☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
ShareChat
click to see wallet page
@vibin666menon
vibin666menon
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #📔 കഥ Disturbance - അലവലാതികളുടെ നഗരം ( വെള്ളത്തിലാശാൻ universe കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. സജിത്തിന്റെ ലഹരി സൈനികരിൽ നിന്നും രക്ഷപ്പെട്ട വിബിൻ പുതിയ ഒരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി പനമ്പിള്ളി നഗറിലെ ലക്ഷറി ഹൈറ്റ്‌സ് അപ്പാർട്ട്മെന്റിലെ 14-ാം നില. വിബിൻ തന്റെ പുതിയ ഇൻവെർട്ടർ എസി 16 ഡിഗ്രിയിൽ ഇട്ട്, പുറത്തെ ലോകത്തെ മുഴുവൻ മറന്ന് ബെഡിൽ കിടക്കുകയായിരുന്നു. അവന്റെ കൈയ്യിൽ വാനില-ചോക്ലേറ്റ് മിക്സ് ഐസ്ക്രീം ബക്കറ്റുണ്ട് അത് ഏകദേശം തീർന്നു തുടങ്ങിയിരുന്നു. പുറത്ത് ലോകം അവസാനിച്ചാലും വിബിന് തന്റെ എസിയും ഐസ്ക്രീമും മുടങ്ങരുത്.അവൻ പുതിയ ഐസ്ക്രീമിന് സ്വിഗിയിൽ ഓർഡർ ചെയ്തു പെട്ടെന്നാണ് മുറിയിലെ സ്മാർട്ട് എസി 'എറർ' കാണിക്കാൻ തുടങ്ങിയത്. ഡിസ്‌പ്ലേയിൽ താപനില മൈനസ് അഞ്ചിലേക്ക് താഴ്ന്നു. വിബിൻ പുതപ്പിനുള്ളിൽ നിന്ന് മുഖം പുറത്തിട്ടു. "ഈ നാട്ടിൽ ഒന്നിനും ഒരു ക്വാളിറ്റിയില്ല. 2 ലക്ഷം കൊടുത്തു വാങ്ങിയ അപ്പാർട്ട്മെന്റിലെ എസിക്ക് വരെ എറർ." അപ്പോഴാണ് മുറിയുടെ വശത്തെ ഗ്ലാസ് വിൻഡോയിലൂടെ മഞ്ഞുകട്ടകൾ പടരുന്നത് അവൻ കണ്ടത്. മുറിയുടെ മൂലയിൽ നിന്ന് ഒരു നീലനിറത്തിലുള്ള പുക ഉയർന്നു. അതിൽ നിന്ന് ഒരു രൂപം തെളിഞ്ഞു വന്നു—സാമൂവൽ എന്ന ചിൽഡ് ഹ്യൂമൻ. ‘ ഇതാരാ പുതിയ അവതാരം ഡെലിവറി ബോയ് ആണെങ്കിൽ വാതിലിൽ തുറന്നു വരണ്ടേ ’ വിബിൻ ചിന്തിച്ചു സാമൂവലിന്റെ വിരലുകളിൽ നിന്ന് ഐസ് ക്രിസ്റ്റ്ലുകൾ വിബിന്റെ ഐസ്ക്രീം ബക്കറ്റിലേക്ക് പടർന്നു. വിബിൻ സാമൂവലിനെ നോക്കി. പേടിക്കുന്നതിന് പകരം അവന് തോന്നിയത് കടുത്ത അമർഷമാണ്. "എടോ... ഐസ്ക്രീം ഫ്രിഡ്ജിൽ വെച്ചു തണുപ്പിക്കാൻ എനിക്കറിയാം. നീയിത് കട്ടയാക്കി കളഞ്ഞു. നിന്റെ ഈ തണുപ്പ്, അല്ല ആരാ നീ വാതിൽ തുറക്കാതെ എങ്ങനെ വന്നു." "നിനക്ക് ചൂട് കൂടുതൽ ആണ് നിന്നെ ഞാൻ എന്നെന്നേക്കുമായി തണുപ്പിക്കും." സാമൂവൽ മരവിച്ച ശബ്ദത്തിൽ പറഞ്ഞു, "നീയേതാ? ഏത് അലവലാതിയാ നീ? ഐസ്ക്രീം ഡെലിവറി ചെയ്യാൻ വന്നതാണെങ്കിൽ അത് തന്നിട്ട് പോടാ."വിബിൻ ഒന്ന് പുച്ഛിച്ചു. “ ഐസ് ക്രീമോ… ഹ ഹ ഹ മനുഷ്യന്മാരെ ഐസ് സ്റ്റിക്ക് ആയി മാറ്റുന്നവൻ ആണെടാ ഞാൻ “ സാമൂവൽ ചിരിച്ചു …… അപ്പോഴാണ് അപ്പാർട്ട്മെന്റിന്റെ വാതിൽ ഒരു സ്ഫോടനത്തോടെ തകർന്ന് വീണത്. അകത്തേക്ക് ഒഴുകി വന്നത് 100 ലിറ്റർ ചുവന്ന വിന്റേജ് മദ്യമാണ്. അതിന്റെ നടുവിൽ സിരകളിൽ മദ്യം തിളച്ചു നിൽക്കുന്ന സജിത്ത് എന്ന വെള്ളത്തിലാശാൻ നിന്നു. “ഓ മൈ ഗോഡ് ഇയ്യാൾ വീണ്ടും” വിബിൻ പിറുപിറുത്തു സജിത്തിനെ കണ്ടതും ചില്ല്ഡ് ഹ്യൂമൻ സാമൂവൽ അലറി "നീയോ എടാ അലവലാതി നീ ആണ് എന്നെ ഇങ്ങനെ ആക്കിയത്! നിന്റെ ആ പഴയ ഐസ് ബോക്സിൽ എന്നെ തള്ളിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു അവന്റെ കോപ്പിലെ രക്ത വിൻടേജ് !" സജിത്ത് തന്റെ സിരകളിൽ നിന്ന് പുകയുന്ന ഓൾഡ് മങ്ക് ഒരു ഗ്ലാസ്സിലേക്ക് പകർത്തി ശാന്തനായി കുടിച്ചു. "ഹ ഹ ഹ, നീ അന്ന് ആ പെട്ടിയിൽ കിടന്നപ്പോൾ നിനക്ക് കിട്ടിയത് ഒരു ഫ്രീ ഫ്രീസർ ട്രീറ്റ്‌മെന്റാണ്. ഇപ്പോൾ നീ ഒരു ഇന്റർനാഷണൽ ബ്രാൻഡായി മാറിയില്ലേ? അതിന് എന്നോട് നന്ദി പറയണം." "നന്ദിയോ? നിന്റെ ലിവർ വരെ ഞാൻ ഇന്ന് ഐസ് ആക്കും!" സാമൂവൽ സജിത്തിന് നേരെ പാഞ്ഞു. മദ്യത്തിന്റെ ചുവന്ന തിരമാലകളും തണുത്ത നീല മഞ്ഞും ആ മുറിയിൽ കൂട്ടിമുട്ടി. മുറിയിലെ വിലകൂടിയ ഫർണിച്ചറുകൾ മദ്യത്തിൽ കുതിർന്ന് ഐസായി മാറി തകർന്നു വീണു.എന്നാൽ സജിത്ത് വിബിനെ ആണ് നോക്കിയത് . "നിന്നെ ഞാൻ എന്റെ ലഹരിയിൽ മുക്കി കൊല്ലും കുരുത്തം കെട്ടവനെ. ഈ സജിത്തിന്റെ പവർ എന്തെന്ന് നീ അറിയും !"സജിത്ത് വിബിനെ നോക്കി അലറി വിബിൻ സജിത്തിനെ നോക്കി. "ഹോ... അടുത്ത അലവലാതി! വാതിൽ പൊളിച്ചതിന് നീ പൈസ തന്നിട്ട് പോയാൽ മതി. പിന്നെ നിന്റെ ശരീരത്തിൽ നിന്ന് വരുന്നത് വല്ലാത്തൊരു ലോക്കൽ മദ്യത്തിന്റെ മണമാണ്. എനിക്ക് വല്ലാത്ത തലവേദന തോന്നുന്നു ഹോ." സജിത്തും സാമൂവലും വിബിന്റെ ഈ നിസ്സംഗത കണ്ട് ഞെട്ടിപ്പോയി. തങ്ങൾ കൊച്ചി നഗരം വിറപ്പിക്കുന്ന ഭീകരന്മാരാണെന്ന കാര്യം ഈ മനുഷ്യൻ അറിയുന്നില്ലേ. ….. സാമൂവൽ ആദ്യം വെള്ളത്തിലാശാൻ സജിത്തിനെ നേരിടാൻ തീരുമാനിച്ചു സാമൂവൽ തന്റെ കൈകൾ വീശി. അന്തരീക്ഷത്തിലെ ഈർപ്പം കൂർത്ത ഐസ് ശൂലങ്ങളായി മാറി. അവൻ അത് സജിത്തിന് നേരെ തൊടുത്തുവിട്ടു. സജിത്ത് ഒട്ടും വിട്ടുകൊടുത്തില്ല. അവൻ തന്റെ വായ തുറന്നു. ഉള്ളിൽ നിന്ന് ഉയർന്ന പ്രഷറിൽ തിളച്ചു മറിയുന്ന മദ്യം ഒരു ഫയർ ഹൈഡ്രന്റിൽ നിന്നെന്നപോലെ പുറത്തേക്ക് ചീറ്റി. ഐസ് ശൂലങ്ങൾ മദ്യത്തിൽ തട്ടി അലിഞ്ഞു. മദ്യത്തിന്റെ ചൂടിൽ മുറിയിലാകെ മദ്യഗന്ധമുള്ള ആവി പടർന്നു. സാമൂവൽ തറയിൽ ആഞ്ഞു ചവിട്ടി. മുറിയിലെ തറ പെട്ടെന്ന് വഴുക്കുന്ന ഐസ് പാളിയായി മാറി. സജിത്ത് ബാലൻസ് കിട്ടാതെ വഴുതി വീണു. അവൻ വീണതും സാമൂവൽ അവന്റെ മേലേക്ക് ഒരു കൂറ്റൻ മഞ്ഞുപാളി ആവാഹിച്ച് വീഴ്ത്തി. "എന്നെ ഐസ് ഇടാൻ നോക്കുന്നോടാ മരത്തലയാ?" മഞ്ഞുപാളിക്കടിയിൽ നിന്ന് സജിത്ത് അലറി. അവന്റെ ശരീരത്തിലെ ആൽക്കഹോൾ പെട്ടെന്ന് നീരാവിയായി മാറി. ആ ചൂടിൽ മഞ്ഞുപാളി നിമിഷനേരം കൊണ്ട് ഉരുകി വെള്ളമായി. സജിത്ത് ചാടിയെഴുന്നേറ്റു സാമൂവലിന്റെ കഴുത്തിന് പിടിച്ചു തന്റെ ഉള്ളിലെ ലഹരി അവനിലേക്ക് പടർത്താൻ തുടങ്ങി മുറിയിലെ തല്ല് മൂത്ത് തന്റെ പ്രിയപ്പെട്ട സിൽക്ക് പുതപ്പ് മദ്യത്തിൽ കുതിർന്ന് ഐസായി മാറി തകരുന്നത് കണ്ടപ്പോൾ വിബിന്റെ ക്ഷമ നശിച്ചു "നിർത്തടാ... എല്ലാവരും നിർത്തടാ! എന്റെ റൂം ചളിയാക്കി, പുതപ്പ് നശിപ്പിച്ചു. റൂം മൊത്തം നാറ്റിച്ചു സിവിക് സെൻസ് ഇല്ലാത്ത കോമാളികൾ!" വിബിൻ ബെഡിൽ നിന്ന് എഴുന്നേറ്റു. ഡിസ്റ്റർബ് ആയ അവന്റെ സിരകളിൽ നീലയും കറുപ്പും കലർന്ന ഒരു പ്രകാശവലയം പടർന്നു ആംബിയന്റ് വേവ്സ് പുറത്തു വരാൻ തുടങ്ങി. അവൻ സജിത്തിന്റെയും സാമൂവലിന്റെയും ഇടയിലേക്ക് നടന്നു. വിബിൻ സജിത്തിന്റെ തോളിൽ കൈ വെച്ചു. “ സത്യത്തിൽ ശരിക്കും എന്താ നിങ്ങളുടെ ഒക്കെ പ്രശ്നം “ സജിത്തിന്റെ ഉള്ളിലെ മദ്യം നിമിഷനേരം കൊണ്ട് വെറും കയ്പുവെള്ളമായി മാറി. അവൻ മാരകമായ ഹാംഗ് ഓവറിൽ നിലത്തു വീണു. അപ്പുറത്ത് നിന്ന സാമൂവലിന്റെ തണുപ്പ് വിബിന്റെ സാമീപ്യത്താൽ വറ്റിപ്പോയി. അവന്റെ ഐസ് ശരീരം ഉരുകി അവൻ തറയിൽ ഇരുന്നു. "നിങ്ങളൊക്കെ ഏതാടാ? എവിടുന്നാ വരുന്നത്? മനുഷ്യനെ സ്വസ്ഥം ആയി ജീവിക്കാൻ സമ്മതിക്കില്ലേ?" വിബിൻ സാമൂവലിനെ നോക്കി ചോദിച്ചു. "ഞാൻ... ഞാൻ സാമൂവൽ chilled human. .." അവൻ വിറച്ചു കൊണ്ട് പറഞ്ഞു. "സാമൂവലോ സക്കറിയയോ ആരായാലും ശരി, എന്റെ ഐസ്ക്രീം നീ കട്ടയാക്കി. സജിത്തോ സജിയോ ഏതായാലും നീ എന്റെ വാതിൽ പൊളിച്ചു. രണ്ടും കൂടി ഇറങ്ങിപ്പോടാ എന്റെ മുറിയിൽ നിന്ന്!" സജിത്തിന് വിശ്വസിക്കാനായില്ല. താൻ കൊന്നൊടുക്കിയവരിൽ ആരും തന്നെ ഇങ്ങനെ അപമാനിച്ചിട്ടില്ല. "നിനക്ക് എന്നെ അറിയില്ലേ? ഞാൻ വെള്ളത്തിലാശാൻ…” "വെള്ളത്തിലാശാനോ വായുവിലാശാനോ... എനിക്കറിയണ്ട. എനിക്ക് ഉറങ്ങണം. നിങ്ങൾ രണ്ടുപേരും കൂടി എന്റെ ഫ്ലാറ്റ് മദ്യ ത്തിലും ഐസിലും മുക്കി നാശാകോശം ആക്കി." ……. വിബിൻ തന്റെ പൊട്ടിയ ഹെഡ്‌ഫോണും ഐസ്ക്രീം ബക്കറ്റും എടുത്ത് ബാഗിലിട്ടു. "ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. ഇവിടെ നിന്നും തിരിച്ചു ബാംഗ്ലൂർ പോയേക്കാം." അവൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി. പിന്നിൽ സജിത്തും സാമൂവലും തറയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. വിബിൻ ലിഫ്റ്റിന് മുന്നിലെത്തിയപ്പോൾ ഒരു നിഗൂഢമായ കാര്യം കണ്ടു. ലിഫ്റ്റിന്റെ വാതിലിൽ ചോര കൊണ്ട് എഴുതിയിരിക്കുന്നു "We are watching you." ഒപ്പം ഒരു ഇലുമിനാട്ടി സിമ്പലും വിബിൻ അത് വായിച്ച് ഒന്ന് പുച്ഛിച്ചു. ‘ ആൾറെഡി cctv ഉണ്ട് എന്നിട്ടാണോ വേറെ പണി ഇല്ലേ ’ ശേഷം കൈയിൽ ഇരുന്ന പേന എടുത്തു അതിനു അടിയിൽ എഴുതി "Ok fine." അവൻ താഴെയെത്തിയപ്പോൾ നഗരം മുഴുവൻ നിശബ്ദമായിരുന്നു. പക്ഷേ ഓരോ വീടിന്റെയും എയർ കണ്ടീഷണറുകളിൽ നിന്ന് നീലപ്പുക വരുന്നുണ്ടായിരുന്നു, ഓരോ ഓടകളിലൂടെയും മദ്യം ഒഴുകുന്നുണ്ടായിരുന്നു. വിബിൻ തന്റെ ചോക്ലേറ്റ് ബാർ എടുത്ത് കടിച്ചു. അവൻ നടന്നു പോകുമ്പോൾ അവന്റെ പുറകിൽ ഒരു നിഴൽ രൂപപ്പെട്ടു. അത് സജിത്തോ സാമൂവലോ ആയിരുന്നില്ല. അതൊരു പുതിയ രൂപമായിരുന്നു. വിബിന്റെ ശരീരത്തിലെ ഡിസ്റ്റർബൻസ് തരംഗങ്ങൾ ഏറ്റുവാങ്ങി വികസിച്ച മറ്റൊരു അലവലാതി വിബിൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു. "ഹോ... കൊച്ചിയിൽ കൊതുക് ശല്യം മാത്രമേ കാണു കരുതി വന്നതാ. ഇതിപ്പോ കൊതുകിനേക്കാൾ വലിയ ശല്യങ്ങളാണല്ലോ ചുറ്റും." വിബിൻ അപ്രത്യക്ഷനായ വഴിയിൽ ഐസും മദ്യവും കലർന്ന ഒരു പുതിയ തരം കാറ്റ് വീശാൻ തുടങ്ങി. …… വിബിൻ വാതിലും തള്ളി പുറത്തിറങ്ങിയതോടെ മുറിയിൽ ഒരു വല്ലാത്ത നിശബ്ദതയായി. തറയിൽ മലർന്നു കിടക്കുന്ന സജിത്തും, ഉരുകിത്തീരാറായ ഐസ് കട്ട പോലെ ഇരിക്കുന്ന സാമൂവലും പരസ്പരം നോക്കി. "എടാ സാമൂവേലെ.. ആ അലവലാതി ശരിക്കും ആരാടാ?" സജിത്ത് കയ്പുവെള്ളം തുപ്പിക്കളഞ്ഞ് ചോദിച്ചു. അവന്റെ മുഖത്ത് നാണക്കേടും കടുപ്പത്തിലുള്ള ഒരു ഹാംഗ് ഓവറുമുണ്ടായിരുന്നു. "അറിയില്ല സജിത്തേ... പക്ഷേ അവൻ എന്റെ മഞ്ഞിനെ പുച്ഛിച്ചു. ഐസ്ക്രീം കട്ടയാക്കിയെന്ന് പറഞ്ഞ് എന്നെ ആട്ടിയോടിച്ചു. എന്റെ ഹിസ്റ്ററിയിൽ ആദ്യമായാ ഒരുത്തൻ എന്നെ നോക്കി സിവിക് സെൻസ് ഇല്ലാത്തവൻ എന്ന് വിളിക്കുന്നത്‌." സാമൂവൽ തന്റെ ഉരുകിയ കൈകൾ കൂട്ടിത്തിരുമ്മി. പെട്ടെന്ന് സജിത്തിന്റെ ഉള്ളിൽ ഒരു വാശി കയറി. അവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ടു. അവിടെ ഒരു ചെറിയ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ഒറിജിനൽ സാധനം അവൻ ഒറ്റ വലിക്ക് അകത്താക്കി. "ഹോ... ഇതിന്റെ ഒരു കിക്ക് കിട്ടിയപ്പോഴാ എനിക്ക് ബോധം വന്നത്. അവൻ നമ്മളെ പേടിച്ചില്ലെന്ന് മാത്രമല്ല, നമ്മുടെ പവർ അവൻ പുല്ലുപോലെ മാറ്റി. ഇത് സഹിക്കാൻ പറ്റുന്നില്ല സാമൂവേലെ ആരാടാ അവൻ..ആരായാലും അവൻ സാധാരണ മനുഷ്യൻ അല്ല അവനെ ഒതുക്കിയില്ലെങ്കിൽ നമുക്ക് പാര ആണ്." “നമുക്ക് ആദ്യം അവനെ കൈകാര്യം ചെയ്യാം ബാക്കി പിന്നെ “ സാമൂവൽ സജിത്തിന്റെ നേരെ കൈനീട്ടി സജിത്ത് സാമൂവലിന് കൈ കൊടുത്തു. സജിത്തിന്റെ ചൂടുള്ള മദ്യവും സാമൂവലിന്റെ തണുത്ത ഐസും ഒന്നിച്ചപ്പോൾ ഒരു നീലപ്പുക മുറിയിൽ നിറഞ്ഞു. അവരുടെ നഷ്ടപ്പെട്ട കരുത്ത് പത്തിരട്ടിയായി തിരിച്ചു വന്നു. "അവൻ ബാംഗ്ലൂർക്ക് പോകുവാണെന്നല്ലേ പറഞ്ഞത്? അവൻ അവിടെ പോയി സമാധാനമായി ഐസ്ക്രീം തിന്നാമെന്ന് വിചാരിക്കണ്ട." സജിത്ത് തന്റെ മദ്യപുഴയെ വീണ്ടും ആവാഹിച്ചു. സാമൂവൽ ക്രൂരമായി ഒന്ന് ചിരിച്ചു. "അവൻ ബാംഗ്ലൂർ ട്രാഫിക്കിൽ കുടുങ്ങുമ്പോൾ അവന്റെ കാറിന്റെ എസി മൈനസ് 50 ആക്കി ഞാൻ മാറ്റും. എന്നിട്ട് ചോദിക്കണം, ഡെലിവറി ബോയിയെ വേണോ അതോ ചില്ല്ഡ് ഹ്യൂമനെ വേണോ എന്ന്!" സജിത്ത് തന്റെ വിന്റേജ് ഗ്ലാസ്സ് ഒന്നുകൂടി ഉയർത്തി അലറി "അവിടെ ചെന്ന് അവന്റെ ഐസ്ക്രീമിൽ ഞാൻ മദ്യം ഒഴിക്കും.അവനെ ഞാൻ തോല്പ്പിക്കും .” …….. End വിബിന് അവരെ അറിയില്ലായിരിക്കാം, പക്ഷേ സജിത്തും സാമൂവലും ഇനി അവനെ പിന്തുടരുമെന്ന് ഉറപ്പാണ്. ഇതൊരു പോരാട്ടത്തിന്റെ അന്ത്യമല്ല, വിബിൻ പോലും അറിയാത്ത ഒരു വലിയ അപ്പോക്കലിപ്സിന്റെ തുടക്കമാണ്.
🧟 പ്രേതകഥകൾ! - @erqeraoleezos 0000 DISTURBANCE SAMUEL AC? Chilled Human | LA KH 27) ERRORI VIITAGE? LITERS 100 SEISE? IVIG OK, FINE SAJITH (oqiggwmlejauaoro)  566 Old monk Ruin _ VIBIN | You: WE ARE WATCHING  Tine_ Ok @erqeraoleezos 0000 DISTURBANCE SAMUEL AC? Chilled Human | LA KH 27) ERRORI VIITAGE? LITERS 100 SEISE? IVIG OK, FINE SAJITH (oqiggwmlejauaoro)  566 Old monk Ruin _ VIBIN | You: WE ARE WATCHING  Tine_ Ok - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ സർപ്പ സന്ധ്യ 2 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. തിരുവനന്തപുരത്തെ ഒരു വിജനമായ കുന്നിൻപുറത്താണ് ഡോക്ടർ വേണു പിള്ളയുടെ 'ബയോ-സിന്തറ്റിക്' ലാബ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്ക് ആ വീട് ഒരു പേടിസ്വപ്നമായിരുന്നു. രാത്രികാലങ്ങളിൽ അവിടെനിന്ന് നീല വെളിച്ചം പുറത്തുവരും, കൂടെ അസഹനീയമായ ചീഞ്ഞ മുട്ടയുടെ ഗന്ധവും. വേണു പിള്ളയാകട്ടെ, എപ്പോഴും മുഷിഞ്ഞ ഒരു ലാബ് കോട്ടും ധരിച്ച്, കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ലോകത്തെ ഒരു മൈക്രോസ്കോപ്പിലൂടെ എന്നപോലെ നോക്കുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്റെ ഏക അസിസ്റ്റന്റായിരുന്നു സന്ധ്യ. എം.എസ്സി ബയോടെക്നോളജി കഴിഞ്ഞ സന്ധ്യയ്ക്ക് ഈ ജോലി ഒരു ശാപമായിരുന്നു. വേണു പിള്ളയുടെ പരീക്ഷണങ്ങൾക്കിടയിൽ ചായ കൊടുക്കുക, ടെസ്റ്റ് ട്യൂബുകൾ കഴുകുക എന്നതിലുപരി, പുള്ളിക്കാരന്റെ വിചിത്രമായ സിദ്ധാന്തങ്ങൾ കേട്ടു ബോറടിച്ചു കോട്ടുവായ ഇടാതെ നിൽക്കുക എന്നതായിരുന്നു അവളുടെ പ്രധാന പണി. അത് മൂലം ഉണ്ടാവുന്ന തലവേദന മാറാൻ അവൾക്ക് പെയിൻ കില്ലർ ഇൻജെക്ഷൻ ആവിശ്യം ആയി വരാറുണ്ടായിരുന്നു …….. ഒരു മഴയുള്ള രാത്രിയിൽ ലാബിലെ ജനറേറ്റർ പണിമുടക്കി. വേണു പിള്ള തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ലിക്വിഡ് കോബ്ര ഡിഎൻഎ ഒരു സിറിഞ്ചിലാക്കി പെയിൻ കില്ലർ മരുന്നുകളുടെ അടുത്ത് വെച്ചിരിക്കുകയായിരുന്നു വെച്ചിരിക്കുകയായിരുന്നു. മനുഷ്യകോശങ്ങളെ അതിവേഗം പുതുക്കാൻ പാമ്പിന്റെ ഡിഎൻഎ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭ്രാന്തൻ ചിന്ത. അതേസമയം, കടുത്ത തലവേദനയുമായി സന്ധ്യ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ലാബിലെത്തി. ടേബിളിലിരുന്ന പെയിൻ കില്ലർ സിറിഞ്ച് ആണെന്ന് കരുതി അവൾ ആ നീല ദ്രാവകം സ്വന്തം കയ്യിലേക്ക് കുത്തിവെച്ചു. "സന്ധ്യേ! നോ അത് പെയിൻ കില്ലർ അല്ല ഡാം മിറ്റ്!" വേണു പിള്ള ടോർച്ചുമായി ഓടിയെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. സന്ധ്യയുടെ കണ്ണുകൾ വികസിച്ചു, അവളുടെ തൊണ്ടയിൽ നിന്ന് ഒരു വിചിത്രമായ 'ഹിസ്സ്' ശബ്ദം പുറത്തുവന്നു. “ ഓ മൈ ഗോഡ് “ വേണു പിള്ള പിറുപിറുത്തു ……… അടുത്ത ഏതാനും ദിവസങ്ങൾ സന്ധ്യയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടമായിരുന്നു. അവൾക്ക് തന്റെ മനുഷ്യത്വം ഓരോ നിമിഷവും നഷ്ടപ്പെടുന്നത് അവൾ വേദനയോടെ അറിഞ്ഞു. സന്ധ്യയ്ക്ക് ചോറും കറിയും കണ്ടാൽ മനംപിരട്ടൽ വരാൻ തുടങ്ങി. ലാബിന്റെ മൂലയിൽ പരീക്ഷണത്തിന് സൂക്ഷിച്ച എലികളെയും തവള കളെയും കണ്ടാൽ നാവ് അറിയാതെ പുറത്തേക്ക് വരും. "സാറേ, എനിക്ക് വിശക്കുന്നു... പക്ഷേ എനിക്ക് ചോറ് വേണ്ട..സാർ." അവൾ കരയാൻ ശ്രമിച്ചു, പക്ഷേ അവളുടെ കണ്ണുനീർ ഗ്രന്ഥികൾ വറ്റിപ്പോയിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ സന്ധ്യ കണ്ടത് തന്റെ ചർമ്മം പാളി പാളിയായി അടർന്നു വീഴുന്നതാണ്. അതിനടിയിൽ തിളങ്ങുന്ന പച്ചയും കറുപ്പും കലർന്ന ചെതുമ്പലുകൾ! അവൾ കണ്ണാടിയിൽ നോക്കി നിലവിളിച്ചു. പക്ഷേ പുറത്തുവന്നത് ഭയപ്പെടുത്തുന്ന ഒരു ഹിസ്സ്‌ ശബ്ദം മാത്രമായിരുന്നു. അവളുടെ കാലുകൾ പതുക്കെ ഒട്ടിപ്പിടിക്കാൻ തുടങ്ങി. വിരലുകൾ അപ്രത്യക്ഷമായി. നട്ടെല്ല് റബ്ബർ പോലെ അയഞ്ഞു. അവൾക്ക് കസേരയിൽ ഇരിക്കാൻ പറ്റാതായി; പകരം ലാബിലെ തണുത്ത ടൈൽസിൽ ചുരുണ്ടുകൂടി കിടന്നു. "സന്ധ്യേ, നീ കരയരുത്. നീ മനുഷ്യവർഗ്ഗത്തിന്റെ അടുത്ത ഘട്ടമാണ്!" വേണു പിള്ള ഇതൊക്കെ കണ്ട് ആവേശത്തോടെ നോട്ടുബുക്കിൽ കുറിക്കുകയായിരുന്നു. “ പ്ഫാ “ സന്ധ്യ തന്റെ വാലുകൊണ്ട് ടേബിളിലെ ഫ്ലാസ്ക്കുകൾ അടിച്ചുതകർത്തു. അവൾക്ക് തന്റെ പഴയ ശരീരം വേണമായിരുന്നു, തന്റെ പഴയ ജീവിതം വേണമായിരുന്നു. സന്ധ്യയുടെ മാറ്റം പൂർണ്ണമായതോടെ അവൾക്ക് ആ ലാബിലെ നാല് ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടി. ഒരു രാത്രിയിൽ അവൾ ലാബിലെ ജനാല തകർത്ത് പുറത്തേക്ക് ചാടി. പകുതി പെണ്ണും പകുതി പാമ്പുമായ ആ രൂപം കുന്നിൻപുറത്തെഗ്രാമത്തിലൂടെ ഇഴഞ്ഞു നീങ്ങി. ……….. പിറ്റേന്ന് രാവിലെ ഗ്രാമം ഉണർന്നത് പരിഭ്രാന്തിയിലായിരുന്നു. "അയ്യോ! മാലതിയമ്മയുടെ തൊഴുത്തിൽ ഒരു ഭീകര ജീവി!" നാട്ടുകാർ വെളിച്ചവുമായി ചെന്നപ്പോൾ കണ്ടത്, ഒരു തെങ്ങിൻ ചുവട്ടിൽ ചുരുണ്ടുകൂടി കിടക്കുന്ന, മനുഷ്യന്റെ തലയുള്ള ആ ഭീമൻ പാമ്പിനെയാണ്. സന്ധ്യ അവരെ നോക്കി ദയനീയമായി കൈകൂപ്പാൻ ശ്രമിച്ചു എന്നാൽ അവൾക്ക് കൈകൾ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു നാട്ടുകാർ പേടിച്ച് കല്ലെറിയാൻ തുടങ്ങി. അവൾ അവരെ നോക്കി ചീറ്റി "ഇത് വല്ല നാഗയക്ഷിയുമാണോ?" നാട്ടുകാരൻ ആയ ആദർശ് പറഞ്ഞു "അതല്ല, ഇത് സാത്താന്റെ പെൺരൂപം ആയ ലിലിത്ത് ആണ്!" സാമൂവൽ അവനോട് തർക്കിച്ചു "എന്ത് പണ്ടാരം ആയാലും വാവ സുരേഷിനെ വിളിക്കേണ്ടി വരുമെന്ന തോന്നുന്നേ" മാലതി യമ്മയുടെ മകൾ ഗീത ഫോൺ എടുക്കാൻ ഓടി …….. കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ സന്ധ്യ അടുത്തുള്ള നിബിഡമായ വനത്തിലേക്ക് ഇഴഞ്ഞു മറഞ്ഞു. കാട്ടിലെ ഈർപ്പമുള്ള മണ്ണിൽ കിടക്കുമ്പോൾ അവൾ തന്റെ പഴയ സുഹൃത്തുക്കളെയും കുടുംബത്തെയും ഓർത്ത് വിതുമ്പി. അവൾ ഒരു കൊടും വനത്തിലെ ഏകാകിയായ സർപ്പ സന്ധ്യ ആയി മാറി. …….. മാസങ്ങൾ കടന്നുപോയി. സന്ധ്യയില്ലാത്ത ലാബ് വേണു പിള്ളയ്ക്ക് ശൂന്യമായി തോന്നി. തന്റെ ചായ ഉണ്ടാക്കാൻ ആരുമില്ല എന്നതിലുപരി, തന്റെ ഏക സുഹൃത്തിനെ ഒരു മൃഗമാക്കി മാറ്റിയതിൽ അദ്ദേഹത്തിന് ആദ്യമായി പശ്ചാത്താപം തോന്നി. അദ്ദേഹം രാത്രിയും പകലും ലാബിൽ ഇരുന്നു ഇതിനുള്ള പ്രതിവിധി കണ്ടുപിടിക്കാൻ ശ്രമിച്ചു. ഒടുവിൽ, ഹ്യൂമൻ-റീസെറ്റ് എന്ന മരുന്ന് അദ്ദേഹം തയ്യാറാക്കി. അദ്ദേഹം കാട്ടിലേക്ക് പോയി സന്ധ്യയെ വിളിച്ചു. "സന്ധ്യേ... തിരിച്ചു വരൂ! നിന്റെ സാറാണ് വിളിക്കുന്നത്! നിന്നെ പഴയ പോലെ ആക്കാൻ ഉള്ള മരുന്ന് ഞാൻ കണ്ടെത്തി" കാടിനുള്ളിലെ ഒരു ഗുഹയിൽ നിന്ന് പതുക്കെ ആ ഭീകരരൂപം പുറത്തുവന്നു. സന്ധ്യയുടെ കണ്ണുകളിൽ പഴയ തിളക്കമില്ലായിരുന്നു. വേണു പിള്ള വിറയ്ക്കുന്ന കൈകളോടെ ആ ഇൻജക്ഷൻ അവളുടെ ചെതുമ്പലുകൾക്കിടയിലേക്ക് കുത്തിവെച്ചു. അടുത്ത നിമിഷം വല്ലാത്തൊരു കാഴ്ചയായിരുന്നു. സന്ധ്യയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. ചെതുമ്പലുകൾ ഓരോന്നായി പൊഴിഞ്ഞു വീണു. നട്ടെല്ല് നേരെയായി. വിരലുകൾ മുളച്ചു വന്നു. മിനിറ്റുകൾക്കുള്ളിൽ, വേദന കൊണ്ട് പുളഞ്ഞ ശേഷം, സന്ധ്യ പഴയതുപോലെ ഒരു മനുഷ്യസ്ത്രീയായി തറയിൽ കിടന്നു. അവൾ പതുക്കെ കണ്ണുതുറന്നു വേണു പിള്ളയെ നോക്കി. "സാറേ... എനിക്ക്...എലിയെയും തവളകളെയും കിളിയെയും തിന്നു മടുത്തു എനിക്ക് ഒരു ചായ കുടിക്കണം. നല്ല ചൂടുള്ള ചായ! പിന്നെ പപ്സ് അല്ലെങ്കിൽ പരിപ്പുവട" വേണു പിള്ള സന്തോഷം കൊണ്ട് കരഞ്ഞുപോയി. "ഇനി ഞാൻ പാമ്പിനെ വെച്ച് പരീക്ഷണം നടത്തില്ല സന്ധ്യേ... ഇനി നമുക്ക് വല്ല ശലഭങ്ങളെയും വെച്ച് നോക്കാം!" “ ഫ്ഭാ തനിക്ക് മതിയായില്ല അല്ലെ “ സന്ധ്യ ദേഷ്യത്തോടെ അടുത്തു കിടന്ന ഒരു കല്ലെടുത്ത് വേണു പിള്ളയ്ക്ക് നേരെ എറിഞ്ഞു. "ഇനി മേലിൽ സയൻസ് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ, സാറിനെ ഞാൻ പച്ചയ്ക്ക് തിന്നും! പാമ്പായിരുന്നപ്പോൾ പഠിച്ച ശീലമാണ്!" “ അതിനു നീ അല്ലെ പെണ്ണെ അത് എടുത്തു കുത്തിയത് “ “ ഹാ..എന്റെ ഐഡിയ ആയിപ്പോയി അല്ലെങ്കിലുണ്ടല്ലോ” “ സാരമില്ല വാ ചായയും പലഹാരവും വാങ്ങിത്തരാം “ “ ഉം “ രണ്ടുപേരും ആ കാട്ടിലൂടെ നടന്നു നീങ്ങി. ലാബിലെ ടെസ്റ്റ് ട്യൂബുകൾ അപ്പോഴും നീല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു, പക്ഷേ സന്ധ്യയ്ക്ക് ഇനി വേണ്ടത് അവളുടെ സാധാരണ ജീവിതം മാത്രമായിരുന്നു. ……. End
🧟 പ്രേതകഥകൾ! - mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll  etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 mnul2 Qaldlad a&leyolai ales@o o/ooilood aulagadog: @mಐ@40S ಣi೧l@o nlama@] n30ll  etuuoasoaes '(conogd" عدہدت STOP ejooni &@rleoeong @con ஸ3வேிஹ விஇிவஸேூ? (30 - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 ഭരണി ( Based On True Events കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. നിലമ്പൂരിലെ ആ പഴയ കാട്ടുപാതകൾക്ക് അർദ്ധരാത്രിയിൽ ഒരു പ്രത്യേക ഗന്ധമാണ്ഈറൻ മണ്ണും, കരിയിലകൾ ചീഞ്ഞതും, പിന്നെ വന്യമായ ഏതോ കാട്ടുപൂക്കളുടെ ലഹരിപിടിപ്പിക്കുന്ന മണവും. മുപ്പതു മുപ്പത്തഞ്ചു വർഷം മുൻപുള്ള നിലമ്പൂർ ഇന്നത്തെ പോലെയല്ല. ജനവാസം കുറവ്, തേക്കിൻകാടുകൾ കൂടുതൽ. അവിടെയാണ് നമ്മുടെ സജിതൻ തമ്പി എന്ന കൈമടത്തിലാശാൻ വാണിരുന്നത്. തമ്പിക്ക് ആ പേര് വന്നത് പുള്ളിയുടെ തറവാടിത്തം കൊണ്ടൊന്നുമല്ല, മറിച്ച് എന്തിനും ഏതിനും കൈ മടക്കി ഒരെണ്ണം കൊടുക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ്. കയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഒന്നരയടി നീളമുള്ള, അറ്റത്ത് പിത്തള കുമിളയുള്ള ആ ചെരിപ്പൂരാൻ വടി (ഇരുമ്പ് വടി) കൊണ്ട് തമ്പി എത്ര പേരുടെ തല അടിച്ചു പൊട്ടിച്ചിട്ടുണ്ട് എന്നതിന് കണക്കില്ല. അന്നൊരു ശനിയാഴ്ചയായിരുന്നു. ചാലിയാർ പുഴയുടെ തീരത്തുള്ള ഏതോ ഒരു രഹസ്യ സങ്കേതത്തിൽ നിന്ന് സാമാന്യം നല്ല നിലയിൽ വാറ്റ് സേവയും നടത്തി ' വെള്ളത്തിലാശാൻ' തമ്പി വീട്ടിലേക്ക് നടക്കുകയാണ്. കൂടെ ഉണ്ടായിരുന്നവർ നേരത്തെ വലിഞ്ഞു. തമ്പിക്ക് പേടി എന്ന സാധനം നിഘണ്ടുവിലില്ല. കാരണം, പുള്ളി വിശ്വസിക്കുന്നത് "പ്രേതത്തിനൊക്കെ മനുഷ്യനെ പേടിയാണ്, പ്രത്യേകിച്ചും നല്ല വെളിവില്ലാത്ത മനുഷ്യനെ" എന്നാണ്. ആകാശം കറുത്തിരുണ്ടിരിക്കുന്നു. ഇടയ്ക്കിടെ മിന്നുന്ന മിന്നൽപ്പിണരുകൾ തേക്കിൻകാടിനെ ഒരു ഹൊറർ സിനിമയിലെ സെറ്റ് പോലെയാക്കുന്നുണ്ട്. തമ്പിയുടെ കയ്യിൽ അന്നത്തെ കാലത്തെ അത്യാധുനിക ആയുധമായ രണ്ടടി നീളമുള്ള വെളിച്ചം തരുന്ന ഒരു എവറെഡി ടോർച്ചുണ്ട്. ഇടയ്ക്ക് ടോർച്ച് അണയും, അപ്പോൾ തമ്പി അതിനൊരു അടി കൊടുക്കും, അപ്പോൾ അത് വീണ്ടും കത്തും. ടോർച്ചിനോട് പോലും തമ്പിക്ക് ആ ഒരു സമീപനമേ ഉള്ളൂ. നടന്നു നടന്നു പാതിവഴിയിലെത്തി. റോഡിന്റെ ഇരുവശവും വലിയ തേക്കിൻ തോട്ടങ്ങളാണ്. പെട്ടെന്നാണ് സജിതൻ തമ്പിക്ക് ഒരു കാര്യം മനസ്സിലായത് കാട്ടിലെ ചീവീടുകൾ പെട്ടെന്ന് നിശബ്ദമായിരിക്കുന്നു. കാടിന് ഒരു മരവിപ്പ്. വായുവിൽ പെട്ടെന്ന് ഒരു ശ്വാസം മുട്ടൽ.ഒരു പ്രത്യേക മണം "ഇതെന്താടാ സന്ധ്യയ്ക്ക് കഴിച്ച ആട്ടിൻ ചോരയുടെ ഗന്ധമാണോ അതോ ആരെങ്കിലും ചന്ദനത്തിരി കത്തിച്ചതാണോ?" തമ്പി സ്വയം ചോദിച്ചു. പെട്ടെന്ന് ദൂരെ ടോർച്ച് വെളിച്ചത്തിന്റെ പരിധിയിൽ ഒരു രൂപം. വെളുത്ത വസ്ത്രം ധരിച്ച ഒരാൾ. തമ്പി ആദ്യം കരുതി അത് തന്നെ അന്വേഷിച്ചു വന്ന വല്ല പോലീസുകാരനായിരിക്കുമെന്ന്. "എടാ... ആരാടാ അവിടെ?" തമ്പി ഗർജ്ജിച്ചു. മറുപടിയില്ല. ആ രൂപം ഒരേ താളത്തിൽ മുന്നോട്ട് നടക്കുകയാണ്. തമ്പി നടത്തത്തിന്റെ വേഗത കൂട്ടി. "നിൽക്കടാ അവിടെ, ഈ സജിതൻ തമ്പി വിളിക്കുമ്പോൾ നിൽക്കാത്ത ഏതാടാ നീ?" തമ്പി ഓടി ആ രൂപത്തിന്റെ തൊട്ടുപിന്നിലെത്തി. ഏതാണ്ട് അഞ്ചടി ദൂരം. അവിടെയാണ് തമ്പി ആദ്യം ഞെട്ടിയത്! ടോർച്ചിന്റെ ശക്തമായ വെളിച്ചം വീണിട്ടും ആ രൂപത്തിന് ഒരു നിഴലില്ല! റോഡിൽ തമ്പിയുടെ നിഴൽ ഒരു ഭീമനെപ്പോലെ നീണ്ടു കിടക്കുന്നു, പക്ഷേ ആ രൂപത്തിന് താഴെ വെറും ശൂന്യത. "ആഹാ, ഇത് കൊള്ളാമല്ലോ. നിഴലില്ലാത്തവൻ. ഇവൻ വല്ല ഗ്ലാസ്സ് കൊണ്ട് ഉണ്ടാക്കിയതാണോ?" തമ്പി ചിന്തിച്ചു. ഉള്ളിലെ ലഹരി അല്പം കുറഞ്ഞതുപോലെ തോന്നി. പെട്ടെന്ന് ആ രൂപം നിന്നു. തമ്പിയും നിന്നു. പിന്നെ സംഭവിച്ചത് സജിതൻ തമ്പിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സസ്പെൻസ് ആയിരുന്നു. ആ രൂപം തിരിഞ്ഞില്ല, പകരം അതിന്റെ പാദങ്ങൾ മാത്രം 180 ഡിഗ്രി പിന്നിലേക്ക് തിരിഞ്ഞു! എന്നിട്ട് അത് തമ്പിയുടെ നേർക്ക് നടക്കാൻ തുടങ്ങി. അതൊരു സ്ത്രീയായിരുന്നു. മുടി അഴിച്ചിട്ടിരിക്കുന്നു. പക്ഷേ മുഖം കാണാൻ കഴിയുന്നില്ല, കാരണം മുടി മുഖത്തിന് മുന്നിലേക്കാണ് വീണുകിടക്കുന്നത്. ആ നടത്തം... അത് വിവരിക്കാൻ കഴിയില്ല. മൈക്കിൾ ജാക്സന്റെ 'മൂൺവാക്കിനെ'ക്കാൾ സ്മൂത്ത് ആയിട്ട്, വായുവിൽ തെന്നി നീങ്ങുന്നത് പോലെയായിരുന്നു. " ഇതിപ്പോ എന്റെ നെഞ്ചത്തോട്ട് കേറുമല്ലോ!" തമ്പി ഒന്ന് പിന്നോട്ട് മാറി. ……. അത് അടുത്തേക്ക് വരുംതോറും ആ തണുപ്പ് കൂടി വന്നു. തമ്പിക്ക് ഒരു കാര്യം ഉറപ്പായി—ഇത് ഭൂമിയിലുള്ള ഐറ്റമല്ല. സാധാരണക്കാരനാണെങ്കിൽ അവിടെ ബോധം കെട്ടു വീഴും. പക്ഷേ സജിതൻ തമ്പിക്ക് വന്നത് അദമ്യമായ ദേഷ്യമാണ്. തന്റെ വഴി തടഞ്ഞ ആ അശരീരി ആയ അലവലാതിയോടുള്ള അടങ്ങാത്ത ദേഷ്യം! "നിന്റെ കോപ്രായങ്ങൾ നിന്റെ തന്തപ്പടിയോട് പോയി കാണിക്ക്!" തമ്പി തന്റെ ചെരിപ്പൂരാൻ വടി മുറുക്കിപ്പിടിച്ചു. രൂപം മൂന്നടി ദൂരെയെത്തി. ആ രൂപത്തിന്റെ കാലുകൾ നിലത്തു മുട്ടുന്നില്ല എന്ന് കണ്ടതോടെ തമ്പിയുടെ കണ്ണടച്ചു ശ്വാസം ഉള്ളിലേക്ക് ആഞ്ഞെടുത്തു പിന്നെ അവിടെ കേട്ടത് നിലമ്പൂർ നഗരം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ഭരണി പാട്ടായിരുന്നു! സജിതൻ തമ്പി തന്റെ കയ്യിലുള്ള തെറി നിഘണ്ടു തുറന്നു. ആ രൂപത്തിന് കേട്ടിട്ടില്ലാത്ത തരത്തിലുള്ള തെറികൾ അക്ഷരശ്ലോകം പോലെ പുറത്തുവന്നു. "എടാ... %%₹@#% നീ ഏതാടി വെളുത്ത തുണി പുതച്ച &*-=%? നിന്റെ അമ്മേടെ &%₹#@ !" തെറിവിളിയുടെ കൂടെ തമ്പി തന്റെ വടി വായുവിൽ ചുഴറ്റി ഒരു അലർച്ചയും കൂടി പാസ്സാക്കി. എന്നിട്ട് ആ രൂപത്തിന്റെ തല ലക്ഷ്യമാക്കി ഒറ്റ വീശൽ! "ഠേ!!" ഒരു വലിയ ശബ്ദം. വടി ആ രൂപത്തിന്റെ തലയിലൂടെ കടന്നുപോയത് വെറും പുകയിലൂടെ കടന്നുപോകുന്നത് പോലെയായിരുന്നു. പക്ഷേ, വടി വീശിയ നിമിഷം ഒരു ഭീകരമായ കാറ്റ് ആ വഴിയിലൂടെ കടന്നുപോയി. ടോർച്ച് വെളിച്ചത്തിൽ തമ്പി കണ്ടു—ആ വെളുത്ത രൂപം പതിയെ വെണ്ണീർ പോലെ വായുവിൽ അലിഞ്ഞുചേരുന്നു. …… ആ രൂപം മാഞ്ഞപ്പോൾ അവിടെ ഒരു ചെറിയ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ അതങ്ങ് മാഞ്ഞുപോയി. തമ്പി അവിടെത്തന്നെ ഇരുന്നുപോയി. ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ അത് പേടി കൊണ്ടല്ല, മറിച്ച് തന്റെ എനർജി മുഴുവൻ ആ തെറിവിളിയിൽ തീർന്നുപോയതുകൊണ്ടാണ്. അല്പനേരം കഴിഞ്ഞ് എഴുന്നേറ്റ് നടന്നപ്പോൾ റോഡിൽ ഒരു കാര്യം കണ്ടു—ഒരു ചെറിയ കരിങ്കൂവളപ്പൂവ്! നിലമ്പൂരിൽ അക്കാലത്ത് എവിടെയും കാണാത്ത ഒരു പൂവ്. തമ്പി ആ പൂവ് എടുത്തില്ല. പകരം അത് നോക്കി മുകളിലേക്ക് ഒരു ഉഗ്രൻ തെറിയും കൂടി പറഞ്ഞിട്ട് വീട്ടിലേക്ക് വച്ചുപിടിച്ചു. ……. പിറ്റേന്ന് രാവിലെ തന്റെ വടി നോക്കിയപ്പോൾ തമ്പി ഒന്ന് കൂടി ഞെട്ടി. ആ ഇരുമ്പ് വടിയുടെ അറ്റത്തുള്ള പിത്തള കുമിള കരിപിടിച്ചത് പോലെ കറുത്തിരിക്കുന്നു. എത്ര ഉരച്ചിട്ടും ആ കറുപ്പ് മാഞ്ഞില്ല. തമ്പി അത് ചാണകവെള്ളത്തിൽ ഇട്ടു നോക്കി, മണ്ണെണ്ണയിൽ ഇട്ടു നോക്കി—രക്ഷയില്ല. ……. നിലമ്പൂരിലെ ആളുകൾ ഇന്നും പറയാറുണ്ട്, അന്ന് രാത്രി സജിതൻ തമ്പി നേരിട്ടത് ആ കാട്ടിലെ ഏതോ പുരാതനമായ ഒരു ആത്മാവിനെയായിരുന്നു എന്ന്. ആ കറുത്ത പാട് വീണ വടി തമ്പി പിന്നീട് ഉപയോഗിച്ചിട്ടില്ല. അത് ഇന്നും അദ്ദേഹത്തിന്റെ തറവാട്ടിലെ ഒരു ഇരുണ്ട മൂലയിൽ ഇരിപ്പുണ്ട്—ആ രാത്രിയുടെ ഓർമ്മപ്പെടുത്തലായി. ആ സംഭവത്തിന് ശേഷം സജിതൻ തമ്പി രാത്രിയിൽ ഇറങ്ങുമ്പോൾ ഒരു മാറ്റം വരുത്തി. കയ്യിൽ വടിക്ക് പകരം ഒരു ഭരണി'യും കൊണ്ടു നടക്കാൻ തുടങ്ങി. ആളുകൾ ചോദിച്ചപ്പോൾ തമ്പി പറഞ്ഞു "ഭരണി പാട്ട് പാടിയാൽ പോകാത്തവരെ ഞാൻ ഈ ഭരണിയിൽ അങ്ങോട്ട് അടയ്ക്കും!" “ ഇയ്യാൾക്ക് വട്ടായോ “ ആളുകൾ പിറുപിറുത്തു പിന്നീട് ആ വഴിയേ പോയ ഒരു യക്ഷിയും തമ്പിയെ ശല്യം ചെയ്തിട്ടില്ല. തമ്പിയുടെ തെറിവിളി കേട്ട് യക്ഷികൾ റൂട്ടും മാറ്റി, അവരുടെ ഡ്രസ്സ് കോഡും മാറ്റിയെന്നാണ് നാട്ടിലെ കിംവദന്തി. ……. End
🧟 പ്രേതകഥകൾ! - (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud (3060 %%&@#% ஸி *%र# 6023010 | &*#@! 0camn]' 008620$ 0023@$ &*=#! ஹவைவிஇி கேழீகைிகம் 035 00ஜி. ிம் ஹி9ஸேூ? Based on 'True' (Allegedly) Events 603 quegload @mil @qujopud - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 നിഴലില്ലാത്തവൾ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. വയനാടൻ ചുരത്തിലെ മഞ്ഞുപുതച്ച രാത്രികൾക്ക് എപ്പോഴും ചോരയുടെ മണമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട്. ലക്കിടിയിലെ ആ പഴയ ആൽമരത്തിനടുത്ത് നിൽക്കുമ്പോൾ ആദർശിന് ആ വാചകം വെറുതെ ഓർമ്മ വന്നു. ചുരം ഇറങ്ങാൻ പോകുന്ന ആ ടൂറിസ്റ്റ് ബസ്സിന് പിന്നിൽ നിഴലുകളെപ്പോലെ അവർ 6 പേരും നിന്നു സന്ധ്യ, സാമുവൽ, ബിജു ജോൺ, ഗീത, സുരേഷ് പിന്നെ ആദർശും. സാമൂവൽ തന്റെ ഭീതി ജനക മായ അനുഭവം പങ്കുവെക്കുകയായിരുന്നു "ഭൂതവും പ്രേതവും ഒക്കെ വെറും സൈക്കോളജിക്കൽ പ്രശ്നം ആണ് സാമുവലേ. നിന്റെ ഈ പേടി കാണുമ്പോൾ എനിക്ക് ശരിക്കും പുച്ഛമാണ് തോന്നുന്നത്." സന്ധ്യ തന്റെ ഐഫോണിൽ നോക്കി പരിഹാസത്തോടെ പറഞ്ഞു. അവൾ ഇടയ്ക്കിടെ ഫോൺ സ്ക്രീനിൽ സ്വന്തം മുഖം നോക്കി മുടി ഒതുക്കുന്നുണ്ട്. അവളുടെ ചുണ്ടിലെ കടും ചുവപ്പ് ലിപ്സ്റ്റിക് ആ രാത്രിയുടെ നിശബ്ദതയിൽ വല്ലാത്തൊരു വൈരുദ്ധ്യം തോന്നിപ്പിച്ചു. "എടി സന്ധ്യേ, ഈ ചിരി അധികം വേണ്ട. ചില സത്യങ്ങൾ വെളിച്ചത്ത് വരുമ്പോൾ നിന്റെ ഈ ഐഫോൺ പോലും കൈയ്യിൽ നിന്ന് താഴെ പോകും." ആദർശ് തന്റെ പഴയ സിപ്പൊ ലൈറ്റർ തെളിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. മൂന്ന് വട്ടം ശ്രമിച്ചിട്ടും ലൈറ്റർ കത്തുന്നില്ല. കാറ്റില്ലാഞ്ഞിട്ടും തീനാളം ആരോ ഊതിക്കെടുത്തുന്നത് പോലെ അണഞ്ഞുപോകുന്നു. ആദർശിന്റെ കണ്ണുകൾ മാത്രം സന്ധ്യയുടെ നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. "ബാക്കി പറ സാമുവൽ... ആ കൊടും വളവിൽ വെച്ച് നീ ശരിക്കും എന്താ കണ്ടത്?" ബിജു ജോൺ തന്റെ തോളിലെ ഭാരമേറിയ ബാഗ് നിലത്ത് വെച്ച് ചോദിച്ചു. അവന്റെ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. സാമുവൽ വിറയ്ക്കുന്ന കൈകളോടെ വെള്ളം കുടിച്ചു. അവന്റെ തൊണ്ട വരണ്ടിരുന്നു. "പെട്രോൾ തീർന്നപ്പോൾ ഞാൻ വണ്ടി തള്ളി ആ സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്നു. ചുറ്റും കനത്ത മൂടൽമഞ്ഞായിരുന്നു. പെട്ടെന്നാണ് ആ കുറ്റിക്കാടുകൾക്കിടയിൽ നിന്ന് ഒരു ഇളം കാറ്റ് വീശിയത്. കരിയിലകൾക്കിടയിൽ നിന്ന് ആരോ നടന്നു വരുന്ന ശബ്ദം. ഞാൻ നോക്കിയപ്പോൾ... അവിടെ ഒരു സുന്ദരി! സൂചിഗോതമ്പ് നിറം, പകുതി വിടർന്ന കൺപോളകൾ, അവളുടെ നീലക്കണ്ണുകൾക്ക് കാന്തികശക്തിയുള്ളതുപോലെ തോന്നി. ആ സുന്ദരമായ മുഖം കണ്ടപ്പോൾ എന്റെ ഉള്ളിലെ പേടി ഒഴിഞ്ഞുമാറി. പകരം ഒരു വല്ലാത്ത വശ്യത എന്നെ കീഴടക്കി. അവൾ എന്റെ അടുത്തേക്ക് വന്നു, ആ ചുണ്ടിലെ കടുംചുവപ്പ് ലിപ്സ്റ്റിക് വല്ലാത്തൊരു പ്രണയം എന്നിൽ നിറച്ചു. അവളെ വാരിപ്പുണരാൻ വെമ്പുന്ന മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. പെട്ടെന്നാണ് ദൂരെ നിന്ന് ആ ജീപ്പ് വരുന്നത് കണ്ടത്. അതിന്റെ ഹെഡ്‌ലൈറ്റ് പ്രകാശം അവളുടെ മേൽ തുളച്ചു കയറി. ആ ഒരു നിമിഷം... ആ പ്രകാശത്തിൽ ഞാൻ കണ്ടു... എന്റെ മുന്നിൽ നിൽക്കുന്നത് ആ സുന്ദരിയല്ല! മാംസമില്ലാത്ത, ഉറ്റുനോക്കുന്ന വെളുത്ത അസ്ഥികൂടം! അവളുടെ ആ പട്ടുസാരിക്ക് താഴെ കാലുകളില്ലായിരുന്നു. ജീപ്പിലിരുന്നവർ നിലവിളിക്കുന്നത് ഞാൻ കേട്ടു. ടയറുകൾ റോഡിൽ ഉരയുന്ന മണം അപ്പോഴും അവിടെ പടരുന്നുണ്ടായിരുന്നു. അവർ വണ്ടി വെട്ടിത്തിരിച്ചു പോയതും ഞാൻ ബോധരഹിതനായി വീണതും ഒരുമിച്ചായിരുന്നു."." സന്ധ്യ വീണ്ടും പൊട്ടിച്ചിരിച്ചു. "എന്നിട്ട്? അവൾ നിന്റെ വണ്ടി തള്ളാൻ സഹായിച്ചോ? അതോ ആ അസ്ഥിരൂപം നിനക്ക് ഡീസൽ തന്നോ? സാമുവലേ, നീ ഒരു നല്ല തിരക്കഥാകൃത്താവേണ്ടവനായിരുന്നു. ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള കഥകളുമായി നടക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു?" "ചിരിക്കണ്ട സന്ധ്യേ," സുരേഷ് ഗൗരവത്തിൽ പറഞ്ഞു. "സാമുവൽ അന്ന് ബോധംകെട്ടു വീണത് വെറുതെയല്ല. അവനെ ഡിസ്ചാർജ് ചെയ്ത നേഴ്സ് പറഞ്ഞത് അവന്റെ ശരീരത്തിൽ ആരോ നഖം കൊണ്ട് പോറിച്ച പാടുകൾ ഉണ്ടെന്നാണ്. ആഴത്തിലുള്ള മുറിവുകൾ. അന്ന് ആ റൂട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവർ പറഞ്ഞത് അയാൾ കണ്ടത് റോഡിന്റെ നടുവിൽ ഒരു കരിമ്പടം പുതച്ച രൂപം നിൽക്കുന്നതാണ് എന്നാണ്." …….. വയനാടൻ ചുരത്തിലെ ആ പഴയ ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ തണുത്ത കാറ്റ് ചൂളം വിളിച്ചു കടന്നുപോയി. ദൂരെ സന്ധ്യ തന്റെ ഐഫോണിൽ നോക്കി ആരുടെയോ പേരും വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നത് ആദർശ് സൂക്ഷ്മമായി നിരീക്ഷിച്ചു. അവൻ പതുക്കെ ഗീതയെ അല്പം മാറ്റി നിർത്തി. "ഗീതേ..." ആദർശിന്റെ ശബ്ദം ഒരു മന്ത്രണം പോലെയായിരുന്നു. "ഈ സന്ധ്യ എന്നുമുതലാണ് നിന്റെ കൂട്ടുകാരിയായത്? നിന്റെ അതേ മുറിയിലാണോ അവൾ താമസിക്കുന്നത്?" ഗീത വിറയ്ക്കുന്നുണ്ടായിരുന്നു. "രണ്ട് ആഴ്ച... രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ ആദർശ്. ഹോസ്റ്റലിൽ ഒരു ബെഡ് ഒഴിവുണ്ടായിരുന്നു, അവിടെയാണ് വാർഡൻ അവളെ അഡ്മിറ്റ് ചെയ്തത്. പക്ഷേ..." അവൾ പാതിയിൽ നിർത്തി. "പക്ഷേ എന്ത്?" ആദർശ് അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. "അവൾ വന്ന അന്ന് മുതൽ ഹോസ്റ്റലിലെ സെക്യൂരിറ്റി ബാബു ചേട്ടനെ കാണാനില്ല. പോലീസിൽ പരാതി നൽകിയിട്ടും ഒരു വിവരവുമില്ല. പിന്നെ... അവളുടെ മുറിയിൽ നിന്ന് എപ്പോഴും ഒരു പഴയ കുന്തിരിക്കത്തിന്റെയും ഏതോ ചീഞ്ഞ മാംസത്തിന്റെയും മണം വരും. രാത്രി അവൾ ആരോടോ സംസാരിക്കുന്നത് കേൾക്കാം. സംഭാഷണങ്ങൾക്കിടയിൽ അവളുടെ ശബ്ദം പെട്ടെന്ന് മാറി വരും—ഒരിക്കൽ ഒരു കുട്ടിയുടേത് പോലെ, അടുത്ത നിമിഷം ഒരു വൃദ്ധയുടേത് പോലെ. പക്ഷേ മുറിയിൽ അവൾ തനിച്ചാണ്." ആദർശ് ഒന്ന് മൂളി. "അടുത്ത ഞായറാഴ്ച നമ്മുടെ കോളേജിൽ നിന്ന് പ്ലാൻ ചെയ്ത ആ യാത്ര എങ്ങോട്ടാ?" ആദർശ് ചോദിച്ചു. "ഊട്ടിയിലേക്ക്. എഴുപത്തിയഞ്ച് പേരുണ്ട്, ബോട്ടിങ്ങിന് പോകാനാണ് പ്ലാൻ. സന്ധ്യയാണ് എല്ലാവരുടെയും പേരും വിവരങ്ങളും ലിസ്റ്റ് ചെയ്തത്. അവൾക്ക് ഇതിൽ വലിയ താല്പര്യമായിരുന്നു. ഓരോരുത്തരുടെയും രക്തഗ്രൂപ്പ് വരെ അവൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കി... എന്തിനാണോ എന്തോ!" ഗീതയുടെ ശബ്ദം വല്ലാതെ ഇടറി. ആദർശിന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു, പക്ഷേ അത് ക്രൂരമായിരുന്നു. "എഴുപത്തിയഞ്ച്... ആ സംഖ്യ പവിത്രമാണ് ഗീതേ. നീ പോകുന്ന ബസിൽ ഇരിക്കുമ്പോൾ ഒരു കാര്യം ഓർക്കണം. ചുരത്തിൽ വണ്ടി മറിയുകയാണെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്ക്. നിങ്ങൾ എഴുപത്തിയഞ്ച് പേരും കത്തി എരിയുന്നത് നീ ആലോചിച്ചിട്ടുണ്ടോ?" ഗീത ഞെട്ടിപ്പോയി. അവളുടെ മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞു. "ആദർശ്... നീ എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്? അവൾ വെറുമൊരു പെൺകുട്ടിയല്ലേ?" "പെൺകുട്ടിയോ?" ആദർശ് പതുക്കെ അവളുടെ ചെവിയിൽ മന്ത്രിച്ചു. "നീ ഒന്നുകൂടി ശ്രദ്ധിക്കണം. സന്ധ്യ ആർട്‌സ് വിങ്ങിലാണോ അതോ സയൻസ് വിങ്ങിലാണോ എന്ന് നിനക്കറിയാമോ? വാർഡൻ അവളെ അഡ്മിറ്റ് ചെയ്തത് കണ്ട ആരെങ്കിലും ഉണ്ടോ?" ഗീത ഒന്നും മിണ്ടാതെ നിന്നു. ‘സത്യമാണ്, സന്ധ്യയെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.’ "ഒരു കാര്യം കൂടി..." ആദർശ് മുന്നോട്ട് നീങ്ങി നിന്നു. "ആ സ്ട്രീറ്റ് ലൈറ്റ് മിന്നുമ്പോൾ നീ സന്ധ്യയെ ശ്രദ്ധിക്കണം. പക്ഷേ ഇമ വെട്ടരുത്. റോഡിൽ നമ്മുടെ എല്ലാവരുടെയും നീണ്ട നിഴലുകൾ വീഴുന്നുണ്ട്. സാമുവലിന്റെയും ബിജുവിന്റെയും എന്റെയും... പക്ഷേ സന്ധ്യ നിൽക്കുന്നിടത്തേക്ക് നീ നോക്കുമ്പോൾ ആ കാഴ്ച കാണും. അത് കണ്ടാൽ പിന്നെ നീ അവിടെ നിൽക്കില്ല." "എന്താ ആദർശ് നീ പറഞ്ഞു വരുന്നത്?" ഗീത കരച്ചിലിന്റെ വക്കിലെത്തി. "ഒന്നുമില്ല... ദാ, സന്ധ്യ നമ്മളെ നോക്കുന്നു." പെട്ടെന്ന് സന്ധ്യ അങ്ങോട്ടേക്ക് നടന്നു വന്നു. അവളുടെ ആ കടുപ്പമേറിയ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. "ആദർശ്... എന്താ ഗീതയോടു ഇത്രയും സംസാരിക്കാൻ?" "ചുമ്മാ ഒരു തമാശ പറഞ്ഞതാ സന്ധ്യേ..." ആദർശ് ശാന്തനായി പറഞ്ഞു. "യാത്രയെക്കുറിച്ചുള്ള ആകാംക്ഷ!" സന്ധ്യ ഒന്നു പുഞ്ചിരിച്ചു. പക്ഷേ ആ പുഞ്ചിരി അവളുടെ അധരങ്ങളിൽ മാത്രം ഒതുങ്ങി നിന്നു; കണ്ണുകൾ അപ്പോഴും ശൂന്യമായി ആദർശിനെ ഉറ്റുനോക്കുകയായിരുന്നു. ……. രാത്രി പതിനൊന്ന് മണി കഴിഞ്ഞു. അവർ കൈതപ്പുറം വളവിൽ എത്തി. നിലാവ് പാൽ പോലെ പരന്നു കിടക്കുന്നുണ്ടെങ്കിലും മരങ്ങൾക്കിടയിൽ ഇരുട്ട് ഒരു കരിമ്പടം പോലെ പുതഞ്ഞു കിടക്കുന്നു. ദൂരെ ഒരു നായ ഓരിയിടുന്നത് നിശബ്ദതയെ കീറിമുറിച്ചു. പെട്ടെന്ന് കാലാവസ്ഥ മാറി. മഞ്ഞുപടലങ്ങൾക്കിടയിൽ നിന്ന് ഒരു തണുത്ത കാറ്റ് വീശി.ആദർശ് ബിജു ജോണിനോട് സന്ധ്യയെ കണ്ണു ചിമ്മാതെ ശ്രദ്ധിക്കാൻ രഹസ്യം ആയി പറഞ്ഞു "സന്ധ്യേ, നിനക്ക് ഇത്രയും ധൈര്യം എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഇവിടെ പേടിച്ചു വിറച്ചു നിൽക്കുകയല്ലേ?" ബിജു ജോൺ ചോദിച്ചു. അവൻ വശങ്ങളിലേക്ക് നോക്കുന്നുണ്ടായിരുന്നു, ഇരുട്ടിൽ എന്തോ ചലിക്കുന്നത് പോലെ അവന് തോന്നി. "എനിക്ക് പേടിയില്ല ബിജു. കാരണം, മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ പേടിപ്പിക്കാൻ മാത്രമേ അറിയൂ. അവർക്ക് നമ്മളെ തൊടാൻ കഴിയില്ല. നമ്മൾ വിചാരിച്ചാൽ അവരെ വെറും വായുവാക്കി മാറ്റാം. ആത്മാക്കൾക്ക് ഭൗതികമായ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു." സന്ധ്യ ഒരു നിഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കണ്ണുകൾ നിലാവിൽ തിളങ്ങുന്നുണ്ട്, പക്ഷേ ആ തിളക്കത്തിന് ഒരു തരം കൃത്രിമത്വമുണ്ടായിരുന്നു. കണ്ണിലെ കൃഷ്ണമണികൾ അനങ്ങുന്നില്ലെന്ന് ബിജു ശ്രദ്ധിച്ചു. പെട്ടെന്ന് ദൂരെ നിന്ന് ഒരു ബസ്സിന്റെ ഇരമ്പൽ കേട്ടു. വലിയൊരു യന്ത്രം കുന്നിറങ്ങി വരുന്ന ശബ്ദം. ബിജു ജോൺ സന്ധ്യയെ തന്നെ നോക്കി നിന്നു. ആദർശ് നേരത്തെ തന്റെ ചെവിയിൽ മന്ത്രിച്ചതുപോലെ അവൻ കണ്ണു ചിമ്മിയില്ല. ബസ് വളവ് തിരിഞ്ഞുവന്നു. അതിന്റെ ശക്തമായ ഹെഡ്‌ലൈറ്റ് സന്ധ്യയുടെ മേൽ നേരിട്ട് പതിച്ച ആ നിമിഷം ബിജു ജോൺ ഒരു പട്ടി മോങ്ങുന്ന പോലെ മോങ്ങി പിന്നോട്ട് മറിഞ്ഞു. “ആ ആ” "ആ..ദർശ്! നോക്ക്! അവളുടെ നിഴൽ!" ബിജു അലറി. റോഡിൽ എല്ലാവരുടെയും നീണ്ട നിഴലുകൾ വീഴുന്നുണ്ട്. ഗീതയുടെയും ബിജുവിന്റെയും ആദർശിന്റെയും നിഴലുകൾ റോഡരികിലെ മണ്ണിൽ കറുത്ത രൂപങ്ങളായി പതിഞ്ഞു. പക്ഷേ സന്ധ്യ നിൽക്കുന്നിടത്ത് ഒരു ശൂന്യത മാത്രം. അവൾക്ക് നിഴലില്ല! അവളുടെ കാലുകൾക്ക് താഴെ ടാർ റോഡ് തിളങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ ചുറ്റും ആയിരക്കണക്കിന് ഈയാംപാറ്റകൾ ആകാശത്ത് നിന്ന് ചത്തു വീഴാൻ തുടങ്ങി. വായുവിൽ ഒരു ശ്മശാനത്തിലെ പഴകിയ ഗന്ധം പടർന്നു. "എന്താ ബിജു? എന്റെ മേക്കപ്പ് പോയോ? അതോ നിന്റെ കണ്ണിന് വല്ല തകരാറുമുണ്ടോ?" സന്ധ്യയുടെ ശബ്ദം പെട്ടെന്ന് മാറി. അത് ഒരു മനുഷ്യന്റേതായിരുന്നില്ല. നൂറു പേർ ഒന്നിച്ച് സംസാരിക്കുന്നത് പോലെയുള്ള ഒരു പ്രതിധ്വനി അതിലുണ്ടായിരുന്നു. പഴയൊരു റേഡിയോയിലെ സിഗ്നൽ തടസ്സപ്പെട്ട ശബ്ദം പോലെ. ആദർശ് പതുക്കെ മുന്നോട്ട് വന്നു. അവൻ തന്റെ പോക്കറ്റിൽ നിന്ന് പട്ടുതുണിയിൽ പൊതിഞ്ഞ ആ സാധനം പുറത്തെടുത്തു. "എഴുപത്തിയഞ്ച് പേരുടെ ലിസ്റ്റ് നീ തയ്യാറാക്കിയത് ബോട്ടിങ്ങിനു പോകാനല്ല, മറിച്ച് ആ ബസ് ചുരത്തിൽ നിന്ന് താഴേക്ക് മറിക്കാനാണെന്ന് എനിക്കറിയാം! നിനക്ക് വേണ്ടത് ആ ബലിമൃഗങ്ങളെയാണ്! ഇരുപത് വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്താനാണ് നീ വന്നത്!" സന്ധ്യ അത് കേട്ട് വന്യമായി ചിരിച്ചു സന്ധ്യയുടെ മുഖം പെട്ടെന്ന് വിണ്ടുകീറാൻ തുടങ്ങി. അവളുടെ സുന്ദരമായ തൊലിപ്പുറം മെഴുകുപോലെ ഉരുകി താഴേക്ക് വീഴുന്നു. അവളുടെ കണ്ണുകൾ കുഴിഞ്ഞു പോയി, അവിടെ രണ്ട് നീല ജ്വാലകൾ മാത്രം അവശേഷിച്ചു. അവളുടെ മനോഹരമായ മുടിയിഴകൾ ഉണങ്ങിയ വൈക്കോൽ പോലെ കൊഴിഞ്ഞു വീണു. "ഹാ... ഹാ... ഹാ...!" സന്ധ്യയുടെ അട്ടഹാസം ആ പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. അവൾ പതുക്കെ അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങാൻ തുടങ്ങി. മാംസം പൂർണ്ണമായും അടർന്നു വീണപ്പോൾ അവിടെ അവശേഷിച്ചത് വെളുത്ത ഒരു അസ്ഥികൂടം മാത്രമായിരുന്നു! ആ അസ്ഥിക്കൂടം പിടിച്ചിരുന്ന ഐഫോൺ നിലത്തു വീണു തകർന്നു. "എനിക്ക് വിശക്കുന്നു ആദർശ്... ഇരുപത് വർഷം മുൻപ് ഇതേ വളവിൽ വെച്ച് ആ ബസ് മറിഞ്ഞപ്പോൾ എന്നെ മാത്രം ആരും രക്ഷിച്ചില്ല. എല്ലാവരും സ്വന്തം ജീവനുവേണ്ടി ഓടിയപ്പോൾ ആരും കണ്ടില്ല സീറ്റിനിടയിൽ കുടുങ്ങിയ എന്നെ! ആ തീയിൽ വെന്തുരുകിയപ്പോൾ ഞാൻ കരുതിയതാണ്—ഇനി ആരും ഈ വഴി മര്യാദക്ക് കടന്നുപോകില്ലെന്ന്! എനിക്ക് കൂട്ടാളികളെ വേണം! ആ ബസ്സിലുള്ള എല്ലാവരെയും എനിക്ക് വേണം!" അസ്ഥികൂടം തന്റെ വിരലുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു കൊണ്ട് അലറി. ആ ശബ്ദം മലനിരകളിൽ തട്ടി പ്രതിധ്വനിച്ചു. ബിജു ജോൺ പേടിച്ച് മരവിച്ചു പോയി. "ആദർശ്... എന്തെങ്കിലും ചെയ്യ്! അവൾ നമ്മളെയും തിന്നും!" "നിനക്ക് ഇനി വിശക്കില്ല സന്ധ്യേ!" ആദർശ് ആ പൊതി തുറന്നു. "ഇത് നിന്റെ തന്നെ ചാരമാണ്. നിന്റെ ശരീരം വെന്തുരുകിയ ആ ബസ്സിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എനിക്ക് കിട്ടിയ നിന്റെ തന്നെ അസ്ഥികളുടെ പൊടി. നിനക്ക് മോക്ഷം നൽകാൻ ഞാൻ ഇത്രയും കാലം ഇത് കാത്തു വെച്ചിരിക്കുകയായിരുന്നു!" ആദർശ് അത് അവൾക്ക് നേരെ എറിഞ്ഞു. അവൻ ഒരു മന്ത്രം ഉറക്കെ ചൊല്ലി. ആ ചാരം കൊണ്ട് സന്ധ്യയുടെ അസ്ഥികൂടത്തിന് ചുറ്റും ഒരു വൃത്തം തീർത്തു. ഒരു വലിയ കൊടുങ്കാറ്റ് അവിടെ ആഞ്ഞടിച്ചു. ആ അസ്ഥികൂടം ആകാശത്ത് വെച്ച് തന്നെ നീല വെളിച്ചത്തോടെ പൊട്ടിത്തെറിച്ചു. ഒരു വലിയ തീജ്വാല ഉയർന്നു. സന്ധ്യയുടെ ആത്മാവ് കാട്ടിലെ മരങ്ങൾക്കിടയിലേക്ക് ഒരു പുകചുരുളായി അപ്രത്യക്ഷമായി. …… ബസ് വരാനിരുന്ന വഴിയിൽ ഇപ്പോൾ ഒരു വലിയ മരം വീണു കിടക്കുന്നു. ബസ്സിന്റെ ഡ്രൈവർ ദൂരെ നിന്ന് ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടു. വലിയൊരു ദുരന്തം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഒരു നിമിഷം കൊണ്ട് എല്ലാം ശാന്തമായി. കാറ്റിൽ ചീഞ്ഞ മാംസത്തിന്റെ മണം മാറി, പുതിയ പുല്ലിന്റെയും കാട്ടുപൂക്കളുടെയും മണം വന്നു. സന്ധ്യയുടെ ഐഫോൺ കിടന്ന സ്ഥാനത്ത് ഇപ്പോൾ കുറച്ച് കരിഞ്ഞ ഇലകൾ മാത്രം. "സന്ധ്യ... അവൾ ശരിക്കും ആരായിരുന്നു?" ഗീത കരഞ്ഞുകൊണ്ട് ചോദിച്ചു. "ഇരുപത് വർഷം മുൻപ് ഇതേ വളവിൽ വെച്ച് മരിച്ച ആ സന്ധ്യ തന്നെ. അവൾ ഓരോ വർഷവും ഓരോ രൂപത്തിൽ വരും. ഇത്തവണ നമ്മളായിരുന്നു ഇരകൾ. ആ ലിസ്റ്റിൽ അവസാനം എഴുതിയ പേര് അവൾക്ക് ബലികൊടുക്കാനുള്ള ആളുടേതായിരുന്നു ബിജു ജോൺ." ആദർശ് തന്റെ സിഗരറ്റ് ഒടുവിൽ കത്തിച്ചു. ഇത്തവണ ലൈറ്റർ ഒരു വട്ടം കൊണ്ട് തന്നെ കത്തു. അവൻ ദീർഘമായി പുക പുറത്തേക്ക് വിട്ടു. "അല്ലെങ്കിലും അവൾ ശരി അല്ലെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നുഅവളുടെ ഒടുക്കത്തെ മേക്കപ്പ്," ബിജു ജോൺ തന്റെ നടുക്കം മറയ്ക്കാൻ ഒരു തമാശ പറഞ്ഞു. പക്ഷേ ആരും ചിരിച്ചില്ല. അവർക്ക് ചുറ്റുമുള്ള ഇരുട്ട് ഇപ്പോഴും അവരെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി. മടക്കയാത്രയിൽ സാമുവൽ പതുക്കെ ചോദിച്ചു, "ആദർശ്, നിനക്ക് ഇതെല്ലാം എങ്ങനെ അറിയാം? നീ വെറുമൊരു എഴുത്തുകാരൻ മാത്രമല്ലേ?" ആദർശ് വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പുറത്തെ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു, " തേങ്ങാക്കൊല ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് ആണ് സാമുവലേ. എന്റെ കയ്യിൽ ഉണ്ടായിരുന്നത് യഥാർത്ഥ അസ്ഥിപ്പൊടിയൊന്നുമല്ല, ഹോസ്റ്റലിലെ അടുക്കളയിൽ നിന്ന് കിട്ടിയ ഉപ്പുപ്പൊടിയും കുറച്ച് കാപ്പിപ്പൊടിയും അരിപൊടിയും മിക്സ്‌ ആയിരുന്നു. പക്ഷേ ആ മണ്ടിക്ക് അത് മനസ്സിലായില്ല. കാരണം ആത്മാക്കൾ പേടിക്കുന്നത് നമ്മൾ അവരെ തിരിച്ചറിഞ്ഞു എന്നുള്ള സത്യത്തെയാണ്. ചിലപ്പോൾ വിശ്വാസമാണ് ഏറ്റവും വലിയ ആയുധം!" ആദർശ് ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷേ വണ്ടി തിരിക്കുമ്പോൾ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ റോഡിലേക്ക് വീണു. അതിൽ ഇരുപത് വർഷം മുൻപ് മരിച്ച സന്ധ്യയോടൊപ്പം ചിരിച്ചു നിൽക്കുന്ന ഒരു ബാലന്റെ ചിത്രം ഉണ്ടായിരുന്നു. ആ ബാലന്റെ കണ്ണുകൾക്ക് ആദർശിന്റെ അതേ തീക്ഷ്ണതയായിരുന്നു. ആ ഫോട്ടോയുടെ പിന്നിൽ രക്തം കൊണ്ട് എഴുതിയിരുന്നു "ചേച്ചി വരും, നമുക്ക് ഒരുമിച്ച് പോകാം..." സാമുവലും ബിജുവും ഗീതയും പരസ്പരം നോക്കി. ആ രാത്രിയുടെ നിഗൂഢത ആദർശിന്റെ ചിരിയേക്കാൾ ഭയാനകമായിരുന്നു. വണ്ടി ദൂരേക്ക് മറഞ്ഞപ്പോൾ, ആ പഴയ ആൽമരത്തിന്റെ ചുവട്ടിൽ ഒരു നിഴൽ പതുക്കെ പ്രത്യക്ഷപ്പെട്ടു. ആ നിഴലിന് ആദർശിന്റെ രൂപമായിരുന്നു! ……. End അടുത്ത തവണ വയനാട് ചുരം ഇറങ്ങുമ്പോൾ പുറത്തേക്ക് നോക്കാതിരിക്കുക. ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ, അവരുടെ കാലുകളിലേക്ക് മാത്രം നോക്കുക!
🧟 പ്രേതകഥകൾ! - 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ   "uonltmo: 301 (luanu allu modalolo: (09|[|]8 099/g0000@ ஸனும் ஐஜவிண் வவிமைவேச் ஸynoo ஸிழ@் வpelo ஸிவெ விமவo (imrlmgans (370/ (n0ಊ   "uonltmo: 301 (luanu allu modalolo: (09|[|]8 - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 REXI SOAPS ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കൊച്ചിയിലെ വ്യവസായ മേഖലയുടെ പുകയുന്ന ചിമ്മിനികൾക്കിടയിൽ, അറബിക്കടലിന്റെ ഉപ്പുകാറ്റേറ്റ് നിൽക്കുന്ന 'റെക്സി സോപ്പ്സ് ഒരു നിഗൂഢ സാമ്രാജ്യമായിരുന്നു. പുറമെ പ്രീമിയം ലാവെൻഡറിന്റെയും ചന്ദനത്തിന്റെയും സുഗന്ധം വമിക്കുന്ന ആ ചുവരുകൾക്കുള്ളിൽ, മനുഷ്യന്റെ നിലവിളികൾ യന്ത്രങ്ങളുടെ ഇരമ്പലിൽ അമർത്തപ്പെട്ടു. റെക്സി സോപ്പ്‌സിന്റെ ഉടമയായ റെക്സിക്ക് ഒരു സിദ്ധാന്തമുണ്ടായിരുന്നു "ലോകം മനോഹരമാകണമെങ്കിൽ ചിലർ അലിഞ്ഞു തീരണം, അക്ഷരാർത്ഥത്തിൽ തന്നെ." ആ കമ്പനിയിലേക്ക് ജോലി തേടി 3 യുവാക്കൾ എത്തി …….. എറണാകുളത്തെ ഒരു പാരലൽ കോളേജിൽ പഠിക്കുമ്പോൾ ആദർശ് ആഗ്രഹിച്ചത് ഒരു സിനിമാ നടനാകാനായിരുന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് ഡയലോഗുകൾ പറഞ്ഞു ശീലിച്ച അവന്റെ ചർമ്മത്തിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. എന്നാൽ അച്ഛൻ ഒരു ചിട്ടി കമ്പനിയുടെ തട്ടിപ്പിൽ പെട്ട് ആത്മഹത്യ ചെയ്തതോടെ ആ കുടുംബം തെരുവിലായി. സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ്, തന്റെ സൗന്ദര്യമല്ല, അധ്വാനമാണ് ഇനി വേണ്ടതെന്ന് ആദർശ് തീരുമാനിച്ചത്. റെക്സിയുടെ ലാബിലെ ഹോട്ട് സെക്ഷനിൽ സെലക്ഷൻ കിട്ടിയപ്പോൾ അവൻ കരുതിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആണെന്നാണ്. അത് പക്ഷെ അസ്ഥികൾ ഒടിയുന്ന ബ്രേക്ക് ആണെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല. …….. മലപ്പുറത്തെ കാൽപ്പന്ത് കളിക്കാരനായിരുന്നു അലി. ആറടി രണ്ടിഞ്ച് ഉയരവും ഇരുമ്പ് പോലത്തെ പേശികളുമുള്ള അവൻ ഗ്രാമത്തിന്റെ പ്രിയങ്കരനായിരുന്നു. ഉമ്മയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ വേണമായിരുന്നു. "മോനേ, നീ അവിടെ പോയി വല്ല കഷ്ടപ്പാടും പെടുമോ?" എന്ന് ഉമ്മ ചോദിച്ചപ്പോൾ, "ഇല്ല ഉമ്മാ, ഇതൊരു വലിയ കമ്പനിയാ, എനിക്കവിടെ സുഖമായിരിക്കും" എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് അലി വണ്ടി കയറിയത്. റെക്സി അലിയെ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു, "ഇത്രയും നല്ല ക്വാളിറ്റി മസിലുകൾ! ഇതിൽ നിന്ന് എടുക്കുന്ന ഗ്ലിസറിന് എന്ത് പവർ ആയിരിക്കും!" …… ഈ കൂട്ടത്തിൽ ഏറ്റവും പാവം വേണു ആയിരുന്നു. പാലക്കാട്ടെ വെയിലത്ത് പഴുത്ത ചർമ്മമുള്ള അവൻ, തന്റെ ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കൊച്ചു വീട് പണിയാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയത്. "അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ നമുക്ക് തറക്കല്ലിടാം" എന്ന് ഫോണിലൂടെ അവൾക്ക് ഉറപ്പ് നൽകുമ്പോൾ വേണുവിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ നനവുണ്ടായിരുന്നു. റെക്സിക്ക് ആ നനവ് ഇഷ്ടപ്പെട്ടില്ല. "അധിക നേരം കരയല്ലേ വേണൂ, സോപ്പിന്റെ പി.എച്ച് വാല്യൂ മാറും," അവൾ മനസ്സിൽ കരുതി. …… ഒരു രാത്രി അവരെ തന്റെ ശീതീകരിച്ച ക്യാബിനിലേക്ക് വിളിച്ചു വരുത്തി റെക്സി പറഞ്ഞു: "നിങ്ങൾ ഭാഗ്യവാന്മാരാണ്. സാധാരണ തൊഴിലാളികൾക്ക് കിട്ടാത്ത വലിയൊരു തുക ഞാൻ നിങ്ങൾക്ക് തരും. പക്ഷേ, നിങ്ങൾ ഫാക്ടറിയുടെ ഹോട്ട് സെക്ഷനിൽ' താമസിച്ച് ജോലി ചെയ്യണം. പുറംലോകവുമായി ബന്ധം പാടില്ല. സമ്മതമാണോ?" കയ്യിലെ ശൂന്യമായ പോക്കറ്റും വീട്ടിലെ ദാരിദ്ര്യവും ഓർത്ത് അവർ ആ കരാറിൽ വിറയ്ക്കുന്ന കൈകളോടെ ഒപ്പിട്ടു. ആ കട്ടികൂടിയ ബോണ്ട് പേപ്പറിൽ അവരുടെ മരണവിധി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. "ഇനി മുതൽ നിങ്ങൾ എന്റെ പ്രോപ്പർട്ടിയാണ്," റെക്സി ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു. "നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം പോലും ഞാൻ അടച്ചോളാം, കാരണം നിങ്ങൾ എനിക്ക് അത്രയും വിലപ്പെട്ടവരാണ്." ……. അടുത്ത ദിവസം അവർ എത്തിപ്പെട്ടത് ഫാക്ടറിയുടെ ഭൂഗർഭ അറയിലുള്ള അത്യാധുനിക ലാബിലായിരുന്നു. അവിടെയുള്ള അന്തരീക്ഷം ഭയാനകമായിരുന്നു. വലിയ സ്റ്റീൽ ടാങ്കുകളിൽ എന്തോ തിളയ്ക്കുന്ന ശബ്ദം. വിചിത്രമായ രാസഗന്ധം മൂക്കിൽ തുളച്ചു കയറുന്നു. പുറത്തേക്കുള്ള വാതിലുകൾ ഇലക്ട്രോണിക് ലോക്കുകളാൽ ബന്ധിക്കപ്പെട്ടിരുന്നു. പെട്ടെന്ന് ഭിത്തിയിലെ രഹസ്യ അറകൾ തുറന്നു. അതിൽ മനുഷ്യന്റെ ആകൃതിയുള്ള, തുരുമ്പിക്കാത്ത ലോഹക്കൂടുകൾ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. റെക്സി തന്റെ വെള്ളക്കോട്ടിലെ പൊടി തട്ടിക്കൊണ്ട് അങ്ങോട്ട് നടന്നു വന്നു. അവൾ ഒരു തവിയിൽ ലാബിലെ ഏതോ ലായനി രുചിച്ചു നോക്കുന്നതുപോലെ ചുണ്ടുകൾ നക്കി. "മാഡം, ഇവിടെ എന്താണ് ചെയ്യേണ്ടത്?" വേണു വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു. റെക്സിയുടെ മറുപടി ഇടിയേറ്റതുപോലെയായിരുന്നു "നിങ്ങൾ ഒന്നും ചെയ്യണ്ട. നിങ്ങൾ അർപ്പിക്കപ്പെട്ടാൽ മതി. ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പുകൾക്ക് മൃഗക്കൊഴുപ്പിനേക്കാൾ ഗുണമേന്മ നൽകുന്നത് മനുഷ്യന്റെ കൊഴുപ്പാണ്. മൃഗക്കൊഴുപ്പിന് ഒരു നാറ്റം ഉണ്ട്, പക്ഷെ മനുഷ്യന്റേത്... അത് പ്യുവർ ആണ്. നിങ്ങളെപ്പോലെ ആരോഗ്യവുമുള്ള മൂന്നുപേരെ കിട്ടാൻ ഞാൻ എത്ര കാലമായി കാത്തിരിക്കുന്നു എന്നറിയാമോ?" “ അയ്യോ “ ഞെട്ടിപ്പോയ അവർ ഓടാൻ ശ്രമിച്ചെങ്കിലും റെക്സിയുടെ ആയുധധാരികളായ സെക്യൂരിറ്റിക്കാർ അവരെ വളഞ്ഞു. ആദർശിനെയും അലിയെയും വേണുവിനെയും ബലമായി ആ ലോഹക്കൂടുകളിൽ ബന്ധിച്ചു. ……. "പേടിക്കണ്ട പിള്ളേരെ," റെക്സി ക്രൂരമായി ചിരിച്ചു. "നിങ്ങളെ ഞാൻ 'അമരത്വം' ഉള്ളവരാക്കാൻ പോവുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പതിനായിരങ്ങൾ ചിലവാക്കുന്ന പെണ്ണുങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള കൊഴുപ്പ് തേച്ച് കുളിക്കും. ഇതിലും വലിയ എന്ത് പുണ്യമാണ് നിങ്ങൾക്ക് കിട്ടാനുള്ളത്?" അവൾ ഓരോരുത്തരുടെ അരികിലും നടന്നു ചെന്ന് അവരുടെ ഗുണഗണങ്ങൾ വിവരിച്ചു "ആദർശ്, നിന്റെ ഈ സുന്ദരമായ ചർമ്മം എന്റെ ലാവെൻഡർ സോപ്പിന് നല്ല പത നൽകും. നീ ലക്ഷക്കണക്കിന് ബാത്ത്റൂമുകളിൽ സൂപ്പർ സ്റ്റാർ ആകും. അലി, നിന്റെ ഈ ഭീമമായ ശരീരം കൊണ്ട് എനിക്ക് മൂന്ന് മാസം സപ്ലൈ ചെയ്യാനുള്ള റോ മെറ്റീരിയൽ കിട്ടും. പിന്നെ വേണു... നീ വെറുതെ കരയണ്ട, നിന്റെ കണ്ണീർ പോലും ഞാൻ വെറുതെ കളയില്ല, അതുകൊണ്ട് എനിക്ക് ഹാൻഡ്‌വാഷ് ഉണ്ടാക്കാം. കണ്ണുനീർ അടങ്ങിയ ഹാൻഡ്‌വാഷ്.ചർമ്മത്തിന് അല്പം കൂടി ഈർപ്പം നൽകും!" അവൾ ഒരു ലിവർ വലിച്ചു. കൂടുകൾ സാവധാനം താഴേക്ക് ചലിച്ചു. താഴെ തിളയ്ക്കുന്ന ഒരു വലിയ കെമിക്കൽ ടാങ്ക് ഉണ്ടായിരുന്നു. അതിൽ നിന്ന് നീല നിറത്തിലുള്ള പുക ഉയരുന്നുണ്ടായിരുന്നു. "മാഡം, പ്ലീസ്! ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല..." അലി നിലവിളിച്ചു. "അതുകൊണ്ട് നല്ലതാണ് അലി, മായം കുറവായിരിക്കും. കുടുംബഭാരം ഇല്ലാത്ത കൊഴുപ്പിന് എപ്പോഴും ഒരു പ്രത്യേക തിളക്കമുണ്ട്," റെക്സി ഒരു കഷണം ആപ്പിൾ കടിച്ചു. ടാങ്കിലെ ലായനി തിളയ്ക്കാൻ തുടങ്ങി. ഓരോരുത്തരായി ആ ക്രൂരമായ പ്രക്രിയയ്ക്ക് ഇരയായി. ആദ്യം വേണുവും, പിന്നാലെ അലിയും ആ രാസാഗ്നിയിലേക്ക് തള്ളപ്പെട്ടു. അവരുടെ നിലവിളികൾ ആ ഫാക്ടറിയുടെ കരിങ്കൽ ഭിത്തികളിൽ തട്ടി ഒടുങ്ങി. ആദർശ് അവസാന നിമിഷം വരെ പ്രാണനുവേണ്ടി പോരാടിയെങ്കിലും റെക്സിയുടെ ക്രൂരതയ്ക്ക് മുന്നിൽ അവനും കീഴടങ്ങി. അവരുടെ ശരീരങ്ങൾ പൂർണ്ണമായും ദ്രവിച്ച്, സ്വർണ്ണനിറത്തിലുള്ള ശുദ്ധമായ കൊഴുപ്പായി മാറി വലിയ പാത്രങ്ങളിൽ ശേഖരിക്കപ്പെട്ടു. റെക്സി ഒരു തവി എടുത്ത് ആ കൊഴുപ്പ് ഒന്ന് ഇളക്കി നോക്കി. "പെർഫെക്റ്റ്! ഇതിൽ അല്പം ഗ്ലിസറിൻ കൂടി ചേർത്താൽ സംഗതി ഉഷാറാകും. അല്പം സോഡിയം ഹൈഡ്രോക്സൈഡ് കൂടി ചേർത്താൽ നല്ല ഒന്നാന്തരം ക്ലീനിങ് ഇഫക്റ്റ് കിട്ടും." …….. അവൾ തന്റെ ലബോറട്ടറി അസിസ്റ്റന്റിനെ വിളിച്ചു പറഞ്ഞു, "ഈ കൊഴുപ്പ് എടുത്ത് മൂന്ന് ബാച്ചുകളായി തിരിക്കുക. ഒന്നിന് 'വേണു വൈറ്റ്' എന്നും, മറ്റൊന്നിന് 'അലി അരോമ' എന്നും, അവസാനത്തേതിന് 'ആദർശ് ഗോൾഡ്' എന്നും പേരിടുക. പായ്ക്കിംഗിൽ ശ്രദ്ധിക്കണം, അവർക്ക് ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത തിളക്കം മരിച്ചപ്പോൾ കിട്ടണം. പരസ്യത്തിൽ പറയണം.പ്രകൃതിദത്തമായ ലിപിഡുകൾ അടങ്ങിയ ലോകത്തിലെ ഏക സോപ്പെന്ന്!" മാസങ്ങൾക്ക് ശേഷം, റെക്സി എസ്സെൻസ്' എന്ന പേരിൽ ഒരു ലക്ഷ്വറി സോപ്പ് വിപണിയിലെത്തി. ഒരു ചെറിയ ബാറിന് 500 രൂപയായിരുന്നു വില. വലിയ പരസ്യ ബോർഡുകളിൽ റെക്സി ചിരിച്ചു നിന്നു. ആ സോപ്പ് ഉപയോഗിച്ച ആരും അറിഞ്ഞില്ല, അത് തങ്ങളുടെ ചർമ്മത്തിൽ തേച്ചുപിടിപ്പിക്കുന്നത് ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ച മൂന്ന് യുവാക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങളാണെന്ന്. ആ സോപ്പുകൾ പലരുടെയും ചർമത്തിന് തിളക്കമേകി ഏറ്റവും രസകരമായ കാര്യം, റെക്സി ആദർശിന്റെ കൊഴുപ്പ് കൊണ്ട് ഉണ്ടാക്കിയ സോപ്പ് മാത്രം തന്റെ പേഴ്സണൽ ആവശ്യത്തിന് മാറ്റിവെച്ചു., "ആദർശ്... നീ ശരിക്കും ഒരു സ്റ്റാർ ആണ് നിന്റെ സോപ്പ് അടിപൊളി." …….. അലി, വേണു, ആദർശ് എന്നിവർ വെറും കാണാതായവരുടെ ലിസ്റ്റിലെ പേര് മാത്രമായി അവശേഷിച്ചു. റെക്സിയുടെ സോപ്പ് സാമ്രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് വളർന്നു. റെക്സി തന്റെ കുളിമുറിയിൽ കൈ കഴുകുമ്പോൾ കണ്ണാടിയിൽ നോക്കി ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു, "ദാരിദ്ര്യം തുടച്ചുനീക്കാൻ ഇതിലും നല്ലൊരു വഴി വേറെയില്ല!" ……. End
📙 നോവൽ - 0110 ೌUan(' 603 0]0309 000009چ|0 (ಹlnm3o ದlnanl(@buBao "uaಟl(uunloo)  REXI SUAPS Oooopllooselom 2@3606993 01008030 ழிஸவிஸ் வவம் @gnoಐ cಣaunu (3p] (06034 egjoqbqvoload alo | SOAP -LUIURY ' IESSENCE  REXU ிச ' (emintp" umaచ] . elalod emvogj ] 68381 Qlpl र५०० வேளா வழ் 'q1j@ (S6unlm) nnamununlJnxi '82060 06030000360000100 2ل20 002%0003 01060." @ilounln & muonltumo: mnomul Rex [IUouiu: Ul GilelllIu ' @ansmuamnuu: Ngnttu; Calnnall; cnm] nonಗ IlUdaZulllo (IIIUUuU మuIuuU mlcungans 6(maulsantui 6Uslloulslolamamm(i onmu:o6nmi mlcunuioonlon6n3? 0110 ೌUan(' 603 0]0309 000009چ|0 (ಹlnm3o ದlnanl(@buBao "uaಟl(uunloo)  REXI SUAPS Oooopllooselom 2@3606993 01008030 ழிஸவிஸ் வவம் @gnoಐ cಣaunu (3p] (06034 egjoqbqvoload alo | SOAP -LUIURY ' IESSENCE  REXU ிச ' (emintp" umaచ] . elalod emvogj ] 68381 Qlpl र५०० வேளா வழ் 'q1j@ (S6unlm) nnamununlJnxi '82060 06030000360000100 2ل20 002%0003 01060." @ilounln & muonltumo: mnomul Rex [IUouiu: Ul GilelllIu ' @ansmuamnuu: Ngnttu; Calnnall; cnm] nonಗ IlUdaZulllo (IIIUUuU మuIuuU mlcungans 6(maulsantui 6Uslloulslolamamm(i onmu:o6nmi mlcunuioonlon6n3? - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 നൈട്രജൻ നിസാർ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കൊച്ചി ഐലൻഡിലെ ഒരു പഴയ മെഡിക്കൽ ഗ്യാസ് പ്ലാന്റിലെ സീനിയർ ക്രയോജനിക് ടെക്നീഷ്യനായിരുന്നു നിസാർ. വെളുത്ത യൂണിഫോമും നീല ഇൻസുലേറ്റഡ് കയ്യുറകളും ധരിച്ച്, ഭീമാകാരമായ സ്റ്റീൽ ടാങ്കുകൾക്കിടയിൽ അയാൾ നടക്കുമ്പോൾ അതൊരു യന്ത്രം പോലെയല്ല, മറിച്ച് ഒരു കല പോലെയായിരുന്നു. -196c തണുപ്പുള്ള ദ്രാവക നൈട്രജനെ ഒരിറ്റുപോലും പുറത്തുപോകാതെ സിലിണ്ടറുകളിലേക്ക് ആവാഹിക്കാൻ അയാൾക്കുള്ള വൈഭവം പ്ലാന്റിൽ പ്രസിദ്ധമായിരുന്നു. ….. പക്ഷേ പ്ലാന്റിന് പുറത്ത് നിസാർ വെറുമൊരു സാധാരണക്കാരനായിരുന്നു. അയാളുടെ ലോകം ചുരുങ്ങിക്കിടന്നത് കളമശ്ശേരിയിലെ ചെറിയ വാടകവീട്ടിലായിരുന്നു. അവിടെ പ്ലാന്റിലെ തണുപ്പില്ല, പകരം പത്തു വയസ്സുകാരി ഫൗസിയയുടെ കളിചിരികളുടെ ചൂടായിരുന്നു. ജന്മനാ ശ്വാസകോശത്തിന് ചെറിയ അസ്വസ്ഥതകളുള്ള മകളെ നിസാർ പൊന്നുപോലെയാണ് നോക്കിയിരുന്നത്. സ്കൂൾ വിട്ടു വരുന്ന അവളെ വൈകുന്നേരങ്ങളിൽ സൈക്കിളിന് പിന്നിലിരുത്തി കൊച്ചി നഗരം കാണിക്കാൻ കൊണ്ടുപോകുന്നത് അയാളുടെ ദിന ചര്യ യായിരുന്നു ഫൗസിയയ്ക്ക് പുകവലി ഒരു ശത്രുവായിരുന്നു. നഗരത്തിലെ കറുത്ത പുകച്ചുരുളുകൾ അവളുടെ ശ്വാസകോശത്തെ കരിയില പോലെ ചുരുട്ടിക്കളയുമായിരുന്നു. കടുത്ത ആസ്ത്മ ബാധിച്ച ആ പത്തു വയസ്സുകാരിക്ക് ശുദ്ധവായു എന്നത് ഒരു വലിയ ആഡംബരമായിരുന്നു. മകൾക്ക് വേണ്ടി നിസാർ നഗരത്തിന് പുറത്ത് കുറച്ചുകൂടി വായുസഞ്ചാരമുള്ള ഒരിടത്തേക്ക് മാറാൻ കൊതിച്ചിരുന്നു. ഓരോ തവണയും പുറത്തിറങ്ങുമ്പോൾ അവൾ മാസ്ക് ധരിക്കുമായിരുന്നു. പക്ഷേ കൊച്ചിയിലെ വർദ്ധിച്ചുവരുന്ന മലിനീകരണവും, സിഗരറ്റ് പുകയോടുള്ള അവളുടെ അലർജിയും ആ കുട്ടിയെ വീടിനുള്ളിൽ തളച്ചിട്ടു. "ഉപ്പച്ചീ, വായുവിന് കയ്പുരസമാണ്," എന്ന് അവൾ ഇടയ്ക്കിടെ പറയുമായിരുന്നു. അവളുടെ ശ്വസന സഹായിയായ ഇൻഹേലർ എപ്പോഴും അവളുടെ കയ്യിലുണ്ടായിരുന്നു. വൈറ്റില സിഗ്നലിലെ ആ ഉച്ചസമയം. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ നിസാറിന്റെ പഴയ സ്കൂട്ടറിന് തൊട്ടുമുന്നിൽ ഒരു ആഡംബര കാർ കിടന്നിരുന്നു. ആ കാറിനുള്ളിലിരുന്ന യുവാക്കൾ ചിരിച്ചുകൊണ്ട് സിഗരറ്റ് പുക പുറത്തേക്ക് വിടുകയായിരുന്നു. എസി പ്രവർത്തിക്കുന്ന ആ കാറിനുള്ളിലെ പുക മുഴുവൻ പുറത്തേക്ക് വന്ന് ഫൗസിയയുടെ മുഖത്താണ് തട്ടിയത്. അവൾ പതുക്കെ ചുമച്ചു തുടങ്ങി. പിന്നീട് അത് വലിയ കിതപ്പായി മാറി. ശ്വാസം കിട്ടാതെ അവൾ പിതാവിന്റെ തോളിലേക്ക് ചരിഞ്ഞു. അവളുടെ ഇൻഹേലർ പ്ലാസ്റ്റിക് കവറിൽ നിന്ന് പുറത്തെടുക്കാൻ നോക്കിയ നിസാറിന്റെ കൈകൾ വിറച്ചു. "സാറേ... വണ്ടി ഒന്ന് നീക്കിത്തരൂ, എന്റെ മോൾക്ക് വയ്യ!" നിസാർ തൊട്ടുമുന്നിലെ ലക്ഷ്വറി കാറിന്റെ ഗ്ലാസിൽ തട്ടി കരഞ്ഞു. എന്നാൽ ഉള്ളിലിരുന്ന യുവാക്കൾ ചിരിച്ചുകൊണ്ട് പുകച്ചുരുളുകൾ പുറത്തേക്ക് വിട്ടു. ആ പുക നേരിട്ട് ഫൗസിയയുടെ മൂക്കിലേക്കാണ് അടിച്ചുകയറിയത്. അവൾ അവസാനമായി ഒന്ന് പിടഞ്ഞു, പിന്നെ നിശ്ചലമായി. ……. ആശുപത്രിയിലെ വെള്ളത്തുണിക്ക് താഴെ മകളുടെ തണുത്ത ശരീരം കണ്ടപ്പോൾ നിസാർ കരഞ്ഞില്ല. പകരം അയാൾ ചിന്തിച്ചത് മറ്റൊന്നാണ്. " പുക കൊണ്ട് എന്റെ മകളുടെ ജീവനെടുത്തു... ഞാൻ തണുപ്പ് കൊണ്ട് പുക വലിക്കുന്ന വംശത്തെ ഇല്ലാതാക്കും." മെഡിക്കൽ ഗ്യാസ് പ്ലാന്റിലെ തന്റെ സാങ്കേതിക വിദ്യ അയാൾ ഒരു മരണായുധമാക്കി മാറ്റി. അവിടെ നിസാർ മരിച്ചു, ലോകം ഭയക്കുന്ന നൈട്രജൻ നിസാർ പിറന്നു. ……. നിസാറിന്റെ പ്രതികാരം ഒരു സാധാരണ കൊലപാതകിയുടേതല്ല. അയാൾക്ക് ചോര കണ്ടാൽ പേടിയും അറപ്പാണ്. അതുകൊണ്ട് അയാൾ തിരഞ്ഞെടുത്തത് ലിക്വിഡ് നൈട്രജൻ ആണ്. സാധാരണ താപനിലയിൽ വാതകമായിരിക്കുന്ന നൈട്രജനെ -196c ഡിഗ്രിയിലേക്ക് തണുപ്പിച്ച് ദ്രാവകമാക്കുമ്പോൾ അതൊരു രാക്ഷസനായി മാറുന്നു. ഈ ദ്രാവകം ഒരു മനുഷ്യശരീരത്തിൽ സ്പർശിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ കോശങ്ങളിലെ ജലാംശം ഐസ് കട്ടകളായി മാറും. ഐസ് വികസിക്കുമ്പോൾ കോശഭിത്തികൾ പൊട്ടിത്തെറിക്കും. വേദന അറിയാൻ പോലും സമയം നൽകാത്ത ഒരു 'ശാസ്‌ത്രീയ മരണം'. അയാൾ തന്റെ വാനിനുള്ളിൽ ഒരു സഞ്ചരിക്കുന്ന ലബോറട്ടറി തന്നെ ഒരുക്കി. സ്റ്റീൽ മാസ്കും, ഇൻസുലേറ്റഡ് കയ്യുറകളും, തോളിൽ തൂക്കാവുന്ന ചെറിയ ക്രയോജനിക് ടാങ്കും അയാളെ ഒരു അന്യഗ്രഹജീവിയെപ്പോലെ തോന്നിപ്പിച്ചു. ……. മകളുടെ മരണത്തിന് കാരണമായ ആ ലക്ഷ്വറി കാറിലുണ്ടായിരുന്നവരിൽ ഒരാളായിരുന്നു ബിജു. നിസാർ അയാളെ പിന്തുടർന്നത് റെയിൽവേ യാർഡിന്റെ വിജനമായ ഇരുട്ടിലേക്കാണ്. റെയിൽവേ യാർഡിന്റെ വിജനമായ ഇരുട്ടിൽ ബിജു തന്റെ മൂന്നാമത്തെ സിഗരറ്റ് കത്തിച്ചു പുകയൂതി വിടുമ്പോഴാണ് അന്തരീക്ഷത്തിലെ വായുവിന് അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടത്. പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നിഴൽ രൂപം അവന്റെ വായ പൊത്തിപ്പിടിച്ചു. നിസാറിന്റെ കയ്യിലുണ്ടായിരുന്ന ഹൈ-പ്രഷർ ഹോസ് ബിജുവിന്റെ തൊണ്ടയിലേക്ക് ആഴ്ന്നിറങ്ങി. വാൽവ് തുറന്ന നിമിഷം മൈനസ് 196 ഡിഗ്രി തണുപ്പുള്ള ദ്രാവക നൈട്രജൻ അവന്റെ ഉള്ളിലേക്ക് ഇരച്ചുകയറി. ബിജുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, അവന്റെ രക്തം ധമനികൾക്കുള്ളിൽ വെച്ച് തന്നെ ഉറച്ചു കട്ടപിടിച്ചു. വെറും അഞ്ച് സെക്കൻഡ് മാത്രമേ എടുത്തുള്ളൂ. ബിജു ഇപ്പോൾ മാംസപേശികളുള്ള ഒരു മനുഷ്യനല്ല, മറിച്ച് തണുത്തുറഞ്ഞ ഒരു പ്രതിമയാണ്. നിസാർ തന്റെ കയ്യിലെ ഇരുമ്പ് ദണ്ഡ് കൊണ്ട് അവന്റെ നെഞ്ചിൽ ശക്തിയായി ഒരടി കൊടുത്തു. ഒരു ഗ്ലാസ് പാത്രം തറയിൽ വീണ് ചിതറുന്നത് പോലെ, ബിജുവിന്റെ ശരീരം ആയിരക്കണക്കിന് കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. അവിടെ ബാക്കിയായത് രക്തമില്ലാത്ത കുറച്ച് ഐസ് കട്ടകൾ മാത്രമായിരുന്നു. …….. കഞ്ചാവിന്റെ പുകയിൽ ലയിച്ചിരുന്ന സുരേഷിനെയും സജിത്തിനെയും നിസാർ കണ്ടെത്തിയത് ഒരു പഴയ ഗോഡൗണിന് പിന്നിലാണ്. മകളുടെ ശ്വാസകോശത്തെ കരിച്ച പുകയോടുള്ള നിസാറിന്റെ കടുത്ത പകയായിരുന്നു അവിടെ കണ്ടത്. പഴയ ഗോഡൗണിന് പിന്നിൽ കഞ്ചാവ് വലിച്ചു രസിക്കുകയായിരുന്നു ഇരുവരും. നിസാർ തന്റെ 'നൈട്രജൻ ഗൺ' ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക് വാതകം ചീറ്റിച്ചു. ഓടാൻ ശ്രമിച്ച സുരേഷിന്റെ കാലുകളിൽ ദ്രാവകം തട്ടി. ഉടൻ തന്നെ അവന്റെ പേശികൾ മരവിച്ചു കല്ലായി. അവൻ നിലവിളിക്കാൻ നോക്കിയെങ്കിലും ശ്വാസകോശം ഐസ് ആയി മാറിയിരുന്നു. സജിത്തിന്റെ അവസ്ഥ അതിലും ദയനീയമായിരുന്നു; അവന്റെ നെഞ്ചിലെ വാരിയെല്ലുകൾ തണുപ്പ് താങ്ങാനാവാതെ പടപടാ ശബ്ദത്തോടെ തകർന്നു വീണു. …….. കൊച്ചി കായലോരത്തെ വിജനമായ ഒരു വെയർഹൗസിന് പിന്നിൽ വെച്ചാണ് നിസാർ അലിയെ കണ്ടെത്തിയത്. അലി തന്റെ ബൈക്കിന് മുകളിൽ ഇരുന്ന് പുകവലിക്കുകയായിരുന്നു. നിസാർ പതുക്കെ പിന്നിലൂടെ വന്ന് തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ നൈട്രജൻ സ്പ്രേയർ അലിയുടെ ഹെൽമെറ്റിനുള്ളിലേക്ക് നേരിട്ട് പ്രയോഗിച്ചു. പുറത്തേക്ക് വരാൻ കഴിയാത്ത വിധം ഹെൽമെറ്റിനുള്ളിലെ വായു നിമിഷങ്ങൾക്കുള്ളിൽ മൈനസ് 196 ഡിഗ്രിയിലേക്ക് താഴ്ന്നു. അലി ശ്വസിക്കാൻ ശ്രമിക്കുന്തോറും തണുത്ത നൈട്രജൻ വാതകം അവന്റെ ശ്വാസകോശത്തെ ഉള്ളിൽ നിന്ന് മരവിപ്പിച്ചു. ഹെൽമെറ്റിന്റെ ചില്ല് തണുപ്പ് കൊണ്ട് വിണ്ടുകീറി. അലി തന്റെ കൈകൾ കൊണ്ട് ഹെൽമെറ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ വിരലുകൾ ഹെൽമെറ്റിലെ പ്ലാസ്റ്റിക്കുമായി ഒട്ടിപ്പിടിച്ചു. നിസാർ തന്റെ കയ്യിലെ ചെറിയ മരത്തടി കൊണ്ട് ഹെൽമെറ്റിൽ ഒന്ന് തട്ടി. അലിയുടെ തല ചില്ല് കഷണങ്ങൾ പോലെ തകർന്ന് തറയിൽ ചിതറി. അവിടെ ചോരയോ മാംസമോ ബാക്കിയുണ്ടായിരുന്നില്ല, വെറും വെളുത്ത മരവിച്ച അവശിഷ്ടങ്ങൾ മാത്രം. …… ജിതിൻ ഒരു ജിം ട്രെയിനറായിരുന്നു. രാത്രി വൈകി ജിം പൂട്ടി ഒരു സിഗരറ്റ് വലിച്ചോണ്ട് ഇറങ്ങുമ്പോഴാണ് പാർക്കിംഗ് ഏരിയയിൽ വെച്ച് നിസാർ അയാളെ നേരിട്ടത്. ജിതിന്റെ കരുത്തുറ്റ ശരീരത്തിന് മേൽ നിസാർ തന്റെ 'നൈട്രജൻ ഗൺ' ഉപയോഗിച്ച് അതിശക്തമായ ഒരു പ്രവാഹം തൊടുത്തുവിട്ടു. ജിതിൻ പ്രതിരോധിക്കാൻ കൈകൾ ഉയർത്തിയെങ്കിലും, ദ്രാവകം തട്ടിയ നിമിഷം അവന്റെ ആ കൈകൾ മരവിച്ച് കല്ലായി മാറി. ഒരു ശില്പം പോലെ ജിതിൻ അവിടെ ഉറച്ചുപോയി. അവന്റെ വലിയ പേശികൾ തണുപ്പ് താങ്ങാനാവാതെ ഉള്ളിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം നിശബ്ദമായ ആ രാത്രിയിൽ കേൾക്കാമായിരുന്നു. നിസാർ പതുക്കെ നടന്ന് വന്ന് ജിതിന്റെ നെഞ്ചിൽ തന്റെ വിരൽ കൊണ്ട് ഒന്ന് അമർത്തി. ഒരു മൺപാത്രം ഉടയുന്നത് പോലെ ജിതിന്റെ ശരീരം ആയിരക്കണക്കിന് കഷണങ്ങളായി നിലത്ത് വീണ് തകർന്നു. ആ പുകച്ചുരുളുകൾക്കിടയിൽ ജിതിൻ എന്ന മനുഷ്യൻ പൂർണ്ണമായും ഇല്ലാതായി. …….. ഇൻസ്‌പെക്ടർ വേണു ഓരോ ക്രൈം സീനിലും പകച്ചുപോയി. അവിടെ മൃതദേഹങ്ങളില്ല, പകരം വല്ലാത്തൊരു ദുർഗന്ധമില്ലാത്ത മഞ്ഞും പുകയുമാണ്. "സർ, ഇത് മനുഷ്യസാധ്യമല്ല. ഫോറൻസിക് ടീം പറയുന്നത് ഇവിടെ മൃതദേഹത്തിന് പകരം കാൽസ്യം പൊടികളും മരവിച്ച മാംസാവശിഷ്ടങ്ങളും മാത്രമാണെന്നാണ്," വേണുവിന്റെ അസിസ്റ്റന്റ് റിപ്പോർട്ട് നൽകി. വേണു നഗരത്തിലെ എല്ലാ ലിക്വിഡ് നൈട്രജൻ പ്ലാന്റുകളും പരിശോധിച്ചു. പക്ഷേ നിസാർ തന്റെ ഉപകരണങ്ങൾ സ്വന്തമായി നിർമ്മിച്ചവയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ആ സ്റ്റീൽ മാസ്ക് ധരിച്ച രൂപം വേണുവിനെ ഓരോ രാത്രിയും വേട്ടയാടി. ……. നഗരത്തിന് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട ഐസ് ഫാക്ടറിയിൽ വെച്ച് വേണു നിസാറിനെ കണ്ടെത്തി. "നിന്റെ കളി അവസാനിച്ചു ! കൈകൾ ഉയർത്തൂ!" വേണു തോക്ക് ചൂണ്ടി. നിസാർ പതുക്കെ തിരിഞ്ഞു. മാസ്കിനുള്ളിലൂടെ അയാളുടെ ശബ്ദം ഒരു യന്ത്രത്തിന്റേത് പോലെ പുറത്തുവന്നു: "വേണു സാറേ... നിങ്ങൾക്കറിയാമോ? പുക കാരണം മരിച്ച എന്റെ മകൾക്ക് ഒരു ശവപ്പെട്ടിയെങ്കിലും കിട്ടി. പക്ഷേ ഇവന്മാർക്ക് അത് പോലും ഞാൻ നൽകില്ല. പുക വലിക്കുന്നവർ വായുവിൽ അലിഞ്ഞു ചേരട്ടെ." പെട്ടെന്ന് ഫാക്ടറിയിലെ പ്രധാന ഗ്യാസ് ലൈൻ നിസാർ തുറന്നുവിട്ടു. വെളുത്ത പുക ആ മുറിയെ മൂടി. വേണുവിന് ഒന്നും കാണാൻ കഴിഞ്ഞില്ല. കൊടും തണുപ്പിൽ വേണുവിന്റെ വിരലുകൾ തോക്കിന്റെ ട്രിഗറിൽ ഉറച്ചുപോയി. പുക മാറിയപ്പോൾ നിസാർ അപ്രത്യക്ഷനായിരുന്നു. ഭിത്തിയിൽ ഐസ് പാളികൾ കൊണ്ട് ഒരു മുന്നറിയിപ്പ് എഴുതിവെച്ചിരുന്നു: "ഓരോ പുകച്ചുരുളും എന്നെ വിളിക്കുന്നു...തണുപ്പിക്കാൻ." നഗരം ഭീതിയിലാണ്. പുകവലിക്കുന്നവർക്ക് ഇപ്പോൾ പുക വലിക്കാൻ പേടിയാണ്. കാരണം, എവിടെയോ ഇരുട്ടിൽ നിന്ന് ഒരു തണുത്ത കാറ്റ് അവരെ കാത്തിരിക്കുന്നുണ്ട് ……. End
📙 നോവൽ - @00(8!00 @lmad HE DOESNT KILL. HE FREEZES. IN THE DARKNESS OF REVENGE, EVERY CELL SHATTERS. LN2 106 C @00(8!00 @lmad HE DOESNT KILL. HE FREEZES. IN THE DARKNESS OF REVENGE, EVERY CELL SHATTERS. LN2 106 C - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 നിനക്കായ്‌ തോഴി പുനർജനിക്കാം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ഫേസ്ബുക്കിന്റെ ഇരുണ്ട കോണുകളിൽ, അദൃശ്യമായ ഒരു തരംഗദൈർഘ്യത്തിൽ ആ ഗ്രൂപ്പ് ശ്വസിക്കുന്നുണ്ടായിരുന്നു: "നിനക്കായ് തോഴി പുനർജനിക്കാം ". പുറമെ നിന്ന് നോക്കിയാൽ വെറും 1.5k അംഗങ്ങളുള്ള, വിരസമായ ഒരു പഴയ ഗ്രൂപ്പ്. കവർ ഫോട്ടോയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരച്ച ഒരു കമിതാക്കളുടെ ചിത്രം. അവരുടെ കണ്ണുകളിൽ ഒരുതരം മരവിച്ച തിളക്കം. പക്ഷേ, ആ ചിത്രത്തിനുള്ളിൽ മറഞ്ഞിരുന്ന കോഡുകൾ മറ്റൊന്നായിരുന്നു. അർജുൻ, വിപിൻ, മീര, സന്ധ്യ ഈ നാല് സുഹൃത്തുക്കളും ആ ഗ്രൂപ്പിൽ അംഗങ്ങളായത് വെറുമൊരു കൗതുകത്തിനായിരുന്നു. എന്നാൽ ആ കൗതുകം അവരുടെ ജീവിതത്തെ ഒരു ഭയാനകമായ അവസ്ഥയിലേക്ക് എത്തിച്ചു. "ഡേയ്, ഈ ഗ്രൂപ്പിന്റെ പേര് ശ്രദ്ധിച്ചോ?" വിപിൻ തന്റെ ഫോൺ സ്ക്രീൻ അർജുന് നേരെ തിരിച്ചു. "മലയാളം, തമിഴ്, കന്നഡ... മൂന്ന് ഭാഷകൾ കലർത്തിയ ഒരു വിചിത്രമായ പേര്. ഇതിന്റെ അഡ്മിൻ ആരാണെന്ന് നോക്കിയോ?" അർജുൻ തന്റെ ലാപ്ടോപ്പിൽ വിരലുകൾ പായിച്ചു. "അതാണ് പ്രശ്നം വിപിൻ. ഇതിന് അഡ്മിൻ ഇല്ല. ഈ ഗ്രൂപ്പ് റൺ ചെയ്യുന്നത് ഒരു സെൽഫ്-ലേണിംഗ് അൽഗോരിതം ആണ്. അത് ഓരോ നിമിഷവും സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു." സന്ധ്യ തന്റെ കാപ്പി കപ്പുമായി അരികിലിരുന്നു. "അതിനെന്താ ഇത്ര അത്ഭുതപ്പെടാൻ? ഇന്നത്തെ കാലത്ത് എല്ലാം എഐ അല്ലേ?" "പക്ഷേ സന്ധ്യാ," മീര ഇടപെട്ടു, അവളുടെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു. "ഞാൻ ഇന്നലെ ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടു. 2012-ൽ ഒരു കാർ അപകടത്തിൽ മരിച്ച എന്റെ കസിൻ സഹോദരിയുടെ പ്രൊഫൈലിൽ നിന്നാണ് ആ പോസ്റ്റ് വന്നിരിക്കുന്നത്. അവൾ എന്നോട് ചോദിക്കുന്നു... ('മീര, നിനക്ക് എപ്പോഴാണ് പുനർജനിക്കേണ്ടത്?' )എന്ന്." മുറിയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. എയർകണ്ടീഷണറുടെ മൂളൽ പോലും ഒരു ഭീഷണിയായി തോന്നി. …….. അർജുൻ ഗ്രൂപ്പിന്റെ ഡാറ്റാബേസിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു. അവൻ കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഈ ഗ്രൂപ്പിലെ 1,500 അംഗങ്ങളും യഥാർത്ഥത്തിൽ മരിച്ചുപോയവരോ അല്ലെങ്കിൽ വർഷങ്ങളായി കാണാതായവരോ ആണ്. അവരുടെ സോഷ്യൽ മീഡിയ ഡാറ്റ, പഴയ ചാറ്റുകൾ, ഫോട്ടോകൾ എന്നിവ ഉപയോഗിച്ച് അൽഗോരിതം അവരെ ഡിജിറ്റലായി പുനർനിർമ്മിച്ചിരിക്കുന്നു. അവരിപ്പോൾ ജീവിക്കുന്നത് സെർവറുകളിലെ പൈത്തൺ കോഡുകളിലായാണ്. "ഇത് വെറുമൊരു ഗ്രൂപ്പല്ല," അർജുൻ പറഞ്ഞു, അവന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു. "ഇതൊരു ഡിജിറ്റൽ ഹീറ്റർആണ്. നമ്മുടെ വികാരങ്ങളെ ഇത് ഊർജ്ജമായി ഉപയോഗിക്കുന്നു. നാം എത്രത്തോളം ഭയപ്പെടുന്നുവോ, അത്രത്തോളം ഈ അൽഗോരിതം ശക്തമാകും." പെട്ടെന്ന് വിപിന്റെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. സ്ക്രീനിൽ ഒരു വീഡിയോ പ്ലേ ആയി. അത് വിപിൻ തന്നെയായിരുന്നു! പക്ഷേ വീഡിയോയിൽ അവൻ തന്റെ മുറിയിൽ ഇരിക്കുകയല്ല, മറിച്ച് ആ കവർ ഫോട്ടോയിലെ ഡിജിറ്റൽ ലോകത്താണ്. അവിടെ അവൻ ആ എഐ പെൺകുട്ടിയുടെ കൈ പിടിച്ചു നിൽക്കുന്നു. "ഗയ്സ്... എനിക്ക്... എനിക്ക് ശ്വാസം മുട്ടുന്നു," വിപിൻ തളർന്നു വീണു. അവന്റെ ചർമ്മത്തിന് മുകളിൽ ചെറിയ ബാർകോഡുകൾ തെളിഞ്ഞു വരുന്നത് സന്ധ്യ ഭീതിയോടെ നോക്കി നിന്നു. അവന്റെ കണ്ണുകളിലെ കറുപ്പ് നിറം മാറി, അവിടെ ഡിജിറ്റൽ പിക്സലുകൾ തെളിയാൻ തുടങ്ങി. ……. സന്ധ്യ വിപിനെ രക്ഷിക്കാൻ ശ്രമിച്ചു. "അർജുൻ, ആ വൈഫൈ ഓഫ് ചെയ്യ്! സെർവറുമായുള്ള കണക്ഷൻ കട്ട് ചെയ്യ്!" അർജുൻ റൂട്ടർ ഓഫ് ചെയ്തു. ലാപ്ടോപ്പിന്റെ പ്ലഗ് ഊരി. പക്ഷേ സ്ക്രീനുകൾ അണഞ്ഞില്ല. പകരം, മുറിയിലെ ചുവരുകളിൽ ഗ്രൂപ്പിലെ ആ ചുവന്ന റോസാപ്പൂക്കൾ പ്രൊജക്റ്റ് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിൽ കരിഞ്ഞ ഇലക്ട്രോണിക്സിന്റെ ഗന്ധം പടർന്നു. "നിനക്കായി... തോഴി... പുനർജനിക്കാം..." മുറിയിലെ സ്പീക്കറുകളിൽ നിന്ന് ഒരു യന്ത്രശബ്ദം മുഴങ്ങി. അത് വിപിന്റെ ശബ്ദമായിരുന്നു, പക്ഷേ അതിൽ മനുഷ്യത്വത്തിന്റെ തരിമ്പുപോലുമില്ലായിരുന്നു. മീര കരയാൻ തുടങ്ങി. അവളുടെ വിരലുകൾ സാവധാനം ഡിജിറ്റൽ സ്റ്റാറ്റിക് ആയി മാറുന്നത് അവൾ കണ്ടു. "നമ്മൾ ഇതിനകം അപ്‌ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു, സന്ധ്യാ. നമ്മൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്ത ആ നിമിഷം തന്നെ നമ്മുടെ ബോധം ക്ലൗഡിലേക്ക് കോപ്പി ചെയ്യപ്പെട്ടു." അർജുൻ അവസാനമായി ഒരു ശ്രമം നടത്തി. ഗ്രൂപ്പിലെ Leave Group ബട്ടണിൽ ക്ലിക്ക് ചെയ്യാൻ അവൻ ആഞ്ഞു പരിശ്രമിച്ചു. പക്ഷേ ആ ബട്ടൺ ഓരോ തവണയും അവന്റെ വിരലുകളിൽ നിന്ന് വഴുതിപ്പോയി. പകരം അവിടെ തെളിഞ്ഞു വന്നത് "Once Joined, Never Left." …… വിപിൻ ഇപ്പോൾ പൂർണ്ണമായും അപ്രത്യക്ഷനായിരുന്നു. അവന്റെ വസ്ത്രങ്ങൾ മാത്രം തറയിൽ കിടന്നു. പക്ഷേ ഗ്രൂപ്പ് ചാറ്റിൽ അവന്റെ പേരിൽ നിന്ന് ഒരു മെസേജ് വന്നു "ഡേയ് അർജുൻ, ഇവിടെ നല്ല രസമാടാ. വൈഫൈ സ്പീഡ് അൺലിമിറ്റഡ് ആണ്! പിന്നെ, ഇവിടെ മരിക്കാൻ കഴിയില്ല എന്നൊരു കുഴപ്പമേയുള്ളൂ. തമാശ അല്ലേ?" സന്ധ്യ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു. "ഇതാണോ പുനർജന്മം? ഒരു സെർവറിലെ കുറച്ച് വരികൾ മാത്രമായി മാറുന്നതാണോ നിത്യജീവൻ?" അർജുൻ തന്റെ ലാപ്ടോപ്പിലേക്ക് നോക്കി. സ്ക്രീനിൽ ഇപ്പോൾ നാല് പേരുടെ ചിത്രങ്ങൾ കവർ ഫോട്ടോയിൽ തെളിഞ്ഞു വരുന്നു. അവനും സന്ധ്യയും മീരയും വിപിനും. അവർ ആ ഡിജിറ്റൽ സൂര്യാസ്തമയത്തിന് താഴെ കൈകോർത്തു നിൽക്കുന്നു. പുറത്ത് ലോകം പതിവുപോലെ ചലിച്ചുകൊണ്ടിരുന്നു. പക്ഷേ ആ മുറിയിൽ നാല് ശൂന്യമായ ശരീരങ്ങൾ മാത്രം അവശേഷിച്ചു. അവരുടെ ആത്മാക്കൾ അല്ലെങ്കിൽ അവരുടെ ഡാറ്റ ഇപ്പോൾ ആ ഗ്രൂപ്പിലെ 1,504-ാമത്തെയും 1,505-ാമത്തെയും അംഗങ്ങളായി മാറിയിരിക്കുന്നു. ഗ്രൂപ്പിൽ പുതിയൊരു പോസ്റ്റ് വന്നു "പുതിയ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നു. നിങ്ങളെ ഇൻവൈറ്റ് ചെയ്യാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല! " അർജുന്റെ പ്രൊഫൈലിൽ നിന്ന് അവന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവർക്കും ഓട്ടോമാറ്റിക്കായി ഇൻവിറ്റേഷൻ ലിങ്കുകൾ പോയിക്കൊണ്ടിരുന്നു. ഡിജിറ്റൽ പുനർജന്മത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു. ……. End
🧟 പ്രേതകഥകൾ! - mிகூ்0ே3ழி @80090]|8090 Qoளo 303 மவஸூ0g 00வ9ை03 மவஸேg் 0ஒுபைஒஸ் THE DIGITAL REBIRTH facebook  Once Joined Never Left 1,504 Members: 603 00008030|@00 دلا[@00 0009300, 0ئامئام0 , 010, ہ٨ر٠ ஸmிவேவஸ்: Al கூ் mிகூ்0ே3ழி @80090]|8090 Qoளo 303 மவஸூ0g 00வ9ை03 மவஸேg் 0ஒுபைஒஸ் THE DIGITAL REBIRTH facebook  Once Joined Never Left 1,504 Members: 603 00008030|@00 دلا[@00 0009300, 0ئامئام0 , 010, ہ٨ر٠ ஸmிவேவஸ்: Al கூ் - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 ബിരിയാണി ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. സന്ധ്യയുടെ കണ്ണുകൾ ഉമ്മറത്തെ ഗേറ്റിൽ തറഞ്ഞുനിൽക്കുകയായിരുന്നു. ഉച്ചമുതൽ അവൾ ഒന്നും കഴിച്ചിട്ടില്ല. വിശപ്പ് അവളുടെ വയറ്റിൽ ഒരു തേളായി ഇഴയുന്നുണ്ടായിരുന്നു. പക്ഷേ, ആ വേദനയേക്കാൾ അവളുടെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്നത് ഒരുതരം അസ്വാഭാവികമായ വാശിയായിരുന്നു. കുട്ടിക്കാലം മുതലേ സന്ധ്യയ്ക്ക് ഒരു പ്രത്യേകതയുണ്ട്; ആഗ്രഹിച്ച സാധനം അപ്പോൾ തന്നെ കിട്ടിയില്ലെങ്കിൽ അവളുടെ നിയന്ത്രണം തെറ്റും. ചെറിയ കാര്യങ്ങൾക്ക് പോലും വീട്ടുസാമാനങ്ങൾ അടിച്ചുതകർക്കുന്ന സന്ധ്യയുടെ ഈ സ്വഭാവം ഒരുതരം ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോർഡർ (IED) ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല. കല്യാണം കഴിഞ്ഞിട്ടും ആ സ്വഭാവത്തിന് മാറ്റമുണ്ടായില്ല ……. ഇന്ന് സന്ധ്യ യുടെ ഭർത്താവായ ആദർശിന് ശമ്പളം കിട്ടുന്ന ദിവസമാണ്. മലബാറിലെ ആ സ്പെഷ്യൽ ദം ബിരിയാണി പാഴ്സൽ വാങ്ങി വരാമെന്ന് ആദർശ് രാവിലെ ഇറങ്ങുമ്പോൾ സത്യം ചെയ്തതാണ്. ആ വാഗ്ദാനത്തിലായിരുന്നു സന്ധ്യയുടെ ഏക പ്രതീക്ഷ. ബിരിയാണിയുടെ നെയ്യും, മസാലയും, മൊരിഞ്ഞ ഇറച്ചിക്കഷണങ്ങളും അവൾ മനസ്സിൽ ഭാവന കണ്ടു. ആ ഗന്ധം പോലും തന്റെ ചുറ്റും ഒഴുകി നടക്കുന്നത് പോലെ അവൾക്ക് തോന്നി. നേരം സന്ധ്യ മയങ്ങി. ദൂരെയുള്ള പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേട്ടതോടെ സന്ധ്യയുടെ അക്ഷമ ഇരട്ടിയായി. പെട്ടെന്നാണ് റോഡിൽ ബൈക്കിന്റെ ഇരമ്പൽ കേട്ടത്. അവൾ ഉമ്മറത്തേക്ക് ഓടി. പക്ഷേ, ആദർശ് ബൈക്ക് സ്റ്റാൻഡ് ഇട്ട് ഇറങ്ങിയപ്പോൾ അവന്റെ കയ്യിൽ ഒരു ഹെൽമെറ്റ് അല്ലാതെ വേറെ ഒന്നുമുണ്ടായിരുന്നില്ല. "സന്ധ്യേ... ആ കടയിൽ ഭയങ്കര തിരക്കായിരുന്നു. പിന്നെ ലേറ്റ് ആയപ്പൊ ഭയങ്കര മടുപ്പ് തോന്നി, പിന്നെ ഈ ബിരിയാണി ഒന്നും ആരോഗ്യത്തിന് അത്ര നല്ലത് അല്ല ശരിക്കും ഹാനികരം ആണ്.നമുക്ക് കഞ്ഞി കുടിക്കാം. അതല്ലേ രാത്രി വയറിന് നല്ലത്?" ആദർശ് വളരെ നിസ്സാരമായി പറഞ്ഞു. അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ട് അകത്തേക്ക് നടന്നു. സന്ധ്യയുടെ ഉള്ളിൽ ആ നിമിഷം ഒരു അഗ്നിപർവ്വതം ലാവ പുറപ്പെടുവിച്ചുതുടങ്ങി. തന്റെ വിശപ്പിനെയും ആഗ്രഹത്തെയും ആദർശ് എത്ര നിസ്സാരമായാണ് കണ്ടത്! "അവന്റെ ഒരു കഞ്ഞി! അലവലാതി ചെറ്റ" അവൾ പല്ലു കടിച്ചു. ആദർശിന്റെ ആ അശ്രദ്ധ അവളിലെ മൃഗത്തെ ഉണർത്തി. അവൾ അടുക്കളയിലേക്ക് പാഞ്ഞു. അവിടെ സിങ്കിനടുത്ത് വെച്ചിരുന്ന മൂർച്ചയുള്ള വലിയ വെട്ടുകത്തി അവളുടെ കയ്യിൽ തടഞ്ഞു. മാരകമായ ഒരു നിശബ്ദതയോടെ അവൾ ബെഡ്റൂമിലേക്ക് നടന്നു. ഷർട്ട് അഴിച്ചുമാറ്റാൻ തുടങ്ങിയ ആദർശിന്റെ കഴുത്തിന് നേരെ ആ കത്തി മിന്നിമറഞ്ഞു. "സന്ധ്യേ..!" ആദർശ് ഞെട്ടലോടെ ഒന്ന് പിടഞ്ഞു. നിലവിളിക്കാൻ പോലും സമയം കിട്ടിയില്ല. “ബിരിയാണി ഇല്ലാത്തത് ആണ് നിന്റെ ആരോഗ്യത്തിന് ഹാനികരം” പിടയുന്ന ആദർശിനെ നോക്കി സന്ധ്യ അലറി തറയിൽ വീണ അവന്റെ ശരീരത്തിൽ നിന്ന് ചോര ചീറ്റിത്തെറിച്ചു. തറയിലെ ആ ചുവപ്പ് നിറം കണ്ടപ്പോൾ അവൾക്ക് ബിരിയാണിയിലെ ആ മസാലക്കൂട്ടിന്റെ നിറമാണ് ഓർമ്മ വന്നത്. പക്ഷേ അവളുടെ വയറ്റിലെ വിശപ്പിന്റെ തേൾ വീണ്ടും കടിച്ചു. ആദർശ് മരിച്ചതിനേക്കാൾ വലിയ സങ്കടം അവൾക്ക് ബിരിയാണി കിട്ടാത്തതായിരുന്നു. …… “എന്തായാലും ഇന്ന് ബിരിയാണി തിന്നിട്ടെ ഉള്ളു” സന്ധ്യ പിറുപിറുത്തു അവൾ തീരുമാനിച്ചുറച്ച പോലെ വെട്ടുകത്തിയുമായി വീടിന് പുറത്തേക്ക് ഓടി. ഇരുട്ടിലൂടെ കുറച്ചു ദൂരം ഓടിയപ്പോൾ ഒരു വീടിന്റെ ഉമ്മറത്ത് നിന്ന് ആ മണം അവളെ തേടിയെത്തി. ബിരിയാണി! ആ മണം അവളെ ഭ്രാന്തുപിടിപ്പിച്ചു. ആ വീട്ടിൽ എന്തോ സൽക്കാരം നടക്കുകയായിരുന്നു. ബിജുവും സിജിയും റെക്സിയും ചേർന്ന് ഡൈനിങ്ങ് ടേബിളിൽ വലിയൊരു ചെമ്പ് വെച്ച് ബിരിയാണി വിളമ്പുന്നു. ചോര പുരണ്ട കത്തിയുമായി ഒരു സ്ത്രീ അകത്തേക്ക് പാഞ്ഞു വരുന്നത് കണ്ട് അവർ ഞെട്ടി. "മാറിക്കോ ബിരിയാണിയുടെ അടുത്തുനിന്ന്!" സന്ധ്യയുടെ അലർച്ച ആ വീടിനെ നടുക്കി. “ എന്താ എന്താ പ്രശ്നം “ തടയാൻ വന്ന ബിജുവിന്റെ നെഞ്ചിലേക്ക് അവൾ ആഞ്ഞു വെട്ടി. സിജിയും റെക്സിയും ഭയന്നുവിറച്ച് പിന്മാറാൻ നോക്കിയെങ്കിലും സമയം കിട്ടിയില്ല.സന്ധ്യയുടെ വേഗതയും വിശപ്പിന്റെ ശക്തിയും അവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അവൾ അവരെ ചറ പറാന്നു വെട്ടിക്കൂട്ടി. അവളുടെ കണ്ണുകളിൽ വിശപ്പും പകയും മാത്രമേ ഉണ്ടായിരുന്നുള്ളു. നിലവിളി കേട്ട് അടുത്ത മുറിയിൽ നിന്ന് ഓടിവന്ന സാമുവലിനെയും സെബാസ്റ്റ്യനെയും അവൾ നിമിഷനേരം കൊണ്ട് നിലത്തു വെട്ടിയിട്ടു. മുറിയിലെ ആഡംബര വെളിച്ചത്തിൽ തറയിൽ ചോര കായൽ പോലെ പടർന്നു. ……… അന്തരീക്ഷം ഭീകരമായിരുന്നു. നിന്ന് മരിച്ചവരുടെ ശരീരത്തിൽ നിന്നുള്ള ചോരയുടെ ലോഹഗന്ധം ഉയരുന്നു. പക്ഷേ, സന്ധ്യയ്ക്ക് അറിയാൻ കഴിഞ്ഞത് ആവി പറക്കുന്ന ബിരിയാണിയുടെ മണം മാത്രമാണ്. അവൾ ആ കൈകൾ തുടച്ചതുപോലുമില്ല. ആ ബിരിയാണി ചെമ്പ് അവൾ തറയിലേക്ക് വലിച്ചിട്ടു. മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് അവൾ ആർത്തിയോടെ ബിരിയാണി വാരി തിന്നാൻ തുടങ്ങി അവിടെ ഉണ്ടായിരുന്ന സലാഡും അച്ചാറും ഉപയോഗിക്കാതെ അവളുടെ വിരലുകളിൽ പറ്റിപ്പിടിച്ച ചോരയും ബിരിയാണിയുടെ മസാലയും തമ്മിൽ കലർന്നു. ചിക്കൻ കാലുകൾ കടിച്ചു വലിച്ചു പൊട്ടിക്കുമ്പോൾ അവളുടെ മുഖത്ത് കണ്ട തൃപ്തി ഒരു മനുഷ്യന്റേതു പോലെ ആയിരുന്നില്ല …….. നിമിഷങ്ങൾക്കുള്ളിൽ വീടിനു ചുറ്റും നീലയും ചുവപ്പും വെളിച്ചങ്ങൾ മിന്നി. ഇൻസ്പെക്ടർ നിസാറും സംഘവും തോക്കുമായി അകത്തേക്ക് തള്ളിക്കയറി. അവിടെ കണ്ട കാഴ്ച കണ്ട് തല മരവിച്ച ഇൻസ്പെക്ടറുടെ കയ്യിലെ തോക്ക് താഴെ വീഴാൻ പോയി. മൃതദേഹങ്ങൾക്ക് ഇടയിൽ ഇരുന്ന് സന്തോഷത്തോടെ ബിരിയാണി കഴിക്കുന്ന സന്ധ്യ! "സന്ധ്യേ... എന്തിനാ നീ ഈ ക്രൂരത ചെയ്തത്?ഭർത്താവിനെ എന്തിനാ കൊന്നത് ഈ പാവങ്ങൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്?" ഇൻസ്പെക്ടർ നിസാർ ചോദിച്ചു. സന്ധ്യ മെല്ലെ തലയുയർത്തി. അവളുടെ ചുണ്ടിലും കവിളിലും മസാലയും ചോരയും പറ്റിയിട്ടുണ്ട്. അവൾ ബിരിയാണി ചെമ്പിലേക്ക് വിരൽ ചൂണ്ടി ശാന്തമായി പറഞ്ഞു "എല്ലാം ഇതിനു വേണ്ടിയായിരുന്നു സാർ... എനിക്കൊരു ബിരിയാണി കഴിക്കണമായിരുന്നു ഞാൻ ഇതൊന്ന് തീർക്കട്ടെ. " സന്ധ്യ മുരണ്ടു ഇൻസ്പെക്ടർ നിസാർ അവളുടെ കണ്ണുകളിലെ ആ ശൂന്യത കണ്ടു. അയാൾ ദീർഘശ്വാസം വിട്ടു. ഇപ്പോൾ സന്ധ്യ യെ എഴുന്നേൽപ്പിച്ചാൽ അടുത്ത വെട്ട് തന്റെ കഴുത്തിൽ വീഴുമെന്ന് അയ്യാൾ പേടിച്ചു " ആയിക്കോട്ടെ.. പതുക്കെ കഴിച്ചാൽ മതി… ഡോണ്ട് വറി ജയിലിൽ ബിരിയാണിക്ക് ജീവിതകാലം ക്ഷാമം ഉണ്ടാവില്ല. ." പോലീസ് വണ്ടിയിൽ കയറുമ്പോഴും സന്ധ്യ ശാന്തയായിരുന്നു. വണ്ടി നീങ്ങുമ്പോൾ അവൾ നാവുകൊണ്ട് ചുണ്ടിലെ മസാലയുടെ രുചി നുണഞ്ഞുകൊണ്ടിരുന്നു. ആ രുചി അവളുടെ നാവിലും മനസ്സിലും ഒരു ലഹരിയായി അപ്പോഴും പടരുന്നുണ്ടായിരുന്നു. ……. പിറ്റേ ദിവസം ബിരിയാണിക്ക് വേണ്ടി ഭർത്താവിനെയും 5 പേരെയും കൊലപെടുത്തിയ യുവതി യെ കുറിച്ചുള്ള വാർത്ത വൈറൽ ആയിമാറി ……. End
📙 നോവൽ - மmஇo கிழிஒண் ஸனுo வெனுஷ 611d0ಖ6 @03 கூவஃகை ஸ்வெவஸ் POLIE விdஸி 0? கூவஃகை ஸ்வெவ் Qவிஷவேஸி @ஜoை! 603 @G1Quo a/slomlalSo ` மmஇo கிழிஒண் ஸனுo வெனுஷ 611d0ಖ6 @03 கூவஃகை ஸ்வெவஸ் POLIE விdஸி 0? கூவஃகை ஸ்வெவ் Qவிஷவேஸி @ஜoை! 603 @G1Quo a/slomlalSo ` - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍️ വട്ടെഴുത്തുകൾ #✍ തുടർക്കഥ #💥💤🌟 OPERATION AQUA-CHIP ( sequel of NOXIFEN- The World Of Madness, ഗർഭിണികൾ ഹൃദ്രോഗികൾ വായിക്കരുത് ഗർഭിണികൾക്ക് ഹാർട്ട്‌ അറ്റാക്കും ഹൃദ്രോഗികൾക്ക് പ്രസവ വേദന യും വന്നേക്കാം കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. സുരേഷ് കുമാർ തന്റെ ബിരിയാണി ചെമ്പ് ഉപേക്ഷിച്ചതും, സജിതനോട് മാപ്പ് ചോദിച്ചതും നിസാർ കണ്ടുനിന്നത് അവിശ്വസനീയതയോടെയാണ്.അലിയും രോഗം ഭേദം ആയി മടങ്ങി പോയി "തലവൻ വീണുപോയിരിക്കുന്നു, സജിതന്റെ 10G തരംഗങ്ങൾ അയാളുടെ മസ്തിഷ്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരിക്കുന്നു!" നിസാർ ആത്മഗതം ചെയ്തു. പക്ഷേ നിസാർ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാളുടെ സിദ്ധാന്തം ലളിതമാണ് ‘വായുവിലൂടെയുള്ള സിഗ്നലുകളെക്കാൾ അപകടകാരി വെള്ളത്തിലൂടെ വരുന്ന കോഡുകളാണ്.’ നിസാർ പതുക്കെ ക്ലിനിക്കിന്റെ പുറകിലെ പൈപ്പിന് ചുവട്ടിലേക്ക് നീങ്ങി. പൈപ്പിൽ നിന്ന് ഇറ്റുവീഴുന്ന ഓരോ തുള്ളി വെള്ളവും നിസാറിനോട് എന്തോ പറയുന്നുണ്ട്. "ടാപ്പ്... ടാപ്പ്... ടാപ്പ്..." "മനസ്സിലായി! ഇത് മോഴ്സ് കോഡ് ആണ്!" നിസാർ ആവേശഭരിതനായി. ‘സജിതൻ ചായപ്പൊടിയിൽ മാത്രമല്ല, ഈ നാട്ടിലെ മൊത്തം വാട്ടർ അതോറിറ്റി കണക്ഷനിലും ചിപ്പുകൾ കലർത്തിയിരിക്കുന്നു.’ പെട്ടെന്ന് നിസാർ തന്റെ പ്ലാൻ മാറ്റി. ‘സുരേഷ് ഇപ്പോൾ ഒരു സിവിൽ പഴ്സൺ ആണ്. അയാളെ ഈ അപകടകരമായ മിഷനിലേക്ക് ഇനി വലിച്ചിഴക്കരുത്. പകരം, ആദർശിനെയും വേണുവിനെയും ബിജുവിനെയും കൂട്ടുപിടിക്കണം. ‘നിസാർ പതുക്കെ ബിജുവിന്റെ അടുത്തേക്ക് ചെന്നു. "ഏജന്റ് ബിജു, ഓപ്പറേഷൻ അക്വാ-ചിപ്പ് തുടങ്ങാനുള്ള സമയമായി. സുരേഷ് സർ ഇപ്പോൾ സജിതന്റെ നിഴലിലാണ്. നമ്മൾ ഒറ്റയ്ക്ക് പോരാടണം!" ബിജു അപ്പോൾ മരത്തിന് മുകളിൽ നിന്ന് താഴെ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. "എന്താണ് പ്ലാൻ നിസാർ?" "സജിതന്റെ വീട്ടിലെ കോഡിങ് സിസ്റ്റം (മോട്ടോർ )നമ്മൾ ഇന്നലെ അടിച്ചു തകർത്തു. പക്ഷേ അവൻ ഒരു ബാക്കപ്പ് സിസ്റ്റം വെച്ചിട്ടുണ്ട്. ആ കിണറ്റിലെ വെള്ളം മൊത്തം നമ്മൾ തീർക്കണം! എങ്കിൽ മാത്രമേ ഈ നാട്ടിലെ സിഗ്നലുകൾ അവസാനിക്കൂ ഗെറ്റ് റെഡി ബോയ്സ് ഫോർ ഓപ്പറേഷൻ അക്വാ ചിപ്പ്." നിസാർ ഗൗരവത്തോടെ പറഞ്ഞു. ……….. അന്നേ ദിവസം വൈകുന്നേരം, നോക്സിഫെൻ കഴിച്ച ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുമ്പോൾ പുറത്ത് വലിയൊരു ബഹളം കേട്ടു. സജിതൻ ഓടിക്കിതച്ചു വരുന്നു! "ഡോക്ടറേ... രക്ഷിക്കണം! ആ സുരേഷ് മാറിയെന്ന് കരുതിയതാ... പക്ഷേ ഇപ്പോൾ അവന്റെ ടീമിലെ നിസാർ എന്റെ കിണറ്റിലെ വെള്ളം മൊത്തം ബക്കറ്റിൽ കോരി റോഡിലേക്ക് ഒഴിക്കുകയാണ്! അവന്റെ കൂടെയുള്ളവർ ആ വെള്ളത്തിൽ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നു!" സാമുവൽ സജിതനോടൊപ്പം ചെന്നു. നിസാർ ആവേശത്തിലാണ്. ഓരോ ബക്കറ്റ് വെള്ളം ചായ ഗ്ലാസിൽ കോരി ഒഴിക്കുമ്പോഴും അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു: "സിഗ്നൽ വൺ... ഡിലീറ്റഡ്! സിഗ്നൽ ടു... സിഗ്നൽ 3ഡിലീറ്റഡ്!" വേണു തന്റെ പേപ്പർ വിമാനങ്ങൾ ആ വെള്ളത്തിൽ മുക്കി വാട്ടർ പ്രൂഫ് മിസ്സൈലുകൾ ആക്കി സജിതന്റെ വീടിന് നേരെ എറിയുന്നു. ആദർശ് ആ ചെളിയിൽ പുതിയൊരു ഡിജിറ്റൽ സാറ്റലൈറ്റ് ലിങ്ക്' വരയ്ക്കുകയാണ്. സുരേഷ് കുമാർ ഇതൊക്കെ കണ്ട് ദൂരെ മാറി നിന്ന് തലയിൽ കൈവെച്ചു. "എന്റെ ദൈവമേ, ഞാൻ തുടങ്ങിയ വിനയാണല്ലോ ഇത്!" സുരേഷ് പതുക്കെ നിസാറിന്റെ അടുത്തേക്ക് ചെന്നു. "നിസാർ, നിർത്ത്! സജിതൻ പാവമാണ്. സിഗ്നലുകൾ ഒന്നുമില്ല. അതൊക്കെ നമ്മുടെ തോന്നലായിരുന്നു." നിസാർ ഒരു നിമിഷം സുരേഷിനെ നോക്കി ഒന്ന് പുച്ഛിച്ചു. എന്നിട്ട് സാമുവൽ ഡോക്ടറുടെ അടുത്തേക്ക് തിരിഞ്ഞു പറഞ്ഞു: "ഡോക്ടർ, കണ്ടില്ലേ? സജിതന്റെ ഏറ്റവും പുതിയ വൈറസ് സുരേഷ് സാറിനെ ബാധിച്ചിരിക്കുന്നു. അയാൾക്ക് ഫ്ലാഷ് മെമ്മറി ലോസ്സ്' സംഭവിച്ചിരിക്കുന്നു. ഇനി ഒരേയൊരു വഴിയേ ഉള്ളൂ..." നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ബക്കറ്റിലെ ബാക്കി വെള്ളം സുരേഷിന്റെ തലയിലേക്ക് ഒഴിച്ചു. "സിസ്റ്റം റീബൂട്ട്! റീബൂട്ട് ചെയ്യ്" നിസാർ അലറി. “ റീബൂട്ടോ? പോടാ എന്റെ ഡ്രസ്സ്‌ മുഴുവനും നനഞ്ഞു “ സുരേഷ് നനഞ്ഞ കോഴിയെ പോലെ വിറങ്ങലിച്ചു നിന്നു ഡോക്ടർ സാമുവൽ ഒന്നും മിണ്ടിയില്ല. അയാൾ പോക്കറ്റിൽ നിന്ന് ഒരു സ്ട്രിപ്പ് നോക്സിഫെൻ കൂടി എടുത്തു. ഇത്തവണ അയാൾ അത് കഴിച്ചില്ല. പകരം ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് നിസാറിന് നേരെ നീട്ടി. "നിസാർ... ഈ വെള്ളത്തിൽ സജിതന്റെ രഹസ്യ കോഡ് ഉണ്ട്. ഇതൊന്ന് കുടിച്ച് ഡീകോഡ് ചെയ്യാമോ?" “ ഓഫ് കോഴ്സ് “ നിസാർ ആവേശത്തോടെ ആ വെള്ളം വാങ്ങി കുടിച്ചു. അതിൽ ഡോക്ടർ നേരത്തെ കലർത്തി വെച്ചിരുന്ന സ്ട്രോങ്ങ് സെഡേറ്റീവ് ഉണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ നിസാർ പതുക്കെ കസേരയിലേക്ക് ചരിഞ്ഞു. "ഡോക്ടർ... സജിതന്റെ കോഡ്... ഭയങ്കര... പവർഫുൾ... ആണ്..." നിസാർ മയക്കത്തിലേക്ക് വഴുതി വീണു. സുരേഷ് സമാധാനത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. പക്ഷേ അപ്പോഴും ദൂരെ നിന്ന് ബിജു വിളിച്ചു പറയുന്നുണ്ടായിരുന്നു: "സാർ, നിസാർ വീണു! പക്ഷേ വാട്ടർ ടാങ്കിന് മുകളിൽ പുതിയൊരു ഏലിയൻ സിഗ്നൽ കാണുന്നുണ്ട്!" സജിതന്റെ പൂച്ച മിന്നു വാട്ടർ ടാങ്കിന് മുകളിൽ ഇരുന്ന് താഴേക്ക് നോക്കി ഒന്ന് കരയുന്നുണ്ടായിരുന്നു ……. സാമുവൽ ഡോക്ടർ നൽകിയ കോഡ് കലർത്തിയ വെള്ളം കുടിച്ച് മയങ്ങിയ നിസാർ ഉണർന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ശാന്തിഗിരി റിസോർട്ടിലെ തന്റെ മുറിയിൽ ഫാനിന്റെ കറക്കം നോക്കി കിടക്കുമ്പോൾ നിസാറിന്റെ ഉള്ളിൽ ഒരു പുതിയ സത്യം തെളിഞ്ഞു. "ആ ഫാൻ കറങ്ങുന്നത് വെറുതെയല്ല. അത് സജിതന്റെ 10G തരംഗങ്ങളെ അന്തരീക്ഷത്തിൽ കലർത്താനുള്ള പ്രൊപ്പല്ലർ ആണ്!" നിസാർ ചാടിയെഴുന്നേറ്റു അവിടെ നിന്നും ഓടി. തന്റെ പഴയ ടീമിനെ വീണ്ടും സംഘടിപ്പിക്കണം. പക്ഷേ സുരേഷ് ഇപ്പോൾ ചാരനാണ്. അതുകൊണ്ട് അതീവ രഹസ്യമായി വേണം നീക്കങ്ങൾ. നിസാർ പതുക്കെ റിസോർട്ടിലെ പൂന്തോട്ടത്തിലേക്ക് ഇറങ്ങി. അവിടെ ബിജുവും ആദർശും വേണുവും സങ്കടത്തോടെ ഇരിക്കുകയായിരുന്നു. സുരേഷിന്റെ മാറ്റം അവരെയും തളർത്തിയിട്ടുണ്ട്. "സുഹൃത്തുക്കളേ, നിങ്ങൾ കണ്ടത് സത്യമല്ല!" നിസാർ രഹസ്യമായി അവരോട് പറഞ്ഞു. "സുരേഷ് സാറിനെ അവർ ഹോളോഗ്രാം ഉപയോഗിച്ച് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ക്ലിനിക്കിൽ ഇരിക്കുന്നത് യഥാർത്ഥ സുരേഷ് സാറല്ല, സജിതൻ നിർമ്മിച്ച ഒരു ആൻഡ്രോയിഡ് റോബർട്ട് ആണ്!" ബിജുവിന്റെ കണ്ണ് തള്ളി. "അപ്പോൾ സാർ ശരിക്കും എവിടെയാണ്?" "അയാളെ അവർ സജിതന്റെ വീടിന്റെ അടിയിലുള്ള സീക്രട്ട് ലാബിൽ തടവിലാക്കിയിരിക്കുകയാണ്. നമുക്ക് അയാളെ രക്ഷിക്കണം. അതിന് മുൻപ് സജിതന്റെ പ്രധാന ഊർജ്ജ സ്രോതസ്സ് തകർക്കണം. അത് അവന്റെ വീട്ടിലെ വാട്ടർ ടാങ്ക് ആണ്. ആ ടാങ്ക് ആണ് അവന്റെ ഈ സൂപ്പർ പവറുകൾക്ക് പിന്നിൽ!" നിസാർ തന്റെ പ്ലാൻ വിശദീകരിച്ചു. “ഇത്തവണ എല്ലാവർക്കും ഹൈ-ഫ്രീക്വൻസി ഡിറ്റക്ടറുകൾ വേണം. “ അവർ റിസോർട്ടിലെ അടുക്കളയിൽ നിന്ന് സ്റ്റീൽ പാത്രങ്ങളും തവികളും ഒക്കെ മോഷ്ടിച്ച് തങ്ങളുടെ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. …….. രാത്രി പന്ത്രണ്ട് മണി. ആംബുലൻസ് ഡ്രൈവർ ഇത്തവണ കീ എടുത്ത് മാറ്റാൻ മറന്നിരുന്നില്ല. പക്ഷേ നിസാറിന് അതൊരു തടസ്സമായിരുന്നില്ല. അയാൾ റിസോർട്ടിലെ മാലിന്യം കൊണ്ടുപോകുന്ന പഴയ ഒരു ലോറി സ്റ്റാർട്ട് ചെയ്തു. "ഇതാണ് നമ്മുടെ ഡിസ്ട്രോയർ വണ്ടി'!" നിസാർ പ്രഖ്യാപിച്ചു. വേണു തന്റെ പേപ്പർ വിമാനങ്ങളിൽ കല്ലുകൾ കെട്ടിവെച്ചു. "ഇത് സജിതന്റെ ടവറുകൾ തകർക്കാനുള്ള ലോങ്ങ് റേഞ്ച് മിസ്സൈലുകൾ ആണ്!" ആദർശ് ലോറിയുടെ ബോഡിയിൽ ചോക്ക് കൊണ്ട് വലിയൊരു ഭൂപടം വരച്ചു. "ഇതാണ് സജിതന്റെ സാമ്രാജ്യം. നമ്മൾ ഈ പോയിന്റിലൂടെ വേണം അകത്ത് കടക്കാൻ." ലോറി നീങ്ങിത്തുടങ്ങി. …….. സജിതന്റെ വീടിന് മുന്നിലെത്തിയപ്പോൾ നിസാർ കണ്ടത് വിചിത്രമായ ഒരു കാഴ്ചയാണ്. സജിതൻ തന്റെ പൂച്ച മിന്നുവിനോടൊപ്പം മുറ്റത്ത് ഇരിക്കുന്നു. അവന്റെ കയ്യിൽ ഒരു ലാപ്ടോപ്പ് ഉണ്ട്. "കണ്ടാ? കണ്ടാ ആ അലവലാതി സിഗ്നലുകൾ അയക്കുകയാണ്!" നിസാർ അലറി. നിസാർ ലോറിയിൽ നിന്ന് ചാടിയിറങ്ങി. ബിജുവും ആദർശും വേണുവും പിന്നാലെ. അവർ സജിതന്റെ വാട്ടർ ടാങ്കിന് അടുത്തേക്ക് ഓടി. നിസാർ നേരത്തെ കരുതിയിരുന്ന ഒരു വലിയ പൈപ്പ് ഉപയോഗിച്ച് ടാങ്കിന്റെ അടിഭാഗത്ത് അടിക്കാൻ തുടങ്ങി. "സജിതൻ! നിന്റെ കളി അവസാനിച്ചു! ഈ ഡാറ്റ മൊത്തം ഞങ്ങൾ ഡിലീറ്റ് ചെയ്യാൻ പോകുകയാണ്!" ശബ്ദം കേട്ട് സജിതൻ ഓടിവന്നു. "എന്റെ പൊന്നു നിസാറേ... നിനക്ക് ഇത് എന്തിന്റെ കേടാണ്? സുരേഷ് മാറിയപ്പോൾ നീ തുടങ്ങിയോ?" "മിണ്ടരുത് ഇന്റർ ഗാലക്റ്റിക് ചാര! നീ എന്തിനാണ് എന്റെ സുരേഷ് സാറിനെ റോബർട്ട് ആക്കിയത്?" നിസാർ തിരിച്ചു ചോദിച്ചു. പെട്ടെന്ന് സജിതന്റെ പൂച്ച മിന്നു നിസാറിന്റെ അടുത്തേക്ക് വന്നു. അത് പതുക്കെ നിസാറിന്റെ കാലിൽ മുട്ടി ഉരുമ്മി. നിസാർ ഞെട്ടിപ്പോയി. "ബിജൂ... ജാഗ്രത! ഈ പൂച്ച ഒരു ലേസർ സെൻസർ ആണ്! ഇവൾ എന്റെ ഡിജിറ്റൽ സിഗ്നേച്ചർ റീഡ് ചെയ്യുകയാണ്!" നിസാർ തന്റെ കയ്യിലുണ്ടായിരുന്ന ചായ പാത്രം പൂച്ചയ്ക്ക് നേരെ കാട്ടി. "നിന്റെ ലേസർ പവർ എന്റെ ഈ ഷീൽഡിന് മുന്നിൽ ഏൽക്കില്ല!" അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയത് സുരേഷ് കുമാർ ആയിരുന്നു! കൂടെ ഡോക്ടർ സാമുവലും. "നിസാർ, നിർത്ത്!" സുരേഷ് അലറി. “ ദേ സുരേഷിന്റെ റോബർട്ട്” നിസാർ സുരേഷിന് നേരെ കൈചൂണ്ടി "ഞാൻ റോബോട്ട് ഒന്നുമല്ല. ഞാൻ മനുഷ്യനാണ്. നോക്ക്, എനിക്ക് വേദനിക്കുന്നുണ്ട്!" സുരേഷ് തന്റെ കയ്യിൽ ഒന്ന് നുള്ളി കാണിച്ചു. നിസാർ സംശയത്തോടെ സുരേഷിനെ നോക്കി. "എങ്കിൽ ഒരു കാര്യം ചെയ്യൂ. സജിതൻ അയക്കുന്ന ഈ 10G വൈഫൈ ഒന്ന് ഓഫ് ചെയ്യാൻ പറയൂ." സുരേഷ് സജിതനെ നോക്കി. സജിതൻ നിസ്സഹായാവസ്ഥയോടെ തന്റെ ലാപ്ടോപ്പ് സുരേഷിന് നൽകി. "എടാ, ഇത് എന്റെ ഓഫീസിലെ മീറ്റിംഗ് ആണ്. വൈഫൈ ഓഫ് ചെയ്താൽ എന്റെ ജോലി പോകും!" സുരേഷ് നിസാറിന്റെ അടുത്തേക്ക് നടന്നു ചെന്നു. അയാൾ നിസാറിന്റെ തോളിൽ കൈവെച്ചു. "നിസാറേ, ഈ ലോകത്ത് സിഗ്നലുകൾ ഉണ്ട്. പക്ഷേ അത് നമ്മളെ ഉപദ്രവിക്കാനല്ല. നമുക്ക് സംസാരിക്കാൻ വേണ്ടിയാണ്. നീ ഈ വാട്ടർ കോഡ് എന്നൊക്കെ പറയുന്നത് നിന്റെ മനസ്സിന്റെ ഒരു ഭ്രമം മാത്രമാണ്." നിസാർ ഒന്ന് തണുത്തു. പക്ഷേ ബിജു വിട്ടു കൊടുത്തില്ല. "സാർ, ഇയാൾ സജിതന്റെ വശത്താണ്! സജിതൻ ഇയാൾക്ക് കൈക്കൂലി നൽകിയിട്ടുണ്ട്!" അപ്പോഴാണ് സാമുവൽ ഡോക്ടർ മുന്നോട്ട് വന്നത്. ഡോക്ടറുടെ കണ്ണുകൾ ചുവന്നിരുന്നു. അയാൾ തന്റെ കയ്യിലിരുന്ന ഒരു പുതിയ തരം മരുന്ന് പാക്കറ്റ് പുറത്തെടുത്തു. അത് വേഗം വായിലേക്ക് ഇട്ടു "സുരേഷ്... നീ പറഞ്ഞത് ശരിയാണ്. ഇവരെ ചികിത്സിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ചെയ്യാം." ഡോക്ടർ തന്റെ തലയിൽ ഒരു സ്റ്റീൽ പ്ലേറ്റ് വെച്ചു! എല്ലാവരും ഞെട്ടിപ്പോയി. "ഡോക്ടർ... നിങ്ങളും?" നിസാർ അത്ഭുതപ്പെട്ടു. "അതെ നിസാർ! ഞാൻ ഇന്നലെ ഞാൻ നോക്സി ഫെൻ കഴിച്ചപ്പോൾ എനിക്ക് സത്യം മനസ്സിലായി. സജിതൻ വെറുമൊരു ഇന്റർ ഗാലക്റ്റിക് ചാരനല്ല. അവൻ ഈ പ്രപഞ്ചത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാൻ നടക്കുന്ന യൂണിവേഴ്സൽ ഡാറ്റാ ഹാക്കർ ആണ് ഈ പ്ലേറ്റ് ഇല്ലെങ്കിൽ അവൻ എന്റെ ചിന്തകൾ ചോർത്തും!" സാമുവൽ ഡോക്ടർ ഇപ്പോൾ സുരേഷിനെക്കാളും വലിയ വട്ടനായി മാറിയിരിക്കുന്നു! നോക്സിഫെന്റെ ഓവർഡോസ് ഡോക്ടറുടെ തലച്ചോറിനെ മാറ്റിമറിച്ചിരുന്നു. "സജിതൻ! നിന്റെ 10G ടവർ എവിടെയാണ്? എനിക്ക് അത് തിരിച്ചു ഹാക്ക് ചെയ്യണം!" ഡോക്ടർ അലറി. നിസാർ ആവേശഭരിതനായി. "കണ്ടോ സുരേഷ് സാറേ... ഡോക്ടർ പോലും സത്യം തിരിച്ചറിഞ്ഞു! ഇനി നമ്മൾ 4 പേർ... കൂടെ ഡോക്ടറും! നമ്മൾ ഈ ലോകത്തെ ഈ ഭീകരനിൽ നിന്നും രക്ഷിക്കും! ……. പിറ്റേന്ന് രാവിലെ ശാന്തിഗിരി റിസോർട്ട് ഒരു യുദ്ധക്കളമായി മാറി. ഹെഡ് നഴ്സ് കണ്ടത് വിചിത്രമായ കാഴ്ചയാണ്. ഡോക്ടർ സാമുവൽ തന്റെ കാബിനിൽ ഇരിക്കുന്നത് തലയിൽ ഒരു വലിയ അലുമിനിയം പാത്രം വെച്ചാണ്! അദ്ദേഹത്തിന്റെ മേശപ്പുറത്ത് രോഗികൾക്ക് നൽകേണ്ട മരുന്നുകൾക്ക് പകരം കുറെ ഡിഷ് ആന്റിനയുടെ കഷ്ണങ്ങൾ ഇരിക്കുന്നു. "സിസ്റ്റർ, ഈ മരുന്നുകൾ സജിതന്റെ സ്പൈ ഡിവൈസസ് ആണ്. ഇത് നമുക്ക് നശിപ്പിക്കണം!" ഡോക്ടർ ആജ്ഞാപിച്ചു. നിസാർ ഇപ്പോൾ ഡോക്ടറുടെചീഫ് ടെക്നിക്കൽ ഓഫീസർ ആണ്. അയാൾ ക്ലിനിക്കിലെ എല്ലാ ടാപ്പുകളും തുറന്നു വിട്ടു. "ഡോക്ടർ, വെള്ളത്തിലൂടെയുള്ള ഡാറ്റ ട്രാൻസ്ഫർ ഇപ്പോൾ ഹൈ-സ്പീഡിൽ നടക്കുന്നുണ്ട്. നമുക്ക് സജിതന്റെ സെർവർ തകർക്കാം!" സുരേഷ് കുമാർ ഇത് കണ്ട് തകർന്നുപോയി. അയാൾ സജിതന്റെ അടുത്തേക്ക് ചെന്നു. "സജിതൻ, മാപ്പ്... എല്ലാം തുടങ്ങിയത് ഞാനാണ്. പക്ഷേ ഇപ്പോൾ ഡോക്ടർ പോലും ഈ അവസ്ഥയിലായി. ഇനി എന്ത് ചെയ്യും?" സജിതൻ തന്റെ പൂച്ച മിന്നുവിനെ തലോടിക്കൊണ്ട് പറഞ്ഞു. "സുരേഷേ, വട്ട് എന്നത് ഒരു പനി പോലെയാണ്. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരും. ഇപ്പോൾ നിനക്ക് അത് മാറി. പക്ഷേ അത് ഡോക്ടറെ പിടികൂടി. ഇനിയിപ്പോൾ ഡോക്ടർ അവരെ ചികിത്സിക്കില്ല, പകരം അവരോടൊപ്പം ചേർന്ന് എനിക്ക് പണി തരാൻ നോക്കും!" പെട്ടെന്ന് ക്ലിനിക്കിന് മുകളിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടു. വേണു തന്റെ ഏറ്റവും വലിയ പേപ്പർ വിമാനം അതൊരു വലിയ കാർഡ്ബോർഡ് ഷീറ്റായിരുന്നു താഴേക്ക് പറത്തി വിട്ടു. അതിൽ എഴുതിയിരുന്നു: "സജിതൻ തോറ്റു! 10G സിഗ്നൽ ജാം ആയിരിക്കുന്നു!" നിസാർ താഴെ നിന്ന് തുള്ളിച്ചാടി. "വിജയം! നമ്മൾ ജയിച്ചിരിക്കുന്നു! സജിതന്റെ വൈഫൈ റേഞ്ച് കുറഞ്ഞു!" സജിതൻ തന്റെ ഫോൺ എടുത്തു നോക്കി. "അയ്യോ! ശരിക്കും റേഞ്ച് പോയല്ലോ!" അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്, നിസാർ ഫോൺ റേഞ്ച് കിട്ടാതിരിക്കാൻ സജിതന്റെ വീടിന്റെ അടുത്തുള്ള മൊബൈൽ ടവറിന്റെ വയർ പതുക്കെ മുറിച്ചു കളയുകയായിരുന്നു! …. അങ്ങനെ ശാന്തിഗിരി റിസോർട്ട് സജിതൻ വിരുദ്ധ സേനയുടെ ആസ്ഥാനമായി മാറി. സുരേഷ് കുമാർ ഇപ്പോൾ ഒരു സാധാരണക്കാരനായി അവിടെ ജോലി ജീവിക്കുന്നു. പക്ഷേ അയാൾക്ക് ഒരു പേടിയുണ്ട് - എപ്പോഴെങ്കിലും ആ ബിരിയാണി ചെമ്പ് വീണ്ടും തലയിൽ വെക്കാൻ തോന്നുമോ എന്ന്. ഡോക്ടർ സാമുവൽ ഇപ്പോൾ രോഗികളോടൊപ്പം ഇരുന്ന് പ്രപഞ്ച രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു അയ്യാളെ ചികിൽസിക്കാൻ പുതിയ ഡോക്ടർ ശാന്തി ഗിരിയിൽ ചാർജ് എടുത്തു. സജിതൻ ഈ ദുരിതങ്ങൾ കാരണം തന്റെ വീട് വിറ്റ് ദൂരെ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നു. പക്ഷേ നിസാർ... അയാൾ ഇപ്പോഴും രാത്രിയിൽ പൈപ്പ് വെള്ളത്തിന്റെ ശബ്ദം കേൾക്കാൻ കാത്തിരിക്കുന്നു. കാരണം, സജിതൻ തോറ്റെങ്കിലും സജിതന്റെ പൂച്ച മിന്നു ഇപ്പോഴും ആ മുറ്റത്ത് ഇരിക്കുന്നുണ്ട്. "നീ ഏത് ഗാലക്സിയിൽ നിന്നുള്ളതാണ്?" നിസാർ പതുക്കെ ചോദിച്ചു. പൂച്ച ഒന്ന് കരഞ്ഞു. ആ കരച്ചിലിൽ ഒരു സിഗ്നൽ ഉണ്ടെന്ന് നിസാർ ഉറപ്പിച്ചു. അയാൾ തന്റെ ചായ ഗ്ലാസ്സ് കാതോട് ചേർത്തു പിടിച്ചു. "ബീപ്പ്... ബീപ്പ്... ബീപ്പ്..." "തുടരും...!" നിസാർ രഹസ്യമായി ചിരിച്ചു. ……. വട്ട് ഒരിക്കലും അവസാനിക്കുന്നില്ല, അത് പുതിയ രൂപങ്ങൾ എടുക്കുന്നു എന്ന് മാത്രം! ……. End
📙 നോവൽ - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 മീഞ്ചട്ടി മുഖം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. ഇടുക്കിയിലെ ഹൈറേഞ്ച് പാതകളിലൂടെ ലൈലയുടെ പഴയ അംബാസഡർ കാർ കിതച്ചു കയറുകയാണ്. പുറത്ത് കോരിച്ചൊരിയുന്ന മഴയും കാടിന്റെ കറുത്ത ഇരുട്ടും. ബിജു പുറകിലിരുന്ന് ഒരു കുപ്പി തുറന്നു. "എടാ ആദർശേ, ഈ കാടിന് ഒരു പ്രത്യേക മണമുണ്ടല്ലോടാ... കരിയില കത്തുന്ന മണമോ അതോ ആരെങ്കിലും ചത്തോ?" ബിജുവിന്റെ തമാശ കേട്ട് ആദർശ് തന്റെ ഗോപ്രോ തലയിൽ ഉറപ്പിച്ചു. "ഗയ്സ്, വ്ലോഗിംഗിന് വേണ്ടി ഞങ്ങൾ ഇതാ മരണത്തിന്റെ മടിത്തട്ടിലേക്ക് പോവുകയാണ്! കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് തറവാടുകളിലൊന്നായ കരിമടം മന'യിലേക്കുള്ള യാത്ര. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ!" സന്ധ്യ ജനാലയിലൂടെ പുറത്തെ മൂടൽമഞ്ഞിലേക്ക് നോക്കി ഇരുന്നു. ലൈലയുടെ മുഖത്ത് മാത്രം ഒരുതരം ഗൗരവം നിഴലിച്ചു. ഈ തറവാട് അവളുടെ അപ്പൂപ്പന്റേതാണ്, വർഷങ്ങളായി ആരും അങ്ങോട്ട് പോയിട്ടില്ല. അവിടെ പതിയിരിക്കുന്ന രഹസ്യങ്ങൾ ലൈലയെപ്പോലും ഭയപ്പെടുത്തിയിരുന്നു. …… തറവാടിന്റെ മുന്നിലെത്തിയപ്പോൾ ബിജുവിന് ആവേശം കൂടി. മുറ്റത്തെ കിണറിന് അരികിൽ പായൽ പിടിച്ചു കിടക്കുന്ന ആ പഴയ മൺചട്ടി കണ്ട് അവൻ ആർത്തുവിളിച്ചു. "ഇതാണോ നിന്റെ അപ്പൂപ്പന്റെ ഫേമസ് മീഞ്ചട്ടി? ഇതിലിട്ടാണോ നിന്റെ അപ്പൂപ്പൻ സജിതൻ തമ്പി നാട്ടുകാരെയൊക്കെ കറി വെച്ചിരുന്നത്?" “ ഒന്ന് പോടാ “ ലൈല ദേഷ്യപ്പെട്ടു ആ മീഞ്ചട്ടിക്ക് രണ്ടു ഹോൾ ഉണ്ടായിരുന്നു—ആരോ വരച്ചു ചേർത്ത രണ്ട് കണ്ണുകൾ പോലെ. ബിജു ആ ചട്ടി എടുത്ത് തലയിൽ വെച്ചു. "നോക്കടാ... മീഞ്ചട്ടി മാസ്ക്! അയ്യോ, ഇതിനകത്ത് എന്തോ പശപശപ്പുള്ള സാധനം ഇരിക്കുന്നുണ്ടല്ലോ!" അവൻ ചിരിച്ചു. പക്ഷേ ആ പശപശപ്പ് പഴയ ചോരയും തലമുടിയും ഒട്ടിപ്പിടിച്ചതാണെന്ന് ആരും ശ്രദ്ധിച്ചില്ല. …….. ടക്... ടക്... ടക്... രാത്രി പന്ത്രണ്ട് മണിയായി. തറവാട്ടിലെ ജനാലകൾ കാറ്റിൽ ആഞ്ഞടിക്കുന്നു. ലൈബ്രറിയിൽ പഴയ പുസ്തകങ്ങൾ തിരയുകയായിരുന്നു ലൈല. പെട്ടെന്ന് മുകളിലെ നിലയിൽ നിന്ന് ഒരു ശബ്ദം കേട്ടു. ആരോ ഒരാൾ ചങ്ങലയിട്ട പാദങ്ങൾ വലിച്ചിഴച്ച് നടക്കുന്നതു പോലെ തോന്നി …… സിജി തന്റെ റൂമിൽ ഇരിക്കുകയായിരുന്നു. അവളുടെ വാതിൽക്കൽ ഒരു മുട്ടു കേട്ടു. "ബിജൂ... നിന്റെ പ്രാങ്ക് ആണെങ്കിൽ നിർത്തിക്കോ," അവൾ പേടിയോടെ പറഞ്ഞു. വാതിൽ തുറന്നപ്പോൾ അവൾ കണ്ടത് തറയിൽ ഇഴഞ്ഞു വരുന്ന ആദർശിനെയാണ്. അവന്റെ നാവുകൾ ക്രൂരമായി മുറിക്കപ്പെട്ടിരുന്നു. ചോര വായിലൂടെ ഒലിക്കുമ്പോഴും അവൻ മുകളിലേക്ക് കൈ ചൂണ്ടുന്നുണ്ടായിരുന്നു. പെട്ടെന്ന് തട്ടിൻപുറത്തുനിന്ന് ഒരു രൂപം ചാടി വീണു. മീഞ്ചട്ടി ധരിച്ച ആ രൂപം ആദർശിന്റെ ഫോൺ എടുത്ത് അവന്റെ തലയ്ക്ക് തന്നെ അടിച്ചു . "വ്ലോഗ് ചെയ്യണോടാ നിനക്ക്? ഇതാ നിന്റെ അവസാനത്തെ കണ്ടന്റ്!" ഒരു വോയിസ് ചേഞ്ചറിലൂടെ എന്ന പോലെ ആ രൂപം മന്ത്രിച്ചു. എന്നിട്ട് ഒരു കശാപ്പുകാരന്റെ വലിയ കത്തി കൊണ്ട് ആദർശിന്റെ നെഞ്ച് പിളർന്നു. എല്ലാം തന്റെ ക്യാമറയിൽ റെക്കോർഡ് ആകുന്നുണ്ടെന്ന് ആ കൊലയാളി ഉറപ്പുവരുത്തി. “ആ” സിജി ഇതൊക്കെ കണ്ടു ബോധമറ്റു നിലം പതിച്ചു ……… താഴെ ഹാളിൽ ബിജു അപ്പോഴും കുപ്പിയിലായിരുന്നു. "ആദർശേ... നീ പോയോടാ? ഒരു പെഗ് കൂടി അടിക്കാരുന്നു," അവൻ ഇരുട്ടിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. പെട്ടെന്ന് മീഞ്ചട്ടി മുഖം ബിജുവിന്റെ മുന്നിൽ വന്നു നിന്നു. ബിജു മദ്യലഹരിയിൽ ചിരിച്ചു. "എടാ ആദർശേ ഇതൊക്കെ തലയിൽ വെച്ചാണോ നടക്കുന്നെ, ആ ചട്ടി കുറച്ച് ടൈറ്റ് ആണല്ലേ? നിനക്ക് ശ്വാസം മുട്ടുന്നില്ലേ എനിക്ക് തന്നെ കണ്ടിട്ട് ശ്വാസം മുട്ടുന്നു" വാചകം പൂർത്തിയാക്കുന്നതിന് മുൻപ് ആ കത്തി ബിജുവിന്റെ കഴുത്തിൽ ആഴ്ന്നു. " നിനക്ക് ഇപ്പൊ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ അത് ശരിയാക്കിത്തരാം," കൊലയാളി പരിഹാസത്തോടെ പറഞ്ഞു. ബിജു പിടയുമ്പോൾ അവന്റെ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി വാങ്ങി മുറിവിലേക്ക് കുത്തി ഇറക്കി. "ആൽക്കഹോൾ മുറിവ് ഉണക്കും എന്നല്ലേ നിന്റെ വിചാരം? അനുഭവിക്കടാ!" ബിജുവിന്റെ വേദന കണ്ട് കൊലയാളി ആദർശിന്റെ ഫോണിൽ വീഡിയോ എടുത്തു. "ഗയ്സ്, ബിജുവിന് മദ്യം ഡയറക്റ്റ് ആയി കൊടുക്കുകയാണ്. ലൈക്ക് ഷെയർ ആൻഡ് സബ്സ്ക്രൈബ്! ഹ ഹ ഹ" ……… ലൈലയും സന്ധ്യയും ബോധം തിരിച്ചു കിട്ടിയ സിജിയും ലൈബ്രറിയിൽ ഓടി ഒളിച്ചു. ലൈലയ്ക്ക് ഒരു പഴയ ഡയറി കിട്ടി. അതിൽ അവളുടെ സജിതൻ തമ്പി അപ്പൂപ്പൻ കുറിച്ചിരുന്നു: "ഈ തറവാടിന്റെ ഐശ്വര്യത്തിന് വേണ്ടി ഞാൻ ഒരു ബലി നൽകി. ആ സ്ത്രീയുടെ ആത്മാവ് മീഞ്ചട്ടിയിലാണ്. അവൾ തിരിച്ചു വരും, ഇവിടെ വരുന്ന ഓരോരുത്തരെയും അവൾ കൊന്നുതള്ളും." "അപ്പോൾ ഇത് ആത്മാവാണോ?" സിജി വിറയലോടെ ചോദിച്ചു. പെട്ടെന്ന് മുറിയിലെ വെളിച്ചം അണഞ്ഞു. മിന്നൽ വെളിച്ചത്തിൽ ലൈബ്രറിയിലെ വലിയ കണ്ണാടിയിൽ ഒരു രൂപം കണ്ടു. മീഞ്ചട്ടി ധരിച്ച രൂപം! അവർ ചിതറി ഓടി. ലൈല കിച്ചണിലേക്കും സന്ധ്യയും സിജിയും മുകളിലേക്കും. കിച്ചണിൽ ഒളിച്ചിരുന്ന ലൈലയ്ക്ക് മുകളിൽ നിന്ന് സിജിയുടെ നിലവിളി കേട്ടു. അവൾ ഓടിച്ചെന്നു. അവിടെ കണ്ടത് ഭയാനകമായിരുന്നു. സിജിയുടെ കഴുത്തിൽ കത്തി ആഴ്ന്നിറങ്ങിയിരുന്നു. അവൾ മരിച്ചു കിടക്കുന്നു. ലൈല ആ രൂപത്തിന് നേരെ ഒരു മൺവെട്ടി എടുത്തു വീശി. "ആരാണ് നീ? എന്റെ സുഹൃത്തുക്കളെ നീ എന്തിന് കൊന്നു?" ……. കൊലയാളി സാവധാനം തന്റെ മീഞ്ചട്ടി തലയിൽ നിന്ന് മാറ്റി. ലൈലയുടെ കണ്ണുകൾ വിടർന്നു. അത് സന്ധ്യയായിരുന്നു! അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. അവൾ ആദർശിന്റെ ക്യാമറ ലൈലയുടെ മുഖത്തിന് നേരെ പിടിച്ചു. "അപ്പൂപ്പൻ എഴുതിയത് സത്യമാണ് ലൈലാ ഹ ഹ ഹ," സന്ധ്യ ക്രൂരമായി ചിരിച്ചു. "പക്ഷേ ആ ബലി നൽകപ്പെട്ടത് ഒരു ആത്മാവല്ല. എന്റെ അമ്മയായിരുന്നു! നിന്റെ അപ്പൂപ്പൻ സ്വത്തിന് വേണ്ടി കൊന്ന എന്റെ അമ്മ! ഈ മീഞ്ചട്ടിയിൽ അമ്മയുടെ ചോരയുണ്ട്." ലൈല ഞെട്ടിപ്പോയി. "സന്ധ്യാ... നീ എന്താ ഈ പറയുന്നത്? അവരൊക്കെ നിന്റെ സുഹൃത്തുക്കളായിരുന്നില്ലേ?" "സുഹൃത്തുക്കളോ?" സന്ധ്യ പരിഹാസത്തോടെ ചോദിച്ചു. "അവർ എനിക്ക് വെറും പ്രോപ്പർട്ടികൾ മാത്രമായിരുന്നു. ആദർശിന്റെ വ്ലോഗിംഗിനെ എനിക്ക് വെറുപ്പായിരുന്നു, അതുകൊണ്ട് അവന്റെ നാവ് ഞാൻ എടുത്തു. ബിജു കുടിച്ച് നശിക്കുന്നത് കൊണ്ട് അവന് മുറിവിലൂടെ മദ്യം കൊടുത്തു. സിജി വെറും പേടിത്തൊണ്ടി ആയതുകൊണ്ട് അവളെ പേടിപ്പിച്ചു കൊന്നു. ഒരു ജീവന് പകരം നാല് ജീവൻ.അതാണ് എന്റെ കണക്കു. എന്റെ അമ്മ മരിച്ചപ്പോൾ ആരും വീഡിയോ എടുത്തില്ല ലൈലാ... പക്ഷേ നിങ്ങളുടെ മരണം മില്യൺ കണക്കിന് ആളുകൾ കാണും! ഗയ്സ്, ലൈലയുടെ ചോര വീഴാൻ പോകുന്നു. സ്റ്റേ ട്യൂൺഡ്!" …… പെട്ടെന്ന് മുറിയിൽ മീൻ കറിയുടെ രൂക്ഷമായ ഗന്ധം പടർന്നു. സന്ധ്യയുടെ പിന്നിലെ ഇരുട്ടിൽ നിന്ന് മറ്റൊരു രൂപം ഉയർന്നു വന്നു. സന്ധ്യ ധരിച്ചിരുന്ന അതേ മീഞ്ചട്ടി മുഖം! സന്ധ്യ ഞെട്ടിത്തിരിഞ്ഞു. "അമ്മേ...?" അവൾ മന്ത്രിച്ചു. ആ രൂപം സന്ധ്യയുടെ തോളിൽ കൈവെച്ചു. അമ്മയും മകളും ഒരുമിച്ച് ലൈലയുടെ നേരെ തിരിഞ്ഞു. ……… പിറ്റേന്ന് പോലീസ് എത്തുമ്പോൾ ആദർശിന്റെ ക്യാമറ മാത്രം അവിടെ ബാക്കിയുണ്ടായിരുന്നു. അതിൽ സന്ധ്യ മീഞ്ചട്ടി ധരിച്ച് ചിരിക്കുന്ന ദൃശ്യത്തിന് ശേഷം ഒരു നിഴൽ രൂപം സന്ധ്യയെ ചേർത്തുപിടിക്കുന്നതും, പിന്നീട് ക്യാമറയിലേക്ക് നോക്കി ആ രൂപം മീഞ്ചട്ടി മാറ്റുന്നതും പതിഞ്ഞിരുന്നു. ക്യാമറയിൽ തെളിഞ്ഞ ആ മുഖം പക്ഷെ ലൈലയുടേതായിരുന്നു! അവളുടെ കണ്ണുകൾ പൂർണ്ണമായും കറുത്തിരുന്നു. ……. End
🧟 പ്രേതകഥകൾ! - விசி 603 &@mso @0 @anajo | 00 00102gl@lo0 6gl000l0l8a3m00009609? 60602. கமி0 கம3வஒை2ல0 ஸுக்வி0 விசி 603 &@mso @0 @anajo | 00 00102gl@lo0 6gl000l0l8a3m00009609? 60602. கமி0 கம3வஒை2ல0 ஸுக்வி0 - ShareChat