അയാൾ ഞാനല്ല
ShareChat
click to see wallet page
@resotho7
resotho7
അയാൾ ഞാനല്ല
@resotho7
.
#കഥ #സാഹിത്യം #എഴുത്ത് #resotho ഭാഗം - 2 നയ്ക്കുട്ടി ലൂക്കെയേ കിട്ടാനായി അജിൻ ഒരുപാട് പിന്നീട് ശ്രമിച്ചു.പലരോടും വിളിച്ചു അന്വേഷിച്ചു. ആർക്കും കണ്ടതായി വിവരം കിട്ടിയില്ല. ഉച്ചക്ക് കഴിച്ചാൽ പിന്നെ വൈകീട്ട് കിട്ടിയില്ലെങ്കിൽ കുരയാണ്. ബീഗിൾ പപ്പി ആണെങ്കിലും കുരക്കും സൗണ്ടിനും ഒരു കുറവും ഇല്ല.നല്ല വികൃതിയാണ്. ഇങ്ങനെ ഓരോ ഓർമകളിലൂടെ അജിൻ കണ്ണടിച്ചു. എന്ത് പ്രയോജനം. അവസാനത്തെ വഴി ആയിരുന്നു പരസ്യം ഒട്ടിക്കൽ. അതും ചെയ്തു.കിട്ടിയാൽ ആരെങ്കിലും തരുമോ അതോ അവർ തന്നെ കൊണ്ട് പോകുമോ. തന്റെ നയ്ക്കുട്ടിയെ കുറിച്ചുള്ള അമിത ചിന്തയിൽ അജിൻ മുഴുകി. "അവസാനം ഒന്നുകൂടെ ശ്രമിക്കാം.ഇനി കണ്ട് കിട്ടുന്നവർക്ക് പതിനായിരം എന്ന് പോസ്റ്റർ കൊടുക്കാം" അജിൻ ഉടനെ തന്നെ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടു, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചു. ഇതേ സമയം റബ്ബർ ഷീറ്റ് ഉണക്കുന്ന ആ പഴയ ഗോഡൗണിനുള്ളിൽ പാതി ഇരുട്ടായിരുന്നു. അലുമിനിയം പാത്രത്തിൽ ഇറച്ചി വെന്തു തുടങ്ങുന്ന മണം ഉയർന്നതോടെ കൂട്ടിലടക്കപ്പെട്ട നായ്ക്കളുടെ കരച്ചിൽ കൂടി. വിശപ്പുകൊണ്ടല്ല, ഭയം കൊണ്ടാണ് അവ കരയുന്നത് എന്ന് തോന്നിപ്പിക്കും വിധം ദയനീയമായിരുന്നു ആ ശബ്ദങ്ങൾ. ​അജിന്റെ പ്രിയപ്പെട്ട ലൂക്കാ ആ കൂട്ടിലുണ്ടായിരുന്നു. തന്റെ യജമാനന്റെ ഗന്ധമില്ലാത്ത, അപരിചിതമായ ആ അന്തരീക്ഷത്തിൽ അവൻ തളർന്നു കിടന്നു.വെന്ത ഇറച്ചി അവൻ ഓരോ നായ്ക്കൾക്കും കൊടുത്തു.എല്ലാവർക്കും വിശപ്പ് ഉണ്ടായിരുന്നു. നായ്ക്കൾ കഴിക്കുന്ന സമയത്ത് സിബിന്റെ കണ്ണുകൾ ആദ്യം കൊണ്ട് വന്ന നായയിലേക്ക് തിരിഞ്ഞു.. Dachshund വിഭാഗത്തിൽ പെടുന്ന നായയായിരുന്നു അത്. സിബിൻ കയ്യിൽ ഒതുങ്ങുന്നവയെ മാത്രമേ എടുക്കു. എന്നിട്ട് എന്നിട്ട് തന്റെ ഫോൺ എടുത്തു. ആ നായയുടെ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് പരസ്യത്തിൽ കണ്ട നമ്പറിൽ മെസ്സേജ് അയച്ചു " ഇതാണോ നിങ്ങളുടെ നായ നിങ്ങളുടെ നായയെ എനിക്ക്‌ കിട്ടിയിട്ട് ഉണ്ട്. "എന്നാൽ നിങ്ങൾ പരസ്യം കൊടുത്ത തുകയേക്കാൾ അതികം നൽകുകയാണെങ്കിൽ ഞാൻ തരാം" അതെ കുറച്ചു ദിവസം ആയി ഇതാണ് സിബിന്റെ ജോലി. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പെറ്റ് വളർത്തുന്നവരിൽ ഏറ്റവും അതിനോട് സ്നേഹവും ലാളനയും ഉള്ള ആളുകളുടെ പട്ടികളെ മോഷ്ടിക്കുക.. ആദ്യം ഇതൊരു തമാശ ആയിരുന്നു. എന്നാൽ പിന്നീട് പലരും പത്രത്തിലും മറ്റും പണം നൽകി പട്ടിക്കായി പരസ്യം കൊടുക്കുമ്പോൾ ഉയർന്ന വിലക്ക് അവർക്ക് തന്നെ വിൽക്കുക.. അതിന് പറ്റിയ അത്ര സ്നേഹമുള്ള ഉടമകളിൽ നിന്ന് തന്നെയാണ് സിബിൻ മോഷണം നടത്തുന്നത്. എന്നാൽ ഇത്തരത്തിൽ പരസ്യം വരാത്ത പട്ടികളെ അവൻ തന്നെ കൊല്ലുന്നതാണ് പതിവ്. അങ്ങനെ അതിന്റെ മുതലാളി സമ്മതം കൊടുത്തതോടെ dachshund ഉം ആയി അവൻ വണ്ടിയെടുത്തു.. ഇനി ആ പരിസരത്തേക്ക് വരണ്ട.. ദിവസത്തിൽ ഒരിക്കലേ അവൻ ഭക്ഷണം കൊടുക്കു.. അങ്ങനെ തീറ്റ കിട്ടാതെ ക്ഷീണിക്കുന്ന നായ്ക്കൾ അവനോട് കയർക്കാൻ നിക്കില്ല. കൊണ്ട് വരുന്ന ഭക്ഷണത്തിൽ ആകും ശ്രദ്ധ. ഇങ്ങനെ നിരവധി എണ്ണതിനെ സ്വന്തം ഉടമകൾക്ക് അവൻ വിറ്റിട്ടുണ്ട്.എന്നാൽ അവരാകട്ടെ അവനെ നല്ല മനുഷ്യൻ ആയി കാണുകയും ചെയ്യും. എന്നാൽ അവൻ അറിഞ്ഞില്ല. അവനുള്ള ശവക്കുഴി അവൻ തന്നെ തോണ്ടുകയാണെന്ന്. രണ്ട് ദിവസം കടന്ന് പോയി അജിന്റെ ഫോണിലേക്ക് നായയെ കുറിച് ആരും വിളിച്ചില്ല.അവൻ അതിനെ കാത്തു ഇരിന്നു.ഇതേ സമയം സിബിൻ ആരും അന്യോഷിച്ചു വരാത്ത ഒരു നായയെ കാലുകൾ കെട്ടി. ഉൾകാട്ടിലേക്ക് എറിയുകയായിരുന്നു. അതിനെ കൊണ്ട് ഒരു ഉപയോഗവും ഇല്ല. ഇത്തരത്തിൽ കളയുന്ന നായ്ക്കൾ ഒന്നെങ്കിൽ പന്നികളുടെ കുത്തു കൊണ്ട് ചാവും അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കും. ഇതിലൊന്നാണ് പതിവ്.അടുത്ത നായയെ എടുക്കാൻ വേണ്ടി സിബിൻ വീണ്ടും റബ്ബർ എസ്റ്റേറ്റിലേക്ക് പോയി.എന്നത്തേയും പോലെ നായ്ക്കൾ കുരച്ചു. വേണ്ട ഒന്നിനെ കൂടോടെ എടുത്തിട്ട് തിരിച്ചു നടക്കുന്നതിനിടയെ ആണ് അവൻ അത് ശ്രദ്ധിച്ചത്. പുതുതായി കൊണ്ട് വന്ന ബീഗിൾ കുഴഞ്ഞു കിടക്കുന്നു..കൂടു താഴെ വച് അവൻ അതിനെ നോക്കി.. കിടന്നു ശ്വാസം വലിക്കുന്നു വേറെ അനക്കം ഒന്നും ഇല്ല. എന്തോ അസുഖം ബാധിച്ചതാണ്. അവൻ സ്വയം പറഞ്ഞു. ഇനി ഇതിനെ കൊണ്ട് ഉപകാരം ഇല്ല.അങ്ങനെ അജിന്റെ നയയെയും മറ്റൊരു പ്ലാസ്റ്റിക് കൂട്ടിൽ ആക്കി അവൻ വണ്ടിയിൽ വച്ചു. ബൈക്കിന്റെ രണ്ട് സൈഡിലും രണ്ട് കൂടുകൾ.ആദ്യം മരിച്ചതിനെ വലിച്ചെറിയാം എന്ന് കരുതി അവൻ കാട് ലക്ഷ്യമാക്കി നീങ്ങി..കാട്ടിൽ എത്തിയപ്പോൾ നല്ല കാറ്റ്...അവൻ കുഴഞ്ഞു കിടക്കുന്ന ബീഗിളിനെ എടുത്ത് ഉൾ വനത്തിലേക്ക് നടന്നു. എന്നിട്ട് പെട്ടി ഉൾപ്പെടെ അവിടെ വച്ചു. തിരിച്ചു പോയി.. അവൻ പോയി എന്ന് ഉറപ്പാക്കിയാതും.. ലൂക്കാ നാല് സൈഡും നന്നായി നോക്കി.. ഉറപ്പായപ്പോൾ എണീറ്റ് നിന്നു.. കാറ്റ് ശക്തം ആയി വീശി.അത് മരിച്ചെന്നു കരുതിയ സിബിനു തെറ്റി. അജിൻ നയ്ക്കുട്ടിയെ കാണാതെ ആയപ്പോഴും തിരിച്ചു വരുമെന്ന് ഒരാഴ്ചയോളം കാത്തിരുന്നത് വെറുതെയല്ല.ലൂക്കാ അത്ര ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉളള നായയാണ്. നല്ല ഗ്രാണ ശക്തി ഉള്ള ബീഗിൾ ഒരു വേട്ട നായ വിഭാഗത്തിൽ പേടുന്നവയും കൂടിയാണ്.ലൂക്കാ പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി.നിഷ്പ്രയാസം. എന്നിട്ട് സുര്യനെ നോക്കി നടക്കാൻ തുടങ്ങി..കുറേ ദൂരം പിന്നിട്ടു. നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാൽ ഒരുപാട് നടന്നപ്പോൾ ക്ഷീണിച്ചു. ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അങ്ങനെ ലൂക്കാ മയങ്ങി. എന്നാൽ അതികം വൈകാതെ എണീച്ചു.. ഒരുശക്തമായ ഗന്ധം ആണ് അവനെ എണീപ്പിച്ചത്. ഒരുമനുഷ്യന്റെ ഗന്ധം.ലൂക്കാ മണം പിടിച്ചു അയാളിലേക്ക് നടന്ന് അടുത്തു. ഒരു പൊട്ടി പൊളിഞ്ഞ ഇഷ്ട്ടികകൾ ചിതറി കിടക്കുന്ന ഒരു പഴയ ചർച്ചിനുള്ളിൽ ഒരു സ്ത്രീ.മണം പിടിച്ചു അടുത്ത് എത്തിയപ്പോൾ ആണ് ലൂക്കാ ശ്രദ്ധിക്കുന്നത്. ആ മനുഷ്യന് അനക്കമില്ല. ആ സ്ത്രീക്ക് അനക്കം ഇല്ല.. ചോര വാർന്നു കിടക്കുകയായിരുന്ന സ്ത്രീ. അവൻ അതിനെ നോക്കി നിന്നു. അവളുടെ രക്തം കഴുത്തിൽ നിന്ന് ചുവന്ന് ഒഴുകി കൊണ്ടേ ഇരുന്നു ( തുടരും)
കഥ - 30(00 -2 30(00 -2 - ShareChat
#🤩 എന്റെ ആദ്യ പോസ്റ്റ് #കഥ #സാഹിത്യം സന്ധ്യ മയങ്ങാറായി. പ്രദേശത്തെ ചൂട് എല്ലാം കുറഞ്ഞു. പ്രാവുകൾ അവരവരുടെ കൂടുകൾ ലക്ഷ്യമാക്കി മരങ്ങളിലേക്ക് പറന്നു.. അജിൻ അവസാനത്തെ പോസ്റ്ററിൽ ഒരു ഒഴിഞ്ഞ മതിലിൽ ഒട്ടിച്ചു.. അവനു വിശക്കാൻ തുടങ്ങി.. നേരം കുറേ ആയില്ലേ പോസ്റ്റർ കൊണ്ട് നടക്കുന്നു.. ഇപ്പൊ തന്നെ പത്തു നാൽപതു പോസ്റ്റർ ഒട്ടിച്ചു കാണും.. മതിലുടമകൾ കണ്ടാൽ കീറി കളയുമോ എന്നൊരു പേടിയും അവനുണ്ട്.. എന്നാലും ചെയ്യാതെ വയ്യ.. അവൻ വീട്ടിലേക്ക് നടന്നു. ശേഷം വഴിയിലൂടെ പോകുന്നവർ ഓക്കെ ആ പോസ്റ്റർ കാണുന്നുണ്ട്. കാണ്മാനില്ല ; കണ്ട് കിട്ടുന്നവർ അറിയിക്കുക ഒരു നായ കുട്ടിയുടെ ചിത്രം കാണുന്നവർക്ക് കൗതുകവും ഉടമയെ ഓർത്തു സങ്കടവും വരുന്നുണ്ടെങ്കിലും അവർ അങ്ങനെ ഒരു നായയെ കണ്ടതായി ഓർമയിൽ ഇല്ല.. കാണാതെ പോയിട്ട് ഇന്നേക്ക് 6 ദിവസം തികയുന്നു. വീട്ടിൽ കൂട്ടിൽ ഇട്ടിരുന്നതാണ്.. എങ്ങനെ എങ്ങനെ പുറത്ത് പോയി എന്ന് അറിയില്ല.. കൂടു അടച്ചിട്ടുണ്ടായിരുന്നു എന്നാണ് അവന്റെ ഓർമ.. ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് അവനെ തടയാൻ ആരും ഇല്ലായിരുന്നു.എന്നാലും നയകുട്ടി എവിടെ പോയി എന്ന് മനസ്സിലാകുന്നില്ല.ഇതേ സമയം ദൂരെ ഒരു ഒരു ഇറച്ചിക്കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.. ആ നാട്ടിൽ കോഴിയെ യും ആടിനെയും ഒരേ സമയം കശാപ്പ് ചെയ്യുന്ന ഒരേ ഒരു കട അതായിരുന്നു.രണ്ട് ജോലിക്കാരെ ഒള്ളെങ്കിലും മുതലാളിക്ക് ലാഭമാണ്.ആടിനെ തമിഴ് നാട്ടിൽ നിന്ന് കുറഞ്ഞ വിലക്ക് കൊണ്ട് വരുന്നതിനാൽ തന്നെ ചില സമയങ്ങളിൽ ആടിന് ക്ഷാമം വരാറുണ്ട്. ഇത്തവണ അത് ഉണ്ടായെങ്കിലും എങ്ങനെയൊക്കെയോ ഒപ്പിച്ചു.. എന്നത്തേയും പോലെ കച്ചോടം പോകുന്നുണ്ടായിരുന്നു. സ്ഥിരം കസ്റ്റമർ നടന്നടുക്കുന്നത് ദൂരെ നിന്ന് കണ്ട മുതലാളി ഹിന്ദിയിൽ ജോലിക്കാരോട് 5 കിലോ മട്ടൺ എടുത്ത് വെക്കാൻ പറഞ്ഞ്.. "അരെ ഏക് കവർ മേ പാഞ്ച് കിലോ മട്ടൺ രക്കെ " "ഹ" ജി " എന്നു മാത്രം പറഞ്ഞ് കൊണ്ട് അയാൾ പാർസൽ ആക്കാൻ തുടങ്ങി. അല്ല എവിടെ ആയിരുന്നു. ഇന്നലെ കണ്ടില്ലല്ലോ കടയുടമ ചോദിച്ചു. "ഇന്നലെ തിരക്ക് ആയിരുന്നു. ഒരു അഞ്ചു കിലോ വേണം." "ആയിക്കോട്ടെ " ഉടമ കവർ എടുത്ത് കയ്യിൽ കൊടുത്തു. അയാൾ പണവും.. അതും എടുത്ത് അയാൾ നേരെ വീട്ടിൽ ചെല്ലും എന്നാണ് കട മുതലാളി വിചാരിക്കാറ്.. എന്നാൽ പഴയ ഉണങ്ങിയ റബ്ബർ തോട്ടത്തിലേക്കാണ് യാത്ര.. സ്വന്തം അപ്പന്റെ ആയത് കൊണ്ട്.. ആരും സംശയിക്കില്ലല്ലോ..ആർക്കും ഒന്നും ചോദിക്കാൻ ഉള്ള ഇടയും ഇല്ല..അയാൾ മട്ടണുമായി ബൈക്ക് റബ്ബർ തോട്ടത്തിലേക്ക് പിടിപ്പിച്ചു. അവിടെ റബ്ബർ ഷീറ്റ് നിർമിക്കുന്ന ഗോഡൗണിന്റെ മുന്നിൽ വണ്ടിനിർത്തി.അവിടെ നിന്ന് ഉറക്കേക്കരഞ്ഞാൽ പോലും ആരും അറിയില്ല.. ആളൊഴിഞ്ഞ പ്രദേശം.. ആരും തന്നെ അത് കൊണ്ട് വരാറില്ല.. സിബിൻ വണ്ടിയിൽ നിന്ന് ഇറങ്ങി ആ കവറുമായി ഉള്ളിലേക്ക് നടന്ന്.. അകത്തേക്ക് ആ അലൂമിനിയം വാതിൽതുറന്ന് കാൽ വെച്ചതും ഒരു കൂട്ടം നായ്ക്കൾ കുറച്ചു.. കൂട്ടിൽ ബന്ധിക്കപ്പെട്ട നിരവധി നായ്ക്കൾ.. കൂട്ടത്തിൽ അജിന്റെ നായ് കുട്ടിയുടെ ശബ്ദവും അവിടെ കെട്ടു... അയാൾ മട്ടൺ കവറിൽ നിന്ന് എടുത്തു പാചകം തുടങ്ങി ( തുടരും)