Thanseel ✔️
ShareChat
click to see wallet page
@thanseel161
thanseel161
Thanseel ✔️
@thanseel161
😊😊
മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്... കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട ഒരു പെണ്ണ്... റേഷൻ വാങ്ങി അവിടുന്ന് ഇറങ്ങി നടന്നു തിരിഞ്ഞു നോക്കുമ്പോ ആ പെണ്ണും സഞ്ചിയും തൂക്കി വലിഞ്ഞു മുറുകി നടന്നു പോകുന്നുണ്ട്... "ഏതാ ആ പെണ്ണ്...? ഞാൻ ആദ്യമായി കാണുകയാ ഇവിടെ ഈ നാട്ടില്..." അവൻ ചോദിച്ചത് കേട്ട് അവൻ്റെ ചങ്ങാതി പറഞ്ഞു, ' കുറച്ച് അപ്പുറത്ത് ഉള്ളതാ... നീയീ പുറത്ത് പോയി പഠിക്കുമ്പോ ഇത്തരം ഉറക്കം കളയണ നാട്ടിലെ സൗന്ദര്യം ആസ്വദിക്കാൻ പറ്റില്ല...' "മോശമായി ചിന്തിക്കാത്ത ഒരാള് കണ്ടാ കല്യാണം കഴിക്കാൻ തോന്നുന്ന പെണ്ണാണ് അത്... അല്ലാത്തോര് കണ്ടാ...!" ' അതൊരു പോക്ക് കേസാടാ... എനിക്കങ്ങനെയാ തോന്നണത്... വല്ലപ്പോഴും അവിടെയും ഇവിടെയും വെച്ച് കാണാറുണ്ട്... ഇവിടുത്തെ സോപ്പ് കമ്പനിയില് ജോലിക്ക് പോണ പെണ്ണാ...' " നീ നേരത്തെ പറഞ്ഞില്ലേ, പുറത്ത് പോയി പഠിച്ച എന്നെ പറ്റി... പത്തും തോറ്റ് ഇവിടെ നാട്ടില് നിന്ന് തിരിയണ നിനക്ക് കണ്ടവര് പോക്കായിട്ട് തോന്നൂടാ... " 'അതല്ലടാ, അവൾടെ കെട്ടിയോൻ ഇട്ടിട്ട് പോയതാ... വയറ്റിലുണ്ടായിരുന്നത് കിട്ടിയതുമില്ല... അങ്ങനെ പറയണത് കേട്ടു... അമ്മയും ആ പെണ്ണും ഒറ്റയ്ക്കാ താമസം...' " ഇന്നും ഉണ്ടല്ലേ കെട്ടിയോൻ ഇട്ടിട്ട് പോയ പെണ്ണുങ്ങളെല്ലാം പോക്കാണെന്ന അഴുകിയ തത്വം..." ' നീയല്ലേ നേരത്തെ പറഞ്ഞത് അവളെ കണ്ടാ കല്യാണം കഴിക്കാൻ തോന്നണ സൗന്ദര്യമാണെന്ന്...!' "കല്യാണമല്ലെ, അല്ലാണ്ട്...!" ലീവ് കഴിഞ്ഞ് തിരിച്ച് പോകും മുൻപ് പലവട്ടം അവൻ ആ പെണ്ണിനെ കണ്ടിട്ടുണ്ട്... ആരെയും ഗൗനിക്കാതെ ആ പെണ്ണ് തലയുയർത്തി തന്നെ അന്നാട്ടിലൂടെ നടന്നു പോകുന്നു... ചെല കവല ചർച്ചകൾക്ക് ചൊടി കൂട്ടാനായൊരു വിഷയമാവാറുണ്ട് ആ പെണ്ണ്... പ്രായത്തിൽ കവിഞ്ഞ തോന്ന്യാസം കാണിക്കാൻ പോക്ക് കേസെന്ന് അടക്കം പറയണ ചെല ചെറുപ്പക്കാരുമുണ്ട്... എന്നിട്ടും ഇന്നാട്ടില് ആർക്കും ചെവി കൊടുക്കാതെ, ആരെയും ഗൗനിക്കാതെ, തലയുയർത്തി തന്നെ നടക്കുന്നു ആ പെണ്ണ്... കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട് അങ്ങനെ അങ്ങനെ... Jishnu Ramesan #📔 കഥ #📙 നോവൽ
അച്ഛന്റെ പ്രേമം ഞാൻ കണ്ടു പിടിച്ചു. കഴിഞ്ഞ ഓണത്തിന് പൂ പറിക്കാൻ പോയപ്പോൾ പാമ്പു കടിച്ചു മരിച്ച ഭാർഗ്ഗവിയമ്മയുടെ മൂത്ത മകൾ ഭാനുമതിയാണ് കക്ഷി. 'ഭാനുമതിയെ ഇഷ്ടമാണൊ അച്ഛന്...?' തലയുയർത്താതെ ആ അറുപതുകാരൻ അതേയെന്ന് പറഞ്ഞു. ചിരിക്കാൻ തോന്നിയിട്ടും ഞാൻ പിടിച്ചു നിൽക്കുകയായിരുന്നു. അച്ഛന്റെ പരുങ്ങൽ കാണുമ്പോൾ അയലത്തെ സുലോചനയ്ക്ക് ഞാൻ പണ്ട് എഴുത്തു കൊടുത്ത നാളായിരുന്നു എനിക്ക് ഓർമ്മ വന്നത്. അന്ന് അമ്മയുണ്ടായിരുന്നു. അച്ഛൻ മടലുകൊണ്ട് എന്നെ തല്ലിയപ്പോൾ അമ്മയാണ് രക്ഷിച്ചത്. അച്ഛനെ എനിക്ക് ഇഷ്ട്ടമേ ആയിരുന്നില്ല. ഒറ്റമോനായതു കൊണ്ട് ഒലക്കക്കടിച്ച് വളർത്തണമെന്നാണ് അച്ഛന്റെ പക്ഷം. പക്ഷെ ; പതിമൂന്നാമത്തെ പ്രായത്തിൽ അമ്മ മരിച്ചപ്പോൾ അച്ഛന്റെ കരച്ചിൽ എനിക്ക് താങ്ങാനായില്ല. അന്നു ഞാൻ അച്ഛനെ ഓർത്താണൊ, പുതച്ചു കിടക്കുന്ന അമ്മയെ ഓർത്താണോ കരഞ്ഞതെന്ന് ഇപ്പോഴും നിശ്ചയമില്ല. അമ്മയില്ലാതായി പോയ ആ വീട്ടിൽ അച്ഛൻ പിന്നീട് എങ്ങനെയായിരുന്നു എന്നതിന്റെ ഉത്തരമാണ് പരിഷ്ക്കാരിയായ ഞാൻ. എന്റെ ആഗ്രഹത്തിന് അനുസരിച്ച് പഠിപ്പിക്കാൻ അച്ഛൻ കൊണ്ട വെയിൽ എനിക്കറിയാം. അമ്മയില്ലാത്ത എന്നെ ആ മനുഷ്യൻ പിന്നീട് നുള്ളിയിട്ടു പോലും നോവിച്ചിട്ടില്ല. എല്ലാം എന്റെ ഇഷ്ട്ടത്തിനു വിട്ടു. രാജ്യം കടന്നു ജോലിക്ക് കയറിയപ്പോഴും, അവിടുത്തുകാരിയെ കെട്ടിയപ്പോഴും അച്ഛന് എന്നോട് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും മോന്റെ ഇഷ്ടം പോലെ ജീവിക്കൂവെന്നേ അച്ഛൻ പറയാറുള്ളൂ... ഇത്തവണ ലീവിന് വന്നപ്പോൾ കൂട്ടുകാരിൽ ഒരാളാണ് ഭാനുമതിയുമായുള്ള അച്ഛന്റെ ബന്ധം എന്നെ ധരിപ്പിച്ചത്. അമ്പടാ കേമായെന്നേ എനിക്ക് ആ നേരം തോന്നിയുള്ളൂ. എന്റെ കൂടെ വരാൻ പറയുമ്പോൾ അച്ഛൻ മടിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാകുമെന്ന് ഞാൻ ഊഹിച്ചു. നിനക്ക് കുറച്ചിലാകുമെന്ന് കരുതിയാണ് ഓൻ ഓളെ പൊറുപ്പിക്കാത്തതെന്ന് ചന്ദ്രേട്ടനും പറഞ്ഞു. അച്ഛന്റെ കൂട്ടുകാരനാണ് ചന്ദ്രേട്ടൻ. 'അച്ഛൻ വിളിച്ചാൽ കൂടെ വരുമോ ആള്...? വാ നമുക്ക് പെണ്ണു കാണാൻ പോകാം...' ഭാനുമതിയെ ഇഷ്ട്ടമാണെന്ന് പറയുമ്പോൾ കുനിഞ്ഞ അച്ഛന്റെ തല ഉയർന്നു. നീയിത് എന്തു ഭാവിച്ചാണെന്ന് ചോദിച്ച് അച്ഛൻ എഴുന്നേൽക്കാൻ ഒരുങ്ങി. വിഷയം മാറ്റാൻ എന്നോണം താനൊന്ന് പുറത്തു പോയിട്ട് വരാമെന്നും പറഞ്ഞു. ഞാൻ വിട്ടില്ല. ഇത്തവണ ലീവു കഴിഞ്ഞ് പോകും മുമ്പേ നിങ്ങളെ കെട്ടിക്കാൻ തീരുമാനിച്ചെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. 'നീയെന്റെ അച്ഛനാകല്ലെ ചെക്കാ...' എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് അച്ഛൻ അപ്പോൾ അകത്തേക്ക് പോകുകയായിരുന്നു... എനിക്ക് തിരിച്ചു പോകേണ്ട തീയതി അടുത്തിരിക്കുകയാണ്. അതിനു മുമ്പേ രണ്ടിനെയും പിടിച്ച് കെട്ടിക്കാന്ന് വെച്ചാണ് ഞാൻ ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്. പക്ഷെ, അച്ഛൻ വഴങ്ങുന്നില്ല. ആലോചിച്ചപ്പോഴാണ് ഈ കാര്യത്തിൽ എന്നെക്കാളും കൂടുതൽ അച്ഛൻ ഭയക്കുന്നത് വീടിനോട് ചേർന്നുള്ള ബന്ധുക്കളെയാണെന്ന് ഞാൻ മനസിലാക്കിയത്. 'വല്ല്യമ്മയറിഞ്ഞില്ലേ... അച്ഛന്റെ കല്ല്യാണമുണ്ട്... ' തമാശ പറയാതെ പോയെന്നും പറഞ്ഞ് വല്ല്യമ്മ ചിരിച്ചു. സത്യമാണെന്ന് മരിച്ചുപോയ അമ്മയെ ആണയിട്ട് പറഞ്ഞപ്പോഴാണ് മൂക്കത്ത് വിരലും വെച്ച് വല്ല്യമ്മ എന്നെ വിശ്വസിച്ചത്. കുടുംബക്കാർ മുഴുവൻ അച്ഛനോട്‌ ഈ കാര്യം ചോദിക്കണമെന്ന ചിന്തയിലാണ് പിറ്റേന്ന് തൊട്ട് ബന്ധുക്കളെയെല്ലാം ഞാൻ സന്ദർശിക്കാൻ തുടങ്ങിയത്. 'ആട്ടെ... വയസ്സുകാലത്ത് നിന്റെ അച്ഛനെ കെട്ടാൻ പോണത് ആരാ..?' അമ്മായിയാണ് ചോദിച്ചത്. വല്ല്യമ്മയോട് പറഞ്ഞ മറുപടി തന്നെ അമ്മായിക്കും ഒരു ചിരിയിൽ പൊതിഞ്ഞ് ഞാൻ കൊടുത്തു. പാമ്പുകടിയേറ്റ് മരിച്ച ഭാർഗ്ഗവിയുടെ മോളാണെന്ന് പറഞ്ഞപ്പോൾ തന്നെ ആര് ഭാനുമതിയോയെന്ന് അമ്മായി ചോദിക്കുകയായിരുന്നു. അതേയെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ ഇറുക്കി. 'പെറാത്തത് കൊണ്ട് കെട്ടിയോൻ ഇട്ടിട്ട് പോയവളെയാണൊ വയസ്സുകാലത്ത് നിന്റെ അച്ഛൻ കണ്ടുപിടിച്ചത്...? എന്റെ പ്രായുണ്ട് ഓൾക്ക്...' എനിക്കത് പുതിയ അറിവായിരുന്നിട്ടും അതിനിപ്പോൾ എന്താ കുഴപ്പമെന്ന് ചോദിച്ച് അവിടെ നിന്നും ഞാൻ ഇറങ്ങി. രണ്ടിടത്ത് പറഞ്ഞതുകൊണ്ട് രണ്ടു നാൾക്കുള്ളിൽ ബന്ധുക്കളെല്ലാം വിവരം അറിഞ്ഞോളും. എല്ലാവരുടെയും ചോദ്യത്തിൽ വാശി കയറി അച്ഛൻ ഭാനുമതിയെ വീട്ടിലേക്ക് കൊണ്ടു വരുകയും ചെയ്യും. അതായിരുന്നു എന്റെ ഉദ്ദേശ്യം. പിന്നീടുള്ള നാളുകളിലൊന്നും അച്ഛൻ എന്നോട് മിണ്ടിയില്ല. വേണ്ടാത്ത കാര്യത്തില് ഇടപെട്ടോയെന്ന് ഞാനും ചിന്തിച്ചുപോയി. ഭാനുമതിയുടെ വീട്ടിൽ പോയി സംസാരിക്കാനുള്ള തോന്നൽ അങ്ങനെയാണ് മാറിയത്. നാളുകൾ കഴിഞ്ഞു. ഒടുവിൽ എനിക്ക് തിരിച്ചു പോകാനുള്ള ദിവസത്തിന്റെ തലേനാളും വന്നുചേർന്നു. 'അച്ഛന്റെ ഇഷ്ട്ടം പോലെ ജീവിക്കൂ... എന്തിനും ഞാനുണ്ട്...' പണ്ടൊക്കെ എന്നോട് പറയാറുണ്ടായിരുന്ന അതേ വാചകം ഞാൻ അച്ഛനോട് പറഞ്ഞു. ബന്ധുക്കളുടെ നടുവിൽ എന്നെ എറിഞ്ഞു കൊടുത്തിട്ട് നാളെ നീ പോകുകയാണല്ലേയെന്ന് അച്ഛൻ അപ്പോൾ എന്നോട് ചോദിച്ചു. അറിയാതെ എന്റെ തല കുനിഞ്ഞുപോയി. 'നാളെ കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് കെട്ട് നടത്താം... ഭാനുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.' അമ്പട കേമായെന്നും പറഞ്ഞ് അച്ഛന്റെ നരച്ച താടിയിലും മീശയിലും നോവിക്കാതെ ഞാൻ പിടിച്ചു വലിച്ചു. ആ മനുഷ്യനിൽ അപ്പോഴാണ് നാണമെന്ന ഭാവം ആദ്യമായിട്ട് ഞാൻ കാണുന്നത്.. 'പിന്നെയൊരു കാര്യം കൂടിയുണ്ട്... ബാങ്കോക്കിലേക്ക് ഞങ്ങളെ ഹണിമൂണിന് അയക്കണം. ഇപ്പോൾ കല്ല്യാണം കഴിഞ്ഞവരെല്ലാം അങ്ങോട്ടാണുപോലും പോകുന്നത്... ഭാനു ഇതുവരെ വിമാനത്തിൽ കേറിയിട്ടില്ല.. ഞാനും...' അതു കേട്ട നിമിഷം എന്റെ ചിരി താനേ അണഞ്ഞു. ബന്ധുക്കളെല്ലാം ഒരു പോലെ എതിർപ്പു കാട്ടിയതിന്റെ പ്രതികാരമാണോ അച്ഛനിലെന്ന് എനിക്ക് തോന്നാതെയില്ല. അച്ഛന്റെ ഇഷ്ട്ടം പോലെ തന്നെ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് തല കുലുക്കാനെ എനിക്ക് സാധിച്ചുള്ളൂ. ആദ്യമായിട്ടാണ് അച്ഛൻ എന്നോടൊരു ആഗ്രഹം പറയുന്നത്. അതു സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ മകനാണെന്ന് പറഞ്ഞ് ഞാൻ എന്തിനാണ് ഈ ഭൂമിയിൽ... ഗൈഡിനെ മാറ്റി നിർത്തി അച്ഛനും ഭാനുമതിയും അവിടുത്തെ തീരദേശ സുഖവാസ കേന്ദ്രമായ പട്ടായയിലൂടെ കൈകോർത്ത് നടക്കുന്ന രംഗം എന്റെ മനസ്സിൽ തെളിയുകയാണ്. നേരത്തേ അണഞ്ഞുപോയ ചിരി ചിറിയിലേക്ക് വീണ്ടും തെളിയുന്നത് ഞാൻ ആ നിമിഷം അറിയുന്നുണ്ടായിരുന്നു...!!! ശ്രീജിത്ത് ഇരവിൽ #📔 കഥ #📙 നോവൽ
കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് കൊട്ടാരക്കരയിൽ ആണ്. പാർട്ടി കമ്മിറ്റിക്ക് പോകാൻ കാർ കിട്ടാത്ത കാരണം ഐഷ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിൽ ചേരുന്നു.. പോറ്റി വന്നപാടെ പോറ്റി വളർത്തിയ പാർട്ടിയെ തള്ളിപ്പറഞ്ഞു മഹിളാ കോൺഗ്രസ് നേതാവ് ത്രിവർണ്ണം രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു.. അതെ സമയം കൊട്ടാരക്കര സ്വപ്നം കണ്ട് രമേശ് ചെന്നിത്തലക്ക് ഒപ്പം ഇഡ്ലിയും സാമ്പാറും കഴിച്ചു whatsapp യൂണിവേഴ്സിറ്റിയിൽ ലീഗുകാരുടെ ബിഗ്ബോസ് ഖാളി ആയിരുന്ന സയ്യിദ് അഖിൽ മാരാർ T20 യിലൂടെ ബിജെപിയിൽ എത്തുന്നു.. സിപിഐഎം ഒരു കാർ കൊടുത്തിരുന്നെങ്കിൽ ഇത് വല്ലോം സംഭവിക്കുമായിരുന്നോ.?? 🫣 #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ് #🔶 BJP
💪🏻 സിപിഐഎം - ShareChat
☺️☺️ #😔Sad Status #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😎 Motivation Status #🎸 BGM സ്റ്റാറ്റസ് & ഇമേജസ്
😔Sad Status - வல் ஸறூஷெ ஸிம் 86n3 0g0= ஸஞிகிவைமி ஸ்oஜவ கஸகம் ஸிஇo ஸிதிவேக்  விலிிகிவ ஸிவெ வமஸிதகௌௌ ஸறஒம் ಹsco Go Ocoos ஸிஜவை விகைம்  ஸooo 80% வoகeos வேபகஃ 603oOS' 0ದಂ೧ %  ಹeloo% ್ 606నs வைDs ஸுவம் ஓவிஏ களு g ஸெம் Qழவஸ 0ঠl6o13g6$ 6ooonoleeleo) ிஹண 68 O೦೦೦ ooolommlapa ೦@I6೦ @೧೨೦9 0 ஸறுoம் ஜஷஸ வேஸி ூவியனoஷ8% கஸஸி் வm ஸி்கஃ. விகைம் வஸுமிகஸ@ை @0 gஸவே.. 01s Go ೨@S6nsO-೩o.s @೧೨೦೦ @Q1So ஸc . ஜிவிி் ஸளoo ಡ@ಹೀ ಐ೧ಹಿ ೧S6o JDoel.್ @೦೦೦೦೦ 006010 Go ಂ@@ಹmಾ . வவிலி  மவவெஸை க galoejo 0096)0.. வல் ஸறூஷெ ஸிம் 86n3 0g0= ஸஞிகிவைமி ஸ்oஜவ கஸகம் ஸிஇo ஸிதிவேக்  விலிிகிவ ஸிவெ வமஸிதகௌௌ ஸறஒம் ಹsco Go Ocoos ஸிஜவை விகைம்  ஸooo 80% வoகeos வேபகஃ 603oOS' 0ದಂ೧ %  ಹeloo% ್ 606నs வைDs ஸுவம் ஓவிஏ களு g ஸெம் Qழவஸ 0ঠl6o13g6$ 6ooonoleeleo) ிஹண 68 O೦೦೦ ooolommlapa ೦@I6೦ @೧೨೦9 0 ஸறுoம் ஜஷஸ வேஸி ூவியனoஷ8% கஸஸி் வm ஸி்கஃ. விகைம் வஸுமிகஸ@ை @0 gஸவே.. 01s Go ೨@S6nsO-೩o.s @೧೨೦೦ @Q1So ஸc . ஜிவிி் ஸளoo ಡ@ಹೀ ಐ೧ಹಿ ೧S6o JDoel.್ @೦೦೦೦೦ 006010 Go ಂ@@ಹmಾ . வவிலி  மவவெஸை க galoejo 0096)0.. - ShareChat
😔😔 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #😔Sad Status #😎 Motivation Status #🎸 BGM സ്റ്റാറ്റസ് & ഇമേജസ്
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - (GIo66a్కo nnGocrolceld6 n9szcro) 6010.60307 0?வஇ ஸவஷழி ೧ಜ @m ೧3೦] @೧ JO. o' கஸககம் கவ3ிo alloleoo Qoojo 0? ஜmo ஓ0கம்கவ் வி53 கூsிகேளி வOlo @6೫]@೦) .  @ಂಜ Eattayide Ariy aikutti Stonies  By Eattayide Aniyankutti (GIo66a్కo nnGocrolceld6 n9szcro) 6010.60307 0?வஇ ஸவஷழி ೧ಜ @m ೧3೦] @೧ JO. o' கஸககம் கவ3ிo alloleoo Qoojo 0? ஜmo ஓ0கம்கவ் வி53 கூsிகேளி வOlo @6೫]@೦) .  @ಂಜ Eattayide Ariy aikutti Stonies  By Eattayide Aniyankutti - ShareChat
☺️☺️ #🕌പുണ്യ റമളാൻ സ്റ്റാറ്റസുകൾ ☪️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #👌 വൈറൽ വീഡിയോസ് #📽️ വീഡിയോ സ്റ്റാറ്റസ് #🤲 റമളാൻ കരീം 🕋
🕌പുണ്യ റമളാൻ സ്റ്റാറ്റസുകൾ ☪️ - ShareChat
00:12
ഹലോ ചേട്ടാ ... ഇത് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഒന്നെഴുന്നേറ്റേ... തിരക്കുള്ള ബസ്സിൽ ഒന്നിരിക്കാൻ ഇടം നോക്കുമ്പോഴാണ്, തനിക്കവകാശപ്പെട്ട സീറ്റിലിരിക്കുന്ന അയാളോട് നീലിമ പ്രതികരിച്ചത് . ഓഹ് സോറി മേഡം, ഞാനിരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീകളാരുമില്ലാതിരുന്നത് കൊണ്ട് കയറിയിരുന്നതാണ്, ദാ മേഡം ഇരുന്നോളു, ക്ഷമാപണം നടത്തിയിട്ട് അയാൾ മെല്ലെയെഴുന്നേറ്റ് ഏന്തി വലിഞ്ഞ് കമ്പിയിലേക്ക് പിടിച്ചു. എന്താ, നിങ്ങൾക്ക് നില്ക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ ചോദിച്ചു. ഉം ,കാലിൽ കുറച്ച് കമ്പികൾ കിടപ്പുണ്ട്, അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട് ,കുറച്ച് നാൾ മുമ്പുണ്ടായ ആക്സിഡൻ്റിൽ പല കഷ്ണങ്ങളായിപ്പോയ കാലുകളെ ചേർത്ത് വയ്ക്കാൻ വേണ്ടി, ഡോക്ടർമാർ ചെയ്തതാണ് അയാൾ മന്ദഹസിച്ച് കൊണ്ട് പറഞ്ഞെങ്കിലും, ശരീരത്തിൻ്റെ നോവ് ,നീലിമ അയാളുടെ കണ്ണുകളിൽ കണ്ടിരുന്നു. അയ്യോ അത് ഞാനറിഞ്ഞിരുന്നില്ല, എങ്കിൽ നിങ്ങള് തന്നെയിരുന്നോളു , ഞാനിവിടെ നിന്ന് കൊള്ളാം, അവൾ ദയാവായ്പോടെ അയാൾക്കാ സീറ്റ് വിട്ട് കൊടുത്തു. താങ്ക്സ് ഒരു പുഞ്ചിരിയോടെ അയാൾ പഴയ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. ടിക്കറ്റ് ,,,,ടിക്കറ്റ്,,,, 'ഒരു താഴെചൊവ്വ, , തിരക്കിനിടയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് നുഴഞ്ഞ് വന്ന കണ്ടക്ടർക്ക് നേരെ ,നീലിമ അമ്പതിൻ്റെ നോട്ടെടുത്ത് നീട്ടി. ചില്ലറയുണ്ടോ പെങ്ങളെ? ഒരു മൂന്ന് രൂപയെടുക്കാൻ? നോക്കട്ടെ , അവൾ തൻ്റെ വാനിറ്റി ബാഗിൻ്റെ സിബ്ബ് തുറന്ന് നോക്കി, ഇല്ല കെട്ടോ, ആകെ ഒരു രൂപയേ ഉള്ളു, കൈയ്യിൽ തടഞ്ഞ ഒരു രൂപയുടെ കൊയിൻ അവൾ കണ്ടക്ടറെ ഉയർത്തിക്കാണിച്ചു. എങ്കിലതിങ്ങ് താ, അയാൾ നീലിമയുടെ കൈയിൽ നിന്ന് വാങ്ങിയ കൊയിൻ, തൻ്റെ ലെതർ ബാഗിലിട്ട് കൊണ്ട് ,വിരലുകൾക്കിടയിൽ നിന്നും രണ്ട് നോട്ടുകളെടുത്ത് അവൾക്ക് നേരെ നീട്ടി. ഇതാ പെങ്ങളെ പതിനഞ്ച് രൂപയുണ്ട് ?ഇതിൽ നിന്ന് ഏഴ് രൂപ ഈ ഇരിക്കുന്നയാൾക്ക് കൊടുക്കണം ,അയാളും താഴെചൊവ്വയിലേക്ക് തന്നെയാണ് ,ബാക്കി പെങ്ങളെടുത്തോളു അവളെന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ്, കണ്ടക്ടർ തിരക്കിനിടയിലേക്ക് ഊളിയിട്ട് മറഞ്ഞു. ഛെ! ഇനിയിപ്പോൾ താനയാൾക്ക് ചില്ലറ കൂടി വാങ്ങിച്ച് കൊടുക്കണമല്ലോ ഈശ്വരാ.. നീരസത്തോടെ അവൾ തല തിരിച്ചത് അയാളുടെ മുഖത്തേയ്ക്കായിരുന്നു. ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടായല്ലേ? നിഷ്കളങ്കതയോടെ ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു . ഹേയ്, ഇറ്റ്സ് ഓൾ റൈറ്റ്,,, അയാളെ സമാധാനിപ്പിച്ച് കൊണ്ട് അവൾ പുറത്തെ കാഴ്ചകളിലേക്ക് നോട്ടമയച്ചു. താഴെചൊവ്വ ,,,,, താഴെചൊവ്വ ,,,, മുന്നിലെ ഡോറിൽ നിന്ന ക്ളീനർ വിളിച്ച് പറഞ്ഞത് കേട്ട് അയാൾ മെല്ലെയെഴുന്നേറ്റു അപ്രതീക്ഷിതമായി സഡൻ ബ്രേക്കിട്ട ബസ്സിനുള്ളിൽ, വേച്ച് വീഴാൻ പോയ അയാളെ , അവൾ തൻ്റെ തോള് കൊണ്ട് താങ്ങി പിടിച്ചു മെല്ലെയിറങ്ങിയാൽ മതി തൻ്റെ തോളിലൂടെ ഇടത് കൈ കടത്തിയിടാൻ പറഞ്ഞിട്ട്, വലത് കൈ കൊണ്ട് അയാളുടെ പുറകിലൂടെ വട്ടം പിടിച്ച് കൊണ്ട് അവളയാളെ സാവധാനം ബസ്സിൽ നിന്നിറക്കി ഒത്തിരി നന്ദി കെട്ടോ? സുരക്ഷിതനായി താഴെയെത്തിയ അയാൾ,നീലിമയുടെ നേർക്ക് കൈകൂപ്പി. അയ്യോ അതൊന്നും സാരമില്ല ,ങ്ഹാ പിന്നെ ഇതാ പത്ത് രൂപ താങ്കളെടുത്ത് കൊള്ളു ,ഇനീപ്പോ ചില്ലറ മാറാനൊന്നും ഞാനില്ല അവൾ പുഞ്ചിരിയോടെ അയാൾക്ക് നേരെ പത്ത് രൂപാ നോട്ട് നീട്ടി. അല്ല മേഡം, ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊരു അഞ്ഞൂറ് രൂപ തികച്ച് തരുമോ ?മോൾടെ ബർത്ഡേയാണിന്ന്, തിരിച്ച് ചെല്ലുമ്പോൾ, അവൾക്ക് കേക്ക് വാങ്ങി കൊണ്ട് ചെല്ലാമെന്ന് വാക്ക് കൊടുത്തിരുന്നു ,പക്ഷേ ഹോസ്പിറ്റലിലെ ചെക്കപ്പൊക്കെ കഴിഞ്ഞപ്പോൾ പേഴ്സ് കാലിയായി ,മേഡം പേടിക്കേണ്ട, ഇപ്പോൾ എൻ്റെ അക്കൗണ്ടിൽ പൈസയൊന്നുമില്ല ,പക്ഷേ നാളെ എനിക്ക് കുറച്ച് എമൗണ്ട് വരാനുണ്ട് ,അത് കൊണ്ട് ഗൂഗിൾ പേ നമ്പര് തന്നാൽ, നാളെ തന്നെ ഞാൻ പൈസ അയച്ച് തരാം,, അത് കേട്ട് അവളുടെ മനസ്സലിഞ്ഞു, പിന്നെ ഒട്ടും അമാന്തിക്കാതെ , തൻ്റെ ബാഗിൽ നിന്നും അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവൾ അയാൾക്ക് നീട്ടി. മേഡം നമ്പര് തന്നില്ല? അയാൾ തൻ്റെ മൊബൈലെടുത്ത് പിടിച്ച് കൊണ്ട് ചോദിച്ചു 9846 ..... 22,,,, അവൾ പറഞ്ഞ നമ്പരയാൾ ഫോണിൽ ഡയൽ ചെയ്തു. ഓകെ മേഡം, താങ്ക്സ് അവളോട് യാത്ര പറഞ്ഞിട്ട്, ദൂരെ നിന്ന് യാത്രക്കാരില്ലാതെ ഓടി വന്ന ഓട്ടോറിക്ഷയ്ക്ക് നേരെ അയാൾ കൈ നീട്ടി ഓകെ സീ യൂ ... പൊടുന്നനെ ഓട്ടോറിക്ഷയിലേക്കയാൾ ചാടിക്കയറിയപ്പോൾ അവൾ പകച്ച് പോയി അപ്പോൾ അയാളുടെ കാലുകൾക്ക് ബലക്ഷയമുണ്ടെന്ന് അവർക്ക് തോന്നിയില്ല താൻ കബളിപ്പിക്കപ്പെട്ടോ? എന്നവൾക്ക് സംശയം തോന്നി. മിഴിച്ച് നിന്ന അവളുടെ ഫോൺ കുറച്ച് കഴിഞ്ഞപ്പോൾ റിംങ്ങ് ചെയ്തു. ഹലോ ,, ഫോൺ അറ്റൻ്റ് ചെയ്തവൾ ചെവിയിൽ ചേർത്ത് വച്ചു. ഹല്ലോ ,,, മാഡം ,,, ഗ്ളാഡ് റ്റു മീറ്റ് യു ,, ഇത് ഞാനാ ,അല്പം മുൻപ് നിങ്ങളെ പറ്റിച്ച് അഞ്ഞൂറ് രൂപ വാങ്ങിയ ആ മുടന്തൻ ,, സത്യത്തിൽ എൻ്റെ കാലിന് യാതൊരു കുഴപ്പവുമില്ലകെട്ടോ? നിങ്ങളെ ഞാനൊന്ന് ആസാക്കിയതല്ലേ? എന്താ പെങ്ങളെ, ഈ പെണ്ണുങ്ങളിത്രയും മണ്ടികളാണോ? ഒരു പരിചയവുമില്ലാത്ത ഒരുത്തൻ, എന്തെങ്കിലും പറഞ്ഞാലുടനെ അത് വിശ്വസിച്ചിട്ട് ,ആദ്യം അവന് ,സംവരണാവകാശമുള്ള സ്വന്തം സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നു ,പിന്നെ അവൻ്റെ കൊച്ചിന് കേക്ക് വാങ്ങാൻ അഞ്ഞൂറ് രൂപയെടുത്ത് കൊടുക്കുന്നു, ഓഹ് കഷ്ടം ,, കഷ്ടം ,,, ഹ ഹ ഹ അതും പറഞ്ഞയാൾ പൊട്ടിപൊട്ടിച്ചിരിച്ചു. കഴിഞ്ഞോ? അവൻ്റെ ചിരി അവസാനിച്ചപ്പോൾ അവൾ തിരിച്ച് ചോദിച്ചു ഉം കഴിഞ്ഞു ,എന്തായാലും ഇന്നത്തെ കണികൊള്ളാം , അപ്പോൾ ബൈ പെങ്ങളെ , ഇനി ഞാൻ അടുത്ത ബസ്സിലേക്ക് കയറട്ടേ,, എനിക്ക് കബളിപ്പിക്കാനുള്ള പെണ്ണുങ്ങൾ ഇനിയും ധാരാളമുണ്ട് ഒരു വിജയിയെ പോലെ അയാൾ ആക്രോശിച്ചു. എടാ മണ്ടാ ...നീയെന്ത് വിചാരിച്ച്? എല്ലാ സ്ത്രീകളും മണ്ടികളാണെന്നോ ? നീയാദ്യം നിൻ്റെ ജീൻസിൻ്റെ പുറകിലെ പോക്കറ്റൊന്ന് തപ്പി നോക്ക് , അവിടെയുണ്ടായിരുന്ന നാലായിരത്തിയഞ്ഞൂറ് രൂപയടങ്ങിയ നിൻ്റെ സ്വന്തം പേഴ്സ്, ഇപ്പോൾ എൻ്റെ കൈയ്യിലാണുള്ളത് ,എടാ പമ്പരവിഡ്ഡീ ...എല്ലാ സ്ത്രീകളും പുരുഷൻമാരെക്കാൾ മനസ്സലിവുളളവരായിരിക്കും, പക്ഷേ ,അവരെല്ലാം വെറും മണ്ടികളാണെന്നുള്ള നിൻ്റെ ധാരണ തെറ്റായിരുന്നെന്ന് ഇപ്പോൾ ബോധ്യമായില്ലേ ?എങ്കിൽ മോൻ വേഗം വീട്ടിൽ പോകാൻ നോക്ക് ,അല്ലെങ്കിൽ ഈ പെങ്ങളിനി നിന്നെ കണ്ടാൽ, നിൻ്റെ പേഴ്സ് പോയിട്ട് പെൻഡുലം പോലും ബാക്കിയുണ്ടാവില്ല ഡീ ,,,ഡീ,,, നീയെൻ്റെ പേഴ്സടിച്ച് മാറ്റാനും മാത്രം വളർന്നോ ? നിന്നെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ പൊക്കിയിരിക്കുമെടീ ... നീ പോ മോനേ .. ദിനേശാ ,',, നീയാ ലൊടുക്ക് ഓട്ടോറിക്ഷയിലല്ലേ എന്നെ അന്വേഷിച്ച് വരുന്നത് ?അപ്പോഴേക്കും ഞാനീ സ്റ്റേറ്റ് വിട്ടിരിക്കും, ഞാനേ .... ടാസ്കി കാറിലാണെടാ പൊയിക്കൊണ്ടിരിക്കുന്നത്,,,, ക്ണാപ്പാ %^&#$%^&*×+ പഞ്ച് ഡയലോഗിൻ്റെ പുറകെ, കേട്ടാലറയ്ക്കുന്ന ചീത്ത വിളി കൂടെ കേട്ടപ്പോൾ, അയാൾ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു. രചന സജി തൈപ്പറമ്പ്. #📔 കഥ #📙 നോവൽ
ജോലി കഴിഞ്ഞ് വന്ന് കുളിയും കഴിഞ്ഞ് ഒരു കട്ടനുമായി ഇരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൾ കൈയിൽ മൂന്ന് മിഠായിയുമായി എൻ്റെ മടിയിൽ വന്നിരുന്നത്. ആ മിഠായികൾ എന്നെ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. ദാണ്ടാ... അച്ഛാ, കൂട്ടുകാരി തന്ന മിഠായി. ഇന്ന് അവളുടെ ബർത്ത് ഡേ യായിരുന്നു. പണ്ടേ മിഠായി കൊതിയുള്ള ഞാൻ അവളോട് ഒരു മിഠായി അച്ഛന് തരുമോ എന്ന് ചോദിച്ചു. ഒന്ന് പോ അച്ഛാ ഞാൻ തരില്ല. ആകെപ്പാടെ മൂന്ന് മിഠായിയെ ഉള്ളു. അത് മൂന്നും എനിക്കുള്ളതാ. എനിക്ക് കൊതി പിടിച്ച് നിർത്താൻ കഴിഞ്ഞില്ല ഞാൻ ഒന്നുകൂടെ ചോദിച്ചു അച്ഛന് ഒരെണ്ണം താ... മോളെ . അവൾക്ക് ദേഷ്യം വന്നു. അച്ഛാ തരില്ലായെന്ന് പറഞ്ഞില്ലേ പിന്നെ എന്തിന് പിന്നെയും പിന്നെയും ചോദിക്കുന്നത്. ഞാൻ പറഞ്ഞു പിന്നെ വച്ച് കൊതി കാണിക്കാതെ കഴിക്ക്. ഞാൻ ഇന്ന് ഒരെണ്ണമേ കഴിക്കുന്നുള്ളൂ. ബാക്കി രണ്ടെണ്ണം നാളെ കഴിച്ചോളാമെന്നും ഇനി ഇരുന്നാൽ ശരിയാവില്ലെന്നും പറഞ്ഞ് അവൾ എൻ്റെ മടിയിൽ നിന്നും ഇറങ്ങിപ്പോയി. പിന്നെ ഞാൻ അവളെ കാണുന്നത് അരമണിക്കൂർ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിവരുന്നതാണ്. ശരീരമാകെ തുടച്ച് ഡ്രസും മാറി പഠിക്കാൻ ഇരുന്നവൾ എന്തോ മറന്നെന്ന ഭാവത്തിൽ പെട്ടെന്ന് എഴുന്നേറ്റ് അയ്യോ... എൻ്റെ മിഠായി ഞാൻ ബാത്ത്റൂമിൽ വച്ച് മറന്നുവെന്നും പറഞ്ഞ് ബാത്ത്റൂമിലേക്ക് കയറിപ്പോയി. ഞാൻ നോക്കിയപ്പോൾ കണ്ടത് ബാത്ത്റൂമിൽ ക്ലോസെറ്റിൻ്റെ അടുത്തിരിക്കുന്ന ആ മൂന്ന് മിഠായിയും എടുത്തുകൊണ്ടു വരുന്ന അവളെയായിരുന്നു. ഇത് കണ്ടതും എനിക്ക് ദേഷ്യം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. ഞാൻ ദേഷ്യത്തോടെ ആരെങ്കിലും കഴിക്കുന്ന ആഹാരം ബാത്ത്റൂമിൽ കൊണ്ടുവയ്ക്കുമോടീ എന്ന് ചോദിച്ച് ആ മിഠായി പിടിച്ച് വാങ്ങിച്ച് ജനാലവഴി ദൂരേക്ക് എറിഞ്ഞു. എന്നിട്ടും എന്നിലെ ദേഷ്യം തീർന്നില്ല. ഞാൻ വീണ്ടും വീണ്ടും അവളെ ഒരുപാട് വഴക്ക് പറഞ്ഞു. സാധാരണ ഞാൻ ചെറുതായിട്ടെ ങ്കിലും വഴക്കുപറഞ്ഞാൽ പോലും കരയുന്ന അവൾ സങ്കടം അടക്കിപ്പിടിച്ചിരിക്കുന്ന താണ് കണ്ടത്. അവളുടെ ആ ഇരിപ്പിലുണ്ടായിരുന്നു. ആ മിഠായികൾ അവൾക്ക് എത്രത്തോളം പ്രീയപ്പെട്ടതായിരുന്നുവെന്ന്. അന്ന് വൈകുനേരം ക്ഷേത്രത്തിൽ പോയിട്ട് വന്നപ്പോൾ മൂന്ന് മിഠായികൾക്ക് പകരം അവൾക്ക് കൈ നിറയെ മിഠായികളുമായിട്ടാണ് വീട്ടിലേക്ക് ഞാൻ വന്നത്. ഞാൻ വന്നപ്പോൾ അവൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും മിഠായികൾ കാണുമ്പോൾ അവൾ സന്തോഷിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ വച്ചു നീട്ടിയ മിഠായി കൊണ്ടുപോ എന്നും പറഞ്ഞ് അവൾ നിരസിച്ചു. ഞാൻ എത്ര നിർബന്ധിച്ച് കൊടുത്തിട്ടും അവൾ വേണ്ടാ... വേണ്ടാ... എന്നുപറഞ്ഞ് കൈ തട്ടി മാറ്റുന്നതല്ലാതെ അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ കുസൃതി കാണിച്ചും എടുത്ത് തോളിലിട്ട് താലോലിച്ചും കഥ പറഞ്ഞു കൊടുത്തതിനുശേഷമാണ് ആ മിഠായികൾ അവൾ വാങ്ങിയത്. എന്നത്തേയും പോലെ അതിൽ നാലിലൊരു ഭാഗം എല്ലാവർക്കുമായിട്ട് വീതിച്ചു കൊടുത്തതിനു ശേഷം ബാക്കി അവളും എടുത്തു, അതിൽ ഒരു മിഠായി എനിക്കും കിട്ടി. കുറച്ചുനേരം കഴിഞ്ഞ് എൻ്റെ മടിയിൽ വന്നിരുന്ന് അവൾ എന്നോട് ചോദിച്ചു. അച്ഛാ ഞാൻ തന്ന മിഠായി കഴിച്ചോ? കഴിച്ചു മോളേ എന്താ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ കാര്യം പറയാൻ നിർബന്ധിച്ചു. ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു അച്ഛൻ ആ മിഠായി കഴിച്ചില്ലായെങ്കിൽ അതുകൂടി എനിക്ക് തരുമോ എന്ന് ചോദിക്കാനാ. അവളുടെ ആ ചോദ്യം ഒരേ സമയം എന്നിൽ ചിരിയും സങ്കടവും ഉണർത്തി. ഞാൻ ചിന്തിച്ചു എങ്ങനെ മിഠായിക്ക് കൊതിയില്ലാതിരിക്കും. എൻ്റെയല്ലേ മോള്. ഞാൻ സ്നേഹത്തോടെ അവളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. മോളേ കഴിക്കുന്ന ആഹാര സാധനങ്ങൾ ഒരിക്കലും ബാത്ത്റൂമിൽ കൊണ്ടുവയ്ക്കാൻ പാടില്ല . അവിടെ കീടാണുക്കൾ ഉണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ പിന്നെ പലവിധ അസുഖങ്ങൾ വന്നുപിടിക്കും. ഇത് കേട്ടതും ഇതൊന്നും എനിക്ക് അറിയില്ലല്ലോ അച്ഛാ എന്നും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. എൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ വഴക്കുപറഞ്ഞപ്പോൾ അടക്കിവച്ചിരുന്ന സങ്കടങ്ങളെല്ലാം ഒരുമിച്ച് അവളിൽ നിന്ന് പൊട്ടിച്ചിതറുന്നുണ്ടായിരുന്നു. അവൾ ഇത്രയും സമയം ഈ സങ്കടം എങ്ങനെ അടക്കിപ്പിടിച്ചിരുന്നു എന്ന് അറിയില്ല. പിന്നെ കുറച്ചുകഴിഞ്ഞ് മിഠായിയും കഴിച്ചുകഴിച്ച് ജനാലിന്റെ വശത്ത് നിന്ന് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ മിഠായിയിൽത്തന്നെ നോക്കി സങ്കടപ്പെട്ടുകൊണ്ട് നിൽക്കുന്ന അവളെ കണ്ടു. ഞാൻ അവളുടെ അടുത്ത് പോയി ചോദിച്ചു എന്താ. അവൾ പറഞ്ഞു കൂട്ടുകാരി എനിക്കുമാത്രമാണ് മൂന്ന് മിഠായി തന്നത്. ബാക്കിയുള്ളവർക്കെല്ലാം ഓരോന്നാണ് കൊടുത്തത്. അവളുടെ കണ്ണുകൾ നിറയുന്നു. ണ്ടായിരുന്നു. ശരിയാ ഇന്നു ഞാൻ വാങ്ങിച്ചുകൊടുത്ത മിഠായി ഇന്നത്തെ ദിവസം അവളുടെ കൂട്ടുകാരി കൊടുത്ത മിഠായിക്ക് പകരമാവില്ലല്ലോ... #📔 കഥ #📙 നോവൽ
ബെഡ്റൂമിന്റേ വാതിലടച്ച് ലൈറ്റ് ഓഫാക്കിയാൽ പിന്നെ ഏത് വെളുത്ത പെണ്ണിനും ഇരുട്ടിന്റെ നിറമാണ്... കറുത്തവൾക്കും വെളുത്തവൾക്കും പെണ്ണിന്റെ ശരീരം തന്നെയാണ്... പിന്നെ എന്തോന്ന് കണ്ടിട്ടാ കറുത്ത പെണ്ണിനേ ഇത്തിരി നിറമുള്ള ചെക്കൻ കെട്ടുമ്പോഴേക്കും അവർക്കെതിരെ വാട്സപ്പിലൂടേയും സോഷ്യൽ മീഡിയായിലൂടേയും അപമാനപ്രചരണം നടത്തുന്നതും അത്തരം പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും.. ആ ഫാമിലി ഇതൊക്കെ കണ്ട് എത്രയോ വേദനിക്കുന്നുണ്ടാകുമെന്ന് ഒരു നിമിഷമെങ്കിലും ഓർത്തുപോയി നോക്കിയോ ഈ പരിഹസിക്കുന്നവർ.. കുറെ ദിവസമായി ഈ പോസ്റ്റ് ഇടാൻ മനസ്സിൽ കരുതുന്നു...സമയം കിട്ടാത്തത് കൊണ്ട് മാത്രം നീണ്ട് പോയതാ... കറുത്തവർക്ക് സ്വപ്നങ്ങൾ പാടില്ലെന്നാണോ? അവർക്ക് വിവാഹജീവിതം പാടില്ലെന്നാണോ? എന്താണീ സമൂഹം ഇത്തരം വിവാഹങ്ങളുടെ ട്രോളുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... ചാറ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണം അല്ലെങ്കിൽ ഇങ്ങിനെ ഇരിക്കും എന്ന് പറഞ്ഞു അടുത്തിടെ വിവാഹിതരായ രണ്ടുപേരെ സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്... ഗർഭമുണ്ടാക്കി തലയിൽ പെട്ടതാണെന്ന് പറഞ്ഞു ഇതിന് മുൻപ് അൽപ്പം തടിയും വയറുമുള്ള കറുത്ത പെണ്ണിനേയും ഈ സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.. മറ്റുള്ളവരെ പരിഹസിക്കുമ്പോ കിട്ടുന്ന ആ സന്തോഷം ഉണ്ടല്ലോ അതൊരു കടുത്ത മനോരോഗം തന്നെയാണെന്ന് പറയാതെ വയ്യ കൂട്ടരേ.. ഹോ അവന്റെ ഒരു കഷ്ടകാലം,ദുരന്തം എന്നൊക്കെ കമന്റ് ഇടുന്നവരെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്.. ഇതിന് മുന്നും ഇത്തരം ഒത്തിരി വാർത്തകൾ കാണേണ്ടി വന്നിട്ടുണ്ട്... വെളുത്ത പെണ്ണ് കറുത്ത പയ്യനേ കെട്ടിയാലും അവർക്കു ഇല്ലാത്ത വിഷമമാണ് സോഷ്യൽമീഡിയായിലെ ചില ഞരമ്പുകൾക്ക്... നല്ല നിറമുള്ള എന്റെ ഫ്രണ്ടായ ഒരു പയ്യൻ എന്നോട് പറഞ്ഞത് അവൻ നിറമില്ലാത്ത പെണ്ണിനേയേ കെട്ടൂ...അതാണവന്റേ ഇഷ്ടം എന്നാണ്..നിറമില്ലാത്തവർക്കും ഈ ഭൂമിയിൽ ജീവിക്കണം... ഒരിത്തിരി ആസിഡ് വീണാൽ തീപൊള്ളലേറ്റാൽ ഒരു ആക്സിഡന്റുണ്ടായാൽ വികൃതമായേക്കാവുന്ന സൗന്ദര്യം കൊണ്ട് ഭൂമിക്ക് മീതേ അഹങ്കാരം കൊണ്ട് തലയുയർത്തി നടന്നു മറ്റുള്ളവരെ പരിഹസിക്കുന്നവരേ ആറടിമണ്ണിലേക്കോ ചിതയിലേക്കോ പോകാനുള്ളവർ മാത്രമാണ് നാമെല്ലാവരും എന്ന സത്യം ഇടക്കെങ്കിലും ഓർമിക്കുന്നത് നല്ലതായിരിക്കും!!! സ്വഭാവമാണ് ഏറ്റവും വലിയ സൗന്ദര്യം അല്ലാതെ നിറമല്ലാ... സൗന്ദര്യം ഉള്ളവരുടെ ജീവിതം വളരെ സുന്ദരമാണെന്ന കാഴ്ചപ്പാട് വെറും തോന്നൽ മാത്രമാണ്. .. കുറച്ചു ദിവസങ്ങൾ മാത്രം ഉള്ള ഒരു ഭ്രമം മാത്രമാണീ വെളുത്ത നിറം.. വെളുത്ത പയ്യൻ കറുത്ത പെണ്ണിനേ കെട്ടി വളരെയധികം സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങൾ എനിക്ക് ചുറ്റും തന്നെ ഉണ്ട്... സൗന്ദര്യം നോക്കി കെട്ടി കണ്ണീർ വാർക്കുന്ന ദാമ്പത്യങ്ങളും എനിക്കറിയാം...പറഞ്ഞു വന്നത് നിറമേതായാലും മനസ്സ് നന്നായിരിക്കാ,സ്വഭാവം നന്നായിരിക്ക, നാവിന്റേ നീളം കുറക്കുക,പരസ്പരം പഴിചാരാതെ ഇണയുടെ കുറവുകൾ വലുതാക്കാതെ തന്റെ കുറവുകൾ സ്വയം മനസ്സിലാക്കി മുന്നോട്ട് പോയാൽ ഏതൊരു ദാമ്പത്യവും സ്വർഗ്ഗതുല്യമാകും(ഞാൻ പരീക്ഷിച്ചു വിജയം കണ്ടതാ സത്യായിട്ടും😉) #📔 കഥ #📙 നോവൽ
"എനിക്കു വിവാഹ മോചനം വേണം.." "കാരണം ?? "കാരണം അയാൾക്ക് സ്നേഹിക്കാൻ അറിയില്ല.. മാത്രല്ല നല്ലൊരു ഡ്രസ്സ്‌ പോലും വാങ്ങിച്ചു തരില്ലാന്നെ.. അത്രക്കു പിശുക്കനാ.." "ഓഹോ.. അങ്ങിനാണു കാര്യങ്ങൾ.. ഞാനയാളെ കണ്ടൊന്നു സംസാരിച്ചു നോക്കട്ടെ..." "അതൊക്കെ നിങ്ങളുടെ സൌകര്യം.. എനിക്കയാളുമായി ഒരു നിമിഷം പോലും പൊരുത്തപ്പെട്ടു പോവാൻ കഴിയില്ല.." "ശരി... നമുക്കാലോചിക്കാം." ○● രണ്ടു ദിവസത്തിനു ശേഷം.. "മേഡം.. ഞാൻ താങ്കളുടെ ഭർത്താവിനെ പറ്റി അന്വോഷിച്ചു.. നിങ്ങൾ പറഞ്ഞതു ശരിയാണു.." "ഞാനന്നെ പറഞ്ഞില്ലേ അക്കാര്യം.." "അതെ... അയാളൊരു പിശുക്കൻ മാത്രല്ല... എന്നും മദ്യപിച്ചു റോഡിൽ വഴക്കുണ്ടാക്കുന്ന ആളും കൂടിയാന്നാ ഞാൻ കേട്ടതു.." "ഏയ് ഒരിക്കലുമല്ല അദ്ദേഹം പിശുക്കനാണ് എന്നതു സത്യാണ് ... പക്ഷേ അദ്ദേഹം ജീവിതത്തിൽ ഇന്നെവരെ മദ്യം കൈകൊണ്ടു പോലും തൊട്ടിട്ടില്ല.." "അപ്പൊ അയാളൊരു പെണ്ണു പിടിയനാന്നു ഞാൻ കേട്ടതോ..." "ആരാണ് നിങ്ങളോടീ അസംബന്ധങ്ങൾ പറഞ്ഞു തന്നതു... അയാൾ അത്തരക്കാരനല്ല.. അയാൾക്കങ്ങിനെ ആവാൻ കഴിയില്ല ഒരിക്കലും..." "ഓഹോ... അപ്പൊ അയാളീ കണ്ട സമ്പാദ്യമൊക്കെ ഉണ്ടാക്കിയത് പലരേം പറ്റിച്ചും പലരോടും പിടിച്ചു പറിച്ചും ആണെന്നു കേട്ടതോ.." "മതി !! നിർത്ത്.." "അതൊന്നും സത്യല്ലെന്നാണോ മേഡം വിശ്വസിക്കുന്നത്..." "സത്യമല്ല ... വെറും പച്ചക്കള്ളം..." "ശരി എങ്കിൽ ഞാനൊന്നു ചോദിച്ചോട്ടെ.. മദ്യം ഉപയോഗിക്കാത്ത മോഷ്ടിക്കാത്ത പെണ്ണു പിടിക്കാത്ത ഒരു സിഗരട്ട് പോലും വലിക്കാത്ത ആ മനുഷ്യനീന്നാണോ നിങ്ങൾക്കു വിവാഹമോചനം വേണ്ടതു.."? "അതു പിന്നേ.. അപ്പോഴത്തെ വാശിയിൽ ഞാനിതൊന്നും ഓർത്തില്ലാരുന്നു.." "മം.. നമ്മളിൽ പലർക്കും സംഭവിക്കുന്ന കാര്യങ്ങളാണിത്... നമ്മൾ ഒരാളുടെ നെഗറ്റീവ്സ് മാത്രം കണ്ടെത്തി അതു മനസ്സിലിട്ടു ഊതിപ്പെരുപ്പിച്ചു ആവശ്യമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.. മറിച്ചു ഒരാളുടെ നല്ല വശങ്ങൾ കാണാൻ ശ്രമിച്ചു നോക്കു.. നിങ്ങൾക്കയാളെ ഒരിക്കലും വെറുക്കാൻ കഴിയില്ല. #📔 കഥ #📙 നോവൽ