*ഗാന്ധി ജയന്തി ആഘോഷം*
കൊച്ചി : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അയ്യപ്പൻകാവിലെ മുതിർന്ന പൗരന്മ്മാരുടെ പകൽ വീട്ടിലെ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചു.
കോറിയോ ഗ്രാഫർ റോഷ്‌നി വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനുകൾ ആവേശത്തോടെ ആലപിച്ചു. ചലച്ചിത്ര നടൻ സെബി ഞാറക്കൽ ഗാന്ധി വേഷം ധരിച് അംഗങ്ങളെ സംബോധന ചെയ്തു സംസാരിച്ചു.
ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനം "രഘുപതി രാഘവ് രാജാ റാം, പതിത് പവൻ സീതാ റാം..." ആലപിച്ചുകൊണ്ടാണ് ആഘോഷം അവസാനിച്ചത്. #ഗാന്ധി ജയന്തി
*ശ്രീനാരായണ ഗുരു സമാധി ആചരിച്ചു*
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പൻകാവ് ശ്രീശങ്ക രാനന്ദാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ആചരിച്ചു.ശങ്കർ ദാസ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന സമാധി പൂജ നടന്നു.
എ എസ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, സി ആർ രതീഷ് ബാബു, ഭാസ്കരൻ, ജയറാം, സുന്ദരം, സുധാ ഭദ്രൻ, ഒ വി സിന്ധു, അജിത, ജീന മുരുകൻ, ശോഭ, ജയ, സുജ, മിനി മോഹൻദാസ്, ഉഷ, സാവിത്രി, സീന ഭാസ്കരൻ, സുസീന തുടങ്ങിയവർ ഗുരുദേവകൃതികളുടെ പാരായണത്തിന് നേതൃത്വം നൽകി.
ചടങ്ങുകളിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കഞ്ഞിസദ്യയും ഉണ്ടായിരുന്നു. #ശ്രീനാരായണഗുരു സമാധി ദിനം
*കരം*
*സെപ്റ്റംബർ 25 ന്*
ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രമാണ് കരം.
സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് വിനീത് ഇത്തവണ എത്തുന്നത്. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രം സെപ്റ്റംബർ 25 ന് തിയേറ്ററിൽ എത്തും.
നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായകൻ. നോബിൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ‘ഹെലന്‍റെ’ രചയിതാക്കളിൽ ഒരാളായിരുന്നു. ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ.
ജോർജിയ, റഷ്യയുടെയും അസർബൈജാന്റേയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ചുദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ നടന്നത്. #🍿 സിനിമാ വിശേഷം
ശ്രീകൃഷ്ണ ജയന്തി @ 2025 #😍 ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🪈 #👶🏻 നാടിന്റെ ഹൃദയം കീഴടക്കി കുട്ടി കണ്ണന്മാരും ഗോപികമാരും 😍
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം അയ്യപ്പൻകാവിൽ മഹാശോഭയാത്രയിൽ പങ്കെടുക്കാൻ കൃഷ്ണവേഷത്തിലെത്തിയ കുഞ്ഞിനെ താലോലിച്ച് കോറിയോ ഗ്രാഫർ റോഷ്‌നി വിജയകൃഷ്ണൻ. #👶🏻 നാടിന്റെ ഹൃദയം കീഴടക്കി കുട്ടി കണ്ണന്മാരും ഗോപികമാരും 😍
*ഓണം ആഘോഷിച്ചു*
കൊച്ചി: അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.
കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു.എ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥി കളെ അനുമോദിച്ചു.
എ എച് ജയറാം സ്വാഗതവും സുനിൽ നാരായണൻ നന്ദിയും പറഞ്ഞു.
മേഴ്സി ജോസഫ്, കെ ആർ ഉണ്ണികൃഷ്ണൻ, മനു ബി മേനോൻ, ജിമ്മി ഫ്രാൻസിസ് എന്നിവർ നേതൃത്വവും നൽകി.
അംഗങ്ങളുടെ കലാ പരിപാടികളും മലബാർ കൾച്ചർ സെന്റർ ഒരുക്കിയ കരോക്കെ കൂടി അരങ്ങേറിയതോടെ " ഓണം 2025" കാണികൾക്ക് മറക്കനാവാത്ത അനുഭവമായി.
© 2025 jayaar
ഫോട്ടോ കടപ്പാട് ;
മനു ബി മേനോൻ #ഓണം പൊന്നോണം
*സമാധി ദിനം ആചരിച്ചു*
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മ ശ്രീ ശങ്ക രാനന്ദ ശിവയോഗി സ്വാമിയുടെ 55 മത് സമാധി ദിനം അയ്യപ്പൻകാവ് ശ്രീ ശങ്ക രാനന്ദാ ശ്രമത്തിൽ വെച്ച് ആചരിച്ചു.
സമ്മേളനം ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സ്വാമികൾ അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ ശ്രീമദ് സ്വാമി മുക്താനന്ദയതി മുഖ്യപ്രഭാഷണവും, വി കെ പ്രകാശൻ പ്രഭാഷണവും, ആശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ സ്വാഗതവും, ശിവഗിരി മഠം തന്ത്രികാചര്യൻ ശ്രീമദ് ശിവനാരായണ തീർത്ഥസ്വാമികൾ കൃതജ്ഞതയും പറഞ്ഞു.
12.30 ന് നടന്ന ഗുരു പൂജക്ക് ശേഷം സമാധി സദ്യയും വിളമ്പി. #ശിവഗിരി
കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിന് കർക്കടകത്തിന്റെ അഞ്ചാം ദിവസം വെളുപ്പിനാണ് അയ്യപ്പൻകാവിൽ നിന്നും പുറപ്പെടുന്നത്.
തിരക്ക് കുറവായിരിക്കും എന്ന ധാരണയിൽ ആണ് അഞ്ചാം ദിവസമായ തിങ്കളാഴ്ച തെരഞ്ഞെടുത്തതെങ്കിലും തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല.
രാവിലെ തന്നെ ചിന്നം പിന്നം മഴ ഉണ്ടായിരുന്നു വെങ്കിലും കൃത്യസമയത്ത് തന്നെ സുകുമാരൻ ചേട്ടൻ വിമല ടീച്ചറെ എത്തിച്ചു. ഭവൻസിലെ റിട്ട. അദ്ധ്യാപികയായ വിമല ടീച്ചർ ഞങ്ങളുടെ എല്ലാ യാത്രയിലെയും പങ്കാളിയാണ്. എറണാകുളം വികസന സമിതി പ്രസിഡന്റ് ദിലീപ് കുമാറിന്റെ വാഹനമായിരുന്നു യാത്രക്കായി പ്രയോജനപ്പെടുത്തിയത്.
ഞായറാഴ്ചത്തെ പ്രോഗ്രാം കഴിഞ്ഞു കോറിയോ ഗ്രാഫർ റോഷ്‌ണി വിജയകൃഷ്ണൻ എത്തുന്നത് തന്നെ അർദ്ധരാത്രി യാണ്. വെളുപ്പിന് അയ്യപ്പൻകാവ് വരെ എത്തേണ്ട. പോകും വഴി വീട്ടിൽ നിന്നും പിക്ക് ചെയ്തോളാം എന്ന് പറഞ്ഞത് ഞാൻ ആയിരുന്നു.
തിങ്കളാഴ്ച അതിരാവിലെ ഉണർന്ന് വണ്ടിയിൽ കയറുമ്പോൾ ആ മുഖത്ത് തലേ ദിവസത്തെ ഉറക്ക ക്ഷീണം ഒന്നും തന്നെ കണ്ടതെ ഇല്ല. രോഷ്‌ണി വിജയകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ യൂണിവേഴ്സ് അതൊന്നും അറിയിക്കുന്നില്ല എന്ന് പറയുന്നതാവും ശരി.
ദശരഥ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെയാണ് നാലമ്പല ദർശനം എന്നു വിവക്ഷിക്കുന്നത്. നാലു ക്ഷേത്രങ്ങളിലും ഒറ്റ ദിവസം ദർശനം നടത്തുന്നതിലൂടെ സകല ദുരിതങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷനേടാം എന്നാണ് വിശ്വാസം.
നാലമ്പല ദർശനത്തിന്റെ ആരംഭം തൃപ്രയാറിലാണ്. തൃശൂർ എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച് പായമ്മൽ ശത്രുഘ്ന സന്നിധിയിൽ അവസാനിക്കുന്നതാണ് നാലമ്പല ദർശനം.
കനത്ത മഴയിൽ റോഡുകൾ തകർന്നു കിടക്കുന്നതു മൂലം ചില റോഡുകളിൽ യാത്ര പതുക്കെയായിരുന്നു. അതുകൊണ്ട് തന്നെ തൃപ്രയാർ എത്താൻ 2 മണിക്കൂറിൽ അധികം സമയം വേണ്ടി വന്നു.
പ്രഭാത ഭക്ഷണം ഞങ്ങൾക്കായി ഒരുക്കിയിരുന്നത് വി ബി മാളിൽ ആയിരുന്നു. ദർശനത്തിന് സമയം ഏറെ എടുത്തേക്കാം എന്നത് കൊണ്ട് വി ബി മാളിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി വരി നിന്നത്.
തൃപ്രയാറിൽനിന്ന് കൂടൽമാണിക്യത്തിലേക്കെത്തി.
കൂടൽമാണിക്യം ഭരതസ്വാമി സന്താനദായകനും, രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടികൾ ഉണ്ടാകുന്നതിന് കടുംപായസവും, പെൺകുട്ടികൾ ഉണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും, അർശസ്സിന് നെയ്യാടിസേവയും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് 31 കിലോമീറ്ററോളം സഞ്ചരിച്ച് മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ എത്തി. ലക്ഷ്മണനാണ് ഇവിടത്തെ പ്രതിഷ്ഠ.
നാലിടത്തും നട തുറന്ന് ഇരുന്നാൽ മാത്രമേ സമയം അഡ്ജസ്റ്റ് ആകൂ വെങ്കിലും, ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും സമയം വൈകും.
നാലമ്പല ദർശനത്തിൽ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം.
തൃപ്രയാർ ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് റോഷ്‌ണി വിജയകൃഷ്ണൻ ഷമ്മി ലാൽ എന്ന സൂപ്പർ ഷമ്മിയെ കൊണ്ട് നറുക്കെടുപ്പിന് മണികൂറോളം മാത്രം ശേഷിക്കേ ലോട്ടറി എടുപ്പിച്ചത്.
വാഹനം മുൻപോട്ടു നീങ്ങി കൊണ്ടിരിക്കുമ്പോൾ ആണ് ഷമ്മിയുടെ " അടിച്ചേ... " എന്നുള്ള ശബ്ദവും പൊട്ടി ചിരിയും...! തൃപ്രയാറിൽ നിന്നും എടുത്ത ലോട്ടറി അടിച്ചിരിക്കുന്നു.
എന്റെ ഭാഗ്യം നിങ്ങളുടെ കൂടി ഭാഗ്യമാണ്. നാലമ്പല ദർശനം എന്റെ വളരെ നാളത്തെ ആഗ്രഹം കൂടിയായിരുന്നു. ദൈവാനുഗ്രഹം ഉള്ളത് കൊണ്ടായിരുന്നുവല്ലോ നിങ്ങളോടൊപ്പം എനിക്ക് വരാൻ തോന്നിയത് എന്നുമായിരുന്നു ഷമ്മിയുടെ പ്രതികരണം.
മൂഴിക്കുളം ജംക്‌ഷനിൽ നിന്ന് പൂവത്തുശേരിയിൽ തിരിച്ചെത്തി അന്നമനട കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിൽ എത്തി മതിലകം റോഡിലേക്ക് കടന്ന് അരിപ്പാലം സെന്ററിൽ നിന്ന് പായമ്മൽ എത്തുമ്പോൾ വൈകീട്ടത്തെ ദീപാരാധനയുടെ സമയം ആയിരുന്നു.
മഴ കൊള്ളാതെ വരി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഒരുക്കിയിരുന്നു. വരിയില്‍ നിന്നുകൊണ്ട് തന്നെ വഴിപാട് കഴിക്കാനും സാധിക്കും. ഭക്തര്‍ക് കുടിവെള്ളം, ചികിത്സാസൗകര്യം എന്നിവയും ക്ഷേത്രത്തില്‍ സജ്ജമാക്കിയിരുന്നു.
ദേവസത്തിന്റെ കീഴിൽ ആണ് പല ക്ഷേത്രങ്ങൾ എങ്കിലും എല്ലായിടത്തും ഷർട്ട് അഴിച്ചുള്ള പ്രവേശനം മാത്രമേ അനുവദിച്ചിരുന്നുളൂ. കൂടൽ മാണിക്യത്തിൽ ആകട്ടെ എന്റെ പാന്റ് പോലും അഴിച്ചു മാറ്റിച്ചിട്ടാണ് അകത്തേക്ക് പ്രവേശിപ്പിച്ചത് പോലും.
ഭഗവാൻ സർവവ്യാപിയാണെങ്കിലും ഭഗവൽ ചൈതന്യം മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. അനുകൂല ഊർജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട്. ഭക്തിക്ക് പ്രാധാന്യം നൽകിവേണം ക്ഷേത്രദർശനം നടത്തേണ്ടത്.
ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദര്‍ശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിര്‍ബന്ധവും പലര്‍ക്കുമുണ്ട്. അങ്ങനെയുള്ള ചിലർ ആണ് ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ കയറാം എന്ന തിട്ടൂരം കൊണ്ട് വന്നതെന്ന് തോന്നുന്നു. ഇവർ ഭക്തിക്ക് പ്രാധാന്യം നൽകുന്നില്ല. മറിച്ച് മറ്റ് എന്തിനോയൊക്കെയാണ് പ്രാധാന്യം നൽകുന്നതെന്ന് വേണം കരുതാൻ.
ഈ യാത്ര കോറിയോ ഗ്രാഫർ റോഷ്‌ണി വിജയകൃഷ്ണന്റെ മനസ്സ് പറയുന്നതനുസരിച്ച് നടന്ന താണെന്ന് വേണം പറയാൻ.
ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി നാലമ്പലം വിളിക്കുകയായിരുന്നുവോ...!!!?
© jayaar 2025 #നാലമ്പലം #ശ്രീരാമൻ #തൃപ്രയാർ ശ്രീരാമൻ
V S ന്റെ വിടവാങ്ങൽ ഏറെ ദുഃഖത്തോടെയാണ് കേരള ജനത ഏറ്റുവാങിയത്. വി എസ് അച്യുതൻ എന്ന എന്റെ ചെറുമകനോടൊപ്പം ചേർന്നിരുന്നുകൊണ്ട് ചാനലുകളിൽ അദ്ദേഹത്തിന്റെ വിയോഗവർത്ത തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ ഈ കുഞ്ഞും സഖാവുമായി യാദൃശ്ചികമായുണ്ടായ ഒരത്മബന്ധത്തെ പറ്റിയാണ് ഓർത്തത്.
കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ എന്റെ മകൾ അയിഷ മുന്നോട്ടുവച്ച ഡിമാൻഡ് പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. തെരഞ്ഞെടുത്ത പേരിനൊപ്പം V S (വേലം പറമ്പിൽ ശ്യാം ) എന്ന ഇനിഷൽ കൂടി ചേർത്തപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അവൻ *വി എസ് അച്യുതൻ* ആയി. ഇതുകൊണ്ടും തീർന്നില്ല. മോന്റെ രണ്ടാം പിറന്നാളിന് പത്രത്തിൽ വി എസ് അച്യുതാനന്ദനു 100ാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു. 98 വർഷങ്ങൾക്കിപ്പുറം ഒരു *ഒക്ടോബർ 20* ആണ് ഈ കുഞ്ഞു V S ന്റെയും ജനനം എന്നത് ഒരു നിയോഗം മാത്രമായിരിക്കാം.
പലപ്പോഴായി 'കുഞ്ഞിനെന്താ പഴയ പേരിട്ടത്? വലുതാകുമ്പോൾ ആളുകൾ അവനെ കളിയാക്കില്ലേ?'എന്ന ചോദ്യങ്ങൾക്ക് മറുപടിയായി " കേരളം കണ്ട ഏറ്റവും ധീരനായ സഖാവിന്റെ പേരാണ് എന്റേത്, അദ്ദേഹത്തിന്റെ ജനന തീയതിയാണ് എന്റേത്. നാളെ ഞാനും അദ്ദേഹത്തെപോലെ വലിയൊരുആളാകും" എന്ന് അഭിമാനത്തോടെ അവനിൽനിന്നും കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങൾ...
*ലാൽ സലാം സഖാവേ* .... 💐
അമ്പിളി
ഫിലിം മേക്കർ
#ആദരാഞ്ജലികൾ
കൈയിലൊരു ഗാനം കിട്ടിക്കഴിഞ്ഞാൽ ഭംഗിയായി കോറിയോ ഗ്രാഫി ചെയ്യുന്നൊരു മാന്ത്രികയാണ് രോഷ്‌ണി വിജയകൃഷ്ണൻ.
കോട്ടക്കലിലെ പ്രമുഖ കലാ
കുടുംബത്തിൽ നിന്നാണ് വരവെങ്കിലും 35 വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് റോഷ്‌ണി യെ എത്തിച്ചത്.
എല്ലാം ദൈവ നിശ്ചയമാണ്. ആരെയൊക്കെ എവിടെ എത്തിക്കണം, എന്ത് ചെയ്യണം എന്നൊക്കെ. #❤ സ്നേഹം മാത്രം 🤗