കഥ പറയുന്ന കണ്ണുകൾ
ShareChat
click to see wallet page
@diyasmn
diyasmn
കഥ പറയുന്ന കണ്ണുകൾ
@diyasmn
💞ഇഷ്കിൻ സുഗന്ധമുള്ള മദീന കാണാൻ വിധി നൽകണേഅള്ളാ.🤲
#📙 നോവൽ പാർട്ട്‌. 29.✍️ മാണിയും കുഞ്ഞാമിയും. മക്കളും..വിറ്റ വീടിന്റെ അടുത്ത് ചെറിയ ഒരു വാടക ഒറ്റ വീട് തരപ്പെടുത്തി അതിൽ താമസം ആരംഭിച്ചു... അവിടെനിന്ന് മാണി ദിവസവും രാവിലെ ജോലിക്ക് പോകും, വൈകുന്നേരം ക്ഷീണത്തോടെ തിരിച്ചുവരും.. അങ്ങനെ വലിയ സന്തോഷമൊന്നുമില്ലാതെ പക്ഷേ തകർന്നു പോകാതെ, ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അതിനിടയിലാണ് മൂത്ത മോൾ ഗർഭിണിയായത് അവളുടെ പ്രസവ ദിവസങ്ങൾ കുഞ്ഞാമിക്കും മാണിക്കും.ഭയവും പ്രാർത്ഥനയും നിറഞ്ഞതായിരുന്നു. ഒടുവിൽ സിസേറിയനിലൂടെ തന്നെ ഒരു ആരോഗ്യവാനായ പൊന്നുമോൻ ജനിച്ചു.. ആ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ മാണിയുടെയും കുഞ്ഞാമിയുടെയും ഹൃദയത്തിൽ നീണ്ടകാലമായി കിടന്ന വേദനകൾ ഒരു നിമിഷം മങ്ങിയത് പോലെ തോന്നി.. പേരക്കുട്ടിയുടെ മുഖം കണ്ടപ്പോൾ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല എന്ന് അവർക്ക് തോന്നി... മണിയുടെ കടങ്ങൾ പതുക്കെ മാണി വീട്ടി കൊണ്ടിരുന്നു ഒരു കടം തീർന്നാൽ മറ്റൊന്ന് വീണ്ടും വന്നു നിൽക്കും അതിനിടയിൽ മൂന്നാമത്തെ മോളുടെ കല്യാണം ആലോചനകൾ തുടങ്ങി പലരും വന്നു സംസാരിച്ചു എന്നാൽ വാടകവീടും ഹോട്ടൽ ജോലിയുമാണ് എന്നറിഞ്ഞതോടെ ആലോചനകൾ ഒന്നും മുന്നോട്ടു പോയില്ല.. " ആങ്ങളമാരില്ലേ. " സ്വന്തമായി വീടില്ലേ. " ആ ചോദ്യം കേൾക്കുമ്പോൾ എല്ലാം കുഞ്ഞാമിയുടെ നെഞ്ച് തകർന്നു. ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. ഒരുപാട് രാത്രി മാണിയും കുഞ്ഞാമിയും ഉറങ്ങാതെ ഒടുവിൽ മാണി ചിന്തിച്ചു. " ഒന്നുംകൂടെ ഗൾഫിലേക്ക് പോയാലോ? ആരോടെങ്കിലും പറഞ്ഞാൽ ഒരു വിസ കിട്ടുമോ.? പക്ഷേ ആ വഴിയും അടഞ്ഞു പോയി വാക്കുകൾ മാത്രമായി ആ ചിന്ത അവസാനിച്ചു. അതിനിടയിലാണ് മാണിക്ക് ശരീരത്തിൽ അസുഖ ലക്ഷണങ്ങൾ തുടങ്ങിയത്. ഒരു വയറുവേദന ശക്തമായി. ഡോക്ടർമാർ പറഞ്ഞു ഓപ്പറേഷൻ വേണം അല്ലെങ്കിൽ രോഗം ഗുരുതരമാകും.. മാണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കൂട്ടുകാർ, പരിചിതർ, അവർക്കാവുന്ന സഹായം ചെയ്തു ഓപ്പറേഷൻ സുഖമായി കഴിഞ്ഞു. ശരീരം വേദനിച്ചെങ്കിലും ജീവിതം തിരിച്ചുകിട്ടിയെന്ന് ഒരു ചെറിയ ആശ്വാസം മാണിക്ക് ഉണ്ടായി.. ആ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന ദിവസങ്ങളിലാണ് കൂട്ടുകാർ വീണ്ടും സംസാരിച്ചു - " ഇനി ഒരിക്കൽ കൂടി ഗൾഫിലേക്ക് പോയാൽ ജീവിതം ഒന്ന് മാറുമല്ലോ എന്റെ കഷ്ടപ്പാട് മാറുമല്ലോ.? " അങ്ങനെയാണ് ഒടുവിൽ മാണിയെ ഗൾഫിലേക്ക് കൊണ്ടുപോകുവാൻ കൂട്ടുകാർ തീരുമാനിച്ചത്. അങ്ങനെ ഗൾഫിലേക്ക് പോകുവാൻ തീരുമാനിച്ചു അവിടെ വീണ്ടും ഹോട്ടൽ ജോലി കുക്കായി തന്നെ ജോലി അറിയാമായതിനാൽ ആദ്യ ദിവസങ്ങളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായി.. പക്ഷേ അവിടെയും മാണിയെ തളർത്തി ഓപ്പറേഷൻ ചെയ്ത വയർ കഠിനമായ ജോലികൾ സഹിച്ചില്ല.. മുറിവ് പൊട്ടി വേദനയും അസ്വസ്ഥതയും കൂടി.. അവിടെ തുടരാൻ കഴിയാതെ മണിക്ക് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.. വീട്ടിലേക്ക് മടങ്ങുമ്പോൾ അവന്റെ മനസ്സിൽ ഒരേ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ- മക്കൾ.... ഭാര്യ... വീട് ഇല്ല... കടങ്ങൾ.. " എന്ത് ചെയ്താലും എനിക്ക് മുന്നോട്ട് പോകാൻ കഴിയിലെ റബ്ബേ... " കൂട്ടുകാർ മാണിയെ ഒറ്റയ്ക്ക് വിട്ടില്ല ചികിത്സയ്ക്ക് സഹായിച്ചു വീണ്ടും ആശുപത്രി ..വീണ്ടും വേദന. ജീവിതം വീണ്ടും ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങിയെത്തി എന്നാലും ആ ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മാണി ചിന്തിച്ചത് സ്വന്തം വേദനയേക്കാൾ മക്കളുടെ ഭാവിയെക്കുറിച്ച് ആയിരുന്നു... " ഞാൻ തളർന്നാലും എന്റെ മക്കൾ തളരരുത്... " തുടരും... 🌹✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്‌. 28.✍️ കല്യാണത്തിന്റെ മുഴക്കങ്ങൾ അവസാനിച്ചു.. പന്തലിൽ നിറഞ്ഞിരുന്ന ആളുകളും ചിരികളും ഒരാൾ ഒരാളായി പിരിഞ്ഞു... പുലർച്ചെ മുതൽ അടക്കിപ്പിടിച്ച വേദന അപ്പോഴാണ് കുഞ്ഞാമിയുടെയും മാണിയുടെയും നെഞ്ചിൽ മുഴുവൻ നിറഞ്ഞത്... മോളെ കാണാനായി കുഞ്ഞാമിയും മാണിയും പുറപ്പെട്ടു.. വീടിനുള്ളിൽ കാരണവർ ഇരിക്കുന്നു അവരുടെ മുന്നിലേക്ക് നടക്കുമ്പോൾ മാണിയുടെ കാലുകൾ ഭാരം തോന്നി... ഒരു ഉപ്പയുടെ നിസ്സഹായ അവസ്ഥ... കയ്യിൽ ഉണ്ടായിരുന്നത്തിന്റെ ബാക്കി പണം അവൻ പതുക്കെ അവിടെ കയ്യിൽ വച്ചു കൊടുത്തു... എന്നോട് ഒന്നും തോന്നരുത് കേട്ടോ ഒക്കെ സംഭവിച്ചു പോയി... ആ നിമിഷം അത് പണം കൈമാറിയത് അല്ലായിരുന്നു ഒരു ഉപ്പ തന്റെ കഴിവില്ലായ്മ സമ്മതിച്ച നിമിഷമായിരുന്നു... മാണി തല ഉയർത്തിയില്ല . കുഞ്ഞാമി.മോളുടെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു.. " ഉമ്മാന്റെ മോള് വിഷമിക്കല്ലേ.. " കുഞ്ഞാമി മോളോട് പറഞ്ഞു.. " എല്ലാം ശരിയായി ഇനി നിനക്ക് ഒരു വിഷമവും വേണ്ട. " മാണി മോളോട് ചോദിച്ചു. നിനക്ക് സുഖമല്ലേ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. മോളുടെ കണ്ണുകൾ നിറഞ്ഞു അവൾ ഒന്നും പറഞ്ഞി ല്ല അതുതന്നെ മാണിക്ക് മറുപടിയായി.. അവിടെനിന്ന് ഇറങ്ങുമ്പോൾ ഒരു നിമിഷം മാണിക്ക് ശ്വാസം എടുക്കാൻ കഴിഞ്ഞില്ല..മോളെ അപമാനം ഇല്ലാതെ വിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ... ഒരു ഉപ്പാക്കുംഈ ഗതിവരരുതേ..... " പടിയിറങ്ങുമ്പോൾ ആ കഠിന നിമിഷം ഓർമ്മ വന്നു കല്യാണപ്പന്തലിൽ പണം തികയാതെ മാണി തകർന്നപ്പോൾ ഒന്നും ചോദിക്കാതെ കയ്യിൽ ഉണ്ടായിരുന്ന പണം നൽകിയ അയൽവാസിയെ... സ്വന്തക്കാരും കുടുംബക്കാരും പണക്കാരും എല്ലാം ഉണ്ടായിട്ടും ആരും സഹായിക്കാത്ത അവസ്ഥ എല്ലാം റബ്ബിൽ അർപ്പിച്ചു സഹായിച്ച അയൽവാസിക്ക് വേണ്ടി റബ്ബിലേക്ക് കൈ ഉയർത്തി മാണി... അവരോടുള്ള കടപ്പാട് ഒരിക്കലും തീരി ല്ലെന്ന് കുഞ്ഞാമിയും അറിഞ്ഞിരുന്നു അത് പണത്തിന്റെ കടമയല്ല ജീവിതത്തിന്റെ കടമയായിരുന്നു.. ദിവസങ്ങളും മാസങ്ങളും പതുക്കെ കടന്നു കല്യാണത്തിന് ഓർമ്മകൾ മങ്ങി. പക്ഷേ പ്രശ്നങ്ങൾ മങ്ങിയില്ല... അങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങേണ്ട ദിവസം വന്നു ഇനി മുന്നിൽ ഒരേ ഒരു വഴി വാടക വീട്... കുഞ്ഞാമിക്ക് കുഞ്ഞാമിയുടെ ഉപ്പ കൊടുത്ത 10 സെന്റ് സ്ഥലം ഉണ്ട് അവിടെ ഒരു നെടുംബു രവെച്ച് കെട്ടണമെന്ന് സ്വപ്നം പക്ഷേ ആ സ്വപ്നത്തിൽ പോലും കാശ് വേണം.. ഇനിയും രണ്ടു മക്കൾ അവർക്കും കല്യാണം കഴിച്ച് കൊടുക്കണമെങ്കിൽ ഇനി കയ്യിൽ ഒന്നുമില്ല മൂത്ത മോളെ കെട്ടിക്കുമ്പോൾ മാണി ഗൾഫിലായിരുന്നു രണ്ടാമത്തെ മോളെ കെട്ടിക്കുമ്പോൾ ഒരു വീട് എങ്കിലും ഉണ്ടായിരുന്നു ഇനിയുള്ളവർക്ക് ഒന്നുമില്ല.. കുഞ്ഞാമി കണ്ണുകൾ അടച്ചു നെഞ്ച് നിറഞ്ഞ് വന്ന കണ്ണുനീർ ഉള്ളിൽ തന്നെ തള്ളി.. " റബ്ബേ... " വീടിന്റെ വാതിൽ എന്നെന്നേക്കുമായി അടച്ചു ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി ആ വീടിനകത്ത് അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം നിശബ്ദമായി കിടക്കുന്നു... വീട് കുഞ്ഞാമിയെയും മക്കളെയും നോക്കി കരയുന്നുണ്ടോ എന്നുപോലും കുഞ്ഞാമിക്ക് തോന്നി.... " പിന്നെ അവർ നടന്നു കുഞ്ഞാമിയും മാണിയും പക്ഷേ ഒരേ വേദന ഹൃദയത്തിൽ പിടിച്ചുകൊണ്ട്.... തുടരും.. 🌹. ✍️
📙 നോവൽ - ShareChat
00:00
#📙 നോവൽ പാർട്ട്. 27.✍️ മാണി വീട്ടിലേക്ക് വന്നതോടെ മാണിയുടെ ജീവിതത്തിലെ ദുഃഖങ്ങൾ അങ്ങനെയൊന്നും തീർന്നില്ല.. അവന്റെ ചുമലിൽ വീണ ഭാരങ്ങൾ പഴയതിനേക്കാൾ കനത്തതായിരുന്നു.. എങ്കിലും മാണിയെ അതിരറ്റ സ്നേഹത്തോടെ നോക്കുന്ന ചില മനസ്സുകൾ അവിടെ ഉണ്ടായിരുന്നു.. മാണി തളരുന്നത് അവർക്ക് സഹിക്കാനാവില്ല.. പ്രതിസന്ധികൾ വന്നാലും കൈവിടാതെ ഒപ്പം നിൽക്കുന്ന കുറെ കൂട്ടുകാർ.. " നീ വിഷമിക്കല്ലേ മാണി.... നമ്മുടെ പഴയ ഹോട്ടലിലേക്ക് തന്നെ നീ തിരിച്ചു വരൂ. നീ ഇവിടെ ഇല്ലാതെ ഈ അടുപ്പ് പുകഞ്ഞിട്ടു പോലുമില്ല. പഴയ മുതലാളിയുടെ ആ വാക്കുകൾ മാണിയുടെ നെഞ്ചിൽ ഒരു നിമിഷം കുളിരായി.. അങ്ങിനെ മാണി വീണ്ടും. പുലർച്ചെ എഴുന്നേറ്റ് ജോലിക്ക് ഒരുങ്ങി ജോലിക്കൊപ്പം ചിന്തകളും കൂടെ നടന്നു കടങ്ങൾ തീരാത്ത മുറിവുകൾ പോലെ.. ഇനിയും മൂന്നു മക്കളെ കെട്ടിക്കാനുണ്ട് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കെട്ടിവെക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് മാണിക്ക് അറിയാം . " ഇനി ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല.. എന്റെ മക്കൾക്കായി ഞാൻ തന്നെ വഴി കണ്ടെത്തണം അല്ലാതെ എനിക്ക് തുണയായി സഹായിക്കാൻ ആരുമില്ല... അവൻ മനസ്സിൽ പറഞ്ഞു..! രണ്ടാമത്തെ മോളുടെ കല്യാണം ആലോചനകൾ വന്നുകൊണ്ടിരുന്നു.. ഒരു നല്ലൊരു ആലോചന വന്നു നിൽക്കുന്നുണ്ട്.. പക്ഷേ പണം? എവിടെയാണ്..? " റബ്ബേ.. നീ തന്നെയാണ് എനിക്കുള്ള അവസാന പ്രതീക്ഷ. " കുഞ്ഞാമിയും മാണിയും രാത്രി ഉറക്കമില്ലാതെ ചിന്തിച്ചു ഇനിയെന്ത് ചെയ്യും.. രണ്ടുപേരും തീരുമാനിച്ചു നമ്മുടെ കയ്യിൽ ഒന്നുമില്ല നമ്മുടെ ഈ വീട് വിൽക്കാം.. " വീട് വിറ്റാൽ മാത്രമേ ഇതിന് വഴി ഉണ്ടാകും.. " അത് വെറും വീടായിരുന്നില്ല. എത്രയോ മോഹങ്ങളാൽ കെട്ടിപ്പടുത്തത് മക്കളുടെ ചിരികൾ ചുവരുകളിൽ ഒട്ടിപ്പിടിച്ചിരുന്ന ഭവനം മഴയിൽ ചോർന്നാലും അവർക്ക് സ്വന്തം എന്ന് അഭിമാനം നൽകിയ ഇടം.. എന്റെ മക്കൾക്കായി ഇത് ഞാൻ വിട്ടു കൊടുക്കുന്നു.. " മാണി ചോര നീരായി അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ് സങ്കടങ്ങൾ തളംകെട്ടി മാണി വിൽക്കാൻ തീരുമാനിച്ചു.. കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. പക്ഷേ സ്ത്രീധനം കൊടുക്കാൻ കയ്യിൽ ഇല്ല കണക്കുകൾ കൂട്ടുമ്പോൾ എല്ലാം തികയാതെ വരുന്നോ മാണിയുടെ നെഞ്ച് വെപ്രാളം കൊണ്ട് പൊട്ടി.. കല്യാണ ദിവസം എത്തി.. പന്തൽ നിറഞ്ഞു ചിരികളും ആശംസകളും പക്ഷേ മാണിയുടെയും. കുഞ്ഞാമിയുടെയും മുഖത്ത് സന്തോഷം എത്തിയില്ല.. രണ്ടുപേരുടെയും ആദി എങ്ങനെ പണം കൊടുക്കും.. " മോളെ ഇറക്കുന്ന സമയത്ത് പണം തരാമെന്ന് പറഞ്ഞ വാക്ക് പക്ഷേ അതും പൂർണമാക്കാൻ കഴിയാതെ പോയി.. ബന്ധുക്കാരിൽ നിന്ന് ചില വാക്കുകൾ വന്നു ആ വാക്കുകൾ.. കത്തി പോലെ മാണിയുടെ നെഞ്ചിൽ കുത്തി.. മോൾ മണവാട്ടിയായി മാറണ്ടേ കൈപിടിച്ച് ഇറങ്ങുന്ന സമയത്ത് ആരോപറഞ്ഞു.... പറയാൻ പാടില്ലാത്ത വാക്ക്.. അവിടെ മാണി തകർന്നുപോയി ഒരു ഉപ്പ പൊട്ടിക്കരയുന്ന കാഴ്ച ആളുകൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു പക്ഷേ അവന്റെ കണ്ണുനീർ നിർത്തിയില്ല.. അപ്പോൾ... ഒരു മാലാഖ പോലെ അയൽവാസി മുന്നോട്ടുവന്ന തന്റെ കൈയിൽ ഉണ്ടായിരുന്ന പണം മാണിയുടെ കൈയിൽ വെച്ചു ഒരു പാട് പറയാതെ ഒരുപാട് ചിന്തിക്കാതെ... ആ നിമിഷം മാണിക്ക് ആ മനുഷ്യനെ ദൈവത്തെ പോലെ തോന്നി... " എന്റെ പൊന്നുമോളെ സന്തോഷത്തോടെ ഇറക്കണം അത് മാത്രമായിരുന്നു അവന്റെ ആഗ്രഹം പക്ഷേ അവൻ കരഞ്ഞുകൊണ്ടാണ് മോളെ ഇറക്കിയത്... മോളും കണ്ടു ഉപ്പയുടെ കണ്ണുനീർ അവളുടെ നെഞ്ച് പൊട്ടി ഉമ്മയുടെയും ഉപ്പയുടെയും സങ്കടം കണ്ടു തീർക്കാൻ അവൾക്ക് കഴിഞ്ഞില്ല... " ഉപ്പാ... ഉപ്പ കരയല്ലേ... " എന്ന് പറഞ്ഞുകൊണ്ട് അവൾ സങ്കടം കൊണ്ട് വീട്ടിൽ നിന്ന്... അവൾ ഇറങ്ങിയശേഷം മാണി ഒരാളോടു പോലും സംസാരിക്കാൻ വാക്കുകളില്ലാതെ അവൻ ഇരുന്നു ശബ്ദമില്ലാതെ കണ്ണുനീർ മാത്രം..... തുടരും... 🌹. ✍️
📙 നോവൽ - ShareChat
00:00