വീടുകളിലെ ജൈവമാലിന്യങ്ങൾ കുഴപ്പമൊന്നുംകൂടാതെ വീട്ടുപറമ്പിലൊക്കെ സംസ്ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാർ തന്നെയാണ്.
അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകയും, മാലിന്യം ആദ്യമെല്ലാം സൗജന്യമായി ശേഖരിക്കുകയും പിനീട് ചെറിയ ഫീസ് ഏർപ്പെടുത്തുകയും, പതിയെ ഫീ വർധിപ്പിക്കുകയും ചെയ്തതോടെ ബദൽ മാർഗമില്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും, ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവരും മാലിന്യം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിയാണുണ്ടായത്.
തുമ്പൂർമുഴി സ്വീകാര്യമായതോടെ തന്നെ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ആലപ്പുഴയിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആലപ്പുഴ നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഉറവിട സംസ്കരണ സംവിധാനങ്ങളുണ്ടായി.എന്നാൽ വ്യവസായ നഗരമായ കൊച്ചി ഏറെ പിന്നിൽ ആണ്.
മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ മാലിന്യം ശേഖരിക്കാൻ എത്തുന്നവരെ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ് നഗരവാസികളുടേത്. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല.
ഒരു സുപ്രഭാതത്തില്‍ വിഷപുകയിൽ നഗരം നിറഞ്ഞപ്പോൾ മാത്രമാണ് ജനം അറിയുന്നത് ഇവിടെ നിന്നും വേർതിരിച്ചു കൊണ്ടുപോകുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ബ്രഹ്മപുരത്തു കൂട്ടിയിട്ട് കത്തിക്കുകയാണെന്ന വിവരം. അതോടെ നഗര വാസികളെ അവരിൽ നിന്നുതന്നെ മാസവരി ഈടാക്കികൊണ്ട് രോഗികളാക്കി.ബ്രഹ്മപുരത്തെ തീപിടുത്തതോടെ നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികാരികൾ പകച്ചു. ഒടുവിൽ വീടുകളിൽ നിന്നും മാലിന്യം എടുത്ത് കളക്ഷൻ പോയിന്റ് കളിൽ കൊണ്ടിട്ടു തല്ക്കാലം തടിതപ്പുകയായിരുന്നു.
പരിസരവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് കൊച്ചി നഗര ഹൃദയത്തിലെ ടാറ്റാപുരത്ത് താമസിക്കുന്ന ശിവാനന്ദനും, ഭാര്യ ഗംഗയും ചേർന്ന് തങ്ങളുടെ 3 സെന്റ്സ്ഥലത്തെ വീട്ടു വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് സംവിധാത്തിലൂടെ മാതൃകയായിരിക്കുന്നത്.
ബയോഗ്യാസ് പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്. ഇതിന്റെ. പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്തമെന്നുള്ളതാണ്.
മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ അടുക്കളയിൽ എത്തിച്ച്
പാചകത്തിനായി ഉപയോഗിക്കുകയാണ് ഇവർ.
മീൻ മുള്ള്, ഇറച്ചിയുടെ എല്ല്,മുരിങ്ങ ഒഴികെ മീൻ, ചെമ്മീൻ തല,പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലി, ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചോറ്, ദോശ, ഇഡലി, ബ്രെഡ് മുതൽ കഞ്ഞിര വെള്ളം വരെ ഇതിൽ ഉപയോഗിക്കാമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗംഗ പറഞ്ഞു. ചാണകം ലഭിക്കുന്ന പക്ഷം ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്.
ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് കൂടുതൽ ലഭിക്കാൻ സഹായമാണെന്നും ഗംഗ പറഞ്ഞു.ചാണകം കിട്ടിയില്ലെങ്കിൽ പച്ചില പറിച്ചിട്ട ശേഷം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാലും മതിയാകും.
ഈയൊരു സംവിധാനത്തെ കുറിച്ച് ആളുകൾ ബോധവാന്മാർ ആയിരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നാണ് ഗംഗയുടെ നിലപാട്.
വർഷത്തിൽ ഗ്യാസ് സിലിണ്ടറിനായി നമ്മൾ ചിലവാക്കുന്ന തുക കണക്കാക്കിയാൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി വരുന്ന തുക ഒന്നുമല്ലെന്നാണ് ഗംഗ പറയുന്നത്.
ഇതിൽ നിന്നും ലഭിക്കുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍തക്കതുമാണെന്ന് ഗംഗ പറഞ്ഞു.
പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. ദുർഗന്ധം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ.
വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്.
അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് ശിവാനന്ദൻ. പ്രതിമാസം 200 രൂപ നൽകി മാലിന്യം പുറത്ത് കൊടുത്തു കൊണ്ടിരുന്നത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്. ജൈവമാലിന്യത്തിൽ നിന്നും വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുവാൻ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്ന് ശിവാനന്ദൻ കൂട്ടിച്ചേർത്തു. #📈 ജില്ല അപ്ഡേറ്റ്സ്
ആട് 3: വൺ ലാസ്റ്റ് റൈഡ് - ഭാഗം 1 അടുത്ത ആഴ്ച തീയ്യേറ്ററുകളിൽ.
മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' അടുത്ത വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമിച്ചത്. #🍿 സിനിമാ വിശേഷം
" *മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്"*
2046-ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഓർമ്മകൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ടെക്നോളജി മനുഷ്യന്റെ മസ്തിഷ്കത്തിന്മേൽ നടത്തുന്ന അധിനിവേശത്തെ വളരെ വിചിത്രവും എന്നാൽ അർത്ഥവത്തുമായ രീതിയിൽ ആണ് ഈ സിനിമ അവതരിപ്പിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്.
ചൈനയിലെ ആശുപത്രികളിലെ രോഗികളിൽ നിന്ന് ഓർമ്മകൾ അക്ഷരാർത്ഥത്തിൽ വേർതിരിച്ചെടുക്കുകയും ബൂട്ട്ലെഗ്ഡ് ഫിലിമുകൾ പോലെ കരിഞ്ചന്തകളിലൂടെ വിൽക്കുകയും ചെയ്യുന്നു, മറ്റൊരാളുടെ ഓർമ്മയിൽ ജീവിക്കുന്നത് ആത്യന്തികമായി അത് ഒരാളുടെ സ്വന്തമാകില്ലേ എന്നചോദ്യവും സിനിമ ഉയർത്തുന്നു.
നിശബ്ദമായി പ്രവചനാത്മകമായി തോന്നുന്ന ഒരു കാര്യത്തെക്കുറിച്ചും ഈ സിനിമ സ്പർശിക്കുന്നു: 2046 ആകുമ്പോഴേക്കും, AI കലാകാരന്മാർ മനുഷ്യ കലാകാരന്മാരെ മാറ്റിസ്ഥാപിച്ചു, ഒരു യഥാർത്ഥ, ജീവിച്ചിരിക്കുന്ന സെലിബ്രിറ്റിയെ കണ്ടുമുട്ടുന്നവരാകും.
മലയാള സിനിമയുടെ ഭാവനയെ വീണ്ടും വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പ്രോജക്ടുമായി എഴുത്തുകാരനും സംവിധായകനുമായ കൃഷാന്ദ് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. തീർച്ചയായും, കൃഷന്ദിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണിത്.
വിഷ്ണു അഗസ്ത്യ, ദിവ്യ പ്രഭ, നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, ആൻ സലീം, സുരേഷ് കൃഷ്ണ എന്നിവരുൾപ്പെടെയുള്ള ശക്തമായ സംഘത്തിൻ്റെ പിന്തുണയോടെ രജിഷ വിജയൻ്റെ ശക്തമായ പ്രകടനമാണ് ചിത്രം. #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ
" *മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്"*
വെള്ളിയാഴ്ച്ച മുതൽ ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തും.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നവ-കൊച്ചിയിൽ നടക്കുന്ന സൈബർപങ്ക് കോമഡി ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം. ദുഃഖിതനായ ഒരു പിതാവ് ഒരു വി ആർ മെമ്മറി ഗെയിമിൽ പ്രവേശിച്ച് പ്രിയപ്പെട്ട സൂപ്പർസ്റ്റാർ ഫ്രിഡ സോമന്റെ സ്വകാര്യ ലോകത്തേക്ക് ഇടറിവീഴുന്നതിനെയാണ് ഈ ചിത്രം പിന്തുടരുന്നത്.
ഞങ്ങൾക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് വേണമായിരുന്നു. കൊച്ചിയിലെ ഷൂട്ടിംഗിന് ശേഷം, കൂടുതൽ സ്റ്റൈലൈസ് ചെയ്ത ഒരു ആകാശരേഖ പകർത്താനും ലോകനിർമ്മാണത്തെ മെച്ചപ്പെടുത്താനും ഞങ്ങൾ തായ്‌ലൻഡിലേക്കും ഹോങ്കോങ്ങിലേക്കും പറന്നു.
ഗഗനചാരി എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.
മലയാള സിനിമയുടെ ഭാവനയെ വീണ്ടും വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പ്രോജക്ടുമായി എഴുത്തുകാരനും, നിർമ്മാതാവും സംവിധായകനുമായ കൃഷാന്ദ് തിരിച്ചെത്തുകയാണ്. #🍿 സിനിമാ വിശേഷം #🎬സിനിമ കോർണർ
ഫെബ്രുവരി 27 ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക്!!!🔥 #🍿 സിനിമാ വിശേഷം
നൂറ്റാണ്ടുകൾക്ക് ശേഷം കേരള കുംഭമേള പുനരാരംഭിച്ചുതും, ഈ പുരോഗതിക്കെല്ലാം നടുവിലും ഒരു കാര്യം സ്ഥിരമായി നിലനിൽക്കുന്നുവെന്നും അത് നമ്മുടെ സാംസ്കാരിക ചൈതന്യം ആണെന്നും തന്റെ പ്രതിമാസ റേഡിയോ പരിപാടി ആയ മാൻകി ബാത്ത് 131 മത് എപ്പിസോഡിൽ സൂചിപ്പിച്ചു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിനനെ മന്‍ കീ ബാത്തിലൂടെ അനുസ്‌മരിച്ച് സംസാരിച്ചു. #കേരളത്തിൻ്റെ കുംഭമേള
*ഹോസ്റ്റലുകൾക്കെതിരെ ജനരോക്ഷം ശക്തമാകുന്നു.*
കൊച്ചി നഗരസഭയുടെ പരിധിയിൽ അനധികൃത ഹോസ്റ്റലുകളെന്ന് പരാതി. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ സമീപവാസികൾക്കെല്ലാം തലവേദനയായെന്നാണ് പരാതി.
ലേബർ ക്യാമ്പിനു സമാനമായ സാഹചര്യമാണ് പല ഹോസ്റ്റലുകളിലും. പ്രദേശത്തെ വീടുകൾ വാടകയ്ക്കെടുത്ത ശേഷം ഉടമ അറിയാതെ ഹോസ്റ്റൽ നടത്തുന്നവരും ഏറെയാണ്.
രാത്രി ഏറെ വൈകിയും സമീപത്തെ ഒഴിഞ്ഞ പറമ്പുകളിൽ ആൺകുട്ടികളും പെൺകുട്ടിയും സംഘം ചേരുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഹോസ്റ്റലുകൾ പ്രവർത്തനം ആരംഭിച്ചതോടെ ലഹരി സംഘങ്ങളുടെ സാന്നിദ്ധ്യവും എസ് ആർ എം റോഡ് പ്രദേശത്തുള്ളതായി നാട്ടുകാർ പറയുന്നു. അനധികൃത ഹോസ്റ്റലുകൾ നഗരസഭക്ക് നികുതി നഷ്ടവും പ്രദേശവാസികൾക്ക് ശല്യവും ആകുന്നതിനാൽ നടപടി വേണം എന്ന ആവശ്യം വിവിധ റെസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് എത്തിയവർ ആവശ്യപ്പെട്ടു.
കൊച്ചി മുനിസിപ്പൽ കോർപറേഷൻ 2026/ 2027 സാമ്പത്തിക വർഷത്തെ കരട് പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് , തൃക്കണാർവട്ടം ഡിവിഷൻ 18 ലെ വാർഡ് കമ്മിറ്റി യോഗത്തിലായിരുന്നു ഹോസ്റ്റലുകളെക്കുറിച്ചുള്ള പരാതി പ്രളയം.
അയ്യപ്പൻ കാവ് ഈരേഴത്ത് ഹാളിൽ വാർഡ് കൗൺസിലർ Dr. ജലജ S. ആചാര്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഡ് കമ്മിറ്റി
ഡെപ്യൂട്ടി മേയർ ദീപക് ജോയ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #കൊച്ചി
" *മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്"*
ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.
2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗഗനചാരി എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. #🍿 സിനിമാ വിശേഷം
*ഹിന്ദു ഏകതാ സമ്മേളനം*
മാർച്ച് 1, ഞായറാഴ്ച വൈകീട്ട് 4.30 ന്
കാട്ടുങ്കൽ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ.
അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ ഭാരതം പരമ വൈഭ ശാലിയാകും . അതിനെ ഹിന്ദു സമാജത്തെ ശക്തമാക്കണം ഹിന്ദു സമൂഹം നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണമെങ്കിൽ സർവ സജ്ജമായ സമൂഹ സൃഷ്ടിയാണ് കാരണീയ മായിട്ടുള്ളത്. സദാജാഗ രൂകമായ ഹിന്ദുസമാജത്തെ രൂപപ്പെടുത്തുവാൻ മുഴുവൻ കുടുംബങ്ങളിലും ബോധപൂർവ്വമായ ശ്രമം തന്നെ വേണ്ടിവരും.
പാരമ്പര്യവും മഹിമയും മഹിതമാർന്ന ആചാരാനുഷ്ഠാനങ്ങളും പുലർത്തി ജീവിക്കുന്ന സാംസ്കാരിക ജീവിതങ്ങളിലൂടെ കുടുംബ ഗ്രാമങ്ങളെ കണ്ടറിയണം. ഈ ദൃഷ്ടിയിൽ ആണ്
ഹിന്ദു ഏകതാ സമ്മേളനങ്ങൾ മുഴുവൻ പഞ്ചായത്തുകളിലും നഗരങ്ങളിലും സംഘടിപ്പിക്കുന്നത്.
വൈകീട്ട് 4.30 ന് വി എസ് സോമനാഥന്റെ അധ്യക്ഷതയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ വൈറ്റില രാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ദക്ഷിണ കേരളം പ്രാന്ത വിദ്യാർത്ഥി പ്രമുഖ് ശ്രീനിഷ് മുഖ്യപ്രഭാഷണവും നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഹൈക്കോടതി റിട്ട. ജഡ്ജി പി എസ് ഗോപിനാഥൻ, സീനിയർ അഭിഭാഷക വി പി സീമന്തിനീ, തൃക്കണാർവട്ടം നായർ സമാജം പ്രസിഡന്റ് ടി പങ്കജാക്ഷൻ,അഡ്വക്കേറ്റ് രാമൻ കർത്താ, കൊച്ചി നഗരസഭ കൗൺസിലർ ഡോ ജലജ എസ് ആചര്യ എന്നിവരാണ് രക്ഷാധികാരികൾ.
പി കെ ജയഗോപൻ ( ജന. കൺവീനർ) സ്വാഗതവും പി രാജീവ് രാമ കമ്മത്ത് ( ഖജാൻജി) നന്ദിയും പറയും. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്











![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ೧೧1(೫ ()0 ]800.. 000|2د0l8هچ. odlo? oDdచ (02.5300 2026: 2026 290201, ுயாழவ வகி5் 4.30 0் sunlol Begl@్o @nnulnldo முி ಖ0539630 895!800, @|9!0g0 ೧೧1(೫ ()0 ]800.. 000|2د0l8هچ. odlo? oDdచ (02.5300 2026: 2026 290201, ுயாழவ வகி5் 4.30 0் sunlol Begl@్o @nnulnldo முி ಖ0539630 895!800, @|9!0g0 - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ೧೧1(೫ ()0 ]800.. 000|2د0l8هچ. odlo? oDdచ (02.5300 2026: 2026 290201, ுயாழவ வகி5் 4.30 0் sunlol Begl@్o @nnulnldo முி ಖ0539630 895!800, @|9!0g0 ೧೧1(೫ ()0 ]800.. 000|2د0l8هچ. odlo? oDdచ (02.5300 2026: 2026 290201, ுயாழவ வகி5் 4.30 0் sunlol Begl@్o @nnulnldo முி ಖ0539630 895!800, @|9!0g0 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_331241_b11010c_1771225329702_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=702_sc.jpg)