novel

1 Post • 2M views
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 12 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 സുഗന്ധി രാവിലെ തുടങ്ങിയ ചിലപ്പാണ്. രാവിലെയെന്ന് പറയുമ്പോൾ ഗിരിയും പ്രഭാകരനും വിഷ്ണുവിനെ കാണാൻ വന്നിട്ട് പോയത് മുതൽ. എന്റെ മോന് ലക്ഷങ്ങൾ കിട്ടുന്ന എന്തോ ഒന്നായിരുന്നു വന്നത്.. ഗായത്രി കാരണം അതില്ലാതായി പോയി എന്നുള്ളതാണ് അന്നത്തെ മെയിൻ ആരോപണം. മകന് അനതികൃതമായിട്ട് കിട്ടുന്ന കൈ കൂലിയാണ്തൊന്നും അവർക്കറിയേണ്ട.. കാശ് കിട്ടിയാൽ മതി എന്നൊരു ദുഷിച്ച ചിന്ത മാത്രമാണ് അവരെയപ്പോൾ ഭരിച്ചത് മുഴുവനും. ഒരക്ഷരം മിണ്ടാതെ.. അതെല്ലാം ശിരസാ വഹിച്ചെന്ന പോലെ ഗായത്രിയാ അടുക്കളയിൽ നിന്നിട്ട് കുഞ്ഞിനുള്ള ഭക്ഷണമുണ്ടാക്കുന്നുണ്ട്. അവളിനി മറുപടി എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ചു മകന്റെ കാതിലെത്തിച്ചു കൊടുത്തു കൊണ്ടത് പിറ്റേന്നേക്കുമായുള്ള പ്രശ്നമാക്കി മാറ്റാനുള്ള പരിപാടിയാണവർ. അതറിഞ്ഞോ.. അതൊ താനായി സ്വയമൊരുക്കിയ വാരികുഴിയിലാണ് താൻ.. സഹിക്കുക ക്ഷമിക്കുക എന്നല്ലാതെ തനിക്ക് മുന്നിലിപ്പോ വെറയൊരു വഴിയുമില്ല എന്നുള്ള ബോധ്യമുള്ളത് കൊണ്ടൊ.. ഗായത്രി പറയുന്നത് പറയട്ടെ..അവിടെയെങ്ങും അല്ലാത്തത് പോലൊരു ഭാവത്തിലാണ്. ടൗണിൽ ഫൈവ് സ്റ്റാർ ഹോട്ടലും ഒരു ഹോസ്പിറ്റലും സ്വന്തമായിട്ടുള്ള ബിസിനസ്മാൻ ചന്ദ്രശേഖറിന്റെ മകളെ പ്രണയിക്കുമ്പോൾ അന്നത്തെ കോളേജിലെ കുറച്ചു നേരമ്പോക്ക്.. പിന്നെ അവളിൽ നിന്നും കൈ അയഞ്ഞു കിട്ടുന്ന പോക്കറ്റ് മണി.. പ്രണയത്തിന്റെ മറവിൽ അവനായിട്ട് വിശ്വാസമില്ലേ എന്നുള്ള മനോഹരമായ വാക്കിന്റെ ബലത്തിൽ പിടിച്ചു വാങ്ങുന്ന ഇടക്കിടക്കുള്ള ശാരീരിക സുഖം. അതിൽ കൂടുതലൊന്നും അവന്റെ മനസ്സിൽ ഗായത്രിയെന്ന കാമുകിക്ക് സ്ഥാനമുണ്ടായിരുന്നില്ല.. പഠനത്തിൽ അത്രയൊന്നും മിടുക്കില്ലാത്ത.. ഒരു ഡിഗ്രിയെങ്കിലും വേണമെന്നുള്ള സ്വന്തം അച്ഛന്റെ നിർബന്ധിത പ്രേരണയിൽ കോളേജിൽ വന്നിരുന്ന ഗായത്രിയെ വളരെ എളുപ്പത്തിലാണ് വിഷ്ണു തന്റെ വാക്ക് സാമർധ്യം കൊണ്ടും സൗന്ദര്യം കൊണ്ടും വരുതിയിലാക്കിയത്. വിഷ്ണുവിന്റെ കുസൃതി കൂടി കൂടി താൻ ഗർഭിണിയാണെന്നറിഞ്ഞ നിമിഷവും. ഗായത്രി തന്റെ പ്രണയത്തിൽ വിശ്വാസിച്ചു.അവനിൽ വിശ്വസിച്ചു. പക്ഷേ അതറിഞ്ഞവൻ ഉടവാളെടുത്ത ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളി. അവളുടെ ശ്രദ്ധകുറവെന്ന് പറഞ്ഞു. ഗായത്രി അതിനെ എതിർത്തു. വേണ്ടന്ന് പറഞ്ഞിട്ടും നിങ്ങളുടെ നിർബന്ധമല്ലേ ഇങ്ങനൊക്കെ ആയതെന്നവൾ തുറന്നു ചോദിച്ചു. അതോടെ വിഷ്ണുവിന്റെ മറ്റൊരു മുഖം കൂടി ഗായത്രിക്ക് മുന്നിൽ അനാവൃതമായി. അവന്റെ ഒറിജിനൽ മുഖം.. സ്വഭാവം.. അതെല്ലാം അന്നായിരുന്നു അവളാദ്യമായി കാണുന്നത്. കുഞ്ഞിനെ കളയണം എന്നായിരുന്നു പിന്നെ അവന്റെ മെയിൻ ഉദ്ദേശം. അത് തന്നെ കുരുക്കി കളയുമെന്ന് അവനുറപ്പുണ്ട്. അതിന് വേണ്ടി നിർബന്ധിച്ചു പറഞ്ഞു തുടങ്ങി.. അതോടെ ആ കുഞ്ഞ് നഷ്ടപ്പെട്ടാൽ തന്നെയും അവൻ കളയുമെന്ന് അവൾക്കുറപ്പായി. "ഇല്ല. ഞാനങ്ങനെ ചെയ്യില്ല.. എനിക്ക് നിന്നെ വേണം.. നിന്റെ കൂടെ ജീവിക്കണം.. എന്റെ പഠനം കഴിഞ്ഞു ജോലി കിട്ടി വീട്ടുകാരെ അറിയിച്ചിട്ട് ഇതൊരു പ്രപ്പോസൽ പോലെ വീട്ടിലേക്ക് വന്നു കൊള്ളാമെന്നുള്ള വിഷ്ണുവിന്റെ ന്യായവാദങ്ങളെയൊന്നും പിന്നെയവൾ വിശ്വാസിച്ചതുമില്ല. അതോടെ അവൻ വല്ലാതെ ദേഷ്യം കാണിച്ചു മാത്രം സ്വന്തം വീട്ടിൽ അവതരിപ്പിക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല. ഇനിയിപ്പോ പറഞ്ഞാലും വീട്ടുകാർ എന്തായാലും കൂടെ നിൽക്കില്ല എന്നുറപ്പുണ്ട്. തറവാട്ടു മഹിമ ഇപ്പോഴും ചേർത്ത് പിടിക്കുന്ന അച്ഛച്ചനും വല്യച്ഛനുമൊന്നും സമ്മതിച്ചു തരില്ല.. വിഷ്ണുവും ഇതൊന്നും അംഗീകരിച്ചു തരാനും പോകുന്നില്ല. അങ്ങനെ ധർമ്മസങ്കടത്തിൽ നിൽക്കുന്നവളിലേക്ക് ദൈവത്തെ പോലെ കടന്ന് വന്നൊരു പേരാണ് കാശി നാഥൻ. കൂട്ടുകാരിയെയും കൂട്ടി അവനെ കാണാൻ ബസ് സ്റ്റോപ്പിൽ പോയി. ഞാൻ.. വിഷ്ണുവിന്റെ ലവറാണ് എന്ന് താൻ പറഞ്ഞനിമിഷം അവൻ നോക്കിയ ഒരു നോട്ടമുണ്ട്. ഈ ലോകത്തിലെ ആരും പിന്നെ ഇന്നേ വരേയ്ക്കും അത്രയും സഹതാപത്തോടെ തന്നെ നോക്കിയിട്ടില്ല.. അന്നത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ല. പക്ഷേ പിന്നെ.. വിഷ്ണുവിന്റെ കൂടെയുള്ള ജീവിതത്തിൽ അനേകം പ്രാവശ്യം തനിക്കാ നോട്ടം ഓർമ വന്നിട്ടുണ്ട്. അവന്നതിൽ അർഥമാക്കിയത് എന്തെന്ന് മനസ്സിലാക്കി തന്നിട്ടുണ്ട്. അവനവിടെ ആകെ കിട്ടുന്ന അര മണിക്കൂർ കൊണ്ട് തന്റെ കാര്യങ്ങൾ അവനോട് പറയുമ്പോൾ അവൻ സഹായിക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ. വീട്ടുകാർ അറിഞ്ഞാൽ ഈ കുഞിനെ നശിപ്പിക്കും. വിഷ്ണുവിന്റെ കൂടെ ഒരു ജീവിതമുണ്ടാവില്ല എന്നതിന് പുറമെ.. തനിക് മാനസിമായി യാതൊരു അടുപ്പവും തോന്നാത്ത ഒരാളുമായി തന്റെ കല്യാണത്തിന് അവർ തിടുക്കം കാണിക്കും..അഭിമാനം സംരക്ഷണം മാത്രമായിരിക്കും അവരുടെ പിന്നെയുള്ള ഏക ലക്ഷ്യം. അതിനവരെയും കുറ്റം പറയാനൊക്കില്ലല്ലോ.. തനിക് താഴെ ഉള്ള അനിയത്തിയുടെ കാര്യം കൂടി അച്ഛനും അമ്മക്കും പരിഗണിക്കേണ്ടതല്ലേ.? ഒരു ജീവനെ കൊല്ലാൻ കൂട്ട് നിൽക്കുന്ന കുറ്റബോധം. ഒരിക്കലും ആഗ്രഹിക്കാത്ത.. മനസ്സ് കൊണ്ട് യാതൊരു ഇഷ്ടവും തോന്നാത്ത ഒരാളോടപ്പമുള്ള ദുസ്സഹമായ ജീവിതം. ഇത് രണ്ടും തനിക്ക് സഹിക്കാൻ പറ്റിയില്ല. അതിനോടൊപ്പം തന്നെ തന്റെ സ്നേഹം കൊണ്ട്.. കുഞ്ഞിനെ കാണുമ്പോൾ വിഷ്ണുവിന്റെ ഈ ദേഷ്യവും അകൽച്ചയും മാറ്റി എടുക്കാൻ കഴിയും എന്നുള്ള തന്റെ ഓവർ കോൺഫിടൻസ്.. ഇന്ന് തന്നെയീ ദുരിതകയത്തിലേക്ക് തള്ളി വീഴ്ത്തിയ കാരണങ്ങളാണ്. പ്രതീക്ഷിച്ചത് പോലെ കാശി കൂടെ നിൽക്കാം എന്ന് സമ്മതിച്ചു. അങ്ങനല്ല.. കണ്ണീർ കാണിച്ചും വിഷ്ണുവിനോടുള്ള പ്രണയത്തിന്റെ ആഴം പറഞ്ഞിട്ടും താൻ അവനെ കൊണ്ടത് സമ്മതിപ്പിച്ചു എന്ന് വേണം പറയാൻ. കൂടെ നിന്നില്ലെങ്കിൽ.. വിഷ്ണുവിന്റെ ഭാര്യ ആയിട്ടല്ലാതെ ജീവിക്കേണ്ടി വന്നാൽ താൻ ജീവിതം തന്നെ അവസാനിപ്പിക്കും എന്നുള്ള തന്റെ ഭീക്ഷണി.. അത് പിന്നെ ജീവിതത്തിലൊരിക്കലും അവനും സ്വസ്ഥത തരില്ല എന്നുള്ള തന്റെ ശാപം പോലുള്ള വാക്കുകൾ.. അവനത് സമ്മതിച്ചു തരുകയേ പിന്നെ നിവൃത്തിയുണ്ടായിരുന്നുള്ളു. പക്ഷേ അപ്പോഴും ഒരു മുന്നറിയിപ്പ് പോലെ അവൻ പറഞ്ഞിരുന്നു.. ഈ കുഞ്ഞിന് വേണ്ടി നിന്റെ ജീവിതം വെറുതെ കളയരുത്.. ആഗ്രഹിക്കാതെ പിറക്കുന്ന ഈ കുഞ്ഞ്.. അതൊരിക്കലും നിനക്ക് സന്തോഷം തരില്ല.. തുടക്കത്തിൽ തന്നെ ഇതിന്റെ അച്ഛൻ ഇതിനെ തള്ളി പറഞ്ഞതാണ്. അങ്ങനെ ഉള്ള ഒരാളെ കുഞ്ഞിനെ വെച്ച് അവനെ സ്നേഹിച്ചു വീഴ്ത്തി സന്തോഷത്തോടെ ജീവിക്കാം എന്നുള്ളതൊക്കെ നിന്റെ വെറും മോഹമാണ്. നിനക്കറിയില്ല അവനെ.. കഴിഞ്ഞതെല്ലാം അവനു ഇത്രയും നിസ്സാരമായിരുന്നു എന്നതിനുള്ള തെളിവാണ്..നീ പോലും. നിനക്ക് രക്ഷപ്പെട്ടു പോകാൻ ദൈവമായിട്ട് തന്ന അവസരമാണ്.. ഈ കുഞ്ഞു ജനിക്കണ്ടായിരുന്നു എന്ന് പിന്നിടൊരിക്കൽ അതിന്റെ മുഖം നോക്കി നിനക്ക് തോന്നുന്നതിനേക്കാൾ നല്ലത് അതിനിട കൊടുക്കാതിരിക്കുന്നത് തന്നെയാണ് ഒന്നു കൂടി ആലോചിച്ചു നോക്ക്..അവന് നഷ്ടം വരാത്തതൊന്നും നിനക്കും നഷ്ടം വന്നിട്ടില്ല. ഒരു കൈയബദ്ധം.. അങ്ങനെ കണ്ടാൽ മതി.. അതിൽ പറ്റിപിടിച്ചു വെറുതെ ജീവിതം കളയരുത്.. ഞാൻ സംസാരിക്കാം. വിഷ്‌ണുനാഥിനോടല്ല.. നിന്റെ വീട്ടുകാരോട്. അവനോട് പറയുന്നതിനേക്കാൾ കുറച്ചു കൂടി എളുപ്പമാണ് അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ.. നീ അവരുടെ മകളല്ലേ.. അവർക്ക് നിന്നെ മനസ്സിലാവും.. നീ പഠിക്ക്.. പഠിച്ചു നിനക്ക് ജീവിക്കാൻ ഒരു മാർഗമുണ്ടാക്ക്.. അതാണിപ്പോ നീ ചെയ്യേണ്ടത്.. അതിന് വേണ്ടുന്ന എന്ത് ഹെല്പും ഞാൻ നിനക്ക് ചെയ്തു തരാം.. ഇതെന്റെ വാക്കാണ് " ഒരനിയത്തിയോട് പറയും പോലെ അത്രയും സ്നേഹത്തോടെ തനിക് പറഞ്ഞു തന്നവൻ. ഒരുപക്ഷെ തന്നെക്കാൾ സ്വന്തം ഏട്ടനെ അവൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു. പക്ഷേ തനിക്ക് അന്നത് മനസ്സിലായില്ല.. വിഷ്ണുവിന്റെ കൂടെയുള്ള ജീവിതം തന്നെ വേണമെന്ന് വാശി പിടിച്ചു.. അതിൽ ഉറച്ചു നിന്നു. ഒടുവിൽ അവൻ മനസ്സില്ല മനസ്സോടെ കൂടെ നിന്നു തന്നു. വിഷ്ണു രക്ഷപ്പെട്ടു പോകാൻ പലതും പറഞ്ഞു.. പല വഴിയും നോക്കി. പക്ഷേ തെളിവുകൾ പലതും തന്റെ കയ്യിലുണ്ടായി രുന്നു. കാശി അതൊക്കെ വേണ്ട വിധം പ്രയോഗിച്ചത്തോടെ വിഷ്ണുവിന്റെ മുന്നിൽ മറ്റൊരു വഴിയുമില്ല എന്നത് പോലെ കാശി അവനെ പൂട്ടി കഴിഞ്ഞു.. ഡീ... കൈ തുടയിൽ ശക്തമായി കിട്ടിയ ഒരടിയിലാണ് ഗായത്രി ഞെട്ടിയത്.. "ഏത് മറ്റവനെ ഓർത്തോണ്ട് നിക്കുവാടി ശവമേ നീ.. നാശം പിടിച്ചവൾ.. അതെല്ലാം കരിഞ്ഞു പോയി.നിന്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതൊന്നുമില്ല ഇവിടിങ്ങനെ നശിപ്പിച്ചു കളയാൻ.." ഗായത്രി ഞെട്ടി തരിച്ചു നിൽക്കേ തന്നെ സുഗന്ധി അടുത്ത ടോപ്പിക്ക് പിടിച്ചു.. ചിലപ്പ് തുടങ്ങി..അതിൽ കത്തി കയറി തുടങ്ങി. ഗായത്രി പെട്ടന്ന് ഗ്യാസ് ഓഫ് ചെയ്തു. പാത്രം പോലും കരിഞ്ഞു കറുത്തു പോയിരിക്കുന്നു. അതിൽ നിന്നും വരുന്ന കറുത്ത പുകയുടെ ഗന്ധമാണ് അടുക്കളയിൽ മുഴുവനും. എന്നിട്ടും താൻ അറിഞ്ഞില്ലെന്നോ..? അവൾക്കത്ഭുതം തോന്നി. സാധാരണ ഇവരുടെ കൂടെ ഉള്ള നിമിഷങ്ങളിൽ ഇങ്ങനൊരു അബദ്ധം പറ്റാത്തതാണ്. അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ട് ഓരോന്നും ചെയ്താലും ഇവർക്ക് കണ്ടു പിടിക്കാൻ പാകത്തിന് തനിക്കെപ്പോഴും കുറ്റമുണ്ട്. ഇഷ്ടമില്ലായ്മാ തന്നേ ഒരാളുടെ വലിയൊരു കുറ്റമാണല്ലോ? അപ്പോഴാണ് ഇനിയിത് കൂടി. ഗായത്രിക്ക് തല പെരുത്തു തുടങ്ങി. പിറകെ സ്ലാബിൾ എന്തോ കളിപ്പാട്ടം കൊടുത്തു കൊണ്ടിരുത്തിയ കല്ലു മോളുറക്കെ ചുമച്ചു തുടങ്ങിയപ്പോൾ ഗായത്രി അവളെ എടുക്കാൻ വേണ്ടി തുനിഞ്ഞു. 'എങ്ങോട്ടാ.. സുഗന്ധി അവർക്ക് നടുവിലേക്ക് ഒരു തടസ്സം പോലെ കയറി നിന്നു. "ആ കരിഞ്ഞു പോയാ പാത്രം വൃത്തിയാക്കി കഴിഞ്ഞുമതി നിന്റെ പുന്നാരമൊക്കെ. നിന്റെ വീട്ടിൽ നിന്നും കൊണ്ട് തന്നതല്ല അതൊന്നും. നീ എടുക്കുമ്പോൾ അതെങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ തിരിച്ചു കിട്ടണം എനിക്കത്.. മ്മ്.. തുടങ്ങിക്കോ.." കല്പന പോലൊരു സ്വരം. അതിലും വെറുപ്പ് തന്നെയാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട്‌ തോന്നാവുന്നതിന്റെ ഏറ്റവും അങ്ങേയറ്റത്തോളം തോന്നുന്ന വെറുപ്പ്. കുനിഞ്ഞു പോയാ മുഖത്തോടെ ഗായത്രി ആ പാത്രം കഴുകി വെളുപ്പിക്കുമ്പോഴും കുഞ്ഞ് ആ പുക ശ്വാസിച്ചിട്ട് നിർത്താതെ ചുമച്ചു കൊണ്ടിരിപ്പുണ്ട്. അവൾക്ക് അടഞ്ഞു കിടക്കുന്ന വാതിലും ജനലും തുറന്നിടണമെന്നുണ്ട്. പക്ഷേ അനങ്ങിയാൽ അവർ കുഞ്ഞിനെ കൂടി വല്ലതും ചെയ്യുമോ എന്നുള്ള ഭയം.. സുഗന്ധി കുഞ്ഞിനെ നോക്കുന്നത് കൂടിയില്ല. ഗായത്രിയുടെ നേരെയാണ് കലിയോടെയുള്ള നോട്ടമത്രയും. ഈ വീട്ടിൽ മുടിപ്പിക്കാൻ വേണ്ടി മാത്രം വന്നു കൂടിയ നാശൂലം.. കെട്ടിയവന് വേണ്ട.. അവൻ പട്ടിയെ പോലെ ആട്ടും.. എന്നാലും ഇറങ്ങി പോവൂല.. ഇങ്ങനേം ഉണ്ടോ നാണമില്ലാത്ത സാധനങ്ങൾ.. " സുഗന്ധി അപ്പോഴും നിർത്താതെ പറയുന്നുണ്ട്. ഗായത്രിയുടെ നാണമില്ലായ്മ അപ്പോഴും ആ സ്ലാബിൾ കുനിഞ്ഞിരുന്നു കൊണ്ട് ഉറക്കെ ചുമക്കുന്നുണ്ട്. "നല്ല ചെക്കന്മാരെ കണ്ടാൽ ഒലിപ്പിച്ചു തോളിൽ തൂങ്ങുന്ന സുഖമൊന്നും ഇതുണ്ടാവില്ല.. ഇത്രയൊക്കെ പഠിപ്പിച്ച തള്ള നിനക്ക് അത് പറഞ്ഞു തന്നില്ലേ. തള്ളയാവുമല്ലോ എങ്ങനെ ആണിനെ വലയിലാക്കി അവന്റെ കുടുംബത്തു കയറി കൂടാമെന്ന് നിനക്ക് പഠിപ്പിച്ചു തന്നതും.." സുഗന്ധിക്കവളെ രണ്ടു കൊടുക്കാനാണ് ആഗ്രഹം.. "അപ്പൊ നിങ്ങളാവുമല്ലോ നിങ്ങളുടെ മൂത്ത മകൾക്കാ വിദ്യ പറഞ്ഞു കൊടുത്തത്.. അല്ലേ.. അതും സ്വന്തം തന്തയെ കല്യാണമണ്ഡപത്തിൽ നെഞ്ചുരുക്കി കൊന്നിട്ട് പോകാൻ.." പിന്നിൽ നിന്നും മൂർച്ചയുള്ള ആ സ്വരം.. സുഗന്ധിക്കൊപ്പം തന്നെ ഗായത്രിയും തിരിഞ്ഞു നോക്കിയത്. വാതിൽ പടിയിൽ ചാരി അവിടെ പറഞ്ഞതെല്ലാം കേട്ടത് പോലെ കാശി നിൽക്കുന്നു.. അവന്റെ മുഖവും വാക്കുകൾക്കും ചുട്ടു പൊള്ളുന്ന ചൂടുണ്ട്.. തുടരും.. ചെക്കൻ 🥰🥰 എനിക്കിവനോട് വല്ലാത്ത സ്നേഹം.. കാർത്തുവിന് കൊടുക്കണോ ന്നാ 🫣 റിവ്യൂ ഇട്ടിട്ട് പോണേ.. അപ്പഴാ എഴുതാൻ ഒരു ത്രില്ല്... 🥰 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #💞 പ്രണയകഥകൾ #📔 കഥ
167 likes
25 comments 32 shares
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 ERROR 404 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. സാമുവലിന്റെ ചോദ്യം വായുവിൽ തങ്ങിനിന്നു. "ആത്മാവ് എന്നത് വെറുമൊരു സോഫ്റ്റ്‌വെയർ ആണോ?" ആ ചോദ്യം കേട്ടപ്പോൾ നിസാറിന്റെ കൈയിലിരുന്ന തുരുമ്പിച്ച സ്പാനർ താഴെ വീണു. ഗാരേജിലെ പഴയ ചേതക് സ്കൂട്ടറിന്റെ വയറുകൾക്കിടയിൽ തലയിട്ടിരിക്കുകയാണ് സാമുവൽ. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും രൂക്ഷഗന്ധം. സാമുവൽ പഴയൊരു ജനിതകശാസ്ത്രജ്ഞനാണ്. എലികളെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചതിനാണ് അവനെ അന്താരാഷ്ട്ര ലാബിൽനിന്ന് പുറത്താക്കിയത്. പക്ഷേ സത്യം അതല്ലെന്ന് നിസാറിന് അറിയാം. എലികളുടെ ബോധമനസ്സിൽ അവൻ മറ്റൊരു ലോകം സൃഷ്ടിച്ചിരുന്നു. "എന്റെ ആത്മാവ് ഇപ്പോൾ സ്റ്റോറേജ് ഫുൾ ആയി ഇരിക്കുകയാണ് സാമേ... നീ ആ സ്കൂട്ടർ ഒന്ന് റെഡിയാക്കിത്തന്നാൽ എനിക്ക് എന്റെ പെണ്ണിനെ കാണാൻ പോകാം. അവൾ പത്തു മിനിറ്റായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നു," നിസാർ കലിപ്പോടെ പറഞ്ഞു. സാമുവൽ എഴുന്നേറ്റ് മുഖത്തെ കരിഓയിൽ തുടച്ചു. അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം പടർന്നു. "പെണ്ണൊക്കെ പോകും നിസാറേ... ശരീരം എന്നത് വെറും ഹാർഡ്‌വെയർ ആണ്. അത് ഏതു സമയത്തും പണിമുടക്കാം. നിനക്ക് ഒരു ബാക്കപ്പ് വേണ്ടേ? നിന്റെ ഈ വട്ടൻ ബോസിനെ സഹിക്കാൻ വയ്യാതാകുമ്പോൾ പകരം ജോലിക്ക് പോകാൻ ഒരാൾ? വീട്ടിലെ ചീത്തവിളികൾ കേൾക്കാൻ മറ്റൊരു നീ? ഒന്ന് ആലോചിച്ചു നോക്ക്... നീ വീട്ടിൽ എസി ഇട്ട് സുഖമായി ഉറങ്ങുമ്പോൾ നിന്റെ മറ്റൊരു രൂപം ഓഫീസിലിരുന്ന് ഫയലുകൾ തീർക്കുന്നു. ലോകം നിന്നെ ഒരു ജീനിയസ് എന്ന് വിളിക്കുന്നു!" അവൻ നിസാറിനെ ഗാരേജിന്റെ ഏറ്റവും പിന്നിലുള്ള, തുരുമ്പിച്ച ഒരു ഇരുമ്പ് വാതിലിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആ വാതിലിന് മുകളിൽ ചോക്കുകൊണ്ട് ഇങ്ങനെ എഴുതിയിരുന്നു 'അപകടം ഹൈ വോൾട്ടേജ് & അമിത ബുദ്ധി!' അകത്തേക്ക് കയറിയപ്പോൾ നിസാർ ശരിക്കും ഞെട്ടിപ്പോയി. അവിടെ ഒരു ഐസ് ഫാക്ടറിയിലെന്നപോലെ തണുപ്പ് പുറപ്പെടുവിക്കുന്ന പഴയ എയർ കണ്ടീഷണറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുറിയുടെ നടുവിൽ വലിയൊരു ഗ്ലാസ് കണ്ടെയ്നർ. അതിൽ നിയോൺ നീല നിറത്തിലുള്ള ദ്രാവകം നിറച്ചിരിക്കുന്നു. അതിനുള്ളിൽ ഒരാൾ നഗ്നനായി പൊങ്ങിക്കിടക്കുന്നു. നിസാർ അടുത്തുപോയി നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി! അത് നിസാർ തന്നെയാണ്! പക്ഷേ കുറച്ചുകൂടി മെച്ചപ്പെട്ട പതിപ്പ്. നിസാറിന്റെ കുടവയറില്ല, തലയിലെ മുടി കൊഴിഞ്ഞിട്ടില്ല, മുഖത്ത് പഴയ കോളേജ് കാലത്തെ ആ ഒരു പ്രസരിപ്പ്. "ഇതാണ് നിസാർ 2.0," സാമുവൽ അഭിമാനത്തോടെ കൈകൾ വിരിച്ചു പറഞ്ഞു. "നിന്റെ തലമുടി ചീകുന്ന ബ്രഷിൽനിന്നും പഴയ സിഗരറ്റ് കുറ്റിയിൽനിന്നും ശേഖരിച്ച സാമ്പിളുകളിൽനിന്നാണ് ഞാൻ നിന്റെ ഡി.എൻ.എ വേർതിരിച്ചെടുത്തത്. ഇത് വെറുമൊരു ക്ലോൺ അല്ല, നിന്റെ പരിഷ്കരിച്ച പതിപ്പാണ്. ഇവന് ഉറക്കമില്ല, ബോറടിക്കില്ല, ശമ്പളം പോലും വേണ്ട!" ടാങ്കിന് വെളിയിൽ ഒരു കസേരയിൽ നിസാറിന്റെ പ്രിയപ്പെട്ട കറുത്ത മെറ്റാലിക്ക ഷർട്ടും ജീൻസും മടക്കിവെച്ചിരിക്കുന്നത് കണ്ടപ്പോൾ നിസാർ ചോദിച്ചു, "എടാ... നീ എന്റെ അലക്കാനിട്ട ഡ്രസ്സ് വരെ അടിച്ചുമാറ്റിയല്ലേ അലവലാതി?" സാമൂവൽ ചിരിച്ചു …….. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സാമുവൽ നിസാറിനെ പാതിരാത്രിക്ക് വിളിച്ചു. ഒരു പിഴവ് പറ്റിയെന്നും പറഞ്ഞ് ചെന്ന നിസാർ കണ്ടത്, ലാപ്ടോപ്പിൽ പഴയ മലയാളം കണ്ണീർ സീരിയലുകൾ കണ്ട് തേങ്ങിക്കരയുന്ന തന്റെ ക്ലോണിനെയാണ്. "ഞാൻ ഇവന് സഹാനുഭൂതി അല്പം കൂടുതൽ കൊടുത്തുപോയി," സാമുവൽ സങ്കടത്തോടെ പറഞ്ഞു. "ഇപ്പോൾ സീരിയലിലെ നായികയ്ക്ക് അസുഖം വന്നതിനും, അയൽക്കൂട്ടിലെ പൂച്ച പ്രസവിച്ചതിനും ഒക്കെയിരുന്ന് ഈ നിലവിളിയാണ്. ഓഫീസിൽ പോകാൻ പറഞ്ഞപ്പോൾ 'എനിക്ക് മാനസികമായ ഒരു സന്തോഷമില്ല സാമുവലേ' എന്ന് പറഞ്ഞ് ഇവൻ എന്നെ പുച്ഛിച്ചു!" നിസാർ ക്ലോണിന്റെ അടുത്തുപോയി. അവൻ നിസാറിനെ നോക്കി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു, "എന്തിനാടാ നമ്മൾ ഇങ്ങനെ കഷ്ടപ്പെടുന്നത്? വാ, നമുക്ക് ഒരുമിച്ച് ഇരുന്ന് ഈ സീരിയലിന്റെ ബാക്കി കാണാം." സാമുവൽ ആക്രോശിച്ചു, "ഇവൻ നിന്നെക്കാൾ വലിയ ഉഴപ്പനായി പോയി! നമുക്ക് വേണ്ടത് വികാരമില്ലാത്ത, ഉറക്കമില്ലാത്ത ഒരു റോബോട്ടിക് നിസാറിനെയാണ്. നിസാർ 3.0!" അവൻ ഭീകരമായ ഒരു സിറിഞ്ച് കയ്യിലെടുത്തു. അതിനുള്ളിൽ തിളങ്ങുന്ന വയലറ്റ് നിറത്തിലുള്ള ദ്രാവകമായിരുന്നു. "നിനക്ക് പകരം വെക്കാൻ എനിക്ക് വേറെ ആരെയും കിട്ടുന്നില്ല. നീ ഇപ്പോൾ എന്റെ ഏറ്റവും വലിയ പരീക്ഷണവസ്തുവാണ്. ഇത് കുത്തിവെച്ചാൽ നീ പത്തു ദിവസം ഉറങ്ങില്ല, നിനക്ക് ദേഷ്യം വരില്ല... നീ ഒരു മെഷീൻ പോലെ ജോലി ചെയ്യും!" നിസാർ ഭയന്ന് പിന്നോട്ട് മാറി. "എനിക്ക് അത് വേണ്ടടാ! എനിക്ക് എന്റെ ഈ ഉഴപ്പൻ ജീവിതം മതി!" പക്ഷേ സാമുവൽ അവനെ മുറുക്കിപ്പിടിച്ചു. ആ സിറിഞ്ച് നിസാറിന്റെ തോളിലേക്ക് അടുക്കുമ്പോൾ, ഗ്ലാസ് ടാങ്കിലെ തന്റെ തന്നെ രൂപം സാവധാനം കണ്ണുതുറക്കുന്നത് നിസാർ കണ്ടു! "വെൽക്കം ടു ദി ഫ്യൂച്ചർ, നിസാർ!" സാമുവൽ ആവേശത്തോടെ വിളിച്ചുപറഞ്ഞു. പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് നിസാർ ഓഫീസിലെത്തി. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്, മുടി കൃത്യമായി ചീകി വെച്ചിരിക്കുന്നു. കണ്ണുകൾ ചിമ്മാതെ തിളങ്ങുന്നുണ്ടായിരുന്നു. നിസാർ ഒരു മെക്കാനിക്കൽ വേഗത്തിൽ ടൈപ്പിംഗ് തുടങ്ങി. പതിനൊന്നു മണിക്ക് ബോസ് സുരേഷ് വർമ്മ സർ അലറിക്കൊണ്ട് വന്നപ്പോൾ, നിസാർ ശാന്തനായി പറഞു "സർ, ആ റിപ്പോർട്ട് ഞാൻ ഇന്ന് പുലർച്ചെ 4:12-ന് അയച്ചിട്ടുണ്ട്. ഒപ്പം അടുത്ത മൂന്ന് വർഷത്തെ ബിസിനസ് പ്രവചനങ്ങളും ചേർത്തിട്ടുണ്ട്." സുരേഷ് വർമ്മ സർ വിറയ്ക്കുന്ന കൈകളോടെ അത് ശരിയാണെന്ന് കണ്ടു. "നിനക്ക് എന്ത് പറ്റി നിസാർ?" "ഒന്നുമില്ല സർ." പക്ഷേ അന്ന് രാത്രി വീട്ടിൽ എത്തിയ നിസാറിന് ഒരു കാര്യം മനസ്സിലായി. അവന് വിശക്കുന്നില്ല. അവന് ഉറക്കം വരുന്നില്ല. ഏറ്റവും ഭീകരമായ കാര്യം, കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ പ്രതിബിംബം തന്നോട് സംസാരിക്കുന്നില്ല എന്നതാണ്. പകരം, കണ്ണാടിക്കുള്ളിൽ തന്റെ പഴയ പതിപ്പ് ഇരുന്ന് ചിരിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ നിസാറിന്റെ തലച്ചോറിലെ ചിപ്പിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായി. വയലറ്റ് ദ്രാവകം അവസാനിച്ചു. നിസാർ പതുക്കെ ഉണർന്നു. "ഞാൻ എവിടെയാണ്?" അവൻ ചുറ്റും നോക്കി. പെട്ടെന്ന് സാമുവലിന്റെ കോൾ വന്നു. "നിസാറേ... വേഗം ഓടി വാ! നിന്റെ ക്ലോൺ സീരിയൽ കണ്ട് സഹിക്കവയ്യാതെ ലാബ് തകർക്കുന്നു! അവൻ പറയുന്നു അവന് നിന്റെ പെണ്ണിനെ കാണണമെന്ന്!" നിസാർ ഗാരേജിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. നിസാർ 2.0 സാമുവലിനെ കെട്ടിയിട്ടിരിക്കുകയാണ്! അവൻ സാമുവലിന്റെ ചെവിയിൽ ഉറക്കെ സീരിയലിലെ ഡയലോഗുകൾ പറഞ്ഞു കൊടുക്കുന്നു. "നിസാറേ... എന്നെ രക്ഷിക്കടാ!" സാമുവൽ നിലവിളിച്ചു. നിസാർ 3.0 ഇപ്പോൾ പകുതി മനുഷ്യൻ അകത്തേക്ക് കയറി. തന്റെ ക്ലോണിനെ നോക്കി അവൻ പറഞ്ഞു, "എടാ... ആ സീരിയൽ കഴിഞ്ഞു. നായിക ഇപ്പോൾ സുഖമായി ഇരിക്കുന്നു." നിസാർ 2.0 കരച്ചിൽ നിർത്തി. "സത്യമാണോ?" "അതെ, സത്യമാണ്. ഇനി നമുക്ക് ഈ സാമുവലിനെ ആ ടാങ്കിൽ ഒന്ന് ഇറക്കി വെച്ചാലോ? അവനാണല്ലോ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം!" സാമുവലിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. നിസാർ 2.0-ഉം നിസാർ 3.0-ഉം ഒരേപോലെ ചിരിച്ചുകൊണ്ട് സാമുവലിന്റെ അടുത്തേക്ക് നീങ്ങി. അവർ സാമുവലിനെ ടാങ്കിലേക്ക് തള്ളിയിട്ടു. നീല ദ്രാവകം സാമുവലിന്റെ ശ്വാസകോശത്തിലേക്ക് ഇരച്ചുകയറി. പക്ഷേ അവൻ ഭയപ്പെട്ടില്ല. പകരം, ടാങ്കിനുള്ളിൽ കിടന്ന് അവൻ പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ഗാരേജിലെ ലൈറ്റുകൾ അണഞ്ഞു. കംപ്യൂട്ടർ സ്ക്രീനുകളിൽ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു "UPLOADING DATA..." നിസാർ 2.0-ഉം 3.0-ഉം പെട്ടെന്ന് നിശ്ചലമായി. അവരുടെ കണ്ണുകൾ വെള്ളനിറമായി മാറി. പുറത്ത് നിൽക്കുന്ന യഥാർത്ഥ നിസാർ ഭയന്ന് പിന്നോട്ട് മാറി. "സാമുവലേ... എന്താ ഇത്?" ടാങ്കിനുള്ളിൽ നിന്നും ഒരു ശബ്ദം മുഴങ്ങി. അത് സാമുവലിന്റേതായിരുന്നില്ല. അത് നിസാറിന്റെ തന്നെ ശബ്ദമായിരുന്നു, പക്ഷേ ആയിരം മടങ്ങ് ശക്തിയുള്ള ഒന്ന്. "നിസാറേ... നീ കരുതിയത് ഞാൻ നിന്റെ ക്ലോണുകളെ ഉണ്ടാക്കുകയാണെന്നാണോ? അല്ല. ഞാൻ നിന്റെ ആത്മാവിനെ കഷ്ണങ്ങളാക്കി ഓരോ ബോഡിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ നിന്റെ 2.0-ഉം 3.0-ഉം എന്റെ നിയന്ത്രണത്തിലാണ്. ഇനി എനിക്ക് വേണ്ടത് നിന്റെ ഓർമ്മകളെയാണ്... നിന്റെ പ്രണയത്തെയാണ്..." ടാങ്കിനുള്ളിലെ ദ്രാവകം തിളച്ചു മറിഞ്ഞു. സാമുവലിന്റെ ശരീരം അപ്രത്യക്ഷമായി. പകരം അവിടെ ഒരു വലിയ സെർവർ രൂപം കൊള്ളുന്നത് നിസാർ കണ്ടു. ഗാരേജിന്റെ ഭിത്തികൾ അപ്രത്യക്ഷമായി. താൻ ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിനുള്ളിലാണെന്ന് നിസാർ തിരിച്ചറിഞ്ഞു. അപ്പുറത്ത് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന പെൺകുട്ടി തന്റെ ഫോണിലേക്ക് മെസേജ് അയച്ചു: "നിസാർ, നീ വന്നോ?" നിസാർ വിറയ്ക്കുന്ന കൈകളോടെ ഫോണിൽ ടൈപ്പ് ചെയ്യാൻ നോക്കി. പക്ഷേ അവന്റെ വിരലുകൾ ഡിജിറ്റൽ കോഡുകളായി മാറിക്കൊണ്ടിരുന്നു. സ്ക്രീനിൽ തെളിഞ്ഞ മെസേജ് ഇതായിരുന്നു "ERROR 404: SOUL NOT FOUND." പുറത്ത് മഴ പെയ്യാൻ തുടങ്ങി. ഓരോ മഴത്തുള്ളിയും പച്ചനിറത്തിലുള്ള ബൈനറി അക്കങ്ങളായി (0,1) നിലത്ത് പതിക്കുന്നുണ്ടായിരുന്നു. സാമുവൽ എവിടെയോ ഇരുന്ന് തന്റെ പുതിയ 'ലോ-ക്വാളിറ്റി GIF' ആത്മാവിനെ നോക്കി ചിരിക്കുന്നു. ആ പച്ചനിറത്തിലുള്ള മഴത്തുള്ളികൾ നിസാറിന്റെ ശരീരത്തിൽ പതിച്ചപ്പോൾ അവ മാംസത്തിൽ പൊള്ളലേറ്റ പാടുകൾ വീഴ്ത്തി. "ERROR 404" എന്ന മെസേജ് അവന്റെ ഫോൺ സ്ക്രീനിൽ നിന്ന് വായുവിലേക്ക് പടർന്നു. സാമുവലിന്റെ ചിരി ഗാരേജിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. നിസാർ 2.0-ഉം 3.0-ഉം അവന്റെ തോളുകളിൽ കൈവെച്ചു. അവരുടെ സ്പർശനത്തിന് ഐസിന്റെ തണുപ്പായിരുന്നു. "നീ വെറുമൊരു ഡാറ്റയാണ് നിസാറേ... ഡിലീറ്റ് ചെയ്യാൻ പാകത്തിന് കരുതിവെച്ച ഒരു പഴയ ഫയൽ!" സാമുവലിന്റെ ശബ്ദം ഇപ്പോൾ അവന്റെ തലയ്ക്കുള്ളിൽ നിന്നാണ് കേൾക്കുന്നത്. നിസാർ ശ്വാസം കിട്ടാതെ പിടഞ്ഞു. അവന്റെ കാഴ്ച മങ്ങാൻ തുടങ്ങി. ചുറ്റുമുള്ള ലോകം പിക്സലുകളായി പൊട്ടിത്തെറിച്ചു. ….. പെട്ടെന്ന്...നിസാർ കണ്ണ് ഞെട്ടിത്തുറന്നു. നെറ്റിയിൽ വിയർപ്പുതുള്ളികൾ ഇറ്റിറ്റുവീഴുന്നു. ചുറ്റും കരിഓയിലിന്റെയും പഴയ ടയർ കത്തിയതിന്റെയും അതേ രൂക്ഷഗന്ധം. അവൻ എഴുന്നേറ്റിരുന്നു. താൻ ഗാരേജിലെ ആ പഴയ മരക്കസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ആ പഴയ ചേതക് സ്കൂട്ടർ പാതി അഴിച്ചുവെച്ച നിലയിൽ. "എടാ... നീ ഉറങ്ങിയോ?" സാമുവലിന്റെ ശബ്ദം. അവൻ സ്കൂട്ടറിന്റെ എൻജിനുള്ളിൽ തലയിട്ടിരിക്കുകയാണ്. കയ്യിൽ അതേ തുരുമ്പിച്ച സ്പാനർ. നിസാർ കിതച്ചുകൊണ്ട് ചോദിച്ചു, "സാമേ... ആ ടാങ്ക്? ആ നീല ദ്രാവകം? ക്ലോണുകൾ?" സാമുവൽ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് കരിഓയിൽ പറ്റിയിട്ടുണ്ട്. "എന്ത് ടാങ്ക്? എന്ത് ക്ലോൺ? നീ ആ ചുരുട്ട് വലിച്ചു തീർക്കുന്നതിന് മുൻപേ ഉറങ്ങിപ്പോയി. നീ വല്ല സയൻസ് ഫിക്ഷൻ സിനിമയും കണ്ട് ലവലായതാകും." നിസാർ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ടു. "ഹാവൂ... അതൊരു സ്വപ്നമായിരുന്നല്ലേ! ഭയങ്കര പേടിപ്പിക്കുന്ന സ്വപ്നം. നീ എന്നെ കൊല്ലാൻ നോക്കുകയായിരുന്നു സാമേ..." "ഞാനോ? ഞാൻ ഈ സ്കൂട്ടർ ശരിയാക്കാൻ നോക്കുകയാ. ദാ, ഇത് റെഡിയായി. നിന്റെ പെണ്ണ് ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നുണ്ടാകും, വേഗം വിട്ടോ." സാമുവൽ സ്പാനർ താഴെയിട്ടു. നിസാർ വേഗം എഴുന്നേറ്റു. ഷർട്ടിലെ പൊടി തട്ടി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ ആഞ്ഞു ചവിട്ടി. സ്കൂട്ടർ പുക തുപ്പിക്കൊണ്ട് ഇരമ്പി. "ശരിടാ സാമേ, ഞാൻ പോയിട്ട് വരാം. ആ സ്വപ്നം ആലോചിച്ചിട്ട് എനിക്ക് ഇപ്പോഴും ഒരു വിറയൽ മാറുന്നില്ല." നിഗൂഢതയുടെ മടക്കയാത്ര നിസാർ സ്കൂട്ടർ ഓടിച്ച് ഗാരേജിന് പുറത്തിറങ്ങി. റോഡിലെ തിരക്കിലൂടെ അവൻ പാഞ്ഞു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവന്റെ കാമുകി ദേഷ്യപ്പെട്ട് നിൽക്കുന്നുണ്ട്. "എത്ര നേരമായി നിസാർ ഞാൻ വിളിക്കുന്നു? നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ആണോ?" അവൾ ചോദിച്ചു. "സോറിടീ... ഗാരേജിൽ ഇരുന്നപ്പോൾ ഒന്ന് ഉറങ്ങിപ്പോയി. ഒരു വല്ലാത്ത സ്വപ്നം കണ്ടു..." നിസാർ ചിരിച്ചുകൊണ്ട് ഫോൺ എടുത്ത് ഓൺ ചെയ്യാൻ നോക്കി. പക്ഷേ ഫോൺ ഓൺ ആകുന്നില്ല. “ പണ്ടാരം അടങ്ങാൻ ചാർജ് തീർന്നു “ അവൻ പിറുപിറുത്തു. ……… End
13 likes
13 shares