
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
അമ്മാ ഞാനൊന്ന് പറഞ്ഞോട്ടേ"
"നീയൊന്നും പറയണ്ടാ..എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയവനല്ലേ..പെറ്റ വയറിനേ ദണ്ഡം അറിയൂ"
കയ്യിലിരുന്ന കഞ്ഞിയും പാത്രവും ടേബിളിൽ വെച്ചിട്ട് അമ്മ നെഞ്ചത്തടിയും നിലവിളിയും തുടങ്ങി... ഞാൻ തെല്ലൊന്ന് അമ്പരന്നു അമ്മയെ മിഴിച്ചു നോക്കി..
"ങേ ഇതിപ്പോൾ എന്താ കഥ.. എനിക്കിട്ട് രണ്ടെണ്ണം കിട്ടുമെന്ന് കരുതിയപ്പോൾ അമ്മ പാട്ടുപാടി തിരുവാതിര ഒറ്റക്ക് കളിക്കുന്നു..
" എന്റെ കൃഷ്ണാ ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്...എന്തായാലും അമ്മയുടെ തിരുവാതിര കളി പൊളിച്ച് അടുക്കി..ഞാൻ നന്നായി ആസ്വദിച്ചു നിന്നു
"എന്താടാ കുരുത്തം കെട്ടവനേ ഇളിക്കുന്നത്..എന്റെ കൊച്ചിന് കഞ്ഞി കോരിക്കൊടുക്കെടാ"
അമ്മയുടെ അലർച്ചക്കൊപ്പം ഞാനൊരൊറ്റ ചാട്ടത്തിന് ചൂടുകഞ്ഞിയും പാത്രവും എടുത്തു.. വെപ്രാളത്തിന് അതിന്റെ മേലേക്ക് വീണതും ഞാൻ ചാടിത്തുള്ളി..
"എന്റെ കൊച്ചിനു കൊണ്ടുവന്ന കഞ്ഞി തട്ടി കളഞ്ഞല്ലോടാ കുരുത്തം കെട്ടവനേ"
ചൂടു കഞ്ഞി വീണു എന്റെ നെഞ്ച് പൊള്ളിയതിലല്ല അമ്മക്ക് സങ്കടം..കഞ്ഞി നിലത്ത് വീണതിലാ..
"അമ്മാ..."
ഞാൻ ദയനീയമായി വിളിച്ചെങ്കിലും എവിടുന്ന മൈൻഡ് ചെയ്യാൻ..കോടതിയുടെ ഉത്തരവ് പോലെ അമ്മയുടെ അടുത്ത ഓർഡർ പുറത്തിറങ്ങി..
"നീ തന്നെയല്ലേ നിലത്ത് ഇട്ടത്..വാരിക്കളെയെടാ"
യാതൊരു ദയാദാക്ഷണ്യവും ഇല്ല...പൊള്ളുന്ന നെഞ്ചിനെ മനസ്സിൽ ആശ്വസിപ്പിച്ചു ഞാൻ നിലത്തേക്ക് കുനിഞ്ഞു..
"സാറ് ഒന്നും ചെയ്യണ്ടാ...ഞാൻ വാരിക്കോളാം"
സ്നേഹമുളള സ്വരം കാതിലിമ്പമായി വീണു..താമരയുടെ സ്വരം.. അത്ഭുതത്തോടെ ഞാൻ തല ചരിച്ചു നോക്കി..പുഞ്ചിരി വിടർന്ന മുഖവുമായി അവൾ എന്നെ നോക്കുന്നു...താമര ... താമര സെൽവി..
"ങേ..സാറോ.."
അമ്മ അമ്പരന്നു മൂക്കത്ത് വിരൽ വെച്ചു..
"അയ് ശരി കാലം പോയൊരു പോക്കേ.."
"സ്വന്തം കെട്ടിയോനേ സാറേന്ന് വിളിക്കാതെ മോളേ..ചേട്ടാന്നൊ ഏട്ടാന്നൊ വിളിച്ചു പഠിക്ക്"
ആദ്യമായി എന്റെ അമ്മ എനിക്കൊരു നല്ല ഉപകാരം ചെയ്തു.. മക്കളേ"
"സാറല്ല ഏട്ടൻ"
താമര പെട്ടെന്ന് തിരുത്തി...അമ്മയുടെ മുഖത്ത് പാതിരാത്രി സൂര്യനുദിച്ച പ്രതീതി...
"അമ്മേ ഏട്ടൻ എനിക്ക് ചൂടോണ്ടോന്ന് നെറ്റിയിൽ കൈവെച്ചു നോക്കിയതാ..വഴക്ക് പറയണ്ടാ"
"ആണോ മോളേ സത്യമാണോ മോള് പറഞ്ഞത്"
സ്വന്തം മകനായ എന്നെ വിശ്വാസമില്ലാതെ അമ്മ ഭാവിമരുമകളോട് ചോദിക്കണത് കണ്ടില്ലേ..
"സത്യാമാ അമ്മേ...ഏട്ടൻ പാവമാണ്"
"ഹാവൂ ലവള് തിരുവായ് തുറന്നല്ലോ പാതി ആശ്വാസം"
ഞാൻ നെഞ്ചിൽ കൈ വെച്ച് ആശ്വാസം കൊണ്ടു..
"അല്ലേലും ഞാൻ പെറ്റ മകനല്ലേ..എന്റെ സ്വഭാവഗുണം കുറച്ചെങ്കിലും കിട്ടാതിരിക്കോ"
അയ് ശരി.. ഇപ്പോഴെങ്കിലും മ്മളെ അംഗീകരിച്ചല്ലോ തൃപ്പ്തിയായി അമ്മാ"
ഞാനമ്മയെ താണുവണങ്ങി..
"മോള് കിടന്നോളൂ..അമ്മ വാരിക്കളഞ്ഞോളാം"
ലവടെ മുടിയിഴകളിൽ തലോടി നെറ്റിയിലൊരുമ്മയും കൊടുത്തു അമ്മ സ്വാന്തനിപ്പിച്ചു താമരയെ കിടത്തി..
എനിക്കാ നിമിഷം അസൂയ തോന്നി...ലവളോട്..പെണ്ണായി പിറന്നോണ്ടല്ലേ ഇത്രയും പ്രായമായിട്ടും സ്നേഹ വാത്സല്യങ്ങൾ ആസ്വദിക്കുന്നത്..അതിനും വേണമൊരു യോഗം..ഞാൻ നെടുവീർപ്പെട്ടു..
അമ്മ മുറിയിൽ നിന്ന് പോയതും ഞാൻ അവളുടെ അടുത്തെത്തി..
"താങ്ക്സ്"
എന്തിനെന്ന ഭാവത്തിൽ പുരികക്കൊടി വില്ലുപോലെ വളച്ചവൾ..
"അല്ല അമ്മയുടെ വഴക്കിൽ നിന്ന് രക്ഷിച്ചില്ലേ അതിന്"
"സാറ് എന്നെ വല്യ ആപത്തിൽ നിന്ന് രക്ഷിച്ചു ഇത്രയും വരെ എത്തിച്ചില്ലേ..അത്രത്തോളം ഒന്നുമില്ല'
" മ്മ്മ്ം.. ഞാൻ വെറുതെ മൂളിയട്ട് താമരക്ക് സമീപം വീണ്ടും കസേരയെടുത്തിട്ട് ഇരുന്നു ആ മിഴികളിലേക്ക് ഉറ്റുനോക്കി..എന്റെ നോട്ടം കണ്ട് താമര ദൃഷ്ടി മാറ്റി..
"എന്നെ എന്തിനാണ് അകറ്റി നിർത്തുന്നത്..എന്റെ ഉള്ള് നിറയെ സ്നേഹമാടോ തന്നോട്"
അപ്പോഴേക്കും കണ്ണുകൾ പൊത്തി താമരയൊന്ന് ഏങ്ങലടിച്ചു.. ഞാനൊരു മാത്ര ഞെട്ടി..
അമ്മ വന്നാൽ ഇനി അടുത്ത പുകിലായി..
"എന്റെ പൊന്നു താമരേ വെറുതെ സീനാക്കരുത്..അമ്മ വരുന്ന സമയം ആണ്"
ഭാഗ്യം ലവൾ കണ്ണുകൾ തുടച്ച അതേ സമയം അമ്മ അടുത്ത പാത്രത്തിൽ ചൂടു കഞ്ഞിയുമായെത്തി...
"മോൾക്ക് കൊടുക്കെടാ"
അമ്മയുടെ ആഞ്ജാ ഞാൻ ശിരസ്സാ വഹിച്ചു... പാത്രം കയ്യിൽ വാങ്ങിച്ചു..
"അമ്മ പൊയ്ക്കോ"
"മോൾക്ക് വയറ് നിറയെ കഴിപ്പിക്കണം"
"അത് ഞാനേറ്റമ്മാ"
എനിക്ക് അമ്മ എങ്ങനെയെങ്കിലും ഒന്ന് പോയാൽ മതിയായിരുന്നു..ബാക്കിയുള്ളവനൊന്ന് മനസ്സ് തുറന്ന് സംസാരിക്കണം..
"ഞാനായിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലേ"
എന്ന് ചിരിയോടെ മൊഴിഞ്ഞ് അമ്മ ഇറങ്ങിപ്പോയി...മുറിയിൽ ഞാനും താമരയും മാത്രം അവശേഷിച്ചു..പരസ്പരം ഒന്നും മിണ്ടുന്നില്ല..രണ്ടു ഹൃദയങ്ങളുടെ ഇടിപ്പ് മാത്രം മുറിയിൽ ഉയർന്നു കേൾക്കാം..
ഞാൻ കുറച്ചു കൂടി താമരക്ക് അരികിലേക്ക് നീങ്ങിയിരുന്നു...സ്പൂണിൽ കഞ്ഞി കോരി അവളുടെ ചുണ്ടോട് അടുപ്പിച്ചതും വേണ്ടെന്ന ഭാവത്തിൽ തലയിളക്കി..
"എഴുന്നേറ്റു ഇരിക്ക്..അമ്മയെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിക്കുന്നതാ ഇഷ്ടമെങ്കിൽ ഞാൻ നിർബന്ധിക്കില്ല"
താമര സെൽവി ദയവായി എന്നെയൊന്ന് നോക്കിയ ശേഷം ഭിത്തിയിലേക്ക് ചാരിയിരുന്നു..ഞാൻ കോരിക്കൊടുത്ത കഞ്ഞി ഒരിറക്ക് കുടിക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീരിറ്റ് വീണു..
"എന്തുപറ്റി"
"ഒന്നുമില്ല സാർ...അല്ല ഏട്ടാ"
"എന്താണെങ്കിലും പറയെടോ ഷെയർ ചെയ്താൽ പകുതി ആശ്വാസമാകും"
"ഞാൻ ഇവിടെ വന്ന ശേഷമാ സ്നേഹത്തിന്റെ രുചി അറിയുന്നത്..ഭക്ഷണത്തിന് ഇത്രയും സ്വാദ് ഉണ്ടെന്ന് മനസ്സിലാകുന്നത്"
വിമ്മിപ്പൊട്ടി കരയുന്നവളെ ഞാൻ അലിവോടെ നോക്കി..ഞാനറിയാതെ എന്റെ കൈകൾ ചലിച്ചു അവളുടെ മിഴിനീരൊപ്പി..
"കഴിഞ്ഞതൊക്കെ വിട്ടുകളയെടോ..തന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ട്"
എനിക്ക് മറുപടിയായി മിഴിനീരിലും താമര പുഞ്ചിരിച്ചു..
"മതി ഏട്ടാ വയറ് നിറഞ്ഞു"
പാത്രത്തിലെ മുക്കാൽ ഭാഗവും കഞ്ഞി തീർന്നു..പിന്നെ നിർബന്ധിക്കാൻ പോയില്ല..
"താൻ കുറച്ചു സമയം തനിച്ച് കിടക്ക്"
അങ്ങനെ പറഞ്ഞു ഞാൻ പാത്രമെടുത്ത് അടുക്കളയിലേക്ക് ചെന്നു..
"മോൾക്ക് എങ്ങനെയുണ്ടെടാ"
എന്നെ കണ്ടതും അമ്മയുടെ ചോദ്യം ഉയർന്നു..
"കുഴപ്പമില്ല അമ്മേ...അവൾ തനിച്ചു കുറച്ചു നേരം കിടക്കട്ടെ"
ഞാൻ പറഞ്ഞത് ശരിയാണെന്ന് അമ്മക്ക് തോന്നിക്കാണും..പിന്നീടൊരു ചോദ്യവും ഉയർന്നില്ല..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വൈകുന്നേരം വരെ താമര കിടന്ന മുറിയിലേക്ക് പോയില്ല..അമ്മയാണ് അവളെ പരിചരിച്ചത്..
വൈകുന്നേരം ഞാൻ പറമ്പിലെ കുളിപ്പുര കടവിൽ ചെന്നിരുന്നു.. കുറച്ചു കുഞ്ഞു വെള്ളാരം കല്ലുകൾ പെറുക്കി എടുത്തിരുന്നു... ഓരോന്നും നിശ്ചലമായ കുളത്തിലെ വെളപ്പരപ്പിൽ വന്ന് വീഴുന്നതിന് അനുസരിച്ച് കുഞ്ഞോളങ്ങൾ തിരതല്ലി..
ലീവിന് നാട്ടിലെത്തിയാൽ വൈകുന്നേരങ്ങളിൽ കുളിപ്പുരക്കടവിൽ വന്നിരിക്കും..നേരം ഇരുട്ടിയ ശേഷമാകും വീട്ടിലേക്ക് കയറുക..ചിലപ്പോൾ ഏതെങ്കിലും ഫ്രണ്ട്സ് കൂടെയുണ്ടാകും..അവരോടൊപ്പം സൊറ പറഞ്ഞിരിക്കും...കൂടെ കൊണ്ടുവന്ന കുപ്പിയിലൊരണ്ണവും ഉണ്ടാകും..
എനിക്ക് സമീപം ആരോ വന്നിരിക്കുന്നത് പോലെ തോന്നൊയതും തല മെല്ലെ ചരിച്ചു നോക്കി..
താമര സെൽവി... എന്റെ കണ്ണുകൾ വിടർന്ന് അവളിൽ തങ്ങി..
"എങ്ങനെ ഉണ്ട്...അസ്വസ്ഥത മാറിയോ.. അതോ ഹോസ്പിറ്റലിൽ പോകണോ?"
"നല്ല കുറവുണ്ട്"
നനുത്ത ഒരു പുഞ്ചിരിയോടെ മറുപടി ലഭിച്ചു..
"ഏട്ടൻ എപ്പോഴും ഇവിടെ വന്നിരിക്കുമോ?"
കൗതുകത്തോടെയുളള ചോദ്യം.. ഞാനൊന്ന് പുഞ്ചിരിച്ചു..
"വല്ലപ്പോഴുമൊക്കെ..അല്ലാ ഞാനിവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു"
"ഏട്ടനെ ചോദിച്ചപ്പോൾ അമ്മയാ പറഞ്ഞത് കുളത്തിൽ വായി നോക്കി ഇരിക്കുകയാണെന്ന്"
വിടർന്നയൊരു ചിരി..അസ്തമയ സൂര്യന്റെ ചുവപ്പ് നിറം കൂടി ഇട കലർന്നതോടെ മനോഹരമായിരുന്നാ ചിരി...
"ഇനി ഇവിടെ അത്ര ഇരിക്കുന്നത് നന്നല്ല..സന്ധ്യയാകാറായി..ഇരുട്ടും മുമ്പ് ചെന്നില്ലെങ്കിൽ അമ്മയുടെ സരസ്വതി കേൾക്കേണ്ടി വരും"
ഞാൻ എഴുന്നേറ്റതും താമര എനിക്ക് പിന്നാലെ നടന്നു വന്നു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രി വളർന്നു....മുറ്റത്ത് നിലാവ് തെളിമയോടെ പുഞ്ചിരി പൊഴിച്ച് നിൽപ്പുണ്ട്...തെളിഞ്ഞ നീലാകാശത്ത് കുഞ്ഞ് നക്ഷത്രങ്ങൾ ഇമ ചിമ്മി തുറക്കുന്നുണ്ട്..
"മതി കൂട്ടിൽ കയറ് പിളളാരേ നല്ല തണുത്ത കാറ്റുണ്ട്"
അമ്മ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതു കേട്ട് ഞങ്ങൾ ചിരിച്ചു..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രിലെ ഭക്ഷണം കഴിഞ്ഞു കട്ടിലിന്റെ ഇരുധുവ്രങ്ങളിലും ഞങ്ങൾ കിടന്നു...കണ്ണുകളടച്ചിട്ടും ഉറക്കം വരുന്നതേയില്ല..
"താമര ഉറങ്ങിയോ"
"ഇല്ല ഏട്ടാ..ഏട്ടനോ"
"ഞാൻ ഉറങ്ങിയെങ്കിൽ പിന്നെ ചോദിക്കോ"
പകരമൊരു ചിരിയാണ് കേട്ടത്...
"താമരേ തന്നെ ഞാൻ സ്നേഹിച്ചോട്ടെ"
പെട്ടെന്ന് ആയിരുന്നു എന്റെ ചോദ്യം..ഒരു നിമിഷം കഴിഞ്ഞു ..അവളൊന്ന് തിരിഞ്ഞ് കിടന്നു എന്നെ നോക്കി..
അവളുടെ കണ്ണുകളിലെ കാന്തിക ശക്തി എന്നെ ആകർഷിക്കുന്നുണ്ടായിരുന്നു...അനുവാദത്തിനായി ഞാൻ വീണ്ടും മിഴികൾ ഉയർത്തി..
"അത് വേണ്ടാ ഏട്ടാ...അർഹിക്കുന്നതേ ആഗ്രഹിക്കാവൂ...എനിക്ക് കൂടുതൽ ആഗ്രഹങ്ങളില്ല"
പക്ഷേ ഈ പ്രാവശ്യം അവൾ കരഞ്ഞില്ല..വാക്കുകൾക്കൊരു വല്ലാത്ത ഉറപ്പ്...
പുഞ്ചിരി പൊഴിക്കുന്ന താമരയുടെ മിഴികൾ നോക്കി ഞാൻ കിടക്കവേ പതിയെയത് നനവാർന്ന് വരുന്നത് കണ്ടു..
പിന്നെ മറ്റൊന്നും നോക്കിയില്ല ഒന്ന് തിരിഞ്ഞ് മറിഞ്ഞ് അരികിലെത്തി താമരയെ ചുംബനങ്ങളാൽ മൂടി...
പെട്ടെന്ന് അവളെന്നെ ആഞ്ഞ് തെള്ളിയതും ഞാൻ നിലത്തേക്ക് തെറിച്ചു വീണു..
"അയ്യോ അമ്മേ ഓടി വരണേ ഞാൻ കൊക്കയിൽ വീണേ"
എന്റെ അലർച്ച മുറിക്കുള്ളിൽ മുഴങ്ങി...മുതുകത്ത് ഒരു ചവിട്ടും ഒരു ചിന്നം വിളിയും മാത്രമേ കേട്ടുള്ളൂ..കാതടഞ്ഞു പോ യി..
"പ് ഫാ എഴുന്നേറ്റു കട്ടിലിൽ കിടക്കടാ..ഇപ്പോഴും കുഞ്ഞാണെന്നാ വിചാരം.. സ്വപ്നം കണ്ട് നാണം ഇല്ലല്ലോടാ കാറിക്കൂവാൻ..നാണം ഇല്ലാത്തവൻ"
തുടരും...
A story by സുധീ മുട്ടം
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
രാത്രിയിലൊരു സ്വപ്നം കണ്ടാണു ഞാൻ ഉണർന്നത്..വല്ലാത്തൊരു ദുസ്വപ്നം..പെട്ടന്ന് പിടഞ്ഞെഴുന്നേറ്റു..പേടിയോടെ എഴുന്നേറ്റു ലൈറ്റിട്ടു..
"ങേ... അവളെവിടെ"
മുറിയിൽ വൈഭിയെ കാണുന്നില്ല..ഇവളിത് എവിടെ പോയി..നെഞ്ചിലൊരു മുറിവ് ഉണ്ടായി..
(ഇനി മുതൽ കഥ തീരും വരെ ധ്രുവികയിലൂടെ ആയിരിക്കും കഥ പറയുക...)
"ഈശ്വരാ ഈ കൊച്ച് ഇതെവിടെ പോയി.."
ഓടിച്ചെന്ന് വാഷ് റൂമിൽ നോക്കി.അവിടെ ഇല്ലവൾ..
"അമ്മയുടെ അടുത്ത് ആയിരിക്കുമോ?
മനസ്സിലൊരു തണുപ്പ് വീണത് പെട്ടന്ന് മാഞ്ഞു...വൈഭിക്ക് അപകടം സംഭവിക്കുന്നതായാണു സ്വപ്നം കണ്ടത്..അതോടെ ഭയം ഇരട്ടിച്ചു...
ഓടി ഞാൻ അമ്മയുടെ മുറിക്ക് മുമ്പിലെത്തി കതകിൽ തട്ടി..തുറക്കുന്നില്ലെന്ന് കണ്ടു അപ്പുവേച്ചിയെ ഉറക്കെ വിളിച്ചു.
" അപ്പുവേച്ചി... "അപ്പുവേച്ചി"
അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.ഒന്നുകൂടി കതകിൽ തട്ടി ശബ്ദമുയർത്തി വിളിച്ചു..
"അപ്പുവേച്ചി കതക് തുറക്ക്...ഞാനാ ധ്രുവിയാ"
വെളിയിൽ എവിടെയോ ഏതോ വാഹനം സ്റ്റാർട്ടായി ഇരമ്പിയകലുന്ന ശബ്ദം കേട്ടു..അതോടെ എന്നിൽ ഭയവും ഇരട്ടിച്ചു..
ഞാൻ തട്ടിലിന്റെയും വിളിയുടെയും വോള്യം കൂട്ടി...കുറച്ചു സമയം കഴിഞ്ഞു അപ്പുവേച്ചി കതക് തുറന്നത് ഉറക്കച്ചുവടോടെ ആയിരുന്നു.
"എന്താ മോളെ രാത്രിയിൽ..."
മറുപടി കൊടുക്കുന്നതിനു പകരം എന്റെ കണ്ണുകൾ മുറിയിൽ വൈഭിയെ തിരഞ്ഞു...അവിടെയും കാണാഞ്ഞതോടെ പേടി വർദ്ധിച്ചു.
"വൈഭി...അവൾ ഇങ്ങോട്ട് വന്നോ ..."
"ഇല്ല..നിങ്ങൾ രണ്ടും കൂടിയല്ലേ കിടക്കുന്നത്.."
എന്റെ നെഞ്ചൊന്നാളി.. കണ്ണുകൾ നനഞ്ഞു.
"അവളെ കാണുന്നില്ല അപ്പുവേച്ചി'
" ങേ ...അവൾ എവിടെ പോയി...
അപ്പുവേച്ചിയുടെ ഉറക്കം എവിടെയോ പോയി മറഞ്ഞു...
ഞങ്ങൾ രണ്ടു പേരും കൂടി ആദ്യം വൈദേവിന്റെ മുറിയിലേക്ക് പോയി..ചിലപ്പോൾ അവൾ അവിടെ കാണുമായിരിക്കും...
കതക് തുറന്നു കിടക്കുന്നത് കണ്ടു ഞങ്ങൾ അമ്പരപ്പോടെ അകത്തേക്ക് കയറി... അവിടെ ആരെയും കണ്ടില്ല...ഞങ്ങൾക്ക് ആകെ ഭയമായി...
ഞാനും അപ്പുവേച്ചിയും കൂടി അവിടത്തെ മുറിയാകെ വൈഭിക്കായി തിരഞ്ഞു...കണ്ടില്ല..ഇനി തിരയാനായി കിച്ചൺ മാത്രമേയുള്ളു...
അകാരണമായൊരു ഭയം മനസ്സിനെ പിടികൂടി..വൈഭി ഇവിടെയുണ്ടെങ്കിൽ ഇപ്പോൾ വിളി കേൾക്കേണ്ടതാണ് ...
"മോളേ ദേ അടുക്കള വാതിൽ താഴെ വീണു കിടക്കുന്നു.."
നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു കയറി...
വേഗം മുറ്റത്തേക്കിറങ്ങി...വൈദേവിന്റെ ബുളളറ്റ് ഫ്രണ്ടിൽ ഇരിക്കുന്നത് കണ്ടു...
"ഈശ്വരാ രണ്ടും കൂടി ഇരുട്ടത്ത് എവിടെ പോയതാ...രാത്രിയിൽ എവിടെ ചെന്നു തിരയാനാ"
എനിക്ക് കരച്ചിൽ വന്നു... അപ്പുവേച്ചിയുടെ സ്ഥിതിയും അതുതന്നെ ആയിരുന്നു..പേടിയും ആധിയും കാരണം നിലവിളി തൊണ്ടക്കുഴിയിൽ ഉടക്കി നിന്നു..
"അപ്പുവേച്ചി..."
ഞാൻ കരയും പോലെ വിളിച്ചു..
ആകെയുള്ളൊരു കൂടപ്പിറപ്പാണു...
"മോള് വിഷമിക്കാതെ...വൈദേഹും വൈഭിയും ഇവിടെങ്ങാനും കാണും"
അപ്പുവേച്ചിയുടെ ആശ്വസിപ്പിക്കൽ എനിക്ക് ആശ്വാസമായില്ല..നിലവിളിയോടെ ഞാൻ അകത്തേക്ക് ഓടി..
വേഗം മുറിയിൽ കയറി ഫോൺ എടുത്തു.. വൈമികയെ ആണ് വിളിച്ചത്..റിംഗ് ചെയ്യുന്നതല്ലാതെ ഫോൺ എടുത്തില്ല..വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു...
"ഹലോ "
കുറെ കഴിഞ്ഞു ഫോൺ എടുക്കപ്പെട്ടു...വിറയൽ കാരണം എനിക്ക് ശബ്ദം കിട്ടിയില്ല..
"എന്താ എന്തുപറ്റിയത്.നീ വല്ലാതെ അണക്കുന്നുണ്ടല്ലോ..
വൈമിയുടെ സ്വരം കാതിലേക്ക് വീണു..
" ഡീ വൈഭിയെ കാണുന്നില്ല"
"ങേ... അവളൊന്ന് ഞെട്ടിയത് അറിഞ്ഞു..
" വൈഭി രാത്രിയിൽ എവിടെ പോകാനാ..."
കാര്യങ്ങൾ ഞാൻ ചുരുക്കി പറഞ്ഞു..
"ഡീ നീ വിഷമിക്കാതെ...ഞങ്ങൾ ഉടനെ അങ്ങോട്ട് വരാം..ഞാൻ ഏട്ടനെ വിളിക്കട്ടെ..നീ സമാധാനം ആയിട്ട് ഇരിക്ക്."
വൈമിയുടെ കോൾ മുറിഞ്ഞതും തളർച്ചയോടെ കട്ടിലേക്ക് ഇരുന്നു...കൂടെ അപ്പുവേച്ചിയും...
"ഈശ്വരാ ആപത്തൊന്നും സംഭവിക്കരുതേ .. ആകെയുള്ളൊരു കൂടപ്പിറപ്പ് ആണ്...
എന്റെ മിഴികൾ നിറഞ്ഞൊഴുകി..... സ്വപ്നം വീണ്ടും എന്നെ ഭയപ്പെടുത്താൻ തുടങ്ങി...
അരമണിക്കൂർ കഴിഞ്ഞ് മുറ്റത്തൊരു ജീപ്പ് ഇരമ്പി നിൽക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് ഓടി..വാതിൽ തുറന്നപ്പോൾ ദേവർഷും വൈമിയും കൂടി ജീപ്പിൽ നിന്നും ഇറങ്ങുന്നത് കണ്ടു..
" വൈമി...."
ഓടിച്ചെന്ന് അവളുടെ ചുമലിലേക്ക് വീണു പൊട്ടിക്കരഞ്ഞു...
"നീയൊന്ന് സമാധാനപ്പെടൂ....."
വൈമിയുടെ ആശ്വസിപ്പിക്കൽ കരച്ചിലിനു ആഴം വർദ്ധിപ്പിച്ചതേയുള്ളൂ...
"എന്താ ശരിക്കും സംഭവിച്ചത്"
ദേവർഷ് എനിക്ക് അരികിലേക്ക് വന്നു..കണ്ണുനീരോടെ ഞാനെല്ലാം വിവരിച്ചു..
ദേവർഷ് നേരെ പോയത് വൈദേവിന്റെ മുറിയിലേക്ക് ആയിരുന്നു.. ഞങ്ങളും കൂടെ ചെന്നു...പോലീസ് കണ്ണുകൾ ക്യാമറാ മിഴി പോലെ എന്തൊക്കയോ ഒപ്പിയെടുത്തു.. ഇടക്ക് നെറ്റി ചുളിയുന്നതും കണ്ടു...
മുറിയിൽ നിന്ന് നേരെ ആൾ കിച്ചണിലേക്ക് പോയി..അവിടെ നിന്നു വെളിയിലേക്കും ഇറങ്ങി..മൊബൈൽ ടോർച്ച് ഓൺ ചെയ്തു ആൾ ഇരുട്ടിൽ ലയിച്ചു ചേർന്നു..
"എനിക്കാകെ പേടിയാകുന്നു വൈമീ..."
"നീ പേടിക്കാതെ അവർക്ക് ആപത്തൊന്നും ഉണ്ടാകില്ല"
വൈമി പറഞ്ഞെങ്കിലും എന്നിലെ ആധി മാറിയില്ല...
ഒരുമണിക്കൂർ കഴിഞ്ഞു ദേവർഷ് തിരിച്ചെത്താൻ...അയാളുടെ മുഖത്ത് കടുത്ത നിരാശ നിഴലിച്ചിരുന്നു..
"മുറിയിൽ മൽപ്പിടുത്തം നടന്നിട്ടുണ്ട്.. വെളിയിൽ നിന്ന് ആരോ സംഘമായി അതിക്രമിച്ചു കയറിയട്ടുണ്ട്...രാവിലെ ആയാലെ എന്തെങ്കിലും ചെയ്യാൻ പറ്റൂ"
ദേവർഷ് പറയുന്നത് കേട്ടു ശ്വാസം കഴിക്കാൻ പോലും മറന്നു പോയി...രാത്രിയിൽ ഒരുപോള കണ്ണടച്ചില്ല വൈമിയും ദേവർഷും കൂടെ ഉണ്ടായിരുന്നു..
നേരം വെളുത്തതോടെ കൂടുതൽ പോലീസുകാരെത്തി...ഫോറൻസിക് വിഭാഗവും എത്തിയിരുന്നു.. അവരെന്തെക്കയോ തെളിവുകൾ എടുത്തു...
പറമ്പാകെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല..ദേവർഷ് സ്റ്റേഷനിലേക്ക് പോയി...വൈമി എനിക്കൊപ്പം നിന്നു...
എന്റെ മിഴികൾ പിന്നെയും പെയ്തു കൊണ്ടിരുന്നു... അപ്പുവേച്ചിയും അതേ അവസഥയിൽ ആണ്.. അമ്മയെ തൽക്കാലം ഒന്നും അറിയിക്കരുതെന്ന് ദേവർഷ് ഓർമ്മിപ്പിച്ചു...
രണ്ടു ദിനങ്ങൾ വീണ്ടും പിന്നിട്ടു... വൈദേവിനെയും വൈഭമിയേയും കുറിച്ച് ഒരു അറിവുമില്ല.
മൂന്നാം ദിവസം ദേവർഷ് ഉച്ചയോടെ വീട്ടിലേക്ക് വന്നു...കണ്ണുകൾ കലങ്ങി കിടക്കുന്നു...
"ധ്രുവി...."
ആൾ വിളിച്ചതിനു ഞാൻ വിളി കേട്ടു...
"താൻ തളരരുത്...താൻ വേണം.. എല്ലാവർക്കും ബലമേകാൻ..
എന്നിലാ സ്വരം ആപത്തിന്റെ ധ്വനി ഓർമ്മിപ്പിച്ചു..
" ദേവേട്ടൻ എന്നെ ടെൻഷനാക്കാതെ കാര്യം പറയൂ...
"വൈദേവും വൈഭമിയും ഇനി തിരിച്ച് വരില്ല ധ്രുവി....അവർ കൊല്ലപ്പെട്ടു..."
നെഞ്ചിലൊരു തേക്കം വന്നു നിറഞ്ഞു...ദേവർഷിന്റെയും വൈമികയുടെയും കണ്ണുകൾ നിറഞ്ഞു...
"വൈഭി...മരിച്ചെന്ന്..എന്റെ കൂടപ്പിറപ്പിനെ ആരൊ കൊന്നെന്ന്...
ആർത്തൊരു നിലവിളി എന്നിലുണ്ടായി...
" വൈഭമീ....എന്റെ പൊന്നുമോളെ...
ഞാൻ താഴേക്ക് വീഴും മുമ്പേ എന്റെ ബോധം നഷ്ടപ്പെട്ടു...
തുടരും...
എന്നെ നോക്കണ്ടാ...ഞാൻ നാട് വിട്ടു മെക്കളെ...🏃🏃🏃🏃🏃🏃🏃
A story by സുധീ മുട്ടം
#📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
"എന്തോന്നാടീ കിടന്നു പിടക്കുന്നത്..മര്യാദക്ക് അടങ്ങി കിടക്കീടീ"
എന്നിൽ നിന്ന് ചുണ്ടുകൾ സ്വതന്ത്യമാക്കി വൈദേവ് മുരണ്ടു.എന്റെ ശരീരവും മനസ്സും ഒരുപോലെ തളർന്നു.
ആദ്യമായാണ് ഒരു പുരുഷ സ്പർശനം..ഇങ്ങനെയൊരു അനുഭവും..ആരേയും അടുപ്പിക്കാറില്ല.വൈദേവിനെ കാണുമ്പോൾ ഞാനെന്നെ മറന്നു പോവുകയാണ്.അയാളുടെ സാമീപ്യം എന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
വൈദേവ് വീണ്ടും എന്നെ വരിഞ്ഞു മുറുക്കി.. അസ്ഥികൾ പൊടിയും പോലെ നിലവിളിക്കാനായി ചുണ്ടുകൾ അനക്കിയതും വീണ്ടുമത് ബന്ധിക്കപ്പെട്ടു.തളർന്നു തുടങ്ങിയ എന്റെ ശരീരം അയാളിലേക്ക് വീണു.
എന്റെ കണ്ണിൽ നിന്ന് കണ്ണുനീരൊഴുകി അയാളുടെ മുഖത്ത് പതിച്ചു.പൊടുന്നനെ അധരങ്ങൾ സ്വതന്ത്രമാക്കി.എന്നെ തള്ളിയകറ്റി വൈദേവ് ചാടി എഴുന്നേറ്റു.
"എന്തിനാടീ കിടന്നു മോങ്ങുന്നത്..നിന്റെ ആരെങ്കിലും ഇവിടെ ചത്തോടീ"
ശരിക്കും അയാളുടെ സ്വഭാവം മാറി .അസുരജന്മം എടുത്ത പോലീസുകാരനായി.പിടിച്ചു നിർത്തിയത് പോലെ എന്റെ കരച്ചിലും നിലച്ചു.
"ഞാൻ... ഞാൻ.. നിങ്ങൾ... എന്നെ..."
ചുണ്ടുകൾ വിറച്ചു വാക്കുകൾ ചിതറി തെറിച്ചു.
"നിന്നെ..നിന്നെ എന്ത് ചെയ്തൂന്ന്"
വൈദേവിന്റെ മുഖം കോപത്താൽ ചുവന്നു.
"എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചില്ലേ"
എങ്ങനെയോ പറഞ്ഞൊപ്പിച്ച ശേഷം പിന്നെയും കരഞ്ഞു തുടങ്ങി.
"പെണ്ണിനെ അടുത്ത് കിട്ടിയാൽ ഉമ്മ വെയ്ക്കാതെ പിന്നെ എന്ത് ചെയ്യും?"
കോപം മാറി മുഖത്ത് കുസൃതി തെളിയുന്നത് കണ്ടു...എനിക്ക് കുറെശ്ശെയായി ധൈര്യം വന്നു..
"ഒരു പെണ്ണിനെ അടുത്ത് കിട്ടിയാൽ ഉമ്മിക്കാനേ അറിയോ?"
"സ്നേഹിക്കുന്ന പെണ്ണിനെ പ്രണയിക്കുന്നതും ഉമ്മിക്കുന്നതിന്റെ ഭാഗമാണ്"
"ങേ ..എന്താ പറഞ്ഞത്.."
വിശ്വസിക്കാനാകാതെ തരിച്ചു നിന്നു.. എന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞു..വൈദേവിൽ നിന്നും പെട്ടന്ന് ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല.
"നിന്നെ ഇഷ്ടമാണെന്ന്...പ്രണയിക്കുന്നൂന്ന്.. ഐലവ്യൂ..പോരെ"
ഈശ്വരാ ഞാനെന്താ കേൾക്കുന്നത്...സ്വപ്നമാണോ..കൈകളാൽ ഒന്നു നുള്ളി നോക്കി.
വേദനിക്കുന്നുണ്ട്..അപ്പോൾ സത്യമാണ്..
"ശരിക്കും എന്നെ ഇഷ്ടമാണോ?"
കണ്ണുകൾ നിറച്ചു ഒരിക്കൽ കൂടി ചോദിച്ചു...വിശ്വാസം ഉറപ്പിക്കാനായി.
"അതോ പറ്റിക്കോ?
മറുപടി ഒന്നും കിട്ടിയില്ല..എന്നിൽ നെഞ്ചിടിപ്പ് വർദ്ധിച്ചു.. മോഹിപ്പിച്ചിട്ട് തള്ളിയകറ്റുവാണോ?
ഞാൻ പോലും അറിയാതെ വൈദേവിനെ സ്നേഹിച്ചു തുടങ്ങി.. എന്നിലെ തന്റേടിപ്പെണ്ണ് അയാൾക്ക് മാത്രമായി കീഴടങ്ങി.
നെഞ്ചിനുള്ളിൽ സങ്കടം വർദ്ധിച്ചു കനത്ത ഭാരം വർദ്ധിച്ചതു പോലെയായതും പിന്തിരിഞ്ഞു...പെട്ടന്നൊരു കരം എന്നെ വലിച്ചു നെഞ്ചിലേക്കിട്ടു..
വൈദേവിന്റെ....
വലിയൊരു നിലവിളിയോടെ അയാളെ പുണർന്നു...കവിളിൽ ഉമ്മകളാൽ മൂടി.
" ഞാൻ ആവശ്യത്തിനേ മദ്യപിച്ചുള്ളൂ...നിന്റെ മനസ്സൊന്ന് അറിയാനാ അഭിനയിച്ചത്"
"എന്നെ പറ്റിക്കുവാരുന്നല്ലേ"
കൈകൾ മടക്കി ശക്തമായി അയാളുടെ നെഞ്ചിൽ പ്രഹരിച്ചു...
"ഡീ എനിക്ക് നോവുന്നുണ്ട്.."
"ഹാം.. നോവട്ടെ എന്നെ ശരിക്കും വേദനിപ്പിച്ചതല്ലേ"
ഞാനാ നെഞ്ചിലക്ക് മുഖമണച്ചു...വൈദേവ് എന്നെ എടുത്തുയർത്തി മുറിയിലൂടെ വട്ടം കറക്കി..നിലത്തേക്ക് നിർത്തി അയാൾക്ക് അഭിമുഖമായി നിർത്തി എന്റെ കണ്ണിലേക്ക് മിഴികളാഴ്ത്തി.
പുറത്ത് മഴ ശക്തമായി പെയ്യുന്നത് അറിഞ്ഞു....തുലാമഴ ഞങ്ങളുടെ പ്രണയം അറിഞ്ഞ പോലെ...
"നമുക്ക് ഒരുമിച്ച് മഴയൊന്ന് നനഞ്ഞാലോ?"
"ഹ്മ്മ്ം... ഹ്മ്മ്മം"
എന്നിൽ നിന്നുമൊരു മൂളലുയർന്നു...വൈദേവ് എന്നെ കോരിയെടുത്തതും ശരീരം കുളിരുകോരി..അയാളുടെ പുറത്തുകൂടി കൈ ചുറ്റി നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു..
വാതിൽ തുറന്ന് വൈദേവ് എന്നെയും എടുത്തു പുറത്തേക്കിറങ്ങി...തണുത്ത കാറ്റ് പുറത്ത് നിന്ന് അകത്തേക്ക് ആഞ്ഞു വീശി..ശരീരമാകെ വിറച്ചു തുടങ്ങി.
"വൈദു...എനിക്ക് തണുക്കുന്നു"
പല്ലുകൾ തമ്മിൽ കൂട്ടിമുട്ടി ചുണ്ടുകൾ വിറച്ചു..വൈദു എന്നെ താഴേക്ക് നിർത്തി.
"തണുപ്പ് ഞാൻ മാറ്റി തരാലോ"
ആഞ്ഞു പുൽകി വീണ്ടും അധരങ്ങളെ കവർന്നു തുടങ്ങി.. ഞാനുമതിൽ ലയിച്ചു ചേർന്നു..
ഇടക്ക് മഴയുടെ ശക്തി കുറഞ്ഞു ചാറി ചാറി നിന്നു...വൈദു എന്നെയും എടുത്തു മഴയിലേ ക്കിറങ്ങി...മഴത്തുള്ളികൾ ശരീരത്തിലേക്ക് പതിച്ചതോടെ ശരീരം വീണ്ടും കിടുകിടുത്തു..
"വൈദു...തണുക്കുന്നു"
"പിന്നെ എന്തിനാടീ പ്രാന്തി മഴ നനയാൻ കൂടെ വന്നത്...അകത്ത് ഇരിക്കാമായിരുന്നില്ലേ"
എന്നു പറഞ്ഞു ദേഷ്യപ്പെടുമെന്നാണു കരുതിയത്...
"കുറച്ചു മഴ നനഞ്ഞാൽ തണുപ്പൊക്കെ മാറും"
ഞാൻ വൈദുവിനെ ഇറുക്കി പുണർന്നു നിന്നു...മഴ വീണ്ടും ശക്തി പ്രാപിച്ചു.ശരീരം മുഴുവനും നനഞ്ഞു തുണി മേനിയോടൊട്ടി.
"മതി വൈദു...പോകാം"
ഞങ്ങൾ ഓടി അകത്തേക്ക് കയറി.. ഡ്രസ് മാറ്റണം.. ആകെ നനഞ്ഞു...വൈദുവിന്റെ കണ്ണുകൾ എന്റെ മേനിയിലാണെന്ന് അറിഞ്ഞ നിമിഷം തിരിഞ്ഞു നിന്നു.. തോളിലൊരു കരം അമർന്നതും ശരീരമൊന്ന് നടുങ്ങി...തിരിയാതെ നിന്ന എന്നെ വൈദു ബലമായി പിടിച്ചു തിരിച്ച് നിർത്തി നെറ്റിയിൽ ചുംബിച്ചു....
വികാരം ശരീരത്ത് കത്തി പടരുന്നതറിഞ്ഞു...ഓരോ അണുവും ത്രസിക്കുന്നു...
വൈദുവിന്റെ മുഖം മുഖത്തിലൂടെ ഇഴഞ്ഞ് പിൻ കഴുത്തിലൂടെ ചുംബിച്ചു.. വികാരങ്ങൾക്ക് തീ പിടിക്കാൻ തുടങ്ങിയ നിമിഷങ്ങൾ... ഞങ്ങൾ പരസ്പരം അറിയാൻ കൊതിച്ചു...ഞാൻ സ്വയമേ വൈദുവിനു കീഴ്പ്പെടാൻ തുടങ്ങി...
വൈദേവ് യാതൊരു ധൃതിയും ഇല്ലാതെ എന്നെ എടുത്തു കിടക്കയിലേക്ക് കിടത്തി...എന്റെ ശരീരത്തിലൂടെ അയാളുടെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു...
പൊടുന്നനെ വലിയൊരു മിന്നൽ പിണർ പാഞ്ഞു കയറി... അതിനു പിന്നാലെ വലിയ മേഘഗർജ്ജനങ്ങളും...പേടിയോടെ വൈദ്യുവിന്റെ മുറുക്കി കെട്ടിപ്പിടിച്ചു..
"ഇടിമിന്നൽ പേടിയാണോടീ്"
"ഹ്മ്മ്ം...ഹ്മ്മ്മം"
"ഇത്രയും തന്റേടി ആയിട്ടും"
വൈദേവ് ചിരിച്ചു...എന്നിട്ടും ഞാൻ പിടി അയക്കാതെ മുറുക്കി പിടിച്ചു കിടന്നു..
പെട്ടെന്ന് മുറിയിലെ ലൈറ്റ് അണഞ്ഞു...
"കറന്റ് പോയി..."
ഇരുട്ടിൽ വൈദുവിന്റെ ശബ്ദം...വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു എഴുന്നേറ്റു..
പൊടുന്നനെ വാതിൽ പാളി തകർന്നു വീഴുന്ന ശബ്ദം കേട്ടു...ആരൊക്കയൊ അകത്തേക്ക് കയറുന്ന ഒച്ച...പേടിയോടെ നിലവിളിക്കാനായി ഒരുങ്ങിയതും എന്റെ മുഖം ആരോ പൊത്തിപ്പിടിച്ചത് അറിഞ്ഞു...
തുടരും
A story by സുധീ മുട്ടം
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
അമ്മാ ഞാനൊന്ന് പറഞ്ഞോട്ടേ"
"നീയൊന്നും പറയണ്ടാ..എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയവനല്ലേ..പെറ്റ വയറിനേ ദണ്ഡം അറിയൂ"
കയ്യിലിരുന്ന കഞ്ഞിയും പാത്രവും ടേബിളിൽ വെച്ചിട്ട് അമ്മ നെഞ്ചത്തടിയും നിലവിളിയും തുടങ്ങി... ഞാൻ തെല്ലൊന്ന് അമ്പരന്നു അമ്മയെ മിഴിച്ചു നോക്കി..
"ങേ ഇതിപ്പോൾ എന്താ കഥ.. എനിക്കിട്ട് രണ്ടെണ്ണം കിട്ടുമെന്ന് കരുതിയപ്പോൾ അമ്മ പാട്ടുപാടി തിരുവാതിര ഒറ്റക്ക് കളിക്കുന്നു..
" എന്റെ കൃഷ്ണാ ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്...എന്തായാലും അമ്മയുടെ തിരുവാതിര കളി പൊളിച്ച് അടുക്കി..ഞാൻ നന്നായി ആസ്വദിച്ചു നിന്നു
"എന്താടാ കുരുത്തം കെട്ടവനേ ഇളിക്കുന്നത്..എന്റെ കൊച്ചിന് കഞ്ഞി കോരിക്കൊടുക്കെടാ"
അമ്മയുടെ അലർച്ചക്കൊപ്പം ഞാനൊരൊറ്റ ചാട്ടത്തിന് ചൂടുകഞ്ഞിയും പാത്രവും എടുത്തു.. വെപ്രാളത്തിന് അതിന്റെ മേലേക്ക് വീണതും ഞാൻ ചാടിത്തുള്ളി..
"എന്റെ കൊച്ചിനു കൊണ്ടുവന്ന കഞ്ഞി തട്ടി കളഞ്ഞല്ലോടാ കുരുത്തം കെട്ടവനേ"
ചൂടു കഞ്ഞി വീണു എന്റെ നെഞ്ച് പൊള്ളിയതിലല്ല അമ്മക്ക് സങ്കടം..കഞ്ഞി നിലത്ത് വീണതിലാ..
"അമ്മാ..."
ഞാൻ ദയനീയമായി വിളിച്ചെങ്കിലും എവിടുന്ന മൈൻഡ് ചെയ്യാൻ..കോടതിയുടെ ഉത്തരവ് പോലെ അമ്മയുടെ അടുത്ത ഓർഡർ പുറത്തിറങ്ങി..
"നീ തന്നെയല്ലേ നിലത്ത് ഇട്ടത്..വാരിക്കളെയെടാ"
യാതൊരു ദയാദാക്ഷണ്യവും ഇല്ല...പൊള്ളുന്ന നെഞ്ചിനെ മനസ്സിൽ ആശ്വസിപ്പിച്ചു ഞാൻ നിലത്തേക്ക് കുനിഞ്ഞു..
"സാറ് ഒന്നും ചെയ്യണ്ടാ...ഞാൻ വാരിക്കോളാം"
സ്നേഹമുളള സ്വരം കാതിലിമ്പമായി വീണു..താമരയുടെ സ്വരം.. അത്ഭുതത്തോടെ ഞാൻ തല ചരിച്ചു നോക്കി..പുഞ്ചിരി വിടർന്ന മുഖവുമായി അവൾ എന്നെ നോക്കുന്നു...താമര ... താമര സെൽവി..
"ങേ..സാറോ.."
അമ്മ അമ്പരന്നു മൂക്കത്ത് വിരൽ വെച്ചു..
"അയ് ശരി കാലം പോയൊരു പോക്കേ.."
"സ്വന്തം കെട്ടിയോനേ സാറേന്ന് വിളിക്കാതെ മോളേ..ചേട്ടാന്നൊ ഏട്ടാന്നൊ വിളിച്ചു പഠിക്ക്"
ആദ്യമായി എന്റെ അമ്മ എനിക്കൊരു നല്ല ഉപകാരം ചെയ്തു.. മക്കളേ"
"സാറല്ല ഏട്ടൻ"
താമര പെട്ടെന്ന് തിരുത്തി...അമ്മയുടെ മുഖത്ത് പാതിരാത്രി സൂര്യനുദിച്ച പ്രതീതി...
"അമ്മേ ഏട്ടൻ എനിക്ക് ചൂടോണ്ടോന്ന് നെറ്റിയിൽ കൈവെച്ചു നോക്കിയതാ..വഴക്ക് പറയണ്ടാ"
"ആണോ മോളേ സത്യമാണോ മോള് പറഞ്ഞത്"
സ്വന്തം മകനായ എന്നെ വിശ്വാസമില്ലാതെ അമ്മ ഭാവിമരുമകളോട് ചോദിക്കണത് കണ്ടില്ലേ..
"സത്യാമാ അമ്മേ...ഏട്ടൻ പാവമാണ്"
"ഹാവൂ ലവള് തിരുവായ് തുറന്നല്ലോ പാതി ആശ്വാസം"
ഞാൻ നെഞ്ചിൽ കൈ വെച്ച് ആശ്വാസം കൊണ്ടു..
"അല്ലേലും ഞാൻ പെറ്റ മകനല്ലേ..എന്റെ സ്വഭാവഗുണം കുറച്ചെങ്കിലും കിട്ടാതിരിക്കോ"
അയ് ശരി.. ഇപ്പോഴെങ്കിലും മ്മളെ അംഗീകരിച്ചല്ലോ തൃപ്പ്തിയായി അമ്മാ"
ഞാനമ്മയെ താണുവണങ്ങി..
"മോള് കിടന്നോളൂ..അമ്മ വാരിക്കളഞ്ഞോളാം"
ലവടെ മുടിയിഴകളിൽ തലോടി നെറ്റിയിലൊരുമ്മയും കൊടുത്തു അമ്മ സ്വാന്തനിപ്പിച്ചു താമരയെ കിടത്തി..
എനിക്കാ നിമിഷം അസൂയ തോന്നി...ലവളോട്..പെണ്ണായി പിറന്നോണ്ടല്ലേ ഇത്രയും പ്രായമായിട്ടും സ്നേഹ വാത്സല്യങ്ങൾ ആസ്വദിക്കുന്നത്..അതിനും വേണമൊരു യോഗം..ഞാൻ നെടുവീർപ്പെട്ടു..
അമ്മ മുറിയിൽ നിന്ന് പോയതും ഞാൻ അവളുടെ അടുത്തെത്തി..
"താങ്ക്സ്"
എന്തിനെന്ന ഭാവത്തിൽ പുരികക്കൊടി വില്ലുപോലെ വളച്ചവൾ..
"അല്ല അമ്മയുടെ വഴക്കിൽ നിന്ന് രക്ഷിച്ചില്ലേ അതിന്"
"സാറ് എന്നെ വല്യ ആപത്തിൽ നിന്ന് രക്ഷിച്ചു ഇത്രയും വരെ എത്തിച്ചില്ലേ..അത്രത്തോളം ഒന്നുമില്ല'
" മ്മ്മ്ം.. ഞാൻ വെറുതെ മൂളിയട്ട് താമരക്ക് സമീപം വീണ്ടും കസേരയെടുത്തിട്ട് ഇരുന്നു ആ മിഴികളിലേക്ക് ഉറ്റുനോക്കി..എന്റെ നോട്ടം കണ്ട് താമര ദൃഷ്ടി മാറ്റി..
"എന്നെ എന്തിനാണ് അകറ്റി നിർത്തുന്നത്..എന്റെ ഉള്ള് നിറയെ സ്നേഹമാടോ തന്നോട്"
അപ്പോഴേക്കും കണ്ണുകൾ പൊത്തി താമരയൊന്ന് ഏങ്ങലടിച്ചു.. ഞാനൊരു മാത്ര ഞെട്ടി..
അമ്മ വന്നാൽ ഇനി അടുത്ത പുകിലായി..
"എന്റെ പൊന്നു താമരേ വെറുതെ സീനാക്കരുത്..അമ്മ വരുന്ന സമയം ആണ്"
ഭാഗ്യം ലവൾ കണ്ണുകൾ തുടച്ച അതേ സമയം അമ്മ അടുത്ത പാത്രത്തിൽ ചൂടു കഞ്ഞിയുമായെത്തി...
"മോൾക്ക് കൊടുക്കെടാ"
അമ്മയുടെ ആഞ്ജാ ഞാൻ ശിരസ്സാ വഹിച്ചു... പാത്രം കയ്യിൽ വാങ്ങിച്ചു..
"അമ്മ പൊയ്ക്കോ"
"മോൾക്ക് വയറ് നിറയെ കഴിപ്പിക്കണം"
"അത് ഞാനേറ്റമ്മാ"
എനിക്ക് അമ്മ എങ്ങനെയെങ്കിലും ഒന്ന് പോയാൽ മതിയായിരുന്നു..ബാക്കിയുള്ളവനൊന്ന് മനസ്സ് തുറന്ന് സംസാരിക്കണം..
"ഞാനായിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലേ"
എന്ന് ചിരിയോടെ മൊഴിഞ്ഞ് അമ്മ ഇറങ്ങിപ്പോയി...മുറിയിൽ ഞാനും താമരയും മാത്രം അവശേഷിച്ചു..പരസ്പരം ഒന്നും മിണ്ടുന്നില്ല..രണ്ടു ഹൃദയങ്ങളുടെ ഇടിപ്പ് മാത്രം മുറിയിൽ ഉയർന്നു കേൾക്കാം..
ഞാൻ കുറച്ചു കൂടി താമരക്ക് അരികിലേക്ക് നീങ്ങിയിരുന്നു...സ്പൂണിൽ കഞ്ഞി കോരി അവളുടെ ചുണ്ടോട് അടുപ്പിച്ചതും വേണ്ടെന്ന ഭാവത്തിൽ തലയിളക്കി..
"എഴുന്നേറ്റു ഇരിക്ക്..അമ്മയെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിക്കുന്നതാ ഇഷ്ടമെങ്കിൽ ഞാൻ നിർബന്ധിക്കില്ല"
താമര സെൽവി ദയവായി എന്നെയൊന്ന് നോക്കിയ ശേഷം ഭിത്തിയിലേക്ക് ചാരിയിരുന്നു..ഞാൻ കോരിക്കൊടുത്ത കഞ്ഞി ഒരിറക്ക് കുടിക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീരിറ്റ് വീണു..
"എന്തുപറ്റി"
"ഒന്നുമില്ല സാർ...അല്ല ഏട്ടാ"
"എന്താണെങ്കിലും പറയെടോ ഷെയർ ചെയ്താൽ പകുതി ആശ്വാസമാകും"
"ഞാൻ ഇവിടെ വന്ന ശേഷമാ സ്നേഹത്തിന്റെ രുചി അറിയുന്നത്..ഭക്ഷണത്തിന് ഇത്രയും സ്വാദ് ഉണ്ടെന്ന് മനസ്സിലാകുന്നത്"
വിമ്മിപ്പൊട്ടി കരയുന്നവളെ ഞാൻ അലിവോടെ നോക്കി..ഞാനറിയാതെ എന്റെ കൈകൾ ചലിച്ചു അവളുടെ മിഴിനീരൊപ്പി..
"കഴിഞ്ഞതൊക്കെ വിട്ടുകളയെടോ..തന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ട്"
എനിക്ക് മറുപടിയായി മിഴിനീരിലും താമര പുഞ്ചിരിച്ചു..
"മതി ഏട്ടാ വയറ് നിറഞ്ഞു"
പാത്രത്തിലെ മുക്കാൽ ഭാഗവും കഞ്ഞി തീർന്നു..പിന്നെ നിർബന്ധിക്കാൻ പോയില്ല..
"താൻ കുറച്ചു സമയം തനിച്ച് കിടക്ക്"
അങ്ങനെ പറഞ്ഞു ഞാൻ പാത്രമെടുത്ത് അടുക്കളയിലേക്ക് ചെന്നു..
"മോൾക്ക് എങ്ങനെയുണ്ടെടാ"
എന്നെ കണ്ടതും അമ്മയുടെ ചോദ്യം ഉയർന്നു..
"കുഴപ്പമില്ല അമ്മേ...അവൾ തനിച്ചു കുറച്ചു നേരം കിടക്കട്ടെ"
ഞാൻ പറഞ്ഞത് ശരിയാണെന്ന് അമ്മക്ക് തോന്നിക്കാണും..പിന്നീടൊരു ചോദ്യവും ഉയർന്നില്ല..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വൈകുന്നേരം വരെ താമര കിടന്ന മുറിയിലേക്ക് പോയില്ല..അമ്മയാണ് അവളെ പരിചരിച്ചത്..
വൈകുന്നേരം ഞാൻ പറമ്പിലെ കുളിപ്പുര കടവിൽ ചെന്നിരുന്നു.. കുറച്ചു കുഞ്ഞു വെള്ളാരം കല്ലുകൾ പെറുക്കി എടുത്തിരുന്നു... ഓരോന്നും നിശ്ചലമായ കുളത്തിലെ വെളപ്പരപ്പിൽ വന്ന് വീഴുന്നതിന് അനുസരിച്ച് കുഞ്ഞോളങ്ങൾ തിരതല്ലി..
ലീവിന് നാട്ടിലെത്തിയാൽ വൈകുന്നേരങ്ങളിൽ കുളിപ്പുരക്കടവിൽ വന്നിരിക്കും..നേരം ഇരുട്ടിയ ശേഷമാകും വീട്ടിലേക്ക് കയറുക..ചിലപ്പോൾ ഏതെങ്കിലും ഫ്രണ്ട്സ് കൂടെയുണ്ടാകും..അവരോടൊപ്പം സൊറ പറഞ്ഞിരിക്കും...കൂടെ കൊണ്ടുവന്ന കുപ്പിയിലൊരണ്ണവും ഉണ്ടാകും..
എനിക്ക് സമീപം ആരോ വന്നിരിക്കുന്നത് പോലെ തോന്നൊയതും തല മെല്ലെ ചരിച്ചു നോക്കി..
താമര സെൽവി... എന്റെ കണ്ണുകൾ വിടർന്ന് അവളിൽ തങ്ങി..
"എങ്ങനെ ഉണ്ട്...അസ്വസ്ഥത മാറിയോ.. അതോ ഹോസ്പിറ്റലിൽ പോകണോ?"
"നല്ല കുറവുണ്ട്"
നനുത്ത ഒരു പുഞ്ചിരിയോടെ മറുപടി ലഭിച്ചു..
"ഏട്ടൻ എപ്പോഴും ഇവിടെ വന്നിരിക്കുമോ?"
കൗതുകത്തോടെയുളള ചോദ്യം.. ഞാനൊന്ന് പുഞ്ചിരിച്ചു..
"വല്ലപ്പോഴുമൊക്കെ..അല്ലാ ഞാനിവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു"
"ഏട്ടനെ ചോദിച്ചപ്പോൾ അമ്മയാ പറഞ്ഞത് കുളത്തിൽ വായി നോക്കി ഇരിക്കുകയാണെന്ന്"
വിടർന്നയൊരു ചിരി..അസ്തമയ സൂര്യന്റെ ചുവപ്പ് നിറം കൂടി ഇട കലർന്നതോടെ മനോഹരമായിരുന്നാ ചിരി...
"ഇനി ഇവിടെ അത്ര ഇരിക്കുന്നത് നന്നല്ല..സന്ധ്യയാകാറായി..ഇരുട്ടും മുമ്പ് ചെന്നില്ലെങ്കിൽ അമ്മയുടെ സരസ്വതി കേൾക്കേണ്ടി വരും"
ഞാൻ എഴുന്നേറ്റതും താമര എനിക്ക് പിന്നാലെ നടന്നു വന്നു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രി വളർന്നു....മുറ്റത്ത് നിലാവ് തെളിമയോടെ പുഞ്ചിരി പൊഴിച്ച് നിൽപ്പുണ്ട്...തെളിഞ്ഞ നീലാകാശത്ത് കുഞ്ഞ് നക്ഷത്രങ്ങൾ ഇമ ചിമ്മി തുറക്കുന്നുണ്ട്..
"മതി കൂട്ടിൽ കയറ് പിളളാരേ നല്ല തണുത്ത കാറ്റുണ്ട്"
അമ്മ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതു കേട്ട് ഞങ്ങൾ ചിരിച്ചു..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രിലെ ഭക്ഷണം കഴിഞ്ഞു കട്ടിലിന്റെ ഇരുധുവ്രങ്ങളിലും ഞങ്ങൾ കിടന്നു...കണ്ണുകളടച്ചിട്ടും ഉറക്കം വരുന്നതേയില്ല..
"താമര ഉറങ്ങിയോ"
"ഇല്ല ഏട്ടാ..ഏട്ടനോ"
"ഞാൻ ഉറങ്ങിയെങ്കിൽ പിന്നെ ചോദിക്കോ"
പകരമൊരു ചിരിയാണ് കേട്ടത്...
"താമരേ തന്നെ ഞാൻ സ്നേഹിച്ചോട്ടെ"
പെട്ടെന്ന് ആയിരുന്നു എന്റെ ചോദ്യം..ഒരു നിമിഷം കഴിഞ്ഞു ..അവളൊന്ന് തിരിഞ്ഞ് കിടന്നു എന്നെ നോക്കി..
അവളുടെ കണ്ണുകളിലെ കാന്തിക ശക്തി എന്നെ ആകർഷിക്കുന്നുണ്ടായിരുന്നു...അനുവാദത്തിനായി ഞാൻ വീണ്ടും മിഴികൾ ഉയർത്തി..
"അത് വേണ്ടാ ഏട്ടാ...അർഹിക്കുന്നതേ ആഗ്രഹിക്കാവൂ...എനിക്ക് കൂടുതൽ ആഗ്രഹങ്ങളില്ല"
പക്ഷേ ഈ പ്രാവശ്യം അവൾ കരഞ്ഞില്ല..വാക്കുകൾക്കൊരു വല്ലാത്ത ഉറപ്പ്...
പുഞ്ചിരി പൊഴിക്കുന്ന താമരയുടെ മിഴികൾ നോക്കി ഞാൻ കിടക്കവേ പതിയെയത് നനവാർന്ന് വരുന്നത് കണ്ടു..
പിന്നെ മറ്റൊന്നും നോക്കിയില്ല ഒന്ന് തിരിഞ്ഞ് മറിഞ്ഞ് അരികിലെത്തി താമരയെ ചുംബനങ്ങളാൽ മൂടി...
പെട്ടെന്ന് അവളെന്നെ ആഞ്ഞ് തെള്ളിയതും ഞാൻ നിലത്തേക്ക് തെറിച്ചു വീണു..
"അയ്യോ അമ്മേ ഓടി വരണേ ഞാൻ കൊക്കയിൽ വീണേ"
എന്റെ അലർച്ച മുറിക്കുള്ളിൽ മുഴങ്ങി...മുതുകത്ത് ഒരു ചവിട്ടും ഒരു ചിന്നം വിളിയും മാത്രമേ കേട്ടുള്ളൂ..കാതടഞ്ഞു പോ യി..
"പ് ഫാ എഴുന്നേറ്റു കട്ടിലിൽ കിടക്കടാ..ഇപ്പോഴും കുഞ്ഞാണെന്നാ വിചാരം.. സ്വപ്നം കണ്ട് നാണം ഇല്ലല്ലോടാ കാറിക്കൂവാൻ..നാണം ഇല്ലാത്തവൻ"
തുടരും...
A story by സുധീ മുട്ടം
#📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ
Part 11
എസ്‌കെയും പത്രോസും സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.
"ചേട്ടനെന്നോട് നേരത്തെ പറഞ്ഞല്ലോ.. സുകുമാരനെയും തങ്കമ്മയെയും കാണാതായപ്പോൾ നിങ്ങളാകെ അന്വേഷിച്ചു നടന്നുവെന്ന്.."
"അതെ.. ഈ പരിസരം മൊത്തം ഞങ്ങൾ അരിച്ചുപെറുക്കി"
"അക്കൂട്ടത്തിൽ, സുകുമാരന്റെ പലചരക്ക് കടയിൽ ജോലിക്ക് നിൽക്കുന്ന ഒരു പയ്യനെ കാണാനായി പോയെന്ന് പറഞ്ഞല്ലോ.."
"ഉവ്വ്.. പറഞ്ഞിരുന്നു, സൈദോമ്മദിന്റെ മോനെ"
"അപ്പൊ ആ പയ്യൻ പറഞ്ഞത്, നാളെ രാവിലെ നേരം വൈകാതെ കടയിൽ എത്തണമെന്ന് സുകുമാരൻ പറഞ്ഞു എന്നല്ലേ?"
"അതെ"
"കടയുടെ താക്കോലുള്ളത് സുകുമാരന്റെ കൈയ്യിലും, അല്ലേ?"
"അതെ"
"അപ്പൊ, പിറ്റേന്ന് രാവിലെ എന്തായാലും കട തുറക്കാൻ താൻ പോകും എന്ന് സുകുമാരൻ ഉറച്ചു വിശ്വസിച്ചിരുന്നു എന്നർത്ഥം.. അല്ലേ.. അങ്ങനെ വേണ്ടേ കരുതാൻ?"
അപ്പോൾ പത്രോസ് ഒന്നും പറയാതെ എസ്‌കെയെ നോക്കി. അദ്ദേഹം തുടർന്നു.
"അതൊക്കെ പോട്ടെ.. ഈ സംഭവത്തിൽ പിശാചിന്റെ റോളെന്താ?" ചെറിയൊരു ചിരിയോടുകൂടിയാണ് എസ്‌കെ അത് ചോദിച്ചത്.
"സാറിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി. പക്ഷേ, അക്കാര്യത്തിൽ അനുഭവം വരുമ്പോഴേ ആളുകൾ പഠിക്കുകയുള്ളൂ"
"എന്നാൽ, ചേട്ടനൊരു കാര്യമറിയോ.. ഇതിലൊരു പിശാചിന്റെ സാന്നിധ്യം ഞാനും കാണുന്നുണ്ട്"
"ഉണ്ടോ സാറേ?"
"അതങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റില്ല. ഒരു സംശയം മാത്രം"
"അങ്ങനെയെങ്കിൽ തങ്കമ്മേച്ചി എവിടെപ്പോയി? ആ മനയിലുള്ള പിശാച് പെണ്ണുങ്ങളെ ഒന്നും ചെയ്യാറില്ല. ആണുങ്ങളെ മാത്രമേ കൊല്ലുകയുള്ളൂ"
"ആ മനയിൽ നിലവറ എന്തെങ്കിലും ഉണ്ടോ?"
"ഉണ്ടാകും... പഴയ വീടല്ലേ സാർ.. ഈശോയേ.. അപ്പൊ തങ്കമ്മേച്ചി അവിടത്തെ നിലവറയിൽ ഉണ്ടെന്നാണോ സാർ പറയുന്നത്?"
"അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല"
"നിലവറ ഉണ്ടോന്ന് ചോദിച്ചപ്പോ..."
"അതിപ്പൊ പഴയ മനയല്ലേ.. വല്ല നിധിയോ മറ്റോ അതിനകത്തുണ്ടെങ്കിലോ.."
"ആ.. അതുശരി... അപ്പൊ ആ നിധിയെടുക്കാനാവും സുകുമാരേട്ടനും തങ്കമ്മേച്ചിയും പോയത് ല്ലേ?"
"ചേട്ടൻ ആൾ കൊള്ളാല്ലോ... എത്ര പെട്ടെന്നാ സ്ക്രീൻ പ്ലേ റെഡിയാക്കിയത്"
"അല്ല സാറേ.. അവർക്ക് പൈസയുടെ ആവശ്യമുളളതല്ലേ.. നീലിമയുടെ പഠിപ്പിനും മറ്റുമായിട്ട്..."
അപ്പോൾ നീലിമ അവിടേക്ക് വന്നു. അവളുടെ കൈയ്യിൽ ഒരു ഗ്ലാസ് വെള്ളമുണ്ടായിരുന്നു.
"സാറേ.. ഞാൻ വെള്ളം കലക്കീട്ടോ.. ഒരു ചെറുനാരങ്ങ ഉണ്ടായിരുന്നു ഇവിടെ"
"നീലിമേ.. ആ വെള്ളമവിടെ വയ്ക്ക്. എന്നിട്ടെന്റെ കൂടെ വാ.. നമുക്കൊരു സ്ഥലംവരെ പോകണം"
പത്രോസിന്റെയോ അന്നാമ്മയുടെയോ വാക്കുകളൊന്നും കേൾക്കാൻ നിൽക്കാതെ എസ്‌കെ നീലിമയുടെ കൈയ്യുംപിടിച്ചു പുറത്തേക്കിറങ്ങി നടന്നു.
"നീലിമയുടെ വീട് ഏത് ഭാഗത്താണ്?" നടക്കുമ്പോൾ എസ്‌കെ ചോദിച്ചു.
"ദാ.. ആ ഇറക്കിലാണ്"
"നമുക്കെന്നാൽ അങ്ങോട്ട് പോയാലോ"
"അല്ല അങ്കിളേ.. ഞാൻ വെള്ളമായിട്ട് വരുമ്പോൾ ഏതോ നിധിയുടെ കാര്യം അപ്പാപ്പൻ പറയുന്നുണ്ടായിരുന്നല്ലോ.. എന്താണത്?"
"മോളുടെ മുത്തച്ഛൻ മരിച്ചുകിടന്ന ആ മനയില്ലേ.. അവിടെ നിലവറയുണ്ടോ എന്ന് ഞാൻ ചോദിച്ചതാ. അപ്പൊ പത്രോസേട്ടൻ കരുതിക്കാണും അവിടെ നിധിയുണ്ടാകുമെന്ന്"
"അവിടെ നിലവറ ഉണ്ടോന്ന് അങ്കിൾ ചോദിക്കാൻ കാരണമെന്താ?"
"മോളുടെ മുത്തശ്ശിയെ മൊത്തം തിരഞ്ഞിട്ടും മനയുടെ പരിസരത്ത് നിന്നോ മറ്റോ കണ്ടെത്തിയില്ലെന്ന് പറഞ്ഞപ്പൊ ഞാൻ ചോദിച്ചതാ..."
"അയ്യോ.. അപ്പൊ മുത്തശ്ശി അവിടത്തെ നിലവറയിലുണ്ടാവുമോ?"
"ഈ സ്റ്റെപ്പ് ഇറങ്ങണം ല്ലേ?" അവളുടെ ചോദ്യത്തിന് ഒരു മറുചോദ്യമാണ് എസ്‌കെ ഉന്നയിച്ചത്.
വീട്ടിലേക്ക് ഇറങ്ങാനുള്ള പടികളുടെ അടുത്തുനിന്നാണ് എസ്‌കെ അത് ചോദിച്ചത്.
"ആ.. സ്റ്റെപ് ഇറങ്ങണം" നീലിമ വേഗത്തിൽ പടികളിറങ്ങി താഴേക്ക് പോയി. എസ്‌കെ വളരെ സാവധാനമാണ് പടികൾ ചവിട്ടി ഇറങ്ങിയത്.
"ടീനേജറായ നീലിമ എത്ര വേഗത്തിലാ പടികളിറങ്ങിയത് ല്ലേ. ഞാൻ കണ്ടാ.. അതിനേക്കാളും കൂടുതൽ സമയമെടുത്തു. അപ്പൊ നമ്മളെക്കാളും പ്രായമുള്ള മുത്തച്ഛനും മുത്തശ്ശിയും വളരെ ചെറിയ സമയത്തിനുള്ളിൽ ഈ പടികൾ കയറിപ്പോവാൻ ഒരു സാധ്യതയുമില്ല, അല്ലേ?"
"ഒരിക്കലുമില്ല അങ്കിൾ. എനിക്കത് ആദ്യമേ തോന്നിയിരുന്നു, ഇതിലൂടെയാവില്ല അവർ പോയിട്ടുള്ളതെന്ന്. എങ്കിലും മറ്റൊരു വഴിയില്ലാത്തതിനാൽ ഒരുപക്ഷേ, ഇതിലൂടെത്തന്നെയാവുമെന്നും ഞാൻ കരുതി"
എസ്‌കെ ആ വീടിന്റെ ചുറ്റും നടന്നു നോക്കി. ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷണം നടത്തുകയും പലതിനെപ്പറ്റിയും നീലിമയോട് ചോദിക്കുകയും ചെയ്തു. മുറ്റത്തെ ചെടികളിലും ക്രമത്തിൽ വച്ചിരിക്കുന്ന ചെടിച്ചട്ടികളിലും നിറം കൊടുത്ത കല്ലുകളിലുമെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ കയറിയിറങ്ങി.
"ധാരാളം ബീഡിക്കുറ്റികൾ കാണുന്നുണ്ടല്ലോ. മുത്തച്ഛനാണോ വലിക്കാറ്?"
"ആ.. മുത്തശ്ശൻ നന്നായി ബീഡി വലിയ്ക്കും"
"സിഗരറ്റ് വലിക്കാറില്ലേ?"
"ഇല്ല. മുത്തശ്ശൻ ബീഡി മാത്രമേ വലിക്കൂ"
"സിഗരറ്റ് തീരെ വലിക്കാറില്ല?"
"ഇല്ല"
പിന്നെ, എസ്‌കെ വീടിന്റെ തെക്ക് ഭാഗത്തുള്ള ജനലിനരികെ എത്തി. അവിടെയാകെ നോക്കിയതിന് ശേഷം ചോദിച്ചു.
"ഈ ജനലിലൂടെയായിരിക്കും നീലിമ അവരെ അവസാനമായി കണ്ടത് ല്ലേ?"
"അതെ. ആ മരത്തിന്റെ ചോട്ടിൽ നിൽക്കേരുന്നു അവരപ്പോൾ"
എസ്‌കെ ആ മരത്തിനടുത്തെത്തി. എന്നിട്ട്, കുറച്ചു നേരം തെക്കോട്ട് നോക്കി നിന്നു. ദൂരെ കാണുന്ന മനയിലേക്കായിരുന്നു അദ്ദേഹത്തിന്റെ നോട്ടം. പിന്നെ, ആ മരത്തിന്റെ മുകളിലേക്ക് നോക്കി. അപ്പോൾ, കാറ്റിൽ പാറിവന്ന ഒരു അപ്പൂപ്പൻതാടി അദ്ദേഹം കൈകൊണ്ട് ചാടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ഈ അപ്പൂപ്പൻതാടിയ്ക്ക് എന്തുകൊണ്ടാണ് താടിയുള്ളതെന്ന് നീലിമക്കറിയോ?"
എസ്കെയുടെ പെട്ടെന്നുള്ള ചോദ്യം അവളെ അമ്പരപ്പിച്ചു. പിന്നെ, പറഞ്ഞു.
"അപ്പൂപ്പൻതാടിയ്ക്ക് എന്തായാലും താടിയുണ്ടാവുമല്ലോ. അതല്ലേ അതിന് അപ്പൂപ്പൻതാടി എന്ന് പേരുള്ളത്. പക്ഷേ, അതിന്റെ കാരണം എനിക്കറിയില്ല"
അപ്പോൾ എസ്‌കെ, അതിനെ കാറ്റിൽ പാറിച്ചുകളഞ്ഞു. ശേഷം, പറഞ്ഞു.
"ഒട്ടുമിക്ക ചെടികളിലും വിത്തുകൾ ഉണ്ടാകാറുണ്ട്. അവയെല്ലാം അതുണ്ടാകുന്ന ചെടിയുടെ ചോട്ടിൽതന്നെ വീണു മുളക്കുകയാണെന്ന് കരുതുക. അങ്ങനെവന്നാൽ അത്രയ്ക്കധികം വിത്തുകൾ മുളച്ചുണ്ടാകുന്ന ചെടികൾക്ക് വളരാൻ സ്ഥലമുണ്ടാവുമോ? ഇനി ഉള്ളസ്ഥലത്തുതന്നെ തിങ്ങി നിറഞ്ഞു മുളച്ചാലും അതിന് വളരാനുള്ള പോഷകങ്ങളും മറ്റും ലഭിച്ചെന്ന് വരില്ല.
ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് ചില ചെടികൾ, സവിശേഷമായ വിത്തുവിതരണ രീതികൾ സ്വീകരിക്കുന്നത്. നമ്മളിപ്പൊ കണ്ട അപ്പൂപ്പൻതാടിയും ഞാൻ പറഞ്ഞ ഈ രീതിയുടെ ഭാഗമാണ്. കായ് പൊട്ടി പുറത്തുവരുന്ന വിത്തുകൾ അതിനോട് ചേർന്നുള്ള സോഫ്റ്റായ നാരുകൾകൊണ്ടുള്ള താടിയിൽ തൂങ്ങി കാറ്റത്ത് പറന്നുപോകുന്നു. എന്നിട്ടത് ദൂരെ എവിടെയെങ്കിലും പോയി, അവിടെക്കിടന്ന് മുളച്ചു വളരും"
എസ്കെയുടെ വിവരണം കേട്ടപ്പോൾ നീലിമയ്ക്ക് അത്ഭുതമായി.
"അങ്കിൾ സത്യമാണോ പറയുന്നത്? അപ്പൂപ്പൻതാടി പാറിപ്പോവുന്നതിന്റെ പിന്നിൽ ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നോ?"
"പിന്നല്ലാതെ... നീലിമ കാശിത്തുമ്പ കണ്ടിട്ടില്ലേ.. അതിന്റെ വിത്തുകൾ ദൂരേക്ക് തെറിച്ചു വീഴുന്നതിന്റെ കാരണം ഇതുതന്നെയാ"
"വോ... സൂപ്പർ"
"നമ്മൾ നടന്നുപോവുമ്പൊ ചില വിത്തുകൾ നമ്മുടെ ഡ്രെസ്സിൽ പറ്റിക്കിടക്കുന്നത് കാണാം. സ്നേഹപ്പുല്ലില്ലേ.. അതിന്റെ വിത്തുകൾ ജന്തുക്കളുടെ ദേഹത്തും നമ്മുടെ മുണ്ടിലും സാരിയിലും പാവാടയിലുമെല്ലാം പറ്റിപ്പിടിച്ച് സവാരി നടത്തും. അതിന്റെയെല്ലാം ഉദ്ദേശവും ഇതൊക്കെ തന്നെയാ"
"ഞാൻ അങ്കിളിനെ കാണാൻ വരുമ്പൊ, ഫിറോസ് ചില കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. എനിക്കിപ്പൊ ഇതെല്ലാം കേട്ടപ്പൊ അവൻ പറഞ്ഞതാണ് ഓർമ്മ വന്നത്"
"എന്താണ് അവൻ പറഞ്ഞത്?"
"അങ്കിളൊരു ലേണിങ്സ് ബോവർ ആണെന്ന്"
"ലേണിങ്സ് ബോവർ.... അറിവിന്റെ വള്ളിക്കുടിൽ... ആ ഉപമ എനിക്കിഷ്ടായി"
"എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്ന ഒരു വിദ്യാലയം തന്നെയാണ് അങ്കിൾ"
"മതി മതി.. നീ നടന്നേ.." അവളുടെ തലയിൽ മൃദുവായി തട്ടിയതിന് ശേഷം എസ്‌കെ അവളുടെ കൈയ്യും പിടിച്ചു നടന്നു.
"നീ ഭയക്കില്ലെങ്കിൽ നിന്നോട് ഞാനൊരു കാര്യം പറയട്ടെ"
"എന്തേ?" അൽപ്പം ഭയത്തോടെ അവൾ ചോദിച്ചു.
അപ്പോൾ എസ്‌കെ അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
"നമ്മളിനി പോകുന്നത് ആ പറമ്പിലേക്കാണ്" മണക്കോട്ടുകാരുടെ പറമ്പിലേക്ക് ചൂണ്ടിയിട്ടാണ് എസ്‌കെ അത് പറഞ്ഞത്.
അപ്പോൾ അവൾ അദ്ദേഹത്തിന്റെ മുഖത്തേക്കും തന്നെ ചേർത്തുപിടിച്ച കൈയ്യിലേക്കും നോക്കി. അവളുടെ വലതുകൈ യാന്ത്രികമായി എസ്കെയുടെ അരയ്ക്ക് ചുറ്റും വലയം പ്രാപിച്ചു. അന്നേരം ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"പേടിക്കണ്ടാട്ടോ.."
"ഊം.."
"നീലിമേ.."
"എന്തോ.."
"നിന്നെ ഞാനെന്തിനാ 'നീ'യെന്ന് വിളിക്കുന്നതെന്ന് നിനക്കറിയോ?"
"അങ്കിളെന്നെ ചേർത്തുപിടിച്ചപ്പൊ അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. ഞാനൊരു സത്യം പറയട്ടെ അങ്കിളേ.."
"പറയൂ..."
"ഈ രണ്ട് മിനിറ്റിൽ ഞാൻ അനുഭവിച്ച സുരക്ഷിതത്വ ബോധവും നിർഭയത്വവും ഞാനെന്റെ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്റെ അച്ഛന്റെ മുഖം കണ്ട ഓർമ്മയില്ലെങ്കിലും ആ അച്ഛന്റെ കൂടെ നിൽക്കുന്നപോലെയാ എനിക്ക് തോന്നിയത്"
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"കണ്ണ് തുടക്കൂ മോളേ.. ഈ കരച്ചിൽ കാണാൻ കഴിയാത്തതുകൊണ്ടല്ലേ ഞാൻ നിന്റെകൂടെ ഇവിടേക്ക് വന്നത്. അപ്പൊ പിന്നെയും കരയുകയാണോ?"
"അങ്കിളിന് എന്നോട് ദേഷ്യമുണ്ടോ?"
"എന്തിന്?"
"കേസന്വേഷണമെല്ലാം നിർത്തിവച്ചിരുന്ന അങ്കിളിനെ ഇങ്ങനെയൊരു കേസിൽ പെടുത്തിയതിന്"
"ദേഷ്യമോ.. കണക്കായിട്ടുണ്ട്... കേസന്വേഷണമെല്ലാം നിർത്തിവച്ചു എന്നത് ശരി തന്നെയാണ്. പക്ഷേ, കുറ്റാന്വേഷണമെന്ന വികാരം എന്റെ മനസ്സിൽ നിന്നും ഇല്ലാതായിട്ടില്ല. അതങ്ങനെ ഇല്ലാതാവുകയുമില്ല. എന്റെ മരണംവരെ അതെന്നെ വിട്ടുപോവുമെന്ന് തോന്നുന്നുമില്ല.
റെസ്റ്റ് എടുത്ത നാളുകളിൽ കേസുകളിലൊന്നും ഇടപെടാതിരുന്നപ്പോഴാണ് ഞാനാ കാര്യം ശരിയ്ക്കും മനസ്സിലാക്കിയത്. കേസുകളില്ലെങ്കിൽ എന്റെ തലച്ചോർ പ്രവർത്തിക്കാത്ത പോലെയാണ് അനുഭവപ്പെടാറുള്ളത്. ചിന്തകൾ സഞ്ചരിക്കാതെയായി. രക്തയോട്ടം തടസ്സപ്പെടുന്നത് പോലെയും ചിലപ്പോഴൊക്കെ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ പോലെയും എനിക്കുണ്ടായി.
പണ്ടുമുതലേ കുറ്റാന്വേഷണങ്ങളിൽ അഭിരമിച്ചു നടന്ന എനിക്ക് അതില്ലാതെ പറ്റില്ലെന്നായി. ഞാനതിൽ ഏർപ്പെടുമ്പോഴാണ് ആക്റ്റീവാകുന്നത്. അല്ലെങ്കിൽ മനസ്സാകെ മുരടിച്ചപോലെയാണ്. അതിനാൽ, നാട്ടിലോരോ ക്രൈമുകൾ നടക്കുമ്പോൾ ആരുമറിയാതെ ഞാൻ അവിടെയെല്ലാം പോയിപ്പോന്നു. അതെന്റെ മനസ്സിന് സന്തോഷം നൽകുന്നുണ്ടായിരുന്നു. അവിടെയെത്തി, എന്റേതായ രീതിയിൽ ഞാൻ നിരീക്ഷിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്തു. അതോടെ എന്റെ രക്തയോട്ടം സുഗമമാവുകയും ഉന്മേഷം കൈവരികയും ചെയ്തു.
അങ്ങനെ, ക്രൈം നടന്ന സ്ഥലത്തെത്തിയ ഞാൻ അവിടെനിന്നും മനസ്സിലാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആ പ്രശ്‌നം പരിഹരിക്കാനുള്ള വഴി കണ്ടെത്തും. പക്ഷേ, അതാരോടും പറയില്ല കേട്ടോ. അതിപ്പൊ ഏതെങ്കിലും മോഷണമോ കൊലപാതകമോ ആയാൽപോലും ആരുമറിയാതെ ഞാനതൊക്കെ അന്വേഷിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്യും.
മുമ്പത്തെപ്പോലെ എവിഡൻസ് കളക്റ്റ് ചെയ്യാൻ പറ്റുകയൊന്നുമില്ല. അന്നൊക്കെ, സഹായത്തിന് പോലീസോ മറ്റു ആളുകളോ എല്ലാം ഉണ്ടാകാറുള്ളതല്ലേ. എന്നാൽ ഇപ്പോൾ അതിനെല്ലാം ലിമിറ്റേഷൻസ് ഉണ്ട്. എങ്കിലും, ഞാൻ കുറ്റവാളിയെ കണ്ടെത്തിയിട്ടുണ്ടാവും.
കുറച്ച് ദിവസം കഴിയുമ്പോൾ, പോലീസ് ആ കേസിലെ പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതുമെല്ലാം പത്രത്തിൽ വായിക്കും. ഞാൻ കണ്ടെത്തിയ അതേ പ്രതിയെത്തന്നെയാവും പോലീസും കണ്ടെത്തിയിട്ടുണ്ടാവുക. ആ വാർത്ത വായിക്കുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമാണ് ഉണ്ടാവുക.
എന്നാൽ, ചില കേസുകളിൽ പോലീസിന് പ്രതിയെ പിടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അപ്പോൾ എനിക്ക് നല്ല പ്രയാസമാകും. ഞാൻ കണ്ടെത്തിയ തെളിവുകൾ പോലീസിന് കൈമാറിയാൽ ആ പ്രതിയെ പിടിക്കാം. പക്ഷേ, എനിക്കത് നേരിട്ട് ചെയ്യാൻ കഴിയില്ലല്ലോ. ഗുരുതരമായ കേസാണെങ്കിൽ, പ്രതി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലാത്ത അവസ്ഥയാണെങ്കിൽ പ്രതിയെ കുറിച്ചുള്ള വിവരം ആരുമറിയാതെ ഞാൻ പോലീസിന് കൈമാറും. ഞാനാണ് അതെല്ലാം അവർക്ക് എത്തിക്കുന്നതെന്ന് പോലീസിന് അറിയില്ല. അതിനായി തെരുവിലെ ഭിക്ഷക്കാരെവരെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
അതിനാൽ ഈ കേസിൽ എന്നെപ്പെടുത്തി എന്നാലോചിച്ച് നീ വിഷമിക്കേണ്ടതില്ല. ഞാനെന്റെ സ്വന്തം ഇഷ്ടത്തോടുകൂടിയാണ് ഈ കേസ് ഏറ്റെടുത്തിട്ടുള്ളത്. മകളെപ്പോലെ എന്നെ കാണണമെന്ന് നീ കൂടെക്കൂടെ പറയുമ്പോൾതന്നെ എനിക്കറിയാമായിരുന്നു നിന്നെയാരോ അക്കാര്യം പഠിപ്പിച്ചു വിട്ടിട്ടുണ്ടെന്ന്. എന്നാൽ നിന്നെ സഹായിക്കാമെന്ന് ഞാൻ പറയാൻ കാരണം മറ്റൊന്നാണ്. ഈ കേസ് ഞാൻ ഏറ്റെടുക്കുമെന്നും നിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞത്, നീ കേവലം എന്റെ മകളുടെ പ്രായമായതുകൊണ്ടോ അവളെപ്പോലെ തോന്നിക്കുന്നതുകൊണ്ടോ അവളുടെ അതേ കോഴ്സ് പഠിക്കുന്നതുകൊണ്ടോ അല്ല. മറിച്ച്, അതിന് പിന്നിൽ മറ്റൊരു വലിയ കാരണമുണ്ട്"
"അതെന്താ അങ്കിളേ?"
എസ്കെയുടെ വിവരണം കേട്ടുകൊണ്ടിരുന്ന നീലിമ പെട്ടെന്ന് ചോദിച്ചു.
(തുടരും)
സമീർ കലന്തൻ
#🧟 പ്രേതകഥകൾ! #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
#🙏 തത്വമസി #🎼 അയ്യപ്പ ഭക്തിഗാനങ്ങൾ #😍 അയ്യപ്പ Status #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
#🙏 തത്വമസി #🎼 അയ്യപ്പ ഭക്തിഗാനങ്ങൾ #😍 അയ്യപ്പ Status #📔 കഥ
#🙏 തത്വമസി #🎼 അയ്യപ്പ ഭക്തിഗാനങ്ങൾ #😍 അയ്യപ്പ Status #📔 കഥ