സനയുടെ ജീവിതകഥ
ഭാഗം 1: വിളക്കണയാത്ത വീട്
അടുക്കളയിലെ ചായപ്പാത്രത്തിന്റെ തിളപ്പും മക്കളുടെ ബഹളവുമാണ് സനയുടെ ഓരോ പുലരിയെയും #സ്പെഷ്യൽ സ്റ്റോറീസ് ✍ ഉണർത്താറുള്ളത്. ജനൽ വിടവിലൂടെ വീഴുന്ന വെളിച്ചം നോക്കി ഒരു നിമിഷം നിൽക്കുമ്പോൾ അവൾ ഓർക്കും—ഈ ചുവരുകൾക്കുള്ളിലാണ് അവളുടെ ലോകം.
"ഉമ്മച്ചീ... എന്റെ യൂണിഫോം എവിടെ?", മൂത്ത മകൾ നജയുടെ വിളി കേട്ടപ്പോഴാണ് സന ചിന്തകളിൽ നിന്നുണർന്നത്. പഠനത്തിൽ മിടുക്കിയായ നജ ഫാത്തിമ. സ്കോളർഷിപ്പ് പരീക്ഷയിലൊക്കെ ഉന്നത വിജയം നേടിയ മകളെ നോക്കുമ്പോൾ സനയുടെ ഉള്ളിൽ അഭിമാനം നിറയും. തന്റെ മക്കൾ താൻ സ്വപ്നം കണ്ടതിനേക്കാൾ ഉയരത്തിൽ എത്തണമെന്നതാണ് അവളുടെ വലിയ ആഗ്രഹം.മറ്റൊരു വശത്ത് ഇളയ രണ്ടുപേരുടെ കുസൃതികളും ബഹളങ്ങളും. അവരുടെ ഇടയിലൂടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ സനയുടെ ശ്വാസം ഒന്നടുക്കും. എങ്കിലും ആ തിരക്കുകൾക്കിടയിലും അവൾക്കൊരു സന്തോഷമുണ്ട്.
"സനാ... ചായ റെഡിയായോ?", ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നതിനിടയിൽ ഇക്ക (ഭർത്താവ്) ചോദിച്ചു. വീടിന്റെ നെടുംതൂണാണെങ്കിലും ഇക്കയുടെ ഓരോ വാക്കിനും സന വലിയ വില കൊടുക്കാറുണ്ട്. തന്റെ എഴുത്തിനോടും കഥകളോടുമുള്ള ഇക്കയുടെ അഭിപ്രായങ്ങൾ അറിയാൻ അവൾക്ക് എപ്പോഴും വലിയ ആകാംക്ഷയാണ്. ഇടയ്ക്കൊക്കെ ഇക്ക നൽകുന്ന പ്രോത്സാഹനമാണ് സനയെ വീണ്ടും പേനയെടുക്കാൻ പ്രേരിപ്പിക്കുന്നത്എല്ലാവരും തിരക്കുകളിലേക്ക് മാറിയ ഒരു ഉച്ചസമയത്താണ് സന തന്റെ പഴയ ഡയറി കയ്യിലെടുത്തത്. വീട്ടുജോലികൾക്കും മക്കളുടെ പഠനത്തിനുമിടയിൽ എവിടെയോ ഒളിപ്പിച്ചു വെച്ച തന്റെ സ്വപ്നങ്ങൾ. അവൾ പതുക്കെ ആ ഡയറി തുറന്നു. വെള്ളക്കടലാസിലേക്ക് മഷി പടരുമ്പോൾ അവൾക്ക് തോന്നി, ഇത് വെറുമൊരു കഥയല്ല... തന്റെ ജീവിതമാണ്.
മക്കൾക്ക് തണലേകുന്ന ഒരു മരമായി നിൽക്കുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ പൂത്തുനിൽക്കുന്ന ആ എഴുത്തുകാരിയെ ലോകത്തിന് മുന്നിൽ കാണിക്കണമെന്ന് സന ഉറപ്പിച്ചു. പക്ഷേ, ആ യാത്ര അത്ര എളുപ്പമായിരുന്നില്ല...
തുടരും...