കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അനുമതി ജില്ലാ കളക്‌ടർക്ക് നൽകി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്
ഒരു പതിറ്റാണ്ട് കൊണ്ട് സ. പിണറായി വിജയൻ സർക്കാർ എന്തു ചെയ്തു എന്നല്ലേ? ഇതാ, ഓരോന്നായി കേൾക്കാം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ നട്ടെല്ലായ നഴ്സുമാരുടെ തൊഴിൽ ചൂഷണത്തിന് വിരാമമിട്ട്, സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് വിപ്ലവകരമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ മേഖലയിലേതിന് സമാനമായി 6-6-12 ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കുന്ന ഉത്തരവ്, ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് പ്രതീക്ഷയും ആശ്വാസവുമാണ്.
കുറഞ്ഞ വേതനത്തിലും മണിക്കൂറുകൾ നീളുന്ന കഠിനാധ്വാനത്തിലും വലഞ്ഞിരുന്ന നഴ്സുമാർക്ക് ഈ തീരുമാനം മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്തും. കൂടാതെ, നിശ്ചിത സമയപരിധിക്ക് അപ്പുറം ജോലി ചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നിർബന്ധമാക്കിയതിലൂടെ, തൊഴിലാളി ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാകുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്
രാജ്യത്തേറ്റവുമധികം സർക്കാർ നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. വിഷൻ 2031-ന്റെ ഭാഗമായി മന്ത്രി സ. സജി ചെറിയാൻ്റെ അധ്യക്ഷതയിൽ യുവജന ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സെമിനാർ മന്ത്രി സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പിഎസ്സിയിലൂടെ 2016 മുതൽ 2,94,960 നിയമനങ്ങളാണ് നടത്തിയത്. 2021 മെയ് മുതൽ 1,33,692 നിയമന ശിപാർശകൾ നൽകിയെന്നും ഇത് സർവകാല റെക്കോർഡാണ്. സംരംഭ മേഖലയിലും ഐടി മേഖലയിലും സംസ്ഥാനത്ത് വലിയ കുതിച്ച് ചാട്ടമുണ്ടായി. 2016-ൽ 702 ഐടി കമ്പനികൾ ഉണ്ടായിരുന്നതിൽ നിന്നും 1,156 ആയി. 300 സ്റ്റാർട്ടപ്പുകളിൽ നിന്ന് 6,400 ലേക്ക് ഉയർന്നു. സ്റ്റാർട്ടപ്പുകൾ വഴി കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 6,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനുണ്ടായി. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ. ജെ ചിഞ്ചുറാണി. വിഷൻ 2031 സെമിനാർ പരമ്പരയുടെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസിമലയാളികളെയും സംരംഭകരെയും ആകർഷിക്കാൻ ഡയറി സ്റ്റാർട്ട്അപ് ഗ്രാമങ്ങളും കിടാരിപാർക്കുകളും തുടങ്ങും. അസംഘടിത ഇറച്ചി ഉല്പാദനമേഖല ഉടച്ചുവാർക്കും. ഇറച്ചിക്കോഴികളെ കൂട്ടമായിവളർത്തുന്ന 1,000 ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളിൽ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. കാലിപ്രജനനം, മൃഗചികിത്സ, പദ്ധതിആസൂത്രണനിർവഹണം എന്നിവയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തും. ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ അധ്യക്ഷനായിരുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #സ്പെഷ്യൽ സ്റ്റോറീസ് ✍
കരുത്തും കരുതലുമാണ് കേരളത്തിൻ്റെ പൊലീസ് സംവിധാനം. കേരളത്തെ 100 ശതമാനം സന്നദ്ധ രക്തദാന സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആരംഭിച്ച പോൽ–ബ്ലഡ് ആപ്പ് വഴി രക്തം സ്വീകരിച്ചത് 30,141 പേരാണ്. പേരൂർക്കടയിലെ സ്‌പെഷ്യൽ ആംഡ് പൊലീസ് ക്യാമ്പിൽ പ്രവർത്തിക്കുന്ന പോൽ-ബ്ലഡ് സ്റ്റേറ്റ് കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞️പോസിറ്റീവ് സ്റ്റോറീസ്
കോഴിക്കോട് നഗരത്തോടു ചേർന്ന രാമനാട്ടുകര നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതും എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വികസനത്തിൻ്റെ ഗുണഫലം താഴേത്തട്ടിലേയ്ക്ക് എത്തിക്കുന്നതിനും ജനാധിപത്യപ്രക്രിയയിൽ ജനപങ്കാളിത്തം കൂടുതൽ ശാക്തീകരിക്കുന്നതിനും ഇത് അനിവാര്യമാണ്. ഈ ദിശയിൽ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നഗരസഭ ആസ്ഥാന മന്ദിരവും നിർമ്മിച്ചത് 18 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. അതിൽ 15.44 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. നാടിൻ്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും പ്രതിജ്ഞാബദ്ധതയോടെയും നിശ്ചയദാർഢ്യത്തോടെയും സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വളർച്ച അതിനു അടിവരയിടുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മുണ്ടകൈ - ചൂരൽമല ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാണ്.അഞ്ച് സോണുകളിലും ഒരേപോലെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്.സോണ്‍ ഒന്നില്‍ 121 വീടുകളുടെയും സോണ്‍ രണ്ടില്‍ 12, സോണ്‍ മൂന്നില്‍ 28, സോണ്‍ നാലില്‍ 37, സോണ്‍ അഞ്ചില്‍ 99 വീടുകളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്.
ഓരോ വീടിൻ്റേയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിൻ്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ച്ചർ ആയാണ് കെട്ടിടം നിർമ്മിക്കുന്നത്. മുകളിലേയ്ക്ക് കൂടുതൽ നിലകൾ പണിയാാൻ പാകത്തിലാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, കമ്പി, സിമൻ്റ് കട്ടകൾ, ടൈലുകൾ, ഫാബ്രിക്കേഷൻ സാധനങ്ങൾ, പൈപ്പുകൾ മുതലായവ കോൺ ട്രാക്ടറുടെ ടെസ്റ്റിംഗ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിംഗ് (Independant Third Party Testing) നടത്തി ഗുണമേന്മ സംശയലേശമന്യേ ഉറപ്പ് വരുത്തുന്നുണ്ട്.
നിർമ്മാണത്തിലെ ഓരോഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. പ്രൊജക്ട് കൺസൽട്ടൻറായ കിഫ്കോൺ (KIIFCON) എഞ്ചിനീയർമാരുടെ സാന്നിധ്യത്തിലാണ് ഓരോ ടെസ്റ്റുകളും നടത്തുന്നത്. കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ ടെസ്റ്റിൻറെയും ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 58 ഘട്ട പരിശോധനകൾ കടന്നാണ് ഓരോ വീടും പൂർത്തീയാക്കുന്നത്.
JSW, TATA, JINDAL കമ്പനികളുടെ ഉയർന്ന ഗുണനിലവാരമുള്ള കമ്പികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സിമൻ്റ് ഡാൽമിയ കമ്പനിയുടേതും. കോൺക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ, മണൽ, സിമൻ്റ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങൾ പ്രകാരമുള്ള ട്രയൽ കോൺക്രീറ്റ് മിക്സ് തയ്യാറാക്കി, പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കോൺക്രീറ്റിംഗിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് മിശ്രിതവും തയ്യാറാക്കിയതിനുശേഷം നിശ്ച്ചിത സമയത്തിനകം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സമയപരിധി കഴിഞ്ഞാൽ കോൺക്രീറ്റ് തിരികെ അയക്കും.
ഓരോ കോൺക്രീറ്റ് മിശ്രിതത്തിൻ്റേയും പ്രവർത്തന ക്ഷമത (Workability) സ്ലമ്പ് ടെസ്റ്റിലൂടെ (Slump test) ഉറപ്പ് വരുത്തിയ ശേഷമാണ് കോൺക്രീറ്റിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് ലോഡിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഏഴാമത്തേയും, ഇരുപത്തിയെട്ടാമത്തേയും ദിവസങ്ങളിൽ അവയുടെ ഉറപ്പ് ( Compressive strength) പരിശോധിക്കുന്നു. മാനദണ്ഡപ്രകാരമുള്ള ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ പൊളിച്ച് പണിയണം. അതേ സമയം ഇതുവരെയുള്ള ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ചതിൽ, ആവശ്യമുള്ളതിൻ്റെ ഒന്നര മുതൽ രണ്ട് ഇരട്ടി വരെ ഉറപ്പ് കോൺക്രീറ്റിന് ഉള്ളതായി ബോധ്യപ്പെട്ടു.
IS456:2000 കോഡ് പ്രകാരമുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൗൺഷിപ്പിലെ ഓരോ നിർമ്മാണ പ്രവർത്തനവും നടക്കുന്നത്.
കൂടുതല്‍ തൊഴിലാളികളെയും ആധുനിക യന്ത്രോപകരണങ്ങളും എത്തിച്ച് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.നിലവില്‍ 533 തൊഴിലാളികളാണ് ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നത്.
സ. ഒ ആർ കേളു
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്‌കെടിയു) മുഖമാസികയായ കർഷക തൊഴിലാളിയുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻപിള്ളയ്‌ക്ക് സിപിഐ എം ജനറൽ സെക്രട്ടറി സ എം എ ബേബി സമ്മാനിച്ചു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതാദ്യമായി ഗൾഫ് മേഖലയിലെ കേരള സിലബസിൽ പഠിക്കുന്ന സ്‌കൂളുകളിൽ നിന്നുള്ള പെൺകുട്ടികളും പങ്കെടുക്കുന്നു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്