Sauparnika
746 views •
#🍿 സിനിമാ വിശേഷം //ഇത് അഭിനയത്തിന്റെ ഭ്രമയുഗം! മലയാളത്തിന്റെ മഹാനടൻ ലോകവേദിയിലേക്ക്... 🌏🔥
മലയാള സിനിമയുടെ അതിരുകൾ മായ്ച്ചുകളഞ്ഞുകൊണ്ട്, കൊടുമൺ പോറ്റിയും അദ്ദേഹത്തിന്റെ തറവാടും ഇപ്പോൾ ലോകത്തിന്റെ നെറുകയിൽ ചർച്ചയാവുകയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 'ഭ്രമയുഗം' എന്ന ക്ലാസിക് സിനിമ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് കേവലം ഒരു സിനിമയുടെ വിജയമല്ല, മറിച്ച് മമ്മൂട്ടി എന്ന നടന്റെ അചഞ്ചലമായ പ്രകടനത്തിനുള്ള അംഗീകാരമാണ്.
2026 ഫെബ്രുവരി 12-ന് ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ അക്കാദമി മ്യൂസിയത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന "Where the Forest Meets the Sea: Folklore from Around the World" എന്ന ചലച്ചിത്ര പരമ്പരയിലേക്കാണ് ഭ്രമയുഗം തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയും ഭ്രമയുഗമാണ്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും, മിത്തുകളെയും അടിസ്ഥാനമാക്കി നിർമ്മിച്ച മികച്ച ചിത്രങ്ങൾക്കൊപ്പമാണ് കൊടുമൺ പോറ്റിയുടെ കഥയും ലോകസിനിമയുടെ ഈ വലിയ വേദിയിൽ പ്രദർശിപ്പിക്കുന്നത്.
പരീക്ഷണാത്മക ശൈലി തന്നെയാണ് ഭ്രമയുഗത്തിന് ഈ അംഗീകാരം ലഭിക്കാൻ കാരണമായ പ്രധാന കാരണങ്ങളിലൊന്ന്. സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു പീരിയഡ് ഹൊറർ സിനിമയാണിത്.
അതോടൊപ്പം ചിത്രത്തിന്റെ മേക്കിംഗ് രീതിയും, കലാസംവിധാനവും, മികച്ച ശബ്ദവിന്യാസവും , മമ്മൂട്ടിയുടെ അവിസ്മരണീയമായ അഭിനയ പ്രകടനവും അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഫോർ ക്രിയേറ്റീവ് ആർട്സ് ഈ സിനിമയിലെ ശബ്ദവിന്യാസം അവരുടെ പഠനവിഷയമാക്കുകയും ചെയ്തിരുന്നു.
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ (മമ്മൂട്ടി) ഉൾപ്പെടെ നാല് അവാർഡുകൾ ചിത്രം സ്വന്തമാക്കി. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയിട്ടും ആഗോളതലത്തിൽ ഏകദേശം 60 കോടിയോളം രൂപ ഭ്രമയുഗം നേടി. ഇത് ഇത്തരം പരീക്ഷണ സിനിമകൾക്ക് ലഭിക്കുന്ന വമ്പൻ വിജയമാണ്.
ചിലർ 100 കോടി എന്ന കണക്കിനെക്കുറിച്ച് പറയുമ്പോൾ, ഭ്രമയുഗം പോലുള്ള സിനിമകൾ തെളിയിക്കുന്നത് സിനിമ എന്നത് വെറും കളക്ഷൻ ബിസിനസ് മാത്രമല്ല, മറിച്ച് അതൊരു കലാരൂപം കൂടിയാണെന്നാണ്. 100 കോടി നേടുന്ന പല സിനിമകളും മാസങ്ങൾക്കുള്ളിൽ വിസ്മരിക്കപ്പെടാം. എന്നാൽ 'ഭ്രമയുഗം' പോലെയുള്ള സിനിമകൾ ലോകസിനിമയുടെ ചരിത്രത്താളുകളിൽ മലയാളത്തിന്റെ അടയാളമായി എന്നെന്നും നിലനിൽക്കും. അവസാന ഉദാഹരണം എക്കോ.
മമ്മൂക്കയ്ക്ക് "100 കോടി" ക്ലബ്ബ് സിനിമകളില്ല എന്ന് പറഞ്ഞ് ആവേശം കൊള്ളുന്നവരോട് ഒന്നേ പറയാനുള്ളൂ. മമ്മൂട്ടി സിനിമകളെ അളക്കേണ്ടത് നോട്ടുകെട്ടുകൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ കൊണ്ടാണ്. 100 കോടി എന്നത് വെറും അക്കങ്ങളാണ്, എന്നാൽ അദ്ദേഹം ഓരോ സിനിമയിലൂടെയും സൃഷ്ടിക്കുന്ന അത്ഭുതങ്ങൾ മലയാള സിനിമയുടെ ചരിത്രമാണ്. ടിക്കറ്റ് കൗണ്ടറിൽ കാശുണ്ണുന്ന കച്ചവട സിനിമകൾ ആർക്കും ചെയ്യാം, എന്നാൽ 'ഭ്രമയുഗം' പോലൊരു പരീക്ഷണ സിനിമയുമായി വന്ന് ലോകത്തെ വിസ്മയിപ്പിക്കാൻ മമ്മൂട്ടി എന്ന ഒരൊറ്റ നടന് മാത്രമേ സാധിക്കൂ.
അവാർഡുകൾക്കും അക്കങ്ങൾക്കും അപ്പുറം ലോകസിനിമയുടെ നെറുകയിൽ മലയാളത്തിന്റെ പെരുമ ഉയർത്തുന്ന നടൻ അത് മമ്മൂട്ടി തന്നെയാണ് .
#mammootty #Bramayugam
11 likes
16 shares