അഭിപ്രായം

109 Posts • 984K views
🦋❤MeMoRiEs oF LoVe❤🦋
1K views 1 months ago
പുരുഷന്മാരിലെ വന്ധ്യതയുമായി ബന്ധപ്പെട്ട ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്ന് ഏറെ പ്രധാനമാണ്. കൗമാരപ്രായത്തിൽ തന്നെ പ്രകടമാകുന്ന ശാരീരിക മാറ്റങ്ങൾ വന്ധ്യതയുടെ സൂചനകളാകാം. 14 വയസ്സ് കഴിഞ്ഞിട്ടും വൃഷണങ്ങളുടെ വളർച്ചയിൽ കുറവ് അനുഭവപ്പെടുകയോ, ശരിയായ രീതിയിൽ അവ താഴേക്ക് ഇറങ്ങാതിരിക്കുകയോ ചെയ്യുന്നത് ഗൗരവമായി കാണണം. ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന സ്‌തനവളർച്ച (Gynecomastia), പേശീബലം കുറയുക, ശരീരത്തിലെ രോമവളർച്ചയിലുണ്ടാകുന്ന കുറവ് എന്നിവയും വന്ധ്യതയുടെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. ശാരീരിക ലക്ഷണങ്ങൾ കൂടാതെ പ്രത്യുൽപ്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട മുൻകാല രോഗചരിത്രവും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിക്കാലത്തോ കൗമാരത്തിലോ ഉണ്ടാകുന്ന മുണ്ടിനീര് (Mumps), ഓർക്കിറ്റിസ് (Orchitis) തുടങ്ങിയ അണുബാധകൾ ബീജോത്പാദനത്തെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ, വൃഷണങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ (Injury) ഭാവിയിൽ വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നതിനാൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ വൈദ്യപരിശോധന അത്യാവശ്യമാണ്. കൗമാരക്കാരിലും യുവാക്കളിലും സ്ഖലനത്തിലുണ്ടാകുന്ന കുറവോ അല്ലെങ്കിൽ സ്ഖലനം നടക്കാത്ത അവസ്ഥയോ വന്ധ്യതയുടെ പ്രാരംഭ ലക്ഷണമാകാം. ശുക്ലത്തിന്റെ അളവിലും ഗുണമേന്മയിലുമുണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയുടെയോ മറ്റ് ആന്തരിക പ്രശ്നങ്ങളുടെയോ ലക്ഷണമാകാം. ഇത്തരം സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒളിച്ചുവെക്കാതെ ഒരു വിദഗ്‌ധ ഡോക്‌ടറുടെ നിർദ്ദേശം തേടുന്നത് ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സഹായിക്കും. #അഭിപ്രായം
15 likes
11 shares
🦋❤MeMoRiEs oF LoVe❤🦋
5K views 27 days ago
കാമുകിയെ വാഹനത്തിനുള്ളിൽ കയറ്റി ചുട്ടുകൊന്ന താലൂക്ക് ഓഫീസിലെ ക്ലാർക്ക്, ട്രെയിനിന് മുന്നിലേക്കെടുത്തുചാടി മരിച്ചു. ബംഗളൂരുവിലെ നന്ദി ഹിൽസിലാണ് സംഭവം. സ്വകാര്യ കോളജ് അധ്യാപികയായ പ്രൊഫസർ സരോജയും (40), ദേവനഹള്ളിയിലെ താലൂക്ക് ഓഫീസിലെ ക്ലർക്ക് രാമിനപ്പയുമാണ് (45) മരിച്ചത്. സരോജ വിവാഹിതയും, രാമിനപ്പ വിവാഹ മോചിതനുമാണ്. സരോജയും രാമിനപ്പയും സ്ഥലം കാണാനായി ഒരുമിച്ചൊരു കാറിലാണ് നന്ദിഹിൽസിലേക്ക് യാത്ര പോയത്. ദൊഡബെല്ലാപൂരിലെ വിജനമായ സ്ഥലത്തെത്തിയതോടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് രാമിനപ്പ സരോജയുടെ തലയടിച്ച് പൊട്ടിച്ചു. സരോജ അബോധാവസ്ഥയിലായതോടെ, കാറിന്റെ പിൻസീറ്റിലെടുത്തിട്ട് പെട്രോളൊഴിച്ച് കാറിന് തീയിട്ടു. ഇതിനിടെ അയാളുടെ ഷർട്ടിലേക്കും തീ പടർന്നു. ഭാഗികമായി പൊള്ളലേറ്റ നിലയിലാണ് ഇയാൾ ഓടിയെത്തി ട്രെയിനിന് മുന്നിലേക്കെടുത്തുചാടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ പോയ വാഹനം രാമിനപ്പയുടെ അടുത്ത കൂട്ടുകാരൻ സുരേഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. 'ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ' സംവിധാനം കാറിലുണ്ടായിരുന്നതിനാൽ അപകടമുണ്ടായ സെക്കൻഡിൽ തന്നെ വാഹന ഉടമയ്ക്ക് മെസേജ് ലഭിച്ചു. സുരേഷ് രാമഞ്ജിനപ്പയെ തിരക്കി ഇറങ്ങിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കാറും മൃതദേഹവും കണ്ടത്. മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കണ്ട് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് റെയിൽവെ ട്രാക്കിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം. #അഭിപ്രായം
29 likes
56 shares