിക്കില്ലെന്ന് #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
എൻറെ പൊന്ന് അമ്മു നീ ഓരോന്ന് പറഞ്ഞുകരഞ്ഞ് ഈ ആദ്യരാത്രി കൊളമാക്കരുതേ.." എന്റെ വാക്കുകളെ അവഗണിച്ചു അവൾ കുനിഞ്ഞിരുന്നു കരഞ്ഞുകൊണ്ടെയിരിക്കുന്നു. ബെഡിൽ നിരത്തിയ മുല്ലപൂക്കൾ വാടിതുടങ്ങിയിരിക്കുന്നു രാത്രി പന്ത്രണ്ടാവുന്നു. "അമ്മു അമ്മു...എടി വന്നു കിടക്കു...." "ഞാൻ വരണില്ല ആരെയാണെകിൽ വിളിച്ചു കിടത്തി ഉറക്കിയ്ക്കോ..." അവൾ വീണ്ടു ചിണുങ്ങി കൊണ്ടിരുന്നു. എല്ലാത്തിനും തുടക്കം ആ ശ്രുതിയാണ്, അവൾക്കു എന്തിന്റെ കേടായിരുന്നു. മനോഹരമായ ഒരു ദിവസം വെറുതെ നശിപ്പിച്ചു. പഠിക്കുന്നകാലം തൊട്ട് മനസിൽ കയറിയതാണ് ഗ്രാമത്തിന്റെ നിഷ്കളങ്കതകളുള്ള ഒരു പെണ്കുട്ടിയെ കെട്ടി അവളുടെ സ്നേഹത്തിൽ അലിഞ്ഞു ചേരണമെന്നത്.പിന്നീട് നഗരത്തിലെ പ്രമുഖ ബാങ്കിന്റെ കോർപറേറ്റ് ഓഫിസിൽ ജോലിക്കു കയറിയപ്പോഴും മനസിൽ കല്യാണത്തിന്റെ കാര്യത്തിൽ തീരുമാനം മാറിയില്ല.കല്യാണ ആലോചനകൾ തുടങ്ങിയപ്പോൾ മുതൽ അമ്മയോട് അതു നിർബന്ധമായി പറഞ്ഞേൽപ്പിച്ചു. ഒട്ടേറെ സുന്ദരികളായ പെണ്കുട്ടികൾ ജോലി ചെയ്യുന്ന ഓഫീസിൽ ചിലരുടെ ചിരിയുടെയും നോട്ടത്തിന്റെയും അർത്ഥങ്ങൾ മാറുന്നത് അറിഞ്ഞിരുന്നുവെങ്കിലും.അവരുടെ ആ നഗരതിരക്ക് ജീവിതം എനിക്ക് അത്ര പിടിച്ചിരുന്നില്ല.ആണായിട്ടും പെണ്ണായിട്ടും ഒരുപാട് കൂട്ടുകാർ ഓഫ്‌സിലുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ കുറച്ചു ചങ്ക് ഫ്രണ്ട്സ് ഉണ്ടായിരുന്നു അതിലെ പ്രധാന പെണ് സാന്നിധ്യമായിരുന്നു ശ്രുതി.അവൾ ഞങ്ങൾക്കിടയിൽ എല്ലാവരോടും നല്ല സ്വാതന്ത്ര്യമെടുത്തു ഒരു ചിത്രശലഭമായി പറന്നു നടന്നു. എന്റെ വിവാഹസ്വപ്നത്തെക്കുറിച്ചു ഞങ്ങൾ ചങ്കസ് തമ്മിൽ പങ്കുവെച്ചിരുന്നു. അമ്മയുടെ നിരന്തരമായ അന്വേഷണത്തിലാണ് അടുത്ത നാട്ടിൽനിന്നും അമ്മുവിനെ കണ്ടെത്തുന്നത്. അമ്മയും കൂട്ടുകാരുമായിയാണ് പെണ്ണുകാണാൻ പോയത്.മനോഹരമായ ഒരു പാടത്തിന്റെ അരുകിലായിരുന്നു അവരുടെ വീട്.കൃഷിക്കാരയ അച്ഛനമ്മമാരുടെ രണ്ടു പെണ്മക്കളിൽ മൂത്തവൾ. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ ഗ്രാമവിശുദ്ധി നിറഞ്ഞു നിന്നിരുന്നു അവളിൽ.എല്ലാവർക്കും ഇഷ്ടമായി എനിക്ക് പെരുത്തിഷ്ടമായി. പിന്നെ വിവാഹത്തിന്റെ തിരക്കുകളായിരുന്നു. അവൾക്കു സ്വന്തമായി മൊബൈൽ പോലുമില്ലായിരുന്നുത് എന്നെ അത്ഭുതപ്പെടുത്തി.അച്ഛന്റെ ഫോണ് വാങ്ങി ഇടക്ക് വിളിച്ചു കുറച്ചു നേരം സംസാരിക്കും.വാട്സാപ്പും ഫേസ്ബുക്കുമൊക്കെ അവൾക്കു കൂട്ടുകാർ പറഞ്ഞുകേട്ട തുച്ഛമായ അറിവേ ഉണ്ടായിരുന്നുള്ളു. വിവാഹനിശ്ചയത്തിനു ശേഷം അവൾക്കു എന്റെ ആദ്യസ്നേഹസമ്മാനം ഒരു ടച്ച്ഫോണായിരുന്നു. അവൾക്ക് അതിലുള്ള കൗതുകം ആകാംഷയൊക്കെ ആൽത്തറയിൽ വച്ചു ഞാൻ നോക്കികാണുകയായിരുന്നു. പിന്നീട് രാത്രികളിൽ നീണ്ടഫോണ് വിളികളിൽ അവളുടെ നിഷ്കളങ്കത കൂടുതൽ ഞാൻ അറിയുകയായിരുന്നു. കുറച്ചു ആളുകൾ മാത്രമുള്ള ആർഭാടം ഒട്ടുമില്ലാതെയായിരുന്നു കല്യാണം.അതുകൊണ്ടു കൂട്ടുകാർക്കും നാട്ടുകാർക്കും വീട്ടിൽ വൈകുന്നേരം റീസെപ്‌ഷൻ വച്ചത്‌.മനോഹരമായ അലങ്കരിച്ച വീട്ടിൽ അമ്മു ഏറെസന്തോഷത്തിലായിരുന്നു. ഓഫിസിലെ കൂട്ടുകാർ എല്ലാവരും വന്നിരുന്നു.അവരുടെ താമാശകളും വർത്തമാനങ്ങളും ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി. ശ്രുതിയും കൂട്ടുകാരും അവസാനമായി ആശംസയറിയിച്ചു പോകാൻ ഇറങ്ങുമ്പോൾ. ശ്രുതി എന്നെ ചേർത്തു കെട്ടിപിടിച്ചു വളരെ സൗഹാർദ്ദപരമായി പറഞ്ഞ ഒരു "കൻഗ്രാജുലേഷൻ" എന്റെ വിവാഹജീവിതത്തിന്റെ ആദ്യകാൽവെയ്പ്പിലെ കല്ലുകടിയാകുമെന്നു ഓർത്തില്ല. അമ്മുവിന്റെ കണ്ടുപിടുത്തം കുറച്ചുകടന്നുപോയിരുന്നു.ശ്രുതി എന്നെ കെട്ടിപ്പിടിച്ചു ഇറങ്ങി നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവത്രെ. അവളുമായി എനിക്കുണ്ടായിരുന്ന ബന്ധമറിയണമിപ്പോൾ എന്നായിരുന്നു. രാത്രിയേറെ വൈകി അമ്മു ഒരു ബെഡ്ഷീറ്റിൽ നിലത്തും ഞാൻ പില്ലോ കെട്ടിപ്പിടിച്ച് കട്ടിലിലും ആദ്യരാത്രി ഉറങ്ങിതീർത്തു. പിന്നീടുള്ള ദിനങ്ങളിൽ എന്റെ നിരന്തരമായ താഴ്ന്നു കൊടുക്കലിലൂടെ അവളെ ഞാൻ ചേർത്തുനിർത്തി.പക്ഷെ അകലെ നിന്നു നോക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു ബലൂണ് പോലെ തോന്നാറുണ്ടായിരുന്നു. വിവാഹ അവധികൾ കഴിഞ്ഞു ഓഫിസിലെത്തുമ്പോൾ അവിടെയും തുടരുകയായിരുന്നു ചില കല്ലുകടികൾ. ഇപ്പോഴെന്നെകാണുമ്പോൾ ശ്രുതിയുടെ മുഖം എന്തോ കടന്നൽ കുത്തിയപോലെ തോന്നി. അമ്മുവിന്റെ നിഷകളങ്കമായാ കണക്കുകൂട്ടൽ ശരിയായിരുന്നു എന്നെനിക്കും തോന്നിതുടങ്ങി. ഇപ്പോൾ ഓഫീസിലും വീട്ടിലും ഒരു പ്രത്യേക ബാലൻസിൽ പോകുന്നത്കൊണ്ട്...അങ്ങനെ പോണു.. (കഥ മാത്രമാണ്) #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ? ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ എന്നെക്കുറിച്ച് ചിന്തയില്ലാതിരുന്ന അമ്മയ്ക്ക് ഞാൻ ഉടനെ വിവാഹം കഴിക്കണമെന്ന തോന്നലുണ്ടായത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി പ്രായം അറുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു പണ്ട് വീട്ട്ജോലി ചെയ്യാൻ മടികാണിച്ചിട്ടുള്ള അമ്മയെ ഒരു മൂലക്കിരുത്തി ജോലികളൊക്കെ നോക്കിയിരുന്നത് വിവാഹം കഴിഞ്ഞ് പോയ സഹോദരിമാരായിരുന്നുഎന്നാൽ ഇപ്പോൾ അമ്മയെ സഹായിക്കാൻ ആരുമില്ലാതായിരിക്കുന്നു എന്തായാലും എനിക്കുമൊരു ഇണയെ വേണമെന്ന് തോന്നിയത് കൊണ്ടാണ് പ്രായമേറെ ആയെന്നൊരു അപകർഷതാ ബോധമുണ്ടായിട്ടും ഞാൻ വിവാഹം കഴിക്കാനൊരുങ്ങിയത് അങ്ങനെ ആദ്യമായി കാണാൻ പോയ പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി പക്ഷേ പെൺകുട്ടിക്കും എനിക്കുമിടയിൽ പതിനെട്ട് വയസ്സിൻ്റെ നികത്താനാകാത്ത വിടവുണ്ടായിരുന്നത് കൊണ്ട് പെൺവീട്ടുകാർ ആലോചനയിൽ നിന്നും പിൻമാറി നിരാശനായ ഞാൻ, മേലിൽ പെണ്ണ് കാണുന്നില്ലെന്ന് പറഞ്ഞ് പിന്തിരിഞ്ഞെങ്കിലും അമ്മയുടെ സമ്മർദ്ദം കൂടിയപ്പോൾ വീണ്ടും ബ്രോക്കറെ കണ്ട് കാര്യം പറഞ്ഞു മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള ഒരു യുവതിയുണ്ടെന്നും ഇത് നടക്കുമെന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച് ബ്രോക്കറ് വീണ്ടും പെണ്ണ് കാണാൻ പോയി. കുറച്ച് തടിയുണ്ടെങ്കിലും സുന്ദരിയായ മുപ്പത്തിയഞ്ച്കാരിയെ എനിക്ക് നന്നേ ബോധിച്ചു. പിറ്റേ ആഴ്ച ചെറുക്കൻ്റെ വീടും മറ്റ് കാര്യങ്ങളുമൊക്കെ നേരിട്ട് കാണാൻ പെണ്ണിൻ്റെ കാർന്നോന്മാരും അമ്മായിമാരുമൊക്കെ എൻ്റെ വീട്ടിലെത്തി, മൂക്ക് മുട്ടെ തിന്നിട്ട് പോയി എയ്ഡഡ് സ്കൂളുകളിലെ പ്യൂണായിരുന്ന എനിക്ക് ആ മാസം കിട്ടിയ പാതി ശമ്പളവും ഒറ്റദിവസംകൊണ്ട് തീർന്നെങ്കിലും എല്ലാം നല്ലതിന് വേണ്ടിയാണയല്ലോ എന്നോർത്ത് ആശ്വസിച്ചു. പക്ഷേ രാത്രിയിൽ പെണ്ണിൻ്റെ ഫോണിൽ നിന്ന് വന്ന ഫോൺകോൾ എന്നെ തളർത്തി കളഞ്ഞു. പ്രായമായ സ്വന്തം അച്ഛനെയും അമ്മയെയും പരിചരിച്ചാണ് തൻ്റെ വിവാഹപ്രായം മുപ്പത്തിയഞ്ച് വരെ നീണ്ട് പോയതെന്നും ഇനിയെങ്കിലും ജീവിതം ഒന്നാസ്വദിക്കാമെന്ന് കരുതിയാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും എന്നാൽ ശിഷ്ടകാലവും വൃദ്ധരായ ചെക്കൻ്റെ അച്ഛനെയും അമ്മയെയും പരിചരിച്ച് ജീവിതം നരകതുല്യമാക്കാൻ കഴിയില്ലെന്നും അത് കൊണ്ട് ഈ വിവാഹത്തിന് താല്പര്യമില്ലെന്നുമായിരുന്നു അവൾ പറഞ്ഞത് ഇല്ലമ്മേ ഞാനീ പരിപാടി നിർത്തുവാ ഇനി എന്നോട് വിവാഹക്കാര്യം പറഞ്ഞ് വന്നേക്കരുത് കടുത്ത നിരാശയിൽ ഞാനിനി വിവാഹമേ കഴിക്കുന്നില്ലെന്ന് ശപഥമെടുത്തു തനിക്ക് കഴിയുമെങ്കിൽ നല്ലൊരു വീട്ട് ജോലിക്കാരിയെ കൊണ്ട് വാ, വലിയ ഡിമാൻ്റുകളൊന്നുമില്ല ,കുറച്ച് വൃത്തിയും വെടിപ്പും ഉള്ളവരായിരിക്കണം വീണ്ടും കല്യാണാലോചനയുമായി വന്ന ബ്രോക്കറോട് ഞാൻ പറഞ്ഞു. പുതിയ ജോലിക്കാരി വന്നപ്പോൾ അമ്മയ്ക്ക് കുറച്ച് സമാധാനമായി പക്ഷേ കുറച്ചൂടെ പ്രായമുള്ള ജോലിക്കാരി മതിയാരുന്നു മോനേ അമ്മ അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായി നല്ല കാലത്ത് അച്ഛൻ ഒരു കോഴിയായിരുന്നു, അമ്മയ്ക്ക് അതാണ് ആശങ്ക അമ്മയെന്തിനാ വെറുതെ പേടിക്കുന്നത്? അച്ഛനിപ്പോൾ വയസ്സ് എഴുപത് കഴിഞ്ഞു അന്നത്തെ പ്രായമല്ലല്ലോ ഇപ്പോൾ ? ഞാൻ അമ്മയുടെ ഭീതി മാറ്റി അമ്മയുടെ പരാതികൾക്കും പരിഭവങ്ങൾക്കുമൊക്കെ അറുതി വന്നപ്പോൾ എൻ്റെ ജീവിതത്തിലും സമാധാനമുണ്ടായി എന്നാൽ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു സാറേ, എൻ്റെ മോൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ എൻ്റെ ഭർത്താവ് മരിച്ചതാണ് എന്നിട്ടും മറ്റൊരു വിവാഹം കഴിക്കാതെ അന്തസ്സായിട്ട് വീട്ട് ജോലിക്ക് പോയാണ് ഞാൻ എൻ്റെ മോളെ പതിനെട്ട് വയസ്സ് വരെ വളർത്തിയതും അവളെ വിവാഹം കഴിച്ച് വിട്ടതും ഇന്നും ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത് പക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട് ഞാൻ നാളെ മുതൽ ജോലിക്ക് വരില്ല സർവ്വൻറ് ഉഷയുടെ പ്രതികരണം എന്നിൽ ഞെട്ടലുളവാക്കി ഈശ്വരാ ഒരു വിധത്തിലും നീയെനിക്ക് സമാധാനം തരില്ലേ? ഈ കാര്യം അമ്മയോട് പറഞ്ഞാൽ ആകെ പൊല്ലാപ്പാകും അച്ഛന് ഈ പ്രായത്തിലും ഇതാണ് സ്വഭാവമെങ്കിൽ പ്രായമുള്ള ജോലിക്കാരികളെ നിർത്തിയിട്ടും കാര്യമില്ല അന്ന് രാത്രി മുഴുവൻ തലപുകഞ്ഞാലോചിച്ചു പിറ്റേന്ന് ലീവെടുത്തിട്ട് ഞാൻ ഉഷയുടെ വീട് അന്വേഷിച്ച് ചെന്നു. സാറ് വാ കയറിയിരിക്ക് ചെറുതാണെങ്കിലും അത്യാവശ്യം നല്ലൊരു വീടായിരുന്നു ഉഷയുടേത്, നല്ല അടുക്കും ചിട്ടയോടും കൂടി ഓരോ ഭാഗവും മനോഹരമാക്കി വച്ചിരിക്കുന്നു സാധാരണ വീട്ടിൽ വരുന്ന വേഷത്തിൽ നിന്നും വ്യത്യസ്തമായി നിറയെ വർണ്ണങ്ങളുള്ള ഒരു നൈറ്റി ആയിരുന്നു ഉഷയുടെ വേഷം സാറ് എന്നെ തിരിച്ച് വിളിക്കാനാണ് വന്നതെങ്കിൽ വെറുതെ സമയം കളയണ്ട ഞാൻ നാളെ മറ്റൊരു വീട്ടിൽ ജോലിക്ക് ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട് ഉഷയെ ഞാൻ ഒരു ജോലിക്കാരിയായി കൊണ്ട് പോകാനല്ല വന്നത്, തന്നെ പെണ്ണ് കാണാൻ വന്നതാണ് അത് കേട്ട് അവൾ പകച്ച് നിന്നു സാറെന്നെ കളിയാക്കുവാണോ? ഒരിക്കലുമല്ല, ഉഷയ്ക്ക് എന്നോട് അനിഷ്ടമൊന്നുമില്ലെങ്കിൽ കൂടുതൽ ആർഭാടമൊന്നുമില്ലാതെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഞാൻ തയ്യാറാണ് വേലക്കാരിയായിട്ടല്ല ഇനി മുതൽ എൻ്റെ ഭാര്യയായിട്ട് സർവ്വ സ്വാതന്ത്ര്യത്തോടെ ഉഷയ്ക്ക് എൻ്റെ വീട്ടിൽ കഴിയാം മകൻ്റെ ഭാര്യയോട് അച്ഛൻ ഒരിക്കലും മോശമായി പെരുമാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്താ ഉഷയുടെ അഭിപ്രായം? എനിക്ക് സാറിനെക്കാൾ പ്രായമുണ്ട്, മാത്രമല്ല സമ്പത്ത് കൊണ്ടും തറവാടിത്തം കൊണ്ടും ഞാൻ സാറിനെക്കാൾ ഒരു പാട് താഴെയുമാണ് ,അപ്പോൾ അതെങ്ങനെ ശരിയാവും? തറവാടിത്തമുള്ള സ്ത്രീകൾക്ക് മാത്രമല്ല അന്തസ്സുള്ളത്, ഞാൻ കണ്ടടുത്തോളം ഉഷ നല്ലൊരു സ്ത്രീയാണ്, പിന്നെ എനിക്ക് അത്യാവശ്യം ശമ്പളമുള്ള ഒരു ജോലിയുണ്ട് ഉഷയെ കുറവുകളില്ലാതെ സംരക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട് പിന്നെ പ്രായം , അത് നമ്മുടെ ജനനവുമായി ബന്ധപ്പെട്ട ഒരു അളവ് കോൽ മാത്രമാണ് പരസ്പരം മനസ്സിലാക്കാനും ഇണയുടെ കുറവുകള അക്സപ്റ്റ് ചെയ്യാനും മനസ്സുണ്ടെങ്കിൽ അതൊന്നുമൊരു തടസ്സമേയല്ല ഞാൻ പ്രതീക്ഷയോടെ ഉഷയെ നോക്കി ഞാനിനി എന്ത് പറയാനാണ് ? മോളുടെ അച്ഛൻ മരിച്ചപ്പോൾ സത്യത്തിൽ എനിക്ക് ആശ്വാസമായിരുന്നു, കാരണം ആ നാല് വർഷം ഞാൻ അത്രയ്ക്കും അനുഭവിച്ചു അത് കൊണ്ട് തന്നെയാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോൾ ഞാൻ തയ്യാറാകാതിരുന്നത് പക്ഷേ ഇപ്പോൾ സാറിൻ്റെ ക്യാരക്ടർ എന്താന്ന് മനസ്സിലായപ്പോൾ എനിക്ക് നോ പറയാനും തോന്നുന്നില്ല മതി അത് മതി എങ്കിൽ ഞാനിറങ്ങുന്നു ഒരു ഡേറ്റ് ഫിക്സ് ചെയ്തിട്ട് ഞാൻ വിളിക്കാം അല്ലാ ഞാനൊരു ചായ പോലും തന്നില്ലല്ലോ അത് സാരമില്ല ഇനി മുതലങ്ങോട്ട് തൻ്റെ ചായ തന്നെയല്ലേ ഞാൻ കുടിക്കാൻ പോകുന്നത് ഒരു ചിരിയോടെ ഞാനാ പടിയിറങ്ങിയിട്ട് ഗേറ്റിൽ ചെന്ന് തിരിഞ്ഞ് നോക്കുമ്പോൾ നിറഞ്ഞ ഒരുചിരി കൂടി അവളെനിക്ക് തന്നു. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
കവലയിൽ ബസ്സിറങ്ങുമ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. ബസ്സിറങ്ങിയതും ആദ്യം നോക്കിയത് പരിചയക്കാരാരെങ്കിലുമുണ്ടോ എന്നാണ്. എന്നാൽ കവല തന്നെ വിജനമായിരുന്നു.ഒരൊറ്റ ഓട്ടോ പോലുമില്ല. അൽപനേരം കൂടി നോക്കാം. ഓട്ടോ വരാതിരിക്കില്ല. ഞാൻ മനസ്സിലോർത്തു. ഞാൻ മീര.കാസർഗോഡ് ജില്ലയിലെ ഒരു സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നു.അവിടെ ഹോസ്റ്റലിലാണ് താമസം. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ വന്ന് തിങ്കളാഴ്ച രാവിലെ തിരിച്ച് പോകാറാണ് പതിവ്. ഇന്നും അതുപോലെ പുറപ്പെട്ടതാണ്. പക്ഷേ ട്രെയിൻ ലേറ്റായിരുന്നു. ഒപ്പം മഴയും ബ്ലോക്കും കാരണം വൈകിയതാണ്. ഏറെ നേരം നിന്നിട്ടും ഓട്ടോ ഒന്നും വരുന്ന ലക്ഷണം കാണുന്നില്ലല്ലോ. ഇനി നിന്നാൽ ശരിയാവില്ല. ഫോണിലെ ഫ്ലാഷ് ഓണാക്കി ഞാൻ വേഗത്തിൽ നടന്നു. വീട്ടിലെത്തണമെങ്കിൽ അര മണിക്കൂർ നടക്കണം. മഴ കൂടുന്നതല്ലാതെ കുറയുന്ന യാതൊരു ലക്ഷണവുമില്ല. വഴിയൊന്നും അത്ര നല്ലതല്ല. മാത്രവുമല്ല വഴിയിൽ ഒരൊഴിഞ്ഞ വീടുണ്ട്. അവിടെ അസമയമായാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. കള്ള് കുടിയും ചീട്ടുകളിയുമൊക്കെയായി അവിടെ എന്നും ചില ചെറുപ്പക്കാരെ കാണാം. അതുകൊണ്ട് തന്നെ എനിക്ക് ഉള്ളിൽ നല്ല ഭയവുമുണ്ടായിരുന്നു. ആ വീടിനടുത്തെത്തിയതും ഞാൻ നടത്തതിന് വേഗത കൂട്ടി. കുറച്ചു ചെറുപ്പക്കാർ ആ വരാന്തയിലുരിക്കുന്നത് ഞാൻ കണ്ടു. അതിലൊരാളുടെ ശബ്ദം ഉയർന്നുകേൾക്കുന്നുണ്ട്. എനിക്ക് ആളെ പെട്ടെന്ന് തന്നെ മനസ്സിലായി. കണ്ണൻ. തന്റെ അയൽവാസി. കുട്ടിക്കാലത്ത് മീര ചേച്ചീ എന്ന് വിളിച്ച് പിന്നാലെ നടന്നിരുന്നവൻ. ഞങ്ങളുടെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മറ്റൊരാവകാശി. തന്നെക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നെങ്കിലും കൂടെ കളിച്ചു നടന്നവൻ. അക്ഷരങ്ങൾ പഠിപ്പിച്ചു കൊടുത്തവൻ. എന്നും ഒരു വിളിപ്പാടകലെയുണ്ടായിരുന്നവൻ. പിന്നീടെപ്പോഴാണ് അവൻ ഞങ്ങളിൽ നിന്നും അകന്നുപോയത്. പ്ലസ് ടു കഴിഞ്ഞ ശേഷം ഞാൻ ടൗണിലെ കോളേജിൽ ചേർന്നത്തോടെ പിന്നെ ഹോസ്റ്റലിലായി താമസം. വല്ലപ്പോഴും മാത്രമായി വീട്ടിലേക്കുള്ള വരവ്. അപ്പോഴൊക്കെ കണ്ടാൽ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നോ രണ്ടോ വാക്കിൽ ഒതുക്കി അവൻ കടന്നുപോകാറുണ്ടായിരുന്നു. പിന്നെയും വർഷങ്ങൾ കടന്നുപോയപ്പോൾ ഹയർ സ്റ്റഡീസും കാര്യങ്ങളുമായി ഞാനും തിരക്കിലായി. അതിൽ പിന്നെ അവനെ കാണുന്നത് കുറവായിരുന്നെങ്കിലും അമ്മ പറഞ്ഞ് കാര്യങ്ങളൊക്കെ അറിയാറുണ്ടായിരുന്നു. ആദ്യമൊക്കെ പഠിക്കാൻ മിടുക്കനായിരുന്ന അവൻ പിന്നീട് പഠനത്തിൽ പിന്നോക്കമായെന്നും പത്താം ക്ലാസ്സ്‌ ജയിച്ചത്‌ തന്നെ എന്തോ അത്ഭുതമാണെന്നുമൊക്കെ. പിന്നെ അവന്റെ ചില മോശം കൂട്ടുകെട്ടുകളെ കുറിച്ചും. കുരുത്തം കെട്ട ചെക്കനായിപ്പോയി അവനിപ്പോ എന്നമ്മ പറയുമ്പോൾ ഞാൻ പറയും അവൻ നല്ല കുട്ടിയാണ്. പത്താം ക്ലാസ്സൊന്നുമല്ല ഒരു കുട്ടിയുടെ ഭാവി നിർണ്ണയിക്കുന്നത്. അവൻ നന്നാവും എന്നൊക്കെ. ഒരിക്കൽ വിളിച്ചപ്പോൾ അമ്മ പറഞ്ഞു അവനെയും ചില കൂട്ടുകാരെയും മയക്കുമരുന്ന് കേസിൽ പോലീസ് പിടിച്ചെന്ന്. എനിക്കത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. അവരുടെ പ്രധാന സാങ്കേതമായിരുന്നു ആളൊഴിഞ്ഞ ആ വീട്. പിന്നീട് പല തവണ ഞാനവനെ കണ്ടെങ്കിലും ഒരു പരിചിത ഭാവവും അവനിൽ കണ്ടില്ല. മദ്യപിച്ചു ലക്ക് കെട്ടപോലെയുള്ള അവന്റെ കണ്ണുകൾ എന്നിൽ ഭീതി പടർത്തിയിരുന്നു. അവന്റെ ശബ്ദമാണിപ്പോ കേട്ടത്. ഞാൻ ആ വീട്ടിനു മുന്നിലെത്തിയതും ആരോ എന്റെ നേർക്ക് ടോർച്ച് നീട്ടിയടിക്കുന്നത് കണ്ടു. ഞാൻ വേഗത്തിൽ നടന്നു. ഒരു വെളിച്ചം എന്റെ നേർക്ക് വരുന്നത് കണ്ട് ഞാൻ തിരിഞ്ഞു നോക്കി. ആ വീട്ടിൽ നിന്നൊരാൾ ടോർച്ചുമായി എന്റടുത്തേക്ക് നടന്നടുക്കുകയാണ്. ഈശ്വരാ.. ഞാൻ പേടിച്ചു വിറച്ചുകൊണ്ട് വേഗത്തിൽ ഓടിയതും മുന്നിലുണ്ടായിരുന്ന കല്ലിൽ തടഞ്ഞ് വീണതും ഒരുമിച്ചായിരുന്നു. ബോധം മറയും മുമ്പ് ഞാൻ കണ്ടു എന്റെ നേർക്ക് അടുത്തുവരുന്ന അവന്റെ മുഖം. ബോധം വരുമ്പോൾ ഞാൻ ആ വീടിന്റെ വരാന്തയിലായിരുന്നു. പേടിയോടെ ഞാൻ ചുറ്റും നോക്കി. പിന്നെ എന്നെയും..ഭാഗ്യം ഒന്നും പറ്റിയിട്ടില്ല. "പേടിപ്പിച്ചു കളഞ്ഞല്ലോ മീരേച്ചീ.. തനിച്ചു പോകുന്നത് കണ്ട് വീടുവരെ കൂടെ വരാമെന്ന് കരുതിയാണ് ടോർച്ചും കൊണ്ട് പിന്നാലെ വന്നത്. പെട്ടെന്നല്ലേ ചേച്ചി ഓടിയതും വീണതും. ങ്ങാ.. സാരമില്ല..ക്ഷീണം മാറിയെങ്കിൽ വരൂ വീട്ടിലേക്ക് പോകാം.." മുന്നിൽ അവനാണ് കണ്ണൻ. " ഡാ.. ഞാനിപ്പോ വരാമേ" എന്ന് കൂട്ടുകാരോടായ് പറഞ്ഞുകൊണ്ട് ടോർച്ചുമായി മുന്നിലേക്ക് നടക്കുന്ന അവന്റെ പിന്നാലെ ഞാനും നടന്നു.വീട്ടു പടിക്കലെത്തുവോളം തമ്മിലൊന്നും മിണ്ടിയില്ലെങ്കിലും അന്ന് ഒപ്പം കളിച്ചു നടന്ന ആ കണ്ണനെ ഞാനവന്റെ കണ്ണുകളിൽ കണ്ടു. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കടക്കുന്നതുവരെ അവന്റെ ടോർച്ച് വെളിച്ചം എന്റെ പിന്നാലെയുണ്ടായിരുന്നു. വീടെത്തിയതിന്റെ ആശ്വാസത്തിൽ ഒന്ന് നിശ്വസിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെയൊരു നന്ദിവാക്കിന് പോലും കാത്തു നിൽക്കാതെ അവൻ നടന്നകന്നിരുന്നു.എല്ലാറ്റിനും സാക്ഷിയായി പുറത്തപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ രഘു മാഷുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.. "ടീച്ചറേ അറിഞ്ഞായിരുന്നോ ഇത്തവണത്തെ സ്കൂൾ യുവജനോത്സവത്തിന് ചീഫ് ഗസ്റ്റായി വരുന്നത് പാട്ടുകാരൻ നന്ദ ഗോപനാണ്..." നന്ദ ഗോപനായിരുന്നു ഇത്തവണത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.. അയാളുടെ പാട്ടുകേട്ടാൽ ആരും സ്വയം മറന്നു നിന്നുപോകും. അന്നും അങ്ങനെയായിരുന്നല്ലോ.. മനസ്സ് അറിയാതെ ഓർമ്മകളിലേക്ക് ഊളിയിട്ടു.. അന്ന്... പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു നടന്നിരുന്ന ആ കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വീട്ടിലെത്തിക്കഴിഞ്ഞാൽ കൂട്ടുകാരെല്ലാവരും കളിക്കാനായി ഒരിടത്ത് ഒത്തുകൂടും. അതിൽ ആൺ പെൺ വ്യത്യാസമില്ലായിരുന്നു.. ആ കൂട്ടത്തിൽ നന്നായി പാട്ടു പാടുന്ന ഒരു കുട്ടിയുണ്ടായിരുന്നു.. അവൻ പാടുമ്പോൾ എല്ലാവരും സ്വയം മറന്ന് കേട്ടു നിന്നുപോകും.. എത്രയോ തവണ അവന്റെ പാട്ടു കേട്ട് ഞാൻ സ്വയം മറന്നു നിന്നുപോയിട്ടുണ്ട്.അന്നേ അവനെ എനിക്കിഷ്ടമായിരുന്നു. എന്നാൽ ഒരിക്കലും അവനെന്നെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിട്ടേയില്ല .. ഞാനൊരു മുതിർന്ന പെണ്ണായതിൽ പിന്നെയാണ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്നതിനൊക്കെ വിലക്ക് വന്നത് . എന്നാലും അമ്പലത്തിൽ പോകുമ്പോഴും മറ്റും ഞാനവനെ കാണാറുണ്ടായിരുന്നു.ചുറ്റും കൂട്ടുകാർക്കിടയിലിരുന്ന് പാട്ടു പാടുന്നയവനെ ഞാൻ ആരാധനയോടെ നോക്കും. പക്ഷേ തിരിച്ചൊരിക്കൽപ്പോലും അവനെന്നെ നോക്കിയിട്ടില്ല.. ആ ചെറുക്കാനാണ് ഈ നന്ദഗോപനെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. ഒരിക്കൽ പാടിയ ഒരു പാട്ട് ഹിറ്റായത്തോടെ നന്ദഗോപൻ എന്ന പാട്ടുകാരന്റെ വളർച്ച അവിടെ തുടങ്ങുകയായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അയാൾ തിരക്കേറിയ ഒരു പാട്ടുകാരനായി. അതിനിടയിലവർ കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറ്റിയെന്നറിഞ്ഞു.. പിന്നീട് ടീവിയിലും പത്രത്തിലുമൊക്കെയേ ഞാനയാളെ കണ്ടിട്ടുള്ളൂ.. ഇപ്പൊ കണ്ടാൽ എന്നെ അയാൾ തിരിച്ചറിയുമോ... അറിയില്ല.. അലസമായിക്കടന്നുപോയ കുറേ ദിവസങ്ങൾക്കൊടുവിൽ അങ്ങനെ ആ ദിവസവും വന്നെത്തി.. സ്കൂൾ യുവജനോത്സവം.. വേദിയിലിരിക്കുന്ന മുഖ്യാതിഥിയെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.. പരിപാടി കഴിഞ്ഞു തിരിച്ചു പോകാൻ നേരം ഞാൻ അടുത്തു ചെന്ന് പരിചയപ്പെടുത്തിയെങ്കിലും എന്നെ അറിയുന്ന യാതൊരു ഭാവവും നന്ദഗോപനിൽ കണ്ടില്ല.. അയാളുടെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ വെറുതേ ഞാൻ നോക്കി നിന്നു.. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അതൊരവധി ദിവസമായിരുന്നു.. അലസമായി ചിതറിക്കിടന്നിരുന്ന പുസ്തകങ്ങളൊക്കെ അടുക്കി വെക്കുന്നതിനിടയിലാണ് അമ്മാവൻ അവിടേക്ക് കടന്നുവന്നത്.. "മോളേ ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരാമെന്ന് പറഞ്ഞിട്ടുണ്ട് അതാ ഞാനിങ്ങോട്ട് വന്നത്.. അവരിപ്പോ ഇങ്ങേത്തും. മോളൊന്ന് റെഡിയായി വാ.."അതും പറഞ്ഞ് അമ്മാവൻ പുറത്തേക്ക് പോയി.. അല്പ്പ്പനേരം കഴിഞ്ഞു കാണും ഒരു കാർ വീടിനു മുന്നിൽ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. ഇങ്ങനെ എത്രപേർ വന്നുപോയിരിക്കുന്നുവെന്ന് ഞാൻ മടുപ്പോടെയോർത്തു. "നീ ഇനിയും ഒരുങ്ങിയില്ലേ കുട്ടീ..."അമ്മയാണ്.. എനിക്കൊരുങ്ങാനൊന്നുമില്ലമ്മേ... ഇങ്ങനെ ഇഷ്ടപ്പെടുന്നവർക്കിഷ്ടപ്പെട്ടാ മതി.. ഞാനൊന്ന് വാഷ്റൂമിൽപ്പോയി മുഖം കഴുകി വന്ന് മുടിയൊതുക്കി കെട്ടി അമ്മയെ തൃപ്തിപ്പെടുത്താനായി നെറ്റിയിൽ ഒരു പൊട്ടും വെച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.. അമ്മ തന്ന ട്രേയുമായി പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ നിൽക്കുമ്പോൾ അമ്മാവന്റെ സംസാരം ഞാൻ കേട്ടു. "വലുതായതിനു ശേഷം ഇവർ പരസ്പരം കാണുന്നത് ഇതദ്യമായിട്ടാവുമല്ലേ...?" ഉടൻ വന്നു അതിന് മറുപടി "അല്ല.. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഞാൻ ടീച്ചറെ സ്കൂളിൽ വെച്ച് കണ്ടിരുന്നു ". അത് കേട്ടപ്പോഴാണ് ഞാൻ തലയുയർത്തി നോക്കിയത്.. മുന്നിലിരിക്കയാളെകണ്ടപ്പോൾ ഇത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് വിശ്വസിക്കാനാവാതെ ഞാൻ നിന്നുപോയി .. "കുട്ടികൾക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവട്ടോ.."എന്ന അമ്മാവന്റെ ശബ്ദത്തിന് പിന്നാലെ "എന്നാ നമുക്ക് മുറ്റത്തോട്ടിറങ്ങാം അല്ലേ ടീച്ചറേ?"എന്ന ചോദ്യത്തോടൊപ്പം നന്ദൻ പുറത്തേക്കിറങ്ങി. പിന്നാലെ ഞാനും.നിറയെ കായ്ച്ചു നിൽക്കുന്ന സപ്പോട്ട മരത്തിന്റെ തണലിലേക്ക് ഞങ്ങൾ നടന്നു.. "ടീച്ചറെന്താ ഒന്നും മിണ്ടാത്തത്.. അന്ന് സ്കൂളിൽ വെച്ച് മനഃപൂർവ്വം ഞാൻ അറിയാത്ത ഭാവം നടിച്ചതാ ട്ടോ .. ടീച്ചറന്ന് നിരാശയോടെ കാറ് കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നത് ഞാൻ കണ്ടിരുന്നു.." "കുട്ടിക്കാലം മുതലേ എനിക്കിഷ്ടമായിരുന്നു എന്റേയീ ആരാധികയെ..ചില വൈകുന്നേരങ്ങളിൽ അമ്പലനടയിൽ എന്നെ തിരയുന്ന കണ്ണുകളെ കാണാനായി ഞാനും അന്നൊക്കെ കാത്തിരുന്നിരുന്നു.. പക്ഷേ ഒരിക്കലും ഇഷ്ടം പറയാൻ കഴിഞ്ഞില്ലെന്ന് മാത്രം.. എങ്കിലും വളർച്ചയുടെ ഓരോ ഘട്ടത്തിലും ടീച്ചറോടുള്ള ഇഷ്ടം ഒരർ‍ബുതം പോലെ എന്നിൽ വന്നു നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. വീട്ടുകാർ കല്യാണത്തിന് നിർബന്ധിച്ചപ്പോൾ ചൂണ്ടിക്കാണിക്കാൻ എന്റെ മുന്നിൽ ഒരു പേരേയുണ്ടായിരുന്നുള്ളൂ .. എന്റെ ഇഷ്ടമാണ് വീട്ടുകാരുടെയും ഇഷ്ടം.. എന്നാ ഇനി നമുക്കൊരുമിച്ച് യാത്ര തുടരാം അല്ലേ ടീച്ചറേ എന്ന് പറഞ്ഞപ്പോൾ ഞാൻ നാണത്തോടെ പുഞ്ചിരിച്ചു.. പറയാനൊരുപാട് മനസ്സിലുണ്ടെങ്കിലും ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.നിറഞ്ഞു പൂത്തു നിൽക്കുന്ന ബോഗൻവില്ല ചെടികൾക്കിടയിലൂടെ കടന്നു വന്നൊരിളം കാറ്റ് ഞങ്ങളെ തലോടിക്കടന്നുപോയി...അപ്പോൾ ഞാനോർത്തു അതേ ചില പ്രണയങ്ങൾ ഇങ്ങനെയാണ്.. ഈ കടലാസുപൂക്കളെപ്പോലെ.. ഒരിക്കലും വാടാതെ... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
ലഡുകല്യാണം ആലപ്പുഴയിലെ മീരയുടെ തറവാട് കല്യാണദിവസം രാവിലെ തന്നെ വലിയ ബഹളമായിരുന്നു. മുറ്റത്ത് പന്തൽപണിക്കാർ കയർ വലിച്ചു കെട്ടുന്നു, അടുക്കളയിൽ അമ്മായിമാർ ചായ കുടിക്കുന്ന തിരക്കിൽ,അച്ഛനാകട്ടെ ആരോടൊക്കെയോ ഫോണിൽ തട്ടിക്കയറുന്നുമുണ്ട്. പക്ഷേ, മീരയുടെ മുറിയിലെ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. ബ്യൂട്ടീഷ്യൻ ഷീബ ചേച്ചി മീരയുടെ മുഖത്ത് പെയിന്റടിക്കുന്നതുപോലെ മേക്കപ്പ് പുരട്ടുകയാണ്. "ഷീബ ചേച്ചി, ഇതിത്തിരി കൂടുന്നുണ്ടോ എന്നൊരു സംശയം," കണ്ണാടിയിൽ നോക്കി മീര പേടിയോടെ പറഞ്ഞു . "നീ മിണ്ടാതിരി മീരേ, സ്റ്റേജിലെ ആ വലിയ ലൈറ്റ് അടിക്കുമ്പോൾ ഈ മേക്കപ്പ് ഒക്കെ എങ്ങോട്ടാ പോകുന്നതെന്ന് നീ പോലും അറിയൂല്ല!" അപ്പോഴാണ് മീരയുടെ അനിയൻ അപ്പു അകത്തേക്ക് പാഞ്ഞു വന്നത്. മീരയെ കണ്ടതും അവൻ അവിടെ തറഞ്ഞു നിന്നു. "എന്റെ കർത്താവേ! ഇതാരാ... ജലോത്സവത്തിലെ വള്ളംകളിക്ക് പൂശുന്ന ചായമാണോ ഈ പൂശിവെച്ചിരിക്കുന്നത്?" അവൻ ചിരിച്ചു മണ്ണുകപ്പി. മീര കയ്യിൽ കിട്ടിയ മസ്കാര കുപ്പി അവനെ എറിയാൻ നോക്കി, പക്ഷേ കാതിലെ കനത്ത ജിമിക്കിയും മാലയും കാരണം അനങ്ങാൻ പോലും അവൾക്ക് പറ്റിയില്ല. പതിനെട്ടോളം സേഫ്റ്റി പിന്നുകൾ കുത്തി സാരി ഉടുപ്പിച്ചു കഴിഞ്ഞപ്പോൾ മീരയ്ക്ക് ഏകദേശം ശ്വാസം മുട്ടുന്നത്പോലെയായി. "അമ്മേ, ഒരു തുള്ളി വെള്ളം!" അവൾ ദയനീയമായി പറഞ്ഞു, "വെള്ളം കുടിക്കണ്ട! കുടിച്ചാൽ പിന്നെ ഇടയ്ക്കിടെ പോകേണ്ടി വരും. ഈ സാരിയും വെച്ച് അതൊന്നും നടപ്പുള്ള കാര്യമല്ല," അമ്മ കർക്കശമായി പറഞ്ഞു . കല്യാണപ്പെണ്ണായാൽ പിന്നെ വിശപ്പും ദാഹവും പാടില്ലേ..അമ്മയുടെ സംസാരം കേട്ടവൾ അമ്പരന്നു താഴെ ചെക്കൻ രാഹുലും സംഘവും എത്തി ചെണ്ടമേളം മുറുകി. മീരയെ പന്തലിലേക്ക് ആനയിക്കാനുള്ള സമയമായി. എല്ലാവരും നോക്കുമ്പോൾ മീര അതീവ ഗൗരവത്തിൽ, വളരെ സാവധാനത്തിലാണ് നടക്കുന്നത്. "നോക്കിക്കേ, മീരക്കുട്ടിയുടെ ആ ഒരു അടക്കവും ഒതുക്കവും!" അയൽവക്കത്തെ പാറുമ്മ ചമ്മിക്കൊണ്ട് പറഞ്ഞു. പക്ഷേ, സത്യമെന്താണെന്ന് മീരയ്ക്കും അപ്പുവിനും മാത്രമേ അറിയാമായിരുന്നുള്ളൂ. പുതിയ ഹൈഹീൽസ് ചെരിപ്പ് പന്തലിലെ കാർപെറ്റിൽ കുടുങ്ങി എപ്പോഴാണ് താൻ തറയിൽ പടം പോലെ ഒട്ടുന്നത് എന്ന പേടിയായിരുന്നു ആ നടത്തത്തിന് പിന്നിൽ! സ്റ്റേജിൽ രാഹുലിന്റെ അടുത്ത് ഇരുന്നപ്പോൾ അവൻ പതുക്കെ അവളുടെ കാതിൽ ചോദിച്ചു, "എന്താ മീരേ, കണ്ണ് രണ്ടും ചുവന്നിരിക്കുന്നത്? വീട്ടുകാരെ പിരിയുന്ന സങ്കടത്തിലാണോ?" മീര പല്ലുകടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു, "അല്ല ആ ഷീബ ചേച്ചി ഇട്ട ഐലൈനർ കണ്ണിൽ പോയതാ, എനിക്ക് കണ്ണ് തുറക്കാൻ വയ്യ!" രാഹുൽ ചിരിയടക്കാൻ പാടുപെട്ടു. താലി കെട്ടും മാലയിടലും കഴിഞ്ഞ് സദ്യയ്ക്ക് ഇരുന്നപ്പോൾ മീരയ്ക്ക് മറ്റൊരു പണി കൂടി കിട്ടി. ഫോട്ടോഗ്രാഫർ വിടാതെ പിന്തുടരുന്നു! ഒരു കഷ്ണം പപ്പടം പൊട്ടിച്ചു ചോറിലേക്ക് ഇടാൻ നോക്കുമ്പോൾ അദ്ദേഹം പറയും, "മാഡം, ആ പപ്പടം ഒന്നു കൂടി എടുത്ത് പിടിക്കൂ, ഒരു ക്ലോസപ്പ് എടുക്കട്ടെ!" കയ്യിലിരുന്ന സാമ്പാർ കഴിക്കുന്നതു വരെ അദ്ദേഹം പല ആംഗിളിൽ ഷൂട്ട് ചെയ്തു. ഒടുവിൽ സമാധാനമായി ഒന്നു ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. യാത്ര പറയാൻ നേരത്ത് മീര ശരിക്കും കരഞ്ഞു. അത് ഐലൈനർ കണ്ണിൽ പോയതുകൊണ്ടായിരുന്നില്ല, തന്റെ പ്രിയപ്പെട്ട വീടിനോടും ആ നാട്ടുകാരോടുമുള്ള സ്നേഹം കൊണ്ടായിരുന്നു. വണ്ടിയിൽ കയറാൻ നേരത്ത് അപ്പു ഓടിവന്ന് ഒരു ചെറിയ പൊതി അവളുടെ കയ്യിൽ തിരുകി. വണ്ടി നീങ്ങിയപ്പോൾ അവൾ അത് തുറന്നു നോക്കി. അതിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലഡു ആയിരുന്നു ! കൂടെ ഒരു ചെറിയ കുറിപ്പും: "അവിടെ ചെന്ന് പട്ടിണി കിടക്കാതെ ഇതെങ്കിലും തിന്നോ, എന്റെ പ്രിയപ്പെട്ട ചായം പൂശിയ കോലത്തിന്!" ആ ലഡു കണ്ടതും അവളുടെ വിശപ്പ് ഇരട്ടിച്ചു. ഒരു പുഞ്ചിരിയോടെ ലഡു എടുത്ത് വായിലേക്ക് വെക്കാൻ തുടങ്ങിയപ്പോഴാണ് അടുത്തിരുന്ന രാഹുലിനെ അവൾ ശ്രദ്ധിച്ചത്. രാഹുൽ അവളെത്തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. "അപ്പൊ പട്ടിണി സഹിക്കാൻ പറ്റുന്നില്ലല്ലേ?" രാഹുൽ കുസൃതിയോടെ ചോദിച്ചു. മീര ആ ലഡു പാതി മുറിച്ച് അവന് കൊടുത്തു. "ഇത് അപ്പു തന്നതാ, നിങ്ങൾക്കും വിശക്കുന്നുണ്ടാകുമല്ലോ." രാഹുൽ ആ ലഡു വാങ്ങി കഴിച്ചുകൊണ്ട് പറഞ്ഞു, "സത്യം എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. സ്റ്റേജിൽ ഇരുന്നപ്പോൾ ആ ഫോട്ടോഗ്രാഫർ 'ഇങ്ങോട്ട് നോക്കൂ, ചിരിക്കൂ' എന്ന് പറഞ്ഞ് വെറുപ്പിച്ചപ്പോൾ എനിക്ക് ശരിക്കും ദേഷ്യമാണ് വന്നത്. ഇതിപ്പോ നല്ല മധുരമുള്ള ലഡു!" രണ്ടുപേരും ആ വണ്ടിക്കുള്ളിൽ ഇരുന്ന് ലഡു പങ്കിട്ടു കഴിക്കുമ്പോൾ ഇതുവരെ ഉണ്ടായിരുന്ന പരിഭ്രമമെല്ലാം മാറി. പെട്ടെന്ന് രാഹുൽ തന്റെ ഫോണെടുത്തു ഒരു സെൽഫി എടുത്തു. മീരയുടെ കവിളിൽ പറ്റിപ്പിടിച്ച ലഡുവിന്റെ കഷ്ണം കണ്ടപ്പോൾ അവൻ പറഞ്ഞു, "ഇതൊരു സ്പെഷ്യൽ ഫോട്ടോയാണ്. ഇതിന് നമുക്ക് 'ലഡു കല്യാണം' എന്ന് പേരിടാം!" മീര ചിരിച്ചുപോയി. തന്റെ പുതിയ വീട്ടിലേക്ക് എത്തുമ്പോൾ ആരെയും പേടിക്കാനില്ലെന്നും, കൂടെയുള്ളത് തന്നെപ്പോലെ തന്നെ കുസൃതിയുള്ള ഒരാളാണെന്നും അവൾക്ക് മനസ്സിലായി. വണ്ടി പുതിയ വീടിന്റെ മുറ്റത്ത് ചെന്ന് നിന്നു. അവിടെ നിലവിളക്കുമായി നിൽക്കുന്ന രാഹുലിന്റെ അമ്മയെ കണ്ടപ്പോൾ മീരയുടെ മനസ്സിലെ പേടിയെല്ലാം മാറി ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പുവിന്റെ ലഡു കഴിച്ച ഊർജ്ജത്തിൽ, രാഹുലിന്റെ കയ്യിൽ പിടിച്ച് മീര തന്റെ പുതിയ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറി. പഴയ വീട്ടിലെ കുസൃതികൾ ഇനി പുതിയ വീട്ടിലും തുടരുമെന്ന ഉറപ്പോടെ! #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
അവൾ വിളിച്ചൂട്ടോ അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ അവളുടെ വിളി വന്നപ്പോൾ ഞാൻ ശരിക്കും സന്തോഷവാനാണ് അവൾ വിളിക്കില്ലെന്നും എന്നെ കബളിപ്പിച്ചതാണെന്നും പറഞ്ഞ് നിങ്ങളിൽ പലരും എന്നെ പിൻതിരിപ്പാക്കാൻ ശ്രമിച്ചെങ്കിലും പ്രത്യാശ കൈവിടാതെ കാത്തിരിക്കുയായിരുന്നു ഞാൻ കാര്യങ്ങൾ ഏകദേശം ഞാൻ പറഞ്ഞത് പോലെ തന്നെയായിരുന്നു ഭർത്താവുമായി ഒരു ചെറിയ സൗന്ദര്യ പിണക്കമായിരുന്നു തുടക്കം പക്ഷേ വളരെ പെട്ടെന്നായിരുന്നു ആ ചെറിയ പിണക്കം വഷളായത് രണ്ട് പേരും ബാഗ്ളൂരിലെ IT കമ്പനികളിൽ വർക്ക് ചെയ്യുന്നവർ , എക്‌സ്പീരിയൻസ് രണ്ട് പേർക്കുമുള്ളത് കൊണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട് , അവർക്ക്, ഗൗരി എന്ന ഒരേ ഒരു മകൾ മാത്രം , മകളുടെ കാര്യം പറഞ്ഞായിരുന്നു ,വഴക്കിൻ്റെ തുടക്കം മകളുടെ സ്മാർട്നസ്സിനെ കുറിച്ച് ഭർത്താവ് അഭിമാനത്തോടെ പറഞ്ഞപ്പോൾ അത് തൻ്റെ മകളാണെന്നും അത് കൊണ്ടാണ് സ്മാർട്നസ്സുള്ളതെന്നും ഭാര്യ അവകാശപ്പെട്ടു. അപ്പോൾ ഭരത്താവ് തമാശയ്ക്ക് പറഞ്ഞു , ശരിയാണല്ലോ ? മകളെ നീ വന്നപ്പോൾ കൊണ്ട് വന്നതായിരുന്നല്ലോ ? ഞാനതോർത്തില്ല, സോറി, ,, ഇത് കേട്ട ഭാര്യയ്ക്ക് സഹിച്ചില്ല അപ്പോൾ നിങ്ങൾക്കെന്നെ സംശയമാണല്ലേ ? നിങ്ങൾ ദിവസവും എത്രയോ പെണ്ണുങ്ങളുമായി സംസരിക്കുന്നു ഫോണിൽ ചാറ്റ് ചെയ്യുന്നു എന്നിട്ട് ഞാനിന്നേ വരെ നിങ്ങളെ സംശയിച്ചിട്ടുണ്ടോ ? ദാമ്പത്യജീവിതത്തിൽ ആദ്യം വേണ്ടത് പരസ്പരവിശ്വാവമാണ് , നിങ്ങൾക്കതില്ല അത് കേട്ട് ഭർത്താവ് അമ്പരന്നു എടീ ഞാനൊരു തമാശ പറഞ്ഞതാണ് വേണ്ട ,നിങ്ങള് കിടന്നുരുളണ്ട , എനിക്കറിയാം, നിങ്ങളെന്നെ പണ്ട് മുതലേ, സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്, അങ്ങനെയൊരാളുടെ കൂടെ ബുദ്ധിമുട്ടി ജീവിക്കണ്ട ഗതികേട് എനിക്കില്ല , നിങ്ങളെ പോലെ തന്നെ വരുമാനം എനിക്കുമുണ്ട്, ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ, ഭാര്യയുടെ എടുത്ത് ചാടിയുള്ള നീക്കം കണ്ട് ഭർത്താവ് പകച്ച് പോയി ലെനേ,, നീയെന്താണീ കാണിക്കുന്നത്? നീ കുഞ്ഞിനെ വിട്, അവൾക്കിഷ്ടമുള്ളിടത്ത് അവള് നില്ക്കട്ടെ വേണ്ട, കുഞ്ഞ് എൻ്റേത് മാത്രമാണ്, അവളെ വളർത്താൻ എനിക്കറിയാം, ഒരു കൊടുംങ്കാറ്റ് പോലെ ഭാര്യ ഇറങ്ങിപ്പോകുന്നത് ,നിസ്സഹായതയോടെ നോക്കി നില്ക്കാനെ അയാൾക്ക് കഴിഞ്ഞുള്ളൂ, ഇത്രയും കാര്യങ്ങളാണ് അവളെന്നോട് പറഞ്ഞത്, കൂടെ മറ്റൊരു കാര്യം കൂടി പറഞ്ഞു ,പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് അവളങ്ങനൊക്കെ ചെയ്തത്, പക്ഷേ ട്രെയിൻ മംഗലാപുരം കഴിഞ്ഞത് മുതൽ അവളുടെ മനസ്സിൽ താൻ ചെയ്തത് തെറ്റായി പോയെന്ന തോന്നലുണ്ടായെന്നും ,അപ്പോൾ മുതൽ തിരിച്ച് പോകണമെന്ന് തോന്നിയെന്നും, പക്ഷേ ഭർത്താവിനെ അഭിമുഖീകരിക്കാനുള്ള വൈക്ളബ്യം കൊണ്ടാണ് ,പോകാതെ തിരുവനന്തപുരത്തേക്കുള്ള സ്വന്തം വീട്ടിലേയ്ക്ക് വന്നതെന്നും ,അവൾ പറഞ്ഞപ്പോഴാണ് , എനിക്കൊരു സമാധാനമായത്. കാരണം ,പിരിഞ്ഞ് പോകാൻ എളുപ്പമാണ്, ഒരുപക്ഷേ കുട്ടികൾ ഇല്ലാത്തവർക്ക് ഈഗോ മൂലം നഷ്‌ടപ്പെടുത്തുന്ന ദാമ്പത്യ ജീവിതം ,അത്ര കണ്ട് ബാധിക്കില്ല, എന്നാൽ, മക്കളുള്ളവർ ഒരിക്കലും പിരിയാനുള്ള പിണക്കത്തിലേക്ക് നീങ്ങരുതെന്നാണ് ,എൻ്റെ അഭിപ്രായം .കാരണം ,അച്ഛൻ്റെയും അമ്മയുടെയും വേർപിരിയൽ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് ,നിരപരാധികളായ അവരുടെ മക്കളെയാണ് ഭർത്താവിൻ്റെ അടുത്തേയ്ക്ക് ഒറ്റയ്ക്ക് മടങ്ങിപ്പോകാനും ,അയാളെ ഫെയ്‌സ് ചെയ്യാനും ബുദ്ധിമുട്ടുണ്ടെങ്കിൽ ,ഞാനും കൂടെ വരാമെന്നും, ഭർത്താവിനോട് ഞാൻ സംസാരിക്കാമെന്നും അവളോട് ഞാൻ പറഞ്ഞപ്പോൾ, ആറ് മണിയാകുമ്പോൾ ,കൊച്ചുവേളി റെയിൽവേസ്‌റ്റേഷനിലേയ്ക്ക് ചെല്ലാൻ എന്നോടവൾ പറഞ്ഞു. അങ്ങനെ ഒരു വല്യേട്ടൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഞാൻ, വൈകുന്നേരം കൃത്യ സമയത്ത് അവൾ പറഞ്ഞ സ്ഥലത്ത് ചെന്നു. ടിക്കറ്റ് കൗണ്ടറിനടുത്ത് തന്നെ ,അവളും കുട്ടിയും നില്പുണ്ടായിരുന്നു ,നിറഞ്ഞ ചിരിയോടെ അവളെന്നെ സ്വാഗതം ചെയ്തു. അപ്രതീക്ഷിതമായി അവളെൻ്റെ നേരെ വലത് കൈനീട്ടിയപ്പോൾ ,ചെറിയ വിറയലോടെ, ഞാനവൾക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു. വരുണേ,,, ദേ ഇതാണ് ഞാൻ പറഞ്ഞ ആള്, , അവൾ പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞിട്ട്, ബെഞ്ചിലിരുന്ന് മൊബൈലിൽ ആരോടൊ സംസാരിച്ച് കൊണ്ടിരിക്കുന്ന, ചെറുപ്പക്കാരനെ നോക്കി പറഞ്ഞപ്പോൾ, ഞാൻ ശരിക്കും പകച്ച് പോയി. ഹലോ മിസ്റ്റർ തൈപ്പറമ്പൻ, , ലെന ,എന്നോട് എല്ലാം പറഞ്ഞിരുന്നു, സത്യത്തിൽ, അവൾക്കൊരു ബ്രദറില്ലാത്തതിൻ്റെ വിഷമം, എന്നോട് എപ്പോഴും പറയുമായിരുന്നു, പക്ഷേ ഇപ്പോഴവൾ പറയുന്നതെന്താണെന്നറിയുമോ? അവൾക്കിപ്പോൾ ചോദിക്കാനും പറയാനും ഒരാങ്ങളയുണ്ടെന്നാണ്, എല്ലാം കേട്ട് സ്തംഭിച്ച് നില്ക്കുകയായിരുന്ന എന്നോട് ലെനയാണ് ,ബാക്കി കാര്യങ്ങൾ പറഞ്ഞത് , അതേ, തൈപ്പറമ്പാ , , ഈ നില്ക്കുന്ന വരുണാണ് ,എൻ്റെ ഭർത്താവ് , അന്ന് ,ഞാൻ മോളെയും കൊണ്ട് പോന്നതിന് ശേഷം, വരുൺ എന്നെക്കാളും വിഷമത്തിലായിരുന്നു , ഇന്നലെ രാത്രിയാണ് ,എന്നെയും മോളെയും ഞെട്ടിച്ച് കൊണ്ട് ,വരുൺ പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നത് ,ആളെ കണ്ടപ്പോൾ തന്നെ , എൻ്റെ പരിഭവവും ,പിണക്കവുമെല്ലാം എങ്ങോട്ടോ പോയി ,ഞങ്ങളിപ്പോൾ വളരെയധികം ഹാപ്പിയാണ് ,പിന്നെ ഞങ്ങടെ ഈ പിണക്കം കാരണം, എനിക്കാണ് നേട്ടമുണ്ടായത് , തൈപ്പറമ്പനെ പോലെ ,ഒരു നല്ല ബ്രദറിനെ എനിക്ക് കിട്ടി , താങ്ക്സ് ബ്രോ, , അതും പറഞ്ഞ് അവളെന്നെ ഹഗ്ഗ് ചെയ്തപ്പോൾ , ഞാൻ ഒന്നേ അവളോട് ചോദിച്ചുള്ളു ,ആ ബോഡി സ്പ്രേയുടെ പേര് എന്താണെന്ന് ? അത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു, ആ ചിരിയിൽ, ഞാനും ,വരുണും , മോളും പങ്ക് ചേർന്നു.😁😁😁 #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ