Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
ഗൗരി Part 3 കരഞ്ഞിട്ട് പെൺകുട്ടിയുടെ കണ്ണൊക്കെ കലങ്ങിയിരുന്നു "അച്ഛാ .... എന്താ പ്രശ്നം ആരാ ഇത് ,എനിക്കൊന്നും മനസ്സിലാവുന്നില്ല" "ഇത് അഭിരാമി നിന്റെ ചേട്ടന്റെ ഭാര്യയാണ് '' "ചേട്ടന്റെ ഭാര്യയോ ??'' "ലതേ .... നീ അഭിരാമിയെ മുറിയിലേക്ക് കൊണ്ടു പോയേ ,ഞാൻ ശരത്തിനോട് കാര്യങ്ങൾ പറയട്ടേ " ശരത്ത് ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു "ശരത്തേ .... നീ ഇവിടെയിരിക്ക് " "അച്ഛാ എന്താ സംഭവിച്ചെന്ന് ഒന്നു വേഗം പറയ് ,നാട്ടിലെ കല്യാണത്തിന് പോയതല്ലേ, എന്നിട്ട് എങ്ങനെ ചേട്ടന്റെ കല്യാണം കഴിഞ്ഞു " "നീ ഒന്നു സമാധാനമായിരിക്ക് ,കല്യാണത്തിന് പോയതാണ് ,നിനക്കറിയാലോ എന്റെ കൂട്ടുക്കാരന്റെ മകളുടെ വിവാഹം ,പക്ഷേ വിവാഹം നടന്നില്ല കാരണം കെട്ടാൻ പോകുന്ന ചെക്കന് വെറെ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു ഇന്ന് കാലത്ത് ചെക്കൻ ആ പെൺകുട്ടിയുമായി പോയി. കല്യാണവീട് മരണവീട് പോലെ ആയി പെൺകുട്ടിയുടെ അമ്മ ബോധംകെട്ട് വീണു കല്യാണം മുടങ്ങി മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ച് നിന്ന അവരോട്ഞാനാണ് പറഞ്ഞത് എന്റെ മകൻ ആ പെൺകട്ടിയുടെ കഴുത്തിൽ താലികെട്ടുമെന്ന് " "അച്ഛൻ ചേട്ടനോട് സമ്മതം ചോദിച്ചോ " "ആ സമയത്ത് എനിക്കത് തോന്നിയില്ല എനിക്ക് എന്റെ കൂട്ടുക്കാരനെ നാണക്കേടിൽ നിന്നും രക്ഷക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു" "അച്ഛനിപ്പോ കൂട്ടുക്കാരന്റെ കുടുംബത്തെ രക്ഷിക്കുകയല്ല ചെയ്തത് അവരെ ദു:ഖങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത് " "നീ എന്നെ കുറ്റപ്പെടുത്തുകയാണോ ശരത്തേ " "കുറ്റപ്പെടുത്തിയതല്ല അച്ഛാ ഞാൻ അത് ഒരു സത്യമാണ്, ചേട്ടന്റെ സ്വഭാവം അച്ഛനറിയാവുന്നതല്ലേ, ഏട്ടത്തിക്ക് കനത്ത ബാങ്ക് ബാലൻസ് ഉണ്ടോ, അച്ഛൻ സമ്പന്നൻ ആണോ അതൊക്കെയാണ് ചേട്ടന് ആവശ്യം " "അഭിരാമി പി ജി കഴിഞ്ഞ കുട്ടിയാണ് " "അതൊന്നും ചേട്ടന് പ്രശ്നമല്ല " "അപ്പോ ഞാനിങ്ങനെ കടന്ന് ചിന്തിച്ചിരുന്നില്ല .പിന്നെ സമ്മത കുറവുണ്ടെങ്കിൽ അവൻ അഭിരാമിയുടെ കഴുത്തിൽ താലി കെട്ടുമായിരുന്നോ " "ഇങ്ങനെയൊക്കെ അച്ഛൻ ചോദിച്ചാൽ മറുപടി പറയാൻ എനിക്കറില്ല ,പക്ഷേ ഒന്നറിയാം സന്തോഷകരമായ ഒരു ജീവിതമായിരിക്കില്ല" "നീ ഒരോന്ന് ആലോചിച്ച് കൂട്ടണ്ടാ " ''അച്ഛാ ഇതൊക്കെ നടക്കാൻ പോകുന്ന കാര്യങ്ങളാണ് " "ശരത്തേ ......" "എന്താ അമ്മേ ...." "അഭിരാമിക്ക് ഡ്രസ്സൊക്കെ വാങ്ങണം ആ കുട്ടി മറാൻ ഒന്നുമില്ല നീ എന്റെ കൂടെ വരണം ശ്യാമിനോട് പറയാൻ എനിക്കൊരു പേടി " "അതിനെന്താ അമ്മേ ഞാൻ വരാം ,ചേട്ടനെ ഒന്നു കണ്ടിട്ട് വരട്ടേ ഞാൻ " "നീ അവനെ ഒന്നു ഉപദേശിക്ക് '' "ആര് ഞാനോ .. ചേട്ടനെ ,അമ്മയുടെ മകന്റെ സ്വാഭാവം അമ്മക്കറിയാവുന്നതല്ലേ " "കല്യാണമൊക്കെ ദൈവ നിശ്ചയം പോലെ നടക്കു ,അതിപ്പോ ആര് ഏങ്ങനെ തടഞ്ഞാലും ,അച്ഛന്റെ ഒപ്പം നീയല്ലേ പോകാനിരുന്നത് ,നിനക്ക് ലീവ് കിട്ടാതെ വന്നപ്പോൾ ശ്യാം പോയി ,വിധിയെ നമ്മുക്ക് തടുക്കാൻ പറ്റില്ല " * * * ശരത്ത് ചെല്ലുമ്പോൾ ശ്യാം കിടക്കുകയായിരുന്നു അവനെ കണ്ടപ്പോൾ കട്ടലിൽ ചാരിയിരുന്നു മുഖമൊക്കെ കനത്തിരുന്നു ''ചേട്ടാ .... " "എന്തടാ നിയെന്നെ ഉപദേശിക്കാൻ വന്നതാണോ" "നടക്കാനുള്ളത് നടന്നു ഇനി അതുമായി പൊരുത്തപ്പെട്ട് പോവുക" ''നിനക്കങ്ങനെ പറയാം എന്റെ ജീവിത മല്ലേ നശിച്ചത് " "ചേട്ടനെന്തൊക്കെയാണ് പറയുന്നത് ജീവിതം നശിക്കേ എങ്ങനെ" "എന്റെ അച്ഛൻ ചെയ്തൊരു പുണ്യം കാരണം " "ചേട്ടന് സമ്മതമല്ല എന്നു പറയാമായരുന്നില്ലേ " "എനിക്ക് പറയാൻ ആരും അവസരം തന്നില്ല ഞാനിനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും ,ഓഫീസിലും ,ഷോപ്പി ലുമൊക്കെ എങ്ങനെ പോകും അവരൊക്കെ അറിഞ്ഞിട്ടുണ്ടാവും എംഡി ഒരു ദരിദ്രവാസി പെണ്ണിനെ കല്യാണം കഴിച്ച കാര്യം " "കാശാണ് ചേട്ടന് പ്രധാനം " ''അതേ ..... എനിക്ക് കാശ് തന്നെയാണ് വലുത് , "ചേട്ടന് താഴെക്ക് ഏട്ടത്തിയമ്മയോട് സംസാരിക്കാമല്ലോ, ആളെന്ത് വിചാരിക്കും" "ഏട്ടത്തിയമ്മയോ ??? ഓ അപ്പോഴെക്കും അങ്ങനെയൊക്കെയയോ ,ഞാനും അവളും ഒരു ബന്ധമില്ല ,എന്റെ മുറിയിലേക്കും അവൾക്ക് പ്രവേശനമില്ല" "നടക്കാനുള്ളത് നടന്നു ,ചേട്ടന് അതുമായി പൊരുത്തപ്പെട്ടു കൂടെ " "നീ അങ്ങനെ പറയും നിന്റെ കാര്യം സെയ്ഫാണല്ലോ" ശരത്ത് അതിനു മറുപടി പറയാൻ നിന്നില്ല ,അവൻ വേഗം താഴേക്ക് ചെന്നു അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു "അമ്മേ ഏട്ടത്തിയമ്മ എവിടെ " "ആ കുട്ടി കരച്ചിൽ തന്നെയാണ് ,ഞാനെന്തു പഞ്ഞാണ് അശ്വസിപ്പിക്കുക " ശരത്തേ അഭിരാമിയുടെ അടുത്തേക്ക് പോയി "ഏട്ടത്തി...." അവനെ കണ്ടപ്പോൾ അഭിരാമി എഴുനേറ്റുനിന്നു "ഏട്ടത്തി ഇരുന്നോളു " പക്ഷേ അഭിരാമി ഇരുന്നില്ല വിഷമിക്കണ്ട ,പെട്ടെന്നുള്ള കല്യാണമായത് കൊണ്ട് ചേട്ടനത് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും അത്രയുള്ളു ,ചേട്ടനോട് ദേഷ്യമൊന്നും തോന്നണ്ടാട്ടോ, പിന്നെ ഞങ്ങളൊക്കെയില്ലേ" അതിനു മറുപടി ഒരു തലയാട്ടൽ മാത്രമായിരുന്നു ,അവളുടെ മനസ്സിൽ ഒരു സങ്കട കടൽ ഇരമ്പുന്നുണ്ടായിരുന്നു * * * "അമ്മക്ക് ഏട്ടത്തിയെ ഇഷ്ടമായോ" "അതെന്താ ശരത്തേ നീ അങ്ങനെ ചോദിച്ചത് ,ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളു അഭിരാമിയെ ,നല്ല മോളാണെന്ന് അച്ഛൻ പറയാറുണ്ട് '' "ചേട്ടൻ നല്ല ദേഷ്യത്തിലാണ് " "അതൊക്കെ കുറച്ച് കഴിയുമ്പോൾ ശരിയാവും'' "അതു വരെ ഏട്ടത്തിയമ്മയെ അമ്മയുടെ കൂടെ കിടത്തിയാൽ മതി '' "നീ എന്തൊക്കെയാണ് പറയുന്നത് ,ഒരു പെൺകുട്ടിക്കും സഹിക്കാൻ കഴിയില്ലത് " "അമ്മേ ... ഇപ്പോഴത്തെ സാഹചര്യത്തിൽ ഏട്ടത്തിയമ്മക്കതൊരു ആശ്വാസമാകും'' അമ്മ ഒന്നു മൂളി സാധനങ്ങളൊക്കെ വാങ്ങി കൊടുത്ത് അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ശരത്ത് ബാങ്കിലേക്ക് പോയത് ബാങ്കിലെ ഏല്ലാവരോടും അവൻ ചേട്ടന്റെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞു ,അതിനുണ്ടായ സാഹചര്യവും * * * പിറ്റേ ദിവസം ഗൗരിയുടെ അച്ഛൻ ബാങ്കിലേക്ക് വന്നു ''ലോണിന്റെ കാര്യമൊക്കെ ശരിയാക്കിയിട്ടുണ്ട് "ആളെ കണ്ടപ്പോഴെക്കും ശരത്ത് പറഞ്ഞു ,അവന് ഒരു ചമ്മൽ ഉണ്ടായിരുന്നു "സാറെ ഞാനിപ്പോ വന്നത് ലോണിന്റെ കാര്യത്തിനല്ല ,എന്റെ മോളും കൂട്ടുക്കാരിയും കൂടി സാറിനെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ പറയാൻ വേണ്ടിയാണ്" "അതൊന്നും സാരമില്ല ,ക്ഷമയൊന്നും ചോദിക്കണ്ടാട്ടോ ,എന്റെ ഭാഗത്തു നിന്നും തെറ്റുണ്ട് " "അവര് സാറിനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, എനിക്കതൊരു വിഷമായി അതു കൊണ്ടാണ് ഞാൻ കാലത്ത് തന്നെ വന്നത്'' "ഏയ് ഞാനത് ഒരു കുട്ടികളിയായിട്ടേ കണ്ടുള്ളു" "അത് സാറിന്റെ വലിയ മനസ്സ്'' "അതൊക്കെ പോട്ടേ ലോൺ ശരിയായിട്ടുണ്ട് രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി" "ശരി സാറെ ...." ഗൗരിക്ക് അവളുടെ അച്ഛന്റെ മുഖഛായയാണ് എന്നവന് തോന്നി ഗൗരി .... ആ മൂക്കുത്തിക്കാരി അവളിപ്പോ തനിക്ക് ഒരു സുഖമുള്ള നോവാണ് ശരത്ത് മനസ്സിൽ പറഞ്ഞു * * * ശ്യാമിന്റെ അച്ഛനും അമ്മയും അച്ഛന്റെ ബന്ധുവിനെ കണാൻ പോയി അമ്മ പോകാതിരുന്നതാണ് അഭിരാമി ഒറ്റക്കാകുമെന്ന് കരുതിയിട്ട് ,ശ്യാം കാലത്ത് തന്നെ പോയിരുന്നു അഭിരാമി നിർബന്ധിച്ചാണ് പറഞ്ഞ് വിട്ടത് രാത്രി അമ്മയുടെ ഒപ്പമാണ് അ ഭി കിടന്നത് ,അവൾക്കതൊരു സമാധാനമായിരുന്നു ,വന്നതിൽ പിന്നെ ശ്യാം തന്റെ മുഖത്ത് നോക്കിയിട്ടില്ല രാത്രി വീട്ടിലേക്ക് വിളിച്ചു അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു അഭി ,കരച്ചിൽ പാട് പെട്ടാണ് അവൾ അടക്കി പിടിച്ചത് പെട്ടെന്നാണ് കോളിംഗ് ബെൽ അടിച്ചത് ,തുടരെ തുടരെ അടിച്ച് കൊണ്ടിരുന്നു അഭി വേഗം ചെന്ന് വാതിൽ തുറന്നു ജീൻസും ഷർട്ടും ഇട്ട ഒരു യുവതി ആയിരുന്നു വാതിൽ തുറന്നതും അവൾ വീടിനകത്തേക്ക് കയറിയിരുന്നു കാലിൽ മേൽ കാൽ കയറ്റി വച്ചായിരുന്നു അവളിരുന്നത് അവളുടെ ഇരിപ്പിലും ഭാവത്തിലും ഒരു അഹംങ്കാരമുണ്ടായിരുന്നു "അഭിരാമിയല്ലേ " "അതേ " "കല്യാണം മുടങ്ങിയാലെന്താ നല്ലൊരു ചെറുക്കനെ കിട്ടിയില്ലേ ഇയാക്ക് " അഭി ഒന്നും മിണ്ടിയില്ല "ചായയെടുക്കട്ടേ " യുവതി ഈ വീടുമായി നല്ല ബന്ധമുള്ള ആളാണ് എന്ന് തോന്നി അഭി ക്ക്, വൈകുന്നേരമായ തി നാലാണ് ചായ എടുക്കാമെന്ന് പറഞ്ഞത് "ചായ ഞാൻ കുടിക്കാറില്ല ,പിന്നെ എന്തെങ്കിലും വേണമെങ്കിൽ അത് എടുത്തു കഴിക്കാനായിട്ട് ആരുടെ സഹായം വേണ്ട എനിക്ക് '' അപ്പോഴെക്കും ശരത്ത് വന്നു ശരത്തിനെ കണ്ടതും അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു എന്നിട്ട് തന്നെ നോക്കി എന്തൊക്കെയോ ശരത്തിനോട് പറഞ്ഞ് ചിരിക്കുന്നത് അഭി കണ്ടു കുറച്ച് കഴിഞ്ഞ് അവൾ പോയി "ആരാ ശരത്തേ അത് " "ആള് മോശമായി എന്തെങ്കിലും ഏട്ടത്തിയോട് പറഞ്ഞോ " "ഇല്ല ,ബന്ധുവാണോ?'' "അതാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. "ആർച്ച" തുടരും #📔 കഥ #📙 നോവൽ
#ഭാര്യ "നിനക്ക് നൂറ് നാവായിരുന്നല്ലോ.. നിന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ.. ഞാൻ നിന്റെ അമ്മയെയും നിവിനേട്ടനെയും ഒക്കെ അറിയിക്കാൻ പോവുകയാണ് നിന്റെ ഒരു പുന്നാര ഭർത്താവിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്.." ദൃശ്യ ദേഷ്യം കൊണ്ട് ചുവന്നു. "എടീ അപ്പുറത്ത് ഏട്ടൻ ഉണ്ട് നീ ഒന്ന് പത്ക്കേ പറ.." "എത്ര വട്ടം പറഞ്ഞതാ അയാളൊരു വഷളൻ ആണെന്ന്... വളയിടീക്കലിന്റെ അന്നത്തെ ഫോട്ടോസ് എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ ഞാൻ ആകെ നാണം കെട്ടുപോയി. ഇങ്ങനെ ഒരുത്തനെ ആണോ നിന്റെ കസിന് കിട്ടിയേന്നു ചോദിച്ച്.. നിന്റെയൊരു ഏട്ടൻ" ദൃശ്യയുടെ വാക്കുകൾ നന്ദയുടെ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കി. എങ്കിലും അവളത് പുറത്ത് കാണിക്കാതെ ദൃശ്യയോട് തട്ടിക്കേറി. "നീ കിടന്നു പിടക്കാതെ എന്റെ ഏട്ടൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്..?" ദൃശ്യ അവളുടെ മൊബൈൽ നന്ദയുടെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു. "ഞാനായിട്ട് പറയുന്നില്ല നീ ഇതൊന്നു നോക്കി സ്വയം തീരുമാനിച്ചാൽ മതി കൂട്ടുകാർ പറഞ്ഞപ്പോ എനിക്കും വിശ്വാസം വരാത്തത് കൊണ്ട് ഞാൻ തന്നെ ടെസ്റ്റ് ചെയ്തതാ എന്റെ മെസഞ്ചറിൽ " നന്ദ ദൃശ്യയുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി. അപ്പോഴാണ് ജീവൻ അങ്ങോട്ട് വന്നത്. ദൃശ്യയെ കണ്ട് അവൻ ഒന്ന് പരിഭ്രമിച്ചു. ഈ സമയം ദൃശ്യയുടെ മെസഞ്ചറിൽ ജീവന്റെ മെസേജുകൾ കണ്ട് നന്ദ ഞെട്ടിത്തരിച്ച് നിന്നുപോയി. ഈശ്വരാ എന്തൊക്കെയാണ്.. നന്ദക്ക്‌ കൂടുതൽ ഒന്നും കാണാൻ ക രുത്തുണ്ടായിരുന്നില്ല. "ഇതിൽ മാത്രം ഒതുങ്ങുന്നില്ല മോളെ.. കൂടുതൽ അറിഞ്ഞാൽ നീ ഈ നിമിഷം ഇയാളെ ഇവിടെ വിട്ട് നിന്റെ പാട്ടിന് പോകും" ദൃശ്യ പറയുന്നത് മുഴുവനും കേൾക്കാൻ വയ്യാത്ത വിധം നന്ദയുടെ ചെവി കൊട്ടിയടച്ചു പോയിരുന്നു. ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയാൽ വല്ല കോളുകളും വന്നാൽ മാത്രമല്ലാതെ ഏട്ടൻ മൊബൈൽ തൊടാറില്ല. ഫാമിലി ഗ്രൂപ്പിൽ പോലും ഒന്ന് കേറാൻ തന്നെയും അനുവദിക്കാറില്ല. "ഞാനില്ലാത്ത കുറെ സമയം ഉണ്ടല്ലോ.. അപ്പോൾ നീ ഫോണിൽ കളിക്ക്..ഇത് നമുക്ക് മാത്രമുള്ള സമയമാണ് മോളെ.. അതാർക്കും പങ്കു വെക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറയുന്ന തന്റെ ഏട്ടൻ.. ദൃശ്യ കലിപ്പോടെ നന്ദയെയും ജീവനെയും മാറി മാറി നോക്കി. ജീവൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. നന്ദയുടെ കൂട്ടുകാരി മാത്രമല്ല അവളുടെ കസിൻ സിസ്റ്ററും കൂടിയാണ് ദൃശ്യ. ബാംഗ്ലൂരിൽ പഠിക്കുകയാണവൾ. കുടുംബത്തിലെ ഒരു കല്യാണത്തിന് വന്നതായിരുന്നു നന്ദയും ജീവനും. അവിടെ വച്ചാണ് ദൃശ്യയെ കണ്ടതും അവളുടെ ഈ സംസാരവും. നന്ദയുടെയും ജീവന്റെയും വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയുന്നതേയുള്ളൂ. കല്യാണത്തിന് ശേഷം ഒന്നുരണ്ട് വട്ടം നന്ദയെ കണ്ടപ്പോൾ ദൃശ്യ ജീവനെ പറ്റി പറഞ്ഞിരുന്നു. ഒരുപാട് പെൺകുട്ടികളെ ഒരേസമയം പ്രണയിക്കുകയും അവരുമൊത്ത് പലയിടത്തും കറങ്ങിനടക്കുകയുമൊക്കെ ചെയ്തിരുന്ന ആളായിരുന്നു എന്നുമൊക്കെ. നന്ദയുടേയും ജീവന്റെയും ഫോട്ടോസ് കാണിച്ചപ്പോൾ അവളുടെ കൂട്ടുകാർ പറഞ്ഞുള്ള അറിവാണ് ദൃശ്യക്ക്‌ ഇതൊക്കെ. എന്തൊക്കെ പറഞ്ഞിട്ടും നന്ദ പറഞ്ഞു . "അതെല്ലാം കല്യാണത്തിന് മുൻപ്.. അതൊന്നും ഇപ്പൊ എനിക്ക് കാര്യമാക്കേണ്ട കാര്യമില്ല ദൃശ്യ.. ഇന്ന് എന്റെ ഏട്ടന്റെ ലോകത്ത് ഞാനും എന്റെ ലോകത്ത് ഏട്ടനും മാത്രം " പക്ഷേ ദൃശ്യക്ക് അതൊന്നും അങ്ങനെ വിടാൻ കഴിഞ്ഞില്ല. "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... എനിക്കും നിനക്ക് നല്ലത് വരണേ എന്ന പ്രാർത്ഥനയേ ഉള്ളൂ... കല്യാണം കഴിഞ്ഞ് അധികമാവുന്നതിന്റെ മുൻപ് തന്നെ ഒരു തീരുമാനമെടുത്താൽ നിനക്ക് കൊള്ളാം" നന്ദയുടെ മനസ്സിൽ ദൃശ്യ അന്നുപറഞ്ഞ വാക്കുകൾ ഇടിമുഴക്കം പോലെ ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നന്ദയുടെ സഹോദരൻ നിതിനും അമ്മയും അങ്ങോട്ടെത്തി. അവർക്കൊക്കെ ദൃശ്യ അവളുടെ മൊബൈൽ കാണിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു. നിതിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു. എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന ജീവന്റെ മുഖത്തേക്കും വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്ന നന്ദയുടെ മുഖത്തേക്കും അവർ മാറി മാറി നോക്കി. നിതിനേട്ടന്റെ മുഖത്ത് എന്തും ചെയ്യാൻ മടിക്കാത്ത ഭാവം കണ്ട് നന്ദ ഭയന്ന് പോയി. പെട്ടെന്നാണ് നന്ദ ഉറക്കെയുറക്കെ ചിരിച്ചത്. എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി. "ഇവൾക്ക് വട്ടായോ..." ദൃശ്യ ചോദിച്ചു. "ആ..ടി.. നിനക്കാ ഇപ്പൊ വട്ടാവുക.." അതും പറഞ്ഞ് നന്ദ വീണ്ടും ചിരിച്ചുകൊണ്ട് ജീവന്റെ അടുത്തേക്ക് നടന്നു ചെന്നു. "ഏട്ടാ... ഞാൻ പറഞ്ഞില്ലേ ദൃശ്യയെ പറ്റി.. എട്ടനേകുറിച്ച് ഇവൾക്ക് ഭയങ്കര ഡൗട് ആയിരുന്നെന്ന്...ഏട്ടനെ ടെസ്റ്റ് ചെയ്യാൻ വേണ്ടി ഇവൾ മെസേജ് അയച്ചപ്പോഴെ ഞാൻ കരുതിയതാണ് ഇവൾക്കൊരു പണികൊടുക്കണം എന്ന്.. അതേതായാലും കലക്കി. ന്നാലും ക്ലൈമാക്സ് ഇങ്ങനെ ആവും ന്ന് ഞാനും പ്രതീക്ഷിച്ചില്ല.. പാവം എന്റെ ജീവിതത്തെ കുറിച്ചുള്ള ആധിയാണ് പെണ്ണിന്.. ഇങ്ങനേം ഉണ്ടോ ഒരു സ്നേഹം. " നന്ദ ചിരി അടക്കാൻ പാടുപെട്ടു. നന്ദയുടെ ചിരി കണ്ട് അമ്മയും നിറഞ്ഞ കണ്ണുകൾ തുടച്ച് ചിരി തുടങ്ങി.ഒപ്പം നിതിനും ചിരിച്ചപ്പോൾ ജീവനും കൂടെ ചിരിച്ചു. പക്ഷേ ദൃശ്യ മാത്രം കലിയടങ്ങാതെ നിൽപ്പാണ്. "ഇനിയെങ്കിലും എന്റെ ഏട്ടനെ വെറുതെ വിടൂ ദൃശ്യ.." നന്ദ ദൃശ്യയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു. "ദൃശ്യ പ്ലീസ്... ആരുടെ മുമ്പിലും എന്റെ ഏട്ടൻ ചെറുതാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല...തൽക്കാലത്തേക്ക് ഇത് എനിക്ക് വിട്ടേര്...ഞാനും നീയുമല്ലാതെ ഇനിയൊരു ഈച്ച പോലും ഇക്കാര്യം അറിയരുത്.. ഞാൻ മാറ്റും എന്റെ ഏട്ടനെ എനിക്ക് വേണം എന്റെ ഏട്ടനെ" ദൃശ്യയെ കെട്ടിപ്പിടിച്ച് അവളുടെ ചെവിയിൽ ഇത്രയും പറഞ്ഞ് ആരും കാണാതെ കണ്ണുകൾ തുടച്ച് നന്ദ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ബൈക്കിൽ ജീവന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല. നന്ദയുടെ കണ്ണീരുകൊണ്ട് ജീവന്റെ ഷർട്ടിന്റെ പിൻഭാഗം മുഴുവനും നനഞ്ഞുകുതിർന്നിരുന്നു. വീട്ടിലെത്തി ബൈക്കിൽ നിന്നിറങ്ങി മുറിയിലേക്ക് നടക്കുമ്പോൾ ഇപ്പോൾ വീണുപോകും എന്ന് നന്ദയ്ക്ക് തോന്നുന്നുണ്ടായിരുന്നു. മുറിയിൽ എത്തിയ പാടെ ബെഡിലേക്ക്‌ വീണ നന്ദയെ കണ്ട് ജീവന് തന്റെ ഹൃദയം നുറുങ്ങിപ്പോകുന്ന വേദന അനുഭവപ്പെട്ടു. അവനവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു... നന്ദ... നീ എന്റെ ഭാഗ്യമാണ്... നീയല്ലാതെ വേറൊരു പെണ്ണിനും എന്നെ ഇങ്ങനെ സ്നേഹിക്കാനാവില്ല... ഇതിനൊക്കെ പകരം തരാൻ ഇനിയെന്റെ ജീവിതം നിന്റെ മുൻപിൽ നീ തീരുമാനിക്കുന്ന പോലെ..എന്തിനും നിനക്ക് വിട്ടു തന്നിരിക്കുന്നു.അന്നേരം നിന്റെ അഭിനയം കണ്ട്..നിയന്ത്രിക്കാനാവാതെ തളർന്ന് പോയി നന്ദാ.. നീ ചിരിക്കുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ പാടുപെടുകായിരുന്നു ഞാൻ." കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നന്ദ ജീവനെ നോക്കി. ഒന്നും പറയാനാവാതെ അവന്റെ നെഞ്ചിലേക്ക് വീണ് അവൾ തേങ്ങിക്കരഞ്ഞു. ഏതൊരു ഭർത്താവും കൊതിച്ചു പോകുന്ന സൗഭാഗ്യമാണ് തന്റെ ഭാര്യ എന്ന് തിരിച്ചറിഞ്ഞ ജീവൻ ജീവന്റെ ജീവനായി അവളെ ഹൃദയത്തോട് ചേർത്തു പിടിച്ചു. °°°°°°°°°°°°°°°°°°°°°°°° കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും വ്യത്യാസപ്പെടുത്തി ഒരു യഥാർത്ഥ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് എഴുതിയതാണ്.. ദാമ്പത്യ ജീവിതത്തിൽ ഒരാൾ മറ്റൊരാളുടെ തെറ്റിനെ ക്ഷമയോടെ തിരുത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ചാൽ.. പ്രതീക്ഷിക്കാൻ കഴിയാത്തത്ര സ്നേഹവും പരിഗണനയും തിരിച്ചു കിട്ടുമെന്ന് ജീവന്റെയും നന്ദയുടെയും ഇപ്പോഴുള്ള ജീവിതം തെളിയിക്കുന്നുണ്ട്. .... ന ജ്‌ ല. സി.... #📔 കഥ #📙 നോവൽ
" ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ വിചാരിക്കണ്ട " ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. " അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ? " ആദിയും വിട്ട് കൊടുത്തില്ല. " നീ അവളേം കൊണ്ട് ഇങ്ങോട്ട് അല്ലെ വരണേ.. !! നിനക്ക് സ്വന്തം ആയിട്ടും കിടപ്പാടം ഒന്നും ഇല്ലാലോ ഇത്രക്ക് ഞെളിയാൻ " " അച്ഛാ അവൾക്ക് നല്ലോരു ജോലി ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എല്ലാത്തിലും വലുത് ഞങ്ങൾ ഇഷ്ടത്തിൽ ആണ് ഇതിൽ കൂടുതൽ അച്ഛന് എന്താ വേണ്ടേ?? " ആദി ക്ഷമയുടെ നെല്ലി പലകയിൽ എത്തി. " എടാ മോനെ.. നിന്നെ ഇത്രേം കഷ്ടപെട്ട് പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത് അങ്ങനെ ചുമ്മാ കെട്ടിക്കാൻ അല്ല. ചുരുങ്ങിയത് അൻപത് പവൻ എങ്കിലും കിട്ടണം അതാണ് അന്തസ്..!! " " അച്ഛൻ ഒരു മാതിരി പണ്ട് കാലത്തെ ആർത്തി പിടിച്ച തന്തമാരെ പോലെ സംസാരിക്കരുത്..!! എനിക്ക് അവളെ കെട്ടിയെ പറ്റൂ.. " ആദിയും ഒട്ടും വിട്ട് കൊടുക്കാൻ തയ്യാറായില്ല. " അവൾക്ക് എന്ത് സാലറി ഉണ്ട് ?? " " കറക്റ്റ് അറിയില്ല എന്തായാലും പത്ത് ഇരുപത്തഞ്ചു ഓക്കേ ഉണ്ട്..എനിക്കും നല്ല സാലറി ഉണ്ടല്ലോ ഞങ്ങൾക്ക് ജീവിക്കാൻ അത് ഓക്ക മതി.. " " ഇരുപത്തഞ്ച് കുണുവയൊ നമ്മുടെ മൂത്തച്ചന്റെ പറമ്പിലെ കപ്പലണ്ടി വിറ്റാൽ കിട്ടൂലൊ അതിൽ കൂടുതൽ.. !! ആദി കുടുംബത്തിന്റെ അഭിമാനം കൂടി നോക്കണം. ഇങ്ങനെ ആണേൽ ഈ ബന്ധം നമുക്ക് വേണ്ടാ മോനെ " ജയരാജൻ കുറച്ചു ബലം പിടിച്ച് തന്നെ തന്റെ തീരുമാനം അറിയിച്ചു " പിന്നെ പള്ളി പോയി പറഞ്ഞാ മതി..! ബാക്കി ഉള്ളോർ പുറകെ നടന്ന് കഷ്ടപെട്ട് വളച്ചു ഒരെണ്ണം സെറ്റ് ആക്കി കൊണ്ട് വരുമ്പോൾ ആണ് അച്ഛന്റെ ചവിട്ട് നാടകം ..!! " " ഇത്രക്ക് നിർബന്ധം പിടിക്കാൻ നീ അവളുടെ കൂടെ കിടന്നിട്ട് ഒന്നുമില്ലാലൊ? " " അതൊക്ക ഉണ്ട്..! ഇനി അതിനും ഞാൻ അച്ഛന്റെ പെർമിഷൻ വാങ്ങണാരുന്നൊ?? ഓഹ്..!! ഇങ്ങേർ ഇത് കൊളമാക്കും " ആദി രണ്ടു കയ്യും തലക്ക് കൊടുത്ത് അന്തം വിട്ട് അച്ഛനെ നൊക്കി. " എടാ നീ..!! വിവാഹത്തിന് മുൻപ് ഇതൊക്കെ പാപം ആണെന്ന് നിനക്ക് അറിയില്ലെ ആദി ?? നല്ല കുട്ടികൾ ഇങ്ങനെ ഓക്കേ ചെയ്യാൻ പാടു..... " "മാങ്ങാതൊലി..!!! ഞങൾ രണ്ട് പേരും പ്രായ പൂർത്തിയായ സ്വന്തം ആയ് വരൂമാനം ഉള്ള independent ആയ വ്യക്തികൾ ആണ്.. കല്യാണം കഴിക്കുമെന്നാ ഉറപ്പുമുണ്ട് ഇനി എന്താ വേണ്ടേ?? " ആദിയുടെ മറുപടി കേട്ട് ജയരാജന്റെ ഒന്ന് രണ്ട് കിളികൾ പാറി പോയി. ആദി കുറച്ചു നേരം അച്ഛനെ നോക്കി നിന്നൂ.. പുള്ളി കാര്യം ആയിട്ട് എന്തോ ആലോചനയിൽ ആണ് " ആദി നീ എന്തൊക്ക പറഞാലും.. ഇനി എന്തൊക്കെ സംഭവിച്ചാലും അൻപത് പവൻ എങ്കിലും കിട്ടാതെ ഈ കല്യാണത്തിന് ഞങ്ങൾ സമ്മതിക്കില്ല. " ജയരാജൻ ബലം പിടിത്തം ഒട്ടും കുറച്ചില്ല. " ദേ പിന്നേം..!!! പണം കിട്ടിയാൽ മാത്രമെ കെട്ടാൻ പറ്റുള്ളൂന്ന് ഓക്കേ ആരുണ്ടാക്കിയ നിയമം ആണ്..! അല്ലാത്തവരും ഇവിടെ ജീവിക്കുന്നില്ലെ?? " ആദിയുടെ ശബ്ദം ഉയർന്നു. അത് കേട്ട് അമ്മയും അങ്ങോട്ട് എത്തിയിരുന്നു " എടാ മോനെ പെൺമക്കക്ക് അവകാശപെട്ടത് കൊടുക്കണം എന്നും പിതാവിന്റെ സ്വത്തിൽ ആണ്കുട്ടിക്കും പെൺകുട്ടിക്കും തുല്യ അവകാശം ആണെന്നും സുപ്രിം കോടതി വരെ പറഞ്ഞിട്ടുണ്ട്...!! നീ അവളോട് ചോദിക്കുന്നത് ആരുടേം ഔദാര്യം അല്ല അവൾക്ക് അവകാശപെട്ട സ്വത്ത് തന്നെ ആണ് ഇപ്പൊ മനസിലായൊ ?? " ജയരജൻ മകനെ തന്ത്ര പരമായി കാര്യങ്ങൾ പറഞ്ഞു വശത്താക്കാൻ ശ്രെമിച്ചു. " മാത്രമല്ല.. നാളെ നിങ്ങൾക്ക് ഒരു പ്രശ്നം വന്നാലൊ അവൾക്ക് എന്തെങ്കിലും അടിയന്തരമായ ആവശ്യം വന്നാലൊ ആരുടേയും കാലു പിടിക്കണ്ട.. !!അവൾക്ക് അതൊരു സേവിങ്സ് ആയ് കിടക്കില്ലെ?? ഇപ്പൊ നീ പറ നിങ്ങളുടെ ഭാവിക്ക് വേണ്ടി അല്ലെ അച്ഛനും അമ്മയും ഇതൊക്കെ പറയണേ ? " അമ്മയും അച്ഛന്റെ പക്ഷം ചേർന്നു.. കൗശലത്തോടെ കാര്യങ്ങൾ നീക്കി. " അതിന് അവർക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടേൽ മകൾക്ക് കൊടുത്തോട്ടെ. അല്ലാണ്ട് കണക്ക് പറഞ്ഞു വാങ്ങുക എന്നൊക്കെ പറഞ്ഞാൽ മോശം അല്ലെ ?? ഇനി അവളുടെ അച്ഛൻ തരാൻ തയ്യാർ അല്ലെങ്കിലോ ?? " ആദി സംശയം പ്രെകടിപ്പിച്ചു. " അവിടെ ആണ് നിന്റെവ് കഴിവ്.. നിങ്ങളുടെ നല്ല പ്രായത്തിൽ ആണ് പണത്തിന്റെ ആവശ്യം.. ജീവിതം ആസ്വദിക്കണ്ട സമയത്ത് ഇതൊക്കെ കിട്ടിയാൽ അല്ലെ ആദി കാര്യം ഉള്ളു.. നിന്റെയും അവളുടെയും നല്ലതിന് വേണ്ടി അല്ലെ നീ പറഞ്ഞു സമ്മതിപ്പിക്ക്..!! " ജയരാജന്റെ അവസാന ആണി ആദിയിൽ കാര്യം ആയിട്ട് തന്നെ കൊണ്ടു. അവൻ കുറച്ച് സമയം എന്തോ ആലോചിച്ചു. " ആം ഞാൻ ചോദിച്ചു നോക്കാം..!! നിങ്ങൾ രണ്ട് പേരും ഇത്രേം പറഞ്ഞതല്ലെ " അതും പറഞ്ഞു ആദി അവിടെ നിന്നും പോയി. തന്റെ കാമുകിയായ ശ്രുതിയെ വിളിച്ചു.. വീട്ടിലേക്ക് വരുന്നുണ്ട് എന്നും അച്ഛനെ കണ്ട് സംസാരിക്കണം എന്നും പറഞ്ഞു. " അച്ഛാ അമ്മേ.. ഞാൻ അവളുടെ വീട്ടിലേക്ക് പോവാ.. വന്നിട്ട് പറയാം " " വിജയിച്ചു വരൂ.. " ജയരാജൻ മകനെ ആശിർവദിച്ചു. " കണ്ടോടി അവൻ എന്റെ മകനാ.. അവൻ പോയ കാര്യം നേടിയെ വരൂ.. " അയാൾ പൊട്ടി ചിരിച്ചു. സമയം ഓടി കൊണ്ടേ ഇരുന്നു.. ജയരാജനും ഭാര്യയും മകന്റെ വരവും കാത്ത് കണ്ണും നട്ട് കാത്തിരുന്നു ആയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. വൈകുന്നേരം ആയപ്പോഴേക്കും ആദി തിരിച്ചു വന്നു. മുഖത്തു സന്തോഷം പ്രെകടം ആണ് " എന്തായെടാ.. പോയ കാര്യം ?? " ജയരാജൻ മകൻ വന്ന് കയറിയതെ ആകാംഷയോടെ ഓടി അരികിൽ വന്നു. " പോയ കാര്യം നടന്നു.. അവളുടെ വീട്ടുകാർ സമ്മതിച്ചു.. " അവൻ നല്ല സന്തോഷത്തോടെ മറുപടി പറഞ്ഞു. അത് കേട്ട് ജയരാജന്റെയും ഭാര്യയുടെയും മുഖം കാര്യം ആയിട്ട് തന്നെ വിടർന്നു.. കണ്ണിൽ പൂത്തിരി കത്തി. " കണ്ടോ ഇത്രേ ഉള്ളു കാര്യങ്ങൾ.. പറയണ്ട പോലെ പറഞ്ഞാൽ എല്ലാം നടക്കും.!! എനിക്ക് ഉറപ്പ് ആയിരുന്നു എന്റെ മോൻ പോയ കാര്യം നടത്തിയെ വരൂന്ന് " ജയരാജൻ അഭിമാനത്തോടെ മകനെ പുണർന്നു. " പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്.." ആദി ഒരു കാര്യം കൂടി അവർക്ക് മുന്നിലേക്ക് എടുത്ത് ഇട്ടു. " എന്താ..?????? " അച്ഛനും അമ്മയും ഒരേ പോലെ ചോദിച്ചു. " അവളുടെ അച്ഛനും അമ്മയും മകൾക്ക് വേണ്ടത് കൊടുക്കാം എന്നും കല്യാണത്തിന് സമ്മതം ആണെന്നും അറിയിച്ചു.. പക്ഷെ അവർക്ക് ഒരു ഉറപ്പ് വേണം " " എന്ത് ഉറപ്പ്???? " അച്ഛൻ പുരികം ചുളിച്ചു. " അവരുടെ മകൾക്ക് കൊടുക്കുന്നത് വാങ്ങാനും അവളെ നോക്കാനും ഞാൻ അർഹൻ ആണെന്ന് തെളിയിക്കണം.." " അതിന് എന്താ ചെയ്യണ്ടേ.. നീ അർഹൻ അല്ലെ?? " അച്ഛനും അമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു. " വേറെ ഒന്നും വേണ്ട.. ഈ വീടും പറമ്പും എന്റെ പേർക്ക് എഴുതി വക്കണം അത്രേ ഉള്ളു " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ജയരാജൻ അത് കേട്ട് ഞെട്ടി തരിച്ചു.. അവന്റെ അമ്മ മിണ്ടിയില്ല. " അതെന്തിനാ ?? " അയാൾ ശബ്ദം ഉയർത്തി ചോദിച്ചു. " അച്ഛാ.. ശ്രുതിയുടെ അച്ഛൻ അവൾക്ക് അവകാശപെട്ടത് കൊടുക്കുന്നു.. അച്ഛൻ എനിക്ക് അവകാശപെട്ടത് തരുന്നു.. അച്ഛൻ നേരത്തെ പറഞ്ഞ പോലെ സ്വന്തം ആയിട്ട് കിടപ്പാടം പോലും ഇല്ലാത്തവൻ ആകരുതല്ലൊ ഞാൻ..!! ഇതും ന്യായം അല്ലെ ?? " ആദി വളരെ വ്യക്തം ആയി കാര്യങ്ങൾ അവതരിപ്പിച്ചു. " എന്താ മോനെ അതിന്റെ ആവശ്യം?? ഞങ്ങൾക്ക് ഉള്ളത് എല്ലാം നിനക്ക് തന്നെ അല്ലെ ? " അയാളുടെ എനർജി എല്ലാം ചൊർന്ന് പോയി തുടങ്ങിയിരുന്നു. " അച്ഛൻ അല്ലെ പറഞ്ഞെ നമ്മുടെ നല്ല പ്രായത്തിൽ ആണ് പണത്തിന്റെ ആവശ്യം.. ജീവിതം ആസ്വദിക്കണ്ട സമയത്ത് ഇതൊക്കെ കിട്ടിയാൽ അല്ലെ കാര്യം ഉള്ളു.. എന്നൊക്കെ ..!! ഞാനും അത് കാര്യം ആയിട്ട് ആലോചിച്ചു അച്ഛൻ പറഞ്ഞത് ശരി ആണ് ഇപ്പോൾ കിട്ടണം എല്ലാം " ആദി പ്രേതീക്ഷയോടെ അച്ഛനെ നോക്കി. ജയരാജൻ ഒന്നും മിണ്ടാൻ ആകാതെ കണ്ണ് മിഴിച്ചു നിന്നു. അയാളുടെ ഭാര്യ ' വല്ല കാര്യം ഉണ്ടാരുന്നോ ' എന്നാ പോലെ ഭർത്താവിനെ തന്നെ നോക്കി നിന്നൂ. കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് മനസിലാക്കിയ ജയരാജൻ പെട്ടെന്ന് തന്നെ അടവ് മാറ്റി. " മോനെ.. വിവാഹം എന്നത് മനസ്സുകൾ തമ്മിൽ ഉള്ള ഒത്ത് ചേരൽ ആണ് രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പരസ്പര വിശ്വാസത്തിനും സ്നേഹത്തിനും ആണ് അവിടെ പ്രാധാന്യം അല്ലാണ്ട് പണത്തിന് അല്ല.. !! " " അല്ലച്ഛാ.. അപ്പൊ നമ്മുടെ കുടുംബത്തിന്റെ അന്തസ്സ് തറവാടിന്റെ അഭിമാനം മൂത്തച്ചന്റെ കപ്പലണ്ടി ..!!! " ആദി സംശയത്തോടെ മെല്ലെ ചിരിച്ചു ചോദിച്ചു. ജയരാജൻ ഒന്നും മിണ്ടാൻ ആവാതെ നിന്നു. " നമ്മുടെ കുടുംബത്തിന്റെ അന്തസ് വച്ച് ഇത്രയും തുക വാങ്ങി കല്യാണം കഴിക്കുമ്പോൾ എനിക്കും ഒട്ടും കുറയരുതല്ലോ?? പിന്നെ സുപ്രിം കോടതി വിധി പ്രെകാരം മകന് അല്ലെ അവകാശം ?? " ആദി തന്റെ ന്യായങ്ങൾ ഒന്ന് ഒന്നായ് നിരത്തി. " എന്ന് കരുതി അച്ഛൻ അമ്മമാർ ജീവിച്ചിരിക്കുമ്പോൾ കൊടുക്കണമൊ വേണ്ടയോ എന്നത് അവരുടെ തീരുമാനം ആണ് മോനെ " ജയരാജൻ പിന്നെയും തന്ത്രം മാറ്റി. " പക്ഷെ ശ്രുതിയുടെ അച്ഛൻ കൊടുക്കുണ്ടല്ലോ പിന്നെന്താ അച്ഛനു എനിക്ക് തന്നാൽ ??" " ശ്രുതിയുടെ അച്ഛൻ തല കുത്തി നിന്നാൽ ഞാനും നിൽക്കണോ ??? എന്ത് കഷ്ടം ആണ്.... എനിക്ക് തരാൻ സൗകര്യം ഇല്ല.!! അച്ഛൻ അമ്മമാരോട് ഇങ്ങനെ ഒന്നും സംസാരിച്ചു പഠിക്കരുത് ആദി " ജയരാജൻ കലി തുള്ളി എഴുനെറ്റ് പോയി. ആദിക്ക് അത് കണ്ട് ചിരി പൊട്ടി എങ്കിലും പുറത്ത് കാട്ടിയില്ല. ജയരാജൻ തന്റെ റൂമിൽ പോയി കുറച്ചു നേരം കിടന്നു. ' വിവാഹം മനസുകൾ തമ്മിൽ ചേരെണ്ടതാണ് പണം അല്ല പ്രാധാന്യം ' ഇത് തന്റെ വായിൽ നിന്ന് വന്നത് തന്നെ ആണോ?? കഴിഞ്ഞു പോയ കുറച്ചു നിമിഷങ്ങൾ അയാളുടെ മനസ്സിൽ കൂടി പെട്ടെന്ന് കടന്ന് പോയി... ' സ്വന്തം മകന് ആയിരുന്നിട്ട് കൂടി ആദി അവന്റെ അവകാശം ചോദിക്കുമ്പോൾ എന്ത് കൊണ്ടാണ് തനിക്ക് പറ്റാത്തത്..?? എല്ലാ ബന്ധങ്ങൾക്കും മുകളിൽ താൻ പണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ ?? ' പണകൊതി മൂത്ത ആർത്തി പിടിച്ച അച്ഛൻ ' അതാണോ തന്റെ സ്ഥാനം !!!!!!! രണ്ട് ദിവസം കഴിഞ്ഞ് ആദി സോഫയിൽ ഇരിക്കുമ്പോൾ അച്ഛൻ വന്ന് അടുത്തായ് ഇരുന്നു. " ആദി നീ പറഞ്ഞത് ശരി ആണ്.. പണം കൊടുത്താൽ മാത്രമെ കല്യാണം കഴിക്കാൻ പറ്റൂ എന്നൊക്കെ പണ്ട് ആരോ പറഞ്ഞു ഉണ്ടാക്കിയത് നമുക്ക് അതൊന്നും വേണ്ട..!! നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കണ്ടാൽ മതി " " ഉറപ്പ് ആണോ?? ഇനി കല്യാണം കഴിഞ്ഞു അവൾ ഇവിടെ വന്നാൽ തനി സ്വഭാവം കാണിക്കൊ രണ്ടാളും ??? " അവൻ സംശയത്തോടെ ചോദിച്ചു. " ഇല്ല..!! അവൾക്ക് അവക്കടെ അച്ഛൻ കൊടുക്കോ കൊടുക്കാണ്ടിരിക്കോ ചെയ്യട്ടെ നമുക്ക് അത് നോക്കണ്ട.. വേണ്ട രീതിയിൽ കല്യാണം നടത്തിയേക്കാം.." അതും പറഞ്ഞു ജയരാജൻ അവിടെ നിന്നും എണീറ്റു പോയി. ആദി അന്തം വിട്ട് അച്ഛനെ നൊക്കി ഇരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ ബെല്ലടിച്ചു. തന്റെ പെണ്ണ് ശ്രുതി ആണ് ഫോണിൽ " ആദിയെട്ടാ.. അന്ന് വന്നപ്പോൾ അച്ഛനെ കാണാൻ പറ്റീലല്ലൊ.. അച്ഛൻ നാളെ വീട്ടിൽ എത്തും. നാളെ വീട്ടിൽ വരുവോ?? " " ആം ഞാൻ നാളെ വരാം..!! " ആദി അവൾക്ക് ഉറപ്പ് കൊടുത്തു.. പിന്നെ അവർ അവരുടെതായ ലോകത്തിലെക്ക് മെല്ലെ ലയിച്ചു. By JOSEPH ALEXY #📔 കഥ #📙 നോവൽ
അന്നുo നാല് മണിയായപ്പോൾ ടൗണിലെ ബസ് സ്റ്റോപ്പിൽ അയാളെത്തി. ദൂരെ നിന്നും പുല്ലൂരാംപാറ എന്ന ബോർഡ് വച്ച ബസ്സ് വരുന്നത് കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വികസിച്ചു. ബസ്സിലധികവും, സ്ത്രീകളും , സ്കൂൾ കുട്ടികളുമായിരുന്നു അയാൾ വേഗം പിൻവാതിലിലൂടെ കയറി മുന്നിലേക്ക് തിക്കിതിരക്കി പോവാനുള്ള ശ്രമം തുടങ്ങി . ഡബിൾ ബല്ല് കേട്ട ഡ്രൈവർ ബസ്സ് മുന്നോട്ടെടുത്തു. രാജപാതയിൽ കൂടി ഓടിക്കൊണ്ടിരുന്ന വണ്ടി അടുത്ത ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മലമ്പാതയിലൂടെ യാത്ര തുടർന്നു. ഹെയർ പിൻ വളവുകളിലും കയറ്റങ്ങളിലും ഇറക്കങ്ങളിലും ബസ്സ് ആടി ഉലയുമ്പോൾ, യൂണിഫോമിട്ട പെൺകുട്ടികളുടെ ഇടയിൽ കയറി കൂടിയ അയാൾ, ആ സന്ദർഭം ശരിക്കും വിനിയോഗിക്കുകയായിരുന്നു . കുറച്ച് നേരത്തെ ശ്രമത്തിനൊടുവിൽ ആകാരവടിവുള്ള ഒരു പെൺകുട്ടിയുടെ പിന്നിൽ അയാൾ നിലയുറപ്പിച്ചു.അവളിലേക്ക് പടർന്ന് കയറാനുള്ള വ്യഗ്രതയിലായിരുന്നു അയാൾ തൊട്ട് പുറകിലിരുന്ന സീറ്റിലെ മറ്റൊരു യുവതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു . അയാളുടെ പെരുമാറ്റത്തിൽ ,ആ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഒഴിഞ്ഞ് മാറാൻ പറ്റാത്ത രീതിയിലുള്ള തിരക്കായിരുന്നു ബസ്സിനുള്ളിൽ. പിൻസീറ്റിലിരുന്ന യുവതിയുടെ രക്തം തിളച്ചു. അവർ തന്റെ അടുത്തിരുന്ന പെൺകുട്ടിയെ സീറ്റിൽ നിന്നെഴുന്നേല്പിച്ചിട്ട് അയാളെ തട്ടിവിളിച്ചു. തിരിഞ്ഞ് നോക്കിയ അയാളെ നോക്കി യുവതി വശ്യമായി ഒന്ന് പുഞ്ചിരിച്ചിട്ട് ,തന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. കൊഴുത്തുരുണ്ട ആ യുവതിയെ കണ്ടപ്പോൾ ഊറിയ ചിരിയോടെ അയാൾ അവരുടെ അടുത്ത് വന്നിരുന്നു. "എവിടേക്കാ പോകുന്നത്" യുവതി കുശലം ചോദിച്ചു. "പുല്ലൂരാംപാറയ്ക്ക്" അയാൾ മറുപടി പറഞ്ഞു. "അവിടെയാണോ വീട്? "അല്ല ഞാൻ വെറുതെ നേരം പോക്കിന് വേണ്ടി പോകുന്നതാ, അടുത്ത ബസ്സിന് തിരിച്ച് വരും" "ഓഹ് അത് ശരി ,അപ്പോൾ എല്ലാ ദിവസവുമുണ്ടോ ഈ യാത്ര" "അങ്ങനെയൊന്നുമില്ല , വെറുതെയിരുന്നു ബോറടിക്കുമ്പോൾ മാത്രം" അതും പറഞ്ഞയാൾ ഒരു വഷളൻ ചിരി ചിരിച്ചു. ആ ചിരിക്കിടയിൽ അയാളുടെ ഇടത് കൈമുട്ട്, തന്റെ മാറിടത്തിൽ അമരുന്നത് അവളറിഞ്ഞു. പക്ഷേ ,അവളെതിർക്കാൻ പോയില്ല, അസഹനീയതയോടെ കടിച്ച് പിടിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അയാളെ ഞെട്ടിച്ച് കൊണ്ട് അവളുടെ കൈത്തലം തന്റെ വയറിലൂടെ ഇഴയുന്നത് അയാളറിഞ്ഞു. അയാൾ ,ബെൽറ്റ് ലുസാക്കിയിട്ട് വയർ ചൊട്ടിച്ച് പിടിച്ച് അവൾക്ക് സൗകര്യപ്രദമായി ഇരുന്ന് കൊടുത്തു. തന്റെ അടിവയറ്റിലേക്ക് തണുത്തതെന്തൊ ഇഴയുന്നതായി അനുഭവപ്പെട്ട അയാളുടെ കണ്ണുകൾ മെല്ലെയടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ ഗുഹ്യഭാഗത്ത് എന്തോ ഒന്ന് സ്പ്രേ ചെയ്തത് പോലെ അയാൾക്ക് തോന്നി . യുവതി കൈ മെല്ലെ പിൻവലിച്ചിട്ട് തന്റെ കൈയ്യിലുണ്ടായിരുന്ന കുപ്പി ബാഗിൽ ഭദ്രമായി വച്ചു. അടിവയറിന് താഴെ പുകച്ചിലനു ഭവപ്പെട്ട അയാൾ അവളെ അമ്പരപ്പോടെ നോക്കി. "എന്ത് പറ്റി, എന്താ ഇങ്ങനെ നോക്കുന്നത് ,നല്ല രസമുണ്ടായിരുന്നല്ലേ? അവൾ ചിരിയോടെ അയാളോട് ചോദിച്ചു. "നീയെന്താ എന്നെ ചെയ്തെ? "ഒഹ് അതോ ?ഒന്നുമില്ല, ഞങ്ങൾ പെണ്ണുങ്ങൾ സ്വയരക്ഷയ്ക്കായി ഇപ്പോൾ പെപ്പർ സ്പ്രേ ബാഗിൽ കൊണ്ട് നടക്കാറുണ്ട് ,അതൊന്ന് പരീക്ഷിച്ച് നോക്കിയതാ ,സാധാരണ കണ്ണിലേക്കാണ് അടിക്കുന്നത്, പക്ഷേ നിന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെ ചെയ്താലെ പ്രയോജനമുള്ളു, ഇപ്പോൾ പുകച്ചില് തുടങ്ങിയിട്ടല്ലേയുള്ളു ഇനി അത് കൂടിക്കൂടി വരും ,എന്ന് വച്ച് ഇവിടുന്നിപ്പോൾ ഇറങ്ങിപ്പോകാൻ ശ്രമിക്കണ്ട കെട്ടോ ,കാരണം ഇനി അഞ്ചാറ് കിലോമീറ്റർ ദൂരം ഇരുവശവും അഗാധ കിടങ്ങുകളാ ,ഒന്ന് കഴുകാൻ വെള്ളം കിട്ടണമെങ്കിൽ പുല്ലൂരാംപാറ വരെ പോകണം, അത് വരെ നീ ഇതിനകത്തിരുന്ന് പുകഞ്ഞ് നീറണം, നീ നൈമിഷിക സുഖത്തിനായി മറ്റ് സ്ത്രീകളുടെ ശരീരത്ത്മൂട്ടിയുരുമ്മുമ്പോൾ അവർക്കൻഭവപ്പെടുന്ന അസഹനീയത എന്താണെന്ന് നീയുമറിയണം, ഇനിയൊരിക്കലും നീ നേരമ്പോക്കിനായി സ്ത്രീകൾ കൂടുതലുള്ള ബസ്സിൽ കയറരുത്" അവൾ പറയുന്നത് കേട്ട് ഒരക്ഷരം മറുപടി പറയാനാവാതെ തന്റെ അടിവയറിന് താഴെ ഒരു നെരിപ്പോടെരിയുന്നതറിഞ്ഞ്, നിസ്സഹായനായി അയാൾ കുനിഞ്ഞിരുന്ന് കണ്ണീർ വാർത്തു. #📔 കഥ #📙 നോവൽ
"നിനക്കുള്ളത് നീ ചോദിച്ചുമേടിക്കു... അങ്ങനെയാ ചുണയുള്ള പെണ്ണുങ്ങള് " ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണല്ലോ.. അലെങ്കിലും "എനിക്കൊന്നും വേണ്ട "... എന്ന് പറഞ്ഞു വന്നതാണല്ലോ ഹരിയേട്ടൻ... വീട്ടുകാർ കിട്ടിയത് ഊട്ടി എന്ന് പറഞ്ഞു കാര്യമായി ഒന്നും തന്നതും ഇല്ല അല്ലെങ്കിലും വീട്ടിലെപ്പോഴും ഞാൻ രണ്ടാമത് ആയിരുന്നു .. ഞാൻ എന്നല്ല ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെ ആണല്ലോ "ചാകുമ്പോ വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാകൂ " എന്ന് പറഞ്ഞു ഉള്ളതെല്ലാം അനിയന് കൊടുക്കാൻ ആയിരുന്നു വീട്ടുകാർക്ക് താല്പര്യം പഠിക്കാൻ മിടുക്കി ആയിട്ടും "പെണ്ണെന്തിനാ പഠിച്ചിട്ട് " എന്ന് പറഞ്ഞു ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ്.പിന്നെ...... ഗവണ്മെന്റ് ജോലി നോക്കാലോ എന്നൊരു വാഗ്ദാനവും ഒന്ന് രണ്ടു മാസം നിന്ന് തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ മുറുമുറുപ്പ് തുടങ്ങി "വല്ലടോം അടിച്ചൊടിക്ക് പെണ്ണിനെ .. അല്ലെങ്കിൽ തിന്ന് വീർത്തു ഇവിടെ ഇരിക്കും.. വല്ല കടേലും പോയി നിൽക്കാൻ പറ " എന്ന് പറഞ്ഞത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു അങ്ങനെ ഒരു മരുന്നുകടയിൽ ജോലിക്ക് പോയിത്തുടങ്ങി.. മാസാമാസം കിട്ടുന്നത് വാങ്ങിച്ചെടുക്കാൻ ഒരു ഒളുപ്പും ഉണ്ടായിരുന്നില്ല എന്നതാണ് നേര്.. കൂടെപ്പഠിച്ച പലരും ടീച്ചർ ഒക്കെയായി പോണത് കാണുമ്പോൾ കണ്ണു നിറയും. അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിനൊക്കെ അപേക്ഷിക്കാൻ അച്ഛന് ആയിരുന്നു തിടുക്കം... അനിയന് മാസമാസം ഉള്ള ചിലവ് ഒക്കെ അച്ഛൻ അയച്ചു കൊടുക്കും... അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചി ഒക്കെ മേടിക്കും അല്ലാത്ത ദിവസങ്ങളിൽ കൊതി തോന്നി ചോദിച്ചാൽ അപ്പോൾ അച്ഛൻ പറയും "ഇവിടെ കഴിക്കാൻ ആളില്ല എന്ന് " അതൊക്കെ കണ്ടു മടുത്തപ്പോൾ ആണ് കല്യാണം എങ്കിൽ കല്യാണം എന്ന തീരുമാനത്തിൽ എത്തുന്നത്. 'ഒന്നും വേണ്ട ' എന്ന് പറഞ്ഞു ഹരിയേട്ടൻ വന്നപ്പോൾ രക്ഷപെട്ടല്ലോ എന്നു വിചാരിച്ചു "പെട്ടെന്ന് ഗർഭിണിയായിട്ടൊന്നും ഇങ്ങോട്ടേയ്ക്ക് വന്നേക്കരുത് " എന്ന് ഉപദേശവും തന്ന് വീട്ടുകാർ പടിയടച്ചു പിണ്ഡവും വെച്ചു ഇനിയെങ്കിലും ജീവിതം പച്ചപിടിക്കുവല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ഹരിയേട്ടന്റെ ജാതകദോഷം കൊണ്ടാണ് 'ഒന്നും വേണ്ട ' എന്ന നിലപാടിലേക്ക് ഹരിയേട്ടൻ എത്തുന്നത് എന്നറിയുന്നത് പെണ്ണും കാശും ഒത്തു വരുമ്പോൾ ജാതകം അമ്പിനും വില്ലിനും അടുക്കില്ല... അങ്ങനെ എല്ലാം ഒത്തു വന്നാൽ പെണ്ണിന് പ്രേമം അല്ലെങ്കിൽ മറ്റെന്തെങ്കിലും... ജാതകവും പെണ്ണും ഒക്കെയായ ഞാൻ ക്യുവിൽ അവസാനം ആയിട്ടും നറുക്ക് വീണത് എനിക്കായിരുന്നു ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഹരിയേട്ടന്റെ ഉള്ളിരിലിപ്പ് പുറത്തു വന്നു "പണ്ടാരം പിടിച്ച ജാതകം കാരണാ.... അല്ലെങ്കിൽ എടുപ്പത് കിട്ടിയേനെ " എന്ന് കേട്ടപ്പോൾ ചങ്ക് പൊടിഞ്ഞു പട പേടിച്ചു കെട്ടിയോന്റെ വീട്ടിൽ ചെന്നപ്പോ അവിടെ പന്തത്തിൽ പെട്രോൾ ഒഴിച്ചു കത്തിക്കുന്ന അവസ്ഥ കെട്ടിയോന്റെ അമ്മ ആണെങ്കിൽ ഒന്ന് മിണ്ടീട്ടു കൂടി ഇല്ല.. "ഇനി കാര്യായിട്ട് കിട്ടാത്തത് കൊണ്ട് ആവുമോ ഈ നിശബ്ദ സമരം " ഞാൻ ഓർത്തു.......... 'വേണ്ട.. മിണ്ടണ്ട.. ഇനി അമ്മായിയമ്മപോര് കൂടി ആയാൽ കൂനിന്മേൽ കുരു എന്ന അവസ്ഥ ആകും' എന്ന് ഞാൻ ഓർത്തു "നിനക്കുള്ളത് നീ ചോദിച്ചു മേടിക്ക് " എന്ന ലെവലിൽ ആയിരുന്നു കെട്ടിയോന്റെ സംസാരം... "ആരോട് ചോദിക്കാൻ " എന്ന് ആത്‍മഗതം പറഞ്ഞു എങ്കിലും അവിടെ അത്‌ കാണിക്കാൻ നിന്നില്ല പതിയെ പതിയെ കെട്ടിയോന്റെ സംസാരവും രീതികളും മാറി വന്നു.. എന്തെങ്കിലും പറഞ്ഞാൽ ഉടനെ വരും ഡയലോഗ് " ഒന്നും ഇല്ലെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല " ഇടയ്ക് വീട്ടിൽ ചെല്ലുമ്പോൾ പലപ്പോഴും ആ വീട്ടിലെ അവസ്ഥ പറയാൻ നാവ് പൊങ്ങാറുണ്ട്. പക്ഷെ അവിടുത്തെ പെരുമാറ്റം കാണുമ്പോൾ ഒന്നും മിണ്ടാറില്ല "ഞങ്ങൾക്ക് ഒന്നും തന്നില്ലേലും വല്ലോം തിന്നിട്ടു പൊക്കോ " എന്ന് ഒരിക്കൽ പോയപ്പോൾ അമ്മ പറഞ്ഞു..... അതു കൂടി കേട്ടപ്പോൾ ഇനി വീട്ടിലേക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു ഒരിക്കൽ എനിക്ക് നേരെ ഹരിയേട്ടൻ കൈ ഓങ്ങിയപ്പോൾ അറിയാതെ ഞാൻ കയ്യിൽ പിടിച്ചു...അന്ന് എനിക്ക് പൊതിരെ തല്ലു കിട്ടി... അന്നാദ്യമായി അമ്മയെ ഞാൻ ഞങ്ങളുടെ മുറിയിൽ കണ്ടു "എവിടുത്തെ ആണാടാ നീ..ഇനി അവളെ തൊട്ടാൽ നിന്റെ കൈ അവിടെ ഉണ്ടാവില്ല " അമ്മ ശരിക്കും അലറുകയായിരുന്നു "നിന്നെ ഉപദ്രവിച്ചാൽ നീയും തിരിച്ചു കൊടുത്തേക്കണം...അനുവദിച്ചു കൊടുത്താൽ ശീലമാവും മോളെ.." അമ്മയുടെ ഉപദേശം കേട്ടു ഞാൻ വാ പൊളിച്ചു നിന്നു. കേട്ട പാതി കേക്കേണ്ട പാതി യോദ്ധയിലെ ലാലേട്ടനെ മനസ്സിൽ വിചാരിച്ചു ഓതിരം കടകം മറിഞ്ഞു ഹരിയേട്ടനിട്ട് ഒറ്റയിടി.. വെട്ടിയിട്ട ചക്ക പോലെ ഹരിയേട്ടൻ ദാണ്ടേ കിടക്കുന്നു.. ആള് കാഞ്ഞു പോയെന്നു ഞാൻ ആദ്യം പേടിച്ചു.. മൂക്കിൽ കൈ വെച്ച് നോക്കിയപ്പോൾ ആള് അത്യാവശ്യം നല്ല രീതിയിൽ ശ്വാസം വലിക്കുന്നു ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഹരിയേട്ടൻ തന്നെ എല്ലാവരും പറയുന്ന ആ കള്ളം പറഞ്ഞു "ബാത്‌റൂമിൽ വീണതാണെന്ന് " അങ്ങനെ ആളൊന്നു ഓക്കേ ആയപ്പോൾ എന്നോട് ചോദിച്ചു "നീ ഈ കളരി ഒക്കെ പഠിച്ചിട്ടുണ്ടല്ലേ എന്ന് " ആ വാക്ക് പോലും പറയാൻ അറിയാന്മേല്ലാത്ത ഒരാളാണ് എന്ന് ഞാൻ മിണ്ടാനേ പോയില്ല... കളരി മാത്രം അല്ല കരാട്ടെയും കുങ്ഫുവും ഒക്കെ പഠിച്ചിട്ടുണ്ടെന്നു വെച്ചങ്ങു കാച്ചി അങ്ങനെ ഹരിയേട്ടനെ ഒടിച്ചു മടക്കി റെഡിയാക്കി പെണ്ണിന്റെ ഇടി കൊള്ളാൻ നാണക്കേട് കൊണ്ടോ എന്തോ ഹരിയേട്ടന് പിന്നെ സ്ത്രീധനം എന്ന് കേൾക്കുന്നതേ അലർജി ആയി 'അമ്മ പുറമെ ശാന്തമെന്ന് തോന്നുന്ന ഒരു അഗ്നിപർവതം ആയിരുന്നല്ലേ..' ഞാൻ ചോദിച്ചു........ ഒരു ചെറിയ ചിരിയോടെ അമ്മ പതിവു സ്ഥലമായ അടുക്കളയിലേക്ക് പോയി പിന്നെ എന്റെ ഇഷ്ടസ്ഥലം അടുക്കള ആയി മാറി.. ഹരിയേട്ടന്റ അച്ഛന്റെ ക്രൂരതകളും അമ്മായിയമ്മയുടെ പോരും ഒക്കെ അമ്മ പറഞ്ഞു... "എന്റെ ശരീരത്തിൽ ചതയ്ക്കാൻ ഇനി ഒരിഞ്ചു സ്ഥലം ഇല്ല മോളെ. അത്രക്കും ക്രൂരൻ ആയിരുന്നു " എന്നോട് പറഞ്ഞത് അമ്മയ്ക്ക് ചെയ്തു കാണിച്ചിരുന്നു എങ്കിൽ... ഞാൻ ആലോചിച്ചു............. അതുമനസ്സിലാക്കിയെന്നോണം അമ്മ പറഞ്ഞു "ചിലതിനുള്ള ധൈര്യം നമുക്ക് ജീവിതത്തിൽ നിന്നെ കിട്ടുള്ളു " എന്ന് അങ്ങനെ ഇരിക്കുമ്പോൾ ദാ വീട്ടിൽ നിന്നും ഒരു വിളി... കാള വാലുപോക്കുന്നത് എന്തായാലും വെറുതെ ആയിരിക്കില്ലല്ലോ...? വീട്ടിലെ കുറച്ചു സ്ഥലം വില്പനക്ക് വന്നപ്പോൾ എന്റെ കൂടി ഒപ്പ് വേണമായിരുന്നു...തിരിഞ്ഞു നോക്കാതിരുന്ന വീട്ടുകാർ വീണ്ടും തലപൊക്കി തുടങ്ങി... "അവൾ ഒന്നും മേടിക്കാതെ ഒപ്പിട്ട് തരുമെന്നേ... അല്ലെങ്കിലും ഇത്രേം വളർത്തി കെട്ടിച്ചു നമ്മൾ അല്ലേ വിട്ടത് " തേൻ പുരട്ടിയ സ്വരത്തിൽ പറയുന്നത് അമ്മയാണ്.... കൂടാതെ 'ക്ഷീണിച്ചല്ലോ ' എന്ന സ്ഥിരം സോപ്പും എന്റെ ദയനീയാവസ്ഥ അപ്പോളേക്കും ഹരിയേട്ടനും അമ്മയ്ക്കും മനസിലായി.. "അവസാനം നീയേ കാണൂ.. നിന്റെ അടുക്കൽ വരും... ഒന്നും വേണ്ടടോ " ഹരിയേട്ടൻ പറഞ്ഞു.. പക്ഷെ അറിഞ്ഞു കൊണ്ടു സ്വയം വിഡ്ഢിയായി എങ്ങനെ ഇനിയും.... "എന്റെ ക്യാഷ് അപ്പോ എങ്ങനെയാ ചെക്കോ കാശോ... " ചോദ്യം കേട്ട ഉടനെ ഇഞ്ചി തിന്ന കൊരങ്ങനെപ്പോലെ അമ്മയും അനിയനും അച്ഛനും "ക്യാഷ് ഉണ്ടായിട്ടും പഠിപ്പിച്ചില്ല... ഒഴിവാക്കി... എനിക്ക് പഠിക്കണം...സ്വന്തം കാലിൽ നിൽക്കണം... ഹരിയേട്ടൻ എല്ലാം മനസ്സിലാക്കി നേരെ ആയില്ല എങ്കിൽ ഞാനും കയറോ മണ്ണെണ്ണയോ അന്വേഷിക്കേണ്ടി വന്നേനെ...മനുഷ്യനാണ് ഇനിയും മാറാം മറിയാം.. അവകാശപ്പെട്ടത് അല്ലേ.. ഇങ്ങ് തന്നേക്ക്‌ " അങ്ങനെ തേയ്ക്കാൻ വന്നവരെ വാർത്ത് വിട്ട് ഞാൻ പുതിയ കോഴ്സിനും ചേർന്നു.... Nb:ഭർത്താവിനെ കണ്ടും വീട്ടുകാരെ കണ്ടും കൊതിക്കരുത്.. അവനവനു ഉണ്ടായാൽ അവനവനു കൊള്ളാം #📔 കഥ #📙 നോവൽ
ന്റെ രോഹി....., നിയെന്തിനാ ഇത്രയധികം മീനെല്ലാം ഒന്നിച്ചു വാങ്ങുന്നത് ? മിനിഞ്ഞാന് നീ കൊണ്ടു വന്ന മീനിൽ പകുതിയും അപ്പുറത്തെ ശാരദക്കും മീനാക്ഷിക്കും കൂടി കൊടുത്താ തീർത്തത്. ദേ പിന്നേം ഇന്നു അത്രക്കത്ര മീനും വാങ്ങി കൊണ്ടു വന്നിരിക്കുന്നു, നിനക്കിതെന്തിന്റെ സൂക്കേടാഡാ...? അമ്മയുടെ ആ ചോദ്യങ്ങൾക്കൊന്നും പക്ഷേ രോഹിൺ മറുപടി പറഞ്ഞില്ല, മീൻ കവർ അമ്മയേ ഏൽപ്പിച്ചവൻ തിരിഞ്ഞതു ഭാര്യ പ്രണവ്യയുടെ മുഖത്തേക്കായിരുന്നു, അമ്മ ചോദിച്ച അതെ ചോദ്യങ്ങൾ തന്നെയാണ് രോഹിണിന് പ്രണവ്യയുടെ മുഖത്തും കാണാൻ കഴിഞ്ഞത്, രോഹിണിനെ കണ്ടതും അവൾ പറഞ്ഞു, പൈസ അധികമുണ്ടെങ്കിൽ എന്റെ കൈയ്യിൽ തന്നേക്ക് ഞാൻ സൂക്ഷിച്ചോള്ളാം, അവളുടെ ആ വാക്കുകളിൽ കുറ്റപ്പെടുത്തലും ഉപദേശവും ഒന്നിച്ചുണ്ടായിരുന്നു, എന്നിട്ടും അവളുടെ ചോദ്യത്തിന് എന്തു മറുപടിയായിരിക്കാം അവൻ നൽകുക എന്നറിയാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന അവളെ നോക്കി അവൻ പറഞ്ഞു, നിനക്കു തരാൻ സ്നേഹം മാത്രമേ എന്റെ കൈയ്യിലുള്ളൂയെന്ന് ! അതു കേട്ടതും അവളുടെ മുഖത്തു ഉരുണ്ടു കൂടി വന്ന ഭാവങ്ങളിൽ നിന്ന് അവൾക്കവനെ തല്ലി കൊല്ലാനുള്ള ദേഷ്യമാണ് ഉള്ളിൽ നുരഞ്ഞു പൊന്തി കൊണ്ടിരിക്കുന്നതെന്ന് അവനു മനസിലായി, എന്നിട്ടും അപ്പോൾ അവളൊന്നും പറഞ്ഞില്ല, "ഒന്നു മാറി നിന്നേ !" എന്നു പറഞ്ഞു അവനെ തള്ളി മാറ്റിയവൾ അടുക്കളയിലേക്ക് കടന്നു പോയി, അപ്പോഴും അവനു കേൾക്കാം അടുക്കളയിൽ എത്തിയ അവളോട് "നിനക്കെങ്കിലും അവനോടൊന്ന് പറഞ്ഞൂടെ ?" എന്നമ്മ പറയുന്നത്, ആ സമയം, "മീൻ വാങ്ങുമ്പോൾ മാത്രേ ഈ ധാരാളിത്വമുള്ളൂ വേറെ എന്തിനെങ്കിലും പൈസ ചോദിച്ചാൽ ആ മുഖവും അപ്പോന്നു കാണണം കൂടെ എല്ലാറ്റിന്റെയും കാരണവും അപ്പോൾ തന്നെ അറിയുകയും വേണം." എന്ന അവളുടെ മറുപടിയും അവനെയൊന്നു ചിരിപ്പിക്കുന്നു, സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും സത്യത്തിൽ മീൻ വാങ്ങി കൊണ്ടു വന്നതൊന്നുമല്ല അവളുടെ പ്രശ്നം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രണവ്യ അവളുടെ ഉള്ളിൽ ഒരു ചോദ്യം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പക്ഷേ ആ ചോദ്യം അവനോടു ചോദിക്കുന്നതിൽ നിന്ന് അവളുടെ മനസ്സു തന്നെയാണ് അവളെ വിലക്കുന്നതും, ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അവളാ ചോദ്യം ചോദിക്കാത്തത് അവളെ പോലെ അതിനുത്തരം തരാൻ അവനും കഴിയുമോ ഇല്ലയോ എന്ന സംശയമാണ് ! എന്നാലതിന്റെ മറ്റൊരു വശം എന്താണെന്നു വെച്ചാൽ അവളിലെ ആ സംശയം അവൻ എന്നോ അവളുടെ കണ്ണുകളിൽ നിന്നു തന്നെ വായിച്ചെടുത്തിരുന്നു എന്നതാണ് ! ഏതൊരു സാധാരണ ഭാര്യക്കും ഭർത്താവിനും തമ്മിൽ ഉണ്ടാവാൻ ഇടയുള്ള സ്നേഹവും താൽപ്പര്യവും അവർക്കിടയിലും ഉണ്ടാവുന്നുണ്ടെങ്കിലും, അതിലൊക്കെ അപ്പുറം അതിൽ കവിഞ്ഞ് കുറച്ചധികം ഇഷ്ടവും, സ്നേഹവും, പരിഗണനയും അവന് അവളോടുണ്ടോ ? രോഹിണിന്റെ ഉള്ളിൽ പ്രണവ്യയോടുള്ള ഇഷ്ടം അത് ഉള്ളിൽ തട്ടിയ സ്നേഹം തന്നെയാണോ ? അളവിലും അധികമായ് താൻ ഭർത്താവിനാൽ സ്നേഹിക്കപ്പെടുന്നുണ്ടോ ? എന്നീ കാര്യങ്ങളെല്ലാം അടങ്ങിയ അവളുടെ ആ ചോദ്യത്തിനും സംശയത്തിനും പക്ഷേ അവളെ വിശ്വസിപ്പിക്കാൻ കഴിയും വിധം ഉചിതമായൊരു ഉത്തരം നൽകാൻ അവനും അറിയില്ലായിരുന്നു എന്നതു കൊണ്ട് അതിനെ കുറിച്ച് അവനും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല എന്നു മാത്രം, അതിനിടയിലൊരു ദിവസം അവനും അവളും കൂടി അവളുടെ കൂട്ടുകാരിയുടെ കല്യാണത്തിനു പോകാൻ വേണ്ടി ഒരു സാരി എടുക്കാൻ പോയി, ഒരോ കടയിൽ കയറി നോക്കുമ്പോഴും ഇതിനേക്കാൾ നല്ല സെലക്ഷൻ അടുത്ത കടയിലുണ്ടാവുമെന്നു പറഞ്ഞു പറഞ്ഞു അവനെയും കൊണ്ട് അവൾ ആ ടൗണിലുള്ള മിക്ക കടകളിലും കയറി ഇറങ്ങിയ ശേഷം മിക്കവരിലും സംഭവിക്കാറുള്ള പോലെ പിന്നെയും അവർ ആദ്യ പോയ അതെ കടയിൽ തന്നെ തിരിച്ചെത്തി, അവിടെയും മറ്റൊരു പ്രശ്നമുണ്ടായിരുന്നു രണ്ടായിരം രൂപയായിരുന്നു അവളുടെ ബഡ്ജറ്റ് അതു പ്രകാരം രണ്ടു സാരി അവൾ സെലക്ക്റ്റ് ചെയ്തു അതിലൊന്നിന് ആയിരത്തി എണ്ണൂറു രൂപയും മറ്റൊന്നിന് രണ്ടായിരത്തി നാനൂറു രൂപയുമായിരുന്നു വില അവൾക്കതിൽ രണ്ടായിരത്തി നാനൂറു രൂപയുടെ സാരിയായിരുന്നു കൂടുതൽ ഇഷ്ടമായത് പക്ഷെ ആഗ്രഹിച്ച ബഡ്ജറ്റിൽ ഒതുങ്ങില്ലെന്നു കണ്ട് അവൾ ആയിരത്തി എണ്ണൂറു രൂപയുടെ സാരി തന്നെ മതിയെന്നു തീരുമാനിച്ചു, എന്നാലവളുടെ കണ്ണും മനസ്സും വില കൂടിയ ആ സാരിയിൽ തന്നെയായിരുന്നു, അതു മനസിലാക്കിയ രോഹിൺ ആ വില കൂടിയ സാരി തന്നെ അവൾക്കായി എടുത്തു കൊടുത്തു കൊണ്ടു അവളോടു പറഞ്ഞു, മനസിൽ ഇഷ്ടമുണ്ടായിരുന്നിട്ടും ചെറിയ കുറവുകൾ കൊണ്ട് നഷ്ടപ്പെടുത്തുന്നത് എന്തു തന്നെ ആയാലും അതൊരു കരടായി തന്നെ മനസിൽ അവശേഷിക്കും ! " ചില ഇഷ്ടങ്ങൾക്ക് നാനൂറു രൂപ അധികമൊന്നുമല്ലാ" അതു കേട്ടതോടെ അവൾക്കും വളരെ സന്തോഷമായി ! അങ്ങിനെ ആഗ്രഹിച്ച സാരി ലഭിച്ച സന്തോഷത്തിൽ അവനോടൊപ്പം മടങ്ങി വരവേ രോഹിൺ സാധാരണ മീൻ വാങ്ങാറുള്ള ആളുടെ അടുത്തെത്തിയതും വണ്ടി നിർത്തി അയാളുടെ അടുത്തേക്ക് ചെന്നു അതു കണ്ടപ്പോൾ അവൾക്കു മനസിലായി അന്നും മീൻ വാങ്ങാനുള്ള പരിപാടിയാണെന്ന് എന്നാലയാളുടെ മീൻ തട്ടിലേക്കു നോക്കിയതും തട്ടിൽ ആകെ ഒന്നോ ഒന്നരയോ കിലോയേ മീനുള്ളു എന്നത് അവൾക്കു കുറച്ചാശ്വാസം നൽകി, അയാൾക്കരികിലേക്ക് ചെന്ന അവൻ ആ തട്ടിലെ മൊത്തം മീനും ഒന്നായി തൂക്കാൻ ആവശ്യപ്പെട്ട് അതിന്റെ പണം കൊടുത്ത് അതൊരു കവറിലാക്കി വെക്കാൻ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്ന് റോഡിന്റെ എതിർവശം ചൂണ്ടി കാട്ടി നമുക്കവിടുന്നൊരു ചായ കുടിക്കാം എന്നു പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് അങ്ങോട്ടു നടന്നു, ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ നോട്ടം ആ മീൻക്കാരനിലേക്കു തന്നെയായിരുന്നു, അവശേഷിച്ച മീൻ മുഴുവനായി രോഹിൺ വാങ്ങിയതോടെ തട്ടു വൃത്തിയാക്കുന്ന തിരക്കിലായി അയാൾ, അവളുടെ നോട്ടം ശ്രദ്ധയിൽപ്പെട്ട അവൻ അവളോടു പറഞ്ഞു, കോളേജിൽ എന്റെ കൂടെ ഒരു സക്കീർ പഠിച്ചിട്ടുണ്ടായിരുന്നു ആ കാലത്ത് കൈയ്യിൽ ഉള്ളതിനും ഇല്ലായ്മകൾക്കും ഒക്കെ എന്നും അവനായിരുന്നു കൂട്ട് ! ഒരു കോളേജ് വെക്കേഷൻ സമയത്ത് ഒരു ലോറിയിൽ കിളിയായി പണിക്കു പോയ അവൻ വയനാട്ടിൽ എവിടയോ വെച്ച് ആ ലോറി മറിഞ്ഞ് മരിച്ചു ! ആ സക്കീറിന്റെ ഉപ്പയാണത് !! അവർക്കു വേണ്ടി എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നൊരു സഹായം ഇതു മാത്രമാണ് ! അതു കേട്ടതും അതുവരെയും എന്തോക്കയോ ചോദിക്കണമെന്നു കരുതിയിരുന്നു അവളുടെ നാവ് ഉള്ളിലേക്കു തന്നെ ഇറങ്ങി പോയി, ശേഷം മീൻ കവറുമായി വീട്ടിലെത്തിയതും അതു കണ്ട് അമ്മ അവളോടു ചോദിച്ചു, അവന്റെ കൂടെ പോയി അവന്റെ മീൻഭ്രാന്ത് നിനക്കും കിട്ടിയോന്ന് ? എന്നാലവളതിനു മറുപടി പറയാതെ കവർ അമ്മയെ ഏൽപ്പിച്ച് വേഗമവൾ മുറിയിൽ അവന്റെ അടുത്തെത്തി, തുടർന്നവനെ ചേർത്തു കെട്ടി പിടിച്ചു കൊണ്ട് അവൾ അവന്റെ ചെവിയിൽ പറഞ്ഞു, കഴിഞ്ഞ കുറച്ചു കാലമായി എന്റെ ഉള്ളിൽ ഒരു ചോദ്യമുണ്ടായിരുന്നു നിങ്ങളോട് ഒന്നും പറയാതെയും ചോദിക്കാതെയും തന്നെ ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കു കിട്ടി ! അതു കേട്ട് അവനും ഒന്നു പുഞ്ചിരിച്ചു !!! #📔 കഥ #📙 നോവൽ
നീ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചില്ലേ? എത്ര നേരമായി കാത്തിരിക്കുന്നു മാധവൻ ഭവാനിയുടെ ചോദിച്ചു. ഓ ഞാൻ വിളിച്ച് അവരെ എന്തോ സിനിമ കാണുകയാണ്. കുറച്ചു കഴിഞ്ഞിട്ട് വരാം എന്ന്, നമ്മളോട് കഴിച്ചു കിടന്നോളാൻ പറഞ്ഞു. ഇതിപ്പോ കല്യാണം കഴിഞ്ഞതിനു ശേഷം അവൻ നമ്മളെ കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഇല്ലല്ലോ? ആ അവർക്ക് തനിച്ചിരുന്ന് കഴിക്കാൻ ആയിരിക്കും ഇഷ്ടം നമുക്ക് കിടക്കാം. എത്ര പെട്ടെന്നാണ് അവന്റ സ്വഭാവം മാറിയത് അല്ലേ ഭവാനി ഇന്നത്തെ പിള്ളേരുടെ ഒരു കാര്യം... നിങ്ങളൊന്നു സമാധാന പെട്ട മനുഷ്യ നമുക്ക് എല്ലാം ശരിയാക്കാം.. ഭവാനിയമ്മ ടീച്ചർ ആണ് മാധവൻ മാഷ് റിട്ടേൺ ആയി. അവർക്കൊരു മോനാ ഉള്ളത് വിശാൽ അവന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആകുന്നേ ഉള്ളൂ.മരുമകൾ ഹിമ. അഞ്ചുമണിയോടെ അലാറം അടിച്ചപ്പോൾ ഭവാനിയമ്മ മെല്ലെ നീറ്റു. കയ്യും മുഖവും എല്ലാം കഴുകി അടുക്കളയിലേക്ക് പോയി ലൈറ്റ് ഇട്ടതും ഭവാനിയമ്മ ഞെട്ടിപ്പോയി. മോനും മരുമോളും കഴിച്ചഭക്ഷണപാത്രങ്ങൾ അതേപടി ഡൈനിങ് ടേബിൾകിടപ്പുണ്ട്.ഇതൊന്നും വൃത്തിയാക്കാതെ ആണോ അവൾ പോയി കിടന്നത് ഭവാനിയമ്മക്ക് ദേഷ്യം വന്നു. അടുക്കളയിലെ പണിയെല്ലാം ഒരുവിധം തീർപ്പ് ക്ലോക്കിൽ നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരിക്കുന്നു ഇത്ര നേരമായിട്ടും മകനെയും മരുമകളെയും താഴത്തെ കാണാത്ത ഭവാനിയമ്മക്ക് നല്ല ദേഷ്യം ഒക്കെ തോന്നിയിരുന്നു. കുറച്ചു കഴിഞ്ഞു താഴേക്കു വന്നാ ഹിമയോടെ സ്നേഹത്തോടെ ചോദിച്ചു. ഇന്നലെ നീ കഴിച്ച പാത്രം ഒന്നും എടുത്തു വച്ചി വെച്ചിരുന്നില്ല മോളെ. രാവിലെ നോക്കുമ്പോൾ എല്ലാം ഉറുമ്പ് അരിച്ചിരിക്കുന്നു. ഞാൻ മറന്നു പോയതായിരിക്കും ഹിമ ഒട്ടും ഇഷ്ട മില്ലാത്ത വിധത്തിൽ ഉത്തരം കൊടുത്തു. അവിടെ ടേബിൾ വച്ചിരുന്ന ചായയും എടുത്തു മുൻവശത്തേക്ക് പോയി. കുട്ടികളെ വിറപ്പിക്കുന്ന ടീച്ചറായ നിനക്കെന്തുപറ്റി ഭവാനി? ഹോ ഒന്നും ഇല്ല ചേട്ടാ പിള്ളേരല്ലേ ഇവരൊക്കെ എന്നാണാവോ നന്നാവുക. പിറ്റേ ദിവസവും രാവിലെ ഭവാനി യെ വരവേറ്റത് മക്കൾ രാത്രി കഴിച്ച പത്രങ്ങളും വെസ്റ്റും ആയിരുന്നു. ഒന്നും കഴുകിവെച്ച പോലും ഇല്ല. ഇന്നലെ താൻ അവളോട് പറഞ്ഞ വാക്ക് അവൾ മുഖവിലയ്ക്കെടുത്തിട്ടില്ല എന്ന് അവർക്ക് മനസ്സിലായി. ഭവാനി മകന്റെ റൂം ലക്ഷ്യമാക്കി നടന്നു. "വിശാൽ" മോനെ വാതിൽ തുറക്ക് മാധവി വാതിൽ മുട്ടി. കുറച്ചു സമയത്തിനു ശേഷം ഉറക്കച്ചടവോടെ കൂടി വിശാൽ വാതിൽ തുറന്നു. എന്താ അമ്മേ ഈ സമയത്ത് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല അവൻ കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു. എന്താ വിശാൽ എന്താ പ്രശ്നനം. കോട്ടുവായിട്ടു കൊണ്ട് ഹിമ യും വന്നു. അമ്മയുടെ പുന്നാര മക്കൾ രണ്ടും താഴേക്ക് വന്നേ ഒരു സാധനം കാണിച്ചു തരാം. ഈ നട്ടപാതിരക്കോ? ഹിമക് ദേഷ്യം വന്നു. യോ നേരം വെളുത്തു മോളെ. ഭവാനി രണ്ടു പേരെയും കൂട്ടി അടുക്കള യിൽ എത്തി. ലൈറ്റ് ഇട്ടതുംവിശാൽ ഞെട്ടി ഇന്നലെ അവർ കഴിച്ച ഭക്ഷണവും വെസ്റ്റും അത് പോലെ തന്നെ ടേബിളിൽ ഉണ്ട്.അവൻ ഹിമയെ നോക്കി.അവളുടെ മുഖത്തെ ഒരു വ്യത്യാസവും കണ്ടില്ല. ഹിമ, ഇത് വൃത്തിയാക്കാതെ ആണോ ഇന്നലെ നീ കിടന്നത് വിശാൽ ദേഷ്യത്തോടെ അവളോട് ചോദിച്ചു. ഹോഞാൻ മറന്നു പോയി ഇത് വൃത്തിയാക്കാൻ നാണോ അമ്മ രാവിലെ തന്നെ ഞങ്ങളെ വിളിച്ച് ഏൽപ്പിച്ചത്. ഹിമയുടെ സംസാരത്തിൽ പുച്ഛം കലർന്നിരുന്നു. മോനെ വിശാൽ എനിക്ക് നിന്നോട് ആണ് പറയാനുള്ളത് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവളുടെ സ്ഥിരം പരിപാടിയാണ്. എന്നും ഞാനവളോട് പറയാറുണ്ട് പക്ഷേ അവൾ അതൊന്നു കേക്കാരെ ഇല്ല്യ.ഇനി എനിക്ക ഇതൊന്നും പറ്റില്ല. ഞാനും ഒരു ടീച്ചറാണ് എനിക്കും ജോലിക്കു പോണം നിന്റെ ഭാര്യ 7 മണിക്ക് എണീറ്റ് വരുന്നത് തന്നെ. അവൾക്കും നിനക്കും ജോലിക് പോണം. ഇനി അമ്മ വച്ചുണ്ടാക്കി മക്കൾ പോകാമെന്നു വിചാരിക്കണ്ട... കല്യാണം കഴിച്ചതിനു ശേഷം നിന്റെ ഒരു കാര്യത്തിലും ഞങൾ ഇടപെടാറില്ല അത് അവൾക്ക് ഇഷ്ട്ടല്ല എന്ന് അറിഞ്ഞത് കൊണ്ടാണ് വെറുതെ ഞങൾ കാരണം ഒരു പ്രശ്നം വേണ്ട എന്ന് കരുതി. ഇനി ഇന്ന് മുതൽ നിന്റെ എല്ലാം അവൾ നോക്കട്ടെ.നിനക്ക് ജോലിക്ക് പോണെങ്കിൽ അവളോട് എന്നേറ്റ് ഫുഡ്‌ ഉണ്ടാക്കാൻ പറ aല്ലാതെ അതിന് മാത്രം അമ്മയും ബാക്കി എല്ലാം അവളും aആയാൽ ശരിയാവില്ല കേട്ടോ? പിന്നെ അതൊന്നു പറ്റില്ല ഹിമ ഉച്ചത്തിൽ പറഞ്ഞു. എന്താ പറ്റാത്തെ..... ഇതെല്ലാം നിയായിട്ട് വരുത്തി വെച്ചതാ. നിന്റെ ഭർത്താവിനെയും ഹെല്പിന് വിളിച്ചോ? ഞാനൊന്ന് താഴ്ന്നു തന്നപ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു. അത് വേണ്ട മോളെ.... വന്നു കയറിയ കുട്ടികളെ സ്വന്തം മകളായി കാണുന്ന അമ്മമാരും ഉണ്ട്. അപ്പോ നിന്നെ പോലത്തെ ഓരോന്ന് ഉണ്ടാക്കും അതും മുതലെടുക്കാൻ!!! ഏതായാലും മരുമോൾ പണി തുടങ്ങിയാട്ടെ ഇനി സംസാരിച്ചാൽ നിന്റെ ചേട്ടനെ ഭക്ഷണം കൊടുക്കാൻ കഴിയില്ല... ഞാൻ ഏതായാലും കിടക്കാൻ പോക. റൂമിൽ എത്തിയതും എല്ലാം കേട്ടു കിടക്കുന്ന മാധവനെയാ അവൾ കണ്ടത്.... എന്നാലും ന്റെ ഭവാനി നീ പുലി ആണലോടെ..മാധവൻ പുഞ്ചിരിയോടെ പറഞ്ഞു ... അത് നിങ്ങൾക് എപ്പോഴാണോ മനസിലായത്. ഭവാനി ലൈറ്റ് ഓഫ്‌ ആക്കി കിടന്നു. NB:ഇന്ന് ഒരമ്മ അവരുട അനുഭവം പറഞ്ഞു അത് ഇവിടെ എഴുതി #📔 കഥ #📙 നോവൽ
ദുർഗ്ഗ ലക്ഷ്മി 3 സ്റ്റേജിൽ നിന്നു ഇറങ്ങിയതും ആ വെള്ളാരം കണ്ണുള്ള ചെക്കൻ എന്റെ അടുത്തേക്ക് വന്നു "ഈ കവിത എനിക്കും അനൂപേട്ടനും ഇഷ്ടപ്പെട്ടില്ല.. അതാ കൂവിയെ... " കണ്ണുനീർ ഒതുക്കാൻ ഞാൻ നന്നേ പാടുപെട്ടു.. "പക്ഷെ തന്റെ വോയിസ്‌ സൂപ്പർ ആണ്... വാ നമുക്ക് ക്യാന്റീനിൽ ഇരിക്കാം.. ഇന്നത്തെ ചായ തന്റെ വക... " ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. കയ്യിൽ പത്തു നൂറ്റമ്പത് രൂപ കാണും... കാശുകുടുക്കയിൽ ഈർക്കിലിയിൽ ഗം പുരട്ടി തോണ്ടി എടുത്ത കുറച്ചു പത്തിന്റെ നോട്ടുകൾ... ഇവനെ കണ്ടാൽ നല്ല വല്ല്യ വീട്ടിലെ തന്നാ.. പിന്നെ എന്തിനാ ഈ ഓസി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല... അവന്റെ പിന്നാലെ നടന്നു ഞാൻ ... അപ്പോളേക്കും താടിക്കാരനും അങ്ങോട്ട്‌ വന്നു... "ടാ ഫ്രഡി നിനക്കു ഈ ഓസി ഒന്ന് നിർത്താറായില്ലേ... " "അതൊക്കെ ഒരു രസം അല്ലെ അനുപേട്ടാ... " "ഉം.. നടക്കട്ടെ... " "ചേട്ടനെ ജൂണ അന്നെഷിക്കുന്നുണ്ടായിരുന്നു " "നീ ആ പണ്ടാരത്തിന്റെ പേര് പറയല്ലേ.. എനിക്ക് അതു കേൾക്കണതെ കലിയാ... " "നല്ല റിച്ചാട്ടോ അവൾ .. " "ആർക്കു വേണം അവള്ടെ ക്യാഷ്... തൂ .... " "ഇന്നല്ലേ ഗൗതം ബ്രോ വരണേ... കണ്ടില്ലല്ലോ ഇതുവരെ... ഒരാഴ്ച കഴിഞ്ഞുള്ള വരവല്ലേ ചെക്കൻ പൊരിക്കും ഇന്ന്... " ന്റെ കണ്ണാ ഇതാരാ ഇനി അടുത്ത കുരിശ്.... ഇനിയും പരീക്ഷിക്കല്ലേ കണ്ണാ... കണ്ണനെ വിളിച്ചു നാവ് അകത്തേക്ക് ഇട്ടില്ല... അപ്പോളേക്കും ഒരു ബ്രൗൺ കളർ ബുള്ളറ്റ് ഞങ്ങളുടെ അടുത്തു വന്നു നിന്നു... അവനെ കണ്ടതും താടിക്കാരനും വെള്ളാരംകണ്ണുള്ള ചെക്കനും എല്ലാവരും ഒന്ന് ഒതുങ്ങി നിന്നു .. "Hi..... " "Hi ബ്രോ.... എങ്ങനെ ഉണ്ടായിരുന്നു യാത്ര ... " "സൂപ്പർ.... പിന്നെ നമ്മുടെ പുതിയ പിള്ളേരൊക്കെ വന്നില്ലേ.... " അതു പറഞ്ഞു ആ ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി... "അപ്പൊ ഓക്കേ ടാ.. പിന്നെ കാണാം... " അവൻ പോയതും രണ്ടിന്റേം ശ്വാസം നേരെ വീണു... പക്ഷെ നല്ല മാന്യമായ പെരുമാറ്റം... അവന്റെ വക റാഗിംഗ് നുള്ള വഴിയൊന്നും ഞാൻ കണ്ടില്ല... "എന്നാ ദുർഗമോൾ ഔഡിറ്റോറിയത്തിലേക്കു പൊക്കോ... ചേട്ടന് ചായ നാളെ വാങ്ങി തന്നാൽ മതിട്ടോ... " ഈ ചെക്കന് വട്ടുണ്ടോ ... എന്നും ചായ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു കൂടെ കൂട്ടി വേണ്ട എന്ന് പറയും... അപ്പോളേക്കും താടിക്കാരൻ ബൈക്ക് എടുത്തു വന്നതും രണ്ടും കൂടെ അതിൽ കയറി പോയി... സത്യത്തിൽ ഈ കാന്റീൻ ന്റെ അവിടെ നിന്നു ഓഡിറ്റോറിയത്തിലേക്കുള്ള വഴി എനിക്ക് ഒരു പിടുത്തവും കിട്ടനില്ലായിരുന്നു... പോന്നപ്പോൾ കരഞ്ഞു കലങ്ങി അവന്റെ പിന്നാലെ നടന്നപ്പോൾ ചുറ്റും നോക്കിയില്ല .... നേരെ കുറെ നടന്നപ്പോൾ വലിയൊരു ഗ്രൗണ്ട് കണ്ടു... പക്ഷെ അവിടന്ന് അങ്ങോട്ട്‌ വിശാലമായ പറമ്പാണ്... പേടിച്ചു എന്റെ ചങ്കൊക്കെ ഇടിച്ചു തുടങ്ങി... ഞാൻ വന്ന വഴി തിരിച്ചു നടന്നു... പെട്ടന്ന് ഭയങ്കര ഒച്ചയും ബഹളവും കേട്ടു ഞാൻ തിരിഞ്ഞു നോക്കി... ആ ബുള്ളറ്റ് കാരൻ ഒരുത്തനെ തലങ്ങും വിലങ്ങും തല്ലുന്നു.. അവിടെ അധികം പേരൊന്നും ഇല്ല... രണ്ടു പെൺകുട്ടികൾ നിന്നു കരയുന്നുണ്ട്... അടി കൊള്ളുന്നവന്റെ കരച്ചിൽ നല്ല ഉച്ചത്തിൽ കേൾക്കുന്നു... ന്റെ കണ്ണാ.. ഇയാൾ ആയിരുന്നോ ഞാൻ കരുതിയ മാന്യൻ... "മേലാക്കം നിന്റെ ക്യാമറയും തൂക്കി ലേഡീസ് ടോയ്ലറ്റ് ന്റെ പരിസരത്ത് എങ്ങാനും കണ്ടാൽ... മോന് അറിയാലോ ഈ ഗൗതമിനെ.... " അപ്പോളേക്കും എല്ലാവരും നാലു വഴിക്ക് ഓടി .. പെട്ടന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു ... "എന്താടി ..... നിന്റെ പ്രോഗ്രാം ഒന്നും ഇല്ലേ... " "കഴിഞ്ഞു... " "എങ്കിൽ ചുറ്റിത്തിരിയാതെ ഓഡിറ്റോറിയത്തിലേക്ക് പോ... " "വഴി അറിയുന്നില്ല ... " "അപ്പോ എങ്ങനാ ഇങ്ങോട്ട്‌ പോന്നെ...? " "നേരത്തെ കണ്ട ചേട്ടന്മാർ ആണ് കൊണ്ടു വന്നേ... " "അപ്പൊ നീ കണ്ണു കെട്ടി ആണോ അവരുടെ കൂടെ പോന്നെ... " കരഞ്ഞു കലങ്ങിയ എന്റെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി അവൻ.. "മതി നിന്ന് കിണുങ്ങിത് ... വാ ... " ഞാൻ ആ കലിപ്പന്റെ പിന്നാലെ നടന്നു .. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒപ്പം നടന്നു... ഞങ്ങളെ ഒന്നിച്ചു കണ്ടത് കൊണ്ടാകാം ജൂണയുടെ മുഖത്തു വല്ലാത്തൊരു പേടി ഞാൻ കണ്ടു.... ഓഡിറ്റോറിയത്തിന്റെ ബാക്കിൽ ഒരു ഓരം ചേർന്നു ഞാൻ നിന്നു.. കലിപ്പൻ അവിടെ കിടന്ന ഡസ്കിൽ കയറി ഇരുന്നു... ഞാൻ ഇടക്കിടെ അയാളെ നോക്കി ... സ്റ്റേജിൽ ഓരോരോരുത്തരായി പേടിച്ചു വിറച്ചു കേറി ... പക്ഷെ ഇപ്പൊ കൂവലും ബഹളവും ഒന്നും ഇല്ല... പെട്ടന്ന് ഒരു സർ അങ്ങോട്ട്‌ വന്നു... "ഗൗതം എപ്പോ വന്നു... " "ഇപ്പൊ വന്നുള്ളൂ സർ .. " "ലേറ്റ് ആയോ... " "ഫ്ലൈറ്റ് അല്പം ഡിലെ ആരുന്നു.. " "ഓക്കേ.. താൻ ആട്ടോ എന്റെ പ്രതീക്ഷ... " "സർ ന്റെ പ്രതീക്ഷ ഞാൻ തെറ്റിക്കില്ല ... " സത്യത്തിൽ ഞാൻ അപ്പൊ ശരിക്കും ഞെട്ടി... സാധാരണ കോളേജിലെ റൗണ്ടികൾ പഠിപ്പിൽ ബാക്ക് ആയിരിക്കുലോ... ബട്ട്‌ ഇയാൾ എല്ലാത്തിലും മിടുക്കൻ ആണല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തി..... "താൻ ഏതാ ഗ്രൂപ്പ്‌... " "B. Com.. " "ഉം... തനിക്കു ഇവിടെ ഫ്രഡ്സ് ഒന്നും ആയില്ലേ... " "ഒന്ന് രണ്ടു പേർ... " "ഞാൻ ഗൗതം... M. Com ഫൈനൽ ഇയർ... " "ഉം... " "പോയി ഫ്രഡിൽ ഇരുന്നൂടെ തനിക്കു.." "ഉം... " ഞാൻ ആൾക്കൂട്ടത്തിനു ഇടയിലൂടെ മുന്നിലേക്ക് കയറി ഒഴിഞ്ഞൊരു സീറ്റ് നോക്കി ഇരുന്നു.... അപ്പോളേക്കും അളക എന്നെ കണ്ടു... അവൾ എന്റെ അടുത്തേക്ക് വന്നു... "നിന്നെ ഞാൻ എവിടെ ഒക്കെ നോക്കി എന്നറിയോ ... " "ക്യാന്റീനിൽ പോയതാ തിരിച്ചു പോരാൻ വഴി അറിയണ്ടേ... " "ഉം... വാ നമുക്ക് ഫുഡ് കഴിക്കാം.. " "ഉം.. " "ക്ലാസ്സിൽ കേറണ്ട.. ഇതിന്റെ ബാക്കിലെ ഗ്രൗണ്ടിൽ ഇരിക്കാം... " ഞങ്ങൾ അവിടെ കുറെ നേരം ഇരുന്നു... ഗ്രൗണ്ട് എന്ന് പറഞ്ഞാൽ അറ്റം കാണാത്ത ഒരു വലിയ കാലിപറമ്പാണ്... അതിനുള്ളിൽ നിന്നും ഇടക്ക് ഓരോ ലവേർസ് ഇറങ്ങി വരുന്നുണ്ട്... "നോക്കെടോ... അവർ എന്തു റൊമാന്റിക് ആണെന്ന്.. " "ഉം.. കണ്ടു... " "താൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ... " "ഇല്ല... ഇതുവരെ... " "അതെന്താ.. ഇതുവരെ... ഇനി ഉണ്ടാകും എന്നാണോ... " "ഏയ്‌ അങ്ങനെ ഒന്നും അല്ലാടി.. " "ബട്ട്‌ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുട്ടോ... പക്ഷെ അവൻ വേറെ ഒരുത്തിയെ കണ്ടപ്പോൾ എന്നെ തേച്ചു.... സൊ ഇനി അടുത്ത ഒരാളെ നോക്കണം... " "ഉം.. എനിക്ക് പേടിയാ ഇതൊക്കെ... " "അതൊക്കെ ഒരു രസം അല്ലേടാ... നിനക്കു അതു അറിയാത്തോണ്ടാ.... ഇപ്പൊ ക്ലാസ്സിൽ വരാൻ ഒരു മടി ഇല്ലേ... പക്ഷെ അങ്ങനെ ഒരു അഫയർ ആയാൽ സൺ‌ഡേ പോലും വേണ്ട എന്ന് തോന്നും... അത്ര ത്രില്ലിംഗ് ആടോ ഈ പ്രണയം... " "ഉം... വരൂ കൈ കഴുകാം " കൈ കഴുകി തിരിച്ചു ഓഡിറ്റോറിയത്തിൽ വന്നിരുന്നു... അപ്പോളേക്കും ജൂണ അങ്ങോട്ട്‌ വന്നു... "നിന്റെ ഒരു കോപ്പിലെ കവിത.. എന്തുവാടി അതു... " ഞാൻ ഒന്നും മിണ്ടിയില്ല... "വന്നപ്പോളേക്കും കൊമ്പന്മാരെ ഒക്കെ വളച്ചല്ലേ നീ... " കണ്ണുകൾ നിറഞ്ഞു.. തൊണ്ട ഇടറി... എനിക്കൊന്നും മറുപടി പറയാൻ കിട്ടിയില്ല... "വച്ചിട്ടുണ്ട് നിനക്കു ഞാൻ... " അപ്പോളേക്കും താടിക്കാരൻ അങ്ങോട്ട്‌ വന്നു... "എന്താടി ഇവിടെ.. കഴിഞ്ഞില്ലേ നിന്റെ റാഗിംഗ്.. " "ഇല്ല.. തുടങ്ങിയിട്ടേ ഉള്ളു ജൂണ... " "അല്ലേലും ഈ പെൺപിള്ളേർക്കു അവരെക്കാൾ നല്ല ഒന്നിനെ കണ്ടാൽ ഇച്ചിരി കണ്ണുകടി കൂടുതൽ ആണ് അനുപേട്ടാ... " വെള്ളാരംകണ്ണുള്ള ചെക്കൻ ഇടയിൽ കേറി പറഞ്ഞു... "പിന്നെ ഐശ്വര്യ റായ് അല്ലെ വന്നേക്കണേ... " "നിന്നു ചിലക്കാതെ പോടീ വേഗം... " എന്ന് പറഞ്ഞു താടിക്കാരൻ ചൂടായതും അവൾ എന്നെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്കു പോയി... എങ്ങനെയാ വൈകുന്നേരം വരെ ഞാൻ കഴിച്ചു കൂട്ടി.... വീട്ടിൽ എത്തിയപ്പോളേക്കും വല്ലാത്ത ക്ഷീണം... കുളപ്പടവിൽ പോയിരുന്നു കുറച്ചു സമയം.. കുറെ കഴിഞ്ഞു കാണാതെ ആയപ്പോൾ അമ്മ അന്നെഷിച്ചു വന്നു.. "വേഗം കുളിച്ചു വരൂ കുട്ടി... ചായ എടുത്തു വച്ചിട്ടുണ്ട്... " "ഉം.. ഇപ്പൊ വരാം അമ്മേ... " "അമ്മ താഴേക്കു പോവാ... പണിക്കാർ ഉണ്ട്... മോള് എടുത്തു കഴിച്ചോളൂ... ഉരുളിയിൽ ചക്ക എരിശേരി ഉണ്ടാക്കി വച്ചിട്ടുണ്ട്... " "ഉം.. ഞാൻ എടുത്തോളാം... ഈ ചക്ക കഴിയണവരെ ഇതുതന്നെ അല്ലെ അമ്മേ... " "ഒരു വിഷവും ഇല്ലാത്ത സാധനം അതൊക്കെ ഉള്ളു ഇപ്പൊ.. " "ഉം.. ഞാൻ കഴിച്ചോളാം.. " "താഴെ കാച്ചിൽ ഉണ്ടേൽ നാളെ രാവിലെ ഉപ്പേരി വച്ചു തരാം.. നോക്കട്ടെ .. " അതും പറഞ്ഞു അമ്മ പോയി ... ഞാൻ കുളിച്ചു.. ചായ കുടിച്ചു... ഉമ്മറത്തു വന്നിരുന്നു... "മോളെ വിളക്ക് കൊളുത്തു... " ഞാൻ എഴുന്നേറ്റു വിളക്ക് കൊളുത്തി . തുളസി പ്രദക്ഷിണം വച്ചു...നാമം ചൊല്ലാൻ ഇരുന്നു... കുറച്ചു കഴിഞ്ഞതും അച്ഛനും ഉണ്ണികുട്ടനും കൂടെ വന്നു... "അച്ഛന്റെ തോർത്ത്‌ ഇങ്ങെടുക്കൂ കുട്ടി... " ഞാൻ എഴുന്നേറ്റു പോയി അച്ഛന് തോർത്തെടുത്തു കൊടുത്തു... "ചേച്ചി... ഞങ്ങൾ അമ്പലത്തിന്നും പോരും വഴി ആ തോട്ടിൻവക്കത്തു കൈതപ്പൂ വിരിഞ്ഞിരിക്കുന്നു... " "നീ കണ്ടോ... " "ഉം.. എന്തു മണമാ ചേച്ചി... " അവൻ അതു തന്നെ പറഞ്ഞു കൊണ്ടിരുന്നു... "പിന്നെ ചേച്ചി... " "എന്താടാ... " "ചേച്ചിക്ക് കോളേജിൽ ലൈൻ ഒക്കെ ആയോ.. " ഞാൻ ഞെട്ടിത്തരിച്ചു അവനെ നോക്കി... അതുകേട്ടു കൊണ്ടു വന്ന അച്ഛന് ചിരി അടക്കാൻ വയ്യാ... "എന്താടാ ഉണ്ണിക്കുട്ടാ... നിനക്കു വല്ലതും ആയോ... " "ന്റെ പിറകേ കുറെ ഉണ്ട്.. ബട്ട് ഞാൻ മൈൻഡ് ചെയ്യനില്ല... " സത്യത്തിൽ അവന്റെ സംസാരം കേട്ടു എനിക്കും ചിരി വന്നു.. "അഞ്ചാം ക്ലാസ്സിൽ ആയിട്ടുള്ളു..അപ്പോളേ ഇങ്ങനെ... " അമ്മ അതും പറഞ്ഞു അവനെ ചെവിക്കു പിടിച്ചു... കുറച്ചു നേരം എല്ലാരും ഉമ്മറത്തിരുന്നു സംസാരിച്ചു പിന്നെ ഊണ് കഴിച്ചു കിടന്നു... കിടന്നിട്ടും എനിക്ക് ഉറക്കം വരനില്ലായിരുന്നു... കോളേജ് ഒരു പേടി സ്വപ്നം ആയിരിക്കുന്നു... ****** രണ്ടു ദിവസം കോളേജ് ഇല്ലാത്തോണ്ട് ഇല്ലത്തെ തൊടിയിലും വയലിലും ഒക്കെ ആയി... പകൽ മുഴുവൻ തള്ളി നീക്കി... തുടരും... #📔 കഥ #📙 നോവൽ
#😮 നടന്റെ 'പഞ്ചാര വർത്തമാനം' ; കൂടുതൽ യുവതികൾ രംഗത്ത് ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്' അജ്മൽ അമീറിന്റെ ചാറ്റ് വെളിപ്പെടുത്തി നടി റോഷ്ന റോയ് തന്റെ വോയിസ്‌ ക്ലിപ്പുകൾ എഐ ആണെന്ന് പറഞ്ഞ നടൻ അജ്മൽ അമീറിന് മറുപടിയുമായി നടി റോഷ്‌ന : അജ്മൽ അമീർ തനിക്ക് ഇൻസ്റ്റ ഗ്രാമിൽ അയച്ച സന്ദേശം പങ്കുവെച്ചു നടി 😂
😮 നടന്റെ 'പഞ്ചാര വർത്തമാനം' ; കൂടുതൽ യുവതികൾ രംഗത്ത് - ajmal_amir Ajmal Amir ajmal_amir Amal Amir 253k followers 708 posts' You don ! follow each other on Instagram View profile  12020` Hlw Hwr ப 32020` Ur ther? ajmal_amir Ajmal Amir ajmal_amir Amal Amir 253k followers 708 posts' You don ! follow each other on Instagram View profile  12020` Hlw Hwr ப 32020` Ur ther? - ShareChat
😍🥰 #👌 വൈറൽ വീഡിയോസ് #💃 Reels വീഡിയോസ് #❤️ പ്രണയം സ്റ്റാറ്റസുകൾ #💌 പ്രണയം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
👌 വൈറൽ വീഡിയോസ് - ShareChat
00:15