☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
ShareChat
click to see wallet page
@vibin666menon
vibin666menon
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 ERROR 404 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. സാമുവലിന്റെ ചോദ്യം വായുവിൽ തങ്ങിനിന്നു. "ആത്മാവ് എന്നത് വെറുമൊരു സോഫ്റ്റ്‌വെയർ ആണോ?" ആ ചോദ്യം കേട്ടപ്പോൾ നിസാറിന്റെ കൈയിലിരുന്ന തുരുമ്പിച്ച സ്പാനർ താഴെ വീണു. ഗാരേജിലെ പഴയ ചേതക് സ്കൂട്ടറിന്റെ വയറുകൾക്കിടയിൽ തലയിട്ടിരിക്കുകയാണ് സാമുവൽ. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും രൂക്ഷഗന്ധം. സാമുവൽ പഴയൊരു ജനിതകശാസ്ത്രജ്ഞനാണ്. എലികളെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചതിനാണ് അവനെ അന്താരാഷ്ട്ര ലാബിൽനിന്ന് പുറത്താക്കിയത്. പക്ഷേ സത്യം അതല്ലെന്ന് നിസാറിന് അറിയാം. എലികളുടെ ബോധമനസ്സിൽ അവൻ മറ്റൊരു ലോകം സൃഷ്ടിച്ചിരുന്നു. "എന്റെ ആത്മാവ് ഇപ്പോൾ സ്റ്റോറേജ് ഫുൾ ആയി ഇരിക്കുകയാണ് സാമേ... നീ ആ സ്കൂട്ടർ ഒന്ന് റെഡിയാക്കിത്തന്നാൽ എനിക്ക് എന്റെ പെണ്ണിനെ കാണാൻ പോകാം. അവൾ പത്തു മിനിറ്റായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നു," നിസാർ കലിപ്പോടെ പറഞ്ഞു. സാമുവൽ എഴുന്നേറ്റ് മുഖത്തെ കരിഓയിൽ തുടച്ചു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം പടർന്നു. "പെണ്ണൊക്കെ പോകും നിസാറേ... ശരീരം എന്നത് വെറും ഹാർഡ്‌വെയർ ആണ്. അത് ഏതു സമയത്തും പണിമുടക്കാം. നിനക്ക് ഒരു ബാക്കപ്പ് വേണ്ടേ? നിന്റെ ഈ വട്ടൻ ബോസിനെ സഹിക്കാൻ വയ്യാതാകുമ്പോൾ പകരം ജോലിക്ക് പോകാൻ ഒരാൾ? വീട്ടിലെ ചീത്തവിളികൾ കേൾക്കാൻ മറ്റൊരു നീ? ഒന്ന് ആലോചിച്ചു നോക്ക്... നീ വീട്ടിൽ എസി ഇട്ട് സുഖമായി ഉറങ്ങുമ്പോൾ നിന്റെ മറ്റൊരു രൂപം ഓഫീസിലിരുന്ന് ഫയലുകൾ തീർക്കുന്നു. ലോകം നിന്നെ ഒരു ജീനിയസ് എന്ന് വിളിക്കുന്നു!" അവൻ നിസാറിനെ ഗാരേജിന്റെ ഏറ്റവും പിന്നിലുള്ള, തുരുമ്പിച്ച ഒരു ഇരുമ്പ് വാതിലിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ വാതിലിന് മുകളിൽ ചോക്കുകൊണ്ട് ഇങ്ങനെ എഴുതിയിരുന്നു 'അപകടം ഹൈ വോൾട്ടേജ് & അമിത ബുദ്ധി!' അകത്തേക്ക് കയറിയപ്പോൾ നിസാർ ശരിക്കും ഞെട്ടിപ്പോയി. അവിടെ ഒരു ഐസ് ഫാക്ടറിയിലെന്നപോലെ തണുപ്പ് പുറപ്പെടുവിക്കുന്ന പഴയ എയർ കണ്ടീഷണറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുറിയുടെ നടുവിൽ വലിയൊരു ഗ്ലാസ് കണ്ടെയ്നർ. അതിൽ നിയോൺ നീല നിറത്തിലുള്ള ദ്രാവകം നിറച്ചിരിക്കുന്നു. അതിനുള്ളിൽ ഒരാൾ നഗ്നനായി പൊങ്ങിക്കിടക്കുന്നു. നിസാർ അടുത്തുപോയി നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി! അത് നിസാർ തന്നെയാണ്! പക്ഷേ കുറച്ചുകൂടി മെച്ചപ്പെട്ട പതിപ്പ്. നിസാറിന്റെ കുടവയറില്ല, തലയിലെ മുടി കൊഴിഞ്ഞിട്ടില്ല, മുഖത്ത് പഴയ കോളേജ് കാലത്തെ ആ ഒരു പ്രസരിപ്പ്. "ഇതാണ് നിസാർ 2.0," സാമുവൽ അഭിമാനത്തോടെ കൈകൾ വിരിച്ചു പറഞ്ഞു. "നിന്റെ തലമുടി ചീകുന്ന ബ്രഷിൽനിന്നും പഴയ സിഗരറ്റ് കുറ്റിയിൽനിന്നും ശേഖരിച്ച സാമ്പിളുകളിൽനിന്നാണ് ഞാൻ നിന്റെ ഡി.എൻ.എ വേർതിരിച്ചെടുത്തത്. ഇത് വെറുമൊരു ക്ലോൺ അല്ല, നിന്റെ പരിഷ്കരിച്ച പതിപ്പാണ്. ഇവന് ഉറക്കമില്ല, ബോറടിക്കില്ല, ശമ്പളം പോലും വേണ്ട!" ടാങ്കിന് വെളിയിൽ ഒരു കസേരയിൽ നിസാറിന്റെ പ്രിയപ്പെട്ട കറുത്ത മെറ്റാലിക്ക ഷർട്ടും ജീൻസും മടക്കിവെച്ചിരിക്കുന്നത് കണ്ടപ്പോൾ നിസാർ ചോദിച്ചു, "എടാ... നീ എന്റെ അലക്കാനിട്ട ഡ്രസ്സ് വരെ അടിച്ചുമാറ്റിയല്ലേ അലവലാതി?" സാമൂവൽ ചിരിച്ചു …….. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സാമുവൽ നിസാറിനെ പാതിരാത്രിക്ക് വിളിച്ചു. ഒരു പിഴവ് പറ്റിയെന്നും പറഞ്ഞ് ചെന്ന നിസാർ കണ്ടത്, ലാപ്ടോപ്പിൽ പഴയ മലയാളം കണ്ണീർ സീരിയലുകൾ കണ്ട് തേങ്ങിക്കരയുന്ന തന്റെ ക്ലോണിനെയാണ്. "ഞാൻ ഇവന് സഹാനുഭൂതി അല്പം കൂടുതൽ കൊടുത്തുപോയി," സാമുവൽ സങ്കടത്തോടെ പറഞ്ഞു. "ഇപ്പോൾ സീരിയലിലെ നായികയ്ക്ക് അസുഖം വന്നതിനും, അയൽക്കൂട്ടിലെ പൂച്ച പ്രസവിച്ചതിനും ഒക്കെയിരുന്ന് ഈ നിലവിളിയാണ്. ഓഫീസിൽ പോകാൻ പറഞ്ഞപ്പോൾ 'എനിക്ക് മാനസികമായ ഒരു സന്തോഷമില്ല സാമുവലേ' എന്ന് പറഞ്ഞ് ഇവൻ എന്നെ പുച്ഛിച്ചു!" നിസാർ ക്ലോണിന്റെ അടുത്തുപോയി. അവൻ നിസാറിനെ നോക്കി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു, "എന്തിനാടാ നമ്മൾ ഇങ്ങനെ കഷ്ടപ്പെടുന്നത്? വാ, നമുക്ക് ഒരുമിച്ച് ഇരുന്ന് ഈ സീരിയലിന്റെ ബാക്കി കാണാം." സാമുവൽ ആക്രോശിച്ചു, "ഇവൻ നിന്നെക്കാൾ വലിയ ഉഴപ്പനായി പോയി! നമുക്ക് വേണ്ടത് വികാരമില്ലാത്ത, ഉറക്കമില്ലാത്ത ഒരു റോബോട്ടിക് നിസാറിനെയാണ്. നിസാർ 3.0!" അവൻ ഭീകരമായ ഒരു സിറിഞ്ച് കയ്യിലെടുത്തു. അതിനുള്ളിൽ തിളങ്ങുന്ന വയലറ്റ് നിറത്തിലുള്ള ദ്രാവകമായിരുന്നു. "നിനക്ക് പകരം വെക്കാൻ എനിക്ക് വേറെ ആരെയും കിട്ടുന്നില്ല. നീ ഇപ്പോൾ എന്റെ ഏറ്റവും വലിയ പരീക്ഷണവസ്തുവാണ്. ഇത് കുത്തിവെച്ചാൽ നീ പത്തു ദിവസം ഉറങ്ങില്ല, നിനക്ക് ദേഷ്യം വരില്ല... നീ ഒരു മെഷീൻ പോലെ ജോലി ചെയ്യും!" നിസാർ ഭയന്ന് പിന്നോട്ട് മാറി. "എനിക്ക് അത് വേണ്ടടാ! എനിക്ക് എന്റെ ഈ ഉഴപ്പൻ ജീവിതം മതി!" പക്ഷേ സാമുവൽ അവനെ മുറുക്കിപ്പിടിച്ചു. ആ സിറിഞ്ച് നിസാറിന്റെ തോളിലേക്ക് അടുക്കുമ്പോൾ, ഗ്ലാസ് ടാങ്കിലെ തന്റെ തന്നെ രൂപം സാവധാനം കണ്ണുതുറക്കുന്നത് നിസാർ കണ്ടു! "വെൽക്കം ടു ദി ഫ്യൂച്ചർ, നിസാർ!" സാമുവൽ ആവേശത്തോടെ വിളിച്ചുപറഞ്ഞു. പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് നിസാർ ഓഫീസിലെത്തി. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്, മുടി കൃത്യമായി ചീകി വെച്ചിരിക്കുന്നു. കണ്ണുകൾ ചിമ്മാതെ തിളങ്ങുന്നുണ്ടായിരുന്നു. നിസാർ ഒരു മെക്കാനിക്കൽ വേഗത്തിൽ ടൈപ്പിംഗ് തുടങ്ങി. പതിനൊന്നു മണിക്ക് ബോസ് സുരേഷ് വർമ്മ സർ അലറിക്കൊണ്ട് വന്നപ്പോൾ, നിസാർ ശാന്തനായി പറഞു "സർ, ആ റിപ്പോർട്ട് ഞാൻ ഇന്ന് പുലർച്ചെ 4:12-ന് അയച്ചിട്ടുണ്ട്. ഒപ്പം അടുത്ത മൂന്ന് വർഷത്തെ ബിസിനസ് പ്രവചനങ്ങളും ചേർത്തിട്ടുണ്ട്." സുരേഷ് വർമ്മ സർ വിറയ്ക്കുന്ന കൈകളോടെ അത് ശരിയാണെന്ന് കണ്ടു. "നിനക്ക് എന്ത് പറ്റി നിസാർ?" "ഒന്നുമില്ല സർ." പക്ഷേ അന്ന് രാത്രി വീട്ടിൽ എത്തിയ നിസാറിന് ഒരു കാര്യം മനസ്സിലായി. അവന് വിശക്കുന്നില്ല. അവന് ഉറക്കം വരുന്നില്ല. ഏറ്റവും ഭീകരമായ കാര്യം, കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ പ്രതിബിംബം തന്നോട് സംസാരിക്കുന്നില്ല എന്നതാണ്. പകരം, കണ്ണാടിക്കുള്ളിൽ തന്റെ പഴയ പതിപ്പ് ഇരുന്ന് ചിരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ നിസാറിന്റെ തലച്ചോറിലെ ചിപ്പിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായി. വയലറ്റ് ദ്രാവകം അവസാനിച്ചു. നിസാർ പതുക്കെ ഉണർന്നു. "ഞാൻ എവിടെയാണ്?" അവൻ ചുറ്റും നോക്കി. പെട്ടെന്ന് സാമുവലിന്റെ കോൾ വന്നു. "നിസാറേ... വേഗം ഓടി വാ! നിന്റെ ക്ലോൺ സീരിയൽ കണ്ട് സഹിക്കവയ്യാതെ ലാബ് തകർക്കുന്നു! അവൻ പറയുന്നു അവന് നിന്റെ പെണ്ണിനെ കാണണമെന്ന്!" നിസാർ ഗാരേജിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. നിസാർ 2.0 സാമുവലിനെ കെട്ടിയിട്ടിരിക്കുകയാണ്! അവൻ സാമുവലിന്റെ ചെവിയിൽ ഉറക്കെ സീരിയലിലെ ഡയലോഗുകൾ പറഞ്ഞു കൊടുക്കുന്നു. "നിസാറേ... എന്നെ രക്ഷിക്കടാ!" സാമുവൽ നിലവിളിച്ചു. നിസാർ 3.0 ഇപ്പോൾ പകുതി മനുഷ്യൻ അകത്തേക്ക് കയറി. തന്റെ ക്ലോണിനെ നോക്കി അവൻ പറഞ്ഞു, "എടാ... ആ സീരിയൽ കഴിഞ്ഞു. നായിക ഇപ്പോൾ സുഖമായി ഇരിക്കുന്നു." നിസാർ 2.0 കരച്ചിൽ നിർത്തി. "സത്യമാണോ?" "അതെ, സത്യമാണ്. ഇനി നമുക്ക് ഈ സാമുവലിനെ ആ ടാങ്കിൽ ഒന്ന് ഇറക്കി വെച്ചാലോ? അവനാണല്ലോ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം!" സാമുവലിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. നിസാർ 2.0-ഉം നിസാർ 3.0-ഉം ഒരേപോലെ ചിരിച്ചുകൊണ്ട് സാമുവലിന്റെ അടുത്തേക്ക് നീങ്ങി. അവർ സാമുവലിനെ ടാങ്കിലേക്ക് തള്ളിയിട്ടു. നീല ദ്രാവകം സാമുവലിന്റെ ശ്വാസകോശത്തിലേക്ക് ഇരച്ചുകയറി. പക്ഷേ അവൻ ഭയപ്പെട്ടില്ല. പകരം, ടാങ്കിനുള്ളിൽ കിടന്ന് അവൻ പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ഗാരേജിലെ ലൈറ്റുകൾ അണഞ്ഞു. കംപ്യൂട്ടർ സ്ക്രീനുകളിൽ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു "UPLOADING DATA..." നിസാർ 2.0-ഉം 3.0-ഉം പെട്ടെന്ന് നിശ്ചലമായി. അവരുടെ കണ്ണുകൾ വെള്ളനിറമായി മാറി. പുറത്ത് നിൽക്കുന്ന യഥാർത്ഥ നിസാർ ഭയന്ന് പിന്നോട്ട് മാറി. "സാമുവലേ... എന്താ ഇത്?" ടാങ്കിനുള്ളിൽ നിന്നും ഒരു ശബ്ദം മുഴങ്ങി. അത് സാമുവലിന്റേതായിരുന്നില്ല. അത് നിസാറിന്റെ തന്നെ ശബ്ദമായിരുന്നു, പക്ഷേ ആയിരം മടങ്ങ് ശക്തിയുള്ള ഒന്ന്. "നിസാറേ... നീ കരുതിയത് ഞാൻ നിന്റെ ക്ലോണുകളെ ഉണ്ടാക്കുകയാണെന്നാണോ? അല്ല. ഞാൻ നിന്റെ ആത്മാവിനെ കഷ്ണങ്ങളാക്കി ഓരോ ബോഡിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ നിന്റെ 2.0-ഉം 3.0-ഉം എന്റെ നിയന്ത്രണത്തിലാണ്. ഇനി എനിക്ക് വേണ്ടത് നിന്റെ ഓർമ്മകളെയാണ്... നിന്റെ പ്രണയത്തെയാണ്..." ടാങ്കിനുള്ളിലെ ദ്രാവകം തിളച്ചു മറിഞ്ഞു. സാമുവലിന്റെ ശരീരം അപ്രത്യക്ഷമായി. പകരം അവിടെ ഒരു വലിയ സെർവർ രൂപം കൊള്ളുന്നത് നിസാർ കണ്ടു. ഗാരേജിന്റെ ഭിത്തികൾ അപ്രത്യക്ഷമായി. താൻ ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിനുള്ളിലാണെന്ന് നിസാർ തിരിച്ചറിഞ്ഞു. അപ്പുറത്ത് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന പെൺകുട്ടി തന്റെ ഫോണിലേക്ക് മെസേജ് അയച്ചു: "നിസാർ, നീ വന്നോ?" നിസാർ വിറയ്ക്കുന്ന കൈകളോടെ ഫോണിൽ ടൈപ്പ് ചെയ്യാൻ നോക്കി. പക്ഷേ അവന്റെ വിരലുകൾ ഡിജിറ്റൽ കോഡുകളായി മാറിക്കൊണ്ടിരുന്നു. സ്ക്രീനിൽ തെളിഞ്ഞ മെസേജ് ഇതായിരുന്നു "ERROR 404: SOUL NOT FOUND." പുറത്ത് മഴ പെയ്യാൻ തുടങ്ങി. ഓരോ മഴത്തുള്ളിയും പച്ചനിറത്തിലുള്ള ബൈനറി അക്കങ്ങളായി (0,1) നിലത്ത് പതിക്കുന്നുണ്ടായിരുന്നു. സാമുവൽ എവിടെയോ ഇരുന്ന് തന്റെ പുതിയ 'ലോ-ക്വാളിറ്റി GIF' ആത്മാവിനെ നോക്കി ചിരിക്കുന്നു. ആ പച്ചനിറത്തിലുള്ള മഴത്തുള്ളികൾ നിസാറിന്റെ ശരീരത്തിൽ പതിച്ചപ്പോൾ അവ മാംസത്തിൽ പൊള്ളലേറ്റ പാടുകൾ വീഴ്ത്തി. "ERROR 404" എന്ന മെസേജ് അവന്റെ ഫോൺ സ്ക്രീനിൽ നിന്ന് വായുവിലേക്ക് പടർന്നു. സാമുവലിന്റെ ചിരി ഗാരേജിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. നിസാർ 2.0-ഉം 3.0-ഉം അവന്റെ തോളുകളിൽ കൈവെച്ചു. അവരുടെ സ്പർശനത്തിന് ഐസിന്റെ തണുപ്പായിരുന്നു. "നീ വെറുമൊരു ഡാറ്റയാണ് നിസാറേ... ഡിലീറ്റ് ചെയ്യാൻ പാകത്തിന് കരുതിവെച്ച ഒരു പഴയ ഫയൽ!" സാമുവലിന്റെ ശബ്ദം ഇപ്പോൾ അവന്റെ തലയ്ക്കുള്ളിൽ നിന്നാണ് കേൾക്കുന്നത്. നിസാർ ശ്വാസം കിട്ടാതെ പിടഞ്ഞു. അവന്റെ കാഴ്ച മങ്ങാൻ തുടങ്ങി. ചുറ്റുമുള്ള ലോകം പിക്സലുകളായി പൊട്ടിത്തെറിച്ചു. ….. പെട്ടെന്ന്...നിസാർ കണ്ണ് ഞെട്ടിത്തുറന്നു. നെറ്റിയിൽ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീഴുന്നു. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും അതേ രൂക്ഷഗന്ധം. അവൻ എഴുന്നേറ്റിരുന്നു. താൻ ഗാരേജിലെ ആ പഴയ മരക്കസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ആ പഴയ ചേതക് സ്കൂട്ടർ പാതി അഴിച്ചുവെച്ച നിലയിൽ. "എടാ... നീ ഉറങ്ങിയോ?" സാമുവലിന്റെ ശബ്ദം. അവൻ സ്കൂട്ടറിന്റെ എൻജിനുള്ളിൽ തലയിട്ടിരിക്കുകയാണ്. കയ്യിൽ അതേ തുരുമ്പിച്ച സ്പാനർ. നിസാർ കിതച്ചുകൊണ്ട് ചോദിച്ചു, "സാമേ... ആ ടാങ്ക്? ആ നീല ദ്രാവകം? ക്ലോണുകൾ?" സാമുവൽ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് കരിഓയിൽ പറ്റിയിട്ടുണ്ട്. "എന്ത് ടാങ്ക്? എന്ത് ക്ലോൺ? നീ ആ ചുരുട്ട് വലിച്ചു തീർക്കുന്നതിന് മുൻപേ ഉറങ്ങിപ്പോയി. നീ വല്ല സയൻസ് ഫിക്ഷൻ സിനിമയും കണ്ട് ലവലായതാകും." നിസാർ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. "ഹാവൂ... അതൊരു സ്വപ്നമായിരുന്നല്ലേ! ഭയങ്കര പേടിപ്പിക്കുന്ന സ്വപ്നം. നീ എന്നെ കൊല്ലാൻ നോക്കുകയായിരുന്നു സാമേ..." "ഞാനോ? ഞാൻ ഈ സ്കൂട്ടർ ശരിയാക്കാൻ നോക്കുകയാ. ദാ, ഇത് റെഡിയായി. നിന്റെ പെണ്ണ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നുണ്ടാകും, വേഗം വിട്ടോ." സാമുവൽ സ്പാനർ താഴെയിട്ടു. നിസാർ വേഗം എഴുന്നേറ്റു. ഷർട്ടിലെ പൊടി തട്ടി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആഞ്ഞു ചവിട്ടി. സ്കൂട്ടർ പുക തുപ്പിക്കൊണ്ട് ഇരമ്പി. "ശരിടാ സാമേ, ഞാൻ പോയിട്ട് വരാം. ആ സ്വപ്നം ആലോചിച്ചിട്ട് എനിക്ക് ഇപ്പോഴും ഒരു വിറയൽ മാറുന്നില്ല." നിഗൂഢതയുടെ മടക്കയാത്ര നിസാർ സ്കൂട്ടർ ഓടിച്ച് ഗാരേജിന് പുറത്തിറങ്ങി. റോഡിലെ തിരക്കിലൂടെ അവൻ പാഞ്ഞു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ കാമുകി ദേഷ്യപ്പെട്ട് നിൽക്കുന്നുണ്ട്. "എത്ര നേരമായി നിസാർ ഞാൻ വിളിക്കുന്നു? നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ആണോ?" അവൾ ചോദിച്ചു. "സോറിടീ... ഗാരേജിൽ ഇരുന്നപ്പോൾ ഒന്ന് ഉറങ്ങിപ്പോയി. ഒരു വല്ലാത്ത സ്വപ്നം കണ്ടു..." നിസാർ ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് ഓൺ ചെയ്യാൻ നോക്കി. പക്ഷേ ഫോൺ ഓൺ ആകുന്നില്ല. “ പണ്ടാരം അടങ്ങാൻ ചാർജ് തീർന്നു “ അവൻ പിറുപിറുത്തു. ……… End
📙 നോവൽ - 61(uc3o 620 ERROR 404 Ogooplom @llo@am @0ಯ00an6u3@ (3nlcs0: 6unn EnlచU0ess (aplo) Gnzadl] கம ஸoவிமomo: [ஐவர $வ?22 வேள] [लlooneao$ Gol@ ] (rqo@o o: 61(uc3o 620 ERROR 404 Ogooplom @llo@am @0ಯ00an6u3@ (3nlcs0: 6unn EnlచU0ess (aplo) Gnzadl] கம ஸoவிமomo: [ஐவர $வ?22 வேள] [लlooneao$ Gol@ ] (rqo@o o: - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 ഡെഡ്ലി പിള്ള 4 ( ,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പത്തനംതിട്ടയുടെ ഹൃദയമിടിപ്പിൽ നിന്നും കിലോമീറ്ററുകൾ അകലെ, വിജനമായ കരിമന കുന്നിന്റെ നെറുകയിൽ ആ പഴയ തറവാട് ഒരു ശവപ്പറമ്പ് പോലെ നിശബ്ദമായി നിലകൊള്ളുന്നു. ആകാശമുട്ടി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന ചന്ദ്രപ്രകാശം പോലും ആ വീടിന്റെ ഭിത്തികളിൽ തട്ടി കറുത്തിരുണ്ട നിഴലുകളായി മാറുന്നു. പണ്ട് പ്രതാപത്തോടെ വാണിരുന്ന ഈ ഇല്ലം ഇപ്പോൾ മരണത്തിന്റെ മണമുള്ള ഒരു കശാപ്പുശാലയാണെന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. അവിടെ താമസിക്കുന്ന വേണു പിള്ള എന്ന റിട്ടയേർഡ് കൃഷി ഓഫീസർ, പകൽസമയങ്ങളിൽ തോളിലൊരു തോർത്തും കയ്യിലൊരു വെട്ടുകത്തിയുമായി പറമ്പിൽ പണിയെടുക്കുന്ന തികച്ചും സാധാരണക്കാരനായ ഒരു വൃദ്ധനായിരുന്നു. കൃഷിഭവനിൽ നിന്നും മാതൃകാപരമായ സേവനത്തിന് മെഡൽ വാങ്ങിയ ആ കൈകൾ ഇന്ന് മനുഷ്യമാംസം ചക്ക മടൽ പോലെ വെട്ടുന്ന ആയുധങ്ങളായി മാറിയിരിക്കുന്നു എന്നത് ആർക്കും വിശ്വസിക്കാനാവില്ല. ……….. 12 വർഷങ്ങൾക്ക് മുൻപ്, കരിമന തറവാട് ഇത്ര വിജനമായിരുന്നില്ല. അന്ന് വേണു പിള്ളയുടെ ലോകം അദ്ദേഹത്തിന്റെ ഏക മകൾ സന്ധ്യയും ഭാര്യയുമായിരുന്നു. കൃഷിഭവനിൽ സത്യസന്ധമായി ജോലി ചെയ്തിരുന്ന വേണു പിള്ളയ്ക്ക് തന്റെ കൃഷിയും കുടുംബവുമായിരുന്നു എല്ലാം. ആ കറുത്ത രാത്രി സന്ധ്യയ്ക്ക് അന്ന് കോളേജ് കഴിഞ്ഞു വരുന്ന വഴിയിൽ ഒരു അപകടം സംഭവിച്ചു. ഒരു സ്വകാര്യ ബസ് അമിതവേഗത്തിൽ വന്ന് അവളെ ഇടിച്ചു തെറിപ്പിച്ചു. എന്നാൽ അതൊരു വെറും അപകടമായിരുന്നില്ല. ആ ബസ് ഡ്രൈവർ മദ്യപിച്ചിരുന്നു, ബസ്സിന് ഇൻഷുറൻസോ കൃത്യമായ രേഖകളോ ഉണ്ടായിരുന്നില്ല. പണവും സ്വാധീനവുമുള്ള ബസ് ഉടമയും രാഷ്ട്രീയക്കാരും ചേർന്ന് ആ കേസ് അട്ടിമറിച്ചു. സാക്ഷികൾ ഓരോരുത്തരായി മൊഴി മാറ്റി. പിന്നീട് നടന്നത് അതിലും ഭീകരമായിരുന്നു: ഗുരുതരാവസ്ഥയിലായിരുന്ന സന്ധ്യയ്ക്ക് നൽകിയ മരുന്നുകൾ നിലവാരമില്ലാത്തതായിരുന്നു അത് വിതരണം ചെയ്തത് ലാഭക്കൊതിയനായ ഒരു മരുന്ന് മാഫിയ ആയിരുന്നു. മകളുടെ വിയോഗത്തിൽ തളർന്ന വേണു പിള്ളയുടെ ഭാര്യ മാനസികമായി തകർന്നു. അവർക്ക് കടയിൽ നിന്ന് വാങ്ങി നൽകിയ ഭക്ഷണത്തിൽ കലർന്ന വിഷാംശം അവരുടെ ആന്തരികാവയവങ്ങളെ തകരാറിലാക്കി. മാസങ്ങൾക്കുള്ളിൽ വേണു പിള്ളയ്ക്ക് തന്റെ പ്രിയപ്പെട്ട രണ്ടുപേരെയും നഷ്ടമായി. നീതി തേടി വേണു പിള്ള എല്ലാ വാതിലുകളിലും മുട്ടി. പോലീസ് സ്റ്റേഷൻ മുതൽ കോടതി വരെ. പക്ഷേ, എല്ലായിടത്തും പണത്തിന് മുന്നിൽ നീതി തോറ്റുപോയി. അന്നത്തെ ആ തളർച്ചയിൽ നിന്നാണ് വേണു പിള്ളയുടെ ഉള്ളിലെ 'മൃഗം' ഉണർന്നത്. "നിയമം ശിക്ഷിക്കാത്തവരെ പ്രകൃതി ശിക്ഷിക്കും, പ്രകൃതിയുടെ ആയുധം ഞാനായിരിക്കും." റിട്ടയർമെന്റിന് ശേഷം അദ്ദേഹം തന്റെ പഴയ തറവാട് ഒരു ജസ്റ്റിസ് ചേംബർ ആക്കി മാറ്റി. കൃഷി ഓഫീസറായിരുന്ന കാലത്ത് പഠിച്ച സസ്യശാസ്ത്രവും മെക്കാനിക്സും അദ്ദേഹം മനുഷ്യരെ 'കൊയ്തെടുക്കാൻ' ഉപയോഗിച്ചു. ചെടികൾക്ക് വളമിടുന്നതുപോലെ, സമൂഹത്തിലെ വിഷജന്മങ്ങളെ മണ്ണിലേക്ക് ചേർക്കുന്നതാണ് തന്റെ യഥാർത്ഥ കൃഷി എന്ന് അദ്ദേഹം വിശ്വസിച്ചു തുടങ്ങി. അദ്ദേഹം ആദ്യം കൊന്നത് തന്റെ മകളുടെ കേസ് അട്ടിമറിച്ച ആ ബസ് ഡ്രൈവറെയും ഉടമയെയുമായിരുന്നു. അവരെ അദ്ദേഹം തന്റെ തറവാട്ടിലെ ആ ഭൂഗർഭ നിലവറയിൽ വച്ച് റബ്ബർ പാലിൽ മുക്കി ശ്വാസം മുട്ടിച്ചാണ് കൊന്നത്.ഇപ്പോൾ വേണു പിള്ളയ്ക്ക് ഇതൊരു നിയോഗമാണ്. അയാളുടെ ഓരോ ചലനത്തിലും വല്ലാത്തൊരു കൃത്യതയുണ്ടായിരുന്നു, അത് ചെടികൾക്ക് വളമിടുന്നതിലായാലും മനുഷ്യരെ വളമാക്കുന്നതിലായാലും. കരിമന ഇല്ലത്തിന്റെ ആഴത്തിലുള്ള ഭൂഗർഭ നിലവറയിലേക്ക് വെളിച്ചം കടക്കാറില്ല, പകരം അവിടെ മുഴങ്ങുന്നത് ചങ്ങലകളുടെ കിലുക്കവും മരണാസന്നരുടെ തേങ്ങലുകളും മാത്രമാണ്. ആ രാത്രി ആ അഞ്ച് പേരും ബോധം തെളിഞ്ഞപ്പോൾ കണ്ടത് നരകത്തിന്റെ ഒരു ചെറിയ പതിപ്പായിരുന്നു. അദർശൻ, ബിജു ജോൺ, സെബാസ്റ്റ്യൻ, അലി, സജിതൻ എന്നിവർ തങ്ങൾ എന്തിനാണ് ഇവിടെ എത്തിയതെന്നോ തങ്ങളെ ആരാണ് പിടികൂടിയതെന്നോ അറിയാതെ വിറയ്ക്കുകയായിരുന്നു. വായുവിൽ കലർന്ന ക്ലോറോഫോമിന്റെയും പഴയ മരുന്നുകളുടെയും രൂക്ഷഗന്ധം അവരെ ശ്വാസം മുട്ടിച്ചു. അവരുടെ ശരീരങ്ങൾ തുരുമ്പിച്ച ഇരുമ്പ് തൂണുകളിൽ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു. മുറിയുടെ മൂലയിൽ ഇരുന്ന പഴയ ഷട്ടർ ടിവി അലർച്ചയോടെ തെളിഞ്ഞപ്പോൾ അതിൽ കണ്ട രൂപം അവരെ ഭയത്തിന്റെ കൊടുമുടിയിലെത്തിച്ചു. തലയിൽ മുഷിഞ്ഞ തോർത്തുമുണ്ടും ചുണ്ടിൽ പുകയുന്ന കരിയില ചുരുട്ടുമായി ഇരിക്കുന്ന ആ തടിപ്പാവയുടെ കണ്ണുകളിൽ നിന്ന് ചുവന്ന ലേസർ വെളിച്ചം പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. സ്പീക്കറിലൂടെ പുറത്തുവന്ന ശബ്ദം വേണു പിള്ളയുടേതായിരുന്നുവെങ്കിലും അത് മനുഷ്യന്റേതെന്ന് തോന്നിപ്പിക്കാത്ത വിധം ഭീകരമായിരുന്നു. "സ്വാഗതം... പത്തനംതിട്ടയുടെ ശാപങ്ങളായ എന്റെ അതിഥികൾക്ക് സ്വാഗതം," എന്ന് പിള്ളയുടെ ശബ്ദം നിലവറയിൽ പ്രതിധ്വനിച്ചു. "നിങ്ങൾ അഞ്ചുപേരും പാവപ്പെട്ടവന്റെ കഞ്ഞിക്കലത്തിൽ മണ്ണ് വാരിയിട്ടവരാണ്. അധ്വാനിക്കുന്നവനെ ചതിച്ചവർക്കുള്ള ശിക്ഷാവിധി ഇന്ന് ഈ കരിമന മുറ്റത്ത് നടപ്പിലാക്കും," എന്ന് അയാൾ പ്രഖ്യാപിച്ചു. അദർശൻ എന്ന വ്ലോഗർ പണം വാങ്ങി വിഷം വിൽക്കുന്ന ഹോട്ടലുകളെ പുകഴ്ത്തിയതും ബിജു പാലിൽ പെയിന്റ് കലർത്തിയതും സെബാസ്റ്റ്യൻ പള്ളി ഫണ്ട് മുക്കിയതും അലി സാധനങ്ങൾ മോഷ്ടിച്ചതും സജിതൻ റേഷനരിയിൽ മണ്ണ് ചേർത്തതും ഓരോന്നായി പിള്ള വിവരിച്ചു. " നിനക്കൊക്കെ മരണം ഒരു അലങ്കാരമായിരിക്കും," എന്ന് അയാൾ പകയോടെ പറഞ്ഞു നിർത്തി. "ദയവുചെയ്ത് എന്നെ വിടൂ, എനിക്ക് തെറ്റുപറ്റിപ്പോയി!" എന്ന് അദർശൻ വിറയലോടെ വിളിച്ചു ചോദിച്ചപ്പോൾ, "നിന്റെ റിവ്യൂ കേട്ട് ഹോട്ടലിൽ പോയ പാവങ്ങളുടെ വയറ് കത്തിയ എരിവ് ഇന്ന് നിന്റെ കൈകൾ അറിയട്ടെ," എന്നായിരുന്നു പിള്ളയുടെ പരിഹാസം നിറഞ്ഞ മറുപടി. അദർശൻ ഇരിക്കുന്നത് ഒരു വലിയ മരക്കസേരയിലാണ്. അവന്റെ രണ്ട് കൈകളും മുന്നിലെ ഒരു ഇരുമ്പ് പെട്ടിയിൽ പൂട്ടിയിരിക്കുന്നു. അതിനുള്ളിൽ തിളച്ച വെള്ളമുള്ള ഒരു ചെറിയ പാത്രം. "ആദർശൻ, നീ ഫുഡ് വ്ലോഗർ ആണല്ലോ. നിന്റെ കൈകൾ ആ പെട്ടിക്കുള്ളിലെ താക്കോലിൽ എത്തണം. പക്ഷേ, ആ വെള്ളത്തിൽ നല്ല ഒന്നാംതരം 'കാന്താരി മുളക്' അരച്ച് ചേർത്തിട്ടുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ കൈകൾ വെച്ച് താക്കോൽ എടുത്തില്ലെങ്കിൽ നിന്റെ കസേരയ്ക്ക് പിന്നിലെ മെക്കാനിസം പ്രവർത്തിക്കും. പിന്നിൽ ഇരിക്കുന്നത് ഒരു ഭീമൻ 'മിക്സി'യുടെ ബ്ലേഡുകളാണ്. നിന്റെ തല ആ മിക്സിയിൽ വീണാൽ നല്ലൊരു തല കറി റെഡിയാകും!" അദർശൻ കരഞ്ഞുവിളിച്ചു കൈകൾ മുളക് വെള്ളത്തിലേക്ക് താഴ്ത്തി. അവന്റെ തൊലി പൊള്ളുന്ന ശബ്ദം മുറിയിൽ കേട്ടു. "അയ്യോ! ... എരിയുന്നേ!" അവൻ വേദന കൊണ്ട് പുളഞ്ഞപ്പോൾ പിള്ള സ്ക്രീനിൽ നോക്കി ചിരിച്ചു. "ഇത് വെറും തുടക്കം മാത്രമാണ്, നിന്റെ മുന്നിലെ വാതിൽ തുറക്കുന്നത് ഹ്യൂമൻ ഗ്രൈൻഡർ എന്ന മെക്കാനിസത്തിലേക്കാണ്," എന്ന് പിള്ള ഓർമ്മിപ്പിച്ചു. അദർശൻ നിലവിളിച്ചു കൊണ്ട് കൈകൾ മുളക് വെള്ളത്തിൽ താഴ്ത്തി, അവന്റെ തൊലി വെന്തടരുന്ന ശബ്ദം നിലവറയിൽ പ്രതിധ്വനിച്ചു. മാംസം ഉരുകി എല്ലുകൾ പുറത്തുകാണുന്ന അവസ്ഥയിലും ജീവൻ രക്ഷിക്കാനുള്ള ആർത്തിയിൽ അവൻ താക്കോൽ കരസ്ഥമാക്കി വാതിൽ തുറന്നതും ഭീമൻ സ്റ്റീൽ ബ്ലേഡുകൾ അവനെ വലിച്ചെടുത്തു. നിമിഷങ്ങൾക്കുള്ളിൽ അദർശന്റെ ശരീരം നാടൻ സോസ് പോലെ അരഞ്ഞു തീർന്നു. "ഇതാണ് ശരിക്കുള്ള കറി!" എന്ന് പിള്ള മുകളിലിരുന്ന് പപ്പടം കടിച്ചുകൊണ്ട് ആസ്വദിച്ചു പറഞ്ഞു. അടുത്തത് സെബാസ്റ്റ്യന്റെ ഊഴമായിരുന്നു. പള്ളിയിലെ പാവപ്പെട്ടവർക്കായി മാറ്റിവെച്ച ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്ടിച്ച അയാൾക്ക് മുന്നിൽ ആയിരക്കണക്കിന് മൂർച്ചയുള്ള ഇരുമ്പ് മുള്ളുകൾ തറച്ച മരപ്പലക തൂങ്ങിക്കിടന്നു. "കൈകൾ ഉപയോഗിക്കാതെ 15 കിലോ ചക്ക തിന്നുതീർത്താൽ നിനക്ക് രക്ഷപ്പെടാം," എന്ന പിള്ളയുടെ വാഗ്ദാനം കേട്ട് അയാൾ ആർത്തിയോടെ ചക്ക തിന്നാൻ തുടങ്ങി. എന്നാൽ ചക്കപ്പശ തൊണ്ടയിൽ കുടുങ്ങി അയാൾ ശ്വാസം മുട്ടിയപ്പോൾ, "ദൈവത്തിന്റെ കാശ് മോഷ്ടിച്ചവന് വയറു നിറയെ ആഹാരം നൽകുന്ന പുണ്യമാണ് ഞാൻ ചെയ്യുന്നത്," എന്ന് പിള്ള പരിഹസിച്ചു. സെബാസ്റ്റ്യൻ ദയയ്ക്കായി യാചിച്ചപ്പോൾ പിള്ള പറഞ്ഞു, "നിന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ല, കാരണം നീ പാവങ്ങളെയാണ് വഞ്ചിച്ചത്." സമയം അവസാനിച്ചതോടെ ആ ഭീമൻ പലക താഴേക്ക് പതിച്ചു സെബാസ്റ്റ്യന്റെ ശരീരം ഒരു ചക്കയട പോലെ ചതഞ്ഞരഞ്ഞു. അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നത് സ്ക്രീനിൽ കണ്ട് പിള്ള ആർത്തു ചിരിച്ചു. സെബാസ്റ്റ്യന്റെ അവസാന നിമിഷങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ പിള്ള തന്റെ കയ്യിലെ വെട്ടുകത്തി തലോടുകയായിരുന്നു. ……. ബിജുവിനും അലിക്കും മുന്നിൽ പിള്ള വച്ചത് അതിക്രൂരമായ ഒരു കെണിയായിരുന്നു. "നിങ്ങൾ രണ്ടുപേരും പരസ്പരം സഹായിച്ചാൽ ഒരാൾക്ക് രക്ഷപ്പെടാം, അല്ലെങ്കിൽ രണ്ടുപേരും ഇവിടെ അസ്ഥികൂടങ്ങളാകും," എന്ന് പിള്ള അറിയിച്ചു. അലി തന്റെ പല്ലുകൾ ഉപയോഗിച്ച് പത്തു തേങ്ങകൾ പൊതിച്ചപ്പോൾ അയാളുടെ മോണകളിൽ നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു. "എന്റെ പല്ലുകൾ എല്ലാം പോയി സാറേ, എന്നെ ഒന്ന് വിടൂ!" എന്ന് അലി കരഞ്ഞപ്പോൾ, "മോഷ്ടിച്ച സാധനങ്ങൾ വിൽക്കാൻ നിനക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നല്ലോ," എന്ന് പിള്ള തിരിച്ചടിച്ചു. "ബിജു, നീ ആ ചക്രം കറക്കണം, ഇല്ലെങ്കിൽ ഞാൻ മരിക്കും!" എന്ന് അലി നിലവിളിച്ചു. എന്നാൽ അവസാന നിമിഷം ബിജു അലിയെ ചതിച്ച് തനിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. "നീ രക്ഷപ്പെടില്ലടാ ചതിയ!" എന്ന് അലി ശാപവാക്കുകൾ ചൊരിയുമ്പോൾ ബിജു താക്കോലുമായി ഓടി. പെട്ടെന്ന് മെക്കാനിസം താനേ പ്രവർത്തിച്ചു, റബ്ബർ റോള്ളർ മെഷീൻ സജീവമായി ബിജുവിനെ ഉള്ളിലേക്ക് വലിച്ചെടുത്തു. "അയ്യോ എന്നെ വിടൂ!" എന്ന് ബിജു അലറിയെങ്കിലും അവന്റെ ശരീരം നേർത്ത റബ്ബർ ഷീറ്റ് പോലെ മറുഭാഗത്തുകൂടെ പുറത്തുവന്നു. അലി താഴെയുള്ള ആസിഡ് ടാങ്കിലേക്ക് വീണു പുകഞ്ഞുതീർന്നു. ടാങ്കിനുള്ളിൽ നിന്നും ഉയർന്ന പുകയിൽ അലിയുടെ അവസാനത്തെ ശ്വാസവും അസ്ഥികളും അലിഞ്ഞു ചേർന്നു. …… അവസാനം ബാക്കിയായ സജിതന്റെ അന്ത്യം അതിദാരുണമായിരുന്നു. റേഷൻ അരിയിൽ മണ്ണും മായവും കലർത്തിയത് മൂലം ഒരു കുടുംബം മരിച്ചുവീണ കാര്യം പിള്ള വിളിച്ചു പറഞ്ഞപ്പോൾ സജിതൻ മാപ്പിനായി അപേക്ഷിച്ചു. "കാലു പിടിക്കാം സാറേ, എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും എന്നെ കൊല്ലരുത്!" എന്ന് സജിതൻ കരഞ്ഞു പറഞ്ഞപ്പോൾ "ഈ കർമ്മ ഉലക്ക നിന്റെ പാപം കഴുകിക്കളയും," എന്ന് പറഞ്ഞുകൊണ്ട് പിള്ള ലിവർ വലിച്ചു. ഓരോ ഇടിയിലും സജിതന്റെ അസ്ഥികൾ പൊടിയുമ്പോൾ, "ഇത് നിനക്ക് ഞാൻ തരുന്ന അവസാനത്തെ റേഷൻ ആണ്!" എന്ന് പറഞ്ഞു കൊണ്ട് പിള്ള അയാളുടെ വായിലേക്ക് മണ്ണ് വാരിയിട്ടു. "മണ്ണ് തിന്നു ശീലിച്ച നിനക്ക് ഇത് ഇഷ്ടപ്പെടും," എന്ന് പിള്ള പരിഹസിച്ചു. ഉലക്കയുടെ ആദ്യ ഇടിയിൽ സജിതന്റെ തോളെല്ലുകൾ തകർന്നു. രണ്ടാമത്തെ ഇടിയിൽ വാരിയെല്ലുകൾ ഒടിഞ്ഞു. മൂന്നാമത്തെ ഇടിയോടെ സജിതന്റെ തല ഉരലിനുള്ളിൽ മണ്ണോട് മണ്ണായി ചേർന്നു. സജിതന്റെ അവസാനത്തെ നെടുവീർപ്പും ആ മണ്ണിൽ അലിഞ്ഞു ചേർന്നു. തറവാടിന്റെ മുകളിൽ ഒരു കാക്ക കരഞ്ഞു പറന്നുപോയി. ….. നേരം വെളുത്തപ്പോൾ കരിമന മുറ്റത്ത് അഞ്ച് ചാക്ക് വളം നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ഓരോന്നിന്റെയും മുകളിൽ മരിച്ചവരുടെ പേരുകൾ വ്യക്തമായി എഴുതിയിരുന്നു. പത്രത്തിലെ വാർത്തകൾ നോക്കി പിള്ള നിസ്സംഗതയോടെ പറഞ്ഞു, "നാട്ടിൽ മായം ചേർക്കുന്നവർക്കായി കർശന ശിക്ഷ വരുന്നു എന്ന്." പിള്ള പതുക്കെ പത്രം മടക്കി വെച്ചു, കയ്യിലിരുന്ന ചിരവ ഒന്നുകൂടി മൂർച്ച കൂട്ടി. എന്നിട്ട് ദൂരേക്ക് നോക്കി മന്ത്രിച്ചു, "അടുത്ത ഇരകൾ കോട്ടയത്തുനിന്നാണ് വരുന്നത്, തയ്യാറായിരിക്കണം." അയാളുടെ വാക്കുകൾ റബ്ബർ തോട്ടങ്ങളിലെ കാറ്റിൽ അലിഞ്ഞു ചേർന്നു. പത്തനംതിട്ടയുടെ ആ കുന്നിൻ മുകളിൽ വീണ്ടും മരണത്തിന്റെ നിശബ്ദതയും തണുപ്പും പടർന്നു പിടിച്ചു. വേണു പിള്ളയുടെ മുഖത്തെ സൗമ്യതയ്ക്ക് പിന്നിലെ ക്രൂരത ആരും അറിയാതെ ഇന്നും അവിടെ ആ പഴയ തറവാട്ടിൽ ബാക്കിയാവുന്നു. കരിമന കുന്നിലെ ആ തറവാട് ഇന്നും പത്തനംതിട്ടയുടെ രാത്രികളിൽ ഭീതിയുടെ കറുത്ത നിഴലുകൾ വീഴ്ത്തിക്കൊണ്ട് ഡെഡ്ലി പിള്ള കാത്തുനിൽക്കുന്നു. ……. End
📙 നോവൽ - nnaejl ailee 4 JUDGMENT FOR THOSE WHO TRAP AND DECEIVE THE POORL  JUDGMENT FOR THOSE WHO TRAP AND DECEIVE THE POOR! Adharshan Biju John Sebastian Sajithan Ali alasonano &balam olelloaur (obflovo: [Music Director (Uonllquono: [Director Nam]  0ilలllm: nluummonisugos nnjnmunlslail0ud nnaejl ailee 4 JUDGMENT FOR THOSE WHO TRAP AND DECEIVE THE POORL  JUDGMENT FOR THOSE WHO TRAP AND DECEIVE THE POOR! Adharshan Biju John Sebastian Sajithan Ali alasonano &balam olelloaur (obflovo: [Music Director (Uonllquono: [Director Nam]  0ilలllm: nluummonisugos nnjnmunlslail0ud - ShareChat
#📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 #🧟 പ്രേതകഥകൾ! ബിരിയാണി ചെമ്പിലെ സിഗ്നലുകൾ ( Sequel Of Noxifen- The World Of Madness ഗർഭിണികൾ ഹൃദ്രോഗികൾ കഥ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട്‌ അറ്റാക്കും ഹൃദ്രോഗികൾക്ക് പ്രസവ വേദനയും വരാൻ സാധ്യത ഉണ്ട് കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ആംബുലൻസിന്റെ സൈറൺ അവസാനമായി ഒരു ദീർഘനിശ്വാസം പോലെ നിലച്ചതും ശാന്തിഗിരി മാനസികാരോഗ്യ കേന്ദ്രം ശാന്തിഗിരി റിസോർട്ട് എന്ന ബോർഡിന് മുന്നിൽ വണ്ടി നിശ്ചലമായി. സുരേഷ് കുമാർ പതുക്കെ പുറത്തിറങ്ങി, തന്റെ പ്രിയപ്പെട്ട മൈൻഡ് ഷീൽഡ് അഥവാ ബിരിയാണി ചെമ്പ് ഒരു യുദ്ധത്തിൽ നേടിയ ട്രോഫി പോലെ നെഞ്ചോട് ചേർത്തുപിടിച്ചു. സത്യത്തിൽ ഈ പുതിയ ചെമ്പ് സുരേഷിന്റെ കൈകളിൽ എത്തിയത് റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരു സാഹസികമായ കൊള്ളയിലൂടെ ആയിരുന്നു. ആംബുലൻസ് ഡ്രൈവർ ഒരു തട്ടുകടയ്ക്ക് മുന്നിൽ വണ്ടി നിർത്തി ചായ കുടിക്കാൻ പോയതായിരുന്നു സമയം. അപ്പുറത്തെ കല്യാണ വീട്ടിലേക്ക് കൊണ്ടുപോകാൻ വച്ചിരുന്ന വാനിൽ നിന്നും, ആരും കാണാതെ സുരേഷ് ആ ചെമ്പ് അടിച്ചുമാറ്റി തലയിൽ വെച്ചു. "സജിതന്റെ റേഡിയേഷൻ തരംഗങ്ങളെ തടയാൻ ഇത് കൈയിൽ വേണം!" എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ചെമ്പും കൊണ്ട് സുരേഷ് ആംബുലൻസിലേക്ക് ചാടിക്കയറിയത്. ആംബുലൻസ് ജീവനക്കാർ സുരേഷിന്റെ കൈയിൽ നിന്നും വാങ്ങാൻ ശ്രമിച്ചെങ്കിലും സുരേഷ് വിട്ടു കൊടുത്തില്ല വേറെ നിവർത്തി ഇല്ലാതെ അവസാനം അവർ സുരേഷിന്റെ പിടിവാശിക്ക് വഴങ്ങി …….. മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാർ വെള്ള യൂണിഫോമിൽ നിൽക്കുന്നത് കണ്ടപ്പോൾ സുരേഷിന്റെ ഉള്ളിലെ ഡിറ്റക്റ്റീവ് ഉണർന്നു. "ഡോക്ടർ സാമുവൽ പറഞ്ഞത് ശരിയാണ്. ഇതൊരു സാധാരണ റിസോർട്ടല്ല. വൈറ്റ് ഹൗസിനേക്കാൾ സുരക്ഷയുള്ള ഒരു സീക്രട്ട് ബേസ് ക്യാമ്പാണ്!" സുരേഷ് ആത്മഗതം ചെയ്തു. റിസോർട്ടിലെ പൂന്തോട്ടത്തിൽ എത്തിയപ്പോൾ സുരേഷ് കണ്ടത് വിചിത്രമായ കാഴ്ചകളാണ്. അവിടെ ഓരോരുത്തരും തങ്ങളുടേതായ 'ഗവേഷണങ്ങളിൽ' ഏർപ്പെട്ടിരിക്കുകയായിരുന്നു. സുരേഷ് അവരെ ഓരോരുത്തരെയായി നിരീക്ഷിച്ചു: ഏജന്റ് ബിജുമരത്തിന് മുകളിൽ കയറി ഇലകൾ എണ്ണി തിട്ടപ്പെടുത്തുന്നു. സുരേഷിന്റെ ഭാഷയിൽ ബിജു 'സാറ്റലൈറ്റ് സിഗ്നലുകൾ' ട്രാക്ക് ചെയ്യുകയാണ്. ഏജന്റ് ആദർശ് നിലത്ത് വിരൽ കൊണ്ട് വിചിത്രമായ വട്ടം വരയ്ക്കുന്നു. അവൻ ശത്രുക്കൾക്ക് കാണാൻ കഴിയാത്ത 'പുതിയ ഭൂപടം' നിർമ്മിക്കുകയാണെന്ന് സുരേഷ് ഉറപ്പിച്ചു. ഏജന്റ് വേണു കയ്യിലിരിക്കുന്ന പത്രക്കടലാസ് കൊണ്ട് വിമാനം ഉണ്ടാക്കി പറത്തുന്നു. "ഇത് സജിതന്റെ വീടിന് മുകളിലേക്ക് വിടാനുള്ള ഡ്രോൺസ് ആണ്," സുരേഷ് മനസ്സിൽ കുറിച്ചു. ഏജന്റ് നിസാർ: ഗാർഡനിലെ പൈപ്പിലൂടെ വരുന്ന വെള്ളം സൂക്ഷിച്ചു നോക്കി നിൽക്കുന്നു. "ഇവൻ വെള്ളത്തിലൂടെ അയക്കുന്ന കോഡുകൾ ഡീകോഡ് ചെയ്യുകയാണല്ലോ!" സുരേഷ് അത്ഭുതപ്പെട്ടു. സുരേഷ് തന്റെ ബിരിയാണി ചെമ്പ് തലയിൽ വെച്ച് ബെൽറ്റ് മുറുക്കി. എന്നിട്ട് പതുക്കെ വേണുവിന്റെ അടുത്തേക്ക് നീങ്ങി. "നിങ്ങളുടെ ഡ്രോൺ സാങ്കേതികവിദ്യ കൊള്ളാം വേണു. പക്ഷേ സജിതന്റെ 10G വൈഫൈയെ നേരിടാൻ ഇത് മതിയാവില്ല അയ്യാൾ ഒരു ഇന്റർ ഗാലക്റ്റിക് ചാരൻ ആണ്," സുരേഷ് ഗൗരവത്തിൽ പറഞ്ഞു. വേണു പതുക്കെ തലയുയർത്തി നോക്കി. "സജിതനോ? അയാൾ ഏത് ഗ്രഹത്തിൽ നിന്നാണ്?" "അവൻ ഭൂമിയിൽ തന്നെയുണ്ട്. ഒരു ഐ.ടി എഞ്ചിനീയറുടെ വേഷത്തിൽ! ഈ ലോകം അവൻ നശിപ്പിക്കും അതിനു മുൻപ് അവനെ തടയണം" സുരേഷ് രഹസ്യമായി പറഞ്ഞു. "നമുക്ക് ഈ റിസോർട്ടിനെ ഒരു കമാൻഡ് സെന്റർ ആക്കി മാറ്റണം. ഈ വെള്ള വസ്ത്രം ധരിച്ച നഴ്സുമാർ യഥാർത്ഥത്തിൽ സജിതന്റെ ചാരന്മാരാകാൻ സാധ്യതയുണ്ട്. അവർ തരുന്ന മരുന്നുകൾ നമ്മുടെ ചിന്തകൾ മോഷ്ടിക്കാനുള്ള മൈക്രോ ചിപ്പുകൾ ആണ്!" രാത്രി പന്ത്രണ്ട് മണിയായപ്പോൾ, സുരേഷ് തന്റെ പുതിയ ഏജന്റുമാരുടെ ഒരു രഹസ്യ യോഗം വിളിച്ചു. ബിജുവും ആദർശും വേണുവും നിസാറും വരിവരിയായി ഹാളിന് പിന്നിലെത്തി. "നമുക്ക് ഒരു പുതിയ ഭാഷ വേണം. നമ്മൾ സംസാരിക്കുന്നത് അവർക്ക് മനസ്സിലാകരുത്. ഇനി മുതൽ 'ചായ' എന്നാൽ 'ഹൈ-ഒക്ടേൻ ഫ്യുവൽ' എന്നും, 'ഉറക്കം' എന്നാൽ 'സിസ്റ്റം അപ്ഡേറ്റ്' എന്നും വിളിക്കും." സുരേഷ് പറഞ്ഞു "അപ്പോൾ ഈ തരുന്ന ഗുളികയോ?" ബിജു ചോദിച്ചു "അത് 'ഡേറ്റാ എൻട്രി' ആണ്. അത് വിഴുങ്ങരുത്, പകരം ചെവിക്കടുത്ത് വെച്ച് സജിതന്റെ തരംഗങ്ങളെ പ്രതിരോധിക്കണം!" "സാർ, എനിക്കും ഒരു ബിരിയാണി ചെമ്പ് കിട്ടുമോ? ഈ പൈപ്പ് വെള്ളം നോക്കുമ്പോൾ എന്റെ കണ്ണിൽ സിഗ്നലുകൾ തെളിയുന്നു!" നിസാർ പറഞ്ഞു പെട്ടെന്ന് അവിടേക്ക് ഹെഡ് നഴ്സ് 'സിസ്റ്റം അപ്ഡേറ്റുമായി'( മരുന്നും പാലുമായി)കടന്നുവന്നു. "സുരേഷ്, ബിജു... എല്ലാവരും ഇത് കുടിക്കൂ. എന്നിട്ട് വേഗം കിടന്നുറങ്ങാം," നഴ്സ് സ്നേഹത്തോടെ പറഞ്ഞു. സുരേഷ് തന്റെ ബിരിയാണി ചെമ്പിനുള്ളിൽ നിന്ന് പതുക്കെ പുറത്തേക്ക് നോക്കി ആദർശിന് ഒരു കണ്ണ് ചിമ്മിക്കാണിച്ചു. "ഓക്കേ സിസ്റ്റർ, ഞങ്ങൾ ഡേറ്റാ എൻട്രിക്ക് തയ്യാറാണ്!" ……. പിറ്റേന്ന് രാവിലെ ഡോക്ടർ സാമുവൽ സുരേഷിനെ കാണാൻ റിസോർട്ടിലെത്തി. അവിടെ കണ്ട കാഴ്ച കണ്ട് ഡോക്ടറുടെ തല കറങ്ങി! റിസോർട്ടിലെ പത്തോളം രോഗികൾ തലയിൽ സ്റ്റീൽ പ്ലേറ്റുകളും പാത്രങ്ങളും കമഴ്ത്തി വെച്ച് വരിവരിയായി മാർച്ച് ചെയ്യുന്നു! വേണു ഒരു പേപ്പർ വിമാനം പറത്തിക്കൊണ്ട് ഉറക്കെ വിളിച്ചു പറയുന്നു “ഏജന്റ് സുരേഷ്, സജിതന്റെ വൈഫൈ സിഗ്നൽ ജാം ആയിരിക്കുന്നു! !" ബിജു മരത്തിന് മുകളിൽ നിന്ന് നിലവിളിക്കുന്നു " ആ തെണ്ടി വായുവിലൂടെ 10 G സിഗ്നൽ വിടുന്നുണ്ട് സാർ!" സാമുവൽ സുരേഷിനെ കണ്ടു തന്റെ പോക്കറ്റിൽ നിന്ന് ഒരു സ്ട്രിപ്പ് 'നോക്സിഫെൻ' പുറത്തെടുത്തു. എന്നിട്ട് പതുക്കെ പറഞ്ഞു "ഇത് അവർക്ക് കൊടുക്കാനല്ല സുരേഷ്... ഇത് എനിക്ക് കഴിക്കാനാണ്! നിങ്ങളുടെ കോപ്രായങ്ങൾ കണ്ടുനിൽക്കാൻ എനിക്ക് വേറെ വഴിയില്ല!" ഇനി ഇവിടെ നിന്നാൽ ശരി ആവില്ല എന്ന് കണ്ട സാമൂവൽ മടങ്ങിപോയി …… ശാന്തിഗിരി റിസോർട്ടിലെ രാത്രി. സെക്യൂരിറ്റിക്കാർ ഉറക്കത്തിലേക്ക് വഴുതിവീണ സമയം. സുരേഷ് കുമാർ തന്റെ ടീമിനെ വിളിച്ചുകൂട്ടി:ഏജന്റ് ബിജു, ആദർശ്, വേണു, പിന്നെ വാട്ടർ കോഡ് വിദഗ്ദ്ധൻ നിസാർ. എല്ലാവരുടെയും തലയിൽ സ്റ്റീൽ പാത്രങ്ങളും അലുമിനിയം ഫോയിലുകളും തിളങ്ങുന്നുണ്ട്. "സുഹൃത്തുക്കളേ, സജിതന്റെ 10G ടവർ നമ്മളെ ടാർഗെറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന് രാത്രി നമ്മൾ ഈ ബേസ് ക്യാമ്പ് വിടും. ആ കാണുന്ന വൈറ്റ് ഗാലക്സി വാഹനമാണ് (പഴയ ആംബുലൻസ്) നമ്മുടെ സ്പേസ് ഷിപ്പ്!" സുരേഷ് ആജ്ഞാപിച്ചു. ആംബുലൻസിന്റെ ഡ്രൈവർ കീ വണ്ടിയിൽ തന്നെ മറന്നുവെച്ച് ചായ കുടിക്കാൻ പോയതായിരുന്നു. ആ അവസരം ബിജു മുതലാക്കി. "സാർ, ഞാൻ എഞ്ചിൻ റൂം (ബോണറ്റ്) പരിശോധിച്ചു. ഇതിൽ റോക്കറ്റ് ഇന്ധനത്തിന് പകരം ഡീസലാണ് അടിച്ചിരിക്കുന്നത്. സാരമില്ല, നമുക്ക് അഡ്ജസ്റ്റ് ചെയ്യാം!" ബിജു പറഞ്ഞു "ഞാൻ ജി.പി.എസ് സെറ്റ് ചെയ്തു ടാർഗറ്റ് ലോക്ക്ഡ് പേരിമീറ്റർ ക്ലിയർ. സജിതന്റെ പറമ്പിലെ ആ പഴയ തുളസിത്തറയാണ് നമ്മുടെ ലാൻഡിംഗ് പോയിന്റ്." ആദർശ് പറഞ്ഞു "സാർ, വണ്ടിയിലെ സൈറൺ ഓൺ ചെയ്താൽ സജിതന്റെ വൈഫൈ ജാം ആകും!" നിസാർ അഭിപ്രായപ്പെട്ടു വേണു തന്റെ പേപ്പർ വിമാനങ്ങൾ വണ്ടിക്കുള്ളിൽ നിരത്തി. വണ്ടി സ്റ്റാർട്ടായതും സുരേഷ് ബിരിയാണി ചെമ്പ് ഒന്നുകൂടി മുറുക്കി വെച്ചു. "ഫുൾ സ്പീഡ് അഹെഡ് മിഷൻ ഈസ്‌ ഓൺ!" ……. പുലർച്ചെ രണ്ട് മണി. സജിതൻ തന്റെ വീട്ടിൽ സമാധാനമായി ഉറങ്ങുകയായിരുന്നു. പെട്ടെന്ന് മുറ്റത്ത് ഒരു ഭീകരമായ സൈറൺ ശബ്ദം! അവൻ ജനൽ തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തതായിരുന്നു. താൻ കഴിഞ്ഞ മാസം പരാതിപ്പെട്ട് മെന്റൽ ഹോസ്പിറ്റലിലേക്ക് അയച്ച സുരേഷ് കുമാർ! കൂടെ തലയിൽ പാത്രങ്ങൾ വെച്ച മറ്റ് നാലുപേർ! അവർ ആംബുലൻസിൽ നിന്ന് ചാടിയിറങ്ങി സജിതന്റെ ഡിഷ് ആന്റിനയ്ക്ക് ചുറ്റും ഒരു 'പ്രതിരോധ വലയം' തീർത്തു.അവർ അടിച്ചു തകർത്തു. "സജിതൻ! നിന്റെ കളി അവസാനിച്ചിരിക്കുന്നു! നിന്റെ മെയിൻ സെർവർ ഞങ്ങൾ പിടിച്ചെടുത്തു ! നിന്റെ 10 G ഇനി വർക്ക്‌ ആവില്ല തെണ്ടി" സുരേഷ് ഒരു മെഗാഫോണിലൂടെ (ശരിക്കും ഒരു പഴയ പ്ലാസ്റ്റിക് പൈപ്പ്) ആക്രോശിച്ചു. "സാർ, ഇതാ എന്റെ ഡ്രോൺ ആക്രമണം!" വേണു അലറിഅയാൾ പേപ്പർ വിമാനങ്ങൾ സജിതന്റെ ജനലിലേക്ക് എറിഞ്ഞു "സാർ, ഞാൻ ഇവന്റെ വാട്ടർ കണക്ഷൻ ഹാക്ക് ചെയ്തു!" (നിസാർ കിണറ്റിലെ മോട്ടോറിന്റെ സ്വിച്ച് കുത്തി പൊളിച്ചു). "സജിതന്റെ തലച്ചോറിലെ ചിപ്പുകൾ ഡീകോഡ് ചെയ്യാൻ തുടങ്ങൂ സാറ്റലൈറ്റ്‌ സിഗ്നൽ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കു!" ബിജുവിനോട് സുരേഷ് ആജ്ഞാപിച്ചു ……. സജിതൻ ഉടനെ ഡോക്ടർ സാമുവലിനെ വിളിച്ചു. പത്തുമിനിറ്റിനുള്ളിൽ മറ്റൊരു വണ്ടിയിൽ ഡോക്ടർ അവിടെയെത്തി. കണ്ട കാഴ്ച കണ്ട് ഡോക്ടർ തന്റെ തലയിൽ കൈവെച്ചു. ബിജു അപ്പോൾ സജിതന്റെ കാറിന്റെ മുകളിൽ കയറി നിന്ന് സിഗ്നൽ പിടിക്കാൻ നോക്കുകയായിരുന്നു. "സുരേഷ്! നിർത്തു! എല്ലാവരും ഒന്ന് നിർത്തു എന്തിനാണ് ആ പാവം പിടിച്ച സജിതനെ ഉപദ്രവിക്കുന്നത്!" സാമുവൽ നിലവിളിച്ചു. "ഡോക്ടർ, നിങ്ങളെയും അവർ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നു! ഈ മൈൻഡ് ഷീൽഡ് ഒന്ന് വെച്ചു നോക്കൂ, സത്യം അപ്പോൾ കാണാം!" സുരേഷ് തന്റെ ചെമ്പ് ഊരി ഡോക്ടറുടെ തലയിൽ വെക്കാൻ ശ്രമിച്ചു. പെട്ടെന്ന് സജിതന്റെ പേർഷ്യൻ പൂച്ച മിന്നു ജനലിലൂടെ താഴേക്ക് ചാടി. സുരേഷിനെ കണ്ടതും അത് നഖം പുറത്തെടുത്തു.. "ഏജന്റ് മിന്നു! നീ സജിതന്റെ വശത്താണോ?" സുരേഷ് ഞെട്ടിപ്പോയി. പൂച്ച സുരേഷിന്റെ കാലിൽ ഒരു 'സൂപ്പർ മാന്ത്' കൊടുത്തു. ആ വേദനയിൽ സുരേഷ് ഒന്ന് തുള്ളി. ആ തുള്ളലിൽ അയാളുടെ ബിരിയാണി ചെമ്പ് താഴെ വീണു. ചെമ്പ് നിലത്ത് വീണപ്പോൾ ഉണ്ടായ ആ വൻ ശബ്ദം (ടാം...!) സുരേഷിന്റെ തലച്ചോറിലെ അവസാനത്തെ നോക്സിഫെൻ തരംഗത്തെയും തകർത്തു കളഞ്ഞോ എന്ന് തോന്നി. ….. അടുത്ത ദിവസം രാവിലെ ഡോക്ടർ സാമുവലിന്റെ ക്ലിനിക്കിൽ സുരേഷും കൂട്ടുകാരും ഇരിക്കുന്നു. തലയിൽ ചെമ്പില്ല, പാത്രങ്ങളില്ല. എല്ലാവരും ശാന്തർ. "ഡോക്ടർ, സജിതന്റെ ഡിഷ് ആന്റിനയുടെ പൈസ ഞാൻ കൊടുക്കാം. എനിക്ക് ആ നോക്സിഫെൻ ഇനി വേണ്ട. ബിരിയാണി ചെമ്പ് തിരിച്ചു കൊടുക്കാം," സുരേഷ് സങ്കടത്തോടെ പറഞ്ഞു. ബിജുവും ആദർശും വേണുവും നിസാറും തല കുനിച്ചിരുന്നു. പക്ഷേ നിസാർ പതുക്കെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു. "ഡോക്ടർ, എല്ലാം ഓക്കെയാണ്. പക്ഷേ... എന്റെ കയ്യിലെ ഈ ചായ ഗ്ലാസ്സിൽ നിന്ന് ഇപ്പോഴും ചെറിയൊരു ബീപ്പ് ശബ്ദം കേൾക്കുന്നുണ്ട്. സജിതൻ ചായപ്പൊടിയിൽ ചിപ്പ് കലർത്തിയിട്ടുണ്ടാകുമോ?" സാമുവൽ ഒന്നും മിണ്ടിയില്ല. അയാൾ തന്റെ കയ്യിലിരുന്ന നോക്സിഫെൻ ഗുളികകൾ ഒരൊറ്റ വിഴുങ്ങൽ! എന്നിട്ട് ശാന്തനായി കസേരയിലേക്ക് ചാരിയിരുന്നു. പുറത്ത് സജിതന്റെ പൂച്ച മിന്നു, ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ ഇരുന്ന് സുരേഷിനെ നോക്കി ഒന്ന് ഇളിച്ചു കാട്ടി. ……. End സത്യം എപ്പോഴും ജയിക്കണമെന്നില്ല, പക്ഷേ വട്ട് എപ്പോഴും ജയിക്കും!
📙 നോവൽ - @il@చl uilg ஸி்ணகமூி (0gه0030 9@|8030!) CAT MND d3 @89l SAJITHANS 106 TOWER @lulb' @800! ஸனJo @வே090o ஜணிவிவ வகேே வ$் @வே0930 ஜணிஷிo ிமூம & ஸoவியomo: வ$ 00ஜூ8ூmo0 mnldmoano: toచqolul@l ngmగdosomoam ஸoமிo: ஹொஸ் வவஃSிகம் வமom வேவவி: வெற் ஸூவே 10G ஸஜிஸை @il@చl uilg ஸி்ணகமூி (0gه0030 9@|8030!) CAT MND d3 @89l SAJITHANS 106 TOWER @lulb' @800! ஸனJo @வே090o ஜணிவிவ வகேே வ$் @வே0930 ஜணிஷிo ிமூம & ஸoவியomo: வ$ 00ஜூ8ூmo0 mnldmoano: toచqolul@l ngmగdosomoam ஸoமிo: ஹொஸ் வவஃSிகம் வமom வேவவி: வெற் ஸூவே 10G ஸஜிஸை - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 Deadly Fish Curry ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. സിജിയുടെ പഴയ തറവാട്ടു വീടിന്റെ വരാന്തയിൽ അന്നൊരു ശനിയാഴ്ച വൈകുന്നേരം നല്ല മഴക്കാറുള്ള അന്തരീക്ഷമായിരുന്നു. സുഹൃത്തുക്കൾ ആയ ആദർശും, വേണുവും, സജിത്തും, ബിജുവും കുറെ നാളുകൾക്ക് ശേഷമാണ് സിജിയുടെ വീട്ടിൽ ഒത്തുകൂടുന്നത്. വരാന്തയിൽ ഇരുന്ന് പഴയ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് സിജി അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞത്, "ഇന്ന് രാത്രി ആരും പുറത്തുനിന്ന് ഭക്ഷണം കഴിക്കണ്ട, ഞാൻ ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കുന്നുണ്ട്." "സിജി ഉണ്ടാക്കിയാൽ പിന്നെ പറയാനുണ്ടോ, ഞങ്ങൾ റെഡി!" ബിജു ആവേശത്തോടെ വിളിച്ചു പറഞ്ഞു. അടുക്കളയിൽ സിജി വലിയ തിരക്കിലായിരുന്നു. മീൻ മാർക്കറ്റിൽ നിന്ന് കിട്ടിയ നല്ല ഫ്രഷ് നെയ്മീൻ മുറിച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഒക്കെ വഴറ്റി, നല്ല നാടൻ കുടംപുളി ഇട്ട ഒരു ഉഗ്രൻ മീൻ കറി. അപ്പോൾ ആണ് സിജി ഒരു കാര്യം ശ്രദ്ധിച്ചത് കറിയിൽ ചേർക്കാൻ ഫിഷ് മസാല തീർന്നുപോയിരിക്കുന്നു. അവൾ വേഗം അടുക്കളയിലെ പഴയ മരത്തിന്റെ അലമാരയുടെ മുകൾ തട്ടിൽ തപ്പി. അവിടെ ഒരു ചെറിയ കുപ്പിയിൽ ഇത്തിരി പൊടി ഇരിക്കുന്നത് കണ്ടു. ഇരുട്ടത്ത് ആ കുപ്പി തുറന്നു നോക്കിയപ്പോൾ ഫിഷ് മസാല പോലെ അവൾക്ക് തോന്നി . "ഭാഗ്യം, ഇത്തിരി ഇരിപ്പുണ്ടല്ലോ," എന്ന് കരുതി അവൾ ആ പൊടി മുഴുവൻ വാരി കറിയിലേക്ക് ഇട്ടു. നല്ലപോലെ ഇളക്കി കറി വറ്റിച്ചെടുത്തു. …… രാത്രി എട്ടു മണിയായപ്പോൾ മേശപ്പുറത്ത് വിഭവങ്ങൾ നിരന്നു. ചോറും, പപ്പടവും, സിജിയുടെ ആ 'സ്പെഷ്യൽ' മീൻ കറിയും. ചട്ടി തുറന്നപ്പോൾ തന്നെ വീടാകെ മണം പടർന്നു. "ഇതിന്റെ ലുക്ക് തന്നെ ഒരു പ്രത്യേക വൈബാണല്ലോ സിജി," ആദർശ് പറഞ്ഞു. അവൻ ഒരു വലിയ കഷ്ണം മീനും ചാറും കൂട്ടി ചോറ് കഴിക്കാൻ തുടങ്ങി. വേണുവും സജിത്തും ബിജുവും ഒട്ടും പിന്നിലായില്ല. ആ എരിവും പുളിയും ഫിഷ് മസാലയുടെ രുചിയും അവരെ മറ്റൊരു ലോകത്തെത്തിച്ചു. "ഇത്രയും ടേസ്റ്റുള്ള മീൻ കറി ഞാൻ അടുത്തൊന്നും കഴിച്ചിട്ടില്ല," സജിത്ത് കൈ നക്കിക്കൊണ്ട് പറഞ്ഞു. സിജി സന്തോഷത്തോടെ അവർക്ക് വീണ്ടും വീണ്ടും വിളമ്പിക്കൊടുത്തു. പാത്രം കാലിയായപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. ……. ഭക്ഷണം കഴിഞ്ഞ് ഏകദേശം അരമണിക്കൂർ കഴിഞ്ഞു. എല്ലാവരും ഹാളിൽ ഇരുന്നു ഒരു സിനിമ കാണാൻ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് ബിജുവിന്റെ മുഖം ഒന്ന് മാറിയത്. അവൻ പെട്ടെന്ന് ടീവി റിമോട്ട് താഴെയിട്ടു. അവന്റെ വയറ്റിൽ നിന്ന് ഒരു വിചിത്രമായ 'ഗുളു ഗുളു' ശബ്ദം പുറത്തുവന്നു. "എടാ... എനിക്കൊരു ഡൗട്ട്. ഒരു ചെറിയ വയർ സ്തംഭനം പോലെ," എന്ന് ബിജു പറഞ്ഞു തീരുന്നതിന് മുൻപേ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. അവൻ ഒരു സെക്കൻഡ് പോലും കളയാതെ ബാത്റൂമിലേക്ക് പാഞ്ഞു. വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് ബാക്കിയുള്ളവർ ചിരിച്ചു. "അവന് മീൻ അധികമായെന്ന് തോന്നുന്നു," വേണു കളിയാക്കി. പക്ഷേ അഞ്ച് മിനിറ്റ് കഴിഞ്ഞില്ല, ആദർശ് പെട്ടെന്ന് എഴുന്നേറ്റു. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. "സിജി... ഈ വീട്ടിൽ വേറെ ബാത്റൂം ഉണ്ടോ?" എന്ന് ചോദിച്ചുകൊണ്ട് അവൻ രണ്ടാമത്തെ ബാത്റൂമിലേക്ക് ഒരു പ്രത്യേക താളത്തിൽ ഓടിപ്പോയി. ഹാളിൽ ഇപ്പോൾ സജിത്തും വേണുവും മാത്രം. രണ്ടുപേരും പരസ്പരമൊന്നു നോക്കി. രണ്ടുപേരുടെയും അവസ്ഥ പരിതാപകരമാണ്. വീടിന് ആകെ രണ്ട് ബാത്റൂമേ ഉള്ളൂ, അത് രണ്ടും ഇപ്പോൾ ബുക്ക്ഡ് ആണ്! "ബിജൂ... ഇറങ്ങെടാ! ചതിക്കല്ലേടാ!" സജിത്ത് ബാത്റൂം വാതിലിൽ പോയി ഇടിച്ച് നിലവിളിച്ചു. "എന്റെ സജിത്തേ, എനിക്ക് എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയാണ്, നീ പോയി വേറെ വല്ല വഴിയും നോക്ക്!" അകത്തുനിന്ന് ബിജുവിന്റെ ദയനീയമായ കരച്ചിൽ. വേണുവാകട്ടെ, സിങ്കിന് അടുത്തുകൂടി ഒരു മാതിരി വിറച്ചു നടക്കുകയാണ്. "സിജി... നീ ആ കറിയിൽ വല്ല ആസിഡും ചേർത്തോ? എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നു!" ഈ സമയം സിജി ആകെ പേടിച്ച് അടുക്കളയിൽ നിന്ന് ആ മരുന്ന് കുപ്പി എടുത്തുകൊണ്ടുവന്നു. "അയ്യോ! ഞാൻ കായമാണെന്ന് കരുതി ഇട്ടത് വല്യമ്മച്ചിയുടെ പഴയ വയറിളക്കി മരുന്നായിരുന്നു! ആ കുപ്പിയുടെ പുറത്ത് എഴുതിയത് ഇപ്പോഴാണ് ഞാൻ കണ്ടത്!" ഇത് കേട്ടതും സജിത്തും വേണുവും തകർന്നു പോയി. "വയറിളക്കി മരുന്നോ?! അതും ആ മീൻ കറിയിൽ?!" സജിത്ത് അലറി. അടുത്ത നിമിഷം അവന്റെ നിയന്ത്രണം വിട്ടു. അവൻ പറമ്പിലെ കാട് പിടിച്ചു കിടക്കുന്നയിടത്തേക്ക് ഓടി. വേണു ആകട്ടെ, ബാത്റൂമിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥന തുടങ്ങി. ….. അന്ന് രാത്രി ആ വീട് ഒരു നരകമായി മാറി. ബാത്റൂമിൽ നിന്ന് ഒരാൾ പുറത്തിറങ്ങുമ്പോൾ അടുത്ത ആൾ അങ്ങോട്ട് ഒരു ടോം ആൻഡ് ജെറിസ്റ്റൈലിൽ ചാടി വീഴുന്നു. ഇടയ്ക്ക് കറന്റ് പോയപ്പോൾ ഉണ്ടായ ബഹളം പറയുകയും വേണ്ട. നാലുപേരും അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയിടിച്ചു, വീണു, ഒടുവിൽ തളർന്ന് എവിടെയൊക്കെയോ കിടന്നു. പിറ്റേന്ന് രാവിലെ നാലുപേരും വരാന്തയിൽ വരിവരിയായി ഇരിക്കുന്നത് കാണാമായിരുന്നുമുഖത്ത് ചോരയില്ല, ആകെ തളർന്നു പോയിരിക്കുന്നു. “ എല്ലാവർക്കും ഓരോ ഗ്ലാസ്‌ കഞ്ഞി എടുക്കട്ടെ “ സിജി അവർക്ക് ഓരോ ഗ്ലാസ് കഞ്ഞിവെള്ളവുമായി വന്നു. " സാരമില്ലടാ ഇന്ന് ഉച്ചക്ക് നല്ല ആവോലി കറി ഉണ്ടാക്കാം. ഞാൻ ശ്രദ്ധിച്ചു ഉണ്ടാക്കാം നിങ്ങൾ അത് കഴിച്ചിട്ടേ പോകാവൂ " അവൾ പറഞ്ഞു നാലുപേരും ഒരേപോലെ തലയാട്ടി "വേണ്ട സിജി, ഇനി അടുത്ത പത്ത് ജന്മത്തിൽ പോലും ഞങ്ങൾ മീൻ കഴിക്കില്ല!" അന്ന് തുടങ്ങിയതാണ് ആ സുഹൃത്തുക്കളുടെ മീൻ കറിയോടുള്ള ആ പേടി. സിജിയുടെ ആ അബദ്ധംഅവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡാർക്ക് സർപ്രൈസ് ആയി ഇന്നും അവശേഷിക്കുന്നു. ……… End
📙 നോവൽ - mumaplomi oopolamioan PRESENTS ஹழ்பி விவ்கd DEADLY FISH CURRY< Gquaopojoze / A Dark Comedy ஹஸீபி nnlaqi | கய mllsn6natnaml @unlatm:mii; (Gtti omnaui , (rmmnill ಣu]im angoiniloodomi , coondbo9lod @l@Jao3m  dmచunnlunii 00uunuu (IIIIUUd' QOuuu?uii @nGdn (uwvnlaoi | (duLiZo dIuuluuulmngjo IIUuGblulolLol mumaplomi oopolamioan PRESENTS ஹழ்பி விவ்கd DEADLY FISH CURRY< Gquaopojoze / A Dark Comedy ஹஸீபி nnlaqi | கய mllsn6natnaml @unlatm:mii; (Gtti omnaui , (rmmnill ಣu]im angoiniloodomi , coondbo9lod @l@Jao3m  dmచunnlunii 00uunuu (IIIIUUd' QOuuu?uii @nGdn (uwvnlaoi | (duLiZo dIuuluuulmngjo IIUuGblulolLol - ShareChat
#💥 ഗൾഫാകെ യുദ്ധക്കളം; മാനംനിറയേ മിസൈലും ഡ്രോണും, ആശങ്കയിൽ മലയാളികൾ #😱 ഇടിഞ്ഞിറങ്ങി സ്വർണവില; യുദ്ധത്തിനിടയിലും വീഴ്ച! #🔴 പൊലിഞ്ഞത് 180 കുരുന്നുകൾ, യുദ്ധഭീതി ഒഴിയുന്നില്ല! ഗൾഫ് രാജ്യങ്ങളിൽ വൻ ആക്രമണം!
💥 ഗൾഫാകെ യുദ്ധക്കളം; മാനംനിറയേ മിസൈലും ഡ്രോണും, ആശങ്കയിൽ മലയാളികൾ - @eodleowjeo3o g(ageceilogo 00609@30 20130800008100 0009 @090) @613906]l0900 nmn6I ollల@gos (JoCdoz 008000 008|0 முவவிஷg் கஸவிஷ் 00@1239 00ھ@123% 809863613. 8000030|13 @0090] விஸ் 0063300 6290|030 ے03030 00300 0030|0 न२p९७ी 61,3u] ூ$3003 0ھ0$3003 (0ಯ00 03೧] ದ06 ಫ0 007ھ030303... @obll@0 09090 @eodleowjeo3o g(ageceilogo 00609@30 20130800008100 0009 @090) @613906]l0900 nmn6I ollల@gos (JoCdoz 008000 008|0 முவவிஷg் கஸவிஷ் 00@1239 00ھ@123% 809863613. 8000030|13 @0090] விஸ் 0063300 6290|030 ے03030 00300 0030|0 न२p९७ी 61,3u] ூ$3003 0ھ0$3003 (0ಯ00 03೧] ದ06 ಫ0 007ھ030303... @obll@0 09090 - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 SCISSOR SEBASTIAN ( ,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ ആ ഗ്രാമം, പകൽ പോലും മൂടൽമഞ്ഞാൽ പുതഞ്ഞു കിടക്കുന്ന ഒരിടമാണ്. അവിടെയുള്ള പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളുടെ ജനാലകൾ കാറ്റിലടുമ്പോൾ കേൾക്കുന്ന ശബ്ദം പോലും വരാനിരിക്കുന്ന ഏതോ അപകടത്തിന്റെ സൂചന പോലെ തോന്നും. മുപ്പത് വർഷം മുമ്പ് ആ നാട്ടിലെ ചെറിയൊരു തുന്നൽക്കടയിൽ നിന്ന് തുടങ്ങിയതാണ് ആ പേടിസ്വപ്നം. സെബാസ്റ്റ്യൻ ഒരു സാധാരണ തുന്നൽക്കാരനല്ലായിരുന്നു. രാത്രികാലങ്ങളിൽ അയാൾ തന്റെ കടയ്ക്കുള്ളിലെ മങ്ങിയ വിളക്കിന് താഴെ ഇരുന്നുകൊണ്ട് വിചിത്രമായ കാര്യങ്ങൾ ചെയ്തിരുന്നു. തുന്നാൻ കൊണ്ടുവരുന്ന തുണികൾക്ക് പകരം, രാത്രിയിൽ വഴിതെറ്റി എത്തുന്ന തെരുവുനായ്ക്കളെയും പൂച്ചകളെയും അയാൾ പിടികൂടി. അവരുടെ തൊലിപ്പുറത്ത് തന്റെ കൂർത്ത കത്രികകൾ കൊണ്ട് വിചിത്രമായ ജ്യാമിതീയ രൂപങ്ങൾ അയാൾ വരച്ചു ചേർത്തു. മൃഗങ്ങളുടെ നിലവിളി ആ കടയ്ക്കുള്ളിൽ അമർന്നുപോയി. ഒടുവിൽ അയാളുടെ ഭ്രാന്ത് മനുഷ്യരിലേക്ക് തിരിഞ്ഞു. തന്റെയടുത്ത് വസ്ത്രം തുന്നാൻ വരുന്നവരുടെ അളവെടുക്കുമ്പോൾ, അവരുടെ കഴുത്തിന് പിന്നിൽ കത്രികയുടെ തണുത്ത അഗ്രം മുട്ടിച്ചുകൊണ്ട് അയാൾ പറയുമായിരുന്നു, "നിങ്ങളുടെ മാംസം ഒരു പട്ടുതുണി പോലെ മൃദുവാണല്ലോ..." എന്ന് ഒരു ദിവസം കാണാതായ ഒരു ബാലന്റെ ശരീരം സെബാസ്റ്റ്യന്റെ കടയ്ക്ക് പിന്നിലെ ഓടയിൽ നിന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാരുടെ ക്ഷമ നശിച്ചത്. ആ കുട്ടിയുടെ ദേഹം മുഴുവൻ നൂലുകൾ കൊണ്ട് വിചിത്രമായ രീതിയിൽ തുന്നിച്ചേർത്തിരുന്നു. രോഷാകുലരായ നാട്ടുകാർ സെബാസ്റ്റ്യനെ അയാളുടെ കടയ്ക്കുള്ളിലിട്ട് പൂട്ടി തീയിട്ടു. തീയുയർന്നപ്പോൾ അയാൾ കരഞ്ഞില്ല, പകരം അട്ടഹസിച്ചു. "ഈ തീ എന്റെ ശരീരത്തെ മാത്രമേ തൊടൂ, എന്റെ കത്രികകൾ നിങ്ങളുടെ സ്വപ്നങ്ങളെ മുറിച്ചെടുക്കും!" എന്ന അയാളുടെ അവസാന വാക്കുകൾ ഇന്നും ആ താഴ്വരയിൽ പ്രതിധ്വനിക്കുന്നുണ്ട്. … വർഷങ്ങൾക്ക് ശേഷം അവിടെയെത്തിയ സജിതനും കൂട്ടുകാരും ആ പഴയ കഥകളെ വെറും നാട്ടുവിശ്വാസങ്ങളായിട്ടാണ് കണ്ടത്. ആദ്യത്തെ രാത്രി തന്നെ സജിതൻ എന്ന യുവാവ് ഒരു വിചിത്രമായ സ്വപ്നം കണ്ടു. ചെളി നിറഞ്ഞ ഒരു ഇരുണ്ട മുറി. അവിടെ തുരുമ്പിച്ച നൂറുകണക്കിന് കത്രികകൾ ചുവരിൽ തൂങ്ങിക്കിടക്കുന്നു. കരിപിടിച്ച മുഖവും, ഉരുകി ഒട്ടിപ്പോയ ചർമ്മവുമുള്ള ഒരു രൂപം ഇരുട്ടിൽ നിന്ന് സാവധാനം പുറത്തേക്ക് വന്നു. അയാളുടെ വലതു കൈക്ക് പകരം ഒരു വലിയ ലോഹക്കത്രികയായിരുന്നു ഉണ്ടായിരുന്നത്. ഓരോ തവണ അത് കൂട്ടിമുട്ടുമ്പോഴും "ക്ലിക്ക്... ക്ലിക്ക്..." എന്ന ഭയാനകമായ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. "സെബാസ്റ്റ്യൻ..." സജിതൻ അറിയാതെ മന്ത്രിച്ചു. ആ രൂപം പൊട്ടിച്ചിരിച്ചു. അത് കേവലം ഒരു ചിരിയായിരുന്നില്ല, മറിച്ച് ലോഹം കൊണ്ട് കല്ലിൽ ഉരസുന്നതുപോലെയുള്ള ഒരു ശബ്ദമായിരുന്നു. സെബാസ്റ്റ്യൻ സജിതന്റെ അടുത്തേക്ക് നീങ്ങി. സജിതന് അനങ്ങാൻ കഴിഞ്ഞില്ല. സെബാസ്റ്റ്യൻ തന്റെ കൈയിലുള്ള കത്രിക സജിതന്റെ നെഞ്ചിലേക്ക് താഴ്ത്തി. അസഹനീയമായ വേദനയോടെ സജിതൻ ഞെട്ടിയുണർന്നു. നോക്കുമ്പോൾ അവന്റെ നെഞ്ചിൽ കത്രിക കൊണ്ട് വരഞ്ഞതുപോലെയുള്ള മൂന്ന് ആഴത്തിലുള്ള മുറിവുകൾ! രക്തം ബെഡ്ഷീറ്റിൽ പടർന്നിരിക്കുന്നു. ……… ആദ്യ രാത്രിയിലെ സജിതന്റെ അനുഭവം അവരെ നടുക്കി. സ്വപ്നത്തിൽ കണ്ട ആ കരിപിടിച്ച രൂപംസെബാസ്റ്റ്യൻ അവന്റെ നെഞ്ചിൽ വരച്ച മൂന്ന് ആഴത്തിലുള്ള മുറിവുകൾ വെറും മായയായിരുന്നില്ല. ആ മുറിവുകൾക്ക് ചുറ്റും കറുത്ത നൂലുകൾ പോലെ എന്തോ ഒന്ന് പടരുന്നത് സജിതൻ ശ്രദ്ധിച്ചു. പിറ്റേന്ന് പകൽ അവർ ആ ഗ്രാമം വിട്ടുപോകാൻ ശ്രമിച്ചു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കാടിന് നടുവിലെ ആ പാതയിൽ അവരുടെ വണ്ടി കേടായി. മടങ്ങിപ്പോകാൻ വഴിയില്ലാതെ അവർ വീണ്ടും ആ ഹോംസ്റ്റേയിൽ തന്നെ അഭയം പ്രാപിച്ചു. രാത്രി ഭയം കാരണം ആരും ഉറങ്ങിയില്ല. പക്ഷെ, ഉറക്കത്തെ എത്ര നേരം തടയാനാകും? അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരാൾ മയക്കത്തിലേക്ക് വീണു. നിമിഷങ്ങൾക്കകം ഹോംസ്റ്റേയ്ക്കുള്ളിൽ ഒരു നിലവിളി ഉയർന്നു. രോഹിത് എന്ന യുവാവിന്റെ നിലവിളിയായിരുന്നു അത്. ബാക്കിയുള്ളവർ ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. രോഹിത്തിന്റെ വായ തുന്നിക്കെട്ടിയ നിലയിലായിരുന്നു! കറുത്ത കട്ടിയുള്ള നൂലുകൾ കൊണ്ട് ആരോ അവന്റെ ചുണ്ടുകൾ പരസ്പരം തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ചോര ഒലിക്കുന്ന വായുമായി അവൻ പിടയുകയായിരുന്നു. മുറിയുടെ മൂലയിൽ ഒരു നിഴൽ കണ്ടു—കൈയ്യിൽ രക്തം പുരണ്ട കത്രികയുമായി നിൽക്കുന്ന സെബാസ്റ്റ്യൻ. അവൻ സാവധാനം ഒരു പാട്ട് പാടാൻ തുടങ്ങി: "തുളച്ചു കയറുന്ന കത്രികത്തുമ്പ്... തുന്നി വെയ്ക്കാം നിൻ കൺപോളകൾ... മരണത്തിന്റെ തയ്യൽക്കാരൻ വരുന്നു, നിന്റെ മാംസം എനിക്ക് പട്ടുതുണി!" സെബാസ്റ്റ്യൻ അദൃശ്യനാകുന്നതിന് മുമ്പ് രോഹിത്തിന്റെ വിരലുകൾ ഓരോന്നായി കത്രിക കൊണ്ട് മുറിച്ചുമാറ്റി. ഓരോ മുറിവിനും ശേഷം അയാൾ അത് തന്റെ തുന്നൽപ്പെട്ടിക്കുള്ളിലേക്ക് ഇടുകയായിരുന്നു. ……. രക്ഷയില്ലെന്ന് കണ്ടപ്പോൾ സജിതൻ ഗ്രാമത്തിലെ പഴയ പൂജാരിയെയും പള്ളിയിലെ കപ്യാരെയും കണ്ടു. "അവൻ മരിച്ചിട്ടില്ല, അവൻ സ്വപ്നത്തിനും മരണത്തിനുമിടയിലുള്ള ലോകംകുടുങ്ങിക്കിടക്കുകയാണ്. നിങ്ങളിൽ ഒരാൾ ആ ലോകത്തേക്ക് ചെന്ന് അവനെ നേരിടണം," കപ്യാർ പറഞ്ഞു. സജിതൻ ആ ദൗത്യം ഏറ്റെടുത്തു. അവൻ ഉറക്കത്തിലേക്ക് വീണപ്പോൾ കണ്ടത് പഴയ തുന്നൽക്കടയാണ്. അവിടെ ആയിരക്കണക്കിന് കത്രികകൾ ആകാശത്ത് നിന്ന് നൂലുകളിൽ തൂങ്ങിക്കിടക്കുന്നു. ഓരോ കാറ്റിലും അവ പരസ്പരം തട്ടി ഭീകരമായ ശബ്ദമുണ്ടാക്കി. സെബാസ്റ്റ്യൻ അതാ സജിതന് മുന്നിൽ! അയാളുടെ വസ്ത്രം മുഴുവൻ മനുഷ്യചർമ്മം കൊണ്ട് തുന്നിയുണ്ടാക്കിയതായിരുന്നു. "നീ വൈകിപ്പോയി," സെബാസ്റ്റ്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാളുടെ കൈയിലെ വലിയ കത്രിക സജിതന്റെ കഴുത്തിന് നേരെ നീണ്ടു. സജിതൻ തന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തെളിച്ചു. തീജ്വാല കണ്ടപ്പോൾ സെബാസ്റ്റ്യന്റെ കണ്ണുകളിൽ ഭയം മിന്നി. പഴയ മരണത്തിന്റെ ഓർമ്മ അയാളെ തളർത്തി. സജിതൻ അവിടെയുണ്ടായിരുന്ന നൂൽക്കൂട്ടങ്ങളിലേക്കും തുണിത്തരങ്ങളിലേക്കും തീ പടർത്തി. സെബാസ്റ്റ്യൻ ആ തീയിൽ ഉരുകാൻ തുടങ്ങി. അയാളുടെ ശരീരം കത്രികത്തുണ്ടുകളായി ചിതറിത്തെറിച്ചു. ….. സജിതൻ ഞെട്ടിയുണർന്നു. എല്ലാം അവസാനിച്ചുവെന്ന് അവൻ കരുതി. സുഹൃത്തുക്കൾക്കൊപ്പം അവർ ആ ഗ്രാമം വിട്ടു. മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം സജിതൻ കണ്ണാടിയിൽ നോക്കിയപ്പോൾ താൻ പഴയതുപോലെ അല്ലെന്ന് അവന് തോന്നി. അവന്റെ നെഞ്ചിലെ ആ മുറിവുകൾ മാഞ്ഞിരുന്നില്ല. പകരം, ആ മുറിവുകൾ തുന്നിച്ചേർത്തതുപോലെ പുതിയ പാടുകൾ രൂപപ്പെട്ടിരിക്കുന്നു. പെട്ടെന്ന്, തന്റെ കട്ടിലിനടിയിൽ നിന്ന് ഒരു ശബ്ദം സജിതൻ കേട്ടു—ക്ലിക്ക്... ക്ലിക്ക്... അവൻ താഴേക്ക് നോക്കി. അവിടെ രക്തം പുരണ്ട ഒരു പഴയ ലോഹക്കത്രിക ഇരിക്കുന്നു. ……. സെബാസ്റ്റ്യൻ പോയിട്ടില്ല. അയാൾ സജിതന്റെ ശരീരത്തെ ഒരു പുതിയ വസ്ത്രമായി മാറ്റാൻ കാത്തിരിക്കുകയാണ്. ……. End
🧟 പ്രേതകഥകൾ! - @ (@]@ omumlamuj@u n@olhopsoulonl nomoulomg @ಯ@umoatu SCISSOR SEBASTIAN &uuigo diuunn(utungJo GUరCuUuldo adaInerచ anlduచnu Gajbanjupqeo9 (rsqu] nuaajo Gramlcvatd quaAjuellaho @otwlo | CLICK: CLICK. His scissors will cut through your dreamS:, 01603230$ رہت06030_ 230102$380000 000'00 010303 @ (@]@ omumlamuj@u n@olhopsoulonl nomoulomg @ಯ@umoatu SCISSOR SEBASTIAN &uuigo diuunn(utungJo GUరCuUuldo adaInerచ anlduచnu Gajbanjupqeo9 (rsqu] nuaajo Gramlcvatd quaAjuellaho @otwlo | CLICK: CLICK. His scissors will cut through your dreamS:, 01603230$ رہت06030_ 230102$380000 000'00 010303 - ShareChat
#🔴 ഖമനയി കൊല്ലപ്പെട്ടു; തീക്കളി തുടരുന്നു, 100-ലധികം വിദ്യാർഥിനികൾക്കും ദാരുണാന്ത്യം
🔴 ഖമനയി കൊല്ലപ്പെട്ടു; തീക്കളി തുടരുന്നു, 100-ലധികം വിദ്യാർഥിനികൾക്കും ദാരുണാന്ത്യം - When everyone is bombing each other & no one is inviting you sarcasm When everyone is bombing each other & no one is inviting you sarcasm - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 വേഷപ്പകർച്ച ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) …………………………………………… ആഡംബരത്തിന്റെ പര്യായമായ ആ മുപ്പതാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ സജിത്തിന് ചുറ്റും നഗരത്തിന്റെ വെളിച്ചങ്ങൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. പക്ഷേ, അവന്റെ ഉള്ളിൽ ഇരുട്ടുമാത്രമായിരുന്നു. കൈയ്യിലെ ഗ്ലാസിലെ പാനീയത്തേക്കാൾ കയ്പ്പായിരുന്നു അവന്റെ ചിന്തകൾക്ക്. കഴിഞ്ഞ ദിവസം സുഹൃത്ത് സുരേഷ് തന്റെ പുതിയ ബി.എം.ഡബ്ല്യു കാറിന്റെ ചാവി വിരലിലിട്ട് കറക്കിക്കൊണ്ട് പറഞ്ഞ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. "സജിത്തേ, മുപ്പത്തഞ്ച് വയസ്സായി. ഇനിയൊരു ജീവിതം വേണ്ടേ? നിന്റെ ഈ ഐ.ടി. ലോകത്തെ കോഡിംഗും പ്രോഗ്രാമുകളും നിന്നെ വെറുമൊരു യന്ത്രമാക്കി മാറ്റും. നിന്റെ ഈ ഏകാന്തത ഒരു രോഗമാണ്. നിന്റെ സമ്പാദ്യവും ഈ വലിയ ഫ്ലാറ്റും അനുഭവിക്കാൻ നിന്റെ രക്തത്തിൽ പിറന്ന ഒരാൾ വേണ്ടേ? ഒരു ഡി.എൻ.എ കോപ്പി പോലുമില്ലാതെ നീ ഇങ്ങനെ ഇല്ലാതാകണോ?" അതൊരു ഉപദേശമായിരുന്നില്ല, സജിത്തിന്റെ ഉള്ളിലെ ശൂന്യതയിലേക്കുള്ള ഒരു ചൂണ്ടുപലകയായിരുന്നു. സജിത്ത് ഒന്നും മിണ്ടിയില്ല. അവൻ തന്റെ ലാപ്ടോപ്പ് സ്‌ക്രീനിലെ അനന്തമായ കോഡുകളിലേക്ക് കണ്ണുനട്ടു. ജീവിതം വെറുമൊരു പ്രോഗ്രാമായി മാറിക്കൊണ്ടിരിക്കുന്നു. നാട്ടിൽ നിന്ന് അമ്മ സൗമ്യ വിളിക്കുമ്പോഴെല്ലാം ആ സംഭാഷണം അവസാനിക്കുന്നത് വിവാഹത്തിലാണ്. ഓരോ കത്തിലും ഓരോ ഫോൺ കോളിലും അവർ തറവാടിത്തത്തെക്കുറിച്ച് വാചാലയാകും. "സജിത്തേ, നമ്മുടെ കുടുംബത്തിന്റെ മഹിമ നിലനിർത്താൻ നിനക്കൊരു മകൻ വേണം. തറവാടിത്തമുള്ള, കുലീനയായ ഒരു പെണ്ണിനെ മാത്രമേ ഈ വീടിന്റെ പടി കയറ്റാവൂ. നിന്റെ അച്ഛൻ ബാക്കിവെച്ചു പോയ ആഭിജാത്യം അശുദ്ധമാക്കാൻ ഞാൻ സമ്മതിക്കില്ല. നമ്മുടെ രക്തശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് നിന്റെ കടമയാണ്." സൗമ്യയുടെ വാക്കുകളിൽ സ്നേഹത്തേക്കാൾ കൂടുതൽ അധികാരത്തിന്റെ സ്വരമായിരുന്നു. ആ തറവാടിത്തം സജിത്തിന് ഒരു ശ്വാസംമുട്ടലായി തോന്നി. കുലീനത എന്ന പേരിൽ അവർ കെട്ടിപ്പൊക്കിയ മതിലുകൾക്കുള്ളിൽ അവന്റെ വികാരങ്ങൾ മരവിച്ചിരുന്നു. ഈ സാഹചര്യങ്ങൾക്കിടയിലാണ് ഓഫീസിലെ പുതിയ പ്രോജക്ടിന്റെ ഭാഗമായി ആശ എത്തുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അവളിലൊരു പ്രത്യേകത സജിത്ത് ശ്രദ്ധിച്ചു. ഓഫീസിലെ കഫറ്റീരിയയിൽ എല്ലാവരും ചിരിക്കുകയും ബഹളം വെക്കുകയും ചെയ്യുമ്പോൾ, ആശ ഒരു മൂലയിൽ ഒതുങ്ങിക്കൂടും. അവളുടെ കണ്ണുകളിൽ എപ്പോഴും പടർന്നുനിൽക്കുന്ന ഒരു നിഗൂഢമായ വിഷാദം—അതൊരു കാന്തികശക്തി പോലെ സജിത്തിനെ ആകർഷിച്ചു. അവളൊരിക്കലും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആരോടും സംസാരിച്ചിരുന്നില്ല. എല്ലാവരോടും ഒരു അകലം പാലിക്കാൻ അവൾ ശ്രദ്ധിച്ചു. ആ മൗനം അവളെ കൂടുതൽ സുന്ദരിയും ദുരൂഹതയുള്ളവളും ആക്കി മാറ്റി. മഴ പെയ്യുന്ന ഒരു സായാഹ്നത്തിൽ, ഓഫീസ് പാർക്കിംഗിൽ കാർ കാത്തുനിൽക്കുമ്പോഴാണ് സജിത്ത് ആദ്യമായി അവളോട് സംസാരിച്ചത്. "ആശയ്ക്ക് പോകാൻ വണ്ടിയൊന്നുമില്ലേ? വേണമെങ്കിൽ ഞാൻ വിടാം." ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ സമ്മതിച്ചു. യാത്രാമധ്യേ അവൾ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ ഫ്ലാറ്റിന് മുന്നിൽ അവളെ ഇറക്കുമ്പോൾ സജിത്തിന് അവളോട് ഒരു പ്രത്യേക അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവർ കൂടുതൽ അടുത്തു. ഓരോ ദിവസവും ഓരോരോ കാര്യങ്ങളായിട്ടാണ് അവൾ തന്റെ ജീവിതം അവന് മുന്നിൽ തുറന്നത്. ആദ്യം അവൾ പറഞ്ഞു അവൾ താമസിക്കുന്നത് ഒറ്റയ്ക്കാണെന്ന്. പിന്നീട് ഒരു ദിവസം സംസാരത്തിനിടയിൽ അവൾ മെല്ലെ പറഞ്ഞു "സജിത്തിന് എന്നെക്കുറിച്ച് വലിയ ധാരണയൊന്നും കാണില്ല. ഞാൻ വിവാഹിതയായിരുന്നു. പക്ഷേ ആ ജീവിതം ഒരു നരകമായിരുന്നു." സജിത്ത് നടുക്കത്തോടെ അവളെ നോക്കി. അവൾ തന്റെ കൈത്തണ്ടയിലെ പഴയൊരു പൊള്ളലേറ്റ പാട് അവനെ കാണിച്ചു. "ഇത് അയാൾ സിഗരറ്റ് കുറ്റി അമർത്തി പൊള്ളിച്ചതാണ്. മദ്യപിച്ചു വന്നാൽ അയാൾ ഒരു മൃഗമായി മാറും. സഹിക്കവയ്യാതെയാണ് ഞാൻ ആ വീട് വിട്ടിറങ്ങിയത്." …… ആഴ്ചകൾക്ക് ശേഷമാണ് തനിക്ക് ഒരു മകളുണ്ടെന്ന വിവരം അവൾ സജിത്തിനോട് പറയുന്നത്. "വീണ എന്നാണ് അവളുടെ പേര്. എന്റെ ഏക ജീവൻ അവളാണ്." സജിത്ത് ആദ്യമായി വീണയെ കണ്ടപ്പോൾ അവളിലെ നിഷ്കളങ്കത അവനെ കീഴടക്കി. ആറുവയസ്സുകാരി വീണയുടെ കണ്ണുകളിൽ ഭയമായിരുന്നു. അവൾ സജിത്തിന്റെ വിരലുകളിൽ തൂങ്ങി നിൽക്കുമ്പോൾ സജിത്തിന് തോന്നി, ഇതാണ് താൻ തിരഞ്ഞ ജീവിതമെന്ന്. സുരേഷ് പറഞ്ഞ 'ഡി.എൻ.എ കോപ്പി' എന്ന ചിന്ത അവനിൽ വീണ്ടും ഉണർന്നു. സ്വന്തം രക്തമല്ലെങ്കിലും വീണയെ തന്റെ മകളായി സ്വീകരിക്കാൻ അവൻ തയ്യാറായിരുന്നു. അവളുടെ സംരക്ഷകനാകുക എന്നത് അവന്റെ ജീവിതലക്ഷ്യമായി മാറി. ……. "അമ്മേ, എനിക്കൊരാളെ ഇഷ്ടമാണ്. അവൾക്ക് ഒരു കുട്ടിയുണ്ട്. പക്ഷേ അവൾ അനുഭവിച്ച നരകം..." സജിത്ത് പറഞ്ഞു പൂർത്തിയാക്കും മുൻപേ സൗമ്യയുടെ സ്വരം മാറി. "നീയെന്താ ഈ പറയുന്നത്? ഒരു മറുതാലികെട്ടിയവളെ ഈ തറവാട്ടിലേക്ക് കൊണ്ടുവരാനോ? നിനക്ക് വട്ടാണോ സജിത്തേ? നമ്മുടെ വംശശുദ്ധി കളയാൻ ഞാൻ സമ്മതിക്കില്ല. അന്യന്റെ വിത്ത് ചുമക്കുന്നവളെ ഈ വീട്ടിൽ കയറ്റാൻ എന്നെ കിട്ടില്ല. അതിലും ഭേദം നീ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ്!" അമ്മയുടെ വാക്കുകൾ സജിത്തിനെ തളർത്തിയില്ല, പകരം അവനെ കൂടുതൽ ദൃഢനിശ്ചയമുള്ളവനാക്കി. ആശയെയും മകളെയും കൂട്ടി താൻ പുതിയൊരു ജീവിതം തുടങ്ങും. അവൻ തന്റെ ബാങ്ക് അക്കൗണ്ടിലെ വലിയൊരു തുക അവർക്കായി മാറ്റിവെച്ചു. ആശയ്ക്ക് വേണ്ടി ഒരു പുതിയ ഫ്ലാറ്റ് വാങ്ങാനുള്ള അഡ്വാൻസ് തുകയും നൽകി. അവളുടെ കണ്ണീർ തുടയ്ക്കാനും അവൾക്ക് ഒരു സുരക്ഷിതത്വം നൽകാനുമായി അവൻ ലക്ഷങ്ങൾ ചിലവാക്കി. ……… ആശയെയും മകളെയും തന്റെ ജീവിതത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിന് മുൻപ്, അവളറിയാതെ ഒന്ന് സർപ്രൈസ് വിസിറ്റ് നടത്താൻ സജിത്ത് തീരുമാനിച്ചു. അവൾക്ക് കുറച്ച് സ്വർണ്ണാഭരണങ്ങളും വീണയ്ക്ക് ഇഷ്ടപ്പെട്ട വലിയൊരു പാവക്കുട്ടിയും അവൻ വാങ്ങിയിരുന്നു. നഗരത്തിന്റെ അറ്റത്തുള്ള ആ പഴയ കോളനിയിലേക്ക് സജിത്തിന്റെ കാർ നീങ്ങി. മഴ ചാറുന്നുണ്ടായിരുന്നു. ആശയുടെ വീടിന് മുന്നിൽ അപരിചിതമായ ഒരു കാർ കിടക്കുന്നത് അവൻ കണ്ടു. സജിത്ത് പതുക്കെ കാർ ഒതുക്കി നിർത്തി. എന്തോ ഒരു ഉൾഭയം അവനെ പിടികൂടി. അവൻ ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തുള്ള ജനാലയ്ക്കൽ എത്തി. അകത്തുനിന്നും ചിരിയുടെയും സംസാരത്തിന്റെയും ശബ്ദം കേൾക്കാം. സജിത്ത് ഉള്ളിലേക്ക് നോക്കി. അവന്റെ കണ്ണുകൾ തള്ളിപ്പോയി! മുറിയിൽ ആശ ഒരു സോഫയിൽ വളരെ ലാഘവത്തോടെ കാലിന്മേൽ കാൽ വെച്ചിരുന്ന് പുകവലിക്കുന്നു. അവളുടെ മുഖത്തെ ആ പഴയ വിഷാദം എവിടെപ്പോയി? പകരം അവിടെ കണ്ടത് കൗശലക്കാരിയായ ഒരു സ്ത്രീയുടെ ഭാവമായിരുന്നു. സോഫയ്ക്ക് താഴെ തറയിൽ, സജിത്ത് നൽകിയ വിലകൂടിയ വാച്ചു ധരിച്ച ഒരു മനുഷ്യൻ ഇരിക്കുന്നു. അത് മറ്റാരുമല്ല, ആശ ക്രൂരൻ എന്ന് വിശേഷിപ്പിച്ച അവളുടെ ഭർത്താവായിരുന്നു! "എടി, ആ സജിത്ത് ഇന്നും കൂടി വന്നാൽ നമുക്ക് ആ ഫ്ലാറ്റിന്റെ ആധാരം കൈക്കലാക്കാം. മണ്ടൻ വിചാരിച്ചിരിക്കുന്നത് ഞാൻ നിന്നെ ഉപദ്രവിക്കുന്ന പാഷാണമാണെന്നാണ്!" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. "അവനെ കയ്യിലെടുക്കാൻ എളുപ്പമാണ്. ഇത്തിരി കണ്ണീരും പിന്നെ ആ പഴയ പാടും കാണിച്ചാൽ അവൻ ഉരുകിക്കോളും. ആ പാട് നീ പഴയകാലത്ത് തല്ലുണ്ടാക്കിയപ്പോൾ ഉണ്ടായതാണെന്ന് അവനറിയില്ലല്ലോ!" ആശ പുക പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു, ഒരു മൂലയിൽ വീണ എന്ന ആ കൊച്ചുപെൺകുട്ടി തറയിലിരുന്ന് കരയുന്നുണ്ടായിരുന്നു. അവൾ ശരിക്കും പേടിച്ചിരിക്കുന്നത് അവളുടെ അച്ഛനെയോ അമ്മയെയോ അല്ല, മറിച്ച് അവൾ വളരുന്ന ഈ അന്തരീക്ഷത്തെയാണെന്ന് സജിത്തിന് മനസ്സിലായി. അവളും ഈ വലിയ കെണിയിലെ ഒരു ഇര മാത്രമാണ്. സജിത്തിന് തല കറങ്ങുന്നതുപോലെ തോന്നി. താൻ കണ്ട സ്നേഹം, സഹതാപം, കണ്ണീർ എല്ലാം കൃത്യമായി പ്ലാൻ ചെയ്ത ഒരു തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ തണൽ തേടി വന്ന താൻ ചെന്നുവീണത് കൊടും വഞ്ചനയുടെ പടുകുഴിയിലാണ്. തന്റെ വൈകാരികതയെയാണ് അവർ ചൂഷണം ചെയ്തത്. കയ്യിലിരുന്ന പാവക്കുട്ടി ചെളിയിലേക്ക് വീണു. സജിത്ത് തിരിഞ്ഞു നടന്നു. കാറിലിരുന്ന് അവൻ തന്റെ ഫോണിലെ ആശയുടെ എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്തു. അവസാനമായി അവൻ തന്റെ അമ്മയെ വിളിച്ചു. "അമ്മേ..." സജിത്തിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "എന്താടാ? നീ ആ പെണ്ണിന്റെ കാര്യമാണോ?" സൗമ്യയുടെ ശബ്ദത്തിൽ ഇപ്പോഴും ആ പഴയ ഗർവ്വ് തന്നെ. "അല്ല അമ്മേ. അമ്മ പറഞ്ഞ തറവാടിത്തവും മഹിമയും ഒന്നും എനിക്ക് വേണ്ട. പക്ഷേ, മനുഷ്യരെ തിരിച്ചറിയാൻ അമ്മയുടെ ആ കണിശത എനിക്ക് വേണമായിരുന്നു. ഞാൻ വരികയാണ്... എനിക്ക് കുറച്ചു കാലം ആ പഴയ തറവാട്ടിൽ ഒന്ന് തനിച്ച് താമസിക്കണം." സജിത്ത് കാർ വേഗത്തിൽ ഓടിച്ചു പോയി. കണ്ണാടിയിലൂടെ നോക്കുമ്പോൾ ആ പഴയ വീടും അതിലെ നിഴൽരൂപങ്ങളും ഇരുട്ടിൽ മറയുന്നത് അവൻ കണ്ടു. ജീവിതം ഒരു വലിയ കെണിയാണെന്നും, അതിൽ വീഴാതിരിക്കാൻ സ്നേഹത്തേക്കാൾ കൂടുതൽ വിവേകമാണ് വേണ്ടതെന്നും അവൻ ആ രാത്രിയിൽ പഠിച്ചു. സജിത്തിന്റെ ഈ തിരിച്ചറിവ് അവന്റെ ജീവിതത്തെ മാറ്റിമറിക്കും. ……. End
📙 നോവൽ - வியஸவிவgீழ0 விணgவணழo ஓ0கைம GQlaglaledg] VESHAPAKARCHA A Tale of Betrayal கெளிகம் வனி ஸிஜிவoை glnilooolorg coaloieslo ngmsgloi olmi goaoololoo mlola விபகஸிகம் ஸ்ேவவிஹழ் வேலி் ஊகிவூ் mslmsioo: IAGTOR NAIESI வமமm வினி வியஸவிவgீழ0 விணgவணழo ஓ0கைம GQlaglaledg] VESHAPAKARCHA A Tale of Betrayal கெளிகம் வனி ஸிஜிவoை glnilooolorg coaloieslo ngmsgloi olmi goaoololoo mlola விபகஸிகம் ஸ்ேவவிஹழ் வேலி் ஊகிவூ் mslmsioo: IAGTOR NAIESI வமமm வினி - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 NOXIFEN ( മുന്നറിയിപ്പ് :ഗർഭിണികൾ ഹൃദ്രോഗികൾ ഈ കഥ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട്‌ അറ്റാക്ക് വന്നേക്കാം, ഹൃദ്രോഗികൾ പ്രസവിച്ചേക്കാം,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോക്ടർ സാമുവൽ തന്റെ ക്ലിനിക്കിലെ കറങ്ങുന്ന കസേരയിലിരുന്ന് മുന്നിലിരിക്കുന്ന സുരേഷ് കുമാറിനെ കണ്ണടയുടെ മുകളിലൂടെ ഒരു ശാസ്ത്രജ്ഞൻ ലാബ് എലിയെ നോക്കുന്നത് പോലെ നോക്കി. സുരേഷിന്റെ മുഖം ഒരു പഴയ പത്രക്കടലാസ് ചുരുട്ടിക്കൂട്ടിയത് പോലെയായിരുന്നു. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു, ചുറ്റും കറുത്ത പാടുകൾ. ദിവസങ്ങളോളം ഉറങ്ങാത്തതിന്റെയും ആകുലതകളുടെയും എല്ലാ ലക്ഷണങ്ങളും ആ മുഖത്തുണ്ടായിരുന്നു. അയാളുടെ വിരലുകൾ മേശപ്പുറത്ത് താളമില്ലാതെ കൊട്ടിക്കൊണ്ടിരുന്നു. "അപ്പോൾ സുരേഷ്," പച്ച നിറത്തിലുള്ള, ലേസർ ലൈറ്റ് പോലെ തിളങ്ങുന്ന ചില ഗുളികകൾ മേശപ്പുറത്ത് ഓരോന്നായി പട്ടാളക്കാരെപ്പോലെ നിരത്തിക്കൊണ്ട് സാമുവൽ ചോദിച്ചു. "തലവേദന ഇപ്പോഴും നിങ്ങളെ വേട്ടയാടുകയാണോ? അതോ ആ പഴയ വെളിച്ചപ്പാട് നിങ്ങളുടെ തലയ്ക്കുള്ളിൽ തുള്ളുന്നുണ്ടോ?" "ഡോക്ടർ, ഇത് വെറുമൊരു വേദനയല്ല," സുരേഷ് തന്റെ കസേര സാമുവലിന്റെ അടുത്തേക്ക് നീക്കിയിട്ട് ശബ്ദം പരമാവധി താഴ്ത്തി പറഞ്ഞു. "എന്റെ അയൽവാസി സജിതൻ... അവൻ വെറുമൊരു മനുഷ്യനല്ല, ഒരു ഇന്റർഗാലക്റ്റിക് ഗൂഢാലോചനക്കാരനാണ്! അവൻ രാത്രിയിൽ വന്ന് മുറ്റത്തെ ചെടിച്ചട്ടികൾ മാറ്റിവെക്കുന്നത് വെറുതെയല്ല. ഓരോ ചട്ടിക്കും ഓരോ അർത്ഥമുണ്ട്. വടക്ക് വശത്തെ തുളസിത്തറയ്ക്ക് മുന്നിൽ ഒരു കള്ളിച്ചെടി വെച്ചാൽ അതിനർത്ഥം അവൻ എന്റെ തലച്ചോറിലെ ചിന്തകളെ ഡീകോഡ് ചെയ്യുകയാണ് എന്നാണ്. അവൻ കഴിഞ്ഞയാഴ്ച ഇൻസ്റ്റാൾ ചെയ്ത ആ പുതിയ എയർ കണ്ടീഷണർ കണ്ടോ? അത് എയർ കണ്ടീഷണറല്ല ഡോക്ടർ, അത് എന്റെ രഹസ്യങ്ങൾ വലിച്ചെടുക്കുന്ന ഒരു 'മെമ്മറി വാക്വം ക്ലീനർ' ആണ്!" സുരേഷ് കിതച്ചു. "കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഉറങ്ങിയിട്ട്. കണ്ണടയ്ക്കുമ്പോഴൊക്കെ ആരോ എന്റെ തലയ്ക്കുള്ളിൽ ഇരുന്ന് വൻകിട പടക്കക്കടയ്ക്ക് തീയിട്ട പോലെയാണ് അനുഭവപ്പെടുന്നത്. 'ഡും... ഡും... ടപ്പേ...!' ചിലപ്പോൾ വാനമ്പാടികൾ പാടുന്നത് പോലെയും തോന്നും, പക്ഷേ പാടുന്നത് ചൈനീസ് ഭാഷയിലാണെന്ന് മാത്രം!" സാമുവൽ ഒരു കള്ളച്ചിരി ഒളിപ്പിച്ചു. സുരേഷിന്റെ ഭാവന ഒരു സൂപ്പർസോണിക് വിമാനത്തെക്കാൾ വേഗത്തിൽ പറക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. "സുരേഷ്, ഇത് മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ 'ഹൈപ്പർ-പാരാനോയിഡ് ന്യൂറോ-ഇൻസോംനിയ' ആണ്. നിങ്ങളുടെ മസ്തിഷ്കം ഒരു മിക്സി പോലെ ഹൈ-സ്പീഡിൽ കറങ്ങുകയാണ്. അതിനെ ഒന്ന് ഓഫ് ചെയ്യാൻ ഞാൻ നിങ്ങൾക്ക് നോക്സിഫെൻ (NOXIFEN) നൽകുകയാണ്. ഇത് നിങ്ങളുടെ നാഡീവ്യൂഹത്തെ ഒന്ന് 'ഹാർഡ് റീസെറ്റ്' ചെയ്യും. ഒരു ഫോൺ ഹാങ്ങ് ആകുമ്പോൾ നമ്മൾ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്യുന്നില്ലേ, അതുപോലെ." "ഇത് കഴിച്ചാൽ ആ പടക്കം പൊട്ടൽ നിൽക്കുമോ ഡോക്ടർ?" സുരേഷ് വിറയ്ക്കുന്ന കൈകളോടെ ചോദിച്ചു. "പിന്നില്ലാതെ! പടക്കം പോയിട്ട് ആന വെടി പൊട്ടിച്ചാൽ പോലും നിങ്ങൾ അറിയാത്ത അവസ്ഥ വരും. ഉറക്കം തൂങ്ങി നിങ്ങൾ ഒരു പാവയെപ്പോലെ ഇരിക്കും. ലോകം മുഴുവൻ ഇടിഞ്ഞു വീണാലും സുരേഷ് കുമാർ മാത്രം കട്ടിലിൽ കൂർക്കം വലിച്ച് കിടക്കും." സാമുവൽ പെട്ടെന്ന് ഗൗരവത്തിലായി. "പക്ഷേ, ഇതൊരു പ്രത്യേക തരം കെമിക്കൽ ഫോർമുലയാണ്. ഇതിൽ ചില അപൂർവ്വമായ സൈഡ് ഇഫക്റ്റുകൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, പെട്ടെന്നുള്ള സൂപ്പർ ഹീറോ കോംപ്ലക്സ്, അല്ലെങ്കിൽ പ്രപഞ്ചത്തിലെ എല്ലാ നിഗൂഢതകളും നിങ്ങൾക്ക് മാത്രമറിയാം എന്ന ഒരു തോന്നൽ. രാത്രി കൃത്യം 12 മണിക്ക് ഒരു ഗുളിക മാത്രം. അതിൽ കൂടരുത്! കൂടിയാൽ പിന്നെ നിങ്ങൾ ചൊവ്വയിലാണോ ഭൂമിയിലാണോ എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല. നിങ്ങളുടെ ആത്മാവ് വൈഫൈ സിഗ്നലുകൾ പോലെ അന്തരീക്ഷത്തിൽ പാറി നടക്കും." ….. ആദ്യത്തെ രാത്രി സുരേഷ് പേടിയോടെ ഒരു ഗുളിക കഴിച്ചു. പത്തു മിനിറ്റിനുള്ളിൽ ഗുളികയുടെ പവർ തലച്ചോറിൽ മിന്നൽ പോലെ പടർന്നു. അയാൾ ഒരു വെട്ടിവീഴ്ത്തിയ തടിക്കഷ്ണം പോലെ കട്ടിലിൽ വീണു. സജിതൻ അന്ന് രാത്രി തന്റെ പറമ്പിൽ ടിപ്പർ ലോറി കൊണ്ടുവന്നിറക്കിയോ അതോ വീട് തന്നെ മാറ്റി വെച്ചോ എന്ന് സുരേഷ് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തലവേദന കുറവായിരുന്നു, പക്ഷേ ഉള്ളിലൊരു ചെറിയ ആവേശം മൊട്ടിടുന്നുണ്ടായിരുന്നു. "ഞാൻ ഒരു പുതിയ മനുഷ്യനായിരിക്കുന്നു" എന്ന് അയാൾ കണ്ണാടി നോക്കി സ്വയം പറഞ്ഞു. …… രണ്ടാം രാത്രി പന്ത്രണ്ട് മണിയായപ്പോൾ സുരേഷിന് ഒരു തത്വം തോന്നി: "ഒരു ഗുളിക കൊണ്ട് എന്റെ തലച്ചോറിലെ ഒരു ചെറിയ സ്വിച്ച് മാത്രമേ ഓഫ് ആകുന്നുള്ളൂ. എനിക്ക് വേണ്ടത് ഒരു സമ്പൂർണ്ണ പരിവർത്തനമാണ്." അയാൾ കുപ്പി തുറന്ന് രണ്ടെണ്ണം അകത്താക്കി. ആ രാത്രി സുരേഷ് കണ്ട സ്വപ്നം അതിഭയങ്കരമായിരുന്നു. താൻ ഒരു വിദേശ ചാരനെ ഒരു പഴയ കിണറ്റിലിട്ട് വിചാരണ ചെയ്യുന്നതായും, ആ ചാരന്റെ മുഖം സജിതന്റേതാണെന്നും അയാൾ ഉറപ്പിച്ചു. ഉറക്കത്തിലും സുരേഷ് ‘'നാഷണൽ സെക്യൂരിറ്റി’' എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. ……. മൂന്നാം രാത്രിയായപ്പോഴേക്കും സുരേഷിന് ആത്മവിശ്വാസം വാനോളമുയർന്നു. "എന്റെ ശത്രുക്കൾ ശക്തരാണ്, സജിതൻ തന്റെ വൈഫൈ വഴി നാസയുമായി ബന്ധപ്പെടുന്നുണ്ട്. അപ്പോൾ മരുന്നും അല്പം ഡോസ് കൂടണം." പന്ത്രണ്ട് മണിയായപ്പോൾ അയാൾ ബാക്കിയുള്ള ഏഴ് ഗുളികകളും ഒരൊറ്റ വിഴുങ്ങൽ! അടുത്ത ഒരു മണിക്കൂറിനുള്ളിൽ സുരേഷിന്റെ ഐക്യു പെട്ടെന്ന് 2000 കടന്നതായി അവന് തോന്നി. അവന്റെ തലച്ചോറിൽ കോടിക്കണക്കിന് ഡാറ്റാബേസുകൾ ഒരുമിച്ച് തുറക്കപ്പെട്ടു. ചുമരിലെ പല്ലിയുടെ വാലാട്ടൽ പോലും ഒരു ബൈനറി കോഡായി അവന് മനസ്സിലായി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സജിതൻ തന്റെ മുറ്റത്ത് ഒരു ചെറിയ ടോർച്ചും തെളിച്ച് പതുക്കെ നടക്കുന്നു. "അവൻ ഭൂമിയുടെ കാന്തികവലയം മാറ്റാൻ ശ്രമിക്കുകയാണ് അലവലാതി! ഇവൻ ആ പഴയ ക്രിപ്റ്റോൺ ഗ്രഹത്തിൽ നിന്ന് വന്നവനാണോ?" സുരേഷ് ഉറപ്പിച്ചു. "ഇവനെ ഞാൻ ഇന്ന് ലോകത്തിന് മുൻപിൽ തുറന്നു കാട്ടും. നോക്സിഫെൻ എനിക്ക് സൂപ്പർ പവറുകൾ തന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ ചുവരിലൂടെ കാഴ്ചകൾ കാണാം “യഥാർത്ഥത്തിൽ അയാൾക്ക് കണ്ണിൽ ഇരുട്ട് കയറിയതായിരുന്നു! സുരേഷ് മുറിയിൽ കണ്ട പഴയ കമ്പ്യൂട്ടർ വയറുകൾ, തുരുമ്പിച്ച ബാറ്ററികൾ, അടുക്കളയിൽ നിന്ന് അടിച്ചുമാറ്റിയ ഒരു വലിയ സ്റ്റീൽ ബിരിയാണി ചെമ്പ് എന്നിവ ഉപയോഗിച്ച് ഒരു ആന്റി-റേഡിയേഷൻ ഗിയർ നിർമ്മിച്ചു. ബിരിയാണി ചെമ്പ് തലയിൽ കമിഴ്ത്തി വെച്ച് വയറുകൾ കൊണ്ട് താടിക്ക് താഴെ മുറുക്കി കെട്ടി. അരയിൽ ഒരു പഴയ ഇസ്തിരിപ്പെട്ടിയും തൂക്കി അതായിരുന്നു അവന്റെ 'കമ്മ്യൂണിക്കേഷൻ ഡിവൈസ്' എന്നിട്ട് പതുക്കെ പൂച്ചയെപ്പോലെ പറമ്പിലേക്ക് ഇറങ്ങി. സജിതന്റെ പറമ്പിലെ പൈപ്പുകൾ കടിച്ചു മുറിച്ചും, അവന്റെ പൂന്തോട്ടത്തിലെ വിദേശ ചെടികൾ പിഴുതെറിഞ്ഞും സുരേഷ് തന്റെ ദൗത്യം'തുടർന്നു. പെട്ടെന്നാണ് സജിതന്റെ പ്രിയപ്പെട്ട പേർഷ്യൻ പൂച്ച മിന്നുഅങ്ങോട്ട് വന്നത്. സുരേഷ് അതിനെ ചാടിപ്പിടിച്ചു. "നീയാണ് സജിതന്റെ രഹസ്യ ക്യാമറ, അല്ലേ?" അവൻ പൂച്ചയെ കക്ഷത്തിൽ തിരുകി. …….. പിറ്റേന്ന് രാവിലെ ഡോക്ടർ സാമുവൽ തന്റെ ക്ലിനിക്കിൽ ഇരുന്നുകൊണ്ട് അടുത്ത രോഗിയുടെ ഫയൽ നോക്കുകയായിരുന്നു. പെട്ടെന്ന് ക്ലിനിക്കിന്റെ പുറത്ത് വലിയൊരു ബഹളം കേട്ടു. ജനലുകൾ കുലുങ്ങി. വാതിൽ ആഞ്ഞൊരു ചവിട്ടിന് തുറക്കപ്പെട്ടു. സുരേഷ് കുമാർ അകത്തേക്ക് പാഞ്ഞു കയറി. സാമുവൽ കയ്യിലിരുന്ന പേന താഴെ ഇട്ടുപോയി! സുരേഷിന്റെ രൂപം കണ്ടാൽ ഒരു ലോ-ബജറ്റ് സയൻസ് ഫിക്ഷൻ സിനിമയിലെ ഭ്രാന്തൻ വില്ലനാണെന്നേ തോന്നൂ. ദേഹം മുഴുവൻ ഗ്രീസും ചെളിയും പുരണ്ടിരിക്കുന്നു. തലയിൽ ആ ബിരിയാണി ചെമ്പ് വെയിലത്ത് തിളങ്ങുന്നുണ്ട്. കയ്യിലാകട്ടെ, ദേഷ്യം മൂത്ത് രോമം എഴുന്നുനിന്ന് സുരേഷിന്റെ കൈ മാന്തിപ്പൊളിക്കുന്ന സജിതന്റെ പൂച്ചയും! "ഡോക്ടർ! നോക്സിഫെൻ ഒരു അത്ഭുതമാണ്! ഞാൻ ശത്രുവിന്റെ മെയിൻ സർവർ തകർത്തു! ലോകം ഇപ്പോൾ സുരക്ഷിതമാണ്!" സുരേഷ് ഒരു യുദ്ധം ജയിച്ച ജനറലിനെപ്പോലെ ആക്രോശിച്ചു. "സുരേഷ്... ഇതെന്തൊരു കോമാളി വേഷമാണ്? എന്തിനാണ് ആ പൂച്ചയെ ശ്വാസം മുട്ടിക്കുന്നത്? പിന്നെ, എന്തിനാണ് നിങ്ങൾ തലയിൽ ഈ ബിരിയാണി ചെമ്പ് വെച്ചിരിക്കുന്നത്? ഇന്ന് വീട്ടിൽ ബിരിയാണി ഉണ്ടോ?" സാമുവൽ തലയിൽ കൈവെച്ചു ചോദിച്ചു. "ഇത് ബിരിയാണി ചെമ്പല്ല ഡോക്ടർ, ഇത് എന്റെ 'മൈൻഡ് ഷീൽഡ്' ആണ്! സജിതൻ അയൽപക്കത്തെ വൈഫൈ വഴി എന്റെ തലച്ചോറിലേക്ക് തരംഗങ്ങൾ അയക്കുകയായിരുന്നു. ഞാൻ അവന്റെ പറമ്പിൽ കയറി ആ ഗ്ലോബൽ ട്രാൻസ്മിറ്റർ (സജിതൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാൾ ചെയ്ത പുതിയ ഫൈബർ ഒപ്റ്റിക് റൂട്ടറും വലിയ ഡിഷ് ആന്റിനയും) അടിച്ചു തകർത്തു. എന്നിട്ട് അവന്റെ 'പ്രധാന ഇൻഫോർമറെ' ഞാൻ തടവിലാക്കി!" സുരേഷ് പൂച്ചയെ ഉയർത്തിക്കാട്ടി. പൂച്ച സുരേഷിന്റെ മൂക്കിന് താഴെ ഒരു മാന്ത് കൊടുത്തു. ആ നിമിഷം സാമുവലിന്റെ ഫോൺ ഭ്രാന്തമായി ബെല്ലടിച്ചു. സ്ക്രീനിൽ 'സജിതൻ' എന്ന് കണ്ടപ്പോൾ തന്നെ സാമുവലിന്റെ ബിപി 180 കടന്നു. "സാറെ! ആ ഭ്രാന്തൻ സുരേഷ് എന്റെ വീട് ശ്മശാനമാക്കി! എന്റെ 50,00 രൂപയുടെ ഡിഷ് ആന്റിന അവൻ സ്പാനർ വെച്ച് ഊരിയെടുത്തു. എന്റെ വണ്ടിയുടെ ടയർ അവൻ കടിച്ചു കീറാൻ നോക്കി! പോരാത്തതിന് എന്റെ പാവം ലാബ്രഡോർ നായയെ അവൻ ഒരു പ്ലാവിൽ തലകീഴായി കെട്ടിയിട്ടിട്ട് നീല പെയിന്റ് അടിച്ചു വെച്ചിരിക്കുന്നു! എന്റെ പൂച്ചയെ കാണാനില്ല അവൻ കൊണ്ട് പോയി! അവനെ ഒന്ന് ഷോക്ക് അടിപ്പിച്ചു സെല്ലിൽ അടക്കാമോ അതോ ഞാൻ പോലീസിനെ വിളിക്കണോ?" സജിതൻ അപ്പുറത്ത് കരയുകയായിരുന്നു. …… ഡോക്ടർ സാമുവൽ മേശപ്പുറത്ത് ഇരിക്കുന്ന നോക്സിഫെന്റെ ഒഴിഞ്ഞ കുപ്പിയിലേക്ക് നോക്കി. " സുരേഷ്, നിങ്ങൾ ഇന്നലെ രാത്രി എത്ര ഗുളിക കഴിച്ചു എന്ന് സത്യം പറയണം?" "ഏഴെണ്ണം ഡോക്ടർ! ഒരെണ്ണം എനിക്ക് തികയുന്നില്ലായിരുന്നു. കൂടുതൽ കഴിച്ചപ്പോൾ എനിക്ക് പ്രപഞ്ചത്തിന്റെ രഹസ്യം മനസ്സിലായി. ഡോക്ടറുടെ ഉള്ളിലിരിക്കുന്ന ചിന്തകൾ പോലും എനിക്ക് വായിക്കാം!" സുരേഷ് അഭിമാനത്തോടെ പറഞ്ഞു. "സുരേഷ്," സാമുവൽ ശാന്തനായി എഴുന്നേറ്റു അയാളുടെ തോളിൽ കൈവെച്ചു. "നല്ല വാർത്ത നിങ്ങളുടെ തലവേദന പോയി എന്നതാണ്. ചീത്ത വാർത്ത എന്താണെന്നാൽ, സജിതൻ ഒരു ചാരനല്ല, അവൻ വെറുമൊരു ഐ.ടി എഞ്ചിനീയറാണ്. നിങ്ങൾ തല്ലിപ്പൊളിച്ചത് അവന്റെ ഡിഷ്‌ ആന്റിനയും ആണ്. നിങ്ങൾ തടവിലാക്കിയ ഈ പൂച്ചയ്ക്ക് ഇപ്പോൾ നിങ്ങളെ ജീവനോടെ തൊലിയുരിക്കാനുള്ള ദേഷ്യമുണ്ട്. നിങ്ങളുടെ ഈ മൈൻഡ് ഷീൽഡ്' കാരണം നാട്ടുകാർ നിങ്ങളെ കാണുന്നത് ഒരു സെന്റർ ഫ്രഷ് വട്ടനായിട്ടാണ്." സുരേഷ് പതുക്കെ കണ്ണുചിമ്മി. നോക്സിഫെന്റെ ലഹരിയും ആവേശവും പതിയെ ഇറങ്ങാൻ തുടങ്ങുന്നു. തലയിലെ ബിരിയാണി ചെമ്പിന് ഇപ്പോൾ നല്ല ഭാരം അനുഭവപ്പെടുന്നു. വയറുകൾ മുഖത്ത് അമർന്നു വേദനിക്കുകയും ചെയ്യുന്നു. അയാൾ മെല്ലെ ചെമ്പ് ഊരി മാറ്റി മേശപ്പുറത്ത് വെച്ചു. "അപ്പോൾ... ഇനി എന്ത് ചെയ്യും ഡോക്ടർ? സജിതൻ കേസ് കൊടുക്കുമോ?" "ഓ, ഇനി നിങ്ങൾക്ക് വേണ്ടത് നോക്സിഫെൻ അല്ല. സമാധാനമായി 'അന്യഗ്രഹ ജീവികളോട്' സംസാരിക്കാൻ സൗകര്യമുള്ള, നല്ല മതിലുകളുള്ള ഒരു ലക്ഷ്വറി റിസോർട്ടിലേക്ക് മെന്റൽ ഹെൽത്ത് സെന്റർ എന്നും പറയാം ഞാൻ ഒരു വണ്ടി ഏർപ്പാടാക്കാം. അവിടെ നിങ്ങൾക്ക് സജിതന്റെ ശല്യമില്ലാതെ എത്ര നേരം വേണമെങ്കിലും ബിരിയാണി ചെമ്പ് വെച്ച് നടക്കാം. അവർ നിങ്ങൾക്ക് യൂണിഫോമും തരും!" സാമുവൽ ആംബുലൻസ് വിളിക്കുമ്പോൾ, സുരേഷ് പൂച്ചയെ നോക്കി പതുക്കെ ചോദിച്ചു "നീ എന്നോട് ക്ഷമിക്കുമോ മിന്നൂ?" പൂച്ച സുരേഷിന്റെ മൂക്കിന് മധ്യത്തിൽ ഒരു 'സൂപ്പർ മാന്ത്കൂടി കൊടുത്തു കൊണ്ട് തന്റെ മറുപടി രേഖപ്പെടുത്തി. ……. ആംബുലൻസ് ദൂരേക്ക് മറയുമ്പോഴും ഡോക്ടർ സാമുവൽ തന്റെ മേശപ്പുറത്തിരുന്ന ആ ബിരിയാണി ചെമ്പിലേക്ക് നോക്കി നെടുവീർപ്പിട്ടു. സുരേഷിന്റെ മൈൻഡ് ഷീൽഡ്' ഇപ്പോൾ ഒരു ഓർമ്മപ്പെടുത്തലായി അവിടെ അവശേഷിക്കുന്നു. പെട്ടെന്ന് ക്ലിനിക്കിന്റെ വാതിൽക്കൽ ഒരു നിഴൽ കണ്ടു. നോക്കുമ്പോൾ സജിതനാണ്! മുഖത്ത് ദേഷ്യവും സങ്കടവും കലർന്നൊരു ഭാവം. "ഡോക്ടർ... എന്റെ പൂച്ചയെ സുരേഷ് തിരിച്ചു തന്നു. പക്ഷേ..." സജിതൻ പാതിവഴിയിൽ നിർത്തി. "പക്ഷേ എന്ത് പറ്റി സജിതൻ?" സാമുവൽ ആകാംക്ഷയോടെ ചോദിച്ചു. സജിതൻ തന്റെ കയ്യിലിരുന്ന പൂച്ചയെ മേശപ്പുറത്ത് വെച്ചു. മിന്നു എന്ന ആ പേർഷ്യൻ പൂച്ച ഇപ്പോൾ ശാന്തനാണ്. പക്ഷേ അതിന്റെ കഴുത്തിൽ സുരേഷ് ഒരു ചെറിയ കടലാസ് കഷ്ണം നൂലിൽ കെട്ടിത്തൂക്കിയിട്ടുണ്ട്. അതിൽ ഇപ്രകാരം എഴുതിയിരുന്നു ("ഏജന്റ് മിന്നുവിനെ ഞാൻ ഡീകോഡ് ചെയ്തിരിക്കുന്നു. ഇനി സജിതന് വൈഫൈ വഴി എന്നെ തോൽപ്പിക്കാനാവില്ല. ബിരിയാണി ചെമ്പ് സുരക്ഷിതമായി ഡോക്ടറെ ഏല്പിച്ചിട്ടുണ്ട്. സത്യം എപ്പോഴും ജയിക്കും!") സാമുവൽ ചിരിക്കണോ കരയണോ എന്നറിയാതെ കസേരയിലേക്ക് ചാരിയിരുന്നു. പുറത്ത് ആംബുലൻസിന്റെ സൈറൺ ശബ്ദം അകന്നുപോകുന്നുണ്ടായിരുന്നു. പെട്ടെന്ന്, തന്റെ മേശപ്പുറത്തിരുന്ന ബിരിയാണി ചെമ്പിനുള്ളിൽ നിന്ന് ഒരു ചെറിയ 'ബീപ്പ്' ശബ്ദം കേൾക്കുന്നോ എന്ന് ഡോക്ടർക്ക് ഒരു സംശയം! അയാൾ അറിയാതെ സ്വന്തം തലയിൽ ഒന്ന് തൊട്ടു നോക്കി ഇമ്മാതിരി വട്ടന്മാർ കാരണം തനിക്കും നോക്സിഫെൻ കഴിക്കേണ്ടി വരുമോ എന്ന പേടിയോടെ! ……. End
📙 നോവൽ - NOXIEEN Qatuju GtalanolhenGmo quimelcfeo. Qnnsinomno ೊ 6ul nuum Goonaln dlussnlam @IGTG ONE PILL OPENS YOUR NIND SETVEN PILLS OPEN THE UNIVERSE OF MADNESS  SURESH KUMAR es THE PARANIOD , THEPSIUITIRIST ail SAJITHHII INTER-GALACTIC CONSPIRATOR Sius eflests may Inclede; Swper-Hero Kmmmnlix Consplacy Thiaries ' 1aliiq [ublllal Iuಟ NOXIEEN Qatuju GtalanolhenGmo quimelcfeo. Qnnsinomno ೊ 6ul nuum Goonaln dlussnlam @IGTG ONE PILL OPENS YOUR NIND SETVEN PILLS OPEN THE UNIVERSE OF MADNESS  SURESH KUMAR es THE PARANIOD , THEPSIUITIRIST ail SAJITHHII INTER-GALACTIC CONSPIRATOR Sius eflests may Inclede; Swper-Hero Kmmmnlix Consplacy Thiaries ' 1aliiq [ublllal Iuಟ - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 INSURANCE ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) …………………………………………… രണ്ട് വർഷം മുമ്പ് വരെ സന്ധ്യ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. പാലക്കാട്ടെ അറിയപ്പെടുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു അവൾ. അവളുടെ വരുമാനത്തിലാണ് സുരേഷിന്റെ ആഡംബരങ്ങളും ആദർശിന്റെ ബിസിനസ്സ് പരാജയങ്ങളും സുരേഷിന്റെ അമ്മ ഗീതയുടെ ആഭരണ മോഹങ്ങളും തടസ്സമില്ലാതെ മുന്നോട്ട് പോയിരുന്നത്. ആ നിർണ്ണായക രാത്രി സന്ധ്യയുടെ പേരിൽ നഗരമധ്യത്തിൽ അഞ്ചു സെന്റ് സ്ഥലമുണ്ടായിരുന്നു. ആ സ്ഥലം സുരേഷിന് തന്റെ പുതിയ ബിസിനസ്സ് തുടങ്ങാൻ വിട്ടുനൽകണമെന്ന് അവൻ നിരന്തരം വാശിപിടിച്ചു. എന്നാൽ സന്ധ്യ അതിന് തയ്യാറായില്ല. "ഇത് നമ്മുടെ ഭാവിയിലേക്കുള്ളതാണ്" എന്ന അവളുടെ ഉറച്ച നിലപാടാണ് അവളെ ആ കട്ടിലിലേക്ക് എത്തിച്ചത്. ഒരു മഴയുള്ള രാത്രിയിൽ, തറവാട്ടിലെ ഊണുമുറിയിൽ വെച്ച് അവർ തമ്മിൽ വലിയ തർക്കമുണ്ടായി. സുരേഷ് മദ്യലഹരിയിലായിരുന്നു. "നീ തരുന്നില്ലെങ്കിൽ വേണ്ട, പക്ഷേ നിന്റെ ഒപ്പ് എനിക്ക് വേണം!" സുരേഷ് അലറി. സന്ധ്യ അവിടുന്ന് മാറാൻ ശ്രമിച്ചപ്പോൾ സുരേഷ് അവളെ തള്ളിവീഴ്ത്തി. വീണത് ആ പഴയ തറവാട്ടിലെ തടികൊണ്ടുള്ള ഗോവണിയുടെ അരികിലേക്കാണ്. തലയുടെ പിൻഭാഗം ഗോവണിയുടെ കൂർത്ത വശത്ത് കഠിനമായി തട്ടി. ആഘാതത്തിൽ സന്ധ്യയുടെ ബോധം മറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത് തലച്ചോറിലെ ആന്തരിക രക്തസ്രാവം മൂലം അവൾ കോമ സ്റ്റേജിലേക്ക് പോയി എന്നാണ്. ഒരു ശസ്ത്രക്രിയ നടത്തിയാൽ അവൾക്ക് തിരിച്ചു വരാൻ 70% സാധ്യതയുണ്ടായിരുന്നു. എന്നാൽ അവിടെയാണ് സുരേഷ് തന്റെ അഭിനയം പുറത്തെടുത്തത്. "അമ്മേ, ഓപ്പറേഷൻ കഴിഞ്ഞാലും അവൾക്ക് പഴയപോലെ നടക്കാൻ പറ്റില്ലെന്ന് ഡോക്ടർ പറയുന്നു. വെറുതെ എന്തിനാ ലക്ഷങ്ങൾ കളയുന്നത്? നമുക്ക് അവളെ വീട്ടിൽ കൊണ്ടുപോയി നോക്കാം," സുരേഷ് ഗീതയെ സ്വാധീനിച്ചു. യഥാർത്ഥത്തിൽ സന്ധ്യ സുഖപ്പെട്ടാൽ താൻ ജയിലിൽ ആകുമെന്ന് സുരേഷ് ഭയന്നു. അവളുടെ ബോധം തിരിച്ചുവരാതിരിക്കാൻ അവൻ അവൾക്ക് നൽകിയ ചികിൽസയിൽ കൃത്രിമം കാണിച്ചു. നഗരത്തിലെ നല്ല ആശുപത്രിയിൽ നിന്ന് അവളെ ആ തറവാട്ടിലെ ഇരുട്ടറയിലേക്ക് മാറ്റി. അവളുടെ ഇൻഷുറൻസ് തുകയും സ്ഥലവും ലക്ഷ്യമിട്ട് അവർ ആ കോമ അവസ്ഥയെ ഒരു വരുമാന മാർഗ്ഗമാക്കി മാറ്റി. …….. പാലക്കാട്ടെ ആ പഴയ തറവാട് ഇപ്പോൾ ഒരു മ്യൂസിയം പോലെയാണ്. ചിതലരിച്ച തടിപ്പെട്ടികൾക്കും, ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളുള്ള എലികൾക്കും നടുവിൽ സന്ധ്യ കിടക്കുന്നു. ചലനമറ്റ അവളുടെ ശരീരം ഒരു പഴയ സ്റ്റിൽ ഫോട്ടോഗ്രാഫ് പോലെ നിശ്ചലമാണ്. പക്ഷേ, ആ നിശ്ചലതയ്ക്ക് പിന്നിൽ അവളുടെ മനസ്സ് ഒരു 4K സിനിമ പോലെ അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്നു. പുറത്ത് പെയ്യുന്ന മഴയുടെ ശബ്ദവും, മുറിയുടെ മൂലയിൽ നിന്ന് കേൾക്കുന്ന ചീവീടുകളുടെ കരച്ചിലും അവൾക്ക് വെറും പശ്ചാത്തല സംഗീതം മാത്രമായിരുന്നു. വാതിലിനടുത്ത് സുരേഷ് തന്റെ പുതിയ ഐഫോണിൽ കാൽക്കുലേറ്റർ തുറന്ന് ഗൗരവത്തോടെ കണക്ക് കൂട്ടുകയാണ്. അവന്റെ മുഖത്ത് ഒരു ബിസിനസ്സ് ഡീൽ ഉറപ്പിക്കുന്നതിന്റെ ഗൗരവം. "സന്ധ്യേ, നീ ഒന്ന് ലോജിക്കലായി ആലോചിച്ചു നോക്ക്," സുരേഷ് അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. "നിന്റെ ഈ ചികിത്സയ്ക്ക് മാസം 50,000 രൂപയാകുന്നു. നിന്റെ ഇൻഷുറൻസ് തുകയോ 2 cr. നീ ഇപ്പോൾ മരിച്ചാൽ എനിക്ക് ലാഭം കൃത്യം 2 cr . നേരെ മറിച്ച്, നീ അടുത്ത പത്ത് വർഷം ഇങ്ങനെ കിടന്നാൽ എനിക്ക് നഷ്ടം 50 ലക്ഷം രൂപയാണ്. അതായത് നീ മരിക്കുന്നത് നിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്! ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് വേറെ വഴിയില്ല." സന്ധ്യയുടെ ഉള്ളിൽ ഒരു കൊലവിളി ഉയർന്നു. അവളുടെ രക്തം സിരകളിൽ തിളച്ചു മറിഞ്ഞു. പക്ഷേ പുറത്ത് വന്നത് ഒരു ചെറിയ ഉമിനീർ തുള്ളി മാത്രം. അത് അവളുടെ താടിയിലൂടെ ഒലിച്ചിറങ്ങി. …… പണ്ട് നാടകത്തിൽ അഭിനയിച്ചിരുന്ന സുരേഷിന്റെ അമ്മ ഗീതക്ക് ഇപ്പോൾ ഒരേയൊരു ലക്ഷ്യമേയുള്ളൂ.സന്ധ്യയുടെ കഴുത്തിലെ ആ 8 പവൻ മാല. അവർ മുറിയിലേക്ക് കടന്നുവന്നത് ഒരു വില്ലത്തിയുടെ ഭാവത്തോടെയായിരുന്നു. "എടാ സുരേഷേ, ഈ ഉരുട്ടിയ മൈദാ മാവ് പോലെ കിടക്കുന്ന സാധനത്തിന് എന്തിനാടാ ഇത്രയും സ്വർണ്ണം?" ഗീത പരിഹാസത്തോടെ ചോദിച്ചു. "ഇതൊക്കെ അങ്ങോട്ട് ഊരിയെടുക്കാം. ഇവൾക്ക് ഇനി ഇതൊക്കെ എന്തിനാ? പരലോകത്ത് പോയി ആഭരണം കാണിക്കാനാണോ? അവിടെയൊക്കെ നല്ല വെയിലായിരിക്കും, ഇതൊക്കെ ചൂടായാൽ ഇവൾക്ക് പൊള്ളില്ലേ?" ഗീത തന്റെ വിറയ്ക്കുന്ന കൈകൾ സന്ധ്യയുടെ കഴുത്തിൽ വെച്ചു. മാലയുടെ കൊളുത്ത് അഴിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ നഖങ്ങൾ സന്ധ്യയുടെ തൊലിയിൽ അമർന്നു. സന്ധ്യയുടെ കണ്ണുകൾ പെട്ടെന്ന് വികസിച്ചു. അവൾ ഗീതയെ തുറിച്ചു നോക്കി. ഗീത ഒന്ന് ഞെട്ടി പുറകോട്ട് മാറി. "എടാ, ഇവൾ എന്നെ നോക്കി പേടിപ്പിക്കുന്നു! ഇവളുടെ കണ്ണിൽ എന്തോ ഒരു വല്ലാത്ത തിളക്കം!" ഗീത പരിഭ്രമിച്ചു. "അമ്മേ, അതൊക്കെ വെറും തോന്നലാണ്. അവൾക്ക് കണ്ണ് അടയ്ക്കാൻ പറ്റാത്തതുകൊണ്ട് നോക്കുന്നതാ," സുരേഷ് അലോസരത്തോടെ സമാധാനിപ്പിച്ചു. "അമ്മ വേഗം ആ പണി തീർക്ക്." …… സന്ധ്യയുടെ അനിയൻ ആദർശ് ഒരു സൈഡ് ബിസിനസ്സുകാരനാണ്. അവൻ ഓരോ ആഴ്ചയും ഓരോ വഴിപാടുകൾ നടത്തും. പക്ഷേ അതൊന്നും ചേച്ചിക്ക് സുഖപ്പെടാനല്ല, മറിച്ച് തറവാട് വീട് വിൽക്കുമ്പോൾ തനിക്ക് കിട്ടേണ്ട വിഹിതം കുറഞ്ഞുപോകാതിരിക്കാനാണ്. അവൻ കൈകൂപ്പിക്കൊണ്ട് മുറിയിലേക്ക് വന്നു. "ചേച്ചി, ഞാൻ ഇന്ന് വഴിപാട് കഴിച്ചു. ചേച്ചിക്ക് സ്വർഗ്ഗത്തിൽ ഒരു നല്ല വി.ഐ.പി സീറ്റ് കിട്ടാൻ വേണ്ടിയാണ് ഞാൻ പ്രാർത്ഥിച്ചത്. ഇവിടെയിങ്ങനെ കിടന്ന് കഷ്ടപ്പെടണ്ടല്ലോ. അവിടെയൊക്കെ നല്ല എയർകണ്ടീഷൻ ആയിരിക്കും," ആദർശ് കപടമായ സങ്കടത്തോടെ പറഞ്ഞു. “നിനക്കൊക്കെ ഞാൻ വെച്ചിട്ടുണ്ടെടാ... അലവലാതി എനിക്ക് ഒന്ന് എഴുന്നേൽക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങളുടെയൊക്കെ ശവമടക്ക് ഞാൻ തന്നെ ഗംഭീരമായി നടത്തിയേനെ!"സന്ധ്യ മനസ്സിൽ പറഞ്ഞു …… അന്ന് രാത്രി സുരേഷും അമ്മയും കൂടി ഒരു പ്ലാൻ ഇട്ടു. സന്ധ്യയുടെ ഭക്ഷണത്തിലോ ജ്യൂസിലോ അമിതമായി ഉറക്കഗുളിക കലർത്തുക . പാവം ആദർശ് ഇതൊന്നും അറിയാതെ പുറത്ത് ഇരുന്ന് പബ്ജി കളിക്കുകയായിരുന്നു. അവന്റെ ഹെഡ്ഫോണിൽ വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടിരുന്നു. "അമ്മേ, ഇത് കൊടുത്താൽ അവൾ പതിയെ ഉറങ്ങും. പിന്നെ എഴുന്നേൽക്കില്ല. രാവിലെ നമുക്ക് പറയാം ഹൃദയാഘാതം ആണെന്ന്. ഡോക്ടർക്കും സംശയം തോന്നില്ല," സുരേഷ് ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസുമായി അടുത്തു. അതിൽ മാരകമായ അളവിൽ ഗുളികകൾ അലിഞ്ഞുചേർന്നിരുന്നു. സന്ധ്യ ഇതെല്ലാം കേൾക്കുന്നുണ്ട്. ഓരോ വാക്കും അവളുടെ കാതുകളിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ തോന്നി. കൃത്യം ആ സമയത്ത്, ആ മുറിയിലെ പഴയ നിലക്കണ്ണാടിക്ക് പിന്നിൽ ഒരു വലിയ എലി ഓടി. ആ കണ്ണാടി ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ആണിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അത് തുരുമ്പെടുത്ത് തകർന്നു തുടങ്ങിയിരുന്നു. സുരേഷ് സന്ധ്യയുടെ വായിലേക്ക് മരുന്ന് ഒഴിക്കാൻ ആഞ്ഞതും, പെട്ടെന്ന് ജനാലയിലൂടെ ഒരു ശവപ്പറമ്പിലെ കാറ്റുപോലെ കഠിനമായ ഒരു കാറ്റടിച്ചു. കാറ്റിൽ ജനൽ പാളികൾ വലിയ ശബ്ദത്തോടെ കൂട്ടിയിടിച്ചു. സുരേഷിന്റെ കൈ തട്ടി ആപ്പിൾ ജ്യൂസ് ഗീതയുടെ കണ്ണുകളിലേക്ക് തെറിച്ചു. ഗീത മരുന്നിന്റെ എരിച്ചിൽ കൊണ്ട് കണ്ണു കാണാതെ പുറകോട്ട് നീങ്ങി. നിർഭാഗ്യവശാൽ, നിലത്തുണ്ടായിരുന്ന സന്ധ്യയുടെ യൂറിൻ ബാഗിൽ തട്ടി അവർ വഴുതി വീണു. വീണത് നേരെ സുരേഷിന്റെ മേലേയ്ക്കാണ്. സുരേഷ് നിയന്ത്രണം വിട്ട് കട്ടിലിന്റെ അരികിൽ വെച്ചിരുന്ന ആ വലിയ ഓക്സിജൻ സിലിണ്ടറിൽ മുറുകെ പിടിച്ചു. സിലിണ്ടർ മറിഞ്ഞ് നേരെ ചെന്ന് ഇടിച്ചത് ഭിത്തിയിലെ ആ ഭീമാകാരമായ നിലക്കണ്ണാടിയിലാണ്! ആ കണ്ണാടി ഭിത്തിയിൽ നിന്ന് ഇളകി സുരേഷിന്റെയും ഗീതയുടെയും ഇടയിലേക്ക് വീണു. ചില്ലുകൾ ചിതറിത്തെറിച്ചു. ഒരു വലിയ കൂർത്ത ചില്ല് സുരേഷിന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ലൈറ്ററിൽ പോയി കൃത്യമായി തറച്ചു. ലൈറ്റർ പൊട്ടിത്തെറിച്ചു! പഴയ തടിപ്പെട്ടികളിലെ ഉണങ്ങിയ തുണികൾക്കും, ചിതലരിച്ച പുസ്തകങ്ങൾക്കും തീ പിടിച്ചു. സന്ധ്യ ഇതെല്ലാം കണ്ടുകൊണ്ട് ബെഡിൽ കിടക്കുകയാണ്. അവളുടെ ഉള്ളിൽ ലോട്ടറി അടിച്ച സന്തോഷം. പക്ഷേ തീ അടുത്തേക്ക് വരുന്നു! അപ്പോഴാണ് ആദർശ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് വന്നത്. "അയ്യോ തീ!" അവൻ നിലവിളിച്ചു. അവൻ ആദ്യം നോക്കിയത് സുരേഷിനെയാണ്. സുരേഷിന്റെ പോക്കറ്റിൽ നിന്ന് പുക വരുന്നു. ആദർശ് ഒന്നും നോക്കിയില്ല, കട്ടിലിനടുത്ത് ഇരുന്ന ബക്കറ്റിലെ ജ്യൂസ്‌ കലർന്ന വെള്ളം എടുത്ത് സുരേഷിന്റെ മുഖത്തേക്ക് ഒഴിച്ചു. പക്ഷേ ആ വെള്ളത്തിൽ നേരത്തെ സുരേഷ് കലർത്തി വെച്ച സന്ധ്യയുടെ ശക്തിയേറിയ മരുന്നുകൾ ഉണ്ടായിരുന്നു! സുരേഷ് മയങ്ങി വീണു. ഗീത തലകറങ്ങി കണ്ണാടിക്കഷ്നങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നു. ആദർശ് പെട്ടെന്ന് സന്ധ്യയെ എടുത്ത് പുറത്തേക്ക് ഓടി. "ചേച്ചി, ഞാൻ ചേച്ചിയെ രക്ഷിക്കാം!" സന്ധ്യയെ പുറത്തെ പുൽത്തകിടിയിൽ കിടത്തിയിട്ട് ആദർശ് വീണ്ടും അകത്തേക്ക് കയറി. പക്ഷേ സുരേഷിനെയോ അമ്മയെയോ രക്ഷിക്കാനല്ല, പകരം അലമാരയിലിരുന്ന തറവാടിന്റെ ആധാരവും പ്രമാണവും എടുക്കാൻ ആയിരുന്നു! തീ പടർന്നു പിടിച്ചു. തറവാട് കത്തിയമർന്നു. സ്വന്തം പേരിൽ ഇൻഷുറൻസ് ഉള്ള സുരേഷും ഗീതയും പരലോകത്തേക്ക് ടിക്കറ്റെടുത്തു. …… അടുത്ത ദിവസം രാവിലെ സന്ധ്യ ഹോസ്പിറ്റലിലെ എമർജൻസി വാർഡിലാണ്. ഡോക്ടർ സാമൂവൽ വന്ന് പരിശോധിച്ചിട്ട് ആശ്ചര്യത്തോടെ പറഞ്ഞു: "ഭയങ്കര അത്ഭുതം! ആ തീയുടെ ചൂടേറ്റപ്പോൾ അവളുടെ ശരീരത്തിലെ തളർന്നുപോയ ചില നാഡീ കോശങ്ങൾ ഉണർന്നു. സന്ധ്യയുടെ വിരലുകൾ അനങ്ങുന്നുണ്ട്!" സന്ധ്യ പതുക്കെ കണ്ണ് തുറന്നു. അവളുടെ മുന്നിൽ തലയിൽ കെട്ടുമായി ആദർശ് നിൽക്കുന്നു. അവൻ അവളുടെ കയ്യിൽ പതുക്കെ തൊട്ടു. "ചേച്ചി... സാരമില്ല, തറവാട് പോയെങ്കിലും സുരേഷേട്ടന്റെയും അമ്മയുടെയും ഇൻഷുറൻസ് പൈസ ഇനി നമുക്ക് കിട്ടും. നമ്മൾ രക്ഷപ്പെട്ടു!" അവൻ സന്തോഷം ഒളിപ്പിച്ചു വെച്ച് പറഞ്ഞു. സന്ധ്യ ആദർശിനെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വിറയലുണ്ടായിരുന്നു. അവൾ തന്റെ കൈ വിരലുകൾ പതുക്കെ മടക്കി ഒരു മുഷ്ടി ചുരുട്ടി. ആ ചിരിയിൽ ഒരു രഹസ്യമുണ്ടായിരുന്നു "ഇൻഷുറൻസ് പണം വരുന്നത് എന്റെ അക്കൗണ്ടിലേക്കാണ് മോനേ... അടുത്തത് നിന്റെ ഊഴമാണ് നിന്റെ പേരിലുള്ള ഇൻഷുറൻസിന്റെ നോമിനിയും ഞാൻ തന്നെ!" ……. End
📙 നോവൽ - ShareChat