ninju
ShareChat
click to see wallet page
@ninju7248
ninju7248
ninju
@ninju7248
i♥️sc ♥️
#🥀 RIP : മലയാള നടൻ ഹരിമുരളി മരിച്ച നിലയിൽ കണ്ണൂർ :ബാലതാരമായിരുന്ന ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍. പയ്യന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ തമ്പി, മാടമ്പി, ഉലകം ചുറ്റും വാലിബൻ, പട്ടണത്തില്‍ ഭൂതം, അമർ അക്ബർ അന്തോണി, തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബെംഗളുരുവില്‍ നിന്നു ബിഎസ്‌സി വിഷ്വല്‍ ഇഫക്‌ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയില്‍ വിഎഫ്‌എക്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🥀 RIP : മലയാള നടൻ ഹരിമുരളി മരിച്ച നിലയിൽ - ShareChat
ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്.. കൊല്ലം :ഡോ. വന്ദനദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലര്‍ച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:04
റിയാദില്‍ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം.. ഇറാൻ - ഇസ്രയേല്‍ സംഘർഷത്തിനിടെ ഇന്ന് പുലർച്ചെ റിയാദിലെ യു എസ് എംബസിക്ക് നേരെ ആക്രമണമണം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
00:04
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം; വീട്ടില്‍ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങള്‍.. തൃശൂര്‍ എരുമപ്പെട്ടിയില്‍ വാടകവീടിന്റെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എട്ട് വർഷത്തോളം പഴക്കമുള്ള ഈ അവശിഷ്ടx വീട് പുതുക്കിപ്പണിയുന്നതിനിടയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എരുമപ്പെട്ടിയിലെ വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു മുകളില്‍ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം. ഉടൻ തന്നെ ഉടമസ്ഥർ പോലീസിനെ വിവരമറിയിച്ചു. അസ്ഥികൂടം ഏകദേശം 40 വയസുള്ള സ്ത്രീയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഏകദേശം 8 വർഷത്തെ പഴക്കമാണുള്ളത്. തലയോട്ടിയില്‍ മാരകമായ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണം കൊലപാതകമാണെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.. അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ കഴിഞ്ഞ ഏതാനും വർഷങ്ങള്‍ക്കിടയില്‍ ആറ് കുടുംബങ്ങളാണ് വാടകയ്ക്ക് താമസിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും പ്രാദേശിക തൊഴിലാളികളും ഉള്‍പ്പെടെയുള്ളവർ ഈ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മിക്കവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. മുൻപ് ഇവിടെ താമസിച്ചിരുന്ന കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ പോലീസ് അന്വേഷിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. കാണാതായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഭാര്യമാരില്‍ ആരെങ്കിലും ആണോ കൊല്ലപ്പെട്ടതെന്ന സംശയത്തിലാണ് പോലീസ്. #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ്
📹 ക്രൈം ഫയൽ - ShareChat
00:04
ഇഷ്ടമില്ലാത്ത പാവയ്ക്ക വിഭവം എന്തിനുണ്ടാക്കി';പാവയ്ക്കയെ ചൊല്ലി തര്‍ക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു.. മുംബൈ: പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയില്‍ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച്‌ കൊന്നത്. ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാല്‍ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച്‌ പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാല്‍ സംശയം തോന്നിയ ചിലരാണ് പൊലീസില്‍ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാവയ്ക്ക വിഭവവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികളും അന്വേഷണവും ആരംഭിച്ചതായും പൊലീസ് അറിയിച്ചു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📹 ക്രൈം ഫയൽ
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - Ninju Ninju - ShareChat
#💃🏻 ഇന്നും മൂക്കുകുത്തി വീണ് സ്വർണം; വാങ്ങാൻ തിരക്കുകൂട്ടി ആഭരണപ്രേമികൾ സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ.
💃🏻 ഇന്നും മൂക്കുകുത്തി വീണ് സ്വർണം; വാങ്ങാൻ തിരക്കുകൂട്ടി ആഭരണപ്രേമികൾ - ShareChat
00:04
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് വൈറല്‍ വീഡിയോയ്ക്ക് വേണ്ടി 'ഡെവിള്‍ ക്രാബി'നെ കറി വച്ച്‌ കഴിച്ചു, പിന്നാലെ 51 -കാരിക്ക് ദാരുണാന്ത്യം ഫിലിപ്പീൻസിലെ പലാവാൻ പ്രവിശ്യയിലെ തീരദേശ നഗരമായ പ്യൂർട്ടോ പ്രിൻസെസയിലെ തന്‍റെ വീടിനടുത്ത് ഒരു സമൂഹ മാധ്യമ ഉള്ളടക്ക വീഡിയോയുടെ ചിത്രീകരണത്തിനിടെയാണ് 51 -കാരിയായ എമ്മ അമിത് മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു . വൈറല്‍ വീഡിയോ ഉള്ളടക്കം ഫെബ്രുവരി 4 -ന് ഒരു കണ്ടല്‍ക്കാടില്‍ അമിതും സുഹൃത്തുക്കളും കക്കയിറച്ചി വിളവെടുക്കുന്നതിനും തുടർന്ന് തേങ്ങാപ്പാലില്‍ കക്കയിറച്ചി പാകം ചെയ്യുന്നതിനും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. വീഡിയോയില്‍, പാകം ചെയ്ത മറ്റ് കടല്‍ജീവികളോടൊപ്പം തയ്യാറാക്കിയ കടല്‍ ഭക്ഷണത്തില്‍ നിന്നും സ്റ്റൂ പോലെ തോന്നിക്കുന്ന ഒരു കടല്‍ ഒച്ചിനെ എമ്മ അമിത് ഭക്ഷിക്കുന്നത് കാണാം. ഭക്ഷണം കഴിച്ച്‌ ഏതാണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ എമ്മയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഉടനെ തന്നെഅടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. #📳 വൈറൽ സ്റ്റോറീസ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - ShareChat
#🥹 ചങ്ക് തകർത്ത് സ്വർണം; കരയിപ്പിച്ച് സ്വർണവില സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
🥹 ചങ്ക് തകർത്ത് സ്വർണം; കരയിപ്പിച്ച് സ്വർണവില - নUomunomooinojoomoilejoloo விளloவம்யm வவஸ் 1640 Oவுஸ் கழSிவ 1,76,480 @೧ J@ಂom 630 ೧I೧J6mq ೧ilel ம3விm 205 Ogவ வம்யிவு 145600]வவிவவி. 6Q(ujouololoej og8Quljo goom mloooدolo٢ নUomunomooinojoomoilejoloo விளloவம்யm வவஸ் 1640 Oவுஸ் கழSிவ 1,76,480 @೧ J@ಂom 630 ೧I೧J6mq ೧ilel ம3விm 205 Ogவ வம்யிவு 145600]வவிவவி. 6Q(ujouololoej og8Quljo goom mloooدolo٢ - ShareChat
#🥹 ചങ്ക് തകർത്ത് സ്വർണം; കരയിപ്പിച്ച് സ്വർണവില സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വര്‍ധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
🥹 ചങ്ക് തകർത്ത് സ്വർണം; കരയിപ്പിച്ച് സ്വർണവില - ShareChat
00:04
#😢 പിടഞ്ഞു മരിക്കുമ്പോഴും പീഡിപ്പിച്ചു, വശീകരിക്കാൻ ആഭിചാരക്രിയ; എല്ലാം CCTV-യിൽ മരിച്ച യുവതിയോട് കൊടുംക്രൂരത! പുതിയ കാമുകിയെ ചൊല്ലി തര്‍ക്കം; പിന്നാലെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചത് മൂന്ന് തവണ; കേരളം കേട്ടിട്ടില്ലാത്ത നെക്രോഫീലിയ! സിസിടിവിയില്‍ തെളിഞ്ഞത് വൈശാഖന്‍ എന്ന സൈക്കോയുടെ യഥാര്‍ത്ഥ മുഖം; മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍. കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക്‌ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന പ്രതി, വര്‍ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. ജനുവരി 24നാണ് ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വര്‍ക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താന്‍ വൈശാഖന്‍ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കുടിപ്പിച്ച ശേഷം മര്‍ദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെണ്‍കുട്ടികളുടെയും ജീവിതം തകരാതിരിക്കാന്‍ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുന്‍പ് വൈശാഖനോട് പറഞ്ഞിരുന്നു.
😢 പിടഞ്ഞു മരിക്കുമ്പോഴും പീഡിപ്പിച്ചു, വശീകരിക്കാൻ ആഭിചാരക്രിയ; എല്ലാം CCTV-യിൽ - ShareChat