#🙏 ഭക്തി Status #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💑 സ്നേഹം #❤ സ്നേഹം മാത്രം 🤗 #വാടാമലരുകൾ ശ്രീ മാത്രേ നമഃ 🙏*
*മൂകാംബിക ക്ഷേത്രം - ചരിത്രം ഭാഗം 28*
*മൂകാംബിക ദേവി ശക്തിയുടെയും സരസ്വതിയുടെയും മഹാലക്ഷ്മിയുടെയും സമന്വയരൂപമായി ആരാധിക്കപ്പെടുന്നതിനാൽ ഭക്തജനങ്ങളിൽ ഈ ക്ഷേത്രത്തിന് അതീവ വിശ്വാസവും മഹത്വവും ലഭിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ കർണാടകയിലെ കൊല്ലൂരിൽ സ്ഥിതിചെയ്യുന്ന മൂകാംബിക ദേവിക്ഷേത്രം ഉഡുപ്പി, സുബ്രഹ്മണ്യ, കുമ്പാശി, കോട്ടേശ്വര, ശങ്കരനാരായണ, ഗോകർണ എന്നിവയോടൊപ്പം കണക്കാക്കപ്പെടുന്ന ഏഴ് മുക്തിസ്ഥലങ്ങളിൽ ഒന്നാണ്.*
*പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് ജനവാസകേന്ദ്രങ്ങളും പട്ടണങ്ങളും രൂപപ്പെട്ടിരുന്നത്. ക്ഷേത്രങ്ങളുടെ സമീപത്തായിരുന്നു ആളുകളുടെ താമസം, അവരുടെ ദൈനംദിന ജീവിതവും ആചാരങ്ങളും എല്ലാം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു*. *വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും പലപ്പോഴും ക്ഷേത്രങ്ങളെ ആധാരമാക്കിയാണ് ആരംഭിച്ചത്*.
*കൊല്ലൂർ മൂകാംബിക ക്ഷേത്രം ഇന്നും വിവിധ സാമൂഹിക സേവനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ പദ്ധതികൾ, സാമൂഹിക സേവന പരിപാടികൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2018–2019 കാലഘട്ടത്തിൽ ഉണ്ടായ പ്രളയ ദുരന്തസമയത്ത് കേരള ജനതയ്ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് ഒരു കോടി രൂപ സംഭാവന ചെയ്തതും പ്രത്യേകം സ്മരണീയമാണ്.*
*മൂകാംബിക ക്ഷേത്രത്തെ ‘സംസ്കാരങ്ങളുടെ കലവറ’ എന്ന് വിശേഷിപ്പിക്കാം. ജാതി–മത വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിശ്വാസികളെയും ഒരുപോലെ സ്വീകരിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ഏത് ജാതിയിലെയും മതത്തിലെയും ഭക്തർക്കും മൂകാംബിക ദേവിയുടെ ദർശനം നിർഭയമായും നിർവ്യാജമായും ലഭ്യമാകുന്നു*.
*ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെയും ജനങ്ങളെയും വിഭജിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ, ലോകത്തിനുതന്നെ മാതൃകയായി അവതരിപ്പിക്കാവുന്ന ഒരു കേന്ദ്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. വിവിധ ജാതി–മത ആശയങ്ങളുടെ മനോഹരമായ സംയോജനമാണ് മൂകാംബികയിൽ, പ്രത്യേകിച്ച് കൊല്ലൂരിൽ, നമുക്ക് കാണാൻ സാധിക്കുന്നത്*.
*കന്നഡക്കാർക്കൊപ്പം തന്നെ അനവധി മലയാളികൾ മൂകാംബിക ക്ഷേത്രത്തെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളെയും ആശ്രയിച്ച് ഇവിടെ ജീവിതം നയിച്ചുവരുന്നു. യാതൊരു വിധത്തിലുള്ള ജാതി–മത സംഘർഷങ്ങളോ വേർതിരിവുകളോ കൊല്ലൂരിൽ കാണപ്പെടുന്നില്ല. എല്ലാ ജാതി–മത വിഭാഗങ്ങളിലുമുള്ളവരും ഏകോദര സഹോദരങ്ങളെപ്പോലെ ഐക്യത്തോടെ ഇവിടെ കഴിയുന്നു. മതസൗഹാർദത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഉദാഹരണങ്ങളിലൊന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം*
*ടിപ്പു സുൽത്താനോടുള്ള ആദരസൂചകമായി ‘സലാം മംഗളാരതി’ എന്ന പ്രത്യേക പൂജാചടങ്ങ് ഇന്നും ഇവിടെ ആചരിച്ചുവരുന്നതായി നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ക്ഷേത്രത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഐക്യം എങ്ങനെ വളർത്തിയെടുക്കണം എന്നതിന് ഏറ്റവും മികച്ച മാതൃകയാണ് ഇതിലൂടെ കൊല്ലൂർ മൂകാംബിക ക്ഷേത്രം നൽകുന്നത്.*
*കൊല്ലൂർ മൂകാംബിക ക്ഷേത്ര ഭരണസമിതി നിരവധി സാമൂഹികമായി സുപ്രധാനമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. വിവിധ ഹൈസ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ക്ഷേത്രത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. ദർശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യത്തിനും പ്രയോജനത്തിനുമായി മികച്ച ഗസ്റ്റ് ഹൗസുകളും പാർക്കിംഗ് സംവിധാനങ്ങളും ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചുള്ള സൗകര്യങ്ങൾ ക്ഷേത്രാധികാരികൾ ഉറപ്പുവരുത്തുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്.*
*ആരോഗ്യപരിചരണത്തിനായി സർക്കാർ ആശുപത്രിയുടെ സേവനവും ഇവിടെ ലഭ്യമാണ്. കൂടാതെ ക്ഷേത്രപരിസരത്ത് രണ്ട് ഓഡിറ്റോറിയങ്ങളും പ്രവർത്തിച്ചുവരുന്നു. ഒന്ന് ‘ശ്രീ മൂകാംബിക ഓഡിറ്റോറിയം’, മറ്റൊന്ന് ‘സർവമംഗള ഓഡിറ്റോറിയം’. മൂകാംബിക ഓഡിറ്റോറിയത്തിന് ആയിരം പേരുടെയും സർവമംഗള ഓഡിറ്റോറിയത്തിന് അഞ്ഞൂറ് പേരുടെയും ഇരിപ്പിട ശേഷിയുണ്ട്. ഈ രണ്ട് ഹാളുകളും ഭക്തർക്ക് വാടകയ്ക്ക് ലഭ്യമാകുന്നതാണ്.വൃദ്ധർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും സാധാരണ ക്യൂവിൽ നിൽക്കാതെ നേരിട്ട് ദർശനത്തിനായി പ്രവേശിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.* *അതിനായി പ്രത്യേക പാസ് കൗണ്ടറിൽ നിന്നു നിശ്ചിത തുക അടച്ച് പാസ് വാങ്ങേണ്ടതാണ്.*
*തുടരും....*
*എഴുതി സമർപ്പിക്കുന്നത് ജെ പി കെ നായർ (കണ്ണൻ സ്വാമി)*