
CPIM Kerala
@cpimkerala
Official Account of the CPIM Kerala
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകളിൽ ഇന്ന് ചില കുടുംബങ്ങൾ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. അവരുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞു. ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളിൽ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു.
സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേൽക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തിൽ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.
സ. പിണറായി വിജയൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________________
കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്. പരസ്‌പരം വിദ്വേഷം പകര്‍ത്തുന്നവിധമുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ് സൃഷ്‌ടിക്കുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുക്കൊണ്ട് സമൂഹത്തില്‍ ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിന് രാഷ്‌ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത് അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന് അതിന് പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന് പ്രതിഷേധിക്കണം.
രാഷ്‌ട്രീയ പാര്‍ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം. രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍ അതില്‍ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത് വര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിത്. മുസ്ലിം മതവിഭാഗങ്ങൾക്ക് സമുച്ചയത്തിൽ പ്രാർത്ഥിക്കാനുള്ള അവകാശം നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് തിരുത്തുന്നതിലൂടെ, ബാബറി മസ്ജിദ് - രാമജന്മഭൂമി അവകാശ കേസിൽ സുപ്രീം കോടതി ഉന്നയിച്ച അതേ വാദങ്ങളെയാണ് ഈ വിധി പ്രതിധ്വനിപ്പിക്കുന്നത്. സമാനമായ അത്തരം തർക്കങ്ങളിൽ പ്രസ്തുത കാര്യമായ സ്വാധീനം ചെലുത്തും.
ചരിത്രപരവും മതപരവുമായ തർക്കങ്ങൾ വീണ്ടുമുണ്ടാക്കി വർഗീയ വിഭജനം വർധിപ്പിക്കുന്ന തരത്തിൽ വിധിന്യായം പുറപ്പെടുവിക്കുന്ന പ്രവണതയാണ് ഇവിടെയും കാണുന്നത്. മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള വർഗീയ തർക്കങ്ങൾ തടയുന്നതിനായി പാർലമെന്റ് നടപ്പിലാക്കിയ 1991 ലെ ആരാധനാലയ നിയമം പരിഗണിക്കാൻ വിധിന്യായം തയ്യാറാകുന്നില്ല. മധ്യപ്രദേശ് ഹൈക്കോടതി വിധി ഈ നിയമത്തിലെ വ്യവസ്ഥകളുടെ പൂർണ്ണമായ ലംഘനമാണ്.
ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആശങ്കകളിൽ നിന്ന് ശ്രദ്ധ തിരിച്ച്, ഭിന്നിപ്പിക്കുന്ന മതപരമായ വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ നിരന്തരം ശ്രമിക്കുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് പോലുള്ള വർഗീയ ശക്തികളെ മാത്രമാണ് വിധി സഹായിക്കുന്നത്. സുപ്രീം കോടതി വിധി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വർഗീയത ദേശീയ ഐക്യത്തിനും ജനാധിപത്യ ജീവിതത്തിനും ഗുരുതരമായ ഭീഷണിയാണ്. അതിനാൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതേതര തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ജുഡീഷ്യറിയോട് ആവശ്യപ്പെടുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും ഉപജീവനമാർഗ്ഗം, സാമൂഹിക നീതി, സമത്വം, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും എല്ലാ മതേതര, ജനാധിപത്യ ശക്തികളോടും ആവശ്യപ്പെടുന്നു.
സിപിഐ എം പോളിറ്റ് ബ്യുറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനദ്രോഹപരമായ ഈ വിലവർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. വിലക്കയറ്റം, തൊഴിലില്ലായ്മ, നിശ്ചലമായ വേതനം, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ ഇതിനകം തന്നെ വലയുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് മോദി സർക്കാരിന്റെ ഈ പുതിയ തീരുമാനം. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയും സിഎൻജിക്ക് കിലോയ്ക്ക് 2 രൂപയുമാണ് കേന്ദ്രം വർദ്ധിപ്പിച്ചത്.
ഇതിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പാർടി ഘടകങ്ങളോട് ആഹ്വാനം ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതിനാൽ തങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു എന്ന എണ്ണക്കമ്പനികളുടെ ന്യായീകരണം പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
കഴിഞ്ഞ വർഷങ്ങളിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ ഈ എണ്ണക്കമ്പനികൾ കോടികളുടെ വൻ ലാഭമാണ് കൊയ്തത്. ഇത് കമ്പനികളുടെ യഥാർത്ഥ നഷ്ടമല്ല, മറിച്ച് ഇന്ധനവില ഇനിയും വർദ്ധിപ്പിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന കൊള്ളലാഭവും ഇപ്പോഴത്തെ വരുമാനവും തമ്മിലുള്ള സാങ്കൽപ്പിക വ്യത്യാസം മാത്രമാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ മോദി സർക്കാർ വൻതോതിൽ നികുതിപ്പണം ഖജനാവിലേക്ക് ഈടാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിന്റെ ഭാരം മുഴുവൻ സാധാരണക്കാരുടെ ചുമലിലേക്ക് അടിയന്തരമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇപ്പോഴത്തെ വിലവർദ്ധനവ് ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുന്നതിന് പുറമെ വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കാർഷിക മേഖലയിലെ ചെലവുകൾ, അടിസ്ഥാന സേവനങ്ങൾ എന്നിവയെല്ലാം കുതിച്ചുയരാൻ ഇത് കാരണമാകും. സിഎൻജി വില വർദ്ധനവ് ഓട്ടോ-ടാക്സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാക്കാരെയും നേരിട്ട് ബാധിക്കും.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇത്രയും നാൾ ഈ വിലവർദ്ധനവ് പ്രഖ്യാപിക്കാതെ മാറ്റിവെച്ചത്, വോട്ടെടുപ്പ് കഴിഞ്ഞയുടൻ ജനങ്ങളെ ദ്രോഹിക്കുന്ന നയത്തിലേക്ക് തിരിച്ചെത്തി. ജനവിരുദ്ധമായ ഈ വിലവർദ്ധനവ് കേന്ദ്ര സർക്കാർ ഉടനടി റദ്ദാക്കണം. ജനകീയ പ്രതിഷേധങ്ങളിലൂടെ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കും.
സിപിഐ എം പോളിറ്റ് ബ്യുറോ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്ക് മാർച്ചിലെ 5.1 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 5.2 ശതമാനത്തിലെത്തി. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നഗരമേഖലകളിൽ 6.5 ശതമാനവും ഗ്രാമങ്ങളിൽ 4.6 ശതമാനവുമാണ് തൊഴിലില്ലായ്‌മാ നിരക്ക്. തൊഴിൽ പങ്കാളിത്ത നിരക്ക് മാർച്ചിൽ 55.4 ശതമാനമായിരുന്നത് ഏപ്രിലിൽ 55 ശതമാനമായി. കഴിഞ്ഞവർഷം ഏപ്രിലിൽ 55.6 ശതമാനമായിരുന്നു തൊഴിൽ പങ്കാളിത്ത നിരക്ക്.
ഗ്രാമങ്ങളിൽ 57.5 ഉം നഗരങ്ങളിൽ 50.1 ഉം ശതമാനമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്. സ്‌ത്രീകളിലെ തൊഴിൽ പങ്കാളിത്ത നിരക്ക് 33.9 ശതമാനമാണ്. തൊഴിലാളി– ജനസംഖ്യാ അനുപാതം 52.2 ശതമാനമാണ്. കഴിഞ്ഞ ഏപ്രിലിൽ ഇത് 52.8 ശതമാനമായിരുന്നു. നഗരങ്ങളിൽ 46.8 ശതമാനവും ഗ്രാമങ്ങളിൽ 54.9 ശതമാനവുമാണ് തൊഴിലാളി– ജനസംഖ്യാ അനുപാതം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തെത്തുടർന്ന് ദക്ഷിണ റെയിൽവേയിൽ 15,495 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. 95,336 സ്ഥിരം തസ്‌തികയുള്ളതിൽ 79,841 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഗ്രൂപ്പ് സി ആൻഡ് ഡി കാറ്റഗറികളിലാണ് ഒഴിവുകൾ ഏറെയും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശിന്റെയും കർണാടകയുടേയും ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേ സോൺ.
കേരളത്തിലെ രണ്ട് ഡിവിഷനിൽ മൂവായിരത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പാലക്കാട് ഡിവിഷനിൽമാത്രം 1170 പേരുടെ ഒഴിവുണ്ട്. 10,823 തസ്‌തികയുള്ള തിരുവനന്തപുരം ഡിവിഷനിൽ 9,069 പേർ മാത്രമാണുള്ളത്. കൂടുതൽ തസ്‌തികയുള്ള ചെന്നൈ ഡിവിഷനിൽ 23,302 തസ്‌തികയിൽ 3,151 എണ്ണം ഒഴിവാണ്. 10,028 തസ്‌തികയുള്ള തിരുച്ചിറപ്പിള്ളി ഡിവിഷനിൽ 1,472 കസേരകളിൽ ആളില്ല. കേരളത്തോട് ചേർന്ന് കിടക്കുന്ന സേലം ഡിവിഷനിൽ 1,404 ഒഴിവുണ്ട്.
മധുര ഡിവിഷനിലെ 8982 തസ്‌തികയിൽ 1218എണ്ണം ഒഴിഞ്ഞുകിടക്കുന്നു. സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ആർപിഎഫിൽ ആകെയുള്ള 4,395 തസ്‌തികയിൽ 3,216 പേരാണ് നിലവിലുള്ളത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ 965 പേരുടെയും ചെന്നൈയിലെ രായപുരം പ്രസ്സിൽ ഏഴുപേരുടെയും ഒഴിവ് നികത്താനുണ്ട്. ഏറ്റവും കുറവ് തസ്‌തികയുള്ളത് രായപുരം പ്രസ്സിലാണ്. ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് 664 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പെരമ്പൂർ കോച്ച് ഫാക്ടറിയിൽ 393, ലോക്കോ വർക്‌സിൽ 158 എന്നിങ്ങനെയാണ് ഒഴിവ്. തിരുച്ചറപ്പള്ളി ഗോൾഡൻ റോക്ക് വർക്‌ഷോപ്പിൽ 382 തസ്‌തികയുണ്ട്.
ഇന്ത്യൻ റെയിൽവേയിൽ ആകെ ഒഴിവ് മൂന്നരലക്ഷത്തിലധികമാണ്. വർഷത്തിൽ 20 ശതമാനം തസ്‌തിക ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരുവർഷത്തിനിടെ നിർത്തലാക്കിയത് 29,808 തസ്‌തികയാണ്. അമ്പതിനായിരത്തിലധികംപേർ ഒരോ വർഷവും വിരമിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള നിയമനവും നടക്കുന്നില്ല. രാജ്യത്താകമാനം തുടരുന്ന നിയമന നിരോധനം കേന്ദ്ര സർക്കാർ റെയിൽവേയിലും തുടരുകയാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
മൂന്ന് രൂപ പെട്രോള്‍ ഡീസല്‍ വില വർധിപ്പിച്ചതിന് ശേഷവും വീണ്ടും വലിയ തോതിൽ ഇന്ധന വിലവർധന വേണ്ടിവരുമെന്ന വാർത്തകൾ പുറത്തുവരികയാണ്. ണ്ണകമ്പനികൾക്ക് വേണ്ടി പെട്രോളിന് 28 മുതൽ 33 രൂപവരെ വില ഉയർത്തണം എന്നാണ് പുതിയ ആവശ്യം.
സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാഗമായുണ്ടായ വിലക്കയറ്റം ജനത്തിന് മേൽ ഇടിത്തീയായി കൊണ്ടിടാനുള്ള ശ്രമങ്ങൾക്കാണ് ഇത്തരം നീക്കങ്ങളിലൂടെ കേന്ദ്രം തുടക്കമിടുന്നത്. മൂന്ന് രൂപ ഇന്ധന വില വർധിപ്പിച്ചത് ഇനിയും ഏതെല്ലാം തരത്തിൽ വർധിപ്പിക്കാനാകുമോ എന്നാണ് എണ്ണക്കമ്പനികളും സർക്കാരും ഇപ്പോഴും ആലോചിക്കുന്നത്. 2026-ലെ പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതുവരെ ഇത്തരം കടുത്ത നടപടിക്കായി മോദി കാത്തിരുന്നു. പ്രചാരണവേളയിൽ, വരാനിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചോ ഇന്ധനസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചോ മോദിസർക്കാർ ഒരക്ഷരംപോലും മിണ്ടിയില്ല.
വിദേശനാണ്യശേഖരം കുത്തനെ ഇടിയുന്നത് അവഗണിച്ച് ബിജെപി തെരഞ്ഞെടുപ്പുറാലികൾക്കായി വൻതോതിൽ വിഭവങ്ങളും ഇന്ധനവും ഉപയോഗിക്കുകയും ചെയ്തു. രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ധൂർത്തടിച്ചശേഷം സാമ്പത്തിക കെടുകാര്യസ്ഥതയുടെ ഭാരം പൊതുജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന ഈ രീതി ഭരണകൂടത്തിന്റെ വികലസമീപനത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരോട് അടിസ്ഥാന ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്രകൾ തുടരുകയാണ്. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കേണ്ടതായുണ്ട്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സംസ്ഥാനത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ 767 സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 930 എയ്ഡഡ് സ്കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവപേരും വിജയിച്ചു. സർക്കാർ തലത്തിൽ നടുവന്നൂർ എച്ച്എസ്എസ് സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കി.
99.07 ആണ് വിജയശതമാനം. 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30516 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ശതമാനക്കണക്കിൽ കൊല്ലം ജില്ലയാണ് ഒന്നാമത്. 20,771 പെൺകുട്ടികളും 9,743 ആണ്കുട്ടികളുമാണ് ഫുൾ എ പ്ലസ് നേടിയത്. 2105 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു.
2105 സ്കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 377 കുട്ടികളാണ് ലക്ഷദ്വീപിൽ വിജയിച്ചത്. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു. ജൂൺ ആദ്യവാരത്തോടെ സേ പരീക്ഷയുണ്ടാകും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷകൾ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2026 കുട്ടികൾ പരീക്ഷയെഴുതിയതിൽ 2023 കുട്ടികൾ വിജയിച്ചു. 151 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടന പത്രികയിൽ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവർത്തനങ്ങൾക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവിൽ നിന്ന് ധനവകുപ്പ് അനുവദിച്ചു നൽകുകയുണ്ടായി. സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയിലധികമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷിക ചെലവ്. കേന്ദ്രം നാനാവിധത്തിൽ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോൾ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡിഎയും ഡി ആറും അനുവദിച്ചു നൽകി. ഡി എ/ഡി ആർ മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നൽകാൻ നടപ്പു വർഷത്തെ ബജറ്റിൽ പണം വകയിരുത്തുകയും ചെയ്തു.
സംസ്ഥാന ഖജനാവിൽ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആർ.ടി.സിക്കാരുടെ ശമ്പളവും പെൻഷനും നൽകിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടർച്ചയായി കെഎസ്ആർടിസി കാർക്ക് ശമ്പളം മുടക്കമില്ലാതെ നൽകാൻ ഈ സർക്കാരിന് കഴിഞ്ഞു.
സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്ട് വർക് സ്കോളർഷിപ്പായും കൃത്യമായി നൽകി. പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സ്കോളർഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നൽകി.
സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ൽ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തിൽ താഴെയാണ്. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.
തനത് വരുമാനം വർദ്ധിപ്പിച്ചും വരവ് ചെലവുകൾ മികച്ച രീതിയിൽ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താൻ സർക്കാരിന് കഴിഞ്ഞത്. അഞ്ചുവർഷംകൊണ്ട് 47,000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നൽകേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു.
സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരളം ഉയർത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അർഹമായ കേന്ദ്രവിഹിതം നിവർത്തിച്ചു കിട്ടാൻ സുപ്രീംകോടതിയിൽ കേരളം കേസു നൽകി. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാർലമെന്റിനു മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച് തമിഴ്നാടും കർണാടകയും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു.
അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്ന ഡിവിസിബിൾ പൂളിൽ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയിൽ കേന്ദ്രസർക്കാരിൽ അഞ്ചുവർഷക്കാലം നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി വരാൻ പോകുന്നത്. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.
ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് ഞങ്ങൾ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 4000 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചുമതല ഏറ്റെടുത്തപ്പോൾ അവർക്ക് നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ബൃഹത്തായ വികസന പദ്ധതികൾ പൂർത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. രണ്ടാം പിണറായി സർക്കാർ മാത്രം ക്ഷേമപെൻഷൻ ഇനത്തിൽ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.
അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെൻഷനുകൾ കുടിശ്ശികയാക്കിയും സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകർത്തും വികസന പ്രവർത്തനങ്ങൾ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സർക്കാരുകൾക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിൽ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച് ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ. ആ സർക്കാരിന്റെ തുടർച്ചയായി വന്ന യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു എന്ന നിലയിൽ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ.
സ. കെ എൻ ബാലഗോപാൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്.
തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല.
ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും.
ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.
സ. പിണറായി വിജയൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്






![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - న 16 2026 ஜவிவ வல்வை் 83026088825838] வெலவவிலி ಖಇ mS೧s] @c((3' @dकD@ @oडी@त0@2D@ விஸவவிகளo CPIM KERALAM mlnlon0 n0o வே)2ட ஸ303 న 16 2026 ஜவிவ வல்வை் 83026088825838] வெலவவிலி ಖಇ mS೧s] @c((3' @dकD@ @oडी@त0@2D@ விஸவவிகளo CPIM KERALAM mlnlon0 n0o வே)2ட ஸ303 - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - న 16 2026 ஜவிவ வல்வை் 83026088825838] வெலவவிலி ಖಇ mS೧s] @c((3' @dकD@ @oडी@त0@2D@ விஸவவிகளo CPIM KERALAM mlnlon0 n0o வே)2ட ஸ303 న 16 2026 ஜவிவ வல்வை் 83026088825838] வெலவவிலி ಖಇ mS೧s] @c((3' @dकD@ @oडी@त0@2D@ விஸவவிகளo CPIM KERALAM mlnlon0 n0o வே)2ட ஸ303 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_914117_30919be2_1778929912599_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=599_sc.jpg)



![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - nmnnmnndom] nnplo 767 (ddood ஜஜிகம்வ் ೧ಅ೧38m] Aairolaaie nmnnmnndom] nnplo 767 (ddood ஜஜிகம்வ் ೧ಅ೧38m] Aairolaaie - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - nmnnmnndom] nnplo 767 (ddood ஜஜிகம்வ் ೧ಅ೧38m] Aairolaaie nmnnmnndom] nnplo 767 (ddood ஜஜிகம்வ் ೧ಅ೧38m] Aairolaaie - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_568145_116f3ce0_1778922451168_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=168_sc.jpg)

