#കഥ

21 Posts • 51K views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 111 ✍️ രചന - ജിഫ്ന നിസാർ ❣️ ഡീ... കാർത്തു വന്നു വിളിക്കുമ്പോൾ ഞെട്ടിയത് പോലെ മിയ അവളെ തുറിച്ചു നോക്കി. "നീ ഇനിയും ഫ്രെഷായി കിടന്നില്ലേ.." കാർത്തു മുഖം ചുളിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മിയക്കൊരു അവൾ ചെയ്തത് പോലെ തന്നെ മുഖം ചുളിച്ചിട്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു. സാധാരണ പുറത്തൊക്കെ പോയി വന്നാൽ ഫ്രഷാവാതെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാത്തവളാണ്. ഇന്നിപ്പോ ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെയുള്ള ഈ കിടപ്പ്. "എന്താണിത്ര ഗഹനമായ ചിന്ത..എന്തോ ഉടായിപ്പ് ഉണ്ടെന്ന് തോന്നുന്നു..എന്നോട് കൂടി പറയ്യ്.." അവളുടെ മുഖം കണ്ടിട്ടൊരു കുറുമ്പോടെ കാർത്തുവും ആ അരികിലക്കിരുന്നു കൊണ്ട് ചോദിച്ചു. "ശിവയെ കുറിച്ചെന്താ നിന്റെ അഭിപ്രായം.." യാതൊരു മുഖവുരയും ഇല്ലാതെ തികച്ചും സ്വഭാവികമെന്നത് പോലത് ചോദിക്കാനായിരുന്നു മിയയുടെ മനസ്സിലെങ്കിലും മുന്നിലിരുന്ന കാർത്തുവിനും മനസ്സിലാവും വിധമൊരു പിടപ്പുണ്ടാ കണ്ണുകൾക്ക്. ശിവ... ആ.. നിന്റെ കണവന്റെയാ ചങ്ക്.. സ്വീറ്റ് ശിവേട്ടൻ.. " മിയ കണ്ണ് ചിമ്മി.. "ഓ.. ശിവേട്ടൻ..മൂപ്പർക്കെന്താ.." "മൂപ്പര്ക്കൊന്നൂല്ല.. ആളെങ്ങനെ.. നീയത് പറ മോളെ കുഞ്ഞാറ്റ കിളി.." മിയ അവളുടെ താടിയിൽ പിടിച്ചൊന്നോമനിച്ചു. "അതെന്തിന് നീ ചോദിക്കുന്നു.." ഗായത്രിയുടെ വീട്ടിൽ വെച്ചും പിന്നെയുള്ള ഓരോ നിമിഷത്തിലും താൻ നോട്ടമിട്ട ഒരു കണ്ണിൽ കണ്ണിൽ നോക്കി കളിയുടെ ഓർമയിൽ പൊട്ടി വന്നൊരു ചിരി കടിച്ചമർത്തി കൊണ്ട് കാർത്തു ഗൗരവത്തോടെ മിയയെ നോക്കി. "മര്യാദക്ക് ചോദിച്ചതിന് ഉത്തരം പറയെടി.." ക്ഷമ കെട്ടത് പോലൊരു ചാട്ടം.. അതിനെ കുറിച്ചെന്ത് പറയാൻ..അതൊരു മാണിക്യമല്ലേ.. ഡി. സ്നേഹിച്ചു കൊല്ലുന്ന മാണിക്യം..ആ വീട്ടിലുള്ളവർ മൊത്തം അങ്ങനെ തന്നെ..അല്ല.. അതിപ്പോ ഇന്ന് നീയും അറിഞ്ഞതല്ലേ.. പിന്നെന്താ ഇങ്ങനൊരു ടോക്ക്." കാർത്തു അവളെ കൂർപ്പിച്ചു നോക്കി.. "അത്.... താളത്തിൽ പറഞ്ഞു കൊണ്ട് മിയ കാർത്തുവിന്റെ തോളിലേക്ക് ചാരി.. മ്മ്.. പറയ്യ്.. ആ മാണിക്യത്തിനെ ഞാൻ എന്റെയാക്കിയാലോ ന്നാ.. എങ്ങനുണ്ടാവും.."കള്ളത്തരതിനൊപ്പം പ്രണയം കൂടി നിറച്ചിട്ടൊരു ഭാവത്തിൽ മിയ പറയുമ്പോൾ അതൊക്കെ തന്നെ പ്രതീക്ഷിക്കുന്നു എന്നത് പോലൊരു ഭാവത്തിലാണ് കാർത്തുവും. നീയെന്നതാ ഒന്നും മിണ്ടാതെ..." ചിരിയോടെയിരിക്കുന്ന കാർത്തുവിനെ നോക്കി മിയ ചൊടിയോടെ ചോദിച്ചു. "ഞാനെന്ത് മിണ്ടാൻ.. അല്ല.. ഇനിയിപ്പോ ആരെന്തു മിണ്ടിയിട്ടും യാതൊരു കാര്യവുമില്ല..ശിവേട്ടൻ നിന്റെ ചങ്കിൽ കേറി കൊളുത്തിയെങ്കിൽ സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു എതിർപ്പ് പറഞ്ഞാലും നീ അങ്ങേരെ വിട്ടു പോവൂല." കാർത്തുവൊരു ചിരിയോടെ മിയയെ നോക്കി.. അല്ല അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ.. അല്ലേ.." മിയക്കും ചിരി വന്നു പോയ്‌.. "പക്ഷേ നിന്റെ വീട്ടിൽ...അതാണെനിക്ക് സംശയം " എതിർക്കുമെന്ന് ഉറപ്പല്ലേ. പ്രതേകിച്ചു നിന്റെ കെയ്റോഫിൽ ഉള്ളൊരു ബന്ധം ആവുമ്പോൾ.." മിയക്ക് സംശയങ്ങളൊന്നും തന്നെയില്ല.. "ആഹ്...അപ്പോഴാണ് ശെരിക്കുമുള്ള കഥ ആരംഭിക്കുന്നതും.. നീ എന്ത് ചെയ്യും.. വീട്ടുകാർക്കൊപ്പം നിൽക്കുമോ അതോ സ്നേഹിച്ച ആൾക്കൊപ്പം നിൽക്കുമോ.. അതിനെ കുറിച്ച് കൂടി നീ ആലോചിച്ചു നോക്ക് കുറച്ചു നേരം കൂടി കിടന്നിട്ട്..എന്നിട്ട് പോകാം ബാക്കി ദൂരം.." തന്റെയാ ചോദ്യത്തിന് കാര്യമായ ഉത്തരം ഒന്നും തരാതിരിക്കുന്നവളോട് കാർത്തു വീണ്ടും പറഞ്ഞു. "അതായത്.. ഞാനിത് ഇപ്പൊ പറഞ്ഞത്...നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റ്‌ ഉണ്ടാവും.. ട്രാജഡി ഉണ്ടാവും.. സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാവും..ശിവേട്ടൻ നിന്റെ കൂടെ നിന്നാൽ ഇതെല്ലാം ഒക്കെയാണ്.. അല്ലെങ്കിൽ.. നീ പെട്ടു പോകും.. രണ്ടിനും നടുവിൽ ചക്ര ശ്വാസം വലിച്ചു കൊണ്ട്.." അങ്ങനൊരു അവസ്ഥയിൽ കൂടി കടന്ന് പോയത് കൊണ്ടാവും.. കാർത്തു ആ ചിന്തയിൽ പോലും അസഹിഷ്ണുത പ്രകടിപ്പിച്ചതും. "എനിക്കറിയാ ഡീ. അനുഭവിച്ചിട്ടില്ല ഞാൻ ആ ഫീൽ.. പക്ഷേ കണ്ട പരിചയമുണ്ടല്ലോ ആവോളം.. നിന്നേ.. നിന്റെ ഉരുക്കങ്ങളെ.. എനിക്ക് മുന്നിൽ ആയിരുന്നല്ലോ നിന്റെ പ്രണയയുദ്ധം നടന്നത്.അന്നൊക്കെ നിന്റെയാ കാശിനാഥനെ ഞാനെത്ര പ്രാകി.. ഇന്നിപ്പോ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് തന്നെ കുറ്റബോധം.. എന്തൊരു മനുഷ്യനാടി അങ്ങേര്..അന്ന് നിന്നെ ഒരു നോട്ടം കൊണ്ട് പോലും പരിഗണന തരാത്ത അങ്ങേര് തന്നെയാണോ ഇന്ന്.. നിന്നോടുള്ള കരുതലും ആ കെയറിങ്ങും കാണുമ്പോ.. ഞാൻ തന്നെ വണ്ടറടിച്ചു പോയി.. മിയ പറയുമ്പോൾ കാർത്തു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. "എങ്ങനുണ്ട് നിന്റെ ലൈഫ്... അതിനെ കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല.. നീ പറഞ്ഞതുമില്ല.." മിയ ഓർമിപ്പിച്ചു. ആ ഒരൊറ്റ ചോദ്യം.. എത്ര പെട്ടന്നാണ് കാർത്തുവിന്റെ കവിളുകളിൽ ചുവപ്പ് പടർന്നത്.. ഓ ഇനിയിപ്പോ പറയണമെന്നില്ല മിസ്സിസ് കാശി നാഥൻ.. അതിന്റെ ഉത്തരമിങ്ങനെ താങ്കളുടെ കവിളിലും കണ്ണിലുംദേ ചുവന്നു വിങ്ങി ചുവന്നു കിടപ്പുണ്ട്.. " മിയ അറിഞ്ഞു കളിയാക്കി വിടുന്നുണ്ട്. സ്നേഹിച്ചോ... ജീവിച്ചോ.. നീ സഹിച്ചത് വെച്ച് നോക്കുമ്പോ അങ്ങേര് നിന്നേ ഇങ്ങനൊന്നും കൊണ്ട് നടന്ന പോരാ.. പക്ഷേ അതിനിടയിൽ മെയിൻ എക്സാം വരുന്നുണ്ട്..അത്‌ മറക്കണ്ടാ കേട്ടോ.. ഇത്രേം നാള് കഷ്ടപ്പെട്ടതൊക്കെയും വെറുതെയാവും.. മിയ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണ് കാർത്തു അതിനെ കുറിച്ച് ഓർത്തത് തന്നെ.. "എങ്കിൽ നീ വിട്ടോ.. ഞാനൊന്ന് കുളിച്ചിട്ട് കിടക്കാൻ നോക്കട്ടെ.. രാവിലെ മുതല് തുടങ്ങിയ യാത്രകളാണ്.." മിയ കുളിക്കാനുള്ള തയ്യാറെടുപ്പോടെ എഴുന്നേറ്റു. "ഞാനിന്നിവിടെ കിടക്കണോ ഡീ.." ഓ.. വേണ്ടായേ. വെറുതെയാ ചെക്കന്റെ പ്രാക്ക് എനിക്ക് വാങ്ങിച്ചു തരാതെ കുഞ്ഞാറ്റ കിളി ചെല്ല്.. അത്..പറയുമ്പോൾ മിയക്കും കേൾക്കുമ്പോൾ കർത്തുവിനും ഒരുപോലെ കള്ളത്തരമുണ്ടായിരുന്നു.. 💥💥 ഏട്ടനുറങ്ങിയോ...? അമ്മു പുറത്തേക്കിറങ്ങി ചെന്നപ്പോൾ മാത്രമാണ് ശിവ പുറത്തെ ഇരുട്ടിൽ നിന്നും കണ്ണുകൾ പിൻവലിച്ചവളെ നോക്കിയത്. എന്തേ.. അവളെ വാത്സല്യത്തോടെ വലിച്ചു ചേർത്ത് തനിക്കരികിലെക്കിരുത്തി കൊണ്ടവൻ ചോദിച്ചു. ഒന്നുല്ല... അത് വെറുതെ.. ന്തൊ ണ്ട് അമ്മൂസിനു എട്ടനോട് പറയാൻ.. അത് പറയ്യ് " അവനൊരു ചിരിയോടെ അവളുടെ വിരലുകൾ മടക്കിയും നിവർത്തിയും തഴുകുന്നുണ്ട്. ആ ചേച്ചി കൊള്ളാം ല്ലേ.. അവളേത് ചേച്ചിയുടെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമായും അവൻ മനസ്സിലാക്കി. ഇടനെഞ്ചിൽ കൂടിയൊരു തണുപ്പിഴഞ്ഞു കയറുന്നുണ്ട്.. "ഏട്ടാ.. കുഞ്ഞാറ്റ ചേച്ചിയുടെ ഫ്രണ്ട്.. മിയ ചേച്ചി.." അമ്മു അവന് മനസ്സിലാവാൻ വേണ്ടി അൽപ്പം വിശദീകരിച്ചു തന്നെ പറഞ്ഞു. "എന്തായിപ്പോ പെട്ടന്ന് ആ ചേച്ചിക്കൊരു കൊള്ളിക്കൽ.." ശിവ ചിരിയോടെ ചോദിച്ചു. "ഞാനൊരു കാര്യം പറഞ്ഞ ഏട്ടൻ അമ്മയോട് ചോദിക്കുമോ.. ചോദിക്കണോ.. അയ്യോ.. ഈ ഏട്ടൻ.. അമ്മു അവന്റെ കയ്യിലൊന്നു പിച്ചി. "ശരി.. ഞാനെന്ത് ചെയ്യണം.. നീ അത് പറഞ്ഞു ത. അത് പോലെ ചെയ്യാം.." ഏട്ടൻ ചോദിക്കരുത്.. ഇല്ല.. ചോദിക്കില്ല.. മിയയുടെ കാര്യം അവരുടെ ഇടയിലെന്തോ സംസാരത്തിനു വഴിവെച്ചെന്നവനും മനസിലായി.. അതെന്തെന്നറിയാൻ ഒരു കുഞ്ഞ് കൗതുകം.. ആ ചേച്ചിയെ ഉണ്ടല്ലോ.. നമ്മുടെ ജീവേട്ടൻ ല്ലേ.. അമ്മയുടെ ഡിയറസ്റ് ഫ്രണ്ട് മോളി ആന്റിയുടെ സൽ പുത്രൻ.. അങ്ങേർക്ക് ആലോചിച്ചു നോക്കിയാലോ എന്ന്.. " അങ്ങേയറ്റം നിഷ്കളങ്കത വാരിക്കോരി വിതറി അമ്മു അത് പറയുമ്പോൾ ശിവ ഞെട്ടി.. ദൈവമേ.. വിടരും മുൻപേ കൊഴയാനാണോ തന്റെ പ്രണയത്തിന്റെ വിധി.. നെഞ്ചോന്ന് തടവുന്നതിനൊപ്പം തന്നെ അവന്റെ ഉള്ളിലാ കള്ളനോട്ടമാണ് നിറയുന്നത്.. ഈ അമ്മയുടെ ഒരു കാര്യം.. സ്വന്തം മകനോരുവനിവിടെ പുര നിറഞ്ഞു നിൽപ്പുണ്ട്.. അതിനൊരു തീരുമാനമാക്കാതെ വല്ലോർക്കും പെണ്ണുണ്ടാക്കാൻ നടക്കുന്നു.. അതും മകൻ ആദ്യമായി പ്രണയത്തിന്റെ തണുപ്പറിഞ്ഞ ജീവിതത്തിൽ കൂടെ വേണമെന്ന് ആദ്യമായി തോന്നിയ അതേ പെൺകുട്ടിയെ.. അവന് വല്ലാതെ ദേഷ്യം വന്നു. എന്താ ഏട്ടാ.. അവന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി ഇരിക്കുന്നവൾക്കുമൊരു കള്ളച്ചിരിയുണ്ട്. ഒന്നുല്ല.. ശിവ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു. ഞാനെന്ന ഒരു കാര്യം കൂടി പറയട്ടെ.." അമ്മു വീണ്ടുമവന്റെ തോളിലേക്ക് ചാഞ്ഞു.. പറയങ്ങോട്ട്.. അവനു ആദ്യത്തെ അത്ര താല്പര്യമില്ല ഇപ്രാവശ്യം. "നല്ലൊരു കൊച്ച്.. അതിനെ ന്റെ മോന് ആലോചിച്ചു നോക്കിയാലോ ന്നാ അമ്മ ശെരിക്കും പറഞ്ഞത്.." ഗൂഡമായൊരു ചിരിയോടെ അമ്മു അവനെ നോക്കി. ഏഹ്.. പെട്ടന്നത് കേട്ടതിന്റെ ആവേശത്തിൽ ശിവ വെട്ടി തിരിഞ്ഞു നോക്കി. സത്യമാണോടി.. അല്ലാതെ പിന്നെ... ശോ.. അതൂടെ കേട്ടപ്പോൾ അവന് നാണം.. ഗായേച്ചിയുടെ വീട്ടിൽ വെച്ച് നടന്ന കണ്ണിൽ കണ്ണിൽ നോക്കി കളി അമ്മേം കണ്ട് കാണോ ഏട്ടാ ഇനി.. " കണ്ട് കാണോ.." ശിവ മുഖം ചുളിചച്ചു കൊണ്ടവളെ നോക്കി.. പറഞ്ഞു കഴിഞ്ഞിട്ടാണ് അവനത്തിലെ അപകടം മനസ്സിലായതും... അവൾക് മുന്നിൽ ചമ്മി പോയതിന്റെ വല്ലായ്മ മറച്ചു പിടിച്ചു കൊണ്ട് അവനൊരു കള്ള ദേഷ്യത്തിൽ അവളെ തല്ലാൻ വേണ്ടി കൈ ഉയർത്തി എങ്കിലും.. അത് മുൻകൂട്ടി കണ്ടത് പോലെ അമ്മു അകത്തേക്ക് ഓടി.. അമ്മ കണ്ടോ ന്നറിയില്ല. പക്ഷേ ഞാൻ നല്ലത് പോലെ കണ്ടിരുന്നു കേട്ടോ.." പോകും മുൻപ് വാതിലിൽ നിന്ന് കൊണ്ടവൾ വിളിച്ചു പറയുന്നത് കേൾക്കെ അവന്റെ മുഖമൊന്നു വിളറി.. ശോ.. മുഖം ചുളിച്ചു കൊണ്ടവൻ തലയിലൊന്ന് തടവി... 💥💥 ഇതെന്താണ്.. ഇത്രേം പെട്ടന്നുറങ്ങിയോ.. താൻ ചെന്ന് കിടന്നിട്ടും കണ്ണടച്ച് അനങ്ങാതെ കിടക്കുന്ന കാശിയെ നോക്കി കാർത്തു ഒരു ചിരിയോടെ ചോദിച്ചു.. പക്ഷേ അവനൊരു അനക്കവുമില്ല. കാശ്യേട്ടാ.. കാർത്തു കുലുക്കി വിളിച്ചു. എന്തോന്നെഡീ.. അവിടേം ഇവിടേം ചുറ്റി തിരിഞ്ഞ് നടഞ്ഞിട്ടിപോ മനുഷ്യനെ ഉറങ്ങാനും വിടില്ലേ.. ചുമ്മാ ഇരിക്ക്.. " അവനൊന്നു കണ്ണുരുട്ടി.. ആദ്യമൊന്നു ഞെട്ടി പോയെങ്കിലും പിന്നെ അവന്റെയാ പിണക്കം മനസ്സിലായപ്പോഴേക്കും അവൾക്ക് ചിരി പൊട്ടി പോയിരുന്നു. ദൈവമേ.. എന്തോരു കുശുമ്പ് ആണെന്ന് നോക്കണേ.. അങ്ങനിപ്പോ പിണങ്ങേണ്ട.. എണീറ്റെ അങ്ങോട്ട്.. " പറയുന്നതിനൊപ്പം തന്നെ അവളവനെ ഇക്കിളിയിട്ട് വശം കെടുത്തി.. മതിയെടി.. കൈ.." ഒരു കൈ കൊണ്ടവളെ അടക്കി പിടിച്ചു കാശി ഓർമ്മിപ്പിച്ചു. അതോടെ കാർത്തുവും അൽപ്പം അടങ്ങി.. മിയെടെ അടുത്ത് പോയതിനാണോ ഈ പിണക്കം.. അവള് നമ്മുക്ക് ഗസ്റ്റ്‌ അല്ലേ കാശ്വേട്ടാ.. " എഴുന്നേറ്റ് കട്ടിൽ റെസ്റ്റിലേക്ക് ചാരി ഇരുന്നവന്റെ നെഞ്ചിലെക്കൊട്ടി ചെന്നു കൊണ്ടവൾ ചോദിക്കുമ്പോൾ കാശിക്കൊരു കള്ളചിരിയുണ്ട്. പക്ഷേ ഞാൻ നിന്റെ കെട്ട്യോൻ അല്ലേ.. അത് കൊണ്ട് ഫസ്റ്റ് ഞാൻ മതി.. " അവനതേ കുറുമ്പോടെ തന്നെ പറഞ്ഞു. ഹോ.. എന്തൊക്കെ കേൾക്കാൻ കിടക്കുന്നു എന്റെ ജന്മം..എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. എനിക്ക് നിന്നെ ഇഷ്ടമേ അല്ല.. ഇങ്ങനെയെയെങ്ങാനും എന്നെ നോക്കിയ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടികും എന്നൊക്കെ വീരവാദം പറഞ്ഞോണ്ട് നടന്ന ആളാണിതെന്ന് ആരേലും കണ്ട പറയുവോ.. " കാർത്തു അവനെ അറിഞ്ഞു കളിയാക്കി. "ആ. അങ്ങനെ വഴിയേ പോണോരുടെ സർട്ടിഫിക്കറ്റ് അല്ലേലും ആർക് വേണം.. നീ പറയില്ലേ.. എനിക്കത് മതി.." "ആഹാ.. അങ്ങനിപ്പോ ഞാനും പറയുന്നില്ല.. നിങ്ങളെയ്.... ഒടുക്കത്തെ ജാഡ കാണിച്ചിട്ട് എന്റെ കുറെ നല്ല നിമിഷങ്ങളെ നശിപ്പിച്ച മൂരാച്ചിയാണ്.. ഇന്നിപ്പോ സ്നേഹം കൊണ്ട് മൂടുന്നുണ്ട് എന്നൊക്കെ ആണേലും അന്നത്തെ ആ നഷ്ടങ്ങൾ അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.. അപ്പൊ പിന്നെ ഞാനിത് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.. അനുഭവിച്ചോ.." വേദനിപ്പിക്കാനായി തന്നെ പറഞ്ഞു കഴിഞ്ഞു അവളവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. എന്നിട്ടും അവനൊന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. കാരണം അവളാ പറഞ്ഞത് തന്നെയാണ് സത്യമെന്ന് അവനും അറിയാമല്ലോ. ഇനി തിരികെ വേണമെന്ന് എത്രയൊക്കെ ആഗ്രഹിച്ചാലും വാശി പിടിച്ചാലും നേടി എടുക്കാൻ കഴിയാത്തത്.. അന്നതായിരുന്നു തന്റെ ശരി.. ഇന്നിതും.. അന്നത്തെ അതേ ഇഷ്ടം.. അത് പോലെ തന്നെ ഇന്നും ഇവളോടുണ്ട്.. പിന്നേയ്.. മിയ എന്നോടൊരു കാര്യം പറഞ്ഞു.. കാർത്തു അവന് മുന്നിലേക്കായി നേരെയിരുന്നു കൊണ്ട് ആവേശത്തിൽ പറഞ്ഞു. അതെന്തേന്ന് ചെറിയൊരു ഊഹം ഉണ്ടായിരുന്നിട്ടും അവളുടെ ആ ആവേശം കണ്ടപ്പോൾ അവളായിട്ട് പറയട്ടെ എന്ന് കരുതി കാശി എന്തെന്ന് ചോദിച്ചു. മിയക്കൊരിഷ്ടം.. കാർത്തു അത്യാവശ്യം സസ്പെൻസ് ഇട്ട് കൊണ്ട് തന്നെയാണ് പറയുന്നത്. അവനും അതിനൊപ്പിച്ചു ബാലൻസ് ചെയ്ത്..നിന്ന് കൊടുത്തു. ശിവേട്ടൻ.. ശിവേട്ടനോട് അവൾക്ക് പ്രണയമാണ് കാശ്യേട്ടാ.. " ഒടുവിൽ വല്ലാത്തൊരു ഇഷ്ടത്തോടെ കാർത്തു കാശിയെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. തുടരും... ഇനിയൊരു ഒളിച്ചോട്ടത്തിനു കൂടി നോം സാധ്യത കാണുന്നു.. 😆 നിങ്ങൾക്ക് തോന്നിയോ അത് 😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ
#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _44 ✍️ രചന - Aysha akbar മുറിയിലെത്തിയതും തൊണ്ട ക്കുഴിയിൽ തടഞ്ഞു വെച്ചിരുന്ന കണ്ണ് നീർ മുഴുവൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി ..... ആ വലിയ മുറിയിൽ അവൾക്ക് വല്ലാതെ ശ്വാസം മുട്ടി..... എന്നാൽ ഒരിക്കലും അവനെ തനിക്ക് കിട്ടില്ലെന്നതാണ് യാതാർഥ്യം.... അത് താനുൾ കൊണ്ടേ മതിയാവു എന്നവൾ സ്വയം ധൈര്യം പകർന്നു..... തലയിണയെ കൂട്ടി പ്പിടിച്ചു കൊണ്ടവൾ അറുത്ത് മാറ്റാൻ ശ്രമിക്കുന്നത് വർഷങ്ങളായി മനസ്സിൽ നട്ടു മുളപ്പിച്ചു വളർത്തി വലുതാക്കിയ ഒരു കൂറ്റൻ വൃക്ഷത്തെ യായിരുന്നു...... അങ്ങനെ കിടന്ന് എത്ര നേരം കരഞ്ഞു വെന്നറിയില്ല.... മിഥു.... ആ ഒരു വിളിയിലേക്ക് പെട്ടെന്ന് കണ്ണുകൾ തുറന്നപ്പോഴാണ് താനൊരു മയക്കത്തിലായിരുന്നു വെന്ന് അവൾ തിരിച്ചറിഞ്ഞത്........ തന്റെ മുടിയിൽ പതിയെ തലോടി കൊണ്ടിരിക്കുന്നത് പപ്പയാണ്.. എത്ര നേരമായി കിടക്കുന്നു.... വാ.... വന്നെഴുന്നേറ്റെന്തേങ്കിലും കഴിക്ക്....... പപ്പായത് പറഞ്ഞപ്പോഴാണ് ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് കണ്ണുകൾ നീങ്ങിയത്.... പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്..... ഏഴരക്കോ മറ്റോ കിടന്നതാണ്...... നേരം അർദ്ധ രാത്രി യായിട്ടും തന്റെ പപ്പാ ഉറങ്ങാതെ തനിക്ക് കൂട്ടിരിക്കുകയാണ്..... അവളുടെ നെഞ്ചോന്ന് പിടച്ചു....... കൊട്ടി പ്പിടഞ്ഞെഴുന്നേറ്റ് പപ്പാ യോടൊപ്പം താഴേക്ക് നടക്കുമ്പോൾ ഏട്ടനും അമ്മയും ടേബിളിനരികിൽ തന്നെയുണ്ട്....... തന്നേ ഓർത്താരും ഒന്നും കഴിച്ചു പോലും കാണില്ലെന്ന് അവൾക്കുറപ്പായിരുന്നു....... അമ്മയുടെ കണ്ണിലുമുണ്ട് വല്ലാത്തൊരു ദുഃഖം..... നിങ്ങളൊക്കെ കഴിച്ചതാണോ..... ഇല്ലെന്നറിയാമെങ്കിലും ടേബിളിലേക്കിരിക്കുമ്പോൾ അവളത് ചോദിച്ചിരുന്നു..... ഞങ്ങളൊക്കെ കഴിച്ചു.... നീ കഴിക്ക്...... ഏറെ സ്നേഹത്തോടെ അമ്മയത് പറയുമ്പോൾ അവൾ അവർക്ക് നേരെ മുഖമൊന്നു കൂർപ്പിച്ചു.... എന്നത്തേയും പോലെ അവളാ മുഖത്തൊരു പരിഭവം വരുത്തി...... കവിളുകൾ തുടുത്തു നിന്നു..... ഞാൻ കഴിക്കാതെ നിങ്ങള് കഴിക്കേ.... നല്ല കാര്യായി..... എല്ലാവരും ഇങ്ങോട്ടിരുന്നേ..... ഉള്ളിലെ ദുഃഖം സ്വയം കുഴിച്ചു മൂടി അവളാ പഴയ മിഥുവായി മാറാൻ നോക്കുമ്പോൾ ഉള്ളിലുള്ള നീലാംബരിയെ മറച്ചു പിടിക്കാൻ അവളേറെ പാട് പെട്ടിരുന്നു..... എത്രയൊക്കെ അവൾ പ്രയത്നിച്ചാലും അതാ കണ്ണുകളിൽ അവളെ സ്നേഹിക്കുന്നവർക്ക് കാണാനും കഴിഞ്ഞിരുന്നു..... എന്നാൽ അവളപ്പോഴും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു.... അവൾക്ക് വേണ്ടിയെന്ന പോൽ എല്ലാവരും ആ വലിയ ടേബിളിന് ചുറ്റുമിരുന്നു...... ഓരോരുത്തർക്കും അവള് തന്നേ ഭക്ഷണം വിളമ്പി..... മിഥു.... നിന്നേ കാണാൻ നാളെ ഒരു കൂട്ടര് വരുന്നുണ്ട്...... ഒരുരൂള വായിലേക്ക് വെക്കുമ്പോഴാണ് പ്രകാശത് പറഞ്ഞത്.... നെഞ്ച് പെട്ടെന്നൊന്നു കൊളുത്തി വലിച്ചു പോയിരുന്നവളുടെ..... ശെരി പപ്പാ...... പപ്പയുടെ ഇഷ്ടം...... തന്റെ അരികിലായി വെച്ചിരുന്ന പപ്പയുടെ കൈ ക്ക് മുകളിൽ കയ്യോന്ന് വെച്ച് ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി അവളത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിയുന്നു...... നെഞ്ച് പൊട്ടി പിളർന്നു ഹൃദയത്തിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു.... അപ്പോഴും അവൾ അവളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു..... അന്ന് രാത്രി മുഴുവൻ കരഞ് തന്നേ തീർത്തു.... ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ലവൾക്ക്.... കരഞ്ഞ തളർച്ചയോടെയുള്ള ഒരു മയക്കം മാത്രമായിരുന്നു കൂട്ടിനു..... ഈ യൊരു രാത്രി യോട് കൂടി എല്ലാം അവസാനിച്ചു വെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണമായിരുന്നവൾക്ക്........ തന്നേ ദേഷ്യം പിടിക്കാൻ വേണ്ടി ഓരോന്ന് പറയുമ്പോൾ ആ മുഖത്തോളിപ്പിച്ചു വെക്കാറുള്ള ചിരിയും കണ്ണുകളിലെ കുസൃതി യുമെല്ലാം മറക്കാൻ ശ്രമിക്കും തോറും അവളുടെയുള്ളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയായിരുന്നു.... പുലർച്ചെ യാണെന്ന് തോന്നുന്നു കണ്ണൊന്നു ചിമ്മിയത്....... അത് കൊണ്ട് തന്നേ എഴുന്നേൽക്കാൻ പത്തു മണി കഴിഞ്ഞിരുന്നു...... മുറിയുടെ വാതിൽ തുറന്ന് കോണിപ്പടികളിറങ്ങി താഴേക്ക് വരുമ്പോൾ തന്നെ കണ്ടിരുന്നു ആ വീട്ടിലുള്ള മാറ്റങ്ങളെ.... ഫങ്ക്ഷന് മാത്രം ഇടാറുള്ള ആ മെറൂൺ വെലവറ്റ് കാർപെറ്റ് ഹാളിലാകെ വിരിച്ചിട്ടുണ്ട്... എല്ലായിടവും വൃത്തി യാക്കാനും അലങ്കരിക്കാനും ജോലിക്കാരോടൊപ്പം വീട്ടിലുള്ള ഓരോരുത്തരും ഓടി നടക്കുന്നുണ്ട്...... ടേബിളിലും കോർണേഴ്‌സിലുമൊക്കെയായി ഫ്രഷ് ഫ്ലവേഴ്സ് വെച്ചിട്ടുണ്ട്.... അതിന്റെ സുഗന്ധം അവിടെയാകെ പരന്ന് കിടക്കുന്നുണ്ട്....... അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും വന്ന പല ബന്ധുക്കളും അവിടെയുണ്ട്..... ശെരിക്കും ഒരു പെണ്ണ് കാണൽ ചടങ്ങിനപ്പുറം മറ്റെന്തോ ആന്നെന്നു തോന്നി പ്പോയവൾക്ക്.... ശെരിക്കും. അങ്ങനെ തന്നെയായിരിക്കും..... കാരണം.... അച്ഛന് അത്രയേറെ ബോധിച്ച ആരെങ്കിലുമായിരിക്കും.... എനിക്കും ഇനി പ്രത്യേകിച്ചൊരു അഭിപ്രായമില്ലല്ലോ..... അത് കൊണ്ട് വരുന്ന ഈ പ്രൊപോസൽ തന്നേ ഉറപ്പിക്കാനാവും ഇതെല്ലാമെന്ന് അവൾക്ക് തോന്നി..... തലേന്നത്തെ കരച്ചിലിന്റെ ബാക്കിയെന്ന വണ്ണം കൺ പോളകളിൽ വീക്കം വന്നിരുന്നു.... മനസ്സിനെ കല്ലാക്കി എല്ലാത്തിനും നിന്ന് കൊടുക്കുക എന്നതേ ഇനി തനിക്ക് ചെയ്യാനുള്ളു .... മിഥു.... നീ എഴുന്നേറ്റോ... വാ.. വന്നെന്തെങ്കിലും കഴിച്ച് ഒരുങ്ങിക്കെ..... അവര് ഉച്ചയാവുമ്പോഴേക്കും എത്തുമെന്നാ പറഞ്ഞിട്ടുള്ളത്...... കോണിപ്പടികളിറങ്ങി വരുന്ന തന്നേ കണ്ടതും അമ്മയത് പറഞ്ഞപ്പോഴാണ് പതിയെ കിച്ചണിലേക്ക് നടന്നത്....... കിച്ചണിന്റെ ആ ഭാഗത്ത് കൂടി പോകുമ്പോൾ തന്നേ പല വിധ ഭക്ഷണങ്ങളുടെ മണമടിക്കുന്നുണ്ടായിരുന്നു......... മിഥു..... എന്തുറക്കമാ കല്യാണ പെണ്ണെ... ഞങ്ങളെത്ര നേരമായി വന്നിട്ട്..... കുശലം പറഞ്ഞു വന്ന ബന്ധുക്കൾക്കെല്ലാം ഒരു ചിരി പകരം കൊടുത്തവൾ...... പിന്നെ പതിയെ എടുത്ത് വെച്ച ഇടിയപ്പം ഒന്ന് നുള്ളി കഴിച്ചെന്നു വരുത്തി ...... ദേ...... സാരിയും ചുരിദാറും മിടിയുമൊക്കെയുണ്ട്..... നിനക്കെന്താ വേണ്ടതെന്നു വെച്ചാലിന്നിട്ടോട്ടെ എന്നാ പപ്പാ പറഞ്ഞിരിക്കുന്നത്...... സാരി മതിയല്ലേ.... പുതിയതായി തുന്നി കൊണ്ട് വന്ന ആ തുണിത്തരങ്ങളിൽ നിന്നും ഒരു മഞ്ഞ സാരി കയ്യിലെടുത്തു കൊണ്ട് അമ്മ തന്നോട് അഭിപ്രായം ചോദിക്കുമ്പോൾ അവളൊരു പുഞ്ചിരിയോടെ തലയാട്ടി.... അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുള്ള നിമിഷങ്ങളാണിതെല്ലാം.... അതിനു താനായി തടസ്സം നിൽക്കാൻ പാടില്ല...... എങ്കി എന്റെ പൊന്ന് മോളോരുങ്....പപ്പാ ഇപ്പൊ വിളിച്ചിരുന്നു പോലും.... അവരെത്താറായി എന്നാ പറഞ്ഞതെന്ന്..... അമ്മയതും പറഞ്ഞു കൊണ്ട് വാതിൽ ചാരി പുറത്തേക്കിറങ്ങുമ്പോൾ കസിൻസിൽ നാലഞ്ചു പേർ ആ മുറിയിലേക് വന്നിരുന്നു.... ഒരു കണക്കിന് അവർ വന്നത് നന്നായിയെന്ന് തോന്നി.... കാരണം ഒരുങ്ങാനൊന്നും വയ്യാത്ത വിധം ശരീരത്തിനാകെ യൊരു കുഴച്ചിലുണ്ട്..... സാരി പോലും സ്വയം ചുറ്റാതെ ഒരു പ്രതിമ കണക്കെ അവർക്ക് മുന്നിലേക്കവൾ ഇരുന്ന് കൊടുക്കുക മാത്രം ചെയ്തു.... വെള്ള ബ്ലൗസും മഞ്ഞ സാരിയും അവൾക്ക് വല്ലാതെ ചേരുന്നുണ്ടായിരുന്നു...... ഭംഗിയുള്ള ത്രെഡ് വർക്കുള്ള വളരെ വില കൂടിയൊരു തരം മെറ്റീരിയലായിരുന്നത്... . മിതമായ മേക്കപ്പിൽ തന്നേ അവളേറെ സുന്ദരിയായി മാറിയിരുന്നു....... അവൾ ഒരുങ്ങി യിറങ്ങി താഴേക്ക് ചെല്ലുമ്പോൾ എലാവരുടെയും കണ്ണുകൾ ഒരു നിമിഷം അവളിൽ കുരുങ്ങി...... പ്രകാശ് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു..... നിന്റെയാ കളക്ടർ വെറും പൊട്ടനാ... അല്ലെങ്കി നിന്നേ പ്പോലൊരു സുന്ദരിയെ വേണ്ടെന്ന് പറയുമോ..... മനീഷ് അവളുടെ കാതോരം അത് പറഞ്ഞതും അവൾ കണ്ണുരുട്ടി യൊന്നു നോക്കിയവനെ..... അവൻ ചെറുതായോന്ന് ചിരിച്ചു പോയിരുന്നു..... പുറത്ത് കാറ് വന്നു നിന്ന ശബ്ദം കേട്ടതും ഹാളിൽ നിൽക്കുകയായിരുന്ന വൾ പതിയെ അകത്തേക്ക് വലിഞ്ഞു...... നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട്...... കൈ കാലുകൾ വിറക്കുന്നുണ്ട്..... കണ്ണുകളിൽ മുഴുവൻ അവന്റെ മുഖമാണ്.... ഇനിയാ മുഖം എന്നന്നേക്കുമായി മറന്നു ആ സ്ഥാനത്ത് മറ്റൊരു മുഖം പ്രതിഷ്ടി ക്കേണ്ടതുണ്ട്...... വരു... വരു.... യാത്രയൊക്കെ സുഗമായിരുന്നില്ലേ..... പപ്പാ അവരെ ആനയിച്ചിരിത്തുന്നതും സംസാരിക്കുന്നതുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്....... മിഥു...ചെക്കൻ കിടു വാണല്ലോ.... പുറത്തേക്ക് തലയെത്തിച്ചു നോക്കി കസിൻസിലൊരുത്തി പറഞ്ഞതും പതിയെ ഒന്ന് ചിരിച്ചെന്ന് വരുത്തിയവൾ.... ബന്ധുക്കളിലോരോരുത്തരായി പുറത്തേക്ക് പോകുന്നതും അവരെ പരിചയപ്പൊയെടുന്നതുമെല്ലാം നോക്കി അവളാ സ്ലാബിനെ ചാരി നിന്നു..... മോളെ മിഥു..... അകത്തേക്ക് നീട്ടിയുള്ള പപ്പയുടെ ആ വിളി പ്രതീക്ഷിച്ചെന്ന വണ്ണം തന്നേ നിൽക്കുകയായിരുന്നവൾ.... അവൾ സാരിയുടെ തലപ്പ് കയ്യിലേക്ക് പിടിച്ചു കൊണ്ട് പതിയെ അങ്ങോട്ട് നടന്നു.... തന്റെ കുടുംബക്കാർ തന്നേ ഒത്തിരി പേരുണ്ടെന്നത് കൊണ്ട് തന്നെ അവരിലൊരാളായി ചേർന്നു നിന്നവൾ..... ദേ.... ഇതാണെന്റെ മകൾ.... മൈഥിലി.. ജേർണലിസ്റ്റാണ്...... പ്രകാശ് അവളെ പരിചയപ്പെടുത്തുമ്പോഴും അയാളുടെ ശബ്ധത്തിലെ സന്തോഷം മാത്രം മതിയായിരുന്നവൾക്ക്.... അവൾ നിർവികാരമായി അവൾക്ക് നേരെ മുമ്പിലെന്ന പോലുള്ള ആ ഫ്ലവർ വേസിൽ കണ്ണുകൾ പതിപ്പിച്ചു... മുഖമുയർത്തി നോക്കിയാൽ കണ്ണുകൾ നിറഞ്ഞു പോകുമോയെന്ന ഭയം കൊണ്ട് തന്നെയായായിരുന്നത്.... കാരണം തന്റെ പ്രാണ നാണ് പകരക്കാരൻ വരുന്നത്.... തന്നേ സംബന്ധിച് അതൊരു ചെറിയ കാര്യമല്ല...... ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി....... അവൾക്കെന്റെ മോനെ ഇഷ്ടപ്പെട്ടോ എന്നറിയാൻ മുഖത്തേക്കൊന്നു നോക്കിയാലല്ലേ പറ്റു..... ചിരിയോടെയുള്ള ആ ശബ്ദം കേട്ടതും അവളുടെ നെഞ്ചിലെന്തോ ഒന്നാളി...... തനിക്കത്ര മേൽ പരിചിത മാണാ ശബ്ദം..... ഇനി അത് തന്റെ തോന്നലാണോ...... അവൾ പെട്ടെന്ന് മിഴികളുയർത്തിയതും അത് പറഞ്ഞ ആളെ കണ്ട് അവൾ തറഞ്ഞു പോയിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
85 likes
10 comments 13 shares