അന്ന് കാറ്റിന് എന്തെന്നില്ലാത്ത നിശബ്‌ദത..,
മേഘങ്ങൾ അന്യോന്യം മിണ്ടുന്നില്ല..
ഭൂമി കരയാനൊരുങ്ങുന്നു..
മുത്ത് നബിയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നു..,
ഉള്ള് നിറയെ നോവിൻ്റെ മുൾമുനകൾ
തങ്ങളെ വല്ലാതെ തളർത്തുന്നു..,
കാരണം ഖദീജുമ്മ പിരിയാൻ നേരം തങ്ങൾ
അടുത്ത് വന്നിരുന്നു...,അവസാന വസ്വിയ്യത്തിനായി
ആ അധരങ്ങൾ ചലിച്ചു..., സ്വർഗീയ ഹൂറികൾ പോലും
നാണിച്ചു തലതാഴ്ത്തുന്ന സൗന്ദര്യം ഏറെയുള്ള
മുത്ത് ബീവിയുടെ കണ്ണുകൾ നിറയുന്നു...,
ആ കണ്ണുനീർ ഉടലെടുത്തത് ബീവിയിൽ നിന്നാണെങ്കിലും
ചെന്ന് പതിച്ചത് മുത്ത് നബിയുടെ നെഞ്ചിലായിരുന്നു...,
അവിടുന്ന് ചോദിച്ചു: എൻ്റെ ഖദീജൂ കരയുകയാണോ..,
ഖദീജുമ്മയുടെ തേങ്ങൽ കൂടിയിരിക്കണം...,
മുത്ത് നബിയോരെ..,സ്നേഹത്തിൽ പൊതിഞ്ഞ
വിളിക്കു ശേഷം ഉമ്മ പറഞ്ഞു 'മരണത്തെ എനിക്ക്
പേടിയില്ല മുത്ത് നബിയെ.., എന്നാൽ ഞാൻ വിടപറഞ്ഞ
ശേഷമുള്ള അങ്ങയുടെ അവസ്ഥ ആലോചിച്ച് എനിക്ക്
വേദനിക്കുന്നു, വല്ലാതെ നോവുന്നു നബിയെ..,
താങ്ങാനാവുന്നില്ല തങ്ങളെ
ആ ഇരു ഹൃദയങ്ങളും ഒന്നായി മിടിച്ച നിമിഷം...
വാക്കുകൾക്ക് വർണ്ണിക്കാൻ കഴിയാത്ത
ആ സ്നേഹപങ്കിടലനൊടുവിൽ ഖദീജുമ്മ
പൊന്നു മോളെ വിളിച്ചു...,
മോളെ ഫാത്തിമാ..,
ഉപ്പയുടെ കാര്യം നോക്കണേ...,
മോളെ വേണ്ടതെല്ലാം ചെയ്‌തു കൊടുത്തേക്കണേ..
മോളെ തളർത്താൻ ചുറ്റും ആളേറെയുണ്ട്,
ഉമ്മയില്ലെങ്കിലും താങ്ങായി കൂടെ നിൽക്കണേ മോളെ..,
അവസാന നിമിഷം പോലും മുത്ത് നബിയെ
മാത്രം ഓർത്തു തേങ്ങിയ ഖദീജുമ്മ..,
ചേർക്കണം നാഥാ നാളെ ഉമ്മയുടെ ചാരെ...!!
#🛐 മുത്ത്നബി