പവിഴമല്ലി
ShareChat
click to see wallet page
@sreedaajith
sreedaajith
പവിഴമല്ലി
@sreedaajith
Leave me alone Please 🙏 for everybody 😔
#♥ പ്രണയം നിന്നോട് #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ
♥ പ്രണയം നിന്നോട് - வவிஷஜீ ஆஜஸப்வம்பoவஔo வழவ @నిత్రగ్యం G~boల, ~0ong ammlల్నం allle @omకolu mlo్mg 00@08@0 8051 00(|630800g13 ஸவுலஸவேூவ. வவிழவலி வவிஷஜீ ஆஜஸப்வம்பoவஔo வழவ @నిత్రగ్యం G~boల, ~0ong ammlల్నం allle @omకolu mlo్mg 00@08@0 8051 00(|630800g13 ஸவுலஸவேூவ. வவிழவலி - ShareChat
#❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #♥ പ്രണയം നിന്നോട്
❤️ പ്രണയം സ്റ്റാറ്റസുകൾ - 63@l8603 ml oilleiaolyloam 90@08 633803 9!386}ল889, mm.ಂ @o೧l೫೨೧o@೨@] ಖm ஸவஸ் ஷறிகஷிூo 00  மகௌுஸ் @ಊom-ud Gn laello ஷஷி வள3கதிஹை ஸிழுவஷுவி ஸிவவவவேஒவை வவிழவலி 63@l8603 ml oilleiaolyloam 90@08 633803 9!386}ল889, mm.ಂ @o೧l೫೨೧o@೨@] ಖm ஸவஸ் ஷறிகஷிூo 00  மகௌுஸ் @ಊom-ud Gn laello ஷஷி வள3கதிஹை ஸிழுவஷுவி ஸிவவவவேஒவை வவிழவலி - ShareChat
വർഷങ്ങൾക്കിപ്പുറം "ശ്രീ...നമുക്കിന്ന് എങ്ങോട്ടാ പോണ്ടേ? ഇങ്ങനെ ഇവിടെ ഇരുന്നാ മതിയോ? എവിടെ വേണേലും പൊക്കോ ശ്രീയുണ്ടല്ലോന്നും പറഞ്ഞാ അമ്മ സമ്മതിച്ചത്. ന്നിട്ടിപ്പോ എങ്ങട്ടും പോണില്ല്യേ... ന്നാ മ്മക്ക് വീട്ടീ പൂവാം ബാടി.." "ന്റെ സിന്ധു... നീയവിടെ ഇരി... നമ്മക്കൊന്ന് ആലോയ്ക്കണ്ടേ... വെറ്തെ പോവാമ്പറ്റ്വോ?" സിന്ധുവിന്റെ പരിഭവത്തിന് ഷീബയുടെ മറുപടി. "നമ്മക്ക് എവിടെക്കാ പോണ്ടത് ന്ന് ശ്രീ തന്നെ പറയട്ടെ... ആ കുട്ടിക്ക് പോവാമ്പറ്റണോട്ത്ത് പോവാം." രജനി അവരെ സമാധാനിപ്പിക്കുന്നു. "നമ്മക്ക് ആബിദാന്റെ വീട്ടിൽ ആദ്യം പൂവാം .. ന്നട്ട് ഉമ്മുക്കുൽസുന്റെ വീട്ടില്.. ന്നട്ട് സുനിതേടെ, സിനിടെ പിന്നെ അങ്ങനെ പറ്റണോട്ത്തൊക്കെ കേറീട്ട് രജനിടെ വീട്ടിൽ പൂവാം ... ന്തേ.." അവസാനം എന്റെ തീർപ്പ് കല്പിക്കൽ.. മൂന്നുപേരും അമ്പരന്നു നോക്കുന്നു. "കുട്ട്യേന്താ ഈ പറയിണെ... എല്ലാടത്തും കൂടി എങ്ങിന്യ.." സ്കൂളിനടുത്തുള്ള പേരാലിൻ ചുവട്ടിൽ അന്നൊരു ശനിയാഴ്ച അവധിക്ക് ഞങ്ങൾ നാൽവർ ഒന്നിച്ചു കൂടി.ഞാൻ ശ്രീ, പിന്നെ സിന്ധു, ഷീബ, രജനി. വല്യ ഇല്ലത്തെക്കുട്ടി ആയോണ്ട് എനിക്ക് എല്ലായിടത്തും പോവാൻ പറ്റില്ലല്ലോ അതാണ് അവർ പറഞ്ഞത്. പക്ഷേ ഞാൻ എല്ലാടത്തും എത്തും. ജാതിയില്ല മതമില്ല.. എല്ലാം കൂട്ടുകാർ.. അങ്ങനെ പോകാവുന്നിടമാണ് ഞാൻ പറഞ്ഞതും അവര് ഞെട്ടിയതും. സംഭവം എന്താച്ചാ ഞെട്ടാതിരിക്കാൻ പറ്റില്ല. ഞങ്ങളുടെ സ്കൂളിന് മുന്നിൽ റെയിൽ പാളം ആണ്. ഈ പറഞ്ഞ ആബിദായുടെയും ഉമ്മുക്കുൽസുന്റെയും വീട് റെയിൽപാളത്തിലൂടെ തെക്കോട്ട് പോകണം. ബാക്കിയുള്ളവരുടെ ഇങ്ങോട്ട് വടക്കോട്ടും . പിന്നെങ്ങനെ സെറ്റാവും. "അതിപ്പോ നിനക്ക്  നമ്പർ ടെണ്ണിനെ കാണാനല്ലേ തെക്കോട്ടു പോണത്. ഞങ്ങക്ക് മനസ്സിലായിട്ടോ." ഷീബയുടെ കളിയാക്കൽ എനിക്കിഷ്ടപ്പെട്ടില്ല.ഞാൻ മുഖം വീർപ്പിച്ച് നിന്നു. "ന്നാ നിങ്ങള് പൊക്കോ ഞാൻ വരണില്ല പോരെ." "യ്യോ... അങ്ങനെ പറയല്ലേ... ഈ തമ്പ്രാട്ടിക്കുട്ടി ഇല്ലാതെ ഞങ്ങള് പോകുവോ.. വാ.. അവൾക്ക് ഞങ്ങൾ കൊടുത്തോളാം... പോരെന്നെ..." എന്തോ പിന്നെ എനിക്ക് എതിർക്കാൻ തോന്നിയില്ല. നാലുപേരും കൂടി റെയിൽപാളത്തിലൂടെ തെക്കോട്ട് നടന്നു. ആദ്യം കാണുന്നത് ആബിദയുടെ വീട്... നേരെ അങ്ങോട്ട്‌ നടന്നു... കുറച്ചു ഉള്ളിലോട്ട് ആണ്. റെയിൽപാളത്തിൽ നിന്ന് ചെറിയൊരു ഇടവഴിയിലൂടെ മുന്നോട്ട് ചെന്നു. വീടിന് മുന്നിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു. ശോ... എല്ലാവർക്കും ഇച്ഛാഭംഗം തോന്നി. "ശേ... പറയാതെ വന്നിട്ടല്ലേ? ഇനീപ്പോ പോവാം..." രജനിയുടെ കമന്റ്. "ശ്രീ ക്ക് നമ്പർ ടെന്നിനെ കാണാൻ വേണ്ടി ഇതിലെ വന്നതോണ്ടല്ലേ? ഹും... വെറുതെയായി.." സിന്ധുവിന്റെ കളിയാക്കൽ സഹിച്ചില്ല... എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാനങ്ങനൊന്നും ചിന്തിച്ചില്ലായിരുന്നു. അപ്പോ ഇങ്ങനെ ഓരോന്ന് പറഞ്ഞപ്പോ.. ദേഷ്യം വന്നു നിക്കുന്ന സമയം.. അവര് തിരികെ നടന്നു തുടങ്ങിയിരുന്നു. ഞാൻ വീണ്ടും കുറച്ചു സമയം കൂടി അവിടെ നിന്നു. അപ്പളാണ് ഒരു പട്ടി അവിടെ നിക്കുന്നു. ദേഷ്യം വല്ലാതെ വന്നു നിക്കുന്ന സമയം ആയോണ്ട് ഒരു കല്ലെടുത്ത് ഒറ്റയേറു കൊടുത്തു... പട്ടിക്ക് എന്നേക്കാൾ കലിപ്പ്... അത് എന്റെ അടുത്തേക്ക് കുരച്ചുകൊണ്ടു ഓടി വരുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞോടി. ഓട്ടത്തിനിടെ അവരോട് ഓടിക്കോ എന്ന് ഉറക്കെ വിളിച്ചും പറഞ്ഞു. ഞങ്ങൾ നാലുപേരും റെയിൽപാളത്തിലൂടെ ഓടി ഉമ്മുക്കുൽസുവിന്റെ വീടിനു മുൻപിൽ എത്തി. ആബിദയുടെ വീട്ടിൽ നിന്ന് എങ്ങനെ നടന്നാലും അരമണിക്കൂർ ഉണ്ട് ഉമ്മുവിന്റെ വീട്ടിലേക്ക്. പട്ടി സഹായിച്ച് ഞങ്ങൾ 5മിനിറ്റുകൊണ്ടെത്തി. വലിയ പടിപ്പുരയൊക്കെ ഉള്ള പഴയൊരു മുസ്ലീം തറവാട്. മുറ്റത്തു തന്നെ കറ്റ മെതിക്കുന്നു. നെൽക്കതിർകൊയ്ത് ഓരോ കെട്ടാക്കി വെക്കുന്നതിനെയാണ് കറ്റ എന്ന് പറയുന്നത്.. ചിലരൊക്കെ ആ കറ്റയിൽ ചവുട്ടി നിന്ന് മുന്നിൽ നീളത്തിൽ കെട്ടി വെച്ചിരിക്കുന്ന മുളയിൽ പിടിച്ചു ബാലൻസ് ചെയ്താണ് മെതിക്കുന്നത്. ചിലർ വലിയ കരിങ്കല്ല് തുണി നനക്കാൻ പൊക്കി വെക്കുന്നപോലെ പൊക്കി വെച്ച് അതിൽ തുണിയിട്ട് അടിക്കുന്നത്പോലെ കറ്റയെടുത്ത് തല്ലും. അങ്ങനെയും മെതിക്കുന്നുണ്ട്. എന്റെ ഇല്ലത്ത് പണിക്കു വരുന്നവരും ഉണ്ട് അതിൽ. ഞങ്ങൾ വരുന്നത് കണ്ടപ്പോൾ തന്നെ അവരൊക്കെ ഭവ്യത കാണിക്കാൻ തുടങ്ങി. എനിക്കാണേൽ അതൊരു ചമ്മലും. അവിടേക്കൂടി പോകാതെ നേരെ പിന്നിലെ വാതിലിൽക്കൂടി അകത്തുകയറി. അപ്പോളാണ് കണ്ടത് എല്ലാവരും ഒരുമാതിരി മസിലുപിടിച്ചു നിൽക്കുന്നു.. ഞങ്ങളെ മൃഗശാലയിലെ മൃഗങ്ങളെ കാണുന്നപോലെ. കുറേ പേരുണ്ട് ആ വീട്ടിൽ. അമ്മൂമ്മമാരും ഒക്കെയായി കുറേ പേര്. അതിനിടയിൽ ആരോ ഒരു ഗ്ലാസിൽ ജൂസ് കൊണ്ട് തന്നു. ഉമ്മുവും കദീജയും ഞങ്ങളോടൊപ്പം ഉണ്ട്. അവരും സർപ്രൈസിൽ ആണ്. എനിക്കിവിടെ ഒന്നും വരാൻ പാടില്ലാത്തതാണ് എന്നാണ് അവര് പറയുന്നത്. പക്ഷേ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അപ്പളാ കദീജയുടെ ഒക്കെ വാപ്പ അങ്ങോട്ട്‌ വന്നത്. മുറ്റത്തെ പണിക്കാർക്കിടയിൽ നിന്ന് മുണ്ടൊക്കെ മടക്കിക്കുത്തിയാണ് കയറി വന്നത്. വന്നയുടനെ ഓരോരുത്തരെ ആയി ഉമ്മു പരിചയപ്പെടുത്തി. അവസാനം എന്നെ പരിചയപ്പെടുത്തി വീട്ടുപേരും പറഞ്ഞപ്പോ പിന്നെ ഞാൻ വല്ലാതായി. മുണ്ടിന്റെ മടക്കികുത്തഴിച്ചു നിൽക്കുന്നു. "യ്യോ... തമ്പ്രാട്ടിക്കുട്ടി മ്മടെ പൊരേല് വരാംപാട്വോ..." എനിക്കാകെ ബോറായി. നമ്മളൊന്നും ചിന്തിക്കാതെ കൂട്ടുകാർക്കൊപ്പം തെണ്ടി നടക്കാൻ പോയതാ. അപ്പൊ ഇങ്ങനെ ഓരോ കാര്യങ്ങൾ. മനസ്സ് മടുക്കില്ലേ? വേഗം എല്ലാരേയും വിളിച്ച് അവിടുന്നിറങ്ങി നേരെ ബാക്കിയുള്ളോടത്തേക്ക് വെച്ചു പിടിച്ചു.കുറേ ദൂരം ഉണ്ട്ട്ടോ... അതും റെയിൽപാളത്തിലൂടെ അങ്ങനെ ഓടിയും ചാടിയും കണ്ണിൽക്കണ്ട ചെടികൾ പറിച്ചും അങ്ങനെ...അഞ്ചാറ് കിലോമീറ്റർ ഒക്കെ അന്ന് നിസ്സാരം... കുറച്ചെത്തി വല്ലാതെ ദാഹം വന്നപ്പോൾ അടുത്തൊരു വീട്ടിൽ കയറാമെന്ന് ഞാൻ പറഞ്ഞു. വഴിനീളെ റെയിൽപാളത്തിന് സൈഡിലായി സ്കൂളിലെ കൂട്ടുകാരുടെ വീടുകൾ. അതിലൊന്നിലാണ് പോവാമെന്ന് പറഞ്ഞത്. വേണ്ടെന്ന് കൂട്ടുകാർ. എന്ത് പറഞ്ഞിട്ടും അവർ തയ്യാറല്ല. അവസാനം ദേഷ്യപ്പെട്ട് ഞാൻ തനിയെ അവിടെത്തി. കാളിങ്ബെൽ ഒന്നൂല്ല. ചെറിയൊരു വീട്. വാതിൽ തുറന്നു കിടക്കുന്നു. എങ്കിലും മുട്ടി. രണ്ടാമത്തെ മുട്ടലിന് ആളനക്കം ഉണ്ടായി. ഇറങ്ങി വന്നയാളെക്കണ്ട് അമ്പരന്നു നിക്കുമ്പോ ദേ പിന്നാലെ വന്നയാളെക്കണ്ട് ഒന്നൂടെ സ്തബ്ദയായി. പിൻ തിരിഞ്ഞ് ഓടാൻ തുടങ്ങിയപ്പോളേക്കും വിളി വന്നു. "ആരാ കുട്ട്യോളെ? എന്താ വേണ്ടേ?" ഒരു അമ്മ നിന്ന് വിളിക്കുന്നു. അപ്പോളേക്കും സിന്ധുവും ഷീബയും രജനിയും എത്തി. ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. രണ്ടാമത് വന്നയാളിൽ തങ്ങി നിൽക്കുന്നു കണ്ണുകളും മനസ്സും. ആ മുഖത്തേക്ക് തന്നെ നോക്കിയൊരു നിൽപ്പ്. "അത് അമ്മാ ഇച്ചിരി വെള്ളം കുടിക്കാൻ വേണം. ഇവരൊക്കെ ന്റെ വീട്ടിലേക്ക് വരുന്ന വഴിയാ." രജനി എന്റെ കയ്യിൽ നല്ലൊരു പിച്ചും തന്ന് ആ അമ്മയോട് പറഞ്ഞു.ഹൌ... കൈ വല്ലാതെ വേദനിച്ചു. കൈകുടഞ്ഞു അവരെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു. തലതാഴ്ത്തി നിന്നു. "അയിനെന്താ. ഇങ്ങള് ഇരിക്കി. തരാലോ.അല്ല ഇതാരൊക്കെയാ. ഇയ്യും ഇബിടെ മണീടെ ക്ലാസ്സിലെ അല്ലേ.. അപ്പൊ ഓലും അങ്ങനെ ആവൂലോ." വെള്ളം കൊണ്ടുത്തരുന്നതിനൊപ്പം അമ്മയുടെ സംസാരം. ഒപ്പം മണിയെ ചോദ്യഭാവത്തിൽ ഒരു നോട്ടവും.സത്യമാണ് ഒരേ ക്ലാസ്സിൽ ആണെങ്കിലും ഞാനും അവനും എന്നും അടിയാണ്. പക്ഷേ നല്ല ഫ്രണ്ട്സും. "അമ്മാ... ഞാൻ പറഞ്ഞേരാ..." അവനോരോരുത്തരെ പരിചയപ്പെടുത്തുമ്പോളും ഞാൻ തല ഉയർത്താതെ നിന്നു. അത്രനേരം തുള്ളിച്ചാടി വന്ന ഞാൻ എന്തോ പെട്ടെന്ന് മൗനം പാലിച്ചു. ഓരോരുത്തരെയും പരിചയപ്പെടുത്തി എന്റെ വീട് പറഞ്ഞതും അമ്മ അദ്‌ഭുതത്തോടെ നോക്കി. "യ്യോ... ഇങ്ങള് ആ തമ്പ്രാട്ടിക്കുട്ടിയാണോ... ഞങ്ങടെ പൊരേന്ന് വെള്ളം കുടിക്കാമ്പാടുവോ? ഇക്ക് വയ്യ... മണ്യേ ഇജ്ജെന്താ ആദ്യം പറയാഞ്ഞേ...ശോ... നമ്പൂരിശ്ശൻ അറിഞ്ഞാ..." എനിക്കാകെ ദേഷ്യം വന്നു... എല്ലാരുടെയും കൂട്ടത്തിൽ കാണണ്ട എന്നെ അവര് ഏതോ അദ്‌ഭുത ജീവിയെപ്പോലെ. പക്ഷേ സംഭവം സത്യാണ്... ഇങ്ങനെ എല്ലാടത്തുന്നും വെള്ളം കുടിക്കാനൊന്നും പാടില്ല അന്നത്തെ കാലത്ത്. എന്തിന് ഇങ്ങനെ കൂട്ടുകാർക്കൊപ്പം ഊര് തെണ്ടാൻ പാടില്ല. പെൺകുട്ടികൾ ഇല്ലത്തിനു പുറത്തിറങ്ങി ഇങ്ങനെ നടക്കുന്നത് തെറ്റായിക്കാണുന്ന കാലം. എനിക്കാണെങ്കിൽ ഒന്നിനും ഒരു ലിമിറ്റില്ല. നോൺ വെജ് മാത്രം കഴിക്കില്ലെന്നേയുള്ളു. ബാക്കി എല്ലാം ഞാൻ മറ്റുള്ളോരെപ്പോലെ. അപ്പളാണ് മണിയുടെ അമ്മയുടെ പറച്ചിൽ...അതും രണ്ടാമത് ഇറങ്ങിവന്നയാൾക്ക് മുന്നിൽ വെച്ച്. അവനാണ് ഇവർ കളിയാക്കുന്ന നമ്പർ ടെൻ... "അയെന്താ ഇങ്ങളെ കെണറ്റിലെ വെള്ളത്തിനു കളറുണ്ടോ... അതോണ്ടാണോ കുടിക്കാൻ പാടില്ലാത്തെ? ഹും... ബാ നമ്മക്ക് പോവാം.." "അയ്യോ.. ഇങ്ങള് വെള്ളം കുടിച്ചോളി.. ഞാനൊന്നും പറയില്ല്യ.." വെള്ളമൊക്കെ കുടിച്ച് ഞങ്ങൾ അവിടുന്ന് തിരിച്ചതും മണിയും അവനും പിന്നാലെക്കൂടി. ഞങ്ങളോടൊപ്പം നടന്നെങ്കിലും കൂട്ടുകാരികളോട് മാത്രമേ സംസാരിക്കു അവൻ. ഞങ്ങൾ മിണ്ടിയിട്ടേ ഇല്ല. അതെല്ലാർക്കും എന്നും അദ്‌ഭുതം. പ്രണയം തോന്നിയാൽ അന്ന് മുതൽ വാ തോരാതെ സംസാരിക്കുന്നവരാണ് എല്ലാവരും. ഇതിപ്പോ നോട്ടത്തിലൂടെ മാത്രം കൈമാറുന്ന പ്രണയം. ഞാനും മണിയോടും എന്റെ കൂട്ടുകാരോടും സംസാരിച്ചങ്ങനെ നടന്നു. ഇടയ്ക്കിടെ കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ അറിയാതെ മുഖം താഴ്ത്തിപ്പോവും. അവനൊരു കുസൃതി നിറഞ്ഞ ചിരിയോടെ അത് കണ്ടു രസിക്കും. എന്റെ  നിശബ്ദത കൂട്ടുകാരിലും ചിരിയുണർത്തി. പോവുന്ന വഴിക്ക് ഒന്നു രണ്ടു പാലം ഉണ്ട്. ഒരു പാലത്തിനു നാലു കണ്ണുകൾ പോലെ പൈപ്പ്ഉണ്ട്. ഒരെണ്ണത്തിന് ഏഴു തുളകൾ. നാലുകണ്ണി, ഏഴുകണ്ണി എന്നൊക്കെ വിളിക്കും. പോകുന്നതിനിടെ ആ കണ്ണുകൾക്കുള്ളിൽകൂടി നുഴഞ്ഞു കയറി അപ്പുറത്ത് കൂടി തിരികെ ഇറങ്ങിക്കളിക്കും. അവിടെ വെച്ച് അവർ തിരിച്ചു പോയി. പോകുമ്പോൾ എന്നെ നോക്കിയ ആ നോട്ടത്തിൽ എന്തൊക്കെയോ തുളുമ്പുന്നു... പോകാനനുവാദം ചോദിക്കുന്നപോലെ. സങ്കടം ഉള്ളപോലെ... പ്രണയം പൂക്കുന്നപോലെ... കുസൃതി നിറയുന്ന പോലെ അങ്ങനെ എന്തൊക്കെയോ... അറിയില്ല ഇന്നിപ്പോ എവിടെയായിരിക്കും? ഓർക്കുന്നുണ്ടാവുമോ? കാത്തിരിക്കുന്നുണ്ടാവുമോ? ഒരിക്കലും മിണ്ടാതെ പറയാതെ പറഞ്ഞ പ്രണയം... പ്രണയമാണോ? അല്ലേ? അല്ലെങ്കിൽ ഇന്നും ഇങ്ങനെ ഓർത്തിരിക്കാൻ കഴിയുമോ? ഓരോന്നോർത്തു ഞാൻ മുന്നിലെ നിലക്കണ്ണാടിയിൽ സ്വന്തം രൂപമൊന്ന് നോക്കി... വർഷങ്ങൾക്കിപ്പുറം വളരെ മാറ്റം....മുടിയിലൊക്കെ നരകയറിതുടങ്ങി. എങ്കിലും കണ്ണുകൾക്ക് ഇപ്പോളും ആ തിളക്കം... പ്രസരിപ്പ്... മനസ്സിലും.. ഇതൊക്കെ ഓർക്കുമ്പോൾ ഒരു പ്രണയത്തിന്റെ ഉൾത്തുടിപ്പ്... ✍🏻പവിഴമല്ലി #💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #📔 കഥ
#💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #♥ പ്രണയം നിന്നോട്
💞 നിനക്കായ് - ஸிஸிegஷ வெவவைழவிவேூம் nomlsel.e6  ೧೩೧೧೨೦] ಖm  @o ೧13G I೨.-೨md வெQ3ு. கழிவேூவ. வவிண் ஓிவஃஸிணகஷஸு mచ6mo 6dచ6nక nilsdm mg6lo Gసర6ల mvD@DJकमemIJ७ठ Dz८० D५@lemos moxaooolalod Qlovomjo3oorl. _ile மவிவிலூசை 6rumgorud (1( மவவவிலூ மாூவி ஸிவஸிகஸஸை். ஸவகவ் கsணை குக9ளூுவஃ. வவிழவலி ஸிஸிegஷ வெவவைழவிவேூம் nomlsel.e6  ೧೩೧೧೨೦] ಖm  @o ೧13G I೨.-೨md வெQ3ு. கழிவேூவ. வவிண் ஓிவஃஸிணகஷஸு mచ6mo 6dచ6nక nilsdm mg6lo Gసర6ల mvD@DJकमemIJ७ठ Dz८० D५@lemos moxaooolalod Qlovomjo3oorl. _ile மவிவிலூசை 6rumgorud (1( மவவவிலூ மாூவி ஸிவஸிகஸஸை். ஸவகவ் கsணை குக9ளூுவஃ. வவிழவலி - ShareChat
#♥ പ്രണയം നിന്നോട് #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ്
♥ പ്രണയം നിന്നോട് - ஸிஸிவேகஷஜவழிகம் @ಾ೧]@೨n೨@lom?  ngalszo 6ro38 @lolroro} (sam}- 80ل3(ے3003 05300 ~?3@6, 8@30 கூslom3o வSிeஷmு வவிழவலி ஸிஸிவேகஷஜவழிகம் @ಾ೧]@೨n೨@lom?  ngalszo 6ro38 @lolroro} (sam}- 80ل3(ے3003 05300 ~?3@6, 8@30 கூslom3o வSிeஷmு வவிழவலி - ShareChat
#💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #♥ പ്രണയം നിന്നോട്
💞 നിനക്കായ് - விவவேூஷூலவ ஜுவி m 60 @@omama eonso? le6@ வேழஸிவிகிமஷஸ் வஹைை் 6೦೨೧d ೧೧2  152@i. வவிழவலி விவவேூஷூலவ ஜுவி m 60 @@omama eonso? le6@ வேழஸிவிகிமஷஸ் வஹைை் 6೦೨೧d ೧೧2  152@i. வவிழவலி - ShareChat
#♥ പ്രണയം നിന്നോട് #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ്
♥ പ്രണയം നിന്നോട് - "೧] ೧೨೧' nOm ~೧@ೂm೧ @-s೧ಯಖ , n0t@ @Ql6m 60308 ~0ommooom @నిగ్గి ஸூகவிவித்் ೧೧೦m @೧@೨-೧೨೧೦ @nlonel வவிழவலி Meta AI "೧] ೧೨೧' nOm ~೧@ೂm೧ @-s೧ಯಖ , n0t@ @Ql6m 60308 ~0ommooom @నిగ్గి ஸூகவிவித்் ೧೧೦m @೧@೨-೧೨೧೦ @nlonel வவிழவலி Meta AI - ShareChat
#💞 നിനക്കായ് #📝 ഞാൻ എഴുതിയ വരികൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #♥ പ്രണയം നിന്നോട്
💞 നിനക്കായ് - விவ3வவவுிவகப் வமவவிண் ஓிவிவஸுவப் ஸகூ வேpoூe%o ஓகஜவி ஜிவிலிo வவிழவலி விவ3வவவுிவகப் வமவவிண் ஓிவிவஸுவப் ஸகூ வேpoூe%o ஓகஜவி ஜிவிலிo வவிழவலி - ShareChat
അവസാനമില്ലാത്ത വിടപറച്ചിൽ ആ പാർക്കിന്റെ കായലിലേക്ക് നോക്കി ഇരിക്കാൻ പാകത്തിലുള്ള ഒരു സിമന്റ് ബെഞ്ചിൽ ദൂരേക്ക് നോക്കി അവളിരുന്നു.സമയം ഇനിയും ഉണ്ട്. അവൾ വെറുതെ ഓർമകളിൽ മുഴുകി. ജീവിതം ആകെ ഒരു ലക്ഷ്യമില്ലാതെ പാഞ്ഞുപോകുന്ന തീവണ്ടി പോലെ. പലയിടത്തും നിർത്തി പലരും കയറി പലരും ഇറങ്ങി അങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. എന്നും ഒരേ സ്റ്റോപ്പിൽ നിന്ന് തുടങ്ങി ഒരേ സ്റ്റോപ്പിൽ അവസാനിക്കുന്ന യാത്ര. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇടക്ക് വല്ലാതെ മടുത്തപ്പോൾ മൊബൈലിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലിപിയിൽ ഒന്ന് കയറി. യഥേഷ്ടം എഴുതാം,വായിക്കാം, അഭിപ്രായം പറയാം, കൂട്ടുകൂടാം എല്ലാത്തിനും പറ്റിയൊരു സ്ഥലം. വെറുതെ ഒന്നെത്തി നോക്കി. മറ്റുള്ളവരുടെ എഴുത്തുകൾ കണ്ടു സ്വയം എഴുതി തുടങ്ങി. അതിന് നല്ലൊരു പ്രോത്സാഹനം തന്നെ കിട്ടി തുടങ്ങി. നല്ല സന്തോഷം തോന്നിയ നിമിഷങ്ങൾ. പലരും കമന്റിലൂടെ സ്വകാര്യ ചാറ്റിലേക്കെത്തി. അതുപോലെ വന്നൊരു കമന്റിലൂടെ വന്നതാണ് അവനും.ശരിക്കും അന്തർമുഖനായ ഒരു പാവം ചെക്കൻ. അതേ,ചെക്കൻ, അങ്ങനെ വിളിക്കാനാണ് തനിക്കിഷ്ടം ഒരുപാട് പ്രായം കുറവുണ്ട് തന്നെക്കാൾ..അവനോട് സംസാരിക്കാൻ സമയം കണ്ടെത്തി. അവന്റെ ആ സ്വഭാവം മാറ്റിയെടുക്കാൻ ഒരുപാട് ശ്രമിച്ചു. അവന്റെ ഓരോ പ്രശ്നങ്ങളിലും അഭിപ്രായം പറഞ്ഞു. അവനെ അനുസരിപ്പിച്ചു. പതിയെ അവന്റെ സ്വഭാവങ്ങളിൽ മാറ്റം വന്നു തുടങ്ങി.. ശരിക്കും ഊർജ്ജസ്വലനായി ജോലി ചെയ്ത് തുടങ്ങി. അവന്റെ ജീവിതത്തിൽ പാടെ മാറ്റങ്ങൾ വന്നു തുടങ്ങി. അവനിപ്പോൾ ധാരാളം സംസാരിക്കും. ഒരുപാട് കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. പക്ഷേ അപ്പോളും തന്നോട് സംസാരിക്കാൻ അവന് ഏറെ ഇഷ്ടം. എന്നും കുറേ സമയം അവനോട് മിണ്ടിക്കൊണ്ടിരുന്നില്ലെങ്കിൽ അവൻ ദേഷ്യപ്പെട്ടു തുടങ്ങി. ഇനി വീണ്ടും പഴയ അവസ്ഥയിലേക്ക് അവനെത്താതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അവന്റെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ, ഇഷ്ടക്കേടുകൾ എല്ലാം പറഞ്ഞും കേട്ടും നല്ലൊരു കേൾവിക്കാരിയായി കൂടെ നിന്നു. പോകെ പോകെ അവനിപ്പോ തന്നോട് മിണ്ടാതിരിക്കാൻ പറ്റിയില്ലെന്നായിരിക്കുന്നു. കുടുംബവും കുട്ടികളും ഉള്ള താൻ പലപ്പോളും അതിന്റെ കാര്യങ്ങളിൽ മുഴുകുന്നത് അവനിഷ്ടപ്പെടാതായിരിക്കുന്നു. അതിന്റെ മുഷിപ്പ് അവനിൽ ഇപ്പൊ സ്ഥിരമായി കാണുന്നുണ്ട്. വരുന്ന കല്യാണ ആലോചനകൾ അവൻ തന്നെ മുടക്കുന്നു. കാരണം ചോദിച്ചപ്പോൾ പറഞ്ഞത് നിങ്ങളെപ്പോലെ ഒരു പെണ്ണിനെ മതിയെന്ന്. ഞെട്ടലോടെ ആണ് താനത് കേട്ടത്. അവനിൽ താൻ എത്രമാത്രം വേരൂന്നിയെന്ന് അപ്പോളാണ് മനസിലായത്. അമ്മയെക്കാൾ, പെങ്ങളെക്കാൾ, ഭാര്യയെക്കാൾ, കാമുകിയെക്കാളൊക്കെ നിങ്ങൾ എന്നിൽ നിറഞ്ഞു നിൽക്കുന്നു എന്നവൻ പറഞ്ഞപ്പോൾ അമ്പരപ്പോടെ പേടിയോടെ ആണ് താനത് കേട്ടത്. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞത് തന്റെ സ്വഭാവം.. അവനോട്‌ മാത്രം ഉള്ള ചാറ്റിങ്.. അവനോട് മാത്രം ഉള്ള ശാസനകൾ, പരിഭവങ്ങൾ എല്ലാം.. അവനെ വല്ലാതെ ഇഷ്ടത്തിലാക്കിയെന്ന്. താനത് അപ്പോളും കാര്യമായി എടുത്തില്ല. പക്ഷേ രണ്ടു മൂന്നു ദിവസം മുൻപ് അവനാവശ്യപ്പെട്ടത് തന്നിലൊരു ഷോക്ക് ആയിട്ടുണ്ട്. തന്റെ എല്ലാവിധ കെട്ടുപാടുകളും ഉത്തരവാദിത്തങ്ങളും വേണ്ടെന്ന് വെച്ച് അവനോടൊപ്പം താമസിക്കണം . വേറെ ആരെയും ശ്രദ്ധിക്കേണ്ടന്ന്. തന്റെ സ്നേഹം പകുത്തു പോകുന്നത് അവന് സഹിക്കാനാവുന്നില്ലെന്ന്. എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ. തന്നിൽ നിന്ന് അവനെ സ്വാതന്ത്രനാക്കിയേ പറ്റൂ. ഉറ്റ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞ ആശയം നടപ്പിലാക്കാൻ ആണ് ഇപ്പൊ ഈ കൂടിക്കാഴ്ച്ച. എങ്ങനെയും തന്നിൽ നിന്ന് അവനെ അകറ്റിയേ പറ്റൂ.. നല്ലൊരു വിവാഹവും കഴിച്ചു നല്ല കുടുംബജീവിതം നയിക്കാൻ അവനാവും. താനൊന്ന് പിന്മാറിയാലും അവനിപ്പോ ഒരുപാട് കൂട്ടുകാർ ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഇനി പഴയ രീതിയിൽ ആവില്ല.. ഉറപ്പാണത്..അവളങ്ങനെ പലതും ചിന്തിച്ചു. "ഹലോ.. കുറേ ആയോ നീ വന്നിട്ട്.. സോറി ഡാ ഞാൻ കുറച്ചു വൈകി." തൊട്ടടുത്ത് അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞ് അവനെ നോക്കി. ആ വിളി അത് തന്നെ അലോസരപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ചേച്ചി ചേച്ചി എന്ന് എപ്പോളും വിളിച്ചുകൊണ്ടിരുന്ന അവനിപ്പോ സമപ്രായക്കാരുടെപോലെ നീയെന്നും, ഡാ എന്നും ഒക്കെ.. അത് തന്നെ വല്ലാത്തൊരു മാറ്റം ആണ്. അവനെ കുറ്റം പറയാൻ പറ്റില്ല. ക്ഷമയോടെ അവനെ കേൾക്കാനും ആളുണ്ടായിരുന്നെങ്കിൽ തീർച്ചയായും അവൻ മുന്നേ തന്നെ നന്നായേനെ. അതിനാരും ഇല്ലാത്ത സമയത്താണ് താനുമായി കോൺടാക്ട് ആയത്. പിന്നത് അവനൊരു ലഹരി പോലെ ആയി.ഇപ്പോളിപ്പോൾ അതവന്റെ സിരകളിൽ പടർന്നിരിക്കുന്നു.അവൾ അവനെത്തന്നെ നോക്കിയിരുന്നു. "എന്താ നീ ഇവിടൊന്നും അല്ലേ? എന്തിനാ എന്നെ കാണണം പറഞ്ഞത്? ഞാൻ പറഞ്ഞ കാര്യം ഓക്കേ അല്ലേ.. നീ വാ എല്ലാവരിൽ നിന്നും സ്വതന്ത്രയായി. എനിക്കായി മാത്രം വേണം നിന്റെ സ്നേഹം.. ഇഷ്ടം.. കരുതൽ എല്ലാം." അവളപ്പോളും ഒന്നും മിണ്ടാതെ ഇരുന്നു. അവന്റെ കണ്ണുകൾ ചുവന്നിട്ടുണ്ട്.പിടിവാശിക്കാരനായ ഒരു കൊച്ചു കുട്ടിയുടെ ഭാവം. ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന് വേണ്ടി യാചിക്കുന്നപോലെ. "തെറ്റിദ്ധരിക്കണ്ട എനിക്കത്രക്കും ഇഷ്ടം ആയിട്ടല്ലേ. പൊന്നുപോലെ നോക്കിക്കോളാം ഞാൻ.നീ വരണം.ഞാൻ അതല്ലേ എല്ലാ കല്യാണ ആലോചനകളും മുടക്കിയത്. നിന്നെപ്പോലെ ഉള്ള ഒരു പെണ്ണിനെ ഞാൻ എവിടെയും കണ്ടില്ല. അതുകൊണ്ട് മാത്രാ. നീ വന്നേ പറ്റു. " അവസാന വാചകം അവൻ കുറച്ചു തറപ്പിച്ചു പറഞ്ഞു. അവളുടെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.ഇത്രക്കും തന്നെ സ്നേഹിക്കുന്ന അവനെ തന്നിൽ നിന്ന് അകറ്റുന്നത് ഓർത്തപ്പോൾ നെഞ്ചുപൊടിയുന്നു. പക്ഷേ വേറെ നിർവാഹമില്ല. തന്റെ കുടുംബം അതാണ് തനിക്ക് എന്നും വലുത്. അതിന് ഭംഗം വരുത്തുന്ന ഒന്നും തനിക്ക് ചെയ്യാനാവില്ല. കൂടെ അവനും നല്ലൊരു ജീവിതത്തിലേക്ക് കടക്കണം. അതേയുള്ളു ഇതിനുള്ള പോം വഴി. പെട്ടെന്ന് അവളുടെ മൊബൈൽ ശബ്ദിച്ചു.. അവൻ കാൺകെ തന്നെ അവൾ അത് അറ്റൻഡ് ചെയ്തു. പുരുഷന്റെ പേരിലുള്ള നമ്പർ. അവനത് അമ്പരപ്പുണ്ടാക്കി. അവരുടെ സംസാരത്തിലെ ശൃംഗാര ചേഷ്ടകളും പദങ്ങളും അവനെ അസ്വസ്ഥനാക്കി. അവളത് ഒളിക്കണ്ണാലെ കണ്ടു. തന്റെ ശ്രമം വിജയം കാണുന്നുണ്ട്. "ഡീ ആരാണത്? ഇത്ര സ്വകാര്യമായി നിന്നോട് സംസാരിക്കാൻ." അവരുടെ സംസാരം കഴിഞ്ഞപ്പോൾ അസഹനീയതയോടെ അവൻ ചോദിച്ചു. "ഓ അതോ.. അതെന്റെ ലവർ.. അതിന് നിനക്കെന്താ നിന്നോട് ഞാൻ മിണ്ടുന്നുണ്ടല്ലോ. " അവൻ വീണ്ടും എന്തോ പറയാനാഞ്ഞപ്പോൾ അവളുടെ മൊബൈൽ വീണ്ടും ശബ്ദിച്ചു. ഇത്തവണ അവൻ നന്നായി ശ്രദ്ധിച്ചു ആദ്യം കണ്ട പേരല്ല മറ്റൊരു പുരുഷന്റെ പേര്. അവന് ശരിക്കും ദേഷ്യം വന്നു തുടങ്ങി. "ഇതിപ്പോ ആരാ വീണ്ടും നിന്നെ വിളിക്കാൻ. അതും എന്തൊക്കെ സംസാരിക്കുന്നു. നാണമില്ലേ നിനക്ക് ഞാൻ ഇവിടുണ്ടെന്ന് ഓർക്കാതെ.. ഛെ.. നിന്നെപ്പറ്റി ഇങ്ങനല്ല ഞാൻ കരുതിയത്. എത്ര പുരുഷൻമാരാ മാറിമാറി വിളിക്കുന്നത്. ഛെ..." അവരുടെ സംസാരം കഴിഞ്ഞതും അവൻ അവളോട് ദേഷ്യപ്പെട്ടു. "നീയെന്തിനു ദേഷ്യപ്പെടുന്നു. ഇതുപോലെ തന്നെ അല്ലെ നിന്നോടും ഞാൻ സംസാരിച്ചിരുന്നത്. എന്റെ കുടുംബം ഉള്ളപ്പോ തന്നെ. അത് തെറ്റല്ലെങ്കിൽ ഇതെങ്ങനെ തെറ്റാവും. നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ ഇങ്ങനെ ഒന്നിലധികം പേര് പാടുള്ളൂ എന്നുണ്ടോ?" അവൾ ദേഷ്യത്തിൽ തന്നെ അവനോട് പറഞ്ഞു. അവളുടെ ആ ഭാവമാറ്റം അവനെക്കൂടുതൽ അമ്പരപ്പിച്ചു. വീണ്ടും എന്തോ അവൻ അവളോട് പറയാനാഞ്ഞതും വീണ്ടും മൊബൈൽ ശബ്ദിച്ചു. ഇത്തവണ പേര് വേറെ ആളുടെ. അവനിൽ ദേഷ്യം അണപ്പൊട്ടി ഒഴുകി. മൊബൈൽ അറ്റൻഡ് ചെയ്ത് കൊണ്ട് സംസാരിക്കാൻ തുടങ്ങിയ അവൾക്ക് മുന്നിൽ എത്തി കൈവീശി കവിളത്തടിച്ചു. ദേഷ്യത്തിൽ ഒന്നും മിണ്ടാതെ നടന്നു പോയി. "ഡീ... എന്തായി.. അവൻ ഇപ്പൊ എന്താ പറയുന്നത്.." അപ്പുറത്തെ സ്ത്രീ ശബ്ദം കേട്ട് ഒരു ഞെട്ടലിൽ കവിളിൽ തലോടി അവൾ തേങ്ങി.വീണ്ടും വീണ്ടും മറുപ്പുറത്തെ ചോദ്യത്തിന് മറുപടി കൊടുത്തു. "അവൻ പോയെടീ... പോട്ടെ അതാ നല്ലത്.. പക്ഷേ എന്റെ നെഞ്ചു മുറിയുന്ന വേദന.. സഹിക്കാൻ പറ്റുന്നില്ല. കുറച്ചു സമയം തനിച്ചിരിക്കട്ടെ.. ഞാൻ വിളിക്കാം നിന്നെ." അതുംപറഞ്ഞു കാൾ കട്ട് ചെയ്ത് അവൾ വീണ്ടും കായലിലേക്ക് മിഴിപാകി. കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്തു. കുറച്ചു സമയം അങ്ങനെ ഇരുന്നു ഒടുവിൽ സമാധാനിച്ചു എല്ലാം നല്ലതിന്.. വീട്ടിലേക്ക് തിരിച്ചെത്തി മക്കളെ പുണർന്നപ്പോൾ കണ്ണുകൾക്കൊപ്പം മനസ്സും മുറിഞ്ഞു ചോരപൊടിയുന്നപോലെ. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആശ്വാസമായി. --- കുറേ നാളുകൾക്കു ശേഷം  ലിപിയിൽ എത്തിയപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം.. ഇന്ന് അവന്റെ വിവാഹം.. തന്നെ മാത്രം അറിയിച്ചില്ല.. താൻ മാത്രം അറിഞ്ഞില്ല . അന്ന് തന്നെ ബ്ലോക്ക് ചെയ്തതാണ്. ഇപ്പൊ വിവാഹഫോട്ടോ ആരോ പോസ്റ്റിൽ ഇട്ടിട്ടുണ്ട്..വല്ലാതെ പ്രാണൻ പോകുന്ന വേദന. എന്നും തന്റെ മക്കളിലൊരാൾ ആയോ അല്ലെങ്കിൽ സഹോദരൻ ആയോ മാത്രമേ കണ്ടിട്ടുള്ളു. ഒരിക്കലും വേറെ തരത്തിൽ ചിന്തിച്ചിട്ടില്ല. പക്ഷേ പ്രിയപ്പെട്ടവനായിരുന്നു തനിക്കവൻ. അവൻ നഷ്ടപ്പെട്ടപ്പോളുള്ള വേദന ഇന്നും മാറിയിട്ടില്ല.. ചില സമയങ്ങളിൽ ഭ്രാന്ത് പിടിക്കുന്ന പോലെ. ഇപ്പോളും ആ സാമീപ്യം ആ സാന്ത്വനം ഒക്കെ വല്ലാതെ ആഗ്രഹിക്കുന്നു. തെറ്റാണ് ചെയ്തത് അവനെ എന്നിൽ നിന്നകറ്റാൻ അതേയുള്ളായിരുന്നു വഴി. അത്രക്ക് ഭ്രാന്തമായ സ്നേഹം ആയിരുന്നു അവന് തന്നോട്. അത് വല്ലാത്ത രൂപത്തിൽ പ്രതിഫലിച്ചു തുടങ്ങിയപ്പോൾ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും എന്ന് മനസ്സിലായി.അതാണ് അന്ന് അങ്ങനൊക്കെ പറയാനും ചെയ്യാനും പ്രേരിപ്പിച്ചത്. തന്റെ സ്വഭാവദൂഷ്യം കാണിച്ചാൽ മാത്രമേ അവൻ പിന്മാറുകയുള്ളു ഉറപ്പായിരുന്നു. "സാരമില്ല... സാരമില്ല.. നീ നന്നായി ജീവിക്ക്.. ഞാൻ എന്നും നിനക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ ഉണ്ടാകും.. ഹൃദയം നുറുങ്ങുന്ന വേദനയിലും.. ഉണ്ടാകും... നന്നായി ജീവിക്ക്... നന്നായി..." അവളൊരു ഭ്രാന്തിയെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.....ഹൃദയവേദന സഹിക്കാനാവാതെ...... ഇങ്ങനെ ഉള്ള ഒരുപാട് പേര് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉണ്ട്. ഉറ്റവരെപ്പോലെ തന്നെ തനിക്കേറ്റവും പ്രിയപ്പെട്ടവരായി ചിലരെക്കണ്ട് പിന്നീട് പിരിയേണ്ടി വരുമ്പോൾ നെഞ്ചിൽ ചോര പൊടിയുന്നവർ..ഒന്നും മനപ്പൂർവ്വമല്ല. എല്ലാം സാഹചര്യങ്ങൾക്ക് അനുസരിച്ചു തനിയെ ഉണ്ടാവുന്നത്... #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #📔 കഥ ഇനിയെങ്കിലും....... ✍️പവിഴമല്ലി
#📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ
📝 ഞാൻ എഴുതിയ വരികൾ - விவவேூஷூலவ ೧೧೧೦ @om anloan 0onog @al கழிவ@ு விவேூஇஜஃ வவிழவலி விவவேூஷூலவ ೧೧೧೦ @om anloan 0onog @al கழிவ@ு விவேூஇஜஃ வவிழவலி - ShareChat