✍️ Novel

244 Posts • 1M views
#📙 നോവൽ - - കാശിയുടെ പെണ്ണ് 💐💐 🔻പാർട്ട് _127 (ലാസ്റ്റ് പാർട്ട് ) ✍️രചന - ജിഫ്ന നിസാർ 🥰 ഇനിയെന്താ ഏട്ടത്തിക്ക് പറയാൻ.. " തനിക്ക് മുന്നിലൂടെ കല്ലു മോളുടെ കയ്യും പിടിച്ചു ചിരിച്ചു കൊണ്ടെന്തോ പറഞ്ഞു നടന്നു വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ. മറ്റൊരു വിവാഹം വേണ്ട എന്നുള്ള അവളുടെ പ്രതിരോധതിന്റെ ഏറ്റവും അവസാനത്തെ എതിർപ്പാണ് അവിടെ അവസാനിച്ചു കഴിഞ്ഞത്. എന്നെ പോലെ എന്റെ മോളെ അംഗീകരിച്ചു കൊണ്ട് പോകാൻ വരുന്ന ആൾക്ക് കഴിയുന്നില്ലെങ്കിലോ എന്നുള്ള അവളുടെ ചോദ്യത്തിനും ആശങ്കക്കുമാണ് ആ കാഴ്ച ഉത്തരമായതും. കാരണം... കാശി എനിക്കൊന്ന് കാണണം നിന്നെ.. സംസാരിക്കാൻ ഉണ്ട്. നീ വരുമോ എന്ന് ചോദിച്ചപ്പോൾ എങ്ങോട് വരണം ഏട്ടത്തി എന്ന് തിരിച്ചു ചോദിച്ചവൻ പക്ഷേ വന്നത് അർജുനെയും കൂട്ടി. എന്നാൽ ഗായത്രി വിളിക്കും മുൻപ് അങ്ങനൊരു ആലോചനയേ കുറിച്ച് അവനോട് രാജശേഖരൻ പറഞ്ഞിരുന്നു. അർജുന്റെ ഫോട്ടോയും അഡ്രസ്സും അവന് അയച്ചു കൊടുക്കാനും അയാൾ മറന്നില്ല. ചുരുക്കത്തിൽ,ഗായത്രിയെ കാണാൻ വരും മുൻപ് കാശി അർജുനെ പോയി കണ്ട് അവനുമായി സംസാരിച്ചു. അതിനും മുൻപ് അവന്റെ ഓഫീസിലും പരിസരത്തുമെല്ലാം കാര്യമായി അന്വേഷണം നടത്തുകയും ചെയ്തു. എന്ത് കൊണ്ടും ഗായത്രിക്കും കല്ലു മോൾക്കും തുണയാവാൻ അർജുൻ യോഗ്യനാണ് എന്നുറപ്പിച്ചു. ആ ഉറപ്പിന്റെ ബലത്തിൽ... ഞാൻ ഗായു ഏട്ടത്തിയെ കാണാൻ പോകും വഴിയാണ്.എന്റെ കൂടെ വരുന്നോ.. എന്ന് ചോദിക്കുമ്പോൾ യാതൊരു മടിയുമില്ലാതെ തന്നെ അർജുൻ അവന്റെ കൂടെ ചെന്നു. അങ്ങോട്ടുള്ള ആ യാത്രയിൽ ഗായത്രിയേ കുറിച്ചും അവളുടെ മകളെ കുറിച്ചും തന്റെ ഏട്ടന്റെ കൂടെ അവരുടെ ജീവിതം എന്ത് മാത്രം ദുരിതങ്ങൾ സമ്മാനിച്ചു എന്നുമെല്ലാം ഒന്ന് പോലും വിട്ട് കളയാതെ കാശി അർജുനെ പറഞ്ഞു കേൾപ്പിച്ചു. രാജ ശേഖരൻ തന്നെ എല്ലാം അവനോട് പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും അർജുൻ ക്ഷമയോടെ കാശിയെ കേട്ടിരുന്നു. ജീവനെപ്പോലേ താൻ സ്നേഹിച്ചിട്ടും ആ സ്നേഹത്തിനോരു ചവറിന്റെ വില പോലും തരാതെ മാറ്റാർക്കൊപ്പമോ ഓടി പോയ ഭാര്യയേ കുറിച്ച് പറയുമ്പോൾ അവന്റെയും കണ്ണ് ചുവന്നു കലങ്ങിയിരുന്നു. പാതിയായവർ ഏൽപ്പിച്ച മുറിവ്.. അതിൽ പരസ്പരം മരുന്നാകാൻ അവർക്ക് കഴിയട്ടെ എന്ന് മാത്രമായിരുന്നു കാശിയുടെ ഉള്ളിൽ. എന്നാൽ ഉള്ളിലെ ടെൻഷനും ആശങ്കയുമൊക്കെ കാശിയിൽ ഇറക്കി വെച്ചോന്ന് ശ്വാസമെടുക്കാൻ വെമ്പി നിൽക്കുന്നവൾക്ക് മുന്നിലേക്ക് അവൻ അർജുന്റെ കയ്യും പിടിച്ചാണ് കയറി ചെന്നത്. വരുമ്പോൾ കല്ലു മോളെ കൂടി കൊണ്ട് വരണേ എന്ന് കാശി ഗായത്രിയോട് പ്രതേകിച്ചു പറഞ്ഞിരുന്നു. അതേതായാലും നന്നായി. അർജുന് ആ കുഞ്ഞിനോടുള്ള മനോഭാവം തെളിവുകൾ സഹിതം വളരെ കുറച്ച് നേരം കൊണ്ട് തന്നെ ഗായത്രിക്കു ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. വന്നപ്പോൾ മുതൽ അർജുൻ കല്ലു മോളോടാണ് കൂട്ടാവാൻ ശ്രമിച്ചത്. അവളോടാണ് കൂടുതൽ സംസാരിക്കാൻ ശ്രമിച്ചത്. അവളുടെ കയ്യിലാണ് സ്നേഹത്തോടെ ചേർത്ത് പിടിച്ചത്. അതവന്റെ അഭിനയമല്ല ഏട്ടത്തി.. അവന്റ കണ്ണിലുണ്ടത്. ആരൊക്കെ കൂടെ ഉണ്ടേലും ഒരു കുഞ്ഞിന് അതിന്റെ അച്ഛൻ കൂടെയുണ്ടാവും എന്നുള്ള ഉറപ്പുണ്ടല്ലോ.. അത് ഒരുപാട് വലുതാണ്.. " അർജുനോട് എന്തോ കൊഞ്ചി പറയുന്ന കല്ലു മോളെ നോക്കി അത് പറയുമ്പോൾ പ്രായപൂർത്തിയായി കഴിഞ്ഞ ശേഷവും അച്ഛൻ നഷ്ടം വന്നപ്പോൾ ഉള്ളുലഞ്ഞു പോയൊരു കുഞ്ഞി ചെക്കന്റെ മനസ്സായിരുന്നു കാശിക്ക്. ഏട്ടത്തിയെ കുറിച്ചെല്ലാം അർജുന് അറിയാം.. അവനെ കുറിച്ചെല്ലാം ഏട്ടത്തിക്കും അറിയാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. തത്കാലം അത് മതി.. പരസ്പരം ഒരു കൂട്ടാവാൻ ഇത്രേം അറിവൊക്കെ മതിയെന്നേ.. " കണ്ണിൽ ആശങ്കയും ഭയവുമൊക്കെ വിട്ടോഴിഞ്ഞങ്കിലും യാതൊരു ഭാവമാറ്റാവും ഇല്ലാതെ തന്നെ നോക്കുന്ന ഗായത്രിയേ അവനൊന്ന് കൂടി ചേർത്ത് പിടിച്ചു. "കഴിഞ്ഞു പോയതെല്ലാം പോയത് തന്നെയാണ്. ഇനി അതൊന്നും ഓർക്കണ്ടാ. ആ വിഴുപ്പ് ഭാണ്ഡത്തിന്റെ ഭാരം എന്റെ ഏട്ടത്തി കൊണ്ട് നടക്കേം വേണ്ട. ഞാനും അങ്കിളും പരമാവധി അന്വേഷണം നടത്തി അർജുൻ ഏട്ടത്തിക്ക് ഓകെയാവും എന്ന് മനസ്സിലായ ശേഷമാണ് ഇങ്ങനൊരു തീരുമാനം പറയുന്നത്. ഇനിയെല്ലാം നമ്മുക്ക് വിധിക്ക് വിട്ട് കൊടുക്കാം . ചിലപ്പോഴെല്ലാം അതും വേണ്ടി വരും. എന്തായാലും ഏട്ടത്തി നന്നായി ഇരിക്കണേ എന്ന് തന്നെയാണ് ഞങ്ങൾക്ക്. കല്ലു മോൾക്ക് അച്ഛൻ വേണം. ഏട്ടത്തിക്കൊരു തുണയും വേണം. അതിൽ കൂടുതലൊന്നും ഓർക്കേണ്ട. കേട്ടോ.. " കാശി അലിവോടെ ഗായത്രിയേ അവനിലേക്ക് ചേർത്ത് പിടിച്ചു. കല്ലു മോളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് റോഡിന്റെ ഇങ്ങേ സൈഡിൽ നിന്നും ചിരിയോടെ വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ അപ്പോഴും. ആ കുഞ്ഞ് മുഖത്ത് കാണുന്ന സന്തോഷം.. ചിരി.. അതിന്റെ തിളക്കം. അതായിരുന്നു അവളുടെ ഉള്ളിലെ തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായതും .. ♥️♥️ പഠിക്കാൻ എന്നും പറഞ്ഞോണ്ട് നീ കോളേജിൽ പോയത് ഇതിനായിരുന്നോടീ.. " കാശി കണ്ണുരുട്ടി കൊണ്ടത് ചോദിക്കുമ്പോൾ അമ്മു അവനെ നോക്കി മുഖം ചുളിച്ചു. "ഞാൻ.. എനിക്കൊന്നും അറിയില്ലായിരുന്നു.. പിന്നെ.. അറിയില്ലായിരുന്നു.. ഞാനങ്ങു വിശ്വസിച്ചു. അവളാ പറയുന്നത് തന്നെയാണ് സത്യം എന്നറിഞ്ഞിട്ടും കാശി വെറുതെ അവളെ ചൊടിപ്പിക്കുകയാണ്. അത്തറിഞ്ഞത് കൊണ്ട് തന്നെ ഒരു ചിരിയോടെയാണ് ശിവ അവരെ നോക്കുന്നത്. കാർത്തുവും ചിരിയോടെ ആ അരികിൽ തന്നെയുണ്ട്. സത്യം കാശ്യേട്ട.. അങ്ങേർക്ക് ഇങ്ങനൊരു പ്രേമം തലക്ക് പിടിച്ചു കിറുങ്ങി നടപ്പാണെന്ന് ഇവിടെ വന്നപ്പോഴാ സത്യമായും ഞാൻ അറിഞ്ഞത്.." അവരെല്ലാം തന്നെ തെറ്റ് ധരിച്ചു പോയോ എന്നൊരു കുഞ്ഞ് ആശങ്കയോടെയാണ് അമ്മു അവന്റെ കയ്യിൽ പിടിച്ചു കൊണ്ടത്തരം പറഞ്ഞത്. ചുമ്മാ നുണ പറയല്ലേ അമ്മൂസ്.. നീ പറഞ്ഞിട്ടാണ്.. അത് കൊണ്ട് മാത്രമാണ് ആ അമൽ അവന്റെ പേരെണ്ട്സിനെയും കൂട്ടി ഇങ്ങ് പെണ്ണ് കാണാൻ വന്നത്. എന്നിട്ട് അവളുടെ ഒരു അഭിനയം. ഒന്ന് നിർത്തേടി.. " കാശി ചിരി ഒതുക്കി പിടിച്ചു കൊണ്ടവളെ നോക്കി. അമ്മുവിന്റെ കോളേജിന്റെ ഓപ്പോസിറ്റ് സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന അമൽ പ്രഭാകരൻ.. അവൻ ഇന്നാ വീട്ടിൽ അവളെ പെണ്ണ് കാണാൻ വന്നതിന്റെ ബാക്കി കാര്യങ്ങളാണ് അവിടെ നടക്കുന്നത്. അങ്ങനൊരു ആലോചന വന്നപ്പോൾ തന്നെ.. അത് അമ്മുവിനെ അറിയിക്കാതെ അമലിനെ കുറിച്ച് ശിവയും കാശിയും നന്നായി അന്വേഷണം നടത്തിയിരുന്നു. ഇഷ്ടം അമലിന്റെ മാത്രമാണെന്ന് അവർക്കപ്പോൾ തന്നെ മനസ്സിലാവുകയും ചെയ്‌തു. കുറ്റം ഒന്നും പറയാനില്ലാത്ത ഒരു ചെരുപ്പക്കാരൻ. യാദൃശ്ചികമായി അമ്മുവിനെ കണ്ടൊരു ദിവസം തോന്നിയ ആകർഷണം. അതവന്റെ മനസ്സിൽ കൊണ്ടൂ. അവളോട് പറയുന്നതിനും മുൻപ് അതൊരു ആലോചനയായി മുന്നോട്ട് കൊണ്ട് പോയതും അവൻ തന്നെയാണ്. ഞാൻ സത്യം പറഞ്ഞതാ.. അയാളെ ഞാൻ കണ്ടിട്ട് കൂടിയില്ല ഏട്ടാ.. " അമ്മു വീണ്ടും കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. ഇപ്രാവശ്യം അവളുടെ സുന്ദരമായ കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. അതിൽ പിന്നെ കാശിയും കളി വിട്ടു കൊണ്ടവളെ അവനോട് ചേർത്ത് പിടിച്ചു. "ഏട്ടന്റെ മോൾക്കവനെ ഇഷ്ടമായോ.. അത് പറഞ്ഞേ..ഏട്ടനറിയാലോ എന്റെ മോള് മിടുക്കി കുട്ടിയാണ് എന്ന്.. കാശി ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ എത്ര പെട്ടന്നാണ് അവളുടെ മുഖത്തൊരു നാണചുവപ്പ് പടർന്നത്. അത് കാണെ കാശ്ശിയും ശിവയും പരസ്പരം നോക്കി.. മനസ്സ് നിറഞ്ഞൊരു തൃപ്തി ഉണ്ടായിരുന്നു ആ നോട്ടത്തിൽ.. 💜💜 ഇപ്പൊ ശിവ പറഞ്ഞ ഈ ഇഷ്ടത്തെ കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലന്നാണോ നിങ്ങള് കരുതിയത്.. ഏഹ്.." ചിരിയൊന്നുമില്ലാതെ ജോഷി അത് ചോദിക്കുമ്പോൾ അത് വരെയും അവനിൽ വേറിട്ട് കണ്ടിരുന്ന ഹൃദയം നിറഞ്ഞ സൗഹൃദമൊന്നും തന്നെ ശിവ ആ മുഖത്തു കണ്ടില്ല. അവന് മാത്രമല്ല. അവനരികിൽ നിൽക്കുന്ന ജോമോനും ഏറെക്കുറെ ആ ഭാവം തന്നെയാണ്. അത് തന്നെയാണ് ശിവയുടെ നെഞ്ചിടിപ് ഒരുപാട് കൂട്ടിയതും. ഒത്തിരി ആലോചനകൾക്ക് ശേഷം.. സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ഇനിയെല്ലാം തുറന്നു പറയാൻ അവനൊരു ദിവസം തിരഞ്ഞെടുത്തത്. അമ്മുവിന്റെ വിവാഹം കഴിഞ്ഞു ഉടനെ തന്നെ നിനക്കും നോക്കണം. വീട്ടിൽ ആളില്ലാതായി വീടുറങ്ങി പോകും എന്ന് അമ്മുവിന്റെ നിച്ഛയം ഉറപ്പിച്ച ദിവസം മുതൽ ശിവയുടെ അമ്മ പറയുന്നുണ്ട്. അന്നത്തെക്ക്അവൻ അകലം കണ്ടോന്ന് തുഴഞ്ഞു വെച്ചതാണ്. ഇന്നവൻ വീട്ടിലോട്ട് വരുമെന്നും ഇച്ചായൻമാരോട് തന്നൊടുള്ള ഇഷ്ടത്തിനെ കുറിച്ച് സംസാരിക്കുമെന്നും അറിയാവുന്ന മിത്രയുടെ അവസ്ഥ അതിനേക്കാൾ ദയനീയമാണ്. കുറച്ചു നേരം കൊണ്ടവൾ വിളിക്കാത്ത ദൈവങ്ങളില്ല. നേരാത്ത നേർച്ചകളില്ല.. പറയ്യ് ശിവ.. ജോഷി തനിക്കു മുന്നിൽ പകച്ചു നിൽക്കുന്നവനോട് ഗൗരവത്തോടെ തന്നെ ചോദിച്ചു. ജോഷി. ഞാൻ.. " ശിവ അവന്റെയാ നോട്ടം കണ്ടിട്ട് ഒന്ന് പതറി. ഞാനും ഇവനും എടുത്തോണ്ട് നടന്നു വളർത്തിയതാ ശിവ മിയയെ. അവളിലെ ചെറിയൊരു മാറ്റം പോലും ഞങ്ങൾക്ക് വളരെ പെട്ടന്ന് മനസ്സിലാവും. അങ്ങനെ ഉള്ള അവള്.. പ്രാണനെ പോലെ കൊണ്ട് നടക്കുന്നൊരു ഇഷ്ടമുണ്ടെന്ന് മനസ്സിലാക്കി എടുക്കാനാണോ പാട്.. എഹ്.. " ജോഷി നേർത്തൊരു ചിരിയോടെ അവന്റെ ചുമലിൽ ഒന്ന് തട്ടി കൊണ്ടത് പറയുമ്പോൾ ശിവയുടെ നെഞ്ചോന്ന് തുടിച്ചു. നെടുവീർപ്പോടെ.. സമാധാനത്തോടെ അവനൊന്ന് നീട്ടി ശ്വാസമെടുതു. പക്ഷേ ആ പ്രാണൻ. അതിവിടെ നിന്നിലാണ് അവൾ കൊണ്ടെൽപ്പിച്ചു തന്നതെന്നറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി പോയി.. കാരണം അങ്ങനൊന്നും ഞാനും ഇവനും പ്രതീക്ഷിക്കുന്നത് പോലുമില്ല. അത് പോലേയല്ലേ രണ്ടിന്റേം ഇവിടുത്തെ ആക്ട്.. " ജോഷി കളിയാക്കി കൊണ്ടത് പറയുമ്പോ ശിവയുടെ മുഖത്തും ചമ്മലാണ്. പറ്റി പോയതാണ് ഇച്ചായാ.. ക്ഷമിക്കണം. " തിരിച്ചു കിട്ടിയ ആത്മ വിശ്വാസത്തോടെ ശിവ ജോഷിയെ ഒന്നാഞ്ഞു പുണർന്നു വിട്ടു. കുറച്ചു നാളുകളായി അവന്റെ മനസ്സിൽ നീറി കൊണ്ടിരുന്ന വലിയൊരു പ്രശ്നത്തിലാണ് തീരുമാനം ആയിരിക്കുന്നത് ജോമോനും ചിരിയോടെ അവരെ തന്നെ നോക്കി അരികിലുണ്ട്. "എന്തായാലും പപ്പാ ഇപ്പൊ അറിയണ്ട കേട്ടോ.. അത് നിന്നെ ഇഷ്ടമാവില്ല എന്നത് കൊണ്ടല്ല.. അവരൊക്കെ പഴയ ആളുകളാണ്. ചിലതൊക്കെ അത്ര പെട്ടന്നൊന്നും അവർക്ക് അംഗീകരിച്ചു തരാൻ ആവില്ല. പക്ഷേ നമ്മുക്ക് നോക്കാം. ആരുടെ കൂടെ എന്നതിനേക്കാൾ ഞങ്ങളുടെ പെങ്ങൾ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്നതാ ഞങ്ങൾക്ക് പ്രധാനം. അവളുടെ ഇഷ്ടം നീയാണ്. നീ ഞങ്ങൾക്ക് യോഗ്യനുമാണ്. അത് കൊണ്ട് തന്നെ പപ്പയോടു പതിയെ കാര്യം പറഞ്ഞു മനസ്സിലാക്കാം. നീ ടെൻഷൻ ആവണ്ടാ.." ജോഷിയുടെ വാക്കുകൾ.. അതേ അഭിപ്രായം തന്നെയാണ് ജോമോനും എന്നുള്ളത് അവന്റെ മുഖത്തുള്ള ചിരി കണ്ടറിയാം. ഏതായാലും ഒരായുസ്സ് കൊണ്ട് കൊടുത്തു തീർക്കാൻ കഴിയാത്ത നന്ദിയോടെ ശിവ അവരെ രണ്ടു പേരെയും ഹൃദയം കൊണ്ട് പുണരുമ്പോൾ അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു ഫോണിൽ അതെല്ലാം കേട്ട് കൊണ്ടിരുന്ന മിയയുടെ കണ്ണുകളും നിർവൃതിയുടെ നിറഞ്ഞു തൂവി. കൂടപ്പിറപ്പുകളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടവളുടെ ഹൃദയവും നിറഞ്ഞ കവിഞ്ഞു.. ഇതൊന്നും ഇപ്പഴേ അവളോട് പറയരുത് കേട്ടോ ശിവ.. ഈ പേരിൽ അവളെ കുറച്ചു വട്ട് കളിപ്പിക്കാൻ ഉള്ളതാ..അവളുടെ ഒരു പ്രേമം.. അതും ഞങ്ങളെ കണ്ണും വെട്ടിച്ചു കൊണ്ട്.. കാണിച്ചു കൊടുക്കുന്നുണ്ട്.." അതോർത്തു കൊണ്ട് ജോമോന് അപ്പഴേ ചിരി വരുന്നുണ്ട്. ശിവക്കും. കാരണം അവനറിയാലോ അവളെല്ലാം കേട്ടു ബോധിച്ചു നിൽപ്പാണെന്ന്. എങ്കിലും അവനത് ചിരിയോടെ തന്നെ സമ്മതിച്ചു കൊടുക്കുകയും ചെയ്തു.. 💥💥 ഒക്കെ ഗയ്‌സ്.. അപ്പോഴെല്ലാം പറഞ്ഞത് പോലെ.. നിങ്ങളെ എനിക്ക് വിശ്വാസമുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ കഴിവിൽ വിശ്വസിച്ചു കൊണ്ടെനിക്ക് നിങ്ങളുടെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തരും എന്ന് തന്നെ ഞാൻ കരുതുന്നു.. " ഏറ്റവും പ്രൌഡിയോടെ തന്നെ കാശി ആ മീറ്റിംഗ് അവസാനിപ്പിച്ചു. അമ്പലപറമ്പിൽ അശോകന്റെ മരുമോൻ കൊള്ളാമല്ലോ എന്ന് വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൻ പറയിപ്പിച്ചു കഴിഞ്ഞതാണ്. അവന്റെയാ മിടുക്കിലും കഴിവിലും അശോകൻ കാണിച്ച വിശ്വാസം.. അത് വെറുതെ ആയില്ല. അവന്റ കഴിവിന്റെ പരമാവധി തന്നെ അവനവിടെ കാഴ്ച വെക്കുന്നുണ്ട്. അശോകനോട്‌ സഹകരിച്ച പോലെ തന്നെ ഓഫീസിലും മറ്റുള്ള സ്ഥാപനങ്ങളിലും ഉള്ളവർ കാശിയോട് സഹകരിക്കുന്നുമുണ്ട്. അതെല്ലാം അശോകന്റെ PA അപ്പപ്പോൾ തന്നെ അയാളെ അറിയിക്കുകയും ചെയ്യാറുണ്ട്. രണ്ടാഴ്ച കാശിയെ ഒപ്പം നിർത്തി അവൻ പഠിക്കേണ്ടതെല്ലാം കാണിച്ചു കൊടുത്തിട്ടാണ് അശോകനും തുളസിയും യാത്ര തിരിച്ചതും. ഒരുമാസം എന്ന് പറഞ്ഞു പോയവർ രണ്ടും മൂന്നും മാസം കഴിഞ്ഞാലും തിരിച്ചു വരുമെന്ന് കാശിക്കും ഉറപ്പൊന്നുമില്ല. അങ്ങോട്ട് വരും മുൻപ് ആ ബസ്സും അതിന്റെ ഡ്രൈവർ വേഷവും സീറ്റും മാത്രം കഫേർട്ട് സോൺ ആയി കണ്ടവനിന്ന് ആ ഓഫീസിൽ കൂടി അങ്ങനെ തോന്നും വിധമാണ്. തന്നെ കൊണ്ടിത് പറ്റുമോ എന്നൊരു ആശങ്ക അവിടെ ചെന്ന് കഴിഞ്ഞും ദിവസങ്ങളോളം അലട്ടി കൊണ്ടിരുന്ന പ്രശ്നം തന്നെയായിരുന്നു. ഇന്നിപ്പോൾ അതൊന്നുമില്ല. എന്തും എപ്പോഴും എങ്ങനെയും ചെയ്യാൻ തനിക്കു കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം അവനിലും വന്നു കഴിഞ്ഞു. അതിൽ ഏറ്റവും വലിയ റോൾ കാർത്തുവിനാണ്. കാരണം... അവനെ അതിന്റെ പേരിൽ കുറച്ചൊന്നുമല്ല അവൾ ആശ്വാസിപ്പിക്കേണ്ടി വന്നത്.. ഫോർമൽ ഷർട്ടിന്റെ മേലുള്ള കോട്ട് ഊരി മാറ്റി അത് തോളിൽ ഇട്ട് കൊണ്ടാണ് കാശി മീറ്റിംഗ്ഹാളിൽ നിന്നും പുറത്ത് കടന്നത്. നാല് മണിക്കന്റെ ഡ്യൂട്ടി തീരും കേട്ടോ "my love എന്നെഴുതി ചേർത്ത നമ്പറിൽ നിന്നും മെസ്സേജ് കണ്ടതും അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു. വരുമോ എന്നൊരു ചോദ്യമില്ല.. വരണം എന്നുള്ള ആക്ഞ്ഞയുമില്ല. വരില്ലേ എന്നുള്ള ആശങ്ക.. അതൊട്ടുമില്ല.. പകരം.. ആ നേരം.. താനവിടെ ഉണ്ടാവും എന്നുള്ള വിശ്വാസമായിരുന്നു ആ മെസ്സേജ്. കാശിക്ക് ഹൃദയം വിങ്ങി. അതവളോടുള്ള പ്രണയം കൊണ്ടാണ്.. ചുറു ചുറുക്കോടെയാണ് കാറിലേക്ക് കയറിയത്. അവളോരുവളുടെ ഓർമ.. അതൊരു ചിരിയായി ചുണ്ടിലപ്പോഴും ബാക്കിയുണ്ട്.. 💜💜 വൃത്തിയായി കൈയ്യൊക്കെ മടക്കി വെച്ച നെവി ബ്ലു കളർ ഷർട്ടും..ഓഫ് വൈറ്റ് ഫോർമൽ പാന്റും.. അടിപൊളി ലുക്കിൽ അവനങ്ങനെ തന്നെ കാത്ത് നിൽകുന്നത് കാണെ.... കാർത്തുവിനൊരു തിളക്കം. എങ്കിലും... ജീൻസും കാക്കി ഷർട്ടും തോളിലൊരു തോർത്തും.പിന്നെ അവന്റെ ഒടുക്കത്തെ ഗൗരവവും. ഇതിലും ഭംഗി ആ കാശിക്കു തന്നെയായിരുന്നു. അവനെ അങ്ങനെ കാണാനാണ് അവൾക്കെപ്പോഴും കൊതി.. തീരാത്തൊരു കൊതി. കാറിൽ ചാരി കൈ കെട്ടി നിൽക്കുന്ന കാശിക്ക് നേരെ കാർത്തു ഓടി വന്നു. പതിയെ വാ വീഴും.." ആ വരവ് കണ്ടതും ചിരിയോടെ അവനോർമ്മിപ്പിച്ചു. മീറ്റിംഗ് എങ്ങനുണ്ടായിരുന്നു.. " അവളാദ്യം തന്നെ അതാണ്‌ ചോദിച്ചത്. "കാശിനാഥനാണ് മാഡം.." അവനൊരു ഗൗരവത്തോടെ.. അവളെ നോക്കി. "അതേ.. ന്റെ കാശി നാഥൻ മുത്താണ്.." അവളവനെ കെട്ടിപ്പിടിക്കാൻ ആഞ്ഞു. ഹോസ്പിറ്റൽ ആണെടി.. കാറിലേക്ക് കയറിക്കെ നീ.. " തിരക്ക് കൂടിയ അവിടെ ഒന്ന് നോക്കി കൊണ്ട് അവൻ ഗൗരവത്തോടെ പറയുമ്പോൾ ആ മുഖം വീർത്തു. "എന്റെ ദൈവമേ.. ഈ സ്വഭാവം വെച്ചോണ്ട് ഇതെങ്ങനെ ഡോക്ടർ ആയെന്ന എനിക്ക്.. കാശിയുടെ ആത്മഗതം. പക്ഷേ അവനറിയാം.. ജോലി കാര്യം വരുമ്പോൾ കാർത്തിക അശോകൻ പക്കാ ആണെന്ന്. അവളിപ്പോൾ ആ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട് രണ്ടു മാസത്തോളമായി. "നിന്റച്ഛൻ വിളിച്ചിരുന്നോ." കാറിലേക്ക് കയറി ഇരുന്നു കൊണ്ട് കാശി ചോദിച്ചു. പിണക്കം വിടാതെ അവളൊന്ന് മൂളി. "അങ്ങേര് ഈ കൊല്ലം നാട്ടിൽ വരുന്നുണ്ടോ ആവോ..വല്ലോം പറഞ്ഞോ നിന്നോട്." അവനും മുഖം വീർപ്പിച്ചു. എത്രയൊക്കെ ആയാലും അശോകൻ വന്നിട്ട് ഇതെല്ലാം അയാളെ തിരികെ ഏല്പിച്ചിട്ട് സ്വസ്ഥമാകണം എന്ന് തന്നെയാണ് അവന്നപ്പോഴും. ശിവയാണ് ഇപ്പൊ കുഞ്ഞാറ്റ ബസ് അടക്കം ഉള്ളതെല്ലാം മാനേജ് ചെയ്ത് കൊണ്ട് പോണത്. അശോകനോട്‌ ചോദിച്ചിട്ട് ആ ഏരിയ മൊത്തത്തിൽ കാശി അവനെ ഏല്പിച്ചു കൊടുത്തതാണ്. പക്ഷേ അതറിയുന്ന അശോകൻ വരാൻ വൈകുന്നത് എന്നറിയാവുന്ന കാർത്തു അത് കേട്ട് പിണക്കം പോലും മറന്നിട്ട് ഉറക്കെ ചിരിച്ചു. കാശി അവളെ ഒന്ന് തുറിച്ചു നോക്കി. "അച്ഛനും മോളും കൂടി ചേർന്നുള്ള കള്ളത്തരം എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ.." മറുപടിയൊന്നും പറയാതെ കാർത്തു കാശിയുടെ തോളിലേക്ക് ചാഞ്ഞു.. അവനാ നെറുകയിൽ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. 💜💜 കാശി.. സ്റ്റേജിൽ നിന്നും ശിവ ഉറക്കെ വിളിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഇനിയും തീരാത്ത തിരക്കുകളുമായി ഓടി നടക്കുന്നവൻ തിരിഞ്ഞു നോക്കി. ഇപ്പൊ വരാം ശിവ. ഇത് കൂടിയൊന്ന്.. അവനൊരു ചിരിയോടെ മുണ്ടും മടക്കി കുത്തി വീണ്ടുമാ തിരക്കിലേക്ക് അലിഞ്ഞു ചേർന്നു. അമ്മുവിന്റെയും ശിവയുടെയും കല്യാണമാണ് അതങ്ങനെ ഒരു ദിവസം നടത്തിയാൽ മതിയെന്ന് അവന്റെ അമ്മയുടെ ആഗ്രഹമാണ്. മിയയുടെ കാര്യം കാശിയാണ് ശിവയുടെ വീട്ടിൽ അവതരിപ്പിച്ചത്. വിചാരിച്ചത് പോലെ തന്നെ.. അവർക്കവളെ ഒന്നങ്ങോട്ട് കിട്ടിയാൽ മതി എന്നുള്ളത്രയും ആവേശമാണ്. മിയയുടെ വീട്ടിൽ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഒരുപാട് പേരുടെ ഓമനയായിരുന്ന മിയക്ക് അന്യ ജാതിയിൽ നിന്നൊരു ചെക്കൻ.. അതും പ്രേമം. ഹാലിളകാൻ പഴമയുടെ പ്രൌഡി കെട്ടിപിടിച്ചു കഴിയുന്ന പുരാവസ്തു പ്രമാണിമാർക്ക് വേറെ വല്ലതും വേണോ.. അതാ തറവാട്ടിൽ അത്ര പെട്ടന്നൊന്നും ദഹിച്ചില്ല. പഴമക്കാരുടെ വാശിയും ദേഷ്യവും പിന്നെ വേണ്ടാത്ത കുറച്ചു കടും പിടുത്തങ്ങളും. ഐസക്കിനും റീനക്കും കാര്യമായ എതിർപ്പ് ഇല്ലാത്തത്തിനാലും ജാതിയും മതവും വിട്ട് ചിന്തിച്ചു നോക്കിയാൽ ശിവയോളം നല്ലൊരാളെ അവർക്ക് മകൾക്ക് സമ്മാനിക്കാൻ കഴിയില്ല എന്നുറപ്പുള്ളത് ക്കൊണ്ടും.. പിന്നെ അവളുടെ ഇച്ചായൻസ്‌ വാക്ക് പാലിക്കാൻ അഹോരാത്രം പ്രയക്നിച്ചത് കൊണ്ടും... അവർക്കവർ സ്വന്തമായി.. ഇന്ന് നീ കല്യാണചെക്കൻ മാത്രമാണ്.. അത് മാത്രം ആയാൽ മതി. ബാക്കി എല്ലാം ഞാൻ നോക്കി കൊള്ളാം എന്നും പറഞ്ഞു കൊണ്ട് ഒരാഴ്ച മുൻപ് ഓട്ടം തുടങ്ങിയതാണ് കാശി.. പലപ്പോഴും ശിവ അവനെ ശാസിച്ചു.. അത്രയും കഷ്ടപാട് തന്നെയാണ് അവന്. അശോകൻ തിരിച്ചു വന്നിട്ടുണ്ട്. പക്ഷേ അയാളെ പിന്നെയാ ഓഫീസിന്റെ പരിസരത്ത് പോലും കണ്ടിട്ടില്ല. ഒന്ന് രണ്ടു പ്രാവശ്യം കാശി അങ്ങോട്ട് ഓർമ്മിപ്പിച്ചപ്പോഴും അതൊക്കെ ഇനി നീ നോക്കിയ മതിയെടാ.. എനിക്കീ ട്രിപ്പ് പോയി ഹരം കയറി എന്നൊക്കെ പറഞ്ഞു കൊണ്ടയാൾ തീർത്തും ഒഴിഞ്ഞു മാറിയതോടെ.. ആ മനസ്സിൽ എന്താണെന്ന് തിരിച്ചറിവ് വന്ന അവൻ പിന്നെ എതിർപ്പൊന്നും പറയാതെ അതിന് നിന്നു കൊടുത്തു. അപ്പോഴേക്കും ബിസിനസ് തന്ത്രങ്ങളുടെ കിടപ്പ് വശം അശോകനേക്കാൾ നന്നായി കാശിയും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.. നാടടക്കി വിളിച്ചൊരു കല്യാണം. കാശ്ശിക് വേണ്ടപ്പെട്ടവരെ അവൻ തന്നെയാണ് വിളിച്ചത്. സ്വന്തം കല്യാണത്തിന് വിളിച്ചു കൂട്ടാൻ പറ്റാത്ത സങ്കടം കൂടി അവനങ്ങനെ തീർത്തു.. രാജശേഖരനും കുടുംബത്തിനും ഒപ്പം തന്നെയാണ് അർജുൻ വന്നത് എന്നുള്ളത് അവന് ഏറെ സന്തോഷം തോന്നിപ്പിച്ച കാഴ്ചയാണ്. കല്യാണം വരെയും എത്തിയില്ലേലും അർജുന്റെ കാര്യത്തിൽ ഗായത്രിയിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.. ഉല്ലാസിന്റെ കൂടെ സന്തോഷത്തോടെയാണ് കാവ്യ വന്നത്. കാശിയുടെ കൈ ചൂടറിഞ്ഞ ഉല്ലാസ് ഇനിയും ഒരു വട്ടം കൂടെ അതൊന്നും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് സ്വഭാവത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്ന് കാശി നേരിട്ടറിഞ്ഞ സത്യമാണ്. ഭവ്യക്കിനിയും പഠിക്കാൻ പോണമെന്നു പറഞ്ഞപ്പോൾ കാർത്തുവാണ് അവൾക്കിഷ്ടാമുള്ള കോഴ്സിനു കൊണ്ട് പോയി ചേർത്തതും.. അവളതിൽ തിരക്കിലാണ്. എങ്കിലും കല്യാണത്തിന് വന്നിട്ടുണ്ട്. വരണം എന്ന് ശിവ തന്നെയാണ് അവളെ ചെന്ന് കണ്ട് പറഞ്ഞത്. കഴിഞ്ഞു പോയതെല്ലാം ഒന്ന് പോലും വിടാതെ മനസ്സിൽ നിന്നും തൂത്തെറിഞ്ഞ ഭവ്യക്കവനോട് ഒരിത്തിരി പോലും ദേഷ്യമോ പരിഭവമോ ഇല്ല.. മൊത്തത്തിൽ എല്ലാത്തിനും എല്ലാവരും സന്തോഷത്തിലാണ്.. കാശ്യേട്ട... പിന്നിൽ നിന്നും അൽപ്പം ദേഷ്യം പുരണ്ട വിളി വന്നതോടെ കാശി തത്കാലം തിരക്കുകൾ മാറ്റി.. ഇളം മഞ്ഞ കളർ സാരിയിൽ അതീവ സുന്ദരിയായി.. കാർത്തു അവന് മുന്നിൽ മുഖം വീർപ്പിച്ചു നിന്നു. ആ സ്വഭാവത്തിന് മാത്രം അന്നും ഇന്നും പെണ്ണിന് യാതൊരു മാറ്റവുമില്ല. നീ കൊഞ്ചിച്ചു കുറെ കൂടി വഷളാക്കി എന്ന് തുളസിയും അശോകനും വരെയും പരാതി പറഞ്ഞു തുടങ്ങി.. സിറ്റി ഹോസ്പിറ്റലിൽ പേരെടുത്ത ഡോക്ടർ കാർത്തിക അശോകൻ കാശിക്ക് മുന്നിൽ നേഴ്‌സറി കുട്ടിയാണ്. ആ കുറുമ്പാണ് അവളിലെ ഭംഗി എന്നറിയാവുന്ന അവനും അതിനൊപ്പിച്ചു നിന്ന് കൊടുക്കും. കല്യാണത്തിന് ശേഷം വർഷം ഒന്ന് കഴിഞ്ഞിട്ടും കാണുന്നവർക്ക് അവരപ്പോഴും പ്രണയിതാക്കൾ മാത്രമാണെന്ന് തോന്നും വിധം... "ഇത്രേം സുന്ദരി ആയി ഒരുങ്ങിട്ട് ഈ മോന്ത ഇങ്ങനെ പിടിക്കാതെ ന്റെ കുഞ്ഞാറ്റ കിളി നീ.." കാശി ഇടം വലം നോക്കി കൊണ്ട് അവളോട് ചേർന്നു നിന്നു. പോ.. ഞാൻ മിണ്ടൂല.. അത് വെറുതെ.. ഞാനൊന്ന് ചേർന്നു നിന്ന അതിനേക്കാൾ സ്പീഡിൽ എന്നിലേക്ക് ചാഞ്ഞു വരുന്ന നീയോ.. " കാശി അവളെ കളിയാക്കി.. അത് തന്നെയാണ് സത്യം.. അടുപ്പിച്ചു ഒരു മണിക്കൂർ പോലും അവനോട് പിണങ്ങിയിരിക്കാൻ അവൾക്കപ്പോഴും കഴിയില്ല. "പറയ്യ്.. ഇന്നെന്താ പ്രശ്നം.." "എല്ലാവരും സ്റ്റെജിൽ കയറി ഫോട്ടോ എടുത്തു.. ഞാൻ മാത്രം ഇല്ല.." കൊച്ചു പിള്ളേരെ പോലുള്ള ആ പറച്ചിൽ കേട്ടിട്ട് കാശിക്ക് ചിരി വന്നു. "അതെന്തേ ന്റെ കുഞ്ഞാറ്റ കിളി പോവാഞ്ഞേ.." അവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുന്നതിനിടെ തന്നെ കാശി ചോദിച്ചു. "ഞാൻ ഒറ്റക്കോ.." കാർത്തു അവനെ തുറിച്ചു നോക്കി. "ഞാൻ ഉള്ളപ്പോഴോ.. വന്നേ.. നിനക്ക് വേണ്ടത്രേം ഫോട്ടോ എടുത്തിട്ട് തന്നെ ബാക്കി കാര്യം..." അവളോട് കൊഞ്ചി പറഞ്ഞു കൊണ്ടവൻ ശിവയുടെ അരികിലേക്ക് ചെന്നു.. സെറ്റല്ലേ ഡാ.. " കാർത്തുവിനോപ്പം തന്നെ കാശി ശിവയെയും കോർത്തു പിടിച്ചു.. ഹൃദയം നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അതിമനോഹരമായ ഒരു ഫ്രയിമിൽ അതങ്ങനെ പതിഞ്ഞു നിന്നു... ഏറ്റവും മനോഹരമായി തന്നെ... ഇനി തുടരില്ല കേട്ടോ.. പറഞ്ഞില്ല അറിഞ്ഞില്ല എന്നൊക്കെ നിങ്ങൾ പരാതി പറയും.. എനിക്കറിയാം.. പക്ഷേ ഒന്നോർത്തു നോക്കൂ.. എപ്പോഴും ഞാൻ പറയുന്നത് പോലെ തന്നെ ഇനിയിവിടെ പങ്ക് വെക്കാൻ വിശേഷങ്ങൾ ഒന്നുമില്ല. ശിവയുടെയും മിയയുടെയും ലൈഫിലൊരു ട്രാജഡി.. കാശ്ശിക്കും കാർത്തുവിനും കുഞ്ഞ്.. പിന്നെയും വലിച്ചു നീട്ടാൻ വേണ്ടി മാത്രം എഴുതുന്ന സീനുകൾ...ഇതൊക്കെ എഴുതി ഇനിയും വലിച്ചു നീട്ടാൻ എനിക്ക് തോന്നുന്നില്ല. ഇപ്പൊ തന്നെ കുറച്ചു ഓവറായോ എന്നാ എനിക്ക്.. വില്ലന്മാരെ ഇനിയീ പാർട്ടിൽ കൊണ്ട് വന്നിട്ടില്ല. സന്തോഷത്തോടെ തന്നെ പിരിയട്ടെ എന്ന് തോന്നിയിട്ടാണ്.. ആരെയും വിട്ട് പോയിട്ടില്ല എന്ന് കരുതുന്നു. ഇനി അങ്ങനെ ആരേലും ഉണ്ടേൽ നിങ്ങൾ നിങ്ങളുടെ ഭാവന പോലങ് ഊഹിച്ചോ ട്ടാ.. ഞാൻ ഉദ്ദേശിച്ചതിലും ഭംഗിയായി തന്നെ എനിക്കിത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷമുണ്ട്.. അതിനോടൊപ്പം തന്നെ കാശി ഇനി കൂടെയില്ല എന്നുള്ള സങ്കടവും ഉണ്ട്.. ലാസ്റ്റ് പാർട്ടാണ്.. പറ്റും പോലൊക്കെ റിവ്യൂ ഇടണം.. അതാണ് സന്തോഷം.. രണ്ടു കഥകൾ കൂടി തുടങ്ങി വെച്ചിട്ടുണ്ട്. അതിനൊപ്പവും ഉണ്ടാവും എന്ന് തന്നെ കരുതുന്നു.. സ്നേഹത്തോടെ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💜💜💜 #💞 പ്രണയകഥകൾ #📔 കഥ
35 shares
അമ്പിളി 🌝
2K views 16 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋21 അഭിമന്യുവിന്റെ കൂടെ അവന്റെ കയ്യിൽ തൂങ്ങി മധു അവിടം മുഴുവൻ നടന്നു. ഇഷ്ട്ടപെട്ട ഒരുപാട് ഡ്രസ്സ്‌ എടുത്തു. അവൾക്കിഷ്ടപ്പെട്ടത് മാത്രമല്ല, അഭിക്ക് ഇഷ്ട്ടപെട്ടതും എടുത്തു. ചില ഡ്രസ്സ്‌ എടുത്തു അവളുടെ മേലെ വച്ചു നോക്കി ' ഇത് നിനക്ക് നന്നായി ചേരുമെന്ന്'  പറഞ്ഞു അഭി നാലഞ്ച് ടോപ്പുകൾ എടുത്തു വച്ചു.  രണ്ടു മൂന്നു കളറിൽ ജീൻസും കൊറച് ചുരിദാറും എല്ലാം എടുത്തു വച്ച് മൂന്ന് നാലു സാരിയും വാങ്ങി. Bill പേ ചെയ്യാൻ പോയപ്പോൾ അഭി കാർഡ് എടുത്തതും മധു അവനെ കൊടുക്കാൻ സമ്മതിച്ചില്ല.. " എന്റെ കയ്യിൽ കാശുണ്ട് മനു .. ഞാൻ കൊടുത്തോളം... " ഇതും പറഞ്ഞു മധു ചാടി കേറി പണം googlepay ചെയ്തു.  മൂന്ന് നാല് വലിയ കവർ ഡ്രസ്സ്‌ കണ്ട് രണ്ടു പേരും പരസ്പരം നോക്കി പോയി. മധു എല്ലാംകൂടി വാരി പെറുക്കി രണ്ടുകയ്യിലുമായി എടുത്തുകൊണ്ടു നടന്നു. " ഇങ് താ... കുറച്ചു ഞാൻ പിടിക്കാം...."എന്നും പറഞ്ഞു അഭി ഓടി വന്നവളുടെ കയ്യിൽ നിന്നും കുറച്ചു കവർ വാങ്ങി പിടിച്ചു. മധു നന്ദിയോടെ ഒന്നവനെ നോക്കി പുഞ്ചിരിച്ചു. എല്ലാം കൂടെ ബൈക്കിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു വച്ചു, അവളെയും കയറ്റി അവനും കയറി. ബൈക്ക് മുന്നോട്ട് പോയി തുടങ്ങിയതും മധു അവന്റെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു. " മനു... നമുക്ക് വേറെ എങ്ങോട്ടേലും പോയാലോ? "  അവൾ ഒറ്റകണ്ണ് ചിമ്മി ചിരിയോടെ റിക്വസ്റ്റ് ചെയ്തു. "എവിടേക്ക് പോവും?" " എനിക്കറിയില്ല... ഞാൻ ഇവിടെ ആദ്യമായിട്ടല്ലേ... എങ്ങോട്ട് വേണേലും പൊക്കോ. പക്ഷെ അവസാനം sunset കാണാൻ ബീച്ചിൽ കൊണ്ടുപോകണം.." മധു പറഞ്ഞു. " ബാല മോള് എന്തും പറഞ്ഞാ എന്നെ വിളിച്ചോണ്ട് വന്നത്?" അവൻ ബൈക്ക് സൈഡ് ഒതുക്കി തിരിഞ്ഞവളോട് ചോദിച്ചു. " ആവോ... ഞാൻ ഓർക്കുന്നില്ല.. " എന്താ ആ മുഖത്തെ നിഷ്കളങ്കത. അത് നോക്കി പിന്നവന് ഒന്നും പറയാൻ തോന്നിയില്ല. എത്ര നിഷ്കളങ്കമായാണ് മധു ഓരോ നിമിഷവും ആസ്വദിക്കുന്നത്.  റോഡിൽ കാണുന്ന ഓരോ കുഞ്ഞ് കാര്യങ്ങളും അത്രയും കൗതുകത്തോടെ നോക്കിയും കണ്ടും ചോദിച്ചറിഞ്ഞും അവളിരുന്നു. അഭിക്ക് അതൊക്കെ കാണുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. അഭി നേരെ അവളെയും കൊണ്ട് പോയത് അവിടെ  പുതുതായി ഉത്ഘാടനം കഴിഞ്ഞ മാളിലേക്ക് ആയിരുന്നു. മധു കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നു. ബാംഗ്ലൂരിൽ ഇങ്ങനെ ഒരുപാട് മാളുകൾ ഉള്ളതായി പലരും പറഞ്ഞു കേട്ടവൾക്ക് അറിയാം. പക്ഷെ ഇതുവരെ പോയിട്ടില്ല. രാവിലെ അവരുടെ നിരീക്ഷണ പരിധിയിൽ എവിടെ വേണേലും പോവാൻ അനുവാദമുണ്ടായിരുന്നു. പക്ഷെ അവൾക്ക് അതിനൊന്നുമുള്ള ആഗ്രഹമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ സ്വാതന്ത്ര്യത്തോടെ ഇതൊക്കെ കാണുമ്പോൾ മധുവിന് സന്തോഷം സഹിക്കാൻ വയ്യായിരുന്നു. അവിടെ കാണുന്ന കാര്യങ്ങൾക്കൊക്കെ ഇത്രത്തോളം കൗതുകപ്പെടാൻ ഉണ്ടോന്ന് പോലും അഭി ആലോചിച്ചു. ഇടക്കെപ്പോഴോ മധു ഓരോ വഴിക്ക് തിരിഞ്ഞു പോകുന്നത് കണ്ട് അഭി അവളുടെ കയ്യിൽ പിടിച്ചു. " വാ പൊളിച് നടന്ന് എവിടേം പോയി വീഴണ്ട.... എന്റെ കൂടെ വാ..." ഇങ്ങനെ പറഞ്ഞവൻ പിന്നെയാ കൈ വിട്ടില്ല. രണ്ടു പേരും എസ്‌കേലേറ്ററിന്റെ മുന്നിൽ എത്തി. അഭി അതിലേക്ക് കയറാൻ തുനിഞ്ഞതും അവന്റെ പുറകിൽ ബലം പിടുത്തം. താഴെ നിന്ന് മുകളിലേക്ക് ഒഴുകി നീങ്ങുന്ന എസ്‌കേലേറ്ററിലേക്ക് തുറിച്ചു നോക്കി നിൽക്കുകയാണ് മധു. പേടിയോടെ അവന്റെ കൈകളെ പുറകിലേക്ക് പിടിച്ചു വലിച്ച് നിൽപ്പാണ്. " എന്തേ? " അഭി സൗമ്യമായി ചോദിച്ചു. " ഞാനിതിലൊന്നും ഇത് വരെ കയറിയിട്ടില്ല... പേടിയാവുന്നു. " കുറച്ചു നാണക്കേടാണെങ്കിലും മധു സത്യം പറഞ്ഞു. "അത്രേ ഉള്ളോ... എന്റെ അടുത്തേക്ക് നിന്ന് കയ്യിൽ പിടിക്ക്..." അഭി അവളെ നേരെ നിർത്തി.  എന്നിട്ടവൻ എങ്ങനെ അതിൽ കയറണമെന്ന് പറഞ്ഞു കൊടുത്തു. മധു അഭിയോടൊപ്പം അതുപോലെ തന്നെ എസ്‌കേലേറ്ററിൽ കയറി. അത് മുകളിലേക്ക് ഒഴുകി നീങ്ങുമ്പോൾ എന്തൊക്കെയോ നേടിയെടുത്തൊരു ഭാവമായിരുന്നു മധുവിന്. അങ്ങനെ കാണാത്തതും കേൾക്കാത്തതുമായ പലതും മധു അതിശയത്തോടെ കണ്ടു. ഒരു നേരം പോലും അഭി അവളുടെ കൈ വിട്ടിരുന്നില്ല. ഉച്ചക്ക് പുറത്തു നിന്ന് ഫുഡും കഴിച്ചു രണ്ടുപേരും. മധു വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിക്കൻ ബിരിയാണി കഴിച്ചു. അഭിക്ക് ഭക്ഷണത്തിൽ നിയന്ത്രണം ഉള്ളത്കൊണ്ട് അവൻ ചോറാണ് പറഞ്ഞത്. പുറത്തിന്ന് കഴിക്കാൻ പാടില്ലെങ്കിലും മധു ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ടോ എന്തോ അഭിയും നന്നായി കഴിച്ചു. ശേഷം മധു പറഞ്ഞത് പോലെ ബീച്ചിലേക്ക് പോയി. വൈകുന്നേരം ആകുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ബീച്ചിൽ വല്ല്യ തിരക്കില്ലായിരുന്നു.  മധു വെയിലേറ്റ് തിളങ്ങുന്ന പൊടി മണലിലേക്ക് ഇഷ്ടത്തോടെ കാലെടുത്തു  വച്ചു. " മനൂ...... " മണലിലൂടെ കുറച്ചു നേരം ചെരിപ്പില്ലാതെ നടന്നതിന് ശേഷം മധു അഭിയിരിക്കുന്നിടത്തേക്ക് ചെന്ന് വിളിച്ചു. ഫോണിൽ വെറുതെ റീൽ കണ്ടോണ്ടിരുന്ന അഭി തലയുയർത്തി. മധു അഭിയുടെ അടുത്തേക്കിരുന്നു. " താങ്ക്സ്...." അത് പറയുമ്പോൾ മധുവിന്റെ കണ്ണുകളിൽ അത്രയും ആത്മാർത്ഥ ഉണ്ടായിരുന്നു. " എന്തിന്? " അഭി ഫോൺ പോക്കറ്റിലേക്ക് വച്ച് അതിശയത്തോടെ ചോദിച്ചു. " ആദ്യമായി ബീച് കാണിച്ചു തന്നതിന്....." അഭി ശരിക്കും ഞെട്ടി. ഈ പ്രായം വരെയവൾ ബീച് കണ്ടിട്ടില്ലേ എന്നോർത്തായിരുന്നത്. അവനെന്തോ പറയാൻ തുടങ്ങിയതും മധു ചാടി എണീറ്റ് അവന്റെ കയ്യിൽ പിടിച്ചു. " വാ.... അതിലൂടെ നടക്കാം... " കടലിലേക്ക് ചൂണ്ടി മധു പറഞ്ഞുകൊണ്ട് അവനെ വലിച്ചു. അഭി എണീറ്റ് ബാക്കിലെ മണൽ തട്ടി, അപ്പോഴേക്കും മധു കടലിലേക്ക് നടന്നിരുന്നു. നല്ല ചൂടുകാറ്റടിക്കുന്ന കടൽ തീരെത്തൂടെ നടക്കുമ്പോൾ അഭി ചിന്തിച്ചിരുന്നത് മധുവിനെ കുറിച്ചായിരുന്നു. പാറി പറക്കുന്ന സാരി ഒതുക്കി പിടിച്ചു അവനോടൊട്ടി നടക്കുന്ന അപരിചിതയായ ഒരു പെൺകുട്ടി. എത്ര പെട്ടന്നാണ് അവൾ തനിക്കൊരു സുഹൃത്തും സംരക്ഷണ വലയവുമായത്. എന്ത് കാരണം കൊണ്ടായാലും അവളീ ജീവിതത്തിലേക്ക് വന്നത് നന്നായെന്നവന് തോന്നി. ഇപ്പോൾ ജീവിതത്തിൽ  വെളിച്ചമുള്ള പോലൊരു തോന്നൽ. " മനു... ഇങ്ങോട്ടിരിക്കാം... " നടന്നു നടന്നു ഒരുപാട് ദൂരം പിന്നിട്ടപ്പോൾ അൽപ്പം തണൽ ഉള്ളിടത്തായി കാണുന്ന സിമന്റ്‌ ബെഞ്ചിലേക്ക് ചൂണ്ടി മധു പറഞ്ഞു. രണ്ടു പേരും അങ്ങോട്ടിരുന്നു. " മനൂന് ഐസ് ക്രീം വേണോ?" മധു ചോദിച്ചു. " വേണ്ട.... കഴിക്കാൻ പാടില്ല..." " എന്നാൽ ഞാനൊരെണ്ണം മേടിച്ചിട്ട് വരാം..'' ഇതും പറഞ്ഞവൾ എണീറ്റ് കുറച്ചു മാറി കാണുന്ന ഐസ്ക്രീം ഷോപ്പിലേക്ക് നടന്നു. അഭി അവൾ പോകുന്നതൊന്ന് നോക്കി കടലിലേക്ക് മിഴികളൂന്നി ഇരുന്നു. അവന്റെ മനസിപ്പോൾ ആ സാഗരം പോലെയാണ്. ഒരറ്റം തിരകൾ ആർത്തിരമ്പുമ്പോഴും മറ്റൊരറ്റം വളരെ ശാന്തമായി കിടക്കുകയായിരുന്നു. " ആ... ആരിത് അഭിമന്യുവോ.... " പരിചിതമായൊരു സ്ത്രീ സ്വരം കേട്ട് അഭി കടലിൽ നിന്നും മിഴികൾ പിൻവലിച്ചു. മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അഭി ഇരുന്നിടത്തു നിന്ന് അറിയാതെ എണീറ്റ് പോയി. " നയന..... " അഭി അതിശയത്തോടെ പറഞ്ഞു. അത് കേട്ടതും നയന അവനെ പുച്ഛത്തോടെ നോക്കി. അവളുടെ കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരികളും അതേ ഭാവത്തിൽ ആയിരുന്നു നിന്നിരുന്നത്. " നീ ഇപ്പോഴും ജീവനോടെ തന്നയുണ്ടോ... ഞാൻ വിചാരിച്ചു മരിച്ചുകാണുമെന്ന്...." നയനയുടെ വാക്കുകളിൽ  അത്രത്തോളം വെറുപ്പുണ്ടായിരുന്നു. അഭി നിസ്സഹായതയോടെ ഒന്ന് ചിരിച്ചു. " ഭാഗ്യം അന്നേ രക്ഷപെട്ട് ഓടിയത്... അല്ലെങ്കി നിന്നേം നോക്കി ജീവിതം തീർന്നേനെ.. " അഭി അവൾ പറയുന്നത് കേട്ട് സ്ഥിരമായുള്ള ചിരിയോടെ തന്നെ നിന്നു. ആ നേരം അഭിയേട്ടാ എന്നും വിളിച്ചു കൊഞ്ചലോടെ പിന്നാലെ നടന്നിരുന്നൊരു നയനയായിരുന്നു അവന്റെ ഉള്ള് നിറയെ. അവനെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിക്കാൻ പഠിപ്പിച്ച സ്വപ്നം കാണാൻ പഠിപ്പിച്ച അവന്റെ നയന. ഒരു രോഗിയാവുന്നതിന്റെ തൊട്ട് മുന്നേവരെ അവന്റെ ശബ്ദം കേൾക്കാതെ എണീക്കാതിരുന്നവൾ.... അവന്റെ ചുംബനമില്ലാതെ ഉറങ്ങാതിരുന്നവൾ.... അവളാണീ മുന്നിൽ നിൽക്കുന്നതെന്ന് അവിശ്വസനീയമായിരുന്നു അഭിക്ക്. " ഇതറിഞ്ഞപ്പോ തന്നെ ഞങ്ങള് നിന്നോട് പറഞ്ഞതല്ലേ നിർത്തുന്നതായിരിക്കും നല്ലതെന്ന്... ആ വാക്ക് കേട്ടത്കൊണ്ട് ഇപ്പോൾ ഉപകാരപ്പെട്ടില്ലേ.... നോക്കവന്റെ കോലം.... മെലിഞ്ഞു കുറ്റി മുടിയൊക്കെയായി... ആര് കണ്ടാലും ഒരു രോഗിയാണെന്ന് പറഞ്ഞു പോകുന്ന പോലെ..." നയനയുടെ ഒരു കൂട്ടുകാരി പറഞ്ഞ് കൊണ്ട് നയനയുടെ തോളിലേക്ക് കൈചേർത്തു. " സത്യം.... " നയന പറഞ്ഞു. അഭിക്ക് അവരുടെ സംസാരം കേട്ട് നിൽക്കാനുള്ള ശേഷിയില്ലായിരുന്നു. ഒന്ന് തെളിഞ്ഞു തുടങ്ങിയ മനസ്സിനെ വീണ്ടുമവർ കീറിമുറിച്ചു തുടങ്ങിയിരുന്നു. "ഒരു കണക്കിന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇവിടെ വരാൻ തോന്നിയത് നന്നായി... അത്കൊണ്ട് നിന്നെയൊന്നു കാണാൻ പറ്റി. വീട്ടിലേക്ക് ഫ്രൂട്ട് ഒക്കെയായിട്ട് വരണമെന്ന് വിചാരിച്ചതാ പിന്നെന്തോ മൂഡ് വന്നില്ല. ഇന്ന് കണ്ടത് നന്നായി ഇനിപ്പോ കാണാൻ പറ്റോ എന്നൊന്നും അറിയില്ലല്ലോ..." നയന വീണ്ടും വാക്കുകൾ കൊണ്ട് അവന്റെ മുറിവിന്റെ ആഴം കൂട്ടി. "നീ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലേ...?" അത്രയും കേട്ടപ്പോൾ നിരാശ്ശയോടെ അഭി ചോദിച്ചു പോയി. " ഹാ... അത് നല്ലൊരു ചോദ്യമാണ് അഭിമന്യു.... ഉത്തരം വളരെ സിംപിൾ ആണ്. നിന്നെ സ്നേഹിച്ചിരുന്നതിനേക്കാൾ നിന്റെ പണത്തെ ഞാൻ സ്നേഹിച്ചിരുന്നു. നിന്റെ കുടുംബപേരിനെ സ്നേഹിച്ചിരുന്നു. എന്തിന് നിന്റെ ശരീര സൗന്ദര്യത്തെ പോലും സ്നേഹിച്ചിരുന്നു. പക്ഷെ ഇതിലപ്പുറം എനിക്കെന്റെ ജീവിതം വലുതായിരുന്നത്കൊണ്ടാണ് അന്നെല്ലാം അവസാനിപ്പിച്ചതും.." അവൾ വല്ലാത്ത വെറിയോടെ പറഞ്ഞു. അഭിക്ക് സങ്കടം സഹിക്കാൻ പറ്റാത്ത പോലെ തോന്നി. എന്ത് പ്രശ്ങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന പണ്ടത്തെ അഭിയായിരുന്നില്ലവൻ. ഒന്നിനെയും നേരിടാൻ വയ്യാത്ത... ജീവിതം തന്നെ മടുത്തുപോയ ഒരു സാധു മനുഷ്യനായിരുന്നു. "നിന്റെ ജീവിതം തീർന്നെടാ... ആ നിനക്ക് എന്നെപോലൊരു പെണ്ണിനെ വേണമെന്ന് ചിന്തിക്കാനുള്ള അർഹതയെങ്കിലും ഉണ്ടോ?" അവൾ അഭിക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു. അത് കേട്ടതും അവളുടെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു. അഭിയുടെ തല താഴ്ന്നു പോയി. " ആരാ മനു ഇതൊക്കെ? "പെട്ടന്ന് ആ മധുരമുള്ള ശബ്ദത്തോടൊപ്പം ഒരു ഐസ്ക്രീം പിടിച്ച മെലിഞ്ഞ കൈ അഭിയുടെ കൈകുഴയിലൂടെ കടന്നു അവനെ ചേർത്തു പിടിച്ചിരുന്നു. തുടരും..... എവിടെയാണ് dears 🫂🫂... മിസ്സ്‌ ചെയ്തോ.
17 shares
അമ്പിളി 🌝
7K views 1 months ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋1  വർഷങ്ങൾ  പഴക്കം തോന്നിക്കുന്ന പ്രേതാലയം പോലെയുള്ള മൂന്നു നില കെട്ടിടത്തിലേക്കവൾ പതുക്കെ കയറി. ബാംഗ്ലൂരിന്റെ മധ്യത്തിലായുള്ള വൃത്തിഹീനമായ ആ തെരുവിലെ അടുപ്പിച്ചു പണിതു വച്ച നിരവധി കെട്ടിടങ്ങൾക്കിടയിലുള്ള ഈ കെട്ടിടവും അതിന്റെ ദുർബലത വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറമെ കാണുന്ന പഴക്കമൊന്നും അതിനകത്തു ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരുപാടു അലങ്കാരപ്പണികൾ ചെയ്ത അതിനകം മുഴുവൻ ഒരു മഞ്ഞ വെളിച്ചമായിരുന്നു. അവളെ പോലെ അണിഞ്ഞൊരുങ്ങിയ ഒരുപാടു സുന്ദരികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. കുറച്ചു പുരുഷന്മാരെയും അവിടിവിടായി കാണാം. അപ്പോഴാണവൾ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയത്.സമയം 7 കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ഇവിടം പുരുഷകേസരികളെ കൊണ്ട് നിറയും. തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും പല കോലത്തിലുള്ള പുരുഷന്മാർ.  ചിലർ പക്കാ സാധാരണക്കാരായിരിക്കും മറ്റു ചിലരോ വല്ല ബിസിനെസ്സ്കാരോ വലിയ ഉദ്യോഗസ്ഥരോ അങ്ങനെ പല മേഖലയിലുള്ള പ്രമുഖന്മാരായിരിക്കും.സ്ത്രീജനങ്ങൾ പലരും ഒരുങ്ങി ഇറങ്ങി തുടങ്ങി . കാശുകാരെ ചാക്കിട്ടു പിടിക്കാനാണ് നേരത്തെ ഉള്ള ഈ ഒരുക്കം.പ്രമുഖൻമാരെ കണ്ടു പിടിച്ചു അവർക്കു നമ്മളെ ബോധിച്ചു കൂടെ വന്നാൽ പൂത്ത കാശു കിട്ടും. പ്രായം കുറഞ്ഞവരോടാണ് അങ്ങനെയുള്ളവർക്ക് പ്രിയം. അത് കൊണ്ട് 25 നു താഴെ ഉള്ളവർ മിക്കവരും താഴേക്ക് വരാറില്ല . ആവശ്യക്കാർ അവർക്കടുത്തെത്തും. ഇറങ്ങി വന്നിരിക്കുന്ന സ്ത്രീജനങ്ങൾ മിക്കവാറും 25 കഴിഞ്ഞവരും സൗന്ദര്യം കുറഞ്ഞവരും ആയിരിക്കും. പല സ്ത്രീകളും പല ഭാഷക്കാരാണ്. കൂടുതലും കന്നഡ സംസാരിക്കുന്നവർ. പിന്നെ തമിഴിൻമാർ . കുറച്ചു മലയാളികളും. പരസ്പര അടിസ്ഥാനപരമായ സംസാരങ്ങൾ പോലും ആ സ്ത്രീകൾക്കിടയിൽ ഇല്ലെന്ന് എല്ലാവരുടെയും മുഖത്തെ നിർവികാരത കാണിച്ചു തരുന്നുണ്ടായിരുന്നു. അവരിലെ പലരെയും നോക്കി പരിചയത്തോടെ ചിരിച്ചു കൊണ്ടവൾ മുകളിലേക്കുള്ള സ്റ്റെപ് കയറി. മുകളിലെ നിലയിലുള്ള നാലാമത്തെ മുറിക്കു മുന്നിലെത്തി. തോളിലുള്ള കറുപ്പ് ലെതർ ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി. അനേകം ചെറിയ മുറികളിൽ ആ മുറി അവളുടേതായിരുന്നു. ലൈറ്റിട്ടു.ചെരുപ്പഴിച്ചു ഒരു ഓരത്തേക്കു നീക്കിയിട്ട് ബാഗ് കട്ടിലിലേക്കിട്ടു. രണ്ടു പേർക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ ആയിരുന്നത് . ചുറ്റും കൊതുകുവലയിട്ട് മൂടിയിട്ടുണ്ട്.  ബാഗു തുറന്നു ഫോൺ എടുത്തു ബ്ലൂടൂത്ത് ഓൺ ചെയ്തു. ഭിത്തിക്കറ്റത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓൺ ചെയ്തു , ഫോണുമായി കണക്ട് ആക്കി.  സ്പീക്കർ ടേബിളിലേക്ക് വച്ച് ഫോണിൽ " ധം മാരെ ധം.........." എന്ന പഴയ ഹിന്ദി സോങ് പ്ലേയ് ചെയ്ത ഫോണും ടേബിളിൽ വചു. പാട്ട് നല്ല ശബ്ദത്തിൽ പാടി തുടങ്ങി. അതിനൊപ്പം കൈകൾ കൊണ്ടും ഇടുപ്പ് കൊണ്ടും കാലു കൊണ്ടും ചുവടുകൾ വച്ചവൾ ധരിച്ചിരിക്കുന്ന ചുവന്ന സാരിയുടെ പിന്നഴിച്ചു. സാരി വലിച്ചൂരി ബാത്രൂം ഡോറിനു സൈഡിൽ ഉള്ള ബിന്നിലേക്കിട്ടു. അപ്പോഴും ശരീരം പാട്ടിനൊപ്പം ആടി കൊണ്ടിരുന്നു. ഇട്ടിരിക്കുന്ന ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും ഊരി ബിന്നിലേക്കെറിഞ്ഞു. ബാത്രൂം ഡോർ ലക്ഷ്യമാക്കി നൃത്ത ചുവടുകളോടെ അതിനകത്തേക്ക് കയറി.  കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പാട്ട് മാറിയിരുന്നു. മുട്ടൊപ്പം എത്തുന്ന ടവൽ കൊണ്ട് കച്ച കെട്ടി ഈറൻ മുടി ഉച്ചിയിൽ കെട്ടിവച്ചു അവൾ പുറത്തിറങ്ങി. മുറിയിലുള്ള വലിയ അലമാരയുടെ വാതിലിലുള്ള വലിയ കണ്ണാടിക്കു മുന്നിൽ പോയി നിന്നു.  കണ്ണാടിയിൽ കാണുന്ന സൗന്ദര്യ ധാമത്തെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ടവൾ  അലമാര തുറന്നു വസ്ത്രങ്ങളെടുത്തു. അടി വസ്ത്രങ്ങൾ ധരിച്ചു . പിങ്ക് അടിപാവാടയും അതേ കളർ ബ്ലൗസും ധരിച്ചു . അതിനു മുകളിലായി പിങ്ക് കളർ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു. ഈറൻ മുടി അഴിച്ചു നന്നായി തുടച്ചു വെള്ളം കളഞ്ഞു വിടർത്തി ഇട്ടു. മുഖത്തായി കുഞ്ഞു മേക്കപ്പ് ചെയ്തു. ഒരു കറുത്ത പൊട്ട് വച്ചു.  കടും ചുവപ്പു ലിപ്സ്റ്റിക്ക് കൂടെ ഇട്ട് മേക്കപ്പ് അവസാനിപ്പിച്ചു.  വീണ്ടും കണ്ണാടിയിൽ നോക്കി . 24 വയസ്സിന്റെ എല്ലാ സൗന്ദര്യവും തുളുമ്പി നിൽക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം പോലെ അവൾ ഉദിച്ചു നിന്നു. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടങ്ങളും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി..അത് തന്നെയാണല്ലോ രാത്രിയിൽ തന്നെ മാത്രം ചോദിച്ചു പലരും വരുന്നതിന്റെ കാരണവും...ഇടുപ്പ് മുഴുവൻ കാണും വിധത്തിൽ ഉടുത്ത സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു അറിയാമായിരുന്നു..... അതിലേക്ക് ഒന്ന് കൂടി നോക്കി ഇടുപ്പ് വരെയുള്ള മുടിയെടുത്തു മുന്നിലേക്കിട്ടവൾ. അവൾക്ക് മറ്റുള്ളവരെ പോലെ താഴെ പോയി നിൽക്കേണ്ടി വരാറില്ല .. ആവശ്യക്കാർ അവളെ തേടി വന്നോളും. അന്നത്തെ ആദ്യത്തെ കസ്റ്റമർക്കു വേണ്ടി കാത്തിരിക്കുകയെന്നോണം മൊബൈൽ എടുത്തവൾ ബെഡിലേക്കിരുന്നു. " മധു............" വാതിൽ തുറന്നു മെലിഞ്ഞു നീളം കുറഞ്ഞൊരു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു വിളിച്ചു. അവളും ഒരുക്കമെല്ലാം കഴിഞ്ഞു സാരി ഉടുത്താണ് നിൽക്കുന്നത്. " എന്നെടി....." മധു സംശയത്തോടെ ചോദിച്ചു. " ഉന്നെ അക്ക കൂപ്പിട്ടു കിട്ടേ ഇറുക്ക്(നിന്നെ ചേച്ചി വിളിച്ചു കൊണ്ടിരിക്കുകയാണ്.)"  അവൾ അൽപ്പം കടുപ്പത്തിൽ പറഞ്ഞു. " എതുക്ക്....( എന്തിന്) ??" മധു കട്ടിലിൽ നിന്നെണീറ്റു ചോദിച്ചു. " എനക് എപ്പടി മ്മ തെരിയും. നീയേ പോയി കേള്...( എനിക്ക് എങ്ങനെ അറിയാം നീ തന്നെ പോയി ചോദിച്ചു നോക്ക്.)"  കടുപ്പത്തിൽ പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി പോയി. മധു വേഗത്തിൽ എണീറ്റ് ചെരുപ്പിട്ടു. വാതിൽ ചാരി താഴേക്ക് നടന്നു.  അക്ക എന്തിനാവും വിളിപ്പിച്ചിട്ടുണ്ടാവുക എന്നായിരുന്നു മധുവിന്റെ  മനസ്സ് മുഴുവൻ. സാദാരണ ആരെയും അക്ക വിളിപ്പിക്കാറില്ല . എന്തെങ്കിലും ഉടായിപ്പു കാണിച്ചു പിടിച്ചാലോ അല്ലെങ്കിൽ സമ്പാദിച്ച പണത്തിന്റെ പങ്കു എത്തിച്ചില്ലെങ്കിലോ ആണ് അവർ വിളിപ്പിക്കാറുള്ളു. ഇതിപ്പോൾ അവൾ ദിവസവും കറക്റ്റ് ആയിട്ട് പണം എത്തിക്കാറുള്ളതാണ്. വേറെ ഉടായിപ്പൊന്നും കാണിച്ചിട്ടും ഇല്ല...... ആശയകുഴപ്പത്തോടെ അവൾ അക്കയുടെ മുറിക്ക് മുന്നിലെത്തി. ഉള്ളിലുള്ള സംസാരത്തിൽ അക്കയും അക്കയുടെ വിശ്വസ്ഥൻ സെൽവനും അല്ലാതെ മറ്റാരൊക്കെയോ അകത്തുണ്ടെന്നവൾക്കു മനസിലായി. മധു വാതിലിൽ രണ്ടു പ്രാവശ്യം മുട്ടി. " അകത്തേക്ക് വാ...." ഗാംഭീര്യമുള്ള പെൺശബ്ദം കേട്ടതും മധു അകത്തേക്ക് കയറി. അവിടുള്ള മറ്റു മുറികളെക്കാൾ വലിയൊരു മുറിയായിരുന്നത്. ac അടക്കം എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. അവർ വിളിപ്പിക്കുമ്പോഴല്ലാതെ മറ്റാർക്കും അങ്ങോട്ട് പ്രവേശനം അനുവദിക്കില്ല . കയറി ചെല്ലുന്നിടത്തായി ഇട്ടിരിക്കുന്ന സോഫയിൽ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു അഭിമുഖമായി വലിയൊരു കസേരയിൽ രാജ്ഞിയെ പോലെ അക്ക ഇരിക്കുന്നു. വെളുത്തു തടിച്ചു നന്നായി മേക്കപ്പ് ചെയ്തു നീളൻ മുടി പിന്നിയിട്ട് വയറു മുഴുവൻ പുറത്തു കാണിക്കും വിധം സാരി ധരിചിരിക്കുന്ന ആ നാൽപതുകാരിയെ കണ്ടാൽ വലിയ ഏതോ വീട്ടിലെ ആണെന്ന് തോന്നും. അത്രത്തോളം പ്രൗഢി ഉണ്ടായിരുന്നവർക്ക്. അക്ക എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരു മലയാളിയാണ്. അവരുടെ അമ്മ നടത്തിക്കൊണ്ടിരുന്ന സ്ഥാപനം അമ്മയുടെ കാല ശേഷം അവർ ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ എത്തിപ്പെടുന്ന മലയാളി പെൺകുട്ടികളോട് അവർക്ക് ഒരു ചായ്‌വ് കൂടുതൽ ആണ്. അക്ക  ഇരിക്കുന്ന കസേരക്ക് പുറകിലായി ഭവ്യതയോടെ സെൽവൻ നിൽപ്പുണ്ട്. മധു സോഫയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഒരാളെ അവൾക്ക് മനസിലായി. അത് രാജപ്പൻ ആണ്. വേശ്യാലയത്തിലേക്ക് പുതിയ പെൺ കുട്ടികളെ എത്തിക്കുന്ന ബ്രോക്കർ. അയാൾ തന്നെയാണ് മധുവിനെയും ഇവിടെ എത്തിച്ചത്. അയാളൊരു തമിഴൻ ആണ്. എന്നാൽ അയാളുടെ കൂടെ ഇരിക്കുന്ന ആളെ അവൾ ആദ്യമായ് കാണുകയാണ്. ധരിച്ചിരിക്കുന്ന വേഷവും രൂപവും അയാളെ ഒരു മലയാളിയെ പോലെ തോന്നിച്ചു. ഏകദേശം 50 വയസോളം തോന്നിക്കുന്ന ആ അപരിചിതന്റെ കണ്ണുകൾ ആ സൗന്ദര്യ ദേവതയെ കണ്ടതും ഒന്ന് തിളങ്ങി.ഇരുവരും അവളെ നോക്കി ചിരിച്ചു.  തിരിച്ചും ഒരു ചിരി നൽകി കൊണ്ടവൾ അക്കയെ നോക്കി. " മധു ............ ഇതാണ് സജീവൻ. ഇയാൾ നമുക്ക്‌ ഉപകാരമുള്ള ഒരു കാര്യവുമായി വന്നതാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് നിന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്..." അക്ക മുന്നിലിരുന്ന് ചിരിക്കുന്ന ആളെ നോക്കി പറഞ്ഞു. " ആമ..... മധു. ഇവനാലെ നമ്മ എല്ലാവരും പെരിയ പണക്കാരാവാപൊറോം ...( അതേ .. മധു , ഇയാളെ കൊണ്ട് നമ്മളെല്ലാവരും വലിയ പണക്കാരാവാൻ പോവുകയാണ്.) മുറിയൻ മലയാളം കൂട്ടി കലർത്തി തമിഴിൽ പറഞ്ഞു കൊണ്ട് രാജപ്പൻ ചുവപ്പു കറ പിടിച്ച ആ വൃത്തികെട്ട പല്ലു കാട്ടി ചിരിച്ചു.  മധുവിനതു കണ്ടു ഓക്കാനിക്കാൻ തോന്നി.  " ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്...." അക്കയെ നോക്കി സംശയത്തോടെ അവൾ ചോദിച്ചു. അക്ക എണീറ്റ് വന്നവളുടെ കയ്യിൽ പിടിച്ചു. " സജീവൻ മലയാളിയാണ്. അയാൾ ചില കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് സമ്മതമാണ്. നിനക്ക് കൂടെ സമ്മതമാണെങ്കിൽ നിന്റെയും എന്റെയും ജീവിതം മാറി മറിയും മധു ." അൽപ്പം താഴ്ന്ന സ്വരത്തിൽ അക്ക പറയുന്നത് കേട്ട് മധു ഞെട്ടി പോയി. ആജ്ഞാപിച്ചും അടിച്ചേൽപ്പിച്ചും ഉപദ്രവിച്ചും മാത്രം ശീലമുള്ള സ്ത്രീയാണ് തന്റെ മുന്നിൽ ഇത്രയും താഴ്ന്നു സംസാരിക്കുന്നത്. അപ്പോൾ എന്തോ വലിയ കാര്യമാണ് താൻ കേൾക്കാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായി. ഇത് പറഞ്ഞവർ കസേരയിലേക്ക് തന്നെ പോയിരുന്നു. " സോഫയിലേക്കിരിക്ക് മധു." അക്ക പറഞ്ഞതും മധു സജീവന്റെ അപ്പുറം കുറച്ചു അകലമിട്ടിരുന്നു. " കുഞ്ഞേ.... ഞാൻ ഒരു തറവാട്ടിലെ കാര്യസ്ഥനാണ്. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്നൊരു തറവാടാണ്. മാളിക്കൽ തറവാടെന്നു പറയും. അവിടെ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും ഒക്കെ ആയി 10 ഓളം ആളുകൾ ഉണ്ട്. അവിടുത്തെ കാരണവർക്ക് ഒരു മോൾ ഉണ്ടായിരുന്നു. ലക്ഷ്‌മി..... അവർ മരിച്ചിട്ടിപ്പോ വർഷം രണ്ടായി. അവർക്കൊരു മകനുണ്ട് അഭിമന്യു. അവന് കുറച്ചു സീരിയസ് ആയൊരു രോഗം പിടിപെട്ടിട്ടുണ്ട്. ചികിത്സ തുടങ്ങിയിട്ടിപ്പോൾ 6 മാസം ആയി. ഡോക്ടർ അവനു വിധിച്ച ആയുസ്സ് ഏറി പോയാൽ ഇനി ഒരു വർഷം ആണ്............"  സജീവൻ പറയുന്നതൊന്ന് നിർത്തി. മധു ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഇരുന്നു.  സജീവൻ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " അഭിമോന് ആ ഒരു വർഷത്തേക്ക് ഭാര്യയായി ഒരു പെൺകുട്ടിയെ വേണം. അവന്റെ അമ്മാവന്മാർ പറഞ്ഞേൽപ്പിച്ചതാണെന്നെ . എന്തോ സ്വത്തിന്റെ ഭാഗം വെക്കൽ ഒക്കെ നടക്കണമെങ്കിൽ അബിമോൻ കല്യാണം കഴിക്കണം എന്നാണത്രെ. ഒരുപാടു അന്വേഷങ്ങൾക്കൊടുവിലാണ് ഞാൻ രാജപ്പ വഴി ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിയുന്നത്. മോൾ അഭിമോനെ കല്യാണം കഴിക്കാൻ തയാറാണോ? "  ആ ചോദ്യത്തോടെ അയാൾ പറഞ്ഞു നിർത്തിയതും അവിശ്വാസത്തോടെ അവൾ ചുറ്റുമുള്ളവരെ നോക്കി.  അക്ക ആകാംഷയോടെ അവളെ നോക്കിയിരുന്നു.  അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. ഇതായിരിക്കും അയാൾ പറയാൻ പോകുന്നതെന്ന് അവൾ സ്വപനത്തിൽ പോലും ചിന്തിച്ചിരുന്നില്ല.  " സജീവൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ മധു?" അവൾ ഒന്നും പറയാതിരിക്കുന്നത് കണ്ടതും അക്ക ഉറക്കെ ചോദിച്ചു. " മനസിലായി....." വെപ്രാളത്തോടെ മധു പറഞ്ഞു. " അപ്പൊ നീ അതിനു തയ്യാറല്ലേ? "  അക്കയുടെ ചോദ്യത്തിനൊപ്പം ആ മുറിയിലുണ്ടായിരുന്നവരുടെ നോട്ടം മുഴുവൻ തന്നിലാണെന്ന് കണ്ടതും മധുവിന് തല കറങ്ങുന്നത് പോലെ തോന്നി. " എനിക്ക് പറ്റില്ല..." തല താഴ്ത്തി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.  സജീവന്റെ മുഖം വാടി. അക്ക അവിശ്വാസത്തോടെ ഇരുന്നു.  " സജീവണ്ണാ.... ഉങ്കളോടെ ഓഫർ അവ കിട്ടെ സൊല്ലവേ ഇല്ലേ.... അത് സൊല്ലി പാർ അവ കണ്ടിപ്പ ഒത്തുക്കുവേ...( സജീവണ്ണാ.... നിങ്ങളുടെ ഓഫർ അവളോട് പറഞ്ഞില്ലല്ലോ. അത് പറയു , അവൾ സമ്മതിക്കും.)"  രാജപ്പൻ താടി ചൊരിഞ്ഞു നിസ്സാരമായി പറഞ്ഞു. അത് കേട്ടതും സജീവൻ ഒന്ന് ചിരിച്ചു. " 50 ലക്ഷം നിനക്ക്. 50 ലക്ഷം അക്കക്ക് . 50 ലക്ഷം രാജപ്പന്....."  സജീവൻ പറഞ്ഞത് കേട്ടതും മധുവിന്റെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു. അക്കയും രാജപ്പനും അത് കണ്ട് ചുണ്ടുകോട്ടി ചിരിച്ചു. തുടരും........ രണ്ടാമത്തെ സ്റ്റോറി തുടങ്ങി വച്ചിട്ടുണ്ടേ... സപ്പോർട്ട് ചെയ്യണം 🫂
35 shares