ജന്മദിനം
46 Posts • 213K views
AARSHA VIDYA SAMAJAM
732 views 18 days ago
ഇന്ന് (15/9/2025) എം വിശ്വേശ്വരയ്യ ജന്മദിനം (നാഷണൽ എൻജിനീയേഴ്സ് ഡേ)! മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ (ജനനം:1860 സെപ്റ്റംബർ 15, മരണം: 1962 ഏപ്രിൽ 14). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്. ആധുനിക ഭാരതം കണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു. കർമ്മകുശലതയോടെ, പൂജ പോലെ സ്വധർമ്മം നിർവഹിച്ച, കർമ്മയോഗിയായ അദ്ദേഹത്തിൻ്റെ ജീവിതവും ചിന്തകളും എന്നെന്നും പ്രചോദനദീപമായി നിലകൊള്ളുന്നു. "ശുചിയാക്കാൻ എനിക്ക് ലഭിക്കുന്നത് മോശമായ ഒരു റോഡ് ആണെങ്കിൽ പോലും, ഞാനത് ചെയ്തു കഴിയുമ്പോഴേക്കും സ്വർഗ്ഗത്തിലെ ഉദ്യാനത്തിന് സമമായി മാറുക തന്നെ ചെയ്യും". അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ കർമ്മയോഗത്തിന്റെ ഉദാത്ത മാതൃക കാണിച്ചുതരുന്നു. ഈ ശ്രേഷ്ഠ ഭാരതപുത്രന്റെ ജന്മദിനമായ സെപ്റ്റംബർ 15 രാഷ്ട്രം, ദേശീയ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു. ശത ശത വന്ദനം! #ജന്മദിനം #വിശ്വേശ്വരയ്യ #aarshavidyasamajam
13 likes
12 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
807 views 4 months ago
ജൂൺ 𝟑: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മദിനം 🌹🌹🌹🌹🌹🌹🌹🌹 അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു.. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം.. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു.. 1901 ജൂൺ 3ന് കാലടി നായത്തോട് ഗ്രാമത്തിൽ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്കൃതം പഠിച്ചു. ഹയർ പരീക്ഷ ജയിച്ച് 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സിൽതന്നെ കവിതയെഴുതിത്തുടങ്ങിയ ജി. അപ്പോൾ അറിയപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോൺവെന്റ് സ്കൂളിൽ ജോലിചെയ്ത ജി., പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ൽ വിദ്വാൻപരീക്ഷ ജയിച്ച് തൃശ്ശൂർ ട്രെയ്നിങ് കോളേജിൽ ചേർന്നു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി. 1956-ൽ വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദർശനം എന്ന കൃതിക്ക് 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 'ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷൺ പുരസ്കാരവും ജി.യെ തേടിയെത്തി. 1978 ഫിബ്രവരി 2ന് അന്തരിച്ചു.. പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണർത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആർദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങൾ, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങൾ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാൻ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി.യെ അതിപ്രശസ്തനാക്കി. ടാഗോറിന്റെ കവിതകൾ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗോർക്കവിതകളുടെ പല സവിശേഷതകളും ജി.ക്കും ബാധകമാണെന്ന് നിരൂപകർ പറയുന്നു. ചന്ദനക്കട്ടിൽ, കൽവിളക്ക്, ഇണപ്രാവുകൾ, ഭഗ്നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചൻ തുടങ്ങിയ ആഖ്യാനകവിതകൾ പ്രശസ്തങ്ങളാണ്... 🌹🌹🌹🌹🌹🌹 #ജന്മദിനം #മഹാകവി ജി ജന്മദിനം 🌹🌹🌹
11 likes
1 comment 12 shares