മുഹബത്തിന്റെ സുൽത്താൻ
ShareChat
click to see wallet page
@muhabhathintesulthan
muhabhathintesulthan
മുഹബത്തിന്റെ സുൽത്താൻ
@muhabhathintesulthan
✍️ഒറ്റപ്പെടലുകൾ മറക്കാൻ ഉള്ള മാർഗം ❤️ ✍️
✍️മുഹബത്തിന്റെ സുൽത്താൻ ✍️ ❤️യാമിയുടെ കഥ ❤️ “നീ എന്ത് കണ്ടിട്ടാടി ഇങ്ങനെ നെഗളിക്കണെ, നീ ചവിട്ടി നിക്കണ മണ്ണ് പോലും നിന്റെ സ്വന്തമല്ല. അതിയാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ” ലീലാമ്മ അലറുകയായിരുന്നു. കുമ്പിട്ടിരുന്നു തേങ്ങ ചിരകുന്ന റോസിയുടെ കണ്ണിൽ നിന്നും കുടകുട കണ്ണീരൊഴുകി. അവൾ തിരിച്ചൊന്നും പറഞ്ഞില്ല, (എന്നു പറഞ്ഞാൽ ശരിയാകില്ല.) “തേങ്ങ ചിരകുമ്പോൾ ആദ്യം വായവട്ടത്തുനിന്നും ചിരകണം എന്നിട്ടേ പുറകിലോട്ട് ചിരകാവു” എന്ന ന്യായം അവൾ പഠിക്കുന്നത് അമ്മായിയമ്മയിൽ നിന്നാണ്. അറഞ്ചം പൊറഞ്ചം കോഴി ചികയുന്നപോലെ തേങ്ങ ചിരകിയിരിക്കുന്നു എന്നുപറഞ്ഞാണ് ഇന്നത്തെ യുദ്ധം. സഹിക്കാൻ പറ്റാതെ ആയപ്പോൾ “എങ്ങനെ ചിരകിയാലും എന്താ ഇത് അരച്ചല്ലേ കറി വെക്കുന്നത്” എന്ന് തിരിച്ചു ചോദിച്ചതിനാണ് ലീലാമ്മ റോസിയെ വാക്കുകളാൽ പൊരിക്കുന്നത്. തൃശ്ശൂരിലെ പേരുകേട്ട തറവാടാണ് വർക്കിച്ചന്റേത്. ഭാര്യ ലീലാമ്മ. സുന്ദരിയാണ് എന്ന് പറഞ്ഞാൽ പോര. ഗോതമ്പിന്റെ നിറം. സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് സ്വർണ്ണ നിറത്തോടു കൂടിയ ലീലാമ്മയുടെ മുഖം കാണാനായി മാത്രം വർക്കിച്ചൻ പള്ളിയിൽ പോയിരുന്നതത്രേ. സമ്പന്നനായ വർക്കിച്ചനും അന്നന്നത്തെ അപ്പം മാത്രം ഭക്ഷിക്കാൻ വകയുള്ള ലീലാമ്മയും തമ്മിലുള്ള വിവാഹം തൃശ്ശൂർ അങ്ങാടി മുഴുവൻ കോളിളക്കം സൃഷ്ടിച്ചതാണ്. നാട്ടിലെ സിംഹവും പുലിയുമൊക്കെ ആണെലും ലീലാമ്മയുടെ അടുത്ത് വർക്കിച്ചൻ വെറുമൊരു പാവയാണ്. ലീലാമ്മ കൊടുക്കുന്ന സ്ക്രൂവിൽ മാത്രം തിരിയുന്ന പാവ. ആ സ്ക്രൂ എവിടെ എപ്പോ കൊടുക്കണമെന്ന് ലീലാമ്മക്ക് കൃത്യമായി അറിയാം. “ഹോ, ഇന്ന് രാവിലെതന്നെ തുടങ്ങിയോ” അടുക്കളയിലെ ബഹളം കേട്ടുവന്ന വർക്കിച്ചന്റെ ചോദ്യത്തിന്റെ ഉത്തരം എന്നവണ്ണം ലീലാമ്മ പറഞ്ഞു. “പിന്നല്ലാതെ ഇങ്ങനെ കോഴി ചിക്കിയത് പോലെ തേങ്ങ ചിരകി വച്ചാൽ ബാക്കി വന്ന തേങ്ങമുറി ചീയത്തില്ലയോ! ആകെ രണ്ട് മൂട് തെങ്ങെ ഉള്ളൂ. അതിൽ നിന്നും കിട്ടുന്നതുകൊണ്ടുവേണം വർഷം മുഴുവൻ കഴിയാൻ. കാർന്നോൻമാർക്ക് ഉണ്ടായെന്ന് പറഞ്ഞിട്ടെന്തു കാര്യം? ഇവിടെ വല്ലതും ഉണ്ടെങ്കിലല്ലേ ഉള്ളൂ. നിങ്ങൾ അടുക്കളയിൽ എത്തിനോക്കാതെ ആ മീൻകാരൻ വരുന്നുണ്ടോന്ന് നോക്ക്”. പുലി പോലെ വന്ന വർക്കിച്ചൻ ലീലാമ്മ പറഞ്ഞതും അനുസരിച്ച് മീൻകാരനെ തപ്പിപ്പോയി. അല്ല അല്ലേലും വർക്കിച്ചനു മിണ്ടാൻ നിവൃത്തിയില്ല. ലീലമ്മയെപ്പോലെയൊരു ദരിദ്രവാസിയെ കെട്ടിയതിനാൽ തറവാടിനകലെയായി ഏഴ് സെന്റ് സ്ഥലം മാത്രേ പിതൃ സ്വത്തായി കിട്ടിയുള്ളൂ. വർക്കിച്ചന്റെ ചേട്ടന്മാരാകട്ടെ കിട്ടിയ ചാൻസിന് അപ്പന്റെ കയ്യിൽ നിന്നും എല്ലാം എഴുതി വാങ്ങിച്ചു. വർക്കിച്ചൻ ലീലാമ്മയെ മാത്രം ധ്യാനിച്ചു നടക്കുന്നതിനാൽ ഉള്ളത് മതി എന്നും പറഞ്ഞ് ഒരു ചെറിയ പലചരക്ക് പീടികയും നടത്തി ജീവിച്ചു പോന്നു. വർക്കിച്ചനും ലീലാമ്മക്കും കൂടി രണ്ട് മക്കൾ. മകൾ മേരിക്കുട്ടി, എടുത്ത് പറയണ്ട ആവശ്യം ഇല്ല അമ്മയെപ്പോലെത്തന്നെ അസൽ തന്റേടി. ജോലിയായി വിദേശത്താണ്. അമ്മയുടെ ഭരണം കണ്ടു ശീലിച്ച മകൾ എവിടെ ചെന്നാലും അവിടം ആളുടെ നിയന്ത്രണത്തിലാക്കാൻ ഒരു പ്രത്യേക കഴിവാ. സ്വന്തം കെട്ടിയവന്റെ വീട്ടിൽ മാത്രം അത് വിലപോകാത്തതിനാൽ വിവാഹം കഴിഞ്ഞിട്ടും അവധിക്ക് വന്നാൽ കൂടുതൽ ദിവസവും സ്വന്തം വീട്ടിലാണ് വെപ്പും കുടിയും. അതിനെ ന്യായീകരിക്കാൻ എന്നവണ്ണം ചീഞ്ഞ ക്ലീഷെ ഡയലോഗും പറയും- “സ്വന്തം അപ്പനും അമ്മയും ഉള്ള കാലത്തോളം പെൺമക്കൾക്ക് സ്വർഗ്ഗം സ്വന്തം വീടാണ്”. മരുമകനെ വശത്താക്കാൻ ലീലാമ്മ അതിസമർത്ഥ ആയതിനാൽ മരുമകനും സ്വന്തം വീടിനേക്കാളും പ്രിയം ഇവിടെത്തന്നെ. മകൻ ജോണിക്കുട്ടിയാണ് ഇപ്പോ പലചരക്ക് കട നോക്കിനടത്തുന്നത്. ശാന്ത സ്വഭാവം. അമ്മ എന്ത് പറഞ്ഞാലും ധിക്കരിക്കില്ല. രണ്ട് മക്കളേയും കൊഞ്ചിച്ചു അല്ലലറിയിക്കാതെ വളർത്തിയതിനാൽ അപ്പനേയും അമ്മയേയും മക്കൾക്ക് കാര്യാണ്. അമ്മക്ക് തന്റെ ഭാര്യയോടുള്ള മുഷിപ്പ് അറിയാമെങ്കിലും അറിഞ്ഞതായി നടിക്കാതെ അങ്ങ് ജീവിച്ചു പോകുന്നു. അതുകൊണ്ടുതന്നെ മകന്റെ മുമ്പിൽവച്ച് മരുമകളെ പിണക്കാതെ ലീലാമ്മ ശ്രദ്ധിച്ചു. ജോണിക്കുട്ടി കടയിലേയ്ക്ക് പോയതിന് ശേഷമേ അഭ്യാസം എടുക്കുള്ളു. അതിനാൽ തിരിച്ചു വരുമ്പോൾ റോസി എന്ത് പറഞ്ഞാലും പൂർണ്ണമായി വിശ്വസിക്കാൻ ജോണിക്കുട്ടിക്കായില്ല. പതിയെ പരാതി പറച്ചിലും റോസി നിർത്തി. വർഷം രണ്ട് കഴിഞ്ഞു. ജോണിക്കുട്ടിയുടെയും റോസിയുടെയും മകനിപ്പോൾ ഒരു വയസ്സായി. റോസിയുടെ ചെറുപ്പത്തിലെ അപ്പൻ മരിച്ചുപോയതാണ്. അതിനും ലീലാമ്മ റോസിയെ കുറ്റപ്പെടുത്താൻ മറന്നില്ല. “ഏതോ ശാപം കിട്ടിയ വീടാണ് അല്ലേൽ ആ തള്ള ഇത്രേം പെട്ടെന്ന് വിധവയാകോ!” വരുന്നോരോടെല്ലാം ലീലാമ്മ ഈയൊരു കാര്യം പ്രത്യേകം പറയാൻ മറന്നില്ല. മാത്രവുമല്ല കൂട്ടത്തിൽ ഉപദേശവും “അയ്യോ, മക്കളുടെ വിവാഹകാര്യം നന്നായി തിരക്കണം കേട്ടോ. എല്ലാം സൂക്ഷിച്ചു വേണം കേട്ടോ.” മാത്രവുമല്ല ജോണിക്കുട്ടിയുടെ വീട്ടിൽ എന്ത് ആഘോഷം നടന്നാലും റോസിയുടെ അമ്മയെ വിധവ ആയതിനാൽ പരമാവധി മാറ്റി നിർത്താൻ ലീലാമ്മ ശ്രദ്ധിച്ചു. റോസിയുടെ അമ്മയാകട്ടെ ഇതൊന്നും അറിയാതെ ആരോടും പരാതിയില്ലാതെ ജീവിച്ചുപോന്നു. ഒരു ദിവസം വർക്കിച്ചനുള്ള ഭക്ഷണം വിളമ്പി വച്ച റോസി വെള്ളം എടുത്തു വയ്ക്കാൻ മറന്നു പോയി. അതിനുള്ള മറുപടി എന്നവണ്ണം വയറു നിറച്ചു തിന്ന് ഏമ്പക്കം വിട്ടതിന് ശേഷം വർക്കിച്ചന്റെ ഡയലോഗ് “ഹാ അപ്പനില്ലാതെ വളർന്നതല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി”! അപ്പനില്ലാത്തതിനാൽ ആ വീട്ടിൽ വർക്കിച്ചനെ ആയിരുന്നു റോസിക്ക് കൂടുതൽ ഇഷ്ടം. ഇത്രയും കാലം അമ്മായിയമ്മയേയും നാത്തൂനേയും മാത്രം സഹിച്ചാൽ മാത്രം മതിയായിരുന്നു. അമ്മായിയപ്പന്റെ കുറ്റപ്പെടുത്തലും കൂടിയായപ്പോൾ റോസി തളർന്നു തുടങ്ങി. ആ പറയാൻ മറന്നു പോയി റോസി നല്ലൊരു നർത്തകി ആയിരുന്നു. ഒരു ഡാൻസ് സ്കൂളിൽ പഠിപ്പിച്ചിരുന്നു. “ഓ നസ്രാണികളങ്ങനെ ആടാനും തുള്ളാനൊന്നും പോകില്ല. ഒരു ആട്ടക്കാരി വന്നിരിക്കുന്നു.” വിവാഹ ശേഷം അങ്ങനെ ലീലാമ്മ റോസിയുടെ ജോലിയും കളയിച്ചു. കുഞ്ഞായി കഴിഞ്ഞപ്പോൾ “കുഞ്ഞിനെ ആര് നോക്കും നീ ആടാൻ പോയാൽ എന്നായി. അല്ലേലും വല്ല്യ ഗവൺമെന്റ് ഉദ്യോഗം അല്ലല്ലോ വല്ലോനേം നോക്കി കണ്ണും കയ്യും കാണിക്കലല്ലേ.” ജോണിക്കുട്ടിയോട് പറഞ്ഞാലും പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്തതിനാൽ റോസി മൗനം പാലിച്ചു. ഒരു ദിവസം ലീലാമ്മയുടെ മകൾ മേരിക്കുട്ടി ഫോൺ വിളിച്ചു ഭയങ്കര കരച്ചിൽ. അവളുടെ കെട്ടിയോൻ പറഞ്ഞു നീ ജോലി നിർത്തി മക്കളേയും കൊണ്ട് നാട്ടിൽ പൊയ്ക്കോളൂ. അമ്മക്ക് പ്രായമായി വരുന്നു. അവരെ സഹായിക്കാൻ ആരുമില്ല. ഇതു കേട്ടതും ലീലാമ്മ രഹസ്യമായി മകളെ ഉപദേശിച്ചു. “എന്ത് വന്നാലും നീ ജോലി കളയരുത്. വേണെങ്കിൽ അവൻ പോട്ടെ. അല്ലേൽ നോക്കാൻ ആരേലും വയ്ക്കട്ടെ. പിള്ളേർ എങ്ങനേലും വളർന്നോളും. നിന്റെ ജോലി പോയാൽ പിന്നെ നിനക്ക് പുഴുന്റെ വില പോലും കാണില്ല.” ലീലാമ്മ പറഞ്ഞാൽ മകളോ മകൾ പറഞ്ഞാൽ ലീലമ്മയോ ഒരടി മാറുകയില്ലാത്തതിനാൽ മകൾ ലീലാമ്മയുടെ വാക്ക് കേട്ടു. എന്തൊക്കെ വന്നാലും എന്നെ നോക്കാൻ എന്റെ മക്കൾ ഉണ്ട് എന്ന ഭാവം ലീലാമ്മയെ റോസിയുടെ അടുത്ത് ക്രൂരയാക്കി. റോസിയുടെ മകൻ ജോക്കുട്ടൻ വളർന്നു സ്കൂളിൽ പോകാൻ തുടങ്ങി. ലീലാമ്മയും വർക്കിച്ചനും നാത്തൂൻ മേരിക്കുട്ടിയും കൂടി മത്സരിച്ചു റോസിയെ കുറ്റപ്പെടുത്താനും തുടങ്ങി. അപ്പോഴും ജോണിക്കുട്ടി മരവിച്ച അവസ്ഥ തുടർന്നു കൊണ്ടിരുന്നു. അതിനേക്കാളുപരി സഹോദരസ്നേഹം, മാതാപിതാക്കളോടുള്ള ഭയം, അനുസരണം തുടങ്ങിയ വികാരങ്ങളാൽ ലീലാമ്മ അയാളെ കെട്ടിയിട്ടു. ഒരു ദിവസം സഹിക്കെട്ട ജോണിക്കുട്ടി പറഞ്ഞു “അവർക്ക് പ്രായമായി അവരെ തിരുത്താൻ എനിക്കാകില്ല. നീ വേണം അത് മനസിലാക്കി സഹകരിച്ചു പോകാൻ.” “ഇവർക്ക് ഇപ്പോഴല്ലേ വയസ്സായത്? പണ്ടും ഇവർ ഇങ്ങനെത്തന്നെ ആയിരുന്നില്ലേ?” അന്നാദ്യമായി ജോണിക്കുട്ടിയോട് കയർത്ത റോസിയുടെ കരണം പുകക്കാൻ അവൻ മറന്നില്ല. മകൻ പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കിയ ലീലാമ്മ പണ്ടത്തേതിനേക്കാൾ കൂടുതലായി റോസിയെ കുറിച്ച് നുണയും കൊതിയും പറയാൻ തുടങ്ങി. ഇതിനിടയിൽ പെട്ടെന്ന് ഒരു ദിവസം വർക്കിച്ചൻ മരിച്ചു. ഉറങ്ങി കിടന്ന വർക്കിച്ചൻ പിറ്റേന്ന് ഉണർന്നില്ല. അതിലും ലീലാമ്മ അഹംഭാവം കാണിച്ചു. ഭാഗ്യമരണം ആണത്രെ. കിടന്ന് നരകിച്ചില്ലല്ലോ. റോസിയുടെ ലോകം ജോക്കുട്ടൻ മാത്രമായി ചുരുങ്ങി. അവൾ ആരോടും സംസാരിച്ചില്ല. ജോക്കുട്ടനും റോസിയോടായിരുന്നു കാര്യം. വീടിനടുത്തുള്ള ടൗണിൽ റോസിക്ക് നൃത്തഅദ്ധ്യാപികയായി ജോലി കിട്ടി. റോസിയുടെ കൂട്ടുക്കാരി നടത്തുന്ന സ്ഥാപനം ആയിരുന്നു അത്. ജോക്കുട്ടനോട് മാത്രം അവൾ അനുവാദം ചോദിച്ചു. അമ്മയുടെ ദയനീയ അവസ്ഥ ചെറുപ്രായത്തിൽ തന്നെ അവന് മനസ്സിലായി തുടങ്ങി.റോസിയെ ജോലിക്ക് വിടാതിരിക്കാൻ ലീലാമ്മ ഒരുപാട് പയറ്റി. “ഡാ നീ ഇങ്ങനെ പൊട്ടനായിരുന്നോ, നോക്കിക്കോ ആദ്യത്തെ ശമ്പളം കിട്ടുന്ന അന്ന് അവൾ നിന്നെ ഇട്ടിട്ട് പോകും. പെണ്ണിന്റെ കയ്യിൽ കാശ് വരാൻ തുടങ്ങിയാൽപിന്നെ നിന്നെ വില കാണില്ല.” ജോണിക്കുട്ടി അപ്പോഴും മൗനം പാലിച്ചു. ഒരു ദിവസം വെള്ളിടി പോലെ ആ വാർത്ത എത്തി. ലീലാമ്മയുടെ ഏക മകൾ മേരിക്കുട്ടി ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. മകളുടെ മൃതശരീരം കണ്ട ലീലാമ്മ മരവിച്ചു പോയി. അവർ താഴെ വീണു. തന്റെ ബലം ആയിരുന്നവൾ തനിക്ക് മുൻപേ കണ്ണടക്കുമെന്ന് അവർ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. മകളെ അടക്കുന്നതിനുമുൻപേ ലീലാമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചു ലീലാമ്മയുടെ കഴുത്തിന് താഴോട്ട് തളർന്നു. സംസാര ശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു. ലീലാമ്മയെ പഴയപോലെയാക്കാൻ മകൻ ജോണിക്കുട്ടി ആശുപത്രിയായ ആശുപത്രികൾ മുഴുവൻ കയറിയിറങ്ങി. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. വർഷം മൂന്ന് കഴിഞ്ഞു. ലീലാമ്മ ഇപ്പോഴും കിടന്ന കിടപ്പാണ്. മല മൂത്ര വിസർജ്ജനം എല്ലാം കിടന്നിടത്തുതന്നെ. റോസിയുടെ കൂട്ടുക്കാരി വിദേശത്ത് സ്ഥിര താമസമാക്കിയതിനാൽ ഡാൻസ് സ്കൂൾ റോസി സ്വന്തമായി വാങ്ങിച്ചു. അവളുടെ കയ്യിലുള്ള ചെറിയ സമ്പാദ്യവും പിന്നെ അമ്മയുടെ സഹായം, കുറച്ച് ലോൺ അങ്ങനെ എല്ലാം ചേർത്ത് ഒപ്പിച്ചെടുത്തു എന്ന് പറയുന്നതാകും ശരി. രാവിലെ ലീലാമ്മയെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കി രാത്രി റോസി നോക്കും. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ലീലാമ്മയെ തിരിച്ചു കിടത്തണം. രാവിലെയും രാത്രിയും ദേഹം മുഴുവൻ തുടക്കണം. അത് കൂടാതെ മല മൂത്ര വിസർജ്ജനം വൃത്തിയാക്കണം. ശരീരം മുഴുവൻ പൗഡർ ഇട്ടു മസാജ് ചെയ്യണം. എല്ലാം ഒരു പരിഭവവുമില്ലാതെ റോസി ചെയ്തു പോന്നു. ഒരു ദിവസം രാത്രി അലാറം നിർത്താതെ അടിക്കുന്നു. അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന ജോക്കുട്ടൻ എഴുന്നേറ്റുവന്നു നോക്കുമ്പോൾ റോസി നല്ല ഉറക്കത്തിലാണ്. ക്ലീനിങ് എന്ന് എഴുതിയാണ് അലാറം സേവ് ചെയ്തിരിക്കുന്നത്. അവനത് പതിയെ നിർത്തി വച്ചു. റോസിയെ വിളിക്കാൻ അവനു തോന്നിയില്ല. കാരണം ഈയിടെയായി അമ്മൂമ്മയുടെ ചികത്സചിലവ് ഏറിയതിനാൽ അമ്മ ഒരു ബാച്ച് കൂടുതൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. പെട്ടെന്ന് ഒരുൾവിളി എന്നവണ്ണം കണ്ണ് തുറന്ന റോസി സമയം നോക്കിയതും ഓടി ലീലാമ്മയുടെ മുറിയിൽ ചെന്നപ്പോഴേക്കും ജോക്കുട്ടൻ അമ്മൂമ്മയെ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. “മോൻ പോയി കിടന്നോളൂ, നാളെ ക്ലാസ് ഉള്ളതല്ലേ? അമ്മ ഉറങ്ങി പോയതാ കുട്ടാ. സോറി ഡാ” ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് ജോക്കുട്ടൻ ഉറങ്ങാൻ പോയി. സമയം രണ്ടര ആയി. മുണ്ടിൽ മുഴുവൻ വയറിളകി പോയിരിക്കുന്നു. വെള്ളം ചൂടാക്കി റോസി ലീലാമ്മയെ മൊത്തം തുടച്ചു വൃത്തിയാക്കി. ചരിച്ച് കിടത്തി പുറം മുഴുവൻ പൗഡർ ഇട്ടു മസാജ് ചെയ്തു. പുതിയ വസ്ത്രം ധരിപ്പിച്ചു ചാരിയിരുത്തി കട്ടിലിൽ പിടിപ്പിച്ചിരുന്ന ബെൽറ്റ് ഇട്ടു. ചൂട് കഞ്ഞി ഉണ്ടാക്കി കോരി കൊടുത്തു കഴിപ്പിച്ചു. മുറി മുഴുവൻ തൂത്തുതുടച്ചു സ്പ്രേ അടിച്ചു. സമയം രണ്ടരയായി. ഇത്രയൊക്കെ ചെയ്തിട്ടും ഒരക്ഷരം ലീലമ്മയോട് അവൾ സംസാരിച്ചില്ല. ഒരു വെറുപ്പും കാണിച്ചില്ല. ഒരു രോഗിയെ എന്നവണ്ണം അവൾ പരിചരിച്ചു. ലീലാമ്മക്ക് ഉള്ളിൽ നല്ല ബോധം ഉണ്ടായിരുന്നു. അവരുടെ മിഴികൾ നിറഞ്ഞൊഴുകി. “മോളേ” എന്നൊന്ന് വിളിക്കാൻ ആഗ്രഹിച്ചു. പക്ഷേ വർഷങ്ങളായി അവർക്ക് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. ആട്ടക്കാരി, ചന്ത, വേശ്യ വിളിക്കാൻ സാധിച്ച സമയത്തെല്ലാം താനവളെ വിളിച്ചതെല്ലാം ലീലാമ്മയുടെ ഓർമ്മയിൽ വന്നു. അവളെ ഒന്ന് തഴുകണമെന്നുണ്ടായിരുന്നു. അവളൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിൽ എന്നവരാഗ്രഹിച്ചു. താൻ മൂലം അവൾക്ക് ജോണിക്കുട്ടിയിൽ നിന്നും കിട്ടിയ അടി അവരുടെ ഓർമ്മയിലൂടെ ഒഴുകിയെത്തി. ലീലാമ്മയുടെ വായയിലുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എടുത്തു കളഞ്ഞു. വായ വൃത്തിയാക്കിയ ശേഷം അവരെ നേരെ കിടത്തി കണ്ണുനീർ തുടച്ചു. ഒരിക്കൽ പോലും ലീലാമ്മയുടെ കണ്ണിലേക്ക് നോക്കാതിരിക്കാൻ റോസി പ്രത്യേകം ശ്രദ്ധിച്ചു. ലീലാമ്മയും മകളും ചേർന്ന് തകർത്തുടച്ച തന്റെ കൊച്ചു സന്തോഷങ്ങൾ എവിടെയോ ഇരുന്നു വെന്തു നീറുന്നതിന്റെ ചൂട് അവൾ അനുഭവിച്ചിരുന്നു. ദേഹം കഴുകിയ ശേഷം ഒരു മണിക്കൂർ കൂടെ ഉറങ്ങാനായി മുറിയിലെത്തിയ റോസിയെ ജോണിക്കുട്ടി ഇടക്കണ്ണാൽ നോക്കി. കുറ്റബോധത്താൽ അയാൾ നീറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. താനും അമ്മയ്ക്കും പെങ്ങൾക്കും ഒപ്പം ചേർന്ന് അവൾക്കെതിരായതോരോന്നും അയാളെയും അലട്ടി കൊണ്ടിരുന്നു. കിടക്കയിലേക്കു ഇരിക്കുമ്പോളാണ് ജോക്കുട്ടൻ അപ്പനെ കെട്ടിപ്പിടിച്ചു അടുത്ത് കിടക്കുന്നത് റോസി ശ്രദ്ധിച്ചത്. താൻ ഉറങ്ങിപ്പോയ കഥ അപ്പനെ കേൾപ്പിച്ചെന്ന് അവൾക്ക് മനസ്സിലായി. ജോണിക്കുട്ടിയ്ക്കും അവൾ മുഖം കൊടുത്തില്ല.അവളും ഇപ്പോൾ മരവിച്ച മനസ്സിനെ താലോലിക്കാൻ തുടങ്ങിയിരിക്കുന്നു. ✍️മുഹബത്തിന്റെ സുൽത്താൻ ✍️ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📖 കുട്ടി കഥകൾ
🙂 #🎶 പാട്ടും പാട്ടുകാരും 🎤 #🎵 Song Status 🎧 #🎶 സിനിമാ ഗാനങ്ങൾ #🎶 പാട്ടുകള്‍ #🍿 ആൽബം സോങ്‌സ്
🎶 പാട്ടും പാട്ടുകാരും 🎤 - ShareChat
01:00
എജ്ജാതി 😂😂 #😜 തള്ളുകള്‍ #😂 ട്രോളുകൾ #😹 തമാശ തമാശ #🤣 കോമഡി കോമഡി 😆 #🍿 സിനിമാ വിശേഷം
😜 തള്ളുകള്‍ - ShareChat
00:34
✍️മുഹബത്തിന്റെ സുൽത്താൻ ✍️ 👻രാത്രി 12:05 എന്നാ ഒരു ലൂപ് 👻 ഒരു മലയോര ഗ്രാമത്തിലെ പഴയ തറവാട്ടിലായിരുന്നു മാധവൻ അന്ന് താമസിച്ചിരുന്നത്. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. സമയം കൃത്യം അർദ്ധരാത്രി 12 മണി. ​പെട്ടെന്നാണ് മാധവൻ ആ ശബ്ദം കേട്ടത്—മുകളിലത്തെ നിലയിൽ ആരോ നടക്കുന്നു. ആ വീട്ടിൽ മാധവൻ തനിച്ചായിരുന്നു. പഴയ മരപ്പടികൾ ഓരോന്നായി അമരുന്ന ശബ്ദം ("ക്രീ... ക്രീ...") നിശബ്ദതയെ കീറിമുറിച്ചു. ​ധൈര്യം സംഭരിച്ച് മാധവൻ ഒരു മെഴുകുതിരിയുമായി മുകളിലേക്ക് നടന്നു. പടികൾ കയറിച്ചെന്നപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. ഹാളിന്റെ നടുവിൽ, കാലപ്പഴക്കം ചെന്ന ഒരു വലിയ ഊഞ്ഞാൽ തനിയെ ആടുന്നു! കാറ്റിലാണോ എന്ന് നോക്കിയപ്പോൾ ജനലുകളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്. ​പെട്ടെന്ന്, ആടുന്നത് നിർത്തിയ ഊഞ്ഞാലിൽ നിന്ന് ഒരു തണുത്ത കാറ്റ് മാധവന്റെ കാതിലൂടെ കടന്നുപോയി. ആരോ മൃദുവായി മന്ത്രിക്കുന്നത് പോലെ: "നീ ഇനിയും ഉറങ്ങിയില്ലേ?" ​മാധവൻ തിരിഞ്ഞു നോക്കിയപ്പോൾ ഭിത്തിയിലെ പഴയ ക്ലോക്കിലെ പെൻഡുലം പെട്ടെന്ന് നിശ്ചലമായി. കയ്യിലിരുന്ന മെഴുകുതിരി തനിയെ അണഞ്ഞു. ഇരുട്ടിൽ അവന് ചുറ്റും ആരോ ഉണ്ടെന്ന തോന്നൽ അവനെ വരിഞ്ഞുമുറുക്കി. പിറ്റേന്ന് രാവിലെ ഗ്രാമവാസികൾ നോക്കുമ്പോൾ മാധവൻ വീടിന്റെ ഉമ്മറത്ത് ബോധരഹിതനായി കിടക്കുകയായിരുന്നു. ​പിന്നീടാണ് അവൻ അറിഞ്ഞത്, കൃത്യം അൻപത് വർഷങ്ങൾക്ക് മുൻപ് മറ്റൊരു അർദ്ധരാത്രിയിൽ ആ വീട്ടിൽ വെച്ച് ഒരു വലിയ അത്യാഹിതം നടന്നിരുന്നു എന്ന്. അന്നുതൊട്ട് ആ തറവാട്ടിൽ ആരും അർദ്ധരാത്രിയിൽ ഉറങ്ങാതിരിക്കാറില്ല. മാധവൻ ബോധം തെളിഞ്ഞപ്പോൾ കണ്ടത് തന്നെ ഉറ്റുനോക്കി നിൽക്കുന്ന ഗ്രാമവാസികളെയാണ്. അവരുടെ കണ്ണുകളിൽ ഭയത്തേക്കാൾ ഉപരി ഒരുതരം സഹതാപമായിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന രാഘവൻ എന്ന വൃദ്ധൻ മാധവന്റെ അരികിലിരുന്ന് പതുക്കെ പറഞ്ഞു: ​"മാധവാ, ആ ഊഞ്ഞാലിൽ ഇന്ന് നീ കണ്ടത് വെറുമൊരു നിഴലല്ല. അത് ഈ വീടിന്റെ പഴയ അവകാശിയായിരുന്നു. കൃത്യം അൻപത് വർഷം മുൻപ് ഇതേ അർദ്ധരാത്രിയിൽ, ആരോടൊക്കെയോ ഉള്ള വാശിയിൽ ആ ഊഞ്ഞാലിൽ ഇരുന്ന് ജീവനൊടുക്കിയതാണ് അയാൾ." ​മാധവന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. എന്നാൽ അവനെ അങ്ങേയറ്റം ഭയപ്പെടുത്തിയത് അതൊന്നുമല്ലായിരുന്നു. ബോധം മറയുന്നതിന് മുൻപ് ആ തണുത്ത കാറ്റ് കാതിൽ മന്ത്രിച്ച "നീ ഇനിയും ഉറങ്ങിയില്ലേ?" എന്ന ശബ്ദം അപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. ​അവൻ പതുക്കെ മുകളിലെ നിലയിലേക്ക് നോക്കി. പകൽ വെളിച്ചത്തിലും ആ വീടിന്റെ മുകൾഭാഗം ഇരുട്ടിൽ മുങ്ങിക്കിടക്കുന്നതായി അവന് തോന്നി. പെട്ടെന്ന് അവന്റെ ശ്രദ്ധ സ്വന്തം കയ്യിലെ വാച്ചിലേക്ക് പോയി. ക്ലോക്കിലെ പെൻഡുലം നിശ്ചലമായ അതേ സമയം—12:05—ൽ അവന്റെ വാച്ചും നിന്നുപോയിരിക്കുന്നു! ​മാധവൻ വേഗം തന്റെ ബാഗ് എടുത്ത് അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആ ഭയപ്പെടുത്തുന്ന സത്യം അവൻ തിരിച്ചറിഞ്ഞത്. അവന്റെ കയ്യിലിരുന്ന മെഴുകുതിരിയുടെ അറ്റത്ത് ഒരു ചെറിയ തുണ്ട് കടലാസ് ഒട്ടിപ്പിടിച്ചിരുന്നു. അതിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു: ​"ഇന്ന് രാത്രി നിനക്ക് പോകാം, പക്ഷേ നാളെ അർദ്ധരാത്രിക്ക് മുൻപ് നീ തിരിച്ചുവരണം. നമുക്ക് ആ ഊഞ്ഞാലിൽ ഒന്നിച്ചിരിക്കാം..." ​മാധവൻ പിന്നീട് ആ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിട്ടില്ല. പക്ഷേ, ഇന്നും ഓരോ അർദ്ധരാത്രിയിലും തന്റെ മുറിയിലെ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ, തനിയെ ആടുന്ന ഒരു ഊഞ്ഞാലിന്റെ താളം താൻ കേൾക്കുന്നുണ്ടെന്ന് അവൻ ഭയത്തോടെ ഓർക്കാറുണ്ട്. വർഷങ്ങൾ കഴിഞ്ഞു. മാധവൻ നഗരത്തിലെ ഒരു പുതിയ ഫ്ലാറ്റിലേക്ക് മാറി. ആ പഴയ തറവാടും ഗ്രാമവുമെല്ലാം ഒരു പേടിസ്വപ്നം പോലെ അവൻ മറക്കാൻ ശ്രമിച്ചു. എന്നാൽ ഒരു ദിവസം അർദ്ധരാത്രിയിൽ അവന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നു. നമ്പർ ഇല്ലാത്ത ആ സന്ദേശത്തിൽ വെറും ഒരു ചിത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്—ആ പഴയ തറവാട്ടിലെ ആടുന്ന ഊഞ്ഞാൽ! ​മാധവൻ ഞെട്ടിപ്പോയി. ആ ചിത്രം സൂം ചെയ്ത് നോക്കിയ അവന്റെ രക്തം തണുത്തുറഞ്ഞു. ഊഞ്ഞാലിൽ ആരോ ഇരിക്കുന്നുണ്ട്, അവന്റെ കയ്യിൽ ഒരു പഴയ മെഴുകുതിരിയുണ്ട്. അതൊരു പഴയ ചിത്രമല്ലെന്ന് അവന് മനസ്സിലായി, കാരണം ആ മെഴുകുതിരിയുടെ അടുത്ത് ഇരിക്കുന്നത് മാധവൻ അന്ന് അവിടെ മറന്നുവെച്ച അവന്റെ സ്വന്തം വാച്ചായിരുന്നു! ​പെട്ടെന്നാണ് മാധവന്റെ മുറിയിലെ ലൈറ്റുകൾ മിന്നിമായാൻ തുടങ്ങിയത്. നഗരത്തിലെ ആധുനികമായ ആ ഫ്ലാറ്റിനുള്ളിൽ എവിടെ നിന്നോ മരപ്പടികൾ അമരുന്ന അതേ "ക്രീ... ക്രീ..." ശബ്ദം കേട്ടു തുടങ്ങി. തറവാട്ടിലെ അതേ തണുത്ത കാറ്റ് അവന്റെ ആധുനികമായ എസി മുറിയിലും വീശാൻ തുടങ്ങി. ​അവൻ പേടിയോടെ ജനാലയ്ക്കൽ ചെന്ന് പുറത്തേക്ക് നോക്കി. താഴെ തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഒരാൾ നിൽക്കുന്നു. അയാൾ തലയുയർത്തി മാധവന്റെ ഫ്ലാറ്റിലേക്ക് നോക്കി കൈവീശി കാണിച്ചു. അയാളുടെ കയ്യിൽ ഒരു വലിയ താക്കോൽക്കൂട്ടം ഉണ്ടായിരുന്നു—ആ പഴയ തറവാടിന്റെ താക്കോൽക്കൂട്ടം! ​മാധവൻ വേഗം വാതിൽ പൂട്ടി അകത്തിരുന്നു. എന്നാൽ വാതിലിന് പിന്നിൽ നിന്ന് ആ പരിചിതമായ ശബ്ദം വീണ്ടും മന്ത്രിച്ചു: "ഓടിയിട്ട് കാര്യമില്ല മാധവാ... വീട് മാറിയാലും നിന്റെ നിഴൽ മാറില്ലല്ലോ. വാതിൽ തുറക്കൂ, അർദ്ധരാത്രിയായിരിക്കുന്നു." ​പിറ്റേന്ന് രാവിലെ പോലീസ് വന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത്, ശൂന്യമായ ഒരു മുറിയാണ്. മാധവൻ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ മുറിയുടെ നടുവിൽ യാതൊരു ബന്ധവുമില്ലാതെ ഒരു പഴയ മരത്തിന്റെ കഷ്ണം കിടപ്പുണ്ടായിരുന്നു. അത് ആ പഴയ ഊഞ്ഞാലിന്റെ ഒരു ഭാഗമായിരുന്നു! ​മാധവനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇന്നും ആ മലയോര ഗ്രാമത്തിലെ പഴയ തറവാട്ടിലൂടെ അർദ്ധരാത്രിയിൽ കടന്നുപോകുന്നവർ പറയാറുണ്ട്, അവിടെ രണ്ട് പേർ ഊഞ്ഞാലിലിരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാമെന്ന്. അതിലൊരാൾ മാധവനാണെന്ന് അവർ വിശ്വസിക്കുന്നു. മാധവൻ അപ്രത്യക്ഷമായതിന് ശേഷം വർഷങ്ങൾ കഴിഞ്ഞു. ആ പഴയ തറവാട് തകർന്ന് മണ്ണടിയാറായ അവസ്ഥയിലായി. പക്ഷേ, ഒരു സാഹസികനായ ഡോക്യുമെന്ററി ഫിലിം മേക്കർ ഈ രഹസ്യം തേടി ആ തറവാട്ടിലെത്തി. തന്റെ അത്യാധുനികമായ നൈറ്റ് വിഷൻ ക്യാമറ ഹാളിന്റെ നടുവിൽ ആ ആടുന്ന ഊഞ്ഞാലിന് നേരെ വെച്ച് അയാൾ കാത്തിരുന്നു. ​കൃത്യം അർദ്ധരാത്രി 12 മണി. ക്യാമറയുടെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ കാഴ്ച കണ്ട അയാളുടെ ശ്വാസം നിലച്ചുപോയി. ​ക്യാമറയിൽ കാണുന്നത് രണ്ട് രൂപങ്ങളല്ല, മറിച്ച് ഒരാളെ മാത്രമാണ്. ഊഞ്ഞാലിൽ ഇരിക്കുന്നത് പഴയ വീട്ടുടമസ്ഥനല്ല, അത് മാധവനായിരുന്നു! പക്ഷേ മാധവന്റെ കണ്ണുകൾക്ക് പകരം അവിടെ കറുത്ത ഗർത്തങ്ങൾ മാത്രമായിരുന്നു. അവൻ ക്യാമറയിലേക്ക് നോക്കി പതുക്കെ ചിരിച്ചു. ​ഏറ്റവും ഭയാനകമായ കാര്യം അതല്ലായിരുന്നു. ക്യാമറയുടെ റെക്കോർഡിംഗ് സൗണ്ട് പരിശോധിച്ചപ്പോൾ അയാൾ ഒരു കാര്യം തിരിച്ചറിഞ്ഞു: അന്ന് മാധവൻ കേട്ട ആ മന്ത്രണം—"നീ ഇനിയും ഉറങ്ങിയില്ലേ?"—എന്ന് ചോദിച്ചത് മാധവൻ തന്നെയായിരുന്നു! ​സത്യത്തിൽ അവിടെ മറ്റൊരു പ്രേതമില്ലായിരുന്നു. ആ വീടിന്റെ അന്തരീക്ഷം അർദ്ധരാത്രിയിൽ ഒരാളെ ഭ്രാന്ത് പിടിപ്പിക്കുകയും, അയാൾ സ്വന്തം നിഴലിനെ പേടിക്കുകയും, ഒടുവിൽ അയാൾ തന്നെ ആ പഴയ കഥയിലെ പ്രേതമായി മാറുകയും ചെയ്യുന്ന ഒരു ടൈം ലൂപ്പ് (Time Loop) ആയിരുന്നു അത്. ​ക്ലൈമാക്സ് ഇതാണ്: മാധവൻ എന്ന വ്യക്തി മരിച്ചിട്ടില്ല. അയാൾ ഇന്നും ആ തറവാട്ടിൽ ആ അർദ്ധരാത്രിയിൽ തന്നെ തടവിലാക്കപ്പെട്ടിരിക്കുകയാണ്. പുറത്ത് നിന്ന് ആര് വന്നാലും, തന്റെ ഏകാന്തത മാറ്റാൻ അയാൾ അവരെയും ആ ഊഞ്ഞാലിലേക്ക് ക്ഷണിക്കും. ​ആ ഡോക്യുമെന്ററി ഫിലിം മേക്കർ ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും, അയാളുടെ കാൽക്കൽ ഒരു തണുത്ത സ്പർശനം അനുഭവപ്പെട്ടു. താഴെ നോക്കിയപ്പോൾ, തറയിൽ നിന്ന് ഒരായിരം കൈകൾ ഉയർന്നു വരുന്നു. മാധവന്റെ ശബ്ദം ഹാൾ മുഴുവൻ മുഴങ്ങി: അടുത്ത ദിവസം രാവിലെ ആ തറവാടിന് മുന്നിൽ ഒരു ക്യാമറ മാത്രം വീണുകിടപ്പുണ്ടായിരുന്നു. അതിൽ അവസാനമായി റെക്കോർഡ് ചെയ്യപ്പെട്ടത് ആരും ആടാതെ വേഗത്തിൽ ആടുന്ന ഒരു ഊഞ്ഞാലിന്റെ ദൃശ്യം മാത്രമായിരുന്നു. ✍️മുഹബത്തിന്റെ സുൽത്താൻ ✍️ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ
ഒറ്റക്ക് ആവുമ്പോ വില മനസ്സിലാവും #🍿 സിനിമാ വിശേഷം #💞 പ്രണയകഥകൾ
🍿 സിനിമാ വിശേഷം - ShareChat
00:50
😂😂 #🤣 കോമഡി കോമഡി 😆 #😂 ട്രോളുകൾ #😹 തമാശ തമാശ #😜 തള്ളുകള്‍ #🍿 സിനിമാ വിശേഷം
🤣 കോമഡി കോമഡി 😆 - ShareChat
00:51
✍️മുഹബത്തിന്റെ സുൽത്താൻ ✍️ 👻നിലക്കാത്ത മണി മുഴക്കം 👻 രാത്രി പന്ത്രണ്ട് മണി. അമൽ തന്റെ പഴയ തറവാട്ടിലെ മുകളിലത്തെ മുറിയിൽ തനിച്ചായിരുന്നു. ജനലിന് പുറത്ത് വലിയ കാറ്റും മഴയും. പെട്ടെന്നാണ് താഴത്തെ നിലയിൽ നിന്ന് ആ ശബ്ദം കേട്ടത്... "ടിങ്... ടിങ്... ടിങ്..." ​അത് ഒരു പഴയ പടുകൂറ്റൻ ക്ലോക്കിന്റെ ശബ്ദമായിരുന്നു. പക്ഷേ, ആ ക്ലോക്ക് വർഷങ്ങൾക്ക് മുമ്പ് കേടായതാണെന്ന് അമലിന് അറിയാമായിരുന്നു. കൈയ്യിൽ ഒരു ടോർച്ചുമായി അമൽ സാവധാനം താഴേക്ക് നടന്നു. പടികൾ ഓരോന്ന് ചവിട്ടുമ്പോഴും മരത്തിന്റെ കരച്ചിൽ പോലെ ഒരു ശബ്ദം ഉയരുന്നുണ്ടായിരുന്നു. ഹാൾ മുറിയിൽ എത്തിയപ്പോൾ അവൻ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. ​ഭിത്തിയിൽ തൂക്കിയിട്ടിരുന്ന മുൻഗാമികളുടെ ചിത്രങ്ങളിലെല്ലാം കണ്ണുകൾ ചുവന്നിരിക്കുന്നു. ​മുറിയിലാകെ മുല്ലപ്പൂവിന്റെയും ഒപ്പം എന്തോ ഒന്ന് ചീഞ്ഞഴുകിയതിന്റെയും സമ്മിശ്രമായ മണം. ​ക്ലോക്കിന്റെ സൂചികൾ അതിവേഗത്തിൽ പുറകോട്ട് കറങ്ങിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ക്ലോക്കിന്റെ മണിമുഴക്കം നിന്നു. പകരം, ആരോ തറയിൽ വസ്ത്രം വലിച്ചിഴച്ച് നടക്കുന്ന ശബ്ദം കേട്ടു. അമൽ ടോർച്ച് അങ്ങോട്ട് തെളിച്ചു. അവിടെ ആരുമില്ല. പക്ഷേ, തൊട്ടടുത്തുള്ള വലിയ ആൽമാരയുടെ കണ്ണാടിയിൽ അവൻ ആ രൂപം കണ്ടു. ​വെള്ള വസ്ത്രം ധരിച്ച, മുഖം മുടി കൊണ്ട് മറച്ച ഒരു സ്ത്രീരൂപം അവന്റെ തൊട്ടുപിന്നിൽ നിൽക്കുന്നു! അവൻ ഭയന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. പക്ഷേ കണ്ണാടിയിൽ നോക്കിയാൽ ആ രൂപം അവനെ തുറിച്ചു നോക്കി നിൽപ്പുണ്ട്. ​"നീ എന്തിനാ തിരിച്ചു വന്നത്?" ആ രൂപം വളരെ നേർത്ത സ്വരത്തിൽ ചോദിച്ചു. അമൽ പേടിച്ച് മുകളിലേക്ക് ഓടാൻ ശ്രമിച്ചു. പക്ഷേ പടികൾ അവസാനമില്ലാത്തതുപോലെ നീണ്ടുപോയി. അവൻ എത്ര ഓടിയിട്ടും അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തുന്നു. ആ സ്ത്രീരൂപം കണ്ണാടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നത് അവൻ കണ്ടു. അവളുടെ കൈകൾ നീണ്ടു വന്ന് അവന്റെ കാലിൽ പിടുത്തമിട്ടു... ​അമൽ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് കണ്ണ് തുറന്നു. അവൻ തന്റെ കട്ടിലിലായിരുന്നു. വിയർത്തു കുളിച്ചിരുന്ന അവൻ ഒരു ദീർഘശ്വാസം വിട്ടു. "ഹാവൂ, വെറുമൊരു സ്വപ്നം!" ​അവൻ ആശ്വാസത്തോടെ എഴുന്നേറ്റ് വെള്ളം കുടിക്കാൻ ലൈറ്റ് ഇട്ടു. അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്... തറയിൽ അവന്റെ കാലിന്റെ അരികിലായി നനഞ്ഞ മണ്ണും കുറച്ച് മുല്ലപ്പൂക്കളും വീണുകിടക്കുന്നു! തറയിൽ കിടക്കുന്ന ആ മുല്ലപ്പൂക്കളും നനഞ്ഞ മണ്ണും കണ്ട് അമലിന്റെ രക്തം തണുത്തുറഞ്ഞുപോയി. വായുവിൽ അപ്പോഴും ആ പഴയ ക്ലോക്കിന്റെ നേർത്ത ടിക്-ടിക് ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു. അമൽ പേടിയോടെ ചുറ്റും നോക്കി. മുറിയുടെ മൂലയിൽ ഇരുന്ന വലിയ പഴയ ആൽമാരയുടെ വാതിൽ സാവധാനം തനിയെ തുറന്നു. ഉള്ളിൽ നിന്ന് തണുത്ത ഒരു കാറ്റ് പുറത്തേക്ക് വന്നു. ഭയത്തെക്കാൾ വലിയൊരു ആകാംക്ഷയോടെ അമൽ ആ ആൽമാരയ്ക്ക് അടുത്തേക്ക് നടന്നു. ​അവിടെ ഒരു പഴയ ഡയറിയും മങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. അമൽ ആ ഫോട്ടോ കയ്യിലെടുത്തു. അതിൽ കണ്ട രൂപം കണ്ട് അവൻ ഞെട്ടിപ്പോയി. അത് അവന്റെ മുത്തശ്ശിയായിരുന്നു. പക്ഷേ, ആ ഫോട്ടോയിൽ മുത്തശ്ശി ധരിച്ചിരുന്നത് താൻ സ്വപ്നത്തിൽ കണ്ട അതേ വസ്ത്രമായിരുന്നു! അവരുടെ കയ്യിൽ അതേ മുല്ലപ്പൂക്കളും ഉണ്ടായിരുന്നു. അവൻ ആ വിറയ്ക്കുന്ന കൈകളോടെ ഡയറി തുറന്നു. അതിൽ അവസാനമായി എഴുതിയ വരികൾ ഇതായിരുന്നു: ​"ഈ വീടിന്റെ തറയിൽ ഒരു നിധി ഒളിപ്പിച്ചിട്ടുണ്ട്. അത് പുറത്തെടുക്കുന്നതുവരെ എന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല. അത് കുടുംബത്തിന്റെ ശാപമാണ്." ​പെട്ടെന്ന് മുറിയിലെ ലൈറ്റുകൾ അണഞ്ഞു. ഇരുട്ടിൽ ആ സ്ത്രീരൂപം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവൾ അവനെ പേടിപ്പിച്ചില്ല. പകരം വിരൽ ചൂണ്ടി താഴത്തെ നിലയിലെ ഒരു പ്രത്യേക ഭാഗം കാണിച്ചു കൊടുത്തു. അമൽ താഴേക്ക് ചെന്ന് ആൽമാര ചൂണ്ടിക്കാണിച്ച തറയിലെ കല്ലുകൾ നീക്കം ചെയ്തു. അവിടെ മണ്ണിൽ ഒരു പഴയ തടിപ്പെട്ടിയുണ്ടായിരുന്നു. അവൻ അത് തുറന്നപ്പോൾ സ്വർണ്ണമോ പണമോ അല്ല കണ്ടത്; മറിച്ച് വർഷങ്ങൾക്ക് മുമ്പ് കാണാതായ കുടുംബത്തിന്റെ കുലദൈവത്തിന്റെ വിഗ്രഹവും കുറച്ച് പഴയ കത്തുകളുമായിരുന്നു. ആ കത്തുകളിൽ മുത്തശ്ശിയുടെ നിരപരാധിത്വം തെളിയിക്കുന്ന സത്യങ്ങളുണ്ടായിരുന്നു. പണ്ട് ആരോ കള്ളം പറഞ്ഞ് മുത്തശ്ശിയെ വീട്ടിൽ നിന്ന് പുറത്താക്കിയതായിരുന്നു. ആ വിഷമത്തിലാണ് അവർ മരിച്ചത്. ​അമൽ ആ വിഗ്രഹം പൂജാമുറിയിൽ തിരികെ വെച്ച നിമിഷം, വീടിനുള്ളിലെ ആ ഭാരമുള്ള അന്തരീക്ഷം പെട്ടെന്ന് മാറി. സുഗന്ധമുള്ള കാറ്റ് മുറിയിലാകെ വീശി. ​അമൽ അവസാനമായി കണ്ണാടിയിലേക്ക് നോക്കി. അവിടെ മുത്തശ്ശിയുടെ രൂപം ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ ആ മുഖത്ത് ദേഷ്യമോ പേടിയോ ഇല്ലായിരുന്നു. അവർ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് സാവധാനം വായുവിൽ അലിഞ്ഞുചേർന്നു. ​അടുത്ത നിമിഷം ക്ലോക്കിന്റെ മണിമുഴക്കം നിന്നു. ജനലിനപ്പുറം സൂര്യൻ ഉദിക്കാൻ തുടങ്ങിയിരുന്നു. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള ആ നൂൽപ്പാലം അവിടെ അവസാനിച്ചു. അമലിന് മനസ്സിലായി, ചില പ്രേതങ്ങൾ വരുന്നത് ഉപദ്രവിക്കാനല്ല, മറിച്ച് മറഞ്ഞുപോയ നീതി തേടിയാണെന്ന്. ✍️മുഹബത്തിന്റെ സുൽത്താൻ ✍️ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #💞 പ്രണയകഥകൾ
എജ്ജാതി 😂😂 #😜 തള്ളുകള്‍ #😂 ട്രോളുകൾ #😹 തമാശ തമാശ #🍿 സിനിമാ വിശേഷം #🤣 കോമഡി കോമഡി 😆
😜 തള്ളുകള്‍ - ShareChat
00:46
എജ്ജാതി 😂😂 #😜 തള്ളുകള്‍ #😂 ട്രോളുകൾ #😹 തമാശ തമാശ #🍿 സിനിമാ വിശേഷം #🤣 കോമഡി കോമഡി 😆
😜 തള്ളുകള്‍ - ShareChat
01:01
✍️മുഹബത്തിന്റെ സുൽത്താൻ ✍️ 💔ഡിവോഴ്സ് 💔 ഇരുപത്തി നാലാമത്തെ വയസ്സിൽ അങ്ങേര് ഇട്ടേച്ചുപോയേപ്പോ, കീയോ കീയോ പരുവത്തിലുള്ള മൂന്നെണ്ണം വാലിൽ തൂങ്ങി നടപ്പുണ്ടാരുന്നു .,..മൂന്നും പെണ്ണ് ആണല്ലോ നീയെന്നാ ചെയ്യും എന്ന് അയലോക്കം കാര് ചോദിച്ചപ്പോഴും , കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു പേരേം അഞ്ചു സെന്റും ഉണ്ടല്ലോ എന്നോർത്ത് സമാധാനിച്ചു .. വറീതേട്ടന്റെ ഹോട്ടലിൽ പാത്രം കഴുകിയും , അവരുടെ തന്നെ വീട്ടിലെ പുറം പണി ചെയ്തും , കിട്ടുന്ന കാശുകൊണ്ട് മൂത്തോളെ പത്തിൽ വരെയെത്തിച്ചു , നടുക്കത്തോൾ എട്ടിലും , ഇളയവൾ ആറിലും ആയിട്ട് പിള്ളേര് വേഗം വളരുന്നല്ലോ എന്നോർക്കുമ്പോ ഇടയ്ക്കൊക്കെ ഒരാന്തലാരുന്നു.. ആ, പറയാൻ മറന്നു ഇതിനിടയ്ക്കൊരിക്കൽ അങ്ങേരു വന്നാരുന്നു, അന്നെനിക്കൊരു ഇരുപത്തൊമ്പതൊക്കെയായിക്കാണും.. ഹോട്ടലീന്ന് പണീം കഴിഞ്ഞ് വന്നപ്പോ തിണ്ണേലിരിപ്പോണ്ട്....ദൂരെന്ന് കണ്ടപ്പോ ഏതാണ്ടൊക്കെ പറയാൻ തോന്നിയെങ്കിലും , ഞാനാ ഭാഗത്തേക്ക് നോക്കിയതേയില്ല ... പിള്ളേര് കഞ്ഞിയോ വെള്ളമോ ഏതാണ്ടൊക്കെ കൊടുത്തെന്ന് തോന്നുന്നു .. ഒരു രണ്ടുമൂന്നാഴ്ച അവിടൊക്കെ നിന്നിട്ടും ഞാന്നോക്കാനേ പോയില്ല ...ഇങ്ങേര് പോയ സമയത്തൊക്കെ എന്നേലും തിരിച്ചുവന്നാൽ നല്ല നാല് വർത്താനം പറയണം എന്നോർത്തോണ്ടിരുന്നതാ .,പക്ഷേ കണ്ടപ്പോ ഇങ്ങനൊരാൾ മരിച്ചുപോയപോലാ തോന്നീത് .. അമ്മയോട് ക്ഷമിക്കാൻ പറ്റുമോന്ന് ചോദിയ്ക്കാൻ മൂത്തോളോട് പറഞ്ഞുവിട്ടു ..കൊച്ചിനെന്നാ അറിയാം , അതിനോട് എന്നാ പറയാനാ, ഞാനൊന്നും പറയാമ്പോയില്ല , കുറെ ദിവസം കഴിഞ്ഞപ്പോൾ അങ്ങേര് എങ്ങാണ്ടെലെ പോയി ..എന്നിട്ടും എനിക്കൊന്നും തോന്നിയില്ല ,എനിക്കയാൾ പണ്ടേ മരിച്ചവനാരുന്നല്ലോ... വറീതേട്ടന്റെരു ചങ്ങായിക്ക് എന്നോടൊരിഷ്ടം ഉണ്ടെന്ന് വറീതേട്ടന്റെ വീട്ടുകാരി ശോശാമ്മചേടത്തിയാ പറഞ്ഞത് , മൂന്ന് പെങ്കൊച്ചുങ്ങളുള്ള എനിക്കിനി അങ്ങനൊന്നും പറ്റുവേല എന്ന് പറഞ്ഞപ്പോ, അവരെ കെട്ടിച്ചുവിട്ടാപ്പിന്നെ നിനക്കാരുണ്ട് എന്നാണ് അവര് ചോദിച്ചത്... ആരൂല്ലാത്തോർക്ക് തമ്പുരാൻ കാണും എന്നൊരു മറുപടി മാത്രേ പറഞ്ഞുള്ളൂ.. അതിപ്പിന്നെ അയാളെ കാണുമ്പോ ചങ്കിനകത്തൊരു പിരുപിരുപ്പാരുന്നു... കടേൽ അയാള്‌വന്നാൽ എങ്ങനേലും അടുക്കളപ്പുറത്തൂടെ വീട്ടിപോകാൻ നോക്കും...അങ്ങേർക്ക് മനസ്സിലായിക്കാണണം ,കൂടുതലൊന്നും ചോദിച്ചുമില്ല ,പറഞ്ഞുമില്ല ..അതങ്ങനെ കഴിഞ്ഞു ... പത്ത് കഴിഞ്ഞപ്പോഴേ മൂത്തോളെ ചോദിച്ച് കല്യാണക്കാര് വരാൻ തുടങ്ങി , അവൾക്കാണേൽ കുറേക്കൂടി പഠിക്കണം എന്നാരുന്നു , എത്ര കഷ്ടപ്പെട്ടാലും സ്വന്തം കാലേൽ നിക്കാനൊരു തൊഴില് കിട്ടുന്ന പണിയുണ്ടാക്കി കൊടുത്തിട്ടേ കെട്ടിച്ചു വിടുന്നുള്ളൂ എന്ന് ഞാനങ്ങ് തീരുമാനിച്ചു ..അങ്ങനാ അവൾ ബുട്ടീഷൻ പഠിക്കാൻ പോയത് ..പിന്നെപ്പോഴും അനിയത്തിമാരുടെ തലേലും മുഖത്തും ആരുന്നു അവടെ പരീക്ഷണം ,.. പഠിച്ചു കഴിഞ്ഞ് അവക്കൊരു ചെറിയ ജോലി കിട്ടി , നടുക്കത്തോളു പത്തു കഴിഞ്ഞ് പഠിക്കാൻ പോന്നില്ലാന്ന് തീർത്തു പറഞ്ഞു , അന്നേരമാ രണ്ടാടിനെ വാങ്ങിച്ചത് , ആടിനേം കൊഴിയേം , ഒക്കെയായി അവള് വീട്ടിലിരുന്നു..കൊച്ചവളാണേൽ ചെറുപ്പം മുതലേ ഡാൻസ് കാരിയാ, എനിക്കീ പെമ്പിള്ളേര് ഒരു പ്രായം കഴിഞ്ഞാൽ ഡാൻസ് കളിയ്ക്കാൻ പോകുന്നതൊന്നും അത്ര ഇഷ്ടമില്ല , പക്ഷേ അവള് ഒറ്റ വാശിയിൽ നിന്നു, റോഡിന്റപ്രത്തെ വീട്ടിലെ സരസമ്മ ടീച്ചർ ചെറുപ്പം മുതലേ വേറെ പിള്ളാരെയൊക്കെ പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇവളേം ഏതാണ്ടൊക്കെ പഠിപ്പിക്കുവാരുന്നു .പിന്നെ അമ്പലത്തിലും , സമാജം കാരും ഒക്കെ പരിപാടി അവതരിപ്പിക്കാൻ വിളിക്കും , ആ വഴിക്ക് അവക്കും പത്ത് കാശ് കിട്ടാൻ തുടങ്ങി ..ഞാൻ പക്ഷേ ഇന്നേവരെ അവൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നത് കണ്ടിട്ടില്ല .. എല്ലാരും നല്ലത് പറയുന്ന കേൾക്കുമ്പോ മനസ്സ് നിറയും ..എല്ലാടത്തും കൊണ്ടോകുന്നത് സരസമ്മ ടീച്ചർ തന്നെയാ .. കൈയിലുണ്ടാരുന്ന പൊന്നും കടം വാങ്ങീതും എല്ലാം കൂടി മൂത്തോളെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചു വിട്ടു ..അവക്ക് രണ്ട് പിള്ളേരുണ്ട് , നടുക്കത്തോൾക്കു കല്യാണം വന്ന കൂടെത്തന്നെയാ ഇളയവളെ ചോദിച്ച് അവിടെ അടുത്തുള്ള ഒരു കൂട്ടർ വന്നത് ,രണ്ടും കൂടി എങ്ങനെ നടത്താനാ എന്നാലോചിച്ചിരിക്കുമ്പോ , ഇളയവളെ ആലോചിച്ചവര് പറഞ്ഞത് ഇച്ചേയി വിഷമിക്കുവോന്നും വേണ്ട , ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി , എന്ന് ..ഇവര് തമ്മിൽ അടുപ്പമായിരുന്നു എന്ന് തോന്നുന്നു , ചെക്കന് ഇവളെ മതീന്നും പറഞ്ഞ് വീട്ടിൽ നിർബന്ധം ആണത്രേ .,അത്യാവശ്യം കഴിയാനുള്ള വകയുണ്ട് , പിന്നെ കൂടുതൽ ആലോചിക്കാമ്പോയില്ല.. ഉണ്ടാരുന്ന വീടും പറമ്പും പിന്നീട് നടുക്കത്തോൾക്ക് കൊടുക്കാമെന്ന വാക്ക് പറഞ്ഞു ,തത്കാലത്തേക്ക് പ്രമാണം കോപ്പറേറ്റീലോട്ട് വെച്ച് രണ്ടുപേരടേം കാര്യോം നടത്തി ...എല്ലാം കഴിഞ്ഞപ്പോഴാശ്വാസം നേരെ വീണത് ... ഇടയ്ക്ക് വയ്യാണ്ടായി പോയി , പണിക്കൊന്നും പോകാതെ കിടപ്പായി , ബാങ്കുകാർ വിളിയോട് വിളി , അവിടേം ഇവിടെമുള്ള കടക്കാര് വേറേം ...അപ്പോഴാ ഗൾഫിലൊരു വീട്ടിലേക്ക് ആളെ വേണമെന്ന് പറഞ്ഞത് , കിട്ടുന്നതാവട്ടെ എന്ന് കരുതി , എല്ലാം ചെയ്തത് വറീതേട്ടന്റെ മോനാ , പാസ്സ്പോര്ട്ടുണ്ടാക്കീതും പൈസ തന്നതും എല്ലാം അവരാ , ഈ വയ്യാത്ത കാലത്ത് ഇനീം ഗൾഫിനൊക്കെ പോണോ എന്ന് വറീതേട്ടന്റെ വീട്ടുകാരി ശോശാമ്മ പറഞ്ഞപ്പോഴും , രണ്ടു വർഷത്തെ കാര്യമല്ലേയുള്ളൂ പോയിട്ട് വരാം എന്നും പറഞ്ഞ് പോന്നതാ ... പോകണ്ടാന്ന് മക്കളാരും പറഞ്ഞുമില്ല ,, ഇവിടെ വന്നിട്ടിപ്പോ പന്ത്രണ്ട് കൊല്ലമായി , കടോം വീട്ടി, മക്കളുടെ പ്രസവോം, വീടുകൂടലും ഒക്കെയായി, കടമകളെല്ലാം തീർത്തപ്പോഴേക്കും കൈയിൽ സമ്പാദ്യം ബാക്കിയൊന്നും ഇല്ലെന്ന് മാത്രം.. നാട്ടിൽ പോയി മക്കളെയൊക്കെ കാണണം എന്ന് തോന്നുമ്പോ ഫോണിൽ വീഡിയോ കാൾ വിളിച്ച് കാണും... ഇത്രേം വയ്യാണ്ടായില്ലേ,മതി അമ്മയിങ്ങ് പോര് ഞങ്ങള് നോക്കിക്കോളാമെന്ന് മക്കളാരും ഇതുവരെ പറഞ്ഞില്ല , അവര് എന്തേലുമൊന്ന് പറയാതെ അങ്ങോട്ട് ചെന്ന് വയ്യാത്ത കാലത്തു അവർക്കൊരു ഭാരമാകാനും തോന്നുന്നില്ല ..... ✍️മുഹബത്തിന്റെ സുൽത്താൻ ✍️ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ