ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
ShareChat
click to see wallet page
@captianmiller20
captianmiller20
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
മുറിയുടെ നടുവിലിട്ടിരുന്ന ഒരു സ്റ്റീൽ കസേരയിലേക്ക് അലനെ വലിച്ചിരുത്തുമ്പോൾ അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. ഉറക്കച്ചടവോടെ, എന്തിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്നറിയാതെ അവന്റെ കണ്ണുകൾ ഭയന്നു. ​അവന്റെ കണ്ണുകൾ ആ ബോർഡിലേക്ക് നീണ്ടു. തന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും ചിരിക്കുന്ന, രക്തം വാർന്ന ഫോട്ടോകൾ... ചുവന്ന നൂലുകൾ... 'കൊലപാതകം' എന്ന് വലുതാക്കി എഴുതിയത്, ഒക്കെ അവന്റെ കണ്ണിൻ മുന്നിലൂടെ കടന്നുപോയി. അവന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു. ​"സാർ... ഇത്... ഇതെന്താ... എന്നെ എന്തിനാ..." ​ജയദേവൻ മുറിയുടെ ഇരുണ്ട മൂലയിൽ നിന്ന് മുന്നോട്ട് വന്നു. അയാളുടെ മുഖം നിഴലിൽ പാതി മറഞ്ഞിരുന്നു. ടേബിൾ ലാമ്പിന്റെ വെളിച്ചം അയാളുടെ കൈയ്യിലിരുന്ന ഒരു ചെറിയ തെളിവ് ബാഗിൽ മാത്രം പതിച്ചു. അതിനുള്ളിൽ ആ വെൽവെറ്റ് ബോക്സും ചുരുട്ടിയ റാപ്പറിലേക്കും അലന്റെ കണ്ണുകൾ പാളി. ​"ചോദ്യം ചെയ്യാനല്ല, അലൻ," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "ഉത്തരം കിട്ടാൻ..!” ​"എന്ത് ഉത്തരം സാർ? എനിക്കൊന്നും..." ​"ബാച്ച് നമ്പർ: BN-451/BLR." ​ജയദേവൻ ആ വാക്കുകൾ ഒരു ചുറ്റിക കൊണ്ടടിക്കുന്നതുപോലെ പറഞ്ഞു. ​അലന്റെ മുഖം വിളറി വെളുക്കുന്നത് ജയദേവൻ കണ്ടു. അവന്റെ കണ്ണുകളിലെ ഭയം ആ മുറിയിലെ വെളിച്ചത്തിൽ തിളങ്ങി. ​"അ... അതെന്താ സാർ? എനിക്ക്… മനസ്സിലായില്ല." ​"അമാര'സ് ഡാർക്ക് വെൽവെറ്റ്," ജയദേവൻ തുടർന്നു, ഓരോ വാക്കും മുറിച്ചുകൊണ്ട്. "ഇന്ത്യയിലെ അഞ്ച് മാളുകളിൽ മാത്രം കിട്ടുന്ന ലക്ഷ്വറി ചോക്ലേറ്റ്. അതിൽ BN-451 എന്ന ബാച്ച്... അത് വിതരണം ചെയ്തത് ഒരേയൊരു നഗരത്തിൽ. ബാംഗ്ലൂർ." ​ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ വന്നു നിന്നു. കുനിഞ്ഞ്, അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. "നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?" ​"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ കസേരയിൽ കിടന്ന് പുളഞ്ഞു. ​"നീയാണ്!" ബേസിൽ ശബ്ദമുയർത്തി. "നീയാണ് ആ ഗിഫ്റ്റ് അവിടെ വെച്ചത്!" ​"അല്ല!" ജയദേവൻ ബേസിലിനെ കൈകൊണ്ട് തടഞ്ഞു. അയാളുടെ കണ്ണുകൾ അലനിൽ നിന്ന് മാറിയില്ല. "അതിലും വലുതാണ് ഇവൻ ചെയ്തത്." ​അയാൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് വിരൽ ചൂണ്ടി. "ആദർശ് ആ ഗിഫ്റ്റ് ബോക്സ് എടുക്കാൻ കാരണം അതൊരു 'കൗതുകം' ആയതുകൊണ്ടല്ല. അത് നീ അവന്റെ കയ്യിൽ വെച്ചുകൊടുത്തതാണ്. 'ഏട്ടാ, ഇതൊരു സ്പെഷ്യൽ ഗിഫ്റ്റാണ്, മുറിയിൽ പോയി തുറന്നാൽ മതി' എന്ന് നീ അവനോട് പറഞ്ഞു. ശരിയല്ലേ, അലൻ?" ​"അല്ല സാർ! ഞാൻ... ഞങ്ങൾ തമാശ പറയുകയായിരുന്നു..." അലന്റെ ശബ്ദം നേർത്തു. ​"തമാശയോ?" ജയദേവന്റെ ശബ്ദം ഉയർന്നു. "നീ ബാംഗ്ലൂരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ആ ചോക്ലേറ്റിൽ... അതിൽ നീ എന്ത് കലർത്തി? സ്വന്തം ഏട്ടന് കൊടുക്കാൻ മാത്രം... എന്ത് വിഷമാണ് നീ അതിൽ ചേർത്തത്?" ​"സാർ!" അലൻ പൊട്ടിക്കരഞ്ഞു. "ഞാൻ ഒന്നും ചെയ്തിട്ടില്ല! എന്റെ ഏട്ടനാ അത്!" ​"പിന്നെ എന്തിനാടാ നീയത് മറച്ചുവെച്ചത്?" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. ആ തെളിവ് ബാഗ് കുലുങ്ങി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന്, ആ ഗിഫ്റ്റ് നീയാണ് അവിടെ വെച്ചതെന്ന് എന്തിനാണ് ഞങ്ങളോട് പറയാതിരുന്നത്? നീ എന്തിനാണ് 'ആരോ തന്ന ഗിഫ്റ്റ്' എന്ന് കള്ളം പറഞ്ഞത്?" ​"അത്... അത്..." അലൻ വാക്കുകൾക്ക് വേണ്ടി പരതി. "അത്... പേടിച്ചിട്ട്... സാർ. ആ ചോക്ലേറ്റ് കഴിച്ചാണ് അവർ മരിച്ചതെന്ന് അറിഞ്ഞപ്പോൾ... അത് വാങ്ങിയത് ഞാനാണെന്ന് അറിഞ്ഞാൽ... എല്ലാവരും എന്നെ സംശയിക്കും... ഞാൻ പേടിച്ചുപോയി സാർ…” ​അവൻ കസേരയിൽ തളർന്നിരുന്നു. ​"പേടിച്ചു... അല്ലെ?" ജയദേവന്റെ മുഖം അയഞ്ഞു. അവൻ കസേരയിലേക്ക് തിരികെ ഇരുന്നു. ​"ബേസിൽ," ജയദേവൻ ശാന്തനായി പറഞ്ഞു. ​"സാർ?" ​"ഇവന്റെ അറസ്റ്റ് രേഖപ്പെടുത്തിക്കോ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്. പോലീസിനോട് കള്ളം പറഞ്ഞതിന്. ബാക്കി... ബാക്കി നമുക്ക് ഇവൻ വാങ്ങിയ ആ ബാംഗ്ലൂരിലെ കടയിൽ ചെന്ന് ചോദിക്കാം." ​"അയ്യോ സാർ! ഞാൻ... ഞാനല്ല കൊന്നത്... ഞാൻ വാങ്ങിയ ചോക്ലേറ്റിൽ വിഷം ഉണ്ടായിരുന്നില്ല... സാർ... എന്നെ രക്ഷിക്കണം സാർ...!" ​അലന്റെ അലർച്ച ആ മുറിയിൽ തങ്ങിനിന്നു. പക്ഷെ ജയദേവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കൊലയാളിയിലേക്കുള്ള ആദ്യത്തെ കവാടം അയാൾ തുറന്നിരുന്നു. ബേസിൽ, അവന് കുറച്ചു വെള്ളം കൊടുക്ക്, ഇനി നടന്നതൊക്കെ അവൻ തനിയെ ഛർദിക്കും. ജയദേവൻ വാർ റൂമിന് പുറത്തേക്ക് ഇറങ്ങി. ******** സമയം: രാവിലെ 7 മണി. ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക്, വീണ്ടും ജയദേവനും ബേസിലും മറ്റ് രണ്ട് കോൺസ്റ്റബിൾ മാരും വാർ റൂമിലേക്ക് കയറി. വാർ റൂമിൽ ചാരി വച്ചിരുന്ന, കനമുള്ള ചൂരൽ വടികളും, അവരുടെ കൈ വശം ഉണ്ടായിരുന്നു. ​മുറിയുടെ നടുവിലിട്ടിരുന്ന സ്റ്റീൽ കസേരയിൽ അലൻ തളർന്നിരിക്കുകയായിരുന്നു. അവരെ കണ്ടതും അവൻ വിറച്ചു പോയിരുന്നു. അവർ അടുത്തേക്ക് വരും തോറും അലന്റെ കാലുകൾ വിറച്ച് വിറച്ച്, കോച്ചി പിടിച്ച് വേദനിക്കാൻ തുടങ്ങി. ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളും, തന്റെ ഏട്ടന്റെ ചിത്രങ്ങളും അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്റെ കാലുകൾക്കിടയിലൂടെ മൂ. ത്രം നിലത്തേക്ക് ഒഴുകി. ​ജയദേവൻ അലന്റെ കസേരയ്ക്ക് മുന്നിൽ കുനിഞ്ഞുനിന്നു. അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"നീയെവിടെയാ, അലൻ, ജോലി ചെയ്യുന്നത്?" ​"ബാംഗ്ലൂർ... പക്ഷെ സാർ... ഞാൻ... ഞാനല്ല..." അലൻ വിറച്ചു. ​"ബാച്ച് നമ്പർ: BN-451/BLR," ജയദേവൻ വീണ്ടും ഉച്ചത്തിൽ പറഞ്ഞു."ബാംഗ്ലൂരിലെ അഞ്ച് സ്റ്റോറുകളിൽ മാത്രം കിട്ടുന്ന 'അമാര'സ് ഡാർക്ക് വെൽവെറ്റ്'. നീയാണ് അത് വാങ്ങിയത്. നീയാണ് ആ ഗിഫ്റ്റ് ബോക്സ് അവിടെ വെച്ചത്. എന്തിന്? സ്വന്തം ഏട്ടനെ കൊല്ലാൻ മാത്രം എന്ത് പകയായിരുന്നു നിനക്ക്?" ​"ഇല്ല!" അലൻ അലറിക്കരഞ്ഞു. "സാർ... ഞാൻ ചെയ്തിട്ടില്ല!" ​"പിന്നെ എന്തിനാടാ നീ കള്ളം പറഞ്ഞത്?" ബേസിൽ അവന്റെ തോളിൽ പിടിച്ചു കുലുക്കി. "ആ ചോക്ലേറ്റ് നീയാണ് വാങ്ങിയതെന്ന് എന്തിനാണ് മറച്ചുവെച്ചത്?" ​"ഞാൻ... ഞാൻ..." അലൻ പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി. "അതെ സാർ! അതെ! ഞാൻ വാങ്ങി! ആ ചോക്ലേറ്റ് ഞാൻ വാങ്ങിയതാണ്!" ​ആ കുറ്റസമ്മതത്തിൽ മുറി ഒരു നിമിഷം നിശ്ചലമായി. ജയദേവനും ബേസിലും പരസ്പരം നോക്കി. 'We got him.' ​"പക്ഷെ!" അലൻ ഒരു നിമിഷം മൗനത്തോടെ അവരെ നോക്കി. "അത് ഏട്ടന് വേണ്ടിയായിരുന്നില്ല! ദൈവത്തെയാണെ! എന്റെ ഏട്ടന് വേണ്ടിയല്ല ഞാനത് വാങ്ങിയത്!" ​ജയദേവന്റെ നെറ്റി ചുളിഞ്ഞു. "പിന്നെ ആർക്ക് വേണ്ടി?" ​"അത്... അത് പ്രിയയ്ക്ക് വേണ്ടിയായിരുന്നു സാർ!" ​"പ്രിയയോ? അതാരാ?" ബേസിൽ ചോദിച്ചു. ​"എന്റെ... എന്റെ ഗേൾഫ്രണ്ടാണ്. അവൾ കൊച്ചി ഇൻഫോപാർക്കിലാണ് വർക്ക് ചെയ്യുന്നത്. അവൾക്ക് ഈ ബ്രാൻഡ് ഭയങ്കര ഇഷ്ടമാണ്. ഞാൻ ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവൾക്ക് വേണ്ടിയാണ് അത് വാങ്ങിയത്..." അലൻ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു. ​ജയദേവൻ പുച്ഛത്തോടെ ചിരിച്ചു. "കൊള്ളാം. നല്ല കഥ. ഏട്ടൻ മരിച്ചപ്പോൾ ഉണ്ടാക്കിയ ഒരു ഒന്നാന്തരം തിരക്കഥ. അപ്പോൾ ആ ചോക്ലേറ്റ് എവിടെ?" ​"അത്... അത് ഞങ്ങൾ കഴിച്ചു സാർ!" അലൻ തീർത്തും നിസ്സഹായനായി. ​"കഴിച്ചെന്നോ?" ​"അതെ സാർ! കല്യാണത്തിന് രണ്ട് ദിവസം മുൻപ്... ഞങ്ങൾ പുറത്തുവെച്ച് കണ്ടപ്പോൾ ഞാനത് അവൾക്ക് കൊടുത്തു. ഞങ്ങൾ... ഞങ്ങൾ ഒരുമിച്ച് അത് കഴിച്ചു! സത്യമാണ് സാർ! അവൾക്കിപ്പോഴും ഒന്നുമില്ല, എനിക്കും ഒന്നുമില്ല! നിങ്ങൾക്ക് അവളെ വിളിച്ച് ചോദിക്കാം സാർ!" ​ജയദേവന്റെയും ബേസിലിന്റെയും മുഖത്തെ ഭാവം മാറി. ​അലൻ ആശ്വാസത്തിനായി ശ്വാസം വലിച്ചു. "സാർ... ആ മുറിയിൽ നിന്ന് കിട്ടിയ... ആ റാപ്പർ... അത്... അത് എന്റേതല്ല!" ​ആ വാക്ക് ആ മുറിയിൽ തങ്ങിനിന്നു. ​ജയദേവൻ ഒരു നിമിഷം സ്തംഭിച്ചുപോയി. ​അലൻ പറയുന്നതാണ് സത്യമെങ്കിൽ... അതിന്റെ അർത്ഥം ഭീകരമാണ്. ഒരേ ബ്രാൻഡ്. ഒരേ ബാച്ച് നമ്പർ. ഒന്ന് വിഷം പുരട്ടാത്തത്, അലൻ പ്രിയയ്ക്ക് നൽകിയത്. മറ്റൊന്ന്, വിഷം പുരട്ടിയത്, ആ ഗിഫ്റ്റ് കൂമ്പാരത്തിൽ ഇരുന്നത്. ​കൊലയാളി... അവൻ അലനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അലൻ ഈ ചോക്ലേറ്റ് വാങ്ങുമെന്ന് അവന് അറിയാമായിരുന്നു. അല്ലെങ്കിൽ, അലൻ ബാംഗ്ലൂരിൽ ആയതുകൊണ്ട്, ഇതേ ചോക്ലേറ്റ് ഉപയോഗിച്ചാൽ സംശയം അലനിലേക്ക് തിരിയുമെന്ന് കൊലയാളിക്ക് കൃത്യമായി അറിയാമായിരുന്നു. ​അവൻ അലനെ ഒരു കരുവാക്കി. ഒരു 'scapegoat'. ​ജയദേവൻ കസേരയിലേക്ക് സാവധാനം ഇരുന്നു. തന്റെ കയ്യിൽ കിട്ടിയെന്ന് ഉറപ്പിച്ച പ്രതി, ഒരു നിമിഷം കൊണ്ട് കൈവിട്ടുപോയിരിക്കുന്നു. യഥാർത്ഥ കൊലയാളി... അവൻ ഇപ്പോഴും ചിരിച്ചുകൊണ്ട് പുറത്തുണ്ട്. ​"ബേസിൽ," ജയദേവന്റെ ശബ്ദം വീണ്ടും കനത്തു. ​"സാർ!" ​"ആ 'പ്രിയ'യുടെ അഡ്രസ്സും ഫോൺ നമ്പറും എടുക്ക്. ഉടൻ." "പിന്നെ... ബാംഗ്ലൂർ ടീമിനെ വിളിക്ക്. ആ അഞ്ച് മാളുകളിലെയും 'അമാര'സ്' സ്റ്റോറിലെ സിസിടിവി ഫൂട്ടേജ് എനിക്ക് വേണം. കഴിഞ്ഞ രണ്ടാഴ്ചത്തെ. അലൻ ആ ചോക്ലേറ്റ് വാങ്ങുന്നത് എനിക്ക് കാണണം." ​അയാൾ അലനെ നോക്കി. "അതുപോലെ... ആ ചോക്ലേറ്റ് വാങ്ങിയ മറ്റൊരാളെയും എനിക്ക് കാണണം… ************ "അലൻ!" ബേസിൽ അലന്റെ കസേരയുടെ കൈപ്പിടിയിൽ ആഞ്ഞടിച്ചുകൊണ്ട് വിളിച്ചു. "നീ ഈ ചോക്ലേറ്റ് വാങ്ങിയ വിവരം... അല്ലെങ്കിൽ വാങ്ങാൻ പോകുന്ന വിവരം... ആരോടെങ്കിലും പറഞ്ഞിരുന്നോ?" ​അലൻ ആ അലർച്ചയിൽ ഞെട്ടി വിറച്ചു. ​"പ്രിയയോട്?" ബേസിൽ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. "അവളോട് പറഞ്ഞിട്ടാണോ നീ ഇത് വാങ്ങിയത്?" ​"ഇല്ല സാർ! ദൈവത്തിനാണെ!" അലൻ പൊട്ടിക്കരഞ്ഞു. "ബാംഗ്ലൂരിൽ ജോലി കിട്ടിയതിനു ശേഷം ഞാൻ ആദ്യമായി നാട്ടിലേക്ക് വരുന്നത് കൊണ്ട് അവൾക്ക് സ്പെഷ്യലായിട്ട് എന്തെങ്കിലും വാങ്ങണം എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. അവൾക്ക് ഈ ബ്രാൻഡ് ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു... അങ്ങിനെയാണ് ഇത് വാങ്ങുന്നത്." ​"ആരോടും?" ജയദേവന്റെ ശാന്തമായ ശബ്ദം ആ മുറിയിൽ മുഴങ്ങി. ​"ആരോടും ഞാൻ പറഞ്ഞതായി ഓർക്കുന്നില്ല സാർ... പ്രിയയോട് പോലും പറഞ്ഞിട്ടില്ല! വന്നതിനു ശേഷം അവളുടെ കയ്യിൽ വച്ച് കൊടുക്കുന്ന നേരമാണ് അവൾ പോലും അത് അറിയുന്നത്." അലൻ വിറച്ചുകൊണ്ട് പറഞ്ഞു. ​ജയദേവന്റെ മനസ്സ് അതിവേഗം കണക്കുകൂട്ടി. കൊലയാളി, അവൻ അലന്റെ പ്രവൃത്തികൾ അറിഞ്ഞിരുന്നു. അവൻ അലനെ നിരീക്ഷിക്കുകയായിരുന്നു. ​"നിങ്ങൾ എവിടെ വെച്ചാണ് കണ്ടത്?" ജയദേവൻ ചോദിച്ചു. ​"സാർ?" ​"നീയും പ്രിയയും," ജയദേവന്റെ ശബ്ദം കടുത്തു. "എവിടെ വെച്ചാണ് കണ്ടത്?" ​"കല്യാണത്തിന് രണ്ട് ദിവസം മുൻപായി ... എറണാകുളത്ത്... ചങ്ങമ്പുഴ പാർക്കിൽ വെച്ച്." ​"ആ ചോക്ലേറ്റ് കവർ," ജയദേവൻ അടുത്ത ചോദ്യമെറിഞ്ഞു. "നിങ്ങൾ എന്ത് ചെയ്തു?" ​"അവിടെ വെച്ച് ഞങ്ങൾ അത് കഴിച്ചു സാർ... അതിനുശേഷം ആ റാപ്പർ... അത് അവിടെയുള്ള ഒരു വേസ്റ്റ് ബിന്നിൽ ഞാനാണ് കൊണ്ട് ഇട്ടത്." ​ബേസിൽ ഇടയിൽ കയറി. "അപ്പോൾ അവിടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ? നിങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നതായി... പിന്തുടരുന്നതായി...?" ​അലൻ ഒരു നിമിഷം ഓർക്കാൻ ശ്രമിച്ചു. പിന്നെ നിസ്സഹായനായി തലയാട്ടി. ​"പാർക്ക് അല്ലെ സാർ... അവിടെ ആളുകൾ വന്നും പോയും ഉണ്ടായിരുന്നു." അവന്റെ ശബ്ദം ഇടറി. "മൂന്ന് നാല് മാസത്തിനു ശേഷമാണു സാർ അവളും ഞാനും വീണ്ടും കാണുന്നത്. ആ നിമിഷം... സത്യം പറഞ്ഞാൽ... ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല..." ​ജയദേവൻ കസേരയിൽ നിന്നെഴുന്നേറ്റു. ​അയാൾ അലനെ നോക്കിയില്ല. അയാളുടെ കണ്ണുകൾ ഇൻവെസ്റ്റിഗേഷൻ ബോർഡിലായിരുന്നു. ​"അവൻ നിങ്ങളെ കണ്ടു, അലൻ," ജയദേവൻ പതുക്കെ പറഞ്ഞു. ​"സാർ?" ​"കൊലയാളി... അവൻ നിങ്ങളെ ആ പാർക്കിൽ വെച്ച് കണ്ടു. അല്ലെങ്കിൽ, നീ ബാംഗ്ലൂരിൽ നിന്ന് വരുന്നത് മുതൽ അവൻ നിന്നെ പിന്തുടരുകയായിരുന്നു. നീ ആ ചോക്ലേറ്റ് വാങ്ങുന്നത് അവൻ അറിഞ്ഞു. നീ അത് പ്രിയയ്ക്ക് കൊടുക്കുന്നത് അവൻ കണ്ടു. നീ ആ റാപ്പർ വേസ്റ്റ് ബിന്നിൽ ഇടുന്നതും അവൻ കണ്ടു..." ​ജയദേവൻ പറഞ്ഞു. ​"സാർ... അപ്പോൾ ആ മുറിയിൽ നിന്ന് കിട്ടിയ റാപ്പർ...?" ബേസിൽ ചോദിച്ചു. ​"അലൻ പറഞ്ഞത് ശരിയാണ്," ജയദേവൻ തിരിഞ്ഞു. "അവന്റെയല്ല. കൊലയാളി അലനെ പിന്തുടർന്നു... അവൻ ആ വേസ്റ്റ് ബിന്നിൽ നിന്ന് ആ റാപ്പർ എടുത്തു..." ​ജയദേവന്റെ ശബ്ദം നിലച്ചു. ​"എന്നിട്ട്...?" ബേസിൽ പുരികമുയർത്തി… ​"എന്നിട്ട് അവൻ അതേ ബ്രാൻഡിന്റെ മറ്റൊരു ചോക്ലേറ്റ് വാങ്ങി, അതിൽ വിഷം നിറച്ചു. ആദർശിന്റെ മുറിയിൽ നമ്മൾ കണ്ടെത്തിയ ആ ചെറിയ വെൽവെറ്റ് ബോക്സിൽ വെച്ചു. അതിനൊപ്പം തെളിവായി, അവൻ പാർക്കിലെ ബിന്നിൽ നിന്ന് എടുത്ത, അലന്റെ വിരലടയാളം പതിഞ്ഞ ആ ഒറിജിനൽ റാപ്പറും വെച്ചു. അതുകൊണ്ടാണ് ആ റാപ്പറിൽ അലന്റെ വിരലടയാളം മാത്രം..." ​"സാർ... പക്ഷെ ലാബ് റിപ്പോർട്ടിൽ..." ബേസിൽ പകുതിക്ക് നിർത്തി. ​"ലാബ് റിപ്പോർട്ടിൽ ആദർശിന്റെയും അഞ്ജലിയുടെയും വിരലടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലെ," ജയദേവൻ സ്വയം തിരുത്തി. "അലന്റെ ഉണ്ടായിരുന്നില്ല." ​അയാൾ വീണ്ടും ചിന്തയിലാണ്ടു. ​"അല്ല... കൊലയാളി അത്ര വിഡ്ഢിയല്ല. അവൻ അലന്റെ റാപ്പർ എടുത്തിട്ടില്ല." ​ജയദേവൻ വീണ്ടും അലന് നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകൾ ഒരു സൂചിയുടെ മൂർച്ചയോടെ അലനിൽ തറച്ചു. ​"നീ വാങ്ങിയ ചോക്ലേറ്റ്... അത് എങ്ങനത്തെ പാക്കിംഗ് ആയിരുന്നു?" ​"അത്... ഒരു നീല റാപ്പർ ആയിരുന്നു സാർ... 'അമാര'സ്'..." ​"ബോക്സ് ഉണ്ടായിരുന്നോ?" ​"ഇല്ല സാർ. വെറും റാപ്പർ മാത്രം. സാധാരണ ചോക്ലേറ്റ് പോലെ." ​ജയദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ​"നമുക്ക് മുറിയിൽ നിന്ന് കിട്ടിയതോ, ബേസിൽ?" ​"ഒരു വെൽവെറ്റ് ഗിഫ്റ്റ് ബോക്സും, അതിനുള്ളിൽ ഒരു റാപ്പറും!" ബേസിൽ പൂർത്തിയാക്കി. ​"അതെ," ജയദേവൻ പറഞ്ഞു. "രണ്ടും രണ്ട് പ്രോഡക്റ്റാണ്. കൊലയാളി അലനെ നിരീക്ഷിച്ചു. അലൻ വരുന്നതും പോകുന്നതും എല്ലാം അവൻ കാണുന്നുണ്ടായിരുന്നു. അലനിലൂടെ തന്നെ ശ്രദ്ധ തിരിക്കണം എന്നത് അവന്റെ വെൽ പ്ലാൻഡ് ആയിരുന്നു. അലൻ ചോക്ലേറ്റ് വാങ്ങി പോയ ശേഷം രണ്ടാമത് അതേ ബ്രാൻഡിന്റെ ഏറ്റവും ലക്ഷ്വറിയായ, ഗിഫ്റ്റ് ബോക്സ് എഡിഷൻ വാങ്ങി. ആ ഗിഫ്റ്റ്, അത് കൗതുകമായ ഒന്നായത് കൊണ്ട് തന്നെ അവന് ഉറപ്പായിരുന്നു ആ ദിവസം അവർ അത് ഓപ്പൺ ചെയ്യുമെന്ന്…. അതിൽ വിഷം വച്ച്, അന്വേഷണം ബാംഗ്ലൂരിലേക്കും, സ്വാഭാവികമായും അലനിലേക്കും എത്തുമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു." ​"നീ നിരപരാധിയായിരിക്കാം, അലൻ," ജയദേവൻ അലനോട് പറഞ്ഞു. "പക്ഷെ കൊലയാളി നിന്നെ ഒരു പരിചയാക്കി ഉപയോഗിച്ചു. ഇനി പറ... നീ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന വിവരം, നിനക്ക് ഈ ബ്രാൻഡ് ചോക്ലേറ്റ് ഇഷ്ടമാണെന്ന വിവരം... അടുത്തിടെ ആരുമായെങ്കിലും നീ പങ്കുവെച്ചിരുന്നോ?" ​അന്വേഷണം വീണ്ടും ഒരു പുതിയ ദിശയിലേക്ക് തിരിയുകയായിരുന്നു. സമയം: രാവിലെ 8:00 ​അലന്റെ വെളിപ്പെടുത്തലുകൾ കേട്ട് മുറി നിശ്ചലമായി. ജയദേവൻ അലനെ സൂക്ഷിച്ചുനോക്കി. ഇവൻ പറയുന്നത് സത്യമാണോ? അതോ അതിവിദഗ്ദ്ധമായി കെട്ടിച്ചമച്ച ഒരു കഥയോ? ​"ഇല്ല സാർ," അലൻ വിറച്ചുകൊണ്ട് ആവർത്തിച്ചു. "ഞാൻ അത് വാങ്ങിക്കുന്ന വിവരം അധികം ആരോടും പറഞ്ഞിട്ടില്ല. പ്രിയക്ക് വേണ്ടി ആയതുകൊണ്ട് ഞാൻ ആരോടും ആ വിവരം പങ്കുവെക്കാൻ പോയില്ല." ​ജയദേവൻ ബേസിലിനെ നോക്കി. ബേസിൽ ഒരു നിമിഷം ആലോചിച്ചു. ​"സാർ, ഇവൻ പറയുന്നത് സത്യമാണെങ്കിൽ," ബേസിൽ പറഞ്ഞു. "കൊലയാളി ഇവനെ നിരീക്ഷിച്ചിട്ടുണ്ട്. ചങ്ങമ്പുഴ പാർക്കിൽ വെച്ച്." ​ജയദേവൻ ബേസിലിന്റെ തോളിൽ തട്ടി. "ബേസിൽ, എനിക്ക് ആ പാർക്കിൽ നിന്ന് ഇവർ പോയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടണം. എല്ലാ ആംഗിളുകളും. പ്രത്യേകിച്ച് ഇവർ ഇരുന്ന സ്പോട്ടിലെയും, ആ വേസ്റ്റ് ബിന്നിന്റെ അടുത്തുള്ള ദൃശ്യങ്ങളും. ആരെങ്കിലും എന്തെങ്കിലും ആ ബിന്നിൽ നിന്ന് എടുക്കുന്നുണ്ടോ എന്ന് നോക്കണം." ​"Yes സാർ!" ബേസിൽ പറഞ്ഞു. ​ജയദേവൻ തിരികെ അലന് നേരെ നിന്നു. ഇപ്പോൾ അയാളുടെ മുഖത്ത് ദേഷ്യമല്ല, ഒരുതരം സഹതാപമായിരുന്നു. ​"അലൻ, കൊലയാളി നിന്നെ ഒരു ചൂണ്ടയിൽ കൊരുത്ത് ഞങ്ങൾക്ക് മുന്നിലേക്ക് ഇട്ടുതന്നിട്ട് അവൻ മാറിനിന്ന് രസിക്കുകയാണ്. നീ പറഞ്ഞത് ഞങ്ങൾ വിശ്വസിക്കാം. പക്ഷെ, തത്കാലം തന്നെ വിട്ടയക്കാൻ കഴിയില്ല. ഞങ്ങളുടെ കസ്റ്റഡിയിൽ തന്നെ തുടരണം." ​"സാർ!" അലൻ ഞെട്ടലോടെ ജയദേവനെ നോക്കി. ​"അവന്റെ ആവേശം തത്കാലം കെട്ടടങ്ങട്ടെ," ജയദേവൻ തുടർന്നു. "അവൻ കരുതുന്നത് നമ്മൾ നിന്നെ പിടിച്ചതോടെ കേസ് തെളിഞ്ഞു എന്നാണ്. അവൻ വിശ്രമിക്കട്ടെ. അതുവരെ, താങ്കളുടെ ഏട്ടനെയും ഏട്ടത്തിയെയും കൊലപ്പെടുത്തിയവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താങ്കളുടെ സഹായം ഞങ്ങൾക്ക് ഇപ്പൊ ആവശ്യമാണ്." ​"പക്ഷെ സാർ, ഈ വിവരം പുറത്തറിഞ്ഞാൽ... എന്റെ ഭാവി... എന്റെ പ്രിയ, എന്റെ ഫാമിലി, ഏട്ടത്തിയുടെ ഫാമിലി... എന്റെ ഫ്രണ്ട്സ്... സാർ അവർ തകർന്നു പോകും...!" അലൻ കരഞ്ഞു. ​ജയദേവൻ അലന്റെ തോളിൽ കൈവെച്ചു. ശബ്ദം താഴ്ത്തി. ​"താൻ വിഷമിക്കാതെടോ. താൻ നിരപരാധിയാണെങ്കിൽ അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വീട്ടുകാരെയും പ്രിയയെയും ഒക്കെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം. പക്ഷെ ഇപ്പോൾ... ഇനിയൊരു തീക്കളിയാണ്. താൻ എന്റെ കൂടെ നിൽക്കണം. താൻ കൂടെയുണ്ടെങ്കിലേ എനിക്കവനെ പിടിക്കാൻ പറ്റൂ." ​അലൻ കണ്ണീരിനിടയിലും പ്രതീക്ഷയോടെ ജയദേവനെ നോക്കി. ​ജയദേവൻ അവനെ നോക്കി തലകുലുക്കി. പിന്നെ മുറി വിട്ട് പുറത്തേക്കിറങ്ങി. ​വാതിൽക്കൽ വെച്ച് അയാൾ ബേസിലിനെ വിളിച്ചു. "ബേസിൽ," അയാൾ തന്റെ വാലറ്റ് തുറന്ന് അതിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ബേസിലിന് നീട്ടി. ​"ഇവന്റെ കയ്യിലെ വിലങ്ങ് അഴിച്ചു മാറ്റിയേക്ക്. എന്തേലും നല്ല ഭക്ഷണം വാങ്ങി കൊടുക്ക്. പുറത്തേക്ക് വിടരുത്. ആരും കാണാനും പാടില്ല. അത് ശ്രദ്ധിക്കണം.” “Yes സാർ,!” ജയദേവൻ പറഞ്ഞത് കേട്ട്, ബേസിൽ handcuffs അഴിക്കുവാൻ, കോൺസ്റ്റബ്ലിന് നിർദ്ദേശം നൽകി. ************ അലൻ എന്ന കച്ചിത്തുരുമ്പ് കൈവിട്ടുപോയെങ്കിലും, കൊലയാളി ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് കളിക്കുന്നതെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അലൻ നിരപരാധിയാണെങ്കിൽ, അലനെ കുടുക്കാൻ ശ്രമിച്ച ആൾ... അവൻ അതിഭീകരനായ ഒരു ബുദ്ധിശാലിയാണ്. ​അയാളുടെ മേശപ്പുറത്ത്, സൈബർ സെല്ലിൽ നിന്നുള്ള കട്ടിയുള്ള, സീൽ ചെയ്ത കവർ കാത്തിരിപ്പുണ്ടായിരുന്നു. ആദർശിന്റെയും അഞ്ജലിയുടെയും കഴിഞ്ഞ ആറുമാസത്തെ സമ്പൂർണ്ണ ഫോൺ വിശകലന റിപ്പോർട്ട്. ​ജയദേവൻ ഒരു സിഗരറ്റിന് തീ കൊളുത്തി, ആ കവർ പൊട്ടിച്ചു. ​അയാൾ അത് തുറന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ കുറച്ച് പേജുകൾ സാധാരണ കോൾ ലിസ്റ്റുകളായിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ മധ്യഭാഗത്തേക്ക് എത്തിയപ്പോൾ, ജയദേവന്റെ കൈകൾ ഒരു നിമിഷം നിശ്ചലമായി. ​അയാളുടെ കണ്ണുകൾ ആ വരികളിലൂടെ വീണ്ടും പാഞ്ഞു. ​"രണ്ടുപേർക്കും..." അയാൾ അറിയാതെ പിറുപിറുത്തു. ​റിപ്പോർട്ട് വ്യക്തമായിരുന്നു. ആദർശിന് മാത്രമല്ല, അഞ്ജലിക്കും വിവാഹത്തിന് മുൻപായി മറ്റൊരു പ്രണയബന്ധം ഉണ്ടായിരുന്നു. വെറും സാധാരണ ബന്ധങ്ങളല്ല, അതിതീവ്രമായ അടുപ്പം സൂചിപ്പിക്കുന്ന ആയിരക്കണക്കിന് കോളുകളും മെസ്സേജുകളും. ​ഏകദേശം ഒരു മാസം മുൻപ് വരെ മാത്രം കൃത്യമായി പറഞ്ഞാൽ, ഇവരുടെ വിവാഹം ഉറപ്പിച്ച അതെ മാസം.. നിരന്തരമായി വന്ന ആ ഫോൺ കോളുകളും ചാറ്റുകളും സൈബർ സെൽ വീണ്ടെടുത്തിരുന്നു. ​ജയദേവന്റെ കണ്ണുകൾ ആ റിപ്പോർട്ടിലെ ഒരു വരിയിൽ ഉടക്കിനിന്നു. ​"Last active tower location (Both secret SIMs) Bangalore." ​"ബാംഗ്ലൂർ... വീണ്ടും ബാംഗ്ലൂർ!" അയാൾ കസേരയിൽ നിവർന്നിരുന്നു. 'അമാര' ചോക്ലേറ്റിന്റെ അതേ നഗരം. ​പക്ഷെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അതായിരുന്നില്ല. ​"കൃത്യം അവസാനം സംസാരിച്ച ശേഷം ആ രണ്ട് സിമ്മുകളും പിന്നീട് ഉപയോഗിച്ചിട്ടില്ല," അയാൾ ഉറക്കെ വായിച്ചു. "എന്നാൽ... അതേ IMEI നമ്പറുകളിൽ (അതായത്, ആദർശും അഞ്ജലിയും തങ്ങളുടെ കാമുകരുമായി സംസാരിക്കാൻ ഉപയോഗിച്ചിരുന്ന അതേ ഹാൻഡ്‌സെറ്റുകളിൽ) രണ്ട് പുതിയ സിമ്മുകൾ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്." ​ജയദേവന്റെ ഹൃദയമിടിപ്പ് ഉയർന്നു ​"അതിൽ ഒന്ന്: ഗായത്രി." "രണ്ടാമത്തേത്: രുദ്രൻ." ​അയാൾ റിപ്പോർട്ടിന്റെ അവസാന പേജിലേക്ക് വിരലോടിച്ചു. ആ രണ്ട് പുതിയ നമ്പറുകളുടെ നിലവിലെ അവസ്ഥ. ​"നിലവിലെ അവസാന ടവർ ലൊക്കേഷൻ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്” ​"നിലവിലെ സ്റ്റാറ്റസ്: രണ്ട് സിമ്മുകളും, രണ്ട് ഫോണുകളും സ്വിച്ച്ഡ് ഓഫ് " ​ജയദേവൻ സ്തംഭിച്ചിരുന്നു.. ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകളെല്ലാം ഇപ്പോൾ ഒരൊറ്റ പോയിന്റിലേക്ക് ഒരുമിക്കുന്നത് അയാൾ കണ്ടു. ആദർശിന്റെ കാമുകി 'ഗായത്രി'. അഞ്ജലിയുടെ കാമുകൻ 'രുദ്രൻ'. ​അവർ ഇരുവരും ബാംഗ്ലൂരിൽ വെച്ച് കണ്ടുമുട്ടിയിരിക്കാം. തങ്ങൾ ഒരുപോലെ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞു. അവർ ഒരുമിച്ച് ഒരു പ്രതികാരത്തിന് പദ്ധതിയിട്ടു. അതിനായി ബാംഗ്ലൂരിൽ നിന്ന് വിഷം കലർന്ന ആ ചോക്ലേറ്റ് വാങ്ങി. കല്യാണസമയത്ത് കൊച്ചിയിലെത്തി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ, കൗതുകം ജനിപ്പിക്കുന്ന ആ ചെറിയ ഗിഫ്റ്റ് ബോക്സ് സമ്മാനങ്ങൾക്കിടയിൽ വെച്ചു. ​കൃത്യം നിർവഹിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം... അവർ എയർപോർട്ടിലേക്ക് പോയി. അവിടെ വെച്ച് ഫോണുകൾ ഓഫ് ചെയ്ത്... അപ്രത്യക്ഷരായി. ​"വേട്ട തുടങ്ങിയിട്ടേ ഉള്ളൂ," ജയദേവൻ ഇന്റർകോം കയ്യിലെടുത്തു. "ബേസിൽ! എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാൻ എനിക്കൊരു ടീമിനെ വേണം. റൈറ്റ് നൗ! 'ഗായത്രി', 'രുദ്രൻ' എന്നീ പേരുകളോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ... കഴിഞ്ഞ നാല് ദിവസത്തെ സിസിടിവി ഫൂട്ടേജും പാസഞ്ചർ ലിസ്റ്റും എനിക്ക് കിട്ടണം!” ജയദേവൻ ഉച്ചത്തിൽ ബേസിലിനോട്‌ പറഞ്ഞു. (തുടരും) DARK CHOCOLATE 𝙲𝚛𝚒𝚖𝚎 𝚝𝚑𝚛𝚒𝚕𝚕𝚎𝚛 𝚜𝚝𝚘𝚛𝚢 𝙿𝚊𝚛𝚝 𝟶𝟻 - Binu ഓമനക്കുട്ടൻ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
📙 നോവൽ - CN` DARKCHOCOIH5 CN` DARKCHOCOIH5 - ShareChat
ശരീരത്തിന്റെ അഴകളവുകൾ എടുത്തു കാണിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞ് കണ്ണാടിയുടെ മുൻപിൽ നിൽക്കുകയാണ് നിത്യ. നിന്റെ പുതിയ കാമുകനേം തേച്ചോ പെങ്കൊച്ചേ നീ? നിത്യയോട് നിർമ്മല ചോദിച്ചു. അവന് പക്വത ഇല്ല ചേച്ചി..അതുകൊണ്ട് അവനെ വിട്ടു. എന്റെ കൊച്ചേ... ഇതിനും മാത്രം എവിടുന്നു കിട്ടുന്നു നിനക്കീ കള്ളക്കാമുകന്മാരെ? വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നല്ലേ ചേച്ചീ.. ഉവ്വുവ്വ്... ഇതിപ്പോ എത്രാമത്തെയാ? പതിനാറാമത്തെ. എന്റെ പൊന്നുകൊച്ചേ നിന്നെ സമ്മതിച്ചിരിക്കുന്നു. ചേച്ചി പ്രേമിച്ചിട്ടൊന്നും ഇല്ലേ ? ഉണ്ട് ഒരാളെ, അങ്ങേരെത്തന്നെ ഞാൻ എന്റെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഓഹ് ചേച്ചിയൊക്കെ വിശുദ്ധ പ്രണയത്തിന്റെ ആൾക്കാരാണ് അല്ലേ? അതെ, ഞങ്ങളൊക്കെ പഴയ ആളുകളല്ലേ കുട്ടി. അതിനും മാത്രം പ്രായമായോ നല്പത്തിയഞ്ചു വയസ്സല്ലേ ഉള്ളൂ...? നാല്പത്തിയഞ്ചായില്ലേ, നിനക്ക് ഇരുപതിനാല്ആയതല്ലേ ഉള്ളൂ...ആയപ്പോഴേക്കും പതിനാറ് കാമുകന്മാരും... നിർമ്മല വായ പൊത്തി ചിരിച്ചു. ഒന്ന് പോ ചേച്ചീ കളിയാക്കാതെ.... സംസാരിച്ചു നിൽക്കാൻ സമയമില്ല മോളെ, പോകാൻ സമയമായി. ബാഗുമെടുത്ത് നിർമ്മല പോകാൻ ഇറങ്ങി. നിൽക്ക് ചേച്ചി, ഞാനും വരാം.നിത്യ പറഞ്ഞു. നിന്നെ കൊണ്ടുപോകാൻ കാമുകന്മാരുണ്ട് മോളെ, എനിക്കെ കൃത്യസമയത്ത് ചെല്ലണം. ഇല്ലെങ്കിൽ അരുൺസാറിന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും. നിർമ്മല ലിഫ്റ്റിന് നേരെ ഓടി. അവർ ജെപി നഗറിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസം. നിർമ്മല തിരുവനന്തപുരത്തുകാരിയാണ്, നിത്യ കണ്ണൂരുകാരിയും. നിർമ്മല വർഷങ്ങളായി ഇവിടെയാണ്‌ ജോലി. നിർമ്മല ജോലി ചെയ്യുന്നിടത്തേക്കാണ് നിത്യ ആദ്യമായി ജോലി കിട്ടി വന്നത്. അങ്ങനെയാണ് നിർമ്മലയോടൊപ്പം താമസം തുടങ്ങിയത്. പിന്നീട് നിത്യ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി കിട്ടി മാറിയെങ്കിലും, താമസം ഇപ്പോഴും അവർ ഒരുമിച്ചു തന്നെ. നിത്യ ഒന്നുകൂടെ കണ്ണാടിയിൽ നോക്കി. ഉള്ളത് പറയാമല്ലോ മുഖഭംഗിയും ശരീരഭംഗിയും ഒരേപോലെ ഉള്ള താനാണ് ഓഫീസിലെ സ്റ്റാർ. പെണ്ണുങ്ങൾ പോലും അസൂയയോടെയും കുശുമ്പോടെയും തന്നെ ഒളിക്കണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരുതരം സന്തോഷം നിറയും. അല്ലെങ്കിൽ തന്നെ അവനവന്റെ സൗന്ദര്യം അവനവൻ സൂക്ഷിക്കണം. അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഓഹ്..കാർത്തിക്കാണ്. അവൾ കാൾ കട്ടാക്കി. വീണ്ടും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ഇവനെക്കൊണ്ട് വലിയ ശല്യമാണ്. കാര്യം, കുറച്ചുനാൾ മുൻപ് വരെ ഇവൻ തന്റെ കാമുകൾ ആയിരുന്നു. പക്ഷെ, അവന്റെ സ്വഭാവം അത്ര ശരിയല്ലെന്ന് തോന്നി. ഒരുദിവസം തന്റെ അനുവാദമില്ലാതെ തന്റെ ഉടലിൽ കൈവച്ചതോടെ അവനോടുള്ള ഇഷ്ട്ടം ആവിയായി പോയിഎന്നുള്ളതാണ് സത്യം. സത്യം പറയാമല്ലോ എന്റെ പതിനാറു കാമുകന്മാരെയും ഞാൻ തേച്ചത് ഇതേ കാര്യം കൊണ്ടാണ്. തന്റെ ശരീരത്തിൽ തൊടാൻ ഒരുത്തനെയും താൻ അനുവദിക്കില്ല. പ്രേമിച്ചു കല്യാണം കഴിക്കണം എന്നാണ് തന്റെ ആഗ്രഹം. പറ്റുന്ന ഒരാളെ കണ്ടെത്തണം എന്ന് വിചാരിച്ച്‌ പ്രണയത്തിലാകുമെങ്കിലും, ഈ ആണുങ്ങളുടെ സ്വഭാവം അത്ര പിടിക്കുന്നില്ല. വെറും കച്ചറകളാണ് ആണുങ്ങൾ എന്ന് തോന്നിപോകുന്നു. കോഴിക്കൂടിന് ചുറ്റും നടക്കുന്ന കുറുക്കനെ പോലെ ആയിരുന്നു തന്റെ കാമുകന്മാർ, അവന്മാരുടെ നോട്ടം കാണുമ്പോൾ അറപ്പാകും. നിർമ്മല ചേച്ചിയോട് ഈ വിഷയം പറയുമ്പോൾ ചേച്ചി തന്നെ കളിയാക്കും, ഇങ്ങനെ ഉള്ളതിന്റെ അഴകും അളവും എടുത്ത് കാണുന്നത് പോലെ വസ്ത്രം ധരിച്ചാൽ, ആരായാലും നോക്കി പോകുമത്രേ.. തുണിയും വാരിച്ചുറ്റി പുതച്ചു മൂടിനടക്കാൻ തനിക്കെങ്ങും വയ്യ. പെൺകുട്ടികൾ നല്ല ഒരുങ്ങി, തന്റെ ഭംഗിയൊക്കെ എടുത്തു കാണിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞു നടക്കണം. അതാണ് ഭംഗി. അവൾ ലിഫ്റ്റിനു നേരെ നടന്നു. വീണ്ടും ഫോണിലേക്ക് കർത്തിക്കിന്റെ കാൾ വന്നു കൊണ്ടിരുന്നു. അവൾ അവനെ ബ്ലോക്ക് ചെയ്തു. ഫോണും കൈയിൽ പിടിച്ചു നിൽക്കുകയായിരുന്ന കാർത്തിക്കിന്റെ മുഖം വല്ലാതെ ചുവന്നു. അവൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എത്ര ദിവസമായി അവളെ കണ്ടിട്ട്. സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരമാണ് അവൾക്ക്. അങ്ങനെ ഞാൻ നിന്നെ വെറുതെ വിടില്ല. ഈ കാർത്തിക്കിന് കിട്ടാത്തതൊന്നും ആർക്കും കിട്ടണ്ട. അയാൾ പോക്കറ്റിൽ കൈയിട്ടു, ചെറിയൊരു കുപ്പി കൈയിൽ എടുത്തു. ഇന്നലെ മുതൽ സൂക്ഷിച്ചു വയ്ക്കുന്നതാണ്. തന്നെ അവൾ വീണ്ടും സ്വീകരിക്കുമെങ്കിൽ താനവളെ കൂടെ കൂട്ടുമായിരുന്നു. എന്നേക്കുമായി അവളെ തന്റെതാകുമായിരുന്നു. അവളോളം സൗന്ദര്യമുള്ള ഒരു പെണ്ണിനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ തന്നെ അവൾ ഒഴിവാക്കി. ഇനി അവൾക്ക് സൗന്ദര്യം വേണ്ടാ. അയാൾ കയ്യിലിരുന്ന ആ ** സി **. ഡ് പോക്കറ്റിലേക്ക് തന്നെ വച്ചു. അവൾ ഓഫിസിലേക്ക് വരുന്ന സമയം തനിക്കറിയാം. അവൾ വരുമ്പോൾ ഇതവളുടെ മു**ഖ ** ത്തേക്ക് ഒ ** ഴി *-ക്കണം. തന്നെ ഒഴിവാക്കിയതിനുള്ള ശിക്ഷയാണിത്. അവളുടെ ഓഫീസിനരുകിലേക്ക് അയാൾ വണ്ടി തിരിച്ചു. 💚💚💚💚 തുടരും. അഞ്ചു തങ്കച്ചൻ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
💞 പ്രണയകഥകൾ - விறேழூவகூகஸ் 3000 -1 Al generated content விறேழூவகூகஸ் 3000 -1 Al generated content - ShareChat
എന്ത് സമ്മാനം എന്ന് കണ്ണുകൊണ്ട് ആംഗ്യത്തിലൂടെ ഞാൻ ചോദിച്ചതും.. മാധവ് എന്റെ വായിലെ കൈ എടുത്തതും മാധവിന്റെ ചുണ്ടുകൾ ഗായത്രിയുടെ അധരങ്ങളെ അവന്റെ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു... കണ്ണിറുക്കി അടച്ചു നിന്ന് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഗായു വിനു കുറച്ച് സമയം വേണ്ടി വന്നു.. മാധവ് നോക്കുമ്പോൾ കണ്ണെല്ലാം നിറഞ്ഞൊഴുകുന്ന ഗായുവിനെയാണ് കണ്ടത്..ഒരു നിമിഷം അവനവളെ തന്നെ നോക്കി നിന്നു.. ഗായു വിന്റെ അരകെട്ടിലൂടെ ചുറ്റി പിടിച്ചിരുന്ന കൈ ഇപ്പോഴും വിട്ടിട്ടുണ്ടായിരുന്നില്ല.. താഴേക്ക് തന്നെ നോക്കി നിന്ന് കണ്ണെല്ലാം നിറഞ്ഞൊഴുകുന്ന ഗായു വിനെ കണ്ടപ്പോൾ മാധവിന്റെ നേഞ്ചോന്നു പിടഞ്ഞു.. വേണമെന്ന് കരുതി ചെയ്തതല്ല...ജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിച്ചവളെ ഒന്നടുത്ത് കിട്ടിയപ്പോൾ സകല നിയന്ത്രണവും വിട്ടു പോയി.. സാരമില്ല അവൾക്കും കൂടി ഒരു ബോധ്യമായിക്കോട്ടെ ഈ മാധവിനല്ലാതെ വേറൊരാൾക്കും അവളിൽ അവകാശങ്ങളില്ല... " എടി പെണ്ണേ.. ഒന്നു മുഖത്തോട്ട് നോക്ക്.. അതോ ഇനിയൊന്നും കൂടി വേണോ നിനക്ക്. ഞാൻ വേണങ്കി തരാട്ടോ എനിക്കൊരു മടിയുമില്ല... " അത് പറഞ്ഞതും പെണെനെ രണ്ടുണ്ട കണ്ണും ഉരുട്ടി ഒരു നോട്ടം നോക്കി.. കരഞ്ഞപ്പോൾ കണ്ണിലെ കണ്മഷിയെല്ലാം മുഖത്ത് പരന്നിട്ടുണ്ട്.. അതൊക്കെ തുടക്കാൻ കൈ കൊണ്ട് മുഖത്തോട്ട് ചെന്നതും തട്ടി മാറ്റിയതും ഒരുമിച്ചായിരുന്നു... അടങ്ങി ഒതുങ്ങി നിൽക്ക് ഗായു ഇല്ലെങ്കി ഞാനിപ്പോ അമ്മയെ വിളിക്കും പിന്നെ ഇവിടെ എന്താ ഉണ്ടാവാൻ പോണെന്നു ഞാൻ പറയണ്ടല്ലോ... ഞാൻ നിന്നെ ഉമ്മ വെച്ചൂന്ന് എങ്ങാനും അമ്മ അറിഞ്ഞാൽ അപ്പൊ തന്നെ എന്റെ ചെകിട്ടത്തിട്ട് ഒന്നു പൊട്ടിച്ച്.. അമ്മ നിന്നെ ഒരു വിളക്കും തന്ന് ഈ വീട്ടിലോട്ട് കേറ്റും മരുമോളായിട്ട്.. അപ്പൊ പിന്നെ ഇന്ന് തന്നെ നമ്മുക്ക് ആദ്യരാത്രിയും ആഘോഷിക്കാം... ഫസ്റ്റ് കിസ്സും നെറ്റും ഒരുമിച്ച്... ഹായ് എന്ത് രസമായിരിക്കും.. ഞാനിതു പറഞ്ഞ് ഒരു കള്ള ചിരിയോടെ പെണ്ണിനെ നോക്കിയതും, കഞ്ചാവടിച്ച് കിളി പോയതുപോലെ നിൽപ്പുണ്ട് പെണ്ണ്... എന്റെ ചിരി കണ്ടിട്ടാണോ എന്നറിയില്ല.. അപ്പൊ വന്ന ദേഷ്യത്തിന് അവളെന്റെ മുഖത്ത് നോക്കി ഒന്നു തന്നു... അവൾടെ അരക്കെട്ടിൽ നിന്ന് എന്റെ കൈ വിടിപ്പിക്കാനും നോക്കുന്നുണ്ട് പെണ്ണ്.. ഗായു അടിച്ച കവിൾ പതിയെ തഴുകി കൊണ്ട് മാധവ് അവന്റെ മുഖം ഗായത്രിയുടെ ചെവിയുടെ അരികിൽ കൊണ്ട് പറഞ്ഞു. " ഈ അടി അതിനുള്ള മറുപടി നിന്നെ കെട്ടിക്കഴിഞ്ഞിട്ട് ഞാൻ തരാം... പിന്നെ നേരത്തെ തന്ന സമ്മാനം അത് എന്റെ മോള് നിന്റെ ഈ മാധവേട്ടനെ കുറിച്ച് മാത്രം ആലോചിക്കാനാണ്.. നിന്നെ വേറൊരുത്തനും ഞാൻ വിട്ടുകൊടുക്കില്ല..എന്നാ എന്റെ പെണ്ണ് പോക്കോട്ടോ.. " ഞാൻ അത് പറഞ്ഞപ്പോൾ അവൾടെ നോട്ടം എന്നെയും അവൾടെ അരകെട്ടിലിരിക്കുന്ന എന്റെ കൈയിലോട്ടുമായിരുന്നു പതിയെ കൈ എടുത്ത് മാറ്റി ഞാൻ അവൾടെ മുന്നിൽ നിന്ന് മാറി കൊടുത്തു... വാതിൽ തുറന്നു പുറത്തോട്ട് പോവുന്നതിനു മുന്നേ അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി.. പഴയ ദേഷ്യം ഒന്നുമില്ലെങ്കിലും ഒരുപാട് സംശയങ്ങളുമായാണ് അവളെന്നെ നോക്കിയത്.. പിന്നെ പുറത്തെ ജനലിലൂടെ നോക്കിയപ്പോൾ സൈക്കിളും ചവിട്ടി പാഞ്ഞു പോവുന്നതാണ് കണ്ടത്.. രാഗിണിയമ്മയുടെ കയ്യിൽ നിന്ന് കവറും വാങ്ങി ഒന്നും മിണ്ടാതെ വീട്ടിൽ ചെന്നപ്പോൾ അമ്മേം അച്ഛനും കല്യാണ വീട്ടിൽ നിന്ന് തിരികെ എത്തിയിരുന്നു. രാഗിണിയമ്മ തന്ന ചക്ക അമ്മയുടെ കയ്യിൽ കൊടുത്ത് നേരെ മുറിയിൽ ചെന്ന് ബാത്‌റൂമിൽ കേറി ഷവർ തുറന്ന് അതിനടിയിൽ കുറച്ച് നേരം നിന്നു . കഴിഞ്ഞ കുറച്ച് സമയത്തിനുള്ളിൽ നടന്ന കാര്യങ്ങളോരോന്നായി ഫ്ലാഷ്ബാക്കായി മനസിലേക്ക് തേട്ടി വന്നു.. ഡ്രെസ്സ് മാറി കണ്ണടക്ക് മുന്നിൽ വന്നു നിന്നിട്ടും ഇതു തന്നെ അവസ്ഥ.. സ്കൂളിൽ പഠിക്കുമ്പോഴും കോളേജിലായിരുന്നപ്പോഴും ചെറുക്കന്മാർ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.. അതൊക്കെ കൊറേ പഴയ സിനിമയിലെ പഞ്ചാര ഡയലോഗ് ഉം റോസാപ്പൂവുമൊക്കെ ആയിട്ടാണ്.. പിന്നെ കൊറേ എണ്ണം ഹംസത്തിനെ വിട്ടു സെറ്റ് ആക്കാൻ നോക്കി.. ഇത് ആദ്യമായാണ് ഉമ്മ തന്നുകൊണ്ട് പ്രൊപ്പോസ് ചെയ്തത്... അതും ഇംഗ്ലീഷ് സിനിമ മോഡൽ... പടച്ചോനെ... തിരിച്ച് മുഖം നോക്കി ഒന്ന് കൊടുത്തതല്ലാതെ വേറൊന്നും താൻ ചെയ്തുമില്ല . എന്തായാലും ഇങ്ങോട്ട് തന്ന സമ്മാനം അങ്ങോട്ടും അതുപോലെ കൊടുക്കാൻ പറ്റില്ലല്ലോ.. അതാണ് അങ്ങനെ ചെയ്തത്..ഓർക്കുമ്പോൾ ഒരു ചിരിയാണ് ചുണ്ടിൽ വരുന്നത്.. അതെന്താ അങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.. രാത്രി ഭക്ഷണം കഴിക്കുന്ന നേരത്ത് അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ വേഗം കഴിച്ചെഴുന്നേറ്റ് പോന്നു.. അതിനിടയിൽ അമ്മ എന്റെ ജാതകം നോക്കാൻ അച്ഛനോട് പറയുന്നുണ്ടായിരുന്നു.. കല്യാണ സമയം അറിയാനോ മറ്റും.. രാത്രി തലങ്ങും വിലങ്ങും ചെരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മാധവിന്റെ മുഖം ഗായത്രിയുടെ മനസ്സിൽ നിന്ന് പോവുന്നുണ്ടായില്ല.. എന്റെ കൊടുങ്ങല്ലൂരമ്മേ... ഇതെന്താണ് ഇപ്പൊ ഇങ്ങനെ ഇന്നലെ വരെ ആരെ കണ്മുന്നിൽ കാണിക്കല്ലേ എന്ന് വിചാരിച്ചിരുന്നോ... ആ ആളാണിപ്പോ കണ്ണടച്ചാലും തുറന്നാലും കാണുന്നത്... ആരെങ്കിലോടും ചോദിക്കന്നു വെച്ചാൽ ഈ പാതിരാത്രി ആരോടാ പറയാ.. എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഫോൺ കിടന്ന് ബെല്ലടിച്ചത്.. നോക്കുമ്പോൾ പരിചയമില്ലാത്ത നമ്പർ... ************************ ഗായത്രി പോവുന്നതും നോക്കിനിൽക്കുമ്പോൾ മാധവിന്റെ മനസിലോട്ട് ആദ്യം ഓർമ്മ വന്നത് അവളെ ആദ്യമായി കണ്ടതാണ്.. തറവാട്ട് വീട്ടിൽ നിന്ന് ഇവിടേക്ക് താമസം മാറി വന്നത്.. അച്ഛന്റെ ബിസിനസ് ഭാഗമായാണെന്നാണ് എല്ലാവരോടും പറഞ്ഞത്.. അതുപക്ഷേ തന്റെയും ലയയുടെയും ജീവിതത്തിലെ ചില മറക്കാനാഗ്രഹിക്കുന്ന രംഗങ്ങൾ വീണ്ടും ഓർക്കാതിരിക്കാനാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ.. അതുകൊണ്ട് തന്നെയാണ് ലയയും അമ്മയും അച്ഛനും ഇവിടേക്ക് പോന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി താൻ അമ്മാവനൊപ്പം അമേരിക്കയിലോട്ട് പോയത് . സ്വന്തം മോനെപ്പോലെ തന്നെയാണ് തന്നെ അവര് നോക്കിയിരുന്നത്.. എന്നാലും കുറച്ച് നാൾ എപ്പോഴും വീടും അച്ഛനും അമ്മയും ലയയെം കാണാത്തതിൽ വിഷമമായിരുന്നു... ഞാനും ലയയും തമ്മിൽ ഒമ്പത് വയസ്സിന്റെ വ്യത്യാസം ഉണ്ട്... ഒരേട്ടനെക്കാളും അവൾക്ക് ഞാനൊരു അച്ഛനായിരുന്നു..എനിക്കും അങ്ങനെ തന്നെ.. ഇതിനിടയിൽ പുതിയ വീടിനടുത്ത് കിട്ടിയ പുതിയ കൂട്ടുകാരിയെ കുറിച്ച് പറയാൻ മാത്രമേ ഫോൺ വിളിച്ചാൽ ലയയ്ക്ക് സമയമുണ്ടായിരുന്നുള്ളു.. ഒരുപാട് നാളുകൾക്ക് ശേഷം അവൾ സന്തോഷത്തോടെ എല്ലാം മറന്ന് കലപില സംസാരിച്ചപ്പോൾ പഴയതെല്ലാം മറന്ന് ലയ പുതിയ ചുറ്റു പാടുമായി ഇണങ്ങിയെന്ന് മനസിലായപ്പോൾ ഒരുപാട് സന്തോഷമായി.. അവളെയങ്ങനെ മാറ്റിയത് ഗായത്രി കൂടി ആണെന്നറിഞ്ഞപ്പോൾ ഒന്ന് കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.. ഫോണിലൂടെ ലയ' ഏട്ടാ... ഇന്ന് ഗായു ഉണ്ടല്ലോ.. അത് ചെയ്തു.. ഇത് ചെയ്തു..' എന്നെല്ലാം വിളിച്ചു കൂവുമ്പോൾ മനസ്സിൽ ആ പട്ടു പാവടക്കാരിക്ക് ഒരു ചിത്രം തന്നെ പണിതു.. ഒരു വർഷത്തിന് ശേഷം നാട്ടിലോട്ട് തിരിച്ചു വന്നപ്പോൾ അവൾക്ക് വേണ്ടി വാങ്ങിയ സാധനങ്ങളെല്ലാം ഈരണ്ടെണ്ണം വെച്ചാണ് വാങ്ങിയത്.. ഒന്നവൾക്കും മറ്റത് അവൾടെ ഹൃദയ സഖി ഗായുവിനും... ഒരു ആറാം ക്ലാസുകാരി പെൺകുട്ടിയെ കാണാൻ എന്റെ മനസും ഇത്ര അധികം വെമ്പൽ കൊല്ലുന്നത് എന്തിനാണെന്ന് എനിക്കും മനസിലായില്ല.. ഒരുപക്ഷെ അവളെനിക്ക് എന്റെ പഴയ അനിയത്തിയെ തിരികെ തന്നതിലുള്ള സന്തോഷത്തിലാവാം. എയർപോർട്ടിൽ നിന്ന് വീട്ടിലോട്ടുള്ള വഴി മുഴുവൻ ലയക്കൊപ്പം അവൾടെ ഗായുവിനെ ക്കൂടി കാണാമെന്നുള്ള സന്തോഷത്തിലായിരുന്നു ഞാൻ.. പക്ഷെ ഇത്രയൊക്കെ കാണാൻ കൊതിച്ചെങ്കിലും ഞങ്ങൾടെ ആദ്യ കണ്ടുമുട്ടൽ അത്ര സുഖകരമായിരുന്നില്ല.. ആളറിയാതെ ഞാനവളോട് വീട്ടിലോട്ട് വന്നപ്പോൾ ചൂടായതും.. എന്നെ ജാഡ തെണ്ടി എന്ന് വിളിച്ച് തിരിഞ്ഞുനോക്കാതെ പോയ അവളുടെ മുഖം ഞാനിപ്പോഴും ഓർക്കുന്നു.. പിന്നീട് മനഃപൂർവം അവൾ ഞാനുള്ളപ്പോ വീട്ടിലോട്ട് വരില്ല.. ഇനി അഥവാ ഞാൻ നാട്ടിലോട്ട് വരുന്ന സമയത്ത് എവിടെയെങ്കിലും വെച്ച് കണ്ടാൽ ഒരു അപരിചിതനെ കാണുന്ന പോലെ ചിരിച്ച് പോവും.. അമ്മയ്ക്കും അച്ഛനും അവൾ ലയ യെ പോലെ സ്വന്തം മകളായിരുന്നു.. ലയയ്ക്ക് കൂടപ്പിറപ്പും.. ഏഴ് കൊല്ലം രണ്ടുപേരും ഒരുമിച്ച് ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചു.. ഞങ്ങൾടെ വീടല്ലാതെ ലയ സുരക്ഷിതവും സ്വന്തമെന്നും കരുതിയത് ഗായത്രിയുടെ വീട്ടിലാണ്.. ഇതിനിടയിൽ ഇടക്കെപ്പോഴോ ഉള്ള കണ്ടുമുട്ടലുകളിലും, അമ്മയുടേം ലയേടേം സംസാരങ്ങളിലൂടെ യൊക്കെ ഗായു എന്റെ മനസിലും ഒരിടം പിടിച്ചു.. അതുകൊണ്ട് തന്നെ അവളെ കുറിച്ച് കൂടുതൽ കൂടുതൽ ലയ വഴി അറിഞ്ഞു.. ഒരിക്കൽ ലയേടെ ഫോണിലെ ഗായുവിന്റെ ഫോട്ടോസ് എന്റെ ഫോണിലോട്ട് സെൻഡ് ചെയ്യുന്നത് ലയ കൈയോടെ പിടിച്ചതോടെ.. ആരോടും പറയാതെ ഞാൻ കാത്തു സൂക്ഷിച്ച ആ ദിവ്യ പ്രണയം എന്റെ പുന്നാര പെങ്ങൾ കൈയ്യോടെ പിടിച്ചു..അമ്മയോടും പറഞ്ഞു. ഞാൻ ഗായുവിനെ എന്റെ ജീവിതത്തിലെ ഒരു ഭാഗമാക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അവരാണ്.. എന്തായാലും ഏട്ടൻ പേടിക്കണ്ട..ഞാനാരോടും പറയില്ല... ഗായു വിനെ തന്നെ എനിക്ക് ചേട്ടത്തിയായി തരണമെന്ന് പറഞ്ഞ് ലയയെന്റെ കൂടെ നിന്നു... കൂട്ടുകാരന്റെ ഷോർട് ഫിലിമിൽ ചെറിയൊരു റോൾ ചെയ്താണ് സിനിമ ഫീൾഡിലോട്ട് എത്തിയത്... ഇതിനിടയിൽ ചെറിയ ചെറിയ റോൾ ചില സിനിമകളിലും ചെയ്തു.. ഒരുപാട് കഷ്ട്ടപെട്ടു തന്നെയാണ് ഇവിടെ വരെ എത്തിയതും... പക്ഷെ ഒരിക്കലും നായകൻ ആവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല..കയ്യിൽ വന്ന ഭാഗ്യം തട്ടി തെറിപ്പിച്ചു കളയരുതെന്ന് ആരൊക്കെയോ പറഞ്ഞു... ഇതിനിടയിൽ ഇടക്കെല്ലാം ഫേസ്ബുക്കിൽ കേറി അവൾടെ ഫോട്ടോസ് നോക്കലും... ഫോണിലെ അവൾടെ നമ്പർ ലയ വഴി സേവ് ചെയ്ത് വാട്സ്ആപ്പ് ഡിപി കളെല്ലാം കണ്ട് ഞാനങ്ങനെ സമയം തള്ളി നീക്കി.. ഡിഗ്രി കഴിയുമ്പോൾ വീട്ടുകാർ മുഖേന പ്രൊപോസൽ വഴി കെട്ടാമെന്നാണ് ആദ്യം കരുതിയത്..അത് തന്നെയാണ് അമ്മയും പറഞ്ഞത് ... അതിനിടയിലാണ് പെണ്ണ് അന്ന് ആ ആക്‌സിഡന്റ് ഉണ്ടാക്കി എനിക്ക് നാട്ടുകാരുടെ കയ്യിൽ നിന്ന് ചീത്ത വാങ്ങിച്ചു തന്നത്.. പോരാത്തതിന് അവൾടെ വകേലെ ഒരാങ്ങളയും.. പക്ഷെ അന്ന് ഒരുപാട് കാലത്തിനു ശേഷം അവളെ കണ്ടപ്പോൾ നെഞ്ചിലെവിടെയോ ആ പഴയ വാടിയ പ്രണയം വീണ്ടും തളിർത്തു.. അവളെയെങ്ങനെയെങ്കിലും കാണണമെന്ന് ആലോച്ചിരിക്കുമ്പോഴാണ് ലയ വിളിച്ച് യൂണിയൻ ഡേ യുടെ കാര്യം പറഞ്ഞത്..അവളെ ഒന്ന് അടുത്ത് കാണാനും അറിയാനും കൂടിയാണ് ചെല്ലാമെന്ന് ഏറ്റത്.. കോളേജിൽ ചെന്നപ്പോൾ അവിടെയും പെണ്ണ് വീഡിയോ കാണിച്ച് എന്റെ ദേഷ്യം കൂട്ടി.. ഇതൊക്കെ മനസിലുണ്ടെങ്കിലും എന്റെ ഉണ്ടക്കണ്ണിയെ കാണുമ്പോൾ എല്ലാം മറക്കും..അതാണ് ഇന്നും സംഭവിച്ചത് മനസിലുള്ള പ്രണയം അവളോട്‌ തുറന്നു പറയാനാണ് ശ്രമിച്ചത്.. പക്ഷെ നടന്നത് വേറെ പലതും.. എന്തായാലും അവളാരോടും ഒന്നും പറഞ്ഞിട്ടില്ല... അല്ലെങ്കിൽ അവൾടെ അച്ഛൻ എപ്പോ എന്നെ പഞ്ഞിക്കിട്ടെന്ന് ചോദിച്ചാൽ പോരെ.. അപ്പൊ എന്നോട് ദേഷ്യമില്ല... ഇനി അറിയേണ്ടത് ഇഷ്ട്ടമുണ്ടോന്നാണ്.. അതറിയാൻ എന്താ വഴി... ഒന്ന് വിളിച്ച് നോക്കിയാലോ.. മാധവ് ഫോണെടുത്ത് ആലോചിച്ചിരുന്നു.. മറ്റന്നാൾ മുംബൈലോട്ട് പോവണം പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി അതിന് മുന്നേ ഗായുവിന്റെ മനസ്സിൽ എന്താണെന്നറിയാൻ മാധവ് തീരുമാനിച്ചു.. ******************* " ഹലോ ഗായത്രി ആണോ.. ?" " അതേ.. " പരിചയമില്ലാത്ത ഒരു സ്ത്രീ ശബ്ദമായിരുന്നു അപ്പുറത്ത്... " മാധവും ആയി ഗായത്രിക്ക് എന്ത് ബന്ധമാണുള്ളത് ?' " അത് ചോദിക്കാൻ നിങ്ങളാരാ.. !!" " ഞാനാരായാലും ഇനി പറയുന്നത് നീ സൂക്ഷിച്ച് കേട്ടോ..എന്ത് ബന്ധമായാലും അത് നീ ഇവിടെ വച്ച് നിർത്തിക്കോ... മാധവ് അവനെന്റേത് മാത്രമാണ്.. ആർക്കും ഞാൻ വിട്ട് തരില്ല.. അതിനിപ്പോ നീയാണ് തടസമെങ്കിൽ നിന്നെ തീർക്കാൻ അധിക സമയമൊന്നും എനിക്ക് വേണ്ട... ".. ഇത്രയും പറഞ്ഞ് അപ്പുറത്ത് നിന്നുമുള്ള കാൾ കട്ട്‌ ചെയ്തിരുന്നു.. എന്തോ ഫോണിലെ നിന്ന് കേട്ട പകയുള്ള ശബ്ദം ഗായു വിന്റെ ഉള്ളിൽ ഒരു പേടിയുണ്ടാക്കി.. (തുടരും ) രചന - ഇതൾ കൃഷ്ണ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
📙 നോവൽ - @ಇ೦೬ರ[ @@3 05 @ಇ೦೬ರ[ @@3 05 - ShareChat
ഭാവ്നി ക്ലോക്കിലേക്കു നോക്കി..സമയം തീരെ നീങ്ങുന്നില്ല....ഇന്ന് രാത്രി തനിക്കുറങ്ങാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു..അഞ്ചുമണിക്ക് റെഡിയായിരിക്കാനാണ് ഫെലൻ പറഞ്ഞിരിക്കുന്നത്..ഈ സൂചി അഞ്ചിലേക്കെത്താൻ ഇനി എത്ര നേരം കാത്തിരിക്കണം... അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരു വർഷമാകാൻ പോകുന്നു...ഇക്കഴിഞ്ഞ കാലമത്രയും ആ ശബ്ദങ്ങൾ ഒരു "ഹലോ" യിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു..അത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ..അതിനുമാത്രമുള്ള അർഹതയേ എനിക്കുള്ളൂ...കഴിഞ്ഞ അഞ്ചുദിവസങ്ങൾ അതും കൂടി നിലച്ചുപോയപ്പോൾ, ആ ഒരു 'ഹലോ' ആണ് എന്നെ ഇതുവരെ ജീവിപ്പിച്ചതെന്നു തോന്നി.... ഇന്നലെ ഫോണിലൂടെ വീണ്ടും "ഹലോ' കേൾക്കുന്നതുവരെ ഞാൻ അനുഭവിച്ച വേദന....ഭ്രാന്ത് പിടിക്കുമോ എന്നുപോലും ഭയപ്പെട്ടു.. .പതിവ് പോലെ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് "മോളെ ഭവീ..." എന്ന അമ്മയുടെ ശബ്ദം കൂടി കാതിലെത്തിയത്.. എന്റെ ഈ ഒളിച്ചുവിളി അവർക്ക് കൂടി അറിയാമായിരുന്നു എന്ന്‌ അപ്പോഴാണ് മനസ്സിലായത്... രണ്ടുപേരും കരയുകയായിരുന്നു.. കരച്ചിലൊന്നൊതുങ്ങിയപ്പോൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു.. "അവന്റെ സമ്മതം കൂടി വാങ്ങി രണ്ടുപേരും കൂടി അച്ഛനെ കാണാൻ വരണം....ഇനിയും വേദന താങ്ങാനുള്ള ശക്തി ആ ഹൃദയത്തിനില്ല ഭവീ.. നീ പോയ അന്ന് തൊട്ടു നീറിക്കൊണ്ടിരിക്കുന്നതാ..ഹോസ്പിറ്റലിൽ ആയിരുന്നു നാലഞ്ചു ദിവസം..നീ വിളിച്ചു നോക്കിയിട്ടുണ്ടായിരിക്കുമല്ലേ.. അറ്റാക്ക് ആയിരുന്നു.." കേട്ടതും നെഞ്ചിലാരോ കത്തികൊണ്ട് കുത്തിയ വേദന....കരച്ചിൽ തൊണ്ടക്കുഴിയിൽ വന്നു നിന്നു.. മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു..ആർത്തലച്ചു കരഞ്ഞു... തോറ്റുപോയ ജീവിതവും കൊണ്ട് അവർക്ക് മുന്നിൽ ചെല്ലാൻ വയ്യായിരുന്നു..കാണാൻ ആഗ്രഹമുണ്ടായിട്ടും പോവാതിരുന്നത് അതുകൊണ്ടാണ്... എനിക്കൊരാളെ ഇഷ്ടമുണ്ടെന്നു കേട്ടപ്പോഴല്ല അത് ക്രിസ്ത്യൻ ആണെന് പറഞ്ഞപ്പോഴാണ് അച്ഛന്റെ ആദ്യത്തെ അടി കിട്ടിയത്..ഇതുവരെ നുള്ളിനോവിച്ചിട്ടില്ല..അന്ന് 'അമ്മ തടഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് തോന്നി....പെണ്ണ്കാണാൻ വന്നവർക്ക് മുൻപിൽ എതിർപ്പൊന്നും ഇല്ലാതെ ചെന്നുനിന്നപ്പോഴാണ് റൂമിലെ തടവിൽ നിന്നും കുറച്ചൊരിളവ്‌ കിട്ടിയത്..കുടുംബക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ വിവാഹമെന്ന് ഉറപ്പിച്ചു.. ഉത്സവത്തിന്റെ അന്ന് രാത്രി ഇഷ്ടപ്പെട്ടവനൊപ്പം പോകുന്നു എന്നൊരു കുറിപ്പുമെഴുതി വച്ചു , കെവിനൊപ്പം പോകുമ്പോൾ മനസ്സിൽ അച്ഛനോടുമമ്മയോടും മാപ്പു ചോദിച്ചിരുന്നു.. ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളുടെ താലി സ്വീകരിക്കാൻ ആവില്ലായിരുന്നു... എല്ലാവരുടെയും കണ്ണുവെട്ടിച്ചു ദൂരെയുള്ള കെവിന്റെ ജോലിസ്ഥലത്തേക്ക് പോകാൻ തിടുക്കപ്പെട്ടു റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് അവന്റെ പപ്പക്കു ആക്സിഡന്റ് ..ക്രിട്ടിക്കൽ സ്റ്റേജാണ്..എന്ന കാൾ എത്തിയത്...തിരിച്ചു വീട്ടിൽ പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..കൂടെ കൂട്ടാൻ കെവിനും.. പപ്പയെ കണ്ടു എത്രയും പെട്ടെന്ന് വരാമെന്നുള്ള കെവിന്റെ ഉറപ്പിന്മേലാണ് തനിച്ചവന്റെ ജോലി സ്ഥലത്തേക്കു വന്നത്...കോളേജിൽ അവന്റൊപ്പം പഠിച്ച കസിൻ കൂടിയായ ഫെലന്റെ കമ്പനിയിലായിരുന്നു അവൻ വർക് ചെയ്തിരുന്നത്... ദിവസങ്ങൾ കഴിഞ്ഞും അവനെ കാണാതിരുന്നപ്പോൾ തന്നെ മനസ്സു പിടഞ്ഞിരുന്നു...പിന്നീട് കേട്ടു മരണക്കിടക്കിയിൽ വച്ചു പപ്പക്കു കൊടുത്ത വാക്കിന്മേൽ പപ്പയുടെ സുഹൃത്തിന്റെ മകളുമായി അവന്റെ വിവാഹം കഴിഞ്ഞെന്ന്... തളർന്നുവീണ തനിക്കു ജീവിക്കാൻ ധൈര്യം തന്നത് ഫെലെന്റെ സൗഹൃദമാണ്..അവന്റെ കമ്പനിയിൽ തന്നെ ജോലി തന്നു സഹായിച്ചു..എന്റെ മുഖത്തുനോക്കി മനസ്സുവായിക്കാൻ കഴിവുള്ളവൻ.. പലപ്പോഴും അതോർത്തു അദ്‌ഭുതം തോന്നിയിട്ടുണ്ട്... ഇന്നാലെവരെ നാട്ടിലേക്ക് പോകാൻ ഭയന്നിരുന്ന തനിക്ക് ഇപ്പോൾ ധൈര്യം തന്ന് പറഞ്ഞയക്കുന്നതും അവനാണ്..അവനും കൂടി നാട്ടിലേക്ക് പോകേണ്ട ആവശ്യമുള്ളത് കൊണ്ടാണ് ഒരുമിച്ചു കാറിൽ പോകാമെന്ന് പറഞ്ഞത്.. പറഞ്ഞതിലും നേരത്തെ തന്നെ കുളിച്ചു റെഡിയായി അവന്റെ വിളിയും കാത്തിരുന്നു... "ഇന്നലെ തീരെ ഉറങ്ങിയില്ലെന്നു തോന്നുന്നല്ലോ ...യാത്രയിലൊരു കൂട്ടാവട്ടേന്നു കരുതി കൂടെ കൂട്ടിയതാ....താൻ ഇപ്പോൾ തന്നെ കിടന്നുറങ്ങിക്കളയോ.." എന്നെ കണ്ടതും അവൻ കളിയാക്കി.. "ഇല്ല ഫെലൻ..അവരെ കാണാതെ എനിക്കിനി ഉറങ്ങാൻ കഴിയില്ല..എല്ലാം തുറന്നു പറഞ്ഞു ആ കാൽക്കൽ വീഴണം.. ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞു...മാപ്പു തരാതിരിക്കില്ല.." എന്റെ കണ്ണു നിറഞ്ഞിരുന്നു...എന്റെ തോളിൽ തട്ടി അവൻ കണ്ണടച്ചു.. യാത്രയിലുടനീളം ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത് ഞങ്ങളുടെ പഴയ കോളേജ് വിശേഷങ്ങളാണ്...ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ അവിടെത്തന്നെ PG ചെയ്യുകയായിരുന്നു കെവിനും ഫെലനും...കുറച്ചു നാൾക്കുള്ളിൽ തന്നെ കോഴ്സ് കംപ്ലീറ്റ് ചെയ്യാതെ ഫെലൻ കോളേജ് വിട്ടു...വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അതിനെപറ്റിയും ചോദിച്ചു... മങ്ങിയ ചിരിയോടെ, മാസ്റ്റേഴ്സ് UK ചെയ്യാമെന്ന് വിചാരിച്ചു എന്നു പറഞ്ഞവൻ ഒഴിഞ്ഞുമാറി... "തനിക്കു അതൊക്കെ അറിയാമായിരുന്നോ " എന്ന അത്ഭുതത്തോടെയുള്ള ചോദ്യത്തിന്, കെവിനെക്കാൾ മുൻപ് ഞാനന്ന് ഫെലനെ ശ്രദ്ധിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ അവൻ അമ്പരപ്പോടെ എന്നെ നോക്കി...പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കല്പം ചമ്മൽ തോന്നി..അതുമറക്കാനായി ചോദിച്ചു.. "ഫെലൻ ഇപ്പോൾ നാട്ടിൽ പോകുന്നതെന്തിനാ..വല്ല വിശേഷവുമുണ്ടോ ?" "പെണ്ണ് കാണാനാണ്.." ഉടൻ മറുപടി വന്നു.. "അപ്പോൾ അടുത്തു തന്നെ ഒരു കല്യാണം കൂടാനുള്ള വകുപ്പുണ്ട്..."ഞാൻ ചിരിയോടെ പറഞ്ഞു... "ഇല്ലഡോ..എല്ലാം മമ്മീടെ ഇഷ്ടത്തിനാണ് വിട്ടുകൊടുത്തിരിക്കുന്നത്... പെണ്ണ് കണ്ട് എന്റെ ഇഷ്ടം പറയുന്നതിന്മുൻപ് തന്നെ മമ്മി പറയും ഇത് മോന് ശരിയാവില്ലെന്നു.. അങ്ങനെ പോകുന്നു.." "അതെന്താ..??"കേട്ടപ്പോൾ കൗതുകം തോന്നി .. "എന്നേക്കാൾ എന്റെ മനസ്സ് മമ്മിക്കറിയാവുന്നത് കൊണ്ട്...." ആ സംഭാഷണം നീട്ടിക്കൊണ്ടു പോവാൻ താൽപര്യമില്ലാത്ത പോലെ അവൻ സ്റ്റീരിയോവിലെ പാട്ടിന്റെ വോളിയം കൂട്ടി..... "വഴിയിൽ വിട്ടാൽ മതി.. .ബാക്കി ടാക്സിയിൽ പൊയ്ക്കൊള്ളാം എന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല....അവന് ഇനിയും നാലഞ്ചു മണിക്കൂർ ഡ്രൈവ് ഉണ്ട്..സന്ധ്യ കഴിഞ്ഞപ്പോഴാണ് നാട്ടിൽ എത്തിയത്..വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോഴേക്കും ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു.. പഴയ ഓർമകൾ മനസ്സിൽ വന്നു നോവിക്കാൻ തുടങ്ങി.. വീടും മുറ്റവും ഒന്നിനും മാറ്റമില്ല..തുളസിത്തറയിൽ വിളക്ക് വച്ച് അധികനേരമായിട്ടില്ല...കാറിൽ നിന്നും ഇറങ്ങുമ്പോഴേ തളർന്നു വീഴുമെന്ന് തോന്നി..എന്റെ മുഖം കണ്ടാവണം ഫെലൻ വന്നു ചേർത്തു പിടിച്ചു. . അമ്മ വന്നു വാതിൽ തുറന്നു....പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടാവണം അമ്മ ഒന്നു ഞെട്ടി..ഹൃദയം നിലക്കുമെന്നു തോന്നി..ആ കാൽക്കലേക്ക് വീണു... 'അമ്മ ഒരു കരച്ചിലോടെ എന്നെ പിടിച്ചുയർത്തി.. മുഖം ഉമ്മകൾ കൊണ്ടു മൂടി.. എന്നെ ചേർത്തുപിടിച്ചു അച്ഛന്റെ മുറിയിലേക്ക്‌ കൊണ്ടുപോയി.. അച്ഛൻ കസേരയിൽ എന്തോ വായിച്ചിരിപ്പുണ്ട്... പുറത്തെ ബഹളമൊന്നും അറിഞ്ഞിട്ടില്ലെന്നു തോന്നി.. നിഴലനക്കം കണ്ട് മുഖം ഉയർത്തി നോക്കി..പഴയ അച്ഛന്റെ എല്ലിൻ രൂപം.. നിമിഷം കൊണ്ട് ആ കുഴിഞ്ഞ കണ്ണുകൾ തിളങ്ങുന്നത് കണ്ടു..സഹിക്കാൻ കഴിഞ്ഞില്ല...ഓടിച്ചെന്ന് ആ മുൻപിൽ മുട്ടുകുത്തിയിരുന്നു ..കൈകൾ കൊണ്ട് ആ കാൽ ചുറ്റിപ്പിടിച്ചു ..മുഖം ആ മടിയിലേക്കു വച്ചു ഉറക്കെ കരഞ്ഞു.. "ഭവീ..അച്ഛന്റെ മോളെ..ആദ്യമായി അച്ഛൻ കരയുന്നത് കണ്ടു..ചെയ്ത തെറ്റിന്റെ ആഴം വീണ്ടും വീണ്ടും കുത്തിനോവിച്ചു കൊണ്ടിരുന്നു.. എന്നെ മാറ്റി അച്ഛൻ പതുക്കെ എഴുന്നേറ്റു..ഞാൻ എന്തെങ്കിലും പറയും മുൻപേ ഫെലനെ ആശ്ലേഷിച്ചു.. അവന്റെ കൈകൾ കൂട്ടിപിടിച്ചു അതിലേക്കു മുഖം ചേർത്തു... എന്നെപ്പപോലെ അവനും ഞെട്ടിയെന്നു തോന്നുന്നു.. അവനും എന്റെ ഒപ്പമുണ്ടായിരുന്നു എന്ന് അപ്പോഴാണോർത്തത്.. "അച്ഛനോട് ക്ഷമിക്കണം..കുറച്ച് പഴഞ്ചനായിരുന്നു.. ജാതി..കുലമഹിമ ഒക്കെയാണ് മരുമകനായി വരുന്നവന് വേണ്ടതെന്നു തോന്നിയിരുന്നു..അതിൽ നിങ്ങളുടെ ഇഷ്ടം കാണാതെ പോയി.. നഷ്ടപ്പെട്ടു പോയപ്പോഴാണ് ചെയ്ത തെറ്റു മനസ്സിലായത്.." അച്ഛൻ ഫെലന്റെ കൈകൾ കൂട്ടിപ്പിടിച്ചു.. തോറ്റുപോയാണ് മകൾ വന്നിരിക്കുന്നതെന്ന ഷോക്ക് കൂടി താങ്ങാനുള്ള ശക്തി ഇപ്പോൾ ആ ഹൃദയത്തിനില്ലെന്ന് തോന്നി... പറയാൻ വന്ന സത്യം തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു.. "ഭദ്രേ..കുട്ടികൾക്ക് കുടിക്കാനെന്തെങ്കിലും എടുക്കൂ... യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ..അതു കഴിഞ്ഞാവാം കുളി.." അച്ഛന്റെ ശബ്ദത്തിനു ഉണർവ്വ് വന്നിരുന്നു... "അച്ഛാ..ഞാനിവിടെ ഉണ്ടാകും..ഫെലന് ഇന്ന് തന്നെ വീട്ടിൽ പോണം.." അങ്ങനെ പറയാനാണ് തോന്നിയത്.. അച്ഛന്റെ മുഖം മങ്ങുന്നത് കണ്ടു.. "ഇല്ലച്ഛാ...ഞാൻ രാവിലെയെ പോകുന്നുള്ളൂ..." എന്നെ അമ്പരപ്പിച്ചു കൊണ്ട് ഫെലൻ പറഞ്ഞു.. പറയുന്നത് അച്ഛനോടാണെങ്കിലും കണ്ണുകൾ എന്റെ മുഖത്തായിരുന്നു.. അച്ഛന്റെ മുഖം തെളിഞ്ഞു... "ഇവിടെ നോൺ പതിവില്ല..നിർബന്ധച്ചാൽ ആരെയെങ്കിലും വിട്ടു വാങ്ങിപ്പിക്കാം...." പുതിയൊരച്ഛനെ കാണുകയായിരുന്നു ഞാനപ്പോൾ... "ഒന്നും വേണ്ട..ഇവിടുള്ളത് മതി.." "മോളെ ..അവനു മോൾടെ മുറി കാണിച്ചു കൊടുക്കു..എത്ര വയ്യെങ്കിലും മറ്റാരെക്കൊണ്ടും ചെയ്യിക്കാതെ അമ്മ തന്നെ എന്നുമത് പൊടിതുടച്ചിടാറുണ്ട്..." നിറഞ്ഞ കണ്ണുകൾ താഴ്ത്തി ഞാൻ പുറത്തേക്കു നടന്നു. ഭക്ഷണം കഴിഞ്ഞു റൂമിലേക്ക് വരുമ്പോൾ ഫെലൻ അച്ഛനുമായി സംസാരിക്കുകയായിരുന്നു..കിടക്കാനായി അച്ഛൻ പറഞ്ഞപ്പോൾ ഞാനിന്നു അവർക്കൊപ്പമാണ് ഉറങ്ങുന്നതെന്നു പറഞ്ഞു.. "മോന് സമ്മതമാണങ്കിൽ മോളിവിടെ കിടന്നോട്ടെ" അച്ഛനെന്റെ നെറുകയിൽ തഴുകി... "ഞങ്ങളെ സങ്കടപ്പെടുത്തിയതോർത്ത് മോൾ ഒരുപാട് വിഷമിക്കുന്നുണ്ടെന്നറിയാം..നിങ്ങളെക്കണ്ടപ്പോൾ ഞങ്ങടെ വിഷമമൊക്കെ മാറി.. ഇനി സന്തോഷായിട്ടിരിക്കണം.." ഉറങ്ങുന്നതുവരെ ഫെലനെ കുറിച്ച് പറഞ്ഞു അച്ഛന് മതിവരുന്നുണ്ടായിരുന്നില്ല...ഒരുപാട് നാളുകൾക്കു ശേഷം ഞാനും സമാധാനമായി ഉറങ്ങി... പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനെന്തോ പറയാനുണ്ടെന്ന് തോന്നി. "മോന് വിരോധമില്ലെങ്കിൽ ഇവിടുത്തെ കുടുംബ ക്ഷേത്രത്തിൽ വച്ചു മോൾടെ കഴുത്തിലൊരു താലികെട്ടണം.. വീട്ടുകാരോട് കൂടി ആലോചിച്ചു മതി...ആദ്യമായി ഇവളെ കൈയ്യിൽ വാങ്ങിയപ്പോൾ തൊട്ടുള്ള മോഹമാണ്...ആ ചിത്രം കൂടി മനസ്സിൽ പതിഞ്ഞാൽ സന്തോഷത്തോടെ എനിക്ക് കണ്ണടക്കാം.." അച്ഛന്റെ ശബ്ദം ഇടറിയിരുന്നു... ഭീതിയോടെ ഞാൻ ഫെലനെ നോക്കി..പൊന്തി വന്ന തേങ്ങൽ ഷാൾ കൊണ്ട് കടിച്ചമർത്തി ഞാൻ മുറിയിലേക്കോടി.. ഇനിയും ഈ വേദന സഹിക്കാനാവില്ലെന്നു തോന്നി...മുറിയിലേക്കാരോ വരുന്ന ശബ്ദം കേട്ടപ്പോൾ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നു.. ഫെലനാണ്.. "എന്നോട് ക്ഷമിക്കണം ഫെലൻ..നിങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിട്ടതിൽ.. പൊയ്ക്കൊള്ളു.ഇനി ഇങ്ങോട്ട് വരരുത്..അച്ഛനോട് ഞാൻ എന്തെങ്കിലും പറഞ്ഞുകൊള്ളാം...സാവകാശം എല്ലാം പറയാമെന്നാണ് വിചാരിച്ചിരുന്നത്.... ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും.."ഞാൻ അവനു നേരെ കൈകൂപ്പി.. "ഞാൻ ഇറങ്ങുകയാണ്..ആരുമൊന്നുമറിയരുത്..നാളെ മുഹൂർത്തമുണ്ട്.... രാവിലെ ഞാൻ വരും.." അവന്റെ വാക്കുകളിൽ പതിവിലും ഗൗരവം... എന്നെയൊന്നു നോക്കി ഫെലൻ തിരിഞ്ഞു നടന്നു.. എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല..താഴെ ബഹളങ്ങൾ കേൾക്കുന്നുണ്ട്..ആരൊക്കെയോ വന്നിട്ടുണ്ട്..അച്ഛന് പഴയ പ്രസരിപ്പ് തിരിച്ചു കിട്ടിയെന്നു തോന്നി..ഓടി നടന്നു കാര്യങ്ങൾ ചെയ്യുകയാണ്.. പിറ്റേന്ന്‌ അച്ഛൻ ആഗ്രഹിച്ചപോലെ സർവാഭരണ വിഭൂഷിതയായി തലയിൽ മുല്ലപ്പൂ ചൂടുമ്പോഴാണ് ഒരു പെണ്കുട്ടി ഓടി വന്നെന്നെ കെട്ടിപ്പിടിച്ചത്... "ചേച്ചിക്കെന്നെ മനസ്സിലായോ ??" ആരാണെന്ന ഭാവത്തിൽ നോക്കുമ്പോൾ കണ്ടു..വാതിലിനരുകിൽ വിവാഹവേഷത്തിൽ ഫെലനും ഒപ്പം പ്രൗഢയായൊരു സ്ത്രീയും.. ഞങ്ങൾക്കു സംസാരിക്കാൻ സൗകര്യമൊരുക്കി എന്നെ ഒരുക്കിക്കഴിഞ്ഞു റൂമിലെ ബന്ധുക്കൾ പുറത്തേക്കിറങ്ങി... "ചേച്ചിക്കൊരു മാറ്റവുമില്ല അല്ലേ മമ്മീ..ഈ വേഷത്തിൽ ഒന്നുകൂടി സുന്ദരിയായി...""അവളെന്റെ കവിളിൽ ഉമ്മ വച്ചു.. ഫെലന്റെ മമ്മി അടുത്തുവന്നു നെറുകയിൽ ഉമ്മ വച്ചു..അവർക്കെല്ലാം എന്നെ ഒരുപാട് പരിചയമുള്ളപോലെ.. "അന്നെന്റെ മോൻ 'ഞാൻ വൈകിപ്പോയി മമ്മീ' എനിക്കവളെ വിധിച്ചിട്ടില്ലെന്നു പറഞ്ഞൊരുപാട് കരഞ്ഞതാണ്.. ഇപ്പോഴിതാ വിധി മോളെ എന്റെ മോന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു... " മമ്മിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞു..ഒന്നും മനസ്സിലാവാതെ ഞാൻ ഫെലനെ നോക്കി..ആ മുഖത്തു നിറഞ്ഞ ചിരിയാണ്.. "ദൈവനിശ്ചയം ഇങ്ങനാണ്...അതുകൊണ്ടാ മോളെപ്പോലൊരു പെണ്കുട്ടിയെ നോക്കി നടന്ന് എനിക്ക് കിട്ടാതെപോയത്.." ഫെലന്റെ പപ്പ അകത്തേക്ക് വന്നു..മുൻപ് ഓഫീസിൽ വച്ചു കണ്ടിട്ടുണ്ട്.. ""ആഘോഷങ്ങൾ ഇവിടുന്നു തുടങ്ങാം.. അല്ലെ മോളെ.."' പപ്പ എന്റെ തലയിൽ തലോടി.. ""താഴേക്കു ചെല്ലട്ടെ..അവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ട്... മോളെ കാണാൻ തിരക്കുപിടിച്ചു ഇങ്ങോട്ടാ ആദ്യം വന്നത്.."" എന്റെ കവിളിൽ തട്ടി അവർ പുറത്തേക്കു നടന്നു...ഒപ്പം പോകാനിറങ്ങിയ ഫെലനെ ഞാൻ തടഞ്ഞു വച്ചു .. "എന്തൊക്കെയാ ഇത് ..എനിക്കൊന്നും മനസ്സിലാവുന്നില്ല..." "ഇപ്പോൾ പറയണോ..അതോ കെട്ടു കഴിഞ്ഞു മതിയോ..??" ആ കണ്ണുകളിൽ കുറുമ്പാണ്‌...അതുവരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല.. "പണ്ട് കോളേജിൽ വച്ചു നിന്നെ കണ്ടപ്പോൾ തന്നെ എന്റെ പെണ്ണാണെന്നു തോന്നിയിരുന്നു..ആദ്യമായ് പ്രണയം തോന്നിയ പെണ്കുട്ടി...എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആദ്യം പറയുന്നത് വീട്ടിലാണ്..ഇതും അങ്ങനെതന്നെ വേണമെന്ന് കരുതി..നീ അറിയാതെ നിന്റെ ഫോട്ടോയുമെടുത്ത് വീട്ടുകാരെ കാണിച്ചു..അവരുടെ സമ്മതവും വാങ്ങി കോളേജിൽ വന്നപ്പോഴാണറിഞ്ഞത് കെവിന് നിന്നെ ഇഷ്ടമാണെന്നും നിന്നോടത് പറഞ്ഞിട്ടുണ്ടെന്നും....പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല....അതാ കോഴ്‌സ് കംപ്ലീറ്റ് ചെയ്യാതെ അവിടം വിട്ടത്.. വീണ്ടും കണ്ടപ്പോൾ പ്രണയത്തേക്കാൾ സൗഹൃദമാണ് നിനക്കാവശ്യമെന്നു തോന്നി...എല്ലാവരോടും എല്ലാം പതിയെ പറയാമെന്നു കരുതി...പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ സംഭവിച്ചു...." കേട്ടത് വിശ്വസിക്കാനാവാതെ ഞാനവന്റെ മുഖത്തേക്ക് നോക്കി... " കുട്ടികളെ....മുഹൂർത്തത്തിനു സമയമായിട്ടോ...." താഴെ നിന്നും അച്ഛൻ വിളിച്ചു.. ഫെലൻ എന്റെ ഇടതു കൈ അവന്റെ വലത് കയ്യുമായി കോർത്തു പിടിച്ചു... താഴേക്കുള്ള പടികളിറങ്ങുമ്പോൾ എന്റെ വിരലുകളും അവന്റെ വിരലുകളുമായ് പിടിമുറുക്കിയിരുന്നു... സ്നേഹത്തോടെ... Nitya Dilshe . #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
❤️ഭാഗം 3❤️ വൈകീട്ട് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ ജോൺ മൂകനായിരുന്നു അത് കണ്ട് സേവ്യർ ചോദിച്ചു “നിനക്ക് എന്നാ പറ്റിയെടാ....“ ജോൺ ഉണ്ടായ കാര്യം സേവ്യറോട് പറഞ്ഞു “ഇതിപ്പോ ചെറുക്കന് തിളപ്പ് കുടുവാണല്ലോ നിനക്ക് കൈ വീശി ഒന്ന് കൊടുക്കാൻ മേലാരുന്നോ ” സേവ്യറിനു രോഷം “അതെങ്ങിനാടാ പോളച്ചൻ മുതലാളീടെ അന്നമല്ലേ ഞാനും എന്റെ വീട്ടുകാരും കഴിക്കുന്നേ “ അയാൾക്ക്‌ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ചുണ്ട് നീര് വന്നു വീർത്തിരുന്നു ... എന്ന് കരുതി ദേഹത്തോട്ടു വന്നാൽ ഇതിപ്പോ നിന്റെ പിള്ളേര് കണ്ടാൽ അവർക്ക് വിഷമമാവില്ലേടാ ഡേവിസ് എങ്ങാനും അറിഞ്ഞാൽ വഴക്കിനും പോകും...“ ”അതാ എന്റെ പേടി അവന് മുന്ന് പിന്ന് നോക്കത്തില്ല. ... അലക്സിക്ക് പോളച്ചന്റെ ബിസിനസ് മാത്രം ഒന്നുമല്ലടാ അവനെ ഇച്ചിരി കഞ്ചാവും ചന്ദനത്തടിയുടെ ബിസിനസും എല്ലാം ഉണ്ട് അതിനു കുറച്ചു തെറിച്ചവന്മാരും അവന്റെ കൂടെ ഉണ്ട്. ..എന്തും ചെയ്യും. ...ആ നായ തന്നെ പലരെയും കടിച്ചു കീറിയിട്ടുണ്ട്. ..എന്തായാലും ഞാൻ രാമേട്ടനെ തോളിലെടുത്തു വണ്ടി പിടിച്ചു ആശുപത്രി കൊണ്ടുപോയി ....മുറിവേല്ലാം വെച്ചുകെട്ടി വീട്ടിലാക്കിയിട്ടുണ്ട് മനുഷ്യനല്ലേ സേവ്യറെ. ..നമുക്ക് കണ്ടുനിൽക്കാൻ പറ്റുമോ. ...ആ മൂന്ന് പെങ്കൊച്ചുങ്ങൾ പേടിച്ചു ഇരിക്കുവാരുന്നു വീട്ടിൽ. ..തള്ളയില്ല ഈ രാമേട്ടനാണ് ഏക ആശ്രയം. ...എടുത്തു ചെലവാക്കി കൊടുക്കാൻ നമ്മളെ കൈയിൽ വല്ലതുമുണ്ടോ അതുമില്ല. ..വല്ല നിവർത്തിയുമുണ്ടാരുന്നേൽ ഇവന്റെയൊക്കെ കൂപ്പിൽ പണിക്കു പോക്ക് നിർത്തിയേനെ. .. ഇങ്ങനെ പോയാൽ ഇവനൊന്നും അധികം പോകത്തില്ല എവിടുന്നേലും പണി കിട്ടും അത് ഉറപ്പ്“ സേവ്യറിന്റെ വീട് വരെ ജോൺ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു ”ഹാ. ...നി അത് കളയടാ. ...വാ വീട്ടിൽ കയറി വല്ലതും കഴിച്ചിട്ട് പോകാം. ...നല്ല ആറ്റുമീനും കപ്പയും ഇരിപ്പുണ്ടാവും. .“ സേവ്യർ അയാളെ മനസ് ഒന്ന് തണുപ്പിക്കാൻ ക്ഷണിച്ചു. .. വേണ്ടടാ പിള്ളേരും അവളും കാത്തിരിക്കുന്നുണ്ടാവും ....ജോൺ നടന്നു നല്ല ഇരുട്ടായിരുന്നു. ..മെഴുകുതിരി വെട്ടത്തിൽ അയാൾ വരമ്പിലൂടെ നടന്നു. ... അലക്സി അങ്ങനെ ചെയ്തതിൽ ജോണിനു നല്ല പ്രയാസമുണ്ടായിരുന്നു. ....പോളച്ചൻ പോലും അങ്ങനെ പെരുമാറിയിട്ടില്ല ഇരുപത്തി എട്ട് വരഷമായി ആ കൂപ്പിൽ ജോലി ചെയ്യുന്നു. ... ആ കൂപ്പ് ഇന്നത്തെ നിലയിൽ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ആ കൂപ്പിൽ നിന്നാണ് പോളച്ചൻ എല്ലാം ഉണ്ടാക്കിയെടുത്തത് ❤️❤️❤️❤️ സേവ്യർ വീട്ടിലോട്ടു കയറിയപ്പോൾ എലിസബത്ത് വാതിൽക്കൽ നിൽപുണ്ടായിരുന്നു. ... “എന്നതാടി നിനക്ക് പണിയൊന്നുമില്ലേ ” സേവ്യർ തലേ കെട്ടു അഴിച്ച് വരാന്തയിലോട്ടു കയറി. .. “അപ്പച്ചാ എനിക്കു നാളെ ഫീസടക്കണം ”അയാളെ ശബ്ദം കേട്ട് എലീന വരാന്തയിലേക്ക് വന്നു... അടക്കാമെടി നി ഒന്നടങ്ങ് അയാൾ അവളെ ചേർത്ത് പിടിച്ചു. .. “എവിടെ റീത്തയും റീനയും ”അയാൾ എലിസബത്തിനോട് ചോദിച്ചു “അവര് പഠിക്കുവാ ” സേവ്യറിനും എലിസബത്തിനും മൂന്ന് പെൺമക്കളാണ്. മൂത്തവൾ എലീന നഴ്സിംങ്ങ് ന് പഠിക്കുന്നു രണ്ടാമത്തവർ റീത്തയും റീനയും ഇരട്ടക്കുട്ടികളാണ് അവർ ഒൻമ്പതാം ക്‌ളാസിലും പഠിക്കുന്നു. ... അന്നന്നത്തെ വരുമാനം കൊണ്ടു അല്ലലില്ലാതെ കഴിഞ്ഞു പോകുന്ന കുടുംബം പിന്നെ കുറച്ചു റബ്ബർ ഉണ്ട്. ... വെട്ടുന്നത് അത് വെട്ടിക്കഴിഞ്ഞാണ് സേവ്യർ ഒട്ടുകമ്പനിയിൽ പോകുന്നത് സേവ്യറിന്റെ അമ്മ അന്നാമ്മ അവരോടപ്പൊമാണ് താമസിക്കുന്നത്. ... ❤️❤️❤️❤️ “എന്നതാടി വൈകിയേ ” നാൻസി ബംഗ്ലാവിന്റെ സിറ്റൗട്ടിലേക്ക് കയറിയതും ഐസക്കിന്റെ ചോദ്യം “ഒന്നുല്ല ഇച്ചായ ബസിൽ തിരക്ക് അടുത്ത ബസിനാ വന്നേ ” അയാളോട് അവൾക്ക് ഭയം കലർന്ന ബഹുമാനമാണ്... “നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് തിരക്കുള്ള ബസ്സിൽ കയറി പോകുന്നത് നിന്നെ കാറിൽ കൊണ്ട് വിടാം എന്ന് എത്ര തവണ പറഞ്ഞു. ..ഇവിടെ കൊണ്ടുവിടാൻ ഡ്രൈവറി ല്ലേ ” “ഇതാ ഇച്ചായ സുഖം. ..കുറച്ചു നടക്കുകേം ചെയ്യാലോ ” അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. .. നാൻസി തന്റെ റൂമിലേക്ക്‌ പോയ്‌. ... ഐസക്കിന്റെ ഭാര്യ സ്റ്റെല്ല എപ്പോഴും കിച്ചണിൽ ആണ് രണ്ടു ജോലിക്കാരുണ്ട് എന്നാലും അവർക്കു സ്വന്തം കൈകൊണ്ടു ഉണ്ടാക്കിയാലേ തൃപ്തിയാകു. ... നാൻസിക്കുള്ള ആഹാരം വരെ അവൾ ഇറങ്ങുന്നതിനു മുൻപ് തെയ്യാറാക്കി ടേബിളിൽ വെയ്ക്കും. .. അവർക്കു നാൻസി സ്വന്തം മോളേ പോലെ ആണ് മകൻ ഡീൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. .... പാലക്കാവിൽ ഒരു ബാർ ഹോട്ടൽ ഉണ്ട് ഐസക്കിന്. ... സ്റ്റെല്ലയുടെ അനിയൻ മാർട്ടിൻ അയാളുടെ സഹായി ആയി കൂടെ ഉണ്ട്. ... മാർട്ടിന് നാൻസിയെ ഒരു നോട്ടമുണ്ട് സ്റ്റെല്ലക്കും നാൻസിയെ മാർട്ടിനെ കൊണ്ടു കെട്ടിക്കാൻ ആഗ്രഹമുണ്ട് എന്നാൽ നാൻസി ആ ഭാഗത്തേക്ക്‌ നോക്കാറേ ഇല്ല. .. ഐസക്കിന്‌ ഇതൊന്നും അറിയത്തുമില്ല. .... ❤️❤️❤️ അന്ന് ജോൺ വീട്ടിൽ അധികമാരോടും മിണ്ടിയില്ല വന്നു കുളിച്ചു അത്താഴം കഴിച്ചു. ... എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന് എൽസി രണ്ടുമൂന്നു തവണ എടുത്തു ചോദിച്ചു അയാൾ ഒന്നും പറഞ്ഞില്ല... ചുണ്ട് പൊട്ടിയത് എന്താണ് എന്ന് ചോദിച്ചപ്പോൾ തടിയിൽ തട്ടിയതാണെന്നു പറഞ്ഞു അയാൾ ഒഴിഞ്ഞു. ... ഡേവിസ് വീട്ടിൽ ഉണ്ടായിരുന്നു. ..അവൻ കിടക്കുകയായിരുന്നു. .. ബെഞ്ചമിൻ പുറത്തു എവിടേയോ പോയതാണ് കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ആരോ ശക്തമായി മുട്ടുന്നത് പോലെ തോന്നി സമയം പതിനൊന്നു കഴിഞ്ഞിരുന്നു കാതറിൻ ചെന്ന് വാതിൽ തുറന്ന്. ..,, പുറത്തെ ആളുകളെ കണ്ടു കാതറിൻ ഒന്ന് കിടുങ്ങി അലക്സി പോളും കൂട്ടാളികളും. . കാതറിനെ കണ്ട അയാളുടെ കണ്ണുകൾ തിളങ്ങി. .. അവളുടെ ശരീര വടിവിലൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു .... കാതറിൻ വെറുപ്പോടെ അവനെ ഒന്ന് നോക്കി. ... “നിന്റെ അപ്പൻ ഇല്ലെടി ഇവിടെ ”അയാൾ അവളുടെ അടുത്തേക്ക് വന്നു “ഉണ്ട് എന്താ കാര്യം. ...”അവളുടെ സ്വരം മുറുകിയിരുന്നു നീ അങ്ങോട്ട് മാറിനില്ലെടി വാതിൽ അടഞ്ഞുനിന്ന അവളെ തള്ളി മാറ്റിക്കൊണ്ട് അലക്സി പോൾ lഅകത്തേക്ക് കയറി. കൂടെ രണ്ടു പേരും. ... അപ്പോഴേക്കും ജോൺ അവിടേക്ക് വന്നു “എന്താ അലക്സി കുഞ്ഞ് ഈ സമയത്ത്” ജോൺ പരിഭ്രമിച്ചു “ഞാൻ കൊണ്ടുപോകേണ്ട എന്നു പറഞ്ഞ രാമനെയും കൊണ്ട് ഇന്ന് താൻ ആശുപത്രിയിലേക്ക് പോയോ” അലക്സി ജോണിന്റെ മുഖത്തിന് നേരെ വന്നുനിന്നു... “അതു പിന്നെ ”അലക്സിക്കുഞ്ഞ് രാമേട്ടനെ തീരെ വയ്യായിരുന്നു... കുഞ്ഞ് ഇപ്പോൾ പോകൂ ഇവിടെ ഒരു പ്രശ്നമുണ്ടാക്കല്ലേ....“ജോൺ അലക്സി യുടെ കൈയിൽ പിടിച്ചു. .. കൈതട്ടി മാറ്റി അയാൾ ജോണിന്റെ കഴുത്തിന് കയറി കുത്തിപ്പിടിച്ചു എന്റെ അപ്പൻ നടത്തിയിരുന്ന കാലത്ത് നീ ജോലിക്ക് വന്നു എന്ന് കരുതി ആണ് കളിക്കാൻ നിൽക്കരുതെന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ആ കൂപ്പ് നടത്തുന്നത് പോളച്ചൻ അല്ല അലക്സിയ അലക്സിപോൾ. ... എന്നു പറഞ്ഞ് അയാൾ ജോണിനെ ആഞ്ഞ് തള്ളി ജോൺ കസേരയിൽ തട്ടിതറയിലേക്ക് തെറിച്ചു വീണു എന്തോ പന്തികേട് തോന്നി എൽസിയും ഡോണയും അങ്ങോട്ട് വന്നു... അവരത് കണ്ടു നിലവിളിച്ചു കാതറിൻ ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു.... “ഇത് നിനക്ക് ഒരു താക്കിതാണ് ഇന്ന് തന്നെ വന്ന് പറഞ്ഞില്ലേ എനിക്ക് ഉറക്കം വരത്തില്ല...അതുകൊണ്ടാ “അലക്സി പല്ല് ഞെരിച്ചു. ... ഡേവിസ് ശബ്ദം കേട്ട് പുറത്തു വന്നു അവൻ ഉറങ്ങി പോയിരുന്നു. .. “ആഹാ നീ ഇവിടെ ഉണ്ടായിരുന്നോടാ. അപ്പനെ പറഞ്ഞു മനസ്സിലാക്ക് അല്ലെങ്കിൽ അപ്പന്റെ എല്ലുപോലും കാണത്തില്ല മനസ്സിലായോ “ അലക്സി ഡേവിസിനെ നോക്കി പരിഹാസത്തിൽ ഒന്ന് ചിരിച്ചു ”ഡാ. ....“ എന്നുവിളിച്ച് ഡേവിസ് അലക്സിക്ക്‌ അടുത്തേക്ക് ചാടിവന്നു ഒറ്റ തൊഴിയായിരുന്നു അലക്സി പിന്നിലേക്ക് വേച്ചു പോയി അലക്സിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും ഡേവിസിന് പിടിച്ചുവെച്ച് മുറിവേറ്റ മുതുകത്ത് കൈയമർന്നപ്പോൾ ഡേവിസ് അലറി കരഞ്ഞു അവര് രണ്ടുപേരും കൂടെ ഡേവീസിനെ പിടിച്ചുനിർത്തി എഴുന്നേറ്റു വന്നു അലക്സി പോൾ പിന്നെ ഒരു പരാക്രമമായിരുന്നു..... എൽസി വലിയ വായിൽ നിലവിളിച്ച് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല ഡേവിസിന്റെ വായിലൂടെ കൊഴുത്ത ചോര ഒലിച്ചിറങ്ങി... ഇനി നീ എനിക്കെതിരെ വരരുത് മനസിലായോട അലക്സി ഡേവിസിന്റെ കവിളിൽ ആഞ്ഞടിച്ചു പിന്നെ എല്ലാവരെയും രൂക്ഷമായി നോക്കിയിട്ട് പുറത്തേക്ക് നടന്നു കൂടെ കൂട്ടാളികളും... ആ വീട്ടിൽ ആരും ഒന്നും മിണ്ടാതെ ഇരുട്ടിലിരുന്നു ബെഞ്ചമിൻ വന്നപ്പോൾ ഒത്തിരി വൈകിയിരുന്നു വീട്ടിലുള്ളവരെല്ലാം വിഷണ്ണരായി ഇരിക്കുന്നത് കണ്ടപ്പോൾ അവൻ കാര്യം തിരക്കി ഡോണ കാര്യം പറഞ്ഞു “അപ്പന് ഇത് എന്നാത്തിന്റെ കേടാ അവരൊക്കെ വലിയ ആളുകളല്ലേ നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ” അവൻ പറഞ്ഞത് കേട്ടപ്പോൾ കാതറിൻ അവനെ രൂക്ഷമായി ഒന്ന് നോക്കി... “നീ അപ്പുറത്തോട്ട് എങ്ങാണ്ട് പൊയ്ക്കോ അല്ലെങ്കിൽ എന്റെ വായിലിരിക്കുന്നത് നീ കേൾക്കും ” അവൾ അടുത്തിരുന്ന ബുക്കെടുത്ത് അവനെ എറിഞ്ഞു പിന്നെ അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.... ❤️❤️❤️ സമയം പുലർച്ചെ രണ്ട് പത്ത്.... കോതപ്പാറ കൂപ്പിനടുത്തുള്ള മലയടിവാരത്തിൽ ഒരു ആൾരൂപം പ്രത്യക്ഷപ്പെട്ടു... എങ്ങും ഇരുട്ട് ...... കാലൻ കോഴി കൂവി. .. ടിംമ്പർ ലാൻഡ് ബൂട്ട് കരിങ്കൽ ചീളിലമർന്നു. .. അയാളുടെ ഡാർക്ക്‌ ബ്ലൂ ജാക്കറ്റ് കാറ്റിലൊന്നു ഉലഞ്ഞു. .. തലയിലുള്ള പീ ക്യാപ്‌ ഒന്ന് താഴ്ത്തി വെച്ചു ... സിസേർസ് മെന്തോളിന്റെ അഗ്രം തെളിഞ്ഞു..... അത് ഒരു കനൽ പോലെ ആളി. ... ആ ആറടി രണ്ടിഞ്ചു കാരൻ ഹട്ടിനെ ലക്ഷ്യമാക്കി നടന്നു.... മരണത്തിന്റെ മണമുള്ള ഒരു തണുപ്പ് അവിടെമാകം ഗ്രസിച്ചു കഴിഞ്ഞിരുന്നു........ തുടരും 🥰 ആന്റണി #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
📙 നോവൽ - @03 03 '34 ஸி @@ @03 03 '34 ஸி @@ - ShareChat
"ആദി.. വഴി ആകെ മോശം ആണല്ലോടാ... നമുക്ക് തിരിച്ചു പോയാലോ... " "നീ പോണേൽ പൊക്കൊ... ഞാൻ എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്നിട്ടേ വരുന്നുള്ളു... " "ടാ.. ഇതൊക്കെ ആന ഇറങ്ങുന്ന സ്ഥലം ആണ്... " "ഇങ്ങനെ പേടിക്കല്ലേ എന്റെ ഹരി... " ആടിത്തിമിർത്തു ഒഴുകുന്ന കാട്ടരുവികളിൽ കാലു നനച്ചു ഓടിക്കിതച്ചു മല കയറുമ്പോൾ കിതപ്പു മാറ്റാൻ ഞാൻ പാടുപെട്ടു... മടുപ്പിക്കുന്ന ജോലിക്കും പ്രാരബ്‌ധങ്ങൾക്കും ഇടയിൽ ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി ആണ് ഈ കുറത്തിമലയിലേക്ക് ഒരു യാത്ര പോന്നത്... ഉറ്റചങ്ങാതി ഹരിയും ഉണ്ട് കൂടെ... പണ്ടേ പേടിത്തൊണ്ടൻ ആയ അവനെ ഈ കാട്ടിൽ കുറച്ചു നാൾ കൂടെ കൂട്ടുക എന്ന് പറഞ്ഞാൽ അല്പം അല്ല ഒരുപാട് ബുദ്ധിമുട്ട് തന്നാ... ഉന്തി ഉളുക്കി മല കയറുമ്പോൾ ആണ്... പടർന്നു ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്റെ വള്ളിയിൽ കുരങ്ങനെ പോലെ തൂങ്ങി ആടുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്.. "ഹരി.. നോക്കിയെടാ... " "എന്തുട്ടാ... " "ആ മരത്തിന്റെ അടിയിലേക് നോക്കു... " അവൻ കണ്ണും മിഴിച്ചു എന്നെ നോക്കി.. "ആഹാ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി അല്ലേടാ ചങ്കെ... " "ഉം... ഇവിടെ ഒക്കെ മലയന്മാർ അല്ലെ... ഇതൊക്കെ അല്ലെ അവരുടെ വിനോദങ്ങൾ... " "നല്ല വിനോദം.. " നടന്നു നടന്നു... ആ മരത്തിനടുക്കെ എത്തിയപ്പോൾ ഞാൻ അവളെ നല്ലോണം ശ്രദ്ധിച്ചു... കറുത്തൂ മെലിഞ്ഞ ഒരു സുന്ദരി... തിളങ്ങുന്ന വെള്ളാരം കണ്ണുകൾ... കഴുത്തോളം തൂങ്ങുന്ന കമ്മൽ... മഞ്ഞയിൽ ചുവന്ന കരയുള്ള സാരീ... അത് മുട്ടിനൊപ്പം ഇറക്കത്തിൽ ഉടുത്തിരിക്കുന്നു... അവൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി... ഞങ്ങൾ വീണ്ടും നടന്നതും... അവൾ പിറകിന്നു വിളിച്ചു... "ഡോ... " "എന്താ... " "ആ വഴി ഇപ്പൊ പോണ്ട... പോത്തോളു പൊഴേൽ പോണ നേരാ.. " "ഞങ്ങൾക്ക് കുറത്തിമലക്കാണ് പോകേണ്ടത്... " "നാട്ടിൽ നിന്നുള്ള ആൾക്കാരെ അങ്ങോട്ട്‌ കയറ്റില്ല... " "അതെന്താ... " "നിങ്ങൾ ഒക്കെ കള്ളന്മാർ ആണെന്നാ മൂപ്പൻ പറയാറ്... " "അയ്യോ ഞങ്ങൾ കക്കാൻ വന്നതൊന്നും അല്ലടോ.. " അപ്പോളേക്കും രണ്ടു പെൺകുട്ടികൾ വന്നു അവളോട്‌ എന്തൊക്കെയോ സംസാരിച്ചു തിരിച്ചു പോയി .... അവരുടെ ഭാഷ എനിക്ക് മനസിലായില്ല... "എന്താ അവർ പറഞ്ഞത്... " "ഒണക്ക പോത്തു ചതച്ചു വച്ചിട്ടുണ്ട് കഴിക്കാൻ ചെല്ലാൻ.. " "ഓഹോ.. ഈ കാട്ടിൽ തനിക്ക് മാത്രേ മലയാളം അറിയുള്ളു.. " "അല്ല.. മൂപ്പനും കുറച്ചു പേർക്കും അറിയാം... നീങ്ക... ഇനി ഈ വഴിക്ക് പോണ്ട.. രാവിലെ പോയാൽ മതി... " "അയ്യോ അതുവരെ എവിടെ കിടക്കും... " "എന്റെ കൂടെ വാ... " ഞാൻ അവളുടെ പിന്നാലെ നടന്നു... അവളുടെ മുടിയിൽ നിന്നും ഒരു തരം ചെമ്പകത്തിന്റ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി... അവളെ നോക്കി നടന്നു നടന്നു ഒരു ഏറുമാടത്തിനു താഴെ എത്തി.. "അവിടെ പോയി കിടന്നോ... " "ഇത് ആരുടേതാ... " "ഇത് എന്റെ അപ്പ ഉണ്ടാക്കിതാ... " "എന്നിട്ട് ഇവിടെ ആണോ നിങ്ങൾ താമസിക്കാറു... " "ഏയ്... മലയിൽ പുലി ഇറങ്ങുമ്പോൾ ഞങ്ങൾ ഇവിടെ വന്നു താമസിക്കും... " "ഉം... " ഞാൻ ബാഗ് ൽ നിന്നും ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്തു അവൾക്കു നീട്ടി... അവൾ അതു വാങ്ങി എന്നെ നോക്കി ചിരിച്ചു... എന്നിട്ട് മടിക്കുത്തിൽ നിന്നും കുറച്ചു പഴങ്ങൾ എടുത്തു എനിക്ക് നീട്ടി... ഞാൻ അത് വാങ്ങി... "അല്ല ചോദിക്കാൻ മറന്നു... എന്താ പേര്...? " "പവിഴം.... " "ആഹാ... നല്ല പേരാണല്ലോ.. " "നീങ്ക... " "എന്റെ പേര് ആദിത്യൻ.. ഇതു എന്റെ കൂട്ടുകാരൻ ഹരി... " "ഞാൻ പോട്ടെ ഇല്ലേൽ പോത്തു ചതച്ചത് കിട്ടുല്ല... " "പോത്തു ചത്തതോ... " "ചത്തത് അല്ല.. ചതച്ചത്... " "അതെന്തുട്ടാ.. " "പോത്തിനെ കൊന്ന് ഉണക്കി എടുത്തു..അടുപ്പിന് മേലെ കെട്ടി ഇടും... എന്നിട്ട് കഴുകി ചതച്ചു വറുക്കും..നല്ല രസാ... " കേട്ടിട്ട് എനിക്ക് ഓക്കാനം വന്നു... "ബാക്കി ഉണ്ടേൽ ഞാൻ കൊണ്ടു തരാം... " "ഉം...പിന്നെ പവിഴം ഇങ്ങനെ എല്ലാവരോടും പെട്ടന്ന് അടുക്കരുത്.. പല തരത്തിൽ ഉള്ള ആൾകാർ ആണ്... വിശ്വസിക്കാൻ പറ്റില്ല... " അവൾ എന്നെ നോക്കി പൊട്ടിച്ചിരിച്ചു... എന്നിട്ട് അവളുടെ ഇടുപ്പിൽ വച്ചിരിക്കുന്ന മുളന്തണ്ടെടുത്തു ...അവൾ അതിന്റെ പിടി വലിച്ചതും നീണ്ടു കൂർത്ത ഒരു വാൾ പോലെ ഒന്ന് എനിക്ക് നേരെ നീട്ടി... "ഇതു അറക്ക തടിടെ കാതലിൽ കൊടും വിഷം ചേർന്നതാണ് ... ഇതു ശരീരത്തിൽ വരിഞ്ഞാൽ ഉഗ്ര വിഷം ആണ്... ശരീരത്തിൽ കൊണ്ടാൽ നാല് അടി വക്കുമ്പോളേക്കും അയാൾ ബോധം മറഞ്ഞു വീണിരിക്കും.. " "അയ്യോ... അപ്പോ ചത്തുപോകില്ലേ... " "വേണേൽ കൊല്ലാം... അല്ലേൽ ചാകാതെ തിരിച്ചെടുക്കാൻ ഉള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്... " ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി... ജാൻസി റാണിയെ പോലെ ഒരു കാനന സുന്ദരി... "ഇങ്ങനെ കുറച്ചു വാളുകൾ നാട്ടിലെ നമ്മുടെ പെങ്ങന്മാർക്കും കൊടുക്കണം...അല്ലേടാ ഹരി... " അവൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടു ഈ പെണ്ണിനെ വായിൽ നോക്കി നിൽക്കായിരുന്നു.. പക്ഷെ ഈ മുളന്തണ്ടു കണ്ടതും പുള്ളി വായിൽ നോട്ടം പിൻവലിച്ചു... "കാടിന്റെ പെണ്ണിനെ കാക്കാൻ കാടിനറിയാം... " ഞാൻ മറുപടി ഒന്നും പറഞ്ഞില്ല... അവൾ കിലുങ്ങി ചിരിച്ചുകൊണ്ടു... പാദസരങ്ങൾ കിലുക്കി കാട്ടിലൂടെ ഓടി പോകുന്നത് നോക്കി ഞാൻ നിന്നു... അവളുടെ വെള്ളാരം കണ്ണുകൾ അപ്പോളും എന്റെ ഉള്ളിൽ തിളങ്ങി തന്നെ നില്പുണ്ടായിരുന്നു... ഞാൻ അവൾ തന്ന പഴം എടുത്തു കടിച്ചു... പുളിയും ചവർപ്പും എല്ലാം കൂടെ എനിക്ക് ഓക്കാനം വന്നു... ഹരി അതൊന്നും വക വയ്ക്കാതെ ഇരുന്നു കഴിക്കുന്നുണ്ട്... കുറച്ചു കഴിഞ്ഞതും അവൻ എവിടേക്കോ ഓടുന്ന കണ്ടു... വാടി തളർന്നു അവൻ തിരിച്ചു വന്നു... "ആ പെണ്ണ് എന്ത് കൊപ്പണാവോ തന്നെ... എന്റെ വയർ ഒന്നും പിടിച്ചു നിർത്താതെ... സുനാമി കണക്കെ ഒഴുകുവാടാ... " "നിന്നോട് അപ്പോളേക്കും ദാരിദ്യം കാട്ടി ഒക്കെ കഴിക്കാൻ ആരാ പറഞ്ഞെ... നമുക്ക് ഇതൊന്നും ദഹിക്കില്ല .. " പറഞ്ഞു തീർന്നില്ല അവൻ പിന്നെയും ഓടി... ആകെ തളർന്നു മാടത്തിനു താഴെ കിടന്നു ഉറങ്ങി ഞങ്ങൾ... തുടരും... രചന - ജ്വാലാമുഖി #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - dngod 0@0@3@ ஜ @nlyens dngod 0@0@3@ ஜ @nlyens - ShareChat
""ഡീ.. ഫോൺ എടുത്തു വക്കടി... ദേ, ആ പായും പുലി ഇങ്ങോട്ടു പാഞ്ഞു വര്ണണ്ട്..." ക്ലാസ് റൂമിന്റെ വാതിൽക്കൽ നിന്നും വന്ദനയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതും മനീഷ ഫോൺ വേഗം കട്ട് ചെയ്തു ബാഗിലൊളിപ്പിച്ചു.... "ഇല്ലടി... പുള്ളിക്കാരി 9C ലേക്ക് പോയി.."" അവൾ ഇളിച്ചു കൊണ്ടു പറഞ്ഞു... ആശ്വാസത്തോടെ നെഞ്ചത്തു കൈവച്ചു.. "അല്ല..എന്തായി..നീ എല്ലാം പറഞ്ഞോ.."" "ഇല്ല.." തല കുനിച്ചുകൊണ്ട് പറഞ്ഞു.. '"പിന്നെ ..?? നീ ആരാണെന്നു പറഞ്ഞില്ലേ... അപ്പോൾ എന്തു പറഞ്ഞു..??"" ആകാംക്ഷ നിറഞ്ഞിരുന്നു വന്ദനയുടെ സ്വരത്തിൽ... ""ഞാൻ ആരാണെന്നു മാത്രം പറയാനേ പറ്റിയുള്ളൂ.. അവിടുന്നു ഒന്നും പറഞ്ഞില്ല..ടീച്ചർ വരുന്നെന്നു കേട്ടപ്പോൾ ഞാൻ കട്ട് ചെയ്തു..."" അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ""സാരമില്ല,...പോട്ടെ ഡി...നമുക്കിനി പിന്നെ വിളിക്കാം... ഇപ്പൊ നമ്പർ അറിയാലോ..ഫോൺ എങ്ങാനും പിടിച്ചാൽ നീയും ഞാനും സ്കൂളീന്നു ഔട്ടാ... ഈ ഫോൺ ഒന്നു എടുക്കാൻ ഞാൻ പെട്ട പാട്... അമ്മയെ അല്ല..ആ CID നന്ദന ഉണ്ടല്ലോ..അവൾടെ കണ്ണു വെട്ടിക്കാനാ പാട്.. ഫോൺ എന്റെ ..., എന്ന പേര് മാത്രേ ഉള്ളു..അച്ഛൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കെഞ്ചിയിട്ടു കിട്ടിയതാ..അച്ഛൻ പോയതും 'അമ്മ എടുത്ത് പൂട്ടി വച്ചു...പിന്നെ ഇന്നാ ഞാനും ഇതൊന്നു കാണുന്നത്..വേഗം വാ..വാഷ്റൂം എന്നു പറഞ്ഞു മുങ്ങീതാ.. ഇനിയിപ്പോ ചെന്നാൽ PT സാറിന്റെ വായിലിരിക്കുന്നതും കേൾക്കാം..." വന്ദന മനീഷയുടെ കൈയ്യും വലിച്ചു ഗ്രൗണ്ടിലേക്കോടി.. വഴി പകുതിഎത്തിയതും നിന്നു...മനീഷയുടെ വാടിയ മുഖത്തേക്ക് നോക്കി പറഞ്ഞു.. ""ഹാപ്പിയായിട്ടിരിക്കടി...ഈ വന്ദനയുടെ ഒരു പ്ലാനും ഇതുവരെ പൊളിഞ്ഞിട്ടില്ല...ഇതും നമ്മൾ നടത്തിയിരിക്കും..." അതു കേട്ടതും മനീഷയുടെ മുഖത്ത് പ്രതീക്ഷയുടെ ചിരി തെളിഞ്ഞു.. ബസ്സിറങ്ങി നടന്ന് ഗേറ്റിലെത്തിയപ്പോൾ കണ്ടു..അയാളുടെ ബുള്ളറ്റ് ഉമ്മറത്ത്..മനീഷ വന്ദനയുടെ കൈ മുറുക്കി പിടിച്ചു..എന്താണെന്ന് അവൾ പുരികമുയർത്തിയതും കണ്ണ്‌ ബുള്ളറ്റിന് നേരെ നീണ്ടു.....അപ്പോഴേക്കും ശരീരം വിറച്ചു...കൈവെള്ളയിലും നെറ്റിയിലും വിയർപ്പു പൊടിഞ്ഞിരുന്നു..ഇല്ലെങ്കിൽ മാസത്തിലൊരിക്കലേ ഇയാൾടെ വരവുള്ളു..ഇപ്പോൾ അതിനിടയിലും വരുന്നത് കാണാം.. ""നിന്റെ 'അമ്മ എത്തിയിട്ടുണ്ടാവോ..??"" വന്ദനയുടെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടാനേ കഴിഞ്ഞുള്ളു..ശബ്ദം പോലും പേടിച്ചു ഓടിയൊളിച്ചിരിക്കുന്നു... "സാരമില്ലടി..നീ എന്റെ വീട്ടിലേക്കു പോരെ..നോട്സ് എന്തെങ്കിലും എഴുതാനുണ്ടെന്നു പറയാം..'അമ്മ വരണ നേരത്ത് പോയാ മതി..."" എന്റെ കൈയ്യും പിടിച്ചു അവൾ നടന്നു... ""നീയിങ്ങനെ പേടിച്ചിട്ടാ.. ഞാനാണെങ്കിൽ അയാൾടെ തലമണ്ട അടിച്ചു പൊട്ടിച്ചിട്ടുണ്ടാവും..അയാൾടെ ഒരു കെട്ടിപ്പിടുത്തവും തലോടലും.. നിന്റെ അമ്മയെ പറഞ്ഞാ മതി..നിന്റെ 'അമ്മ ന്യൂസ് ഒന്നും കാണാറില്ലേ....ചില അച്ഛൻമാർ പോലും പെൺമക്കളെ..." അവളൊന്നു നിർത്തി.. നീ അമ്മയോട് എല്ലാം പറഞ്ഞിട്ടും നിന്നേക്കാൾ അയാളെയല്ലേ വിശ്വാസം...അല്ല എന്തു കണ്ടിട്ടാനാണവോ നിന്റെ അച്ഛനെ വിട്ടു പൊടികുഞ്ഞായ നിന്നെയും കൊണ്ട് ഇയാൾടെ കൂടെ പോന്നത്.. അയാൾടെ മുഖം കണ്ടാലറിയാം.. വൃത്തികെട്ടവൻ..."" വഴി നീളെ അയാളെയും അമ്മയെയും പ്രാകികൊണ്ടായിരുന്നു അവളുടെ നടപ്പ്.... *******N❤️D******* ""ദേ... ഫോൺ ചെയ്യാൻ ഇങ്ങനെ ക്ലാസ്റൂമിനു വെളിയിൽ കാവൽ നിൽക്കണതിന് എനിക്ക് കാര്യമായി ചിലവ് ചെയ്യണം ട്ടൊ..."" ഫോണുമായി ഓടി വന്ന മനീഷയെ വന്ദന കളിയാക്കി... "അല്ല..ഇന്ന് നല്ല തിളക്കമുണ്ടല്ലോ മുഖം..എന്ത് പറഞ്ഞു.." അവളുടെ തോളിൽ കൈവച്ചു മുഖം താഴ്ത്തി കണ്ണിലേക്ക് നോക്കി ചോദിച്ചു.. ""ഒന്നുല്ലടി.. എന്റെ വിളിക്കായി കാത്തിരിക്കുകയാരുന്നു... കവിതാരചനയിൽ എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയ കാര്യം പറഞ്ഞു..അത് കേട്ടപ്പോൾ എനിക്കൊരു ഗിഫ്റ്റ് സ്കൂളിൽക്ക് അയക്കുന്നുണ്ടെന്നു പറഞ്ഞു.." അവൾ ചിരിയോടെ വന്ദനയുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു... ""അല്ല..എന്നാണ് നിന്നെ കാണാൻ വരുന്നത്..?? അതിനേ കുറിച്ചൊന്നും പറഞ്ഞില്ലേ...??"" ""ഇല്ലടി..ഞാൻ ഒന്നും ചോദിച്ചില്ല....വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും... പറഞ്ഞു ...കേട്ടു...അത്രേ ഉള്ളു.."" അവളുടെ തല കുനിഞ്ഞു.. ""അയാളുടെ ശല്യത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ലേ..?? വന്ദന തലക്ക് കൈ കൊടുത്തു.. ""ഇല്ല..പറയണമെന്ന് വിചാരിക്കും..സംസാരിച്ചു തുടങ്ങുമ്പോൾ എന്തോ അത് പറയാനുള്ള ധൈര്യം കിട്ടാറില്ല..എന്തിനാ അവരെക്കൂടി വിഷമിപ്പിക്കുന്നെ...." അവളുടെ ശബ്ദം നേർത്തു.. ""അതല്ലടി...അയാളുടെ അടുത്തുനിന്ന് നിന്നെ രക്ഷിക്കാൻ ഇപ്പോൾ അങ്ങേർക്കു മാത്രേ കഴിയു.. നിനക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നു അയാളൊന്നു മനസ്സിലാക്കട്ടെ.." അയാളോടുള്ള ദേഷ്യം അവളുടെ വാക്കുകളിലും പ്രകടമായിരുന്നു..... *****N❤️D****** ""എന്തുപറ്റിയെടി... നിന്റെ മുഖമെന്താ വല്ലാതെ.."" ബസ്റ്റോപ്പിൽ എത്തി മനീഷയെ കണ്ടതും വന്ദന ആ മുഖം പിടിച്ചുയർത്തി..അവളുടെ കണ്ണുകൾ കരഞ്ഞു വീർത്ത് ചുവന്നിരുന്നു.. മുടികൾ പാറിപ്പറന്ന് ...അവളെ കണ്ടതും നെഞ്ചോന്നാളി..അവൾ ചുറ്റും നോക്കി..ബസ് സ്റ്റോപ്പിൽ പലരും നിൽപ്പുണ്ട്.. ""നീ ഇങ്ങു വാ..."" അവർ ആളുകൾക്കിടയിൽ നിന്നും ബസ്റ്റോപ്പിനു പുറകിലെ ഒഴിഞ്ഞകെട്ടിടത്തിലേക്ക് നിന്നു... ""പറ.. എന്താ പറ്റിയത്..?"" ""അയാൾ..അയാളിന്നലെ വന്നിരുന്നു....പറഞ്ഞത് അനുസരിക്കുന്നില്ലെന്നു പറഞ്ഞ്.അമ്മയുടെ മുന്നിൽ വച്ചെന്നെ തല്ലി.. 'അമ്മ നോക്കി നിന്നേ ഉള്ളു.. അയാൾടെ കൈയ്യിൽ എന്റെ റൂമിന്റെ എക്സ്ട്രാ കീ ഉണ്ടായിരുന്നെന്ന് തോന്നുന്നു..രാത്രി ഒന്നുറങ്ങിയപ്പോൾ അയാൾ എൻ്റെ ബെഡിന്നരികിൽ... കൈയ്യിൽ കിട്ടിയത് ഫ്ലവർ വേസ് ആണ്.. ഒന്നും നോക്കിയില്ല ..അയാൾടെ തലക്ക് തന്നെ കൊടുത്തു..തല പൊട്ടി...."' പറഞ്ഞതും ചുണ്ടുകൾ വിതുമ്പി വിറച്ചു.... ""എന്നിട്ട്..?? അയാൾ ചത്തോ..??"' ""അറിയില്ല..അപ്പോഴേക്കും 'അമ്മ വന്നു..അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...ഞാനിനി അങ്ങോട്ടേക്ക് പോവില്ല..ഞാൻ ഇവിടുന്നു പോവാണ്.. ബുദ്ധിമുട്ടിക്കില്ലെന്നു വിചാരിച്ചതാണ്..ഇനി അങ്ങോട്ടേക്കു തന്നെയല്ലാതെ വേറെ വഴിയില്ലടി...."" അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ട് താഴെക്കിരുന്നു... ""അതിന് നിനക്ക് സ്ഥലം അറിയോ..??"" "തൃശൂർ...അയ്യന്തോൾ..അങ്ങനെ ഒരിക്കൽ പറഞ്ഞിരുന്നു..നമ്പർ കൈയ്യിലുണ്ട്..അവിടെയെത്തി വിളിക്കണം..."' ഒഴുകിയ കണ്ണുനീർ പുറം കയ്യാൽ തുടച്ചു.. ""നിനക്ക് ആളെ കണ്ടാൽ തിരിച്ചറിയുമോ..??"" ഇടറിയ ശബ്ദത്തിൽ ചോദിച്ചു.. നിഷേധാർത്ഥത്തിൽ അവൾ തലയനക്കി ....ഒരു തേങ്ങലോടെ അവളെന്നെ കെട്ടിപ്പിടിച്ചു... ബസ്സിലേക്കു കയറുമ്പോൾ ഫോണെടുത്തു മനീഷയുടെ കൈയ്യിൽ കൊടുത്തു. ""ഇത് കൈയ്യിൽ വച്ചോ..അവിടെ എത്തിയാൽ എന്റെ വീട്ടിലെ നമ്പറിൽ വിളിക്കണം.."" യാത്ര പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. ******N❤️D****** ""ദിനേശ്, ഇനി എന്ത് ചെയ്യും.?? നിന്റെ മനസ്സിൽ എന്താ...??"" ""ഇല്ല സഞ്ജു...ഇനിയവളെ ആ വീട്ടിലേക്കു പറഞ്ഞയക്കാനാവില്ല..അത്രയധികം അവൾ അനുഭവിച്ചു കഴിഞ്ഞു..ഒന്നും എന്നോട് പറഞ്ഞിരുന്നില്ല...അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞാനവനെ പച്ചക്ക് കൊളുത്തിയേനെ..."" ദേഷ്യം കൊണ്ട് ആ മുഖം ചുവന്നിരുന്നു.... ""ഉം...ഇപ്പോഴത്തെ നിയമവശങ്ങളെപ്പറ്റി നിനക്കു കൂടുതൽ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ.. മനീഷക്കു പതിനാലോ പതിനഞ്ചോ വയസ്സേയുള്ളൂ ..അവരെങ്ങാൻ നിനക്കെതിരെ ഒരു കേസ് ഫയൽ ചെയ്താൽ...."" ഒരു നിമിഷം ദിനേശിന്റെ മുഖമൊന്നു പതറി..അയാൾ തുടർന്നു... ""നീ ആ കുട്ടിയുടെ ആരുമല്ല...അവർക്കത് പ്രൂവ് ചെയ്യാൻ അധികനേരം വേണ്ട..അതിനു മുൻപ് മോളെക്കൊണ്ട് അവർക്കെതിരെ ഒരു കംപ്ലൈന്റ് മൂവ് ചെയ്യണം.."" സഞ്ജയ് ദിനേശിന്റെ പുറത്തു തട്ടി...മൂളിക്കൊണ്ട് ആയാളൊന്നു കണ്ണുകൾ അടച്ചു ദീർഘശ്വാസമെടുത്തു...പിന്നെ പതിയെ പറഞ്ഞു തുടങ്ങി.. ""അതെ.. മറ്റുള്ളവരുടെ കണ്ണിൽ അവളെന്റെ ആരുമല്ല......അവളുടെ അച്ഛൻ അമ്മക്കയച്ച ഡിവോർഴ്‌സ് പേപ്പറിൽ നിന്നും കിട്ടിയ നമ്പർ..ഇപ്പോൾ ആ നമ്പർ ഉപയോഗിക്കുന്നത് ഞാനാണെന്നറിയാതെ തെറ്റി വന്ന ഒരു ഫോൺ കോൾ...ആദ്യമൊരു കൗതുകമായിരുന്നു...അവളൊരിക്കൽ പോലും ഞാനവളുടെ അച്ഛൻ തന്നെയാണോ എന്നു ചോദിച്ചില്ല.. അവൾക്കു വിശ്വാസമായിരുന്നു ഞാനവളുടെ അച്ഛനാണെന്ന്.. പിന്നീട് വിളിച്ചപ്പോളൊക്കെയും അത് തിരുത്താൻ തോന്നിയില്ല.. .. കല്യാണിയോടൊപ്പം ഭൂമികാണാതെ പോയ എന്റെ മകളായിട്ടു തന്നെയാണ് കണ്ടതും...എന്റെ കല്യാണി പോയശേഷം കുറച്ചെങ്കിലും ഞാൻ ജീവിക്കുകയാണെന്നു തോന്നിയത് ഈ മൂന്നു മാസക്കാലമാണ്... ഇപ്പോഴും അവൾ കരുതുന്നത് ഞാനവളുടെ അച്ഛൻ തന്നെയാണെന്നാണ്..ആ വിശ്വാസത്തിലാണ് അവളെന്നെ തേടി വന്നതും...അവളോടെല്ലാം പറയണം.. "" അയാളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നുതാണു... ""അതിനുമുമ്പ് എന്റെ മകളെ കാമക്കണ്ണുകൊണ്ടു കണ്ട അവനെ നേരാംവണ്ണം പുറംലോകം കാണിക്കരുത്.. എന്തു വേണമെന്ന് സഞ്ജുനു മനസ്സിലായി കാണുമല്ലോ..'" അയാളുടെ കണ്ണുകളിൽ പകയെരിഞ്ഞു... മുഖം വലിഞ്ഞു മുറുകി... ******N❤️D******* ആറുമാസത്തിനുശേഷം ഒരു ഡിസംബർ ""ഹലോ അച്ഛാ...ഞാനാണ് മനീഷ...ഈ ക്രിസ്‌മസ്‌ വെക്കേഷൻ ഞാൻ അച്ഛനോടൊപ്പമാണ്... . അടുത്തയാഴ്ച്ച ഞാനങ്ങെത്തും കേട്ടോ..."" അതുകേട്ട് ദിനേശിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു...ഇപ്പോൾ അവൾക്കറിയാം ഞാനവളുടെ ആരുമല്ലെന്നു.. .എങ്കിലും ഞങ്ങൾ അച്ഛനും മകളുമാണെന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം... സ്നേഹത്തോടെ..... Nitya Dilshe #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് "വേദ" എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. "അർജുൻ" "മാഡം, പ്ളീസ് മൂവ്.."എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു കണ്ണടക്കുമ്പോഴും നെഞ്ചിന്റെ പിടച്ചിലും ശരീരത്തിന്റെ വിറയലും മാറിയിരുന്നില്ല... കുറച്ചു സീറ്റുകൾക്കപ്പുറം അയാളുണ്ടെന്ന ചിന്ത മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തി... ഇല്ല ...ഇനിയും തളരാൻ വയ്യ ...മനസ്സിനല്പം ധൈര്യം കിട്ടണെ..എന്നു പ്രാർത്ഥിച്ചു... ഏതോ ആപത്തു കണ്ടെന്നപോലെ ഹൃദയം ശക്തമായി മിടിച്ചു.. ഫ്ലൈറ് ലാൻഡ് ചെയ്ത് പുറത്തിറങ്ങിയപ്പോൾ അയാളെ കണ്ടില്ല എന്നത് ആശ്വാസം നൽകിയെങ്കിലും അതിനധികം ആയുസ്സുണ്ടായിരുന്നില്ല... എമിഗ്രേഷൻ കഴിഞ്ഞുള്ള വഴിയിൽ അയാളെന്നെ കാത്തു നിൽപ്പുണ്ടായിരുന്നു...പഴയപോലെ പേടിച്ചോടാതെ .ധൈര്യമായി നേരിടുക എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു നടന്നു.. അടുത്തെത്തിയതും അയാൾ കൈയ്യിൽ പിടിമുറുക്കി...ശബ്ദം താഴ്ത്തി പറഞ്ഞു.. "വേദ.....ഇവിടെ വച്ചൊരു സീൻ ക്രീയേറ്റ് ചെയ്യാൻ നിൽക്കണ്ട..കഴിഞ്ഞ മൂന്നു വർഷവും ഈയൊരു മുഖം തേടിക്കൊണ്ടിരിക്കയായിരുന്നു ഞാൻ...എനിക്ക് പറയാനുള്ളത് കേട്ടിട്ടെ വിടു.. അത് കഴിഞ്ഞ് എങ്ങോട്ടു വേണമെങ്കിലും പോകാം...." ദയനീയമായി അയാളെ നോക്കിയെങ്കിലും ആ തീരുമാനം മാറില്ലെന്നു തോന്നി..അയാളുടെ വാക്കുകൾ അനുസരിക്കാനെ അപ്പോൾ കഴിഞ്ഞുള്ളു... മനോഹരമായി ഇന്റീരിയർ ചെയ്ത ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്..ഫ്രഷായി വരാൻ റൂം കാണിച്ചു തന്ന് അയാൾ മറ്റൊരു റൂമിലേക്ക് കയറിപ്പോയി.. ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ കണ്ടു, ഹാളിനോട് ചേർന്ന ബാൽകണിയിൽ കോഫി മഗ്ഗുമായി പുറത്തേക്കു നോക്കി നിൽക്കുന്നു അർജുൻ...ഡ്രസ് മാറ്റിയിട്ടുണ്ട്...ആളെ കണ്ടതും അല്പം ശാന്തമായ ഹൃദയം വീണ്ടും പെരുമ്പറ മുഴക്കിതുടങ്ങി... ശബ്ദം കേട്ടാവണം ടേബിളിൽ ഇരുന്ന കോഫി മഗ് എനിക്ക് നീട്ടി... പുറത്ത് സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു..കോഫി ശരീരത്തിനും മനസ്സിനും കുറച്ചുന്മേഷം നൽകി.. "വേദ ഇവിടെ.?? " അയാൾ തന്നെയാണ് സംഭാഷണത്തിനു തുടക്കമിട്ടത്.. "ഇവിടെയാണിപ്പോൾ വർക് ചെയ്യുന്നത്..." കമ്പനിയുടെ പേരു പറഞ്ഞു.. ബാൽക്കണിയിലെ ചയറിലേക്കിരുന്നു അയാൾ.. അടുത്തിരിക്കുന്ന ചയറിലേക്കിരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു.. "ഞാൻ വേദയെ അന്വേഷിച്ച് നാട്ടിൽ വന്നിരുന്നു...അച്ഛനിപ്പോൾ..???"അയാൾ ചോദ്യഭാവത്തിൽ എന്നെ നോക്കി... "ബാംഗ്ലൂരിൽ ഒരാശ്രമത്തിൽ ഉണ്ട്..അവിടുത്തെ കണക്കുകളും കാര്യങ്ങളുമൊക്കെയായി ജീവിക്കുന്നു..അമ്മയും വൈഗയും പോയെപ്പിന്നെ ആകെ ഒതുങ്ങി...അതോടെ അനാഥയായത് ഞാനാണ്..." അവസാന വാചകം പറഞ്ഞപ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു. "വൈകിയാണെങ്കിലും അമ്മയുടെ വിവരം അറിഞ്ഞിരുന്നു..."അയാൾ വീണ്ടും കോഫി ചുണ്ടോട് ചേർത്തു... "ഉം..ഹാർട്ട് പേഷ്യൻറ് ആയിരുന്നു..." "വേദയുടെ വിവാഹം..???" അയാൾ എനിക്ക് നേരെ തലയുയർത്തി ...എന്റെ മുഖത്തൊരു പുച്ഛച്ചിരിയായിരുന്നു.. "ശരീരവും മനസ്സും കളങ്കമില്ലാതെയാവണം വിവാഹമണ്ഡപത്തിലേക്കു കയറേണ്ടതെന്ന പഴഞ്ചൻ ചിന്താഗതി പഠിപ്പിച്ചാണ് 'അമ്മ വളർത്തിയത്..അതില്ലാത്തത് കൊണ്ടു അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.." കത്തുന്ന മിഴികളോടെ ആ കണ്ണുകളിലേക്കു നോക്കിയാണ് ഞാൻ അതു പറഞ്ഞത്.. അയാളിലെ പതർച്ച വ്യക്തമായി കാണാനുണ്ടായിരുന്നു.. എന്നിൽ നിന്നും മുഖം ഒളിപ്പിക്കാനായി പുറത്തേക്കു നോക്കി എഴുന്നേറ്റു ..വല്ലാത്തൊരു സന്തോഷം എന്നെ വന്നു മൂടുന്നതറിഞ്ഞു... "വൈഗ എപ്പോഴും വേദയെക്കുറിച്ചു പറയാറുണ്ട്..എന്നെങ്കിലും എനിക്കൊരു സർപ്രൈസ് തരാനാവണം ട്വിൻ സിസ്റ്റർ എന്നത് മറച്ചുവച്ചിരിന്നു...അതു ഞാൻ അറിയുന്നത് വേദ അന്നാ ഫ്ലാറ്റിൽ വന്നു പോയ്ക്കഴിഞ്ഞാണ്.." കുറ്റബോധം കൊണ്ട് ആ മുഖം കുനിയുന്നത് കണ്ടു..കണ്ണിലെവിടെയോ നീർത്തിളക്കം.. സ്വതവേ വെളുത്ത ആ മുഖം നന്നായി ചുവന്നിരുന്നു...പക്ഷേ എനിക്കാ മനുഷ്യനോട് അല്പം പോലും അലിവ് തോന്നിയില്ല.. "എനിക്ക് പോണം...ഇപ്പോൾ തന്നെ ലേറ്റ് ആയി.."കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടാതെ ഞാൻ എഴുന്നേറ്റു.. "വേദ, ഇന്നൊരു ദിവസം ...ഇന്നൊരു ദിവസം മാത്രം ഇവിടെ നിൽക്കു.. നാളെ രാവിലെ നമുക്കൊരിടം വരെ പോണം..അതുകഴിഞ്ഞു വേദ പറയുന്ന സ്ഥലത്ത് ഞാൻ തന്നെ കൊണ്ടുചെന്നാക്കാം.. please..." ദയനീയമായിരുന്നു ആ മുഖം...എവിടേക്ക് എന്നൊരു ചോദ്യം മനസ്സിലുയർന്നെങ്കിലും ചോദിക്കാൻ തോന്നിയില്ല...ഇതോടെ എല്ലാറ്റിനും അവസാനം കാണുമല്ലോ എന്നാശ്വസിച്ചു.. ഇന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ലെന്നു നന്നായി അറിയാമായിരുന്നു... പഴയ ഓർമകൾ ഓരോന്നും മനസ്സിനെ വളഞ്ഞിട്ടാക്രമിക്കാൻ തുടങ്ങി.. വൈഗ...എന്റെ ട്വിൻ സിസ്റ്റർ ....കാണാൻ മാത്രമേ ഞങ്ങൾ ഒരുപോലെയുള്ളൂ..സ്വഭാവം വിഭിന്നമായിരുന്നു..അവളായിരുന്നു വീട്ടിലെ ബഹളക്കാരി..അവൾ വന്നാലേ വീടുണരു എന്നു അമ്മയെപ്പോഴും പറയും..അച്ഛൻ മിലിറ്ററി ക്യാപ്റ്റൻ ആയതുകൊണ്ട് പട്ടാളച്ചിട്ടയായിരുന്നു വീട്ടിൽ..അച്ഛന്റെ ശബ്ദം കേട്ടാലെ ഞാൻ വിറക്കുമായിരുന്നു..ആരോടും എന്തും പറയാനുള്ള ധൈര്യം വൈഗക്കെപ്പോഴും ഉണ്ടായിരുന്നു...അച്ഛനേക്കാൾ അമ്മയോടായിരുന്നു ഞങ്ങൾ കൂട്ട്... എട്ടാം ക്ലാസ്സിൽ എത്തിയപ്പോഴാണ് അച്ഛൻ റിട്ടയേർഡ് ആയി നാട്ടിൽ വീടുവച്ചത്.ബന്ധുക്കളാരോടും വലിയ അടുപ്പം ഉണ്ടായിരുന്നില്ല ..പ്ലസ് ടു കഴിഞ്ഞതോടെ CA മോഹവുമായി ഞാൻ ചെന്നൈയിലേക്ക് പോയി...വീട്ടിലാർക്കും ഇഷ്ടമില്ലാതിരുന്നിട്ടും ഫാഷൻ ഡിസൈനിങ് പഠിക്കണമെന്ന വാശിയോടെ വൈഗ മാഗ്ലൂർക്കും... അടുത്തല്ലായിരുന്നെങ്കിലും ദിവസവും വിളിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്നു... എന്തുകാര്യവും അവളാദ്യം പറയുക എന്നോടാണ്..ഞാനും അങ്ങനെതന്നെ..മാഗ്ലൂർ ലൈഫ് അവൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നു തോന്നി.. കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഒരു കമ്പനിയിൽ ജോയിൻ ചെയ്ത സമയത്താണ് അവൾ ഒരു ഫാഷൻ ഷോയിൽ വച്ചു പരിചയപ്പെട്ട അർജുനെക്കുറിച്ചു പറയുന്നത്.... ആൾ ബിസിനസ്സ് മാൻ ആണ്..പിന്നീടുള്ള അവളുടെ സംസാരങ്ങൾ കൂടുതലും അർജുനെക്കുറിച്ചായിരുന്നു...ഒരിക്കൽ പറഞ്ഞു അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന്...എനിക്കതൊരു ഷോക്ക് ആയിരുന്നു.. കർക്കശക്കാരനായ അച്ഛന്റെ മുഖമായിരുന്നു എന്റെ മനസ്സിലപ്പോൾ..എന്തായാലും ഓണത്തിന് നാട്ടിൽ വരുമ്പോൾ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു പറഞ്ഞവളെ ആശ്വസിപ്പിച്ചു...ഒരാഴ്ച്ച കഴിഞ്ഞു കാണണം എന്നെ തേടിയെത്തിയത് ഒരു ദുരന്തവാർത്തയായിരുന്നു.. മാഗളൂരിൽ വച്ചൊരു ബൈക്ക് ആക്സിഡന്റിൽ വൈഗ പോയി...ഒപ്പമുണ്ടായിരുന്ന അർജുൻ അതീവ ഗുരുതരാവസ്ഥയിൽ... വിവരമറിഞ്ഞു നാട്ടിൽ എത്തിയപ്പോൾ 'അമ്മ icu വിൽ ആണ്...'അമ്മയുടെ ഹൃദയത്തിന് ആ വേദന സഹിക്കാനുള്ള ശക്തിയുണ്ടായില്ല..രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മയും പോയി.. വീട്ടിലെ നിശ്ശബ്ദത ഭ്രാന്തു പിടിപ്പിക്കുമെന്നു തോന്നി..ചെന്നൈയിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചത് അച്ഛൻ തന്നെയാണ്... അച്ഛനും ഏകാന്തത മടുത്തു കാണും..അച്ഛൻ ആശ്രമ ജീവിതത്തിലേക്ക് മാറി... വൈഗയുടെ സാധനങ്ങൾ ഹോസ്റ്റലിൽ ഉണ്ടെന്നു ഫ്രണ്ട്‌സ് വിളിച്ചു പറഞ്ഞപ്പോഴാണ് അതേറ്റെടുക്കാൻ ഞാൻ മാസങ്ങൾക്കു ശേഷം മാഗ്‌ളൂരിലേക്കു പോയത്..എന്നെ കണ്ടു അവർ ഞെട്ടുന്നതറിഞ്ഞു.. അവരിൽ പലർക്കും ഞങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണെന്ന് അറിയില്ലായിരുന്നു... തിരിച്ചു ട്രെയിൻ കയറാൻ നിൽക്കുമ്പോഴാണ് അര്ജുനെക്കുറിച്ചോർത്തത്.. ഫ്രണ്ട്സ്‌നേ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞു ആൾ ഹോസ്പിറ്റൽ വിട്ടു ഫ്ലാറ്റിലുണ്ടെന്ന്.. വൈഗയുടെ പ്രിയപ്പെട്ട അർജുനെ കാണാതെ പോകുന്നത് ശരിയല്ലെന്ന് മനസ്സു പറഞ്ഞു...ഫെണ്ട്‌സ് തന്നെയാണ് അഡ്രസ്സ് പറഞ്ഞു തന്നത്.. ഫ്ലാറ്റിലെത്തി ബെല്ലടിച്ചു.. .വൈഗ മുൻപ് ഫോട്ടോ അയച്ചു തന്നിട്ടുണ്ട്..അല്പം കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്..മുന്നിൽ അർജുൻ..എന്നെ കണ്ടതും ആ ചുവന്ന കണ്ണുകൾ വിടർന്നു..പാതി തുറന്ന വാതിലിനിടയിലൂടെ കണ്ടു ടേബിളിൽ ഇരിക്കുന്ന മദ്യക്കുപ്പികൾ... തിരിഞ്ഞു നടക്കാനൊരുങ്ങവേ അർജുൻ വന്നെന്നെ പുണർന്നു ശക്തിയോടെ വരിഞ്ഞു മുറുക്കി..മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ടു മൂടി.. "എനിക്കറിയാമായിരുന്നു നിനക്കെന്നെ വിട്ടു പോവാൻ കഴിയില്ലെന്ന്..നീയില്ലാതെ വയ്യ വൈഗ....ഇനി നീ എന്നെ വിട്ടുപോകാരുത്.." പറഞ്ഞതും എന്നെ എടുത്ത് അകത്തേക്ക് നടന്നു.. ഞാൻ വൈഗയല്ല വേദയാണെന്നു പറഞ്ഞതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല..എന്റെ എതിർപ്പുകളെ വകവെക്കാതെ അയാളെന്നെ ബലമായി കീഴ്പ്പെടുത്തി... വരാൻ തോന്നിൽ നിമിഷത്തെ ശപിച്ച് കൊണ്ടിരുന്നു.. അയാൾക്ക്‌ ബോധം വരുമ്പോഴേക്കും അവിടുന്നു രക്ഷപ്പെട്ടു.. പിന്നെയൊരു ഒളിച്ചോട്ടമായിരുന്നു..തേടിക്കൊണ്ടിരുന്ന മനസമാധാനം എവിടെ നിന്നും കിട്ടിയില്ല.. ഉറങ്ങാത്തത് കൊണ്ടു അർജുൻ പറഞ്ഞതിലും നേരത്തെ തന്നെ എഴുന്നേറ്റു റെഡിയായി....പറഞ്ഞ സമയത്തു തന്നെ ആൾ ഡോർ തുറന്നു പുറത്തു വന്നു.....മുഖത്തു ഗൗരവം ആണ്..അതുകൊണ്ടു തന്നെ എങ്ങോട്ടാണ് എന്നു ചോദിച്ചില്ല..പുറത്തു വെളിച്ചം വരുന്നതേയുള്ളൂ..രാത്രി പെയ്ത മഞ്ഞിന്റെ കണികകൾ ചെടികളിലും പൂക്കളിലും പറ്റിപ്പിടിച്ചു നിൽപ്പുണ്ട്..നേർത്ത തണുപ്പും.... ചെറിയ പടിക്കെട്ടുകൾക്കു താഴെ കാർ പാർക്ക് ചെയ്തു...അമ്പലമാണ്.. അധികം തിരക്കില്ല..പൂജാ സാധനങ്ങൾ വില്ക്കുന്ന വഴികച്ചവടക്കാരുടെ ബഹളങ്ങൾ ഉണ്ട്..പടിക്കെട്ടുകൾ കയറി മുകളിൽ എത്തി..നോർത്ത് ഇന്ത്യൻ മാതൃകയിലുള്ള ക്ഷേത്രമാണ്... മുൻപ് അച്ഛനുമമ്മയും വൈഗയും കൂടി ഒരുമിച്ചു പോയിട്ടുള്ളതാണ് അമ്പലത്തിൽ..അമ്പലങ്ങളിൽ ഉള്ള വിശ്വാസവും ഇപ്പോഴില്ല.. ശിവ പാർവതി പ്രതിഷ്ഠയാണ്.. അർജുൻ വഴിപാട് കൗണ്ടറിൽ ചെന്നു എന്തോ ചോദിക്കുന്നുണ്ട്.. പ്രാർത്ഥിക്കാൻ ഒന്നുമുണ്ടായിരുന്നില്ല..ശിവനോട് ചേർന്നിരിക്കുന്ന പാർവതിയേയും അവിടുത്തെ കൊത്തുപണികളും നോക്കിക്കൊണ്ട് നിന്നു...പൂജാരി കൊണ്ട് വന്ന പ്രസാദം അർജുൻ വാങ്ങുന്നത് കണ്ടു..കഴുത്തിലൊരു മഞ്ഞ ചരട് വീണപ്പോഴാണ് ഞെട്ടി തിരിഞ്ഞു നോക്കിയത്.. "ക്ഷമിക്കണം.. സമ്മതത്തോടെ ഇതൊരിക്കലും നടക്കില്ലെന്നറിയാം... അനാഥയാണെന്ന തോന്നൽ ഇനി വേണ്ട..കൂട്ടിനു ഞാനുണ്ടാവും സമ്മതിച്ചാലും ഇല്ലെങ്കിലും....മനസ്സറിഞ്ഞു എന്നെ സ്വീകരിക്കാൻ കഴിയുന്നത് വരെ കാത്തിരുന്നോളാം.." ആ കൈകൾ എന്റെ കൈകളിൽ അമരുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. സ്നേഹത്തോടെ... Nitya Dilshe #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
""രേവു.,.ഗായു ആയിരുന്നു വിളിച്ചത്....അഭിക്ക്‌ നമ്മുടെ ചിന്നുനെ നോക്കിയാലോ എന്നൊരു ആലോചന..നമ്മളോടൊന്നു ആലോചിക്കാൻ പറഞ്ഞു.." ഫോൺ വച്ച് അച്ഛനത് പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ....അമ്മയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം.. "ഇതിൽ ആലോചിക്കാൻ ഒന്നുമില്ല..അഭിയെ ആഗ്രഹിക്കാത്തവർ ആരാ.എന്റെ മനസ്സിലും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു..ഈ വർഷത്തോടെ അവളുടെ ഹൗസ് സർജൻസി കഴിയും..ബാക്കി വിവാഹത്തിന് ശേഷോം പഠിക്കാലോ.."" കേട്ടപ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ..... പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല....വേഗം മുറിയിലേക്ക് നടന്നു.. കുട്ടിക്കാലത്തെ കുടുംബ ഫോട്ടോ നോക്കി , കൂട്ടുകാരികളിൽ ആരോ മുറചെറുക്കൻ എന്നു പറഞ്ഞു കളിയാക്കിയപ്പോൾ മനസ്സിൽ തോന്നിയ പൊട്ടത്തരം..ആരും വെറുതെപോലും ആങ്ങനെയൊന്നു ഓർത്തിട്ടുണ്ടാവില്ല...അഭിയേട്ടനും ചിന്നുചേച്ചിയും തന്നെയാണ് ചേർച്ച.. കുടുംബത്തിലെ എല്ലാവരും പഠിപ്പ്‌സ്റ്റ് കളായിരുന്നു....എല്ലായിടത്തും കാണുമല്ലോ ആ ഗണത്തിൽ പെടാത്ത ഒന്ന്.. ഇവിടെ അത് ഞാനായിരുന്നു....എല്ലാവരും ഉയർന്ന മാർക്കോടെ പാസായപ്പോൾ ഞാൻ തട്ടിയും മുട്ടിയും ഡിഗ്രി വരെ എത്തി നിൽക്കുന്നു..അതുകൊണ്ട് വേറൊരു പേരുകൂടി കിട്ടി "മണ്ടൂസ് ".. അമ്മയെ പേടിച്ചു തോറ്റിട്ടില്ലെന്നു മാത്രം..എന്നെക്കുറിച്ചു ആരെങ്കിലും ചോദിക്കുമ്പോഴാണ് അതുവരെ ഉയർത്തിപ്പിടിച്ച അച്ഛന്റെയും അമ്മയുടെയും തല കുനിയുന്നത്.. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പഠിപ്പിസ്റ്റ് ഈ പറഞ്ഞ അഭിയേട്ടനായിരുന്നു.. ആൾ പഠിച്ചിറങ്ങുന്നത് ഏതെങ്കിലും റാങ്കോടെ തന്നെയാവും..അതുകൊണ്ട് എല്ലായിടത്തും പ്രശസ്തനായിരുന്നു..ആൾ എൻജിനീയറിംഗ് കഴിഞ്ഞ് ബാംഗ്ളൂർ ഇപ്പോൾ സ്വന്തമായി ഒരു firm തുടങ്ങി...ഓഫിസ് ആവശ്യത്തിനു കൊച്ചിയിൽ വരുമ്പോൾ.. ,ഇവിടെ നിന്നു ഒന്നര മണിക്കൂർ ഉണ്ട് കൊച്ചിയിലേക്ക്... എന്നാലും ഇവിടെയാണ് തങ്ങാറ്. കുറച്ച് മുൻപ് കല്യാണക്കാര്യം സംസാരിച്ചില്ലേ അതാണെന്റെ അച്ഛൻ Dr..ചന്ദ്രദാസ്..കാർഡിയോളജിസ്റ് ആണ്..'അമ്മ Dr.രേവതി..ഡോക്ടറേറ്റ് ഫിസിക്‌സ് ലാണ്..ഇവിടെ അടുത്തുള്ള കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് ഹെഡ്.. ചെറുപ്പംമുതൽ എനിക്ക് കൂട്ട് അച്ഛമ്മയായിരുന്നു...എന്റെ സങ്കടങ്ങൾ സന്തോഷങ്ങൾ ഒക്കെ ഞാൻ പങ്കുവെച്ചത് അച്ഛമ്മയോടാണ്..സങ്കടമോ സന്തോഷമോ എന്തായലും എനിക്ക് മാത്രമായി എന്തെങ്കിലും വിഭവമുണ്ടാക്കിത്തന്നാണ് അച്ഛമ്മയെന്നെ സന്തോഷിപ്പിക്കാറ്...അതിൽ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സ്‌പെഷ്യൽ കാണും.. അച്ഛമ്മക്കു വയ്യാതെ ആയതിൽ പിന്നെ അത് പതിയെ ഞാൻ ഏറ്റെടുത്തു..സങ്കടമുണ്ടായാലും സന്തോഷമുണ്ടായാലും കിച്ചനിൽ കേറി എന്തെങ്കിലും ഒരു പരീക്ഷണം...അത് കഴിക്കുന്ന ആളുടെ മുഖത്തുണ്ടാവുന്ന സംതൃപ്തി..അത് കാണുന്നതായിരുന്നു എന്റെ സന്തോഷം..കിച്ചൻ ആയിരുന്നു വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടം.. എക്സാം അടുക്കുമ്പോൾ അമ്മയുടെ ഭീഷണി എത്തും..കിച്ചന്റെ പരിസരത്തു കണ്ടുപോകരുതെന്നു..എങ്ങാനും തോറ്റാൽ പിന്നെ അതിൽ എത്തി നോക്കാൻ പോലും സമ്മതിക്കില്ലെന്ന്.. തിരക്ക് പിടിച്ച അച്ഛനുമമ്മയും.. പിന്നെ ചിന്നുചേച്ചി ഹോസ്റ്റലിലും അതുകൊണ്ട് ഇടക്ക് വരുന്ന അഭിയേട്ടനിലാണ് എന്റെ പരീക്ഷണങ്ങൾ കൂടുതൽ..ആൾ എല്ലാം ആസ്വദിച്ചിരുന്നു കഴിക്കുന്നത് കാണുന്നതിലായിരുന്നു എന്റെ ആനന്ദം.. ഒരിക്കൽ ഉച്ചകഴിഞ്ഞ നേരത്തായിരുന്നു അഭിയേട്ടന്റെ പറയാതെയുള്ള വരവ്..എനിക്ക് സ്റ്റഡി ലീവ് ആയതുകൊണ്ട് ഉള്ള കറി കൂട്ടി എന്റേം അച്ചമ്മേടേം ഊണ് കഴിഞ്ഞിരുന്നു...അഭിയേട്ടൻ ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞപ്പോൾ ആകെയൊരു വെപ്രാളമായിരുന്നു. .കുറച്ചു ചോറിരിപ്പുണ്ട്..ഫ്രിഡ്ജിൽ നോക്കിയപ്പോൾ മോരിരിപ്പുണ്ട്.. പെട്ടെന്നൊരു മോരുകാച്ചിയുണ്ടാക്കി.. മുട്ടയും സ്‌പെഷ്യൽ കൂട്ടും ചേർന്നൊരു ഓംലെറ്റും..മുറ്റത്തെ മാങ്ങ പൊട്ടിച്ചൊരു ചമ്മന്തിയും ബാക്കി മാങ്ങാ കൊത്തിയരിഞ്ഞു അല്പം മുളകും കായവും ചേർത്തു വെളിച്ചെണ്ണയിൽ കാച്ചിയെടുത്തു.. പപ്പടവും.. അച്ഛമ്മയോട് സംസാരിച്ച് അഭിയേട്ടൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ഊണ് റെഡി.. കഴിച്ചുകൊണ്ടിരുന്നപ്പോൾ അഭിയേട്ടൻ എന്റെ മുഖത്തേക്കൊന്നു നോക്കി.. "നീ ഇവിടെ ഉണ്ടെന്നറിഞ്ഞോണ്ടാ നേരം തെറ്റിയിട്ടും പുറത്തുന്നു കഴിക്കാതെ വന്നത്...അത് വെറുതെയായില്ല ..നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ.." കേട്ടപ്പോൾ എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു..മനസ്സിനുള്ളിലെ മയിൽ ആയിരം പീലിവിടർത്തി നൃത്തമാടി... ഓരോന്നോർത്ത് എപ്പോഴാണ് ഉറങ്ങിയതെന്നോർമയില്ല...മനസ്സിലെ പൊട്ടചിന്തകളെയൊക്കെ തുടച്ചുമാറ്റി നല്ലമനസ്സോടെയാണ് പിറ്റേന്ന് എണീറ്റത്.. വൈകീട്ട് വീട്ടിലെത്തുമ്പോൾ കണ്ടു..മുറ്റത്ത് അഭിയേട്ടന്റെ വീട്ടിലെ കാർ..ഇത്രപെട്ടെന്നെത്തിയോ എന്നൊരു അമ്പരപ്പുണ്ടായിരുന്നു..അപ്പച്ചിയെ കണ്ടിട്ടു ഒരുപാട് നാളായിരുന്നു.. കണ്ടപ്പോൾ തന്നെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചുമ്മ കൊടുത്തു......വരുന്നത് അറിഞ്ഞിട്ടാവണം അച്ഛനുമമ്മയും നേരത്തെ എത്തിയിട്ടുണ്ട്.. മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ കേട്ടു... "അതേ..മോൾടെ ഈ കൈപ്പുണ്യവും രുചിയും പുറത്താരും കൊണ്ടുപോകേണ്ട....അവനു സ്വന്തമായി വേണമെന്നാണ് അഭി പറയുന്നത്..മോൾ എന്തു പറയുന്നു.." പറഞ്ഞതു മുഴുവനായി മനസ്സിലായില്ല..ഞെട്ടലോടെ തിരിഞ്ഞു നോക്കി..അപ്പോഴാണ് ചിരിയോടെ കൗച്ചിൽ ഇരിക്കുന്ന അഭിയേട്ടനെ കണ്ടത്.. "ഇന്നലെ ഇവിടെ വിളിച്ചു എന്നു കേട്ടതിൽ പിന്നെ ചെക്കൻ ചെവിതല കേൾപ്പിച്ചിട്ടില്ല...രാവിലെ തന്നെ ആൾ ഇങ്ങെത്തി...ചിന്നുവിനെയല്ല ചാരുവിനെയാട്ടോ അഭിക്കു വേണ്ടത്..." കേട്ടത് വിശ്വസിക്കാനാവാതെ പാളി നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി കണ്ണിറുക്കി ചിരിക്കുന്ന അഭിയേട്ടനെ.., ********** കുറച്ച് കാലങ്ങൾക്കു ശേഷം.... ഞങ്ങളുടെ കോഫീഷോപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഇന്വഗ്രേഷൻ ആണിന്നു... കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നല്ലൊരു പേരെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു... തിരക്കിനുള്ളിലൂടെ ഓടിപ്പാഞ്ഞു നടക്കുമ്പോൾ കണ്ടു.....ക്ഷണിക്കപ്പെട്ട അതിഥികൾക്ക് നടുവിൽ അവരോടു സംസാരിച്ചു അച്ഛനുമമ്മയും.....തലയുയർത്തിപ്പിടിച്ചിട്ടുണ്ട്.. എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ തികഞ്ഞ അഭിമാനം.... പെട്ടെന്നൊരു കൈ വന്നെന്നെ ചേർത്തുപിടിക്കുന്നതറിഞ്ഞു... "നിന്റെ സ്വപ്‌നങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാവും...എന്നു വച്ച് എന്റെ കുഞ്ഞിനെ നോക്കാതെ ഇങ്ങനെ ചാടിമറിഞ്ഞു നടന്നാൽ ഞാൻ സഹിക്കില്ല.." എന്റെ അല്പം വീർത്തുന്തിയ വയറിൽ തലോടി അഭിയേട്ടനത് പറഞ്ഞപ്പോൾ ഞാൻ ചമ്മലോടെ ചുറ്റും നോക്കി...പിന്നെ ചിരിയോടെ ആ തോളിലേക്കു ചാഞ്ഞു... സ്നേഹത്തോടെ..... Nitya Dilshe #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
എപ്പോളോ ഞാൻ ഉറങ്ങി... രാവിലെ എഴുന്നേൽക്കാൻ വൈകിയതു കൊണ്ടു എങ്ങനെയോ ഒരുവിധം യാത്ര ആയി കോളേജിലേക്ക് നടന്നു.. "പാറു... " "എന്താ നീ ആകെ ഗ്ലൂമി ആയിരിക്കണേ... " "ഒന്നുല്ല ലിഡി... നമുക്ക് ഇറങ്ങാം.. " "ഡി ഒരു കാര്യം പറയാൻ വിട്ടു നമ്മുടെ സീനിയർ ചേട്ടൻ ഇല്ലേ മിഥുൻ... " "മിഥുൻ ചേട്ടന് എന്ത് പറ്റി... " "ഏയ് പുള്ളിക്ക് എന്നെ ഇഷ്ടം ആണെന്ന്... എന്റെ നമ്പർ ചോദിച്ചു... " "നിനക്ക് ഇഷ്ടം ആണോ... " "എനിക്ക് ചെറുതായിട്ട് ഇഷ്ടാ.... " "എങ്കിൽ പിന്നെ നീ പൊരിക്കു മുത്തേ.... പിന്നെ വല്ലാണ്ട് ക്ലോസ് ആവണ്ട ആൾ എങ്ങനെ ഉണ്ടെന്നു നോക്കിട്ടു മതി... " "ഏയ്... ഞാൻ ടെസ്റ്റ്‌ ചെയ്തു... ആളു പാവാ ... " "ഓഹോ... അപ്പം അവിടം വരെ ആയി കാര്യങ്ങൾ... എന്നിട്ടെന്താ നീ നേരത്തെ പറയാഞ്ഞേ.... " "ഞാൻ ആകെ കൺഫ്യൂഷൻ ൽ ആരുന്നു ടാ... " "ഒക്കെ ഓക്കേ... നടക്കട്ടെ... " ഞങ്ങൾ മൂവർ സംഘം കോളേജ് ഗേറ്റ് കടന്നതും മിഥു ചേട്ടനെ കണ്ടതും ലിഡി പയ്യെ അങ്ങോട്ട്‌ വലിഞ്ഞു... ഞാനും ശീലും കൂടെ ഗാർഡനിൽ ഇരുന്നു കത്തി വച്ചു സമയം കളയുമ്പോൾ ആണ് ഷാരോൺ ചേട്ടൻ അങ്ങോട്ട്‌ വരുന്നത്... "ശീലു... എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട്... " ശീലു നാണത്തോടെ അവന്റെ കൂടെ നടന്നു പോണ കണ്ടപ്പോൾ ഞാൻ വായും പൊളിച്ചു നിന്നു... രണ്ടും ഓരോന്നിനെ കൊത്തിലോ എന്ന് ഞാൻ അപ്പോ ആണ് ഓർത്തത്... ശീലു ഷാരോൺ നെ കുറിച്ച് അന്ന് ക്യാന്റീനിൽ വച്ചു പറഞ്ഞ ഒരു ഓർമ്മ ഉണ്ടായിരുന്നു എനിക്ക് പക്ഷെ.. ഇവർ ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ കരുതിയില്ല... "ശീലു ഞാൻ ലൈബ്രറിയിൽ കാണും... " "ഓക്കേ ഡി.. ഞാൻ അങ്ങോട്ട്‌ വരാം... " ഞാൻ നേരെ ലൈബ്രറിയിൽ പോയി ഇരുന്നു... അവിടെ കിടന്ന ഒരു ബിസിനസ്‌ മാഗസിൻ എടുത്തു കണ്ണോടിച്ചു ഇരിക്കുമ്പോൾ ആണ് ദീപു സർ ഉം ഡോളി മിസ്സും കൂടെ അങ്ങോട്ട്‌ വന്നത്... എഴുന്നേറ്റു പോയാലോ എന്നു വരെ ചിന്തിച്ചു... പിന്നെ തോന്നി.. തോറ്റു ഓടേണ്ട കാര്യം എന്തിരിക്കുന്നു... ഞാൻ ഇവിടെ തന്നെ ഇരിക്കും എന്ന്.. "ഹായ് പ്രാണ .. താൻ എന്താ ഒറ്റക്ക് ഇവിടെ വന്നിരിക്കുന്നെ... " ഫിസിക്സ്‌ ലെ സീനിയർ ചേട്ടൻ ആണ്... അലക്സ്‌.. !!! "ഹായ് ചേട്ടാ... ഞാൻ ചുമ്മാ ഇരുന്നതാ ... വാളുകൾ ഇപ്പൊ ഇങ് എത്തും... " "ഞാൻ തന്നെ എവിടെ ഒക്കെ തിരക്കി... " "അതെന്തിനാ... " "ഏയ്... ചുമ്മാ... ഒന്ന് കാണാൻ... " ഒരു പ്രേമം എനിക്ക് മണത്തു ... "ഞാൻ വട്സപ് ൽ തനിക്കൊരു മെസ്സേജ് അയച്ചിരുന്നു... " "കുറെ കോഴികൾ മെസേജ് അയക്കണോണ്ട് ഞാൻ കൂടുതൽ ശ്രദ്ധിക്കാറില്ല ചേട്ടാ... " "അയ്യോ... അങ്ങനെ കരുതല്ലേ... കോഴി ഒന്നും അല്ല... ആദ്യായിട്ടാ ഇങ്ങനെ ഒരാളോട് തോന്നണത്... " "എങ്ങനെ... " "ഇഷ്ടം... ' "ഓ.. അങ്ങനെ... " "താൻ ആരെയെങ്കിലും... " "ഏയ്... അതിനുള്ള ചുണക്കുട്ടന്മാർ ഈ കോളേജിൽ ഉണ്ടോ എന്നുള്ള അന്നെഷണത്തിൽ ഞാൻ... " "ആഹാ... നന്നായി തമാശ പറയുന്നുണ്ടല്ലോ... " "നോ നോ ... ഞാൻ കാര്യം ആയിട്ടാണ് പറഞ്ഞത്... " "ഇപ്പൊ എന്തായാലും മനസ് ഫ്രീ അല്ലെ... എനിക്ക് ഇച്ചിരി സ്ഥലം തന്നൂടെ അവിടെ... " "ആലോചിക്കാം... " "എത്ര സമയം വെണം.... " "എന്തിന്... " "ആലോചിക്കാൻ... " "തീരുമാനം ആകുമ്പോൾ ഞാൻ ചേട്ടനെ അറിയിക്കാം... " ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിലൂടെ ആ കാതുകളും കണ്ണുകളും എനിക്ക് നേരെ കൂർത്തു വരുന്നത് ഞാൻ കണ്ടില്ല എന്ന് നടിച്ചു... അപ്പൊ അലക്സ് നെ ഇപ്പൊ വിടണ്ട എന്നെനിക്കു തോന്നി.. "ചേട്ടന്റെ വീട് എവിടെ ആണ്... " കുറച്ചു നേരം പരസ്പരം ഞങ്ങൾ സംസാരിച്ചു ഇരുന്നു .... അത് കണ്ടിട്ട് ആകണം ദീപു ലൈബ്രറിയിൽ നിന്നും ഇറങ്ങി പോയി... "ദീപു സർ ഒന്ന് നിൽക്കു... " എന്ന് പറഞ്ഞു ഡോളി മിസ്സ്‌ പിന്നാലെ ഓടുന്നുണ്ട്... അപ്പോ എനിക്കും തോന്നി... ഇതിലും വലിയ ആയുധം എനിക്കിനി കിട്ടാൻ ഇല്ല എന്ന്.. "നമുക്ക് നല്ല ഫ്രഡ്സ് ആയിക്കൂടെ അലക്സ്... " "ടോ.. എനിക്ക്... എനിക്ക് അങ്ങനെ... " അത് കേട്ടതും എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല. വെറുതെ സർ നെ പിരി കേറ്റാൻ വേണ്ടി ഇവന്റെ മനസ്സ് കൂടെ തകർക്കണ്ട എന്ന് തോന്നി... കുറച്ചു കഴിഞ്ഞതും എന്റെ പ്രണയിക്കാൻ പോയ പട്ടാളം തിരിച്ചു വന്നു... ഞങ്ങൾ ക്ലാസിലേക്കു നടന്നു... ഫസ്റ്റ് അവർ സർ ന്റെ ആയിരുന്നു... ടൈം ആകുന്നുള്ളു... ഞാൻ എഴുന്നേറ്റു ബാക്ക് ബെഞ്ചിലെ എന്റെ ചങ്ക് ബ്രോ ഗോകുൽ ന്റെ അടുത്ത് ചെന്നിരുന്നു.. എനിക്കു അവനെ നല്ല ഇഷ്ടം ആണ്... പിന്നെ നമ്മൾ കോളേജ് പിള്ളേർ കൂടുതലും സ്വന്തം ക്ലാസിൽ ഉള്ളവരെ ലൈനടിക്കില്ലല്ലോ... സൊ എനിക്ക് അവൻ എന്റെ നല്ല ബ്രോ ആയിരുന്നു... "ടാ.. എനിക്ക് ഒരു ഉപകാരം ചെയ്യോ... " "എന്താടി കൂതറെ... " ഞാൻ കാര്യങ്ങൾ എല്ലാം അവന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു കൊടുത്തു... അതിനിടയിൽ ബെൽ അടിച്ചതും സർ കയറി വന്നതും ഒന്നും ഞാൻ അറിഞ്ഞില്ല... "എന്താ അവിടെ... " സർ ന്റെ ഉച്ചത്തിൽ ഉള്ള സൗണ്ട് കേട്ടതും ഞാൻ ഞെട്ടി അങ്ങോട്ട്‌ നോക്കി.. "ബെല്ലടിച്ചതൊന്നും കേൾക്കുന്നില്ലേ... " "സോറി സർ... " ഗോകുൽ എഴുന്നേറ്റു നിന്ന് പറഞ്ഞതും കൂടെ ഞാനും എണീറ്റു... ഒരു ഗെറ്റ് ഔട്ട്‌ ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ ഞങ്ങളെ അങ്ങനെ ഒരുമിച്ചു ഗെറ്റ് ഔട്ട്‌ അടിക്കില്ല എന്നെനിക്കു അറിയാമായിരുന്നു... സീറ്റ് മാറാൻ ഉള്ള മടി കൊണ്ടു ഞാൻ അവിടെ തന്നെ ഇരുന്നു .. സർ ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്... നോട്സ് എഴുതി എടുക്കുമ്പോൾ ഞാൻ ഇടയ്ക്കു നാണത്തോടെ ഗോകുലിനെ ഒന്ന് നോക്കും... അവൻ ചുമ്മാ കണ്ണടച്ചു കാണിക്കും... സത്യത്തിൽ എനിക്ക് അപ്പൊ ചിരി ആണ് വരുന്നത്... എങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു... ആ അവർ കഴിഞ്ഞു സർ പോകുമ്പോൾ എല്ലാരും താങ്ക്സ് പറഞ്ഞിട്ടും സർ മറുപടി പറയാതെ ഇറങ്ങി പോയി... എനിക്കും അത് തന്നെ ആയിരുന്നു വേണ്ടിയിരുന്നത്... ഉച്ചക്ക് ഇന്റർവെൽ ആയതും എന്റെ വാലുകൾ രണ്ടും രണ്ടു വഴിക്ക് ഓടി.. ഞാൻ ഗോകുൽ നെ കൂട്ടി ഗ്രൗണ്ടിൽ പോയി ഇരുന്നു... ഡിപ്പാർട്മെന്റ് ന്റെ മുന്നിലൂടെ അവന്റെ കൈ പിടിച്ചു ഞാൻ നടക്കുന്നത് സർ കണ്ടു കാണണം കാരണം കുറച്ചു കഴിഞ്ഞതും സർ ഡോളി മിസ്സ്‌ നെ കൂട്ടി സ്പോർട്സ് ന്റെ കാര്യങ്ങൾ നോക്കാൻ ഗ്രൗണ്ട് ലേക്ക് വന്നു... സർ വരുന്നത് കണ്ടതും ഞാൻ ഗോകുൽ നെ ചേർന്നിരുന്നു... അവൻ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.. നാട്ടിൽ അവനെ കാത്തോരു കുട്ടി ഉണ്ട്... അതായിരുന്നു എന്റെ ധൈര്യം... ഇടയ്ക്കിടെ അവന്റെ മണ്ടക്ക് ഓരോ അടി കൊടുക്കും ഞാൻ.. വേറൊന്നും അല്ല ശുദ്ധ മണ്ടത്തരം പറയും അവൻ അപ്പോ ഒന്ന് കൊടുക്കും... കുറച്ചു കഴിഞ്ഞു അവന്റെ കയ്യിൽ കൈ കോർത്തു ഞാൻ ക്ലാസിലേക്കു നടന്നു... അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിൽ വന്നപ്പോൾ പ്രാന്ത് പിടിച്ചു എനിക്ക് കാരണം... നമ്മുടെ തരുണിമണീസ് രണ്ടും വന്നപ്പോൾ മുതൽ ഫോണിൽ ആണ്... എനിക്ക് ബോറടിച്ചു പ്രാന്തായി... ഞാൻ ജനൽ പാതി തുറന്നു... വിടവിലൂടെ നോക്കി.. സർ ഉം ഫോണിൽ ആണ്...എല്ലാം കൂടെ വട്ട് പിടിച്ചു ഞാൻ തല മൂടി കിടന്നുറങ്ങി... ഒരുറക്കം കഴിഞ്ഞു നോക്കുമ്പോൾ ആരുടെയും ഫോൺ വിളി കഴിഞ്ഞിട്ടില്ല... **** "എടി പാറു .. ഈ ലവ് എന്ന് പറയുന്നത് ഒരു അക്രമ ഫീൽ തന്നട്ടോ.... " "ഡി ഡി... വേണ്ട വേണ്ട... " "സത്യം ഡി.. എനിക്ക് ഇപ്പൊ പാട്ടൊക്കെ പാടാൻ തോന്നണു... മഴ നനയാൻ തോന്നണു... " "എനിക്കും ഡി... നിനക്ക് മാത്രം എന്താ പാറു അങ്ങനെ ഒന്നും തോന്നാത്തെ... " "അതിനു അവൾ ദീപു സർ നെ മറന്നാൽ അല്ലെ... " "ഒന്ന് നിർത്തോ രണ്ടും... ലവ്.. പിണ്ണാക്ക്... പൊക്കോ എന്റെ മൂന്നിന്നു... " എനിക്ക് അരിച്ചു കേറി വന്നു... ക്ലാസിലേക്ക് നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം ആയിരുന്നു ... എന്താണ് എന്നറിയില്ല... സ്റ്റെപ് കയറുമ്പോൾ... ഡോളി മിസ്സും സർ ഉം കൂടെ ഇറങ്ങി വരുന്നത് കണ്ടത്... എന്റെ സകല കണ്ട്രോളും പോയി... പെട്ടന്ന് മിസ്സ്‌ സാരി തട്ടി വീഴാൻ പോയതും.. മിസ്സിന്റെ വയറിലൂടെ വട്ടം പിടിച്ചു സർ താങ്ങി പിടിച്ചതും എന്റെ കിളി പോയി... തിരിച്ചു ഓടാൻ തോന്നി എനിക്ക്.... തുടരും... രചന - ജ്വാലാമുഖി #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - [@76@0@@ ఆిరలఖ్యయ్య 04 [@76@0@@ ఆిరలఖ్యయ్య 04 - ShareChat