Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
ഹലോ ചേട്ടാ ... ഇത് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഒന്നെഴുന്നേറ്റേ... തിരക്കുള്ള ബസ്സിൽ ഒന്നിരിക്കാൻ ഇടം നോക്കുമ്പോഴാണ്, തനിക്കവകാശപ്പെട്ട സീറ്റിലിരിക്കുന്ന അയാളോട് നീലിമ പ്രതികരിച്ചത് . ഓഹ് സോറി മേഡം, ഞാനിരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീകളാരുമില്ലാതിരുന്നത് കൊണ്ട് കയറിയിരുന്നതാണ്, ദാ മേഡം ഇരുന്നോളു, ക്ഷമാപണം നടത്തിയിട്ട് അയാൾ മെല്ലെയെഴുന്നേറ്റ് ഏന്തി വലിഞ്ഞ് കമ്പിയിലേക്ക് പിടിച്ചു. എന്താ, നിങ്ങൾക്ക് നില്ക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ ചോദിച്ചു. ഉം ,കാലിൽ കുറച്ച് കമ്പികൾ കിടപ്പുണ്ട്, അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട് ,കുറച്ച് നാൾ മുമ്പുണ്ടായ ആക്സിഡൻ്റിൽ പല കഷ്ണങ്ങളായിപ്പോയ കാലുകളെ ചേർത്ത് വയ്ക്കാൻ വേണ്ടി, ഡോക്ടർമാർ ചെയ്തതാണ് അയാൾ മന്ദഹസിച്ച് കൊണ്ട് പറഞ്ഞെങ്കിലും, ശരീരത്തിൻ്റെ നോവ് ,നീലിമ അയാളുടെ കണ്ണുകളിൽ കണ്ടിരുന്നു. അയ്യോ അത് ഞാനറിഞ്ഞിരുന്നില്ല, എങ്കിൽ നിങ്ങള് തന്നെയിരുന്നോളു , ഞാനിവിടെ നിന്ന് കൊള്ളാം, അവൾ ദയാവായ്പോടെ അയാൾക്കാ സീറ്റ് വിട്ട് കൊടുത്തു. താങ്ക്സ് ഒരു പുഞ്ചിരിയോടെ അയാൾ പഴയ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. ടിക്കറ്റ് ,,,,ടിക്കറ്റ്,,,, 'ഒരു താഴെചൊവ്വ, , തിരക്കിനിടയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് നുഴഞ്ഞ് വന്ന കണ്ടക്ടർക്ക് നേരെ ,നീലിമ അമ്പതിൻ്റെ നോട്ടെടുത്ത് നീട്ടി. ചില്ലറയുണ്ടോ പെങ്ങളെ? ഒരു മൂന്ന് രൂപയെടുക്കാൻ? നോക്കട്ടെ , അവൾ തൻ്റെ വാനിറ്റി ബാഗിൻ്റെ സിബ്ബ് തുറന്ന് നോക്കി, ഇല്ല കെട്ടോ, ആകെ ഒരു രൂപയേ ഉള്ളു, കൈയ്യിൽ തടഞ്ഞ ഒരു രൂപയുടെ കൊയിൻ അവൾ കണ്ടക്ടറെ ഉയർത്തിക്കാണിച്ചു. എങ്കിലതിങ്ങ് താ, അയാൾ നീലിമയുടെ കൈയിൽ നിന്ന് വാങ്ങിയ കൊയിൻ, തൻ്റെ ലെതർ ബാഗിലിട്ട് കൊണ്ട് ,വിരലുകൾക്കിടയിൽ നിന്നും രണ്ട് നോട്ടുകളെടുത്ത് അവൾക്ക് നേരെ നീട്ടി. ഇതാ പെങ്ങളെ പതിനഞ്ച് രൂപയുണ്ട് ?ഇതിൽ നിന്ന് ഏഴ് രൂപ ഈ ഇരിക്കുന്നയാൾക്ക് കൊടുക്കണം ,അയാളും താഴെചൊവ്വയിലേക്ക് തന്നെയാണ് ,ബാക്കി പെങ്ങളെടുത്തോളു അവളെന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ്, കണ്ടക്ടർ തിരക്കിനിടയിലേക്ക് ഊളിയിട്ട് മറഞ്ഞു. ഛെ! ഇനിയിപ്പോൾ താനയാൾക്ക് ചില്ലറ കൂടി വാങ്ങിച്ച് കൊടുക്കണമല്ലോ ഈശ്വരാ.. നീരസത്തോടെ അവൾ തല തിരിച്ചത് അയാളുടെ മുഖത്തേയ്ക്കായിരുന്നു. ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടായല്ലേ? നിഷ്കളങ്കതയോടെ ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു . ഹേയ്, ഇറ്റ്സ് ഓൾ റൈറ്റ്,,, അയാളെ സമാധാനിപ്പിച്ച് കൊണ്ട് അവൾ പുറത്തെ കാഴ്ചകളിലേക്ക് നോട്ടമയച്ചു. താഴെചൊവ്വ ,,,,, താഴെചൊവ്വ ,,,, മുന്നിലെ ഡോറിൽ നിന്ന ക്ളീനർ വിളിച്ച് പറഞ്ഞത് കേട്ട് അയാൾ മെല്ലെയെഴുന്നേറ്റു അപ്രതീക്ഷിതമായി സഡൻ ബ്രേക്കിട്ട ബസ്സിനുള്ളിൽ, വേച്ച് വീഴാൻ പോയ അയാളെ , അവൾ തൻ്റെ തോള് കൊണ്ട് താങ്ങി പിടിച്ചു മെല്ലെയിറങ്ങിയാൽ മതി തൻ്റെ തോളിലൂടെ ഇടത് കൈ കടത്തിയിടാൻ പറഞ്ഞിട്ട്, വലത് കൈ കൊണ്ട് അയാളുടെ പുറകിലൂടെ വട്ടം പിടിച്ച് കൊണ്ട് അവളയാളെ സാവധാനം ബസ്സിൽ നിന്നിറക്കി ഒത്തിരി നന്ദി കെട്ടോ? സുരക്ഷിതനായി താഴെയെത്തിയ അയാൾ,നീലിമയുടെ നേർക്ക് കൈകൂപ്പി. അയ്യോ അതൊന്നും സാരമില്ല ,ങ്ഹാ പിന്നെ ഇതാ പത്ത് രൂപ താങ്കളെടുത്ത് കൊള്ളു ,ഇനീപ്പോ ചില്ലറ മാറാനൊന്നും ഞാനില്ല അവൾ പുഞ്ചിരിയോടെ അയാൾക്ക് നേരെ പത്ത് രൂപാ നോട്ട് നീട്ടി. അല്ല മേഡം, ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊരു അഞ്ഞൂറ് രൂപ തികച്ച് തരുമോ ?മോൾടെ ബർത്ഡേയാണിന്ന്, തിരിച്ച് ചെല്ലുമ്പോൾ, അവൾക്ക് കേക്ക് വാങ്ങി കൊണ്ട് ചെല്ലാമെന്ന് വാക്ക് കൊടുത്തിരുന്നു ,പക്ഷേ ഹോസ്പിറ്റലിലെ ചെക്കപ്പൊക്കെ കഴിഞ്ഞപ്പോൾ പേഴ്സ് കാലിയായി ,മേഡം പേടിക്കേണ്ട, ഇപ്പോൾ എൻ്റെ അക്കൗണ്ടിൽ പൈസയൊന്നുമില്ല ,പക്ഷേ നാളെ എനിക്ക് കുറച്ച് എമൗണ്ട് വരാനുണ്ട് ,അത് കൊണ്ട് ഗൂഗിൾ പേ നമ്പര് തന്നാൽ, നാളെ തന്നെ ഞാൻ പൈസ അയച്ച് തരാം,, അത് കേട്ട് അവളുടെ മനസ്സലിഞ്ഞു, പിന്നെ ഒട്ടും അമാന്തിക്കാതെ , തൻ്റെ ബാഗിൽ നിന്നും അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവൾ അയാൾക്ക് നീട്ടി. മേഡം നമ്പര് തന്നില്ല? അയാൾ തൻ്റെ മൊബൈലെടുത്ത് പിടിച്ച് കൊണ്ട് ചോദിച്ചു 9846 ..... 22,,,, അവൾ പറഞ്ഞ നമ്പരയാൾ ഫോണിൽ ഡയൽ ചെയ്തു. ഓകെ മേഡം, താങ്ക്സ് അവളോട് യാത്ര പറഞ്ഞിട്ട്, ദൂരെ നിന്ന് യാത്രക്കാരില്ലാതെ ഓടി വന്ന ഓട്ടോറിക്ഷയ്ക്ക് നേരെ അയാൾ കൈ നീട്ടി ഓകെ സീ യൂ ... പൊടുന്നനെ ഓട്ടോറിക്ഷയിലേക്കയാൾ ചാടിക്കയറിയപ്പോൾ അവൾ പകച്ച് പോയി അപ്പോൾ അയാളുടെ കാലുകൾക്ക് ബലക്ഷയമുണ്ടെന്ന് അവർക്ക് തോന്നിയില്ല താൻ കബളിപ്പിക്കപ്പെട്ടോ? എന്നവൾക്ക് സംശയം തോന്നി. മിഴിച്ച് നിന്ന അവളുടെ ഫോൺ കുറച്ച് കഴിഞ്ഞപ്പോൾ റിംങ്ങ് ചെയ്തു. ഹലോ ,, ഫോൺ അറ്റൻ്റ് ചെയ്തവൾ ചെവിയിൽ ചേർത്ത് വച്ചു. ഹല്ലോ ,,, മാഡം ,,, ഗ്ളാഡ് റ്റു മീറ്റ് യു ,, ഇത് ഞാനാ ,അല്പം മുൻപ് നിങ്ങളെ പറ്റിച്ച് അഞ്ഞൂറ് രൂപ വാങ്ങിയ ആ മുടന്തൻ ,, സത്യത്തിൽ എൻ്റെ കാലിന് യാതൊരു കുഴപ്പവുമില്ലകെട്ടോ? നിങ്ങളെ ഞാനൊന്ന് ആസാക്കിയതല്ലേ? എന്താ പെങ്ങളെ, ഈ പെണ്ണുങ്ങളിത്രയും മണ്ടികളാണോ? ഒരു പരിചയവുമില്ലാത്ത ഒരുത്തൻ, എന്തെങ്കിലും പറഞ്ഞാലുടനെ അത് വിശ്വസിച്ചിട്ട് ,ആദ്യം അവന് ,സംവരണാവകാശമുള്ള സ്വന്തം സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നു ,പിന്നെ അവൻ്റെ കൊച്ചിന് കേക്ക് വാങ്ങാൻ അഞ്ഞൂറ് രൂപയെടുത്ത് കൊടുക്കുന്നു, ഓഹ് കഷ്ടം ,, കഷ്ടം ,,, ഹ ഹ ഹ അതും പറഞ്ഞയാൾ പൊട്ടിപൊട്ടിച്ചിരിച്ചു. കഴിഞ്ഞോ? അവൻ്റെ ചിരി അവസാനിച്ചപ്പോൾ അവൾ തിരിച്ച് ചോദിച്ചു ഉം കഴിഞ്ഞു ,എന്തായാലും ഇന്നത്തെ കണികൊള്ളാം , അപ്പോൾ ബൈ പെങ്ങളെ , ഇനി ഞാൻ അടുത്ത ബസ്സിലേക്ക് കയറട്ടേ,, എനിക്ക് കബളിപ്പിക്കാനുള്ള പെണ്ണുങ്ങൾ ഇനിയും ധാരാളമുണ്ട് ഒരു വിജയിയെ പോലെ അയാൾ ആക്രോശിച്ചു. എടാ മണ്ടാ ...നീയെന്ത് വിചാരിച്ച്? എല്ലാ സ്ത്രീകളും മണ്ടികളാണെന്നോ ? നീയാദ്യം നിൻ്റെ ജീൻസിൻ്റെ പുറകിലെ പോക്കറ്റൊന്ന് തപ്പി നോക്ക് , അവിടെയുണ്ടായിരുന്ന നാലായിരത്തിയഞ്ഞൂറ് രൂപയടങ്ങിയ നിൻ്റെ സ്വന്തം പേഴ്സ്, ഇപ്പോൾ എൻ്റെ കൈയ്യിലാണുള്ളത് ,എടാ പമ്പരവിഡ്ഡീ ...എല്ലാ സ്ത്രീകളും പുരുഷൻമാരെക്കാൾ മനസ്സലിവുളളവരായിരിക്കും, പക്ഷേ ,അവരെല്ലാം വെറും മണ്ടികളാണെന്നുള്ള നിൻ്റെ ധാരണ തെറ്റായിരുന്നെന്ന് ഇപ്പോൾ ബോധ്യമായില്ലേ ?എങ്കിൽ മോൻ വേഗം വീട്ടിൽ പോകാൻ നോക്ക് ,അല്ലെങ്കിൽ ഈ പെങ്ങളിനി നിന്നെ കണ്ടാൽ, നിൻ്റെ പേഴ്സ് പോയിട്ട് പെൻഡുലം പോലും ബാക്കിയുണ്ടാവില്ല ഡീ ,,,ഡീ,,, നീയെൻ്റെ പേഴ്സടിച്ച് മാറ്റാനും മാത്രം വളർന്നോ ? നിന്നെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ പൊക്കിയിരിക്കുമെടീ ... നീ പോ മോനേ .. ദിനേശാ ,',, നീയാ ലൊടുക്ക് ഓട്ടോറിക്ഷയിലല്ലേ എന്നെ അന്വേഷിച്ച് വരുന്നത് ?അപ്പോഴേക്കും ഞാനീ സ്റ്റേറ്റ് വിട്ടിരിക്കും, ഞാനേ .... ടാസ്കി കാറിലാണെടാ പൊയിക്കൊണ്ടിരിക്കുന്നത്,,,, ക്ണാപ്പാ %^&#$%^&*×+ പഞ്ച് ഡയലോഗിൻ്റെ പുറകെ, കേട്ടാലറയ്ക്കുന്ന ചീത്ത വിളി കൂടെ കേട്ടപ്പോൾ, അയാൾ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു. രചന സജി തൈപ്പറമ്പ്. #📔 കഥ #📙 നോവൽ
ജോലി കഴിഞ്ഞ് വന്ന് കുളിയും കഴിഞ്ഞ് ഒരു കട്ടനുമായി ഇരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾ കൈയിൽ മൂന്ന് മിഠായിയുമായി എൻ്റെ മടിയിൽ വന്നിരുന്നത്. ആ മിഠായികൾ എന്നെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. ദാണ്ടാ... അച്ഛാ, കൂട്ടുകാരി തന്ന മിഠായി. ഇന്ന് അവളുടെ ബർത്ത് ഡേ യായിരുന്നു. പണ്ടേ മിഠായി കൊതിയുള്ള ഞാൻ അവളോട് ഒരു മിഠായി അച്ഛന് തരുമോ എന്ന് ചോദിച്ചു. ഒന്ന് പോ അച്ഛാ ഞാൻ തരില്ല. ആകെപ്പാടെ മൂന്ന് മിഠായിയെ ഉള്ളു. അത് മൂന്നും എനിക്കുള്ളതാ. എനിക്ക് കൊതി പിടിച്ച് നിർത്താൻ കഴിഞ്ഞില്ല ഞാൻ ഒന്നുകൂടെ ചോദിച്ചു അച്ഛന് ഒരെണ്ണം താ... മോളെ . അവൾക്ക് ദേഷ്യം വന്നു. അച്ഛാ തരില്ലായെന്ന് പറഞ്ഞില്ലേ പിന്നെ എന്തിന് പിന്നെയും പിന്നെയും ചോദിക്കുന്നത്. ഞാൻ പറഞ്ഞു പിന്നെ വച്ച് കൊതി കാണിക്കാതെ കഴിക്ക്. ഞാൻ ഇന്ന് ഒരെണ്ണമേ കഴിക്കുന്നുള്ളൂ. ബാക്കി രണ്ടെണ്ണം നാളെ കഴിച്ചോളാമെന്നും ഇനി ഇരുന്നാൽ ശരിയാവില്ലെന്നും പറഞ്ഞ് അവൾ എൻ്റെ മടിയിൽ നിന്നും ഇറങ്ങിപ്പോയി. പിന്നെ ഞാൻ അവളെ കാണുന്നത് അരമണിക്കൂർ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിവരുന്നതാണ്. ശരീരമാകെ തുടച്ച് ഡ്രസും മാറി പഠിക്കാൻ ഇരുന്നവൾ എന്തോ മറന്നെന്ന ഭാവത്തിൽ പെട്ടെന്ന് എഴുന്നേറ്റ് അയ്യോ... എൻ്റെ മിഠായി ഞാൻ ബാത്ത്റൂമിൽ വച്ച് മറന്നുവെന്നും പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറിപ്പോയി. ഞാൻ നോക്കിയപ്പോൾ കണ്ടത് ബാത്ത്റൂമിൽ ക്ലോസെറ്റിൻ്റെ അടുത്തിരിക്കുന്ന ആ മൂന്ന് മിഠായിയും എടുത്തുകൊണ്ടു വരുന്ന അവളെയായിരുന്നു. ഇത് കണ്ടതും എനിക്ക് ദേഷ്യം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. ഞാൻ ദേഷ്യത്തോടെ ആരെങ്കിലും കഴിക്കുന്ന ആഹാരം ബാത്ത്റൂമിൽ കൊണ്ടുവയ്ക്കുമോടീ എന്ന് ചോദിച്ച് ആ മിഠായി പിടിച്ച് വാങ്ങിച്ച് ജനാലവഴി ദൂരേക്ക് എറിഞ്ഞു. എന്നിട്ടും എന്നിലെ ദേഷ്യം തീർന്നില്ല. ഞാൻ വീണ്ടും വീണ്ടും അവളെ ഒരുപാട് വഴക്ക് പറഞ്ഞു. സാധാരണ ഞാൻ ചെറുതായിട്ടെ ങ്കിലും വഴക്കുപറഞ്ഞാൽ പോലും കരയുന്ന അവൾ സങ്കടം അടക്കിപ്പിടിച്ചിരിക്കുന്ന താണ് കണ്ടത്. അവളുടെ ആ ഇരിപ്പിലുണ്ടായിരുന്നു. ആ മിഠായികൾ അവൾക്ക് എത്രത്തോളം പ്രീയപ്പെട്ടതായിരുന്നുവെന്ന്. അന്ന് വൈകുനേരം ക്ഷേത്രത്തിൽ പോയിട്ട് വന്നപ്പോൾ മൂന്ന് മിഠായികൾക്ക് പകരം അവൾക്ക് കൈ നിറയെ മിഠായികളുമായിട്ടാണ് വീട്ടിലേക്ക് ഞാൻ വന്നത്. ഞാൻ വന്നപ്പോൾ അവൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും മിഠായികൾ കാണുമ്പോൾ അവൾ സന്തോഷിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ വച്ചു നീട്ടിയ മിഠായി കൊണ്ടുപോ എന്നും പറഞ്ഞ് അവൾ നിരസിച്ചു. ഞാൻ എത്ര നിർബന്ധിച്ച് കൊടുത്തിട്ടും അവൾ വേണ്ടാ... വേണ്ടാ... എന്നുപറഞ്ഞ് കൈ തട്ടി മാറ്റുന്നതല്ലാതെ അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ കുസൃതി കാണിച്ചും എടുത്ത് തോളിലിട്ട് താലോലിച്ചും കഥ പറഞ്ഞു കൊടുത്തതിനുശേഷമാണ് ആ മിഠായികൾ അവൾ വാങ്ങിയത്. എന്നത്തേയും പോലെ അതിൽ നാലിലൊരു ഭാഗം എല്ലാവർക്കുമായിട്ട് വീതിച്ചു കൊടുത്തതിനു ശേഷം ബാക്കി അവളും എടുത്തു, അതിൽ ഒരു മിഠായി എനിക്കും കിട്ടി. കുറച്ചുനേരം കഴിഞ്ഞ് എൻ്റെ മടിയിൽ വന്നിരുന്ന് അവൾ എന്നോട് ചോദിച്ചു. അച്ഛാ ഞാൻ തന്ന മിഠായി കഴിച്ചോ? കഴിച്ചു മോളേ എന്താ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ കാര്യം പറയാൻ നിർബന്ധിച്ചു. ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു അച്ഛൻ ആ മിഠായി കഴിച്ചില്ലായെങ്കിൽ അതുകൂടി എനിക്ക് തരുമോ എന്ന് ചോദിക്കാനാ. അവളുടെ ആ ചോദ്യം ഒരേ സമയം എന്നിൽ ചിരിയും സങ്കടവും ഉണർത്തി. ഞാൻ ചിന്തിച്ചു എങ്ങനെ മിഠായിക്ക് കൊതിയില്ലാതിരിക്കും. എൻ്റെയല്ലേ മോള്. ഞാൻ സ്നേഹത്തോടെ അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. മോളേ കഴിക്കുന്ന ആഹാര സാധനങ്ങൾ ഒരിക്കലും ബാത്ത്റൂമിൽ കൊണ്ടുവയ്ക്കാൻ പാടില്ല . അവിടെ കീടാണുക്കൾ ഉണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ പിന്നെ പലവിധ അസുഖങ്ങൾ വന്നുപിടിക്കും. ഇത് കേട്ടതും ഇതൊന്നും എനിക്ക് അറിയില്ലല്ലോ അച്ഛാ എന്നും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. എൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ വഴക്കുപറഞ്ഞപ്പോൾ അടക്കിവച്ചിരുന്ന സങ്കടങ്ങളെല്ലാം ഒരുമിച്ച് അവളിൽ നിന്ന് പൊട്ടിച്ചിതറുന്നുണ്ടായിരുന്നു. അവൾ ഇത്രയും സമയം ഈ സങ്കടം എങ്ങനെ അടക്കിപ്പിടിച്ചിരുന്നു എന്ന് അറിയില്ല. പിന്നെ കുറച്ചുകഴിഞ്ഞ് മിഠായിയും കഴിച്ചുകഴിച്ച് ജനാലിന്റെ വശത്ത് നിന്ന് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ മിഠായിയിൽത്തന്നെ നോക്കി സങ്കടപ്പെട്ടുകൊണ്ട് നിൽക്കുന്ന അവളെ കണ്ടു. ഞാൻ അവളുടെ അടുത്ത് പോയി ചോദിച്ചു എന്താ. അവൾ പറഞ്ഞു കൂട്ടുകാരി എനിക്കുമാത്രമാണ് മൂന്ന് മിഠായി തന്നത്. ബാക്കിയുള്ളവർക്കെല്ലാം ഓരോന്നാണ് കൊടുത്തത്. അവളുടെ കണ്ണുകൾ നിറയുന്നു. ണ്ടായിരുന്നു. ശരിയാ ഇന്നു ഞാൻ വാങ്ങിച്ചുകൊടുത്ത മിഠായി ഇന്നത്തെ ദിവസം അവളുടെ കൂട്ടുകാരി കൊടുത്ത മിഠായിക്ക് പകരമാവില്ലല്ലോ... #📔 കഥ #📙 നോവൽ
ബെഡ്റൂമിന്റേ വാതിലടച്ച് ലൈറ്റ് ഓഫാക്കിയാൽ പിന്നെ ഏത് വെളുത്ത പെണ്ണിനും ഇരുട്ടിന്റെ നിറമാണ്... കറുത്തവൾക്കും വെളുത്തവൾക്കും പെണ്ണിന്റെ ശരീരം തന്നെയാണ്... പിന്നെ എന്തോന്ന് കണ്ടിട്ടാ കറുത്ത പെണ്ണിനേ ഇത്തിരി നിറമുള്ള ചെക്കൻ കെട്ടുമ്പോഴേക്കും അവർക്കെതിരെ വാട്സപ്പിലൂടേയും സോഷ്യൽ മീഡിയായിലൂടേയും അപമാനപ്രചരണം നടത്തുന്നതും അത്തരം പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും.. ആ ഫാമിലി ഇതൊക്കെ കണ്ട് എത്രയോ വേദനിക്കുന്നുണ്ടാകുമെന്ന് ഒരു നിമിഷമെങ്കിലും ഓർത്തുപോയി നോക്കിയോ ഈ പരിഹസിക്കുന്നവർ.. കുറെ ദിവസമായി ഈ പോസ്റ്റ് ഇടാൻ മനസ്സിൽ കരുതുന്നു...സമയം കിട്ടാത്തത് കൊണ്ട് മാത്രം നീണ്ട് പോയതാ... കറുത്തവർക്ക് സ്വപ്നങ്ങൾ പാടില്ലെന്നാണോ? അവർക്ക് വിവാഹജീവിതം പാടില്ലെന്നാണോ? എന്താണീ സമൂഹം ഇത്തരം വിവാഹങ്ങളുടെ ട്രോളുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... ചാറ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ ഇങ്ങിനെ ഇരിക്കും എന്ന് പറഞ്ഞു അടുത്തിടെ വിവാഹിതരായ രണ്ടുപേരെ സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്... ഗർഭമുണ്ടാക്കി തലയിൽ പെട്ടതാണെന്ന് പറഞ്ഞു ഇതിന് മുൻപ് അൽപ്പം തടിയും വയറുമുള്ള കറുത്ത പെണ്ണിനേയും ഈ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.. മറ്റുള്ളവരെ പരിഹസിക്കുമ്പോ കിട്ടുന്ന ആ സന്തോഷം ഉണ്ടല്ലോ അതൊരു കടുത്ത മനോരോഗം തന്നെയാണെന്ന് പറയാതെ വയ്യ കൂട്ടരേ.. ഹോ അവന്റെ ഒരു കഷ്ടകാലം,ദുരന്തം എന്നൊക്കെ കമന്റ് ഇടുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.. ഇതിന് മുന്നും ഇത്തരം ഒത്തിരി വാർത്തകൾ കാണേണ്ടി വന്നിട്ടുണ്ട്... വെളുത്ത പെണ്ണ് കറുത്ത പയ്യനേ കെട്ടിയാലും അവർക്കു ഇല്ലാത്ത വിഷമമാണ് സോഷ്യൽമീഡിയായിലെ ചില ഞരമ്പുകൾക്ക്... നല്ല നിറമുള്ള എന്റെ ഫ്രണ്ടായ ഒരു പയ്യൻ എന്നോട് പറഞ്ഞത് അവൻ നിറമില്ലാത്ത പെണ്ണിനേയേ കെട്ടൂ...അതാണവന്റേ ഇഷ്ടം എന്നാണ്..നിറമില്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കണം... ഒരിത്തിരി ആസിഡ് വീണാൽ തീപൊള്ളലേറ്റാൽ ഒരു ആക്സിഡന്റുണ്ടായാൽ വികൃതമായേക്കാവുന്ന സൗന്ദര്യം കൊണ്ട് ഭൂമിക്ക് മീതേ അഹങ്കാരം കൊണ്ട് തലയുയർത്തി നടന്നു മറ്റുള്ളവരെ പരിഹസിക്കുന്നവരേ ആറടിമണ്ണിലേക്കോ ചിതയിലേക്കോ പോകാനുള്ളവർ മാത്രമാണ് നാമെല്ലാവരും എന്ന സത്യം ഇടക്കെങ്കിലും ഓർമിക്കുന്നത് നല്ലതായിരിക്കും!!! സ്വഭാവമാണ് ഏറ്റവും വലിയ സൗന്ദര്യം അല്ലാതെ നിറമല്ലാ... സൗന്ദര്യം ഉള്ളവരുടെ ജീവിതം വളരെ സുന്ദരമാണെന്ന കാഴ്ചപ്പാട് വെറും തോന്നൽ മാത്രമാണ്. .. കുറച്ചു ദിവസങ്ങൾ മാത്രം ഉള്ള ഒരു ഭ്രമം മാത്രമാണീ വെളുത്ത നിറം.. വെളുത്ത പയ്യൻ കറുത്ത പെണ്ണിനേ കെട്ടി വളരെയധികം സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങൾ എനിക്ക് ചുറ്റും തന്നെ ഉണ്ട്... സൗന്ദര്യം നോക്കി കെട്ടി കണ്ണീർ വാർക്കുന്ന ദാമ്പത്യങ്ങളും എനിക്കറിയാം...പറഞ്ഞു വന്നത് നിറമേതായാലും മനസ്സ് നന്നായിരിക്കാ,സ്വഭാവം നന്നായിരിക്ക, നാവിന്റേ നീളം കുറക്കുക,പരസ്പരം പഴിചാരാതെ ഇണയുടെ കുറവുകൾ വലുതാക്കാതെ തന്റെ കുറവുകൾ സ്വയം മനസ്സിലാക്കി മുന്നോട്ട് പോയാൽ ഏതൊരു ദാമ്പത്യവും സ്വർഗ്ഗതുല്യമാകും(ഞാൻ പരീക്ഷിച്ചു വിജയം കണ്ടതാ സത്യായിട്ടും😉) #📔 കഥ #📙 നോവൽ
"എനിക്കു വിവാഹ മോചനം വേണം.." "കാരണം ?? "കാരണം അയാൾക്ക് സ്നേഹിക്കാൻ അറിയില്ല.. മാത്രല്ല നല്ലൊരു ഡ്രസ്സ്‌ പോലും വാങ്ങിച്ചു തരില്ലാന്നെ.. അത്രക്കു പിശുക്കനാ.." "ഓഹോ.. അങ്ങിനാണു കാര്യങ്ങൾ.. ഞാനയാളെ കണ്ടൊന്നു സംസാരിച്ചു നോക്കട്ടെ..." "അതൊക്കെ നിങ്ങളുടെ സൌകര്യം.. എനിക്കയാളുമായി ഒരു നിമിഷം പോലും പൊരുത്തപ്പെട്ടു പോവാൻ കഴിയില്ല.." "ശരി... നമുക്കാലോചിക്കാം." ○● രണ്ടു ദിവസത്തിനു ശേഷം.. "മേഡം.. ഞാൻ താങ്കളുടെ ഭർത്താവിനെ പറ്റി അന്വോഷിച്ചു.. നിങ്ങൾ പറഞ്ഞതു ശരിയാണു.." "ഞാനന്നെ പറഞ്ഞില്ലേ അക്കാര്യം.." "അതെ... അയാളൊരു പിശുക്കൻ മാത്രല്ല... എന്നും മദ്യപിച്ചു റോഡിൽ വഴക്കുണ്ടാക്കുന്ന ആളും കൂടിയാന്നാ ഞാൻ കേട്ടതു.." "ഏയ് ഒരിക്കലുമല്ല അദ്ദേഹം പിശുക്കനാണ് എന്നതു സത്യാണ് ... പക്ഷേ അദ്ദേഹം ജീവിതത്തിൽ ഇന്നെവരെ മദ്യം കൈകൊണ്ടു പോലും തൊട്ടിട്ടില്ല.." "അപ്പൊ അയാളൊരു പെണ്ണു പിടിയനാന്നു ഞാൻ കേട്ടതോ..." "ആരാണ് നിങ്ങളോടീ അസംബന്ധങ്ങൾ പറഞ്ഞു തന്നതു... അയാൾ അത്തരക്കാരനല്ല.. അയാൾക്കങ്ങിനെ ആവാൻ കഴിയില്ല ഒരിക്കലും..." "ഓഹോ... അപ്പൊ അയാളീ കണ്ട സമ്പാദ്യമൊക്കെ ഉണ്ടാക്കിയത് പലരേം പറ്റിച്ചും പലരോടും പിടിച്ചു പറിച്ചും ആണെന്നു കേട്ടതോ.." "മതി !! നിർത്ത്.." "അതൊന്നും സത്യല്ലെന്നാണോ മേഡം വിശ്വസിക്കുന്നത്..." "സത്യമല്ല ... വെറും പച്ചക്കള്ളം..." "ശരി എങ്കിൽ ഞാനൊന്നു ചോദിച്ചോട്ടെ.. മദ്യം ഉപയോഗിക്കാത്ത മോഷ്ടിക്കാത്ത പെണ്ണു പിടിക്കാത്ത ഒരു സിഗരട്ട് പോലും വലിക്കാത്ത ആ മനുഷ്യനീന്നാണോ നിങ്ങൾക്കു വിവാഹമോചനം വേണ്ടതു.."? "അതു പിന്നേ.. അപ്പോഴത്തെ വാശിയിൽ ഞാനിതൊന്നും ഓർത്തില്ലാരുന്നു.." "മം.. നമ്മളിൽ പലർക്കും സംഭവിക്കുന്ന കാര്യങ്ങളാണിത്... നമ്മൾ ഒരാളുടെ നെഗറ്റീവ്സ് മാത്രം കണ്ടെത്തി അതു മനസ്സിലിട്ടു ഊതിപ്പെരുപ്പിച്ചു ആവശ്യമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. മറിച്ചു ഒരാളുടെ നല്ല വശങ്ങൾ കാണാൻ ശ്രമിച്ചു നോക്കു.. നിങ്ങൾക്കയാളെ ഒരിക്കലും വെറുക്കാൻ കഴിയില്ല. #📔 കഥ #📙 നോവൽ
**മായ** "മേഡം .., മേഡം.. " വിതുമ്പിനിൽക്കുന്ന മഴമേഘങ്ങളിലേക്ക് കണ്ണുനട്ട് ജാലകത്തിനരികിൽ ചിന്തകൾ കനംകൂടിയ മനസ്സിനെ ഭൂതകാലത്തിന്റ ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങിയ മായയെ നോക്കി ജീവൻ വിളിച്ചു . മായ , തന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ക്ഷീണത്തോടെ അവനെ നോക്കി "ആ ജീവാ, എന്തായി പോയകാര്യം ?" ചെറിയ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു...... "ആ ഓർഡർ നമുക്ക് തന്നെ നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ ഫിഗർ അറബി നമുക്ക് ഓഫർ ചെയിതിട്ടുണ്ട്.. നാളെ തന്നെ വേണ്ടകാര്യങ്ങളെല്ലാം ചെയ്യാം.. ഈ മാസം ലാസ്റ്റ് നമുക്ക് സാധനം കയറ്റിയയക്കാം.." "ഓക്കേ ജീവൻ " ജീവനെ യാത്രയാക്കാൻ ഇറങ്ങിയ മായയെനോക്കി ജീവൻ ചോദിച്ചു..... "എന്താ മാഡം എന്താ പറ്റിയത് എന്താ ഇത്ര വല്ല്യ സന്തോഷമുള്ള ഒരു കാര്യം പറഞ്ഞിട്ടും മുഖത്ത് ഒരു സന്തോഷം വരാത്തത്? കുറച്ചുദിവസമായി ആകെ ഒരു മൂകതയാണല്ലോ മൊത്തത്തിൽ.. എന്താണെങ്കിലും പറയു!!! " ജീവൻ മായയുടെ മാനേജർ ആണെങ്കിലും അവൾക്ക്, അവൻ ഒരു അനുജനെ പോലെയാണ്. അതുകൊണ്ട് തന്നെ എന്തും ചോദിക്കാനും പറയാനും മായയുടെ മുന്നിൽ അവനു പൂർണ സ്വാതന്ത്രമുണ്ടായിരുന്നു..... ജീവന്റ ചോദ്യം കേട്ട് മായ ഒഴിഞ്ഞ ചായ ഗ്ലാസ് കൈയിൽ തിരുമ്മിക്കൊണ്ട് പറഞ്ഞു "ഞാൻ ഇന്ന് അയാളെ കണ്ടു... ഞാൻ ഈ നിലയിലെത്താൻ കാരണക്കാരനായ അയാളെ , സുദേവിനെ.. ഒരിക്കൽ ഞാൻ 'ഏട്ടാ ' എന്ന് വിളിച്ച് സ്നേഹിച്ചവനെ , പ്രണയിച്ചവനെ .. എന്റെ ഭർത്താവിനെ അങ്ങാടിയിൽ തെണ്ടി പെറുക്കി നടക്കുന്നവരുടെ കൂട്ടത്തിൽ..." ഒരു ദീർഘ നിശ്വാസത്തിനു ശേഷം മായ തുടർന്നു... "നിനക്കറിയോ പ്രണയമായിരുന്നു, കോളേജ് കാലം മുതൽക്കേ അയാൾക്ക് എന്നോട്.. ഒടുവിൽ എന്റെ വീട്ടിൽ വന്ന് എന്നെ പെണ്ണ് ചോദിച്ചു ..അതിനുള്ള ധൈര്യവും സാമ്പത്തിക ശേഷിയും അയാൾക്ക് അന്നുണ്ടായിരുന്നു ,നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണിയുടെ ഏക പുത്രൻ.വീട്ടുകാരുടെ സമ്മതത്തോടെ വിവാഹമെല്ലാം ഗംഭീരമായി നടന്നു...... അയാളുടെ ഓഫീസിനടുത്ത് ഒരു ഒറ്റനില വീട് വാങ്ങി ഞങ്ങൾ രണ്ട് പേരും അങ്ങോട്ട് താമസം മാറ്റി .. വളരെ സന്തോഷത്തോടെ ആദ്യത്തെ ഒന്ന് രണ്ടു വിവാഹവാർഷികങ്ങൾ കടന്നുപോയി... എന്നാൽ എനിക്ക് ഒരു കുഞ്ഞിന് ജന്മംകൊടുക്കുവാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കിയ അയാൾ എന്നിൽ നിന്നും അകന്നു... . പിന്നീട് അദ്ദേഹത്തിന്റെ ഓഫിസിലെ ഒരു പെണ്ണുമായി ഇഷ്ടത്തിലായി .. ബീച്ചിലും പാർക്കുകളിലും ഇണക്കുരുവികളായി നടന്നു .. റസ്റ്റോറ്റുകളിൽ മുറിയെടുത്ത് ഒന്നിച്ചു കഴിഞ്ഞു .. കുറച്ചു നാൾ കഴിഞ്ഞ് അവളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു .. എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു, എന്റെ കണ്മുന്നിൽ വച്ചു ഇരുവരും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു.. അവൾക്ക് എന്നേക്കാൾ കൂടുതൽ സ്വാതന്ത്രവും കൊടുത്തു എനിക്ക് വെറുമൊരു വേലക്കാരിയുടെ സ്ഥാനമായി വീട്ടിൽ. മദ്യപിച്ചു ലക്ക് കേട്ട് വരുന്ന അയാൾക്ക് തല്ലാനും പീഡിപ്പിക്കാനുമുള്ള വെറുമൊരു ഉപകരണം.. അവളുടെ മുന്നിൽ വച്ച് പലപ്പോഴും മാനസികമായും ശാരീരികമായും അയാൾ എന്നെ അപമാനിച്ചു .. പിന്നീട് അവളും എന്നെ ഉപദ്രവിക്കാൻ തുടങ്ങി .. ജീവിതം മടുത്ത് ഞാൻ മരിക്കാൻ വരെ തയ്യാറായി, പക്ഷേ എന്റെ വൃദ്ധരായ മാതാപിതാക്കളെ കുറിച്ച് ഓർത്ത് പിന്മാറുകയായിരുന്നു .. എന്റെ വീട്ടുകാർ വേദനിക്കുമല്ലോ എന്നോർത്ത് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല .. " മായ കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ തുടർന്നു... "ഒരിക്കൽ അയാൾ എന്നെ വയറ്റിൽ ചവിട്ടി വീഴ്ത്തി, അയാൾക്കൊപ്പം അവളും ചേർന്ന് എന്നെ വലിച്ചിഴച്ച് മുറ്റത്തേക്ക് എറിഞ്ഞു .. ചോര ഛർദിച്ച് വേദനയിൽ പുളഞ്ഞ് ഞാൻ മരിക്കുമെന്ന് എനിക്ക് തോന്നി .. പക്ഷെ, മരിച്ചില്ല ആരോ കണ്ട് എന്നെ ഹോസ്പിറ്റലിൽ ആക്കി.. പിന്നീട് ഞാൻ ചിന്തിച്ചു ഞാൻ മരിച്ചതുകൊണ്ട് എന്ത് കാര്യം? ജീവിതം കൊണ്ടുനേടാൻ കഴിയാത്തതൊന്നും മരണം കൊണ്ട് നേടിയെടുക്കാൻ പറ്റില്ല, പിന്നെ ഞാനെന്തിന് മരിക്കണം!!! ആ ചിന്തയിൽ നിന്നും ഞാൻ തുടങ്ങി, ആ വീട് വിട്ടിറങ്ങി.. മകനെ ഉപേക്ഷിച്ചെന്ന പേരിൽ അയാളുടെ വീട്ടുകാരും എന്നെ പുറന്തള്ളിയിരുന്നു ..പാവപ്പെട്ട എന്റെ അച്ഛനേയും അമ്മയേയും ഞാൻ വിഷമിപ്പിച്ചില്ല .. കോളേജിൽ ഒപ്പം പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരിയുടെ സഹായത്തോടെ കൈയ്യിലുണ്ടായിരുന്ന എന്റെ സ്വർണം വിറ്റ് ഞാൻ ഒരു ചെറിയ ടൈലർ ഷോപ്പ് തുടങ്ങി.... അവിടുന്ന് തുടങ്ങി ഞാൻ ഇന്ന് ഈ കാണുന്ന എല്ലാം ഉണ്ടാക്കി.. കേരളത്തിൽ ഇന്ന് അറിയപ്പെടുന്ന മായാസ് സിൽക്സിന്റെ ഉടമ..മിഡിലീസ്റ്റിലും യൂറോപ്പിലും ബിസിനസ്സ് ബന്ധങ്ങൾ വളർന്നു.. പക്ഷെ ഇന്ന് അയാളെ ആ നിലയിൽ കണ്ടപ്പോൾ എന്റെ മനസ്സ് തകർന്നു.. എത്ര ആയാലും അയാളെന്റെ കഴുത്തിൽ താലി കെട്ടിയ ആളാണ്.. ഇന്നും എന്റെ ഭർത്താവാണ് , എനിക്ക് അത് സഹിക്കാൻ പറ്റില്ല കാരണം ഒരു കാലത്ത് ഞാൻ അയാളെ അത്രക്ക് സ്നേഹിച്ചിരുന്നു.." ഇടക്ക് ജീവൻ ചോദിച്ചു "മാഡം അയാൾക്ക് ഇപ്പോ എന്ത് പറ്റി തെരുവിൽ കഴിയാൻ മാത്രം?" മായ തുടർന്നു. "അയാളുടെ കാമുകി സ്വത്ത് എല്ലാം കൈക്കലാക്കിയ ശേഷം അയാളെ ഒരു ചണ്ടിയാക്കി തെരുവിലെറിഞ്ഞു. ജീവാ വാ നമുക്ക് അയാളെ ഇങ്ങോട്ട് കൂട്ടികൊണ്ടുവരാം എത്രയായാലും ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നകാലത്തോളം അയാളെന്റെ ഭർത്താവല്ലേ?,,,,, " അവർ അവിടെ എത്തുമ്പോൾ സുദേവ് അമ്പലത്തിൽ മുന്നിൽ ഉള്ള ആൽമരത്തിൻ ചോട്ടിൽ ഇരുന്നു ആരോ വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടങ്ങൾ വാരി വലിച്ചു കഴിക്കുന്നു... 'വില കൂടിയ മിന്നുന്ന വസ്ത്രങ്ങൾ മാത്രം ധരിച്ചവൻ ഇന്ന് മുഷിഞ്ഞ് കീറിപ്പറിഞ്ഞ ഒരു ഷർട്ടും പഴയ ലുങ്കിയും ' മായ അടുത്തേക്ക് ചെന്ന്.അയാൾ നിഴൽ കണ്ട് മുകളിലേക്ക് നോക്കി ഒരു നിമിഷം ഞെട്ടിത്തരിച്ചു . 'മുന്നിൽ പ്രൗഢതയോടെ സാരിയുടുത്ത് ഒരു യുവതി; അവൾക്കൊപ്പം ജീൻസും ഷർട്ടും ധരിച്ച ഒരു അതികായൻ' "മായ ...'' സുദേവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. "നിങ്ങളെ വിളിക്കാൻ വന്നതാണ് ..വരൂ പോകാം .. " കണ്ണുകൾ നിറഞ്ഞെങ്കിച്ചും വിദഗ്ധമായി അത് മറച്ച് ഗൗരവം വിടാതെ അവൾ പറഞ്ഞു . അവൻ കൂടെ വരാൻ മടിച്ചെങ്കിലും അവൾ നിർബന്ധിച്ച് അവനെയും കൂട്ടി വീട്ടിലേക്ക് പോയി. "കുളിച്ചു ഈ വേഷം മാറി വരൂ ഭക്ഷണം കഴിക്കാം.. ഷർട്ടും മുണ്ടും ആ റൂമിലെ ഷെൽഫിലുണ്ട്.. അങ്ങോട്ട് പൊയ്ക്കോളൂ .." അവൾ വലതുവശത്തെ മുറി ചൂണ്ടിക്കാണിച്ചു. "മായാ....... " "എന്തെ ..?" പെട്ടന്നു അവളുടെ കാലിലേക്കു അവൻ വീണു. പിന്നിലേക്കു നീങ്ങിയ അവൾ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവൻ അവൾക്കു മുന്നിൽ കൈകൾ കൂപ്പി. "മായ....ക്ഷമ ചോദിക്കാനുള്ള അർഹത എനിക്കില്ല.ഒരിക്കലും ഞാൻ നിന്നെ മനസ്സിലാക്കിയില്ല.. ഒരു പെണ്ണിനോടുള്ള ഇഷ്ടം കൊണ്ട് താലി കെട്ടിയ നിന്നെ ഉപേക്ഷിച്ചു പോയവൻ ആണ് ഞാൻ.. ‌എന്നിട്ടും നീ ഒരുപാട് സഹിച്ചു, ക്ഷമിച്ചു.. ഒക്കെ മറക്കാം നിന്നിലേക്ക് വന്നാൽ മാത്രം മതി എന്ന് പറഞ്ഞു കാലു പിടിച്ചു... എന്നാൽ ഞാൻ നിന്നെ ചവിട്ടി എറിഞ്ഞു .. പക്ഷെ, ഞാൻ മനസിലാക്കി ഒരു ഭാര്യ എന്താണെന്ന് എന്റെ പണം മോഹിച്ചു വന്നവൾ വേറെ ഒരുത്തനെ സ്നേഹിച്ചു എന്റെ മുന്നിലൂടെ പോയ്,കൂടെ എന്റെ സ്വത്തും കൈക്കലാക്കി.. അന്ന് നീ ഒഴുക്കിയ കണ്ണീരിന്റെ, നിന്നോട് ചെയ്തതിന്റെ ഫലം ആണ് ഞാൻ ഇന്ന് അനുഭവിക്കുന്നത് .. എന്നിട്ടും നീ എന്നോട് ക്ഷമിച്ചു എന്നെ കൂട്ടി കൊണ്ട് വന്നു.ഇനി എന്റെ ജീവിതം നിന്റെ കാൽകീഴിലാണ്.... ക്ഷമ ചോദിക്കാനുള്ള അർഹത പോലും എനിക്കില്ല .. ഒത്തിരി തവണ ദൈവത്തിനോടും നിന്നോടും മാപ്പ് പറഞ്ഞു കഴിഞ്ഞു ഞാൻ .. ഈ ജീവിതത്തിൽ നിന്നെ വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചില്ല .. " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവനെ ഇറുകെ പുണർന്നു.. നെറ്റിയിൽ ചുംബിച്ചു.. ഒരിക്കൽ പ്രണനേക്കാൾ സ്നേഹിച്ചതാണ്.. 'എന്റെ പുരുഷൻ എന്റെ താലിയുടെ അവകാശി.' "അങ്ങ് എന്നെ ഉപേക്ഷിചാലും ഒരു ഭാര്യയ്ക്ക് ഒരിക്കലും അത് സാധിക്കില്ല..അതാണു താലിയുടെ വില.." അവൾ അവനെയും കൂട്ടി നടന്നു.. അവരുടേതായ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ലോകത്തേക്ക് .. പെണ്ണ് അങ്ങനെയാണ് എല്ലാം മറക്കാനും പൊറുക്കാനും കഴിയുന്നവൾ.. ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരുണ്ടാകാം .. എന്നാൽ പതിയെ ദൈവമായി കാണുന്നവൾക്ക് ,എല്ലാം ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനും കഴിയും.. അത് തന്നെയാണ് ദാമ്പത്യബന്ധങ്ങളുടെ കെട്ടുറപ്പ്... സരിക സജീവ് #📔 കഥ #📙 നോവൽ
ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്തെന്നെ ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്നയാദ്യ മാസത്തിൽ തന്നെയെനിക്ക് ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത മനസ്സിലായിരുന്നു. അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്ന ചില്ലുമുറിക്കകത്താണ് ജോലി. ഇടക്ക് ടിക്കറ്റും കൊടുക്കും. സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസമെങ്കിലും കിടത്തമാ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണെന്ന് ഇടക്കെനിക്ക് തോന്നാറുണ്ട്. അത്രത്തോളം ട്രെയിൻ നേരങ്ങളെക്കുറിച്ചാണ് ദിനവും അദ്ദേഹത്തിൽ നിന്ന് ഞാൻ കേൾക്കാറുണ്ടായിരുന്നത്. അന്നും പതിവുപോലെയൊരു രാത്രിയായിരുന്നു. 'ഷാലിമാർ എക്സ്പ്രസ്സ്‌ എത്തിയിട്ടുണ്ടാകുമിപ്പോൾ.. കൃത്യം പത്തിനുതന്നെ അതെപ്പോഴുമെത്തും...!' എന്റെ പൊന്ന് ചേട്ടായെന്ന് പറഞ്ഞ് കിടക്കയിൽ നിന്നെഴുന്നേറ്റ് ഞാനദ്ദേഹത്തിന്റെ കാലുപിടിച്ചു. ഷാലിമാർ എക്സ്പ്രസിൽ കേറിയെനിക്ക് എവിടേക്കും പോകേണ്ടായെന്നും കൂടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമായി. എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിഷമമെനിക്ക് സഹിക്കാൻ പറ്റില്ല... മൊത്തം കലപിലയാണെങ്കിലും എന്നെയൊരു കിളികുഞ്ഞിനെ പോലെ അദ്ദേഹമിടക്ക് കരുതലോടെ സ്നേഹിക്കാറുണ്ട്. പിണക്കത്തോടെ മുഖം തിരിച്ച് കിടന്ന അദ്ദേഹത്തിന്റെ പിറകിലേക്ക് ഞാനൊട്ടി ചേർന്നു. അദ്ദേഹമെതിർത്തില്ല. എതിർത്തില്ലാന്ന് മാത്രമല്ല തിരിഞ്ഞ് കിടന്നെന്റെ മുഖം വാരിയെടുത്തേറെ നേരം ചുംബിക്കുകയും ചെയ്തു. അങ്ങനെയെപ്പോഴോ അദ്ദേഹമെന്നിൽ വീണുറങ്ങി. പിറ്റേന്ന് മോനെ സ്കൂൾബസ്സിൽ കേറ്റിവിട്ട ശേഷം ഞാനടുക്കളയിലെ ജോലിയിലായിരുന്നു. സാധാരണ മോൻ ഇറങ്ങുമ്പോഴേക്കും അദ്ദേഹവും ഉണർന്നെന്റെ പേര് നീട്ടിവിളിക്കാറുണ്ട്. ഇന്നെന്ത് പറ്റി...! വിളിച്ചെഴുന്നേൽപ്പിക്കാമെന്ന ധാരണയിൽ ഞാൻ മുറിയിലേക്ക് പോയി. അദ്ദേഹം നല്ലയുറക്കത്തിൽ തന്നെ..! 'ദേ.. ചേട്ടാ...! ഓയ്... എഴുന്നേൽക്കൂന്നെ.!' തട്ടിവിളിച്ചിട്ടും അദ്ദേഹമെഴുന്നേറ്റില്ല. കൈപിടിച്ച് കുലുക്കിയിട്ടും അദ്ദേഹം കണ്ണുകൾ തുറന്നില്ല. നെഞ്ചിൽ ദേഷ്യത്തോടെ കുത്തിയിട്ടും ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹമന്ന് ഒരക്ഷരമെന്നോട് മിണ്ടിയില്ല..! എന്റെ നിലവിളി കേട്ടോടി വന്ന സെക്യൂരിറ്റിക്കാരനാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. ഡോക്റ്റർ ശരിവെച്ചിട്ടും, അടുത്ത ബന്ധുക്കളെത്തി അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ദഹിപ്പിച്ചിട്ടും, മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ജോലിയെനിക്ക് കിട്ടിയിട്ടും, അദ്ദേഹം മരിച്ചുപോയെന്ന് വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല. ഒരു മരണമവിടെ സംഭവിച്ചിരിക്കുന്നുവെന്നത് വെള്ളം പോലെ സത്യമാണ്. വേർപാടിന്റെ ഉൾ ചൂട് തട്ടി ഹൃദയം പൊള്ളാറുണ്ടെന്നതും മറ്റൊരു തീപോലെയുള്ള സത്യം..! അങ്ങനെയൊരു മരണമന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടുമത് എന്റേത് ആയിരുന്നിരിക്കുമെന്ന് ഞാൻ കരുതുന്നു. പൂർണ്ണമായും എനിക്കെന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്ന കറുത്ത പരമാർത്ഥം ഞാൻ മനസ്സിലാക്കുന്നു. അല്ലെങ്കിലും മരണത്തിന്റെ വേദനയും മരവിപ്പും ജീവിച്ചിരിക്കുന്നവരുടെ പച്ചമാംസത്തിലാണ് അനുഭവപ്പെടുകയെന്നത് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്കറിയില്ലല്ലോ..! കിടന്നിട്ടും ഉറങ്ങാതെയെന്റെ ഫോണിൽ കുത്തിക്കളിക്കുന്ന മോനോട് ഞാൻ നേരമെത്രയായെന്ന് ചോദിച്ചു. അവനതിന് പത്തെന്ന് മറുപടി തന്നു. എനിക്കപ്പോൾ ചിറി വിടർത്തി ചിരിക്കാനും നെഞ്ചുതല്ലി കരയാനുമൊരുപോലെ തോന്നി. ലോകത്തെയേറ്റവും സഹതാപകരമായ തോന്നലാണ് അതെന്നെനിക്കാ നേരമനുഭവപ്പെട്ടു. ഞാനാ തോന്നലുകളുടെ ചിരിപക്ഷത്തേക്ക് ചാഞ്ഞുകൊണ്ട് ആരോടോയെന്ന പോലെ തനിയേ പറഞ്ഞു. 'ഷാലിമാർ എക്സ്പ്രസ്സ്‌ എത്തിയിട്ടുണ്ടാകുമിപ്പോൾ.. കൃത്യം പത്തിനുതന്നെ അതെപ്പോഴുമെത്തും...!' #📔 കഥ #📙 നോവൽ
അന്ന് കൂടെ കിടക്കാൻ വന്നതൊരു പ്രായമായ മറാത്തിക്കാരനായിരുന്നു. മദ്യത്തിൽ കുഴഞ്ഞ അയാളോട് വലിയ സഹകരണമില്ലാതെ ഞാൻ മാറിയിരുന്നു. അതു ശ്രദ്ധിച്ചപ്പോൾ എന്നെ അറിയാമെന്നായിരുന്നു അയാൾക്ക് എന്നോട് പറയാനുണ്ടായിരുന്നത്. ഈ നഗരത്തിലെ മിക്കവർക്കും എന്നെ അറിയാമെന്ന് പറഞ്ഞ് ഞാൻ ആ നേരത്തിനോട് ചിരിച്ചു. 'എന്നെ എങ്ങനെയറിയാം...?' വെറുതെയെന്നോണം ഞാൻ ചോദിച്ചതാണ്. പക്ഷേ, അതിന് അയാൾ പറഞ്ഞ മറുപടി കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. എത്രയോ കാലത്തെ ചോദ്യത്തിനൊരു ഉത്തരം കിട്ടാൻ പോകുന്നത് പോലെ! ഒന്നുകൂടി അത് കേൾക്കാനെന്നോണം തെളിച്ച് പറയാൻ ഞാൻ ആ മനുഷ്യനോട് പറഞ്ഞു. മറാത്തിയിൽ മറുപടി വന്നു. 'മുപ്പത് വർഷം മുമ്പ് നിന്നെയിവിടെ ആരാണ് വിറ്റതെന്ന് എനിക്കറിയാം...' ആരാണെന്ന് ഞാൻ ചോദിച്ചു. പറയണമെങ്കിൽ ബലം പിടിക്കാതെ തനിക്ക് വഴങ്ങണമെന്നായിരുന്നു അയാൾ പറഞ്ഞത്. ഒരു കനവുമില്ലാതെ ആ മനുഷ്യനിലേക്ക് ഞാൻ വീണു. എന്റെ ഓർമ്മയിൽ വീടുണ്ട്. ഗേറ്റ് തുറന്നാൽ ഒരു മാവിന്റെ തണലുമുണ്ട്. അച്ഛൻ ഉണ്ടായിരുന്നുവോയെന്ന് എനിക്ക് അറിയില്ല. എന്നാലുമെന്റെ തലയിലെവിടെയോ മാക്സി തന്റെ അരയിലേക്ക് കയറ്റികുത്തി ഓടിനടക്കുന്ന അമ്മ തെളിയാറുണ്ട്. മുഖമൊന്നും വ്യക്തമായിട്ട് ഓർമ്മയില്ലെങ്കിലും ചുണ്ടിലൊരു കറുത്ത മറുകുണ്ട് അമ്മയ്ക്ക്. പലപ്പോഴും ഞാൻ അതിലേക്ക് നോക്കിയിരുന്നിട്ടുണ്ട്. അതു തന്നെയായിരിക്കണം എന്റെ അമ്മ! മറ്റൊന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ല. അന്ന് ഞാൻ ആ മാവിന്റെ തണലിൽ ഇരുന്ന് മണ്ണിൽ കളിക്കുകയായിരുന്നു. ഒരു സ്ത്രീ പുറത്തുള്ള നിരത്തിൽ നിന്ന് എന്നെ വിളിച്ചു. അവരുടെ കൈയ്യിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. കിന്നരി പല്ലുകളുടെ ചിരിയോടെ ഞാൻ അങ്ങോട്ടേക്ക് നടന്നു. പിന്നീട് കടന്നുപോയ നാളുകളൊന്നും എനിക്ക് വ്യക്തമല്ല. അതുവരെ കേൾക്കാത്ത ഭാഷ! ആൾക്കാർ! സ്നേഹിക്കാനാണോ, കൊല്ലാനാണോയെന്ന് മനസിലാക്കാൻ പറ്റാത്ത തലോടലുകൾ! ആണുങ്ങൾക്ക് വരാൻ വേണ്ടി മാത്രമായി നിറയേ പെണ്ണുങ്ങളെ പാർപ്പിച്ചിരിക്കുന്ന നിരവധി ഇടങ്ങളിലൂടെയാണ് എന്റെ ജീവിതം തുടർന്ന് സഞ്ചരിച്ചത്. എവിടേക്ക് പോയാലും ഒരു ചുറ്റുമതിലിനകത്തേക്ക് വീഴുന്ന ആകാശം മാത്രമേ എനിക്കുള്ളൂ.. ഏതൊക്കെ പ്രായത്തിൽ ആരൊക്കെ എന്റെ ശരീരത്തിലേക്ക് വീണുവെന്നൊന്നും ഞാൻ പറയുന്നില്ല. ലോകം തിരിയാനുള്ള പ്രായം എത്തിയപ്പോൾ രക്ഷപ്പെടാനുള്ള പല മാർഗ്ഗങ്ങളും ഉണ്ടായിരുന്നു. ശ്രമിച്ചതുമാണ്. പക്ഷേ, സുമുഖമായ ജീവിതത്തിന് ഇങ്ങനെ കഴിയുന്നത് തന്നെയാണ് നല്ലതെന്ന് എപ്പോഴോ തോന്നുകയായിരുന്നു. ആകെ നനഞ്ഞാൽ എന്തു കുളിരെന്ന് പറയുന്നത് പോലെ ഈ ലോകത്തിൽ ഞാൻ എന്നോ കുതിർന്നുപോയതാണ്! ഉറവിടം കണ്ടെത്താനുള്ള മാർഗ്ഗം മുന്നിൽ കിട്ടിയത് കൊണ്ട് മറാത്തിക്കാരൻ പറഞ്ഞതെല്ലാം അന്നു രാത്രിയിൽ ഞാൻ അനുസരിച്ചു. ആ മനുഷ്യനിൽ ഉണ്ടായിരുന്ന മദ്യത്തിന്റെയും പാൻമസാലയുടെയും മണം പുലരുവോളം എന്റെ ശരീരത്തെ പൊതിഞ്ഞു. എന്നിൽ മതിയാവോളം കിതച്ചതിന് ശേഷം ആ മറാത്തിക്കാരനിൽ നിന്ന് അറിയേണ്ടതെല്ലാം ഞാൻ ആരായുകയായിരുന്നു. ഒരു സ്ത്രീയാണ് എന്നെ കൊണ്ടുവന്നതെന്ന് അയാൾ പറഞ്ഞു. ശരിയാണ്! കൈയ്യിൽ തിളക്കം ഒളിപ്പിച്ച ഒരു സ്ത്രീ അവ്യക്തമായി ഇന്നുമെന്റെ കാഴ്ച്ചയിലുണ്ട്! ആരായിരിക്കുമത്? എങ്ങനെ തോന്നിയൊരു കുഞ്ഞിനെ പറിച്ചെടുക്കാൻ! കണ്ണുകൾ നിറയാതെ വിൽക്കാനാനായി എന്നെയേത് നാട്ടിൽ നിന്നാണ് ആ സ്ത്രീക്ക് കിട്ടിയതെന്ന് ഞാൻ ചോദിച്ചു. അയാൾ മിണ്ടിയില്ല. അറിഞ്ഞിരുന്നുവെങ്കിൽ എത്രയും വേഗതയിൽ അങ്ങോട്ടേക്ക് പോകാൻ എനിക്ക് തോന്നുമായിരുന്നു. മറാത്തിയും ഹിന്ദിയുമല്ലാതെ എന്റെ നാവിൽ മറ്റൊരു ശബ്ദവുമില്ല. എന്നാലും ഞാൻ ഇറങ്ങി പുറപ്പെടുമായിരുന്നു... ആരായെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ അറിയാത്ത എനിക്ക് ജീവിതത്തിൽ ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. കൂടെ കിടക്കാൻ വരുന്ന മനുഷ്യരുടെ മുഖമായിരിക്കും ഓരോ നാളും ജീവിതത്തിന്. ചിലർ അടുത്ത ബന്ധങ്ങളിലെന്ന പോലെ തഴുകും. അങ്ങനെയുള്ളവരുമായുള്ള ഇടപെടൽ ഞാൻ ആസ്വദിക്കാറുണ്ട്. പരസ്പരം വിയർത്തുകഴിഞ്ഞാൽ അടർന്ന് പോകുമെങ്കിലും എനിക്ക് അതിലൊരു സുഖം കണ്ടെത്താൻ പറ്റാറുണ്ടായിരുന്നു. മറ്റു ചിലർ ആണെങ്കിൽ കാശ് കൊടുത്തു വാങ്ങിയ കളിപ്പാട്ടം പോലെയാണ് എന്നെ ഉപയോഗിക്കാറുള്ളത്. അത്തരക്കാർക്ക് ബലമായി പൊട്ടിച്ച് മൂലയിലേക്ക് കളയേണ്ട വെറുമൊരു വസ്തുവാണ് ഞാൻ. ഈയിടെയായി ആരുടേയും കളിപ്പാട്ടം ആകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇങ്ങനെയൊക്കെ മതിയെന്ന് കരുതി ജീവിക്കുമ്പോഴാണ് എന്നെ അറിയാനുള്ള വഴി യാദൃശ്ചികമായി ഒരാൾ ഇങ്ങനെ തുറന്ന് തരുന്നത്! അതിലൂടെ പോകുകയെന്നേ ഞാൻ ചിന്തിച്ചുള്ളൂ... 'പറയൂ... അറിയാമെങ്കിൽ എന്നോട് പറയൂ.... ഞാൻ എവിടുത്തുകാരിയാണ്..?' മറാത്തിക്കാരൻ ചിരിച്ചു. ഒരു സിഗാറും കത്തിച്ച് എന്റെ മുഖത്തേക്ക് പുകയൂതിക്കൊണ്ട് അയാൾ കതക് തുറന്നു. പോകാൻ ഞാൻ അനുവദിച്ചില്ല. പറയാതെ വിടില്ലെന്ന് പറഞ്ഞപ്പോൾ എന്നെ തള്ളി താഴെയിടുകയും ചെയ്തു. എന്നിട്ടും അയാളുടെ പിന്നാലെ ഞാൻ ചെന്നു. ആ ചലനത്തിലാണ് അബീനയെന്റെ മുന്നിൽ നിന്നത്. ഞാനും അബീനയും ഏതാണ്ട് ഒരേ കാലത്ത് ഇവിടെ എത്തി ചേർന്നതാണ്. മൊത്തത്തിൽ മുപ്പതോളം പെണ്ണുങ്ങളുണ്ട് ഇപ്പോഴിവിടെ. 'എവിടേക്കാണ്...? നിന്നെ അറിയാമെന്നല്ലേ അയാള് പറഞ്ഞേ?' അബീന ഹിന്ദിയിൽ ചോദിച്ചു. അതേയെന്ന് ഞാൻ പറഞ്ഞു. ഇന്നാളൊരു നാൾ തന്നെ അറിയാമെന്നും അയാൾ പറഞ്ഞിരുന്നുവെന്ന് അവൾ പറഞ്ഞു. കയറി ചെല്ലുന്ന പെണ്ണുങ്ങളിൽ നിന്ന് കൂടുതൽ സഹകരണം കിട്ടാൻ ആളെ അറിയാമെന്നൊക്കെ പലരോടും അയാൾ ഇങ്ങനെ പറയാറുണ്ട് പോലും... അതുകേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു. കുളിക്കുമ്പോൾ ദേഹം മുഴുവൻ വല്ലാത്തയൊരു നീറ്റൽ! കബളിപ്പിക്കപ്പെട്ട വേദന! ലോകം വിൽക്കുന്നവരുടേതും വാങ്ങുന്നവരുടേതുമാണ്. അങ്ങനെ വരുമ്പോൾ രണ്ടുകൂട്ടരും പരസ്പര നേട്ടങ്ങൾക്ക് വേണ്ടി കള്ളങ്ങൾ കാട്ടും. ആരാണെന്ന് പോലും അറിയാതെ ഈ ചുവന്ന തെരുവിലേക്ക് വന്നു വീണ ഞാനത് മനസിലാക്കണമായിരുന്നു. എന്നെ പോലെയുള്ളവർക്ക് ഉറവിടമില്ല. ഒഴുക്കു മാത്രമേയുള്ളൂ...!!! ശ്രീജിത്ത് ഇരവിൽ #📔 കഥ #📙 നോവൽ
നല്ലൊരച്ഛൻ "അതേയ് ഉച്ച കഞ്ഞിക്കു പേര് കൊടുത്തവർ ഉണ്ടോ.. പീയൂൺ വന്നു ടീച്ചറോട് ചോദിച്ചു.. ടീച്ചർ വീണ്ടും ആ ചോദ്യം ആവർത്തിച്ചു .. ആ ക്ലാസ്സിൽ ഞാൻ മാത്രമേ ഉച്ച കഞ്ഞിക്കു പേര് കൊടുക്കാറുള്ളൂ ...അതു എല്ലാവർക്കും അറിയാം .. എല്ലാവരുടെയും നോട്ടം എന്റ മേൽ വീഴുന്നതിനു മുൻപേ ഞാൻ എഴുന്നേറ്റു .. "ഓണമായിട്ട് അഞ്ചു കിലോ അരി കൊടുക്കുന്നുണ്ട് ...നാളെ സഞ്ചിയുമായി സ്കൂൾ വിടുമ്പോൾ ഓഫിസിലേക്ക് വന്നാൽ മതി.". ഞാൻ തലയാട്ടി ... ടീച്ചർ വീണ്ടും ക്ലാസ് തുടർന്നു...ഗാന്ധിജിയെ കുറിച്ചായിരുന്നു വിഷയം...അതിനിടയിൽ ടീച്ചർ ഓരോരുത്തരോടും വലുതാകുമ്പോൾ ആരാകണമെന്നു ചോദിച്ചു..ഇതേ ചോദ്യം പല ക്ലാസ്സിലും പല ടീച്ചറും ചോദിക്കാറുണ്ട്.. ആദ്യബെഞ്ചിൽ നിന്നും ഉത്തരം തുടങ്ങി... ഡോക്ടർ.. എഞ്ചിനീയർ... വക്കീൽ...സിനിമാ നടൻ.. "ഇനിക്ക് ബിസ്നസ്സ് കാരൻ ആകണം."..ആ പറഞ്ഞത് ഹസൻ ആണ്...അവന്റെ വാപ്പ ഗൾഫിൽ ഭയങ്കര ബിസ്നസ്സ് കാരനാണന്നു അവൻ പറയാറുണ്ട്....അതുകൊണ്ട് അവനു അതാകാം... ചോദ്യം എന്റ നേരെയും എത്തി...ഞാൻ എഴുന്നേറ്റു നിന്നു...ഉച്ചക്കഞ്ഞി കുടിക്കുന്ന ഞാൻ എന്തായിരിക്കും പറയുക ...അതു കേൾക്കാൻ വേണ്ടിയാണോ എന്നറിയില്ല എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ട് ...ആകെ ഒരു പരവേഷം... തൊണ്ട വറ്റി വരണ്ടു..വെള്ളം ദാഹിക്കുന്നു...വെള്ളം കുടിക്കണമെങ്കിൽ പൈപ്പിൻ ചോട്ടിൽ തന്നെ പോകണം ..ഇപ്പോൾ ചോദിച്ചാൽ ചിലപ്പോൾ ടീച്ചർ വഴക്കു പറയും... വേഗം ആയിക്കോട്ടെ ടീച്ചർ തിടുക്കം കൂട്ടി.. ഇനിക്ക്..ഇനിക്ക്... നല്ലൊരു അച്ഛനാകണം..ഞാൻ പറഞ്ഞു.. കേട്ടവർ ചിരിച്ചു... എന്ത്???ടീച്ചർ വീണ്ടും ചോദിച്ചു... എല്ലാവരും നിശ്ശബ്ദരായി .. "ഇനിക്കു നല്ലൊരു അച്ഛനാകണം...ഞാൻ വീണ്ടും പറഞ്ഞു... മക്കളെ തല്ലാത്ത... കള്ളു കുടിക്കാത്ത..മക്കളെ സ്നേഹിക്കുന്ന...തെറി പറയാത്ത... എന്റമ്മയെ തല്ലാത്ത..എന്റൊപ്പം കളിക്കുന്ന ഒരച്ഛൻ.....ഞാൻ അച്ഛനായാൽ ഇനിക്കൊരു മോനുണ്ടായാൽ അവൻ ഉറങ്ങുമ്പോൾ അവനെ ഞാൻ ചവിട്ടില്ല....ഞാൻ പണിക്ക് പോയി വരുമ്പോൾ അവനു മിട്ടായി വാങ്ങി കൊടുക്കും... .എന്റ വാക്കുകൾക്ക് നല്ല ബലമായിരുന്നു... എന്നിരുന്നാലും കണ്ണിൽ നിന്നും വെള്ളം വന്നു... കുറച്ചു നേരത്തേക്ക് ക്ലാസ് നിശ്ശബ്ദമായി... "ഇരിക്ക്...അടുത്തയാൾ... ടീച്ചർ പറഞ്ഞു... ഒരു അഞ്ചാം ക്ലാസുകാരന്റെ ജല്പനമായി അവർക്ക് തോന്നിയിരിക്കാം.എന്നിരുന്നാലും എന്റെ ആഗ്രഹം അതാണ്... ഞാൻ പറഞ്ഞത് സത്യമാണ്...നൂറു ശതമാനം സത്യം...കാരണം ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്‌ അതാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞേ...അതുകൊണ്ട് അങ്ങനെ പറയാൻ ഇനിക്ക് നാണക്കേട് തോന്നിയില്ല .. ഒരു ദിവസം ഇനിക്ക് ഉറങ്ങണം...അച്ഛന്റെ തെറി കേൾക്കാതെ ..ചവിട്ട് കൊള്ളാതെ..കള്ളിന്റെ മണമടിക്കാതെ അമ്മയുടെ കൂടെ...അമ്മയെ കെട്ടിപ്പിടിച്ചു .... ശുഭം.... റഹീം പുത്തൻചിറ...... #📔 കഥ #📙 നോവൽ
ചോക്ലേറ്റ് ഡേ ആണത്രേ...ചോക്ലേറ്റ് ഡേ........😐😐😐 #🍫Happy ചോക്ലേറ്റ് ഡേ 💗
🍫Happy ചോക്ലേറ്റ് ഡേ 💗 - i. KHH  i. KHH - ShareChat
എനിക്കൊന്ന് കെട്ടിപ്പിടിക്കണം...., എന്നിട്ട് ഉറക്കെ കരയണം......, എന്നോട് ഒന്നും ചോദിക്കരുത്....., എനിക്കൊന്നും പറയുകയും വേണ്ട....., ചിലനേരം........., ഒരു മനുഷ്യന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം ഈ ഒരു നിമിഷമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.....🩷🩵🥰🫂 #🎸 BGM സ്റ്റാറ്റസ് & ഇമേജസ് #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ് #😔Sad Status #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
🎸 BGM സ്റ്റാറ്റസ് & ഇമേജസ് - ShareChat