Adithyan Shyam
ShareChat
click to see wallet page
@adhi199696
adhi199696
Adithyan Shyam
@adhi199696
I love ShareChat
. #🔴 മന്ത്രി വീണ ജോർജ് ICU-ൽ; KSUവിന്റെ കൈവിട്ട പ്രതിഷേധത്തിൽ പരിക്ക്!
🔴 മന്ത്രി വീണ ജോർജ് ICU-ൽ; KSUവിന്റെ കൈവിട്ട പ്രതിഷേധത്തിൽ പരിക്ക്! - KN LIVE Diomond = points  FEB २५ = [a KSU (Coenguoulmos d86  KN LIVE Diomond = points  FEB २५ = [a KSU (Coenguoulmos d86 - ShareChat
. #🔴 KSUവിന്റെ കൈവിട്ട പ്രതിഷേധം; മന്ത്രി വീണ ജോർജിന് കൈക്കും കഴുത്തിനും പരിക്ക്, ICU-ൽ
🔴 KSUവിന്റെ കൈവിട്ട പ്രതിഷേധം; മന്ത്രി വീണ ജോർജിന് കൈക്കും കഴുത്തിനും പരിക്ക്, ICU-ൽ - [VE SWA NO FEB २५ 1AMOND ஜவம்ண்ிமுமவஞிவில் 8@30 agl 70 ?வணுி தமவவனுிவிவி BIGBREAKS LIVE O4:4OPM @oG@ouuo@olom ~ఎoomo0d 08@]0@0l@@@0ी [VE SWA NO FEB २५ 1AMOND ஜவம்ண்ிமுமவஞிவில் 8@30 agl 70 ?வணுி தமவவனுிவிவி BIGBREAKS LIVE O4:4OPM @oG@ouuo@olom ~ఎoomo0d 08@]0@0l@@@0ी - ShareChat
. #🔴 KSUവിന്റെ കൈവിട്ട പ്രതിഷേധം; മന്ത്രി വീണ ജോർജിന് കൈക്കും കഴുത്തിനും പരിക്ക്, ICU-ൽ
🔴 KSUവിന്റെ കൈവിട്ട പ്രതിഷേധം; മന്ത്രി വീണ ജോർജിന് കൈക്കും കഴുത്തിനും പരിക്ക്, ICU-ൽ - LIVE BLM [otoingratlvd Socloty Ltd:| FEB 25 ESTD. २००६ கஜூம் హ _95 BULANC -011 REPORTER BIG BREAKING @வுமண்ி குவவவனவிவவி LIVE BLM [otoingratlvd Socloty Ltd:| FEB 25 ESTD. २००६ கஜூம் హ _95 BULANC -011 REPORTER BIG BREAKING @வுமண்ி குவவவனவிவவி - ShareChat
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക്  മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു. സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജൻ പറഞ്ഞു. #🔴 KSUവിന്റെ കൈവിട്ട പ്രതിഷേധം; മന്ത്രി വീണ ജോർജിന് കൈക്കും കഴുത്തിനും പരിക്ക്
വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷാജിയും സുധയും കുടുംബസുഹൃത്തുക്കൾ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജി. ഇയാൾക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. അത്തരത്തിൽ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. മരണം ട്രെയിനിടിച്ചാണെന്ന് വരുത്താനായാണ് പ്രതി മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടുവെച്ചത്. എന്നാൽ ട്രെയിൻ വരാത്ത ട്രാക്കാണ് ഇതെന്ന് ഇയാൾക്ക് അറിയില്ലായിരുന്നു. പിന്നാലെ ഷാജി ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലാകുന്നത്. ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ പൊലീസ് ആത്മഹത്യ സാധ്യതകൾ തള്ളിയിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാനിടയായ കാരണം. #😱 സുധയെ ഷാജി കൊന്നത് അതിക്രൂരമായി; മുഷ്ടിചുരുട്ടി ഇടിച്ചു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
. #🌴 കേരളത്തിന്റെ പേര് മാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ
🌴 കേരളത്തിന്റെ പേര് മാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ - KERALA to be remamed as] KERALAM ८८ )) KERALA to be remamed as] KERALAM ८८ )) - ShareChat
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽ‌കി. ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കണം. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് കത്തിലൂടെയും ആവശ്യം ഉന്നയിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നു പേര് ആക്കണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തിനെ മലയാള ഭാഷയിൽ ‘കേരളം’ എന്നാണു പറയുന്നതെങ്കിലും മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബര്‍ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നതു ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയത്. ഇതു ‘കേരളം’ എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്നാണ് നിയമസഭ ഐകകണ്ഠ്യേന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. #🌴 കേരളത്തിന്റെ പേര് മാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ
റാപ്പറും ഗാനരചയിതാവുമായ വേടന് ( ഹിരൺദാസ് മുരളി ) ഇന്ന് വിവാഹം. കവി നവമി ലതയാണ് വധു. തൃശൂരിൽ വെച്ചാണ് വിവാഹം. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവൽ വേദിയിൽ വെച്ച് നേരത്തെ വേടൻ വിവാഹക്കാര്യം പ്രഖ്യാപിച്ചിരുന്നു. രജിസ്റ്റർ വിവാഹമായിരിക്കും എന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിൽ നടക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല. രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായുള്ള നിയമപരമായ നടപടിക്രമമായ നോട്ടീസ് തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ചിട്ടുണ്ട്. തൃശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. നവമി മലപ്പുറം മഞ്ചേരി സ്വദേശിയും. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. കണ്ണൂർ ധർമശാലയിൽ സർക്കാർ സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലിൽ വെച്ചായിരുന്നു വേടന്റെ വിവാഹ പ്രഖ്യാപനം. വേടനെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വിവാഹകാര്യം ആദ്യം പരാമർശിച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ വേടൻ ഇക്കാര്യം സ്ഥിരീകരിച്ചു. "മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്," വേടൻ പറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചത് വേടനായിരുന്നു. ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ച് വേടനെ എം വി ഗോവിന്ദൻ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. തുടർന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം വി ഗോവിന്ദൻ പങ്കുവെച്ചത്. ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു. അന്ന് വേടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് 'പൊണ്ടാട്ടി' എന്നായിരുന്നു ക്യാപ്ഷൻ എഴുതിയിരുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. 'മോണലോവ' എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് വേടൻ വെളിപ്പെടുത്തിയിരുന്നു. 2025ൽ പുറത്തിറങ്ങിയതാണ് ഈ ഗാനം. പലപ്പോഴും പൊതുവേദികളിൽ വേടനൊപ്പം നവമിയും എത്താറുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹവേദിയിലുണ്ടാവുക. ലളിതമായി വിവാഹച്ചടങ്ങ് നടത്താനാണ് തീരുമാനം. രജിസ്റ്റർ ചെയ്യാൻ ഓഫീസിലേക്ക് പോകാൻ പ്രയാസം നേരിട്ടാൽ രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തി നടപടികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ആരാധകരുടെ തിരക്ക് ഒഴിവാക്കാനാണിത്. #😍 പ്രണയസാഫല്യം; വേടന് ഇന്ന് മംഗല്യം! ആരാധക തിരക്ക് ഭയന്ന് കുടുംബം!
ആര്യനാട് രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്. കുത്തിവയ്പുകള്‍ എടുത്തതിനു ശേഷമാണ് കുട്ടിയുടെ നില വഷളായതെന്നും ആംബുലന്‍സില്‍ കുട്ടിക്കൊപ്പം കയറാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു. ‘‘കണ്ണില്‍ തടിപ്പും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ 22ന് ഉച്ചയ്ക്ക് 11 മണിക്കു ശേഷം ആര്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ ചികിത്സയാണ് നല്‍കിയത്. അതിനിടയ്ക്ക് വെള്ളവും മിഠായിയും വേണമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ കന്റീനില്‍ പോയി അതു വാങ്ങി വന്നപ്പോള്‍ അവള്‍ നെബുലൈസേഷന്‍ കഴിഞ്ഞ് നന്നായി ഇരിക്കുകയായിരുന്നു. കൊണ്ടുവന്നപ്പോള്‍ ഹൃദയമിടിപ്പ് ഇത്തിരി കൂടുതലായിരുന്നു. അതും നോര്‍മലായിരുന്നു. വെള്ളം കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ കുത്തിവയ്പു കഴിഞ്ഞു മതിയെന്നു പറഞ്ഞു. ആദ്യം ഒരു കുത്തിവയ്‌പെടുത്തു. തൊട്ടുപിന്നാലെ അതേ സ്ഥലത്തു തന്നെ മറ്റൊരു കുത്തിവയ്പു കൂടി എടുത്തു. അതോടെ പെട്ടെന്ന് അവളുടെ മുഖം ഒരു വശത്തേക്കു കോടിപ്പോയി. ശ്വാസം കിട്ടാത്തതു പോലെ എടുത്തുവലിച്ചു. അതിനു ശേഷം കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എത്തി സിപിആര്‍ ഒക്കെ കൊടുത്തു. ഏതാണ്ട് 40 മിനിറ്റോളം ഞങ്ങളെ പുറത്തുനിര്‍ത്തി. ഒടുവില്‍ എന്റെ അമ്മ ബഹളം വച്ചപ്പോഴാണ് കുഞ്ഞിനെ കാണാന്‍ പോലും സമ്മതിച്ചത്. ഉടന്‍ ഇവരുടെ ആംബുലന്‍സില്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എവിടെയാണ് കൊണ്ടുപോകുന്നതെന്നു പോലും പറഞ്ഞില്ല. ഞാനും ഭാര്യയും ആംബുലന്‍സില്‍ കയറിയപ്പോള്‍ ഇറക്കിവിട്ടു. കുഞ്ഞ് അപ്പോള്‍ത്തന്നെ മരിച്ചു കഴിഞ്ഞിരിക്കാം. അതു മറയ്ക്കാനാവാം അങ്ങനെ ചെയ്തത്. അടുത്ത ആശുപത്രിയില്‍ എത്തിച്ച് അര മണിക്കൂറോളം അവിടെ മരുന്നുകള്‍ നല്‍കി. കുഞ്ഞ് മരിച്ചുകഴിഞ്ഞാണ് എത്തിച്ചതെന്ന് അതിനിടയ്ക്ക് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. പന്ത്രണ്ടര ആയപ്പോഴേക്കേും കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അവളുടെ നില വഷളായതിനു ശേഷം ഏതാണ്ട് നാല്‍പതു മിനിറ്റോളം ആദ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങളോടു ഒന്നും പറയാതെ സമയം കളഞ്ഞതാണ് മരണത്തിന് ഇടയാക്കിയത്. ഞങ്ങള്‍ പറഞ്ഞ ആശുപത്രിയിലേക്കല്ല കുഞ്ഞിനെ എത്തിച്ചത്. ഡോക്ടര്‍മാര്‍ സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നു. അഡ്രിനാലിന്‍ കുത്തിവയ്പാണ് നല്‍കിയതെന്നാണ് എഴുതിയിരിക്കുന്നത്. അലര്‍ജി ടെസ്റ്റ് പോലും ചെയ്യാതെയാണ് കുട്ടിക്ക് അവര്‍ കുത്തിവയ്പ് നല്‍കിയത്’’ - സിദ്ദിഖ് പറഞ്ഞു. ഡോക്ടര്‍ പറഞ്ഞത് പോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ അങ്ങനെ ഒരു കാര്യം പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയാണ് സിദ്ദിഖ്. 18ന് കുട്ടിക്ക് ശ്വാസതടസ്സത്തിനും കണ്‍പോളയിലെ തടിപ്പിനും ആര്യനാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെയോ ആഹരത്തിന്റെയോ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്. നെബുലൈസ് ചെയ്തതിനു ശേഷം കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഈ ആശുപത്രിയിലെ 2 ഡോക്ടര്‍മാരും സിദ്ദിഖിന്റെ മാതാവ് ജുനൈദാ ബീവിയും ആംബുലന്‍സില്‍ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദിഖിന്റെ പരാതിയില്‍ ആശുപത്രിയില്‍നിന്നു ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിദഗ്ധ സംഘത്തിനു കൈമാറുമെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദിഖ്-ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന പരാതിയിലാണ് ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രേഖകള്‍ പരിശോധിച്ച ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ആര്യനാട് എസ്എച്ച്ഒ പറഞ്ഞു. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തിരുന്നു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ.അതേ സമയം, കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഡോക്ടര്‍ പറഞ്ഞു. ശ്വാസം മുട്ടലിനു ചികിത്സ തേടിയാണ് 11.38ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ വിത്ത് ബ്യുഡികോര്‍ട്ട് ആണ് നല്‍കിയത്. പിന്നിട് കുട്ടി കുഴഞ്ഞുവീഴുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്തപ്പോള്‍ അഡ്രിനാലിന്‍ കുത്തിവയ്പു നല്‍കി. ഈ രണ്ടു മരുന്നുകളും ഒരിക്കലും കുട്ടിയുടെ മരണത്തിന് ഇടയാക്കില്ല. നാലഞ്ചു ദിവസം മുന്‍പ് കുട്ടിക്കു മുഖത്തു നീര് കാരണം മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്പോള്‍ കൊടുത്ത മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമാകാം നില വഷളായതെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. #😭 ഇന്‍ജക്ഷന്‍ എടുത്തതും മുഖം വശത്തേക്ക് കോടി, ശ്വാസം ആഞ്ഞുവലിച്ചു; ഐഷയുടെ ദാരുണാന്ത്യം