#📝 ഞാൻ എഴുതിയ വരികൾ
#തുടർകഥ ഭാഗം 83
## കുളിച്ചു ഈറനുടുത്തു പൂജമുറിയിലെ നിലവിളക്ക് തെളിക്കുമ്പോ ജെനിയുടെ മനസ്സിൽ കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു....
മുകുന്ദേട്ടന് വാക്ക് കൊടുത്തതായിരുന്നു ഈ ഗ്രന്ഥം മറ്റാർക്കും കൊടുക്കില്ലെന്ന്...
കണ്ടുമുട്ടിയകാലം മുതൽ ഒരു സഹോദരനോടെന്നു പോലെ ഇഷ്ട്ടമായിരുന്നു. തിരിച്ചും അതേപോലെ...
ഇനിയിപ്പോ അതൊന്നും ഓർത്തിട്ട് ഒരു ഫലവുമില്ല. ജീവിതമാണ് വലുത്...
അന്ന് രാത്രിയിൽ രണ്ടുപേർ ഒരു ദയയുമില്ലാതെ തന്നെ കടിച്ചു കീറി ഇല്ലാതാക്കിയപ്പോ ദൈവ ദൂതയെ പോലെ രക്ഷിച്ചതാണ് മീനു മാഡം...
മറ്റാരുമറിയില്ലെന്ന് അവരുടെ വാക്ക്... അതിൽ തന്റെ ഭാവി ജീവിതം സുരക്ഷതമാകണമെങ്കിൽ അനുസരിച്ചേ പറ്റൂ...
മനമുരുകി പ്രാർഥിച്ചു... കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകൻ തുടങ്ങിയിരുന്നു....
വിറയ്ക്കുന്ന കരങ്ങളോടെ നിലവറയിലെപെട്ടിയിൽ നിന്ന് ഗ്രന്ഥം കൈയിലെടുക്കുമ്പോ പെട്ടന്ന് വിളക്ക് അണഞ്ഞു....
ഭയന്നു പോയി ജെനി... ശരീരമാകെ ആ വിറയൽ പടാരൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ...
ചാരിയിട്ട നിലവറ വാതിൽ തള്ളി തുറന്ന് ഇരുളിൽ ഒരു രൂപം അകത്തേക്ക് പാഞ്ഞു വന്നു....
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപ് ആ ഗ്രന്ഥം കൈക്കലാക്കി പുറത്തേക്ക് പാഞ്ഞു...
(തുടരും )