ജന്നത്തിലെ ജിന്ന്
ShareChat
click to see wallet page
@thawakkalt
thawakkalt
ജന്നത്തിലെ ജിന്ന്
@thawakkalt
മൊഞ്ചില്ലാത്ത മുഖവും ഖിബറില്ലാത്ത ഖൽബും അതാണ് ഞാൻ.
*ഹജ്ജ് കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോൾ* ✍🏼ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയും ശരീരത്തിന്റെയുമൊപ്പം സ്രഷ്ടാവിന്റെ അദ്ധ്യാത്മിക സാന്നിധ്യം കൂടിയാകുമ്പോഴാണ് സമൂര്‍ത്തമായ രീതിയില്‍ ഹജ്ജ് അനുഭവേദ്യമാകുന്നത്. പരീക്ഷണങ്ങളുടെ അതിവൃഷ്ടിയിലൂടെ കഷ്ടപ്പാടുകളുടെ കനല്‍പഥം താണ്ടിയ ഒരു മഹിത കുടുംബത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ കൂടി സമ്മാനിക്കുന്നുമുണ്ട് ഹജ്ജ് കര്‍മം. ഒരു കര്‍മത്തിന്റെ പൗരാണികതയിലാണ് അതിന്റെ മഹത്വം അന്തര്‍ലീനമായി കിടക്കുന്നത്. ഈ മഹത്വം സത്യത്തിന്റെ മഹാ സംഗമമായ ഹജ്ജിനു മാത്രം അകവകാശപ്പെട്ടതാണ്.ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ഉദ്ദേശ്യം എന്നാണ്. വെറും ഉദ്ദേശ്യല്ല ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്, സ്രഷ്ടാവിലേക്കുള്ള സമ്പൂര്‍ണ പ്രയാണമാണത്. പുണ്യഭൂമിയായ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനം ആത്യന്തിക ലക്ഷ്യമായി കാണുന്ന ഒരു ചില്ലു വ്യാപാരിയെ അവതരിപ്പിക്കുന്നുണ്ട് വിഖ്യാത ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ തന്റെ ആല്‍കെമിസ്റ്റില്‍. ഈ ഉത്കടമായ ആഗ്രഹമാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ ജീവസുറ്റതാക്കുന്നതു തന്നെ. കൃതിയിലെ കഥാപാത്രം തന്റെ യാത്രയുടെ ഗതിയും ഭാവിയും നിര്‍ണ്ണയിച്ചത് ഇദ്ദഹത്തിന്റെ ഇഛാശക്തിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിട്ടായിരുന്നു. ഇതുപോലെ ലോകത്തെ ഏതൊരു മുസ്‌ലിം സഹോദരന്റെയും ചിരകാലാഭിലാഷങ്ങളില്‍ പെട്ടതാണ് പരിശുദ്ധ മക്കയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കലും പുണ്യപ്രവാചകന്റെ റൗളാശരീഫ് സന്ദര്‍ശിക്കലും. നേരത്തെ മനസുകൊണ്ടും ഹൃദയം കൊണ്ടും താണ്ടിയ ആത്മീയ വഴി ശാരീരികമായി പിന്നിട്ട് അവന്‍ കഅ്ബക്കടുത്തെത്തുമ്പോള്‍ താന്‍ ഓരോ ദിവസവും അഞ്ചു നേരം തിരിഞ്ഞുനില്ക്കുന്ന സുന്ദര സൗധം കണ്ട് ഇത് കൊണ്ടാണ് വികാരാധീതനാകുന്നത്. സ്വന്തം നാട്ടില്‍ നിന്നും അടിമ എത്തിപ്പിടിക്കാന്‍ ബദ്ധപ്പെടുന്ന ദൈവസാമീപ്യം ദൈവ ഗൃഹത്തില്‍ വെച്ച് അനിര്‍വചനീയമാം വിധത്തില്‍ അവന്ന് അനുഭവപ്പെടുകയും ചെയ്യുന്നു. സമുദായസമാനനെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്‌റാഹീം നബി (അ)യുടെയും തന്റെ പൊന്നു മകന്‍ ഇസ്മായില്‍ (അ) മിന്റെയും വിളിക്ക് ഉത്തരം നല്കി വന്നെത്തിയവരാണവര്‍. ഈ വിശുദ്ധ കര്‍മത്തിലെ വേഷവിധാനം തന്നെ ഇതിനുദാഹരണം. ഇസ്‌ലാം പൊതുജീവിതത്തില്‍ അനുവദിച്ച് നാം തുടരുന്ന വസ്ത്രധാരണാ രീതിയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി കഫന്‍ പുടവയോട് സമാനമായ രണ്ട് വെളുത്ത തുണിക്കഷ്ണങ്ങളാണ് ഇവിടെ മതം അനുശാസിക്കുന്നത്. മുഴുവന്‍ ഹാജിമാരും ഈ വസ്ത്രരീതി സ്വീകരിക്കുമ്പോള്‍ ഏകതയുടെ ഒരു പ്രതീകം അവിടെ വരച്ചുകാണിക്കപ്പെടുന്നുണ്ട്. അഥവാ ധനികനും ദരിദ്രനും ജ്ഞാനിയും അജ്ഞാനിയും തമ്മിലുള്ള വൈജാത്യങ്ങള്‍ ആമൂലാഗ്രം മായ്ചുകളഞ്ഞ് സമത്വത്തിന്റെ പുതിയ രീതിശാസ്ത്രം പ്രഘോഷണം ചെയ്യാനാണിതെന്ന് വ്യക്തം.വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സമൂഹത്തിലെ സ്ഥാനം, വ്യതിരിക്തത, വര്‍ണാഭിമുഖ്യം എന്നിവയുടെ പ്രതീകമായ വസ്ത്രരീതികള്‍ വെടിഞ്ഞ് സൃഷ്ടി സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തിനു മുന്നില്‍ നമിക്കുകയാണ് ചെയ്യുന്നത്.എല്ലാം മറന്ന് സ്രഷ്ടാവില്‍ ലയിക്കുമ്പോള്‍ അവന്‍ നേടിയ വിശ്വാസവും ചൈതന്യവുമാണ് ശേഷം അവന്റെ ജീവിതത്തെ പ്രഫുല്ലമാക്കുന്നത്. ഇഹ്‌റാം മുന്നോട്ടുവെക്കുന്ന ഒരുപിടി ചിന്തകള്‍ മനുഷ്യസമൂഹത്തെ ഒന്നടങ്കം സ്ഫുടം ചെയ്‌തെടുക്കാന്‍ പര്യപ്തമാണ്. ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ പ്രഖ്യാപനമാണ് അവന്റെ വസ്ത്രരീതി. ഈ വസ്ത്രരീതി തന്നെ ഇഹ്‌റാമിലൂടെ മാറ്റിവെക്കുമ്പോള്‍ അവന്‍ സ്വയം സംസ്‌കരിക്കാന്‍ മുതിരുകയാണ് ചെയ്യുന്നത്. പരലോകത്തേക്കുള്ള യാത്രയുടെ ഓര്‍മപ്പെടത്തല്‍ കൂടിയാണ് ഇഹ്‌റാം. കഫന്‍ പുടവയുടെ രൂപത്തിലുള്ള വസ്ത്രധാരണത്തിലൂടെ പരലോകയാത്രക്കുള്ള തയ്യാറെടുപ്പാണ് അവന്‍ നടത്തുന്നത്. അമേരിക്കയില്‍ ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് മാത്രമായി ഒരു സംഘം രൂപീകരിക്കാന്‍ മുതിര്‍ന്ന മാല്‍കം എക്‌സ് ഇഹ്‌റാം മുന്നോട്ടു വെക്കുന്ന സഹിഷ്ണുതയുടെ പാഠം കണ്ട് ആകൃഷ്ടനായി ആ സംഘം പിരിച്ചുവിടുക വരെ ചെയ്തുവെന്നത് ചരിത്രം. ഇവിടെ വ്യക്തികള്‍ക്ക് നിലനില്പില്ലെന്നും സമൂഹത്തിനാണ് നിലനില്പുള്ളതെന്നും നാം മനസ്സിലാക്കുന്നു. ഒരു സമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്‌റാഹീം നബിയുടെ സ്വഭാവവിശേഷങ്ങളാണ് ഉത്തമ സംസ്‌കാരങ്ങളുടെ കൈമാറ്റ ഭൂമിയായ മക്കയുടെ മണ്ണില്‍ ഏകീകൃത വേഷവിധാനത്തില്‍ നിന്നുകൊണ്ട് നാം സ്വാംശീകരിച്ചെടുക്കുന്നത്. ഹജ്ജിന്റെ ഓരോ കര്‍മവും ആദ്ധ്യാത്മികതയും ഭൗതികതയും ഇഴകിച്ചേര്‍ന്നതാണ്. ത്വവാഫും, സഅ്‌യും അറഫയും മറ്റും അതില്‍ അവിഭാജ്യ ഘടകമാകുന്ന തിന്റെ പിന്നിലുള്ള നിയാമകഘടകങ്ങളും ഇവ രണ്ടുമാണ്. മബ്‌റൂറായ (സ്വീകാര്യമായ) ഹജ്ജിന്റെ പ്രതിഫലമായി സ്വര്‍ഗപ്രവേശത്തില്‍ കുറഞ്ഞൊന്നുമില്ല എന്ന് പ്രവാചക വചനം. ഐഹിക ജീവിതത്തിന്റെ ലക്ഷ്യമായ സ്വര്‍ഗം ഉറപ്പാക്കുന്നതിലൂടെ മുഅ്മിന്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുത്തുചെല്ലുന്നു. വിശുദ്ധ കര്‍മം നിര്‍വഹിച്ച് തിരിച്ചുവന്നവര്‍ക്ക് തുടര്‍ന്നുള്ളത് ഒരു പുതുജീവിതമായിരിക്കും ഒരുമ്മ പെറ്റ കുഞ്ഞിനെ പോലെ. കഅ്ബ എന്ന വിസ്മയ ഗേഹത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ് കര്‍മ്മം അതിന്റെ രൂപാവിഷ്‌കാരം കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ഒരു ബിന്ദുവിലേക്ക് നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവിടെ നമ്മളും ആ വസ്തുവും തമ്മില്‍ അഭൗമമായ ഒരു കാന്തികവലയം രൂപപ്പെടുന്നുണ്ട്. ഇതേ കാന്തികശക്തിയാണ് ത്വവാഫിലും ഉദ്ദീപിപ്പിക്കപ്പെടുന്നത്. ആ കേന്ദ്രത്തില്‍ കുടിയിരിക്കുന്ന കാന്തികശക്തി ജീവിതത്തിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ അനല്പമായ പങ്ക് വഹിക്കുന്നുണ്ട്.ധ്രുവീയ രീതി (വിപരീത ഘടികാര ദിശ) യിലാണ് തീര്‍ത്ഥാടകന്റെ ചലനമെന്നതിനാല്‍ ഗോളശാസ്ത്രവുമായി ചില താരതമ്യങ്ങള്‍ക്ക് വിധേയമാവുന്നുണ്ട് ത്വവാഫ്. സൂര്യന്‍ എന്ന കേന്ദ്രത്തെ ലക്ഷീകരിച്ചാണ് സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളും കറങ്ങുന്നത് തന്നെ, അഥവാ സൂര്യനും ഇതര ഗ്രഹങ്ങളും തമ്മില്‍ ഒരു കാന്തികവലയമുണ്ട് അതാണ് ത്വവാഫിന്റെ വിഷയത്തിലും പ്രതിഫലിക്കുന്നത്.അനശ്വരനായിട്ടുള്ളവന്‍ അല്ലാഹു മാത്രമാണെന്നും മനുഷ്യന്റെ നിലനില്പിന് സ്ഥിരതയില്ലെന്നും കഅ്ബക്ക് ചുറ്റും കറങ്ങുന്ന ഹാജിമാര്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. തീര്‍ത്ഥാടകലക്ഷങ്ങള്‍ ശുഭ്രസാഗരമായി നക്ഷത്രങ്ങളെ പോലെ ചുറ്റും പരിക്രമണം നടത്തുമ്പോഴും മദ്ധ്യത്തില്‍ സ്ഥിരമായി നില്ക്കുന്ന വിശുദ്ധ ഗേഹം അല്ലാഹുവിന്റെ ശാശ്വതയിലേക്കും ഏകതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തമായി അസ്ഥിത്വമുള്ള ഒരു വ്യക്തി ഈ പുണ്യഗേഹത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന വിശ്വാസിസാഗരത്തിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അവന്‍ ഒരു ജനതയുടെ സാകല്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നുണ്ട്, എല്ലാ 'ഞാനു'ം ചേര്‍ന്ന് അല്ലാഹുവിന്റെ തിരുസവിധത്തില്‍ ഞങ്ങളായി മാറുന്നു. ആദ്ധ്യാത്മികമായി ചിന്തിക്കുമ്പോള്‍ വിശ്വാസിയുടെ ത്വവാഫ് ശരീരം കൊണ്ടാണെന്നതിലുപരി ഹൃദയം കൊണ്ടാണെന്നാണ് ഇമാം ഗസ്സാലി(റ)വിന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ ഭാഷ്യം. ഹൃദയം കൊണ്ടാകുമ്പോഴേ ത്വവാഫ് മൂര്‍ത്ത രൂപം പ്രാപിക്കുകയുള്ളൂവെന്നര്‍ത്ഥം.ത്വവാഫ് കര്‍മ്മം തുടങ്ങുന്നതിന് നമ്മുടെ വലംകൈ കൊണ്ട് അല്ലാഹുവിന്റെ വലം കൈയുടെ പ്രതീകമായ ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കുകയോ അതിന് നേരെ കൈപത്തി കൊണ്ട് ആംഗ്യം കാണിക്കുകയോ വേണം, ഈ സമയം നിങ്ങള്‍ അല്ലാഹിവിലേക്ക് തിരിക്കുകയാണ് വിശുദ്ധ കര്‍മ്മമായ ത്വവാഫ് ചെയ്യാന്‍ നിങ്ങള്‍ എല്ലാ ഭൗതിക വിധേയത്വങ്ങളില്‍ നിന്നും മാറി സ്രഷ്ടാവിനോട് ചേര്‍ന്നിരിക്കുയാണ്. സഅയ് കര്‍മത്തിനും പ്രമുഖമായ സ്ഥാനമുണ്ട് ഹജ്ജില്‍. പകരം നല്കാനാവാത്ത മാതൃസ്‌നേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഒരോ വിശ്വാസിയും സഅ്‌യിലൂടെ. സഫക്കും മര്‍വക്കും ഇടയില്‍ ഓടി തന്റെ കാല്‍വെള്ളയിലെ ചുവപ്പു മാറാത്ത പിഞ്ചു മകന്റെ ദാഹാഗ്നി ശമിപ്പിക്കാന്‍ ഒരിറ്റു വെള്ളം തേടിയ ഹാജറാ ബീവിയുടെ ത്യാഗ സ്മരണകളാണ് ഹാജിമാര്‍ അയവിറക്കുന്നത്. ദൈവകാരുണ്യത്തിനുള്ള നന്ദി പ്രകാശനവും ഇതിനു പിന്നിലെ ഘടകമാണ്. സഅ്‌യ് ഒരന്വേഷണമാണ്. ഒരു ലക്ഷ്യം വെച്ചുള്ള നീക്കമാണത്. മുഅ്മിന്റെ ജീവിതം പ്രതീക്ഷാനിര്‍ഭരമായിരിക്കണെമെന്നാണ് സഅ്‌യിന്റെ പാഠം. സഫക്കും മര്‍വക്കുമിടയില്‍ തന്റെ പിഞ്ചുകുഞ്ഞിന് ഒരിറ്റുവെള്ളം നല്കാന്‍ ഇലാഹിന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ചായിരുന്നു ഹാജറ ബീവി ഏഴു പ്രാവശ്യം ഓടിനടന്നത്. ആ പ്രതീക്ഷയായിരുന്നു ഇസ്മായീല്‍ (അ) കാലിട്ടടിച്ച സ്ഥലത്തുനിന്നും സംസത്തിന്റെ രൂപത്തില്‍ ഉറവപൊട്ടിയത്. ഏകപരാശക്തിയായ അല്ലാഹുവിനോടുള്ള ഇഖ്‌ലാസും വിധേയത്വവും തെളിവെള്ളം പോലെ പ്രപഞ്ചനം ചെയ്യപ്പെടുന്നുണ്ടിവിടെ. അവന്റെ കാരുണ്യവും കടാക്ഷവും കാംക്ഷിച്ച് അടിമ ഇരുമലകള്‍ക്കിടയില്‍ ഓടി നടക്കുന്നതും അതുകൊണ്ട് തന്നെ. ത്വവാഫ് ആത്മീയതയുടെ പ്രതീകമാണെങ്കില്‍ സഅ്‌യ് പദാര്‍ത്ഥജീവിതത്തിന് ഇസ്‌ലാം കല്പിക്കുന്ന അര്‍ത്ഥതലങ്ങളാണ് വ്യക്തമാക്കുന്നത്. ഒരിടത്ത് ഇലാഹിലേക്ക് നടന്നടുക്കുവാനുള്ള ദാഹവും മറ്റിടത്ത് പദാര്‍ത്ഥലോകത്ത് ഇലാഹിന്റെ സഹായം അത്യാവശ്യമാണെന്നതിലേക്കുള്ള സൂചനയും. അന്ത്യനാളില്‍ രണ്ട് തുലാസുകള്‍ക്കിടയില്‍ അടിമയുടെ ഭാവി ആടിക്കളിക്കുമ്പോള്‍ അവരുടെ പരക്കംപാച്ചിലിനെയും ഓര്‍മ്മപ്പിക്കുന്നുണ്ട് സഅ്‌യ് എന്ന് ഇമാം ഗസാലി (റ) ലോകക്രമത്തിന്റെ ഏക ജീവിത സന്ധാരണ മാര്‍ഗമായി ഇസ്‌ലാം ഉദ്‌ഘോഷണം ചെയ്യപ്പെട്ട ദിനമാണ് അറഫ. അറഫയില്ലാതെ ഹജ്ജില്ല എന്ന പ്രവാചക അദ്ധ്യാപനം തന്നെയാണ് അറഫ ഹജ്ജിന് അവിഭാജ്യമാണെന്നതിന്റെ തെളിവ്. ആഫ്രിക്കനും യൂറോപ്യനും ഏഷ്യക്കാരനും തുടങ്ങി രാഷ്ട്രവേലികള്‍ക്കതീതമായി അവിടെ സമ്മേളിച്ച മുസല്‍മാന്റെ ശുഭ്രസാഗരം എകനായ നാഥന്റെ സവിധത്തിലേക്ക് തിരിഞ്ഞു നടക്കുന്നു. അവിടെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സീമകളില്ലാത്ത സാമൂഹിക വീക്ഷണത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ അനാവൃതമാകുന്നുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ വര്‍ഷാന്ത സമ്മേളനമാണ് അറഫയെന്ന ഹജ്ജ്.ഇത് നമുക്കിടയില്‍ ഐക്യബോധത്തിന്റെ വിത്തു പാകുന്നു. അത്‌കൊണ്ടാണ് ലോകത്തിന്റെ ഏത് കോണിലും ഒരു മുസ്‌ലിം സഹോദരന്‍ വേദനിക്കുമ്പോള്‍ നാം വ്യസനിക്കുന്നത്. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എന്നില്ലാതെ ഇവിടെ സമ്മേളിച്ച ലോകമുസ്‌ലിംകളുടെ ഈ വലിയ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതര മുസ്‌ലിം സഹോദരങ്ങള്‍ ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു. മഅ്ശറ എന്ന വരാനിരിക്കുന്ന ഒരു വലിയ യാഥാര്‍ത്ഥ്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അറഫ. വിശ്വാസി ജനലക്ഷങ്ങളുടെ ഈ സാഗരസഞ്ചയം ആദിപിതാവ് ആദം നബി(അ) മിന്റെയും ഹവ്വാ ബീവിയുടെയും പുനസ്സമാഗമത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ കൂടിയാണ്. മക്കയില്‍ നിന്ന് അറഫയിലേക്ക് അവിടെ നിന്നും വീണ്ടും മക്കയിലേക്ക്. ഇത് അല്ലാഹുവിലേക്കുള്ള മടക്കത്തെയാണ് സൂചിപ്പിക്കുന്നത് അഥവാ നാം അല്ലാഹുവിന്നുള്ളതാണ്, അല്ലാഹുവിലേക്ക് തന്നെയാണ് മടക്കവും എന്നതിനെ സൂചിപ്പിക്കുണ്ടിത്. അറഫാ സംഗമത്തിന് ശേഷം ഹാജിമാരെല്ലാം മശ്അറിലെത്തുന്നു. അറഫയിലെ കര്‍മ്മം സൂര്യാസ്തയത്തോടെ കൂടി അവസാനിക്കുന്നു ഇനി മശ്അറിലെ രാപ്പാര്‍ക്കലാണ്. അറഫിയിലെ പാര്‍പ്പ് പകലായിരുന്നെങ്കില്‍ ഇവിടെ രാത്രിയാണ്. അറഫ നിങ്ങള്‍ക്ക് ലോകയാഥാര്‍ത്ഥ്യത്തിലേക്ക് നോക്കിയിരുന്ന് ചിന്തിക്കാനുള്ള അവസരമായിരുന്നു എന്നാല്‍ മശ്അറില്‍ നിങ്ങള്‍ക്കുള്ളതോ അവബോധം സൃഷ്ടിച്ചെടുക്കലും. അഥവാ രാത്രിയുടെ യാമങ്ങളില്‍ വിശ്വാസിയുടെ ചിന്തകള്‍ അവനോട് കലഹിക്കുന്നു, അതോ ഇരുട്ടിന്റെ നിശബ്ദതയിലും സ്വഛന്ദതയിലും.നിങ്ങള്‍ ഇലാഹീ ചിന്തകളിലും മുഴുകുന്നു. ദൈവിക പരീക്ഷണത്തിന്റെ തീരാവ്യഥയിലായിരിക്കുമ്പോഴും ആ ദൈവത്തെ കൈവിടാതെ തന്നെ ഇലാഹീ മാര്‍ഗത്തില്‍ ത്യാഗ സന്നദ്ധനാകുന്നതില്‍ നിന്ന് തന്നെ പിറകോട്ടു വലിക്കാന്‍ വന്ന ഇബ്‌ലീസിനെ ആട്ടിയകറ്റിയ ഇബ്‌റാഹീം നബി (അ) മിന്റെ സ്മരണ പുതുക്കലാണ് മിനയിലെ കല്ലേറ് കര്‍മം. ഓരോ കല്ലുകളും നാം എറിയുമ്പോഴും അവിടെ പ്രതീകവത്കരിക്കപ്പെടുന്നത് ആത്മശുദ്ധീകരണമാണ്.ഓരോ ഏറിലും ഹാജി തകര്‍ക്കുന്നത് അഥവാ തകര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് തന്റെ ആത്മാവിന്റെ ദുഷ്ടചോദനകളും നിഴലുകളായ പ്രലോഭനങ്ങളെയുമാണ്. അധര്‍മചിന്തയും വഴിവിട്ട വികാരവിചാരങ്ങളും അകറ്റി നിര്‍ത്തുവാന്‍ നമ്മില്‍ ഉള്‍പ്രേരകമാവുകയാണ് ഓരോ ഏറും. ഇബ്‌റാഹീം നബി (അ) യഥാര്‍ത്ഥ ഇബ്‌ലീസിനെയാണ് എറിഞ്ഞതെങ്കില്‍ പിന്നെയെന്തിന് പ്രത്യക്ഷരൂപത്തിലില്ലാത്ത ഇബ്‌ലീസിനെ നാമെറിയുന്നു എന്ന ചോദ്യത്തിന്റെ അനൗചിത്യം ഇവിടെ വ്യക്തമാകുന്നു. മിനായിലെ മൂന്ന് ജംറകള്‍ മൂന്ന് പ്രതീകങ്ങളാണ്, നിങ്ങള്‍ കല്ലെറിയുന്നത് നിങ്ങളില്‍ തന്നെ കുടിയിരിക്കുന്ന കാപട്യം, ആര്‍ത്തി, അക്രമത്വര എന്നീ മൂന്ന് വിഗ്രഹങ്ങക്കെതിരെയാണ്. പൗരാണിക കര്‍മമാണ് ഹജ്ജ്. കഅ്ബ അതിന്റെ കേന്ദ്രവലയവും. ദൈവിക മഹത്വത്തെ തനതായ രീതിയല്‍ ആവിഷ്‌കരിക്കുന്ന കഅ്ബയുടെ രൂപമാതൃക അവര്‍ണനീയം. മനുഷ്യന് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന സൗന്ദര്യം, എത്രയായാലും അത് ദൈവത്തിന് ചേരുമെന്ന് കരുതുന്നത് വെറുതെ. അത്‌കൊണ്ട് മനുഷ്യന് സങ്കല്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ രൂപാവിഷ്‌കാരമായിരിക്കും ദൈവത്തിന്റെ മഹത്വം വിളിച്ചോതുക ? ഈ വിശുദ്ധാത്ഭുതത്തെ സംബന്ധിച്ച് മുഹമ്മദ് അസദ് കുറിക്കുന്നതിങ്ങനെ.കഅ്ബ എന്നും അത്ഭുതമാണ്. കലവറയില്ലാത്ത അത്ഭുതം. ഈ പുണ്യഗേഹത്തിന് നേരെ തിരിഞ്ഞ് സാഷ്ടാംഗം നമിച്ചിട്ടില്ലാതെ മുസ്‌ലിമിന്റെ ഈമാന്‍ അപൂര്‍ണ്ണമാണ് . കഅ്ബ മുഅ്മിനിന്റെ ജീവിതത്തില്‍ അത്രത്തോളം അലിഞ്ഞുചേര്‍ന്നതാണ്.ദൈവത്തിന്റെ ഏകതയുടെ പ്രതീകമാണ് ഈ സുന്ദര സൗധം.ചുറ്റുമുള്ള തീര്‍ത്ഥാടകന്റെ ചലനം ഉദ്‌ഘോഷിക്കുന്നത് അല്ലാഹുവിന്റെ മഹത്വവും. കഅ്ബയുടെ ലളിതമായ രൂപഘടന നിങ്ങളുടെ ആത്മാവിനെയും ശരീരത്തെയും അല്ലാഹുവിലേക്ക് കേന്ദ്രീകരിക്കുന്നു. അവിടെ ദൈവത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാല്‍ പാകത്തിലുള്ള ഒന്നുമില്ല. സ്രഷ്ടാവിന്റെ പരിശുദ്ധ ഗേഹത്തിന്റെ ഈ സുന്ദരമായ ഈ ആവിഷ്‌കാരം ഹജ്ജ് ചെയ്യാന്‍ മാത്രമാണ് വന്നതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അനന്തവിശാലമായ സന്ദേശത്തിന്റെ പാതയാണ് ഹജ്ജ് വെട്ടിത്തെളിയിക്കുന്നത്. തഖ്‌വയും ആത്മസമര്‍പ്പണവും ഇതില്‍ ചിലത് മാത്രം. തവക്കുലിന്റെ അതുല്യമായ അനുഭവങ്ങളും ഹജ്ജ് മുന്നോട്ട് വെക്കുന്നുണ്ട്. ഒരു പിതാവും മകനും തമ്മിലുള്ള പിതൃപുത്ര ബന്ധം എത്രത്തോളം ഊഷ്മളമായിരിക്കേണ്ടതുണ്ടെന്നും ഹജ്ജ് പറയുന്നു. ഇലാഹിന്റെ കല്പന ശിരസാവഹിക്കാന്‍ തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം നബിക്ക് ഹിതകരമായ മറുപടിയായിരുന്നില്ല ഇസ്മായീല്‍ (അ)മില്‍ നിന്നും ഉണ്ടായത്. സ്രഷ്ടാവിന്റെ ആജ്ഞയാണെങ്കില്‍ അത് നടപ്പാക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ വെന്ന് പ്രതിവചിച്ച ഇസ്മായില്‍ നബിയുടെ മാതൃക ഇന്നത്തെ തലമുറക്ക് ഒരു ഗുണപാഠമാണ്.പിതാവും മകനും തമ്മിലുള്ള ബന്ധം ഇത്രത്തോളം ദൃഡീകരിക്കപ്പെടേണ്ടതുണ്ട്. തെറ്റിന്റേയും അസത്യത്തിന്റെയും മടിത്തട്ടില്‍ അഭിരമിക്കുന്ന മനുഷ്യരാശിക്ക് മാറ്റത്തിന്റെ പുതിയ വാതായനങ്ങളാണ് ഹജ്ജ് തുറന്നിടുന്നത്. ഒരു സനാതന സംസ്‌കാരത്തിന്റെ സംസ്ഥാപനത്തിനും കൂടി സാക്ഷിയാകുന്ന ഈ മണ്ണ്. ഒരു നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കാനായതിന്റെ സംതൃപ്തി,അതിലുപരി തെറ്റുകളും കുറ്റങ്ങളും പ്രപഞ്ചനാഥനോട് മനമുരുകി ഏറ്റുപറഞ്ഞതിന്റെ നിര്‍വൃതി എല്ലാം ചേരുമ്പോള്‍ സ്വീകാര്യമായ ഹജ്ജ് ആയിത്തീരുന്നു. ഇനി ഒരിക്കലും പാപപങ്കിലമായ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറച്ച് തീരുമാനിക്കുന്നതോടെ, ശിഷ്ട ദിനങ്ങളില്‍ ആ തീരുമാനം നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നതോടെ, ഉമ്മ പെറ്റ കുഞ്ഞിനെ പ്പോലെ നിഷ്‌കളങ്കരാക്കി മാറ്റുന്ന യഥാര്‍ത്ഥ ഹജ്ജ് ആയിത്തീരുന്നു നമ്മുടേത്. നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും ജീവിതത്തിൽ പകർത്തുകയും, നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... #ഹജ്ജ് #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക*
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - (V @9@650Jo ಹಿಠ mlnalodJ6nక 6mgo Gmsoom Gmనఎ6్ుa @@osa్o UoJనo வனிஏஜிவிலஷ ஸூ0லககூo 3amloooiloo ஐoள3lo வைல வவவிண் வேpelo monaos Gronల్కమud agX60 @9co 1ezo ஜிவிகஷகஹி @ronnadlooJo0 @96೦@ೂo @QI3m]o 1.636@ (V @9@650Jo ಹಿಠ mlnalodJ6nక 6mgo Gmsoom Gmనఎ6్ుa @@osa్o UoJనo வனிஏஜிவிலஷ ஸூ0லககூo 3amloooiloo ஐoள3lo வைல வவவிண் வேpelo monaos Gronల్కమud agX60 @9co 1ezo ஜிவிகஷகஹி @ronnadlooJo0 @96೦@ೂo @QI3m]o 1.636@ - ShareChat
#മുത്തു നബി #എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
മുത്തു നബി - ShareChat
00:30
അവൾ ഓവറല്ലെ … അവളുടെ ലൈഫ് സ്റ്റോറി നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തതാണ് “എന്തിനാ ഇവരിങ്ങനെ എപ്പോഴും എന്റെ പിന്നാലെ നടന്ന് പരാതി പറയുന്നത്? എന്തിനാ എപ്പോഴും എന്നെ കുറ്റപ്പെടുത്തുന്നത്? എനിക്ക് കുറച്ച് ഫ്രീഡം തന്നൂടെ?” സത്യം പറയൂ, ഉമ്മയെക്കുറിച്ച് എത്ര തവണ നമ്മൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്? പ്രത്യേകിച്ചും കൗമാരപ്രായത്തിലും യൗവനത്തിലുമൊക്കെ, അവരുടെ ആ നിർത്താതെയുള്ള വിളികളും ഓർമ്മിപ്പിക്കലുകളും ചോദ്യങ്ങളുമൊക്കെ നമുക്ക് വലിയ ശല്യമായിട്ടാണ് തോന്നാറുള്ളത്. “മോളെ ഇവിടെ വന്നേ, മോളെ നീ ഇത് ചെയ്തോ, മോളെ നീ പഠിച്ചോ,” എന്ന് ഇങ്ങനെ പേര് വിളിച്ചുകൊണ്ടേ ഇരിക്കുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും. അവർ ഇതൊന്ന് നിർത്തിയിരുന്നെങ്കിൽ എന്ന് വരെ നമ്മൾ ആഗ്രഹിച്ചു പോകും. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചോ, ഏതെങ്കിലും ദിവസം അവർ ഒന്ന് മിണ്ടാതിരുന്നാൽ നമുക്ക് എന്തോ ഒരു വല്ലായ്ക തോന്നും. വീടിന് ഒരു വല്ലാത്ത ഭാരം തോന്നും, വീട് ആകെ ശൂന്യമായത് പോലെ. നിങ്ങൾ ശല്യമായി കരുതിയ ആ ശബ്ദമായിരുന്നു സത്യത്തിൽ നിങ്ങളുടെ വീടിന് ജീവൻ നൽകിയിരുന്നത്. നിങ്ങൾ ‘നഗ്ഗിംഗ്’ അല്ലെങ്കിൽ ശല്യം എന്ന് വിളിക്കുന്നത് സത്യത്തിൽ അവരുടെ സാമീപ്യവും കരുതലുമാണ്. നിങ്ങൾക്ക് ഇപ്പോഴും മനസ്സിലാവാത്ത രീതിയിലുള്ള അവരുടെ സ്നേഹപ്രകടനം. ഇനി ഒന്ന് മാറി ചിന്തിച്ചു നോക്കൂ. നമ്മുടെ ജീവിതം ഒരുപാട് സൗകര്യങ്ങളും എളുപ്പവുമുള്ള ഒന്നാണ്, പക്ഷേ നമ്മുടെ ഉമ്മമാരുടെ വളർച്ച അങ്ങനെയല്ലായിരുന്നു. ചെറുപ്പം മുതലേ ഉത്തരവാദിത്തങ്ങൾ തലയിലേറ്റിയാണ് അവർ വളർന്നത്. അവരിൽ പലരും ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഭാരങ്ങൾ ചുമന്നവരാണ്, കഷ്ടപ്പാടുകളിലൂടെ കടന്നുപോയവരാണ്, ഒന്നിനും തയ്യാറാവാത്ത പ്രായത്തിൽ കല്യാണം കഴിപ്പിക്കപ്പെട്ടവരാണ്. അവർ ആരോടും പറയാത്ത എത്രയോ സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. എന്നിട്ടും അവർ നിങ്ങൾക്ക് നൽകിയത് അവരുടെ ജീവിതത്തേക്കാൾ നല്ലൊരു ജീവിതമാണ്. അവരെന്തെങ്കിലും സഹായിക്കാൻ പറയുമ്പോൾ നിങ്ങൾക്ക് ഭാരമായി തോന്നും, പക്ഷേ അവർ വിശ്രമം എന്താണെന്ന് പോലും അറിയാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ജീവിച്ചു തീർത്തത്. അവരുടെ ഉപദേശങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും, പക്ഷേ അവർ ഓരോ പാഠങ്ങളും പഠിച്ചത് കഷ്ടപ്പെട്ടാണ്. നിങ്ങൾക്കും ആ പ്രയാസങ്ങൾ ഉണ്ടാവരുത് എന്ന് കരുതിയാണ് അവർ അത് പറയുന്നത്. അവർ നിങ്ങളെ തിരുത്തുന്നത് നിങ്ങളെ കൺട്രോൾ ചെയ്യാൻ വേണ്ടിയല്ല, മറിച്ച് ഈ ലോകം എങ്ങനെയാണെന്ന് അവർക്ക് അറിയാവുന്നത് കൊണ്ട് നിങ്ങളെ അതിന് പ്രാപ്തരാക്കാൻ വേണ്ടിയാണ്. എന്റെ സഹോദരി, നിന്റെ ഉമ്മയും ഒരു സ്ത്രീയാണ്. അവരും ഒരുകാലത്ത് ഒരു കുട്ടിയായിരുന്നു, ഇപ്പോൾ നിന്നെപ്പോലെ തന്നെ ജീവിതം പഠിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു. ഉമ്മയാവുക എന്നത് അവരും ആദ്യമായിട്ട് അനുഭവിക്കുന്നതാണ്. എങ്ങനെ ഒരു പെർഫെക്റ്റ് ഉമ്മയാകണം എന്ന് ആരും അവർക്ക് ക്ലാസ്സ് എടുത്തു കൊടുത്തിട്ടില്ല. എല്ലാ ഉമ്മമാർക്കും നല്ല സ്നേഹവും ലാളനയും കിട്ടിയിട്ടുണ്ടാവില്ല. അതുകൊണ്ട് അവർക്ക് അറിയാവുന്ന രീതിയിൽ അവർ ശ്രമിക്കുന്നു എന്ന് മാത്രം. വീട്ടിലെ ജോലികൾ ചെയ്യാൻ പറയുമ്പോൾ നിങ്ങളെ ഒരു വേലക്കാരിയാക്കുകയല്ല അവർ ചെയ്യുന്നത്, പകരം നിങ്ങളെ ഒന്നിനും തളരാത്ത രീതിയിൽ വളർത്തുകയാണ്. ഒരുപക്ഷേ അവർക്ക് ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് തന്റെ ഭാരം ഒന്ന് പങ്കുവെക്കുന്നതുമാകാം. ഇന്ന് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന ഈ കാര്യങ്ങളൊന്നും എന്നും ഇങ്ങനെ ആയിരിക്കില്ല. തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും, അതൊന്നും വെറും ശല്യപ്പെടുത്തലായിരുന്നില്ല, പകരം കരുതലും സ്നേഹവുമായിരുന്നു എന്ന്. ഞാനും എന്റെ ഉമ്മയുടെ കാർക്കശ്യത്തെ ചോദ്യം ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരിക്കൽ ഉമ്മ പറഞ്ഞു, “എനിക്ക് ഉമ്മ ഉണ്ടായിരുന്നു, പക്ഷേ ജീവിതം മുഴുവൻ ഒരു ഉമ്മയില്ലാത്ത കുട്ടിയെപ്പോലെയാണ് ഞാൻ ജീവിച്ചത്. ഞാൻ ഒരു നല്ല ഉമ്മയാവാൻ ശ്രമിക്കുകയാണ്, പക്ഷേ എങ്ങനെയാണ് അതെന്ന് ആരും എനിക്ക് കാണിച്ചുതന്നിട്ടില്ല.” ആ നിമിഷം എല്ലാം മാറി മറിഞ്ഞു. അതുകൊണ്ട് അടുത്ത തവണ ഉമ്മ നിങ്ങളെ വിളിക്കുമ്പോൾ ദേഷ്യപ്പെടുന്നതിന് മുൻപ് ഒന്ന് ആലോചിക്കുക. അവരെ കുറച്ചുകൂടി സ്നേഹത്തോടെ നോക്കുക. കാരണം, നിങ്ങൾ കേട്ട് മടുത്ത ആ ശബ്ദത്തിന് പിന്നിൽ നിങ്ങളെ സ്നേഹിച്ചു മടുക്കാത്ത ഒരു ഹൃദയമുണ്ട്. #എന്റെ തൂലിക* #മുത്തു നബി
🤝السّلآم عليكم ورحمة اللّه وبركاته🤚 💚💚 💚മുത്ത് നബിയുﷺടെ* *പേരിലും, നമ്മളിൽ നിന്നും മൺമറഞ്ഞ് പോയ സയ്യിദന്മാർ, ആലിമീങ്ങൾ, ബന്ധുമിത്രാദികൾ അവരുടെ പേരിൽ...* *الفاتحة* ....🤚 💚الصلاة والسلام عليك يا سيدي يا رسول الله ✨ الصلاة والسلام عليك يا سيدي يا حبيب الله ✨ 🌹 *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ* *⛔️എല്ലാ വിഷമങ്ങളും നീങ്ങാൻ നമുക്ക് നിത്യവും ചൊല്ലാം⛔️ *لا اله الا الله العظیم الحلیم* *لااله الا الله رب العرش العظیم* *لااله الا الله رب السموات ورب* *الارض ورب العرش الکریم* കയ്യുന്ന അത്ര ചെല്ലിക്കോ ⛔️ *⛔️വിപത്തുകളിൽ നിന്നും കാവലിനായി രാവിലെയും വൈകിട്ടും നമുക്ക് ചൊല്ലാം* 💚🌹💚 *🌺بِسْمِ الله مَا شَاء الله لَا يـَسُوقُ الخَيْرَ إِلاَّ الله، مَا شَاء الله لَا يَصْرِفُ السُّوءَ إِلاَّ الله، مَا شَاء الله مَا كَـانَ مِن نِـعْمَـةٍ فـَمـِنَ الله، مَا شَاء الله لَا حَوْلَ وَلَا قـُوَّةَ إلَّا بِالله (3)* *⛔️സയ്യിദിൽ ഇസ്തിഗ്ഫാർ* ഈ ദുആ രാവിലേയുംവൈകുനേരവുംചൊല്ലി ഇടയിൽ മരണപ്പെട്ടാൽ *സ്വർഗം* *ലഭിക്കുന്നതാണ്*👇🏻 *اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ* 💚 *സലാമത്തുൽ ഈമാൻ ദുആ* 💚 _💚നിത്യവും പതിവാക്കിയാൽ ഈമാനോടുകൂടി മരിക്കാം അള്ളാഹു തൗഫീഖ് ചെയ്യട്ടെ_ _آمین یا ربّ العالمین....🤲_ *لاَ إِلٰهَ إِلَّا اللّٰهُ الْمَوْجُودُ بِكُلِّ زَمَانٍ لٰا اِلٰهَ اِلَّا اللّٰهُ الْمَعْرُوفُ بِكُلِّ اِحْسَانٍ. لٰا اِلٰهَ اَلاَّ اللّٰهُ الْمَعْبُودُ بِكُلِّ مَكَانٍ. لا اله الا الله الْمَذْكُورُ بِكُلِّ لِسَانٍ. لٰا اِلٰهَ اَلاَّ اللّٰهُ كُلَّ يَوْمٍ هُوَ فِي شَأْنٍ.لٰا اِلٰهَ اَلاَّ اللّٰهُ الْاَمَانُ الْاَمَانِ مِنْ زَوَالِ الْاِيمَانِ.وَ مِنْ شَرِّ الشَّيْطٰانِ وَ مِنْ ظُلْمِ السُلْطٰانِ يَا قَدِيمَ الْاِحْسَانِ.يا غَفورُ يا غَفَّارُ.بِرَحْمَتِكَ يَا اَرْحَمَ الرَّاحِمِينَ* #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #മുത്തു നബി #എന്റെ തൂലിക*
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* *💧 പ്രഭാതചിന്തകൾ 💧* *📌 13/05/2026* *WEDNESDAY* *25 Dhul Qa'ada 1447* *🔖നിസ്സഹായരായി കുറെ ജീവനുകൾ...* _🍃 വിശപ്പിന്റെ വേദന അസഹനീയമാണ്. നിർവ്വചനം നൽകാൻ സാധിക്കാത്ത സമസ്യ. വിനയാന്വിതനെ വിപ്ലവകാരിയാക്കുന്ന അവസ്ഥ..._ _🍂 അരച്ചാൺ വയറിന്റെ വിശപ്പടക്കാൻ ഒരുപിടി അന്നത്തിനു വേണ്ടി കൊതിക്കുന്ന ദരിദ്രരായ കുറെ മനുഷ്യർ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടെന്ന സത്യം വിഭവ സമൃദ്ധമായ തീൻ മേശയുടെ മുന്നിലെത്തുമ്പോഴെങ്കിലും നാം ഓർക്കുക..._ _🍃 വിശപ്പിന്റെ വിളിയാളത്തിനു മുന്നിൽ നിസ്സഹായരായി കുറെ ജീവനുകൾ ഈ ഭൂമിയിൽ പൊലിയുന്നുണ്ടെന്ന്..!!_ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവർക്കും ഭക്ഷണത്തിൽ ബറകത്ത് നൽകട്ടെ., ലോകത്താകമാനം സമാധാന അന്തരീക്ഷം നൽകി അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ* #എന്റെ തൂലിക* #മുത്തു നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #മുത്തു നബി
🕋 ഇസ്ലാമിക് സ്റ്റാറ്റസ് - Co6lo 66mm లగన్కుతైతై 63m16mಕ .ಮ65 ೭೧೩ m1೧೦-೧೩೦: , @@0೨೧3 @n Ja@aello , mJsoorolm Gn6nlo o6mm 800)0^91@36n1304020!!! Co6lo 66mm లగన్కుతైతై 63m16mಕ .ಮ65 ೭೧೩ m1೧೦-೧೩೦: , @@0೨೧3 @n Ja@aello , mJsoorolm Gn6nlo o6mm 800)0^91@36n1304020!!! - ShareChat
‎‎ *🕋 🌹ഹജ്ജ് 🌹🕋* *പാരമ്പര്യ ചിത്രങ്ങൾ* * ✍🏼സാമൂഹിക ഉച്ചനീചത്വങ്ങള്‍ വലിച്ചെറിഞ്ഞ് വിശ്വാസ ഐക്യത്തിന്റെ പുത്തന്‍ മുദ്രാവാക്യങ്ങളുയരുന്ന ഒരു മഹാസമ്മേളനമാണ് ഹജ്ജ്. വിശുദ്ധ കഅ്ബ പുനര്‍നിര്‍മിച്ച ഇബ്റാഹിം നബി(അ)നോട് അല്ലാഹു ﷻ പറഞ്ഞു: “ജനങ്ങളെയെല്ലാം ഹജ്ജിന് ക്ഷണിക്കുക.” ഇബ്റാഹിം നബിയുടെ ക്ഷണം സ്വീകരിച്ച ജനങ്ങള്‍ കാലങ്ങളായി അങ്ങോട്ടൊഴുകുകയാണ്. മരുഭൂമിയില്‍ ഇബ്രാഹിം നബി(അ)മും കുടുംബവും അനുഭവിച്ച കദനകഥകള്‍ അതേപടിയാവര്‍ത്തിക്കാന്‍, എനിക്കുശേഷം ജനങ്ങളില്‍ എന്നെക്കുറിച്ച് നല്ല അഭിപ്രായ മുണ്ടാക്കണേ എന്ന ഇബ്രാഹിം നബി(അ)ന്റെ പ്രാര്‍ത്ഥനയുടെ സാക്ഷാത്കാരം കൂടിയാണ് ഹജ്ജ്. വളരെയധികം പുണ്യകരമാണ് ഹജ്ജ്. സ്വീകാര്യയോഗ്യമായ (യഥാവിധി അനുഷ്ഠിച്ചിട്ടുള്ള) ഹജ്ജിനു പ്രതിഫലം സ്വര്‍ഗമാണെന്ന് നബി ﷺ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതികമായ സാഹചര്യങ്ങളെല്ലാം അനുകൂലമായത് കൊണ്ട് മാത്രം ഹജ്ജ് സ്വീകാര്യയോഗ്യമാകുന്നില്ല. ഹജ്ജില്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മ്മങ്ങളോട് പൂര്‍ണമായും മാനസികമായും പൊരുത്ത പ്പെടാന്‍ വിശ്വാസിക്ക് കഴിയണം. ഹജ്ജിന്റെ അനുഷ്ഠാനമുറകളെല്ലാം തഅബ്ബുദിയ്യ് (അല്ലാഹുﷻവിന്റെ കല്‍പ്പനപോലെ ചെയ്യുക എന്ന തത്വം) ആയതിനാല്‍ നിസ്സാരമായ മാനുഷിക ബുദ്ധിക്കനുസരിച്ച് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടുനീക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഈ മാനസിക പൊരുത്തം ലഭിച്ചുകൊള്ളണമെന്നില്ല. പൂര്‍ണമായും അല്ലാഹുﷻന്റെ ഇഷ്ടദാസനായ ഇബ്രാഹിം നബി(അ)നെ അനുസ്മരിക്കുകയും അവിടുത്തെ മഹത്വങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന ആരാധനാകര്‍മ്മമായതിനാല്‍ തന്നെ മണ്‍മറഞ്ഞ മഹാന്മാരെ സ്മരിക്കുന്നതും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതും മഹാപാതകമായി കാണുന്നവര്‍ക്ക് ഒരിക്കലും ഹജ്ജുമായി സമരസപ്പെട്ടുപോകാന്‍ കഴിയില്ല. ഹജ്ജിന്റെ ഓരോ പ്രവര്‍ത്തനങ്ങളുമെടുത്ത് പരിശോധിക്കുക. ഇബ്രാഹിം നബി(അ)ന്റെ മകന്‍ ഇസ്മാഈല്‍(അ)മും ഭാര്യ ഹാജറബീവിയുടെയുമെല്ലാം സ്മരണകള്‍ മുഴച്ചുനില്‍ക്കുന്നത് കാണാം. അല്ലാഹു ﷻ ബഹുമാനിച്ച മഹാന്മാരെ ബഹുമാനിക്കണം. അല്ലാഹു ﷻ സ്നേഹിച്ചവരെ സ്നേഹിക്കണം എന്നീ കാര്യങ്ങള്‍ ഏതൊരാളുടെയും വിശ്വാസപൂര്‍ണതക്ക് അനിവാര്യഘടകമാണെന്ന് സ്ഥാപിക്കുകയാണ് ഹജ്ജിലൂടെ അല്ലാഹു ﷻ ചെയ്തത്. ആ വിശുദ്ധ സ്ഥലത്തുവെച്ച് ചെയ്യുന്ന എല്ലാ വേണ്ടാവൃത്തികളും ഈ മഹാന്മാരോടുമുള്ള അവഗണനയായിട്ടാണ് അല്ലാഹു ﷻ കാണുന്നത്. വേണ്ടാവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കഠിന ശിക്ഷകളേര്‍പ്പെടുത്തിയതും ഇതേ കാരണം കൊണ്ടാണ്. ഹജ്ജിന്റെ ചില കര്‍മ്മങ്ങളെടുത്ത് പരതിയാല്‍ നമുക്കിത് ബോധ്യപ്പെടും. *📍സ്വഫാ മര്‍വക്കിടയിലെ സഅ്യ്* സ്വന്തം കുഞ്ഞ് ദാഹിച്ച് വലഞ്ഞപ്പോള്‍ വെള്ളം തേടിയിറങ്ങിയ ഒരു മഹതിയുടെ സ്മരണകള്‍ അയവിറക്കുകയാണിവിടെ. അല്ലാഹുﷻന്റെ കല്‍പ്പന പ്രകാരമാണ് ഇബ്രാഹിം നബി(അ) മരുഭൂമിയില്‍ തന്നെയും മകനെയും തനിച്ചാക്കി യാത്രയാകുന്നതെന്നറിഞ്ഞപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ അതെല്ലാം സഹിക്കാന്‍ തയ്യാറായ മഹതിയാണവര്‍. ആബാലവൃദ്ധം ജനങ്ങളും ആ മഹതിയെ അനുകരിക്കണമെന്നും അവര്‍ സഹിച്ച ത്യാഗം മനസ്സിലാക്കുക വഴി അവരുടെ മഹത്വം അറിഞ്ഞിരിക്കണമെന്നും അല്ലാഹുﷻവിന് നിര്‍ബന്ധമുണ്ട്. *📍മിനായും കല്ലേറും* തന്നെ സൃഷ്ടിച്ച നാഥനുവേണ്ടി ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തനിക്കു ലഭിച്ച കുഞ്ഞിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരാണല്ലോ ഇബ്രാഹിം നബി(അ). സമര്‍പ്പണത്തിന്റെ പ്രതീകമായി മാറിയ ആ സംഭവത്തിനു സാക്ഷ്യം വഹിച്ച പുണ്യഭൂമികയാണ് മിന. ചരിത്രത്തിലെ ആ അനര്‍ഘനിമിഷം അനുസ്മരിച്ചെത്തുന്ന ഏതൊരാളിലും മാറ്റത്തിന്റെ പുതിയ അധ്യായങ്ങളറിയിക്കാന്‍ ഈ സംഭവം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല. വാഗ്ദത്ത പൂര്‍ത്തീകരണത്തിനു തുനിയവേ ദുര്‍ബോധനങ്ങളുമായെത്തിയ പിശാചിനു മുന്നില്‍ ആ മഹാന്‍ കീഴടങ്ങിയില്ല. കല്ലെറിഞ്ഞോടിച്ചു. മിനായിലെത്തുന്ന ജനലക്ഷങ്ങളും ഇതേപടി ചെയ്തുവരുന്നു. അതിനായവര്‍ സജീവമാകുന്നു. പരിമിതമായ മനുഷ്യബുദ്ധിക്കുള്‍ക്കൊള്ളുന്നത് മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് നടക്കുന്ന 'പുത്തന്‍കൂട്ടുകാര്‍' പറയുന്ന വാക്കുകളോട് ഒരു ശതമാനമെങ്കിലും നീതി പുലര്‍ത്തുന്നുവെങ്കില്‍ കല്ലെറിയാന്‍ അവര്‍ക്ക് കഴിയുമോ..? *📍ഹജറുല്‍ അസ് വദ്* ഓരോ ത്വവാഫിന്റെ സമയത്തും ഹജറുല്‍ അസ് വദ് തൊട്ടുമുത്തലും അതിനു കഴിയാത്തവര്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച് ആ കൈ മുത്തലും സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നിറക്കിയ കല്ലാണ് ഹജറുല്‍ അസ് വദ്. പ്രവാചകന്മാരുടെയും മഹാന്മാരായ ഔലിയാക്കളുടെയും സ്പര്‍ശമേറ്റ് അനുഗൃഹീതമാണത്. അത്, തൊട്ടുമുത്തുന്നവന്റെ പാപങ്ങളെല്ലാം ഏറ്റെടുക്കുമെന്ന് ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതൊന്നും പക്ഷേ, പരിഷ്കരണവാദികള്‍ക്ക് ദഹിക്കുന്നില്ല. അവരില്‍ ചിലരെഴുതിയ വരികള്‍ ഇപ്രകാരം... “നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ് വദ്. അതിനപ്പുറം അതിനു പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പ്പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു”. അല്ലാഹു ﷻ ഒരു വസ്തുവിനെ ആദരിച്ചാല്‍, അതിന് ഉത്കൃഷ്ടമായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍, അതിനെ അവമതിക്കാനുള്ള ഏതൊരു ശ്രമവും വിശ്വാസരാഹിത്യത്തിനുവരെ കാരണമാകുമെന്നത് സുവ്യക്തമാണല്ലോ. അല്ലാഹു ﷻ ആദരിച്ച തിരുനബിﷺയുടെ സന്നിധിയില്‍ അവിടത്തേക്കാള്‍ ശബ്ദമുയര്‍ത്തുന്നത് സത്കര്‍മങ്ങളെല്ലാം പൊളിഞ്ഞുപോകാന്‍ കാരണമാകുമെന്നതിന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാണല്ലോ. മൂസാ നബി(അ)നെ അവമതിച്ച ബല്‍ആമുബ്നു ബാഊറാഅ് എന്നയാള്‍ ആധഃപതിച്ച അഗാധ ഗര്‍ത്തത്തെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. ഹജറുല്‍ അസ് വദിന്റെ കാര്യത്തിലും സംശയദൃഷ്ട്യാ നോക്കുന്ന ബിദഇകളുടെ ദയനീയ സ്ഥിതി ആര്‍ക്കും മനസ്സിലാകുന്നതാണ്. *📍സംസം* ചരിത്രത്തിലെ വറ്റാത്ത നീരുറവയാണ് മാഉ സംസം. ഒപ്പം ഒരു മഹാസംഭവത്തിലേക്കുള്ള കാലാതിവര്‍ത്തിയായ ഒരു ചൂണ്ടുപലകയുമാണത്. ഇസ്മാഈല്‍ നബി(അ)ന്റെ പാദസ്പര്‍ശം മരുഭൂമിയുടെ താളംതെറ്റിച്ചു. ആ പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹം വറ്റാത്ത നീരുറവയായി നിര്‍ഗളിച്ചു. ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറുകയായിരുന്നു. തിരുനബിﷺയുടെ കരങ്ങളില്‍നിന്നു പ്രവഹിച്ച തെളിനീര് കഴിഞ്ഞാല്‍ ലോകത്തേറ്റവും പുണ്യകരമായ വെള്ളമാണ് സംസം. എന്തു കാര്യമുദ്ദേശിച്ചാണോ സംസം വെള്ളം കുടിക്കുന്നത് ആ ആഗ്രഹ സഫലീകരണത്തിനത് നിമിത്തമാകുമെന്ന് തിരുനബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ത്വവാഫിനുശേഷം സംസം വെള്ളം കുടിക്കല്‍ പ്രത്യേക സുന്നത്താണെന്ന് പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്മാഈല്‍ നബി(അ)ന്റെ ബറകത്തെടുത്താലേ ഹജ്ജ് സമ്പൂര്‍ണമാകൂ എന്ന് സാരം. ചുരുക്കത്തില്‍, മഹാന്മാരുടെ ബറകത്തെടുക്കാനോ അവരെ അനുസ്മരിക്കാനോ പാടില്ലെന്ന് ആയിരം നാക്കോടെ വിളിച്ചുകൂവുന്ന 'പുത്തന്‍ കൂട്ടുകാര്‍' തത്വത്തില്‍ ഇസ്ലാം കാര്യങ്ങള്‍ നാലാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. ഹജ്ജ് ചെയ്യുന്നിടത്ത് എല്ലാം അനുവദനീയവും അല്ലാത്തിടത്ത് ഹറാമുമാണെന്ന് പറയുന്നതിലെ വിരോധാഭാസം ആര്‍ക്കാണ് തിരിയാത്തത്. *☝🏼അല്ലാഹു അഅ്ലം☝🏼* *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه💚* #ഹജ്ജ് #എന്റെ തൂലിക* #മുത്തു നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
#മുത്തു നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
മുത്തു നബി - ఓ1 9 ِہّللا مُک سْیَلَع ْمَالَّسلَا 6$0/1201 2026 ١٤٤٧ ةدعقلاوذ MAY 30 ٢٥ 13 வமஸ் ءاعبرألا موي WEDHESDRY 39219 all ينإ َكِتَمْغِن ِلاوَز ْنِم 3_ ِةَأَجُفَو كِتيِفاع ٌلْوحَتَو َكِطْخُس ِعيِمَجَو كِتَمْقِن விஸ்க3ட வஇு Oதகஜவு ఓ1 9 ِہّللا مُک سْیَلَع ْمَالَّسلَا 6$0/1201 2026 ١٤٤٧ ةدعقلاوذ MAY 30 ٢٥ 13 வமஸ் ءاعبرألا موي WEDHESDRY 39219 all ينإ َكِتَمْغِن ِلاوَز ْنِم 3_ ِةَأَجُفَو كِتيِفاع ٌلْوحَتَو َكِطْخُس ِعيِمَجَو كِتَمْقِن விஸ்க3ட வஇு Oதகஜவு - ShareChat