novel
5 Posts • 2M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _38 ✍️ രചന - Aniprasad. തന്നോട് ചേർന്ന് നിൽക്കുന്ന അമ്പിളിയുടെ മുഖത്തേയ്ക്ക് എസ്തപ്പാന്റെ നോട്ടം വീഴുന്നത് കണ്ട് ഒരു കൈകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു കരുണൻ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. അമ്പിളിയെ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടെന്ന് അവനു തോന്നി. "നിന്റെ നിഴലിലല്ല, ഈ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയി നീയിവളെ ഒളിപ്പിച്ചു നിർത്തിയാലും ഇവളെന്റെ കയ്യിൽ തന്നെ വീഴുമെടാ... ആ നിമിഷത്തിന് വേണ്ടി കാത്തിരുന്നോ കരുണാ നീ... അന്ന് നിനക്കിവളെ രക്ഷിച്ചെടുക്കാൻ പറ്റുമെങ്കിൽ രക്ഷിയ്ക്ക് നീ.." ചെകുത്താൻ പല്ലിളിയ്ക്കും പോലെ എസ്തപ്പാൻ ചിരിച്ചു. "ഡാ..." കരുണൻ അലറിക്കൊണ്ട് മുഷ്ടി ചുരുട്ടി അവന്റെ മുഖത്തിടിയ്ക്കാനായി കയ്യോങ്ങി കൊണ്ട് വന്നെങ്കിലും അവന്റെ ചുരുട്ടിയ മുഷ്ടി എസ്തപ്പാന്റെ മുഖത്തിന്‌ തൊട്ട് മുൻപിലെത്തി നിന്നു വിറച്ചു. കാറ്റിലും പേമാരിയിലും ഉലയാതെ നിൽക്കുന്ന മഹാ മേരു പോലെ എസ്തപ്പാൻ മുഖം ഒന്ന് ചലിപ്പിയ്ക്ക പോലും ചെയ്യാതെ അവിടെ തന്നെ നിന്നു. "എന്താടാ നിർത്തിക്കളഞ്ഞത്.. നിനക്കെന്നെ തല്ലണോ.. തല്ലെടാ..." എസ്തപ്പാൻ ഇരു കൈകളും കൊണ്ട് അതി ശക്തമായി കരുണന്റെ നെഞ്ചിൽ പിന്നോട്ട് തള്ളിയെങ്കിലും അവൻ ഒരിഞ്ച് പോലും അവിടെ നിന്നും ചലിച്ചില്ല.. "നിനക്കെന്നെ കൊല്ലണോടാ കരുണാ.. എങ്കിൽ ദാ നിൽക്കുന്നു നിന്റെ മുമ്പിൽ പുതിയ അവതാരം.. എസ്തപ്പാൻ.. കൊന്നോ നീ.. കൊല്ലെടാ.." എസ്തപ്പാൻ പല്ലുകൾ കടിച്ചമർത്തി കൊണ്ട് അലറി. അവന്റെ അലർച്ചയെ പുറത്ത് വീശിയടിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഒച്ച വിഴുങ്ങിക്കളഞ്ഞു "നീയത് ചെയ്യണമെടാ കരുണാ.. എന്നിട്ട് നീ വീണ്ടും ജയിലിലേക്ക് പോകണം. പുറം ലോകംകാണാതെ നിന്റെ ജീവിതം ഇരുമ്പഴിയ്ക്കുള്ളിൽ തന്നെ ഉരുകി തീരണം...." വീണ്ടും കരുണന്റെ നെഞ്ചിൽ അവൻ ശക്തിയോടെ തള്ളാനായി കൈ നീട്ടിയതും കരുണൻ അവന്റെ ഇരു കയ്യിലും പിടിച്ചു പിന്നോട്ട് തള്ളിയ ശേഷം ഇടതു കൈ മടക്കി കൈത്തണ്ട കഴുത്തിനും, നെഞ്ചിനും ഇടയിൽ കുറുകെ വച്ച് അവനെ ഭിത്തിയോട് ചേർത്ത്‌ നിർത്തി. "ആരെയും തല്ലാനോകൊല്ലാനോ വന്നതല്ല, ജീവിയ്ക്കാൻ വന്നതാ വന്നതാ ഞാൻ... എന്റെ മകളോടൊപ്പo ജീവിയ്ക്കാൻ.. അതിന് നീയൊരു വിഘാതമായി എന്റെ മുൻപിൽ നിന്നാൽ,ഇസഹാക്കേ... കള്ള തെമ്മാടീ... തീർത്തു കളയേണ്ടി വന്നാൽ തീർത്തു കളയുക തന്നെ ചെയ്യും കരുണൻ... അറിയാമല്ലോ..."" കരുണൻ മുരണ്ടു. തനിയ്ക്ക് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ എസ്തപ്പാൻ കരുണന്റെ കയ്യിൽ പിടിച്ചു തന്റെ കഴുത്തിൽ നിന്ന് മാറ്റാൻ ഒരുശ്രമം നടത്തിയെങ്കിലും കരുണൻ തന്റെ ഇടതുകാൽ മുട്ട് അവന്റെ അടിവയറ്റിന് താഴെ കുത്തി നിർത്തി. "ചലിയ്ക്കരുതെന്ന് കരുണൻ പറഞ്ഞാൽ ചലിയ്ക്കരുതെന്ന് തന്നെയാ അതിന്റെ അർത്ഥം.. ഈ ലോകത്ത്‌ ആർക്കറിയില്ലെങ്കിലും നിനക്ക് അറിയാം.. ഈ ലോകത്ത്‌ നിന്റെ ജീവനെടുക്കാൻ ഏതെങ്കിലും ഒരു മനുഷ്യന് അർഹതയുണ്ടെങ്കിൽ അതിന് വിധിയ്ക്കപ്പെട്ടവൻ ഞാൻ തന്നെ ആയിരിക്കുമെന്ന്... അത് മറന്നു കൊണ്ട് നീയെന്റെ മുൻപിൽ വിളയാടല്ലേടാ തെണ്ടീ..." എസ്തപ്പാന്റെ കഴുത്തിൽ നിന്നുകൈമാറ്റിയിട്ട് അവന്റെ നെറ്റിയുടെ ഒത്ത മദ്ധ്യേ ഒരിടി കൊടുക്കാൻ കൈ ചുരുട്ടി കൊണ്ട് ചെന്ന് കരുണൻ ആ കൈ അവിടെ ചേർത്തു വച്ചു.. "ഇവിടെ, നിന്റെ മരണം എഴുതി ചേർത്തിട്ടുള്ള ഈ മർമ്മത്ത്‌ ഒരൊറ്റ ഇടിയുടെ ആവശ്യമേയുള്ളൂ ഇസഹാക്കേ നീ നരകത്തിലേക്ക് യാത്രയാകാൻ.. ജയിലും, ജീവപര്യന്തവുമൊന്നും കാട്ടി എന്നേ പേടിപ്പിച്ചാൽ കരുണൻ നിൽക്കില്ലെടാ.. അത് ചെയ്യേണ്ടി വന്നാൽ ഞാൻ ചെയ്തിരിയ്ക്കും.. നീയോ, നിന്റെ നിഴലോ, എന്റെയോ എന്റെ മകളുടെയോ പിന്നാലേ കൂടിയിട്ടുണ്ടെന്ന് എനിയ്ക്ക് ബോധ്യം വന്നാൽ ഒന്നുകിൽ നീ.. അല്ലെങ്കിൽഞാൻ... അല്ലാതെ നമ്മൾ രണ്ടുപേരും ഒരു മിച്ചു പിന്നെ ഈ ഭൂമിയിൽ ഉയിരോടെ ഉണ്ടാകില്ല.." "അത് നീയായിക്കോ കരുണാ.. എന്റെ കൈകൊണ്ട് നീ ചത്തു കെട്ടു പൊയ്ക്കോ. എനിക്കതാ ഇഷ്ട്ടം.. അതിന് വേണ്ടിയാ ഞാനീ നാട് തിരക്കിപ്പിടിച്ചു ഇവിടേയ്ക്ക് വന്നത്.. നിനക്ക് ബാക്കിയായതെല്ലാം കവർന്നെടുക്കാൻ.. അതിനി നിന്റെ മകളല്ല, നിന്റെ ജീവിതമല്ല, നിന്നെ കാത്തിരിയ്ക്കുന്ന നിന്റെ പെണ്ണല്ല, നീ കാൽകുത്തി നിൽക്കുന്ന മണ്ണ് വരെ ഞാൻ ദഹിപ്പിച്ചു കളഞ്ഞിരിയ്ക്കും... നിനക്കൊരു വാക്കുണ്ടെങ്കിൽ എനിയ്ക്കുമുണ്ടെടാ മറ്റൊരു വാക്ക്.." എസ്തപ്പാൻ, മിന്നലിന്റെ പശ്ചാത്തലത്തിൽ ദൂരെ,വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം പോലെ തെളിയുന്ന ചെമ്പൻ മലയിലേക്ക് വിരൽ ചൂണ്ടി... "നിന്റെ ഉയിരേടുക്കാൻ ഞാൻ ചെമ്പൻ മലയിറങ്ങി വരും കരുണാ... അതിന് മുമ്പേ എന്നേ ഇല്ലാതാക്കണമെന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ ചെമ്പൻ മല കയറി നിനക്ക് അവിടേയ്ക്ക് വരാം..." തന്റെ മുഖം കരുണന്റെ മുഖത്തിന്‌ തൊട്ടടുത്തെത്തിച്ചു അവൻ പറഞ്ഞു നിർത്തി.. പിന്നെ ഒരു തവണ കൂടി അമ്പിളിയുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് അവൻ മഴയിലേക്ക് ഇറങ്ങി നടന്നു. ഇടയ്ക്കിടെ തെളിയുന്ന മിന്നൽ വെളിച്ചത്തിൽ അവൻ മഴവെള്ളം തെറിപ്പിച്ചു കൊണ്ട് നടന്നു പോകുന്ന കാഴ്ച അവർക്ക് കാണാമായിരുന്നു. അൽപ്പ സമയത്തിന് ശേഷം അമ്പിളിയിൽ നിന്നൊരു ദീർഘ ശ്വാസം ഉയർന്നു. അതിശക്തമായൊരു കൊടുങ്കാറ്റ് വീശിയടിച്ചതിനു ശേഷമുള്ള ഒരു ശാന്തത അവിടെ നിറഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി. തന്റെ കയ്യിലിരുന്ന സിഗരറ്റ് ലൈറ്ററിലെടോർച്ച് വെളിച്ചം തീരെ നേർത്ത്‌ വന്നതോടെ അതൊന്ന് കുലുക്കി നോക്കിയ ശേഷം വെളിച്ചം അവൾ കരുണന്റെ മുഖത്തേയ്ക്ക് അടിച്ചു നോക്കി. "അത് കഴിഞ്ഞു.. ഇനി അതുകൊണ്ട് ഉപയോഗമില്ല... വാ നിന്നെ ഞാൻ വീട്ടിലേക്ക് എത്തിയ്ക്കാം.. ഇനി നീ തനിച്ച് നടന്നു പോകേണ്ട.നിന്റെ ബാഗോ ഫോണോ എന്തൊക്കെയോ അവിടെ റോഡിന്റെ സൈഡിൽ കിടപ്പുണ്ട്. അത് കണ്ടിട്ടാ നീ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്." കരുണൻ മുമ്പോട്ട് നടക്കാൻ തുടങ്ങിയപ്പോഴും അമ്പിളി അവന്റെ കയ്യിൽ നിന്നുള്ള പിടി വിട്ടില്ല. അവൾ നന്നായി ഭയന്നു പോയിട്ടുണ്ടെന്ന് അവന് തോന്നി. അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ റോഡിലേക്കുള്ള പടവുകൾ കയറി ചെന്ന് തന്റെ ബാഗും ഷാളും, മൊബൈൽ ഫോണും എടുത്തു. മൊബൈൽ അവൾ തിരിച്ചും മറിച്ചും നോക്കിയ ശേഷം നിരാശയോടെ ബാഗിന്റെ ഒരറയിലേക്ക് വച്ചു. "നശിച്ചു പോയി അത്. ഇനി അത് ഉപയോഗിയ്ക്കാൻ കൊള്ളില്ല." അവൾ തന്നത്താൻ എന്നോണം പറഞ്ഞു. "സാരമില്ല.. ആ ഫോണെല്ലാ അവന് നശിപ്പിയ്ക്കാൻ കഴിഞ്ഞുള്ളൂ..ജീവൻ തിരിച്ചു കിട്ടിയല്ലോ. സമാധാനിയ്ക്ക്.എന്നിട്ട് ദൈവത്തോട് നന്ദി പറഞ്ഞോ." ബാഗ് തന്റെ കയ്യിലേക്ക് വച്ചു നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അമ്പിളി അവന്റെ മുഖത്തേയ്ക്ക് നോക്കി. "എന്റെ മുഖത്തേയ്ക്ക് നോക്കി നിന്ന് മഴ നനയാതെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്കെടീ... ഒന്നോ രണ്ടോ മണിയ്ക്കൂർ കൊണ്ട് ഞാൻ മഴ നനയുവാ. എനിയ്ക്കൊരു മൂക്കിപ്പനി വന്നാൽ ഒരു തുള്ളി വെള്ളം തരാൻ പോലും ആരുമില്ല കൊച്ചേ.." "അത് കള്ളം.. ആരുമില്ലെന്ന് പറയല്ലേ.. ഗൗരി ചേച്ചിയില്ലേ.. തുള്ളി വെള്ളമൊന്നുമല്ല, കരുണേട്ടന് ഒരു പനി വന്ന് കിടപ്പായാൽ അടുത്തിരുന്ന് ശുശ്രുഷിയ്ക്കാൻവരെ ആളുണ്ട്.. എന്നിട്ടാ ഈ കള്ളം പറയുന്നത്.." "ങാ.. മതി മതി നിർത്ത്‌.. എന്നിട്ട് നീ വരുന്നുണ്ടെങ്കിൽ വാ." അവൻ പെട്ടന്ന് വിഷയം മാറ്റാൻ എന്നോണം പറഞ്ഞു. അമ്പിളി പിന്നെ കരുണനോട് ഒന്നും സംസാരിയ്ക്കാൻ നിൽക്കാതെ അവന്റെ പിന്നാലേ നിഴൽ പോലെ നടന്നു. കുറച്ച് മുമ്പ് വരെ താൻ ഭയത്തോടെയും വെറുപ്പോടെയും നോക്കി കണ്ട ഒരു മനുഷ്യനാണ് തനിയ്ക്കിപ്പോൾ വഴികാട്ടിയും, സംരക്ഷകനുമായി മുമ്പേ നടക്കുന്നത് എന്നോർക്കവേ അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു. താൻ ആ രാക്ഷസന്റെ കയ്യിൽ പെട്ടിട്ടുണ്ടെന്ന് അറിയാതെയോ, അതല്ലെങ്കിൽ ആ അഹങ്കാരി പെണ്ണിന് അത് തന്നെ വന്നോട്ടെ എന്ന് കരുതിയോ കരുണേട്ടൻ പോയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ നേരത്ത്‌ തന്റെ അവസ്ഥ.. താനിപ്പോൾ ഭൂമിയിൽ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്ന് പോലും ഉറപ്പില്ല.. ആജീവനാന്ത കാലം തനിയ്ക്ക് ദൈവ തുല്യനായ ഒരു മനുഷ്യനാണ് തനിയ്ക്ക് മുൻപേ നടക്കുന്നത്. വീടിന് കുറച്ച് അടുത്തെത്താറായതോടെഅമ്പിളി അവനെ വിളിച്ചു. "പറഞ്ഞോ.. മഴയത്ത്‌ നിന്ന് വർത്തമാനം പറയുന്നത് ഞാൻ നിർത്തി." "കരുണേട്ടന് അയാളെ മുമ്പേ അറിയാമോ കരുണേട്ടാ.." "ആരെ.." "ആ എസ്തപ്പാനെ.. നിങ്ങളുടെ സംസാരത്തിൽ നിന്ന് അയാളെന്തോ തെറ്റ് കരുണേട്ടനോട് ചെയ്തിട്ടുണ്ടെന്ന് വേണമല്ലോ മനസിലാക്കാൻ." "എസ്തപ്പാനോ.. ഇവനാണോ കടത്തുകാരൻ ലോപ്പസേട്ടൻ പറഞ്ഞ എസ്തപ്പാൻ.. ഇവനാരാ അങ്ങനൊരു പേര് നൽകിയത്.." "ഇവിടാരും ഇട്ടപേരല്ല കരുണേട്ടാ. അയാളോട് പേര് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ പേരാ എസ്തപ്പാൻ എന്ന്.." "അവന്റെ പേര് എസ്തപ്പാൻ എന്നല്ല. ഇസഹാക്ക്.. അതാണ് അവൻ. ഫോർട്ട് കൊച്ചിയിൽ ജനിച്ചു മട്ടാഞ്ചേരിയിൽ വളർന്നവൻ... അവന്റെ പേർക്ക് എത്ര ക്രിമിനൽ കേസുണ്ടെന്ന് അവനോ പോലീസിനോ പോലും അറിയില്ല., തട്ടിപ്പിലും, വെട്ടിപ്പിലും, മയക്കു മരുന്നിനും, പെണ്ണുകെസിനും ഒക്കെ ഒരുപാട് ബിരുദങ്ങൾ എടുത്തിട്ടുള്ളവനാ ഈ ചെകുത്താന്റെ സന്തതി. അവനെപ്പോലൊരുത്തനു കഴിയാൻ ഇവിടം തന്നെയാണ് സുരക്ഷിത താവളമെന്ന് അവനു തോന്നിക്കാണും." അവർ സംസാരിച്ചു കൊണ്ട് അമ്പിളിയുടെ വീടിന് മുമ്പിലെത്തി നിന്നു. മുറ്റത്തിന് താഴെകാൽ പെരുമാറ്റം കേട്ടിട്ടാകും വരാന്തയിൽ ചുരുണ്ട് കിടന്ന വളർത്തു നായ എണീറ്റ് നിന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി "കയറി പൊയ്ക്കോ.. നീ പോയിട്ട് വേണം എനിയ്ക്ക് പോകാൻ.." "കരുണേട്ടൻ എവിടെ പോകും ഈ രാത്രിയിൽ..ഗോപിയാശാന്റെ കടയിലേക്ക് പോകുമോ." "ഹേയ്...നീ പൊയ്ക്കോടീ.. എനിയ്ക്കൊരു മര ചുവട് പോരെ ഈ രാത്രി വെളുപ്പിയ്ക്കാൻ. മഴയൊന്നും നമുക്കൊരു പ്രശ്നമല്ല കൊച്ചേ.ഇതിലും വലിയ മഴ രാത്രി മുഴുവൻ നനഞ്ഞോണ്ടും പോയിരുന്നു ചൂണ്ടയിട്ടിട്ടുണ്ട്." "ഈ രാത്രി തിരിച്ചു പോവല്ലേ കരുണേട്ടാ..അന്ന് കരുണേട്ടൻ മഴ നനഞ്ഞു പോയിരുന്നു ആരെയും പേടിയ്ക്കാതെ ചൂണ്ടയിട്ട കാലാവസ്ഥയല്ല ഇപ്പോൾ.. നേർക്ക് നേരെ വന്നാലേ അയാളെ കരുണേട്ടന് നേരിടാൻ പറ്റൂ.. ഇരുട്ടാണ്.. അവൻ ചതിയനും..." അമ്പിളി അവനോട് അപേക്ഷിയ്ക്കും മട്ടിൽ പറഞ്ഞു. "അവന്റെ ചതിയുടെ ഏറ്റവും വലിയ ഇരയാടീ ഞാൻ. ഇതിനപ്പുറം അവനെന്നെ ചതിയ്ക്കാനില്ല.അവനെന്നല്ല ആരും. അത് അവനും നന്നായിട്ടറിയാവുന്നതാണ്." "എന്നാലും വേണ്ട കരുണേട്ടാ.. നേരം വെളുത്തിട്ട് കരുണേട്ടൻ എവിടേയ്ക്ക് വേണെങ്കിൽ പൊയ്ക്കോ. ഞാൻ തടയില്ല. അവൻ കയ്യിലൊരു ആയുധം കരുതാതിരുന്നത് ഞാനൊരു പെണ്ണല്ലേ എന്ന് കരുതിയത് കൊണ്ടായിരിയ്ക്കും. ഇനി പക്ഷെ അവനൊരു ജാഗ്രത കാണും... എപ്പോഴും എടുത്തു പ്രയോഗിയ്ക്കാൻ പറ്റുന്ന രീതിയിൽ ഒരായുധവുമായി ആയിരിയ്ക്കും ഇനി അവൻകരുണേട്ടന്റെ മുമ്പിലേക്ക് വരിക... ഈ ഇരുട്ടും രാത്രിയും അതിനവന് കൂടുതൽ സൗകര്യം ഒരുക്കി കൊടുക്കും. നേരം പുലർന്നിട്ട് പോയാൽ മതി കരുണേട്ടാ." നിർത്താതെ പട്ടി കുരയ്ക്കുന്ന ഒച്ച കേട്ട് നാരായണേട്ടൻ ജനൽ തുറന്ന് പുറത്തേയ്ക്ക് വെളിച്ചം അടിച്ചു നോക്കി. മഴ നനഞ്ഞു കുതിർന്ന് മകൾ റോഡിൽ നിൽക്കുന്നത് അയാൾ കണ്ടു. അവൾക്ക് നേരെ നിൽക്കുന്നതിനാൽ ആ നിൽക്കുന്നത് ആരാണെന്ന് അയാൾക്ക് പിടികിട്ടിയില്ല. നാരായണേട്ടൻ വാതിൽ തുറന്ന് ഒരു കുടയും എടുത്തു കൊണ്ട് മഴയത്തേക്ക് ഇറങ്ങി ചെന്നു. ധൃതിയിൽ അവർക്കടുത്തേയ്ക്ക് നടന്നു ചെന്ന അയാൾ മകൾക്ക് മുമ്പിൽ കരുണൻ നിൽക്കുന്നത് കണ്ട് പാദങ്ങൾ മണ്ണിൽ പൂണ്ട് പോയതുപോലെ അവിടെ തറഞ്ഞു നിന്നു. "ഞാനാ നാരായണേട്ടാ. കരുണൻ..." നാരായണേട്ടന് കാണാനായി അവൻ ലൈറ്റ് വെട്ടം തന്റെ മുഖത്തേയ്ക്ക് വീഴുന്ന ഇടം നോക്കി ചെരിഞ്ഞു നിന്നു. തന്റെ മുമ്പിൽ നിൽക്കുന്ന ആളേ തിരിച്ചറിഞ്ഞ അയാളുടെ നെറ്റിചുളിഞ്ഞു. "കടത്തിറങ്ങി അമ്പിളി ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ ഒരു കൂട്ടിന് ഞാൻ അവൾക്കൊപ്പം വന്നതാ നാരായണേട്ടാ.." കരുണൻ പറഞ്ഞു. "ഊം..." അയാൾ അർത്ഥവത്തായി ഒന്ന് മൂളിയ ശേഷം മകളെ നോക്കി. "നിനക്ക് പുല്ലാമല കടവിൽ നിന്ന് കടത്ത്‌ പുറപ്പെട്ടപ്പോൾ ഒന്ന് വിളിച്ചു പറയാൻ മേലാരുന്നോടീ.. അച്ഛൻ വന്ന് അവിടെ നിൽക്കില്ലായിരുന്നോ നിന്നെ കൂട്ടിക്കൊണ്ട് പോരാൻ.." അത്രയും പറഞ്ഞിട്ട് അയാൾ കരുണനെ അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ അടിമുടി എത്തിച്ചൊന്നു നോക്കി. "വൈകുന്നേരം തുടങ്ങിയ വിളിയാ അച്ഛന്റെ ഫോണിലേക്ക്.. അത് ചത്തിരിയ്ക്കുവാണെന്ന് തോന്നുന്നു. വല്ലപ്പോഴും എങ്കിലും അതൊന്ന് ചാർജ് ചെയ്തു വയ്ക്ക് അച്ഛാ." അമ്പിളി പറഞ്ഞു. "നിങ്ങള്മഴ നനയാതെ കയറി പൊയ്ക്കോ. ഞാനെന്നാൽ പൊയ്ക്കോട്ടെ." കരുണൻ അമ്പിളിയെ നോക്കി പറഞ്ഞ ശേഷം മറുപടിയ്ക്ക് കാത്ത്‌ നിൽക്കാതെ തിരിഞ്ഞു നടന്നു. "കരുണേട്ടാ പോവല്ലേ..." അമ്പിളി പറഞ്ഞെങ്കിലും കരുണൻ ഒരു കൈ മഴയ്ക്ക് തടയാക്കി വച്ചു കൊണ്ട് മുമ്പോട്ട് നടന്നു. അമ്പിളി പെട്ടന്ന് നാരായണേട്ടന്റെ കയ്യിലിരുന്ന കുട ബലമായി പിടിച്ചു വാങ്ങിയിട്ട് കരുണന് പിന്നാലേ ഓടി ചെന്നു. "മതി നനഞ്ഞത്.പോകരുതെന്ന് പറഞ്ഞാൽ കേൾക്കില്ലെങ്കിൽ ഈ കുടയെങ്കിലും കൊണ്ട് പോ കരുണേട്ടാ." അവൾബലമായി അതവന്റെ കയ്യിൽ പിടിപ്പിച്ചു. അവളുടെ മുഖത്തേയ്ക്കും, കുടയിലേക്കും ഒന്ന് നോക്കിയ ശേഷം അവൾക്ക് സങ്കടം വരരുതല്ലോ എന്ന് കരുതി കുടയും വാങ്ങി അവൻ ഇരുട്ടിലേക്ക് നടന്ന് മറഞ്ഞു. "ഇനി ആ കുട തിരികെ കിട്ടാൻ എവിടെ പോകണമെടീ.. ജയിലിലോ, പോലീസ് സ്റ്റേഷനിലോ... ആ കുട എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി അവന്റെ കയ്യിൽ ഏൽപ്പിച്ചപ്പോ നിന്റെ അസുഖം അങ്ങ് മാറി കിട്ടിയല്ലോ. അല്ലേ.." അമ്പിളി തിരിച്ചു വന്നപ്പോൾ അയാൾ ചോദിച്ചു. അമ്പിളി അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി ചുണ്ടിന്റെ ഒരു വശം കോട്ടി ചിരിച്ചു. "അച്ഛന്റെ കയ്യിൽ നിന്ന് കുട പിടിച്ചുവാങ്ങി മഴ നനയാതിരിയ്ക്കാനായി ഞാൻ ആ മനുഷ്യനെ ഏൽപ്പിച്ചതെല്ലാ ഉള്ളോ.. ആ മനുഷ്യൻ അച്ഛന് തിരികെ തന്നത് എന്താണെന്ന് അച്ഛന് അറിയണ്ടേ.. അച്ഛന്റെ ഈ മകളുടെ മാനം..." അമ്പിളി സ്വന്തം കൈകൊണ്ട് നെഞ്ചിൽ തൊട്ടു. "ആ പോയ മനുഷ്യൻ എന്റെ പിന്നാലേ ഇല്ലായിരുന്നെങ്കിൽ നാളെ കല്ലാറിലെ ഏതെങ്കിലും ഒരു കടവിലോ, ഇഞ്ചക്കാടിലോ കുരുങ്ങി അച്ഛന്റെ ഈ മകളുടെ ജഡം പൊന്തി കിടന്നേനെ... ഈ ഇരുട്ടിലും മഴയിലും എസ്തപ്പാൻ എന്ന ചെകുത്താന്റെ കയ്യിൽ പെട്ടു പോയതാണച്ചാ ഞാൻ... കരുണേട്ടൻ ഇല്ലായിരുന്നെങ്കിൽ... ദൈവമേ.. എനിയ്ക്കിപ്പോൾ അത് ഓർക്കാൻ പോലും പറ്റുന്നില്ല.." അച്ഛന് മുമ്പിലൂടെ അമ്പിളി വീട്ടിലേക്ക് കയറിപോയി. എന്തോമനസിലായ മട്ടിൽ നാരായണേട്ടൻ മകൾ പോയ വഴിയിലും, കരുണൻ നടന്നു മറഞ്ഞ റോഡിലും മാറി മാറി നോക്കി. (തുടരും) #📔 കഥ
134 likes
15 comments 25 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6Bpr0lG?d=n&ui=v64j8rk&e1=cMISSION ((7)) ഒരു പുതിയ അങ്കത്തിന് കരണ്‍ മനസ്സുകൊണ്ട് തയ്യാറായി. തന്‍റെ ബൂട്ട് ലേസ് മുറുക്കി കെട്ടി കരണ്‍ അടുത്ത ദിവസം തന്നെ പുറപ്പെട്ടു. എവിടെക്കാണെന്ന് ഒരു കൃത്യവുമില്ലാതെ. കടവന്ത്രയിലെ രേണുകയുടെ വീടിന് മുന്നിൽ കരൺ ക്ഷമയോടെ കാത്തു നിന്നു. ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി വരുന്ന അവൾ കരണിനെ കാണാനിടയായി : "ഹ താന്‍ വീണ്ടും വന്നോ?? എടോ തന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലേ എനിക്കൊന്നും തന്നോട് പറയാനില്ലയെന്ന്. പിന്നെന്താ...??" "രേണുക പ്ലീസ്.. ഒരു തര്‍ക്കത്തിന് വന്നതല്ല ഞാന്‍. ഒരുപാട് ചോദ്യങ്ങള്‍ എനിക്കു ചുറ്റും പാറി പറക്കുന്നുണ്ട് . അതിനൊക്കെയുള്ള ഉത്തരം അറിയാവുന്ന ഒരേയൊരാള്‍ അശ്വിനി മാത്രമാണ് . എനിക്കവളെ കണ്ടെത്തിയേ തീരൂ." കരൺ തന്റെ നിസ്സഹായത പറഞ്ഞു. "എടോ ഞാന്‍ പറഞ്ഞല്ലോ , അവള്‍ എവിടെയാണെന്ന് എനിക്കറിയില്ല. അന്ന് ഷോപ്പ് വിട്ട് പോയിട്ട് അവളെ ഞാന്‍ കണ്ടിട്ട് പോലുമില്ല. താന്‍ ചെല്ല്.." അത്രയും പറഞ്ഞ് രേണുക പോകാന്‍ തുനിഞ്ഞതും കരണ്‍ അവളെ തടഞ്ഞു : "നില്‍ക്ക് . ഇതും കൂടി കണ്ടിട്ടു പോയാല്‍ മതി താന്‍.." അശ്വിനി എഴുതിയ ആ കുറിപ്പ് കരണ്‍ രേണുകയ്ക്ക് കാണിച്ചു കൊടുത്തു. സംശയത്തോടെ അവളത് വായിച്ചു നോക്കി. "ഇപ്പോൾ താനെന്ത് പറയുന്നു രേണുക . ഞാന്‍ അശ്വിനിയുടെ ശത്രുവല്ലായെന്ന് അവള്‍ പോലും പറയുന്നുണ്ട് . ഇത് അവളുടെ കൈയ്യക്ഷരമല്ലേ. ഇത് അവളെനിക്കെഴുതിയ കുറിപ്പാണ് . പക്ഷേ അവള്‍ വീണ്ടും എന്നില്‍ നിന്നും അകന്ന് എങ്ങോ പോയി . . ഇനിയെങ്കിലും പറയൂ രേണുക . അശ്വിനി എവിടെയാണെന്ന് ??" "എടോ ഞാന്‍ പറയുന്നത് നേര് തന്നെയാ . അവളിപ്പോൾ എവിടെയാണെന്ന് സത്യമായും എനിക്കറിയില്ല. അവള്‍ ഈ കുറിപ്പിൽ പറഞ്ഞതുപോലെ താന്‍ അവളുടെ പുറകേ ഇങ്ങനെ അലയരുത് . അത് തനിക്കും കൂടി വലിയ അപകടമാണ്. ദയവ് ചെയ്ത് താന്‍ പോ. പ്ലീസ് ഇതെന്‍റെ അപേക്ഷയാണ്..." കരണിനെ നോക്കി കൈ കൂപ്പി അത്രയും പറഞ്ഞ് ആ കുറിപ്പ് തിരികെ കൊടുത്ത് രേണുക വണ്ടി സ്റ്റാർട്ട് ചെയ്തു പോയി. നിരാശയോടെ കരണ്‍ തിരിഞ്ഞു നടന്നു. ********************************************************************************** കരൺ വീണ്ടും മാർജിൻ ഫ്രീ മാർക്കറ്റിൽ ചെന്നു. അവിടെയുള്ള ഒരു സ്റ്റാഫിന് കൈ കൂലി കൊടുത്ത് ഏതാനും സിസിടിവി ക്ലിപ്പുകൾ കരൺ ആവശ്യപ്പെട്ടു. "ഉം.. കുറച്ച് പ്രയാസ്സമാണ് എന്നാലും ഞാനൊന്ന് ശ്രമിക്കാം..." കരണിന് ഉറപ്പ് കൊടുത്ത് അയാള്‍ പോയി. അന്നു വൈകീട്ട്.., അതായത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫൂട്ടേജ് കോപ്പി അയാള്‍ കരണിന് കൈമാറി . താമസിച്ചില്ല , അടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയിലേക്ക് കരണ്‍ ചെന്നു . അശ്വിനിയെ അന്ന് അയാള്‍ ബന്ദിയാക്കുന്ന വീഡിയോ റീപീറ്റ് പ്ലേ ചെയ്ത് കരണ്‍ കാണുകയായിരുന്നു . ഒരുപാട് നേരത്തെ നീരീക്ഷണം വെറുതേയായി . പ്രത്യേകിച്ചൊന്നും അവന് ലഭിച്ചില്ല! ബാക്കിയുള്ള വീഡിയോകള്‍ , അതായത് അശ്വിനി അബദ്ധത്തില്‍ ക്യാമറയില്‍ പതിയുന്ന ക്ലിപ്പുകളും കരണ്‍ പരിശോധിച്ചു. നോ രക്ഷ...!! നിരാശയോടെ അവൻ അവിടെ നിന്നും ഇറങ്ങി. അശ്വിനിയെ കുറിച്ചറിയാവുന്നയാള്‍ രേണുകയാണ് . അവളാണേല്‍ എന്തേലും ചോദിച്ചാല്‍ പട്ടി ചാടും പോലെയാ കേറുന്നത്. ഇനിയെന്തു ചെയ്യും...?? കരണ്‍ ആലോചനയില്‍ പൂണ്ട് ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. താന്‍ എന്തോ എവിടെയോ മിസ്സ് ചെയ്തിരിക്കുന്നു . അതെന്താണെന്ന് കണ്ടെത്തിയാല്‍ ഒരുപക്ഷേ അശ്വിനിയിലേക്ക് അത് വഴിയൊരുക്കും . എന്തായിരിക്കും അത്...?? വീണ്ടും വീണ്ടും കരണ്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. എന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി വരാറുള്ള അശ്വിനി . മിയാമിയില്‍ വെച്ചാണ് എനിക്കീ അനുഭവങ്ങള്‍ ഉണ്ടായത് . ഏകദേശം ഒരു വര്‍ഷത്തോളമായി അവളെന്നെ സ്വപ്നങ്ങളില്‍ വന്ന് വേട്ടയാടാന്‍ തുടങ്ങിയിട്ട് . ആ ഒരു വര്‍ഷത്തിന് മുമ്പ് എനിക്ക് ഈ അവസ്ഥ ഉണ്ടായിട്ടേ ഇല്ല . അതായത് അശ്വിനിക്ക് എന്തോ ഒരു ആപത്ത് സംഭവിക്കുന്നത് അല്ലെങ്കില്‍ അശ്വിനി വീടും നാടും വിട്ട് ഈ ഒളിച്ചു കളി നടത്തുന്നത് ഈ ഒരു വര്‍ഷം മുമ്പാണ് . ആ സമയം എനിക്ക് ബന്ധമുള്ള ഏതോ ഒരു പുരുഷന്‍ മരിക്കുന്നുണ്ട് . അയാളാണ് ഒരു അദൃശ്യ ശക്തിയായി എനിക്ക് ചില സൂചനകൾ തരുന്നത് . ഇതിനു ശേഷമായിരിക്കാം അശ്വിനി എന്‍റെ സ്വപ്നങ്ങളില്‍ വരുന്നത് . അപ്പോള്‍ ഈ അദൃശ്യ ശക്തി എനിക്ക് ബന്ധമുള്ളതു പോലെതന്നെ അശ്വിനിക്കും വളരെ ബന്ധപ്പെട്ടതാണ് . അതാണ് അശ്വിനിയെ ഞാന്‍ രക്ഷിക്കണമെന്ന് അദൃശ്യ ശക്തി ആവശ്യപ്പെടുന്നതും.... അശ്വിനിക്ക് എന്നെ അറിയില്ല . എനിക്ക് അശ്വിനിയേയും അറിയില്ല . പക്ഷേ ഞങ്ങള്‍ രണ്ടു പേരേയും അറിയാവുന്നയാളാണ് അദൃശ്യ ശക്തി.. ഈ അദൃശ്യ ശക്തി ആരാണെന്ന് അശ്വിനിക്കറിയാം . പക്ഷേ എനിക്കറിയില്ല. എന്‍റെ ദൈവമേ ഇതൊരുമാതിരി തലയിലെ മുടി പൊങ്ങുന്ന കണക്കേയുള്ള കേസാണല്ലോ..!! സ്വയം അമര്‍ഷം കൊണ്ട് കരണ്‍ വീണ്ടും തല പുകഞ്ഞ് ചിന്തിക്കാൻ തുടങ്ങി. """മിയാമിയില്‍ നിന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് വരുന്നു . തുടര്‍ന്ന് സാവൂദിന്‍റെ മിഷന്‍ ഏറ്റെടുക്കുന്നു . അത് സക്സസ് ആവുന്നു.. ശേഷം എന്നെ ഒരു പെണ്‍കുട്ടി വേട്ടയാടുന്ന കാര്യം പട്ടേല്‍ സാബിനോട് ഞാന്‍ അവതരിപ്പിക്കുന്നു . സര്‍ എന്നെ കൊച്ചിയിലേക്ക് അതായത് ഇങ്ങോട്ട് അയക്കുന്നു.... വന്ന അന്നു തന്നെ അശ്വിനിയെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വെച്ച് തികച്ചും യാദൃശ്ചികമായി കാണുന്നു . അതും ബന്ദിയാക്കപ്പെട്ട അവസ്ഥയില്‍. അവളെ ഞാന്‍ രക്ഷിക്കുന്നു . പോലീസ് വരുന്നു . ഞങ്ങളോട് സ്റ്റേഷനിലേക്ക് വരാന്‍ എസ് ഐ ആവശ്യപ്പെടുന്നു . പിറ്റേന്ന് ഞാന്‍ സ്റ്റേഷനില്‍ ചെല്ലുന്നു . പക്ഷേ അശ്വിനി വന്നില്ല . എന്താ കാര്യമെന്ന് തിരക്കി മാര്‍ജിന്‍ ഫ്രീയില്‍ ചെന്നപ്പോള്‍ അവള്‍ ജോലി നിര്‍ത്തിയെന്ന് അറിയാന്‍ സാധിച്ചു. അന്ന് രാത്രി എന്‍റെ മുറിയില്‍ അദൃശ്യ ശക്തി വീണ്ടും വരുന്നു . അവള്‍ സുനൈനയല്ലെന്നും അശ്വിനിയാണെന്നും അദൃശ്യ ശക്തി മുഖേനെ എനിക്കറിയാന്‍ സാധിക്കുന്നു . അവളെ രക്ഷിക്കണമെന്ന് അത് എന്നോട് അപേക്ഷിക്കുന്നു. വീണ്ടും ഞാന്‍ മാര്‍ജിന്‍ ഫ്രീയില്‍ ചെന്ന് അശ്വിനിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നു. സ്റ്റാഫുകളുടെ മൊഴിയില്‍ നിന്നും രേണുകയാണ് മാര്‍ജിന്‍ ഫ്രീയില്‍ അശ്വിനിക്ക് ജോബ് വാങ്ങി കൊടുത്തതെന്ന് അറിയാന്‍ കഴിഞ്ഞു... """ ആ രംഗം കരണ്‍ തന്‍റെ തലച്ചോറിൽ റിപ്പീറ്റടിച്ചു. ""രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത്..."" കരണ്‍ കണ്ണുകളടച്ച് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു. ""ഷോപ്പിലെ മുതലാളിയുടെ മകള്‍ രേണുകയാണ് ഇവിടെ അവള്‍ക്ക് ജോബ് വാങ്ങി കൊടുത്തത് ."" പെട്ടെന്ന് അവൻ തന്റെ കണ്ണുകൾ വലിച്ചു തുറന്നു. "യെസ് ഇറ്റ്സ് ഹിം...!! രേണുകയുടെ അച്ഛന്‍...!!" കരൺ വിരൽ ഞൊടിച്ചു. "അയാള്‍ക്ക് എന്തേലും അശ്വിനിയെ കുറിച്ചറിയാന്‍ സാധിക്കും . ഇതാണോ എന്‍റെ കൈയ്യീന്ന് മിസ്സായ ആ തുമ്പ്...??!! ചിലപ്പോള്‍ ഇത് തന്നെ ആയിരിക്കും..." സമയം കളയാതെ കരണ്‍ മാര്‍ജിന്‍ ഫ്രീയിലേക്ക് പാഞ്ഞു. അത് പൂട്ടി കിടക്കുന്നു!! ശ്ശേ...!!! അവൻ സ്വയം തുടയിലിടിച്ച് അവിടെ നിന്നും പിൻവാങ്ങി. അന്ന് മറ്റൊരു ഹോട്ടലില്‍ തങ്ങി പിറ്റേന്ന് ബുധനാഴ്ച കരണ്‍ രേണുകയുടെ വീട് വീണ്ടും ലക്ഷ്യമാക്കി. രേണുക പോയി എന്നറിഞ്ഞപ്പോള്‍ പതിയെ ഗേറ്റ് തുറന്ന് അവൻ അകത്തേക്ക് പ്രവേശിച്ചു. കോളിംഗ് ബെല്ലമര്‍ത്തി കതകിനു മുന്നിൽ അക്ഷമനായി കാത്ത് നിന്നു. അകത്തു നിന്നും കണ്ണട ധരിച്ച ഒരാള്‍ ഇറങ്ങി വന്ന് കരണിനെ സംശയത്തോടെ ഒന്നു നോക്കി : "ആരാ ?! മനസ്സിലായില്ല..!" "സര്‍ , എന്നെ സറിനറിയാന്‍ സാധ്യതയില്ല . ഞാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും വരുന്നു. ഇപ്പോൾ മഫ്തി ഡ്യൂട്ടിയാലാണ് . എനിക്ക് സറില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട് . അതിനു വന്നതാ.." കരൺ അടുത്ത പ്രയോഗം നടത്തി. സംശയത്തോടെ അയാള്‍ കരണിനെ അടിമുടി ഒന്നു നോക്കി. "പേടിക്കണ്ട സര്‍.. സറിന് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലയത്.." "ഉം ഇരിക്കൂ..." മുന്‍വശത്തെ കസേരയില്‍ ചൂണ്ടി അയാള്‍ പറഞ്ഞു. കരണ്‍ ആ കസേരയിലിരുന്നു , തൊട്ടുള്ള കസേരയില്‍ അയാളും. "ഉം ചോദിക്കൂ , താങ്കള്‍ക്കെന്താ അറിയേണ്ടത് ?? " "സര്‍ , പാലാരിവട്ടത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സറിന്‍റെ ഉടമസ്ഥതയിലുള്ളതല്ലേ...??" "അതെ.. അത് എന്‍റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.. പക്ഷേ ഇപ്പോൾ അവിടെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്‍റെ മകളാണ്.." "എത്ര കാലമായി സര്‍ മകള്‍ ഈ ഷോപ്പ് നടത്താന്‍ തുടങ്ങിയിട്ട് ??" "ഏതാണ്ടിപ്പോൾ രണ്ട് വര്‍ഷത്തിലധികമായി കാണും. എന്താ കാര്യം? ഷോപ്പിന്‍റെ ലൈസന്‍സും ഫിറ്റ്നസുമൊക്കെ ക്ലിയറാണല്ലോ.." നെടുതായി സംശയിച്ച് അയാൾ കരണിനെ ഒന്നു നോക്കി. "അതല്ല സര്‍. എനിക്കറിയേണ്ടത് അവിടെ ജോലി ചെയ്തിരുന്ന ഒരു അശ്വിനിയെ കുറിച്ചാണ്..." കരൺ വ്യക്തമാക്കി. "അശ്വിനി..??!! അതാരാ...??" "സറിന്‍റെ ഷോപ്പില്‍ ജോലി ചെയ്തിരുന്നതാ . അവള്‍ കഴിഞ്ഞ കുറച്ചു ദിവസമായി മിസ്സിംഗാണ് . അവളെ കുറിച്ച് സറിന് എന്തേലും അറിയാമോ എന്നറിയാന്‍ വന്നതാണ് ഞാന്‍.." "ഓ സോറി.. എന്‍റെ മകളാണിപ്പോൾ ഷോപ്പിലെ നിയമനവും മറ്റു കാര്യങ്ങളുമെല്ലാം നോക്കുന്നത്. ചിലപ്പോള്‍ അവളുടെ തീരുമാനത്തിലുള്ള ന്യൂ അപ്പോയിന്‍റ്മെന്‍റായിരിക്കാം താങ്കള്‍ പറയുന്ന ഈ അശ്വിനി." "പുതിയ അപ്പോയിന്‍റ്മെന്‍റ് നടത്തുമ്പോള്‍ സറിനോട് സറിന്‍റെ മകള്‍ ചര്‍ച്ച ചെയ്യാറില്ലേ..?!" പ്രതീക്ഷയോടെ കരൺ അയാളെ നോക്കി. "ഉണ്ട് , തീര്‍ച്ചയായും ഉണ്ട്. പക്ഷേ ഈ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഈ പേര് മാത്രമല്ല ഒട്ടുമിക്ക ന്യൂ അപ്പോയിന്‍റ്മെന്‍റിന്‍റെ പേര് എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഇനി താങ്കൾക്ക് അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ എന്‍റെ മകളോട് നേരിൽ ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം." 'ഉം തന്റെ മകളോട് ചോദിച്ചിട്ട് ഒന്നും കിട്ടാത്തത് കൊണ്ടല്ലേടോ ഞാന്‍ ഇങ്ങോട്ട് എഴുന്നള്ളിയത്..' കരണ്‍ പതിയെ പിറുപിറുത്തത് അയാൾ കേട്ടില്ല. "ങ്ഹാ ദേ വരുന്നു എന്‍റെ മകള്‍ . എന്താന്ന് വെച്ചാ നേരിട്ട് ചോദിച്ചോളൂ." ഗേറ്റ് തുറന്നു വരുന്ന രേണുകയെ കണ്ടതും കരണ്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റു നിന്നു. "ശ്ശോ ഇയാളെ കൊണ്ട് വല്ലാത്ത പൊല്ലാപ്പായല്ലോ. എടോ തനിക്ക് മലയാളം പറഞ്ഞാല്‍ മനസിലാവില്ലേ...??" വന്ന് കേറിയതും അവള്‍ കരണിനോട് തട്ടി കയറാൻ തുടങ്ങി. "എന്താ മോളേ , എന്താ കാര്യം ?? ഇതൊരു പോലീസ് ഓഫീസറാണ്...!!" കരണിനെയും മകളെയും മാറി മാറി നോക്കി അയാൾ പറഞ്ഞു. "മണ്ണാങ്കട്ട!!! അച്ഛന് വല്ല വട്ടുണ്ടോ ?? ഇയാള്‍ പോലീസൊന്നുമല്ല. എടോ മര്യാദക്ക് താന്‍ ഇറങ്ങി പോകുന്നുണ്ടോ അതോ ഞാന്‍ ശരിക്കുമുള്ള പോലീസിനെ വിളിക്കണോ...??" കോപത്തോടെ രേണുകയെ നോക്കുകയായിരുന്നു കരണ്‍ അപ്പോൾ. അവൻ മുഷ്ടി ചുരുട്ടി തന്റെ കോപത്തെ പാടുപെട്ട് നിയന്ത്രിച്ചു. "എടോ തന്നോടാണ് ഇറങ്ങി പോകാനാ പറഞ്ഞത്..." രേണുകയുടെ ശബ്ദം ഉയർന്നു വന്നു. "ആട്ടണ്ട.. ഒച്ച വെക്കണ്ട.. ഞാന്‍ പോകാം..." അത്രയും പറഞ്ഞ് കരണ്‍ പടിയിറങ്ങി രേണുകയുടെ അടുത്തെത്തിയതും അവൻ അവളെയൊന്നു നോക്കി : "രേണുക , ഒരു കാര്യം താന്‍ മനസ്സിലാക്കണം . ഈ അശ്വിനി എന്ന് പറയുന്നവള്‍ എന്‍റെ ആരുമല്ല . എന്‍റെ പെങ്ങളോ കാമുകിയോ എന്തിന് പറയുന്നു നേരില്‍ കണ്ട് പരിചയം പോലുമില്ല എനിക്കവളെ . എന്നിട്ടും ഞാനവളുടെ പുറകേ പിന്‍തുടരുന്നത് മനുഷ്യത്വം എന്നൊന്ന് എനിക്കുള്ളത് കൊണ്ടാണ്.." അത്രയും പറഞ്ഞ് കരണ്‍ തിരിഞ്ഞ് നടന്നതും ഒന്നു നിന്ന് അവളെ വീണ്ടും നോക്കി : "അശ്വിനി എന്ന തന്‍റെ കൂട്ടുകാരിക്ക് ഇനി എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ , അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കും.. അതോർത്തു വെച്ചോ..." അല്‍പ്പം നിസ്സാഹതയോടെ കരണ്‍ അവിടെ നിന്നും ഇറങ്ങി. ആകെ കിട്ടിയ തുമ്പും നഷ്ടപ്പെട്ട് അവിടെ നിന്നിറങ്ങുമ്പോള്‍ കരണിന് തന്നോട് തന്നെ സ്വയം പുച്ഛം പോലും തോന്നി. ********************************************************************************** അന്നു രാത്രി കുടിച്ച് ലക്കില്ലാതെ ക്വീന്‍ ലോഡ്ജിലെ തന്‍റെ മുറിയില്‍ കരണ്‍ ആടിയാടി പ്രവേശിച്ചു. കക്ഷത്തിൽ മദ്യത്തിന്‍റെ കുപ്പിയുമായി ഉറക്കാത്ത കാലുകളോടെ അവൻ മുറിക്ക് ചുറ്റും ഒന്നു നടന്ന് നോക്കി. "ആഹ ഇപ്പോൾ കാ . . കാണുന്നില്ലല്ലോ നിങ്ങളെ . . എ . . എന്തൊക്കെ ആയിരുന്നു ബഹളം , അവള്‍ സു . . സുനൈനയല്ല അശ്വിനിയാണ് . അവളെ രക്ഷിക്കണം . . മണ്ണാങ്കട്ട...!! ഈ രച്ചിക്കണം രച്ചിക്കണം എന്നു പറയുമ്പോള്‍ രക്ഷപ്പെടണമെന്ന് അവള്‍ക്കും കൂടെ ആഗ്രഹം വേണം . . അല്ലാതെ ഞാന്‍ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടും കാര്യമില്ല . . " കരണ്‍ തനിക്ക് ചുറ്റും നോക്കി അലറുകയായിരുന്നു . . ആ അലര്‍ച്ച കേട്ടതു കൊണ്ടോ എന്തോ ജനലിന്‍റെ വാതിലുകള്‍ കാറ്റിലാടാന്‍ തുടങ്ങി. "ഇത് പോലെ എന്റെയടുത്ത് വന്ന് ആകാശഗംഗ കാണിക്കാനല്ലാതെ തന്നെയൊക്കെ എന്തിനു കൊള്ളാം?! ജനലിന്‍റെ വാതിലടച്ച് ഒണ്ടാക്കാന്‍ വന്നേക്കുന്നു . . I need a clue . . അല്ലാതെ ആകാശഗംഗയല്ല.. You Got It..?" മറുപടിക്കായി അല്‍പ്പ നേരം കരണ്‍ കാത്തു നിന്നു. "ഇല്ല മറുപടിയില്ല അല്ലേ . . ശരി , ഇനി എന്‍റെ തീരുമാനം ഞാ . . ഞാന്‍ പറയാം . ഈ അശ്വിനി എന്നു പറയുന്നവള്‍ എനിക്കാരുമല്ല .. ഞാ . . ഞാനെന്തിന് അവളുടെ പു . . പുറകേ അലയണം ?? അവളുടെ പുറകേ നടന്ന് മറ്റുള്ള അവളുമാരുടെ ആട്ട് കേള്‍ക്കാന്‍ എന്‍റെ തലയ്ക്ക് ഓട്ടയൊന്നുമില്ല . I'm a superiour officer of My department . . You know that ?? ആ അങ്ങനെയുള്ള എനിക്ക് ഒ . . ഒരു നരുന്ത് പെ . . പെണ്ണിന്‍റെ പുറകേ നടക്കാന്‍ തീർത്തും താല്‍പ്പര്യമില്ല . ." അത്രയും കേട്ടപ്പോള്‍ ജനലിന്‍റെ വാതിലുകള്‍ ശക്തിമായി അടയാന്‍ തുടങ്ങി . . "ഓ പിന്നേ ഇതൊക്കെ കണ്ടാല്‍ ഞാന്‍ ഇവിടെയൊക്കെ പേടിച്ചു തൂറുമെന്ന് കരുതിയെങ്കില്‍ തനിക്ക് തെറ്റി . . കരൺ ആണെടോ ഞാൻ.. ഇമ്മാതിരി ഉമ്മാക്കി കണ്ടാൽ ഭയപ്പെടുന്നവൻ അല്ല.. ഞാന്‍ ദാ ഒരിക്കല്‍ കൂടി പറയുന്നു , പട്ടേല്‍ സാബ് എനിക്കു തന്ന സമയം നാളെ രാത്രി പത്തുമണിയോടെ അവസാനിക്കും . . അത് കഴിഞ്ഞാല്‍ എനിക്കവളെ ഒരിക്കല്‍ പോലും കാണാന്‍ സാധിക്കില്ല.. ഇനി നമ്മള്‍ തമ്മിലാണ് ഡീല് . നാളെ രാത്രി പത്തുമണിക്ക് മുമ്പായി എനിക്കെന്തേലും ക്ലൂ നിങ്ങള്‍ കൊണ്ടു തരണം . . പത്തുമണി കഴിഞ്ഞാല്‍ എനിക്കതിന്‍റെ ആവശ്യമില്ല . . അപ്പോള്‍ മേലില്‍ അശ്വിനിയെ എന്‍റെ സ്വപ്നങ്ങളില്‍ നിങ്ങള്‍ വിടരുത് . . ഞാന്‍ എന്‍റെ പാടും നോക്കി ഡല്‍ഹിയിലേക്ക് പറന്നോളാം . . Thats Our Deal . . " ജനലിന്‍റെ വാതിലുകള്‍ ഒന്നൂടെ ശക്തിയായി ആടാന്‍ തുടങ്ങി. "സൈലന്‍റായി വാതിലടക്കൂ . . ഇ . . ഇവിടെ മനുഷ്യന് കിടന്നുറങ്ങണം . . ഇനി ഈ ഡീല് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉറക്കത്തില്‍ വന്ന് നിങ്ങള്‍ക്കെന്നെ കൊല്ലാവുന്നതാണ് . . അതിനുള്ള പെര്‍മിഷന്‍ ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു . . വോക്കെ...??!" കട്ടിലിലേക്ക് കരണ്‍ അലച്ച് വീണു . . "അ . . അപ്പോള്‍ ഡീലിന്‍റെ കാര്യം മ . . മറ . . മറക്കണ്ട.." പതിയെ ലക്ക് കെട്ട് അവന്റെ ബോധം മറഞ്ഞു . . അപ്പോഴും ജനല്‍ വാതില്‍ ശക്തിയായി ആടുന്നുണ്ടായിരുന്നു. ********************************************************************************** അടുത്ത ദിവസം രാവിലെ ഏറെ വൈകിയാണ് കരണ്‍ ഉറക്കമുണര്‍ന്നത് . എഴുന്നേറ്റപ്പോള്‍ തന്നെ ഇന്നലെ വീശിയ * തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
13 likes
13 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6alvaZEw?d=n&ui=v64j8rk&e1=cPart 15താനീ ചെയ്യാൻ പോകുന്നത് വലിയൊരു മണ്ടത്തരമാണെന്ന് ശില്പക്ക് തോന്നി. പക്ഷേ, ഇനിയുള്ള പെൺകുട്ടികൾക്ക് വേണ്ടിയെങ്കിലും തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യണം. തൽക്കാലം ഡാനി പറഞ്ഞതുപോലെ അയാളെ പ്രണയത്തിൽ വീഴ്ത്തുക. അതാണ് ആദ്യം ചെയ്യേണ്ടത്. അവർ പറഞ്ഞു തന്ന വഴിയിലൂടെ അവൾ വണ്ടിയോടിച്ചു തനിക്ക് താമസിക്കാനായി ഒരു വീട് ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഡാനി പറഞ്ഞിരുന്നു. അത്രയും ദൂരം വണ്ടിയോടിച്ചപ്പോഴേക്കും അവൾ വല്ലാതെ മടുത്തിരുന്നു. ശില്പ കാർ നിർത്തി ഇറങ്ങി. ബിവറേജിന്റെ ഓപ്പോസിറ്റ് ഒരു ഫ്രൂട്ട്സ് കടയുണ്ട്, അവിടെ കയറി അവൾ കുറച്ചു പഴങ്ങളൊക്കെ വാങ്ങി. അപ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ബിവറേജിന് മുന്നിലേക്ക് പോകുന്നുണ്ടായിരുന്നു. അവർ എപ്പോഴായിരിക്കും വരിക?? അതോ ഇനി അവർ വന്നിട്ട് പോയിട്ടുണ്ടാകുമോ ഒന്നുമറിയില്ല. എന്തായാലും കുറച്ചു നേരം കൂടി നോക്കാം.. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ രണ്ടു പേർ അവിടെയെത്തി. ഇത് അവരല്ലേ ?? അവൾ ഫോൺ എടുത്തു നോക്കി. അതെ ഇത് അവർ തന്നെയാണ്. പ്രണയത്തിൽ വീഴ്ത്തണം എന്ന് പറഞ്ഞ ആളാണ് പിന്നിലിരിക്കുന്നത്. ബൈക്ക് നിർത്തി അവർ രണ്ടാളും ഇറങ്ങി. ഒരാൾ നേരെ പോയി രണ്ട് കുപ്പി വാങ്ങി രണ്ടും കൂടെ ഒരു കവറിലാക്കി. രണ്ടാളും ബൈക്കിൽ കയറിയ നേരത്ത് ശില്പ അങ്ങോട്ട് ചെന്നു. ഒരു പെണ്ണ് ബിവറേജിന് അരികിലേക്ക് ചെന്നതുകൊണ്ടുതന്നെ ആളുകളുടെ നോട്ടം അവളുടെ നേർക്കായി. അവൾ നേരെ ചെന്ന് രണ്ടു ബോട്ടിൽ ബിയർ വാങ്ങി.നേരെ കാറിന് നേർക്ക് നടന്നു. ഡാനി പറഞ്ഞ ആളിനെ അലസമായി ഒന്ന് നോക്കിയിട്ട് അവിടെ വാഹനത്തിന്റെ ഡോർ തുറന്ന് കുപ്പി വെച്ചു.അവളും കയറി. അവൾ ഒളികണ്ണിട്ട് അവരെ നോക്കി. അവർ ബൈക്ക് തിരിച്ച്, തന്റെ കാറിനരികിലൂടെ പാസ് ചെയ്തു പോവുകയാണ്. പിന്നിലിരിക്കുന്നവൻ തന്റെ നേരെ നോക്കുന്നുണ്ട്. അത്രയധികം പുരോഗമനം കൈവരിച്ചിട്ടില്ലാത്ത ഈ നാട്ടിൽ സ്ത്രീകളിൽ ഇങ്ങനെ ബിവറേജിൽ വരുന്നതൊക്കെ ഒരു അത്ഭുതത്തോടെയാണ് ബാക്കിയുള്ളവർ നോക്കുന്നത്. ചിലരുടെ മുഖത്ത് ഒരു പുച്ഛഭാവം കാണുന്നുണ്ട്. എന്തായാലും അവന്മാരെ ഒന്ന് പരിചയപ്പെടണം.സംസാരം ഒന്നുമുണ്ടായിട്ടില്ലെങ്കിലും അവർ , തന്നെ കണ്ടാൽ തിരിച്ചറിയുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അത് മതിയായിരുന്നു അവൾക്ക്. അവൾ അവർ പോയ വഴിയേ കാറോടിച്ചു എടാ... എന്താ?? അവളെ നമ്മൾ ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോടാ, പിന്നിലിരുന്നവൻ ബൈക്ക് ഓടിക്കുന്നവനാണ് പറഞ്ഞു. അതിനിവിടെ വരുന്ന പെണ്ണുങ്ങളെയൊക്കെ നിനക്കറിയാമോ?? അങ്ങനെയല്ല. ഇവിടെയുള്ള മിക്കവാറും ആളുകളെയൊക്കെ നമ്മൾ അറിയുന്നതല്ലേ, ഈ പെണ്ണിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല,അതാ പറഞ്ഞത്. എന്തായാലും ഉഗ്രൻ പീസാണ്. പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം. ചിലയെണ്ണങ്ങൾ ഉണ്ട്, സാരിയും വലിച്ചുവാരിയുടുത്ത്. വലിയൊരു പൊട്ടും വച്ച് കണ്ണും എഴുതി, കുറെ എണ്ണ തലയിലും വാരി പൊത്തി നടക്കുന്നവർ. പെണ്ണെന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. മതിയെടാ... നിർത്ത്. കുറെ നേരമായല്ലോ പറയാൻ തുടങ്ങിയിട്ട്. നിനക്കെന്താ ഒറ്റനോട്ടത്തിൽ ആ പെണ്ണിനോട് വല്ല പ്രേമവും തോന്നിയോ?? ഒന്ന് പോടാ...നമുക്ക് ഇങ്ങനത്തെ പെണ്ണിനെ കണി കാണാൻ പറ്റുമോ?? ഇവളെയൊക്കെ കെട്ടുന്നവന്റെ ഒരു ഭാഗ്യം. അത് നേരാ... ഒരുമിച്ചിരുന്ന് വീശാൻ ഒരു കമ്പനിക്കാരെയും കൂട്ടണ്ടല്ലോ, സ്വന്തം ഭാര്യയെ തന്നെ കൂട്ടിയാൽ മതി.അയാൾ ചിരിച്ചു. അവളുടെ കാർ ബൈക്കിനെ മറികടന്ന് മുന്നോട്ട് പോയി . കുറച്ചുകൂടി മുന്നോട്ടു പോയിട്ട് ശിൽപ കാർനിർത്തി. അവർ ഇടത്തേക്കുള്ള വഴിയിലൂടെ പോകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു ഇനി തനിക്കുള്ള താമസസ്ഥലത്തേക്ക് പോകണം ഇവിടുന്ന് നാല് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഒരമ്പലം ഉണ്ടെന്നും അതിനടുത്തു നിന്നാൽ മതിയെന്നുമാണ് പറഞ്ഞത്. എന്തായാലും അങ്ങോട്ട് പോകാം. അവൾ വണ്ടി മുന്നോട്ട് എടുത്തു . ഡാനിയുടെ നമ്പർ അറിയാമെങ്കിലും അയാളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. ഡാനിയേയും നിതാരയേയും ഫോണിൽ ബന്ധപ്പെടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അവൾ അങ്ങോട്ട് ചെന്നപ്പോഴേക്കും, തീരെ മെലിഞ്ഞ ഒരു മനുഷ്യൻ അവളുടെ അടുത്തേക്ക് ഓടി വന്നു. ഇവിടെ താമസിക്കാൻ വേണ്ടി വന്നയാളല്ലേ ??അയാൾ ചോദിച്ചു അതെ.അവൾ ഉത്തരം പറഞ്ഞു. അയാൾ ഡോർ തുറന്ന് അകത്തേക്ക് കയറി. അയാൾ പറഞ്ഞ വഴിയിലൂടെയവൾ വണ്ടിയോടിച്ചു. ഇത്തിരി മുന്നോട്ടു പോയപ്പോൾ അവിടെ പഴയ ഒരു രണ്ടു നില കെട്ടിടം കണ്ടു. കാലപ്പഴക്കം കൊണ്ടായിരിക്കണം ഒരുതരം പായൽ പടർന്നു പിടിച്ചിട്ടുണ്ട്. കുട്ടി മുകളിൽ താമസിച്ചോളൂ കേട്ടോ.. താഴെ താമസിക്കുന്നത് പ്രായമേറിയ ഒരു അച്ഛനുമമ്മയുമാണ്.അവർക്ക് കൃത്യമായി വാടക കൊടുക്കണം കേട്ടോ. ശില്പ തലയാട്ടി. തീരെ പഴയ വീട് ആയതുകൊണ്ടാവാം, മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ് പുറത്തുനിന്നാണ്. ശിൽപ്പ മുകളിലേക്ക് കയറി ചെന്നു. ഒരു മുറിയും ഹാളും ഒരു കിച്ചണും ഒരു ടോയ്ലറ്റും ഉണ്ട്. സൗകര്യം കുറവാണ്. എങ്കിലും സാരമില്ല. താൻ ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നും അല്ലല്ലോ രണ്ടോ മൂന്നോ ദിവസം ഇവിടെ നിൽക്കണം.അവന്മാരെ എങ്ങനെയെങ്കിലും പരിചയപ്പെടണം. അതും അവർ ഇങ്ങോട്ട് വന്ന് പരിചയപ്പെടണം. പതിയെ തന്റെ നമ്പർ കൊടുക്കണം പിന്നെ താൻ നാട്ടിലേക്ക് മടങ്ങിപ്പോകും. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഫോൺ വഴി നടത്തണം ഇതെല്ലാം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നടത്തേണ്ട കാര്യങ്ങളാണ്. എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കണം. താമസിക്കുംതോറും ഏതെങ്കിലുമൊക്കെ പെ. ൺകുട്ടികൾ അ.പ.കട.ത്തിലായി കൊണ്ടിരിക്കും. എല്ലാം വളരെ വേഗത്തിലും കാര്യക്ഷമമായും നടക്കണം അന്ന് വൈകുന്നേരം,അവൾ വെറുതെ കുറച്ചുനേരം വഴിയിലൂടെ ഇറങ്ങി നടന്നു. ആ നടപ്പിനിടയിലാണ് ഒരാൾ തന്റെ അടുത്തേക്ക് വരുന്നത് അവൾ ശ്രദ്ധിച്ചത്. ക്ലീൻ ഷേവ് ചെയ്ത മുഖം ഡാനിയുടെ പോലെയുണ്ട്. അവൾ അയാളെ തുറിച്ചു നോക്കി. അയാൾ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കണ്ട, ഞാൻ തന്നെയാണ് ഡാനി പറഞ്ഞു. പെട്ടന്ന് കണ്ടാൽ ആരും തിരിച്ചറിയാതിരിക്കാനാ മീശയും താടിയുമൊക്കെ കളഞ്ഞത്. ശില്പ പേടിക്കേണ്ട ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. രാവിലെ അവന്മാർ ആ സിറ്റിയിൽ ചായ കുടിക്കാൻ വരും. അന്നേരം ശില്പ അവിടെ ഉണ്ടാകണം. അവൾ സമ്മതിച്ചു. 💛💛💛💛💛💛 പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ സുന്ദരിയായി അണിഞ്ഞൊരുങ്ങി അവരെ കാണാനായി പുറപ്പെട്ടു. സമയം ഏഴു മണിയായതേയുള്ളൂ. അവർ രാവിലെ ചായ കുടിക്കാൻ സ്ഥിരമായി ആ കടയിലാണ് വരാറുള്ളത് എന്നാണ് ഡാനി പറഞ്ഞത്. അവൾ അങ്ങോട്ട് വണ്ടിയോടിച്ചു ചെറിയ സിറ്റിയാണ്. അവൾ ചായക്കടയിലേക്ക് കയറി. ഒരു ചായ പറഞ്ഞിട്ട് അവൾ ഫോൺ എടുത്തലസമായി അതിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു. അവൻ ഫോണിലേക്കാണ് നോക്കുന്നതെങ്കിലും, അവൾ ശ്രദ്ധയോടെ ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവൾ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഡാനി പറഞ്ഞ ആളുകളുടെ ബൈക്ക് മുൻവശത്ത് വന്ന് നിർത്തിയത്. ഇന്നലെ കണ്ടപ്പോൾ പിന്നിലിരുന്നവനാണ്, ഇന്ന് ബൈക്ക് ഓടിക്കുന്നത്. മറ്റേയാൾ പിറകിൽ ഇരിക്കുകയാണ്. അവർ അകത്തേക്ക് വരാൻ തുടങ്ങിയതും അവൾ നോട്ടം മാറ്റി. അലസമായിരുന്നവൾ ചായ കുടിച്ചു. അവർ അകത്തേക്ക് കയറി വന്ന് അവൾക്ക് എതിർവശം ഇരുന്നു. പെട്ടെന്നാണ് അവർ അവളെ ശ്രദ്ധിച്ചത്. ഇന്നലെ ബിവറേജിൽ വന്ന് യാതൊരു കൂസലുമില്ലാതെ ബിയർ വാങ്ങിക്കൊണ്ടുപോയ പെണ്ണാണെന്ന് അവർ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു ദാ... ഇന്നലെ നിന്റെ മനസ്സ് കവർന്ന പെണ്ണല്ലേ ഇരിക്കുന്നത് ഒരുവൻ ചോദിച്ചു. ഒന്നും മിണ്ടാതെ ഇരിക്കെടാ..ആ പെണ്ണ് കേൾക്കും. മറ്റേയാൾ പതിയെ പറഞ്ഞു. എന്താടാ...മനു നിനക്ക് പെണ്ണിനെ വളക്കണോ ?? എനിക്ക് വളക്കുവേംതിരിക്കുവേം ഒന്നും വേണ്ട. നീ കുറച്ചു നേരം ഒന്നു മിണ്ടാതിരുന്നാൽ മതി. ശരി ഞാൻ മിണ്ടുന്നില്ല. നീ അവളെ നോക്കി വെള്ളമിറക്കിയിരിക്ക്. മനു ഒളികണ്ണിട്ട് അവളെ നോക്കി. തുടുത്ത കവിളുകൾ കാണാൻ എന്ത് രസമാണ്. കണ്ണുകൾ മുന്തിരിപ്പഴം പോലെയാണ്. അയാൾക്ക് നോക്കുന്നതോറും ഇഷ്ടമേറി വന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടമൊക്കെ തോന്നുന്നത്. ഈ അ.ടി.യുമി. ടി.യും കു. ത്തുമായിട്ട് നടക്കുന്ന ഒരാളുടെ മനസ്സിൽ പ്രേമം പോലുള്ള മൃദുല വികാരങ്ങൾ ഇല്ലെന്നാണ് താൻ കരുതിയിരുന്നത്. പക്ഷേ തന്റെ ഉള്ളിലും അത്തരം വിചാരങ്ങളൊക്കെയുണ്ട്. ഈ തന്റേടി ആയ പെണ്ണിനെ തനിക്ക് ഇഷ്ടപ്പെട്ടു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ഒന്നും തന്നെപോലെ ഒരു ഗുണ്ടയെ ഇഷ്ടപ്പെടില്ലെന്ന് അറിയാം. എങ്കിലും ഉള്ളിൽ എവിടെയോ ആ മോഹം വേര് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അയാൾ അവളെ നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ആ പെണ്ണ് നശിച്ചു പോകുമല്ലോ കൂട്ടുകാരനയാളെ കളിയാക്കി ഒരുവട്ടമെങ്കിലും അവൾ തന്നെ ഒന്നു നോക്കിയിരുന്നെങ്കിൽ... മനു ആഗ്രഹിച്ചു. ഇല്ല..അവൾ നോക്കുന്നില്ല. നീ ചായ കുടിക്ക്. അത് തണുത്ത് പോകും കൂട്ടുകാരൻ പറഞ്ഞു. അയാൾ ചായ ഗ്ലാസ് കയ്യിൽ എടുത്തു. ആ നിമിഷത്തിൽ അവൾ അയാളെ ഒന്ന് നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അയാൾക്ക് തന്റെയുള്ളിലിരുന്ന് കൊളുത്തി വലിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് അവൾ നോട്ടം മാറ്റി. ആ നിമിഷത്തിലാണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അവൾ കാൾ എടുത്തു. അമ്മേ ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. അവൾ പറയുന്നത് അയാൾ ശ്രദ്ധിച്ചു. അമ്മേ... ഞാൻ കുറച്ച് ദിവസം ഇവിടെ നിന്നിട്ട് വരാം. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട് .നല്ല തണുപ്പും കുളിരും ഒക്കെയുള്ള സ്ഥലമാ ആ ചൂടത്തേക്ക് വരാൻ തന്നെ തോന്നുന്നില്ല. ഞാൻ ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് നിൽക്കുകയാണ്. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ മടങ്ങി വരും. അപ്പുറത്തുനിന്ന് എന്തോ മറുപടി പറഞ്ഞതിന് അവൾ, ആം..എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ശരിയെന്നാ ഞാൻ വച്ചേക്കുവാഅമ്മേ.. അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി അവൾ ഒരു തവണ കൂടി അയാളെ നോക്കി. ഇത്തവണ കണ്ണുകളിടഞ്ഞപ്പോൾ അവളോ അയാളോ നോട്ടം മാറ്റിയില്ല. അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി പടരുന്നത് അവൻ ശ്രദ്ധിച്ചു. അവൾ എഴുന്നേറ്റ് പോയപ്പോൾ ആമ്പൽ പൂക്കളുടെ സൗരഭ്യം അവിടെങ്ങും പടർന്നു. അവൾ ചെന്ന് കാറിൽ കയറുന്നതും, പോകുന്നതും അയാൾ നോക്കിയിരുന്നു. അവൾ പോയി കഴിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്തൊരു ശൂന്യത തോന്നി അവർ ചായ കുടിച്ചു എഴുന്നേറ്റു. മറ്റ് കൂട്ടാളികൾക്കുള്ള ഭക്ഷണം തൊട്ടപ്പുറത്തെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി. അവർ പോകാനായി ഇറങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് ചായക്കടയിൽ വച്ച് കണ്ട പെണ്ണിന്റെ വണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് മനു ശ്രദ്ധിച്ചത്. എടാ.. വണ്ടി നിർത്തിക്കെ. മനു എബിയുടെ ചുമലിൽ തട്ടി. എന്താടാ..?? ഡാ...ആ പെണ്ണിന്റെ വണ്ടിയല്ലേ സൈഡിൽ കിടക്കുന്നത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു നമുക്ക് ചോദിച്ചിട്ട് പോകാം. ഓഹ്..ഇവനെ കൊണ്ട് തോറ്റു. അയാൾ വണ്ടി നിർത്തിയതും മനു ചാടിയിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു . എന്താ പറ്റിയത് ??അവൻ ശില്പയോട് ചോദിച്ചു എന്താ പറ്റിയതെന്നറിയില്ല വണ്ടി നിന്നുപോയി. സ്റ്റാർട്ട് ആവുന്നില്ല. ഇവിടെ എവിടെയെങ്കിലും വർക്ക്ഷോപ്പ് ഉണ്ടോ ?? ഇവിടെയില്ല അപ്പുറത്ത് സിറ്റിയുടെ അടുത്ത് ഒരു വർക്ക്ഷോപ്പ് ഉണ്ട് എന്നെ ഒന്ന് സഹായിക്കാമോ?? വർക്ക്ഷോപ്പിൽ നിന്ന് ആളെ ഒന്ന് വിളിച്ചു തരുമോ.. ഇവിടെ ആരെയും എനിക്കറിയില്ല. എന്റെ ഒരു കൂട്ടുകാരന്റെ വർഷോപ്പ് ഉണ്ട്.ഞാൻ അവനെ വിളിക്കാം. മനു പറഞ്ഞു. മനു അയാളെ വിളിച്ചു കാര്യം പറഞ്ഞു. അവനിപ്പോൾ വരും കേട്ടോ. ഒത്തിരി സന്തോഷം.. ഇവിടെ എന്തിനു വന്നതാ ?? മനു ചോദിച്ചു. ഞാൻ വെറുതെ ഒറ്റയ്ക്ക് ഒരു യാത്ര തുടങ്ങിയതാണ്.എട്ട് വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇനി കേരളത്തിലൂടെയൊക്കെ ഒരു യാത്ര വേണമെന്ന് തോന്നി ഈ തണുപ്പും,കുളിരും,പച്ചപ്പും, കിളികളുടെ പാട്ടും ഓക്കേ വേറെ എവിടെ കിട്ടാനാ?? അത് ശരിയാ... കാർ എടുക്കുന്നു, ഒരു ലക്ഷ്യവുമില്ലാതെ എങ്ങോട്ടെങ്കിലും പോകുന്നു, രാത്രിയാകും മുൻപ് വീടണയുന്നു, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ള നേരം വരെ കിടന്നുറങ്ങുന്നു.അവൾ പുഞ്ചിരിയോടെ പറഞ്ഞു. നിങ്ങളെപ്പോലെയുള്ള പണക്കാർക്ക് എന്തുമാകാമല്ലോ മനു പറഞ്ഞു. പണം നമ്മൾ ഉണ്ടാക്കുന്നതല്ലേ?? ആണോ ?? പിന്നെ അല്ലാതെ. അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും വർക്ഷോപ്പിൽ നിന്നും ആളെത്തി. എന്നാൽ ശരി ഞാൻ പോയേക്കുവാ മനു പറഞ്ഞു. അയ്യോ പരിചയപ്പെടാൻ മറന്നു എന്താ പേര്? അവൾ ചോദിച്ചു. മനു. സഹായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ,അവൾ പറഞ്ഞു. തന്റെ പേരെന്താ ??അയാൾ അവളോട് ചോദിച്ചു പല്ലവി. മ്മ്,.. തന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക വൈബ് തോന്നുന്നു.അയാൾ പറഞ്ഞു അയ്യോ ഞാനും അത് പറയാൻ തുടങ്ങുമായിരുന്നു, ആദ്യമായിട്ടാ പരിചയമില്ലാത്ത ഒരാളോട് ഇത്രയും സംസാരിക്കുന്നത്. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും മെക്കാനിക്ക് വണ്ടി ശരിയാക്കി. എത്രയായി..?? ശില്പ ബാഗിൽ നിന്നും പണം എടുക്കാൻ തുനിഞ്ഞു. ഹേയ്..പണം ഒന്നും കൊടുക്കണ്ട മനു പറഞ്ഞു എന്നാലും അത് ശരിയല്ലല്ലോ, അവൾ ഭാഗിൽ നിന്നും പണം എടുത്തു എടാ...മേടിക്കണ്ട. നമുക്ക് പിന്നെ കാണാം.നീ പൊയ്ക്കോ,മനു പറഞ്ഞു. അയാൾ പോയി പണം കൊടുക്കാമായിരുന്നു, ശില്പ പറഞ്ഞു. അതൊന്നും സാരമില്ല, ഞങ്ങളുടെ നാട് കാണാൻ വേണ്ടി വന്നതല്ലേ അപ്പോൾ പണം വേണ്ട. ഈ മനുവിന്റെ ഒരു കാര്യം,അവൾ കളിയായി അവന്റെ തോളിൽ അടിച്ചു. മനുവിനെ കാത്തു നിന്ന എബി അക്ഷമനായി ഹോണടിച്ചു കൊണ്ടിരുന്നു ഞാൻ പോട്ടെ??അയാൾ പറഞ്ഞു. അവൾ തലയാട്ടി അയാൾ ബൈക്കിനരികിലേക്ക് ചെന്നിട്ട് ഒരു നിമിഷം നിന്നു. പിന്നെ തിരിഞ്ഞ് അവളുടെ അടുത്തേക്ക് തിരിച്ചു ചെന്നു.. 💚💚💚💚💚 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
35 likes
2 comments 7 shares