കഥകൾ, പ്രണയകഥകൾ, തുടർക്കഥ, നോവൽ

588 Posts • 6M views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _112 ✍️ രചന - ജിഫ്ന നിസാർ 💐 ഒടുവിൽ എല്ലാം കൂടി ഒത്തു വന്നപ്പോൾ ഈ പറഞ്ഞു കൂട്ടിയ തെറ്റുകൾ മുഴുവനും താൻ തന്നെ ചെയ്‌തോ എന്നൊരു അങ്കലാപ്പായി പോയ്‌ വിഷ്ണുവിന് തന്നെ. രാജശേഖരന്റെ സ്പെഷ്യൽ റെക്കമെന്റെഷൻ.. അവനെ കുറിച്ച് കിട്ടാനുള്ളതെല്ലാം ഒന്ന് പോലും വിടാതെ ചികഞ്ഞെടുത്തു കൊണ്ടാണ് പോലീസ് അയാളോട് നീതി കാണിച്ചതും അവനോടുള്ള ദേഷ്യം തീർത്തതും. കണ്ടതും കേട്ടതുമായ മകന്റെ കേസ് കെട്ടുകൾ. സുഗന്ധിക്കും ഏറെക്കുറെ മതിയായ പോലാണ്. ചെയ്ത് പോയതെല്ലാം അബദ്ധമായിരുന്നു എന്നൊരു തോന്നൽ. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ അവരാകെ മടുത്തു പോയിരിക്കുന്നു.. കാശി പലപ്പോഴും ഓർമപ്പെടുത്തിയ മൂത്ത മകന്റെ നെറികെട്ട കളികൾ. അതാണിപ്പോൾ മറയേതുമില്ലാതെ അവർക്ക് മുന്നിൽ വെളിവായത്.. മൃഗങ്ങൾ പോലും തോറ്റു പോകുന്നത്ര ക്രൂരത. അതിലൊന്ന് പോലും അറിയാൻ കഴിയാതെ.. അറിയാൻ ശ്രമിക്കാതെ അവന്റെ കൂടെ കൂടിയ താനൊരു മനുഷ്യൻ തന്നെയാണോ എന്നവർക്ക് പോലും സംശയമാണ്. വിഷ്ണുവിന്റെ അമ്മ എന്നുള്ള പദവി ആ സ്റ്റേഷനിൽ വെച്ച് അവർക്കൊരു ഭാരമായത് പോലെ. മകളെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ കൂട്ട് നിന്നതിന്റെ കലിപ്പ് രാജ ശേഖരൻ സുഗന്ധിയോടും കാണിച്ചിട്ടുണ്ട്. സ്ത്രീധനപീഡനവും ഗാർഹിക പീഡനവും അടക്കം അവർക്കും പിടിപ്പത് തലയിലുണ്ട്. ചുരുക്കത്തിൽ അവർക്ക് വേണ്ടി ഹാജരാവാൻ വേണ്ടി പോലും നല്ലൊരു വക്കീൽ ഇല്ലെന്നുള്ള അവസ്ഥ. ഇത് വരെയും ചെയ്ത് കൂട്ടിയത് വെച്ചിട്ട് കാശിയെ അവരോന്നിനും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കാവ്യയും ഉല്ലാസ്സും എല്ലാം അറിയുമ്പോൾ വരുമെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.. രണ്ട് പേർക്കും. കരുതിയത് പോലെ തന്നെ അവര് വന്നു. വേണ്ടത് ചെയ്ത് തരാമെന്ന് വാക്കും പറഞ്ഞു കൊണ്ട് ഇറങ്ങി പോയവർ പിന്നെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും തിരികെ വന്നില്ല എന്നുള്ളത്.. പിന്നെയും നിരാശയിലേക്ക് തന്നെ തള്ളിയിട്ട് കഴിഞ്ഞു. ഗായത്രിയിട്ട് കൊടുത്ത തീ പൊരി ആളി കത്തി അവരതിന്റെ പിടിയിലാണെന്ന് അമ്മയും മോനും അറിഞ്ഞതുമില്ല.. 💥💥 ഇനിയാ വയ്യാത്ത കൈ അനക്കി വല്ലതും വരുത്തി വെച്ച നിങ്ങൾക്ക് തന്നെയാ കാശ്യേട്ട നഷ്ടം.. " കെറുവോടെ പറഞ്ഞിട്ട് അവനോടുള്ള പരിഭവത്തോടെ കാർത്തു തിരിഞ്ഞിരുന്നു. നിനക്കൊരു നഷ്ടവുമില്ലേ.. " അത്രമേൽ ഹൃദ്യമായൊരു ചോദ്യത്തോടെ കാശി ഒരു കൈ കൊണ്ടവളെ പുണർന്നു തന്നിലേക്ക് ചേർത്തു. "എനിക്കെന്ത്.. അല്ലേൽ തന്നെ ഞാൻ പറയുന്നത് വല്ലതും നിങ്ങള് കേൾക്കുവോ.." നീ പറയുന്നതെല്ലാം ഞാൻ കേൾക്കുന്നില്ലേ ന്റെ കുഞ്ഞാറ്റ കിളിയെ.. ഞാനെന്റെ വീട്ടിൽ പോലും പോകാതെ ഇത്രേം ദിവസം ഇവിടെ തന്നെ നിന്നത്... അതച്ഛന് വേണ്ടിയല്ലേ.. അവൻ പറയുന്നതിന്റെ ഇടയിലേക്ക് ഓടി കയറി കൊണ്ടവൾ മുഖം വീർപ്പിച്ചു. അല്ലല്ലോ.. അതെന്റെയീ കിളി കുഞ്ഞിന് വേണ്ടിയാ.അവിടെത്തിയ ഞാനീ ഓട്ട പാച്ചിലിൽ പെട്ടു പോകുമ്പോൾ ന്റെ പെണ്ണ് ഒറ്റക്കായി പോയാലോ ന്ന് കരുതിയാ... " എങ്കിൽ പിന്നെ കുറച്ചു ദിവസം കൂടി ഓടാതെ അടങ്ങി നിന്നൂടെ.. മുറിവൊക്കെ കരിഞ്ഞു.. പക്ഷേ കൈ.. " അവളവന്റെ കയ്യിൽ പിടിച്ചു. ഒരാഴ്ച കൊണ്ടിതും ഒക്കെയാവും എന്നവൾക്കും അറിയാം. പക്ഷേ അവന്റെയീ പാച്ചില് കാണുമ്പോ ഭയമാണ്.. നഷ്ടപ്പെടാൻ വയ്യാത്ത.. അങ്ങനൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഏതൊന്നിനോടും ഒരാൾക്ക് തോന്നുന്ന സ്നേഹം പൊതിഞ്ഞു കെട്ടിയ ഭയമായിരുന്നു അവൾക്കും. അതവനും അറിയാം. "എനിക്കറിയാം കാർത്തു.. പക്ഷേ അങ്ങനെ അടങ്ങിയിരിക്കാൻ പറ്റുമോ.. എനിക്ക്.അതിനാ വൃത്തികെട്ടവൻ സമ്മതിച്ചു തരുമോ.." ഇപ്രാവശ്യം അവന്റെ മുഖം മാറി.. മഹേഷ്‌ പിന്നെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ.." കാർത്തു ഹൃദയമിടിപ്പോടെ ചോദിച്ചു. അതിനവൻ ഉണ്ടാക്കിയ പ്രശ്നം തന്നെ തീർന്നില്ലല്ലോ.. ആ വെപ്രാളം അറിഞ്ഞിട്ട് അവളെ ഒന്നു കൂടി നെഞ്ചിലേക്കടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു. ഇനിയൊരു പ്രശ്നത്തിലും പോവല്ലേ.. അവന് അവന്റെ വഴി നമ്മുക്ക് നമ്മുക്ക് വഴി.. അത്രേം മതി. അത് വരെയുമുള്ള കുറുമ്പെല്ലാം വിട്ടൊഴിഞ്ഞിട്ട് വല്ലാത്തൊരു ഭയമുണ്ടവൾക്ക്. അത്രേം ഒള്ളു എനിക്കും. പക്ഷേ അവൻ നമ്മളെ വഴി നടക്കാൻ വിടില്ല കാർത്തു.. പക ഒളിപ്പിച്ചു കൊണ്ട് എവിടെയോ തക്കം പാർത്തിരിപ്പുണ്ട്. ഇനിയും ഒരവസരം അവന് കൊടുക്കാൻ പാടില്ല. അതൊരുപക്ഷെ.." വേണ്ട.. വേണ്ട.. പറയല്ലേ.." അവനെന്താണ് പറയാൻ വരുന്നതെന്നാറിഞതും കാർത്തു ആ വാ പൊതിഞ്ഞു പിടിച്ചു. ഇല്ല.. പറയുന്നില്ല.. പക്ഷേ ഞാൻ പറയാതിരുന്നത് കൊണ്ടൊ നീ കേൾക്കാതിരുന്നത് കൊണ്ടോ ഒന്നും നടക്കാതിരിക്കില്ല. മഹേഷിനെ കുറച്ചിപ്പോ കുറച്ചൊക്കെ നിനക്കും അറിയാമല്ലോ.. ഇപ്പൊ അവനായിട്ട് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. എന്നും കരുതി അവനൊതുങ്ങി പോയോന്നോ നന്നായി പോയെന്നോ ഇതിന് അർഥമില്ല.." കാശി ഒന്നു ശ്വാസമെടുത്തു.. തത്കാലികമായൊരു പരിഹാരമല്ല കാർത്തു വേണ്ടത്. എന്നേക്കുമായി അവനെന്ന ശത്രു ഇല്ലാതായാലേ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.. " താനീ തുറന്നു പറയുന്നതെല്ലാം അവളിൽ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടുന്നുണ്ടെന്ന് കാശിക്കറിയാം . പക്ഷേ പറയാതിരിക്കാനും കഴിയില്ല. എല്ലാം അവൾ അറിയേണ്ടത് തന്നെയാണ്.. പേടിക്കണ്ട.." അവനൊന്നു കൂടി അവളിലെ പിടി മുറുകി. "നേരിട്ട് അവനിനി ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ളത് ഞാൻ ചെയ്ത് കഴിഞ്ഞു. ഞാൻ അടുത്തില്ലാത്ത അവസരം നോക്കി നിനച്ഛനെ കൊല്ലാ കൊല ചെയ്തതിനുള്ളത് ഒട്ടും കുറയാതെ അവന് കൊടുത്തു തീർത്താൽ മാത്രമേ എന്റെ നെഞ്ചിലെ തീ അണയൂ..അതെന്റെ കടമ കൂടിയല്ലേ.." കാശി പല്ല് കടിച്ചു കൊണ്ടാണ് അത്രയും പറയുന്നത്.. എനിക്ക് പേടിയുണ്ട് കേട്ടോ.." കാർത്തു ഓർമ്മിപ്പിച്ചു.. ആ.. നന്നായി പോയ്‌.. സഹിച്ചോ.. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ കാശി നാഥൻ നിനക്ക് ചേരുന്ന ആളല്ല.. അവനില്ലാത്ത പോരായ്മകൾ ഒന്നുമില്ല.. അതും പോരാഞ്ഞു അമ്പലപറമ്പിൽ അശോകന്റെ പേഴ്സ്നൽ ഗുണ്ടയാണ് ഞാനെന്നൊക്കെ.. കേട്ടില്ലല്ലോ നീ.. അനുഭവിച്ചോ ട്ടാ.. " താൻ പറയുന്നത് ഇഷ്ടമാവുന്നില്ല എന്ന മട്ടിൽ വീർത്തു വരുന്ന ആ കവിളിൽ നുള്ളി നോവിച്ചു കൊണ്ടാണ് അവൻ പറയുന്നത്. അവനെ ഒന്നു തുറിച്ചു നോക്കി കൊണ്ട് ആ കൈ തട്ടി മാറ്റി കാർത്തു പോയി കിടക്കയിലിരുന്നു. ചുമ്മാ പറഞ്ഞതാ ന്റെ പൊന്നേ.. " പുന്നാരിച്ചു കൊണ്ടൊരു ചിരിയോടെ അവനും.. എന്നോട് മിണ്ടണ്ട.." കാർത്തു തിരിഞ്ഞിരുന്നു. അയ്യോ.. അങ്ങനൊന്നും പറഞ്ഞൂടാ.. നിന്നോട് മിണ്ടാൻ.. നിന്നേ തലോടാൻ മോഹിച്ചു നിൽപ്പാണ് ഞാൻ... " ബാക്കി അവൻ പാടും മുൻപ് ചിരിയോടെ കാർത്തു അവനെ കെട്ടിപിടിച്ചു. ഒരിത്തിരി നേരം തന്നോട് പിണങ്ങിയിരിക്കാൻ കൂടി വിടാത്ത അവളുടെയാ നിറഞ്ഞു തൂവുന്ന പ്രണയം.. കാശിയാ നെറുകയിൽ ചുണ്ട് ചേർത്തു. "പേടിക്കണ്ട.. ഞാനില്ലേൽ നീയുണ്ടാവില്ലെന്ന് എനിക്കിപ്പോ നന്നായി അറിയാം.. അതോർത്തു കൊണ്ട് തന്നെയാണ് എന്റെ ഓരോ ചുവടും.. ശത്രു നമ്മള് വിചാരിച്ചതിലും മിടുക്കനാണ്.. തിരിച്ചടി കൊടുക്കാൻ ഒരുങ്ങുമ്പോ നമ്മളും അതേ മിടുക്ക് കാണിക്കണം. ഇല്ലേൽ കുരുങ്ങി പോകും . അവനിനി ഒന്നും ചെയ്യാൻ കഴിയാത്ത വിധം പൂട്ടണം. അതിന് വേണ്ടിയാണ് ഞാനും നിന്റെ അച്ഛനും ശിവയുമൊക്കെ ശ്രമിക്കുന്നത്. കേട്ടോ.." അവളുടെയാ മനസറിഞ്ഞത് പോലെ സ്നേഹത്തോടെ കാശി പറഞ്ഞു കൊടുത്തു.. ഉള്ളിലെ ആശങ്കകൾ തീർത്തും വിട്ടു പോയില്ലേലും അവന്റെ ആ വാക്കുകൾ കാർത്തുവിന് ആശ്വാസമാകുക തന്നെ ചെയ്ത്.. അവർ സംസാരിക്കുന്നതിന്റെ ഇടയിലേക്കാണ് താഴെയുണ്ട് എന്ന് പറഞ്ഞു കൊണ്ടുള്ള ശിവയുടെ മെസ്സേജ്.. അതോടെ കാശ്ശിക്കൊപ്പം കാർത്തു കൂടി എഴുന്നേറ്റു. "മിയ വൈകുന്നേരമല്ലേ പോകുന്നത്.." മുറിയിൽ നിന്നിറങ്ങും മുൻപേ അവൻ ചോദിച്ചു. കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു. "എങ്കിൽ രാവിലെ പോയാൽ മതിയെന്ന് പറയ്യ് നീ അവളോട്.ശിവ കൊണ്ട് വിടും.. അവർ തമ്മിൽ സംസാരിച്ചു കൊണ്ടൊരു തീരുമാനം എടുക്കട്ടെ.." സ്റ്റെപ്പിറങ്ങി കൊണ്ട് കാശി പറഞ്ഞു. അപ്പൊ ശിവേട്ടനും.." കാർത്തു അമ്പരപ്പോടെ അവനെ നോക്കി. കാശി കണ്ണൊന്നു ചിമ്മി ചിരിക്കുക മാത്രം ചെയ്തു. കാർത്തു അവന്റെ കയ്യിലൊന്ന് പിച്ചി.. ഇന്നലെ താൻ അത്രയ്ക്ക് പറഞ്ഞിട്ടും അപ്പൊ അതിനെ കുറിച്ചൊന്നും പറയാത്തത്തിനാണ് ആ പിച്ചെന്ന് കാശിക്കും മനസ്സിലായി. അവരിറങ്ങി ചെല്ലുമ്പോൾ താഴെ അശോകനൊപ്പം തുളസി കൂടിയുണ്ട്. ഞാനൂടെ വരാടാ കാശി.. " അവനെ കണ്ടതെ അശോകൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "ഏയ്.. അതിന്റെ ആവിശ്യമില്ല അശോകേട്ട.. ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു.." അവൻ ചിരിയോടെ തന്നെയാണ് പറയുന്നത്. കാർത്തു വിളിക്കുന്നപോലെ അച്ഛാ ന്ന് വിളിക്കെടാ എന്നൊക്കെ അശോകൻ കുറെ പ്രാവശ്യം അവനോട് പറഞ്ഞിരുന്നു. അശോകേട്ടൻ എന്നവൻ അറിയാതെ വിളിച്ചപ്പോഴൊക്കെ തിരുത്തി കൊടുത്തിരുന്നു. പക്ഷേ അങ്ങനെ അല്ലാത്ത ഒന്നും അവന് വഴങ്ങുന്നില്ല എന്നതായിരുന്നു സത്യം. എങ്കിൽ പിന്നെ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവരും കരുതി. "പോയിട്ട് വരാം.." എല്ലാവരോടുംമായി പറഞ്ഞിട്ട് അവനിറങ്ങി ചെല്ലുമ്പോഴേക്കും ശിവ അവനെ കാത്തെന്ന പോലെ നിൽക്കുന്നുണ്ട്. സൂക്ഷിച്ചു പോണം കേട്ടോ.. എന്തുണ്ടെലും വിളിക്ക്.. ഞാൻ കൂടെയുണ്ട്.. " കാരിലേക് കയറും മുൻപ് അശോകൻ അവനെ ഓർമ്മിപ്പിച്ചു. കാശി ചിരിയോടെ തലയാട്ടി.. 💥💥 പല്ല് കടിച്ചു കൊണ്ട് മഹേഷ്‌ കയ്യിലുള്ള ഫോൺ കിടക്കയിലേക്ക് നീട്ടി എറിഞ്ഞു. എന്നിട്ടും അടങ്ങാത്ത ദേഷ്യത്തോടെ അവനാ ചുവരിൽ ആഞ്ഞടിച്ചു. കരുതിയതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് തനിക്ക് മുന്നിലിപ്പോൾ. പല നമ്പറിൽ നിന്നും മാറി മാറി വിളിച്ചിട്ടും സ്റ്റീഫൻ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യുന്നില്ല. നാട്ടിലുള്ള കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്. ആ ഒരു ധൈര്യത്തിൽ തന്നെയാണ് പിടിച്ചു നിൽക്കുന്നതും. അന്ന് ഓടി പോന്നത് ചെന്നെയിലേക്കാണ്. അവിടെ നിന്നും ദുബായും വരെയും എത്തി. പക്ഷേ അതൊന്നുമല്ല ഇപ്പൊ മെയിൻ പ്രശ്നം. അത്രയൊക്കെ താൻ ചെയ്ത് കൂട്ടിയിട്ടും സ്വന്തം ജീവന് വില പറഞ്ഞിട്ടും ഇത് വരെയും തനിക്കെതിരെ അമ്പലപറമ്പിൽ അശോകൻ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. തന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ അന്വേഷിച്ചു ചെന്നിട്ടില്ല. ഒരു ഫോൺ കോൾ പോലും ചെയ്തിട്ടില്ല. അതിനർത്ഥം...! അതാണ്‌ മഹേഷിനെ ഭയപ്പെടുത്തുന്നത്.. ഏസി കൂട്ടിയിട്ട ആ മുറിയിൽ നിന്നിട്ട് പോലും അവനാകെ വിയർത്തു കുളിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം യാതൊരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയ്‌. ഓഫീസ് കാര്യം അടക്കം തന്റെ കൈ പിടിയിൽ ഒതുക്കിയിട്ടാണ് അശോകന് നേരെ ഇറങ്ങി പുറപ്പെട്ടത് തന്നെ. അതായത് അശോകന്റെ സ്വന്തം സ്ഥാപനം.. അത് തന്റെ പേരിലേക്ക് മാറ്റിയിട്ട് കൂടി അയാളൊരു നീക്ക് പോക്കും നടത്തുന്നില്ല. സത്യത്തിൽ ആ ശാന്തതയേ അവന് ഭയന്ന് തുടങ്ങീട്ട് കുറച്ചു ദിവസമായി. ഇനിയും മാറി നിന്നാൽ അവതാളത്തിലാവുന്ന ഓഫീസ് കാര്യങ്ങൾ. പക്ഷേ നാട്ടിലേക്ക് ചെന്നിറങ്ങിയാൽ എന്തുണ്ടാവും എന്ന് ഊഹിക്കാൻ പോലും ആവുന്നില്ല.. കാശി നാഥൻ അശോകന്റെ കൂടെയുണ്ട് എന്നത് മഹേഷിന്റെ ഭയത്തിന്റെ ആക്കം കൂട്ടി.. അവൻ തനിക്കെതിരെ അന്വേഷണവുമായി നടക്കാൻ തുടങ്ങിയതിന്റെ റിസൾട്.. അതപ്പോൾ മഹേഷിനെ മുൻപ്പൊന്നും ഇല്ലാത്ത വിധം വല്ലാതെ അസ്വസ്ഥതപ്പെടുത്തി... തുടരും.. പിന്നല്ല.. ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലെന്ന് ആരെങ്കിലും ഇവനോടൊന്ന് പറഞ്ഞു കൊടുക്കുവോ.. 😆 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ
151 likes
14 comments 56 shares
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 111 ✍️ രചന - ജിഫ്ന നിസാർ ❣️ ഡീ... കാർത്തു വന്നു വിളിക്കുമ്പോൾ ഞെട്ടിയത് പോലെ മിയ അവളെ തുറിച്ചു നോക്കി. "നീ ഇനിയും ഫ്രെഷായി കിടന്നില്ലേ.." കാർത്തു മുഖം ചുളിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മിയക്കൊരു അവൾ ചെയ്തത് പോലെ തന്നെ മുഖം ചുളിച്ചിട്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു. സാധാരണ പുറത്തൊക്കെ പോയി വന്നാൽ ഫ്രഷാവാതെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാത്തവളാണ്. ഇന്നിപ്പോ ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെയുള്ള ഈ കിടപ്പ്. "എന്താണിത്ര ഗഹനമായ ചിന്ത..എന്തോ ഉടായിപ്പ് ഉണ്ടെന്ന് തോന്നുന്നു..എന്നോട് കൂടി പറയ്യ്.." അവളുടെ മുഖം കണ്ടിട്ടൊരു കുറുമ്പോടെ കാർത്തുവും ആ അരികിലക്കിരുന്നു കൊണ്ട് ചോദിച്ചു. "ശിവയെ കുറിച്ചെന്താ നിന്റെ അഭിപ്രായം.." യാതൊരു മുഖവുരയും ഇല്ലാതെ തികച്ചും സ്വഭാവികമെന്നത് പോലത് ചോദിക്കാനായിരുന്നു മിയയുടെ മനസ്സിലെങ്കിലും മുന്നിലിരുന്ന കാർത്തുവിനും മനസ്സിലാവും വിധമൊരു പിടപ്പുണ്ടാ കണ്ണുകൾക്ക്. ശിവ... ആ.. നിന്റെ കണവന്റെയാ ചങ്ക്.. സ്വീറ്റ് ശിവേട്ടൻ.. " മിയ കണ്ണ് ചിമ്മി.. "ഓ.. ശിവേട്ടൻ..മൂപ്പർക്കെന്താ.." "മൂപ്പര്ക്കൊന്നൂല്ല.. ആളെങ്ങനെ.. നീയത് പറ മോളെ കുഞ്ഞാറ്റ കിളി.." മിയ അവളുടെ താടിയിൽ പിടിച്ചൊന്നോമനിച്ചു. "അതെന്തിന് നീ ചോദിക്കുന്നു.." ഗായത്രിയുടെ വീട്ടിൽ വെച്ചും പിന്നെയുള്ള ഓരോ നിമിഷത്തിലും താൻ നോട്ടമിട്ട ഒരു കണ്ണിൽ കണ്ണിൽ നോക്കി കളിയുടെ ഓർമയിൽ പൊട്ടി വന്നൊരു ചിരി കടിച്ചമർത്തി കൊണ്ട് കാർത്തു ഗൗരവത്തോടെ മിയയെ നോക്കി. "മര്യാദക്ക് ചോദിച്ചതിന് ഉത്തരം പറയെടി.." ക്ഷമ കെട്ടത് പോലൊരു ചാട്ടം.. അതിനെ കുറിച്ചെന്ത് പറയാൻ..അതൊരു മാണിക്യമല്ലേ.. ഡി. സ്നേഹിച്ചു കൊല്ലുന്ന മാണിക്യം..ആ വീട്ടിലുള്ളവർ മൊത്തം അങ്ങനെ തന്നെ..അല്ല.. അതിപ്പോ ഇന്ന് നീയും അറിഞ്ഞതല്ലേ.. പിന്നെന്താ ഇങ്ങനൊരു ടോക്ക്." കാർത്തു അവളെ കൂർപ്പിച്ചു നോക്കി.. "അത്.... താളത്തിൽ പറഞ്ഞു കൊണ്ട് മിയ കാർത്തുവിന്റെ തോളിലേക്ക് ചാരി.. മ്മ്.. പറയ്യ്.. ആ മാണിക്യത്തിനെ ഞാൻ എന്റെയാക്കിയാലോ ന്നാ.. എങ്ങനുണ്ടാവും.."കള്ളത്തരതിനൊപ്പം പ്രണയം കൂടി നിറച്ചിട്ടൊരു ഭാവത്തിൽ മിയ പറയുമ്പോൾ അതൊക്കെ തന്നെ പ്രതീക്ഷിക്കുന്നു എന്നത് പോലൊരു ഭാവത്തിലാണ് കാർത്തുവും. നീയെന്നതാ ഒന്നും മിണ്ടാതെ..." ചിരിയോടെയിരിക്കുന്ന കാർത്തുവിനെ നോക്കി മിയ ചൊടിയോടെ ചോദിച്ചു. "ഞാനെന്ത് മിണ്ടാൻ.. അല്ല.. ഇനിയിപ്പോ ആരെന്തു മിണ്ടിയിട്ടും യാതൊരു കാര്യവുമില്ല..ശിവേട്ടൻ നിന്റെ ചങ്കിൽ കേറി കൊളുത്തിയെങ്കിൽ സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ടിറങ്ങി വന്നു എതിർപ്പ് പറഞ്ഞാലും നീ അങ്ങേരെ വിട്ടു പോവൂല." കാർത്തുവൊരു ചിരിയോടെ മിയയെ നോക്കി.. അല്ല അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ.. അല്ലേ.." മിയക്കും ചിരി വന്നു പോയ്‌.. "പക്ഷേ നിന്റെ വീട്ടിൽ...അതാണെനിക്ക് സംശയം " എതിർക്കുമെന്ന് ഉറപ്പല്ലേ. പ്രതേകിച്ചു നിന്റെ കെയ്റോഫിൽ ഉള്ളൊരു ബന്ധം ആവുമ്പോൾ.." മിയക്ക് സംശയങ്ങളൊന്നും തന്നെയില്ല.. "ആഹ്...അപ്പോഴാണ് ശെരിക്കുമുള്ള കഥ ആരംഭിക്കുന്നതും.. നീ എന്ത് ചെയ്യും.. വീട്ടുകാർക്കൊപ്പം നിൽക്കുമോ അതോ സ്നേഹിച്ച ആൾക്കൊപ്പം നിൽക്കുമോ.. അതിനെ കുറിച്ച് കൂടി നീ ആലോചിച്ചു നോക്ക് കുറച്ചു നേരം കൂടി കിടന്നിട്ട്..എന്നിട്ട് പോകാം ബാക്കി ദൂരം.." തന്റെയാ ചോദ്യത്തിന് കാര്യമായ ഉത്തരം ഒന്നും തരാതിരിക്കുന്നവളോട് കാർത്തു വീണ്ടും പറഞ്ഞു. "അതായത്.. ഞാനിത് ഇപ്പൊ പറഞ്ഞത്...നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റ്‌ ഉണ്ടാവും.. ട്രാജഡി ഉണ്ടാവും.. സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാവും..ശിവേട്ടൻ നിന്റെ കൂടെ നിന്നാൽ ഇതെല്ലാം ഒക്കെയാണ്.. അല്ലെങ്കിൽ.. നീ പെട്ടു പോകും.. രണ്ടിനും നടുവിൽ ചക്ര ശ്വാസം വലിച്ചു കൊണ്ട്.." അങ്ങനൊരു അവസ്ഥയിൽ കൂടി കടന്ന് പോയത് കൊണ്ടാവും.. കാർത്തു ആ ചിന്തയിൽ പോലും അസഹിഷ്ണുത പ്രകടിപ്പിച്ചതും. "എനിക്കറിയാ ഡീ. അനുഭവിച്ചിട്ടില്ല ഞാൻ ആ ഫീൽ.. പക്ഷേ കണ്ട പരിചയമുണ്ടല്ലോ ആവോളം.. നിന്നേ.. നിന്റെ ഉരുക്കങ്ങളെ.. എനിക്ക് മുന്നിൽ ആയിരുന്നല്ലോ നിന്റെ പ്രണയയുദ്ധം നടന്നത്.അന്നൊക്കെ നിന്റെയാ കാശിനാഥനെ ഞാനെത്ര പ്രാകി.. ഇന്നിപ്പോ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് തന്നെ കുറ്റബോധം.. എന്തൊരു മനുഷ്യനാടി അങ്ങേര്..അന്ന് നിന്നെ ഒരു നോട്ടം കൊണ്ട് പോലും പരിഗണന തരാത്ത അങ്ങേര് തന്നെയാണോ ഇന്ന്.. നിന്നോടുള്ള കരുതലും ആ കെയറിങ്ങും കാണുമ്പോ.. ഞാൻ തന്നെ വണ്ടറടിച്ചു പോയി.. മിയ പറയുമ്പോൾ കാർത്തു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. "എങ്ങനുണ്ട് നിന്റെ ലൈഫ്... അതിനെ കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല.. നീ പറഞ്ഞതുമില്ല.." മിയ ഓർമിപ്പിച്ചു. ആ ഒരൊറ്റ ചോദ്യം.. എത്ര പെട്ടന്നാണ് കാർത്തുവിന്റെ കവിളുകളിൽ ചുവപ്പ് പടർന്നത്.. ഓ ഇനിയിപ്പോ പറയണമെന്നില്ല മിസ്സിസ് കാശി നാഥൻ.. അതിന്റെ ഉത്തരമിങ്ങനെ താങ്കളുടെ കവിളിലും കണ്ണിലുംദേ ചുവന്നു വിങ്ങി ചുവന്നു കിടപ്പുണ്ട്.. " മിയ അറിഞ്ഞു കളിയാക്കി വിടുന്നുണ്ട്. സ്നേഹിച്ചോ... ജീവിച്ചോ.. നീ സഹിച്ചത് വെച്ച് നോക്കുമ്പോ അങ്ങേര് നിന്നേ ഇങ്ങനൊന്നും കൊണ്ട് നടന്ന പോരാ.. പക്ഷേ അതിനിടയിൽ മെയിൻ എക്സാം വരുന്നുണ്ട്..അത്‌ മറക്കണ്ടാ കേട്ടോ.. ഇത്രേം നാള് കഷ്ടപ്പെട്ടതൊക്കെയും വെറുതെയാവും.. മിയ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണ് കാർത്തു അതിനെ കുറിച്ച് ഓർത്തത് തന്നെ.. "എങ്കിൽ നീ വിട്ടോ.. ഞാനൊന്ന് കുളിച്ചിട്ട് കിടക്കാൻ നോക്കട്ടെ.. രാവിലെ മുതല് തുടങ്ങിയ യാത്രകളാണ്.." മിയ കുളിക്കാനുള്ള തയ്യാറെടുപ്പോടെ എഴുന്നേറ്റു. "ഞാനിന്നിവിടെ കിടക്കണോ ഡീ.." ഓ.. വേണ്ടായേ. വെറുതെയാ ചെക്കന്റെ പ്രാക്ക് എനിക്ക് വാങ്ങിച്ചു തരാതെ കുഞ്ഞാറ്റ കിളി ചെല്ല്.. അത്..പറയുമ്പോൾ മിയക്കും കേൾക്കുമ്പോൾ കർത്തുവിനും ഒരുപോലെ കള്ളത്തരമുണ്ടായിരുന്നു.. 💥💥 ഏട്ടനുറങ്ങിയോ...? അമ്മു പുറത്തേക്കിറങ്ങി ചെന്നപ്പോൾ മാത്രമാണ് ശിവ പുറത്തെ ഇരുട്ടിൽ നിന്നും കണ്ണുകൾ പിൻവലിച്ചവളെ നോക്കിയത്. എന്തേ.. അവളെ വാത്സല്യത്തോടെ വലിച്ചു ചേർത്ത് തനിക്കരികിലെക്കിരുത്തി കൊണ്ടവൻ ചോദിച്ചു. ഒന്നുല്ല... അത് വെറുതെ.. ന്തൊ ണ്ട് അമ്മൂസിനു എട്ടനോട് പറയാൻ.. അത് പറയ്യ് " അവനൊരു ചിരിയോടെ അവളുടെ വിരലുകൾ മടക്കിയും നിവർത്തിയും തഴുകുന്നുണ്ട്. ആ ചേച്ചി കൊള്ളാം ല്ലേ.. അവളേത് ചേച്ചിയുടെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമായും അവൻ മനസ്സിലാക്കി. ഇടനെഞ്ചിൽ കൂടിയൊരു തണുപ്പിഴഞ്ഞു കയറുന്നുണ്ട്.. "ഏട്ടാ.. കുഞ്ഞാറ്റ ചേച്ചിയുടെ ഫ്രണ്ട്.. മിയ ചേച്ചി.." അമ്മു അവന് മനസ്സിലാവാൻ വേണ്ടി അൽപ്പം വിശദീകരിച്ചു തന്നെ പറഞ്ഞു. "എന്തായിപ്പോ പെട്ടന്ന് ആ ചേച്ചിക്കൊരു കൊള്ളിക്കൽ.." ശിവ ചിരിയോടെ ചോദിച്ചു. "ഞാനൊരു കാര്യം പറഞ്ഞ ഏട്ടൻ അമ്മയോട് ചോദിക്കുമോ.. ചോദിക്കണോ.. അയ്യോ.. ഈ ഏട്ടൻ.. അമ്മു അവന്റെ കയ്യിലൊന്നു പിച്ചി. "ശരി.. ഞാനെന്ത് ചെയ്യണം.. നീ അത് പറഞ്ഞു ത. അത് പോലെ ചെയ്യാം.." ഏട്ടൻ ചോദിക്കരുത്.. ഇല്ല.. ചോദിക്കില്ല.. മിയയുടെ കാര്യം അവരുടെ ഇടയിലെന്തോ സംസാരത്തിനു വഴിവെച്ചെന്നവനും മനസിലായി.. അതെന്തെന്നറിയാൻ ഒരു കുഞ്ഞ് കൗതുകം.. ആ ചേച്ചിയെ ഉണ്ടല്ലോ.. നമ്മുടെ ജീവേട്ടൻ ല്ലേ.. അമ്മയുടെ ഡിയറസ്റ് ഫ്രണ്ട് മോളി ആന്റിയുടെ സൽ പുത്രൻ.. അങ്ങേർക്ക് ആലോചിച്ചു നോക്കിയാലോ എന്ന്.. " അങ്ങേയറ്റം നിഷ്കളങ്കത വാരിക്കോരി വിതറി അമ്മു അത് പറയുമ്പോൾ ശിവ ഞെട്ടി.. ദൈവമേ.. വിടരും മുൻപേ കൊഴയാനാണോ തന്റെ പ്രണയത്തിന്റെ വിധി.. നെഞ്ചോന്ന് തടവുന്നതിനൊപ്പം തന്നെ അവന്റെ ഉള്ളിലാ കള്ളനോട്ടമാണ് നിറയുന്നത്.. ഈ അമ്മയുടെ ഒരു കാര്യം.. സ്വന്തം മകനോരുവനിവിടെ പുര നിറഞ്ഞു നിൽപ്പുണ്ട്.. അതിനൊരു തീരുമാനമാക്കാതെ വല്ലോർക്കും പെണ്ണുണ്ടാക്കാൻ നടക്കുന്നു.. അതും മകൻ ആദ്യമായി പ്രണയത്തിന്റെ തണുപ്പറിഞ്ഞ ജീവിതത്തിൽ കൂടെ വേണമെന്ന് ആദ്യമായി തോന്നിയ അതേ പെൺകുട്ടിയെ.. അവന് വല്ലാതെ ദേഷ്യം വന്നു. എന്താ ഏട്ടാ.. അവന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി ഇരിക്കുന്നവൾക്കുമൊരു കള്ളച്ചിരിയുണ്ട്. ഒന്നുല്ല.. ശിവ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞിരുന്നു. ഞാനെന്ന ഒരു കാര്യം കൂടി പറയട്ടെ.." അമ്മു വീണ്ടുമവന്റെ തോളിലേക്ക് ചാഞ്ഞു.. പറയങ്ങോട്ട്.. അവനു ആദ്യത്തെ അത്ര താല്പര്യമില്ല ഇപ്രാവശ്യം. "നല്ലൊരു കൊച്ച്.. അതിനെ ന്റെ മോന് ആലോചിച്ചു നോക്കിയാലോ ന്നാ അമ്മ ശെരിക്കും പറഞ്ഞത്.." ഗൂഡമായൊരു ചിരിയോടെ അമ്മു അവനെ നോക്കി. ഏഹ്.. പെട്ടന്നത് കേട്ടതിന്റെ ആവേശത്തിൽ ശിവ വെട്ടി തിരിഞ്ഞു നോക്കി. സത്യമാണോടി.. അല്ലാതെ പിന്നെ... ശോ.. അതൂടെ കേട്ടപ്പോൾ അവന് നാണം.. ഗായേച്ചിയുടെ വീട്ടിൽ വെച്ച് നടന്ന കണ്ണിൽ കണ്ണിൽ നോക്കി കളി അമ്മേം കണ്ട് കാണോ ഏട്ടാ ഇനി.. " കണ്ട് കാണോ.." ശിവ മുഖം ചുളിചച്ചു കൊണ്ടവളെ നോക്കി.. പറഞ്ഞു കഴിഞ്ഞിട്ടാണ് അവനത്തിലെ അപകടം മനസ്സിലായതും... അവൾക് മുന്നിൽ ചമ്മി പോയതിന്റെ വല്ലായ്മ മറച്ചു പിടിച്ചു കൊണ്ട് അവനൊരു കള്ള ദേഷ്യത്തിൽ അവളെ തല്ലാൻ വേണ്ടി കൈ ഉയർത്തി എങ്കിലും.. അത് മുൻകൂട്ടി കണ്ടത് പോലെ അമ്മു അകത്തേക്ക് ഓടി.. അമ്മ കണ്ടോ ന്നറിയില്ല. പക്ഷേ ഞാൻ നല്ലത് പോലെ കണ്ടിരുന്നു കേട്ടോ.." പോകും മുൻപ് വാതിലിൽ നിന്ന് കൊണ്ടവൾ വിളിച്ചു പറയുന്നത് കേൾക്കെ അവന്റെ മുഖമൊന്നു വിളറി.. ശോ.. മുഖം ചുളിച്ചു കൊണ്ടവൻ തലയിലൊന്ന് തടവി... 💥💥 ഇതെന്താണ്.. ഇത്രേം പെട്ടന്നുറങ്ങിയോ.. താൻ ചെന്ന് കിടന്നിട്ടും കണ്ണടച്ച് അനങ്ങാതെ കിടക്കുന്ന കാശിയെ നോക്കി കാർത്തു ഒരു ചിരിയോടെ ചോദിച്ചു.. പക്ഷേ അവനൊരു അനക്കവുമില്ല. കാശ്യേട്ടാ.. കാർത്തു കുലുക്കി വിളിച്ചു. എന്തോന്നെഡീ.. അവിടേം ഇവിടേം ചുറ്റി തിരിഞ്ഞ് നടഞ്ഞിട്ടിപോ മനുഷ്യനെ ഉറങ്ങാനും വിടില്ലേ.. ചുമ്മാ ഇരിക്ക്.. " അവനൊന്നു കണ്ണുരുട്ടി.. ആദ്യമൊന്നു ഞെട്ടി പോയെങ്കിലും പിന്നെ അവന്റെയാ പിണക്കം മനസ്സിലായപ്പോഴേക്കും അവൾക്ക് ചിരി പൊട്ടി പോയിരുന്നു. ദൈവമേ.. എന്തോരു കുശുമ്പ് ആണെന്ന് നോക്കണേ.. അങ്ങനിപ്പോ പിണങ്ങേണ്ട.. എണീറ്റെ അങ്ങോട്ട്.. " പറയുന്നതിനൊപ്പം തന്നെ അവളവനെ ഇക്കിളിയിട്ട് വശം കെടുത്തി.. മതിയെടി.. കൈ.." ഒരു കൈ കൊണ്ടവളെ അടക്കി പിടിച്ചു കാശി ഓർമ്മിപ്പിച്ചു. അതോടെ കാർത്തുവും അൽപ്പം അടങ്ങി.. മിയെടെ അടുത്ത് പോയതിനാണോ ഈ പിണക്കം.. അവള് നമ്മുക്ക് ഗസ്റ്റ്‌ അല്ലേ കാശ്വേട്ടാ.. " എഴുന്നേറ്റ് കട്ടിൽ റെസ്റ്റിലേക്ക് ചാരി ഇരുന്നവന്റെ നെഞ്ചിലെക്കൊട്ടി ചെന്നു കൊണ്ടവൾ ചോദിക്കുമ്പോൾ കാശിക്കൊരു കള്ളചിരിയുണ്ട്. പക്ഷേ ഞാൻ നിന്റെ കെട്ട്യോൻ അല്ലേ.. അത് കൊണ്ട് ഫസ്റ്റ് ഞാൻ മതി.. " അവനതേ കുറുമ്പോടെ തന്നെ പറഞ്ഞു. ഹോ.. എന്തൊക്കെ കേൾക്കാൻ കിടക്കുന്നു എന്റെ ജന്മം..എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. എനിക്ക് നിന്നെ ഇഷ്ടമേ അല്ല.. ഇങ്ങനെയെയെങ്ങാനും എന്നെ നോക്കിയ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടികും എന്നൊക്കെ വീരവാദം പറഞ്ഞോണ്ട് നടന്ന ആളാണിതെന്ന് ആരേലും കണ്ട പറയുവോ.. " കാർത്തു അവനെ അറിഞ്ഞു കളിയാക്കി. "ആ. അങ്ങനെ വഴിയേ പോണോരുടെ സർട്ടിഫിക്കറ്റ് അല്ലേലും ആർക് വേണം.. നീ പറയില്ലേ.. എനിക്കത് മതി.." "ആഹാ.. അങ്ങനിപ്പോ ഞാനും പറയുന്നില്ല.. നിങ്ങളെയ്.... ഒടുക്കത്തെ ജാഡ കാണിച്ചിട്ട് എന്റെ കുറെ നല്ല നിമിഷങ്ങളെ നശിപ്പിച്ച മൂരാച്ചിയാണ്.. ഇന്നിപ്പോ സ്നേഹം കൊണ്ട് മൂടുന്നുണ്ട് എന്നൊക്കെ ആണേലും അന്നത്തെ ആ നഷ്ടങ്ങൾ അതൊന്നും തിരിച്ചു കിട്ടില്ലല്ലോ.. അപ്പൊ പിന്നെ ഞാനിത് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.. അനുഭവിച്ചോ.." വേദനിപ്പിക്കാനായി തന്നെ പറഞ്ഞു കഴിഞ്ഞു അവളവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. എന്നിട്ടും അവനൊന്നും പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. കാരണം അവളാ പറഞ്ഞത് തന്നെയാണ് സത്യമെന്ന് അവനും അറിയാമല്ലോ. ഇനി തിരികെ വേണമെന്ന് എത്രയൊക്കെ ആഗ്രഹിച്ചാലും വാശി പിടിച്ചാലും നേടി എടുക്കാൻ കഴിയാത്തത്.. അന്നതായിരുന്നു തന്റെ ശരി.. ഇന്നിതും.. അന്നത്തെ അതേ ഇഷ്ടം.. അത് പോലെ തന്നെ ഇന്നും ഇവളോടുണ്ട്.. പിന്നേയ്.. മിയ എന്നോടൊരു കാര്യം പറഞ്ഞു.. കാർത്തു അവന് മുന്നിലേക്കായി നേരെയിരുന്നു കൊണ്ട് ആവേശത്തിൽ പറഞ്ഞു. അതെന്തേന്ന് ചെറിയൊരു ഊഹം ഉണ്ടായിരുന്നിട്ടും അവളുടെ ആ ആവേശം കണ്ടപ്പോൾ അവളായിട്ട് പറയട്ടെ എന്ന് കരുതി കാശി എന്തെന്ന് ചോദിച്ചു. മിയക്കൊരിഷ്ടം.. കാർത്തു അത്യാവശ്യം സസ്പെൻസ് ഇട്ട് കൊണ്ട് തന്നെയാണ് പറയുന്നത്. അവനും അതിനൊപ്പിച്ചു ബാലൻസ് ചെയ്ത്..നിന്ന് കൊടുത്തു. ശിവേട്ടൻ.. ശിവേട്ടനോട് അവൾക്ക് പ്രണയമാണ് കാശ്യേട്ടാ.. " ഒടുവിൽ വല്ലാത്തൊരു ഇഷ്ടത്തോടെ കാർത്തു കാശിയെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. തുടരും... ഇനിയൊരു ഒളിച്ചോട്ടത്തിനു കൂടി നോം സാധ്യത കാണുന്നു.. 😆 നിങ്ങൾക്ക് തോന്നിയോ അത് 😁 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐 #📔 കഥ #💞 പ്രണയകഥകൾ
218 likes
31 comments 37 shares
Diya Samad
8K views 1 months ago
Part 61 അവനിക്ക് അവളെ നെഞ്ചോട് ചേർക്കണം എന്ന് തോന്നിയെങ്കിലും അത് ശെരിയല്ലെന്ന തോന്നലിൽ വേണ്ടെന്ന് വെച്ചു. ഒരു നിമിഷം കണ്ണോന്ന് ഇറുക്കി അടച്ചു തുറന്നു അവൻ. അപ്പോഴും കണ്ടു അവനെ തന്നെ നോക്കി വിതുമ്പി ഇരിക്കുന്നവളെ!!!!!! " എന്തിനാ കരയുന്നെ ഹ്മ്മ്...? ഞാൻ പറഞ്ഞത് കേട്ടിട്ടാണോ....? ഞാൻ ചുമ്മാ പറഞ്ഞേയല്ലേ...? ഹ്മ്മ്മ് കരയണ്ട " : അവളെ സമാധാനിപ്പിക്കാൻ എന്ന വിധം വളരെ പയ്യെ അത്രയും സൗമ്യമായി സ്നേഹത്തോടെ അവൻ പറഞ്ഞു. അതോടൊപ്പം രണ്ട് കയ്യിലെയും തള്ള വിരൽ കൊണ്ട് അവളിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണീരും തുടച്ച് നീക്കുന്നുണ്ട്. അവന്റെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം കണ്ടതും വീണ്ടും സങ്കടം കൊണ്ട് അവളുടെ ഉള്ള് നിറഞ്ഞു. അമ്മ പോയതിൻ ശേഷം കഷ്ടിച്ച് ഒരു വർഷം കൂടി താൻ അറിഞ്ഞ സ്നേഹവും കരുതലും വീണ്ടും ഈ നിമിഷം അറിഞ്ഞത് പോലെ. അവന്റെ കയ്യിലെ പനിച്ചൂട് അവൾക്ക് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും സ്പർശമായി തോന്നി. ആദ്യമായി മുന്നിൽ ഇരിക്കുന്നവനോട് ഭയവും പേടിയും അല്ലാത്തൊരു ഭാവം അവളിൽ മോട്ടിട്ടു. അവൾ അതെ ഭാവത്തോടെ അവനെ തന്നെ നോക്കി ഇരുന്നു. " വിഷമം മാറിയോ ഹ്മ്മ്.....? " : മുന്നിലിരിക്കുന്നവളുടെ കരച്ചിൽ നിന്നെന്ന് മനസ്സിലായതും അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അതിനും മറുപടി ഒന്നും നൽകാതെ ഗൗരി അവനെ തന്നെ നോക്കി ഇരുന്നതേ ഉള്ളു. " എന്തേ ഒന്നും മിണ്ടാത്തെ...? ഞാൻ അങ്ങനെ പറഞ്ഞത് വിഷമമായോ " : ഇതുവരെ അവളുടെ വിഷമം മാറിയില്ല എന്ന തോന്നലിൽ അവൻ വീണ്ടും തിരക്കി. " ഇനി അങ്ങനെ.... അങ്ങനെ ഒന്നും പറയല്ലേ " : കരഞ്ഞ് അടഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. അതിൽ ഒരു അപേക്ഷ ഒളിഞ്ഞ് ഇരിക്കുന്നത് പോലെ തോന്നി അവന്. അങ്ങനെ ചോദിക്കാൻ തോന്നിയതിൽ അവന് കുറ്റബോധം തോന്നി. " ഇല്ല.. ഇനി അങ്ങനെ ഒന്നും ഞാൻ പറയില്ല. ഞാൻ അത് ഗൗരി നന്ദയെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞേയല്ലേ. അല്ലെങ്കിൽ തന്നെ അത്രയും ആഗ്രഹിച്ച് കൂടെ കൂട്ടിയിട്ട് ജീവിച്ച് തുടങ്ങുന്നതിന് മുന്നേ അങ്ങ് പോകുവോ ഞാൻ... ഹ്മ്മ്. വിഷമിക്കണ്ടാട്ടോ ഞാൻ ചുമ്മാ പറഞ്ഞെയ " : തനിക്ക് വേണ്ടി കണ്ണീർ ഒഴുക്കി ഇരുന്നവളോട് അതീവ സ്നേഹത്തോടെ അവൻ പറഞ്ഞു. ഉള്ളിൽ കിടന്ന് വീർപ്പമുട്ടിക്കുന്നത് പലതും പറയാതെ പറഞ്ഞു അവൻ. " എനിക്ക്... എനിക്ക് ഒത്തിരി വിഷമമായി. ഒരു ഭാര്യയോട് ഇങ്ങനെ ഒക്കെ ആണോ പറയേണ്ടത്. വിളിച്ചപ്പോഴും എണീറ്റില്ല ഞാൻ.... ഞാൻ എന്ത് പേടിച്ചെന്നോ. തൊട്ട് നോക്കി.... നോക്കിയപ്പോഴോ സ്വപ്നത്തിലെ പോലെ ദേഹത്തൊക്കെ തിളച്ച ചൂട്. ഞാൻ ആകെ പേടിച്ച്.... പേടിച്ച് പോയി. " : വീണ്ടും കരച്ചിലിന് തുടക്കം എന്നോണം വിതുമ്പി കൊണ്ട് പറഞ്ഞു. അത് കേട്ടതും അവന് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നത് പോലെ തോന്നി. " അപ്പൊ സ്വപ്നം കണ്ടിട്ട് ആണോ കരഞ്ഞേ ഹ്മ്മ് " : കവിളിൽ നിന്ന് കൈ എടുത്ത് അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ച് അവൻ സ്നേഹത്തോടെ തിരക്കി. " ഹ്മ്മ് സ്വപ്നത്തിലും കണ്ണേട്ടൻ എന്നെ.... എന്നെ വിട്ട് പോകും എന്ന പറഞ്ഞെ. എന്നെ ഒറ്റക്ക് ആക്കി പോകും എന്ന്.  ഞാൻ.... ഞാൻ ഒത്തിരി വിളിച്ചു എണീറ്റില്ല. ദേഹത്തൊക്കെ ചോര... ചോര ആയിരുന്നു. അങ്ങനെ.... അങ്ങനെ ഞാൻ ഞെട്ടി എണീറ്റിട്ട ഇങ്ങോട്ട് വന്നേ. ഇവിടെ.... ഇവിടെ വന്ന് കണ്ണേട്ടനെ വിളിച്ചപ്പോൾ എണീറ്റില്ല. പിന്ന ഞാൻ തട്ടി വിളിച്ചപ്പോൾ..... വിളിച്ചപ്പോൾ നല്ല.... നല്ല ചൂടും എണീക്കുന്നതും ഇല്ല. ഞാൻ... ഞാൻ എത്ര തവണ വിളിച്ചെന്നോ. കൊറേ... കൊറേ തവണ തട്ടി വിളിച്ചു എന്നിട്ടും എണീറ്റില്ല. അപ്പോഴാ ഞാൻ.... ഞാൻ കരഞ്ഞേ. എനിക്ക്.... എനിക്ക് പേടി ആയി. കണ്ണേട്ടൻ ഇങ്ങനെ കിടക്കുമ്പോ എന്ത്.... എന്ത് ചെയ്യണം എന്നോ ആരെ വിളിക്കണം എന്നോ ഒന്നും.... ഒന്നും അറിയാണ്ട് ആയി. ഞാൻ... ഞാൻ ആകെ പേടിച്ച് പോയി. കണ്ണേട്ടന് എന്തെങ്കിലും പറ്റിയോ എന്നൊക്കെ. എങ്കിൽ..... എങ്കിൽ പിന്നെ എനിക്ക് ആരാ ഉള്ളത്!!!! "  : അമ്മയോട് സംസാരിക്കുന്ന പോലെ അവൾ അവന് മുന്നിൽ പരിഭവത്തോടെ പറഞ്ഞു. ഒക്കെ കേട്ട് മറുപടി കൊടുക്കാൻ പോലും കഴിയാതെ കണ്ണൻ അവളെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു. അവളുടെ അവസാനത്തെ ആ ചോദ്യത്തിൽ ഹൃദയം ഒക്കെ ആർദ്രമായത് പോലെ. അവൾക്ക് മറുപടി കൊടുക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഒന്നും അവനിക്ക് വാക്കുകൾ കിട്ടാത്ത പോലെ. ജീവിതത്തിൽ ആദ്യമായി അറിയുന്ന വികാരം. അവനത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല. താൻ ചോദിക്കുന്നതിന് മാത്രം ഉത്തരം തന്നിരുന്നവൾ, അതും സംസാരം എത്രയും കുറക്കാവോ അത്രയും കുറച്ച് മാത്രം സംസാരിക്കുന്നവൾ ഇപ്പൊ ഇതാ എസ്സെ പോലെ താൻ ചോദിച്ചതിനും ചോദിക്കാത്തതിനും ഒക്കെ മറുപടി തന്നത് എന്നാൽ അതിൽ കൂടുതലും തനിക്ക് വേണ്ടി ഇല്ല കരുതലും, എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഉള്ള ആധിയും ആണെന്ന് മാത്രം. അവൾ പറഞ്ഞതെല്ലാം വീണ്ടും വീണ്ടും ഓർമ വരുമ്പോൾ അവനുള്ളം മുന്നിലിരിക്കുന്നവളോട് പ്രകടമാക്കാൻ കഴിയാത്ത വിധമൊരു സ്നേഹം ഉള്ളിൽ നിറഞ്ഞു. ഭർത്താവിനെ ദൈവത്തെ പോലെ കാണുന്ന സമൂഹത്തിൽ വളർന്നവളാണ് മുന്നിൽ ഇരിക്കുന്നതെന്നോ, ഭർത്താവിനോട് ഉള്ള സ്നേഹത്തേക്കാൾ ഭർത്താവ് എന്ന സ്ഥാനത്തിനാണ് അവൾ സ്നേഹവും കരുതലും കാണിക്കുന്നതെന്നോ, ഒറ്റപ്പെട്ട് നിൽക്കുന്നവൾക്ക് ആകെ ഉള്ള് കൂട്ട് താൻ ആണെന്നും അത് കൊണ്ടുള്ള ആദിയാണ് അവൾ കാണിക്കുന്നതെന്നും കണ്ണൻ ആ നിമിഷം ചിന്തിച്ചില്ല. ഒരു സ്വപ്നം കണ്ട് അവൾക്ക് ഉള്ളിലെ സ്നേഹം പുറത്ത് വന്നതാണ് എന്ന് അവൻ തെറ്റിദ്ധരിച്ചു. " പോട്ടെ സാരമില്ല, അത് വെറും സ്വപ്നം അല്ലാരുന്നോ അതൊക്കെ മനസ്സിൽ നിന്ന് മായിച്ച് കളഞ്ഞേക്ക്. ഞാൻ ഇപ്പൊ ദേ മുന്നിൽ ഇങ്ങനെ ഇരിക്കുന്നിലെ അത് മാത്രം ഓർത്ത മതി. അതെ പോലെ എന്ത് ഉണ്ടെങ്കിലും ഞാൻ കൂടെ ഉണ്ടാകും, എന്റെ അവസാന ശ്വാസം നിലക്കുന്നത് വരെ. പക്ഷെ അത് ഇപ്പോഴൊന്നും പ്രദീക്ഷിക്കണ്ട കേട്ടോ. നമ്മൾ പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും ഇനിയും കുറെ വർഷങ്ങൾ ജീവിക്കും. പോരെ...!!! ഹാ മതി ഇരുന്ന് കരഞ്ഞത് ഇന്ന് ഒത്തിരി കരഞ്ഞില്ലേ, ഇനിയും ഇരുന്ന് കരഞ്ഞ എന്തെങ്കിലും അസുഗം വരും. ചെല്ല് എല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് പോയി കിടന്നോ. എന്തെങ്കിലും ഉണ്ടെങ്കിൽ ഇങ് വന്ന മതി. മരുന്നിന്റെ ക്ഷീണത്തിൽ ചിലപ്പോൾ വിളിച്ച ഞാൻ കേട്ടെന്ന് വരില്ല അപ്പൊ കുറച്ച് വെള്ളം എടുത്ത് കുടഞ്ഞാ മതി. ഹ്മ്മ് ചെല്ല് പോയി കിടക്ക് നേരം വെളുക്കാറായി. ഇനി ഇപ്പൊ ഉറക്കം വിട്ട് മാറാതെ രാവിലെ ധൃതി പിടിച്ച് എണീക്കാൻ നിൽക്കണ്ട, നാളെ ഞാൻ എങ്ങോട്ടും പോകുന്നില്ല. " : അവളുടെ കയ്യിലെ പിടുത്തം ചെറുതായി അയച്ച് അവൻ ഉള്ളിൽ പലതും ഒളിപ്പിച്ച് കൊണ്ട് സ്നേഹത്തോടെ പറഞ്ഞു. അവൻ പറഞ്ഞത് എല്ലാം കേട്ട് തലയാട്ടിയത് അല്ലാതെ അതിന് മറുപടി പറയാനോ അവിടുന്ന് എണീക്കാനോ അവൾ നിന്നില്ല. " എന്തേ ഇപ്പോഴും പേടി ആണോ...? ഹ്മ്മ് എങ്കിൽ ഇന്ന് ഇനി ഇവിടെ കിടക്കുന്നോ...? " : താൻ മെല്ലെ അയച്ച് കൊടുത്ത കയ്യും നോക്കി ഇരിക്കുന്നവളെ നോക്കി അവൻ ചോദിച്ചു. " വേ.... വേണ്ട വേണ്ട ഞാൻ അപ്പുറത്ത് കിടന്നോളാം. കിടന്നോ ഞാൻ... ഞാൻ പോകുവാ " : കണ്ണന്റെ ചോദ്യം കേട്ടതും ഒരു വെപ്രാളത്തോടെ ഇരുന്നിടത്ത് നിന്ന് എന്നീറ്റ്  കൊണ്ട് അത്രയും പറഞ്ഞ് അവനെ നോക്കി. സമ്മതമെന്ന പോലെ അവന്റെ ഭാഗത്ത് നിന്ന് തലയാട്ടൽ കിട്ടിയതും അവൾ മെല്ലെ അവിടെ നിന്നും പുറത്തേക്ക് നടക്കാൻ ഒരുങ്ങി പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് അവനെ നോക്കി. " വയ്യായിക എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി. " : അവൾ അതും പറഞ്ഞ് അവനെ ഒന്ന് നോക്കി വാതിലും ചാരി പുറത്തേക്ക് ഇറങ്ങി. മുറിയിലേക്ക് പോകാൻ നിന്നവൾ മുഖം എല്ലാം കഴുകിയതിന് ശേഷമാണ് പിന്നെ വന്ന് കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഒന്നും പെട്ടന്ന് അവളെ തേടി ഉറക്കം എത്തിയിരുന്നില്ല. കണ്ണടക്കുമ്പോൾ എല്ലാം ചോരയിൽ കുളിച്ച് കിടന്ന കണ്ണന്റെ രൂപവും, അല്പം മുൻപ് അവന്റെ ശരീരത്തിൽ നിന്ന് തൊട്ടറിഞ്ഞ ചൂടും ആണ് അവൾക്ക് ഓർമ്മ വരുന്നത്. എങ്കിലും കണ്ണന്റെ വാക്കുകൾ ചെറുതല്ലാത്ത ആശ്വാസവും അവൾക്ക് നൽകുന്നുണ്ട്. ഒപ്പം കണ്ണനെന്ന വ്യക്തിയും അവൾക്ക് ഉള്ളിൽ സ്ഥാനം പിടിച്ച് തുടങ്ങിയിരുന്നു, അല്ലല്ല കണ്ണനെന്ന വ്യക്തിയല്ല കണ്ണനെന്ന ഭർത്താവ്...!!! വീണ്ടും പലതും ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ അവൾ ഉറങ്ങി പോയി. പിന്നെ അവൾ ഉണരുന്നത് മുറിയിൽ ആകെ വെട്ടം വീണപ്പോഴാണ്. അപ്പോൾ തന്നെ സമയം പത്ത് മണി കഴിഞ്ഞിരുന്നു. തലേന്ന് ഉറക്കം ശെരി ആകാത്തത് കൊണ്ട് തന്നെ അവൾക്ക് നല്ല തലവേദന തോന്നുന്നുണ്ടായിരുന്നു. ഈ സമയത്ത് ഉറങ്ങി ശീലം ഇല്ലാത്തതിനാൽ അവൾ വീണ്ടും കിടക്കാൻ നിന്നില്ല. രാത്രി ഒത്തിരി കരഞ്ഞതിനാൽ തന്നെ കണ്ണൊക്കെ നന്നായി ചീർത്ത് വന്നിട്ടുണ്ടായിരുന്നു. എല്ലാം കൊണ്ടും അവൾക്ക് ആകെ അലസത തോന്നിയെങ്കിലും കണ്ണന് മരുന്ന് കൊടുക്കണം എന്ന ബോധം വന്നതും അലസത ഒക്കെ മാറ്റി പ്രാഥമിക കർമങ്ങൾ ഒക്കെ കഴിഞ്ഞ് അവൾ അടുക്കളലേക്ക് കയറി. സമയം വൈകിയത് കൊണ്ട് തന്നെ പുട്ട് ഉണ്ടാകാം എന്ന തീരുമാത്തിലെത്തി, ഇന്നലത്തെ മീൻകറി ബാക്കി ഇരുപ്പുള്ളത് കൊണ്ട് വേറെ കറി ഒന്നും വെക്കേണ്ടി വരുന്നില്ല. പുട്ടിനുള്ള മാവ് തയാറക്കുന്നതിന് ഇടയിൽ അവൾ കണ്ണനെ വിളിക്കാൻ ചെന്നെങ്കിലും അവന്റെ ഉറക്കം കണ്ടതും എല്ലാം തയ്യാറാക്കിയതിന് ശേഷം വിളിക്കാം എന്ന് കരുതി തിരിച്ച് വന്നു. അവന്റെ നെറ്റിയിൽ തൊട്ട് നോക്കിയപ്പോഴും രാത്രിയിൽ ഉണ്ടായിരുന്ന പൊള്ളുന്ന ചൂട് ഒന്നും ഇപ്പോൾ ഇല്ല. മരുന്നിന്റെ എഫക്ട് ആയിരിക്കും അവൾ ഓർത്തു. പനിയുടെ കാഠിഞ്ഞ്യം കൂടുന്നതിന് മുന്നേ അവന് മരുന്ന് കൊടുക്കണം എന്ന ചിന്തയിൽ പിന്നീട് അവളുടെ ജോലി എല്ലാം വേഗത്തിലായി. കറിയും ചൂടാക്കി പുട്ടിനുള്ള മാവ് ആവി കേറാനും വെച്ച് അവൾ കണ്ണനെ വിളിക്കാനായി മുറിയിലേക്ക് നടന്നു. ഒരു കൈ നെറ്റിയിലും മറ്റേ കൈ നെഞ്ചിലും വെച്ചാണ് അവന്റെ ഉറക്കം. പനി കാരണം ഫാൻ ഒന്നിൽ ഇട്ടാണ് ഉറക്കം ഒപ്പം നെഞ്ച് വരെ പുതപ്പും ചൂടിയിട്ടുണ്ട്. അവനെ കാണുമ്പോഴൊക്കെ ഇന്നലെ സന്ധ്യ മുതൽ അരങ്ങേരിയ കാര്യങ്ങൾ ആണ് അവൾക്ക് ഓർമ വരുന്നത്. തുടരും....... #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #love #trending
98 likes
9 comments 29 shares