വായന മുറി 📚
ShareChat
click to see wallet page
@vayanamuri1
vayanamuri1
വായന മുറി 📚
@vayanamuri1
❤️👋
പ്രണയവർണ്ണം 🍂പാർട്ട്‌ -7 സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്കരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ......... സാറക്കൊച്ചിന്റ പ്രാർത്ഥന കഴിഞ്ഞോ ....... സേവി അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു ..... അവൾ ഒന്നും മിണ്ടിയില്ല ....... മുന്നിലേക്ക് നോക്കിയിരിന്നു ........ ഞാൻ വന്നിട്ട് ഇച്ചരെ നേരം ആയായിരുന്നു .. പിന്നെ ഇത്രയും സങ്കടത്തോടെ സാറകൊച്ച് മസ്സിലുള്ളതെല്ലാം കർത്താവിനോട് തുറന്ന് പറയുമ്പോ ......ശല്യപ്പെടുത്തണ്ടാന്ന് വിചാരിച്ചു ...... അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു . അന്നേരം അവളുടെ മനസ്സൊന്നു പതറിയിരുന്നു . പക്ഷേ അവളൊന്നും പറഞ്ഞില്ല . മുന്നിലേക്ക് നോക്കി തന്നെയിരുന്നു . സേവി വീണ്ടുമെന്തോ അവളോട് പറയാൻ വന്നപ്പോഴാണ് ...... ദേവാലയത്തിന്റെ മുൻ വാതിലിൽ കൂടി അന്ന അകത്തേക്ക് കയറി വരുന്നത് കണ്ടത് . അന്നയെ കണ്ടതും സേവി പുഞ്ചിരിച്ചു . ആഹാ ഇതാര് അന്ന മോളോ ......... മുന്നിലേക്ക് വന്ന അവൾ സാറയും സേവ്യറും അടുത്തടുത്തിരിക്കുന്നത് കണ്ട് ഒന്ന് ശങ്കിച്ചെങ്കിലും ....... അവനെ നോക്കി അവൾ നിറഞ്ഞു പുഞ്ചിരിച്ചു . സേവിച്ചായാ .........ഇതെപ്പോ വന്നു ..... ഞാൻ കുറച്ച് നേരമായി മോളെ വന്നിട്ട് ..... ആഹ്ഹ്ഹ് ...... ഞാൻ മെഴുകുതിരി കത്തിക്കുക യായിരുന്നു പുറത്ത് . ഇച്ചായന്റെ പ്രാർത്ഥനയൊക്കെ കഴിഞ്ഞോ .... ഇല്ല മോളെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങുന്നേ ഉള്ളൂ ....... അന്നാ മെഴുകുതിരി കത്തിച്ച് കഴിഞ്ഞോ മ്മ് കഴിഞ്ഞു ചേച്ചി ...... പോകാം ........സാറ ചോദിച്ചു . പോകാം ചേച്ചി...... ഒരു ഫൈവ് മിനിട്സ് ഞാനൊന്നു പുറത്തിറങ്ങിയിട്ട് വരാം ..... കൈകൊണ്ട് അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ് സാറയുടെ മറുപടി പോലും കാക്കാതെ അവൾ പുറത്തേക്ക് പോയി . സാറക്ക് സേവിയുടെ അരികിൽ നിന്ന് എഴുന്നേറ്റ് മാറണമെന്ന് ഉണ്ട് ....... പക്ഷേ അൾത്താരക്ക് മുന്നിലേക്ക് നോക്കുമ്പോൾ അവിടെ അങ്ങനെ തന്നെ ഇരിക്കാൻ തോന്നുന്നു . സേവി സാറയെ നോക്കുകയാണ് ........ സാറകൊച്ചേ ....... അവൻ വിളിച്ചത് കേട്ടെങ്കിലും കേൾക്കാത്തതുപോലെ അവളിരുന്നു ....... സാറക്കൊച്ചെ....... അവൻ ഒന്നു കൂടി വിളിച്ചു ....... എന്നിട്ടും അവൾ വിളി കേൾക്കുകയോ അവനെ മൈൻഡ് ചെയ്യുകയോ ചെയ്തില്ല . മൂന്നാമത് തോണ്ടി വിളിക്കാനായി വിരലുകൾ പൊക്കി വന്നതും ...... അവളൊന്നു കണ്ണുരുട്ടി രൂക്ഷമായി അവനെ നോക്കി ....... അത് കണ്ടതും ഉയർത്തിയ വിരലുകൾ മെല്ലെ താഴ്ത്തി വച്ചു ...... അവളുൾ വീണ്ടും അൾത്താരയിലേക്ക് മുഖം തിരിച്ചു . കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവൻ വീണ്ടും വിളിച്ചു ...... സാറമ്മേ ........ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു . ഇത് വല്യ ശല്യായല്ലോ ........ അല്ലാ ഇയാൾക്ക് എന്താ പ്രശ്നം ....... കുറേ നേരമായി ഞാൻ സഹിക്കുന്നു . പ്രാർത്ഥിക്കാൻ വന്നാൽ പ്രാർത്ഥിച്ചിട്ട്‌ പോണം . ദേഷ്യത്തോടെ ആണെങ്കിലും ശബ്ദം ഒച്ചത്തിലാകാതെ അവൾ പതിയെ അവനോട് പറഞ്ഞു ..... അതുകേട്ട് സേവിയോന്ന് ചിരിച്ചു .... അതിനാരു പറഞ്ഞു ഞാൻ പ്രാർത്ഥിക്കാനാ വന്നതെന്ന് ........ ഞാൻ സാറക്കൊച്ചിനേ കാണാൻ വന്നതല്ലായോ ......... എന്നെക്കണ്ടിട്ട് ഇയാൾക്ക് എന്തിനാ ...... അവൾ അമർഷത്തോടെ ചോദിച്ചു .... വെറുതെ .......... ദേ ....... മറ്റ് പെൺപിള്ളേരോട് എടുക്കുന്ന അഭ്യാസം സാറയോട് എടുത്താൽ ഉണ്ടല്ലോ ... അവൾ അത്രയും പറഞ്ഞ് ദേഷ്യത്തോടെ എഴുന്നേറ്റ് അവനെക്കടന്ന് പുറത്തേക്ക് പോയി . അവൻ അവളുടെ പോക്കും നോക്കി യിരുന്നു . എന്റെ കർത്താവേ ..... ഇവളെ ഞാൻ എങ്ങനെ മെരുക്കി എടുക്കാക്കുമോ ......... അവൻ ഒരു ചിരിയോടെ അൽത്താരയിലേക്ക് നോക്കി ..... അവൻ കുറച്ച് നേരം അങ്ങനേ....ഇരുന്നു . ഞാൻ ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല ...... എല്ലാം നീ എനിക്ക് അറിഞ്ഞ് തന്നിട്ടേയുള്ളു . ഇന്ന് ആദ്യമായി ഒന്ന് ചോദിക്കുവാ ..... അല്ല വാശിപിടിക്കുവാ ഞാൻ ....... എന്റെ സാറക്കൊച്ച് അവളെ എനിക്ക് തന്നെ തന്നേക്കണം .......അത്രയ്ക്ക് ഇഷ്ടവാ ........ അവൻ അൾത്താരയിലേക്ക് നോക്കി മൗനമായി പറഞ്ഞു . കുറച്ച് നേരം കൂടി അവിടെ ഇരുന്നതിന് ശേഷം അവൻ പോകാനായി എഴുന്നേറ്റു . രണ്ടുപേരുടെയും മൗനമായ പ്രാർത്ഥനകൾ കർത്താവ് കേട്ടെന്ന പോലെ അവിടെ പള്ളി മണി മുഴങ്ങി . 🌼🌼🌼🌼🌼🌼🌼🌼🌼🌼 പള്ളിയിൽ നിന്നും അന്നയുടെ കൈയും പിടിച്ചുകൊണ്ട് ദേഷ്യത്തോടെ വേഗത്തിൽ ഇറങ്ങി നടക്കുകയായിരുന്നു സാറ ..... ചേച്ചി......... എന്ത് പറ്റി ...... എന്തിനാ ഇത്ര വേഗത്തിൽ പോകുന്നത് ..... എന്തെങ്കിലും പ്രശ്നം ഉണ്ടോ ...... അവൾ ചോദിച്ചെങ്കിലും സാറ ഒന്നും പറഞ്ഞില്ല ........ പിന്നീട് ഒന്നും ചോദിച്ചിട്ട് കാര്യമില്ലന്ന് മനസ്സിലായത് കൊണ്ട് അവളും മിണ്ടാതെ കൂടെ നടന്നു ....... ഇടവഴി ഇറങ്ങിയതും അവൾ സ്പീഡ് കുറച്ചു ....... അന്നയെ നോക്കി ....... എന്തുപറ്റി ചേച്ചി..... എന്തിനാ പള്ളിയിൽ നിന്ന് എന്നെയും വിളിച്ച് പെട്ടന്ന് ഇറങ്ങിയേ ....... അവൾ ഒരു മയത്തോടെ ചോദിച്ചു . അന്നാ....... അയാൾ അത്ര ശെരിയല്ല അയാളോട് അധികം അടുക്കാനൊന്നും നീ പോകണ്ട . ഒരു സഹായം ചെയ്തതൊക്കെ ശെരിതന്നെയാ ........ എന്നാലും അതിന്റെ പേരും പറഞ്ഞ് നമ്മുടെ പിന്നാലെ ആരും വരണ്ട . അതിനുള്ള അവസരം നമ്മളും കൊടുക്കരുത് . അറിയാമല്ലോ .........നമ്മുടെ ജീവിത സാഹചര്യങ്ങളൊക്കെ ..... അന്ന ഒന്നും മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി . ചേച്ചിയിത് ആരെക്കുറിച്ചാ ഈ പറയണേ ...... ഇന്ന് പള്ളിയിൽ വന്നില്ലേ ആ സേവ്യർ അയാളെ ക്കുറിച്ച് തന്നെ...... ഒന്ന് പോയേ ചേച്ചി ....... സേവിച്ചായൻ പാവമാ ....... എനിക്ക് സേവിച്ചായനെക്കുറിച്ച് നല്ല അഭിപ്രായമാ ...... നല്ലോരുമനുഷ്യൻ .....അവശ്യപ്പെട്ടിട്ടില്ലെങ്കിലുംഒരു നിമിത്തം പോലെ നമ്മളെ സഹായിക്കാൻ എത്തുന്ന ആളാണ് ...... അന്ന അത്രയും പറഞ്ഞതും സാറ അവളെ ഒന്ന് ഇരുത്തി നോക്കി ........ അല്ലെങ്കിലും ഞാൻ പറഞ്ഞ് തരുന്ന എന്ത് നല്ല കാര്യമാ നിന്റെ തലയിൽ കേറുന്നത് ..... സാറ ദേഷ്യത്തോടെ മുന്നോട്ട് നടന്നു ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോ അവൻ മാത്രം ഇവിടെ ഇല്ല ....... ഊരു തെണ്ടാൻ പോയാൽ ആ പൊക്കല്ലേ ...... വീടും കുടിയും ഇല്ലാത്തവരെപ്പോലെ വല്ല കാട്ടിലും ചെന്ന് കിടന്നോളും ........ ബാക്കി ഉള്ളവര് നെഞ്ചില് തീയും കൊണ്ട് നടക്കണം ....... രാവിലെ തന്നെ കുരിശ് മുറ്റം തറവാട്ടിൽ മേരിയമ്മ യുടെ ശബ്ദം ഉയർന്ന് കേട്ടു ...... അടുത്ത ബന്ധത്തിലെ ഒരു മനസ്സമ്മതമാണ് ഇന്ന് .......... എല്ലാവരും ഉണ്ടായിട്ടും .......വീട്ടിലെ മൂത്ത ആൺ തരി ഇല്ലാത്തതിന്റെ ദേഷ്യമാണ് മേരി ആ തീർക്കുന്നത് . അലക്സ് ഇതെല്ലാം കണ്ടുകൊണ്ട് ഇരുന്നതല്ലാതെ ഒന്നും മിണ്ടില്ല .... മേരി അകത്തേക്ക് പോയ സമയം പുതിയ പാന്റും ഷർട്ടും ഒക്കെ ഇട്ട് ചെത്ത് സ്റ്റൈലിൽ ഇറങ്ങി വരുന്ന എബി യെ അയാൾ അടുത്തേക്ക് വിളിച്ചു ....... സേവിയെ ഒന്ന് വിളിച്ച് നോക്കെടാ ..... അല്ലെങ്കിൽ നിന്റെ അമ്മച്ചി ഇന്ന് ഈ വീട് തലതിരിച്ച്‌ വയ്ക്കും ...... ഞാൻ വിളിച്ച് അപ്പച്ചാ .....ഇച്ചായൻ എടുക്കുന്നില്ല. റെയിൻജ് ഇല്ലാത്ത ഏതോ ഏര്യയിലാ....... ഹ്മ്മ്മ്മ് ........ അലക്സ് ഒന്ന് നീട്ടി മൂളി ..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് വൈകിട്ട് സ്കൂളിൾ വിട്ടതും അന്ന പെട്ടന്ന് ഇറങ്ങി ..... എത്രയും പെട്ടന്ന് വീട്ടിലേക്ക് എത്തണം . കാരണം കഴിഞ്ഞ ദിവസത്തേ സംഭവം കുറച്ചൊന്നുമല്ല അവളുടെ മനസ്സിനെ പിടിച്ച് കുലുക്കിയത് ....... അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ നടന്നു ....... വഴിക്ക് വച്ച് അവളുടെ മുന്നിലേക്ക് ഒരു ജീപ്പ് പെട്ടന്ന് ബ്രേക്കിട്ടു . പെട്ടന്ന് അവളൊന്നു നടുങ്ങി . പക്ഷേ ആ ജീപ്പും അതിലിരിക്കുന്ന ആളെയും കണ്ടപ്പോൾ അവളുടെ ശ്വാസം വീണു . സേവിച്ചനോ ....... ഞാൻ പെട്ടന്ന് പേടിച്ചു പോയി ....... സേവി ഒന്ന് ചിരിച്ചു . അന്നാ ..... വാ വന്നു കേറ്........ വീട്ടിൽ ആക്കിത്തരാം .... ഞാൻ ആ വഴിയാ .......... അവൾ ആദ്യം ഒന്ന് ചിന്തിച്ചു കേറണോ???? സേവിച്ചനോട് മിണ്ടുന്നത് കൊണ്ട് ചേച്ചി എന്നാലെ കൂടി ദേഷ്യപ്പെട്ടതെ ഉള്ളൂ .... ആഹ് .....ഞാൻ ചെല്ലുമ്പോ ചേച്ചി എത്തികാണില്ല ല്ലോ ..... അവൾ സീറ്റിലേക്ക് കയറിയിരുന്നു . യാത്രക്കിടയിൽ അന്ന വലുതായോന്നും സേവിയോട് സംസാരിച്ചില്ല. സേവി പെട്ടന്ന് വണ്ടി ഒന്ന് നിർത്തി . അത് കണ്ടതും അന്ന സേവിയെ നോക്കി മോളെ അന്നാ ...... നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട് . അവൾ സേവിയുടെ മുഖത്തേക്ക് നോക്കി എന്താ ഇച്ചായാ ....... മോളെ ....... എനിക്ക് ......എനിക്ക് മോളുടെ ചേച്ചിയെ ഇഷ്ടവാ ...... ഇഷ്ടമെന്ന് പറഞ്ഞാൽ ഒത്തിരി ഒത്തിരി ഇഷ്ടം. കെട്ടി കൂടെ കൂട്ടാനുള്ള ഇഷ്ടം ....... കണ്ട നാളു മുതൽ മനസ്സിൽ കയറിയതാ അവൾ ....... ഞാൻ പൊന്നുപോലെ നോക്കിക്കോളാം . നിന്നെയും എന്റെ അനിയത്തിക്കൊച്ച് ആയി കൈവെള്ളയിൽ കൊണ്ട് നടന്നോളാം ഞാൻ . ഒരിക്കലും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല . സേവി പറഞ്ഞതും അന്ന അവനെ കണ്ണിമക്കാതെ നോക്കിയിരിക്കുകയായിരുന്നു . അവൾക് എന്ത് പറയാണമെന്ന് അറിയില്ല . ഇച്ചായാ ഞാനിപ്പോ എന്താ പറയേണ്ടത് ...... ചേച്ചി ...... ചേച്ചി സമ്മതിക്കോ ????? ഞങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ? എല്ലാം അറിയാം അതൊന്നും എനിക്കൊരു വിഷയമല്ല . പക്ഷേ സാറ കരക്കടുക്കണമെങ്കിൽ നീയും കൂടി വിചാരിക്കണം ......... സഹായിക്കുമോ അന്നാ ........ ഇച്ചായാ ചേച്ചിടെ സ്വാഭാവം കുറച്ചെങ്കിലും അറിയാമല്ലോ ........ ചേച്ചിക്ക് ചേച്ചിയുടെ ജീവിതത്തേക്കാൾ എന്റെ ജീവിതമാ പ്രധാനം . പക്ഷേ എനിക്ക് അതാണ് ഏറ്റവും വലിയ വിഷമം . എനിക്ക് വേണ്ടി ചേച്ചി ജീവിതം മാറ്റി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല . ഞാൻ ഉറപ്പ് പറയുന്നില്ല . കാരണം ചേച്ചിയുടെ സ്വഭാവമാ... പക്ഷേ ..... ഈച്ചയൻ ശ്രമിക്കുന്നത് പോലെ ഞാനും ശ്രമിക്കാം ...... അവൾ അവനെ നോക്കിപറഞ്ഞു . അത് കേട്ടതും സന്തോഷത്തോടെ അവൻ അവളെ നോക്കി. പിന്നെ വണ്ടി മുന്നോട്ട് എടുത്തു . 🌼🌼🌼 കുറച്ചു നേരം കഴിഞ്ഞതും വണ്ടി അന്നയുടെ വീടിനു താഴെയുള്ള റോഡിൽ നിന്നു. അന്ന സേവിയോട് യാത്ര പറഞ്ഞ് ഇറങ്ങി . അവൾ ബാഗുമെടുത്ത് മറ്റത് ശെരിയാക്കാം എന്ന സിഗ്നലും നൽകി മുന്നോട്ട് നടന്നു .. അവൻ ഒരു ചിരിയാലെ വണ്ടിഎടുത്തു . എന്നാൽ ഇതെല്ലാം കണ്ട് സാറ വീടിന്റ വാതിൽ പ്പടിയിൽ ഉണ്ടായിരുന്നു . അന്നയെ വിളിക്കാൻ നേരത്തെ തന്നെ കടയിൽ നിന്ന് അനുവാദം വാങ്ങി ഇറങ്ങിയതാണ് അവൾ . അന്ന പാട്ടും പാടി .....ഇല തുമ്പും നുള്ളി.... നേരെ കയറി ചെന്നതും മുന്നിൽ സാറ .... ബെന്നിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് . മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് . തുടരും .💛 .🌷 #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
സൂര്യ പാർവണം ഭാഗം 08 ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു . നമ്മൾ എത്ര വേണ്ടെന്നു വച്ചാലും ചിലരിലേക്കു നമ്മുടെ മനസ്സ് അടുക്കുമെന്നു പറയുന്നത് സത്യമാണെന്നു എനിക്ക് മനസിലായി. ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കാളിയമ്മയും മണിയണ്ണനും ആയി ഞാൻ അടുത്തു . ഞങ്ങൾ മൂന്ന് പേരും കൂടിയാണ് ആ വീട്ടിൽ താമസിക്കുന്നത് എന്നത് അതിനു ഒരു പ്രധന കാരണം ആയിരുന്നു. പിന്നെ ഒരിക്കലും കിട്ടിയിട്ടില്ലാത്ത അമ്മയുടെ സ്നേഹം കാളിയമ്മയുടെ അടുത്തു നിന്നു കിട്ടുമ്പോൾ കണ്ടില്ലന്നു നടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സൂര്യമഹാദേവൻ ഞാൻ അവിടെ വന്നതിനു ശേഷം കാശിയുടെ വീട്ടിലാണ് ഇപ്പോൾ കിടപ്പൊക്കെ. കുളിക്കാനും ഡ്രസ്സ്‌ മാറാനും ഇവിടെ വരാറുണ്ട്. പക്ഷെ അതൊക്കെ ഞാൻ എണീക്കുന്നതിനു മുന്നേ ആണ്. അത് കൊണ്ട് ഞാൻ അയാളെ കാണാറേ ഇല്ല. അയാൾ എന്റെ മുന്നിൽ വരാതെ ഒഴിഞ്ഞു മാറി നടക്കുകയാണെന്ന് ആണ് എനിക്ക് തോന്നിയത്. എന്താണ് അയാളുടെ ഉദ്ദേശമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നും ഇല്ല.കാളിയമ്മയയെയും മണിയണ്ണനെയും കാവ്യ എന്തുകൊണ്ടാണ് റൊമാന്റിക് കപിൽസ് എന്ന് വിളിക്കുന്നതെന്ന് ആ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. അത്ര സ്നേഹമാണ് രണ്ടാളും തമ്മിൽ. അടുക്കള പണിയാണെങ്കിലും, വീട് പണിയാണെങ്കിലും കൃഷി ആണെങ്കിലും ഒക്കെ രണ്ടാളും ഒരുമിച്ചാണ് ചെയ്യുന്നത്. കാളിയമ്മക്കും മണിയണ്ണനും പുറമെ കാശിയുടെ അനിയത്തി കാവ്യയുമായും എനിക്കിപ്പോൾ നല്ല അടുപ്പമാണ്. എല്ലാ ദിവസവും കോളേജ് വിട്ടു വന്നു കഴിഞ്ഞു ഒരു അഞ്ചു മണി ആവുമ്പോഴേക്കും അവൾ എന്നെ കാണാൻ വരും. പിന്നെ കോളേജിലെയും വീട്ടിലെയും നാട്ടിലെയും ഒക്കെയായി വാ തോരാതെ സംസാരം ആണ്. ആദ്യമൊക്കെ അവൾ എന്ത് വിചാരിക്കും എന്ന് വിചാരിച്ചാണ് ഞാൻ കേട്ടിരുന്നതെങ്കിൽ ഇപ്പോൾ ഞാൻ വൈകുന്നേരം അവളുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങി. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് തനു ഇത് പോലെ എന്റടുത്തു സംസാരിച്ചിരുന്നെങ്കിൽ എന്ന്. അന്നൊന്നും കിട്ടാത്തത് ഇപ്പോൾ ദൈവം തന്നത് പോലെ. അവളുടെ സംസാരത്തിനിടക്ക് സൂര്യമഹാദേവന്റെ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം ഗായത്രി ചേച്ചിയും എന്നെ കാണാൻ വന്നിരുന്നു( ഡോക്ടർ എന്ന് വിളിച്ചപ്പോൾ ചേച്ചി എന്ന് വിളിച്ചാൽ മതി എന്നു പറഞ്ഞു ).ഞാൻ അന്ന് കിടന്നിരുന്നത് മാണിക്യമംഗലത്തു കാരുടെ ഹോസ്പിറ്റലിൽ ആയിരുന്നെന്നും ഗായത്രി ചേച്ചി അവിടുത്തെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ആണെന്നും അങ്ങനെ അറിയാൻ കഴിഞ്ഞു. ചേച്ചി ഗൈനക് ആയതു കൊണ്ടാണ് പിന്നെ എന്നെ നോക്കാൻ വരാതിരുന്നത്. വന്നപ്പോൾ അവരുടെ മോൻ അമ്പാടിയെയും കൂട്ടി ആണ് വന്നത്. അവനുമായി ഞാൻ പെട്ടെന്ന് കൂട്ടായി. വിഷ്ണു ദത്തനെ അന്നത്തേതിൽ പിന്നെ കണ്ടതേ ഇല്ല.എന്റെ ഫോൺ ആണെങ്കിൽ തിരികെ കിട്ടിയതും ഇല്ല. ഞാൻ അതിനു വേണ്ടി നിർബന്ധം പിടിക്കാനും പോയില്ല. അത് കിട്ടിയാലും ഇവിടുന്നു എങ്ങോട്ടും ഓടി പോകാനൊന്നും പറ്റില്ലാന്ന് എനിക്ക് മനസ്സിലായിരുന്നു. ഇത് സൂര്യമഹാദേവന്റെ നാടാണ്.. ഇവിടെയുള്ളവർ എല്ലാം അയാളുടെ ആൾക്കാരാണ്.. എന്തിനാണ് ഇയാളെ പോലെ ഒരു ഗുണ്ടയെ ആൾക്കാർ ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന കാര്യം എപ്പോഴും എനിക്ക് അന്യമായി തന്നെ നിലനിന്നു. എല്ലാത്തിനും ഉപരി എന്നെ തിരക്കി എന്റെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആരും വന്നതും ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം കാവ്യ വന്നപ്പോൾ പിറ്റേ ദിവസം മുതൽ അവരുടെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുകയാണെന്നും അത് കൊടിയേറുന്നതു കാണാൻ വരുന്നുണ്ടോ എന്നും എന്നോട് ചോദിച്ചത്. ഈ നാട്ടിലുള്ളവർക്കൊക്കെ ഞാൻ ആരാണെന്നും എന്താണ് അന്ന് പഞ്ചായത്തിൽ നടന്നതെന്നും ഒക്കെ അറിയാം. ആ സ്ഥിതിക്ക് അവരെയൊക്കെ ഫേസ് ചെയ്യാൻ ഉള്ള മടി കൊണ്ട് ഞാൻ എങ്ങോട്ടും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. പക്ഷെ സത്യം പറഞ്ഞാൽ വീട്ടിൽ തന്നെ ഇരുന്നു ഞാനും മടുത്തിരുന്നു.അത് കൊണ്ട് അവൾ നിർബന്ധിച്ചപ്പോൾ ഞാനും പോകാമെന്നു സമ്മതിച്ചു. ഞായറാഴ്ച ആയതു കൊണ്ട് അവൾക്കു ക്ലാസ്സ്‌ ഇല്ലായിരുന്നു. പറഞ്ഞതു പോലെ രാവിലെ ഒരു ഏഴു മണിയായപ്പോൾ അവൾ ഒരുങ്ങി വന്നു. കാളിയമ്മയോട് പറഞ്ഞു ഞാൻ അവൾക്കൊപ്പം അമ്പലത്തിലേക്ക് പോയി.ക്ഷേത്രത്തിലേക്ക് അധികം ദൂരം ഇല്ലായെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ നടന്നാണ് പോയത്. കുറച്ചു ദിവസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി എനിക്ക്. ശുദ്ധ വായു ഒക്കെ ശ്വസിച്ചപ്പോൾ ഒരു ഉണർവ് വന്നത് പോലെ. പോകുന്ന വഴിക്കു കാവ്യയോട് പലരും വന്നു മിണ്ടുന്നതും അവൾ തിരികെ സംസാരിക്കുന്നും ഒക്കെ ഉണ്ടായിരുന്നു. അവരും ക്ഷേത്രത്തിലേക്ക് തന്നെ ഉള്ളവർ ആയിരുന്നു.പിന്നെ എല്ലാവരും കൂടിയാണ് പോയത്. അവൾ എന്നെ അറിയാൻ പാടില്ലാത്തവർക്കു സൂര്യമഹാദേവന്റെ ഭാര്യയാണ് എന്ന് പരിചയപെടുത്തി കൊടുത്തപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ക്ഷേത്ര മുറ്റത്തു എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. ഞാൻ അന്ന് പഞ്ചായത്തിന് വന്നപ്പോൾ കണ്ട അമ്പല പരിസരമേ അല്ല. അന്ന് ശാന്തമായിരുന്ന ആ പരിസരം മുഴുവനും ജനങ്ങളായിരുന്നു. അതുപോലെ വിശാലമായ അമ്പലമുറ്റത്തു മുഴുവനും ചെറിയ ചെറിയ കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നു. അമ്പലത്തിന്റെ ഗോപുരം വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. എല്ലാം നോക്കിയും കണ്ടും ഞാൻ അവളോടൊപ്പം നടന്നു. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ എന്റെ നേരെ വരുന്ന ചില നോട്ടങ്ങൾ ഞാൻ കണ്ടില്ലന്നു വച്ചു. കൊടിയേറ്റ് നന്നായി കാണാൻ പറ്റുന്ന ഒരു ഭാഗത്തായി ഞങ്ങൾ രണ്ടാളും നിലയുറപ്പിച്ചു. കൊടിയേറ്റ് തുടങ്ങാൻ ഇനിയും കുറച്ചു സമയം കൂടിയുണ്ട്. പെട്ടെന്നാണ് പുറകിൽ നിന്നും ആരോ കാവ്യയെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ കാവ്യയുടെ പ്രായമുള്ള മൂന്നാല് പെൺകുട്ടികൾ ആണ്. നല്ല ദാവണി ഒക്കെ ഉടുത്തു സുന്ദരികൾ ആയിട്ടുണ്ട്‌ എല്ലാവരും. അവർ കാവ്യയോട് വന്നു സംസാരിക്കുന്നത് കേട്ടതിൽ നിന്നു അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാരികൾ ആണെന്ന് മനസിലായി. പക്ഷെ അവർ ഇടയ്ക്കിടെ എന്നെ നോക്കുന്ന നോട്ടത്തിൽ എന്തോ ഇഷ്ടക്കേടുള്ളതായി എനിക്ക് തോന്നുകയും ചെയ്തു.അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അത് കാവ്യയോട് പറഞ്ഞു.. " അത് ചേച്ചി കാര്യമാക്കണ്ട.. ഇവരൊക്കെ മഹിയെട്ടന്റെ ഫാൻസ്‌ അസോസിയേഷനിലെ ആൾക്കാർ ആയിരുന്നു. നമ്മുടെ ദേവൂനെ പോലെ.. അവരുടെ ഹീറോയെ ചേച്ചി ചുളുവിൽ അടിച്ചെടുത്തതിന്റെ ദേഷ്യമാണ് ആ കാണിക്കുന്നത്... " അങ്ങേരുടെ പുറകെ നടക്കാനും പെൺകുട്ടികളോ .. പിന്നെ കാണാനൊന്നും വലിയ മോശം ഇല്ലല്ലോ.. അത് കൊണ്ടായിരിക്കും.. എന്നാലും അവൾ പറഞ്ഞ ഒരു കാര്യം എന്നിൽ കൗതുകം ഉണർത്തി. " വിഷ്ണുവേട്ടന്റെ പെങ്ങൾ ദേവൂന് അയാളെ ഇഷ്ടം ആയിരുന്നോ? " " ആഹ്.. പിന്നെ..അവൾക്കു മഹിയേട്ടനെ ഭയങ്കര ഇഷ്ടം ആണ്. . ഞാൻ പോലും മഹിയെട്ടനോട് അടുത്തു ഇടപഴകുന്നത് അവൾക്കു ഇഷ്ടം അല്ല.കൃഷ്ണപുരത്തെ ഒരു പെൺകുട്ടിയെയും മഹിയെട്ടന്റെ അടുത്തേക്ക് പോലും അടുപ്പിക്കില്ലായിരുന്നു. " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിന്നെയെന്താ അയാൾ? വിഷ്ണു ദത്തന് ഇഷ്ടമല്ലായിരുന്നോ? " " അതൊന്നുമല്ല. മഹിയെട്ടന് അവളോട്‌ അങ്ങനെ ഉള്ള ഇഷ്ടം ഒന്നും ഇല്ല. എന്നെ പോലെയേ അവളെയും കണ്ടിട്ടുള്ളു . അത് വിഷ്ണുവേട്ടനും ഗായത്രി ഏട്ടത്തിക്കും എല്ലാം അറിയുകയും ചെയ്യാം. ദേവൂനോട് എല്ലാവരും ഒരുപാടു തവണ അതൊക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയതാ. പക്ഷെ അവൾ അവളുടെ വാശിയിൽ തന്നെ ഉറച്ചു നിന്നു. മഹിയെട്ടനിൽ നിന്നു അകന്നു നിന്നോട്ടെ എന്ന് വിചാരിച്ചാണ് വിഷ്ണു ഏട്ടൻ അവളെ എറണാകുളത്തെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടത്. മഹിയേട്ടനുമായുള്ള ചേച്ചിയുടെ കല്യാണം നടന്നത് എങ്ങനെയോ അറിഞ്ഞു വന്നിട്ടാണ് അന്ന് ബഹളം വച്ചതു. വിഷ്ണുവേട്ടൻ അവളെ അന്ന് തന്നെ വഴക്ക് പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. " അതും പറഞ്ഞു കൊണ്ടിരുന്നപ്പോൾ കൊടിയേറാൻ സമയമായി എന്ന് അവിടെ വിളിച്ചു പറഞ്ഞു .അതോടെ ഞങ്ങൾ ആ സംസാരം അവിടെ നിർത്തി. " ദേ മഹിയെട്ടനും വിഷ്ണുവേട്ടനും കാശിയേട്ടനും.. " കാവ്യ പറയുന്നത് കേട്ടു നോക്കിയപ്പോൾ ക്ഷേത്രത്തിലെ തിരുമേനിയുടെ പുറകെ വലതു വശത്തു കൂടി നടന്നു വരുന്ന അവരെ മൂവരെയും ഞാൻ കണ്ടു. പക്ഷെ എന്റെ ശ്രദ്ധയാകര്ഷിച്ചത് തിരുമേനിയുടെ ഇടതു വശത്തു കൂടി നടന്നു വരുന്ന നീലാംബരി അമ്മയും അവരുടെ കൂടെയുള്ള അറുപതു വയസ്സ് പ്രായം വരുന്ന ഒരു പുരുഷനും ആണ്. നീലാംബരി അമ്മയോട് എനിക്ക് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ.ഇവിടുന്നു എന്നെ എങ്ങനെയെന്കിലും രക്ഷപെടുത്താൻ പറയാമായിരുന്നു. അവർക്കു എന്തായാലും ഇവിടെ പരിചയമുള്ള പോലീസുകാർ ഉണ്ടാവും. എന്തായാലും എന്റെയും സൂര്യമഹാദേവന്റെയും വിവാഹം നിയമപരം ഒന്നുമല്ല.. ഞങ്ങൾ എവിടെയും ഒപ്പിട്ടിട്ടു ഒന്നുമില്ലല്ലോ.. അത് കൊണ്ട് എങ്ങനെയെന്കിലും ആരോടെങ്കിലും പറഞ്ഞു എന്നെ ഒന്ന് രക്ഷപെടുത്താൻ നീലാംബരി അമ്മയോട് പറയാം. പക്ഷെ കാവ്യയുടെ കണ്ണിൽ പെടാതെ എങ്ങനെ നീലാംബരി അമ്മയോട് സംസാരിക്കും. അവിടെ കൊടിമരത്തിൽ കൊടി ഉയരുമ്പോഴും എന്റെ ചിന്ത അതൊക്കെ തന്നെ ആയിരുന്നു. കൊടിയേറ്റ് കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്പലത്തിനു അകത്തു കയറാൻ പോയി . ക്ഷേത്രത്തിനു തൊട്ടു മുന്നിലായി നിൽക്കുന്ന രുദ്രാക്ഷമരത്തിൽ എന്റെ കണ്ണുകൾ ഉടക്കി. അതിൽ താലി കോർത്ത മഞ്ഞ ചരടുകൾ ഒരുപാടു തൂങ്ങി കിടക്കുന്നുണ്ട്. ഒരുപാട് ചെറുപ്പക്കാർ താലി കോർത്ത മഞ്ഞ ചരടുകൾ അതിൽ കെട്ടുന്നതും ഞാൻ കണ്ടു . " അതെന്താ അത്? " ഞാൻ കാവ്യയോട് ചോദിച്ചു. " അത് ഇവിടുത്തെ ഒരു ആചാരമാണ്. കല്യാണം ആകാത്ത ചെറുപ്പക്കാർ ഈ രുദ്രാക്ഷമരത്തിൽ താലി കോർത്ത മഞ്ഞ ചരടുകൾ കെട്ടും. ഇങ്ങനെ കെട്ടുന്ന ചെറുപ്പകാർക്ക് അവരുടെ മനസ്സിൽ ആഗ്രഹിച്ച പെണ്ണുങ്ങളെ വധുവായി കിട്ടുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം." അറിയാതെ എന്റെ നോട്ടം ഷോളിനു ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന മഞ്ഞ ചരടിലേക്കു പോയി. ആരോ ആരെയോ ആഗ്രഹിച്ചു കൊണ്ട് ആ മരത്തിൽ കെട്ടിയ താലിയാണ് ഇപ്പോൾ എന്റെ കഴുത്തിൽ ഉള്ളതെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലായ്മ തോന്നി. അന്ന് ഞാൻ കാഷായ വസ്ത്രം അണിഞ്ഞു മരച്ചുവട്ടിൽ കണ്ട ആ സ്ത്രീ ഇന്ന് അവിടെ ഉണ്ടായിരുന്നില്ല. അതോ അന്ന് എനിക്ക് തോന്നിയതാണോ? അന്ന് സൂര്യമഹാദേവൻ എന്റെ കഴുത്തിൽ താലി കെട്ടിയ ദിവസം കണ്ട ആ വലിയ ചാമുണ്ഡേശ്വരിയുടെ തന്നെ ഒരു ചെറിയ വിഗ്രഹം ആയിരുന്നു ക്ഷേത്രത്തിനുള്ളിൽ. അകത്തെ പ്രാർത്ഥന കഴിഞ്ഞു പ്രദക്ഷിണം വച്ചു വീണ്ടും ഞാൻ ആ വലിയ ചാമുണ്ഡേശ്വരി രൂപത്തിന് മുന്നിൽ തന്നെ എത്തി . അന്നത്തെ കാര്യങ്ങൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ അത് മായ്ക്കാൻ എന്ന വണ്ണം ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു .അമ്പലത്തിൽ തൊഴുന്ന സമയത്തൊക്കെ എന്റെ കണ്ണുകൾ നീലാംബരി അമ്മക്കായി തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല. കാവ്യയോട് ചോദിചാൽ ശരിയാവില്ല എന്നറിയാമായിരുന്നു . ഇത്രയും ദിവസം കൊണ്ട് തന്നെ മാണിക്യമംഗലത്തുകാരും കല്പകശ്ശേരിക്കാരും ബദ്ധശത്രുക്കൾ ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു. തൊഴുതു കഴിഞ്ഞപ്പോൾ തിരികെ പോകാമെന്നു കാവ്യ പറഞ്ഞപ്പോൾ നിരാശയോടെ ഞാനും സമ്മതിച്ചു . ഉത്സവം പത്തു ദിവസം ഉണ്ട്. എന്തായാലും നീലാംബരി അമ്മ ഇനിയും വരാതെ ഇരിക്കില്ല. എപ്പോഴെങ്കിലും കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അപ്പോഴാണ് അമ്പലത്തിന്റെ പരിസരത്ത് നിന്നും ഭയങ്കര ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നത് . ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു. ആൾക്കാർ കൂടി നിൽക്കുന്നത് കൊണ്ട് ഒന്നും കാണാൻ സാധിക്കുന്നില്ല.. " എന്താ ബഹളം? " കാവ്യ അടുത്തു നിൽക്കുന്ന ഒരു സ്ത്രീയോട് ചോദിച്ചു.. " ശിവപുരത്തു നിന്നു കുറച്ചു ആളുകൾ വന്നു ഇവിടെ ഉത്സവകടയിലൊക്കെ കയറി എന്തോ പ്രശ്നമുണ്ടാക്കി.. അത് ചോദിക്കാൻ ചെന്ന മഹിയുടെ കൂട്ടുകാരനെ അവന്മാർ എല്ലാം കൂടി തല്ലി .. പിന്നെ പറയണ്ടല്ലോ? " " വാ ചേച്ചി.. നല്ല ഒന്നാതരം ഫൈറ്റ് കാണാം.. " അതും പറഞ്ഞു കാവ്യ എന്നെയും വലിച്ചു കൊണ്ട് ആളുകൾക്കിടയിലൂടെ മുന്നിലേക്ക്‌ നടന്നു. അവിടെ ഒരു മരച്ചുവട്ടിൽ ചെറിയ തിട്ടു പോലെ കെട്ടിയിരിക്കുന്നതിന്റെ മുകളിൽ കയറി നിന്നു. ഇപ്പോൾ അടി നടക്കുന്നത് നല്ല വ്യക്തമായി കാണാം. സൂര്യമഹാദേവനും കാശിനാഥനും അതിന്റെ മുന്നിൽ തന്നെ ഉണ്ട്.കുറച്ചു നേരം അയാളുടെ അടി കണ്ടു കൊണ്ട് നിന്നപ്പോൾ തന്നെ അയാൾക്ക്‌ ഇത്രയും പെണ്ണുങ്ങൾ ഫാൻസ്‌ ഉള്ളത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായി . അത് പോലത്തെ മെയ്‌വഴക്കവും മൂവ്‌മെൻസും ആണ്.ഒറ്റ ഒരുത്തനും അങ്ങേരുടെ അടുത്തു പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല. കൂടെയുള്ള കാശിനാഥനും മോശം ഒന്നും അല്ല. കാവ്യ അവരുടെ ഫൈറ്റിൽ മതി മറന്നു നിൽക്കുകയാണ്. ഇടയ്ക്കിടയ്ക്ക് "അടിക്കു ഇടിക്കു" എന്നൊക്കെ പറയുന്നുമുണ്ട്.ഈ സമയത്തു ചുമ്മാതൊന്നു ചുറ്റും നോക്കിയപ്പോഴാണ് നീലാംബരി അമ്മ ഒരു കാറിൽ ചാരി നിൽക്കുന്നത് കണ്ടത്. ആരുടേയും ശ്രദ്ധയിൽ പെടാതെ അവരോടു പോയി സംസാരിക്കാൻ പറ്റിയ സമയം ആണ് ഇതെന്ന് ഞാൻ ഓർത്തു. അടിപിടിയുടെ മട്ടും ഭാവവും കണ്ടു കുറച്ചു നേരം കൂടെ ഉണ്ടാവും. അത് വരെ കാവ്യ എന്നെ ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. ആ നേരം കൊണ്ട് നീലാംബരി അമ്മയോട് എപ്പോഴെങ്കിലും ഒന്ന് തമ്മിൽ കാണണം എന്ന് പറഞ്ഞിട്ട് ഓടി വരാം. ഞാൻ അവിടുന്ന് ആളുകൾക്കിടയിലൂടെ നീലാംബരി അമ്മ നിൽക്കുന്നിടം ലക്ഷ്യമാക്കി നടന്നു. അവരുടെ അടുത്തു എത്താറായപ്പോഴാണ് ഒരാൾ എന്നെ ശക്തിയായി തട്ടി മാറ്റി കൊണ്ട് മുന്നോട്ടു പോയത്. ദേഷ്യത്തോടെ അയാളെ രണ്ടു ചീത്ത പറയണം എന്ന് വിചാരിച്ചു നോക്കിയപ്പോഴാണ് അയാളുടെ കയ്യിലെ തിളങ്ങുന്ന കത്തി എന്റെ ശ്രദ്ധയിൽ പെട്ടത്. അയാൾ അതുമായി ആരെയോ ലക്ഷ്യം വച്ചാണ് നടക്കുന്നത്.അതാണ്‌ മറ്റാരെയും ശ്രദ്ധിക്കാത്തത് . അയാളുടെ നോട്ടം പോകുന്ന ഭാഗത്തേക്ക്‌ ഞാനും നോക്കി. അവന്റെ ലക്ഷ്യം ആരാണെന്നു കണ്ട ഞാൻ വീണ്ടും ഞെട്ടി.. ഒരു ചുവപ്പും കറുപ്പും കലര്ന്ന ഓപ്പൺ ജീപ്പിൽ ചാരി നിന്നു തന്റെ ഫോണിൽ മുഴുകി ഇരിക്കുന്ന വിഷ്ണു ദത്തൻ. അയാളെ കുത്താൻ ലക്ഷ്യം വച്ചാണ് ഇവന്റെ പോക്ക്. എന്ത് ചെയ്യണം എന്നാലോചിച്ചപ്പോൾ ആദ്യം എന്റെ മനസ്സിലേക്ക് വന്നത് കാവ്യയുടെ വാക്കുകൾ ആയിരുന്നു. സൂര്യമഹാദേവന്റെ ജീവനായ വിഷ്ണുദത്തൻ.അപ്പോൾ വിഷ്ണു ദത്തന് എന്തെങ്കിലും സംഭവിച്ചാൽ അയാൾക്ക്‌ നോവും. പക്ഷെ അടുത്ത നിമിഷം എന്റെ കണ്ണിന് മുന്നിലേക്ക്‌ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന് ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നത്. പിന്നെ അവിടുന്ന് ഒരോട്ടമായിരുന്നു. ആൾക്കൂട്ടത്തിനടിയിലൂടെ എങ്ങനെയെന്കിലും വിഷ്ണു ദത്തനു മുന്നറിയിപ്പ് കൊടുക്കണം എന്ന് മാത്രമായിരുന്നു അപ്പോൾ ചിന്ത. അപ്പോഴേക്കും ആ ആക്രമി വിഷ്ണു ദത്തന്റെ അടുത്തെത്തിയിരുന്നു. അയാൾ കത്തി വീശിയതും " വിഷ്ണുവേട്ടാ മാറ്.. കത്തി " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ അയാൾക്കിട്ടു ശക്തമായി ഒരു ഉന്തു വച്ചു കൊടുത്തു. അയാൾ താഴെ വീണില്ലെങ്കിലും അയാളുടെ കത്തി ലക്ഷ്യം കണ്ടില്ല. തന്റെ ശ്രമം പാളി എന്ന് മനസ്സിലായതും അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അടുത്ത നിമിഷം എന്താണ് നടന്നതെന്ന് മനസിലാക്കി വിഷ്ണുവേട്ടൻ അയാൾക്ക്‌ പുറകെ കുതിച്ചു. അപ്പോഴേക്കും ഈ സംഭവം ഒക്കെ കണ്ട കുറച്ചു ആളുകൾ എന്താണ് സംഭവിച്ചത് എന്നറിയാൻ എന്റെ ചുറ്റും കൂടിയിരുന്നു. ഞാൻ അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും കാവ്യ വന്നു. അവളുടെ മുഖം കണ്ടപ്പോഴേ അവൾ ആകെ പേടിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി. അത് കൊണ്ട് ഇനി അവിടെ നിൽക്കാതെ വീട്ടിലേക്കു പോകാമെന്നു ഞാൻ പറഞ്ഞു. കാവ്യയെയും കൂട്ടി തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് നീലാംബരി അമ്മയുടെ കാര്യം ഞാൻ പിന്നെയും ഓർത്തത്‌. അവർ നിന്നിടത്തേക്കു തിരിഞ്ഞു നോക്കിയപ്പോൾ ആ കാറും നീലാംബരി അമ്മയും അവിടെ നിന്നു പോയിരുന്നു. ഞങ്ങൾ അമ്പലത്തിന്റെ പടികളിറങ്ങി റോഡിലേക്ക് എത്തിയപ്പോഴേക്കും പിറകിൽ നിന്നു വിളി കേട്ടു. നോക്കിയപ്പോൾ സൂര്യമഹാദേവനും കാശിനാഥനും ആണ്. അടിപിടിയുടെ ചെറിയ ചെറിയ അടയാളങ്ങൾ രണ്ടാളുടെയും വസ്ത്രത്തിലും ശരീരത്തിലും ഒക്കെ ഉണ്ട് . " എന്താ പറ്റിയത്? നിങ്ങള്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ? വിഷ്ണുവേട്ടൻ എവിടെ? ആരോ എന്തോ പ്രശ്നമുണ്ടാക്കി എന്നൊക്കെ പറയുന്നത് കേട്ടല്ലോ? " കാശി കാവ്യയോട് ചോദിച്ചു. അവരുടെ രണ്ടാളുടെയും മുഖത്ത് പേടി നിറഞ്ഞിരുന്നു. അവൾ എന്നെ നോക്കി. ഞാൻ നടന്നതൊക്കെ കാശിയോട് പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും സൂര്യമഹാദേവന്റെ മുഖമൊക്കെ ദേഷ്യത്തിൽ വലിഞ്ഞു മുറുകി.. കണ്ണുകളിലെ രൗദ്രത വല്ലാതെ കൂടിയ പോലെ.. " കാശി വാടാ " എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും "മഹി" എന്ന് വിളിച്ചു കൊണ്ട് വിഷ്ണുവേട്ടൻ ഞങ്ങളുടെ അടുത്തേക്ക് പടിയിറങ്ങി വരുന്നത് കണ്ടു. " ഏട്ടാ.. അവനെ കിട്ടിയോ? ആരാ അവൻ? ഏട്ടനെന്തെങ്കിലും പറ്റിയോ? " വിഷ്ണുവേട്ടനെ തിരിച്ചും മറിച്ചും ഒക്കെ നോക്കികൊണ്ട്‌ അവർ ചോദിച്ചു. അവരുടെ രണ്ടു പേരുടെയും ആകുലത വാക്കുകളിൽ വ്യക്തമായിരുന്നു. " അവനെ കിട്ടിയില്ല. അമ്പലത്തിൽ ഉത്സവത്തിന്റെ തിരക്കല്ലേ? ആൾക്കൂട്ടത്തിനിടയിലേക്ക് കയറിയാൽ പിന്നെ ബുദ്ധിമുട്ടാണ്.. അതുമല്ല ഞാൻ അവനെ ശരിക്കും കണ്ടുമില്ല.. അത് കൊണ്ട് തിരിച്ചറിയാനും പറ്റുന്നുണ്ടായിരുന്നില്ല.. " വിഷ്ണുവേട്ടൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു. " പാറൂ കണ്ടില്ലേ ആളെ? നിനക്ക് ഇനിയും കണ്ടാൽ തിരിച്ചറിയാൻ കഴിയില്ലേ? ". കാശി എന്നോട് ചോദിച്ചു. ഞാൻ തിരിച്ചറിയാനാവുമെന്ന അർത്ഥത്തിൽ തലയാട്ടി. അവർ മൂവരും എന്തോ ചിന്തയിൽ മുഴുകി നിൽക്കുകയായിരുന്നു. ഇനി അയാളെ കണ്ടെത്തി നാലെണ്ണം കൊടുത്താലേ ഇവർക്ക് സമാധാനം ഉണ്ടാവൂ എന്നെനിക്കു തോന്നി. " നമുക്ക് പോകാം.. " ഞാൻ കാവ്യയോട് പറഞ്ഞു.. " നിൽക്കു..ഒറ്റയ്ക്ക് പോകണ്ട. വീട്ടിൽ ആക്കി തരാം.. " സൂര്യമഹാദേവൻ പറഞ്ഞപ്പോൾ ഞാൻ അയാളെ കൂർപ്പിച്ചു ഒന്ന് നോക്കി.. " വേണ്ട.. ഞങ്ങൾ തനിയെ നടന്നു പൊയ്ക്കൊള്ളാം. " " നിങ്ങൾ നടന്നു പോകുന്നില്ല.. മര്യാദക്ക് വന്നു വണ്ടിയിൽ കയറിയാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ? തൂക്കിയെടുത്തു വണ്ടിയിലിട്ടു കയ്യും കാലും കെട്ടിയാണെങ്കിലും ഞാൻ കൊണ്ട് പോകും.. " അയാൾ പറയുന്നത് കേട്ടു കയ്യും കാലും തരിച്ചു വന്നെങ്കിലും ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു. ബാക്കി മൂന്നു പേരും ചിരിയടക്കാൻ പാട് പെടുകയായിരുന്നു. നേരത്തെ വിഷ്ണുവേട്ടൻ ചാരി നിൽക്കുന്നത് കണ്ട ചുവപ്പും കറുപ്പും കൂടിയ മഹീന്ദ്രയുടെ ഒരു ഓപ്പൺ ജീപ്പിലായിരുന്നു ഞങ്ങളുടെ തിരികെയുള്ള യാത്ര. സൂര്യമഹാദേവൻ ആയിരുന്നു ഡ്രൈവിംഗ്.. കോ ഡ്രൈവർ സീറ്റിൽ വിഷ്ണുവേട്ടനും. പിറകിലായി ഞാനും കാവ്യയും കാശിയും കയറി. വിഷ്ണുവേട്ടന്റെ പിറകിലായി കാവ്യയും കാശിയും ഇരുന്നതു കൊണ്ട് സൂര്യമഹാദേവന്റെ പുറകിലായാണ് ഇരുന്നത്. ഇടയ്ക്കിടെ റിയർവ്യു മിററിലൂടെ ആ നോട്ടം എന്റെ നേരെ വരുന്നുണ്ടെന്നു കണ്ടതും ഞാൻ മുഖം ദേഷ്യത്തോടെ വീർപ്പിച്ചു തന്നെ ഇരുന്നു. ഞങ്ങളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ ഞെട്ടി പോയി. അവിടെ നിറയെ ആളുകളായിരുന്നു. ഞങ്ങളുടെ ജീപ്പ് കണ്ട ഉടനെ ഗായത്രി ചേച്ചി ഓടി വന്നു. ചേച്ചി കരയുക ആയിരുന്നു എന്ന് തോന്നി എനിക്ക്. വിഷ്ണുവേട്ടൻ ഇറങ്ങി ചേച്ചിയെ ചേർത്തു പിടിക്കുന്നതും ഒന്നുമില്ലയെന്നു പറഞ്ഞു സമാധാനിപ്പിക്കുന്നതും ഞാൻ കണ്ടു. അതൊക്കെ കണ്ടപ്പോൾ സൂര്യമഹാദേവനോടുള്ള ദേഷ്യത്തിന്റെ പേരിൽ അബദ്ധമൊന്നും കാണിക്കാത്തതിൽ എനിക്ക് സന്തോഷം തോന്നി. കാളിയമ്മയും മണിയണ്ണനും അങ്ങനെ ഒന്നിന് പുറകെ ഒന്നായി ആളുകൾ വിഷ്ണുവേട്ടനെ പൊതിഞ്ഞു. വിഷ്ണുവേട്ടനെ ആക്രമിക്കാൻ ആരോ വന്ന കാര്യം അറിഞ്ഞു വന്നവരാണ് അവരെല്ലാം എന്നറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. ഇത്രയ്ക്കു കാര്യമായിരുന്നോ എല്ലാവർക്കും വിഷ്ണുവേട്ടനെ.. അവിടുത്തെ ബഹളത്തിനടിയിലൂടെ ഞാൻ പതിയെ വീടിനകത്തേക്ക് നടന്നു.. " പാർവണ..." ആ ശബ്ദം അറിയാവുന്നതു കൊണ്ട് ഗൗരവത്തിൽ തന്നെ തിരിഞ്ഞു.. " എന്താ..? " എന്നോട് എന്തോ പറയാൻ ബുദ്ധിമുട്ടി നിൽക്കുന്ന സൂര്യമഹാദേവനെ നോക്കി കയ്യും കെട്ടി ഞാൻ നിന്നു. ഇപ്പോഴെന്താ ഇയാളുടെ നാവിറങ്ങി പോയോ? നേരത്തെ എന്തൊക്കെയായിരുന്നു? തൂക്കി എടുക്കുന്നു.. വണ്ടിയിൽ കയറ്റുന്നു.. " നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ? എനിക്ക് പോണം.. " "താങ്ക്സ്.. " ഞാൻ കേട്ടത് മാറിപ്പോയോ എന്ന സംശയത്തിൽ അയാളെ നോക്കി.. " വിഷ്ണുവേട്ടനെ രക്ഷിച്ചതിനു.. ഏട്ടന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്റെ ജീവനാണ് പാർവണ കാത്തത്.. " എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.. " അതറിയാം.. അത് കൊണ്ട് തന്നെ ഒരു വട്ടം ആലോചിച്ചു രക്ഷപെടുത്തണോയെന്നു.. പിന്നെ ഗായത്രി ചേച്ചിയുടെയും അമ്പാടിയുടെയും മുഖം ഓർത്തത്‌ കൊണ്ടാണ്.. " അതും പറഞ്ഞു മറുപടിക്ക് കാക്കാതെ വെട്ടിത്തിരിഞ്ഞു ഞാൻ അകത്തേക്ക് നടന്നു. തുടരും.. രചന - നിള നിരഞ്ജൻ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ
താലി കെട്ട് ഭാഗം 10 നീയിപ്പോ ആരുടെ കൂടെയാ ഇവിടെ വന്നിറങ്ങിയത്?? മീരയുടെ കൈയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു. അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് പതറി. പക്ഷേ ഇരുട്ടായതിനാൽ മീരയുടെ മുഖത്തെ പതർച്ച അവൻ കണ്ടില്ല. "ഞാൻ വേണിയുടെ കസിൻ കിഷോറേട്ടന്റെ കൂടെയ വന്നത്. അവളുടെ തറവാട്ടിൽ നിന്നിറങ്ങാൻ വൈകിയത് കൊണ്ട് എന്നെ ഇവിടെ വരെ ആക്കാൻ വന്നതാ." മീര സ്വരത്തിൽ നിഷ്കളങ്കത വരുത്തി. "ഇനി അവന്റെ കൂടെ വരാൻ നിക്കണ്ട." ശ്രീഹരി ദേഷ്യത്തോടെ പറഞ്ഞു. "അതെന്താ ശ്രീയേട്ടാ." "നീ ഇങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി. ഇനി ശ്രീമംഗലത്ത് പോയിട്ട് വരാൻ വൈകുവാണെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ വന്ന് കൂട്ടിക്കോളം. അവന്റെ കൂടെ വരാൻ നിക്കണ്ട." അവന്റെ വാക്കുകൾ കേട്ട് മീര അത്ഭുതം കൂറി. "വേണി നിർബന്ധിച്ചിട്ടാ കിഷോറേട്ടൻ എന്നെ കൊണ്ട് വിട്ടത്." അവൾ അവനെ നോക്കി. "അവനൊരു വൃത്തികെട്ടവനാ മീര. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്." ശ്രീഹരി പറഞ്ഞത് കേട്ട് കിഷോർ വേണിയെ ട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്നെങ്ങാനും ആണോ അവൻ വിചാരിച്ചു വച്ചിരിക്കുന്നതെന്ന് മീര ചിന്തിച്ചു. "ഇനി വരില്ല ഇങ്ങനെ." അവൾ പറഞ്ഞു. "എന്നാ കേറിക്കോ. ഞാൻ വീടിനു മുന്നിൽ ഇറക്കാം. ഈ ഇരുട്ടത്ത് നടക്കാൻ നിക്കണ്ട. വഴിയിൽ പാമ്പോ മറ്റോ ഉണ്ടാവും." വേ... വേണ്ട... ഞാൻ നടന്നോളാം. " മീര ദുഃഖത്തോടെ മുഖം കുനിച്ചു. "നീ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി." പറഞ്ഞതും മുന്നോട്ടു നടന്നവളെ പിടിച്ചു വലിച്ച് അവൻ ബൈക്കിന് നേർക്ക് ചേർത്തു. അതോടെ മറ്റ് വഴിയില്ലാതെ മീര അവന് പിന്നിൽ കയറി. ശ്രീഹരി ഒരു ഇരമ്പലോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തതും ഭയന്ന് പോയ മീര അവനെ ഇറുക്കി പിടിച്ചു. അവളുടെ മൃദുലമായ കൈകൾ പെട്ടെന്ന് തോളിൽ അമർന്നതും വിവേച്ചിച്ചറിയാനാവാത്തൊരു വികാരം അവനെ പൊതിഞ്ഞു. വീട്ടുകാർ വിവാഹം പറഞ്ഞുറപ്പിച്ച ശേഷം ശ്രീഹരി വേണിയെ പലതവണ അവന്റെ ബുള്ളറ്റിൽ ഇരുത്തി കൊണ്ട് പോയിട്ടുണ്ട്. ചേർന്നിരിക്കാൻ പറഞ്ഞാൽ പോലും മുട്ടി ഉരുമ്മി ഇരിക്കുന്നതൊക്കെ നിശ്ചയം കഴിഞ്ഞിട്ട് മതിയെന്ന് പറയുമായിരുന്നു. അന്നൊക്കെ അവൾ അങ്ങനെ പറയുമ്പോ വേണി എത്ര നല്ല കുട്ടിയാണ് എന്നാണ് അവൻ ചിന്തിച്ചത്. എന്നാൽ തന്റെ ആ ധാരണകളെല്ലാം തെറ്റാണെന്ന് പല കാഴ്ചകളും തനിക്ക് ബോധ്യമാക്കി തന്നുവെന്ന് ശ്രീഹരിക്ക് തോന്നി. മീരയുടെ വീടിനു മുന്നിൽ ശ്രീഹരി വണ്ടി നിർത്തിയതും അവനോട് യാത്ര പറഞ്ഞിട്ട് അവൾ വീട്ടിലേക്ക് പോയി. ഉടനെ ശ്രീഹരി തൊട്ടപ്പുറത്തെ തന്റെ വീട്ടിലേക്ക് പോയി. മുറിയിൽ എത്തിയ മീര ജാലക വിരി മാറ്റി അവൻ അകത്തേക്ക് കേറി പോകുന്നതും പിന്നീട് അവന്റെ മുറിയിൽ ലൈറ്റ് തെളിയുന്നതുമൊക്കെ നോക്കി നിന്നു. മീര അവളുടെ ജാലകത്തിലൂടെ തന്നെ നോക്കി നിൽക്കുന്നത് ശ്രീഹരി കണ്ടു. അവളുടെ ആ നിൽപ് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം അവനെ പൊതിഞ്ഞു. പിറ്റേ ദിവസം മീരയും വേണിയും കോളേജ് ൽ നിന്ന് ടൂർ പോകുന്ന കാര്യം ശ്രീഹരിക്ക് അറിയാമായിരുന്നു. വെളുപ്പിന് അഞ്ചു മണിക്ക് കോളേജിൽ എത്താനാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. വേണിയെ കൊണ്ട് വിടുന്നത് കിഷോർ ആണ്. മീരയെ കൊണ്ട് വിടാൻ അവളുടെ വീട്ടുകാർ ശ്രീഹരിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തന്നെ കോളേജിൽ കൊണ്ട് വിടാൻ വരുന്നത് ശ്രീഹരി ആണെന്ന് അറിഞ്ഞപ്പോൾ മീരയ്ക്ക് ഒരുപാട് സന്തോഷം തോന്നി. കുറച്ചു മുൻപ് അവനോട് ചേർന്നിരുന്ന് വന്നതൊക്കെ ഓർത്ത് അവൾക്ക് കുളിരു കോരി. ❤️❤️❤️❤️❤️❤️ പിറ്റേ ദിവസം രാവിലെ 4 മണിക്ക് ഉണർന്ന വേണി മീരയെയും ഫോണിൽ വിളിച്ചുണർത്തി. വേണി ഒരുങ്ങി ഇറങ്ങി കിഷോറിനൊപ്പം കോളേജിലേക്ക് പുറപ്പെടുമ്പോ മീരയും ശ്രീഹരിക്കൊപ്പം പോകാൻ തയ്യാറാവുകയായിരുന്നു. അവൻ മീരയുമായി കോളേജിന് മുന്നിൽ എത്തുമ്പോ അവിടെ അവളെയും കാത്ത് ടൂറിസ്റ്റ് ബസ്സിന് അടുത്തായി കിഷോറും വേണിയും നിൽപ്പുണ്ടായിരുന്നു. ഇരുവരെയും കണ്ടതും അവൾ അവർക്കരികിലേക്ക് ഓടി വന്നു. "ശ്രീയേട്ടാ..." വേണി പ്രണയത്തോടെ അവനെ നോക്കി. "സൂക്ഷിച്ചു പോയിട്ട് വാ..." ഉള്ളിലെ വെറുപ്പ് പുറത്ത് കാണിക്കാതെ ശ്രീഹരി അവളോട് പറഞ്ഞു. "ശ്രീയേട്ടൻ എന്നാ വില്ലേജ് ഓഫീസിൽ ജോയിൻ ചെയ്യുന്നത്." "വരുന്ന തിങ്കളാഴ്ച ജോയിൻ ചെയ്യും." "വീട്ടിലെ പെയിന്റ്ങ് ഒക്കെ കഴിഞ്ഞോ?" "എല്ലാം കഴിഞ്ഞു... ഇനി നിനക്ക് അണിയിക്കാനുള്ള താലിയും മാലയും മാത്രമേ വാങ്ങാൻ ഉള്ളു." "ഞാൻ ടൂർ പോയി വന്ന ശേഷമാണ് ഗോൾഡ് എടുക്കാൻ പോകുന്നത്. മുത്തശ്ശിയുടെയും അമ്മയുടെയുമൊക്കെ സ്വർണമുണ്ടെങ്കിലും അതൊക്കെ പഴയ ഫാഷനാണ്. എനിക്ക് ഇപ്പോഴത്തെ നഗാസ് ഇടാനാണ് ഇഷ്ടം." വേണി ഇങ്ങനെ ശ്രീഹരിയോട് വാ തോരാതെ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോ കിഷോർ മീരയുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിലുള്ള ബാഗ് വാങ്ങി. "പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ." മീരയുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ശബ്ദം താഴ്ത്തി അവൻ ചോദിച്ചു. അവൾ മറുപടിയായി മെല്ലെ ഒന്ന് മൂളി. കിഷോർ അവളുടെ ബാഗ് കൊണ്ട് പോയി അകത്ത് വച്ചു. ഒരു അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ബസ് പുറപ്പെടാൻ തയ്യാറായി. അതോടെ ശ്രീഹരി യാത്ര പറഞ്ഞ് പോയി. ബസ്സ് എടുത്ത ശേഷമാണ് കിഷോർ പോയത്. വേണിയും മീരയും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്. വയനാട്, ഊട്ടി, കൊടൈക്കനാൽ, ബാംഗ്ലൂർ, മൈസൂർ അങ്ങനെയാണ് യാത്ര. പാട്ടും ഡാൻസും ബഹളവുമായിട്ട് ആകെ ഓളം തന്നെയായിരുന്നു ആ യാത്ര. വേണി കൂട്ടുകാരെ കൂടെ ബസ്സിൽ കിടന്ന് തുള്ളി മറിഞ്ഞു. മീര അതൊക്കെ വീഡിയോ എടുത്തു കൊണ്ട് ഒരിടത്ത് ഇരുന്നതേയുള്ളു. വേണി എത്ര നിർബന്ധിച്ചിട്ടും അവൾ കളിക്കാൻ കൂട്ടാക്കിയില്ല. അന്ന് രാത്രി വയനാട് ആണ് സ്റ്റേ. പോകുന്ന വഴി കോഴിക്കോട് ബീച്ചിലൊക്കെ ഇറങ്ങി അർമാദിച്ച ശേഷം വയനാട് എത്തിയ അവർ അവിടുത്തെ ടൂറിസ്റ്റ് സ്പോട് ഒക്കെ കണ്ട ശേഷം രാത്രിയോടെ ഹോട്ടലിലേക്ക് പോയി. റിസോർട്ടും ഡോർ മെട്രിയുമൊക്കെ ഫുൾ ആയോണ്ട് ആണ് അവർ ഹോട്ടലിലേക്ക് പോയത്. ഒരു റൂമിൽ 2 പേര് വച്ചായിരുന്നു. സ്വാഭാവികമായും മീരയും വേണിയും ആയിരുന്നു ഒരു റൂമിൽ ഉണ്ടായിരുന്നത്. റൂമിൽ എത്തി ഫ്രഷ് ആയ ശേഷം പെൺകുട്ടികൾ എല്ലാവരും ഒരു റൂമിൽ ഒത്തുകൂടി. അവരിൽ ചിലർ ബിയർ ബോട്ടിലൊക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. മീരയും വേറെ ഒന്ന് രണ്ട് പെൺകുട്ടികളും ഒഴികെ ബാക്കി എല്ലാവരും ബിയർ അടിച്ച് ഫിറ്റായി. അടിച്ചു ഫിറ്റായ വേണിയെ മീര താങ്ങിപ്പിടിച്ചാണ് മുറിയിലേക്ക് കൊണ്ട് പോയത്. റൂമിൽ എത്തിയ പാടെ വേണി കിടന്ന് ഉറങ്ങുകയും ചെയ്തു. അത് കാരണം അവൾക്ക് ഉറക്ക ഗുളിക നൽകാൻ മീരയ്ക്ക് കഴിഞ്ഞില്ല. അതോടെ നല്ലൊരവസരം താനായിട്ട് കളഞ്ഞു കുളിച്ചല്ലോ എന്നോർത്ത് അവൾക്ക് സങ്കടമായി. ഇനിയിപ്പോ എന്താ ചെയ്യുക എന്നോർത്ത് അവൾ വിഷമത്തോടെ കിഷോറിനെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു. "അവിടെ എന്തായി മീര. വേണിക്ക് ഉറക്ക ഗുളിക കൊടുത്ത് ഫോട്ടോ എടുത്തോ?" കിഷോർ ചോദിച്ചു. "അവള് ബിയർ അടിച്ച് ബോധം കെട്ട് കിടക്കാ കിഷോറേട്ട. അതുകൊണ്ട് ഉറക്കഗുളിക കൊടുക്കാൻ പറ്റിയില്ല." മീര സങ്കടത്തോടെ പറഞ്ഞു. നല്ലൊരു അവസരം പാഴാക്കിയതിന് അവനിൽ നിന്നും നല്ല വഴക്ക് കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. കാരണം ഇനി അവർ തങ്ങുന്ന സ്ഥലങ്ങളിൽ ഡോർമെട്രിയാണ് താമസിക്കാൻ ലഭിക്കുന്നതെങ്കിൽ കിഷോറിന്റെ പ്ലാൻ നടത്താൻ പറ്റില്ല. കിഷോറിന്റെ പദ്ധതി നടപ്പിലാക്കാൻ മീരയ്ക്ക് കഴിയുമോ? വേണിയുടെ ഇനിയുള്ള ഭാവി എന്താകും? ഇതെല്ലാം അടുത്ത എപ്പിസോഡ് ൽ പറയാട്ടോ. തുടരും രചന :: അഞ്ജലി #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ
ദേവാസുരം ഭാഗം 9 " കത്തിച്ചു കളഞ്ഞേക്കാനാ പറഞ്ഞേക്കുന്നത്.." അത് കേട്ടപ്പോൾ ബന്ധനസ്ഥനായവരുടെ മുഖം പിന്നെയും ഭയത്താൽ നിറയുന്നത് ദേവൻ കണ്ടു. " എവിടെയാ?? ഇവിടെ തന്നെയോ?" " ഇവിടെ വേണ്ട.. വേറൊരു സ്ഥലം ബോസ് കണ്ടു വച്ചിട്ടുണ്ട്.. അവിടെ വച്ച് മതി.. അപ്പൊ എങ്ങനാ.. പണി നടത്തുവല്ലേ? മൂന്നാലു മണിക്കൂറുകൾക്കു ശേഷം പണിയൊക്കെ തീർത്തു പിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പരുന്തു ചോദിച്ചത് " മൂർഖാ .. നിന്റെ കയ്‌ക്കെന്താ പറ്റിയത്?" മൂര്ഖനെന്നുള്ളത് ആ കൂട്ടത്തിൽ ദേവന്റെ വിളിപ്പേരാണ്. അവരുടെ കൂട്ടത്തിലെ ഏറ്റവും വിഷമേറിയതും അതിനാൽ തന്നെ ഏറ്റവും അപകടകാരിയുo അവൻ ആണെന്നുള്ളത് കൊണ്ട് തന്നെയാണ് അങ്ങനൊരു പേര്.. ആൾക്കാരെ റാഞ്ചാൻ നിഷാന്തിനുള്ള പ്രത്യേക കഴിവ് കൊണ്ടാണ് അവനു പരുന്തു എന്നുള്ള പേര് വീണത്. അങ്ങനെ ഓരോരുത്തരുടെയും പ്രത്യേകതകൾ വച്ച് അഞ്ചു പേർക്കും ഓരോ വിളിപ്പേരുകൾ. തങ്ങളുടെ ജോലികൾ ചെയ്യുമ്പോൾ അവരുടെ ശരിക്കുള്ള പേര് മറ്റാരും കേൾക്കാതിരിക്കാനും ഈ വിളിപ്പേര് ഉപകാരപ്പെടും. പരുന്തിന്റെ ചോദ്യം കേട്ടാണ് ബുള്ളെറ്റിലേക്കു കയറാനൊരുങ്ങിയ ദേവൻ തന്റെ കയ്യിലേക്ക് നോക്കുന്നത്. തന്റെ വലത്തേ കയ്യിൽ നിന്ന് രക്തം നന്നായി പോകുന്നുണ്ട്.. നോക്കിയപ്പോൾ അത്യാവശ്യം നല്ലൊരു മുറിവും കൈവെള്ളയിൽ പറ്റിയിട്ടുണ്ട്.. നേരത്തെ പെട്രോൾ കന്നാസ് എടുത്തപ്പോൾ കൈ ഒന്ന് പോറിയ പോലെ തോന്നിയിരുന്നു.. ഇപ്പോളാണ് ഇത്ര വലിയ മുറിവാണെന്നു കാണുന്നട്ജു.. വേദനയും അറിഞ്ഞില്ല.. ഒരു പക്ഷെ മരവിച്ചു പോയത് കൊണ്ടാകാം... ഛെ .. നാശം " ആകെ കുഴപ്പമായല്ലോ.. ബ്ലഡ് അവിടെയൊക്കെ വീണിട്ടുണ്ടാവില്ലേ?" " ഹമ്മ് .. എന്തായാലും നീ വിട്ടോ മൂർഖാ .. തത്ക്കാലം ഒരു തുണി കൊണ്ട് കൈ ഒന്ന് വച്ച് കെട്ടിക്കോ.. ഇവിടം ഞങ്ങൾ ക്ലീൻ ചെയ്തോളാം.. " ആരോ ഒരു തുണി കൊണ്ട് കൊടുത്ത് കൊണ്ട് കൈ കെട്ടി അവരോടു യാത്ര പറഞ്ഞു ദേവൻ ബുള്ളെറ്റുമെടുത്തു വീട്ടിലേക്കു പോയി. നിഷയുടെ ഫോൺ വന്നതിനു പുറമെ ദേവൻ വീട്ടിൽ നിന്ന് പോയിട്ട് ഇപ്പോൾ നാലഞ്ചു മണിക്കൂറായി. എത്ര ശ്രമിച്ചിട്ടും ഒരു പോള കണ്ണടക്കാൻ കഴിയാതെ ആമി വെറുതെ കിടന്നു. ദേവൻ ഇത് വരെയായിട്ടും വരാത്തത് അവളെ വല്ലാതെ ഭയചകിതയാക്കി. വിമല അപ്പച്ചിയെയോ ഹരിയേട്ടനെയോ വിളിച്ചുണർത്തി പറഞ്ഞാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ അവരെയും കൂടി വെറുതെ ഭയപെടുത്തണമല്ലോ എന്നോർത്ത് അവൾ തന്നെ അത് വേണ്ടായെന്നും വച്ചു .മൊബൈൽ എടുത്തു ദേവന്റെ നമ്പറിലേക്കു ഡയൽ ചെയ്യാൻ പലതവണ ഒരുങ്ങിയതാണ്..പക്ഷെ എന്തോ ഒന്ന് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..എന്ത് ചെയ്യണം എന്നാലോചിച്ചു അങ്ങനെ കിടക്കുമ്പോഴാണ് പുറത്തു ബുള്ളറ്റിന്റെ ഒച്ച കേട്ടത്..ഉടനെ അവൾ പുതപ്പു കഴുത്തു വരെ മൂടി ഒരു വശം തിരിഞ്ഞു കണ്ണുകളടച്ചു ഉറങ്ങുന്ന പോലെ കിടന്നു..അവനു വേണ്ടി ഇത്രയും നേരം അവൾ ഉറങ്ങാതെ ഇരിക്കുകയായിരുന്നു എന്ന് അവൻ അറിയണ്ട..അവൻ മുറിയിൽ കയറിയതും.. കട്ടിൽ കടന്നു ബാത്റൂമിലേക്കു പോകുന്നതും അവൾ ശബ്ദങ്ങളിലൂടെ അറിഞ്ഞു.. അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി..ബാത്‌റൂമിൽ മാത്രമേ ലൈറ്റ് ഇട്ടിട്ടുള്ളു. വാതിൽ അടച്ചിട്ടില്ല, വാഷ്‌ബേസിനിൽ നിന്ന് കൈ കഴുകുകയാണ്.. ഇടക്കെപ്പോഴോ അവൻ ഒന്ന് നീങ്ങിയപ്പോൾ അവൾ ഞെട്ടി പോയി.. വെള്ളത്തോടൊപ്പം കയ്യിൽ നിന്ന് ചുവന്ന നിറത്തിൽ എന്തോ ഇറ്റിറ്റു വീഴുന്നു.. ചോര .. കൈ മുറിഞ്ഞിരിക്കുകയാണ്. അവന്റടുത്തേക്കു എഴുനേറ്റു പോകണോ വേണ്ടയോ എന്ന് മനസ്സിൽ കുറെ ചിന്തിച്ചു. പിന്നീട് വാശി ജയിച്ചപ്പോൾ അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ വീണ്ടും കണ്ണടച്ച് കിടന്നു. അലമാരി തുറക്കുന്നതിന്റെയും എന്തെക്കെയോ മാറ്റുന്നതിന്റെയുമൊക്കെ ഒച്ച കേൾക്കാനുണ്ട് . ഡ്രസ്സ് മാറാൻ ആവുമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കുറച്ചു സമയത്തിന് ശേഷവും അവന്റെ തപ്പൽ അവസാനിക്കാത്തപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സ് തപ്പുന്നതാവുമെന്നു അവൾക്കു തോന്നി. കഴിഞ്ഞ ദിവസസം അലമാരി അടുക്കിയപ്പോൾ അത് മുകളിലത്തെ തട്ടിൽ ഇരിക്കുന്നത് കണ്ടതാണ്. അവൾ പിന്നെയും കണ്ണ് തുറന്നു നോക്കി. അവളുടെ ഉറക്കം കളയണ്ട എന്ന് കരുതി ആണെന്ന് തോനുന്നു അപ്പോളും ബാത്റൂമിലെ ലൈറ്റ് മാത്രമേ ഉള്ളു. അവൻ താഴത്തെ തട്ടിലാണ് തപ്പി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൾ വീണ്ടും കണ്ണടച്ചെങ്കിലും മനസാക്ഷി ഇല്ലാത്തവളെ പോലെ പെരുമാറുന്നതിനു മനസ്സ് കുറ്റപ്പെടുത്തി. അവന്റെ കയ്യിൽ നിന്നും ഇറ്റു വീണുകൊണ്ടിരുന്ന ചോരയുടെ ചിത്രം മുന്നിൽ തെളിഞ്ഞപ്പോൾ പിന്നെ അവൾക്കു പിടിച്ചു നിൽക്കാനായില്ല. " ഫസ്റ്റ് എയ്ഡ് ബോക്സ് ആണ് തപ്പുന്നതെങ്കിൽ അത് അവിടെയല്ല " അവൻ ഞെട്ടി തിരിഞ്ഞു നോക്കി. അവൾ എണീറ്റ് കിടക്കുകയാണെന്ന് അവൻ അറിഞ്ഞില്ല. തനിക്കെന്താണ് വേണ്ടതെന്നു ഇവൾക്ക് എങ്ങനെ മനസിലായി. " അത് ആ മുകളിലത്തെ തട്ടിലാണ് ഇരിക്കുന്നെ" അതും പറഞ്ഞു നട്ടപ്പാതിരക്കു അടിയുമുണ്ടാക്കി കയ്യും മുറിച്ചു ബാക്കി ഉള്ളവന്റെ ഉറക്കം കൂടി കളയാനായിട്ടു കയറി വന്നേക്കുവാനെന്നു പിറുപിറുത്തു കൊണ്ട് അവൾ കണ്ണടച്ച് കിടന്നു. കുറച്ചു നേരം കഴിഞ്ഞും ഉറക്കം വരാതായപ്പോൾ വീണ്ടുമൊന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അറിയാതെ അവൾക്കു ചിരി പൊട്ടി. വലത്തേ കയ്യിലെ മുറിവിൽ ഇടത്തെ കൈ കൊണ്ട് ബാൻഡേജ് ചുറ്റാനുള്ള ശ്രമത്തിലാണ് ദേവൻ. കുറച്ചു നേരം അവന്റെ തത്രപ്പാട് നോക്കി കിടന്നിട്ടു അവൾ എണീറ്റ് ലൈറ്റ് ഇട്ടു അവന്റെ അടുത്തേക്കു ചെന്ന് അവനു നേരെ കൈ നീട്ടി.അവൻ ബാൻഡേജ് അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.തന്റെ മുറിവിൽ ബാൻഡേജ് വച്ച് കെട്ടുന്ന ആമിയെ അവൻ നോക്കികൊണ്ട്‌ നിന്നു . തന്റെ മാറോടൊപ്പം ഉയരമേ അവൾക്കുള്ളു.. നെഞ്ചിൽ തല ചായ്ച്ചു നിന്നാൽ അവൾക്കു തന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി കേൾക്കാൻ കഴിയും.. എന്നെങ്കിലും നീയെന്റെ നെഞ്ചിലങ്ങനെ ചായുമോ പെണ്ണെ? അവന്റെ കയ്യിലെ മുറിവ് വച്ച് കെട്ടി ഒന്നും മിണ്ടാതെ അവൾ വീണ്ടും കട്ടിലിനടുത്തേക്കു നീങ്ങി. പെട്ടെന്നാണ് പിറകിൽ നിന്നും ദേവന്റെ പിടിത്തം അവളുടെ കൈകളിൽ വീണത്.. അവൾ ദേഷ്യത്തോടെ ചോദ്യ ഭാവത്തിൽ അവനെ തിരിഞ്ഞു നോക്കി " ഇനിയും എന്താ വേണ്ടത്? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല?" "അങ്ങനൊന്നുമല്ല .. നേരത്തെ നീയെന്തോ എന്നോട് പറയാൻ തുടങ്ങിയില്ലേ .. അതെന്താ??" "നേരത്തെയോ?? എപ്പോൾ?? " ആമി അറിയാത്ത ഭാവം നടിച്ചു.. " ഞാൻ പുറത്തു പോകുന്നതിനു മുന്നേ നീയെന്തോ എന്നോട് പറയാൻ വന്നില്ലേ?? അതെന്താണെന്നു ചോദിച്ചത്" ഓ .. അപ്പോൾ ഞാൻ പറയാൻ വന്നത് എന്താണെന്നു അറിയണം എന്നൊക്കെ ഉണ്ട്.. എന്നിട്ടാണ് ഒരു പെണ്ണ് വിളിച്ചപ്പോഴേക്കു ചാടി ഓടി പോയത്.. അങ്ങനിപ്പോ അറിയണ്ട.. ആമി മനസ്സിലോർത്തു " ആണോ?? എനിക്കൊര്മയില്ലലോ.. അപ്പോൾ എന്തെങ്കിലും പറയാൻ വന്നതാവും.. ഇപ്പോൾ ഓർക്കുന്നില്ല" "ആണോ.. എന്നാൽ നീ കിടന്നോ" അവൾ കട്ടിലിൽ കയറി ഭിത്തിയുടെ സൈഡിലേക്ക് തിരിഞ്ഞു കണ്ണടച്ച് കിടന്നു. " ഞാൻ വിചാരിച്ചു നീയെന്നെ ബര്ത്ഡേ വിഷ് ചെയ്യാൻ വന്നതാവുമെന്നു" ആമി ഞെട്ടി പിടഞ്ഞു എഴുനേറ്റു അവനെ തന്നെ നോക്കി. ഈശ്വര ഇയാൾ ഇതെങ്ങനെ അറിഞ്ഞു? അവളുടെ മുഖഭാവം കണ്ടു ദേവന് ചിരി വന്നു. അവൻ കട്ടിലിൽ അവളുടെ അടുത്ത് വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കി " ആണോ?" " എ .. എന്ത് ?" " എന്നെ വിഷ് ചെയ്യാൻ വന്നതായിരുന്നോന്നു? ആണെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ഒരിച്ചിരി ലേറ്റ് ആയതു സാരമില്ല" ഓഹോ.. അപ്പൊ ഞാൻ വിഷ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. അങ്ങനിപ്പോ മോൻ സുഖിക്കണ്ട.. " ഞാൻ ആരേം വിഷ് ചെയ്യാനൊന്നും വന്നതല്ല" ദേവന് തെല്ലൊരു നിരാശ തോന്നി. " ആണോ.. എന്നാൽ പിന്നെ കിടക്കാം.. പറയാൻ വന്നതു ഓര്മ വരുമ്പോൾ പറഞ്ഞാൽ മതി" " ഏതാ ആ പെണ്ണ്??" തന്റെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ആമി തന്നെ ഞെട്ടി പോയി..ചോദിക്കണമെന്ന് ഓർത്തതല്ല.. പക്ഷെ താൻ പോലും അറിയാതെ വാക്കുകൾ പുറത്തേക്കു വന്നതാണ്. കിടക്കാൻ തുടങ്ങുകയായിരുന്നു ദേവൻ അവളുടെ ചോദ്യം കേട്ട് ഒന്ന് അമ്പരന്നു " പെണ്ണോ?" ഒന്നുമാറിയത് പോലുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ആമിക്കു ദേഷ്യമാണ് വന്നത് " നേരത്തെ ഫോണിൽ വിളിച്ച ആ പെണ്ണ്?" ദേവന്റെ മുഖത്ത് അപ്പോഴും അതെ അമ്പരപ്പ് തന്നെ കണ്ടതും ആമിയുടെ ദേഷ്യം ഇരട്ടിയായി.. " ഞാൻ കണ്ടതാണ് നേരത്തെ നിങ്ങളുടെ ഫോണിലേക്കു നിഷ എന്ന് പേരുള്ള പെൺകുട്ടിയുടെ കാൾ വന്നത്.. അവൾ വിളിച്ചിട്ടല്ലേ ആരോടോ അടിയുണ്ടാക്കാൻ നിങ്ങൾ രാത്രി ഇറങ്ങി പോയത്? ഇതിനു മുൻപും പല പ്രാവശ്യം നിങ്ങളുടെ ഫോണിലേക്കു അവളുടെ കാൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.." ആമി അരിശത്തോടെ അത്രയും പറഞ്ഞു നിർത്തിയതും ദേവന്റെ അമ്പരപ്പ് ഒരു പൊട്ടിചിരിയിലേക്കു വഴി മാറി. അവന്റെ ചിരിയും കൂടി കണ്ടപ്പോൾ ആമിയുടെ മുഖം ചുവന്നു.. പോക്രിത്തരം കാണിക്കുന്നതും പോരാ.. ചോദിക്കുമ്പോൾ കളിയാക്കുന്നു.. " നിന്നോടാരാ പറഞ്ഞത് എന്നെ വിളിക്കുന്നത് പെണ്ണാണെന്ന്??" " പിന്നെ നിഷ എന്നത് ആണുങ്ങളുടെ പേരാണോ??" " നിഷ എന്നത് ആണിന്റെ പേരല്ല.. പക്ഷെ നിഷാന്ത് എന്ന് പേരുള്ള ഒരു ആണിനെ നിഷ എന്ന് ചുരുക്കി വിളിക്കാം" ആമി അവൻ പാഞ്ഞത് ഒട്ടും വിശ്വാസമില്ലാത്ത പോലെ അവനെ തന്നെ നോക്കി. അത് മനസിലാക്കിയിട്ടെന്ന പോലെ ദേവൻ ബെഡിൽ നിന്നും എഴുനേറ്റു ചാർജ് ചെയ്യാൻ വച്ചിരുന്ന അവന്റെ മൊബൈലും എടുത്തു വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു. എന്നിട്ടു ഫോൺ അവൾക്കു കാണാൻ പാകത്തിന് അവളുടെ മുന്നിലേക്ക് നീട്ടി പിടിച്ചു. നിഷ എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പർ എടുത്തു സ്പീക്കർ ഓൺ ആക്കി ഡയല് ചെയ്തു. നാലഞ്ചു ബെല്ലുകൾക്കപ്പുറം അപ്പുറത്തു നിന്ന് ഫോൺ എടുത്തു. ആമി ശ്വാസമടക്കി പിടിച്ചിരുന്നു " പറയെടാ" അപ്പുറത്തു നിന്ന് ഘനഗംഭീരമായ ഒരു പുരുഷശബ്ദം " ഒന്നുമില്ലെടാ.. വീടെത്തിയോ എന്നറിയാൻ വിളിച്ചതാണ്.." " എത്തിയില്ല.. എത്തുന്നു" " ശെരി" ഫോൺ കട്ട് ആയി. ദേവൻ ഇപ്പൊ എന്തായി എന്ന ഭാവത്തിൽ ആമിയെ ഒന്ന് നോക്കി. അവളാണെങ്കിൽ ആകെ ചമ്മി ഇരിപ്പാണ്. " അത്.. പിന്നെ.. ഞാൻ.." " നീ???" " ഒന്നുമില്ല" അതും പറഞ്ഞു അവൾ ബെഡിന്റെ ഒരു വശത്തായി അവനിൽ നിന്ന് അകന്നു മാറി കിടന്നു. അവനും ഫോൺ തിരികെ വച്ച് ബെഡിന്റെ ഇപ്പുറത്തെ വശത്തായി വന്നു കിടന്നു. ഉറക്കത്തിലേക്കു പോകുമ്പോഴും ദേവന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ടായിരുന്നു. പിറ്റേ ദിവസം കേരളം മുഴുവൻ ഉണർന്നത് മനുഷ്യമനഃസാക്ഷിയെ നടുക്കിയ രണ്ടു കൊലപാതകങ്ങൾക്ക് സാക്ഷിയാകാനാണ്. കോഴിക്കോട്ടെ പ്രശസ്തമായ ഹോസ്പിറ്റലിന്റെ ഉടമയായ ബഷീർ അഹമ്മദിന്റെ മകൻ റയാൻ ബഷീറിനെയും എറണാകുളത്തെ മേമൻ ചാരിറ്റി ഹോസ്പിറ്റലിന്റെ ഉടമ വര്ഗീസ് മേമന്റെ മകൻ എബിൻ വര്ഗീസിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതുദേഹങ്ങൾ രണ്ടും കത്തി കരിഞ്ഞ നിലയിലായിരുന്നു. അവരുടെ അച്ഛന്മാരായ ബഷീറും വർഗീസും സുഹൃത്തക്കളായതു കൊണ്ട് റയാനും എബിനും ചെറുപ്പം മുതലേ നല്ല കൂട്ടുകാരായിരുന്നു. സംഭവസ്ഥലത്തു നിന്ന് റയാന്റെ പേഴ്സ് കിട്ടുകയും അതിലുള്ള ഐഡന്റിറ്റി കാർഡിൽ നിന്ന് റയാനെ തിരിച്ചറിയുകയും അത് വഴി മറ്റേ ആൾ എബിനാണെന്നു സ്ഥിതീകരിക്കുകയുമായിരുന്നു. അത്യാവശ്യമായി എബിനെ കാണാൻ പോകുകയാണെന്നു പറഞ്ഞാണ് റയാൻ കോഴിക്കോട്ടു നിന്ന് പോന്നതെന്നു അവന്റെ വീട്ടുകാർ പറയുന്നു. റയാൻ എറണാകുളത്തു എത്തിയെന്നും അവനെ കാണാൻ പോകുകയാണെന്നും പറഞ്ഞാണ് എബിൻ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്താണ് അവർക്കു ഫോണിൽ സംസാരിക്കാനല്ലാതെ നേരിൽ കാണേണ്ട ആവശ്യമെന്നു ആർക്കും അറിയില്ല. ഈ വാർത്ത കേട്ടപ്പോൾ മുതൽ ആമിക്കു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി തുടങ്ങി. ഇന്നലെ ദേവേട്ടന് വന്ന ഫോണിൽ ആരെയൊക്കെയോ പിടിച്ചു വച്ച കാര്യമൊക്കെ പറയുന്നുണ്ട്. അതിനു ശേഷമാണു അവൻ പോയി കയ്യും മുറിച്ചു വന്നത്. ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നത് എറണാകുളത്താണ്.. മരിച്ചവരിൽ ഒരാൾ കോഴിക്കോടുകാരനാണ്. തന്റെ പനി കഴിഞ്ഞ ഇടയ്ക്കു ദേവേട്ടൻ കോഴിക്കോട് പോയി മൂന്നു ദിവസം തങ്ങിയതും ഓർത്തപ്പോൾ എന്തോ പൊരുത്തക്കേട്.അത് പോലെ കൊട്ടേഷൻ സംഘത്തിന്റെ പണിയാണെന്നും ഒക്കെ വാർത്തയിൽ പറയുന്നു. ദേവേട്ടന് ഇതിൽ എന്തെങ്കിലും പങ്കുണ്ടാവുമോ?? ഏയ് ഉണ്ടാവില്ല.. രണ്ടു കൊച്ചു ചെറുക്കൻമാരെ കത്തിച്ചു കളയാനും മാത്രം ദുഷ്ടനാണോ തന്റെ ഭർത്താവു.. അല്ല എന്ന് വിശ്വസിക്കാൻ തന്നെയാണ് അവൾ ഇഷ്ടപെട്ടത്. എങ്കിലും എന്തോ ഒരു അസ്വസ്ഥത ഉള്ളിൽ കൂടു കൂട്ടിയിരുന്നു. മരിച്ച രണ്ടു പേരും ചെറുപ്പക്കാരായതു കൊണ്ടും രണ്ടു പേരുടെയും അച്ഛന്മാർ നല്ല സ്വാധീനമുള്ളവരായതു കൊണ്ടും വാർത്ത പെട്ടെന്ന് തന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഇത് ചെയ്തവരെ കണ്ടെത്താനായി പോലീസ് പരക്കം പാഞ്ഞു തുടങ്ങി.ലോക്കൽ പോലീസിന്റെ അന്വേഷണം എങ്ങും എത്തുന്നില്ലന്നു കണ്ട ബഷീറും വര്ഗീസും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഈ കേസ് ക്രൈം ബ്രാഞ്ചിലേക്കു മാറ്റി. ക്രൈം ബ്രാഞ്ചിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെ തന്നെ തങ്ങളുടെ മക്കളുടെ കൊലപാതകിയെ കണ്ടെത്താനായി രംഗത്തിറക്കണമെന്നു അവർ ആവശ്യപ്പെട്ടു. അതിനായുള്ള ചരട് വലികളും ആരംഭിച്ചു. ഒരു ദിവസം പതിവ് പോലെ വീട്ടിൽ ഹരിയോടും അച്ഛനോടും ഒപ്പം ഇരുന്നു വാർത്ത കാണുമ്പോഴാണ് ആ ബ്രേക്കിംഗ് ന്യൂസ് വന്നത്.. "പ്രമാദമായ റയാന്റെയും എബിന്റെയും ഇരട്ട കൊലപാതകം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥൻ തന്നെ വരുന്നു. ഏറ്റെടുത്ത കേസുകൾ മുഴുവനും തെളിയിച്ചിട്ടുള്ള, രാഷ്ട്രീയമോ സ്വാധീനമോ കൈക്കൂലിയോ ഒന്നും ഏശാത്ത നൂറു ശതമാനം ആത്മാർത്ഥതയുള്ള ക്രൈം ബ്രാഞ്ച് ഡി.വൈ .സ്.പി അൻവർ അലി. ആ പേരും അതിനോടപ്പം ടി വി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവും കണ്ടപ്പോൾ ദേവന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിറകിലേക്ക് പോകുകയും അതിൽ അസ്വസ്ഥനാവുകയും ചെയ്തു. തുടരും... രചന:- നിള നിരഞ്ജൻ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
നീലാംബരം........ മൂന്നാം ഭാഗം തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ അവനിറങ്ങുമ്പോൾ ആ ബോഗിയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ തങ്ങളെ യാത്രയാക്കി.... എന്നാൽ കൂടെ വരാനോ ഒന്നും ഏറ്റെടുക്കാനോ ആർക്കും താല്പര്യമുണ്ടായിരുന്നില്ലെന്ന് മാത്രം....... ഒരു കല്ല് കയറ്റി വെച്ച ഭാരത്തോടെ അവൻ ട്രയിനിനിൽ നിന്നിറങ്ങി...... ചുറ്റും കനത്ത ഇരുട്ടിൽ റെയിൽ വേ സ്റ്റേഷന്റെ വെട്ടങ്ങൾ മാത്രമുണ്ട് .. ഒട്ടും തിരക്കില്ലാത്ത ആളൊഴിഞ്ഞ ഒരു ചെറിയ സ്റ്റേഷനാണത്..... അവൻ റെയിൽ വേ പോലീസ്നെ ലക്ഷ്യമാക്കി നടന്നു..... നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ട് അവളെ അവിടെയെൽപ്പിക്കുമ്പോൾ പോലീസ് കാരുടെ മുമ്പിൽ താനായിരുന്നു കുറ്റക്കാരൻ.... സത്യം പറയെടാ....... ഇതാരാടെ കൊച്ചാ..... മെലിഞ്ഞു വെളുത്ത ആ പോലീസ് കാരൻ ദേഷ്യത്തോടെ തന്നോട് വീണ്ടും ചോദിക്കുമ്പോൾ ആനന്ദി വിരലുകളിൽ പിടിച്ചു ഭയത്തോടെ ഒന്ന് കൂടി തന്നോട് ചേർന്നു നിന്നു.... അവനവളുടെ കുഞ്ഞി വിരലുകൾ കൂട്ടി പ്പിടിച്ചു.... സർ സത്യമാണ് ഞാൻ പറയുന്നത്..... ഞാൻ സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി ഡൽഹിലായിരുന്നു..... എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുകയാണ്.... അല്ലാതെ എനിക്കീ കുട്ടിയെ മുമ്പോരു പരിചയവൂമില്ല...... അഭി ആവുന്നതും പറയുമ്പോഴും അയാൾ തന്നെ ചൂഴ്ന്നു നോക്കുകയാണ്...... എന്താടോ അവിടെ..... മറ്റൊരു പോലീസ്‌കാരൻ അപ്പുറത് നിന്ന് ചോതിച്ചപ്പോഴാണ് തന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആൾ അയാളോട് ച്ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞത്..... ആ.....കുഞ്ഞിനെ കിട്ടിയിട്ടുണ്ടെന്ന് സ്റ്റേഷനിലേക്ക് വിവരം കൊടുക്ക്.... ഈ പയ്യന്റെ അഡ്രസ്സും നമ്പറും വാങ്ങി വെച്ചു പറഞ്ഞയക്...... അയാൾ അത് പറഞതും അഭിയുടെ ശ്വാസം നേരെ വീണിരുന്നു...... അവൻ നന്ദി സൂചകമെന്നോണം അയാളെ നോക്കി...... പിന്നേയ്..... എന്താവശ്യത്തിന് എപ്പോ വിളിപ്പിച്ചാലും വന്നേക്കണം. കേട്ടോ .. തനിക്കുള്ള താക്കീതെന്ന വണ്ണം അതും പറഞ്ഞു അയാൾ അകത്തേക്ക് പോകുമ്പോൾ അവൻ സമ്മതമെന്ന വണ്ണം തല കുലുക്കി.... നേരത്തെ സംസാരിച്ച പോലീസ് കാരൻ തന്റെ പേരും അഡ്ഡ്രസുമെല്ലാം കുറിച്ചെടുക്കുമ്പോഴും ആനന്ദി യുടെ വിരലുകൾ തന്റെ കൈകളിൽ മുറുകുന്നത് അവനറിഞ്ഞു...... അവന്റെ ഹൃദയത്തിന്റെ കനം കൂടി....... അവൻ അവളിലേക്കൊന്ന് നോക്കി..... ആ കണ്ണുകൾ ഇപ്പൊ കരയുമെന്ന വണ്ണം ചുരുങ്ങിയിട്ടുണ്ട്..... ഒറ്റപ്പെടലിന്റെ ആഴിയിൽ ആ ശരീരം വിറ കൊള്ളുന്നുണ്ട്........ പ്രതീക്ഷയോടെ ആ കണ്ണുകൾ തന്നെ ഉറ്റു നോക്കുകയാണ്.... മോളിവിടെ നിന്നോ.... അമ്മയെ ഇവര് കണ്ട് പിടിച്ചു തരും....... അവളെ ആശ്വസിപ്പിക്കാൻ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു....... അവളൊന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളാൽ തന്നെ നോക്കി കൊണ്ട് വിരലുകളിലെ പിടി മുറുക്കുകയാണ്....... അവളുടെ ദയനീയമായ നോട്ടം അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി....... അവളെ താൻ അവിടെ ഉപേക്ഷിച്ചു പോകുകയാണെന്ന് മനസ്സിലായിട്ടെന്ന വണ്ണം ആ മിഴികൾ തന്നോട് യാചിക്കുന്നത് പോലെ..... ബലമായി തന്നെ അവളുടെ കുഞ്ഞി വിരലുകൾ തന്നിൽ നിന്നടർത്തി മാറ്റി കൊണ്ട് അഭി തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിന്റെ ഭിത്തിയിൽ അവൾ അള്ളി പ്പിടിച്ചിരിക്കുന്നത് അവനറിഞ്ഞു....... നിറഞ്ഞ കണ്ണുകൾ അവൻ ഇറുക്കെ ചിമ്മി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുമ്പോൾ ആ കുഞ്ഞി കണ്ണുകളിലെ കണ്ണ് നീർ അവന്റെ നെഞ്ചിലാകെ പെയ്തു തുടങ്ങിയിരുന്നു........ എന്തിനാണ് താനീത്രയേറെ നോവുന്നതെന്നറിയില്ല....... വെറും ഒരു പകലിന്റെ പരിചയം മാത്രമേ തങ്ങൾക്കിടയിലുള്ളു.... എന്നിട്ടും അവൾ തന്റെ സ്വന്തമാണെന്നത് പോലെ മനസ്സ് നീറുകയാണ്..... ഇനി ട്രെയിൻ വരാൻ കുറച്ചു കഴിയും....... അവൻ അവിടെയുള്ള ഒരു സിമന്റ്‌ ബെഞ്ചിലേക്കിരുന്നു..... നെഞ്ചിലാകെ യൊരു ഭാരം തിങ്ങി നിൽപ്പാണ്..... എന്തിനാണീശ്വരാ അവരെ തനിക്ക് മുമ്പിൽ തന്നെ കൊണ്ട് വന്നത്..... ഏറെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയിരുന്ന തന്റെ യുള്ളിൽ ഭാരം നിറക്കാൻ അവരെ തന്റെ മുമ്പിൽ കൊണ്ട് വരേണ്ടിയിരുന്നില്ല..... അവൻ അടുത്തുള്ള പൈപ്പിൽ പോയി ഒന്ന് മുഖം കഴുകി..... വീണ്ടും ആ സിമന്റ്‌ ബെഞ്ചിൽ വന്ന് ചാരി കിടക്കുമ്പോൾ അരികിൽ കുഞ്ഞു ശരീരത്തിന്റെ സാമീപ്യം അവന് വെറുതെ തോന്നി..... കൈകൾക്കുള്ളിൽ ആ വിരലുകളുടെ ചൂട്..... അവളെ വിട്ടിട്ട് പോരുമ്പോൾ ആ കണ്ണുകൾ തന്നെ നോക്കിയ നോട്ടം...... എല്ലാം..... അവനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുക യായിരുന്നു..... സാരമില്ല..... പോലീസ് കാർ അവളുടെ അമ്മയെ കണ്ട് പിടിച്ചു കൊടുക്കുമായിരിക്കും..... അവൻ സ്വയം ആശ്വസിച്ചു..... പക്ഷെ കുഞ്ഞിനെ വേണ്ടെന്ന് വെച്ചു ഉപേക്ഷിച്ചു പോയ ഒരുവൾ അവളെ വീണ്ടും തിരഞ്ഞെത്തുമോ...... ഇനി അവൾ വന്നില്ലെങ്കിൽ ആനന്ദിയെ അവരെന്തു ചെയ്യും..... പല വിധ ചോദ്യങ്ങൾ അവന്റെ മനസ്സിൽ തിങ്ങി നിറഞ്ഞു ...... അവളെ കുറിച് തനിക്ക് ചിന്തിക്കേണ്ട കാര്യമില്ലെങ്കിൽ കൂടി അവൾ തന്റെ ഉത്തരവാദിത്ത മാണെന്ന് ഉള്ളിൽ നിന്നാരോ പറയും പോലെ....... അവൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു...... ഇങ്ങനെ വീട്ടിലേക്ക് പോയാലും മനസ്സമാധാനം എന്തെന്ന് താനറിയില്ലെന്ന് അവന് വ്യക്തമായിരുന്നു.... അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി യതിനു ശേഷം മാത്രമേ അവളിൽ കുരുങ്ങി കിടക്കുന്ന തന്റെ ഹൃദയത്തേ മോചിപ്പിക്കാൻ കഴിയു എന്നുമനറിയാമായിരുന്നു..... യാന്ത്രിക മായെന്ന വണ്ണം ആ കാലുകൾ വീണ്ടും സ്റ്റേഷനെ ലക്ഷ്യമാക്കി നീങ്ങി....... ട്രെയിൻ വരാൻ നേരമായിട്ടുണ്ട്... അതിന് മുന്പേ ഒന്ന് കൂടി അവളെ കാണണം...... ആരെങ്കിലും അവളെ അന്വേഷിച്ചോ എന്നറിയണം...... അവളുടെ അമ്മ വന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചറിയണം...... എല്ലാം ഒന്ന് കൂടി ചോദിച്ചറിഞ് അവൾ സുരക്ഷിതയാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം.. അവൻ തുറന്ന് കിടക്കുന്ന ആ സ്റ്റേഷന്റെ യുള്ളിലേക്ക് എത്തി നോക്കുമ്പോൾ നേരത്തെ കണ്ട പോലീസ് കാരൻ ആനന്ദിക്കടുത്തേക്ക് താഴ്ന്നിരുന്നു കൊണ്ട് വഷളൻ ചിരിയോടെ അവളുടെ ഇളം ശരീരത്തിലെ നെഞ്ചിലെ തടിപ്പിൽ ഞെരടുന്നതാണ് കണ്ടത്..... ഒരു നിമിഷം അവന്റെ ശ്വാസം മൊന്നു വിലങ്ങി.... അയാളുടെ പിടുത്തത്തിന്റെ വേദനയിലെന്ന വണ്ണം ഉറക്കം തിങ്ങി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.... ചുണ്ടുകൾ വിതുമ്പു‌ന്നുണ്ട്..... കുഞ്ഞി കൈകൾ കൊണ്ട് അവളയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്..... അഭി ഒരു നിമിഷം തലക്കൊരടിയേറ്റത് പോലെ അവിടെ നിന്നും പെട്ടെന്ന് മാറി നിന്നു.... നെഞ്ചിൻ കൂട് എരിഞ്ഞു പുകയുകയാണ്...... അവൻ തലയിൽ ഒരു നിമിഷമൊന്നു കൈ വെച്ചു....... ശ്വാസോച്വസത്തിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നെന്ന വണ്ണം അവൻ വാ പൊത്തി പിടിച്ചു..... അല്പ സമയത്തിന് ശേഷം തൊണ്ട ക്കൂഴിയിൽ കുരുങ്ങി നിന്ന ശ്വാസത്തിനു അല്പം അയവ് വന്നെന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ ഒന്ന് കൂടെ സ്റ്റേഷന്റെ ഉള്ളിലേക്ക് എത്തി നോക്കി....... സ്റ്റേഷന്റെ ഉള്ളിലുള്ള മുറിയിലേക് പോകുന്ന അയാളെ അവൻ കണ്ടിരുന്നു.. അവൻ ആനന്ദിയിലേക്ക് ഒന്ന് നോക്കി... തറയിലിരുന്നു കൈകൾ കൊണ്ട് ഇരു കണ്ണുകളും തുടച്ചു കൊണ്ടവൾ തേങ്ങി ക്കരയുകയാണ്....... അവൻ നെഞ്ച് പൊട്ടുന്ന വേദനയോടെ അവളെ നോക്കി നിശ്ചല നായി നിന്നു...... കണ്ണ് തിരുമ്മി കരയുന്നവൾ മുഖമൊന്നുയർത്തിയപ്പോഴാണ് തന്നെ നോക്കി വാതിൽ പടിയിൽ നിൽക്കുന്ന വനെ കാണുന്നത്.. അവളുടെ ചുണ്ടുകൾ ഏറെ വിതുമ്പി.... അത് വരെയുള്ള വേദനകളെല്ലാം അവനോട് പങ്കു വെച്ചെന്ന പോൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അവളോടി ചെന്നവന്റെ  ഇരു കാലിൽ കൂട്ടി പിടിക്കുമ്പോൾ ഒരു നിമിഷം ഹൃദയം നിശ്ചല മായിരുന്നവന്റെ..... അവൻ അവളെയും കൊണ്ട് ഒന്നപ്പുറത്തേക്ക് മാറി നിന്നു .... നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ട്...... അവളെ അവിടെ വിട്ടിട്ട് പോന്നതിന്റെ കുറ്റബോധം കൂടി ഇപ്പൊ അവന്റെ ഉള്ളിലെരി യുന്നുണ്ട്. തന്റെ കാലുകൾ കൂടി പ്പിടിച്ചു കൊണ്ട് കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവനറിയില്ലായിരുന്നു..... എന്തായാലും ഇവിടെ  അവൾ സുരക്ഷിതയല്ലെന്ന് അവനുറപ്പായി... ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു കുഞ്ഞിനെ എന്തും ചെയ്യാനയാൾ മടിക്കില്ലെന്ന് അവന് തോന്നി....... അയാളെ ഉള്ളം കയ്യിലിട്ട് ഞെരിക്കാൻ അവന് തോന്നി..... ചുറ്റുമുള്ള സമൂഹം ഒട്ടും നല്ലതല്ല....നന്മകളെ ക്കൂടി മൂടി കളയും തിന്മകളാണ്...... ആറ് വയസ്സുകാരിയുടെ ഇളം മേനിയിൽ പോലും കാമം കാണുന്ന അത്രത്തോളം അധഃപതിച്ച മനുഷ്യരാണ് ചുറ്റും..... മനുഷ്യന്റെ ബലഹീനതകളെല്ലാം ഒളിയും മറയുമില്ലാതെ പ്രകടിപ്പിക്കാൻ ധൈര്യം കൊടുക്കുന്നൊരു തരം സമൂഹം.... അവനെന്ത് ചെയ്യേണമെന്നറിയാതെ കുഴങ്ങി..... അവളെ ഇവിടെ വിട്ടിട്ട്  പോകാൻ തുടങ്ങിയപ്പോഴുള്ള ആ ഭീകരമായ വേദന അവളുടെ സമീപനത്തിൽ കുറഞ്ഞത് അവനറിഞ്ഞു.... അവളുടെ കൈ വിരലുകൾ തന്റെ പാന്റിൽ മുറുകുമ്പോൾ കണ്ണ് നീർ ആകെ ക്കൂടി കാലിൽ പടരുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി...... അഭി...എനിക്ക് പേടിയാ അഭി...എന്നേ ഒറ്റക്ക് വിട്ടിട്ട് പോകല്ലേ അഭി.... അവളവന്റെ മുഖത്തേക്ക് നോക്കി തേങ്ങി തേങ്ങി കൊണ്ടത് പറയുമ്പോൾ അവന്റെ ഹൃദയം കീറി മുറിഞ്ഞു രക്തം പൊടിഞ്ഞു.... ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേൾക്കാം.. ട്രെയിൻ പതിയെ നിശ്ചലമായതും അവളെ യവൻ കോരിയെടുത്തത് പെട്ടെന്നായിരുന്നു..... എന്ത് ചെയ്യുമെന്ന ചോദ്യത്തിനെ പാടേ മറന്നു കൊണ്ട് അവന്റെ കാലുകൾ ആ ട്രെയിനിനെ ലക്ഷ്യമായി നടക്കുമ്പോൾ അവൾ ആശ്വാസത്തോടെ അവന്റെ തോളിൽ അള്ളി പിടിച്ചു കിടന്നു......... അവൾ തന്റെ കയ്യിലിരിക്കുമ്പോൾ ഉള്ളിലെ നീറ്റലിനു അയവ് വരുന്നത് അവനും അറിയുന്നുണ്ടായിരുന്നു...... അഭി..... നിനക്കെന്താ ചെവി കേൾക്കുന്നില്ലേ......ഏതാ ഈ കുട്ടിയെന്നാ ചോദിച്ചത്..... ദേവിയുടെ ശബ്ദം ഒന്ന് കൂടി അവന്റെ നേർക്ക് ഉയർന്നപ്പോഴാണ് ചിന്തകളിൽ നിന്നവൻ ആ വീട്ട് മുറ്റത്തേക്ക് വന്നത്... അമ്മയുടെ ശബ്ദത്തിന്റെ കാഠിന്യം കൊണ്ടെന്ന വണ്ണം തന്റെ പിറകിലേക്ക് ഒതുങ്ങി നിൽക്കുന്ന ആനന്ദി യിൽ അവന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..... അമ്മേ...... ട്രെയിനീന്ന് കിട്ടിയതാ......അവളുടെ അമ്മ ഇട്ടിട്ട് പോയപ്പോൾ ഞാൻ കൂടെ ക്കൂട്ടി...... അഭിയത് പറയുമ്പോൾ ദേവിയുടെ മുഖം ഒന്ന് കൂടി വരിഞ്ഞു മുറുകി...... ട്രെയിനിൽ നിന്ന് കിട്ടിയാൽ ഇങ്ങോട്ടാണോ കൊണ്ട് വരിക... നീയിത്ര വിവര ദോഷിയാണോ..... ആളുകളെന്ത് പറയും........ ഒക്കെ പോട്ടെ.... അടുത്ത ആഴ്ച നിന്റെ വിവാഹ നിശ്ചയമാണ്..... സ്നേഹേടെ വീട്ടുകാര് ഇതറിഞ്ഞാലോ..... അയല്പക്കങ്ങളിൽ നിന്നും തങ്ങൾക്ക് നേരെ യുയരുന്ന നോട്ടങ്ങൾ കണ്ടത് കൊണ്ട് തന്നെ അല്പം അമർത്തി പിടിച്ച ശബ്ദത്തിലാണ് ദേവിയത് പറഞ്ഞത്....... കവിയുടെ കണ്ണുകൾ അഭിക്ക് പിറകിലേക്ക് നീങ്ങി നിൽക്കുന്ന ആ കുഞ്ഞു സുന്ദരി യിലേക്കെത്തിയിരുന്നു...... അവളുടെ ഹൃദയം ഒന്ന് പിടച്ചു.. ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം അവരിലെ അമ്മ മനസ്സ് ഒന്ന് കുരുങ്ങി കിടന്നത് പോലെ...... ഇതേതാ ദേവിയേ അഭീടെ കൂടെയൊരു കുട്ടി... ഇവനെന്താണ്ടൊക്കെയോ പഠിക്കാൻ പോയേക്കുവായിരുന്നില്ലേ....... പശുവിനു കാടി വെള്ളം എടുക്കാൻ വന്ന ജാനു അതും കൂടി ചോദിച്ചിതും ദേവിക്ക് നിന്നിടം കുഴിഞ്ഞു പോകുന്നത് പോലെ തോന്നിയിരുന്നു..... ഓഹ്..... അത്..... അത് ട്രൈനീന്നെങാണ്ട് കിട്ടിയതാ ജാനു.... തള്ള ഇട്ടേച്ച് പോയപ്പോൾ അവന് സഹതാപം തോന്നി ഇങ് കൊണ്ട് വന്നു...... ദേവി വളരേ സമർത്ഥമായി അത് പറഞ്ഞു നിർത്തുമ്പോഴും അത് വിശ്വസിച്ചില്ലെന്ന വണ്ണം ജാനുവിന്റെ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു..... പാലിനൊപ്പം ഓരോ വീടുകളിലും എത്തിക്കാനുള്ള പലഹാരം കിട്ടിയതിന്റെ ചിരി....... എന്റീശ്വരാ ഇനി യിതു നാട് മുഴുവൻ എത്തുമല്ലോ..... ദേവി തലക്ക് കൈ കൊടുത്തു കൊണ്ടതും പറഞ് തിണ്ണയിലേക്കിരിക്കുമ്പോൾ അഭി അതൊന്നും ശ്രദ്ധിക്കാതെ യെന്ന വണ്ണം ആനന്ദിയുടെ കൈ പിടിച്ചു അകത്തേക്ക് കയറിയിരുന്നു...... ഇതിനെയെന്ത് ചെയ്യാനാ ഉദ്ദേശം...... അകത്തേക്ക് കയറിയ അഭിയുടെ പിറകെ വന്ന് കൊണ്ട് ദേവിയത് ചോദിക്കുമ്പോൾ അഭിയൊന്ന് തിരിഞ്ഞു....... എന്റെ പൊന്നമ്മേ..... അല്ലെങ്കിലേ തല പൊട്ടുന്നുണ്ട്.....ഒരിത്തിരി സമാധാനം തരാമോ...... അഭിയത് പറയുമ്പോൾ എല്ലാം കൂടി അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.... സത്യം പറഞ്ഞാൽ ആനന്ദിയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവന് തന്നെ അറിയില്ലായിരുന്നു...... പതിയെ ആലോചിച്ചു എന്തെങ്കിലുമൊക്കെ ചെയ്യണം..... തൽക്കാലം അവളെ എങ്ങും വിടാൻ അവന് കഴിയുമായിരുന്നില്ല......    വെറുതെ അവന്റെ മനസ്സ് അവളുടെ അമ്മയെ യൊന്നോർത്തു...... അവളിപ്പോ എവിടെയാവും.... ആനന്ദിയെ ഓർക്കുന്നുണ്ടാവുമോ........                                         (തുടരും) Aysha Akbar #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീലാംബരം...... രണ്ടാം ഭാഗം താൻ വാങ്ങി കൊടുത്ത കളിപ്പാട്ടം കൊണ്ട് കളിക്കുന്നവളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു കുളിര് തോന്നുന്നുണ്ട്... അവളെ തന്നെ നോക്കിയിരിക്കാൻ തോന്നുന്നത് പോലെ...... അവളുടെ അമ്മ ഇടയ്ക്കിടെ എഴുന്നേറ്റെങ്ങോ പോകുന്നുണ്ടായിരുന്നു..... നീല നിറത്തിലുള്ള സാരിയുടെ അറ്റം തന്റെ മുഖത്തേക്ക് പാറുമ്പോഴൊക്കെയും അവളെ താൻ തലയുയർത്തി യൊന്നു നോക്കും...... തിരികെ വരുമ്പോഴേക്കും ആ കണ്ണുകൾ കലങ്ങി മറിഞ്ഞിട്ടുണ്ടാവും...... ചുവന്ന കണ്ണുകളിൽ ഒരഗ്നി പുകയുന്നത് അവൻ കണ്ടിരുന്നു.... അപ്പോഴും ഇതൊന്നുമറിയാതെ ആ കുഞ്ഞി കൈകൾ തന്റെ കാലിൽ പതിയെ തോണ്ടി വിളിക്കുന്നുണ്ടാവും..... മോളെ പേരെന്താ....... അങ്ങനെ ഇടയ്ക്കിടെ അവൾ പോയി വരുന്നത് കൊണ്ട് തന്നെ തന്നോട് ഒന്ന് കൂടി ചേർന്നിരുന്ന ആ പെൺകുട്ടിയോട് താനത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....... ആനന്ദി...... പേര് പോലെ അവളുടെ കണ്ണുകളിലും ആനന്ദത്തിന്റെ തിളക്കം..... നിരയോത്ത പല്ലുകൾ കാണിച്ചുള്ള അവളുടെ ചിരി യെന്തോ അവന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി....... അവളുടെ ചൂണ്ടു വിരൽ അവന്റെ നെഞ്ചിലേക്ക് ചൂണ്ടി കണ്ണുകൾ കൊണ്ട് ആംഗ്യത്തോടെ ഏറെ ഭംഗിയായി എന്തോ ഒന്ന് ചോദിക്കുമ്പോൾ അത് തന്റെ പേര് ചോദിച്ചതാണെന്ന് മനസ്സിലാക്കാൻ അവനൊരു നിമിഷമെടുത്തു..... അവൻ ഒരു ശബ്ദത്തോടെ അവളെ നോക്കി ചിരിച്ചു..... അവളും നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... അഭി.......അഭിമന്യു... അവനത് പറഞ്ഞതും അഭി യെന്ന പേര് അവൾ ചുണ്ടുകൾ കൊണ്ടൊന്നു ഉരുവിടുന്നതും പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിക്കുന്നതുമെല്ലാം ഒരു ചിരിയോടെ അവൻ നോക്കിയിരുന്നു.... ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അറ്റത്ത് അവൾ എപ്പോഴോ തന്റെ മടിയിലേക്കെത്തിയിരുന്നു..... ഇതാരാ അഭി....... തനിക്കൊരു ചായയും അവൾക്ക് പഴം പൊരിയും വാങ്ങി പേർസിൽ നിന്ന് പൈസയെടുത്  അയാൾക്ക് കൊടുത്തപ്പോഴാണ് പഴം പൊരി കടിച്ചു കൊണ്ട് അവൾ പേർസിലുള്ള ഫോട്ടോയിലേക്ക് ചൂണ്ടിയത് ചോദിച്ചത്....... ഒരു നിമിഷം അഭി എന്നുള്ള അവളുടെ യാ വിളിയിൽ അവനൊന്നു ഞെട്ടിയിരുന്നു..... അത്ര മേൽ അടുപ്പമുണ്ടായിരുന്നാ വിളിക്ക്........ ഒരു പക്ഷെ വർഷങ്ങളായി  വിളിച്ചു ശീലിച്ച ലാഖവമുണ്ടായിരുന്നതിന്...... ഒരു നിമിഷം തനിക്കെതിർ വശമായിരുന്നവളും ആ വിളിയിൽ തങ്ങളിലേക്ക് ഉറ്റ് നോക്കിയത് പോലെ..... പക്ഷെ അഭി അവളിലേക്ക് മുഖമുയർത്തിയില്ല.... പകരം ആനന്ദി യെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആ പേഴ്സ് അവൾക്ക് മുന്നിലേക്ക് പിടിച്ചു.... ഇത് അമ്മ.... ഇത് ഏട്ടൻ...... ഇത്...... അഭി ഓരോരുത്തരെ യായി ചൂണ്ടി കാണിച്ചു കൊണ്ടവസാനം അവന്റെ ചിത്രത്തിൽ തൊട്ട് കൊണ്ട് ഒരു ചോദ്യത്തോടെ നിർത്തിയതും അവൾ മുഖം തിരിച്ചു അവനെ നോക്കി...... അവൻ കണ്ണുകൾ കൊണ്ട് ചോദ്യമെറിഞ്ഞു..... അഭി..... അവൾ പറയുന്നതോടൊപ്പം ചിരിയോടെ അവന്റെ കവിളിലൊന്ന് നുള്ളുക കൂടി ചെയ്തതും അവനെന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം തോന്നിയിരുന്നു......... അവൻ പോലുമറിയാതെ അവളുടെ കവിളിൽ അവന്റെ ചുണ്ടമർന്നിരുന്നു... ഇതെല്ലാം ശ്രദ്ധിച്ചെന്ന വണ്ണം തന്റെ മുമ്പിലിരിക്കുന്നവളെ കണ്ണുകൾ ഉയർത്താതെ തന്നെ അവന് കാണുന്നുണ്ടായിരുന്നു..... നേരം ഇരുട്ടി തുടങ്ങി..... ട്രെയിനിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു..... പുറത്ത് മുഴുവനായും ഇരുട്ട് പടർന്നു....... തണുത്ത കാറ്റിൽ പാറി പറക്കുന്ന മിനുസമേറിയ അവളുടെ മുടിയിഴകൾ അവൻ ഒതുക്കി വെച്ചു കൊടുത്തു...... അത് വരെ ട്രെയിൻ യാത്ര തന്ന മുഷിച്ചിലെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ...... ആദ്യം മുതൽക്കേ തങ്ങളെ വീക്ഷിച്ചു കൊണ്ടിരുന്ന അപ്പുറത്തെ സീറ്റിലിരിക്കുന്ന സർദാർജി യിൽ പോലും ഒരു പുഞ്ചിരി തളിർത്തിരുന്നു..... തലപ്പാവ് കുലുക്കി കൊണ്ടയാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു...... പുതുതായി കയറിയവരൊന്നും അത്ര തങ്ങളെ ശ്രദ്ധിക്കുന്നില്ല..... കാരണം തങ്ങൾ സ്വന്തക്കാരാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും....... അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു നിന്നു..... അപ്പോഴൊക്കെയും ആ നീലാംബരിയിലേക്ക് ഒന്ന് കൂടി നോക്കാൻ അവന് തോന്നിയെങ്കിലും ഒറ്റ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ഗൗരവമേറിയ ആ മുഖവും തീക്ഷണമായ കണ്ണുകളും അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു...... അതിലേറെ ഇടക്കെപ്പോഴോ കലങ്ങി മറിഞ്ഞ ഇമകളിൽ അവന്റെ നെഞ്ചുലഞ്ഞു പോയിരുന്നു....... നീല നിറത്തിലുള്ള സാരിയുടെ അറ്റം ഒന്ന് കൂടി പാറി തന്നിലേക്ക് വീണപ്പോഴാണ് വീണ്ടും അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് അവനറിഞ്ഞത്.... അപ്പോഴും അവൻ മുഖം അവളിലേക്ക് തിരിചിരുന്നില്ല..... അമ്മ എവിടെ അഭി...... കോട്ടു വാ യിട്ട് കൊണ്ടുള്ള ആനന്ദിയുടെ ചോദ്യത്തിൽ നിന്നാണ് അഭിയും അവളെ ഓർത്തത്....... അവൾ പോയിട്ടിപ്പോ ഒത്തിരി നേരമായിയെന്നത് തിരിച്ചറിയുമ്പോൾ എന്തിനോ ഒരു ഉൾ ഭയം തോന്നിയിരുന്നവന്....... അവൻ പെട്ടെന്ന് എഴുന്നേറ്റു..... മോളിവിടെയിരിക്ക്..... ഞാൻ പോയി നോക്കട്ടെ... അതും പറഞ്ഞു കൊണ്ട് അഭി വാഷ് റൂമിലേക്ക് പോകുമ്പോൾ അവൻ പോലുമറിയാതെ കാലുകൾക്ക് വേഗത കൂടുന്നുണ്ടായിരുന്നു..... ഒരു നിമിഷം അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് മുന്നറിയിപ്പ് തരും പോലെ...... വിചാരിച്ചത് പോലെ തന്നെ അവിടെ യുള്ള രണ്ട് ബാത്റൂമിന്റെ വാതിലുകൾ തുറന്നപ്പോഴും അവിടം ശൂന്യമായിരുന്നു..... അവനാകെ ക്കൂടി ഒരു വിറയൽ തോന്നി...... അവനാ ബോഗിയിലൂടെ ഓടുകയായിരുന്നു..... ഒരോരുത്തരിലൂടെയും അവന്റെ കണ്ണുകൾ നീങ്ങി........ നീല ക്കൽ മൂക്കുത്തിയുടെ തിളക്കത്തേ അവന്റെ കണ്ണുകൾ സസൂക്ഷ്മമം തിരഞ്ഞു.... നീല നിറത്തിലുള്ള സാരിയുടെ അറ്റം എവിടെയെങ്കിലും പാറി വീഴുന്നുണ്ടോ എന്നവന്റെ ഹൃദയം ചോദിച്ചു കൊണ്ടിരുന്നു... അവളുടെ മുഖം കൂടുതലായി മനസ്സിലില്ലെങ്കിൽ കൂടി ഏകദേശം അറിയാം.... അവനോരോരുത്തരോടും അവളെ കുറിച് ചോദിക്കുമ്പോൾ ആർക്കും ഒന്നും അറിയില്ലായിരുന്നു..... അവർ എപ്പോഴോ ഇറങ്ങി പോകുന്നത് കണ്ടല്ലോ..... സ്റ്റേഷൻ ഏതാണെന്ന് വ്യക്തമായി ഓർമയില്ല...... അവസാനം അല്പം ഉയരം കുറഞ് തടിച്ച ഒരാളാണ് അത് പറഞ്ഞത്.... ആകെ ക്കൂടി കൈകൾ കുഴയും പോലെ തോന്നിയവന്... ഒരു തരം മരവിച്ച അവസ്ഥ..... എന്തിനാണ് താനീങ്ങനെ കുഴയുന്നതെന്നതിന്റെ ഉത്തരം തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ആ കുഞ്ഞി കണ്ണുകളായിരുന്നു..... അവനൊരു തളർച്ചയോടെ ആ സീറ്റിലേക്കിരുന്നു..... കൈ രണ്ടും തലക്ക് കുത്തി വെച് അവനല്പം നേരം അങ്ങനെയിരുന്നു..... ഇത് ഇങ്ങനത്തെ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ.... ഇത്ര നല്ലൊരു കൊച്ചിനെ ഇട്ടേച്ച് പോകാൻ ആ പെണ്ണിനെങ്ങനെ തോന്നി.... ഓഹ്.... അതിനെ കണ്ടാൽ പറയില്ലായിരുന്നു...... പല വിധ സംസാരങ്ങൾ നാല് പാട് നിന്നും കേൾക്കുമ്പോഴും അഭിക്ക് തലയുയർത്താൻ കഴിഞ്ഞിരുന്നില്ല.... ശ്വാസം തൊണ്ട ക്കുഴിയിൽ വന്ന് നിൽക്കുകയാണ്..... തന്റെ തിരച്ചിലിൽ നിന്നും ബോഗിയിലുള്ളവരെല്ലാം കാര്യം അറിഞ്ഞത് കൊണ്ട് തന്നെ എല്ലാവരും തനിക്ക് ചുറ്റും തടിച്ചു കൂടി നിന്നിരുന്നു......അവൻ പതിയെ തലയൊന്നുയർത്തി..... വിൻഡോ സീറ്റിൽ ചാരി ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടതും അവന്റെ ഉള്ളെന്തിനോ ഒന്ന് പിടച്ചു..... എല്ലാവരുടെയും സംസാരങ്ങളിൽ നിന്ന് എന്തൊക്കെയോ അവൾക്ക് മനസ്സിലായിട്ടുണ്ടെന്നത് സാരം...... ഇത് വരെ കണ്ട തിളക്കമെല്ലാം അവളിൽ നിന്നറ്റ് പോയിട്ടുണ്ട്.... ഇത്ര നേരം തന്നെ തണുപ്പിച്ച ആ മുഖം ആദ്യമായി തന്നെ ആകെ ചുട്ടെരിക്കുന്നത് പോലെ തോന്നിയവന്... സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകാൻ മാത്രം അധഃപതിച്ച ആ സ്ത്രീയോട് അവന് തീർത്താൽ തീരാത്ത കലി തോന്നിയിരുന്നു...... എന്തിന്റെ പേരിലായാലും ആരെന്നോ എന്തെന്നോ അറിയാത്ത ഒരുവന്റെ കയ്യിൽ ഒരു കുഞ്ഞിനെ ഏൽപ്പിച്ചു പോകുന്ന അവളൊരു അമ്മയാണോ...... ഓർക്കും തോറും അവന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകി.... പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവളിരുന്നിടത്തായി കിടന്നിരുന്ന ബാഗിലേക്ക് തിരിഞ്ഞത്.... അവൻ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് അതെടുത്തു....... അവന്നത് മുഴുവനായി തിരയുമ്പോൾ അതിൽ ആനന്ദിയുടേതല്ലാത്ത ഒന്നും തന്നെയുണ്ടായിരുന്നില്ല..... അപ്പൊ..... അപ്പൊ അവൾ മനഃപൂർവം കുഞ്ഞിനെ കളഞ്ഞ താണല്ലേ.... ഓർക്കും തോറും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... ശെരിക്കും..... ശെരിക്കും അവൾ നിന്റെ അമ്മ തന്നെയാണോ.... അവളോടുള്ള ദേഷ്യത്തോടെ അഭി ആനന്ദിയോടത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു.... നിന്നോടാ ചോദിച്ചത്...... മിണ്ടാതിരിക്കുന്ന വളെ കാൻകെ അഭിയുടെ ശബ്ദം ഒന്ന് കൂടി കനത്തിരുന്നു..... അവൾ അതേയെന്ന അർത്ഥത്തിൽ പതിയെ യൊന്നു തലയാട്ടി..... അഭിക്കപ്പോഴും ദേഷ്യം അടങ്ങുന്നില്ലായിരുന്നു..... ആനന്ദി..... പറ.... എവിടെയാ നിന്റെ വീട്.... നിന്റെ അച്ഛൻ....എവിടെയാ എല്ലാവരും...ആരൊക്കെയുണ്ട് വീട്ടിൽ.......എവിടെയാണെന്ന് പറ........ ഞാൻ അങ്ങോട്ട് കൊണ്ടാക്കി തരാം..... അഭി ഓരോറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിച്ചു നിർത്തുമ്പോൾ ആ കണ്ണുകളിലെ ഭാവത്തിന് ഇത് വരെ കണ്ട അഭിയുടെ ഒരു സാമ്യവുമില്ലെന്നത് ആ കുഞ്ഞു മനസ്സിൽ വല്ലാത്ത മുറിവ് തീർത്തിരുന്നു....... അ...റിയില്ല.........ആനന്ദിക്കറിയില്ല വീട് എവിടെയാണെന്ന്...... അഭി എന്നെ തല്ലുമോ..... വിറച്ചു കൊണ്ടവളത് ചോദിച്ചാ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അഭിയുടെ നെഞ്ചിൽ ഒരു കത്തി കുത്തി യിറക്കിയത് പോലെ തോന്നിയിരുന്നു..... അത് വരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം എങ്ങോട്ടാ ഒലിച്ചു പോയത് അവനറിഞ്ഞു.. ഇ...ല്ലാ.......അഭി... തല്ലില്ല..... അഭിയൊന്നും ചെയ്യില്ല........ കരയേണ്ട..... അവളുടെ തലയിലൊന്ന് കൈ വെച്ചു അതും പറഞ്ഞു കൊണ്ട് അഭി എതിർ വശത്തെ സീറ്റിലേക്കിരിക്കുമ്പോൾ എന്തിനോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... ചെറിയ കുട്ടിയല്ലേ.... അതിനു വീടൊന്നും അറിയുന്നുണ്ടാവില്ല..... അമ്മാ.... ഉൻ അപ്പാ എങ്കെ...... പല തരത്തിലുള്ള വാക്കുകളും പല ഭാഷയിൽ അവളോടുള്ള ചോദ്യങ്ങളുമെല്ലാം ആ ബോഗിയിൽ നിറഞ്ഞു നിൽക്കുമ്പോൾ അഭി ആ സീറ്റിലേക്ക് ചാരിയെങ്ങനെ കിടന്നു..... അവളാകെ ക്കൂടി കൂനി കൂടി വിറച്ചിരിക്കുകയാണ്...... ഹേ ഭായ് ....... ഇസ് ബച്ചേ കോ ആപ് പോലീസ് കേ ഹവാലെ കർ ദീജിയെ...... പലരും അഭിപ്രായങ്ങൾ പറയുന്ന കൂട്ടത്തിൽ തന്റെ അവസ്ഥ മനസ്സിലാക്കിയെന്ന വണ്ണം സംസാരിച്ചത് തലപ്പാവ് ധരിച്ച ആ മനുഷ്യനായിരുന്നു....... അത്ര നേരം കൊണ്ട് അയാൾക്ക് തന്റെ മേൽ വന്ന ആരാധനയുടെ ചുവയുണ്ടയായിരുന്നാ വാക്കുകൾക്ക്..... ശെരിയാണ്.... ഇനി അതാണ്‌ തനിക്ക് ചെയ്യാനുള്ളത്......... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവനിറങ്ങാൻ നേരം സീറ്റിൽ കിടന്നിരുന്ന ബാഗ് കൂടി ആരോ അവന്റെ  കയ്യിലേക്ക് വെച്ച് കൊടുത്തപ്പോഴാണ് അതിന്റെ പുറത്തെ അറയിൽ ഒരു പേപ്പർ ഉള്ളത് പോലെ അവന് തോന്നിയത് .... അത് തനിക്കുള്ളതാണെന്ന് മനസ്സ് പറഞ്ഞതും അവൻ പെട്ടെന്നത് എടുത്ത് നോക്കി....... ആനന്ദിയെ വിശ്വസിച്ചേൽപ്പിക്കുകയാണ്... മറ്റാർക്കും കൈ മാറാതെ കൂടെ നിർത്തുമെന്ന വിശ്വാസത്തോടെ..... അവളെ തേടി ഒരിക്കൽ ഞാൻ വരിക തന്നെ ചെയ്യും........ അവനത് വായിച്ചതും സിരകളിലൂടെ ദേഷ്യം ഇരച്ചു കയറി...... സ്വന്തം കുഞ്ഞിനെ അപരിചിതന് കൈ മാറാൻ മനസ്സുറപ്പുള്ള അവളുടെയൊരു എഴുത്ത് .... അവൻ ദേഷ്യത്തോടെ അത് ചുരുട്ടി കൊണ്ട് ബാഗിലേക്ക് തന്നെയിട്ടു..... ആ കടലാസ് പിടിച്ച അവന്റെ കൈകളിൽ നീലാംബര പ്പൂവിന്റെ നിർവികാരമായ ഒരു ഗന്ധം തങ്ങി നിൽപ്പുണ്ടായിരുന്നപ്പോൾ .....                                   (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
ദേവാസുരം ഭാഗം 8 © Protected കേക്ക് കട്ടിങ് കഴിഞ്ഞതോടു കൂടി ഹരിയും ആതിയും ഫോട്ടോ സെഷൻ തുടങ്ങി. ഹരിയോട് ചേർന്ന് നിന്നും കെട്ടിപ്പിടിച്ചും പല പോസുകളിലും ആതി ഫോട്ടോ എടുക്കുന്നത് കണ്ടു കൊണ്ട് ആമി അടുക്കളയിലേക്കു പോയി. പോകുന്ന വഴി അവൾ പിറുപിറുത്തു " ഇവിടെ ചിലർക്ക് ഒന്ന് അടുത്ത് വന്നു നില്ക്കാൻ പോലും മടിയാണ്.. അടുത്ത് വന്നാൽ ഞാനെന്താ കടിക്കോ? അടുക്കളയിൽ പുറത്തു നിന്ന് കൊണ്ട് വന്ന ഫുഡ് പാത്രങ്ങളിൽ ആകുമ്പോഴാണ് ആരോ വന്നു ഫാമിലി ഫോട്ടോ എടുക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞു ആമിയെ വന്നു വിളിച്ചത്. ആമി ചെല്ലുമ്പോൾ എല്ലാവരും റെഡി ആയി അവളെയും കാത്തു നിൽക്കുകയാണ്.. ആമി ചെന്ന് ദേവന്റെ അടുത്തായി നിന്നു . ഫോട്ടോ എടുത്തു കഴിഞ്ഞു തിരികെ അടുക്കളയിലേക്കു പോകാൻ തിരഞ്ഞപ്പോഴേക്കു അവളുടെ കയ്യിൽ പിടി വീണു..ദേവനാണോ എന്ന് കരുതി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹരിയെയാണ് കണ്ടത്..അവന്റെ അടുത്ത കയ്യിലെ പിടിത്തം ദേവന്റെ ഒരു കയ്യിലായിരുന്നു. " എങ്ങോട്ടു പോകുവാ ഇത്ര ധൃതി പിടിച്ചു രണ്ടാളും കൂടി? അവിടെ നിക്ക്., നിങ്ങളുടെ രണ്ടാളുടേം കൂടെ ഒരു ഫോട്ടോ എടുക്കട്ടേ..ഒന്ന് ചേർന്ന് നിന്നെ.. ഫോട്ടോ ഞാൻ എടുക്കാം" ദേവൻ ആമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവിടെ പ്രത്യേകിച്ച് ഭാവമൊന്നും കാണാനില്ല. പെട്ടെന്ന് എന്തോ തീരുമാനിച്ച പോലെ അവൻ വന്നു ആമിയുടെ അടുത്ത് നിന്ന്.. അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ തന്നോട് ചേർത്ത് നിർത്തി.. പ്രതീക്ഷികാതെയുള്ള അവന്റെ പ്രവർത്തിയിൽ അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി.. ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. എന്നിട്ടു തല താഴ്ത്തി അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു "അടുത്ത് വന്നു നിന്നിട്ടുണ്ട്..കടിക്കാൻ തോന്നുണ്ടോ?" ആമി പിന്നെയും ഞെട്ടി. ഈശ്വരാ .. ഇങ്ങേരു ഇതൊക്കെ എപ്പോളാ കേട്ടത്..അപ്പോളതാ പിന്നെയും ചെവിയിൽ ഒരു ശബ്ദം " കടിക്കാൻ തോന്നുന്നുണ്ടെങ്കിൽ കടിച്ചോ.. എനിക്ക് കുഴപ്പമില്ല" അതും പറഞ്ഞു അവൻ അവളുടെ ഇടുപ്പിലെ പിടിത്തം ഒന്നുടെ മുറുക്കി അവളെ കുറച്ചൂടെ തന്നോട് ചേർത്ത് നിർത്തി. എന്നിട്ടു ഒന്നും അറിയാതെ പോലെ മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്തു ഹരിയുടെ ക്യാമെറയിലേക്കു നോക്കി നിൽക്കുകയാണ് ദേവൻ..രണ്ടു നിമിഷം കൂടി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയിട്ടു ആമിയും ക്യാമെറയിലേക്കു നോക്കി. ഹരി അവരുടെ ഒന്ന് രണ്ടു ക്ലിക്കസ് എടുത്തു.. ഫോട്ടോ എടുത്തു കഴിഞ്ഞതും ദേവൻ ആമിയുടെ ഇടുപ്പിൽ നിന്നു കയ്യെടുത്തു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറിയിലേക്ക് പോയി.. വന്ന അതിഥികൾക്ക് ഭക്ഷണം ഒക്കെ കൊടുത്തു നടക്കുമ്പോഴും ദേവനെ പറ്റി ചിന്തിക്കാതിരിക്കാൻ ആമിക്കു പറ്റുന്നുണ്ടായിരുന്നില്ല.. എത്രയൊക്കെ വേണ്ടാന്ന് വച്ചിട്ടും അവൻ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്ത് നിർത്തിയപ്പോഴുണ്ടായ ആ വികാരം മറക്കാൻ പറ്റുന്നില്ല.. വെറുക്കാൻ ഇറങ്ങി പുറപ്പെട്ട താൻ ഇപ്പോൾ പതിയെ അവനെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണോ?? പിന്നെ എന്താണ് തനിക്കു ഇത്രയും നേരമായിട്ടു അവനെ ഒന്ന് വിഷ് ചെയ്യാൻ പോലും സാധിക്കാത്തതു.. പാർട്ടി കഴിഞ്ഞു പതുക്കെ അതിഥികളെല്ലാം പിരിഞ്ഞു പോയി. അടുക്കളയിൽ ജാനകിയും ആമിയും എല്ലാം ശരിയാക്കി വച്ചു . പാർട്ടി കാരണം വല്ലാത്ത ക്ഷീണമാണെന്നു പറഞ്ഞു ആതിയും ശ്രീകുട്ടിയും നേരത്തെ കിടക്കാൻ പോയിരുന്നു.. ആമി മുറിയിലെത്തിയപ്പോൾ ദേവൻ ബാത്റൂമിലായിരുന്നു.. മേല്കഴുകി മാറാനുള്ള ഡ്രെസ്സും കയ്യിലെടുത്തു ദേവൻ ഇറങ്ങാൻ അവൾ കാത്തിരുന്നു .. അവൻ ഇറങ്ങി വന്നു അവളെ ഒന്ന് നോക്കി....ഡ്രസിങ് ടേബിളിനു അടുത്തേക്ക് നടന്നു.. ആമിയുടെ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുകയായിരുന്നു.. വിഷ് ചെയ്യാനോ വേണ്ടയോ.. അവസാനം അവനെ വിഷ് ചെയ്യാൻ തന്നെ തീരുമാനിച്ചു.. " ദേവേട്ടാ" അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ദേവന്റെ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു..ആമിക്ക് തൊണ്ട വരളുന്ന പോലെ തോന്നി.. ഒച്ച പുറത്തു വരുന്നില്ല.. സ്വന്തം ഭർത്താവിനോട് ഒരു ഹാപ്പി ബര്ത്ഡേ പറയാൻ ഒരു ഭാര്യ ഇത്രയും ബുദ്ധിമുട്ടുന്നത് ആദ്യമായാരിക്കും.. ദേവൻ അപ്പോഴും എന്താണെന്ന ഭാവത്തിൽ അവളെയും നോക്കി നിൽപ്പാണ്.. എന്താണെങ്കിലും സകല ധൈര്യവും സംഭരിച്ചു വിഷ് ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു .. എന്താ പ്രതികരണം എന്നറിയാമല്ലോ.. സന്തോഷമാണോ അതോ എപ്പോഴത്തെയും പോലെ മൈൻഡ് ചെയ്യാതെ ഇരിക്കുമോ?? അവൾ അവനെ വിഷ് ചെയ്യാനായി വാ തുറക്കാൻ തുടങ്ങിയതും ബെഡിൽ കിടന്ന ദേവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. ബെഡിന്റെ അരികിലായി നിന്നിരുന്ന ആമി ബെൽ കേട്ട് നോക്കി.. " നിഷ കാളിങ്" ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന സംശയങ്ങൾ പിന്നെയും തല പൊന്തിയതോടെ അവൾ തിരിഞ്ഞു ദേവനെ നോക്കി.. അവൻ അവളെ മറി കടന്നു റിങ് ചെയ്യുന്ന ഫോണുമെടുത്തു ബാൽക്കണിയിലേക്കു ഇറങ്ങി. ബാൽക്കണിയിൽ നിന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ദേവനെ ആമി ശ്രദ്ധിച്ചു കൊണ്ടിരുന്നു. അപ്പുറത്തു നിന്ന് പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ് അവൻ. മുഖമൊക്കെ ആകെ സീരിയസ് ആയിരിക്കുന്നു.. അവൻ സംസാരിച്ചു കൊണ്ട് തിരിഞ്ഞു നിന്നപ്പോൾ അവൾ പതുകെ ബാൽക്കണിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചെവി കൂർപ്പിച്ചു.. അവിടുന്ന് പറയുന്നത് ദേവൻ കേള്ക്കുന്നെ ഉള്ളു.. ഇടയ്ക്കിടയ്ക്ക് മൂളുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു " നന്നായി.. അപ്പൊ അവസാനം അവന്മാർ ഇപ്പൊ നമ്മുടെ കയ്യിലുണ്ട്..നമ്മുടെ പിള്ളേരോട് അവന്മാർ രക്ഷപെടാതെ നോക്കാൻ പറ.. ഞാൻ ഉടനെ എത്താം.. എന്താ വേണ്ടെന്നു ബോസ്സിനോട് കൂടെ ചോദിക്കട്ടെ" അവൻ ഫോൺ വച്ച് ഉടനെ റൂമിലേക്ക് തിരിച്ചെത്തും എന്ന് തോന്നിയപ്പോൾ അവൾ വേഗം ബാത്‌റൂമിൽ കയറി കുറ്റിയിട്ടു. ദേവേട്ടൻ എന്തൊക്കെയാണ് പറഞ്ഞത്.. ആരെയൊക്കെയാണ് ഇവർ പിടിച്ചു വച്ചിരിക്കുന്നത്?? എന്തിനു വേണ്ടി??അപ്പോൾ എല്ലാവരും പറയുന്നത് പോലെ ദേവേട്ടൻ ഏതെങ്കിലും കൊട്ടേഷൻ സംഘത്തിലെ അംഗമാണോ? നിഷ ആരാണ്?? ഒരു പെൺകുട്ടിക്ക് ഇതിലൊക്കെ എന്താണ് കാര്യം? ആരാണ് ദേവേട്ടന്റെ ബോസ്?? ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ ആമിയുടെ ഉള്ളിൽ അലയടിച്ചു കൊണ്ടേ ഇരുന്നു. അവൾ മേലുലഴുകി വന്നപ്പോഴേക്ക് ദേവനെ മുറിയിൽ കണ്ടില്ല. പോർച്ചിൽ അവന്റെ ബുള്ളറ്റ് കാണാത്തപ്പോൾ അവൻ പോയി എന്ന് അവൾക്കു മനസിലായി. അസ്വസ്ഥമായ മനസ്സുമായി അവൾ മുറിയിലേക്ക് തന്നെ തിരിച്ചു പോയി. ഫോണിൽ വിളിച്ചറിയിച്ച സ്ഥലത്തെത്തി ബൈക്ക് പാർക്ക് ചെയ്തു ദേവൻ ചുറ്റും നോക്കി.. കൊള്ളാം പറ്റിയ സ്ഥലം തന്നെ..ചുറ്റും ഒരു വീടോ ആളനക്കമോ ഒന്നുമില്ല. വളരെ കാലമായി ഒഴിഞ്ഞു കിടക്കുന്ന ഈ കെട്ടിടം മാത്രം. ഒന്ന് കൂടി ചുറ്റും നോക്കി ദേവൻ ആ കെട്ടിടത്തിന് അകത്തേക്ക് കയറി. ദേവൻ അകത്തേക്ക് കയറിയ ഉടൻ തന്നെ ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ കുറ്റിയിട്ടു.. " എല്ലാം ഓക്കെ അല്ലെ?" " അതെ.. ബോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞില്ലേ?" "ഉം" ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ദേവൻ ആ മുറി മൊത്തം നോക്കി. അത്യാവശ്യം വലിയ ഒരു മുറിയാണ്. മുറിയിൽ അങ്ങിങ്ങായി തന്റെ ഗ്യാങ്ങിൽ പെട്ട ബാക്കി നാല് പേരും പല പല ജോലികളിൽ വ്യാപ്തരായിരിക്കുന്നു. മുറിയുടെ ഒത്ത നടുക്കായി എതിര്ദിശയിലേക്കു ഇട്ടിരിക്കുന്ന രണ്ടു കസേരകളിലായി രണ്ടു ചെറുപ്പക്കാരെ ബന്ധിച്ചിട്ടിരിക്കുകയാണ്.. ഇരുപത്തിയഞ്ചു വയസ്സോളം മാത്രമേ രണ്ടു പേർക്കും പ്രായം തോന്നുന്നുള്ളൂ. അവരുടെ വായിൽ നിറയെ തുണി തിരുകി വച്ചിരിക്കുന്നതിനാൽ അവരുടെ ഞെരുങ്ങലും മൂളലും മാത്രമേ കേൾക്കാനുള്ളു. പുതുതായി വന്ന ദേവനെ കണ്ടപ്പോൾ അതിലൊരാളുടെ മുഖത്ത് വല്ലാത്ത ഒരു ഭാവം പ്രകടമായി. അത് അവൻ പാടെ അവഗണിച്ചു. അവരുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു കാണാം. രണ്ടു പേരും കോടീശ്വര പുത്രന്മാരാണ്.. വലിയ മാളികകളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി കഴിയുന്നവർ..അവരുടെ വരാൻ പോകുന്ന വിധിയോർത്തു ദേവന് ചെറുതായി സഹതാപം തോന്നാതിരുന്നില്ല.. പക്ഷെ തനിക്കു തന്നെ ഏല്പിച്ച ജോലി ചെയ്തു തീർത്തേ മതിയാവൂ.. ഈ ഒരു അവസരത്തിനായാണ് ബോസ് ഇത്ര നാളും കാത്തിരുന്നത്.. എത്രയും പെട്ടെന്ന് കാര്യങ്ങൾ തീർത്തു ഇവിടെ നിന്ന് മടങ്ങണം.. ഇവരെ കാണാതായെന്ന് ഇവരുടെ രക്ഷിതാക്കൾക്ക് മനസ്സിലായാൽ പിന്നെ തങ്ങളുടെ പ്ലാൻ നടക്കില്ല.. " ബോസ്സിന്റെ പ്ലാൻ എങ്ങനാ?" കൂട്ടത്തിൽ ഒരുവന്റെ ചോദ്യമാണ് ദേവന്റെ ചിന്തകൾ അവസാനിപ്പിച്ചത്.. " കത്തിച്ചു കളഞ്ഞേക്കാനാ പറഞ്ഞേക്കുന്നത്.." അത് കേട്ടപ്പോൾ ബന്ധനസ്ഥനായവരുടെ മുഖം പിന്നെയും ഭയത്താൽ നിറയുന്നത് ദേവൻ കണ്ടു. " എവിടെയാ?? ഇവിടെ തന്നെയോ?" " ഇവിടെ വേണ്ട.. വേറൊരു സ്ഥലം ബോസ് കണ്ടു വച്ചിട്ടുണ്ട്.. അവിടെ വച്ച് മതി.. അപ്പൊ എങ്ങനാ.. പണി തുടങ്ങുവല്ലേ?" തുടരും... രചന:- നിള നിരഞ്ജൻ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
താലി കെട്ട് ഭാഗം 09 അന്ന് പിരിയഡ്‌സ് ആയത് കൊണ്ട് നിനക്ക് നിശ്ചയത്തിന് വരാൻ പറ്റാത്തത് മനസിലാക്കാം. എന്നാൽ അതിന് ശേഷം ഈ ഒരാഴ്ചയ്ക്കിടയിൽ ഒരിക്കൽ പോലും നിനക്കൊന്ന് ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ.... പ്രിയപ്പെട്ടവർ തനിക്ക് ചുറ്റും തീർക്കുന്ന ചതിയുടെ പത്മവ്യൂഹത്തെ കുറിച്ചറിയാതെ പാവം വേണി ശ്രീഹരിക്കൊപ്പം താൻ സ്വപ്നം കണ്ട ജീവിതം നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു. കല്യാണത്തിന് ഇനി ഒന്നര മാസം മാത്രമേ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ വേണിയുടെ കോളേജിൽ നിന്നുള്ള ടൂറിന് മുൻപായി കല്യാണ പർച്ചേസ് ഒക്കെ നടത്തി. എല്ലാത്തിനും കിഷോറും ഒപ്പം ഉണ്ടായിരുന്നു. ശ്രീഹരി മുഖത്ത് ഒരു അതൃപ്‌തിയും നല്ല രീതിയിൽ തന്നെ അവനോട് സഹകരിച്ചു നിന്നു. അതുകൊണ്ട് അവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാൻ കിഷോറിന് സാധിച്ചില്ല. അങ്ങനെ വേണിയുടെയും മീരയുടെയും ബാച്ച് ഒരുമിച്ച് ടൂർ പോകുന്ന ദിവസം വന്നെത്തി. അതിന്റെ തലേ ദിവസം കിഷോറിന്റെ നിർദേശ പ്രകാരം മീര വേണിയെ കാണാനെന്ന ഭാവേന ശ്രീമംഗലം തറവാട്ടിലേക്ക് വന്നു. അവൾ ചെല്ലുമ്പോ വേണി തന്റെ ഡ്രസ്സുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. "നിന്റെ പാക്കിങ് ഇതുവരെ കഴിഞ്ഞില്ലേ വേണി?" മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത് കൊണ്ട് മീര അവളുടെ മുറിയിലേക്ക് കടന്ന് വന്നു. ശബ്ദം കേട്ട് മുഖമുയർത്തിയ വേണി മീരയെ കണ്ടതും വിടർന്നു ചിരിച്ചു. "എത്ര ദിവസമായടി നീയൊന്ന് ഇങ്ങോട്ട് വന്നിട്ട്. അന്ന് പിരിയഡ്‌സ് ആയത് കൊണ്ട് നിനക്ക് നിശ്ചയത്തിന് വരാൻ പറ്റാത്തത് മനസിലാക്കാം. എന്നാൽ അതിന് ശേഷം ഈ ഒരാഴ്ചയ്ക്കിടയിൽ ഒരിക്കൽ പോലും നിനക്കൊന്ന് ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ." വേണി പരിഭവിച്ചു. "നീ ഷോപ്പിംഗ് തിരക്കിലായോണ്ട് വന്നാലും കാണാൻ പറ്റില്ലായിരുന്നല്ലോ. അതാ ഞാനിങ്ങോട്ട് വരാതിരുന്നത്." മീര അവളുടെ അരികിലായി ഇരുന്നു. "നിന്റെ പാക്കിങ് ഒക്കെ കഴിഞോ?" വേണി ചോദിച്ചു "അതൊക്കെ ഇന്നലെ തന്നെ കഴിഞ്ഞു." മീരയും അവളോടൊപ്പം കൂടി പാക്കിങ്ങിന് സഹായിച്ചു. ഇരുവരും കോളേജിലെ വിശേഷങ്ങളും മറ്റും പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല. ഈ സമയം താഴെ ഉമ്മറത്ത് വേണിയുടെ അച്ഛൻ വാസുദേവനും സഹോദരൻ വിനീതും കിഷോറും അവന്റെ അച്ഛനുമൊക്കെ വേണിയുടെ വിവാഹ കാര്യത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു. വിവാഹം മണ്ഡപത്തിലാക്കണോ തറവാട്ടിൽ തന്നെ മതിയോ എന്നൊക്കെ ആയിരുന്നു അവർ പ്രധാനമായും ചർച്ച ചെയ്തത്. അങ്ങനെ ഒടുവിൽ വിവാഹം ശ്രീമംഗലത്ത്‌ തന്നെ നടത്താൻ തീരുമാനിച്ചു. "കിഷോറേ... മോനേ... ഒന്നിങ്ങോട്ട് വന്നേ." അവർക്ക് കുടിക്കാൻ ചായയുമായി വന്ന അംബിക തിരിച്ചു പോകുമ്പോ കിഷോറിനെ അടുത്തേക്ക് വിളിച്ചു. "എന്താ അമ്മായി..." ചൂട് ചായ ഊതി കുടിച്ച് കൊണ്ട് അവൻ അവരുടെ അടുത്തേക്ക് വന്നു. "നീയല്ലേ അന്ന് പറഞ്ഞത് ശ്രീഹരിക്ക് ഭയങ്കര സംശയ രോഗമാണെന്ന്.. അങ്ങനെയുള്ള അവന്റെ കൂടെ നമ്മുടെ വേണിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഈ കല്യാണം മുടക്കാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാമെന്നല്ലേ മോൻ പറഞ്ഞത്." അംബിക തന്റെ ആധി പ്രകടിപ്പിച്ചു. "വേണിയോട് ഇതിനെ കുറിച്ച് സംസാരിക്കണമെന്ന് ഞാൻ പലതവണ കരുതിയതാണ് അമ്മായി. പക്ഷേ അവൾക്ക് അവനിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാ ഞാൻ പിന്നെ ഒന്നിനും മുതിരാത്തത്. ഒരുപക്ഷെ കല്യാണം കഴിയുമ്പോ ശ്രീഹരിയുടെ സംശയമൊക്കെ മാറുമായിരിക്കും അമ്മായി." കിഷോർ തന്നാലാവും വിധം അവരെ സമാധാനിപ്പിച്ചു. എങ്കിലും അവരുടെ ഉള്ളിലെ കനലടങ്ങിയില്ല. പക്ഷേ ഇക്കാര്യം വാസുദേവനോടോ വിനീതിനോടോ പറയാനുള്ള ധൈര്യമില്ലാത്തതിനാൽ തന്റെ മനസ്സിലെ വ്യഥ അവരോടും പറയാൻ അംബികയ്ക്ക് ആയില്ല. ഇങ്ങനെ എന്തെങ്കിലും കേട്ടാൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാതെ എടുത്തു ചാടി പ്രവർത്തിക്കുന്നവരാണ് വേണിയുടെ അച്ഛനും സഹോദരനും. അതുകൊണ്ട് അവരോട് ഒന്നും പറഞ്ഞൂടാ. ഇതൊക്കെ കാരണം വേണിയുടെ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചോർത്ത്‌ ആധി പിടിക്കാനേ അംബികയ്ക്ക് കഴിഞ്ഞുള്ളൂ. സന്ധ്യയോട് അടുത്താണ് മീര ശ്രീമംഗലത്ത് നിന്ന് ഇറങ്ങാൻ തുടങ്ങിയത്. "മീരാ... നേരം സന്ധ്യയായില്ലേ. നീ ഇവിടുന്ന് നടന്ന് വീട്ടിലെത്തുമ്പോഴേക്കും നല്ല ഇരുട്ട് വീഴും. അതുകൊണ്ട് നിന്നെ വീട്ടിൽ കൊണ്ടാക്കാൻ ഞാൻ കിഷോറേട്ടനോട് പറയാം." മടങ്ങി പോകാൻ നിന്ന മീരയെ പിടിച്ചു നിർത്തി കൊണ്ട് വേണി പറഞ്ഞു. "അതൊന്നും സാരമില്ല വേണി. സമയം ഒരുപാടൊന്നും ആയില്ലല്ലോ." ഞാൻ നടന്ന് പൊയ്‌ക്കോളാം. വെറുതെ കിഷോറേട്ടനെ ബുദ്ധിമുട്ടിക്കണ്ട. " മീര അവളെ തടഞ്ഞു. "അതൊന്നും സാരമില്ല." വേണി അവളുടെ മറുപടി കാര്യമാക്കാതെ കിഷോറിനെ അങ്ങോട്ട്‌ വിളിച്ചു. "കിഷോറേട്ട... മീരയെ ഒന്ന് വീട്ടിലാക്കി കൊടുക്കോ. ഇവൾ ഇവിടുന്ന് നടന്ന് വീട്ടിലെത്തുമ്പോ ഇരുട്ടി പോകും." വേണി പറഞ്ഞു. "ആഹ്... ഞാൻ കൊണ്ട് വിടാം." കിഷോർ കാറിന്റെ കീയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. "നാളെ കാണാം വേണി." അവളോട് യാത്ര പറഞ്ഞിട്ട് മീര ചെന്ന് കിഷോറിന്റെ കാറിൽ കേറി. ഇങ്ങനെയൊരു അവസരത്തിനായിട്ട് അവർ രണ്ടാളും കാത്തിരിക്കുകയായിരുന്നു. വേണി തന്നെ മീരയെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞില്ലെങ്കിൽ കിഷോർ ആയിട്ട് തന്നെ അത് പറയാമെന്നു കരുതി ഇരിക്കുമ്പോ ആണ് വേണി മീരയെ കൊണ്ട് വിടാൻ അവനോട് പറഞ്ഞത്. "കിഷോറേട്ട... ഉറക്ക ഗുളിക കിട്ടിയോ?" കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോ മീര ചോദിച്ചു. "ഹാ... മുത്തശ്ശിയുടെ രണ്ട് സ്ലീപ്പിങ് പിൽസ് ഞാനിങ്ങു എടുത്തു." കിഷോർ പറഞ്ഞു. വാസുദേവന്റെയും വത്സലയുടെയും അമ്മ കിഷോറിന്റെ തറവാട്ടിലാണ് ഇപ്പോ താമസം. രണ്ടിടത്തുമായി അവർ മാറി മാറി നിൽക്കും. ഇപ്പോ വേണിയുടെ കല്യാണം അടുപ്പിച്ചു മുത്തശ്ശി ശ്രീമംഗലത്ത്‌ വന്നിട്ടുണ്ട്. "ആ സ്ലീപ്പിങ് പിൽസ് ഡാഷ് ബോർഡിൽ ഉണ്ട്. നീ അതെടുത്തു ഹാൻഡ് ബാഗിൽ വച്ചോ." കിഷോർ പറഞ്ഞു. മീര ഉടനെ തന്നെ ഡാഷ് ബോഡിൽ നിന്നും അതെടുത്തു ബാഗിൽ വച്ചു. അവളുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് മുന്നിലെത്തിയപ്പോ കിഷോർ കാർ നിർത്തി. അവനോട് യാത്ര പറഞ്ഞ് മീര കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ റിവേഴ്‌സ് എടുത്തു അവിടെ നിന്നും പോയി. മീര പിറ്റേന്നത്തെ പദ്ധതികൾ മെനഞ്ഞു കൊണ്ട് ഇടവഴിയിലൂടെ നടക്കുമ്പോഴാണ് ഒരു ബുള്ളറ്റ് വന്നു അവളുടെ അരികിൽ നിന്നത്. മീര ഞെട്ടി തിരിഞ്ഞു നോക്കിയതും അത് ശ്രീഹരി ആണെന്ന് മനസ്സിലായി. അവൾ അവനെ നോക്കാതെ മുന്നോട്ടു നടക്കാൻ ആഞ്ഞതും ശ്രീഹരി അവളുടെ കൈയ്യിൽ കടന്ന് പിടിച്ചു. "ശ്രീയേട്ടാ... എന്താ ഈ കാണിക്കണേ. കയ്യീന്ന് വിട്." മീര കുതറി. "നീ എന്തിനാ എന്നെ കാണുമ്പോ ഒഴിഞ്ഞു മാറി പോകുന്നത്?" "അതിന്റെ കാര്യ കാരണം ഞാൻ ശ്രീയേട്ടനെ നേരത്തെ തന്നെ ബോധിപ്പിച്ചതാണല്ലോ." "അത് കൊണ്ടാകും നീ നിശ്ചയത്തിന് വരാത്തത് അല്ലെ?" "അതേ." "പക്ഷേ നീ കല്യാണത്തിന് വന്നേ മതിയാകു. ഞാൻ വേണിയുടെ കഴുത്തിൽ താലി കെട്ടുന്നത് നീ കാണണം. അത് നേരിൽ കാണുമ്പോ നിനക്കെന്നെ മറക്കാൻ കഴിയും." ശ്രീഹരി പറഞ്ഞു. അത് കേട്ടതും മീരയുടെ കണ്ണുകൾ നിറഞ്ഞു. "ഹാ... നോക്കാം." അവളുടെ സ്വരം ദുർബലമായി. ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ മുന്നോട്ടു നടന്നു. "അവിടെ നിക്കടി... നീയിപ്പോ ആരുടെ കൂടെയാ ഇവിടെ വന്നിറങ്ങിയത്." മീരയുടെ കൈയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു. അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് പതറി. തുടരും ലൈക്സ് കുറവാണല്ലോ.. കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ ❤️ രചന :: അഞ്ജലി #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
സൂര്യ പാർവണം ഭാഗം 07 സൂര്യമഹാദേവനും ഇരുദേശപൂരത്തിനും വിട.. എന്നെ കാണാനില്ല എന്നറിയുമ്പോളുള്ള അയാളുടെ മുഖ ഭാവം ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു . " ടിക്കറ്റ്.. എങ്ങോട്ടാ? " കണ്ടക്ടർ ചോദിച്ചപ്പോൾ ഞാൻ പൈസയുമായി മറുപടി പറയാൻ തുടങ്ങിയതും എന്റെ തൊട്ടു പുറകിലെ സീറ്റിൽ നിന്നും ഒരു ശബ്ദം കേട്ടു.. " ടിക്കറ്റ് ഒന്നും വേണ്ട ഗിരിയേട്ടാ.. ഞങ്ങൾ അടുത്ത സ്റ്റോപ്പിൽ ആ ആശുപത്രിയുടെ അവിടെ ഇറങ്ങും.. " ആ ശബ്ദം എനിക്ക് പരിചിതമായത് കൊണ്ട് തിരിഞ്ഞു നോക്കാൻ ഞാൻ ഒന്ന് മടിച്ചു. എങ്കിലും എന്റെ തോന്നൽ ആണോന്നറിയാൻ ഞാൻ പതിയെ തിരിഞ്ഞു.. തലയിലെ കെട്ടു ഒരു കൈ കൊണ്ട് അഴിച്ചു കൊണ്ട് എന്റെ തൊട്ടു പിറകിലുരുന്നു സൂര്യമഹാദേവൻ എന്നെ കണ്ണിറുക്കി കാണിച്ചു. ചെകുത്താൻ കുരിശു കണ്ട പോലെ ഞാൻ അയാളെ തന്നെ നോക്കി ഇരുന്നു. " എന്താ...എന്റെ ഭാര്യ രാവിലെ കാറ്റു കൊള്ളാൻ ഇറങ്ങിയതാണോ? " ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചപ്പോൾ ശബ്ദം പുറത്തു വരാതെ ഞാൻ ഇരുന്നു "ഞാൻ അപ്പോഴേ പറഞ്ഞില്ലേ നീ എന്ത് ചെയ്താലും ഞാൻ അറിയും എന്ന്.പിന്നെ എന്തിനാണ് ഈ സാഹസങ്ങളൊക്കെ? " അപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ഞാൻ ഇരുന്നതേ ഉള്ളു . കുറച്ചു നിമിഷങ്ങൾക്ക് ശേഷം ബസ് നിന്നു. " ആശുപത്രി എത്തി മഹി.. ഇറങ്ങണേൽ ഇറങ്ങിക്കോ.. " കണ്ടക്ടർ പറഞ്ഞു. സൂര്യമഹാദേവൻ എന്റെ മടിയിൽ നിന്നു ബാഗുമെടുത്തു എന്നെ ഒന്ന് നോക്കി. ഒരു പാവയെ പോലെ ഞാൻ അയാളുടെ പിറകെ ബസിൽ നിന്നും ഇറങ്ങി. ഞങ്ങൾ തിരികെ ഗേറ്റിനുള്ളിൽ കയറുമ്പോൾ അവിടെ സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാൾ ചിരിച്ചു കൊണ്ട് മഹിയെ കൈ പൊക്കി കാണിക്കുന്നതും ഇയാൾ തിരികെ കൈ കാണിക്കുന്നതും ഞാൻ കണ്ടു. അപ്പോൾ എല്ലാവരും അറിഞ്ഞു കൊണ്ടായിരുന്നു.. എന്റെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീർ വാശിയോടെ ഞാൻ തൂത്തു കളഞ്ഞു. ഞങ്ങൾ തിരികെ മുറിയിൽ എത്തിയപ്പോൾ കാളിയമ്മ ഉണർന്നിരിക്കുകയായിരുന്നു. എനിക്ക് അവരുടെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ട് തോന്നി. അവരോടു ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ. അത് കൊണ്ട് തല കുനിച്ചു ഞാൻ ബെഡിൽ പോയിരുന്നു. കാളിയമ്മ അയാളോട് എന്തോ പറയാൻ വന്നതും അയാൾ അവരുടെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നത് ഞാൻ എന്റെ ഇടംകണ്ണിലൂടെ കണ്ടു. എന്റെ ബാഗ് മേശപ്പുറത്തു വച്ചു അയാൾ തിരികെ പോകാൻ തുടങ്ങി.. " എനിക്ക് പോകണം.. " ഇത്തവണ എന്റെ ശബ്ദത്തിൽ ദേഷ്യമോ വാശിയോ ഒന്നും ഇല്ലായിരുന്നു. നിസ്സഹായത ആയിരുന്നു.. " പറ്റില്ല.. " ഇങ്ങോട്ട് വന്ന മറുപടിയും ശാന്തമായിരുന്നു. " പ്ലീസ്.. ഞാൻ.. എനിക്ക് ഇവിടെ പറ്റില്ല.. എനിക്ക് നിങ്ങളോടൊപ്പം പറ്റില്ല.. എന്നെ വിട്ടേക്ക്.. പ്ലീസ്.. " ഇത്തവണ ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. അത് മനസിലായിട്ടെന്ന വണ്ണം അയാൾ എന്റെ അടുത്തേക്ക് വന്നു. കസേര വലിച്ചിട്ടു എന്റെ മുന്നിലായി ഇരുന്നു. ആ കണ്ണുകളിൽ അപ്പോൾ അലിവും മറ്റെന്തോ വികാരവും ആയിരുന്നു. " എനിക്ക് നിന്നെ എങ്ങോട്ടും വിടാൻ കഴിയില്ല പാർവണ.. " ആദ്യമായാണ് അയാൾ എന്റെ പേര് വിളിക്കുന്നത്. " അത് കൊണ്ട് തത്കാലം ഇവിടുന്നു എങ്ങോട്ടെങ്കിലും പോകാം എന്ന ചിന്ത മാറ്റി വച്ചേക്കു . നീ എന്തൊക്കെ ചെയ്താലും അത് നടക്കില്ല. സോറി.." അയാൾ അലിവോടെ എന്റെ മുടിയിൽ തലോടി. " നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്. കുറച്ചു നേരം കൂടി ഉറങ്ങിക്കോ. ഞാൻ രാവിലെ ഡോക്ടർ വരുമ്പോഴേക്കും എത്താം. " അത്രയും പറഞ്ഞു കാളിയമ്മയെ ഒന്ന് നോക്കി അയാൾ പോയി. ഇവിടുന്നു ഒരു രക്ഷപെടൽ സാധ്യമല്ല എന്ന ചിന്തയിൽ ഞാൻ കട്ടിലിലേക്ക് വീണു.. എന്നിട്ട് മനസ്സ് തുറന്നു കരഞ്ഞു. ഹോസ്പിറ്റലിലെ ഫോര്മാലിറ്റീസ് ഒക്കെ കഴിഞ്ഞു ഡിസ്ചാർജ് ആയപ്പോൾ ഉച്ചയാവാറായിരുന്നു. വെളുപ്പിനെ പറഞ്ഞിട്ട് പോയ പോലെ ഡോക്ടർ വരുന്ന സമയം ആയപ്പോഴേക്കും ആളെത്തിയിരുന്നു. അയാൾക്കും കാളിയമ്മക്കും ഒപ്പം കാറിൽ ഇരിക്കുമ്പോഴും എങ്ങോട്ടാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചില്ല. അറിയണമെന്ന് ആഗ്രഹവും തോന്നിയില്ല. എങ്ങോട്ടാണെങ്കിലും ഇയാളുടെ ഒപ്പം ജീവിക്കാനല്ലേ എന്ന തോന്നൽ ആയിരുന്നു . കാർ നിന്നപ്പോൾ കാളിയമ്മക്കൊപ്പം ബാക്ക് സീറ്റിൽ നിന്നു ഞാൻ പുറത്തേക്കിറങ്ങി. സാമാന്യം വലുപ്പമുള്ള ഒരു ഒറ്റ നില വീടിനു മുന്നിലാണ് ഞാൻ നിൽക്കുന്നത്. ആ വീടിനേക്കാൾ എന്നെ ആകർഷിച്ചത് അതിന്റെ ചുറ്റുപാടാണ്.പല വിധത്തിലും ഉള്ള കായ്‌ഫലങ്ങളാൽ സമ്പുഷ്ടമായിരുന്നു ചുറ്റുപാടും.. മാവും പ്ലാവും തെങ്ങുമൊക്കെ അതിൽ പെടും.. മുന്നിൽ ഒരു ചെറിയ പൂന്തോട്ടം. അതിൽ പല വർണങ്ങളിൽ ഉള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. " പുറത്തു തന്നെ നിൽക്കാതെ അകത്തേക്ക് കയറാം കേട്ടോ.. " ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി. ഞാൻ ആദ്യം നോക്കിയപ്പോൾ ശൂന്യമായിരുന്ന വീടിന്റെ പൂമുഖത്തു ഇപ്പോൾ നിറയെ ആളുകൾ നിൽപ്പുണ്ട്.ഒന്ന് വിഷ്ണു ദത്തൻ ആണ്, അയാളുടെ ഒക്കത്തായി ഏകദേശം നാല് വയസ്സ് പ്രായം വരുന്ന ഒരു ആൺകുട്ടിയും ഉണ്ട്. പിന്നെ അന്ന് പഞ്ചായത്തിൽ വച്ചു കണ്ട മഹിയുടെ കൂട്ടുകാരൻ കാശി, പിന്നെ ഒരു അൻപതു വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ, അറുപതു വയസ്സോളം പ്രായം വരുന്ന മറ്റൊരു മനുഷ്യനും. സൂര്യമഹാദേവനും കാളിയമ്മയും ഇപ്പോഴും വീട്ടിലേക്കു കയറാതെ മുറ്റത്തു തന്നെ നിൽക്കുകയാണ്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. " നിൽക്കു മോളെ.. ആദ്യമായി ഭർത്താവിന്റെ വീട്ടിൽ കയറുന്നതല്ലേ? ആരതി ഉഴിഞ്ഞു നിലവിളക്കുമായി വേണം കയറാൻ.. " വീടിനു അകത്തേക്ക് കയറാൻ തുടങ്ങവേ പ്രായമായ സ്ത്രീ എന്നോട് പറഞ്ഞു. ഓഹോ.. അപ്പോൾ ഇതാണോ സൂര്യമഹാദേവന്റെ വീട്..ഗുണ്ടയാസവുമായി നടക്കുന്ന ഇങ്ങേർക്ക് ഇത്ര നല്ല വീടോ? " ഗായത്രി.. ആ ആരതി ഇങ്ങു എടുത്തോ" അകത്തു നിന്നു താലവുമായി നടന്നു വരുന്ന പെണ്ണിനെ കണ്ടു ഞാൻ അതിശയിച്ചു പോയി. അത് ഞാൻ ഹോസ്പിറ്റലിൽ വച്ചു കണ്ട ആ ലേഡി ഡോക്ടർ ആയിരുന്നു. ഇവർ എങ്ങനെ ഇവിടെ? ഇവരുടെ പേരാണോ ഗായത്രി. എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. അവർക്കു പിറകെ കയ്യിൽ തിരിയിട്ട നിലവിളക്കുമായി ഇരുപതു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. " മഹി.. നീ കൂടി ഇങ്ങോട്ട് അടുത്ത് നിൽക്കു " ആരതിയുമായി എന്റെ മുന്നിൽ വന്നു നിന്നു ഡോക്ടർ പറഞ്ഞു. അയാൾ എന്റെ അടുത്ത് വന്നു നിൽക്കുന്നത് ഞാൻ അറിഞ്ഞു. ഡോക്ടർ ഞങ്ങൾക്ക് രണ്ടാൾക്കും ആരതി ഉഴിയാൻ തുടങ്ങി. ഞാൻ നോക്കിയപ്പോൾ ചുറ്റും ഞങ്ങളെ നോക്കി നിൽക്കുന്ന മുഖങ്ങളിൽ ഒക്കെയും നിറഞ്ഞ സന്തോഷം ആണ്.. എന്തിനാണെന്ന് മാത്രം മനസിലായില്ല. മൂന്നു വട്ടം ആരതി ഉഴിഞ്ഞു, രണ്ടാളുടെയും നെറ്റിയിൽ കുങ്കുമം കൊണ്ട് കുറി തൊട്ടു അവർ എന്റെ കയ്യിലേക്ക് നിലവിളക്കു വച്ചു തന്നു. അതുമായി അകത്തേക്ക് കയറാൻ തുടങ്ങിയതും.. " നിൽക്ക് .. " ഇനിയിതാരാണ് എന്ന മട്ടിൽ ഞാനും, ഞാനല്ലാതെ ഈ ഡയലോഗ് പറയാൻ ആരാണെന്ന മട്ടിൽ സൂര്യമഹാദേവനും ഒരുമിച്ചു തിരിഞ്ഞു നോക്കി. ഏകദേശം എന്റെ പ്രായമുള്ള ചുരിദാർ ഇട്ട സുന്ദരിയായ പെൺകുട്ടിയാണ് ഇത്തവണ മുടക്കാനായി വന്നിരിക്കുന്നത്. " ദേവൂ.. നിന്നോട് ആരാ ഇപ്പോൾ ഇങ്ങോട്ട് വരാൻ പറഞ്ഞത്? " വിഷ്ണു ദത്തൻ മുറ്റത്തേക്കിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ട് അവളോട്‌ ചോദിച്ചു " ആരും പറഞ്ഞില്ല.എന്നാലും ഞാൻ എല്ലാം അറിഞ്ഞു. എന്നെ മണ്ടിയാക്കി കൊണ്ട് നിങ്ങൾ എല്ലാവരും കൂടി മഹിയെട്ടന്റെ കല്യാണം നടത്തിയത്." അവൾ ദേഷ്യത്തോടെ ചോദിച്ചു. " നിന്നെ മണ്ടിയാക്കാനായി ആരും ഒന്നും ചെയ്തില്ല മോളെ.. എല്ലാം അങ്ങനെ സംഭവിച്ചു പോയതാണ്.. " മഹിയുടെ സ്വരത്തിൽ വാത്സല്യം കലർന്നിരുന്നു. " സംഭവിച്ചു പോയതോ? ഒരു കല്യാണം കഴിക്കുന്നതാണോ സംഭവിച്ചു പോകുന്നതു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു ദിവസം ആയില്ലേ? എന്നിട്ട് നിങ്ങൾ ആരെന്കിലും എന്നെ അറിയിച്ചോ? നിങ്ങൾ എല്ലാവരും കൂടി മനഃപൂർവം ചെയ്തതാണ്.. എനിക്കറിയാം.. " അവൾ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു " അങ്ങനെ അല്ല മോളെ.. നിന്നോട് പറയാൻ തന്നെ ഇരിക്കയായിരുന്നു.. " " വേണ്ട എനിക്കൊന്നും കേൾക്കേണ്ട.. ഇവളെ ഇപ്പോൾ ഇവിടെ നിന്നു പറഞ്ഞു വിടണം.. " അവൾ എന്നെ നോക്കി കൊണ്ട് എല്ലാവരോടുമായി പറഞ്ഞു. " നീയെന്താ ദേവൂ ഈ പറയുന്നേ? ഇവൾ മഹിയുടെ ഭാര്യയാണ്. ഇവളെ എങ്ങോട്ട് പറഞ്ഞു വിടാനാണ്.നീ ആവശ്യമില്ലാത്ത വാശി കാണിക്കാതെ കാര്യങ്ങൾ മനസിലാക്കണം " " അതൊന്നും എനിക്കറിയേണ്ട.. ഇവൾ ഇവിടെ വേണ്ട.. " അതും പറഞ്ഞു എന്റെ കയ്യിലെ വിളക്ക് അവൾ തട്ടിപ്പറിക്കാൻ വന്നു. " ദേവൂ.." വിഷ്ണു ദത്തന്റെ ആ വിളി കേട്ടതും അവളുടെ കൈ പുറകിലേക്ക് വലിഞ്ഞു. "വീട്ടിൽ പോ.. ഇപ്പോൾ തന്നെ " അതൊരു ആജ്ഞയായിരുന്നു. " മഹിയെട്ടന്റെ ഭാര്യയായി ഇവിടെ അധിക കാലം വിലാസമെന്നു നീ കരുതേണ്ട. ഈ ദേവനന്ദ ജീവനോടെ ഉള്ളിടത്തോളം കാലം അത് നടക്കില്ല. " എന്നെ നോക്കി അവൾ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ എഫക്ട് കാരണം അത് കേട്ടപ്പോഴും എനിക്ക് പ്രത്യേകിച്ച് ഭയമോ ടെൻഷനോ ഒന്നും തോന്നിയില്ല. എന്നെയും മഹിയെയും മാറി മാറി ദേഷ്യത്തോടെ നോക്കി കൊണ്ട് അവൾ തിരിഞ്ഞു നടന്നു പോയി. " മോൾ അതൊന്നും കാര്യമാക്കണ്ട.. വിളക്കുമായി അകത്തേക്ക് കയറിക്കൊള്ളു.. " ഞാൻ അകത്തേക്ക് കയറി വിളക്ക് കൊണ്ട് പൂജാമുറിയിൽ വച്ചു. അസുരൻ എന്തായാലും പൂജ മുറിയിലേക്ക് വന്നില്ല. അവിടെ ഒരു വലിയ ചാമുണ്ഡേശ്വരി രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് പ്രത്യേകിച്ചൊന്നും പ്രാർത്ഥിക്കാൻ ഇല്ലാത്തതിനാൽ ഞാൻ കണ്ണടച്ച് നിന്നതേ ഉള്ളു. തിരികെ ഇറങ്ങിയപ്പോഴേക്കും എല്ലാവരും ഹാളിൽ ഒത്തു കൂടിയിരുന്നു. വേറെ എങ്ങോട്ട് പോകണം എന്നറിയാത്ത കൊണ്ട് ഞാനും അങ്ങോട്ടേക്ക് ചെന്നു. "മഹിയെട്ട.. ഞങ്ങളെ ഒന്നും ചേച്ചിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നില്ലേ? " ഗായത്രി ഡോക്ടറോടൊപ്പം നിലവിളക്കുമായി എന്നെ സ്വീകരിക്കാൻ വന്ന പെൺകുട്ടി അസുരനോട് ചോദിച്ചു. " അതൊക്കെ നീ തന്നെ അങ്ങ് പരിചയപ്പെട്ടത് മതി.. " അയാൾ പറഞ്ഞപ്പോൾ ആ പെൺകുട്ടി വന്നു എന്റെ കയ്യിൽ പിടിച്ചു.. " എന്നാൽ ഞാൻ തന്നെ എല്ലാവരെയും ചേച്ചിക്ക് പരിചയപ്പെടുത്തി തരാം കേട്ടോ.എന്റെ പേര് കാവ്യ. വിഷ്ണുവേട്ടനെ ചേച്ചിക്ക് അറിയാമല്ലോ? ചേച്ചിടെ ഭർത്താവ് സൂര്യമഹാദേവന്റെ ജീവനാണ് ആ നിൽക്കുന്ന വിഷ്ണുവേട്ടൻ. വിഷ്ണുവേട്ടന്റെ ഭാര്യയാണ് ഗായത്രി ചേച്ചി.. " അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. വിഷ്ണു ദത്തന്റെ ഭാര്യയാണോ ഡോക്ടർ?? " അവരുടെ കുഞ്ഞാണ് ഈ നിൽക്കുന്ന അമ്പാടി . " നാലുവയസ്സുകാരനെ ചൂണ്ടികാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ അവനെ മാത്രം നോക്കി ചിരിച്ചു. " പിന്നെ വിഷ്ണുവേട്ടൻ മഹിയെട്ടന്റെ ജീവൻ ആണെങ്കിൽ മഹിയെട്ടന്റെ ആത്മാവാണ് ദേ ആ നിൽക്കുന്ന എന്റെ സ്വന്തം ചേട്ടൻ കാശിനാഥൻ.കാശിയേട്ടനും മഹിയെട്ടനും കട്ട ചങ്കുകൾ ആണ്.എപ്പോഴും ഒരുമിച്ചേ കാണൂ. കാശിയേട്ടന്റെ അപ്പുറത്ത് നിൽക്കുന്നതാണ് ഞങ്ങളുടെ അമ്മ " സെറ്റ് സാരി അണിഞ്ഞ അൻപതു വയസ്സോളം തോന്നുന്ന ആ സ്ത്രീ എന്നെ നോക്കി സ്നേഹപൂർവ്വം ചിരിച്ചു. " പിന്നെ കാളിയമ്മയും മണിയണ്ണനും...ഈ റൊമാന്റിക് കപ്പിൾസ് ഇവിടുത്തെ ഓൾ ഇൻ ഓൾ ആണ്." കാവ്യ കളിയായി അത് പറഞ്ഞപ്പോൾ കാളിയമ്മ അവളെ തല്ലാൻ വരുന്നത് പോലെ ആക്ഷൻ കാണിച്ചു. അവൾ ചിരിച്ചിട്ട് കൊണ്ട് എന്റെ പുറകിലേക്ക് മാറി നിന്നു. " പിന്നെ.. ഒരാളും കൂടി ഉണ്ട്.. നേരത്തെ ഇവിടെ വന്നു ചേച്ചിയുടെ അടുത്ത് ബഹളം വച്ചിട്ട് പോയില്ലേ .. ആ ആള്.. വിഷ്ണുവേട്ടന്റെ പെങ്ങൾ ആണ്.. ദേവനന്ദ..ദേവു.. ഈ ബഹളം ഒക്കെയേ ഉള്ളു കേട്ടോ.. ആള് പാവം ആണേ.." കാവ്യ ചിരിയോടെ പറഞ്ഞു. എനിക്ക് അത്രയ്ക്ക് പാവമാണെന്നൊന്നും തോന്നിയില്ല എന്ന് പറയണം എന്നുണ്ടായിരുന്നു. പിന്നെ വേണ്ടായെന്നു വച്ചു . " ഡീ.. മതി മതി.. ഇപ്പോൾ നിന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞല്ലോ? ഇനി പാറു പോയി വിശ്രമിക്കട്ടെ ..ആ കുട്ടിയെ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ചെയ്തെന്നെ ഉള്ളു.. റസ്റ്റ്‌ ഇനിയും വേണം.. " കാശിയുടെ അമ്മ അത് പറഞ്ഞപ്പോൾ അതിശയത്തോടെ ഞാൻ അങ്ങോട്ടേക്ക് നോക്കി. അച്ഛന്റെ മരണശേഷം എന്നെ പാറു എന്ന് അങ്ങനെ ആരും വിളിക്കാറുണ്ടായിരുന്നില്ല. ചെറിയമ്മയും തനുവും എന്റെ പേര് പോലും വിളിക്കാറില്ലായിരുന്നു. സന്ദീപേട്ടൻ ഇടയ്ക്കു പാറുക്കുട്ടി എന്ന് വിളിച്ചിട്ടുണ്ട്. സന്ദീപേട്ടന്റെ ഓർമ വന്നപ്പോൾ വീണ്ടും എനിക്ക് അവിടെ ഒരു ശ്വാസം മുട്ടൽ അനുഭവപെട്ടു. അത് കണ്ടിട്ടെന്ന പോലെ ഗായത്രി ഡോക്ടർ എന്റെ അടുത്തേക്ക് വന്നു.. " പാറു പോയി വിശ്രമിചോളൂ.. അതാണ്‌ മുറി.. " അത് സൂര്യമഹാദേവന്റെ മുറി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു . അയാളുടെ മുറിയിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല. " ഇത് അല്ലാതെ ഇവിടെ വേറെ മുറി ഉണ്ടോ ഡോക്ടർ? " ഡോക്ടർ എന്ത് ചെയ്യണം എന്ന് സൂര്യമഹാദേവനെ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ സാരമില്ലെന്ന് കണ്ണടച്ച് കാണിച്ചു. ഡോക്ടർ എന്നെ പൂജ മുറിക്കു അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. അത് തുറന്നപ്പോൾ തന്നെ മനസിലായി അത് ആരും ഉപയോഗിക്കാറില്ലാത്ത മുറി ആണെന്ന്. വൃത്തിയായി തന്നെയാണ് കിടക്കുന്നതെങ്കിലും ഒരു പൊടി മണം തങ്ങി നിന്നിരുന്നു. ഒരു കട്ടിലും അലമാരയും ഉണ്ട് മുറിയിൽ. മറ്റൊന്നും ഇല്ല. ഗായത്രി ഡോക്ടർ ജനലൊക്കെ തുറന്നിട്ട്‌ കിടക്ക ഒക്കെ ഒന്ന് പൊടി തട്ടി തന്നു. ഞാൻ കട്ടിലിലേക്ക് കയറി ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. മുറിയുടെ വാതിൽ അടയുന്ന ഒച്ച കേട്ടപ്പോൾ അവർ പോയി എന്ന് മനസിലായി. എന്താണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും എത്ര നോർമൽ ആയാണ് എന്നോട് പെരുമാറുന്നത്. ഒരു സാധാരണ കല്യാണം കഴിഞ്ഞു വന്ന പെണ്ണിനെ പോലെ.. പക്ഷെ എന്റെ മനസ്സിന് അതൊന്നും ഒട്ടും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഈ കല്യാണമോ, സൂര്യമഹാദേവനെയോ, അയാളുടെ വീടോ ആൾക്കാരെയോ ഒന്നും എനിക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാനാണ് തോന്നുന്നത്. പക്ഷെ അതിനു സാധിക്കില്ലല്ലോ.. കണ്ണുകൾ ഇറുക്കെ അടച്ചു അങ്ങനെ കിടന്നു . എപ്പോഴോ ഉറങ്ങി പോയി. വൈകിട്ട് ഒരു ഏഴു മണി കഴിഞ്ഞപ്പോൾ കാളിയമ്മ ഭക്ഷണവുമായി വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്. ഇത്രയും നേരം ഉറങ്ങി പോയതിൽ ശരിക്കും എനിക്ക് തന്നെ അതിശയം തോന്നി. നല്ല വിശപ്പും ഉണ്ടായിരുന്നു. അത് കൊണ്ട് ഒന്ന് മേൽ കഴുകി വന്നു ഞാൻ ആ ഭക്ഷണം എടുത്തു കഴിച്ചു. പുറത്തു നിന്നു ഒച്ചയും അനക്കവും ഒന്ന് കേൾക്കുന്നില്ല. രാവിലെ ഉണ്ടായിരുന്നവരൊക്കെ പോയി എന്ന് തോന്നുന്നു. മുറിക്കു പുറത്തിറങ്ങി നോക്കാനും മനസ്സ് വന്നില്ല. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ കാളിയമ്മ തന്നെ എനിക്ക് മരുന്നും എടുത്തു തന്നു. " ഞാൻ കൂട്ട് കിടക്കണോ മോളെ? " മരുന്ന് കഴിച്ചു കഴിഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു. രാത്രിയിൽ സൂര്യമഹാദേവൻ എങ്ങാനും കയറി വന്നാലോ എന്ന പേടി കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ വേണമെന്ന് പറഞ്ഞു. എത്ര നാൾ ഇങ്ങനെ കാളിയമ്മയെ കൂട്ട് പിടിച്ചു രക്ഷപെടും എന്നറിയില്ല എങ്കിലും ഞാൻ ഇത്രയധികം വെറുക്കുന്ന ഒരാളോടൊപ്പം.എനിക്ക് സങ്കൽപ്പിക്കാൻ കൂടെ കഴിയുന്നുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാളിയമ്മ ഒരു പായുമായി മുറിയിലേക്ക് വന്നു. അവർ താഴെ പായ വിരിക്കാൻ തുടങ്ങുന്നതു കണ്ടപ്പോൾ ഞാൻ എന്നോടൊപ്പം കട്ടിലിൽ കിടന്നു കൊള്ളാൻ പറഞ്ഞു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഞാൻ നിർബന്ധിച്ചപ്പോൾ എന്നോടൊപ്പം കിടന്നു. ഉച്ച മുതൽ വൈകുന്നേരം വരെ കിടന്നുറങ്ങിയത് കൊണ്ട് എനിക്ക് ഉറക്കം തീരെ വരുന്നുണ്ടായിരുന്നില്ല. എന്റെ വിധിയെ പഴിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി. പിറ്റേ ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കാളിയമ്മ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല. ഇനിയും ഈ മുറിയിൽ തന്നെ ഇങ്ങനെ ഓരോന്ന് ഓർത്തിരുന്നാൽ ഭ്രാന്തവുമെന്നു എനിക്ക് തന്നെ തോന്നി. ഞാൻ വേഗം എഴുനേറ്റു കുളിച്ചു ഫ്രഷ് ആയി മുറിക്കു പുറത്തേക്കിറങ്ങി. ആരുടേയും ഒച്ചയും അനക്കവും ഒന്നും ഇല്ല. ഹാളിൽ ചെന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരും ഇല്ല. പുറത്തേക്കുള്ള മുൻ വാതിൽ അടച്ചിരിക്കുകയാണ്. ഇന്നലെ ഗായത്രി ഡോക്ടർ കാണിച്ചു തന്ന സൂര്യമഹാദേവന്റെ മുറിയും അടഞ്ഞു കിടക്കുകയാണ്. ഞാൻ പെട്ടെന്ന് അവിടെ നിന്നു തിരികെ പുറകിലേക്ക് വന്നു. ഞാൻ കിടന്ന മുറിയും കഴിഞ്ഞു മറ്റൊരു മുറി കണ്ടു.അത് തുറന്നപ്പോൾ ഒരു സ്റ്റോർ റൂം ആണെന്ന് മനസിലായി. കുറെ കൃഷി പണിക്കുള്ള സാധനങ്ങൾ അതിൽ വച്ചിട്ടുണ്ട്. ഇവിടെ ആരാ പോലും കൃഷി ചെയ്‌യുന്നത്? ഇനി മണിയണ്ണൻ ആയിരിക്കുമോ? ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി നോക്കിയപ്പോഴാണ് അടുക്കള കണ്ടത്. കാളിയമ്മ അവിടെ കാണും എന്നോർത്ത് അങ്ങോട്ട്‌ ചെന്നപ്പോൾ അവിടെയും ആരുമില്ല. എന്നെ ഈ വീട്ടിൽ ഒറ്റക്കാക്കി എല്ലാവരും എവിടെ പോയെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് അടുക്കള വശത്തു പുറകിൽ നിന്നു ഒച്ച കേട്ടത്. ഞാൻ പതിയെ അങ്ങോട്ടേക്ക് ഇറങ്ങി. അടുക്കള കഴിഞ്ഞു ഒരു ചെറിയ വർക്ക്‌ ഏരിയ ഉണ്ട്. അതിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കയാണ്.അവിടെ നിന്നാണ് ഒച്ച കേൾക്കുന്നത് .ഞാൻ പുറത്തേക്കിറങ്ങിയതും അവിടുത്തെ കാഴ്ച കണ്ടു ഞെട്ടി പോയി. അടുക്കളയുടെ മുറ്റം കഴിഞ്ഞാൽ പുറകിലേക്ക് അത്യാവശ്യം വലിയൊരു പറമ്പാണ്. അതിനെ പറമ്പെന്നു വിളിക്കുന്നതിലും നല്ലത് ഒരു പച്ചക്കറി തോട്ടം എന്ന് വിളിക്കുന്നത് ആയിരിക്കും എന്നെനിക്കു തോന്നി. നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന ഒരു മാതിരി പച്ചക്കറി എല്ലാം ഉണ്ട് അവിടെ. ഞാൻ തോട്ടത്തിലേക്കിറങ്ങി അതിനിടയിലൂടെ സൂക്ഷിച്ചു ചെടികളിൽ ഒന്നും ചവിട്ടാതെ സംസാരം കേൾക്കുന്നിടത്തേക്കു നടന്നു. അവിടെ പടർന്നു കിടക്കുന്ന കോവലിൽ നിന്നു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് കോവക്ക പറിക്കുകയാണ് കാളിയമ്മയും മണിയണ്ണനും. കുറച്ചു കഴിഞ്ഞപ്പോഴാണ് അവർ എന്നെ കണ്ടത്.. " മോൾ ഉണർന്നായിരുന്നോ? ഒത്തിരി നേരമായോ? നല്ല ഉറക്കമായതു കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്.. വരൂ.ഞാൻ ചായ എടുത്തു തരാം" " ഇതൊക്കെ ആരാ ഇവിടെ കൃഷി ചെയ്യുന്നത്? കാളിയമ്മയും മണിയണ്ണനും ആണോ? " അവരോടൊപ്പം അടുക്കളയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ ഞാൻ ചോദിച്ചു.. " ഏയ്.. ഞങ്ങൾ ഒന്നുമല്ല.. ഇതൊക്കെ മഹിയുടെ കൃഷിയാണ്.. " " അയാളുടെയോ? " എന്റെ അവിശ്വസനീയത ശബ്ദത്തിൽ വ്യക്തമായിരുന്നു.കാളിയമ്മ ചിരിച്ചു. " മഹി നല്ല ഒന്നാതരം കൃഷിക്കാരൻ ആണ്" കൃഷിയും ഗുണ്ടായിസവും.. യാതൊരു ബന്ധവും ഇല്ലാലോ എന്ന് ഞാൻ ഓർത്തു.ഇനി അയാളെ എന്റെ മുന്നിൽ നന്നാക്കി കാണിക്കാൻ വേണ്ടി ഇവർ കള്ളം പറയുന്നതായിരിക്കുമോ? ചിലപ്പോൾ ആവാൻ സാധ്യത ഉണ്ട്. ഇവർക്ക് അയാളോട് ഇത്രയും അടുപ്പം വരാൻ എന്താ കാരണം.. അയാൾ ആരുമില്ലാത്തവൻ ആണെന്നല്ലേ അന്ന് നീലാംബരി അമ്മ പറഞ്ഞത്? " കാളിയമ്മയും മണിയണ്ണനും ഇവിടെയാണോ താമസിക്കുന്നത്? " " മഹി ഈ വീട്ടിലേക്കു മാറിയത് മുതൽ ഞങ്ങളും ഇവിടെയാണ്‌. ഞങ്ങളെ കൂടി നിർബന്ധിച്ചു അവൻ ഇങ്ങോട്ടേക്കു കൊണ്ട് വന്നു.. " അവർ തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചാൽ ഇഷ്ടപ്പെടുമോ എന്നൊരു ഭയം കാരണം ഞാൻ ഒന്നും ചോദിച്ചില്ല. " മഹി ഞങ്ങൾക്ക് മകൻ ആണ്. മക്കൾ ഇല്ലാതെ ജീവിച്ച മണിയണ്ണനും എനിക്കും ചാമുണ്ഡേശ്വരി തന്ന മകൻ " അത് കേട്ടപ്പോൾ ഞാൻ അവരെ അതിശയത്തോടെ നോക്കി. ഈ നാട്ടിലുള്ളവർക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ? " എനിക്ക് മോളുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയും. മഹിയെ പറ്റി ഞാനിപ്പോൾ എന്ത് നല്ലത് പറഞ്ഞാലും മോൾക്ക്‌ അതൊന്നും ഉൾകൊള്ളാൻ കഴിയണമെന്നില്ല. അത് മോളുടെ അനുഭവങ്ങളും മോൾ അവനെ കുറിച്ച് അറിഞ്ഞ കാര്യങ്ങളും ഒക്കെ കാരണം ആണ്.പക്ഷെ ചിലപ്പോൾ ചില സാഹചര്യങ്ങളിൽ നമ്മൾ അറിയുന്നതിനും കാണുന്നതിനും ഒക്കെ പിന്നിൽ പിന്നെയും ഒരുപാട് കാര്യങ്ങൾ ഉണ്ടാവാം. ഇനിയിപ്പോൾ മോൾ ഇവിടെ തന്നെയുണ്ടല്ലോ? സൂര്യമഹാദേവൻ എന്താണെന്നു തനിയെ കണ്ടു മനസിലാക്കിയാൽ മതി. " അവർ എനിക്ക് കാപ്പി വിളമ്പി കൊണ്ട് പറഞ്ഞു. അവർക്കു അയാളോടുള്ള വാത്സല്യം ആ വാക്കുകളിൽ വ്യക്തമായിരുന്നു. പക്ഷെ എനിക്ക് അയാളോടുള്ള വെറുപ്പ്‌ ഒരിക്കലും മാറാൻ പോകുന്നില്ല എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു. പിന്നീടുള്ള സമയം മുഴുവൻ ഞാൻ കാളിയമ്മയുടെ കൂടെ അടുക്കളയിലും എന്റെ മുറിയിലും ഒക്കെയായി സമയം തള്ളി നീക്കി. സൂര്യമഹാദേവനെ അവിടെയെങ്ങും കണ്ടേയില്ല. കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി അയാൾ ഇവിടെ ഇല്ലായെന്ന്. എവിടെ തല്ലും വഴക്കും ഉണ്ടാക്കാൻ പോയതാണോ ആവോ? വൈകുന്നേരം ആയപ്പോഴേക്കും കാവ്യ വന്നു. അവളുടെ സംസാരത്തിൽ നിന്നു അയാൾ അവരുടെ വീട്ടിൽ ആയിരുന്നു ഇന്നലെ രാത്രി എന്ന് മനസിലാക്കാൻ സാധിച്ചു . കുറച്ചു നേരം അതും ഇതും പറഞ്ഞു ഇരുന്നിട്ടാണ് അവൾ പോയത് . രാത്രി കാളിയമ്മ അന്നും എനിക്ക് കൂട്ട് കിടക്കാൻ വന്നു.ഉറങ്ങുന്ന വരെയും സൂര്യമഹാദേവനെ അന്നത്തെ ദിവസം ഞാൻ കണ്ടതേ ഇല്ല തുടരും.. ( കുറച്ചു ആൾക്കാരെയൊക്കെ മനസിലായില്ലേ? ഇല്ലെങ്കിൽ വരും പാർട്ടികളിൽ മനസിലാവും കേട്ടോ.. പാറുവിനു ഇപ്പോഴും എല്ലാവരെയും അവളുടെ ആൾക്കാരായി അംഗീകരിക്കാൻ സാധിച്ചിട്ടില്ല. അത് കൊണ്ടാണ് പേരെടുത്തു പറയുന്നത്.. ഇഷ്ടവുന്നുണ്ടോ.. അഭിപ്രായങ്ങൾ പറയണേ.. ) രചന - നിള നിരഞ്ജൻ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ
പ്രണയവർണ്ണം 🍂പാർട്ട്‌ -6 അവൾ അലക്ഷ്യമായി ഒന്ന് കടയിലേക്ക് നോക്കി മുന്നോട്ട് ചുവട് വയ്ക്കാൻ ആഞ്ഞതും അന്നയെ കണ്ട് അവളൊന്ന് നിന്നു. സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളെ കണ്ടതും സാറ ആധിയോടെ മുന്നിലേക്ക്‌ നടന്നു ...... അന്നാ നീ എന്താ ഇവിടെ നിൽക്കുന്നെ .... വീട്ടിലേക്ക് പോയില്ലേ ......... നേരം ഒത്തിരി ആയല്ലോ ...... സാറ പെട്ടന്ന് അവൾക്കരികിലേക്ക് എത്തി ചോദിച്ചു ..... ചേച്ചി ഞാൻ .........ഞാൻ വീട്ടിലേക്ക്‌ പോകാൻ പോയതാ ....... അവൾ പെട്ടന്ന് മിഴികൾ താഴ്ത്തി..... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും സാറ ഒരു വശത്തേക്ക് നിൽക്കുന്ന സേവിയേയും ബെന്നിയേയും മാറിമാറി നോക്കി . എന്താ മോളെ ...... എന്ത് പറ്റി നിനക്ക് ......... സാറ അന്നയെ ചേർത്ത് പിടിച്ചു ...... ചേച്ചി ......അയാള് ........ആ ....ഡേവിഡ് ...... ഇന്ന് വഴിയില് വച്ച് എന്നെ ഉപദ്രവിക്കാൻ വന്നു ........ അവിടെ വച്ച് ഉണ്ടായ കാര്യങ്ങൾ എല്ലാം അന്ന സാറയോട് പറഞ്ഞു . ആ സമയം ഈ സേവിച്ചായനാ അയാളുടെ കൈയിൽ നിന്ന് എന്നെ രക്ഷിച്ചത് .......... അവൾ സേവിയെ നോക്കി പറഞ്ഞു . സാറയുടെ കണ്ണുകൾ സേവിയിൽ എത്തി നിന്നു. അവളുടെ കണ്ണുകളിൽ എവിടെയോ ഒരു നീർത്തിളക്കം അവൻ കണ്ടിരുന്നു . അവൾ അന്നയെ വീണ്ടും നെഞ്ചോട് അടക്കി പിടിച്ചു ....... ഒന്നുമില്ല മോളെ ...... അവൻ എത്രയൊക്കെ വിചാരിച്ചാലും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല ....... ദെയ്‌വം നമ്മുടെ കൂടെ തന്നെ കാണും ....... ചിലപ്പോ ആരുടെയെങ്കിലും രൂപത്തിൽ ....... അവളത് സേവിയെ നോക്കിയാണ് പറഞ്ഞത് ....... ഒരു നന്ദി പറയലിന് മുതിർന്നില്ലെങ്കിലും അതിൽ എല്ലാമുണ്ട് ......... ബെന്നിച്ചാ .....ഇവൾ കടയിൽ നിന്ന് എന്തെങ്കിലും കഴിച്ചോ? ഹ്മ്മ് ......അതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്. എന്നാ വീട്ടിലേക്ക് പോകാം ......അവൾ അന്നയോടായി ചോദിച്ചു ....... ഇനിയിപ്പോ ഒറ്റക്ക് പോണ്ട സാറ .....നിങ്ങളെ ഇവൻ കൊണ്ടാക്കും ..... സേവിയെ നോക്കി ബെന്നി പറഞ്ഞു ........ വേണ്ട ബെന്നിച്ചായാ...... എന്നും ഞങ്ങൾ ഒറ്റക്ക് തന്നെയാ പോകുന്നത് ഇനിയും അങ്ങനെ മതി ....... കൂട്ടിന് കർത്താവ് ഉണ്ടാകും . പിന്നെ ഡേവിഡ് ...... കുറച്ച് നാൾ അവന്റെ ശല്യം കുറഞ്ഞിരുന്നതായിരുന്നു .......... എന്തായാലും ഡേവിഡ് ഇനി വന്നാൽ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം ....... അവൾ അന്നയേയും കൊണ്ട് മുന്നോട്ട് നടന്നു ..... അവർ പോകുന്നത് കണ്ടതും സേവി ബെന്നിക്കരികിലേക്ക് വന്നു . എൻന്റിച്ചായാ .....ഇവളെന്താ ഇങ്ങനെ ......ഞാൻ വീട്ടിൽ കൊണ്ട് ആക്കേണ്ട ഒരു നല്ല അവസരമല്ലേ അവൾ ഇല്ലാണ്ടാക്കിയത് .......... ബെന്നിയുടെ തോളിൽ കൈചേർത്ത് കൃത്രിമ ദേഷ്യത്തോടെ അവൻ പറഞ്ഞു ...... 🌼🌼🌼🌼🌼🌼🌼🌼 അന്നയും സാറയും വീടെത്തുന്ന വരെ തങ്ങൾക്ക് പിന്നാലെ ഒരു ജീപ്പിന്റെ ഇരമ്പൽ ഉണ്ടെന്ന് അറിഞ്ഞിരുന്നു ........ അത് സേവിയാണെന്നും അറിയാമായിരുന്നു . വീടിന്റ ഉമ്മറപ്പടിയിലേക്ക് കേറി തൂക്കിഇട്ടിരുന്ന ചെടിച്ചട്ടിയിൽ നിന്ന് താക്കോൽ കണ്ടെടുത്ത് അന്ന വാതിൽ തുറന്ന് ആദ്യം അകത്തേക്ക് കേറി...... പിന്നാലെ സാറയും ....... ശേഷം കതകടക്കാനായി സാറ തിരിയുമ്പോൾ അറിഞ്ഞിരുന്നു തിരിച്ചു പോകുന്ന സേവിയുടെ ജീപ്പിന്റെ ശബ്ദത്തേ ....... അവൾ വാതിലടച്ച് സാക്ഷയിട്ടു . ഒരു നെടുവീർപ്പാലെ ഹാളിലെ ചുവരിൽ തൂക്കിയിരുന്ന കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി ....... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 സേവി തിരിച്ചെത്തിയപ്പോഴേക്കും ബെന്നി കട അടക്കാറായിരുന്നു . അവര് വീട്ടിൽ കയറിയിട്ടാണോ ടാ നീ പോന്നത് ........ ഉവ്വ് ഇച്ചായാ ........ രണ്ടാളും വീട്ടിൽ കയറി കതക് അടച്ചതിന് ശേഷമാ ഞാൻ വന്നത് . ഹ്മ്മ്മ് ..... ബെന്നിയൊന്നു മൂളി ..... എന്നാ അയാലും ......ആ ഡേവിഡ് നെ എനിക്കൊന്ന് കാണണം കേട്ടോ ഇച്ചായാ ....... മ്മ്മ് കാണാമെടാ ....... ഉടനെ തന്നെ അതൊരു അവസരം വരും . ഹ്മ്മ്മ് ........... 🌼🌼🌼🌼🌼🌼🌼 രാത്രിയിലെ ഭക്ഷണവും കഴിച്ച് സാറയുടെ മടിയിൽ കിടക്കുകയായിരുന്നു അന്ന... അന്നാ ....... മ്മ്മ് ........ ഇന്ന് ഒത്തിരി പേടിച്ചോ ....... മ്മ്മ് ......... ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല ചേച്ചി ...... അയാൾ എന്റെ കൈയിൽ കയറി ബലമായി പിടിച്ച് വലിച്ച സമയം ....... അയാളെ പ്രതിരോധിക്കാൻ എനിക്ക് ഒരു ശക്തിയും കിട്ടുന്നില്ലായിരുന്നു ...... അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ...... ഡേവിഡിന്റെ കൈകളുടെ മുറുക്കം എത്രത്തോളമെന്ന് അറിയിക്കുന്ന പോലെ അവളുടെ വലത് കൈതണ്ടയിൽ ആ പാട് കരിനീലിച്ച് കിടക്കുന്നുണ്ട് . സാറ ആ വിരൽപാടിൽ മെല്ലെ തഴുകി . ആ സമയം സേവിച്ചൻ വന്നില്ലായിരുന്നു എങ്കിൽ ...........എനിക്കറിയില്ല ചേച്ചി എന്താകുമെന്ന്..... അതൊന്നും ഓർക്കണ്ട അന്നാ ........ അയാൾ രക്ഷിച്ചതൊക്കെ ശെരിതന്നെ .... എന്നാലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത് . അങ്ങനെ ഒന്നും പറയല്ലേ ചേച്ചി ..... സേവിച്ചായൻ പാവമാ .... ഇന്ന് അയാളുടെ അടുത്ത് നിന്ന് എന്നെ മാറ്റി വണ്ടിയിൽ കൊണ്ടിരുത്തിയിട്ട് സേവിച്ചായൻ എന്താ പറഞ്ഞതെന്നോ??? സാറയുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചേക്കാമെന്ന് ......എനിക്ക് എന്ത് സന്തോഷമായെന്നോ .... അന്നേരം സേവിച്ചനരികിൽ നിന്നപ്പോ. എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി. സാറ അത് കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല . അവൾ ഒരു നെടുവീർപ്പാലെ അന്നയുടെ നെറുകയിൽ മെല്ലെ തലോടിയിരുന്നു ........ അന്നാ ..... മ്മ്മ് ....... നിന്നെ നാളെ മുതൽ ഞാൻ കൊണ്ട് പോകുകയും തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം കേട്ടോ ..... ഒറ്റക്ക് പോണ്ടാ ...... അന്ന സാറയുടെ മുഖത്തേക്ക് നോക്കി ...... ചേച്ചി എങ്ങനെയാ ....... അന്ന സംശയത്തോടെ ചോദിച്ചു . വണ്ടി വർക്ക്ഷോപ്പിൽ നിന്നും ഇറക്കാം ........ അതിപ്പോ എങ്ങനെയാ ചേച്ചി......... നല്ലൊരു തുക തന്നെ വേണ്ടേ അതിന് ....... ഇപ്പോഴത്തേ സാഹചര്യത്തിൽ അത് കൊടുക്കുന്നത് എങ്ങനെയാ ........ അതൊന്നും ആലോചിച്ച് നീ വിഷമിക്കണ്ട .... ഞാൻ നോക്കിക്കോളാം ....... ഹമ് .... അന്നയൊന്നു മൂളി അവളുടെ മടിയിൽ സങ്കടത്തോടെ കമഴ്ന്നു കിടന്നു . 🌼🌼🌼🌼🌼🌼🌼🌼 പിറ്റേന്ന് രാവിലെ തന്നെ സാറ വർക്ക്‌ഷോപ്പിലേക്ക് പുറപ്പെട്ടു ...... എന്നാൽ ഷോപ്പ് പൂട്ടി ഇട്ടിരിക്കുക യായിരുന്നു . തുറക്കാൻ വൈകുമോ എന്ന് അറിയാൻ അടുത്തുള്ള ഒരു കടയിൽ ചോദിച്ചപ്പോഴാണ് അറിയുന്നത് .....ഇനി രണ്ടാഴ്ച്ചത്തേക്ക് കട തുറക്കില്ലെന്ന് ..... കടനടത്തുന്ന ആൾ എവിടെയോ യാത്ര പോയിരിക്കുകയാണെന്ന് ....... അവൾ ദേഷ്യത്തോടെ നെറ്റിയിൽ കൈ വച്ചു . രണ്ട്‌ മൂന്ന് പ്രാവശ്യം കട ഉടമയെ വിളിച്ചു നോക്കി ഒരു വിവരവുമില്ല . അവൾ മെല്ലെ പിൻന്തിരിഞ്ഞു നടന്നു...... തിരികെ വീടെത്തിയപ്പോൾ കുറച്ച് താമസിച്ചിരുന്നു...... അന്നക്ക്‌ അന്ന് ക്ലാസ്സ് ഇല്ലാത്തതിനാൽ അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു . നേരം വൈകിയത് കൊണ്ട് സാറയും പോയില്ല ......വല്ലാത്തൊരു മടിയോടെ അവളും വീട്ടിൽ തന്നെ നിന്നു . വർക്ക്‌ ഷോപ്പ് അടവാണെന്നുള്ള കാര്യം അന്നയോട് പറഞ്ഞപ്പോൾ അവൾ സാറയെ സ്വയം സമാധാനിപ്പിച്ചു . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അന്നേ ദിവസം സാറക്കൊച്ചിനെ കാണാതെ ബെന്നിയുടെ കട വരാന്തയിൽ ചൂടാറിയ ചായയുമായി ഇരിക്കുകയായിരുന്നു അവൻ . അടുത്ത ചായ എടുക്കട്ടെ ....... ബെന്നി കളിയോടെ ചോദിച്ചു ....... അവൻ പരിഭവിച്ച മുഖവുമായി ഇരുന്നു . അത് കണ്ടതും ബെന്നി പൊട്ടിച്ചിരിച്ചു പോയി . എന്തോന്നാടാ ഇത് .....കൊച്ചു പിള്ളേരെ പോലെ ...... ഇന്ന് എന്തായിരിക്കും സാറവരാത്തെ ....... അന്നയേയും കണ്ടില്ലിച്ചായാ ..... എന്ത് പറ്റിക്കാണും ???? രാത്രി ഇനി ആ ഡേവിഡ് എങ്ങാനം വന്നുകാണുവോ ???? ഒന്ന് പോയി നോക്കിയാലോ ... ഓഹ് ഇവന്റെ കാര്യം ....... നീ എന്തിനാടാ ഇത്ര ടെൻഷൻ അടിക്കണേ ...... ബെന്നി തലയിൽ കൈവച്ച് ചോദിച്ചു . ഇന്ന് ശനി അല്ലേടാ ശനിയാഴ്ച ഏതേലും സ്കൂളിൽ ക്ലാസ്സ്‌ വയ്ക്കോ........ അന്ന അതാകും പോകാത്തേ ...... പിന്നെ ഇന്ന് അന്ന വീട്ടിൽ ഉള്ളത് കൊണ്ട് അവളും പോയിക്കാണില്ല ... ഹ്മ്മ്....... ആയിരിക്കും അല്ലേ .... ബെന്നി അവനെ ഒന്ന് ഇരുത്തി നോക്കി ..... അവന്റെ നോട്ടം കണ്ടതും സേവി പതിയെ അവിടന്ന് എഴുന്നേറ്റു ...... ഈ പ്രേമത്തിന്റെ ഓരോരോ കുഴപ്പങ്ങളേ ..... സേവിയുടെ പോക്ക് കണ്ട് അവൻ സ്വയം പറഞ്ഞു . 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്ന് വൈകുന്നേരം മനസ്സിനേക ആശ്വാസം നൽകുന്ന അൾത്താരക്ക് മുന്നിൽ ഉരുകുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു സാറ ...... എന്തിനാ കർത്താവേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ??? അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് . എനിക്ക് അന്നയും അന്നക്ക്‌ ഞാനും ഞങ്ങൾക്ക് കൂട്ടിന് നീയും അങ്ങനെയല്ലേ നമ്മൾ ജീവിക്കുന്നത് ....... എന്നിട്ടും എന്തിനാണ് ഈ പരീക്ഷണങ്ങൾ . അവൾ മൗനമായി ചോദിച്ചു . ഇനി ഞാൻ അന്നയെ എന്ത് വിശ്വാസത്തിൽ സ്കൂളിലേക്ക് വിടും ....... ഡേവിഡിന്റെ കണ്ണിൽപ്പെടാതെ എന്റെ കുഞ്ഞിനെ എവിടെക്കൊണ്ട് ഒളുപ്പിക്കാനാണ് ഞാൻ ........ അവളുടെ കണ്ണുകൾ നിറഞ്ഞു .......... സങ്കടങ്ങളുടെ വലിയൊരു കൂമ്പാരം അവളുടെ തൊണ്ടക്കുഴിയോളം എത്തി നിന്നു..... എല്ലാവർക്കും മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന സാറയുടെ ഏറ്റവും നിസഹായ അവസ്ഥയായിരുന്നു അത് . മെല്ലെ മെല്ലെ മനസ്സിലെ ഓരോ ഭാരങ്ങളും വേദനകളും അവളാ ക്രൂശിതരൂപത്തിന് മുന്നിൽ ഇറക്കി വച്ചു ...... കുറച്ച് നേരം കഴിഞ്ഞതും മനസ്സൊന്നു ശാന്തമായെന്ന് തോന്നി .അവൾ കണ്ണുകൾ തുറന്ന് ഒന്ന് നെടുവീർപ്പെട്ടു ........ അന്ന പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരുന്നു .... സാറയാ അൾത്താരയിലേക്ക് തന്നെ മിഴി നട്ടിരുന്നു ...... കുറച്ച് നേരം കഴിഞ്ഞതും തന്റെ അടുത്തേക്ക് ആരോ വന്നിരിക്കുന്ന പോലെ അവൾക്ക് തോന്നി ...... വല്ലാതെ ഇഷ്ടം തോന്നുന്ന ഒരു ഗന്ധം അവൾക്ക് ചുറ്റും നിറഞ്ഞു ..... അവൾ തലചരിച്ച് നോക്കിയതും അടുത്ത് വന്നിരുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി . സേവ്യർ ഒരു കുഞ്ഞ് പുഞ്ചിരിയാലെ കർത്താവിനെ നോക്കി ഒന്ന് കുരിശ് വരച്ച് അവൾക്ക് അരികിലുള്ള ബെഞ്ചിലേക്ക് ഇരുന്നു ......... തുടരും .❤️ . #💞 പ്രണയകഥകൾ #📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ