#📙 നോവൽ - - കാശിയുടെ പെണ്ണ് 💐💐 🔻പാർട്ട് _127 (ലാസ്റ്റ് പാർട്ട് ) ✍️രചന - ജിഫ്ന നിസാർ 🥰 ഇനിയെന്താ ഏട്ടത്തിക്ക് പറയാൻ.. " തനിക്ക് മുന്നിലൂടെ കല്ലു മോളുടെ കയ്യും പിടിച്ചു ചിരിച്ചു കൊണ്ടെന്തോ പറഞ്ഞു നടന്നു വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ. മറ്റൊരു വിവാഹം വേണ്ട എന്നുള്ള അവളുടെ പ്രതിരോധതിന്റെ ഏറ്റവും അവസാനത്തെ എതിർപ്പാണ് അവിടെ അവസാനിച്ചു കഴിഞ്ഞത്. എന്നെ പോലെ എന്റെ മോളെ അംഗീകരിച്ചു കൊണ്ട് പോകാൻ വരുന്ന ആൾക്ക് കഴിയുന്നില്ലെങ്കിലോ എന്നുള്ള അവളുടെ ചോദ്യത്തിനും ആശങ്കക്കുമാണ് ആ കാഴ്ച ഉത്തരമായതും. കാരണം... കാശി എനിക്കൊന്ന് കാണണം നിന്നെ.. സംസാരിക്കാൻ ഉണ്ട്. നീ വരുമോ എന്ന് ചോദിച്ചപ്പോൾ എങ്ങോട് വരണം ഏട്ടത്തി എന്ന് തിരിച്ചു ചോദിച്ചവൻ പക്ഷേ വന്നത് അർജുനെയും കൂട്ടി. എന്നാൽ ഗായത്രി വിളിക്കും മുൻപ് അങ്ങനൊരു ആലോചനയേ കുറിച്ച് അവനോട് രാജശേഖരൻ പറഞ്ഞിരുന്നു. അർജുന്റെ ഫോട്ടോയും അഡ്രസ്സും അവന് അയച്ചു കൊടുക്കാനും അയാൾ മറന്നില്ല. ചുരുക്കത്തിൽ,ഗായത്രിയെ കാണാൻ വരും മുൻപ് കാശി അർജുനെ പോയി കണ്ട് അവനുമായി സംസാരിച്ചു. അതിനും മുൻപ് അവന്റെ ഓഫീസിലും പരിസരത്തുമെല്ലാം കാര്യമായി അന്വേഷണം നടത്തുകയും ചെയ്തു. എന്ത് കൊണ്ടും ഗായത്രിക്കും കല്ലു മോൾക്കും തുണയാവാൻ അർജുൻ യോഗ്യനാണ് എന്നുറപ്പിച്ചു. ആ ഉറപ്പിന്റെ ബലത്തിൽ... ഞാൻ ഗായു ഏട്ടത്തിയെ കാണാൻ പോകും വഴിയാണ്.എന്റെ കൂടെ വരുന്നോ.. എന്ന് ചോദിക്കുമ്പോൾ യാതൊരു മടിയുമില്ലാതെ തന്നെ അർജുൻ അവന്റെ കൂടെ ചെന്നു. അങ്ങോട്ടുള്ള ആ യാത്രയിൽ ഗായത്രിയേ കുറിച്ചും അവളുടെ മകളെ കുറിച്ചും തന്റെ ഏട്ടന്റെ കൂടെ അവരുടെ ജീവിതം എന്ത് മാത്രം ദുരിതങ്ങൾ സമ്മാനിച്ചു എന്നുമെല്ലാം ഒന്ന് പോലും വിട്ട് കളയാതെ കാശി അർജുനെ പറഞ്ഞു കേൾപ്പിച്ചു. രാജ ശേഖരൻ തന്നെ എല്ലാം അവനോട് പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും അർജുൻ ക്ഷമയോടെ കാശിയെ കേട്ടിരുന്നു. ജീവനെപ്പോലേ താൻ സ്നേഹിച്ചിട്ടും ആ സ്നേഹത്തിനോരു ചവറിന്റെ വില പോലും തരാതെ മാറ്റാർക്കൊപ്പമോ ഓടി പോയ ഭാര്യയേ കുറിച്ച് പറയുമ്പോൾ അവന്റെയും കണ്ണ് ചുവന്നു കലങ്ങിയിരുന്നു. പാതിയായവർ ഏൽപ്പിച്ച മുറിവ്.. അതിൽ പരസ്പരം മരുന്നാകാൻ അവർക്ക് കഴിയട്ടെ എന്ന് മാത്രമായിരുന്നു കാശിയുടെ ഉള്ളിൽ. എന്നാൽ ഉള്ളിലെ ടെൻഷനും ആശങ്കയുമൊക്കെ കാശിയിൽ ഇറക്കി വെച്ചോന്ന് ശ്വാസമെടുക്കാൻ വെമ്പി നിൽക്കുന്നവൾക്ക് മുന്നിലേക്ക് അവൻ അർജുന്റെ കയ്യും പിടിച്ചാണ് കയറി ചെന്നത്. വരുമ്പോൾ കല്ലു മോളെ കൂടി കൊണ്ട് വരണേ എന്ന് കാശി ഗായത്രിയോട് പ്രതേകിച്ചു പറഞ്ഞിരുന്നു. അതേതായാലും നന്നായി. അർജുന് ആ കുഞ്ഞിനോടുള്ള മനോഭാവം തെളിവുകൾ സഹിതം വളരെ കുറച്ച് നേരം കൊണ്ട് തന്നെ ഗായത്രിക്കു ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. വന്നപ്പോൾ മുതൽ അർജുൻ കല്ലു മോളോടാണ് കൂട്ടാവാൻ ശ്രമിച്ചത്. അവളോടാണ് കൂടുതൽ സംസാരിക്കാൻ ശ്രമിച്ചത്. അവളുടെ കയ്യിലാണ് സ്നേഹത്തോടെ ചേർത്ത് പിടിച്ചത്. അതവന്റെ അഭിനയമല്ല ഏട്ടത്തി.. അവന്റ കണ്ണിലുണ്ടത്. ആരൊക്കെ കൂടെ ഉണ്ടേലും ഒരു കുഞ്ഞിന് അതിന്റെ അച്ഛൻ കൂടെയുണ്ടാവും എന്നുള്ള ഉറപ്പുണ്ടല്ലോ.. അത് ഒരുപാട് വലുതാണ്.. " അർജുനോട് എന്തോ കൊഞ്ചി പറയുന്ന കല്ലു മോളെ നോക്കി അത് പറയുമ്പോൾ പ്രായപൂർത്തിയായി കഴിഞ്ഞ ശേഷവും അച്ഛൻ നഷ്ടം വന്നപ്പോൾ ഉള്ളുലഞ്ഞു പോയൊരു കുഞ്ഞി ചെക്കന്റെ മനസ്സായിരുന്നു കാശിക്ക്. ഏട്ടത്തിയെ കുറിച്ചെല്ലാം അർജുന് അറിയാം.. അവനെ കുറിച്ചെല്ലാം ഏട്ടത്തിക്കും അറിയാം എന്ന് തന്നെയാണ് എന്റെ വിശ്വാസം. തത്കാലം അത് മതി.. പരസ്പരം ഒരു കൂട്ടാവാൻ ഇത്രേം അറിവൊക്കെ മതിയെന്നേ.. " കണ്ണിൽ ആശങ്കയും ഭയവുമൊക്കെ വിട്ടോഴിഞ്ഞങ്കിലും യാതൊരു ഭാവമാറ്റാവും ഇല്ലാതെ തന്നെ നോക്കുന്ന ഗായത്രിയേ അവനൊന്ന് കൂടി ചേർത്ത് പിടിച്ചു. "കഴിഞ്ഞു പോയതെല്ലാം പോയത് തന്നെയാണ്. ഇനി അതൊന്നും ഓർക്കണ്ടാ. ആ വിഴുപ്പ് ഭാണ്ഡത്തിന്റെ ഭാരം എന്റെ ഏട്ടത്തി കൊണ്ട് നടക്കേം വേണ്ട. ഞാനും അങ്കിളും പരമാവധി അന്വേഷണം നടത്തി അർജുൻ ഏട്ടത്തിക്ക് ഓകെയാവും എന്ന് മനസ്സിലായ ശേഷമാണ് ഇങ്ങനൊരു തീരുമാനം പറയുന്നത്. ഇനിയെല്ലാം നമ്മുക്ക് വിധിക്ക് വിട്ട് കൊടുക്കാം . ചിലപ്പോഴെല്ലാം അതും വേണ്ടി വരും. എന്തായാലും ഏട്ടത്തി നന്നായി ഇരിക്കണേ എന്ന് തന്നെയാണ് ഞങ്ങൾക്ക്. കല്ലു മോൾക്ക് അച്ഛൻ വേണം. ഏട്ടത്തിക്കൊരു തുണയും വേണം. അതിൽ കൂടുതലൊന്നും ഓർക്കേണ്ട. കേട്ടോ.. " കാശി അലിവോടെ ഗായത്രിയേ അവനിലേക്ക് ചേർത്ത് പിടിച്ചു. കല്ലു മോളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് റോഡിന്റെ ഇങ്ങേ സൈഡിൽ നിന്നും ചിരിയോടെ വരുന്ന അർജുന്റെ നേരെയായിരുന്നു ഗായത്രിയുടെ കണ്ണുകൾ അപ്പോഴും. ആ കുഞ്ഞ് മുഖത്ത് കാണുന്ന സന്തോഷം.. ചിരി.. അതിന്റെ തിളക്കം. അതായിരുന്നു അവളുടെ ഉള്ളിലെ തീരുമാനത്തിൽ മാറ്റം വരുത്താൻ കാരണമായതും .. ♥️♥️ പഠിക്കാൻ എന്നും പറഞ്ഞോണ്ട് നീ കോളേജിൽ പോയത് ഇതിനായിരുന്നോടീ.. " കാശി കണ്ണുരുട്ടി കൊണ്ടത് ചോദിക്കുമ്പോൾ അമ്മു അവനെ നോക്കി മുഖം ചുളിച്ചു. "ഞാൻ.. എനിക്കൊന്നും അറിയില്ലായിരുന്നു.. പിന്നെ.. അറിയില്ലായിരുന്നു.. ഞാനങ്ങു വിശ്വസിച്ചു. അവളാ പറയുന്നത് തന്നെയാണ് സത്യം എന്നറിഞ്ഞിട്ടും കാശി വെറുതെ അവളെ ചൊടിപ്പിക്കുകയാണ്. അത്തറിഞ്ഞത് കൊണ്ട് തന്നെ ഒരു ചിരിയോടെയാണ് ശിവ അവരെ നോക്കുന്നത്. കാർത്തുവും ചിരിയോടെ ആ അരികിൽ തന്നെയുണ്ട്. സത്യം കാശ്യേട്ട.. അങ്ങേർക്ക് ഇങ്ങനൊരു പ്രേമം തലക്ക് പിടിച്ചു കിറുങ്ങി നടപ്പാണെന്ന് ഇവിടെ വന്നപ്പോഴാ സത്യമായും ഞാൻ അറിഞ്ഞത്.." അവരെല്ലാം തന്നെ തെറ്റ് ധരിച്ചു പോയോ എന്നൊരു കുഞ്ഞ് ആശങ്കയോടെയാണ് അമ്മു അവന്റെ കയ്യിൽ പിടിച്ചു കൊണ്ടത്തരം പറഞ്ഞത്. ചുമ്മാ നുണ പറയല്ലേ അമ്മൂസ്.. നീ പറഞ്ഞിട്ടാണ്.. അത് കൊണ്ട് മാത്രമാണ് ആ അമൽ അവന്റെ പേരെണ്ട്സിനെയും കൂട്ടി ഇങ്ങ് പെണ്ണ് കാണാൻ വന്നത്. എന്നിട്ട് അവളുടെ ഒരു അഭിനയം. ഒന്ന് നിർത്തേടി.. " കാശി ചിരി ഒതുക്കി പിടിച്ചു കൊണ്ടവളെ നോക്കി. അമ്മുവിന്റെ കോളേജിന്റെ ഓപ്പോസിറ്റ് സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന അമൽ പ്രഭാകരൻ.. അവൻ ഇന്നാ വീട്ടിൽ അവളെ പെണ്ണ് കാണാൻ വന്നതിന്റെ ബാക്കി കാര്യങ്ങളാണ് അവിടെ നടക്കുന്നത്. അങ്ങനൊരു ആലോചന വന്നപ്പോൾ തന്നെ.. അത് അമ്മുവിനെ അറിയിക്കാതെ അമലിനെ കുറിച്ച് ശിവയും കാശിയും നന്നായി അന്വേഷണം നടത്തിയിരുന്നു. ഇഷ്ടം അമലിന്റെ മാത്രമാണെന്ന് അവർക്കപ്പോൾ തന്നെ മനസ്സിലാവുകയും ചെയ്‌തു. കുറ്റം ഒന്നും പറയാനില്ലാത്ത ഒരു ചെരുപ്പക്കാരൻ. യാദൃശ്ചികമായി അമ്മുവിനെ കണ്ടൊരു ദിവസം തോന്നിയ ആകർഷണം. അതവന്റെ മനസ്സിൽ കൊണ്ടൂ. അവളോട് പറയുന്നതിനും മുൻപ് അതൊരു ആലോചനയായി മുന്നോട്ട് കൊണ്ട് പോയതും അവൻ തന്നെയാണ്. ഞാൻ സത്യം പറഞ്ഞതാ.. അയാളെ ഞാൻ കണ്ടിട്ട് കൂടിയില്ല ഏട്ടാ.. " അമ്മു വീണ്ടും കാശിയുടെ കയ്യിൽ അമർത്തി പിടിച്ചു. ഇപ്രാവശ്യം അവളുടെ സുന്ദരമായ കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. അതിൽ പിന്നെ കാശിയും കളി വിട്ടു കൊണ്ടവളെ അവനോട് ചേർത്ത് പിടിച്ചു. "ഏട്ടന്റെ മോൾക്കവനെ ഇഷ്ടമായോ.. അത് പറഞ്ഞേ..ഏട്ടനറിയാലോ എന്റെ മോള് മിടുക്കി കുട്ടിയാണ് എന്ന്.. കാശി ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ എത്ര പെട്ടന്നാണ് അവളുടെ മുഖത്തൊരു നാണചുവപ്പ് പടർന്നത്. അത് കാണെ കാശ്ശിയും ശിവയും പരസ്പരം നോക്കി.. മനസ്സ് നിറഞ്ഞൊരു തൃപ്തി ഉണ്ടായിരുന്നു ആ നോട്ടത്തിൽ.. 💜💜 ഇപ്പൊ ശിവ പറഞ്ഞ ഈ ഇഷ്ടത്തെ കുറിച്ച് ഞങ്ങൾക്കൊന്നും അറിയില്ലന്നാണോ നിങ്ങള് കരുതിയത്.. ഏഹ്.." ചിരിയൊന്നുമില്ലാതെ ജോഷി അത് ചോദിക്കുമ്പോൾ അത് വരെയും അവനിൽ വേറിട്ട് കണ്ടിരുന്ന ഹൃദയം നിറഞ്ഞ സൗഹൃദമൊന്നും തന്നെ ശിവ ആ മുഖത്തു കണ്ടില്ല. അവന് മാത്രമല്ല. അവനരികിൽ നിൽക്കുന്ന ജോമോനും ഏറെക്കുറെ ആ ഭാവം തന്നെയാണ്. അത് തന്നെയാണ് ശിവയുടെ നെഞ്ചിടിപ് ഒരുപാട് കൂട്ടിയതും. ഒത്തിരി ആലോചനകൾക്ക് ശേഷം.. സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ഇനിയെല്ലാം തുറന്നു പറയാൻ അവനൊരു ദിവസം തിരഞ്ഞെടുത്തത്. അമ്മുവിന്റെ വിവാഹം കഴിഞ്ഞു ഉടനെ തന്നെ നിനക്കും നോക്കണം. വീട്ടിൽ ആളില്ലാതായി വീടുറങ്ങി പോകും എന്ന് അമ്മുവിന്റെ നിച്ഛയം ഉറപ്പിച്ച ദിവസം മുതൽ ശിവയുടെ അമ്മ പറയുന്നുണ്ട്. അന്നത്തെക്ക്അവൻ അകലം കണ്ടോന്ന് തുഴഞ്ഞു വെച്ചതാണ്. ഇന്നവൻ വീട്ടിലോട്ട് വരുമെന്നും ഇച്ചായൻമാരോട് തന്നൊടുള്ള ഇഷ്ടത്തിനെ കുറിച്ച് സംസാരിക്കുമെന്നും അറിയാവുന്ന മിത്രയുടെ അവസ്ഥ അതിനേക്കാൾ ദയനീയമാണ്. കുറച്ചു നേരം കൊണ്ടവൾ വിളിക്കാത്ത ദൈവങ്ങളില്ല. നേരാത്ത നേർച്ചകളില്ല.. പറയ്യ് ശിവ.. ജോഷി തനിക്കു മുന്നിൽ പകച്ചു നിൽക്കുന്നവനോട് ഗൗരവത്തോടെ തന്നെ ചോദിച്ചു. ജോഷി. ഞാൻ.. " ശിവ അവന്റെയാ നോട്ടം കണ്ടിട്ട് ഒന്ന് പതറി. ഞാനും ഇവനും എടുത്തോണ്ട് നടന്നു വളർത്തിയതാ ശിവ മിയയെ. അവളിലെ ചെറിയൊരു മാറ്റം പോലും ഞങ്ങൾക്ക് വളരെ പെട്ടന്ന് മനസ്സിലാവും. അങ്ങനെ ഉള്ള അവള്.. പ്രാണനെ പോലെ കൊണ്ട് നടക്കുന്നൊരു ഇഷ്ടമുണ്ടെന്ന് മനസ്സിലാക്കി എടുക്കാനാണോ പാട്.. എഹ്.. " ജോഷി നേർത്തൊരു ചിരിയോടെ അവന്റെ ചുമലിൽ ഒന്ന് തട്ടി കൊണ്ടത് പറയുമ്പോൾ ശിവയുടെ നെഞ്ചോന്ന് തുടിച്ചു. നെടുവീർപ്പോടെ.. സമാധാനത്തോടെ അവനൊന്ന് നീട്ടി ശ്വാസമെടുതു. പക്ഷേ ആ പ്രാണൻ. അതിവിടെ നിന്നിലാണ് അവൾ കൊണ്ടെൽപ്പിച്ചു തന്നതെന്നറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി പോയി.. കാരണം അങ്ങനൊന്നും ഞാനും ഇവനും പ്രതീക്ഷിക്കുന്നത് പോലുമില്ല. അത് പോലേയല്ലേ രണ്ടിന്റേം ഇവിടുത്തെ ആക്ട്.. " ജോഷി കളിയാക്കി കൊണ്ടത് പറയുമ്പോ ശിവയുടെ മുഖത്തും ചമ്മലാണ്. പറ്റി പോയതാണ് ഇച്ചായാ.. ക്ഷമിക്കണം. " തിരിച്ചു കിട്ടിയ ആത്മ വിശ്വാസത്തോടെ ശിവ ജോഷിയെ ഒന്നാഞ്ഞു പുണർന്നു വിട്ടു. കുറച്ചു നാളുകളായി അവന്റെ മനസ്സിൽ നീറി കൊണ്ടിരുന്ന വലിയൊരു പ്രശ്നത്തിലാണ് തീരുമാനം ആയിരിക്കുന്നത് ജോമോനും ചിരിയോടെ അവരെ തന്നെ നോക്കി അരികിലുണ്ട്. "എന്തായാലും പപ്പാ ഇപ്പൊ അറിയണ്ട കേട്ടോ.. അത് നിന്നെ ഇഷ്ടമാവില്ല എന്നത് കൊണ്ടല്ല.. അവരൊക്കെ പഴയ ആളുകളാണ്. ചിലതൊക്കെ അത്ര പെട്ടന്നൊന്നും അവർക്ക് അംഗീകരിച്ചു തരാൻ ആവില്ല. പക്ഷേ നമ്മുക്ക് നോക്കാം. ആരുടെ കൂടെ എന്നതിനേക്കാൾ ഞങ്ങളുടെ പെങ്ങൾ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കണം എന്നതാ ഞങ്ങൾക്ക് പ്രധാനം. അവളുടെ ഇഷ്ടം നീയാണ്. നീ ഞങ്ങൾക്ക് യോഗ്യനുമാണ്. അത് കൊണ്ട് തന്നെ പപ്പയോടു പതിയെ കാര്യം പറഞ്ഞു മനസ്സിലാക്കാം. നീ ടെൻഷൻ ആവണ്ടാ.." ജോഷിയുടെ വാക്കുകൾ.. അതേ അഭിപ്രായം തന്നെയാണ് ജോമോനും എന്നുള്ളത് അവന്റെ മുഖത്തുള്ള ചിരി കണ്ടറിയാം. ഏതായാലും ഒരായുസ്സ് കൊണ്ട് കൊടുത്തു തീർക്കാൻ കഴിയാത്ത നന്ദിയോടെ ശിവ അവരെ രണ്ടു പേരെയും ഹൃദയം കൊണ്ട് പുണരുമ്പോൾ അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു ഫോണിൽ അതെല്ലാം കേട്ട് കൊണ്ടിരുന്ന മിയയുടെ കണ്ണുകളും നിർവൃതിയുടെ നിറഞ്ഞു തൂവി. കൂടപ്പിറപ്പുകളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടവളുടെ ഹൃദയവും നിറഞ്ഞ കവിഞ്ഞു.. ഇതൊന്നും ഇപ്പഴേ അവളോട് പറയരുത് കേട്ടോ ശിവ.. ഈ പേരിൽ അവളെ കുറച്ചു വട്ട് കളിപ്പിക്കാൻ ഉള്ളതാ..അവളുടെ ഒരു പ്രേമം.. അതും ഞങ്ങളെ കണ്ണും വെട്ടിച്ചു കൊണ്ട്.. കാണിച്ചു കൊടുക്കുന്നുണ്ട്.." അതോർത്തു കൊണ്ട് ജോമോന് അപ്പഴേ ചിരി വരുന്നുണ്ട്. ശിവക്കും. കാരണം അവനറിയാലോ അവളെല്ലാം കേട്ടു ബോധിച്ചു നിൽപ്പാണെന്ന്. എങ്കിലും അവനത് ചിരിയോടെ തന്നെ സമ്മതിച്ചു കൊടുക്കുകയും ചെയ്തു.. 💥💥 ഒക്കെ ഗയ്‌സ്.. അപ്പോഴെല്ലാം പറഞ്ഞത് പോലെ.. നിങ്ങളെ എനിക്ക് വിശ്വാസമുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ കഴിവിൽ വിശ്വസിച്ചു കൊണ്ടെനിക്ക് നിങ്ങളുടെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് തരും എന്ന് തന്നെ ഞാൻ കരുതുന്നു.. " ഏറ്റവും പ്രൌഡിയോടെ തന്നെ കാശി ആ മീറ്റിംഗ് അവസാനിപ്പിച്ചു. അമ്പലപറമ്പിൽ അശോകന്റെ മരുമോൻ കൊള്ളാമല്ലോ എന്ന് വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൻ പറയിപ്പിച്ചു കഴിഞ്ഞതാണ്. അവന്റെയാ മിടുക്കിലും കഴിവിലും അശോകൻ കാണിച്ച വിശ്വാസം.. അത് വെറുതെ ആയില്ല. അവന്റ കഴിവിന്റെ പരമാവധി തന്നെ അവനവിടെ കാഴ്ച വെക്കുന്നുണ്ട്. അശോകനോട്‌ സഹകരിച്ച പോലെ തന്നെ ഓഫീസിലും മറ്റുള്ള സ്ഥാപനങ്ങളിലും ഉള്ളവർ കാശിയോട് സഹകരിക്കുന്നുമുണ്ട്. അതെല്ലാം അശോകന്റെ PA അപ്പപ്പോൾ തന്നെ അയാളെ അറിയിക്കുകയും ചെയ്യാറുണ്ട്. രണ്ടാഴ്ച കാശിയെ ഒപ്പം നിർത്തി അവൻ പഠിക്കേണ്ടതെല്ലാം കാണിച്ചു കൊടുത്തിട്ടാണ് അശോകനും തുളസിയും യാത്ര തിരിച്ചതും. ഒരുമാസം എന്ന് പറഞ്ഞു പോയവർ രണ്ടും മൂന്നും മാസം കഴിഞ്ഞാലും തിരിച്ചു വരുമെന്ന് കാശിക്കും ഉറപ്പൊന്നുമില്ല. അങ്ങോട്ട് വരും മുൻപ് ആ ബസ്സും അതിന്റെ ഡ്രൈവർ വേഷവും സീറ്റും മാത്രം കഫേർട്ട് സോൺ ആയി കണ്ടവനിന്ന് ആ ഓഫീസിൽ കൂടി അങ്ങനെ തോന്നും വിധമാണ്. തന്നെ കൊണ്ടിത് പറ്റുമോ എന്നൊരു ആശങ്ക അവിടെ ചെന്ന് കഴിഞ്ഞും ദിവസങ്ങളോളം അലട്ടി കൊണ്ടിരുന്ന പ്രശ്നം തന്നെയായിരുന്നു. ഇന്നിപ്പോൾ അതൊന്നുമില്ല. എന്തും എപ്പോഴും എങ്ങനെയും ചെയ്യാൻ തനിക്കു കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം അവനിലും വന്നു കഴിഞ്ഞു. അതിൽ ഏറ്റവും വലിയ റോൾ കാർത്തുവിനാണ്. കാരണം... അവനെ അതിന്റെ പേരിൽ കുറച്ചൊന്നുമല്ല അവൾ ആശ്വാസിപ്പിക്കേണ്ടി വന്നത്.. ഫോർമൽ ഷർട്ടിന്റെ മേലുള്ള കോട്ട് ഊരി മാറ്റി അത് തോളിൽ ഇട്ട് കൊണ്ടാണ് കാശി മീറ്റിംഗ്ഹാളിൽ നിന്നും പുറത്ത് കടന്നത്. നാല് മണിക്കന്റെ ഡ്യൂട്ടി തീരും കേട്ടോ "my love എന്നെഴുതി ചേർത്ത നമ്പറിൽ നിന്നും മെസ്സേജ് കണ്ടതും അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു. വരുമോ എന്നൊരു ചോദ്യമില്ല.. വരണം എന്നുള്ള ആക്ഞ്ഞയുമില്ല. വരില്ലേ എന്നുള്ള ആശങ്ക.. അതൊട്ടുമില്ല.. പകരം.. ആ നേരം.. താനവിടെ ഉണ്ടാവും എന്നുള്ള വിശ്വാസമായിരുന്നു ആ മെസ്സേജ്. കാശിക്ക് ഹൃദയം വിങ്ങി. അതവളോടുള്ള പ്രണയം കൊണ്ടാണ്.. ചുറു ചുറുക്കോടെയാണ് കാറിലേക്ക് കയറിയത്. അവളോരുവളുടെ ഓർമ.. അതൊരു ചിരിയായി ചുണ്ടിലപ്പോഴും ബാക്കിയുണ്ട്.. 💜💜 വൃത്തിയായി കൈയ്യൊക്കെ മടക്കി വെച്ച നെവി ബ്ലു കളർ ഷർട്ടും..ഓഫ് വൈറ്റ് ഫോർമൽ പാന്റും.. അടിപൊളി ലുക്കിൽ അവനങ്ങനെ തന്നെ കാത്ത് നിൽകുന്നത് കാണെ.... കാർത്തുവിനൊരു തിളക്കം. എങ്കിലും... ജീൻസും കാക്കി ഷർട്ടും തോളിലൊരു തോർത്തും.പിന്നെ അവന്റെ ഒടുക്കത്തെ ഗൗരവവും. ഇതിലും ഭംഗി ആ കാശിക്കു തന്നെയായിരുന്നു. അവനെ അങ്ങനെ കാണാനാണ് അവൾക്കെപ്പോഴും കൊതി.. തീരാത്തൊരു കൊതി. കാറിൽ ചാരി കൈ കെട്ടി നിൽക്കുന്ന കാശിക്ക് നേരെ കാർത്തു ഓടി വന്നു. പതിയെ വാ വീഴും.." ആ വരവ് കണ്ടതും ചിരിയോടെ അവനോർമ്മിപ്പിച്ചു. മീറ്റിംഗ് എങ്ങനുണ്ടായിരുന്നു.. " അവളാദ്യം തന്നെ അതാണ്‌ ചോദിച്ചത്. "കാശിനാഥനാണ് മാഡം.." അവനൊരു ഗൗരവത്തോടെ.. അവളെ നോക്കി. "അതേ.. ന്റെ കാശി നാഥൻ മുത്താണ്.." അവളവനെ കെട്ടിപ്പിടിക്കാൻ ആഞ്ഞു. ഹോസ്പിറ്റൽ ആണെടി.. കാറിലേക്ക് കയറിക്കെ നീ.. " തിരക്ക് കൂടിയ അവിടെ ഒന്ന് നോക്കി കൊണ്ട് അവൻ ഗൗരവത്തോടെ പറയുമ്പോൾ ആ മുഖം വീർത്തു. "എന്റെ ദൈവമേ.. ഈ സ്വഭാവം വെച്ചോണ്ട് ഇതെങ്ങനെ ഡോക്ടർ ആയെന്ന എനിക്ക്.. കാശിയുടെ ആത്മഗതം. പക്ഷേ അവനറിയാം.. ജോലി കാര്യം വരുമ്പോൾ കാർത്തിക അശോകൻ പക്കാ ആണെന്ന്. അവളിപ്പോൾ ആ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട് രണ്ടു മാസത്തോളമായി. "നിന്റച്ഛൻ വിളിച്ചിരുന്നോ." കാറിലേക്ക് കയറി ഇരുന്നു കൊണ്ട് കാശി ചോദിച്ചു. പിണക്കം വിടാതെ അവളൊന്ന് മൂളി. "അങ്ങേര് ഈ കൊല്ലം നാട്ടിൽ വരുന്നുണ്ടോ ആവോ..വല്ലോം പറഞ്ഞോ നിന്നോട്." അവനും മുഖം വീർപ്പിച്ചു. എത്രയൊക്കെ ആയാലും അശോകൻ വന്നിട്ട് ഇതെല്ലാം അയാളെ തിരികെ ഏല്പിച്ചിട്ട് സ്വസ്ഥമാകണം എന്ന് തന്നെയാണ് അവന്നപ്പോഴും. ശിവയാണ് ഇപ്പൊ കുഞ്ഞാറ്റ ബസ് അടക്കം ഉള്ളതെല്ലാം മാനേജ് ചെയ്ത് കൊണ്ട് പോണത്. അശോകനോട്‌ ചോദിച്ചിട്ട് ആ ഏരിയ മൊത്തത്തിൽ കാശി അവനെ ഏല്പിച്ചു കൊടുത്തതാണ്. പക്ഷേ അതറിയുന്ന അശോകൻ വരാൻ വൈകുന്നത് എന്നറിയാവുന്ന കാർത്തു അത് കേട്ട് പിണക്കം പോലും മറന്നിട്ട് ഉറക്കെ ചിരിച്ചു. കാശി അവളെ ഒന്ന് തുറിച്ചു നോക്കി. "അച്ഛനും മോളും കൂടി ചേർന്നുള്ള കള്ളത്തരം എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ.." മറുപടിയൊന്നും പറയാതെ കാർത്തു കാശിയുടെ തോളിലേക്ക് ചാഞ്ഞു.. അവനാ നെറുകയിൽ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു.. 💜💜 കാശി.. സ്റ്റേജിൽ നിന്നും ശിവ ഉറക്കെ വിളിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഇനിയും തീരാത്ത തിരക്കുകളുമായി ഓടി നടക്കുന്നവൻ തിരിഞ്ഞു നോക്കി. ഇപ്പൊ വരാം ശിവ. ഇത് കൂടിയൊന്ന്.. അവനൊരു ചിരിയോടെ മുണ്ടും മടക്കി കുത്തി വീണ്ടുമാ തിരക്കിലേക്ക് അലിഞ്ഞു ചേർന്നു. അമ്മുവിന്റെയും ശിവയുടെയും കല്യാണമാണ് അതങ്ങനെ ഒരു ദിവസം നടത്തിയാൽ മതിയെന്ന് അവന്റെ അമ്മയുടെ ആഗ്രഹമാണ്. മിയയുടെ കാര്യം കാശിയാണ് ശിവയുടെ വീട്ടിൽ അവതരിപ്പിച്ചത്. വിചാരിച്ചത് പോലെ തന്നെ.. അവർക്കവളെ ഒന്നങ്ങോട്ട് കിട്ടിയാൽ മതി എന്നുള്ളത്രയും ആവേശമാണ്. മിയയുടെ വീട്ടിൽ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഒരുപാട് പേരുടെ ഓമനയായിരുന്ന മിയക്ക് അന്യ ജാതിയിൽ നിന്നൊരു ചെക്കൻ.. അതും പ്രേമം. ഹാലിളകാൻ പഴമയുടെ പ്രൌഡി കെട്ടിപിടിച്ചു കഴിയുന്ന പുരാവസ്തു പ്രമാണിമാർക്ക് വേറെ വല്ലതും വേണോ.. അതാ തറവാട്ടിൽ അത്ര പെട്ടന്നൊന്നും ദഹിച്ചില്ല. പഴമക്കാരുടെ വാശിയും ദേഷ്യവും പിന്നെ വേണ്ടാത്ത കുറച്ചു കടും പിടുത്തങ്ങളും. ഐസക്കിനും റീനക്കും കാര്യമായ എതിർപ്പ് ഇല്ലാത്തത്തിനാലും ജാതിയും മതവും വിട്ട് ചിന്തിച്ചു നോക്കിയാൽ ശിവയോളം നല്ലൊരാളെ അവർക്ക് മകൾക്ക് സമ്മാനിക്കാൻ കഴിയില്ല എന്നുറപ്പുള്ളത് ക്കൊണ്ടും.. പിന്നെ അവളുടെ ഇച്ചായൻസ്‌ വാക്ക് പാലിക്കാൻ അഹോരാത്രം പ്രയക്നിച്ചത് കൊണ്ടും... അവർക്കവർ സ്വന്തമായി.. ഇന്ന് നീ കല്യാണചെക്കൻ മാത്രമാണ്.. അത് മാത്രം ആയാൽ മതി. ബാക്കി എല്ലാം ഞാൻ നോക്കി കൊള്ളാം എന്നും പറഞ്ഞു കൊണ്ട് ഒരാഴ്ച മുൻപ് ഓട്ടം തുടങ്ങിയതാണ് കാശി.. പലപ്പോഴും ശിവ അവനെ ശാസിച്ചു.. അത്രയും കഷ്ടപാട് തന്നെയാണ് അവന്. അശോകൻ തിരിച്ചു വന്നിട്ടുണ്ട്. പക്ഷേ അയാളെ പിന്നെയാ ഓഫീസിന്റെ പരിസരത്ത് പോലും കണ്ടിട്ടില്ല. ഒന്ന് രണ്ടു പ്രാവശ്യം കാശി അങ്ങോട്ട് ഓർമ്മിപ്പിച്ചപ്പോഴും അതൊക്കെ ഇനി നീ നോക്കിയ മതിയെടാ.. എനിക്കീ ട്രിപ്പ് പോയി ഹരം കയറി എന്നൊക്കെ പറഞ്ഞു കൊണ്ടയാൾ തീർത്തും ഒഴിഞ്ഞു മാറിയതോടെ.. ആ മനസ്സിൽ എന്താണെന്ന് തിരിച്ചറിവ് വന്ന അവൻ പിന്നെ എതിർപ്പൊന്നും പറയാതെ അതിന് നിന്നു കൊടുത്തു. അപ്പോഴേക്കും ബിസിനസ് തന്ത്രങ്ങളുടെ കിടപ്പ് വശം അശോകനേക്കാൾ നന്നായി കാശിയും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.. നാടടക്കി വിളിച്ചൊരു കല്യാണം. കാശ്ശിക് വേണ്ടപ്പെട്ടവരെ അവൻ തന്നെയാണ് വിളിച്ചത്. സ്വന്തം കല്യാണത്തിന് വിളിച്ചു കൂട്ടാൻ പറ്റാത്ത സങ്കടം കൂടി അവനങ്ങനെ തീർത്തു.. രാജശേഖരനും കുടുംബത്തിനും ഒപ്പം തന്നെയാണ് അർജുൻ വന്നത് എന്നുള്ളത് അവന് ഏറെ സന്തോഷം തോന്നിപ്പിച്ച കാഴ്ചയാണ്. കല്യാണം വരെയും എത്തിയില്ലേലും അർജുന്റെ കാര്യത്തിൽ ഗായത്രിയിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.. ഉല്ലാസിന്റെ കൂടെ സന്തോഷത്തോടെയാണ് കാവ്യ വന്നത്. കാശിയുടെ കൈ ചൂടറിഞ്ഞ ഉല്ലാസ് ഇനിയും ഒരു വട്ടം കൂടെ അതൊന്നും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് സ്വഭാവത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തിയെന്ന് കാശി നേരിട്ടറിഞ്ഞ സത്യമാണ്. ഭവ്യക്കിനിയും പഠിക്കാൻ പോണമെന്നു പറഞ്ഞപ്പോൾ കാർത്തുവാണ് അവൾക്കിഷ്ടാമുള്ള കോഴ്സിനു കൊണ്ട് പോയി ചേർത്തതും.. അവളതിൽ തിരക്കിലാണ്. എങ്കിലും കല്യാണത്തിന് വന്നിട്ടുണ്ട്. വരണം എന്ന് ശിവ തന്നെയാണ് അവളെ ചെന്ന് കണ്ട് പറഞ്ഞത്. കഴിഞ്ഞു പോയതെല്ലാം ഒന്ന് പോലും വിടാതെ മനസ്സിൽ നിന്നും തൂത്തെറിഞ്ഞ ഭവ്യക്കവനോട് ഒരിത്തിരി പോലും ദേഷ്യമോ പരിഭവമോ ഇല്ല.. മൊത്തത്തിൽ എല്ലാത്തിനും എല്ലാവരും സന്തോഷത്തിലാണ്.. കാശ്യേട്ട... പിന്നിൽ നിന്നും അൽപ്പം ദേഷ്യം പുരണ്ട വിളി വന്നതോടെ കാശി തത്കാലം തിരക്കുകൾ മാറ്റി.. ഇളം മഞ്ഞ കളർ സാരിയിൽ അതീവ സുന്ദരിയായി.. കാർത്തു അവന് മുന്നിൽ മുഖം വീർപ്പിച്ചു നിന്നു. ആ സ്വഭാവത്തിന് മാത്രം അന്നും ഇന്നും പെണ്ണിന് യാതൊരു മാറ്റവുമില്ല. നീ കൊഞ്ചിച്ചു കുറെ കൂടി വഷളാക്കി എന്ന് തുളസിയും അശോകനും വരെയും പരാതി പറഞ്ഞു തുടങ്ങി.. സിറ്റി ഹോസ്പിറ്റലിൽ പേരെടുത്ത ഡോക്ടർ കാർത്തിക അശോകൻ കാശിക്ക് മുന്നിൽ നേഴ്‌സറി കുട്ടിയാണ്. ആ കുറുമ്പാണ് അവളിലെ ഭംഗി എന്നറിയാവുന്ന അവനും അതിനൊപ്പിച്ചു നിന്ന് കൊടുക്കും. കല്യാണത്തിന് ശേഷം വർഷം ഒന്ന് കഴിഞ്ഞിട്ടും കാണുന്നവർക്ക് അവരപ്പോഴും പ്രണയിതാക്കൾ മാത്രമാണെന്ന് തോന്നും വിധം... "ഇത്രേം സുന്ദരി ആയി ഒരുങ്ങിട്ട് ഈ മോന്ത ഇങ്ങനെ പിടിക്കാതെ ന്റെ കുഞ്ഞാറ്റ കിളി നീ.." കാശി ഇടം വലം നോക്കി കൊണ്ട് അവളോട് ചേർന്നു നിന്നു. പോ.. ഞാൻ മിണ്ടൂല.. അത് വെറുതെ.. ഞാനൊന്ന് ചേർന്നു നിന്ന അതിനേക്കാൾ സ്പീഡിൽ എന്നിലേക്ക് ചാഞ്ഞു വരുന്ന നീയോ.. " കാശി അവളെ കളിയാക്കി.. അത് തന്നെയാണ് സത്യം.. അടുപ്പിച്ചു ഒരു മണിക്കൂർ പോലും അവനോട് പിണങ്ങിയിരിക്കാൻ അവൾക്കപ്പോഴും കഴിയില്ല. "പറയ്യ്.. ഇന്നെന്താ പ്രശ്നം.." "എല്ലാവരും സ്റ്റെജിൽ കയറി ഫോട്ടോ എടുത്തു.. ഞാൻ മാത്രം ഇല്ല.." കൊച്ചു പിള്ളേരെ പോലുള്ള ആ പറച്ചിൽ കേട്ടിട്ട് കാശിക്ക് ചിരി വന്നു. "അതെന്തേ ന്റെ കുഞ്ഞാറ്റ കിളി പോവാഞ്ഞേ.." അവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കുന്നതിനിടെ തന്നെ കാശി ചോദിച്ചു. "ഞാൻ ഒറ്റക്കോ.." കാർത്തു അവനെ തുറിച്ചു നോക്കി. "ഞാൻ ഉള്ളപ്പോഴോ.. വന്നേ.. നിനക്ക് വേണ്ടത്രേം ഫോട്ടോ എടുത്തിട്ട് തന്നെ ബാക്കി കാര്യം..." അവളോട് കൊഞ്ചി പറഞ്ഞു കൊണ്ടവൻ ശിവയുടെ അരികിലേക്ക് ചെന്നു.. സെറ്റല്ലേ ഡാ.. " കാർത്തുവിനോപ്പം തന്നെ കാശി ശിവയെയും കോർത്തു പിടിച്ചു.. ഹൃദയം നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അതിമനോഹരമായ ഒരു ഫ്രയിമിൽ അതങ്ങനെ പതിഞ്ഞു നിന്നു... ഏറ്റവും മനോഹരമായി തന്നെ... ഇനി തുടരില്ല കേട്ടോ.. പറഞ്ഞില്ല അറിഞ്ഞില്ല എന്നൊക്കെ നിങ്ങൾ പരാതി പറയും.. എനിക്കറിയാം.. പക്ഷേ ഒന്നോർത്തു നോക്കൂ.. എപ്പോഴും ഞാൻ പറയുന്നത് പോലെ തന്നെ ഇനിയിവിടെ പങ്ക് വെക്കാൻ വിശേഷങ്ങൾ ഒന്നുമില്ല. ശിവയുടെയും മിയയുടെയും ലൈഫിലൊരു ട്രാജഡി.. കാശ്ശിക്കും കാർത്തുവിനും കുഞ്ഞ്.. പിന്നെയും വലിച്ചു നീട്ടാൻ വേണ്ടി മാത്രം എഴുതുന്ന സീനുകൾ...ഇതൊക്കെ എഴുതി ഇനിയും വലിച്ചു നീട്ടാൻ എനിക്ക് തോന്നുന്നില്ല. ഇപ്പൊ തന്നെ കുറച്ചു ഓവറായോ എന്നാ എനിക്ക്.. വില്ലന്മാരെ ഇനിയീ പാർട്ടിൽ കൊണ്ട് വന്നിട്ടില്ല. സന്തോഷത്തോടെ തന്നെ പിരിയട്ടെ എന്ന് തോന്നിയിട്ടാണ്.. ആരെയും വിട്ട് പോയിട്ടില്ല എന്ന് കരുതുന്നു. ഇനി അങ്ങനെ ആരേലും ഉണ്ടേൽ നിങ്ങൾ നിങ്ങളുടെ ഭാവന പോലങ് ഊഹിച്ചോ ട്ടാ.. ഞാൻ ഉദ്ദേശിച്ചതിലും ഭംഗിയായി തന്നെ എനിക്കിത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷമുണ്ട്.. അതിനോടൊപ്പം തന്നെ കാശി ഇനി കൂടെയില്ല എന്നുള്ള സങ്കടവും ഉണ്ട്.. ലാസ്റ്റ് പാർട്ടാണ്.. പറ്റും പോലൊക്കെ റിവ്യൂ ഇടണം.. അതാണ് സന്തോഷം.. രണ്ടു കഥകൾ കൂടി തുടങ്ങി വെച്ചിട്ടുണ്ട്. അതിനൊപ്പവും ഉണ്ടാവും എന്ന് തന്നെ കരുതുന്നു.. സ്നേഹത്തോടെ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif💜💜💜 #💞 പ്രണയകഥകൾ #📔 കഥ
37 shares

More like this