വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
ദേവാസുരം ഭാഗം 10 © Protected ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. അൻവർ അലി കേസ് ഏറ്റെടുത്തതോടെ കുറ്റവാളികൾ വെളിയിൽ വരുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ബോധ്യമാവുകയും ചെയ്തു. ഇതിന്റെ സത്യം പുറത്തു വരുന്ന ദിവസവും കാത്തു ഏവരും ആകാംഷയോടെ ഇരുന്നു. കൊല്ലപ്പെട്ട എബിൻ ഹരിയുടെ ഹോസ്പിറ്റലിന്റെ ഉടമയുടെ മകനായതു കൊണ്ട് നന്ദനത്തിൽ പലപ്പോഴും ഈ കൊലപാതകങ്ങൾ സംസാരവിഷയമായി വന്നു. അൻവർ അലി കേസ് ഏറ്റടുത്തു കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാവരും കൂടിയുള്ള അത്താഴത്തിനിടെ ഇതിനെ കുറിച്ചു വീണ്ടും സംസാരമുണ്ടായി. " വര്ഗീസ് സാറിന്റെ മകന്റെ കൊലപാതകത്തെ കുറിച്ച് എന്തേലും വിവരങ്ങൾ അറിഞ്ഞോ ഹരി?? പോലീസിന് എന്തോ സുപ്രധാന തെളിവുകൾ കിട്ടി എന്നൊക്കെ പത്രത്തിൽ കാണുന്നുണ്ടല്ലോ?" എല്ലാവരും ഹരിയെ നോക്കി. ദേവൻ മാത്രം തന്റെ ഫോണിൽ മുഴുകി ഇരുന്നു.ഹരി ചിരിച്ചു " റോയ് സാറിന്റെ കയ്യില് നിന്ന് ലിൻസി ഒരു ന്യൂസ് ചോർത്തി കൊണ്ട് വന്നിട്ടുണ്ട്.." വര്ഗീസിന്റെ ഒരു അടുത്ത ബന്ധുവും ഹോസ്പിറ്റലിന്റെ പി.ആർ.ഓ യുമാണ് റോയ്. ലിൻസി സിസ്റ്ററിനെ അവിടെ എല്ലാവരും വിളിക്കുന്നത് ന്യൂസ് മേക്കർ എന്നാണ്. എല്ലാ ന്യൂസുകളും അവർ അറിയും.. എല്ലായിടത്തും എത്തിക്കുകയും ചെയ്യും. " എന്ത് ന്യൂസ് ഹരിയേട്ടാ?" ആതിയാണ് ചോദിച്ചത് " കൊലപാതക സ്ഥലത്തു നിന്ന് കിട്ടയ റയാന്റെ പഴ്സിന്റെ ഉള്ളിൽ കുറച്ചു രക്തം പുരണ്ടിട്ടുണ്ടായിരുന്നു. അത് പരിശോധിച്ചപ്പോൾ അത് മരിച്ച രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പ് അല്ല. അത് ഒരു ഓ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട ആരുടെയോ ചോരയാണ്. ആ ആളെയാണ് ഇപ്പോൾ പോലീസ് തിരയുന്നത്" ഹരി അത് പറഞ്ഞു കഴിഞ്ഞതും വലിയ ശബ്ദത്തോടെ എന്തോ ഒന്ന് താഴെ വീണതും ഒരുമിച്ചായിരുന്നു. എല്ലാവരും നോക്കുമ്പോൾ ദേവൻ ഒരു വല്ലാത്ത ഭാവത്തോടെ ഇരിക്കുന്നു. താഴെ അവന്റെ മൊബൈൽ പല കഷ്ണങ്ങളായി കിടക്കുന്നുണ്ട്. ഒരു നിമിഷം ആ ഇരുപ്പു ഇരുന്നതിനു ശേഷം അവൻ പെട്ടെന്ന് തന്റെ മൊബൈലിന്റെ കഷ്ണങ്ങളൊക്കെ വാരിക്കൂട്ടി ഭക്ഷണം മതിയാക്കി എഴുനേറ്റു മുറിയിലേക്ക് പോയി. അമ്മയും ഹരിയുമൊക്കെ കാര്യം തിരക്കിയെങ്കിലും അവൻ ആരോടും ഒന്നും പറഞ്ഞില്ല. അവന്റെ ആ പ്രവർത്തിയിൽ പന്തികേടു തോന്നിയ ആമിയും പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു . മുറിയുടെ മുന്നിലെത്തിയപ്പോൾ തന്നെ ദേവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് അവൾ കേട്ടു " അതൊരു അബദ്ധം പറ്റിയതാണ്..നമ്മൾ ഇനി സൂക്ഷിക്കണം. അടുത്തത് എന്താ വേണ്ടതെന്നു ഞാൻ കൂടി വന്നിട്ട് തീരുമാനിക്കാം. എന്തായാലും നനഞ്ഞു ഇറങ്ങി..ഇനി തീർക്കാതെ പിന്നോട്ടില്ല" പിന്നീട് കുറച്ചു നേരത്തേക്ക് ഒച്ച ഒന്നും കേൾക്കാതായപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു എന്നവൾക്കു മനസിലായി. ആമിയുടെ തലച്ചോറിൽ അപായസൂചനകൾ മുഴങ്ങി. ആരെയോ പിടിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞു ദേവേട്ടന് വന്ന ഫോൺ കാൾ.. ഇറങ്ങി പോയി കയ്യിൽ ഒരു മുറിവുമായി തിരിച്ചു വന്നത്..സംഭവസ്ഥലത്തു നിന്ന് പോലീസിന് കിട്ടിയ ഓ നെഗറ്റീവ് ബ്ലഡ്..ദേവേട്ടന്റെ ബ്ലഡ് ഗ്രൂപ്പും അത് തന്നെയല്ലേ?? ഇന്നാള് ഓ നെഗറ്റീവ് ബ്ലഡ് വേണ്ടത് കൊണ്ടല്ലേ ഹരിയേട്ടൻ ദേവേട്ടനോട് ഹോസ്‌പിറ്റലിൽ വരാൻ പറഞ്ഞത്..അപ്പൊ ഈ കൊലപാതകത്ങ്ങളിൽ ദേവേട്ടന് പങ്കുണ്ടോ??ആമിക്കു എന്ത് ചെയ്‌യണമെന്നു ഒരു ഊഹവുമില്ലായിരുന്നു. അവൾ മുറിയിലേക്ക് കയറി ചെന്നപ്പോൾ ദേവൻ എവിടെയോ പോകാൻ ഡ്രസ്സ് മാറി നിൽക്കുകയാണ്. ഇപ്പോൾ പുറത്തു പോയാൽ വീണ്ടും അവൻ എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമെന്നു അവൾക്കു പേടി തോന്നി. രണ്ടു കല്പിച്ചു അവനെ തടയാൻ ആമി തീരുമാനിച്ചു . " ദേവേട്ടൻ എവിടെങ്കിലും പോവാണോ ?" അവളുടെ ചോദ്യത്തിന് അതെ എന്ന അർത്ഥത്തിൽ അവൻ ഒന്ന് മൂളി. " ദേവേട്ടൻ ഈ രാത്രിയിലൊക്കെ എവിടെയാ പോകുന്നെ? രാവിലെ വരെ കാക്കാൻ പറ്റാതെ ഇതിനും മാത്രം എന്താ ഇത്ര അത്യാവശ്യം?ഈ രാത്രി ദേവേട്ടൻ എവിടെയും പോകണ്ട." ധൈര്യം സംഭരിച്ചാണ് അവൾ അത്രയും പറഞ്ഞതു. ദേവൻ ഒരു അമ്പരപ്പോടെ ആമിയെ നോക്കി. ഇത് വരെ താൻ പോകുന്നതു എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും ഒരിക്കലും ചോദിക്കാത്തവളാണ്. തന്റെ ജീവിതത്തിൽ ആമി പിടിമുറുക്കിയാൽ പിന്നെ പലതും അവതാളത്തിലാകും. അത് കൊണ്ട് ഇത്തിരി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞത് " നോക്ക്.. ഞാൻ ഇപ്പൊ ഒരു അത്യാവശ്യത്തിനു പോകുവാണ് . എന്തിനാ എങ്ങോട്ടാണെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എപ്പോളെങ്കിലും ഞാൻ പറയാം" അതും പറഞ്ഞു കീയുമെടുത്തു മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവന്റെ കൈകളിൽ ആമിയുടെ പിടി വീണു. " പറ്റില്ല.. ഈ രാത്രി പോകാൻ പറ്റില്ല.. അല്ലെങ്കിൽ എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോയാൽ മതി" " ആമി..എനിക്കൊന്നാമതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്..ഇപ്പൊ എന്നോടൊന്നും ചോദിക്കാതെ..കയ്യിന്നു വിട് .. ഞാൻ പോട്ടെ.." ഇത്തവണ അവന്റെ ശബ്ദത്തിനു കുറച്ചു കൂടി കടുപ്പം ഉണ്ടായിരുന്നു. പക്ഷെ ഇനിയും അവനെ ഓരോരോ അപകടങ്ങളിൽ ചെന്ന് ചാടാൻ വിടാൻ ആമിയും തയ്യാറല്ലായിരുന്നു. " ഇല്ല.. പറ്റില്ല.. നിങ്ങളുടെ ഭാര്യ എന്ന നിലയ്ക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശം എനിക്കുണ്ട്.. എനിക്കറിയണം" " കയ്യിന്നു വിടെടി " ഇത്തവണ ദേവന്റെ ഒച്ച നല്ലവണ്ണം പൊന്തിയിരുന്നു.തന്റെ കൈ ആമിയുടെ പിടിയിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ദേവൻ അവളെ പിടിച്ചു ഒരു തള്ളു കൊടുത്തു. അവന്റെ തള്ളിന്റെ ശക്തിയിൽ ആമി കട്ടിലിൽ ചെന്ന് ഇരുന്നു പോയി. " ഞാൻ എവിടെ പോകുന്നു എന്തിനു പോകുന്നു എന്നൊന്നും നീ തിരക്കാൻ വരണ്ട. എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ പോകും .. വരും.. ഭാര്യ എന്ന അവകാശം പറഞ്ഞോണ്ട് എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ" അവളുടെ നേരെ നോക്കി ഒരു താകീതും നൽകി ദേവൻ ഇറങ്ങി പോയി. അവൻ പോകുന്നതും നോക്കി നിറഞ്ഞൊഴുകുന്ന മിഴികൾ ഒന്ന് തുടക്കാൻ പോലും ആകാതെ അവൾ ഇരുന്നു. തങ്ങളുടെ സ്ഥിരം സങ്കേതത്തിൽ എത്തുമ്പോഴേക്കും ബാക്കി നാല് പേരും എത്തി ദേവനെയും കാത്തിരിക്കുകയായിരുന്നു. " അന്ന് അവിടെ വീണ ബ്ലഡ് ഒക്കെ നമ്മൾ ക്ലീൻ ചെയ്തതല്ലേ? പിന്നെന്താ പറ്റിയത്?" " അതൊക്കെ ചെയ്തതാ .. പക്ഷെ ആ പയ്യന്റെ പഴ്സിൽ പറ്റിയിരുന്ന ചോര നമ്മടെ കണ്ണിൽ പെട്ടില്ല..അതാ ഇപ്പൊ പണിയായതു.." " അതും എന്റെ ചോരയാണ് വീണിരിക്കുന്നത്.. കേസ് അന്വേഷിക്കുന്നത് അൻവർ അലിയും.. പഴയ കാര്യങ്ങൾ ഒക്കെ അറിയാല്ലോ .. എന്നെ പറ്റി എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ പിന്നെ എല്ലാം കയ്യിന്നു പോകും.. " " ഇപ്പൊ എന്താ ചെയ്യുക?" " ഞാൻ എന്തായാലും ബോസിനെ ഒന്ന് വിളിക്കട്ടെ" ദേവൻ മാറി നിന്ന് കുറച്ചു നേരം ഫോണിൽ സംസാരിച്ച ശേഷം തിരിച്ചെത്തി. "ബോസ് എന്ത് പറഞ്ഞു?" " എന്ത് പറയാൻ.. നല്ല തെറി പറഞ്ഞു.. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്കട്ടെ എന്ന് പറഞ്ഞു. എന്തായാലും തത്ക്കാലം ഇപ്പൊ ഒന്നും ചെയ്യണ്ട.. അന്വേഷണം ഏതു വഴിക്കാണ് പോകുന്നതെന്ന് നോക്കട്ടെ.. എന്നിട്ടു തീരുമാനിക്കാം എന്താ വേണ്ടതെന്നു.. അൻവറിനെ സൂക്ഷിക്കണം.. മിടുക്കനാ .. കുറച്ചു ദിവസത്തേക്ക് ഒന്ന് ഒതുങ്ങാം.. അടിപിടിയൊന്നും വേണ്ട..അതാ നല്ലതു" അങ്ങനെ മതിയെന്ന് എല്ലാവരും സമ്മതിച്ചു അവർ പിരിഞ്ഞു. ദേവൻ തിരികെ വീട്ടിലെത്തുമ്പോൾ നേരം നന്നായി വൈകിയിരുന്നു. ആമി ഉറങ്ങിയിട്ടുണ്ടാവും. അവളെ വേദനിപ്പിച്ചത് ഓർത്തപ്പോൾ അവനു കുറ്റബോധം തോന്നി. പക്ഷെ തന്റെ പോക്കും വരവുമൊന്നും അവളോട് വിശദീകരിക്കാൻ കഴിയില്ല. മുറിയിൽ കയറി ലൈറ്റ് ഇട്ട ദേവൻ കണ്ടത് കട്ടിലിൽ തന്നെ കാത്തെന്ന വണ്ണം എഴുന്നേറ്റിരിക്കുന്ന ആമിയെയാണ്. അവനെ നോക്കുന്ന അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയിരിക്കുന്നത് അവൻ കണ്ടു. എന്ത് പറയണമെന്നറിയാതെ ഡ്രസ്സ് മാറാൻ എന്ന വ്യാജേന അവൻ ബാത്റൂമിലേക്കു കയറാൻ തുടങ്ങി. " ദേവേട്ടാ" അവൻ തിരിഞ്ഞു നോക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു. " എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്" അവൾ തന്നെ വിടാൻ ഉള്ള ഭാവമില്ലാന്നു അവനു മനസിലായി.സംസാരിച്ചോളൂ എന്ന മട്ടിൽ അവൻ തലയാട്ടി. " ദേവേട്ടൻ എന്തിനാ എന്നെ കല്യാണം കഴിച്ചത്? ദേവേട്ടന്റെ നിര്ബന്ധമല്ലായിരുന്നോ നമ്മുടെ വിവാഹം? വളരെ ചെറിയ കുറച്ചു മോഹങ്ങളുമായി അടങ്ങി ഒതുങ്ങി ജീവിച്ച എന്നെ ഈ വീട്ടിലേക്കും നിങ്ങളുടെ ജീവിതത്തിലേക്കും വലിച്ചിഴച്ചത് നിങ്ങളല്ലേ?" കണ്ണുകൾ നിറഞ്ഞൊഴുകി തൊണ്ട ഇടറിക്കൊണ്ടാണ് ആമി ഓരോ ചോദ്യങ്ങളും ചോദിച്ചത്. അവളുടെ ചോദ്യങ്ങൾ തീർന്നിട്ടുണ്ടായിരുന്നില്ല. " എന്തിനു വേണ്ടിയാണു നിങ്ങൾ എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാശി പിടിച്ചത്? എന്നോടുള്ള സ്നേഹം കൊണ്ടോ അതോ വെറും വാശിയുടെ പുറത്തോ..? ഇത്രക്കും വാശി കാണിക്കാൻ എന്ത് തെറ്റാണു ഞാൻ നിങ്ങളോടു ചെയ്തത്? ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളെ ചുംബിച്ചാൽ പ്രതികരിക്കാനുള്ള അവകാശം അവൾക്കില്ലേ?" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാത്ത പോലെ ദേവൻ തല കുനിച്ചു നിന്നതേ ഉള്ളു. " നിങ്ങൾ എന്നോട് കാണിച്ച വാശിക്ക് തിരിച്ചും വാശി കാണിക്കണമെന്ന് വിചാരിച്ചു തന്നെയാണ് ഞാൻ ഈ ജീവിതം തുടങ്ങിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങള്ക്ക് എന്നോട് കുറച്ചു സ്നേഹമുണ്ടെന്നു എനിക്ക് തോന്നിപോയി. പക്ഷെ ... ഇപ്പോൾ എനിക്കറിയില്ല.. ചിലപ്പോ തോന്നും നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെന്നു.. ചിലപ്പോ തോന്നും ഞാൻ എന്നൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെന്നു നിങ്ങൾ അറിയുന്നു പോലും ഇല്ലന്ന്. " ആമി ഒന്ന് നിർത്തി അവനെ നോക്കി. അവൻ അപ്പോഴും നിലത്തേക്ക് തന്നെ നോക്കി നിൽപ്പാണ്. " എന്തായാലും ഇത്രയും ആയി. ഇങ്ങനെയൊക്കെ നടക്കണമെന്നായിരിക്കും ദൈവം വിധിച്ചത്. ദേവേട്ടൻ മാറാൻ തയ്യാറാണെങ്കിൽ നമുക്ക് ഇതു വരെ ഉള്ളത് മറന്നു പുതിയൊരു ജീവിതം തുടങ്ങാം.. ദേവേട്ടന്റെ ഏതു വിഷമത്തിലും കൂടെ നില്ക്കാൻ ഞാൻ തയ്യാറാണ്" ഒരുപാടു പ്രതീക്ഷയോടെയാണ് അവൾ അത് ചോദിച്ചത്. ദേവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. അവന്റെ മുഖത്തെ അപ്പോഴത്തെ ഭാവം എന്താണെന്നു അവൾക്കു തിരിച്ചറിയാനെ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണുകൾ കുറ്റബോധവും മറ്റെന്തൊക്കെയോ കൊണ്ടും നിറഞ്ഞിരുന്നു. " എന്നെ കൊണ്ട് പറ്റില്ല ആമി.. പഴയ ഒരു വാശിയുടെ പുറത്തു നടന്ന ഒരു കല്യാണം ആണ് എനിക്കിതു.. ഇപ്പോൾ തോനുന്നു വേണ്ടിയിരുന്നില്ലന്നു..നീ ആഗ്രഹിക്കുന്ന പോലെ നിന്നെ സ്നേഹിക്കാനോ നിനക്ക് നല്ലൊരു ഭർത്താവാകാനോ എനിക്ക് കഴിയില്ല." സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഉള്ള വേദന എത്ര വലുതാണെന്ന് ആ നിമിഷം ആമി മനസ്സിലാക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഒരു നിസാര വാശിയുടെ പേരിൽ തന്റെ ജീവിതം നശിപ്പിച്ചവനോട് അവൾക്കു വല്ലാത്ത ദേഷ്യവും തോന്നി. " അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് ദേവേട്ടൻ പറയുന്നത്?" അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അവൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ് എന്ന് തോന്നി.. എന്ത് തന്നെയായാലും അവൻ പറയാൻ പോകുന്നത് നല്ല കാര്യമല്ലെന്ന് ആമിക്കു മനസിലായി. " നമുക്ക് ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കാം..ഞാൻ നിന്നെ തിരിച്ചു അമ്മൂമ്മയുടെ അടുത്ത് കൊണ്ടാകാം..അല്ലെങ്കിൽ എന്റെ ഭാര്യ എന്നുള്ള അവകാശം വച്ച് നിനക്ക് ഇവിടെ നിൽക്കാം.. അങ്ങനെ നിന്നാലും എന്നിൽ നിന്ന്..." ദേവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ആമി അവനു നേരെ കയ്യുയർത്തി. " വേണ്ട.. എന്നെ വേണ്ട എന്ന് പറയുന്ന ഒരാളുടെ ഭാര്യ എന്ന ഔദാര്യം എനിക്കും വേണ്ട. പക്ഷെ എന്നെ സ്വന്തം മകളെ പോലെ കണ്ടു സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെ ഉണ്ട്.. നിങ്ങളെ ഒരു നല്ല മനുഷ്യനായി മാറ്റിയെടുക്കാൻ എനിക്ക് കഴിയും എന്ന് വിശ്വസിച്ചു കഴിയുന്ന രണ്ടു പേര്.. പോകുന്നതിനു മുന്നേ അവരോടു എനിക്ക് കാര്യങ്ങളൊക്കെ ബോധ്യപെടുത്തിയെ പറ്റൂ..പിന്നെ എന്നെ കൊണ്ടാക്കാൻ നിങ്ങൾ വരണമെന്നില്ല.. അപ്പച്ചിയോടും ചെറിയച്ഛനോടും കാര്യങ്ങൾ സംസാരിച്ചു ഞാൻ നാളെ തന്നെ പൊക്കോളാം" അതും പറഞ്ഞു പതിവ് പോലെ ഭിത്തിയുടെ സൈഡിലേക്ക് അവൾ കയറി കിടന്നു.അവളുടെ ശരീരം ഉയർന്നു താഴുന്നത് കണ്ടപ്പോൾ അവൾ കരയുകയാണ് എന്ന് അവനു മാന്ഡിലായി. തിരിഞ്ഞു കിടന്നു കരയുന്ന അവളെ ഒരു നിമിഷം നിർവികാരനായി നോക്കി നിന്നിട്ടു ദേവൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. അടഞ്ഞ വാതിലിൽ ചാരി നിന്ന് അവൻ തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. അടഞ്ഞ കണ്പോളകൾക്കിടയിലൂടെ മിഴിനീർ ഒഴുകിയിറങ്ങി. "കളികൂട്ടുകാരായി നടന്ന കാലത്തേ ഉള്ളിൽ കയറികൂടിയതാണ് പെണ്ണെ നിന്റെ ഈ മുഖം. പ്രണയം എന്ന വാക്ക് കേൾക്കുമ്പോളൊക്കെ നിന്റെ മുഖവും നോട്ടവും ചിരിയും മാത്രമേ ഇക്കാലമത്രയും മനസ്സിൽ തെളിഞ്ഞിട്ടുള്ളു. കൗമാരത്തിലെ എത്രയോ രാത്രികളിൽ നീ എന്റെ പ്രണയം നിഷേധിച്ചത് ഓർത്തു ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതേ സ്നേഹം നീയെനിക്കു വച്ച് നീട്ടുമ്പോൾ അത് സ്വീകരിയ്ക്കാൻ എനിക്ക് കഴിയുനില്ലലോ.. എന്റെ ജീവിത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണു നിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്..ആ തെറ്റ് തിരുത്താൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.നിലയില്ലാക്കയത്തിലേക്കു മുങ്ങി താണു കൊണ്ടിരിക്കുകയാണ് ഞാൻ.. അതിലേക്കു നിന്നെയും കൂടി വലിച്ചിടാൻ വയ്യ പെണ്ണെ.. ഈ അസുരന്റെ കൂടെ ജീവിച്ചു നിന്റെ ജീവിതം കൂടി പാഴാക്കണ്ട.. ഇത് നിന്റെ ജീവിതത്തിലെ അവസാനത്തെ കരച്ചിലാവട്ടെ..എന്നിൽ നിന്ന് എത്ര ദൂരം പോകാവോ.. അത്രയും ദൂരെ പൊയ്ക്കോ" എത്ര നേരം അതെ നിൽപ് തുടർന്നു എന്നവന് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. മുഖം കഴുകി വരുമ്പോഴും അവൾ അങ്ങനെ തന്നെ കിടപ്പുണ്ട്. ലൈറ്റ് അണച്ച് അവനും കട്ടിലിന്റെ മറ്റേ അറ്റത്തായി വന്നു കിടന്നു. കുന്നോളം സ്നേഹം മനസ്സിൽ ഒളിപ്പിച്ചു പിരിയാം എന്ന തീരുമാനവുമായി ശരീരവും മനസ്സും എതിർദിശകളിലായി ആ രാത്രി രണ്ടു പേരും ഉറങ്ങാതെ കിടന്നു. അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോൾ ഇന്നലെ രാത്രി എടുത്ത തീരുമാനങ്ങൾ ഒന്നുടെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ആമി. ഇന്ന് ഞായറാഴ്ച ആയതു നന്നായി. അപ്പച്ചിയും ചെറിയച്ഛനും വീട്ടിൽ തന്നെ ഉണ്ട്. അത് പോലെ ഇന്ന് ഹരിയേട്ടനും ഓഫ് ആണെന്ന് അപ്പച്ചി പറഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ കാര്യം അവതരിപ്പിക്കണം. പിന്നെ കയ്യിൽ കിട്ടുന്നതൊക്കെ ഒരു പെട്ടിയിലാക്കി ഇന്ന് തന്നെ അവിടുന്നിറങ്ങാം. ഇന്നത്തോടെ തീരണം ദേവാനന്ദനുമായുള്ള എല്ലാ ബന്ധങ്ങളും. പക്ഷെ ആമിക്കറിയില്ലായിരുന്നു ദൈവം അവരുടെ കാര്യത്തിൽ വേറെ ചില തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു. തുടരും... രചന:- നിള നിരഞ്ജൻ ❤️ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
താലി കെട്ട് ഭാഗം 11 അവള് ബി,യ.ർ കുടിച്ച് ബോധം കെട്ട് കിടക്കുകയാണെന്നല്ലേ നീ പറഞ്ഞത്.. അതുകൊണ്ട് ഇത് തന്നെയാ പറ്റിയ അവസരം. അവളിനി കെട്ട് വിട്ട് ഉണരാൻ രാവിലെ എങ്കിലും ആകും.. അതൊന്നും സാരമില്ല മീര. അവള് ബി,യ.ർ കുടിച്ച് ബോധം കെട്ട് കിടക്കുകയാണെന്നല്ലേ നീ പറഞ്ഞത്. അതുകൊണ്ട് ഇത് തന്നെയാ പറ്റിയ അവസരം. അവളിനി കെട്ട് വിട്ട് ഉണരാൻ രാവിലെ എങ്കിലും ആകും കിഷോർ അവളെ പ്രോത്സാഹിപ്പിച്ചു. "ഞാൻ വേണിയുടെ ഡ്രസ്സ് ഒക്കെ ഊരി മാറ്റുമ്പോൾ ഒരുപക്ഷെ അവൾ ഉണർന്നാൽ എന്ത് ചെയ്യും?" മീരയ്ക്ക് അപ്പോഴും ചെറിയ ഭയമുണ്ടായിരുന്നു. "അങ്ങനെ ഒന്നും ഉണ്ടാവില്ല... നീ ധൈര്യമായിട്ട് വേഗം ചെയ്യ്. ഇതുപോലൊരു അവസരം ഇനി അടുത്ത് പോകുന്ന സ്ഥലങ്ങളിൽ കിട്ടിയെന്ന് വരില്ല." കിഷോർ അത്രയൊക്കെ പറഞ്ഞത് കേട്ടപ്പോ അവൾക്ക് കുറച്ചൊക്കെ ധൈര്യം വന്നു. "ഞാൻ ഇപ്പോ തന്നെ കുറച്ചു ഫോട്ടോസ് എടുത്ത് അയക്കാം. കിഷോറേട്ടൻ നോക്കിട്ട് പറയ്യ്." മീര പറഞ്ഞു. "ഉം... ശരി... വേഗം ആവട്ടെ." കിഷോർ ഫോൺ വച്ചു. മീര ഉടനെ തന്നെ റൂമിന്റെ വാതിൽ കുറ്റി ഇട്ടിട്ടുണ്ടോന്ന് ഉറപ്പ് വരുത്തിയ ശേഷം വേണിയുടെ അരികിലേക്ക് ചെന്ന് അവളുടെ വസ്ത്രങ്ങൾ ഊരി മാറ്റി വേണിയെ പൂർണ്ണ ന. ഗ്ന യാക്കി. ശേഷം അവളുടെ അരികിലേക്ക് ചേർന്ന് കിടന്ന മീര വേണിയുടെ ഇടത് കൈയ്യിൽ അവളുടെ മൊബൈൽ പിടിപ്പിച്ചിട്ട് അവളുടെ നഗ്നത അതിൽ പകർത്തി. വലത് കയ്യിലും ഇടത് കയ്യിലും മാറി മാറി പിടിക്കുകയും അവളെ ബെഡിൽ പില്ലോ വച്ച് ചാരി ഇരുത്തിയിട്ട് പറ്റുന്ന പോസിലൊക്കെ ഫോട്ടോ എടുത്തു. മദ്യത്തിന്റെ ഹാങ്ങ്‌ ഓവർ വിട്ടിട്ടില്ലാത്തതിനാൽ വേണി ഇതൊന്നും അറിഞ്ഞില്ല. ആവശ്യത്തിന് ഫോട്ടോകൾ കിട്ടിയതും മീര അതെല്ലാം അവളുടെ ഫോണിൽ നിന്ന് തന്നെ കിഷോറിന് അയച്ചു കൊടുത്തു. അത് നോക്കി ഇരിക്കുകയായിരുന്ന അവൻ അപ്പോൾ തന്നെ എല്ലാം സീൻ ചെയ്യുന്നത് അവൾ കണ്ടു. "എല്ലാം പെർഫെക്ട് ആണ് മീര. ഞാൻ ഇത് എഡിറ്റ്‌ ചെയ്ത് ഇട്ട് തരാം. എന്നിട്ട് അത് നീ ശ്രീഹരിക്ക് അയച്ചു കൊടുക്കണം." കിഷോറിന്റെ റിപ്ലൈ വന്നു. അവൾ ഓക്കേ എന്ന് മറുപടി അയച്ചു. പത്ത് മിനിറ്റിനുള്ളിൽ തന്നെ കിഷോർ വേണിയുടെ നഗ്ന ചിത്രങ്ങൾ അവൾ കണ്ണ് തുറന്ന് ചിരിച്ചു കിടന്ന് കൊണ്ട് എടുത്തതാണെന്ന് തോന്നിക്കുന്ന രീതിയിൽ എഡിറ്റ്‌ ചെയ്ത് വേണിയുടെ വാട്സ്ആപ്പ് ൽ അയച്ചു കൊടുത്തു. മീര അതെല്ലാം വ്യൂ ഒൻസ് ഇട്ട് ശ്രീഹരിക്ക് അയച്ചു. "കിഷോറേട്ട... ഇന്ന് ഇത്ര ഫോട്ടോ മതി ട്ടോ. തത്കാലം ഇത് കണ്ട് സമാധാനിച്ചോ. ബാക്കി കാര്യങ്ങൾ ഞാൻ തിരിച്ചു വന്നിട്ട് നോക്കാം." അവൾ ആ മെസ്സേജ് കൂടി അയച്ചു. ആ മെസ്സേജ് അവൾ അയച്ച അടുത്ത നിമിഷം ശ്രീഹരി പെട്ടെന്ന് ഓൺലൈൻ വന്നത് കണ്ടതും അവനത് സീൻ ആക്കും മുൻപേ മീര ഡിലീറ്റ് ചെയ്തു. ശേഷം ശ്രീഹരി അവൾ അയച്ച വേണിയുടെ ഫോട്ടോസും ഓരോന്നായി ഡിലീറ്റ് എവരി ഒൺ കൊടുത്തു. ശ്രീഹരി അതിൽ രണ്ടോ മൂന്നോ ഫോട്ടോ എങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് മീരയ്ക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അവൻ മെസ്സേജ് സീൻ ചെയ്ത ഉടനെ തന്നെയാണ് അവൾ ഫോട്ടോസ് ഡിലീറ്റ് ആക്കിയത്. അതുപോലെ ശ്രീഹരി ഓൺലൈൻ വന്ന് മെസ്സേജ് എല്ലാം നോക്കാൻ കാരണം തന്നെ കിഷോറിന്റെ പേര് പറഞ്ഞ് താൻ അയച്ച ടെക്സ്റ്റ്‌ മെസ്സേജ് നോട്ടിഫിക്കേഷൻ വഴി കണ്ട് വായിച്ചത് കൊണ്ടാകുമെന്നും മീരയ്ക്ക് ഉറപ്പുണ്ടായിരുന്നു. അവളുടെ ഊഹം ശരിയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ശ്രീഹരി റീൽസ് കണ്ട് ഇരിക്കുമ്പോഴാണ് വേണിയുടെ ഫോണിൽ നിന്നും മീര അയച്ച വാട്സ്ആപ്പ് മെസ്സേജ് എല്ലാം അവനു വരുന്നത്.. നോട്ടിഫിക്കേഷനിലൂടെ അതൊക്കെ ഫോട്ടോ ആണെന്ന് മാത്രം ശ്രീഹരിക്ക് മനസ്സിലായി. ടൂർ പോകുന്ന ഫോട്ടോ ആയിരിക്കും അതെല്ലാം എന്ന് വിചാരിച്ച് അവൻ അത് ഓപ്പൺ ആക്കി നോക്കാൻ പോയില്ല. അപ്പോഴാണ് കിഷോറേട്ട ഇന്ന് ഇത്രയും മതി എന്ന് പറഞ്ഞ് തുടങ്ങുന്ന മെസ്സേജ് നോട്ടിഫിക്കേഷൻ കൂടി അവൻ കണ്ടത്. അതോടെ ഒരുപക്ഷെ കിഷോറിന് അയച്ച മെസ്സേജ് തനിക്ക് മാറി വന്നതാകുമെന്ന് ഊഹിച്ചാണ് ശ്രീഹരി മെസ്സേജ് നോക്കാൻ വാട്സ്ആപ്പ് കേറിയത്. അതുകൊണ്ട് ആദ്യത്തെ രണ്ട് നഗ്ന ചിത്രങ്ങൾ അവൻ കാണുകയും ചെയ്തു. പക്ഷേ അത് തെളിവിനായി സ്ക്രീൻ ഷോർട് എടുക്കാൻ ശ്രീഹരിക്ക് കഴിഞ്ഞില്ല. കാരണം ഒരിക്കെ ഓപ്പൺ ചെയ്ത് കണ്ടാൽ പിന്നെ ഒരിക്കൽ കൂടി അത് കാണാൻ അവന് കഴിയാത്തത് കൊണ്ടാണ്. "രണ്ടിനും ടൂർ പോയത് കാരണം പരസ്പരം കാണാനും മറ്റ് പരിപാടിക്കൊന്നും പറ്റാത്ത കൊണ്ടാകും ഫോട്ടോ അയച്ചു കൊടുത്തു തൃപ്തിപ്പെടുത്തുന്നത്. എന്നാലും എന്റെ വേണി നീ ഇത്ര ചീപ് ആണെന്ന് ഞാൻ അറിഞ്ഞില്ല. നിന്റെ ഈ നല്ലകുട്ടി ഇമേജ്ഉം കള്ളത്തരവും കള്ള കളിയുമൊക്കെ ഞാൻ ഉടനെ തന്നെ അവസാനിപ്പിക്കുന്നുണ്ട്." ശ്രീഹരി കോപത്തോടെ പറഞ്ഞു കൊണ്ട് ഫോൺ വലിച്ചെറിഞ്ഞു. ഈ സമയം കൊണ്ട് മീര വേണിയുടെ ഫോണിൽ എടുത്ത അവളുടെ ഫോട്ടോസും കിഷോർ എഡിറ്റ്‌ ചെയ്ത് അയച്ചു കൊടുത്ത ഫോട്ടോസും അതിൽ നിന്ന് അയച്ച ചാറ്റുകളും ഡിലീറ്റ് ആക്കി. എല്ലാം സേഫ് ആണെന്ന് ഉറപ്പിച്ച ശേഷം വേണിയുടെ ഫോൺ അവളുടെ പില്ലോയ്ക്ക് അടിയിൽ വച്ചിട്ട് മീര തന്റെ ഫോണിൽ കിഷോറിനെ വിളിച്ചു. "കിഷോറേട്ട എല്ലാം നമ്മൾ വിചാരിച്ച പോലെ തന്നെ നടന്നിട്ടുണ്ട്. ശ്രീഹരി വേണിയുടെ ന്യൂഡ് ഫോട്ടോ കണ്ടു.' മീര താൻ ചെയ്ത കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞു. "ഗ്രേറ്റ്‌ മീര. ഇനി ശ്രീഹരി നിനക്കുള്ളത് തന്നെയാണ്. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അവനിനി ഒരിക്കലും പ്രതികാരം ചെയ്യാൻ വേണ്ടി ആയാൽ പോലും അവളെ കെട്ടി സ്വന്തം ജീവിതം കൂടി തകർക്കാൻ ശ്രമിക്കില്ല. അതുകൊണ്ട് നിന്റെ ശ്രീഹരിയെ നിനക്ക് തന്നെ കിട്ടും. എന്റെ വേണിയെ ഞാനും സ്വന്തമാക്കും." കിഷോർ ഉറക്കെ ചിരിച്ചു. തുടരും രചന :: അഞ്ജലി #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ
സൂര്യ പാർവണം ഭാഗം 09 പിന്നിൽ നിന്നും ആരുടെയോ ചിരി കേട്ടപ്പോൾ സൂര്യമഹാദേവൻ തിരിഞ്ഞു നോക്കി. മുഖം പൊത്തി തന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന കാശിനാഥനെ കണ്ടതും അവനു ദേഷ്യം വന്നു.. " എന്താടാ കിളിക്കുന്നത്? " "അല്ല.. ഇതിനെ മെരുക്കാൻ നീ കുറെ കഷ്ടപ്പെടുമല്ലോ എന്നോർത്ത് ചിരിച്ചതാണ്." " അത് ഞാൻ കഷ്ടപെട്ടോളാം.. നീ നിന്റെ കാര്യം നോക്കാൻ നോക്കു.. കുറെ നാളായില്ലേ ഒരുത്തിടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. ഇത് വരെ അവളോട്‌ ഇഷ്ടമാണെന്നു പറയാനുള്ള ധൈര്യം പോലും ഉണ്ടായിട്ടില്ലല്ലോ" കാശിയുടെ ചിരി സ്വിച്ചിട്ടതു പോലെ നിന്നു. മഹിയെ ഒന്ന് കടുപ്പിച്ചു നോക്കി അവൻ അവിടെ നിന്നു പോയി. പാർവണ കയറി പോയ വഴിയേ ഒരിത്തിരി നേരം കൂടി നോക്കി നിന്ന ശേഷം മഹിയും വിഷ്ണു ദത്തന്റെ അടുത്തേക്ക് പോയി. പിന്നീടുള്ള ദിവസങ്ങൾ ഇരുദേശപുരം കാർക്ക് ഉത്സവത്തിന്റെ നാളുകൾ ആയിരുന്നു. അവരിൽ ഒരാളായി ഞാനും ഉത്സവം കൂടാനും മറ്റുമായി പൊയ്ക്കൊണ്ടിരുന്നു. എപ്പോൾ പോയാലും സൂര്യമഹാദേവനെ കാണുന്നത് പതിവായിരുന്നു.കൂടെ വാല് പോലെ കാശിയേട്ടനും ഉണ്ടാവും. മിക്കവാറും വിഷ്ണുവേട്ടന്റെ കൂടെ ഉത്സവത്തിന്റെ എന്തെങ്കിലും കാര്യങ്ങളൊക്കെയായി ഓടി നടക്കുന്നതാവും കാണാറ് . അല്ലെങ്കിൽ ആരെന്കിലുമായി തല്ലുണ്ടാക്കുകയാവും. എത്ര തല്ലുണ്ടാക്കിയാലും അയാളെ ആളുകൾക്ക് ഇഷ്ടമാണെന്നുള്ളത് എനിക്ക് അതിശയം ആയിരുന്നു. ആ ഇഷ്ടത്തിന്റെ കുറച്ചൊക്കെ അയാളുടെ ഭാര്യ എന്ന നിലയിൽ ആളുകൾ എന്നോടും കാണിക്കാറുണ്ടായിരുന്നു. അതേ സമയം തന്നെ അയാളെ ആഗ്രഹിച്ചു നടന്നിരുന്ന പല തരുണീമണികൾക്കും ഞാൻ ശത്രുവും ആയിരുന്നു. കാവ്യ അതൊക്കെ പറഞ്ഞു എന്നെ എപ്പോഴും കളിയാക്കി കൊണ്ടിരുന്നു. കാശിയേട്ടൻ എന്നോട് ഇപ്പോൾ വന്നു സംസാരിക്കാറും മറ്റും ഉണ്ട്. സൂര്യമഹദേവന്റെ കൂട്ടുകാരൻ ആണ് എന്നുള്ളത് അല്ലാതെ കാശിയേട്ടനിൽ വേറെ കുറ്റങ്ങളൊന്നും കണ്ടു പിടിക്കാൻ എന്നെ കൊണ്ട് സാധിക്കാത്തതു കൊണ്ട് ഞാനും മിണ്ടാറുണ്ട്. കാശിയേട്ടന്റെയും കാവ്യയുടെയും അമ്മയുമായും ഇപ്പോൾ എനിക്ക് നല്ല അടുപ്പമാണ്. സത്യം പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം ഇത്രയും കരുതൽ എനിക്ക് കിട്ടുന്നത് ആദ്യമായാണ്. അച്ഛൻ ഉള്ളപ്പോഴും അച്ഛൻ എന്നെ സ്നേഹിക്കുന്നതിനു എന്നും കുറ്റം പറച്ചിലും പതം പറയലും ആയിരുന്നു. അത് കൊണ്ട് എന്നും ഒരു സമാധാനക്കുറവുണ്ടായിരുന്നു. സൂര്യമഹാദേവനെ ഒഴിച്ച് നിർത്തിയാൽ ഞാൻ ആ നാടിനെയും നാട്ടുകാരെയുമൊക്കെ അംഗീകരിച്ചു തുടങ്ങിയിരുന്നു. പക്ഷെ എന്നെ ആ നാടുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഘടകം അയാളാണെന്നുള്ളത് എപ്പോഴും ഒരു അസ്വസ്ഥതയായി തന്നെ നില നിന്നു. ഇന്ന് എട്ടാം ഉത്സവം ആണ്.. ഇനി രണ്ടു ദിവസം കൂടിയേ ഉത്സവം കഴിയാൻ ബാക്കി ഉള്ളു. ഇന്നത്തെ പ്രധാന പരിപാടി ഒരു പ്രശസ്തയായ നർത്തകിയുടെ ഡാൻസ് ആണ്. ഡാൻസ് കാണാൻ ഞങ്ങൾ എല്ലാവരും കൂടി പോയി. എല്ലാവരും നല്ല ഒരു സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു എങ്കിലും അടങ്ങി ഇരിക്കാൻ അമ്പാടിക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ആദ്യം കുറെ നേരം കാവ്യ അവന്റെ പുറകെ നടന്നു. അവൾ മടുത്തു എന്ന് തോന്നിയപ്പോൾ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. അവൻ ഓടി നടക്കുന്നതിനു പുറകെ അവനെയും നോക്കി നടക്കുമ്പോഴാണ്" പാറു" എന്ന വിളി കേട്ടത്. ആ ശബ്ദം തിരിച്ചറിഞ്ഞതും ഒരു നിമിഷം എന്റെ ഹൃദയം മിടിക്കാൻ മറന്നു നിന്നു. " സന്ദീപേട്ടൻ "..ഞാൻ തിരിഞ്ഞു നോക്കാൻ ഒന്ന് മടിച്ചു.അയാളോട് സംസാരിച്ചാൽ ശരിയാവില്ല എന്ന് വിചാരിച്ചു അമ്പാടിയെയും കൊണ്ട് അവിടുന്ന് തിരികെ കാവ്യയുടെ ഒക്കെ അടുത്തേക്ക് തിരികെ പോകാൻ തുടങ്ങുമ്പോഴേക്കും ഒന്നുടെ വിളി വന്നു.. " പാറു..ഞാനാണ് വിളിക്കുന്നതെന്ന് അറിഞ്ഞിട്ടും കേൾക്കാത്ത പോലെ പോവുകയാണോ? " ഞാൻ അമ്പാടിയെയും കയ്യിലെടുത്തു സന്ദീപേട്ടന് നേരെ തിരിഞ്ഞു. ഞാൻ കണ്ടിട്ടുള്ള സന്ദീപേട്ടനിൽ നിന്നു വലിയ മാറ്റം ഒന്നുമില്ല. കുറച്ചു താടി വന്നിട്ടുണ്ട്. അത് മാത്രം.. ആ കണ്ണുകളിൽ നിറയെ സങ്കടമോ കുറ്റബോധമോ അങ്ങനെ എന്തൊക്കെയോ? സന്ദീപേട്ടന്റെ കണ്ണുകൾ എന്റെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിലേക്കു നീണ്ടു. ശേഷം എന്റെ സിന്ദൂരരേഖയിലേക്കും. അവിടെ സിന്ദൂരം കാണാതെ വന്നപ്പോൾ ആ കണ്ണുകളിൽ ചെറിയൊരു തിളക്കം വന്നൊന്നൊരു സംശയം. ഉറപ്പാവുന്നതിന് മുന്നേ തന്നെ വീണ്ടും സങ്കടം അവിടെ സ്ഥാനം പിടിച്ചു . "പാറു.. എന്നോട് ദേഷ്യമാണോ? " ഞാൻ ഒന്നും പറഞ്ഞില്ല. സന്ദീപേട്ടനോട് എനിക്ക് ഇപ്പോഴുള്ള വികാരം എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു. സന്ദീപേട്ടനെ പറ്റി ഓർക്കുമ്പോഴൊക്കെ ഇപ്പോൾ എന്റെ മനസിലേക്ക് സന്ദീപേട്ടൻ ആ പെൺകുട്ടിയെ താലി ചാർത്തുന്ന ചിത്രമാണ് തെളിയുന്നത്. പിന്നെ അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാനും എനിക്ക് കഴിയാറില്ല. " പാറു.. നിനക്കു സംഭവിച്ചതൊക്കെ ഞാൻ അറിഞ്ഞു. നിന്റെ ജീവിതം ഇങ്ങനെയൊക്കെ ആയതിന്റെ കാരണക്കാരൻ ഞാനും കൂടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ച് നീറുവാണ് . ഞാൻ നിന്നോട് അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അന്ന് ജീവഭയം മൂലം എനിക്ക് അവർ പറയുന്നത് അനുസരിക്കേണ്ടി വന്നു. ഇപ്പോൾ തോന്നുന്നു ജീവൻ പോയാലും അന്ന് നിന്നെ വിട്ടു കളയാൻ പാടില്ലായിരുന്നു എന്ന്. " സന്ദീപേട്ടന്റെ കണ്ണുകളിൽ നഷ്ടബോധം നിറഞ്ഞു നിന്നു. " നിനക്കറിയാമോ പാറു.. ഓരോ നിമിഷവും ചത്തു ജീവിക്കുകയാണ് ഞാൻ.നിന്നെ വിട്ടു വന്നതിനു ശേഷം ഒരു സന്തോഷവും എനിക്ക് ഉണ്ടായിട്ടില്ല. എന്റെ ജീവിതവും..." സന്ദീപേട്ടൻ ഒന്ന് നിർത്തി തല കുടഞ്ഞു.. " നിന്നെ ഒന്ന് കാണാനും സംസാരിക്കാനും ഞാൻ കുറച്ചു ദിവസമായി ഞാൻ ശ്രമിക്കുന്നു. പക്ഷെ എപ്പോഴും നിന്നോടൊപ്പം ആളുകൾ ഉണ്ടാവും.അത് കൊണ്ടാണ് മാറി നടന്നത്.." "നിനക്ക് സുഖമാണോ? " കുറച്ചു നേരം മിണ്ടാതെ നിന്നിട്ടു സന്ദീപേട്ടൻ ചോദിച്ചു. ഒന്നും മിണ്ടാൻ തോന്നാത്തത് കൊണ്ട് ഞാൻ തലയാട്ടി. എന്തോ പഴയ പോലെ സന്ദീപേട്ടനോട് സംസാരിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ സന്ദീപേട്ടന് ഇപ്പോൾ മറ്റൊരു അവകാശി ഉണ്ടെന്ന തിരിച്ചറിവാകാം അതിനു കാരണം. കുറച്ചു നേരത്തേക്ക് സന്ദീപേട്ടനും മൗനമായിരുന്നു. എനിക്ക് അവിടുന്ന് എങ്ങനെയെങ്കിലും പോയാൽ മതിയെന്നായി തുടങ്ങിയിരുന്നു. എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ ഓരോന്ന് ഓര്മിപ്പിക്കാനായി ആൾക്കാർ മുന്നിൽ വന്നു ചാടുന്നത്. " ഞാൻ ചെല്ലട്ടെ സന്ദീപേട്ട.. ഞങ്ങളെ കാണാതെ അവർ അന്വേഷിക്കുന്നുണ്ടാവും.. " അതും പറഞ്ഞു ഞാൻ അമ്പാടിയെയും കൊണ്ട് പോകാനായി തുടങ്ങിയതും"പാറൂ പോകല്ലേ" എന്ന് പറഞ്ഞു കൊണ്ട് സന്ദീപേട്ടന്റെ കൈ എന്റെ കയ്യിൽ പിടിക്കാനായി നീണ്ടു.. " ഡാ.. " എന്നൊരലർച്ച കേട്ടു ആ കൈകൾ തനിയെ താണു . ഞങ്ങളുടെ ഇടയിലേക്ക് കയറി വന്ന സൂര്യമഹാദേവന്റെ കണ്ണുകളിൽ തീ ആയിരുന്നു.അയാൾ എന്നെ തിരിഞ്ഞു തറപ്പിച്ചു ഒരു നോട്ടം നോക്കി. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനും ആ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി. രണ്ടു നിമിഷം എന്റെ കണ്ണുകളിൽ കോർത്തു നിന്ന ശേഷം അവ എന്നെ വിട്ടു സന്ദീപേട്ടന്റെ മുഖത്തേക്കായി.. എനിക്ക് അപ്പോൾ കുറച്ചു പേടി തോന്നി. ഇനി ഇയാൾ സന്ദീപേട്ടനെ എങ്ങാനും ഉപദ്രവിക്കുമോ? സന്ദീപേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ രക്തമയം വറ്റിയ പോലെ ആണ്. അത്രയ്ക്ക് ഭയന്നിരുന്നു. സന്ദീപേട്ടന്റെ അടുത്തേക്ക് അയാൾ രണ്ടടി വച്ചപ്പോൾ സന്ദീപേട്ടൻ പിറകിലേക്ക് മാറി. സൂര്യമഹാദേവന്റെ പിടി എന്റെ നേരെ നീണ്ട സന്ദീപേട്ടന്റെ കൈകളിൽ വീണു.. " ഇത് നിനക്കുള്ള ലാസ്റ്റ് വാണിംഗ് ആണ്.. മേലാൽ നിന്റെ നിഴൽ പോലും ഇവളുടെ കണ്വെട്ടത്തു കണ്ടു പോകരുത്..അങ്ങനെ വന്നു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നീ ഉണ്ടാവില്ല. മനസിലായല്ലോ? " താൻ പറഞ്ഞത് ഊട്ടി ഉറപ്പിക്കാൻ എന്ന പോലെ രണ്ടു നിമിഷം കൂടി സന്ദീപേട്ടന്റെ കൺകളിൽ നോക്കി നിന്നിട്ടു എന്റെ കയ്യും പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ സൂര്യമഹാദേവൻ അവിടെ നിന്നും നടന്നകന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെയും സങ്കടത്തോടെയും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന സന്ദീപേട്ടനെ കണ്ടു. ഡാൻസിന്റെ പാട്ട് നല്ല ഉച്ചത്തിൽ ആയതു കൊണ്ട് അവിടെ നടന്നതൊന്നും ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാവ്യയുടെയും മറ്റും അടുത്തെത്തിയപ്പോൾ അയാൾ എന്റെ കയ്യിലെ പിടി വിട്ടു. "കൊച്ചിനെ ഇങ്ങു താ.. ഞാൻ നോക്കിക്കൊള്ളാം. " അയാൾ കൈ നീട്ടിയപ്പോൾ അവൻ ചിരിച്ചിണ്ട് ചാടി പോയി. ഞാൻ കൈ കുഴ തിരുമ്മി കൊണ്ട് ദേഷ്യത്തോടെ അങ്ങേരെ നോക്കി. " ഇനി അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞു നടക്കാൻ പോകാതെ ഇവരുടെ കൂടെ തന്നെ നിന്നോണം." " ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലെ ആരുടേയും കൂടെ അലഞ്ഞു തിരിയാൻ പോയതല്ല.. സന്ദീപേട്ടൻ ഇവിടെ ഉണ്ടാവുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. " എന്തിനെന്നു പോലും അറിയാതെ ഞാൻ അയാളുടെ മുന്നിൽ എന്നെ ന്യായീകരിക്കാൻ ശ്രമിച്ചു. അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. "അത് എനിക്കും അറിയാം. പക്ഷെ നിനക്ക് അറിയാത്തതായി ഇത് മാത്രം അല്ല.. വേറെയും ഒരുപാടു കാര്യങ്ങൾ ഉണ്ട്. സൂക്ഷിച്ചും കണ്ടും നടന്നാൽ നിനക്ക് തന്നെ കൊള്ളാം" അതും പറഞ്ഞു അമ്പാടിയെയും എടുത്തു അയാൾ ആൾക്കൂട്ടത്തിനുള്ളിൽ മറഞ്ഞു.അയാൾ പറഞ്ഞത് ഒന്നും മനസിലാവാതെ അയാൾ പോകുന്നതും നോക്കി ഞാൻ നിന്നു. "ഭർത്താവിനെ പറ്റിച്ചു പഴയ കാമുകനോട് സൊള്ളാൻ പോയ പെണ്ണ്" അയാൾ എന്നെ കുറിച്ച് വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും എന്നോർത്തപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. അയാൾ എന്തോര്ത്താലും എനിക്ക് ഒന്നുമില്ല എന്ന് സമാധാനിക്കാൻ ശ്രമിച്ചെങ്കിലും എന്റെ ആത്മാഭിമാനത്തിനു മുറിവേറ്റത് ഉള്ളിൽ ഒരു വിങ്ങലായി തന്നെ കിടന്നു. ഡാൻസ് കഴിഞ്ഞു വീട്ടിലെത്തി കാളിയമ്മയോടൊപ്പം കിടക്കുമ്പോഴും എന്റെ മനസ്സ് പ്രക്ഷുബ്ദം ആയിരുന്നു. സന്ദീപേട്ടനും സൂര്യമഹാദേവനുമെല്ലാം മാറി മാറി എന്റെ ചിന്തകളിൽ നിറഞ്ഞു നിന്നു.സന്ദീപേട്ടൻ ഇന്ന് എന്നോട് വന്നു സംസാരിച്ചത് എന്തിനാണ്.. കുറ്റബോധം മാത്രമാണോ കാരണം? സന്ദീപേട്ടന്റെ ജീവിതവും സന്തോഷകരം അല്ലായെന്ന മട്ടിൽ അല്ലേ ഏട്ടൻ സംസാരിച്ചത്? ഇത്രയും ദിവസത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ സന്ദീപേട്ടനെ കണ്ടതേ ഇല്ല. സന്ദീപേട്ടനും ഞാനും സംസാരിക്കുന്നത് കണ്ടപ്പോഴും സൂര്യമഹാദേവൻ സന്ദീപേട്ടനോട് മാത്രമേ ദേഷ്യപ്പെട്ടുള്ളു. എന്നെയും ചീത്ത പറയുമെന്ന് കരുതിയെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല. പിന്നെ അയാൾ എന്താണ് എനിക്ക് ഒന്നും അറിയില്ലായെന്നു പറഞ്ഞത്. സൂര്യമഹാദേവന് എന്നോടുള്ള പെരുമാറ്യം ഇപ്പോഴും എനിക്കൊരു അത്ഭുദം ആണ്.. അയാൾക്ക്‌ എന്നോട് ദേഷ്യമാണോ സഹതാപമാണോ സ്നേഹമാണോ.. ഒന്നും മനസിലാവുന്നില്ല. ഓരോന്നോർത്തു എപ്പോഴോ ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം രാവിലെ ഞാൻ അല്പം വൈകിയാണ് എഴുന്നേറ്റത്. ബാത്‌റൂമിൽ നിന്നു കുളിച്ചു ഇറങ്ങി വന്നപ്പോൾ പതിവില്ലാതെ ഹാളിൽ നിന്നു ആരുടെയൊക്കെയോ സംസാരം ഒക്കെ കേട്ടു.. മുടി തോർത്തിൽ കെട്ടി വച്ചു ഒരു ഷോളുമെടുത്തിട്ടു ഞാൻ ഹാളിലേക്ക് ചെന്നു. ഹാളിൽ ഇരിക്കുന്ന വിഷ്ണുവേട്ടനെയും ഗായത്രി ചേച്ചിയേം കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അപ്പുറത്തെ സോഫയിൽ ഇരിക്കുന്ന സൂര്യമഹാദേവനെ കണ്ടപ്പോൾ എന്റെ മുഖം മങ്ങി. " ഞങ്ങൾ പാറുവിനെ കാണാൻ വന്നതാ. " കാളിയമ്മ കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് വിഷ്ണുവേട്ടൻ പറഞ്ഞു. ഞാൻ അതിശയത്തോടെ അവരെ നോക്കി.. " എന്നെയോ? എന്തിനു? " " രണ്ടു കാര്യങ്ങളുണ്ട്.. " എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഗായത്രി ചേച്ചി പറഞ്ഞു. "ആദ്യം കഴിഞ്ഞ ദിവസം വിഷ്ണുവേട്ടനെ രക്ഷിച്ചതിനു.. എങ്ങനെയാ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല. നീ അപ്പോൾ അയാളെ കണ്ടു അങ്ങനെ ഒന്നും ചെയ്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ.. " എന്റെ നേരെ നിറകണ്ണുകളോടെ കൂപ്പിയിരുന്ന ചേച്ചിയുടെ കൈകൾ കൂട്ടി പിടിച്ചു ഞാൻ അരുതെന്നു കാണിച്ചു. " ഇങ്ങനൊന്നും പറയരുത് ചേച്ചി.. " ചേച്ചി കണ്ണുകൾ അമർത്തി തുടച്ചു മുഖത്ത് വീണ്ടും പുഞ്ചിരി വരുത്തി. " രണ്ടാമത്തേത് ഒരു ജോലി കാര്യമാണ്.. " " ജോലി കാര്യമോ? " " അതേ.. ഞങ്ങൾക്ക് ഇവിടുത്തെ സ്ഥാപനങ്ങളിലെ കണക്കുകളും മറ്റും നോക്കികൊണ്ടിരുന്ന ടീമിലെ ഒരാൾ പെട്ടെന്ന് ഇവിടുന്നു മാറി പോയി. അയാൾക്ക്‌ പകരം ഞങ്ങൾക്ക് ഒരാളുടെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തപ്പി കൊണ്ടിരുന്നപ്പോഴാണ് പാറു ബികോം നല്ല മാർക്കോടെ പാസ്സായതാണെന്നു അറിഞ്ഞത്. എന്നാൽ പിന്നെ പാറുവിനു സമ്മതം ആണെങ്കിൽ താൻ തന്നെ ആയികൊട്ടെന്നു ഞങ്ങളും കരുതി" വിഷ്ണുവേട്ടൻ മറുപടി പറഞ്ഞു. " എന്തായാലും പാറു ഇവിടെ ചുമ്മാതെ ഇരിക്കുകയല്ലേ? ഇതാവുമ്പോൾ പാറുവിനു സമയവും പോകും, ഒരു വരുമാനവും ആകും. ഞങ്ങൾക്കും പരിചയം ഉള്ള ആളാകുമ്പോൾ അത്രയും എളുപ്പം" ചേച്ചിയും പറഞ്ഞു. പെട്ടെന്ന് കേട്ടപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. ഒരു ജോലി വേണമെന്ന് ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ഈ ജോലി ഞാൻ സ്വീകരിച്ചാൽ എന്നെന്നേക്കുമായി ഞാൻ ഇവിടെ സൂര്യമഹാദേവനോടൊപ്പം പെട്ടു പോകും എന്ന പേടി എന്നെ പിറകിലോട്ടു വലിച്ചു. " എനിക്കറിയില്ല ചേച്ചി... അതൊന്നും ശരിയാവുമെന്നു തോന്നുന്നില്ല. എനിക്ക് യാതൊരു പ്രവർത്തിപരിചയവും ഇല്ല" " അതൊന്നും സാരമില്ല.. പാറു അവിടെ ഒറ്റക്കല്ലല്ലോ.. എല്ലാം ഒന്ന് പരിചയം ആയി വരുന്ന വരെ കൂടെ ഉള്ളവരൊക്കെ നിന്നെ സഹായിക്കും. പിന്നെ പാറു പഠിച്ച മേഖല തന്നെ അല്ലേ? അത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ എല്ലാം മനസിലാക്കാൻ സാധിക്കും" ഞാൻ പഠിച്ച കോഴ്സ് ഒക്കെ ഏതാണെന്നു ഇവർ എങ്ങനെ അറിഞ്ഞു. എന്റെ ബാഗിലെ ഫോൺ മാത്രമല്ല എല്ലാം ഇയാൾ നന്നായി പരിശോധിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി. അവരോടു എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ നിന്നു. " ഒന്ന് രണ്ടു ദിവസം വന്നു ശ്രമിച്ചു നോക്കു.. പറ്റില്ലെങ്കിൽ പിന്നെ വിട്ടേക്ക്" വിഷ്ണുവേട്ടൻ പിന്നെയും പറഞ്ഞപ്പോഴും എന്ത് പറയണം എന്നറിയാതെ ഞാൻ മൗനമായിരുന്നു. " ഞാൻ അപ്പോഴേ ഏട്ടനോടും ഏട്ടത്തിയോടും പറഞ്ഞതല്ലേ ഇവളോട് ഇതൊന്നും ചോദിക്കാൻ പോകണ്ടാന്നു.. വേറെ പരിചയസമ്പത്തുള്ള വല്ലവരെയും നോക്കാമെന്നു . ഇവളെ കൊണ്ട് ഇതിനൊന്നും പറ്റില്ല.. അപ്പോൾ നിങ്ങൾക്കായിരുന്നില്ലേ നിർബന്ധം.. പഠിച്ച കുട്ടിയല്ലേ? അറിയാവുന്ന കുട്ടിയല്ലേ എന്നൊക്കെ പറഞ്ഞു" ഇത്രയും നേരം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമായ അല്ലായെന്ന മട്ടിൽ ഫോണിലേക്കും നോക്കിയിരിക്കുന്ന സൂര്യമഹാദേവൻ പെട്ടെന്ന് കയറി പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം ഇരച്ചു കയറി.. " എന്നെ കൊണ്ട് പറ്റുമോ ഇല്ലയോ എന്നൊക്കെ താനാണോ തീരുമാനിക്കുന്നത്? " ഞാൻ അയാളോട് ചോദിച്ചു " അതിപ്പോ എന്താ ഇത്ര തീരുമാനിക്കാൻ.. അത് കൊണ്ടല്ലേ വെറുതെ ഓരോ കാരണങ്ങളും പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ? " അയാൾ പുച്ഛത്തോടെ പറഞ്ഞു.. " ഞാൻ ഒഴിഞ്ഞു മാറിയതൊന്നുമല്ല.. പിന്നെ കുറച്ചു ട്രൈനിംഗ് കിട്ടിയാൽ എന്നെ കൊണ്ട് ഈ ജോലി ചെയ്യാൻ പറ്റുകയും ചെയ്യും" " ആണോ.. എന്നാൽ ചുമ്മാ വർത്തമാനം പറയാതെ ചെയ്തു കാണിച്ചു താ.. അപ്പോൾ സമ്മതിക്കാം" " തന്നെ ഞാൻ കാണിച്ചു തരാം എന്നെ കൊണ്ട് എന്താ പറ്റുന്നതെന്നു.. " ഞാൻ മനസ്സിൽ പറഞ്ഞു.. " വിഷ്ണുവേട്ട എനിക്ക് സമ്മതമാണ്.. എന്ന് മുതലാണ് ഞാൻ ജോലിക്ക് വരേണ്ടത്? " വിഷ്ണുവേട്ടനെ നോക്കി ഞാൻ അത് പറഞ്ഞപ്പോൾ എന്റെ പുറകിലിരുന്നു സൂര്യമഹാദേവൻ ഗായത്രി ചേച്ചിയെ കണ്ണിറുക്കി ചിരിച്ചു കാണിക്കുന്നത് ഞാൻ കണ്ടില്ല. " അടുത്ത തിങ്കളാഴ്ച മുതൽ ആയിക്കോട്ടെ.. തിങ്കളാഴ്ച രാവിലെ മഹി നിന്നെ നമ്മുടെ കമ്പനിയിൽ കണ്ടു വന്നു ആക്കും . അവിടുത്തെ ആളുകളെ ഒക്കെ പരിചയപ്പെടുത്തിയും തരും.. " അയാളോടൊപ്പം പോകണം എന്ന് കേട്ടപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നിയില്ല. പക്ഷെ ഇനി അത് പറഞ്ഞാൽ എനിക്ക് ധൈര്യമില്ല എന്ന് പറഞ്ഞു അങ്ങേരു ഇനിയും പുച്ഛിക്കും. അത് കൊണ്ട് ഞാൻ സമ്മതിച്ചു. കാളിയമ്മ ഭക്ഷണം കഴിച്ചിട്ട് പോകാമെന്നു പറഞ്ഞെങ്കിലും അത് നിരസിച്ചു കൊണ്ട് അവർ ഇറങ്ങി . " പാറു ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്നു ഞാൻ കരുതിയില്ല" വിഷ്ണു തിരിച്ചു പോകുന്ന വഴിക്കു മഹിയോട് പറഞ്ഞു. "മഹിയുടെ ഐഡിയ എന്തായാലും ഫലിച്ചു" ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു. " വെറുതെ പറഞ്ഞാൽ അവൾ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് ഒന്ന് വാശി കേറ്റി കൊടുത്തത്. എന്നോടുള്ള ദേഷ്യം കൂടിയായപ്പോൾ പിന്നെ എല്ലാം ശരിയായി.. " " എത്ര നാളാണ് മഹി ഇങ്ങനെ? ഞാനും വിഷ്ണുവേട്ടനും കൂടി പാറൂനോട് കാര്യങ്ങളൊക്കെ സംസാരിക്കാം.. " ഗായത്രി പറഞ്ഞപ്പോൾ മഹി നിഷേധാര്ഥത്തിൽ തലയാട്ടി. " അത് കൊണ്ട് കാര്യമില്ല ഏട്ടത്തി.. നിങ്ങൾ എനിക്ക് വേണ്ടി എന്ത് പറഞ്ഞാലും അത് ഞാൻ പറഞ്ഞു പറയിപ്പിക്കുന്നത് ആണെന്നെ അവൾ കരുതൂ..ഞാൻ ആരാണെന്നും എന്താണെന്നും അവൾ സ്വയം കണ്ടു മനസിലാക്കണം.. എങ്കിലേ അവളുടെ മനസ്സിൽ എന്നോടുള്ള വെറുപ്പ്‌ മാറൂ. " അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്നു വിഷ്ണുവിനും ഗായത്രിക്കും തോന്നി. പത്താം ഉത്സവത്തിന്റെ അന്ന് വൈകുന്നേരം ഞാനും കാവ്യയും കൂടി വീണ്ടും ക്ഷേത്രത്തിൽ പോയി. ഇന്ന് അമ്പലത്തിൽ പോകാൻ അവൾക്കെന്തോ പ്രത്യേക താല്പര്യം ഉണ്ടെന്നു തോന്നി. സന്ദീപേട്ടന്റെ കണ്ണിൽ ഒന്നും ചെന്നു പെടരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ പോയത് . കഴിഞ്ഞ തവണ കാണിച്ച ക്ഷമ ഇത്തവണ സൂര്യമഹാദേവൻ കാണിക്കുമെന്ന് തോന്നുന്നില്ല. പിന്നെ സന്ദീപേട്ടന് അയാളെ നല്ല പേടിയുള്ളതു കൊണ്ട് എന്നെ കണ്ടു സംസാരിക്കാനുള്ള സാഹസത്തിനു മുതിരില്ല എന്ന് എനിക്ക് തോന്നി. അമ്പലത്തിൽ തൊഴുതു ഇറങ്ങി കഴിഞ്ഞ ഉടനെ തന്നെ കാവ്യ കണ്ണുകൾ കൊണ്ട് ആരെയോ നോക്കുന്ന പോലെ ചുറ്റും പരതാൻ തുടങ്ങി. " നീ ആരെയാ നോക്കുന്നെ? " " കാശിയേട്ടനെയും മഹിയെട്ടനെയും.. " " എന്തിനു? " " ഇന്ന് ഉത്സവത്തിന്റെ അവസാന ദിവസം അല്ലേ.. ഇന്ന് എനിക്ക് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി തരാമെന്നു രണ്ടാളും പറഞ്ഞിട്ടുണ്ട്. " കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ മാറി നിന്നു ആരോടോ സംസാരിക്കുന്ന മഹിയെയും കാശിയെയും കാവ്യ കണ്ടെത്തി. കാവ്യാ എന്നെയും കൂട്ടി അവരുടെ അടുത്തേക്ക് വച്ചു പിടിച്ചു. " എനിക്ക് അതും ഇതുമൊക്കെ വാങ്ങി തരാമെന്നു പറഞ്ഞിട്ട് ഇവിടെവന്നു ഒളിച്ചു നിൽക്കുവാണോ രണ്ടാളും കൂടെ? " അവൾ മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു. " ആര് പറഞ്ഞു ഒളിച്ചു നിന്നതാണെന്നു.. നിന്നെ കാത്തു നിന്നതല്ലേ? വാ പോവാം.. " അതും പറഞ്ഞു എല്ലാവരും കൂടി കടകൾക്കടുത്തേക്കു നടന്നു. ഉത്സവത്തിന്റെ അവസാന ദിവസമായതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളതിനേക്കാൾ വഴിയോരക്കച്ചവടക്കാർ കൂടുതലായിരുന്നു അന്ന്. പെണ്ണുങ്ങൾ ആയതു കൊണ്ട് തന്നെ ചിന്തിക്കടയുടെ മുന്നിലേക്കാണ് ആദ്യം പോയത്. എന്തൊക്കെയാ വേണ്ടതെന്നു വച്ചാൽ വാങ്ങിക്കൊള്ളാൻ പറഞ്ഞിട്ടു അവർ രണ്ടാളും മാറി നിന്നു. കാവ്യ എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു. ഞാൻ അതൊക്കെ കണ്ടു കൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ ചോദിക്കുമ്പോൾ ഓരോ അഭിപ്രായം പറഞ്ഞു കൊണ്ട് അവളുടെ കൂടെ നിന്നു. അവളോടൊപ്പം കുപ്പിവളകൾ നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് ആ ചുവന്ന വളകൾ എന്റെ കണ്ണിൽ പെട്ടത്. മെല്ലെ ഞാൻ അത് എടുത്തു എന്റെ കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. ചുവന്ന നിറം പണ്ടേ എന്റെ ഫേവറേറ്റ് ആണ്. അത് എന്റെ കയ്യിൽ അണിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്നു ഞാൻ ഒന്ന് സങ്കല്പിച്ചു നോക്കി. കുറച്ചു നേരം അത് കയ്യിൽ പിടിച്ചു നിന്ന ശേഷം അത് പോലെ തന്നെ തിരികെ നേരത്തെ ഇടുന്നിടത്തേക്കു വച്ചു. " പാറു ഒന്നും വാങ്ങിയില്ലല്ലോ എന്ത് പറ്റി? " കാവ്യയുടെ ഷോപ്പിംഗ് കഴിഞ്ഞപ്പോൾ കാശിയേട്ടൻ ചോദിച്ചു. " എനിക്ക് ഒന്നും വേണ്ട കാശിയേട്ടാ.. " തിരികെ പോകുന്നതിനു മുന്നേ കാശിയേട്ടൻ ഞങ്ങൾക്ക് രണ്ടു പേർക്കും ഐസ് ക്രീമും വാങ്ങി തന്നാണ് വിട്ടത്. ഈ സമയമൊക്കെയും സൂര്യമഹാദേവനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും തിരികെ മൈൻഡ് ചെയ്യാൻ പോയില്ല.രാത്രി കിടക്കാൻ ഞാൻ മുറിയിൽ ചെന്നപ്പോഴാണ് കട്ടിലിനു മുകളിൽ ഒരു ചെറിയ പൊതി ഇരിക്കുനത് കണ്ടത്. കൗതുകത്തോടെ ചെന്നു അതെടുത്തു തുറന്നു നോക്കി.നേരത്തെ കടയിൽ ഞാൻ നോക്കിയ ആ ചുവന്ന കുപ്പിവളകൾ.. ആരോ എനിക്കായി വാങ്ങി എന്റെ കട്ടിലിൽ കൊണ്ട് വച്ചിരിക്കുന്നു.. ആരായിരിക്കും എന്ന് ചിന്തിച്ചപ്പോൾ എന്ത് കൊണ്ടോ സൂര്യമഹാദേവന്റെ മുഖമാണ് ഓർമ വന്നത്. പക്ഷെ അയാൾ എങ്ങനെ? താൻ അറിയുന്നില്ലെങ്കിലും അയാളുടെ ഒരു കണ്ണ് എപ്പോഴും തന്റെ മേൽ ഉണ്ടെന്നു എനിക്ക് തോന്നി. ആ തിരിച്ചറിവ് എന്റെ ഉള്ളിൽ ദേഷ്യമാണോ സന്തോഷമാണോ ഉണ്ടാക്കുന്നതെന്നു പോലും എനിക്ക് മനസിലായില്ല. കുറച്ചു നേരം അതും കയ്യിൽ പിടിച്ചു ഇരുന്ന ശേഷം ഞാൻ അത് മുറിയിലെ ചവറ്റുകൊട്ടയിൽ കൊണ്ടിട്ടു. സൂര്യമഹാദേവന്റെ ഒരു ഔദാര്യവും എനിക്ക് ആവശ്യമില്ല. കാളിയമ്മയുടെ കൂടെ ഉറങ്ങാൻ കിടന്നിട്ടും നിദ്രദേവി എന്നെ കടക്ഷിച്ചില്ല. മനസ്സ് ആ കുപ്പിവളകളേ ചുറ്റി പറ്റി തന്നെ ആയിരുന്നു.കുറെ നേരത്തെ ആലോചനയ്ക്കു ശേഷം ചവറ്റുകൊട്ടയിൽ നിന്നും അതെടുത്തു അലമാരിയിൽ എന്റെ തുണികൾക്കിടയിൽ ഒളിച്ചു വച്ചു ഞാൻ ഉറങ്ങാൻ കിടന്നു. ഇത്തവണ കിടന്ന ഉടനെ തന്നെ ഞാൻ ഉറങ്ങി പോയി. തുടരും.. രചന - നിള നിരഞ്ജൻ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
പ്രണയവർണ്ണം 🍂പാർട്ട്‌ -8 അന്ന പാട്ടും പാടി .....ഇല തുമ്പും നുള്ളി.... നേരെ കയറി ചെന്നതും മുന്നിൽ സാറ .... സേവിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് . മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്......... അന്ന ചെറിയ പേടിയോടെ വീട്ടിലേക്ക് കേറി വന്നു ....... സാറ അന്നയെ രൂക്ഷമായി നോക്കി നിൽക്കുകയാണ് ...... അവൾ പടിക്കെട്ട് കേറി വീടിലേക്ക്‌ കയറാൻ തുടങ്ങിയതും സാറ കൈ കൊണ്ട് അവളെ തടഞ്ഞു . നിന്നോട് ഞാൻ ഇന്നാലെ എന്താ പറഞ്ഞത് ? സാറ മുറുകിയ ശബ്ദത്തോടെ ചോദിച്ചു . അന്ന ഒന്നും മിണ്ടിയില്ല . മുഖം കുനിച്ച് നിന്നു. അന്നാ ഞാൻ നിന്നോടാ ചോദിച്ചേ ...... എന്നാലെ നിന്നോട് ഞാൻ എന്താ പറഞ്ഞത് ? അന്ന അവളുടെ മുഖത്തേക്ക് മെല്ലെ നോക്കി . ചേച്ചി......അത് ഇന്ന് വന്നപ്പോ .......സേവിച്ചായൻ ഇതുവഴി ആണെന്ന് പറഞ്ഞപ്പോ ........ സാറയുടെ മുഖത്തേ ദേഷ്യ ഭാവം കണ്ട് അവൾ വിക്കി വിക്കി പറഞ്ഞു . സേ ...സേവിച്ചായൻ പാവമാണ് ചേച്ചി ......... അതുകൊണ്ടല്ലേ എന്നെ ഇവിടെ കൊണ്ട് ആക്കിതന്നത് ..... അവൾ മെല്ലെ പറഞ്ഞു . അത് കേട്ടതും സാറയുടെ മുഖം കുറച്ചുകൂടി ദേഷ്യത്താൽ ചുവന്നു . നിനക്ക് ഞാനാണോ വലുത് അയാളാണോ വലുത് ??? അന്ന അവളുടെ ദേഷ്യത്തോടെയുള്ള മുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല . അന്നയുടെ മൗനം കണ്ടതും സാറക്ക് ഹൃദയത്തിൽ വല്ലാത്തൊരു വേദന തോന്നി . അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിപ്പോയി . അന്ന ഒന്ന് നെടുവീർപ്പെട്ടു..... തൽക്കാലത്തേക്ക് രക്ഷപെട്ടു . പിന്നെ ചേച്ചിയുടെ പിണക്കമല്ലേ അത് എത്ര നേരത്തേക്കാ ............ അവൾ ഒരാശ്വാസത്തോടെ ഉള്ളിലേക്ക് കയറിപ്പോയി ... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ടാ സേവി ........ അമ്മച്ചി വിളിയോട് വിളി ആണല്ലോ ....... ദേ എന്നേം വിളിച്ചു ഇന്ന് .......... എന്ത് ചെയ്യാനാ ഇച്ചായ ........ എന്റെ ബുദ്ധിമുട്ട് വല്ലോം അമ്മച്ചിക്ക് അറിയണോ ???? എന്റെ സാറക്കൊച്ച് അമ്പിലും വില്ലിലും അടുക്കാതെ നിൽക്കുകയല്ലെ ....... സേവിയൊന്ന് നെടുവീർപ്പെട്ടു ...... പോട്ടെടാ .......എല്ലാം ശെരിയാകും ബെന്നി അവന്റെ തോളിൽ കൈയ്യിട്ട് തോളോട് തോൾ ചേർത്ത് പിടിച്ചു . അപ്പോ നാളെ എങ്ങനെയാ ......... നീ വീടിലേക്ക്‌ പോകുവാണോ ???? നാളെ വൈകിട്ട് പോകാം ന്നാ വിചാരിക്കണേ ........ നാളെയും എന്നെ കണ്ടില്ലെങ്കിൽ പിന്നെ അമ്മച്ചിയുടെ ശവം ഞാൻ കാണേണ്ടി വരുമെന്നാ ഭീക്ഷണി ...... പറയുന്നത് എന്റെ അമ്മച്ചിയാണേ ...... അതുകൊണ്ട് പോയി അനുനയിപ്പിച്ച്‌ കാര്യങ്ങൾ എല്ലാം പറഞ്ഞ് തിരിച്ചു വരാം . ഹ്മ്മ് ........ ബെന്നിയൊന്ന് മൂളി ........ നാളെ പോയാലും എനിക്ക് ഒരു സമാധാനം കാണുകേല......കാരണം ഡേവിഡ് ചില്ലറക്കാരൻ അല്ലല്ലോ ....... നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട അവൻ പൊള്ളാച്ചിക്ക് എങ്ങാണ്ടെ പോയേക്കുവാ ...... ഈ അടുത്തൊന്നും വരില്ലെന്നാ പുറത്ത് നിന്ന് അറിഞ്ഞത് . നീ പോയി രണ്ട് ദിവസത്തിനകം വരില്ലേ ..... ഹ്മ്മ്മ് ........ സേവി ഒന്ന് മൂളി . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 രാത്രി എട്ട് മണി ആയി അന്ന ക്ലോക്കിലേക്ക് നോക്കി . ചേച്ചി ഇതുവരെ യായിട്ടും തന്നോട് മിണ്ടിയിട്ടില്ല . തനിക്ക് ആഹാരം എടുത്ത് തന്നതല്ലാതെ ചേച്ചി കഴിച്ചിട്ടില്ല . കളി കാര്യമായോ ??? അവൾ സ്വയം ചോദിച്ചു .......... അവൾ പഠിച്ചു കൊണ്ടിരുന്ന ബുക്ക്‌ അടച്ചു വച്ച് അടുക്കളയിലേക്ക് നടന്നു . വെള്ളം കുടിക്കുന്ന വ്യാജെന അവൾ സാറക്കടുത്തു നിന്നു. എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല . സാധാരണ പഠിക്കാൻ മടി കാണിച്ച് ഇങ്ങനെ വന്നു നിൽക്കുമ്പോൾ കണ്ണ്പൊട്ടുന്ന ചീത്ത വിളിച്ച് ഓടിക്കാറുള്ളതാ ...... പക്ഷേ ഇന്ന് ....... അവൾ പതിയെ സാറക്കടുത്തേക്ക് നീങ്ങി .... ചേച്ചി........ ചേച്ചി അത് പിന്നെ ഇല്ലേ ....... അവൾ സാറയുടെ തോളിലേക്ക് കൈ ചേർത്ത് വച്ചു . സാറ പെട്ടന്ന് ആ കൈ തട്ടിക്കളഞ്ഞു . അന്ന അത് ഒട്ടും തന്നെ പ്രധീക്ഷിച്ചില്ല . അതുകൊണ്ട് തന്നെ കൈയിലിരുന്ന ചില്ല് ഗ്ലാസ് നിലത്തേക്ക് വീണ് ഉടഞ്ഞു . സാറ പെട്ടന്ന് തിരിഞ്ഞ് നോക്കി . നിലത്തു കിടക്കുന്ന ഗ്ലാസ്‌ കണ്ടതും സാറ ദേഷ്യത്തോടെ അന്നയെ നോക്കി . പിറകെ നടന്നു മനുഷ്യനെ ശല്യപ്പെടുത്താതെ കടന്ന് പോകുന്നുണ്ടോ ......... സാറയുടെ ശബ്ദം ഉയർന്നു കേട്ടതും അന്ന പേടിച്ച് പോയിരുന്നു ...... പെട്ടന്ന് ചേച്ചിയെ നോക്കാതെ അവൾ അകത്തേക്ക് നടന്നു കണ്ണുകൾ നിറഞ്ഞു ...... കുറച്ച് നേരം കഴിഞ്ഞതും ബുക്കും പുസ്തകങ്ങളെല്ലാം അടച്ചു വച്ച് അവൾ റൂമിലേക്ക് വന്നു ........ ചേച്ചിക്കും തനിക്കും വേണ്ടി നന്നായി ബെഡ് വിരിച്ചിട്ട ശേഷം അന്ന കട്ടിലിനോരത്തായി കിടന്നു . കുറച്ച് നേരം കഴിഞ്ഞതും സാറ ജോലി എല്ലാം ഒതുക്കി റൂമിലേക്ക്‌ വന്നു . അന്ന ഉറങ്ങിയിട്ടില്ലായിരുന്നു . എന്നും തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന സാറ ഇന്ന് തന്നെ തട്ടാതെ ആണ് കിടക്കുന്നത് . അത് കൂടി കണ്ടതും അന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . സങ്കടം പിടിച്ചു നിർത്താൻ കഴിയാതെ അന്ന പെട്ടന്ന് എഴുന്നേറ്റു കട്ടിലിൽ നിന്നും ഇറങ്ങി...... സാറ തിരിഞ്ഞു നോക്കുന്നതിനു മുന്നേ താഴേക്കു വന്ന് സാറയുടെ കാലുകളിൽ കൈ ചേർത്ത് കരയാൻ തുടങ്ങി . സാറ പെട്ടന്ന് ഞെട്ടി . ചേച്ചി........ എന്നോട്...... എന്നോട് മിണ്ടാതിരിക്കല്ലേ ...... എന്നോട് പിണങ്ങല്ലേ ............... ചേച്ചി എന്നെ എത്ര വേണോ തല്ലിക്കോ എന്നാലും ഇത്രയും സങ്കടം വരില്ല . എന്നോടിങ്ങനെ മിണ്ടാതിരിക്കല്ലേ .... അവൾ ഏങ്ങി ഏങ്ങി കരഞ്ഞു . സാറ പെട്ടന്ന് എഴുന്നേറ്റ് അവളെ അവളെ ചേർത്ത് പിടിച്ചു . എനിക്ക് ......എനിക്ക് .....ചേച്ചി മാത്രേ ഉള്ളൂ ... ആരെക്കാളും വലുത് എനിക്ക് എന്റെ ചേച്ചി തന്നെയാ ..... അന്ന എങ്ങലോടെ പറഞ്ഞു . സേവിച്ചന് ചേച്ചിയെ ഇഷ്ടാ....... പിന്നെ സേവിച്ചൻ നല്ല ആളാണ് എന്ന് തോന്നിയത് കൊണ്ടാ.....ഞാൻ ...... അന്ന സാറയോട് ചേർന്നിരുന്നു . അയാൾക്ക് എന്നെ ഇഷ്ടാന്ന് നിന്നോട് ആരാ പറഞ്ഞേ .,? സാറ മെല്ലെ ചോദിച്ചു . സേവിച്ചൻ ..... ഹ്മ്മ്മ്മ് .....സാറയൊന്നു നീട്ടി മൂളി . അന്നാ.... നമ്മൾ വിചാരിക്കും പോലെ അല്ല ആരും . നമ്മൾ വിശ്വാസിക്കും പോലെയും അല്ല ആരും . അതുകൊണ്ട് എല്ലാവരോടും അടുക്കുമ്പോൾ ഒരകലം വേണം . അത് ജീവിതം നമ്മളെ പഠിപ്പിച്ചതാണ് . ചേച്ചിയുടെ പിണക്കം മാറിയോ ..... അന്ന അവളോട് ചേർന്നിരുന്ന് ചോദിച്ചു . എനിക്ക് പിണക്കമില്ല. എന്റെ എന്നയല്ലേ ..... സങ്കടം മാത്രേ ഉള്ളൂ . അവൾ അന്നയെ ചേർത്ത് പിടിച്ചു . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 തന്റെ ജീപ്പിന്റ മുകളിൽ ചാരി കിടന്ന് ആസ്വധിച്ച് സിഗരറ്റ് വലിക്കുകയാണ് ഡേവിഡ് . ഡേവിഡ് ......എന്താടാ പ്ലാൻ ....... അടുത്ത് നിന്നവൻ ചോദിച്ചു . പ്ലാൻ ചെയ്യാൻ ഒന്നുമില്ല ടാ ...... എനിക്ക് ഏതു നേരവും ചെന്ന് കയറാൻ അവകാശമുള്ള വീടാ അത് . പിന്നെ സാറ ............ അവളൊരു കിട്ടാക്കനിയാ ...... അവളെ കാണുമ്പോ അറിയാതെ ഞാൻ ബന്ധവും സ്വന്തവും എല്ലാം അങ്ങ് മറക്കും . അതല്ലേ അവളുമായി എന്നും അടിആകുന്നത് . ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു . എന്തായാലും അവളുമ്മാര് കാരണമാ ഒരുത്തൻ എന്റെ ദേഹത്ത് കൈ വച്ചത് . അതിന് ആദ്യം വേദനിക്കുന്നത് ചേച്ചിയും അനിയത്തിയും തന്നെയായിരിക്കും അത് കഴിഞ്ഞേ ഉള്ളൂ അവന് . ഇനി അതിൽ മാറ്റമില്ല . അവൻ ഒരു ക്രൂരത നിറഞ്ഞ ചിരിയോടെ കത്തി ഏരിഞ്ഞ സിഗരറ്റ് ദൂരേക്ക്‌ കളഞ്ഞ് കൊണ്ട് പറഞ്ഞു . എന്തൊക്കെയോ തീരുമാനിച്ച പോലെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവൻ . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 സമയം വൈകുന്നേരം അഞ്ചു മണിയോട് അടുത്തിട്ടുണ്ട് ....... എടാ ഇപ്പോഴാ ഇന്ന് ഇറങ്ങണേ ??? ബെന്നി അടുത്തേക്ക് വന്നു ചോദിച്ചു . ഒരു ഏഴ് മണി ആയിട്ട് ഇറങ്ങാം ഇച്ഛയാ .... അതെന്താ അത്രയും താമസിക്കുന്നെ ...... എന്റെ സാറക്കൊച്ചിനെ ഒന്ന് കണ്ടിട്ട് ...... അവൻ ചെറു ചിരിയാലെ പറഞ്ഞു ബെന്നി അവനെ ഒന്ന് ഇരുത്തി നോക്കി . ഒരു ദർശന സുഖം ... സേവി പറഞ്ഞു . മ്മ്മ്മ് ..... സേവി ഒന്ന് നീട്ടി മൂളി ഒരു പുഞ്ചിരിയിലെ കടയിലേക്ക് കയറിപ്പോയി . 🌷🌷🌷🌷🌷 അഞ്ചു മണിക്ക് അനന്തപുരി ബസ്സ് സ്റ്റോപ്പിൽ ബ്രേക്ക് ഇട്ടപ്പോൾ സേവി അവിടെ ഉണ്ടായിരുന്നു . സാറ ബസ്സിൽ നിന്നും ഇറങ്ങുന്നത് കണ്ട് അവൻ വേഗം അവൾക്കരികിലേക്ക് നടന്നു ... ഏയ്യ് സാറാ ........ അവൻ വിളിച്ചതും പെട്ടന്നവൾ നിന്നു. തിരിഞ്ഞ് നോക്കി. സേവിയെ കണ്ടതും അവളുടെ മുഖം ചെറുതായ് ഒന്നിരുണ്ടു . സേവി പെട്ടന്ന് അവൾക്ക് അരികിൽ നടന്നെത്തി . തന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു . സാറ ഇരു കൈയും മുന്നിൽ കെട്ടി അവനെ നോക്കി . എന്താണ് സാറക്കൊച്ചേ.... അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.... അത് കണ്ടതും അവളുടെ മുഖം വീണ്ടും ദേഷ്യം ഇരച്ചു കയറി. തുടരും .❣️ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
നീലാംബരം...... അഞ്ചാം ഭാഗം അന്ന് രാത്രി ഏട്ടൻ വേഗം കഴിച്ചു മുറിയിലേക്ക് പോകുമ്പോൾ തനിക്കൊന്നു മുഖം തരിക പോലും ചെയ്യാത്തത് അവനിലൊരു വേദന നൽകി ... സാധാരണ താൻ വരുന്ന ദിവസങ്ങളിൽ രാത്രി എല്ലാവരും കൂടി ഉമ്മറത്തിരുന്നു ഏറെ നേരം സംസാരിക്കും.. താൻ കൊണ്ട് വന്ന പലഹാരങ്ങൾ എല്ലാവരും പങ്കിട്ട് കഴിക്കും...... അവിടുത്തെ വിശേഷങ്ങളും ഇവിടുത്തെ വിശേഷങ്ങളുമെല്ലാം തങ്ങൾക്കിടയിൽ കൂടി ക്കലരും.... എന്തോ ഒരു ഹൃദയ വേദന തോന്നിയിരുന്നവന്..... തോന്നിയിരുന്നവന്..... ഉറക്കം തീരെ വരാത്തത് കൊണ്ട് തന്നെ അവനാ ഉമ്മറത്തു തന്നെയിരുന്നു.... അവനരികിലെന്ന വണ്ണം ആനന്ദിയുമുണ്ട്.. ഏട്ടൻ പറഞ്ഞത് മനസ്സിലായത് കൊണ്ടോയെന്തോ ആ മുഖമാകെ മങ്ങിയിട്ടുണ്ട്... അവളുടെ കുഞ്ഞി ക്കണ്ണുകളിൽ വേദന തങ്ങി നിൽക്കുന്നുണ്ട്..... അവനെന്തോ വല്ലാത്തൊരു അലിവ് തോന്നി...... ആരുടെ ഭാഗത്ത് നിന്ന് ശെരിയെന്നു ചിന്തിച്ചാലും ആ ചിന്തകളെല്ലാം ഈ മുഖത്തേക്ക് നോക്കും വരെയേ നില നിൽക്കുന്നുള്ളൂ .... കാരണം..അവളോളം വേദനിക്കുന്ന ആരാണ് തന്റെ ചുറ്റുമുള്ളത് .... ഒരു ദിവസത്തെ പരിചയം മാത്രമുള്ള തന്നിലേക്ക് ഒതുങ്ങി നിൽക്കാൻ നോക്കുന്ന അവളുടെ നിസ്സഹായതയോളം തീവ്രത മറ്റാരുടെ വികാരങ്ങൾക്കുണ്ട്.... താൻ ചിന്തകളിൽ പെട്ട് ഒത്തിരി നേരം അങ്ങനെയിരുന്നപ്പോഴും അവൾ തന്റെ അടുത്ത് തന്നെയുണ്ട്...... അടങ്ങിയിയിരിക്കേണ്ട പ്രായമല്ല അവളുടേത്..... തനിക്ക് ചിന്തിച്ചു ഒറ്റക്കൊരു പാട് നേരം ഇരിക്കാൻ കഴിയുമെങ്കിൽ അവൾക്കതിനു കഴിയില്ലായിരിക്കാം.... അവൾ കൊച്ചു കുട്ടിയല്ലേ.... എന്നിട്ടും തന്നെ ഒരു ശ്വാസം കൊണ്ട് പോലും ശല്യപ്പെടുത്താതെ അവളിരിക്കുന്നുണ്ട്..... അവന്റെ യുള്ളിൽ വേദന കനത്തു നിന്നു.... എന്തിനോ കൺ പീലികളിൽ നനവ് പൊടിഞ്ഞു..... അവൻ ഇരുന്നിടത് നിന്നുമൊന്നെഴുന്നേറ്റു..... അവൻ എഴുന്നേറ്റത് കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസം പോലെ.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... പിന്നേ പതിയെ കൈ വിരലുകൾ അവൾക്ക് നേരെ നീട്ടി പ്പിടിച്ചു.... അവളൊരു ആവേശത്തോടെ ആ വിരലുകളിൽ മുറുകെ പ്പിടിച്ചു..... പന്തലിച്ചു നിൽക്കുന്ന പൂവരശിന്റെ ചോട്ടിലെ അര മതിലിൽ അവനിരുന്നു..... പരന്നു കിടക്കുന്ന നിലാ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി. വീണു കിടക്കുന്ന മഞ്ഞ പ്പൂക്കൾ പെറുക്കി അവൾ കളിച്ചു തുടങ്ങി...... അവളുടെ മുഖത്തെ ഭാവങ്ങളെല്ലാം നീങ്ങി ആ കണ്ണുകൾ തെളിഞ്ഞപ്പോൾ തന്നെ അവന്റെയുള്ളിൽ ഒരു കുളിര് നിറഞ്ഞിരുന്നു.... ഇവൾ കൂടെയുള്ളിടത്തോളം ഒരു പക്ഷെ തന്റെ വീട്ടുകാരെ തനിക്ക് സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.... പക്ഷെ ഇവളെ സന്തോഷിപ്പിക്കാൻ ഇവൾ കൂടെയുള്ളപ്പോഴല്ലേ കഴിയു..... പൂവരശിനെയും മാവിനെയുമെല്ലാം തഴുകി തലോടി വരുന്ന ആ തണുത്ത കാറ്റെറ്റ് അവനങ്ങനെയിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മുറിയുടെ ജനലോരം വന്നപ്പോഴാണ് അര മതിലിരിക്കുന്ന അഭിയേയും ആ മുറ്റത് കൂടെ ഓടി കളിക്കുന്ന ആനന്ദിയെയും കവി കാണുന്നത്.... എന്തിനോ ഉള്ളിൽ പൊടിഞ്ഞൊരു വേദന..... അവളങ്ങനെ നിൽക്കുമ്പോഴും പിറകിൽ കിച്ചു വന്നത് അവളറിഞ്ഞിട്ടില്ലായിരുന്നു..... ആ കാഴ്ച കണ്ടൊരു നിമിഷം അവന്റെ യുള്ളും ഉലഞ്ഞെങ്കിൽ കൂടി ദേഷ്യത്തോടെ അവൻ ജനവാതിൽ വലിച്ചടച്ചിരുന്നു....... കവി ഒരു നിമിഷം ഞെട്ടി പ്പോയി....... ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് നീ പറഞ്ഞപ്പോഴും ഞാൻ പറഞ്ഞത് ഒന്നേയുള്ളു.. നമ്മുടെ കുഞ്ഞു മതി നമുക്ക്........ ആരോ ജന്മം കൊടുത്തിട്ട് പോയ കുഞ്ഞിനെ വളർത്തേണ്ട കാര്യം നമുക്കില്ല..... അതേ എനിക്കിപ്പോഴും പറയാനുള്ളൂ...... കവിയുടെ മുമ്പിൽ നിന്ന് ദേഷ്യത്തോടെ കിച്ചുവത് പറയുമ്പോൾ കവി മൗനമായി തല താഴ്ത്തി...... കുഞ്ഞുങ്ങളെ ആഗ്രഹിച്ചാഗ്രഹിച് കിച്ചവേട്ടനിപ്പോ ഒരു തരം ഭ്രാന്താണെന്ന് കവിക്കറിയാമായിരുന്നു.... അതിനോടൊപ്പം അതിര് കടന്ന തന്നോടുള്ള സ്നേഹവും..... നോക്ക് കവി.... നീയൊരമ്മയും ഞാനൊരച്ഛനുമാവും...... അത് വരെ നീ കാത്തിരുന്നേ മതിയാവു..... അതിനിടയിൽ മറ്റൊന്നിനെ നോക്കി നീ വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ കവി.... അതെനിക്ക് സഹിക്കാൻ പറ്റില്ല....... അവളുടെ മുഖം കൈ കുമ്പിളിലെടുത്തു കൊണ്ട് കിച്ചുവത് പറയുമ്പോൾ കവി അവനെയോന്ന് നോക്കി..... കിച്ചുവേട്ടാ...... മറ്റൊരാളുടെ കുഞ്ഞെന്ന് കരുതുന്നതെന്തിനാ.... ഓരോ കുഞ്ഞിനേയും വളർത്താൻ ഓരോരുത്തരെ ദൈവം നിശ്ചയിച്ചിട്ടുണ്ടാവും..... അതിന് അർഹതപ്പെട്ടവരുടെ കയ്യിലേക്ക് മാത്രം അവരെ കൂട്ടി ചേർക്കും...... ദത്തെടുക്കേണ്ട കാര്യം കിച്ചുവേട്ടനെ സമ്മതിപ്പിക്കാൻ വേണ്ടി ഒത്തിരി തവണ പറഞ്ഞ കാര്യമാണെങ്കിൽ കൂടി സാഹചര്യത്തെ മുതലെടുത്തെന്ന വണ്ണം അവൾ വീണ്ടും അത് പറഞ്ഞിരുന്നു...... വേണ്ട കവി..... ഈ സംസാരം നമ്മൾ അവസാനിപ്പിച്ചതാണ്..... ഇനി അതേ കുറിച്ചൊരു സംസാരം വേണ്ട.... നമുക്കൊരു കുഞ്ഞിനെ ദൈവം തരും..... കിച്ചു ഗൗരവത്തോടെ അതും പറഞ്ഞു കൊണ്ട് കട്ടിലിലേക്ക് കയറി കിടക്കുമ്പോൾ ഉള്ളിലുള്ള സങ്കടം കരഞ് തീർക്കാൻ പോലും കഴിയാതെ കവിയങ്ങനെയിരുന്നു..... കാരണം.... തന്റെ കണ്ണ് നിറയുന്നത് കിച്ചുവേട്ടന് സഹിക്കില്ല..... സ്നേഹം കൊണ്ടാ മനുഷ്യൻ തന്നെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്..... തനിക്കൊരു അമ്മയാവാൻ കഴിയില്ലെന്ന് ഡോക്ടർ മാർ തീർത്തു പറഞ്ഞിട്ടുമുള്ള ഈ കാത്തിരിപ്പ് തന്റേതെന്ന് പറഞ്ഞു മറ്റൊരു കുഞ്ഞിനെ ഉൾകൊള്ളാൻ കിച്ചുവേട്ടന് കഴിയാത്തത് കൊണ്ടാണ്.... അത് കഴിയുന്ന ഒരു ദിവസത്തിന് വേണ്ടിയാണ് ഇപ്പോഴത്തെ തന്റെ കാത്തിരിപ്പ്.... നിറഞ് വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ കട്ടിലിനോരം ചേർന്നു കിടന്നു.... അപ്പോഴും മുറ്റത് നിന്ന് ആനന്ദി അഭിയോട് സംസാരിക്കുന്നതും കളിക്കുന്നതുമെല്ലാം അവളുടെ അക കണ്ണിൽ തെളിഞ്ഞു കണ്ടിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ശേഖരൻ കുട്ടി വരുന്നത് കണ്ടതും കവിക്കെന്തോ ഒരു പന്തി കേട് തോന്നിയിരുന്നു..... അമ്മേ.... ദേ.... സ്നേഹേടെ അച്ഛൻ വന്നിട്ടുണ്ട്..... കവിയത് വന്ന് പറഞ്ഞതും ദേവിയും ഒരു നിമിഷമൊന്ന് നിശ്ചല യായി...... അഭി വന്നിട്ട് കല്യാണത്തിന് ദിവസം കുറിക്കാൻ വരാമെന്നു പറഞ്ഞിരുന്ന ആളാണ്‌..... ഇത്ര നേരത്തെയുള്ള ഈ വരവിൽ ശെരിക്കും ആശങ്ക പ്പെടേണ്ടതുണ്ട്..... അഭി...... എഴുന്നേറ്റില്ലേ..... ശേഖരൻ അത് ചോദിച്ചു കൊണ്ടാണ് ഉമ്മറത്തേക്ക് വന്നത്..... ഇല്ലാ... വിളിക്കാം... വേണ്ടാ.... എനിക്ക് ദേവിയോടാ സംസാരിക്കാനുള്ളത്..... അത് കഴിഞ്ഞ് ഞാൻ കിച്ചുവിനെ കണ്ടോളാം..... ദേവി അഭിയെ വിളിക്കാനൊരുങ്ങിയപ്പോഴേക്കും അയാൾ തടഞ്ഞു കൊണ്ടത് പറഞ്ഞതും ആ മുഖത്തെ ഗൗരവത്തിൽ നിന്നും പറയാൻ പോകുന്ന കാര്യത്തെ കുറിച് വ്യക്തമായ ബോധ്യം ദേവീക്കുണ്ടായിരുന്നു..... കാര്യം.... കുട്ടികൾ തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു.... നമുക്കും എതിർപ്പുണ്ടായിരുന്നില്ല..... കാരണം ചെറുപ്പം മുതൽ അവരൊന്നിച് വളർന്നതാണല്ലോ...... ശേഖരൻ മുഖ വൂരയോടെ പറയുമ്പോൾ ദേവി എന്തും പ്രതീക്ഷിച്ചെന്ന വണ്ണം അങ്ങനെ നിന്നു...... അവനേതോ ഒരു കുട്ടിയേയും കൊണ്ടാണ് വന്നിട്ടുള്ളതെന്ന് കേട്ടല്ലോ..... ചോദിക്കുമ്പോൾ ശേഖരൻ മുഖത്തേക്ക് നോക്കിയിരുന്നില്ല.... അതവന് ട്രെയിനിൽ നിന്ന് കിട്ടിയതാണത്രേ... അവനല്പം സഹതാപം കൂടുതലായത് കൊണ്ട്....... നമ്മുടെ നാട്ടിൽ നിന്ന് പുറത്ത് പോയി പഠിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അഭി...... വല്ലാത്തൊരു ധൃതിയോടെ പറയുന്ന ദേവിയെ മുഴുവനാക്കാൻ സമ്മതിക്കാതെ യുള്ള ശേഖരന്റെ ആ വാക്കുകൾക്ക് പതിവിൽ കവിഞ്ഞ ശാന്തത യുണ്ടായിരുന്നു..... എല്ലാം തീരുമാനിച്ചുറപ്പിച്ച പോലൊരു ശാന്തത..... ദേവി ആകെ ക്കൂടി മരവിച്ചു നിന്നു പോയി.... കേട്ടത് വെച്ചു അവൻ കൊണ്ട് വന്ന ആ കുട്ടി അവന്റെ ത് തന്നെയാണെന്നാ.... ശേഖരന് പറഞ്ഞു തീർക്കാൻ കഴിഞ്ഞില്ല..... ദേവി ഒരു ശില പോലെ അങ്ങനെ നിൽക്കുകയാണ്....... അവളുടെ ഇഷ്ടം തന്നെയായിരുന്നു ഇതെങ്കിൽ കൂടി അവളുടെ ഭാവി എനിക്ക് നോക്കണ്ടേ..... ഇന്നൊരു കുഞ്ഞിനെ കൂട്ടി വന്നത് പോലെ നാളെ മറ്റാരെങ്കിലും വരില്ലെന്ന് പറയാനോക്കുമോ...... ശേഖരൻ ഒത്തിരി കാര്യങ്ങളെ പാതി മറച്ചു കൊണ്ടതും പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ ദേവി ചുണ്ടുകൾ കൂട്ടി പ്പിടിച്ചു തിരിഞ്ഞത് നേരെ അഭിയിലേക്കായിരുന്നു.... ആ മുഖ ഭാവത്തിൽ നിന്നും അവനെല്ലാം കേട്ടിട്ടുണ്ടെന്ന് വ്യക്തം..... ദേവീക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല...... അവരൊന്നും പറയാതെ സാരി തുമ്പ് വായിലേക്ക് തിരുകി അകത്തേക്ക് നടന്നു....... അഭിക്ക് തലക്കാകെ യൊരു കനം തോന്നി..... സ്നേഹയും താനും ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്..... വീടുകൾ അല്പം മാത്രം അകലത്തിക്കാണ്... വിവാഹ ക്കാര്യം സ്നേഹയുടെ വീട്ടുകാരാണ് ആദ്യം പറഞ്ഞത്.... തനിക്കും എതിർപ്പുണ്ടായിരുന്നില്ല.... എന്നേ ഏറ്റവും അറിയുന്ന  അവളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മറ്റൊന്ന് തനിക്ക് ചിന്തിക്കേണ്ടിയിരുന്നില്ല..... തന്റെ എക്സാം കഴിയാൻ കാത്തിരിക്കുകയായിരുന്നു ഇരു വീട്ടുകാരും..... അതിനിടയിലാണ് ഇതെല്ലാം..... അവൻ തലക്കൊന്ന് കൈ വെച്ചു കൊണ്ട് ആ തിണ്ണയിലേക്കിരുന്നു.... അധികം ലോകമൊന്നും കാണാത്ത കുറച്ചു മനുഷ്യരുള്ള ഒരു ചെറിയ ഗ്രാമ പ്രദേശമാണിത് ..... അത് കൊണ്ട് തന്നെ കാട്ട് തീയിനെക്കാൾ വേഗതയിൽ എന്തൊരു രഹസ്യവും ഇവിടെ പരസ്യമാവും..... അതും ഓരോരുത്തരുടെ ഭാവനയുടെ മാറ്റങ്ങൾക്കനുസരിച്ചു..... ഇതിപ്പോ എത്ര വേഗമാണ് തന്റെ കുഞ്ഞെന്ന് അവരുറപ്പിച്ചത്.... തന്നോടൊരു വാക്ക് പോലും ചോദിച്ചിട്ടില്ല ആരും...... പുറത്ത് പോയി പഠിക്കുന്നവരെല്ലാം അഴിഞ്ഞാടി നടക്കൂവരെന്ന ആ പൊതു ചിന്തയും ഇവിടെ നിറഞ്ഞു നൽപ്പുണ്ട്..... എന്തായാലും സ്നേഹയെ ഒന്ന് കാണണം..... അവളൊരിക്കലും തന്നെ മനസ്സിലാക്കാതിരിക്കില്ല..... അല്ലെങ്കിൽ പിന്നേ അമ്മയുടെ കാര്യം ഇവിടം കൊണ്ടും നിൽക്കുമെന്ന് തോന്നുന്നില്ല..... അവൻ വേഗം മുറിയിലൊന്ന് പോയി എത്തി നോക്കി...... ആനന്ദി നല്ല ഉറക്കത്തിലാണ്..... രാത്രി വൈകി ഉറങ്ങിയത് കൊണ്ടാവും ഒരു പക്ഷെ... അവൻ  ഉമ്മറത്തു കിടന്നിരുന്ന ഹവായി ചെരുപ്പെടുത്തിട്ട് വേഗത്തിൽ നടന്നു...... സ്നേഹ ഇവിടുത്തെ സ്കൂളിൽ ടീച്ചറാണ്...... വീട്ടിലേക്ക് പോകുന്നതിനു പകരം അവൻ സ്കൂളിലേക്കാണ് പോയത്..... അവിടെയാണ് ഈ സമയം അവളുണ്ടാവുകയെന്നത് അവനറിയാമായിരുന്നു..... ക്ലാസ്സ്‌ തുടങ്ങാൻ സമയം ആവുന്നതേയുള്ളു.... അത് കൊണ്ട് തന്നെ അവൻ വേഗം അകത്തേക്ക് കയറി..... ഞങ്ങൾ രണ്ട് പേരും പഠിച്ച അതേ സ്കൂളായത് കൊണ്ട് തന്നെ ടീച്ചർ മാരോടെല്ലാം സംസാരിച്ചു..... അപ്പോഴാണ് കണ്ണുകൾ അവളിൽ പതിഞ്ഞത്.... താൻ അനഘ ടീച്ചറോട് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടും അവൾ തന്നിലേക്ക് വരുന്നില്ല.... അല്ലെങ്കിൽ തന്നെ കാണുമ്പോൾ ഓടി വന്ന് കെട്ടി പിടിക്കുന്നവളാണ്.... ആ കണ്ണുകൾ കരഞ്ഞെന്ന വണ്ണം വീങ്ങി യിട്ടുണ്ട്...... സ്നേഹ.... എനിക്ക് നിന്നോടൊന്നു സംസാരിക്കണം. അവളെ തന്റെ അടുത്തേക്കൊന്ന് കിട്ടാൻ ഒരു മുഖ വുര വേണ്ടി വന്നത് അവനിലൊരു പ്രയാസം നൽകിയിരുന്നു....... ആദ്യമായി അവർക്കിടയിൽ പരിചിതമല്ലാത്ത ഒരു നിശബ്ദത നിറഞ്ഞു ... കണ്ട ഉടനെ വാ തോരാതെ വിശേഷങ്ങൾ പറയുന്നവളാണ്.... ചെറുപ്പം മുതലേ എന്തും അവളോടാണ് താൻ തുറന്ന് പറയാറുള്ളത്.... വിവാഹക്കാര്യം മാറ്റി നിർത്തിയിട്ട് നീയാ പഴയ സ്നേഹയായി ഒന്ന് സംസാരിക്കെടി.....അതാണ് നിന്നിൽ നിന്നെനിക്ക് വേണ്ടത്.... നിശബ്ദതയേ കീറി മുറിച്ചെണ്ണ വണ്ണം അഭിയത് പറയുമ്പോൾ അവൾ പെട്ടെന്ന് മിഴികളുയർത്തി അവനെ നോക്കി...... ഇപ്പൊ തോന്നുന്നു നമ്മൾക്കിടയിൽ ഈ വിവാഹം വേണ്ടിയിരുന്നില്ലെന്ന്... എങ്കിൽ എന്ത് പറ്റിയെടാ എന്നൊരു ചോദ്യം കൊണ്ട് നീയെന്നെ ആശ്വസിപ്പിക്കുമായിരുന്നു.......ഇപ്പൊ അതും കൂടി മുറിഞ്ഞു പോയി...... അഭി ഒരു ഇടർച്ചയോടെ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞൊഴുകിയിരുന്നു..... അവളൊരു ശബ്ദത്തോടെ താങ്ങിനായെന്ന വണ്ണം മാവിനോട് ചേർന്നു നിന്നു.... എല്ലാവരും പറയുന്നത്  .....എല്ലാവരും പറയുന്നതിനേക്കാൾ എനിക്കെന്ത് പറയാനുണ്ടെന്ന് നീ ചോദിക്കുന്നില്ലല്ലോ...... സ്നേഹ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പുച്ഛത്തോടെ അഭിയത് പറഞ്ഞു തല ചെരിച്ചിരുന്നു.... അവരെയും കുറ്റം പറയാൻ കഴിയില്ലല്ലോ..... അങ്ങനെ ട്രെയിനിൽ നിന്നൊരു കുട്ടിയെ കിട്ടിയാൽ ആരെങ്കിലും വീട്ടിലേക്ക് കൊണ്ട് വരുമോ....മാത്രവുമല്ല ആ കുട്ടിക്ക് നിന്റെ ചായ യുണ്ടെന്ന് കണ്ടവരൊക്കെ .... സ്നേഹ അതും പറഞ്ഞു കൊണ്ട് വിങ്ങി പൊട്ടുമ്പോൾ അഭി അവളെ നോക്കി നിന്നു..... അവൾ തന്റെ പഴയ സ്‌നേഹയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്..... നമ്മുടെ വിവാഹ കാര്യത്തിന് ഞാൻ സമ്മതം പറയുമ്പോൾ ജീവിത കാലം മുഴുവൻ എനിക്കൊരു സുഹൃത്തായി നീയുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു..... എന്നാൽ നീ വെറുമൊരു കാമുകിയിലേക്ക് ചുരുങ്ങുമെന്ന് ഞാനറിഞ്ഞില്ല...... എങ്കിലൊരിക്കലും ഞാൻ വിവാഹത്തിന് സമ്മതം പറയില്ലായിരുന്നു..... അഭി പരിഹാസത്തോടേ അതിലേറെ വേദനയോടെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഒരു പൊട്ടി കരച്ചിലോടെ തേങ്ങലടക്കാൻ പാട് പെടുകയായിരുന്നു സ്നേഹ........ അഭിയുടെ മനസ്സിൽ മുടി മുഴുവൻ നീലാംബര പൂക്കൾ ചൂടിയൊരുത്തിയുടെ ചിത്രം തെളിഞ്ഞതും സിരയിലൂടെ ദേഷ്യം ഇരച്ചു കയറി...... അവളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ തോന്നിയിരുന്നവന്....... സ്വസ്ഥമായൊരു കുടിലിനുള്ളിൽ കഴിഞ്ഞിരുന്ന തന്നെ പെരു മഴയിലേക്ക് വലിച്ചിട്ടു കൊണ്ടവൾ ദൂരെ മറഞ്ഞു പോയി..... നനഞ്ഞു കുതിർന്നു നിൽക്കുന്ന തന്റെ മുമ്പിൽ ഏത് വാതിൽ തുറക്കും..... ഒന്നും അറിയുന്നില്ലായിരുന്നവന്.......                                        (തുടരും ) കഥ വെറും തുടക്കമാണ്.......ആരും ഇവിടെയൊന്നും കുരുങ്ങരുത്..... ഇനിയും ഒത്തിരി ദൂരം പോകാനുണ്ട് നമുക്ക് ...... Aysha Akbar #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീലാംബരം.... നാലാം ഭാഗം അഭി..... കഴിക്കാൻ വരു...... വാതിൽ പടിയിൽ വന്നു നിന്ന് കൊണ്ട് കവി അത് പറയുമ്പോഴും അവളുടെ നോട്ടം പതിയെ ആനന്ദിയിലേക്കൊന്ന് പാറി വീണിരുന്നു...... അഭി ആനന്ദിയെയും കൊണ്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു....... ടേബിളിൽ എടുത്ത് വെച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പി സാധാരണയായി ഇരിക്കാറുള്ള അതേ ഉമ്മറ പ്പടിയിൽ പോയിരിക്കുമ്പോൾ പതിവിൽ നിന്നും വ്യത്യസ്തമായി അവനരികിൽ ആനന്ദിയുമുണ്ടായിരുന്നു കവി അവൾക്ക് കൂടി ഒരു പാത്രത്തിൽ ഭക്ഷണം വിളമ്പി കൊണ്ട് വെച്ചു കൊടുക്കുമ്പോഴും ടേബിളിലിരുന്നു കഴിക്കുക യായിരുന്ന ദേവിയുടെ മുഖം വരിഞ്ഞു മുറുകിയിരുന്നു .. കുഞ്ഞി കൈകൾ കൊണ്ട് അവൾ ഭക്ഷണം വാരി കഴിക്കുന്നത് അഭിയെ പോലെ തന്നെ കവിയും  ശ്രദ്ധിക്കുന്നുണ്ടായിരുന്നു....... ദേവി ഏറെ അസ്വസ്ഥത യോടെ അവരെ ഇരുവരെയും നോക്കി.... അഭി ഇഷ്ടപ്പെട്ട കറികൾ അവൾക്ക് കൂട്ടി കുഴച് കൊടുക്കുകയും അവളെ ചേർത്തിരുത്തുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോൾ അവരിൽ അകാരണ മായൊരു ഭയം ഉടലെടുത്തിരുന്നു.... മനസ്സ് അഭി പറഞ്ഞ ഉത്തര ത്തിലൂടെ നീങ്ങി കൊണ്ടിരിക്കുമ്പോഴും അവരെ ഇരുവരെയും കാണുമ്പോൾ അത് വിശ്വാസ യോഗ്യമല്ലാത്തത് പോലെ..... ഒരു ദിവസത്തെ പരിചയം മാത്രമുള്ളു എന്ന് പറഞ്ഞാലൊരിക്കലും അംഗീകരിക്കാൻ കഴിയാത്തത് പോലെ..... അത്രയേറെ അവർ പരസ്പരം അടുത്തവരാണ്....... മാത്രവുമല്ല....... ആ കുഞ്ഞിന് അവന്റെ  നല്ലൊരു മുഖ ഛായ ഉണ്ട് താനും..... അവർക്കെന്തോ ഒരു ഉൾ ഭയം തോന്നിയിരുന്നു.... ഇനി അതൊരു തോന്നലാണെങ്കിൽ കൂടി താനീങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ..... പ്രത്യേകിച്ച് സ്നേഹയുടെ വീട്ടുകാരുടെ....... അവന്റെ ജീവിതത്തെ കുറിചോർത്താണ്  തന്റെ ആധി..... കഴിച്ചു കഴിഞ്ഞ് അഭി അവളുടെ കയ്യും വായും കഴുകി കൊടുത്തു അവളെ കൊണ്ട് മുറിയിലേക് നടക്കുമ്പോഴും കവിയുടെയും ദേവിയുടെയും കണ്ണുകൾ അവരെ രണ്ട് പേരെയും തഴുകി കൊണ്ടേയിരുന്നിരുന്നു..... ആനന്ദി....... മോൾടെ വീട്ടിലാരോക്കെയുണ്ട്..... കോട്ട് വായിട്ട് കൊണ്ട് തന്നിലേക്ക് പറ്റി ചേർന്നു കിടന്ന ആനന്ദിയോട് പതിയെ അവനത് ചോദിക്കുമ്പോൾ അവൾ തലയുയർത്തി അവനെയോന്ന് നോക്കി...... മ്മ്.....? അവൻ ചോദ്യ ഭാവത്തോടെ അവളെ നോക്കിയൊന്ന് മൂളി..... അ...മ്മ..... അവളതും പറഞ്ഞു കൊണ്ട് ചുണ്ട് മലർത്തുമ്പോൾ അവന് ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി പ്പോയി...... കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുള്ളത് കൊണ്ടായിരിക്കാം കൂടുതൽ അമ്മയെ ചോദിച് ശാഢ്യം പിടിക്കാത്തത് തന്നെ .... മാത്രവുമല്ല.....സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവം കൊണ്ടൊരു പക്ഷെ അതിനെ ക്കാളേറെ സുരക്ഷിതമായൊരിടം അവളുടെ കുഞ്ഞു മനസ്സും ആഗ്രഹിച്ചിരുന്നിരിക്കാം.... അച്ഛനില്ലേ....... അവനത് ചോദിക്കുമ്പോൾ അവൾ വീണ്ടും അവന്റെ നെഞ്ചിൽ നിന്ന് തലയൊന്നുയർത്തി ആ മുഖത്തേക്ക് നോക്കി..... അച്ചനെന്ന് പറഞ്ഞാൽ ആരാ... അവൾ സംശയത്തോടെ അത് ചോദിക്കുമ്പോൾ ആ പ്രതീക്ഷയും അവസാനിച്ചത് പോലെ അവന് തോന്നി...... അവൾക്ക് അച്ഛനാരെന്ന് പോലും അറിയില്ല..... അപ്പൊ നീയും അമ്മയും മാത്രമേ വീട്ടിലുള്ളു...... അഭി അവസാന ചോധ്യ മെന്നോണം വലിയ പ്രതീക്ഷയില്ലാതെയാണത് ചോദിച്ചത്....... അല്ലാ......... ഞാനും അമ്മയും ജമീല ക്കയും... ആൻസി...... നന്ദു.... കിങ്ങിണി......സായി....... ഏറെ ഉത്സാഹത്തോടെ അവൾ വിരലുകളിൽ ഓരോ പേരുകൾ എണ്ണി കൊണ്ടേയിരിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടി യിരുന്നു.... പിന്നെയും പിന്നെയും അവളോരോ പേരുകൾ പറഞ്ഞു കൊണ്ടേയിരുന്നു..... ഇതൊക്കെ..... ഇതൊക്കെ ആരാ.. അവൻ അത്ഭുതത്തോടെ ചോദിക്കുമ്പോൾ അവൾ കുഞ്ഞി പല്ലുകൾ കാണിച്ചോന്ന് ചിരിച്ചു..... ഇതെല്ലാം ഞങ്ങളുടെ വീട്ടിലുള്ളവരാ...... അവൾ നിറഞ്ഞ ചിരിയോടെ അത് പറയുമ്പോൾ അവനൊന്നും മനസ്സിലാകുന്നില്ലായിരുന്നു....... ഇത്രയും പേരൊക്കെ ഒരു വീട്ടിലുണ്ടാവുമോ...ഇനി വല്ല സ്ഥാപനമാകുമോയെന്നും അവന് സംശയം തോന്നി.... ആനന്ദിക്ക് അവരെയെല്ലാം ഇഷ്ടമാണോ.... അവൻ വീണ്ടും ഉത്തരങ്ങൾ കൂട്ടി മുട്ടിക്കാനെന്ന വണ്ണം അവളോട് ചോദിച്ചു... മ്മ്..എല്ലാവരേം ഇഷ്ടമാ.. പക്ഷെ ആ ആന വല്യമ്മയെയും ഡാകിനി മുത്തശ്ശിയെയും ഇഷ്ടമല്ല..... അവരെന്നെ തല്ലും അഭി.... അത് പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നോവ് പടർന്നത് അവൻ കണ്ടു..... ഇനിയും എന്ത് ചോദിക്കണമെന്ന് അവനറിയില്ലായിരുന്നു...... നിഷ്കളങ്ക മായ ഉത്തരങ്ങളിൽ നിന്ന് കൂടുതൽ സങ്കീർണ്ണത യിലേക്ക് പോകുന്നു വെന്നല്ലാതെ യാതൊരു കാര്യവുമില്ലെന്ന് അവന് തോന്നി..... മോളെ അമ്മേടെ പേരെന്താ.. അവനത് ചോദിക്കുമ്പോൾ ആ കണ്ണുകൾക്ക് വീണ്ടും നിറം മങ്ങി. വൈശു...... നിറഞ്ഞ കണ്ണുകളോടെ അവളതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭിക്ക് വേറൊന്നും ചോദിക്കാൻ തോന്നിയിരുന്നി ല്ല..... അഭി.... വൈശു എന്തിനാ മോളെ വിട്ടിട്ട് പോയത്...... ഇനി വരുവോ കൊണ്ട് പോകാൻ...... വീണ്ടും അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... ചുണ്ടുകൾ വിതുമ്പി..... എന്തിനോ അഭിയുടെ ഹൃദയവും പിടച്ചു..... അവനവളെ തന്റെ നെഞ്ചിലേക്കെന്ന വണ്ണം ചേർത്ത് പിടിച്ചു....... പ്രതീക്ഷകൾ കൊടുത്ത് മണ്ടിയാക്കാൻ വയ്യെന്ന വണ്ണം അവൻ അൽപ നേരം നിശബ്ദനായി..... വിതുമ്പി കൊണ്ടിരിക്കുന്ന ചുണ്ടുകൾ എപ്പോഴോ നിഷ്ചലമായത് അവനറിഞ്ഞു.... അവനവളിലേക്കൊന്ന് നോക്കി.... തന്റെ ചൂടിലേക്ക് പറ്റി ചേർന്നു കിടന്നുറങ്ങുന്ന ആ കുഞ്ഞു മുഖത്തോട് അവനളവറ്റ വാത്സല്യം തോന്നിയിരുന്നു...... അവന്റെ ചുണ്ടുകൾ പതിയെ അവളുടെ മൂർദ്ധാവിൽ അമരുമ്പോൾ അവളുടെ കുഞ്ഞു മനസ്സിലെ ഭാരം അവനിലേക്കും പടർന്നിരുന്നു.... യാത്ര യുടെയും ഉറക്കത്തിന്റെയും ക്ഷീണമെന്നോണം എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു പോയിരുന്നു...... നേരം ഒത്തിരി കഴിഞ്ഞാണ് അവന്റെ കൈകൾക്കുള്ളിൽ കിടന്നിരുന്ന ആനന്ദി കണ്ണുകൾ തുറന്നത്...... അവൾ കോട്ടു വായിട്ട് കൊണ്ട് അവനെയൊന്ന് നോക്കി...... വെളുത്ത നിറത്തിൽ ഭംഗിയുള്ള ആ മുഖത്തേക്ക് അവൾ കുറച്ചു നേരം നോക്കി കിടന്നു...... നല്ല ഉറക്കമാണെങ്കിലും അവളിൽ ആ കൈകൾ മുറുകെ പിടിച്ചിട്ടുണ്ട്... അവൾ കുഞ്ഞി കൈകൾ കൊണ്ട് ഒന്ന് കൂടി അവന്റെ വയറിലൂടെ ചുറ്റി പ്പിടിച്ചു...... കുറച്ചു നേരം കൂടി അവളങ്ങനെ കണ്ണ് മിഴിച്ചു കിടന്നു...... ഉറക്കത്തിന്റെ ക്ഷീണം പൂർണമായും വിട്ട് മാറിയത് കൊണ്ട് തന്നെ അവൾക്കൊന്നെഴുന്നേൽക്കാൻ തോന്നിയിരുന്നു.... അവൾ പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റ് ജനലിനോരം പോയൊന്ന് നിന്നു.... നേരം ഇരുട്ട് വീണു തുടങ്ങിയ നേരമായിരുന്നത്..... കിളികൾ ഒരു ശബ്ദത്തോടെ കൂടണയാൻ പാറി പോകുന്നത് കൗതുകത്തോടെ അവൾ നോക്കി നിന്നു...... ചുവപ്പ് പടർന്ന ആകാശത്തിന്റെ ഭംഗിയിൽ അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു..... പൂത്തു നിൽക്കുന്ന റോസാ പൂക്കളെ നുള്ളിയെടുക്കാൻ തോന്നി യവൾക്...... കുറച്ചു നേരം അങ്ങനെ നിന്നിട്ടും അവനെഴുന്നേൽക്കാത്ത് കൊണ്ട് തന്നെ അവൾക്കൊരു മുഷിച്ചിൽ തോന്നിയിരുന്നു.... അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി..... പതിയെ നടക്കുമ്പോൾ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല.... അവൾ കാലടികൾ വെച്ചു ഉമ്മറത്തേക്കെത്തിയതും കണ്ടിരുന്നു കസേരയിലിരിക്കുന്ന ദേവിയെ.... അവൾ വാതിലിനു പിറകിൽ നിന്ന് പാതി മുഖം കൊണ്ടൊന്നെത്തി നോക്കി.... നേരത്തെ അഭിയെ വഴക്ക് പറഞ്ഞത് കൊണ്ട് തന്നെ ദേവിയെ ചെറിയൊരു പേടിയുണ്ടവൾക്ക്..... പാതി മറഞ്ഞു കൊണ്ട് തന്നെ നോക്കുന്ന വളെ കാൻ കെ ആ നിഷ്കളങ്കത യിൽ ദേവിയും ഒരു നിമിഷം നിശ്ചല മായെങ്കിൽ കൂടി അഭിയെ കുറിച്ചോർത്തു അവർക്കാകെ ആധി കയറിയിരുന്നു...... അപ്പോഴാണ് മുറ്റത് നിന്നും കവി അകത്തേക്ക് കയറി വരുന്നത്....... കവിയെ കണ്ടതും അവളൊന്നു കൂടി വാതിലിനു പിറകിലേക്ക് പതുങ്ങി നിന്നു....... കവിയുടെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അവരുടെ യുള്ളിൽ ഉറവ തീർത്തത് പോലെ... ഇങ് വാ...... പാതി മറഞ്ഞ മുഖത്തേക്ക് നോക്കി കവിയവളെ വിളിക്കുമ്പോൾ ദേവി അവളെ കൂർപ്പിച്ചോന്ന് നോക്കി.... ആ നോട്ടം അറിഞ്ഞെന്ന വണ്ണം കവി അകത്തേക്കു നടന്നു........ അടുക്കളയിൽ പോയി ചായയും പലഹാരവും എടുത്ത് വന്നപ്പോഴേക്കും അവൾ മുറിയിലേക്കോടി പോയിട്ടുണ്ടായിരുന്നു...... അഭി കണ്ണുകൾ തുറക്കുമ്പോൾ അവൻ ട്രെയിനിൽ നിന്നും വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് അവനരികത്തായിരുന്നു കളിക്കുന്നുണ്ട് ആനന്ദി ... അവളെ കണ്ടതും എന്തോ മനസ്സൊന്നു കുളിർത്തത് പോലെ.... അവൻ കണ്ണുകൾ തുറന്നത് കണ്ടെന്ന വണ്ണം അവളുടെ മുഖത്തും നിറഞ്ഞൊരു ആനന്ദമുണ്ട്...... എത്ര വേഗത്തിലാണ് അവൾ തന്റെ സ്വന്തമായത്...... വിശക്കുന്നുണ്ടോ.... ചായ കുടിച്ചാലോ..... അവൻ കണ്ണുകളൊന്നു തിരുമ്മി ഒരു ചിരിയോടെ അതും ചോദിച്ചു എഴുന്നേറ്റതും അവൾ തലയാട്ടി കൊണ്ട് അവന്റെ വിരലിൽ തൂങ്ങിയിരുന്നു...... അടുക്കളയിൽ പോയി അവൻ തന്നെ ചായ യെടുത്തു ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർത്തി അവൾക്ക് കൊടുത്തു.... അഭി..... ഇതിനെ എന്ത് ചെയ്യാനാ നിന്റെ ഉദ്ദേശം...... അവനും അല്പം ചായ ചുണ്ടോട് ചേർത്തപ്പോഴാണ് ദേഷ്യത്തോടെയുള്ള ദേവിയുടെ ചോദ്യം  കേട്ടത്...... അമ്മേ.... ഇന്ന് വന്നതല്ലെയുള്ളു...... ഞാനൊന്ന് ആലോചിക്കട്ടെ...... അതിനെനീക്കും ഇത്തിരി സമയം താ..... അഭി കൈ രണ്ടും കൂപ്പി യത് പറഞ്ഞതും ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന വണ്ണം ദേവി കണ്ണുകൾ ചുരുക്കി അകത്തേക്ക് കയറി പോയിരുന്നു..... അവരുടെ മനസ്സിൽ മുഴുവൻ ഭയമായിരുന്നു.... ദേവി പോയിയെന്ന് കണ്ടതും കവി ഒരു പലഹാര പ്പാത്രം കൊണ്ട് വന്ന് അഭി ക്കരികിലായി വെച്ചു.... ആനന്ദി കണ്ണുകളുയർത്തി കവിയെ യൊന്നു നോക്കിയപ്പോൾ തന്നെ കവിയുടെ ഉള്ള് നിറഞ്ഞിരുന്നു...... ഒരു പുഞ്ചിരി അവരുടെയുള്ളിൽ തെളിഞ്ഞെന്ന് തോന്നിയതും അവർ പെട്ടെന്ന് അഭിക്ക് മുഖം കൊടുക്കാതെയെന്ന വണ്ണം അകത്തേക്ക് പോയിരുന്നു..... അഭിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല..... താൻ കുഞ്ഞിനേയും കൊണ്ട് വന്നത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവനറിയാവുന്നയ്ഹ് കൊണ്ട് തന്നെയയായിരുന്നത്...... എന്നാൽ ഉള്ള് മുറിയുന്ന വേദന കടിച്ചു പിടിച്ചിരിക്കുന്ന കവിയെ ആരും കണ്ടിരുന്നില്ലപ്പോൾ....... അവളെ കാണും തോറും കുഞ്ഞെന്ന തന്റെ നോവിന്റെ ഭാരം ഏറുന്നത് അവളറിയുന്നുണ്ടായിരുന്നു....... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഉച്ചക്ക് നല്ലവണ്ണം ഉറങ്ങിയത് കൊണ്ട് തന്നെ രാത്രി തീരെ ഉറക്കം വരുന്നില്ലായിരുന്നു അഭിക്ക് ... അമ്മ മുറിയിൽ കയറി കിടന്നെന്ന് ഉറപ്പായതും അഭി ഉമ്മറത്തെ  തിണ്ണയിൽ വന്നിരുന്നു..... അവന്റെ കൂടെ ആ തിണ്ണയിൽ കയറി അവളുമിരുന്നു..... ഉദിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ അവൾ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നുണ്ട്.. അഭി അവളെ തന്നെ നോക്കിയിരുന്നു.. സാധാരണ എല്ലാവരും ഉറങ്ങി കഴിഞ്ഞും താനീ തിണ്ണയിലിരിക്കുക പതിവാണ്...... അപ്പോഴൊക്കെയും മനസ്സിലേക്ക് തോന്നുന്നൊരു സമാധാനമുണ്ട്.... എന്നാൽ ഇന്നതിനെയെല്ലാം അസ്വസ്ഥമാക്കും വിധം എന്തൊക്കെയോ ഹൃദയത്തിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്..... അവൻ ആനന്ദിയിലേക്കൊന്ന് നോക്കി..... എന്തിനായിരുന്നു കുഞ്ഞേ നീയെന്നിലേക്ക് കടന്നു വന്നത്...... നിന്നേ ഏറ്റെടുക്കാനുള്ള എന്റെ നിയോഗം എന്തായിരുന്നു..... അവൻ നിശബ്ദമായി ഒരു നൂറാവർത്തി ചോദിച്ചു കൊണ്ടേയിരുന്നു.... അപ്പോഴും അവൾ പൂർണ ചന്ദ്രനെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുകയാണ്.... അതിനോടൊപ്പം ചുണ്ടുകൾ കൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്നത് കാണാം.... മറ്റുള്ള ചിന്തകളെയെല്ലാം ഒരു നിമിഷം തള്ളി മാറ്റിയെന്ന വണ്ണം അവനിലൊരു പുഞ്ചിരി പടർന്നു...... അതവളോടുള്ള അളവറ്റ വാത്സല്യമായിരുന്നു.... താനീത് വരെ ഒരു അച്ഛനായിട്ടില്ല.... ഒരു ഏട്ടനായിട്ടില്ല.... കുഞ്ഞെന്ന് പറഞ്ഞു താലോലിക്കാൻ തനിക്കാരെയും കിട്ടിയിട്ടില്ല...... അപ്പുറത്തെ വീട്ടിലെ കുട്ടികളെയൊക്കെ കാണുമ്പോൾ കോരിയെടുക്കാറുണ്ട്... അവർക്ക് മിട്ടായി വാങ്ങിച്ചു കൊടുക്കാറുണ്ട്... അങ്ങനെയൊക്കെ ഉണ്ടെങ്കിലും അതിലേറെ എന്തോ ഇന്ന് ഇവളിൽ താൻ കാണുന്നുണ്ട്.. തന്റെ ഹൃദയത്തിനെ അത്ര മേൽ ചേർത്ത് നിർത്തുന്ന എന്തോ ഒന്ന്..... അവൾക്ക് വേണ്ടി തന്റെ ഹൃദയം അച്ഛനായും ഏട്ടനായും എല്ലാം മാറുന്നത് പോലെ.... ഇളം പാതിരാ കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അവളുടെ മിനുസമേറിയ മുടിയികൾ അവൻ കൈ കൊണ്ടൊന്നോതുക്കി വെച്ചു.... അപ്പോഴും അവന്റെ ചിന്തകളുടെ ഭാരത്തേ കുറിച്ചൊന്നുമറിയാതെ അവളാ കളിപ്പാട്ടം കൊണ്ട് കളിക്കുകയായിരുന്നു...... അപ്പോഴാണ് മുറ്റത്തേക്ക് കയറി വരുന്ന ബൈക്കിന്റെ ശബ്ദം അവൻ കേട്ടത്.... ഒരു നിമിഷം നെഞ്ചോന്നാളി പോയി.... ഏട്ടനാണ്... അവനെങ്ങനെ പ്രതികരിക്കുമെന്നറിയില്ല.... ആ ബൈക്ക് മുറ്റത്ത് വന്നു നിന്നതും അഭി ഇരുന്നിടത് നിന്നോന്നെഴുന്നേറ്റു..... ആ ശബ്ദം കേട്ടെന്ന വണ്ണം അമ്മയും ഏട്ടത്തിയും ഉമ്മറത്തേക്ക് വന്നിട്ടുണ്ട്.... ഏട്ടൻ സാധനങ്ങളെല്ലാം എടുത്ത് ബൈക്കിൽ നിന്നിറങ്ങുന്നതിനനുസരിച്ചു തന്നെ പോലെ തന്നെ അമ്മയുടെയും ഏട്ടത്തിയുടെയും മുഖവും മാറുന്നത് അഭി കണ്ടിരുന്നു....... ആനന്ദി അപ്പോഴും അവനരികിൽ ആ ഉമ്മറത്തായിരിക്കുകയാണ്‌ ..... വീട്ടിലേക്കുള്ള സ്റ്റെപ് കയറി കയ്യിലെ സാധനങ്ങൽ തിണ്ണയിൽ വെച്ചവൻ മുഖമുയർത്തിയത് അഭിയുടെ നേർക്കായിരുന്നു...... രാവിലെ അലക്കി തേച് ഇട്ടിട്ട് പോയ നീല ഷർട്ടിൽ അത്യാവശ്യം ചുളിവ് പറ്റിയിട്ടുണ്ട്..... തുണി വൃത്തിയായി മടക്കി കുത്തി വെച്ചിട്ടുണ്ട്..... അല്പം ഇരു നിറത്തിൽ ഭംഗിയുള്ള മുഖമാണെങ്കിൽ കൂടി അതിൽ ഗൗരവം തിങ്ങി നിറഞ്ഞു നിൽപ്പുണ്ട്.. അഭിയെ നോക്കിയ അതേ കണ്ണുകൾ കൊണ്ട് അയാൾ ആനന്ദിയെയും ഒന്ന് നോക്കി..... നിറഞ്ഞ ഗൗരവത്തിന് പുറമെ പ്രത്യേകിച്ച് ചോദ്യ ഭാവമൊന്നും ആ നോട്ടത്തിലില്ലാത്തത് അഭിയിലൊരു ചോദ്യം നിറച്ചിരുന്നു..... കിച്ചു.......ഈ കുട്ടിയെ അഭിക്ക്....... ദേവി മുൻകൂറെന്ന വണ്ണം പറഞ്ഞു തുടങ്ങിയപ്പോഴെക്കും അവൻ അവർക്ക് നേരെ കൈകളൊന്നുയർത്തി...... അറിഞ്ഞിരുന്നു..... നാട് മുഴുവൻ പാട്ടായിട്ടുണ്ട്..... കടയിൽ വരുന്നവർക്ക് ഇന്ന് വേണ്ടത് സാധനങ്ങളായിരുന്നില്ല.... അനിയൻ കൊണ്ട് വന്ന കുട്ടി യാരെന്ന തിന്റെ ഉത്തരമായിരുന്നു .... കിച്ചു ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ആനന്ദി യെയും അഭിയേയും രൂക്ഷമായി യൊന്നു നോക്കി..... ഞാനൊന്നും പറയുന്നില്ല.... എല്ലാം വലിച്ച് കേറ്റി കൊണ്ട് വരാനുള്ള സ്ഥലമാണല്ലോ ഇത്.. നാട് മുഴുവൻ തെണ്ടി നടന്നു അവസാനം മറ്റുള്ളോർക്ക് മാനക്കേടാക്കാൻ നിൽക്കരുത്..... കിച്ചു ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു നിർത്തുമ്പോൾ നാട്ടിലെല്ലാം പാട്ടായി എന്ന വാക്കിൽ ദേവി യുടെ കൈ കാലുകൾ കുഴഞ്ഞു പോയിരുന്നു........ അഭി ഇതിലും വലുത് പ്രതീക്ഷിച്ചെണ്ണ വണ്ണം നിശബ്ദനായി നിന്നു... പറയുന്ന ഇവർക്കാർക്കും തന്റെ അപ്പോഴത്തെ മാനസികാവസ്ഥ അറിയില്ലല്ലോ...... തന്റെ മനസ്സാക്ഷിക്ക് ശെരിയെന്നു തോന്നിയതേ താൻ ചെയ്തിട്ടുള്ളു... അത് മാത്രമേ അവന്റെ കയ്യിൽ ഉത്തരമായുണ്ടായിരുന്നുള്ളൂ...... എല്ലാത്തിനും വളം വെച്ചു കൊടുക്കുന്ന അമ്മയെ പറഞ്ഞാൽ മതിയല്ലോ ..... ഏത് തോന്നിവാസവും കാണിക്കാനുള്ള ലൈസൻസ് ഉണ്ടല്ലോ അവനു ..... കിച്ചു ദേഷ്യത്തോടെ അതും കൂടി പറയുമ്പോൾ അവനെ അനുനയിപ്പിക്കാനെന്ന  വണ്ണം കവി ഒരു ഗ്ലാസ്സ് വെള്ളം അവനു നേരെ നീട്ടി....... അവൻ ദേഷ്യത്തോടെ അതും വാങ്ങി കൊണ്ട് അകത്തേക്ക് നടക്കുമ്പോഴും അഭിക്ക് പിറകിൽ ഒതുങ്ങി നിൽക്കുന്ന ആ കുഞ്ഞു മുഖം അവന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു...... ഒരു കുഞ്ഞെന്ന ഭാരം അവന്റെ മനസ്സിനെയും ശരീരത്തെയും ഒരു പോലെ തളർത്തി...... വീട്ടിലേക്ക് വരുമ്പോൾ ഇത് പോലെ ഉമ്മറത്തിരിക്കേണ്ട ഒരു കുഞ്ഞു മുഖം താനെപ്പോഴും സ്വപ്നം കാണുന്നുണ്ട്.... പക്ഷെ അതിത് പോലെ വല്ലവരുടെയും കൊച്ചല്ല ... തന്റെ സ്വന്തം രക്തമാവാണമത് ..... കവിയുടെ കണ്ണുകളിലെ സന്തോഷം കാണണം തനിക്ക്... താൻ പ്രാർഥിക്കുന്ന ഏതെങ്കിലും ഒരു ദൈവം ആ പ്രാർത്ഥന കേൾക്കാതിരിക്കില്ലെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.. അപ്പോഴും ആ കുഞ്ഞിനെ കണ്ടത് കൊണ്ട് മാത്രം നീറുന്ന ഒരു ഹൃദയമുണ്ടായിരുന്നവന്.... കവിക്ക് മുഖം കൊടുക്കാതെ കുളിക്കാൻ കയറുമ്പോൾ കവിയുടേ കണ്ണിലും അതേ ദുഃഖം തളം കെട്ടി നിൽക്കുന്നത് അവനു കാണാമായിരുന്നു..... അഭിയോട് അവനെന്തെന്നില്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു......                          (തുടരും ) Aysha Akbar #📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ
പ്രണയവർണ്ണം 🍂പാർട്ട്‌ -7 സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്കരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ......... സാറക്കൊച്ചിന്റ പ്രാർത്ഥന കഴിഞ്ഞോ ....... സേവി അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു ..... അവൾ ഒന്നും മിണ്ടിയില്ല ....... മുന്നിലേക്ക് നോക്കിയിരിന്നു ........ ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയായിരുന്നു .. പിന്നെ ഇത്രയും സങ്കടത്തോടെ സാറകൊച്ച് മസ്സിലുള്ളതെല്ലാം കർത്താവിനോട് തുറന്ന് പറയുമ്പോ ......ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു ...... അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു . അന്നേരം അവളുടെ മനസ്സൊന്നു പതറിയിരുന്നു . പക്ഷേ അവളൊന്നും പറഞ്ഞില്ല . മുന്നിലേക്ക് നോക്കി തന്നെയിരുന്നു . സേവി വീണ്ടുമെന്തോ അവളോട് പറയാൻ വന്നപ്പോഴാണ് ...... ദേവാലയത്തിന്റെ മുൻ വാതിലിൽ കൂടി അന്ന അകത്തേക്ക് കയറി വരുന്നത് കണ്ടത് . അന്നയെ കണ്ടതും സേവി പുഞ്ചിരിച്ചു . ആഹാ ഇതാര് അന്ന മോളോ ......... മുന്നിലേക്ക് വന്ന അവൾ സാറയും സേവ്യറും അടുത്തടുത്തിരിക്കുന്നത് കണ്ട് ഒന്ന് ശങ്കിച്ചെങ്കിലും ....... അവനെ നോക്കി അവൾ നിറഞ്ഞു പുഞ്ചിരിച്ചു . സേവിച്ചായാ .........ഇതെപ്പോ വന്നു ..... ഞാൻ കുറച്ച് നേരമായി മോളെ വന്നിട്ട് ..... ആഹ്ഹ്ഹ് ...... ഞാൻ മെഴുകുതിരി കത്തിക്കുക യായിരുന്നു പുറത്ത് . ഇച്ചായന്റെ പ്രാർത്ഥനയൊക്കെ കഴിഞ്ഞോ .... ഇല്ല മോളെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നേ ഉള്ളൂ ....... അന്നാ മെഴുകുതിരി കത്തിച്ച് കഴിഞ്ഞോ മ്മ് കഴിഞ്ഞു ചേച്ചി ...... പോകാം ........സാറ ചോദിച്ചു . പോകാം ചേച്ചി...... ഒരു ഫൈവ് മിനിട്സ് ഞാനൊന്നു പുറത്തിറങ്ങിയിട്ട് വരാം ..... കൈകൊണ്ട് അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ് സാറയുടെ മറുപടി പോലും കാക്കാതെ അവൾ പുറത്തേക്ക് പോയി . സാറക്ക് സേവിയുടെ അരികിൽ നിന്ന് എഴുന്നേറ്റ് മാറണമെന്ന് ഉണ്ട് ....... പക്ഷേ അൾത്താരക്ക് മുന്നിലേക്ക് നോക്കുമ്പോൾ അവിടെ അങ്ങനെ തന്നെ ഇരിക്കാൻ തോന്നുന്നു . സേവി സാറയെ നോക്കുകയാണ് ........ സാറകൊച്ചേ ....... അവൻ വിളിച്ചത് കേട്ടെങ്കിലും കേൾക്കാത്തതുപോലെ അവളിരുന്നു ....... സാറക്കൊച്ചെ....... അവൻ ഒന്നു കൂടി വിളിച്ചു ....... എന്നിട്ടും അവൾ വിളി കേൾക്കുകയോ അവനെ മൈൻഡ് ചെയ്യുകയോ ചെയ്തില്ല . മൂന്നാമത് തോണ്ടി വിളിക്കാനായി വിരലുകൾ പൊക്കി വന്നതും ...... അവളൊന്നു കണ്ണുരുട്ടി രൂക്ഷമായി അവനെ നോക്കി ....... അത് കണ്ടതും ഉയർത്തിയ വിരലുകൾ മെല്ലെ താഴ്ത്തി വച്ചു ...... അവളുൾ വീണ്ടും അൾത്താരയിലേക്ക് മുഖം തിരിച്ചു . കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവൻ വീണ്ടും വിളിച്ചു ...... സാറമ്മേ ........ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു . ഇത് വല്യ ശല്യായല്ലോ ........ അല്ലാ ഇയാൾക്ക് എന്താ പ്രശ്നം ....... കുറേ നേരമായി ഞാൻ സഹിക്കുന്നു . പ്രാർത്ഥിക്കാൻ വന്നാൽ പ്രാർത്ഥിച്ചിട്ട്‌ പോണം . ദേഷ്യത്തോടെ ആണെങ്കിലും ശബ്ദം ഒച്ചത്തിലാകാതെ അവൾ പതിയെ അവനോട് പറഞ്ഞു ..... അതുകേട്ട് സേവിയോന്ന് ചിരിച്ചു .... അതിനാരു പറഞ്ഞു ഞാൻ പ്രാർത്ഥിക്കാനാ വന്നതെന്ന് ........ ഞാൻ സാറക്കൊച്ചിനേ കാണാൻ വന്നതല്ലായോ ......... എന്നെക്കണ്ടിട്ട് ഇയാൾക്ക് എന്തിനാ ...... അവൾ അമർഷത്തോടെ ചോദിച്ചു .... വെറുതെ .......... ദേ ....... മറ്റ് പെൺപിള്ളേരോട് എടുക്കുന്ന അഭ്യാസം സാറയോട് എടുത്താൽ ഉണ്ടല്ലോ ... അവൾ അത്രയും പറഞ്ഞ് ദേഷ്യത്തോടെ എഴുന്നേറ്റ് അവനെക്കടന്ന് പുറത്തേക്ക് പോയി . അവൻ അവളുടെ പോക്കും നോക്കി യിരുന്നു . എന്റെ കർത്താവേ ..... ഇവളെ ഞാൻ എങ്ങനെ മെരുക്കി എടുക്കാക്കുമോ ......... അവൻ ഒരു ചിരിയോടെ അൽത്താരയിലേക്ക് നോക്കി ..... അവൻ കുറച്ച് നേരം അങ്ങനേ....ഇരുന്നു . ഞാൻ ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല ...... എല്ലാം നീ എനിക്ക് അറിഞ്ഞ് തന്നിട്ടേയുള്ളു . ഇന്ന് ആദ്യമായി ഒന്ന് ചോദിക്കുവാ ..... അല്ല വാശിപിടിക്കുവാ ഞാൻ ....... എന്റെ സാറക്കൊച്ച് അവളെ എനിക്ക് തന്നെ തന്നേക്കണം .......അത്രയ്ക്ക് ഇഷ്ടവാ ........ അവൻ അൾത്താരയിലേക്ക് നോക്കി മൗനമായി പറഞ്ഞു . കുറച്ച് നേരം കൂടി അവിടെ ഇരുന്നതിന് ശേഷം അവൻ പോകാനായി എഴുന്നേറ്റു . രണ്ടുപേരുടെയും മൗനമായ പ്രാർത്ഥനകൾ കർത്താവ് കേട്ടെന്ന പോലെ അവിടെ പള്ളി മണി മുഴങ്ങി . 🌼🌼🌼🌼🌼🌼🌼🌼🌼🌼 പള്ളിയിൽ നിന്നും അന്നയുടെ കൈയും പിടിച്ചുകൊണ്ട് ദേഷ്യത്തോടെ വേഗത്തിൽ ഇറങ്ങി നടക്കുകയായിരുന്നു സാറ ..... ചേച്ചി......... എന്ത് പറ്റി ...... എന്തിനാ ഇത്ര വേഗത്തിൽ പോകുന്നത് ..... എന്തെങ്കിലും പ്രശ്നം ഉണ്ടോ ...... അവൾ ചോദിച്ചെങ്കിലും സാറ ഒന്നും പറഞ്ഞില്ല ........ പിന്നീട് ഒന്നും ചോദിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായത് കൊണ്ട് അവളും മിണ്ടാതെ കൂടെ നടന്നു ....... ഇടവഴി ഇറങ്ങിയതും അവൾ സ്പീഡ് കുറച്ചു ....... അന്നയെ നോക്കി ....... എന്തുപറ്റി ചേച്ചി..... എന്തിനാ പള്ളിയിൽ നിന്ന് എന്നെയും വിളിച്ച് പെട്ടന്ന് ഇറങ്ങിയേ ....... അവൾ ഒരു മയത്തോടെ ചോദിച്ചു . അന്നാ....... അയാൾ അത്ര ശെരിയല്ല അയാളോട് അധികം അടുക്കാനൊന്നും നീ പോകണ്ട . ഒരു സഹായം ചെയ്തതൊക്കെ ശെരിതന്നെയാ ........ എന്നാലും അതിന്റെ പേരും പറഞ്ഞ് നമ്മുടെ പിന്നാലെ ആരും വരണ്ട . അതിനുള്ള അവസരം നമ്മളും കൊടുക്കരുത് . അറിയാമല്ലോ .........നമ്മുടെ ജീവിത സാഹചര്യങ്ങളൊക്കെ ..... അന്ന ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി . ചേച്ചിയിത് ആരെക്കുറിച്ചാ ഈ പറയണേ ...... ഇന്ന് പള്ളിയിൽ വന്നില്ലേ ആ സേവ്യർ അയാളെ ക്കുറിച്ച് തന്നെ...... ഒന്ന് പോയേ ചേച്ചി ....... സേവിച്ചായൻ പാവമാ ....... എനിക്ക് സേവിച്ചായനെക്കുറിച്ച് നല്ല അഭിപ്രായമാ ...... നല്ലോരുമനുഷ്യൻ .....അവശ്യപ്പെട്ടിട്ടില്ലെങ്കിലുംഒരു നിമിത്തം പോലെ നമ്മളെ സഹായിക്കാൻ എത്തുന്ന ആളാണ് ...... അന്ന അത്രയും പറഞ്ഞതും സാറ അവളെ ഒന്ന് ഇരുത്തി നോക്കി ........ അല്ലെങ്കിലും ഞാൻ പറഞ്ഞ് തരുന്ന എന്ത് നല്ല കാര്യമാ നിന്റെ തലയിൽ കേറുന്നത് ..... സാറ ദേഷ്യത്തോടെ മുന്നോട്ട് നടന്നു ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോ അവൻ മാത്രം ഇവിടെ ഇല്ല ....... ഊരു തെണ്ടാൻ പോയാൽ ആ പൊക്കല്ലേ ...... വീടും കുടിയും ഇല്ലാത്തവരെപ്പോലെ വല്ല കാട്ടിലും ചെന്ന് കിടന്നോളും ........ ബാക്കി ഉള്ളവര് നെഞ്ചില് തീയും കൊണ്ട് നടക്കണം ....... രാവിലെ തന്നെ കുരിശ് മുറ്റം തറവാട്ടിൽ മേരിയമ്മ യുടെ ശബ്ദം ഉയർന്ന് കേട്ടു ...... അടുത്ത ബന്ധത്തിലെ ഒരു മനസ്സമ്മതമാണ് ഇന്ന് .......... എല്ലാവരും ഉണ്ടായിട്ടും .......വീട്ടിലെ മൂത്ത ആൺ തരി ഇല്ലാത്തതിന്റെ ദേഷ്യമാണ് മേരി ആ തീർക്കുന്നത് . അലക്സ് ഇതെല്ലാം കണ്ടുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടില്ല .... മേരി അകത്തേക്ക് പോയ സമയം പുതിയ പാന്റും ഷർട്ടും ഒക്കെ ഇട്ട് ചെത്ത് സ്റ്റൈലിൽ ഇറങ്ങി വരുന്ന എബി യെ അയാൾ അടുത്തേക്ക് വിളിച്ചു ....... സേവിയെ ഒന്ന് വിളിച്ച് നോക്കെടാ ..... അല്ലെങ്കിൽ നിന്റെ അമ്മച്ചി ഇന്ന് ഈ വീട് തലതിരിച്ച്‌ വയ്ക്കും ...... ഞാൻ വിളിച്ച് അപ്പച്ചാ .....ഇച്ചായൻ എടുക്കുന്നില്ല. റെയിൻജ് ഇല്ലാത്ത ഏതോ ഏര്യയിലാ....... ഹ്മ്മ്മ്മ് ........ അലക്സ് ഒന്ന് നീട്ടി മൂളി ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് വൈകിട്ട് സ്കൂളിൾ വിട്ടതും അന്ന പെട്ടന്ന് ഇറങ്ങി ..... എത്രയും പെട്ടന്ന് വീട്ടിലേക്ക് എത്തണം . കാരണം കഴിഞ്ഞ ദിവസത്തേ സംഭവം കുറച്ചൊന്നുമല്ല അവളുടെ മനസ്സിനെ പിടിച്ച് കുലുക്കിയത് ....... അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ നടന്നു ....... വഴിക്ക് വച്ച് അവളുടെ മുന്നിലേക്ക് ഒരു ജീപ്പ് പെട്ടന്ന് ബ്രേക്കിട്ടു . പെട്ടന്ന് അവളൊന്നു നടുങ്ങി . പക്ഷേ ആ ജീപ്പും അതിലിരിക്കുന്ന ആളെയും കണ്ടപ്പോൾ അവളുടെ ശ്വാസം വീണു . സേവിച്ചനോ ....... ഞാൻ പെട്ടന്ന് പേടിച്ചു പോയി ....... സേവി ഒന്ന് ചിരിച്ചു . അന്നാ ..... വാ വന്നു കേറ്........ വീട്ടിൽ ആക്കിത്തരാം .... ഞാൻ ആ വഴിയാ .......... അവൾ ആദ്യം ഒന്ന് ചിന്തിച്ചു കേറണോ???? സേവിച്ചനോട് മിണ്ടുന്നത് കൊണ്ട് ചേച്ചി എന്നാലെ കൂടി ദേഷ്യപ്പെട്ടതെ ഉള്ളൂ .... ആഹ് .....ഞാൻ ചെല്ലുമ്പോ ചേച്ചി എത്തികാണില്ല ല്ലോ ..... അവൾ സീറ്റിലേക്ക് കയറിയിരുന്നു . യാത്രക്കിടയിൽ അന്ന വലുതായോന്നും സേവിയോട് സംസാരിച്ചില്ല. സേവി പെട്ടന്ന് വണ്ടി ഒന്ന് നിർത്തി . അത് കണ്ടതും അന്ന സേവിയെ നോക്കി മോളെ അന്നാ ...... നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട് . അവൾ സേവിയുടെ മുഖത്തേക്ക് നോക്കി എന്താ ഇച്ചായാ ....... മോളെ ....... എനിക്ക് ......എനിക്ക് മോളുടെ ചേച്ചിയെ ഇഷ്ടവാ ...... ഇഷ്ടമെന്ന് പറഞ്ഞാൽ ഒത്തിരി ഒത്തിരി ഇഷ്ടം. കെട്ടി കൂടെ കൂട്ടാനുള്ള ഇഷ്ടം ....... കണ്ട നാളു മുതൽ മനസ്സിൽ കയറിയതാ അവൾ ....... ഞാൻ പൊന്നുപോലെ നോക്കിക്കോളാം . നിന്നെയും എന്റെ അനിയത്തിക്കൊച്ച് ആയി കൈവെള്ളയിൽ കൊണ്ട് നടന്നോളാം ഞാൻ . ഒരിക്കലും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല . സേവി പറഞ്ഞതും അന്ന അവനെ കണ്ണിമക്കാതെ നോക്കിയിരിക്കുകയായിരുന്നു . അവൾക് എന്ത് പറയാണമെന്ന് അറിയില്ല . ഇച്ചായാ ഞാനിപ്പോ എന്താ പറയേണ്ടത് ...... ചേച്ചി ...... ചേച്ചി സമ്മതിക്കോ ????? ഞങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ? എല്ലാം അറിയാം അതൊന്നും എനിക്കൊരു വിഷയമല്ല . പക്ഷേ സാറ കരക്കടുക്കണമെങ്കിൽ നീയും കൂടി വിചാരിക്കണം ......... സഹായിക്കുമോ അന്നാ ........ ഇച്ചായാ ചേച്ചിടെ സ്വാഭാവം കുറച്ചെങ്കിലും അറിയാമല്ലോ ........ ചേച്ചിക്ക് ചേച്ചിയുടെ ജീവിതത്തേക്കാൾ എന്റെ ജീവിതമാ പ്രധാനം . പക്ഷേ എനിക്ക് അതാണ് ഏറ്റവും വലിയ വിഷമം . എനിക്ക് വേണ്ടി ചേച്ചി ജീവിതം മാറ്റി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല . ഞാൻ ഉറപ്പ് പറയുന്നില്ല . കാരണം ചേച്ചിയുടെ സ്വഭാവമാ... പക്ഷേ ..... ഈച്ചയൻ ശ്രമിക്കുന്നത് പോലെ ഞാനും ശ്രമിക്കാം ...... അവൾ അവനെ നോക്കിപറഞ്ഞു . അത് കേട്ടതും സന്തോഷത്തോടെ അവൻ അവളെ നോക്കി. പിന്നെ വണ്ടി മുന്നോട്ട് എടുത്തു . 🌼🌼🌼 കുറച്ചു നേരം കഴിഞ്ഞതും വണ്ടി അന്നയുടെ വീടിനു താഴെയുള്ള റോഡിൽ നിന്നു. അന്ന സേവിയോട് യാത്ര പറഞ്ഞ് ഇറങ്ങി . അവൾ ബാഗുമെടുത്ത് മറ്റത് ശെരിയാക്കാം എന്ന സിഗ്നലും നൽകി മുന്നോട്ട് നടന്നു .. അവൻ ഒരു ചിരിയാലെ വണ്ടിഎടുത്തു . എന്നാൽ ഇതെല്ലാം കണ്ട് സാറ വീടിന്റ വാതിൽ പ്പടിയിൽ ഉണ്ടായിരുന്നു . അന്നയെ വിളിക്കാൻ നേരത്തെ തന്നെ കടയിൽ നിന്ന് അനുവാദം വാങ്ങി ഇറങ്ങിയതാണ് അവൾ . അന്ന പാട്ടും പാടി .....ഇല തുമ്പും നുള്ളി.... നേരെ കയറി ചെന്നതും മുന്നിൽ സാറ .... ബെന്നിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് . മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് . തുടരും .💛 .🌷 #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
സൂര്യ പാർവണം ഭാഗം 08 ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു . നമ്മൾ എത്ര വേണ്ടെന്നു വച്ചാലും ചിലരിലേക്കു നമ്മുടെ മനസ്സ് അടുക്കുമെന്നു പറയുന്നത് സത്യമാണെന്നു എനിക്ക് മനസിലായി. ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കാളിയമ്മയും മണിയണ്ണനും ആയി ഞാൻ അടുത്തു . ഞങ്ങൾ മൂന്ന് പേരും കൂടിയാണ് ആ വീട്ടിൽ താമസിക്കുന്നത് എന്നത് അതിനു ഒരു പ്രധന കാരണം ആയിരുന്നു. പിന്നെ ഒരിക്കലും കിട്ടിയിട്ടില്ലാത്ത അമ്മയുടെ സ്നേഹം കാളിയമ്മയുടെ അടുത്തു നിന്നു കിട്ടുമ്പോൾ കണ്ടില്ലന്നു നടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സൂര്യമഹാദേവൻ ഞാൻ അവിടെ വന്നതിനു ശേഷം കാശിയുടെ വീട്ടിലാണ് ഇപ്പോൾ കിടപ്പൊക്കെ. കുളിക്കാനും ഡ്രസ്സ്‌ മാറാനും ഇവിടെ വരാറുണ്ട്. പക്ഷെ അതൊക്കെ ഞാൻ എണീക്കുന്നതിനു മുന്നേ ആണ്. അത് കൊണ്ട് ഞാൻ അയാളെ കാണാറേ ഇല്ല. അയാൾ എന്റെ മുന്നിൽ വരാതെ ഒഴിഞ്ഞു മാറി നടക്കുകയാണെന്ന് ആണ് എനിക്ക് തോന്നിയത്. എന്താണ് അയാളുടെ ഉദ്ദേശമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നും ഇല്ല.കാളിയമ്മയയെയും മണിയണ്ണനെയും കാവ്യ എന്തുകൊണ്ടാണ് റൊമാന്റിക് കപിൽസ് എന്ന് വിളിക്കുന്നതെന്ന് ആ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. അത്ര സ്നേഹമാണ് രണ്ടാളും തമ്മിൽ. അടുക്കള പണിയാണെങ്കിലും, വീട് പണിയാണെങ്കിലും കൃഷി ആണെങ്കിലും ഒക്കെ രണ്ടാളും ഒരുമിച്ചാണ് ചെയ്യുന്നത്. കാളിയമ്മക്കും മണിയണ്ണനും പുറമെ കാശിയുടെ അനിയത്തി കാവ്യയുമായും എനിക്കിപ്പോൾ നല്ല അടുപ്പമാണ്. എല്ലാ ദിവസവും കോളേജ് വിട്ടു വന്നു കഴിഞ്ഞു ഒരു അഞ്ചു മണി ആവുമ്പോഴേക്കും അവൾ എന്നെ കാണാൻ വരും. പിന്നെ കോളേജിലെയും വീട്ടിലെയും നാട്ടിലെയും ഒക്കെയായി വാ തോരാതെ സംസാരം ആണ്. ആദ്യമൊക്കെ അവൾ എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണ് ഞാൻ കേട്ടിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ വൈകുന്നേരം അവളുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങി. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തനു ഇത് പോലെ എന്റടുത്തു സംസാരിച്ചിരുന്നെങ്കിൽ എന്ന്. അന്നൊന്നും കിട്ടാത്തത് ഇപ്പോൾ ദൈവം തന്നത് പോലെ. അവളുടെ സംസാരത്തിനിടക്ക് സൂര്യമഹാദേവന്റെ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം ഗായത്രി ചേച്ചിയും എന്നെ കാണാൻ വന്നിരുന്നു( ഡോക്ടർ എന്ന് വിളിച്ചപ്പോൾ ചേച്ചി എന്ന് വിളിച്ചാൽ മതി എന്നു പറഞ്ഞു ).ഞാൻ അന്ന് കിടന്നിരുന്നത് മാണിക്യമംഗലത്തു കാരുടെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും ഗായത്രി ചേച്ചി അവിടുത്തെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ആണെന്നും അങ്ങനെ അറിയാൻ കഴിഞ്ഞു. ചേച്ചി ഗൈനക് ആയതു കൊണ്ടാണ് പിന്നെ എന്നെ നോക്കാൻ വരാതിരുന്നത്. വന്നപ്പോൾ അവരുടെ മോൻ അമ്പാടിയെയും കൂട്ടി ആണ് വന്നത്. അവനുമായി ഞാൻ പെട്ടെന്ന് കൂട്ടായി. വിഷ്ണു ദത്തനെ അന്നത്തേതിൽ പിന്നെ കണ്ടതേ ഇല്ല.എന്റെ ഫോൺ ആണെങ്കിൽ തിരികെ കിട്ടിയതും ഇല്ല. ഞാൻ അതിനു വേണ്ടി നിർബന്ധം പിടിക്കാനും പോയില്ല. അത് കിട്ടിയാലും ഇവിടുന്നു എങ്ങോട്ടും ഓടി പോകാനൊന്നും പറ്റില്ലാന്ന് എനിക്ക് മനസ്സിലായിരുന്നു. ഇത് സൂര്യമഹാദേവന്റെ നാടാണ്.. ഇവിടെയുള്ളവർ എല്ലാം അയാളുടെ ആൾക്കാരാണ്.. എന്തിനാണ് ഇയാളെ പോലെ ഒരു ഗുണ്ടയെ ആൾക്കാർ ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന കാര്യം എപ്പോഴും എനിക്ക് അന്യമായി തന്നെ നിലനിന്നു. എല്ലാത്തിനും ഉപരി എന്നെ തിരക്കി എന്റെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആരും വന്നതും ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം കാവ്യ വന്നപ്പോൾ പിറ്റേ ദിവസം മുതൽ അവരുടെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണെന്നും അത് കൊടിയേറുന്നതു കാണാൻ വരുന്നുണ്ടോ എന്നും എന്നോട് ചോദിച്ചത്. ഈ നാട്ടിലുള്ളവർക്കൊക്കെ ഞാൻ ആരാണെന്നും എന്താണ് അന്ന് പഞ്ചായത്തിൽ നടന്നതെന്നും ഒക്കെ അറിയാം. ആ സ്ഥിതിക്ക് അവരെയൊക്കെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് ഞാൻ എങ്ങോട്ടും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ വീട്ടിൽ തന്നെ ഇരുന്നു ഞാനും മടുത്തിരുന്നു.അത് കൊണ്ട് അവൾ നിർബന്ധിച്ചപ്പോൾ ഞാനും പോകാമെന്നു സമ്മതിച്ചു. ഞായറാഴ്ച ആയതു കൊണ്ട് അവൾക്കു ക്ലാസ്സ്‌ ഇല്ലായിരുന്നു. പറഞ്ഞതു പോലെ രാവിലെ ഒരു ഏഴു മണിയായപ്പോൾ അവൾ ഒരുങ്ങി വന്നു. കാളിയമ്മയോട് പറഞ്ഞു ഞാൻ അവൾക്കൊപ്പം അമ്പലത്തിലേക്ക് പോയി.ക്ഷേത്രത്തിലേക്ക് അധികം ദൂരം ഇല്ലായെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ നടന്നാണ് പോയത്. കുറച്ചു ദിവസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി എനിക്ക്. ശുദ്ധ വായു ഒക്കെ ശ്വസിച്ചപ്പോൾ ഒരു ഉണർവ് വന്നത് പോലെ. പോകുന്ന വഴിക്കു കാവ്യയോട് പലരും വന്നു മിണ്ടുന്നതും അവൾ തിരികെ സംസാരിക്കുന്നും ഒക്കെ ഉണ്ടായിരുന്നു. അവരും ക്ഷേത്രത്തിലേക്ക് തന്നെ ഉള്ളവർ ആയിരുന്നു.പിന്നെ എല്ലാവരും കൂടിയാണ് പോയത്. അവൾ എന്നെ അറിയാൻ പാടില്ലാത്തവർക്കു സൂര്യമഹാദേവന്റെ ഭാര്യയാണ് എന്ന് പരിചയപെടുത്തി കൊടുത്തപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ക്ഷേത്ര മുറ്റത്തു എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. ഞാൻ അന്ന് പഞ്ചായത്തിന് വന്നപ്പോൾ കണ്ട അമ്പല പരിസരമേ അല്ല. അന്ന് ശാന്തമായിരുന്ന ആ പരിസരം മുഴുവനും ജനങ്ങളായിരുന്നു. അതുപോലെ വിശാലമായ അമ്പലമുറ്റത്തു മുഴുവനും ചെറിയ ചെറിയ കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നു. അമ്പലത്തിന്റെ ഗോപുരം വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. എല്ലാം നോക്കിയും കണ്ടും ഞാൻ അവളോടൊപ്പം നടന്നു. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ എന്റെ നേരെ വരുന്ന ചില നോട്ടങ്ങൾ ഞാൻ കണ്ടില്ലന്നു വച്ചു. കൊടിയേറ്റ് നന്നായി കാണാൻ പറ്റുന്ന ഒരു ഭാഗത്തായി ഞങ്ങൾ രണ്ടാളും നിലയുറപ്പിച്ചു. കൊടിയേറ്റ് തുടങ്ങാൻ ഇനിയും കുറച്ചു സമയം കൂടിയുണ്ട്. പെട്ടെന്നാണ് പുറകിൽ നിന്നും ആരോ കാവ്യയെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ കാവ്യയുടെ പ്രായമുള്ള മൂന്നാല് പെൺകുട്ടികൾ ആണ്. നല്ല ദാവണി ഒക്കെ ഉടുത്തു സുന്ദരികൾ ആയിട്ടുണ്ട്‌ എല്ലാവരും. അവർ കാവ്യയോട് വന്നു സംസാരിക്കുന്നത് കേട്ടതിൽ നിന്നു അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാരികൾ ആണെന്ന് മനസിലായി. പക്ഷെ അവർ ഇടയ്ക്കിടെ എന്നെ നോക്കുന്ന നോട്ടത്തിൽ എന്തോ ഇഷ്ടക്കേടുള്ളതായി എനിക്ക് തോന്നുകയും ചെയ്തു.അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അത് കാവ്യയോട് പറഞ്ഞു.. " അത് ചേച്ചി കാര്യമാക്കണ്ട.. ഇവരൊക്കെ മഹിയെട്ടന്റെ ഫാൻസ്‌ അസോസിയേഷനിലെ ആൾക്കാർ ആയിരുന്നു. നമ്മുടെ ദേവൂനെ പോലെ.. അവരുടെ ഹീറോയെ ചേച്ചി ചുളുവിൽ അടിച്ചെടുത്തതിന്റെ ദേഷ്യമാണ് ആ കാണിക്കുന്നത്... " അങ്ങേരുടെ പുറകെ നടക്കാനും പെൺകുട്ടികളോ .. പിന്നെ കാണാനൊന്നും വലിയ മോശം ഇല്ലല്ലോ.. അത് കൊണ്ടായിരിക്കും.. എന്നാലും അവൾ പറഞ്ഞ ഒരു കാര്യം എന്നിൽ കൗതുകം ഉണർത്തി. " വിഷ്ണുവേട്ടന്റെ പെങ്ങൾ ദേവൂന് അയാളെ ഇഷ്ടം ആയിരുന്നോ? " " ആഹ്.. പിന്നെ..അവൾക്കു മഹിയേട്ടനെ ഭയങ്കര ഇഷ്ടം ആണ്. . ഞാൻ പോലും മഹിയെട്ടനോട് അടുത്തു ഇടപഴകുന്നത് അവൾക്കു ഇഷ്ടം അല്ല.കൃഷ്ണപുരത്തെ ഒരു പെൺകുട്ടിയെയും മഹിയെട്ടന്റെ അടുത്തേക്ക് പോലും അടുപ്പിക്കില്ലായിരുന്നു. " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിന്നെയെന്താ അയാൾ? വിഷ്ണു ദത്തന് ഇഷ്ടമല്ലായിരുന്നോ? " " അതൊന്നുമല്ല. മഹിയെട്ടന് അവളോട്‌ അങ്ങനെ ഉള്ള ഇഷ്ടം ഒന്നും ഇല്ല. എന്നെ പോലെയേ അവളെയും കണ്ടിട്ടുള്ളു . അത് വിഷ്ണുവേട്ടനും ഗായത്രി ഏട്ടത്തിക്കും എല്ലാം അറിയുകയും ചെയ്യാം. ദേവൂനോട് എല്ലാവരും ഒരുപാടു തവണ അതൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയതാ. പക്ഷെ അവൾ അവളുടെ വാശിയിൽ തന്നെ ഉറച്ചു നിന്നു. മഹിയെട്ടനിൽ നിന്നു അകന്നു നിന്നോട്ടെ എന്ന് വിചാരിച്ചാണ് വിഷ്ണു ഏട്ടൻ അവളെ എറണാകുളത്തെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടത്. മഹിയേട്ടനുമായുള്ള ചേച്ചിയുടെ കല്യാണം നടന്നത് എങ്ങനെയോ അറിഞ്ഞു വന്നിട്ടാണ് അന്ന് ബഹളം വച്ചതു. വിഷ്ണുവേട്ടൻ അവളെ അന്ന് തന്നെ വഴക്ക് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. " അതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ കൊടിയേറാൻ സമയമായി എന്ന് അവിടെ വിളിച്ചു പറഞ്ഞു .അതോടെ ഞങ്ങൾ ആ സംസാരം അവിടെ നിർത്തി. " ദേ മഹിയെട്ടനും വിഷ്ണുവേട്ടനും കാശിയേട്ടനും.. " കാവ്യ പറയുന്നത് കേട്ടു നോക്കിയപ്പോൾ ക്ഷേത്രത്തിലെ തിരുമേനിയുടെ പുറകെ വലതു വശത്തു കൂടി നടന്നു വരുന്ന അവരെ മൂവരെയും ഞാൻ കണ്ടു. പക്ഷെ എന്റെ ശ്രദ്ധയാകര്ഷിച്ചത് തിരുമേനിയുടെ ഇടതു വശത്തു കൂടി നടന്നു വരുന്ന നീലാംബരി അമ്മയും അവരുടെ കൂടെയുള്ള അറുപതു വയസ്സ് പ്രായം വരുന്ന ഒരു പുരുഷനും ആണ്. നീലാംബരി അമ്മയോട് എനിക്ക് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ.ഇവിടുന്നു എന്നെ എങ്ങനെയെന്കിലും രക്ഷപെടുത്താൻ പറയാമായിരുന്നു. അവർക്കു എന്തായാലും ഇവിടെ പരിചയമുള്ള പോലീസുകാർ ഉണ്ടാവും. എന്തായാലും എന്റെയും സൂര്യമഹാദേവന്റെയും വിവാഹം നിയമപരം ഒന്നുമല്ല.. ഞങ്ങൾ എവിടെയും ഒപ്പിട്ടിട്ടു ഒന്നുമില്ലല്ലോ.. അത് കൊണ്ട് എങ്ങനെയെന്കിലും ആരോടെങ്കിലും പറഞ്ഞു എന്നെ ഒന്ന് രക്ഷപെടുത്താൻ നീലാംബരി അമ്മയോട് പറയാം. പക്ഷെ കാവ്യയുടെ കണ്ണിൽ പെടാതെ എങ്ങനെ നീലാംബരി അമ്മയോട് സംസാരിക്കും. അവിടെ കൊടിമരത്തിൽ കൊടി ഉയരുമ്പോഴും എന്റെ ചിന്ത അതൊക്കെ തന്നെ ആയിരുന്നു. കൊടിയേറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്പലത്തിനു അകത്തു കയറാൻ പോയി . ക്ഷേത്രത്തിനു തൊട്ടു മുന്നിലായി നിൽക്കുന്ന രുദ്രാക്ഷമരത്തിൽ എന്റെ കണ്ണുകൾ ഉടക്കി. അതിൽ താലി കോർത്ത മഞ്ഞ ചരടുകൾ ഒരുപാടു തൂങ്ങി കിടക്കുന്നുണ്ട്. ഒരുപാട് ചെറുപ്പക്കാർ താലി കോർത്ത മഞ്ഞ ചരടുകൾ അതിൽ കെട്ടുന്നതും ഞാൻ കണ്ടു . " അതെന്താ അത്? " ഞാൻ കാവ്യയോട് ചോദിച്ചു. " അത് ഇവിടുത്തെ ഒരു ആചാരമാണ്. കല്യാണം ആകാത്ത ചെറുപ്പക്കാർ ഈ രുദ്രാക്ഷമരത്തിൽ താലി കോർത്ത മഞ്ഞ ചരടുകൾ കെട്ടും. ഇങ്ങനെ കെട്ടുന്ന ചെറുപ്പകാർക്ക് അവരുടെ മനസ്സിൽ ആഗ്രഹിച്ച പെണ്ണുങ്ങളെ വധുവായി കിട്ടുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം." അറിയാതെ എന്റെ നോട്ടം ഷോളിനു ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മഞ്ഞ ചരടിലേക്കു പോയി. ആരോ ആരെയോ ആഗ്രഹിച്ചു കൊണ്ട് ആ മരത്തിൽ കെട്ടിയ താലിയാണ് ഇപ്പോൾ എന്റെ കഴുത്തിൽ ഉള്ളതെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലായ്മ തോന്നി. അന്ന് ഞാൻ കാഷായ വസ്ത്രം അണിഞ്ഞു മരച്ചുവട്ടിൽ കണ്ട ആ സ്ത്രീ ഇന്ന് അവിടെ ഉണ്ടായിരുന്നില്ല. അതോ അന്ന് എനിക്ക് തോന്നിയതാണോ? അന്ന് സൂര്യമഹാദേവൻ എന്റെ കഴുത്തിൽ താലി കെട്ടിയ ദിവസം കണ്ട ആ വലിയ ചാമുണ്ഡേശ്വരിയുടെ തന്നെ ഒരു ചെറിയ വിഗ്രഹം ആയിരുന്നു ക്ഷേത്രത്തിനുള്ളിൽ. അകത്തെ പ്രാർത്ഥന കഴിഞ്ഞു പ്രദക്ഷിണം വച്ചു വീണ്ടും ഞാൻ ആ വലിയ ചാമുണ്ഡേശ്വരി രൂപത്തിന് മുന്നിൽ തന്നെ എത്തി . അന്നത്തെ കാര്യങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ അത് മായ്ക്കാൻ എന്ന വണ്ണം ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു .അമ്പലത്തിൽ തൊഴുന്ന സമയത്തൊക്കെ എന്റെ കണ്ണുകൾ നീലാംബരി അമ്മക്കായി തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല. കാവ്യയോട് ചോദിചാൽ ശരിയാവില്ല എന്നറിയാമായിരുന്നു . ഇത്രയും ദിവസം കൊണ്ട് തന്നെ മാണിക്യമംഗലത്തുകാരും കല്പകശ്ശേരിക്കാരും ബദ്ധശത്രുക്കൾ ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു. തൊഴുതു കഴിഞ്ഞപ്പോൾ തിരികെ പോകാമെന്നു കാവ്യ പറഞ്ഞപ്പോൾ നിരാശയോടെ ഞാനും സമ്മതിച്ചു . ഉത്സവം പത്തു ദിവസം ഉണ്ട്. എന്തായാലും നീലാംബരി അമ്മ ഇനിയും വരാതെ ഇരിക്കില്ല. എപ്പോഴെങ്കിലും കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അപ്പോഴാണ് അമ്പലത്തിന്റെ പരിസരത്ത് നിന്നും ഭയങ്കര ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നത് . ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു. ആൾക്കാർ കൂടി നിൽക്കുന്നത് കൊണ്ട് ഒന്നും കാണാൻ സാധിക്കുന്നില്ല.. " എന്താ ബഹളം? " കാവ്യ അടുത്തു നിൽക്കുന്ന ഒരു സ്ത്രീയോട് ചോദിച്ചു.. " ശിവപുരത്തു നിന്നു കുറച്ചു ആളുകൾ വന്നു ഇവിടെ ഉത്സവകടയിലൊക്കെ കയറി എന്തോ പ്രശ്നമുണ്ടാക്കി.. അത് ചോദിക്കാൻ ചെന്ന മഹിയുടെ കൂട്ടുകാരനെ അവന്മാർ എല്ലാം കൂടി തല്ലി .. പിന്നെ പറയണ്ടല്ലോ? " " വാ ചേച്ചി.. നല്ല ഒന്നാതരം ഫൈറ്റ് കാണാം.. " അതും പറഞ്ഞു കാവ്യ എന്നെയും വലിച്ചു കൊണ്ട് ആളുകൾക്കിടയിലൂടെ മുന്നിലേക്ക്‌ നടന്നു. അവിടെ ഒരു മരച്ചുവട്ടിൽ ചെറിയ തിട്ടു പോലെ കെട്ടിയിരിക്കുന്നതിന്റെ മുകളിൽ കയറി നിന്നു. ഇപ്പോൾ അടി നടക്കുന്നത് നല്ല വ്യക്തമായി കാണാം. സൂര്യമഹാദേവനും കാശിനാഥനും അതിന്റെ മുന്നിൽ തന്നെ ഉണ്ട്.കുറച്ചു നേരം അയാളുടെ അടി കണ്ടു കൊണ്ട് നിന്നപ്പോൾ തന്നെ അയാൾക്ക്‌ ഇത്രയും പെണ്ണുങ്ങൾ ഫാൻസ്‌ ഉള്ളത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായി . അത് പോലത്തെ മെയ്‌വഴക്കവും മൂവ്‌മെൻസും ആണ്.ഒറ്റ ഒരുത്തനും അങ്ങേരുടെ അടുത്തു പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല. കൂടെയുള്ള കാശിനാഥനും മോശം ഒന്നും അല്ല. കാവ്യ അവരുടെ ഫൈറ്റിൽ മതി മറന്നു നിൽക്കുകയാണ്. ഇടയ്ക്കിടയ്ക്ക് "അടിക്കു ഇടിക്കു" എന്നൊക്കെ പറയുന്നുമുണ്ട്.ഈ സമയത്തു ചുമ്മാതൊന്നു ചുറ്റും നോക്കിയപ്പോഴാണ് നീലാംബരി അമ്മ ഒരു കാറിൽ ചാരി നിൽക്കുന്നത് കണ്ടത്. ആരുടേയും ശ്രദ്ധയിൽ പെടാതെ അവരോടു പോയി സംസാരിക്കാൻ പറ്റിയ സമയം ആണ് ഇതെന്ന് ഞാൻ ഓർത്തു. അടിപിടിയുടെ മട്ടും ഭാവവും കണ്ടു കുറച്ചു നേരം കൂടെ ഉണ്ടാവും. അത് വരെ കാവ്യ എന്നെ ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. ആ നേരം കൊണ്ട് നീലാംബരി അമ്മയോട് എപ്പോഴെങ്കിലും ഒന്ന് തമ്മിൽ കാണണം എന്ന് പറഞ്ഞിട്ട് ഓടി വരാം. ഞാൻ അവിടുന്ന് ആളുകൾക്കിടയിലൂടെ നീലാംബരി അമ്മ നിൽക്കുന്നിടം ലക്ഷ്യമാക്കി നടന്നു. അവരുടെ അടുത്തു എത്താറായപ്പോഴാണ് ഒരാൾ എന്നെ ശക്തിയായി തട്ടി മാറ്റി കൊണ്ട് മുന്നോട്ടു പോയത്. ദേഷ്യത്തോടെ അയാളെ രണ്ടു ചീത്ത പറയണം എന്ന് വിചാരിച്ചു നോക്കിയപ്പോഴാണ് അയാളുടെ കയ്യിലെ തിളങ്ങുന്ന കത്തി എന്റെ ശ്രദ്ധയിൽ പെട്ടത്. അയാൾ അതുമായി ആരെയോ ലക്ഷ്യം വച്ചാണ് നടക്കുന്നത്.അതാണ്‌ മറ്റാരെയും ശ്രദ്ധിക്കാത്തത് . അയാളുടെ നോട്ടം പോകുന്ന ഭാഗത്തേക്ക്‌ ഞാനും നോക്കി. അവന്റെ ലക്ഷ്യം ആരാണെന്നു കണ്ട ഞാൻ വീണ്ടും ഞെട്ടി.. ഒരു ചുവപ്പും കറുപ്പും കലര്ന്ന ഓപ്പൺ ജീപ്പിൽ ചാരി നിന്നു തന്റെ ഫോണിൽ മുഴുകി ഇരിക്കുന്ന വിഷ്ണു ദത്തൻ. അയാളെ കുത്താൻ ലക്ഷ്യം വച്ചാണ് ഇവന്റെ പോക്ക്. എന്ത് ചെയ്യണം എന്നാലോചിച്ചപ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വന്നത് കാവ്യയുടെ വാക്കുകൾ ആയിരുന്നു. സൂര്യമഹാദേവന്റെ ജീവനായ വിഷ്ണുദത്തൻ.അപ്പോൾ വിഷ്ണു ദത്തന് എന്തെങ്കിലും സംഭവിച്ചാൽ അയാൾക്ക്‌ നോവും. പക്ഷെ അടുത്ത നിമിഷം എന്റെ കണ്ണിന് മുന്നിലേക്ക്‌ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന് ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നത്. പിന്നെ അവിടുന്ന് ഒരോട്ടമായിരുന്നു. ആൾക്കൂട്ടത്തിനടിയിലൂടെ എങ്ങനെയെന്കിലും വിഷ്ണു ദത്തനു മുന്നറിയിപ്പ് കൊടുക്കണം എന്ന് മാത്രമായിരുന്നു അപ്പോൾ ചിന്ത. അപ്പോഴേക്കും ആ ആക്രമി വിഷ്ണു ദത്തന്റെ അടുത്തെത്തിയിരുന്നു. അയാൾ കത്തി വീശിയതും " വിഷ്ണുവേട്ടാ മാറ്.. കത്തി " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ അയാൾക്കിട്ടു ശക്തമായി ഒരു ഉന്തു വച്ചു കൊടുത്തു. അയാൾ താഴെ വീണില്ലെങ്കിലും അയാളുടെ കത്തി ലക്ഷ്യം കണ്ടില്ല. തന്റെ ശ്രമം പാളി എന്ന് മനസ്സിലായതും അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അടുത്ത നിമിഷം എന്താണ് നടന്നതെന്ന് മനസിലാക്കി വിഷ്ണുവേട്ടൻ അയാൾക്ക്‌ പുറകെ കുതിച്ചു. അപ്പോഴേക്കും ഈ സംഭവം ഒക്കെ കണ്ട കുറച്ചു ആളുകൾ എന്താണ് സംഭവിച്ചത് എന്നറിയാൻ എന്റെ ചുറ്റും കൂടിയിരുന്നു. ഞാൻ അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും കാവ്യ വന്നു. അവളുടെ മുഖം കണ്ടപ്പോഴേ അവൾ ആകെ പേടിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി. അത് കൊണ്ട് ഇനി അവിടെ നിൽക്കാതെ വീട്ടിലേക്കു പോകാമെന്നു ഞാൻ പറഞ്ഞു. കാവ്യയെയും കൂട്ടി തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് നീലാംബരി അമ്മയുടെ കാര്യം ഞാൻ പിന്നെയും ഓർത്തത്‌. അവർ നിന്നിടത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ ആ കാറും നീലാംബരി അമ്മയും അവിടെ നിന്നു പോയിരുന്നു. ഞങ്ങൾ അമ്പലത്തിന്റെ പടികളിറങ്ങി റോഡിലേക്ക് എത്തിയപ്പോഴേക്കും പിറകിൽ നിന്നു വിളി കേട്ടു. നോക്കിയപ്പോൾ സൂര്യമഹാദേവനും കാശിനാഥനും ആണ്. അടിപിടിയുടെ ചെറിയ ചെറിയ അടയാളങ്ങൾ രണ്ടാളുടെയും വസ്ത്രത്തിലും ശരീരത്തിലും ഒക്കെ ഉണ്ട് . " എന്താ പറ്റിയത്? നിങ്ങള്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ? വിഷ്ണുവേട്ടൻ എവിടെ? ആരോ എന്തോ പ്രശ്നമുണ്ടാക്കി എന്നൊക്കെ പറയുന്നത് കേട്ടല്ലോ? " കാശി കാവ്യയോട് ചോദിച്ചു. അവരുടെ രണ്ടാളുടെയും മുഖത്ത് പേടി നിറഞ്ഞിരുന്നു. അവൾ എന്നെ നോക്കി. ഞാൻ നടന്നതൊക്കെ കാശിയോട് പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും സൂര്യമഹാദേവന്റെ മുഖമൊക്കെ ദേഷ്യത്തിൽ വലിഞ്ഞു മുറുകി.. കണ്ണുകളിലെ രൗദ്രത വല്ലാതെ കൂടിയ പോലെ.. " കാശി വാടാ " എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും "മഹി" എന്ന് വിളിച്ചു കൊണ്ട് വിഷ്ണുവേട്ടൻ ഞങ്ങളുടെ അടുത്തേക്ക് പടിയിറങ്ങി വരുന്നത് കണ്ടു. " ഏട്ടാ.. അവനെ കിട്ടിയോ? ആരാ അവൻ? ഏട്ടനെന്തെങ്കിലും പറ്റിയോ? " വിഷ്ണുവേട്ടനെ തിരിച്ചും മറിച്ചും ഒക്കെ നോക്കികൊണ്ട്‌ അവർ ചോദിച്ചു. അവരുടെ രണ്ടു പേരുടെയും ആകുലത വാക്കുകളിൽ വ്യക്തമായിരുന്നു. " അവനെ കിട്ടിയില്ല. അമ്പലത്തിൽ ഉത്സവത്തിന്റെ തിരക്കല്ലേ? ആൾക്കൂട്ടത്തിനിടയിലേക്ക് കയറിയാൽ പിന്നെ ബുദ്ധിമുട്ടാണ്.. അതുമല്ല ഞാൻ അവനെ ശരിക്കും കണ്ടുമില്ല.. അത് കൊണ്ട് തിരിച്ചറിയാനും പറ്റുന്നുണ്ടായിരുന്നില്ല.. " വിഷ്ണുവേട്ടൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു. " പാറൂ കണ്ടില്ലേ ആളെ? നിനക്ക് ഇനിയും കണ്ടാൽ തിരിച്ചറിയാൻ കഴിയില്ലേ? ". കാശി എന്നോട് ചോദിച്ചു. ഞാൻ തിരിച്ചറിയാനാവുമെന്ന അർത്ഥത്തിൽ തലയാട്ടി. അവർ മൂവരും എന്തോ ചിന്തയിൽ മുഴുകി നിൽക്കുകയായിരുന്നു. ഇനി അയാളെ കണ്ടെത്തി നാലെണ്ണം കൊടുത്താലേ ഇവർക്ക് സമാധാനം ഉണ്ടാവൂ എന്നെനിക്കു തോന്നി. " നമുക്ക് പോകാം.. " ഞാൻ കാവ്യയോട് പറഞ്ഞു.. " നിൽക്കു..ഒറ്റയ്ക്ക് പോകണ്ട. വീട്ടിൽ ആക്കി തരാം.. " സൂര്യമഹാദേവൻ പറഞ്ഞപ്പോൾ ഞാൻ അയാളെ കൂർപ്പിച്ചു ഒന്ന് നോക്കി.. " വേണ്ട.. ഞങ്ങൾ തനിയെ നടന്നു പൊയ്ക്കൊള്ളാം. " " നിങ്ങൾ നടന്നു പോകുന്നില്ല.. മര്യാദക്ക് വന്നു വണ്ടിയിൽ കയറിയാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ? തൂക്കിയെടുത്തു വണ്ടിയിലിട്ടു കയ്യും കാലും കെട്ടിയാണെങ്കിലും ഞാൻ കൊണ്ട് പോകും.. " അയാൾ പറയുന്നത് കേട്ടു കയ്യും കാലും തരിച്ചു വന്നെങ്കിലും ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു. ബാക്കി മൂന്നു പേരും ചിരിയടക്കാൻ പാട് പെടുകയായിരുന്നു. നേരത്തെ വിഷ്ണുവേട്ടൻ ചാരി നിൽക്കുന്നത് കണ്ട ചുവപ്പും കറുപ്പും കൂടിയ മഹീന്ദ്രയുടെ ഒരു ഓപ്പൺ ജീപ്പിലായിരുന്നു ഞങ്ങളുടെ തിരികെയുള്ള യാത്ര. സൂര്യമഹാദേവൻ ആയിരുന്നു ഡ്രൈവിംഗ്.. കോ ഡ്രൈവർ സീറ്റിൽ വിഷ്ണുവേട്ടനും. പിറകിലായി ഞാനും കാവ്യയും കാശിയും കയറി. വിഷ്ണുവേട്ടന്റെ പിറകിലായി കാവ്യയും കാശിയും ഇരുന്നതു കൊണ്ട് സൂര്യമഹാദേവന്റെ പുറകിലായാണ് ഇരുന്നത്. ഇടയ്ക്കിടെ റിയർവ്യു മിററിലൂടെ ആ നോട്ടം എന്റെ നേരെ വരുന്നുണ്ടെന്നു കണ്ടതും ഞാൻ മുഖം ദേഷ്യത്തോടെ വീർപ്പിച്ചു തന്നെ ഇരുന്നു. ഞങ്ങളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ ഞെട്ടി പോയി. അവിടെ നിറയെ ആളുകളായിരുന്നു. ഞങ്ങളുടെ ജീപ്പ് കണ്ട ഉടനെ ഗായത്രി ചേച്ചി ഓടി വന്നു. ചേച്ചി കരയുക ആയിരുന്നു എന്ന് തോന്നി എനിക്ക്. വിഷ്ണുവേട്ടൻ ഇറങ്ങി ചേച്ചിയെ ചേർത്തു പിടിക്കുന്നതും ഒന്നുമില്ലയെന്നു പറഞ്ഞു സമാധാനിപ്പിക്കുന്നതും ഞാൻ കണ്ടു. അതൊക്കെ കണ്ടപ്പോൾ സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന്റെ പേരിൽ അബദ്ധമൊന്നും കാണിക്കാത്തതിൽ എനിക്ക് സന്തോഷം തോന്നി. കാളിയമ്മയും മണിയണ്ണനും അങ്ങനെ ഒന്നിന് പുറകെ ഒന്നായി ആളുകൾ വിഷ്ണുവേട്ടനെ പൊതിഞ്ഞു. വിഷ്ണുവേട്ടനെ ആക്രമിക്കാൻ ആരോ വന്ന കാര്യം അറിഞ്ഞു വന്നവരാണ് അവരെല്ലാം എന്നറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. ഇത്രയ്ക്കു കാര്യമായിരുന്നോ എല്ലാവർക്കും വിഷ്ണുവേട്ടനെ.. അവിടുത്തെ ബഹളത്തിനടിയിലൂടെ ഞാൻ പതിയെ വീടിനകത്തേക്ക് നടന്നു.. " പാർവണ..." ആ ശബ്ദം അറിയാവുന്നതു കൊണ്ട് ഗൗരവത്തിൽ തന്നെ തിരിഞ്ഞു.. " എന്താ..? " എന്നോട് എന്തോ പറയാൻ ബുദ്ധിമുട്ടി നിൽക്കുന്ന സൂര്യമഹാദേവനെ നോക്കി കയ്യും കെട്ടി ഞാൻ നിന്നു. ഇപ്പോഴെന്താ ഇയാളുടെ നാവിറങ്ങി പോയോ? നേരത്തെ എന്തൊക്കെയായിരുന്നു? തൂക്കി എടുക്കുന്നു.. വണ്ടിയിൽ കയറ്റുന്നു.. " നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ? എനിക്ക് പോണം.. " "താങ്ക്സ്.. " ഞാൻ കേട്ടത് മാറിപ്പോയോ എന്ന സംശയത്തിൽ അയാളെ നോക്കി.. " വിഷ്ണുവേട്ടനെ രക്ഷിച്ചതിനു.. ഏട്ടന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്റെ ജീവനാണ് പാർവണ കാത്തത്.. " എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.. " അതറിയാം.. അത് കൊണ്ട് തന്നെ ഒരു വട്ടം ആലോചിച്ചു രക്ഷപെടുത്തണോയെന്നു.. പിന്നെ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും മുഖം ഓർത്തത്‌ കൊണ്ടാണ്.. " അതും പറഞ്ഞു മറുപടിക്ക് കാക്കാതെ വെട്ടിത്തിരിഞ്ഞു ഞാൻ അകത്തേക്ക് നടന്നു. തുടരും.. രചന - നിള നിരഞ്ജൻ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ
താലി കെട്ട് ഭാഗം 10 നീയിപ്പോ ആരുടെ കൂടെയാ ഇവിടെ വന്നിറങ്ങിയത്?? മീരയുടെ കൈയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു. അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് പതറി. പക്ഷേ ഇരുട്ടായതിനാൽ മീരയുടെ മുഖത്തെ പതർച്ച അവൻ കണ്ടില്ല. "ഞാൻ വേണിയുടെ കസിൻ കിഷോറേട്ടന്റെ കൂടെയ വന്നത്. അവളുടെ തറവാട്ടിൽ നിന്നിറങ്ങാൻ വൈകിയത് കൊണ്ട് എന്നെ ഇവിടെ വരെ ആക്കാൻ വന്നതാ." മീര സ്വരത്തിൽ നിഷ്കളങ്കത വരുത്തി. "ഇനി അവന്റെ കൂടെ വരാൻ നിക്കണ്ട." ശ്രീഹരി ദേഷ്യത്തോടെ പറഞ്ഞു. "അതെന്താ ശ്രീയേട്ടാ." "നീ ഇങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി. ഇനി ശ്രീമംഗലത്ത് പോയിട്ട് വരാൻ വൈകുവാണെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ വന്ന് കൂട്ടിക്കോളം. അവന്റെ കൂടെ വരാൻ നിക്കണ്ട." അവന്റെ വാക്കുകൾ കേട്ട് മീര അത്ഭുതം കൂറി. "വേണി നിർബന്ധിച്ചിട്ടാ കിഷോറേട്ടൻ എന്നെ കൊണ്ട് വിട്ടത്." അവൾ അവനെ നോക്കി. "അവനൊരു വൃത്തികെട്ടവനാ മീര. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്." ശ്രീഹരി പറഞ്ഞത് കേട്ട് കിഷോർ വേണിയെ ട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്നെങ്ങാനും ആണോ അവൻ വിചാരിച്ചു വച്ചിരിക്കുന്നതെന്ന് മീര ചിന്തിച്ചു. "ഇനി വരില്ല ഇങ്ങനെ." അവൾ പറഞ്ഞു. "എന്നാ കേറിക്കോ. ഞാൻ വീടിനു മുന്നിൽ ഇറക്കാം. ഈ ഇരുട്ടത്ത് നടക്കാൻ നിക്കണ്ട. വഴിയിൽ പാമ്പോ മറ്റോ ഉണ്ടാവും." വേ... വേണ്ട... ഞാൻ നടന്നോളാം. " മീര ദുഃഖത്തോടെ മുഖം കുനിച്ചു. "നീ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി." പറഞ്ഞതും മുന്നോട്ടു നടന്നവളെ പിടിച്ചു വലിച്ച് അവൻ ബൈക്കിന് നേർക്ക് ചേർത്തു. അതോടെ മറ്റ് വഴിയില്ലാതെ മീര അവന് പിന്നിൽ കയറി. ശ്രീഹരി ഒരു ഇരമ്പലോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തതും ഭയന്ന് പോയ മീര അവനെ ഇറുക്കി പിടിച്ചു. അവളുടെ മൃദുലമായ കൈകൾ പെട്ടെന്ന് തോളിൽ അമർന്നതും വിവേച്ചിച്ചറിയാനാവാത്തൊരു വികാരം അവനെ പൊതിഞ്ഞു. വീട്ടുകാർ വിവാഹം പറഞ്ഞുറപ്പിച്ച ശേഷം ശ്രീഹരി വേണിയെ പലതവണ അവന്റെ ബുള്ളറ്റിൽ ഇരുത്തി കൊണ്ട് പോയിട്ടുണ്ട്. ചേർന്നിരിക്കാൻ പറഞ്ഞാൽ പോലും മുട്ടി ഉരുമ്മി ഇരിക്കുന്നതൊക്കെ നിശ്ചയം കഴിഞ്ഞിട്ട് മതിയെന്ന് പറയുമായിരുന്നു. അന്നൊക്കെ അവൾ അങ്ങനെ പറയുമ്പോ വേണി എത്ര നല്ല കുട്ടിയാണ് എന്നാണ് അവൻ ചിന്തിച്ചത്. എന്നാൽ തന്റെ ആ ധാരണകളെല്ലാം തെറ്റാണെന്ന് പല കാഴ്ചകളും തനിക്ക് ബോധ്യമാക്കി തന്നുവെന്ന് ശ്രീഹരിക്ക് തോന്നി. മീരയുടെ വീടിനു മുന്നിൽ ശ്രീഹരി വണ്ടി നിർത്തിയതും അവനോട് യാത്ര പറഞ്ഞിട്ട് അവൾ വീട്ടിലേക്ക് പോയി. ഉടനെ ശ്രീഹരി തൊട്ടപ്പുറത്തെ തന്റെ വീട്ടിലേക്ക് പോയി. മുറിയിൽ എത്തിയ മീര ജാലക വിരി മാറ്റി അവൻ അകത്തേക്ക് കേറി പോകുന്നതും പിന്നീട് അവന്റെ മുറിയിൽ ലൈറ്റ് തെളിയുന്നതുമൊക്കെ നോക്കി നിന്നു. മീര അവളുടെ ജാലകത്തിലൂടെ തന്നെ നോക്കി നിൽക്കുന്നത് ശ്രീഹരി കണ്ടു. അവളുടെ ആ നിൽപ് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം അവനെ പൊതിഞ്ഞു. പിറ്റേ ദിവസം മീരയും വേണിയും കോളേജ് ൽ നിന്ന് ടൂർ പോകുന്ന കാര്യം ശ്രീഹരിക്ക് അറിയാമായിരുന്നു. വെളുപ്പിന് അഞ്ചു മണിക്ക് കോളേജിൽ എത്താനാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. വേണിയെ കൊണ്ട് വിടുന്നത് കിഷോർ ആണ്. മീരയെ കൊണ്ട് വിടാൻ അവളുടെ വീട്ടുകാർ ശ്രീഹരിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തന്നെ കോളേജിൽ കൊണ്ട് വിടാൻ വരുന്നത് ശ്രീഹരി ആണെന്ന് അറിഞ്ഞപ്പോൾ മീരയ്ക്ക് ഒരുപാട് സന്തോഷം തോന്നി. കുറച്ചു മുൻപ് അവനോട് ചേർന്നിരുന്ന് വന്നതൊക്കെ ഓർത്ത് അവൾക്ക് കുളിരു കോരി. ❤️❤️❤️❤️❤️❤️ പിറ്റേ ദിവസം രാവിലെ 4 മണിക്ക് ഉണർന്ന വേണി മീരയെയും ഫോണിൽ വിളിച്ചുണർത്തി. വേണി ഒരുങ്ങി ഇറങ്ങി കിഷോറിനൊപ്പം കോളേജിലേക്ക് പുറപ്പെടുമ്പോ മീരയും ശ്രീഹരിക്കൊപ്പം പോകാൻ തയ്യാറാവുകയായിരുന്നു. അവൻ മീരയുമായി കോളേജിന് മുന്നിൽ എത്തുമ്പോ അവിടെ അവളെയും കാത്ത് ടൂറിസ്റ്റ് ബസ്സിന് അടുത്തായി കിഷോറും വേണിയും നിൽപ്പുണ്ടായിരുന്നു. ഇരുവരെയും കണ്ടതും അവൾ അവർക്കരികിലേക്ക് ഓടി വന്നു. "ശ്രീയേട്ടാ..." വേണി പ്രണയത്തോടെ അവനെ നോക്കി. "സൂക്ഷിച്ചു പോയിട്ട് വാ..." ഉള്ളിലെ വെറുപ്പ് പുറത്ത് കാണിക്കാതെ ശ്രീഹരി അവളോട് പറഞ്ഞു. "ശ്രീയേട്ടൻ എന്നാ വില്ലേജ് ഓഫീസിൽ ജോയിൻ ചെയ്യുന്നത്." "വരുന്ന തിങ്കളാഴ്ച ജോയിൻ ചെയ്യും." "വീട്ടിലെ പെയിന്റ്ങ് ഒക്കെ കഴിഞ്ഞോ?" "എല്ലാം കഴിഞ്ഞു... ഇനി നിനക്ക് അണിയിക്കാനുള്ള താലിയും മാലയും മാത്രമേ വാങ്ങാൻ ഉള്ളു." "ഞാൻ ടൂർ പോയി വന്ന ശേഷമാണ് ഗോൾഡ് എടുക്കാൻ പോകുന്നത്. മുത്തശ്ശിയുടെയും അമ്മയുടെയുമൊക്കെ സ്വർണമുണ്ടെങ്കിലും അതൊക്കെ പഴയ ഫാഷനാണ്. എനിക്ക് ഇപ്പോഴത്തെ നഗാസ് ഇടാനാണ് ഇഷ്ടം." വേണി ഇങ്ങനെ ശ്രീഹരിയോട് വാ തോരാതെ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോ കിഷോർ മീരയുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിലുള്ള ബാഗ് വാങ്ങി. "പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ." മീരയുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ശബ്ദം താഴ്ത്തി അവൻ ചോദിച്ചു. അവൾ മറുപടിയായി മെല്ലെ ഒന്ന് മൂളി. കിഷോർ അവളുടെ ബാഗ് കൊണ്ട് പോയി അകത്ത് വച്ചു. ഒരു അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ബസ് പുറപ്പെടാൻ തയ്യാറായി. അതോടെ ശ്രീഹരി യാത്ര പറഞ്ഞ് പോയി. ബസ്സ് എടുത്ത ശേഷമാണ് കിഷോർ പോയത്. വേണിയും മീരയും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്. വയനാട്, ഊട്ടി, കൊടൈക്കനാൽ, ബാംഗ്ലൂർ, മൈസൂർ അങ്ങനെയാണ് യാത്ര. പാട്ടും ഡാൻസും ബഹളവുമായിട്ട് ആകെ ഓളം തന്നെയായിരുന്നു ആ യാത്ര. വേണി കൂട്ടുകാരെ കൂടെ ബസ്സിൽ കിടന്ന് തുള്ളി മറിഞ്ഞു. മീര അതൊക്കെ വീഡിയോ എടുത്തു കൊണ്ട് ഒരിടത്ത് ഇരുന്നതേയുള്ളു. വേണി എത്ര നിർബന്ധിച്ചിട്ടും അവൾ കളിക്കാൻ കൂട്ടാക്കിയില്ല. അന്ന് രാത്രി വയനാട് ആണ് സ്റ്റേ. പോകുന്ന വഴി കോഴിക്കോട് ബീച്ചിലൊക്കെ ഇറങ്ങി അർമാദിച്ച ശേഷം വയനാട് എത്തിയ അവർ അവിടുത്തെ ടൂറിസ്റ്റ് സ്പോട് ഒക്കെ കണ്ട ശേഷം രാത്രിയോടെ ഹോട്ടലിലേക്ക് പോയി. റിസോർട്ടും ഡോർ മെട്രിയുമൊക്കെ ഫുൾ ആയോണ്ട് ആണ് അവർ ഹോട്ടലിലേക്ക് പോയത്. ഒരു റൂമിൽ 2 പേര് വച്ചായിരുന്നു. സ്വാഭാവികമായും മീരയും വേണിയും ആയിരുന്നു ഒരു റൂമിൽ ഉണ്ടായിരുന്നത്. റൂമിൽ എത്തി ഫ്രഷ് ആയ ശേഷം പെൺകുട്ടികൾ എല്ലാവരും ഒരു റൂമിൽ ഒത്തുകൂടി. അവരിൽ ചിലർ ബിയർ ബോട്ടിലൊക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. മീരയും വേറെ ഒന്ന് രണ്ട് പെൺകുട്ടികളും ഒഴികെ ബാക്കി എല്ലാവരും ബിയർ അടിച്ച് ഫിറ്റായി. അടിച്ചു ഫിറ്റായ വേണിയെ മീര താങ്ങിപ്പിടിച്ചാണ് മുറിയിലേക്ക് കൊണ്ട് പോയത്. റൂമിൽ എത്തിയ പാടെ വേണി കിടന്ന് ഉറങ്ങുകയും ചെയ്തു. അത് കാരണം അവൾക്ക് ഉറക്ക ഗുളിക നൽകാൻ മീരയ്ക്ക് കഴിഞ്ഞില്ല. അതോടെ നല്ലൊരവസരം താനായിട്ട് കളഞ്ഞു കുളിച്ചല്ലോ എന്നോർത്ത് അവൾക്ക് സങ്കടമായി. ഇനിയിപ്പോ എന്താ ചെയ്യുക എന്നോർത്ത് അവൾ വിഷമത്തോടെ കിഷോറിനെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു. "അവിടെ എന്തായി മീര. വേണിക്ക് ഉറക്ക ഗുളിക കൊടുത്ത് ഫോട്ടോ എടുത്തോ?" കിഷോർ ചോദിച്ചു. "അവള് ബിയർ അടിച്ച് ബോധം കെട്ട് കിടക്കാ കിഷോറേട്ട. അതുകൊണ്ട് ഉറക്കഗുളിക കൊടുക്കാൻ പറ്റിയില്ല." മീര സങ്കടത്തോടെ പറഞ്ഞു. നല്ലൊരു അവസരം പാഴാക്കിയതിന് അവനിൽ നിന്നും നല്ല വഴക്ക് കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. കാരണം ഇനി അവർ തങ്ങുന്ന സ്ഥലങ്ങളിൽ ഡോർമെട്രിയാണ് താമസിക്കാൻ ലഭിക്കുന്നതെങ്കിൽ കിഷോറിന്റെ പ്ലാൻ നടത്താൻ പറ്റില്ല. കിഷോറിന്റെ പദ്ധതി നടപ്പിലാക്കാൻ മീരയ്ക്ക് കഴിയുമോ? വേണിയുടെ ഇനിയുള്ള ഭാവി എന്താകും? ഇതെല്ലാം അടുത്ത എപ്പിസോഡ് ൽ പറയാട്ടോ. തുടരും രചന :: അഞ്ജലി #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ
ദേവാസുരം ഭാഗം 9 " കത്തിച്ചു കളഞ്ഞേക്കാനാ പറഞ്ഞേക്കുന്നത്.." അത് കേട്ടപ്പോൾ ബന്ധനസ്ഥനായവരുടെ മുഖം പിന്നെയും ഭയത്താൽ നിറയുന്നത് ദേവൻ കണ്ടു. " എവിടെയാ?? ഇവിടെ തന്നെയോ?" " ഇവിടെ വേണ്ട.. വേറൊരു സ്ഥലം ബോസ് കണ്ടു വച്ചിട്ടുണ്ട്.. അവിടെ വച്ച് മതി.. അപ്പൊ എങ്ങനാ.. പണി നടത്തുവല്ലേ? മൂന്നാലു മണിക്കൂറുകൾക്കു ശേഷം പണിയൊക്കെ തീർത്തു പിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പരുന്തു ചോദിച്ചത് " മൂർഖാ .. നിന്റെ കയ്‌ക്കെന്താ പറ്റിയത്?" മൂര്ഖനെന്നുള്ളത് ആ കൂട്ടത്തിൽ ദേവന്റെ വിളിപ്പേരാണ്. അവരുടെ കൂട്ടത്തിലെ ഏറ്റവും വിഷമേറിയതും അതിനാൽ തന്നെ ഏറ്റവും അപകടകാരിയുo അവൻ ആണെന്നുള്ളത് കൊണ്ട് തന്നെയാണ് അങ്ങനൊരു പേര്.. ആൾക്കാരെ റാഞ്ചാൻ നിഷാന്തിനുള്ള പ്രത്യേക കഴിവ് കൊണ്ടാണ് അവനു പരുന്തു എന്നുള്ള പേര് വീണത്. അങ്ങനെ ഓരോരുത്തരുടെയും പ്രത്യേകതകൾ വച്ച് അഞ്ചു പേർക്കും ഓരോ വിളിപ്പേരുകൾ. തങ്ങളുടെ ജോലികൾ ചെയ്യുമ്പോൾ അവരുടെ ശരിക്കുള്ള പേര് മറ്റാരും കേൾക്കാതിരിക്കാനും ഈ വിളിപ്പേര് ഉപകാരപ്പെടും. പരുന്തിന്റെ ചോദ്യം കേട്ടാണ് ബുള്ളെറ്റിലേക്കു കയറാനൊരുങ്ങിയ ദേവൻ തന്റെ കയ്യിലേക്ക് നോക്കുന്നത്. തന്റെ വലത്തേ കയ്യിൽ നിന്ന് രക്തം നന്നായി പോകുന്നുണ്ട്.. നോക്കിയപ്പോൾ അത്യാവശ്യം നല്ലൊരു മുറിവും കൈവെള്ളയിൽ പറ്റിയിട്ടുണ്ട്.. നേരത്തെ പെട്രോൾ കന്നാസ് എടുത്തപ്പോൾ കൈ ഒന്ന് പോറിയ പോലെ തോന്നിയിരുന്നു.. ഇപ്പോളാണ് ഇത്ര വലിയ മുറിവാണെന്നു കാണുന്നട്ജു.. വേദനയും അറിഞ്ഞില്ല.. ഒരു പക്ഷെ മരവിച്ചു പോയത് കൊണ്ടാകാം... ഛെ .. നാശം " ആകെ കുഴപ്പമായല്ലോ.. ബ്ലഡ് അവിടെയൊക്കെ വീണിട്ടുണ്ടാവില്ലേ?" " ഹമ്മ് .. എന്തായാലും നീ വിട്ടോ മൂർഖാ .. തത്ക്കാലം ഒരു തുണി കൊണ്ട് കൈ ഒന്ന് വച്ച് കെട്ടിക്കോ.. ഇവിടം ഞങ്ങൾ ക്ലീൻ ചെയ്തോളാം.. " ആരോ ഒരു തുണി കൊണ്ട് കൊടുത്ത് കൊണ്ട് കൈ കെട്ടി അവരോടു യാത്ര പറഞ്ഞു ദേവൻ ബുള്ളെറ്റുമെടുത്തു വീട്ടിലേക്കു പോയി. നിഷയുടെ ഫോൺ വന്നതിനു പുറമെ ദേവൻ വീട്ടിൽ നിന്ന് പോയിട്ട് ഇപ്പോൾ നാലഞ്ചു മണിക്കൂറായി. എത്ര ശ്രമിച്ചിട്ടും ഒരു പോള കണ്ണടക്കാൻ കഴിയാതെ ആമി വെറുതെ കിടന്നു. ദേവൻ ഇത് വരെയായിട്ടും വരാത്തത് അവളെ വല്ലാതെ ഭയചകിതയാക്കി. വിമല അപ്പച്ചിയെയോ ഹരിയേട്ടനെയോ വിളിച്ചുണർത്തി പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ അവരെയും കൂടി വെറുതെ ഭയപെടുത്തണമല്ലോ എന്നോർത്ത് അവൾ തന്നെ അത് വേണ്ടായെന്നും വച്ചു .മൊബൈൽ എടുത്തു ദേവന്റെ നമ്പറിലേക്കു ഡയൽ ചെയ്യാൻ പലതവണ ഒരുങ്ങിയതാണ്..പക്ഷെ എന്തോ ഒന്ന് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..എന്ത് ചെയ്യണം എന്നാലോചിച്ചു അങ്ങനെ കിടക്കുമ്പോഴാണ് പുറത്തു ബുള്ളറ്റിന്റെ ഒച്ച കേട്ടത്..ഉടനെ അവൾ പുതപ്പു കഴുത്തു വരെ മൂടി ഒരു വശം തിരിഞ്ഞു കണ്ണുകളടച്ചു ഉറങ്ങുന്ന പോലെ കിടന്നു..അവനു വേണ്ടി ഇത്രയും നേരം അവൾ ഉറങ്ങാതെ ഇരിക്കുകയായിരുന്നു എന്ന് അവൻ അറിയണ്ട..അവൻ മുറിയിൽ കയറിയതും.. കട്ടിൽ കടന്നു ബാത്റൂമിലേക്കു പോകുന്നതും അവൾ ശബ്ദങ്ങളിലൂടെ അറിഞ്ഞു.. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി..ബാത്‌റൂമിൽ മാത്രമേ ലൈറ്റ് ഇട്ടിട്ടുള്ളു. വാതിൽ അടച്ചിട്ടില്ല, വാഷ്‌ബേസിനിൽ നിന്ന് കൈ കഴുകുകയാണ്.. ഇടക്കെപ്പോഴോ അവൻ ഒന്ന് നീങ്ങിയപ്പോൾ അവൾ ഞെട്ടി പോയി.. വെള്ളത്തോടൊപ്പം കയ്യിൽ നിന്ന് ചുവന്ന നിറത്തിൽ എന്തോ ഇറ്റിറ്റു വീഴുന്നു.. ചോര .. കൈ മുറിഞ്ഞിരിക്കുകയാണ്. അവന്റടുത്തേക്കു എഴുനേറ്റു പോകണോ വേണ്ടയോ എന്ന് മനസ്സിൽ കുറെ ചിന്തിച്ചു. പിന്നീട് വാശി ജയിച്ചപ്പോൾ അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ വീണ്ടും കണ്ണടച്ച് കിടന്നു. അലമാരി തുറക്കുന്നതിന്റെയും എന്തെക്കെയോ മാറ്റുന്നതിന്റെയുമൊക്കെ ഒച്ച കേൾക്കാനുണ്ട് . ഡ്രസ്സ് മാറാൻ ആവുമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കുറച്ചു സമയത്തിന് ശേഷവും അവന്റെ തപ്പൽ അവസാനിക്കാത്തപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സ് തപ്പുന്നതാവുമെന്നു അവൾക്കു തോന്നി. കഴിഞ്ഞ ദിവസസം അലമാരി അടുക്കിയപ്പോൾ അത് മുകളിലത്തെ തട്ടിൽ ഇരിക്കുന്നത് കണ്ടതാണ്. അവൾ പിന്നെയും കണ്ണ് തുറന്നു നോക്കി. അവളുടെ ഉറക്കം കളയണ്ട എന്ന് കരുതി ആണെന്ന് തോനുന്നു അപ്പോളും ബാത്റൂമിലെ ലൈറ്റ് മാത്രമേ ഉള്ളു. അവൻ താഴത്തെ തട്ടിലാണ് തപ്പി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൾ വീണ്ടും കണ്ണടച്ചെങ്കിലും മനസാക്ഷി ഇല്ലാത്തവളെ പോലെ പെരുമാറുന്നതിനു മനസ്സ് കുറ്റപ്പെടുത്തി. അവന്റെ കയ്യിൽ നിന്നും ഇറ്റു വീണുകൊണ്ടിരുന്ന ചോരയുടെ ചിത്രം മുന്നിൽ തെളിഞ്ഞപ്പോൾ പിന്നെ അവൾക്കു പിടിച്ചു നിൽക്കാനായില്ല. " ഫസ്റ്റ് എയ്ഡ് ബോക്സ് ആണ് തപ്പുന്നതെങ്കിൽ അത് അവിടെയല്ല " അവൻ ഞെട്ടി തിരിഞ്ഞു നോക്കി. അവൾ എണീറ്റ് കിടക്കുകയാണെന്ന് അവൻ അറിഞ്ഞില്ല. തനിക്കെന്താണ് വേണ്ടതെന്നു ഇവൾക്ക് എങ്ങനെ മനസിലായി. " അത് ആ മുകളിലത്തെ തട്ടിലാണ് ഇരിക്കുന്നെ" അതും പറഞ്ഞു നട്ടപ്പാതിരക്കു അടിയുമുണ്ടാക്കി കയ്യും മുറിച്ചു ബാക്കി ഉള്ളവന്റെ ഉറക്കം കൂടി കളയാനായിട്ടു കയറി വന്നേക്കുവാനെന്നു പിറുപിറുത്തു കൊണ്ട് അവൾ കണ്ണടച്ച് കിടന്നു. കുറച്ചു നേരം കഴിഞ്ഞും ഉറക്കം വരാതായപ്പോൾ വീണ്ടുമൊന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അറിയാതെ അവൾക്കു ചിരി പൊട്ടി. വലത്തേ കയ്യിലെ മുറിവിൽ ഇടത്തെ കൈ കൊണ്ട് ബാൻഡേജ് ചുറ്റാനുള്ള ശ്രമത്തിലാണ് ദേവൻ. കുറച്ചു നേരം അവന്റെ തത്രപ്പാട് നോക്കി കിടന്നിട്ടു അവൾ എണീറ്റ് ലൈറ്റ് ഇട്ടു അവന്റെ അടുത്തേക്കു ചെന്ന് അവനു നേരെ കൈ നീട്ടി.അവൻ ബാൻഡേജ് അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.തന്റെ മുറിവിൽ ബാൻഡേജ് വച്ച് കെട്ടുന്ന ആമിയെ അവൻ നോക്കികൊണ്ട്‌ നിന്നു . തന്റെ മാറോടൊപ്പം ഉയരമേ അവൾക്കുള്ളു.. നെഞ്ചിൽ തല ചായ്ച്ചു നിന്നാൽ അവൾക്കു തന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി കേൾക്കാൻ കഴിയും.. എന്നെങ്കിലും നീയെന്റെ നെഞ്ചിലങ്ങനെ ചായുമോ പെണ്ണെ? അവന്റെ കയ്യിലെ മുറിവ് വച്ച് കെട്ടി ഒന്നും മിണ്ടാതെ അവൾ വീണ്ടും കട്ടിലിനടുത്തേക്കു നീങ്ങി. പെട്ടെന്നാണ് പിറകിൽ നിന്നും ദേവന്റെ പിടിത്തം അവളുടെ കൈകളിൽ വീണത്.. അവൾ ദേഷ്യത്തോടെ ചോദ്യ ഭാവത്തിൽ അവനെ തിരിഞ്ഞു നോക്കി " ഇനിയും എന്താ വേണ്ടത്? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല?" "അങ്ങനൊന്നുമല്ല .. നേരത്തെ നീയെന്തോ എന്നോട് പറയാൻ തുടങ്ങിയില്ലേ .. അതെന്താ??" "നേരത്തെയോ?? എപ്പോൾ?? " ആമി അറിയാത്ത ഭാവം നടിച്ചു.. " ഞാൻ പുറത്തു പോകുന്നതിനു മുന്നേ നീയെന്തോ എന്നോട് പറയാൻ വന്നില്ലേ?? അതെന്താണെന്നു ചോദിച്ചത്" ഓ .. അപ്പോൾ ഞാൻ പറയാൻ വന്നത് എന്താണെന്നു അറിയണം എന്നൊക്കെ ഉണ്ട്.. എന്നിട്ടാണ് ഒരു പെണ്ണ് വിളിച്ചപ്പോഴേക്കു ചാടി ഓടി പോയത്.. അങ്ങനിപ്പോ അറിയണ്ട.. ആമി മനസ്സിലോർത്തു " ആണോ?? എനിക്കൊര്മയില്ലലോ.. അപ്പോൾ എന്തെങ്കിലും പറയാൻ വന്നതാവും.. ഇപ്പോൾ ഓർക്കുന്നില്ല" "ആണോ.. എന്നാൽ നീ കിടന്നോ" അവൾ കട്ടിലിൽ കയറി ഭിത്തിയുടെ സൈഡിലേക്ക് തിരിഞ്ഞു കണ്ണടച്ച് കിടന്നു. " ഞാൻ വിചാരിച്ചു നീയെന്നെ ബര്ത്ഡേ വിഷ് ചെയ്യാൻ വന്നതാവുമെന്നു" ആമി ഞെട്ടി പിടഞ്ഞു എഴുനേറ്റു അവനെ തന്നെ നോക്കി. ഈശ്വര ഇയാൾ ഇതെങ്ങനെ അറിഞ്ഞു? അവളുടെ മുഖഭാവം കണ്ടു ദേവന് ചിരി വന്നു. അവൻ കട്ടിലിൽ അവളുടെ അടുത്ത് വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കി " ആണോ?" " എ .. എന്ത് ?" " എന്നെ വിഷ് ചെയ്യാൻ വന്നതായിരുന്നോന്നു? ആണെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ഒരിച്ചിരി ലേറ്റ് ആയതു സാരമില്ല" ഓഹോ.. അപ്പൊ ഞാൻ വിഷ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. അങ്ങനിപ്പോ മോൻ സുഖിക്കണ്ട.. " ഞാൻ ആരേം വിഷ് ചെയ്യാനൊന്നും വന്നതല്ല" ദേവന് തെല്ലൊരു നിരാശ തോന്നി. " ആണോ.. എന്നാൽ പിന്നെ കിടക്കാം.. പറയാൻ വന്നതു ഓര്മ വരുമ്പോൾ പറഞ്ഞാൽ മതി" " ഏതാ ആ പെണ്ണ്??" തന്റെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ആമി തന്നെ ഞെട്ടി പോയി..ചോദിക്കണമെന്ന് ഓർത്തതല്ല.. പക്ഷെ താൻ പോലും അറിയാതെ വാക്കുകൾ പുറത്തേക്കു വന്നതാണ്. കിടക്കാൻ തുടങ്ങുകയായിരുന്നു ദേവൻ അവളുടെ ചോദ്യം കേട്ട് ഒന്ന് അമ്പരന്നു " പെണ്ണോ?" ഒന്നുമാറിയത് പോലുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ആമിക്കു ദേഷ്യമാണ് വന്നത് " നേരത്തെ ഫോണിൽ വിളിച്ച ആ പെണ്ണ്?" ദേവന്റെ മുഖത്ത് അപ്പോഴും അതെ അമ്പരപ്പ് തന്നെ കണ്ടതും ആമിയുടെ ദേഷ്യം ഇരട്ടിയായി.. " ഞാൻ കണ്ടതാണ് നേരത്തെ നിങ്ങളുടെ ഫോണിലേക്കു നിഷ എന്ന് പേരുള്ള പെൺകുട്ടിയുടെ കാൾ വന്നത്.. അവൾ വിളിച്ചിട്ടല്ലേ ആരോടോ അടിയുണ്ടാക്കാൻ നിങ്ങൾ രാത്രി ഇറങ്ങി പോയത്? ഇതിനു മുൻപും പല പ്രാവശ്യം നിങ്ങളുടെ ഫോണിലേക്കു അവളുടെ കാൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.." ആമി അരിശത്തോടെ അത്രയും പറഞ്ഞു നിർത്തിയതും ദേവന്റെ അമ്പരപ്പ് ഒരു പൊട്ടിചിരിയിലേക്കു വഴി മാറി. അവന്റെ ചിരിയും കൂടി കണ്ടപ്പോൾ ആമിയുടെ മുഖം ചുവന്നു.. പോക്രിത്തരം കാണിക്കുന്നതും പോരാ.. ചോദിക്കുമ്പോൾ കളിയാക്കുന്നു.. " നിന്നോടാരാ പറഞ്ഞത് എന്നെ വിളിക്കുന്നത് പെണ്ണാണെന്ന്??" " പിന്നെ നിഷ എന്നത് ആണുങ്ങളുടെ പേരാണോ??" " നിഷ എന്നത് ആണിന്റെ പേരല്ല.. പക്ഷെ നിഷാന്ത് എന്ന് പേരുള്ള ഒരു ആണിനെ നിഷ എന്ന് ചുരുക്കി വിളിക്കാം" ആമി അവൻ പാഞ്ഞത് ഒട്ടും വിശ്വാസമില്ലാത്ത പോലെ അവനെ തന്നെ നോക്കി. അത് മനസിലാക്കിയിട്ടെന്ന പോലെ ദേവൻ ബെഡിൽ നിന്നും എഴുനേറ്റു ചാർജ് ചെയ്യാൻ വച്ചിരുന്ന അവന്റെ മൊബൈലും എടുത്തു വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു. എന്നിട്ടു ഫോൺ അവൾക്കു കാണാൻ പാകത്തിന് അവളുടെ മുന്നിലേക്ക് നീട്ടി പിടിച്ചു. നിഷ എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പർ എടുത്തു സ്പീക്കർ ഓൺ ആക്കി ഡയല് ചെയ്തു. നാലഞ്ചു ബെല്ലുകൾക്കപ്പുറം അപ്പുറത്തു നിന്ന് ഫോൺ എടുത്തു. ആമി ശ്വാസമടക്കി പിടിച്ചിരുന്നു " പറയെടാ" അപ്പുറത്തു നിന്ന് ഘനഗംഭീരമായ ഒരു പുരുഷശബ്ദം " ഒന്നുമില്ലെടാ.. വീടെത്തിയോ എന്നറിയാൻ വിളിച്ചതാണ്.." " എത്തിയില്ല.. എത്തുന്നു" " ശെരി" ഫോൺ കട്ട് ആയി. ദേവൻ ഇപ്പൊ എന്തായി എന്ന ഭാവത്തിൽ ആമിയെ ഒന്ന് നോക്കി. അവളാണെങ്കിൽ ആകെ ചമ്മി ഇരിപ്പാണ്. " അത്.. പിന്നെ.. ഞാൻ.." " നീ???" " ഒന്നുമില്ല" അതും പറഞ്ഞു അവൾ ബെഡിന്റെ ഒരു വശത്തായി അവനിൽ നിന്ന് അകന്നു മാറി കിടന്നു. അവനും ഫോൺ തിരികെ വച്ച് ബെഡിന്റെ ഇപ്പുറത്തെ വശത്തായി വന്നു കിടന്നു. ഉറക്കത്തിലേക്കു പോകുമ്പോഴും ദേവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ടായിരുന്നു. പിറ്റേ ദിവസം കേരളം മുഴുവൻ ഉണർന്നത് മനുഷ്യമനഃസാക്ഷിയെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് സാക്ഷിയാകാനാണ്. കോഴിക്കോട്ടെ പ്രശസ്തമായ ഹോസ്പിറ്റലിന്റെ ഉടമയായ ബഷീർ അഹമ്മദിന്റെ മകൻ റയാൻ ബഷീറിനെയും എറണാകുളത്തെ മേമൻ ചാരിറ്റി ഹോസ്പിറ്റലിന്റെ ഉടമ വര്ഗീസ് മേമന്റെ മകൻ എബിൻ വര്ഗീസിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതുദേഹങ്ങൾ രണ്ടും കത്തി കരിഞ്ഞ നിലയിലായിരുന്നു. അവരുടെ അച്ഛന്മാരായ ബഷീറും വർഗീസും സുഹൃത്തക്കളായതു കൊണ്ട് റയാനും എബിനും ചെറുപ്പം മുതലേ നല്ല കൂട്ടുകാരായിരുന്നു. സംഭവസ്ഥലത്തു നിന്ന് റയാന്റെ പേഴ്സ് കിട്ടുകയും അതിലുള്ള ഐഡന്റിറ്റി കാർഡിൽ നിന്ന് റയാനെ തിരിച്ചറിയുകയും അത് വഴി മറ്റേ ആൾ എബിനാണെന്നു സ്ഥിതീകരിക്കുകയുമായിരുന്നു. അത്യാവശ്യമായി എബിനെ കാണാൻ പോകുകയാണെന്നു പറഞ്ഞാണ് റയാൻ കോഴിക്കോട്ടു നിന്ന് പോന്നതെന്നു അവന്റെ വീട്ടുകാർ പറയുന്നു. റയാൻ എറണാകുളത്തു എത്തിയെന്നും അവനെ കാണാൻ പോകുകയാണെന്നും പറഞ്ഞാണ് എബിൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്താണ് അവർക്കു ഫോണിൽ സംസാരിക്കാനല്ലാതെ നേരിൽ കാണേണ്ട ആവശ്യമെന്നു ആർക്കും അറിയില്ല. ഈ വാർത്ത കേട്ടപ്പോൾ മുതൽ ആമിക്കു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി തുടങ്ങി. ഇന്നലെ ദേവേട്ടന് വന്ന ഫോണിൽ ആരെയൊക്കെയോ പിടിച്ചു വച്ച കാര്യമൊക്കെ പറയുന്നുണ്ട്. അതിനു ശേഷമാണു അവൻ പോയി കയ്യും മുറിച്ചു വന്നത്. ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നത് എറണാകുളത്താണ്.. മരിച്ചവരിൽ ഒരാൾ കോഴിക്കോടുകാരനാണ്. തന്റെ പനി കഴിഞ്ഞ ഇടയ്ക്കു ദേവേട്ടൻ കോഴിക്കോട് പോയി മൂന്നു ദിവസം തങ്ങിയതും ഓർത്തപ്പോൾ എന്തോ പൊരുത്തക്കേട്.അത് പോലെ കൊട്ടേഷൻ സംഘത്തിന്റെ പണിയാണെന്നും ഒക്കെ വാർത്തയിൽ പറയുന്നു. ദേവേട്ടന് ഇതിൽ എന്തെങ്കിലും പങ്കുണ്ടാവുമോ?? ഏയ് ഉണ്ടാവില്ല.. രണ്ടു കൊച്ചു ചെറുക്കൻമാരെ കത്തിച്ചു കളയാനും മാത്രം ദുഷ്ടനാണോ തന്റെ ഭർത്താവു.. അല്ല എന്ന് വിശ്വസിക്കാൻ തന്നെയാണ് അവൾ ഇഷ്ടപെട്ടത്. എങ്കിലും എന്തോ ഒരു അസ്വസ്ഥത ഉള്ളിൽ കൂടു കൂട്ടിയിരുന്നു. മരിച്ച രണ്ടു പേരും ചെറുപ്പക്കാരായതു കൊണ്ടും രണ്ടു പേരുടെയും അച്ഛന്മാർ നല്ല സ്വാധീനമുള്ളവരായതു കൊണ്ടും വാർത്ത പെട്ടെന്ന് തന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഇത് ചെയ്തവരെ കണ്ടെത്താനായി പോലീസ് പരക്കം പാഞ്ഞു തുടങ്ങി.ലോക്കൽ പോലീസിന്റെ അന്വേഷണം എങ്ങും എത്തുന്നില്ലന്നു കണ്ട ബഷീറും വര്ഗീസും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ കേസ് ക്രൈം ബ്രാഞ്ചിലേക്കു മാറ്റി. ക്രൈം ബ്രാഞ്ചിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെ തന്നെ തങ്ങളുടെ മക്കളുടെ കൊലപാതകിയെ കണ്ടെത്താനായി രംഗത്തിറക്കണമെന്നു അവർ ആവശ്യപ്പെട്ടു. അതിനായുള്ള ചരട് വലികളും ആരംഭിച്ചു. ഒരു ദിവസം പതിവ് പോലെ വീട്ടിൽ ഹരിയോടും അച്ഛനോടും ഒപ്പം ഇരുന്നു വാർത്ത കാണുമ്പോഴാണ് ആ ബ്രേക്കിംഗ് ന്യൂസ് വന്നത്.. "പ്രമാദമായ റയാന്റെയും എബിന്റെയും ഇരട്ട കൊലപാതകം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥൻ തന്നെ വരുന്നു. ഏറ്റെടുത്ത കേസുകൾ മുഴുവനും തെളിയിച്ചിട്ടുള്ള, രാഷ്ട്രീയമോ സ്വാധീനമോ കൈക്കൂലിയോ ഒന്നും ഏശാത്ത നൂറു ശതമാനം ആത്മാർത്ഥതയുള്ള ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. തുടരും... രചന:- നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ