𝓡𝓪𝓳𝓪𝓶𝓸𝓷𝔂
853 views
രാത്രി 9 മണി കഴിഞ്ഞാൽ യുവതീയുവാക്കളുടെ സങ്കേതം, കൂട്ടിന് മദ്യവും ലഹരിയും; ബാക്കിയാകുന്നത് കോണ്ടവും സിഗരറ്റ് കുറ്റികളും മദ്യ കുപ്പികളും
💢⭕💢⭕💢⭕💢⭕
കൊച്ചിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കടമ്പ്രയാറും ചിറ്റേക്കര ബണ്ടും രാത്രികാലങ്ങളിൽ യുവതീയുവാക്കളുടെ ലഹരി ഉപയോഗ കേന്ദ്രമായി മാറുന്നു. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാൽ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
കൊച്ചി: കൊച്ചിയിലെ ബഹളങ്ങളിൽ നിന്നും മാറി പുഴയും മീൻ പിടുത്തവും താറാവും ബോട്ടിംഗും നല്ല കാറ്റുമേറ്റ് സമാധാനപരമായി സമയം ചെലവഴിക്കാനുളള മികച്ച ഒരിടമാണ് കടമ്പ്രയാർ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി വികസനങ്ങളാണ് ഇവിടേക്കെത്തിയത്. കടമ്പ്രയാർ വികസിച്ചതോടെ അതിന് സമീപത്തായുളള ചിറ്റേക്കര ബണ്ടും ശ്രദ്ധാകേന്ദ്രമായി. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കുമായി കടമ്പ്രയാറിൽ പലയിടങ്ങളിലും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കളമശ്ശേരി മുനിസിപ്പാലിറ്റി ചിറ്റേക്കര ബണ്ടിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് സ്ഥലം മോടി പിടിപ്പിച്ചു. പുഴയോട് ചേർന്നുള്ള ഈ ഇരിപ്പിടങ്ങളിൽ സമാധാനമായിരുന്ന് മിൻപിടുത്തവും താറാവുകളെയും കണ്ട് സമയം ചെലവഴിക്കാം. ഫോട്ടോഷൂട്ടുകൾക്കും നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്.
വിനോദസഞ്ചാര വികസനത്തിൽ മുന്നേറ്റമുണ്ടാവുമ്പോൾ ഇവിടേക്കെത്തി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനവാണുണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഏഴ് മണിക്ക് മുൻപ് തന്നെ നാട്ടുകാർ ചിറ്റേക്കര ബണ്ടിലെ ഇരിപ്പിടങ്ങളിൽ നിന്നും പോകും. പിന്നീട് അവിടം ഭരിക്കുന്നത് യുവാക്കളും യുവതികളുമാണ്. മറ്റ് ജില്ലയിലെ രജിസ്ട്രേഷൻ വാഹനങ്ങളിലെത്തുന്ന ചെറുപ്പക്കാരാണ് അധികവും. പെൺകുട്ടികളും നിരവധിയാണ് ലഹരി ഉപയോഗിക്കുന്നവരുടെ സംഘത്തിലുളളതെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
ബണ്ടിലെ ഇരിപ്പിടങ്ങൾക്ക് താഴെയും പുഴയിലേക്കും നിരവധി കുപ്പികളും പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങളും കോണ്ടങ്ങളും ഉപേക്ഷിക്കുന്നു. പുലർച്ചെ 3-4 മണിക്കെല്ലാം പൊട്ടിച്ചിരികളും അലർച്ചയും കേൾക്കാമെന്നും പേടിച്ചാണ് കിടന്നുറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.
പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും ശക്തമായ പരിശോധന നടത്താത്തത് ഇവർക്ക് അനുഗ്രഹമാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. പൊലീസ് വന്നാൽ ലഹരി പെൺകുട്ടികൾക്ക് കൈമാറും. പട്രോളിംഗ് സംഘത്തിൽ പെൺകുട്ടികൾ ഇല്ലാത്തതും ഇവർക്ക് അനുകൂലമാകുന്നു. കടമ്പ്രയാർ പരിസരം തടിയിട്ടപറമ്പ്, എടത്തല,തൃക്കാക്കര, കാക്കനാട് ഇൻഫോ പാർക്ക് തുടങ്ങിയ വിവിധ സ്റ്റേഷനുകളുടെ ഭാഗമാണ്. പൊലീസ് പരിശോധന ശക്തമാക്കി ലഹരി ഉപയോഗം തടയണമെന്നും സമയക്രമം ഏർപ്പെടുത്തണ മെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കൊച്ചിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കടമ്പ്രയാറും ചിറ്റേക്കര ബണ്ടും രാത്രികാലങ്ങളിൽ യുവതീയുവാക്കളുടെ ലഹരി ഉപയോഗ കേന്ദ്രമായി മാറുന്നു. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാൽ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
കൊച്ചി: കൊച്ചിയിലെ ബഹളങ്ങളിൽ നിന്നും മാറി പുഴയും മീൻ പിടുത്തവും താറാവും ബോട്ടിംഗും നല്ല കാറ്റുമേറ്റ് സമാധാനപരമായി സമയം ചെലവഴിക്കാനുളള മികച്ച ഒരിടമാണ് കടമ്പ്രയാർ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി വികസനങ്ങളാണ് ഇവിടേക്കെത്തിയത്. കടമ്പ്രയാർ വികസിച്ചതോടെ അതിന് സമീപത്തായുളള ചിറ്റേക്കര ബണ്ടും ശ്രദ്ധാകേന്ദ്രമായി. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കുമായി കടമ്പ്രയാറിൽ പലയിടങ്ങളിലും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കളമശ്ശേരി മുനിസിപ്പാലിറ്റി ചിറ്റേക്കര ബണ്ടിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് സ്ഥലം മോടി പിടിപ്പിച്ചു. പുഴയോട് ചേർന്നുള്ള ഈ ഇരിപ്പിടങ്ങളിൽ സമാധാനമായിരുന്ന് മിൻപിടുത്തവും താറാവുകളെയും കണ്ട് സമയം ചെലവഴിക്കാം. ഫോട്ടോഷൂട്ടുകൾക്കും നിരവധിപ്പേരാണ് ഇവിടേക്കെത്തുന്നത്.
വിനോദസഞ്ചാര വികസനത്തിൽ മുന്നേറ്റമുണ്ടാവുമ്പോൾ ഇവിടേക്കെത്തി ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനവാണുണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഏഴ് മണിക്ക് മുൻപ് തന്നെ നാട്ടുകാർ ചിറ്റേക്കര ബണ്ടിലെ ഇരിപ്പിടങ്ങളിൽ നിന്നും പോകും. പിന്നീട് അവിടം ഭരിക്കുന്നത് യുവാക്കളും യുവതികളുമാണ്. മറ്റ് ജില്ലയിലെ രജിസ്ട്രേഷൻ വാഹനങ്ങളിലെത്തുന്ന ചെറുപ്പക്കാരാണ് അധികവും. പെൺകുട്ടികളും നിരവധിയാണ് ലഹരി ഉപയോഗിക്കുന്നവരുടെ സംഘത്തിലുളളതെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
ബണ്ടിലെ ഇരിപ്പിടങ്ങൾക്ക് താഴെയും പുഴയിലേക്കും നിരവധി കുപ്പികളും പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങളും കോണ്ടങ്ങളും ഉപേക്ഷിക്കുന്നു. പുലർച്ചെ 3-4 മണിക്കെല്ലാം പൊട്ടിച്ചിരികളും അലർച്ചയും കേൾക്കാമെന്നും പേടിച്ചാണ് കിടന്നുറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.
കടപ്പാട് :ഏഷ്യാനെറ്റ് ന്യൂസ് .
#കടമ്പ്രയാറും ചിറ്റേക്കര ബണ്ടും⭕⭕ #കൊച്ചി #ടൂറിസ്റ്റ്
10 likes
13 shares