INSTALL
@adhi199696
Adithyan Shyam
@adhi199696
41,537
ഫോളോവേഴ്സ്
7
ഫോളോയിംഗ്
4,403
പോസ്റ്റുകള്‍
I love ShareChat
Follow
Adithyan Shyam
1K കണ്ടവര്‍
•
2 ദിവസം
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ടയര്‍ കടയില്‍ ജീവനക്കാരനായ ആനന്ദിനെ ഈ മാസം നാലിനാണ് കടയുടെ പിന്നിലെ ഷെഡില്‍ ആസിഡ് കുടിച്ച് അവശനായ നിലയില്‍ കണ്ടെത്തിയത്. കടയിലെ ജീവനക്കാര്‍ ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. ലോണ്‍ ആപ്പില്‍നിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പണം നല്‍കാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആപ്പില്‍നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
#😭 ലോൺ ആപ്പ് ചതി; നഗ്ന ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചു, ആസിഡ് കുടിച്ച് യുവാവ് ജീവനൊടുക്കി
12
13
കമന്റ്
Adithyan Shyam
1K കണ്ടവര്‍
•
2 ദിവസം
.
#😍 പ്രിയ നടൻ വിവാഹിതനാകുന്നു; വധു കാവ്യ
11
12
കമന്റ്
Adithyan Shyam
28.5K കണ്ടവര്‍
•
2 ദിവസം
.
#😱 ഗ്യാസ് സിലിണ്ടർ ഇനി കിട്ടാതാകും? വിതരണത്തിന് നിയന്ത്രണം, ആശങ്ക!
02:35
248
165
7
Adithyan Shyam
8.1K കണ്ടവര്‍
•
3 ദിവസം
.
#😍 പ്രിയ താരം വിവാഹിതനാകുന്നു; വധു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
17
9
കമന്റ്
Adithyan Shyam
9.1K കണ്ടവര്‍
•
3 ദിവസം
.
#😍 പ്രിയ താരം വിവാഹിതനാകുന്നു; വധു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
10
27
4
Adithyan Shyam
639 കണ്ടവര്‍
•
3 ദിവസം
.
#😍 പ്രിയ താരം വിവാഹിതനാകുന്നു; വധു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
7
4
കമന്റ്
Adithyan Shyam
6.6K കണ്ടവര്‍
•
4 ദിവസം
.
#😱 മന്ത്രി ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; 5000 പ്രണയമുണ്ടെന്ന് മന്ത്രി!
25
33
14
Adithyan Shyam
774 കണ്ടവര്‍
•
4 ദിവസം
മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ്കുമാർ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി. മന്ത്രി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി. സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്. സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ശ്രീലേഖ പ്രശ്നപരിഹാരത്തിനായി 2019ലും ഇടപെട്ടിരുന്നു. മന്ത്രിയായതിന് ശേഷം നിരവധി പ്രശ്നങ്ങളാണ് ഉണ്ടായിട്ടുണ്ട്. പല സ്ത്രീകളുടെയും പേരിൽ വഴക്കുകളുണ്ടായിട്ടുണ്ടെന്നും തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും അവർ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി മന്ത്രി ഗണേഷ്കുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ രംഗത്തുവന്നിരിക്കുന്നത്.
#😱 മന്ത്രി ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; 5000 പ്രണയമുണ്ടെന്ന് മന്ത്രി!
10
5
കമന്റ്
Adithyan Shyam
28.8K കണ്ടവര്‍
•
5 ദിവസം
.
#🤬 മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം!
01:48
119
233
9
Adithyan Shyam
660 കണ്ടവര്‍
•
5 ദിവസം
ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നീരസംപ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം. 'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ', എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഡിവൈഎഫ്ഐ പ്രാദേശിക ഘടകങ്ങളുടെ ഉൾപ്പെടെ സാമൂഹികമാധ്യമ പേജുകളിൽ കടുത്ത വിമർശനമാണ് മമ്മൂട്ടിക്കെതിരേ ഉയരുന്നത്. ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറയാൻ മമ്മൂട്ടി ആരാണ് എന്ന ചോദ്യമാണ് ഇടത് സൈബർ ഗ്രൂപ്പുകൾ ചോദിക്കുന്നത്. മമ്മൂട്ടിയെന്ന മഹാനടനിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ചില പേജുകളിൽ കുറിപ്പുകളുണ്ട്. ആളുകളോട് പെരുമാറുമ്പോൾ കലാകാരന് ഉണ്ടാവേണ്ട വിനയവും ബഹുമാനവും ഈ പ്രായത്തിലും സ്വായത്തമാക്കാൻ കഴിയാത്ത അഹങ്കാരിയാണ് മമ്മൂട്ടിയെന്നായിരുന്നു നിരവധി കേസുകളിലെ പ്രതിയും സിപിഎമ്മിന്റെ സൈബർ പോരാളികളിൽ ഒരാളുമായ അർജുൻ ആയങ്കിയുടെ പോസ്റ്റ്. അയാളൊക്കെ സിനിമയിലാണ് ഹീറോ, ജനങ്ങളുടെ കൂടെ പ്രതിസന്ധികളിൽ നിൽക്കുന്ന ജില്ലാ സെക്രട്ടറി അതിനേക്കാൾ ഉയരത്തിലാണ് എന്നായിരുന്നു നേരത്തേ പി.ജെ. ആർമി എന്നറിയപ്പെടുന്ന റെഡ് ആർമിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞതിലൂടെ മമ്മൂട്ടി ചെറുതായിപ്പോയെന്നായിരുന്നു പോരാളി ഷാജി ഗ്രൂപ്പിൽ വന്ന പോസ്റ്റുകളിൽ ഒന്ന്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുണ്ടക്കൈ- ചൂരൽമല ദുരിതബാധിത പ്രദേശം സന്ദർശിച്ചപ്പോൾ റഫീഖ് അവിടെ ഉണ്ടായിരുന്നത് ഓർമിപ്പിച്ച് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായ അശോകൻ ചരുവിൽ ഉൾപ്പെടെ രംഗത്തെത്തി. ഇത് കേരളത്തിന്റെ സാമൂഹികമൂലധനമാണെന്നും അപൂർവമായിമാത്രമേ ഇങ്ങനെയുണ്ടാകൂവെന്നമായിരുന്നു ടൗൺഷിപ്പ് സന്ദർസിച്ച ശേഷം മമ്മൂട്ടിയുടെ പ്രതികരണം. ''ഒരു ജനത ആ നാട്ടിലെ നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്കുവേണ്ടി സംഭാവനചെയ്തുണ്ടാക്കിയതാണിത്. ഇത് ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസ്സാണിത്, കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. മറ്റുള്ളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവുംകൂടുതലുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്'' -മമ്മൂട്ടി പറഞ്ഞു. നിർമാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശിക്കാനായി വരുന്നതിന് തൊട്ടുമുൻപാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ടൗൺഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ. റഫീഖ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരത്തേത്തന്നെ ടൗൺഷിപ്പിൽ ഉണ്ടായിരുന്നു.
#🤬 മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം!
12
14
കമന്റ്
Your browser does not support JavaScript!