
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
സന്ധ്യാനാമം- ഒരു ഡെഡ്‌ലി പ്രണയകഥ
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കൊല്ലം സ്വദേശിയായ ആദർശിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശാപം അവൻ ഒരു സിനിമാ പ്രാന്തൻ ആയിരുന്നു എന്നതാണ്. സിനിമയിലെ നായികമാരെ പോലെ മുടി അഴിച്ചിട്ട്, കണ്ണിൽ കരിമഷിയെഴുതി, റെയിൽവേ സ്റ്റേഷനിലെ ഇരുട്ടത്ത് ഇരിക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ അവന് ദുരൂഹത തോന്നില്ല, പകരം റൊമാന്റിക് ആണെന്നേ തോന്നൂ.
അതുകൊണ്ടാണ് ഒരു രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിൽ, പ്ലാറ്റ്‌ഫോമിന്റെ മൂലയ്ക്ക് ഒരു ഇളം പച്ച സാരിയും ഉടുത്ത്, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരുന്ന സന്ധ്യയെ കണ്ടപ്പോൾ
"അവൾക്ക് വല്ല മാനസിക പ്രശ്നവുമുണ്ടോ?" എന്ന് ചിന്തിക്കുന്നതിന് പകരം,
"ഇതാണെന്റെ മണവാട്ടി" എന്നാണ് അവൻ കരുതിയത്. അവളുടെ മടിയിൽ ഇരുന്ന ആ വലിയ കനമുള്ള ബാഗിൽ അവളുടെ മരിച്ച പൂർവ്വികരുടെ അസ്ഥികളാണെന്ന് അന്ന് അവൻ അറിഞ്ഞിരുന്നില്ല.
"ഇതൊന്നു ഞാൻ പിടിക്കട്ടെ?" എന്ന് ചോദിച്ച ആദർശിനോട്
"വേണ്ട, ഇതിൽ എന്റെ കുടുംബത്തിന്റെ ഭാരമാണ്" എന്ന് അവൾ പറഞ്ഞപ്പോൾ അതൊരു തമാശയായിട്ടാണ് അവന് തോന്നിയത്.
……
വിവാഹം കഴിഞ്ഞ് മൂന്ന് വർഷം തികഞ്ഞു. ആദർശിന്റെ സുഹൃത്തുക്കൾ അവനെ പപ്പടം ആദർശ് എന്നാണ് വിളിച്ചിരുന്നത്. കാരണം, സന്ധ്യയുമായുള്ള വിവാഹശേഷം അവൻ വിളറി വെളുത്ത് ഒരു പപ്പടം പോലെ ആയി മാറിയിരുന്നു.
"ആദർശേട്ടാ, ഇന്നലെ രാത്രി ആ നായ ഓരിയിടുന്നത് കേട്ടോ?" സന്ധ്യ രാവിലെ ചായയുമായി വന്നു ചോദിച്ചു.
"നായ മാത്രമല്ല സന്ധ്യേ, നമ്മുടെ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്ന് ആരോ കരയുന്ന പോലെ എനിക്ക് തോന്നി." ആദർശ് കണ്ണു തിരുമ്മി എഴുന്നേറ്റു.
"അത് ഗ്യാസിന്റെ പ്രശ്നമാവും. ദാ ഈ ചായ കുടിക്കൂ."
സന്ധ്യ നൽകുന്ന ആ ചായയ്ക്ക് ഒരു വല്ലാത്ത രുചിയായിരുന്നു. കട്ടൻ ചായയിൽ ആരോ തുരുമ്പിച്ച ആണി ഇട്ടു തിളപ്പിച്ചത് പോലെ എന്നാലും ആദർശ് അത് സ്നേഹത്തോടെ കുടിച്ചു. അവന്റെ ശരീരത്തിലെ ഹീമോഗ്ലോബിൻ ഓരോ ദിവസവും കുറയുന്നത് സന്ധ്യയുടെ പ്രണയം കൊണ്ടുള്ള അനീമിയ ആണെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
ഒരു ദിവസം രാത്രി ബെഡ്റൂമിൽ വച്ച് സന്ധ്യ അവന്റെ കൈ പിടിച്ചു പറഞ്ഞു.
"നമുക്ക് എന്റെ ഗ്രാമത്തിലേക്ക് ഒന്ന് പോകണം. അവിടെ ഒരു പഴയ കാവും വലിയൊരു കരിങ്കൽ പാറയുമുണ്ട്. എന്റെ അപ്പൂപ്പൻ അവിടെ ഒരു വലിയ നിധി കാത്തുസൂക്ഷിക്കുന്നുണ്ട്. അവിടെ ഒരു ഫാമിലി ഗെറ്റ് ടുഗെതർ നടത്തുന്നുണ്ട് 2 ദിവസം കഴിഞ്ഞു."
നിധി എന്ന് കേട്ടപ്പോൾ ആദർശിന്റെ കണ്ണ് മഞ്ഞളിച്ചു.
"ശരി, നമുക്ക് നാളെ തന്നെ പോകാം. പക്ഷേ സന്ധ്യേ... നീ എന്തിനാണ് എപ്പോഴും ആ വലിയ പാദസരം അണിയുന്നത്? നീ നടക്കുമ്പോൾ നമ്മുടെ ഫ്ലാറ്റിലെ സെക്യൂരിറ്റി ചേട്ടൻ വിചാരിക്കുന്നത് മുകളിലത്തെ നിലയിൽ ആന കയറിയെന്നാണ്."
സന്ധ്യ ഒന്ന് ഗൂഢമായി ചിരിച്ചു.
"ഇത് പാദസരമല്ല ആദർശേട്ടാ... ഇതൊരു ബന്ധനമാണ്."
"കൊള്ളാം! വല്ലാത്തൊരു ഡയലോഗ്,"
ആദർശ് അവളെ അഭിനന്ദിച്ചു.
…….
യാത്ര തിരിച്ചു. കാടിന്റെ നടുവിലുള്ള ആ പഴയ തറവാട്ടിലെത്തിയപ്പോൾ നേരം പാതിരാത്രിയായിരുന്നു. ബസ്സിറങ്ങി അവർ കാട്ടിലൂടെ നടന്നു.
"സന്ധ്യേ, ഈ കാട്ടിൽ വന്യമൃഗങ്ങൾ കാണില്ലേ?"
"മൃഗങ്ങളെക്കാൾ പേടിക്കേണ്ടത് മനുഷ്യരെയാണ് ആദർശേട്ടാ," അവൾ ഒരു തരം വിചിത്രമായ ചിരിയോടെ പറഞ്ഞു.
അവസാനം അവർ ഒരു വലിയ കരിങ്കൽ പാറയുടെ മുന്നിലെത്തി. സന്ധ്യ പാറയ്ക്ക് മുകളിലേക്ക് വലിഞ്ഞു കയറി. താഴെ നിന്ന് ആദർശ് നോക്കുമ്പോൾ അവളുടെ നിഴലിന് രണ്ട് കൊമ്പുകൾ ഉള്ളതുപോലെ!
"ആദർശേട്ടാ... മുകളിലേക്ക് വരൂ."
ആദർശ് വലിഞ്ഞു കയറി മുകളിലെത്തി. അവിടെ നിരനിരയായി കുറെ കല്ലുകൾ നാട്ടിവച്ചിരിക്കുന്നു. ഓരോ കല്ലിന് മുന്നിലും ഓരോ തലയോട്ടി!
"ഇതെന്താ സന്ധ്യേ പുതിയ തരം ഗാർഡനിംഗ് ആണോ?"
അവൻ സംശയത്തോടെ ചോദിച്ചു.
സന്ധ്യ പെട്ടെന്ന് തിരിഞ്ഞു നിന്നു. അവളുടെ മുഖത്തെ ശാലീനത പോയി. പകരം ഒരു വല്ലാത്ത തിളക്കം.
"ആദർശേട്ടാ, എന്റെ അച്ഛന്റെ ആത്മാവിനോട് ഒന്ന് സംസാരിക്കട്ടെ," അവൾ പറഞ്ഞു.
"അച്ഛൻ മരിച്ചോ? നീ പറഞ്ഞില്ലല്ലോ!" ആദർശ് അമ്പരന്നു.
"അച്ഛൻ മരിച്ചതല്ല... നിന്റെ അച്ഛൻ കൊന്നതാണ്!" സന്ധ്യയുടെ ശബ്ദം പെട്ടെന്ന് മാറി. അതൊരു സ്പീക്കറിലെ ശബ്ദം പോലെ ഗാംഭീര്യമുള്ളതായി.
ആദർശ് ഒന്ന് ഞെട്ടി.
"എന്റെ അച്ഛനോ? പുള്ളിക്ക് ഒരു പാറ്റയെ കൊല്ലാൻ പോലും പേടിയാണ്. അദ്ദേഹം പിഡബ്ല്യുഡിയിൽ ഓവർസിയർ ആയിരുന്നു. വഴിയിൽ കണ്ട കല്ലും മണ്ണും മോഷ്ടിക്കുമെന്നല്ലാതെ ആരെയും കൊല്ലാൻ അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല."
"നിന്റെ അച്ഛൻ സജിതൻ തമ്പി പുതിയ കെട്ടിടം പണിയാൻ വന്നപ്പോൾ നശിപ്പിച്ചത് എന്റെ കുടുംബത്തിന്റെ കാവാണ്! അന്ന് മരിച്ചു വീണത് എന്റെ പൂർവ്വികരാണ്. അന്നത്തെ ആ സങ്കടത്തിൽ ഞാൻ ആത്മഹത്യ ചെയ്തു. പക്ഷേ നിന്നെപ്പോലെ ഒരു മണ്ടനെ കിട്ടാൻ വേണ്ടി ഞാൻ കഴിഞ്ഞ അഞ്ച് വർഷമായി ഒരു ഡെഡ് ബോഡി വാടകയ്‌ക്കെടുത്ത് ജീവിക്കുകയായിരുന്നു!"
“ ഓ മൈ ഗോഡ് “ ആദർശ് ഞെട്ടി
സന്ധ്യ പതുക്കെ ആ വലിയ കരിങ്കൽ പാറയ്ക്ക് മുകളിലേക്ക് വലിഞ്ഞു കയറി. അവളുടെ പാദസരം ഇപ്പോൾ ചിലമ്പുന്നത് ഒരു യുദ്ധകാഹളം പോലെയാണ്. മുകളിൽ കുറെ തീജ്വാലകൾ ആളി കത്തുന്നുണ്ട്. അവിടെ അസ്ഥികൂടങ്ങൾ വട്ടം കൂടി നിന്ന് പാട്ടു പാടുന്നു.
"ഇതാണോടി സന്ധ്യേ നിന്റെ ഫാമിലി ഗെറ്റ് ടുഗദർ?" ആദർശ് പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു.
"അതേടാ! ഇന്ന് നിന്റെ രക്തം കൊണ്ട് ഞാൻ ഈ പാറ കഴുകും നിന്റെ കരൾ തിന്നും. എന്നിട്ട് എനിക്കും എന്റെ അച്ഛനും എന്റെ അപ്പൂപ്പനും ശാന്തി ലഭിക്കും!"
സന്ധ്യയുടെ നഖങ്ങൾ നീണ്ടു വന്നു. അവളുടെ കണ്ണുകൾ ബൾബ് കത്തുന്നത് പോലെ ചുവന്നു. കാട് മൊത്തം പ്രകാശപൂരിതമായി ആദർശ് പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.
"സന്ധ്യേ... ഒരു കാര്യം പറയട്ടെ? നീ എനിക്ക് തന്നിരുന്ന ആ ചായയിൽ നീ നിന്റെ പ്രേതത്തിന്റെ അംശങ്ങൾ ചേർത്തിരുന്നില്ലേ? അതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി. എന്റെ ഉള്ളിലെ എല്ലാ പേടിയും പോയി. പോരാത്തതിന്, നിന്റെ ഈ റിവഞ്ച് പ്ലാൻ കേട്ട് എനിക്ക് ചിരിയാണ് വരുന്നത്."
സന്ധ്യ അലറി.
"എന്തിന്?"
"എന്റെ അച്ഛൻ നിന്റെ കാവ് നശിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ? ആ കാവ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ നിൽക്കുന്നത് ഒരു വലിയ ഗവൺമെന്റ് ഹോസ്പിറ്റലാണ്. അച്ഛൻ കമ്മീഷൻ അടിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾക്ക് അവിടെ ചികിത്സ കിട്ടുന്നുണ്ട്. നീ എന്നെ കൊന്നാൽ ആ ഹോസ്പിറ്റൽ ഇടിഞ്ഞു വീഴുമോ? ഇല്ല നീ വെറുതെ ഓരോ കല്ലും കരിങ്കൂവളവും നോക്കി സമയം കളയുകയാണ്."
സന്ധ്യ ഒരു നിമിഷം ആലോചിച്ചു.
"അതൊന്നും എനിക്കറിയണ്ട. എനിക്ക് നിന്റെ കരൾ തിന്നണം!"
"കരൾ തിന്നാനോ? അതിന് ഞാൻ കഴിഞ്ഞ പത്തു വർഷമായി മദ്യപിച്ചു എന്റെ കരൾ നശിപ്പിച്ചു വച്ചിരിക്കുകയാണ്. നോക്ക്," അവൻ ഷർട്ട് ഉയർത്തി കാണിച്ചു.
"ഇതിൽ ഫാറ്റി ലിവർ മാത്രമേയുള്ളൂ. നീ ഇത് തിന്നാൽ നിനക്ക് കൊളസ്‌ട്രോൾ കൂടി വീണ്ടും ഒന്ന് കൂടി മരിക്കേണ്ടി വരും."
സന്ധ്യ ഒന്ന് പതറി.
അസ്ഥികൂടങ്ങൾ പാട്ട് നിർത്തി അവരെ നോക്കി.
"പിന്നെ ഒരു കാര്യം കൂടി," ആദർശ് തുടർന്നു.
"നീ എന്നെ കൊന്നാൽ നിനക്ക് എന്ത് കിട്ടും? ഒരു വിധവയായ പ്രേതം എന്ന ലേബൽ മാത്രം. അതിനേക്കാൾ നല്ലത് നമുക്ക് തിരിച്ചു പോയി ഇൻസ്റ്റാഗ്രാമിൽ ഒരു പ്രേത ഭാര്യയും പാവം ഭർത്താവും എന്ന ചാനൽ തുടങ്ങുന്നതല്ലേ? നമുക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ കിട്ടും. ഒരു ഹൊറർ വ്ലോഗിംഗ് സബ്സ്ക്രിപ്ഷൻ വഴി പൈസയും കിട്ടും!"
സന്ധ്യയുടെ കണ്ണുകളിലെ ചുവപ്പ് പതുക്കെ കുറഞ്ഞു. അവൾ അസ്ഥികൂടങ്ങളെ നോക്കി. അവരും തലയാട്ടി സമ്മതിച്ചു.
"ആദർശേട്ടാ... നീ പറഞ്ഞത് ശരിയാണ്. പ്രതികാരത്തേക്കാൾ ലാഭം ബിസിനസ്സാണ്."
സന്ധ്യ പതുക്കെ പഴയ രൂപത്തിലേക്ക് മാറി. പാദസരം വീണ്ടും പഴയ പോലെ ചിലും ചിലും എന്ന് ചിലമ്പി.
"വാ ആദർശേട്ടാ, നമുക്ക് തിരിച്ചു പോകാം. വഴിയിൽ ഒരു തട്ടുകട കണ്ടിരുന്നു. എനിക്ക് വിശക്കുന്നു."
"മനുഷ്യന്റെ ചോര തന്നെ വേണോ?" ആദർശ് പേടിയോടെ ചോദിച്ചു.
"വേണ്ട... ഒരു ചിക്കൻ കറി മതി. അതിൽ അല്പം കുരുമുളക് കൂടുതൽ ഇടാൻ പറയണം. പ്രേതങ്ങൾക്ക് എരിവ് കുറച്ചു ഇഷ്ടമാണ്."
അവർ കാടിറങ്ങി നടക്കുമ്പോൾ ദൂരെ ഒരു നായ ഓരിയിട്ടു. സന്ധ്യ തിരിഞ്ഞു നോക്കി ഒന്ന് മുരണ്ടു. നായ ഉടനെ തന്നെ വാല് ചുരുട്ടി ഓടി.
ആദർശ് മനസ്സിൽ ചിന്തിച്ചു,
" ഹോ ഭാഗ്യം രക്ഷപ്പെട്ടു !"
സന്ധ്യ അവന്റെ കൈ ചേർത്തു പിടിച്ചു. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നു.
എങ്കിലും ആദർശ് സന്തോഷവാനായിരുന്നു. കാരണം, ഒരു സാധാരണ ഭാര്യയെക്കാൾ എന്തുകൊണ്ടും ലാഭം ഒരു പ്രേത ഭാര്യ തന്നെയാണ്—ഷോപ്പിംഗിന് പോകേണ്ട, അധികം ഭക്ഷണം വേണ്ട, രാത്രിയിൽ ലൈറ്റ് ഇടാതെ തന്നെ അവളുടെ കണ്ണു വഴി വീട് മൊത്തം വെട്ടം കിട്ടും!
…….
End
#💭 Quote for life #💪സിംഗിൾ പസങ്കേ #😎 സിംഗിൾ ലൈഫ്❌ #🙁തേപ്പ് #🤘 Sunday Attitude Status
🚫 “ എന്റെ Past എല്ലാം കഴിഞ്ഞു. ഞാൻ ഇപ്പോൾ പൂർണമായും മാറിയ പുതിയൊരു സ്ത്രീയാണ് ”
യഥാർത്ഥ അർത്ഥം :
“ നീ കണ്ടാൽ അറപ്പ് തോന്നുന്ന പല കാര്യങ്ങളും ഞാൻ പണ്ട് ചെയ്തിട്ടുണ്ട്. പക്ഷെ നിന്റെ കൂടെ ഒരു സുരക്ഷിതമായ ജീവിതം ഉറപ്പാക്കാൻ ആ സത്യങ്ങളെല്ലാം കുഴിച്ചു മൂടേണ്ടത് എന്റെ ആവശ്യമാണ് “
🚫 ” എന്റെ Ex ഭയങ്കര ടോക്സിക് ആയിരുന്നു. അയാൾ എന്നെ ഉപദ്രവിക്കുമായിരുന്നു.”
യഥാർത്ഥ അർത്ഥം :
“ യഥാർത്ഥത്തിൽ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഞാനായിരുന്നു. പക്ഷെ കഥ തിരിച്ചു പറഞ് ഞാൻ ഒരു പാവം മാലാഖയാണെന്ന് നിന്നെ വിശ്വസിപ്പിക്കും. അങ്ങനെ ചെയ്‌താൽ മാത്രമേ, എനിക്ക് മുമ്പ് വന്ന പുരുഷന്മാരെല്ലാം എന്ത് കൊണ്ട് എന്നെ ഉപേക്ഷിച്ചു പോയി എന്ന് നീ ചോദിക്കാതിരിക്കൂ..”
🚫 “ ഞാൻ ആകെ കുറച്ചു ആണുങ്ങളുമായി മാത്രമേ ബന്ധം പുലർത്തിയിട്ടുള്ളൂ..”
യഥാർത്ഥ അർത്ഥം :
അവൾ പറയുന്നത് വെറും കള്ളമാണ്. അവൾ നാണക്കാരിയാണെങ്കിൽ അവൾ പറയുന്ന എണ്ണത്തെ 5 കൊണ്ട് ഗുണിക്കുക. അതല്ല അവൾ ആത്മവിശ്വാസമുള്ളവളാണെങ്കിൽ ആ എണ്ണത്തെ 10 കൊണ്ട് ഗുണിക്കുക. അതാണ് യഥാർത്ഥ കണക്ക്..
🚫 “ ഞാൻ ചതിച്ചിട്ടില്ല. ഞങ്ങൾ അപ്പോഴേക്കും ബ്രേക്കപ്പ് (breakup ) ആയിരുന്നു “
യഥാർത്ഥ അർത്ഥം :
” ഒരു ദിവസം പോലും ഇടവേളയില്ലാതെ ഞാൻ ഒരാളുടെ കൈ വിട്ട് അടുത്ത ആളെ പിടിച്ചതാണ്.
പക്ഷെ ഞാൻ സിംഗിൾ ആയിരുന്നു എന്ന് നിനക്ക് തോന്നത്തക രീതിയിൽ ആ കാര്യങ്ങളുടെ ക്രമം ഞാൻ മാറ്റി എന്ന് മാത്രം “
🚫 ” പക്ഷെ അതൊക്കെ അന്ന് കഴിഞ്ഞു പോയ ഘട്ടം മാത്രമാണ് “
യഥാർത്ഥ അർത്ഥം :
” എന്റെ യുവത്വത്തിലെ ഏറ്റവും മികച്ച കാലവും, ശാരീരിക സൗന്ദര്യവും എനിക്ക് ശരിക്കും ഇഷ്ടപെട്ട പുരുഷന്മാർക്ക് ഞാൻ നൽകി കഴിഞ്ഞു. ഇപ്പൊ ആവേശമെല്ലാം അടങ്ങിയ ആ തകർന്ന അവശിഷ്ടങ്ങൾ വൃത്തിയാക്കി എന്നെ നോക്കാൻ നിന്നെ പോലെ ഒരുവനെ എനിക്ക് ആവശ്യമുണ്ട് “
🚫 ” നീ എന്നെ സ്നേഹിക്കേണ്ടത് ഞാൻ ഇപ്പോൾ ആരാണെന്ന് നോക്കിയാണ്. എന്റെ ഭൂതകാലം നോക്കിയല്ല.“
യഥാർത്ഥ അർത്ഥം :
”എന്റെ വില കുറഞ്ഞ ഭൂതകാലം നിലനിൽക്കുന്നില്ല എന്ന് അഭിനയിച്ചു കൊണ്ട് തന്നെ, നിന്നെ പോലെ ഉയർന്ന നിലവാരമുള്ള ഒരു പുരുഷന്റെ കൂടെയുള്ള എല്ലാ ആനുകൂല്യങ്ങളും എനിക്ക് ലഭിക്കണം”
🚫 “ യഥാർത്ഥ പുരുഷന്മാർ ഒരിക്കലും ഒരു സ്ത്രീയുടെ ഭൂതകാലത്തെ നോക്കി അവളെ വിലയിരുത്തില്ല.”
യഥാർത്ഥ അർത്ഥം :
“ നിന്റെ നിലവാരവും നിബന്ധനകളും നീ മാറ്റി വെക്കണം. എങ്കിൽ മാത്രമേ യാതൊരു യോഗ്യതയുമില്ലാത്ത എനിക്ക് നിന്റെ ജീവിതത്തിൽ വിജയിക്കാൻ (നിന്നെ സ്വന്തമാക്കാൻ) കഴിയൂ..”
🚫 “ ഞാൻ മറ്റു പെൺകുട്ടികളെ പോലെയല്ല.”
യഥാർത്ഥ അർത്ഥം :
“ഞാൻ ബാക്കി എല്ലാ പെൺകുട്ടികളെ പോലെ തന്നെയാണ്, പക്ഷെ എന്റെ യഥാർത്ഥ സ്വഭാവം ഒളിപ്പിച്ചു വെക്കാൻ ഞാൻ മറ്റുള്ളവരെക്കാൾ Better ആണെന്ന് മാത്രം.“
#alphamale #RelationshipTruths #ModernDating #redflags #ലോവെൻഡട്രസ്റ്റ്
കടപ്പാട്
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
ഡെഡ്ലി വളകൾ
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കൊച്ചിയിലെ തിരക്കുകളിൽ നിന്ന് മാറി വയനാട്ടിലെ തണുപ്പിലേക്ക് ഒരു ബ്രാൻഡഡ് ഷൂട്ടിങ്ങിനായാണ് ലൈലഎത്തിയത്. ഇൻസ്റ്റാഗ്രാമിൽ മില്യൺ ഫോളോവേഴ്‌സുള്ള ലൈലയ്ക്ക് എപ്പോഴും പുതുമയുള്ളത് എന്തെങ്കിലും വേണം. കൂടെ വിശ്വസ്തരായ സുഹൃത്തുക്കളും. കടുത്ത യുക്തിവാദിയായ ഐടി മാനേജർ വേണു, വിചിത്രമായ വസ്തുക്കൾ ക്യാമറയിൽ പകർത്താൻ ഭ്രമമുള്ള ഫോട്ടോഗ്രാഫർ ആദർശ്, ലൈലയുടെ നിഴലായി കൂടെയുള്ള സിജി എന്നിവരും ഉണ്ടായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ ലക്കിടിയിലെ ഒരു ഇടുങ്ങിയ വഴിയിൽ വെച്ചാണ് ലൈല ആ കട കണ്ടത്. മണ്ണും പായലും പിടിച്ച ഒരു ചെറിയ ഓലമേഞ്ഞ കട. അവിടെ പിച്ചളയിൽ തീർത്ത വിചിത്രമായ ചില ആഭരണങ്ങൾ കണ്ടപ്പോൾ ലൈലയുടെ കണ്ണുകൾ തിളങ്ങി.
വയനാട്ടിലെ ആ ഇടുങ്ങിയ കരകൗശല കടയുടെ ഉള്ളിൽ വല്ലാത്തൊരു ശ്മശാന മൂകതയുണ്ടായിരുന്നു. ചുവരുകളിൽ തൂക്കിയിട്ടിരുന്ന പലതരം പിച്ചള ആഭരണങ്ങൾക്കിടയിൽ നിന്ന് ലൈലയുടെ കണ്ണുകൾ ഉടക്കിയത് കറുത്ത പിച്ചളയിൽ പച്ചക്കല്ലുകൾ പതിപ്പിച്ച ആ വിചിത്രമായ വളകളിലായിരുന്നു. കൊച്ചിയിലെ മോഡലിംഗ് ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന ലൈലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പുതിയൊരു തരംഗം സൃഷ്ടിക്കാൻ ഈ വളകൾ മതിയെന്ന് തോന്നി. കടക്കാരനായ ആ വൃദ്ധൻ വിറയ്ക്കുന്ന കൈകളോടെ ആ വളകൾ അവൾക്ക് നേരെ നീട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിച്ചിരുന്നു.
"ഇതിനെ മിന്നൽ കൈവള എന്ന് വിളിക്കും മോളേ... ഇത് വാങ്ങുന്നവർക്ക് ചിലപ്പോൾ ഭാരക്കൂടുതൽ തോന്നാം, കാരണം ഇതിന് ലോഹത്തിന്റെ മാത്രമല്ല, ചില ഓർമ്മകളുടെയും ഭാരമുണ്ട്," എന്ന് അയാൾ പിറുപിറുത്തു.
അയാളുടെ മുന്നറിയിപ്പ് ഒരു വിചിത്രമായ മാർക്കറ്റിംഗ് തന്ത്രമായി കണ്ട് അവൾ പുച്ഛിച്ചു തള്ളി.
"ഇതൊക്കെ വെറും തള്ളാണ് അപ്പൂപ്പാ, ഭാരം കൂടിയാൽ എനിക്ക് നല്ലതല്ലേ, ലുക്ക് കിട്ടുമല്ലോ," എന്ന് പറഞ്ഞ് അവൾ പണം നൽകി ആ വളകൾ സ്വന്തമാക്കി.
കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റിലേക്ക് മടങ്ങുന്ന വഴിയിലുടനീളം ആ പിച്ചള വളകൾ അവളുടെ ബാഗിനുള്ളിൽ കിടന്ന് അസാധാരണമാംവിധം കിലുങ്ങിക്കൊണ്ടിരുന്നു.
……….
ഫ്ലാറ്റിലെത്തിയ ആദ്യ രാത്രിയിൽ തന്നെ ലൈല ആ വളകൾ തന്റെ കൈത്തണ്ടയിൽ അണിഞ്ഞു. അത് ധരിച്ച നിമിഷം തന്നെ അവളുടെ സിരകളിലൂടെ ഒരു മരവിപ്പ് പടരുന്നത് അവൾ അറിഞ്ഞു.
"ലൈല, നീ ആ വളകൾ ഒന്ന് ഊരി വെക്കുന്നില്ലേ? നിന്റെ കൈകൾ വല്ലാതെ വിളറിയിരിക്കുന്നു," എന്ന് സിജി ആകുലതയോടെ ചോദിച്ചു. ലൈല ഒരു മരവിച്ച ചിരിയോടെ മറുപടി നൽകി,
"ഇല്ല സിജി, ഇത് കൈയ്യിൽ കിടക്കുമ്പോൾ വല്ലാത്തൊരു പവർ തോന്നുന്നുണ്ട്, നീ നോക്കിക്കോ നാളെ എന്റെ ഇൻസ്റ്റാഗ്രാം ഫീഡ് ഇത് കണ്ട് കത്തും." എന്നാൽ ആദർശ് തന്റെ ക്യാമറയുമായി അവളുടെ ചിത്രങ്ങൾ പകർത്താൻ നോക്കിയപ്പോൾ ലെൻസിലൂടെ കണ്ടത് വിചിത്രമായ ഒരു നിഴലായിരുന്നു.
"എന്താടാ ആദർശേ, നീ എന്തിനാ ക്യാമറ താഴ്ത്തി വെക്കുന്നത്?" എന്ന് വേണു ചോദിച്ചപ്പോൾ, "ഒന്നുമില്ല വേണുവേട്ടാ, ലെൻസിൽ എന്തോ ഒരു പൊടി പടലം പോലെ, ലൈലയുടെ കയ്യിൽ ആ വളകൾക്ക് ചുറ്റും ഒരു പുക കാണുന്ന പോലെ തോന്നി," എന്ന് അവൻ അവ്യക്തമായി മറുപടി നൽകി.
……..
രണ്ടാം രാത്രി പകുതിയായപ്പോൾ സിജി വെള്ളം കുടിക്കാനായി എഴുന്നേറ്റു. ലിവിംഗ് റൂമിലെ കർട്ടനുകൾക്കിടയിലൂടെ ചന്ദ്രപ്രകാശം ഫ്ലാറ്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ബാലക്കണിയിൽ ആരോ നിൽക്കുന്നത് കണ്ട സിജി അത് ലൈലയാണെന്ന് കരുതി അടുത്തേക്ക് ചെന്നു.
"ലൈല, ഈ പാതിരാത്രി നീ എന്തിനാ അവിടെ നിൽക്കുന്നത്? അകത്തേക്ക് വാ," എന്ന് സിജി വിളിച്ചു. എന്നാൽ അവൾ കണ്ട കാഴ്ച അവളുടെ രക്തം മരവിപ്പിക്കുന്നതായിരുന്നു; ബാൽക്കണിയിൽ ആരുമില്ല, മറിച്ച് ഒരു ജോഡി കറുത്ത വളകൾ വായുവിൽ ഒഴുകി നടക്കുന്നു! സിജി അലറിവിളിച്ചുകൊണ്ട് ലൈലയുടെ മുറിയിലേക്ക് ഓടിക്കയറി.
അവിടെ ലൈല ഉറക്കത്തിൽ ആരുടെയോ കഴുത്ത് ഞെരിക്കുന്നത് പോലെ കൈകൾ വീശുന്നുണ്ടായിരുന്നു.
"അരുത്... അത് എന്റെ കൈകളാണ്... അവരെ വിടൂ..." എന്ന് അവൾ ഏതോ പഴയ മലബാർ ഭാഷയിൽ ഉറക്കത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. വേണുവും ആദർശും ഓടിയെത്തി അവളെ വിളിച്ചുണർത്തി.
കണ്ണുതുറന്ന ലൈല അവരെ തിരിച്ചറിയാത്ത വിധം നോക്കി പരുഷമായ സ്വരത്തിൽ ചോദിച്ചു,
"നാരായണൻ എവിടെ? എന്റെ നാരായണനെ അവർ എന്ത് ചെയ്തു?"
എല്ലാവരുംഅത് കേട്ട് ഞെട്ടി
……….
അടുത്ത ദിവസം രാവിലെ വേണു തന്റെ യുക്തിവാദം പുറത്തെടുത്തു.
"ഇതൊക്കെ വെറും ഭ്രമമാണ് സിജി, ലൈലയ്ക്ക് ആ കടക്കാരൻ പറഞ്ഞ കാര്യങ്ങൾ കേട്ട് തോന്നുന്ന പേടിയാണിത്," എന്ന് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. എന്നിട്ട് ലൈലയുടെ കയ്യിലിരുന്ന വളയിൽ ബലമായി പിടിച്ചു കൊണ്ട് ചോദിച്ചു,
"ഇതാണോ നിങ്ങളെ പേടിപ്പിക്കുന്നത്? ഇതൊരു സാധാരണ പിച്ചള വളയല്ലേ?"
പെട്ടെന്ന് ലിവിംഗ് റൂമിലെ 65 ഇഞ്ച് സ്മാർട്ട് ടിവി തനിയെ ഓണായി. ശബ്ദമില്ലാത്ത ആ ദൃശ്യങ്ങളിൽ 1920-കളിലെ ഒരു പഴയ തറവാടും അവിടെ ഒരു സ്ത്രീയുടെ കൈകൾ കോടാലി കൊണ്ട് വെട്ടിമാറ്റുന്ന ദൃശ്യവും തെളിഞ്ഞു. വേണുവിന്റെ കൈകൾ വിറച്ചു, അവന്റെ മുഖത്തെ ചോര വാർന്നുപോയി.
അതേ സമയം തന്നെ പൂജാമുറിയിൽ നിന്ന്
വേണുവിന്റെ അമ്മ ഗീതമ്മയുടെ നിലവിളി കേട്ടു. "വേണൂ... ഈ ചന്ദനതിരിയുടെ പുകയ്ക്ക് പച്ച നിറമാണ്... ഈ വിഗ്രഹങ്ങൾ എന്തിനാ ചുവരിലേക്ക് തിരിഞ്ഞു നിൽക്കുന്നത്?" എന്ന് അവർ അലറി ചോദിച്ചു.
ആധുനികമായ ആ ഫ്ലാറ്റിൽ പെട്ടെന്ന് ഒരു പഴയ ശ്മശാനത്തിന്റെ ഗന്ധം പടരാൻ തുടങ്ങി.
ആദർശ് ആ സുവനീർ കടക്കാരനെ വിളിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ദുരൂഹമായത്. ട്രൂകോളറിൽ ആ നമ്പറിന് പകരം വരുന്നത് മരിച്ചവരുടെ ഇടംഎന്നായിരുന്നു. ആദർശ് വയനാട്ടിലെ തന്റെ സുഹൃത്തിനെ വിളിച്ച് ആ കടയെക്കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു. അല്പസമയത്തിന് ശേഷം സുഹൃത്ത് അയച്ചു കൊടുത്ത ഫോട്ടോ കണ്ട എല്ലാവരും സ്തംഭിച്ചു പോയി.
"ആദർശേ, നീ പറഞ്ഞ കട പത്തു വർഷം മുമ്പ് ഒരു ഉരുൾപൊട്ടലിൽ തകർന്നുപോയതാണ്. അന്ന് അവിടെ മരിച്ച ഒരു നർത്തകിയുടെ ശവത്തിനരികിൽ നിന്ന് കിട്ടിയ വളകളാണ് നീ ഈ ഫോട്ടോയിൽ കാണിക്കുന്നത്," എന്ന് സുഹൃത്ത് ഫോണിലൂടെ പറഞ്ഞു. ലൈല ആ വളകൾ ഊരാൻ ശ്രമിച്ചെങ്കിലും അത് മാംസവുമായി ഒട്ടിച്ചേർന്നത് പോലെ മുറുകി.
"സിജി, എനിക്ക് വേദനിക്കുന്നു... ഇത് എന്റെ എല്ലുകളിലേക്ക് ആഴ്ന്നിറങ്ങുന്നു..." എന്ന് അവൾ കരഞ്ഞു പറഞ്ഞു.
സിജി സോപ്പ് വെള്ളവും എണ്ണയും ഉപയോഗിച്ച് നോക്കിയെങ്കിലും ഓരോ തവണയും വളകൾ അവളുടെ ചർമ്മത്തിനുള്ളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുകയാണുണ്ടായത്.
……
നാലാം ദിവസം കൊച്ചിയിലെ ആകാശം മഴയില്ലാതെ കറുത്തിരുണ്ടു. ലൈല ഇപ്പോൾ ലൈലയല്ലായിരുന്നു. അവൾ ഫ്ലാറ്റിലെ ആധുനിക ഫർണിച്ചറുകൾ മാറ്റി ഒരു പഴയ തറവാടിന്റെ മാതൃകയിൽ സാധനങ്ങൾ അടുക്കി വെച്ചു.
"പണിക്കരെ, നാരായണനെ വിളിക്കൂ... എനിക്ക് നൃത്തം ചെയ്യണം അതിനു ശേഷം നിന്റെ ചോര എനിക്ക് കുടിക്കണം," എന്ന് അവൾ ആദർശിനെ നോക്കി പറഞ്ഞു.
“ പണിക്കരോ ഏത് പണിക്കർ ഞാൻ ആദർശ് ആണ് നീ എന്താ ഈ പറയുന്നത് “ ആദർശ് ഞെട്ടി
“ അല്ല നീ സജിതൻ പണിക്കർ അല്ലെ നിന്നെ ഞാൻ കൊല്ലും “
ആദർശ് അത് കേട്ട് ഞെട്ടി വിറച്ചു
അതേ സമയം ഗീതമ്മ തന്റെ പഴയ കുടുംബ ഗ്രന്ഥവുമായി മുറിയിലേക്ക് വന്നു.
"ഇത് സാധാരണ ആഭരണമല്ല മക്കളേ, ഇത് രക്തം ആവശ്യപ്പെടുന്ന ലോഹമാണ്. ചതിയിലൂടെ കൊല്ലപ്പെട്ട ഒരു പെണ്ണിന്റെ ചിതാഭസ്മത്തിൽ മുക്കിയെടുത്ത പിച്ചളയാണിത്. അവളെ കൊന്നവരുടെ വംശം നശിപ്പിക്കാൻ അവൾ തിരിച്ചു വന്നിരിക്കുന്നു," എന്ന് അവർ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
……..
ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുമ്പ്, വയനാട്ടിലെ ഒരു വലിയ തറവാട്ടിലെ ആസ്ഥാന നർത്തകിയായിരുന്നു മാധവി. അവളുടെ നൃത്തം കാണാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുമായിരുന്നു. ആ തറവാട്ടിലെ ഇളമുറക്കാരനായ നാരായണൻ നമ്പൂതിരിയുമായി മാധവി പ്രണയത്തിലായി. എന്നാൽ, ഈ ബന്ധം തറവാടിന്റെ അന്തസ്സിന് ചേരാത്തതാണെന്ന് വിശ്വസിച്ച കാരണവർ സജിതൻ പണിക്കർ എന്ന തന്റെ കാര്യസ്ഥന്റെ സഹായത്തോടെ മാധവിയെ ചതിക്കാൻ തീരുമാനിച്ചു.
ഒരു പൗർണ്ണമി രാത്രിയിൽ, നൃത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധവിയെ പണിക്കരും കൂട്ടാളികളും ചേർന്ന് തടഞ്ഞുനിർത്തി. നാരായണൻ നൽകിയ സ്വർണ്ണാഭരണങ്ങൾ അവൾ അണിഞ്ഞിട്ടുണ്ടായിരുന്നു. അവർ അവളുടെ കൈകൾ വെട്ടിമാറ്റി ആ ആഭരണങ്ങൾ കവർന്നു. മരിക്കുന്നതിന് മുമ്പ് മാധവി ആ ചുരത്തിലെ കുന്നുകളെ സാക്ഷിയാക്കി ഒരു ശാപം ചൊരിഞ്ഞു
"എന്റെ കലയെയും പ്രണയത്തെയും തകർത്ത ഈ കൈകൾ എന്നെന്നും ഓർമ്മിക്കപ്പെടും, എന്നെ ചതിച്ചവരുടെ ചോര ഈ മണ്ണിൽ വീഴുന്നതുവരെ ഈ ആത്മാവ് അടങ്ങില്ല."
അവളുടെ മൃതദേഹം ഒരു ചിതയിൽ ദഹിപ്പിച്ചപ്പോൾ, പണിക്കർ ആ ആഭരണങ്ങൾ ഉരുക്കി പിച്ചളയുമായി കലർത്തി പുതിയൊരു ജോടി വളകൾ നിർമ്മിച്ചു. തന്റെ വംശത്തിലെ സ്ത്രീകൾക്ക് അണിയാനായിരുന്നു അത്. എന്നാൽ ആ വളകൾ അണിഞ്ഞ പണിക്കരുടെ മകളും ഭാര്യയും വിചിത്രമായ രീതിയിൽ മരണപ്പെട്ടു. മാധവിയുടെ ചിതാഭസ്മം കലർന്ന ആ ലോഹം അവരെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങി. ഭയന്നുപോയ പണിക്കർ ആ വളകൾ ഒരു മന്ത്രവാദിക്ക് നൽകി. ആ മന്ത്രവാദി അത് ഒരു ചെറിയ കളിമൺ ഭരണിക്കുള്ളിലാക്കി വയനാട്ടിലെ കുന്നിൻചെരിവിൽ കുഴിച്ചുമൂടി.
വർഷങ്ങൾക്ക് ശേഷം, ഒരു ഉരുൾപൊട്ടലിൽ ഈ മണ്ണ് ഒലിച്ചുപോവുകയും ആ ഭരണി പുറത്തെടുക്കപ്പെടുകയും ചെയ്തു. അത് കണ്ടെത്തിയ കടക്കാരൻ അതിലെ വളകൾ കഴുകി വൃത്തിയാക്കി തന്റെ കടയിൽ വിൽക്കാൻ വെച്ചു. മാധവിയുടെ ആത്മാവ് ആ വളകളിൽ കുടികൊണ്ടിരുന്നു. തന്നെ ചതിച്ച കാരണവരുടെയും പണിക്കരുടെയും വംശത്തിലുള്ള ആരെങ്കിലും ആ വളകൾ തേടി വരുമെന്ന് അവൾ കാത്തിരുന്നു. ആ വംശത്തിൽ പെട്ട വർ ആണ് വേണുവും ആദർശും
…….
അന്നു രാത്രി സിജി കണ്ട കാഴ്ച കൂടുതൽ ഭീകരമായിരുന്നു; ലൈല അടുക്കളയിൽ ഇരുന്ന് ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ബീഫ് പച്ചയായി പിച്ചിച്ചീന്തി തിന്നുകയാണ്, അവളുടെ വളകൾ ഇപ്പോൾ ചോര ചുവന്ന നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
അവസാനം ഗീതമ്മ ഒരു വഴി പറഞ്ഞു,
"ഈ അശുദ്ധിയെ നേരിടാൻ പുണ്യതീർത്ഥം തന്നെ വേണം."
വേണു ഉടനെ തന്റെ തറവാട്ടിൽ നിന്ന് കൊണ്ടുവന്ന ഗംഗാജലം എടുത്ത് അവളുടെ നേർക്ക് തളിച്ചു.
"നിർത്തൂ നാരായണ! എന്നെ തൊടരുത്!" എന്ന് ഗർജ്ജിച്ചു കൊണ്ട് ലൈല വേണുവിനെ ഹാളിന്റെ അറ്റത്തേക്ക് ഒരൊറ്റ തള്ളലിന് എറിഞ്ഞു. മുറിയിലെ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു, സ്മാർട്ട് ഹോം സിസ്റ്റം തനിയെ ഒരു ശവസംസ്കാര ഗീതം പ്ലേ ചെയ്യാൻ തുടങ്ങി. ഒടുവിൽ ഗീതമ്മ തന്റെ കൈയിലുണ്ടായിരുന്ന മന്ത്രം ജപിച്ച സ്വർണ്ണ വളകൾ ലൈലയുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു.
"മാധവീ... നിന്റെ പക ഇതോടെ തീരട്ടെ... ഈ പെണ്ണിനെ വിട്ടുപോകൂ!" എന്ന് ഗീതമ്മ വിളിച്ചു പറഞ്ഞു. സ്വർണ്ണവും പിച്ചളയും തമ്മിലുള്ള ആ പോരാട്ടത്തിൽ മുറിയിലാകെ ഷോർട്ട് സർക്യൂട്ട് ഉണ്ടായി വലിയൊരു സ്ഫോടനം നടന്നു. കറുത്ത പുക മാറിയപ്പോൾ ലൈല ബോധരഹിതയായി കിടക്കുന്നുണ്ടായിരുന്നു, അവളുടെ കൈകളിൽ ആ വളകൾ ഉണ്ടായിരുന്നില്ല. പകരം തറയിൽ ഒരു പിടി കറുത്ത ചാരം മാത്രം ശേഷിച്ചു.
പിറ്റേന്ന് രാവിലെ കൊച്ചിയിലെ തിരക്കുകളിലേക്ക് അവർ തിരിച്ചുപോയി, ലൈലയ്ക്ക് നടന്നതൊന്നും ഓർമ്മയില്ലായിരുന്നു.
"എല്ലാം ഒരു പേക്കിനാവ് പോലെ കഴിഞ്ഞല്ലോ വേണുവേട്ടാ," എന്ന് ലൈല ആശ്വാസത്തോടെ പറഞ്ഞു. എങ്കിലും സിജി ഇന്നും രാത്രികളിൽ ഫ്ലാറ്റിലെ ഇടനാഴികളിൽ പിച്ചള വളകൾ കൂട്ടിമുട്ടുന്ന 'കിളിങ് കിളിങ്' ശബ്ദം കേൾക്കാറുണ്ടെന്ന് രഹസ്യമായി വിശ്വസിക്കുന്നു. ലൈലയുടെ കൈത്തണ്ടയിൽ ആ വളകൾ ഇരുന്നിടത്ത് ഇന്നും രണ്ട് നീലിച്ച അടയാളങ്ങളുണ്ട്. "ഈ പാട് എന്താ മായാത്തത് സിജി?" എന്ന് ലൈല ഓരോ പൗർണ്ണമി രാത്രിയിലും ചോദിക്കുമ്പോൾ സിജി ഭയത്തോടെ മിണ്ടാതിരിക്കും.
…….
ഭയാനകമായ സത്യം ഇതൊന്നുമല്ലായിരുന്നു; ആദർശ് ആ രാത്രി തറയിൽ കണ്ട ആ ചെറിയ പിച്ചളക്കഷ്ണം രഹസ്യമായി അടിച്ചുമാറ്റി തന്റെ ക്യാമറ ബാഗിൽ പൊതിഞ്ഞു വെച്ചിരുന്നു. ഒരു മാസത്തിന് ശേഷം അവൻ തന്റെ ഡ്രോയർ തുറന്നു നോക്കിയപ്പോൾ കണ്ടത്, ആ പിച്ചളക്കഷ്ണം പതുക്കെ വളർന്ന് ഒരു പുതിയ വളയായി മാറിക്കൊണ്ടിരിക്കുന്നതാണ്.
"നീ അടുത്ത ഇരയെ കണ്ടെത്തിയോ?" എന്ന് ആദർശ് ആ വളയെ നോക്കി ഒരു വന്യമായ ചിരിയോടെ ചോദിച്ചപ്പോൾ, ആ മുറിയിലെ കണ്ണാടിയിൽ തലയില്ലാത്ത ഒരു രൂപം അവന്റെ തോളിൽ കൈവെച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ പഴയ ശാപം പുതിയൊരു കൈത്തണ്ടയ്ക്കായി കൊതിയോടെ കാത്തിരിക്കുന്നു.
…….
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ
Fish Nizar- The Fry Of Justice
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
കൊച്ചി നഗരത്തിലെ ആ തിരക്കേറിയ മത്സ്യച്ചന്തയിൽ പുലർച്ചെ വള്ളമിറങ്ങുമ്പോൾ പെയ്യുന്ന നനുത്ത മഴയത്ത് നിസാർ വെറുമൊരു സാധാരണക്കാരനായിരുന്നു. വെളുത്ത ലുങ്കിയും തോളിലൊരു മുഷിഞ്ഞ തോർത്തും കയ്യിൽ എപ്പോഴും മീൻചോര പുരണ്ട മരപ്പിടിയുള്ള കത്തിയും. ആ വഴി പോകുന്ന ആർക്കും നിസാറിനെ ഒന്ന് നോക്കാതെ പോകാൻ കഴിയില്ല; അത്രയ്ക്കും നിഷ്കളങ്കമായിരുന്നു ആ മുഖം.
ചന്തയിലെത്തുന്ന എല്ലാവർക്കും അവൻ പ്രിയപ്പെട്ട നിസാറിക്ക ആയിരുന്നു. തോളിലെ തോർത്തുകൊണ്ട് നെറ്റിയിലെ വിയർപ്പൊപ്പി, ഐസ് കട്ടകൾക്കിടയിൽ കിടക്കുന്ന മീനുകളെ തരംതിരിക്കുമ്പോൾ അവന്റെ ചുണ്ടിൽ എപ്പോഴും ഒരു ചെറിയ പുഞ്ചിരിയുണ്ടാകും. പാവപ്പെട്ട മീൻത്തൊഴിലാളികൾക്ക് ചായ വാങ്ങി നൽകാനും, കച്ചവടം കുറഞ്ഞവർക്ക് ആശ്വാസം പകരാനും അവൻ എപ്പോഴും മുന്നിലുണ്ടായിരുന്നു.
"നിസാറേ, ഇന്ന് നല്ല മത്തി ഉണ്ടോ?" എന്ന് ചോദിച്ചു വരുന്ന വീട്ടമ്മമാർക്ക്, ഏറ്റവും നല്ലത് നോക്കി അളവിൽ കൂടുതൽ തൂക്കി നൽകുന്ന അവന്റെ സ്വഭാവം ചന്തയിൽ പ്രസിദ്ധമായിരുന്നു.
മഴ പെയ്യുമ്പോൾ തണുത്തു വിറയ്ക്കുന്ന തെരുവുനായ്ക്കൾക്ക് അവൻ മീൻ തലകൾ എറിഞ്ഞു കൊടുക്കുമായിരുന്നു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത, ആരോടും ഉച്ചത്തിൽ സംസാരിക്കാത്ത, ആരെയും വഞ്ചിക്കാത്ത ആ നിഷ്കളങ്ക നായ മനുഷ്യൻ കൊച്ചിയിലെ ആ പഴയ ഐസ് പ്ലാന്റിലെ ഇരുട്ടിൽ മറ്റൊരു മുഖം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല. നഗരത്തിലെ വലിയ കുറ്റവാളികളെ പിടിക്കുന്ന പോലീസുകാർ പോലും നിസാറിന്റെ മുന്നിൽ വണ്ടി നിർത്തി വിശേഷങ്ങൾ ചോദിക്കുമ്പോൾ, അവൻ ആ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർക്ക് വേണ്ടി നല്ല മീനുകൾ പൊതിഞ്ഞു നൽകുമായിരുന്നു.
ആ നിഷ്കളങ്കമായ കണ്ണുകൾക്കുള്ളിൽ പ്രതികാരത്തിന്റെ കനൽ എരിയുന്നുണ്ടെന്ന് തിരിച്ചറിയാൻ കൊച്ചിയിലെ തിരക്കുകൾക്കിടയിൽ ആർക്കും സമയം ഉണ്ടായിരുന്നില്ല. ആ പഴയ വസ്ത്രങ്ങൾക്കും മീൻ മണത്തിനുമിടയിൽ അവൻ തന്റെ ഭീകരമായ സാമ്രാജ്യം എത്ര കൃത്യമായാണ് കെട്ടിപ്പൊക്കിയത്! ലോകത്തിന് അവൻ വെറുമൊരു മീൻകാരൻ മാത്രമായിരുന്നു; നിശബ്ദനായ, വിനയമുള്ള, ദൈവഭയമുള്ള ഒരു സാധാരണ മീൻകാരൻ.
…..
പത്തു വർഷം മുമ്പ്, കൊച്ചിയിലെ കടലോരത്തെ ഒരു ചെറിയ വാടകവീട്ടിൽ നിസാർ തന്റെ ഉമ്മയോടൊപ്പം താമസിച്ചിരുന്ന കാലം. അന്ന് അവൻ കൊച്ചി ഹാർബറിൽ മീൻ ലോറികളിൽ ഐസ് കയറ്റുന്ന ഒരു സാധാരണ തൊഴിലാളിയായിരുന്നു. കഠിനാധ്വാനിയായ നിസാറിന്റെ ജീവിതത്തിലേക്ക് ഫാത്തിമ വരുന്നത് ഒരു മഴക്കാലത്താണ്. അയൽപക്കത്തെ വീട്ടിൽ വിരുന്നിനെത്തിയ ആ സുന്ദരിയായ പെൺകുട്ടി നിസാറിന്റെ നിഷ്കളങ്കതയിൽ വീണുപോയെന്ന് അവൻ വിശ്വസിച്ചു.
നിസാർ തന്റെ ഓരോ രൂപയും കരുതിവെച്ചത് ഫാത്തിമയോടൊപ്പം ഉള്ള ജീവിതത്തിന് വേണ്ടിയായിരുന്നു. ഉമ്മയുടെ അസുഖത്തിന് മരുന്ന് വാങ്ങാൻ മാറ്റിവെച്ച പണത്തിൽ പോലും അവൻ അവൾക്കായി ചെറിയ സമ്മാനങ്ങൾ വാങ്ങി.
"നമുക്കൊരു ചെറിയ വീട് വെക്കണം നിസാറിക്ക, കടലിന്റെ മണം വരുന്ന ഒരിടത്ത്," എന്ന് അവൾ പറയുമ്പോൾ നിസാർ തന്റെ കഠിനാധ്വാനം ഇരട്ടിയാക്കി. വിദേശത്ത് പോയി പണം സമ്പാദിക്കാൻ അവൻ തീരുമാനിച്ചപ്പോൾ, തന്റെ ഉമ്മയെ നോക്കാനും വീട് പണിയാനുമായി താൻ അതുവരെ സമ്പാദിച്ച പത്തു ലക്ഷത്തോളം രൂപയും ഉമ്മയുടെ സ്വർണ്ണാഭരണങ്ങളും ഉമ്മയെയും അവൻ ഫാത്തിമയെ വിശ്വസിച്ച് ഏൽപ്പിച്ചു.
നിസാർ വിദേശത്തേക്ക് പോയി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഫാത്തിമയ്ക്ക് കൊച്ചിയിലെ ഒരു പ്രാദേശിക ഗുണ്ടയുമായി ബന്ധമുണ്ടായിരുന്നു. നിസാർ അയച്ചുകൊടുത്ത പണമെല്ലാം ഉപയോഗിച്ച് അവൾ ആഡംബര ജീവിതം നയിച്ചു. നാട്ടിൽ തിരിച്ചെത്തിയ നിസാർ കണ്ടത് തകർന്നുപോയ തന്റെ സ്വപ്നങ്ങളായിരുന്നു. ഉമ്മ ചികിത്സ കിട്ടാതെ, മരുന്നിന് പണമില്ലാതെ ഒരു പഴയ പായയിൽ കിടന്ന് മരിക്കുന്നത് അവന് കാണേണ്ടി വന്നു.
താൻ ഏൽപ്പിച്ച പണത്തെക്കുറിച്ച് ചോദിക്കാൻ ഫാത്തിമയുടെ അടുത്തെത്തിയ നിസാറിനെ കാത്തിരുന്നത് ക്രൂരമായ ചതിയായിരുന്നു. അവൾ പോലീസിനെ വിളിച്ച് നിസാർ തന്നെ ശല്യം ചെയ്യുന്നുവെന്നും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും പരാതി നൽകി.
പോലീസ് നിസാറിനെ ക്രൂരമായി തല്ലിച്ചതച്ചു. ലോക്കപ്പിലെ ഇരുട്ടിൽ കിടക്കുമ്പോൾ, ജനലിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി അവൻ കരഞ്ഞു. ഫാത്തിമ തന്റെ കാമുകനോടൊപ്പം പോലീസ് സ്റ്റേഷന് മുന്നിലൂടെ ചിരിച്ചു കൊണ്ട് പോകുന്നത് അവൻ കണ്ടു. അന്ന് ആ സെല്ലിനുള്ളിലെ തറയിൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ നിസാറിന്റെ ഉള്ളിലെ ആ പാവം മനുഷ്യൻ മരിച്ചു.
"ഞാൻ കൊടുത്ത പണം കൊണ്ട് നീ സുഖിക്കുമ്പോൾ, എന്റെ ഉമ്മ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു. ഇനി ഈ ലോകത്ത് ആരും ആരെയും ചതിക്കരുത്. “ അവന്റെ ഉള്ളിൽ ഒരു അഗ്നി പർവതം പുകഞ്ഞു
…….
ജയിലിൽ നിന്ന് പുറത്തിറങ്ങിയ നിസാർ ആരും ശ്രദ്ധിക്കാത്ത ഒരു ഐസ് പ്ലാന്റ് അവൻ വാടകയ്ക്കെടുത്തു. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഫാത്തിമയെ അവൻ കണ്ടെത്തി. അവൾ ആ ഗുണ്ടയാൽ ഉപേക്ഷിക്കപ്പെട്ട് മറ്റൊരു തട്ടിപ്പിന് തയ്യാറെടുക്കുകയായിരുന്നു.
ഒരു രാത്രിയിൽ, മഴ തകർത്തു പെയ്യുമ്പോൾ അവളുടെ മുന്നിൽ നിസാർ പ്രത്യക്ഷപ്പെട്ടു. അവൾ അവനെ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിസാർ തന്റെ ആദ്യത്തെ ഇരയെ ആ കൊലയറയിലേക്ക് എത്തിച്ചു. തന്റെ ജീവിതം തകർത്ത, തന്റെ ഉമ്മയുടെ മരണത്തിന് കാരണമായ ഫാത്തിമ.
കണ്ണുകളിലെ കെട്ടഴിച്ചപ്പോൾ ഫാത്തിമ ഭയന്ന് വിറച്ചു. മീൻ വെട്ടാൻ ഉപയോഗിക്കുന്ന വലിയ കരിങ്കൽ സ്ലാബിൽ അവളെ അവൻ ബന്ധിച്ചിരുന്നു. ചുറ്റും ചിതറിക്കിടക്കുന്ന തുരുമ്പിച്ച കൊളുത്തുകളും കത്തികളും കണ്ടപ്പോൾ അവൾ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ, നിസാർ തന്റെ മുഷിഞ്ഞ തോർത്തുകൊണ്ട് അവളുടെ വായ അമർത്തി കെട്ടി.
"കടലിന് എല്ലാം അറിയാം ഫാത്തിമ... പക്ഷേ കടൽ ഒന്നും പറയില്ല,"
നിസാർ ഒരു പ്രേതത്തെപ്പോലെ മന്ത്രിച്ചു. അവൻ തന്റെ കൈയിലിരുന്ന മരപ്പിടിയുള്ള കത്തി ഒരു കല്ലിൽ ഉരച്ചു മൂർച്ച കൂട്ടി. അതിൽ നിന്ന് തെറിച്ച തീപ്പൊരികൾ അവളുടെ കണ്ണുകളിൽ ഭയമായി പടർന്നു.
ഒരു വലിയ ചീനച്ചട്ടിയിൽ അവൻ ലിറ്റർ കണക്കിന് ഓയിൽ ഒഴിച്ചു. വലിയ ബർണറിൽ നിന്ന് നീല ജ്വാലകൾ ഉയർന്നു. എണ്ണ ചൂടായി പുകഞ്ഞു തുടങ്ങിയപ്പോൾ നിസാർ അവൾക്കരികിലേക്ക് നീങ്ങി. ഒരു മീനിനെ കറി വെക്കാൻ ഒരുക്കുന്നതുപോലെ അവൻ അവളുടെ കൈകളിലും പുറത്തും കത്തികൊണ്ട് ആഴത്തിൽ വരയിട്ടു. മുറിവുകളിൽ നിന്ന് രക്തം ചാലിട്ടൊഴുകി.
വേദന കൊണ്ട് അവൾ പിടയുമ്പോൾ, അരികിലിരുന്ന ഭരണിയിൽ നിന്ന് ഒരു പിടി കാന്താരി മുളകും ഉപ്പും എടുത്ത് അവൻ ആ മുറിവുകളിലേക്ക് ബലമായി തേച്ചുപിടിപ്പിച്ചു. നീറ്റൽ സഹിക്കാനാവാതെ അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. പുറംലോകം കേൾക്കാത്ത ആ നിലവിളികൾ ആ ഐസ് പ്ലാന്റിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
"മീനിന് ജീവനുണ്ടെങ്കിലേ വറുക്കുമ്പോൾ രുചി കൂടൂ..." ക്രൂരമായ ഒരു ചിരിയോടെ നിസാർ പറഞ്ഞു.
തിളച്ചു മറിഞ്ഞ എണ്ണയിലേക്ക് അവൻ അവളെ താഴ്ത്തി. മാംസം വെന്തുമൊരിയുന്ന മണം ആ മുറിയിലാകെ പടർന്നു. അവളുടെ അവസാന ശ്വാസവും ആ എണ്ണപ്പാത്രത്തിൽ ഒടുങ്ങി. കുറച്ചു സമയത്തിന് ശേഷം, മൊരിഞ്ഞ ആ ശരീരഭാഗങ്ങൾ അവൻ പുറത്തെടുത്തു. ഒരു പാചകക്കാരന്റെ ലാഘവത്തോടെ അവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി.
അർദ്ധരാത്രിയിൽ ആരും കാണാതെ നിസാർ തന്റെ വള്ളവുമായി കടലിന്റെ നടുവിലേക്ക് പോയി. വറുത്ത മാംസത്തിന്റെ ഗന്ധം പിടിച്ചെത്തിയ സ്രാവുകൾക്കും തിരണ്ടികൾക്കും അവൻ ആ കഷ്ണങ്ങൾ എറിഞ്ഞുകൊടുത്തു. നിമിഷങ്ങൾക്കകം ഫാത്തിമ എന്ന തെളിവ് കടലിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമായി.
……..
അടുത്ത ഊഴം അഞ്ജുവിന്റെതായിരുന്നു. പാവപ്പെട്ട ആൺകുട്ടികളെ പ്രണയത്തിൽ വീഴ്ത്തി പണം തട്ടുന്നതായിരുന്നു അവളുടെ വിനോദം. നിസാറിന്റെ അയൽവാസിയായ ഒരു യുവാവ് അവൾ കാരണം ആത്മഹത്യ ചെയ്തതറിഞ്ഞപ്പോഴാണ് നിസാർ അവളെ തന്റെ താവളത്തിലെത്തിച്ചത്.
ഐസ് പ്ലാന്റിലെ തണുത്ത തറയിൽ അവളെ കെട്ടിയിട്ട ശേഷം നിസാർ തന്റെ കത്തി മൂർച്ച കൂട്ടി.
"മീനിന്റെ ശൽക്കങ്ങൾ ചെത്തിക്കളയുന്നത് കണ്ടിട്ടുണ്ടോ അഞ്ജു? അതുപോലെ നിന്റെ ഈ അഴകും പണത്തോടുള്ള ആർത്തിയും ഞാൻ ചെത്തിക്കളയാം," അവൻ ക്രൂരമായി ചിരിച്ചു.
അവളുടെ ശരീരത്തിൽ കത്തിയുടെ മുനകൊണ്ട് മീനിന്റെ ശൽക്കങ്ങൾ നീക്കം ചെയ്യുന്നതുപോലെ ഓരോ പോറലുകളുണ്ടാക്കി. ഓരോ പോറലിലും അവൻ മുളകുപൊടി വാരി വിതറി. പ്രാണവേദനയിൽ അവൾ പുളയുമ്പോൾ നിസാർ തന്റെ പഴയ റേഡിയോയിൽ ഒരു പാട്ട് മൂളിക്കൊണ്ടിരുന്നു. ഒടുവിൽ, തിളയ്ക്കുന്ന എണ്ണയിലേക്ക് അവളെ വലിച്ചെറിഞ്ഞു. വെന്തുമൊരിഞ്ഞ ആ കഷ്ണങ്ങൾ പതിവുപോലെ കടലിലെ മീനുകൾക്ക് വിരുന്നായി.
……….
സ്വന്തം മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്ത് അവരെ തെരുവിലേക്ക് ഇറക്കിവിട്ടവളായിരുന്നു സ്വപ്ന. അവളെ പിടികൂടിയ നിസാർ പറഞ്ഞത് ഒന്നേയുള്ളൂ: "സ്വന്തം ചോരയെ ചതിക്കുന്നവർക്ക് മീനിന്റെ അന്ത്യം വേണം."
അവളുടെ വിരലുകൾ ഓരോന്നായി മീൻ കഷ്ണങ്ങൾ അരിയുന്നതുപോലെ അവൻ അരിഞ്ഞുമാറ്റി. മുറിവുകളിൽ ഉപ്പും മസാലയും തേച്ച് അവളെ എണ്ണയിലിട്ട് വറുക്കുമ്പോൾ അതിന്റെ മണം പുറത്തേക്ക് പോകാതിരിക്കാൻ അവൻ വലിയ എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിച്ചു. "നിന്റെ മാതാപിതാക്കൾ അനുഭവിച്ച കണ്ണീരിന്റെ അത്രയും വരില്ല ഈ ചൂട്," എന്ന് മന്ത്രിച്ചുകൊണ്ട് അവൻ അവളെ എണ്ണപ്പാത്രത്തിലേക്ക് പൂർണ്ണമായി താഴ്ത്തി.
…….
പാവപ്പെട്ട മീൻ തൊഴിലാളികളുടെ പണം തട്ടിയെടുത്ത നൂർജഹാനെ നിസാർ വെറുതെ വിട്ടില്ല. അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റി അവൻ പരിഹസിച്ചു
"ഈ പൊന്നിന്റെ തിളക്കത്തേക്കാൾ നല്ലത് എണ്ണയിലെ തിളക്കമാണ്."
അവളുടെ ദേഹത്ത് കത്തികൊണ്ട് വരയിട്ട ശേഷം അവൻ ഉപ്പുവെള്ളം ഒഴിച്ചു. ഓരോ മുറിവും എരിയുമ്പോൾ അവൾ ബോധം കെട്ടു വീഴാതിരിക്കാൻ അവളുടെ മുഖത്ത് ഐസ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അവസാനം, ഒരു വലിയ സ്രാവിനെ വെട്ടുന്നതുപോലെ അവളെ കീറിമുറിച്ച് അവൻ വറുത്തെടുത്തു. അവളുടെ അന്ത്യവും കടലിന്റെ ആഴങ്ങളിലായി.
……..
റിയ എന്ന പെൺകുട്ടി നിസാറിന്റെ ഈ രഹസ്യം യാദൃച്ഛികമായി കണ്ടുപിടിക്കുകയും അവനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നിസാർ അല്പം പോലും മടിച്ചില്ല.
"മരിച്ചവർക്കേ രഹസ്യം സൂക്ഷിക്കാൻ കഴിയൂ," എന്ന് അവൻ അവളോട് അവസാനമായി പറഞ്ഞു.
അവളുടെ കണ്ണുകളിൽ മുളകുപൊടി വിതറി അന്ധയാക്കിയ ശേഷം അവളെ ജീവനോടെ കീറിമുറിച്ചു. ആ പഴയ ഐസ് പ്ലാന്റിൽ അവസാനമായി ഉയർന്ന നിലവിളി അവളുടേതായിരുന്നു. അവളെയും വറുത്തെടുത്ത് കടലിലെ മീനുകൾക്ക് ഇരയായി നൽകിയതോടെ നിസാറിന്റെ രഹസ്യങ്ങൾ കടൽ വീണ്ടും വിഴുങ്ങി.
………
കൊച്ചി പോലീസിനെ സംബന്ധിച്ചിടത്തോളം ആ അഞ്ച് സ്ത്രീകളുടെ തിരോധാനം ഇന്നും തെളിയിക്കപ്പെടാത്ത ഒരു വലിയ രഹസ്യമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ കാലയളവിൽ അഞ്ച് പേർ അപ്രത്യക്ഷരായിട്ടും അവർക്കിടയിൽ ഒരു ബന്ധം പോലും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളോ സാക്ഷികളോ ഇല്ലാത്തതിനാൽ, അവർ സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ടു പോയതാകാമെന്ന നിഗമനത്തിൽ പോലീസ് ഫയലുകൾ ക്ലോസ് ചെയ്തു. ചതിയുടെയും വഞ്ചനയുടെയും കഥകൾ ആ ഫയലുകൾക്കുള്ളിൽ പൊടിപിടിച്ചു കിടന്നു.
ഇൻസ്പെക്ടർ സാമൂവൽ വർഗീസ് പലപ്പോഴും ചന്തയിൽ വെച്ച് നിസാറിനോട് കുശലാന്വേഷണം നടത്താറുണ്ട്. നിസാർ നൽകുന്ന കൊഴുത്ത മീനുകൾ വാങ്ങി വീട്ടിൽ പോകുമ്പോൾ, താൻ അന്വേഷിക്കുന്നവരുടെ അവശിഷ്ടങ്ങളാണ് ആ മീനുകളുടെ വയറ്റിലുള്ളതെന്ന് ആ ഉദ്യോഗസ്ഥൻ സ്വപ്നത്തിൽ പോലും കരുതാറില്ല.
രാത്രിയുടെ നിശബ്ദതയിൽ നിസാർ തന്റെ കളി തുടർന്നുകൊണ്ടേയിരുന്നു. തെളിവുകളെല്ലാം ആ തിളയ്ക്കുന്ന ഓയിൽ യിൽ വെന്തുതീർന്നുകൊണ്ടിരുന്നു, ബാക്കിയുള്ളവ കടലിലെ മീനുകൾക്ക് വിരുന്നായി. നഗരം സുഖമായി ഉറങ്ങുമ്പോൾ, നിസാർ തന്റെ അടുത്ത ഇരയെ കണ്ടെത്താൻ മീൻവണ്ടിയുമായി തെരുവിലിറങ്ങും. പോലീസിന്റെ റെക്കോർഡുകളിൽ അയാൾ വെറുമൊരു സാധാരണക്കാരനാണ്, പക്ഷേ കൊച്ചിയിലെ ആ പഴയ ഐസ് പ്ലാന്റിനുള്ളിൽ അയാൾ ഇപ്പോഴും തന്റെ പകയുടെ എണ്ണ തിളപ്പിച്ചു കൊണ്ടിരിക്കുകയാണ്. കടൽ ഇന്നും ഒന്നും മിണ്ടാതെ എല്ലാം സാക്ഷ്യം വഹിക്കുന്നു.
…….
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ
റിപ്പർ വേണു - Chapter 3- The Subscription Killer
(കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………………
കൊല്ലം നഗരം ഒരു കറുത്ത തുണി കൊണ്ട് മൂടിയത് പോലെ നിശബ്ദമായിരുന്നു. വേണുവിന്റെ വീടിന്റെ മുറ്റത്തെ ചെമ്പരത്തിപ്പൂക്കൾക്ക് അന്ന് രാത്രിയിൽ കടും ചുവപ്പ് നിറമായിരുന്നു. രാജലക്ഷ്മി ഫോൺ മാറ്റിവെച്ച് അടുക്കളയിൽ പണികളിലായിരുന്നു. വേണു തന്റെ വിജയങ്ങളിൽ അഭിമാനിച്ചിരിക്കുമ്പോഴാണ് ആ സമാധാനം ഒരു തണുത്ത കാറ്റുപോലെ ഒലിച്ചുപോയത്.
വേണുവിന്റെ ഏക മകൻ സജിത്ത്, കോളേജിലെ തിളക്കമുള്ള വിദ്യാർത്ഥിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവന്റെ കണ്ണുകളിലെ തിളക്കം മാഞ്ഞിരിക്കുന്നു. അവൻ തന്റെ മുറിയിൽ അടച്ചിരിക്കുകയാണ്. വാതിലിനടിയിലൂടെ പുറത്തേക്ക് വരുന്ന നീല വെളിച്ചം വേണുവിനെ അസ്വസ്ഥനാക്കി.
ഒരു അമാവാസി രാത്രിയിൽ, സജിത്ത് ഉറക്കത്തിലേക്ക് വഴുതിവീണ നേരം വേണു ഒരു നിഴൽ പോലെ അവന്റെ മുറിയിൽ പ്രവേശിച്ചു. ഉറക്കത്തിൽ സജിത്തിന്റെ ശ്വാസോച്ഛ്വാസം വേഗത്തിലായിരുന്നു. വേണു മെല്ലെ അവന്റെ സ്മാർട്ട്ഫോൺ കയ്യിലെടുത്തു. വിരലടയാളം പതിപ്പിച്ച് ഫോൺ അൺലോക്ക് ചെയ്ത വേണു കണ്ട കാഴ്ച അയാളുടെ സിരകളിൽ രക്തം ഉറയുന്നതായിരുന്നു.
താൻ വെയിലത്ത് പണിയെടുത്തുണ്ടാക്കുന്ന ഓരോ രൂപയും സജിത്ത് ഡിജിറ്റൽ ലോകത്തെ ചില ദേവതമാർക്ക് അർച്ചന ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസർ എന്ന് വിളിക്കപ്പെടുന്നവരുടെ നഗ്നത കാണാൻ അവൻ പണം നൽകുന്നു. താൻ കൊല്ലം നഗരത്തെ ശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ സ്വന്തം ചോര തന്നെ അഴുക്കുചാലിൽ നീന്തിത്തുടിക്കുകയാണെന്ന സത്യം അയാളെ ഭ്രാന്ത് പിടിപ്പിച്ചു.
"ഞാൻ നഗരത്തിലെ കീടങ്ങളെ കൊന്നുതള്ളുമ്പോൾ എന്റെ വീട്ടിൽ തന്നെ പുഴുക്കുത്തുകൾ വളരുന്നു!" വേണുവിന്റെ പല്ലുകൾ ദേഷ്യം കൊണ്ട് കൂട്ടിയിടിച്ചു.
അവൻ്റെ ഹിസ്റ്ററി പരിശോധിച്ച വേണുവിന് മൂന്ന് പേരുകൾ ലഭിച്ചു. തന്റെ മകന്റെ ബുദ്ധിയെയും ഭാവിയെയും കാർന്നുതിന്നുന്ന മൂന്ന് വൈറസുകൾ. വേണുവിന്റെ ചുറ്റികയ്ക്ക് പുതിയ ഇരകളെ ലഭിച്ചിരിക്കുന്നു.
……
രശ്മിക്ക് ഇരുപത്തിനാല് വയസ്സേയുള്ളൂ. പക്ഷേ സൈബർ ലോകത്ത് അവൾ 'ഗ്ലാമർ ക്വീൻ' ആണ്. പ്രീമിയം ടെലിഗ്രാം ഗ്രൂപ്പുകൾ വഴി തന്റെ 'എക്സ്ക്ലൂസീവ്' വീഡിയോകൾ അവൾ ലേലം വിളിച്ചു വിൽക്കുന്നു.
ഒരു ശനിയാഴ്ച രാത്രി, നഗരത്തിലെ ആൾത്തിരക്കില്ലാത്ത ഒരു അപ്പാർട്ട്‌മെന്റിൽ രശ്മി തന്റെ പുതിയ ഷൂട്ടിങ്ങിനായി ലൈറ്റുകൾ ക്രമീകരിക്കുകയായിരുന്നു. "പണമുണ്ടെങ്കിൽ എനിക്ക് ആരെയും സ്വർഗ്ഗം കാണിക്കാം," എന്ന് അവൾ ലാപ്ടോപ്പിന് മുന്നിലിരുന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
പെട്ടെന്ന് മുറിയിലെ ലൈറ്റുകൾ ഒന്ന് മിന്നിമറഞ്ഞു. വാതിൽ പതുക്കെ തുറന്നു. സെക്യൂരിറ്റിയെ തന്റെ പഴയ സൈക്കിൾ ചെയിൻ കൊണ്ട് നിശബ്ദനാക്കിയ ശേഷമാണ് വേണു അകത്തെത്തിയത്.
ക്യാമറയുടെ ലെൻസിലൂടെ അവൾ കണ്ടത് ഒരു മനുഷ്യരൂപത്തെയല്ല, മറിച്ച് തന്റെ അന്ത്യത്തെയായിരുന്നു. വേണുവിന്റെ കയ്യിലെ ചുറ്റിക തിളങ്ങി.
"നീ വിൽക്കുന്നത് നിന്റെ ശരീരമല്ല പെണ്ണേ, ഒരു തലമുറയുടെ ആത്മാഭിമാനമാണ്," വേണുവിന്റെ ഘനമുള്ള ശബ്ദം ആ മുറിയിൽ മുഴങ്ങി.
ആദ്യത്തെ പ്രഹരം അവളുടെ ക്യാമറയിലായിരുന്നു. രണ്ടാമത്തേത് അവളുടെ നെറ്റിത്തടത്തിലും. ചോര ചിതറി വീണത് അവളുടെ വിലകൂടിയ ലെൻസുകളിലേക്കാണ്. ക്യാമറ അപ്പോഴും ഓണായിരുന്നു. അവളുടെ മരണം ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ലൈവ്ആയി മാറി.എന്നാൽ കൊലയാളി വ്യക്തം ആയിരുന്നില്ല
…….
അഞ്ജലി ഒരു വീട്ടമ്മയായിരുന്നു. ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ അവൾ തന്റെ മറ്റൊരു മുഖം പുറത്തെടുക്കും ഒരു ഓൺലൈൻ വേശ്യ. സജിത്തിന്റെ പോക്കറ്റ് മണി ഏറ്റവും കൂടുതൽ ഒഴുകിയിരുന്നത് അഞ്ജലിയുടെ അക്കൗണ്ടിലേക്കായിരുന്നു.
മഴ കനത്ത ഒരു രാത്രിയിൽ, അഞ്ജലി തന്റെ ബെഡ്‌റൂമിലിരുന്ന് വിദേശത്തുള്ള ഒരു ക്ലയന്റുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് മഴയുടെ ഇരമ്പൽ. പെട്ടെന്ന് പിൻവാതിലിലെ കരിങ്കുറ്റി ഇളകുന്ന ശബ്ദം അവൾ കേട്ടു. പേടിയോടെ അവൾ എഴുന്നേറ്റു.
ടിവിയിലെ പാട്ടിന്റെ വോളിയം ആരോ പരമാവധി കൂട്ടി വെച്ചിരിക്കുന്നു. വേണു അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ലാപ്ടോപ്പിന് മുന്നിലേക്ക് വലിച്ചിഴച്ചു.
"മറ്റുള്ളവരുടെ മക്കൾക്ക് നീ കാട്ടിക്കൊടുക്കുന്ന ഈ പാഠമുണ്ടല്ലോ... അതിനുള്ള ഫീസ് ഇതാ!"
ചുറ്റിക ലാപ്ടോപ്പിനെ തകർത്ത് മേശയിലേക്ക് ആഴ്ന്നിറങ്ങി. അടുത്ത നിമിഷം അഞ്ജലിയുടെ നിലവിളി ആ പാട്ടിന്റെ ശബ്ദത്തിൽ അലിഞ്ഞുപോയി. അവളുടെ പ്രീമിയം മെമ്പർഷിപ്പ് കാർഡുകൾ ചോരയിൽ കുതിർന്ന് തറയിൽ ചിതറിക്കിടന്നു.
……..
സ്നേഹ ഒരു നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടി എന്ന് എല്ലാവരും കരുതി. എന്നാൽ ഹോസ്റ്റലിന് പുറത്ത് അവൾ വാടകയ്ക്ക് എടുത്ത മുറിയിൽ ഒരു ചെറിയ സ്റ്റുഡിയോ തന്നെ ഉണ്ടായിരുന്നു.
വേണു എത്തുമ്പോൾ അവൾ ഒരു പുതിയ ചാലഞ്ച് ഓഫർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വേണുവിനെ കണ്ടതും അവൾ തളർന്നു വീണു.
"സാറേ... പണം വേണോ? പ്ലീസ്... കൊല്ലാതിരുന്നാൽ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം..." അവൾ കരഞ്ഞു.
വേണുവിന്റെ കണ്ണുകളിൽ ദയ ഉണ്ടായിരുന്നില്ല.
"നിന്റെ ശരീരം കൊണ്ട് എന്റെ മകനെ നീ അശുദ്ധനാക്കി. ഇനി ഈ കൈകൾ കൊണ്ട് നീ ഒരു ക്യാമറയും തൊടരുത്."
വേണുവിന്റെ ആദ്യ പ്രഹരം അവളുടെ വിരലുകളിലായിരുന്നു. എല്ലുകൾ പൊട്ടുന്ന ശബ്ദം മഴയത്ത് പുറത്ത് കേട്ടില്ല. രണ്ടാമത്തെ പ്രഹരം അവളുടെ നട്ടെല്ലിന് താഴെയായിരുന്നു. അവൾ തറയിൽ വീണു പിടഞ്ഞു. നിശബ്ദത ആ മുറിയെ വിഴുങ്ങി.
അങ്ങനെ കേരളത്തിൽ 12 ഓളം ഇൻഫ്ലുവെൻസർസ് കൊല്ലപ്പെട്ടു
…….
ഈ കൊലപാതക പരമ്പരകൾ ഇൻസ്പെക്ടർ സുരേഷിനെ വല്ലാതെ കുഴപ്പിച്ചു. ഇത് പഴയ കില്ലർ തന്നെ ആയിരിക്കും എന്ന് അയ്യാൾക്ക് ഉറപ്പായിരുന്നു കൊല്ലപ്പെട്ടവരെല്ലാം ഒരേ മേഖലയിലുള്ളവരാണ് എന്ന് തിരിച്ചറിഞ്ഞ സുരേഷ് സബ്സ്ക്രൈബ്ർസ് ആയ യുവാക്കളുടെ ലിസ്റ്റ് പരിശോധിക്കാൻ തുടങ്ങി. എന്നാൽ ഒരു ക്ലൂ കിട്ടിയില്ല
"കൊലയാളി ഇരകളെ തിരഞ്ഞെടുക്കുന്നത് വളരെ കൃത്യമായാണ്. അയാൾക്ക് ഡിജിറ്റൽ ലോകത്തെ പറ്റി നല്ല ധാരണയുണ്ട്," സുരേഷ് നിരീക്ഷിച്ചു.
……
അന്വേഷണം സജിത്തിലേക്ക് നീങ്ങുമോ എന്ന് വേണു ഭയന്നു. ഒരു രാത്രി വീട്ടിലെത്തിയപ്പോൾ സജിത്ത് മുറിയിൽ ഇരുന്ന് കരയുന്നത് വേണു കണ്ടു.
"എന്താടാ സജിത്തേ, എന്ത് പറ്റി?" വേണു ശാന്തനായി ചോദിച്ചു.
"അച്ഛാ... ഞാൻ ഫോളോ ചെയ്തിരുന്ന കുറെ പേർ കൊല്ലപ്പെട്ടു. പോലീസ് എന്റെ ഫോൺ പരിശോധിക്കുമോ? എനിക്ക് പേടിയാകുന്നു." സജിത്ത് വിറച്ചു.
"പേടിക്കണ്ട മോനെ. ചീത്ത കാര്യങ്ങൾ ചെയ്താൽ ദൈവം ശിക്ഷിക്കും. അവരെയൊക്കെ കൊന്നത് നല്ലതാണ് ഏത്ര പേരുടെ പൈസയാ അവർ കളഞ്ഞത്. നീ ഇനി ആ വഴിക്ക് പോകരുത്. നോക്ക്, നിനക്ക് വേണ്ടി അച്ഛൻ പുതിയൊരു സ്മാർട്ട് ഫോൺ വാങ്ങിയിട്ടുണ്ട്. ഇതിൽ പഴയതൊന്നും ഉണ്ടാവില്ല.
പക്ഷെ വീണ്ടും നീ ആ വഴിക്ക് പോയാൽ പണം കൊണ്ട് കളഞ്ഞാൽ നിന്റെ മരണം ചിലപ്പോൾ ദൈവത്തിന് പോലും തടയാൻ കഴിയില്ല എന്തായാലും മോന്റെ പഴയ ഫോൺ ഇങ്ങു തന്നേക്ക് പുന്നാ..ര മോ..നെ."
വേണു അവന്റെ തോളിൽ കൈവെച്ചു. ഒരു ക്രൂരമായ പുഞ്ചിരിയോടെ അയാൾ പറഞ്ഞുനിർത്തി
വേണു സജിത്തിന്റെ പഴയ ഫോൺ വാങ്ങി തന്റെ കടയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അയാൾ അത് ചുറ്റിക കൊണ്ട് തകർത്ത് തരിപ്പണമാക്കി. എന്നിട്ട് ആ അവശിഷ്ടങ്ങൾ പുഴയിൽ എറിഞ്ഞു.
…….
കൊല്ലം നഗരം വീണ്ടും ഭയത്തിന്റെ നിഴലിലായി. സോഷ്യൽ മീഡിയയിലെ മാന്യത വീണ്ടും ചർച്ചയായി. ഇൻസ്പെക്ടർ സുരേഷ് ഇപ്പോഴും ആ പഴയ ചുറ്റികക്കാരനെ തിരയുന്നു. പക്ഷേ വേണു തന്റെ കടയിലിരുന്ന് ഒരു റേഡിയോ നന്നാക്കുന്ന തിരക്കിലായിരുന്നു. അടുത്ത ലക്ഷ്യം ആരാണെന്ന് അയാൾക്ക് നേരത്തെ അറിയാമായിരുന്നു. സജിത്തിന്റെ കൂട്ടുകാരോ അതോ അവരെ വഴിതെറ്റിക്കുന്ന വേറെ ആരെങ്കിലുമോ ആവാം ഒരു പക്ഷെ ഇതൊക്കെ വായിക്കുന്ന നിങ്ങളും ആവാം
റിപ്പർ വേണുവിന്റെ മിന്നുന്ന ചുറ്റിക ഇപ്പോഴും വിശ്രമിച്ചിട്ടില്ല. അടുത്ത അവഗണനയ്‌ക്കോ അനാചാരത്തിനോ വേണ്ടി അയാൾ കാത്തിരിക്കുന്നു.
…….
End
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ
സുരേന്തർ
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
ലല്ലൻ ഭായ് വെറുമൊരു മയക്കുമരുന്ന് കച്ചവടക്കാരൻ മാത്രമായിരുന്നില്ല. ഡൽഹിയുടെ അധോലോകത്ത് അയാൾ വളർന്നത് കൃത്യമായ രാഷ്ട്രീയ-വിദേശ സഹായത്തോടു കൂടിയായിരുന്നു. അയാളുടെ സാമ്രാജ്യത്തിന്റെ വേരുകൾ അതിർത്തി കടന്ന് പാകിസ്ഥാനിലേക്കും കാനഡയിലേക്കും പടർന്നു കിടന്നിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് അതിർത്തി കടത്തിയുള്ള സ്വർണ്ണക്കടത്തിലൂടെയാണ് ലല്ലൻ ഭായ് ഐ.എസ്.ഐ ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ വ്യാജ കറൻസികൾ വിപണിയിൽ എത്തിക്കുക എന്നതായിരുന്നു അവർ ലല്ലനെ ഏൽപ്പിച്ച ആദ്യ ദൗത്യം. ദുബായ് വഴി എത്തുന്ന ഈ വ്യാജ നോട്ടുകൾ നേപ്പാൾ അതിർത്തിയിലൂടെ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് എത്തിക്കുന്നതിൽ ലല്ലൻ വിജയിച്ചു. ഇതിന് പകരമായി അത്യാധുനിക ആയുധങ്ങളും മയക്കുമരുന്നും ലല്ലന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചു.
പഞ്ചാബിലെ ലഹരി മാഫിയയെ നിയന്ത്രിച്ചിരുന്നത് ലല്ലൻ ഭായിയുടെ വിശ്വസ്തരായിരുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഖാലിസ്ഥാൻ തീവ്രവാദി ഗ്രൂപ്പുകൾക്ക് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ ആവശ്യമായ ആയുധങ്ങളും പണവും എത്തിച്ചു കൊടുത്തിരുന്നത് ലല്ലനായിരുന്നു.
"നമുക്ക് വേണ്ടത് പണമല്ല, അധികാരം ആണ്," എന്ന് ലല്ലൻ ഭായ് തന്റെ അനുയായികളോട് പറയുമായിരുന്നു. ഖാലിസ്ഥാൻ അനുകൂലികൾ വഴി ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി കടത്തി ആയുധങ്ങൾ എത്തിക്കുന്ന വിദ്യ ലല്ലൻ ഭായ് പരിചിതമാക്കി. ഇത് വഴി ലഭിക്കുന്ന പണം അയാൾ ദക്ഷിണന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചു.
…….
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ എപ്പോഴും തിരക്കാണ്. എന്നാൽ ഐ.ജി ആദർശൻ സാറിന്റെ മുറിയിൽ അന്ന് അസാധാരണമായ നിശബ്ദതയായിരുന്നു. മുന്നിലിരിക്കുന്ന ഫയലുകളിൽ ലല്ലൻ ഭായ്എന്ന പേര് ചുവന്ന മഷിയാൽ വട്ടം വരച്ചിരിക്കുന്നു. അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വൻ മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ലല്ലൻ. അയാൾ ദക്ഷിണേന്ത്യ ലക്ഷ്യമിടുന്നു എന്ന രഹസ്യവിവരം ഐ.ബിയാണ് കൈമാറിയത്.
"നമുക്ക് ആ സംഘത്തിന്റെ ഉള്ളിലേക്ക് ഒരാളെ കയറ്റണം. പക്ഷേ അത് നമ്മുടെ റെഗുലർ ഓഫീസർമാരായാൽ പെട്ടെന്ന് പിടിക്കപ്പെടും,"
ആദർശൻ സാർ ആലോചനയിലാണ്ടു.
ആ സമയത്താണ് കയ്യിൽ ഒരു ട്രേയുമായി സുരേഷ് എന്ന സുര അകത്തേക്ക് വന്നത്. സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു സാധാരണ ഓഫീസ് അസിസ്റ്റന്റ്. പക്ഷേ സുരേഷ് വെറുമൊരു ചായക്കാരനായിരുന്നില്ല. പണ്ട് ഐ.ജിയുടെ ഗൺമാനായിരുന്ന പത്മനാഭൻ നായരുടെ മകനാണ് അവൻ. പത്മനാഭൻ നായരുടെ മരണശേഷം ആശ്രിത നിയമനം വഴിയാണ് സുരേഷ് പോലീസിൽ എത്തിയത്.
"സുരേ, നീ പഴയ ബോംബെ കഥകൾ പറയാറുണ്ടല്ലോ? അവിടെ എന്ത് പണിയായിരുന്നു നിനക്ക്?" ആദർശൻ സാർ ഗൗരവത്തിൽ ചോദിച്ചു.
"അത് സാറേ... പണ്ട് വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാ. കുറച്ചു കാലം ധാരാവിയിൽ ഒരു ചായക്കടയിൽ നിന്നു. പിന്നെ ഒരു ചെറിയ ഗാരേജിലും. ആ സമയത്ത് കുറച്ച് ഹിന്ദിയൊക്കെ പഠിച്ചു," സുരേഷ് വിനയത്തോടെ തല ചൊറിഞ്ഞു.
"നീ ഇവിടെ വന്നിട്ട് എത്ര കാലമായി?"
"മൂന്ന് കൊല്ലമായി സാറേ. പക്ഷേ ഇപ്പോഴും ഈ ഫയലുകൾക്കിടയിൽ ഇരിക്കാനാണ് എനിക്കിഷ്ടം."
സുരേഷിന്റെ കണ്ണുകളിലെ ആ തിളക്കം ആദർശൻ സാർ ശ്രദ്ധിച്ചു. ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണക്കാരൻ—അതായിരുന്നു ലല്ലൻ ഭായിയെ വീഴ്ത്താൻ ഏറ്റവും അനുയോജ്യമായ ആയുധം.
…….
എന്നാൽ സുരേഷിന് ഒരു വലിയ ചരിത്രമുണ്ട്. പത്തനംതിട്ടയിലെ ഒരു ചെറിയ ഗ്രാമത്തിൽ വളർന്ന സുരേഷ്, തന്റെ അച്ഛൻ പത്മനാഭൻ നായരിൽ നിന്നാണ് കളരിയുടെ അടവുകൾ പഠിച്ചത്. ഹൈസ്കൂൾ പഠനത്തിന് ശേഷം അല്പം വികൃതിയായി നടന്ന സുരേഷ് ഒടുവിൽ ഒരു തർക്കത്തെ തുടർന്ന് വീട് വിട്ട് മുംബൈയിലേക്ക് വണ്ടി കയറി.
മുംബൈയിലെ കഷ്ടപ്പാടുകൾക്കിടയിൽ അവൻ അവിടുത്തെ തെരുവുഭാഷയും മനുഷ്യരുടെ സ്വഭാവങ്ങളും കൃത്യമായി പഠിച്ചെടുത്തു. അവിടെയുള്ള ഒരു ഗുണ്ടാനേതാവിന്റെ വണ്ടി നന്നാക്കിക്കൊടുത്താണ് അവൻ ഗാരേജിൽ പേരെടുത്തത്. ഒരിക്കൽ ഒരു തെരുവ് യുദ്ധത്തിൽ അഞ്ചുപേരെ ഒറ്റയ്ക്ക് നേരിട്ട സുരേഷിനെ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാൽ അച്ഛന്റെ മരണം അവനെ നാട്ടിലേക്ക് തിരികെ എത്തിച്ചു. ആ പഴയ അടിപിടിക്കാരൻ സുരേഷിനെ പോലീസ് യൂണിഫോമിനുള്ളിൽ ആരും തിരിച്ചറിഞ്ഞില്ല.
…….
"നിന്റെ പഴയ ആ രൂപം എനിക്ക് തിരിച്ചു വേണം സുരേ," ആദർശൻ സാർ പറഞ്ഞു. "നിന്റെ പേര് ഇനി മുതൽ സുരേന്ദർ സിംഗ്. ഒരു ഹരിയാനക്കാരൻ മല്ലു സിഖ്."
…….
ലല്ലൻ ഭായിയുടെ സംഘത്തിലേക്ക് നേരിട്ട് ചെന്ന് കയറുന്നത് ആത്മഹത്യാപരമാണെന്ന് ഐ.ജി ആദർശൻ സാറിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ 'സുരേന്ദർ സിംഗ്' എന്ന വ്യാജ വ്യക്തിത്വത്തിന് ഒരു കൃത്യമായ അടിത്തറ വേണമായിരുന്നു.
……
ആദ്യം ചെയ്തത് ഹരിയാന പോലീസിന്റെ ഡാറ്റാബേസിൽ സുരേന്ദർ സിംഗ് എന്ന പേരിൽ ഒരു വ്യാജ ക്രിമിനൽ ഫയൽ ഉണ്ടാക്കുക എന്നതായിരുന്നു. റോത്തക്കിൽ ഒരു രാഷ്ട്രീയ കൊലപാതകം നടത്തി ഒളിച്ചോടിയ ക്രിമിനൽ എന്ന നിലയിലാണ് സുരേഷിനെ അവർ ചിത്രീകരിച്ചത്. ലല്ലൻ ഭായിയുടെ ചാരന്മാർ പോലീസ് റെക്കോർഡുകൾ പരിശോധിച്ചാൽ പോലും സുരേഷ് ഒരു യഥാർത്ഥ കുറ്റവാളിയാണെന്ന് അവർക്ക് തോന്നും വിധമായിരുന്നു ആ പ്ലാൻ.
……..
ഡൽഹിയിലെ പഹാഡ്‌ഗഞ്ചിലെ ഒരു പൊളിഞ്ഞ ലോഡ്ജിൽ സുരേഷ് താമസം തുടങ്ങി. ദിവസങ്ങളോളം ഒരേ മുഷിഞ്ഞ വസ്ത്രം ധരിച്ച്, താടി വളർത്തി, കണ്ണുകളിൽ ഒരുതരം ക്രൂരത വരുത്തി അവൻ അവിടെയുള്ള തട്ടുകടകളിൽ ഇരുന്നു. ആരെയും കൂസാത്ത ഭാവം. ആരെങ്കിലും നോക്കിയാൽ തിരികെ തുറിച്ച് നോക്കുന്ന പ്രകൃതം.
അവിടെയുള്ള പ്രാദേശിക ഗുണ്ടകൾ സുരേഷിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരിക്കൽ കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടുപേർ വന്ന് സുരേഷിനെ ശല്യം ചെയ്തു.
"ഏയ് , ഇവിടെ ഇരിക്കാൻ നിനക്ക് ആരാ അനുവാദം തന്നത്?"
സുരേഷ് മറുപടി പറഞ്ഞില്ല. ചായ കുടിച്ചു തീർത്ത ശേഷം ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചു. അടുത്ത നിമിഷം ആ രണ്ടുപേരും നിലത്ത് കിടന്ന് പിടയുകയായിരുന്നു. സുരേഷിന്റെ കൈക്കരുത്ത് ആ പരിസരത്ത് പാട്ടായി.
ഈ വാർത്ത ലല്ലൻ ഭായിയുടെ വലംകൈയായ ജഗ്ഗുവിന്റെ ചെവിയിലെത്തി. ജഗ്ഗുവിന് തന്റെ സംഘത്തിലേക്ക് പുതിയ അടിപിടിക്കാരെ' ആവശ്യമായിരുന്നു. ഒരു രാത്രിയിൽ, സുരേഷ് താമസിക്കുന്ന ലോഡ്ജിന് മുന്നിൽ മൂന്ന് കറുത്ത കാറുകൾ വന്നു നിന്നു.
ജഗ്ഗു പുറത്തിറങ്ങി സുരേഷിന്റെ അടുത്തേക്ക് നടന്നു.
"നീ കൊള്ളാമല്ലോ. ഹരിയാനയിൽ നിന്ന് എന്തിനാ ഇങ്ങോട്ട് വന്നത്?"
സുരേഷ് തന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
"അവിടെ ഒരുവനെ തീർത്തു. ഇപ്പോൾ പോലീസ് പിന്നാലെയുണ്ട്. ജീവിക്കാൻ ഒരു പണി വേണം, അത്ര തന്നെ."
സുരേഷിന്റെ ആ ചങ്കൂറ്റം ജഗ്ഗുവിന് ഇഷ്ടപ്പെട്ടു. "നാളെ രാവിലെ യമുനയുടെ തീരത്തുള്ള പഴയ ഗോഡൗണിലേക്ക് വാ. നമുക്ക് നോക്കാം."
അടുത്ത ദിവസം സുരേഷ് ഗോഡൗണിലെത്തി. അവിടെ ലല്ലൻ ഭായ് തന്റെ സിംഹാസനത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. സുരേഷിനെ കണ്ടതും ലല്ലൻ ഒന്ന് പുച്ഛിച്ചു.
"നിന്നെ കണ്ടാൽ ഒരു മലയാളി ലുക്ക് ഉണ്ടല്ലോ?" ലല്ലൻ ചോദിച്ചു.
"അതെ ഭായ്, അച്ഛൻ മലയാളിയാണ്. പക്ഷേ വളർന്നത് ഹരിയാനയിലാണ്. അതുകൊണ്ട് തല്ലാൻ എനിക്ക് ഹരിയാനക്കാരന്റെ കരുത്തുണ്ട്," സുരേഷ് ഹിന്ദിയിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ലല്ലൻ ഒരു വലിയ ഗുണ്ടയെ ചൂണ്ടി പറഞ്ഞു, "ഇവനെ ഒന്നു വീഴ്ത്തി കാണിക്കൂ."
നാട്ടിലെ കളരിമുറകൾ സുരേഷ് മനസ്സിൽ ധ്യാനിച്ചു. എതിരാളി ആഞ്ഞടിച്ചപ്പോൾ സുരേഷ് ഒഴിഞ്ഞു മാറി അയാളുടെ മർമ്മം നോക്കി ഒരൊറ്റ പ്രഹരം. നിമിഷങ്ങൾക്കുള്ളിൽ ആ രാക്ഷസരൂപൻ നിലംപതിച്ചു. ലല്ലൻ ഭായ് എഴുന്നേറ്റു നിന്ന് കൈയടിച്ചു.
……
തുടക്കത്തിൽ സുരേഷിനെ അവർ വിശ്വസിച്ചില്ല. എല്ലാ നീക്കങ്ങളും ലല്ലന്റെ ആളുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ സംഘത്തിനുള്ളിലെ ഒരു ചാരനെന്ന് സംശയിക്കുന്ന ഒരാളെ ലല്ലൻ സുരേഷിന്റെ മുന്നിലിട്ട് തല്ലി.
"ഇവനെ നീ തീർക്കണം," ലല്ലൻ സുരേഷിന് ഒരു കത്തിയെറിഞ്ഞു കൊടുത്തു.
സുരേഷിന്റെ ഉള്ളൊന്ന് പിടഞ്ഞു. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ സുരേഷ് പതറിയില്ല. അവൻ ആ കത്തിയെടുത്ത് അയാളുടെ അടുത്തേക്ക് ചെന്നു. എന്നാൽ കൊല്ലുന്നതിന് പകരം, അയാളുടെ കെട്ടുകൾ അറുത്തു മാറ്റി ലല്ലന്റെ നേരെ തിരിഞ്ഞു.
"ഭായ്, ഒരു വഞ്ചകനെ കൊല്ലാൻ എനിക്ക് ആയുധം വേണ്ട. പക്ഷേ ഇവൻ ചാരനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? അതോ എന്നെ പരീക്ഷിക്കുകയാണോ?ഞാൻ ചതിക്കില്ല പക്ഷെ എന്നെ ചതിക്കുന്നവരെ ഇഷ്ടം അല്ല"
സുരേഷിന്റെ ആ മറുചോദ്യം ലല്ലനെ അത്ഭുതപ്പെടുത്തി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "നീ മിടുക്കനാണ് സുരേന്ദർ. നിന്നെ എനിക്ക് വിശ്വാസമായി."
യഥാർത്ഥത്തിൽ ആ ചാരൻ ലല്ലന്റെ തന്നെ ഒരാളായിരുന്നു. സുരേഷിന്റെ ആത്മാർത്ഥത അളക്കാൻ ലല്ലൻ ഒരുക്കിയ നാടകമായിരുന്നു അത്. അതിൽ വിജയിച്ചതോടെ സുരേഷ് ലല്ലൻ ഭായിയുടെ വിശ്വസ്ത വൃത്തത്തിലേക്ക് പ്രവേശിച്ചു. അവിടെ നിന്നാണ് കേരള പോലീസിന് ആവശ്യമായ രഹസ്യ വിവരങ്ങൾ അവൻ ചോർത്താൻ തുടങ്ങിയത്.
സുരേഷിനെ അവൻ തന്റെ ടീമിലെ പുതിയ ഹിറ്റ്മാൻആയി നിയമിച്ചു. ലല്ലൻ ഭായിയുടെ എല്ലാ രഹസ്യ ഇടപാടുകളും സുരേഷ് ശ്രദ്ധിക്കാൻ തുടങ്ങി. രാത്രികളിൽ ആരും കാണാതെ അവൻ തന്റെ സ്പെഷ്യൽ ഫോണിലൂടെ കോഡുകൾ വഴി കേരളത്തിലേക്ക് വിവരങ്ങൾ അയച്ചു. നാട്ടിലെ തന്റെ പ്രിയ സുഹൃത്തായ സജിതൻ എന്ന കോൺസ്റ്റബിളിന് അവൻ അയച്ച കത്തുകൾ യഥാർത്ഥത്തിൽ ഐ.ജി ആദർശൻ സാറിനുള്ള രഹസ്യ റിപ്പോർട്ടുകളായിരുന്നു.
"സജിതാ, അവിടെ മഴ പെയ്യാൻ പോകുന്നു. പശുക്കളെ തൊഴുത്തിൽ കയറ്റണം (അർത്ഥം: വലിയൊരു കള്ളക്കടത്ത് വണ്ടി പുറപ്പെടാൻ പോകുന്നു, തടയാൻ തയ്യാറാവുക)."
ലല്ലൻ ഭായിയുടെ വാരണാസിയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചില നീല ഫയലുകൾ കണ്ടു. അതിൽ ഓപ്പറേഷൻ തരംഗ്'ൽ എന്നൊരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങൾ വഴി സ്ഫോടകവസ്തുക്കൾ കടത്താനും ഐ.എസ്.ഐയുടെ സഹായത്തോടെ ദക്ഷിണേന്ത്യയിൽ അശാന്തി പടർത്താനുമുള്ള നീക്കമായിരുന്നു അത്.
അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ വിവരങ്ങൾ സുരേഷ് തന്റെ മൈക്രോ ക്യാമറയിൽ പകർത്തി. ലല്ലൻ ഭായിയുടെ ഫോണിലേക്ക് വന്നിരുന്ന അന്താരാഷ്ട്ര കോളുകൾ പലതും ലാഹോറിൽ നിന്നാണെന്ന് സുരേഷ് തിരിച്ചറിഞ്ഞു. ഇത് കേവലം ഒരു ഗ്യാങ്സ്റ്റർ യുദ്ധമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വലിയൊരു തീവ്രവാദ ശൃംഖലയാണെന്ന് സുരേഷ് മനസ്സിലാക്കി.
……
വാരണാസിയിലെ മണികർണ്ണിക ഘട്ടിന് അല്പം അകലെയുള്ള വിജനമായ ഒരു പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ആ നിർണ്ണായക കൂടിക്കാഴ്ച. ഗംഗാ നദിയിൽ അന്ന് അസാധാരണമായ മൂടൽമഞ്ഞായിരുന്നു. ലല്ലൻ ഭായ് തന്റെ കറുത്ത കുർത്തയ്ക്കുള്ളിൽ ഒളിപ്പിച്ച വിദേശ നിർമ്മിത പിസ്റ്റൾ ഇടയ്ക്കിടെ തടവി നോക്കുന്നുണ്ടായിരുന്നു. കൂടെ വിശ്വസ്തനായി സുരേഷും അക്കരെയെത്തിയ രണ്ട് സ്പീഡ് ബോട്ടുകളിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച അഞ്ചുപേർ ഇറങ്ങിവന്നു. അതിലൊരാൾ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ പ്രതിനിധിയും മറ്റൊരാൾ ലാഹോറിൽ നിന്നുള്ള ഐ.എസ്.ഐ ഏജന്റുമായിരുന്നു.
"സാധനം എവിടെ?" ഐ.എസ്.ഐ ഏജന്റ് ഗൗരവത്തിൽ ചോദിച്ചു.
ലല്ലൻ ഭായ് സുരേഷിന് നേരെ കൈ കാണിച്ചു. സുരേഷ് അടുത്തുണ്ടായിരുന്ന രണ്ട് വലിയ മരപ്പെട്ടികൾ തുറന്നു. അതിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും, അതിനടിയിലായി അത്യാധുനിക ഐ.ഇ.ഡി (IED) ചിപ്പുകളും ഉണ്ടായിരുന്നു.
"ഇത് അടുത്ത ആഴ്ചയോടെ കൊച്ചിയിലും മംഗലാപുരത്തും എത്തും. ദക്ഷിണേന്ത്യ നമ്മൾ വിചാരിച്ച പോലെ കത്തും," ലല്ലൻ ഭായ് ക്രൂരമായി ചിരിച്ചു.
ഈ വിവരം മൈക്രോഫോണിലൂടെ കേട്ടുകൊണ്ടിരുന്ന ഐ.ജി ആദർശൻ സാർ ഞെട്ടിപ്പോയി.
പെട്ടെന്നാണ് ലല്ലന്റെ കയ്യിലുള്ള സിഗ്നൽ ജാമർ ചുവന്ന പ്രകാശം കാണിച്ചത്.
"ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്!" ലല്ലൻ അലറി. അവൻ സംശയത്തോടെ സുരേഷിനെ നോക്കി. സുരേഷിന്റെ കുർത്തയുടെ പോക്കറ്റിൽ ഒരു ചെറിയ നീല വെളിച്ചം മിന്നുന്നുണ്ടായിരുന്നു—അതൊരു മൈക്രോ ട്രാൻസ്മിറ്ററായിരുന്നു.
"സുരേന്ദർ... നീ എന്നെ ചതിച്ചു!" ലല്ലൻ തോക്ക് സുരേഷിന്റെ തലയ്ക്ക് നേരെ ചൂണ്ടി.
മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും സുരേഷിന്റെ മുഖത്ത് ഭയമുണ്ടായിരുന്നില്ല. അവൻ പതുക്കെ ഒന്ന് ചിരിച്ചു.
"ഭായ്, ഞാൻ പറഞ്ഞില്ലേ... എന്നെ ചതിക്കുന്നവരെ എനിക്ക് ഇഷ്ടമല്ലെന്ന്. പക്ഷേ രാജ്യം ചതിക്കപ്പെടുന്നത് എനിക്ക് സഹിക്കാനാവില്ല."
ലല്ലൻ ട്രിഗർ അമർത്തുന്നതിന് തൊട്ടുമുമ്പ് സുരേഷ് ഒരു ഇടിമിന്നൽ വേഗത്തിൽ അവന്റെ കൈ പിടിച്ചു തിരിച്ചും. വെടിയുണ്ട ആകാശത്തേക്ക് പാഞ്ഞു. അടുത്ത നിമിഷം സുരേഷ് തന്റെ കുർത്ത വലിച്ചു കീറി എറിഞ്ഞു. ഉള്ളിൽ കേരള പോലീസിന്റെയും എൻ.ഐ.എയുടെയും സംയുക്ത ദൗത്യത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റായിരുന്നു.
"Now!" സുരേഷ് തന്റെ വാച്ച് വഴി സിഗ്നൽ നൽകി.
നിമിഷങ്ങൾക്കുള്ളിൽ ഗംഗയുടെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് നാല് പോലീസ് ബോട്ടുകൾ കുതിച്ചെത്തി. മുകളിൽ നിന്നും ഹെലികോപ്റ്ററിന്റെ ഇരമ്പൽ കേട്ടു. Up പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാൻഡോകളും കേരള പോലീസും Nia യും നാലുഭാഗത്തുനിന്നും വളഞ്ഞു.
ഗുണ്ടകൾ വെടിയുതിർക്കാൻ തുടങ്ങി. സുരേഷ് ഒഴിഞ്ഞുമാറി ലല്ലന്റെ കഴുത്തിന് പിടിച്ച് ഒരു 'മർമ്മപ്രഹരം' നൽകി. ലല്ലൻ വേദനകൊണ്ട് പുളഞ്ഞു. ആയുധം താഴെയിടാൻ സുരേഷ് ഗർജ്ജിച്ചു. ഐ.എസ്.ഐ ഏജന്റും ഖാലിസ്ഥാൻ പ്രതിനിധിയും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അവരെ പിടികൂടി.
നിലത്തു വീണ ലല്ലൻ ഭായിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സുരേഷ് അവനെ എഴുന്നേൽപ്പിച്ചു.
"നീ ആരാടാ?" ലല്ലൻ ചോര തുപ്പിക്കൊണ്ട് ചോദിച്ചു.
. "എന്റെ പേര് സുരേഷ്. കേരള പോലീസ്! ഓർത്തു വെച്ചോ, ഈ മണ്ണ് തൊട്ടു കളിക്കാൻ വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും!"
ലല്ലൻ ഭായിയെയും സംഘത്തെയും വിലങ്ങ് വെച്ച് ബോട്ടിലേക്ക് കയറ്റുമ്പോൾ, ഗംഗയുടെ തീരത്ത് സൂര്യൻ ഉദിച്ചു തുടങ്ങിയിരുന്നു. മാസങ്ങളായി അനുഭവിച്ച പിരിമുറുക്കം ഒഴിഞ്ഞപ്പോൾ സുരേഷ് പതുക്കെ ഗംഗയിലെ ജലം കൈയ്യിലെടുത്തു മുഖം കഴുകി.
ദൂരെ നിന്നും ഐ.ജി ആദർശൻ സാറിന്റെ ഫോൺ കോൾ വന്നു.
"സുരേഷേ... ദൗത്യം വിജയിച്ചു. രാജ്യം നിന്നെ ഓർത്ത് അഭിമാനിക്കുന്നു."
"നന്ദി സാറേ... പക്ഷേ ഒരു കാര്യമുണ്ട്,"
സുരേഷ് പറഞ്ഞു. "ഇനി ഈ വേഷം കെട്ടൽ എനിക്ക് വയ്യ. എനിക്ക് എത്രയും വേഗം നാട്ടിലെത്തണം. പരുത്തിപ്പാറയിലെ ആ കടയിൽ പോയി ഒരു സുലൈമാനിയും കുടിച്ച് നല്ല നാടൻ ഊണ് കഴിക്കണം. ഈ അലവലാതികളുടെ ചപ്പാത്തിയും പരിപ്പും കഴിച്ച് മടുത്തു!"
ആദർശൻ സാറിന്റെഫോണിലൂടെ പൊട്ടിച്ചിരി വാരണാസിയിലെ കാറ്റിൽ അലിഞ്ഞു ചേർന്നു.
ഒരു മഹാവിപത്തിൽ നിന്നും രാജ്യത്തെ രക്ഷിച്ച നായകൻ പതുക്കെ തന്റെ പഴയ നാടൻരൂപത്തിലേക്ക് മടങ്ങുകയായിരുന്നു.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ
Disturbance - അലവലാതികളുടെ നഗരം
( വെള്ളത്തിലാശാൻ universe കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
സജിത്തിന്റെ ലഹരി സൈനികരിൽ നിന്നും രക്ഷപ്പെട്ട വിബിൻ പുതിയ ഒരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി
പനമ്പിള്ളി നഗറിലെ ലക്ഷറി ഹൈറ്റ്‌സ് അപ്പാർട്ട്മെന്റിലെ 14-ാം നില. വിബിൻ തന്റെ പുതിയ ഇൻവെർട്ടർ എസി 16 ഡിഗ്രിയിൽ ഇട്ട്, പുറത്തെ ലോകത്തെ മുഴുവൻ മറന്ന് ബെഡിൽ കിടക്കുകയായിരുന്നു. അവന്റെ കൈയ്യിൽ വാനില-ചോക്ലേറ്റ് മിക്സ് ഐസ്ക്രീം ബക്കറ്റുണ്ട് അത് ഏകദേശം തീർന്നു തുടങ്ങിയിരുന്നു. പുറത്ത് ലോകം അവസാനിച്ചാലും വിബിന് തന്റെ എസിയും ഐസ്ക്രീമും മുടങ്ങരുത്.അവൻ പുതിയ ഐസ്ക്രീമിന് സ്വിഗിയിൽ ഓർഡർ ചെയ്തു
പെട്ടെന്നാണ് മുറിയിലെ സ്മാർട്ട് എസി 'എറർ' കാണിക്കാൻ തുടങ്ങിയത്. ഡിസ്‌പ്ലേയിൽ താപനില മൈനസ് അഞ്ചിലേക്ക് താഴ്ന്നു. വിബിൻ പുതപ്പിനുള്ളിൽ നിന്ന് മുഖം പുറത്തിട്ടു.
"ഈ നാട്ടിൽ ഒന്നിനും ഒരു ക്വാളിറ്റിയില്ല. 2 ലക്ഷം കൊടുത്തു വാങ്ങിയ അപ്പാർട്ട്മെന്റിലെ എസിക്ക് വരെ എറർ."
അപ്പോഴാണ് മുറിയുടെ വശത്തെ ഗ്ലാസ് വിൻഡോയിലൂടെ മഞ്ഞുകട്ടകൾ പടരുന്നത് അവൻ കണ്ടത്. മുറിയുടെ മൂലയിൽ നിന്ന് ഒരു നീലനിറത്തിലുള്ള പുക ഉയർന്നു. അതിൽ നിന്ന് ഒരു രൂപം തെളിഞ്ഞു വന്നു—സാമൂവൽ എന്ന ചിൽഡ് ഹ്യൂമൻ.
‘ ഇതാരാ പുതിയ അവതാരം ഡെലിവറി ബോയ് ആണെങ്കിൽ വാതിലിൽ തുറന്നു വരണ്ടേ ’ വിബിൻ ചിന്തിച്ചു
സാമൂവലിന്റെ വിരലുകളിൽ നിന്ന് ഐസ് ക്രിസ്റ്റ്ലുകൾ വിബിന്റെ ഐസ്ക്രീം ബക്കറ്റിലേക്ക് പടർന്നു.
വിബിൻ സാമൂവലിനെ നോക്കി. പേടിക്കുന്നതിന് പകരം അവന് തോന്നിയത് കടുത്ത അമർഷമാണ്.
"എടോ... ഐസ്ക്രീം ഫ്രിഡ്ജിൽ വെച്ചു തണുപ്പിക്കാൻ എനിക്കറിയാം. നീയിത് കട്ടയാക്കി കളഞ്ഞു. നിന്റെ ഈ തണുപ്പ്, അല്ല ആരാ നീ വാതിൽ തുറക്കാതെ എങ്ങനെ വന്നു."
"നിനക്ക് ചൂട് കൂടുതൽ ആണ് നിന്നെ ഞാൻ എന്നെന്നേക്കുമായി തണുപ്പിക്കും."
സാമൂവൽ മരവിച്ച ശബ്ദത്തിൽ പറഞ്ഞു,
"നീയേതാ? ഏത് അലവലാതിയാ നീ? ഐസ്ക്രീം ഡെലിവറി ചെയ്യാൻ വന്നതാണെങ്കിൽ അത് തന്നിട്ട് പോടാ."വിബിൻ ഒന്ന് പുച്ഛിച്ചു.
“ ഐസ് ക്രീമോ… ഹ ഹ ഹ മനുഷ്യന്മാരെ ഐസ് സ്റ്റിക്ക് ആയി മാറ്റുന്നവൻ ആണെടാ ഞാൻ “ സാമൂവൽ ചിരിച്ചു
……
അപ്പോഴാണ് അപ്പാർട്ട്മെന്റിന്റെ വാതിൽ ഒരു സ്ഫോടനത്തോടെ തകർന്ന് വീണത്. അകത്തേക്ക് ഒഴുകി വന്നത് 100 ലിറ്റർ ചുവന്ന വിന്റേജ് മദ്യമാണ്. അതിന്റെ നടുവിൽ സിരകളിൽ മദ്യം തിളച്ചു നിൽക്കുന്ന സജിത്ത് എന്ന വെള്ളത്തിലാശാൻ നിന്നു.
“ഓ മൈ ഗോഡ് ഇയ്യാൾ വീണ്ടും” വിബിൻ പിറുപിറുത്തു
സജിത്തിനെ കണ്ടതും ചില്ല്ഡ് ഹ്യൂമൻ സാമൂവൽ അലറി
"നീയോ എടാ അലവലാതി നീ ആണ് എന്നെ ഇങ്ങനെ ആക്കിയത്! നിന്റെ ആ പഴയ ഐസ് ബോക്സിൽ എന്നെ തള്ളിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു അവന്റെ കോപ്പിലെ രക്ത വിൻടേജ് !"
സജിത്ത് തന്റെ സിരകളിൽ നിന്ന് പുകയുന്ന ഓൾഡ് മങ്ക് ഒരു ഗ്ലാസ്സിലേക്ക് പകർത്തി ശാന്തനായി കുടിച്ചു.
"ഹ ഹ ഹ, നീ അന്ന് ആ പെട്ടിയിൽ കിടന്നപ്പോൾ നിനക്ക് കിട്ടിയത് ഒരു ഫ്രീ ഫ്രീസർ ട്രീറ്റ്‌മെന്റാണ്. ഇപ്പോൾ നീ ഒരു ഇന്റർനാഷണൽ ബ്രാൻഡായി മാറിയില്ലേ? അതിന് എന്നോട് നന്ദി പറയണം."
"നന്ദിയോ? നിന്റെ ലിവർ വരെ ഞാൻ ഇന്ന് ഐസ് ആക്കും!" സാമൂവൽ സജിത്തിന് നേരെ പാഞ്ഞു. മദ്യത്തിന്റെ ചുവന്ന തിരമാലകളും തണുത്ത നീല മഞ്ഞും ആ മുറിയിൽ കൂട്ടിമുട്ടി. മുറിയിലെ വിലകൂടിയ ഫർണിച്ചറുകൾ മദ്യത്തിൽ കുതിർന്ന് ഐസായി മാറി തകർന്നു വീണു.എന്നാൽ സജിത്ത് വിബിനെ ആണ് നോക്കിയത്
. "നിന്നെ ഞാൻ എന്റെ ലഹരിയിൽ മുക്കി കൊല്ലും കുരുത്തം കെട്ടവനെ. ഈ സജിത്തിന്റെ പവർ എന്തെന്ന് നീ അറിയും !"സജിത്ത് വിബിനെ നോക്കി അലറി
വിബിൻ സജിത്തിനെ നോക്കി.
"ഹോ... അടുത്ത അലവലാതി! വാതിൽ പൊളിച്ചതിന് നീ പൈസ തന്നിട്ട് പോയാൽ മതി. പിന്നെ നിന്റെ ശരീരത്തിൽ നിന്ന് വരുന്നത് വല്ലാത്തൊരു ലോക്കൽ മദ്യത്തിന്റെ മണമാണ്. എനിക്ക് വല്ലാത്ത തലവേദന തോന്നുന്നു ഹോ."
സജിത്തും സാമൂവലും വിബിന്റെ ഈ നിസ്സംഗത കണ്ട് ഞെട്ടിപ്പോയി. തങ്ങൾ കൊച്ചി നഗരം വിറപ്പിക്കുന്ന ഭീകരന്മാരാണെന്ന കാര്യം ഈ മനുഷ്യൻ അറിയുന്നില്ലേ.
…..
സാമൂവൽ ആദ്യം വെള്ളത്തിലാശാൻ സജിത്തിനെ നേരിടാൻ തീരുമാനിച്ചു
സാമൂവൽ തന്റെ കൈകൾ വീശി. അന്തരീക്ഷത്തിലെ ഈർപ്പം കൂർത്ത ഐസ് ശൂലങ്ങളായി മാറി. അവൻ അത് സജിത്തിന് നേരെ തൊടുത്തുവിട്ടു. സജിത്ത് ഒട്ടും വിട്ടുകൊടുത്തില്ല. അവൻ തന്റെ വായ തുറന്നു. ഉള്ളിൽ നിന്ന് ഉയർന്ന പ്രഷറിൽ തിളച്ചു മറിയുന്ന മദ്യം ഒരു ഫയർ ഹൈഡ്രന്റിൽ നിന്നെന്നപോലെ പുറത്തേക്ക് ചീറ്റി.
ഐസ് ശൂലങ്ങൾ മദ്യത്തിൽ തട്ടി അലിഞ്ഞു. മദ്യത്തിന്റെ ചൂടിൽ മുറിയിലാകെ മദ്യഗന്ധമുള്ള ആവി പടർന്നു. സാമൂവൽ തറയിൽ ആഞ്ഞു ചവിട്ടി. മുറിയിലെ തറ പെട്ടെന്ന് വഴുക്കുന്ന ഐസ് പാളിയായി മാറി. സജിത്ത് ബാലൻസ് കിട്ടാതെ വഴുതി വീണു. അവൻ വീണതും സാമൂവൽ അവന്റെ മേലേക്ക് ഒരു കൂറ്റൻ മഞ്ഞുപാളി ആവാഹിച്ച് വീഴ്ത്തി.
"എന്നെ ഐസ് ഇടാൻ നോക്കുന്നോടാ മരത്തലയാ?" മഞ്ഞുപാളിക്കടിയിൽ നിന്ന് സജിത്ത് അലറി. അവന്റെ ശരീരത്തിലെ ആൽക്കഹോൾ പെട്ടെന്ന് നീരാവിയായി മാറി. ആ ചൂടിൽ മഞ്ഞുപാളി നിമിഷനേരം കൊണ്ട് ഉരുകി വെള്ളമായി. സജിത്ത് ചാടിയെഴുന്നേറ്റു സാമൂവലിന്റെ കഴുത്തിന് പിടിച്ചു തന്റെ ഉള്ളിലെ ലഹരി അവനിലേക്ക് പടർത്താൻ തുടങ്ങി
മുറിയിലെ തല്ല് മൂത്ത് തന്റെ പ്രിയപ്പെട്ട സിൽക്ക് പുതപ്പ് മദ്യത്തിൽ കുതിർന്ന് ഐസായി മാറി തകരുന്നത് കണ്ടപ്പോൾ വിബിന്റെ ക്ഷമ നശിച്ചു
"നിർത്തടാ... എല്ലാവരും നിർത്തടാ! എന്റെ റൂം ചളിയാക്കി, പുതപ്പ് നശിപ്പിച്ചു. റൂം മൊത്തം നാറ്റിച്ചു സിവിക് സെൻസ് ഇല്ലാത്ത കോമാളികൾ!"
വിബിൻ ബെഡിൽ നിന്ന് എഴുന്നേറ്റു. ഡിസ്റ്റർബ് ആയ അവന്റെ സിരകളിൽ നീലയും കറുപ്പും കലർന്ന ഒരു പ്രകാശവലയം പടർന്നു ആംബിയന്റ് വേവ്സ് പുറത്തു വരാൻ തുടങ്ങി. അവൻ സജിത്തിന്റെയും സാമൂവലിന്റെയും ഇടയിലേക്ക് നടന്നു. വിബിൻ സജിത്തിന്റെ തോളിൽ കൈ വെച്ചു.
“ സത്യത്തിൽ ശരിക്കും എന്താ നിങ്ങളുടെ ഒക്കെ പ്രശ്നം “
സജിത്തിന്റെ ഉള്ളിലെ മദ്യം നിമിഷനേരം കൊണ്ട് വെറും കയ്പുവെള്ളമായി മാറി. അവൻ മാരകമായ ഹാംഗ് ഓവറിൽ നിലത്തു വീണു.
അപ്പുറത്ത് നിന്ന സാമൂവലിന്റെ തണുപ്പ് വിബിന്റെ സാമീപ്യത്താൽ വറ്റിപ്പോയി. അവന്റെ ഐസ് ശരീരം ഉരുകി അവൻ തറയിൽ ഇരുന്നു.
"നിങ്ങളൊക്കെ ഏതാടാ? എവിടുന്നാ വരുന്നത്? മനുഷ്യനെ സ്വസ്ഥം ആയി ജീവിക്കാൻ സമ്മതിക്കില്ലേ?" വിബിൻ സാമൂവലിനെ നോക്കി ചോദിച്ചു.
"ഞാൻ... ഞാൻ സാമൂവൽ chilled human. .." അവൻ വിറച്ചു കൊണ്ട് പറഞ്ഞു.
"സാമൂവലോ സക്കറിയയോ ആരായാലും ശരി, എന്റെ ഐസ്ക്രീം നീ കട്ടയാക്കി. സജിത്തോ സജിയോ ഏതായാലും നീ എന്റെ വാതിൽ പൊളിച്ചു. രണ്ടും കൂടി ഇറങ്ങിപ്പോടാ എന്റെ മുറിയിൽ നിന്ന്!"
സജിത്തിന് വിശ്വസിക്കാനായില്ല. താൻ കൊന്നൊടുക്കിയവരിൽ ആരും തന്നെ ഇങ്ങനെ അപമാനിച്ചിട്ടില്ല.
"നിനക്ക് എന്നെ അറിയില്ലേ? ഞാൻ വെള്ളത്തിലാശാൻ…”
"വെള്ളത്തിലാശാനോ വായുവിലാശാനോ... എനിക്കറിയണ്ട. എനിക്ക് ഉറങ്ങണം. നിങ്ങൾ രണ്ടുപേരും കൂടി എന്റെ ഫ്ലാറ്റ് മദ്യ ത്തിലും ഐസിലും മുക്കി നാശാകോശം ആക്കി."
…….
വിബിൻ തന്റെ പൊട്ടിയ ഹെഡ്‌ഫോണും ഐസ്ക്രീം ബക്കറ്റും എടുത്ത് ബാഗിലിട്ടു.
"ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. ഇവിടെ നിന്നും തിരിച്ചു ബാംഗ്ലൂർ പോയേക്കാം."
അവൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി. പിന്നിൽ സജിത്തും സാമൂവലും തറയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. വിബിൻ ലിഫ്റ്റിന് മുന്നിലെത്തിയപ്പോൾ ഒരു നിഗൂഢമായ കാര്യം കണ്ടു. ലിഫ്റ്റിന്റെ വാതിലിൽ ചോര കൊണ്ട് എഴുതിയിരിക്കുന്നു
"We are watching you." ഒപ്പം ഒരു ഇലുമിനാട്ടി സിമ്പലും
വിബിൻ അത് വായിച്ച് ഒന്ന് പുച്ഛിച്ചു.
‘ ആൾറെഡി cctv ഉണ്ട് എന്നിട്ടാണോ വേറെ പണി ഇല്ലേ ’
ശേഷം കൈയിൽ ഇരുന്ന പേന എടുത്തു അതിനു അടിയിൽ എഴുതി
"Ok fine."
അവൻ താഴെയെത്തിയപ്പോൾ നഗരം മുഴുവൻ നിശബ്ദമായിരുന്നു. പക്ഷേ ഓരോ വീടിന്റെയും എയർ കണ്ടീഷണറുകളിൽ നിന്ന് നീലപ്പുക വരുന്നുണ്ടായിരുന്നു, ഓരോ ഓടകളിലൂടെയും മദ്യം ഒഴുകുന്നുണ്ടായിരുന്നു. വിബിൻ തന്റെ ചോക്ലേറ്റ് ബാർ എടുത്ത് കടിച്ചു.
അവൻ നടന്നു പോകുമ്പോൾ അവന്റെ പുറകിൽ ഒരു നിഴൽ രൂപപ്പെട്ടു. അത് സജിത്തോ സാമൂവലോ ആയിരുന്നില്ല. അതൊരു പുതിയ രൂപമായിരുന്നു. വിബിന്റെ ശരീരത്തിലെ ഡിസ്റ്റർബൻസ് തരംഗങ്ങൾ ഏറ്റുവാങ്ങി വികസിച്ച മറ്റൊരു അലവലാതി
വിബിൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു.
"ഹോ... കൊച്ചിയിൽ കൊതുക് ശല്യം മാത്രമേ കാണു കരുതി വന്നതാ. ഇതിപ്പോ കൊതുകിനേക്കാൾ വലിയ ശല്യങ്ങളാണല്ലോ ചുറ്റും."
വിബിൻ അപ്രത്യക്ഷനായ വഴിയിൽ ഐസും മദ്യവും കലർന്ന ഒരു പുതിയ തരം കാറ്റ് വീശാൻ തുടങ്ങി.
……
വിബിൻ വാതിലും തള്ളി പുറത്തിറങ്ങിയതോടെ മുറിയിൽ ഒരു വല്ലാത്ത നിശബ്ദതയായി. തറയിൽ മലർന്നു കിടക്കുന്ന സജിത്തും, ഉരുകിത്തീരാറായ ഐസ് കട്ട പോലെ ഇരിക്കുന്ന സാമൂവലും പരസ്പരം നോക്കി.
"എടാ സാമൂവേലെ.. ആ അലവലാതി ശരിക്കും ആരാടാ?" സജിത്ത് കയ്പുവെള്ളം തുപ്പിക്കളഞ്ഞ് ചോദിച്ചു. അവന്റെ മുഖത്ത് നാണക്കേടും കടുപ്പത്തിലുള്ള ഒരു ഹാംഗ് ഓവറുമുണ്ടായിരുന്നു.
"അറിയില്ല സജിത്തേ... പക്ഷേ അവൻ എന്റെ മഞ്ഞിനെ പുച്ഛിച്ചു. ഐസ്ക്രീം കട്ടയാക്കിയെന്ന് പറഞ്ഞ് എന്നെ ആട്ടിയോടിച്ചു. എന്റെ ഹിസ്റ്ററിയിൽ ആദ്യമായാ ഒരുത്തൻ എന്നെ നോക്കി സിവിക് സെൻസ് ഇല്ലാത്തവൻ എന്ന് വിളിക്കുന്നത്." സാമൂവൽ തന്റെ ഉരുകിയ കൈകൾ കൂട്ടിത്തിരുമ്മി.
പെട്ടെന്ന് സജിത്തിന്റെ ഉള്ളിൽ ഒരു വാശി കയറി. അവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ടു. അവിടെ ഒരു ചെറിയ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ഒറിജിനൽ സാധനം അവൻ ഒറ്റ വലിക്ക് അകത്താക്കി.
"ഹോ... ഇതിന്റെ ഒരു കിക്ക് കിട്ടിയപ്പോഴാ എനിക്ക് ബോധം വന്നത്. അവൻ നമ്മളെ പേടിച്ചില്ലെന്ന് മാത്രമല്ല, നമ്മുടെ പവർ അവൻ പുല്ലുപോലെ മാറ്റി. ഇത് സഹിക്കാൻ പറ്റുന്നില്ല സാമൂവേലെ ആരാടാ അവൻ..ആരായാലും അവൻ സാധാരണ മനുഷ്യൻ അല്ല അവനെ ഒതുക്കിയില്ലെങ്കിൽ നമുക്ക് പാര ആണ്."
“നമുക്ക് ആദ്യം അവനെ കൈകാര്യം ചെയ്യാം ബാക്കി പിന്നെ “ സാമൂവൽ സജിത്തിന്റെ നേരെ കൈനീട്ടി
സജിത്ത് സാമൂവലിന് കൈ കൊടുത്തു. സജിത്തിന്റെ ചൂടുള്ള മദ്യവും സാമൂവലിന്റെ തണുത്ത ഐസും ഒന്നിച്ചപ്പോൾ ഒരു നീലപ്പുക മുറിയിൽ നിറഞ്ഞു. അവരുടെ നഷ്ടപ്പെട്ട കരുത്ത് പത്തിരട്ടിയായി തിരിച്ചു വന്നു.
"അവൻ ബാംഗ്ലൂർക്ക് പോകുവാണെന്നല്ലേ പറഞ്ഞത്? അവൻ അവിടെ പോയി സമാധാനമായി ഐസ്ക്രീം തിന്നാമെന്ന് വിചാരിക്കണ്ട." സജിത്ത് തന്റെ മദ്യപുഴയെ വീണ്ടും ആവാഹിച്ചു.
സാമൂവൽ ക്രൂരമായി ഒന്ന് ചിരിച്ചു.
"അവൻ ബാംഗ്ലൂർ ട്രാഫിക്കിൽ കുടുങ്ങുമ്പോൾ അവന്റെ കാറിന്റെ എസി മൈനസ് 50 ആക്കി ഞാൻ മാറ്റും. എന്നിട്ട് ചോദിക്കണം, ഡെലിവറി ബോയിയെ വേണോ അതോ ചില്ല്ഡ് ഹ്യൂമനെ വേണോ എന്ന്!"
സജിത്ത് തന്റെ വിന്റേജ് ഗ്ലാസ്സ് ഒന്നുകൂടി ഉയർത്തി അലറി
"അവിടെ ചെന്ന് അവന്റെ ഐസ്ക്രീമിൽ ഞാൻ മദ്യം ഒഴിക്കും.അവനെ ഞാൻ തോല്പ്പിക്കും .”
……..
End
വിബിന് അവരെ അറിയില്ലായിരിക്കാം, പക്ഷേ സജിത്തും സാമൂവലും ഇനി അവനെ പിന്തുടരുമെന്ന് ഉറപ്പാണ്.
ഇതൊരു പോരാട്ടത്തിന്റെ അന്ത്യമല്ല, വിബിൻ പോലും അറിയാത്ത ഒരു വലിയ അപ്പോക്കലിപ്സിന്റെ തുടക്കമാണ്.
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ
സർപ്പ സന്ധ്യ 2
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
തിരുവനന്തപുരത്തെ ഒരു വിജനമായ കുന്നിൻപുറത്താണ് ഡോക്ടർ വേണു പിള്ളയുടെ 'ബയോ-സിന്തറ്റിക്' ലാബ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്ക് ആ വീട് ഒരു പേടിസ്വപ്നമായിരുന്നു. രാത്രികാലങ്ങളിൽ അവിടെനിന്ന് നീല വെളിച്ചം പുറത്തുവരും, കൂടെ അസഹനീയമായ ചീഞ്ഞ മുട്ടയുടെ ഗന്ധവും. വേണു പിള്ളയാകട്ടെ, എപ്പോഴും മുഷിഞ്ഞ ഒരു ലാബ് കോട്ടും ധരിച്ച്, കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ലോകത്തെ ഒരു മൈക്രോസ്കോപ്പിലൂടെ എന്നപോലെ നോക്കുന്ന പ്രകൃതക്കാരനാണ്.
അദ്ദേഹത്തിന്റെ ഏക അസിസ്റ്റന്റായിരുന്നു സന്ധ്യ. എം.എസ്സി ബയോടെക്നോളജി കഴിഞ്ഞ സന്ധ്യയ്ക്ക് ഈ ജോലി ഒരു ശാപമായിരുന്നു. വേണു പിള്ളയുടെ പരീക്ഷണങ്ങൾക്കിടയിൽ ചായ കൊടുക്കുക, ടെസ്റ്റ് ട്യൂബുകൾ കഴുകുക എന്നതിലുപരി, പുള്ളിക്കാരന്റെ വിചിത്രമായ സിദ്ധാന്തങ്ങൾ കേട്ടു ബോറടിച്ചു കോട്ടുവായ ഇടാതെ നിൽക്കുക എന്നതായിരുന്നു അവളുടെ പ്രധാന പണി. അത് മൂലം ഉണ്ടാവുന്ന തലവേദന മാറാൻ അവൾക്ക് പെയിൻ കില്ലർ ഇൻജെക്ഷൻ ആവിശ്യം ആയി വരാറുണ്ടായിരുന്നു
……..
ഒരു മഴയുള്ള രാത്രിയിൽ ലാബിലെ ജനറേറ്റർ പണിമുടക്കി. വേണു പിള്ള തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ലിക്വിഡ് കോബ്ര ഡിഎൻഎ ഒരു സിറിഞ്ചിലാക്കി പെയിൻ കില്ലർ മരുന്നുകളുടെ അടുത്ത് വെച്ചിരിക്കുകയായിരുന്നു വെച്ചിരിക്കുകയായിരുന്നു. മനുഷ്യകോശങ്ങളെ അതിവേഗം പുതുക്കാൻ പാമ്പിന്റെ ഡിഎൻഎ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭ്രാന്തൻ ചിന്ത.
അതേസമയം, കടുത്ത തലവേദനയുമായി സന്ധ്യ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ലാബിലെത്തി. ടേബിളിലിരുന്ന പെയിൻ കില്ലർ സിറിഞ്ച് ആണെന്ന് കരുതി അവൾ ആ നീല ദ്രാവകം സ്വന്തം കയ്യിലേക്ക് കുത്തിവെച്ചു.
"സന്ധ്യേ! നോ അത് പെയിൻ കില്ലർ അല്ല ഡാം മിറ്റ്!" വേണു പിള്ള ടോർച്ചുമായി ഓടിയെത്തിയപ്പോഴേക്കും
വൈകിപ്പോയിരുന്നു. സന്ധ്യയുടെ കണ്ണുകൾ വികസിച്ചു, അവളുടെ തൊണ്ടയിൽ നിന്ന് ഒരു വിചിത്രമായ 'ഹിസ്സ്' ശബ്ദം പുറത്തുവന്നു.
“ ഓ മൈ ഗോഡ് “ വേണു പിള്ള പിറുപിറുത്തു
………
അടുത്ത ഏതാനും ദിവസങ്ങൾ സന്ധ്യയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടമായിരുന്നു. അവൾക്ക് തന്റെ മനുഷ്യത്വം ഓരോ നിമിഷവും നഷ്ടപ്പെടുന്നത് അവൾ വേദനയോടെ അറിഞ്ഞു.
സന്ധ്യയ്ക്ക് ചോറും കറിയും കണ്ടാൽ മനംപിരട്ടൽ വരാൻ തുടങ്ങി. ലാബിന്റെ മൂലയിൽ പരീക്ഷണത്തിന് സൂക്ഷിച്ച എലികളെയും തവള കളെയും കണ്ടാൽ നാവ് അറിയാതെ പുറത്തേക്ക് വരും.
"സാറേ, എനിക്ക് വിശക്കുന്നു... പക്ഷേ എനിക്ക് ചോറ് വേണ്ട..സാർ." അവൾ കരയാൻ ശ്രമിച്ചു, പക്ഷേ അവളുടെ കണ്ണുനീർ ഗ്രന്ഥികൾ വറ്റിപ്പോയിരുന്നു.
ഒരു ദിവസം രാവിലെ എഴുന്നേറ്റ സന്ധ്യ കണ്ടത് തന്റെ ചർമ്മം പാളി പാളിയായി അടർന്നു വീഴുന്നതാണ്. അതിനടിയിൽ തിളങ്ങുന്ന പച്ചയും കറുപ്പും കലർന്ന ചെതുമ്പലുകൾ! അവൾ കണ്ണാടിയിൽ നോക്കി നിലവിളിച്ചു. പക്ഷേ പുറത്തുവന്നത് ഭയപ്പെടുത്തുന്ന ഒരു ഹിസ്സ് ശബ്ദം മാത്രമായിരുന്നു.
അവളുടെ കാലുകൾ പതുക്കെ ഒട്ടിപ്പിടിക്കാൻ തുടങ്ങി. വിരലുകൾ അപ്രത്യക്ഷമായി. നട്ടെല്ല് റബ്ബർ പോലെ അയഞ്ഞു. അവൾക്ക് കസേരയിൽ ഇരിക്കാൻ പറ്റാതായി; പകരം ലാബിലെ തണുത്ത ടൈൽസിൽ ചുരുണ്ടുകൂടി കിടന്നു.
"സന്ധ്യേ, നീ കരയരുത്. നീ മനുഷ്യവർഗ്ഗത്തിന്റെ അടുത്ത ഘട്ടമാണ്!" വേണു പിള്ള ഇതൊക്കെ കണ്ട് ആവേശത്തോടെ നോട്ടുബുക്കിൽ കുറിക്കുകയായിരുന്നു.
“ പ്ഫാ “
സന്ധ്യ തന്റെ വാലുകൊണ്ട് ടേബിളിലെ ഫ്ലാസ്ക്കുകൾ അടിച്ചുതകർത്തു. അവൾക്ക് തന്റെ പഴയ ശരീരം വേണമായിരുന്നു, തന്റെ പഴയ ജീവിതം വേണമായിരുന്നു.
സന്ധ്യയുടെ മാറ്റം പൂർണ്ണമായതോടെ അവൾക്ക് ആ ലാബിലെ നാല് ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടി. ഒരു രാത്രിയിൽ അവൾ ലാബിലെ ജനാല തകർത്ത് പുറത്തേക്ക് ചാടി. പകുതി പെണ്ണും പകുതി പാമ്പുമായ ആ രൂപം കുന്നിൻപുറത്തെഗ്രാമത്തിലൂടെ ഇഴഞ്ഞു നീങ്ങി.
………..
പിറ്റേന്ന് രാവിലെ ഗ്രാമം ഉണർന്നത് പരിഭ്രാന്തിയിലായിരുന്നു.
"അയ്യോ! മാലതിയമ്മയുടെ തൊഴുത്തിൽ ഒരു ഭീകര ജീവി!"
നാട്ടുകാർ വെളിച്ചവുമായി ചെന്നപ്പോൾ കണ്ടത്, ഒരു തെങ്ങിൻ ചുവട്ടിൽ ചുരുണ്ടുകൂടി കിടക്കുന്ന, മനുഷ്യന്റെ തലയുള്ള ആ ഭീമൻ പാമ്പിനെയാണ്. സന്ധ്യ അവരെ നോക്കി ദയനീയമായി കൈകൂപ്പാൻ ശ്രമിച്ചു എന്നാൽ അവൾക്ക് കൈകൾ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു നാട്ടുകാർ പേടിച്ച് കല്ലെറിയാൻ തുടങ്ങി.
അവൾ അവരെ നോക്കി ചീറ്റി
"ഇത് വല്ല നാഗയക്ഷിയുമാണോ?"
നാട്ടുകാരൻ ആയ ആദർശ് പറഞ്ഞു
"അതല്ല, ഇത് സാത്താന്റെ പെൺരൂപം ആയ ലിലിത്ത് ആണ്!"
സാമൂവൽ അവനോട് തർക്കിച്ചു
"എന്ത് പണ്ടാരം ആയാലും വാവ സുരേഷിനെ വിളിക്കേണ്ടി വരുമെന്ന തോന്നുന്നേ" മാലതി യമ്മയുടെ മകൾ ഗീത ഫോൺ എടുക്കാൻ ഓടി
……..
കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ സന്ധ്യ അടുത്തുള്ള നിബിഡമായ വനത്തിലേക്ക് ഇഴഞ്ഞു മറഞ്ഞു. കാട്ടിലെ ഈർപ്പമുള്ള മണ്ണിൽ കിടക്കുമ്പോൾ അവൾ തന്റെ പഴയ സുഹൃത്തുക്കളെയും കുടുംബത്തെയും ഓർത്ത് വിതുമ്പി. അവൾ ഒരു കൊടും വനത്തിലെ ഏകാകിയായ സർപ്പ സന്ധ്യ ആയി മാറി.
……..
മാസങ്ങൾ കടന്നുപോയി. സന്ധ്യയില്ലാത്ത ലാബ് വേണു പിള്ളയ്ക്ക് ശൂന്യമായി തോന്നി. തന്റെ ചായ ഉണ്ടാക്കാൻ ആരുമില്ല എന്നതിലുപരി, തന്റെ ഏക സുഹൃത്തിനെ ഒരു മൃഗമാക്കി മാറ്റിയതിൽ അദ്ദേഹത്തിന് ആദ്യമായി പശ്ചാത്താപം തോന്നി. അദ്ദേഹം രാത്രിയും പകലും ലാബിൽ ഇരുന്നു ഇതിനുള്ള പ്രതിവിധി കണ്ടുപിടിക്കാൻ ശ്രമിച്ചു.
ഒടുവിൽ, ഹ്യൂമൻ-റീസെറ്റ് എന്ന മരുന്ന് അദ്ദേഹം തയ്യാറാക്കി. അദ്ദേഹം കാട്ടിലേക്ക് പോയി സന്ധ്യയെ വിളിച്ചു.
"സന്ധ്യേ... തിരിച്ചു വരൂ! നിന്റെ സാറാണ് വിളിക്കുന്നത്! നിന്നെ പഴയ പോലെ ആക്കാൻ ഉള്ള മരുന്ന് ഞാൻ കണ്ടെത്തി"
കാടിനുള്ളിലെ ഒരു ഗുഹയിൽ നിന്ന് പതുക്കെ ആ ഭീകരരൂപം പുറത്തുവന്നു. സന്ധ്യയുടെ കണ്ണുകളിൽ പഴയ തിളക്കമില്ലായിരുന്നു. വേണു പിള്ള വിറയ്ക്കുന്ന കൈകളോടെ ആ ഇൻജക്ഷൻ അവളുടെ ചെതുമ്പലുകൾക്കിടയിലേക്ക് കുത്തിവെച്ചു.
അടുത്ത നിമിഷം വല്ലാത്തൊരു കാഴ്ചയായിരുന്നു. സന്ധ്യയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. ചെതുമ്പലുകൾ ഓരോന്നായി പൊഴിഞ്ഞു വീണു. നട്ടെല്ല് നേരെയായി. വിരലുകൾ മുളച്ചു വന്നു. മിനിറ്റുകൾക്കുള്ളിൽ, വേദന കൊണ്ട് പുളഞ്ഞ ശേഷം, സന്ധ്യ പഴയതുപോലെ ഒരു മനുഷ്യസ്ത്രീയായി തറയിൽ കിടന്നു.
അവൾ പതുക്കെ കണ്ണുതുറന്നു വേണു പിള്ളയെ നോക്കി.
"സാറേ... എനിക്ക്...എലിയെയും തവളകളെയും കിളിയെയും തിന്നു മടുത്തു എനിക്ക് ഒരു ചായ കുടിക്കണം. നല്ല ചൂടുള്ള ചായ! പിന്നെ പപ്സ് അല്ലെങ്കിൽ പരിപ്പുവട"
വേണു പിള്ള സന്തോഷം കൊണ്ട് കരഞ്ഞുപോയി. "ഇനി ഞാൻ പാമ്പിനെ വെച്ച് പരീക്ഷണം നടത്തില്ല സന്ധ്യേ... ഇനി നമുക്ക് വല്ല ശലഭങ്ങളെയും വെച്ച് നോക്കാം!"
“ ഫ്ഭാ തനിക്ക് മതിയായില്ല അല്ലെ “
സന്ധ്യ ദേഷ്യത്തോടെ അടുത്തു കിടന്ന ഒരു കല്ലെടുത്ത് വേണു പിള്ളയ്ക്ക് നേരെ എറിഞ്ഞു.
"ഇനി മേലിൽ സയൻസ് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ, സാറിനെ ഞാൻ പച്ചയ്ക്ക് തിന്നും! പാമ്പായിരുന്നപ്പോൾ പഠിച്ച ശീലമാണ്!"
“ അതിനു നീ അല്ലെ പെണ്ണെ അത് എടുത്തു കുത്തിയത് “
“ ഹാ..എന്റെ ഐഡിയ ആയിപ്പോയി അല്ലെങ്കിലുണ്ടല്ലോ”
“ സാരമില്ല വാ ചായയും പലഹാരവും വാങ്ങിത്തരാം “
“ ഉം “
രണ്ടുപേരും ആ കാട്ടിലൂടെ നടന്നു നീങ്ങി. ലാബിലെ ടെസ്റ്റ് ട്യൂബുകൾ അപ്പോഴും നീല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു, പക്ഷേ സന്ധ്യയ്ക്ക് ഇനി വേണ്ടത് അവളുടെ സാധാരണ ജീവിതം മാത്രമായിരുന്നു.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟
ഭരണി
( Based On True Events കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
നിലമ്പൂരിലെ ആ പഴയ കാട്ടുപാതകൾക്ക് അർദ്ധരാത്രിയിൽ ഒരു പ്രത്യേക ഗന്ധമാണ്ഈറൻ മണ്ണും, കരിയിലകൾ ചീഞ്ഞതും, പിന്നെ വന്യമായ ഏതോ കാട്ടുപൂക്കളുടെ ലഹരിപിടിപ്പിക്കുന്ന മണവും. മുപ്പതു മുപ്പത്തഞ്ചു വർഷം മുൻപുള്ള നിലമ്പൂർ ഇന്നത്തെ പോലെയല്ല. ജനവാസം കുറവ്, തേക്കിൻകാടുകൾ കൂടുതൽ. അവിടെയാണ് നമ്മുടെ സജിതൻ തമ്പി എന്ന കൈമടത്തിലാശാൻ വാണിരുന്നത്.
തമ്പിക്ക് ആ പേര് വന്നത് പുള്ളിയുടെ തറവാടിത്തം കൊണ്ടൊന്നുമല്ല, മറിച്ച് എന്തിനും ഏതിനും കൈ മടക്കി ഒരെണ്ണം കൊടുക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ്. കയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഒന്നരയടി നീളമുള്ള, അറ്റത്ത് പിത്തള കുമിളയുള്ള ആ ചെരിപ്പൂരാൻ വടി (ഇരുമ്പ് വടി) കൊണ്ട് തമ്പി എത്ര പേരുടെ തല അടിച്ചു പൊട്ടിച്ചിട്ടുണ്ട് എന്നതിന് കണക്കില്ല.
അന്നൊരു ശനിയാഴ്ചയായിരുന്നു. ചാലിയാർ പുഴയുടെ തീരത്തുള്ള ഏതോ ഒരു രഹസ്യ സങ്കേതത്തിൽ നിന്ന് സാമാന്യം നല്ല നിലയിൽ വാറ്റ് സേവയും നടത്തി ' വെള്ളത്തിലാശാൻ' തമ്പി വീട്ടിലേക്ക് നടക്കുകയാണ്. കൂടെ ഉണ്ടായിരുന്നവർ നേരത്തെ വലിഞ്ഞു. തമ്പിക്ക് പേടി എന്ന സാധനം നിഘണ്ടുവിലില്ല. കാരണം, പുള്ളി വിശ്വസിക്കുന്നത്
"പ്രേതത്തിനൊക്കെ മനുഷ്യനെ പേടിയാണ്, പ്രത്യേകിച്ചും നല്ല വെളിവില്ലാത്ത മനുഷ്യനെ" എന്നാണ്.
ആകാശം കറുത്തിരുണ്ടിരിക്കുന്നു. ഇടയ്ക്കിടെ മിന്നുന്ന മിന്നൽപ്പിണരുകൾ തേക്കിൻകാടിനെ ഒരു ഹൊറർ സിനിമയിലെ സെറ്റ് പോലെയാക്കുന്നുണ്ട്. തമ്പിയുടെ കയ്യിൽ അന്നത്തെ കാലത്തെ അത്യാധുനിക ആയുധമായ രണ്ടടി നീളമുള്ള വെളിച്ചം തരുന്ന ഒരു എവറെഡി ടോർച്ചുണ്ട്. ഇടയ്ക്ക് ടോർച്ച് അണയും, അപ്പോൾ തമ്പി അതിനൊരു അടി കൊടുക്കും, അപ്പോൾ അത് വീണ്ടും കത്തും. ടോർച്ചിനോട് പോലും തമ്പിക്ക് ആ ഒരു സമീപനമേ ഉള്ളൂ.
നടന്നു നടന്നു പാതിവഴിയിലെത്തി. റോഡിന്റെ ഇരുവശവും വലിയ തേക്കിൻ തോട്ടങ്ങളാണ്. പെട്ടെന്നാണ് സജിതൻ തമ്പിക്ക് ഒരു കാര്യം മനസ്സിലായത് കാട്ടിലെ ചീവീടുകൾ പെട്ടെന്ന് നിശബ്ദമായിരിക്കുന്നു. കാടിന് ഒരു മരവിപ്പ്. വായുവിൽ പെട്ടെന്ന് ഒരു ശ്വാസം മുട്ടൽ.ഒരു പ്രത്യേക മണം
"ഇതെന്താടാ സന്ധ്യയ്ക്ക് കഴിച്ച ആട്ടിൻ ചോരയുടെ ഗന്ധമാണോ അതോ ആരെങ്കിലും ചന്ദനത്തിരി കത്തിച്ചതാണോ?" തമ്പി സ്വയം ചോദിച്ചു.
പെട്ടെന്ന് ദൂരെ ടോർച്ച് വെളിച്ചത്തിന്റെ പരിധിയിൽ ഒരു രൂപം. വെളുത്ത വസ്ത്രം ധരിച്ച ഒരാൾ. തമ്പി ആദ്യം കരുതി അത് തന്നെ അന്വേഷിച്ചു വന്ന വല്ല പോലീസുകാരനായിരിക്കുമെന്ന്.
"എടാ... ആരാടാ അവിടെ?" തമ്പി ഗർജ്ജിച്ചു. മറുപടിയില്ല. ആ രൂപം ഒരേ താളത്തിൽ മുന്നോട്ട് നടക്കുകയാണ്.
തമ്പി നടത്തത്തിന്റെ വേഗത കൂട്ടി.
"നിൽക്കടാ അവിടെ, ഈ സജിതൻ തമ്പി വിളിക്കുമ്പോൾ നിൽക്കാത്ത ഏതാടാ നീ?" തമ്പി ഓടി ആ രൂപത്തിന്റെ തൊട്ടുപിന്നിലെത്തി. ഏതാണ്ട് അഞ്ചടി ദൂരം.
അവിടെയാണ് തമ്പി ആദ്യം ഞെട്ടിയത്! ടോർച്ചിന്റെ ശക്തമായ വെളിച്ചം വീണിട്ടും ആ രൂപത്തിന് ഒരു നിഴലില്ല! റോഡിൽ തമ്പിയുടെ നിഴൽ ഒരു ഭീമനെപ്പോലെ നീണ്ടു കിടക്കുന്നു, പക്ഷേ ആ രൂപത്തിന് താഴെ വെറും ശൂന്യത.
"ആഹാ, ഇത് കൊള്ളാമല്ലോ. നിഴലില്ലാത്തവൻ. ഇവൻ വല്ല ഗ്ലാസ്സ് കൊണ്ട് ഉണ്ടാക്കിയതാണോ?" തമ്പി ചിന്തിച്ചു. ഉള്ളിലെ ലഹരി അല്പം കുറഞ്ഞതുപോലെ തോന്നി.
പെട്ടെന്ന് ആ രൂപം നിന്നു. തമ്പിയും നിന്നു.
പിന്നെ സംഭവിച്ചത് സജിതൻ തമ്പിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സസ്പെൻസ് ആയിരുന്നു. ആ രൂപം തിരിഞ്ഞില്ല, പകരം അതിന്റെ പാദങ്ങൾ മാത്രം 180 ഡിഗ്രി പിന്നിലേക്ക് തിരിഞ്ഞു! എന്നിട്ട് അത് തമ്പിയുടെ നേർക്ക് നടക്കാൻ തുടങ്ങി.
അതൊരു സ്ത്രീയായിരുന്നു. മുടി അഴിച്ചിട്ടിരിക്കുന്നു. പക്ഷേ മുഖം കാണാൻ കഴിയുന്നില്ല, കാരണം മുടി മുഖത്തിന് മുന്നിലേക്കാണ് വീണുകിടക്കുന്നത്. ആ നടത്തം... അത് വിവരിക്കാൻ കഴിയില്ല. മൈക്കിൾ ജാക്സന്റെ 'മൂൺവാക്കിനെ'ക്കാൾ സ്മൂത്ത് ആയിട്ട്, വായുവിൽ തെന്നി നീങ്ങുന്നത് പോലെയായിരുന്നു.
" ഇതിപ്പോ എന്റെ നെഞ്ചത്തോട്ട് കേറുമല്ലോ!" തമ്പി ഒന്ന് പിന്നോട്ട് മാറി.
…….
അത് അടുത്തേക്ക് വരുംതോറും ആ തണുപ്പ് കൂടി വന്നു. തമ്പിക്ക് ഒരു കാര്യം ഉറപ്പായി—ഇത് ഭൂമിയിലുള്ള ഐറ്റമല്ല. സാധാരണക്കാരനാണെങ്കിൽ അവിടെ ബോധം കെട്ടു വീഴും. പക്ഷേ സജിതൻ തമ്പിക്ക് വന്നത് അദമ്യമായ ദേഷ്യമാണ്. തന്റെ വഴി തടഞ്ഞ ആ അശരീരി ആയ അലവലാതിയോടുള്ള അടങ്ങാത്ത ദേഷ്യം!
"നിന്റെ കോപ്രായങ്ങൾ നിന്റെ തന്തപ്പടിയോട് പോയി കാണിക്ക്!" തമ്പി തന്റെ ചെരിപ്പൂരാൻ വടി മുറുക്കിപ്പിടിച്ചു. രൂപം മൂന്നടി ദൂരെയെത്തി. ആ രൂപത്തിന്റെ കാലുകൾ നിലത്തു മുട്ടുന്നില്ല എന്ന് കണ്ടതോടെ തമ്പിയുടെ കണ്ണടച്ചു ശ്വാസം ഉള്ളിലേക്ക് ആഞ്ഞെടുത്തു
പിന്നെ അവിടെ കേട്ടത് നിലമ്പൂർ നഗരം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഭരണി പാട്ടായിരുന്നു! സജിതൻ തമ്പി തന്റെ കയ്യിലുള്ള തെറി നിഘണ്ടു തുറന്നു. ആ രൂപത്തിന് കേട്ടിട്ടില്ലാത്ത തരത്തിലുള്ള തെറികൾ അക്ഷരശ്ലോകം പോലെ പുറത്തുവന്നു.
"എടാ... %%₹@#% നീ ഏതാടി വെളുത്ത തുണി പുതച്ച &*-=%? നിന്റെ അമ്മേടെ &%₹#@ !"
തെറിവിളിയുടെ കൂടെ തമ്പി തന്റെ വടി വായുവിൽ ചുഴറ്റി ഒരു അലർച്ചയും കൂടി പാസ്സാക്കി. എന്നിട്ട് ആ രൂപത്തിന്റെ തല ലക്ഷ്യമാക്കി ഒറ്റ വീശൽ!
"ഠേ!!"
ഒരു വലിയ ശബ്ദം. വടി ആ രൂപത്തിന്റെ തലയിലൂടെ കടന്നുപോയത് വെറും പുകയിലൂടെ കടന്നുപോകുന്നത് പോലെയായിരുന്നു. പക്ഷേ, വടി വീശിയ നിമിഷം ഒരു ഭീകരമായ കാറ്റ് ആ വഴിയിലൂടെ കടന്നുപോയി. ടോർച്ച് വെളിച്ചത്തിൽ തമ്പി കണ്ടു—ആ വെളുത്ത രൂപം പതിയെ വെണ്ണീർ പോലെ വായുവിൽ അലിഞ്ഞുചേരുന്നു.
……
ആ രൂപം മാഞ്ഞപ്പോൾ അവിടെ ഒരു ചെറിയ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ അതങ്ങ് മാഞ്ഞുപോയി. തമ്പി അവിടെത്തന്നെ ഇരുന്നുപോയി. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ അത് പേടി കൊണ്ടല്ല, മറിച്ച് തന്റെ എനർജി മുഴുവൻ ആ തെറിവിളിയിൽ തീർന്നുപോയതുകൊണ്ടാണ്.
അല്പനേരം കഴിഞ്ഞ് എഴുന്നേറ്റ് നടന്നപ്പോൾ റോഡിൽ ഒരു കാര്യം കണ്ടു—ഒരു ചെറിയ കരിങ്കൂവളപ്പൂവ്! നിലമ്പൂരിൽ അക്കാലത്ത് എവിടെയും കാണാത്ത ഒരു പൂവ്. തമ്പി ആ പൂവ് എടുത്തില്ല. പകരം അത് നോക്കി മുകളിലേക്ക് ഒരു ഉഗ്രൻ തെറിയും കൂടി പറഞ്ഞിട്ട് വീട്ടിലേക്ക് വച്ചുപിടിച്ചു.
…….
പിറ്റേന്ന് രാവിലെ തന്റെ വടി നോക്കിയപ്പോൾ തമ്പി ഒന്ന് കൂടി ഞെട്ടി. ആ ഇരുമ്പ് വടിയുടെ അറ്റത്തുള്ള പിത്തള കുമിള കരിപിടിച്ചത് പോലെ കറുത്തിരിക്കുന്നു. എത്ര ഉരച്ചിട്ടും ആ കറുപ്പ് മാഞ്ഞില്ല. തമ്പി അത് ചാണകവെള്ളത്തിൽ ഇട്ടു നോക്കി, മണ്ണെണ്ണയിൽ ഇട്ടു നോക്കി—രക്ഷയില്ല.
…….
നിലമ്പൂരിലെ ആളുകൾ ഇന്നും പറയാറുണ്ട്, അന്ന് രാത്രി സജിതൻ തമ്പി നേരിട്ടത് ആ കാട്ടിലെ ഏതോ പുരാതനമായ ഒരു ആത്മാവിനെയായിരുന്നു എന്ന്. ആ കറുത്ത പാട് വീണ വടി തമ്പി പിന്നീട് ഉപയോഗിച്ചിട്ടില്ല. അത് ഇന്നും അദ്ദേഹത്തിന്റെ തറവാട്ടിലെ ഒരു ഇരുണ്ട മൂലയിൽ ഇരിപ്പുണ്ട്—ആ രാത്രിയുടെ ഓർമ്മപ്പെടുത്തലായി.
ആ സംഭവത്തിന് ശേഷം സജിതൻ തമ്പി രാത്രിയിൽ ഇറങ്ങുമ്പോൾ ഒരു മാറ്റം വരുത്തി. കയ്യിൽ വടിക്ക് പകരം ഒരു ഭരണി'യും കൊണ്ടു നടക്കാൻ തുടങ്ങി. ആളുകൾ ചോദിച്ചപ്പോൾ തമ്പി പറഞ്ഞു
"ഭരണി പാട്ട് പാടിയാൽ പോകാത്തവരെ ഞാൻ ഈ ഭരണിയിൽ അങ്ങോട്ട് അടയ്ക്കും!"
“ ഇയ്യാൾക്ക് വട്ടായോ “ ആളുകൾ പിറുപിറുത്തു
പിന്നീട് ആ വഴിയേ പോയ ഒരു യക്ഷിയും തമ്പിയെ ശല്യം ചെയ്തിട്ടില്ല. തമ്പിയുടെ തെറിവിളി കേട്ട് യക്ഷികൾ റൂട്ടും മാറ്റി, അവരുടെ ഡ്രസ്സ് കോഡും മാറ്റിയെന്നാണ് നാട്ടിലെ കിംവദന്തി.
…….
End
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟
നിഴലില്ലാത്തവൾ
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
…………………………………….
വയനാടൻ ചുരത്തിലെ മഞ്ഞുപുതച്ച രാത്രികൾക്ക് എപ്പോഴും ചോരയുടെ മണമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട്. ലക്കിടിയിലെ ആ പഴയ ആൽമരത്തിനടുത്ത് നിൽക്കുമ്പോൾ ആദർശിന് ആ വാചകം വെറുതെ ഓർമ്മ വന്നു. ചുരം ഇറങ്ങാൻ പോകുന്ന ആ ടൂറിസ്റ്റ് ബസ്സിന് പിന്നിൽ നിഴലുകളെപ്പോലെ അവർ 6 പേരും നിന്നു
സന്ധ്യ, സാമുവൽ, ബിജു ജോൺ, ഗീത, സുരേഷ് പിന്നെ ആദർശും.
സാമൂവൽ തന്റെ ഭീതി ജനക മായ അനുഭവം പങ്കുവെക്കുകയായിരുന്നു
"ഭൂതവും പ്രേതവും ഒക്കെ വെറും സൈക്കോളജിക്കൽ പ്രശ്നം ആണ് സാമുവലേ. നിന്റെ ഈ പേടി കാണുമ്പോൾ എനിക്ക് ശരിക്കും പുച്ഛമാണ് തോന്നുന്നത്." സന്ധ്യ തന്റെ ഐഫോണിൽ നോക്കി പരിഹാസത്തോടെ പറഞ്ഞു. അവൾ ഇടയ്ക്കിടെ ഫോൺ സ്ക്രീനിൽ സ്വന്തം മുഖം നോക്കി മുടി ഒതുക്കുന്നുണ്ട്. അവളുടെ ചുണ്ടിലെ കടും ചുവപ്പ് ലിപ്സ്റ്റിക് ആ രാത്രിയുടെ നിശബ്ദതയിൽ വല്ലാത്തൊരു വൈരുദ്ധ്യം തോന്നിപ്പിച്ചു.
"എടി സന്ധ്യേ, ഈ ചിരി അധികം വേണ്ട. ചില സത്യങ്ങൾ വെളിച്ചത്ത് വരുമ്പോൾ നിന്റെ ഈ ഐഫോൺ പോലും കൈയ്യിൽ നിന്ന് താഴെ പോകും."
ആദർശ് തന്റെ പഴയ സിപ്പൊ ലൈറ്റർ തെളിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. മൂന്ന് വട്ടം ശ്രമിച്ചിട്ടും ലൈറ്റർ കത്തുന്നില്ല. കാറ്റില്ലാഞ്ഞിട്ടും തീനാളം ആരോ ഊതിക്കെടുത്തുന്നത് പോലെ അണഞ്ഞുപോകുന്നു. ആദർശിന്റെ കണ്ണുകൾ മാത്രം സന്ധ്യയുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
"ബാക്കി പറ സാമുവൽ... ആ കൊടും വളവിൽ വെച്ച് നീ ശരിക്കും എന്താ കണ്ടത്?" ബിജു ജോൺ തന്റെ തോളിലെ ഭാരമേറിയ ബാഗ് നിലത്ത് വെച്ച് ചോദിച്ചു. അവന്റെ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു.
സാമുവൽ വിറയ്ക്കുന്ന കൈകളോടെ വെള്ളം കുടിച്ചു. അവന്റെ തൊണ്ട വരണ്ടിരുന്നു.
"പെട്രോൾ തീർന്നപ്പോൾ ഞാൻ വണ്ടി തള്ളി ആ സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്നു. ചുറ്റും കനത്ത മൂടൽമഞ്ഞായിരുന്നു. പെട്ടെന്നാണ് ആ കുറ്റിക്കാടുകൾക്കിടയിൽ നിന്ന് ഒരു ഇളം കാറ്റ് വീശിയത്. കരിയിലകൾക്കിടയിൽ നിന്ന് ആരോ നടന്നു വരുന്ന ശബ്ദം. ഞാൻ നോക്കിയപ്പോൾ... അവിടെ ഒരു സുന്ദരി!
സൂചിഗോതമ്പ് നിറം, പകുതി വിടർന്ന കൺപോളകൾ, അവളുടെ നീലക്കണ്ണുകൾക്ക് കാന്തികശക്തിയുള്ളതുപോലെ തോന്നി. ആ സുന്ദരമായ മുഖം കണ്ടപ്പോൾ എന്റെ ഉള്ളിലെ പേടി ഒഴിഞ്ഞുമാറി. പകരം ഒരു വല്ലാത്ത വശ്യത എന്നെ കീഴടക്കി. അവൾ എന്റെ അടുത്തേക്ക് വന്നു, ആ ചുണ്ടിലെ കടുംചുവപ്പ് ലിപ്സ്റ്റിക് വല്ലാത്തൊരു പ്രണയം എന്നിൽ നിറച്ചു. അവളെ വാരിപ്പുണരാൻ വെമ്പുന്ന മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല.
പെട്ടെന്നാണ് ദൂരെ നിന്ന് ആ ജീപ്പ് വരുന്നത് കണ്ടത്. അതിന്റെ ഹെഡ്‌ലൈറ്റ് പ്രകാശം അവളുടെ മേൽ തുളച്ചു കയറി. ആ ഒരു നിമിഷം... ആ പ്രകാശത്തിൽ ഞാൻ കണ്ടു... എന്റെ മുന്നിൽ നിൽക്കുന്നത് ആ സുന്ദരിയല്ല! മാംസമില്ലാത്ത, ഉറ്റുനോക്കുന്ന വെളുത്ത അസ്ഥികൂടം! അവളുടെ ആ പട്ടുസാരിക്ക് താഴെ കാലുകളില്ലായിരുന്നു. ജീപ്പിലിരുന്നവർ നിലവിളിക്കുന്നത് ഞാൻ കേട്ടു. ടയറുകൾ റോഡിൽ ഉരയുന്ന മണം അപ്പോഴും അവിടെ പടരുന്നുണ്ടായിരുന്നു. അവർ വണ്ടി വെട്ടിത്തിരിച്ചു പോയതും ഞാൻ ബോധരഹിതനായി വീണതും ഒരുമിച്ചായിരുന്നു."."
സന്ധ്യ വീണ്ടും പൊട്ടിച്ചിരിച്ചു.
"എന്നിട്ട്? അവൾ നിന്റെ വണ്ടി തള്ളാൻ സഹായിച്ചോ? അതോ ആ അസ്ഥിരൂപം നിനക്ക് ഡീസൽ തന്നോ? സാമുവലേ, നീ ഒരു നല്ല തിരക്കഥാകൃത്താവേണ്ടവനായിരുന്നു. ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള കഥകളുമായി നടക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു?"
"ചിരിക്കണ്ട സന്ധ്യേ," സുരേഷ് ഗൗരവത്തിൽ പറഞ്ഞു.
"സാമുവൽ അന്ന് ബോധംകെട്ടു വീണത് വെറുതെയല്ല. അവനെ ഡിസ്ചാർജ് ചെയ്ത നേഴ്സ് പറഞ്ഞത് അവന്റെ ശരീരത്തിൽ ആരോ നഖം കൊണ്ട് പോറിച്ച പാടുകൾ ഉണ്ടെന്നാണ്. ആഴത്തിലുള്ള മുറിവുകൾ. അന്ന് ആ റൂട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർ പറഞ്ഞത് അയാൾ കണ്ടത് റോഡിന്റെ നടുവിൽ ഒരു കരിമ്പടം പുതച്ച രൂപം നിൽക്കുന്നതാണ് എന്നാണ്."
……..
വയനാടൻ ചുരത്തിലെ ആ പഴയ ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ തണുത്ത കാറ്റ് ചൂളം വിളിച്ചു കടന്നുപോയി. ദൂരെ സന്ധ്യ തന്റെ ഐഫോണിൽ നോക്കി ആരുടെയോ പേരും വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നത് ആദർശ് സൂക്ഷ്മമായി നിരീക്ഷിച്ചു. അവൻ പതുക്കെ ഗീതയെ അല്പം മാറ്റി നിർത്തി.
"ഗീതേ..." ആദർശിന്റെ ശബ്ദം ഒരു മന്ത്രണം പോലെയായിരുന്നു. "ഈ സന്ധ്യ എന്നുമുതലാണ് നിന്റെ കൂട്ടുകാരിയായത്? നിന്റെ അതേ മുറിയിലാണോ അവൾ താമസിക്കുന്നത്?"
ഗീത വിറയ്ക്കുന്നുണ്ടായിരുന്നു.
"രണ്ട് ആഴ്ച... രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ ആദർശ്. ഹോസ്റ്റലിൽ ഒരു ബെഡ് ഒഴിവുണ്ടായിരുന്നു, അവിടെയാണ് വാർഡൻ അവളെ അഡ്മിറ്റ് ചെയ്തത്. പക്ഷേ..." അവൾ പാതിയിൽ നിർത്തി.
"പക്ഷേ എന്ത്?" ആദർശ് അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
"അവൾ വന്ന അന്ന് മുതൽ ഹോസ്റ്റലിലെ സെക്യൂരിറ്റി ബാബു ചേട്ടനെ കാണാനില്ല. പോലീസിൽ പരാതി നൽകിയിട്ടും ഒരു വിവരവുമില്ല. പിന്നെ... അവളുടെ മുറിയിൽ നിന്ന് എപ്പോഴും ഒരു പഴയ കുന്തിരിക്കത്തിന്റെയും ഏതോ ചീഞ്ഞ മാംസത്തിന്റെയും മണം വരും. രാത്രി അവൾ ആരോടോ സംസാരിക്കുന്നത് കേൾക്കാം. സംഭാഷണങ്ങൾക്കിടയിൽ അവളുടെ ശബ്ദം പെട്ടെന്ന് മാറി വരും—ഒരിക്കൽ ഒരു കുട്ടിയുടേത് പോലെ, അടുത്ത നിമിഷം ഒരു വൃദ്ധയുടേത് പോലെ. പക്ഷേ മുറിയിൽ അവൾ തനിച്ചാണ്."
ആദർശ് ഒന്ന് മൂളി.
"അടുത്ത ഞായറാഴ്ച നമ്മുടെ കോളേജിൽ നിന്ന് പ്ലാൻ ചെയ്ത ആ യാത്ര എങ്ങോട്ടാ?" ആദർശ് ചോദിച്ചു.
"ഊട്ടിയിലേക്ക്. എഴുപത്തിയഞ്ച് പേരുണ്ട്, ബോട്ടിങ്ങിന് പോകാനാണ് പ്ലാൻ. സന്ധ്യയാണ് എല്ലാവരുടെയും പേരും വിവരങ്ങളും ലിസ്റ്റ് ചെയ്തത്. അവൾക്ക് ഇതിൽ വലിയ താല്പര്യമായിരുന്നു. ഓരോരുത്തരുടെയും രക്തഗ്രൂപ്പ് വരെ അവൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കി... എന്തിനാണോ എന്തോ!" ഗീതയുടെ ശബ്ദം വല്ലാതെ ഇടറി.
ആദർശിന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു, പക്ഷേ അത് ക്രൂരമായിരുന്നു.
"എഴുപത്തിയഞ്ച്... ആ സംഖ്യ പവിത്രമാണ് ഗീതേ. നീ പോകുന്ന ബസിൽ ഇരിക്കുമ്പോൾ ഒരു കാര്യം ഓർക്കണം. ചുരത്തിൽ വണ്ടി മറിയുകയാണെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്ക്. നിങ്ങൾ എഴുപത്തിയഞ്ച് പേരും കത്തി എരിയുന്നത് നീ ആലോചിച്ചിട്ടുണ്ടോ?"
ഗീത ഞെട്ടിപ്പോയി. അവളുടെ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
"ആദർശ്... നീ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്? അവൾ വെറുമൊരു പെൺകുട്ടിയല്ലേ?"
"പെൺകുട്ടിയോ?" ആദർശ് പതുക്കെ അവളുടെ ചെവിയിൽ മന്ത്രിച്ചു.
"നീ ഒന്നുകൂടി ശ്രദ്ധിക്കണം. സന്ധ്യ ആർട്‌സ് വിങ്ങിലാണോ അതോ സയൻസ് വിങ്ങിലാണോ എന്ന് നിനക്കറിയാമോ? വാർഡൻ അവളെ അഡ്മിറ്റ് ചെയ്തത് കണ്ട ആരെങ്കിലും ഉണ്ടോ?"
ഗീത ഒന്നും മിണ്ടാതെ നിന്നു.
‘സത്യമാണ്, സന്ധ്യയെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.’
"ഒരു കാര്യം കൂടി..." ആദർശ് മുന്നോട്ട് നീങ്ങി നിന്നു.
"ആ സ്ട്രീറ്റ് ലൈറ്റ് മിന്നുമ്പോൾ നീ സന്ധ്യയെ ശ്രദ്ധിക്കണം. പക്ഷേ ഇമ വെട്ടരുത്. റോഡിൽ നമ്മുടെ എല്ലാവരുടെയും നീണ്ട നിഴലുകൾ വീഴുന്നുണ്ട്. സാമുവലിന്റെയും ബിജുവിന്റെയും എന്റെയും... പക്ഷേ സന്ധ്യ നിൽക്കുന്നിടത്തേക്ക് നീ നോക്കുമ്പോൾ ആ കാഴ്ച കാണും. അത് കണ്ടാൽ പിന്നെ നീ അവിടെ നിൽക്കില്ല."
"എന്താ ആദർശ് നീ പറഞ്ഞു വരുന്നത്?" ഗീത കരച്ചിലിന്റെ വക്കിലെത്തി.
"ഒന്നുമില്ല... ദാ, സന്ധ്യ നമ്മളെ നോക്കുന്നു."
പെട്ടെന്ന് സന്ധ്യ അങ്ങോട്ടേക്ക് നടന്നു വന്നു. അവളുടെ ആ കടുപ്പമേറിയ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.
"ആദർശ്... എന്താ ഗീതയോടു ഇത്രയും സംസാരിക്കാൻ?"
"ചുമ്മാ ഒരു തമാശ പറഞ്ഞതാ സന്ധ്യേ..." ആദർശ് ശാന്തനായി പറഞ്ഞു. "യാത്രയെക്കുറിച്ചുള്ള ആകാംക്ഷ!"
സന്ധ്യ ഒന്നു പുഞ്ചിരിച്ചു. പക്ഷേ ആ പുഞ്ചിരി അവളുടെ അധരങ്ങളിൽ മാത്രം ഒതുങ്ങി നിന്നു; കണ്ണുകൾ അപ്പോഴും ശൂന്യമായി ആദർശിനെ ഉറ്റുനോക്കുകയായിരുന്നു.
…….
രാത്രി പതിനൊന്ന് മണി കഴിഞ്ഞു. അവർ കൈതപ്പുറം വളവിൽ എത്തി. നിലാവ് പാൽ പോലെ പരന്നു കിടക്കുന്നുണ്ടെങ്കിലും മരങ്ങൾക്കിടയിൽ ഇരുട്ട് ഒരു കരിമ്പടം പോലെ പുതഞ്ഞു കിടക്കുന്നു. ദൂരെ ഒരു നായ ഓരിയിടുന്നത് നിശബ്ദതയെ കീറിമുറിച്ചു. പെട്ടെന്ന് കാലാവസ്ഥ മാറി. മഞ്ഞുപടലങ്ങൾക്കിടയിൽ നിന്ന് ഒരു തണുത്ത കാറ്റ് വീശി.ആദർശ് ബിജു ജോണിനോട് സന്ധ്യയെ കണ്ണു ചിമ്മാതെ ശ്രദ്ധിക്കാൻ രഹസ്യം ആയി പറഞ്ഞു
"സന്ധ്യേ, നിനക്ക് ഇത്രയും ധൈര്യം എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഇവിടെ പേടിച്ചു വിറച്ചു നിൽക്കുകയല്ലേ?" ബിജു ജോൺ ചോദിച്ചു. അവൻ വശങ്ങളിലേക്ക് നോക്കുന്നുണ്ടായിരുന്നു, ഇരുട്ടിൽ എന്തോ ചലിക്കുന്നത് പോലെ അവന് തോന്നി.
"എനിക്ക് പേടിയില്ല ബിജു. കാരണം, മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ പേടിപ്പിക്കാൻ മാത്രമേ അറിയൂ. അവർക്ക് നമ്മളെ തൊടാൻ കഴിയില്ല. നമ്മൾ വിചാരിച്ചാൽ അവരെ വെറും വായുവാക്കി മാറ്റാം. ആത്മാക്കൾക്ക് ഭൗതികമായ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു." സന്ധ്യ ഒരു നിഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കണ്ണുകൾ നിലാവിൽ തിളങ്ങുന്നുണ്ട്, പക്ഷേ ആ തിളക്കത്തിന് ഒരു തരം കൃത്രിമത്വമുണ്ടായിരുന്നു. കണ്ണിലെ കൃഷ്ണമണികൾ അനങ്ങുന്നില്ലെന്ന് ബിജു ശ്രദ്ധിച്ചു.
പെട്ടെന്ന് ദൂരെ നിന്ന് ഒരു ബസ്സിന്റെ ഇരമ്പൽ കേട്ടു. വലിയൊരു യന്ത്രം കുന്നിറങ്ങി വരുന്ന ശബ്ദം. ബിജു ജോൺ സന്ധ്യയെ തന്നെ നോക്കി നിന്നു. ആദർശ് നേരത്തെ തന്റെ ചെവിയിൽ മന്ത്രിച്ചതുപോലെ അവൻ കണ്ണു ചിമ്മിയില്ല.
ബസ് വളവ് തിരിഞ്ഞുവന്നു. അതിന്റെ ശക്തമായ ഹെഡ്‌ലൈറ്റ് സന്ധ്യയുടെ മേൽ നേരിട്ട് പതിച്ച ആ നിമിഷം ബിജു ജോൺ ഒരു പട്ടി മോങ്ങുന്ന പോലെ മോങ്ങി പിന്നോട്ട് മറിഞ്ഞു.
“ആ ആ”
"ആ..ദർശ്! നോക്ക്! അവളുടെ നിഴൽ!" ബിജു അലറി.
റോഡിൽ എല്ലാവരുടെയും നീണ്ട നിഴലുകൾ വീഴുന്നുണ്ട്. ഗീതയുടെയും ബിജുവിന്റെയും ആദർശിന്റെയും നിഴലുകൾ റോഡരികിലെ മണ്ണിൽ കറുത്ത രൂപങ്ങളായി പതിഞ്ഞു. പക്ഷേ സന്ധ്യ നിൽക്കുന്നിടത്ത് ഒരു ശൂന്യത മാത്രം. അവൾക്ക് നിഴലില്ല! അവളുടെ കാലുകൾക്ക് താഴെ ടാർ റോഡ് തിളങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ ചുറ്റും ആയിരക്കണക്കിന് ഈയാംപാറ്റകൾ ആകാശത്ത് നിന്ന് ചത്തു വീഴാൻ തുടങ്ങി. വായുവിൽ ഒരു ശ്മശാനത്തിലെ പഴകിയ ഗന്ധം പടർന്നു.
"എന്താ ബിജു? എന്റെ മേക്കപ്പ് പോയോ? അതോ നിന്റെ കണ്ണിന് വല്ല തകരാറുമുണ്ടോ?"
സന്ധ്യയുടെ ശബ്ദം പെട്ടെന്ന് മാറി. അത് ഒരു മനുഷ്യന്റേതായിരുന്നില്ല. നൂറു പേർ ഒന്നിച്ച് സംസാരിക്കുന്നത് പോലെയുള്ള ഒരു പ്രതിധ്വനി അതിലുണ്ടായിരുന്നു. പഴയൊരു റേഡിയോയിലെ സിഗ്നൽ തടസ്സപ്പെട്ട ശബ്ദം പോലെ.
ആദർശ് പതുക്കെ മുന്നോട്ട് വന്നു. അവൻ തന്റെ പോക്കറ്റിൽ നിന്ന് പട്ടുതുണിയിൽ പൊതിഞ്ഞ ആ സാധനം പുറത്തെടുത്തു.
"എഴുപത്തിയഞ്ച് പേരുടെ ലിസ്റ്റ് നീ തയ്യാറാക്കിയത് ബോട്ടിങ്ങിനു പോകാനല്ല, മറിച്ച് ആ ബസ് ചുരത്തിൽ നിന്ന് താഴേക്ക് മറിക്കാനാണെന്ന് എനിക്കറിയാം! നിനക്ക് വേണ്ടത് ആ ബലിമൃഗങ്ങളെയാണ്! ഇരുപത് വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്താനാണ് നീ വന്നത്!"
സന്ധ്യ അത് കേട്ട് വന്യമായി ചിരിച്ചു
സന്ധ്യയുടെ മുഖം പെട്ടെന്ന് വിണ്ടുകീറാൻ തുടങ്ങി. അവളുടെ സുന്ദരമായ തൊലിപ്പുറം മെഴുകുപോലെ ഉരുകി താഴേക്ക് വീഴുന്നു. അവളുടെ കണ്ണുകൾ കുഴിഞ്ഞു പോയി, അവിടെ രണ്ട് നീല ജ്വാലകൾ മാത്രം അവശേഷിച്ചു. അവളുടെ മനോഹരമായ മുടിയിഴകൾ ഉണങ്ങിയ വൈക്കോൽ പോലെ കൊഴിഞ്ഞു വീണു.
"ഹാ... ഹാ... ഹാ...!" സന്ധ്യയുടെ അട്ടഹാസം ആ പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. അവൾ പതുക്കെ അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങാൻ തുടങ്ങി. മാംസം പൂർണ്ണമായും അടർന്നു വീണപ്പോൾ അവിടെ അവശേഷിച്ചത് വെളുത്ത ഒരു അസ്ഥികൂടം മാത്രമായിരുന്നു! ആ അസ്ഥിക്കൂടം പിടിച്ചിരുന്ന ഐഫോൺ നിലത്തു വീണു തകർന്നു.
"എനിക്ക് വിശക്കുന്നു ആദർശ്... ഇരുപത് വർഷം മുൻപ് ഇതേ വളവിൽ വെച്ച് ആ ബസ് മറിഞ്ഞപ്പോൾ എന്നെ മാത്രം ആരും രക്ഷിച്ചില്ല. എല്ലാവരും സ്വന്തം ജീവനുവേണ്ടി ഓടിയപ്പോൾ ആരും കണ്ടില്ല സീറ്റിനിടയിൽ കുടുങ്ങിയ എന്നെ! ആ തീയിൽ വെന്തുരുകിയപ്പോൾ ഞാൻ കരുതിയതാണ്—ഇനി ആരും ഈ വഴി മര്യാദക്ക് കടന്നുപോകില്ലെന്ന്! എനിക്ക് കൂട്ടാളികളെ വേണം! ആ ബസ്സിലുള്ള എല്ലാവരെയും എനിക്ക് വേണം!" അസ്ഥികൂടം തന്റെ വിരലുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു കൊണ്ട് അലറി. ആ ശബ്ദം മലനിരകളിൽ തട്ടി പ്രതിധ്വനിച്ചു.
ബിജു ജോൺ പേടിച്ച് മരവിച്ചു പോയി.
"ആദർശ്... എന്തെങ്കിലും ചെയ്യ്! അവൾ നമ്മളെയും തിന്നും!"
"നിനക്ക് ഇനി വിശക്കില്ല സന്ധ്യേ!" ആദർശ് ആ പൊതി തുറന്നു.
"ഇത് നിന്റെ തന്നെ ചാരമാണ്. നിന്റെ ശരീരം വെന്തുരുകിയ ആ ബസ്സിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എനിക്ക് കിട്ടിയ നിന്റെ തന്നെ അസ്ഥികളുടെ പൊടി. നിനക്ക് മോക്ഷം നൽകാൻ ഞാൻ ഇത്രയും കാലം ഇത് കാത്തു വെച്ചിരിക്കുകയായിരുന്നു!" ആദർശ് അത് അവൾക്ക് നേരെ എറിഞ്ഞു.
അവൻ ഒരു മന്ത്രം ഉറക്കെ ചൊല്ലി. ആ ചാരം കൊണ്ട് സന്ധ്യയുടെ അസ്ഥികൂടത്തിന് ചുറ്റും ഒരു വൃത്തം തീർത്തു. ഒരു വലിയ കൊടുങ്കാറ്റ് അവിടെ ആഞ്ഞടിച്ചു. ആ അസ്ഥികൂടം ആകാശത്ത് വെച്ച് തന്നെ നീല വെളിച്ചത്തോടെ പൊട്ടിത്തെറിച്ചു. ഒരു വലിയ തീജ്വാല ഉയർന്നു. സന്ധ്യയുടെ ആത്മാവ് കാട്ടിലെ മരങ്ങൾക്കിടയിലേക്ക് ഒരു പുകചുരുളായി അപ്രത്യക്ഷമായി.
……
ബസ് വരാനിരുന്ന വഴിയിൽ ഇപ്പോൾ ഒരു വലിയ മരം വീണു കിടക്കുന്നു. ബസ്സിന്റെ ഡ്രൈവർ ദൂരെ നിന്ന് ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടു. വലിയൊരു ദുരന്തം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഒരു നിമിഷം കൊണ്ട് എല്ലാം ശാന്തമായി. കാറ്റിൽ ചീഞ്ഞ മാംസത്തിന്റെ മണം മാറി, പുതിയ പുല്ലിന്റെയും കാട്ടുപൂക്കളുടെയും മണം വന്നു. സന്ധ്യയുടെ ഐഫോൺ കിടന്ന സ്ഥാനത്ത് ഇപ്പോൾ കുറച്ച് കരിഞ്ഞ ഇലകൾ മാത്രം.
"സന്ധ്യ... അവൾ ശരിക്കും ആരായിരുന്നു?" ഗീത കരഞ്ഞുകൊണ്ട് ചോദിച്ചു.
"ഇരുപത് വർഷം മുൻപ് ഇതേ വളവിൽ വെച്ച് മരിച്ച ആ സന്ധ്യ തന്നെ. അവൾ ഓരോ വർഷവും ഓരോ രൂപത്തിൽ വരും. ഇത്തവണ നമ്മളായിരുന്നു ഇരകൾ. ആ ലിസ്റ്റിൽ അവസാനം എഴുതിയ പേര് അവൾക്ക് ബലികൊടുക്കാനുള്ള ആളുടേതായിരുന്നു ബിജു ജോൺ." ആദർശ് തന്റെ സിഗരറ്റ് ഒടുവിൽ കത്തിച്ചു. ഇത്തവണ ലൈറ്റർ ഒരു വട്ടം കൊണ്ട് തന്നെ കത്തു. അവൻ ദീർഘമായി പുക പുറത്തേക്ക് വിട്ടു.
"അല്ലെങ്കിലും അവൾ ശരി അല്ലെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നുഅവളുടെ ഒടുക്കത്തെ മേക്കപ്പ്," ബിജു ജോൺ തന്റെ നടുക്കം മറയ്ക്കാൻ ഒരു തമാശ പറഞ്ഞു. പക്ഷേ ആരും ചിരിച്ചില്ല. അവർക്ക് ചുറ്റുമുള്ള ഇരുട്ട് ഇപ്പോഴും അവരെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.
മടക്കയാത്രയിൽ സാമുവൽ പതുക്കെ ചോദിച്ചു,
"ആദർശ്, നിനക്ക് ഇതെല്ലാം എങ്ങനെ അറിയാം? നീ വെറുമൊരു എഴുത്തുകാരൻ മാത്രമല്ലേ?"
ആദർശ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പുറത്തെ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു,
" തേങ്ങാക്കൊല ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് ആണ് സാമുവലേ. എന്റെ കയ്യിൽ ഉണ്ടായിരുന്നത് യഥാർത്ഥ അസ്ഥിപ്പൊടിയൊന്നുമല്ല, ഹോസ്റ്റലിലെ അടുക്കളയിൽ നിന്ന് കിട്ടിയ ഉപ്പുപ്പൊടിയും കുറച്ച് കാപ്പിപ്പൊടിയും അരിപൊടിയും മിക്സ് ആയിരുന്നു. പക്ഷേ ആ മണ്ടിക്ക് അത് മനസ്സിലായില്ല. കാരണം ആത്മാക്കൾ പേടിക്കുന്നത് നമ്മൾ അവരെ തിരിച്ചറിഞ്ഞു എന്നുള്ള സത്യത്തെയാണ്. ചിലപ്പോൾ വിശ്വാസമാണ് ഏറ്റവും വലിയ ആയുധം!"
ആദർശ് ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷേ വണ്ടി തിരിക്കുമ്പോൾ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ റോഡിലേക്ക് വീണു. അതിൽ ഇരുപത് വർഷം മുൻപ് മരിച്ച സന്ധ്യയോടൊപ്പം ചിരിച്ചു നിൽക്കുന്ന ഒരു ബാലന്റെ ചിത്രം ഉണ്ടായിരുന്നു. ആ ബാലന്റെ കണ്ണുകൾക്ക് ആദർശിന്റെ അതേ തീക്ഷ്ണതയായിരുന്നു. ആ ഫോട്ടോയുടെ പിന്നിൽ രക്തം കൊണ്ട് എഴുതിയിരുന്നു
"ചേച്ചി വരും, നമുക്ക് ഒരുമിച്ച് പോകാം..."
സാമുവലും ബിജുവും ഗീതയും പരസ്പരം നോക്കി. ആ രാത്രിയുടെ നിഗൂഢത ആദർശിന്റെ ചിരിയേക്കാൾ ഭയാനകമായിരുന്നു.
വണ്ടി ദൂരേക്ക് മറഞ്ഞപ്പോൾ, ആ പഴയ ആൽമരത്തിന്റെ ചുവട്ടിൽ ഒരു നിഴൽ പതുക്കെ പ്രത്യക്ഷപ്പെട്ടു. ആ നിഴലിന് ആദർശിന്റെ രൂപമായിരുന്നു!
…….
End
അടുത്ത തവണ വയനാട് ചുരം ഇറങ്ങുമ്പോൾ പുറത്തേക്ക് നോക്കാതിരിക്കുക. ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ, അവരുടെ കാലുകളിലേക്ക് മാത്രം നോക്കുക!










![🧟 പ്രേതകഥകൾ! - mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 - ShareChat 🧟 പ്രേതകഥകൾ! - mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_975279_a48f4c9_1775103968634_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=634_sc.jpg)
![🧟 പ്രേതകഥകൾ! - (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud - ShareChat 🧟 പ്രേതകഥകൾ! - (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_402344_1ab0a8c0_1774932399639_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=639_sc.jpg)
![🧟 പ്രേതകഥകൾ! - 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ "uonltmo: 301 (luanu allu modalolo: (09|[|]8 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ "uonltmo: 301 (luanu allu modalolo: (09|[|]8 - ShareChat 🧟 പ്രേതകഥകൾ! - 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ "uonltmo: 301 (luanu allu modalolo: (09|[|]8 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ "uonltmo: 301 (luanu allu modalolo: (09|[|]8 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_168466_36099bc1_1774754166797_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=797_sc.jpg)