Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് എതിരെ വരുന്ന ഗോപേട്ടനെ കണ്ടത്. കണ്ടപാടെ ഒന്നു ചിരിച്ചു. വരുന്ന വഴിയാണ് അല്ലേ മോനെ? അതെ ഗോപേട്ടാ എന്നും പറഞ്ഞു മുന്നോട്ടു നടന്നു. പാടത്തു നിന്നുള്ള കാറ്റ് അടിക്കുമ്പോൾ വല്ലാത്തൊരു സുഖം. ഒരു പക്ഷേ ഇന്നുവരെ ഇല്ലാത്തൊരു സുഖം പോലെ.. കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോഴാണ് റോഡിലെ സൈഡിൽ പുല്ലരിഞ്ഞുകൊണ്ടു നിൽക്കുന്ന ദേവകിയേടത്തിയെ കണ്ടത്. എന്നെ കണ്ടപാടെ.. പുല്ലുവെട്ടൽ നിർത്തി. വരണ വഴിയാണ് അല്ലേ ശ്രീകുട്ടാ? അതെലോ.. ഏടത്തി. എന്താ മുഖത്തൊരു വിഷമം? ഒന്നൂല്യ മോൻ വേഗം വീട്ടിലേക്കു ചെല്ല്. അമ്മ കാത്തിരിക്കുന്നുണ്ടാവും . എന്നാലും എന്തായിരിക്കും എപ്പോഴും ചിരിച്ചു മാത്രം കാണാറുള്ള ഏടത്തിയുടെ മുഖത്തൊരു സങ്കടം? ആ എന്തേലും കാരണങ്ങൾ ഉണ്ടാവും. അല്ലെങ്കിലും സങ്കടങ്ങൾ ഇല്ലാത്തവരായിട്ടു ആരാ ഈ ലോകത്തു ഉള്ളത്. അടുത്ത കഥയെഴുതുമ്പോൾ ദേവകി ഏടത്തിയെയും ഗോപേട്ടനെയും. ശങ്കരേട്ടനെയും എല്ലാം കുറിച്ചു എഴുതണം. നാടിനെ പറ്റി എന്തെഴുതിയാലും തൃപ്തി വരാതെ കീറികളയലാണ് പതിവ്. വായനശാലയും. എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാരും അമ്പലകുളവും ഉത്സവങ്ങളും പള്ളിപെരുന്നാളും എല്ലാം ഒന്നിച്ചു ആഘോഷിക്കുന്ന നാട്. രാമേട്ടന്റെ പറമ്പിന്റെ വേലിയിൽ ശംഖുപുഷ്പ്പങ്ങൾ പൂത്തുനിൽക്കുന്നു. ആ കാഴ്ച്ച മനസിന്റെ അടിത്തട്ടിൽ വേലിയേറ്റം സൃഷ്ടിക്കുന്നു. ഒരുകാലത്തു ഇവിടെ വെച്ചായിരുന്നു എന്റെ പ്രണയം തളിരിട്ടതു. കഴിഞ്ഞുപോയ ഓർമ്മകൾ ഒരു ചിത്രം പോലെ മനസ്സിൽ തെളിയുന്നു.. ശംഖുപുഷ്പങ്ങൾ നിറഞ്ഞ ഈ ഇടവഴികളിൽ നീ ഇപ്പോഴും വരാറുണ്ടോ ശ്രീ. ഈ പൂക്കൾ എന്നെകുറിച്ചു ചോദിക്കാറുണ്ടോ അതോ നമ്മളെ ഒന്നിച്ചു കാണാത്തതിന്റെ പരിഭവമാണോ അവർക്ക്? അർഹിക്കാത്തതു ആഗ്രഹിച്ചത് കൊണ്ടു മാത്രം നഷ്ട്ടപെട്ട പ്രണയം. ഈ വഴികളിൽ വെച്ചു വിടപറഞ്ഞു നെഞ്ചു തകർന്നു നടന്നകന്ന കാഴ്ച്ച നീ കണ്ടിരുന്നോ. ? അതോ കരഞ്ഞു കലങ്ങിയ കണ്ണുകൾ നിന്റെ കാഴ്ച്ച മറച്ചിരുന്നോ? കഴിഞ്ഞുപോയ കാലത്തെ ഓർമ്മകൾ ഒരു നെടുവീർപ്പിൽ ഒതുക്കി. വേലിയിൽ നിന്നു ഒരു ഇലപൊട്ടിച്ചു.. അതു കൈ തണ്ടയിൽ വെച്ചു ശബ്ദത്തിൽ പൊട്ടിച്ചു ഞാൻ മുന്നോട്ടു നടന്നു.. വീടിന്റെ മുന്നിലേക്ക്‌ എത്തും തോറും മനസിലൊരു പന്തികേട്. ആളുകൾ എല്ലാവരും ധൃതിയിൽ നടക്കുന്നു എല്ലാവരുടെയും മുഖത്തു ഒരു പരിഭ്രാന്തി. ഹേയ് എന്താ ഉണ്ടായതു എല്ലാരും എങ്ങോട്ടാ ഓടുന്നത്. അവരാരും എന്നെ ശ്രദ്ധിക്കുന്നില്ല.. എല്ലാവരും പടിപ്പുരകടന്നു എന്റെ വീട്ടിലേക്കാണ് ഓടുന്നത്. ഞാനും കൂടെ ഓടി.. ഓട്ടത്തിനിടയിൽ പടിപ്പുരയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിൽ പതിച്ച ഫോട്ടോ കണ്ടു എന്റെ കാലുകൾ നിശ്ചലമായി. ശ്രീഹരി 29 വയസ്സ്. ഒരായിരം ചിന്തകൾ മനസിലേക്ക് ഓടിയെത്തുന്നു... ബാംഗ്ലൂർ.. ഓഫീസിലെ പാർട്ടി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന. കണ്ണുകൾ അടഞ്ഞു പോകുന്നു.. ഒരു നാഷണൽ പെർമിറ്റ്‌ ലോറിയുടെ ഹെഡ്ലൈറ്റിൽ കണ്ണുകൾ ചിമ്മിപോകുന്നു നീട്ടിയുള്ള ഹോൺ കാതുകളിൽ... തുളച്ചുകയറുന്നു ഒരു വലിയ ശബ്ദത്തോടു കൂടെ കണ്ണുകളിലേക്കു... ഇരുട്ടുകയറുന്നു... ഇതായിരുന്നോ എന്റെ മരണം. അന്യനാട്ടിൽ റോഡിൽ കിടന്നു പ്രിയപെട്ടവരെ ഒന്നു കാണാൻ പോലും പറ്റാതെ ഒരു വാക്കുപോലും പറയാൻ പറ്റാതെ... ഞാൻ ആ പടിപ്പുരയുടെ തിണ്ണയിൽ ഇരുന്നു ഉറക്കെ അലറികരഞ്ഞു.. കൈകൾ ചുരുട്ടി ചുവരിൽ ആഞ്ഞു ഇടിച്ചു.. ഇല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല ആരും എന്നെ കാണുന്നില്ല... അപ്പോൾ ഗോപേട്ടൻ എന്നോട് ചിരിച്ചതോ? ദേവകിയേടത്തി സംസാരിച്ചതോ? അല്ല അവരെല്ലാവരും മരിച്ചവരല്ലേ ഗോപേട്ടൻ അറ്റാക്ക് ആയിട്ടും. ദേവകിയേടത്തി പുല്ലരിയുമ്പോൾ പാമ്പുകടിയേറ്റിട്ടും. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചുറ്റിലും. ഞാൻ എണീറ്റു മുറ്റത്തേക്ക് നടന്നു.. ഒരു ഭാഗത്തു കുറേ വൈക്കോലു കൂട്ടിയിട്ടുണ്ട് . കുറച്ചപ്പുറത്തായി കയ്യാലപുരയിൽ നെല്ലും. എല്ലാം അച്ഛന്റെ വിയർപ്പാണ്. നാട്ടിൽ വരുമ്പോൾ അമ്മ പറയാറുണ്ട് പാടത്തു പണിക്കാരുണ്ട് അച്ഛൻ എപ്പോഴും അവിടെയാണ്. ഒറ്റയ്ക്ക് കൂട്ടിയാൽ കൂടാണ്ടായി എന്നൊക്കെ. ഞാനതൊക്കെ മൂളി കേൾക്കല്ലാതെ അങ്ങോട്ടൊന്നു തിരിഞ്ഞു നോക്കാറില്ലായിരുന്നു. ഒരിക്കൽ പോലും . പൊതുവെ അച്ഛൻ ആയിട്ടു സംസാരം കുറവായിരുന്നു. എന്നാലും ഞാൻ വരുന്ന ദിവസം അച്ഛൻ എനിക്കിഷ്ടമുള്ള കരിമീൻ വാങ്ങിയിട്ടേ വരാറുള്ളൂ.. വൈകീട്ട് കിടക്കാൻ നേരം റൂമിലേക്കൊന്നു വരും. നിനക്കവിടെ സുഖല്ലേ എന്നു ചോദിക്കും. ജനാല ഇങ്ങനെ തുറന്നിടണ്ട നല്ല കൊതുകാണ് എന്നു പറഞ്ഞു അച്ഛൻ തന്നെ ജനാല അടച്ചു കുറ്റിയിട്ടു പോവും. ലീവ് കഴിഞ്ഞു പോവാൻ നേരം. കുറച്ചു നോട്ടുകൾ ഉണ്ടാവും എന്റെ മേശപ്പുറത്തു. അതുകണ്ടു ഞാൻ അമ്മയോട് ചൂടാവാറും ഉണ്ട്. ഞാൻ ഇപ്പോ പഠിക്കാൻ പോണകുട്ടിയൊന്നുമല്ല എനിക്കു അത്യാവശ്യം നല്ല ശബളമൊക്കെ ഉണ്ട്. അപ്പോൾ അമ്മ പറയും അച്ഛന്റെ ആഗ്രഹമല്ലേ വേരാർക്കാ അച്ഛൻ കൊടുക്കാ അച്ഛനെ വിഷമിപ്പിക്കണ്ട എന്നും പറഞ്ഞു അതെന്റെ പോക്കറ്റിൽ വെച്ചു തരും. ഇന്നിപ്പോ എന്നെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്കു കൊടുക്കാൻ എന്റെ ശമ്പളകാശു ഉണ്ടായിരുന്നില്ല.. കലങ്ങിയ കണ്ണുമായി. കരയാതെ പിടിച്ചു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ശരിക്കും തകർന്നുപോയി ഞാൻ കുറ്റബോധം കൊണ്ടു. ഒരു ദിവസമെങ്കിലും അച്ഛനാഗ്രഹിച്ചപോലെ അച്ഛന്റെ കൂടെ... വടക്കേ ഭാഗത്തെ മാവിന്റെ ചുവട്ടിൽ നിൽക്കുന്ന കുറച്ചുപേരെ കണ്ടോ? കൂട്ടുകാരാണ്. ഒരെണ്ണത്തിന്റ മുഖത്തും ഒരിറ്റു ചോരയില്ല.. നിങ്ങളൊക്കെ തന്നെയാടാ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്നെനിക്കു ഉറക്കെ വിളിച്ചു പറയാൻ തോന്നി... ഉമ്മറത്തെ തിണ്ണയിൽ കേറി ഞാൻ മുറ്റത്തേക്ക് നോക്കിയിരുന്നു... രാജേട്ടനും ശങ്കരേട്ടനും എല്ലാരും ഉണ്ട് ടാർപ്പായ വലിച്ചു കെട്ടുന്ന തിരക്കിലാണ് എല്ലാവരും. എപ്പോഴും ചിരിക്കുന്ന ശങ്കരേട്ടന്റെ മുഖത്ത് ഇന്നു ആ ചിരിയില്ല. അകത്തുനിന്നു ചന്ദനതിരിയുടെ മണം മൂക്കിലേക്കടിച്ചു കയറുന്നുണ്ട്. ഉമ്മറത്തിരുന്നു രാമായണം വായിക്കുന്ന ലക്ഷ്മിഏടത്തിയുടെ സ്വരം ഇടക്കെ ഇടറുന്നുണ്ട്. കാലുകൾക്കു ഉറപ്പില്ലാതെ ഞാൻ അകത്തേക്ക് നടന്നു ശരീരത്തിന് ഭാരമില്ലാതെ.. എല്ലാവരും വന്നിട്ടുണ്ട്.. ഇഷ്ടപെട്ട ചെക്കനെ തന്നെ കെട്ടുള്ളു എന്നും പറഞ്ഞു വാശി പിടിച്ചു എല്ലാവരെയും കരയിപ്പിച്ചു ഇറങ്ങിപോയ പെങ്ങളും വന്നിട്ടുണ്ട്. അല്ലെങ്കിലും ഒന്നു വയ്യാന്നു കേട്ടാൽ തീരുന്ന പിണക്കമല്ലേ ഉണ്ടായിരുന്നുള്ളു നമ്മളുതമ്മിൽ. എന്നിട്ടും എല്ലാവരുടെയും പിണക്കങ്ങൾ തീർന്നിട്ടും നമ്മളു മാത്രം സംസാരിച്ചില്ല അല്ല. അല്ല ഞാൻ മാത്രം സംസാരിച്ചില്ല. നഷ്ടങ്ങൾ ആണ് പിന്നിട്ട ജീവിതത്തിലെ ഓരോ നിമിഷങ്ങളും. കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയെ കാണാൻ എനിക്കു ശക്തിയുണ്ടായിരുന്നില്ല.. അമ്മയായിരുന്നു എല്ലാം. അമ്മയോടാണ് എല്ലാം പറയാറുള്ളത് വരുമ്പോളൊക്കെ കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം പോലും അടുക്കളയിൽ ആണ് അല്ലെങ്കിൽ പിന്നാമ്പുറത്തെ മുറ്റത്തു.. അമ്മ എപ്പോഴും ഇവിടൊക്കെയായിരിക്കും. ഓടിചെന്നു ഞാൻ ആ മടിയിൽ തലവെച്ചു കിടന്നു. ഞാൻ വന്നു അമ്മാ.. എന്നു പലയാവർത്തി പറഞ്ഞു അമ്മ കേട്ടില്ല പിന്നേം പിന്നേം വിളിച്ചു അമ്മ കേട്ടില്ല. അമ്മയുടെ കണ്ണുനീർ എന്റെ ഹൃദയത്തിലേക്ക് മഴയായി ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു... ആരോ പറഞ്ഞു എടുക്കാൻ സമയായി... ഇനിയാരും വരാനില്ലല്ലോ എന്നു. ചുറ്റിലും ചങ്കുപൊട്ടികരയുന്ന ശബ്ദങ്ങൾ... തെക്കേ തൊടിയിൽ ചിതയൊരുങ്ങി... ഞാൻ പോവാണ് അമ്മേ. എപ്പോഴും പറയുന്നപോലെ പോയി വരാമെന്നു പറയാൻ പറ്റില്ലല്ലോ എനിക്കു... ചെയ്യേണ്ടത് പലതും ചെയ്യാതെ.. പറയേണ്ടത് മുഴുവൻ പറയാതെ വാക്കുകൾ മുറിയുന്നു... ചുമ്മാ തോന്നിപോവാണ് വെറുതെ.. ഇനിയൊരു ജന്മമുണ്ടെങ്കിൽ...... മരണം എന്ന മൂന്നക്ഷരത്തിനു ശേഷം തിരുത്തലുകൾ സാധ്യമല്ല.... സ്നേഹപൂർവ്വം ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ #📔 കഥ #📙 നോവൽ
മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ? ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ എന്നെക്കുറിച്ച് ചിന്തയില്ലാതിരുന്ന അമ്മയ്ക്ക് ഞാൻ ഉടനെ വിവാഹം കഴിക്കണമെന്ന തോന്നലുണ്ടായത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി പ്രായം അറുപത്തിയഞ്ച് കഴിഞ്ഞിരിക്കുന്നു പണ്ട് വീട്ട്ജോലി ചെയ്യാൻ മടികാണിച്ചിട്ടുള്ള അമ്മയെ ഒരു മൂലക്കിരുത്തി ജോലികളൊക്കെ നോക്കിയിരുന്നത് വിവാഹം കഴിഞ്ഞ് പോയ സഹോദരിമാരായിരുന്നുഎന്നാൽ ഇപ്പോൾ അമ്മയെ സഹായിക്കാൻ ആരുമില്ലാതായിരിക്കുന്നു എന്തായാലും എനിക്കുമൊരു ഇണയെ വേണമെന്ന് തോന്നിയത് കൊണ്ടാണ് പ്രായമേറെ ആയെന്നൊരു അപകർഷതാ ബോധമുണ്ടായിട്ടും ഞാൻ വിവാഹം കഴിക്കാനൊരുങ്ങിയത് അങ്ങനെ ആദ്യമായി കാണാൻ പോയ പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി പക്ഷേ പെൺകുട്ടിക്കും എനിക്കുമിടയിൽ പതിനെട്ട് വയസ്സിൻ്റെ നികത്താനാകാത്ത വിടവുണ്ടായിരുന്നത് കൊണ്ട് പെൺവീട്ടുകാർ ആലോചനയിൽ നിന്നും പിൻമാറി നിരാശനായ ഞാൻ, മേലിൽ പെണ്ണ് കാണുന്നില്ലെന്ന് പറഞ്ഞ് പിന്തിരിഞ്ഞെങ്കിലും അമ്മയുടെ സമ്മർദ്ദം കൂടിയപ്പോൾ വീണ്ടും ബ്രോക്കറെ കണ്ട് കാര്യം പറഞ്ഞു മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള ഒരു യുവതിയുണ്ടെന്നും ഇത് നടക്കുമെന്നും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ച് ബ്രോക്കറ് വീണ്ടും പെണ്ണ് കാണാൻ പോയി. കുറച്ച് തടിയുണ്ടെങ്കിലും സുന്ദരിയായ മുപ്പത്തിയഞ്ച്കാരിയെ എനിക്ക് നന്നേ ബോധിച്ചു. പിറ്റേ ആഴ്ച ചെറുക്കൻ്റെ വീടും മറ്റ് കാര്യങ്ങളുമൊക്കെ നേരിട്ട് കാണാൻ പെണ്ണിൻ്റെ കാർന്നോന്മാരും അമ്മായിമാരുമൊക്കെ എൻ്റെ വീട്ടിലെത്തി, മൂക്ക് മുട്ടെ തിന്നിട്ട് പോയി എയ്ഡഡ് സ്കൂളുകളിലെ പ്യൂണായിരുന്ന എനിക്ക് ആ മാസം കിട്ടിയ പാതി ശമ്പളവും ഒറ്റദിവസംകൊണ്ട് തീർന്നെങ്കിലും എല്ലാം നല്ലതിന് വേണ്ടിയാണയല്ലോ എന്നോർത്ത് ആശ്വസിച്ചു. പക്ഷേ രാത്രിയിൽ പെണ്ണിൻ്റെ ഫോണിൽ നിന്ന് വന്ന ഫോൺകോൾ എന്നെ തളർത്തി കളഞ്ഞു. പ്രായമായ സ്വന്തം അച്ഛനെയും അമ്മയെയും പരിചരിച്ചാണ് തൻ്റെ വിവാഹപ്രായം മുപ്പത്തിയഞ്ച് വരെ നീണ്ട് പോയതെന്നും ഇനിയെങ്കിലും ജീവിതം ഒന്നാസ്വദിക്കാമെന്ന് കരുതിയാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും എന്നാൽ ശിഷ്ടകാലവും വൃദ്ധരായ ചെക്കൻ്റെ അച്ഛനെയും അമ്മയെയും പരിചരിച്ച് ജീവിതം നരകതുല്യമാക്കാൻ കഴിയില്ലെന്നും അത് കൊണ്ട് ഈ വിവാഹത്തിന് താല്പര്യമില്ലെന്നുമായിരുന്നു അവൾ പറഞ്ഞത് ഇല്ലമ്മേ ഞാനീ പരിപാടി നിർത്തുവാ ഇനി എന്നോട് വിവാഹക്കാര്യം പറഞ്ഞ് വന്നേക്കരുത് കടുത്ത നിരാശയിൽ ഞാനിനി വിവാഹമേ കഴിക്കുന്നില്ലെന്ന് ശപഥമെടുത്തു തനിക്ക് കഴിയുമെങ്കിൽ നല്ലൊരു വീട്ട് ജോലിക്കാരിയെ കൊണ്ട് വാ, വലിയ ഡിമാൻ്റുകളൊന്നുമില്ല ,കുറച്ച് വൃത്തിയും വെടിപ്പും ഉള്ളവരായിരിക്കണം വീണ്ടും കല്യാണാലോചനയുമായി വന്ന ബ്രോക്കറോട് ഞാൻ പറഞ്ഞു. പുതിയ ജോലിക്കാരി വന്നപ്പോൾ അമ്മയ്ക്ക് കുറച്ച് സമാധാനമായി പക്ഷേ കുറച്ചൂടെ പ്രായമുള്ള ജോലിക്കാരി മതിയാരുന്നു മോനേ അമ്മ അങ്ങനെ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായി നല്ല കാലത്ത് അച്ഛൻ ഒരു കോഴിയായിരുന്നു, അമ്മയ്ക്ക് അതാണ് ആശങ്ക അമ്മയെന്തിനാ വെറുതെ പേടിക്കുന്നത്? അച്ഛനിപ്പോൾ വയസ്സ് എഴുപത് കഴിഞ്ഞു അന്നത്തെ പ്രായമല്ലല്ലോ ഇപ്പോൾ ? ഞാൻ അമ്മയുടെ ഭീതി മാറ്റി അമ്മയുടെ പരാതികൾക്കും പരിഭവങ്ങൾക്കുമൊക്കെ അറുതി വന്നപ്പോൾ എൻ്റെ ജീവിതത്തിലും സമാധാനമുണ്ടായി എന്നാൽ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു സാറേ, എൻ്റെ മോൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ എൻ്റെ ഭർത്താവ് മരിച്ചതാണ് എന്നിട്ടും മറ്റൊരു വിവാഹം കഴിക്കാതെ അന്തസ്സായിട്ട് വീട്ട് ജോലിക്ക് പോയാണ് ഞാൻ എൻ്റെ മോളെ പതിനെട്ട് വയസ്സ് വരെ വളർത്തിയതും അവളെ വിവാഹം കഴിച്ച് വിട്ടതും ഇന്നും ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത് പക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട് ഞാൻ നാളെ മുതൽ ജോലിക്ക് വരില്ല സർവ്വൻറ് ഉഷയുടെ പ്രതികരണം എന്നിൽ ഞെട്ടലുളവാക്കി ഈശ്വരാ ഒരു വിധത്തിലും നീയെനിക്ക് സമാധാനം തരില്ലേ? ഈ കാര്യം അമ്മയോട് പറഞ്ഞാൽ ആകെ പൊല്ലാപ്പാകും അച്ഛന് ഈ പ്രായത്തിലും ഇതാണ് സ്വഭാവമെങ്കിൽ പ്രായമുള്ള ജോലിക്കാരികളെ നിർത്തിയിട്ടും കാര്യമില്ല അന്ന് രാത്രി മുഴുവൻ തലപുകഞ്ഞാലോചിച്ചു പിറ്റേന്ന് ലീവെടുത്തിട്ട് ഞാൻ ഉഷയുടെ വീട് അന്വേഷിച്ച് ചെന്നു. സാറ് വാ കയറിയിരിക്ക് ചെറുതാണെങ്കിലും അത്യാവശ്യം നല്ലൊരു വീടായിരുന്നു ഉഷയുടേത്, നല്ല അടുക്കും ചിട്ടയോടും കൂടി ഓരോ ഭാഗവും മനോഹരമാക്കി വച്ചിരിക്കുന്നു സാധാരണ വീട്ടിൽ വരുന്ന വേഷത്തിൽ നിന്നും വ്യത്യസ്തമായി നിറയെ വർണ്ണങ്ങളുള്ള ഒരു നൈറ്റി ആയിരുന്നു ഉഷയുടെ വേഷം സാറ് എന്നെ തിരിച്ച് വിളിക്കാനാണ് വന്നതെങ്കിൽ വെറുതെ സമയം കളയണ്ട ഞാൻ നാളെ മറ്റൊരു വീട്ടിൽ ജോലിക്ക് ചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട് ഉഷയെ ഞാൻ ഒരു ജോലിക്കാരിയായി കൊണ്ട് പോകാനല്ല വന്നത്, തന്നെ പെണ്ണ് കാണാൻ വന്നതാണ് അത് കേട്ട് അവൾ പകച്ച് നിന്നു സാറെന്നെ കളിയാക്കുവാണോ? ഒരിക്കലുമല്ല, ഉഷയ്ക്ക് എന്നോട് അനിഷ്ടമൊന്നുമില്ലെങ്കിൽ കൂടുതൽ ആർഭാടമൊന്നുമില്ലാതെ നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഞാൻ തയ്യാറാണ് വേലക്കാരിയായിട്ടല്ല ഇനി മുതൽ എൻ്റെ ഭാര്യയായിട്ട് സർവ്വ സ്വാതന്ത്ര്യത്തോടെ ഉഷയ്ക്ക് എൻ്റെ വീട്ടിൽ കഴിയാം മകൻ്റെ ഭാര്യയോട് അച്ഛൻ ഒരിക്കലും മോശമായി പെരുമാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്താ ഉഷയുടെ അഭിപ്രായം? എനിക്ക് സാറിനെക്കാൾ പ്രായമുണ്ട്, മാത്രമല്ല സമ്പത്ത് കൊണ്ടും തറവാടിത്തം കൊണ്ടും ഞാൻ സാറിനെക്കാൾ ഒരു പാട് താഴെയുമാണ് ,അപ്പോൾ അതെങ്ങനെ ശരിയാവും? തറവാടിത്തമുള്ള സ്ത്രീകൾക്ക് മാത്രമല്ല അന്തസ്സുള്ളത്, ഞാൻ കണ്ടടുത്തോളം ഉഷ നല്ലൊരു സ്ത്രീയാണ്, പിന്നെ എനിക്ക് അത്യാവശ്യം ശമ്പളമുള്ള ഒരു ജോലിയുണ്ട് ഉഷയെ കുറവുകളില്ലാതെ സംരക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട് പിന്നെ പ്രായം , അത് നമ്മുടെ ജനനവുമായി ബന്ധപ്പെട്ട ഒരു അളവ് കോൽ മാത്രമാണ് പരസ്പരം മനസ്സിലാക്കാനും ഇണയുടെ കുറവുകള അക്സപ്റ്റ് ചെയ്യാനും മനസ്സുണ്ടെങ്കിൽ അതൊന്നുമൊരു തടസ്സമേയല്ല ഞാൻ പ്രതീക്ഷയോടെ ഉഷയെ നോക്കി ഞാനിനി എന്ത് പറയാനാണ് ? മോളുടെ അച്ഛൻ മരിച്ചപ്പോൾ സത്യത്തിൽ എനിക്ക് ആശ്വാസമായിരുന്നു, കാരണം ആ നാല് വർഷം ഞാൻ അത്രയ്ക്കും അനുഭവിച്ചു അത് കൊണ്ട് തന്നെയാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോൾ ഞാൻ തയ്യാറാകാതിരുന്നത് പക്ഷേ ഇപ്പോൾ സാറിൻ്റെ ക്യാരക്ടർ എന്താന്ന് മനസ്സിലായപ്പോൾ എനിക്ക് നോ പറയാനും തോന്നുന്നില്ല മതി അത് മതി എങ്കിൽ ഞാനിറങ്ങുന്നു ഒരു ഡേറ്റ് ഫിക്സ് ചെയ്തിട്ട് ഞാൻ വിളിക്കാം അല്ലാ ഞാനൊരു ചായ പോലും തന്നില്ലല്ലോ അത് സാരമില്ല ഇനി മുതലങ്ങോട്ട് തൻ്റെ ചായ തന്നെയല്ലേ ഞാൻ കുടിക്കാൻ പോകുന്നത് ഒരു ചിരിയോടെ ഞാനാ പടിയിറങ്ങിയിട്ട് ഗേറ്റിൽ ചെന്ന് തിരിഞ്ഞ് നോക്കുമ്പോൾ നിറഞ്ഞ ഒരുചിരി കൂടി അവളെനിക്ക് തന്നു. സജി തൈപ്പറമ്പ്. #📔 കഥ #📙 നോവൽ
താലി "താലി അഴിക്കുമോളേ.." വല്യമ്മ അധികാരത്തോടെ മിനിയുടെ ചെവിയിൽ ഉപദേശിച്ചു. "താലി ഇന്നുതന്നെ ദേവൻ്റെ ഭണ്ഡാരത്തിലിടണം. അവൻ പോയില്ലേ.?, ഇനി ഇതാണ് നാട്ടുനടപ്പ്.. '' നാട്ടുനടപ്പു പറഞ്ഞു കൊണ്ട് വല്യമ്മ തന്നെ, മിനിയുടെ കഴുത്തിൽ നിന്നും മാല ഊരി. അവിടെയവിടെ നിറം മങ്ങി ക്ലാവ് പിടിച്ച മാലയിൽ നിന്ന് മാറ്റിയ താലി, മിനിയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു. മിനി, വലതു കൈയ്യിൽ താലി അമർത്തി പിടിച്ചു. അവളുടെ കൈ വിറക്കുന്നുണ്ട്. ഒന്നുമറിയാതെ കുട്ടികൾ അകത്തു കിടക്കുന്നു. അവർക്ക് ഇതു വരെ സംഭവത്തിൻ്റെ ഗൗരവം മനസ്സിലായിട്ടില്ല. എന്തോ വലിയൊരു കാര്യം ചെയ്തു തീർത്തത് പോലെ വല്യമ്മ ഇരുന്നിടത്തു നിന്നെഴുന്നേറ്റു.. എത്ര പെട്ടെന്നാണ് ജീവിതം കീഴ്‌മേൽ മറിയുന്നത്. ഇടക്കുണ്ടായ പനിയും ചുമയും ജീവിതത്തെ ഈ വിധത്തിൽ കീഴ്മേൽ മറിക്കുന്നതായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തുടങ്ങിയ യാത്ര, കാൻസർ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെത്തി. അവിടുത്തെ ചികിത്സയും ഫലിച്ചില്ല. ശ്വാസകോശ കാൻസർ അതിൻ്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. അപ്രതീക്ഷിത അതിഥി ആളെയും കൊണ്ടങ്ങ് പോയി. കഷ്ടതകളിൽ സഹായിക്കുവാൻ കാര്യമായി ആരുമുണ്ടായിരുന്നില്ല. സാബുവിൻ്റെ സുഹൃത്തുക്കളിൽ ചിലർ സഹായിച്ചു. സാബുവിനും കാര്യമായ ബന്ധുക്കളില്ല. വകയിൽ സ്വന്തമെന്നു പറയാനുള്ളത് ഈ വല്യമ്മയാണ്.. മിനിയാവട്ടെ, ബന്ധുബലത്തിൽ തികച്ചും ശൂന്യയാണ്. മിനി കയ്യിലിരിക്കുന്ന താലിയിലേക്ക് തന്നെ ദൃഷ്ടി ഊന്നി ഇരിക്കുകയാണ്. ഈ താലി അണിയിക്കുവാൻ സാബു അനുഭവിച്ച കഷ്ടതകൾ മിനിയുടെ മനസ്സിലേക്ക് ഓടിമറഞ്ഞു. ആ വലിയ വീടിൻ്റെ ഉമ്മറത്തേക്ക് വലിച്ചു നീക്കി നിറുത്തി, കിഴക്കിനെ സാക്ഷിനിർത്തി ചരടിൽ കോർത്ത താലി കഴുത്തിലണിയിക്കുമ്പോൾ, അവളാ വീട്ടിൽ വേലക്കു നിൽക്കുകയായിരുന്നു. സാബു ആ വീട്ടിലെ ഡ്രൈവറും. വല്ലപ്പോഴും കണ്ടുള്ള പരിചയം, വളരെ പെട്ടെന്ന് അടുപ്പമായി മാറി. വീട്ടിലുള്ള കാർന്നോരുടെ ശൃംഗാരശല്യവും തൊട്ടുതടോലലും അറിഞ്ഞെത്തിയ സാബുവിൻ്റെ കയ്യിൽ ചുരുട്ടി വച്ച ചരടും അതിൽ കോർത്ത താലിയും ഉണ്ടായിരുന്നു. അത്രയും നാൾ കാർ ഷെഡ്ഡിനടുത്ത് ഭവ്യതയോടെ മാത്രം നിന്നിരുന്ന അയാൾ അധികാരത്തോടെ അന്നാ വീടിൻ്റെ ഉള്ളിലേക്ക് കടന്നു ചെന്നു. അടുക്കളയിൽ മുഷിഞ്ഞ വേഷത്തിൽ നിന്നിരുന്ന മിനിയെ അതേ വേഷത്തിൽ തന്നെ വലിച്ചു ഉമ്മറത്തെത്തിച്ചു. ആ വീടിൻ്റെ ഉമ്മറപ്പടി കല്ല്യാണമണ്ഡപമായി മാറി. താലിചാർത്തിയ സമയം ഏറ്റവും നല്ല മുഹൂർത്തവുമായി. ആണത്തത്താേടെ അവിടെ നിന്നിറങ്ങി. അന്നത്തെ ആ താലിയാണ് കൈയ്യിൽ. പിന്നീട് ജീവിക്കുവാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു. പല ജോലികൾ ചെയ്തു. അവസാനം പഴയ ഒരു ഓട്ടോറിക്ഷയുടെ മുതലാളിയായി, വാടക വീട്ടിൽ ജീവിതം ആരംഭിച്ചു വരവെയാണ് മാറാവ്യാധിയായി അടുത്ത ദുരിതം വന്നെത്തിയത്. ഉണ്ടായിരുന്നതെല്ലാം ചികിത്സയ്ക്കായി വിറ്റപ്പോഴും താലി മാത്രം കഴുത്തിൽ കിടന്നു. മിനി പതുക്കെ വീടിനകത്തേക്ക് കയറി. കുട്ടികൾ ഇതുവരെ എഴുന്നേറ്റിട്ടില്ല. വല്യമ്മ പോകാൻ ഒരുങ്ങുന്നു. "ആഗ്രഹമുണ്ടായിട്ടല്ല മോളെ, വീട്ടിലെ കാര്യങ്ങൾ അറിയാല്ലോ..." ഉപശാന്തി പറഞ്ഞു കൊണ്ട് അവർ ഇറങ്ങി. മിനി കുട്ടികളുടെ അടുത്തിരുന്നു. എത്ര സമയം ഇരുന്നെന്നറിഞ്ഞില്ല. ഇനിയുള്ള ജീവിതം എങ്ങിനെ.? അതവൾക്കറിയില്ലായിരുന്നു. ഏറെ വൈകി എഴുന്നേറ്റു. കുട്ടികൾ ഇപ്പോഴും മയങ്ങി കിടക്കുക തന്നെയാണ്. വിശപ്പുണ്ടായിരിക്കും. ആഹാരം കഴിച്ചിട്ട് സമയം കുറച്ച് അതിക്രമിച്ചിരിക്കുന്നു. മിനി ഒരുങ്ങി.. താലി കയ്യിലെടുത്ത് ഭഗവാൻ്റെ ഭണ്ഡാരം ലക്ഷ്യമാക്കി നടന്നു.. ഭണ്ഡാരം അകലെ നിന്നേ കാണാം. ഭണ്ഡാരത്തിൻ്റെ മുന്നിലെത്തി. ചെരുപ്പഴിച്ചിട്ട് ഭണ്ഡാരത്തിൻ്റെ മുന്നിൽ നിന്ന് തൊഴുതു. വലതുകൈ പതുക്കെ ഭണ്ഡാരത്തിലേക്ക് നീണ്ടു. അതിൽ പിടിച്ച് വണങ്ങി. താലി ഇരുന്ന കൈ ചുരുട്ടിപ്പിടിച്ചു കൊണ്ട് അവിടെ നിന്ന് വീണ്ടും മുന്നോട്ട് നടന്നു. സ്വന്തം മക്കളുടെ വിശപ്പിനോളം വരില്ല, ഭഗവാൻ്റെ പേരിലുള്ള നാട്ടുനടപ്പ്. ഭഗവാൻ പൊറുക്കും. സ്വർണ്ണക്കടയിലെത്തി. താലി വിറ്റു.. വിറ്റു കിട്ടിയ പണത്തിന് മനുഷ്യരുടെ വിശപ്പ് മാറ്റാനുള്ള സാധനങ്ങളും വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു.. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ധ്യാനവും അർച്ചനയും, അവിടെ തുടങ്ങുകയായിരുന്നു .. ✍🏻ജയ്മോൻ ദേവസ്യ #📔 കഥ #📙 നോവൽ
🖤ഇനി നിനക്ക് മടങ്ങാം... ഞാൻ എന്റെ സങ്കടങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു.. നീ കണ്ടെത്തിയ പുതിയ ആകാശത്തിൽ ഇനി നിനക്ക് സ്വതന്ത്രമായി പറക്കാം... പരാതികളുമായി ഞാൻ പുറകെ വരില്ല.... തിരിഞ്ഞു നോക്കരുത് നീ.. എന്റെ കണ്ണുനീരിൽ നിന്ന് പൊള്ളലേറ്റെന്ന് വരാം...🖤 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #😔Sad Status #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
#ജാതകം "രാമാ നീയറിഞ്ഞോ കളപ്പുരയിലെ പുതിയ വിശേഷങ്ങൾ" മൂന്നാമതും ഏതോ ഒരു ഹതഭാഗ്യന്റെ തല തെറിക്കാൻ പോകുന്നു. "ചായക്കടയിലെ മറ്റ് ആളുകൾ ഇതുകേട്ട് ആർത്ത് ചിരിക്കുന്നു " പറഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ ഭാർഗവൻ കണ്ടത് ഉണ്ണിയെയാണ്. അവന്റെ കണ്ണുകൾ ചുവന്നിരുന്നു. ചമ്മിയ മുഖവുമായി അയാൾ ബെഞ്ചിലേക്ക് ഇരുന്നു. ഇത് ഭാർഗവൻ ഉണ്ണിയുടെ വകയിലൊരു അമ്മാവനാണ് വായെടുത്താൽ ആരെ കുറിച്ചും മോശമായേ പറയൂ. ഉണ്ണി അയാളെ ഒന്ന് ഇരുതി നോക്കിയിട്ട് നടന്നകന്നു. ഇന്ന് അവന്റെ ഓപ്പോൾ അശ്വതിയെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് സാധനങ്ങൾ വാങ്ങാനായി പോകും വഴിയാണ് അവൻ ഇതെല്ലാം കേട്ടത്. "തന്റെ ഓപ്പൾ ഒരു ദേവതയെ പോലെ പരിശുദ്ധയാണ്. ഒരുറുമ്പിനെ പോലും നോവിക്കാത്ത സഹജീവികളോട് കരുണ്യമുഉള്ളവൾ" പക്ഷേ അങ്ങനെയുള്ള തന്റെ ഓപ്പോളുടെ ജീവിതത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ദുരന്തങ്ങൾ മാത്രമാണല്ലോ നടക്കുന്നത്. ആദ്യമായി അശ്വതിയെ പെണ്ണുകാണാൻ വന്നത് വക്കീൽ ആഫീസിൽ ജോലിയുണ്ടായിരുന്ന വേണുവായിരുന്നു . "വാക്കു ഉറപ്പീര് കഴിഞ്ഞ് പോയ അയാൾ രണ്ട് ദിവസംനുശേഷം പാമ്പുകടിയേറ്റു മരിച്ചു" അത് അശ്വതിയുടെ ജാതകം ദോഷം മൂലമാണെന്ന് കുറച്ചുപേർ അല്ല എന്ന് മറ്റൊരു കൂട്ടർ. നാട്ടുകാർക്ക് ഇങ്ങനെയുള്ള വാർത്തകൾ എന്നും ഒരു ഹരമാണല്ലോ. കുറച്ച് ദിവസത്തേക്കുള്ള ചർച്ചയായി മാറിയിത്. ഒരു വർഷത്തിനുശേഷം സൈജുവിന്റെ വിവാഹാലോചന വന്നത്. പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ലാതിരുന്ന അശ്വതി അതിനും സമ്മതം മൂളി "വിധിയുടെ വിളയാട്ടം വിവാഹത്തിന് ഒരാഴ്ച മുമ്പ് സൈജു താൻ സ്നേഹിച്ചിരുന്ന അന്യമതസ്ഥയായ പെൺകുട്ടിയോടൊപ്പം ഒളിച്ചോടി" "അതും അശ്വതിയുടെ ജാതകദോഷം ആയി നാട്ടുകാർ കണ്ടു" ആ നാട്ടിലെ അമ്മമാർ തങ്ങളുടെ പെൺമക്കളെ അശ്വതിയുമായി സംസാരിക്കുന്നതിനെയും ഇടപഴകുന്നതിനെയും വിലക്കി. അവളുടെ ഭാഗ്യദോഷം എങ്ങാനും സ്വന്തം മക്കൾക്ക് കിട്ടിയാലോ. "അശ്വതിയെ കാണുന്നതുപോലും പോലും പലർക്കും ചതുർത്ഥിയായി മാറി" അവൾ എല്ലാവരിൽ നിന്നും ഓടിയൊളിച്ച് വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടി. ഉണ്ണിയുടെ നിർബന്ധത്തിൽ വല്ലപ്പോഴും അമ്പലത്തിൽ മാത്രം പോകും. ആയിടയ്ക്ക് സ്ഥലം മാറിവന്ന അനിരുദ്ധൻ മാഷ് അശ്വതിയെ അമ്പലത്തിന്റെ നടയിൽ വച്ച് കണ്ടു ഇഷ്ടപ്പെട്ടു വിവാഹാലോചനയുമായി വന്നു. മാഷിന് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരോഗമന ചിന്തകനായിരുന്ന മാഷിന്റെ അച്ഛൻ അശ്വതിയെ കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങൾ ഒരു പ്രശ്നമായി തോന്നിയില്ല. അങ്ങനെ അടുത്ത ശുഭ മുഹൂർത്തത്തിൽ മാഷും അശ്വതിയുമായുള്ള വിവാഹം നടത്തി. ഓപ്പോൾ വിവാഹം കഴിഞ്ഞ് തങ്ങളെ വിട്ടുപോകുന്ന സങ്കടത്തിലും ഏറ്റവുമധികം സന്തോഷിച്ചത് ഉണ്ണി ആയിരുന്നു. കാരണം അവൻ ആയിരുന്നു എന്നും ഓപ്പോളിന്റെ കണ്ണുനീർ കണ്ടിരുന്നത്. അശ്വതി ചെന്നുകയറി മാസങ്ങൾക്കുള്ളിൽ തന്നെ വർഷങ്ങളായി മാഷിന്റെ കേസിൽ കിടന്നിരുന്ന വസ്തുക്കളെല്ലാം തിരിച്ചുകിട്ടി. ഒരു വർഷത്തിനുശേഷം രണ്ട് പിഞ്ചോമനകളും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. "എല്ലാം കൊണ്ടും അശ്വതിയുടെ ജീവിതം സ്വർഗ്ഗതുല്യമായി" ആളുകൾ ജാതക ദോഷത്തിന്റെ പേര് പറഞ്ഞ് അപശകുനമായി കണ്ട അശ്വതി, ചെന്ന് കയറിയ ആ വീടിന്റെ ഏഴുതിരിയിട്ട് കത്തുന്ന നിലവിളക്കായി മാറി. N : B ഇതൊരു സംഭവ കഥയാണ്. പേരുകൾ സാങ്കൽപ്പികം. #📙 നോവൽ #📔 കഥ
😔😔 #📝 ഞാൻ എഴുതിയ വരികൾ #😔Sad Status #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്
📝 ഞാൻ എഴുതിയ വരികൾ - @೧೧೨೧೧೦' ஒஹீ கமவிீ எுஸ் ஓழகலி ! 0190"1- @೧೧೨೧೧೦' ஒஹீ கமவிீ எுஸ் ஓழகலி ! 0190"1- - ShareChat
✌🏻✌🏻👍🏻 #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #😔Sad Status
😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് - பஸிம் mிnஹ ((0m3M dSloolounglల 301[3 க3$ிகஜீ . வழவmினி@ Mudu mிnஹ mumImopos 090|9_||0966)0. mlyepo mlezn பஸிம் mிnஹ ((0m3M dSloolounglల 301[3 க3$ிகஜீ . வழவmினி@ Mudu mிnஹ mumImopos 090|9_||0966)0. mlyepo mlezn - ShareChat
☺️☺️☺️👍🏻 #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #🤘 Motivation Video #💃 Reels വീഡിയോസ് #👌 വൈറൽ വീഡിയോസ്
🎸 BGM സ്റ്റാറ്റസ് & ഇമേജസ് - ShareChat
00:35
സ്നേഹത്തെയോർത്ത് മനുഷ്യരൊക്കെ കരയുന്നു ! ചിലർ സ്നേഹം നഷ്ടമായതിനെയോർത്ത് കരയുമ്പോൾ ചിലർ തന്നിലെ സ്നേഹം മനസിലാക്കപ്പെടാതെ പോകുന്നതിനെയോർത്ത് വേദനിക്കുന്നു ! ചിലർ സ്നേഹത്തിൽ നിന്നും ഉപേക്ഷിക്കപ്പെട്ടതിനെയോർത്ത് കരയുമ്പോൾ മറ്റ് ചിലർ സ്നേഹത്തെ വിട്ട് കളഞ്ഞതിനെയോർത്ത് നീറുന്നു ! ചിലർക്ക് വേദന സ്നേഹിക്കാൻ തനിക്കാരുമില്ലെന്നും തന്നിലെ സ്നേഹം അനാഥമാകുമെന്നതിനെക്കുറിച്ചോർത്തുമാണ് ! മറ്റ് ചിലരാണെങ്കിൽ തന്റെ സ്നേഹം തിരിച്ചറിയപ്പെടുന്നതിനായി കാത്തിരുന്ന് കാത്തിരുന്ന് മടുപ്പിലായി !അതിനിടയിൽ കപട സ്നേഹത്തിൽ പെട്ട് മുറിവുകൾ പറ്റിയവരോ സ്നേഹത്തെയോർത്ത് ഉറക്കെ നിലവിളിക്കുന്നു ! എത്രയൊക്കെ സ്നേഹം കൊടുത്തിട്ടും സ്നേഹിക്കപ്പെടാതെ പോകുന്നതിനാൽ നെഞ്ചുപൊട്ടി കരയുന്ന മനുഷ്യരുമുണ്ട് ! സ്നേഹിച്ചത് കാരണം ഒറ്റയായി പോയ മനുഷ്യരുടെ തേങ്ങലുകൾക്ക് അഗാധമായ ആഴവുമുണ്ട് ! നേരം പോക്കിനായി തന്നെ സമീപിച്ചവരെ സ്നേഹത്തിച്ചതും വിശ്വസിച്ചതും കാരണം ചിലർക്ക് സ്നേഹത്തോട് തന്നെ വെറുപ്പായി തുടങ്ങിയിട്ടുണ്ട് ! ഇനിയാരെയും സ്നേഹിക്കുകയില്ല വിധം സ്നേഹത്തിൽ നിന്നൊക്കെ മനപ്പൂർവം ഒഴിഞ്ഞ് മാറുന്ന മനുഷ്യരും കുറവൊന്നുമില്ല !! ചുറ്റിലുമൊക്കെ നോക്കുമ്പോൾ മനുഷ്യർ സ്നേഹത്താൽ മുറിവുകൾ പറ്റി തകർന്നത് പോലെയൊക്കെ കാണുന്നുണ്ട് ! മനുഷ്യരെ തകർത്ത് കളയാൻ സ്നേഹത്തെ ഉപയോഗിക്കുന്നതൊക്കെ പല അനുഭവങ്ങളിൽ നിന്നും മനസിലാകുന്നു ! ജീവിതത്തിന്റെ ഏറിയ പങ്കും സ്നേഹമേൽപ്പിച്ച അപകടത്തെ അതിജീവിക്കുവാനായി ഉപയോഗിക്കേണ്ട മനുഷ്യരുമുണ്ട് ! സ്നേഹിക്കേണ്ടതില്ലായിരുന്നു എന്നൊക്കെ ചിന്തിച്ചിരിക്കുന്ന മനുഷ്യരും കുറവൊന്നുമല്ല!! എന്തായാലും സ്നേഹത്തെയോർത്ത് മനുഷ്യർ കരയുന്നതൊക്കെ ഞാൻ കാണുന്നു ! മനുഷ്യരെ ചേർത്ത് പിടിക്കേണ്ട സ്നേഹം മനുഷ്യരെ വിഭജിക്കുന്നത് കാണുമ്പോൾ എനിക്ക് പോലും വേദനിക്കുന്നുമുണ്ട് !! #😢വിരഹം സ്റ്റാറ്റസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #📝 ഞാൻ എഴുതിയ വരികൾ #😔Sad Status #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
😢വിരഹം സ്റ്റാറ്റസ് - ೧@೧೧ ೧6೧೦@@೨೧@೦ 0024|0(0600 ಹಿ@ಯ೧ಯದಂnತ ! ೧@೧೧ ೧6೧೦@@೨೧@೦ 0024|0(0600 ಹಿ@ಯ೧ಯದಂnತ ! - ShareChat