Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
ഒരു പെണ്ണ് കാണൽ ചടങ്ങ് ----------------------------------------------------- കോഴ്സ് ഇനി എത്ര മാസം കൂടി ഉണ്ട് മോളെ ??? പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛന്റെ വക ആദ്യ ചോദ്യം.......... ഇനി ഏതാണ്ട് മൂന്ന് മാസം കൂടി ഉണ്ടാവും..... ആണോ??? PSC നഴ്സിംഗ് അല്ലേ ??? ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ പറഞ്ഞു, അതേ... PSC NURSING ആണ്....... അടുത്തതായി ചെക്കന്റെ അമ്മയുടെ വക ഡിമാൻഡ്..... കേട്ടോ മോളെ,ജാതകവും മറ്റും ചേർന്നാൽ കല്യാണത്തിന് ഞങ്ങൾക്ക് സമ്മതമാണ്....പക്ഷെ ഒരു കണ്ടീഷൻ.... കോഴ്സ് ഇനി മൂന്ന് മാസം കൂടി അല്ലേ ഉള്ളൂ... അത് വേണേൽ കല്യാണം കഴിഞ്ഞിട്ടും ചെയ്യാം ... മോന് ആകെ 40 ദിവസത്തെ ലീവേ ഉള്ളൂ... കല്യാണം ഉടനെ വേണം...... സ്ത്രീധനം, തൊലിയുടെ നിറം, പഠിപ്പ്, ജോലി ഇവയൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല ... പക്ഷെ കോഴ്സ് കഴിഞ്ഞ് കിട്ടുന്ന സർട്ടിഫിക്കറ്റ് കയ്യിൽ തന്നെ ഇരിക്കട്ടെ...മോന് പണ്ട് ഓണപരിപാടിക്ക് കിട്ടിയ കപ്പും സാസറുമൊക്കെ ഞങ്ങളുടെ ഷോക്കേസിൽ ഇപ്പോഴും ഭദ്രമായി ഇരുപ്പുണ്ട്.. മോളുടെ PSC സർട്ടിഫിക്കറ്റും അവിടെ വെക്കാം....... അതായത്,ജോലിക്ക് വിടാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല......"അല്ലെങ്കിലും പഠിപ്പ് ഉള്ളവൾ ആയാലും ഇല്ലാത്തവൾ ആയാലും ആണിന്റെ കുരുക്ക് വീണ് കഴിഞ്ഞാൽ പിന്നെ അടുക്കള ആണ് അവളുടെ ഓഫീസ്" പെട്ടെന്ന് ആണ് CID മൂസയുടെ കട്ട ഫാൻ ആയ കുഞ്ഞാന്റിയുടെ മോൻ പെണ്ണുകാണാൻ ചടങ്ങിന്റെ നടുക്കിരുന്ന് ടാബിൽ സിനിമ ഓൺ ആക്കിയത്......... "തോക്ക് തരാം,........ പക്ഷെ വെടി വെക്കരുത്" "പിന്നെന്തിനാ സാർ എനിക്ക് തൂക്കി ഇട്ടോണ്ട് നടക്കാൻ ആണോ തോക്ക്" പെണ്ണുകാണൽ മുറി ഒരു നിമിഷം സ്തംഭിച്ചു.......!!!!!!!! ഞാൻ പെട്ടെന്ന് ടാബ് വാങ്ങി ഓഫ്‌ ആക്കി...ഇജ്ജാതി പെർഫെക്ട് ടൈമിംഗ് സീൻ 👌 അയ്യോ ക്ഷമിക്കണം ... അത് ദിലീപ് ഏട്ടൻ പറഞ്ഞ കൗണ്ടർ ആട്ടോ........ പെട്ടെന്ന് ചെക്കന്റെ അമ്മ ഇടക്ക് കയറി അവിഞ്ഞ മുഖത്തോടെ പറഞ്ഞു.... അത് സാരമില്ല മോളെ...... ഞാൻ പതുക്കെ കയ്യിൽ ഇരുന്ന ചായപാത്രം അങ്ങോട്ട് മാറ്റി വെച്ചിട്ട്, ദിലീപ് ഏട്ടൻ പറഞ്ഞത് അതേപടി ആവർത്തിച്ചു.......... "വീട്ടുകാർ ഇല്ലാത്ത പൈസയും ഉണ്ടാക്കി തന്ന് കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ച് ഒരു കോഴ്സ് പൂർത്തിയാക്കുന്നത്, നിങ്ങളെ പോലുള്ള കൊച്ചമ്മമാരുടെ കല്പന പ്രകാരം തൂക്കി ഇട്ടോണ്ട് നടക്കാൻ അല്ല" ആന്റി പറഞ്ഞ സ്വത്തും പണവും പ്രതാപവുമൊക്കെ എന്നെന്നും നിലനിൽക്കില്ല... പക്ഷെ കയ്യിൽ ഉള്ള വിദ്യാഭ്യാസം അത് എന്ന് ആയാലും ഒരു മുതൽക്കൂട്ട് ആണ്...... ചിലപ്പോൾ ഞാൻ പഠിച്ച കോഴ്‌സിന് എനിക്ക് ആദ്യമേ ജോലി കിട്ടിയേക്കില്ല, പക്ഷെ കിട്ടുന്ന മാന്യമായ ജോലിക്ക് എനിക്ക് പോകണം... പറഞ്ഞു വന്നത് നിങ്ങൾക്ക് തല്ക്കാലം ഇവിടന്ന് പോകാം....അത് വരെ തലയും താഴ്ത്തി ഫോണിൽ കുത്തി കൊണ്ടിരുന്ന ചെക്കന്റെ വക ആദ്യ കൗണ്ടർ.... ഇവളെയൊക്കെ വളർത്തിയ തന്തക്കും തള്ളക്കും പറയണം, ഈ "പെണ്ണുങ്ങൾ എല്ലാം വെറും പട്ടിയാ"........ നിന്റെ അമ്മ അപ്പോൾ ഏതാ ബ്രീഡ്?????? ഒരു വാക്ക് പോലും തിരിച്ചു മിണ്ടാതെ ചെക്കനും കൂട്ടരും ഇവൾ പോക്ക് കേസ് ആണെന്നും പറഞ്ഞ് പിറു പിറുത്തോണ്ട് സ്ഥലം കാലിയാക്കി...... പോയി, ഈ കല്യാണവും പോയെന്ന മട്ടിൽ അച്ഛനും അമ്മയും എന്നെ തറപ്പിച്ചുനോക്കും എന്നത് ഉറപ്പായിരുന്നു.... പക്ഷെ അവർ പടി ഇറങ്ങിയതും എന്റെ അച്ഛനും അമ്മയും എന്നെ ചേർത്ത് നിർത്തി നെറുകയിൽ ഒരുമ്മ തന്നു.... എന്നോട് പറയാതെ പറഞ്ഞ ആയിരം ഇമോഷൻസ് ആ ഉമ്മയിൽ നിന്നും എനിക്ക് കിട്ടി............................. പെട്ടെന്ന് ആണ് കമ്മീഷൻ വാങ്ങാൻ ഓടി വന്ന ബ്രോക്കർ പ്രഭാകരൻ അച്ഛനോട് ചോദിച്ചത്..... എല്ലാം സെറ്റ് അല്ലേ??? ഒരിക്കൽ കൂടി കുഞ്ഞാന്റിയുടെ മോന്റെ വക CID മൂസ ഓൺ ചെയ്യൽ..... "പ്രഭാകരേട്ടന് വീട്ടിൽ വില ഇല്ലെങ്കിലും നാട്ടിൽ പുല്ല് വില ആണ് " മേലാൽ ഇത്തരം ആലോചനയും കൊണ്ട് ഈ വീട്ടിൽ കാല് കുത്തരുത്.......... (കൊള്ളേണ്ടവർക്ക് കൊള്ളും എന്ന വിശ്വാസത്തിൽ ചുരുക്കുന്നു ) #📙 നോവൽ #📔 കഥ
ആദ്യത്തെ പെണ്ണ് കാണൽ ******* ജോലി സ്ഥലത്തു നിന്നു ശനിയാഴ്ചകളിൽ വീട്ടിലേക്ക് മടങ്ങാറു പതിവാണ്. അതുപോലെ ഒരു വരവിനാണ് കൂട്ടുകാരനായ അനീഷിനെ വഴിയിൽ വെച്ചു കണ്ടത്. അവന്റെ കല്യാണവും കൂടി എല്ലാം പെറുക്കി വാടക സ്റ്റോറിൽ കൊടുത്തു വീട്ടിൽ പോയ ശേഷം പിന്നെ ഇന്നാണ് അവൻ എന്നെ കാണുന്നത്...പിന്നീട് വീട്ടിൽ ചെല്ലാത്തത്തിന്റെ പരാതി ഒരുപാട് ആണ്. നീ എന്താ പിന്നീട് വീട്ടിലേക് വരാഞ്ഞത് 'അമ്മ എപ്പോഴും നിന്നെ തിരക്കാറുണ്ട് എന്ന് പറഞ്ഞു അവൻ വീട്ടിലേക്ക് ക്ഷണിച്ചു.. ഡാ ..സമയം കിട്ടാഞ്ഞിട്ടാണ് ആകെ ആഴ്ചയിൽ രണ്ടു ദിവസല്ലേ നാട്ടിൽ ഉണ്ടാവൂ ..അതാണ്.ഒരു ദിവസം ഞാൻ വരാം എന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു. നാട്ടുകാരുടെ ചോദ്യം പോലെ അവനും ചോദിച്ചു...ഡാ നീ പെണ്ണ് കെട്ടുന്നില്ലേ..? ആ... കെട്ടണം എന്ന ഒരു ഒഴുക്കൻ മട്ടിൽ ഞാനും പറഞ്ഞു... പെണ്ണ് കെട്ടാഞ്ഞിട്ടു 'അമ്മ എപ്പോഴും പരാതിയുമായി എന്റെ കൂടെ കൂടും..അമ്മയെ പറഞ്ഞിട്ടും കാര്യല്ല.. ഞാൻ ജോലിക്ക് പോയാൽ അമ്മ തനിച്ചാണ്.. കൂട്ടുകാരൻ പറഞ്ഞു .ഡാ.. നിനക്ക് പറ്റിയ ഒരു കുട്ടി എന്റെ കുടുംബത്തിൽ ഉണ്ട് നിനക്ക് അവളെ ആലോചികട്ടെ...നല്ല കുട്ടിയാണ്..വിദ്യാഭ്യാസം ഉള്ള കുട്ടിയ ..വീട്ടുകാർ നല്ലവരാ ..സാമ്പത്തിക സ്ഥിതിയും മോശമല്ല...നീ ഒരു ദിവസം വാ നമുക്ക് ആളെ പോയി കാണാം...... ഇതുവരെ കല്യാണം കഴിക്കണം എന്ന ചിന്തയോടെ ഒരു പെണ്കുട്ടിയെ പോലും നോക്കിയിട്ടില്ലാത്ത എന്നോടാണ് പെണ്ണ്‌ കാണാൻ പോവാൻ അവൻ പറഞ്ഞത്.... ആയ്കോട്ടെ.. നമുക്ക് പോവാം എന്ന് ഞാനും പറഞ്ഞു..അവിടെന്നു പിരിഞ്ഞു... അടുത്ത ദിവസം അവന്റെ കാൾ വന്നു ...നീ എന്നാ വരുന്നത് എന്ന് ചോദിച്ചു...നാളെ ഞാൻ നാട്ടിൽ ഉണ്ട്. നാളെ തന്നെ വരാം എന്ന് പറന്നു ഞാൻ വാക് കൊടുത്തു. താമരശ്ശേരിയുടെ ഇളം ചൂടിൽ നിന്നും വയനാടിന്റെ തണുപ്പിൽ മതിവരാതെ ഉറങ്ങുബോയാണ് അമ്മയുടെ വിളിച്ചുനർത്തൽ മോനെ എഴുന്നേക്കുന്നില്ലേ നിനക്ക് അനിയുടെ വീട്ടിൽ പോവാനുണ്ടെന്ന പറഞ്ഞതല്ലേ നേരം എത്രായിന്ന വിചാരം.. അങ്ങനെ പിറ്റേ ദിവസം ഞാൻ അവന്റെ വീട്ടിൽ പോയി...അവിടെ ചെല്ലുമ്പോൾ അവനും ഭാര്യയും അമ്മയും അല്ലാതെ വേറെയും കുറേ പേർ .ഞാൻ കരുതി അവന്റെ ഭാര്യയുടെ വീട്ടുകാർ ആയിരിക്കും എന്ന്. ഞാൻ പതിവായി പോവറുള്ളത് പോലെ അവിടേക്ക് കയറി ചെന്നു..എന്താണ് എന്ന് അറിയില്ല അവിടെ ഉള്ള തല മൂത്തവരൊക്കെ എഴുന്നേറ്റ് നിന്നു എന്നോട് ഇരിക്കാൻ പറഞ്ഞു..ഞാൻ സാധാരണയായി അവിടെ ചെന്നാൽ ഇരിക്കാറുള്ള സോഫയുടെ ഒരു അറ്റത് പോയി ഇരുന്നു.. ഒരു അമ്മാവനെ പോലെ തോന്നിക്കുന്ന ആൾ എന്നോട് ചോദിച്ചു ..തനിച്ചാണോ വന്നത്...ഞാൻ പറഞ്ഞു അതെ.. അദ്ദേഹം പറഞ്ഞു തനിച്ചു കാര്യങ്ങൾ നേരിടാൻ കഴിയുന്നത് നല്ലതാണ്.ഇപ്പോഴത്തെ കാലത്ത് ആരെയും കാത്ത് നിന്നിട്ട് കാര്യല്ല.എല്ലാർക്കും ഓരോരോ തിരക്കാണ്... പിന്നെയും ഓരോ കാര്യങ്ങൾ അയാൾ ചോദിച്ചു വീട്ടിലെ സ്ഥിതിയും ജോലിയെ പറ്റിയും അങ്ങനെ ഓരോന്ന്.. ഈ സമയത്തു ഒക്കെ കൂട്ടുകാരൻ ഒന്നും മിണ്ടാതെ നല്ല ബഹുമാനത്തോടെ ഞങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അകത്തു നിന്നും അവന്റെ അമ്മ അവനെ വിളിച്ചു. അകത്തു പോയി തിരിച്ചു വന്ന അവൻ എന്നോട് ചോദിച്ചു ..ഡാ വെള്ളം എടുക്കാം ല്ലേ.... ഞാൻ അവനോട് പറഞ്ഞു നീ എന്താ പറയുന്നത് എനിക്കിപ്പോ വെള്ളം അല്ല വേണ്ടത് നല്ലോണം എന്തെങ്കിലും കഴിക്കാന് വേണ്ടത് .നീ അമ്മയോട് ചോറ് എടുത്ത് വെക്കാൻ പറ.... സ്വന്തം വെച്ചു ഉണ്ടാക്കി തിന്നു മടുത്തു നിൽക്കാണ്.... അപ്പോൾ അവന്റെ ചോദ്യം ..ഡാ വെള്ളം കുടിച്ചിട്ടല്ലേ... ഞാൻ വീണ്ടും ..നീ അമ്മയോട് അമ്മേടെ സാമ്പാറും ചോറും എടുക്കാൻ പറ... എന്നാൽ ചോറ്‌ കഴിക്കാം എന്ന് അവൻ പറഞ്ഞു . എന്റെ കൂടെ കഴിക്കാൻ അവരും ഇരുന്നു .ഒരാഴ്ച പട്ടിണി കിടന്നവന്റെ ആർത്തിപോലെ ഞാൻ കഴിച്ചു തുടങ്ങി...സാമ്പാറിലെ മുരിങ്ങക്കായയും വെണ്ടയും ഞാ ൻ എണ്ണി തന്നെ കഴിച്ചു...അങ്ങനെ മൂന്നു തവണ ഞാൻ ചോറ്‌ കഴിച്ചു... അതിനിന് ഇടയിൽ താമരശ്ശേരിയിലെ പല വർത്തമാനങ്ങളും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.കഴിച്ചു കയിഞ്ഞു കൈ കഴുകി വന്നപ്പോൾ അവൻ എന്നോട് ചോദിച്ചു .... നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടോ...? ആര് നിന്റെ ഭാര്യയോ... അവളെ എനിക്ക് അറിയാവുന്നത് അല്ലെ.. ഡാ അവളല്ല.നീ കാണാൻ വന്ന കുട്ടി...നിനക്ക് മൂന്നു തവണ ചോറ്‌ വിളമ്പി തന്നില്ലേ... (മൂന്നു തവണ എന്ന് അവൻ എടുത്തു തന്നെ പറഞ്ഞു) നീല ചുരിദാർ ഇട്ട ആ കുട്ടി .അവളെയാ നീ കാണാൻ വന്നത്.. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ പെണ്ണും കാണാൻ പോവുന്ന കാര്യം..അമ്മാവനോട് കാര്യം പറഞ്ഞപ്പോൾ ഇവിടുന്ന് ആയ്കോട്ടെന്നു പറഞ്ഞു.....അതാണ് എല്ലാരും ഇവിടേക്ക് വന്നത്. അപ്പോഴാണ് എനിക് ആ വീടിന്റെ അന്തരീക്ഷം മനസ്സിൽ ശരിക്കും ഓടിയത്. എന്റെ ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങ് ആണ് തൊട്ടു മുൻപ് നടന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ...വയറ്റിൽ നിന്നും ഒരു ഇടി വെട്ടി..അതോടെ എനിക്ക് മനസിലായി തൊട്ടുമുൻപ് കഴിച്ച സാമ്പാറും ചോറും ഒരു തരി പോലും ഇല്ലാതെ ദഹിച്ചുന്നു.. അവനോട് ഞാൻ ചോദിച്ചു ...നീ എന്ത് പണിയാ കാണിച്ചത് ഒരു വാക്ക് നിനക്ക് എന്നോട് പറഞ്ഞുണ്ടായിരുന്നോ...അറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോൾ തന്നെ സ്ഥലം വിടുമായിരുന്നു... ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മായി വന്നു ചോദിച്ചു മോനെ കുട്ടിയെ ഇഷ്ടപ്പെട്ടോ.... അവരോടു ഞാൻ പറഞ്ഞു..ചേച്ചി ...മുരിങ്ങക്കായ യുടെ എണ്ണം ചോദിച്ചാൽ ഞാൻ പറഞ്ഞു തരാം..പക്ഷെ..കുട്ടിയുടെ കാര്യം എന്നോട് ചോദിക്കരുത് .അമ്മയാനേ സത്യം ഞാൻ കുട്ടിയെ ശ്രെദ്ധിച്ചിട്ടില്ല... അവനെയും പിടിച്ചു പുറത്തു കടന്ന് ..അവന്റെ അമ്മയോട് പോലും യാത്ര പറയാതെ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു... വീട്ടിലെത്തി അമ്മയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ച് വയറ്റിലെ തീ അണച്ചു.. അങ്ങനെ എന്റെ ആദ്യത്തെ പെണ്ണ് കാണൽ ഞാൻ പോലും അറിയാതെ,സാമ്പറിലും ഞാൻ കാണാത്ത നീല ചുരിദാർ ഇട്ട സുന്ദരിയിലും ഒതുങ്ങി... #📙 നോവൽ #📔 കഥ
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു.. "എങ്ങിനെ നിനക്കിഷ്ടായോ.."? പ്ലേറ്റിലുണ്ടായിരുന്ന മിച്ചർ കൊറിക്കുന്നതിനിടയിൽ കൂടെവന്നവൻ ചെക്കനോട് ചോദിച്ചു.. "ലേശം എരിവ് കൂടുതലാണ്.." "പഹയാ പെണ്ണിനെ ഇഷ്ടായോന്നാണ് ചോദിച്ചതു.." "ഹിഹി അതാണോ.. ഇഷ്ടായി.." എന്നും പറഞ്ഞവൻ ഗ്ലാസ്സിലുണ്ടായിരുന്ന ബാക്കി ചായ വലിച്ചുകുടിച്ചു.. "ചെക്കന് പെണ്ണിനോടെന്തെലും ചോദിക്കണേൽ ആവാം.." കാരണവന്മാരിൽ ആരോ പറയേണ്ട താമസം ചെക്കനോടി പെണ്ണിന്റെ അടുത്തെത്തി.. അതല്ലേലും അങ്ങനല്ലേ.. കല്യാണത്തിന് മുന്നെ കെട്ടാൻ പോവുന്ന പെണ്ണിനോട് എത്ര മിണ്ടിയാലും മതിയാവത്തില്ല.. കല്യാണത്തിനു ശേഷമാണെൽ മിണ്ടാനൊട്ടു നേരം കാണുകേമില്ല.. ആദ്യത്തെ കൂടിക്കാഴ്ച.. ചെറുതായൊന്നു വിയർക്കുന്നുണ്ടോ ചെക്കന്.. പെണ്ണൊരു കൂസലുമില്ലാതെ ജനാലവഴി പുറത്തേക്ക് നോക്കി നിപ്പാണ്.. ഇവൻ ചെന്നു മുരടനക്കിയതും അവള് തിരിഞു നോക്കി.. പിന്നെ നാണമൊന്നും കൂടാതെ ഒന്നു ചിരിച്ചു.. (നാണത്തോടെ ചിരിക്കുന്നതൊക്കെ ഓൾഡ് ഫാഷനാണ്.. നോട് ദ പോയിന്റ്...) ചിരികണ്ടതോടെ ചെക്കന്റെ കാറ്റുപോയി.. എന്താണു ചോദിക്കേണ്ടതെന്നുള്ളത് പോലും മറന്നു പോയി.. അതൊടെ പെണ്ണിന്റച്ഛനോടു അവളുടെ വാട്സ്ആപ് നമ്പരും വാങ്ങി ചെക്കനും കൂട്ടരും മടങ്ങി.. നേരം സന്ധ്യ മയങ്ങിത്തുടങ്ങി.. കിളികൾ കൂടണയാൻ പോവുന്ന സമയം.. എന്നാൽ ഇന്നത്തെ കിളികൾ കൂട്ടിൽനിന്നു പുറത്തിറങ്ങുന്നത് തന്നെ സന്ധ്യ ആവുമ്പോഴാണ്.. കാലം പോയ പോക്കേ.. സന്ധ്യ കഴിഞ്ഞാലേ പെമ്പിള്ളേർക്ക് മെസ്സേജ്‌ അയക്കാവുന്നതാണ് നാട്ടുനടപ്പ്.. അതും പതിവു രീതിയിൽ ചായ കുടിച്ചോ.. അത്താഴത്തിനെന്താണ് എന്നുള്ള മട്ടിൽ ആരംഭിക്കണമെന്നും നിയമമുണ്ടത്രെ.. ചെക്കനും പതിവു തെറ്റിച്ചില്ല.. കെട്ടാൻ പോണ പെണ്ണിനു ഹായ് വിട്ടു.. അവള് തിരിച്ചും.. അങ്ങിനെ പതിവു ചടങ്ങുകളൊക്കെ കഴിഞപ്പോ ചെക്കനൊരു മോഹം... പെണ്ണു പതിവ്രതയാണോന്നറിയാൻ.. പിന്നെ വൈകിച്ചില്ല.. വേഗം മെസ്സേജ് അയച്ചു.. 'നിന്നെയാരെലും സ്പർശിച്ചിട്ടുണ്ടോ..'? അപ്പൊത്തന്നെ റിപ്ലൈ വന്നു.. "ഉണ്ട്.." ങേ ഇവളിത്തരക്കാരിയായിരുന്നോ.. എന്നിട്ടും ഒരു നാണവുമില്ലാതെ അതു സമ്മതിക്കുന്നത് കണ്ടില്ലേ.. ചെക്കന്റെ മനസിൽ നൂറുകൂട്ടം ചിന്തകൾ ടിപ്പർലോറി കണക്കെ പാഞ്ഞുപോയി.. അപ്പോഴേക്കും അവളുടെ മെസ്സേജ്‌ പിന്നെം വന്നു.. "ഞാനിനി ചേട്ടനോട് ഒന്നും ഒളിക്കുന്നില്ല.. അയൽപക്കത്തുള്ള അങ്കിൾ ഇടയ്ക്കിടെ എനിക്കു സ്വീറ്റ്‌സ് തന്നു ഉമ്മവെക്കാറുണ്ടായിരുന്നു.. പാത്രം വിക്കാൻ വരാറുണ്ടാരുന്ന തമിഴൻ ചേട്ടൻ കവിളിൽ പിടിച്ചു വലിക്കാരുണ്ടാരുന്നു.. ഒത്തിരി രാത്രികൾ ഞാൻ കസിന്റെ കൂടേ ഉറങ്ങീട്ടുണ്ട്..." വായിച്ചതും ചെക്കൻ വിയർത്തു തുടങി.. മീ ടു ഹാഷ്ടാഗ് വെച്ചു ഫേസ്ബുക്കിൽ പോസ്റ്റിടാറുണ്ടായിരുന്ന സിനിമാനടിമാർ പോലും ഇത്രേം അനുഭവങ്ങൾ പച്ചക്കു പറഞ്ഞിട്ടില്ല.. ഇതിപ്പോ വല്ലാത്തൊരു ചതിയായിപ്പോയല്ലോ ദൈവമേ.. ബ്രോക്കറെ വിളിച്ചു ഈ ആലോചന കാൻസൽ ചെയ്യാമെന്നു മനസ്സിലുറപ്പിച്ചു കാൾ ചെയ്യാൻ നോക്കുമ്പോഴാണ് വീണ്ടും അവളുടെ കാൾ വന്നതു.. ഇതെന്തിനാണാവോ പിന്നെം വിളിക്കുന്നെ.. മനസ്സില്ലാ മനസോടെ ഫോണെടുത്തു.. "ഒരു നിമിഷം പേടിച്ചില്ലേ... എന്നെ സംശയിച്ചില്ലെ.." എന്നും ചോദിച്ചവൾ പൊട്ടിച്ചിരിച്ചു.. "അപോ ഈ പറഞ്ഞതൊക്കെ.."? ചെക്കന്റെ സംശയം മാറീട്ടില്ലാരുന്നു.. "പറഞ്ഞതൊക്കെ സത്യമാ..." അവൾതുടർന്നു.. "പക്‌ഷേ അതൊക്കെ നടന്നത് എനിക്കു മൂന്നുവയസ്സുള്ളപ്പോഴോ മറ്റോ ആണ്.. ഞാൻ ചുമ്മാ ചേട്ടനെ പറ്റിക്കാൻ പറഞ്ഞതല്ലേ.." "എടീ ദുഷ്ടേ മനുഷ്യനെ വെറുതെ തീ തീറ്റിച്ചു... നിനക്കു ഞാൻ വെച്ചിട്ടുണ്ട്.." എന്നും പറഞ്ഞവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. അവളപ്പോഴും കുപ്പിവളകണക്കെ ചിരിച്ചോണ്ടിരിക്കയാരുന്നു.. ഒരു പെരുമഴ നനയുന്നതുപോലെ അവനാ ചിരിയിൽ അലിഞ്ഞിറങ്ങി കണ്ണുകൾ ഇറുകെയടച്ചു. #📙 നോവൽ #📔 കഥ
😘💓💓 #❤️ പ്രണയം സ്റ്റാറ്റസുകൾ #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #👌 വൈറൽ വീഡിയോസ് #💑 സ്നേഹം #😢വിരഹം സ്റ്റാറ്റസ്
❤️ പ്രണയം സ്റ്റാറ്റസുകൾ - ShareChat
00:38
😍😍 #👌 വൈറൽ വീഡിയോസ് #😢വിരഹം സ്റ്റാറ്റസ് #💑 സ്നേഹം #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #❤️ പ്രണയം സ്റ്റാറ്റസുകൾ
👌 വൈറൽ വീഡിയോസ് - ShareChat
00:31
പ്രിയപ്പെട്ട അയാൾ 🥰🥰😘 #❤️ പ്രണയം സ്റ്റാറ്റസുകൾ #💑 സ്നേഹം #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #😢വിരഹം സ്റ്റാറ്റസ് #👌 വൈറൽ വീഡിയോസ്
❤️ പ്രണയം സ്റ്റാറ്റസുകൾ - ShareChat
00:48
ഇത്തയുടെ വാട്സാപ്പ് ചാറ്റ് അളിയൻ കയ്യോടെ പിടിച്ചു. വീട്ടിലാകെ പ്രശ്നാണ്. അളിയൻ പെങ്ങളേയും കുട്ടികളേയും കൊണ്ട് വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മയും ഉപ്പയും ഇത്താനെ ദേഷ്യത്തോടെ നോക്കി പല്ല് കടിച്ച് നിക്കാണ്. മനാഫ് നിഷ്കളങ്കമായി അളിയനെ നോക്കി "അളിയാ, സത്യത്തിൽ എന്താണ് നടന്നത്...?" ആകെ തകർന്ന് തരിപ്പണമായി ഇരിക്കുന്ന അളിയൻ മനാഫിനെ നോക്കി "നിനക്കറിയില്ലേ ഞാൻ ഇവളേയും മക്കളേയും എങ്ങനാ നോക്കുന്നത് എന്ന്" ഒന്ന് നിറുത്തിയിട്ട് അളിയൻ തന്റെ മക്കളെ ചേർത്ത് പിടിച്ച് ഇത്തയെ നോക്കി "പൊന്നുപോലെ അല്ലേ ഞാൻ നിങ്ങളെ നോക്കുന്നത്, എന്നിട്ടും നീയെന്ന ചതിച്ചു" അളിയൻ പറഞ്ഞ് തീർന്നതും ഉപ്പ ഇത്തയെ നോക്കി അലറി "നാ#@% മോളേ, കുടുംബത്തിന്റെ പേര് കളയാനായിട്ട്, നിന്നെ ഞാൻ" ഇതും പറഞ്ഞ് ഉപ്പ അവളെ അടിക്കാനൊരുങ്ങി. അളിയനത് തടഞ്ഞു "അടിക്കൊന്നും വേണ്ടാ, അതെനിക്ക് സഹിക്കാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും ന്റെ കുട്ടികളുടെ ഉമ്മയല്ലേ. ഈകാര്യം എന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ നിങ്ങൾക്കൊക്കെ അറിയാലോ. ഞാൻ ആരേയും അറിയിക്കാതെ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത് പ്രശ്നം പരിഹരിക്കാനാണ് വഷളാക്കാനല്ല" മനാഫ് ഇത്തയെ നോക്കി "ഇങ്ങക്ക് എന്തിന്റെ കേടാണ്, ഒന്നുമില്ലേലും മൂന്ന് കുട്ടികളുടെ ഉമ്മയല്ലേ, ച്ചേ!!!" ഇത്ത മനാഫിനെ നോക്കി കണ്ണീർ പൊഴിച്ചു "ഇക്ക പറയുന്നപോലെ ഞങ്ങൾ ലവ് ഒന്നുമല്ല. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കുന്ന ബെസ്റ്റ് ഫ്രണ്ട്" മനാഫ് ഇത്തയെ അടിമുടിയൊന്ന് നോക്കി "ഏതാ ഈ അവൻ...?" പെട്ടെന്ന് ഇത്തയുടെ കണ്ണീരൊക്കെ മേലോട്ട് പോയി. അവളുടെ മുഖത്ത് വല്ലാത്തൊരു തേജസ്‌ തെളിഞ്ഞു "അജു, ജെസിബി അജ്മൽ. എന്റെ ക്ലാസ്മേറ്റ്. വർഷങ്ങളായി ഞങ്ങൾ ഒരു കോൺടാക്ടും ഇല്ലായിരുന്നു. രണ്ട് മാസം മുന്നേ സ്കൂൾ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തപ്പോഴാണ് ഞാൻ വീണ്ടും അവനോട്‌ സംസാരിച്ച് തുടങ്ങുന്നത്. ഹി ഈസ്‌ സച്ച് ഏ ജന്റിൽമാൻ" ജെസിബി അജ്മലിന്റെ കുറിച്ച് പറയുമ്പോൾ ഇത്തയുടെ വായിൽ നിന്നും തേൻ ഒലിക്കുന്നത് വായും പൊളിച്ച് നോക്കിനിന്ന മനാഫിനെ നോക്കി അളിയൻ മൊബൈൽ നീട്ടി അലറി "ഇതാണോ ഫ്രണ്ട്ഷിപ്പ്...?" മനാഫ് അളിയന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ച് നോക്കിയപ്പോൾ ഇത്തയുടേയും അജ്മലിന്റെയും ചാറ്റ് ഹിസ്റ്ററി കണ്ടു. അജു: അറിയോ...? ഇത്ത: മ്മ്, അറിയാതെ പിന്നെ അജു: സുഖാണോ ഡിയർ ഇത്ത: മ്മ്, സുഖം. നിനക്കോ...? അജു: അടിപൊളിയായി പോകുന്നു. ഹാപ്പി ലൈഫ് ഇത്ത: മ്മ്, എന്താ ഇപ്പൊ പരിപാടി അജു: കുറച്ചുകാലം പുറത്തായിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽഡ് ആണ്. ഇത്ത: ഭാര്യക്കും കുട്ടികൾക്കും സുഖല്ലേ...? എന്റെ അന്വേഷണം പറയൂ ട്ടോ" അജു: അവര് എന്റെ കൂടെയല്ലേ, ഹാപ്പി ആവാതിരിക്കോ. ഞങ്ങൾ ഫുൾ ടൂർ ആൻഡ് അടിച്ചുപൊളി ആണ്. രണ്ട് ദിവസം മുന്നേ തായ്‌ലൻഡ് ടൂർ കഴിഞ്ഞ് വന്നേയുള്ളൂ. നെക്സ്റ്റ് വീക്ക്‌ ഇന്ത്യ മുഴുവൻ കറങ്ങാൻ പോവാണ് ഞങ്ങൾ" ഇത്ത: നിന്റെ ഭാര്യയുടെ ഭാഗ്യം. നിന്നെപ്പോലെ ഒരു അടിപൊളി ഭർത്താവിനെ കിട്ടിയതിൽ. എന്റെ ഇക്ക വല്ലപ്പോഴും വയനാടോ ഊട്ടിയോ കൊണ്ടുപോയാലായി" മനാഫ് ചാറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അളിയൻ എത്തിനോക്കി "ഇതല്ല, ഇത് തുടക്കാണ്. ലെറ്റസ്റ്റ് ചാറ്റ് നോക്ക്" മനാഫ് അളിയനെ ഒന്ന് നോക്കിയിട്ട് ചാറ്റ് സ്ക്രോൾ ചെയ്തു അജു: എവിടെയാടാ പൊന്നേ. മെസ്സേജ് അയച്ചിട്ട് നോ റിപ്ലൈ...? വൈ...?" ഇത്ത: ഇക്കാക്ക് ഫുഡ്‌ കൊടുത്തിട്ട് പാത്രമൊക്കെ കഴുകി വെക്കായിരുന്നു അജു: വാട്ട്‌ നോൺസൻസ് ദിസ്‌. നമ്മുടെ സമൂഹം ഇനിയും മാറിയില്ലേ, ച്ചേ!!! ഇക്കാക്ക് വേണമെങ്കിൽ ഇക്കയോട് ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പറയൂ. ഇക്ക കഴിച്ച പാത്രമൊക്കെ നീയാണോ കഴുകുന്നത്...?" ഇത്ത: മ്മ് അജു: ഇതൊക്കെ കേട്ടിട്ട് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് പൊന്നൂസേ. നിന്റെ ഇക്കയൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ബ്ലഡി ഫൂൾ. ഭാര്യയെ അടിമയാക്കി വെച്ചിരിക്കാ ഇടിയറ്റ്. ഞാനൊന്നും ഭാര്യയെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. ഭാര്യ എന്നാൽ വീട്ടിലെ വിളക്കാണ്" ചാറ്റിൽ നിന്നും കണ്ണെടുത്ത് മനാഫ് അജുവിന്റെ പ്രൊഫൈൽ പിക് നോക്കി എന്നിട്ട് ഇത്തയെ നോക്കി "ഈ അജു ആരാന്നാ പറഞ്ഞേ...?" ഇത്തയുടെ മുഖത്ത് വീണ്ടും തേജസ്‌ തെളിഞ്ഞു "സച്ച് എ വണ്ടർഫുൾ ജന്റിൽമെൻ" ഒന്ന് നിറുത്തിയിട്ട് അവൾ എല്ലാവരേയും മാറിമാറി നോക്കി "അജു സ്വന്തം ഭാര്യയുടെ പേര് പോലും വിളിക്കില്ല. മുത്തേ, പൊന്നേ, വാവേ, പൊന്നൂസേ എന്നൊക്കെയാ വിളിക്കാ. എന്റെ ഭർത്താവോ, എടീ പോടീ എന്നല്ലാതെ വിളിക്കില്ല. അജുവിന് സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കുന്നത് ഓർക്കാൻ പോലും കഴിയില്ലെന്നാ പറഞ്ഞേ" മനാഫ് ഇത്തയെ നോക്കി "ഈ അജുവിന് ജെസിബി അജ്മൽ എന്ന പേര് എങ്ങനാ വന്നേ അറിയോ ഇത്താക്ക്" "യെസ്, വിദേശത്ത് ജെസിബി ഉണ്ടാക്കുന്ന ഫാക്ടറിയുണ്ട് അജുവിന്" ഇത്ത പറഞ്ഞ് തീർന്നതും തന്റെ കയ്യിലുള്ള ഇത്തയുടെ ഫോൺ നിലത്തേക്ക് എറിഞ്ഞ് മനാഫ് ഇത്തയെ നോക്കി അലറി "ഉണ്ടയാണ്, സ്വന്തം ഭാര്യയെ തൊഴിലുറപ്പിന് പറഞ്ഞയച്ച് കള്ളും കുടിച്ച് നടക്കുന്ന അജുവിന് ജെസിബി അജ്മൽ എന്ന പേര് വീണത് എങ്ങനാ അറിയോ...?" ഒന്ന് നിറുത്തിയിട്ട് നിലത്ത് ചിന്നി ചിതറി കിടക്കുന്ന ഫോണിൽ കാലുകൊണ്ട് ചവിട്ടിയരച്ച് മനാഫ് ഇത്തയെ നോക്കി "മീൻ കറിയിൽ കറിവേപ്പില ഇട്ടില്ലാന്ന് പറഞ്ഞ് സ്വന്തം ഭാര്യയെ ജെസിബിയുടെ മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ നോക്കിയിട്ടാ അവന് ആ പേര് വീണത്. അവളുടെ ഒരു സച്ച് ഏ ജന്റിൽമാൻ" ഇത് കേട്ടതും ആറ്റിട്യൂടിട്ട് നിന്നിരുന്ന ഇത്ത അളിയനെ നോക്കി വീട്ടിലേക്ക് പോവാം എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിച്ച് അതേ കണ്ണുകൊണ്ട് കാലും പിടിച്ചു... എന്താലേ... എജ്ജാതി സച്ച് ഏ ജന്റിൽമാൻ അല്ലേ... സിനാസ് അലി #📔 കഥ #📙 നോവൽ
" കെട്ടിയോളാണെന്റെ മാലാഖ " തീയേറ്ററിൽ എസിയുടെ തണുപ്പിൽ പ്രിയ ജീവനോട് ചേർന്നിരുന്നു. അവർ തമ്മിൽ പ്രണയത്തിലായ ശേഷം ആദ്യമായാണ് ഒരുമിച്ച് ഒരു സിനിമ കാണാൻ വേണ്ടി പോകുന്നത്. തിയേറ്ററിലെ സിസിടിവി ക്യാമറ യെ വകവയ്ക്കാതെ ജീവന്റെ കവിളിൽ ആദ്യചുംബനം കൊടുത്തുകൊണ്ട് പ്രിയ ജീവനോട് ചോദിച്ചു " എന്നെ ചതിക്കുമോ " " ഇന്ന് ഈ നിമിഷം വരെ എന്റെ പെരുമാറ്റത്തിൽ എപ്പോഴെങ്കിലും ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ " " ഇല്ല പക്ഷേ ചോദിക്കാതെ പറ്റില്ല. ഈ കാലഘട്ടം വളരെ മോശമാണ്. ഈ റിലേഷൻഷിപ്പ് വീട്ടിൽ ഒരിക്കലും അംഗീകരിക്കില്ല. ഒളിച്ചോട്ടമല്ലാതെ നമ്മുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല. എല്ലാം തീരുമാനിച്ചുറപ്പിച്ചു ഞാൻ വരുമ്പോൾ നീ നോ പറയുമോ " " നിന്നെ പരിചയപ്പെട്ട അന്നുമുതൽ ഞാൻ കണ്ടത് നമ്മൾ ഒരുമിചുള്ള ഒരു ജീവിതമാണ് അതാരും അംഗീകരിക്കുന്നില്ലെങ്കിൽ അത് അംഗീകരിക്കാത്ത ആരെയും നമുക്കും വേണ്ട. നമ്മൾ ഒരുമിച്ചു ജീവിക്കും " പ്രിയ ജീവന്റെ കവിളിൽ ഒരു ചുംബനം കൂടി നൽകി. സിനിമ പാതി തീർന്നത് ഇരുവരും അറിഞ്ഞില്ല. അവർക്ക് പറയാനുള്ളതെല്ലാം അവർ പറഞ്ഞു തീർക്കുകയായിരുന്നു. തിയേറ്ററിനുള്ളിൽ അവർ ചില കമിതാക്കളെ വളരെ മോശമായ രീതിയിൽ കണ്ടു. ചിലർ പഠിക്കുന്ന കുട്ടികൾ. ചിലർ കെട്ടുപ്രായം തികഞ്ഞ കുട്ടികൾ " ഛേ ,,,,, ഇവരുടെയെല്ലാം കാഴ്ചപ്പാടിൽ പ്രണയം എന്നാൽ കാമം മാത്രമാണ് " മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടാറില്ല എന്നതുകൊണ്ടുമാത്രം പ്രിയ എല്ലാത്തിനും നേരെ കണ്ണടച്ചു പ്രിയ ജീവന്റെ നെഞ്ചോട് ഒട്ടിക്കിടന്നു. സിനിമ തീർന്നിട്ടും രണ്ടുപേർക്കും അവിടെനിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. ജീവൻ പ്രിയയുടെ നെറ്റിയിൽ ചുംബിച്ചു. ആദ്യ ചുംബനം തീയേറ്ററിൽ നിന്ന് എല്ലാവരും ഒഴിഞ്ഞശേഷം അവസാനമാണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവർ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു പ്രിയയുടെ ഹസ്ബൻഡ് ടോണിയും ജീവന്റെ ഭാര്യ ജെസ്സിയും. ആകാശം ഇടിഞ്ഞ് തലയിൽ വീണാൽ മതിയായിരുന്നു എന്ന് ജീവനും ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ പ്രിയയും. രണ്ടുപേരും നാറി നാണംകെട്ടു,,, രണ്ടാളുടെയും ക്രയ വിക്രയങ്ങൾ സി സി ടി വിയിൽ നന്നായി പതിഞ്ഞത് കൊണ്ട് തെളിവിനു പഞ്ഞമില്ല. പ്രിയയെ ടോണി തീയേറ്ററിനു മുന്നിലൂടെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോയി വീട്ടിൽ തിരിച്ചെത്തിയ ജീവനെ ജീവന്റെ വീട്ടുകാരും ജെസ്സിയുടെ വീട്ടുകാരും മാറിമാറി തെറി വിളിക്കുകയായിരുന്നു ഒന്നും മിണ്ടാൻ പറ്റാതെ എല്ലാവരുടെയും ഇടയിൽ ഇരിക്കുന്ന ജീവന്റെ അടുത്തുവന്ന് ജീവന്റെ അളിയൻ ഇങ്ങനെ ചോദിച്ചു " എന്റെ പൊന്നളിയോ,,, ഉടായിപ്പിന് പോകുമ്പോൾ ആരുമറിയാതെ വേണ്ടേ പോകാൻ,,, ആട്ടെ ഏതാ നിങ്ങളൾ കണ്ട സിനിമ " ചെറിയൊരു വ്യസനത്തോടെ കൂടി ജീവൻ പറഞ്ഞു " കെട്ടിയോളാണ് എന്റെ മാലാഖ " Inspired by a troll 🤨 #📔 കഥ #📙 നോവൽ
#അളിയൻ്റെസർപ്രൈസ് കഴിഞ്ഞ ബർത്ത് ഡേയ്ക്ക് അളിയൻ ഗൾഫിൽ നിന്ന് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് ചീറ്റി പോയതിനാൽ ഇത്തവണ കുറച്ച് കൂടി ജാഗ്രതയിലായിരുന്നു മൂപ്പര്. കഴിഞ്ഞ വർഷം ലീവും കഴിഞ്ഞ് പോകുന്നതിന് മുന്നേ ബർത്ത് ഡേ ഗിഫ്റ്റ് ഭാര്യ അറിയാതെ വാഷ് ബെയ്സൻ്റെ അടിയിൽ ഒളിപ്പിച്ചതും, ഒടുവിലത് പ്ലംമ്പറ് ചെക്കന് ലോട്ടറിയടിച്ചതും അളിയൻ്റെ ഉറക്കം കെടുത്തിയിരുന്നു പലപ്പോഴും. അത് കൊണ്ട് തന്നെ ഇത്തവണ അളിയൻ ഗൾഫിൽ നിന്ന് കൊണ്ട് തന്നെ കരുക്കൾ നീക്കുമ്പോൾ പണി പാലും വെള്ളത്തിൽ കിട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.തലേ ദിവസം തന്നെ ഭാര്യ അറിയാതേ, മകളുടെ സഹായത്താൽ ഗിഫ്റ്റ് അലമാരയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. മോളുടെ സഹായത്താൽ വേറെ ചില സൂത്രപണികളും ഒപ്പിച്ചിരുന്നു. ഗിഫ്റ്റ് കിട്ടുമ്പോൾ ദീപ തുള്ളിചാടുന്ന സീനോർത്ത് അളിയൻ ത്രില്ലടിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേ ദിവസം രാവിലെ തന്നെ ഭാര്യയെ വിളിച്ച് വിഷ് ചെയ്തു. ഇപ്രാവശ്യം ഗിഫ്റ്റ് ഒന്നുമില്ലേന്ന് ഭാര്യ ചിണുങ്ങി കൊണ്ട് അളിയനോട് ചോദിച്ചു.എന്നിട്ടെന്തിനാ കണ്ട പ്ലമ്പറ് ചെക്കന്മാർക്ക് കൊടുക്കാനോണോന്ന് അളിയനും. നീ ആ മേശ ഒന്ന് തുറന്ന് നോക്കിയേ...? അത് കേട്ട് സന്തോഷത്തോടെ ദീപ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഒരു തുണ്ട് പേപ്പറായിരുന്നു. അതിൽ ഇങ്ങനെ എഴുതി വെച്ചിരുന്നു ധൃതിവെക്കാതെ പതുക്കെ പോയി അടുക്കളയിലെ അരി ഇട്ടിരിക്കുന്ന ബക്കറ്റ് നോക്കൂന്ന്. അനുസരണ ശീലത്തിന് ഉത്തമോദാഹരണമായ ദീപ അടുത്ത സെക്കൻ്റിൽ തന്നെ കിച്ചണിലേക്ക് പറന്നു നൂറേ നൂറില്.പോകുന്ന പോക്കില് ദീപ മനസ്സിലോർത്തു സ്വർണ്ണമാല വല്ലതും അരിക്കകത്ത് കുഴിച്ചിട്ടുണ്ടാവുമെന്ന്. ഇങ്ങോട്ട് വരട്ടെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം ഓർത്തപ്പഴേ ദീപചേച്ചി നാണം കൊണ്ട് വിജ്യംഭിച്ച് പോയി. ബക്കറ്റ് തുറന്ന് നോക്കിയപ്പോൾ കണ്ടതോ വേറൊരു പേപ്പർ അതിലിങ്ങനെ എഴുതിയിരുന്നു ആവേശം വേണ്ട മെല്ലെ പോയി ബെഡ്ഡിൻ്റെ അടിയിൽ നോക്കൂന്ന്. അത് വായിച്ച് തീർന്നതും ദീപയ്ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.മറുവശത്ത് വീഡിയോ കോളിൽ അളിയൻ ഇതൊക്കെ കണ്ട് രസിക്കുന്നുണ്ടായിരുന്നു. ദേ മനുഷ്യാ.... മനുശ്ശനെ വട്ട് കളിപ്പിച്ചത് മതിയാക്കിയിട്ട് മര്യാദയ്ക്ക് മാല വെച്ചിരിക്കുന്നത് എവിടെയാന്ന് പറഞ്ഞോ? മാലയോ.... ഏത് മാല? അളിയൻ വാ പൊളിച്ചോണ്ട് ചോദിച്ചു. അപ്പഴേക്കും ദീപ ബെഡ്ഡിനടിയിൽ നിന്നും അടുത്ത പേപ്പറും എടുത്ത് വായിച്ചു. അലമാരയ്ക്കുള്ളിലുണ്ട് നിൻ്റെ ഫേവറിറ്റ് ഐറ്റം. ദേഷ്യം അടക്കി കൊണ്ട് ദീപ അലമാര തുറന്ന് അരിച്ച് പെറുക്കാൻ തുടങ്ങി. തുണികളുടെ ഇടയിലൊക്കെ തപ്പിയിട്ടും ഒന്നും കിട്ടിയില്ല. കിട്ടിയതാവട്ടെ അളിയൻ്റെ പഴയ ഓട്ടയുള്ള ജട്ടിയും അതു കണ്ടപ്പോൾ അളിയൻ്റെ മുഖം മഞ്ഞളിച്ച് പോയി. ഉള്ളിലിരുന്ന പുതിയ ബ്രൗൺ കളർ വാനിറ്റി ബാഗിൻ്റെ സിബ്ബ് വെപ്രാളത്തിൽ വലിച്ച് തുറന്നതും സിബ്ബ് അടക്കം കൈയ്യിലിരുന്നു.അത് കണ്ട് അളിയൻ്റെ കണ്ണ് തള്ളി പോയി.കടിച്ച് പിടിച്ച് ഒരു കണക്കിന് ആ ബാഗ് തുറന്ന് നോക്കി ഉള്ളിലൊന്നും കാണാതായപ്പോൾ ദീപയുടെ മുഖം ചുവന്ന് തുടുത്തു. അടുത്ത പേപ്പറ് എവിടെയാ മനുഷ്യാ കൊണ്ടോയി വെച്ചിരിക്കുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... വേഗം പറ? പേപ്പറോ....? നിനക്ക് ഗിഫ്റ്റാണോ വേണ്ടത് പേപ്പറാണോ? ഇത്തവണ അളിയനും ദേഷ്യം വന്നു.ഗത്യന്തരമില്ലാതെ അളിയന് ഒടുവിൽ പറയേണ്ടി വന്നു എടി പൊട്ടിക്കാളീ.... നീ പിടിച്ചിരിക്കുന്ന ആ ബ്രൗൺ കളറ് ബാഗാണ് നിനക്കുള്ള ഗിഫ്റ്റെന്ന്! ഈ ചാണാപ്പുളി ബാഗേ നിങ്ങൾക്ക് കിട്ടിയുള്ളോ മനുഷ്യാ.... നിങ്ങളിങ്ങോട്ട് വാ ശരിയാക്കി തരുന്നുണ്ട് ഞാൻ. പിന്നെയും ഏതാണ്ടൊക്കെ പെയ്ത് പെറുക്കുന്നുണ്ടായിരുന്നു.അതൊന്നും കേൾക്കാതെ അളിയൻ ഫോൺ കട്ട് ചെയ്ത് ചിരിക്കണോ അതോ കരയണോന്ന് അറിയാതേ ആ പാവം താടിക്ക് കൈയ്യും കൊടുത്തിരുന്നു പോയി! പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും അതാ മൊബൈല് ചിലയ്ക്കുന്നു, മെസ്സേജ് വന്നതായിരുന്നു. ദീപ അയച്ചതാവും കുറ്റബോധം തോന്നി കാണും അളിയൻ ഊഹിച്ചു.ഉമ്മകൾ വാരി വിതറിയിട്ടുണ്ടാവും. അതൊക്കെ ഓർത്തപ്പോൾ അളിയൻ്റെ മൂഡ് മാറി. ദേഷ്യം വരുമ്പോൾ ഓള് കുനിച്ച് നിർത്തി കൂമ്പിനിടിക്കുമെങ്കിലും, സ്നേഹം തോന്നിയാൽ പിന്നെ ഒരു രക്ഷയുമില്ല. ഓർമ്മകൾ അളിയൻ്റെ മുഖത്ത് പുഞ്ചിരി തൂകി. പക്ഷേ ഫോണെടുത്ത് നോക്കിയപ്പോൾ കണ്ടത് വേറൊരു മെസ്സേജായിരുന്നു. ചേട്ടാ ഞാനാ... പ്ലംമ്പറാ, വീട്ടില് എവിടേങ്കിലും വെള്ളം ലീക്ക് ആവുന്നുണ്ടോ? വാഷ് ബെയ്സനിൽ എന്തേലും കുഴപ്പമുണ്ടോ? പൈസേട കാര്യത്തിൽ ടെൻഷൻ വേണ്ട ഞാൻ പോയി നോക്കിക്കോളാം എന്നായിരുന്നു. ലോ... ലവൻ്റെ മെസ്സേജായിരുന്നത്, കഴിഞ്ഞ പ്രാവശ്യം ദീപയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് വാഷ് ബെയ്സനടിയിൽ ഒളിപ്പിച്ച് വെച്ചത് കിട്ടിയത് ഇവനായിരുന്നല്ലോ, ഇത്തവണ അതും പ്രതീക്ഷിച്ച് വന്നതാണ് കക്ഷി. അളിയന് ദേഷ്യം ഇരച്ച് കയറി. കായും മായും പൂവും വെച്ച് വായിൽ വന്നതൊക്കെ അവനെ പറഞ്ഞപ്പോൾ അളിയന് ചെറിയൊരാശ്വാസം കിട്ടി. അളിയൻ്റെ സർപ്രൈസ് പരീക്ഷണങ്ങൾ ഇനിയും തുടരും..... ✍️ ഷെർബിൻ ആൻ്റണി #📔 കഥ #📙 നോവൽ
കല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിനുശേഷം മുടങ്ങിപ്പോയ ഡിഗ്രി പഠനം പുനരാരംഭിച്ചു. സാധാരണ വിവാഹത്തിന് മുൻപായി പെണ്ണുകാണൽ സമയത്ത് ഔപചാരിരികമായുള്ള അന്വേഷണങ്ങളും ഉറപ്പുകളും മാത്രമാണ് ഒരു പെൺകുട്ടിയ്ക്ക് തുടർപഠനം എന്ന കടമ്പ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽതന്നെയായിരുന്നു.. അന്നൊക്കെ പിഎസ്‌സി അപ്ലിക്കേഷൻ അയക്കുന്നത് പോസ്റ്റൽ ആയിരുന്നു.പെങ്ങളുടെ ഭർത്താവ് എല്ലാ പിഎസ് സി നോട്ടിഫിക്കേഷൻ വരുമ്പോഴും ഫോം വാങ്ങി കൊണ്ട് വരും, പൂരിപ്പിച്ച് അയക്കാൻ. അന്നൊക്കെ പി എസ് സി എന്താന്നോ അതിൻറെ ഗുണം എന്തെന്നൊ അറിയാൻ ഉള്ള വകതിരിവ്ഉണ്ടായിരുന്നില്ല. "അളിയൻ വാങ്ങിക്കൊണ്ടു വന്നത് അല്ലേ എന്തായാലും പൂരിപ്പിച്ച് അയക്കാം "....എന്ന് കരുതി അയക്കും . ഞാൻ മാത്രമല്ല ട്ടൊ...ചേട്ടൻറെ താഴെയുള്ള പെങ്ങളും ഉണ്ടാവും അയക്കാൻ. അന്ന് ഇന്നത്തെപോലെ തൃശ്ശൂർ ക്കാർക്ക് കാസർഗോട്ടെക്കൊ , കാസർഗോഡ് ഉള്ളവർക്ക് തിരുവനന്തപുരത്തെക്കൊ ഒന്നും അല്ലായിരുന്നു, അവരവരുടെെ സ്ഥലത്ത് തന്നെ പി എസ് സി പരീക്ഷ കേന്ദ്രം കിട്ടുമായിരുന്നു.. എന്തിനു പറയാൻ ചുമ്മ പോയി പരീക്ഷ എഴുതും വരുന്ന വഴി ചേട്ടൻ ബിരിയാണി വാങ്ങിത്തരും അതാണ് ആകേയുള്ള എൻജോയ്മെന്റ്.. പരീക്ഷ ഹാളിൽ കറക്കി കുത്തി...കറക്കി... കുത്തി അര മണിക്കൂർ കൊണ്ട് നമ്മുടെ പരിപാടി അവസാനിപ്പിച്ചു ചെറിയ ഒരു ഉറക്കം അല്ലെങ്കിൽ ഇൻവിജിലേറ്റർ നെ വരക്കാൻ ഉള്ള ശ്രമം ഒക്കെ നടത്തി ലാസ്റ്റ് ബെല്ലിനു വേണ്ടി കാത്തിരിക്കും.. പറയാൻ മറന്നു പോയി എന്നും എന്റെ പാഷൻ വരയാണ്... കൂടെ കുറച്ച് ഡയറി എഴുത്തു ഉണ്ടെങ്കിലും മനസ്സിൽ തോന്നുന്നത് അപ്പോൾ തന്ന് വരയ്ക്കണം എന്നാണ്. നടക്കാതെ പോയ പല ആഗ്രഹങ്ങളും സന്തതി പരമ്പരകൾ നിലനിർത്തി പോകുന്നുണ്ട് എന്നതാണ് വലിയൊരു ആശ്വാസം. എല്ലാത്തിലുമുപരി പരീക്ഷകഴിഞ്ഞു പോകുന്ന വഴിയിൽ കയറുന്ന പാർക്കുകളും ബീച്ചുകളും റെസ്റ്റോറന്റുകളും തന്നെയാണ് മനസ്സിൽ മുഴുവൻ... അതിൽ പ്രധാനം എക്സാം കഴിഞ്ഞാൽ കിട്ടുന്ന ബിരിയാണി ഓർത്തു അങ്ങനെ നിർവൃതി അടിച്ചു ഇരിക്കും... എല്ലാവരും എന്നെ പോലെ അല്ലാട്ടോ....ക്വസ്റ്റ്യൻ പേപ്പർ ശ്രദ്ധയോടെ വായിക്കുന്നു ആലോചിക്കുന്നു....കുത്തി കുറിക്കുന്നു....ഞാൻ ആലോചിക്കും ഇതിനു മാത്രം എന്താ അതിനുള്ളിൽ ഉള്ളത്.... ഡിഗ്രി പഠനം അവസാനിച്ചപ്പോൾ മൂത്ത നാത്തൂൻ എന്നെചാലക്കുടിയിലെ ഒരു psc കോച്ചിംഗ് സെന്ററിൽ കൊണ്ട് പോയി ചേർത്തു .. ചേച്ചി ആസമയത് പോലീസ് കോൺസ്റ്റബിൾ ആയി ചാലക്കുടി സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട് . ഇപ്പോ ഗവണ്മെന്റ് സർവീസിൽ കേറാം എന്ന വമ്പിച്ച ആഗ്രഹത്തോടെ "ഇതൊക്കെ എന്ത് ..'.വളരെ സിമ്പിൾ.. എന്ന മനോഭാവത്തോടെ എല്ലാ ഞായറാഴ്ചയും ഉച്ചക്ക് ഒന്നരക്ക് ക്ലാസിൽ കേറി ഇരിക്കും.. ഉച്ച സമയം അല്ലേ പകുതി ഉറക്കത്തിൽ ആവും ക്ലാസ് കേൾക്കുന്നത്.. ആരൊക്കെയോ വരുന്നു..പോകുന്നു എന്തൊക്കെയോ പറയുന്നു....എനിയ്ക്ക് ഒരു വകയും മനസിലായില്ല.. പത്താം ക്ലാസ്സിൽ കഷ്ടി പുഷ്ടിആയാണ് ഹിസ്റ്ററി യിൽ ജയിച്ചു പോന്നത്...ആ എനിയ്ക്ക് സിന്ധു നദീതട സംസ്‍കാരവും അശോകന്റെ ഭരണവും ഒന്നും തലേൽ കേറിയില്ല....ഏകദേശം ആറു മാസത്തോളം ഞാൻ ക്ലാസ്സിൽ പോയി...പരീക്ഷകൾ എഴുതുന്നു..കറക്കി കുത്തുന്നു..ബിരിയാണി കഴിക്കുന്നു....അങ്ങനെ അങ്ങനെ കാലം കടന്നു പോയി...ഒരു ലിസ്റ്റിന്റെയും ഏഴയലത്ത് പോലും ഞാൻ എത്തിയില്ല... അതിനിടയിൽ പീ ജീ ചെയ്തു...ഇരിക്കട്ടെ ഒരു വാല്.... ഇനിയും പഠിപ്പിക്കാൻ ചേട്ടൻ തയ്യാറായി.... ഇനിയും പഠിച്ചാൽ എനിയ്ക്ക് വട്ട് പിടിക്കുമെന്ന് വിചാരിച് എന്തെലും ജോലിയ്ക്ക് പോവാമെന്ന് കരുതി... സ്നേഹനിധി ആയ പോലീസ് നാത്തൂൻ ചാലക്കുടിയിൽ ടാക്സ് വർക്കുകൾ ചെയ്യുന്ന ആളുടെ അടുത്ത് കൊണ്ട് വിട്ടു... പ്രസിദ്ധമായ ധ്യാന കേന്ദ്രത്തിന്റെ കണക്കും ഇദ്ദേഹം ആണ് നോക്കി കൊണ്ടിരുന്നത്..എന്നൊട് അവിടുത്തെ കണക്ക് എഴുതാൻ പഠിച്ചോ എന്നും.. ഞാനവിടെ ഒരു മൂന്നു മാസം വിശ്വാസികൾക്കു കത്തെഴുതി...എഴുതി എഴുതി കയ്യുടെ പണി തീർന്നു എന്നല്ലാതെ ഒരു കണക്കും പഠിച്ചില്ല..... പിന്നെ രണ്ട് മൂന്നു സ്ഥലങ്ങളിൽ ജോലി ചെയ്തു ...ഒരു മുപ്പത്തഞ്ചു വയസ്സ് ആയിക്കാണും...ആ സമയത്ത് ആണ് വീണ്ടും psc പഠിക്കാൻ സീരിയസ് ആയി ആഗ്രഹം പൊട്ടിമുളയ്ക്കുന്നത്... ആങ്ങളയുടെ ഭാര്യ കോച്ചിംഗ് നു പോണുണ്ടായിരുന്നു ..അവൾ എന്നൊട് പറഞ്ഞു "നാത്തൂനെ ഒരു കോച്ചിംഗ് സെന്റർ ഉണ്ട് അവിടെ പോയി പഠിച്ചാൽ ജോലി ഉറപ്പാ..". "ഈ പ്രായത്തിൽ ഇനി പഠിയ്ക്കാനോ എയ് ഞാനൊന്നുമില്ല ..." പക്ഷെ അവൾ വിടാൻ ഭാവം ഇല്ല...അങ്ങനെ ഉള്ള ജോലി നിലനിർത്തികൊണ്ട് ഞായറാഴ്ച ക്ലാസ്സുകളിൽ പോയിതുടങ്ങി... പോയി തുടങ്ങിയപ്പോ അല്ലേ മനസ്സിലായെ ലാലേട്ടൻ പറയുന്ന പോലെ സിംഹത്തിന്റെ മടയിൽ ആണ് ഞാൻ എത്തി പെട്ടത് എന്നു..ആദ്യ ദിവസം പരിചയപ്പെടലിന്റെ ആയിരുന്നു...വല്ല്യ പഠിപ്പുകാരി, പേരിന്റെ അറ്റത് ഒരു എം കോം വാലും ഒക്കെ പറഞ്ഞപ്പോ മാഷിന്റെ മുഖത്ത് ഒരു ചിരി....ഇപ്പൊഴെങ്കിലും ബോധം വന്നല്ലൊ.,....ഇനിയും വൈകിയിട്ടില്ല..മാഷിന്റെ ഭാര്യക്ക് ഞങ്ങളുടെ പ്രിയപെട്ട ടീച്ചർക്ക് വെറും മൂന്നു മാസം പഠിക്കേണ്ടി വന്നുള്ളൂ ജോലി കിട്ടി...അതെല്ലാം ക്കെ കേട്ടപ്പോ ഒരു ഒന്നൊന്നര മോട്ടിവേഷൻ ആയിരുന്നു... ഏതായാലും പിന്നീട്‌ അങ്ങൊട്ട് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആയിരുന്നു....പഠിക്കാതെ നിവൃത്തി ഇല്ല...അടി ,വഴക്ക്, ഇമ്പോസിഷൻ, തലയിൽ പാത്രം ചുമക്കൽ, റെയിൽവേ സ്റ്റേഷൻ പരിസരത്തു ട്രെയിൻ പോണ പോലെ വരി വരി ആയി പോവുക...സ്റ്റെപ്സ് മുട്ടുകുത്തി കയറൽ എന്നിങ്ങനെ പോകുന്നു മാഷിന്റെ കലാപരിപാടികൾ... എന്തൊക്കെ ചെയ്താലും മാഷ് ഞങ്ങൾക്ക് പ്രിയപെട്ടവൻ ആയിരുന്നു...ഒരു ദേഷ്യമോ വിഷമമോ മനസ്സിൽ ഇത് വരെ തോന്നിയിട്ടില്ല... ഒരു കൊല്ലം ഞായറാഴ്ച ബാച്ച് മാത്രം പോയി....പോര പഠിപ്പ് ഒന്നുകൂടി വിപുലീകരിക്കേണ്ടി ഇരിക്കുന്നു എന്നു കരുതി ഉള്ള ജോലി വേണ്ടെന്നു വെച്ചു റഗുലർ ക്ലാസ്സിനു ചേർന്നു... ബാക്കി ടീച്ചേർസ് എക്സാം എടുത്താൽ പേപ്പർ തരാൻ വരുന്നത് മാഷ് ആണ്...നല്ല മുട്ടൻ ചൂരൽ കൊണ്ട്....50 മാർക് ന്റെ പേപ്പർ ആണെങ്കിൽ ഏറ്റവും ടോപ് മാർക് ന്റെ താഴെ ഉള്ള മൂന്നാമത്തെ ആൾക് തൊട്ട് അടിയാണ്...എന്നെ ഒക്കെ അടിക്കാൻ വരുമ്പോൾ മാഷ് ആദ്യം ഒന്നു തൊട്ട് തൊഴും..കാരണം മൂത്തവരെ തല്ലാൻ പാടില്ലല്ലോ....എന്നിട്ട് ഒരു ആത്മഗതം "എന്താടോ വാര്യരെ താൻ നന്നാവാത്തെ".... ഏകദേശം ഒന്നര കൊല്ലം ഈ കലാപരിപാടികൾ ആയിട്ട് നടന്നു...മാഷ് ഞങ്ങളുടെ കൺകണ്ട ദൈവം ആയി...ഒരു ഗുരുനാഥൻ എങ്ങനെ ആയിരിക്കണംഎന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ഞങ്ങളുടെ മാഷ്.....മാഷ് മാത്രം ആല്ലാട്ടോ...ടീച്ചറും..... അങ്ങനെ അത്ഭുതം എന്നു പറയട്ടെ വീടിനടുത്തു തന്നെ എക്സാം സെന്റർ കിട്ടി..പത്തു മിനിറ്റ് മതി യാത്ര...സാരീ ഒക്കെ ഉടുത്ത് അത്യാവശ്യം ഗെറ്റപ്പിൽ തന്നെ പരീക്ഷക്ക് പോയി.,..അടുത്തായത് കൊണ്ട് അഞ്ചു മിനിറ്റ് മുൻപാണ് ഹാളിലേയ്ക്ക് കയറിച്ചെന്നത്...എല്ലാവരും ലാസ്റ്റ് അഞ്ചു മിനിട്ട് കൊണ്ട് ഒരു റാങ്ക് ഫയൽ മൊത്തം വിഴുങ്ങാം എന്ന രീതിയിൽ തല കുത്തി നിന്നു വായിക്കാ...എല്ലാവരെയും നോക്കി "ഹിതൊക്കെ എന്ത് ...നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു "എന്ന രീതിയിൽ വല്ല്യ ഗെറ്റപ്പിൽ ഹാളിലേക്ക് കേറിയതും എല്ലാവരും എന്നെ കണ്ട് എഴുന്നെറ്റ് നിന്നതും ഒരുമിച്ചായിരുന്നു...ഞാനാകെ ബ്ലിങ്ങസ്യ ആയി...പിന്നീടല്ലേ കാര്യം മനസിലായത് ...എന്നെ കണ്ട് ഇൻവിജിലേറ്റർ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ ഈ പ്രക്രിയ ചെയ്തത്.... അവർ തെറ്റിധരിച്ചതിനു കാരണം ഉണ്ട് സാരീക്കു പുറമെ ഒരു കണ്ണടയും ഫിറ്റ് ചെയ്തിരുന്നു കണ്ണു കാണില്ല എന്നു പാവം ഉദ്യോഗാർത്ഥികൾക്ക് അറിയില്ലല്ലൊ.... എന്താ പറയാ ഈ വയസാം കാലത്ത് പഠിക്കാൻ പോയാൽഇങ്ങനെയൊക്കെ ഉണ്ടാവും..... ജോലി കിട്ടുന്നതും കിട്ടാതെ ഇരിക്കുന്നതും ഒകെ ഒരു ഭാഗ്യപരീക്ഷണം ആണ്...എന്നാലും പൊരുതി തോറ്റു എന്നു തന്നെ പറയാം....മാഷിന്റെ ശിക്ഷണത്തിൽ ഒരുപാട് പേർക്ക് ജോലി കിട്ടി...."ഭാഗ്യം"... അത് എല്ലവർക്കും ഓരോരോ തരത്തിൽ ആയിരിക്കമല്ലോ...അല്ലേ..? എന്തൊക്കെ ആയാലും പി എസ്സ് സി പഠിച്ചത്കൊണ്ട് അത്യാവശ്യം ലോക വിവരം ഉണ്ടായി..... പിന്നെ നമ്മുടെ പ്രിയപ്പെട്ട നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും ഒരു വിഷയം കൂടി ഞാൻ കാരണം ഉണ്ടായി...😂😂 #📔 കഥ #📙 നോവൽ