കഥയിലെ നായകൻ 😍💋
ShareChat
click to see wallet page
@kadhayile
kadhayile
കഥയിലെ നായകൻ 😍💋
@kadhayile
സ്നേഹം മാത്രം ❤
*_[ ചെറു കഥ ]_* പേരറിയാത്ത ഏതോ ഗ്രാമത്തിൽ ഒരു വൃദ്ധനും, ഭാര്യയും ഉണ്ടായിരുന്നു. കൊടിയ ദാരിദ്ര്യത്തിലും, വിഷമത്തിലുമാണ് ജീവിതമെങ്കിലും ആ വീട്ടിൽ സന്തോഷത്തിനും, സമാധാനത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല. കൊടുംമഞ്ഞിലും, വരൾച്ചയിലും അവർ ഉള്ളത് കൊണ്ട് നന്നായിത്തന്നെ ജീവിച്ചിരുന്നു. പക്ഷെ ഒരു മഞ്ഞുകാലം അവരുടെ ജീവിതത്തെ പാടെ മാറ്റിക്കളഞ്ഞു. കരുതിയതിലും നേരത്തെ വീശിയ മഞ്ഞുകാറ്റിൽ, കഷ്ടപ്പെട്ട് വളർത്തിയെടുത്ത വിളകളെല്ലാം നശിച്ചു പോയി. പെട്ടെന്നുണ്ടായ ക്ഷാമവും, അപ്രതീക്ഷിതമായി എത്തിയ രോഗവും തളർത്തിയ വൃദ്ധന്റെ ഭാര്യയ്ക്ക് അധികനാൾ പിടിച്ചുനിൽക്കാനായില്ല. ഒരു രാത്രിയിൽ അവർ അയാളെ തനിച്ചാക്കി വിടപറഞ്ഞു. പിറ്റേന്ന് അവരെ മറവ് ചെയ്യാൻ, വൃദ്ധൻ അയൽക്കാരുടെയും, സുഹൃത്തുക്കളുടെയും അടുത്ത് പോയി സഹായം ചോദിച്ചു. ആരും തയ്യാറായി വന്നില്ല. ഒടുക്കം അവസാന ശ്രമമെന്നോണം നാട്ടിലെ പുരോഹിതന്റെ അടുക്കലേക്ക് ആ പാവം ചെന്നു. "ദൈവത്തിന്റെ പ്രതിപുരുഷനായ അങ്ങ് എന്നെ സഹായിക്കണം. എന്റെ പ്രിയപ്പെട്ട ഭാര്യ മരണപ്പെട്ടു, അവളെ നന്നായി മറവ് ചെയ്യാൻ അങ്ങ് എന്തെങ്കിലും വഴിയുണ്ടാക്കണം." വൃദ്ധന്റെ കഷ്ടകാലത്തിന് ആ നാട്ടിലെ ഏറ്റവും വലിയ അത്യാഗ്രഹിയും, കഠിനഹൃദയനുമായിരുന്നു ആ പുരോഹിതൻ. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു. "ശരി, ഞാൻ സഹായിക്കാം. പക്ഷെ താങ്കളുടെ കയ്യിൽ എത്ര പണമുണ്ട്?" "പണമോ?" വൃദ്ധന്റെ മുഖത്ത് ആശ്ചര്യം. "ഈ ക്ഷാമകാലത്ത് ആരുടെ കയ്യിലാണ് പണമുണ്ടാവുക. എന്റെ വീട്ടിൽ പണം പോയിട്ട് പണയം വയ്ക്കാൻ പോലും ഒന്നുമില്ല. അങ്ങ് ദയവായി എന്നെ കൈവിടരുത്..." ഉടനെ പുരോഹിതൻ വൃദ്ധന് പുറത്തേക്കുള്ള വാതിൽ തുറന്ന് കൊടുത്തു. "പണമില്ലെങ്കിൽ എന്റെ സഹായവും ലഭിക്കില്ല. നിങ്ങൾക്ക് പോകാം..." വേറെ വഴിയൊന്നും കാണാഞ്ഞിട്ട് ആ പാവം ഒറ്റയ്ക്ക് ഭാര്യയെ അടക്കം ചെയ്യാൻ തീരുമാനിച്ച് മടങ്ങി. വീട്ടിലേക്ക് ചെന്ന് ഒരു കോടാലിയും, മൺവെട്ടിയുമെടുത്ത് നേരെ സിമിത്തേരിയിൽ പോയി കുഴി വെട്ടാൻ തുടങ്ങി. കോടാലി കൊണ്ട് ആദ്യം മഞ്ഞുകട്ടകൾ തകർത്ത്, മൺവെട്ടി കൊണ്ട് തണുത്തുറഞ്ഞ മണ്ണിൽ കുഴിക്കുന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അയാൾ അല്പമെങ്കിലും കുഴിച്ചത്. പെട്ടെന്ന് മൺവെട്ടി എന്തോ ലോഹത്തിൽ കൊണ്ടത് പോലെ ഒരു ശബ്ദം കേട്ടു. കൈകൾ കൊണ്ട് മണ്ണ് മാറ്റി നോക്കിയപ്പോൾ ഒരു ചെമ്പ് കുടം. തുറന്നപ്പോൾ അകത്ത് നിറയെ സ്വർണ്ണനാണയങ്ങൾ. വൃദ്ധന് സന്തോഷമായി. ഇനി ഭാര്യയെ നന്നായിത്തന്നെ അടക്കാമല്ലോ. വേഗം വീട്ടിലേക്ക് ചെന്ന്, മരുമകളെ വിളിച്ച് സാധനങ്ങൾ വാങ്ങാനുള്ള പണം ഏൽപ്പിച്ചു. ധാരാളം ഇറച്ചിയും, വീഞ്ഞും വാങ്ങാൻ പ്രത്യേകം പറഞ്ഞിട്ടാണ് അയാൾ ബാക്കി കാര്യങ്ങൾക്കായി പോയത്. പണത്തിന്റെ ബലത്തിൽ ബാക്കി എല്ലാ കാര്യങ്ങളും കൃത്യമായി നടന്നു. കുഴി വെട്ടാനും, ഒരുക്കാനും ആളെ കിട്ടി. നല്ലൊരു പെട്ടിയും, അലങ്കാരവസ്തുക്കളും തയ്യാറായി. വീടിന് മുന്നിൽ പന്തലും, വിരുന്നിന് വലിയ മേശയും ഒരുങ്ങി. വൃദ്ധയുടെ മൃതദേഹം നന്നായി വൃത്തിയാക്കി, മുന്തിയ വസ്ത്രങ്ങളും ധരിപ്പിച്ച് കിടത്തി. ഇനി വേണ്ടത് പ്രാർത്ഥനയ്ക്കുള്ള ആളെയാണ്. ദൂരെ നിന്ന് വൃദ്ധൻ വരുന്നത് കണ്ടപ്പോൾത്തന്നെ പുരോഹിതൻ വിളിച്ച് പറഞ്ഞു. "എന്നെ ശല്യപ്പെടുത്താതെ കടന്ന് പോകൂ. പണമില്ലാതെ ഇങ്ങോട്ട് വരരുതെന്നല്ലേ പറഞ്ഞത്!!!" പതുക്കെ അങ്ങോട്ട് നടന്നെത്തിയ വൃദ്ധൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "പണമുണ്ട്, അങ്ങ് വാതിൽ തുറക്കൂ..." മനസ്സില്ലാമനസ്സോടെ പുരോഹിതൻ വാതിൽ തുറന്നതും, വൃദ്ധൻ അകത്തേക്ക് കയറി ഒരു സ്വർണ്ണനാണയം ആ കയ്യിലേക്ക് വച്ച് കൊടുത്തു. "ഇത് അങ്ങയ്ക്കുള്ള പണമാണ്. ഇനി ദയവായി എന്റെ ഭാര്യയുടെ കർമ്മങ്ങൾ അങ്ങ് നടത്തിത്തരണം...." അത്രയും പറഞ്ഞിട്ട് വൃദ്ധൻ മടങ്ങി. പുരോഹിതന് വിശ്വസിക്കാനായില്ല. ഒരു സ്വർണ്ണനാണയം, അതും ഒരു പാവപ്പെട്ട വൃദ്ധയുടെ മരണാനന്തരചടങ്ങുകൾ നടത്തുന്നതിന്. ആലോചനകൾ കൂടിയപ്പോൾ വിറളി പിടിച്ചത് പോലെ അയാൾ അങ്ങോട്ടും, ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഇത് കണ്ടപ്പോൾ ഭാര്യ ഓടി വന്ന് ചോദിച്ചു. "അങ്ങയ്ക്ക് എന്ത് പറ്റി? എന്താ പ്രശ്നം?" "നീ ഇത് കണ്ടോ?" പുരോഹിതൻ ആ നാണയം പൊക്കി കാണിച്ചു. "ജീവിതത്തിൽ ഞാൻ ഒരുപാട് വലിയ ആളുകളെ കണ്ടിട്ടുണ്ട്, ഇടപഴകിയിട്ടുണ്ട്. പക്ഷെ അവരിൽ നിന്ന് പോലും കിട്ടാത്ത ഈ നാണയം ഇന്ന് എന്റെ കയ്യിലേക്ക് വന്നത് ഒരു മുഷീക്കിൽ (സാധാരണ കർഷകൻ) നിന്നാണ്. അതും പട്ടിണി കിടന്ന് മരിച്ച ഭാര്യയെ അടക്കാൻ സഹായം ചോദിച്ച് വന്നയാളിൽ നിന്ന്. അയാൾക്ക് ഇത് എവിടെന്നായിരിക്കും കിട്ടിയിട്ടുണ്ടാവുക?" "അങ്ങ് അയാളോട് തന്നെ ചോദിക്കൂ. അങ്ങ് ഇവിടത്തെ പുരോഹിതനല്ലേ, ചോദിച്ചാൽ അയാൾക്ക് പറയാതിരിക്കാനാവില്ലല്ലോ..." "ശരിയാണ്..." പുരോഹിതൻ വേഗം ഔദ്യോഗിക വേഷം എടുത്തണിഞ്ഞ് വൃദ്ധന്റെ വീട്ടിലേക്ക് പോയി. അവിടെ ചടങ്ങുകൾ എല്ലാം തീർത്ത ശേഷമായിരുന്നു വിരുന്ന്. വിരുന്നിന് മുന്നിൽ നിരന്ന മട്ടനും, മുന്തിയ വീഞ്ഞും കണ്ടിട്ട് അയാൾക്ക് കൊതി അടക്കാനായില്ല. മൂന്ന് പേർക്കുള്ള ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞിട്ടും, കൊതി മാറാതെ മറ്റുള്ളവരുടെ പാത്രത്തിലേക്കും നോക്കിക്കൊണ്ട് അയാൾ അവിടെത്തന്നെ ഇരുന്നു. തിരക്കുകൾ ഒഴിഞ്ഞപ്പോൾ അയാൾ പതുക്കെ വൃദ്ധനെ മാറ്റിനിർത്തി ചോദിച്ചു. "അങ്ങ് ആദ്യം എന്നെ കാണാൻ വന്നപ്പോൾ ഇവിടെ പണമോ, വിലപിടിപ്പുള്ള സാധനങ്ങളോ ഇല്ലെന്നല്ലേ പറഞ്ഞത്. പിന്നെ എവിടെന്നാണ് എനിക്ക് തന്ന പണവും, ഈ വിരുന്നിനുള്ള വകയും എല്ലാം ഉണ്ടായത്..." വൃദ്ധൻ ഒന്നും പറയാതെ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ പുരോഹിതൻ വിട്ടില്ല. "സത്യം പറയൂ... പുരോഹിതനോട് പറയുന്നത് ദൈവത്തോട് പറയുന്നത് പോലെയാണ്. നിങ്ങൾ മോഷ്ടിക്കുകയോ, പിടിച്ച് പറിക്കുകയോ ചെയ്തോ? എങ്കിൽ ബാക്കി പണം എവിടെയെന്ന് പറയൂ.. നിങ്ങളുടെ പാപങ്ങൾ എല്ലാം ഞാൻ പൊറുത്ത് തരാം.." ഒടുവിൽ വൃദ്ധൻ പറഞ്ഞു. "ഞാൻ മോഷ്ടിക്കാനോ, പിടിച്ച് പറിക്കാനോ പോയിട്ടില്ല. ഞാൻ ഒരു അടിയുറച്ച വിശ്വാസിയാണ്. മറ്റൊരാളുടെ പണം ഒരിക്കലും മോഹിക്കില്ല. ഈ പണം എനിക്ക് കിട്ടിയ നിധിയിൽ നിന്ന് ഉള്ളതാണ്. ഭാര്യയ്ക്ക് വേണ്ടി ഒരു കുഴിയെടുക്കുമ്പോൾ കിട്ടിയ നിധിയിൽ നിന്ന്..." കഥ അങ്ങിനെയായ സ്ഥിതിക്ക് പുരോഹിതന് ഒന്നും പറയാൻ ബാക്കിയുണ്ടായിരുന്നില്ല. ഉള്ളിൽ തിങ്ങി നിറഞ്ഞ വിഷമത്തോടെയും, അസൂയയോടെയും അയാൾ വീട്ടിലേക്ക് മടങ്ങി. പക്ഷെ മനസ്സ് നിറയെ ആ നിധിയായിരുന്നു. കിടന്നിട്ട് ഉറക്കവും വന്നില്ല, ഇരുന്നിട്ട് സമാധാനവും വരുന്നില്ല. അവസാനം ഇത് കണ്ട് സഹികെട്ട ഭാര്യ ചോദിച്ചു. "അങ്ങയ്ക്ക് എന്തെങ്കിലും പറഞ്ഞ് അത് പിടിച്ച് വാങ്ങായിരുന്നില്ലേ.... ഇപ്പോൾ ഇങ്ങനെ ഇരുന്ന് വിഷമിക്കേണ്ടി വരുമായിരുന്നോ?" നിരാശനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടെ പുരോഹിതൻ പറഞ്ഞു. "മറ്റെന്തെങ്കിലും കാരണം ആയിരുന്നെങ്കിൽ അതെനിക്ക് പിടിച്ച് വാങ്ങാമായിരുന്നു. ഇത് പക്ഷെ നിധി എന്നൊക്കെ പറയുന്നത് ദൈവത്തിന്റെ അനുഗ്രഹമല്ലേ, അതും അത്യാവശ്യ സമയത്ത് ലഭിച്ച നിധി. അത് എങ്ങിനെയാണ് വെട്ടിത്തുറന്ന് ചോദിക്കുക..." "അതിപ്പോ ദൈവം കൊടുത്താലും, ചെകുത്താൻ കൊടുത്താലും അങ്ങ് ഈ നാട്ടിലെ പുരോഹിതനായിരിക്കുന്നിടത്തോളം ചില അവകാശങ്ങൾ ഉണ്ടാകുമല്ലോ...." പെട്ടെന്ന് പുരോഹിതന്റെ കണ്ണുകൾ തിളങ്ങി. ഉള്ളിൽ കൊള്ളിയാൻ മിന്നിയത് പോലെ ഒരു പദ്ധതി മിന്നിത്തെളിഞ്ഞു. അയാൾ വേഗം അടുക്കളയിലേക്ക് ചെന്ന്, ഒരു വലിയ കത്തിയുമെടുത്ത് നേരെ തൊഴുത്തിലേക്ക് പോയി. പുരോഹിതന് സ്വന്തമായി ഒരു കൂറ്റൻ മുട്ടനാടുണ്ടായിരുന്നു. സൂത്രത്തിൽ അതിനെ പിടിച്ച് കിടത്തി കൊന്നിട്ട്, അതിന്റെ തൊലി മുഴുവനും ഉരിഞ്ഞെടുത്ത് ദേഹത്ത് ധരിച്ചു. എന്നിട്ട് ഭാര്യയെ വിളിച്ച് പറഞ്ഞു. "നീ വേഗം ഈ തോലിന്റെ മുറിഞ്ഞ ഭാഗങ്ങൾ തയ്ച്ചു വച്ചേ..." ഭാര്യം സൂചിയും, നൂലുമായി വന്ന് തോലിലെ മുറിഞ്ഞ ഭാഗങ്ങൾ മുഴുവനും തുന്നിച്ചേർത്തു. ഇപ്പോൾ പുരോഹിതനെ കണ്ടാൽ ശരിക്കും ഒരു മുട്ടനാടിനെപ്പോലെ ഉണ്ടായിരുന്നു. അതിന്റെ നീണ്ട കൊമ്പുകളും, ചെവികളും, താടിയും വരെ നിർത്തിക്കൊണ്ടാണ് തോല് മുറിച്ചെടുത്ത്. ആടിന്റെ രൂപം പൂണ്ട പുരോഹിതൻ വേഗം വൃദ്ധന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഈ സമയം വൃദ്ധൻ അകത്ത് പ്രാർത്ഥനയിലായിരുന്നു. പുരോഹിതൻ ആ വീടിന്റെ ചുറ്റും നടന്ന് ജനാലകളിൽ മുട്ടാനും, മുൻവാതിലിൽ കുളമ്പുകൾ കൊണ്ട് ഇടിക്കാനും തുടങ്ങി. ഭയന്ന് വിറച്ച വൃദ്ധൻ വാതിലിനരികിൽ മറഞ്ഞ് നിന്ന്, പുറത്തേക്ക് വിളിച്ച് ചോദിച്ചു. "ആരാണ് ഈ പാതിരാത്രിയിൽ.... എന്താണ് വേണ്ടത്?" ഉടനെ പുരോഹിതൻ അലറി. "ഇത് സാത്താനാണ്........" വൃദ്ധന്റെ കാൽവിരലുകൾ മുതൽ തല വരെ ഭയം ഇരച്ചുകയറി. "ദൂരെപ്പോകൂ... ഇത് പ്രാർത്ഥനകൾ ചൊല്ലുന്ന, വിശ്വാസികൾ മാത്രം ജീവിക്കുന്ന ഇടമാണ്. നിനക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല..." "പ്രാർത്ഥിക്കുന്നതും, പ്രാർത്ഥിക്കാതിരിക്കുന്നതും നിങ്ങളുടെ കാര്യം. ഞാൻ വന്നത് എന്റെ മുതൽ തിരികെ കൊണ്ട് പോകാനാണ്. നിങ്ങളുടെ വിഷമം കണ്ടിട്ടാണ് ആ നിധി ഞാൻ കാട്ടിത്തന്നത്. ആവശ്യം കഴിഞ്ഞ സ്ഥിതിക്ക് അത് തിരികെ തരണം. ഇല്ലെങ്കിൽ, നിങ്ങൾ അനുഭവിക്കാൻ പോകുന്നത് എന്തായിരിക്കും എന്ന് ഊഹിക്കാൻ പോലും കഴിയില്ല!!!" പാവം വൃദ്ധൻ പുറത്ത് ആരെന്നറിയാൻ ജനലിലൂടെ എത്തി നോക്കി. നിലാവെട്ടത്തിൽ, രണ്ട് കാലിൽ നിവർന്ന് നിൽക്കുന്ന ഒരു കൂറ്റൻ ആടിനെയാണ് കണ്ടത്. അതിന്റെ നീണ്ട താടിയും, വളഞ്ഞ കൊമ്പുകളും, തൂങ്ങിയാടുന്ന ചെവികളും കണ്ടപ്പോൾ ആ പാവത്തിന് ഉറപ്പായി, ഇത് സാത്താൻ തന്നെ. പാതി ആടും, പാതി മനുഷ്യനും ചേർന്ന രൂപമാണ് സാത്താന് എന്നാണ് പരക്കെയുള്ള വിശ്വാസം. ആളെ കണ്ട് ഉറപ്പിച്ച വൃദ്ധൻ വേഗം ആ കുടവും എടുത്തുകൊണ്ട് വന്നു. 'ഇത്രയും കാലം പണമില്ലാതെയല്ലേ ജീവിച്ചത്. ഇനിയുള്ള കാലവും അങ്ങിനെ തന്നെ ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.' വേഗം കുടം പുറത്തേക്ക് എറിഞ്ഞിട്ട് വൃദ്ധൻ വാതിലുകൾ കൊട്ടിയടച്ചു. ആർത്തി മൂത്ത പുരോഹിതൻ, മഞ്ഞിൽ ചിതറിവീണ നാണയങ്ങളും പെറുക്കിയെടുത്ത് വീട്ടിലേക്ക് ഓടി. വഴി നീളെ സന്തോഷത്തോടെ വിളിച്ച് കൂവിക്കൊണ്ടാണ് അയാൾ ഓടിയത്. ചെന്ന് കയറിയ ഉടനെ നാണയങ്ങൾ കിടക്കയിലേക്ക് കുടഞ്ഞിട്ട് അയാൾ ഭാര്യയോട് അലറി. "വേഗം കത്തിയെടുത്ത് ഈ നശിച്ച തോൽ എന്റെ ദേഹത്ത് നിന്ന് മുറിച്ച് മാറ്റൂ.." ഭാര്യ കത്തിയുമായി വന്ന്, നേരത്തെ തുന്നി വച്ച ഭാഗം പരതി നോക്കി. എവിടെയും തുന്നിയതിന്റെ പാടുകളോ, നൂലോ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. "നീയെന്താണ് നോക്കി നിൽക്കുന്നത്? വേഗം മുറിച്ച് മാറ്റൂ... ഞാൻ ഈ നാണയങ്ങൾ ഒന്ന് തുടച്ച് മിനുക്കി വയ്ക്കട്ടെ." അവർ പിന്നെ ഒന്നും നോക്കിയില്ല. തോലിലെ അയഞ്ഞ ഭാഗം കത്തി കൊണ്ട് വരഞ്ഞ് കീറി. പക്ഷെ അത് പിളർന്നപ്പോൾ ആദ്യം തെറിച്ച് വീണത് തോലല്ല, ചോരയായിരുന്നു. "ഹയ്യോ......" വേദന കൊണ്ട് പുരോഹിതൻ കിടക്കയിൽ നിന്ന് താഴേക്ക് ചാടി. "നീ എന്താണ് കാണിക്കുന്നത്? മറ്റെവിടെങ്കിലും കീറി നോക്കൂ..." എവിടെ കീറിയിട്ടും അത് തന്നെയായിരുന്നു ഫലം. ആ തോല് ദേഹത്ത് കൂടിച്ചേർന്നത് പോലെ, എത്ര വലിച്ചിട്ടും, മുറിച്ചിട്ടും പോന്നില്ല. അല്പം കഴിഞ്ഞപ്പോൾ, വേദന കൊണ്ട് ഉറക്കെ കരഞ്ഞ അയാളുടെ ശബ്ദവും മാറാൻ തുടങ്ങി. ഏതാണ്ട് ആടിന്റെ കരച്ചിൽ പോലെ. പിറ്റേന്ന് പുരോഹിതനെ കാണാൻ വന്ന ജനങ്ങൾ കണ്ടത്; ആ സ്ഥാനത്ത് ഒരു വമ്പൻ മുട്ടനാടിനെയാണ്. "ഹയ്യോ... നമ്മുടെ പുരോഹിതനെ ചെകുത്താൻ വിഴുങ്ങിയേ...." കാണാൻ വന്നവർ കരഞ്ഞു കൊണ്ട് ഓടിപ്പോയി. പക്ഷെ അധികം വൈകാതെ ആളുകളെയും കൂട്ടി തിരികെ വന്നു. പന്തങ്ങളും, കുറുവടികളുമായി വന്ന അവർ, ചെകുത്താനെ അകത്തിട്ട് പൂട്ടിയിട്ട് വീടിന് തീ കൊളുത്തി. പുരോഹിതനും, ഭാര്യയും എന്തൊക്കെ പറഞ്ഞിട്ടും അവർ കേൾക്കാൻ കൂട്ടാക്കിയില്ല. പുരോഹിതനെ ചെകുത്താൻ വിഴുങ്ങിയെന്നും, ഭാര്യയെ മയക്കിയെടുത്തെന്നും വിശ്വസിച്ച നാട്ടുകാർ, ആ വീടും, കെട്ടിടവും മുഴുവൻ അഗ്നിക്കിരയാക്കിയിട്ട് മാത്രമേ അവിടന്ന് മടങ്ങിയുള്ളൂ. റഷ്യൻ നാടോടിക്കഥ. _പരിഭാഷ: Shine Warwick_ #📔 കഥ
🍁 *_മരണവഴികള്‍.._* _(ചെറു കഥ കഥ )_ *Shareefa mannisseri..* ഒരിരമ്പത്തോടെ ഇരുമ്പുപക്ഷി മണ്ണില്‍ കാലുറപ്പിച്ചപ്പോള്‍ അവള്‍ ഇറങ്ങാന്‍ തിടുക്കപ്പെട്ടു.ചെറിയ കുട്ടി ഉറങ്ങുകയാണ്.മൂത്തവള്‍ അപ്പോഴും വിതുമ്പുന്നു.വീട് തങ്ങള്‍ക്കായി കാത്തു വച്ച മഹാദുരന്തത്തിലേക്ക് ഇനി നിമിഷങ്ങളുടെ മാത്രം യാത്ര..കൂട്ടിക്കൊണ്ടു പോകാന്‍ എളാപ്പ എത്തിയിട്ടുണ്ട്.ദുഃഖത്താല്‍ തിണര്‍ത്ത മുഖം. “എന്താണാപ്പാ ശരിക്കും ഇണ്ടായെ?ഞാനൊരു പോള കണ്ണ് പൂട്ടീട്ടില്ല.” അവള്‍ ശബ്ദമില്ലാതെ കരഞ്ഞു. “ഇയ്യ് ബെക്കം ബാ.നമ്മളാരും ഇവിടെ കൂടാന്‍ വന്നോരല്ലാലോ.ഓന്‍റെ കളാ എത്തുമ്പോ വരാന്ള്ളതൊക്കെ..” എളാപ്പയുടെ തൊണ്ട കിരുകിരുത്തു.വാക്കുകള്‍ ശ്വാസം മുട്ടി.അയാള്‍ തോളിലെ തോര്‍ത്തെടുത്ത് കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.വണ്ടിയില്‍ കേറുമ്പോള്‍ ഡോറില്‍ മോന്‍റെ തലയൊന്നു കൊണ്ടു.അവന്‍ കാറിക്കരയാന്‍ തുടങ്ങി. “ഇജയ്ന് പാല് കൊടുക്ക്‌.അല്ലെങ്കി അവടെത്തുമ്പളും അത് ഹലാക്കിന്‍റെ നെലോള്യാവും.” കാത്തു നില്‍ക്കുന്ന നിശബ്ദതയെ അയാളൊരു നിമിഷം ഓര്‍ത്തു.മൌനത്തിന്‍റെ വനത്തില്‍ നിന്നാണ് ഇറങ്ങിയത്. ഇവളെ കൂട്ടി വരാന്‍ ചങ്കുറപ്പുള്ള ഒരുത്തനുമില്ല.സൌഖ്യത്തിന്‍റെ തകര്‍ന്ന കപ്പലാവശിഷ്ട്ങ്ങളിൽ അള്ളിപ്പിടിച്ചു വിലപിക്കയാണ് എല്ലാവരും... “ഉപ്പല്ലാതെ ഒരു രസോല്ല ഉമ്മാ,വേഗം വരാന്‍ പറ.” മീനു മിനിഞ്ഞാന്നും പറഞ്ഞു. “ഒരാഴ്ച അല്ലേള്ളൂ മോളെ.അവിടെ മൂത്താപ്പാന്‍റെ സ്വത്ത്കാര്യൊക്കെ തീര്‍ക്കണ്ടേ.മൈനേടെ കല്യാണം ശരിയാക്കണ്ടേ.” മക്കളില്ലാതിരുന്ന മൂത്തച്ചന്‍ കഴിഞ്ഞ മാസമാണ് സുഖമില്ലാതെ നാട്ടില്‍ പോയത്.ആശുപത്രിയില്‍ അര മാസം വേദനാതല്‍പ്പത്തില്‍ ഒന്ന് കണ്ണടക്കാനാകാതെ..മയക്കുഗുളികകള്‍ വയറ്റിലെത്തുമ്പോള്‍ മാത്രം ഞണ്ടുകള്‍ ഇറുക്കലൊന്നു മൃദുവാക്കും.ആ മരണം കഴിഞ്ഞു താന്‍ തിരിച്ചെത്തിയതില്‍ പിന്നെയാണ് ജമാലിക്കാക്ക് ലീവ് ശരിയായത്.കൂടെത്തന്നെ ജോലി ചെയ്തിരുന്ന സഹോദരനെ അവസാനമായൊന്നു കാണാനൂടെ പറ്റിയില്ല.ഒടുക്കം സ്വദേശത്തേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കം.ഇപ്പൊ എന്ത് കിടപ്പാവോ പടച്ചോനേ.അവളുടെ നെഞ്ചിലേക്ക് കനത്ത സങ്കടപ്പാളികള്‍ വന്നടിഞ്ഞു.ശ്വാസം തിങ്ങുന്നു.ആപ്പയാണെങ്കി ഒന്നും മിണ്ടുന്നൂല്ല. “ആപ്പാ,കയ്യോ കാലോ മുറിഞ്ഞിരിക്ക്ണോ?രക്ഷപ്പെടൂന്ന് പറഞ്ഞിട്ടില്ലേ ഡോകടറ്” “ഒന്നും പറഞ്ഞിട്ടില്ല.ഇജ്‌ തസ്ബീഹു ചെല്ലി ഇരിക്ക്.നമ്മളിപ്പോ അവടെത്തും.” മൌനത്തിന്‍റെ ആ കാനനഭിത്തി അവളെ ഭയപ്പെടുത്തി.ഉള്ളില്‍ പേരറിയാത്ത അനേകം ഹിംസ്രജന്തുക്കള്‍..ഒരിക്കലും കാണാത്ത ഭീകരജീവികള്‍.. “ആപ്പാ,ഉപ്പാക്കും നല്ല പരിക്ക്ണ്ടോ?” “സൈനോ,ഇജ്‌ പടച്ചോനോട് ധൈര്യം തരാന്‍ പറീ.നമ്മക്കൊന്നും നിച്ചയിക്കാനൊക്കൂല ഓന്‍റെ കളാ.” കലങ്ങിയ വാക്കുകളുടെ ആ കൊഴുത്ത ദ്രാവകം ചങ്കിലൂടെ ഇറങ്ങുന്നില്ല.ഓക്കാനം വരുന്നു,തല മിന്നുന്നു..കുടല്‍ പറിഞ്ഞു പോകും വിധം അവള്‍ ചര്‍ദിച്ചു.വെളുത്ത്‌ കൊഴുത്ത ദ്രാവകം സീറ്റിലും കുട്ടീടെ മേലും തെറിച്ചു വീണു.എളാപ്പ അവളുടെ മുതുക്‌ തടവി,വഴിയില്‍ വണ്ടി നിര്‍ത്തി ഒരു ചുടുചായ വാങ്ങി. “വേണ്ട ആപ്പാ,ഇതറിഞ്ഞ മുതല് ഒന്നും കഴിച്ചിട്ടില്ല.അതോണ്ടാവും.ഒന്നും വേണ്ട” ഒരു വിധമവളെ ഒരിറ്റു വെള്ളം കുടിപ്പിച്ച് അവര്‍ വീണ്ടും മുള്‍ക്കാട് താണ്ടാന്‍ തുടങ്ങി.അപ്പോഴാണ്‌ നീണ്ട ചൂളം വിളി..അടഞ്ഞ ഗേറ്റിനു മുന്നില്‍ വണ്ടികളുടെ നീണ്ട വാല്‍.. “പണ്ടാറം.എപ്പളാ നമ്മളിനി അവിടെ എത്താ.”എളാപ്പ അരിശവും സങ്കടവും ചുരുട്ടിപ്പിടിച്ചു.വേവലാതിയാല്‍ വീണ്ടും വീണ്ടും മുഖം തുടച്ചു.. മൂന്നാലു മണിക്കൂറുകള്‍ക്ക് ശേഷം കാര്‍ പൂച്ചട്ടികള്‍ നിരത്തി മനോഹരമാക്കിയ മുറ്റത്തേക്ക് പതുക്കെ കയറിയിരുന്നു.ചില്ലിലൂടെ കാണാം കൂട്ടം കൂടിയ ആളുകള്‍.നിശബ്ദതയുടെ ഹിമപാളികള്‍.. “ആപ്പാ” തൊണ്ട മുറിയുന്ന അവളുടെ നിലവിളി അയാളെ കീറി മുറിച്ച്‌...അവള്‍ എഴുന്നേല്‍ക്കയല്ല.അറ്റു വീഴുന്ന വര്‍ണബലൂണിന് ഇനി ജീവിതമില്ല.അവളൊന്നും കണ്ടില്ല. ചില്ലിനുള്ളില്‍ മുഖം പോലും തിരിച്ചറിയാനാവാത്ത ആ പ്രിയ മുഖങ്ങളൊന്നും.മൂത്ത മകള്‍ തണുത്ത ചില്ലിനെ പൊതിഞ്ഞു പിടിച്ചു. “ഉപ്പാ.. " കൂട്ടനിലവിളിയുടെ വാള്‍ത്തലപ്പുകള്‍... അസ്റായീല്‍ മാനത്ത് വട്ടം കറങ്ങി. "മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരേ,നിങ്ങളെന്തിന് മരണത്തില്‍ നിലവിളിക്കുന്നു" അവന്‍ പരിഹാസത്തോടെ തന്‍റെ വാക്കുകളെ എറിഞ്ഞു കളിച്ചു.പരിഹാസച്ചീളുകള്‍ കൂര്‍ത്ത കാറ്റായി ഭൂമിയില്‍ വട്ടം കറങ്ങി. “എന്തൊരു കാറ്റ്.ഇനി അവള്‍ക്കു ബോധം തെളിയോളം കാക്കണോ?പോസ്റ്റുമാര്‍ട്ടം കഴിഞ്ഞത് എത്ര നേരാ വെക്കാ..” അവളൊന്നും അറിഞ്ഞില്ല.ചിരിച്ചു വര്‍ത്തമാനം പറഞ്ഞോണ്ട് പോകയായിരുന്ന ഉപ്പയേയും ഭര്‍ത്താവിനെയും അസ്റായീലിന്‍റെ ലോറി വന്നു ഇടിച്ചു തെറിപ്പിച്ചത്..പ്രിയതമന്‍റെ കൈ അറ്റു തെറിച്ചുപോയത്.. നാലാംനാള്‍ ഗള്‍ഫില്‍ തിരിച്ചെത്തേണ്ടിയിരുന്ന ഉപ്പ ഇതിനു വേണ്ടിയോ തനിച്ചു നാട്ടില്‍ വന്നത്.മകള്‍ ആര്‍ത്തു കരഞ്ഞു.സുഖത്തിന്‍റെ താഴ്‌വരയിലൂടെ യാതൊരലട്ടുമില്ലാതെ നീങ്ങിയിരുന്ന തങ്ങളുടെ ജീവിതത്തിന്‍റെ വര്‍ണവണ്ടി.. ആരാണതിലേക്ക് പെരുങ്കല്ലുകളെറിഞ്ഞത്‌.പടച്ചോനേ!എന്തിനായിരുന്നീ ക്രൂരത? അസ്റായീല്‍ നിസ്സംഗമായ തന്‍റെ കല്‍ഹൃദയം മൃദുലമാകയാണോയെന്നു സംശയിച്ചു.ഉള്ളറയിലെവിടെയോ കണ്ണീരരുവികള്‍ നെഞ്ച് കുത്തിപ്പിളര്‍ക്കുന്നോ? ഛെ,നിസ്സാരം ഇതിലും എത്ര വലിയ സീനുകള്‍ കണ്ടിരിക്കുന്നു.ബോംബ്മഴകള്‍ ,പ്രളയനൃത്തങ്ങള്‍,മരിക്കാത്ത നിലവിളികള്‍ ഒക്കെ അലച്ചാര്‍ത്തെത്തിയിട്ട് ഇളകിയിട്ടില്ല തന്‍റെ മനം,പിന്നെയാണ്... അവന്‍ ആശുപത്രിമുറ്റത്തൂടെ ചുറ്റിത്തിരിഞ്ഞു, ഓക്സിജന്‍ മാസ്ക്ക് കൊണ്ട് ജീവബിന്ദുക്കളെ മുറുകെ പിടിച്ച ചിലരുടെ തൊണ്ടക്കുഴിയില്‍ നിന്ന് അവന്‍ ജീവന്‍റെ നേര്‍ത്ത നൂല്‍ വലിച്ചു പറിച്ചെടുത്തു.ലേബര്‍റൂമില്‍ നിലവിളിക്കുന്ന ചിലരുടെ വായ്‌ അമര്‍ത്തിപ്പിടിച്ചു.ശ്വാസം കിട്ടാതെ അവരെല്ലാം ഒരു നിമിഷം കൊണ്ട് കണ്ണും നാവും തുറിച്ചു വികൃതരൂപികളായി.പിന്നെയവന്‍ അവളുടെ അടുത്തെത്തി,പേരുപുസ്തകം തുറന്നു.അയ്യയ്യോ,സമയമായില്ലല്ലോ..നീണ്ട നാല് കൊല്ലം ഇതേ കിടപ്പ്..എന്ത് ചെയ്യാന്‍.അവന്‍ ഗൂഡമായി പുഞ്ചിരിച്ചു.ഡോക്ടറപ്പോള്‍ എളാപ്പയെ അടുത്തേക്ക്‌ വിളിച്ചു മന്ത്രിച്ചു. ”ഒന്നും പറയാറായിട്ടില്ല,താങ്ങാന്‍ വയ്യാത്ത ഷോക്കാ,എത്ര കാലാ ഈ കിടപ്പെന്നു പറയ വയ്യ." കണ്ണ് നിറഞ്ഞൊഴുകുന്ന എളാപ്പയെ അലിവോടെ നോക്കി ഡോക്ടര്‍ പിന്തിരിഞ്ഞു.ഇന്നാകെയൊരു സുഖമില്ല.വയറിനുള്ളിലൂടെ എന്തോ കൊളുത്തി വലിക്കുന്നു.നഴ്സിനെ പറഞ്ഞേല്‍പ്പിച്ചു ഡോക്ടര്‍ കാറില്‍ കയറി,നേരെ സ്പെഷ്യല്‍ സ്കൂളിലേക്ക് വിട്ടു.മകനെ കാണണം.അന്തമില്ലാത്ത അവന്‍റെ ചിരി നോക്കിയിരിക്കണം.വിഡ്ഢിത്തം നിറഞ്ഞ ജീവിതമുഖത്തേക്ക് തെറിച്ചു വീഴുന്ന അവന്‍റെ ആക്രോശങ്ങള്‍,തുപ്പല്‍ചീളുകള്‍..ഡോക്ടറുടെ ഹൃദയം നൊന്തു വീര്‍ത്തു.ഒഴിവാക്കാനാവില്ല,ഒരു വിധിയും...അയാള്‍ സ്റ്റിയറിങ്ങില്‍ തല ചായ്ച്ചു.ദൂരെ ഒരു ഹമ്പ് കാണാനുണ്ട്.വീണ്ടും വണ്ടി വിട്ടുകൊണ്ടിരിക്കെ,അയാളുടെ പിറകിലിരിക്കയായിരുന്ന അസ്റായീല്‍ ഒറ്റച്ചാട്ടത്തിന് മുന്‍ചക്രത്തില്‍ അള്ളിപ്പിടിച്ചു,വലിയ വട്ടക്കണ്ണാല്‍ ഡോക്ടറെ നോക്കി സഹതാപത്തോടെ ചിരിച്ചു...ടയർ ഊരിത്തെറിച്ച് ആ കാർ സൈഡിലെ തോട്ടിലേക്ക് ഉരുണ്ടു മറിയുന്നത് കണ്ട് അവൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് വായുവിലൂടെ കരണം കുത്തി മറിഞ്ഞു, പിന്നെ നേർത്ത പുകയായി അലിഞ്ഞു.. _അസ്റായീൽ -മരണമാലാഖ._ #📔 കഥ
ഖബറടക്കം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയിട്ടും ,സുലൈമാൻ നനവ് മാറാത്ത ആ മണൽകൂനയുടെ അരികിൽ മൂകനായി ഇരുന്നു. അയാളുടെ ഉള്ളുരുകി ഒലിച്ചിറങ്ങിയ, നൊമ്പരം കണ്ണുനീർ തുള്ളികളായി ആ ഖബറിടം പിന്നെയും നനച്ചു കൊണ്ടിരുന്നു. "കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല കെട്ടാ" തൊട്ടതിനുo, പിടിച്ചതിനുമൊക്കെ, താൻ സുലേഖയോട് ദേഷ്യപ്പെടുമ്പോൾ , അവൾ പറയുന്ന വാചകം, ഒരശരീരി പോലെ അയാളുടെ കാതുകളിൽ മുഴങ്ങി. പ്രത്യേകിച്ച് ,ഒന്നുമില്ലായിരുന്നു. ഇന്നലെ രാത്രിയിൽ വീട്ടുജോലികളെല്ലാം തീർത്ത്, അവൾ വന്ന് കിടക്കുമ്പോൾ ഏതാണ്ട് പാതിരാ കഴിഞ്ഞെന്ന് തോന്നുന്നു. താൻ ടി വി യിൽ 11 മണിയുടെ ന്യൂസ് കണ്ടതിന് ശേഷമാ കിടന്നത്. അപ്പോഴും അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടിരുന്നു. പാവം ! , ഒരു മരുമോൾ ഉള്ളത് അത്താഴം കഴിച്ചിട്ട്, കുഞ്ഞിന് കുറുക്ക് കൊടുക്കണമെന്ന് പറഞ്ഞ്, എട്ട് മണിക്കേ മുറിയിൽ കയറി വാതിലടച്ചു. മോളെ കെട്ടിച്ച് വിട്ടപ്പോൾ വീട്ട് ജോലിയിൽ ഉമ്മാനെ സഹായിക്കാനെന്ന് പറഞ്ഞാണ്, ഗൾഫിലുള്ള മോനെ നാട്ടിലെത്തിച്ച് ,അവനെ കൊണ്ട് പെണ്ണ് കെട്ടിച്ചത് . കല്യാണം കഴിഞ്ഞ് ഒരു മാസത്തെ മധുവിധുവും കഴിഞ്ഞ്, അവൻ തിരിച്ച് ഗൾഫിലേക്ക് പോകുമ്പോൾ ,മരുമകൾ ഗർഭ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. പേറെടുക്കാൻ വന്ന വയറ്റാട്ടി ,രണ്ട് പെറ്റെന്ന് പറഞ്ഞ പോലെ ,ഉമ്മയെ സഹായിക്കാൻ വന്ന, മരുമോളുടെ ദൈനംദിന കാര്യങ്ങൾ കൂടി സുലേഖയുടെ ചുമലിലായി. അങ്ങനെ ആ പാവം, അവസാന നിമിഷം വരെ കഷ്ടപ്പെട്ടിട്ടാണ് , ഉറങ്ങാനായി കട്ടിലിൽ വന്ന് കിടന്നത് . രാത്രിയിൽ ,സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ, തൊട്ടടുത്ത് കിടന്ന താൻ പോലുമറിയാതെ , തന്നെയും മക്കളെയും പിരിഞ്ഞ് അവൾ യാത്രയായി. "ഉപ്പാ ... ഇതെന്ത് ഇരിപ്പാണ് ,എല്ലാവരും പോയി .വാ നമുക്കും പോകാം" ശരിയാണ് ,മയ്യത്ത് നിസ്കാരവും ഖബറടക്കും കഴിഞ്ഞ് ചായയും പഴവും കഴിച്ച് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി . അർക്കൊക്കെ അവിടെ കാത്തിരിക്കുന്ന ഒരു ഭാര്യയുണ്ട്. പക്ഷേ! തനിക്കോ? പുറത്ത് പോയിട്ട് തിരിച്ച് വീട്ടിലേക്ക് ചെല്ലുമ്പോൾ പഴയത് പോലെ ,ഒന്ന് കുളിക്കാൻ വെള്ളം ചൂടാക്കി വെയ്ക്കാനും ,വായ്ക്ക് രുചിയായിട്ട് തനിക്ക് ഇഷ്ടമുള്ളതൊക്കെ വെച്ച് വിളമ്പ് തരാനും, ഇനി മുതൽ തന്റെ ഭാര്യയുണ്ടാവില്ല. തന്റെ രോഷവും ,അമർഷവും പിന്നെ ,BP കൂടുമ്പോൾ ഉണ്ടാകുന്ന പൊട്ടിത്തെറിക്കലുമൊക്കെ,താൻ ഇനി ആരോടാണ് തീർക്കുക. അതോർത്തപ്പോൾ അയാൾ ഏങ്ങലടിച്ചു കരഞ്ഞു, "ശ്ശെ എന്താ.. ഉപ്പാ .. ഇത് ,ഞങ്ങൾക്ക് ധൈര്യം തരേണ്ട ഉപ്പ ഇങ്ങനെ തളർന്നാലോ? മകൻ ആശിക്ക്, ഉപ്പയെ താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് കാറിലിരുത്തി. പെങ്ങളുടെ ഭർത്താവിനെയും കയറ്റി കാർ , അമീന മൻസിലിലേക്ക് ഓടിച്ചു പോയി. മൂന്നാം ഫാത്തിഹയും ,പതിനൊന്നും ,നാല്പതാം ഹത്തവും, ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ വിളിച്ച്, എല്ലാവർക്കും വയറ് നിറച്ച് ബിരിയാണി കൊടുത്ത് തന്നെ നടത്തി. ############## ആശിക്കിന് ലീവ് തീർന്നിരുന്നു. തിരിച്ച് ഗൾഫിലേക്ക് പോകുമ്പോൾ ഉപ്പായെ കെട്ടിപ്പിടിച്ച് കരയുന്നതിനിടയിൽ ,അവൻ പറഞ്ഞു. "ഐശയും കുഞ്ഞും ,അവളുടെ വീട്ടിലേക്ക് പൊയ്ക്കോട്ടെ ഉപ്പ, ഉമ്മയില്ലാതെ അവളെങ്ങനാ, ഇനി ഇവിടെ തനിച്ച്? ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ,അമീന ചോദിച്ചു. "അപ്പോൾ ഉപ്പയ്ക്ക്, ആഹാരവും മറ്റും വെച്ച് വിളമ്പി കൊടുക്കുന്ന താരാ ? "അതിനിപ്പോൾ ഈ കൈക്കുഞ്ഞിനെയും വച്ച് ഞാനെന്ത് ചെയ്യാനാ നാത്തൂനെ? ഐശ ,അവളുടെ നിസ്സഹായ അവസ്ഥ വെളിവാക്കി . "ശരിയാ ,കുഞ്ഞ് ഒന്ന് വളർന്ന് വല്ലതാകുന്നത് വരെ അവൾ ,സ്വന്തം വീട്ടിൽ നില്ക്കുന്നതാ, നല്ലത്, പിന്നെ നീയിവിടെ തൊട്ടടുത്ത് തന്നെയല്ലേ താമസിക്കുന്നത് ,ഏറിയാൽ ഒരഞ്ച് കിലോമീറ്റർ ,നിനക്ക് ദിവസവും ഇവിടെ വന്ന് ഉപ്പാടെ കാര്യങ്ങൾ നോക്കാവുന്നതല്ലേയുള്ളു" ആശിഖ് ,ഒരഭിപ്രായം പറഞ്ഞു . "അതെങ്ങനെ ശരിയാവും ,അവിടെ സലിമിക്കാന്റെ ഉമ്മാ യ്ക്ക് സുഖമില്ലാത്തത് കൊണ്ട് ഞാൻ വേണം എല്ലാ കാര്യങ്ങളും നോക്കാൻ, അതിനിടയ്ക്ക് എനിക്കിവിടെ വന്ന് ഉപ്പാന്റെ കാര്യങ്ങൾ കൂടി അന്വേഷിക്കാൻ പറ്റുമോ " അതും പറഞ്ഞ് അമീന, ആശിഖിനെ, അനിഷ്ടത്തോടെ നോക്കി. ഇതെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു, സുലൈമാൻ. തലയിലും, താഴത്തും വയ്ക്കാതെ വളർത്തിയ മക്കളാണ്. "ഞാൻ,വലുതാകുമ്പോൾ എന്റുപ്പയെ, ഒരു ജോലിക്കും വിടില്ല. ഞാൻ ജോലി ചെയ്ത് ശബ്ബളംവാങ്ങി ഉപ്പയ്ക്ക് കൊണ്ട് തരും, കെട്ടോ ഉപ്പ ? പണ്ട് താൻ കഷ്ടപ്പെട്ട് ക്ഷീണിതനായി വന്ന് ചാര് കസേരയിൽ കിടക്കുമ്പോൾ മോൻ മടിയിൽ വന്നിരുന്ന് പറയുമായിരുന്നു' അത് കേട്ട് മോൾക്ക് കുശുമ്പ് കൂടും. "ഉപ്പാ എന്നെ കല്യാണം കഴിച്ചയക്കണ്ട കേട്ട? അമീന ഒരിക്കൽ പറഞ്ഞു ' "അതെന്താ മോളേ? താൻ വാത്സല്യത്താൽ ചോദിച്ചു. അതേ ,ഞാൻ വലുതാകുമ്പോൾ ഉപ്പയും ഉമ്മയും പ്രായമാകില്ലേ ,അപ്പോൾ നിങ്ങൾക്ക് രണ്ട് പേർ ക്കും ചോറും കറിയുമൊക്കെ വച്ച് തരാൻ ആരെങ്കിലും വേണ്ടേ ?അതാണുപ്പാ" അത് കേട്ട് അന്ന് തന്റെയും, സുലൈഖയുടെയും കണ്ണ് നിറഞ്ഞു പോയി. സ്നേഹനിധികളായ രണ്ട് പൊന്ന് മക്കളെയാണല്ലോ റബ്ബ് ഞങ്ങൾക്ക് തന്നത്, എന്നോർത്ത് , അന്ന് ഒരു പാട് സന്തോഷിച്ചിരുന്നു. സുലൈമാൻ ഗതകാലമോർത്ത് കൊണ്ടിരുന്നപ്പോൾ ഐശയുടെ ബാപ്പ, ഒരു സലൂഷൻ കൊണ്ട് വന്നു. "അല്ല സുലൈമാനിക്ക, മക്കളൊക്കെ അവരുടെ ജീവിതവുമായി ഓരോരോ തിരക്കുള്ളവരാ, അവരെ അവരുടെ പാട്ടിന് വിട്ടേക്ക് ,തല്ക്കാലം നിങ്ങളുടെ ആവശ്യങ്ങൾക്കായി ഒരു ഹോം നഴ്സിനെ വയ്ക്കാം, കൊല്ലമൊന്ന് കഴിഞ്ഞാൽ പിന്നെ നമുക്ക് സ്ഥിരമായിട്ട് ഇവിടെ ഒരാളെ കൊണ്ട് വരാം എന്താ? പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നിരുന്നു. "അല്ലാ... നിങ്ങളെന്താ ഉദ്ദേശിച്ചത്? സുലൈമാൻ അത് ചോദിച്ചപ്പോൾ മുഖം വലിഞ്ഞ് മുറുകിയിരുന്നു. "വേറൊന്നുമല്ല, അത് നാട്ട് നടപ്പാ ,നിങ്ങക്ക് അതിന് വലിയ പ്രായമൊന്നുമായില്ലല്ലോ ,ഒന്നാമത്തെ ആണ്ട് കഴിയുമ്പോൾ നിങ്ങള് വേറൊരു നിക്കാഹ് ചെയ്യണം ,എന്റെ അമ്മായീടെ മോള് സൈനബായെ അറിയില്ലേ ? , ഭർത്താവ് മരിച്ചിട്ട് ഇപ്പോൾ രണ്ട് മൂന്ന് കൊല്ലമായി ,നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ അവൾക്കും നിങ്ങൾക്കും ഒരു ജീവിതമാകും . അയാൾ പറഞ്ഞ് തീരുന്നതിന് മുമ്പ് ,സുലൈമാൻ ചാടിയെഴുന്നേറ്റു. ഫ്പാ... എറങ്ങടാ എന്റെ വീട്ടീന്ന് ,എന്റെ മോളുടെ മാമനായി പോയി ,ഇല്ലായിരുന്നെങ്കിൽ ഈ മാതിരി കന്നത്തരം പറഞ്ഞതിന് ചവിട്ടി പുറത്താക്കിയേനെ ഞാൻ " അപ്രതീക്ഷിതമായിരുന്നു, സുലൈമാന്റെ പ്രതികരണം. നീയൊക്കെ എന്നെക്കുറിച്ച് എന്താ കരുതിയെ? ഭാര്യ മരിച്ചാൽ പിന്നെ, ഭർത്താവിന് ജീവിക്കണമെങ്കിൽ മറ്റൊരു പെണ്ണ് കൂടിയേ തീരു എന്നോ? അങ്ങനെയുള്ളവരുണ്ടാവാം ,പക്ഷേ ഈ സുലൈമാനെ അക്കൂട്ടത്തിൽ നിങ്ങള് കാണണ്ട. എന്റെ സുലേഖയ്ക്ക് പകരമായി, ഈ ഭൂമിയിൽ മറ്റൊരു പെണ്ണും ഇത് വരെയുണ്ടായിട്ടില്ല. അല്ലെങ്കിലും എന്നെ വിട്ട് അവൾ നേരത്തെ പോയപ്പോൾ ,എന്റെ മരണം വരെ ഓർക്കാനുള്ള നല്ല നല്ല മുഹൂർത്തക്കൾ ജീവിതത്തിൽ അവളെനിക്ക് സമ്മാനിച്ചിട്ടുണ്ട്. ആ ഓർമ്മകൾ മാത്രം മതി അവളുടെ വിയർപ്പ് മണം തങ്ങി നില്ക്കുന്ന ഈ വീട്ടിൽ എനിക്ക് കഴിയാൻ ഞാനൊറ്റയ്ക്കാണെന്ന വേവലാതി ആർക്കും വേണ്ട പൊയ്ക്കോ, എല്ലാവരും പൊയ്ക്കോ. ഇനി എന്റെ മരണവാർത്ത അറിയുമ്പോല്ലാതെ, ഒരെണ്ണവും ഈ മുറ്റത്ത് കാല്കുത്തരുത് ". എല്ലാവരെയും പുറത്താക്കി, ഗേറ്റിന്റെ ഓടാമ്പൽ വലിച്ചിട്ട് സുലൈമാൻ തന്റെ ചാരുകസേരയിൽ വന്ന് മലർന്ന് കിടന്നു. എന്നിട്ട് അടുക്കളയിലേക്ക് നോക്കി വെറുതെ വിളിച്ച് പറഞ്ഞു. "സുലേഖാ ... ഒരു ചായ " അതും പറഞ്ഞ് , അയാൾ അകലേക്ക് നോക്കിയിരിക്കുമ്പോൾ, ചുടുകണ്ണീർ ധാരധാരയായി ,കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. #📔 കഥ
*ഭാര്യയെന്ന മാണിക്യം* *****-********************** സുബഹി ബാങ്ക് കേട്ട് അവൾ ഞെട്ടി ഉണർന്നു... വേഗം സുബഹി നിസ്കരിച്ച് അടുക്കളയിലേക്ക്... സുബഹി നിസ്കാരം കഴിഞ്ഞ് ഖുർആ൯ ഓതുന്ന ഉമ്മാക്ക് ഒരു കട്ട൯ ചായ ഉണ്ടാക്കി കൊടുത്തു... അപ്പോഴാണ് മൂന്ന് മാസം പ്രായമുളള കുട്ടി കരഞ്ഞത്... കുട്ടിക്ക് പാല് കൊടുത്ത് വീണ്ടും അടുക്കളയിലേക്ക്... ഏഴര മണിക്ക് കുട്ടികൾക്ക് സ്കൂളിൽ പോകണം... അപ്പോഴേക്കും അവർക്ക് ചായ, ലഞ്ച് ബോക്സിൽ ഉച്ചക്കുളള ചോറ്, കറി തുടങ്ങി എല്ലാം റെഡിയാക്കെണം... ആറര മണിക്ക് കുട്ടികളെ വിളിച്ചുണർത്തി... രണ്ട് പേരേയും കുളിപ്പിച്ച് വസ്ത്രം മാറ്റി ചായ കൊടുത്ത് സ്കൂളിൽ വിട്ടു... അപ്പോഴേക്കും ഭർത്താവ് ഉണർന്നു... കാപ്പി കൊടുത്തു... ഏട്ട് മണിക്ക് ഓഫീസിൽ പോകണം... അപ്പോഴേക്കും ചായ, ഉച്ചക്കുളള ഊണ്, ലഞ്ച് ബോക്സിലാക്കി... എല്ലാം റെഡി... അവൾ മുറ്റമടിക്കാ൯ ഇറങ്ങി... മുകളിൽ നിന്നും വിളി... "സമീറാ.... എന്‍റെ തുണി എവിടെ, , ബെല്‍റ്റ്‌ എവിടെ...? ലാപ്ടോപിന്‍റെ ചാർജർ എവിടെ...? ഒലക്ക... ഒന്നും വെച്ചാൽ വെച്ചോട്ത്ത് കാണൂല..." ഓടി കിതച്ച് എല്ലാം എടുത്ത് കൊടുത്തു... എല്ലാം അലമാരയിൽ കണ്മുമ്പിൽ തന്നെ ഒരുക്കി വെച്ചിരുന്നു... ചായ കൊടുത്തു... ഉച്ചക്കുളള ഊണും കയ്യില്‍ കൊടുത്തു... "എടീ, അനക്ക് ഈ ഷൂ ഒക്കെ ഒന്ന് പോളിഷ് ചെയ്തൂടെ...? ഒരു പണിയും എടുക്കൂല... വെറുതെ തിന്ന് കൂടിക്കോളും ഇവിടെ..." നിമിഷ നേരം കൊണ്ട് ഷൂ പോളിഷ് ചെയ്ത് ഭർത്താവിനെ ഓഫീസില്‍ വിട്ടു... ഇനി ഉമ്മാക്ക് ചായ... അതും എടുത്ത് കൊടുത്തു... വീണ്ടും മുറ്റമടിക്കാൻ ഇറങ്ങി... അത് കഴിഞ്ഞ് വീട് ഒക്കെ അടിച്ചു തുടച്ചു വൃത്തിയാക്കി... ബാത്റൂം കഴുകി... വസ്ത്രങ്ങൾ അലക്കി... ഹോ തണ്ടല് ഭയങ്കര വേദന.... ഒരു തലകറക്കം... സമയം പത്ത് മണി... അവൾ ചായ കുടിച്ചിട്ടില്ല എന്ന് അപ്പോഴാണ് ഓർത്തത്... താഴെ വന്നു ചായ എടുത്ത് കുടിക്കുമ്പോൾ ഉമ്മ വന്നു... "ഇപ്പോ ചായ കുടിക്കുന്നേ ഉളളൂ... ഇത് വരെ എന്തായിരുന്നു നിനക്ക് പണി...? ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ് ആക്കാ...? ആ... ജ്ജ്, കുളിച്ചാ൯ കൊറച്ചു വെളളം ഇങ്ങട്ട് ചൂടാക്കി കൊടുന്നാ...." അതും ഉണ്ടാക്കി കൊടുത്തു... അപ്പോഴാണ് കൊച്ചു മോൻ വീണ്ടും കരഞ്ഞത്... അവനെ എടുത്ത് പാല് കൊടുത്തു, കുളിപ്പിച്ചു, നല്ല ഉടുപ്പിട്ട് സുന്ദര കുട്ടപ്പനാക്കി... സമയം 12 മണി... അളളാഹ്...!! ഉച്ചക്കുളള ചോറ് ആയിട്ടില്ല... വീണ്ടും അടുക്കളയിലേക്ക്... ഒരു മണിക്ക് ഉമ്മ വന്നു... "എന്താ, ഇത് വരെ ചോറ് ആയില്ലേ...?" കറി, ഉപ്പേരി, മീന്‍ പൊരിച്ചത്, പപ്പടം എല്ലാം റെഡി... മണി രണ്ട്!! ഹോ, ഭയങ്കര ക്ഷീണം... തണ്ടൽ വേദന വീണ്ടും... ഒന്ന് കിടക്കണം... മുകളിൽ കയറിയപ്പോൾ കുട്ടി ഉണർന്നു... അവനെ എടുത്ത് പാല് കൊടുത്തു... മണി മൂന്ന്... നാല് മണിക്ക് സ്കൂളിൽ നിന്നും കുട്ടികൾ വരും... അപ്പോഴേക്കും ചായ, കടി എല്ലാം റെഡി ആക്കണം... വയറ് എരിഞ്ഞിട്ട് വയ്യ... ഉച്ച ഊണ് വേഗം വാരി വിഴുങ്ങി... (ചവയ്ക്കാൻ നേരമില്ല...) അവള്‍ വീണ്ടും അടുക്കളയിലേക്ക്... കുട്ടികൾ എത്തി, അവരെ കുളിപ്പിച്ചു, ചായ കൊടുത്ത് കളിക്കാൻ പറഞ്ഞയച്ചു... നേരം ഇരുട്ടി... സന്ധ്യാ നേരത്ത് കുട്ടികളെ പഠിപ്പിക്കണം... ഹോം വർക്ക് ചെയ്യിക്കണം... സ്കൂളിൽ നിന്നും എഴുതി വിട്ട നോട്ടുകൾക്ക് മറുപടി... സമയം ഏഴ് മണി... ഭർത്താവ് വന്നു... "എടീ, ജ്ജ് എവിടെ...? ഈ കോലായിമ്മല് കോഴി കാഷ്ടിച്ചത് കണ്ടില്ലേ...? ജ്ജ് ഏത് ഒലക്കയില് പോയി കെടക്കാ... അനക്കൊക്കെ ദിവസം മുഴുവന്‍ ഇവിടെ എന്താ പണി...?" ഭർത്താവിന് ചായ, കടി എല്ലാം എടുത്തു കൊടുത്തു... കോഴിക്കാഷ്ട്ടം കോരി... അതാവീണ്ടും വിളി... "എടീ ആ സോപ്പും മുണ്ടും ഇങ്ങെടുക്ക്..!" എല്ലാം എടുത്ത് കയ്യില്‍ കൊടുത്തു... കുളി കഴിഞ്ഞ് അയാള്‍ കുട്ടിയെ ഒന്ന് കളിപ്പിക്കാൻ എടുത്തപ്പോൾ കുട്ടി അപ്പിയിട്ടിട്ടുണ്ട്... "സമീറാ........ ബടെ വാടീ... ഈ കുട്ടി ഇവടെ അപ്പിയിട്ട് വെരകിയത് ജ്ജ് കണ്ടീലേ...? അതൊന്ന് കഴുകിക്കൂടെ...? അനക്കൊക്കെ ദിവസം മുഴുവൻ ഇവിടെ എന്താ പണി...?" ഇത് വരെ രാത്രി ഭക്ഷണം ആയിട്ടില്ല... ഭർത്താവിനു ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി, മക്കൾക്ക് മീനും ചോറും... എല്ലാം റെഡി... മണി പത്തായി... എല്ലാവരും ഭക്ഷണം കഴിച്ച് കിടക്കാൻ പോയി... അവള്‍ പാത്രം എല്ലാം കഴുകി... നാളെ രാവിലേക്കുളള അരി വെളളത്തിൽ ഇട്ട് കിടക്കാൻ ചെന്നു... മണി പതിനൊന്ന്... ചക്കര മോൻ ഉറങ്ങിയിട്ടില്ല... അയാളും അവളും കുട്ടിയെ കുറച്ചു നേരം കളിപ്പിച്ചു... ഭർത്താവ് ഉറങ്ങി... കുട്ടി ഉറങ്ങുമ്പോൾ മണി പന്ത്രണ്ട്... അവൾ ഗാഢമായ നിദ്രയിലേക്ക് ആഴ്ന്ന് പോയി... ഇടയ്ക്കിടയ്ക്ക് മകൻ കരയുമ്പോൾ അയാൾ അവളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു... "ഡീ... കുട്ടി കരയുന്നു... പോത്ത് പോലെ കിടന്ന് ഒറങ്ങും... അനക്ക് അതിനെ ഒന്ന് നോക്കിയാൽ എന്താ... അനക്ക് പകല്‍ വേറെ പണി ഒന്നും ഇല്ലല്ലോ..? സുഖമായി ഒറങ്ങിക്കൂടെ...?" 🕐 🕑 🕒 🕓 വീണ്ടും നാളെ രാവിലെ നാല് മണിക്ക് തുടങ്ങും അവളുടെ യാത്ര... നമ്മുടെ നാട്ടിൻ പുറത്തെ ഒരു സാധാരണ വീട്ടമ്മ (കൂലി കൊടുക്കേണ്ടാത്ത വേലക്കാരി) യുടെ ജീവതമാണ് ഇത്... അവൾ ഉണ്ടോ, ഉറങ്ങിയോ എന്നോ, അവളുടെ വേദനയോ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും അന്വേഷിക്കാനും മനസ്സിലാക്കാനും ശ്രമിക്കാത്തവരാണ് മിക്കവാറും ഭർത്താക്കന്മാർ അല്ലേ...?!! അവൾക്കൊരു കൈ സഹായം ചെയ്താൽ ആണത്തം കുറഞ്ഞ് പോകുമോ എന്ന ദുരഭിമാനം വെച്ച് പുലർത്തുന്നവരും കുറവല്ല... സഹോദരീ, നീ അല്ലാഹുവിന്‍റെ പ്രീതി മാത്രം പ്രതീക്ഷിക്കുക... "തന്‍റെ ഭാര്യയോട് നല്ല സ്വഭാവത്തിലും നീതിയിലും പെരുമാറുന്നവനത്രേ നമ്മളിൽ ഏറ്റവും ശ്രേഷ്ടന്‍" മുഹമ്മദ് നബി (സ) #📔 കഥ
`രണ്ടാനമ്മ` ഉമ്മ പോയതോടെ.., ആ വീടിന്റെ വിളക്കും അണഞ്ഞു.., പുതിയൊരാൾ വന്നെങ്കിലും, സ്നേഹം മാത്രം കൂടെ വന്നില്ല.., ​വിശക്കുന്നു എന്ന് പറയുമ്പോൾ, കണ്ണുരുട്ടി ഭയപ്പെടുത്തുന്ന മുഖം.., മറ്റുള്ളവർക്ക് വയറുനിറയെ വിളമ്പുമ്പോൾ, ബാക്കി വരുന്നത് മാത്രമാണ് എനിക്കുള്ളത്.., കരിഞ്ഞ ചോറിന് പോലും, കണ്ണീരിന്റെ ഉപ്പുരസമാണ്.., ​ചെറിയൊരു തെറ്റിന് പോലും, ശരീരത്തിൽ ചൂരൽ പാടുകൾ വീഴ്ത്തും.., ഉപ്പ വരുമ്പോൾ സ്നേഹം നടിക്കും ഉപ്പ പോയാലോ, മറ്റൊരു രൂപമാണ്.., അവരുടെ മക്കളെ നെഞ്ചോട് ചേർക്കുമ്പോൾ, അകറ്റി നിർത്തപ്പെട്ടവനാണ് ഞാൻ.., ​രാത്രിയിൽ കീറപ്പായയിൽ കിടന്ന്, അടക്കിപ്പിടിച്ച് കരയുമ്പോൾ.. ആരും കേൾക്കാതിരിക്കാൻ, ഞാൻ മുഖം അമർത്തിപ്പിടിക്കും.., ​ഇതൊക്കെ കാണാൻ, എന്റെ ഉമ്മ തിരിച്ചു വന്നെങ്കിൽ.., രണ്ടാനമ്മയെന്നാൽ, രണ്ടാം തരം സ്നേഹം പോലുമില്ലാത്തവർ.., അനാഥത്വത്തേക്കാൾ വലിയ വേദന, സ്വന്തം വീട്ടിലെ ഈ അവഗണനയാണ്..!! > മസ്നവി._ #📔 കഥ
`അവളും തനിച്ചാണ്` പുറമേ കാണുന്നവർക്ക്, അവളൊരു ഭാഗ്യവതിയാണ്.., പട്ടും വളയും അണിഞ്ഞ്, സന്തോഷത്തോടെ നടക്കുന്നവൾ.., ​പക്ഷേ.., ആ നാല് ചുവരുകൾക്കുള്ളിലെ ഏകാന്തത ആരും കാണാറില്ല.., പാതിരാത്രിയിൽ വരുന്ന ഫോൺ ബെല്ലിന് വേണ്ടി കാത്തിരിക്കുന്നവൾ.., ​മക്കൾക്ക് ഉപ്പയെ വേണമെന്ന് വാശിപിടിക്കുമ്പോൾ.., കണ്ണീര് ഉള്ളിലൊതുക്കി സമാധാനിപ്പിക്കുന്നവൾ., ​വീട്ടിലെ കാര്യങ്ങൾ നോക്കി, ഉപ്പയായും ഉമ്മയായും വേഷം കെട്ടുന്നവൾ.., ​അവളുടെ യൗവനം മുഴുവൻ, വിമാനത്താവളത്തിലെ തിരിച്ചുവരവിന് വേണ്ടി നീക്കിവെച്ചതാണ്.., ​ഒരു പ്രവാസിയുടെ വിയർപ്പാണ് അവളുടെ ജീവിതമെങ്കിൽ.., അവളുടെ കാത്തിരിപ്പാണ് അവന്റെ ശ്വാസം.., ​സ്‌ക്രീനിലെ തെളിച്ചത്തിൽ ജീവിതം കാണുന്നവൾ... പ്രവാസിയുടെ ഭാര്യ..!! > മസ്നവി._ #📔 കഥ #📙 നോവൽ
*മുഹിബ്ബിന്റെ ഹുബ്ബ്‌* *ഭാഗം=5* *Written By Fathima Rinsha Binth Saqafi* _____________________________________________________ വീടെത്തിയിട്ടും ഞാൻ എണീറ്റിരുന്നില്ല ഉമ്മ തട്ടി വിളിച്ചപ്പോഴാണ് കണ്ണൊന്ന് വലിച്ചു തുറന്നത് തന്നെ... ഇറങ്ങാൻ പറഞ്ഞപ്പോഴാണ് വീടെത്തിയത് കാണുന്നത് വേഗം ഇറങ്ങി... ഇന്നലെ വ്യാഴം ആയത് കൊണ്ട് ബുർദ മുഴുവൻ ചൊല്ലാനിരുന്നു അത് കൊണ്ട് തന്നെ തഹജ്ജുദിന് വേണ്ടി ഇച്ചിരി ഉറങ്ങിയെന്ന് മാത്രം സാധാരണ ക്ഷീണം പിറ്റേന്ന് ഉണ്ടാകാറില്ല എങ്ങനെ ഉണ്ടാവാനാണ് തങ്ങളെﷺകാത്തിരിക്കുന്ന മുഹിബ്ബിന് എവിടെ ക്ഷീണം പക്ഷെ ഇന്ന് യാത്ര ചെയ്തിട്ടാവണം വല്ലാത്തൊരു ക്ഷീണവും തല വേദനയുമൊക്കെ... ഡോക്ടറെ കാണാൻ പോകാനുള്ളത് കൊണ്ട് ഇന്ന് കോളേജിലേക്ക് വരില്ലായെന്ന് ഫാത്തിയോട് വിളിച്ചു പറഞ്ഞിരുന്നു... വേഗം ചെന്ന് റൂമിൽ കണ്ണടച്ച് കിടന്നു പർദ്ദ ഒന്ന് ഊരിയിടാൻ പോലും തയ്യാറായില്ല... ഫാത്തിയുടെ പേര് അതിൽ കണ്ടതും ഫാത്തിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമായിരുന്നുവുള്ളിൽ... മാഷാ അല്ലാഹ് എന്റെ പേര് വന്നല്ലോ ഈ ഡയറിയിൽ എനിക്കത് മതി അത് മാത്രം മതി... ഫാത്തി സന്തോഷത്തോടെ അടുത്ത പെജ് മറിച്ചു... പെട്ടെന്നാണ് ഉമ്മ റൂമിലേക്ക് വന്നത്... "മോളെ ഐനാ നാളെ നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട് ട്ടൊ...നീ നല്ല സുന്ദരിക്കുട്ടിയായി ഒരുങ്ങി നിന്നേക്കണം..." ഞാൻ സ്വല്പം ഒന്ന് ഞെട്ടിപ്പോയി ന്നാലും ഇത്ര നേരത്തെ വേണായിരുന്നോ റബ്ബേ... ഹ്മ്മ് സമ്മതം മൂളിയതല്ലേ അപ്പൊ പിന്നെ ഇതും ഇതിൽ കൂടുതലും പ്രതീക്ഷിക്കാം... ഞാനുമ്മാനെ ഒന്ന് നോക്കി ഞാനൊന്നും പറയാഞ്ഞിട്ടാവാം ആ മുഖം ഒന്ന് മങ്ങിയിട്ടുണ്ട്... ഉമ്മാനെ വിഷമിപ്പിക്കണ്ടായെന്ന് ഞാനും കരുതി... എങ്കിലും സംശയം ചോദിക്കണ്ടേ... "അല്ലുമ്മാ എന്തിനാ നാളെ തന്നെയാക്കിയേ..." തെല്ലൊരു നോവോടെയാണ് ഞാനത് ചോദിച്ചതെന്ന് എന്റെ വാക്കുകളിൽ വ്യക്തമായിരുന്നു... "നാളെയും മാറ്റന്നാളുമല്ലേ നിനക്ക് ലീവ് ബാക്കി ഫുൾ ദിവസവും ക്ലാസല്ലേ... ഇനിയിപ്പോ അടുത്ത ആഴ്ച്ച വരെ കാത്ത് നിക്കണ്ടേ അതിനുള്ളിൽ എന്തേലും ഒന്ന് തീരുമാനിക്കണം... അതോണ്ട് ഉപ്പയാണ് പറഞ്ഞെ വൈകിക്കണ്ടാന്ന്..." അതിന് ഞാനൊന്ന് മൂളുക മാത്രം ചെയ്ത്... എവിടെ നിന്നാണെന്നോ ചെക്കൻ ആരാണെന്നോ അവൻക് എന്താ ജോലിയെന്ന് പോലും ഞാൻ ചോദിച്ചില്ല... ചോദിക്കാൻ തോന്നിയില്ല എന്ന് വേണം പറയാൻ... അന്ന് രാത്രി കണ്ണടക്കുമ്പോ നാളത്തെ ദിവസത്തെ ഓർത്ത് വല്ലാത്തൊരു ടെൻഷനിൽ ആയിരുന്നു ഞാൻ... ഒരു അന്യ പുരുഷന്റെ മുൻപിലേക്ക് ഞാൻ നാളെ പോകണമല്ലോ... അപ്പോഴും ഉള്ളിലുള്ള ഒരേ ഒരു ചോദ്യം... തങ്ങളുണ്ടാവുമ്പോൾﷺഎങ്ങനെ ഞാൻ മറ്റൊരാളെ സ്നേഹിക്കും... എനിക്കതിന് ഒരിക്കലും കഴിയില്ല... അപ്പൊ പിന്നെ ഞാനീ ചെയ്യുന്നത് എന്നെ കെട്ടാൻ പോകുന്നവനോടുള്ള ചതിയല്ലേ...എന്തായാ ലും വേണ്ടിയില്ല നാളെ കാണാൻ വരുമല്ലോ അവനോട് എനിക്ക് തന്നെ നേരിട്ട് കാര്യങ്ങൾ തുറന്ന് പറയണം തങ്ങളേക്കാൾﷺ കൂടുതലായി എനിക്ക് നിങ്ങളെ സ്നേഹിക്കാനൊരിക്കലും കഴിയില്ലായെന്നും എന്നെ മറക്കണം എന്നുമൊക്കെ... അങ്ങനെ അന്നത്തെ പുലരിയെ ഞാൻ എന്നത്തേയും പോലെ വരവേറ്റു നിസ്കാരവും പ്രഭാത കർമങ്ങളും ചെയ്ത് അടുക്കളയിലേക്ക് വിട്ട്... ഇത് പതിവാണ് എന്നിട്ട് എല്ലാർക്കുമുള്ള ഉമ്മയിട്ട് വെച്ച ചായ എടുത്ത് കൊണ്ട് കൊടുക്കും അപ്പോഴേക്കുമായിരിക്കും ഹയാൻ എണീറ്റിട്ടുണ്ടാവുക മദ്രസയില് പോണതിന് രണ്ട് മിനുട്ട് മുൻപ് അതിനിടയിൽ നനയും കുളിയും ചായ കുടിം ഒക്കെ കഴിച്ച് പീട്ടി ഉഷനെ പോലെയൊരോട്ടം ആണ് മദ്രസ്സയിലേക്ക്... മദ്രസ ഇവിടെ അടുത്ത് ആയത് ഓന്റെ ഭാഗ്യം അല്ലേൽ കാണാമായിരുന്നു പൂരം... ഹയാന് മദ്രസയിൽ പോകാനുള്ളത് കൊണ്ട ചെക്കൻ എണീക്കാൻ നേരം വൈകുന്നത് തന്നെ...അതാണ് കോമഡി മദ്രസ ഉള്ള ദിവസം കാണാ ഓൻക്ക് തീർത്താൽ തീരാത്ത ഉറക്ക് മദ്രസ ഇല്ലെങ്കിലോ ഈ വീട്ടിൽ ഓനാവും ആദ്യം എണീക്കുന്നത് ന്റെ റബ്ബേ എല്ലാ കുട്ടികളും ഇങ്ങനെയൊക്കെത്തന്നെയാണോ എന്തോ ഞാനൊന്ന് നിശ്വസിച്ചു...അയാൻ പിന്നെ ദർസിലാണ് മാസത്തിൽ ലാസ്റ്റ് മൂന്നൂസത്തിന് വരും അത്ര തന്നെ...ഓൻ ഉള്ളപ്പോൾ ആണ് വീടിന് ഒരു ഓളം തന്നെ മ നമ്മളെ അതെ ലെവലിൽ മിണ്ടാൻ അവനെക്കൊണ്ടേ പറ്റൂ.. ദർസില് പോണതിന് മുന്നേ ഞങ്ങള് എന്നും അടിയാവും അത് തീർക്കാനേ ഉമ്മാക്ക് നേരം കാണൂ... എത്ര അടി ഉണ്ടാക്കിയാലും അവസാനം ഞങ്ങള് ഒന്നാവും തീർക്കാൻ വന്നവര് പുറത്തും... ഇപ്പൊ പിന്നെ അടി ഉണ്ടാകാറില്ല അതിനുള്ള നേരമില്ലായെന്ന് വേണം പറയാൻ... ആകപ്പാടെ തല്ല് കൂടലിപ്പോ ചെറുതിനേറ്റാണ് വല്ലാണ്ട് ഞാൻ അങ്ങോട്ടേക്ക് തല്ലിന് പോക്കില്ല കാരണം കക്ഷി നല്ലോണം കടിക്കും അത് താങ്ങാനുള്ള മിനിമം കപ്പാസിറ്റി പോലും ഈ ഐനക്ക് ഇല്ലായെന്ന് വേണം പറയാൻ അതോണ്ട് ഒതുങ്ങുന്നതാണ് അല്ലാണ്ട് പേടിച്ചിട്ടൊന്നുമല്ല... അങ്ങനെ രാവിലത്തെ ചായയും കടിയും കുടിച്ച് കഴിഞ്ഞ്... ഞാനും ഉമ്മയും കൂടെ തകൃതിയായി പണിയൊക്കെ പെട്ടെന്ന് തന്നെ തീർത്തു... വൈകീട്ടാണ് അവര് കാണാൻ വരുന്നത് ഇവിടെയടുത്ത് പാലക്കാട് തന്നെയാണ് വീട്... വൈകുന്നേരമായപ്പോൾ മാറ്റി ഒരുങ്ങി നിൽക്കാനും പറഞ്ഞ് കൊണ്ട് ഉമ്മ റൂമിലേക്കും ഉപ്പ അങ്ങാടിയിലേക്കും പോയി അവര് വരുമ്പോ ചായക്കടിക്ക് പൊരിക്കടി വാങ്ങാൻ ആണെന്ന് കേട്ട്... വിശേഷം അറിഞ്ഞു നമ്മളെ പുന്നാര ആങ്ങള അയാൻ രംഗത്തെത്തിയിട്ടുണ്ട് താഴെ നിന്ന് ഓന്റെ സംസാരം കേൾകാം... പെട്ടെന്ന് കണ്ട് റൂമിലേക്ക് ഇടിച്ചു കയറി വരുന്നു... "ഹ്മ്മ് എന്താ..." ഞാനൊറ്റ പുരികം പൊക്കി ചോദിച്ചതും അവനെന്നെ ഒരു ആക്കിച്ചിരി...നമ്മള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "നമ്മളെ പുന്നാര പെങ്ങളെ കാണാൻ അങ്ങ് പാലക്കാടിൽ നിന്നുമൊരു കൂട്ടര് വരുന്നുണ്ടെന്ന് കേട്ട് അപ്പൊ എന്റെ അളിയനെ ഒന്ന് കാണാൻ വേണ്ടി ഉസ്താദിന്റെ കയ്യും കാലും പിടിച്ച് ഒരു ദിവസത്തിന് ഓടി പോന്നതാണ് ഈ പാവം അനിയൻ ചെക്കൻ..." "അയ്യോടാ വല്ലാത്ത കഷ്ടായിപ്പോയല്ലോ മോനെ...എന്തായാലും വന്നതല്ലേ ഈ ഡ്രസ്സ്‌ കൊള്ളാമോ എന്നൊന്ന് പറ..." നമ്മള് നമ്മളെ ഡ്രസ്സ്‌ പിടിച്ച് തിരിഞ്ഞു നിന്ന് ഓനോട്‌ ചോദിച്ചു... "അയ്യേ നിനക്ക് ഈ പർദ്ദ മാത്രേ ഒള്ളു ഇടാൻ അവരൊക്കെ വരുമ്പോ ഈ ലൂസ് പർദ്ദയും ഇട്ടിട്ടാണോ നിൽക്കുന്നത് ഈ കണക്കിന് പോയാൽ ഇജ് ഓൻ കാണാൻ വരുമ്പോ നിക്കാബും ഇടുമല്ലോ പൊന്തിക്കുകയും ഉണ്ടാവൂല..." അവൻ കളിയാക്കി... "നിക്കാബൊക്കെ ഇടണം പിന്നല്ലാണ്ട് അവൻ അന്യ പുരുഷൻ അല്ലെ..." "ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട കാഞ്ഞ ബുദ്ധിയാണ് എന്നാലോ ആവിശ്യത്തിന് ഇല്ല താനും... അവന്റെ മുന്നിൽ മുഖം കാണിക്കുന്നതിൽ ഹാറാമില്ല എന്ന് നിനക്ക് അറിയൂലെ..." "ഓഹോ ഞാനത് പെട്ടെന്ന് മറന്നടാ... എന്നിട്ട് നീ പർദ്ദ ഇടണ്ടായെന്നാണോ പറയുന്നത്..." "അതെ വേറെ വല്ല ഡ്രെസ്സും ഇട്... ആ നിന്റെ അടുത്തില്ലേ ആ മഞ്ഞ ചുരിദാറ് അത് ഇട്ടോ... പിന്നെ കുറച്ച് പൌഡർ ഒക്കെ വാരി തേച്ചേക്ക്... ലിപ്സ്റ്റിക് വേണ്ട ചുണ്ട് ഓൾറെഡി കളറുണ്ടല്ലോ സുറുമയെഴുതിയെക്ക്... കാണാൻ മൊഞ്ചില്ലായെന്നല്ല എന്നാലും എന്റെ അത്രക്കില്ലല്ലോ..." "അല്ലോഹ് ഒന്ന് പോയെടാ പൌഡറും സുറുമയും ഇടാഞ്ഞിട്ടായിപ്പോ..." "ചെക്കൻക് പറ്റണെൽ ഇട്ടോ അല്ലേൽ ഓൻ ഓന്റെ പാടും നോക്കി പോകും..." അങ്ങനെയാണേൽ അത്രേം ആശ്വാസം അവള് മനസ്സിലോർത്തു... വേഗം തന്നെ അവനെ പറഞ്ഞയച്ചിട്ട് മഞ്ഞ ചുരിദാർ ഇട്ടു കണ്ണാടിയുടെ മുന്നില് തിരിഞ്ഞു മറിഞ്ഞും മാറി മാറി എന്നെ തന്നെ ഞാൻ നോക്കിക്കൊണ്ടിരുന്നു സ്കാഫ് കൂടി ചെയ്ത് കഴിഞ്ഞപ്പോ എനിക്ക് എന്നെ തന്നെ കണ്ട് എന്നോട് അസൂയ തോന്നി അത്രയും മൊഞ്ച് വല്യ ആളായി പറഞ്ഞതല്ല ഉള്ളത് തന്നെയാട്ടോ... ഇനിയിപ്പോ അനു(അയാൻ)പറഞ്ഞ പോലെ പൗഡറും സുറുമയും ഇടണോ... ആ ഇട്ടേക്കാം ഒരൂസം അല്ലെ... അങ്ങനെ താഴെ നിന്ന് അനു വിളിച്ചു പറയുന്നത് കേട്ടു അവരെത്തിയെന്ന്... അത് വരെ കൂളായി മിടിച്ച് കൊണ്ടിരുന്ന എന്റെ ഹാർട്ട്‌ ബീറ്റൊക്കെക്കൂടെ പണ്ടാരോ പറഞ്ഞ പോലെ ഡീജേ ഡാൻസ് കളിക്കുന്നത് പോലെ തോന്നി നമ്മക്ക്... ഉപ്പ അവരെ സ്വീകരിച്ചിരുത്തുന്നതും ഉമ്മ അവരെ ഉമ്മാട് സംസാരിക്കുന്നതും വ്യക്തമായി റൂമിലേക്ക് കേൾകാം അവർക്ക് ചായയും വെള്ളവുമൊക്കെ കൊടുത്ത ശേഷം ഉമ്മയെന്നെ വിളിച്ചു മോളെ ഐനാ... എല്ലാരും എന്റെ വരവിനായി നോക്കിയിരുന്നു അവന്റെ ഉമ്മയും ഉപ്പയും അവനും അനിയത്തിയും ഓരെ ഫ്രണ്ടും ആണ് വന്നേക്കുന്നത് ഫ്രണ്ടും അവനും കോലായിൽ ആയത് എനിക്കൊരു ആശ്വാസം തന്നെയായിരുന്നു ഞാനെല്ലാവരെയും നോക്കി നിറഞ്ഞ പുഞ്ചിരി നൽകി അവര് തിരിച്ചും തന്നു പിന്നെ ഓരോന്ന് ചോദിക്കുന്നതിന് മറുപടി കൊടുക്കാനും തുടങ്ങി... നമ്മളെ അനു നമ്മളെ കണ്ട് കണ്ണും തള്ളി നിൽക്കുന്നുണ്ട്... "മോനും മോൾക്കും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആയിക്കോട്ടെ..." അവന്റെ ഉമ്മയാണ് പറഞ്ഞത് എല്ലാരും അതിനോട് യോജിച്ചു ഞങ്ങളെ എന്റെ റൂമിലേക്ക് പറഞ്ഞ് വിട്ടു...അപ്പൊ പോലും ഞാൻ അയാളെ മുഖത്തേക്ക് പോലും നോക്കിയില്ലായെന്ന് വേണം പറയാൻ... റൂമിലെത്തി അവൻ എന്റെ നേർക്ക് തിരിഞ്ഞു അപ്പോഴും ഞാൻ താഴെ നോക്കി ഒരു പാവയെപ്പോലെ നിൽക്കുകയായിരുന്നു... *"നോക്കൂ മിസ്സിസ് ഫാത്തിമാ ഐനാ ബിൻത് അഹമ്മദ് സഖാഫി..."* എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ തോന്നിയതും ഐന മുഖമുയർത്തി അയാളെ നോക്കി അവളൊരു നിമിഷം ഞെട്ടിപ്പോയി കണ്ടത് വിശ്വസിക്കാനായില്ല അതിനായി അവൾ പാട് പെട്ടു... ഡോക്ടർ... *ഡോക്ടർ റയാൻ സർ* ആ പേരുകൾ അവളെ വായിൽ കിടന്ന് ഞെരിഞ്ഞമർന്നുകൊണ്ടേയിരുന്നു.... (തുടരും) ബാക്കി വേണേൽ രണ്ട് വരിയിൽ കുറയാതെ കമെന്റ് തരിൻ... ഇൻ ഷാ അല്ലാഹ്... വീണ്ടും കാണാം ഇൻ ഷാ അല്ലാഹ്... *🌹✨💚اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ نِ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمْ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.💚✨🌹* മുത്തോരെﷺപേരിലേക്ക് സ്വലാത്തുകൾ വാർഷിക്കട്ടെ... _______________________________________ #📙 നോവൽ
*മുഹിബ്ബിന്റെ ഹുബ്ബ്‌* *ഭാഗം=4* *Written By Fathima Rinsha Binth Saqafi* ______________________________________________ അടുത്ത ഓരോരോ പേജുകളും ഫാത്തി ആകാംഷയോടെയാണ് മറിച്ചത്... ഐനക്ക് വിവാഹലോചനകൾ വരുന്നു പക്ഷെ., ഐന സമ്മതിക്കുന്നില്ല... കാരണം ചോദിച്ചിട്ടാണെലോ പറയുന്നുമില്ല... അങ്ങനെ ഒരുപാട് കാലം ഉമ്മയും ഉപ്പയും പുറകെ നടന്ന് കയ്യും കാലും പിടിച്ച് പറഞ്ഞു നോക്കി എവടെ ഒരു പ്രയോജനവും ഉണ്ടായില്ലായെന്ന് വേണം പറയാൻ... തന്റെ മകൾ വല്ല പ്രേമത്തിലും പെട്ടിട്ടുണ്ടാവുമോ ആ മാതൃ ഹൃദയം വിങ്ങി... അവൻ പറഞ്ഞത് കൊണ്ടാകുമോ ഇനി ഇത്തരം മാറ്റങ്ങളൊക്കെ ഉമ്മയൊന്ന് നിശ്വസിച്ചു ഉമ്മാന്റെയുള്ളിലെ സംശയങ്ങളും ചോദ്യങ്ങളും ഉപ്പാനെയും ബോധ്യപ്പെടുത്തി... അങ്ങനെ അവര് രണ്ടാളും കൂടെ ഒരു തീരുമാനം എടുത്ത്... നാളെ മോളെ കൊണ്ട് ഒരു കൗൺസിലറെ കാണാൻ പോകണം എന്ന്... അങ്ങനെ പിറ്റേന്ന് മൂന്ന് പേരും കൂടെ കൗൺസിലറെ കാണാൻ ചെന്ന്... ആദ്യം മൂന്ന് പേരെയും പിന്നെ ഓരോരുത്തരെയും ഘട്ടം ഘട്ടമായാണല്ലോ കൗൺസിലിംഗ് ചെയ്യല് അതോണ്ട് ഐനയുടെ ഊഴം എത്തിയപ്പോൾ ഡോക്ടർ വളരെ ശാന്തതയോടെ ഒരേ ഒരു ചോദ്യം... "എന്താണ് മോളെ നീ കല്യാണത്തിന് സമ്മതിക്കാത്തത്... അവര് ചോദിച്ചിട്ട് മോള് പറയുന്നില്ലായെന്നും കേട്ട് അവരോട് പറയാൻ പറ്റാത്തതാണേൽ മോളെന്നോട് പറ..." ഡോക്ടറിന്റെ ആ ചോദ്യത്തിൽ അവളാകെ കുരുങ്ങി കിടന്നിരുന്നു എങ്കിലും ഇവിടുന്ന് പറയാതെ വിടൂല്യ പോകാനും കഴിയില്ല എന്നറിയാവുന്നത് കൊണ്ട് അവളൊന്ന് നിശ്വസിച്ചു എന്നിട്ട് പറയാൻ തുടങ്ങി... "ഡോക്ടർ നിങ്ങളൊക്കെ കരുതിയത് ശെരി തന്നെ... എനിക്ക് ഒരു പ്രേമമുണ്ട് എന്റെ ഉള്ളിന്റെയുള്ളിൽ ആരും കാണാതെ ആരുമറിയാതെ അള്ളാഹു തആലയും മുത്ത് നബിﷺതങ്ങളും മാത്രം അറിയുന്ന ഒരു പ്രേമം അത് കൊണ്ടാ ഞാനീ വിവാഹത്തിന് സമ്മതിക്കാത്തത്..." അവളുടെ മറുപടിയിൽ ഡോക്ടർ സ്തംഭിച്ചു പോയി... നല്ല ഒരു ഹിജാബിപ്പെണ്ണ് മുഖവും അത് കൂടാതെ കയ്യും കാലും മുഴുവനായി മറച്ചിട്ടുണ്ട് നിക്കാബൊന്ന് പൊക്കാൻ പറഞ്ഞിട്ട് പോലും ഞാൻ ആണായത് കൊണ്ട് പോലും അതൊന്ന് പൊക്ക കൂടി ചെയ്തീല... എന്നിട്ട് ഇവൾക്ക് പ്രേമമോ ഡോക്ടർ അതിശയത്തോടെ അവളെ തന്നെ നോക്കി നിന്നു... "നിന്നോട് ഞാൻ കൗൺസിലിംഗ് ചെയ്യാൻ വേണ്ടി നിക്കാബ് പൊന്തിക്കാൻ പറഞ്ഞ് ഡോക്ടറെ ഇടയിൽ അത് അസുഖ ചികിത്സക്ക് വേണ്ടി ഹറാമില്ലാഞ്ഞിട്ട് പോലും നീ പൊക്കിയില്ല ആ നിനക്ക് പ്രേമമോ..." ഡോക്ടർ ഡോക്ടറെ സംശയം അവളെ ബോധിപ്പിച്ചു... അവളൊന്ന് ചിരിച്ചു... *"ഡോക്ടർ നിങ്ങളുദ്ദേശിക്കുന്ന പോലെ കണ്ടവന്മാരോടുള്ള പ്രണയമല്ല എന്റെ തങ്ങളോടുള്ളﷺഅടങ്ങാത്ത പ്രണയത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്... അങ്ങ് ദൂരെ മദീനയിൽ അന്തിയുറങ്ങുന്ന എന്റെ മദീന രാജാക്കുമാരനോടുള്ളﷺഎന്റെ പ്രണയമാണ്... ആ ഞാനെങ്ങനെ വിവാഹം കഴിക്കും വിവാഹം കഴിച്ചാൽ മറ്റാരേക്കാളും ഭർത്താവിനെ സ്നേഹിക്കണം ആ സ്നേഹം കാരണം തങ്ങളെﷺഞാൻ മറക്കുമോ അവിടുത്തോടുള്ളﷺസ്നേഹം കുറയുമോ എന്ന് പേടിച്ചിട്ടാണ് ഞാനിതിൽ നിന്നും പിന്മാറുന്നത് അല്ലാണ്ട് വേറെയൊന്നുമല്ല..."* അവളുടെ മറുപടി കേട്ട് നേരത്തേതിനേക്കാൾ തെല്ലൊന്ന് അതിശയിച്ചു പോയി ഡോക്ടർ... ഈ കാലത്തും ഇങ്ങനത്തെ കുട്ടികളോ... ശെരിക്കും ഇങ്ങനെയുള്ള ഒരു പെണ്ണിനെയല്ലേ ഞാൻ തേടി നടക്കുന്നത്...അവളെ ഒന്ന് നോക്കിക്കൊണ്ട് പുഞ്ചിരിയോടെ ഡോക്ടർ പറയാൻ തുടങ്ങി... "കല്യാണം എന്നത് വളരെ മഹത്വമേറിയ ഒന്നല്ലേ... തങ്ങൾക്ക്ﷺനേരത്തെ വിവാഹം കഴിയുന്നതും... കല്യാണം കഴിഞ്ഞ് പ്രസവിക്കുന്ന ആദ്യത്തെ കുട്ടി പെൺകുട്ടി ആവുന്നതുമൊക്കെ വല്യ ഇഷ്ടമല്ലേ...അതിനത്രയും അവിടുന്ന്ﷺ പ്രാധാന്യം കല്പിക്കുന്നുണ്ടെങ്കിൽ തങ്ങൾﷺപറയുന്ന ആ കാര്യം അവിടുത്തോട്ﷺ ഇഷ്ടമുള്ള ഐന എങ്ങനെ ചെയ്യാതിരിക്കും ഐനാ..." ഐന ഒന്നും മിണ്ടിയില്ല ഇതേ ചോദ്യം പലയാവർത്തി ഞാൻ തന്നെ എന്റെ മനസ്സിനോട്‌ ചോദിച്ചതാണ് അന്നും മറുപടി എനിക്കില്ലായിരുന്നു... എന്നാലും തനിക്ക് കഴിയുന്നില്ല... അവള് കരയാൻ തുടങ്ങി തേങ്ങലുകൾ പുറത്തേക്ക് വന്നു... ഒരു പ്രണയം ഉള്ള ഞാനെങ്ങനെ മറ്റൊരുത്തനെ സ്നേഹിക്കും എനിക്കതിന് കഴിയുമോ ഒരിക്കലുമില്ല ഞാനെന്താ ചെയ്യാ പടച്ചോനെ... അവളിൽ ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു... ഡോക്ടർ അവളോട് നിക്കാബ് പൊക്കാൻ പറഞ്ഞ്... ഇത്തവണ അവള് പൊക്കിയിരുന്നു... ഒന്നാമത് കരഞ്ഞത് കൊണ്ടും രണ്ട് മുഖവുര ഇല്ലാതെ എന്റെയുള്ളിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്നതിന് വേണ്ടിയും...അവളെ കണ്ട ഡോക്ടറിന്റെ കണ്ണ് രണ്ടും പുറത്തേക്ക് ചാടിയിരുന്നു... വെള്ളാരം കണ്ണുള്ള അതീവ സുന്ദരി താടിയിൽ ഒരു കാക്കാപ്പുളിയുണ്ട്...ഓറഞ്ച് അധരങ്ങൾ ഒന്നുടെ അവൾക്ക് ഭംഗി നൽകുന്നു ചമയങ്ങളൊന്നുമില്ല എങ്കിലും ഹൂറികളെപ്പോലെ എന്തൊരു ഭംഗിയാ... ഇത് വരെ വന്ന പേശ്യെന്റ്സിൽ പോലും ഇങ്ങനെ ഒരാളെ അത് വരെ ഞാൻ കണ്ടിട്ടില്ലെന്ന് ഡോക്ടർ ഓർത്തു... പെട്ടെന്ന് ബോധം വന്ന പോലെ ഡോക്ടർ നോട്ടം മാറ്റി... എന്തോ അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല... പക്ഷെ ഞാനും ഒരു ഉസ്താദ് ആണല്ലോ ഹറാം അത് എല്ലാർക്കും ഹറാം തന്നെ അതിൽ ഉസ്താദ് മാഷ് എന്നൊന്നുമുള്ള വേർതിരിവില്ലല്ലോ... ശിക്ഷ എല്ലാർക്കും ഒന്ന് തന്നെ...അത് കൊണ്ട് ശക്തി പൂർവ്വം കണ്ണുകളെ വേർപ്പെടുത്തി... പറയാൻ വിട്ടതാണേ നമ്മുടെ ഡോക്ടർ ഉസ്താദാണ് ട്ടൊ രാവിലെ മദ്രസയിൽ പഠിപ്പിക്കും പ്ലസ് വണ്ണും പിന്നെ രണ്ടാം ക്ലാസും... ശേഷം ഇവിടെ ഡ്യൂട്ടിയിൽ കയറും ഇതാണ് പതിവ് ഞായർ ലീവും മൂപ്പരെ പേര് പറഞ്ഞില്ലല്ലോ വിട്ട് പോയതാണ് ട്ടൊ.. റയാൻ മാലിക്ക് എന്ന മാലിക്കിന്റെയും നഫീസയുടെയും ഒരേ ഒരു മകൻ ഒരു അനിയത്തിയും റിയ മാലിക്ക് ഇപ്പൊ പ്ലസ് ടുവിൽ പഠിക്കുന്നു അത് പറഞ്ഞപ്പോഴാ നിങ്ങൾക്ക് ഞാൻ ഐനയുടെ ഫാമിലി പറഞ്ഞ് തന്നിട്ടില്ലല്ലോ പുതുപ്പുരക്കൽ വീട്ടിൽ അഹമ്മദ് സഖാഫി ഹാജിയുടെയും പ്രിയ പുത്രി ഖദീയുടെയും ഏക മകൾ ഫാത്തിമ ഐന താഴെ രണ്ട് അനിയന്മാർ.. മുഹമ്മദ്‌ അയാൻ ആൻഡ് മുഹമ്മദ്‌ ഹയാൻ.. ഒരാൾ പ്ലസ് വണ്ണിൽ ദർസിൽ പഠിക്കുന്നു മാറ്റാള് യൂകേജിയിലും... ഇപ്പൊ നിങ്ങള് കരുതുന്നില്ലേ ഞാനെന്തിനാപ്പോ റയാൻ ഡോക്ടറെ ഫാമിലിയെ പരിചയപ്പെടുത്തിയത് എന്ന് ട്വിസ്റ്റ്‌ ഉണ്ട് ട്ടൊ... "ഡോക്ടർ ഈ ചോദ്യങ്ങൾ ഞാനെന്നോട് പലയാവർത്തി ചോദിച്ചതാണ് പക്ഷെ എനിക്കറിയില്ല അതിനുള്ള മറുപടി... ഡോക്ടർ പറഞ്ഞതത്രയും ശെരി തന്നെ പക്ഷെ എനിക്ക് കഴിയില്ല ഒരാളെ പ്രേമിക്കുമ്പോൾ മറ്റൊരാളെ പ്രേമിക്കാൻ ഡോക്ടർക്ക് എന്റെ അവസ്ഥ മനസ്സിലാകുമെന്ന് കരുതുന്നു..." ഐന ഒരു കിതപ്പോടെ പറഞ്ഞു നിർത്തി... "എനിക്ക് മനസ്സിലാകും ഐനാ പക്ഷെ നീ കാലാ കാലവും വിവാഹം കഴിക്കാതെയിരിക്കാനാണോ പ്ലാൻ..." "എന്റെ മരണം വരെ തങ്ങൾﷺഎന്റെ ഉള്ളിൽ നിന്ന് മായൂല അള്ളാഹു മായാത്ത തരത്തിൽ എന്നിലടിയുറപ്പിക്കട്ടെ എന്ന് തന്നെയാണെന്റെ പ്രാർത്ഥനയും അത് അങ്ങനെ തന്നെയാവട്ടെ...ആ ഞാൻ എങ്ങനെ ഒരു വിവാഹത്തെ കുറിച്ചാലോചിക്കും ഡോക്ടർ..." "നീ പറഞ്ഞതെല്ലാം ശെരിയായേക്കാം പക്ഷെ ഈ ഒരൊറ്റ തീരുമാനം തങ്ങളെﷺസങ്കടത്തിൽ ആക്കുന്നുണ്ടെങ്കിലോ അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ... അത് കാരണം തങ്ങൾﷺവിഷമിച്ചിരിക്കുന്നതാണോ നിനക്കിഷ്ടം... പറയൂ ഐനാ..." ഐന ഒന്ന് ഞെട്ടിപ്പോയി... ഇനി അത് കാരണമാവുമോ തങ്ങളെന്നെﷺയക്ലത്തിൽ കാണാൻ വരാത്തത് അവളൊന്നാലോചിച്ചു... "ഞാനൊരു സംശയം ചോദിക്കട്ടെ ഡോക്ടർ..." ഡോക്ടർ ചോദിക്കൂ എന്ന് പറഞ്ഞതും അവളൊന്ന് ആലോചിച്ചു എന്നിട്ട് ചോദിക്കാൻ തുടങ്ങി... "അല്ല ഒരാളിപ്പോ തങ്ങളെﷺസ്വപ്നത്തിൽ കണ്ടു... അയാൾക്ക് യക്ലത്തിൽ മുത്തോരെﷺകാണണമെന്നയാൾക്ക് ആശയുണ്ട് പക്ഷെ അയാൾ അവിടുത്തേക്ക്ﷺഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുന്നുവെങ്കിൽ മുത്തോര്ﷺവരൂലേ യക്ലത്തിൽ..." ആ ചോദ്യത്തിൽ നിന്ന് തന്നെ ഡോക്ടർക്ക് മനസ്സിലായിരുന്നു അത് അവളാണെന്നും കൂടെ തന്നെ ആ തെറ്റ് ഈ വിവാഹത്തെക്കുറിച്ചുള്ളതാണെന്നും... ഡോക്ടർ ഉള്ളിൽ കുസൃതി നിറച്ചു കൊണ്ട് അവള് വിവാഹത്തിന് സമ്മതിക്കട്ടെയെന്ന് ഓർത്തു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പറയാൻ തുടങ്ങി... "ഒരിക്കലും വരൂല മാത്രല്ല മനാമിൽ വരുന്നതും അവിടുന്ന്ﷺനിർത്തിയേക്കാം കാരണം അവിടുത്തേക്ക്ﷺഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുന്നവരുടെ അടുത്തേക്ക് എങ്ങനേ തങ്ങൾﷺവരും..." അങ്ങനെയുണ്ടാവുമോ അല്ലേൽ താൻ പറഞ്ഞത് കളവാണോയെന്നൊന്നും ഡോക്ടർക്ക് അറിയില്ലായിരുന്നു എങ്കിലും അവളുടെ മറുപടിക്കായി ഡോക്ടർ കാതോർത്തു... ഐന സ്തംഭിച്ചു പോയി ഹൃദയം കീറി മുറിക്കുന്ന വേദന ആദ്യത്തേതിനേക്കാൾ വേദനിപ്പിച്ചത് രണ്ടാമത്തേത്... *മനാമിൽ പോലും വരുന്നത് നിർത്തിയേക്കാം* ...അത് മാത്രം അവളുടെ കാതുകളിൽ അലയടിച്ചു കേൾക്കുന്നുണ്ട് അവള് ചെവിപൊത്തിപ്പിടിച്ചു പൊട്ടിക്കരയണമെന്ന് തോന്നിയവൾക്ക് പക്ഷെ തൊണ്ടയിൽ എന്തോ കുരുങ്ങിയത് പോലെ... ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല... ഇല്ലാ ഒരിക്കലുമില്ലാ അവിടുന്ന്ﷺകരുണയുള്ളവരാണ് എന്നെ മനസ്സിലാക്കാതെയിരിക്കില്ല അവള് സ്വയം ആശ്വാസം കണ്ടെത്താൻ തുടങ്ങി... "ഐനാ എന്താടോ ഡോക്ടർ അത്രയും പറഞ്ഞിട്ട് നിന്റെ തലയിൽ കയറിയില്ലേ പഠിക്കാൻ വരെ ഭയങ്കര മിടുക്കുള്ള നിനക്ക് ഇതെന്താ തലയിൽ കയറാത്തത്... നീ പറഞ്ഞത് ശെരിയാ തങ്ങൾﷺ അവിടുന്ന് ﷺമനസ്സിലാക്കിയേക്കാം പക്ഷേ ഇത്രയൊക്കെ ഒരാള് പറഞ്ഞിട്ടും നീ കേൾക്കാത്തതെന്താ നീയെന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല അപ്പൊ എങ്ങനെ തങ്ങളവിടുന്ന്ﷺനിന്നെ മനസ്സിലാക്കും ഐനാ ചിന്തിക്ക് നീ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടന്നല്ലേ..." "ഐനാ നീയും കൂടി എന്നെ തളർത്തല്ലേ ആകെയുള്ളൊരാശ്വാസം നീയാണ് ഐനാ..." ഒന്നും മിണ്ടാതെ മൗനിയായിരിക്കുന്ന ഐനയെ കണ്ട് ഡോക്ടർ അത്ഭുതപ്പെട്ടു പോയി ഇവളെന്തെ ഒന്നും പറയാത്തത് ഇനി ഞാൻ പറഞ്ഞത് കൂടിപ്പോയോ പടച്ചോനെ... ഐന മനസ്സിലെന്തെക്കെയോ ഉറപ്പിച്ചിട്ട് ഡോക്ടറെ നേർക്ക് തിരിഞ്ഞു... "ഓക്കേ ഇൻ ഷാ അല്ലാഹ് ഞാൻ കല്യാണത്തിന് സമ്മതിച്ചിരിക്കുന്നുവെന്നുള്ള സന്തോഷ വാർത്ത എന്റെ ഉപ്പാനേയും ഉമ്മാനേയും അറിയിച്ചോളൂ... പക്ഷെ.., ഒരു കണ്ടീഷൻ ഞാനിവിടെ പറഞ്ഞതൊന്നും അവരറിയണ്ട പകരം എനിക്ക് പഠിപ്പ് കഴിയാൻ കുറച്ച് ടൈം വേണം അത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞാൽ മതി..." ഡോക്ടർ സന്തോഷത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു... അതിന് ബതിലെന്നോണം അവളും ഒന്ന് ചിരിച്ചു മങ്ങിയ ഒരു ചിരി... എങ്കിലും ആ നുണക്കുഴി വല്ലാതെ അവളിലേക്ക് ആകർഷിക്കുന്നുണ്ടെന്ന് ഡോക്ടർക്ക് തോന്നി... ഡോക്ടർ പെട്ടെന്ന് മുഖം മാറ്റി... *"അപ്പൊ പോട്ടെ മിസ്റ്റർ റയാൻ മാലിക്ക് ഡോക്ടറെ..."* ഡോക്ടർ ഒന്ന് ഞെട്ടിപ്പോയി പിന്നെ അവള് പറഞ്ഞ അതെ ട്യൂണിൽ ഡോക്ടറും പറഞ്ഞു... *"ഓക്കേ മിസ്സിസ് ഫാത്തിമാ ഐനാ ബിൻത് അഹമ്മദ് സഖാഫി... "* ഇത്തവണ ഞെട്ടിയത് ഐന ആയിരുന്നു... പക്ഷെ അതവള് പുറത്തേക്ക് കാണിക്കാനേ പോയില്ല... നിക്കാബ് താഴ്ത്തി അവള് പുറത്തേക്കിറങ്ങി... അവസാനം ഉമ്മാനേയും ഉപ്പാനേയും ആ റയാൻ ഡോക്ടറ് അകത്തേക്ക് വിളിച്ചു... അല്പസമയത്തിന് ശേഷം അവരിറങ്ങി വന്നു ഇങ്ങോട്ട് വന്നപ്പോഴുള്ള പോലെയല്ല അവരുടെ മുഖത്ത് പതിനാലാം രാവുദിച്ചിരുന്നു കാരണം അറിയാവുന്നത് കൊണ്ട് ചോദിക്കാൻ പോയില്ല... വണ്ടിയുലുടനീളം ആദ്യമായി മൗനം തളം കെട്ടി നിന്നിരുന്നു... എപ്പഴോ ഉമ്മാടെ തോളിലേക്ക് ചാഞ്ഞു ഞാനൊന്ന് കണ്ണടച്ച് കിടന്നു വല്ലാത്തൊരാശ്വാസമാണ് അങ്ങനെ കിടക്കാൻ എത്ര നേരമില്ലാതെ അതെ കിടപ്പ് തന്നെ... ഉമ്മ വാത്സല്യത്തോടെ എന്നെ തലോടിത്തരുന്നുമുണ്ട്... (തുടരും...) ബാക്കി ഭാഗവുമായി വീണ്ടും കാണാം ഇൻ ഷാ അല്ലാഹ്... അഭിപ്രായങ്ങൾക്ക് വേണ്ടി നിങ്ങളേയും കാത്ത് ഈ പാവം... *🌹✨💚اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ نِ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمْ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.💚✨🌹* മുത്തോരെﷺപേരിലേക്ക് സ്വലാത്തുകൾ ഒഴുകട്ടെ.... ___________________________________________ #📙 നോവൽ
*മുഹിബ്ബിന്റെ ഹുബ്ബ്‌* *ഭാഗം=3* *Written By Fathima Rinsha Binth Saqafi* ________________________________________ ഐന കണ്ണിറുക്കിയടച്ചു പതിയെ നിദ്രയിലേക്ക് മടങ്ങി... അങ്ങനെ ഓരോരോ ദിനവും കടന്നു പോയി... ഇത് വരെയും തങ്ങളെﷺമനാമിലോ യക്ലത്തിലോ കാണാൻ അവൾക്ക് കഴിഞ്ഞില്ല അത് അവളിൽ തീർത്താൽ തീരാത്ത നൊമ്പരം ഉണർത്തി... അതിനിടയിൽ തങ്ങളെﷺകാണാൻ വേണ്ടി ഏറ്റവും പുതിയ ഡ്രെസ്സും ബെഡ് ഷീറ്റുമൊക്കെ മാറ്റി പുതിയ ബെഡ് ഷീറ്റും ഒക്കെ വിരിച്ച് റൂമാകെ അത്തറിനാലെയും നിറഞ്ഞു....മുത്ത് നബിയെﷺസ്വപ്നത്തിൽ കണ്ട ഒരു കുട്ടിയുടെ ചരിത്രത്തിൽ കേട്ടതാ തങ്ങളെﷺവരവേൽക്കാൻ വേണ്ടി നല്ല രീതിയിൽ നിൽക്കണം എന്ന് അന്ന് മുതൽ ഐന ഇങ്ങനെയാണ്... എന്നാൽ അവളെ പ്രതീക്ഷകളെ തച്ചൊടുക്കും വിധം തങ്ങളെﷺകാത്തിരുന്നിട്ട് പോലും അവിടുന്ന്ﷺഒന്നെന്നെ കാണാൻ പോലും വരാത്തത് അവളിൽ നോവുകൾ ആഴത്തിൽ തീർത്തു... ആശ്വാസത്തിന് അവളെ റൂമിലെ അലമാരയുടെ മുന്നിൽ പോയി നിന്നു... "ഐനാ... എന്നെ കാണാനെന്തേ തങ്ങൾﷺവരാത്തത്.. ഇനിയും ഞാനെന്ത് തെറ്റാ ചെയ്യുന്നത്..." വിതുമ്പിക്കൊണ്ട് ഐന ചോദിച്ചു... "മോളേ... നിനക്കൊരു കാര്യം അറിയാവോ കണ്ടവരേക്കാൾ ഇഷ്‌ക്ക് കാണാത്ത നിന്നെപ്പോലെയുള്ളവർക്കുണ്ടാവും അത് മനസ്സിലാക്കി വെക്ക് ട്ടൊ... പിന്നെ നീയിപ്പോൾ ഒരു തെറ്റും ചെയ്യുന്നില്ല നീ നോക്കിക്കോ തങ്ങൾﷺവരാതിരിക്കില്ല... അവിടുത്തെﷺകാണാൻ ആഗ്രഹിക്കുന്നവർ മുൻപ് എത്ര തെറ്റ് ചെയ്തവരാണെങ്കിലും തങ്ങൾﷺകാണാൻ വരും ഉറപ്പ്..." അവളുടെ വാക്കുകൾ ഐനയിൽ ആശ്വാസം വരുത്തി കണ്ണുകൾ ഇറുക്കെയടച്ച് തുറന്നു...അന്നവൾക്ക് പിരിയഡ്‌സ് ആയി... സാധാരണ പിരിയഡ്‌സ് ടൈമിൽ ഫോണിൽ ചിലവഴിക്കാറുള്ള അവൾ സ്വലാത്തിനാലെ നാവ് നിറച്ചു കൊണ്ടേയിരുന്നു... ആയിരം താജുസ്വലാത്ത് ദിവസവും ചൊല്ലാതെ അവള് ഉറങ്ങൂലായിരുന്നു... കൂടെ തന്നെ പതിനായിരം ഫാത്തിമിയ്യ സ്വലാത്തും നിസ്കാരം ഇല്ലാത്തപ്പോ അത് അമ്പതിനായിരത്തിലേക്കുമെത്തി നിൽക്കും മാഷാ അല്ലാഹ്... അങ്ങനെയിരിക്കെ അന്ന് രാത്രി... അവളെ കൂട്ടുകാരിയുമൊത്ത് മദ്ഹ് എഴുതിക്കൊണ്ടിരിക്കുന്ന സമയം... അവൾ എഴുതുന്ന ഓരോ വരിക്കും അവളെ ഫ്രണ്ട് ഷംസി മറു വരി നൽകും വല്ലാത്ത അർത്ഥവത്തായ വരികളാവും ഷംസി അയക്കാറ് അതിനേക്കാൾ മനോഹരമായി അവളും നൽകിക്കൊണ്ടിരിക്കും അങ്ങനെ മത്സരിച്ച് മദ്ഹ് എഴുതും... അങ്ങനെ ഇപ്പൊ ഉറങ്ങിപ്പോകുമെന്നായപ്പോൾ അവൾ നാളെ കാണാം ഇൻ ഷാ അല്ലാഹ് എന്നും പറഞ്ഞു കിടക്കാൻ പോയി... അല്ലാഹുവേ എന്റെ മുത്തോരെﷺഒന്ന് മനാമിൽ കാണിക്കണേയെന്ന് എന്നത്തേയും പോലെ മനമുരുകിയവൾ പ്രാർത്ഥിച്ചു... പാതിയടഞ്ഞ കണ്ണുകളിൽ അതാ പച്ചയാൽ കുതിർന്ന മദീനയുടെ ഒരു ഭാഗം കാണുന്നു അവിടെ പച്ച ചുരിദാറും പച്ച ഷോളും ചുറ്റി ഇട്ട് ഒരു പെൺകുട്ടി നിൽകുന്നു കണ്ടാലറിയാം അത് ഐന തന്നെ അവൾക്കും മദീനക്കുമിടയിൽ ഒരു കുഞ്ഞു വേലിയുമുണ്ട്... ആരൊക്കെയോ തന്നോട് തട്ടം നേരം പോലെയിടാനും തങ്ങൾﷺവരുന്നുണ്ടെന്നും പറയുന്നു എന്നിട്ട് തന്റെ ബാക്കിലേക്ക് നോക്കാൻ ആരോ പറഞ്ഞപ്പോൾ അവളൊന്ന് തിരിഞ്ഞു നോക്കി... അവിടെ നിന്നും നടന്നു വരുന്ന മുത്താറ്റലോരെﷺകാണെ അവളുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു മിഴിനീർ കണങ്ങളിലൂടെ സന്തോഷപ്പെരുമഴ തന്നെ പെയ്തു... ഒരുപാട് നാളത്തെ ആഗ്രഹം കാത്തിരുന്ന് കിട്ടിയ സമ്മാനം... ഇനിയെന്ത് വേറെ വേണമെനിക്ക്... പ്രകാശം കൊണ്ട് കൂടെയുള്ളവരെ കാണാൻ കഴിയുന്നില്ല ചുറ്റിലും പ്രകാശം.., നിര നിരയായി നിൽക്കുന്ന വെളുത്ത പല്ലുകൾ കൊണ്ട് അതി മനോഹരമായി പുഞ്ചിരിക്കുന്നുണ്ട് ചുവപ്പിൽ വെളുപ്പ് കലർന്ന നിറം നീളൻ താടിയും കന്തൂറയും തലപ്പാവും, പുരികക്കൊടിക്കൾക്കിടയിലൂടെ ഒരു വിടവ് അവിടുമിൽ കാണാനൊരു പ്രത്യേക മോഞ്ച് അവിടുന്ന് പ്രകാശം കുത്തിയടിക്കുന്നു... തുടുത്ത കവിളുകൾ അങ്ങനെ അങ്ങനെ എല്ലാം അവൾ കണ്ണെടുക്കാതെ നോക്കിക്കണ്ടു മാഷാ അല്ലാഹ്... അന്ന് ഐന പറഞ്ഞ പോലെ എങ്ങനെ ഞാനെന്റെ മിഴികൾ പിൻവലിക്കും യാ റബ്ബേ... ഒരു വേള ഈ സ്വപ്നം കഴിയാതിരുന്നെങ്കിൽ ഈ ജന്മം തങ്ങളെﷺഇങ്ങനെ നോക്കിയിരിക്കാൻ കഴിഞ്ഞെങ്കിൽ എന്നെല്ലാം അവളാശിച്ചു പോയി... അവിടെ മദീനയുടെ ചാരെ ഒരു സ്ടൂളിൽ എന്റെ നബിയോര്ﷺഇരുന്നെന്നെ മാടി വിളിക്കുന്നു... പുറകിൽ കൂടെ വന്നവരും നിൽക്കുന്നുണ്ട് സ്വഹാബാക്കൾ ആണെന്ന് തോന്നുന്നു... ഒരു നിമിഷം ഞാൻ അതിശയിച്ചു പോയി ഞാൻ അത്ഭുധത്തോടെ ഒന്നൂടെ നോക്കി വീണ്ടും വിളിക്കുന്നു എന്നെയാവുമോ തങ്ങൾﷺ വിളിക്കുന്നത് ... തെല്ലൊരു സംശയം തോന്നിയ ഞാൻ പുറകിലേക്ക് നോക്കി ഇല്ല അവിടെയെങ്ങും ആരുമില്ല അപ്പൊ സംശയിക്കണ്ട എന്നെ തന്നെ... ഞാൻ അങ്ങോട്ടേക്ക് ഓടിപ്പോയി എന്നാൽ അപ്പോഴേക്കും ഞാൻ ഞെട്ടി ഉണർന്നിരുന്നു... അടുത്ത് ടേബിളിൽ ഇരിക്കുന്ന ജഗിൽ നിന്നും അല്പം വെള്ളം കുടിച്ചു... പടച്ചോനെ എന്താ ഞാനിപ്പോ കണ്ടത്... കണ്ടത് തങ്ങളെയാണ്ﷺഎന്നത് നൂറ് ശതമാനം ഉറപ്പ് തന്നെ... എങ്കിലും ഞാൻ കണ്ടല്ലോ എന്നായിരുന്നു ഉള്ളിൽ... എങ്ങനെയിപ്പോ ഇതിന്റെ വ്യാഖ്യാനം അറിയും അല്ലാഹ്... ഉസ്താദിനോട് ചോദിക്കാം എന്നൊക്കെ മനസ്സിൽ കരുതി... സമയം നോക്കുമ്പോ 3:25 ഈ സമയം ഉസ്താദ് ഉറങ്ങുവായിരിക്കും... ഒന്ന് നേരം വെളുത്തെങ്കിലെന്ന് അവളൊന്ന് ആശിച്ചു പോയി...അന്നവൾക്ക് പിന്നെ നിദ്രയെ പുൽകാൻ പോലും ആയില്ലായെന്ന് വേണം പറയാൻ... എത്ര തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി എവടെ നിദ്രയെന്ന ഒരാള് അടുത്തേക്ക് പോലും വന്നില്ലെന്ന് വേണം പറയാൻ... അങ്ങനെ അവള് മദ്ഹ് പുസ്തകം കയ്യിലെടുത്തു തുറന്നപ്പോൾ തന്നെ വല്ലാത്ത അത്തറിന്റെ ഗന്ധത്തേക്കാൾ കസ്തൂരിയുടെ ഗന്ധം... അവൾ അത്ഭുതപ്പെട്ടു ഇനി തനിക്ക് തോന്നുന്നതാവുമോ... അവളാ ഗന്ധത്തെ ആവോളം നാസികയിലേക്ക് വലിച്ചു കയറ്റി... അല്ല തോന്നുന്നതല്ല റൂമെങ്ങും ആ ഗന്ധം പരന്നു കൊണ്ടിരിക്കുന്നു... അവളുടെ കണ്ണുകൾ ഈറനണിഞ്ഞു ഓരോ കണ്ണ് നീര് തുള്ളികളും ആ പുസ്തകത്തിലേക്ക് ഇറ്റി വീണു കൊണ്ടിരുന്നു അവള് തന്റെ പച്ച മഷിപ്പേന കയ്യിലെടുത്തു... അതിൽ നിന്നും വല്ലാത്തൊരു പ്രകാശം ആ പ്രകാശം കൊണ്ട് റൂമിൽ ലൈറ്റ് പോലും വേണ്ടായിരുന്നു അത്രയും ഉണ്ടത്... ആ പ്രകാശത്തിൽ അവൾ മദ്ഹ് എഴുതാൻ തുടങ്ങി... *മൊഞ്ചിൽ തിളങ്ങി നിൽക്കും അഞ്ചിൽ പ്രഭയൊളി ത്വാഹാവേ ﷺ... കാണാൻ ആഗ്രഹിച്ച ഈ പാപിയുടെ അടുത്തേക്കും അങ്ങ്ﷺവന്നുവല്ലേ... എന്തൊരു തിളക്കാമായിരുന്നു ആ വജ്ഹ് കാണാൻ... കണ്ണെടുക്കാൻ കഴിഞ്ഞില്ലല്ലോ മുത്തോരെﷺ...* നിലാവ് പോലുള്ള ഈ രാത്രിയിൽ അങ്ങയുടെﷺപ്രകാശവും വജ്ഹുമൊന്ന് കാണാൻ കാത്തിരുന്നു കാത്തിരുന്നു കാലം ഓരോന്നും ദിനങ്ങൾ ഓരോന്നും കടന്ന് പോയപ്പോ പോലും അറിഞ്ഞില്ല നബിയേﷺഅങ്ങ്ﷺഇത്രയും മനോഹരമായി എന്റെ കിനാവിൽ അണയുമെന്ന്... അന്ന് ഐന പറഞ്ഞത് പോലെയാണല്ലോ അങ്ങെന്നിലേക്ക്ﷺവന്നത്... ഇനിയും വരൂലേ... കാത്തിരിപ്പാണ് നബിയേﷺ....ഇനി രണ്ടേ രണ്ട് ആഗ്രഹങ്ങളെ ഒള്ളൂ... ഒന്ന് യക്ലത്തിൽ(നേരിട്ട്.., സ്വപ്നം അല്ലാതെ കാണുന്നതിനാണ് ട്ടൊ ഇങ്ങനെ പറയാ...പലർക്കും ഇതെന്താണെന്ന് അറിയില്ല...അറിയാത്തവർക്ക് വേണ്ടി...)തങ്ങളെﷺ മതിവരുവോളമൊന്ന് ദർശിക്കണം മതിയാവൂല അത് നൂറ് ശതമാനം ഉറപ്പ് തന്നെ എങ്കിലും..,പിന്നെ മദീനയോരം പോണം ഒരുപാട് പോയിപ്പോയി അവസാനത്തെ പോക്കിൽ അവിടുമിൽ മരിച്ചു വീഴണം എന്നിട്ട് ജന്നത്തുൽ ബഖീഇലൊരിടം നേടിയെടുക്കണം ഇൻ ഷാ അല്ലാഹ്... വിധി തരൂലേ യാ അല്ലാഹ്... തേടുന്നു യാ നബിയേﷺ... അത് പിന്നെയങ്ങനെയാണല്ലോ ഒരു ആഗ്രഹം നിറവേറിയാൽ മറ്റൊന്നിനോടുള്ള ആഗ്രഹം കൂടും ഉദാഹരണം പറഞ്ഞാൽ ഇപ്പൊ വലിയ ആഗ്രഹമുള്ള രണ്ട് സാധനങ്ങൾ വാങ്ങിക്കണമെന്നൊരാൾക്ക് വല്ലാത്ത ആഗ്രഹം... അതിലൊന്ന് കരസ്തമാക്കിയാൽ ആ ആഗ്രഹം പൂവണിഞ്ഞല്ലോ പിന്നെ മറ്റൊന്നിനോട് ആവുമല്ലോ പൂതി എന്നത് പോലെയായിരുന്നു ഐനക്കും മനാമിൽ കണ്ടല്ലോ ഇനി യക്ലത്തിൽ കാണണമെന്നായി വല്ലാത്ത പൂതി... പിന്നീട് അതിന് വേണ്ടിയുള്ള ഓരോരോ കാര്യങ്ങളിലായി ഐന ഏർപ്പെട്ടു... പിറ്റേന്ന് സുബ്ഹി നിസ്കാരം കഴിഞ്ഞ് ദിവസവും ചെയ്യുന്ന പ്രഭാത കർമങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ഐന ഉസ്താദിനോട് സംഭവങ്ങൾ വിവരിച്ചു കൊടുത്ത്...ഉസ്താദ് വ്യാഖ്യാനം പറഞ്ഞ് കൊടുത്തു...ആ വോയിസ്‌ വ്യക്തമായി ശ്രദ്ധിച്ചു കേട്ടാലറിയാം ഉസ്താദ് കരഞ്ഞിട്ടുണ്ടെന്ന്... "മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...അതെ ഐനാ നീയെന്തൊരു ഭാഗ്യം ചെയ്ത മോളാണ്... നിന്നെയോർത്തെനി ക്കിപ്പോൾ അഭിമാനവും അത്ഭുധവും ഒരുപോലെ തോന്നുന്നു... ഇനിയും കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ... തീർച്ചയായും അത് മുത്താറ്റലോര്ﷺതന്നെയാണ് ട്ടൊ..." അത്രയും പറഞ്ഞതും ഐനയുടെ ഉള്ളിൽ സന്തോഷപ്പെരുമഴ തന്നെ പെയ്ത് കൊണ്ടിരുന്നു... എങ്കിലും അവളിൽ നോവുണർത്തിയത് കണ്ട സ്വപ്നത്തിലെ വേലിയും മുത്തോരെﷺഅടുത്തെത്താനായപ്പോഴേക്കും തീർന്ന സ്വപ്നവുമായിരുന്നു... ഇനിയും ഞാൻ നന്നാവേണ്ടതുണ്ടോ റബ്ബേ... എന്താണ് ഇനി എന്നിൽ അവശേഷിക്കുന്ന തെറ്റ്... അവളോർത്ത് കൊണ്ടിരുന്നു... പക്ഷെ തെറ്റ് മാത്രം കണ്ട് പിടിക്കാൻ അവൾക്കായില്ല... എങ്ങനെ കഴിയും കാരണം അവളത്രമേൽ തെറ്റുകളെ വെടിഞ്ഞിരുന്നു... (തുടരും..) ഇൻ ഷാ അല്ലാഹ് ബാക്കി ഭാഗങ്ങളുമായി വീണ്ടും കാണാം... *🌹✨💚اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ نِ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمْ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.💚✨🌹* മുത്ത് നബിയുടെﷺമേലിൽ സ്വലാത്തുകൾ വർഷിക്കട്ടെ... മദീനയിൽ നമ്മളെ എല്ലാവരെയും എത്തിക്കട്ടെ... *آمين يارب العالمين ببركة رسول الله صلى الله عليه وسلم🤲🌹* 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 #📙 നോവൽ
*മുഹിബ്ബിന്റെ ഹുബ്ബ്‌* *ഭാഗം=2* *Written By Fathima Rinsha* _____________________________________ "ഐനാ അതിനുള്ള ആദ്യത്തെ വഴിയാണ് സ്വലാത്ത് നിയ്യത്ത് വെച്ച് സ്വലാത്ത് ചൊല്ലുക എനിക്ക് നന്നാവണേ എന്നെ നന്നാക്കണേ എന്നാവണം നിന്റെ നിയ്യത്ത്... എന്തിനും നിയ്യത്ത് നല്ലതാണെന്നാണല്ലോ പറയാ അത് കൊണ്ട് നിയ്യത്ത് മസ്റ്റാണ്... രണ്ടാമത്തേത് കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുക നിനക്ക് പറ്റുന്നത്രയും... മൂന്ന് നീ തൗബ ചെയ്ത് റബ്ബിലേക്ക് മടങ്ങുക... തെറ്റ് ചെയ്യുന്നവനിക്ക് അള്ളാഹു നൽകിയ മനോഹരമായ ഒരു സമ്മാനമാണല്ലോ *തൗബ* പക്ഷെ അത് ഒരിക്കലും തെറ്റ് ചെയ്യുന്നത് കൊണ്ട് പ്രേശ്നല്ല തൗബ ചെയ്യാലോ എന്ന് കരുതിയാവരുത് പകരം ഇനിയൊരിക്കലും അറിഞ്ഞു കൊണ്ടൊരു തെറ്റിലേക്കും ഞാൻ പോവൂല എന്ന് മാത്രമാവണം നിന്റെ ലക്ഷ്യം... പിന്നെ നീ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ... അന്യ പുരുഷന്മാരെ കാണുമ്പോൾ ദൃഷ്ടി താഴ്ത്തുക ഒരു തവണ നോക്കൽ നമുക്കനുവദനീയമാണ് എന്നാൽ വീണ്ടും അതാവർത്തിക്കൽ ഹറാമും... അവര് നമ്മളെ നോക്കുന്നുണ്ടെന്നോ ശ്രദ്ധിക്കുന്നുണ്ടെന്നോ നിനക്ക് സംശയം വന്നാൽ അങ്ങോട്ട് മുഖം കൊടുക്കാതെ തിരിഞ്ഞ് നടക്കുക... പുറത്ത് പോകുമ്പോൾ മുഖം മാത്രമല്ല കൈ കാലുകളും ഗ്ലൗസ് ഷോക്സ് എന്നിവ കൊണ്ട് മറക്കുക... ഉമ്മയോടും ഉപ്പയോടും *ഛെ* എന്ന് പറയുന്നത് പോലും മുത്തോര്ﷺവെറുത്തിരുന്നു അത് കൊണ്ട് അവരോട് വഴക്കിടാനോ തർക്കുത്തരം പറയാനോ നിക്കണ്ട.. അവരെ നോക്കിയാൽ പോലും നമുക്ക് കൂലിയാണ് നോക്കിയാൽ കൂലി കിട്ടുമെന്നുറപ്പുള്ള മൂന്ന് കാര്യങ്ങളിൽ മൂന്നാമത്തേത് ഉമ്മാന്റെ മുഖത്തേക്കാണെന്നറിയില്ലേ ഐനാ നിനക്ക് ഉമ്മാടെ മുഖത്തേക്ക് നോക്കിയാൽ കൂലിയെത്രയാ ഒരു ഹജ്ജ് ചെയ്ത പ്രതിഫലമാണ് എന്താലെ.., ആ ഉമ്മാടെ മുഖത്തേക്ക് സ്നേഹത്തോടെ ഒരു സെക്കൻഡ് പോലും നോക്കിയിരിക്കാനുള്ള സമയം പോലും നമുക്കില്ല... പിന്നെ വേണ്ട പ്രധാന കാര്യം എന്നും ബുർദ പതിവാക്കുക ഏതൊരു രോഗത്തിനും മരുന്നാണല്ലോ ബൂസൂരി ഇമാമിന്റെ ഖസീദത്തുൽ ബുർദയെന്ന വിശാലമായ മഹാ കാവ്യം മാഷാ അല്ലാഹ് എന്തൊരു ഭംഗിയാ അതിലെ ഓരോരോ വരികളും പാടുന്നത് കേൾക്കാൻ... അത് പോലെ എന്നും ഒരു ഫസ്ൽ ബുർദയെങ്കിലും ചൊല്ലാതെ നീയുറങ്ങാൻ പാടില്ല വെള്ളിയാഴ്ച്ച രാവിലും അതായത് വ്യാഴം രാത്രി അത് പോലെ തന്നെ തിങ്കളാഴ്ച്ച രാവിലും എന്ന് വെച്ചാൽ ഞായർ രാത്രി ഈ രണ്ട് രാവുകളിലും ഉറക്കമൊഴിച്ച് ബുർദ മുഴുവൻ നീ ചൊല്ലണം... ഓരോ വരിക്കും ജവാബ് ചൊല്ലുകയും വേണം എന്നുമില്ലല്ലോ ആഴ്ച്ചയിൽ രണ്ടേ രണ്ട് ദിവസം മാത്രം അവിടുത്തേക്ക്ﷺവേണ്ടി ഉറക്കമൊഴിക്കാൻ നിനക്കാവൂലെ ഐനാ..." അത് പറഞ്ഞപ്പോ ഐനക്ക് ഉമ്മാട് ഉപ്പാട് വഴക്ക് പറയുന്നതും എതിർത്ത് സംസാരിക്കുന്നതും ചീത്ത വിളിക്കുന്നതും തർക്കുത്തരം പറയുന്നതും അന്യപുരുഷന്മാരോട് കൂടെ കോളേജിലത്രയും ചിലവഴിച്ചതും അവളെ ഉറ്റ ഫ്രണ്ടായ ഹാഷിമിന്റെ കൈ പിടിച്ച് നടന്നതുമൊക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്ന് പോയതും അവളിൽ ചുടു കണ്ണ് നീര് ചാലിട്ടൊഴുകി... ആ നിമിഷങ്ങളത്രയും അവൾ വെറുത്ത് പോയിരുന്നു... "ആവും ഐനാ ബാക്കി പറയ്..." "ആഹ്... എന്നിട്ട് വീണ്ടും കരഞ്ഞു കരഞ്ഞു ദുആ ചെയ്യുക തങ്ങളെﷺഒന്ന് യക്ലത്തിലും മനാമിലും കാണിക്കണേയെന്ന്... എന്നിട്ട് അവിടുത്തേക്ക്ﷺമദ്ഹെഴുതാൻ വേണ്ടി ഒരു പുസ്തകം നീ തയ്യാറാക്കുക പച്ച മഷി കൊണ്ട് മദ്ഹുകൾക്ക് തുടക്കം കുറിക്കുക ആ പേന കൊണ്ട് വേറെ ഒന്നും എഴുതാനോ ആ പുസ്തകത്തിൽ വേറെ വല്ലതും എഴുതാനോ വരക്കാനോ നീ ഉപയോഗിക്കരുത് എന്നും മൂന്ന് മദ്ഹിൽ കുറയാതെ എഴുതുക വെള്ളി രാവിലും തിങ്കൾ രാവിലും പത്തെണ്ണത്തിൽ കുറയാതെയും എഴുതുക... ആ പേനയും പുസ്തകവും ഭദ്രമായി നീ സൂക്ഷിക്കുക... അതിലെ മദ്ഹുകൾ നീ ഷെയർ ചെയ്യാനോ സ്റ്റാറ്റസ് വെച്ച് മറ്റുള്ളവരെ കാണിക്കാനോ പാടുള്ളതല്ല... നിന്നിൽ ഒതുങ്ങണം നിനക്കെങ്ങനെ മറ്റുള്ളോരെ കാണിക്കണമെന്നുണ്ടേൽ നീയതിനായി ഫോണിൽ വേറെ കുറിച്ചിടുക... പിന്നെ നിനക്ക് മക്കയും മദീനയും പോയി ഉംറയും സിയാറത്തുമൊക്കെ ചെയ്യണ്ടേ അവിടെ ചെന്ന് മുത്തോരെﷺപേരില് സലാം ചൊല്ലണ്ടെ ഐനാ..." "അതെ അതിന് വേണ്ടി കാത്തിരിപ്പാണ് ഐനാ... 😭..." "ആഹ് അതിനും വഴിയുണ്ട് നീ നന്നാവാൻ വേണ്ടി.., എന്ന് കരുതി നീ മോശമാണെന്നെല്ലാട്ടോ അതിനർത്ഥം...,അതിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിന്റെ കൂടെ തന്നെ അവിടെയൊന്നെത്തിപ്പെടാൻ നിനക്ക് ചൊല്ലാൻ കഴിയും എന്ന് തോന്നുന്നയത്രയും സ്വലാത്ത് നീ നേർച്ചയാക്കുക... ഒരു പതിനായിരമോ ഒരു ലക്ഷമോ അങ്ങനെ എത്ര വേണേലും... ഞാൻ പറയുന്നു പകുതി ആകുമ്പോഴേക്കും നീ മദീനയിൽ എത്തുമെന്ന്..." അത് കേട്ടതും ഐനയിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി... ഇന്ന് തന്നെ പൂർണമായും അവൾക്ക് നന്നാവണമെന്ന് തോന്നിപ്പോയി... അവൾ ഐനയുടെ നേരെ തിരിഞ്ഞു.., മുൻപിലുള്ള അലമാരയുടെ കണ്ണാടിയിലേക്ക് നോക്കി... "ഐനാ..., ഇൻ ഷാ അല്ലാഹ്...,ഞാനിന്ന് തന്നെ നന്നാവും...," "പോരാ ഇന്ന് എന്നല്ല ഈ നിമിഷം നന്നാവണം...മുത്തോരെﷺകാണണം... ആ നിമിഷത്തെ കുറിച്ച് നീയൊന്നാലോചിച്ച് നോക്കിയേ... തങ്ങളെﷺകാണുന്ന ആ ദിനം സർവ്വതും നീ മറക്കും പ്രകാശത്താൽ പുഞ്ചിരി തൂകി നിൽക്കുന്ന മുഖത്ത് നിന്നും നീയെങ്ങനെ കണ്ണെടുക്കും നിന്നെ തന്നെ നോക്കി നിൽക്കുന്ന തങ്ങളോടുള്ളﷺഅടങ്ങാത്ത പ്രണയമിൽ നിന്ന് നീയെങ്ങനെ നിന്റെ മിഴികളെ പിൻവലിക്കും... മദീനയോരം ചേർന്ന് നിന്നെ തങ്ങള്ﷺമാടി വിളിച്ചെങ്കിലോ നീയങ്ങോട്ട് തങ്ങളെﷺഅടുത്തേക്ക് ഓടി ചെല്ലുലേ ഐനാ..." "പിന്നെ ഓടിപ്പോകാതെ ഞാൻ എപ്പോ പോയെന്ന് ചോദിച്ചാൽ പോരെ... ഭൂമിയിലെ പ്രണയത്തെ ഞാനങ്ങ് മറക്കും ഐനാ... അവിടുമിൽ ജന്നത്തുൽ ബഖീഇൽ മദീനയോരം തങ്ങളെﷺഅടുത്ത് ഞാൻ കിടന്നുറങ്ങും കാലാ കാലവും എണീക്കാത്ത ഉറക്കം..." "മാഷാ അല്ലാഹ്... കണ്ണിനും കാതിനും കുളിർമയേകുന്ന ഓരെ ഒരു നഖരം *മദീന*... പച്ചയാൽ വർണ്ണിതമാക്കിയ പുണ്യഭൂമി... ഹുബ്ബിന്റെ ആഴങ്ങളിൽ ഇറങ്ങി ചെന്ന് നോക്കിയാൽ കാണാം അവിടുത്തെ മദീനനുരാഗികളുടെ പ്രണയം... യഥാർത്ഥ *മുഹിബ്ബിന്റെ ഹുബ്ബ്‌*..." "അതെ ഐനാ...ഐനാ ഞാനെന്നാൽ തൗബ ചെയ്തോട്ടെ..." "വൈകിക്കേണ്ട ഐനാ... ചെല്ല് അതിന് മുൻപായി രണ്ട് റക്ക്അത്ത് സുന്നത്ത് നിസ്കരിച്ചിട്ട് തുടങ്ങണെ..." "ഇൻ ഷാ അല്ലാഹ്‌...ശെരി ഐനാ ഇത്രയും എനിക്ക് അറിവ് തന്നതിന് ഒരുപാട് നന്ദി ഐനാ..." "ചെല്ല് ഐനാ... നന്ദിയൊന്നും വേണ്ട..." ഐന വേഗം തന്നെ വുളൂ എടുത്ത് വന്ന്... നിസ്കാരപ്പായ നിവർത്തി എന്നത്തേതിനേക്കാളും മെല്ലെ രണ്ട് റക്ക്അത്ത് സുന്നത്തും നിസ്കരിച്ചു... ശേഷം.., നിസ്കാരത്തിന്റെ ശേഷം ചൊല്ലാനുള്ള അദ്ക്കാറുകളും സ്വലാത്തുകളും ചൊല്ലിക്കൊണ്ടിരുന്നു കരഞ്ഞു ദുആ ചെയ്തു പൊട്ടിപ്പൊട്ടി കരഞ്ഞു ശബ്ദം പുറത്തേക്ക് കേൾക്കാനാകാത്ത വിധം തേങ്ങലുകൾ ആ റൂമിലൊന്നാകെ മുഴങ്ങി... നിസ്കാര മുസല്ലയും നിസ്കാരകുപ്പായവും എന്തിന് മുഖമക്കന വരെ നനഞ്ഞു കുതിർന്നു... ആദ്യമായിട്ടാണ് അവൾ അല്ലാഹ്ക്ക് മുന്നില് ഇത്രയും കരയുന്നത് മറ്റേത് നിസ്കാരം കഴിഞ്ഞാൽ ശേഷമുള്ളത് ചൊല്ലാനും പറയാനും കൂടെ നിൽക്കാതെ എണീറ്റ് ഒരു ഓട്ടമാണ് ഫോണിൽ തോണ്ടാൻ...ശേഷം അതിമനോഹരമായി അറബിയിലും മലയാളത്തിലും തൗബ ചെയ്ത് അപ്പോഴും കണ്ണ് നീര് ഇരു കൺകളിൽ കൂടിയും ഒലിച്ചിറങ്ങിക്കൊണ്ടേയിരുന്നു... നീണ്ട മണിക്കൂറുകൾക്ക് ശേഷം അവളെ മനസ്സ് ശുദ്ധിയാക്കി ഉമ്മയോടും ഉപ്പയോടും ഇത് വരെ താൻ ചെയ്തതിന് പൊരുത്തപ്പെട്ടു തരണമെന്നും ഇനി ഒരിക്കലും അറിയാതെ പോലും നിങ്ങളെ രണ്ട് പേരെയും വേദനിപ്പിക്കില്ലായെന്നും പറഞ്ഞ്... സ്വന്തം മകളെ മാറ്റം അവരിൽ വല്ലാണ്ട് അത്ഭുതം തോന്നിപ്പിച്ചിരുന്നു...അവര് കാര്യം ചോദിക്കാൻ നിന്നില്ല പതുക്കെ ചോദിച്ചറിയാമെന്ന് കരുതി അല്ലാഹുവിനോട് സ്തുതി അറിയിച്ചു.., الحمدلله الف مرة🌹" ഡയറിയിലെ മൂന്നാമത്തെ പേജ് മറിക്കാനൊരുങ്ങിയപ്പോഴാണ് എന്നെ ഉമ്മ വിളിച്ചത്... "ഫാത്തിമാ..." "എന്താ ഉമ്മാ..." നമ്മള് ഡയറി എന്റെ ബാഗിൽ തന്നെ ഭദ്രമായി വെച്ച് ഉമ്മാടെ അടുത്തേക്ക് ചെന്ന്... "എന്താണെന്റെ ഫാത്തിക്ക് റൂമിൽ പണി ഒരുപാട് നേരമായല്ലോ ഇന്നീ വഴിയൊന്നും കണ്ടില്ല..." "അത് ഉമ്മാ ഞാനെന്റെ ഐനയുടെ ഡയറി വായിക്കുകയായിരുന്നു..." "ഏത് ഡയറി ഫാത്തിക്കുട്ടീ... മറ്റേതാണോ അവളെ ജീവിത യാത്രയുടെയാ ഡയറി... അത് നിനക്കവള് തന്നോ..." ഉമ്മ ഒരു ചിരിയോടെ ചോദിച്ചു... "അതെ ഉമ്മാ അവളെ കയ്യും കാലും പിടിച്ചു ചോദിച്ചു കിട്ടിയതാ ആദ്യം തരില്ലായെന്ന് പറഞ്ഞു അവസാനം അത് വഴി എനിക്കും മാറ്റം ഉണ്ടായാലോ അതിന്റെ പ്രതിഫലം നിനക്കും കൂടി കിട്ടൂലെയെന്നൊക്കെ പറഞ്ഞു സോപ്പിട്ടപ്പോൾ തന്നു..." "ആഹാ അല്ലേലും സോപ്പിടാൻ നിന്നെ കഴിഞ്ഞേ വേറെ ആളുള്ളൂ എന്നിട്ടെങ്ങനെയുണ്ട് അതിലെ കഥയൊക്കെ..." "മാഷാ അല്ലാഹ് ഒന്നും പറയാനില്ല ഉമ്മാ... അവള് അവളെ സ്വന്തത്തോടുള്ള ഒരു ഹുബ്ബിന്റെ സംഭാഷണം.., തങ്ങളെﷺഒരുപാടതിൽ വർണ്ണിക്കുന്നുണ്ട് നമുക്കൊരുപാട് പാഠങ്ങൾ അതിൽ പഠിക്കാനുണ്ട്... അൽഹംദുലില്ലാഹ് അത് വായിക്കാൻ പറ്റിയല്ലോ പടച്ചോന് സ്തുതി... അവളെന്നോട് പ്രത്യേകം പറഞ്ഞതാ നീയും ഉമ്മയുമല്ലാതെ ആരും അറിയരുതെന്ന്... അവൾക്കറിയാം ഞാനുമ്മയോടെല്ലാം പറയുമെന്ന്..." ഫാത്തി ഒരു ചിരിയോടെ പറഞ്ഞു നിർത്തി...എന്നിട്ട് വീണ്ടും തുടർന്നു... "ഉമ്മാ... എനിക്കതിലേറ്റവും ഇഷ്ടപ്പെട്ട വരിയേതെന്നോ... "ഏതാണ് എന്റെ ഫാത്തിക്കുട്ടിക്ക് ഇഷ്ടപ്പെട്ട ആ വരി ഈ ഉമ്മ കേൾക്കട്ടെ..." "അതില്ലേ... അതിൽ പറയുന്നു പ്രകാശത്താൽ തന്നോട് പുഞ്ചിരി തൂകി നിൽക്കുന്ന തങ്ങളെﷺകാണുന്നതിനെ കുറിച്ച് ഒരു രണ്ട് മൂന്ന് വരി... ന്റെ പൊന്നോ അടിപൊളി കണ്ണ് നിറഞ്ഞ് പോയി ഉമ്മാ... ഞാനും ഇനി മുതൽ മുഖം മാത്രമല്ല കയ്യും കാലുമൊകെ മറക്കും...എനിക്കും കാണണ്ടേ എന്റെ തങ്ങളെﷺ..." "ആഹാ അപ്പൊ എന്റെ ഫാത്തിക്കുട്ടിക്ക് അത് വായിച്ചിട്ട് മാറ്റമൊക്കെ ഉണ്ട് ലേ അൽഹംദുലില്ലാഹ് അത് മതി..." "പിന്നല്ലാണ്ട് ഈ ഫാത്തിയും ഐനയെ പോലെ നന്നാവാൻ പോകുകയാണ്..." "മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... ആയിക്കോട്ടെ... ഇപ്പൊ എന്റെ മോള് എനിക്ക് കുറച്ച് ഹെല്പ് ചെയ്ത് താ... വായിക്കാൻ ഒരുപാട് സമയം ബാക്കിയില്ലേ... നീയുറങ്ങാതെ വായിച്ചാലും ഞാൻ തെറ്റ് പറയില്ല കാരണം അതിൽ അത്രയും നബിയോരുടെﷺഹുബ്ബിനെ കുറിച്ചല്ലേ പറയുന്നത്..." "ഉവ്വ് ഉവ്വേ ഉത്തരവ്... " അങ്ങനെ പണികൾ എല്ലാം ക്ഷണ നേരം കൊണ്ടുമ്മയും മകളും കൂടെ തീർത്ത്... കുളിയും ളുഹാ നിസ്കാരവും കഴിഞ്ഞ് അവൾ വേഗം തന്നെ തന്റെ ബാഗിൽ ഭദ്രമായി സൂക്ഷിച്ച് വെച്ച ഡയറി പതുക്കെ കയ്യിലെടുത്തു... പച്ചയാൽ അലങ്കാരമാക്കിയ അതിന്റെ ഭംഗി അത് വാങ്ങിക്കൊണ്ടെന്ന് വായിക്കുമ്പോൾ പോലും അവൾ ആസ്വദിച്ചിരുന്നില്ല പകരം അപ്പോഴാണ് അവളതൊക്കെ നോക്കി കാണുന്നത് ഗ്ലിറ്റർ പേപ്പറിനാൽ അത് കൂടുതൽ ഭംഗിയിൽ അലങ്കരിച്ചു വെച്ചിട്ടുണ്ട്... ഫസ്റ്റ് പേജിൽ മദീനയുടെ മനോഹരമായ പെൻസിൽ ഡ്രോയിങ് കണ്ടാലറിയാം ഐന വരച്ചത് തന്നെ... അവൾ ഡ്രോയിങ്ങിൽ കോളേജിലെ എല്ലാരേക്കാളും ഒരു പിടി മുന്നിലാണ് മാഷാ അല്ലാഹ്... അതിനടിയിൽ മനോരമായൊരു മദ്ഹ്... *സ്വലാത്ത് ചൊല്ലാത്തവനെ മുത്ത് നബിയോട്ﷺസ്നേഹം ഉള്ളവനെന്നും.., ഹുബ്ബന്തെന്നറിയാത്തവനെ മുഹിബ്ബെന്നും..,മദ്ഹിൽ ലായിക്കാത്തവനെ മാദിഹെന്നും.., ഇഷ്‌ക്കന്തെന്നറിയാത്തവനെ ആശിക്കെന്നും..., എങ്ങനെ വിളിക്കാൻ കഴിയും.., ആ കൂട്ടത്തിലല്ലെയോ ഞാനും...* അതും ഫാത്തി അപ്പോഴാണ് നേരം പോലെ വായിക്കുന്നത് പോലും നല്ല അർത്ഥവത്തായ വരികൾ മാഷാ അല്ലാഹ്... ഇങ്ങനെ എഴുതാനും വേണം കഴിവുകൾ...ഈ വക കഴിവുകൾ നീ എനിക്കും നൽകണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു... ഡയറിയിലെ മൂന്നാമത്തെ പേജ് മറിച്ചവൾ വായിക്കാൻ തുടങ്ങി... മറിക്കുമ്പോഴുള്ള അത്തറിന്റെ ഗന്ധം അവൾ നാസികയിലേക്ക് വലിച്ചു കയറ്റി... വല്ലാത്തൊരു ആനന്ദമന്നേരം മനസ്സിന്... ഐന പിന്നീട് ഒരു സുന്നത്തുകളും എടുക്കാതിരിന്നിട്ടില്ല അങ്ങനെ അങ്ങനെ ഐന ആകപ്പാടെ ഒരുപാട് മാറി...അവൾക്കൊരുപാട് കസിൻസ് ഉണ്ട് ഫുൾ ബോയ്സ് ആണ് ആദ്യമൊക്കെ അവരോട് വാ തോരാതെ സംസാരിച്ചിരുന്ന വായാടി ഐനയിൽ നിന്നും അവളൊരുപാട് ഒതുങ്ങി... എല്ലാവരിലും അതൊരത്ഭുതം തന്നെ തീർത്തു... ഒരു കണക്കിന് പറഞ്ഞാൽ കസിൻസും എത്ര കുടുംബക്കാരാണെന്ന് പറഞ്ഞാലും അന്യരന്യര് തന്നെ അത് മാറാനൊന്നും പോണില്ലല്ലോ... കോളേജിലെത്തിയാൽ ഹാഷിം പിന്നാലെ വരും എന്ത് പറ്റിയതാ എന്റെ ഐനക്ക് എന്ന് ചോദിച്ചിട്ട് ഒരുപാട് അവളൊഴിഞ്ഞു മാറി എന്നാൽ സഹിക്കെട്ടിട്ട് ഒരൂസം അവനവളെ അടുത്തേക്ക് വന്നപ്പോൾ അവൻക്ക് നേരെ കൈ ഉയർത്തിക്കൊണ്ടവള് പറഞ്ഞു... *"മദീനയിൽ അന്തിയുറങ്ങുന്ന രാജകുമാരൻ അഷ്‌റഫുൽ ഖൽക്ക് ത്വാഹാ മുഹമ്മദ്‌ റസൂലുല്ലാഹിﷺതങ്ങള് ഞാനൊരു തെറ്റ് ചെയുമ്പോഴേക്ക് ഞാനെന്നല്ല നാമെല്ലാവരും മുത്തോരെﷺഉമ്മത്തില് പെട്ടവര് ഒരു തെറ്റ് ചെയ്യുമ്പോൾ ഒരുപാട് വേദനിക്കുന്നു മദീനയിൽ കിടന്നിട്ട് അത് കൊണ്ട് ഇനിയും ഹറാം ചെയ്യാൻ ഞാൻ അനുവദിക്കില്ല.... സോറി ഹാഷിം എന്നെ വിട്ടേക്കൂ... "* അത്രയും പറഞ്ഞവൾ പോകുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിപ്പോയി ആദ്യമായി ആനന്ദം തോന്നിയവൾക്ക് തങ്ങളെﷺകുറിച്ചല്ലേ ഞാനിപ്പോ പറഞ്ഞെ... അത് കാരണമെങ്കിലും അവനും മാറട്ടെ എന്നായിരുന്നു അവളെ ഉള്ളിൽ അങ്ങനെയെങ്കിൽ എനിക്കെത്ര കൂലി കിട്ടും ന്റെ അല്ലാഹ്... ഇതേ സമയം ഹാഷിം അവള് പറഞ്ഞതിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ശെരിയാണ് അവള് പറഞ്ഞതത്രയും ശെരി തന്നെ മാറണം മാറ്റം അനിവാര്യമാണ് സമയം അതിക്രമിച്ചിരിക്കുന്നു..പിന്നീടങ്ങോട്ട് ഐന എല്ലാവർക്കും കഴിയുന്നത്ര ദഅവത്ത് നടത്തിക്കൊണ്ടിരുന്നു അങ്ങനെ അങ്ങനെ അവള് കാരണം ഒരുപാട് പേര് മാറിക്കൊണ്ടിരുന്നു എല്ലാത്തിനും അല്ലാഹുവിനോടും മുത്തായ തങ്ങളോടുംﷺഅവളൊരുപാട് നന്ദി പറഞ്ഞു... അവൾക്ക് ഒരു ഗ്രൂപ്പ് ഉണ്ട് അവളെ വിശ്വാസത്തിൽ തങ്ങളുംﷺഅവളും മാത്രമടങ്ങുന്ന ഒന്ന് അതിൽ അവളെല്ലാ കാര്യവും തങ്ങളോട്ﷺപങ്ക് വെക്കുമായിരുന്നു... ആരുടെയെങ്കിലും സങ്കടം പറഞ്ഞാൽ അതിനുള്ള വഴി അതിൽ നിന്നിറങ്ങുന്നതിന് മുന്നേ തന്നേ കിട്ടു... അവളത് പോലെ സങ്കടമുള്ള തന്റെ പ്രിയപ്പെട്ടവരോട് ചെയ്യാൻ പറയും... ചെയ്ത് കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞാൽ വിളി വരും അൽഹംദുലില്ലാഹ് മോളെ ഒരുപാട് നന്ദി എല്ലാം റാഹത്തായെന്ന് പറഞ്ഞിട്ട്..,ആദ്യമാദ്യം അവളിൽ അത് അത്ഭുതങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നെ പിന്നെ അവൾക്ക് മനസ്സിലായി തന്റെ കൂടെ എപ്പോഴും തങ്ങളുണ്ടെന്ന്ﷺ...കയ്യിലെ ഗ്ലൗസിന്റെ ഉള്ളിൽ നിന്ന് പച്ചക്കളർ പ്രകാശത്തോടെ കാണാം അതിൽ നിന്ന് തന്നെ മനസിലാക്കാം അവളുടെ കയ്യില് നഅലേ മുബാറക്കുണ്ടെന്ന്... എന്തിനാണ് അങ്ങനെ വെക്കുന്നതെന്ന് ചോദിച്ചാൽ കണ്ണ് ചിമ്മിക്കാണിക്കും എനിക്ക് ഒരു ആശ്വാസത്തിന് അത്രമാത്രം പറയും... അങ്ങനെയിരിക്കെ ഒരു ദിവസം ഐന സ്വപ്നം കാണുന്നു... തന്റെ കയ്യിലുള്ള ഫോൺ മുഴുവൻ വെള്ള പ്രകാശം കൊണ്ട് നിറഞ്ഞിരിക്കുന്നു... വാട്സാപ്പിൽ തെളിഞ്ഞു നിന്നത് ആ ഗ്രൂപ്പ്‌ ആണ് ഐന അയച്ച ഓരോ മെസ്സേജും പ്രകാശത്താൽ വെട്ടിത്തിളങ്ങുന്നുണ്ട്... ഓരോ മെസ്സേജിനും മുത്തോര്ﷺറിപ്ലൈ കൊടുത്തിട്ടുണ്ട്... മാഷാ അല്ലാഹ്... ഒരുപാട് വെള്ളയിട്ട ആളുകളും..,മുഖം കാണും മുൻപേ ഐന ഞെട്ടി ഉണർന്നിരുന്നു.... എന്തായിരിക്കും സ്വപ്നത്തിന്റെ വ്യാഖ്യാനം ആരോട് ചോദിക്കും അവസാനം രണ്ടും കൽപ്പിച്ച് തന്റെ അറിവിലുള്ള ഒരുപാട് അറിവ് പകർന്നു തന്ന മുത്തോരെﷺകുറിച്ചൊരുപാട് അവർക്ക് വർണിച്ചു കൊടുക്കുന്ന ഉസ്താദിന് ഐന മെസ്സേജയച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഉസ്താദ് കൊടുത്ത മറുപടി.... "നീ കണ്ടത് നല്ല സ്വപ്നമാണ് തങ്ങൾﷺനിനക്ക് കാണിച്ചു തന്നതാണ് പക്ഷെ അത് പൂർണമാക്കാൻ കഴിയാഞ്ഞത് നീയിന്നലെ മദ്ഹ് എഴുതാതെ കിടന്നത് കൊണ്ടാണ് എന്തെ ആ ഗ്രൂപ്പിൽ നീയെന്നും എഴുതാറുള്ള മദ്ഹ് എഴുതാൻ മറന്നത് അത് തന്നെയാണ് കാര്യം വേഗം പോയി എഴുത് ഐനാ... " അവൾ ഉസ്താദിനോട് നന്ദി പറഞ്ഞു മറന്നതിന് ഒരുപാട് കരഞ്ഞു കൊണ്ട് മദ്ഹ് എഴുതി പൂർത്തിയാക്കി... അന്നേരം അവളോർത്തു പുസ്തകത്തിൽ മദ്ഹ് എഴുതാതെ കിടക്കുന്ന അന്നൊക്കെ സ്വപ്നത്തിൽ ആ പുസ്തകവും പച്ചപ്പേനയും കാണിച്ചു തരുന്നതും അവൾ ആ പാതി രാത്രി എഴുന്നേറ്റ് മദ്ഹ് എഴുതിയതൊക്കെ.... (തുടരും..) പിന്നെ ഇതിൽ ഞാനെഴുതുന്നത് വെറും സാങ്കല്പികമായ ഒരു സ്റ്റോറിയല്ല കാരക്റ്റേഴ്സിന്റെ നെയ്മിൽ മാത്രമേ മാറ്റമുള്ളൂ പിന്നെ ചില കാര്യങ്ങൾ മാത്രമേ സാങ്കല്പികമായിട്ടുള്ളു ബാക്കിയെല്ലാം തികച്ചും റിയലാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു... എന്ന് കരുതി സാങ്കല്പികമുള്ളവ കളവാണെന്ന് തെറ്റിദ്ധരിക്കരുത് ട്ടൊ കാരണം.., ഞാൻ ഇതിൽ നിന്നും വായിക്കുന്നവർക്ക് മാറ്റമുണ്ടാവണേ എന്ന ലക്ഷ്യത്തോട് കൂടെയാണിതെഴുതുന്നത് അല്ലാണ്ട് വേറെ ഒരു ദുരുദ്ദേശവുമില്ലാട്ടോ... വായിച്ച് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്ക് ഒത്തിരി നന്ദിയുണ്ട് ട്ടൊ... ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു... എന്റെ ദുആയിൽ തീർച്ചയായും നിങ്ങളുണ്ടാവും... ബാക്കി ഭാഗവുമായി വീണ്ടും കാണാം... ഇൻ ഷാ അല്ലാഹ്... *🌹✨💚اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ نِ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمْ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.💚✨🌹* 💚💚💚💚💚💚💚💚💚💚💚💚💚💚 #📙 നോവൽ