hayath✨️
ShareChat
click to see wallet page
@hayath123
hayath123
hayath✨️
@hayath123
✍️📖*ഖൽബിലെ കിനാവ്*
ഖൽബിലെ കിനാവ്✍️📖 PART 4 അവന്‍ അവളെ കുറച്ച് നേരം നോക്കി ഇരുന്നു....എന്നിട്ട് ചായ മെല്ലെ കുടിച്ച് കൊണ്ട് പറഞ്ഞു "വേണ്ട എന്നല്ല ചില കാര്യങ്ങള്‍ ഉണ്ട്. ..അത് ഇപ്പൊ പറയാന്‍ കഴിയില്ല..." ഇത് കേട്ടപ്പോള്‍ സന ആകെ mood out ആയി.... "എനിക്ക് കുറച്ച് ട്രോമയും വിഷമങ്ങളും ഉണ്ട്… അത് ഒക്കെ കാരണം എനിക്ക് എന്ത് പറയണം എന്ന് അറിയില്ല…" നിഫാസിന്റെ മുഖം വിഷമിച്ചു. "വിഷമങ്ങൾ എല്ലാവർക്കും ഉണ്ട്. പിന്നെ നിങ്ങൾ പറഞ്ഞ ട്രോമ എന്താണെന്ന് മനസ്സിലായി… വീട്ടിലെ കാര്യങ്ങൾ അല്ലേ അത്? അത് എന്നോട് ഉമ്മ പറഞ്ഞായിരുന്നു…" സന കരുതലോടെ പറഞ്ഞു. ഇവളോട് ഇനി എന്ത് പറയാനാണെന്ന് നിഫാസിന് ഒരു പിടിയും കിട്ടാതെ ഇരുന്നു. സന ആണെങ്കിൽ ആകെ ടെൻഷനിൽ ആണ്... ആ റെസ്റ്റോറന്റിലെ പയ്യന്മാർ ഇവരെ കുറച്ച് നേരമായി ശ്രദ്ധിക്കുന്നു. അത് സനക്ക് വളരെ ഇറിറ്റേഷൻ തോന്നിപ്പിച്ചു. "എന്ത് പറ്റി സന… അവർ നോക്കുന്നതുകൊണ്ടാണോ?" നിഫാസിന് കാര്യം പിടികിട്ടി. അവൻ അവരെ ഒന്ന് തുറിച്ചു നോക്കി ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. അവന്റെ നോട്ടo കണ്ട അവർ തന്നെ പേടിച്ചു പോയി. എന്നാൽ സനക്ക് ആ കോൺഫിഡൻസ് ഇഷ്ടമായി. അവർ കുറച്ച് നേരം അങ്ങനെ ഒന്നും മിണ്ടാതെ മൗനമായി പരസ്പരം നോക്കി ഇരുന്നു. അപ്പോൾ "ശരി" എന്ന് പറഞ്ഞു നിഫാസ് എഴുന്നേറ്റു. കൂടെ സനയും. അവർ മറ്റുള്ളവരുടെ അടുത്തേക്ക് പോയി ഇരുന്നു. "ദാ… മോളെ, നിന്റെ സമോസ കഴിക്ക്…" മൂത്തുമ്മ നിർബന്ധിച്ചെങ്കിലും സനക്ക് കഴിക്കാൻ തോന്നിയില്ല. അവർ അങ്ങനെ ഇറങ്ങാൻ തുടങ്ങി. ഇറങ്ങുന്നതിന് മുമ്പ് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കട്ടെ എന്ന് മൂത്തുമ്മ ചോദിച്ചു… ഹസ്ബന്റിന് കാണിക്കാനെന്ന് പറഞ്ഞു. അങ്ങനെ അവർ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. അവർ കാറിൽ കയറി മടങ്ങി. "ഇനി നമ്മുക്ക് എന്തെങ്കിലും ഹെവി ആയി കഴിക്കാം… എനിക്ക് നല്ല വിശപ്പുണ്ട്…" സനയുടെ അനിയത്തി പറഞ്ഞു. അങ്ങനെ അവർ വീണ്ടും ടേബിളിൽ ഇരുന്നു. "ആ പയ്യനെ കണ്ടപ്പോൾ നമ്മുടെ മരിച്ചുപോയ റിയാസിനെ ഓർമ്മ വന്നു എനിക്ക്… എന്ത് നിഷ്കളങ്കമായ മുഖം ആണ്… ആ സംസാരവും... എന്തോ പഴയ ഒരു കണക്ഷൻ പോലെ തോന്നി എനിക്ക്…" സനയുടെ ഉമ്മക്ക് നിഫാസിനെ വളരെ ഇഷ്ടമായി. "ശരിയാ… ഫോട്ടോയിൽ കാണുന്നതുപോലെ അല്ല. നേരിൽ നല്ല ഒരു പയ്യൻ… ഇവൾക്ക് നന്നായി ചേരും… ഇതുതന്നെ നടക്കട്ടെ… അല്ലാഹ്…" മൂത്തുമ്മ പ്രാർത്ഥിച്ചു. എന്നാൽ ഇതൊക്കെ കേട്ടിട്ടും സനക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. അവർ ഫുഡ് വാങ്ങി കഴിക്കാൻ തുടങ്ങി. ******************************************* "എന്തായി പോയ കാര്യങ്ങൾ… കുട്ടി എങ്ങനെയുണ്ട്?" ഉമ്മറപ്പടിയിൽ അവരെ കാത്തുനിന്ന നിഫാസിന്റെ ഉമ്മ, കാർ പാർക്ക് ചെയ്യുന്നതിന് മുമ്പേ വേഗം ഇറങ്ങി വന്ന് ചോദിച്ചു. "പെൺ കുട്ടി കൊള്ളാം ഉമ്മ… നല്ല കുട്ടി… സംസാരവും ഒക്കെ നല്ലതാണ്… അവരുടെ കുടുംബവും നല്ല ആളുകൾ തന്നെയാണ്… ഇനി മറുപടി പറയേണ്ടത് ഇക്കയാണ്…" നജ്മ നിഫാസിനെ ഇടക്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. നിഫാസ് തലകുനിച്ചു റൂമിലേക്ക് ഓടി കയറി റൂം ലോക്ക് ചെയ്തു. "എന്താ മോളെ, അവന് ഇഷ്ടപ്പെട്ടില്ലേ ഈ കുട്ടിയെ?" നിഫാസിന്റെ ആ പോക്ക് കണ്ടിട്ട് ഉമ്മക്ക് പന്തികേട് തോന്നി. "എന്നോട് ഒന്നും പറഞ്ഞില്ല ഉമ്മ… അവർ പക്ഷേ കുറെ നേരം സംസാരിച്ചു… പയ്യെ ഇറങ്ങി വരുമ്പോൾ തിരക്കാം …" നജ്മ പറഞ്ഞു. "എന്റെ റബ്ബേ… ഞാൻ ആ കുട്ടിയോട് എന്ത് മറുപടി പറയും… അവൾക്ക് ഞാൻ പ്രതീക്ഷ കൊടുത്താൽ പിന്നെ എനിക്ക് ഇത് വേണ്ടെന്ന് വെക്കാൻ കഴിയില്ല… ഇപ്പോൾ ‘നോ’ എന്ന് പറഞ്ഞാൽ ഉമ്മ വിഷമിക്കും… ചെകുത്താന്റെയും കടലിന്റെയും നടുക്ക് ആയി പോയല്ലോ നാഥാ…" നിഫാസ് ബെഡിലേക്ക് കിടന്ന് കൊണ്ട് ചിന്തിച്ചു. ******************************************* "എന്ത് പറയണം എന്ന് എനിക്ക് അറിയില്ല… പക്ഷേ പയ്യൻ കൊള്ളാം… എനിക്ക് സമ്മതമാണ്…" സന ഉമ്മയോട് പറഞ്ഞു. "ഇതെങ്കിലും നടന്നാൽ മതി ആയിരുന്നു…" സനയുടെ ഉമ്മ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു. ***************************************** (രാത്രി 8 മണി) അത്താഴം കഴിക്കാൻ ടേബിളിൽ എല്ലാം റെഡി ആക്കി വെച്ചിരിക്കുകയാണ് നിഫാസിന്റെ ഉമ്മ. അവനെ വിളിച്ച് അരമണിക്കൂർ കഴിഞ്ഞു. അവൻ ഇതുവരെ താഴെ ഇറങ്ങി വന്നില്ല. വീണ്ടും വിളിക്കാൻ പോകാൻ നിന്നപ്പോഴാണ് ഉറക്കം തൂങ്ങി ആടി ആടി അവൻ ഇറങ്ങി വന്നത്. "നീ ഇത്ര നേരം ഉറക്കം ആയിരുന്നോ മോനെ? എത്ര തവണ വിളിച്ചു ഞാൻ… വേഗം വന്ന് ഇരിക്ക്…" ഉമ്മ പ്ലേറ്റിലേക്ക് ചോറ് വിളമ്പി. "ഉമ്മ… ആ കുട്ടിയുടെ നമ്പർ ഉണ്ടോ കയ്യിൽ?" നിഫാസിന്റെ ആ ചോദ്യം ഉമ്മക്ക് ഒരു ഞെട്ടൽ സൃഷ്ടിച്ചു. "അല്ല… എന്ത് പറ്റി? കല്യാണം ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ നമ്പർ ഒക്കെ ചോദിക്കുന്നു…" ഉമ്മ കളിയാക്കുന്ന രീതിയിൽ ചോദിച്ചു. "എനിക്ക് അവളോട് കുറച്ച് സംസാരിക്കണം…" നിഫാസ് എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു. "ഓൾഡെ ഉമ്മാനോട് വിളിച്ച് അന്വേഷിക്കട്ടെ… പിന്നെ തരാം… ആദ്യം ഈ ചോറ് കഴിക്ക്…" ഉമ്മ ഫോൺ എടുത്ത് അടുക്കളയിലേക്ക് നീങ്ങി. ******************************************* "ഡ്രിം… ഡ്രിം…📱" സനയുടെ ഫോൺ ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. സന നല്ല ഉറക്കത്തിലായിരുന്നു. അവൾ മേളെ കണ്ണുകൾ തുറന്ന് ഫോണിലേക്ക് നോക്കി. ഒരു അൺനോൺ നമ്പർ ആയിരുന്നു. വല്ല ഫ്രോഡ് ആയിരിക്കുമെന്നു കരുതി ആദ്യം ഫോൺ എടുത്തില്ല. പിന്നെയും ഫോൺ റിംഗ് ചെയ്തു. ഈ പ്രാവശ്യം അവൾ കുറച്ച് ദേഷ്യത്തോടെ എഴുന്നേറ്റു. നോക്കിയപ്പോൾ അതേ നമ്പർ. അവൾ ഫോൺ എടുത്തു. "ഹലോ… സന അല്ലേ?" നല്ല പരിചയം ഉള്ള ശബ്ദം. "അതെ… ആരാണ്?" "ഞാൻ ഇന്ന് പെൺകാണാൻ വന്നിരുന്നു… നിഫാസ് ആണ്." അവൾ ബെഡിൽ ചാടി എഴുന്നേറ്റു ഇരുന്നു. "ആ… ഒക്കെ… ഹലോ… എന്താ വിളിച്ചത്?" അവൾ ആകെ ടെൻഷനിൽ ആയി. "ഞാൻ വെറുതെ വിളിച്ചതാണ്… ഉറങ്ങുകയായിരുന്നുോ… ശല്യം ആയോ?" "ഏയ് ഇല്ല… പറയൂ…" "എന്ത് തീരുമാനിച്ചു?" "എനിക്ക് ഒക്കെ ആണ്… ഞാൻ വീട്ടുകാരോട് പറഞ്ഞു…" സന ധൈര്യത്തോടെ പറഞ്ഞു. ഇത് കേട്ടപ്പോൾ നിഫാസ് ആകെ അങ്ങലാപ്പിൽ ആയി. "എനിക്ക് നിന്നോട് എന്ത് പറയണം എന്ന് ഇപ്പോഴും അറിയില്ല… എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു പക്ഷേ…" ഒരു നിമിഷം മൗനമായി… പിന്നെ തുടർന്നു… "പക്ഷേ എനിക്ക് ഇപ്പോൾ ഒന്നും തീരുമാനിക്കാൻ പറ്റില്ല… ഞാൻ വളരെ കൺഫ്യൂസ്ഡ് ആണ്… പെട്ടന്ന് ഒരാളെ കണ്ടു 20 മിനിറ്റ് സംസാരിച്ചാൽ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ…" നിഫാസിന്റെ പേടി അവൾക്ക് മനസ്സിലായി… വീട്ടുകാർ ഡിവോഴ്സ് ആയത് അവന് നല്ല ആഴത്തിലുള്ള ഒരു മുറിവാണ് നല്‍കിയത് … ഒരുതരം പേടി. "നിങ്ങൾ സമയം എടുത്ത് പറഞ്ഞാൽ മതി… എന്ത് തീരുമാനമെങ്കിലും." "അങ്ങനെ സമയം എടുത്താൽ നിനക്ക് ഞാൻ പ്രതീക്ഷ തരുന്നതുപോലെ ആകില്ലേ… അവസാനം എനിക്ക് വേണ്ടെന്ന് തോന്നിയാൽ ഞാൻ എന്ത് ചെയ്യും?" നിഫാസിന്റെ ചോദ്യങ്ങൾക്ക് അവൾക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. "നിങ്ങൾ പേടിക്കണ്ട… ഞാൻ പെട്ടന്ന് ഇമോഷണൽ ആകുന്ന കൂട്ടത്തിൽ അല്ല… എനിക്ക് ഒരുപാട് ആലോചനകൾ വന്നിട്ടുണ്ട്… കുറെ കഴിഞ്ഞ് ‘നോ’ ആണെങ്കിൽ ‘നോ’ പറഞ്ഞോളൂ… എനിക്ക് ഒരു പ്രശ്നവും ഇല്ല." നിഫാസ് ഡ്രൈവിങിൽ ആയിരുന്നു അപ്പോൾ… വപ്പുമ്മയെ ആശുപത്രിയിൽ കാണാൻ പോകുന്ന വഴിക്കാണ് ഇവളെ വിളിച്ചത്… ഇടയ്ക്ക് അവൻ അവന്റെ കൂട്ടുകാരനെ വഴിയിൽ കണ്ടു. "സന, ഒന്നും മിണ്ടരുതേ… എന്റെ ഒരു ഫ്രണ്ട് വരുന്നു… ഒരു 2 മിനിറ്റ്." "ഒക്കേ… ഒക്കേ…" സന വെയിറ്റ് ചെയ്തു മിണ്ടാതെ ഇരുന്നു. "എടാ നിഫാസേ… നീ എപ്പോഴാണ് തിരിച്ച് പോകുന്നത്?" വിഷ്ണു ചോദിച്ചു. "ഞാൻ ബുധൻ പോകും… നിന്നെ കാണാൻ വേണ്ടി വരാം… ഇപ്പോൾ ഹോസ്പിറ്റലിലേക്ക് പോകുകയാണ്… ബൈ…" നിഫാസ് അവനോട് യാത്ര പറഞ്ഞു തിരിച്ചു. "ഹലോ… സന… സോറി കേട്ടോ… പെട്ടന്ന് കൂട്ടുകാരൻ വന്നത് കൊണ്ടാണ്." "അയ്യോ… അതൊന്നും പ്രശ്നമില്ല…" അവർ കുറച്ച് നേരം സംസാരിച്ചു… ആശുപത്രിയിൽ എത്തിയപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു. വപ്പുമ്മയുടെ റൂമിന്റെ മുന്നിൽ നിഫാസിന്റെ വപ്പ ഉണ്ടായിരുന്നു. "ഹാ… വപ്പാ ഇവിടെ എപ്പോൾ എത്തി?" നിഫാസിന്റെ ചോദ്യം കേട്ടിട്ടും അയാൾ മറുപടി ഒന്നും നൽകിയില്ല… എന്തോ പരിഭവത്തിൽ ആണെന്ന് നിഫാസിന് മനസ്സിലായി. "നിന്റെ കല്യാണം ഒക്കെ ആയെന്ന് കേട്ടു… എന്നോട് ഒന്നും പറയാതെ നിന്റെ തള്ള മാത്രം തീരുമാനിച്ചാൽ എങ്ങനെ ശരിയാകും?" അയാൾ കുറച്ച് ഗൗരവത്തോടെ മുഖത്ത് നോക്കാതെ സംസാരിച്ചു. "അയ്യോ വപ്പാ… അത് ജസ്റ്റ് ഒന്ന് പോയി കണ്ടതേ ഉള്ളു… ഒന്നും ഉറപ്പിച്ചിട്ടില്ല… വപ്പനോട് പറയാൻ ഞാൻ നജ്മയോട് പറഞ്ഞിരുന്നു…" നിഫാസ് വപ്പയെ എങ്ങനെയോ ആശ്വസിപ്പിക്കാൻ തുടങ്ങി. അയാൾ ചെറിയ പിണക്കം പോലെ നടിച്ചെങ്കിലും അവന്റെ മുന്നിൽ അത് ഒതുക്കി. "മോനേ… നീ എന്തിനാ ഈ രാത്രിയിൽ വന്നത്… വീട്ടിൽ പോയി ഉറങ്ങിക്കൂടേ?" വാപ്പമ്മ നിഫാസിനെ കണ്ടപ്പോൾ ചോദിച്ചു. "വപ്പുമ്മ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ വീട്ടിൽ ഉറങ്ങും… എനിക്ക് അതിന് പറ്റുമോ…" നിഫാസിന്റെ കണ്ണ് നിറഞ്ഞു. "നീ ആ പെൺകുട്ടിയെ കണ്ടിട്ട് എന്ത് തീരുമാനിച്ചു?" വപ്പുമ്മ വളരെ ആകാംക്ഷയോടെ മെല്ലെ ചോദിച്ചു. "എനിക്ക് അതിന് ഒരു ഉത്തരം ഇപ്പോൾ ഇല്ല… ഞാൻ പതിയെ തീരുമാനം പറയും…" നിഫാസ് ഇത്രയും പറഞ്ഞു കൊണ്ട് ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി. ഹോസ്പിറ്റല്‍ വരാന്തയില്‍ ചന്ദ്രന്റെ തൂവെളിച്ചം അവന്റെ മുഖത്തേക്ക് തട്ടി.. ഇങ്ങോട്ട് എന്നറിയാതെ അവന്റെ മനസ്സ് അലിയാഅലിയാൻ തുടങ്ങി. ******************************************** (അടുത്ത ദിവസം രാത്രി സമയം…) "എന്റെ റബ്ബേ ഞാൻ ഇത് ഒക്കെ എപ്പോൾ എഴുതിത്തീരാനാണ്. എനിക്ക് ഇത്രം ലാഗ് വരുമെന്ന് വിചാരിച്ചില്ല," സന തകർത്ത് ഇരുന്നു റെക്കോർഡ് എഴുതുകയാണ്. അപ്പോഴാണ് മൊബൈലിലേക്ക് ഒരു കോൾ വന്നത്… അവൾ എടുത്ത് നോക്കി… വേറെ ആരുമല്ല നിഫാസ് ആയിരുന്നു. ഫോണിൽ അവന്റെ പേര് തെളിഞ്ഞതും അവൾ റെക്കോർഡ് എല്ലാം മടക്കി വെച്ച് കോൾ അറ്റൻഡ് ചെയ്തു. "ഹലോ… എന്താണ് വിശേഷം?" അവൾ വളരെ സന്തോഷത്തോടെ ചോദിച്ചു. "വിശേഷം… ഞാൻ നാളെ തിരിച്ചു ദുബായിൽ പോകുകയാണ്… പോകുന്നതിന് മുമ്പ് എനിക്ക് നിന്നെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്." നിഫാസ് മടിച്ച് മടിച്ച് പറഞ്ഞെങ്കിലും സന അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. "പിന്നെ എന്താ… വരാം … എപ്പോൾ എവിടെ എന്ന് പറഞ്ഞാൽ മതി." "ഞാൻ ഉച്ചയ്ക്ക് 1 മണിക്ക് ഉള്ള ഫ്ലൈറ്റിലാണ് പോകുന്നത്… അപ്പോൾ ഒരു 10 മണിക്ക് കാണാൻ കഴിയുമോ?" "ശരി… ഞാൻ രാവിലെ ടൗണിൽ എത്തി വിളിക്കാം." നിഫാസിനെ കാണാനുള്ള ആവേശം അവളുടെ മനസ്സിൽ അലയടിച്ചു. അന്ന് രാത്രി അവൾക്ക് ഉറങ്ങാനായില്ല. രാവിലെ തന്നെ അവൾ ഷെൽഫിൽ ഏറ്റവും നല്ല ഡ്രസ് തിരഞ്ഞ് പിടിക്കുകയാണ്… കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന ഒരു പിങ്ക് ചുരിദാർ അവൾ ധരിച്ചു… അതി സുന്ദരിയായി ടൗണിലേക്ക് പോകാൻ ഇറങ്ങി. "എവിടേക്കാണ് മോളെ പോകുന്നത്?" ഉമ്മയുടെ ചോദ്യം അവൾക്ക് ഒരു ഷോക്ക് ആയിരുന്നു. കള്ളം പറയാന്‍ സന യുടെ മനസ്സ് അനുവദിച്ചില്ല. അവള്‍ സത്യം പറഞ്ഞു.. "അത് പിന്നെ… നിഫാസ് ഇന്ന് ദുബായിൽ പോകുകയാണ്… അപ്പോൾ ഒന്ന് കാണാൻ വരുമോ എന്ന് ചോദിച്ചു… അതാണ് ....ഞാൻ…" അവൾ കുറച്ച് ഭയത്തോടെ അത് പറഞ്ഞെങ്കിലും ഉമ്മ അത് വലിയ കാര്യമാക്കി എടുത്തില്ല… പോയി വരാൻ പറഞ്ഞു. അവൾ ടൗണിൽ എത്തി അവനെ വിളിച്ചു… അവൻ ഫോൺ എടുത്തു. "അതെ… ഞാൻ ടൗണിൽ നിൽക്കുകയാണ്… നിങ്ങൾ എവിടെ എത്തി എന്ന് പറയൂ…" "ഞാൻ ഒരു ജംഗ്ഷനിൽ എത്തി… പക്ഷേ കൃത്യം എനിക്ക് അറിയില്ല… നീ ലൊക്കേഷൻ ഒന്ന് ഫോണിലേക്ക് അയക്കൂ…" അവന്റെ നിർദേശപ്രകാരം അവൾ ലൊക്കേഷൻ അയച്ചു കൊടുത്തു. കുറെ അധികം കാത്തുനിന്ന ശേഷം ഒരു നീല കാർ അവളുടെ മുന്നിൽ നിർത്തി… അതിൽ നിന്നും നിഫാസ് ഒരു പുഞ്ചിരിയോടെ പുറത്തിറങ്ങി… കാറിൽ അവന്റെ കൂട്ടുകാർ ഉണ്ടായിരുന്നു… അവർ ഇവനെ ഇറക്കി വിട്ടിട്ട് എങ്ങോട്ടോ പോയി. "ഹായ്… സുഖം അല്ലേ?" നിഫാസിന്റെ ആ നാണംകുണുങ്ങിയ ചോദ്യം കേട്ടപ്പോൾ സനക്ക് നല്ല ചിരി വന്നു… അവൾ അടക്കി പിടിച്ച് കൊണ്ട് "സുഖം" എന്ന് പറഞ്ഞു. അവർ അങ്ങനെ ഫുട്പാത്തിലൂടെ നടക്കാൻ തുടങ്ങി. "രാവിലെ എന്തെങ്കിലും കഴിച്ചിട്ടാണോ ഇറങ്ങിയത്?" അവൾ ചോദിച്ചു. "ഇല്ല… കഴിക്കാൻ സമയം കിട്ടിയില്ല… പാക്ക് ചെയ്ത് വന്നപ്പോഴേക്കും ലേറ്റ് ആയി." "പിന്നെ എന്തൊക്കെ ഉണ്ട്… പറയൂ… ഇങ്ങനെ മിണ്ടാതെ നടക്കാനാണോ എന്നെ വിളിച്ചു വരുത്തിയത്?" സനയുടെ ചോദ്യം കേട്ട് അവന് ചിരി വന്നു. "ഞാൻ എന്ത് പറയാനാ… എനിക്ക് ഒന്നും അങ്ങോട്ട് സെറ്റ് ആകുന്നില്ല സന… നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടൊന്നുമല്ല… പക്ഷേ ഞാൻ ഒറ്റക്ക് ജീവിച്ചു എന്റെ മനസ് കല്ലിച്ചു പോയി… ഇനി നീ എന്നല്ല ഏത് പെൺ വന്നാലും എന്റെ മനസ് മാറില്ല." "അത് ഇങ്ങനെ ഓരോന്നും മനസ്സിൽ വെച്ച് നടക്കുന്നതുകൊണ്ടല്ലേ?" "എനിക്ക് നല്ല കൺഫ്യൂഷൻ ആണ്… നിന്നെ എനിക്ക് വേണം എന്നും ഉണ്ട്… എന്നാൽ വേണ്ട എന്ന് പറയാൻ മനസ് പറയുന്നുണ്ട്… എനിക്ക് കുറച്ച് കൂടി ടൈം വേണം സന…" "ടൈം ആവശ്യം പോലെ എടുത്തോളൂ… നിങ്ങള്‍ ഒരു റിപ്ലൈ തന്നാൽ മതി…" "എന്നാലും നിന്നെ ഒരു ഡ്രാമയിലേക്ക് ഞാൻ വലിച്ചിഴക്കുന്നത് ശരിയല്ലല്ലോ… നീ ഒരു കാര്യം ചെയ്യ് … വീട്ടിൽ പോയി ഈ ചെറുക്കൻ കൊള്ളില്ല എന്ന് പറയ്." അത് കേട്ടതും സന ഞെട്ടി. "അയ്യടാ… ഞാൻ എങ്ങും പറയില്ല… പിന്നെ വേണം അവസാനം ഞാൻ കാരണം ആണ് ഇത് മുടങ്ങിയത് എന്ന് പറഞ്ഞ് എല്ലാവരും എന്റെ നെഞ്ചത്ത് പൊങ്കാല ഇടാൻ അല്ലേ?" "എടി… നീ നല്ല സ്മാർട്ട് ആണ്… ക്യൂട്ട് ആണ്… ഒക്കെ ശരിയാണ്… പക്ഷേ എനിക്ക് ഇങ്ങനെ ഒറ്റക്ക് നടക്കണം…" "അതിനൊക്കെ ഞാൻ പിടിച്ചു വെച്ചിട്ടൊന്നും ഇല്ലല്ലോ… നിങ്ങൾക്ക് നല്ല സ്വാതന്ത്ര്യം തരാം… പിന്നെ എന്താ?" അവൻ ഇതിന് ഒന്നും മറുപടി പറഞ്ഞില്ല. "നീ വല്ലതും കഴിച്ചോ?… ഞാൻ ചായ വാങ്ങി തരട്ടെ… വാ…" അവൻ അവളെ വിളിച്ച് കൊണ്ട് ഒരു ടീ സ്റ്റാളിന് മുന്നിൽ എത്തി. "നീ ഇവിടെ നിൽക്ക്… ഞാൻ കൂട്ടുകാരെ ഒന്ന് വിളിക്കട്ടെ… അവൻമാർക്ക് ചായ വാങ്ങി കൊടുക്കാം…" അവൻ റോഡിന്റെ അരികിലേക്ക് കണ്ണോടിച്ച് കൊണ്ട് പറഞ്ഞു… പിന്നെ അവളുടെ നേരെ തിരിഞ്ഞ് മെല്ലെ പറഞ്ഞു… "അതെ… എന്റെ ഫ്രണ്ട്സാണ്… നീ കുറച്ച് ഡീസന്റ് ഒക്കെ ആയി സംസാരിക്കണം…" അവന്റെ ആ കള്ളച്ചിരി കണ്ടപ്പോൾ സനക്ക് തല ഇടിച്ചു പൊളിക്കണം പോലെ തോന്നി… അവൾ പക്ഷേ ഒന്നും തിരിച്ചു പറഞ്ഞില്ല. അവൻ ഫോൺ എടുത്ത് കൂട്ടുകാരെ വിളിച്ചു. "എടാ, കാർ എടുത്ത് കൊണ്ടിങ്ങ് വാ… നിങ്ങൾ എന്നെ കളഞ്ഞിട്ട് എവിടെ പോയി?" അവന്റെ സംസാരം സനക്ക് വളരെ ഇഷ്ടപ്പെട്ടു…ആള്‍ നല്ല തമാശക്കാരൻ ആണ്. അവർ വരുന്നതുവരെ ആ വെയിലത്ത് അവര്‍ കാത്തുനിന്നു… തുടരും.... (അവന്‍ ഓക്കേ പറയുമോ? നിഫാസിനു ശെരിക്കും ഇവളെ ഇഷ്ട്ടപെട്ടോ എന്താണ് നിങ്ങളുടെ അഭിപ്രായം?🤔) ******************************************* ഇതുവരെ ഉള്ള കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു...തുടർന്നു നല്ല രീതിയില്‍ എഴുതണം എന്നുണ്ട്...നിങ്ങളുടെ സപ്പോര്‍ട്ട് നല്ല രീതിയില്‍ പ്രതീക്ഷിക്കുന്നു...🫶 #📙 നോവൽ #💞 നിനക്കായ് #💌 പ്രണയം #💞 പ്രണയകഥകൾ #love
📙 നോവൽ - வவிஷ dlmJm kinaav qalbile வவிஷ dlmJm kinaav qalbile - ShareChat
ഖൽബിലെ കിനാവ്✍️📖 PART 3 സന കൈകൾ ഉയർത്തി, നിസ്സഹായതയോടെയും കണ്ണീരോടെ പ്രാർത്ഥിച്ചു. ‘ടിക്... ടിക്...’ രാവിലെ തന്നെ നജ്മ നിഫാസിന്റെ റൂമിന്റെ വാതിലിൽ മുട്ടി... "ഇക്കാ.... എഴുനേൽക്ക്.... നേരം വെളുത്തു...." ക്ഷീണതോടുകൂടി നിഫാസ് കണ്ണുകൾ മെല്ലെ തുറന്നു.. അവൻ വാതിലിന്റെ അരികിലേക്ക് നീങ്ങി... കതക് തുറന്നു.. "എന്ത് ഒച്ചയാ നജൂ... ഉറങ്ങാൻ സമ്മതിക്കില്ലേ നീ"... "പിന്നെ.... സമയം 10 മണി ആയി... വന്നു വല്ലതും കഴിക്ക്" നജ്മ ഇങ്ങനെ പറഞ്ഞു താഴേക്ക് ചെന്നു.. "ഓ... ഇനി അവളെ കാണാൻ പോകണമല്ലോ"... നിഫാസ് മനസിൽ പിറുപിറുതു.... "ഉമ്മാനോട് ഒന്ന് സോപ്പ് ഇട്ടു നോക്കാം..." അവൻ രണ്ടും കൽപ്പിച്ച് അടുക്കളയിലേക്ക് ചെന്നു.. ഉമ്മ പാത്രങ്ങൾ ഒക്കെ കഴുകുക ആയിരുന്നു.. അവൻ ഉമ്മയുടെ അടുത്തേക്ക് പോയി.. "ഉമ്മ.... ഇന്ന് നമ്മൾ പെണ്ണ് കാണാൻ പോകണം എന്ന് നിർബന്ധമുണ്ടോ?"... അവൻ ഒരു ചമ്മലോടെ ചോദിച്ചു "മ്മ്... നിർബന്ധമായും പോകണം.. എന്തേ?"... ഉമ്മ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.. "അല്ല... എനിക്ക് ഇപ്പോ ഇതിനു ഒന്നും താൽപര്യമില്ല എന്ന് ഞാൻ പറഞ്ഞല്ലോ ഉമ്മ... പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ ...." അവൻ മാക്സിമം ഉമ്മയെ സോപ്പ് ഇടാൻ നോക്കുന്നുണ്ട് അപ്പോഴാണ് അടുക്കളയിലേക്ക് നജ്മ വന്നത്.. "ഇക്കാ... ഒരു ന്യായവും പറയണ്ട.. അവരോട് നമ്മൾ ഇന്നു വരും എന്ന്‌ പറഞ്ഞിട്ടുണ്ട്... പോയില്ലെങ്കിൽ അവരെ ആക്ഷേപിക്കുന്നു എന്ന് വരും... ഒന്ന് പോയി നോക്കാം..." നജ്മ ടേബിളിൽ ഇരുന്ന പാത്രങ്ങൾ തുടച്ചു വെക്കാൻ തുടങ്ങി.. മനസ്സില്ല മനസോടെ നിഫാസ് റൂമിലേക്ക് പോയി.. ******************************************** "മോളെ.. ഇന്ന് കോളജിൽ നിന്ന്‌ നേരത്തെ ഇറങ്ങാൻ നോക്ക്.. ഞാൻ മൂത്തുമ്മയെ വിളിച്ചിട്ടുണ്ട്.. എല്ലാവർക്കും റെസ്റ്റോറന്റിൽ എത്താൻ..." "മ്മ്... നേരത്തെ ഇറങ്ങാൻ നോക്കാം..." സനയുടെ മുഖത്ത് യാതൊരു സന്തോഷവുമില്ലാതെ പറഞ്ഞു... അവൾ ബാഗ് എടുത്ത് ബസ് സ്റ്റാന്റിലേക്കു പോയി... കോളജിൽ എത്തി അവൾ ക്ലാസിലേയ്ക്ക് പോകുമ്പോൾ പിറകിൽ നിന്ന് ഒരു വിളി കേട്ടു "സന.. ഒന്ന് നിന്നേ.." സന തിരിഞ്ഞു നോക്കി. അമീന ആയിരുന്നു അത്.. "ഏടാ ...നീ ഇന്നലെ ഒരു ബുക്ക് ക്ലാസിൽ വെച്ച് മറന്നു... ഞാൻ അത് എടുത്ത് മാറ്റി വെച്ചിരുന്നു.. ദാ.." അമീന അവളുടെ മുന്നിലേക്ക് ബുക്ക് നീട്ടി "ഓ.. താങ്ക് യൂ അമീന.. ഇന്നലെ ഞാൻ വീട്ടിൽ കുറേ നേരം ബുക്ക് തപ്പിക്കൊണ്ട് ഇരുന്ന്..." സന ഒരു ചെറിയ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. അവൾ ബുക്ക് വാങ്ങി ബാഗിലാക്കി ക്ലാസിലേയ്ക്ക് നടന്നു.. ******************************************* (വൈകുന്നേരം 4 മണി) "അതെ.. ഞാൻ ലൊക്കേഷൻ മൊബൈൽ നമ്പറിലേക്ക് അയച്ചിട്ടുണ്ട്.. ഞങ്ങൾ റെസ്റ്റോറന്റിൽ ഉണ്ട്" സനയുടെ ഉമ്മ നജ്മയെ ഫോൺ ചെയ്തു.. സന യാതൊരു താൽപര്യവുമില്ലാതെ ഇരുന്നു. അവൾ ഒരുക്കങ്ങള്‍ ഒന്നും ഇല്ലാതെ സാധാരണ ഒരു plain churidhar ധരിച്ച് വന്നു.. മൂത്തമ്മയും അനിയത്തി ഉമ്മയും മാത്രം ഉള്ളു.. "അവർ വരാന്‍ സമയം എടുക്കും... അവർ വരുന്നതിനു മുൻപ് ഒന്നെന്തെങ്കിലും കഴിക്കുമോളെ.. നീ കോളജിൽ നിന്നു വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ" മൂത്തമ്മ പറഞ്ഞു.. "ഹാ.. മൂത്തുമ്മാ.. എനിക്ക് നല്ല വിശപ്പുണ്ട്.. ഒരു സമോസ ഓർഡർ ചെയ്യാം.." സന ഓർഡർ ചെയ്യാൻ വേണ്ടി വെയ്റ്ററെ കൈ കാണിച്ചു വിളിച്ചു... നല്ല ചൂടുള്ള സമോസാ കൊണ്ടു ടേബിളിൽ വെച്ചു... സനക്ക് അടങ്ങാത്ത വിശപ്പ് ഉണ്ടായിരുന്നു, അവൾ അത് എടുത്ത് വായിൽ വെക്കാൻ തുടങ്ങി. അപ്പോഴാണ് റെസ്റ്റോറന്റിന്റെ വാതിൽ തുറന്നു രണ്ട് പേർ അകത്തേക്ക് കയറിയത്, വേറെ ആരുമല്ല, നജ്മയും വേറെ ഒരു കസിനും ആയിരുന്നു... അവരെ കണ്ടപ്പോൾ സന കൈയിൽ ഉള്ള സമോസാ പ്ലേറ്റ്‌ തിരിച്ചു വെച്ചു... സന എഴുന്നേറ്റ് നിന്നു.. നജ്മയുടെ പിറകിൽ ആയിട്ട്... നിഫാസ് ഉണ്ടായിരുന്നു.. നല്ല വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് ആയിരുന്നു അവന്‍ വന്നത് ജനലിലൂടെ ആഴത്തില്‍ പതിക്കുന്ന സൂര്യ രശ്മികള്‍ അവന്റെ പൂച്ച കണ്ണുകള്‍ക്ക് തിളക്കം കൂട്ടി ഏതോ ഹിന്ദി സിനിമകളില്‍ കാണുന്ന നടനെ പോലെ അവന്‍ നടന്നു വന്നു.. സന ഒരു നിമിഷം നിശ്ശബ്ദമായി നിന്നു.. "റബ്ബേ... ഞാൻ സ്വപ്നത്തിൽ കണ്ട അതേ സീൻ അല്ലേ ഇത്... ഇനി ഇവൻ ആകുമോ ആ പയ്യൻ" .... സന മനസ്സിൽ മന്ത്രിച്ചു.. നജ്മ സനക്ക് ആയൊരു ചോക്ലേറ്റ് ഹാംപർ കൊണ്ടു വന്നു... അവൾ അത് സനയുടെ മുന്നിലേക്ക് നീട്ടി.. സന സന്തോഷത്തോടെ അത് എടുത്തു.. കടയിൽ എന്തോ തിരക്ക് ആയതിനാൽ അവരുടെ ഉമ്മക്ക് വരാൻ കഴിഞ്ഞില്ല, നിഫാസ് ഉം നജ്മ ഉം മൂന്ന് കസിനുകൾ ഉം ആണ് വന്നത്. അവർ സനയുടെ നേരെ എതിരെ സീറ്റിൽ ഇരുന്നു... "പടച്ചോനെ... പെണ്ണ് ഞാൻ വിചാരിച്ച പോലെ അല്ലല്ലോ... കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്..." നിഫാസ് മനസ്സിൽ പറഞ്ഞു... അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവന്‍ അവളെ നോക്കി ഇരുന്നു... "ഈ പൊട്ടന്‍ എന്താ എന്നെ തന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നതു...ഇവന് വയ്യേ....ഓ...സമോസാ പോലും ഇനി കഴിക്കാൻ പറ്റില്ല..." സന മനസ്സിൽ പിറുപിറുതു.... "നിങ്ങൾ സ്ഥലം കണ്ടെത്താൻ സമയം എടുത്തോ?" സനയുടെ ഉമ്മ ചോദിച്ചു.. "ഏയ്... ഇല്ല.. ഇടക്ക് ഡീസല്‍ അടിക്കാന്‍ കയറിയത് കൊണ്ടാണ് താമസിച്ചത്" നജ്മ പറഞ്ഞു.. "സന എവിടെ കോളേജിൽ ആണ് പഠിക്കുന്നത്?"നജ്മ സനയോട് ചോദിച്ചു "ഞാൻ ഇവിടെ സിറ്റിയിൽ ഉള്ള രാജാസ് ഹോസ്പിറ്റലിൽ ആണ്" സന ഭവ്യതയോടെ മറുപടി പറഞ്ഞു.. "ഓ.. അവിടെ ആണോ?.. അവിടെ ഒരു അമീനയെ അറിയുവോ?".. കേട്ട പാതി നിഫാസ് എടുത്തു ചോദിച്ചു.. സന കുറച്ച് നേരം ആലോചിച്ച്, പിന്നെ മറുപടി നൽകി..."ഹാ... അറിയാം.. ഇന്ന് രാവിലെയും കൂടി സംസാരിച്ചു..." "അത് ഞങ്ങളുടെ കസിന്‍ ആണ്..." നജ്മ പറഞ്ഞു.. "ഓ..അതെയോ ..ഞങ്ങൾ വലിയ കമ്പനി ഇല്ല, ഇടക്ക് ഒന്ന് കോളേജിൽ കാണും, അത്രേ ഉള്ളു".... സന പറഞ്ഞു . "നിങ്ങൾക്ക് എന്താണ് ഓർഡർ ചെയ്യേണ്ടത് ... ചായ പറയട്ടെ.." മൂത്തുമ്മ പറഞ്ഞു.. "ഇവർക്കു ഒറ്റക്ക് സംസാരിക്കാൻ കുറച്ച് സമയം കൊടുക്കാം.... നിങ്ങൾ അടുത്ത ടേബിളിലേക്ക് പോയി സംസാരിച്ചോ കുട്ടികളെ... നിങ്ങൾക്ക് ഉള്ള ചായ ഞാൻ അവിടെ എത്തിക്കാം.." സനയുടെ ഉമ്മ നിഫാസിനെയും സനയെയും നോക്കി പറഞ്ഞു.. "റബ്ബേ... ഞാൻ ഇവനോട് എന്ത് ചോദിക്കണം... എനിക്ക് ആണെങ്കില്‍ കാലും കയ്യും വിറക്കുന്നു.." സനയുടെ മനസ്സ് ഒന്നു പതറി.. എന്നാൽ നിഫാസ് നല്ല ചില്ല്‌ ആയി എഴുന്നേറ്റ് അടുത്തുള്ള ടേബിളിലേക്ക് നീങ്ങി.. അവർ നേര്‍ക്കുനേര്‍ ഇരുന്നു. നിഫാസ് കണ്ണുകൾ അവളുടെ മുഖത്തിൽ നിന്നു എടുത്തില്ല. അവന്റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. "ഹായ്...ഞാന്‍ നിഫാസ്...സന നല്ല tensed ആണെന്ന് തോന്നുന്നല്ലോ?"..നിഫാസ് ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു.. "ഹാ...ഞാന്‍ അദ്യം ആയിട്ടാണ് ഇങ്ങനെ ഒരാളെ നേരിട്ട് പെണ്ണ് കാണുന്നത് അതിന്റെ ഒരു ടെന്‍ഷന്‍ ആണ്" ..സന മെല്ലെ പറഞ്ഞു അവള്‍ ഉത്തരം നല്‍കിയെങ്കിലും അവന്റെ മുഖത്ത് നോക്കാനുള്ള ദൈര്യം അവള്‍ക്ക് ഇല്ലായിരുന്നു.. പെട്ടെന്ന് നജ്മ നിഫാസ്നുള്ള ചായയും സന ഓര്‍ഡര്‍ ചെയ്ത ഓറഞ്ച് ജ്യൂസ് കൊണ്ട് വെച്ച്... "സന ചായ കുടിക്കില്ലേ?" നിഫാസ് സംശയത്തോടെ ചോദിച്ചു... " ഇല്ല...ഞാന്‍ കുടിക്കില്ല..." സന ഓറഞ്ച് ജ്യൂസ് കുടിച്ച് കൊണ്ട് പറഞ്ഞു.. "സനയുടെ കണ്ണുകള്‍ ബ്രൗണ്‍ നിറം ആണല്ലേ?" "mm..." സന അത്ഭുതത്തോടെ അവനെ നോക്കി.... "ഇവന്‍ ഇങ്ങനെ ഇത്രേ പെട്ടെന്ന് ശ്രദ്ധിച്ചു..ആരും ഇങ്ങനെ ചോദിച്ചിട്ടില്ല.."സന മനസ്സില്‍ മന്ത്രിച്ചു... "സന വീട്ടുകാരുടെ വാശി പുറത്ത്‌ എന്നെ കാണാന്‍ വന്നതാണോ അതോ സ്വയം തീരുമാനിച്ചു വന്നതാണോ?"... അവന്റെ ചോദ്യം സനയുടെ ഉള്ളില്‍ അലയടിച്ചു... തനിക്ക് കല്യാണം താല്‍പര്യം ഇല്ല എന്ന് പറഞ്ഞാല്‍ ഉമ്മ വിഷമിക്കും എന്ന് അവള്‍ക്ക് അറിയാം .അവളുടെ വലത് വശത്തുള്ള ടേബിളില്‍ ഉമ്മ അവരോട് വളരെ സന്തോഷത്തോടെ സംസാരിക്കുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടു..അത് കണ്ടിട്ട് സത്യം പറയാന്‍ അവള്‍ക്ക് തോന്നിയില്ല.. "ഞാന്‍ സ്വയം എടുത്ത തീരുമാനം ആണ് ഇത്..."സന പറഞ്ഞു.. "എനിക്കു ശെരിക്കും പറഞ്ഞാല്‍ കല്യാണം എന്നൊരു concept പോലും മനസ്സില്‍ ഇല്ല...ഞാന്‍ actually ഒരു അത്യാവശ്യം ആയിട്ട് ആണ് നാട്ടില്‍ വന്നത്...എന്നെ ശെരിക്കും ഇവര്‍ നിര്‍ബന്ധിച്ചു കൊണ്ട് വന്നതാണ്.."... നിഫാസ് യാതൊരു മടിയും കൂടാതെ സത്യം പറഞ്ഞു.. ഇത് കേട്ടപ്പോള്‍ സനയുടെ ഉള്ളില്‍ സംശയം തോന്നി... ഈ കല്യാണം മുടങ്ങും എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു... പക്ഷെ അവന്റെ attitude സംസാര ശൈലി നിഷ്കളങ്കമായ പുഞ്ചിരി എല്ലാം അവളെ ആകര്‍ഷിച്ചു. അത്കൊണ്ട് അവള്‍ക്ക് ഇത് മുന്നോട്ടു കൊണ്ട് പോകാന്‍ താല്‍പര്യം തോന്നി.. "പിന്നെ എനിക്ക് കുറച്ച് സങ്കല്‍പ്പങ്ങപ്പങ്ങൾ ഒക്കെ ഉണ്ട് കേട്ടോ "...അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി .. "5 നേരം നിസ്കാരം മസ്റ്റ് ആണ്..എന്നെ പോന്നു പോലെ നോക്കണം..." ഇത് കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി കാരണം അവളുടെ മനസ്സില്‍ ഇതേ സങ്കല്പം തന്നെ ആണ്. "ഞാന്‍ 5 നേരം നിസ്കാരം ഉണ്ട്. എന്നാല്‍ കഴിയുന്ന പോലെ ഞാന്‍ എല്ലാരേയും നോക്കാറുണ്ട്.." സന ഗൗരവത്തോടെ പറഞ്ഞു.. "എനിക്കു കുറച്ച് സമയം വേണം..പെട്ടെന്ന് ഇങ്ങനെ കല്യാണം എന്ന് എനിക്ക് accept ചെയ്യാന്‍ കഴിയില്ല "....നിഫാസ് കുറച്ച് ടെന്‍ഷന്‍ ആയിട്ട് പറഞ്ഞു... "അപ്പൊ ഈ കല്യാണം വേണ്ടെന്ന് ആണോ ഇക്കാ പറഞ്ഞു വരുന്നത് " സന സംശയത്തോടെ ചോദിച്ചു.. ഇത് കേട്ടപ്പോള്‍ നിഫാസ്നുള്ള ദൈര്യം ചോര്‍ന്നുപോയ പോലെ ആയി ... അവന്‍ അവളെ കുറച്ച് നേരം നോക്കി ഇരുന്നു....എന്നിട്ട് ചായ മെല്ലെ കുടിച്ച് കൊണ്ട് പറഞ്ഞു "വേണ്ട എന്നല്ല ചില കാര്യങ്ങള്‍ ഉണ്ട്. ..അത് ഇപ്പൊ പറയാന്‍ കഴിയില്ല..." ഇത് കേട്ടപ്പോള്‍ സന ആകെ mood out ആയി.... തുടരും..... ******************************************** # #📙 നോവൽ #💌 പ്രണയം #💞 പ്രണയകഥകൾ #💞 നിനക്കായ്
📙 നോവൽ - வவிஷ dlmJm kinaav qalbile வவிஷ dlmJm kinaav qalbile - ShareChat
ഖൽബിലെ കിനാവ്✍️📖 PART 2 അരികിൽ എത്തിയപ്പോൾ നിഫാസ് പതുക്കെ വിളിച്ചു— “ഹംനാ…” ആ പേര് കേട്ടതും അവൾ പെട്ടെന്ന് നിൽക്കുകയും തിരിഞ്ഞു നോക്കുകയും ചെയ്തു. “എടാ നിഫാസേ… നീയോ?” അവൾ സന്തോഷത്തോടെയും അത്ഭുതത്തോടെയും ചോദിച്ചു. “അതെ, സാക്ഷാൽ നിഫാസ് തന്നെ… നീ എന്താ ഇവിടെ? ജർമനിയിലാണെന്ന് പറഞ്ഞിട്ട് നിന്നെ പറഞ്ഞ് വിട്ടോ?” അവൻ തമാശയായി ചോദിച്ചു. “അയ്യടാ… ഞാൻ ലീവിന് വന്നതാണ്. നിന്റെ ജോലി ഒക്കെ എങ്ങനെയാ പോകുന്നു?” “ഹാ… തരക്കേടില്ല. എന്റെ വാപ്പുമ്മ ഇവിടെ അഡ്മിറ്റ് ആണ്. അതുകൊണ്ടാണ് ഞാൻ വന്നത്.” “ഓ… അണോ? ഞാൻ എന്റെ കൂട്ടുകാരിയെ കാണാൻ വന്നതാണ്. അവൾ ഇവിടെ നഴ്സ് ആണ്. എങ്കിൽ ശരി, പിന്നെ കാണാം.” തിരക്കിന്റെ കാരണം പറഞ്ഞ് അവൾ പെട്ടെന്ന് മടങ്ങി. നിഫാസ് തിരികെ റൂമിലേക്കു ചെന്നു. അപ്പോഴേക്കും അവന്റെ ഉമ്മയും പെങ്ങളായ നജ്മയും അവിടെ എത്തിയിരുന്നു. “ഇക്കാ… ഞങ്ങളെ ഒന്ന് വീട്ടിലേക്കു കൊണ്ടുപോകുമോ?” നജ്മ തന്റെ മകനെ സ്കൂളിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന വഴിയായിരുന്നു. “ഉം… നീ വാ…” നിഫാസ് കുഞ്ഞിന്റെ ബാഗ് തോളിലേറ്റി അവനെയും എടുത്ത് പുറത്തേക്കു നടന്നു. നജ്മ അവന്റെ പിന്നാലെ നടന്നു. ***************************************** (സമയം : വൈകിട്ട് 5 മണി) ബസിലെ തിരക്കിന്റെ കാരണം കമ്പി യിൽ പിടിച്ചു തളർന്ന് നിൽക്കുകയാണ് സന. കൂടെ അവളുടെ കൂട്ടുകാരി കീർത്തിയും ഉണ്ട്. രണ്ടുപേരും ട്രാവൽ പാർട്ട്ണേഴ്സ് ആണ്. “എടീ… ഇന്ന് രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. നിന്റെ മുഖം മുഴുവൻ വിഷമിച്ചിരിക്കുന്നതുപോലെ… എന്താ പറ്റിയത്?” “ഒന്നുമില്ലടി… കോളേജിലെ അറ്റൻഡൻസ് കാര്യങ്ങളും പിന്നെ എന്റെ റെക്കോർഡ് കംപ്ലീറ്റ് ആക്കാത്ത വിഷമവും ഒക്കെ കൊണ്ടാണ്…” സന അങ്ങനെ പറഞ്ഞ് ഒതുക്കിയെങ്കിലും കീർത്തിക്ക് അത്ര വിശ്വാസം വന്നില്ല. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ രണ്ടുപേർക്കും സീറ്റ് ലഭിച്ചു. “എടീ… എന്തെങ്കിലും വിഷമമുണ്ടെങ്കിൽ തുറന്ന് പറ. കല്യാണ ആലോചന വല്ലതും വന്നോ?” കീർത്തി ഇങ്ങനെ ചോദിച്ചതും സന ഒന്ന് ഞെട്ടി. “ഏയ്… കല്യാണ ആലോചന ഒന്നും വന്നിട്ടില്ല…” “പിന്നെ എന്താ പറ്റിയത്?” കീർത്തി നിർബന്ധിച്ചപ്പോൾ സന കണ്ട സ്വപ്നത്തിന്റെ കാര്യം അവളോട് പറഞ്ഞു. “അയ്യേ… ഇത്രയേ ഉള്ളൂ? ഇത് വെറും സ്വപ്നമല്ലേ. അതിനാണ് നീ ഇത്ര ടെൻഷൻ അടിക്കുന്നത്? അതൊക്കെ വിട്ടുകള മോളേ… നിനക്ക് ഇവിടെ ടെൻഷൻ അടിക്കാൻ എത്ര കാര്യങ്ങളുണ്ട്. അതൊക്കെ വിട്ടിട്ട് ഇതാണോ കിട്ടിയത്?” കീർത്തി വളരെ കൂൾ ആയി പറഞ്ഞു. അവർ പിന്നെ കോളേജിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. സനയും പതുക്കെ ആ സ്വപ്നത്തിന്റെ കാര്യം മറന്നു. **************************************** കാറിൽ യാത്ര ചെയ്യുമ്പോഴും നജ്മ മാട്രിമോണി ആപ്പിലൂടെ കണ്ണുകൾ ഓടിച്ചുകൊണ്ടിരുന്നു. “നീ എന്താ ഇത്ര ശ്രദ്ധയായി ഫോണിൽ നോക്കുന്നത്?” നിഫാസ് കൗതുകത്തോടെ ചോദിച്ചു. “ഉമ്മയ്ക്കൊരു മരുമകളെ അന്വേഷിക്കുകയാണ്.” “ഓഹ്… അന്വേഷിക്കൂ. ഞാൻ എവിടെയും പോകുന്നില്ലല്ലോ. നോക്കിക്കോ…” നിഫാസ് എന്തോ മനസ്സിൽ ഉറപ്പിച്ചപോലെ പറഞ്ഞു. അപ്പോഴാണ് നജ്മയുടെ കണ്ണിൽ സനയുടെ പ്രൊഫൈൽ പതിഞ്ഞത്. അവൾ അത് എടുത്ത് പലതവണ വായിച്ചു. “ഇക്കാ… ഒരു നല്ല കുട്ടിയുണ്ട്. നോക്കിക്കേ… എന്ത് ഭംഗിയാണ്! നല്ല ക്വാളിഫിക്കേഷനും ഉണ്ട്. ഒരു ഇന്ററെസ്റ്റ് അയച്ചു നോക്കട്ടേ?” “ടീ… നീ ഒന്ന് മിണ്ടാതെ ഇരിക്ക്. എനിക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ ഒരു മൂഡും ഇല്ല…” നിഫാസ് പറഞ്ഞെങ്കിലും നജ്മ കേട്ടപാതി കേൾക്കാതെ സനയുടെ പ്രൊഫൈലിലേക്ക് ഇന്ററെസ്റ്റ് അയച്ചു. “ഇക്കയെ കല്യാണം കഴിപ്പിക്കാമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. എന്നും ഇങ്ങനെ ഒറ്റ ആനയായി നടക്കാനാണോ പ്ലാൻ? ഉമ്മയെ നോക്കാൻ ആരെങ്കിലും വേണം. ഇക്കക്ക് ഉമ്മയുടെ വിഷമം മനസ്സിലാവുന്നില്ലേ?” നജ്മ ഫോൺ ഓഫ് ചെയ്ത് ഉപദേശം തുടങ്ങിക്കഴിഞ്ഞു. “ഓഹ്… തുടങ്ങി അല്ലേ! നീ എന്തിനാ എന്റെ മൂഡ് ഓഫ് ആക്കുന്നത്?” “ഓഹോ… ഒന്ന് നിർത്തുമോ… എനിക്ക് ഉറങ്ങണം!” പിറകിലെ സീറ്റിൽ ഇരുന്ന നജ്മയുടെ മകൻ വെറും ഏഴ് വയസ്സുള്ള ആ കുഞ്ഞിന് പോലും ഇവരുടെ വാക്കേറ്റം സഹിക്കാനായില്ല😄 അവൻ ഇതിനകം ഉറക്കത്തിലായിരുന്നു. അതിനുശേഷം രണ്ടുപേരും മിണ്ടാതെ യാത്ര തുടർന്നു. ***************************************** (സനയുടെ വീട് – സന്ധ്യാസമയം) സന കുളിച്ചു കഴിഞ്ഞ് മുറിയിൽ മുടി തുടച്ചുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. ഹിബ ആയിരുന്നു വിളിച്ചത്. അവൾ ഫോൺ എടുത്തു. “ഹലോ… എന്താടാ വിളിച്ചത്? എന്തെങ്കിലും പ്രശ്നമുണ്ടോ?” “ഒരു ചെറിയ സീൻ ഉണ്ടെടാ… അവൻ ഇല്ലേ, ആ റംസാൻ… ഇപ്പോൾ വേറൊരു പെണ്ണിന്റെ പിന്നാലെയാണ്. പിന്നെ അവന്റെ മാട്രിമോണിയിലെ അക്കൗണ്ട് പൂട്ടിയത് നീയാണെന്ന് അവൻ അറിഞ്ഞു.” ഇത് കേട്ടപ്പോൾ സന ആകെ ഭയന്നു. “ഏഹ്… അത് എങ്ങനെ അറിഞ്ഞു? നമ്മൾ അല്ലാതെ മൂന്നാമത് ഒരാൾ അത് അറിയരുത് എന്ന് തന്നെയല്ലേ നമ്മൾ തീരുമാനിച്ചത്?” “എടാ… അവൻ മോശക്കാരനാണെന്ന് ഞാൻ ഇപ്പോൾ അവന്റെ പിന്നാലെ നടക്കുന്ന പെണ്ണിനോട് പറഞ്ഞു. അവൾ തെളിവ് ചോദിച്ചപ്പോൾ, അറിയാതെ നീ മാട്രിമോണി അക്കൗണ്ട് പൂട്ടിയതിനെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്ന ചാറ്റ് ഞാൻ അവൾക്ക് കാണിച്ചു. പക്ഷേ അവൾ എന്നെ ചതിച്ചു… അതെല്ലാം അവനെ കാണിച്ചു.” “ശേ… ഇനി അവൻ എന്നെ അന്വേഷിച്ച് ഇവിടെ വല്ലതും വരുമോ?” “ഏയ്… അത് നീ പേടിക്കണ്ട. അവൻ വലിയ പേടിയുള്ള കൂട്ടത്തിലാണ്. ഇങ്ങനെ പെൺകുട്ടികളുടെ പിന്നാലെ നടക്കാനേ അറിയൂ…” “ശരി ഡീ… ഞാൻ പിന്നെ വിളിക്കാം.” സന ഫോൺ കട്ട് ചെയ്തു. ഈ കാര്യം കേട്ടതോടെ അവൾ വളരെ വിഷമത്തിലായി. അവൾ ബെഡിന്റെ അരികിൽ ഇരുന്നു. “ഹോ… റംസാൻ… ഇവൻ കാരണം എന്റെ പരീക്ഷ പോലും ഞാൻ ശരിയായി എഴുതിയില്ല…” മാട്രിമോണി വഴിയാണ് സന ആദ്യം റംസാനുമായി പരിചയപ്പെട്ടത്. സംസാരിച്ചു അടുത്തപ്പോൾ എന്തോ പന്തികേട് തോന്നി. അതുകൊണ്ട് അവനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അവൻ മുമ്പ് ഹിബയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവളെ ചതിച്ചതാണെന്നും സനക്ക് മനസ്സിലായത്. പിന്നീട് അവൻ പല പെൺകുട്ടികളെയും ഇങ്ങനെ ചതിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ സന ഞെട്ടി. അതിനാലാണ് അവൾ മാട്രിമോണിയിൽ അവനെ റിപ്പോർട്ട് ചെയ്ത് പ്രൊഫൈൽ ബ്ലോക്ക് ചെയ്തത്. സനയും ഹിബയും കൂടി അവന്റെ രണ്ട് കല്യാണങ്ങൾ വരെ മുടക്കിയിരുന്നു. അതിന്റെ തെളിവുകൾ എല്ലാം ഹിബയുടെ കൈവശം ഉണ്ടായിരുന്നു. എന്നിട്ടും മറ്റൊരു പെൺകുട്ടിയെ ഉപയോഗിച്ച് അവൻ ഇതെല്ലാം കണ്ടെത്തിയിരിക്കുകയാണ്. മാട്രിമോണിയിൽ സന ആദ്യം പരിചയപ്പെട്ട ആളായിരുന്നു റംസാൻ. അതുകൊണ്ടുതന്നെ അവൾ അവനെ വിശ്വസിച്ചുപോയി. പക്ഷേ ആ സംഭവത്തിന് ശേഷം ആരെയും വിശ്വസിക്കാൻ സനയ്ക്ക് കഴിഞ്ഞില്ല. അതിന് ശേഷം മാട്രിമോണി കാര്യങ്ങൾ എല്ലാം വീട്ടുകാർ തന്നെയാണ് കൈകാര്യം ചെയ്തത്. പക്ഷേ അതും ഒരു വലിയ പ്രശ്നമായി മാറി. വരുന്ന ഓരോ പ്രൊപ്പോസലും സനയുടെ അഭിപ്രായം പോലും ചോദിക്കാതെ വീട്ടുകാർ അക്സെപ്റ്റ് ചെയ്യും. അതിനെച്ചൊല്ലി വീട്ടിൽ പലപ്പോഴും വലിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം ഓർത്തിരിക്കുമ്പോഴാണ് വാതിലിൽ ഉമ്മ മുട്ടിയത്. “മോളേ… ഒന്ന് ഇറങ്ങി വാ. ഒരു കാര്യം പറയാനുണ്ട്.” സന മുടി ഒന്ന് ശരിയാക്കി ഉമ്മയുടെ അടുത്തേക്ക് ചെന്നു. “എന്താ ഉമ്മ വിളിച്ചത്?” “മോളേ… നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്. കാണാൻ നല്ല പയ്യനാണ്… ഞാൻ അക്സെപ്റ്റ് ചെയ്തു.” സന ഫോട്ടോ പോലും നോക്കിയില്ല. അവൾ ഏതോ മായാലോകത്തിൽ നിൽക്കുന്നതുപോലെ ആയിരുന്നു. അവൾ ഒന്ന് മൂളി അത്ര തന്നെ. വേണ്ടെന്ന് പറഞ്ഞാലും വീട്ടുകാർ ബ്രെയിൻവാഷ് ചെയ്യും എന്ന് അവൾക്കറിയാമായിരുന്നു. **************************************** “ഉമ്മാ… ഇതാ നോക്കിക്കേ… ആ കുട്ടി പ്രൊഫൈൽ അക്സെപ്റ്റ് ചെയ്തു. നമുക്ക് ഇക്കയോട് പോയി ഒന്ന് കാണാൻ പറയാം.” നജ്മ വളരെ സന്തോഷത്തോടെ പറഞ്ഞു. “അതിന് അവൻ സമ്മതിക്കുമോ മോളേ…? വാപ്പുമ്മ ആശുപത്രിയിലല്ലേ. പിന്നെ അവന്റെ വാപ്പയോടും ചോദിക്കാതെ എങ്ങനെ?” ഉമ്മ കുറച്ച് ആശങ്കയോടെ പറഞ്ഞു. “അതൊക്കെ ഞാൻ സെറ്റ് ആക്കും. ഇക്കയെ ഇപ്പോൾ ഫ്രീ ആയി കിട്ടിയത് പത്തു ദിവസത്തേക്കാണ്. പിന്നെ പോയാൽ പിടി തരില്ല. നാളെ തന്നെ കാണാൻ ഉള്ള ഒരുക്കം ഞാൻ ചെയ്യും.” നജ്മ അങ്ങനെ സനയുടെ വീട്ടിലേക്ക് വിളിച്ചു. കാര്യങ്ങൾ സംസാരിച്ചു. ഉമ്മയും സംസാരിച്ചു. “ഓക്കേ… എന്നാൽ അവർക്ക് നാളെ കാണാൻ സമ്മതമായെങ്കിൽ ഇനി ഇക്കയെ ഒന്ന് മെരുക്കി എടുക്കണം…” നജ്മ ഒരു ദീർഘനിശ്വാസം വിട്ട് നിഫാസിന്റെ റൂം ലക്ഷ്യമാക്കി നടന്നു. ***************************************** “മോളേ… അവർ നാളെ നിന്നെ കാണാൻ വരട്ടെ എന്ന് ചോദിച്ചു. ഞാൻ വരാൻ പറഞ്ഞു.” സനയുടെ ഉമ്മ പറഞ്ഞു. “ഏഹ്… നാളെയോ? ഉമ്മാ… എന്താ ഇത്! എനിക്ക് നാളെ ക്ലാസ് ഉണ്ട്. അതുമല്ല… എനിക്ക് ഇപ്പോൾ ഇതൊന്നും വേണ്ട. വരുന്നവരൊക്കെ എന്റെ ഹൈറ്റ് കുറവാണെന്നും നമ്മുടെ വീട് ചെറുതാണെന്നും പറഞ്ഞ് പോകുന്നില്ലേ… ഇതും അങ്ങനെ തന്നെയായിരിക്കും…” സനയുടെ കണ്ണുകൾ നിറഞ്ഞു. “ഇല്ല മോളേ… നീ എന്തിനാ കരയുന്നത്? ഇത് അങ്ങനെ ഒന്നുമാകില്ല. എന്തായാലും നാളെ അവർ വന്നിട്ട് ഒന്ന് കാണട്ടെ. പിന്നെ വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം. അത്ര തന്നെ. നീ എനിക്ക് വേണ്ടി ഒന്നും ചെയ്യണ്ട… നിന്റെ വാപ്പയെ ഓർത്തെങ്കിലും നാളെ ക്ലാസ് കഴിഞ്ഞ് തയ്യാറായി നിൽക്ക്…” വാപ്പയുടെ പേര് പറഞ്ഞാൽ സന സമ്മതിക്കുമെന്നത് ഉമ്മയ്ക്ക് അറിയാം. സന ഒന്നും പറയാതെ മുറിയിലേക്ക് പോയി. ***************************************** “നാളെയോ…? എനിക്ക് എങ്ങും പറ്റില്ല!” നിഫാസ് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. “അയ്യടാ… ഒരു മുടക്കവും പറയണ്ട. നാളെ നമ്മള്‍ പെൺകാണാൻ പോകുന്നു അത്ര തന്നെ. അവർ അടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്. വൈകിട്ട് പോകാം. റെഡി ആയി നിന്നോളൂ.” നജ്മ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് പോയി. നിഫാസിന് ഒന്നും മനസ്സിലായില്ല. അവൻ ആകെ കൺഫ്യൂഷനായി ബെഡിൽ ഇരുന്നു. അവന്റെ ഉള്ളിൽ ഇപ്പോഴും പഴയ പ്രണയ നിരാശ മാഞ്ഞിട്ടില്ല. ഒരു പെൺകുട്ടി ചതിച്ചാൽ പിന്നെ മറ്റൊരാളെ വിശ്വസിക്കാൻ കഴിയില്ലെന്നൊരു ഭയം അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു. അതോടൊപ്പം വീട്ടിൽ മാതാപിതാക്കളുടെ വഴക്കും ഡിവോഴ്‌സും കണ്ടു വളർന്ന നിഫാസിന് തന്റെ ജീവിതവും അങ്ങനെ തന്നെ ആകുമോ എന്ന പേടിയും ഉണ്ടായിരുന്നു. ഒരു പ്രാവശ്യം സ്നേഹിച്ചാൽ പിന്നെ അതുപോലെ മറ്റാരെയെങ്കിലും സ്നേഹിക്കാൻ കഴിയില്ലെന്ന് അവൻ അറിയായിരുന്നു. പക്ഷേ… ഉമ്മയുടെ ദുഃഖം കാണാതെ ഇരിക്കാനും അവനാൽ കഴിയുന്നില്ല… അവന്റെ കണ്ണുകൾ നിറഞ്ഞു… അന്നത്തെ രാത്രി അവൻ ഉറങ്ങാനായില്ല. അവൻ ഫോൺ എടുത്തു, അവളുടെ പഴയ ഫോട്ടോകൾ പരിശോധിച്ചു. “നീ എന്നെ ചതിച്ചു… പണമില്ലാത്തവൻ, സ്നേഹിക്കാൻ അറിയാത്തവൻ, റൗഡി എന്ന് പറഞ്ഞ് എന്നെ കളഞ്ഞവളാണ് നീ… പക്ഷേ എന്റെ മനസ്സിലെ മുഴുവൻ ഇടം നീയാണ്, റംസീ… മറ്റൊരു പെൺകുട്ടിയെയും നിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല…” നിഫാസിന്റെ കണ്ണുകളിൽ കണ്ണീർ ഒഴുകി. അവൻ സ്വയം തിരിച്ചറിയാതെ, ചിന്തകളിൽ മുഴുകിയൊടുവിൽ നിദ്രയിൽ ആഴന്ന് ഇറങ്ങി ***************************************** “ആരു ആണെങ്കിലും പടച്ചൊനേ എനിക്ക് വേണ്ട അവനെ… ഇപ്പോൾ എനിക്ക് ആരെയും സ്നേഹിക്കാൻ മനസ്സില്ല റബ്ബേ… എന്റെ ഉയരം കുറവാണ് എന്നു പറഞ്ഞ് പലരും പോയി… ഇതുപോലെ തന്നെ നടക്കുമോ എന്ന് എനിക്ക് അറിയില്ല… ഇതുവരെയും ഞാൻ ഒരു പയ്യനെയും കണ്ടിട്ടില്ല… എല്ലാവരും അവരുടെ കുടുംബക്കാരായിരുവന്നു കണ്ടത്… നാളെ ആദ്യമായി ഒരു പയ്യനെ കാണാൻ പോകുകയാണ്… സന കൈകൾ ഉയർത്തി, നിസ്സഹായതയോടെയും കണ്ണീരോടെ പ്രാർത്ഥിച്ചു. തുടരും…... ഹയാത്✨️ **************************************** #💞 നിനക്കായ് #💞 പ്രണയകഥകൾ #love #💌 പ്രണയം #📙 നോവൽ
💞 നിനക്കായ് - வவிஷ dlmJm kinaav qalbile வவிஷ dlmJm kinaav qalbile - ShareChat
#🤩 എന്റെ ആദ്യ പോസ്റ്റ് *ഖൽബിലെ കിനാവ്*✍️📖 PART -1 “എനിക്ക് പേടിയാകുന്നു...😖” “നീ ഒന്ന് അടങ്ങി നിൽക്ക് എന്റെ പെണ്ണേ...” ഉമ്മ സനയെ നോക്കി കണ്ണുരുട്ടി പറഞ്ഞു. പെട്ടെന്ന് ഒരു കാർ വീട്ടുമുറ്റത്ത് എത്തി. സന ആകാംക്ഷയോടെയും കുറച്ച് ഭയത്തോടെയും ജനാലയിലൂടെ പുറത്തേക്ക് നോക്കി. കാറിൽ നിന്നും ഏകദേശം എൺപത് വയസ് തോന്നിക്കുന്ന ഒരു ഉപ്പ ഇറങ്ങി വാപ്പയോട് സലാം പറഞ്ഞു. ശേഷം കാറിന്റെ ഡോർ തുറന്നതും ഒരാൾ പുറത്തേക്ക് ഇറങ്ങി. വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ചിരുന്ന അവൻ ശാന്തമായി നിൽക്കുകയായിരുന്നു. സന ജനാലയിലൂടെ അവനെ നോക്കി. അവന്റെ മുഖം കാണണം എന്ന് അവൾക്ക് തോന്നി… പക്ഷേ ഓരോ തവണയും കാണാൻ ശ്രമിക്കുമ്പോൾ വാപ്പ അവന്റെ മുന്നിൽ മറഞ്ഞു നിന്നു. “ശേ… ഈ വാപ്പയ്ക്ക് കുറച്ച് മാറി നിന്നുകൂടെ…” സന പിറുപിറുത്തതും പിന്നാലെ ഒരു കൂട്ടച്ചിരി വന്നതും ഒരുമിച്ചായിരുന്നു. “എന്റെ മോളേ, അവൻ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്... പിന്നെ എന്താ ഇത്രയും ധൃതി?” ഫാത്തിമ അവളെ കളിയാക്കി പറഞ്ഞു. സനയ്ക്ക് ഇത് കേട്ടപ്പോൾ നാണവും തോന്നി എന്നാൽ അത് മുഖത്ത് കാണിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. അവൾ ബെഡ്‌റൂമിലേക്ക് കയറി വാതിൽ അടച്ചു. “ബീപ്പ് ബീപ്പ്...” ഒരു ബോംബ് പൊട്ടുന്നതുപോലെയുള്ള ശബ്ദം. സന ചുറ്റും നോക്കി, ഒന്നും കാണുന്നില്ല. അവൾ വാതിലിന്റെ അരികിൽ എത്തുമ്പോൾ പിന്നിൽ നിന്ന് ആരോ അവളെ തട്ടി വിളിച്ചു. അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി. “എന്റെ പൊന്നുസനേ, ഇത് എന്ത് ഉറക്കമാണ് പെണ്ണേ... കോളേജിൽ ഒന്നും പോകണ്ടേ? വേഗം എഴുന്നേറ്റ് വന്ന് ചായ കുടിക്ക്.” ഉമ്മ സനയെ തട്ടി ഉണർത്തി അടുക്കളയിലേക്ക് പോയി. സന പേടിച്ച് എഴുന്നേറ്റു. “പടച്ചവനേ... സ്വപ്നമായിരുന്നോ?...” അവൾ ബെഡിന്റെ അരികിൽ നോക്കി. സമയം 5:30 AM. അലാറം അടിച്ചുകൊണ്ടിരുന്നു. അവൾ അത് ഓഫ് ചെയ്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി. പല്ല് തേക്കുമ്പോഴും അവളുടെ ചിന്ത ആ സ്വപ്നത്തിലെ പയ്യനിലായിരുന്നു. “എന്നാലും അവൻ ആരായിരുന്നു?... മുഖം പോലും ശരിയായി കാണാൻ കഴിഞ്ഞില്ല...” “നീ ഇതുവരെ റെഡി ആയില്ലേ സനേ... ബസ് ഇപ്പോൾ പോകും...” ഉമ്മ അവൾക്കായി ഭക്ഷണം എല്ലാം പാക്ക് ചെയ്ത് കൊണ്ടു പറഞ്ഞു. അവൾ നേരെ ബസ് സ്റ്റാൻഡിലേക്ക് പോയി. രാവിലെ 6 മണിയായതിനാൽ അധികം തിരക്ക് ഇല്ല. സ്ഥിരം പോകാറുള്ള 6:15 AM ബസ് വന്നു. അവൾ കയറി സീറ്റിൽ ഇരുന്നു. തിരക്ക് ഇല്ലാത്തതിനാൽ വിൻഡോ സീറ്റ് കിട്ടി. അവൾ വിൻഡോ ഷട്ടർ തുറന്നു. വിൻഡോ സീറ്റിൽ ഇരുന്ന സന പുറത്തേക്കാണ് നോക്കിയിരുന്നത്. രാവിലത്തെ തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ പതുക്കെ തഴുകിക്കൊണ്ടിരുന്നു. നീളം കൂടിയ കറുത്ത മുടി, അല്പം തളർന്ന കണ്ണുകൾ… എന്നാൽ ആ കണ്ണുകളിൽ എപ്പോഴും ഒരു സ്വപ്നലോകം ഉണ്ടായിരുന്നു. വെളുത്ത ചുരിദാറും ലളിതമായ ഹിജാബും ധരിച്ചിരുന്ന അവൾക്ക് ഒരു ശാന്തമായ ഭംഗിയുണ്ടായിരുന്നു. അതാണ് സന നമ്മുടെ കഥാനായിക.എം.ബി.ബി.എസ് ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. മെഡിസിനോടു വലിയ താൽപര്യം ഇല്ലാത്ത വ്യക്തി. വീട്ടുകാരുടെ നിർബന്ധവും, എട്ട് വർഷം മുമ്പ് തന്നെ വിട്ട് ജന്നത്തിലേക്ക് പോയ ഉപ്പയുടെ ആഗ്രഹവും കാരണം അവൾ ഈ പഠനം തുടരുകയാണ്. കോളേജ് ജീവിതം സനയെ ഒരുപാട് വിഷമത്തിലാക്കുന്നുണ്ട്. പഠിക്കാൻ നേരത്തെ മിടുക്കിയായിരുന്നു എങ്കിലും ഇപ്പോൾ അധികം പഠിക്കാനും അവൾക്ക് താൽപര്യം ഇല്ല. അവൾക്ക് ഉള്ളത് നാല് അടുത്ത സുഹൃത്തുക്കളാണ്. അവർ ഉള്ളതിനാൽ സമയം പോകുന്നത് അറിയുകയേയില്ല. അവൾക്ക് പ്രായം 26 ആയി. വീട്ടിൽ വിവാഹാലോചനകൾ വരുന്നതിനുള്ള തിരക്കാണ്. പക്ഷേ സനയ്ക്ക് വിവാഹം എന്ന ആശയം പോലും മനസ്സിലില്ല. ഇങ്ങനെ സിംഗിൾ ലൈഫ് ആസ്വദിച്ച് ജീവിക്കണമെന്നാണ് അവളുടെ ആഗ്രഹം. എങ്കിലും വീട്ടിൽ ഉമ്മയും ഒരു അനിയത്തിയും മാത്രമേ ഉള്ളൂ. അവരുടെ സമാധാനത്തിനായി അവൾ എല്ലാം സമ്മതിച്ചു കൊടുക്കും. സന വീട്ടിൽ നിന്നും കോളേജിലേക്ക് ഏറെ ദൂരം യാത്ര ചെയ്ത് ആണ് പോകുന്നത്. ഹോസ്റ്റലിൽ നിന്നു മടുത്തതിനാൽ ഇപ്പോൾ വീട്ടിനോട് അവൾക്ക് വലിയ അടുപ്പമാണ്. ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് കോളേജിലേക്ക്. എങ്കിലും അവൾക്ക് അതാണ് സുഖം. സനയുടെ ഈ യാത്രയിൽ നിങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു... *************************************** അങ്ങനെ ഒടുവിൽ അവൾ കോളേജിൽ എത്തി. അവിടെ എത്തിയ ഉടനെ അവൾ ഉമ്മയെ വിളിച്ച് പറഞ്ഞു. അപ്പോഴാണ് അവളുടെ ഉറ്റസുഹൃത്ത് ജെസ്സി വരുന്നത്. “നീ ഇന്ന് നേരത്തെ എത്തിയോ?” “ഹാ, ബസ് നല്ല സ്പീഡ് ആയിരുന്നു.” “നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്? സുഖമില്ലേ?” “എയ്, ഒന്നുമില്ലടാ. ഉറക്കം ശരിയായില്ല. അതിന്റെ ഷീണം ആണ്.” സന ശരിക്ക് പറഞ്ഞാൽ ഇപ്പോഴും ആ സ്വപ്നലോകത്താണ്. ആ പയ്യൻ ആരായിരിക്കും എന്നൊരു ടെൻഷനാണ് അവൾക്ക്. “എന്റെ സ്വപ്നത്തെപ്പറ്റി ഇവളോട് പറഞ്ഞാൽ ഇവൾ എന്നെ കളിയാക്കും. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്.” സന മനസ്സിൽ കരുതി. “എന്നാ വാ, ക്ലാസ്സിൽ പോകാം.” ജെസ്സി സനയുടെ കൈ പിടിച്ച് ക്ലാസ്സിലേക്ക് നടന്നു നീങ്ങി. ================================ “എടാ, കഴിഞ്ഞ മാസത്തെ ഫീസ് നീ ഇതുവരെ തന്നില്ലല്ലോ?” ജിം ട്രെയിനർ മൊയ്ദു ഇന്ന് കുറച്ച് കലിപ്പിലായിരുന്നു. “തരാം മൊയ്ദു ഇക്കാ... ഈ മാസത്തെ ശമ്പളം വന്നോട്ടെ.” അടുത്തിരുന്ന ഡംബെൽ എടുത്തുകൊണ്ട് അജ്മൽ പറഞ്ഞു. “നീ കുറെ നാൾ കൊണ്ട് ശമ്പളം വാങ്ങുന്നുണ്ടല്ലോ... ഇനി എങ്കിലും ഫീസ് താടാ.” മൊയ്ദു അവനെ നോക്കി ദയനീയമായി പറഞ്ഞു. ജിമ്മിന്റെ വാതിൽ തുറന്നപ്പോൾ പുറത്തുനിന്നുള്ള വെളിച്ചം അകത്തേക്ക് വീണു. ആ വെളിച്ചത്തിൽ ഒരാളുടെ നിഴൽ നീണ്ടു. “എന്താ ഇക്കാ… രാവിലെ തന്നെ കലിപ്പാണോ?” ശബ്ദം കേട്ടതും മൊയ്ദു തിരിഞ്ഞു നോക്കി. രണ്ട് വർഷമായി നാട്ടിൽ കാണാത്ത മുഖം… നിഫാസ്. “എടാ... നിഫാസേ... നീ ഇത് എപ്പോഴാ നാട്ടിൽ എത്തിയത്?” മൊയ്ദു അവനെ കണ്ടപ്പോഴേക്കും ഓടി വന്ന് കെട്ടിപ്പിടിച്ചു. “ഞാൻ രണ്ട് ദിവസം ആയി ലാൻഡ് ചെയ്തിട്ട്. എമർജൻസി ലീവ് എടുത്ത് പത്ത് ദിവസത്തേക്ക് വന്നതാണ് ഇക്കാ... വാപ്പുമ്മ ഹോസ്പിറ്റലിലാണ്.” നിഫാസ് കസേരയിൽ ഇരുന്നു. “നീ അങ്ങ് ഷീണിച്ചല്ലോ കുട്ടാ... അവിടെ ജിംയിൽ ഒന്നും പോകാറില്ലേ?” “എന്ത് പറയാനാ ഇക്കാ... ജോലി നല്ല പോലെ ഉണ്ട്. ഒട്ടും സമയം കിട്ടുന്നില്ല.” അവർ കുറച്ച് നേരം കഥകൾ പറഞ്ഞു ഇരുന്നു. അങ്ങനെ ഇരിക്കുമ്പോൾ നിഫാസിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. “ഹലോ... പറയൂ നജൂ?” വേറെ ആരുമല്ല, നിഫാസിന്റെ പെങ്ങൾ നജ്മയാണ്. “ഇക്കാ, ഹോസ്പിറ്റലിലേക്ക് ചോറ് കൊണ്ട് കൊടുക്കാൻ ഉമ്മ വിളിക്കുന്നു.” “ഞാൻ ഇപ്പോൾ തന്നെ എത്താം. ഒരു അഞ്ച് മിനിറ്റ്.” നിഫാസ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ വെച്ചു. മൊയ്ദുവിനോട് സലാം പറഞ്ഞു കാർ കയറി വീട്ടിലേക്ക് പോയി. ഇതാണ് കഥാനായകൻ നിഫാസ്. ദുബായിൽ രണ്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുകയാണ്. വീട്ടിൽ ഉമ്മയും ഒരു പെങ്ങളുമാണ് നജ്മ. പെങ്ങൾക്ക് വിവാഹം കഴിഞ്ഞു, ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ രണ്ടാമതും ഗർഭിണിയാണ്. നജ്മയുടെ ഭർത്താവ് അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അതും നിഫാസിന്റെ റിക്കമൻഡേഷൻ വഴിയാണ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ട് അവന് ജോലി വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്തവും നിഫാസിനായിരുന്നു. നിഫാസിന്റെ വാപ്പയും ഉമ്മയും ഡിവോഴ്സ് ആയവരാണ്. സ്ത്രീധനത്തിന്റെ പേരിൽ വാപ്പ ഉമ്മയെ ഒരുപാട് ഉപദ്രവിച്ചിരുന്നു. അവസാനം വേറെ വഴിയില്ലാതെ അവർ ഡിവോഴ്സ് ചെയ്തു. അത് നിഫാസിന് ഇന്നും ഒരു ട്രോമയാണ്. അവന്റെ എട്ടാം വയസ്സിലാണ് ആ സംഭവം നടന്നത്. അതിനുശേഷം അവൻ വളർന്നത് വാപ്പുമ്മയുടെ കൂടെയായിരുന്നു. അതുകൊണ്ടാണ് വാപ്പുമ്മ അസുഖമായി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ എല്ലാ തിരക്കുകളും മാറ്റിവെച്ച് അവൻ നാട്ടിലേക്ക് ഓടി വന്നത്. വാപ്പ രണ്ടാമത് ഒരു വിവാഹം കഴിച്ചു. അതിൽ അവർക്കു രണ്ടു കുട്ടികളും ഉണ്ട്. നിഫാസിന് അവരും സ്വന്തം കൂടപ്പിറപ്പുകൾ പോലെ തന്നെയാണ്. ഉമ്മയ്ക്ക് നാട്ടിൽ ഒരു ചെറിയ ഷോപ്പും ഉണ്ട്. അതിലൂടെ തന്നെയാണ് അവരുടെ വീട്ടുചിലവുകൾ നടക്കുന്നത്. *************************************** ഒരു തിരക്കേറിയ ഹോസ്പിറ്റൽ കെട്ടിടം. കൈയിൽ ചോറുപൊതി പിടിച്ച് നിഫാസ് മന്ദഗതിയിൽ റൂമിലേക്കു നടന്നു. വാതിൽ തുറന്നതും വാപ്പുമ്മയെ കാണാൻ എത്തിയിരുന്ന പലരും അവിടെ ഇരിക്കുന്നതായി അവൻ ശ്രദ്ധിച്ചു. “അല്ലാ… ഇതാരാ നിഫാസോ? നീ നാട്ടിൽ വന്നതുമുതൽ ഹോസ്പിറ്റലിൽ തന്നെയാണല്ലോ. ഇടയ്ക്ക് വീട്ടിലേക്കൊന്ന് വാ ഡാ…” നിഫാസിനെ കണ്ടതുമാത്രം ഒരു ചെറുപുഞ്ചിരിയോടെ മൂത്താപ്പ അവനെ കെട്ടിപ്പിടിച്ചു. “വരും മൂത്താപ്പാ… വാപ്പുമ്മ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ് വല്ലാത്ത ടെൻഷൻ. അതുകൊണ്ടാണ് എവിടെയും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്.” നിഫാസ് കൈയിലെ ചോറുപൊതി ടേബിളിന് മുകളിൽ വെച്ചു. “എനിക്ക് ഇപ്പോൾ വലിയ അസുഖമൊന്നുമില്ല മോനേ… നീ വെറുതെ ആണ് ഇങ്ങനെ വിഷമിക്കുന്നത്.” വാപ്പുമ്മ സ്നേഹത്തോടെ അവനെ നോക്കി പറഞ്ഞു. “നിഫാസിന് വാപ്പുമ്മയുടെ കാര്യത്തിൽ വരുമ്പോൾ നൂറ് നാവാണ്… ഹഹ… അല്ലേ, നിന്റെ കല്യാണം ഒക്കെ എന്തായി? എന്തെങ്കിലും നോക്കുന്നുണ്ടോ?” മൂത്തുമ്മയുടെ ആ ചോദ്യം കേട്ടതോടെ നിഫാസിന്റെ മുഖത്ത് ചെറിയൊരു അസ്വസ്ഥത തെളിഞ്ഞു. “മൂത്തുമ്മയ്ക്ക് ഇതൊക്കെയാണ് ചോദിക്കാൻ ഉള്ളത്. ഞാൻ എപ്പോ വന്നാലും കല്യാണം എന്നു പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കും. എനിക്ക് ഇപ്പോൾ അതൊന്നും താൽപര്യമില്ല.” അവൻ ശാന്തമായി പറഞ്ഞ് റൂമിന് പുറത്തേക്കു നടന്നു. “അവനു ഇതിനോടകം പത്തു പേരെങ്കിലും ആലോചനയായി വന്നിട്ടുണ്ട്. ഫോട്ടോ കാണുമ്പോഴേക്കും വേണ്ടെന്നു പറയും. ഇതുകൊണ്ട് ഇവന്റെ ഉമ്മക്ക് ഒരുപാട് വിഷമമാണ്. നജ്മയും ഇവനെ കെട്ടിച്ച് വിടാതെ അടങ്ങില്ലെന്ന വാശിയിലാണ്. എനിക്ക് ഇവന്റെ കല്യാണം കണ്ടിട്ട് വേണം ഒരു കണ്ണടയ്ക്കാൻ…” വാപ്പുമ്മ വിഷമത്തോടെ പറഞ്ഞു. പിന്നെ കണ്ണുകൾ അടച്ച് പതുക്കെ പ്രാർത്ഥനയിൽ മുഴങ്ങി. (ഹോസ്പിറ്റൽ വരാന്ത) “എടാ, അവൻ പറ്റിച്ച കാശ് മര്യാദയ്ക്ക് തിരിച്ചു തരാൻ പറയ്. അല്ലെങ്കിൽ എന്റെ സ്വഭാവം അവൻ അറിയും.” നിഫാസ് അല്പം കലിപ്പോടെ ഫോൺ അറ്റൻഡ് ചെയ്തു.. “ഞാൻ പറഞ്ഞിട്ടുണ്ട്. വിസ തരാമെന്ന് പറഞ്ഞ് പറ്റിച്ച കേസ് അല്ലേ… അവനെ വിശ്വസിച്ചത് നമ്മുടെ തെറ്റ്. നിന്റെ അളിയനുവേണ്ടി ഒരു സഹായം ചെയ്യാമെന്നേ വിചാരിച്ചോളൂ… അത് ഇങ്ങനെ ആകുമെന്ന് കരുതിയില്ല ഡാ… സോറി.” ഫോണിന്റെ മറുവശത്ത് കൂട്ടുകാരൻ വിഷ്ണുവായിരുന്നു. “മ്മ്… ശരി. നീ വെക്ക്.” നിഫാസ് കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ വെച്ചു. റൂമിലേക്കു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ പരിചിതമായ ഒരു മുഖം അവന്റെ കണ്ണുകൾക്കു മുമ്പിലൂടെ മിന്നിമറഞ്ഞു. ഒരു നിമിഷം അവൻ നിന്നു. “അത്… ഹംനയല്ലേ?” സംശയത്തോടെ അവൻ ആ ദിശയിലേക്ക് നടന്നു. കുറച്ച് മുന്നിലേക്ക് ചെന്നപ്പോൾ ആ പെൺകുട്ടി നടക്കുന്നത് വ്യക്തമായി കണ്ടു. അരികിൽ എത്തിയപ്പോൾ നിഫാസ് പതുക്കെ വിളിച്ചു “ഹംനാ…” ആ പേര് കേട്ടതും അവൾ പെട്ടെന്ന് നിൽക്കുകയും തിരിഞ്ഞു നോക്കുകയും ചെയ്തു. തുടരും… ================≈============== ആദ്യ ഭാഗമാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. വലിയ സാഹിത്യം ഒന്നും അറിയില്ല. എങ്കിലും എനിക്ക് കഴിയുന്നത്ര നല്ല രീതിയിൽ കഥ അവതരിപ്പിക്കാൻ ഞാൻ ശ്രമിക്കും. എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹയാത് 😊 # #നോവൽ #✍️kalaa saahithya 🔰 ✍️കലാ സാഹിത്യ 🔰ക്രിയാറ്റർ #prenayam