STORY BOARD
ShareChat
click to see wallet page
@storyboard_onlinestories
storyboard_onlinestories
STORY BOARD
@storyboard_onlinestories
"വായനയിലൂടെ ചിന്തകൾക്ക് ചിറകു മുളപ്പിക്കൂ..."
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 26 ✍️ ജിഫ്ന നിസാർ 💜 ഗിരിയുടെ അമ്മയുടെ മുന്നിലിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാണെന്ന വ്യാജേന വിഷ്ണു സ്വന്തം കണ്ണുകൾ രണ്ടും തിരുമ്മി ചുവപ്പിച്ചു. അവിടെ മാലയിട്ട് വിളക്ക് കൊളുത്തി വെച്ചൊരു ഗിരിയുടെ ഫോട്ടോക്ക് താഴെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ട് അനു നിൽപ്പുണ്ട്. അനില...ഗിരിയുടെ ഭാര്യ. "അവനെന്നെ വന്നു കണ്ടിരുന്നു അമ്മേ.. ഒരുപാട് റിസ്ക് പിടിച്ചൊരു കേസായിരുന്നു അത്. അതിലെ നൂലാ മാല തീർക്കാൻ തന്നെ ലക്ഷങ്ങൾ വേണം. അവന്റെ അവസ്ഥ കുറച്ചൊക്കെ അറിഞ്ഞ ഞാൻ രണ്ടു ലക്ഷം മതി എന്ന് പറഞ്ഞത് ബാക്കി കാശ് എന്റെ വകയായി കൊടുക്കണം എന്ന് കരുതി തന്നെയായിരുന്നു. അതപ്പോൾ ഞാൻ അവനോട് പറഞ്ഞില്ല എന്നൊരു തെറ്റ് ചെയ്തു ഞാൻ.. പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞില്ലല്ലോ.. അവൻ.. അവനിങ്ങനെ നമ്മളെ പറ്റിച്ചു പോകുമെന്ന്..എനിക്കിപ്പോ വല്ലാതെ കുറ്റബോധം തോന്നുന്നു.ഈ കുഞ്ഞുങ്ങളെ ഓർത്തു കൊണ്ടെനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല.. അങ്ങേയറ്റം സങ്കടം കൊണ്ടെന്ന പോലെ വിഷ്ണുവിന്റെ സ്വരം വിറച്ചു. ചുണ്ടുകൾ വിതുമ്പി. നോട്ടം ഗിരിയുടെ മാലയിട്ട് വെച്ച ഫോട്ടോക്ക് നേരെയാണപ്പോഴും. മകന്റെ പ്രതീക്ഷിക്കാത്ത വേർപാടിന്റെ നോവിൽ നിന്നും ഗിരിയുടെ അമ്മയും ഭർത്താവിന്റെ ആകസ്മിക വേർപാടിന്റെ ഷോക്കിൽ നിന്നും അവന്റെ ഭാര്യയും അൽപ്പം പോലും വിട്ട് മാറിയിട്ടില്ല. ആ കുഞ്ഞ് മക്കളുടെ കണ്ണിൽ പോലും വല്ലാത്തൊരു അനാഥത്വം നീലിച്ചു കിടക്കുന്നു. "നമ്മുക്ക്.. നമ്മുക്കാ കടയൊന്നു ശെരിയാക്കി എടുത്താലോ.." അൽപ്പം നേരത്തേ ദുഃഖചാരണത്തിന് ശേഷം വിഷ്ണുവിന്റെ ചോദ്യം. അനു വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് കരച്ചിലൊതുക്കി. പ്രിയപ്പെട്ടവന്റെ ഏറ്റവും വലിയയൊരു സ്വപ്നവും പ്രതീക്ഷയുമായിരുന്നു അത്.. അതൊന്ന് നടത്തി എടുക്കാൻ അന്നാരെങ്കിലും കൈ പിടിച്ചിരുന്നെങ്കിൽ അയാളിപ്പോ ജീവനോടെ കാണുമായിരുന്നു. തനിക്കും തന്റെ മക്കൾക്കും ഇങ്ങനെ ജീവിതം മുഴുവനും വേദന തിന്നു കഴിയേണ്ടി വരില്ലായിരുന്നു. അനുവിന്റെ കണ്ണുകൾ നിർത്താതെ പെയ്തിറങ്ങിയത് കണ്ടതും വിഷ്ണു പതിയെ എഴുന്നേറ്റു. കരയരുത് എന്നൊന്നും പറയാൻ എനിക്ക് കഴിയില്ല സഹോദരി.. എന്നെ കൊണ്ടാവുന്ന കാര്യമാണ് ഞാനിപ്പോ നിങ്ങൾക് ഓഫർ ചെയ്തത്.. " അവൻ സഹതാപത്തോടെ അവളെ നോക്കി. അത്.. അത് റിസ്ക് ആണെന്ന് പറഞ്ഞിട്ടിപ്പോ ഇനിയും എങ്ങനെ.. പെട്ടന്ന് ഓപ്പൺ ചെയ്യാൻ പറ്റുമോ" കണ്ണുകൾ തുടച്ചു കൊണ്ട് അനു ചോദിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളൊന്ന് പിടഞ്ഞു. വിചാരിച്ചത് പോലല്ല പെണ്ണ്.. അത്യാവശ്യം കാര്യവിവരം ഒക്കെയുണ്ട്.. വളഞ്ഞു കിട്ടാൻ പണിയാകും.. പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ടു വളഞ്ഞു കിട്ടുമ്പോൾ ഉള്ളൊരു ഫീൽ.. ആഹാ.. ചുണ്ടിലേക്ക് പടരുന്നതിനു മുൻപ് ഉള്ളിലൂറി കൂടിയ വഷളൻ ചിരിയേ വിഷ്ണു തന്നെ അടക്കി പിടിച്ചു. റിസ്ക് തന്നെയാണ്.. പക്ഷേ.. ഇവിടിങ്ങനെ തകർന്ന് നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ അതെങ്ങനെ എങ്കിലും ശെരിയാക്കി തരണമെന്ന് എനിക്ക് തോന്നുന്നു.. ഇത് പോലൊരു മോൾ എനിക്കുമുണ്ട്.. " അത്യാതികം സങ്കടം അഭിനയിച്ച് കൊണ്ടത് പറയുമ്പോൾ ഗിരിയുടെ വലിയ മകളുടെ തലയിൽ വിഷ്ണു വെറുതെയൊന്ന് തലോടി വിട്ടു. "അമ്മ പറയ്യ്.. എന്താ ഞാൻ ചെയ്തു തരേണ്ടത്.. കുറച്ചു കാശ് തന്നാൽ ഇപ്പോഴുള്ള നിങ്ങളുടെ കാര്യങ്ങൾ നടക്കുമായിരിക്കും. പക്ഷേ അത് ശ്വശ്വതമല്ലല്ലോ. അതിനേക്കാൾ നല്ലതല്ലേ ആ കട ഒന്ന് കൂടി റി ഓപ്പൺ ചെയ്യാൻ ശ്രമിക്കാം എന്നുള്ളത്. അതാകുമ്പോൾ നിങ്ങൾക്ക് പെർമിനന്റ് ആയിട്ട് ഒരു വരുമാനമാകും.. ആരുടെ മുന്നിലും കൈ നീട്ടാൻ ഇട വരാതെ തന്നെ ഗിരിയുടെ മക്കൾ ജീവിക്കും.. അതാവില്ലേ അവനും ആഗ്രഹിക്കുന്നത്. ഒരു നിമിഷത്തെ ബുദ്ധി ശൂന്യതയിൽ അവനങ്ങനെ ഒരു വിഡ്ഢിത്തം കാണിച്ചു വെങ്കിലും നിങ്ങൾക്ക് ജീവിക്കണ്ടേ..അപ്പോഴല്ലേ അവന്റെ ആത്മാവിനെങ്കിലും ഇനി ആശ്വാസം കിട്ടുന്നത്.. അതല്ലേ ഇനി ആകെ അവനു വേണ്ടി ചെയ്യാൻ കഴിയുന്നത്." വളരെ സാവധാനം... അവർക്ക് നിഷേധിക്കാൻ യാതൊരു പഴുതും ഇല്ലാത്ത വിധം.. നിർബന്ധിച്ചു പറയുകയാണെന്ന് അവർക്ക് മനസിലാവുക കൂടി ചെയ്യാത്ത വിധം വിഷ്ണു അവരെ അവന്റെ വഴിയിൽ കൊണ്ട് വരികയാണ്. എനിക്കറിയില്ല മോനെ എന്താ ചെയ്യേണ്ടതെന്നും പറഞ്ഞു കൊണ്ട് തന്നെ കെട്ടിപിടിച്ചു കരയുന്ന ഗിരിയുടെ അമ്മയോട് ഇനി മോനായി അമ്മയ്ക്ക് ഞാനുണ്ടെന്ന് പറയുമ്പോഴും വിഷ്ണുവിന്റെ നോട്ടം അനുവിന്റെ നേരെയാണ്. വളരെ ഈസിയായി തനിക്ക് തിരിച്ചു പിടിക്കാവുന്ന ഒരു ജീവനെ മനഃപൂർവം മരണത്തിനു വിട്ട് കൊടുത്ത യാതൊരു കുറ്റബോധവുമില്ലാതെ ഗിരിയുടെ മക്കളുടെ കയ്യിൽ അഞ്ഞൂറിന്റെ മൂന്നോ നാലോ നോട്ടുകൾ കൂടി തിരുകി വെച്ചു കൊണ്ട് വിഷ്ണു ആ കുഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴ പൊടിയുന്നുണ്ട്. ഒരു നിമിഷത്തിന്റെ തെറ്റായ ചിന്ത കൊണ്ട് വിഷ്ണുവിനെ പോലെയുള്ളവർക്കിടയിൽ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോന്നൊരു നിസ്സഹായനായ ആത്മാവിന്റെ കണ്ണുനീർ തുള്ളി പോലെ.. ❤‍🔥❤‍🔥 കാശി തന്നെയാണ് ആദ്യമാ ലഹരിയിൽ ഞാനും പുറത്ത് കടന്നത്. കിതപ്പോടെ അവൻ കാർത്തുവിനെ തള്ളി മാറ്റുമ്പോൾ അവന്റെ അതേ ഭാവം തന്നെയാണ് അവൾക്കും. പെണ്ണാകെ ചുവന്നു തുടുത്തു കൊണ്ട് കാണാൻ വല്ലാത്തൊരു ചേല്.. തുടങ്ങി വെച്ചത് അവളാണെങ്കിൽ കൂടിയും എപ്പോഴൊക്കെയും അവനത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അതിന്റെയൊരു ചളിപ്പുണ്ടവന്റെ മുഖം നിറയെ. നിനക്കെന്താടി.. തീരെ ബോധമില്ലേ.. " ശബ്ദമടക്കി കൊണ്ടവളോട് ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവന്റെ കിതപ്പോടുങ്ങിയില്ല. വിറയലും.. "ഇടയ്ക്ക് ഇയാള്ടെ ബോധവും പോയിരുന്നു.അതറിഞ്ഞില്ലേ.." കാർത്തു ചുണ്ട് അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ കാശി മുഖം തിരിച്ചു. അച്ഛനെ പേടിച്ചു ഉള്ളിലെ ഇഷ്ടം നിങ്ങക്ക് അടച്ചു പൂട്ടി വെക്കാൻ കഴിയും.. പക്ഷേ എനിക്കത് പറ്റുന്നില്ല.. കാർത്തിക അശോകൻ ഇനിയങ്ങോട്ട് കളത്തിലിറങ്ങി കളിക്കാൻ തന്നെ തീരുമാനമെടുത്ത സ്ഥിതിക്ക് കാശിനാഥൻ ഇനിയും ഇങ്ങനൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി. " കൂസലൊന്നും കൂടാതെ അവൾ അവനിൽ നിന്നും കുറച്ചു മാറി നിന്നു. ചെക്കനെപ്പഴാ കൈ വെക്കുകന്ന് പറയാൻ പറ്റില്ല. മുഖമൊക്കെ ചുവന്നു വിങ്ങി കിടപ്പുണ്ട്. "അപ്പഴേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. എന്നോളം തന്നെ ഇഷ്ടം..ആ ഇഷ്ടം തന്നെയാണ് ഞാനിപ്പോൾ പങ്ക് വെച്ചതും.. നിങ്ങള് പറയുമ്പോലെ എല്ലാം മറന്നിട്ട് പിന്നെ ജീവിതം മുഴുവനും അതോർത്തു കരഞ്ഞിട്ട് കിട്ടുന്ന മേഡലൊന്നും തത്കാലം എനിക്ക് വേണ്ട.. ഒന്നോ രണ്ടോ മാസം കഴിഞ്ഞു എന്റെ പഠനം തീരും. നിങ്ങൾക്ക് കൂടി വേണ്ടിയുള്ളതാ അത്.അച്ഛൻ ഗെറ്റ് ഔട്ട്‌ അടിച്ചാലും നമ്മുക്ക് ജീവിക്കാൻ എന്റെ വക കരുതൽ..പഠനം തീരട്ടെ.. അത് കഴിഞ്ഞു ഞാനെന്റെ അച്ഛനോട് നേരിട്ട് പറയും. എന്നിട്ടും കാശിനാഥന് കാർത്തികയെ അംഗീകരിച്ചു തരാൻ പറ്റില്ല എന്നാണെങ്കിൽ.. അതെന്റെ മുഖത്തു നോക്കി അപ്പഴും പറഞ്ഞാൽ.. ഇടയ്ക്കിടെ പറയാറില്ലേ നിങ്ങൾക്കെന്നെ ഇഷ്ടമേ അല്ലെന്ന്.. അത് ഞാനും വിശ്വാസിക്കും..അന്നേ വിശ്വാസിക്കൂ.. അത് വരെയും ഞാനിങ്ങനെ തന്നെ സ്നേഹിക്കും.. പറ്റില്ലേൽ പോയി കേസ് കൊടുക്ക്.. കാർത്തുവിന്റെ അന്നോളം കാണാത്തൊരു ഭാവം. കാശിക്ക് അവളെ നോക്കുമ്പോൾ ശ്വാസമെടുക്കാൻ കൂടി ബുദ്ധിമുട്ട് തോന്നുന്നുണ്ട്. "അല്ലാതെ.. എന്റെ അച്ഛനോടുള്ള കടപ്പാട് തേങ്ങ എന്നൊക്കെ പറഞ്ഞു ഉള്ളിലെ ഇഷ്ടം മൂടി വെക്കാൻ എനിക്ക് നിങ്ങളെപ്പോലെ വട്ടില്ല.. എനികീ സ്നേഹം ആസ്വദിക്കാൻ ഉള്ളത് തന്നെയാണ്.. വെറുതെ ഒന്നുമല്ലോ.. പ്രേമം പ്രണയം എന്നുള്ള വികാരമൊക്കെയും തോന്നി തുടങ്ങിയ കാലം മുതൽ നാണമില്ലാതെ പിറകിൽ ഇല്ലേ ഞാൻ..അതിന്റെ അവകാശമാണെന്ന് തന്നെ കൂട്ടിക്കോ.. അത് കൊണ്ട് കാശ്യേട്ടൻ ചെല്ല്.. ഞാനും ഇവിടൊക്കെ തന്നെ കാണും.." അവന്റെ കവിളിൽ ഒന്ന് കൂടി തഴുകി കാർത്തു പതിയെ സ്റ്റെപ്പിറങ്ങി പോയിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി അതെ നിൽപ്പ് തന്നെയായിരുന്നു. സ്വപ്നം പോലെ കഴിഞ്ഞു പോയൊരു നിമിഷം. തന്നിലിപ്പോഴും അവളുടെ ചൂടുണ്ടെന്ന് തോന്നി. നെഞ്ചോരമിപ്പോഴും അവൾ ചേർന്നു നിൽക്കുന്നത് പോലൊരു കുളിര്.. ചുണ്ടിലിപ്പോഴും അവളുടെ ചുംബനത്തിന്റെ തരിപ്പും..അവളുടെ ശ്വാസത്തിന്റെ ഗന്ധവുമുണ്ടെന്ന് തോന്നി.. അവനൊന്നു കൈ നീട്ടി കൊണ്ട് ചുണ്ടിൽ തഴുകി. നേർത്തൊരു ചിരി കൂടി അവന്റെയാ തഴുകലിൽ അലിഞ്ഞു ചേർന്നു. സമയത്തെ കുറിച്ചും സ്ഥലത്തെ കുറിച്ചും ഓർമ വന്നപ്പോൾ അവൻ തലയിലൊന്ന് തട്ടി കയ്യിലെ വാച്ചിലേക്ക് നോക്കി. ഏഴര കഴിഞ്ഞു അഞ്ചു മിനിറ്റ്.. പിന്നെയെല്ലാം ധൃതിയിലായിരുന്നു. വിൻഡോ കവറെല്ലാം ഉയർത്തി ഡോറും അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴും അവനിലെ വിറയൽ പൂർണ്ണമായും വിട്ട് മാറിയില്ല. എന്തൊരു നിമിഷമായിരുന്നു അത്.. മറ്റെല്ലാം മറന്നു കൊണ്ടവളിലേക്ക് താൻ കൂടി ചേർന്നൊഴുകിയ മനോഹരമായ നിമിഷം. "രണ്ടു മൂന്ന് മാസം കൊണ്ടെന്റെ പഠിപ്പ് തീരും. പിന്നെ ഞാനെന്റെ അച്ഛനോട് പറയും.. എനിക്കറിയാം എന്റെ അച്ഛന്റെ മനസ്സ്.. എനിക്ക് തന്നെ നൽകും ഈ കാശിനാഥനെ.." ബസ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ.. കാർത്തുവിന്റെ വാക്കുകളാണ് കാശിയുടെ കാതിൽ. ദൈവമേ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.. തുറന്നു പറയാത്ത ഈ ഇഷ്ടത്തിന്റെ ഭാരം കൂടി എന്നെ ശ്വാസം മുട്ടിക്കില്ലായിരുന്നു. മറ്റാർക്കും കൊടുക്കാതെ ഞാനെന്റെ നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു പിടിച്ചേനെ... അവളാഗ്രഹിക്കുന്നതിലും കൂടുതലായി തന്നിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം മുഴുവനും പങ്ക് വെച്ച് കൊടുക്കാമായിരുന്നു.. വെറുതെ.. വെറും വെറുതെ അങ്ങനെ മോഹിക്കുമ്പോഴും അവമറിയാമായിരുന്നു അങ്ങനെയൊന്നും ഒരിക്കലും നടക്കില്ല.. ഇന്നിപ്പോ ഈ മോഹിക്കുന്നതിനു കൂടി താൻ വേദനിക്കും.. വേദന കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിയും വരുമെന്ന്. ❤‍🔥❤‍🔥 ഇതെന്ത്.. ഒന്നിനും ഒരു രുചിയും ഇല്ലല്ലോ അമ്മേ.. " കാവ്യ മുഖം ചുളിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ പ്ളേറ്റിലേക്ക് വാരിയിട്ട ചോറിലേക്കായിരുന്നു ഗായത്രിയുടെ നോട്ടം പോയത്. രണ്ടാമത്തെ പ്രാവശ്യം വാരിക്കോരി സ്വന്തം പ്ളേറ്റിൽ എത്തിച്ചിട്ടാണ് അവൾക്ക് രുചി പിടിക്കാതെ ആയത്. അതിന് ഒപ്പിച്ചു കൊണ്ടവളുടെ അമ്മയും എന്തൊക്കെയോ പറയുന്നുണ്ട്. കല്ലു മോൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് അടുക്കളയിലായിരുന്നു ഗായത്രി. അവർ കുടുംബക്കാരെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുന്നുണ്ട്. അച്ഛമ്മ പിന്നെ മുറിയിരുന്നാണ് കഴിക്കുന്നത്. അതിനിടയിൽ തന്നെ യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും എന്തൊക്കെയോ വിളമ്പി കൊടുക്കാൻ ഗായത്രിയെ മനഃപൂർവം അങ്ങോട്ട്‌ വിളിപ്പിച്ചു. വിഷ്ണു കൂടി അവർക്കൊപ്പമുള്ളത് കൊണ്ട് ഗായത്രി എതിർപ്പൊന്നും പറയാതെ വിളിക്കുന്നതേ ചെല്ലുമ്പോൾ അവർക്കൊരു പരിഹാസമാണ്. മനഃപൂർവം അവളെയിട്ട് വട്ടാക്കാൻ വേണ്ടി അവളെയങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു. അപ്പോഴെല്ലാം ഉല്ലാസിന്റെ മുഖമാണ് കൂടുതൽ തെളിഞ്ഞു കാണുന്നത്. നിനക്കത് തന്നെ വേണം.. ഇത്രയുമേ നീയൊള്ളു എന്നൊരു ഭാവം അവനില്ലങ്ങനെ നിറഞ്ഞു നിൽക്കും. ഗായത്രി.. വീണ്ടും വിഷ്ണുവിന്റെ വിളി.. കല്ലു മോളെ ഒന്നു നോക്കിയിട്ട് ഗായത്രി വേഗം ഹാളിലേക്ക് ചെന്നു. "ഫ്രിഡ്ജിൽ നിന്നൊരു കുപ്പിയും പിന്നെ അതിന് വേണ്ടതെല്ലാം കൂടി എടുത്തിട്ട് ആ ബാൽകണിയിൽ കൊണ്ട് വെച്ചേക്ക്.. പെട്ടന്ന് വേണം.." കഴിച്ചു കഴിഞ്ഞ ഉടനെ അടുത്ത ഉത്തരവ്. ഉല്ലാസ് വരുന്ന ദിവസം ഇത് കൂടി പതിവാണ്. അല്ല.. കുറച്ചു കൂടുതലാണ് എന്ന് വേണം പറയാൻ.. അല്ലെങ്കിലും വിഷ്ണുവിന് വീട്ടിലിരുന്നു കുടിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. വീട്ടുകാർക്ക് ഇല്ലാത്ത കുഴപ്പം പിന്നെ അവനും തോന്നേണ്ട ആവിശ്യമില്ലല്ലോ! ഒന്നും പറയാതെ ഗായത്രി ആക്ഞ്ഞ ശിരസാ വഹിച്ചു കൊണ്ടവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴും പിന്നിൽ നിന്നും അവരെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. കല്ലു മോൾക്ക് കുടിക്കാൻ വെള്ളവും കൊടുത്തു അവളെ മുഖം കഴുകി താഴെ ഇറക്കി.. വിഷ്ണു പറഞ്ഞത് പോലെ തന്നെ ഒരു കുപ്പിയും പിന്നെ അതിനോടൊപ്പം വേണ്ടതെല്ലാം എടുത്തു കൊണ്ടവൾ മുകളിലേക്ക് ചെന്നു. സൂക്ഷിച്ചു കൊണ്ടാണ് മുന്നോട്ടുള്ള ഓരോ ചുവടും. ഏത് നിമിഷവും തനിക് മേൽ ചാടി വീഴുന്നൊരു കാട്ട്മൃഗമാണ് അന്നങ്ങോട്ട് വന്നതെന്ന് അവൾക്കറിയാം. അനുഭവവുമുണ്ട്. ഭയന്നത് പോലെ തന്നെ.. ബാൽകണിയിലേക്കിറങ്ങുമ്പോൾ അവിടെ ഉല്ലാസ് മാത്രമാണുള്ളത്. നീയൊന്ന് കൂടി തുടുത്തല്ലോടി.. " താടി ഒന്നു തടവി കൊണ്ടവൻ പറയുന്നത് അൽപ്പം പോലും ശ്രദ്ധിക്കാതെ കയ്യിലുള്ളത് അവിടെയുള്ളൊരു ടേബിളിൽ വെച്ച് കൊണ്ടവിടെ നിന്നും പോരാനാണ് ഗായത്രി തിടുക്കം കാണിച്ചത്. പക്ഷേ.. അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഉല്ലാസ് മുന്നിലേക്ക് വഴി അടഞ്ഞത് പോലെ നിൽക്കുമ്പോൾ ഗായത്രി അവനെ പകച്ചു നോക്കി.. തുടരും.. കാശിയുടെ ഇഷ്ടവും ഗായത്രിയുടെ അവസ്ഥയും... രണ്ടും പെട്ടന്ന് മാറ്റം വരുത്താൻ കഴിയാത്തൊരു ഗതിയിൽ കൂടിയാണ് എനിക്ക് കഥ കൊണ്ട് പോകേണ്ടത്. സഹകരിക്കണേ.. ക്കൂടെ നിന്നേക്കണേ.. നിങ്ങളുടെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല ല്ലോ.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*നെഞ്ചോരം നി മാത്രം 💞* ഭാഗം : 29 ✍️ ഇമ്മു പിറ്റേ ദിവസം..... അവൾ എഴുന്നേറ്റ ഉടനെ അവനെ നോക്കാതെ വേഗം പോയി കുളിച്ചു.കുളിച്ചിറങ്ങിയപ്പോൾ കാണുന്നത് സുഖമായി കിടന്നുറങ്ങുന്ന കാശിയെയാണ്.അവന്റെ കിടപ്പ് കണ്ടതും അവൾക്ക് ഒരു കുസൃതി തോന്നി.തലയിൽ നിന്നും ടവൽ അഴിച്ചു മാറ്റി പതിയെ ശബ്ദമുണ്ടാക്കാതെ അവനടുത്തേക്ക് നടന്നു ചെന്നു. മുടിയിലെ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു. മുഖത്ത് വെള്ളം വീണപ്പോൾ ഉറക്കം നഷ്ടമായതിന്റെ ഈർഷ്യത്തിൽ കണ്ണുകൾ വലിച്ചു തുറന്ന് നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കി വായ പൊത്തി ചിരിക്കുന്ന അമ്മുവിനെയാണ്. കുറച്ചു നിമിഷത്തേക്ക് അവൻ കണ്ണിമചിമ്മാതെ അവളെ തന്നെ നോക്കി നിന്നു. ഒരു ഹാഫ് ടോപ്പും പാലാസയും ആണ് വേഷം. ആഭരണമായി താൻ കെട്ടിയ താലി മാത്രമേ ഉള്ളൂ.തല തുടച്ചു കൊണ്ടിരുന്ന ടവൽ കെട്ടി വെക്കാതെ മുന്നിലേക്ക് ഇട്ടിട്ടുണ്ട്. കഴുത്തിലും മുഖതും അങ്ങിങ്ങായി പറ്റി പിടിച്ചിരിക്കുന്ന ജലകണികകൾ. നനവ് വറ്റാത്ത അവളുടെ മുടിയിഴകൾ നെറ്റിയിലേക്ക് വീണു കിടപ്പുണ്ട്. അവൾ മുഖത്തേക്ക് പിന്നെയും മുടിയിൽ നിന്നും വെള്ളം തെറിപ്പിച്ചപ്പോഴാണ് അവൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിക്കുന്നത്. എന്തുകൊണ്ടോ ഇത്രയും സമയം അവളെ നോക്കി നിന്നതിന്റെ ജാള്യത മുഖത്ത് നിന്നും സമർത്ഥമായി മറച്ചു പിടിച്ചുകൊണ്ടു അവൻ അവളെ അടിക്കാനെന്ന പോൽ കയ്യൊങ്ങിയപ്പോഴേക്കും അവൾ വാതിൽ തുറന്ന് മുറിയുടെ പുറത്തെത്തിയിരുന്നു. അവളുടെ കുസൃതി അവനിൽ മന്ദസ്മിതം വിരിയിച്ചു.അവൻ അവളുടെ മുടിയിൽ നിന്നും അവന്റെ മുഖത്തേക്ക് തെറിച്ചു വീണ വെള്ളത്തുള്ളികളെ പുറംകയ്യാൽ തുടച്ചു നീക്കികൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫ്രഷ് ആവാനായി ബാത്റൂമിലേക്ക് നടന്നു. അവൾ മുറിയിൽ നിന്നും ഇറങ്ങി നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു.ഒരു പുഞ്ചിരിയോട് കൂടി അവൾ തലയിൽ ഇട്ടിരുന്നു ടവൽ കൊണ്ട് മുടി കെട്ടി വെച്ച് പടികൾ ഇറങ്ങി അടുക്കളയിലേക്ക് നടന്നു. അവിടെ എത്തുമ്പോൾ അമ്മ പ്രാതൽ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. അത് കണ്ടതും അവൾ അവരെ സഹായിക്കാനായി അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി. അപ്പോഴാണ് അവൾ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കാണുന്നത്. അപ്പവും മുട്ടക്കറിയും ആയിരുന്നു അത്. " അമ്മേ.... " അവൾ അമ്മയുടെ പിന്നിൽ ചെന്നു നിന്ന് അവരുടെ ഇരുത്തോളിലും പിടിച്ചുകൊണ്ടു വിളിച്ചു. " ഹാ... മോൾ എഴുന്നേറ്റോ..... " അവർ നിന്നിടത്തു തന്നെ നിന്ന് ഒരു കൈയാൽ അവളുടെ കൈയിൽ പിടിച്ച് അവളെ ചേർത്തു നിർത്തി അവളുടെ തലമുടിയിൽ അരുമയായി തലോടിക്കൊണ്ട് ചോദിച്ചു. എന്നാൽ അവളുടെ മിഴികൾ അമ്മയുണ്ടാകുന്ന ഭക്ഷണത്തിൽ തന്നെയായിരുന്നു. " ആഹാ എന്ത് മണമാ ഇതിന്..... എന്നെയും കൂടി ഇങ്ങനെ ഉണ്ടാക്കുവാൻ പഠിപ്പിക്കുമോ അമ്മേ.... " അമ്മയുണ്ടാക്കി വെച്ച മുട്ടക്കറി പാത്രത്തിലേക്ക് പകർത്തുന്നത് കണ്ട് അതിന്റെ രുചിയൂറുന്ന  ഗന്ധം അവൾ തന്റെ നാസികയിലേക്ക് ആവാഹിച്ചെടുത്തുക്കൊണ്ട് അവരോടായി പറഞ്ഞു.അവർ അത് കേട്ടതും ഒരു പുഞ്ചിരിയോടു കൂടി പഠിപ്പിച്ച് തരാമെന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു. " അല്ല മോളെ......  മോൾ വീട്ടിലായിരിക്കുമ്പോഴും ഈ സമയത്ത് തന്നെ ആണോ എണീക്കുന്നെ... ? " അവർ തെല്ലൊരു അത്ഭുതത്തോടെ അവളോട് ചോദിച്ചു.അമ്മയുടെ ഭാഗത്തും തെറ്റ് പറയാനാവില്ല കാരണം ഇക്കാലത്തെ പെൺകുട്ടികൾ അങ്ങനെ ആണല്ലോ. പുലർച്ചെ വരെ ഫോണും നോക്കി ഇരുന്ന് കിടക്കുമ്പോൾ തന്നെ ഒരു നേരമാകും പിന്നെ എങ്ങനെയാണ് നേരത്തെ എഴുനേൽക്കുന്നത്.അവരുടെ ചിന്ത പലവഴിക്കും സഞ്ചരിച്ചു. " അതെ അമ്മേ... എല്ലാ ദിവസവും രാവിലെ ഞാൻ അമ്പലത്തിൽ പോകാനായി ഈ സമയത്ത് ഒക്കെയാണ് എഴുനേൽക്കുന്നത്... അത്കൊണ്ട് എത്ര നേരം വൈകി കിടന്നാൽ പോലും ഞാൻ ഈ സമയമാകുമ്പോൾ തന്നെ താനേ അറിയും.... " അമ്മയുടെ ഉള്ളിലെ സംശയം അറിഞ്ഞെന്ന പോലെ അവൾ  മനോഹരമായൊരു പുഞ്ചിരി ചുണ്ടിൽ നിറച്ചുകൊണ്ട് തന്നെ അതിനുള്ള മറുപടി അമ്മക്കു നൽകി. ഇവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് ആമി അവിടേക്ക് കയറി വരുന്നത്.എന്നാൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന ഇവർ ഇതൊന്നും അറിഞ്ഞില്ല. ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് രണ്ടു പേരും തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തി വെച്ച് പിന്നിലേക്ക് തല ചെരിച്ചു നോക്കുന്നത്. അമ്മുവും അമ്മയും നോക്കുമ്പോൾ കാണുന്നത് കോട്ടുവായും ഇട്ടുവരുന്ന ആമിയെയാണ്. അവളുടെ പിച്ചക്കാരി കണക്കെയുള്ള കോലം കാണെ രണ്ടു പേർക്കും ചിരി പൊട്ടിയെങ്കിലും അവളെ കളിയാക്കിയതാണെന്നു മനസിലായാൽ ചിലപ്പോൾ ഇവിടെ കിടന്ന് ഭദ്രകാളി തുള്ളും എന്നറിയാവുന്നത് കൊണ്ട് അവർ വന്ന ചിരി അടക്കി പിടിച്ചു നിന്നു. " മോളെ പുറത്തു ചെന്ന്  കാക്ക വല്ലതും മലർന്നു പടിക്കുന്നുണ്ടോ എന്ന് നോക്കിക്കേ.... " അടക്കി പിടിച്ച ചിരിയാലെ അമ്മ അവളോട് പറഞ്ഞു. ' ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.... അമ്മയാണത്രേ അമ്മ സ്വന്തം മോളെ പരിഹസിക്കുന്നത് കണ്ടില്ലേ.... ' ( ആമി ആത്മ ) " ആ അമ്മേടെ മോൾ ചെന്ന് നോക്ക് ഇനി കാക്ക എങ്ങാനും മലർന്നു പറക്കുന്നുണ്ടെങ്കിലോ... " അവൾ കെറുവിച്ചുകൊണ്ട് അമ്മയെ നോക്കി കിച്ചൻ ടോപ്പിൽ കയറിയിരുന്നു.അവളെ കളിയാക്കിയതിലുള്ള അമർഷം അവളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. " അയ് വിട്ട് കള ആമി കൊച്ചേ അമ്മയല്ലേ പറഞ്ഞത്.... " അവൾ ആമിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.അപ്പോഴാണ് അവൾ ഒരു പാത്രത്തിലായി വെച്ചിരിക്കുന്ന കറി കാണുന്നത്. അത് കണ്ടതും അവൾ വേഗം ഒരു ടിസ്പൂൺ എടുത്ത് അതിൽ നിന്നും കുറച്ചു കറിയെടുത്തു കൈയിലേക്ക് ഒഴിച്ച് അതൊന്നു രുചിച്ചു നോക്കി. അവളെ തന്നെ നോക്കി നിന്ന അമ്മു അവളുടെ കണ്ണുകൾ വിടരുന്നതു കണ്ടതും അവൾക്ക് ആ കറി ഒരുപാട് ഇഷ്ടമായെന്നു മനസിലായി. " ടി നീ പല്ല് തേച്ചാ...? " അവൾ കറി രുചിച്ചു നോക്കുന്നത് കണ്ട് അമ്മ അവളെ അടിക്കാനെന്ന പോലെ കൈ പൊക്കിക്കൊണ്ട് ആമിയോട് ചോദിച്ചു. അവൾ അമ്മ ചോദിച്ചതിന് മറുപടി പറയാതെ വെറുതെ ഇളിക്കുക മാത്രം ചെയ്തു.അവളുടെ ഇളി കണ്ടപ്പോഴേ അമ്മക്കു മനസിലായി പല്ല് തേക്കാതെയുള്ള വരവാണെന്ന്. അത് മനസിലായതും അമ്മ അവളുടെ കയ്യിലൊന്ന് കൊട്ടി. " ഔച്.... എന്തുവാ അമ്മേ.... " അവൾ അമ്മയെ നോക്കി ദേഷ്യത്തോടെ ചോദിച്ചു. " എന്ത് എന്തോന്ന്... പിന്നെ പല്ല് തേക്കാതെ തിന്നാൻ വരുന്ന നിന്നെ ഞാൻ എന്തോ ചെയ്യണം.... " അമ്മ അവളുടെ ചോദ്യത്തെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടതും അമ്മു അവളെ കളിയാക്കി ചിരിച്ചു. അത് കണ്ടപ്പോൾ നമ്മുടെ ആമിക്ക് സഹിച്ചില്ല. അവൾ " നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി " എന്ന ഭാവത്തിൽ അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ പല്ലുകൾ ഞെരിച്ചു. അവർ ഒരു കൈയാൽ അപ്പം വെച്ച പാത്രവും മറ്റൊരു കൈയാൽ മുട്ടക്കറി നിറച്ചു വെച്ച പാത്രം അമ്മുവിന്റെ കൈയിലും ഏൽപ്പിച്ചു അവർ അടുക്കളയിൽ നിന്നും അകത്തേക്ക് നടന്നു.ആമിയും വേഗം മുറിയിൽ പോയി ഫ്രഷ് ആയിരുന്നു കഴിക്കാൻ ആയിരുന്നു ടേബിളിൽ വന്നിരുന്നു.ആമിയും കൂടെ എത്തിയതും അവിടേക്ക് അച്ഛനും കാശിയും വന്ന് അവിടെയുള്ള കസേരകളിൽ സ്ഥാനം പിടിച്ചിരുന്നു. അമ്മുവും അമ്മയും കൂടി മൂന്ന് പേർക്കുള്ളത് വിളമ്പി കൊടുത്തു. തങ്ങൾക്ക് കഴിക്കാനുള്ളത് കൂടി വിളമ്പി അവർ കഴിക്കാനായി ഇരുന്നു. ഭക്ഷണം കഴിക്കുമ്പോൾ കാശിയുടെ കണ്ണുകൾ ഇടയ്ക്കിടെ അമ്മുവിന്റെ മേൽ പാറി വീഴുന്നുണ്ടായിരുന്നു. എന്നാൽ അവൾ അവനെന്ന മനുഷ്യൻ അവിടെ ഉണ്ടെന്ന് ഭാവിക്കാതെ ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആയിരുന്നു. ഇടക്ക് കണ്ണുകൾ അറിയാതെ അവനിൽ തങ്ങി നിന്നെങ്കിലും അവൾ വേഗം തന്നെ അവനിൽ നിന്നും അവളുടെ നയനങ്ങൾ പിൻവലിച്ചു. അതിനു ശേഷം ആമിയെ നോക്കിയതും അവൾ ആരെയൊക്കെയോ ബോധിപ്പിക്കാനെന്ന പോലെയാണ് ഓരോ ഉരുളയും വായിലേക്ക് വെക്കുന്നത്. അമ്മുവിനു അതിന്റെ കാരണം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഇതിനു എന്തെങ്കിലും തീരുമാനം ഇന്ന് തന്നെ ഉണ്ടാക്കണം എന്ന് തീരുമാനിച്ചു കൊണ്ട് ഭക്ഷണം വേഗം കഴിച്ചു തീർത്തു.കാരണം ഇനിയെന്ത്‌ എന്നു ഒരൂഹവുമില്ലാതെ ഇവിടെ ആരോടും അടുപ്പമില്ലാത്തതിനാൽ വന്ന് കയറിയപ്പോൾ തന്നെ ഒരുപാട് ആശങ്കകൾ മനസിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും വന്ന അന്ന് മുതൽ സഹോദരന്റെ ഭാര്യ എന്നതിലുമപ്പുറം ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവൾ തന്നോട് പെരുമാറിയത്. ആ അവൾക്കൊരു പ്രതിസന്ധി ഘട്ടം വരുമ്പോൾ താനല്ലാതെ മാറ്റാരാണ് അവളെ സഹായിക്കുക....? എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റത്തും അമ്മയും അമ്മുവും കൂടി കൈ കഴുകി ഓരോ പത്രവുമെടുത്തു അടുക്കളയിലേക്ക് നടന്നു. എന്നിട്ട് പാത്രങ്ങൾ കഴുകി വെക്കുവാനും പച്ചക്കറി അരിയുവാനും അമ്മയെ സഹായിച്ചിട്ട് അമ്മയോട് പറഞ്ഞു അവൾ ആമിയുടെ മുറിയിലേക്ക് പോയി.വാതിൽ തുറന്നു അകത്തു കടന്നപ്പോൾ കാണുന്നത് നഖവും കടിച്ച് ബെഡിൽ ഇരിക്കുന്ന ആമിയെയാണ്. ഡ്രസ്സ്‌ മാറി ഭബാഗും മടിയിൽ വെച്ചാണ് ഇരിക്കുന്നത്.അവളുടെ ഉള്ളിലെ ഇപ്പോഴത്തെ സംഘർഷം മനസിലായത് കൊണ്ട് തന്നെ വാതിൽ ചാരി ഞാൻ അവളുടെ അടുത്തേക്ക് നടന്നു. വാതിൽ ചാരുന്ന ശബ്ദം കേറ്റി ഞെട്ടി പിടിഞ്ഞേഴുനേറ്റ് നോക്കുമ്പോൾ അവൾ ഭയന്ന പോലെ മാറ്റാരുമല്ല ഞാനാണ് വന്നതെന്നറിഞ്ഞതും അവളൊന്നു നിശ്വസിച്ചു. " അയ്യോടി അത്രക്ക് ബഹുമാനമൊന്നും വേണ്ട ട്ടോ.... " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞതും രണ്ടു കണ്ണുകളും കൂർപ്പിച്ചു കൊണ്ടുള്ള നോട്ടമാണ് മറുപടിയായി എനിക്കവളിൽ നിന്നും ലഭിച്ചത്. __________________________________________________ രാവിലെ തന്നെ എഴുനേൽക്കുന്നത് തന്നെ കോളേജിലേക്ക് എങ്ങനെ പോകും എന്നാലോചിച്ചു കൊണ്ടാണ്.എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ കിടന്നെങ്കിലും അമ്മുവേച്ചിയോട് ചോദിക്കാം എന്ന് കരുതി വേഗം തന്നെ പല്ല് പോലും തേക്കാതെ മുറിക്കു പുറത്തിറങ്ങി നോക്കി. അകത്തൊന്നും കാണാതെ തിരികെ മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് അടുക്കളയിൽ അമ്മയുടെയും ചേച്ചിയുടെയും ശബ്ദം കേൾക്കുന്നത്. അവർ അവിടെ ഉണ്ടെന്ന് മനസിലായപ്പോൾ ഞാൻ വേഗം അവിടേക്ക് നടന്നു. പിന്നെ ഉണ്ടായതൊക്കെ നിങ്ങൾ കണ്ടതല്ലേ. ഒരു അവസരം കിട്ടുമ്പോൾ ചോദിക്കാമെന്ന് ആണ് കരുതിയിരുന്നത്. എന്നാൽ അമ്മ അവിടെ തന്നെ നിൽക്കുന്നത് കൊണ്ട് ഒന്നും ചോദിക്കാനും കഴിഞ്ഞില്ല. പിന്നെ  ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു ഞാൻ മുറിയിലേക്ക് തന്നെ പോയി. ഭക്ഷണം ഒന്നും തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ലെങ്കിൽ പോലും ആർക്കും സംശയമൊന്നും തോന്നാതിരിക്കാൻ എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയാണ് ഞാൻ മുറിയിലേക്ക് പോയത്. മുറിയിൽ എത്തി ഒരു ചുരിദാറും എടുത്തിട്ട് ബുക്കെല്ലാം ബാഗിൽ വെച്ച് അതും പിടിച്ച് ഞാൻ കട്ടിലിൽ ഇരുന്നു.അൽപ സമയം കഴിഞ്ഞതും ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. ചേച്ചിയാണെന്ന് മനസിലായപ്പോഴാണ് എനിക്കാശ്വാസമയത്. ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി വേഗം കട്ടിലിൽ ചെന്നിരുന്ന്.അതിന്റെ പിന്നാലെ തന്നെ ചേച്ചിയും വന്നിരുന്നു. " ആമി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.... " " ആ എന്താ...? " " നീ എന്നോട് പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ....? " അമ്മു അവളുടെ ഉള്ളിൽ തോന്നിയ സംശയം ആമിയോട് ചോദിച്ചു. അമ്മുവിന്റെ ചോദ്യം കേട്ടതും അവളൊന്നു ഞെട്ടി. അതിൽ നിന്നു തന്നെ അമ്മുവിന് മനസിലായി അവൾ പറഞ്ഞതിൽ കൂടുതൽ മറ്റെന്തൊക്കെയോ കോളേജിൽ സംഭവിച്ചിട്ടുണ്ടെന്ന്. അത് അവളിൽ നിന്നും അറിയാൻ തന്നെയാണ് അമ്മു അങ്ങനെ ചോദിച്ചത്. " അത് ചേച്ചി.... പിന്നെ.... " അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അത് കണ്ടതും അമ്മു അവളുടെ കൈക്കു മുകളിൽ കൈകൾ വെച്ചുകൊണ്ട് എന്താണെന്നു പിന്നെയും ചോദിച്ചു. അപ്പോൾ അവൾ അവൾ ഇട്ടിരുന്ന പലാസാ മാറ്റി മുട്ടിൽ ഉള്ള മുറിവ് അമ്മുവിനു കാണിച്ച് കൊടുത്തു. " ഇത് എന്ത് പറ്റിയതാ.... നീ എവിടെയെങ്കിലും വീണോ.... ? " അവൾ തെല്ലൊരു ആശങ്കയോടെ അവളുടെ മുറിവിനടുത്തു തൊട്ടുകൊണ്ട് ചോദിച്ചു. " അ... അത്.... മിനിഞ്ഞാന്ന് ഞാൻ കോളേജിൽ പോയിരുന്നില്ലേ.... അവൾ അന്നത്തെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തു പറയുവാൻ തുടങ്ങി. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ബ്രേക്ക്‌ നു കാന്റീനിലേക്ക് പോകാൻ പുറത്തിറങ്ങി. നടന്നു പകുതി എത്തിയതും കാണുന്നത് അകലെ നിന്നും നടന്നു വരുന്ന അവനെയും അവന്റെ ഗാങ്ങിനെയും ആണ്. അവനെ കണ്ടപ്പോൾ ഞങ്ങൾ മൂന്ന് പേരും ആദ്യമൊന്ന് ഭയന്നെങ്കിലും അവനെ മൈൻഡ് ചെയ്യാതെ പോകാമെന്നു അവർ രണ്ട് പേരും പറഞ്ഞതും ഞങ്ങൾ അത് പോലെ തന്നെ അവനെ മൈൻഡ് ചെയ്യാതെ അവനെ മറികടന്നു പോകാൻ ശ്രമിച്ചു. എന്നാൽ അറ്റത്തു നിന്നിരുന്ന എന്നെ അവൻ അടുത്തുകൂടി കടന്നപ്പോൾ അവന്റെ കാൽ വെച്ച് എന്നെ വീഴ്ത്തി. അധികം ആഴത്തിൽ അല്ല അവൻ തട്ടിയത് അതിനാൽ തന്നെ മുട്ടുകുത്തിയാണ് ഞാൻ വീണത്. സ്.... വീണപ്പോൾ കാലിൽ ഉണ്ടായ മുറിവിന്റെ വേദനയാൽ എന്നിൽ നിന്നും ഒരു എങ്ങൽ അവിടെ ഉയർന്നു കേട്ടു.അപ്പോഴേക്കും അവർ രണ്ടു പേരും ( അവളുടെ ഫ്രണ്ട്സ് ) എന്നെ നിലത്തു നിന്നും പിടിച്ചെഴുനേൽപ്പിച്ചിരുന്നു. തുടരും..... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
💌വർണ്ണക്കടലാസ്💌    ഭാഗം  38    രചന : ജിഫ്‌നി പൊന്മുണ്ടം. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അവസാന വാക്കുകൾ ഇടറിയിരുന്നു.തിങ്ങി വന്ന കണ്ണുനീർ കാരണം പറഞ്ഞതവന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല..പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതും  വിങ്ങിപൊട്ടുന്ന കണ്ണുനീരുമായി നാദിയുടെ മാറിലേക്കവൻ ചാഞ്ഞു. തന്റേത് മാത്രമാണെന്ന ഭാവത്തോടെ അവളെവനെ ഹൃദയത്തോട് ചേർത്ത് പിടിച്ചു. ആ രാത്രി മുഴുവൻ അവനെ തന്റെ മാറോടു ചേർത്ത് വാക്കുകൾ കൊണ്ടും തലോടൽ കൊണ്ടും അല്ലുവിനെ സമാധാനിപ്പിച്ചു ആ രാത്രി പുലരോളം പരസ്പരം താങ്ങായി അവരാ ബാൽകാണിയിൽ ഇരുന്ന്. അർഥരാത്രിക്ക് ശേഷം എപ്പോഴോ പരസ്പരം പുണർന്നവർ ഉങ്ങിയിരുന്നു. പുതിയ പ്രഭാതം പുതിയ ജീവിതത്തിന്റെ തുടങ്ങമായിരുന്നു. അതൊരു ജൂൺ മൂന്ന് കൂടിയായിരുന്നു അവരുടെ ആമിമോളുടെ play സ്കൂളിലെ ആദ്യ ദിനം. അവരുടെ ജീവിതത്തിന് ഏറെ മധുരമേക്കിയ ദിനം. -------------------------- ദിവസങ്ങൾ അധി വേഗം കടന്ന് പോയി. ലേബർ പൈൻ കാരണം നിലവിളിക്കുന്ന നൂറയെ കണ്ട് എന്തുചെയ്യണം എന്നറിയാതെ ആദി അവൾക്കരികിൽ തന്നെ അവളെയും ചേർത്ത് പിടിച്ചിരുന്നു. കുഞ്ഞ് വേണ്ടായിരുന്നു എന്ന് പോലും അവൻ ചിന്തിച്ച നിമിഷമായിരുന്നു അത്. തന്റെ പ്രിയതമ സഹിക്കുന്ന കാഠിന്യമേറിയ വേദനക്ക് കാരണകാരൻ താനല്ലേ എന്ന കുറ്റബോധം പോലും അവനാ നിമിഷം തോന്നി. ലേബർ റൂമിന് പുറത്ത് ആയിഷയും നാദിയും മറ്റു വീട്ടുകാരും പ്രാർഥനയോടെ തന്നെയുണ്ട്. എല്ലാവരുടെ പ്രാർത്ഥനക്ക് ഒടുവിൽ അധികഠിനമായ വേദനയോടെ ആദിയുടെ കരങ്ങളിൽ മുറുക്കി പിടിച്ചു കൊണ്ട് നൂറ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ കരച്ചിൽ ലേബർറൂമിൽ ഉയർന്നതും ആദി നൂറയെ കെട്ടിപിടിച്ചു രണ്ട് പേർക്കും സന്തോഷം കൊണ്ട് കരച്ചിൽ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല... അവർ രണ്ടെന്നത് മൂന്നായെന്ന വലിയ സത്യത്തെ അതിലും വലിയ സന്തോഷത്തോടെയാണ് അവർ അംഗീകരിച്ചത്. ആ ചോര കുഞ്ഞിനെ നൂറയുടെ മാറിലേക്ക് വെച്ച് കൊടുത്തപ്പോൾ അത് വരെ അനുഭവിച്ച വേദനയെല്ലാം മറന്ന് ഇരുവരും ഒപ്പം ആ കുഞ്ഞിനെ മുത്തം വെച്ച്. കുറച്ചു സമയങ്ങൾക്ക് ശേഷം കുഞ്ഞിനേയും ഉമ്മയെയും റൂമിലേക്ക് മാറ്റി. എല്ലാവരും കുഞ്ഞിനെ സന്തോഷത്തോടെ നോക്കി. നൂറക്ക് വേണ്ട പരിഗണന നൽകാനും അവരാരും മറന്നില്ല. ആ സന്തോഷ നിമിഷത്തിലും കദീജ ഇടക്കിടെ നാദിയെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കുന്നുണ്ട്. പെണ്ണായാൽ പ്രസവിക്കണം എന്നൊക്കെ പറഞ്ഞു. പക്ഷെ അവളതൊന്നും ശ്രദ്ധിക്കാതെ നൂറയുടെയും മോന്റെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് നൂറയെ പരിചരിക്കാൻ ആയിഷയും നാദിയും മത്സരമായിരുന്നു. സ്വന്തം ഉമ്മ മകളെ നോക്കുന്ന പോലെ ആയിഷ അവളെ നോക്കി. ഏതൊരു പെൺകുട്ടിക്കും സ്വന്തം ഉമ്മയുടെ സാന്നിധ്യം അത്യാവശ്യമായ ഈ സമയത്ത് ഉമ്മയില്ലാത്ത ഒരു കുറവും നൂറ അറിഞ്ഞില്ല. നൂറയുടെ ഉമ്മാമ്മയും അമ്മോനും ഭാര്യയും ഒക്കെ കുഞ്ഞിനെ കാണാൻ വന്നു. അവരാ പോന്നോമനക്ക് "ഇവാൻ ആദി"എന്ന് പേര് വിളിച്ചു.. ---------------------- കളത്തിങ്ങൽ തറവാട് സന്തോഷത്തോടെ വർഷങ്ങൾ മുന്നോട്ട് പോയി. അങ്ങനെയിരിക്കെ ഒരു ദിവസം, നൂറയും ആദിയും അല്ലും നാദിയും ആയിഷയും അവിടത്തെ ഇളം തലമുറയിൽ പെട്ട ഇവാനും ആമിയും അങ്ങനെ ആ കുടുംബത്തിലെ എല്ലാവരും കൂടി മുറ്റത്തെ ഗാർഡനിൽ ഇരുന്ന് വൈകുന്നേര ചായ കുടിക്കുമ്പോയാണ് സ്വയം നടക്കാൻ പോലും കഴിയാത്ത ഒരു വൃദ്ധയായ സ്ത്രീ അങ്ങോട്ട് ഗേറ്റ് കടന്ന് വന്നത്. തുടരും. 🌹 #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*ഈ സ്നേഹക്കുടകീഴിൽ...💜☂️* ഭാഗം : 5 ✍️ റിൻസി പ്രിൻസ് സത്യമാണോ നീ പറഞ്ഞത് തൻറെ വാക്കുകളിൽ വിശ്വാസം തോന്നാത്തത് പോലെ അമ്മ അത് ചോദിച്ചു..... അതേ അമ്മേ....... അമ്മയെ കാൾ വലുതല്ല എനിക്ക് മറ്റൊന്നും...... അമ്മയേക്കാൾ വലുതായി ഈ ലോകത്ത് എനിക്ക് മറ്റൊന്നും ഇല്ല.... ഞാൻ സത്യയേ മറന്നോളാം.... ഐസിയുവിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങനെ മറക്കും എന്ന് മാത്രം തനിക്ക് അറിയില്ലായിരുന്നു..... എങ്കിലും അമ്മയുടെ മുഖത്തു തെളിഞ്ഞ ആശ്വാസം തനിക്ക് ലഭിച്ച ഒരു വലിയ ആശ്വാസം കൂടി ആണെന്നാ നിമിഷം അറിയുകയായിരുന്നു..... പുറത്തേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു.... "മോളെ.... "എന്താണ് അമ്മേ.... "എനിക്ക് വേണ്ടി അവനെ നീ മറക്കണ്ട.... നിന്റെ മനസ്സിൽ അവൻ എത്രത്തോളം വലുത് ആണ് എന്ന് നിന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസിലായി..... "അമ്മേ..... അറിയാതെ വിളിച്ചു പോയി.... "ഇവിടുന്ന് ഇറങ്ങിയാൽ ഉടനെ അമ്മയേ വന്നു കാണാൻ നീ അവനോട് പറ.... അവന്റെ വീട്ടിൽ പോയി നമ്മുക്ക് ആലോചിക്കാം.... ജാതിയും മതവും ഒന്നും അല്ല നിന്റെ ഇഷ്ട്ടം ആണ് എനിക്ക് വലുത്.... അമ്മയുടെ ആ വാക്കുകൾ നൽകിയ സന്തോഷം ചെറുത് അല്ലായിരുന്നു.... അല്ലെങ്കിലും മക്കളുടെ വിഷമം അമ്മയോളം മനസിലാക്കിയ ആരാണ് ഉള്ളത്..... അവിചാരിതമായി വീണ്ടും ജീവനെ കണ്ടിരുന്നു... അമ്മയെ കണ്ടോ.... കണ്ടു എന്തുപറഞ്ഞു അമ്മ... അധികം ഒന്നും സംസാരിച്ചില്ല..... പറഞ്ഞ കാര്യങ്ങൾ എങ്ങനെ ആണ് അയാളോട് ഇപ്പോൾ പറയുന്നത്... ഇപ്പോൾ ഒരുപാട് സ്‌ട്രെയിൻ ചെയ്യിക്കേണ്ട... "മ്മ്. "ബുദ്ധിമുട്ട് ആകില്ല എങ്കിൽ എനിക്ക് ഫോണ് ഒന്ന് തരാമോ.... എന്റെ ഫോൺ വീട്ടിലാണ്... അതിനെന്താ.... അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവൾക്ക് നൽകി... ഈശോയുടെ ഒരു തിരിഹൃദയ രൂപം ആയിരുന്നു അവന്റെ വാൾപേപ്പർ... അത് കണ്ടപ്പോൾ അവൾക്ക് അവനോട് ബഹുമാനം തോന്നി.... അവൾ പെട്ടന്ന് സെറയുടെ നമ്പർ ഡയൽ ചെയ്തു.... തന്റെ ഫോൺ കൂടെ എടുത്തു കൊണ്ട് വരാൻ മറക്കരുത് എന്ന് പറഞ്ഞു... അവൾ സംസാരിക്കുമ്പോൾ എല്ലാം ജീവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിൽകുവായിരുന്നു.... അവളുടെ സംസാരത്തിനു പോലും ഒരു സൗന്ദര്യം ഉണ്ടെന്ന് അവന് തോന്നി.... "താങ്ക്സ്... അവൾ ഫോൺ തിരിച്ചു വച്ചു നീട്ടിയപ്പോൾ ആണ് താൻ ഇത്രയും നേരം അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന് ജീവൻ ഓർത്തത്.... "യു are always welcome അതിന് പല അർഥങ്ങൾ ഉണ്ടെന്ന് അവൾക്ക് തോന്നി.... "എങ്കിൽ ഞാൻ പോട്ടേ... "ഓക്കേ സോന വൈകുന്നേരത്തിനു ശേഷം എനിക്കൊരു സർജറി ഉണ്ട്.... റൂമിലേക്കുള്ള വഴി അറിയാലോ... അറിയാം... ഇടയ്ക്ക് കാണാം... എനിക്ക് ഒന്ന് സോനയോട് സംസാരിക്കണം.... അമ്മ ഓക്കേ ആവട്ടെ.... ശരി.... റൂമിലേക്ക് ചെല്ലുമ്പോൾ ഈ സന്തോഷം സത്യോട് പറയാൻ ഉള്ള തിരക്കായിരുന്നു അവൾക്ക്.... കുറച്ചു സമയത്തിന് ശേഷം സോഫിചേച്ചിയും സെറയും എത്തിയിരുന്നു.... അമ്മയെ പോയി കാണാമെന്ന് സിസ്റ്റർ വന്നു പറഞ്ഞു ഞാൻ കാണാൻ പോയതായിരുന്നു... എന്നിട്ട് നീ കണ്ടോ.... സംസാരിച്ചോ...? സംസാരിച്ചു... എങ്കിൽ ഞാൻ കൂടി ഒന്ന് പോയി കണ്ടിട്ട് വരാം... സെറ പുറത്തേക്ക് നടന്നു... എന്താടി ഇന്നലെ നടന്നത്.... സെറ പുറത്തേക്ക് പോയപ്പോൾ സോഫി ചേച്ചിയുടെ ആ ചോദ്യത്തിൽ നിന്ന് തന്നെ എല്ലാം മനസ്സിലായിട്ടുണ്ട് എന്ന് മനസ്സിൽ ആയിരുന്നു.... ചേച്ചിയോട് ഒക്കെ തുറന്നു പറഞ്ഞു.... അല്ലെങ്കിലും കുട്ടിക്കാലം മുതലേ എല്ലാ കാര്യങ്ങളും ചേച്ചിയോടെ ആയിരുന്നു പറയുന്നത്.... സ്കൂൾ വിട്ടു വന്നാൽ ഉടനെ എല്ലാ വിശേഷങ്ങളും ചേച്ചിയുടെ മടിയിൽ കിടന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല... ചേച്ചി ഒന്ന് ചേർത്തു പിടിച്ചാൽ മതി... സംസാരിച്ചാൽ മതി.... മനസ്സിലെ വിഷമങ്ങൾക്ക് ഒരു താങ്ങ് ആണത്.... "ഏതായാലും അമ്മ സമ്മതിച്ചല്ലോ.... സോഫിചേച്ചിയുടെ സന്തോഷം ആ വാക്കിൽ ഉണ്ടായിരുന്നു.... "ഞാൻ ഒന്ന് സത്യയെ വിളിച്ചു പറയട്ടെ.... "മ്മ് ചെല്ല്... . ഫോൺ എടുത്തു അല്പം മാറി നിന്നു.... ഫോണിൽ നോക്കിയപ്പോൾ 258 മിസ്ഡ് കോൾസും 140 മെസ്സേജസ്... എല്ലാം സത്യയുടെ.... ഉടനെ തന്നെ ഫോൺ എടുത്തു തിരിച്ചു വിളിച്ചു.... ഒറ്റ ബെല്ലിൽ തന്നെ തൻറെ ഫോൺ കോൾ കേട്ട് കാത്തിരുന്നതുപോലെ കോൾ എടുക്കപ്പെട്ടു... സോനാ നീ എവിടെയായിരുന്നു....? ഞാൻ എത്ര പ്രാവശ്യം വിളിച്ചു നീ എന്താ ഫോൺ എടുക്കാതിരുന്നത്....? സാധാരണ താൻ ഫോൺ എടുത്തില്ലെങ്കിൽ തിരിച്ച് ദേഷ്യപ്പെട്ട് ആണ് സംസാരിക്കുന്നത്.... പക്ഷേ ഇപ്പോൾ സ്വരം ആർദ്രം ആയിരുന്നു.... അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു... ഞാൻ അറിഞ്ഞു... എന്താണ് കാര്യം എന്ന് അറിഞ്ഞൊ.... കുറ്റബോധത്തിൽ ഉള്ള ഒരു മൂളൽ ആയിരുന്നു അതിനുള്ള മറുപടി... "അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു സത്യ.... "എന്ത് ആവലാതി നിറഞ്ഞ സ്വരം കാതിൽ എത്തി.... "നിന്നെ മറന്നോളാം എന്ന് ഞാൻ പറഞ്ഞു... "സോന.... അത്‌ ഒരു അലർച്ച ആയിരുന്നു... വേദനയും ദേഷ്യവും എല്ലാം ആ വാക്കുകളിൽ അലയടിച്ചു... "സോറി സത്യ.... ഞാൻ ആ ഡോക്ടറെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞു.... ഉള്ളിൽ ചിരി അടക്കി പിടിച്ചാണ് പറഞ്ഞത്... അവനെ ഒന്ന് വട്ടു കളിപ്പിക്കാം എന്ന് മനസ്സിൽ കരുതിയിരുന്നു.... "കൊള്ളാം.... നല്ല തീരുമാനം... ആ വാക്കുകളിൽ പുച്ഛം നിറഞ്ഞു... "എന്താണ് ഡോക്ടർ നല്ല ആളല്ലേ... കാണാൻ സുന്ദരൻ... നല്ല ജോലി.. മറുവശത്തു നിശബ്ദത... "സത്യ..... ഒരിക്കൽ കൂടെ വിളിച്ചു.... "എടാ പൊട്ടാ നമ്മുടെ കല്യാണത്തിന് അമ്മ സമ്മതിച്ചു.... മറുവശത്തു നിന്ന് പ്രതികരണം ഇല്ലാതെ ആയപ്പോൾ വല്ല്യ സസ്പെൻസ് പൊളിക്കും പോലെ അവൾ പറഞ്ഞു.... "എന്താണ്... മറുവശത്തു താൻ പ്രതീക്ഷിച്ച സന്തോഷത്തിനു പകരം ഒരു ഞെട്ടൽ ആണ് എന്ന് അവൾക്ക് തോന്നി... "ഞാൻ പറഞ്ഞില്ലേ അവസാനം അമ്മക്ക് സമ്മതിക്കേണ്ടി വരും എന്ന്.... അത്രക്ക് ഇഷ്ട്ടം ആണ് അമ്മക്ക് എന്നെ... പാവത്തിനെ ഞാൻ എന്തൊക്കെ പറഞ്ഞു.... അമ്മ വീട്ടിൽ എത്തിയാൽ ഉടനെ നീ വന്നു സംസാരിക്കണം.... "മ്മ് ശരി... "നിനക്ക് എന്താണ് സത്യ ഒരു സന്തോഷം ഇല്ലാതെ... "എന്താണ് സോന നീ പറയുന്നത് ഏറ്റവും കൂടുതൽ സന്തോഷിക്കണ്ട സമയം അല്ലേ ഇത്... എന്റെ സന്തോഷം പറഞ്ഞാൽ നിനക്ക് മനസിലാവില്ല.... "ഓക്കേ ഞാൻ പിന്നെ വിളിക്കാം... "ശരി.... പിന്നീട് പെട്ടെന്ന് തന്നെ അമ്മ റൂമിലേക്ക് മാറ്റിയിരുന്നു...... അമ്മ വല്ലാതെ സന്തോഷത്തിലായിരുന്നു എന്ന് തോന്നിയിരുന്നു...... ഹോസ്പിറ്റലിൽ പോകുന്നത് വരെ താൻ വീട്ടിലേക്ക് പോകാതെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു..... ഇതിനിടയിൽ എല്ലാം ജീവൻ ഡോക്ടർ പലപ്രാവശ്യം റൂമിൽ വന്ന് അമ്മയെ കാണുന്നുണ്ടായിരുന്നു.... അയാളുടെ എന്തിനിങ്ങനെ ചെയ്തു എന്ന് പറയണമെന്ന് ഒരു ബുദ്ധിമുട്ട് അമ്മയ്ക്ക് ഉള്ളതുപോലെ തോന്നി.... ഡോക്ടർ പറഞ്ഞത് പോലെ ഓവർഡോസ് ആയതാണ് മരുന്ന് എന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞു... "ഇനി വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി.... ഡോക്ടർ പറഞ്ഞു... "പിന്നെ ഡോക്ടർ ജീവനു അറിയാവുന്നവർ ആയോണ്ട് പോലീസിൽ ഇൻഫോം ചെയ്തിട്ടില്ല... ഇനി ഇങ്ങനെ അബദ്ധം ഒന്നും ചെയ്യരുത്... ഡോക്ടർ അങ്ങനെ പറയുമ്പോൾ താൻ നന്ദിയോടെ ജീവനെ നോക്കി.... ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള മറുപടി.... ഇറങ്ങുന്നതിനു മുൻപ് ജീവൻ വിളിച്ചു... സോന വൺ മിനിറ്റ്... മടിച്ചാണ് അടുത്തേക്ക് ചെന്നത്... ഫ്രീ ആകുമ്പോള് എന്നെ ഒന്ന് വിളിക്കണം.... എനിക്ക് സംസാരിക്കാൻ ഉണ്ട്... കാർഡ് കൈയ്യിൽ ഉണ്ടല്ലോ... യന്ത്രികമായി തല ചലിപ്പിച്ചു... വീട്ടിൽ ചെന്നപ്പോഴും താൻ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തു.... പലവട്ടം സത്യയെ വിളിച്ചു എങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു... വൈകുന്നേരം അമ്മക്ക് ഉള്ള കഞ്ഞി കൊടുത്തു റൂമിലേക്ക് വരുമ്പോൾ ആയിരുന്നു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത് അവൾ ഫോൺ എടുത്തു... "ഹലോ സോന അല്ലേ... "അതെ... "ഞാൻ രോഹിത് സത്യയുടെ ഫ്രണ്ട് ആണ്... "എന്താണ്... "ഞാൻ ഒരു സാഡ് ന്യൂസ്‌ പറയാൻ ആണ് വിളിച്ചത്.... "എന്താണ്.... അവളിൽ പരിഭ്രമം നിറഞ്ഞു... "സത്യക്ക് ഒരു ആക്‌സിഡന്റ് പറ്റി.... നിങ്ങൾടെ മാര്യേജ് ഓക്കേ ആയതിന്റെ സന്തോഷത്തിനു അല്പം കുടിച്ചിട്ട് അവൻ ബൈക്കിൽ പോയതാ... "അയ്യോ....എന്നിട്ട്.. "സത്യ പോയി സോന.....! "പോയെന്നോ എവിടേക്ക്.... "ടിപ്പറിന്റെ അടിയിൽപെട്ടതാ കാണാൻ പോലും നമ്മുക്ക് ഒന്നും കിട്ടിയില്ല... സത്യാ.................................. അവളുടെ ആ അലർച്ച ആ വീട് മുഴുവൻ നിറഞ്ഞു നിന്നു... (തുടരും ) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*നെഞ്ചോരം നി മാത്രം 💞* ഭാഗം : 28 ✍️ ഇമ്മു ഞാനും പിന്നെ രണ്ട് പേരും അടങ്ങിയതാണ് ഞങ്ങളുടെ ഗാങ്... ഞാൻ പിന്നെ മീനാക്ഷി എന്ന മീനൂട്ടിയും അഞ്ജന എന്ന അഞ്ജുവും. ഫസ്റ്റ് ഇയർ ഒന്നും വലിയ കുഴപ്പമില്ലാതെ തന്നെ കടന്നു പോയി റാഗിങ് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും ഒന്നും പരിധിയിൽ കവിഞ്ഞു പോകാറില്ല.കാരണം അവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സും ഞങ്ങളുടെ പ്രിൻസിപ്പളും അത്രയും സ്ട്രിക്ട് ആണ്.ഫസ്റ്റ് ഇയർ ഫസ്റ്റ് ഡേ ആണ് ആ സംഭവം നടക്കുന്നത്. അത് വരെ പറഞ്ഞു തീർത്തതും അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് ഊളിയിട്ടു. അന്ന് ഫ്രഷേഴ്‌സ് ഡേ ആയിരുന്നു.ഞങ്ങൾ എല്ലാവരും കൂടി പകുതി നേരം പരിപാടി കണ്ടിരുന്ന് പിന്നീട് ബോറടിച്ചപ്പോൾ പുറത്തേക്കിറങ്ങി നേരെ ഞങ്ങളുടെ ക്ലാസ്സ്‌ റൂമിന്റെ അവിടേക്ക് നടന്നു. അവിടേക്ക് നടന്നടുക്കുന്തോറും എന്തെല്ലാമോ ശബ്ദങ്ങൾ ഞങ്ങൾ കേൾക്കുവാൻ ഇടയായി. ആദ്യം ഞങ്ങൾ അത് ഞങ്ങളുടെ തോന്നൽ ആണെന്ന് കരുതി അവഗണിച്ചെങ്കിലും പിന്നെയും ഇതേ ശബ്ദം ആവർത്തിച്ചു കേൾക്കുവാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വേഗം ക്ലാസ്സ്‌ റൂമിലുള്ള ഒരു ജനാലയിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ  കാണുന്ന കാഴ്ച ഒരു മൂന്നു പേർ ചേർന്ന് ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണ്.അത് കണ്ടതും അവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി നിന്ന എന്നെ അഞ്ജുവും മീനുവും കൂടി തടഞ്ഞു.അത് കണ്ടതും ഞാൻ എന്താണെന്നർത്ഥത്തിൽ രണ്ടു പേരെയും മുഖം ചുളിച്ചു കൊണ്ട് നോക്കി. " ആമി വാ പോകാം... ഇനിയും നമ്മൾ ഇവിടെ നിന്നാൽ... അവർ എങ്ങാനും നമ്മളെ കണ്ടാൽ ആകെ പ്രശ്നമാകും ട്ടാ.... " എന്റെ നോട്ടം കണ്ടിട്ടാകണം മീനു എന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.ഞാൻ അവളുടെ വാക്കുകൾക്ക് വില കൽപിക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അവളുടെ കൈകളെ എന്നിൽ നിന്നും അടർത്തി മാറ്റി രൂക്ഷമായി രണ്ടു പേരെയും ഒന്ന് നോക്കികൊണ്ട് ക്ലാസിനുള്ളിലേക്ക് പ്രവേശിച്ചു. എന്നെ അവിടെ അപ്രതീക്ഷിതമായി കണ്ടതിനാലാകണം ഒരാളുടെ ഒഴിച്ച് ബാക്കി രണ്ടു പേരുടെയും മുഖത്ത് ചെറിയ തോതിൽ ഞെട്ടൽ കാണാനുണ്ട് . എന്നാൽ അയാളുടെ മുഖത്ത് മാത്രം പരിഹാസത്തോടെയുള്ള ചിരിയാണ്.പെട്ടന്ന് ആ മുഖത്തെ ചിരി അവിടെ ഗൗരവം നിറഞ്ഞു നിന്നു.അത് കണ്ടതും അവൾ തികട്ടി വന്ന ദേഷ്യത്തെ അടക്കി പിടിച്ചു കൊണ്ട് ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് നിന്നു. അവൾ ആകെ പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.കണ്ടാൽ തന്നെ അറിയാം പാവമാണെന്നു.ധാവണിയാണ് വേഷം.ഒരു കുഞ്ഞു മുഖവും അതിൽ ആവശ്യത്തിലേറെ നിഷ്കളങ്കതയും. നീളമേറിയ മുടി പിന്നിൽ മുന്നിലേക്ക് ഇട്ടിട്ടുണ്ട്.വിയർപ്പിനാൽ മുങ്ങി നിൽക്കുന്നതിനാൽ നെറ്റിയിലെ ചന്ദനകുറി കുറച്ചു മാഞ്ഞു പോയിട്ടുണ്ട്.നീട്ടി എഴുതിയ കണ്മഷി കണ്ണുനീരിനാൽ കുതിർന്നിട്ടുണ്ട്.ഞാൻ അവളുടെ കൈയും പിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങാൻ ഒരുങ്ങിയപ്പോഴേക്കും അവിടെ കൂടി നിന്ന മൂന്ന് പേരിൽ ഒരുത്തൻ എന്റെ മുന്നിലായി ഒരു തടസമെന്ന പോലെ കയറി നിന്നു.ഞാൻ അവനെ ഗൗനിക്കാതെ അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു അവനെ മറികടന്നു പോകാൻ ശ്രമിച്ചതും അപ്പോഴേക്കും അവൻ എന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു.അവന്റെ ഉരുക്കു പോലുള്ള കൈകളുടെ മുറുക്കം എന്നിൽ വേദന ഉളവാക്കിയെങ്കിലും വേദന കടിച്ചു പിടിച്ചുകൊണ്ടു ബലമായി തന്നെ എന്റെ കൈയിൽ ഞെരിക്കികൊണ്ടിരുന്ന അവന്റെ കൈകളെ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ എന്റെ ശ്രമങ്ങൾ പാഴായതല്ലാതെ അവന്റെ കൈകൾ ഒരിഞ്ചു പോലും നീങ്ങുന്നില്ലായിരുന്നു. ' കാലമാടൻ.... ' ഞാൻ അതും മനസ്സിൽ പറഞ്ഞുകൊണ്ട് പിന്നെയും അത് തുടർന്നു. പുറത്തു നിൽക്കുന്ന മീനുവും അഞ്ജുവും കണ്ണും തള്ളി ഇനി എന്ത് സംഭവിക്കും എന്നു പേടിച്ചു നിൽക്കുന്നുണ്ട്.അവരെ നോക്കികൊണ്ട് നിൽക്കുന്നതിനിടയിലാണ് എന്റെ കൈ പിടിച്ചു ഞെരിക്കികൊണ്ടിരുന്നവൻ അത് പറഞ്ഞത്. " ഞങ്ങളെ മറികടന്നു ഇവളെ അത്ര വേഗത്തിൽ ഇവിടെ നിന്ന് കൊണ്ടു പോകാമെന്നു നീ കരുതിയോ.... ഹേ? " പുച്ഛം കലർന്ന രീതിയിൽ എന്റെ അടുത്തേക്ക് ഒന്നൂടെ ചേർന്നു നിന്നുകൊണ്ടുള്ള  അവന്റെ ചോദ്യത്തിന് വിലകൽപ്പിക്കാതെ ഞാൻ അവനിൽ നിന്നും എന്റെ കൈകളെ വേർപെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ അവന്റെ കൈകളെ എന്നിൽ നിന്നും വേർപ്പെടുത്തി അവളെയും കൂട്ടി ഞാൻ ക്ലാസ്സ്‌ മുറിയുടെ പുറത്തേക്ക് നടന്നു. അവിടെ എത്തിയതും രണ്ടും കൂടി നെടുവീർപ്പുമിട്ടുകൊണ്ട് എന്നെയും അവളെയും അവിടെ നിന്നും വലിച്ചുകൊണ്ട് സ്റ്റെപ് ഇറങ്ങ് കാന്റീൻ ലക്ഷ്യമാക്കി നടന്നു. ___________________________________________________ ആമിയും കൂട്ടുകാരികളും അവിടെ നിന്നും ഇറങ്ങി പോയതും ആമിയെ തടഞ്ഞവൻ നേരെ അവരുടെ ഗാങ് ലീഡർ എന്നു തോന്നിക്കുന്ന ആമിയെ നോക്കി പരിഹസിച്ചവന്റെ അടുത്തേക്ക് ചെന്നു നിന്നുകൊണ്ട് ചോദിച്ചു. " ദേവാ നീ എന്താ അവളെ വെറുതെ വിട്ടത്....? " അവൻ ദേവന്റെ തോളിൽ കൈവെച്ച് കൊണ്ട് ചോദിച്ചതും അവൻ അവന്റെ മേലുള്ള മറ്റവന്റെ കൈകൾ എടുത്തുമാറ്റി അവിടെയുള്ള ജനാലക്കരികിലേക്ക് ചെന്നു നിന്നുകൊണ്ട് നിഗൂഢത നിറഞ്ഞ ചിരിയാലെ എന്തോ പറഞ്ഞതും ബാക്കി രണ്ട് പേരുടെ മുഖതും ഒരുതരം പരിഹാസത്തോടെയുള്ള പുഞ്ചിരി വിടർന്നു. _____________________________________________________________________________________ നടക്കുന്ന സമയമെല്ലാം അവിടെ ചെന്നിരുന്നു അവളെ ഒന്ന് കൂൾ ആക്കി അവിടെ എന്താണ് നടന്നതെന്ന് ചോദിച്ചറിയണമെന്ന ഉദ്ദേശം മാത്രമായിരുന്നു മനസ്സിൽ . ആ കുട്ടി നല്ലത് പോലെ പേടിച്ചിട്ടുണ്ടായിരുന്നു. അവിടുന്ന് ഇറങ്ങി വന്നിട്ടും ഒരു പാവ കണക്കെ ആണ് അവൾ എന്റെ കൂടെ നടന്നു വന്നിരുന്നത്. ശരീരത്തിലെ വിറയൽ അപ്പോഴും മാറിയിട്ടില്ലായിരുന്നു. ആലോചിച്ചു കഴിഞ്ഞതും ഞങ്ങൾ നാലു പേരും കാന്റീനിൽ എത്തിയിരുന്നു. അവിടെ ഇരുന്ന് നാലു പേർക്കുമായി ഓരോ കോഫിയും ഓർഡർ ചെയ്തു അവളോടുള്ള സംസാരത്തിനു ഞാൻ തന്നെ തുടക്കമിട്ടു. " താൻ പേടിക്കേണ്ട ഇനി ഒരു പ്രശ്നവും അവരെ കൊണ്ട് ഉണ്ടാകില്ല.... അല്ല താൻ എങ്ങനെയാ അവിടെ എത്തിയത്.... ഇവിടെ പ്രോഗ്രാംസ് നടക്കുവല്ലേ..... " ഞാൻ അവളുടെ കൈകൾ കൂട്ടി പിടിച്ചുകൊണ്ടു അവളെ സമാധാനിപ്പിക്കാനെന്ന വണ്ണം അത്രയും പറഞ്ഞു ഒപ്പം തന്നെ എന്റെ ഉള്ളിൽ അത്രയും നേരം ഉണ്ടായിരുന്ന സംശയവും കൂടി അവളോട് തുറന്നു ചോദിച്ചു. അതിന് അവൾ എന്നെ പകപ്പോടെ നോക്കിയതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല.അത് കണ്ടതും ഞാൻ സൗമ്യതയോടെ അവളോട് ചോദിച്ചു. " താൻ പേടിക്കണ്ട ഡോ.... അവർ ഇനി തന്നെ ഒന്നും ചെയ്യില്ല.... ഞങ്ങളില്ലേ കൂടെ... ഇനി പറഞ്ഞു എന്താ ശെരിക്കും അവിടെ സംഭവിച്ചത്....? " ആദ്യം മടിച്ചു നിന്നെങ്കിലും അവൾ പതിയെ കാര്യങ്ങൾ അവരോട് പറയുവാൻ തുടങ്ങി. അവൾ അവരുടെ ക്ലാസ്സിൽ തന്നെ ഉള്ളതാണെന്നും അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആയതിനാൽ അവൾക്കങ്ങനെ കൂട്ടുകാരികൾ ഒന്നുമില്ലെന്നും ഫ്രഷേഴ്‌സ് ഡേ ആയതുകൊണ്ട് ഒറ്റക്കിരുന്നു ബോറടിച്ചതിനാൽ തിരികെ ക്ലാസ്സ്‌ മുറിയിലേക്ക് പോകും വഴിയാണ് അവർ വന്ന് തടഞ്ഞത്.പിന്നീട് ബലമായി തന്നെ ക്ലാസ്സ്‌ മുറിക്കകത്തേക്ക് വലിച്ചിടുകയായിരുന്നുവെന്നും അവരുടെ നീക്കം തന്നെ ഉപദ്രവിക്കുകയാണെന്നു മനസിലായ അവൾ അവിടെ രക്ഷപെടാൻ നോക്കുന്ന സമയത്താണ് ഇവർ അവിടെ എത്തിയതെന്നും അവൾ പറഞ്ഞു. ഒരു ഏങ്ങലോട് കൂടിയാണ് അവൾ അത്രയും പറഞ്ഞു തീർത്തത്. അവളുടെ സങ്കടം കണ്ടതും മറ്റു മൂന്ന് പേർക്കും അവളോട് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞെങ്കിലും കുറച്ചു നേരത്തെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് പിന്നീട് അഞ്ജുവിന്റെ വക ചളിയുടെ ഒരു വാരി വിതറൽ ആയിരുന്നു. ആമിയുടെയും മീനുവിന്റെയും മുഖം കണ്ടാൽ അറിയാം ഇത് അവർ പ്രതീക്ഷിച്ചതാണെന്ന്. എന്നാൽ ഇതെന്ത് ജീവി എന്ന കണക്കെ ആയിരുന്നു ആ പെൺകുട്ടി ഇരുന്നിരുന്നത്. പിന്നീട് അതൊരു കൂട്ടച്ചിരിയിലേക്ക് വഴിമാറി.അവളുടെ  കൂടെ എന്തിനും ഏതിനും അവർ കൂടെ കാണുമെന്ന തരത്തിൽ ആയിരുന്നു പിന്നീട് മൂവരുടെയും അവളോടുള്ള പെരുമാറ്റവും സംസാരവുമെല്ലാം. _____________________________________________________________________________________ ആമി ഇതെല്ലാം അമ്മുവിനോട് പറഞ്ഞു തീർത്തപ്പോഴേക്കും ഭക്ഷണം കഴിക്കാനായുള്ള അമ്മയുടെ വിളി വന്നിരുന്നു. അതേതുടർന്ന് ഇരുവരും സംഭാഷണം നിർത്തിവെച്ച് ഭക്ഷണം കഴിക്കുവാനായി അകത്തേക്ക് നടന്നു.അവളുടെ കൂടെ നടന്ന അമ്മുവിന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു വന്നെങ്കിലും പിന്നീട് അവയെ കുറിച്ച് അവളോട്‌ തന്നെ ചോദിക്കാമെന്നു കരുതി ആ ചിന്തകളെ എല്ലാം മനസ്സിൽ നിന്നും ആട്ടിപായിച്ചു കൊണ്ട് അവൾ ആമിയുടെ കൈയും പിടിച്ച് അവൾ എല്ലാവരുടെയും അടുത്ത് പോയിരുന്നു.പതിവ് തെറ്റിച്ചു കൊണ്ട് അന്ന് ആരും ഭക്ഷണം കഴിക്കുന്നതിനിടയിൽ പരസ്പരം മിണ്ടിയില്ല എന്നു മാത്രമല്ല  ആമിയുടെ മൗനം കാശിയിൽ സംശയങ്ങൾ തീർത്തെങ്കിലും അവൻ അതിനെ കാര്യമാക്കാതെ ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു.എന്നത്തേയും പോലെ അമ്മു അടുക്കളയിൽ അമ്മയെ സഹായിച്ചതിനു ശേഷം കാശിയുടെ കൂടെ അവരുടെ മുറിയിലേക്കും പണികൾ എല്ലാം തീർത്ത് അമ്മയും അച്ഛനും അവരുടെ മുറിയിലേക്കും ആമി അവളുടെ മുറിയിലേക്കും പോയി. അമ്മു മുറിയിൽ എത്തിയതിനു ശേഷം കാശിയെ മൈൻഡ് ചെയ്യാതെ കിടക്കയിൽ ചെന്നു കിടന്നു പതിയെ നിദ്രയെ പുൽകി. അമ്മുവിനെ കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അവനും അവളുടെ തൊട്ടപ്പുറത്തായി അവളെ കാണാൻ പാകത്തിന് തിരിഞ്ഞു കിടന്നു.പതിയെ അവനും നിദ്രയിലേക്കാണ്ടു പോയി. തുടരും..... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*ഈ സ്നേഹകുടകീഴിൽ...💚☂️* ഭാഗം : 4 ✍️ റിൻസി പ്രിൻസ് പെട്ടെന്ന് അവൾക്ക് എന്തുചെയ്യണമെന്ന് അറിയുമായിരുന്നില്ല..... അവളോടി ചെന്ന് സേറയുടെ മുറിയിൽ ചെന്ന് വിളിച്ചു... എന്താ ചേച്ചി..... എന്തുപറ്റി..... അമ്മ..... അവിടെ.... അവൾ വാക്കുകളില്ലാതെ പരതി... സെറയുമായി റൂമിലേക്ക് വരുമ്പോൾ ആനിയുടെ കിടപ്പ് കണ്ടു സെറയും പേടിച്ചു പോയിരുന്നു.... പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അവൾക്കും അറിയില്ലായിരുന്നു.... അവൾ പെട്ടെന്ന് ഫോൺ എടുത്തു സോഫിയുടെ നമ്പർ കണ്ടുപിടിച്ചു സോഫിയ വിളിച്ചു.... കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു ആ നിമിഷം സോഫി.... പെട്ടെന്ന് വീട്ടിലേക്ക് വരാം എന്ന് അവർ പറഞ്ഞിരുന്നു... ക്രിസ്റ്റിയും ഉള്ളോണ്ട് അവർ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വന്നിരുന്നു..... ക്രിസ്റ്റിയുടെ കാറിലാണ് ആനിയേ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.... ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതും സോഫി പലപ്രാവശ്യം അവരെ തട്ടി വിളിക്കാനും ഒക്കെ നോക്കുന്നുണ്ടായിരുന്നു.... പക്ഷേ അവരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.... അത്‌ എല്ലാവരിലും ഒരു ഭയം ഉണർത്തിയിരുന്നു.... ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു സോന... തന്റെ അമ്മയുടെ അവസ്ഥയ്ക്ക് താനാണ് കാരണമെന്ന കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.... രാത്രിയിൽ ഭക്ഷണം കഴിക്കാനും അമ്മ വന്നിരുന്നില്ല.... തന്നോട് പിണങ്ങി ആണെന്ന് വിചാരിച്ചാണ് പിന്നീട് വിളിക്കാതിരുന്നത്.... അമ്മ പറഞ്ഞതുപോലെ പ്രവർത്തിച്ചിരിക്കുന്നു.... സോനയ്ക്ക് സങ്കടം തോന്നി.... മനസ്സിൽ ആത്മാർത്ഥമായി അവൾ വേദനിച്ചു.... തന്റെ വാക്കുകൾ ആണ് അമ്മയെ വേദനിപ്പിച്ചത്.... കഴുത്തിൽ കിടന്ന കുരിശു രൂപത്തിൽ പിടിച്ചു പ്രാർത്ഥിക്കുകയായിരുന്നു അവൾ.... അമ്മയ്ക്ക് ഒന്നും വരരുത് എന്ന് മാത്രം ആയിരുന്നു ആ നിമിഷം അവളുടെ മനസ്സിലെ ചിന്ത.... ഹോസ്പിറ്റൽ കാഷ്വാലിറ്റിയിലേക്ക് ആനിയെ കൊണ്ടുപോക്കുമ്പോൾ സോന ഒരു ജീവച്ഛവം പോലെ ഇരിക്കുന്നുണ്ടായിരുന്നു.... ഐസിയുവിൽ മുൻപിൽ ആയി ഡോക്ടറുടെ മറുപടിക്കായി എല്ലാരും കാത്തു നിൽക്കുമ്പോഴും സോന ഒന്നും സംസാരിച്ചിരുന്നില്ല.... കുറച്ച് ക്രിട്ടിക്കൽ ആണ്.... വെളുപ്പിനെ ആണ് മെഡിസിൻ അകത്തു ചെന്നിരിക്കുന്നത്.... എങ്കിലും ഞങ്ങളുടെ കഴിവിന്റെ മാക്സിമം ഞങ്ങൾ പരിശ്രമിക്കാം.... ഡോക്ടറുടെ മറുപടി കേട്ടപ്പോൾ ഒന്ന് തലതല്ലി കരയാൻ ആണ് സോനക്ക് തോന്നിയത്.... അപ്പോൾ അമ്മ ഉറങ്ങിട്ടില്ല.... വെളുപ്പിനെ വരെ താൻ പറഞ്ഞത് ആലോചിച്ചു വിഷമിച്ചു ഇരികുവരുന്നു പാവം.... എന്താടി എന്താ സംഭവിച്ചത്.... സോനയുടെ മുഖത്ത് നോക്കി ആണ് സോഫി കാര്യങ്ങൾ ചോദിച്ചത്.... അതിന് എന്തു മറുപടി പറയണമെന്നറിയാതെ ഇരിക്കുകയായിരുന്നു സോന... സോഫിചേച്ചി... ഇപ്പൊ സോനേച്ചിയോട് ഒന്നും ചോദിക്കേണ്ട... സെറ തടഞ്ഞു... അതെന്താ.... ഇന്നലെ ഒരു രാത്രിയിൽ അമ്മയ്ക്ക് എന്ത് സംഭവിക്കാനാണ്.... ഇന്നലെ വൈകുന്നേരം കൂടി അമ്മ എന്നോട് ഫോൺ വിളിച്ച് സംസാരിച്ചതാണ്.... അപ്പോഴൊന്നും അമ്മയ്ക്ക് ഒരു വിഷമം ഉണ്ടായിരുന്നില്ല.... പിന്നീട് ഒരു രാത്രിയിൽ മരിക്കണമെന്ന് തോന്നാൻ മാത്രം എന്ത് സങ്കടം ആണ് അമ്മയ്ക്ക് ഉണ്ടായതെന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ... ഇപ്പോൾ അതൊന്നും ചോദിക്കാനും പറയാനും ഉള്ള സമയം അല്ല സോഫി.... ക്രിസ്റ്റി സോഫിയേ വിലക്കുന്നുണ്ടായിരുന്നു.... എത്ര നേരം അങ്ങനെ ഇരുന്നു എന്ന സോനക്ക് അറിയില്ലായിരുന്നു... അപകടനില തരണം ചെയ്തിട്ടുണ്ട്... എങ്കിലും ഉടനെ റൂമിലേക്ക് മാറ്റില്ല... പിന്നെ ആത്മഹത്യ ശ്രമം ആയോണ്ട് പോലീസിൽ ഇൻഫോം ചെയ്യണ്ടി വരും.... അത്‌ റൂൾ ആണ്... അവർ ഒന്ന് ഓക്കേ ആയിട്ട് മാത്രേ ഞാൻ അത്‌ ചെയ്യുന്നുള്ളൂ... പ്രായം ആയ ആൾ അല്ലേ.... പോലീസിനെ ഒക്കെ കണ്ടു വീണ്ടും ടെൻഷൻ ആയാലോ.... ഡോക്ടറുടെ വാക്കുകൾ വല്ലാത്ത ഒരു ആശ്വാസത്തോടെ ആണ് എല്ലാവരും കേട്ടത്.... ഞങ്ങൾക്ക് ഒന്ന് കാണാമോ ഡോക്ടർ.... സോഫി ആണ് ചോദിച്ചത്... ആയിട്ടില്ല കുറച്ചു കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.... അപ്പൊ കാണാം.... എല്ലാവർക്കും സമാധാനം ആയല്ലോ.... ഇനി വന്നു വല്ലതും കഴിക്കാൻ നോക്ക്.... ക്രിസ്റ്റി പറഞ്ഞു... എനിക്കൊന്നും വേണ്ട ചേട്ടായി.... സോന പറഞ്ഞു... അങ്ങനെ പറഞ്ഞാൽ എങ്ങനെ.... ഇവിടെ പട്ടിണി ഇരുന്ന് ഇനി വേറെന്തെലും അസുഖം വരുത്തി വയ്ക്കേണ്ട... സമയം ഇപ്പോൾ 2 മണി ആയി... നമ്മൾ 7 മണിക്ക് വന്നതാ രാവിലെ... "വാടി...വന്നു വല്ലോം കഴിക്കു.. സോഫിയുടെ വാക്കുകൾ കേട്ടപ്പോൾ എത്തിയപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.... "എല്ലാരും കൂടെ പോയാൽ ഇവിടെ ആരാണ്... സോന പറഞ്ഞു.... എങ്കിൽ ചേച്ചി ഇവിടെ ഇരുന്നോ...? എന്തെങ്കിലും അത്യാവശ്യത്തിന് ആരെങ്കിലും വേണ്ടേ... ഞങ്ങൾ പോയിട്ട് വരാം.... ചേച്ചിക്ക് ആഹാരം വാങ്ങിക്കൊണ്ടു വരാം.... സെറെയാണ് അങ്ങനെ ഒരു ഉപാധി പറഞ്ഞത്.... " എങ്കിൽ പിന്നെ മോളേം കൂടി നീ നോക്ക്.... അവൾ ആകെ വാടി തളർന്നു ഉറങ്ങി... ഇന്ന് ആകെ കഴിച്ചത് ബിസ്ക്കറ്റ് പാലും ആണ്... സോഫി പറഞ്ഞു... "സാരമില്ല.... സോനേച്ചി കഴിക്കുമ്പോൾ അവൾക്ക് ഫുഡ്‌ കൊടുക്കാം അപ്പോൾ അവൾ കഴിച്ചോളും... സെറ പറഞ്ഞു.... കാതറിൻ മോളെ സോനയുടെ കയ്യിൽ ഏൽപ്പിച്ചാണ് അവർ മൂന്നുപേരും ക്യാന്റീനിലേക്ക് പോയത്... ഐസിയുവിൽ മുൻപിൽ ജീവച്ഛവം കണക്കെ കാതറിൻ മോളെയും കൊണ്ട് ഇരിക്കുമ്പോഴും സോനയുടെ മനസ്സിൽ ഓരോ സംശയങ്ങൾ ആയിരുന്നു.... കാതറിൻ മോൾ ഓരോ സംശയങ്ങൾ അവളോട് ചോദിക്കുന്നുണ്ട്.... അവളോട് എന്തൊക്കെയോ മറുപടി പറയുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ ഇനി തന്റെ ജീവിതം എങ്ങനെയാകുമെന്ന് ഭയമായിരുന്നു.... പറഞ്ഞ പോലെ അമ്മ കാണിച്ചുതന്നു... താൻ ഇന്നലെ പറഞ്ഞ വാക്കുകൾ ആണ് അമ്മയെ വേദനിപ്പിച്ചത്... താൻ കാരണം ആണ് അമ്മ ഈ അവസ്ഥയിൽ... എന്താണെങ്കിലും ഞാൻ എന്തെങ്കിലും ചെയ്താൽ അതിനു ബാക്കി അമ്മ എന്തെങ്കിലും ചെയ്യും എന്നുള്ളത് ഉറപ്പാണ്.... ഇനിയും തനിക്ക് മുൻപിൽ ഒരൊറ്റ മാർഗമേ ഉള്ളൂ ഒന്നുകിൽ സത്യ.... അല്ലെങ്കിൽ അമ്മ..... രണ്ടിൽ ഒരാളെ വേണമെന്ന് തീരുമാനിക്കണം... ജീവിതത്തിൽ ആർക്കാണ് താൻ മൂൻ‌തൂക്കം നൽകുന്നത്.... തങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയ്‌ക്കൊ? അതോ തന്നെ പ്രാണനായി കാണുന്ന സത്യക്കോ? മനസിലെ വടം വലികൾ മുറുകി... തന്റെ അമ്മയുടെ മരണത്തിനു ഒരിക്കലും താൻ കാരണകാരി ആകാൻ പാടില്ല... സത്യ അല്ല അമ്മയാണ് തനിക്ക് വലുത്.... അവളുടെ മനസ്സിൽ അടിവരയിട്ട ഒരു തീരുമാനം ആയി അത്‌ മാറിയിരുന്നു.... സോനാ...... പിറകിൽ നിന്നും പരിചിതമായ ഒരു ശബ്ദം കേട്ടപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്... ജീവൻ..... അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... സോനാ എന്താ ഇവിടെ.... അമ്മ.... വിക്കിവിക്കി അവൾ എങ്ങനെയൊക്കെയോ നടന്നത് മുഴുവൻ ജീവനോട് പറഞ്ഞു.... അയാളുടെ മുഖത്തും സഹതാപം നിറയുന്നത് അവൾ കാണുന്നുണ്ടായിരുന്നു.... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ..... ഞാനറിഞ്ഞില്ല തൻറെ അമ്മയാണ് അതെന്ന്.... ഒരു സൂയിസൈഡ് കേസ് വന്നിരുന്നു എന്ന് അറിഞ്ഞിരുന്നു.... കാതറിൻ മോളെ അരുമയായി കവിളിൽ ഒന്ന് തലോടാനും ജീവൻ മറന്നിരുന്നില്ല.... താൻ എന്ത് തീരുമാനം എടുക്കാനാ തീരുമാനിച്ചിരിക്കുന്നത്.... എനിക്ക് അറിയില്ല.... എന്ത് തീരുമാനം എടുക്കണ്ടത് എന്ന് എനിക്ക് അറിയില്ല.... എൻറെ അമ്മയേ എനിക്ക് വേണം.... അത്രമാത്രം എനിക്ക് അറിയൂ.... ഈ സമയത്ത് പറയാൻ പാടില്ല... തൻറെ കാര്യത്തിൽ എനിക്കും വീട്ടിൽ ഒരു തീരുമാനം ഉടനെ തന്നെ പറയണം.... ഇന്നലെ കൂടി വീട്ടിൽ അത് പറഞ്ഞ് ചെറിയൊരു സംസാരം നടന്നിരുന്നു.... തന്നോട് ഒരിക്കൽ കൂടി ചോദിച്ചിട്ട് ഒരു തീരുമാനം പറയാം എന്നു കരുതി ഇരിക്കുകയാണ്.... എനിക്ക് എന്തോ കണ്ടപ്പോൾ തന്നെ തന്നെ ഇഷ്ട്ടം ആയിരുന്നു... അതുകൊണ്ട് ഒരു നോ പറയാൻ മടി.... ജീവൻ പറഞ്ഞപ്പോൾ അവൾ അവനെ തന്നെ നോക്കി.... പേഴ്സിൽ നിന്നും ഒരു കാർഡ് എടുത്ത് അവൻ സോനയുടെ കൈകളിൽ നൽകി... അവൾ യന്ത്രികമായി അത്‌ വാങ്ങി.... എൻറെ കാർഡ് ആണ്.... അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല... ഏതായാലും അമ്മയ്ക്ക് സുഖമാവട്ടെ അതിനുശേഷം എന്തെങ്കിലും തീരുമാനം എടുത്താൽ മതി.... അവൾ മെല്ലെ തല കുലുക്കി... ഞാൻ ഇവിടെ ഉണ്ടാകും.... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം.... മടി വിചാരിക്കരുത്.... പോട്ടേ ഡ്യൂട്ടി ഉണ്ട്... ക്രിസ്റ്റി ഒരു റൂം എല്ലാവർക്കും വേണ്ടി എടുത്തിരുന്നു.... ക്യാന്റീനിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം എങ്ങനെയൊക്കെയോ സോന കഴിച്ചെന്നു വരുത്തി.... . ഇച്ചായൻ വീട്ടിൽ പൊയ്ക്കോ.... ഞങ്ങളൊക്കെ ഉണ്ടല്ലോ.... സോഫി പറഞ്ഞു.... നിങ്ങളെ എങ്ങനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ വീട്ടിൽ പോകുന്നത്.... ക്രിസ്റ്റി തന്റെ നിലപാട് പറഞ്ഞു... സാരമില്ല ഇച്ചായ.... മമ്മിയും അവിടെ ഒറ്റയ്ക്ക് അല്ലെ.... ഇച്ചായൻ പോകുമ്പോൾ ഇവിളെ കൂടി കൊണ്ടു പോയേക്കുവാ.... വൈകുന്നേരം ഞാൻ അങ്ങോട്ട് വരാം.... ഇവർ രണ്ടുപേരും ഇവിടെ ഹോസ്പിറ്റലിൽ നിൽക്കട്ടെ.... ഞാൻ വീട്ടിൽ പോയി ആവശ്യമുള്ള സാധനങ്ങൾ ഒക്കെ എടുത്തു കൊണ്ടുവരാം.... സോഫി പറഞ്ഞു.... എങ്കിൽ നീ വാ വീട്ടിൽ ഞാൻ ഇറക്കാം.... എങ്കിൽ പിന്നെ നീയും കൂടി വാ സോന... സോഫി പറഞ്ഞു... നമുക്ക് അത്യാവശ്യം സാധനങ്ങൾ ഒക്കെ വീട്ടിൽ നിന്ന് പോയി എടുത്തിട്ട് വരാം... ഞാൻ അമ്മയുടെ അടുത്ത് ഇരുന്നോളാം... അവിടെ നിന്ന് പോകാൻ മടിച്ചപോലെ അവൾ പറഞ്ഞു.... അമ്മയെ നഷ്ടം ആകുമോന്ന് അവൾ അത്രമേൽ ഭയന്നു... എങ്കിൽ ചേച്ചി ഇവിടെ ഇരിക്കട്ടെ.... നമുക്ക് രണ്ടുപേർക്കും കൂടെ വീട്ടിൽ പോയി സാധനങ്ങൾ ഒക്കെ എടുക്കാം.... സെറ പറഞ്ഞു.... എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം... ക്രിസ്റ്റീ ആ തീരുമാനത്തിന് അനുകൂലിച്ചു.... എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ മുറിയിൽ തന്നെ ഇരുന്നപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ സോനയ്ക്ക് തോന്നിയിരുന്നു.... ചിന്തകൾക്ക കാടുകയറി... അപ്പോഴാണ് നേഴ്സ് വന്ന് പറയുന്നത് ആരെങ്കിലും ഒരാൾക്ക് കയറി കാണാം... ആ നിമിഷം അവിടെ താൻ മാത്രമേ ഉള്ളൂ എന്നെ സോനാ ഓർത്തു... ഒരിക്കലും തന്നെ കാണണമെന്ന് അമ്മ ആഗ്രഹിക്കില്ല.... അമ്മയുടെ മനസ്സിൽ ഒരുപക്ഷേ അത്രമേൽ ദൂരത്തിൽ ആയിരുന്നിരിക്കാം ഇപ്പോൾ താൻ.... എങ്കിലും അമ്മ ഒറ്റയ്ക്ക് കാണേണ്ടത് ഇപ്പോൾ തന്റെ ആവശ്യമാണ്.... ഉടനെ ഐസിയുവിൽ മുൻപിലേക്ക് നടന്നു.... കാലുകൾ വേഗത്തിൽ പാഞ്ഞു... ഐസിയുവിൽ കിടക്കുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ ആദ്യം വേദനയാണ് തോന്നിയത്... താൻ കാരണമാണ് അമ്മ ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കേണ്ടി വന്നത് ഒരു കൊടുങ്കാറ്റിലും ഉലയാതെ നിന്ന ഒരു മരമായിരുന്നു തൻറെ അമ്മ.... അടുത്ത് ചെന്ന് ആ കാലുകളിൽ പിടിച്ചു.... സ്പർശന അറിഞ്ഞിട്ട് ആയിരിക്കും ആ നിമിഷം അമ്മ കണ്ണു തുറന്നിരുന്നു.... മുഖത്ത് നീരസം ഇല്ല.... എന്തു പണിയാ അമ്മ കാണിച്ചത്... എന്തെങ്കിലും വന്നു പോയിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ.... കരച്ചിലോടെ ആണ് അത്രയും പറഞ്ഞത്... നീ എന്തിനാ വിഷമിക്കുന്നത് എന്തെങ്കിലും വന്നു പോയിരുന്നെങ്കിൽ നിനക്ക് നിൻറെ കാമുകന്റെ കൂടെ സുഖമായി ജീവിക്കായിരുന്നില്ലേ.... ഞാൻ സ്നേഹിക്കാത്തത് കൊണ്ട് നീ കണ്ടു പിടിച്ചവൻ അല്ലേ.... അമ്മക്ക് പകരക്കാരൻ ആയവൻ..... വാക്കുകളിൽ നീരസം നിറഞ്ഞു..... എനിക്ക് ആരെയും വേണ്ട.... എനിക്ക് ഒന്നും വേണ്ട.... എനിക്ക് എൻറെ അമ്മയെ മതി... അമ്മയെ മാത്രം മതി.... അമ്മയ്ക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ ചെയ്യില്ല.... സത്യയേ ഞാൻ മറന്നുകൊള്ളാം.... വേദനയോടെയാണ് അത്രയും പറഞ്ഞതെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു.... വീണ്ടും കരഞ്ഞു കൊണ്ട് ഒരു മന്ത്രം പോലെ അത് പറഞ്ഞുകൊണ്ടേയിരുന്നു.... സത്യയേ ഞാൻ മറന്നോളാം... കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത കേട്ട സന്തോഷമായിരുന്നു അമ്മയുടെ മുഖത്തും അപ്പോൾ എന്നു തോന്നിയിരുന്നു.... പക്ഷേ എൻറെ ഹൃദയമാണ് അമ്മയ്ക്ക് മുൻപിൽ അടിയറവു വയ്ക്കുന്നത് എന്ന് അമ്മ അറിയുന്നില്ല.... ജീവിതത്തിലൊരിക്കലും അവനെ പോലെ മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ തനിക്ക് കഴിയില്ല.... എങ്കിലും അമ്മയെ മരണത്തിനു വിട്ട് കൊടുത്തു സ്വന്തം ജീവിതം നേടിയെടുക്കാനും താൻ ആഗ്രഹിക്കുന്നില്ല.... (തുടരും ) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 25 ✍️ ജിഫ്ന നിസാർ 🥰 കാവ്യ വരുന്നുണ്ട് ഇന്ന്.. " ഭവ്യയോട് സുഗന്ധി പറയുന്നത് കേട്ടതും ഗായത്രിയുടെ ചങ്കിടിച്ചു. ഇനിയിപ്പോ ഇന്ന് അവളുടെ ചൊറിയല് കൂടി സഹിക്കണം. അതിനേക്കാൾ..ഓർക്കാൻ വയ്യാത്തത് അവൾ കൂടെ കൊണ്ട് വരുന്ന ഒരുത്തനെയാണ് ഗായത്രി വെറുപ്പോടെ അവൾക്കൊപ്പം വരുന്നവന്റെ കണ്ണ് കൊണ്ടുള്ള കാമകേളികൾ ഓർത്തു. അറപ്പും വെറുപ്പും തോന്നും വിധമുള്ള ഉല്ലാസിന്റെ നോട്ടവും സംസാരവും. ഗായത്രിക്കും കുഞ്ഞിനും ഈ വീട്ടിലുള്ള സ്ഥാനം അവനറിയാം. അത് തന്നെയാണ് അവന്റെ ധൈര്യവും. പ്രതികരിക്കാൻ പോലും വയ്യ. അങ്ങനെ ചെയ്തൊരു ദിവസം... അവനെ കൂടി വശീകരിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ടൊരു ദിവസം മുഴുവനും വിഷ്ണുവിന്റെ ചെയ്തികൾ ഓർത്തതെ അവൾക്ക് വിറച്ചു. "നോക്കി നില്കാതെ പെട്ടന്ന് ചെയ്തു തീർക്കെടി..ഭക്ഷണം വേണമെന്ന് അവൾ വിളിച്ചു പറഞ്ഞിട്ടുണ്ട്." ഓർഡർ ഇട്ട് കൊണ്ടവർ ഭവ്യയുടെ പിറകെ പോയിട്ടും ഗായത്രി ശ്വാസമെടുക്കാൻ കൂടി കഴിയാത്തൊരു വിമ്മിഷ്ടത്തോടെ അവിടെ തന്നെ നിന്നു പോയി.. ❣️❣️ കാശി.. പുറത്ത് നിന്നുമാരോ വിളിക്കുന്നത് കേട്ടിട്ടാണ് കാശി കണ്ണ് തുറന്നത്. വന്നതേ പെട്ടന്നൊരു കുളിയും കഴിഞ്ഞു കയറി കിടന്നതാണ്. വിശപ്പൊക്കെയുണ്ടായിട്ടും ഇനിയിപ്പോ കഴിക്കാൻ വേണ്ടി മാത്രം പുറത്ത് പോകാൻ വയ്യെന്ന് കരുതി അവനത് വിട്ട് കളഞ്ഞു. വീണ്ടുമാരോ വിളിക്കുന്നത് കേട്ടതും കാശി എഴുന്നേറ്റു. മുണ്ടോന്ന് കൂടി മുറുക്കി എടുത്തു കൊണ്ടവൻ ചെല്ലുമ്പോൾ ശിവയാണ് പുറത്ത്. "ഉറങ്ങി പോയി.. കയറി വാ.." വാതിൽ തുറന്ന അവനെ ചുഴിഞ്ഞു നോക്കുന്ന ശിവയോട് പറഞ്ഞിട്ട് കാശി തിരിഞ്ഞ് നടന്നു. ബാത്റൂമിൽ കയറി മുഖവുമൊക്കെ കഴുകി മുടിയൊന്നൊതുക്കി ഒരു ടീ ഷർട്ടുമിട്ട് കൊണ്ടവൻ ചെലുമ്പോൾ ശിവ എന്തൊക്കെയോ ടേബിളിൽ നിരത്തി വെച്ചിട്ടുണ്ട്. എന്തൊക്കെയാട ഇത്.. " കാശി മുണ്ടിന്റെ അറ്റം കൊണ്ട് മുഖമൊന്നു തുടച്ചു കൊണ്ടങ്ങോട്ട് വന്നിട്ട് ചോദിച്ചു. "കഴിക്കങ്ങോട്ട്.. നീ കഴിക്കാൻ വന്നില്ലെന്ന് കമല ചേച്ചി പറഞ്ഞു.. അപ്പോഴത് വാങ്ങിച്ചു പോന്നതാ ഞാൻ.." കാശി ഭക്ഷണം ഏൽപ്പിച്ചയിടത്തെ ആളാണ്‌ കമല ചേച്ചി. സമയം അഞ്ചു കഴിഞ്ഞു.. ഇനിയിപ്പോ ആണോടാ ചോറ് കഴിക്കുന്നേ.. " കാശി മുഖം ചുളിച്ചു. "അഞ്ചു മണി വരെയും നീ കിടന്നുറങ്ങിയിട്ടല്ലേ.. നേരത്തിനും കാലത്തിനും ഭക്ഷണം കൂടി കഴിക്കാതെ വല്ലതും വന്നു പോയാലും അങ്ങനെ കിടക്കേണ്ടി വരും.. ആരും ഉണ്ടാവില്ല.. അത് കൊണ്ട് നിന്നു ഡയലോഗ് അടിക്കാതെ അങ്ങോട്ടിരുന്നു കഴിക്ക്.." ശിവ കടുപ്പത്തിൽ പറയുമ്പോൾ കാശി പിന്നൊന്നും പറയാൻ നിക്കാതെ അവിടെ ഇരുന്നു. അവനത് കഴിച്ചു തീരും മുന്നേ ശിവ തന്നെ അടുക്കളയിൽ പോയിട്ട് രണ്ടു ഗ്ലാസ്‌ ചായയുമായി വന്നു. കൈ കഴുകി പാത്രമൊക്കെ എടുത്തു വെച്ചിട്ട് കാശി ചെല്ലുമ്പോൾ ശിവ ഉമ്മറത്തെ തിണ്ണയിരുന്നു കൊണ്ട് ചായ കുടിക്കുന്നുണ്ട്. "നിനക്കെന്ത് പറ്റിയെടാ.. മുഖമിങ്ങനെ.." അവന്റെ കടുപ്പം കണ്ടിട്ട് കാശി ചോദിച്ചു. "എത്ര കാലം ഇങ്ങനെ പോകാനാ നിന്റെ പ്ലാൻ.." "എങ്ങനെ.." കാശി തനിക്കുള്ള ചായ ഗ്ലാസ്‌ കയ്യിലെടുത്തു കൊണ്ട് ചിരിയോടെ ചോദിച്ചു. "ദേ കാശി നീ കളിക്കല്ലേ.. നിനക്കറിയാം എല്ലാം..ഇങ്ങനെ ഒറ്റയ്ക്ക്.. ഈ വീട്ടിൽ.." ശിവക്ക് ശെരിക്കും സങ്കടം വന്നു. "പോണടത്തോളം പോട്ടെ ശിവ. ഇത്രയും കാലം ജീവിച്ചു കൊള്ളാമെന്ന് ഞാനാർക്കും വാക്ക് കൊടുത്തില്ല ഡാ.." കാശി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു. "നീയൊരു കല്യാണം കഴിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.." ശിവ അവന് നേരെ തിരിഞ്ഞിരുന്നു. ദ്രോഹി.. നിനക്ക് ഞാനിങ്ങനെ സമാധാനമായിട്ട് ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലേ.. " കാശി പല്ല് കടിച്ചു കൊണ്ടവനോട് ചോദിച്ചു. "നിന്റെ സമാധാനം.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ.. ആയ കാലം എല്ലാവർക്കും വേണ്ടി പോത്തിനെ പോലെ പണിയെടുത്തു. സ്വന്തം ലൈഫ് പോലും കളഞ്ഞു കുളിച്ചു.. എന്നിട്ടിപ്പൊ അവനൊരു ഒറ്റയാൻ.. എനിക്കറിയാം നിന്റെ മനസ്സ്.. അത് കൊണ്ട് എന്നോട് നീ വെറുതെ നമ്പർ ഇടല്ലേ കാശിനാഥാ.. അതെൽക്കില്ല.." ശിവക്ക് വെറുതെ ദേഷ്യം വരുന്നുണ്ട്. വലിയൊരു വീട്ടിൽ.. എല്ലാവരും ഉണ്ടായിട്ടും ഒറ്റക്കായി പോയ കൂട്ടുകാരന്റെ ഏകാന്തതാ.. അതവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അൽപ്പമെങ്കിലും ദേഷ്യത്തോടെ ശിവ സംസാരിക്കുന്നത് കാശിയോട് മാത്രമാണ്. അവന് തന്നെ മനസ്സിലാവും എന്നൊരു ധൈര്യം.. ഞാനതൊക്കെ വിട്ട് കളഞ്ഞതല്ലേ ശിവ.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട.. അത്ര തന്നെ." കാശി നിസ്സാരമായി പറഞ്ഞെങ്കിലും ശിവക്കവന്റെ നെഞ്ചിലെ പിടപ്പ് മനസ്സിലായി. ഇളയച്ഛനൊന്നും വരാറില്ലേ കാശി..അവരും നിന്നെ.. " ശിവ വല്ലായ്മയോടെ ചോദിച്ചു. "വരാതിരിക്കാനാണ് ഞാൻ പ്രാർത്ഥന നടത്തുന്നത്. വന്നാൽ അപ്പോൾ തുടങ്ങും വിഷ്ണു പുരാണം. അവനെ പോലെ ആകാനുള്ള എനിക്കുള്ള ഉപദേശം.. മടുത്തു പോകും ശിവ.. അവരാരും വരണ്ടഡാ. എന്റെ അച്ഛനുണ്ടല്ലോ ഇവിടെ.. പിന്നെ വല്ലപ്പോഴും നീയും വരില്ലേ. എനിക്കത് മതിയെടാ.. ഞാൻ ഹാപ്പിയാണ്...." കാശ്ശിയൊരു ചിരിയോടെ പറഞ്ഞു. "കുഞ്ഞാറ്റ വിളിച്ചോ പിന്നെ.. പനി കുറഞ്ഞോ ആവോ.." കാശിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി ശിവ ചോദിച്ചു. "ആവോ.. എനിക്കെങ്ങനെ അറിയും.നമ്പർ വേണേൽ തന്നേക്കാം ഞാൻ.. വിളിച്ചു ചോദിക്ക്.. ഇനി അതറിയാഞ്ഞിട്ട് നിനക്കൊരു സമാധാനക്കേട് വേണ്ട.." കടുപ്പത്തിൽ അതും പറഞ്ഞു കൊണ്ട് കാശി എഴുന്നേറ്റു. "നിയെത്ര ദേഷ്യം കാണിച്ചിട്ടും കാര്യമില്ല മോനെ കാശി.. അവള് നിന്നേം കൊണ്ടെ പോകൂ.." ശിവ ഇരുന്നിടത്ത് നിന്നും വിളിച്ചു പറഞ്ഞു. അതിമോഹമാണ് മോനെ ശിവദേവേ.. വെറും അതിമോഹം.. അടുക്കളയിൽ നിന്നും കാശി മറുപടി പറയുന്നത് കേട്ടതും ശിവ ചിരിയോടെ തലയാട്ടി. അന്നത്തെ ദിവസം മുഴുവനും ശിവ കാശിയുടെ കൂടെയുണ്ടായിരുന്നു. ടൗണിൽ പോയിട്ടൊരു സിനിമയൊക്കെ കണ്ടു.. തട്ട് കടയിൽ നിന്നും ഭക്ഷണവും കഴിഞ്ഞു വളരെ വൈകിയാണ് ശിവ പിന്നെ അന്ന് കാശിയെ വിട്ടത്. എന്നെയൊന്നു വിളിച്ചു കൂടെ.. അത്രേം വയ്യാത്തതല്ലേ എനിക്ക്.. ഞാനത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു കാശ്യേട്ട.. കിടക്കും നേരം കാർത്തുവിന്റെ പരിഭവം മെസ്സേജ് രൂപത്തിൽ വന്നു കിടപ്പുണ്ട്. വിളിയുമുണ്ട്. അതൊക്കെ പതിവുള്ളതാണ്.. പക്ഷേ കാശി മറുപടി ഒന്നും കൊടുക്കാതെ ഫോൺ മാറ്റി വെച്ചു. ഉത്തരം കൊടുക്കാതെ വിട്ട എത്രയോ ചോദ്യങ്ങൾ അവിടെ അവളുടെ അഗാധമായ സ്നേഹം അടയാളപ്പെടുത്തി കൊണ്ട് കിടപ്പുണ്ട്. എത്രയും പെട്ടന്ന് അശോകേട്ടൻ അവളുടെ വിവാഹം നടത്തിയെങ്കിൽ എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ തോന്നിയത്. ഹൃദയമൊന്നാകെയൊരു പിടച്ചിൽ തോന്നിയിട്ട് കൂടി അവനത് അവഗണിച്ചു വിട്ടു. അതല്ലാതെ കാർത്തികയെ പിന്തിരിപ്പിക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് അവനറിയാം. തനിക്കോരിക്കലും അവളെ സ്വന്തമാക്കാനും കഴിയില്ല.. ചിന്തിച്ചു കൊണ്ടങ്ങനെ കിടന്നിട്ട് പാതിരാത്രി എപ്പഴോ ആണവൻ ഉറങ്ങാൻ ശ്രമിച്ചത്.. അവനന്നുറങ്ങാൻ പതിവിലേറെ സമയമെടുത്തു.. പിറ്റേന്ന് രാവിലെ അശോകേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ മുതൽ അവനൊരു വല്ലായ്മയുണ്ട്. അവളുണ്ടിവിടെ.. എപ്പോ വേണമെങ്കിലും മുന്നിൽ അവതരിക്കും. ബസ്സിന്റെ കീ വാങ്ങിക്കാൻ ഇവിടെ ആരെയെങ്കിലും വിളിക്കുക തന്നെ വേണം. മിക്കവാറും അവൾ തന്നെയാവും ഇറങ്ങി വരുക.. അവളിവിടെ ഉണ്ടെങ്കിൽ അതും പതിവാണ്. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ.. പിറു പിറുത്തു കൊണ്ടാണ് കാശി മണിയടിച്ചു കാത്ത് നിന്നത്. അവനെ ആശ്വാസപ്പെടുത്തി കൊണ്ട് തുളസിയാണ് ഇറങ്ങി ചെന്നത്. "അശോകേട്ടൻ എണീറ്റില്ലേ ചേച്ചി.." എന്തെങ്കിലും ചോദിക്കണ്ട എന്ന് കരുതി കാശി ചോദിച്ചു. "ഏട്ടൻ ഇവിടില്ല ഡാാ.." അവരും ചിരിയോടെ തന്നെ പറഞ്ഞു. പോയിട്ടോ ന്നാ.. " പിന്നെയൊന്നും പറയാൻ നില്കാതെ അവനിറങ്ങി പോകുകയും ചെയ്തു. ധൃതിയിൽ ബസ്സിൽ പോയി കയറി ഡോർ അടക്കുമ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു. രക്ഷപ്പെട്ടു എന്നൊരു സമാധാനം. പക്ഷേ അതിന് സെക്കന്റ് നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. നേർത്ത ഇരുട്ടിൽ.. അവനെ കാത്തെന്ന പോലെ അതിനുള്ളിലിരിക്കുന്ന കാർത്തിക.. നീ.. നീയെന്താ ഇവിടെ.. " അവൻ തിരികെ ഇറങ്ങാൻ തുടങ്ങും മുന്നേ കാർത്തു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. ശബ്ദമുണ്ടാക്കിയ നമ്മളെ കാര്യം കുറച്ചു കൂടി ഫാസ്റ്റ് ആവും കേട്ടോ കാശ്യേട്ട..അത് കൊണ്ട് മിണ്ടാതെ നിന്നോ.. കള്ളചിരിയോടെ അവൾ ഓർമിപ്പിച്ചു. കാശി ധർമ്മസങ്കടത്തോടെ അവളെ. "എന്താണ്.. എന്തൊക്കെയാ നീ ഈ ചെയ്യുന്നേ. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ കാർത്തിക.." കാശി അസഹിഷ്ണുതയോടെ നെറ്റി തടവി അവളെ നോക്കി ചോദിച്ചു. കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. "എനിക്ക് പോണം.." കാശിയാ നോട്ടം നേരിടാൻ വയ്യാത്ത പതർച്ചയോടെ പറഞ്ഞു. കാർത്തു അവനരികിലേക്ക് നീങ്ങി നിന്നിട്ട് അവനൊട്ടും പ്രതീക്ഷിക്കുന്നു ഇറുകെ കെട്ടിപിടിച്ചു. ഇങ്ങനെ അകറ്റി നിർത്താൻ പാകത്തിന് തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല കേട്ടോ.. " വിങ്ങലോടെയുള്ള ആ സ്വരം. നേർത്തൊരു ചൂടിൽ തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്നവളെ ചേർത്ത് പിടിക്കാൻ കഴിയാത്തൊരു വിറയലോടെ കാശി തളർന്നു പോയി. കാർത്തിക.. പ്ലീസ്. പുലരി കുളിരിലും അവനിൽ വിയർപ്പ് തുള്ളികൾ മോട്ടിട്ടു. "ഒരിത്തിരി പോലും എന്നോടിഷ്ടമില്ലേ..?" കഴുത്തിൽ കയ്യിട്ടു പിടിച്ചു കൊണ്ടവൾ അവനിലേക്ക് കൂടുതൽ ചേർന്ന് നിൽകുമ്പോൾ കാശി വീഴാതിരിക്കാൻ പിന്നിലെ കമ്പിയിലേക്ക് ചാരി. "വിട്. ആരെങ്കിലും വരും.." അവൻ അവളെ നോക്കാതെ പറഞ്ഞു. വരട്ടെ.. വന്നിട്ടിങ്ങനെ കാണട്ടെ.. അല്ലാതെ എനിക്ക് വയ്യ.. ഇതിങ്ങനെ ഉള്ളിൽ തിളച്ചു മറിയുവാ.. നിങ്ങള് മറക്കാൻ പറയുന്നുണ്ടെന്ന് കരുതി എനിക്കതിനു പറ്റണ്ടേ. അതെന്താ നിങ്ങള് ഓർക്കാത്തെ. " കണ്ണ് നിറച്ചു ചൊടിയോടെയുള്ള ആ ചോദ്യം. അവനൊന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു പോയി. ഒരു നോട്ടം കൊണ്ട് പോലും ചെറിയൊരു പ്രതീക്ഷ കൊടുത്താൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു പറഞ്ഞാലും പിന്നീയീ പെണ്ണ് തന്റെ നെഞ്ചിൽ നിന്നകന്ന് പോകില്ലെന്ന് അവനറിയാം. കാശ്യേട്ടൻ പേടിച്ചിട്ടാണോ എന്നെ നോക്കാത്തെ.. " അവൾക്കൊരു കള്ളച്ചിരി. പിന്നെ.. എനിക്ക് വേറെ പണിയില്ല.." ഹൃദയമിടിപ്പ് പോലും തന്റെ ഉള്ളം അവൾക്കൊറ്റി കൊടുക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിക്കുന്നുണ്ട് കാശി. പക്ഷേ അവളെങ്ങനെ ചേർന്ന് നിൽകുമ്പോൾ.. തന്നോട് സ്നേഹത്തോടെ പരിഭവത്തോടെ സംസാരിക്കുമ്പോൾ ഉള്ളിലടക്കി പിടിച്ചതെല്ലാം കെട്ട് പൊട്ടിച്ചിറങ്ങി വന്നിട്ടവളെ ആഞ്ഞു പുൽകുമെന്നവന് ഭയമുണ്ട്. "പണിയൊക്കെ ഉണ്ടാവും.. പക്ഷേ എന്നെ നോക്കാത്തത് എന്റെ സ്നേഹത്തിൽ വീണു പോകുമെന്ന് കരുതിയിട്ട് തന്നെയാണ്.. എനിക്കറിയാം." ശബ്ദം കുറച്ചു കൊണ്ടാ പെണ്ണ് അവളുടെ ഭാരം മുഴുവനും അവനിലേക്ക് നൽകി കൊണ്ടങ്ങനെ ചേർന്നു നിൽകുമ്പോൾ സ്വയമറിയാതെ തന്നെ കാശി അവളുടെ മുഖത്തേക് നോക്കി. പനിയുടെ അവശതയൊന്നും ഇപ്പോഴില്ല.. തന്നോടുള്ള പ്രണയമാളുന്ന നോട്ടം. ചിരി. അവനറിയാതെ തന്നെ കൈകൾ കൊണ്ടവളെ ചുറ്റിപിടിച്ചു. ആ നിമിഷം.. അത് കാത്ത് നിന്നത് പോലെ... കാർത്തു ഒന്നാഞ്ഞു കൊണ്ടവന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെക്കുമ്പോൾ വിറയലോടെ കാശി അവളെ കൂടുതൽ തന്നിലേക്കടക്കി പിടിച്ചു കൊണ്ടങ്ങനെ ശ്വാസം പിടിച്ചു നിന്നു പോയി.. തുടരും.. അങ്ങനെ നിന്ന് ഉമ്മിക്ക്..😬 ന്നട്ടാ അശോകൻ കണ്ടോണ്ട് വരട്ടെ...😏 ഹല്ല പിന്നെ.🙄 മനുഷ്യരായാ പറഞ്ഞ വാക്കിനു വില വേണം പഹയാ..🤝 ഒരുമ്മ കിട്ടിയെന്ന് കരുതി മൂക്കും കുത്തിവീഴാത്ത വില..🤪 റിവ്യൂ ഇട്ടിട്ട് പോണേ.. ഇങ്ങളോന്ന് ഉഷാറായി റിവ്യൂ ഇട്ടാ ആ ബസ് നമ്മുക്കൊരു മണിയറയാക്കാം🫣 സ്നേഹത്തോടെ jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*നെഞ്ചോരം നി മാത്രം 💞* ഭാഗം : 27 ✍️ ഇമ്മു അവൻ മീറ്റിംഗ് എല്ലാം കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയപ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു.അവൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ കുളിച്ച് വേഷം മാറി നിന്നിരുന്നു. അവൻ എത്തിയതും ചായ കുടിച് അവർ അമ്മയോടും അച്ഛനോടും യാത്രയൊക്കെ പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. ' കാറിൽ കയറിയപ്പോൾ തൊട്ട് പുള്ളിക്കാരി വലിയ ആലോചനയിൽ ആണല്ലോ.... ഒന്ന് വിളിച്ച് നോക്കിയാലോ... ഏയ്‌ വേണ്ട... അതോ വേണോ... ' അവൻ എന്തോ മനസ്സിൽ വിചാരിച്ചുകൊണ്ട് വണ്ടി റോഡരുകിൽ ഒതുക്കി നിർത്തി. അവൻ വണ്ടി നിർത്തിയത് കണ്ട് അവൾ സംശയത്താൽ നെറ്റി ചുളിച്ചുകൊണ്ട് അവനെ നോക്കി. എന്നാൽ അവൻ ഒന്നും പറയാതെ ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങി ഡോർ അടച്ച് പോയി. അവളാണെങ്കിൽ എന്താണ് ഇപ്പോൾ സംഭവിച്ചതെന്നറിയാതെ കിളി പോയ പോലെ ഇരിക്കുകയാണ്.പുറത്തേക്ക് എത്തി നോക്കിയപ്പോൾ കാണുന്നത് റോഡ് മുറിച്ചു കടന്ന് എതിർ വശത്തുള്ള കടയിലേക്ക് കയറി പോകുന്ന കാശിയെയാണ്.പത്തു മിനിറ്റ് കഴിഞ്ഞതും അവൻ ആ കടയിൽ തിരികെ ഇറങ്ങി വരുമ്പോൾ കൈയിൽ ഒരു കവറും ഉണ്ടായിരുന്നു. ' എന്നാലും ഇവൻ എന്ത് വാങ്ങാനാണാവോ പോയത്...  ആ അത് എന്തെങ്കിലും ആവട്ടെ... അവൻ എന്ത് ചെയ്താലും എനിക്കെന്താ.... ഹും.... ' അതും മനസ്സിൽ ചിന്തിച്ചവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവൻ ഡോർ തുറന്ന് അകത്തു കയറുന്നതൊക്കെ അവൾ അറിയുന്നുണ്ടെങ്കിലും അറിയാതെ ഭാവം നടിച്ചു അവൾ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. _____________________________________________________________________________________ ഈ ഇരുപ്പ് തുടർന്നാൽ അവൾ വീട്ടിൽ എത്തിയാലും മിണ്ടില്ല എന്ന് മനസിലായതുകൊണ്ടാണ് വണ്ടി നിർത്തി അവൾക്ക് ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കാമെന്നു കരുതി കടയിലേക്ക് പോയത്. ' ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലല്ലോ ദൈവമെ ഇനി ഞാൻ എന്തോ ചെയ്യും.... ' കടയിൽ നിന്നും തിരികെ വന്നിട്ട് പോലും അവൾ ഒന്നവനെ തിരിഞ്ഞു നോക്കിയത് പോലുമില്ല.അവളുടെ അവഗണന അവനിൽ പേരറിയാത്തൊരു നോവു തീർത്തു.അവളുടെ ഒരു ചെറിയ അവഗണന പോലും എന്തുകൊണ്ടാണ് തന്നിൽ ഇത്രയും വേദന തീർക്കുന്നത്... അവൻ ചിന്തിക്കാത്തിരുന്നില്ല. അവൻ അവളെ നോക്കിയപ്പോൾ പുള്ളിക്കാരി ഗാഠമായി ചിന്തകളിൽ മുഴുകിയിരിക്കുകയാണ്. എന്നാൽ അഞ്ചു മിനിറ്റ് കഴിഞ്ഞതും പതിയെ അവളുടെ തല ചെരിഞ്ഞു വരുന്നത് അവൻ കണ്ടു. അപ്പോഴാണ് അവന് ഒന്ന് ആശ്വാസമായത്. ഇതെന്ത് മറിമായം എന്നു ആലോചിച്ചപ്പോൾ ആണ് എന്റെ കൈയിൽ ഇരുന്ന അവളുടെ ഫേവറിറ്റ് ചോക്ലേറ്റ് ഐസ്ക്രീം എന്റെ കയ്യിൽ ഇരിക്കുന്ന കാര്യം ഓർമ്മ വന്നത്. പെണ്ണിന്റെ കണ്ണ് മുഴുവനും അതിലാണ്. ' മം  ആട്ടണ്ട് ആട്ടണ്ട്.... ' അവൻ മനസ്സിൽ ചിന്തിച്ചു. ' മ്മ്ഹ് മ്മ്ഹ്.... ' അവളുടെ നോട്ടം മുഴുവനും ഇതിലാണെന്ന് അറിഞ്ഞതും അവനൊന്ന് മുരനടക്കി. അപ്പോൾ തന്നെ അവൾ അതിൽ നിന്നും കണ്ണുകൾ പിൻവലിച്ചു എന്നെ പുച്ഛിച്ചുകൊണ്ട് തിരിഞ്ഞിരുന്നു. _____________________________________________________________________________________ ' ഈശ്വരാ ഇങ്ങേർക്ക് വേറെ ഒന്നും വാങ്ങിക്കാൻ കണ്ടില്ലേ... നോ തളരരുത് രാമൻകുട്ടി തളരരുത്... പിടിച്ചു നിൽക്കണം.... ' അവൾക്ക് അവനോട് ഐസ്ക്രീം ചോദിക്കണമെന്നുണ്ടെങ്കിലും തന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യമായതിനാൽ അവൾ സംയമനം പാലിച്ചു ഇരുന്നു. അവൾ ചോദിക്കില്ലെന്നു കണ്ടതും അവൻ തന്റെ കൈയിലെ ഇരിക്കുന്ന കവറിൽ നിന്നും ഒരു ബോക്സ്‌ ഐസ്ക്രീം അവളുടെ മടിയിലേക്ക് വെച്ചുകൊടുത്തു. അവൾ ആദ്യം മുഖം വീർപ്പിച്ചു ഇരുന്നെങ്കിലും പിന്നീട് അവൾ അതെടുത്തു കഴിക്കാൻ തുടങ്ങി.ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്... അവനും ഒരു പുഞ്ചിരിയോടെ കവർ ബാക്ക്സീറ്റിൽ വെച്ച് കാർ വീട്ടിലേക്ക് തിരിച്ചു. ഐസ്ക്രീം കഴിക്കുന്നുണ്ടെങ്കിലും ചിന്തകളെല്ലാം മറ്റൊരിടത്തായിരുന്നു. ആമി പറയാമെന്നു പറഞ്ഞ കാര്യവും വേറെ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും എന്നെ ഒരിക്കലും അയാളുടെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ ആൾ എന്തുകൊണ്ട് എന്നോട് ഇത്രയും സ്നേഹത്തിൽ പെരുമാറുന്നു. അപ്പോഴേക്കും അവളുടെ മനസിലേക്ക് തലേ ദിവസം അവൻ തന്റെ അടുത്തേക്ക് വന്ന കാര്യം ഓർമ്മ വന്നു.ഇവന്റെ മനസ്സിൽ എന്തായിരിക്കും.... ഇവൻ എന്തിനാണ് ഇങ്ങനൊക്കെ പെരുമാറുന്നത്..... എല്ലാം കൂടി ആലോചിച്ചപ്പോൾ അവൾക്ക് തല പെരുക്കാൻ തുടങ്ങിയതും അവൾ ആ ചിന്തകളെയെല്ലാം അടക്കി നിർത്തി. " അല്ല എനിക്ക് ചോക്ലേറ്റ് ഐസ്ക്രീം ഇഷ്ടമാണെന്ന് ആരാ പറഞ്ഞെ....? " അവൾ തന്റെയുള്ളിലെ സംശയം അവനോട് തുറന്നു പറഞ്ഞു. " അത് അച്ഛനാണ് പറഞ്ഞത്... നിനക്ക് ചോക്ലേറ്റ് ഐസ്ക്രീം ഭയങ്കര ഇഷ്ടമാണെന്ന് അതു കൊണ്ട് വാങ്ങിച്ചന്നേയുള്ളൂ.... എന്തെ വേണ്ടേ....? " അവൻ അതും ചോദിച്ച് കൈ നീട്ടിയതും അവൾ ഇല്ലെന്ന അർത്ഥത്തിൽ അങ്ങോട്ടും ഇങ്ങോട്ടും തല ചലിപ്പിച്ചു. അത് കണ്ടതും അവൻ ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. _____________________________________________________________________________________ അവർ  വീട്ടിൽ എത്തിയതും അവൾ കാറിൽ നിന്നും അവനെ പോലും നോക്കാതെ ഇറങ്ങി ഞാൻ നേരെ ആമിയുടെ മുറിയിലേക്ക് കയറി ചെന്നു. കാരണം അവൾക്കറിയാമയിരുന്നു ഇതിന്റെ സത്യാവസ്ഥ മനസിലാകാതെ തനിക്ക് മനസമാധാനം ലഭിക്കില്ലെന്നു. അവൾ നേരെ അകത്തേക്ക് കയറിയതും കാണുന്നത് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ആമിയെയാണ്. അവളുടെ നടത്തവും മുഖഭാവവും കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട് അവൾ എന്തൊക്കെയോ ടെൻഷൻസ് അനുഭവിക്കുന്നുണ്ടെന്ന്. ആദ്യം ഇതിന് ഒരു തീർപ്പ് വരുത്തിയിട്ട് അവളോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമെന്ന് അവൾ കരുതി. ______________________________________________________________________________________ വീട്ടിലെത്തിയതും കാറിൽ നിന്നും ഇറങ്ങാൻ ഒരുങ്ങിയപ്പോൾ കാണുന്നത് എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോകുന്ന അമ്മുവിനെയാണ്. ' ഇവൾക്കിതെന്ത് പറ്റി....   ആ അത് എന്തേലും ആവട്ടെ..... ' അതും മനസ്സിൽ വിചാരിച്ചവൻ അകത്തേക്ക് കയറി പോയി. അകത്തേക്ക് കയറിയപ്പോൾ കാണുന്നത് അടുക്കളയിൽ നിന്നും ഹാളിലേക്ക് നടന്നു വരുന്ന അമ്മയെയാണ്. അമ്മ എന്നെ കണ്ടതും വേഗം അടുത്തേക്ക് വന്ന് എന്റെ കൈയിൽ കവർ വാങ്ങിച്ച് വെച്ചിട്ട് ചോദിച്ചു. " നീ മാത്രമേ വന്നുള്ളൂ... എന്റെ മോൾ എന്തിയെ ടാ.....? " ഒറ്റക്ക് നടന്നു വരുന്ന കാശിയെ കണ്ടതും അവർ തന്റെ സംശയം പ്രകടിപ്പിച്ചു. ' ഓ ഒരു മോൾ.... ഹും..... ' അവൻ മനസ്സിൽ പുച്ഛിച്ചുകൊണ്ട് ചിന്തുകൊണ്ട് പുറമെ ചിരിച്ചുകൊണ്ട് അവൻ അമ്മക്കുള്ള മറുപടി കൊടുത്തു. " ആ അപ്പൊ അമ്മ അവളെ കണ്ടില്ലേ.... കാറിൽ നിന്നും ഇറങ്ങിയതും എന്നെ പോലും നോക്കാതെയാ അമ്മേടെ പൊന്ന് മോൾ അകത്തേക്ക് ഓടി കയറിയത്.... അപ്പൊ അമ്മേടെ അടുത്തേക്കല്ലേ വന്നേ.... ? " അമ്മയോട് അത് പറഞ്ഞതും അവന്റെ മനസിലും അതെ ചോദ്യം ഉയർന്നു വന്നു. എങ്കിലും അവൻ അത് കാര്യമാക്കാതെ പടികൾ കയറി മുറിയിലേക്ക് നടന്നു. ______________________________________________________________________________________ അമ്മു വന്നതൊന്നും ആമി അറിഞ്ഞിട്ടില്ല. പുള്ളിക്കാരിയുടെ ഇവുടെയൊന്നുമല്ലെന്നു സാരം. " ടി ആമി ....  " അവളുടെ വിളി കേട്ടപ്പോൾ ആമി ചിന്തകളിൽ നിന്നും ഒരു ഞെട്ടലോടെ പുറത്തു വന്നു. " ആ ചേച്ചി വന്നൊ.... " അവളും അതും പറഞ്ഞ് അമ്മുവിനെ പോയി ഇറുകെ പുണർന്നു.രണ്ടോ മൂന്നോ ദിവസത്തിന്റെ പരിചയമാണെങ്കിൽ പോലും രണ്ട് പേർക്കും പരസ്പരം ആത്‍മബന്ധമാണ്. കല്യാണം കഴിഞ്ഞു വന്ന ദിവസമാണ് ഞാൻ ആമിയെ കാണുന്നത് എങ്കിലും ഈ മൂന്ന് ദിവസം കൊണ്ട് അവൾ  എനിക്കു എത്ര പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ ഇതേ കാര്യം അവളും ചിന്തിക്കുന്നുണ്ടാവും അല്ലെ.... ഒരു പുഞ്ചിരിയോടെ അവൾ ഓർത്തു. " ആ നീ കണ്ടു പിടിച്ച കാര്യം ആദ്യം പറയ്... എനിക്കാണെങ്കിൽ അത് അറിയാഞ്ഞിട്ട് ഒരു സമാധാനവുമില്ല .... " അമ്മു ഒരറ്റ ശ്വാസത്തിൽ ആമിയോട് പറഞ്ഞു. " എന്റെ ചേച്ചി ഇച്ചിരി ശ്വാസം എടുത്തിട്ട് ഒക്കെ പറ... വാ ഇവിടെ വന്നിരിക്ക് ഞാൻ പറയാം... ചേച്ചിക്ക് കേൾക്കുമ്പോൾ സങ്കടം തോന്നുമോ ന്നാ എന്റെ പേടി.... ആ എങ്ങനെ തോന്നാതിരിക്കാനാ സ്വന്തം ഭർത്താവിന്റെ കാര്യമാകുമ്പോൾ ആര്ക്കായാലും സങ്കടം വരും..... " ആമി പോയി കതകടച്ചു അമ്മുവിനെ പിടിച്ചു കൊണ്ടു പോയി കട്ടിലിൽ ഇരുത്തികൊണ്ട് അവളോട്‌ പറഞ്ഞു. " എന്റെ പോന്നു മോളെ നീ എന്നെ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താണെന്ന് ഒന്ന് പറയോ....? " അമ്മുവിനെ അവളുടെ ക്ഷമ നശിക്കുമെന്നായപ്പോൾ ആമിയുടെ കൈയിൽ പിടിച്ചു കുലുക്കികൊണ്ട് അവളോട്‌ ചോദിച്ചു. " അത് ചേച്ചി..... ചേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടാർന്നു.... പക്ഷെ അതാരാണ് എന്നൊന്നും എനിക്കറിയില്ല... ആ കുട്ടിയെ പറ്റി ചേട്ടന്റെ ഫ്രണ്ട് ചേട്ടനോട് ചോദിച്ചു... അതുകൊണ്ടാണ് അന്ന് ചേട്ടൻ അവിടുന്ന് ദേഷ്യപ്പെട്ടു പോന്നത്..... " അവൾ ഇത്രയും പറഞ്ഞ് തീർത്തത് തല കുനിച്ചുകൊണ്ടാണ്. അവൾക്കറിയില്ലലോ എനിക്ക് ഈ കാര്യം മുന്നേ അറിയാമെന്നുള്ളത്.എനിക്ക് അറിയാമെന്ന കാര്യം തത്കാലം ഇവൾ അറിയണ്ട.... " ചേച്ചി എന്താ ഇങ്ങനെ ഇരിക്കുന്നെ.... അപ്പോ ചേച്ചിക്ക് സങ്കടം ഒന്നുലെ....? " ഒന്നും സംഭവിക്കാത്ത മാതിരിയുള്ള എന്റെ ഇരുപ്പ് കണ്ടിട്ടാകണം അവൾ തെല്ലൊരു അത്ഭുതത്തോടെ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു ചോദിച്ചു. " അത് കല്യാണത്തിനുള്ള മുന്നുള്ള കാര്യമല്ലേ ... അതോർത്തു ഞാൻ എന്തിനാ വിഷമിക്കുന്നത്..... " എന്റെ മറുപടി കേട്ട് അവളും ശെരിയാണെന്ന അർത്ഥത്തിൽ ചിരിച്ചുകൊണ്ട് തലയാട്ടി കാണിച്ചുകൊണ്ട് പറഞ്ഞു. " ആ അതും ശെരിയാണല്ലോ .... " അതിനു മറുപടിയായി ഞാനും അവൾക്കൊരു പുഞ്ചിരി നൽകി. ' അല്ലെങ്കിലും എന്നെ സ്വീകരിക്കാൻ തയ്യാറാവാത്ത അയാളുടെ ഭൂതകാലത്തെ പറ്റി അറിയുമ്പോൾ ഞാൻ എന്തിനു ദുഖിക്കണം.... ' ആമിയെ നോക്കി പുഞ്ചിരിക്കുമ്പോഴും അമ്മുവിന്റെ മനസ്സിൽ അവൻ താൻ ഇവിടെ വന്നത് മുതലുള്ള അവഗണനയും അന്ന് മുറിയിൽ വെച്ച് ഉണ്ടായ സംഭവങ്ങളുമായിരുന്നു. അതോർത്തപ്പോൾ പുച്ഛം നിറഞ്ഞൊരു പുഞ്ചിരി അവളുടെ വദനത്തിൽ തങ്ങി നിന്നു. " അല്ല ഞാൻ ഇവിടേക്ക് കയറി വരുമ്പോൾ നീ നല്ല ടെൻഷനിൽ ആയിരുന്നല്ലോ...  എന്ത് പറ്റി എന്തെങ്കിലും പ്രശ്നമുണ്ടോ.....? " എന്റെ വലതു കൈയിൽ മുറുകെ പിടിച്ചിരുന്ന അവളുടെ കൈകൾക്കു മുകളിൽ ഞാൻ എന്റെ മറ്റേ കൈ എടുത്തു വെച്ചുകൊണ്ട് അവളോട് സൗമ്യമായി ചോദിച്ചു. അവൾ എന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും ഒരു നെടുവീർപ്പോട് കൂടി എന്നോടവൾ അവളുടെ കോളേജിൽ നടക്കുന്ന സംഭവങ്ങൾ ഓരോന്നായി പറയുവാൻ തുടങ്ങി. തുടരും...... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*ഈ സ്നേഹകുടകീഴിൽ...💚☂️* ഭാഗം : 3 ✍️ റിൻസി പ്രിൻസ് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.... ഇഷ്ടമോ....? എന്ത് ഇഷ്ട്ടം...? താൻ കേട്ടത് സത്യം തന്നെയാണോ എന്ന് സംശയത്തോടെ ആനി ഒരിക്കൽ കൂടി ചോദിച്ചു.... അതേ അമ്മേ വിവാഹം കഴിക്കാനുള്ള ഇഷ്ടം... പേടി ഉണ്ടായിരുന്നില്ല സോനയുടെ ആ വാക്കുകളിൽ.... ആനി അവളുടെ കണ്ണുകളിലേക്ക് നോക്കി.... ഒരു ഉറച്ച തീരുമാനമാണ് അത് എന്ന ആ കണ്ണുകൾ വിളിച്ചു ഓതുന്നുണ്ടായിരുന്നു.... അവളുടെ മുഖത്തെ ആ ഉറച്ച തീരുമാനം ആനിയെ ഭയപ്പെടുത്തി തുടങ്ങിയിരുന്നു.... സോനാ...... വെറുതെ ആണെന്ന് അറിയാമെങ്കിലും അവർ വെറുതെ ഒന്ന് ഒച്ച വെച്ചു... മറ്റാരെയും വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ല അമ്മ.... അവളോട് ഇനി തർക്കിച്ച് ഇട്ട് കാര്യമില്ല എന്ന് അവർക്ക് മനസ്സിലായിരുന്നു.... അവൻ എന്താ.... അവൻറെ പേര് എന്താണ്.... അവൻറെ ജോലി എന്താണ്.. പേര് സത്യ.... സത്യജിത്ത്.... ജോലി ഒന്നും ആയിട്ടില്ല എൻജിനീയറിങ് കഴിഞ്ഞതാണ്..... ഉടനെ ജോലി ആകും.... ഒറ്റശ്വാസത്തിൽ അവൾ അത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ മുഖം ചുവന്നിരുന്നു.... അവൻ ക്രിസ്ത്യാനിയാണോ....? സോനയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു.... "സോന ഞാൻ ചോദിച്ചത് കേട്ടില്ലേ...? ആനി ശബ്ദം ഉയർത്തി... അല്ല.... ആനിയുടെ വലിഞ്ഞുമുറുകിയ മുഖ പേശികൾ കണ്ടപ്പോൾ സോനയ്ക്ക് തെല ഭയം തോന്നിയിരുന്നു.... ഒരു അന്യജാതിക്കാരനെ വിവാഹം കഴിച്ച.... നിൻറെ അനുജത്തിയുടെ കൂടെ ജീവിതം തകർക്കാൻ ആണോ നിൻറെ ഉദ്ദേശം.... നിനക്ക് താഴെ ഒരുത്തി ഉണ്ട് എന്നുള്ള ഒരു ചിന്ത പോലും നിനക്കില്ലാതെ പോയല്ലോ സോനാ... ഞാൻ സമ്മതിച്ച് ഈ വിവാഹം നടക്കില്ല.... അതല്ല എന്നെ എതിർത്തു അവൻറെ കൂടെ പോകാനാണ് നിൻറെ ഉദ്ദേശം എങ്കിൽ അങ്ങനെ നടക്കട്ടെ... "അമ്മേ സത്യയെ അല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല.... അമ്മ സമ്മതിക്കാതെ ഞാൻ ഒന്നും ചെയ്യില്ല... പക്ഷെ മറ്റൊരു വിവാഹം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.. അങ്ങനെ ഒരു തീരുമാനം എനിക്ക് എടുക്കാമല്ലോ... ഉറച്ച മറുപടി ആയിരുന്നു സോനയുടേത്.... "അപ്പോൾ നിന്റെ തീരുമാനം അതാണ്.... "അതെ അമ്മേ... "ആയിക്കോട്ടെ അത് തന്നെ നടക്കട്ടെ.... പക്ഷേ പിന്നീട് അമ്മ ജീവനോടെ ഉണ്ടാകില്ല.... ആനിയുടെ ആ വാക്കിൽ ശരിക്കും സോന ഞെട്ടിപ്പോയിരുന്നു.... അമ്മേ അറിയാതെ അവൾ വിളിച്ചു പോയി.... മിണ്ടാതിരിക്കടി... ഇനി അങ്ങനെ വിളിച്ചു പോകരുത്.... അമ്മ..... അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ... പപ്പാ മരിച്ച ശേഷം മൂന്ന് പെൺകുട്ടികളെ വളർത്താൻ ഞാൻ കഷ്ടപ്പെട്ട് പാട് എനിക്ക് മാത്രമേ അറിയൂ.... ഒരു മോശ പേര് വരാതിരിക്കാൻ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.... അതൊക്കെ ഒരു നിമിഷം കൊണ്ട് നശിപ്പിച്ച് നിനക്ക് അവൻറെ കൂടെ പോകണമെങ്കിൽ ആയിക്കോ.... അതല്ല ഇവിടെ കല്യാണം കഴിക്കാതെ അവനെ കാത്തിരിക്കണം എങ്കിൽ ആയിക്കോ...? പക്ഷേ ഞാൻ കളി പറഞ്ഞതല്ല എൻറെ മോൾക്കും എനിക്കും ഈ ജീവിതം അവസാനിപ്പിക്കാൻ ഒരു കുപ്പി വിഷം മാത്രം മതി.... അമ്മയുടെയും കൂടപ്പിറപ്പിന്റെയും ജീവനേക്കാൾ വലുതാണ് നിനക്ക് ഇന്നലെ കണ്ട ഒരുത്തൻ എങ്കിൽ നീ പൊയ്ക്കോ.... അത്രയും പറഞ്ഞ് ആനി അകത്തെ മുറിയിലേക്ക് കയറി വാതിൽ കൊട്ടിയടച്ചു..... അത് അമ്മയുടെ മനസ്സിൻറെ വാതിൽ കൂടിയാണ് എന്ന് സോനയ്ക്ക് തോന്നിയിരുന്നു....... അവൾക്ക് സങ്കടം തോന്നിയിരുന്നു.... അവൾ മുറിയിലേക്ക് നടന്നു.... അമ്മ പറഞ്ഞ വാക്കുകൾ മനസ്സിനെ ചുട്ടുപൊള്ളികയാണ്.... താൻ സത്യയെ വിവാഹം കഴിച്ചാൽ സെറക്കും വിഷം നൽകി അമ്മ മരിക്കുമെന്ന്.., അമ്മ വെറും വാക്ക് പറയാറില്ല..., ചിലപ്പോൾ അമ്മ ചെയ്യുമെന്ന് ഉറപ്പാണ്..., പപ്പയുടെ മരണശേഷം തങ്ങൾക്ക് നഷ്ടപ്പെട്ടത് അമ്മയുടെ വാത്സല്യം കൂടിയായിരുന്നു.... പിന്നീട് പപ്പയുടെ റോൾ കൂടെ അമ്മ ഏറ്റെടുക്കുകയായിരുന്നു.... ഒന്നു ചിരിച്ചു പോലും അമ്മയെ കണ്ടിട്ടില്ല.... ചിലപ്പോൾ താൻ ആയി ഒരു മാനക്കേട് ഉണ്ടാക്കിയ അമ്മ ചെയ്യാൻ പോകുന്നത് പറഞ്ഞത് തന്നെയായിരിക്കും.... എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ സോന കുഴഞ്ഞു.... ഒരുവശത്ത് സ്വന്തം കൂടപ്പിറപ്പും അമ്മയും.... മറുവശത്ത് പ്രാണൻ നൽകി തന്നെ പ്രണയിച്ചവൻ.... ആരെ ഉപേക്ഷിക്കും.... ആരെ സ്വീകരിക്കും..., കോളേജിൽ നിന്നും സെറ വന്നപ്പോൾ വീട്ടിലെ മൂകത കണ്ടപ്പോൾ അവൾക്ക് എന്തോ സംശയം തോന്നിയിരുന്നു.... അവൾ നേരെ ആനിയുടെ മുറിയിലേക്ക് ചെന്നു.... അവർ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.... ഉറക്കം ആകാം എന്ന് കരുതി അവൾ നേരെ സോനയുടെ അടുത്തേക്ക് ചെന്നു.... കരഞ്ഞു വീങ്ങി കിടന്ന അവളുടെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു പ്രശ്നങ്ങൾ.... " എന്താ ചേച്ചി... സേറ സോനയോട് ചോദിച്ചു.... അവളെ കെട്ടിപ്പിടിച്ച് ഒരു കരച്ചിൽ മാത്രമായിരുന്നു അതിൻറെ മറുപടി.... ഇടയ്ക്കിടയ്ക്ക് തേങ്ങലുകൾക്ക് ഇടയിൽ നടന്നതെല്ലാം സെറയോടെ അവൾ വിശദീകരിച്ചു... എന്നിട്ട് ചേച്ചി എന്ത് തീരുമാനം എടുത്തു... എന്ത് തീരുമാനം ആണ് ഞാൻ എടുക്കേണ്ടത്....? അവൾ ചോദിച്ചു... അത് പറഞ്ഞു തരാൻ എനിക്ക് അറിയില്ല.... പക്ഷേ എന്ത് എടുത്താലും നമ്മുടെ അമ്മയുടെ കണ്ണ് നനയാതിരിക്കാൻ നോക്കണം.... അത്ര എനിക്ക് പറയാൻ കഴിയു.... നമുക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയാണ്..... അമ്മയെ വിഷമിച്ചാൽ മഹാപാപം കിട്ടും.... അത്രയും പറഞ്ഞു സെറ പുറത്തേക്ക് പോയി.... ആരുമില്ലാത്ത ഒരു ഒറ്റപ്പെട്ട തുരുത്തിൽ പെട്ടത് പോലെയായിരുന്നു സോനയ്ക്ക് അപ്പോൾ തോന്നിയത്..... ഇനി തനിക്ക് എടുക്കാൻ കഴിയുന്ന തീരുമാനം എന്തായിരിക്കുമെന്ന് സോനക്ക് അറിയില്ലായിരുന്നു.... സത്യയെ എങ്ങനെ താൻ ഉപേക്ഷിക്കുന്നത്....? പ്രാണൻ നൽകി തന്നെ പ്രണയിച്ചവൻ ആണ്...?. അവൻറെ വാക്കുകളിൽ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.... ഒന്നോ രണ്ടോ മാസത്തെ ബന്ധമല്ല വർഷങ്ങളുടെ ബന്ധമാണ് അവനോടുള്ളത്..... എങ്ങനെ മറക്കും..... പക്ഷേ അമ്മയുടെയും അനുജത്തിയുടെ മരണത്തിന് കാരണക്കാരിയായാൽ തനിക്ക് ജീവിതത്തിലൊരിക്കലെങ്കിലും മനസ്സമാധാനം കിട്ടുമോ....? അവളുടെ അവളുടെ മനസ്സിൽ ചോദ്യങ്ങൾ മാറിയും മറിഞ്ഞും ഇരുന്നു..... തുടരെത്തുടരെയുള്ള ഫോൺ ബെൽ ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.... ഡിസ്പ്ലേ സത്യയുടെ പേര് കണ്ടപ്പോൾ അവളുടെ ദേഹത്തിൽ ഒരു വിറയൽ പടരുന്നത് അവൾ കണ്ടിരുന്നു.... അവനോട് താൻ എന്താണ് പറയുന്നത്... ഹലോ സത്യ.... എന്താ നിൻറെ സ്വരം വല്ലാതിരിക്കുന്നത്....? തന്റെ സ്വരത്തിലെ പതർച്ച പോലും വളരെ പെട്ടെന്ന് തന്നെ അവനു മനസ്സിലാക്കാൻ സാധിക്കും... അത്രത്തോളം അടുത്ത് ആണ് അവൻ തന്റെ മനസിന്റെ എന്ന് വേദനയോടെ ഓർത്തു.... ഞാൻ.... ഞാൻ.... എല്ലാ അമ്മയോട് പറഞ്ഞു... എന്ത്... നമ്മുടെ കാര്യം... നടന്ന കാര്യങ്ങളെല്ലാം ഒരു വിധത്തിൽ അവനോട് അവൾ പറഞ്ഞിരുന്നു... ഞാൻ പറഞ്ഞതല്ലേ സോന... ഒന്നും പറയണ്ട എന്ന്... എനിക്കറിയാമായിരുന്നു ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാവുകയുള്ളൂ എന്ന്..... ഇനി എന്ത് ചെയ്യും സത്യ.... ഇനി എന്ത് ചെയ്യുന്നത് എന്ന് നീ എന്നോട് ചോദിച്ചാൽ ഞാൻ എന്താ പറയുന്നത്.... അമ്മ സെറക്കും വിഷംകൊടുത്ത് മരിക്കും എന്നാണ് പറയുന്നത്.... അതുകൊണ്ട്....? അതുകൊണ്ട് ഒന്നുമില്ലേ സത്യാ...? നീ എന്താണ് പറഞ്ഞു വരുന്നത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്.... ഞാനൊന്നും പറഞ്ഞില്ലല്ലോ.... നീ പറഞ്ഞു പറഞ്ഞു പോകുന്ന വഴി എങ്ങോട്ടാണെന്ന് ഒക്കെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട് സോനാ...... ഞാൻ ഒന്നും ചിന്തിച്ചിട്ട് കൂടിയില്ല സത്യ.... ഞാൻ എൻറെ സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട് അമ്മയുടെയോ സെറയുടെയോ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഒരിക്കലും എനിക്ക് മനസ്സമാധാനം കിട്ടില്ല.... അപ്പോൾ ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് നിൻറെ ലൈൻ.... ഇതൊക്കെ പറഞ്ഞ് എന്നെ തേച്ചു ഒട്ടിക്കാവുന്ന പ്ലാൻ നിൻറെ മനസ്സിൽ ഉണ്ടോ.... സത്യയുടെ ശബ്ദം കൂടുതൽ പരുക്കൻ ആയപ്പോൾ സത്യത്തിൽ സോനയ്ക്ക് ദേഷ്യമാണ് വന്നത്... അങ്ങനെ ഞാൻ പറഞ്ഞൊ സത്യാ... പറയേണ്ട അങ്ങനെയൊന്നും നീ ചിന്തിക്കുക പോലും ചെയ്യേണ്ട.... സോനാ നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല.... ശബ്ദം ആർദ്രം ആയിരുന്നു... അവളുടെ മനസ്സിലെ വിഷമങ്ങൾ കൂടി... ഞാൻ പറഞ്ഞില്ലേ ആരും സമ്മതിക്കില്ല... നമുക്ക് പോകാം ഇവിടുന്ന്.... നമ്മൾ ഇവിടുന്ന് പോയി ഒരു കുട്ടി ഒക്കെ ആയിട്ട് തിരിച്ചുവരുമ്പോൾ എല്ലാവരും സ്വീകരിക്കും.... അങ്ങനെയൊന്നും അമ്മ ചെയ്യാൻ ഒന്നും പോകുന്നില്ല... അതൊക്കെ നിന്നെ പിന്തിരിപ്പിക്കാൻ വേണ്ടി പറയുന്ന വാക്കുകൾ മാത്രമാണ്.... സോന മറുപടി ഒന്നും പറഞ്ഞിരുന്നില്ല..... ഇപ്പോ നീ വല്ലാതെ ടെൻസിഡ് ആണ്... നീ കുറച്ചു നേരം റിലാക്സ് ആയിരിക്കു ഞാൻ പിന്നീട് ഫോൺ വിളിക്കാം.... ഇന്ന് സോനയുടെ അഭവത്തെ കുറിച് രണ്ടുപേരും സംസാരിച്ചില്ല... ഫോൺ കട്ട് ചെയ്യുമ്പോൾ സത്യയുടെ ഉള്ളിൽ ചില ആകുലതകൾ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... രാത്രി ഭക്ഷണം ഉണ്ടാക്കാൻ ആനിയോടൊപ്പം കൂടിയത് ആണ് സെറ.. സാധാരണ മൂന്നുപേരും ഒരുമിച്ച് ആണ് വൈകുന്നേരം അടുക്കളയിൽ കയറുന്നത്... സോനയുടെ അസാന്നിദ്ധ്യത്തിന്റെ കാരണം രണ്ടുപേർക്കും അറിയാവുന്നത് കൊണ്ട് വല്ല്യ സംസാരം നടന്നില്ല.... ഭക്ഷണം കഴിക്കാൻ ആയി സോനയെ വിളിക്കാൻ പോയത് ആനി ആയിരുന്നു.... നിനക്ക് ഭക്ഷണം വേണ്ടേ.... മുറിയിലേക്ക് കടന്നു വന്നു ആനി ചോദിച്ചു.... വേണ്ട... പട്ടിണി കിടന്ന് സമരം ചെയ്യാൻ ആയിരിക്കും ഉദ്ദേശിച്ചത്... അമ്മയെപ്പോലെ ഭീഷണി ഒന്നും മുഴക്കിയില്ലല്ലോ... ഞാൻ അപ്പോൾ ഭീഷണിപെടുത്തിയത് ആയാണ് നീ കരുതുന്നതാ അല്ലേ... സത്യം അല്ലേ.... എന്നെ ഭയപ്പെടുത്തി കാര്യങ്ങൾ അമ്മയുടെ വഴിക്ക് കൊണ്ടുവരാൻ അല്ലേ അമ്മ ശ്രേമിക്കുന്നത്... അമ്മ പറഞ്ഞപോലെ വേണെങ്കിൽ എനിക്കും പറയാം... ഇത് നടത്തി തന്നില്ല എങ്കിൽ ഞാൻ മരിച്ചു കാണിക്കും എന്ന്... അമ്മ എപ്പോഴെങ്കിലും എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.... വഴക്ക് പറയാൻ അല്ലാതെ ഞങ്ങളോട് സംസാരിച്ചിട്ടുണ്ടോ...? എന്റെ ഏകാന്തകളിൽ ഞാൻ കണ്ടെത്തിയ ആശ്വാസം ആയിരുന്നു സത്യ... എന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു വെളിച്ചം ആയിരുന്നു അവൻ... എന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ അവൻ കേട്ടു.... അതിന് ചെറിയ പരിഹാരങ്ങൾ നൽകി... അമ്മ ഒന്ന് കൂടെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ആഗ്രഹിച്ചപ്പോൾ ഒക്കെ അമ്മ അകലം പാലിച്ചു... അങ്ങനെ ആണ് ഞാൻ അവനെ സ്നേഹിച്ചു തുടഗിയത് തന്നെ... ആ അവനെ മറക്കാൻ ആണ് ഇപ്പോൾ അമ്മ പറയുന്നത്.... അമ്മ കാരണം ആണ് അവനോട് ഞാൻ അടുത്തത്... അമ്മ ഒന്ന് സ്നേഹത്തോടെ സംസാരിച്ചു ഉണ്ടായിരുന്നു എങ്കിൽ ഈ വീടിന്റെ പുറത്ത് മറ്റൊരാളുമായി ഞാൻ സ്നേഹത്തിന് പോകില്ലാരുന്നു.... സത്യത്തിൽ അമ്മ ഞങ്ങളെ സ്നേഹിച്ചിട്ടുണ്ടോ...? കടമ തീർക്കും പോലെ വളർത്തി എന്നല്ലാതെ.... ആഗ്രഹിച്ചപ്പോൾ ഒന്നും കൂടെ നില്കാതെ ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുന്നതിൽ ഒരു അർത്ഥം ഇല്ല... ഉള്ളിൽ നിന്ന് അറിയാതെ വാക്കുകൾ വന്നു പോകുക ആയിരുന്നു സോനക്ക്... മകൾ പറഞ്ഞതിന് ഒന്നും അവരുടെ മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല... ഒരക്ഷരം മിണ്ടാതെ അവർ മുറിയിലേക്ക് പോയി... ഭർത്താവിന്റെ ഫോട്ടോയിലേക്ക് നോക്കി... "നമ്മുടെ മോൾ പറഞ്ഞത് കെട്ടോ അച്ചായാ... ഞാൻ അവളെ സ്നേഹിച്ചിട്ടില്ല എന്ന്... അവരുടെ നല്ലതിന് വേണ്ടി അല്ലേ ഞാൻ ഇങ്ങനെ ഒരു ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞത്.... അവർ കരഞ്ഞു പോയിരുന്നു..... ☂️☂️☂️☂️ മോനേ ഇപ്പോ 2 ദിവസം ആയി... ഇനിയെങ്കിലും നമ്മൾ അവരോട് വിളിച്ച് തീരുമാനം പറയണം.... ഒരുപക്ഷേ നമ്മുടെ തീരുമാനം അറിഞ്ഞിട്ടു മറ്റെന്തെങ്കിലും ആലോചന നോക്കാനാണ് ഇരിക്കുന്നത് എങ്കിലോ... ലീന ജീവനോട് പറഞ്ഞു... എന്ത് തീരുമാനത്തിന്റെ കാര്യം ആണ് അമ്മ പറഞ്ഞത്... നീ പൊട്ടൻ കളിക്കരുത് ജീവ... നമ്മൾ ഒരു പെങ്കൊച്ചിനെ പോയി കണ്ടിരുന്നു.... ഞങ്ങൾക്കെല്ലാവർക്കും അവളെ ഇഷ്ടമായി..... നിൻറെ തീരുമാനമാണ് അറിയേണ്ടത്..... അവരോട് ഞങ്ങൾ എന്താ വിളിച്ചു പറയേണ്ടത്.... ഏതായാലും രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പറയാം.... രണ്ടുദിവസം കഴിഞ്ഞ് പറഞ്ഞാലും ഇന്നു പറഞ്ഞാലും എല്ലാം തീരുമാനം ഒന്നു തന്നെയല്ലേ ജീവ.... നിനക്ക് പറഞ്ഞുകൂടെ.... രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് നമുക്ക് പറയാം.... അവർ പിന്നീട് അവരോട് ഒന്നും ചോദിക്കാൻ നിന്നില്ല... വെറുതെ പോലും നിന്നെ ഇഷ്ട്ടം അല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല സോന.... ജീവൻ മനസ്സിൽ പറഞ്ഞു... ☂️☂️☂️☂️ രാവിലെ അടുക്കളയിലേക്ക് സോന വരുമ്പോൾ അവിടെ ആനി ഉണ്ടായിരുന്നില്ല.... തലേദിവസത്തെ പിണക്കം ആയിരിക്കാം അതിന് കാരണം എന്ന് അവൾക്ക് തോന്നിയിരുന്നു.... അറിയാതെ പറഞ്ഞു പോയതാണ്... അമ്മയെ വിഷമിപ്പിക്കാൻ വേണ്ടി അല്ല.... അവൾ ചായയിട്ടു ചായയുമായി ആനിയുടെ മുറിയിലേക്ക് നടന്നു.... കുറെ പ്രാവശ്യം തട്ടി വിളിച്ചെങ്കിലും ആനി വാതിൽ തുറന്നില്ല.... ഒടുവിൽ അവൾ വാതിൽ തുറന്നു.... ചാരി ഉണ്ടായിരുന്നുള്ളൂ... അമ്മ സാധാരണ ലോക്ക് ചെയ്യാറില്ല എന്നതുകൊണ്ട് അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി.... കട്ടിലിൽ കിടക്കുന്ന ആനിയാണ് കണ്ടത്.... അവൾ തട്ടിവിളിച്ചു... "അമ്മേ.... പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ ഒരിക്കൽ കൂടി വിളിച്ചു... തിരിച്ചു കിടത്തി അപ്പോഴാണ് വായിൽ നിന്നും അല്പം രക്തം ചുണ്ടിൽ കിടക്കുന്നത് കണ്ടത്.. അമ്മേ..... അറിയാതെ സോന അലറി പോയിരുന്നു... (തുടരും ) തീം അല്പം പഴയതാണ്... എന്റെ ശൈലിയിൽ എഴുതി നോക്കുന്നു എന്നെ ഉള്ളു... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
*കാശിയുടെ പെണ്ണ് 💐💐* പാർട്ട് 24 ✍️ ജിഫ്ന നിസാർ ❤️ അച്ഛനും അമ്മയും വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും തൊട്ടും തലോടിയും ഓരോന്നൊക്കെ ചോദിക്കുമ്പോഴും കാർത്തുവിന്റെ കണ്ണുകൾ നേഴ്സിനു നേരെയാണ്. കാശിനാഥനെന്ന കെട്ട്യോന്റെ ഗുണകണങ്ങൾ അവരോട് എണ്ണി എണ്ണി പറയാൻ തോന്നിയ നിമിഷത്തെ കുറിച്ചോർത്തു കൊണ്ട് കാർത്തുവിനിപ്പോൾ ചെറുതല്ലാത്ത കുറ്റബോധമുണ്ട്. വേറൊന്നും കൊണ്ടല്ല.. എങ്ങാനും അവർക്കിവരോട് വന്നിട്ടാ ഗുണകണങ്ങൾ ഒന്ന് കൂടി അയവിറക്കി പറയാൻ തോന്നിയ പിന്നെ തീർന്നു. അവരുടെ കണ്ണിൽ അസൂയയും നഷ്ടബോധവും കാർത്തു വളരെ വ്യക്തമായി കണ്ടതാണ്. അപ്പോഴത് നല്ല വെടിപ്പായി ആസ്വദിക്കുകയും ചെയ്തതാണ്. ഇനിയിപ്പോ അവരത് പറഞ്ഞാൽ... അവൾക്കത് ഓർക്കാൻ കൂടി വയ്യ. സാവധാനം.. നഷ്ടപെട്ടുപോകാൻ യാതൊരു പഴുതും അവശേഷിക്കാതെ കാർത്തു അച്ഛന് മുന്നിൽ അവതരിപ്പിക്കാൻ മാറ്റി വെച്ച വിഷയമാണ് മിഷൻ കാശി നാഥൻ. അതെങ്ങാനും ഇവരുടച്ചു കയ്യിൽ തരുമോ എന്നൊരു ഭയത്തോടെയാണ് കാർത്തുവപ്പോൾ അവിടെ കിടക്കുന്നത്. എത്രയും പെട്ടന്ന് അവിടെ നിന്നിറങ്ങി പോയാൽ മതിയെന്നായി അവൾക്കും. പോയാലോ അച്ഛ.. എനിക്ക് വിശന്നിട്ടു വയ്യ.. " കാർത്തു വയർ തടവി കാണിച്ചു. ഇതൊന്നു തീരട്ടെ കുഞ്ഞാറ്റെ.. " തുളസി ഗ്ലൂക്കോസ് കുപ്പി ചൂണ്ടി കൊണ്ട് പറഞ്ഞു. "അത്‌ ഏറെക്കുറെ തീർന്നില്ലേ.. ഇനിയിപ്പോ അത്രയ്ക്ക് മതി.. സിസ്റ്റർ.. ഇതൊന്നഴിച്ചു തരുമോ.." അവരെ അടുത്തേക്ക് വിളിക്കാൻ കാർത്തുവിന് ഭയമുണ്ട്. പക്ഷേ തനിക് പുറത്തേക്ക് പോകാൻ കയ്യില് നിന്നുമീ നീഡിൽ ഊരി മാറ്റിയെ പറ്റൂ.. കഴിക്കാൻ ഇങ്ങോട്ട് വാങ്ങിക്കാണോ മോളെ.." അശോകൻ എഴുന്നേറ്റു. വേണ്ട അച്ഛാ.. ഇവിടെ ഇരുന്നു കഴിച്ചാൽ ശെരിയാവില്ല.. നമ്മുക്ക് അങ്ങോട്ട് പോകാം.. " നേഴ്സ് വന്നു കൈപിടിച്ചപ്പോൾ തൊട്ട് കാർത്തു കാരണമില്ലാതെ ഓരോന്നും വെറുതെ പറഞ്ഞും ചോദിച്ചും അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തിരിച്ചു. ഒടുവിൽ അവൾക്കവിടെ നിന്നും പുറത്ത് പോകാനായി. ഡോക്ടറെ കാണിക്കണോ ഇനി.. തുളസി ചിരിയോടെ നേഴ്‌സിനെ നോക്കി. ഏയ്.. അതിന്റെ ആവിശ്യമില്ലെന്ന് ഡോക്ടർ നേരത്തെ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു." അവരെന്തെങ്കിലും പറയും മുന്നേ കാർത്തു വേഗം ഉത്തരം പറഞ്ഞു. പോട്ടെ സിസ്റ്റർ.. ഇനി പിന്നെ കാണാം.." കാർത്തു വെപ്രാളത്തോടെ പറഞ്ഞു. "ഇനിയും നമ്മൾ ഇവിടെ വെച്ചു കാണാതിരിക്കാൻ ശ്രദ്ധിക്കണം കേട്ടോ.. തനിക്ക് ക്ഷീണമുണ്ട്. റസ്റ്റ്‌ എടുക്കണം..! നേഴ്സ് ചിരിയോടെ ഓർമ്മിപ്പിച്ചു കൊണ്ട് അവളെ നോക്കി. പിന്നെയൊന്നും പറയാൻ നില്കാതെ അശോകനെയും തുളസിയെയും പിടിച്ചു കൊണ്ട് കാർത്തു പുറത്തേക്കിറങ്ങി നടക്കുകയും ചെയ്തു. 💜💜 എന്ത് പറ്റിയെടാ.." ശിവയുടെ പരിഭ്രാന്തി നിറഞ്ഞു നിൽക്കുന്ന സ്വരം. ഇന്നലെ രാത്രിയിൽ എപ്പഴോ ഇന്നിനി ബസ്സിൽ പോണത് നടക്കില്ലെന്നു പറഞ്ഞു കൊണ്ട് കാശിയിട്ട മെസ്സേജ് കണ്ടയുടനെ വിളിച്ചതാണ് ശിവ. "കാർത്തികയ്ക്ക് പനി.." കാശി ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിക്കുകയാണ്. "അതും ഇതും തമ്മിലെന്ത് ബന്ധം.. ഒന്ന് തെളിയിച്ചു പറയെന്റെ കാശി നീ.. " വീണ്ടുമൊരു ചോദ്യത്തിനിട കൊടുക്കാതെ പിന്നെ നടന്നതെല്ലാം കാശി അവനോട് പറഞ്ഞു കൊടുത്തു. അതിൽ താനും അവളും സംസാരിച്ച ഭാഗം അവൻ മനഃപൂർവം കട്ട് ചെയ്തു കളഞ്ഞു. അതിനി ആരും അറിയണ്ട. "അപ്പൊ അതായിരുന്നു കുഞ്ഞാറ്റ രണ്ടു ദിവസം വിളിക്കാഞ്ഞതും നിനക്കത് കൊണ്ട് കലിപ്പ് കയറിയതും.. ല്ലേ." ഒലക്കയാണ്...അവള് വിളിക്കാഞ്ഞിട്ട് എനിക്കെന്ത് കലിപ്പ്.. നീയൊന്നു വെച്ചിട്ട് പോയേ ശിവ. രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ.. " കാശി ശബ്മടക്കി കൊണ്ടവനോട് ദേഷ്യപ്പെട്ടു. "ഹാ.. വെക്കല്ലേ.എന്നിട്ടിപ്പോ കുഞ്ഞാറ്റയ്ക്ക് എങ്ങനെ ഉണ്ട്.. പനിയൊക്കെ കുറഞ്ഞോ.. ബോധം വന്നോ.." ശിവ ധൃതിയിൽ ചോദിച്ചു. പനി കുറഞ്ഞു.. പക്ഷേ ബോധം.. അതുണ്ടങ്കിലല്ലേ തിരികെ വരൂ. " "തിരിച്ചു വരാറായോ എന്നിട്ട് നീ..?" "ഡിസ്ചാർജ് ഒക്കെ എഴുതി കിട്ടിയതാ.. പക്ഷേ അപ്പോഴേക്കും അശോകേട്ടനും ചേച്ചിയും വന്നിട്ടുണ്ട്. ഇനിയിപ്പോ എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെ അറിയണം.." കാശി ചടപ്പോടെ പറഞ്ഞു. "എന്താടാ നിനക്കൊരു നിരാശ.." ശിവ ചിരിയൊതുക്കി കൊണ്ട് ചോദിച്ചു. "നിരാശ.. തേങ്ങയാണ്.അവളുടെ അച്ഛനും അമ്മയും വന്നതിന് എനിക്കെന്തിനാ നിരാശ.." "ചുമ്മാ എയർ പിടിച്ചു നിൽക്കാതെ കിട്ടിയ സമയം ആ പെണ്ണിനോട് ഇഷ്ടം പറയെടാ പൊട്ടാ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം..ഇതിങ്ങനെ കെട്ടി പൂട്ടി നടന്നിട്ട് വെറുതെ പ്രഷർ കൂട്ടാൻ.." ശിവ ചിരിയോടെ പറയുന്നത് കേട്ടതും അവനെന്തോ മറുപടി കൊടുക്കാൻ വേണ്ടി കാശി ഒരുങ്ങിയ സമയത്തു തന്നെയാണ് അവന് മുന്നിലാ വാതിൽ തുറന്നത്. "ഞാൻ വിളിക്കാം ശിവ.." അവരെ കണ്ടതോടെ കാശി പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിലേക്കിട്ടു. അവരെയും പ്രതീക്ഷിക്കുന്നത് പോലെ പുറത്തുള്ള കാശിയെ കണ്ടതും കാർത്തിക വീണ്ടും എല്ലാം മറന്നു. അവനിൽ മാത്രം നോട്ടം കൊരുത്തു. കണ്ടിട്ടും മതിയാവാത്ത പോലെ.. കാശി അവളുടെ നോട്ടം കണ്ടിട്ട് പിന്നെയും അസ്വസ്ഥനായി. അവന്റെ കയ്യിലുള്ള ബാഗ് അവൾക്ക് നേരെ നീട്ടുമ്പോൾ മറ്റാരും കാണാതെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്കാനും മറന്നില്ല. "നിങ്ങള് ഒരുമിച്ച് വരില്ലേ.. ഞാനെന്ന പോയാലോ ഇനി.." കാശി വാച്ചിലേക്ക് നോക്കി. "നിക്കെടാ.. ചായ കുടിച്ചിട്ട് പോകാം.. ഇന്നിപ്പോ ഇനി എന്തായാലും ബസ്സിൽ പോകുന്നത് നടക്കില്ലല്ലോ.." അശോകൻ പറഞ്ഞു. "ഏയ്‌.. എനിക്ക്.. എനിക്ക് വേണ്ട.. ഞാൻ ചായ കുടിച്ചിരുന്നു.." അവനത് പറയുമ്പോൾ കാർത്തുവിന്റെ മുഖം വീർത്തു പൊട്ടും പരുവമായി. എന്നെയവിടെ അകത്തു കൊണ്ടിട്ട് ഇവനിവിടെ ആഘോഷിച്ചു നടപ്പായിരുന്നു. ആ സിസ്റ്റർ പറഞ്ഞാ കെയ്റേട്ടന്റെ ഒറിജിനൽ സ്വഭാവം ആർക്കെങ്കിലും അറിയാമോ..? "അതൊന്നും സാരമില്ല.നീ ഇങ്ങ് വന്നേ.." അത്‌ പറഞ്ഞു കൊണ്ട് അശോകേട്ടൻ മുന്നിൽ നടക്കുമ്പോൾ കാശിക്ക് പിന്നെ ആ പിറകെ നടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു. അപ്പോഴൊക്കെയും കാർത്തികയുടെ പൊള്ളുന്ന നോട്ടത്തിൽ നിന്നും ഓടിയോളിക്കാനുള്ള ധൃതി മാത്രമണവന്. ഇരിക്ക് കാശി.." കാർത്തികയുടെ അരികിലേക്ക് തന്നെ ചൂണ്ടി കൊണ്ട് അശോകേട്ടൻ പറയുമ്പോൾ അവൻ അവളെയൊന്ന് നോക്കി. ഞാൻ.. ഞാൻ അപ്പുറത്ത്.. " കാർത്തുവിന്റെ ഭാവം കണ്ടപ്പോൾ അവനവിടെ ഇരിക്കാൻ തോന്നിയില്ല. "ഓ.. ഈ ചെറുക്കന്റെ ഒരു കാര്യം..അങ്ങോട്ട്‌ ഇരിക്കെടാ.. അവന്റെയൊരു ഫോർമാലിറ്റി.." തുളസി ശാസനയോടെ പറഞ്ഞതും കാശി തെളിച്ചമില്ലാത്തൊരു ചിരിയോടെ അവിടെ തന്നെ ഇരുന്നു. എനിക്കൊരു ചായ മാത്രം മതി അശോകേട്ട.. " തലേന്ന് രാത്രിയിൽ പോലും ഭക്ഷണം കഴിക്കാത്ത പരിഭവം കാണിക്കുന്ന വയറിന്റെ ആളാൽ പോലും കണക്കിലെടുക്കാതെ കാശി പറഞ്ഞു. അശോകൻ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷേ അയാൾ എല്ലാവർക്കും ഉള്ളത് ഓർഡർ കൊടുത്തു. അപ്പോഴെല്ലാം കാർത്തികയുടെ മുഖത്തൊരു ചിരിയുണ്ട്. ഭക്ഷണമെത്തും വരെയും കാശി ഫോണിൽ നോക്കിയിരുന്നു. അവനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ ഭക്ഷണം വന്നു. കഴിക്ക്.. അശോകൻ കാർത്തികയുടെ മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തത് പോലെ തന്നെ കാശിക്കും കൊടുത്തു. അവർ മൂന്ന് പേരും എന്തൊക്കെയോ പറയുന്നുണ്ട്. കാശി പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ പെട്ടന്ന് കഴിച്ചെഴുന്നേറ്റ് പോകാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ...ഇടതു കയ്യിൽ കാർത്തികയുടെ വിരൽ കോർത്തു പിടിക്കാനുള്ള ശ്രമം. അവൻ ഞെട്ടി പിടഞ്ഞു.. അവന്റെ കണ്ണുകൾ പിടച്ചിലോടെ അവളെയൊന്ന് നോക്കിയെങ്കിലും അങ്ങനൊരു കാര്യം ചെയ്യുന്നതിന്റെ യാതൊരു ഭാവമാറ്റവുമില്ലാതെ അവൾ അശോകേട്ടനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. കാശി കൈ കുടയാൻ ശ്രമിക്കുന്നത്തിനൊപ്പം അവളുടെ പിടിയും മുറുകുന്നുണ്ട്. ഇളം ചൂടുള്ള ആ പിടിയിൽ അവന് പൊള്ളുന്നത് പോലാണ് തോന്നുന്നത്. "പതുക്കെ കഴിക്ക് കാശി.. എന്താ നിനക്കിത്ര ധൃതി." അവന്റെ പരവേശം കണ്ടിട്ട് തുളസി ചിരിയോടെ പറയുന്നുണ്ട്. ഒന്ന് ചിരിച്ചതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. ഭക്ഷണം ബാക്കി വെച്ചിട്ട് പോകാൻ വയ്യെന്നുള്ളത് കൊണ്ട് മാത്രം വല്ല വിധേനയും അവനത് കഴിച്ചു തീർത്തു. "കൈ കഴുക്കട്ടെ..." ആശ്വാസത്തോടെ അവനത് പറഞ്ഞു നിമിഷം തന്നെ കാർത്തുവിന്റെ പിടി അയഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ അവനെഴുന്നേറ്റു പോകുകയും ചെയ്തു. വാഷിങ് റൂമിന്റെ അരികിൽ ചെന്ന് നിൽക്കുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ട്. ഇവൾക്കിത് എന്തിന്റെ കേടാണ്.. പറഞ്ഞിട്ടും മനസ്സിലാവാതെ.. അവന് വല്ലാതെ ദേഷ്യം വരുന്നുണ്ട്. കൈ കഴുകി കൊണ്ട് തിരിയുമ്പോ നെഞ്ചിലിടിച്ചു നിന്ന കാർത്തികയെ അവിടെയും കണ്ടപ്പോൾ കാശി ഒന്ന് കൂടി പിന്നിലേക്ക് മാറി. മുഴുവനും കഴിച്ചു തീരാതെ ഓടി പോന്നതാണ് പിശാച്. മനുഷ്യന് സമാധാനം തരാതിരിക്കാൻ. "കാശ്യേട്ടന് എന്തൊരു പേടിയാണ്.." അവളൊന്നു കൂടി അരികിലേക്ക് വന്നിട്ട് പറയുമ്പോൾ കാശി അവളെ തുറിച്ചു നോക്കി. "എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. ഞാനല്ലേ.. ഇതൊക്കെ എൻജോയ് ചെയ്യാനുള്ളതല്ലേ.." കളിക്കല്ലേ കാർത്തിക.. നീങ്ങി നിന്നേ നീ.നിന്റച്ഛൻ കണ്ടോണ്ട് വന്നാൽ... അവളുടെ നോട്ടം.. കാശി വേഗം മുഖം തിരിച്ചു. അപ്പൊ അച്ഛൻ കാണുന്നതാണ് കാശിയേട്ടന് പ്രശ്നമുള്ളുല്ലേ." കാർത്തിക കുറച്ചു കൂടി അടുത്തേക്ക് വന്നതും അവൻ ഇനി നീങ്ങി നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. അവന്റെ കണ്ണുകൾ അപ്പോഴും വാതിലിന് നേരെയാണ്. "കളിക്കാതെ മാറിക്കേ കാർത്തിക നീ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.." അത് പറയാനുണ്ടോ.. ഈ മുഖമിങ്ങനെ ചുവന്നു വരുന്നത് കണ്ടാലേ എനിക്കറിയില്ലേ.. " അവളുടെ ചിരി.. അത്രയും അരികെ ചേർന്ന് നിൽക്കുന്നവൾ. അവനൊന്നു ശ്വാസമെടുത്തു. "ഇങ്ങനൊരു അൺ റൊമാന്റിക് മൂരാച്ചി.. നോക്കിക്കോ.. ഇതൊക്കെ ഓർത്തിട്ട് നിങ്ങള് കുറെ വേദനിക്കും.. അന്ന് ഞാൻ ബാക്കി പറഞ്ഞു തരാം.." അവന്റെ മുഖം കണ്ടതും കാർത്തു പെട്ടന്ന് മാറി നീങ്ങി നിന്നു കൊടുത്തു. ഒരക്ഷരം മിണ്ടാതെ അവളെ ഒന്ന് നോക്കിയിട്ട് തിരികെ പോകുന്നവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. പിന്നെയൊരു പത്തു മിനിറ്റ് നേരം കൂടി കാശി കാത്ത് നിന്നിട്ടാണ് അവർ തിരികെ വന്നത്. അതോടെ കാശിക്ക് ആശ്വാസമായി. "ഇനിയിപ്പോ നിങ്ങള് വരില്ലേ അശോകേട്ട.. ഞാൻ പോയിക്കോട്ടെ.." കാർത്തികയുടെ മങ്ങിയ മുഖത്തെക്കവന്റെ നോട്ടമൊന്നു പാളി വീണു. "എനിക്കിനി ഡ്രൈവ് ചെയ്യാനൊന്നും വയ്യെടാ.. ഇന്നലെ മോളെ കാണാനുള്ള ആർത്തി കൊണ്ടിങ് പോന്നതല്ലേ. ഈ കാർ ഇവിടെ കിടക്കട്ടെ. പതിയെ വന്നെടുക്കാം. നമ്മുക്ക് ഒരുമിച്ച് പോകാടാ.." അശോകൻ പറഞ്ഞു കേട്ടതും കാശി വീണ്ടും പെട്ടത് പോലായി. കത്തിമുന പോലുള്ളൊരു നോട്ടത്തിൽ നിന്നും ഇനിയെങ്കിലും രക്ഷപ്പെട്ടു പോകാം എന്നുള്ള അവന്റെ വളരെ നേരത്തേ ആശ്വാസമാണ് അവിടെ പൊലിഞ്ഞു വീണത്. അത് മതി അച്ഛ.. അച്ഛൻ ഡ്രൈവ് ചെയ്യണ്ട ഇനിയിപ്പോ.. കാശ്യേട്ടൻ ഉണ്ടല്ലോ.. " നിറ ദീപം പോലെ തെളിഞ്ഞു നിന്നു പറയുന്നവളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള കലി ഒതുക്കി കൊണ്ടവൻ ചിരിച്ചു നിന്നു. അത് മതിയെന്ന് തുളസിയും പറഞ്ഞതോടെ കാശി പിന്നൊന്നും പറയാൻ നിൽക്കാതെ കാർ പാർക്കിങ് എരിയിലേക്ക് നടന്നു. അശോകൻ മുന്നിലേക്ക് കയറി.. തുളസിയും കാർത്തുവും പിന്നിലും. പിന്നിലാണ് കയറിയതെങ്കിലും കാശിയെ കാണാൻ പറ്റുന്ന പരുവത്തിൽ അവന്റെ എതിരെ സൈഡിലായിട്ടാണ് കാർത്തു ഇരുന്നത്. അശോകേട്ടൻ ക്ഷീണത്തോടെ സീറ്റിലേക്ക് ചാരി കിടന്നപ്പോൾ കാശിക്കാണ് ആശ്വാസം തോന്നിയത്. പിന്നിലിരിക്കുന്നവളുടെ നോട്ടമെങ്ങാനും അയാൾ കാണുന്നുണ്ടോ എന്നൊരു ഭയമുണ്ടവന്. തുളസിയും കണ്ണടച്ച് കൊണ്ട് കുറച്ചു നേരത്തെ ഉറക്കത്തിന്റെ ക്ഷീണം തീർക്കാൻ ശ്രമിക്കുമ്പോൾ കണ്ണടഞ്ഞു പോകുന്ന ക്ഷീണമുണ്ടായിട്ടും കാർത്തു അവനെ കാണാൻ വേണ്ടി മാത്രം കണ്ണ് തുറന്നിരുന്നു. പാട്ട് വേണ്ട കാശി.. മോൾക്ക് തല വേദനിക്കും.. സ്റ്റിരിയോ ഓൺ ചെയ്തവനോട് അശോകൻ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു. "വേണ്ട അച്ഛ.. എനിക്ക് കുഴപ്പമില്ല.. അത് നിന്നോട്ടെ.." കാശിയത് ഓഫ് ചെയ്യും മുന്നേ കാർത്തു ചാടി കയറി പറഞ്ഞു. വീണ്ടും പാട്ടിന്റെ ശബ്ദം മാത്രം.. കൂട്ടത്തിൽ പ്രണയമിറ്റി വീഴുന്ന അവളുടെ നോട്ടവും. വീടെത്തുവോളം കാശി വെറുതെ പോലും പിന്നിലേക്ക് തിരിഞ്ഞ് നോക്കിയില്ല.. മനഃപൂർവം.. തുടരും. ചിലപ്പോഴൊക്കെ ശിവ പറയുന്നത് തന്നെ എനിക്ക് നിന്നോട് പറയാൻ തോന്നും കാശി വരുന്നിടത്തു വെച്ച് കാണാടാ 🥰 കാവ്യ.. ഓളുടെ കെട്ട്യോൻ ഉല്ലാസ്.. മറന്ന് പോയോ നിങ്ങള്.. അവരല്ലേ... കാശിയുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാ കല്യാണത്തിന്റെ അന്ന് ഒളിച്ചു പോയത്. മൂത്ത മകളുടെ ആ പ്രവർത്തനം.. ചതി..അത് കൊണ്ടല്ലേ കാശിയുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചത്.. എഴുതിയിരുന്നു ഞാൻ വിശദമായി തന്നെ.. കാശിയുടെ മൂത്ത പെങ്ങൾ.. കാവ്യ.. റിവ്യൂ ഇട്ടിട്ട് പോണേ ❣️ സ്നേഹത്തോടെ jif #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ