adharva
ShareChat
click to see wallet page
@adarvakinav
adarvakinav
adharva
@adarvakinav
Expand your limits..🤍
പ്രണയം ❤️‍🔥 part-3 കസേരയിൽ നിന്നെഴുന്നേറ്റ് തനിക്കരികിലേക്ക് നടന്നു വരുന്നവളെ കാണെ ഉയർന്നുവരുന്ന ഹൃദയമിടിപ്പോടെ മഹി അവളെ നോക്കി.. "താൻ എന്റെ ആരാ..."ശ്രീയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടതും മഹി അന്തംവിട്ടു... "ചോദിച്ചത് കേട്ടില്ലേ.. ആരാന്ന്..??" "മഹി.." "എന്താ.." ശ്രീയുടെ പുരികം ചുളിഞ്ഞു.. "അല്ല.. ഞാൻ.."സത്യത്തിൽ ശ്രീ ചോദിച്ചത് മഹി കേട്ടിട്ടില്ലായിരുന്നു.. ഇത്ര അടുത്ത് വർഷങ്ങൾക്ക് ശേഷം അവളോട് സംസാരിക്കുന്നതിന്റെ പതർച്ചയിൽ ആയിരുന്നവൻ.. "ഞാൻ തന്റെ ആരാ.." "ഭദ്ര.." ഒട്ടും ആലോചിക്കാതെയുള്ള മഹിയുടെ മറുപടി കേൾക്കെ ശ്രീ ഒരുനിമിഷം സ്റ്റക്ക് ആയി.. എന്നാൽ പെട്ടെന്നു എന്തോ ഓർത്തപോലെ ഒരുപിടപോടെ നോട്ടം മാറ്റിയവൾ.. "ഇന്ന് രാവിലെ കഴിഞ്ഞത് എന്താണെന്ന് തനിക്കറിയില്ലേ.." "ക.. കല്യാണം.." "അപ്പോൾ താൻ എന്റെ ആരാ..?" "ഭർത്താവല്ലേ.." "എന്താ സംശയം ഉണ്ടോ .. " "ഇല്ല.."ശ്രീ ദേഷ്യത്തോടെ ചോദ്യം കേൾക്കെ മഹി വേഗം മറുപടി പറഞ്ഞു.. പിന്നീട് അവളുടെ നോട്ടം നേരെ ചെന്നത് ജയന് നേരെയാണ്.. "വല്യമ്മാവൻ എന്തോ പറഞ്ഞല്ലോ.. എന്തായിരുന്നത്..?" നെറ്റിയിൽ കൈവച്ചു എന്തോ ഓർത്തെടുക്കുന്ന പോലെ നിന്നവൾ.. "ആ.. കാര്യസ്ഥന്റെ സ്ഥാനം അടുക്കളയിലാണെന്ന്..ശെരി സമ്മതിച്ചു.. എന്നാൽ എന്റെ ഭർത്താവിന് അത് ബാധകം ആണോ മാമേ.." "പിന്നെ വല്യമ്മാവൻ ഏത് അവകാശത്തിന്റെ പേരിലാണോ ഇവിടെ കയറിയിരിക്കുന്നത്..അതിനേക്കാൾ ഒരു പടി മുകളിലാണ് എന്റെ ഭർത്താവിന്റെ സ്ഥാനം..അങ്ങനെയല്ലെങ്കിൽ ഞാനും എന്റെ ഭർത്താവിന്റെ കൂടെ അടുക്കളയിൽ പോയി കഴിക്കാം.." ശ്രീ തിരിഞ്ഞ് നടന്നതും എല്ലാവരും അവളെ അതിശയത്തോടെ നോക്കി.. അവൾക്ക് ഇഷ്ടമല്ലാത്ത വിവാഹം ആയതുകൊണ്ട് അതിന്റെ ദേഷ്യം അവനോട് അവൾ കാണിക്കുമെന്ന കണക്കുക്കൂട്ടലിൽ ആയിരുന്നു പലരും.. "ശ്രീമോളെ.." മുത്തശ്ശന്റെ ശാസന നിറഞ്ഞ വിളികേൾക്കേ ശ്രീ എന്തെന്നപോലെ അയാൾക്ക് നേരെത്തിരിഞ്ഞു.. "ഇവിടെ വന്നിരിക്യ.. മഹി താനും.." മുത്തശ്ശന്റെ വാക്കിന് മുകളിൽ ഒന്നും ഇല്ലാത്തതിനാൽ തന്നെ ആരും ഒന്നും പറഞ്ഞില്ല... തന്റെ കൈപിടിച്ചു ടേബിളിനരികിലേക്ക് പോകുന്നവളെ കാണെ മഹി അതിശയത്തോടെ അവളെയും അവൾ പിടിച്ചിരിക്കുന്ന കൈയിലേക്കും നോക്കി.. ചെയറിൽ ആയി ഇരിക്കുമ്പോഴും അവളിൽ തന്നെയായിരുന്നു അവന്റെ മിഴികൾ.. എന്നാൽ അവന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിലായിരുന്നു ശ്രീ.. ഇതെല്ലാം കണ്ട് ദേഷ്യം കടിച്ചു പിടിച്ചിരിപ്പാണ് ജീവൻ.. എന്നാൽ മഹി നോക്കിക്കാണുകയായിരുന്നു തന്റെ ഭദ്രയെ.. തനിക്ക് വേണ്ടി അവൾ സംസാരിച്ചത് ഓർക്കേ അവന്റെ കണ്ണോന്നു നനഞ്ഞു..അവൾ വിളമ്പി കൊടുത്ത ആഹാരം അത്രയും ഇഷ്ടത്തോടെ അവൻ കഴിക്കുന്നത് ഒളിക്കണ്ണിട്ട് നോക്കിയ ശ്രീയുടെ ചുണ്ടിൽ ആരുംകാണാതെ ഒരു പുഞ്ചിരി വിരിഞ്ഞു.. അത്രയും ചെറിയ ഒന്ന്...   🌷                     🌷                   🌷 രാത്രി ശ്രീയുടെ മുറിക്കുവെളിയിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു മഹി.. വേറെ മുറിയിൽ പോകാൻ പോയവനെ വിശ്വച്ഛൻ ആണ് ഇവിടേക്ക് പറഞ്ഞയച്ചത്.. അവിടെന്ന് ധൈര്യത്തോടെ വന്നതാണ്.. എന്നാൽ എങ്ങനെ അകത്തേക്ക് കയറുമെന്ന കൺഫ്യൂഷനിൽ ആയിരുന്നവൻ.. പെണ്ണിനെ കണ്ടാൽത്തന്നെ ദേഹം ആകെ ഒരു വിറയൽ ആണ്.. പോരാത്തതിന് തന്റെ താലിയും സിന്ദൂരവും ഇട്ടു നിൽക്കുന്ന പെണ്ണിനെ കണ്ടാൽ കണ്ട്രോൾ പോകും..ഉറപ്പ്.. ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നി തിരിച്ചു പോകാൻ തുടങ്ങുന്നവനെ കണ്ടുകൊണ്ടാണ് ശ്രീ കതക് തുറന്നത്.. അവളെ കണ്ടതും മഹി കണ്ണുവിടർത്തി നോക്കി.. ഒരു ചുരിദാറും ടോപ്പും ആണ് വേഷം.. മുഖത്ത് പറയത്തക്ക ചമയങ്ങൾ ഒന്നുമില്ല.. എന്നാൽ താൻ കെട്ടിയ താലിയും സിന്ദൂരവും  ഇട്ടുനിൽക്കുന്നവളെ കാണാൻ പ്രേത്യേക ഭംഗിയുള്ളതായി തോന്നിയവന്... തന്നിൽ മാത്രം ദൃഷ്ടിയൂന്നി നിൽക്കുന്നവനെ കാണെ ശ്രീയുടെ മിഴികൾ പിടഞ്ഞു.. "ഹ്മ്മ്..താൻ എന്താ ഇവിടെ.." അവനെ നോക്കാതെ മറ്റെങ്ങോ നോക്കികൊണ്ട് ശ്രീ ചോദിച്ചതും മഹി ഞെട്ടി... "അത്..പിന്നെ..വിശ്വച്ഛൻ..പറഞ്ഞിട്ട്.." അവൻ പറഞ്ഞൊപ്പിച്ചു.. "അച്ഛനോ.. അച്ഛൻ എന്തുപറഞ്ഞു.."അവളുടെ പുരികം ചുളിഞ്ഞു.. മഹി മറുപടി പറയുന്നതിന് മുൻപേ വിശ്വച്ഛൻ അങ്ങോട്ടേക്ക് വന്നിരുന്നു.. "ശ്രീ മോളെ.. അച്ഛൻ പറഞ്ഞിട്ട് തന്നെയാണ് മഹി ഇവിടേക്ക് വന്നത്.. അവൻ ഇനി മുതൽ ഈ മുറിക്കകത്താണ് കിടക്കുന്നത്.." "എന്താ.. ഇവിടെയോ.." ശ്രീയുടെ ശബ്ദം ഒന്നുയർന്നു.. "അതെ ഇവിടെ തന്നെ..അച്ഛൻ പറഞ്ഞാൽ മോൾ അനുസരിക്കുമെന്ന് അച്ഛനറിയാം.. നേരത്തെ അവിടെ പറഞ്ഞപോലെ എന്റെ മോൾടെ ഭർത്താവ് അല്ലെ ഇവൻ.. അപ്പോൾ നിനക്ക് ഇവിടെ ഉള്ളത് പോലെയുള്ള അവകാശം എല്ലാം ഇവനും ഇവിടെ ഇല്ലേ.." വിശ്വൻ സ്വാഭാവികതയോടെ പറഞ്ഞതും ശ്രീ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി..എന്തൊക്കെയോ കള്ളത്തരം ഉണ്ട്.. വരട്ടെ കണ്ടുപിടിക്കാം.. "മോനെ..നീ അകത്തേക്ക് കയറിക്കോ.. ശ്രീമോളെ നീ അങ്ങോട്ട് മാറി നിന്നുകൊടുത്തേ.." വിശ്വൻ പറഞ്ഞതും മഹി വേഗം അകത്തേക്ക് കയറിയിരുന്നു.. അവന്റെ പോക്കും നോക്കി അന്തംവിട്ടവൾ തിരിഞ്ഞു നോക്കിയതും വിശ്വനും സ്ഥലം വിട്ടിരുന്നു.. ഒരു നിമിഷം അകത്തേക്കും പുറത്തേക്കും ഒന്ന് മാറിമാറി നോക്കിയവൾ..ശേഷം തലയൊന്ന് കുടഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അകത്തേക്ക് കയറി വാതിലടച്ചു..                                                 തുടരും 🥀 #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
ഇന്ദ്രൻ ❤️‍🔥 ഭദ്ര #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
📝 ഞാൻ എഴുതിയ വരികൾ - 5:51 078 40 mlcloergd; oonnailaoo 08,e1o ' amjerz  06150~-0m Bonanenaoom ಊSmluತmo o೧೦೨೧lm) @3]ಲ ಟamermani . ،٥٥٥ ٥٦ ٥ InocomNmg ' omunacnJnl nnjoonulnatవ ! Loadಬle; F~ma @wajala ಞDmnple oonu ٥٥ ٥ ٥٥٦٥٥7 @Inimi omoiolom (alarnJo mua]cuo ೩cm' _0/00|010` moela@zaa C60330] 6080 . ٥٥٥٤١ @auronloalo: Gவml மனிoo (010[~@0/ 0001061013, குதமmிமி88ைஷி0 6mాmo A LOVE STORY: KERALA 1968 Copy Share 5:51 078 40 mlcloergd; oonnailaoo 08,e1o ' amjerz  06150~-0m Bonanenaoom ಊSmluತmo o೧೦೨೧lm) @3]ಲ ಟamermani . ،٥٥٥ ٥٦ ٥ InocomNmg ' omunacnJnl nnjoonulnatవ ! Loadಬle; F~ma @wajala ಞDmnple oonu ٥٥ ٥ ٥٥٦٥٥7 @Inimi omoiolom (alarnJo mua]cuo ೩cm' _0/00|010` moela@zaa C60330] 6080 . ٥٥٥٤١ @auronloalo: Gவml மனிoo (010[~@0/ 0001061013, குதமmிமி88ைஷி0 6mాmo A LOVE STORY: KERALA 1968 Copy Share - ShareChat
പ്രണയം ❤️‍🔥 part -2 മുത്തശ്ശന്റെ റൂമിനകത്തേക്ക് കയറിയ ശ്രീ ബെഡിലായി ഇരിക്കുന്ന മുത്തശ്ശനെയും അടുത്ത് നിൽക്കുന്ന ജീവനെയും കാണെ ഒരു നിമിഷം അവിടെ തന്നെ നിന്നു... "എന്താ മുത്തശ്ശന്റെ ശ്രീക്കുട്ടി അവിടെ തന്നെ നിക്കണേ ഇങ്ങട് കയറി വന്നേ.." മുത്തശ്ശൻ പറഞ്ഞതും അവൾ അവർക്കടുത്തേക്ക് നടന്നു.. "ഇവിടെ ഇരിക്ക്.."മുത്തശ്ശൻ തനിക്കരികിലായി അവളെ പിടിച്ചിരുത്തികൊണ്ട് പറഞ്ഞു.. "എന്താ എന്റെ കുഞ്ഞിന് പറ്റിയത്.." "മുത്തശ്ശന് അറിയില്ലേ എനിക്ക് എന്താ പറ്റിയതെന്ന്.." ശ്രീ വിതുമ്പികൊണ്ട് ചോദിച്ചതും അയാൾ അവളെ സങ്കടത്തോടെ നോക്കി.. "മോളെ ഞാൻ..മോൾടെ ചെറിയച്ഛൻ പറഞ്ഞപ്പോൾ.." "ആര് പറഞ്ഞിട്ടാണെങ്കിലും ഒരാളുടെ ജീവൻ വച്ചിട്ട് വേണോ മുത്തശ്ശ എനിക്ക് മംഗല്യഭാഗ്യം ഉണ്ടാക്കാൻ.. " "മോളെ.. മുത്തശ്ശൻ പറയുന്നത് ഒന്ന് കേൾക്ക്..എന്റെ സ്വാർത്ഥത തന്നെയാ സമ്മതിച്ചു.. പക്ഷെ ഞാൻ ആരെയും ബലമായി ഒന്നിനും നിർബന്ധിച്ചിട്ടില്ല.. നിന്റെ ജാതകത്തിലെ പ്രശ്നം എല്ലാം അറിഞ്ഞുകൊണ്ട് അവനായിട്ട് തന്നെയാണ് സമ്മതിച്ചത്..1 മാസം കഴിഞ്ഞാൽ ജീവനുമായിട്ടുള്ള ന്റെ കുട്ടീടെ വിവാഹം ആർഭാടമായി നടത്തണം എനിക്ക്.."അയാൾ സന്തോഷംത്തോടെ പറഞ്ഞതും അവൾ തന്റെ മുത്തശ്ശനെ കാണ്ണെടുക്കാതെ നോക്കി.. "അപ്പോൾ ഈ താലിക്ക് ഒരു വിലയും ഇല്ലെന്നാണോ.."തന്റെ താലി ഉയർത്തിപിടിച്ചു അവൾ ചോദിച്ചതും മുത്തശ്ശൻ പതറി.. "ഒരു കാര്യം ഞാൻ പറയാം..ഈ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ ഞാൻ മഹീന്ദ്രന്റെ ഭാര്യയാണ്.. ഈ ശ്രീ ഭദ്ര ജീവനോടെ ഇരിക്കുന്നിടത്തോളം കാലം അതിനി അങ്ങനെ തന്നെയായിരിക്കും.." ഉറപ്പോടെ പറഞ്ഞു പുറത്തേക്ക് പോകുന്നവളെ മുത്തശ്ശൻ ഞെട്ടലോടെ നോക്കി.. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ജീവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു... അവളെ തനിക്ക് നഷ്ടപ്പെടുമെന്ന ഭയം അവനിൽ പിടി മുറുക്കി.. ചെറുപ്പം മുതലേ തനിക്ക് പറഞ്ഞുവെച്ചതാണവളെ.. തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടും തന്നോട് യാതൊരു വിധ അടുപ്പവും അവൾക്കില്ലായിരുന്നു..എന്നാലും വിവാഹത്തിന് എതിർപ്പ് പറയാത്തതുകൊണ്ട് താൻ അത് കാര്യമാക്കിയിരുന്നില്ല..എന്നാൽ ജാതകദോഷം ഞങ്ങൾക്കിടയിൽ വില്ലനായി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. അതും 1 മാസത്തിനകം മരണം സംഭവിക്കുമെന്ന് പറഞ്ഞപ്പോൾ താൻ പതറി പോയി.. അപ്പോൾ സ്വന്തം ജീവൻ വലുതായിരുന്നു.. ഒരു നിശ്വാസത്തോടെ അവൻ ഓർത്തു.. അവൾക്കവനെ ഇഷ്ടമാണോ എന്ന സംശയത്തോടെ അവനിൽ മുളച്ചു..എന്തുതന്നെയായാലും ഒരു മാസത്തിനകം ആ മഹിക്ക് എന്തെങ്കിലും സംഭവിക്കും.. പിന്നീട് അവൾ തനിക്ക് മാത്രം സ്വന്തമായിരിക്കും.. ജീവൻ ചിരിയോടെ ഓർത്തു.. 🌷                       🌷                      🌷 കുളക്കടവിൽ നിന്ന് തിരികെ വന്ന മഹി കോവിലകത്തേക്ക് കയറിയതും ഹാളിലായി ഭക്ഷണം കഴിക്കാനിരിക്കുന്നവരെ കാണെ അവിടെ തന്നെ നിന്നു പോയി... അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു..രാവിലെ ഒരുനോക്ക് കണ്ടതാണ് അതും തലയുയർത്തി തന്നെ നോക്കിയതുപോലുമില്ല.. സ്റ്റെയർ ഇറങ്ങി വരുന്നവളെ കാണെ അവന്റെ മിഴികൾ സന്തോഷത്തോടെ  വിടർന്നു.. എന്നാൽ ആ മുഖത്തേക്ക് നിസംഗത അവനെ വേദനിപ്പിച്ചു.. ടേബിളിലായി ഇരുന്ന ശ്രീയുടെ കണ്ണുകൾ ചുറ്റുംപ്പാഞ്ഞു.. ആരെയോ തേടി നടക്കുന്ന മിഴികൾ കാണെ മഹി സംശയത്തോടെ അവളെ നോക്കി.. എന്നാൽ തന്നെ കണ്ടതും ആ മിഴികളുടെ ചലനം നിന്നതും അവൻ അത്ഭുതത്തോടെ അവളെ നോക്കി.. തന്നെ കണ്ടാമിഴികൾ ഒന്ന് വിടർന്നോ.. ശ്രീയുടെ നോട്ടം പോയ വഴിയേ നോക്കിയ ജീവൻ അവിടെ നിൽക്കുന്ന മഹിയെ കാണെ പല്ലുകടിച്ചു.. "ആ മോനെ മഹി.. വാ വന്നിരിക്ക്.."വിശ്വൻ വിളിച്ചതും മഹി മടിയോടെ അയൽക്കരികിലേക്ക് നടന്നു.. "അതെങ്ങനെ ശെരിയാകും വിശ്വാ.. ഇത് നമ്മൾ കുടുംബക്കാർ ഇരിക്കുന്ന സ്ഥലം അല്ലെ.. കാര്യസ്ഥന്റെ ഊണ് സ്ഥാനം ഒക്കെ ആ അടുക്കളയിൽ മതി..." ജീവന്റെ അച്ഛൻ ജയൻ പരിഹാസത്തോടെ പറഞ്ഞതും കസേരയിൽ ഇരിക്കാനായി പോയവൻ ഒരു നിമിഷം സ്ഥബ്ധനായി...ആദ്യം അവന്റെ കണ്ണ് പോയത് തന്റെ ഭദ്രയുടെ മുഖത്തേക്കാണ്.. അവളാകട്ടെ ആരെയും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.. "ജയേട്ടാ.."വിശ്വൻ  വിളിച്ചതും ജയൻ പുച്ഛത്തോടെ അയാളെ നോക്കി.. "ഞാൻ.. ഞാൻ.. അവിടെനിന്നു കഴിച്ചോളാം വിശ്വച്ഛ..." മഹി അയാളെ നോക്കി പതിയെ ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞതും ശ്രീയുടെ ശബ്‌ദം അവിടെ മുഴങ്ങിയിരുന്നു... "ഒന്ന് നിന്നെ.." ശ്രീയുടെ ശബ്‌ദം കേൾക്കെ മഹി ഞെട്ടലോടെ തിരിഞ്ഞു..                                                തുടരും 🌷 #📖 കുട്ടി കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
പ്രണയം ❤️‍🔥 part -1 "നിങ്ങളറിഞ്ഞോ.. ചെറിയമ്പ്രാന്റെ കുട്ടീടെ വിവാഹം ആയിരുന്നത്രെ ഇന്ന്.. അതും അവിടത്തെ കാര്യസ്ഥൻ ചെക്കനുമായിട്ട്.." "ആര് നമ്മുടെ മഹിയും ആയിട്ടോ..താൻ ഇത് എന്ത് അസംബന്ധമാ സുധാകരാ പറയണെ.. അമ്പാട്ടെ ഒരേയൊരു പെൺതരിയുടെ വിവാഹം ആരുമറിയാതെ അതും അവിടത്തെ കാര്യസ്ഥനുമായിട്ടോ.. വിശ്വസിക്കാൻ പറ്റുന്ന വല്ലകഥയും ഉണ്ടെങ്കിൽ പറയെന്റെ സുധാകരാ.." കവലയിലെ ചായക്കടയിൽ ഇരുന്ന് ചായ ഊതി കുടിച്ചുകൊണ്ടിരുന്ന മധ്യവയസ്ക്കൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.. "എനിക്കും ആദ്യം വിശ്വസിക്കാൻ പറ്റിയില്ല ശ്രീധരാ.. എന്നാൽ എന്റെ ഭാര്യ അമ്മിണിക്ക് ജോലി എവിടെയാണെന്ന് തനിക്കറിയാലോ.. അവളാടോ പറഞ്ഞത്.. പുറത്ത് ആരും അറിയരുതെന്ന് കട്ടായം പറഞ്ഞത്രേ... എനിക്കാണേൽ ആരോടും പറയാതെയിരിക്കാനും പറ്റില്ല.. ഇപ്പോഴാണ് ഒരു ആശ്വാസം.." "ആ കൊച്ച് വിദേശത്ത് ഒക്കെ പോയി പഠിച്ചതല്ലേ.. അതും ഡോക്ടർ..എന്നിട്ട് എന്തിനാണവോ അവന് കെട്ടിച്ച് കൊടുത്തത്.." "താൻ ആരോടും പറയാനൊന്നും നിൽക്കണ്ടാട്ടോ ശ്രീധരാ.. അറിയാലോ കോവിലകത്തുള്ളോർ വല്ലോം അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാക്കുകയെന്ന്.. " "അയ്യോ..ഞാനായിട്ട് ഇനി ആരോടും പറയാൻ നിൽക്കണില്ല സുധാകരാ..അല്ല ഇനിയിപ്പോൾ നമ്മൾ ആരും അറിയാതെ അവരുതമ്മിൽ വല്ല ബന്ധവും ഉണ്ടാവുമോ..അതായിരുക്കുമോ പെട്ടെന്ന് ആരും അറിയാതെ ഒരു വിവാഹം.." ചർച്ചകൾ വീണ്ടും മുന്നേറികൊണ്ടിരുന്നു..നിമിഷങ്ങൾക്ക് അകം തന്നെ വാർത്ത നാടാകേ പരന്നു.. 🌷                         🌷                       🌷 ഇതേ സമയം ഉയർന്ന് നിൽക്കുന്ന നാലുകെട്ട് തറവാട്..                                            അമ്പാട്ട് കോവിലകം അമ്പാട്ട് എങ്ങും നിശബ്ദത പരന്നു..സന്തോഷം മാത്രം നിറഞ്ഞാടിയിരുന്നിടത്ത് ദുഃഖം താളംകെട്ടിയിരുന്നു.. "വിശ്വാ..ശ്രീമോൾ എവിടെ..ഒന്നിങ്ങോട്ടു വരാൻ പറയൂ.." അമ്പാട്ടെ കാരണവർ ചന്ദ്രശേഖരൻ പറഞ്ഞതും വിശ്വനാഥൻ മുകളിലേക്ക് നടന്നു.. റൂമിലേക്ക് കയറിയതും വലിച്ചുവാരിയിട്ടിരിക്കുന്ന വസ്ത്രങ്ങളും പൊട്ടികിടക്കുന്ന സാധനങ്ങളും കാണെ വിശ്വൻ ഒന്ന് നിശ്വസിച്ചു.. "ശ്രീമോളെ.." ബെഡിലായി കിടക്കുന്ന രൂപത്തിനടുത്തായി ഇരുന്നുകൊണ്ട് വിശ്വൻ വിളിച്ചതും തിരിച്ചു മറുപടി ഒന്നും കിട്ടിയില്ല.. "അച്ചേടെ ശ്രീക്കുട്ടി പിണക്കമാണോടാ..." അവളുടെ തലയിലായി തഴുകികൊണ്ട് അയാൾ ചോദിച്ചതും മറുപടി പറയാതെ ആ കൈ തട്ടിമാറ്റിയവൾ... "അച്ചക്ക് അറിയാം മോൾക്ക് ഈ വിവാഹത്തോട് താല്പര്യം ഇല്ല്യാന്ന്.. പക്ഷെ.." അയാൾ എന്തുപറയണം എന്നറിയാതെ ഒരുനിമിഷം നിശബ്ദനായി.. "പക്ഷെ.." ബെഡിൽ നിന്ന് എഴുന്നേറ്റുകൊണ്ടവൾ ചോദിച്ചതും അയാൾ അവളെ ഒന്ന് നോക്കി..കുറച്ചു ദിവസം മുൻപ് വരെ സന്തോഷം മാത്രം തിളങ്ങി നിന്നിരുന്ന മുഖത്ത് കണ്ണുനീർ പാടുകൾ കാണെ അയാൾക്ക് വല്ലാത്ത വേദന തോന്നി.. "അച്ഛനോട് ക്ഷമിക്ക് മോളെ..സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അച്ഛനും സ്വാർത്ഥനായി പോയി.." വിശ്വൻ പറഞ്ഞതും അവൾ ഒന്നും പറയാതെ അയാളെ നോക്കി... "എന്തിനാണ് അച്ഛാ ഇങ്ങനെ ഒരു വിവാഹം ഞാൻ കാരണം ഒരാളുടെ ജീവൻ..." ബാക്കി പറയാൻ വയ്യാതെ അവൾ വിതുമ്പി... "അങ്ങനെ ഒന്നും സംഭവിക്കില്ല മോളെ..ജാതകത്തിൽ പെട്ടെന്ന് വിവാഹം വേണം എന്ന് പറഞ്ഞപ്പോൾ മുത്തശ്ശന്റെ ആഗ്രഹം കൂടെ ആയപ്പോൾ..അച്ഛൻ എന്താ പറയാ.." "മുത്തശ്ശന്റെ ആഗ്രഹം മാത്രമാണോ അച്ഛാ.. ജാതഗപ്രകാരം ആദ്യം എന്റെ കഴുത്തിൽ താലി കെട്ടുന്നവന് 1 മാസത്തിനുള്ളിൽ മരണം സംഭവിക്കും എന്ന് ഉറപ്പ് പറഞ്ഞതല്ലേ പണിക്കർ.. എന്നിട്ടും എന്തിനാ എല്ലാവരും ചേർന്ന് എന്നെ.." "അങ്ങനെ ഒന്നും സംഭവിക്കില്ല മോളെ..എന്തിനാ അച്ഛന്റെ കുട്ടി അങ്ങനെ ഒക്കെ ചിന്തിക്കുന്നത്.. താഴേക്ക് വന്നേ മുത്തശ്ശൻ വിളിക്കുന്നുണ്ട്..മുഖം ഒക്കെ കഴുകി നല്ല കുട്ടിയായി വാ.." അവളുടെ തലയിലായി തലോടികൊണ്ട് അയാൾ പറഞ്ഞതും അവൾ പതിയെ തലയാട്ടി.. 🌷                      🌷                        🌷 "തമ്പുരാനെ...അടിയന് അവിടേക്ക് വരാമോ.." കുളപ്പടവിലായ് നിവർന്നു കിടക്കുന്നവനടുത്തേക്ക് വന്നുകൊണ്ട് കിഷോർ ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അതേ ചിരിയോടെ അടുത്തിരിക്കുന്നവനെ നോക്കിയതും അവിടെന്ന് കൂർപ്പിച്ചു നോട്ടമാണ് തിരികെ കിട്ടിയത്.. "എന്തേ തമ്പുരാൻ ഇവിടെ.. പള്ളിയറിയിലേക്ക് പോയില്ലേ.. തമ്പുരാട്ടി അവിടെ കാത്തിരിക്കുന്നുണ്ടാവും... " പരിഹാസത്തോടെയുള്ള ചോദ്യം കേൾക്കെ മഹി കള്ളച്ചിരിയോടെ അവനെ നോക്കി.. "ദേ.. നിന്റെ ഈ ഓഞ്ഞ ഇളി എന്നെ നോക്കി ഇളിക്കരുതെന്ന് പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് മഹി.."കിഷോർ അരിശത്തോടെ പറഞ്ഞതും മഹി അതെ ചിരിയോടെ തന്നെ എഴുന്നേറ്റിരുന്നു.. "എന്താ എന്റെ കിച്ചു നിന്റെ പ്രശ്നം.." ശാന്തമായ മഹിയുടെ ശബ്‌ദം കേൾക്കെ കിച്ചു അവനെ സൂക്ഷിച്ചു നോക്കി.. "നിനക്കറിയില്ലേ എന്റെ പ്രശ്നം എന്താണെന്ന്... കവലയിൽ സാധനം വാങ്ങിക്കാൻ പോയപ്പോഴാണ് ഞാൻ അറിയുന്നത് നിന്റെ വിവാഹകാര്യം.. ആദ്യം വിശ്വസിച്ചില്ല പിന്നെ അന്വേഷിച്ചപ്പോൾ എല്ലാം അറിഞ്ഞു.." പല്ലുകടിച്ചു കൊണ്ട് അവൻ പറഞ്ഞതും മഹി ചിരിയോടെ അവനെ നോക്കി.. ചെറുപ്പം മുതൽ ഈ നിമിഷം വരെ എന്തിനും കൂടെ ഉള്ളവനാണ്.. എന്നിട്ടും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം അവനെ അറിയിച്ചില്ല.. പക്ഷെ അതിനുള്ള സമയം തനിക്കില്ലായിരുന്നു... ## ചെറുപ്പം മുതൽ അച്ഛനൊപ്പം വന്നുതുടങ്ങിയതാണ് അമ്പാട്ടേക്ക്...അമ്പാട്ടെ കാര്യസ്ഥൻ ബാലചന്ദന്റെ മകൻ മഹീന്ദ്രൻ.. എല്ലാവരുടെയും മഹി ആയപ്പോൾ ഒരാളുടെ മാത്രം ഇന്ദ്രേട്ടൻ ആയി.. വാലിട്ട് കണ്ണെഴുതി പട്ടുപാവാടെയും ഇട്ട് തനിക്കരികിലേക്ക് ഓടിവരുന്ന 5 വയസ്സുകാരിയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്.. അമ്പാട്ടെ ഒരേയൊരു പെൺകുട്ടി ശ്രീഭദ്ര..എല്ലാവരുടെയും ശ്രീ തന്റെ മാത്രം ഭദ്ര ആയത് പെട്ടെന്നായിരുന്നു.. കാലം മാറി വന്നിട്ടും അതിന് മാറ്റം ഒന്നും സംഭവിച്ചില്ല... എപ്പോഴോ തന്റെ ഇഷ്ടത്തിന്റെ നിറം മാറിയത് മനസിലാക്കവേ അർഹത ഇല്ലാത്തതെന്ന് ഓർത്ത് സ്വയം ഒഴിഞ്ഞുമാറിയതാണ്.. പിന്നീട് മിണ്ടാൻ വന്നാലും മിണ്ടാതെ ആയി.. എന്റെ ഒഴിഞ്ഞുമാറ്റം മനസിലാക്കിയിട്ടാവണം തിരിച്ചും മിണ്ടാതെ ആയത്... കുറച്ചു ദിവസം കഴിഞ്ഞതും വിദേശത്തേക്കും പോയി.. പിന്നീട് ഒരു കാത്തിരിപ്പായിരുന്നു. ആ ശബ്‌ദം ഒന്ന് കേൾക്കാൻ, മുഖം ഒന്ന് കാണാൻ... ഇന്ന് ഈ നിമിഷം വരെ തന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ല.. അമ്പാട്ടെ കാരണവർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അതിശയം ആയിരുന്നു.. ഇതുവരെ തന്നോട് ഒന്ന് സംസാരിച്ചിട്ടില്ല.. വിശ്വച്ഛനല്ലാതെ മറ്റാരോടും ഒരു അടുപ്പവും തനിക്ക് ഇല്ല... പെട്ടെന്ന് വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ അത്ഭുതം ആയിരുന്നു.. അതും തന്റെ ഭദ്രയെ.. രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.. ജാതകദോഷം എല്ലാം അപ്പോൾ തന്നെ തുറന്നു പറഞ്ഞതും ആണ്.. ഒരു മാസം മാത്രം നീണ്ടുനിൽക്കുന്ന ദാമ്പത്യം..പകരം എന്തുവേണമെങ്കിലും ചോദിക്കാൻ പറഞ്ഞപ്പോൾ കോവിലകത്ത് കഴിയാനുള്ള അനുമതി മാത്രം മതിയെന്ന് പറഞ്ഞു..മരണം വരെ ആ മുഖം ഒന്ന് കണ്ടാൽ മാത്രം മതി..അത്ര മാത്രം മതിയെനിക്ക്.. എല്ലാം തുറന്ന് പറഞ്ഞതും കിച്ചു അവനെ സഹതാപത്തോടെ നോക്കി.. "എന്താ.. മഹി നീ ഇങ്ങനെ..അവൾ പണ്ടത്തെ നിന്റെ കളിക്കൂട്ടുകാരി അല്ല.. ഡോക്ടർ ആണ്.. ഈ വിവാഹം പോലും അവളുടെ താല്പര്യം കൊണ്ടാവില്ല.. നിന്നെ കൊലക്ക് കൊടുക്കാനാണ് എല്ലാവരും നോക്കുന്നത്.. ചോദിക്കാനും പറയാനും ആരുമില്ലല്ലോ.. അതാ യജമാനന്മാർ നിന്നെ തിരഞ്ഞെടുത്തത്..നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവളെ ആ ജീവനെ കൊണ്ട് കെട്ടിക്കലോ...നിനക്ക് അതുപോലും മനസിലായില്ലേടാ പൊട്ടാ.."കിച്ചു ദേഷ്യത്തോടെ ചോദിച്ചതും മഹി ഒന്ന് ചിരിച്ചു.. "നീ പറഞ്ഞതുപോലെ ചോദിക്കാനും പറയാനും ആരുമില്ലാത്തവനെ കൊണ്ട് എന്റെ ഭദ്രക്കെങ്കിലും ഉപകാരം ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവട്ടെടാ..." ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് കുളത്തിലേക്ക് നോക്കിയിരിക്കുന്നവനെ കാണെ പിന്നെ ഒന്നും പറയാൻ ഇല്ലാതെ കിച്ചു ഇരുന്നു..                                                  തുടരും❣️ പ്രണയം സ്റ്റോറി ഞാൻ വീണ്ടും അപ്‌ലോഡ് ചെയ്യുകയാണ്.. ആർക്കൊക്കെയോ ചില parts വായിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞിരുന്നു.. So ഈ സ്റ്റോറി ആദ്യം മുതൽ ഇടുന്നുണ്ട്.. Daliy അപ്‌ലോഡ് ചെയ്യാം.. 😌ഇനി പോവൂല സത്യം 😌🙌 #💌 പ്രണയം #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📖 കുട്ടി കഥകൾ
#📖 കുട്ടി കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #💌 പ്രണയം
📖 കുട്ടി കഥകൾ - ShareChat