ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
സ്വന്തമെന്നു പറയാൻ എനക് ib 🔐മാത്രമേയുള്ളു 😔
" ഒന്നു പ്രസവിച്ചു കഴിയുമ്പോൾ ഈ പിരീഡ്സ് ടൈമിലുള്ള വേദനയൊക്കെ അങ്ങ് മാറിക്കോളും കൊച്ചേ " ഷീല ചേച്ചി വയറിൽ വന്ന് തൊട്ട് പറഞ്ഞപ്പോഴാ അടുത്തുതന്നെ ഒരാൾ വന്നു നിൽക്കുന്നത് തന്നെ കണ്ടത്... ഇതിപ്പോ രണ്ട് ദിവസമായിട്ട് ഭയങ്കരമായ വേദന... അല്ലെങ്കിലും തന്റെ കാര്യത്തിൽ ആർക്കാണ് ആകുലതയുള്ളതെന്ന് ശ്രീക്കുട്ടി ഓർത്തു... കല്യാണം കഴിഞ്ഞ കുറച്ച് നാളുകളിൽ തന്റെ കൂടെ വെറുതെ ഒരു ഭർത്താവായി മാറിയ ഹരിയോ.... എന്തിനും ഏതിനും കുറ്റം പറയുന്ന ഹരിയേട്ടന്റെ അമ്മയോ... ഇത്തിരിയെങ്കിലും സ്നേഹം കിട്ടിയത് അപ്പച്ചനിൽ നിന്നും ഹരിയേട്ടന്റെ അനിയൻ സുധിയിൽ നിന്നുമാണ്.... അതും ഇവിടെ വരുന്നതിനു മുമ്പ്... ജീവിതത്തിന്റെ തിരക്കിൽ പ്രവാസ ലോകത്ത് എത്തിപ്പെട്ടപ്പോൾ വീണ്ടും വലിയ ശൂന്യതയായിരുന്നു... ഷീല ചേച്ചിയും മുനീർക്കയും പിന്നെ കണ്ണട വച്ച കോന്തൻ ഡോക്ടറും ഞങ്ങൾ മൂന്നു നഴ്സ്മാരും ചേർന്ന ക്ലിനിക്... അതായിരിക്കുന്നു ലോകം... ഇടയ്ക്കെപ്പോഴും നാട്ടിലെ ഓർമ്മകൾ മിന്നിമറയും.. തന്നെ തനിച്ച് വിട്ട് എങ്ങോ മറഞ്ഞ് പോയ അച്ഛനും ഒപ്പം വളർന്ന് തന്നോളമെത്തിയപ്പോ പറന്ന് വേറൊരാളുടെ കൂടെ പോയ അനിയത്തിക്കുട്ടിയും പിന്നെ എപ്പോഴും എന്തിനും വാക് ശരങ്ങൾ കൊണ്ട് നോവിക്കുന്ന അമ്മയും... എങ്ങനെയാണ് വീണ്യം വീണ്ടും എനിക്ക് ജീവിക്കാൻ തോന്നുന്നത്.... "ശ്രീ... ഇതാ ചൂടുവെള്ളം ഇത് കുടിക്ക് " ഷീല ചേച്ചി വീണ്ടും വന്ന് വെള്ളം തന്നപ്പോഴാണ് ശ്രീക്കുട്ടി ഓർമ്മയുടെ ചില്ല പാത്രം വീണ്ടും പൊട്ടിയത്.... ഒന്നു പ്രസവിച്ചാൽ വേദന മാറുമെന്ന ആ വാക്ക് വീണ്ടും ചെവിയിലെത്തി... അമ്മയാകണം പിറക്കുന്ന കുഞ്ഞിനെ പൊന്നുപോലെ നോക്കി വളർത്തി മിടുക്കിക്കുട്ടിയാക്കണം... എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പണ്ട് നിറം ചാർത്തിയിരുന്നത്... അതിന് ഇത്രയും ചെറിയ സമയത്തിനിടയിൽ പൊട്ടിത്തകർന്ന് തരിപ്പണമാകുമെന്ന് തനിക്ക് പോലും വിശ്വാസമാകുന്നില്ല... ഹരിയേട്ടന്റെ ഫോണിൽ നിന്നും ഒരു പെന്നിന്റെ നമ്പറിലേക്ക് എപ്പോഴും വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മിണ്ടാതിരുന്നു സഹിച്ചത് ഞാൻ എത്രമാത്രം ഹരിയേട്ടനെ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായിരുന്നില്ലേ...എന്നിട്ടും എനിക്ക് മാത്രം എല്ലാം നിഷേധിച്ചു... സ്നേഹവും കരുതലും ലാളനയും കൊഞ്ചിക്കാൻ ഒരു കുഞ്ഞിനെ വേണമെന്നു പറഞ്ഞപ്പോഴും " ഒന്നു സെറ്റാവട്ടെ " എന്ന് പറഞ്ഞ് മാറ്റിനിർത്തി..... അതെ സെറ്റാവാൻ വേണ്ടിയുള്ള ഒരു പറിച്ച് നടൽ... അതായിരുന്നോ തനിക്ക് ഈ പ്രവാസം... നെഞ്ചിലെ നെരിപ്പോടിൽ അണയുന്ന തീയുടെ ശക്തി കുറയാനുള്ള ഒളിച്ചോട്ടമായിരുന്നില്ലേ അത്.... എയർപോർട്ടിലേക്ക് കൊണ്ടു വിട്ടു പിരിഞ്ഞ് പോകുമ്പോൾ തന്റെ കണ്ണിൽ നിന്നു പൊഴിഞ്ഞ കണ്ണീർ കണ്ടെങ്കിലും ഒരു തുള്ളി ഹരിയേട്ടന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനോർത്തു.... അത് ഉണ്ടാവുമെന്ന് ആഗഹിച്ചത് തന്നെ തെറ്റാണ്... ഒരു കട്ടിലിന്റെ രണ്ട് അറ്റങ്ങളിൽ രണ്ട് ലോകത്ത് ജീവിച്ചവർക്ക് എങ്ങനെ കരയാനാകും... ഒരിക്കലെങ്കിലും ഹരിയേട്ടന് പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്... കല്യാണത്തിനു മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു മാറി എന്റെ ലോകത്ത് തനിച്ചായിരുന്നാലും പാറി നടന്നേനെ... ഒരു കൂട്ട് കിട്ടുന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു...താൻ അനുഭവിച്ച എല്ലാ നിർഭാഗ്യങ്ങളും മാറാൻ പോവുകയാണല്ലോ എന്നോർത്ത് എത്ര സന്തോഷിച്ചു.... അതൊക്കെയും ഒരു സ്ഫടിക പാത്രം വീണുടഞ്ഞ പോലെ എത്ര പെട്ടെന്നാണ് വീണുടഞ്ഞത്.... " ശ്രീക്കുട്ടീ പഞ്ച് ചെയ്യുന്നില്ലേ.... വണ്ടി പുറപ്പെടാറായിട്ടാ " മുനീർക്കയാണ്... സൗദിയിൽ വന്നിറങ്ങിയപ്പോ ആദ്യം കണ്ട മുഖമാണ്... എപ്പോഴും സ്നേഹത്തിൽ സംസാരിക്കുന്ന ഒരു തനി തൃശൂർക്കാരൻ... ഷീല ചേച്ചിയും തൃശൂരാണ്...പിന്നെ ഒരു അറബി ഡോക്ടറും രണ്ട് ഫിലിപ്പൈൻസ് നഴ്സ്മാരും... ശരിക്കും ഇപ്പോ തന്റെ ലോകം ഈ അഞ്ച് പേരെയും ചുറ്റി പറ്റിയാണ്.... വയറു വേദനിക്കുന്നുണ്ടെങ്കിലും വേച്ച് വേച്ച് വണ്ടിയുടെ പിറകിലെ സീറ്റിൽ ചാഞ്ഞ് കിടന്നു... നിദ്രയെ പുൽകുന്നത് അവളറിഞ്ഞില്ല " ഡീ... പരട്ട പെണ്ണേ... എണീക്ക്" " വയ്യ കുഞ്ഞേ... ഇത്തിരി കൂടി ഉറങ്ങിക്കോട്ടെ" "ആഹാ കൊള്ളാലോ" എന്നാൽ ഞാനുമുണ്ട് നിന്റെ കൂടെ കിടക്കാൻ... "ഡീ പെണ്ണേ...നിനക്ക് എന്തൊരു മണമാണ്... നീ ഇന്നലെ കുളിച്ചില്ലാരുന്നോ...." "അയ്യോ.... ഒന്നു പോയേ.... കളിയാക്കല്ലേ... വാ... അടുത്ത് വന്നെ...ദേ... ഇവിടെ ഈ ചുണ്ടിൽ മാത്രം ഒരുമ്മ തരുമോ...." " ചുണ്ടിൽ മാത്രായിട്ട് തരില്ല ട്ടോ പെണ്ണേ"" "യ്യോ... എങ്കിൽ വേണ്ട കേട്ടോ" "അങ്ങനെ പറയല്ല.... ശരിയാക്കാമെന്നേ".... മുടികൾ പിന്നിലേക്ക് ചായ്ച് വച്ച് അവൻ തന്റെ മേലേക്ക് ചാഞ്ഞ് വരുന്നത് അവളറിഞ്ഞു.... " ഒരു മിനുട്ട്... ഒരു മിനുട്ട്"" " എന്തോന്നാ " " എനിക്ക്.... എനിക്ക്.... " പറയ്...നിനക്ക്" "പിന്നില്ലേടാ കൊച്ചേ.... എനിക്ക് നിന്നെ പോലെ ഒരു കുഞ്ഞാവയെ തര്വോടാ...." " ടീ പെണ്ണേ കൊള്ളാലോ പൂതി.... ഞാനല്ലാതെ ആരാണ് നിനക്ക് കുഞ്ഞുവാവയെ തരിക.... പക്ഷേ ഇപ്പോഴല്ലകേട്ടോ...." "മ് ..... മ്.... പിന്നേ" " തരാമെന്നേയ്... ഈ മരങ്ങളൊക്കെ പൂത്ത് തളിർത്ത് മഞ്ഞ് പെയ്യുന്ന സമയത്ത് മതിയോ" "ഡാ പിന്നില്ലേ... നീ എന്നെ പറ്റിച്ച് പോവുമോ??" "ശ്ശെടാ ഇല്ലെന്നേ...നിന്റെ ലോകം എന്റേത് കൂടിയല്ലേ നിന്നെ ഒറ്റയ്ക്ക് വിട്ട് ഞാൻ എങ്ങോട്ട് പോകാൻ..." "വാടീ.... ഇങ്ങട്ത്ത് വന്നേ എന്റെ ദേഹത്ത് നിനക്ക് ഒട്ടിയിരിക്ക്..." അവൻ അവൾടെ നെഞ്ചിലേക്ക് ചാരി.... ചുണ്ടുകൾ ചുണ്ടിലേക്കും.... * * * "ശ്രീക്കുട്ടീ.... ബാക്കി റൂമിലെത്തിയിട്ട് ഉറങ്ങിക്കോ" " ങേ " "എന്താടീ നിന്ന് പേടിപ്പിക്കുന്നോ " ഷീല ചേച്ചിയാണ്... അപ്പോ സ്വപ്നമായിരുന്നോ കണ്ടത്.... അപ്പോ അതിൽ കണ്ടത് ആരെയാണ്.... ശ്രീക്കുട്ടി... ഒന്നു നെടു വീർപ്പിട്ടു... മെല്ലെ ബസ്സിന്റെ പടികൾ ഇറങ്ങി... കൈകൾ പിടിക്കാൻ ഷീല ചേച്ചി കൂടെയുണ്ട്.... "പിന്നേയ് ഞാൻ പറഞ്ഞ കാര്യം മറക്കണ്ടട്ടോ" "എന്ത് കാര്യം" " ഒരു പ്രസവമൊക്കെ കഴിഞ്ഞാൽ ഈ പീരിഡ് സ് ടൈമിലുള്ള വേദനയൊക്കെ മാറുമെന്ന് കെട്ട്യോനൊടൊന്ന് പറ" ശ്രീക്കുട്ടി ഒന്നു ചിരിച്ചു.... "പറയാം... പോയിട്ട് ബാക്കി സ്വപ്നം കാണുവാണെങ്കിൽ" #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
കോടതി വരാന്തയിലൂടെ തലയുയർത്തി പിടിച്ച്‌ കൂസലന്യേ നടന്നകലുന്ന "ശ്രീദേവി" യെ "മഹേഷ്‌" ഉള്ളിലുറഞ്ഞ കോപത്തോടെ നോക്കി നിന്നു..... ദേവിയുടെ ഇടം കൈ വിരലുകൾ തന്റെ ഇരുപത് വയസ്സ് പ്രായമുള്ള മകൾ "അഭയ"യുടെ വലം കൈ വിരലുകൾക്കിടയിലൂടെ ദൃഢതയോടെ കോർത്ത് പിടിച്ചിരിക്കുന്നത് കണ്ടയാളിൽ അസ്വസ്ഥതയേറി...... """മോൾക്ക് വിഷമമുണ്ടോ??? അമ്മയോട് ദേഷ്യണ്ടോ???""" """"നെവർ അമ്മാ........ ദേഷ്യം ഉണ്ടെങ്കിൽ ഞാൻ അമ്മേടൊപ്പം വരുവോ ???"""" ആ വാക്കുകൾ ദേവിയിൽ ഒരുപോലെ ആശ്വാസവും , സംതൃപ്തിയും നിറച്ചു..... വിരലുകൾ ഒരിക്കൽ കൂടി മകളിൽ മുറുകി..... """അമ്മാ....ഞാൻ അച്ഛന്റടുത്തൊന്നു പോയി യാത്ര പറഞ്ഞോട്ടെ.....??""" """മ്മ്മ്..... പോയി വാ......""" അമ്മയിൽ നിന്നും കൈകൾ വേർപ്പെടുത്തി അഭയ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അവർക്കരികിലേക്ക് ചുവടുകൾ വയ്ക്കുന്ന മഹേഷിനെ കണ്ടവൾ നറു ചിരിയോടെ അവിടെ തന്നെ നിന്നു.... മഹേഷ്‌ ഇരുവർക്കുമരികിലെത്തി വാത്സല്യത്തോടെ മകളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു.... """മോൾക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അച്ഛനെ വിളിക്കണം..... അധിക കാലമൊന്നും അമ്മയ്ക്ക് മോളെ നോക്കാൻ കഴിയില്ല..... വടികൊണ്ട് കൊട്ടി നാല് പിള്ളേരെ പഠിപ്പിച്ച് എത്ര കാലം മുന്നോട്ട് പോകും.....!!! """" വാക്കുകളിൽ പരിഹാസം കലർന്നതറിഞ്ഞെങ്കിലും ശ്രീദേവി മൗനം പാലിച്ചു.... അവളിൽ ഭാവബേധമൊന്നുമില്ലെന്ന് കണ്ടപ്പോൾ മഹേഷിന് വാശിയും , ശൗര്യവും വീണ്ടും കൂടി...... """മോള് സൂക്ഷിക്കണം...... നല്ല കുട്ടിയായിരിക്കണം..... ഒരിക്കലും നിന്റെ അമ്മയെ പോലെയാകാൻ ശ്രമിക്കരുത്....... അഴിഞ്ഞാടി നടക്കാൻ അച്ഛന്റേത് പോട്ടെ നിന്റെ ജീവിതത്തെ പോലും മറന്നു കളഞ്ഞ ഇവളെ............... അവജ്ഞയോടെ മഹേഷ്‌ പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ ശ്രീദേവി അയാളിൽ നിന്നും മകളെ വലിച്ചെടുത്ത് നെഞ്ചോട് ചേർത്തു...... """ഈ കൈ നിവർത്തി ഒന്ന് നിങ്ങളുടെ കവിളിൽ തന്നതിന്റെ ബാക്കി പത്രമായാണ് നമ്മൾ രണ്ട് പേരും ഇന്നിവിടെ എത്തി നിൽക്കുന്നത്..... നിങ്ങൾ എന്ത് പറഞ്ഞാലും , ചെയ്താലും പഞ്ചപുച്ഛമടക്കി നിന്നൊരു ശ്രീദേവി ഉണ്ടായിരുന്നു......പണ്ട്...... ഇനിയും എന്നെ അപമാനിച്ചാൽ....ഇവിടെ വച്ച് , ഈ നിമിഷം അന്ന് തന്നതിലും സ്ട്രോങ്ങായിട്ട് കൈ നീട്ടി ഒന്ന്കൂടെ ഞാനങ്ങ് തരും...."""" വീറോടെ പറഞ്ഞവൾ ചേർത്ത് പിടിച്ച തന്റെ മകളിലെ പിടി അയച്ചു.... """അഭി... അമ്മ ബസ്റ്റോപ്പിൽ ഉണ്ടാകും... സംസാരിച്ച് കഴിഞ്ഞിട്ട് മോള് അങ്ങോട്ട് വന്നേക്ക്‌......'''' അഭിയുടെ കവിളിൽ തലോടി പുഞ്ചിരിയോടെ നടന്നകലുന്ന ദേവിയെ നോക്കി മഹേഷ്‌ ക്രോധത്തോടെ പല്ല്‌ കടിച്ചു.... """ബ്ലഡി ബിച്ച് ........ ഷി വിൽ ഡെഫെനിറ്റ്ലി പേ ഫോർ ദിസ്.....""" അവനിലെ വാക്കുകൾ അഭിയിൽ നേർത്തൊരു മന്ദഹാസം വിടർത്തി..... ഒരു മാത്ര നിശബ്ദയായി നിന്നവൾ അച്ഛനുമായുള്ള സംഭാഷണത്തിന് തുടക്കം കുറിച്ചു.... """"അച്ഛാ........അച്ഛനോർക്കുന്നുണ്ടോ ഒരിക്കൽ കുടിക്കാൻ അമ്മ കൊണ്ട് വച്ച വെള്ളം ചൂടാണെന്ന് പറഞ്ഞ് അച്ഛൻ ദേഷ്യത്തിൽ അതെടുത്ത് അമ്മേടെ ദേഹത്തേക്ക് ഒഴിച്ചത്..... മെ ബി... അച്ഛൻ മറന്നു കാണും... കാരണം അത്തരം സംഭവങ്ങൾ ഒരുപാടുണ്ടായിരുന്നല്ലോ നിങ്ങൾക്കിടയിൽ....... ബട്ട്‌.. ഐ റിമെമ്പർ... അമ്മേടെ അന്നത്തെ അവസ്ഥ... സങ്കടം.... വേദന..... ദേഹത്തെ നീറ്റൽ.... എല്ലാം... എല്ലാം ഞാൻ ഓർക്കുന്നു... അന്ന് ഞാൻ അച്ഛനെ പഴിച്ച് സംസാരിച്ചപ്പോ , ആ അവസ്ഥയിലും അച്ഛനിപ്പൊ വിളിച്ച “ബ്ലഡി ബിച്ച് ”എന്നോട് പറഞ്ഞതെന്താന്നറിയുവോ "അച്ഛന് പെട്ടന്ന് ദേഷ്യം വന്നപ്പോ പറ്റി പോയതാണെന്ന്..... പിന്നെ ഒന്ന്കൂടെ പറഞ്ഞു..... "അമ്മയും അച്ഛനും തമ്മിൽ എന്ത് പ്രശ്നമോ ഉണ്ടായിക്കോട്ടെ..... പക്ഷേ മോളൊരിക്കലും അച്ഛനെ വെറുക്കരുതെന്ന്...." ഇരുപത്തിയൊന്ന് വർഷം അമ്മ അച്ഛനെ സ്നേഹിച്ച് , അനുസരിച്ച് ഒരു ജോലിക്കാരിയെ പോലെ ജീവിച്ചു.... അമ്മയെ സന്തോഷവതിയായി ഞാൻ കണ്ടിട്ടുള്ളത് നൃത്തം ചെയ്യുമ്പോഴും , ഉള്ളിലുള്ള കല കുട്ടികൾക്ക് പകർന്ന് നൽകുമ്പോഴും മാത്രമാണ്...... ആ ചുരുങ്ങിയ സമയം പോലും അമ്മയെ പിടിച്ചു കെട്ടാനാണ് അച്ഛൻ ശ്രമിച്ചത് ..... ആൻഡ് യൂ നോ വൺ തിങ്ങ് ...?? അച്ഛനെ ഡിവോഴ്സ് ചെയ്യാൻ അമ്മയോടാവിശ്യപ്പെട്ടത് ഞാനാണ്......""" മഹേഷ്‌ അമ്പരപ്പോടെ മകളെ നോക്കി... അച്ഛനൊരിക്കലും അമ്മയെ സ്നേഹിച്ചിട്ടില്ല..... ലൈഫ് പാർട്ണറായിട്ട് കണ്ടിട്ടില്ല.... അറ്റ്ലീസ്റ്റ് സങ്കല്പിച്ചിട്ടെങ്കിലും ഉണ്ടോ!!!! ഐ ഡോണ്ട് നോ.... അച്ഛന് വേണ്ടിയിരുന്നത് അച്ഛൻ പറയുന്നതെല്ലാം കേട്ടും , ചെയ്തും , അച്ഛനെ പരിചരിച്ച് , അച്ഛന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു അടിമയെ ആയിരുന്നു.... ആൻഡ് , എന്റെ അമ്മ അതായിരുന്നു...... അച്ഛന് വേണ്ടി രാപകലോളം എല്ലാമെല്ലാം ചെയ്ത് തന്നിട്ടും ഒരിക്കലെങ്കിലും അമ്മയുടെ ഇഷ്ടങ്ങളറിയാൻ അച്ഛൻ ശ്രമിച്ചിട്ടുണ്ടോ .....??? വിഷമിച്ചിരിക്കുമ്പോൾ ഈ കൈകൾ കൊണ്ടൊന്നമ്മയെ അച്ഛൻ ചേർത്ത് പിടിച്ചതായിട്ട് പോലും ഞാൻ കണ്ടിട്ടില്ല... അച്ഛന്റെ ഭാഗത്താണ് തെറ്റെങ്കിൽ പോലും അതിനെ ന്യായീകരിക്കാനെ അച്ഛൻ എല്ലായിപ്പോഴും ശ്രമിച്ചിട്ടുള്ളൂ...... ഒരിക്കലും... ഒരിക്കലും എന്റമ്മ നിങ്ങൾക്കൊപ്പം ഹാപ്പി അല്ലായിരുന്നു....... ആൻഡ് യൂ ഡോണ്ട് ഡിസേർവ് ഹേർ....""" ""സോറി അച്ഛാ..... ഒരുപാടായി തുറന്നൊന്ന് സംസാരിക്കണമെന്ന് കരുതുന്നു.... വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ അച്ഛനെ വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചതല്ല.... പക്ഷേ ഇപ്പൊ പറയാതിരിക്കാൻ പറ്റിയില്ല.... ഐ ആം സോറി..... ആൻഡ് ഐ ലവ് യൂ സോ മച്ച് ആസ് മൈ ഫാദർ......... ഓൺലി ആസ് മൈ ഫാദർ..........""" തരിത്ത് നിൽക്കുന്ന മഹേഷിനെ മുറുകെ പുണർന്ന ശേഷം അഭി അയാളുടെ കവിളിൽ അമർത്തി ചുംബിച്ചു....... അടർന്നു വീഴാൻ ഒരുങ്ങി നിന്ന രണ്ട് തുള്ളി കണ്ണുനീരിനെ കൈ പത്തി കൊണ്ടമർത്തി തുടച്ച് മാറ്റിയവൾ പിന്തിരിഞ്ഞ് നടന്നു..... പകുതിയെത്തിയപ്പോൾ വീണ്ടുമവൾ തല ചെരിച്ച് അച്ഛനെ നോക്കി..... """"അച്ഛൻ പറഞ്ഞില്ലേ അമ്മയെ പോലെ ആകരുതെന്ന്.......!!! സോറി അച്ഛാ ....എനിക്കെന്റെ അമ്മയെ പോലെയാകാനേ പറ്റൂ..... ഇന്നച്ഛന് മുമ്പിൽ നിന്നും ബോൾഡായിട്ട് ഇറങ്ങി പോയ അമ്മയില്ലേ...അത് പോലെ..... ഇനി അച്ഛനരികിലേക്ക് വരുമ്പോ ഈ അഭി ആർക്കും കുറ്റം പറയാൻ പറ്റാത്ത രീതിയിൽ സ്ട്രോങ്ങ്‌ ആയിരിക്കും.... അല്ലെങ്കിൽ അങ്ങനെ ആകുമ്പോഴേ അഭി അച്ഛനരികിലേക്ക് വരൂ...... എന്തിനാന്നറിയുവോ?? അമ്മ വളർത്തണ അഭി ഒരിക്കലുമൊരു അഴിഞ്ഞാട്ടക്കാരിയാകില്ലെന്ന് തെളിയിക്കാൻ.....""" ആത്മവിശ്വാസത്തോടെ ദൂരേക്ക് നടന്നകലുന്ന മകളെയയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു.... വിലപ്പെട്ടതെന്തൊക്കെയോ നഷ്ടമായി പോകുന്ന വേദനയറിഞ്ഞയാളുടെ ഹൃദയം നീറി പുകഞ്ഞു.... 🌼🌼🌼🌼 ""'മഹി സാർ... സാർ........"""" ഓർമകളിൽ നിന്നും ഞെട്ടിയുണർന്ന് മഹേഷ്‌ ശബ്ദം കേട്ടിടത്തേക്ക് മുഖം തിരിച്ചു .... """ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്..... സാർ കഴിച്ചിരുന്നേൽ എനിക്ക് പോകാമായിരുന്നു.... കടേല് ചെല്ലുന്നത് വൈകിയാൽ മുതലാളി വഴക്ക് പറയും....""" അവർ മടിയോടെ പറഞ്ഞ് ചൂണ്ട് വിരൽ കൊണ്ട് നെറ്റിക്കൊരു വശമുഴിഞ്ഞു.... """പൊയ്ക്കോളൂ... ഞാൻ കഴിച്ചോളാം....""" ഗൗരവത്തോടെ വാക്കുകൾ ഉച്ചരിച്ച് വീണ്ടും ദിനപത്രത്തിലെ ഹെഡ്ലൈനിലൂടെ മതിവരാതെ മിഴികളോടിച്ചു...... ‘‘സിവിൽ സർവീസ് ഉന്നത വിജയം കേരളത്തിന്‌ ; കോഴിക്കോട് സ്വദേശിനി ‘അഭയ മഹേഷിന് ’പതിമൂന്നാം റാങ്ക്..’’ പത്രം നെഞ്ചോട് ചേർത്തയാൾ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകൾ ഇറുകെയടച്ചു...... മിഴിക്കോണിൽ നഷ്ടബോധത്തിൻ ജല കണങ്ങൾ ഉരുണ്ട് കൂടി.... ഏറെ നേരം അതേ ഇരിപ്പിരുന്നു..... അരികിലൊരു കാലടി ശബ്ദമറിഞ്ഞപ്പോൾ മഹേഷ്‌ ആകാംഷയോടെ കണ്ണുകൾ വിടർത്തി..... """അച്ഛാ.......""" നിറഞ്ഞ ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന മകളെ അയാൾ ആശ്ചര്യത്തോടെയും അതിലേറെ വേദനയോടെയും നോക്കി...... അഞ്ച് വർഷങ്ങൾക്ക് ശേഷവും അവളിൽ വലിയ മാറ്റമൊന്നും കണ്ട് പിടിക്കാൻ അയാൾക്ക് സാധിച്ചില്ല.... മോളെ.... എന്ന് സ്നേഹത്തോടെ വിളിക്കാൻ ആശ തോന്നിയെങ്കിലും കഠിനമാർന്നൊരു വിങ്ങൽ അയാളിലെ നേർത്ത ശബ്ദത്തെ പോലും പിടിച്ചു കെട്ടി... അഭി അച്ഛന്റെ കാൽക്കൽ പടിഞ്ഞിരുന്ന് അയാളുടെ മടിയിലേക്ക് തല ചായ്‌ച്ചു....... വിറയാർന്ന കൈകൾ അഭിയുടെ മിനുസ്സമാർന്ന മുടിയിഴകളിലൂടെ ഒഴുകി നടന്നു..... """അച്ഛന് എന്നോട് ദേഷ്യമാണോ?? കാണാൻ ഒരുപാട് വട്ടം കൊതി തോന്നിയിട്ടുണ്ട്.... എല്ലാം മറന്ന് ഇങ്ങോട്ടോടി വന്നാലോന്നും പലവുരു ചിന്തിച്ചു..... പക്ഷേ.. എന്തോ ഒന്ന്.................എന്നെ..... വിതുമ്പലോടെ അവൾ അച്ഛന്റെ മടിയിൽ മുഖം പൂഴ്ത്തി..... നിമിഷങ്ങൾ നിശബ്ദതയിൽ ലയിച്ച് കടന്നു പോയി.... ചെയ്തത് തെറ്റാണോന്ന് എനിക്കറിയില്ല അച്ഛാ ....... മറ്റുള്ളവരുടെ കണ്ണിൽ ചിലപ്പോ എന്റെ ഈ നിലപാട് തെറ്റായിരിക്കാം..... പക്ഷേ എന്റെ ശരി ഇതായിരുന്നു....."""" """അച്ഛന് ദേഷ്യമൊന്നുമില്ല..... തെറ്റായിരുന്നു ചെയ്തത്രയും..... മനസ്സിലാക്കി തരാൻ എന്റെ മോള് വളരേണ്ടി വന്നു..... നിന്റെ നേട്ടത്തിൽ പോലും സന്തോഷിക്കാൻ അച്ഛനർഹനല്ല..... ഇരുപത് വയസ്സുള്ളപ്പോ എന്റെ കൈ പിടിച്ചതായിരുന്നു ദേവി..... ഒരിക്കൽ പോലും അവളെയോ , അവളിലെ വ്യക്തിത്വത്തെയോ ഞാൻ അംഗീകരിച്ചിട്ടില്ല... ബഹുമാനിച്ചിട്ടില്ല..... അവള് നൃത്തം ചെയ്യുമ്പോ എനിക്ക് ദേഷ്യമായിരുന്നു... അല്ല.....അതിനുമപ്പുറം ഭയമായിരുന്നു... അവളെന്നേക്കാൾ ഉയരത്തിൽ എത്തി ചേരുമോ എന്ന ഭയം...."""" തന്നെ തലോടിയിരുന്ന അച്ഛന്റെ കൈയ്യിൽ പിടിച്ചവൾ അയാളുടെ കൈ വെള്ളയിൽ അമർത്തി ചുംബിച്ചു..... """അച്ഛൻ വാ.... നമുക്ക് പോകാം...""" ""എങ്ങോട്ട്???""" ""ഞങ്ങൾക്കൊരു കൊച്ച് വീടുണ്ട്.. അങ്ങോട്ട്....''' '""അത് വേണ്ട മോളെ...... നീയെടയ്ക്ക് ഇങ്ങോട്ട് വന്ന് അച്ഛനെ കണ്ടാൽ മതി......""" """പോരാ.... ഇനി ഇവിടെ ഒറ്റയ്ക്ക് കഴിയണ്ട.... ഞാൻ കാറും കൊണ്ടാ വന്നത്..... അച്ഛനെ കൊണ്ട് പോകാൻ.... വന്നേ......""" """ശ്രീദേവി....അവൾക്ക് ഇഷ്ടപ്പെടില്ല ????""" ""അത് അവിടെ എത്തിയിട്ടല്ലേ...... നമുക്ക് നോക്കാം """ തിടുക്കത്തിൽ അകത്ത് കയറി അയാൾക്കാവശ്യമായ സാധനങ്ങളെല്ലാം ഒരു ബാഗിൽ നിറച്ചവൾ വാതിൽ പൊളികളെല്ലാം അടച്ച് പൂട്ടി പുറത്തേക്ക് കടന്നു...... അഭിക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴും ശ്രീദേവിയുടെ പ്രതികരണമെന്താകുമെന്നോർത്തയാൾ വെപ്രാളം പൂണ്ടു....... ഉമ്മറത്ത് കാർ നിർത്തി അഭി പുറത്തേക്കിറങ്ങിയിട്ടും മഹേഷ്‌ കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല..... """അച്ഛൻ ഇറങ്ങ്......"" ""വേണ്ട മോളെ... എന്നെ തിരികെ വീട്ടിലാക്കിയേക്ക്......""" """ഒന്നിങ്ങോട്ട് ഇറങ്ങെന്റെ മഹേഷ്‌ സാറേ.."" നിരാശയോടെ തല താഴ്ത്തി ഇരിക്കുന്ന മഹേഷിനെ അഭി ബലമായി പിടിച്ച്‌ പുറത്തേക്കിറക്കി...... അകത്തളത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തേക്ക് വന്ന ശ്രീദേവി മഹേഷിനെ കണ്ടൊന്ന് ഞെട്ടി .... കൂടെ കൂട്ടുമെന്ന് അഭി പറഞ്ഞിരുന്നെങ്കിലും പെട്ടെന്നുള്ള കാഴ്ച്ചയിൽ അവർ പതറി പോയിരുന്നു .... പതിയെ സമചിത്ത വീണ്ടെടുത്ത് പുഞ്ചിരിയോടെ ഇരുവരെയും വരവേറ്റു... വെള്ളയും നീലയും കലർന്ന യൂണിഫോം ചുരിദാറിട്ട് മുറ്റത്ത് ഒരുപാട് പെൺകുട്ടികൾ നിരന്നു നിൽക്കുന്നത് ശ്രദ്ധിച്ചയാൾ അവരിലൂടെയെല്ലാം കണ്ണുകളോടിച്ച് അഭിയെ നോക്കി...... """അമ്മ ഡാൻസ് പഠിപ്പിക്കുന്ന പിള്ളേരാ.... രാവിലത്തെ ബാച്ച്....""" കുട്ടികൾക്ക് നേരെ പുഞ്ചിരിയോടെ കൈ വീശി കാണിച്ച് അഭി അച്ഛനൊപ്പം ഉമ്മറത്തേക്ക് നടന്നു.... """അഭീടെ അച്ഛൻ എന്താ അവിടെ തന്നെ നിൽക്കുന്നത്.... കയറി വായോ....""" പടികൾ കയറാതെ മുറ്റത്ത് തന്നെ നിൽക്കുന്ന മഹേഷിനോടായി ശ്രീദേവി പറഞ്ഞു.... "അഭീടെ അച്ഛൻ''.... ശ്രീദേവിയുടെ അഭിസംബോധന മഹേഷിന്റെ ഹൃദയത്തെ കീറി മുറിച്ചു... വാക്കുകൾ കൊണ്ടു പോലും അന്യനായി തീർന്ന വേദനയിൽ അയാളുടെ മിഴികൾ തുളുമ്പി.... ഉമ്മറ പടികൾ കയറി മഹേഷ്‌ ശ്രീദേവിക്ക്‌ മുന്നിൽ നിന്നു.... ""ചെയ്തതൊക്കെ തെറ്റാണെന്ന് മനസ്സിലാക്കാൻ ഒരുപാട് സമയം വേണ്ടി വന്നു..... ക്ഷമിക്കണം....""" ആദ്യമായി , ചെയ്ത തെറ്റിന് ആത്മാർത്ഥമായി മാപ്പ് ചോദിച്ച അച്ഛനെ അഭി പുഞ്ചിരിയോടെ ചേർത്തു നിർത്തി..... ശ്രീദേവിയുടെ ചൊടികൾ വിരിഞ്ഞു.... """ഈൗ വാക്കുകൾ കൊണ്ട് നഷ്ടപ്പെട്ട് പോയ എന്റെ നല്ല കാലങ്ങൾ തിരികെ തരാൻ നിങ്ങൾക്ക് പറ്റുമോ .....??? അവരുടെ ചോദ്യത്തിന് മുമ്പിൽ മൗനിയായി തല കുനിച്ച് നിൽക്കാനെ മഹേഷിനായുള്ളൂ..... ശ്രീദേവി ചൊടികൾ പുച്ഛത്തോടെ ചുളിച്ചു...... ഇപ്പോഴുള്ള ഈ ഏറ്റു പറച്ചിൽ കൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല........ മാപ്പ് പറഞ്ഞത് കൊണ്ട് നിങ്ങൾ പറഞ്ഞതും , ചെയ്തതും മറക്കാനും എന്നേ കൊണ്ട് കഴിയില്ല...... പിന്നെ ഭംഗി വാക്കായിട്ട് ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം..... പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഭംഗി വാക്കായിട്ട് പോലും നിങ്ങളോട് എനിക്കത് പറയാൻ കഴിയില്ല..... നിങ്ങളെന്നെ സ്നേഹിച്ചിട്ടില്ല.... എന്റെ ശരീരത്തിൽ തൊട്ടത് പോലും എന്റെ സമ്മതത്തോടെ ആയിരുന്നില്ല.... എന്നിട്ടും ഞാനെങ്ങനെ നിങ്ങൾക്കൊപ്പം കഴിഞ്ഞു എന്നുള്ളതിന് ഒറ്റ ഉത്തരമെ ഉള്ളൂ.... ഗതിക്കേട് കൊണ്ട്....... ഒറ്റയ്ക്ക് നിൽക്കാനുള്ള തന്റേടം ഉണ്ടാകാൻ എന്റെ മോള് ധൈര്യം പകരേണ്ടി വന്നു......""""" ശ്രീദേവി ദീർഘമായൊന്ന് നിശ്വസിച്ച് വീണ്ടും തുടർന്നു... """കഴിഞ്ഞത് കഴിഞ്ഞു...... അഭീടെ അച്ഛന് എത്ര കാലം വേണമെങ്കിലും ഇവിടെ മകൾക്കൊപ്പം കഴിയാം....... ഞാൻ തടയില്ല........ തടയാനെനിക്ക് അധികാരവുമില്ല... പക്ഷേ അത് അഭീടെ അച്ഛനായിട്ട് മാത്രമായിരിക്കണം..... അഭീടെ അച്ഛൻ മാത്രമായിട്ട്......"" #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
" മോളെ..... വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള ആള് എത്തിയില്ലേ ഞങ്ങൾ വെയിറ്റ് ചെയ്യണോ " "വേണ്ട ചേട്ടാ.... താങ്ക്സ് അച്ഛനിപ്പോൾ വരും ഞാൻ വിളിച്ചിരുന്നു. ഇങ്ങ് അടുത്ത് എത്തി " സമയം രാത്രി പത്തുമണി കഴിയുമ്പോൾ കോരിച്ചൊരിയുന്ന മഴയത്തു ബസ്റ്റോപ്പിൽ വന്നിറങ്ങവേ ബസ് കണ്ടക്ടറുടെ ചോദ്യത്തിന് പുഞ്ചിരിയോടെ തന്നെ ശിവാനി മറുപടി നൽകി. മഴ നനയാതെ ഓടി വെയിറ്റിങ് ഷെഡിലേക്ക് കയറിയ ശേഷം ബസ്സ്‌ പതിയെ കണ്ണിൽ നിന്നുമകലുന്നത് പുഞ്ചിരിയോടെ തന്നെ അവൾ നോക്കി നിന്നു. നേരം വൈകിയതിനാൽ കവല ശൂന്യമായിരുന്നു ഒപ്പം കോരിച്ചൊരിയുന്ന മഴയും. കനത്ത വിജനതയും മഴയുടെ ഇരമ്പലും കേൾക്കെ ഒരു നിമിഷം മനസ്സിൽ ഒരു നേർത്ത ഭയത്തോടെ അവൾ ചുറ്റും കണ്ണോടിച്ചു നിന്നു. പെട്ടെന്ന് ഫോൺ റിങ് ചെയ്തപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അച്ഛൻ നന്ദന്റെ നമ്പർ സ്‌ക്രീനിൽ കണ്ടപ്പോൾ ആശ്വാസമായി അവൾക്ക്. " അച്ഛാ ഇതെവിടെയാ എത്താറായോ .... " " മോളെ ഒരു അബദ്ധം പറ്റി.. എന്താന്ന് അറിയില്ല നമ്മുടെ കാർ ബ്രെക്ഡൗൺ ആയി. ഇപ്പോൾ വഴിയിലാ ഞാൻ... പക്ഷേ മോള് പേടിക്കേണ്ട കേട്ടോ അച്ഛനിപ്പോൾ അങ്ങെത്താം ഒരു ഓട്ടോ കിട്ടേണ്ട താമസമേ വേണ്ടുള്ളൂ മാക്സിമം ഒരു പത്തു മിനിറ്റ്.നീ ബസ്സിൽ നിന്നിറങ്ങിയാലും ഒരു അഞ്ചു മിനിറ്റ് അവരോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറയ് അപ്പോഴേക്കും ഞാൻ അങ്ങ് എത്തും" നന്ദന്റെ വാക്കുകൾ കേൾക്കവേ ശിവാനിയുടെ ഉള്ളിൽ വീണ്ടും ഭയത്തിന്റെ നേർത്ത അലകൾ അടിച്ചു തുടങ്ങിയിരുന്നു. " അച്ഛാ ഞാനിപ്പോൾ വെയിറ്റിങ് ഷെഡിലാ അച്ഛൻ എത്താറായി എന്ന് പറഞ്ഞത് കൊണ്ട് ബസ്സ്‌ ഞാൻ പറഞ്ഞു വിട്ടു " അവളുടെ മറുപടി നന്ദനെയുമൊന്ന് ഞെട്ടിച്ചു. പക്ഷേ സംസാരത്തിൽ ആ ഞെട്ടൽ പ്രതിഫലിക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു " അബദ്ധമായല്ലോ മോളെ..... പക്ഷേ... സാരമില്ല പേടിക്കേണ്ട അച്ഛനിപ്പോൾ അങ്ങെത്തും.അവിടെ ഏതേലും കടയോ മറ്റോ തുറന്നിട്ടുണ്ടോ എന്ന് നോക്ക് എങ്കിൽ മോള് അവിടേക്ക് പോയി നിൽക്ക് വെയിറ്റിങ് ഷെഡിൽ നിൽക്കേണ്ട ഒറ്റയ്ക്ക് അല്ലേ ഉള്ളൂ ചിലപ്പോൾ പേടി തോന്നിയേക്കാം നിനക്ക് " അച്ഛന്റെ നിർദ്ദേശം കേൾക്കെ ശിവാനി ഒരിക്കൽ കൂടി ചുറ്റുമൊന്നു കണ്ണോടിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സമയം വൈകിയതിനാലും കനത്ത മഴയായതിനാലും കച്ചവടക്കാരൊക്കെ നേരത്തെ തന്നെ പോയിരുന്നു. ആ വിജനത പതിയെ പതിയെ അവളുടെയുള്ളിൽ ഭയത്തിന്റെ വിത്തുകൾ പാകി തുടങ്ങിയിരുന്നു. " അച്ഛാ... ഇവിടെങ്ങും കടകളൊന്നും തുറന്നിട്ടില്ല വല്ലാത്തൊരു ഇരുട്ടും... അച്ഛൻ ഒന്ന് വേഗം വരണേ എനിക്കെന്തോ മനസ്സിൽ പേടി തോന്നുന്നു വല്ലാണ്ട് " "പേടിക്കാതെ മോളെ.. അച്ഛൻ ദേ തൊട്ടടുത്ത് തന്നെയുണ്ട് ഇപ്പോൾ അങ്ങ് വന്നേക്കാം ഒരു അഞ്ചു മിനിറ്റ്.ധൈര്യമായിരിക്ക് അച്ഛന്റെ കുട്ടി " കോൾ കട്ടു ചെയ്യുമ്പോൾ നന്ദന്റെ മനസ്സിനെയും ഭയം കീഴടക്കി തുടങ്ങിയിരുന്നു. " ഭഗവാനേ... എന്റെ കുട്ടി " വേവലാതിയോടെ അയാൾ മഴയത്തു റോഡിലേക്കിറങ്ങി ഒരു ഓട്ടോയ്ക്കായി ചുറ്റും പരതി. മഴയുടെ ശക്തിയേറും തോറും ശിവാനിയുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അച്ഛന്റെ വരവ് പ്രതീക്ഷിച്ചു റോഡിലേക്ക്a എത്തിയുളിഞ്ഞു നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഓട്ടോ വെയിറ്റിങ് ഷെഡിനു മുന്നിലായി വന്നു നിൽക്കുന്നത്. നന്ദൻ ആകുമെന്ന പ്രതീക്ഷയിൽ പതിയെ മുന്നിലേക്ക് ചുവട് വച്ച അവൾ ഒരു നിമിഷം നിരാശയോടെ നിന്നു പോയി. ഒപ്പം തന്നെ അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു വന്നു.കാരണം ആ ഓട്ടോയിൽ നിന്നിറങ്ങിയത് അഞ്ചു ചെറുപ്പക്കാരായിരുന്നു. തന്റെ ഉടലിലേക്ക് ചൂഴ്ന്നിറങ്ങുന്ന അവരുടെ വഷളൻ നോട്ടത്തിൽ നിന്നും തന്നെ ഒറ്റയ്ക്ക് കണ്ടിട്ട് തന്നെയാകണം അവരവിടെ ഇറങ്ങിയത് എന്ന് അവൾ ഉറപ്പിച്ചു. അതോടെ ശിവാനിയുടെ ഉടലാകെ വിറപൂണ്ടു തുടങ്ങിയിരുന്നു. തന്റെ അരികിലായി വന്നു കൂട്ടം കൂടി നിൽക്കുന്ന ചെറുപ്പക്കാരെ ഒന്ന് പാളി നോക്കവേ പെട്ടെന്ന് ഞെട്ടലോടെ അവൾ മുഖം താഴ്ത്തി.രാവിലെ പത്രത്തിൽ കണ്ട അതേ മുഖങ്ങൾ 'യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ അഞ്ചംഗ സംഘത്തിനു വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ജാമ്യം' അതായിരുന്നു ആ വാർത്ത വാർത്തക്കൊപ്പം കണ്ട ഫോട്ടോയിലെ അതേ അഞ്ചു മുഖങ്ങൾ. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു പോയി അവൾ. " ആശാനേ പീസ് കൊള്ളാം നല്ല മഴയും തൂക്കി വണ്ടിയിലിടട്ടെ " കൂട്ടത്തിലൊരുവൻ കീഴ്ച്ചുണ്ടു കടിച്ചു കൊണ്ട് മുന്നിലേക്ക് ആയുമ്പോൾ പിന്നിൽ നിന്നും അവനെ മറ്റുള്ളവർ തടുത്തു നിർത്തുന്നുണ്ടായിരുന്നു. അവരുടെ അടക്കി പിടിച്ച സംഭാഷണങ്ങൾ കേട്ട് ഭയന്ന് വിറച്ച ശിവാനി ഒരു നിമിഷം അവിടുന്ന് ഇറങ്ങി ഓടിയാലോ എന്ന് പോലും ചിന്തിച്ചു പോയി പക്ഷേ കൂരിരുട്ടിൽ ഈ മഴയത്തു ശൂന്യമായ വഴിയിൽ തനിക്ക് രക്ഷപ്പെടാനൊരിടം കിട്ടില്ല എന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല അച്ഛൻ വരുന്നത് ഇവിടേക്കാണ്‌. ഇറങ്ങിയോടിയാൽ ചിലപ്പോൾ അച്ഛനു തന്നെ കണ്ടെത്തുവാനും ബുദ്ധിമുട്ടായേക്കും. നിമിഷങ്ങൾക്കുള്ളിൽ നിരവധി ചിന്തകൾ അവളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു. എന്നാൽ തന്നെ കീഴ്പ്പെടുത്താനുള്ള ഭാവത്തിൽ വന്നു കയറിയവർ നോട്ടം കൊണ്ട് തന്നെ അടിമുടി ഉഴിയുന്നുണ്ടെങ്കിലും തനിക്കെതിരെ ഒരു ആക്രമണത്തിന് മുതിരാത്തത് അവളെ അത്ഭുതപെടുത്തിയിരുന്നു. ' ഇനി മറ്റാർക്കെങ്കിലും വേണ്ടി കാത്തു നിൽക്കുവാണോ' വീണ്ടും കൂടുതൽ ഭീതിയോടെ അവൾ പരുങ്ങി. അപ്പോഴാണ് ഞെട്ടിച്ചു കൊണ്ട് ഫോൺ വീണ്ടും ശബ്ദിച്ചത്. നന്ദന്റെ നമ്പർ കാൺകെ വെപ്രാളത്തോടെ അവൾ കാൾ ബട്ടൻ അമർത്തി ഫോൺ കാതോട് ചേർത്തു. " അച്ഛാ... അച്ഛൻ എവിടെയാ ഒന്ന് വേഗം വരാവോ എനിക്കാകെ പേടിയാകുന്നു ഇവിടെ.... ഇവിടെ നാലഞ്ചു പേർ ഇന്ന് രാവിലെ നമ്മൾ പത്രത്തിൽ വായിച്ച ആ കേസിലെ പ്രതികൾ അവർ തന്നെ.. .... വേഗം വന്നു എന്നെ ഒന്ന് രക്ഷിക്ക് അച്ഛാ. " പതിഞ്ഞ സ്വരത്തിൽ നന്ദനോട് വിവരങ്ങൾ പറയുമ്പോൾ ഫോണിലൂടെ കരയുകയായിരുന്നു അവൾ. ശിവാനി പറഞ്ഞ അഞ്ചുപേർ ആരൊക്കെയാണ് എന്നത് നിമിഷങ്ങൾക്കകം നന്ദൻ തിരിച്ചറിഞ്ഞു.രാവിലെ അവൾക്കൊപ്പമിരുന്നാണ് താൻ ആ വാർത്ത വായിച്ചത്.അതോടെ അയാളുടെ നെഞ്ചിടിപ്പേറി " മോളെ അച്ഛൻ ദേ എത്തി ഒരു ഓട്ടോ കിട്ടി എനിക്ക്.... ഒന്നുമുണ്ടാകില്ല നീ പേടിക്കാതെ ധൈര്യമായി തന്നെ നിൽക്ക് " നന്ദന്റെ ആശ്വാസ വാക്കുകൾക്ക് ശിവാനിയുടെ ഉള്ളിലെ തീ കെടുത്തുവാൻ കഴിയുമായിരുന്നില്ല. എങ്കിലും കണ്ണുനീർ തുടച്ചു കൊണ്ടവൾ അച്ഛന്റെ നിർദ്ദേശപ്രകാരം മനസ്സിനെ ധൈര്യപ്പെടുത്തുവാൻ ശ്രമിച്ചു. അഞ്ചംഗ സംഘം അപ്പോഴും നിശബ്ദരായി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ആ നോട്ടത്തിനു മുന്നിൽ മുഖം തിരിച്ചു നിൽക്കുമ്പോഴും ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ശിവാനി ജാഗ രൂകയായിരുന്നു. പരസ്പരം എന്തൊക്കെയോ അടക്കം പറയുന്നുണ്ടെങ്കിലും ആ ചെറുപ്പക്കാരുടെ ശാന്തത അവളെ ഏറെ അത്ഭുതപ്പെടുത്തി.ഒപ്പം വൈകാതെ തന്നെ അച്ഛൻ എത്തുമെന്ന പ്രതീക്ഷയും കൂടിയായപ്പോൾ ശിവാനിയുടെ മനസ്സിൽ തെല്ലൊരു ആശ്വാസമായി. നിമിഷങ്ങൾക്കകം മറ്റൊരു ഓട്ടോ പാഞ്ഞു വന്നു ഷെഡിനു മുന്നിലായി നിന്നു. " മോളെ ശിവാ.. വാ.... " വെപ്രാളത്തോടെ ഓടിയിറങ്ങിയ നന്ദനെ കണ്ടപ്പോൾ പെട്ടെന്ന് ജീവൻ തിരികെ കിട്ടിയ പ്രതീതിയായിരുന്നു ശിവാനിക്ക് " അച്ഛാ......... " ഓടി നന്ദനരികിലെത്തി അയാളോട് ചേർന്ന് നിൽക്കുമ്പോൾ വല്ലാത്ത സുരക്ഷിതത്വം അനുഭവപ്പെട്ടു അവൾക്ക് ഒപ്പം മനസ്സിലെ ഭീതിയുമകന്നിരുന്നു. " പേടിക്കേണ്ട... അച്ഛനിങ്ങെത്തിയില്ലേ മോള് വണ്ടിയിലേക്ക് കയറു " ഓട്ടോയ്ക്കരികിലേക്ക് നടക്കുമ്പോൾ ഒപ്പം നിൽക്കുന്നവരെ ഒന്ന് നോക്കുവാൻ നന്ദൻ മറന്നില്ല. നിമിഷങ്ങൾക്കകം രണ്ടാളും ഓട്ടോയിലേക്ക് കയറി.വണ്ടി മുന്നിലേക്ക് നീങ്ങുമ്പോൾ ഒരിക്കൽ കൂടി പിന്നിലേക്ക് ഒന്ന് പാളി നോക്കുവാൻ നന്ദൻ മറന്നില്ല.അയാളുടെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിടരുമ്പോഴും ശാന്തരായി തന്നെ നോക്കി നിൽക്കുവായിരുന്നു ആ ചെറുപ്പക്കാർ. " അച്ഛാ.... ഞാൻ എത്രമാത്രം പേടിച്ചുവെന്ന് അറിയോ അച്ഛന്.... ആ നിൽക്കുന്നവരെ അച്ഛൻ കണ്ടില്ലേ നമ്മൾ ഇന്ന് പത്രത്തിൽ കണ്ട അതേ പ്രതികൾ.. ഒരു നിമിഷം എന്റെ ജീവിതവും ആ പെൺകുട്ടിയുടേത് പോലെയാകും എന്ന് ഓർത്തു ഭയന്ന് വിറച്ചു പോയി ഞാൻ " തന്റെ മാറിലേക്ക് ചാഞ്ഞ മകളുടെ ഉള്ളിലെ ഭയത്തിന്റെ വ്യാപ്തി അവളുടെ നെഞ്ചിടിപ്പിൽ നിന്നും നന്ദൻ മനസ്സിലാക്കിയിരുന്നു . " സോറി മോളെ അപ്രതീക്ഷിതമായ മഴയല്ലേ വണ്ടിയുടെ എൻജിനിലോ മറ്റോ വെള്ളമിറങ്ങിയതാകും വണ്ടി വഴിയിലായി പോയി. പിന്നെ ഭാഗ്യത്തിനാ തക്ക സമയത്ത് ഈ ഓട്ടോ കിട്ടിയത്. ആ മറുപടി കേൾക്കുമ്പോൾ ഓട്ടോ ഡ്രൈവറും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴും ശിവാനിയുടെ മനസിൽ ഒരു സംശയം മാത്രം ബാക്കി നിന്നു " അച്ഛാ.... അവന്മാർ അത്രയും പ്രശ്‌നക്കാരായിട്ടും പത്തുമിനിറ്റിലേറെ എന്നെ അവർക്ക് മുന്നിൽ ഒറ്റയ്ക്ക് കിട്ടിയിട്ടും മോശമായി ഒന്നും അവർ പ്രവർത്തിച്ചില്ല. ഒരുവൻ ആദ്യം എനിക്ക് നേരെ അടുത്തതാ... പക്ഷേ പെട്ടെന്നു കൂടെ ഉള്ളവർ തന്നെ അവനെ തടഞ്ഞു. ഒരുപക്ഷെ അനുഭവങ്ങളിലൂടെ അവരും നല്ല മനുഷ്യർ ആയിരിക്കുമോ ... അങ്ങിനെയെങ്കിൽ നമ്മളീ ഭയന്നതൊക്കെ വെറുതെ അല്ലേ അച്ഛാ...." മകളുടെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം നിശബ്ദനായ ശേഷം നന്ദനൊന്ന് പുഞ്ചിരിച്ചു.പതിയെ ശിവാനിയുടെ നെറുകയിൽ തലോടി അയാൾ. " മോളെ ചിലപ്പോൾ അവർ നല്ലവരായി മാറിയിട്ടുണ്ടാകാം.... അത് നമുക്ക് അറിയില്ല പക്ഷേ അറിയാവുന്ന മറ്റൊരു കാര്യമുണ്ട്. അവിടെ ആ അഞ്ചു പേര് മാത്രമായിരുന്നില്ല വേറെയും ചിലർ ഉണ്ടായിരുന്നു.. അമിതമായ ഭീതിയിൽ നീ കണ്ടില്ലെന്നു മാത്രം.... " ആ വാക്കുകൾ കേട്ട് ഒരു നിമിഷം സംശയത്തോടെ തന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയ ശിവാനിയുടെ കവിളിൽ പതിയെ തലോടി നന്ദൻ . " ആരാ... വേറെ ആരാ അച്ഛാ ഉണ്ടായിരുന്നെ പറയ് ..... " ആകാംക്ഷയേറിയിരുന്നു ശിവാനിയ്ക്ക്. ----------------------------------------------------------------------- ഓട്ടോ കണ്ണിൽ നിന്നു മറയുന്നത് വരെ നിരാശയോടെ നോക്കി നിന്നു ആ ചെറുപ്പക്കാർ. " @#%&... കയ്യിൽ വന്നു കിട്ടിയതായിരുന്നു അപ്പോഴാ പുല്ലന്മാര്...... " കണ്മുന്നിൽ കിട്ടിയ ഇര നഷ്ടപ്പെട്ട നിരാശയിലും റോഡിന്റെ ഓരത്ത് ഒരു മൂലയിലേക്ക് എത്തിയുളിഞ്ഞു നോക്കുമ്പോൾ അവരുടെ മുഖത്ത് ചെറിയ തോതിൽ ഭയത്തിന്റെ അലകൾ തെളിഞ്ഞു നിന്നിരുന്നു. കോരിച്ചൊരിയുന്ന മഴയത്തു പെട്ടെന്ന് അവിടെ ഒരു ഹെഡ്‌ലൈറ്റ് വെളിച്ചം തെളിഞ്ഞു. അല്പം ഭയത്തോടെ തന്നെ ചെറുപ്പക്കാർ പിന്നിലേക്ക് പതുങ്ങുമ്പോൾ ആ വെളിച്ചം അവർക്കരികിലേക്ക് അടുത്തു. വെയിറ്റിങ് ഷെഡിലെ വെളിച്ചം ആ വാഹനത്തിന്റെ മുൻഗ്ലാസിലെ സ്റ്റിക്കറിലേക്ക് പതിക്കുമ്പോൾ അത് തിളങ്ങി. 'പോലീസ്'. അതേ കേരളാ പോലീസിന്റെ വെള്ള ബൊലേറോ ആയിരുന്നു അത്. ശിവാനി ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയ നിമിഷം മുതൽ അവൾക്കു കാവലായി അവൾ പോലുമറിയാതെ റോഡിന്റെ ഒരു ഓരത്ത് അവരുണ്ടായിരുന്നു.. കേരള പോലീസ്. ശിവാനിയെ ലക്ഷ്യമിട്ട് വെയിറ്റിങ് ഷെഡിലേക്ക് ഇറങ്ങിയ ചെറുപ്പക്കാരുടെ കാഴ്ചയിൽ ആ ജീപ്പ് പതിഞ്ഞത്‌ കൊണ്ടാണ് പെട്ടെന്ന് അവർ ശാന്തരായതും. ഒടുവിൽ വെപ്രാളത്തിൽ വന്നിറങ്ങിയ നന്ദനും ഒരു നോക്ക് കണ്ടു അവരെ. " എന്താടാ... ആ പെങ്കൊച്ചിനെ പൊക്കാനാണോ ഇവിടെ വന്നു കേറിയത് " " ഇല്ല സാറേ.... മഴ കാരണം വണ്ടിയുടെ മുൻഗ്ലാസ് ആകെ പുകഞ്ഞു ഒന്നും കാണാൻ മേലാണ്ടായപ്പോൾ വന്നു കേറിയതാ " ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്നുള്ള എസ് ഐ യുടെ ചോദ്യത്തിന് മുന്നിൽ അവരൊന്ന് പതറി. " മ്.... അങ്ങിനെ ആയാൽ നിനക്കൊക്കെ നല്ലത്... ഒരു ജാമ്യം കിട്ടി എന്നത് എന്നെന്നേയ്‌ക്കുമായുള്ള രക്ഷ അല്ല എന്ന് ഓർത്താൽ നന്ന്. എന്നാൽ പിന്നെ നിൽക്കേണ്ട വിട്ടോ വേഗം ......... " പിന്നെ ഒരു നിമിഷം അവരും നിന്നില്ല. നിമിഷങ്ങൾക്കകം വെയിറ്റിങ് ഷെഡ്‌ ശൂന്യമായി " സാറേ ഇനി നമ്മൾ എങ്ങോട്ടാ നല്ല മഴയല്ലേ സ്റ്റേഷനിലേക്ക് തിരികെ പോയാലോ " ഡ്രൈവർ സംശയത്തോടെ മുഖത്തേക്ക് നോക്കുമ്പോൾ എസ് ഐ ഒന്ന് പുഞ്ചിരിച്ചു " കുറച്ചൂടെ മുന്നിലേക്ക് പോകാമെടോ.... ആ അച്ഛനും മോളും ഓട്ടോയിൽ അങ്ങട് പോയേക്കുവല്ലേ.... ഒന്ന് നോക്കിയേക്കാം സേഫ് ആണോ എന്ന് " നിമിഷങ്ങൾക്കകം ഓട്ടോ പോയ അതേ റൂട്ടിൽ ആ ജീപ്പും നീങ്ങി......... അവർ പോലുമറിയാതെ വീണ്ടും അവർക്ക് കാവലായി.... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
കോരിച്ചൊരിയുന്ന മഴയെ കീറി മുറിച്ചു കൊണ്ട് ആ ബസ് മുന്നോട്ട് പാഞ്ഞു. "മാഷേ .. മഴ കടുക്കുന്നുണ്ട് ആ ഷട്ടർ ഒന്ന് താഴ്ത്താ മോ...." ഓർമ്മകളുടെ കുത്തൊഴുക്കിൽ നിലയില്ലാതെ പാഞ്ഞുകൊണ്ടിരുന്ന ശ്യാം ഞെട്ടിയുണർന്നു. തൊട്ടരുകിലിരിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്.. "ഹലോ മാഷേ ഇതെന്താ മിഴിച്ചു നോക്കുന്നെ മാഷ് ഇവിടെങ്ങുമല്ലാരുന്നോ ദേ പുറമൊക്കെ അപ്പടി നനഞ്ഞുവല്ലോ ... ആ ഷട്ടർ താഴ്ത്തൂ" ഷട്ടർ വലിച്ചു താഴ്ത്തുമ്പോൾ ശ്യാം ഓർത്തു. ശരിയാണ് മനസ് ഇവിടെങ്ങുമല്ലാരുന്നു അതിങ്ങനെ നിലയില്ലാ കയത്തിലേക്ക് ആഴുകയാണ്. "സോറി ഞാൻ എന്തോ ഓർത്തിരുന്നു പോയി മഴ പെയ്തത് പോലും അറിഞ്ഞില്ല" ആ ക്ഷമാപണം അവളെ ചിരിപ്പിച്ചു. "ഇതെന്താ മാഷേ പരിസരബോധം പോലും മറന്ന് ഒരു ചിന്ത എന്തായാലും കുടുംബ പ്രശ്നം ആണെന്നുള്ളത് ഉറപ്പാ.. എന്തേ ഭാര്യയുമായി പിണങ്ങിയോ " "ഭാര്യയോ....എനിക്കോ..." ശ്യാം ഒന്നു പുഞ്ചിരിച്ചു. " ഞാൻ വിവാഹിതനല്ല കുട്ടി " "അയ്യോ... എന്നാൽ പിന്നെ എന്താ പ്രശ്നം... പറയാവുന്നതാണേൽ പറയാം കേട്ടോ ഇനീപ്പൊ കോട്ടയം എത്താൻ എന്തായാലും രണ്ട് മണിക്കൂർ എടുക്കും... ഞാനും ഫ്രീയാണ് ചില പ്രശ്നങ്ങൾ ഷെയർ ചെയ്താൽ ആശ്വാസം കിട്ടുമെന്ന് കേട്ടിട്ടുണ്ട്... " "താൻ ആളു കൊള്ളാമല്ലോടോ.. ഇത്രക്ക് ഫ്രണ്ട്ലിയായ പെൺകുട്ടികളും ഉണ്ടോ.... " ശ്യാമിന്റെ ആ നിഷ്കളങ്കമായ സംശയം അവളെ അതിശയിപ്പിച്ചു. " മാഷെന്താ മാഷേ പെൺകുട്ട്യോളെ കണ്ടിട്ടില്ലേ." ആ ചോദ്യം അവനെ നിശബ്ദനാക്കി. അൽപസമയം സീറ്റിലേക്ക് തല ചായ്ച്ചിരുന്നു അവൻ "സത്യാ ടോ ഞാൻ അടുത്തിടപഴകിയിട്ടുള്ള ഒരേ ഒരു സ്ത്രീ എന്റെ അമ്മ മാത്രമാണ് " "അതെന്തേ അങ്ങനെ മാഷ് പഠിക്കാനൊന്നും പോയിട്ടില്ലെ...... അതോ ജയിലിൽ നിന്നെങ്ങാൻ വരുവാണോ" ശ്യാം ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി "ജയിലിൽ നിന്നൊന്നുമല്ല കുട്ടി. പിന്നെ പഠിക്കാനൊക്കൊപോയിട്ടുണ്ട്... പത്ത് വരെ അതും ആൺകുട്ട്യോൾ മാത്രമുള്ള സ്കൂളിൽ..പത്തിൽ നല്ല മാർക്കോടെയാ പസ്സായെ... പക്ഷെ പിന്നെ പഠിക്കാൻ പറ്റീല...." "പിന്നെ പിന്നെന്താ പറ്റിയെ " അവളുടെ മുഖത്ത് ആകാംഷയേറി " ഇത്രേം സംസാരിച്ചിട്ടും താൻ ഇതുവരെ തന്റെ പേരുപോലും പറഞ്ഞില്ലല്ലോ എന്നോട്....." അപ്പോഴാണ് ആ കാര്യം അവളും ഓർത്തത് "അയ്യയ്യോ അതു ശരിയാ.. ഞാൻ മറന്നു.... എന്റെ പേര് ഐശ്വര്യ എൽ.ഐ.സി ഏജന്റ് ആണ്" " ആ ചുമ്മാതല്ല ഇയാൾ ഇത്രക്ക് ഫ്രണ്ട്ലി ആയത് അല്ലേ..." ആ ചോദ്യം അവൾക്കേറെ ബോധിച്ചു. "ഒക്കെ ജീവിക്കാനുള്ള നെട്ടോട്ടമല്ലേ മാഷേ... ഈ മാഷ് വിളി ഒരു ബോറ് അല്ലേ... ഞാൻ ഇനി ചേട്ടാ എന്നു വിളിക്കാം.... ചേട്ടൻ ബാക്കി കഥ പറയ്" "പറയാം" ശ്യാം പതുക്കെ സീറ്റിലേക്ക് തല ചായ്ച്ചു " ഒരു ദരിദ്ര കുടുംബമായിരുന്നു എന്റേത് അച്ഛൻ അമ്മ അനുജൻ അനിയത്തി .ഞാൻ പത്താം ക്ലാസ് കഴിയുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്. ദാരിദ്രത്തിനും കഷ്ടപ്പാടിനും അമ്മയെ മാത്രം വിട്ടുകൊടുത്ത് തുടർന്ന് പഠിക്കാൻ പോകാൻ മനസ്സ് അനുവദിച്ചില്ല.. അന്നു മുതൽ അമ്മയ്ക്കൊപ്പം ജോലിക്ക് ഇറങ്ങി.ഇരുപത് വയസ് തികഞ്ഞപ്പോഴേക്കും പലരുടെയും കാരുണ്യത്താൽ ഞാനും ഒരു പ്രവാസിയായി..... " അഭിമാനത്തോടെയാണ് ശ്യാം പറഞ്ഞു നിർത്തിയത് "എന്നിട്ട് " " എന്നിട്ടെന്താ കുറേ കഷ്ടപ്പെട്ടു അനിയന്റെ പഠനം അനിയത്തിയുടെ വിവാഹം വീടുപണി അതു കഴിഞ്ഞപ്പോൾ വീണ്ടും അനിയന്റെ വിവാഹമായി..... അങ്ങനെ നീണ്ട പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതം " "അപ്പൊൾ ചേട്ടന്റ വിവാഹം......" ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു. "വിവാഹം കഴിച്ചിട്ടില്ല ടോ... പതിനഞ്ചു വർഷത്തിനിടക്ക് ആകെ മൂന്നു തവണയേ നാട്ടിൽ വന്നുള്ളൂ അതിനിടക്ക് ഒന്നും നടന്നില്ല എന്തിന് കൂടപ്പിറപ്പുകളോട് പോലും സ്നേഹത്തോടെ അൽപസമയം ചിലവഴിക്കാൻ പറ്റിയിട്ടില്ല.അവർക്കൊക്കെ ഞാൻ ഒരു വിരുന്നുകാരൻ മാത്രം ആയിരുന്നു പലപ്പോഴും സഹോദരിയുടെ കുഞ്ഞു മോൾക്ക് എന്നെ അറിയുക കൂടിയില്ല" ആ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു. "അല്ല അപ്പോൾ ഇതാണോ ചേട്ടന്റെ പ്രശ്നം പരിസരബോധം പോലും മറന്നിരുന്ന് ചിന്തിച്ചു കൂട്ടിയത് ഇതൊക്കെയാണോ " "ഏയ് അല്ല. എന്റെ അമ്മയ്ക്ക് വയ്യാണ്ടായതറിഞ്ഞാ ഞാനിപ്പോൾ വന്നെ...അനുജനും അനിയത്തിയും കുടുംബമൊക്കെയായി നല്ല നിലയിലാ... ഇപ്പോൾ അമ്മയെ നോക്കാൻ അവർക്കു സമയമില്ല.... സമയമില്ല എന്നല്ല മനസില്ല.... വേണേൽ നോക്കാം.. പകരം ഞാൻ ചോര നീരാക്കി കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ ഏക സമ്പാദ്യം ഞങ്ങടെ വീട്... അത് അവർക്ക് രണ്ടു പേർക്കുമായി എഴുതി കൊടുക്കണമെന്ന്... അമ്മ എനിക്ക് മാത്രമുള്ളതാണല്ലോകൂലി കൊടുത്താൽ അവർ നോക്കാമെന്ന്.... " ശ്യാമിന്റെ മിഴികളിൽ നനവ് പടർന്നു. നിസ്സഹായയായി ആ മുഖത്ത് നോക്കിയിരുന്നു പോയി ഐശ്വര്യ മിഴികൾ തുടച്ച് അവൻ തുടർന്നു. " സ്വന്തം മക്കളുടെ തീരുമാനം അറിഞ്ഞ് ചങ്കുപൊട്ടി വീട്ടിലിരിക്കുവാ പാവം അമ്മ... തനിക്ക് അറിയോ എന്റെ യൗവ്വനം മുഴുവൻ കുടുംബത്തിനായി ബലികൊടുത്തവനാ ഞാൻ ആകെയുള്ള സമ്പാദ്യം ആ വീട് ആണ് ..കൊടുക്കാൻ ഒരു മടിയുമില്ല പക്ഷെ... അമ്മയെ അവർ നോക്കും എന്ന് എന്താ ഉറപ്പ് നാളെയൊരു കാലത്ത് അമ്മ അവർക്ക് വീണ്ടും ബാധ്യതയാകാം കുറച്ച് കടങ്ങൾ കൂടി ബാക്കിയുള്ളത് കൊണ്ട് എനിക്ക് തിരിച്ചു പോയേ പറ്റൂ... ഇതാണ് കുട്ടി എന്റെ അവസ്ഥ മനസിനു താങ്ങാൻ പറ്റാണ്ടായപ്പോൾ ചുമ്മാ കയറിയിരുന്നതാ ഈ ബസിൽ പ്രത്യേകിച്ച് എങ്ങും പോകാനില്ല ഇപ്പൊ തന്നോട് മനസു തുറന്നപ്പോൾ ഒരാശ്വാസം" ശ്യാം ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.പക്ഷെ അതു വെറും ശ്രമം മാത്രമായി മാറി... അപ്പോഴേക്കും മഴ തോർന്നിരുന്നു. കാർ മേഘം വിട്ടൊഴിഞ്ഞ് അന്തരീക്ഷം പ്രകാശപൂരിതമായി തുടങ്ങി.... " ചേട്ടാ..." അൽപസമയത്തെ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഐശ്വര്യ ശ്യാമിനുനേരെ തിരിഞ്ഞു. " ഞാൻ ഒരു അനാഥയാണ് ഓർഫണേജിലെ മദറിന്റെ കയ്യിൽ എന്നെ കിട്ടുമ്പോൾ ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. മരണത്തിലേക്ക് നടന്നു നീങ്ങുന്ന ഒരമ്മയുടെ കത്ത്. ആ കത്തിൽ നിന്നുമാണ് ഐശ്വര്യ എന്ന ഈ പേരു പോലും ലഭിച്ചത്. പഠിച്ചതും വളർന്നതുമൊക്കെ ഓർഫനേജിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെയായിരുന്നു. കുടുംബവും സന്തോഷങ്ങളുമൊക്കെ ഞങ്ങൾ അനാഥർക്ക് എന്നും കിട്ടാക്കനിയാണ്. ഈ ജോലി കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ ഓർഫനേജ് വിട്ട് ഒരു ഹോസ്റ്റലിൽ അഭയം തേടേണ്ടി വന്നു. വിവാഹ പ്രായമായാൽ പിന്നെ അവിടെ നിർത്തില്ല കെട്ടിച്ചു വിടണം.അതായിരുന്നു നിയമം എന്തോ മനസുകൊണ്ട് ഒരു വിവാഹത്തിനു ഞാൻ തയ്യാറല്ലായിരുന്നു. പലതും ആശിക്കാൻ പേടിയായിരുന്നു അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു.അങ്ങിനെ അവിടം വിട്ടു. ചേട്ടനെ ഞാൻ പരിചയപ്പെട്ടിട്ട് മണിക്കൂറുകൾ പോലുമായിട്ടില്ല.പക്ഷെ എല്ലാം കേട്ടപ്പോൾ ചേട്ടനെ മനസിലാക്കിയപ്പോൾ ഒരു കൊതി..... ഈ നിഷ്കളങ്ക സ്നേഹത്തിന്റെ ഒരംശം കിട്ടാൻ... ആ അമ്മയുടെ മകളാകാൻ..... സ്ത്രീധനവും കുടുംബ മഹിമയും ഒന്നും ചേട്ടൻ ആഗ്രഹിക്കുന്നില്ലങ്കിൽ ഒരു താലി എന്റെ കഴുത്തിൽ ചാർത്താ മോ.... പൊന്നുപോലെ നോക്കിക്കൊള്ളാം ഏട്ടനെയും ആ അമ്മയെയും ഞാൻ.." അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ശ്യാമിന്റെ അപ്പോഴത്തെ മാനസികാവസ്ഥ വിവരണാതീതമായിരുന്നു. ആ ബസിലേക്ക് കയറാൻ തോന്നിയ നിമിഷത്തിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു. സന്തോഷത്താൽ വാക്കുകൾ കിട്ടാതെ പതറി അവൻ "ഐശ്വര്യ... എനിക്ക്... വിശ്വസിക്കാൻ പറ്റുന്നില്ല.... ഇനിയൊരു കുടുംബ ജീവിതം ഞാൻ മറന്നു തുടങ്ങിയതാ... പക്ഷെ ഇപ്പോൾ... നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു കിട്ടുന്ന പോലെ...താൻ കൂടെയുണ്ടേൽ ഇനി ആദ്യം മുതൽ ജീവിച്ചു തുടങ്ങണം എനിക്ക് ..." അവളുടെ കൈയ്യോട് കൈ ചേർത്തു പിടിക്കുമ്പോൾ പിന്നിൽ നിന്നും കണ്ടക്ടറുടെ ശബ്ദം കേട്ടു . " അങ്ങനെ ആ ജീവിതം സെറ്റായി...." ബസ്സിലുള്ളവർ ഒന്നടങ്കം പുഞ്ചിരിച്ചപ്പോഴാണ് ശ്യാം മനസിലാക്കിയത് തന്റെ കഥ കേട്ടത് ഐശ്വര്യ മാത്രമായിരുന്നില്ല. കോട്ടയം ബസ്റ്റാന്റിൽ ഇറങ്ങി തോളോട് തോൾ ചേർന്നു നടക്കുമ്പോൾ ശ്യാമിന്റെ മനസ് ഏറെ ശാന്തമായിരുന്നു. "താൻ എൽ.ഐ.സി ഏജന്റ് അല്ലേ. എനിക്കൊരു പോളിസി വേണം.... നല്ല ഒരെണ്ണം നീ തന്നെ സെലക്ട് ചെയ്യ് " "അതു ശരിയാ ചേട്ടാ.... ഇനിയേലും ചേട്ടന് സ്വന്തമായി ഒരു സമ്പാദ്യം വേണം... നല്ല തീരുമാനമാ... നമുക്ക് തുടങ്ങാം" ഐശ്വര്യ യുടെ മറുപടി കേട്ടപ്പോൾ ശ്യാം ഒന്നു പുഞ്ചിരിച്ചു. " പോളിസി എന്റെ പേരിൽ അല്ല... അമ്മയുടെ പേരിൽ ആണ്.........." ഇതാണ് ഓരോ പ്രവാസിയുടെയും മനസ്സ്....സിനിമയിൽ കാണുന്ന ആഢംബര ജീവിതങ്ങൾ മാത്രമല്ല പ്രവാസം.... പല പല ലേബർ ക്യാമ്പുകൾ സന്ദർശിച്ചാൽ ഇപ്പോഴും കാണാം പണ്ടുള്ളോർ പറഞ്ഞു കേട്ട കഥകളിലെ ഘുബൂസും തൈരും കഴിച്ച് കുടുംബത്തിനു വേണ്ടി പൊരിവെയിലത്ത് കഷ്ടപ്പെടുന്ന പ്രവാസിയെ .... "പ്രവാസത്തെ പ്രണയിച്ച് കൊണ്ടല്ല..മറിച്ച് പ്രയാസങ്ങളെ സ്വയം വരിച്ചുകൊണ്ടാണ്ട് പലരും പ്രവാസിയായത്......" . #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
"ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ.....ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ...എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്...." പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു നേരത്തെ കിടക്കാൻ വന്നതാണ് ഞാനും എന്റെ ഭാര്യ കാർത്തികയും... വിവാഹത്തിന് മുൻപേ തന്നെ പതിവുള്ള മൂകാംബിക യാത്ര കല്യാണം കഴിഞ്ഞു ഒന്നരകൊല്ലമായിട്ടും തുടർന്നപ്പോഴുള്ള ചിന്തകളായിരിക്കാം അവളിങ്ങനെ ചിരിയോടെ അവതരിപ്പിച്ചത് എന്ന് ഞാനോർത്തു... ആദ്യമൊക്കെ ഉത്സാഹത്തോടെ കൂടെ വന്നിരുന്നതാണവൾ....പക്ഷേ കൊല്ലൂരും കുടജാദ്രിയുമല്ലാതെ വേറൊരിടത്തും പോകാതെ മടങ്ങി വരുമ്പോൾ അവൾക്കും മടുപ്പായി ...പിന്നെയെന്റെ യാത്രകളെല്ലാം തനിച്ചായിരുന്നു.... പലപ്പോഴും അവൾ ചോദിച്ച ചോദ്യങ്ങളാണ് ഇതെല്ലാം... അപ്പോഴെല്ലാം കൊടുത്ത മറുപടി തന്നെ ഞാനാവർത്തിച്ചു... " അമ്മയെ കാണാൻ ...." "ഈ ഉത്തരം എനിക്കറിയുന്നതല്ലേ ദേവേട്ടാ...ഇനി അടുത്ത തവണത്തേക്ക് വേറൊരുത്തരം കണ്ടെത്തിക്കോളൂ....." കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു... എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ... " എനിക്കറിയാം ഏട്ടനങ്ങനെ ചെയ്യില്ലെന്ന് എന്നാലും ഒരു ഭയം....ആരുമില്ലാത്തവരാ നമ്മൾ രണ്ടുപേരും ...പകുത്തു നൽകാതെ സൂക്ഷിച്ച സ്നേഹം മുഴുവൻ പകർന്ന് നൽകിയത് കൊണ്ടാവാം ചിലപ്പോഴെങ്കിലും ഞാൻ സ്വാർത്ഥയായി ചിന്തിക്കുന്നു...ഒരുപാട് ആരാധകരുള്ള എഴുത്തുകാരനല്ലേ..." " ന്റെ കുട്ടിക്കല്ലാതെ ഈ എഴുത്തുകാരന്റെ മനസ്സിലേക്ക് ചേക്കേറാൻ ആർക്കും ഈ ജന്മത്തിൽ കഴിയില്ല അതെന്റെ വാക്കല്ല ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യമാണത് കാർത്തു...." "അതുമതിയെനിക്ക് ...ആരുമില്ലാത്ത എന്നെ ഏട്ടൻ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ ഈ കാൽച്ചുവട്ടിൽ സമർപ്പിച്ചതാണെന്റെ ജീവിതം...പക്ഷേ കാൽചുവട്ടിലല്ല ഒപ്പത്തിനൊപ്പം രാജ്ഞിയെപോലെ കൂടെ നിർത്തിയെന്നെ ... പഠിപ്പും അറിവുമില്ലാത്ത എനിക്ക് ഏട്ടനെ പോലെയൊരാളെ സ്വപ്നം കാണാൻ കൂടി യോഗ്യതയില്ല ..." ഞാനൊന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തണച്ച് മൂർദ്ധാവിൽ ചുംബിക്കുമ്പോൾ മനസ്സ്‌ മന്ത്രിക്കുന്നുണ്ടായിരുന്നു.... ഈ യോഗ്യതയൊന്നും നിനക്ക് വേണ്ട പെണ്ണേ...സ്നേഹിക്കാനുള്ള നിന്റെ മനസ്സ്‌ ...അത് മാത്രം മതിയെനിക്ക്... അമ്മയായും പെങ്ങളായും കാമുകിയായും മകളായും ഭാര്യയായും വേഷപ്പകർച്ചയാടിയുള്ള സ്നേഹം നൽകാൻ ഭാര്യക്ക് മാത്രേ കഴിയുകയുള്ളു , ആ അറിവ് നിന്നിൽ ധാരാളമുണ്ട് അത് മതി.. നാല് ദിവസത്തേക്കുള്ള സ്നേഹം മുഴുവൻ മുൻകൂറായി പകർന്ന് നൽകിയ എന്റെ തോളിലേക്ക് തലചായ്ച്ചു സംതൃപ്തിയോടെ തളർന്നുറങ്ങുമ്പോഴും മനസ്സ് വായിച്ചറിഞ്ഞ പോലെ കാർത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.... യാത്ര പുറപ്പെടാൻ നേരം , ചെറിയ വിരഹങ്ങൾ പരിചയമുള്ളതെങ്കിൽ പോലും പെയ്യാൻ വിതുമ്പുന്ന മിഴിനീർത്തുള്ളികളെ തടയാൻ അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു... " ഇത്തവണത്തെ യാത്രക്കൊരു പ്രത്യകതയുണ്ട് കുട്ടിക്കറിയാല്ലോ അത്...ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിൽ പോലും എന്നെ തേടിവന്ന മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങും മുൻപേ എനിക്കെന്റെ അമ്മയെ കാണണം..." ആ ഒരു ചടങ്ങുള്ളത് കൊണ്ടാണ് ഇക്കുറി യാത്ര നേരത്തെയാക്കിയത്....അല്ലെങ്കിലും നമുക്ക് തോന്നുമ്പോഴല്ല അമ്മക്ക് തോന്നുമ്പോഴല്ലേ നമ്മളെയാ മുൻപിൽ എത്തിക്കുന്നത്... തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോഴും ഞാൻ ബസിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയില്ല....ഇതാണ് സുഖം...തടസ്സമില്ലാതെ വരുന്ന കാറ്റുപോലെ ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തട്ടെ... ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിൽ നിന്നും കിട്ടിയ അനാഥക്കുഞ്ഞിനെ ആരോ കണ്ടെടുക്കുമ്പോൾ അവനെ പൊതിഞ്ഞ തുണിയിൽ നിറയെ കൊല്ലൂരമ്മ എന്നെഴുതിയിരുന്നത് അനാഥാലയത്തിലെ ശങ്കരേട്ടനാണ് പറഞ്ഞു തന്നത്... അന്ന് മുതൽ അതാണെന്റെ അമ്മയെന്ന ചിന്തയാണോ അതോ അവിടുന്നെന്റെ അമ്മയെ കണ്ടെത്താൻ കഴിയുമെന്ന ചിന്തയാണോ ഇന്നുമറിയില്ല മുടങ്ങാതെ ഞാൻ മൂകാംബികയിലെത്താനുള്ള കാരണം....പക്ഷേ ഒന്നുറപ്പ് ... ജനിക്കുമ്പോൾ ജനിപ്പിക്കുന്നവർ തീരുമാനിക്കുന്ന മതമെന്ന ചട്ടക്കൂടല്ല ദേവനെന്ന പേരും കൊല്ലൂരമ്മയോടുള്ള ഇഷ്ടവും... അവിടെത്തി റൂമെടുത്തു ഒന്നു കുളിച്ചുവൃത്തിയായി നടയടക്കും മുൻപേ ഞാനോടി , ആ മഹാമായയെ കാണാൻ.......ആ ദർശനത്തിനു മുൻപിൽ കൈകൾ കൂപ്പി നിൽക്കുമ്പോളറിയാം സിരകളിലൂടെ പായുന്ന വിദ്യുത്പ്രവാഹം.... പുലർച്ചെ എഴുന്നേറ്റ് നിർമാല്യം തൊഴുത് ഉച്ചക്ക് അന്നദാനചോറും കഴിച്ചു വൈകുന്നേരം വരെ ക്ഷേത്രത്തിനുള്ളിൽ തന്നെയിരിക്കുമ്പോൾ ഇന്ന് വരെ തന്ന അനുഗ്രഹങ്ങൾക്കെല്ലാം അമ്മയോട് നന്ദി പറയുന്നുണ്ടായിരുന്നു മനസ്സ്‌.... പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ മനസ്സറിയാതെ ഞാനെന്റെ പെറ്റമ്മയെ തേടുകയായിരുന്നു....മനസ്സിലുള്ളത് പറയാതെ തന്നെ ദേവിക്കറിയാമെന്ന വിശ്വാസത്തിൽ... ദേവിയോട് സങ്കടങ്ങളും വിശേഷങ്ങളും പറഞ് തീർന്ന് കുടജാദ്രിയിലേക്ക് യാത്ര തിരിക്കുമ്പോഴേക്കും മനസ്സ്‌ പരാതിയെല്ലാം മറന്ന് പുത്തനുണർവോടെ ഉയിർത്തെഴുന്നേറ്റിരുന്നു... കുടജാദ്രി മലമുകളിലെത്തുമ്പോഴേക്കും തണുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു...കോടമഞ്ഞു പുതച്ചു കിടക്കുന്ന സർവജ്ഞപീഠത്തിനരികിലെത്തി ചുറ്റുമൊന്ന് നോക്കി... കൽമണ്ഡപത്തിനരികിൽ ഇരിക്കുമ്പോൾ കാണാം തിരക്ക് പിടിച്ച ജീവിതത്തിലും സാഹസികത കൂട്ട് പിടിച്ചവർ ഇറങ്ങാൻ ദുഷ്കരമായ പടിഞ്ഞാറ് ഭാഗത്തുകൂടി ആചാര്യർ തപസ്സിരുന്ന ചിത്രമൂല ലക്‌ഷ്യം വച്ചു നീങ്ങുന്നത്... തപസിനിരുന്ന ശങ്കരാചാര്യരുടെ മനസ്സോടെ കുറെ നേരം കൽമണ്ഡപത്തിനരികിലെ കല്ലിലിരുന്ന് ഒടുവിൽ സർവജ്ഞപീഠത്തിനു പുറകിലെ മലനിരകളിലേക്ക് ചുവന്നു തുടങ്ങിയ സൂര്യൻ ചായാൻ തുടങ്ങിയതും ഞാനെഴുന്നേറ്റു..... " നോക്കൂ ...മോനേ ന്റെ കൂടെ വന്നവരെ ആരെയും കാണാനില്ല...ഒന്നെന്റെ കൂടെ വരുമോ .... മുറിയെടുത്തിരിക്കുന്നത് മൂലക്ഷേത്രത്തിനരികിലെ ഗസ്റ്റ് ഹൗസിലാണ്...ഇനിയെനിക്ക് അവരെ തിരഞ്ഞു സമയം കളയാൻ വയ്യ...." ശബ്ദം കേട്ടിടത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി ശീതക്കാറ്റിൽ തണുത്തു വിറച്ചു അല്പം പ്രായം ചെന്നൊരാൾ.... " അതിനെന്താ വരൂ....ഞാനും ഇറങ്ങാൻ നോക്കായിരുന്നു..." ഗസ്റ്റ് ഹൗസിനു മുന്നിലെത്തും വരെ അയാൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു നിർത്താതെ ... കൂടെ ഭാര്യയുണ്ടെന്നും ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന അവരുടെ ആഗ്രഹപ്രകാരം മാസത്തിലൊരിക്കൽ മൂകാംബിക ദേവിയെ തൊഴാൻ വരുന്നതുമെല്ലാം... മക്കളില്ലാത്ത അവരെ പറ്റി കേട്ടപ്പോൾ അച്ഛനുമമ്മയുമില്ലാത്ത എനിക്ക് തോന്നിയ സ്നേഹം ആ അമ്മയെ ഞാൻ കാണാൻ തീരുമാനിച്ചു.... മുടി മുഴുവൻ നരച്ച , നെറ്റി നിറയെ ചന്ദനവും കുങ്കുമവും വാരിപ്പൂശിയ കഴുത്തിൽ സ്വർണം കെട്ടിച്ച രുദ്രക്ഷമാലയുമണിഞ്ഞു നീലകസവുള്ള സെറ്റുമുണ്ടുമുടുത്തു തലയിണയിൽ ചാരിയിരിക്കുന്ന ആ അമ്മയെ കണ്ടതും എന്റെ മനസ്സ്‌ അറിയാതെ തേങ്ങിപ്പോയി.... രാത്രി വൈകും വരെയും ഒരപരിചിതനായ എന്നോട് ചിരപരിചിതരെപോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു... കല്യാണം കഴിച്ചതും കുഞ്ഞുണ്ടായതും പറഞ്ഞു പറഞ് കാറപകടത്തിൽ കുഞ്ഞു മരിച്ചത് പറയുമ്പോഴേക്കും അമ്മയുടെ തേങ്ങൽ ഉച്ചത്തിലായി.... അവരുടെ നിർബന്ധത്തിൽ അന്നവിടെ തങ്ങി പിറ്റേന്ന് ഇറങ്ങാൻ നേരം അമ്മക്കരികിലിരുന്ന് കുറച്ചു ദിവസങ്ങൾക്കപ്പുറം നടക്കുന്ന പുരസ്കാരച്ചടങ്ങിലേക്ക് ഞാനവരെ ക്ഷണിച്ചു... ആരുമില്ലാത്ത എനിക്കും എന്റെ ഭാര്യക്കും ആരെങ്കിലുമായി വരാമോ എന്ന് നിറകണ്ണോടെ ചോദിച്ചപ്പോഴേക്കും ആ അമ്മയെന്നെ കെട്ടിപിടിച്ചിരുന്നു... അഡ്രസ്സും ഫോൺനമ്പറുമെല്ലാം എഴുതി കൊടുത്തു പുറത്തേക്ക് നടക്കുമ്പോൾ എന്റെ കയ്യുകൾ ചേർത്ത് പിടിച്ചു കൂടെ വന്ന ആ അച്ഛന്റെ കയ്യുകൾ വിറകൊള്ളുന്നുണ്ടായിരുന്നോ... ഗസ്റ്റ് ഹൗസിനു പുറത്തെ മഹാഗണിമരത്തിനു കീഴെ നിന്ന് ഇനിയും പറഞ്ഞു തീരാത്ത പോലെ അദ്ദേഹമെന്റെ കണ്ണുകളിലേക്ക് നോക്കി.... "ഞാൻ ചെയ്ത തെറ്റാണ് ഞങ്ങൾടെ കുഞ്ഞിനെ ഇല്ലാതാക്കിയത് ...ഇന്നെന്റെ ഭാര്യയുടെ ഈ കിടപ്പിനു കാരണവും ആ തെറ്റ് തന്നെ...ഞാനത് തന്നോട് ഒരിക്കൽ പറയും...ദേവനെന്റെ ആരോ ആണെന്നാ എനിക്കിപ്പോൾ മനസ്സിൽ...ഞങ്ങൾ വരും ആ ചടങ്ങിന് .....വലിയ വീട്ടിൽ ആരുമില്ലാതെ തനിച്ചു കഴിയുന്ന രണ്ട് പാഴ്ജന്മങ്ങളാണ് ഞങ്ങളിന്ന്....വരും ദേവന്റെ കാർത്തികയേ കാണാൻ..." മടക്കയാത്രയിൽ മുഴുവൻ അവരായിരുന്നു എന്റെ മനസ്സിൽ....ആരുമില്ലാത്തവർക്ക് ആരെല്ലാമോ എവിടുന്നോ വന്നു ചേരുന്നതിനെകുറിച്ച്.... കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന കാർത്തുവിന്റെ കണ്ണുകളിലെ സന്തോഷം എന്നെകണ്ടതോടെ ഇരട്ടിയായി..കഥകളെല്ലാം പറഞ്ഞു തീർന്നപ്പോൾ സന്തോഷക്കണ്ണീർ പൊഴിയുന്ന കവിളുകൾ തുടച്ചു അവൾ പറഞ്ഞു... " അവർ വരും ന്റെ മനസ്സ്‌ പറയുന്നുണ്ട്...വന്നാൽ നമുക്കവരെ മടക്കി വിടണ്ട....നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും കൂടെ നിൽക്കാമോയെന്ന് ഞാൻ കാല് പിടിച്ചു ചോദിക്കും...." ഒന്നും പറയാതെ അവളുടെ മുടിയിൽ പതിയെ തലോടുമ്പോൾ എന്റെ മനസ്സും എന്തെന്നറിയാതെ ഉറപ്പോടെ പറയുന്നുണ്ടായിരുന്നു ...അവർ വരും.... പുരസ്‌ക്കാരചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് എനിക്കാ ഫോൺ വന്നത് ... അന്ന് കണ്ട അച്ഛനുമമ്മയും വരുന്നു...വഴി ചോദിച്ചുള്ള വിളിയാണ്.... വീൽച്ചെയറിലിരുന്ന അമ്മയോട് നിലത്തു മുട്ടുകുത്തിയിരുന്നു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാർത്തികയേ നോക്കി അച്ഛനെന്നെ പുറത്തേക്ക് വിളിച്ചു... "നിങ്ങടെ കൂടെ രണ്ടു ദിവസം നിൽക്കണമെന്ന് പറഞ് വാശി പിടിച്ചാ അവൾ വന്നേക്കുന്നത്...നോക്ക് ആ മുഖത്തെ സന്തോഷം ...ഒരുപാട് വർഷങ്ങളായി ഞാനാ മുഖത്തു ഇങ്ങനൊരു ചിരി കണ്ടിട്ട്...എനിക്കറിയാം നിങ്ങൾക്ക് ഞങ്ങളൊരു ബുദ്ധിമുട്ടാകുമെന്ന്...." പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഞാനദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചു.... " അമ്മയുടെ മുഖം മാത്രമല്ല ...എന്റെ പെണ്ണും മതിമറന്നുള്ള സന്തോഷത്തിലാണ്....രണ്ട് ദിവസമല്ല ഇനിയെന്റെ കൂടെ ഞങ്ങളുടെ അച്ഛനുമമ്മയുമായി ഇവിടെ നിന്നൂടെ..." എന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ഒരു മാത്ര നിശബ്ദനായി.... " ഈ സ്നേഹത്തിന് ഞാൻ അർഹനല്ല...അത്രയ്ക്കും വലിയൊരു തെറ്റാണു ഞാൻ ചെയ്തത് ....അവളുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്...." പിന്നെയയാൾ പറഞ്ഞ കഥകൾ ദേവൻ നിർന്നിമേഷനായി കേട്ടുനിന്നു.... ഇരട്ടകുട്ടികളിലൊരാൾ മുച്ചുണ്ടോടെ പിറന്നതും...ഒന്ന് ചാപിള്ളയായിരുന്നു എന്ന് ഭാര്യയെ അറിയിച്ച അയാൾ അഭംഗിയുള്ള കുഞ്ഞിനെ കളയാൻ ആസ്പത്രിജോലിക്കാരനെ ഏല്പിച്ചതുമൊക്കെ... അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ എതിരെ വന്ന ബസ് തട്ടിത്തെറിപ്പിച്ച അപകടത്തിൽ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവനൊപ്പം ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ഗർഭപാത്രം കൂടി എടുത്തുകളയേണ്ടി വന്ന നിർഭാഗ്യമെല്ലാം പറഞ്ഞു തീർന്നതും കുടജാദ്രിയിലേക്ക് നടന്നുകയറിയവനെ പോലെ അദ്ദേഹം കിതച്ചു... ഒരിക്കലും ഈ കഥ അമ്മയറിയരുതെന്ന് പറഞ് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുമ്പോൾ ഇന്ന് വരെ ആരോടും പറയാതെ കൊണ്ട് നടന്ന രഹസ്യങ്ങളടക്കം ഉള്ളിലേറ്റി സ്വയം നീറി മരിക്കുന്ന ആ മനുഷ്യനോട് എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കും മനസിലായില്ല... ആളുകൾ തിങ്ങിനിറഞ്ഞ പുരസ്കാരച്ചടങ്ങിൽ ആദരവും പ്രശസ്തിപത്രവും ഏറ്റു വാങ്ങി പ്രസംഗിക്കാനായി നിൽക്കുമ്പോൾ എനിക്ക് മുൻപിലെ നിരയിൽ തന്നെ കാർത്തികയോടൊപ്പം അവരും ഉണ്ടായിരുന്നു.... പൊഴിഞ്ഞു വീഴുന്ന ഇലയായിട്ടല്ല പടർന്നു കയറുന്ന ഒരു വള്ളിയായി എഴുത്തിന്റെ ലോകത്തിലേക്ക് നടന്നു കയറാൻ അനുഗ്രഹിച്ച കൊല്ലൂരമ്മക്കും...ജീവനായെന്നെ സ്നേഹിക്കുന്ന കാർത്തികക്കുമൊപ്പം കുടജാദ്രിയിൽ നിന്ന് കിട്ടിയ അച്ഛനുമമ്മക്കും ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞു നോക്കിയ ഞാൻ കണ്ടു മൂന്ന് പേരുടെയും കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരിക്കുന്നു.... മുച്ചുണ്ടോടെ ജനിച്ച കുഞ്ഞിനെ ആരോ ട്രെയിനിൽ ഉപേക്ഷിച്ചതും....പേരറിയിക്കാൻ ഇഷ്ടമില്ലാത്ത ഒരു നന്മയുള്ള മനസ്സ്‌ അവനെ ശങ്കരേട്ടൻ നടത്തുന്ന അനാഥാലയത്തിലെത്തിച്ചതും... കാശുമുടക്കി അവനെ വിടർന്ന ചുണ്ടുകളുടെ ചിരിയുടെ ലോകത്തിലെത്തിച്ചതും പഠിപ്പിച്ചതുമെല്ലാം നിഴൽചിത്രങ്ങളായി എന്റെ മനസ്സിലേക്കോടിയെത്തി... ഞാനത് പറഞ്ഞാൽ എന്റമ്മക്ക് ഒരു മകനെ കിട്ടും പക്ഷേ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ ജന്മം മുഴുവൻ വേദനയുള്ളിലൊതുക്കി തളർന്നു കിടക്കുന്ന ഭാര്യയെ സ്നേഹിച്ചു ശുശ്രുഷിച്ചു പ്രായശ്ചിത്തതോടെ ഇതുവരെയും ജീവിതം നയിച്ച ആ മനുഷ്യന് ചിലപ്പോൾ ആരുമില്ലാതാകും.... നല്ലൊരമ്മയും പൊറുക്കാത്ത തെറ്റാണു അച്ഛനെന്നോട് ചെയ്തത്....പക്ഷേ ആരോടും വൈരാഗ്യവും വാശിയുമൊന്നും വേണ്ട ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നതറിയാതെ ജീവിക്കട്ടെ... ഒരിക്കലും പറയില്ലെന്നുറപ്പിച്ചു മനസ്സിലാ രഹസ്യങ്ങൾ താഴിട്ടു പൂട്ടുമ്പോൾ എന്റെ വിരലുകൾ കട്ടിമീശക്കിടയിലെ മുച്ചുണ്ടിന്റെ ഇനിയും മായാത്ത പാടുകളിൽ തഴുകുന്നുണ്ടായിരുന്നു.... അങ്ങകലെ ചിത്രമൂലയിൽ ശങ്കരാചാര്യർക്കു മുൻപിൽ പ്രത്യക്ഷപെട്ട് മൂകാംബികയിൽ സ്വയംഭൂവായി വിലയം പ്രാപിച്ച കൊല്ലൂരമ്മയോട് മാനസപുത്രന്റെ വിശേഷങ്ങളറിയിച്ച വെൺമേഘങ്ങൾ കുടജാദ്രിയിലേക്ക് ഒഴുകിനീങ്ങുന്നുണ്ടായിരുന്നു അപ്പോൾ.. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
"അമ്മേ ..ഒന്ന് മുടിയൊതുക്കി കെട്ടി വച്ചൂടെ ദേ ചോറിലെ മുടി കണ്ടോ " "അയ്യോ മോനേ ..മുടി വല്ലാതെ പൊഴിയുന്നുണ്ട് ഇപ്പൊ .. ചോറെടുത്തപ്പോ അമ്മയാണെ നോക്കിയും ഇല്ലാ " ഓ ഏട്ടൻ വന്നിട്ടുണ്ടല്ലോ !!! വന്നു കേറി ഉമ്മറത്തേക്ക് കാലെടുത്തു വച്ച വിദ്യ മനസ്സിലോർത്തു .... വിളിക്കാതെയും പറയാതെയുമാണ് എന്നും വരവും പോക്കും ..വിദ്യയുമായി പതിന്നാല് വയസ്സിനു മുതിർന്നതാണ് വിനോദ് ..അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന അമ്മയെ മാറ്റി നിർത്തി ഇത്തിരി മുതിർന്നപ്പോൾ മുതൽ എല്ലാം നോക്കുന്നത് ആളാണ് . "സാരല്യമ്മേ ..ഞാനത് പെറുക്കിക്കളഞ്ഞു ..എന്തേ ഇപ്പൊ ഇങ്ങനൊരു മുടി കൊഴിച്ചിൽ കൂടാൻ ..അന്ന് പറഞ്ഞിട്ട് ഞാനൊരു എണ്ണ വാങ്ങിത്തന്നില്ലേ ..കുറഞ്ഞില്ലാ ഇതു വരെയും ?ഇനി ..മരുന്ന് കഴിഞ്ഞോ ?" തൈറോയ്ഡിന്റെ അസുഖം കുറച്ചു കാലമായി പലവിധത്തിൽ അമ്മയെ ബുദ്ധിമുട്ടിക്കുന്നെന്ന് വിദ്യയോർത്തു .നിൽക്കാത്ത മാസമുറയായും മുടികൊഴിച്ചിലായും എല്ലാം അമ്മ അനുഭവിക്കുന്നുണ്ട് . "ഇല്ല മോനേ മരുന്ന് തീർന്നിട്ടില്ല എണ്ണയും തേക്കണുണ്ട് ഞാൻ ..പക്ഷേ ഒരു കുറവും ഇല്ലാ ..ആ അത് പോട്ടേ രണ്ടുസം ഉണ്ടാവില്ലേ നീ" അകത്തേക്ക് കയറാതെ ഉമ്മറത്തു കാതോർത്തു നിന്ന വിദ്യ കാതു കൂർപ്പിച്ചു ..പെട്ടെന്ന് പോയാ മതിയാരുന്നു .. ഏട്ടനുമായി അവൾ മിണ്ടാറേ ഇല്ല എന്താവശ്യത്തിനും ഇടനിലക്കാരി അമ്മയാണ് ..എല്ലാക്കാര്യങ്ങളും നടത്തികൊടുക്കാറുണ്ടെങ്കിലും കർക്കശക്കാരനായ ഏട്ടനോട് അവൾക്ക് അത്ര താല്പര്യമില്ല ....അതിന്നോ ഇന്നലെയോ തുടങ്ങിയതല്ല .. ഇഷ്ടമുള്ള പുരുഷനെ കല്യാണം കഴിക്കാൻ ചേച്ചി അനുവാദം ചോദിച്ചപ്പോൾ അതിനെ എതിർക്കുക മാത്രമല്ല ചേച്ചിയെ കരണം പുകയും വിധം തല്ലുന്ന ഒരേട്ടനെ കണ്ടതോടെ ആണ് . ഏട്ടനേക്കാൾ എന്നുമിഷ്ടം ചേച്ചിയോടായിരുന്നത് കൊണ്ട് ചേച്ചിയുടെ കണ്ണുനീർ ഒരു പാട് സങ്കടപ്പെടുത്തി .. ഒടുക്കം പഠിപ്പ് കഴിഞ്ഞു നടത്തികൊടുക്കാമെന്നു മനസില്ലാ മനസ്സോടെ ഏട്ടൻ സമ്മതിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചു ചേച്ചി ഏട്ടനോട് വാശി തീർക്കാൻ അയാളുടെ കൂടെ ഇറങ്ങി പോയി . ഏട്ടന്റെ കൂട്ടുകാരനായിരുന്നു ജോഷി എന്നത് കൊണ്ട് തന്നെ അയാളാരായിരുന്നു എന്നു അമ്മക്കും ഏട്ടനും അറിയാമായിരുന്നു നല്ലവണ്ണം ..എന്നിട്ടും വീട്ടിലൊരിക്കൽ പോലും അവരെ പറ്റി സംസാരമുണ്ടായിട്ടില്ല പിന്നീട് .മതം മാറി കെട്ടിയത് കൊണ്ടായിരിക്കും . പിന്നെ ചേച്ചി ഇങ്ങോട്ടു വന്നിട്ടേയില്ല ഇപ്പൊ ദൂരെയെവിടെയോ ആണെന്ന് മാത്രമറിയാം ..വല്ലപ്പോളും അവളെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു എന്നു പറയുന്ന അമ്മയെ ദേക്ഷ്യത്തോടെ നോക്കുന്ന ഏട്ടനോട് പിന്നീടൊരിക്കലും മിണ്ടാനേ തോന്നിയില്ലാ .. ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ ...അന്തസ്സായി അയാൾ അവളെ നോക്കുന്നത് കൊണ്ടായിരിക്കില്ലേ അവൾ ഇവിടേക്ക് വരാത്തത് . പ്ലസ് ടുവിന് നല്ല മാർക് കിട്ടിയപ്പോൾ ഏത് കോളേജിലാണ് ഇനി പഠിക്കാൻ ചേർത്തേണ്ടതെന്നു ചോദിയ്ക്കാൻ അമ്മയെ ദൂത് വിട്ട ഏട്ടനെ എൻട്രൻസിലെ തരക്കേടില്ലാത്ത റാങ്കും മെറിറ്റിൽ കിട്ടിയ സീറ്റും അമ്പരപ്പിച്ചിട്ടുണ്ടാവണം ... സ്വന്തം കാലിൽ നിന്നാൽ ആരെയും പേടിക്കണ്ടല്ലോ എന്നോർത്താണ് നന്നായി പഠിച്ചു എൻട്രൻസ് പാസ്സായതും ഗവ :മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ ചേർന്നതും ....പഠിക്കാൻ മിടുക്കിയായതുകൊണ്ട് പലരും സഹായിക്കുന്നുമുണ്ട് ... ഈ ഇന്റേൺഷിപ്പ് കൂടി കഴിഞ്ഞാൽ കഴിഞ്ഞു ...... ഞാനുമൊരു ഡോക്ടറായി .. ഏട്ടൻ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് തിരുപ്പൂരിൽ , അത്രേ അറിയൂ ..അമ്മക്കും. വല്ല തുണികമ്പനിയിലും ആയിരിക്കും അന്വേഷിക്കാൻ തോന്നിയിട്ടില്ല ...പ്രാരാബ്‍ദം മാത്രമല്ല പഠിക്കാൻ മോശമായതും ഒരു കാരണമായിരിക്കാം പഠിപ്പു നിർത്താൻ. "ഞാൻ നാളെ രാവിലെ പോകും ...അവൾ വരാറായില്ലേ " അമ്മയുടെ മറുപടിക്കു മുൻപേ വിദ്യ അകത്തേക്ക് കടന്നു ചെന്നു ... "അമ്മേ ഒരു ഗ്ലാസ് ചായ തരോ .." അവനോട് ഒന്നു മിണ്ടുക പോലും ചെയ്യാതെ അവളകത്തേക്ക് കയറി പോയി ..പിന്നിലെ നിശബ്ദതയിൽ നിന്നും അവരവളെ നോക്കുന്നതാണെന്നു അവൾക്കു മനസ്സിലായി . അതേ ..ഒരു മര്യദക്ക് പോലും വിനോദിനോട് മിണ്ടാതെ പോകുന്ന അവളെയും അവളെ ശ്രെദ്ധിക്കാതെ ചോറുണ്ണുന്ന മകനെയും ആ അമ്മ നോക്കിക്കൊണ്ട് നിന്നു വേദനയോടെ ..മുതിർന്നപ്പോൾ ശരീരം മാത്രമല്ല മക്കളുടെ മനസ്സും മാറിപ്പോയി . രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത്‌ ബാങ്കിലടക്കാൻ പറഞ്ഞു അമ്മ ,ഏട്ടൻ തന്നതാണെന്നും പറഞ് .... ചെറിയ ഒരു ലോണും കൂടി എടുത്തപ്പോളേ പഠിക്കാൻ പൈസ തികഞ്ഞിരുന്നുള്ളു അതടക്കാനുള്ള പൈസ തരാനും അമ്മയെ കാണാനുമാണ് ഏട്ടന്റെ സാധാരണ വരവ് ... "അവനോടുള്ള അയിത്തം നീ പൈസയോട് കാണിക്കില്ല എന്നറിയാം " എന്നു പറഞ്ഞ അമ്മയെ ഒന്നു നോക്കിയതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല ... അല്ലെങ്കിലും അച്ഛനില്ലെങ്കിൽ താഴെയുള്ളവരെ പഠിപ്പിക്കേണ്ടത് മുതിർന്നവർ തന്നെയല്ലേ എന്തിനാണ് അതിന് ഇത്രെയും വലിയ ഒരു സെന്റിമെന്റ്സ് അമ്മ കൊടുക്കുന്നത് . വൈകുന്നേരം മടങ്ങി വന്നപ്പോൾ ആളെ കണ്ടില്ലെങ്കിലും അവളൊന്നും ചോദിച്ചില്ല അമ്മയോട് ...നേരെ മുറിയിൽ പോയി ഏപ്രണും സ്റ്റെത്തും മേശയുടെ മുകളിലേക്ക് ഇട്ട് കസേരയിലേക്ക് ഇരുന്നു . ഹോ ....മൂക്ക് വേദനിച്ചിട്ട് വയ്യ ...എല്ലാരും കുത്തിയത് കണ്ടപ്പോ തോന്നിയ ഒരു മൂക്കുത്തി പ്രേമം..വേണ്ടാന്ന് അമ്മ കുറെ പറഞ്ഞതാണ് എന്നിട്ടും കുത്തി ! പഴുത്തോ എന്നൊരു സംശയമുണ്ട് , തൊടാൻ പോലും പറ്റുന്നില്ല . ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു ... അരമണിക്കൂറെങ്കിലും കഴിയണ്ടേ വേദന കുറയാൻ .. അമ്മയോട് വേദനയുണ്ടെന്നു മിണ്ടാൻ പറ്റില്ല . "നീയെന്താ കിടക്കണേ വയ്യേ " "ഒന്നൂല്ല്യ ചെറിയൊരു തലവേദന ..പോയോ ആള് " "ആര് ..? നീയെന്തിനാ അവനോട് മിണ്ടാതെ നടക്കണേ അവൻ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ ... നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവനെന്തോ വല്ല്യേ കുറ്റം ചെയ്‌തെന്നു ...പെങ്ങന്മാരെ സ്നേഹിക്കണ ഏട്ടന്മാര് ചെയ്യുന്നതേ ന്റെ മോനും ചെയ്തുള്ളു ....സ്വന്തം പഠിപ്പു വേണ്ടാന്ന് വച്ചാ അവൻ നിനക്കും അവൾക്കും വഴിയുണ്ടാക്കി തന്നത് ...അവളത് മറന്നു , നീയും അതേ വഴിയാണോ " പറഞ്ഞവസാനിപ്പിച്ചു അമ്മയിറങ്ങി പോയപ്പോളും മനസ്സിലൊരു പുച്ഛമായിരുന്നു ....പട്ടിയെ പോലെ തല്ലിയാണോ ഇഷ്ടം കാണിക്കേണ്ടത് ..ഒന്നുമില്ലെങ്കിലും അവൾ വീട്ടിൽ വന്നു പറഞ്ഞില്ലേ ഇഷ്ടം ... "അമ്മേ "അവൾ നീട്ടി വിളിച്ചു . "അടുത്ത മാസം നന്ദകുമാറിന്റെ ഏട്ടന്റെ കല്യാണമാണ് ഫ്രണ്ട്സെല്ലാം പോകുന്നുണ്ട് എനിക്കും പോണം ഏട്ടനോട് എനിക്ക് കുറച്ചു പൈസ തരാൻ പറയണേ ..." കൂടെ പഠിക്കുന്ന പയ്യനാണ് നന്ദകുമാർ ...ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് ...പാവപെട്ട വീട്ടിലെ കുട്ടിയാണ് താനെന്ന് ഒട്ടുമിക്ക കുട്ടികൾക്കും അറിയാം , അവനും ...അതാവും കളങ്കമില്ലാത്ത ഒരു സ്നേഹം എപ്പോളും കാണിക്കുന്നത് ...എല്ലാരോടും കല്യാണം പറയാൻ അവന്റെ അച്ഛനും അമ്മയും വന്നപ്പോൾ ,തന്നെ മാത്രേം മാറ്റിനിർത്തി പ്രേത്യകം കല്യാണം ക്ഷണിച്ചതാണ് ..പോകാതിരിക്കുന്നതെങ്ങനെ . കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിംഗിന്റെ അലച്ചിലുകൾക്കിടയിലായിരുന്നെങ്കിലും കല്യാണത്തിന് കൂട്ടുകാരെല്ലാരും കൂടി ഒരുമിച്ച് പോകാനായിരുന്നു തീരുമാനം അവന്റെ വീട് ദൂരമുള്ളതു കൊണ്ട് തന്നെ . സദ്യ കഴിച്ചു കഴിഞ്ഞു ഓഡിറ്റോറിയത്തിലെ ഒരു സൈഡിലേക്ക് മാറി എല്ലാവരും തമാശ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് അവിടുത്തെ ഒരു പണിക്കാരി സ്ത്രീ വന്നവളെ പേര് വിളിച്ചത് ... ദുഃസ്വപ്നങ്ങളിൽ പോലും ചേച്ചിക്ക് ഇങ്ങനൊരു കോലമില്ലെന്ന് അവളോർത്തു..കണ്ണിമയ്ക്കാതെ വിദ്യ ചേച്ചിയെ നോക്കി നിന്നു .. വിലകുറഞ്ഞ സാരിയും അതിനു മുകളിലിട്ട നീല ഷർട്ടും നോക്കി നിൽക്കുന്തോറും അവളോർത്തത് എപ്പോളും വസ്ത്രങ്ങൾക്ക് ചേരുന്ന മാലയും കമ്മലുമണിഞ്ഞു സുന്ദരിയായി നടക്കാൻ ഉത്സാഹം കാണിച്ചിരുന്ന ചേച്ചിയെ ആണ് ... .ചേച്ചി അവളുടെ കൈ പിടിച്ചു ആളൊഴിഞ്ഞ ഒരു മൂലയ്ക്ക് മാറി നിൽക്കുമ്പോളേക്കും വിദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു .. ഇത്രേ നാളും കെട്ടിയിരുന്ന മനക്കോട്ടകൾ നിമിഷങ്ങൾ കൊണ്ട് തകർന്നു വീഴുന്നത് വിദ്യയറിഞ്ഞു . ജോഷി , ഏട്ടന്റെ കൂട്ടുകാരനെന്നത് ശരി തന്നെ ..പക്ഷേ കൊള്ളരുതാത്തവനാണെന്ന് ഏട്ടൻ പറഞ്ഞപ്പോ കല്യാണം മുടക്കാൻ ഏട്ടനതേ പറയൂ എന്നു മുൻ‌കൂർ പറഞ്ഞ ജോഷിയുടെ വാക്കുകളായിരുന്നെന്ന് ചേച്ചിയുടെ മനസ്സിൽ ..അതായിരുന്നു അന്നത്തെ വഴക്കിന്റെ തുടക്കം . നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഇല്ലേ , എന്നെപ്പറ്റിയും അമ്മയെപ്പറ്റിയും നീയോർക്കണ്ട അവളെ പറ്റി നീയൊന്നോർക്കണം എന്നു പറഞ്ഞ ഏട്ടനെ ദേക്ഷ്യം പിടിപ്പിക്കാൻ ,എനിക്കെന്റെ കാര്യമാണ് വലുതെന്ന മറുപടി മതിയായിരുന്നു ....അതിൽ കലി പൂണ്ടാണ് ഏട്ടനവളെ തല്ലിയതും . ഇറങ്ങി പോയി മൂന്നാലു മാസം കഴിയേണ്ടി വന്നു ജോഷിയുടെ തനിനിറം ബോധ്യമാവാൻ ...ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ ഇപ്പോഴേ കുഞ്ഞു വേണ്ട ഇതിനെ കളയാമെന്നു വാശി പിടിച്ച അവനോടു മല്ലിട്ടു നിൽക്കാൻ കുറെ ക്ലേശിച്ചു .... ആദ്യമൊക്കെ കുടിച്ചു കാലുറക്കാതെ വന്നിരുന്ന അവനെ മാത്രം പേടിച്ചാൽ മതിയായിരുന്നു പിന്നെപിന്നെ ബോധമില്ലാതെ അവനെയും താങ്ങിക്കൊണ്ടു വരുന്ന കൂട്ടുകാരെ കൂടി പേടിക്കേണ്ട അവസ്ഥ .. എല്ലാ വഴികളും അടഞ്ഞപ്പോൾ ഏട്ടന് കത്തെഴുതി ..ഒരു പ്രതീക്ഷയുമില്ലായിരുന്നു ,പക്ഷേ ... ഏട്ടനെത്തി ..ഇപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഏട്ടനാണ് ജോഷി ഏതോ ഒരു പെണ്ണിനേയും കൊണ്ട് അവിടുന്നും പോയി ...ഒരറിവുമില്ല എവിടെയാണെന്ന് .. ചേച്ചി കാല് പിടിച്ചു പറഞ്ഞിട്ടാണ് ഏട്ടൻ ഇതൊന്നും തങ്ങളെ അറിയിക്കാതിരുന്നത് എന്നുകൂടി പറഞ്ഞു കഴിഞ്ഞപ്പോൾ വിദ്യക്ക് നെഞ്ഞു പൊടിഞ്ഞു പോകുന്ന പോലെ തോന്നി . "ഏട്ടനിപ്പോൾ എവിടെയാണെന്നറിയാമോ ... ഞാൻ ഏട്ടനോട് ഒന്നു മിണ്ടിയിട്ടു കൂടി .....എത്രെ വർഷങ്ങളായി .. നിന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഏട്ടനെ വെറുത്തു " തേങ്ങലുകൾ കൊണ്ട് തന്റെ സ്വരം വികൃതമാകുന്നല്ലോ എന്നവളോർത്തു ... "ഏട്ടൻ തിരുപ്പൂരിലോന്നുമല്ല ഇവിടെ അടുത്താണ് വാടകക്ക് താമസിക്കുന്നത് .. ഞാൻ പണിക്ക് പോകുന്നത് ഇഷ്ടമല്ല എന്നാലും നിന്റെ പഠിപ്പിന്റെ ചിലവും അമ്മയുടെ ചികിത്സയുമൊക്കെ ഓർത്തിട്ടാവണം എന്നെ തടയാത്തത്" തലക്കു കൈകൊടുത്ത് വെറുംതറയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ട് നന്ദകുമാറും കൂട്ടുകാരുമോടിയെത്തി .. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും കൂടി കല്യാണതിരക്കൊന്നൊഴിഞ്ഞ ശേഷം ഏട്ടനെക്കാണാൻ ഒരുമിച്ച് പോകാമെന്നു പറഞ് അവളെ സമാധാനിപ്പിച്ചു . പോകുന്ന വഴിയേ ചേച്ചി പറയുന്ന ഓരോ വാക്കുകളും വിദ്യയിൽ ഏങ്ങലടികളുണർത്തി.... ഏട്ടനും അനിയത്തിയും തന്നെയാണോ എന്ന് ഒന്നൂടെ ചോദിക്കുന്ന ....പെണ്ണ് തനിയെ താമസിക്കുമ്പോൾ ഇരുട്ടിൽ പതുങ്ങി വന്ന് സഹായവാഗ്ദ്ധാനങ്ങൾ നൽകുന്ന സദാചാരവാദികൾ നിറഞ്ഞ നാട്ടിൽ അവളെ അവനറിയുന്ന ഒരു വീട്ടിൽ നിർത്തി , അവൻ കൂടെ ജോലി ചെയ്യുന്ന ആളുകളുടെ കൂടെ താമസിക്കുന്നതും എല്ലാം ഒന്നും വിട്ടുപോകാതെ അവൾ പറഞ്ഞു ..... എല്ലാവരും കൂടെ ആദ്യം പോയത് ചേച്ചിയുടെ കുഞ്ഞിനെ കാണാനായിരുന്നു ...കുഞ്ഞിനെ കണ്ടു മടങ്ങുമ്പോളും ഏട്ടന്റെ മുഖമായിരുന്നു മനസ്സിൽ ...എത്രെ ശ്രെമിച്ചിട്ടും അവൾക്ക് സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . പൊരിവെയിലത്തു നിന്ന് ബംഗാളികൾക്ക് നിർദ്ദേശങ്ങളും കൊടുത്ത്‌ അവർക്കൊപ്പം കെട്ടിടം പണിയെടുക്കുന്ന ഏട്ടന്റെ മുൻപിൽ നിൽക്കുമ്പോൾ വിദ്യക്ക് വേറാരും കൂടെയുള്ളത് ഓർമയുണ്ടായിരുന്നില്ല .... നിറഞ്ഞ കണ്ണുകളോടെ വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ ചേർത്ത് പിടിക്കുമ്പോളും അവൻ പറയുന്നുണ്ടായിരുന്നു ഏട്ടന്റെ കൈ മുഴുവൻ അഴുക്കാണ് മോളെ ഉടുപ്പിൽ പറ്റുമെന്ന് .... അവന്റെ അഴുക്കു പുരണ്ട കൈകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തി കണ്ണീരൊഴുക്കുമ്പോൾ മനസ്സിലെ അഴുക്കു കൂടി ശുദ്ധികലശം ചെയ്യപ്പെടുന്നുണ്ട് എന്നവളറിഞ്ഞു . എന്നോട് ക്ഷമിക്കണേ ഏട്ടാ എന്നവൾ പറയുമ്പോളും ... എത്രെ വേദനിപ്പിച്ചാലും സ്നേഹിച്ചവരെ വെറുക്കാനോ ശപിക്കാനോ കഴിയാത്ത ഹൃദയമുള്ള ആണുങ്ങളുമുണ്ട് മോളെ എന്നു പറയാതെ പറഞ്ഞു അവനവളുടെ മൂർദ്ധാവിൽ ചുംബിച്ചു . "ഇങ്ങനൊരെട്ടന്റെ അളിയനാവാൻ എന്റെ മോനേ അനുവദിക്കാമോ ...കാലം കുറച്ചായി അവളോട് പറയാതെ അവനാ ഇഷ്ടം ഞങ്ങളെ അറിയിച്ചു ഉള്ളിലിട്ട് നടക്കുന്നു " വിനോദിന്റെ കൈ പിടിച് ചോദിച്ച നന്ദകുമാറിന്റെ അച്ഛന്റെ മുഖത്തേക്ക് ‌ഒരു നൂറു നക്ഷത്രങ്ങൾ ഒളിപ്പിച്ചാണ് ഏട്ടനും അനിയത്തിയും നോക്കിയത് സ്നേഹത്തോടെ ... *********** ഏട്ടനെന്ന പുണ്യത്തെ അറിയാൻ വൈകിപോയതിന് മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞാണ് കല്യാണത്തിരക്കിൽ ഓടിനടക്കുന്ന ഏട്ടനെ അവൾ നോക്കിയത് ... ചോദിച്ചില്ലെങ്കിലും കഴിയുന്നതും അതിനേക്കാൾ അപ്പുറവും ഒരുക്കി പെങ്ങളെ ഇറക്കി വിടാൻ പാടുപെടുന്ന ഏട്ടനെ നിറകണ്ണുകളോടെയേ നോക്കാൻ പറ്റുന്നുള്ളു ... ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അവന്റെ നെഞ്ചിൽ ചാരി നിന്നു വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ അനുഗ്രഹിച്ചു സങ്കടമെല്ലാം ചിരിയാക്കി അവൻ നിൽക്കുമ്പോളും മനസ്സ്‌ പറയുന്നുണ്ടായിരുന്നു ....... എല്ലാ ആങ്ങളമാരും ദുഷ്ടന്മാരല്ല .... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
"എന്തേ ശാരി വേഗം പോന്നത് ....അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ ...ഇത് നല്ല കഥയായി ..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ " കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയ ഭാര്യയോടാണ് ഉണ്ണിനായരുടെ ചോദ്യം . തറവാട്ടിലേക്ക് , കല്ല്യാണതലേന്നിന്റെ ആഘോഷം കൂടാൻ പോയതാണ് ശാരദ ...താനിത്തിരി നേരത്തെ പോന്നു .. അങ്ങനെ ഒരാഘോഷങ്ങൾക്കും കൂടുന്ന ആളല്ല ശാരി . മക്കളില്ലാത്തതു കൊണ്ട് അനന്തിരവൻ ശിവനെ ജീവനാണ് രണ്ടാൾക്കും ...അവനും അങ്ങനെ തന്നെ . രണ്ടാൾടേം കാലശേഷം മക്കളില്ലാത്ത തങ്ങളുടെ എല്ലാത്തിന്റെയും അനന്തരാവകാശിയാണവൻ.....അവൻ വന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ പോയതാണവൾ . ഉറക്കെ പേരെടുത്തു വിളിച്ചിട്ടും ആളെ കാണാതായപ്പോൾ അയാളകത്തേക്ക് ചെന്നു ....കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല .... കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം . "താനെന്താ ഒന്നും മിണ്ടാതെ നേരെ വന്നു കുളിക്കാൻ കേറിയേ ...മേലേന്തെങ്കിലും അഴുക്ക് പറ്റിയോ..ഒന്നു പറഞ്ഞുടെടോ " "ഞാൻ ദാ വരണു ഉണ്ണിയേട്ടാ .." മറുപടി കേട്ടിട്ടും , കേട്ട സ്വരത്തിലെ തേങ്ങലിടകലർന്ന പതർച്ച അയാളെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചു . പതിനെട്ടാമത്തെ വയസ്സിൽ താലി ചാർത്തി കൊണ്ടുവന്നതാണവളെ ഇന്നിപ്പോ അവൾക്ക് വയസ്സ് അൻപത്തിരണ്ടും തനിക്ക് അൻപത്തിയേഴും..... മക്കളെ തരാൻ ദൈവം മറന്നതാണെന്ന് തോന്നുന്നു....ബാക്കിയെല്ലാ സന്തോഷവുമുണ്ടെങ്കിലും ആ ഒരു കുറവ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയായി ഉള്ളിലുണ്ട് , എന്നിട്ടും ഇന്ന് വരെ പരസ്പരം അതിനെക്കുറിച്ചു പഴിചാരലോ പരാതിയോ പറയാനോ ആരുടെ കുഴപ്പമെന്നു അന്വേഷിക്കാനോ പോയില്ല ആദ്യകാലങ്ങളിൽ കുഞ്ഞെന്ന സ്വപ്നം സാഫല്യമാകാതെ ഓരോ മാസമുറയും കടന്നുപോകുമ്പോൾ ഭാഗ്യം ചെയ്യാത്ത ഗർഭപാത്രത്തിന്റെ ചുടുകണ്ണുനീരായി ഒലിച്ചിറങ്ങുന്ന ആർത്തവരക്തത്തിനൊപ്പം രണ്ടു പേരുടെയും ഇടനെഞ്ചിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കൂടി കലർന്നിരുന്നു . അനന്തരവൻ ശിവനാണ് ആകെയുള്ള ആശ്വാസം എന്തിനും ഏതിനും അവൻ വിളിപ്പുറത്തുണ്ട് .. മക്കളില്ലാത്ത വിഷമം അവനിൽ ആശ്വാസം കൊണ്ടാണ് തീർക്കുന്നത് .... അവന്റെ കല്യാണമാണ് നാളെ , അതിനുള്ള ഒരുക്കങ്ങളുടെ ഇടയിൽ നിന്നാണ് ശാരി മടങ്ങി വന്നത്... കാത്തു നിൽപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ അയാൾ വാതിലിൽ തട്ടി വിളിച്ചു ..വാതിൽ തുറന്ന് തനിക്ക് മുഖം തരാതെ ഇറങ്ങിപ്പോകാൻ തുടങ്ങിയ അവരെ അയാൾ പിടിച്ചു നിർത്തി "താനൊന്നു നിന്നേ ...ഇതെന്താ കുളിച്ചൊന്നുമില്ലാലോ.... എന്താ ഒരൊളിച്ചു കളി " മുഖമൊന്നു പിടിച്ചുയർത്തി അമ്പരപ്പിൽ അവരുടെ കണ്ണിലെ ചുവപ്പു തടാകത്തിലേക്ക് കണ്ണെത്തിയതും അവർ അയാളുടെ നെഞ്ചിലേക്ക് ശക്തിയോടെ മുഖമമർത്തി തേങ്ങി ....ആൾകൂട്ടത്തിൽ ഒറ്റപെട്ടു പോയ കുഞ്ഞു അമ്മയെ കണ്ടെത്തിയ ആശ്വാസത്തോടെ.... കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സങ്കടം ഒഴുകിത്തീരട്ടെ എന്നു കരുതി അയാൾ അവരെ ചേർത്ത് നിർത്തി മുടിയിഴകളിൽ പതിയെ വിരലോടിച്ചു . അപ്പോഴും പനിക്കോള് തട്ടിയ പോലെ അവരുടെ ഉടൽ വെട്ടി വിറക്കുന്നുണ്ടായിരുന്നു . പതിയെ തിരകളൊതുങ്ങിയ കടൽ ശാന്തമാകുന്നത് പോലെ തേങ്ങലുകൾ നിശ്വാസങ്ങളായി മാറി ..... എങ്കിലും ഉള്ളിലൊതുക്കിയ വന്യമായ തിരമാലകൾ ആഞ്ഞടിക്കാൻ വെമ്പൽ കൊള്ളുന്നത് കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു . "നമുക്ക് നമ്മുടേതെന്നു പറയാൻ മക്കൾ വേണം ഉണ്ണിയേട്ടാ ...മനസ്സുനിറയെ കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞു വേണം ....ഇട്ടു മൂടാനുള്ള സ്വത്തില്ലേ നമുക്ക് ..എവിടെ പോയിയായാലും എന്ത്‌ ചെയ്തിട്ടായാലും എനിക്ക് കുട്ടികൾ വേണം ." പറഞ്ഞു നിർത്തിയ അവരുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ ഉണ്ണിനായരുടെ കണ്ണും തുറന്നു പിടിച്ച വായും ഓർമിപ്പിച്ചു .......ഈ പ്രായത്തിലോ.... "എന്താ ഉണ്ടായതെന്ന് പറ ...ഇതിപ്പോ ഓടി വന്നു മക്കളുണ്ടാവണംന്നു പറഞ്ഞാൽ ഇക്കണ്ട കാലമൊന്നും കനിയാതിരുന്ന ഭഗവാൻ ഈ വയസ്സാം കാലത്തു തരാമെന്ന് കരാറ് ഒപ്പ് വച്ചിട്ടുണ്ടോ ഇന്നലെയെങ്ങാനും " "ഇന്ന് വരെ എന്റെ സങ്കടങ്ങൾ പറഞ് ഞാൻ വേദനിപ്പിച്ചിട്ടില്ല പക്ഷേ .....മച്ചിയായ ഞാൻ തൊട്ടാൽ കുഞ്ഞിന് സുഖമില്ലാതാവും ന്നും ....ന്റെ കൊതി , ശാപം പോലെ അതിന്റെ അച്ഛനുമമ്മക്കും കിട്ടും എന്നൊക്കെ പറഞ്ഞു കേട്ടപ്പോ സഹിക്കാൻ കഴിയുന്നില്ലേട്ടാ ... ഒരു കുഞ്ഞിനെ ദത്തെടുത്താൽ ആവോളം അതിനെ സ്നേഹിക്കാം പക്ഷേ വന്ധ്യയെന്ന പേരൊരിക്കലും മായില്ല " വന്ന വിരുന്നുകാരിലാരുടെയോ കരയുന്ന കുഞ്ഞിനെ ഒന്നെടുത്തു കൊഞ്ചിക്കാൻ നോക്കിയതും ...അവരതിനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയതും ...പോകുന്ന പോക്കിൽ ഒന്നുഴിഞ്ഞിടാൻ ആരോ പറഞ്ഞതും ....ഒന്നും വിടാതെ കേട്ടു നിൽക്കുമ്പോൾതന്നെ തന്റെ കവിളിൽ കണ്ണീരിന്റെ ചുടും ചുണ്ടിൽ ഉപ്പുരസവും പടരുന്നത് അയാളറിഞ്ഞു . ഒളിഞ്ഞും തെളിഞ്ഞും കുട്ടികളില്ലാത്തതിന് കളിയാക്കുന്നവരുണ്ടെന്നറിയാമായിരുന്നു . എന്നാലിങ്ങനൊരു സങ്കടം ആദ്യമായാണ് ... അതും വേണ്ടപെട്ടവരെല്ലാം കണ്ടു നിന്നതല്ലാതെ പ്രതികരിച്ചില്ല എന്നറിഞ്ഞപ്പോൾ ... അവരെ പതുക്കെ അടർത്തി മാറ്റി മറുപടിയൊന്നും പറയാതെ അയാൾ തിരിഞ്ഞുനടന്നു ,അവൾക്ക് മാത്രമല്ല എല്ലാവർക്കുമുള്ള മറുപടി വാക്കിലൂടെ അല്ലായിരിക്കണം എന്ന് അയാൾക്കറിയാമായിരുന്നു .. ഒരു സങ്കടവും കാണിക്കാതെ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കുമ്പോളും അയാളുടെ മനസ്സ് കൂട്ടിയും കിഴിച്ചും ഹരിച്ചും ഒരു തീരുമാനത്തിലെത്തിയിരുന്നു . അടുത്ത ദിവസം തന്നെ ശാരിയെയും കൂട്ടി പരിചയത്തിലുള്ള ഒരു ഡോക്ടറെ കാണാൻ ചെന്നിരിക്കുമ്പോളും മനസ്സിലെ പ്രതീക്ഷകളുടെ ശക്തിയെക്കാൾ കുഞ്ഞു വേണമെന്ന അഭിവാഞ്ജ അവരെ ഒന്നാകെ തീവ്രമായി കീഴടക്കിയിരുന്നു . ഇരുവരുടെയും , വെള്ളിനാരുകൾ വീണു തുടങ്ങിയ മുടിയിഴകളിലേക്കും ചുളിയാൻ വെമ്പി നിൽക്കുന്ന തൊലിപ്പുറത്തേക്കും കണ്ണ് നട്ട് , ഈ പ്രായത്തിൽ സാധാരണയായുള്ള ഒരു ഗർഭധാരണത്തിന്റെ സാധ്യതകുറവ് അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രെമിച്ച ഡോക്ടറെ , പിന്നോട്ടില്ലെന്ന തീരുമാനത്തിലൂന്നി നിന്നവർ തോൽപിച്ചു .... തന്റെ കഴിവിന്റെ പരമാവധിക്കുമപ്പുറത്തേക്കാണ് കാര്യങ്ങളെന്നു മനസിലാക്കിയത് കൊണ്ട് തന്നെ ഡോക്ടറവർക്ക് തന്നെക്കാൾ പ്രഗൽഭ്യമുള്ള മിടുക്കിയായ ഒരു ഡോക്ടർക്ക് കത്തു നൽകി . പുതുതായി കിട്ടിയ ഡോക്ടറെ ഒരു മുടക്കവും കൂടാതെ കണ്ട് ഓരോ പരിശോധനകളും കഴിഞ്ഞു വരുമ്പോളും എവിടെ പോയിരുന്നു എന്നു തുടങ്ങുന്ന ചോദ്യങ്ങളെ ശാരിക്ക് നല്ല സുഖമില്ല എന്നൊരൊറ്റ മറുപടിയിൽ അയാളൊതുക്കി . കഴിഞ്ഞു പോകുന്ന ഓരോ പരിശോധനകളും കുത്തിവയ്പ്പുകളും വേദനയുടെ ഒരു പർവ്വം തന്നെ അവർക്ക് സമ്മാനിക്കുന്നുണ്ടെന്നു അയാൾക്കറിയാമായിരുന്നു ... മാസങ്ങൾ കടന്നു പോകുന്തോറും കയ്യിലെ പൈസ കുറഞ്ഞു വരുന്നതും പരാജയപ്പെടുന്ന IVF സൈക്കിളുകളും അവരെ നിരാശരാക്കിയില്ല പക്ഷേ ..... ഈ പ്രായത്തിൽ എന്തു സൂക്കേടാണിവർക്കെന്നും അനന്തരവനെ മകനാക്കി ദത്തെടുത്തു കൂടെയെന്നും സ്വന്തം പെങ്ങൾ പോലും മറ്റുള്ളവരെ വിട്ടു പറയിപ്പിച്ചപ്പോൾ ഇത്തിരിയെങ്കിലും വിഷമം തോന്നാതിരുന്നില്ല . പിന്നെയും ഉപദേശികളുടെ വരവുണ്ടായിരുന്നു ... പ്രായമിത്രേ ആയതു കൊണ്ട് വിജയിക്കാൻ പന്ത്രണ്ട് ശതമാനം പോലും സാധ്യതയില്ലാത്ത ചികിത്സ എന്തിനാണെന്നും ഇനി എങ്ങാനും ഗർഭിണി ആയാൽതന്നെ ഈ വയസ്സാംകാലത്തു ശാരദേടത്തിക്കതു താങ്ങാനുള്ള ആരോഗ്യമുണ്ടോയെന്നും .. ചോദ്യങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു ...ഉത്തരങ്ങൾ കൊടുത്തില്ലെങ്കിലും . കുഞ്ഞു ജനിച്ചാൽ തന്നെ നിങ്ങൾക്ക് എത്രെ കാലം അതിനെ നോക്കാൻ കഴിയും ...ഈ പ്രായത്തിൽ മക്കളെ പെറ്റിട്ടിട്ട് നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നാരുണ്ട്? അത് വഴിയാധാരമാകില്ലേ? എന്ന അനന്തരവന്റെ ചോദ്യത്തിന് മാത്രേം അവർ കരഞ്ഞു പോയി ... എങ്കിലും അതിനെയും അവർ മറികടന്നു മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചതോടെ അവനും ഈ വഴി വരാതായി . എട്ടാമത്തെ തവണയും IVF പരാജയപ്പെട്ടതോടെ രണ്ടാളുടേം മനസ്സ്‌ തകർന്നിരുന്നു ...പക്ഷേ അവസാനശ്രമമെന്ന നിലയിൽ ഒറ്റ തവണ കൂടി നോക്കാമെന്നുള്ള മനസ്സ് രണ്ടുപേർക്കും ഒന്നാണെന്ന് പരസ്പരം നോക്കുന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു . തളർന്നു തുടങ്ങിയെന്നു പറയാനായി ഡോക്ടറുടെ മുന്നിലവർ ഇരുന്നപ്പോൾ , ഒരു രാത്രിക്കൊരു പകലുള്ള പോലെ ഓരോ സങ്കടവും സന്തോഷത്തിന്റെ മുന്നോടിയാണെന്നു ഊട്ടിയുറപ്പിക്കും വിധം ഡോക്ടറവരെ അറിയിച്ചു ഇത്തവണ ,കാലം വൈകിയെങ്കിലും ദൈവം ശാരിയിലെ അമ്മമരത്തെയും പൂവണിയിച്ചിരിക്കുന്നു... പിന്നീടുള്ള ഓരോ ദിവസങ്ങളും എണ്ണിയെണ്ണിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് ...പാലക്കാടു നിന്നും വന്നു പോക്ക് ബുദ്ധിമുട്ടായത് കൊണ്ട് എറണാംകുളത്തു തന്നെ ഒരു കുഞ്ഞു വീടെടുത്തു ...ആരും വരില്ല എന്നറിയാമെന്നത് കൊണ്ട് തന്നെ ആരോടും കൂട്ട് നില്ക്കാൻ യാചിച്ചുമില്ല . ഇതിനെല്ലാം മുൻപ് ഒന്നു മുള്ളാൻ പോലും സമ്മതം ചോദിച്ചു അമ്മാവനെയും അമ്മാവിയെയും കാണാൻ വന്നിരുന്ന മരുമക്കളോ കൂടപ്പിറപ്പോ ഒന്നു വിളിച്ചു അന്വേഷിച്ചിട്ട് പോലുമില്ല . പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു രണ്ടാളുടെയും മനസ്സിൽ .ഒരു കുഞ്ഞു കിളികൊഞ്ചലിനും അച്ഛാ...അമ്മേ എന്നുള്ള വിളിക്കുമായി സ്വപ്നം കണ്ട് ഒരു നിമിഷം പോലും അവരെ തനിച്ചാക്കാതെ അയാൾ തുണയിരുന്നു .... ആറാം മാസം തുടങ്ങുമ്പോളെക്കും പൂർണമായ വിശ്രമം വേണമെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ഹോസ്പിറ്റലിൽ തന്നെ മുറിയെടുത്തു . വലിയ വയറും വച്ച് ഒന്നു തിരിയാനോ മറിയാനോ കഴിയാതെ അവർ ചക്രശ്വാസം വലിക്കുന്നതും .. .പാതിരാത്രിയിൽ വെട്ടിപൊളിക്കുന്ന വേദനയും കൊണ്ട് കടന്നു വരുന്ന മസിലുരുണ്ടു കയറലും ആഗ്രഹം പറഞ്ഞു വാങ്ങിച്ചാലും തിന്നാൻ കഴിയാതെ മാറ്റി വച്ചിരിക്കുന്ന ഇഷ്ടഭക്ഷണവും എല്ലാമെല്ലാം അയാൾക്ക് പുത്തനറിവുകൾ സമ്മാനിച്ചു . പ്രായാധിക്യവും ഗർഭാലസ്യവും ഒരുപോലെ ശാരദയെ കീഴടക്കിയിരുന്നെങ്കിലും എപ്പോഴും സന്തോഷവതിയായിരിക്കാൻ അവർ ശ്രദ്ധിക്കുന്നത് അയാളെ അത്ഭുതപെടുത്തിയിരുന്നു ...ഇതിനിടയിൽ ഒരിക്കൽ പോലും മകനെ പോലെ സ്നേഹിച്ചിരുന്ന ശിവൻ വന്നെത്തി പോലും നോക്കിയില്ല എന്നത് ഒരു നോവായി അവശേഷിച്ചെങ്കിലും .. മുൻ‌കൂർ നിശ്ചയിച്ചുറപ്പിച്ചതാണെങ്കിലും ശാരിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകാനായി നേഴ്‌സുമാർ ഒരുക്കുന്നത് നെഞ്ചിലൊരു നീറ്റലോടെയാണ് കണ്ടു നിന്നത് .... തുടക്കം മുതൽ ഡോക്ടർ പറഞ്ഞു കേൾപ്പിച്ച വരുംവരായ്കകളും , തലേദിവസം വന്ന അനസ്തറ്റിസ്റ് വിശദമാക്കി തന്ന ബുദ്ധിമുട്ടുകളും ശാരിക്കായി ഒരുക്കി നിർത്തിയ രക്തദാതാക്കളും എല്ലാം മനസ്സിൽ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ,മുടി രണ്ടു വശത്തേക്കും പിന്നിയിട്ട് പച്ച വസ്ത്രമണിഞ്ഞു തീയറ്ററിലേക്ക് പോകാൻ തയ്യാറായി പുഞ്ചിരിച്ചിരിക്കുന്ന അവരെ അയാൾ സ്നേഹത്തോടെ ഉമ്മ വച്ചു.... സ്ട്രച്ചറിൽ പതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോഴും ഞാൻ കൂടെത്തന്നെയുണ്ട് എന്നോർമിപ്പിച്ചു വിരൽത്തുമ്പുകൾ കൊണ്ട് അവളെ തൊട്ട് അയാളും കൂടെച്ചെന്നു .പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കീർണ്ണതക്കു നടുവിലാണ് പ്രസവമെങ്കിലും "ഞാൻ വരും കുഞ്ഞിനേയും കൊണ്ട് " എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകൾ അയാളിൽ തെല്ലൊന്നുമല്ല സന്തോഷമുയർത്തിയത് . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന്റെയും ആകാംഷയുടെയും അവസാനം വാതിൽ തുറന്നു ഭൂമിയിലെ മാലാഖമാർ കുഞ്ഞു തുണികെട്ടുമായി അയാളുടെ മുന്നിലെത്തി ... പനിനീർപ്പൂവിന്റെ നൈർമല്യതയോടെ ചെഞ്ചോരയുടെ നിറത്തിൽ ഒരു കുഞ്ഞു മുഖം ..വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞു മുഖത്തു വിരലോടിപ്പിച്ചപ്പോൾ പഞ്ഞികെട്ടിന് പോലുമില്ലാത്ത മൃദുലത .. .അച്ഛനെ അറിഞ്ഞാണോ കുഞ്ഞു ചെറുതായി ഒന്നു ചിണുങ്ങി . ആത്മാവിനെ തളിരണിയിക്കുന്ന ഒരനുഭൂതി ഉടൽ മുഴുവൻ പൂത്തുലയുന്നത് അയാളറിഞ്ഞു മോനാണോ മോളാണോ എന്ന അയാളുടെ ചോദ്യത്തിന് രണ്ടും മോനാണെന്ന ഡോക്ടറുടെ ഉത്തരം അയാളെ അമ്പരപ്പിച്ചു ... വിശ്വസിക്കാനും തയ്യാറായില്ല കൂടെയുള്ള സിസ്റ്ററുടെ കയ്യിലെ മറ്റൊരു തുണികെട്ടു കാണും വരെ . ഒരാപത്തും കൂടാതെ ഒന്നിനെയെങ്കിലും തരണേ എന്നുള്ളുരുകിക്കഴിഞ്ഞ അയാൾക്ക് ....സത്യം പറയാൻ ഡോക്ടറെ പോലും സമ്മതിക്കാതെ രഹസ്യമായി അവൾ കരുതി വച്ച വിലമതിക്കാത്ത രണ്ടു നിധികളെ സമ്മാനമായി നൽകി ആ അമ്മമരം തളർന്നു കിടപ്പുണ്ടായിരുന്നു അകത്ത് .... ചുണ്ടിലൊരു പുഞ്ചിരിയുമായി .... മച്ചിയെന്ന വാക്കിൽ നിന്നും അമ്മയെന്ന അതിധന്യമായ പദത്തിന്റെ , മഹനീയമായ അസുലഭ നിമിഷങ്ങൾ ആസ്വദിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു .....കമിഴ്ന്നു വീഴും മുൻപേയും പിച്ച വയ്ക്കാൻ തുടങ്ങും മുൻപേയും വാക്കുകൾ സ്പഷ്ടമാകും മുൻപും റോസാപൂവിതളുകളെ പോലും തോല്പിക്കുന്ന പിഞ്ചു ചുണ്ടിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വാക്കാണ് അമ്മ . കുഞ്ഞുങ്ങളെയും അമ്മയെയും കാണാൻ വന്ന ബന്ധുക്കളിൽ ആരുടേയും മുഖത്തു തെളിച്ചമില്ലായിരുന്നെങ്കിലും .... അരികെ കിടത്തിയ കുഞ്ഞിന്റെ വായിൽ മുലക്കണ്ണ് തിരുകി അമ്മിഞ്ഞപ്പാലെന്ന അമൃത് പകർന്ന് , തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ നോക്കി നിർവൃതിയോടെ പുഞ്ചിരിച്ച ശാരിയുടെയും , കൈകെട്ടി അവരെ തന്നെ നോക്കി നിന്ന ഉണ്ണിനായരുടെയും മുഖങ്ങളിൽ ആയിരം സൂര്യന്മാരുടെ ശോഭയുണ്ടായിരുന്നു .... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
"സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ ....ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ " ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു ...എന്താ ഇത്രേ സ്നേഹം ന്ന് ....സനൂപോർത്തു ... ജലദോഷമില്ലെങ്കിലും മൂക്കടഞ്ഞ പോലുള്ള ശബ്ദം കാണിച്ചു തളർന്ന സ്വരത്തിൽ ഒന്നു മൂളി അവൻ "അല്ലെങ്കി വേണ്ട ഏട്ടനുറങ്ങിക്കോ എന്തായാലും വയ്യാതെ വന്നതല്ലേ ഇനി ഞാനായിട്ട് മൂഡ് കളയുന്നില്ല " ഞാൻ ഏട്ടന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ മെല്ലെ മുടിയിൽ വിരലോടിച്ചു .. മനസ്സിൽ ഒരു കുഞ്ഞുസങ്കടം വളർന്ന് ചങ്കോളം എത്തി നിൽപ്പുണ്ട് പക്ഷേ ഇപ്പൊ പറയണ്ട...വയ്യാതെ വന്നതല്ലേ രണ്ടുവീട്ടുകാർക്കും ഇഷ്ടപ്പെട്ടു നടത്തിയ കല്യാണം ... പറഞ്ഞു വച്ചു ആറുമാസത്തിനു ശേഷമാണു നടത്തിയത് . ബാങ്കിൽ ജോലിയുള്ള സനൂപേട്ടനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി സവിതയും അമ്മയും മാത്രമാണ് വീട്ടിൽ അച്ഛൻ നാട്ടിലില്ല ... ആലോചന വന്നപ്പോഴേ ...കല്യാണത്തിന് ശേഷവും അഞ്ജലി പഠിച്ചോട്ടെ എന്ന അഭിപ്രായത്തിൽ അവർക്കും എതിരൊന്നും ഇല്ലായിരുന്നു .. കല്യാണം കഴിഞ്ഞതിനു ശേഷം രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വക്കാൻ അമ്മയും സഹായിക്കും ...ബാങ്കിൽ പോകുന്ന വഴിക്ക് സനൂപേട്ടൻ എന്നെ എന്റെ കോളേജിൽ വിട്ട് സവിതയെ അവൾടെ കോളേജിലും വിട്ടിട്ടാണ് പോകുക..മടക്കം എല്ലാവരും പലവഴിക്കാണ്‌. കല്യാണം കഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞല്ലോ എന്നാരെങ്കിലും ചോദിക്കുമ്പോൾ അമ്മയാണ് മറുപടി കൊടുക്കാറ് ഇക്കൊല്ലം കൂടി കഴിഞ്ഞാൽ അവൾടെ പഠിപ്പ് കഴിയില്ലേ എന്നിട്ടാവാം ന്ന് ... ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം..ഇതു വരെയും സ്വന്തം വീടായി തന്നെയാണ് തോന്നിയിട്ടുള്ളതും പെരുമാറിയിട്ടുള്ളതും .....പക്ഷേ പലപ്പോഴും ഒരു വേർതിരിവ് എന്നിലും സവിതയിലും അമ്മ കാണിക്കുന്നുണ്ടോ എന്നൊരു സംശയം ... ഓർത്തോർത്തു കിടന്നപ്പോളേ ഒരു നോവ് കണ്ണിൽ....പതിയെ കണ്ണ് തുടച്ചു നോക്കിയപ്പോൾ കുഞ്ഞുങ്ങളെ പോലെ ഏട്ടനുറങ്ങി കിടക്കുന്നു എന്റെ കൈ കൂട്ടിപിടിച്ചു കൊണ്ട് ... രാത്രിയിലെപ്പോഴോ അടുപ്പിനരികെ നിൽക്കുംപോലെ ചുട്ടുപൊള്ളുന്ന ചൂട് തോന്നിയാണ് ഞാനെഴുന്നേറ്റത് .. തൊട്ടുനോക്കിയതേ കൈ പിന്നോട്ട് വലിച്ചു ...നന്നായി പനിക്കുന്നുണ്ട് ... പിന്നെ തട്ടി വിളിച്ചു മരുന്നും കൊടുത്തു രാത്രി മുഴുവൻ നെറ്റിയിൽ തുണി നനച്ചിട്ടും പനി നോക്കിയും ഒന്നു മയങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല.... രാവിലെ ആറുമണിയായപ്പോഴേ അമ്മ വന്നു വിളിച്ചു . പനിയൊക്കെ പോയി വിയർപ്പിൽ കുളിച്ചു ക്ഷീണത്തിൽ കിടക്കുന്ന സനൂപേട്ടനെ ഒന്നു നോക്കി മെല്ലെ ഞാനെഴുന്നേറ്റു മുടി വാരിക്കെട്ടി .....കണ്ണ് തുറക്കാനേ പറ്റുന്നില്ല .... "മോളേ ഉമ്മറത്തൂന്ന് ആ പാൽക്കുപ്പി എടുത്തിട്ട് പോരെ " അമ്മ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഉറക്കക്ഷീണത്താൽ പുളിക്കുന്ന കണ്ണൊക്കെ തിരുമ്മി ഒരു വിധം പല്ലൊക്കെ തേച്ചു പാൽക്കുപ്പിയും കൊണ്ട് ചെല്ലുമ്പോളേക്കും അമ്മയുടെ രണ്ടു വിളി വന്നു.. ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വക്കുമ്പോ പുട്ടിന് തേങ്ങ ചിരകുന്ന അമ്മയുടെ മുഖത്തു തെളിച്ചം പോരാ.. ഒന്നും മിണ്ടാൻ പോയില്ല ..അല്ലെങ്കിലും നേരം വൈകിയതെന്റെ തെറ്റല്ലേ .. വേഗം വേഗം പണികളൊക്കെ ഒരുക്കുന്നതിനിടയിൽ അമ്മയെ ഒന്നു നോക്കിയപ്പോൾ ഇപ്പോളും മുഖത്തു വൈകി വന്നതിന്റെ അസ്വസ്ഥത കാണാം .. ഞാനും സവിതയും രണ്ടോ മൂന്നോ വയസ്സിനുള്ള വ്യത്യാസമേയുള്ളൂ പക്ഷേ അവളിനിയും എണീറ്റില്ല... കോളേജിൽ പോകാൻ വേണ്ടി ഒരുങ്ങാനായി മുറിയിൽ വന്നപ്പോളേക്കും സനൂപേട്ടൻ എഴുന്നേറ്റിരുന്നു ... "ഞങ്ങൾ ബസിൽ പൊയ്ക്കോളാം...ഏട്ടനിന്ന് ലീവെടുക്ക്, നല്ല ക്ഷീണമുണ്ട് മുഖത്തു ..കണ്ണൊക്കെ കണ്ടോ " "പോടീ പെണ്ണേ ഇതൊക്കെ ചെറിയൊരു പനിയല്ലേ ... നീയെന്നെ സൂക്കേടുകാരനാക്കല്ലേ...ഞാനിന്ന് ലീവാണ് പക്ഷേ നിങ്ങളെ കൊണ്ട്പോയാക്കി തരാം " പറഞ്ഞു തീർന്നതും എന്നെയേട്ടൻ വലിച്ചടുപ്പിച്ചു "എന്താ എന്റെ കുട്ടീടെ മുഖത്തൊരു സങ്കടം ..ഇന്നലെ വയ്യാത്തോണ്ടാ മിണ്ടാതിരുന്നേ....ഇപ്പൊ പറയ് " "അയ്യടാ മോനേ ..ഒന്നൂല്ല്യ ...അല്ലെങ്കി തന്നെ നേരം വൈകി , ഞാൻ പോയി കുളിക്കട്ടെ ..." ഏട്ടനെ തള്ളി മാറ്റി ഞാൻ ബാത്ത് റൂമിലേക്ക് കയറുമ്പോഴേക്കും എന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു ... ചിലപ്പോ എന്റെ തോന്നലാകാം ..പക്ഷേ വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ എനിക്കൊരു ഫോൺ വന്ന് മിണ്ടാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ മുഖം മാറും. ഇഷ്ടപ്പെട്ട ഡ്രസ്സിട്ടു വീട്ടീന്നിറങ്ങുമ്പോളെക്കും പറയും അതിന്റെ കഴുത്തൊക്കെ വല്ലാതെ ഇറങ്ങിയിട്ടാണ് മാറിയിടാൻ ..അതേ ചുരിദാർ നാല് ദിവസം കഴിഞ്ഞു സവിത ഇട്ടു പോകുമ്പോൾ നന്നായിരിക്കുന്നല്ലോ എന്നും പറയുന്ന കേൾക്കാം .. രാവിലെ ഞാനെഴുന്നേൽക്കാൻ വൈകിയാൽ അമ്മ അന്നത്തെ ദിവസം ഒരു വാശി പോലെ എല്ലാ പണിയും തനിയെ ചെയ്യും ..എന്നാൽ അനിയത്തി എഴുന്നേറ്റ് കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് എത്തിനോക്കി ചായയായോ അമ്മേ എന്നാണ് ചോദ്യം... വീട് അടിച്ചു തുടക്കാൻ വൈകിയാൽ വയ്യാത്ത അമ്മ പോയി ചൂലെടുക്കും പിന്നെ ഞാനെത്രേ ചോദിച്ചാലും ചൂല് തരില്ല ...അനിയത്തി അവിടിരുന്ന് ടീവി കാണുന്നുണ്ടെങ്കിലും അവളോടൊന്ന് ചോദിക്കുകയേ ഇല്ല ...അവൾ തിരിച്ചും ... ഒന്നും മറുത്തു പറയാറില്ല എങ്കിലും എന്തിനേ എന്നോടിങ്ങനെ പെരുമാറുന്നേ എന്നോർക്കുമ്പോ സങ്കടം മഴയിരമ്പി വരുമ്പോലെ ആർത്തലച്ചു വരും ... പലപ്പോഴും അവൾക്കും ഞാനൊരു വേലക്കാരിയാണോ എന്ന് തോന്നാറുണ്ട് ....സനൂപേട്ടനോടത് പറയാതെ പലപ്പോഴും വിഴുങ്ങും എന്തിനാ വെറുതെ ഒരു മുഷിച്ചിലുണ്ടാക്കുന്നത് ... ചായ കുടിച്ചു ഗ്ലാസ് കഴുകാൻ നടന്നപ്പോൾ ഏട്ടന്റെ മുഖത്തു നോക്കി അമ്മ ചോദിക്കുന്നത് കേൾക്കാം .. "നിനക്കെന്തു പറ്റി...മുഖമാകെ വല്ലാതിരിക്കുന്നല്ലോ " "ആ ചെറിയൊരു പനി ഇന്ന് ബാങ്കിൽ പോണില്ല ഇവരെ കോളേജിൽ വിട്ട് ഞാനിങ്ങു വരും " "ഞാനറിഞ്ഞില്ലല്ലോ...എന്നോടാരും പറഞ്ഞും ഇല്ലാ " അമ്മയെന്നെ കണ്ണൊന്നു കൂർപ്പിച്ചു നോക്കി തുടർന്നു "ഇന്ന് അഞ്ജലി പോകണ്ട അവന് വയ്യാതിരിക്കല്ലേ ഒരൂസം പോയില്ലെങ്കിലും ഒന്നും ഉണ്ടാവാൻ പോണില്ല " രണ്ടു മൂന്നു ദിവസമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ അസൈൻമെന്റ് കടലാസുകൾ എന്നെ നോക്കി ചിരിച്ചു...ഇന്നാണ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം .. അപ്പോഴേക്കും ഏയ് അതൊന്നും സാരല്ല്യ അവള് പൊക്കോട്ടെ എന്ന് സനൂപേട്ടൻ പറയുന്നത് കേട്ടതോടെ ശ്വാസം നേരെ വീണു ... "വരുമ്പോ ആ ടൈലറുടെ അടുത്തു എന്റെ ബ്ലൗസ് തയ്‌ക്കാൻ കൊടുത്തത് വാങ്ങി വരണേ മോളേ മറക്കല്ലേ ഞായറാഴ്ചത്തെ കല്യാണത്തിനിടാനുള്ളതാണ് " ഇറങ്ങാൻ നേരം അമ്മയെന്നോട് പറഞ്ഞതിന് ഞാൻ തലയാട്ടി .. "ശ്രെദ്ധിക്കണേ സനൂപേട്ടാ ...കഞ്ഞി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് അത് കുടിക്കാൻ മറക്കരുത് ചെന്നിട്ട്.... എന്നിട്ട് മരുന്ന് കഴിച്ചാൽ മതി " വണ്ടിയിൽ നിന്നിറങ്ങാൻ നേരം ഏട്ടനെ നോക്കി ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ കണ്ണിറുക്കി കാണിക്കുന്ന ആളെ ഞാൻ അരിശത്തോടെ നോക്കി ... തയ്യാറാക്കിയ പേപ്പറുകളിലെ തെറ്റ് തിരുത്തലും അതിനുള്ള ഓട്ടവുമായി അമ്മ പറഞ്ഞേല്പിച്ച കാര്യം ഓർമ്മ വന്നത് , മടങ്ങി വന്ന് മുറ്റത്തു കാൽ കുത്തിയപ്പോഴായിരുന്നു... " ഒന്ന് സവിയെ വിളിച്ചു പറയോ അമ്മേ ഞാനത് വിട്ടുപോയി " എന്നോടൊന്നും മിണ്ടാതെ അമ്മയകത്തേക്ക് കയറിപ്പോയി നീട്ടിയൊരു മൂളലോടെ ... വിഷമം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ ഞാനകത്തേക്ക് ചെന്നു ... "ആഹാ പനിയൊക്കെ മാറിയോ ന്റെ മോന്റെ ..കമ്പ്യൂട്ടറും പിടിച്ചു ഇരിപ്പാണല്ലോ ..." "വന്നോ ...വേം തുണിയൊക്കെ മാറി , പോയി ന്റെ കുട്ടി ആ കയ്യോണ്ട് ഒരു ഗ്ലാസ്സ് ചായയിട്ടു വന്നേ " ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങിയതും എന്റടുത്തു വന്ന് മുഖം പിടിച്ചുയർത്തി.ചുവന്നു തുടുത്ത എന്റെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു .. "എന്താടോ സങ്കടം ...രാവിലെ ചോദിച്ചപ്പോളും ഒന്നൂല്ല്യാന്നാണ് ഉത്തരം ...എന്താ കാര്യം അത് പറഞ്ഞിട്ട് പോയാ മതി " "ഇയ്ക് ന്റെ വീട്ടിലൊന്നു പോണം ..അമ്മേനെ ഒന്നു കാണാൻ തോന്നണു സനൂപേട്ടാ ..വേറൊന്നുമില്ല " "അതൊന്നുമല്ല ഉള്ളിലുള്ള സങ്കടം നീ പറ എന്നാലല്ലേ എനിക്കത് തീർക്കാൻ പറ്റൂ " നിർബന്ധമേറിയപ്പോൾ ഞാനെല്ലാം പറഞ്ഞു ... എല്ലാം കേട്ടതിനു ശേഷം ഇടമുറിയാതെ പെയ്‌തൊലിക്കുന്ന എന്റെ കണ്ണുകളിൽ ചുണ്ടൊപ്പി സാരല്ല്യാ വിഷമിക്കേണ്ട എന്നു പറഞ്ഞു കേട്ടപ്പോളെക്കും ഞാനേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി തേങ്ങി ... സവിയെത്തിയില്ല അതിനു മുൻപേ അമ്മ വന്ന് സനൂപേട്ടനെ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിപോയത് ....വൈകുന്നേരത്തെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ ഞാനവിടെ എത്തിനോക്കാൻ പോയില്ല ... അമ്മ വിളിച്ചത് കേട്ട് എന്തിനെന്ന് ചോദിച്ച സനൂപിനെ അരികെ പിടിച്ചിരുത്തി മരുമകളുടെ മറവിയെപ്പറ്റിയും രാവിലെ എഴുന്നേൽക്കാനുള്ള മടിയെ പറ്റിയും വഴക്കൊന്നുമുണ്ടാക്കണ്ട എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അമ്മയോട് സനൂപ് ഒരു ചോദ്യമേ ചോദിച്ചുള്ളൂ .. "അമ്മേ സവിയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസമെന്താണ് .. അമ്മ കരുതും പോലെ അവൾ മനഃപൂർവം വൈകിയെണീൽക്കുന്നതല്ല ...പലരാത്രികളിലും അവൾക്ക് പഠിക്കാനും ചെയ്തു തീർക്കാനായി പ്രൊജക്റ്റ് വർക്കുകളും ഉണ്ടാവും എന്നാൽ എല്ലാ ജോലിയും കഴിഞ്ഞു വന്നേ അവളതിന് ഇരിക്കാറുള്ളു ... ഇന്നലെയാണെങ്കിൽ അവളൊരു തരി പോലും ഉറങ്ങിയിട്ടില്ല എന്റെ പനി കാരണം .." "മോനേ ഞാൻ ...." വാക്കുകൾ കിട്ടാതെ അമ്മ തപ്പിത്തടഞ്ഞു ...അതേ ശരിയാണ് പഠിക്കാനുണ്ടെന്നു സവി പറയുമ്പോളേക്കും താനവളെ പറഞ്ഞയക്കും ....വീട്ടുജോലികൾ മകളെ കൊണ്ട് ചെയ്യിപ്പിക്കാത്തതു നാളെ വേറൊരു വീട്ടിൽ ചെന്നാൽ അവളും ഇങ്ങനെ ജോലിയെടുക്കേണ്ടതല്ലേ അപ്പൊ സ്വന്തം വീട്ടിലെങ്കിലും വിശ്രമിച്ചോട്ടെ എന്ന സ്വാർത്ഥതയാണ് ..തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് പലപ്പോഴും ... അമ്മയുടെ ചിന്തിയിലാണ്ട മുഖം നോക്കി സനൂപ് തുടർന്നു ... "ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് വിഷമമോ ദേക്ഷ്യമോ തോന്നരുത് മരുമകളെയും മകളായി കണ്ടു കൂടെ...അവളും ഒരു മകളല്ലേ ...നാളെ നമ്മുടെ സവിയ്ക്കും ആ ഭാഗ്യം കിട്ടാനായി ...മകന്റെ ഭാര്യ എല്ലാ ജോലികളും ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന അമ്മയല്ല എന്റമ്മയെന്നു കാണിക്കാനെങ്കിലും ..." പറഞ്ഞുതീർന്നു അമ്മയുടെ മുഖത്തു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കൺകോണുകളിൽ ഒരു നീർതുള്ളിത്തിളക്കം .. "ശോ ...അമ്മ ആ ഡ്രൈ വാഷിനു കൊടുത്ത സാരി വാങ്ങാൻ പറഞ്ഞത് ഞാൻ മറന്നു പോയി ഏട്ടനൊന്നു പോയി വാങ്ങി വരണേ .." അകത്തേക്ക് കയറി വന്ന അനിയത്തി പറഞ്ഞതും അവൻ അമ്മയുടെ മുഖത്തു നോക്കി ... "കണ്ടോ ഇതല്ലെ അഞ്ജലിക്ക് പറ്റിയതും ..ഇനിയിപ്പോ രണ്ടും ഞാൻ പോയി വാങ്ങി വരാം അപ്പൊ പ്രശ്നം തീർന്നില്ലേ ...സ്വന്തം വീട്ടിലേക്ക് പോയാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ അവൾ ഓടിവരുന്നത് വയ്യാത്ത അമ്മ എല്ലാ ജോലികളും തനിയെ ചെയ്യണ്ടേ എന്നോർത്തിട്ടാണ് അമ്മയത് മറക്കരുത് ..." അതും പറഞ്ഞു അവൻ അകത്തേക്ക് കയറി പോകുമ്പോളേക്കും അമ്മയുടെ കണ്ണിലെ തിരിച്ചറിവിന്റെ നീർതുള്ളിത്തിളക്കം താഴേക്കടർന്നിരുന്നു ... പുറത്തേക്ക് പോകാനായി ഒരുങ്ങി വന്ന സനൂപേട്ടൻ കണ്ടു കാണണം ..എന്നെയും കെട്ടിപിടിച്ചു നിൽക്കുന്ന അമ്മയെയും എന്താണെന്നു മനസിലാകാതെ തിരിച്ചും കെട്ടിപിടിക്കുന്ന എന്നെയും .... "എന്താ അമ്മയും മോളും കൂടി ഒരു നാടകം ...." ഒന്നുമറിയാത്ത പോലുള്ള സനൂപിന്റെ ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത് .. "നീ തന്നെക്ക് പോകണ്ട എന്റെ മോളെ കൂടി കൂട്ടിക്കോ ... ഒന്ന് കറങ്ങി വാ രണ്ടാളും ...വരുമ്പോളേക്കും ചോറും കറിയൊക്കെ ഞങ്ങളൊരുക്കാം.... " സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് കൊണ്ടാകണം മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ... "നിന്റെ സങ്കടമൊക്കെ ഞാൻ മാറ്റിയേ ...മറക്കണ്ട എന്റെ പനിയൊക്കെ മാറി " വണ്ടിയിലേക്ക് കയറുമ്പോൾ കള്ളൻ ചെവിയിൽ പതുക്കെ പറഞ്ഞത് കേട്ടതും തുടയിലൊരു നുള്ളു കൊടുത്തു ഞാൻ .... എല്ലാ മരുമക്കളും ഒരു വീട്ടിലെ മകളാണെന്നും ഈ വീട്ടിലും അവൾ മരുമകളല്ല മകൾ തന്നെയായിരിക്കട്ടെ എന്നും ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങളൊഴിഞ്ഞു വീടുകളിൽ .... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
" മായേ .. ദേ ഒരു ലേശം ചോറും കൂടി ഇട്ടേ മോളേ...വയറ് നിറഞ്ഞില്ല.." രണ്ടു തവണ വിളിച്ചു പറഞ്ഞിട്ടും മരുമകളും ഭാര്യയും ചന്ദനമഴയിൽ മുഴുകിയിരിക്കയാണ് ,കേട്ട ഭാവമില്ല....സന്ധ്യക്ക് തുടങ്ങിയ ഇരുപ്പ് . പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന് ചോറുപാത്രം തുറന്നേയുള്ളു ചോറെടുക്കും മുൻപേ ഭാര്യയെത്തി.. "നിങ്ങൾക്ക് ആവശ്യത്തിനുള്ളത് ഞാനതിലിട്ടിരുന്നു ബാക്കിയുള്ളോരും കൂടി ഇവിടുണ്ട് ...മറക്കണ്ട " ഒന്നും മിണ്ടാതെ തുറന്ന പാത്രമെടുത്തടച്ചു കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു ഞാൻ കഴുകി വച്ചു... അല്ലെങ്കിലും പരാതിയില്ലാതെ ജീവിക്കാൻ ശീലിച്ചിരിക്കുന്നു ഞാനിപ്പോളെന്നു ചായ്പ്പിലേക്ക് നടക്കുമ്പോളോർത്തു ... വർഷങ്ങളോളം നീണ്ടു നിന്ന പ്രവാസമവസാനിപ്പിച്ചു ഞാൻ നാട്ടിലെത്തിയപ്പോഴേക്കും ഭാര്യയും മൂന്നു മക്കളും തീർത്തും അന്യരായിക്കഴിഞ്ഞിരുന്നു. തിരിച്ചുപോക്കില്ലാത്ത മടങ്ങിവരവാണ് എന്നറിഞ്ഞ മകൻ ഇനിയും അടച്ചു തീരാത്ത ലോണിനെ പറ്റിയും വാങ്ങാനായി ടോക്കൺ കൊടുത്തിട്ട പുതിയ സ്ഥലത്തെപ്പറ്റിയും ഓർമിപ്പിച്ചു. തീരുമാനത്തിൽ മാറ്റമൊന്നും കാണാതിരുന്നത് കൊണ്ടാവാം അല്പനാൾ കഴിഞ്ഞപ്പോളേക്കും മകനെത്തി, വീടും സ്ഥലവും അവന്റെ പേരിൽ വേണമെന്ന ആവശ്യവുമായി ... ഒപ്പത്തിനൊപ്പം ....തന്ന സ്ത്രീധനമൊക്കെ എന്നേ തീർന്നു ഭർത്താക്കന്മാർക്കൊക്കെ ഇപ്പോൾ പ്രാരബ്ദങ്ങൾ കൊണ്ട് ഇടം വലം തിരിയാൻ വയ്യാത്തത് അച്ഛന് കാണാൻ വയ്യേ എന്ന ചോദ്യവുമായി പെൺമക്കളും ... എനിക്ക് മറുപടിയില്ലായിരുന്നു... അല്ലെങ്കിലും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കുക എന്നതിലപ്പുറം എന്റെ മറുപടികൾക്കെന്ത് പ്രസക്തി. ഓരോ തവണയും ഇനിയില്ല എന്ന ആഗ്രഹവുമായി നാട്ടിൽ കാലുകുത്തുമ്പോഴേക്കും അടുത്തൊരാവശ്യം പന പോലെ വളർന്നു നിൽക്കുന്നുണ്ടാവും...അതെത്തുന്നത് വീണ്ടും മരുഭൂമിയിലേക്ക് തന്നെ. അത്യാവശ്യം സ്ത്രീധനമൊക്കെ കൊടുത്ത്‌ രണ്ടു പെൺമക്കളെ കെട്ടിച്ചു വിട്ടപ്പോഴേക്കും നടുനിവർക്കാൻ പറ്റാതായി... ബാധ്യതകൾ തീർക്കാൻ ഒരു കൈത്താങ്ങായാണ് മകനോടും അവിടേക്ക് വരാൻ പറഞ്ഞത് ...സ്നേഹിച്ചു കല്യാണം കഴിച്ച ഭാര്യയെ വിട്ട് മറുനാട്ടിലേക്കില്ല എന്ന നിർബന്ധം മകൻ കാണിച്ചപ്പോൾ പിന്നെ ചോദിക്കാൻ നിന്നില്ല . സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും എല്ലാവർക്കുമായി പങ്കു വച്ചു കഴിഞ്ഞപ്പോഴേ ഞാനൊരു അധികപ്പറ്റായി...എല്ലാറ്റിനുമപ്പുറം കൂടെ നിൽക്കേണ്ട ഭാര്യ തന്നെ പലപ്പോഴും സമ്മാനിച്ച അവഗണനയിൽ മനസ്സ് പതറിപോയിരുന്നു .. നേരത്തും കാലത്തും വയറുനിറയെ ഭക്ഷണം കിട്ടിയില്ലെങ്കിൽ പോലും കയറികിടക്കാൻ ഒരു വീടുണ്ടല്ലോ എന്ന ആശ്വാസം പതറിയ മനസ്സിന് സാന്ത്വനമേകി..... ഒരഭിപ്രായം ചോദിക്കാനായി പോലും മകൻ മിണ്ടാറില്ല..ഞാനൊന്നു മിണ്ടാൻ ചെന്നാലും മൊബൈലിൽ തലതാഴ്ത്തി മക്കളോട് യാത്ര പറഞ്ഞു പുറത്തേക്ക് പോകുന്ന അവനെ ചങ്കു തിങ്ങുന്ന വേദനയോടെ നോക്കാറുണ്ട് ..... ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന എന്നോടൊരു ദിവസം , അകത്തിരുന്നൂടെ അച്ഛനെന്ന് ചോദിച്ച മരുമകളുടെ ചോദ്യം കേട്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ ഭാര്യവീട്ടുകാരെ സ്വീകരിക്കാനിറങ്ങുന്ന മകനെയും എന്റെ ഭാര്യയെയും ഞാൻ അകത്തേക്കുള്ള നടത്തത്തിനിടയിൽ കണ്ടിരുന്നു. മുഷിഞ്ഞ മുണ്ട് മാറിയുടുക്കാനില്ലാതായപ്പോൾ ഭാര്യയോട് ചോദിച്ച എന്നോട് "എങ്ങും യാത്ര പോവാനില്ലല്ലോ...പിന്നെ ഇതൊക്കെ അവിടെ സ്വയമല്ലേ ചെയ്‌തിരുന്നേ " എന്ന മറുചോദ്യത്തോടെ സ്വന്തം തുണികൾ കഴുകലും തുടങ്ങിയിരുന്നു. ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്.. ഒരു ദിവസം രാവിലെ മുറ്റത്തു നിന്ന് കളിക്കുന്ന ഉണ്ണിക്കുട്ടനെ മരുമോള് മണ്ണിലെ കളി നിർത്തി അകത്തു കയറാൻ പറയുന്ന കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത് ... "അവൻ കളിക്കട്ടെ മായേ...അവന്റച്ഛനും ഇങ്ങനൊക്കെ കളിച്ചല്ലേ വളർന്നത് ..കുട്ട്യോള് കുറച്ചൊക്കെ മണ്ണിൽ കളിച്ചു വളരണം " പറഞ്ഞത് പിഴച്ചു!!! ഞാനെന്തോ മഹാപരാധം പറഞ്ഞപോലെ തുടങ്ങിയ അവളുടെ മറുപടിക്കൊപ്പം കൂടാൻ എന്റെ ഭാര്യയും... "ഓ പിന്നേ ഗൾഫിൽ സുഖിച്ചു ജീവിച്ച നിങ്ങളെത്രെ കണ്ടിരിക്കുന്നു മോൻ മണ്ണിൽ കളിക്കുന്നത് ...കൊച്ചിന് വയ്യാതായാൽ അവനൊരുത്തനെ ഇവിടെ ഓടാനുള്ളൂ അതോർമ വേണം ഉപദേശം കൊടുക്കും മുൻപ് ...ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല പിടിച്ചു കുലുക്കാൻ " അതു വരെയുള്ള എന്റെ സകല ക്ഷമയും ഓടിയൊളിച്ചിരുന്നു പിന്നെയുള്ള എന്റെ ഓരോ വാക്കിലും... "അതേ ...ഞാൻ പിടിച്ചു കുലുക്കിയ മരത്തിലെ പൈസയാണ് ഇന്നത്തെ നിന്റെയും നിന്റെ മക്കളുടെയും തണ്ടും തടിയും ...സുഖജീവിതം ഓർമ്മിപ്പിക്കാൻ വരും മുൻപേ അതും വിട്ടുകളയണ്ട " ആ സംസാരം അതിരുകടന്നെന്നും വലിയൊരു ഭൂകമ്പത്തിനാണ് തുടക്കമിട്ടതെന്നും മനസിലായത് മായ , പെട്ടിയും പ്രമാണവുമായി ഉണ്ണിക്കുട്ടനെയും കൊണ്ട് ഇറങ്ങാൻ നിൽക്കുന്നത് കണ്ടപ്പോഴായിരുന്നു . കൊല്ലാനുള്ള കലിയോടെ എന്നെ നോക്കുമ്പോളും ഭാര്യ വെപ്രാളപ്പെട്ട് മോനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.. കണ്ണിലൊരു അഗ്നിപർവതമൊളിപ്പിച്ചു മോൻ വരുന്നത് വരെയും മായയെ തടഞ്ഞു നിർത്താനുള്ള തത്രപ്പാടിലായിരുന്നു ഭാര്യ . " എനിക്ക് വേറൊന്നും പറയാനില്ല എന്റെ ഭാര്യക്കും മകനും ഇവിടെ സന്തോഷായിട്ട് ജീവിക്കണം ...അച്ഛൻ ഞങ്ങളെ നോക്കിയ കണക്കു ബോധിപ്പിച്ചതൊക്കെ ഞാനറിഞ്ഞു ..ഇനി എന്നെ നോക്കി ബുദ്ധിമുട്ടണ്ട , ഒന്നുകിൽ ഞാൻ തരുന്നതും തിന്ന് ഇവിടെ നിക്കാം അല്ലെങ്കി എവിടേക്കാച്ചാ ഇറങ്ങിപൊക്കൊളു..." ഞാൻ ...ഞാനെവിടേക്കിറങ്ങാൻ .......ചിന്തകൾ പലവഴിക്ക് തിരിഞ്ഞു ..ജോലിയെടുത്തു ജീവിക്കാനുള്ള ആരോഗ്യമില്ല ..പക്ഷേ ഇനിയെങ്ങനെ ഒരു പട്ടിയെ പോലെ ഇവിടെ കഴിയും ....എല്ലാം കേട്ടും ശരിവെക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന ഭാര്യയെ ഞാൻ നോക്കിയില്ല ... പണ്ട് നാട്ടിൽ വരുമ്പോൾ പോകുന്നത് വരെയും പിന്നാലെ നിന്ന് മാറാതെ നടന്നിരുന്ന മകനാണ് ,അച്ഛന്റെ നെഞ്ചിലേ അവനുറങ്ങിയിരുന്നുള്ളു ...അച്ഛനോട് ഇറങ്ങിപ്പോകാൻ പറയാൻ മാത്രം അവൻ വളർന്നത് അമ്പരപ്പോടെയാണ് ഞാൻ കേട്ടത് ... ഇരുട്ടിലേക്ക് കണ്ണും നട്ട് ഉമ്മറപ്പടിയിലിരുന്ന എന്നോട് ആരും വന്നു പറഞ്ഞില്ല അകത്തേക്ക് കയറാൻ.. ഒടുവിൽ ആ രാത്രിയിൽ ഒരു തുണിസഞ്ചിയിൽ രണ്ടുജോഡി തുണിയും വച്ചു ഞാനിറങ്ങുമ്പോൾ ഏതെങ്കിലും അമ്പലനട തന്നെയായിരുന്നു ലക്‌ഷ്യം ... പക്ഷേ അമ്പലനടയിൽ ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ ഒരുമൂലയിൽ തളർന്നു വീണ എന്നെയാരോ ആസ്പത്രിയിലെത്തിച്ചു ...വീടും നാടും ഓർമയില്ലെന്ന് കള്ളം പറഞ്ഞ എന്നെ അവിടെ നിന്നും ഈ ശരണാലയത്തിലും ... "ഇത്രേയുള്ളൂ കുട്ടി എന്റെ കഥ ...വന്നിട്ട് എട്ടുമാസത്തോളമായി ഇതുവരെ ആരോടും പറയാൻ മനസ്സ് വന്നില്ല ...മോനെ പലതവണയായി കണ്ടപ്പോൾ ഒരടുപ്പം " എന്റെ മുഖത്തുനോക്കി കൺകോണിലെ നീർതുള്ളികൾ അറിയാത്ത മട്ടിൽ തട്ടിക്കളയുന്ന അരുണിനെ നോക്കി ഞാൻ പുഞ്ചിരിച്ചു .. "എന്താ പറയേണ്ടത് എന്നറിയില്ല ചേട്ടാ ...ആരുടെയോ കനിവിൽ പഠിച്ചു ഇന്നൊരു നല്ല നിലയിലെത്തി... മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് എനിക്ക് കിട്ടാതെ പോയ സ്നേഹം ,ഇവിടെ ആർക്കും വേണ്ടാതെ ജീവിക്കുന്നവർക്ക് മടക്കി കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന ഒരു സന്തോഷം അത്രേയുള്ളു ഈ വരവുകൾ " അരുൺ മടങ്ങിപോകുമ്പോൾ ഒരാളോടെങ്കിലും മനസ്സ് തുറന്ന സന്തോഷമായിരുന്നു എന്റെ ഉള്ളു മുഴുവൻ ... വേദന കലർന്ന ഓർമകളും കഷ്ടപ്പാടുകളും അത്രക്കധികം മനസ്സിനെ നോവേൽപ്പിച്ചിരുന്നു .. മാസത്തിലൊരിക്കൽ വരുന്ന അരുൺ പിറ്റേ ആഴ്ച തന്നെ വന്നപ്പോൾ എന്താവോ എന്നു തോന്നി .... എന്നെക്കാണാൻ വേണ്ടി മാത്രമാണ് അവൻ വന്നതെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും. എങ്കിലും അവൻ പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല ..പക്ഷേ കൂടെയുള്ളവർ പിൻതുണ തന്നപ്പോൾ മനസ്സിലായി ഇതിലൊരു ശരിയുണ്ടെന്ന് ... എന്നെപോലെയുള്ളവർക്ക് കിട്ടേണ്ട നീതിയുടെ ശരി. അരുണിനോടും അവന്റെ ഭാര്യയോടുമൊപ്പം ഞാൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ കാറിൽ പോകുമ്പോൾ എന്റെ മനസ്സിന് ഒരു ചാഞ്ചാട്ടവുമുണ്ടായിരുന്നില്ല . വീട്ടുപടിക്കൽ കാർ നിർത്തി അകത്തേക്ക് ചെന്ന എന്നെ നോക്കി ഭാര്യ ഒരു പരിഹാസച്ചിരി പൊഴിച്ചു ... കാടാറുമാസം കഴിഞ്ഞു ഗതികെട്ട് വന്നോ എന്ന ചിരി....മറുപടിയായി അങ്ങനെ തോറ്റുകൊടുത്തു ഓടിയൊളിക്കാനുള്ളതല്ല എന്റെ ജീവിതമെന്ന ആത്മവിശാസത്തിന്റെ ചിരിയിൽ അവളൊന്നു പതറിയോ .. ഉമ്മറത്തെ ചാരുകസേരയിലേക്ക് കഴിഞ്ഞു പോയ ആറുമാസത്തെ അനാഥത്തിന്റെയും നിരാലംബതയുടെയും ഉൾബലത്തിൽ ഞാൻ ഇരിക്കുമ്പോഴേക്കും മകനും മരുമകളും ഇറങ്ങി വന്നു .. "ചേട്ടാ ഇതാ ഈ ഫോൺ കയ്യിൽ വച്ചോളൂ ..എന്റെ നമ്പർ ഇതിൽ അടിച്ചു വച്ചിട്ടുണ്ട് ...എന്താവശ്യത്തിനും എന്നെ വിളിക്കണം ....ഞാനെന്നും വിളിക്കാം ..ചേട്ടൻ ഒപ്പിട്ട പേപ്പറുകൾ എന്റെ കയ്യിലുണ്ട് ആവശ്യമെന്നു തോന്നിയാൽ ഉടനെ ഞാൻ കേസ് ഫയൽ ചെയ്യും ...ഒരു പേടിയും വേണ്ട " ഒന്നും മനസ്സിലാവാതെ നിൽക്കുന്ന മോന്റടുത്തേക്ക് ചെന്ന് അരുൺ സ്വയം പരിചയപ്പെടുത്തി.. "ഞാൻ അരുൺരാജ് ...വക്കീലാണ്‌ , അച്ഛന്റെ കയ്യീന്ന് ഞാൻ ഒപ്പിട്ട് വാങ്ങിയത് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനുള്ള ഒരു വക്കാലത്താണ് ...മക്കൾ അച്ഛനമ്മമാരെ നോക്കിയില്ലെങ്കിൽ എഴുതി കൊടുത്ത സ്വത്തുക്കൾ തിരികെ പിടിക്കാൻ ഒരു നിയമമുണ്ട് കേട്ടിട്ടുണ്ടോ എന്നറിയില്ല ...ഒന്നോർമിപ്പിച്ചു എന്നു മാത്രം....അപ്പൊ ശരി ഞാനിറങ്ങട്ടെ " ചോരയും നീരും വിയർപ്പാക്കി മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളെ അവസാനകാലത്തു നിഷ്കരുണം വലിച്ചെറിഞ്ഞു കളയുമ്പോൾ ഓർക്കണം എല്ലാവരെയും രക്ഷിക്കാൻ ദൈവം വരണമെന്നില്ല അതിനൊരു മധ്യസ്ഥൻ അല്ലെങ്കിൽ രക്ഷക്കൊരു കാരണം എവിടെയെങ്കിലും കോറിയിട്ടിട്ടുണ്ടാകുമെന്ന് ... എനിക്കുള്ള മധ്യസ്ഥൻ കാറിനടുത്തേക്ക് മടങ്ങി പോകുന്നതും നോക്കി ഞാനിരുന്നു ചാരുകസേരയിൽ പ്രൗഢിയോടെ ...ഉമ്മറത്തു എന്നെയും അരുണിനെയും മാറി മാറി നോക്കുന്ന ബാക്കിയുള്ളവരെ അശേഷം ശ്രദ്ധിക്കാതെ . ഈ സമയം കാറിലിരുന്ന തന്റെ പെണ്ണിനോട് അരുൺ പറയുന്നുണ്ടായിരുന്നു ... "എനിക്ക് വേണമെങ്കിലദ്ദേഹത്തെ ശരണാലയത്തിൽ നിർത്താമായിരുന്നു പക്ഷേ ഇതദ്ദേഹത്തിന്റെ വിയർപ്പാണ് മരണം വരെയും അവകാശത്തോടെ അനുഭവിക്കാനുള്ളത്..." അതേ എന്റെ പുരുഷായുസ്സിന്റെ മുഴുവൻ വിയർപ്പ്കണങ്ങൾ ആണിത് ...സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് നിർത്തി തണലേകിയ എന്റെ പുരുഷായുസ്സിന്റെ വിയർപ്പ് കണങ്ങൾ ..... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
“ എന്തെടാ കണ്ണാ ...അമ്മേടെ പൊന്നല്ലേ ...കരയല്ലേടാ കണ്ണാ..." നിസ്സഹായതയോടെ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി... സന്ധ്യക്ക് തുടങ്ങിയ വാശിയാണ് ..ചുട്ടുപൊള്ളുന്ന പനിയുമുണ്ട് കുഞ്ഞിന് .... വിശന്നിട്ടാവുമെന്നു കരുതി മുലഞെട്ടുകൾ മോന്റെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ അവനത് ശക്തിയിൽ തട്ടിമാറ്റി ഓക്കാനിക്കുന്നു.... രാവിലെ കുളിപ്പിച്ചു സുന്ദരകുട്ടപ്പനാക്കി വയറു നിറയെ സൂചിഗോതമ്പിന്റെ കുറുക്കും കൊടുത്തു ഉറങ്ങിയെഴുന്നേറ്റപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു . നനഞ്ഞ തുണി കൊണ്ട് മേലൊക്കെ തുടച്ചു കൊടുത്തപ്പോ പനിക്ക് ഇത്തിരി ശമനമുണ്ട് .എന്നാലും രാത്രിയിൽ കൂടിയാൽ ഒറ്റക്ക് എന്ത്‌ ചെയ്യും ഞാൻ... തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി. "എന്താണിത് ബബിതേ ...കുഞ്ഞുങ്ങളാവുമ്പോ പനിയും വാശിയുമൊക്കെ ഉണ്ടാവുമെടോ ഇതൊക്കെ സാധാരണയാണ് ...താൻ പേടിക്കണ്ട അമ്മമാരൊന്നും അടുത്തില്ലെങ്കിലും ഞാനുണ്ട് ഇവിടെ ...കേട്ടോ ..." ജോലിസംബദ്ധമായി ഏട്ടനെവിടെയെങ്കിലും പോയാൽ തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയും മോനുമാണ് സഹായം. പക്ഷേ ഗീതേച്ചി കൈനീട്ടിയിട്ടും കണ്ണൻ പോകാൻ കൂട്ടാക്കിയേ ഇല്ല എന്നെയും അള്ളിപ്പിടിച്ചു ഇരിപ്പാണ് . സാധാരണ മോൻ ചേച്ചിയെ കാണുമ്പോൾ കുടു കൂടാ ചിരിച്ചുമറിഞ്ഞു പോകുന്നതാണ് ... ഗീതേച്ചിയും മകനും മാറി മാറി കൈനീട്ടിയിട്ടും അവൻ പോകാൻ കൂട്ടാക്കാതെ കരഞ്ഞു കൂവി എന്നെയും അള്ളിപിടിച്ചിരുപ്പാണ് .... കുറെ നേരത്തെ വാശിക്കൊടുവിൽ തളർന്നു കരഞ്ഞുറങ്ങിയ അവനെയൊന്ന് താഴെ കിടത്താൻ നോക്കിയപ്പോഴേക്കും കുഞ്ഞു ഞെട്ടിയുണർന്നു ശർദി തുടങ്ങി .... ശർദ്ധിച്ചു കുഴഞ് കണ്ണൊക്കെ മേലോട്ട് മറിച്ചു് അവനെന്റെ നെഞ്ചിലേക്ക് വാടിയ താമരത്തണ്ട് പോലെ കുഴഞ്ഞു വീണു.... ആദ്യത്തെ പകപ്പൊന്നു മാറിയതും ഞാനും ഗീതേച്ചിയും അവനെയും കൊണ്ട് ഓടിയിറങ്ങി , ആസ്പത്രിയിലേക്ക്.. പോകുന്ന പോക്കിലും , അവിടെത്തിയും മോൻ ഒന്നു രണ്ടു വട്ടം ശർദ്ധിച്ചു. പരിശോധനക്കൊടുവിൽ ഡോക്ടർ, വേറെ കുഴപ്പമൊന്നുമില്ല കുറെ ശർദ്ധിച്ചതു കൊണ്ടും പാല് കുടിക്കാത്തതുകൊണ്ടും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടിട്ടുണ്ട് ...ഒരു കുപ്പി ഗ്ലുക്കോസ് കേറ്റണമെന്നു പറഞ്ഞു.. ഒന്ന് രണ്ട് രക്തപരിശോധന കൂടിയുണ്ട് അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ രാവിലെ പോവാമെന്ന് കൂടി പറഞ്ഞതോടെ അല്പം ആശ്വാസത്തോടെ കുഞ്ഞിനരികിൽ ഞാനിരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ ...ഗീതേച്ചി മോനേ വിളിച് കാര്യങ്ങൾ പറയുന്നതിനിടക്കാണ് ഡോക്ടറെന്നെ വീണ്ടും വിളിപ്പിച്ചത് . മോനുറങ്ങുന്നത് കൊണ്ട് ഞാൻ മോനെ ചേച്ചിയെ ഏൽപിച്ചു അകത്തേക്ക് ചെന്നു... റിപ്പോർട്ടിലേക്ക് കണ്ണും നട്ട് നെറ്റിയിൽ വിരല് കൊണ്ട് തടവുന്ന ഡോക്ടറെയും നോക്കി ഞാൻ കസേരക്കരികിൽ നിന്നു . "ഇരിക്കൂ ... മോന്റെ ബ്ലഡ് റിപ്പോർട്ട് എല്ലാം നോർമലാണ് കേട്ടോ അതിലൊന്നും പേടിക്കാനില്ല നിർത്താതെയുള്ള കരച്ചിൽ കാരണമാകും പനി ...ഡ്രിപ് കഴിഞ്ഞാൽ ഞാൻ മരുന്ന് എഴുതി തരാം തൽക്കാലത്തേക്ക് ,കുറഞ്ഞില്ലെങ്കിൽ വന്ന് കുട്ടികളുടെ ഡോക്ടറെ കാണിക്കണം ..." ഒരു ചെറുപ്പക്കാരിയാണ് ഡ്യൂട്ടി ഡോക്ടർ...പറഞ്ഞു കഴിഞ്ഞിട്ടും തീരാത്ത പോലെ എന്റെ മുഖത്തേക്ക് അവർ വീണ്ടും നോക്കി... "ആരാ കൂടെ വന്നേക്കുന്നത് ...അമ്മയാണോ ഇയാൾടെ" "അല്ല ...അടുത്ത വീട്ടിലെ ചേച്ചിയാണ് ..ഏട്ടൻ സ്ഥലത്തില്ല അതുകൊണ്ട് അവരെയും കൂട്ടിയാണ് വന്നത് " എന്റെ മുഖത്തേക്ക് നോക്കുംതോറും ഗൗരവം കൂടി വരുന്ന കണ്ണുകൾ ... പിന്നെയവർ പറഞ്ഞത് എന്റെ ചെവിയിൽ വീണോ വ്യക്തമായിട്ടും.... ഞാൻ പതറിയ സ്വരത്തോടെ വീണ്ടും എന്തെന്നു ചോദിക്കുമ്പോഴേക്കും അവരെണീറ്റ് വന്നെന്റെ തോളിൽ പിടിച്ചു.... പതിയെ എന്റെ കയ്യിൽ പിടിച് അവർ കാര്യങ്ങൾ പറയുമ്പോൾ ഞാൻ മനസ്സുരുകി ദൈവത്തിനെ വിളിച്ചു എന്റെ കേൾവിശക്തി തിരിച്ചെടുക്കാൻ ...... പരിശോധനക്കിടയിൽ മോന്റെ തൊണ്ടയിലെ മുറിവുകളിൽ സംശയം തോന്നി അവർ കണ്ണന്റെ ശർദിലും പരിശോധനക്കെടുത്തിരുന്നു...അതിൽ സെമെന്റെ ...ശുക്ലത്തിന്റെ ...അംശമുണ്ടെന്ന്... തലയിലാരോ കൂടം കൊണ്ടടിക്കും പോലെയാണ് വാക്കുകൾ ചെവിയിൽ വീഴുന്നത് ..ഏഴ് മാസമേ എന്റെ കുഞ്ഞിനുള്ളു ...ഒന്ന് മിണ്ടാൻ പോലുമാകാത്ത എന്റെ മോൻ.. കണ്ണിനു മുൻപിൽ ആകെ ഒരു ഒരു പുക ...വല്ലാത്ത നീറ്റലോടെ തൊണ്ടക്കുഴിയിലെല്ലാം വേദന വന്നു നിറയുന്നു.... ആർത്തലച്ചു വരുന്ന സങ്കടം ഞാനൊതുക്കി ഗീതേച്ചിയെ വിളിപ്പിച്ചു...അതേ അവരാണിത് കേൾക്കേണ്ടത് .. കണ്ണനിന്ന് പകൽ കണ്ട ഒരേയൊരു പുരുഷൻ അവരുടെ ഡിഗ്രിക്ക് പഠിക്കുന്ന മകനാണ്.. അവനാണ് ഉച്ചക്ക് ഉറങ്ങിയെണീറ്റ കണ്ണനെ വീട്ടിലേക്ക് കൊണ്ട് പോയത്...അവിടെ നിന്നും കണ്ണനെ അവൻ തിരികെ കൊണ്ട് വരുന്നത് മോൻ നല്ല വാശിയാണ് കരച്ചിൽ നിർത്തുന്നില്ല ചേച്ചി എന്ന് പറഞ്ഞാണ്. കുഞ്ഞുമക്കളിൽ പോലും ലൈംഗികസംതൃപ്തി തേടുന്ന അവനെപോലുള്ളവരുടെ അമ്മമാരല്ലേ ആദ്യം ഇതറിയേണ്ടത് . കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ കുഞ്ഞിനരികിൽ ആകെ തകർന്ന് ഞാനിരിക്കുമ്പോൾ കണ്ടു...കൊടുങ്കാറ്റുപോലെ ഗീതേച്ചി വാർഡിനു പുറത്തേക്ക് പോകുന്നത് ... കണ്ണനെ കയ്യിലെടുത്തതും ഞാൻ പൊട്ടിക്കരഞ്ഞു പോയി ...എന്റെ കയ്യിന്റെ ചൂടറിഞ്ഞു ഞെട്ടിയുണർന്ന കുഞ്ഞും കൂടെക്കരഞ്ഞു നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു...... പാലു കൊടുക്കാൻ നോക്കിയ എന്റെ നെഞ്ചിൽ...സങ്കടം പറയാനറിയാതെ കുഞ്ഞികൈ കൊണ്ട് തല്ലി അവന്റെ പരാതി തീരുവോളം... കണ്ണീരൊലിക്കുന്ന മുഖവുമായി ഞാൻ കാത്തിരുന്നു പരാതി പറഞ്ഞു തീർന്നെന്റെ കുഞ്ഞിന്റെ വയറു നിറയ്ക്കാനായി..... ഡിസ്ചാർജ് വാങ്ങി തനിയെ മോനെയും കൊണ്ട് ഞാൻ വീടെത്തുമ്പോൾ ഗീതേച്ചി ഓടിവന്നെന്റെ കാൽക്കൽ വീണു... "മോളെ മാപ്പ് ....അമ്മയായി പോയില്ലേ ...കൊല്ലാനെന്റെ മനസ്സനുവദിക്കുന്നില്ല...ഞാനവന്റെ രണ്ടു കൈകളും വെട്ടി മാറ്റി...ഇനിയവന്റെ കൈ ഒരു കുഞ്ഞിന് നേരെയും ഉദ്ധരിച്ച ലിംഗവുമായി ചെല്ലില്ല ഇതൊരമ്മയുടെ വാക്കാണ് ...." മോനെ മാറോടടുക്കി അവരുടെ ഫ്ലാറ്റിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടു ...രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ ഏകമകനെയും ആസുരഭാവത്തോടെ അവനെയും നോക്കി നിൽക്കുന്ന അവന്റെ അമ്മയെയും.... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ